<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2128859103258265367</id><updated>2012-01-29T11:25:35.727+05:30</updated><category term='അണ്ണാ ഹസാരെ'/><category term='നെരൂദ'/><category term='അമ്പായത്തോട്'/><category term='സായ്‌നാഥ്‌'/><category term='തപാല്‍'/><category term='സി പി ചന്ദ്രശേഖർ'/><category term='സ്റ്റാലിന്‍'/><category term='സാഹിത്യം'/><category term='ഇടതുപക്ഷം'/><category term='ഓഹരി'/><category term='ഇന്ത്യാ-പാക് ചര്‍ച്ച'/><category term='മുല്ലനേഴി'/><category term='ഭോപാല്‍ ദുരന്തം'/><category term='വാർത്ത'/><category term='ആണവ നിര്‍വ്യാപന കരാര്‍'/><category term='ലോക കപ്പ് ഫുട്ബോള്‍'/><category term='സച്ചിദാനന്ദന്‍'/><category term='ഗുജറാത്ത്'/><category term='കവിതാമത്സരം'/><category term='ന്യൂനപക്ഷം'/><category term='ഭോപ്പാൽ'/><category term='ലിബിയ'/><category term='യു പി എ സർക്കാർ'/><category term='പോസ്‌റ്റ് മാക്‌സിസം'/><category term='നിയമം'/><category term='ഭീകരവാദം'/><category term='ലോട്ടറി'/><category term='തീയറ്റർ'/><category term='കിനാലൂര്‍'/><category term='പട്‌നായിക്'/><category term='വയല'/><category term='സംഘപരിവാര്‍'/><category term='ക്യൂബ'/><category term='സാങ്കേതികവിദ്യ'/><category term='ട്രേഡ് യൂണിയന്‍'/><category term='ഇന്തോ-ആസിയാന്‍ കരാര്'/><category term='മനുഷ്യാവകാശം'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='ഹൊവാര്‍ഡ് സിന്‍'/><category term='ഹോംസ്'/><category term='ഗ്രാമം'/><category term='ആചാരങ്ങൾ'/><category term='വാച്ചാത്തി'/><category term='അതിരാത്രം'/><category term='നോബല്‍'/><category term='പൊതുവിതരണം'/><category term='ഇ എം എസ്'/><category term='സാസ്കാരികം'/><category term='വികസനം'/><category term='ജാതി'/><category term='സിനിമ'/><category term='3 ജി'/><category term='ദേവപ്രശ്‌നം'/><category term='ഡോളര്‍'/><category term='നര്‍മ്മം'/><category term='ബെഫി'/><category term='അഴിമതി'/><category term='കുസാറ്റ്'/><category term='ബ്രസീല്‍'/><category term='കുറിപ്പുകള്‍‍'/><category term='പെറു'/><category term='കായികം'/><category term='അയോധ്യ'/><category term='അന്ധവിശ്വാസം'/><category term='ഗ്രീസ്'/><category term='ബിടി വഴുതനങ്ങ'/><category term='പുല്ലാമ്പാറ'/><category term='പലവക'/><category term='പൊതുമേഖല'/><category term='കയർ'/><category term='മതം'/><category term='പുസ്‌തക നിരൂപണം'/><category term='ബൌദ്ധികസ്വത്തവകാശം'/><category term='ഓക്കുപ്പൈ വാക്ക്സ്ട്രീറ്റ്'/><category term='പ്രഭാഷണം'/><category term='ആദരാഞ്ജലി'/><category term='മലബാര്‍ കലാപം'/><category term='ശാസ്ത്ര സംഘടന'/><category term='അനുഭവങ്ങള്‍'/><category term='കൺ‌വർട്ടബിലിറ്റി'/><category term='കശ്‌മീർ'/><category term='ലിംഗനീതി'/><category term='ദാരിദ്ര്യം'/><category term='സുകുമാര്‍ അഴീക്കോട്'/><category term='പ്രഫുൽ ബിദ്വായ്'/><category term='പുസ്‌തകം'/><category term='ശാസ്ത്രം'/><category term='ഇടതു സർക്കാർ'/><category term='അധികാര വികേന്ദ്രീകരണം'/><category term='ഫെമിനിസം'/><category term='കുട്ടംകുളം സമരം'/><category term='ഉമ്മൻ‌ചാണ്ടി സർക്കാർ'/><category term='ആനുകാലികം'/><category term='ഏഷ്യാനെറ്റ്'/><category term='ബഷീര്‍'/><category term='ബാദക് സർക്കാർ'/><category term='പലിശ'/><category term='കോംഗോ'/><category term='പാരീസ് കമ്യൂണ്‍'/><category term='ഒബാമ'/><category term='ലേഖനം'/><category term='കേരളം'/><category term='എൻ മാധവൻ‌കുട്ടി'/><category term='ഹർത്താൽ'/><category term='മുഖപ്രസംഗം'/><category term='വിമർശനം'/><category term='ലണ്ടൻ ലഹള'/><category term='സി ജെ തോമസ്'/><category term='സഫ്‌ദർ ഹാഷ്‌മി'/><category term='വിവാഹം'/><category term='യുക്തിവാദം'/><category term='കണ്ണൂർ'/><category term='ചില്ലറ വ്യാപാരം'/><category term='ബെഞ്ചമിന്‍ മൊളോയിസ്'/><category term='ക്രെഡിറ്റ് കാര്‍ഡ്'/><category term='ഒഞ്ചിയം'/><category term='സി ഐ ടി യു'/><category term='കാര്‍ഷികം'/><category term='ശിശു വികസനം'/><category term='നോവൽ'/><category term='ചലച്ചിത്രമേള'/><category term='ചിത്രം'/><category term='ഐസ്‌ക്രീം'/><category term='കോണ്‍ഗ്രസ്'/><category term='സമൂഹം'/><category term='ഇന്‍ഷുറന്‍സ്'/><category term='തോല്‍പ്പാവക്കൂത്ത്'/><category term='KSRTC'/><category term='എം.ടി.'/><category term='നേട്ടങ്ങൾ'/><category term='ഓർമ്മ'/><category term='വി ജി പത്മനാഭന്‍'/><category term='സഹകരണമേഖല'/><category term='അറിയിപ്പ്'/><category term='ഡോ. പി കെ ആര്‍ വാര്യര്‍'/><category term='പി എം മനോജ്'/><category term='മനോരമ'/><category term='ഗോധ്ര'/><category term='പ്രകടനപത്രിക'/><category term='ചിത്രങ്ങൾ'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='സാംസ്കാരികം'/><category term='സവരണം'/><category term='ലോക് പാൽ'/><category term='പ്രത്യയശാസ്ത്രം'/><category term='വിക്കിലീക്ക്സ്'/><category term='കവിത'/><category term='വിശകലനം'/><category term='2011'/><category term='കയ്യൂര്‍'/><category term='ഓക്കുപ്പൈ വാൾസ്ട്രീറ്റ്'/><category term='സ്വകാര്യവൽക്കരണം'/><category term='ബദലുകള്‍'/><category term='ജമാഅത്തെ ഇസ്ളാമി'/><category term='സുനിൽ പി ഇളയിടം'/><category term='അഭിപ്രായ വോട്ടെടുപ്പ്'/><category term='ആശംസ'/><category term='ഹെയ്തി'/><category term='ആണവദുരന്തം'/><category term='ഇറാക്ക്'/><category term='പുനത്തില്‍'/><category term='ജനിതക സാങ്കേതികവിദ്യ'/><category term='കാർട്ടൂൺ'/><category term='ദേശാഭിമാനി'/><category term='സാമ്പത്തികം'/><category term='കുറിപ്പുകൾ‍'/><category term='സാമ്പത്തികമാന്ദ്യം'/><category term='മുതലാളിത്തം'/><category term='വിത്തുബില്‍ 2010'/><category term='ഫീച്ചർ'/><category term='മന:ശാസ്ത്രം'/><category term='സൈനിക താവളം'/><category term='ആത്മകഥ'/><category term='ജലദിനം'/><category term='ഇടമലയാര്‍'/><category term='തിരുപ്പൂര്‍'/><category term='ട്രേഡ്‌ യൂണിയൻ'/><category term='ജ്യോതിബസു'/><category term='മൃണാള്‍ സെന്‍'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='ഔട്ട്സോര്‍സിങ്ങ്'/><category term='ഭൂസമരം'/><category term='സെൻസസ്'/><category term='പിറവം'/><category term='പഠനം'/><category term='അവയവദാനം'/><category term='ബാബുരാജ്'/><category term='ബാലസാഹിത്യം'/><category term='മുരുകന്‍ കാട്ടാക്കട'/><category term='യുണീക് ഐ ഡി'/><category term='വെര്‍ണര്‍ ഹെര്‍സോഗ്'/><category term='സോമാലിയ'/><category term='വർത്തമാനം'/><category term='ഗ്രന്ഥാലോകം'/><category term='കാസ്‌ട്രോ'/><category term='ചെറുകല്ലായി'/><category term='എണ്ണ'/><category term='കല'/><category term='സംഗീതം'/><category term='വി എസ്'/><category term='കേരള സര്‍വകലാശാല'/><category term='ഫീച്ചര്‍'/><category term='ജാഫര്‍ പനാഹി'/><category term='ലാവ്ലിന്‍'/><category term='ബദ്രി റയ്‌ന'/><category term='ആയുധക്കച്ചവടം'/><category term='നക്സലിസം'/><category term='മഗ്സാസെ'/><category term='കാക്കനാടൻ'/><category term='വൈലോപ്പിള്ളി'/><category term='പി കൃഷ്‌ണ പിള്ള'/><category term='ഭാവന'/><category term='മാവോയിസം'/><category term='ഏനാദിമംഗലം'/><category term='കപടശാസ്ത്രം'/><category term='കൈത്തറി'/><category term='സ്‌പെക്‌ട്രം'/><category term='ജി 20'/><category term='അപവാദം'/><category term='അഭിമുഖം'/><category term='ഭക്ഷ്യം'/><category term='തെരുവു നാടകം'/><category term='പംക്തി'/><category term='ബയോടെൿനോളജി'/><category term='നവോത്ഥാനം'/><category term='ജനകീയാസൂത്രണം'/><category term='നവലിബറലിസം'/><category term='ഐ.ടി.'/><category term='പാലസ്തീന്‍'/><category term='ഓര്‍മ്മ'/><category term='ബാങ്കിംഗ്'/><category term='ചരിത്രം'/><category term='ഭാഷ'/><category term='വേലുക്കുട്ടി അരയന്‍'/><category term='സാർവദേശീയം'/><category term='തൊഴിലുറപ്പുപദ്ധതി'/><category term='യു.എ.ഖാദര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='മൈക്കിള്‍ ജാക്സണ്'/><category term='അനുഭവങ്ങൾ'/><category term='വനിതാ ദിനം'/><category term='കുഞ്ഞാലിക്കുട്ടി'/><category term='പോഷകാഹാരക്കുറവ്'/><category term='ഡോ. പി കെ ആർ വാര്യർ'/><category term='മഞ്ചേരി സമ്മേളനം'/><category term='എം മുകുന്ദൻ'/><category term='സംവരണം'/><category term='നമ്പാടൻ'/><category term='ട്രേഡ്‌ യൂണിയന്‍'/><category term='പൊലീസ്'/><category term='കോടതികള്‍'/><category term='പാട്ടബാക്കി'/><category term='കള്ളപ്പണം'/><category term='വേജ്‌ബോർഡ്'/><category term='സായ്‌നാഥ്'/><category term='അധിനിവേശം'/><category term='ബൂലോഗം'/><category term='വര്‍ക്കല രാധാകൃഷ്ണന്‍'/><category term='ആണ്ടലാട്ട്'/><category term='ലസിത് മലിംഗെ'/><category term='ഇടയലേഖനം'/><category term='ആങ് സാന്‍സൂകി'/><category term='കുരീപ്പുഴ ശ്രീകുമാര്‍'/><category term='പേറ്റന്റ്'/><category term='ബദിലുകള്‍'/><category term='നർമ്മം'/><category term='ബംഗാള്‍'/><category term='ക്വിറ്റ് ഇന്ത്യാ സമരം'/><category term='ടി കെ ഹംസ'/><category term='കുറിപ്പുകള്‍'/><category term='പലസ്‌തീൻ'/><category term='ഐ.ടി'/><category term='ഉല്‍സാ പട്നായിക്'/><category term='മാഹി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='ആനന്ദ്'/><category term='മലയാളം'/><category term='വിവര സാങ്കേതികവിദ്യ'/><category term='വെനിസ്വേല'/><category term='ബജറ്റ്'/><category term='എ.കെ.ജി.'/><category term='കൊല്‍ക്കത്ത'/><category term='ടാഗോർ'/><category term='നാടകം'/><category term='ആൾദൈവങ്ങൾ'/><category term='പെന്‍ഷന്‍ ഫണ്ട്'/><category term='പുരാവസ്തു'/><category term='കമ്യൂണിസം'/><category term='കുടുംബശ്രീ'/><category term='പരിസ്ഥിതി'/><category term='കഥ'/><category term='കിം ജോങ് ഇല്‍'/><category term='കശ്‌മീര്‍'/><category term='വലതുപക്ഷ സര്‍ക്കാര്‍'/><category term='വിചാരം'/><category term='ഇസ്രയേല്‍'/><category term='സ്പെക്ട്രം'/><category term='ദളിത് സംഘടനകൾ'/><category term='ആണാവയുദ്ധം'/><category term='സാമ്രാജ്യത്വം'/><category term='അമിതാബ് ബച്ചന്‍'/><category term='പ്രവാസം'/><category term='ജോമോ ക്വാമേ സുന്ദരം'/><category term='കുറ്റാന്വേഷണം'/><category term='ദര്‍ശനം'/><category term='ജീവിതം'/><category term='ഫാഷിസം'/><category term='എം മുകുന്ദന്‍'/><category term='രാഷ്ട്രീയം'/><category term='ആടുജീവിതം'/><category term='വായന'/><category term='ജയതി ഘോഷ്'/><category term='ഫോട്ടോ'/><category term='പട്ടണം'/><category term='മാർച്ച് 8'/><category term='സ്‌മാർട്ട് സിറ്റി'/><category term='വിലക്കയറ്റം'/><category term='പത്മരാജന്‍'/><category term='വിമോചന ദൈവശാ‍സ്ത്രം'/><category term='പ്രണയം'/><category term='എൻ ഡി എഫ്'/><category term='വിശ്വാസം'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='എൻഡോസൾഫാൻ'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='യാത്ര'/><category term='ഡി വൈ എഫ് ഐ'/><category term='സാര്‍വദേശീയം'/><category term='എയര്‍ ഇന്ത്യ'/><category term='വാര്‍ത്ത'/><category term='ഗവേഷണപദ്ധതി'/><category term='പൊതുബോധം'/><category term='ചങ്ങമ്പുഴ'/><category term='മൈക്രോക്രെഡിറ്റ്'/><category term='ആരോഗ്യം'/><category term='നാണയയുദ്ധം'/><category term='തഞ്ചാവൂര്‍'/><category term='അഡ്വ. ജനാര്‍ദനക്കുറുപ്പ്'/><category term='ആനന്ദതീര്‍ഥര്‍'/><category term='പു ക സ'/><category term='ഓണം'/><category term='മുദ്രാവാക്യം'/><category term='പോരാട്ടം'/><category term='ഇടതു സര്‍ക്കാര്‍'/><category term='വിക്കി ലീക്ക്സ്'/><category term='കെ എൻ പണിക്കർ'/><category term='കാഫ്ക'/><category term='ഗണിതം'/><category term='പി ജി'/><category term='വിശപ്പ്'/><category term='പാർലമെന്ററി വ്യാമോഹം'/><category term='കേത്തന്‍ ദേശായി'/><category term='ബംഗാൾ'/><category term='വികെ‌എൻ'/><category term='മെയ്‌ദിന മാനിഫെസ്‌റ്റോ'/><category term='യേശുദാസൻ'/><category term='ഇറാന്‍'/><category term='അനുസ്മരണം'/><category term='ഗ്രീന്‍ കേരള എക്സ്പ്രസ്'/><category term='ഹര്‍ത്താല്‍'/><category term='ഉഷാ ഖന്ന'/><category term='കീഴടങ്ങൽ'/><category term='ഹിരോഷിമ'/><category term='വിമോചനസമരം'/><category term='കീഴ്വെണ്‍മണി'/><category term='മണമ്പൂര്‍ രാജന്‍ ബാബു'/><category term='സ്വാതന്ത്ര്യം'/><category term='തായാട്ട്'/><category term='വോട്ടിനു കോഴ'/><category term='വിജ്ഞാന സമൂഹം'/><category term='http://www.blogger.com/img/blank.gif'/><category term='സായ്‌നാഥ'/><category term='ബാങ്കിങ്ങ്'/><category term='ഐ.പി.എല്‍'/><category term='തോപ്പില്‍ഭാസി'/><category term='കടുവാ പ്രോജക്ട്'/><category term='സ്വാശ്രയം'/><category term='കെ.ജി.ജോര്‍ജ്ജ്'/><category term='ജനസംഖ്യ'/><category term='സി എച് കണാരൻ'/><category term='മയിലമ്മ'/><category term='ആദിവാസി'/><category term='ഒ.എന്‍.വി'/><category term='പ്രഭാവർമ്മ'/><category term='സ്മരണ'/><category term='തെരഞ്ഞെടുപ്പ്'/><category term='അസംഘടിതമേഖല'/><category term='ഇന്തോ-ആസിയാന്‍ കരാർ'/><title type='text'>വര്‍ക്കേഴ്സ് ഫോറം</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://workersforum.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default?max-results=100'/><link rel='alternate' type='text/html' href='http://workersforum.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default?start-index=101&amp;max-results=100'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>2964</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2128859103258265367.post-6200710808225399958</id><published>2012-01-29T11:20:00.003+05:30</published><updated>2012-01-29T11:24:37.793+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>സമാനതകളില്ലാത്ത സാംസ്കാരികജീവിതം</title><content type='html'>അഴീക്കോട് മാഷിന്റേത് സമാനതകളില്ലാത്ത സാഹിത്യ സാംസ്കാരിക ജീവിതമാണ്. ഈ വിഷയത്തെ സമഗ്രമായി സമീപിച്ചാല്‍ അതിനുതന്നെ ആയിരക്കണക്കിന് പേജുകള്‍ എഴുതേണ്ടിവരും. കണ്ണൂരിലെ കെ ടി സുകുമാരന്‍ എങ്ങനെ സുകുമാര്‍ അഴീക്കോടായി വളര്‍ന്നുവെന്നത് വിസ്മയകരമായ ഒരു ജീവിതാനുഭവംതന്നെയാണ്.&lt;br /&gt;&lt;br /&gt;വാഗ്ഭടാനന്ദസ്വാമികള്‍ കെ ടി സുകുമാരന്റെ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നു. അതിനാല്‍ വാഗ്ഭടാനന്ദന്റെ ഒരു സ്വാധീനം സുകുമാരനില്‍ ബാല്യകാലംമുതലേ ഉണ്ടായിരുന്നു. അയത്നലളിതമായി ആത്മീയകാര്യങ്ങള്‍ അവതരിപ്പിച്ചിരുന്ന വാഗ്ഭടാനന്ദന്റെ സവിശേഷമായ രീതി അഴീക്കോട് മാഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിഗഹനമായ വിഷയങ്ങള്‍ തത്ത്വമസിയില്‍ വളരെ ലളിതമായി പ്രതിപാദിക്കാനായത് ഒരുപക്ഷേ വാഗ്ഭടാനന്ദന്റെ അനുഗ്രഹംകൊണ്ടാവണം.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-rseDbf9y8JM/TyTeYaCwIEI/AAAAAAAAInA/oySjZa_-bNI/s1600/azhikode%2Bsketch.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 215px; height: 320px;" src="http://4.bp.blogspot.com/-rseDbf9y8JM/TyTeYaCwIEI/AAAAAAAAInA/oySjZa_-bNI/s320/azhikode%2Bsketch.jpg" alt="" id="BLOGGER_PHOTO_ID_5702927539046981698" border="0" /&gt;&lt;/a&gt;പ്രഭാഷണകലയില്‍ അഴീക്കോട് മാഷിനെ വെല്ലാന്‍ അധികമാരുമുണ്ടെന്നു തോന്നുന്നില്ല. വളരെ കടുപ്പമേറിയ വിഷയങ്ങളും അതിലളിതമായി നര്‍മോക്തി കലര്‍ത്തി അവതരിപ്പിച്ച് ശ്രോതാക്കളെ മണിക്കൂറുകളോളം കൂടെ കൊണ്ടുപോകുന്ന അതിവിശിഷ്ടമായ ശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതല്ല. സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ സ്വതസിദ്ധമായ അപഗ്രഥനവും ആഴമേറിയ വായനയുടെ ഫലമായി ആര്‍ജിച്ച ജ്ഞാനവും മൗലികചിന്തയും സമഞ്ജസമായി സമ്മേളിച്ചുള്ള ആ വാഗ്ധോരണി ഒരിക്കല്‍ കേട്ടവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.&lt;br /&gt;&lt;br /&gt;അഴീക്കോട് മാഷിന്റെ ഗുരുവായ കെ രൈരുനായര്‍ എഴുതിയ ശാകുന്തളം പരിഭാഷയ്ക്ക് അവതാരിക എഴുതാന്‍ ചുമതലപ്പെടുത്തപ്പെട്ടത് ശിഷ്യനായ സുകുമാരനായിരുന്നു. ആ കൃത്യം വളരെ ഭംഗിയായി നിര്‍വഹിച്ചതുകൊണ്ടാവണമല്ലോ അത് വായിച്ച കുട്ടികൃഷ്ണമാരാര്‍ "കൊച്ചുന്നാളിലേ ഇയാള്‍ ഒരു പണ്ഡിതനായിക്കഴിഞ്ഞല്ലോ" എന്ന് അഭിപ്രായപ്പെട്ടത്. ചെറിയ പ്രായത്തില്‍തന്നെ കുട്ടികൃഷ്ണമാരാരെപ്പോലെ ഒരാളില്‍നിന്ന് ലഭിച്ച ഈ പ്രശംസ കുട്ടികൃഷ്ണമാരാരുടെ ദീര്‍ഘദര്‍ശിത്വത്തിന്റെയും കൂടി ഒരു നിദര്‍ശനമാണ്.&lt;br /&gt;ഗുരുവിന് അവതാരിക എഴുതിത്തുടങ്ങിയ അഴീക്കോട് മാഷിന്റെ നിരൂപണവിമര്‍ശനശൈലികളും ഭാഷാശൈലിയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്. മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും നിരൂപണശൈലികള്‍ക്കിടയിലുള്ള ഒന്നാണ് അഴീക്കോട് മാഷിന്റേതെന്ന വാദവും നമുക്ക് ഓര്‍ക്കാം. മലയാളത്തില്‍ നിരൂപണവും വിമര്‍ശനവും ഒരേപോലെ ഗൗരവമായി കൈകാര്യംചെയ്തിട്ടുള്ളത് അഴീക്കോട് മാഷാണ്. അനിതരസാധാരണമാണ് മാഷിന്റെ ഭാഷാശൈലി. തത്ത്വമസിയില്‍ അതിന്റെ പ്രോജ്വലരൂപം ദര്‍ശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുള്ളത്: "എന്റെ മറ്റെല്ലാ പുസ്തകങ്ങളും എനിക്ക് ഒരുപക്ഷേ, വീണ്ടും എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷേ തത്ത്വമസി അങ്ങനെ വീണ്ടും എഴുതാനാവില്ല. ആ സര്‍ഗ്ഗമുഹൂര്‍ത്തം ഇനി ലഭ്യമാവില്ല." ഇക്കാരണത്താലാവാം പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ തിരസ്കരിച്ച മാഷ് തത്ത്വമസിക്കു ലഭിച്ച വയലാര്‍ പുരസ്കാരം ഇരുകൈയും നീട്ടി സ്വീകരിച്ചത്.&lt;br /&gt;&lt;br /&gt;തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാടാണ് മാഷ് എന്നും കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിലും ഇതുതന്നെയാണവസ്ഥ. "ഞാന്‍ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ മരിക്കും മുമ്പേ കോണ്‍ഗ്രസ് മരിച്ചു" എന്ന് അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്തിലെ ക്രൂരതയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ക്രൂരത ലോകത്തൊരിടത്തുമുണ്ടായിട്ടില്ല. വീണ്ടും അവിടെ ജനിക്കാന്‍ ഗാന്ധിജി ഭയപ്പെടും. ഗര്‍ഭിണിയുടെ വയറ്റില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊന്നത് ഏത് മതത്തിന്റെ പേരിലായാലും അത് മതമല്ല എന്നു പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിക്കണം" എന്നും നിര്‍ഭയമായി തുറന്നടിക്കാന്‍ അഴീക്കോട് മാഷിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? "അമ്പത്തഞ്ചുവര്‍ഷം മുമ്പാണ് ഞാന്‍ പ്രസംഗം ആരംഭിച്ചത്. രാജ്യം അന്ന് ഇത്രയും ചീത്തയായിട്ടില്ല. രാഷ്ട്രമിന്ന് മോശപ്പെട്ട അവസ്ഥയിലെത്തിയതിന് എന്റെ പ്രസംഗവും കാരണമായോ എന്ന് ആശങ്കപ്പെടുകയാണ്." ഇങ്ങനെയാണ് പരിഹാസം തുളുമ്പുന്ന സ്വരത്തില്‍ അഴീക്കേട് നടത്തുന്ന സ്വയംവിമര്‍ശനം. ഇക്കാര്യത്തില്‍ ഞാന്‍ പറയും, പ്രിയപ്പെട്ട അഴീക്കോട് മാഷ്, അങ്ങയുടെ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് ഈ രാഷ്ട്രത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്താതെ രക്ഷിച്ചത്.&lt;br /&gt;&lt;br /&gt;ഒറ്റ വാചകത്തില്‍ ഉപസംഹരിച്ചാല്‍ നാടിനെ ഗ്രസിച്ച പിശാചിനെ നിഗ്രഹിക്കാന്‍ നല്ലവന്റെ രക്തം നല്‍കണം എന്നൊരു ചൊല്ലുണ്ട്. സാഹിത്യജീവിതത്തിനപ്പുറം നമ്മുടെ സാമൂഹികജീവിതത്തില്‍ കാണുന്ന പുഴുക്കുത്തുകള്‍ക്കും നെറികേടുകള്‍ക്കും നീതിരാഹിത്യത്തിനുമെതിരെ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഉള്ളുറപ്പില്‍ എതിരിടാനും പോരിടാനും സദാ കോണ്‍ഗ്രസ് മരിച്ചുപോയി. സമരസജ്ജമായിരുന്നു ആ മനസ്സ്, ആദര്‍ശോജ്വലമായ പൊതുജീവിതം നയിച്ച സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിയന്‍ മനസ്സ്, സമൂഹശുശ്രൂഷയ്ക്ക് ഇടതുപക്ഷം കരുത്താര്‍ജിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി വാക്കും രചനയും മാറ്റുകയുംചെയ്തു. കമ്യൂണിസ്റ്റ് സഹയാത്രികനാണ് താനെന്ന് തുറന്നുപറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. ദാരിദ്ര്യദുഃഖം പേറുന്നവന്റെ അവസാനത്തെ ആശ്വാസമാകാനുള്ള വെമ്പലായിരുന്നു ഗാന്ധിയനായ ഈ സമരോത്സുകന്റെ പൊതുജീവിതം.&lt;br /&gt;&lt;br /&gt;(&lt;span style="font-weight: bold;"&gt;എം എ ബേബി&lt;/span&gt;)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഇണങ്ങിയും പിണങ്ങിയും ഇഴമുറിയാത്ത സൗഹൃദം &lt;/span&gt;&lt;br /&gt;&lt;br /&gt;ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം നീണ്ട സൗഹൃദമാണ് സുകുമാര്‍ അഴീക്കോടുമായി എനിക്കുള്ളത്. ഒരുപക്ഷേ, കേരളത്തിലെ വേറെ ഏതൊരാളേക്കാളും നന്നായി അദ്ദേഹത്തെ അറിയുക ഞാനായിരിക്കും, അദ്ദേഹത്തിന്റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടും കൂടി. സുകുമാര്‍ അഴീക്കോടുമായി ഞാന്‍ കലഹിച്ചിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ അദ്ദേഹത്തോട് ഒരു കാലുഷ്യവുമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഉള്ളില്‍ അല്‍പ്പംപോലും വിഷം സൂക്ഷിച്ചിരുന്നില്ല. കാലുഷ്യം തീണ്ടാത്ത കലഹമായിരുന്നു ഞങ്ങളുടേത്. ആ മനസ്സിന്റെ നന്മ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍ . വിയോജിപ്പുകള്‍ തുറന്നു പറയാറുമുണ്ട്. അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നതുതന്നെ വിയോജിച്ചുകൊണ്ടാണ്.