tag:blogger.com,1999:blog-2128859103258265367.post2543985672002920315..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കമ്പോളമല്ല... കമ്പോളദര്‍ശനമാണ് തകരുന്നത്..!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-48029184735783208002008-12-31T09:10:00.000+05:302008-12-31T09:10:00.000+05:30പണ്ടു ചില കടകളില്‍ തൂങ്ങിക്കിടന്നിരുന്ന ഒരു ബോര്‍ഡ...പണ്ടു ചില കടകളില്‍ തൂങ്ങിക്കിടന്നിരുന്ന ഒരു ബോര്‍ഡ് ഉണ്ടായിരുന്നു “ഇന്ന് റൊക്കം നാളെ കടം.” ഇന്ന് (എന്നുവെച്ചാല്‍ ഇന്നലെ) അമേരിക്കാവിലെ ബോര്‍ഡുകള്‍ “ഇന്ന് കടം നാളെ റൊക്കം” എന്നായിരുന്നിരിക്കണം. ആദ്യ സംഭവത്തില്‍ കടം ഗണപതിക്കല്യാണം പോലെ കിട്ടാതെ നാളെ നാളെ എന്ന് നീണ്ടുപോയെങ്കില്‍, രണ്ടാമത്തേതില്‍ റൊക്കം നീണ്ടു പോകുന്നു. കടം അപകടം എന്ന നാടന്‍ പ്രയോഗത്തില്‍ പതിരില്ലെന്നു വരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1403630441843809172008-12-31T07:20:00.000+05:302008-12-31T07:20:00.000+05:30ഭരണകൂട ഇടപെടല്‍ പരമാവധി ഒഴിവാക്കി പൊതുമേഖല മുഴുവന്‍...ഭരണകൂട ഇടപെടല്‍ പരമാവധി ഒഴിവാക്കി പൊതുമേഖല മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ച് നടത്തിയ സാമ്പത്തിക അധിനിവേശത്തിന്റെ പരിണാമമാണ് അമേരിക്കന്‍ ധനമേഖലയില്‍ പ്രതിഫലിച്ചത്. വെല്‍ഫെയര്‍ എക്കോണോമിൿസ്'കോര്‍പ്പറേറ്റ് വെല്‍ഫയ'റിന് വഴിമാറ്റി. സമ്പദ്ഘടന ഉദാരവല്‍ക്കരിച്ച് ധനമൂലധനത്തിന്റെ അടങ്ങാത്ത ദുരാഗ്രഹങ്ങള്‍ക്കും ചൂതാട്ടത്തിനും കാഴ്ചവെച്ചു. സാങ്കേതിക വിദ്യയുടെ ഉടമസ്ഥത കരസ്ഥമാക്കി കൊണ്ട് മൂലധനശക്തികള്‍, ലാഭത്തിന്റെ ഹിമാലയങ്ങള്‍ പണിതുയര്‍ത്തികൊണ്ടിരിക്കുമ്പോള്‍, 'വീണുകിട്ടിയ' ചില പുതിയ സൌകര്യങ്ങള്‍ കണ്ട് മതിമറന്ന മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. 'മത്സരമാണ് ഐശ്വര്യം കൊണ്ടുവരുന്നതെന്നാണ് ' അവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം. സ്വകാര്യവല്‍ക്കരണമാണ് വളര്‍ച്ച സൃഷ്ടിക്കുകയെന്നും ഭരണകൂട ഇടപെടല്‍ അവസാനിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തണമെന്നും അവര്‍ ലോകത്തെ പഠിപ്പിച്ചു. 'സബ്സിഡി' എന്ന പ്രതിഭാസമാണ് സമസ്ത വളര്‍ച്ചാപ്രതിസന്ധിയും സൃഷ്ടിക്കുന്നതെന്നായിരുന്നു കമ്പോളദാര്‍ശനികര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാഷ്ട്രങ്ങളെ ഐ.എം.എഫും ലോകബാങ്കും, എഡിബിയും, അമേരിക്കയും ചേര്‍ന്ന് കമ്പോളത്തിന്റെ ഭാഗമാക്കിയത് ഇതൊക്കെ പറഞ്ഞിട്ടാണ്.