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-efutEu5J38k/TyTebv8VuOI/AAAAAAAAInM/Uhomts23Y2w/s1600/azhikode6.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 191px; height: 320px;" src="http://2.bp.blogspot.com/-efutEu5J38k/TyTebv8VuOI/AAAAAAAAInM/Uhomts23Y2w/s320/azhikode6.jpg" alt="" id="BLOGGER_PHOTO_ID_5702927596465273058" border="0" /&gt;&lt;/a&gt;1948ലായിരുന്നു അത്. എം ഗോവിന്ദന്‍ , എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ മദ്രാസില്‍നിന്നാരംഭിച്ച "നവസാഹിതി"യുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു സാഹിത്യ സമ്മേളനം നടക്കുകയായിരുന്നു. പൊന്‍കുന്നം വര്‍ക്കി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ വേദിയിലുണ്ട്. സുകുമാര്‍ അഴീക്കോടിനെ പങ്കെടുപ്പിക്കാത്തതെന്ത് എന്ന് സി പി ശ്രീധരന്‍ ചോദിച്ചു. സംഘാടകനായ ഞാന്‍ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. "ഞങ്ങള്‍ മലയാളത്തിലെ സാഹിത്യകാരന്മാരെമാത്രമേ ക്ഷണിച്ചിട്ടുള്ളൂ." സംസ്കൃതപദ ജടിലമായ ഭാഷാപ്രയോഗമായിരുന്നു അന്ന് സുകുമാര്‍ അഴീക്കോടിന്റേത്. അതിനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു എന്റെ മറുപടി. പിന്നീട് അദ്ദേഹം ആ ശൈലിയില്‍നിന്നെല്ലാം മാറി.&lt;br /&gt;സുകുമാര്‍ അഴീക്കോടുമായി അടുത്ത സൗഹൃദവും സാഹോദര്യവും കുട്ടിക്കാലം മുതല്‍ക്കേ പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍ . ചിറക്കല്‍ രാജാസ് സ്കൂളില്‍ അദ്ദേഹം എന്റെ സീനിയറായിരുന്നു. ഞാന്‍ സ്കൂളിലെത്തുമ്പോഴേക്കും അദ്ദേഹം അവിടത്തെ പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും കഴിഞ്ഞിരുന്നു. ഒന്നിച്ച് സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സിനിമ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമെല്ലാമുള്ള അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പട്ടാമ്പിയിലെ പ്രശസ്തമായ തറവാടായ കല്ലമ്മാര്‍തൊടിയിലെ കുടുംബാംഗമാണ് എന്റെ ഭാര്യ. പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യന്‍ കല്ലമ്മാര്‍തൊടി രാമുണ്ണിമേനോന്‍ പ്രശസ്തനായ കവിയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് അദ്ദേഹമെഴുതിയ കവിതകളാണ് പടപ്പാട്ടുകള്‍പോലെ എ കെ ജിയും കെ കേളപ്പനുമെല്ലാം പാടിയിരുന്നത്. രാമുണ്ണിമേനോന്റെ അനന്തരവളാണ് എന്റെ ഭാര്യ. അവരുടെ തറവാട്ടുവീട്ടില്‍ ഞാനും സുകുമാരനും അന്തിയുറങ്ങിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഇണങ്ങിയും പിണങ്ങിയും നീണ്ട സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട് ഞങ്ങള്‍ .&lt;br /&gt;&lt;br /&gt;മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് സുകുമാര്‍ അഴീക്കോട് സാഹിത്യ അക്കാദമി നല്‍കിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ശ്രീമതി സാറാ ജോസഫിനാല്‍ അനുഗതനായി അംഗീകാരങ്ങളും സ്വര്‍ണപ്പതക്കങ്ങളും അദ്ദേഹം അക്കാദമിക്ക് തിരിച്ചുനല്‍കി. വിശിഷ്ടാംഗം എന്ന നിലയില്‍ ലഭിച്ച സ്വര്‍ണപ്പതക്കം തിരിച്ചു നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ ക്ഷുഭിതനാവുകയും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് വിധേയനാവുകയും ചെയ്യുന്ന പ്രകൃതമാണ് അഴീക്കോടിന്റേത്. അതുകൊണ്ടാണ് ഇങ്ങനെ ഇത് സംഭവിച്ചത്.&lt;br /&gt;ഇതേക്കുറിച്ച് ഒരു പ്രമുഖ പത്രത്തോടുള്ള പ്രതികരണത്തില്‍ ആ സ്വര്‍ണപ്പതക്കങ്ങള്‍ ഉരുക്കിക്കളയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് അവര്‍ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്റെ പഴയ സുഹൃത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. എന്റെ പ്രതികരണം കണ്ടപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി എനിക്കൊരു കത്തയക്കുകയുംചെയ്തു. പക്ഷേ, ഞാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. വളരെ വൈകാതെ അദ്ദേഹം ആ പുരസ്കാരങ്ങള്‍ തിരിച്ചു വാങ്ങി.&lt;br /&gt;ഇങ്ങനെയുള്ള സംഭവങ്ങള്‍ നിരവധിയുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത് ഞാനാണ്. എനിക്കെതിരെ കുഞ്ഞബ്ദുള്ള വൈദ്യരും വി ആര്‍ സുധീഷുമെല്ലാം ചേര്‍ന്ന് മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ , ഞാനാവശ്യപ്പെടാതെ തന്നെ അത് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത് സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നില്ലെന്നത് വേറെകാര്യം. കേസ് തള്ളിപ്പോവുകയായിരുന്നു.&lt;br /&gt;&lt;br /&gt;പൂര്‍ണമായും നന്മയുള്ള ഒരാളും ലോകത്തിലില്ല. ഗുണദോഷ സമ്മിശ്രമായ സ്വഭാവവിശേഷങ്ങളോടുകൂടിയേ വ്യക്തികളുണ്ടാകൂ. എല്ലാം കുട്ടിക്കിഴിച്ചുനോക്കുമ്പോള്‍ സുകുമാരനില്‍ കൂടുതലും ഗുണങ്ങളാണുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളോടും തന്നെ ദ്രോഹിച്ചപ്പോള്‍ക്കൂടി സ്ഥായിയായ വിദ്വേഷം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പലരും പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനായി ദുരുപയോഗംചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെ വിശ്വസിച്ച അദ്ദേഹത്തിന് അതുകൊണ്ടുതന്നെ പല അപകടത്തിലും ചെന്നുചാടേണ്ടിയും വന്നിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ ഇതെല്ലാം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒടുവിലത്തെ പ്രസ്താവനയുംമറ്റും അതാണ് സൂചിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും ആത്യന്തികമായ നന്മ എന്നും സൂക്ഷിച്ച ആ പഴയ ചങ്ങാതിയുടെ മനസ്സ് ഞാനെന്നും തിരച്ചറിഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;(&lt;span style="font-weight: bold;"&gt;ടി പത്മനാഭന്‍)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അഴീക്കോട് നിരന്തരം സംസാരിച്ച പ്രക്ഷോഭകന്‍ : കെ ഇ എന്‍&lt;/span&gt;&lt;br /&gt;&lt;br /&gt;അഴീക്കോടിന്റെ തത്വമസി ഉള്‍പ്പെടെയുള്ള കൃതികള്‍ പ്രഭാഷണ കലയില്‍നിന്ന് രൂപം കൊണ്ടതാണെന്ന് കെ ഇ എന്‍ കുഞ്ഞഹമദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എന്‍ .&lt;br /&gt;&lt;br /&gt;അഴീക്കോടിന്റെ പ്രബന്ധങ്ങളും പ്രഭാഷണത്തിന്റെ തുടര്‍ച്ചയാണ്. ജീവിതം മുഴുവന്‍ നിരന്തരം സംസാരിച്ച പ്രക്ഷോഭകനാണ് അഴീക്കോട്. നവോഥാന പശ്ചാത്തലമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. നവോഥാന നിലപാടില്‍ പ്രവര്‍ത്തിച്ച അഴീക്കോട് പ്രഭാഷണ ലോകത്ത് നിരന്തരം വ്യാപരിച്ചു. പ്രഭാഷകര്‍ക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ച അഴീക്കോട് അപൂര്‍വ മാതൃകയായി. ജി ശങ്കരക്കുറുപ്പ് മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ നിലപാട് എക്കാലവും മഹത്തായ ശരിയായി നിലനില്‍ക്കും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും സംസ്കൃത ഭാഷയെ വിഗ്രഹവല്‍ക്കരിച്ചിട്ടില്ലെന്നും കെ ഇ എന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി, ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6200710808225399958?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6200710808225399958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6200710808225399958' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6200710808225399958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6200710808225399958'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_5258.html' title='സമാനതകളില്ലാത്ത സാംസ്കാരികജീവിതം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-rseDbf9y8JM/TyTeYaCwIEI/AAAAAAAAInA/oySjZa_-bNI/s72-c/azhikode%2Bsketch.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-2896624594584125584</id><published>2012-01-29T11:10:00.001+05:30</published><updated>2012-01-29T11:13:16.750+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='നാടകം'/><category scheme='http://www.blogger.com/atom/ns#' term='കല'/><category scheme='http://www.blogger.com/atom/ns#' term='പാട്ടബാക്കി'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍</title><content type='html'>തൊഴിലാളി കുടുംബം മുങ്ങിത്താഴ്ന്ന ദുരിതങ്ങളും ദുരന്തങ്ങളും.സമുദായ ഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍ . വിശപ്പ് അപരാധമാകുന്ന സമൂഹം. കഷ്ടതകള്‍ ദൈവഹിതമെന്ന വിധിതീര്‍പ്പ്. ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന പ്രതികരണം- അതെ, ഒരു കാലഘട്ടത്തിന്റെ കറുത്തമുഖം പിച്ചിച്ചീന്തുകയായിരുന്നു പാട്ടബാക്കി. ബദല്‍ലോകത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു അത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമെന്ന് സി ജെ തോമസും ജീവല്‍ സാഹിത്യസംഘത്തിന്റെ ആദ്യ സന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയാണ് കെ ദാമോദരന്‍ എഴുതിയത്. തൊഴിലാളിയായ കിട്ടുണ്ണി, അമ്മ, സഹോദരങ്ങളായ കുഞ്ഞിമാളു, ബാലന്‍ എന്നിവരുടെ ദുരിത ജീവിതവും ദുരന്തങ്ങളും. നിലവിലെ വ്യവസ്ഥിതിയാണ് പ്രശ്നകാരണമെന്ന തിരിച്ചറിവും മാറ്റത്തിന് അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നതുമാണ് കേന്ദ്ര പ്രമേയം.&lt;br /&gt;&lt;br /&gt;"മുതലാളിമാരുടെയും മറ്റും ഉപദ്രവംകൊണ്ട്, ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവരുന്ന സമുദായത്തില്‍ കള്ളവും വ്യഭിചാരവും പാപമല്ല. കുഞ്ഞിമാളൂ, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. അവ രണ്ടും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. അങ്ങനെയാവാന്‍ ഭരണസമ്പ്രദായം മാറണം. ഈ സമുദായസംഘടനയെ ഉടച്ചുവാര്‍ക്കണം" എന്ന് നാടകാന്ത്യത്തില്‍ കിട്ടുണ്ണി. അധ്വാനിക്കുന്ന വര്‍ഗം സംഘടിത ശക്തിയായ കാലത്തിന്റെ ശബ്ദമാണത്. ആ സംഭാഷണം പതിനായിരങ്ങള്‍ ഏറ്റുപറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-txcVo8z2QnM/TyTcNeis11I/AAAAAAAAIm0/CrxhlHI93lo/s1600/pattabakki1.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 264px; height: 176px;" src="http://4.bp.blogspot.com/-txcVo8z2QnM/TyTcNeis11I/AAAAAAAAIm0/CrxhlHI93lo/s320/pattabakki1.jpg" alt="" id="BLOGGER_PHOTO_ID_5702925152252909394" border="0" /&gt;&lt;/a&gt;കര്‍ഷകസംഘം പരിപാടി നടക്കുന്നിടത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. പ്രേക്ഷകര്‍ അവരുടെ ജീവിതം നാടകത്തില്‍ കണ്ടു. ഭൂപ്രഭുക്കളുടെയും കാര്യസ്ഥരുടെയും കാമവെറിയുടെ ഇരകള്‍ കുഞ്ഞുമാളുവിനൊപ്പം കരഞ്ഞു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണിക്കൊപ്പം പ്രേക്ഷകരും ഭൂപ്രഭുത്വത്തെയും അതിന്റെ നീതിന്യായ വ്യവസ്ഥയേയും ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍കൊണ്ട് ശപിച്ചു.&lt;br /&gt;&lt;br /&gt;ജയിലില്‍ കിട്ടുണ്ണിയും സഹതടവുകാരായ മുഹമ്മദും നാരായണന്‍നമ്പ്യാരും കയര്‍ പിരിക്കുന്നതിനിടെ നടത്തുന്ന സംഭാഷണമുണ്ട്. അധ്വാനം അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ലോകം അസുന്ദരമാവുന്നതിനെക്കുറിച്ചുള്ള വാചകം കിട്ടുണ്ണിയില്‍നിന്ന് പുറത്തുവരുന്നു: "നമ്മുളുണ്ടാക്കിയ നെല്ലില്‍നിന്ന് ഒരുപിടി വാരിയാല്‍ കുറ്റമായി!" അപ്പോള്‍ മറ്റൊരു തടവുകാരന്റെ പ്രതികരണം: "ഇന്നത്തെ സമൂഹത്തില്‍ വിശപ്പ് ഒരപരാധമാണ്". ഉപരിവര്‍ഗ താല്‍പ്പര്യത്തിന്റെ മറ പ്രേക്ഷകര്‍ക്കുവേണ്ടി നാടകകൃത്ത് തുറന്നുകാണിക്കുന്ന ഒരു സംഭാഷണമാണ് തുടര്‍ന്ന്. കിട്ടുണ്ണി പറയുന്നു: "മുതലാളി, തൊഴിലാളിയുടെ ചെകിട്ടത്തടിക്കുമ്പോഴും കുടകൊണ്ടടിച്ച് തലയില്‍നിന്ന് ചോരയൊലിപ്പിക്കുമ്പോഴും നിര്‍ദയമായി ചവിട്ടിത്തേക്കുമ്പോഴും, കൂലി കുറച്ചും മറ്റും പട്ടിണിക്കിട്ട് നരകിപ്പിക്കുമ്പോഴും വിരലനക്കാത്ത അഹിംസാഭക്തന്മാര്‍ , പട്ടിണിക്കൊരറുതിയുണ്ടാക്കാന്‍ നാം പ്രക്ഷോഭം കൂട്ടുമ്പോള്‍ ആക്ഷേപിക്കുന്നു. നമ്മെ ജയിലിലിടാന്‍ അവരൊറ്റു നില്‍ക്കുന്നു". മുഹമ്മദ് എന്ന തടവുകാരന്റെ പരിഹാരം: "ഒരൊറ്റ നിവൃത്തിയേയുള്ളു. ഇന്ന് എല്ലാ അധികാരവും ധനികവര്‍ഗങ്ങള്‍ക്ക് മാത്രമാണ്. ആ അധികാരവും ഭരണകൂടവും തൊഴിലാളികളും കൃഷിക്കാരുംകൂടി പ്രക്ഷോഭം നടത്തി പിടിച്ചെടുക്കണം". നാലു വയസുമാത്രം പ്രായമുള്ള കിട്ടുണ്ണിയുടെ കൊച്ചനുജന്‍ അരിയും ഉടുപ്പും വാങ്ങാന്‍ നമുക്കെന്താ കാശില്ലാത്തതെന്ന് അമ്മയോടു ചോദിക്കുന്നുണ്ട്. "ദൈവം തന്നില്ല" എന്ന മറുപടി. വീണ്ടും അവന്‍ : "അപ്പോമ്മേ, ഈ ദൈവം ചത്താലേ നമുക്ക് സുഖാവു അല്ലേ...?" മനുഷ്യനുണ്ടാക്കിയ ദൈവത്തെ മനുഷ്യന്‍ തന്നെ കൈയൊഴിയുന്ന അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഏതോ ബിന്ദുവില്‍ നാലുവയസുകാരന്റെ ചോദ്യം തിരശീല വീണാലും മാറ്റൊലികൊള്ളും.&lt;br /&gt;&lt;br /&gt;പോഷകാഹാരക്കുറവു കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണം നടക്കുന്ന ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. നീതിപാലകര്‍ക്കാണെങ്കില്‍ എല്ലാം തമാശ. എലിയും പൂച്ചയും കളിയിലാണ് അവര്‍ . "പാട്ടബാക്കിയി"ല്‍ ഇത്തരമൊരു കളിയുണ്ട്. ഒരുപിടി അരിമോഷ്ടിച്ചതിന് അറസ്റ്റിലായ കിട്ടുണ്ണിയെ ചോദ്യം ചെയ്യവെ ഇന്‍സ്പെക്ടര്‍ : "മോഷണം ആദ്യത്തെ തവണയാണല്ലേ... ആദ്യമായി ഒരു പട്ടിണി വന്നു... ആദ്യമായി കട്ടു... ആദ്യമായി പിടിക്കപ്പെട്ടു... അല്ലേ?" ഇത്തരം കറുത്ത ഹാസ്യം 74 വര്‍ഷം മുമ്പ് നമ്മുടെ നാടകലോകത്തിന് ഏറെക്കുറെ അപരിചിതം. പാട്ടബാക്കിയില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച എ കെ ജി ആത്മകഥയില്‍ കുറിച്ചു: ആ നാടകം കര്‍ഷകരെ അണിനിരത്തുന്നതിലും വളരെ സഹായകമായി. അക്കാലത്താണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഞാന്‍ മനസിലാക്കുന്നത്. കര്‍ഷകയോഗങ്ങള്‍ നടക്കുന്ന സ്ഥലത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. ദാമോദരന്‍ , കെ പി ആര്‍ , പെരച്ചുട്ടി, പി ശേഖരന്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ഞാനും അതിലൊരു നടനായിരുന്നു".&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പി വി കെ പനയാല്‍ ദേശാഭിമാനി 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-2896624594584125584?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/2896624594584125584/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=2896624594584125584' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2896624594584125584'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2896624594584125584'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8792.html' title='പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-txcVo8z2QnM/TyTcNeis11I/AAAAAAAAIm0/CrxhlHI93lo/s72-c/pattabakki1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-4077645775413493808</id><published>2012-01-29T09:16:00.002+05:30</published><updated>2012-01-29T09:20:52.838+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം</title><content type='html'>രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-5YfYs0J5PqY/TyTBWUq5LlI/AAAAAAAAImo/YrqlC7XRlRg/s1600/karat%2Byechuri.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 300px; height: 147px;" src="http://1.bp.blogspot.com/-5YfYs0J5PqY/TyTBWUq5LlI/AAAAAAAAImo/YrqlC7XRlRg/s320/karat%2Byechuri.jpg" alt="" id="BLOGGER_PHOTO_ID_5702895617407790674" border="0" /&gt;&lt;/a&gt;കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.&lt;br /&gt;(വി ബി പരമേശ്വരന്‍)&lt;br /&gt;&lt;br style="font-weight: bold; color: rgb(153, 0, 0);"&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഏക ബദല്‍ സോഷ്യലിസം&lt;/span&gt;&lt;br /&gt;&lt;br /&gt;അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.&lt;br /&gt;&lt;br /&gt;ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും. ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി&lt;/span&gt;&lt;br /&gt;&lt;br /&gt;നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.&lt;br /&gt;&lt;br /&gt;ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.&lt;br /&gt;&lt;br /&gt;പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി&lt;/span&gt;&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.&lt;br /&gt;&lt;br /&gt;കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി&lt;/span&gt;&lt;br /&gt;&lt;br /&gt;സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും&lt;/span&gt;&lt;br /&gt;&lt;br /&gt;ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം&lt;/span&gt;&lt;br /&gt;&lt;br /&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍&lt;/span&gt;&lt;br /&gt;&lt;br /&gt;ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.&lt;br /&gt;&lt;br /&gt;ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം. അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ പാര്‍ടിയില്‍  വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.  കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ  പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ്  കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന്  കാരാട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍  ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ  ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ  തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും  ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍  മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത  കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ  ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച്  ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ  തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ  എന്ന് കാരാട്ട് പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കടപ്പാട്: ദേശാഭിമാനി 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-4077645775413493808?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/4077645775413493808/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=4077645775413493808' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4077645775413493808'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4077645775413493808'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2319.html' title='ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-5YfYs0J5PqY/TyTBWUq5LlI/AAAAAAAAImo/YrqlC7XRlRg/s72-c/karat%2Byechuri.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-9073219103791765928</id><published>2012-01-29T09:13:00.000+05:30</published><updated>2012-01-29T09:15:10.549+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><title type='text'>പകവിടാത്ത പാമ്പുകളും വര്‍ഗീയസംഘടനകളും</title><content type='html'>പാമ്പുകളെക്കുറിച്ച് ഒരു കെട്ടുകഥയുണ്ട്. പാമ്പുകള്‍ പക സൂക്ഷിക്കും എന്നാണ് ആ കഥ. പാമ്പിനെ നോവിച്ചാല്‍ ആ വിഷജീവി കടിക്കും. അത് പ്രകൃതിനിയമം. എന്നാല്‍ കെട്ടുകഥയനുസരിച്ച്, പാമ്പിനോട് മോശമായി പെരുമാറുന്ന മനുഷ്യനെ പാമ്പ് പിന്തുടരും. ഉടനെ കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പക മനസ്സില്‍ കരുതുന്ന പാമ്പ് എപ്പോഴെങ്കിലും ആളെ കണ്ടെത്തി വിഷപ്പല്ലമര്‍ത്തിക്കൊല്ലും. മൃതദേഹം കുഴിച്ചിടുകയാണെങ്കില്‍, രാത്രികാലങ്ങളിലും ആളില്ലാപ്പകലുകളിലും പാമ്പ് അവിടെ കാവല്‍കിടക്കും. മണ്ണടര്‍ത്തി ആള്‍ പുറത്തുവന്നാല്‍ പിന്നെയും കൊത്താനാണത്രെ ഇത്.&lt;br /&gt;&lt;br /&gt;കൊമ്പേറി എന്നു പേരിട്ടു വിളിക്കുന്ന ഒരു പാമ്പുജാതിയുണ്ടത്രെ. കടിച്ചുകൊന്ന മനുഷ്യന്റെ മൃതശരീരം ദഹിപ്പിക്കുന്നതു കാണാനായി ഈ പാമ്പ് സമീപത്തുള്ള ഏതെങ്കിലും മരത്തിന്റെ കൊമ്പില്‍ കയറിയിരിക്കും. ചിതയിലെ അവസാന തീക്കനലും കെട്ടതിനു ശേഷം മാത്രമേ ഈ പാമ്പുകള്‍ മരക്കൊമ്പില്‍ നിന്നും ഇറങ്ങുകയുള്ളൂ. ചത്തടിഞ്ഞാലുമപ്പട്ടടച്ചാരവും പത്തിവിടര്‍ത്തി ചികഞ്ഞുകൊത്തുന്ന മിത്രസര്‍പ്പങ്ങളെക്കുറിച്ച് മഹാകവി ചങ്ങമ്പുഴ പാടുന്ന പിശാചില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം ഭാവനകളാണെങ്കിലും പകവിടാത്ത പാമ്പുകള്‍ വര്‍ഗ്ഗീയവികാരമാണെന്ന് ഇന്ത്യയിലെ മതസംഘടനകള്‍ തെളിയിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ പിക്കാസോ എന്നു വിശേഷിപ്പിക്കപ്പെട്ട എം എഫ് ഹുസൈന് രാജ്യം വിട്ടുപോകേണ്ടി വന്നത് ഹിന്ദുമതഭീകരരുടെ ഭീഷണി മൂലമാണ്. സരസ്വതീദേവിയെ തനിമയോടെ ആവിഷ്‌കരിച്ച് ശിവകാശികലണ്ടറുകളില്‍ നിന്ന് മോചിപ്പിച്ചു എന്നതായിരുന്നു കുറ്റം. അറേബ്യന്‍ രാജ്യത്ത് അഭയം തേടി പൗരത്വം സ്വീകരിച്ച എം എഫ് ഹുസൈന്‍ ഇംഗ്ലണ്ടില്‍ വച്ചു മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്‌കാരവും ഇംഗ്ലണ്ടിലായിരുന്നു.&lt;br /&gt;&lt;br /&gt;എം എഫ് ഹുസൈന്റെ മരണശേഷവും പകവിടാത്ത ഹിന്ദുവര്‍ഗ്ഗീയ സംഘടനകള്‍ ആ അനശ്വര പ്രതിഭയ്‌ക്കെതിരേ കൊലശൂലമെടുത്തിരിക്കയാണ്. 2012 ജനുവരി രണ്ടാം വാരത്തില്‍ മുംബൈയിലെ കാലഗോഡില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടമ്പററി ഇന്ത്യന്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച എം എഫ് ഹുസൈന്‍ ചിത്രപ്രദര്‍ശനം അവര്‍ തടഞ്ഞു. ഹിന്ദു ജാഗരണ്‍ സമിതിയുടെ നേതൃത്വത്തില്‍ ഗാലറിയിലേക്ക് ഇരച്ചുകയറി തടയുകയായിരുന്നു.&lt;br /&gt;&lt;br /&gt;എം എഫ് ഹുസൈന്റെ വിവാദചിത്രങ്ങളൊന്നുപോലും അവിടെ ഇല്ലായിരുന്നു. കാശ്മീരിന്റെ പ്രകൃതിഭംഗിയും ഇന്ത്യന്‍ ഗ്രാമീണതയുമായിരുന്നു പെയിന്റിംഗുകളുടെ പ്രമേയം. കല ആസ്വദിക്കാനുള്ള ക്ഷമയോ സൗന്ദര്യബോധമോ വര്‍ഗ്ഗീയവാദികള്‍ക്കില്ലല്ലൊ.&lt;br /&gt;&lt;br /&gt;ഹിന്ദുവര്‍ഗ്ഗീയവാദികളില്‍ നിന്നും തീരെ താഴെയല്ല ഇന്ത്യയിലെ ഇസ്ലാം തീവ്രവാദികള്‍. ജയ്പൂരിലെ സാഹിത്യോത്സവത്തിനു ലോകസാഹിത്യകാരനായ സല്‍മാന്റുഷ്ദി വരുന്നത് തടയാന്‍ വേണ്ടിയാണ് അവര്‍ മുറവിളികൂട്ടിയത്. സല്‍മാന്‍ റുഷ്ദിയുടെ ജീവനുമേല്‍ ഇറാനിലെ പരേതനായ ഖുമേനി പുറപ്പെടുവിച്ച ഫത്‌വ നടപ്പിലാക്കിക്കിട്ടുവാനുള്ള രക്തദാഹമാണ് ഇന്ത്യയിലുള്ള ഇസ്ലാം തീവ്രവാദികള്‍ക്കുള്ളത്. അനിഷ്ടപരാമര്‍ശങ്ങളെ സമചിത്തതയോടെ കാണാന്‍ കഴിയാത്തവരുടെ വിശ്വാസപ്രമാണങ്ങള്‍ സ്‌നേഹത്തിന്റേതായിരിക്കില്ല.&lt;br /&gt;&lt;br /&gt;മുംബൈ, ജയ്പൂര്‍ എന്നീ നഗരങ്ങള്‍ ഇന്ത്യയുടെ സാംസ്‌ക്കാരിക ഈടുവയ്പുകളാണ്. ചരിത്രവും സംസ്‌ക്കാരവും കൈകോര്‍ത്തു നില്‍ക്കുന്ന ഈ നഗരങ്ങളിലാണ് ഹിന്ദുമുസ്ലിം വര്‍ഗ്ഗീയവാദികള്‍ വികൃതമുഖം കാട്ടിനില്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;ഹിന്ദു-മുസ്ലിം വോട്ടുകളില്‍ കണ്ണുനട്ട ചില രാഷ്ട്രീയപാര്‍ട്ടികളും ഈ വര്‍ഗ്ഗീയസംഘടനകളുടെ മുദ്രാവാക്യങ്ങള്‍ പേറുന്നു എന്നതാണ് ഏറെ ഖേദകരം. മതങ്ങളുടെ അടിസ്ഥാനപ്രമാണം സ്‌നേഹമാണെന്ന് സ്വതന്ത്രചിന്തകര്‍ പോലും പറയുമ്പോള്‍, ഭീകരവാദത്തിന് രക്ഷാവലയം നല്‍കുന്ന മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന് പുഷ്പസൗരഭ്യമല്ല, രക്തഗന്ധമാണുള്ളതെന്ന് സമ്മതിക്കേണ്ടി വരും. കൊമ്പേറിപ്പാമ്പുകള്‍ പാവം ജീവികളാകുന്നത് മതങ്ങള്‍ക്കു മുന്‍പിലാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-9073219103791765928?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/9073219103791765928/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=9073219103791765928' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/9073219103791765928'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/9073219103791765928'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_29.html' title='പകവിടാത്ത പാമ്പുകളും വര്‍ഗീയസംഘടനകളും'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-1847813138770118791</id><published>2012-01-28T23:59:00.000+05:30</published><updated>2012-01-28T23:59:00.055+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><title type='text'>ആള്‍ക്കൂട്ടത്തിലെ നക്ഷത്രജീവിതം</title><content type='html'>എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലെ 'സന്ധ്യ'യില്‍ പതിവില്ലാത്തതിരക്ക്. ഗൃഹനാഥ രത്‌നമ്മ ചേച്ചി വിരുന്നുകാരെ സ്വീകരിച്ച് ഓടി നടക്കുന്നു. വീട്ടിലെ അകത്തളങ്ങളില്‍ പല ഗ്രൂപ്പുകളായി അതിഥികള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഗൃഹനാഥനെ മാത്രം കാണാനില്ല. അടുത്തൊരിടം വരെ പോയിരിക്കുന്നു. അച്ഛന്‍ ഇപ്പോള്‍ വരും മകള്‍ രേഖയുടെ മറുപടി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന കൊച്ചുമകന് വേദനയുണ്ടെന്നറിഞ്ഞ് മുത്തച്ഛന്റെ സ്‌നേഹവായ്‌പോടെ ഓടി പോയതാണ് സാനുമാഷ്.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-J3_Jz3B1jYM/TyQprfAC6UI/AAAAAAAAImc/9jgWx4EOJRc/s1600/1010092_sanu.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 176px; height: 193px;" src="http://2.bp.blogspot.com/-J3_Jz3B1jYM/TyQprfAC6UI/AAAAAAAAImc/9jgWx4EOJRc/s320/1010092_sanu.jpg" alt="" id="BLOGGER_PHOTO_ID_5702728855190694210" border="0" /&gt;&lt;/a&gt;അവാര്‍ഡ് വിവരമറിഞ്ഞപ്പോള്‍ മുതല്‍ നിലക്കാത്ത സന്ദര്‍ശക പ്രവാഹം, ഫോണ്‍കോളുകള്‍. സ്‌നേഹത്തിന്റെ മധുരവും പൂക്കുടകളുമേന്തിയെത്തുന്ന പ്രിയപ്പെട്ട ശിഷ്യര്‍, പരിചയക്കാര്‍ എല്ലാവരെയും സൗമ്യമായ പുഞ്ചിരിയോടെ ക്ഷീണമറിയിക്കാതെ സ്വീകരിക്കുന്ന മാഷ്.&lt;br /&gt;&lt;br /&gt;അവാര്‍ഡുകളേക്കാള്‍ തന്റെ ഉള്ളം നിറക്കുന്നത് ഈ സ്‌നേഹവായ്പുകളാണെന്ന് നിറഞ്ഞ മനസോടെ മാഷ് വ്യക്തമാക്കുന്നു. അവാര്‍ഡ് തനിക്ക് കൂടുതല്‍ ഉത്തരവാദിത്വമാണ് ഉണ്ടാക്കുന്നതെന്ന് വിനയത്തിന്റെ ഭാഷയില്‍ മാഷ് പറയുന്നു. മലയാളത്തില്‍ ജീവിച്ച് വിശ്വത്തോളം വളര്‍ന്ന സാനുമാഷിന്റെ ബഷീര്‍. ഏകാന്തവീഥിയിലെ അവധൂതന്‍ ഇതിനകം തന്നെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിലൂടെ ഈ കൃതിക്ക് വേണ്ടി മാഷ് നടത്തിയ സാധനയ്ക്ക് പൂര്‍ണ്ണത കൈവരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍?&lt;/span&gt;&lt;br /&gt;&lt;br /&gt;ബഷീറിനെ വളരെയടുത്തു നിന്ന് കണ്ടറിയാനുള്ള ഭാഗ്യമുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് എത്രയേറെ കൃതികളാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് കൃത്യമായി പറയാനാവില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവചരിത്ര രചനയെന്ന ചിന്ത മനസില്‍ വന്നപ്പോള്‍ തന്നെ അതൊരു പൂര്‍ണ്ണ, സമഗ്ര, വസ്തുനിഷ്ഠ കൃതിയാകണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതിനായി ബഷീറിനെ അടുത്ത് പരിചയമുള്ളവരെയെല്ലാം കണ്ട് സംസാരിച്ചു. വീടും ചുറ്റുപാടുകളുമെല്ലാം നടന്ന് കണ്ടു. പലപ്പോഴും ' ഒരു കല്പിത കഥാപാത്രത്തെ പോലെ ജീവിച്ച ബഷീറിനെ'കുറിച്ച് അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കഥകളെ കുറിച്ച് ഒരളവോളമെങ്കിലും സത്യസന്ധത പുലര്‍ത്താന്‍ കഴിയണമെന്ന് ഉറപ്പിച്ചിരുന്നു. ' ബഷീറിന്റെ കഥകളില്‍ മാത്രമല്ല അദ്ദേഹം എഴുതുന്ന എന്തിലും ആ പേര് മുദ്രിതമായിരുന്നു. ആന്തരിക നേത്രങ്ങളാല്‍ അതു കാണാതിരിക്കാന്‍ ഒരാസ്വാദകനും സാധ്യമല്ല. അത്ര തെളിഞ്ഞ അന്തരീക്ഷത്തിലാണ് ആ പേര് ആ രചനകളിലെങ്ങും പതിഞ്ഞിരിക്കുന്നത് പേരടിക്കാതെ പ്രസിദ്ധം ചെയ്താല്‍ പോലും ഏതു വായനക്കാരനും തിരിച്ചറിയുന്നു ഇത് ബഷീറിന്റേതാണല്ലോ''.&lt;br /&gt;&lt;br /&gt;കഥയിലും നോവലിലും ബഷീര്‍ അവതരിപ്പിക്കുന്ന മനുഷ്യരും പ്രകൃതിയും വിഭവങ്ങളും സംഭവങ്ങളും കണ്‍മുന്നില്‍ കാണുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;തലയെടുപ്പുള്ള ഒരുതലമുറ?&lt;/span&gt;&lt;br /&gt;&lt;br /&gt;സാഹിത്യത്തിലെ തലയെടുപ്പുള്ള തലമുറ എം ടി പത്മനാഭന്‍, ഒ എന്‍ വി, അയ്യപ്പപ്പണിക്കര്‍, ഒ വി വിജയന്‍ അങ്ങനെ മലയാളത്തിന്റെ പ്രശസ്തി മറുനാടുകളിലെത്തിച്ചവരായിരുന്നു. പിന്നീടുള്ളവര്‍ക്ക് ഈ പ്രശസ്തി നിലനിര്‍ത്താനായോ എന്ന് സംശയമുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സാഹിത്യചര്‍ച്ചകള്‍?&lt;/span&gt;&lt;br /&gt;&lt;br /&gt;ചര്‍ച്ചകളോ ക്രിയാത്മക സംവാദങ്ങളോ സാഹിത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞു. ദൈനംദിന സംഭവ വികാസങ്ങളുടെ പേരിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഗഹനമായ വായനയോ പഠനമോ നടക്കാത്തതാകാം മികച്ച സംവാദങ്ങള്‍ ഇല്ലാതായതിന് പിന്നില്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അധ്യാപക വിദ്യാര്‍ഥിബന്ധം?&lt;/span&gt;&lt;br /&gt;&lt;br /&gt;സാഹിത്യചര്‍ച്ചകളിലും മേഖലകളിലും സജീവമായുണ്ടായിരുന്ന പലരും അധ്യാപകരായിരുന്നു. അധ്യാപക-വിദ്യാര്‍ഥിതലം ഊഷ്മളവും അതോടൊപ്പം ചിന്തകള്‍ക്ക് വഴിയൊരുക്കുന്നത്ര സംവേദന ക്ഷമവുമായിരുന്നു. ഇന്ന് അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലും കാഴ്ചപാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഏകാകി-ബഷീറിനെ പോലെ?&lt;/span&gt;&lt;br /&gt;&lt;br /&gt;എന്നും ആള്‍ കൂട്ടത്തിന് നടുവിലായിരുന്നു ബഷീര്‍. സ്‌നേഹിതരും ആസ്വാദകരും സ്വന്തം കഥാപാത്രങ്ങള്‍ തന്നെയും ബഷീറിനൊപ്പം എന്നുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒറ്റപ്പെട്ട ഏകാകിയായ ബഷീര്‍- അദ്ദേഹത്തെ കുറിച്ചുള്ള ചിന്തകള്‍ക്കിടയിലെപ്പോഴെ എനിക്ക് ഒരു ഇല്ല്യൂഷന്‍ പോലെ ആ തിരിച്ചറിവുണ്ടാവുകയായിരുന്നു. പലപ്പോഴും ഞാനും അങ്ങനെയാണ്. ഭാര്യയും മക്കളും ശിഷ്യരുമൊക്കെയുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ അതെനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. എന്റെ ചിന്തകളും എഴുത്തും എല്ലാം എന്റേതുമാത്രമാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പുതിയ കൃതി?&lt;/span&gt;&lt;br /&gt;&lt;br /&gt;അയ്യപ്പ പണിക്കരെക്കുറിച്ചുള്ള രചനയുടെ പ്രാരംഭ ജോലികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഗഹനമായ പഠനം ആവശ്യമുള്ള കൃതിയാണിത്. അയ്യപ്പപണിക്കരുടെ കവിതകളിലെ ആഴവും പരപ്പും വ്യത്യസ്തയും പൂര്‍ണ്ണമായി ഉള്‍കൊണ്ടുകൊണ്ടുള്ള ബൃഹത് രചനയാണെന്നതു കൊണ്ടു തന്നെ കൂടുതല്‍ സമയവും ശ്രദ്ധയും ഇതിനായി ചെലവഴിക്കണം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചിയിലെ ജീവിതം?&lt;/span&gt;&lt;br /&gt;&lt;br /&gt;' ആലപ്പുഴയില്‍ ജനിച്ചു വളര്‍ന്നെങ്കിലും എറണാകുളത്തെ സായാഹ്നങ്ങളാണ് എന്നിലെ എഴുത്തുകാരനെയും ചിന്തകളെയും വളര്‍ത്തിയിത്. 46 വര്‍ഷമായി ' സന്ധ്യയില്‍' താമസം തുടങ്ങിയിട്ട്''. സന്ധ്യയിലെ എഴുത്തുമുറിയില്‍ ചിന്തകള്‍ക്ക് വ്യക്തത കൈവരുന്നു.&lt;br /&gt;&lt;br /&gt;' മഹാരാജാസ് കോളജിലെ അധ്യാപക ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ വ്യക്തികള്‍, ശിഷ്യര്‍ അങ്ങനെ എന്നെ രൂപപ്പെടുത്തിയതില്‍ എറണാകുളത്തെ ജീവിതം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എം കെ സാനുവെന്ന രാഷ്ട്രീയക്കാരന്‍?&lt;/span&gt;&lt;br /&gt;&lt;br /&gt;എംഎല്‍എ എന്ന നിലയില്‍ കൊച്ചിയെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രത്യേകിച്ച് നേതാക്കളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ ട്രെന്‍ഡുകള്‍ വ്യക്തമല്ല. മുമ്പ് ഇസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണെങ്കില്‍ ഇന്നത് വ്യക്തിപരമായ ഏറ്റുമുട്ടലുകളായി മാറിയെന്ന സംശയമുണ്ട്. അഴിമതിയും രാഷ്ട്രീയരംഗത്തെ അപചയവുമെല്ലാം ഇതിന്റെ പ്രതിഫലനം മാത്രമാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;രാഷ്ട്രീയ, സാമൂഹ്യ,സാഹിത്യരംഗത്തെ അപചയം?&lt;/span&gt;&lt;br /&gt;&lt;br /&gt;അപചയം ഒരു തലമുറയുടെയാകെ ചിന്തകളില്‍ വരുന്നതാണ്. എല്ലാ കാര്യങ്ങളിലും ഒരു ഉയര്‍ച്ചയും അതിനൊരു താഴ്ചയുമുണ്ട്. അപചയത്തിന്റെ ഫലം കണ്ടുവളരുന്ന അടുത്ത തലമുറ ഇതിനെതിരെ പ്രതികരിക്കും. അവരില്‍ നിന്ന് ഒരു പുതുനാമ്പ് പൊട്ടിവിടരും. പലയിടത്തും അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഭൂമിയുടെ തലമുറകളുടെ ചാക്രിക ചലനങ്ങള്‍ ഇത്തരത്തില്‍ തന്നെയാണുള്ളത്.&lt;br /&gt;&lt;br /&gt;കൊടുങ്ങല്ലൂരിലോ മറ്റോ കുറെ യുവാക്കള്‍ ചേര്‍ന്ന് ' ഈ തന്തമാരെ ഞങ്ങള്‍ക്ക് വേണ്ട' എന്നൊരു മുദ്രാവാക്യമുയര്‍ത്തികൊണ്ടുവന്നിരുന്നു പക്ഷെ അത് ശക്തിപ്രാപിച്ചില്ല.ഒരിടത്ത് വിജയിച്ചില്ലെങ്കിലും ഇനിയും അപചയങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ ശക്തിപ്രാപിക്കും. അത് പുതുതലമറയ്ക്ക് വഴികാട്ടിയാകും. മാഷ് ശുഭാപ്തി വിശ്വാസത്തിലാണ്.&lt;br /&gt;&lt;br /&gt;സാഹിത്യസദസിലേക്ക് തന്നെ ക്ഷണിക്കാനെത്തിയ സംസ്‌കൃത കോളജിലെ വേദാന്തധ്യാപകനോട് ' ഇടക്കൊന്നു വിളിക്കും' ചില സംശയങ്ങള്‍ തീര്‍ക്കാനുണ്ടെന്ന് പറയുന്ന മാഷ് 83-ാം വയസിലും തന്റെയുള്ളിന്റെ ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമാക്കി നിര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;തിരക്കുകള്‍ മാഷുടെ കൂടെ എന്നുമുണ്ട്. പ്രസംഗം, അവതാരിക , ഇതെന്റെ പുതിയ പുസ്തകം മാഷൊന്ന് വായിക്കണമെന്ന് പറഞ്ഞെത്തുന്ന പുതുതലമുറക്കാര്‍. ഈ തിരക്കുകള്‍ മാഷിനെ  ക്ഷീണിപ്പിക്കുന്നില്ല. തന്റെ പുതിയ രചനക്കുള്ള ചിന്തകള്‍ ഇതിനിടയിലെവിടെയോ നാമ്പെടുക്കുന്നുണ്ടാകാം.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കടപ്പാട്: ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-1847813138770118791?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/1847813138770118791/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=1847813138770118791' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/1847813138770118791'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/1847813138770118791'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8956.html' title='ആള്‍ക്കൂട്ടത്തിലെ നക്ഷത്രജീവിതം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-J3_Jz3B1jYM/TyQprfAC6UI/AAAAAAAAImc/9jgWx4EOJRc/s72-c/1010092_sanu.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-5307739173934668350</id><published>2012-01-28T21:45:00.000+05:30</published><updated>2012-01-28T21:47:08.245+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ഭക്ഷ്യം'/><category scheme='http://www.blogger.com/atom/ns#' term='പൊതുവിതരണം'/><title type='text'>പൊതുവിതരണ സമ്പ്രദായം ശക്തമാക്കാന്‍ പോരാടുക</title><content type='html'>ഭക്ഷ്യസുരക്ഷാനിയമം- 2011 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. പാവങ്ങള്‍ക്ക് ആശ്വാസമെന്ന കൊട്ടിഘോഷിപ്പോടെയാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ , അപകടകരമായ നിരവധി വ്യവസ്ഥ ബില്ലിലുണ്ടെന്ന് കരടുരൂപം പരിശോധിച്ചാല്‍ മനസ്സിലാകും. ബില്‍ അതേപടി തിരിച്ചുവരികയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്താല്‍ ജനസംഖ്യയുടെ പകുതിയിലേറെവരുന്ന ജനവിഭാഗത്തിന് കടുത്ത ആഘാതമാകും. നിരവധിപേര്‍ ഭക്ഷ്യസബ്സിഡിയില്‍നിന്ന് ഒഴിവാക്കപ്പെടും. ലഭ്യമാകുന്ന റേഷന്റെ അളവ് കുറയും. ഭക്ഷ്യധാന്യശേഖരണവും വിതരണവും സ്വകാര്യമേഖലയിലേക്ക് മാറും. ബില്ലിലെ വ്യവസ്ഥകളില്‍ പലതും ലോകബാങ്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാകയാല്‍ യുപിഎ സര്‍ക്കാര്‍ അവ ഒഴിവാക്കുമെന്നു പറയാന്‍ കഴിയില്ല. ഭക്ഷ്യ സബ്സിഡിയുടെ പരിധിയില്‍വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യാധിഷ്ഠിത റേഷന്‍ കൊണ്ടുവന്നതും ക്ഷേമപദ്ധതിക്കുള്ള ചെലവ് കുറയ്ക്കാനുള്ള ആഗോളവല്‍ക്കരണ ആശയങ്ങളുടെ ഭാഗംതന്നെയാണ്. എപിഎല്‍ , ബിപിഎല്‍ , അന്ത്യോദയ എന്നിങ്ങനെ ഉപഭോക്താക്കളെ തരംതിരിക്കുകയും ബിപിഎല്ലുകാരുടെ എണ്ണം കുറയ്ക്കുന്നതിന് ജനവിരുദ്ധമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറെക്കൂടി ജനങ്ങളെ ഒഴിവാക്കാനുള്ള സമര്‍ഥമായ തന്ത്രമാണ് പുതിയ ബില്ലിലുള്ളത്.&lt;br /&gt;&lt;br /&gt;കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, ത്രിപുര തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങളില്‍ വ്യാപകമായ പൊതുവിതരണസമ്പ്രദായമുണ്ട്. തീര്‍ത്തും കുറ്റമറ്റതാണെന്നു പറയാന്‍ കഴിയില്ലെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനരംഗത്ത് ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയവ ജനങ്ങളുടെ മൗലികാവകാശമാണ്; അത് ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ കടമയും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴും അവ, പട്ടിണി കിടന്ന് മരിക്കുന്ന മനുഷ്യര്‍ക്ക് വിതരണം ചെയ്യാത്തത് അക്ഷന്തവ്യമായ അപരാധമാണ്. ഇന്ത്യയില്‍ 15,000 കോടി രൂപ ഭക്ഷ്യസബ്സിഡിക്കായി ചെലവഴിക്കുന്നു എന്നാണ് കണക്ക്. എന്നിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റേഷന്‍വിതരണം ഒരു സ്വപ്നമായി അവശേഷിക്കുന്നു. കേരളം കഴിഞ്ഞാല്‍ ഫലപ്രദമായി റേഷന്‍വിതരണം നടത്തുന്ന സംസ്ഥാനങ്ങള്‍ തമിഴ്നാടും ഹിമാചല്‍പ്രദേശും ത്രിപുരയുമാണ്. കേരളത്തില്‍ ആഴ്ചയിലെ മുഴുവന്‍ ദിവസവും (പൊതു അവധിദിനങ്ങള്‍ ഒഴികെ) റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ സമയം കട തുറന്നിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ ചില ദിവസങ്ങള്‍മാത്രമാണ് കട പ്രവര്‍ത്തിക്കുന്നത്.&lt;br /&gt;&lt;br /&gt;ജനകീയസമരങ്ങളിലൂടെയാണ് കേരളം മെച്ചപ്പെട്ട റേഷന്‍സമ്പ്രദായം നേടിയെടുത്തത്. പോരാട്ടങ്ങളുടെ ഉജ്വലമായ ചരിത്രംതന്നെ അതിനുപിന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുടെ മുമ്പില്‍ ഇടതുപക്ഷം പോരാട്ടം തുടര്‍ന്നതിന്റെ ഫലമായാണ് കേന്ദ്രം ദക്ഷിണ ഭക്ഷ്യമേഖല പ്രഖ്യാപിച്ചത്. കേരളം, ആന്ധ്ര, മൈസൂരു (കര്‍ണാടക) തുടങ്ങിയ സംസ്ഥാനങ്ങളെ അതിന്റെ പരിധിയിലാക്കി. അരി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍നിന്ന് കേരളത്തിന് നേരിട്ട് അരി വാങ്ങാമെന്നായി. ഇവിടെനിന്ന് അരി പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചു. വിലനിയന്ത്രണവും ഏര്‍പ്പാടാക്കി. 1964ല്‍ കേന്ദ്രസര്‍ക്കാര്‍ ദക്ഷിണ ഭക്ഷ്യമേഖല ഒഴിവാക്കി. 1965ല്‍ അനൗദ്യോഗിക പൊതുവിതരണം പ്രഖ്യാപിച്ചു. 1966ല്‍ കേരള റേഷനിങ് ഓര്‍ഡറനുസരിച്ച് റേഷന്‍ സ്റ്റാറ്റ്യൂട്ടറി അവകാശമായി. സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍വന്നതോടെ കേരളത്തിന്റെ പൊതുവിതരണം ശക്തമാകാന്‍ തുടങ്ങി. 85 ശതമാനം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന സ്ഥിതിവന്നു. 400 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ കേരളത്തില്‍ റേഷന്‍കടകളുണ്ട്. 1974ല്‍ സപ്ലൈകോ നിലവില്‍വന്നതോടെ ജനങ്ങള്‍ക്ക് കുറെക്കൂടി ആശ്വാസമായി. കുറഞ്ഞവിലയ്ക്ക് അരിയും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാകുന്ന മാവേലി സ്റ്റോറുകള്‍ നിലവില്‍വന്നു. എഴുനൂറിലേറെ മാവേലി സ്റ്റോറുകളും 15 സൂപ്പര്‍മാര്‍ക്കറ്റുകളും മൊബൈല്‍ മാവേലി സ്റ്റോറും ഇന്നുണ്ട്. ഇത്രയും വിപുലമായ പൊതുവിതരണശൃംഖലയാണ് പുതിയ ബില്‍ വരുന്നതോടെ ക്രമേണ ഇല്ലാതാവുക.&lt;br /&gt;&lt;br /&gt;പുതിയ ഭക്ഷ്യസുരക്ഷാ ബില്ലില്‍ കാണുന്ന പ്രധാനപ്പെട്ട ചില ന്യൂനതകള്‍ വ്യക്തമാക്കേണ്ടതുണ്ട്. 2010 നവംബറില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ , 18.03 കോടിപേര്‍ ഭക്ഷ്യസബ്സിഡിയുടെ പരിധിയില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് ദരിദ്രജനങ്ങളുടെ 90 ശതമാനംവരും. എന്നാല്‍ , ബില്ലില്‍ ഗ്രാമത്തില്‍ 75 ശതമാനംപേരും നഗരത്തില്‍ 50 ശതമാനംപേരുമാണ് പരിധിയിലുണ്ടാവുക എന്നു പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭക്ഷ്യസുരക്ഷിതത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നര്‍ഥം. കേന്ദ്രം ഇപ്പോള്‍ത്തന്നെ 6.52 കോടി കുടുംബങ്ങളെയാണ് ബിപിഎല്ലായി കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ 11.05 കോടി കുടുംബങ്ങളെ ബിപിഎല്ലായി രേഖപ്പെടുത്തിയിട്ടുണ്ട് (56 ശതമാനംപേര്‍). പുതിയ ബില്ലില്‍ ഗ്രാമത്തില്‍ 46 ശതമാനവും നഗരത്തില്‍ 28 ശതമാനവുമായി ഇത് കുറയുന്നു.&lt;br /&gt;&lt;br /&gt;ദേശീയ ഉപദേശകസമിതി തയ്യാറാക്കിയ ബില്ലിന്റെ കരടില്‍ സെക്ഷന്‍ 21 പറയുന്നത് മുന്‍ഗണനാ വിഭാഗത്തെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നാണ്. മുന്‍ഗണനാ വിഭാഗത്തിന്റെ എണ്ണം കുറയുന്നതോടൊപ്പം ഭക്ഷ്യധാന്യത്തിന്റെ അളവും കുറയ്ക്കുകയാണ്. ഒരു ബിപിഎല്‍ കുടുംബത്തിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ കിട്ടുമായിരുന്നത് 25 കിലോയായി നേരത്തെ കുറച്ചു. ബില്ലിലെ നിര്‍ദേശം ആളൊന്നിന് ഏഴുകിലോവീതം മൂന്ന് രൂപയ്ക്ക് നല്‍കാനാണ്. രണ്ട് അംഗംമാത്രമുള്ള കുടുംബത്തിന് 14 കിലോയാണ് ലഭിക്കുക. കുട്ടികളെ എണ്ണത്തില്‍ കൂട്ടാനിടയില്ല. അണുകുടുംബങ്ങളുള്ള കേരളത്തില്‍ ഭക്ഷ്യധാന്യറേഷന്‍ തീരെ കുറയാന്‍ ഇടയുണ്ട്. എപിഎല്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം ആളൊന്നിന് മൂന്നുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. വിലയാണെങ്കില്‍ കര്‍ഷകന്‍ കൊടുക്കുന്ന താങ്ങുവിലയുടെ പകുതിയും. താങ്ങുവില വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ സമരംചെയ്യുമ്പോള്‍ ജനങ്ങള്‍ അവരുടെ ശത്രുക്കളായി മാറും. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം വ്യവസ്ഥകളും ബില്ലിലുണ്ട്.&lt;br /&gt;&lt;br /&gt;ഇതിനേക്കാളൊക്കെ അപകടകരമായത് അധ്യായം 13ലെ സെക്ഷന്‍ ജി യാണ്. പൊതുവിതരണത്തില്‍ പരിഷ്കരണങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണിത്. ലോകബാങ്കിന്റെ നിര്‍ദേശങ്ങളാണ് ഈ വകുപ്പില്‍ കാണാന്‍ കഴിയുക. സബ്സിഡിതുക പണമായി ഗുണഭോക്താവിന് എത്തിക്കാനും ഭക്ഷ്യകൂപ്പണ്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത് രണ്ടും പല രാജ്യങ്ങളും പരിശോധിച്ച് നിഷ്ഫലമെന്നു കണ്ട് തള്ളിക്കളഞ്ഞ പദ്ധതികളാണ്. ഭക്ഷ്യധാന്യത്തിന്റെ ശേഖരണവും വില്‍പ്പനാവകാശവും കുത്തകമുതലാളിമാരുടെ കൈയിലെത്തുക എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. ഗ്രാമങ്ങളിലെ നിരക്ഷരരായ മനുഷ്യര്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ബാങ്കുകളൊന്നുമില്ല. അവര്‍ക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനും വശമില്ല. ഇനി അക്കൗണ്ട് തുടങ്ങിയാല്‍ പണം വരുമെന്നതിന് ഒരു ഉറപ്പുമില്ല. വന്നില്ലെങ്കില്‍ ആരോടും പരാതി പറയാനും കഴിയില്ല. പൊതുവിതരണസമ്പ്രദായമാണെങ്കില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് പരാതി ബോധിപ്പിക്കാമായിരുന്നു. സബ്സിഡി പണം സ്വകാര്യബാങ്ക് ഇടപാട് സംഘങ്ങള്‍ തട്ടിയെടുക്കാനും ഇത് ഇടവരും.&lt;br /&gt;&lt;br /&gt;ഭക്ഷ്യാവകാശം ആധാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. ആധാര്‍വഴി നല്‍കുന്ന യുഐഡി കാര്‍ഡുകള്‍ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്. ബില്ലിന്റെ ക്ലോസ് മൂന്നിലാണ് ആധാറുമായുള്ള ബന്ധം സൂചിപ്പിക്കുന്നത്. നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ തള്ളി ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഉച്ചഭക്ഷണപരിപാടി മെച്ചപ്പെടുത്തുക, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരങ്ങള്‍ നല്‍കുക, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പൊതു അടുക്കള തുടങ്ങിയ ചില നല്ല നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. എന്നാല്‍ , മേല്‍പ്പറഞ്ഞ ദോഷവശങ്ങള്‍ ഉള്ളതിനാല്‍ ഇവയൊന്നും നടപ്പാകുകയില്ലെന്നതാണ് പ്രശ്നം.