ഓഹരി കമ്പോളവും ഊഹവ്യാപാരവും ഡെറിവേറ്റീവുകളുടെ ആധിപത്യവും ലോകത്തില്‍ ആകെ വ്യാപിച്ച് ശക്തിപ്പെട്ടു. പൊതുഫണ്ടും, പൊതുഇടവും അവര്‍ കവര്‍ന്നുകൊണ്ടുപോയി. അവധിവ്യാപാരവും'കട ഉല്‍പ്പന്ന' വ്യാപാരവും വ്യാപകമായി. ധനം കുത്തകകളുടെ പേരില്‍ കുന്നുകൂടിയതല്ലാതെ ആഗോളവല്‍ക്കരണം മാലോകര്‍ക്ക് കടുത്തപ്രതിസന്ധികളായിരുന്നു സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണത്തിന് വഴിവെച്ചുകൊണ്ട് തൊഴില്‍രംഗം കരാര്‍വല്‍ക്കരിച്ചു. തൊഴില്‍ സുരക്ഷിതത്വമില്ലായമ വളര്‍ന്നു.. പരമ്പരാഗത വ്യവസായങ്ങളും, കൃഷിയും, സംസ്ക്കാരങ്ങളും വരെ ചവിട്ടിയരക്കപ്പെട്ടു.!<BR/><BR/>ഉയര്‍ന്നുവന്ന ഇത്തരം വലിയ സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ കമ്പോളം കണ്ണടക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ നേരിടാന്‍ കമ്പോളം വെച്ച നിര്‍ദേശമോ പരിപാടിയോ ആയിരുന്നു അമേരിക്കയിലെ ഭവന വായ്പയുടെ പേരില്‍ നടമാടിയ ചൂതാട്ടം... ചൂതാട്ടംകൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ പരിഹാരിക്കാമെന്ന കമ്പോളത്തിന്റെ ധാരണ ധനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് വഴിവെക്കുകയാണ് ഉണ്ടായത്... കമ്പോള വ്യവസ്ഥ ദയനീയമായ വിധം, സ്വന്തം പരിമിതികള്‍ക്കുളളില്‍ കീഴടങ്ങുന്ന കാഴ്ചക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രം തങ്ങളില്‍ വന്നു തട്ടിനില്ക്കുമെന്ന് വീമ്പുപറഞ്ഞവര്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ 'വീണുരുളുന്ന' കാഴ്ച ഗംഭീരം തന്നെ. ഭരണകൂടങ്ങളും, ദേശീയബാങ്കുകളും വേണ്ടെന്ന് പ്രഖ്യാപിച്ചവര്‍ രണ്ടിന്റെയും വേരുകളില്‍ തന്നെ പറ്റിച്ചേരുന്നു. സബ്സിഡികളെ പരിഹസിച്ചവര്‍ ദേശീയ ഖജനാവില്‍ തന്നെ വിലയംപ്രാപിക്കുന്നു. നിയന്ത്രണങ്ങള്‍ വളര്‍ച്ച തടയുമെന്ന് ഉത്ഘോഷിച്ചവര്‍ വളര്‍ത്തു നായ്ക്കളെപ്പോലെ ചുരുണ്ടുകൂടുന്നു.. 'നിയന്ത്രിക്കപ്പെടുന്ന'തില്‍ അഭിമാനിച്ച് പരസ്യം കൊടുക്കുന്നു. തീര്‍ച്ചയായും കമ്പോളവ്യവസ്ഥയുടെ ഈ ദാര്ശിനിക ദാരിദ്ര്യം ലോകത്ത് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുവാനുളള പ്രേരണയും ഊര്‍ജ്ജവും പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതുപയോഗപ്പെടുത്തി മുതലാളിത്വത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയും ബദല്‍വ്യവസ്ഥക്കായുളള അന്വേഷണങ്ങള്‍ തീവ്രമാക്കുകയും ചെയ്യുകയാണ് മൂലധനശക്തികള്‍ ഒഴികെയുളളവരുടെ കടമവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com