&lt;br /&gt;&lt;br /&gt;ഭക്ഷ്യശേഖരം ധാരാളം ഉണ്ടായിട്ടും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുവിതരണം ശക്തമാക്കാത്തത് എന്തുകൊണ്ടെന്നാണ് നാം ചോദിക്കേണ്ടത്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുകയാണ് വേണ്ടത്. ലക്ഷ്യംവച്ചുള്ള റേഷന്‍വിതരണം (അര്‍ഹരെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കുന്നത്) അവസാനിപ്പിക്കണം. സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാബില്ലിലെ ജനവിരുദ്ധപരാമര്‍ശങ്ങള്‍ ഒഴിവാക്കി ബില്‍ ഭേദഗതിചെയ്യുക, ബിപിഎല്‍ മാനദണ്ഡം നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക, പൊതുവിതരണ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനുവരി 30ന് വില്ലേജ് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുകയാണ്. ഗ്രാമസ്വരാജിനുവേണ്ടിയും ജനങ്ങളുടെ പട്ടിണി അകറ്റാനും ആഗ്രഹിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഭക്ഷണം നിഷേധിക്കുന്നതിനെതിരെ പ്രതികരിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കെ കെ ശൈലജ&lt;/span&gt; &lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി 28 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-5307739173934668350?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/5307739173934668350/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=5307739173934668350' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5307739173934668350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5307739173934668350'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2366.html' title='പൊതുവിതരണ സമ്പ്രദായം ശക്തമാക്കാന്‍ പോരാടുക'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-972771076866404947</id><published>2012-01-28T21:40:00.001+05:30</published><updated>2012-01-28T21:43:07.789+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാമ്രാജ്യത്വം'/><title type='text'>ബുഷിന്റെ പാതയിലൂടെ</title><content type='html'>അമേരിക്കന്‍ ഐക്യനാട്ടിലെ സമാധാനപ്രിയരായ സാധാരണജനങ്ങള്‍മാത്രമല്ല, അമേരിക്കയുടെ ആധിപത്യത്തെ ചെറുക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുമെല്ലാം വന്‍പ്രതീക്ഷയോടെയാണ് കറുത്ത വംശജനും വാഗ്മിയുമായ ബറാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനാരോഹണം 2008ല്‍ സ്വാഗതംചെയ്തത്. മുതലാളിത്തലോകം സാമ്പത്തികപ്രതിസന്ധിയിലേക്ക് ഊഴ്ന്നിറങ്ങുന്ന സന്ദര്‍ഭത്തിലാണ് ഒബാമ അധികാരമേറ്റത്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിവന്നത് അന്നും തുടരുകയായിരുന്നു. ഇറാനും വടക്കന്‍ കൊറിയയും ഇറാഖും "തിന്മയുടെ അച്ചുതണ്ടു"കളാണെന്നും അവയെ അടിച്ചിരുത്താതെ ലോകത്തിന് സമാധാനമുണ്ടാവുകയില്ലെന്നുമായിരുന്നു ബുഷിന്റെ കണ്ടെത്തല്‍ . അങ്ങനെ അമേരിക്കന്‍ കടന്നാക്രമണങ്ങളുടെ പരമ്പരകൊണ്ട് സംഘര്‍ഷഭരിതമായ ലോകത്തിന് സമാധാനം വാഗ്ദാനംചെയ്താണ് ഒബാമ അധികാരത്തിലെത്തിയത്. കൂടാതെ തന്റെ "മഹാനായ മുന്‍ഗാമി" എഫ് ഡി റൂസ്വെല്‍റ്റിന്റെ സാമൂഹ്യക്ഷേമ നടപടികള്‍ പിന്തുടരുമെന്നും തൊഴിലില്ലായ്മ അഞ്ചുശതമാനമായിട്ടെങ്കിലും കുറയ്ക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോഴിതാ ഒബാമ ഒന്നാം ഊഴം പൂര്‍ത്തിയാക്കി രണ്ടാം ഊഴത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരവേലകള്‍ ആരംഭിച്ചുകഴിഞ്ഞു. വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒബാമ അധികാരത്തിലെത്തുമ്പോള്‍ ഉണ്ടായിരുന്നപോലെ ലോകം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. നാലുവര്‍ഷം കഴിഞ്ഞിട്ടും സാമ്പത്തികപ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. അമേരിക്കന്‍ അര്‍ധഗോളത്തില്‍ അമേരിക്കന്‍ ഐക്യനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. കനഡയും അമേരിക്കന്‍ ഐക്യനാടും ഒഴിച്ചുള്ള മുപ്പത്തിമൂന്ന് രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് വെനസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ കാരക്കാസില്‍വച്ച് ഡിസംബര്‍ ആദ്യവാരത്തില്‍ യോഗം ചേരുകയും അമേരിക്കയുടെ ആധിപത്യത്തെയും ആഗോളവല്‍ക്കരണ, ലിബറല്‍ നയങ്ങളെ എതിര്‍ക്കാനും തീരുമാനിച്ചത് കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ വിവരിച്ചിരുന്നല്ലോ (&lt;a href="http://workersforum.blogspot.com/2012/01/blog-post_21.html"&gt;അടുക്കളത്തോട്ടം അരങ്ങിലേക്ക്&lt;/a&gt;).&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പശ്ചിമേഷ്യയും ഒബാമയും &lt;/span&gt;&lt;br /&gt;&lt;br /&gt;ഇറാഖിലെ യുദ്ധം അവസാനിപ്പിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം പിന്‍വലിക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു. ഇറാഖ് യുദ്ധത്തിനെതിരെ ഉയര്‍ന്നുവന്ന അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണിത് ചെയ്തത്. അനേകം അമേരിക്കന്‍ സൈനികര്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ യുദ്ധം കാരണം ജീവന്‍ ബലിയര്‍പ്പിച്ചത് അമേരിക്കന്‍ജനതയെ അത്യധികം വേദനിപ്പിച്ചു. അതുപോലെ അഫ്ഗാനിസ്ഥാനില്‍ ബിന്‍ലാദനെ പിടികൂടാനെന്ന് പറഞ്ഞ് വ്യോമാക്രമണവും മറ്റും നടത്തിയതും നിഷ്പ്രയോജനമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വ്യോമാക്രമണം നടത്തി അമേരിക്ക വധിച്ചതുകൊണ്ട് ആ ന്യായവും ഇനി പറയാനാവില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ ഇറാഖില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും കെട്ടുകെട്ടിയ അമേരിക്കന്‍ ഐക്യനാടിന് ഇപ്പോള്‍ ഇറാന്‍ ഭീഷണിയായിരിക്കുന്നു. ഇറാനില്‍ ആണവായുധം നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നത് ബുഷിനെയെന്നപോലെ ഒബാമയെയും അസ്വസ്ഥനാക്കുന്നു. ഇറാനെതിരായി യുദ്ധം ചെയ്യുമെന്നൊക്കെ വീരവാദം മുഴക്കുന്നുണ്ടെങ്കിലും ചൈനയും റഷ്യയും ഇറാന്റെ സഖ്യശക്തികളായതുകൊണ്ട് അതിന് അവര്‍ക്ക് വേണ്ടത്ര ധൈര്യമില്ല. ഇസ്രയേലും പലസ്തീനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് വാഗ്ദാനംചെയ്യുകയും അതിനായി സ്വന്തം അധ്യക്ഷതയില്‍ ത്രികക്ഷിസമ്മേളനം നടത്തുകയുംചെയ്ത ഒബാമ അവിടെയും പരാജയപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കിഴക്കനേഷ്യയില്‍ കണ്ണുനട്ട് &lt;/span&gt;&lt;br /&gt;&lt;br /&gt;അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സൈനികമായും സാമ്പത്തികമായും ശക്തമായ വെല്ലുവിളി ചൈനയില്‍നിന്ന് ഉയര്‍ന്നുവരികയാണ്. പെന്റഗണ്‍ (അമേരിക്കന്‍ സൈനികനേതൃത്വം) ജനുവരിയില്‍ പുറപ്പെടുവിച്ച രേഖയനുസരിച്ച് ചൈനയാണ് എതിര്‍ക്കപ്പെടേണ്ട പ്രധാന ശത്രുവെന്ന് അമേരിക്ക കരുതുന്നു. ഇപ്പോള്‍ ചൈനക്കെതിരായി ഇന്ത്യയെയും വിയറ്റ്നാമിനെയും അണിനിരത്താനുള്ള നയതന്ത്രശ്രമങ്ങളിലാണ് അമേരിക്ക. പെന്റഗണ്‍ രേഖയുടെ പേര് "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാജ്യരക്ഷാ മുന്‍ഗണനയില്‍ അമേരിക്കയുടെ ആഗോളനേതൃത്വം നിലനിര്‍ത്താനുള്ള പരിപാടി" എന്നാണ്. ആ പേരുതന്നെ അമേരിക്കയുടെ ലക്ഷ്യത്തെയും മാര്‍ഗത്തെയും വിളിച്ചറിയിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സൈനികസന്നാഹം &lt;/span&gt;&lt;br /&gt;&lt;br /&gt;കിഴക്കന്‍മേഖലയില്‍ പെന്റഗണിന്റെ ഇരുപത്തിരണ്ട് ജെറ്റ് പോര്‍വിമാനങ്ങളും അന്തര്‍വാഹിനി കപ്പലുകളില്‍ 22000 നാവികസേന ഭടന്മാരെയും ശാന്തസമുദ്രത്തില്‍ വിന്യസിച്ചിരിക്കുകയാണ്. 600 കോടി ഡോളര്‍ ചിലവുവരുന്ന ആയുധക്കരാര്‍ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച് തയ്വാനുമായി ഒപ്പിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരം അമേരിക്കന്‍ സൈനികത്താവളം സ്ഥാപിച്ചിട്ടുള്ളതായി ഒബാമ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചാണ് ചൈനക്കെതിരെയുള്ള സൈനികസംരംഭം അമേരിക്ക വിശാലമായി നിലനിര്‍ത്തുന്നത്. ചൈനക്കെതിരായി ജപ്പാന്‍ , ദക്ഷിണകൊറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളുമായി കടുതല്‍ ശക്തമായ സൈനികസഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടരുമെന്നും അതില്‍ വിയറ്റ്നാമിനെയും ഇന്ത്യയെയും കൂടി പങ്കാളികളാക്കുമെന്നും പെന്റഗണ്‍രേഖയില്‍ പറയുന്നുണ്ട്.&lt;br /&gt;&lt;br /&gt;അമേരിക്കയുടെ ഈ വക ശ്രമങ്ങളില്‍ സഹകരിക്കാനായി ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രി എ കെ ആന്റണിയുടെ നിര്‍ദേശപ്രകാരം സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താനുള്ള നീക്കം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അടിയുറച്ച അമേരിക്കന്‍പ്രേമവുമായി പൊരുത്തപ്പെടുന്നതാണ്. സിംഗപ്പുര്‍ , തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി അമേരിക്ക നേരത്തെതന്നെ സൈനികസഖ്യത്തിലാണ്. ഇപ്പോള്‍ മ്യാന്മറിനെക്കൂടി ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ നടപടികള്‍കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ ശാന്തസമുദ്രത്തെ ഒരു അമേരിക്കന്‍ കായലായി മാറ്റുകയാണ് അവരുടെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഷാങ്ഹായ് സഖ്യം &lt;/span&gt;&lt;br /&gt;&lt;br /&gt;ഈ അമേരിക്കന്‍ സഖ്യങ്ങളുടെയും നയതന്ത്രനീക്കങ്ങളുടെയും പോക്ക് അത്ര സുഗമമാകാന്‍ പോകുന്നില്ല. 1996ല്‍ രൂപീകരിക്കപ്പെട്ട ഷാങ്ഹായ് സഹകരണ ഗ്രൂപ്പ്, യൂറോ ഏഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മുറിച്ചു കയറാന്‍ കഴിയാത്ത ഒരു കീറാമുട്ടിയാണ്. ഷാങ്ഹായ് ഗ്രൂപ്പില്‍ ചൈനയെ കൂടാതെ റഷ്യ, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസാഖ്സ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ , തജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അംഗങ്ങളാണ്. ഈ സഖ്യം സാമ്പത്തികവും സാംസ്കാരികവുമായ സഹകരണത്തോടൊപ്പം സൈനികസഹകരണവും ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് കടന്നുകയറാന്‍ തെക്കന്‍ കൊറിയന്‍ ബന്ധംമാത്രമേ അമേരിക്കയ്ക്കുള്ളൂ. യൂറേഷ്യന്‍ വന്‍കരയിലെ ഒരു ചെറിയ മൂലയാണ് തെക്കന്‍ കൊറിയ. ശാന്തസമുദ്രത്തിന്റെ വിശാലമേഖലകളില്‍ മുങ്ങിയും പൊങ്ങിയും നീന്തുന്ന അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ക്ക് ഈ വന്‍ യൂറോ-ഏഷ്യന്‍ മേഖലയെ ശല്യപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇപ്രകാരം സ്വന്തം ഭൂഖണ്ഡത്തില്‍നിന്ന് ഒറ്റപ്പെട്ട അമേരിക്കന്‍ സാമ്രാജ്യത്വം മറ്റൊരു സ്വാധീനമേഖല സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ വിപര്യയമാണ്. ഇങ്ങനെ പ്രശ്നകലുഷമായ അന്തരീക്ഷത്തിലാണ് ഒബാമ രണ്ടാമൂഴം നേടാന്‍ ശ്രമിക്കുന്നത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 28 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-972771076866404947?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/972771076866404947/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=972771076866404947' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/972771076866404947'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/972771076866404947'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_28.html' title='ബുഷിന്റെ പാതയിലൂടെ'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-5778501953864043522</id><published>2012-01-27T23:17:00.001+05:30</published><updated>2012-01-27T23:34:50.102+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='കെ.ജി.ജോര്‍ജ്ജ്'/><category scheme='http://www.blogger.com/atom/ns#' term='ആത്മകഥ'/><title type='text'>അഭിനയത്തിന്റെ ശരീരം</title><content type='html'>&lt;a href="http://workersforum.blogspot.com/search/label/%E0%B4%95%E0%B5%86.%E0%B4%9C%E0%B4%BF.%E0%B4%9C%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D"&gt;ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍&lt;/a&gt;&lt;br /&gt;&lt;br /&gt;മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ക്യാമറക്കു മുന്നില്‍ അവരുടെ പ്രകടനം കഴിഞ്ഞാല്‍ തിരിച്ചും അങ്ങനെ വിളിച്ച് പോരെ എന്ന് ചോദിക്കും. അഭിനയത്തിന്റെ തിയററ്റിക്കല്‍ ബേസ് ഗോപിക്ക് നന്നായുണ്ടായിരുന്നു. തിലകനും മോശമല്ല. പക്ഷേ, തിലകനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോപി. അദ്ദേഹം അക്കാര്യത്തില്‍ ജീനിയസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. ഗോപി അഭിനയിക്കുമ്പോള്‍ അഭിനയമാണെന്ന് തോന്നില്ല. സ്വാഭാവികമായിരിക്കും പ്രകടനം. അത്തരം എത്രയോ മുഹൂര്‍ത്തങ്ങള്‍ .&lt;br /&gt;&lt;br /&gt;തിലകെന്‍റ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ വളരെ കള്‍ച്ചേഡ് ആണ്. ഗോപിയെപ്പോലെ അഭിനയത്തിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധകാണിച്ച നടന്‍ വേറെയില്ല. എന്റെ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സൂക്ഷ്മാംശത്തെ കുറിച്ചൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു. നാം ഉദ്ദേശിച്ചതു പോലെത്തന്നെ ചെറു ചലനം കൊണ്ടോ നോട്ടംകൊണ്ടോ പോലും അത് സാധിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. ആദാമിെന്‍റ വാരിയെല്ലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം സൂര്യയെ വ്യഭിചരിച്ച ശേഷം വീട്ടില്‍ വന്നിറങ്ങുമ്പോള്‍ അവളെ കാണുന്ന രംഗത്തില്‍ സൂര്യക്കുനേരെ അയയ്ക്കുന്ന ഒരു നോട്ടമുണ്ട്. വളരെ അര്‍ഥഗര്‍ഭമായൊരു നോട്ടം. ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സകല സ്വഭാവ സവിശേഷതകളും ആ ഒരൊറ്റ നോട്ടത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാം.&lt;br /&gt;&lt;br /&gt;മറ്റൊരു രംഗത്തില്‍ മുട്ട കഴിച്ചുകൊണ്ടു നില്‍ക്കുന്ന മാമച്ചന്‍ മുതലാളി പിന്നില്‍ ഗോവണിയിറങ്ങി വരുന്ന ശ്രീവിദ്യയെ അവിടേക്ക് നോക്കാതെതന്നെ അവരുടെ സാന്നിധ്യം അറിയുന്ന ഒരു രംഗമുണ്ട്. അസാമാന്യ അഭിനയ ശേഷിയുള്ളവര്‍ക്കു മാത്രം സാധിക്കുന്ന പ്രകടനമാണതെന്ന് ഞാന്‍ കരുതുന്നു. ഗോപിയോടു മാത്രമാണ് അത്തരം സൂക്ഷ്മ ഭാവ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഗോപിയുടെ അഭിനയം മുഖത്ത് മാത്രമല്ല ശരീരം കൊണ്ടുകൂടിയാണ്. വളരെ സുന്ദരമായ ശരീരമായിരുന്നു. അത് പ്രത്യേക രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാനും ഗോപിയ്ക്കറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;വാരിയെല്ലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിെന്‍റ വേഷമായിരുന്നു ഗോപിക്ക്. ശരീര പ്രകൃതത്തില്‍ ശ്രീവിദ്യയുമായി മാച്ചല്ലാത്ത ഗോപി അസാമാന്യ പ്രകടനമൊന്നുകൊണ്ടു മാത്രം ആ പരിമിതിയെ മറികടന്നു. ഗോപി അഭിനയിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളില്‍ കൊടിയേറ്റവും എലിപ്പത്തായവും ഓര്‍മയ്ക്കായിയും മികച്ചതായി തോന്നി. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. അങ്ങനെ സൂക്ഷ്മമായി കണ്ടിട്ടുമില്ല. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയ ശേഷി നല്ലയളവില്‍ പ്രയോജനപ്പെടുത്തിയെങ്കിലും അംഗീകാരമൊന്നും അര്‍ഹമായ അളവില്‍ കിട്ടിയില്ല. എങ്കിലും മറ്റു പല ചിത്രങ്ങളിലായി ഗോപിക്ക് അംഗീകാരങ്ങള്‍ കിട്ടി. അഭിനയ ശേഷിയുടെ അപാരതയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/-rYYUsQJ9kG8/TsPkirPvfFI/AAAAAAAAH9o/aw07fOEOq-I/s320/yavanika.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 196px; height: 133px;" src="http://3.bp.blogspot.com/-rYYUsQJ9kG8/TsPkirPvfFI/AAAAAAAAH9o/aw07fOEOq-I/s320/yavanika.jpg" alt="" border="0" /&gt;&lt;/a&gt;യവനികയില്‍ അഭിനയിച്ച ശേഷമാണ് ഗോപി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് തുടര്‍ച്ചയായി ചിന്ദി ചിത്രങ്ങളില്‍ അവസരം കിട്ടി. ബോംബെയില്‍ പോയി വരുമ്പോള്‍ ആ വിശേഷങ്ങളൊക്കെ പറയാന്‍ വരുമായിരുന്നു. ആ ചിത്രങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി പറഞ്ഞിരുന്നു. അത് ഗോപി നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അടുത്തു നിന്നു കാണാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കുടുംബവുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായി.&lt;br /&gt;&lt;br /&gt;മദിരാശിയില്‍ ഗോപിക്ക് വീടില്ലായിരുന്നു. കരമനയിലായിരുന്നു കുടുംബമൊക്കെ. മദിരാശിയില്‍ വരുമ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചിട്ടുണ്ട്. വീട്ടില്‍ വിരുന്നുകള്‍ പോലുള്ളവ നടക്കുമ്പോള്‍ പ്രധാനയാളായി ക്ഷണിച്ചിരുന്നു. "പാമ്പുകള്‍ക്ക് മാളമുണ്ട്" എന്ന കെ എസ് ജോര്‍ജിന്റെ പാട്ട് ഗോപിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മകളില്‍ കെ എസ് ജോര്‍ജ് പാടുന്ന അതേ ശൈലിയില്‍ ആ ഗാനം ഗോപി ഭംഗിയായി ആസ്വദിച്ച് ആലപിക്കുമായിരുന്നു. ഞാനും ഗോപിയും പരസ്പരം സംസാരിക്കാത്ത കാര്യങ്ങളില്ല. പുതിയ ലൈംഗിക അനുഭവങ്ങളുണ്ടാകുന്നതു പോലും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. മദ്യപിച്ചിരുന്നെങ്കിലും അമിതമായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ വേഷമിട്ട മറ്റു നടന്മാരില്‍ ഓര്‍മിക്കേണ്ട വേറെയും നിരവധിപേരുണ്ട്.&lt;br /&gt;&lt;br /&gt;സിനിമകളിലെല്ലാം പുതിയ ഒരു നടനോ നടിക്കോ അവസരം നല്‍കുന്നത് ഞാനറിഞ്ഞോ അറിയാതെയോ എല്ലാ ചിത്രങ്ങളിലും തുടര്‍ന്നുപോന്ന രീതിയാണ്. അങ്ങനെ അവതരിപ്പിച്ചവരില്‍ പ്രധാനപ്പെട്ടയാളുകളാണ് വേണു നാഗവള്ളിയും രതീഷും ഗണേശനുമൊക്കെ. നടന്‍ മുരളിക്ക് ഏറെ ശ്രദ്ധേയമായ പഞ്ചാഗ്നിയിലെ ആദ്യ വേഷം ലഭിക്കുന്നതില്‍ എന്റേതായ ഒരു പങ്കുവഹിച്ചു. അതുപോലെ നമ്മള്‍ ഇന്നു കാണുന്ന മമ്മൂട്ടി മുതല്‍ വലിയ ശ്രീനിവാസന്‍ വരെയുള്ളവരുടെ ആദ്യകാലത്ത് എന്റെ പ്രോത്സാഹനമുണ്ടായിരുന്നു. എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല എന്നു പറയാനാകും. സെറ്റുകളില്‍ അവസരം തേടിയെത്തുന്നവരോട് പിന്നീട് വാ, പരിഗണിക്കാം എന്നൊന്നും പറയാറില്ലായിരുന്നു. പറ്റുന്ന വേഷം, ചെറുതാണെങ്കില്‍ പോലും കഴിയുന്നത് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വേഷമുണ്ട് അല്‍പ്പം കാത്തിരിക്കൂ എന്നു പറയും. എന്തായാലും അവസരം തേടിവന്നവര്‍ , അവര്‍ക്ക് സിനിമക്ക് പറ്റിയ എന്തെങ്കിലുമുള്ളവരാണെങ്കില്‍ ഒരവസരമെങ്കിലും നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-MpwfHa6mSOI/TsPIgRRiDCI/AAAAAAAAH9c/pB_Y5jB5t6o/s320/swapnadanam1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 283px; height: 226px;" src="http://1.bp.blogspot.com/-MpwfHa6mSOI/TsPIgRRiDCI/AAAAAAAAH9c/pB_Y5jB5t6o/s320/swapnadanam1.jpg" alt="" border="0" /&gt;&lt;/a&gt;സ്വപ്നാടനത്തില്‍ നായകനായ ഡോ. മോഹന്‍ദാസ് എന്റെ മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാന വേഷമായി അതുമാറി. മികച്ച അഭിനേതാവ് എന്ന നിലയിലല്ല മോഹന്‍ദാസിനെ സ്വപ്നാടനത്തില്‍ കാസ്റ്റ് ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ രൂപവും പ്രൊഫഷണല്‍ പശ്ചാത്തലവും ആ കഥാപാത്രത്തിന് ഇണങ്ങുമെന്നതുകൊണ്ടാണ്. അതങ്ങനെ തന്നെ സംഭവിച്ചു. എന്റെ വേറെ ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഇണക്കമുള്ള വേഷമില്ലാതിരുന്നതു തന്നെ കാരണം. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പറോ വിലാസമോ കൈവശമില്ല. ഒടുവില്‍ കണ്ടതുപോലും വളരെ മുമ്പാണ്. തിരുവനന്തപുരത്ത് ഓള്‍ സെയിന്റ്സ് കോളേജിലെ ലക്ചററെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. എവിടെയാണെങ്കിലും ഞാന്‍ ഇപ്പോഴും കാണണമെന്നാഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. സ്വപ്നാടനത്തിന് മുഹമ്മദ് ബാപ്പുവിനെ നിര്‍മാതാവായി കിട്ടിയ ശേഷം അന്വേഷിച്ചു കണ്ടെത്തിയത് ചിത്രത്തിലെ നായകനായ ഡോ. മോഹന്‍ദാസിനെയാണ്. അദ്ദേഹം അതിനു മുമ്പ് ചില സിനിമകളിലൊക്കെ അഭിനയിച്ചു. അരവിന്ദന്റെ ഉത്തരായനത്തില്‍ നല്ല വേഷമായിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ഞാന്‍ സ്വപ്നാടനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. ഞാനും ലത്തീഫും കൂടി അദ്ദേഹം കാഞ്ഞിരപ്പള്ളിയിലുണ്ടെന്നറിഞ്ഞ് കാര്‍ വിളിച്ച് അവിടേക്കു പോയി. ഒരു ലോഡ്ജില്‍ അദ്ദേഹത്തെ കണ്ടെത്തി. വിവരം പറഞ്ഞു. സിനിമയില്‍ നായക വേഷത്തില്‍ അഭിനയിക്കാനുള്ള ക്ഷണം അത്രയൊന്നും ആഹ്ലാദത്തോടെയല്ല മോഹന്‍ദാസ് സ്വീകരിച്ചത്. അല്പം നിര്‍ബന്ധിച്ചുകൂടിയാണ് സമ്മതിപ്പിച്ചത്. ഞാന്‍ പുതുമുഖ സംവിധായകനായതുകൊണ്ടായിരുന്നില്ല അത്. അദ്ദേഹത്തിന്റെ രീതി അതാണ്. താനൊരു നടനാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടില്ല. കറുത്ത് ഉയരത്തില്‍ , ഉരുക്കു പോലുള്ള ശരീരമായിരുന്നു ഡോ. മോഹന്‍ദാസിന്റേത്. അതിെന്‍റ ഭംഗി കഴിയുന്നത്ര നന്നായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരു യുവാവിെന്‍റ പൂര്‍വകാല ജീവിതത്തിലൂടെയാണ് സ്വപ്നാടനം വികസിക്കുന്നത്. നാര്‍കോ അനാലിസിസിലൂടെയാണ് അദ്ദേഹത്തിന്റെ പൂര്‍വകാലം വെളിപ്പെടുന്നത്. മെഡിക്കല്‍ പ്രാക്ടീഷണറായ മോഹന്‍ദാസിന് അത് നന്നായി തന്നെ ഫലിപ്പിക്കാനായി. നാര്‍കോ അനാലിസിസിന് ഇന്നത്തെ പോലെ പ്രചാരമായിട്ടില്ലാത്ത കാലമാണ്. ചിത്രത്തില്‍ കുത്തിവയ്പിെന്‍റ ഒരു രംഗമുണ്ട്. നീണ്ട ഒരു രംഗം. സിനിമയില്‍ അത്രയും വിസ്തരിച്ച് മുമ്പ് അത്തരം രംഗം വന്നിട്ടില്ല. സൂചി കൈയില്‍ കുത്തിയിറക്കുന്നതു മുതല്‍ മരുന്ന് ഇഞ്ചക്ട് ചെയ്യുന്നതും സൂചി വലിച്ചൂരുന്നതും വരെയുള്ള ആ രംഗം പ്രേക്ഷകന് അങ്ങേയറ്റം അനുഭവവേദ്യമാക്കാന്‍ മോഹന്‍ദാസിെന്‍റ ഭാവങ്ങള്‍ക്കായി.&lt;br /&gt;&lt;br /&gt;അദ്ദേഹം ഡോക്ടറായിരുന്നതു കൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട് പലതും സിനിമയിലുണ്ടായിരുന്നതിനാല്‍ അത്തരം കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് മോഹന്‍ദാസ് നിവൃത്തിയുണ്ടാക്കി. ചിലതൊക്കെ മറ്റു ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു പോലും അദ്ദേഹം സഹായിച്ചു. നടനെന്ന നിലയില്‍ വലിയ പ്രതിഭയൊന്നുമായിരുന്നില്ലെങ്കിലും കഴിവുറ്റ സംവിധായകന് നന്നായി വഴങ്ങുന്ന പലതും അദ്ദേഹത്തിലുണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ക്യാമറക്കു മുന്നില്‍ നല്‍കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സ്വപ്നാടനം കണ്ട ശേഷം അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ ഒരു അഭിപ്രായം ജോണ്‍ പോള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് കൊച്ചിയില്‍ ഈ സിനിമ കണ്ടിരുന്നു. ഡോ.മോഹന്‍ദാസിന്റെ അഭിനയം തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നും അദ്ദേഹത്തിന്റെ ശരീരം കൊണ്ടുള്ള പ്രകടനം വളരെ മികച്ചതാണെന്നുമാണ് അഴീക്കോട് ജോണ്‍ പോളിനോടു പറഞ്ഞത്. ചിത്രത്തില്‍ നായികയായിരുന്ന റാണി ചന്ദ്രയുമായും സിനിമ ചിത്രീകരണ കാലത്ത് അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായി. ആ ബന്ധം സിനിമക്ക് ഗുണമുണ്ടാക്കി. അവരുടെ സൗഹൃദം റാണിചന്ദ്രയുടെ മരണംവരെ നന്നായി നിലനിന്നു. റാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് മൃതദേഹം മദ്രാസിലെത്തിച്ചപ്പോള്‍ കേരളത്തില്‍നിന്ന് കാണാന്‍ വന്നവരില്‍ ഒരാളായി മോഹന്‍ദാസുണ്ടായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനയായി അതിനെ കാണാം.&lt;br /&gt;&lt;br /&gt;റാണിയും കുടുംബവും ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറെ മരപ്പെട്ടികളാണ് മദ്രാസില്‍ കൊണ്ടുവന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഓരോന്നിലും മരിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. ഒന്നില്‍ കറുത്ത മഷികൊണ്ട് റാണിചന്ദ്ര എന്ന് എഴുതി വച്ചിരുന്നത് ഞാനും കണ്ടു. മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിയായി അവസാനംവരെ മോഹന്‍ദാസുമുണ്ടായിരുന്നു. എന്റെ പിന്നീടുള്ള ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു പറ്റിയ വേഷമില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ പിന്നെ അതിെന്‍റ എക്സ്റ്റന്‍ഷനിലേക്ക് പോകുന്ന രീതിയില്ലായിരുന്നു. ഒന്നും ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്റെ തുടര്‍ന്നുള്ള ചിത്രത്തില്‍ വേഷമൊന്നും അദ്ദേഹവും ആവശ്യപ്പെട്ടില്ല. അഭിനയം പ്രധാന മേഖലയായി മോഹന്‍ദാസ് കരുതാതിരുന്നതാവാം കാരണം. മോഹന്‍ദാസിനെ പോലെയായിരുന്നില്ലെങ്കിലും ഉള്‍ക്കടലില്‍ ഞാന്‍ അവതരിപ്പിച്ച നടനാണ് വേണു നാഗവള്ളി. ഉള്‍ക്കടലിനു ശേഷം സിനിമയില്‍ അദ്ദേഹം &lt;span style="display: block;" id="formatbar_Buttons"&gt;&lt;span onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="CheckFormatting(event);FormatbarButton('richeditorframe', this, 8);ButtonMouseDown(this);" class="" style="display: block;" id="formatbar_CreateLink" title="Link"&gt;&lt;img src="http://www.blogger.com/img/blank.gif" alt="Link" class="gl_link" border="0" /&gt;&lt;/span&gt;&lt;/span&gt; പലതുമായി. തിരുവനന്തപുരത്തെ രാജധാനി ഹോട്ടലില്‍ ഞാനും പത്മരാജനും ഒന്നിച്ചിരുന്ന ഒരു രംഗത്തിലേക്ക് ഒരു വൈകുന്നേരത്തെ മഴയത്ത് ബൈക്കോടിച്ച് കയറി വന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പില്‍ക്കാലത്ത് എനിക്കും മലയാള സിനിമക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാറി വേണു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-5778501953864043522?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/5778501953864043522/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=5778501953864043522' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5778501953864043522'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5778501953864043522'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8565.html' title='അഭിനയത്തിന്റെ ശരീരം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-rYYUsQJ9kG8/TsPkirPvfFI/AAAAAAAAH9o/aw07fOEOq-I/s72-c/yavanika.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3966927586237135640</id><published>2012-01-27T22:33:00.000+05:30</published><updated>2012-01-27T22:33:00.610+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>വിപ്ലവ വഴിയിലെ പെണ്‍കരുത്ത്</title><content type='html'>1921ല്‍ ഉടുമ്പന്നൂര്‍ റിസര്‍വ് വനമേഖലയിലെ കൊച്ചുപറമ്പില്‍ പത്രോസ് ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തവളായി ജനിച്ച മറിയാമ്മ, ദേശീയ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ നിരയിലെ പ്രിയപ്പെട്ടവളാകുമെന്ന് അന്നാരും കരുതിയില്ല. നാട്ടുംപുറത്തെ ക്രിസ്ത്യാനിപ്പെണ്ണിന്റെ പതിവ് ജീവിതത്തില്‍ നിന്നും കാലം മേരിക്കായി കരുതി വച്ചത് അനുഭവങ്ങളുടെ സമ്പന്നതകള്‍ നിറഞ്ഞ ജീവിത പാതയായിരുന്നു.&lt;br /&gt;&lt;br /&gt;ഒറ്റത്തോര്‍ത്തും തോളിലൊരു കെട്ടുമായി മണ്ണന്നൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ഒന്‍പതാം ക്ലാസിലെത്തിയപ്പോഴേക്കും ചരിത്രപഠനം സമ്മാനിച്ച സ്വാതന്ത്ര്യ മോഹം മനസ്സിലെവിടെയോ കനലായി എരിഞ്ഞതും മേരിചേച്ചി ഓര്‍ക്കുന്നു.ആയിടയ്ക്കാണ് എല്ലാ  പ്രവര്‍ത്തിസ്ഥലങ്ങളും ബഹിഷ്‌കരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തത്. ഉദ്യോഗസ്ഥര്‍ ഓഫീസുകളും അഭിഭാഷകര്‍ കോടതികളും അദ്ധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളും ബഹിഷ്‌കരിച്ചു. അവര്‍ക്കൊപ്പം പി ടി മേരിയും ഉണ്ടായിരുന്നു.&lt;br /&gt;അമ്മാവന്‍മാരായിരുന്ന പ്രസിദ്ധ സാഹിത്യകാരന്‍ സി ജെ തോമസിന്റെയും സര്‍ സി പി ക്കെതിരായ മെമ്മോറാണ്ടം പരസ്യമായി വായിച്ചതിന്റെ പേരില്‍ ജയിലഴിക്കുള്ളിലായ സി ജെ ജോസഫിന്റെയും സ്വാധീനം പി ടി മേരിയെന്ന കൂത്താട്ടുകുളം മേരിയില്‍ വിപ്ലവാശയങ്ങള്‍ക്ക് പ്രചോദനമായി.&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യസമരം ലഹരിയായി നിറയുമ്പോഴും വിദ്യാഭ്യാസത്തിലെ വിട്ടുവീഴ്ചകള്‍ക്കൊന്നും മേരി ചേച്ചി ഒരുക്കമായിരുന്നില്ല. പത്താംതരം പാസ്സായശേഷം തിരുവനന്തപുരത്തു നിന്നും ടി ടി സി യും പാസ്സായി. തിരിച്ചെത്തി കോട്ടയത്ത് വാര്‍ദ്ധാ മഹിളാ ആശ്രമത്തിന്റെ ഭാഗമായി. ഭവാനിയമ്മ നടത്തിയിരുന്ന മഹിളാസദനത്തില്‍ താമസമാക്കി. നൂല്‍നൂല്‍പ്പും ഹിന്ദി പ്രചാരണവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായുള്ള ജീവിതം ഇ എം എസും പി കൃഷ്ണപിള്ളയും പി ഭാസ്‌കരനും കെ വി പത്രോസും സി എസ് ഗോപാലപിള്ളയും അവിടെ ക്ലാസ്സുകള്‍ എടുത്തു. ഒരു കമ്മ്യൂണിസ്റ്റ് ആശ്രമം. ആയിടെയാണ് കോട്ടയം ഭാസിയെ നല്ലമുട്ടന്‍ പപ്പുപിള്ള എന്ന പൊലീസ് എസ് ഐ മൃഗീയമായി മര്‍ദ്ദിച്ചത്. ഇതിനെതിരെ പ്രതിക്ഷേധ ജാഥ നടത്തണമെന്ന മേരിചേച്ചിയുടെ ആവശ്യം സദനം സെക്രട്ടറി അംഗീകരിച്ചില്ല. അതിനെ തുടര്‍ന്ന് സദനം വിട്ടു. പിന്നീട് തിരുനല്‍വേലിയില്‍ മദിരാശി സര്‍ക്കാരിന്റെ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസറായി. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പക്ഷേ ഇവയൊന്നും സാമൂഹ്യമാറ്റത്തില്‍ കാര്യമായ പങ്ക് നിര്‍വഹിക്കില്ല എന്നു തിരിച്ചറിഞ്ഞതോടെ കൂത്താട്ടുകുളത്തേക്കു മടങ്ങുകയായിരുന്നു.&lt;br /&gt;&lt;br /&gt;പൊലീസുകാരനായിരുന്ന ഉമ്മനെ കൊല ചെയ്ത കേസില്‍ പ്രതിയായി ഒളിവില്‍ താമസ്സിക്കാന്‍ തിരുനെല്‍വേലിയിലെത്തിയ ബന്ധുവും സഹപാഠിയുമായ ഡേവിഡ് രാജനുമായുള്ള രാഷ്ട്രീയ ചര്‍ച്ചകളും കമ്മ്യൂണിസ്റ്റ് സാഹിത്യവും മേരിചേച്ചിയെ ഉറച്ച കമ്മ്യൂണിസ്റ്റാക്കി. ഉമ്മന്‍ കേസ്സില്‍പെട്ട് സഖാക്കളെല്ലാം ഒളിവിലായി. വീടുവീടാന്തരം കയറിയുള്ള നിശബ്ദ രാഷ്ട്രീയ പ്രചാരണം. ഈ സമയത്ത് മൂന്നാറിലെ ടെലഫോണ്‍സില്‍ ജോലി കിട്ടി. സര്‍ സി പിയുടെ ജോലി വേണ്ടെന്നുവച്ച് മെമ്മോ കീറി ദൂരെയെറിഞ്ഞത് ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ഇതിനിടയിലാണ് പാര്‍ട്ടി സഖാവും ബാല്യം മുതല്‍ അറിയുന്ന സഖാവ് സി എസ് ജോര്‍ജുമായുള്ള പ്രണയവും വിവാഹവും. ഒളിവുകാല ജീവിതത്തിനിടയില്‍ ആര്‍ഭാടങ്ങളും ആചാരങ്ങളും ഇല്ലാതെ മനസ്സുകളുടെ ഒത്തു ചേരല്‍. പാര്‍ട്ടി അംഗീകാരത്തോടെ അപ്പന്‍ കൈപിടിച്ചു കൊടുത്തപ്പോള്‍ അവസാനിച്ചു ചടങ്ങുകള്‍. ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തികുകയായിരുന്നു അന്ന്. ഒരു രാത്രി പാര്‍ട്ടി രേഖകളുമായി മറ്റൊരു ഒളിത്താവളത്തിലേക്കു പോകും വഴി പൊലീസ് തടഞ്ഞു. മേരിചേച്ചിയേയും ഒപ്പമുണ്ടായിരുന്ന സഖാവിനെയും ഓടിച്ചിട്ടു പിടികൂടി. അതിഭീകരമായ മര്‍ദ്ദനമായിരുന്നു പൊലീസ് വാനില്‍. നിറയെ മുടിയുണ്ടായിരുന്ന മേരിചേച്ചിയുടെ മുടി രണ്ടായി പകുത്ത് മുകളിലെ കമ്പിയില്‍ കെട്ടിയിട്ടു. വാന്‍ ഓരോ കുഴികള്‍ ചാടുമ്പോഴും തല പറിയുന്ന വേദന. ഓരോ ഇങ്ക്വിലാബ് വിളികള്‍ക്കും ലാത്തിയുടെ കനത്ത പ്രഹരം. ലോക്കപ്പിലെത്തിയിട്ടും മര്‍ദ്ദനം കുറഞ്ഞില്ല. ട്രെയിന്‍ ഓടിക്കല്‍, കവട്ടയടി തുടങ്ങി കേട്ടാല്‍പോലും ഭീതിദമായ ക്രൂര മര്‍ദ്ദനമുറകള്‍. അതിന്റെ വേദന ചികിത്സകള്‍ക്കൊന്നും വഴങ്ങാതെ ഇന്നും ഒപ്പമുണ്ട്.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ടൈഫോയ്ഡ് പിടിപെട്ട് മൂവാറ്റുപുഴ ആശുപത്രി ലോക്കപ്പിലായി. അവിടെ വന്ന മകളുടെ കൈപിടിച്ച് വാവിട്ടു നിലവിളിച്ച അപ്പന്റെ മുഖം ഇന്നും ഒരു നീറ്റലായി ചേച്ചിയുടെ മനസ്സിലുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം തൊടുപുഴ ലോക്കല്‍ സെക്രട്ടറിയായി. മൂത്തമകള്‍ ഗിരിജയെയും കൂട്ടി പാര്‍ട്ടി ഓഫീസില്‍ താമസം. അന്നത്തെ പാര്‍ട്ടി ജീവിതത്തിന്റെ കഷ്ടപ്പാടുകളും ത്യാഗവും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ഈ പഴയ കമ്മ്യൂണിസ്റ്റ്കാരി തിരിച്ചറിയുന്നു.&lt;br /&gt;&lt;br /&gt;പിന്നീട് മലബാറിലെ കാര്‍ഷികജീവിതം. അരിയൂരിലും പെരിന്തല്‍മണ്ണയിലും ടീച്ചറായി. ഭര്‍ത്താവ് ബാബു (സി എസ് ജോര്‍ജ്ജ്) പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അവിടെ ബീഡിക്കമ്പനി സംഘടിപ്പിച്ചു. മലപ്പുറം, പാലക്കാട് ജില്ലാകമ്മറ്റിയംഗമായും മേരിചേച്ചി പ്രവര്‍ത്തിച്ചു. പിന്നീട് പ്രവര്‍ത്തനമേഖല വൈക്കമായി മാറി. ഇപ്പോള്‍ മകള്‍ ഗിരിജയ്‌ക്കൊപ്പം  വിശ്രമജീവിതത്തിലാണ്. രണ്ടാമത്തെ മകള്‍ ഷൈല. മൂന്നാമത്തെ മകള്‍ അയിഷ തിരുവനന്തപുരത്തും ഇളയ മകള്‍ സുലേഖ വൈക്കത്തും താമസിക്കുന്നു. കൊടിയ മര്‍ദ്ദനങ്ങളില്‍ പതറാതെ സംഭവബഹുലതകളാല്‍ സമ്പന്നമായ ജീവിതം നയിച്ച ഈ വന്ദ്യവയോധികയുടെ മനസു നിറയെ കമ്മ്യണിസ്റ്റ് പാര്‍ട്ടിയും ഏഴകളില്ലാത്ത സമത്വ സുന്ദരമായ സാമൂഹ്യക്രമവുമാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അനില്‍ബിശ്വാസ് ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3966927586237135640?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3966927586237135640/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3966927586237135640' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3966927586237135640'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3966927586237135640'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_6360.html' title='വിപ്ലവ വഴിയിലെ പെണ്‍കരുത്ത്'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-7096432499465679650</id><published>2012-01-27T18:30:00.000+05:30</published><updated>2012-01-27T18:30:19.075+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='കയ്യൂര്‍'/><title type='text'>ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കള്‍</title><content type='html'>സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ  അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു.&lt;br /&gt;&lt;br /&gt;യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലും മുഴുകിയിട്ടുള്ള കിസാന്‍ സംഘടനകളുടെ സംഘങ്ങള്‍ കാസര്‍കോട് താലൂക്കിലെ കയ്യൂരും കിണാവൂരും നീലേശ്വരത്തും(പാലായി) ക്ലായിക്കോട്ടും(മുഴക്കോത്തും) മറ്റു സ്ഥലങ്ങളിലും ഒത്തുചേര്‍ന്നിരുന്നു. -അവയ്‌ക്കോരോന്നിനും ഖാദിയൂണിഫോം അണിഞ്ഞതും ലാത്തിവഹിക്കുന്നതുമായ വളണ്ടിയര്‍മാരുണ്ട്. കര്‍ഷകപതാകയുമായി കയ്യൂരിലെ ഈ സഖാക്കളും അംഗങ്ങളും ജാഥയായി മാര്‍ച്ചുചെയ്യുകയും വിവിധ സ്ഥലങ്ങളില്‍ പൊതുയോഗം നടത്തുകയും പതിവാണ്.&lt;br /&gt;&lt;br /&gt;ഗവണ്‍മെന്റിന്റെ യുദ്ധകാലത്തെ ഭീകരഭരണത്തിനെതിരെ 1941 മാര്‍ച്ച് 12ന് കയ്യൂരില്‍ ജാഥ നടന്നു. റവന്യു ഇന്‍സ്‌പെകടര്‍ ഇതുകണ്ടു. അയാള്‍ നല്‍കിയ റിപ്പോര്‍ട്ടിനെതുടര്‍ന്നു ഡിഫന്‍സ് ഓഫ് ഇന്ത്യ നിയമപ്രകാരം നേതാക്കള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വി ടി കുഞ്ഞമ്പു, കെ പി വെള്ളുങ്ങ, ടി വി കുഞ്ഞിരാമന്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, കോയിതാറ്റില്‍ ചിരുകണ്ഠന്‍, ടി അമ്പാടികുഞ്ഞി, കോയിതാറ്റില്‍ വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെയായിരുന്നു വാറണ്ട്. വാറണ്ടിനെക്കുറിച്ച് പട്ടേലറെ അറിയിക്കാന്‍ വന്ന പൊലീസുകാരന്‍ അക്രമിക്കപ്പെട്ടു. നേതാക്കളെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും മഠത്തില്‍ അപ്പുവിന്റെ കടയില്‍ കിടന്നുറങ്ങുകയായിരുന്ന സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരെയും അറസ്റ്റുചെയാന്‍ കഴിഞ്ഞില്ല. പിന്നീട് ടി വി കുഞ്ഞമ്പുവും ടി വി കുഞ്ഞിരാമനും അറസ്റ്റുചെയ്യപ്പെട്ടു. പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും അറസ്റ്റിനുമെതിരെ പ്രതിഷേധവുമായി നടത്തിയ പ്രകടനം മാര്‍ച്ച് 28ന് രക്തപതാകയുമേന്തി പൂക്കണ്ടത്തെത്തി. തുടര്‍ന്ന് പൊതുയോഗം നടത്തി. അവിടെനിന്നും ഇരുന്നൂറോളംപേര്‍ ചെറിയാക്കരയിലേക്ക് ജാഥയായി നീങ്ങി. ഇതില്‍ ഒട്ടേറെ വളണ്ടിയര്‍മാരുണ്ടായിരുന്നു. നേരത്തെസഖാക്കളെ മര്‍ദ്ദിച്ച സുബ്രായനെന്ന പൊലീസ് കോണ്‍സ്റ്റബിള്‍ എതിരെ വരികയായിരുന്നു. ജാഥാംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് ജാഥയില്‍ചേരാനും കൊടിപിടിക്കാനും ഇയാളെ നിര്‍ബന്ധിപ്പിച്ചു. ആദ്യം വഴങ്ങിയ അയാള്‍ പിന്നീട് ഓടി രക്ഷപ്പെടാന്‍ നോക്കി. വടികൊണ്ട് ജാഥാംഗങ്ങളെ അടിച്ചു. ഓടുന്നതിനിടയില്‍ എതിര്‍ഭാഗത്തുനിന്നും വരുന്നതു കണ്ട പൊലീസുകാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ ചാടി. കനത്ത കാക്കി വസ്ത്രങ്ങളും ബൂട്‌സും മറ്റും ധരിച്ച അയാള്‍ ഉടന്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കയ്യൂരിലും പരിസരങ്ങളിലും പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കും കണക്കില്ലായിരുന്നു. അതിലൊന്നാണ് 1943 മാര്‍ച്ച് 29ന് നടന്ന ആ സംഭവം.&lt;br /&gt;&lt;br /&gt;നാലുചെറുപ്പക്കാരെ നിഷ്‌ക്കരുണം തൂക്കിക്കൊന്ന ആ സംഭവവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിവാഴ്ചയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ  ലോകചരിത്രത്തിലെ അനശ്വരമായ അധ്യായമാക്കാന്‍ ഉതകുന്നതായി. അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും. അവര്‍ നാലുപേരും ഇന്‍ക്വിലാബ് വിളിച്ച്  സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്ന് രക്തസാക്ഷികളായി.  ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പ്രായമാകാത്തതിന്റെ പേരില്‍ തുക്കൂമരത്തില്‍നിന്നും മോചിതനായി. ചൂരിക്കാടന്‍ രണ്ടു വര്‍ഷംമുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്.&lt;br /&gt;&lt;br /&gt;കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നതുകൊണ്ടുമാത്രം അവരുടെ ജീവത്യാഗത്തെ, എല്ലാ ദുഷ്‌ചെയ്തികള്‍ക്കിടയിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസ് നാളിതുവരെ അവഗണിച്ചു. എന്നാല്‍ ഒരു നിയോഗംപോലെ അതിനു കാര്‍മികത്വം വഹിച്ചത് സഖാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. കയ്യൂര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുചാര്‍ത്തി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം നാലു ചെറുപ്പക്കാരെ കഴുമരമേറ്റി വധിച്ച കയ്യൂര്‍ സമരത്തെ ഔദ്യോഗികമായി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ട് വേണ്ടിവന്നു.&lt;br /&gt;&lt;br /&gt;1996 നവംബര്‍ 8-10 തീയതി കേരള മുഖ്യമന്ത്രി ഇ കെ നായനാര്‍ കേന്ദ്രആഭ്യന്തരമന്ത്രി  ഇന്ദ്രജിത് ഗുപ്തയ്ക്കു നല്‍കിയ നിവേദനം പരിഗണിച്ച മന്ത്രിസഭായോഗമാണ് കയ്യൂര്‍, പുന്നപ്രവയലാര്‍, കരിവെള്ളൂര്‍, മൊറാഴ, കാവുമ്പായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കലാപം എന്നീ പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്. &lt;br /&gt;ഇന്ത്യന്‍ കര്‍ഷകരുടെ നാല് ഉത്തമപുത്രന്മാര്‍ കഥാവശേഷരായി. കയ്യൂര്‍ സഖാക്കളുടെ രക്ഷയ്ക്കുവേണ്ടി ഓരോ ഭാരതീയനും ദേശാഭിമാനിയും കഴിവതു പരിശ്രമിച്ചു. ഏഴുകടലുകള്‍ അപ്പുറത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളിവര്‍ഗവും നമ്മുടെ സഖാക്കളുടെ മോചനത്തിനുവേണ്ടി പൊരുതി, പക്ഷെ ഫലമുണ്ടായില്ല. മണ്ണിന്റെ മക്കളായ അവര്‍ മനുഷ്യരാശിക്കുവേണ്ടി കഴുമരത്തെ വരിച്ചു. പി സി ജോഷിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജയിലിനുള്ളില്‍ ചെന്നു അവരെ കണ്ട് ദീര്‍ഘമായി സംസാരിച്ചതിനുശേഷം ജനറല്‍സെക്രട്ടറി ജോഷി ഇങ്ങനെ പറഞ്ഞു. ''പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ ആരെയുംകാള്‍ നിങ്ങള്‍ നാലുപേരിലാണ് അഭിമാനം കൊള്ളുന്നത്. ഞങ്ങള്‍ വെറും നൂറുകള്‍ ആയിരുന്നപ്പോഴാണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത്. ഇന്ന് നമ്മള്‍ ഒന്‍പതിനായിരം പാര്‍ട്ടി അംഗങ്ങളും എണ്ണായിരം സ്ഥാനാര്‍ഥി അംഗങ്ങളുമാണ്. നിങ്ങള്‍ അമൂല്യമായി മുറുകെ പിടിച്ച പതാക ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും പോരാട്ടം തുടരുമെന്നും'' പ്രതിജ്ഞയെടുത്തായിരുന്നു മടങ്ങിയത്. മറുപടിയെന്നോണം, ഇനിയും ജന്മമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യത്തിനുവേണ്ടി വീണ്ടുംവീണ്ടും മരിക്കുവാന്‍ തയ്യാറാണെന്നായിരുന്നു സഖാക്കളുടെ അവസാനവാക്ക്.&lt;br /&gt;&lt;br /&gt;നിരഞ്ജനയുടെ ചിരസ്മരണയില്‍ ഒരിടത്ത് ഇങ്ങനെ വിവരിക്കുന്നു.&lt;br /&gt;&lt;br /&gt;'....മഴയെ പ്രതീക്ഷിച്ച് ഉണങ്ങിത്തപിച്ചിരുന്ന നിലം തണുത്തുമരവിച്ചു. കാറ്റ് ചലിക്കാന്‍ വിസമ്മതിച്ചതിനാല്‍ മരങ്ങളും ചെടികളും നിശ്ചലമായി. പ്രകൃതി മൂകമായി. കുടിലുകളില്‍ ദീപമെരിഞ്ഞില്ല. പിരിഞ്ഞുപോയ നാലുപേരെ ചൊല്ലി കുടിലുകള്‍ ഇടനെഞ്ഞു പൊട്ടിക്കരഞ്ഞു. ...അപ്പുക്കുട്ടിയെ എടുത്ത് ജാനകി മുറ്റത്തിരിക്കയാണ്. കുട്ടി നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവനെ സമാധാനിപ്പിക്കാനാവാതെ തോറ്റ ജാനകി ആകാശത്തിലേക്കു നോക്കി. അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരിടത്ത് അനുസ്യൂതം പ്രഭാപൂരംചൊരിഞ്ഞുനിന്ന നാലുനക്ഷത്രം അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. ജാനകി അതില്‍ ആദ്യത്തെ നക്ഷത്രത്തിനുനേരെ ചൂണ്ടി കുഞ്ഞിനോടു പറഞ്ഞു. അപ്പുക്കുട്ടി, നീ അങ്ങ് നോക്ക്യേ? ദാ അച്ഛന്‍ അവിടെയുണ്ട്. നീ കരഞ്ഞുകൂട. കരഞ്ഞാല്‍ അച്ഛന് സങ്കടാകും. അങ്ങനെ കയ്യൂരിന് ഓരോ രാത്രികളും വളരെ ദീര്‍ഘിച്ചതായിരുന്നു'.&lt;br /&gt;&lt;br /&gt;’അതാകേള്‍പ്പൂ ദൂരദൂരമുയര്‍ന്നുയര്‍ന്നലച്ചെത്തും&lt;br /&gt;നിതാന്തഗംഭീരം തൂക്കുമരത്തിന്‍വിളി;&lt;br /&gt;ചെവിക്കൊള്‍വിന്‍ നാട്ടുകാരെ വീവിക്തതയിലും ത്യാഗ-&lt;br /&gt;പവിത്രപുളകം ചേര്‍ക്കും സുധീരനാദം;&lt;br /&gt;ഉണക്കുപുല്ലിനുമുയിര്‍കൊടുക്കുമവര്‍ണനീയ-&lt;br /&gt;ഗുണം വെറും സ്വാതന്ത്ര്യദാഹത്തിനാഹ്വാനം;&lt;br /&gt;കണ്ണൂര്‍ സെന്‍ട്രല്‍ജയില്‍ ഭീമപ്രാകാരങ്ങള്‍ ഭേദിച്ചെത്തു&lt;br /&gt;മുന്നതദ്ദേശപ്രേമത്തിന്‍ വിജയഘോഷം&lt;br /&gt;വീരോത്തംസങ്ങളാം നാലു കയ്യൂര്‍ സഖാക്കളേറിയ&lt;br /&gt;മരണവേദിതന്‍ പുണ്യസന്ദേശം കേള്‍പ്പൂ.....&lt;br /&gt;&lt;br /&gt;ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ തൂലിക പടവാളാക്കിയ അനശ്വര കവി ടി എസ് തിരുമുമ്പിന്റെ ഈ വരികള്‍ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കും കൊലമരത്തിനുപോലും കീഴ്‌പ്പെടുത്താനാകാത്ത കയ്യൂരിന്റെ ഇഛാശക്തിയെ, സംഘബോധത്തെ മാന്ത്രിക ശക്തിയോടെ വരച്ചുകാട്ടുന്നു.&lt;br /&gt;&lt;br /&gt;കയ്യൂര്‍ സഖാക്കളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷിയും സുന്ദരയ്യ, കൃഷ്ണപ്പിള്ള, കേരളീയന്‍ തുടങ്ങിയ സഖാക്കളും കയ്യൂര്‍ സഖാക്കളെ കണ്ട് സമയമായപ്പോള്‍ സെല്ലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പു ജോഷിയുടെ കയ്യില്‍ പിടിച്ച് പതുക്കെ മന്ത്രിച്ചു. സഖാവേ....മറ്റുവാക്കൊന്നും പുറത്തു വന്നില്ല. ജോഷി വരാന്തക്ക് പുറത്തേക്ക് നോക്കി. അവിടെ ഒരു പൂച്ചെടിത്തടമുണ്ടായിരുന്നു. അറിയാതെ ജോഷി പറഞ്ഞുപോയി. ഈ പൂക്കള്‍ നശ്വരങ്ങളാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കളാണ് നിങ്ങള്‍.&lt;br /&gt;&lt;br /&gt;കൊല്ലങ്ങള്‍ ഏഴുപതിറ്റാണ്ടോളമായെങ്കിലും എല്ലാവരുടേയും മനസ്സില്‍ കയ്യൂര്‍ ചിരസ്മരണയായി നിറഞ്ഞുനില്‍ക്കുന്നു. നോവലുകളും കഥകളും കവിതകളുമായി. കയ്യൂരിനെക്കുറിച്ച് പറയാന്‍ സാംസ്‌കാരിക കേരളത്തിന് ഇനിമേറെയുണ്ട്. കാരണം അവയിപ്പോഴും വാടാതെ സൗരഭ്യം പരത്തുന്ന പൂക്കളായി നമുക്കിടയില്‍ത്തന്നെയുണ്ടല്ലോ.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;എന്‍ കെ ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-7096432499465679650?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/7096432499465679650/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=7096432499465679650' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7096432499465679650'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7096432499465679650'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2546.html' title='ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3722319109640202803</id><published>2012-01-27T17:26:00.000+05:30</published><updated>2012-01-27T17:26:01.094+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കെ വി കൈപ്പള്ളി: അനാചാരങ്ങള്‍ ദൂരെയെറിഞ്ഞ കമ്യൂണിസ്റ്റുകാരന്‍</title><content type='html'>ജാതിയും അനാചാരങ്ങളും സൃഷ്ടിച്ച അയിത്തത്തിനെതിരെയും തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെയും പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരനാണ് സഖാവ് കെ വി കൈപ്പള്ളി. നമ്പൂതിരി സമുദായത്തിലാണ് ജനിച്ചതെങ്കിലും പഠനകാലത്ത് തന്നെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ കണ്ടുവളര്‍ന്ന കൈപ്പള്ളിയുടെ മനസില്‍ ഇതിനെതിരായി പ്രവര്‍ത്തിക്കണമെന്ന ആശയമുദിച്ചു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ സാംസ്‌കാരികരാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന അനുഭവങ്ങളാണ് കൈപ്പള്ളിയുടെ ജീവിതം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ഈരാറ്റുപേട്ടയിലെ മലയാളം മിഡിയം സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി പണിമുടക്കില്‍ പങ്കെടുത്തു. ഒരു ദിവസം പൂഞ്ഞാര്‍ എസ് എം വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ പഠിപ്പ് മുടക്ക് സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ഈരാറ്റുപേട്ട സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളെത്തി. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ വിടാന്‍ തയ്യാറായില്ല. ഞങ്ങള്‍ ആറേഴ്‌പേര്‍ അടുത്തദിവസത്തെ പഠിപ്പ് മുടക്കില്‍ പങ്കെടുത്തു. പിറ്റേദിവസം ഞങ്ങളെ സ്‌കൂളില്‍ കയറ്റിയില്ല. പിന്നീട് സംഭവബഹുലമായ സംഭവങ്ങള്‍ നടന്നു. ഇതെല്ലാം ഓരോന്നായി സഖാവ് ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ സമരങ്ങളിലൂടെയുള്ള നടത്തമായിരുന്നു കൈപ്പള്ളിയുടേത്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കഥകളി അഭ്യസിക്കാന്‍ പോയതോടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അനാരോഗ്യത്തെതുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അയിത്തവും ജാത്യാചാരവും ഇല്ലാതാക്കാന്‍ തന്നെ സഹായിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണെന്ന് പറയാന്‍ സഖാവിന് ഒരു മടിയുമില്ല. &lt;br /&gt;&lt;br /&gt;നിരവധി സമരങ്ങളില്‍ പങ്കെടുത്തെങ്കിലും എല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എല്ലാം സമരങ്ങളും അദ്ദേഹമിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;1956ല്‍ നടന്ന സമരത്തിന്റെ അനുഭവങ്ങള്‍ ഇപ്പോഴും സഖാവിന്റെ മനസിലുണ്ട്. ഈരാറ്റുപേട്ടയിലെ റേഷന്‍ ഹോള്‍സെയില്‍ കടയില്‍നിന്ന് നാല് ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. ഇതിനെതിരെ ശക്തമായ സമരം നടന്നു. 1957ലെ തിരഞ്ഞെടുപ്പ് വരെ ഇത് നീണ്ടു. 107ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യുകയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഈ സമരത്തിന് നേതൃത്വം നല്‍കിയത് കൈപ്പള്ളിയാണ്. 1968ല്‍ നടത്തിയ പൂഞ്ഞാര്‍ ചെത്ത് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതും സഖാവ് തന്നെയാണ്. 1986ല്‍ നെല്‍കൃഷി മേഖലയിലെ ദുരിതം പരിഹരിക്കാന്‍ ജനാര്‍ദനന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഖാവിന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സമരം നടന്നു. കേരളത്തിലെ എല്ലാം ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പാര്‍ട്ടിയുടെ ചുമതലയില്‍ നിരാഹാര സമരം നടന്നു. കോട്ടയത്ത് കലക്ടറേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ 13 ദിവസം സഖാവ് നിരാഹാരം നടന്നു. പാര്‍ട്ടിയിലേക്കുള്ള സഖാവിന്റെ കടന്നുവരവും സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. 1949ലാണ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. ജേക്കബ് വള്ളിക്കാപ്പനെ കണ്ടുമുട്ടിയതോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അദ്ദേഹമാണ് എ ടി തോമസിനെ പരിചയപ്പെടുത്തുന്നത്. പേരുകൊണ്ട് ജാതി അറിയാതിരിക്കാനാണ് പേര് മാറിതതെന്നും സഖാവ് പറയുന്നു. ഇല്ലത്ത് ചാവടിയില്‍ ആദ്യമയി മീറ്റിംഗ് കൂടിയതൊക്കെ സഖാവിന് ഇപ്പോഴും ആവേശം നല്‍കുന്ന ഓര്‍മ്മയാണ്. അന്നത്തെ മീറ്റിംഗില്‍ ഒളിവിലായിരുന്ന പി പി ജോര്‍ജും അതില്‍ പങ്കെടുത്തു. ഇത് 1949ലായിരുന്നു. പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്ക് കമ്മിറ്റി രൂപീകരിച്ചതും ഇല്ലത്തുവച്ചായിരുന്നു. ആദ്യത്തെ കമ്മിറ്റി കര്‍ഷകസംഘത്തിന്റേതായിരുന്നു. തിരുവിതാംകൂര്‍ കര്‍ഷക സംഘം. കൊണ്ടൂര്‍ പ്രാദേശിക സംഘം. കുടികിടപ്പുകാരെയൊക്കെ സംഘടിപ്പിച്ചു. ആറ് മാസം കഴിഞ്ഞ് പാര്‍ട്ടിയുടെ കൊണ്ടൂര്‍ കമ്മിറ്റി രൂപീകരിച്ചു. മീനച്ചില്‍ താലൂക്കില്‍ രണ്ട് കമ്മിറ്റികളുണ്ടായി. പൂഞ്ഞാറില്‍ ഒരു കമ്മിറ്റി ജോസഫ് തെള്ളിയുടെ നേതൃത്വത്തിലും പാലായില്‍  ആര്‍ ടി തോമസിന്റെ നേതൃത്വത്തിലും രൂപീകരിച്ചു. അങ്ങനെ വിവിധ കമ്മിറ്റികളുണ്ടായി. പാര്‍ട്ടിയും കര്‍ഷകസംഘവും രൂപീകരിച്ചശേഷം ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചയായും കൈപ്പള്ളി പറയുന്നു. അന്ന് ഉണ്ടായിരുന്ന നേതാക്കളെയെല്ലാം ഒരു പേര്‌പോലും മറക്കാതെ ഇന്നും ഓര്‍ക്കുന്നുണ്ട്. തിടനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടിലുകള്‍ക്ക് 50 പൈസ നികുതി ചുമത്തുന്നതിനെതിരെ സമരം നടന്നു. ഇതും സഖാവിന് മറക്കാനാകാത്ത സമരമാണ്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്ററും മറ്റും ശക്തമായി രംഗത്ത് വന്നു. ന്നാല്‍ തൊഴിലാളികളുടെ എതിര്‍പ്പിന് മുന്നില്‍ അവര്‍ മുട്ടുകുത്തി.&lt;br /&gt;&lt;br /&gt;പനക്കപ്പാലം കള്ള്ഷാപ്പിലെ ചെത്ത് തൊഴിലാളി സമരം 40 ദിവസത്തോളം നീണ്ടുനിന്ന വലിയ സമരമായിരുന്നു. കൊടക്കച്ചിറ കുര്യനാണ് ഷാപ്പിന്റെ കരാറുകാരന്‍. 1954ലാണ് ഈ സമരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകനും തൊഴിലാളിയുമായ നാരായണനെയാണ് പിരിച്ചുവിട്ടത്. ഇതോടെ ഷാപ്പിന് മുന്നില്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചു. സമരം ആരംഭിച്ച് 40 ദിവസം കഴിഞ്ഞിട്ടും തീരുമാനമില്ലാതായതോടെ നാരായണന്‍ സത്യഗ്രഹം അവസാനിപ്പിക്കുന്നതായി പറഞ്ഞു. ഇതോടെ പ്രശ്‌നം രൂക്ഷമായി . എങ്ങനെയെങ്കിലും സമരം വിജയിപ്പിക്കേണ്ടതായി വന്നതോടെ തേവര്‍പാട്ടത്ത്‌പോയി കുര്യന്റെ മറ്റൊരു കള്ളുഷപ്പില്‍ നിന്ന് ഇവിടേക്ക് കള്ളുകൊണ്ടുവരുന്നത് തടയാന്‍ തീരുമാനിച്ചു. സഖാവും കൂട്ടരും അവിടെയെത്തിയപ്പോള്‍ കള്ള് കൊണ്ടുവരാന്‍ തുടങ്ങുകയായിരുന്നു. സഖാവിന്റെ നേതൃത്വത്തില്‍ ഇത് തടയുകയും കള്ള് പാളയും മറ്റും കത്തിയെടുത്ത് കുത്തിക്കീറി. ഇതോടെ കള്ള് മുഴുവന്‍ ഒഴുകി നശിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചത് അവര്‍ ഏറ്റുമുട്ടലിന് തയാറാകുമെന്നാണ് എന്നാല്‍ ഉണ്ടായില്ലന്ന് സഖാവ് ഓര്‍ക്കുന്നു. കുര്യന്‍ നേരെ ഈരാറ്റുപേട്ടക്ക് പോയി പൊലിസുമായെത്തി. എസ് ഐ എത്തി ചോദ്യം ചെയ്തു. തൊഴിലാളിയെ തിരികെയെടുത്താലെ കള്ള് വില്‍ക്കാന്‍ അനുവദിക്കുവെന്ന് പറഞ്ഞതോടെ ഞങ്ങളെ സ്റ്റേഷനില്‍ വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ ജോലിയില്‍ പ്രവേശിപ്പിച്ചു. അന്നത്തെക്കാലത്തെ പ്രധാന സമരമായിരുന്നു ഈ സമരം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ എല്ലായിടത്തും ആക്രമണം നടത്തുന്ന കാലഘട്ടമായിരുന്നു അതെന്ന് സഖാവ് ഓര്‍ക്കുന്നു. കൈപ്പള്ളി പാര്‍ട്ടിയിലെത്തുന്നതിന് മുമ്പാണെങ്കിലും പൂഞ്ഞാറിലെ പട്ടിണിജാഥയെക്കുറിച്ചും സമരങ്ങളെക്കുറിച്ചും സഖാവിന് അറിയാവുന്നതുപോലെ ഇപ്പാള്‍ ആര്‍ക്കും അറിയില്ല. പൂഞ്ഞാറിലെ പട്ടിണിജാഥക്ക് നേതൃത്വം നല്‍കിയത് ജോസഫ് തെള്ളിയാണ്.  ഇടവകസമരത്തില്‍ പങ്കെടുത്തതോടെയാണ് ഇദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നത്.  ഇതില്‍ 13 പേര്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൂഞ്ഞാറില്‍ വലിയ അടിത്തറ ഉണ്ടാക്കിയത് പട്ടിണിജാഥയും മറ്റ് സമരങ്ങളുമാണെന്ന് കൈപ്പള്ളി പറയുന്നു. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ പ്രമുഖരായ പലരും പൂഞ്ഞാറില്‍ ഒളിവില്‍ കഴഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ജാതിവിരുദ്ധമായ നിലപാടുകളുടെയും സമരങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും തീഷ്ണ അനുഭവങ്ങള്‍   എരുമേലിയില്‍നിന്നും പുറത്തിറങ്ങുന്ന 'സ്മൃതിസരണി' എന്ന മാസികയില്‍ സഖാവ് ആത്മകഥയായി എഴുതിക്കൊണ്ടിരിക്കുകയാണ്.     ജാതിയും മതവും അറിയാതിരിക്കാനാണ് കൈപ്പള്ളിഎന്ന പേര് സ്വീകരിച്ചതെന്നും കമ്യൂണിസ്റ്റുകാരനായതോടെ പല പരമ്പരാഗത നിലപാടുകളിലും മാറ്റം വരുത്താന്‍ കഴിഞ്ഞതായി സഖാവ് പറയുന്നു.&lt;br /&gt;&lt;br /&gt;മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ടക്കടുത്തുള്ള കൊണ്ടൂര്‍ വില്ലേജില്‍ കൈപ്പള്ളി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി (1925) മലയാള മാസം എടവം മൂന്നിനാണ് കെ കെ വാസുദേവന്‍ നമ്പൂതിരിയെന്ന കെ വി കൈപ്പള്ളി ജനിച്ചത്. മേലമ്പാറ ഗവ.എല്‍ പി സ്‌കൂള്‍, ഈരാറ്റുപേട്ട ഗവ.മലയാളം മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. 1949ല്‍ തിരുവിതാംകൂര്‍ കര്‍ഷകസംഘത്തിന്റെ കൊണ്ടൂര്‍ പ്രാദേശിക സംഘം രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് പ്രസ്ഥാനത്തിലേക്ക് വന്നു. 1950ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തമെടുത്തു. കൊണ്ടൂര്‍ സെല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1954ല്‍ ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറി, മീനച്ചില്‍ താലൂക്ക് കമ്മിറ്റി അംഗം. 1953ലും 55ലും തിരുകൊച്ചി കര്‍ഷകസംഘം സംസ്ഥാനസമ്മേളനത്തില്‍ ഓച്ചിറയിലും പന്തളത്തും പങ്കെടുത്തു. 1980കളില്‍ ആര്‍ ടി എ ബോര്‍ഡ് അംഗം, 1987 മുതല്‍ 91 വരെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1961ല്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായി. 2011ല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. അനാരോഗ്യത്തെതുടര്‍ന്ന് ഒഴിവായതോടെ ഇപ്പോള്‍ ജില്ലാ കൗണ്‍സിലില്‍ സ്ഥിരം ക്ഷണിതാവ്. മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍ പ്രസിഡന്റാണ്. 1973 മുതല്‍ 20 വര്‍ഷം കിസാന്‍സഭ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. 1982ല്‍ സി പി ഐ മീനച്ചില്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കിസാന്‍ സഭയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്.  &lt;br /&gt;&lt;br /&gt; ഭാര്യ സുമതിക്കുട്ടി. സുലോചന, സുകുമാരി, സുരേഷ് കുമാര്‍, സുനില്‍ എന്നിവര്‍ മക്കളാണ്. മീനച്ചില്‍ താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നുവരെയുള്ള വളര്‍ച്ചക്ക് കാരണമായത് സഖാവിന്റെ പ്രവര്‍ത്തനം കൊണ്ടാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(204, 0, 0);"&gt;ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3722319109640202803?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3722319109640202803/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3722319109640202803' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3722319109640202803'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3722319109640202803'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2668.html' title='കെ വി കൈപ്പള്ളി: അനാചാരങ്ങള്‍ ദൂരെയെറിഞ്ഞ കമ്യൂണിസ്റ്റുകാരന്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3216472442665247741</id><published>2012-01-27T13:37:00.000+05:30</published><updated>2012-01-27T13:37:00.553+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>ദേശീയസ്വാതന്ത്ര്യത്തിന്റെ വാഗ്ദത്തപത്രിക</title><content type='html'>അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മുന്നേറ്റത്തെ തടയാന്‍ ഹീനമാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിച്ചവരെ കവുങ്ങുചെത്തിയൊരുക്കിയ വാരികുന്തവുമായാണ്  ധീരന്‍മാരായ പോരാളികള്‍ നേരിട്ടത്.എങ്കിലും സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ വിജയിച്ചുകൊണ്ടിരുന്നു.സമര സേനാനി എന്‍ കെ രാഘവന്‍ എഴുതിയതുപോലെ.. ''ആലപ്പുഴ പട്ടണത്തിനു തെക്കുഭാഗത്തുള്ളവരും, പുന്നപ്ര പറവൂര്‍ പ്രദേശത്തുള്ളവരും, കപ്പക്കട പടിഞ്ഞാറു ഭാഗത്തുള്ള സായുധ പൊലീസ് ക്യാമ്പിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. ജാഥ കണ്ടയുടനെ പൊലീസ് വെടിവെയ്പ്പ് ആരംഭിച്ചു. 1122 തുലാം ഏഴിനു നടന്ന പോരാട്ടത്തില്‍ ജാഥാംഗങ്ങളില്‍ പലരും പൊലീസുദ്ധ്യോഗസ്ഥന്മാരും, സബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുമടക്കം ഒട്ടനവധി പേര്‍ വധിക്കപ്പെട്ടു. വെടിയേറ്റു മരിച്ചവരെയും പരിക്കു പറ്റിയവരെയും പട്ടാള വണ്ടിയില്‍ ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൊണ്ടുവന്നു. എവിടെയും ഭീകരാന്തരീക്ഷം.''&lt;br /&gt;&lt;br /&gt;ഒപ്പമുണ്ടായിരുന്നവരുടെ ജീവഹാനി സൃഷ്ടിച്ച നൊമ്പരത്തില്‍ പതറാതെയും  മറ്റെല്ലാ നഷ്ടങ്ങളെയും വകവെയ്ക്കാതെയുമുള്ള ചെറുത്ത്‌നില്‍പ്പിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. തോക്കിനും ലാത്തിക്കും തോല്‍പ്പിക്കാനാവത്ത ഇഛാശക്തിയില്‍ സമരത്തിന്റെ രൂപവും ഭാവവും മാറി.പ്രദേശമാകെ വിപ്ലവാവേശം കത്തിപ്പടര്‍ന്നു .സമര സേനാനി എം ടി ചന്ദ്രസേനന്‍ ഒരു ലേഖനത്തില്‍ ആ കാലം ഓര്‍ത്തെടുക്കുന്നുണ്ട്..&lt;br /&gt;&lt;br /&gt;''ഒക്‌ടോബര്‍ 27 ഉച്ചയ്ക്ക് 12 മണി. വയലാര്‍ ക്യാമ്പിലെ സഖാക്കളില്‍ നല്ലൊരു ഭാഗം കഞ്ഞികുടിക്കുകയാണ്. പട്ടാളക്കാര്‍ കൂടുതല്‍ കരുതലോടെ അഞ്ചു ബോട്ടുകളിലായി വയലാര്‍ വളഞ്ഞു. കരയ്ക്കിറങ്ങിയ പട്ടാളം വേലിക്കും, വീടുകള്‍ക്കും മറഞ്ഞ് ക്യാമ്പിലേയ്ക്ക് നടന്നടുക്കുകയാണ്. സമര സഖാക്കള്‍ ഞൊടിയിട കൊണ്ട് ആര്‍ത്തണഞ്ഞു. അവര്‍ നിലത്തു കമിഴ്ന്നു കിടന്നു മുന്നോട്ടിഴഞ്ഞു നീങ്ങി. മുന്‍ നിരയിലെ പട്ടാളക്കാര്‍ കമഴ്ന്നു കിടന്നു. മധ്യത്തിലുള്ളവര്‍ മുട്ടുകാലില്‍ നിന്നു. മൂന്നു നിരയും വെടി തുടങ്ങി. നാലു ഭാഗത്തു നിന്നും തീയുണ്ടകള്‍. തൈതെങ്ങുകള്‍, വീടുകള്‍, ചെറ്റക്കുടിലുകള്‍, എല്ലാം തകര്‍ത്തുകൊണ്ട് ചീറിപ്പാഞ്ഞു. അരുമസഖാക്കളുടെ നെറ്റിത്തടത്തില്‍ വെടിയുണ്ടകള്‍ തറച്ചു. ആ നെറ്റിത്തടത്തിലെ ചുടുചോര വലം കൈകൊണ്ടു തുടച്ചുകൊണ്ട് കൂടുതല്‍ സഖാക്കള്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. തുരുതുരാ വെടിയുണ്ടകള്‍ വര്‍ഷിക്കുന്നതിന്റെ  മധ്യത്തില്‍ ഒരു ധീരന്‍ എണീറ്റു നിന്നു പറഞ്ഞു. സഖാക്കളെ ഞങ്ങള്‍ക്കു ജീവിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് മരിക്കുവാന്‍ തയ്യാറായിരിക്കുന്നത്. ഞങ്ങളെക്കൊന്നെങ്കിലേ നിങ്ങള്‍ക്കു ജീവിക്കുവാന്‍ കഴിയു എങ്കില്‍ വെടിവെയ്ക്കു. ഏതാനും സമയം വെടി നിന്നു. ഫയര്‍, ഫയര്‍ രോഷാകുലമായ ഒരു ശബ്ദം. വീണ്ടും തോക്കുകള്‍ അലറി. തീയുണ്ടകള്‍ ചീറിപ്പാഞ്ഞു. നേരം എരിഞ്ഞടങ്ങി. സൂര്യബിംബം കനല്‍ക്കട്ടപോലെ ചുമന്നു. കൂടെ വയലാറും. ഇവിടുത്തെ തോടുകളും, കുഴികളും, കുളങ്ങളും ചുടുചോരപ്പുഴകൊണ്ട് നിറഞ്ഞു.  രണ്ടു മൂന്നു വയസ്സുള്ള പിഞ്ചോമന കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറും, നൂറും വയസ്സുള്ള കിഴവികള്‍ വരെ പിടഞ്ഞു പിടഞ്ഞു മൃതിയടഞ്ഞു. വെടിയുണ്ടകള്‍ തീര്‍ന്നു, പിന്നീട് ശേഷിച്ചതു ബയണറ്റുമാത്രം. മരിച്ചിട്ടില്ലെന്നു സംശയിച്ചവരെ ബയണറ്റുകൊണ്ട് കുത്തിക്കൊന്നു. മരണത്തിന്റെ കരാള വക്ത്രത്തിലേയ്ക്ക് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ധീരോദാത്തരുടെ ഞരക്കങ്ങള്‍ മാത്രം അവശേഷിച്ചു.''&lt;br /&gt;&lt;br /&gt;പുന്നപ്ര-വയലാര്‍ സമരത്തിന്റെ പാര്‍ട്ടി നേതൃത്വത്തിലെ പ്രമുഖനായിരുന്ന കെ സി ജോര്‍ജ്ജ് പുന്നപ്ര-വയലാര്‍ എന്ന പുസ്തകത്തിലും ഐതിഹാസികമായ സമരത്തിലേയ്ക്ക് തൊഴിലാളികളെ തള്ളിവിട്ട സാമൂഹിക സാഹചര്യം വ്യക്തമാക്കുന്നുണ്ട്. 21000 പേര്‍ പട്ടിണികൊണ്ടു മരിച്ച ഈ പ്രദേശത്ത് സമരം അനിവാര്യമായ പശ്ചാത്തലമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്.  സമരത്തിന്റെ ഉപസംഹാരം അദ്ദേഹം സൂചിപ്പിച്ചത് ഇങ്ങനെ. ''ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ തുരങ്കം വെയ്ക്കുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വം നിര്‍മ്മിച്ച കെണിയെ തകര്‍ത്ത സമരമാണ് പുന്നപ്ര വയലാര്‍. ബ്രിട്ടന്റെ പിണിയാളുകളായ നാട്ടുരാജാക്കന്മാരുടെ ആകാശക്കോട്ട തകര്‍ത്തു തരിപ്പണമാക്കിയ സമരമായിരുന്നു അത്. തിരുവിതാംകൂറിന്റെ മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ഒരദ്ധ്യായമായി എന്നും ഈ സമരം  നിലനില്‍ക്കും. തൊഴിലാളിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാത്രമെ ദേശീയ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കി ദേശീയ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുകയുള്ളു എന്ന് ഇന്നത്തെ പുതിയ തലമുറയ്ക്കു കാണിച്ചു കൊടുത്തുകൊണ്ട് അതിനുറപ്പു നല്‍കുന്ന ഒരു വാഗ്ദത്ത പത്രികയും അതിന്റെ വഴികാട്ടിയായ ചൂണ്ടുപലകയുമാണ് പുന്നപ്ര-വയലാര്‍.''&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ആര്‍ ശ്രീനിവാസ് ജനയുഗം 25 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3216472442665247741?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3216472442665247741/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3216472442665247741' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3216472442665247741'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3216472442665247741'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_392.html' title='ദേശീയസ്വാതന്ത്ര്യത്തിന്റെ വാഗ്ദത്തപത്രിക'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-7639379975079593005</id><published>2012-01-27T12:51:00.001+05:30</published><updated>2012-01-27T12:55:53.824+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി</title><content type='html'>ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷിയാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍. സഖാവിന്റെ രക്തസാക്ഷിത്വം സംഭവിച്ചിട്ട് 62 വര്‍ഷങ്ങള്‍ പിന്നിട്ടു.&lt;br /&gt;&lt;br /&gt;1950 ജനുവരി 26 ന് ഇന്ത്യ ഒരു പരമാധികാര, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ എല്ലാതരത്തിലുമുള്ള അസമത്വവും ഉച്ചനീചത്വവും മാടമ്പിത്വവും ജന്മിത്വവും നാടുവാഴി സംസ്‌ക്കാരവും നിറഞ്ഞുനിന്ന സാമൂഹ്യ സാഹചര്യമാണ് തെക്കെ മലബാറിന്റെ ഭാഗമായ നാട്ടികഫര്‍ക്കയില്‍ നിലനിന്നിരുന്നത്.&lt;br /&gt;ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുന്നകാലമായിരുന്നു.&lt;br /&gt;&lt;br /&gt;വടക്കെ മലബാറില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കര്‍ഷക പ്രസ്ഥാനത്തിനും ശക്തമായ വേരോട്ടം ഉണ്ടായിരുന്നു. അതുപോലെയായിരുന്നില്ല തെക്കെ മലബാറിന്റെ സ്ഥിതി. പ്രത്യേകിച്ച് നാട്ടിക ഫര്‍ക്ക മേഖലയില്‍. അവിടെ ജന്മിമാരുടെയും പൊലീസിന്റേയും കോണ്‍ഗ്രസ് ഗുണ്ടകളുടേയും ആക്രമണത്തിന് സാധാരണക്കാരും തൊഴിലാളികളും ഇരയാകേണ്ടിവന്നിരുന്നു.&lt;br /&gt;&lt;br /&gt;മലബാര്‍ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി കെ ദാമോദരനാണ്. നാട്ടിക ഫര്‍ക്ക കമ്മിറ്റിയുടെ സെക്രട്ടറി ടി കെ രാമന്‍. ഏഴ് അംഗങ്ങളുടെ കമ്മിറ്റി. പി കെ ഗോപാലകൃഷ്ണന്‍, പി ടി ഭാസ്‌ക്കരപ്പണിക്കര്‍, കെ എസ് നായര്‍, മുഹമ്മദ് യൂനസ്, സേലം കൃഷ്ണന്‍, സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് സെക്രട്ടറി ഒഴികെയുള്ള കമ്മിറ്റിക്കാര്‍.&lt;br /&gt;സി പി ഐയുടെ ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു സര്‍ദാര്‍ ഗോപാലകൃഷ്ണന്‍. നാട്ടികഫര്‍ക്കയില്‍ എടത്തുരുത്തിയില്‍ കുവ്വളപറമ്പില്‍ ചാത്തുണ്ണി, കോതമ്മ ദമ്പതികളുടെ മകനായി ജനിച്ച സഖാവിന് പട്ടാളത്തില്‍ നിന്ന് ലഭിച്ച പദവിയാണ് സര്‍ദാര്‍. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടില്‍ എത്തിയശേഷം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി ഉയരുകയായിരുന്നു.&lt;br /&gt;&lt;br /&gt;തൊഴിലാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ കോണ്‍ഗ്രസുകാരും ജന്മിമാരും അഴിച്ചുവിട്ടുകൊണ്ടിരുന്ന ആക്രമണത്തെ തുറന്നു കാണിച്ചുകൊണ്ട് ഫര്‍ക്ക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഘുലേഖ പ്രചാരണം സംഘടിപ്പിച്ചു.&lt;br /&gt;&lt;br /&gt;പൗരസ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജാഥ നടത്തുവാന്‍ ഫര്‍ക്ക കമ്മിറ്റി തീരുമാനിച്ചു. നിരോധനം ലംഘിച്ചുകൊണ്ടുള്ള ജാഥയുടെ മുദ്രാവാക്യം പൗരസ്വാതന്ത്ര്യത്തിനുവേണ്ടി എന്നതായിരുന്നു. ആദ്യ റിപ്പബ്ലിക് ദിനത്തില്‍ തന്നെയായിരിക്കണം ജാഥയെന്നും നിശ്ചയിച്ചു. ജാഥയുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ സര്‍ദാര്‍ തന്നെ മുന്നോട്ട് വന്നു. അറസ്റ്റിന് വഴങ്ങരുതെന്ന് പി കെ ഗോപാലകൃഷ്ണന് പാര്‍ട്ടിയുടെ  പ്രചാരണ-പ്രക്ഷോഭ കമ്മിറ്റിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. ജാഥയുടെ ഉദ്ഘാടനം പി കെ ഗോപാലകൃഷ്ണന്‍ നടത്തണമെന്ന് നാട്ടിക ഫര്‍ക്ക കമ്മിറ്റി നിശ്ചയിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ജാഥ നടത്തുവാനുള്ള തീരുമാനം ഉള്ളതായി അറിഞ്ഞ് ടി കെ രാമന്‍, കെ എസ് നായര്‍, പി ടി ഭാസ്‌ക്കരപ്പണിക്കര്‍ എന്നീ നേതാക്കളെ പൊലീസ് മുന്‍കൂട്ടി അറസ്റ്റ് ചെയ്തു. സേലം കൃഷ്ണന്‍ ജയിലില്‍ ആയിരുന്നു. കമ്മറ്റിയിലെ ബാക്കി രണ്ട് പേര്‍ മുഹമ്മദ് യൂനസും സര്‍ദാര്‍ ഗോപാലകൃഷ്ണനുമായിരുന്നു. അവര്‍ ജാഥയില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;കനോലികനാലിന്റെ ഭാഗമായ പെരിഞ്ഞനം കിഴക്ക് കുറ്റിലക്കടവില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. അമ്പത്തിയഞ്ച് പേരാണ് ജാഥയില്‍ പങ്കെടുക്കാന്‍ എത്തിയത്. സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന സര്‍ദാര്‍ ആയിരുന്നു ജാഥാ ക്യാപ്റ്റന്‍. ഉദ്ഘാടകനായ പി കെ ഗോപാലകൃഷ്ണന്‍ നല്‍കിയ ചെങ്കൊടി സര്‍ദാര്‍ ഏറ്റുവാങ്ങി. തന്റെ കൈയില്‍ കെട്ടിയ റിസ്റ്റ്  വാച്ചും ഫൗണ്ടന്‍ പേനയും സര്‍ദാര്‍, പി കെ ഗോപാലകൃഷ്ണനെ ഏല്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;നിരോധനം ലംഘിച്ച് നടത്തുന്ന ജാഥയ്ക്ക് നേരേ ഭരണകൂടം അഴിച്ചുവിടുന്ന മര്‍ദ്ദനം എങ്ങനെയുള്ളതായിരിക്കുമെന്ന് ധീരനായ ആ സഖാവ് മനസ്സിലാക്കിയിരുന്നു. ജാഥ പെരിഞ്ഞനം മെയിന്‍ റോഡ് വഴി തെക്കോട്ട് നീങ്ങി. മതിലകം പൊലീസ് ഔട്ട് പോസ്റ്റിന് ഒരു ഫര്‍ലോങ്ങ് വടക്ക് വശത്തുവെച്ച് വലപ്പാട് സബ് ഇന്‍സ്‌പെക്ടര്‍ സി കെ ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ ജാഥയെ തടയുകയും മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തു. സര്‍ദാര്‍ ഗോപാലകൃഷ്ണനേയും പി യു ഗംഗാധരനേയും അറസ്റ്റ് ചെയ്ത് മതിലകം ഔട്ട് പോസ്റ്റിലേയ്ക്ക് കൊണ്ടുപോയി. അവിടെവെച്ച് പൊലീസ് നടത്തിയ ഭീകരമര്‍ദ്ദനത്തില്‍ സര്‍ദാര്‍ വീരമൃത്യു വരിച്ചു.&lt;br /&gt;&lt;br /&gt;ജീവിച്ചിരിക്കുന്ന സര്‍ദാറിനേക്കാളും ശക്തനായിരിക്കും കൊല്ലപ്പെട്ട സര്‍ദാര്‍ എന്ന് മനസ്സിലാക്കിയ പൊലീസ് ആരോരും അറിയാതെ വലപ്പാട്ട് ബീച്ചില്‍ കൊണ്ടുപോയി സഖാവിന്റെ മൃതദേഹം മറവ് ചെയ്തു.&lt;br /&gt;&lt;br /&gt;ഈ ഹീനകൃത്യങ്ങളെല്ലാം ചെയ്തശേഷം സ്റ്റേഷനിലെത്തിയ ഇടിവീരനായ സബ് ഇന്‍സ്‌പെക്ടര്‍ അലറി വിളിച്ചു. ''കമ്മ്യൂണിസം ഇനി ഈ മണ്ണില്‍ പൊന്തില്ല''. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. സഖാവിന്റെ പാവനശരീരം മൂടിയ മണ്ണിന്റെ മുകളില്‍ ഒരു ചെങ്കൊടി പാറിപറക്കുന്നു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കെ ജി ശിവാനന്ദന്‍ ജനയുഗം 26 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-7639379975079593005?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/7639379975079593005/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=7639379975079593005' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7639379975079593005'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7639379975079593005'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8328.html' title='ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-7200615975311487025</id><published>2012-01-27T12:47:00.000+05:30</published><updated>2012-01-27T12:48:35.353+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><title type='text'>ആവിഷ്‌ക്കാര സ്വാതന്ത്ര്യം അടിയറവയ്ക്കാനാവില്ല</title><content type='html'>സല്‍മാന്‍ റുഷ്ദിയോടു എല്ലാവര്‍ക്കും യോജിപ്പുണ്ടാകണമെന്നില്ല. അദ്ദേഹം എഴുതിയ വിവാദ നോവലായ 'സാത്താന്റെ വചനങ്ങളി'ലെ ഉള്ളടക്കത്തോടും യോജിക്കാത്തവരുണ്ടാകാം. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഇന്ത്യയില്‍ വിലക്കു പ്രഖ്യാപിക്കുന്നതിനുള്ള ന്യായങ്ങളാകുന്നില്ല. സല്‍മാന്‍ റുഷ്ദി എന്ന പേരു കേട്ടാല്‍ ഇടിഞ്ഞു വീഴുന്ന വിശ്വാസ ഗോപുരങ്ങള്‍ എത്ര ദുര്‍ബലമാണെന്നായിരിക്കും യഥാര്‍ഥ മതവിശ്വാസികള്‍ തന്നെ ചോദിക്കുക. മതത്തിന്റെ മറപറ്റിക്കൊണ്ട് മനുഷ്യന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ ഹനിക്കുന്നതിനെ ഏതു ദൈവമാണ് ന്യായീകരിക്കുക? ഏതു മതമാണ് ഇത്ര ദുര്‍ബലമായ വിശ്വാസത്തിന്റെ അടിത്തറമേല്‍ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഭീകരന്മാര്‍ തങ്ങളുടെ രക്ഷകന്മാരായി അവതരിക്കണമെന്ന് ആഗ്രഹിക്കുക? തീര്‍ച്ചയായും ഈ പ്രവൃത്തി ഭരണഘടനാവിരുദ്ധമാണ്. അതിനു കളമൊരുക്കിയവര്‍ എങ്ങനെയെല്ലാം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും പുസ്തകങ്ങളെ വെറുക്കുന്ന ഈ സമീപനം മതവിരുദ്ധവും ദൈവ വിരുദ്ധവുമാണെന്ന് യഥാര്‍ഥ വിശ്വാസികള്‍ തന്നെ വിളിച്ചു പറയും.&lt;br /&gt;&lt;br /&gt;സാര്‍വദേശീയ സാഹോദര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ജയപൂര്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകര്‍ പ്രസ്താവിച്ചത്. ഈ പഞ്ചദിന മേളയില്‍ അലങ്കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒന്നും കുറവുണ്ടായിരുന്നില്ല. സംഘാടക സമിതിക്കു രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ സഹായ-സഹകരണങ്ങള്‍ നിര്‍ലോഭം ലഭിച്ചിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം കേന്ദ്ര പ്രമേയമായ ഒരു അന്തര്‍ദ്ദേശീയ സാഹിത്യ സംഗമത്തില്‍ സല്‍മാന്‍ റുഷ്ദി എന്തുകൊണ്ടും ശ്രദ്ധേയനായിരിക്കും. ഒരു നോവല്‍ രചിച്ചതിന്റെപേരില്‍ മതമൗലികവാദം തലയ്ക്കു  പിടിച്ചവര്‍ അദ്ദേഹത്തിന്റെ തലയ്ക്കു വില പറഞ്ഞതുകൊണ്ടാണ് റുഷ്ദി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ഇന്ത്യന്‍ വംശജനായ ആ ഇംഗ്ലീഷ് എഴുത്തുകാരന്റെ രചനയുടെ സര്‍ഗവൈഭവത്തേക്കാള്‍ കൂടുതല്‍ അതുയര്‍ത്തിയ വിവാദങ്ങളാണ് 'സാത്താന്റെ വചനങ്ങളെ' വായിച്ചിരിക്കേണ്ട പുസ്തമാക്കി തീര്‍ത്തത്.&lt;br /&gt;ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ റുഷ്ദി എത്തുന്നതിനെക്കുറിച്ച് മത തീവ്രവാദ ശക്തികള്‍ തുടക്കത്തിലേ ഭീഷണി ഉയര്‍ത്തിയിരുന്നു. ആ ഭീഷണിക്കു വഴങ്ങി അദ്ദേഹത്തിന്റെ വരവ് റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് സമാപന ദിനത്തില്‍ റുഷ്ദിയുമായുള്ള 'വീഡിയോ  കോണ്‍ഫറന്‍സി'നു സജ്ജീകരണങ്ങളുണ്ടായി. മേളയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയ എഴുത്തുകാര്‍ ചൊവ്വാഴ്ച വൈകുന്നേരം 3.45 ന് അതിനായി കാത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ആ 'വീഡിയോ കോണ്‍ഫറന്‍സ്' പോലും റദ്ദാക്കപ്പെട്ടു. സംഘാടകര്‍ക്കും സമ്മേളനത്തിനും നേരെ മത തീവ്രവാദികള്‍ ഉയര്‍ത്തിയ ഭീഷണി അത്ര വലുതായിരുന്നുവത്രെ. ''എന്നെയും എന്റെ മക്കളേയും നിങ്ങളെയും രക്ഷപ്പെടുത്താന്‍'' ഈ തീരുമാനം വേണ്ടിവന്നുവെന്നാണ് മുഖ്യ സംഘാടകന്‍ അവിടെ പറഞ്ഞത്.&lt;br /&gt;&lt;br /&gt;ഇത്രയും ഭീതിദമായ അന്തരീക്ഷമൊരുക്കി തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? അശോക് ഗെലോട്ട് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി വലിയ വലിയ കാര്യങ്ങള്‍ എപ്പോഴും പറയുന്ന ആളാണ്. ഭരണ ഘടന ഉറപ്പുനല്‍കുന്ന മൗലിക സ്വാതന്ത്ര്യം പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ അദ്ദേഹം എന്തിനാണ് മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചത്?&lt;br /&gt;&lt;br /&gt;കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും ലഭിച്ച ഏതോ സന്ദേശത്തിന്റെ കഥയാണ് രാജസ്ഥാന്‍ ഗവണ്‍മെന്റ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, അങ്ങനെ ഒരു സന്ദേശം തങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞുകഴിഞ്ഞു. മത തീവ്രവാദികള്‍ കണ്ണുരുട്ടിയാല്‍ ഭരണഘടനപോലും ചുരുട്ടിക്കൂട്ടി എറിയാന്‍ കോണ്‍ഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതേക്കുറിച്ച് മന്‍മോഹന്‍ സിംഗ് വായ തുറക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിലെ സര്‍വാധികാരിയായ സോണിയാഗാന്ധിയും യുവതാരമായ രാഹുല്‍ഗാന്ധിയും ഇതേപ്പറ്റി എന്തെങ്കിലും പറയാത്തതെന്താണ്? ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. അത് ഇന്ത്യയുടെ ദേശീയ അഭിമാനത്തിന്റെ അടയാളം കൂടിയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ മതതീവ്രവാദികള്‍ തന്നിഷ്ടംപോലെ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവരുടെ മുമ്പില്‍ മുട്ടുകുത്തുന്ന ഭീരുക്കളെ ഗവണ്‍മെന്റ് എന്ന് ആരും വിളിക്കില്ല. നിര്‍ഭാഗ്യവശാല്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ഇന്ന് വിവിധ ഇനം തീവ്രവാദികള്‍ക്കു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയാണ്. ഇത് രാജ്യത്തിന് അപമാനമാണ്.&lt;br /&gt;&lt;br /&gt;ആവിഷ്‌ക്കാര സ്വാതന്ത്ര്യം അപകടത്തിലാക്കിയാല്‍ തുടര്‍ന്ന് എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങു വീഴും. അതു തിരിച്ചറിയാന്‍ ഒട്ടും വൈകരുതെന്നാണ് ജയപൂരിലെ റുഷ്ദി സംഭവം എല്ലാ സ്വാതന്ത്ര്യ പ്രേമികളെയും വിളിച്ചറിയിക്കുന്നത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ജനയുഗം മുഖപ്രസംഗം 26 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-7200615975311487025?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/7200615975311487025/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=7200615975311487025' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7200615975311487025'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7200615975311487025'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_374.html' title='ആവിഷ്‌ക്കാര സ്വാതന്ത്ര്യം അടിയറവയ്ക്കാനാവില്ല'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-8154672961084293225</id><published>2012-01-27T10:46:00.000+05:30</published><updated>2012-01-27T10:47:46.130+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><category scheme='http://www.blogger.com/atom/ns#' term='യു പി എ സർക്കാർ'/><title type='text'>പട്ടിണിയും പോഷകാഹാരക്കുറവും അരങ്ങു തകര്‍ക്കുന്നു</title><content type='html'>ചില സര്‍ക്കാരിതര സംഘടനകളും കോര്‍പ്പറേറ്റുകളും സംഘടിപ്പിച്ച, പട്ടിണിയെയും പോഷകാഹാരക്കുറവിനേയും സംബന്ധിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിലപിച്ചത്, "പോഷകാഹാരക്കുറവിന്റെ പ്രശ്നം ദേശീയ അപമാനത്തിന്" ഇടയാക്കുന്നുവെന്നാണ്. ശരിയാണ്. അതൊരു ദേശീയ അപമാനം തന്നെയാണ്. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ പദവി ഇന്ത്യ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്നുള്ള തെന്‍റ വമ്പന്‍ അവകാശവാദത്തെ സംബന്ധിച്ചും താന്‍ ആവിഷ്കരിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി രാജ്യം കഴിഞ്ഞ 20 കൊല്ലത്തിന്നുള്ളില്‍ വമ്പിച്ച നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന അവകാശവാദത്തെ സംബന്ധിച്ചും ഈ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്. അത് അപ്രതീക്ഷിതമല്ല താനും. ഈ നേട്ടങ്ങള്‍മൂലം ജനങ്ങളുടെ ഉപജീവനമാര്‍ഗം സ്വാഭാവികമായിത്തന്നെ മെച്ചപ്പെടും എന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. അതെന്തായാലും അഞ്ചുവയസ്സിനു താഴെയുള്ള നമ്മുടെ കുട്ടികളില്‍ 42 ശതമാനംപേരും വേണ്ടത്ര തൂക്കമില്ലാത്തവരാണെന്നും 59 ശതമാനംപേരും അവരുടെ വയസ്സിന് ആനുപാതികമായ ഉയരമില്ലാത്തവരാണെന്നും പ്രധാനമന്ത്രി പ്രസിദ്ധീകരണത്തിനു നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.&lt;br /&gt;&lt;br /&gt;2011ല്‍ നടത്തിയ ഈ സര്‍വെയില്‍ രാജ്യത്തെ ഗ്രാമീണമേഖലയിലെ 112 ജില്ലകള്‍ ഉള്‍പ്പെടുന്നു; ഇന്ത്യയിലെ കുട്ടികളില്‍ 20 ശതമാനവും സര്‍വെയില്‍ ഉള്‍പ്പെടുന്നു. 2009ല്‍ യൂണിസെഫിനുവേണ്ടി തയ്യാറാക്കിയ കുട്ടികളുടെ വളര്‍ച്ചയെ സംബന്ധിച്ച ജില്ലാ സൂചകപ്പട്ടികയുടെ അടിയില്‍നിന്നാണ് ഈ 112 ജില്ലകളെ തിരഞ്ഞെടുത്തിട്ടുള്ളത്. രാജ്യത്തെ സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നുവെന്ന ഭാവത്തിലാണ് പ്രധാനമന്ത്രി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത്. എന്നാല്‍ , ഈ വിവരങ്ങളില്‍ പുതുമയൊന്നുമില്ല. രണ്ടു പതിറ്റാണ്ടുമുമ്പ് അന്നത്തെ ധനകാര്യമന്ത്രി മന്‍മോഹന്‍സിങ് തുടക്കംകുറിച്ച പുത്തന്‍ ഉദാരവല്‍ക്കരണ - സാമ്പത്തിക പരിഷ്കാരങ്ങള്‍ രണ്ട് ഇന്ത്യകളെ ഉണ്ടാക്കുന്നതിനാണ് കാരണമായിത്തീര്‍ന്നതെന്ന്, (അവ തമ്മിലുള്ള സാമ്പത്തിക വ്യത്യാസങ്ങള്‍ അതിനിശിതമായ അളവില്‍ വര്‍ധിച്ചുകൊണ്ടിരുന്നു) ഗവണ്‍മെന്‍റ് ഏജന്‍സികള്‍ തന്നെ ഇതിനുമുമ്പ് വ്യക്തമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്.&lt;br /&gt;&lt;br /&gt;ഗവണ്‍മെന്‍റിന്റെ ഔദ്യോഗിക ഏജന്‍സികളുടെ ചില റിപ്പോര്‍ട്ടുകളിലേക്ക് നമുക്കൊന്ന് കണ്ണോടിയ്ക്കാം. ദാരിദ്ര്യത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ എന്തു തന്നെയായിരുന്നാലും ശരി, രാജ്യത്തെ ജനങ്ങളില്‍ 31 കോടി പേര്‍ ഔദ്യോഗികമായി നിര്‍വചിക്കപ്പെട്ട ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നതെന്ന് ആസൂത്രണക്കമ്മീഷെന്‍റ ഈയിടെ പ്രസിദ്ധീകൃതമായ മാനവ വികസന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവരുടെ സംഖ്യ, 1973-74നുശേഷം 1.90 കോടി കണ്ടു മാത്രമാണ് കുറഞ്ഞിട്ടുള്ളത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജന നടപടികള്‍ അതിദയനീയമായ വിധത്തില്‍ അപര്യാപ്തമാണെന്നിരിക്കെ 1983നും 2005നും ഇടയില്‍ രാജ്യത്തെ മൊത്തം ജനങ്ങളുടെ പ്രതിശീര്‍ഷ കലോറി ഉപഭോഗം ഗ്രാമപ്രദേശങ്ങളില്‍ 8 ശതമാനം കണ്ടും പട്ടണപ്രദേശങ്ങളില്‍ 3.3 ശതമാനം കണ്ടും കുറഞ്ഞിരിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പട്ടിണിസൂചകം 10ല്‍ താഴെയായിട്ടുള്ള ഒരൊറ്റ സംസ്ഥാനവും ഇന്ത്യയിലില്ല എന്ന വസ്തുതയില്‍നിന്ന് പട്ടിണിയെ സംബന്ധിച്ച ഭീകരമായ സ്ഥിതിവിശേഷത്തിന്റെ ഒരു ചിത്രം ലഭിക്കുന്നതാണ്. ഇന്ത്യയിലെ മൂന്നുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ പകുതിപേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തവരാണ്. ആഫ്രിക്കയിലെ സബ്സഹാറന്‍ മേഖലയിലേതിനേക്കാള്‍ എത്രയോ മോശമാണ്, ഇക്കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി. ഇന്ത്യയിലെ കുട്ടികളില്‍ പകുതിപേര്‍ക്കും വേണ്ടത്ര അളവില്‍ രോഗപ്രതിരോധ മരുന്ന് കുത്തിവെപ്പ് ലഭിക്കുന്നില്ല. അതിന്റെ ഫലമായി, പൂര്‍ണമായും തടയാന്‍ കഴിയുന്ന രോഗങ്ങള്‍ പിടിപെടുന്നതുമൂലം ഒരു നല്ല വിഭാഗം കുട്ടികള്‍ മരണത്തിന്നിരയായിത്തീരുന്നു.&lt;br /&gt;&lt;br /&gt;ആരോഗ്യത്തിനുവേണ്ടി നാം ചെലവാക്കുന്ന സംഖ്യ (സ്വകാര്യമേഖലയിലും പൊതുമേഖലയിലും കൂടി) മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ശതമാനക്കണക്കിലെടുത്താല്‍ , ആഫ്രിക്കാ വന്‍കരയില്‍ ആകെ ചെലവാക്കുന്നതിനേക്കാള്‍ എത്രയോ കുറവാണ്. സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ ശുചീകരണ വ്യവസ്ഥയുടെ സ്ഥിതി പരമദയനീയമാണ്. രാജ്യത്തെ ഏതാണ്ട് 50 ശതമാനം കുടുംബങ്ങള്‍ക്കും ഇന്നും കക്കൂസ് ഇല്ല! നീണ്ട ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തപ്പെട്ട മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെയിലെ കണക്കുകള്‍ കാണിക്കുന്നത്, രണ്ടാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെയെ അപേക്ഷിച്ച് സ്ഥിതി വീണ്ടും വഷളായിട്ടുണ്ടെന്നാണ്. 6 മാസത്തിനും 35 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വിളര്‍ച്ച രോഗം ബാധിച്ചവരുടെ ശതമാനം ഈ കാലയളവില്‍ 74.2ല്‍നിന്ന് 79.2 ആയി വര്‍ധിച്ചിരിക്കുന്നു. 15 വയസ്സിനും 49 വയസ്സിനും ഇടയില്‍ പ്രായമുള്ള, വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ച രോഗം ബാധിച്ചവരുടെ സംഖ്യ 51.8 ശതമാനത്തില്‍നിന്ന് 56.2 ശതമാനമായി വര്‍ധിച്ചു. ഇതേ പ്രായപരിധിയില്‍പ്പെട്ട ഗര്‍ഭിണികളുടെ ഇടയില്‍ വിളര്‍ച്ച ബാധിച്ചവരുടെ സംഖ്യ 49.7 ശതമാനത്തില്‍നിന്ന് 57.9 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെയുടെ കണക്കനുസരിച്ച്, 3 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 38.4 ശതമാനം പേരും വളര്‍ച്ച മുരടിപ്പുള്ളവരാണ്, അതായത് വയസ്സിന്നനുസരിച്ചുള്ള വലിപ്പമില്ലാത്തവരാണ്. 46 ശതമാനം കുട്ടികളും തൂക്കക്കുറവുള്ളവരാണ്; അതായത് പ്രായത്തിന് ആനുപാതികമായ ഭാരമില്ലാത്തവരാണ്. അത്തരം കുട്ടികളില്‍ 79.2 ശതമാനം പേരും വിളര്‍ച്ച ബാധിച്ചവരാണ്.&lt;br /&gt;&lt;br /&gt;നമ്മുടെ നാട്ടിലെ അമ്മമാരുടെയും കുട്ടികളുടെയും സ്ഥിതി ഇതാണ്. നമ്മുടെ കുടുംബങ്ങളുടെ ഉപജീവനപദവിയുമായി നേരിട്ടു ബന്ധപ്പെട്ടാണ്, നമ്മുടെ കുട്ടികളുടെ ആരോഗ്യസ്ഥിതി കിടക്കുന്നത് എന്ന വസ്തുത എല്ലാ റിപ്പോര്‍ട്ടുകളും അംഗീകരിക്കുന്നുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച വാചകമടി എന്തുതന്നെയായാലും ശരി, 2007ല്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനമായിരുന്നത് 2009-10ല്‍ കുത്തനെ ഉയര്‍ന്ന് 9.4 ശതമാനമായിത്തീര്‍ന്നിരിക്കുന്നു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജോലിയുള്ളവരില്‍ 16 ശതമാനത്തിന് മാത്രമേ സ്ഥിരമായ ശമ്പളമുള്ള ജോലിയുള്ളൂ. 43 ശതമാനംപേരും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ എന്ന് പറയപ്പെടുന്നവരാണ്; 39 ശതമാനംപേര്‍ താല്‍ക്കാലിക (കാഷ്വല്‍) ജോലിക്കാരാണ്. 2004നും 2011നും ഇടയില്‍ കുട്ടികള്‍ക്കിടയിലെ ഭാരക്കുറവ് 53 ശതമാനത്തില്‍നിന്ന് 42 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന, പട്ടിണിയും പോഷകാഹാരക്കുറവും സംബന്ധിച്ച സര്‍വെയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ ആശ്വസിക്കുകയാണ്:&lt;br /&gt;&lt;br /&gt;"കഴിഞ്ഞ 7 കൊല്ലത്തിന്നുള്ളില്‍ പോഷകാഹാരക്കുറവില്‍ ഉണ്ടായ ഈ 20 ശതമാനത്തിന്റെ കുറവ്, മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വെ കാണിക്കുന്ന നിരക്കു കുറവിനേക്കാള്‍ മെച്ചമാണ്". തുടര്‍ന്നദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: "എന്നാല്‍ നമ്മുടെ കുട്ടികളില്‍ 42 ശതമാനംപേരും ഇപ്പോഴും ഭാരക്കുറവുള്ളവരാണ് എന്നതാണ് എന്നെ ആശങ്കാകുലനാക്കുന്നത്; എല്ലാവരേയും ആശങ്കാകുലരാക്കേണ്ടത്. ഒട്ടും തന്നെ സ്വീകാര്യമല്ലാത്ത, വളരെ ഉയര്‍ന്ന നിരക്കാണിത്".&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ പോഷകാഹാര പ്രശ്നങ്ങളെ സംബന്ധിച്ച ദേശീയ കമ്മീഷെന്‍റ തലവന്‍ പ്രധാനമന്ത്രി തന്നെയാണെന്നത് വിരോധാഭാസമായിത്തോന്നാം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള നിരവധി നടപടികളില്‍ പ്രധാനപ്പെട്ട ഒന്ന് സംയോജിത ശിശുവികസന സേവനങ്ങളുടെ (കഇഉട) സാര്‍വത്രികവല്‍ക്കരണമാണ്. എന്നാല്‍ അത് ആവിഷ്കരിച്ചത് ഗവണ്‍മെന്റിന്റെ സ്വന്തം ഇച്ഛാശക്തിക്കനുസരിച്ചല്ല; മറിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണെന്നു മാത്രം. സുപ്രീംകോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ രാജ്യത്തൊട്ടാകെ മൂന്നിലൊന്നിലധികം സൂപ്പര്‍വൈസര്‍മാരുടെ തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്! സംയോജിത ശിശുവികസന സേവന പദ്ധതിയുടെ നിര്‍ണായക ഘടകം അങ്കണവാടി കേന്ദ്രങ്ങളാണ്. രാജ്യത്തൊട്ടാകെ 14 ലക്ഷം അങ്കണവാടികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതില്‍ 1,10,000 എണ്ണത്തിലധികവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. മിക്ക അങ്കണവാടി കേന്ദ്രങ്ങളുടെയും സ്ഥിതി വളരെ പരിതാപകരമാണ്. മിക്ക അങ്കണവാടികള്‍ക്കും (ബീഹാറില്‍ 90 ശതമാനത്തിനും) സ്വന്തമായി കെട്ടിടമില്ല. തുറന്ന സ്ഥലത്താണ് അവ പ്രവര്‍ത്തിക്കുന്നത്. പകുതിയില്‍ അധികം അങ്കണവാടികള്‍ക്കും കക്കൂസില്ല; കുടിവെള്ളം ലഭ്യമല്ല. ഇതോടൊപ്പം ഗവണ്‍മെന്‍റിെന്‍റ "പൊതു - സ്വകാര്യ പങ്കാളിത്തം" എന്ന മന്ത്രം കൂടിയാവുമ്പോള്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകുന്നു. ഈ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. അതിന്റെ ഫലമായി വളരെ മോശപ്പെട്ട, ഗുണനിലവാരം കുറഞ്ഞ ഭക്ഷണസാധനങ്ങളാണ് ലഭിക്കുന്നത്; അതിന്റെ അളവ് നോക്കാനാരുമില്ല. മാത്രമല്ല കൃത്യമായി ലഭിക്കുന്നുമില്ല.&lt;br /&gt;&lt;br /&gt;പരസ്യമായ പ്രതിഷേധ പ്രകടനങ്ങളും പാര്‍ലമെന്‍റിലെ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളും മറ്റും ഉണ്ടായിട്ടും, അങ്കണവാടി ജീവനക്കാരുടെ സ്ഥിതി ഇപ്പോഴും പരമദയനീയം തന്നെയാണ്. അവരുടെ പ്രവര്‍ത്തന സാഹചര്യം മനുഷ്യത്വരഹിതമായ വിധത്തിലാണ്; അങ്കണവാടി ജീവനക്കാരന് (ജീവനക്കാരിക്ക്) പ്രതിമാസം ലഭിക്കുന്നത് വെറും 1500 രൂപയാണ്. സഹായിക്ക് (ഹെല്‍പ്പര്‍) 750 രൂപയും. പോഷകാഹാരക്കുറവ് എന്ന വിപത്തിനോട് പോരാടാനും നമ്മുടെ ഭാവിവാഗ്ദാനങ്ങളായ കുഞ്ഞുങ്ങളെ പോറ്റാനും ഉള്ള ചുമതലയേറ്റിരിക്കുന്നവരുടെ പരിതാപകരമായ സ്ഥിതി ഇങ്ങനെയാണ്.&lt;br /&gt;&lt;br /&gt;എന്നിട്ടും ഈ മേഖലയെ ഗവണ്‍മെന്‍റ് അവഗണിക്കുകയാണ്. ഈ പദ്ധതി സാര്‍വത്രികമാക്കുന്നതിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ഒരു ശതമാനത്തില്‍ കുറഞ്ഞ തുക മാത്രമാണ് ഇന്ത്യ ആരോഗ്യത്തിനുവേണ്ടി ചെലവിടുന്നത്. വളരെ പരിതാപകരമായ ഒരു സ്ഥിതിയാണിത്. ആരോഗ്യത്തിനുവേണ്ടി ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ള തുച്ഛമായ 22,300 കോടി രൂപയുടെ എട്ടിരട്ടിയില്‍ അധികം വരുന്ന തുകയാണ് 2ജി സ്പെക്ട്രത്തില്‍ കൈമറിഞ്ഞത്. ഇന്ത്യയുടെ പരമദയനീയമായ ഈ സ്ഥിതിക്കു മാറ്റം വരുത്തണമെന്ന ഉദ്ദേശ്യം പ്രധാനമന്ത്രിക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ , എല്ലാവര്‍ക്കും പ്രാഥമിക ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. ഇതിനായി നമ്മുടെ ജിഡിപിയുടെ 3 ശതമാനമെങ്കിലും ആരോഗ്യപരിരക്ഷയ്ക്കായി മാറ്റിവെയ്ക്കണം.&lt;br /&gt;&lt;br /&gt;ഗവണ്‍മെന്‍റ് പിരിക്കാതെ നഷ്ടപ്പെടുത്തിക്കളയുന്ന നികുതിവരുമാനം തന്നെ ഇന്ന് ഇതിലുമെത്രയോ അധികം വരും. കഴിഞ്ഞ മൂന്ന് കൊല്ലത്തിന്നുള്ളില്‍ ഇങ്ങനെ പിരിക്കാതെ നഷ്ടപ്പെടുത്തിയത് 14,28,028 കോടി രൂപയാണ്! ഇതില്‍ത്തന്നെ 3,63,875 കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്കും മറ്റ് സമ്പന്നര്‍ക്കും നല്‍കിയ സൗജന്യങ്ങളുടെ രൂപത്തിലുള്ളതാണ്. അതിനാല്‍ , സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിത്തീര്‍ക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണ പരിഷ്കാരനയങ്ങള്‍ തിരുത്താന്‍ ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ലെങ്കില്‍ , നമ്മുടെ ജനങ്ങളുടെ ആരോഗ്യവും അതുവഴി നമ്മുടെ രാജ്യത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ അധികമൊന്നും ചെയ്യാന്‍ കഴിയുകയില്ല. രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്ന ഇന്നത്തെ പ്രവര്‍ത്തനപഥം ഉപേക്ഷിക്കുകയും സമ്പന്നര്‍ക്ക് സൗജന്യങ്ങളായി അനുവദിക്കുന്ന പണം, അതിനുപകരം വളരെ അത്യാവശ്യമായ പശ്ചാത്തല വികസനത്തിനും തൊഴില്‍ അവസരങ്ങളുടെ സൃഷ്ടിക്കും വേണ്ടി ചെലവഴിക്കുകയും വേണം. നമ്മുടെ ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന്റെ പദവി ഉയര്‍ത്തുന്നതിനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതുവഴി മെച്ചപ്പെട്ട ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനും അതു മാത്രമേ വഴിയുള്ളൂ.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം കടപ്പാട്: ചിന്ത വാരിക&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-8154672961084293225?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/8154672961084293225/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=8154672961084293225' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/8154672961084293225'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/8154672961084293225'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2092.html' title='പട്ടിണിയും പോഷകാഹാരക്കുറവും അരങ്ങു തകര്‍ക്കുന്നു'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-715245782003900300</id><published>2012-01-27T10:40:00.000+05:30</published><updated>2012-01-27T10:41:34.628+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>സ്വദേശാഭിമാനിയുടെ 'കാറല്‍മാര്‍ക്‌സി'ന് നൂറുവര്‍ഷം</title><content type='html'>ഇന്ത്യയിലാദ്യമായി ഒരു പ്രാദേശികഭാഷയില്‍ കമ്മ്യൂണിസ്റ്റ് സാഹിത്യസംബന്ധിയായ പുസ്തകം പ്രസിദ്ധീകരിക്കുന്നത് സ്വദേശാഭിമാനി  കെ രാമകൃഷ്ണപിള്ളയാണ്. ''കാറല്‍ മാര്‍ക്‌സിനെപ്പറ്റി' എന്ന പുസ്തകമാണ് 1912 ല്‍ സ്വദേശാഭിമാനി രചിച്ചത്. പ്രസിദ്ധീകരിച്ചത്, കെ ദാമോദരന്‍ 17-9-46 ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനു അവതാരികയിലെഴുതിയ പോലെ റഷ്യന്‍വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് അഞ്ച് കൊല്ലം മുമ്പ്, ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റുകാരുടെ പ്രക്ഷോഭങ്ങളോ, സംഘടനാ പരിശ്രമങ്ങളോ, ആരംഭിക്കുന്നതിന് മുമ്പ്. ഇങ്ങനെയൊരു പുസ്തകമെഴുതാന്‍ ദീര്‍ഘദര്‍ശനവും, വിപ്ലവമനസ്ഥിതിയും കൂടിയേതീരു എന്ന് തീര്‍ച്ചയാണ്.&lt;br /&gt;&lt;br /&gt;അദ്ദേഹത്തെ ഒരിക്കല്‍കൂടി അഭിവാദ്യം ചെയ്തുകൊണ്ട്, ഞങ്ങളീ പുസ്തകം സമര്‍പ്പിക്കുന്നു''. അതേ, ഇന്ത്യയിലെ ആദ്യത്തെ കാറല്‍മാര്‍ക്‌സിനെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് സാഹിത്യമായിട്ടാണ് ലഘുപുസ്തകത്തെ ചരിത്രകാരന്മാര്‍ പരിഗണിക്കുന്നത്. സ്വദേശാഭിമാനിക്ക് കാറല്‍മാര്‍ക്‌സിനോട് തോന്നിയ ആദരവും സ്‌നേഹവുമെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു കാറല്‍മാര്‍ക്‌സിനെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തിലുള്ളത്.&lt;br /&gt;&lt;br /&gt;കമ്മ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നതും അതിനുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചു മാണി ഗ്രന്ഥത്തിലെ പ്രതിപാദ്യം.&lt;br /&gt;&lt;br /&gt;ലാലാഹര്‍ദയാല്‍ മോഡേണ്‍ റിവ്യൂവിലെഴുതിയ കാറല്‍മാര്‍ക്‌സ് എന്ന ലേഖനമാണീ പുസ്തകത്തിനാധാരം. സോഷ്യലിസത്തിന് മലയാളത്തില്‍ 'സമഷ്ടിവാദം'എന്ന പേരാണ് ഈ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മലയാളത്തിലെ ഈ പുസ്തകരചന ഒട്ടേറെ യുവാക്കളെ സ്വാധീനിച്ചിട്ടുണ്ട്. 1903 ലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഒരു രാഷ്ട്രീയവിമര്‍ശകന്‍ എന്ന നിലയ്ക്ക് രംഗത്ത് വന്നത്.&lt;br /&gt;&lt;br /&gt;''കേരളന്‍'', ''സ്വദേശാഭിമാനി'' എന്നീ പത്രങ്ങള്‍ വഴി അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമായി. നാരായണകുരിക്കര, പി കൃഷ്ണപിള്ള തുടങ്ങിയവരും ഈ ഘട്ടത്തില്‍ അദ്ദേഹത്തെ സഹായിച്ചുപോന്നു. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഒന്നാംഭാഗം എന്‍ ഇ ബാലറാം)സ്വദേശാഭിമാനി പിന്നീടും കമ്മ്യൂണിസത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1913, 1914 കുന്നംകുളത്തുനിന്നു പ്രസിദ്ധീകരിച്ച ആത്മപോഷിണി മാസികയിലായിരുന്നു ഈ രചനകള്‍. ''സമൂഹഘടനയുടെ വികാസം'', 'സോഷ്യലിസം', കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നിങ്ങനെ പഠനാര്‍ഹമായ ലേഖനങ്ങളായിരുന്നു അവ.&lt;br /&gt;&lt;br /&gt;1906 ജനുവരി 17നാണ് രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ സ്വദേശാഭിമാനി പ്രസിദ്ധീകരണം തുടങ്ങിയത്. 1910 ന് സെപ്തംബര്‍ 26 ന് ദിവാന്റെ ദുഷ്‌ചെയ്തികള്‍ക്കും അഴിമതിക്കുമെതിരെ ലേഖനമെഴുതിയതിന് തിരുവനന്തപുരത്തു നിന്ന് നാടുകടത്തി. പിന്നീട് മദിരാശിയിലും പാലക്കാടുമെല്ലാം കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു.&lt;br /&gt;&lt;br /&gt;മാക്‌സിനെപ്പറ്റി സ്വദേശാഭിമാനി എഴുതിയ കാലഘട്ടത്തില്‍ ഒരു ലോകോപകാരിയായും തൊഴിലാളികളുടെയും മറ്റ് അവശത അനുഭവിക്കുന്നവരുടെയും രാഷ്ട്രീയഗുരുവുമായിട്ടാണ് കണ്ടിരുന്നത്. 1921ല്‍ ഗാന്ധിക്കെതിരെ ലെനിന്‍ എന്ന എസ് എ ഡാംഗേയുടെ പുസ്തകം ശ്രദ്ധേയമായിരുന്നു.&lt;br /&gt;&lt;br /&gt;1912 ല്‍ എസ് എ ഡാംഗേയുടെ പത്രാധിപത്യത്തില്‍ സോഷ്യലിസ്റ്റ് എന്ന മാസിക ബോംബെയില്‍ നിന്നു പുറത്തിറങ്ങി. 1927 ല്‍ സമേജിയ ടാഗോര്‍ ബംഗാളിയില്‍ ഗണവാണിയിലും മറാത്തിയില്‍ ജി അധികാരിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നീടിങ്ങോട്ട് ഓരോ ഓരോ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്‍ വളര്‍ന്നതിനൊപ്പം ഒളിവിലും തെളിവിലും നിരവധി വിപ്ലവസാഹിത്യം പുറത്തുവന്നു കൊണ്ടേയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാറല്‍ മാര്‍ക്‌സിനെപ്പറ്റി എന്ന പുസ്തകരചന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ആര്‍ അജയന്‍ ജനയുഗം 25 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-715245782003900300?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/715245782003900300/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=715245782003900300' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/715245782003900300'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/715245782003900300'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8373.html' title='സ്വദേശാഭിമാനിയുടെ &apos;കാറല്‍മാര്‍ക്‌സി&apos;ന് നൂറുവര്‍ഷം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6238043199864082176</id><published>2012-01-27T10:22:00.001+05:30</published><updated>2012-01-27T10:24:50.210+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='കുട്ടംകുളം സമരം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>'ഉണ്ണിയേട്ടന്‍' എന്ന സഖാവ് കെ വി ഉണ്ണി</title><content type='html'>ഇരിങ്ങാലക്കുടയില്‍നിന്ന് കൊടുങ്ങല്ലൂര്‍ റോഡിലൂടെ രണ്ടു കിലോമീറ്റര്‍ പോയാല്‍ 'കോലോത്തുംപടി'. അവിടെ ഇടത്തോട്ടുള്ള ഇടവഴി ചെന്നുമുട്ടുന്നിടത്തെ ഇടത്തേ വീട്ടില്‍ എഴുതപ്പെട്ട ചരിത്രത്തിന്റെ അഗ്നിവര്‍ണ്ണലിഖിതങ്ങളില്‍ അടയാളപ്പെടുത്തിയ ഒരാള്‍. സഹനവും സമരവും ത്യാഗങ്ങളും എന്തെന്ന് ഓര്‍മ്മപ്പെടുത്തുന്ന ജീവിതമുദ്ര പേറുന്ന യോദ്ധാവ്.  കല്ലുങ്ങല്‍ വേലാണ്ടി ഉണ്ണി എന്ന കെ വി ഉണ്ണി. നാട്ടുകാരുടെ 'ഉണ്ണിയേട്ടന്‍'. കുട്ടംകുളം സമരനായകന്‍.&lt;br /&gt;&lt;br /&gt;എണ്‍പത്തിയെട്ടിലും ഇന്നലെകളുടെ പോരാട്ടവീര്യം അകക്കണ്ണുകളില്‍ ഒളിമിന്നുന്നുണ്ട്. കാലത്തെ നോക്കി കാറിത്തുപ്പിയ ഒരു മനുഷ്യന്റെ ധീരധിക്കാരം ബലക്ഷയം വരാത്ത മനസിലിപ്പോഴും. ചരിത്രത്തെ മാറ്റിക്കുറിച്ചവരുടെ ആത്മസാക്ഷ്യം. യൗവനതീക്ഷ്ണനാളുകളിലേറ്റ കഠിന മര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ അലോസരമുണ്ട് ദേഹമൊട്ടാകെ. എങ്കിലും സമരമുഖത്തെ പോരാട്ടം എണ്ണിയെണ്ണി പറയുമ്പോള്‍ മനസ്സിലാവും ഓര്‍മ്മകള്‍ ദൃഢമാണ്. നാട്ടുകൂട്ടത്തെ കാണാനും വര്‍ത്തമാനം പറയാനും ഇഷ്ടമെങ്കിലും അനുസരിക്കാത്ത ശരീരം പക്ഷേ വഴിമുടക്കുന്നു.&lt;br /&gt;&lt;br /&gt;ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വലതുവശത്തെ കുളത്തിന് 'കുട്ടംകുളം' എന്ന് വിളിപ്പേര്. കിഴക്കെ കുളക്കരയുടെ  മതിലിനോട് ചേര്‍ന്ന് ഒരു 'തീണ്ടല്‍പ്പലക' ഉണ്ടായിരുന്നു. അതില്‍ ഒരു അറിയിപ്പുണ്ടായിരുന്നു. ചരിത്രരേഖകളില്‍ നമുക്കിത് ഇങ്ങനെ വായിക്കാം:&lt;br /&gt;&lt;br /&gt;''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു''.&lt;br /&gt;&lt;br /&gt;ഈ ഉത്തരവ് മാറ്റിക്കിട്ടുന്നതിനും അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാനും വേണ്ടിയായിരുന്നു ഐതിഹാസികമായ കുട്ടംകുളം സമരം. സ്വാതന്ത്ര്യപ്പുലരിക്ക് തൊട്ട് തലേവര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ മുന്‍കൈയെടുത്ത് നടത്തിയതായിരുന്നു കുട്ടംകുളം സമരം.&lt;br /&gt;&lt;br /&gt;1946 -ല്‍ ഇരിങ്ങാലക്കുട ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പി കെ ചാത്തന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളനം ചേര്‍ന്നു. ഇരിങ്ങാലക്കുട നഗരത്തെ പച്ചക്കടലാക്കിയ പ്രകടനവുമുണ്ടായിരുന്നു. ആയിരക്കണക്കിന് പുലയ സ്ത്രീകള്‍ ശുഭ്രവസ്ത്രധാരികളായി പ്രകടനത്തില്‍ പങ്കുകൊണ്ടു. കെ വി കാളി (പിന്നീട് ചാത്തന്‍മാസ്റ്റര്‍ വിവാഹം കഴിച്ച് ജീവിതസഖിയാക്കി), കെ കെ അയ്യപ്പന്റെ ഭാര്യ കാളി, കെ കെ ചക്കി എന്നിവരടങ്ങിയ സമ്മേളന പ്രചരണ സംഘത്തിന്റെ നേര്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുവെച്ച് സവര്‍ണ്ണര്‍ മുറുക്കിത്തുപ്പി. പുലയസ്ത്രീകള്‍ സാരി ധരിച്ചതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. പുലയ യുവാക്കളുടെ സൈക്കിള്‍റാലിക്ക് നേരെയും കൈയേറ്റം ഉണ്ടായി. നാടെങ്ങും പ്രതിഷേധം ഇരമ്പി. പി കെ കുമാരന്റെ നേതൃത്വത്തില്‍ ജനം കുട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. ജാഥാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തെ റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന 1086ലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ കല്പനയ്ക്ക് നിയമസാധുതയില്ലെന്നും  ഇപ്രകാരമൊരു ശാശ്വത നിരോധനം നല്കുവാന്‍ ഗവര്‍മെന്റിന് അധികാരമില്ലെന്നും പ്രജാമണ്ഡലം പാര്‍ട്ടി ലീഡര്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ദിവാനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു. ക്ഷേത്രപ്രവേശന പ്രക്ഷോഭം ശക്തമാക്കണമെന്ന് എസ് എന്‍ ഡി പിയും തീരുമാനമെടുത്തു.      &lt;br /&gt;&lt;br /&gt;1946 ജൂലൈ 6 ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ആഭിമുഖ്യത്തില്‍ വലിയൊരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. പ്രജാമണ്ഡലം നേതാവായിരുന്ന പുതൂര്‍ അച്യുതമേനോനായിരുന്നു യോഗാദ്ധ്യക്ഷന്‍. 1086ലെ നിരോധന ഉത്തരവിന് പ്രാബല്യമുണ്ടോ എന്നറിയാന്‍ കുട്ടംകുളം റോഡിലേക്ക് പോവുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. അതോടെ പ്രതിഷേധം രേഖപ്പെടുത്തി പുതൂര്‍ അച്യുതമേനോന്‍ ജനകീയമാര്‍ച്ചില്‍നിന്ന് പിന്‍വാങ്ങിയതായി യോഗത്തെ അറിയിച്ചു. മൈതാനത്ത് തടിച്ചുകൂടിയ പുരുഷാരം പി ഗംഗാധരന്റെ പ്രഖ്യാപനം കേട്ടതോടെ ആവേശംകൊണ്ട് തിളച്ചുമറിഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ജനങ്ങള്‍ കുട്ടംകുളം റോഡ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പി ഗംഗാധരനും കെ വി ഉണ്ണിയുമായിരുന്നു നേതൃനിരയില്‍. തീണ്ടല്‍ ബോര്‍ഡിനടുത്തെത്തിയ ജാഥയെ സായുധരായ പോലീസ് സംഘം തടഞ്ഞു. നിരോധനം ഉണ്ടെങ്കില്‍ കാട്ടിത്തരണമെന്ന് ഗംഗാധരനും ഉണ്ണിയും ശഠിച്ചു. വാക്ക്തര്‍ക്കത്തിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണി പി ഗംഗാധരനെ പിടിച്ചുതള്ളി. ഇതോടെ ജനം ഇളകിമറിഞ്ഞു. ജനങ്ങള്‍ക്കുനേരെ പോലീസ് ലാത്തിയും ബയനറ്റും ഉപയോഗിച്ചു. അനേകര്‍ക്ക് പരിക്കുപറ്റി. റോഡില്‍ ചോര തളംകെട്ടി കിടന്നു.  കെ വി ഉണ്ണിയെയും ഗംഗാധരനെയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പിന്നീട് ഇരുവരുടെയും കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടി രണ്ടു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്. 33 പേര്‍ക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പാര്‍ട്ടി നേതൃത്വത്തിലുള്ള ബീഡി തൊഴിലാളിയൂണിയന്റെയും സജീവ പ്രവര്‍ത്തകരായിരുന്നു പ്രതികളെല്ലാം. പി കെ കുമാരന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍, എം കെ കാട്ടുപറമ്പന്‍ എന്നീ സഖാക്കളായിരുന്നു കുട്ടംകുളം സമരത്തിന്റെ അണിയറയില്‍.  പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള കൊച്ചി മന്ത്രിസഭ അധികാരത്തില്‍ വന്നതോടെയാണ് കേസ്സ് പിന്‍വലിക്കുന്നതും പുറത്തുവരുന്നതും. &lt;br /&gt;&lt;br /&gt;ഒളിവില്‍പോയ ഉണ്ണി മൂന്നു വര്‍ഷത്തിനൊടുവില്‍ 'ഷെല്‍ട്ടര്‍ പൊളിഞ്ഞ്' പോലീസ് പിടിയിലായി. മര്‍ദ്ദനത്തിന് പേരുകേട്ട കേന്ദ്രമായിരുന്നു അന്ന് ഇരിങ്ങാലക്കുട സബ്ബ് ജയില്‍. കമ്മ്യൂണിസ്റ്റുകാരെ തല്ലാന്‍വേണ്ടിമാത്രം പ്രത്യേകം പോലീസ് സംഘം ജയിലില്‍ സംഘടിപ്പിച്ചിരുന്നു. തല്ലുകൊടുക്കേണ്ടവരെ അവിടേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ എത്തിപ്പെട്ടവരായിരുന്നു വി വി രാഘവനും ഇ ഗോപാലകൃഷ്ണമേനോനും കെ കെ വാര്യരും സി ജനാര്‍ദ്ദനനും. ജോര്‍ജ്ജ് ചടയംമുറിയും ആര്‍ വി രാമന്‍കുട്ടിവാര്യരുമൊക്കെ ഒളിവു ജീവിതത്തിലെ സഖാക്കളായിരുന്നു. ചടയംമുറി ഒപ്പം കൊണ്ടുനടന്നിരുന്ന ബാഗിന്റെ കഥ പറയും ഉണ്ണിയേട്ടന്‍. അനാമത്ത് സാധനങ്ങളുടെ കൂട്ടത്തില്‍  തേയിലയും പഞ്ചസാരയും ഉണ്ടാകും.  തരംകിട്ടുമ്പോള്‍ അനത്തികുടിക്കാന്‍. ഒളിവിലുള്ള കമ്മ്യൂണിസ്റ്റുകാരെ പിടിക്കാന്‍വേണ്ടി നാട്ടുകാരെ ചേര്‍ത്ത് പോലീസുണ്ടാക്കിയ 'പൊതുരക്ഷാ കമ്മിറ്റി' സദാ പിന്തുടര്‍ന്നിരുന്നു. അതിനെയെല്ലാം അതിജീവിച്ചു കൊണ്ടായിരുന്നു ഒളിവുജീവിതം.&lt;br /&gt;&lt;br /&gt;ജീവിച്ചിരിക്കുന്ന ധീരരായ രണ്ടു വനിതാ സഖാക്കളെ കുറിച്ച് ഉണ്ണിയേട്ടന്‍ പറയുന്നുണ്ട്. കെ വി  കാളിയും (ചാത്തന്‍മാസ്റ്ററുടെ ഭാര്യ) പി സി കുറുമ്പയും. പുല്ലൂര്‍ കശുവണ്ടി കമ്പനിയിലെ ജീവനക്കാരിയും യൂണിയന്‍ പ്രവര്‍ത്തകയുമായിരുന്നു പി സി കുറുമ്പ. ഭര്‍ത്താവ് ചാത്തനെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞ് പോലീസ് 'പോത്തിനെ തല്ലുംപോലെ തല്ലി പഞ്ചറാക്കി'. മലര്‍ത്തികിടത്തി കാല്‍മുട്ടുകള്‍ക്ക് മുകളില്‍ കയറിനിന്ന് കാല്‍വെള്ളയില്‍ ചൂരലുകൊണ്ടടിച്ചു. ചാത്തനെയും കുറുമ്പയെയും പോലീസ് പിടിച്ച് ജയിലിലാക്കി. യു പി ആര്‍ മേനോന്‍ എന്ന നരാധമനായ പോലീസ് ഓഫീസര്‍ ജയിലിലെ ചെറിയ ഹാളില്‍ കമ്പിറാന്തലിന്റെ വെളിച്ചത്തില്‍ പി കെ കുമാരനെയും കുറുമ്പയെയും നഗ്നരാക്കി നിര്‍ത്തി 'പോലീസ്തമാശ' നടത്തി. ഉണ്ണിയേട്ടനും സഖാക്കളും ജയിലഴികള്‍ക്കുള്ളില്‍. ഭര്‍ത്താവ് നേരത്തെ മരിച്ച കുറുമ്പ നടവരമ്പ് ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു.&lt;br /&gt;&lt;br /&gt;അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിലും കെ വി ഉണ്ണി പങ്കെടുത്തു. നിരോധനം നീക്കി പാര്‍ട്ടി നിയമവിധേയമായതോടെ പുറത്തുവന്ന ഉണ്ണി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരവധി തൊഴിലാളി സംഘടനകള്‍ കെട്ടിപ്പെടുത്തു. മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ചെത്തു തൊഴിലാളി യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍ എന്നിങ്ങനെ. 1956 മുതല്‍ 6 വര്‍ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളിയൂണിയന്റെ പ്രസിഡണ്ടായി ഇന്നും കര്‍മ്മനിരതനാണ് ഉണ്ണിയേട്ടന്‍.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt; എസ് വസന്തന്‍ ജനയുഗം 21 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6238043199864082176?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6238043199864082176/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6238043199864082176' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6238043199864082176'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6238043199864082176'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_9926.html' title='&apos;ഉണ്ണിയേട്ടന്‍&apos; എന്ന സഖാവ് കെ വി ഉണ്ണി'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6314867925258367027</id><published>2012-01-27T10:10:00.001+05:30</published><updated>2012-01-27T10:12:00.611+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ഇടതുപക്ഷം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='എ.കെ.ജി.'/><title type='text'>ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ജേക്കബ് പണിക്കര്‍</title><content type='html'>പട്ടം താണുപിള്ള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ അമരാവതി സമരത്തിന്റെ ഓര്‍മ്മകള്‍ക്ക്  അര നൂറ്റാണ്ട് പഴക്കമുണ്ട്. സമരത്തിന്റെ മുന്നണി പോരാളിയായി നിന്ന ജേക്കബ് പണിക്കര്‍ക്ക് അമരാവതി സമരം ഇന്നലത്തെ ഓര്‍മ്മയാണ്. കോട്ടയം ജില്ലയില്‍ സി പി ഐയെ വര്‍ഷങ്ങളോളം നയിച്ച സമരനേതാവ് പണിക്കര്‍ക്ക് സമരത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പറയുമ്പോള്‍ ഇന്നും നൂറുനാവ്. കുടിയിറക്ക് പീഡനത്തിനെതിരെ കത്തിജ്വലിച്ച കര്‍ഷക രോഷം സര്‍ക്കാരിനെ വിറപ്പിച്ച സമരമായും പിന്നീട് കര്‍ഷകരുടെ വിജയമായും മാറിയതിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ അന്നത്തെ 29 വയസ്സുകാരന് ഇന്ന് ഓര്‍ത്തെടുക്കാനുള്ളത് നിരവധി മുഹൂര്‍ത്തങ്ങളാണ്. കര്‍ഷകരുടെ ദുരിതമറിഞ്ഞ് അമരാവതിയിലെത്തിയ നിമിഷം മുതല്‍ സമരം വിജയിച്ചിട്ടും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പിന്നീടും വര്‍ഷങ്ങളോളം ഇടുക്കിയില്‍ കഴിഞ്ഞ ഓരോ മുഹൂര്‍ത്തവും ജേക്കബ് പണിക്കര്‍ക്ക് മറക്കാനാവില്ല.&lt;br /&gt;&lt;br /&gt;അയ്യപ്പന്‍കോവില്‍ കുടിയിറക്ക് ഹൈറേഞ്ചിലെ പഴയ തലമുറക്ക് ഇന്നും ഭീതിജനകമായ ഓര്‍മയാണ്. 1961ല്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പാര്‍ട്ടിയും കര്‍ഷക സംഘടനകളും കോട്ടയം ജില്ലാകമ്മറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി അയ്യപ്പന്‍കോവില്‍ പ്രദേശത്ത് നിന്ന്  കുടിയൊഴിപ്പിച്ചവരെ കുമളിയിലെ അമരാവതിയില്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. മേയ് രണ്ടിനാണ് സര്‍ക്കാര്‍ അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്ത് നിന്ന് 1700 കുടുംബങ്ങളിലെ പതിനായിരത്തോളം ആളുകളെ കുടിയിറക്കിയത്. എതിര്‍ത്ത് നിന്നവരെ പൊലീസ് ഭീകരമായി മര്‍ദിച്ചു. വീടുകളും കൃഷികളും തീയിട്ട് നശിപ്പിച്ചു.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ അകത്തും പുറത്തുമായി ആളുകളെ കുത്തിനിറച്ച് 40 മൈല്‍ അകലെ അമരാവതിയില്‍ കൂട്ടത്തോടെ ഇറക്കിവിടുകയായിരുന്നു. ഭക്ഷണമോ വെള്ളമോ പാര്‍പ്പിടമോ ചികിത്സാ സൗകര്യമോ ഇല്ലാതെ നരകിച്ച മനുഷ്യരുടെ യാതനകള്‍ക്കിടയിലേക്കാണ് ജേക്കബ് പണിക്കര്‍ എത്തിയത്. അമരാവതിയിലെ ജനങ്ങളുടെ യാതനകള്‍ കിസാന്‍സഭയുടെ സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സി എച്ച് കണാരനും, പന്തളം പി ആറും, കെ ടി ജേക്കബും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അവിടെ എത്തിയപ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെ ഒരുമിപ്പിച്ച് എം ഇ ജോസഫിനെ പ്രസിഡന്റാക്കി കര്‍ഷകരക്ഷാസമിതി രൂപീകരിച്ചു. പിന്നീട് സമിതിയുടെ  നേതൃത്വത്തിലായിരുന്നു സമരം.&lt;br /&gt;&lt;br /&gt;കാഞ്ചിയാറും കൊക്കപ്പാളയത്തും മുരിക്കാട്ടുകുഴിയിലും കുടിയൊഴിപ്പിക്കുന്നവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും പൊലീസ് അഴിഞ്ഞാടുകയായിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.&lt;br /&gt;&lt;br /&gt;അമരാവതിയിലെ തോരാതെ പെയ്യുന്ന മഴയിലും കൊടും തണുപ്പിലും സ്ത്രീകളും കുട്ടികളും രോഗികളും കൊടിയ യാതനയാണ് അനുഭവിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കെ ടി ജേക്കബുമൊത്ത് എ കെ ജി അമരാവതി സന്ദര്‍ശിച്ചു. തുടര്‍ന്ന് തിരികെ പോരും വഴി കാറില്‍വച്ച് അമരാവതിയില്‍ സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി തന്നെ അറിയിക്കുകയായിരുന്നുവെന്ന് പണിക്കര്‍ ഓര്‍മ്മിക്കുന്നു. പിന്നീട് കോട്ടയത്ത് വച്ചാണ് സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി പ്രസ്താവിക്കുന്നത്. ജൂണ്‍ ആറിന് മുമ്പ് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അമരാവതിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;ജൂണ്‍ ആറിന് കര്‍ഷക സമിതി പ്രസിഡന്റ് എം ഇ ജോസഫിന്റെ അധ്യക്ഷതയില്‍ കുമളിയില്‍ നടന്ന പൊതുയോഗത്തില്‍ എ കെ ജിയും ഇ എം എസും സംസാരിച്ചു. തുടര്‍ന്ന് ചാത്തുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ കര്‍ഷകരും നാട്ടുകാരും പ്രകടനമായി അമരാവതിയിലേക്ക് ചെന്നു. തുടര്‍ന്ന് എ കെ ജി നിരാഹാര സമരം ആരംഭിച്ചു. സമരത്തിന് രാജ്യമാകെ വന്‍ പ്രചാരവും പിന്തുണയുമാണുണ്ടായത്. &lt;br /&gt;&lt;br /&gt;സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരാരും അമരാവതിയിലേക്കെത്തിയില്ല. 14ന് രാത്രി 11 മണിയോടെ എ കെ ജിയെ അറസ്റ്റു ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പണിക്കര്‍ അനുസ്മരിച്ചു. എ കെ ജി സത്യാഗ്രഹമിരുന്ന സമയത്ത് ഒരിക്കല്‍ പൊന്‍കുന്നത്തുനിന്നുമാണ് രാത്രി ഡോക്ടറെ എത്തിച്ചത്. റോസമ്മ പുന്നൂസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെള്‍പ്പെടെയുള്ള സംഘം കളക്‌ട്രേറ്റ് പിക്കറ്റിംഗ് നടത്തി.&lt;br /&gt;&lt;br /&gt;ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി  പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇടപെടേണ്ടി വന്നു. വിമോചന സമര നായകന്‍ ഫാദര്‍ വടക്കനും കത്തോലിക്കാ സഭയും സമരത്തെ പിന്തുണച്ചു.&lt;br /&gt;&lt;br /&gt;ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് ഇന്ത്യയിലെ കര്‍ഷക സമര ചരിത്രത്തില്‍ സുപ്രധാന ഇടമാണുള്ളത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 17 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എ കെ ജി സമരം അവസാനിപ്പിച്ചത്. പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കിയ ശേഷമേ പദ്ധ തികള്‍ക്കായി കുടിയൊഴിപ്പിക്കാവൂവെന്ന നിയമവും ഇതോടെ നിലവില്‍ വന്നു. അങ്ങനെ അമരാവതി സമരം ചരിത്രത്തിന്റെ താളുകളിലേക്ക് നീങ്ങി. അമരാവതിയും വളഞ്ഞാംകാലയും, ഇരുമ്പൂന്നിക്കരയും അടങ്ങുന്ന  നിരവധി സമരചരിത്രങ്ങള്‍ ഒളിമങ്ങാതെ ഓര്‍മ്മയില്‍ തെളിയുമ്പോഴും പണിക്കര്‍ സാറിനെ വേദനിപ്പിക്കുന്നത് പാര്‍ട്ടിയുടെ പിളര്‍പ്പ് തന്നെയാണ്. അതിന്റെ പേരിയുണ്ടായ തര്‍ക്കങ്ങളും വഴക്കുകളും നീറുന്ന വേദനയായി ഇന്നും മനസിലുണ്ടെന്ന് അദ്ദേഹം പറയുന്നു.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ മണ്ണില്‍ ചുവപ്പന്‍ ആശയങ്ങളും ചിന്തകളും ആഴത്തില്‍ വേരോടിതുടങ്ങിയപ്പോള്‍ മുതല്‍ കമ്മ്യൂണിസത്തെ നെഞ്ചേറ്റി തുടങ്ങിയതാണ് ജേക്കബ് പണിക്കര്‍. ആവേശം അതിന്റെ കൊടുമുടിയിലെത്തിയപ്പോള്‍ 1950ല്‍ പാര്‍ട്ടിയിലേക്കെത്തി. സജീവപ്രവര്‍ത്തകനായി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സഖാവ് 1965-68, 1978-80 കാലത്ത് കോട്ടയത്ത് പാര്‍ട്ടിയെ നയിച്ചു. കമ്മ്യൂണിസത്തെ നെഞ്ചേറ്റിയ സഖാവ് സമരങ്ങള്‍ വിജയിപ്പിക്കുക എന്നത് തന്റെ കടമയായി മാത്രം കണ്ടു. യാതനകള്‍ തെല്ലും വിഷമിപ്പിക്കാത്ത നാളുകളില്‍ വെയിലും മഴയും ജയിലുകളിലെ മാറിവരുന്ന ക്രൂര പീഢനങ്ങളും വകവെച്ചില്ല. എല്ലാം പാര്‍ട്ടിക്കുവേണ്ടി എന്ന് മനസ്സില്‍ ഉറപ്പിച്ചു. തന്റെ ജീവന്‍പോലും പാര്‍ട്ടിയാണെന്ന് വിശ്വസിച്ച പണിക്കര്‍ വെള്ളൂര്‍ കോളശേരില്‍ ലീലാമ്മയെ ജീവിതസഖിയായി കൂടെ കൂട്ടുന്നത് തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ്.&lt;br /&gt;&lt;br /&gt;പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷവും പിന്നെ ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ തന്നെ പണിക്കര്‍സാര്‍ നിന്നു. ജില്ലയില്‍ കമ്മ്യൂണിസത്തെ നയിക്കാനും അതിന് വേരോട്ടമുണ്ടാക്കാനും പ്രായത്തിന്റെ അവശതകള്‍ തളര്‍ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയെ മറക്കാന്‍ പണിക്കര്‍ സാറിന് ആവില്ല. അതുകൊണ്ടുതന്നെ മക്കളും കൊച്ചുമക്കളുമൊക്കെയായുള്ള ജീവിതത്തില്‍ പാര്‍ട്ടിയുടെ കീഴ്ഘടകത്തില്‍ തനിക്ക് ആവുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി പണിക്കര്‍സാറുണ്ട്. വളര്‍ന്നുവരുന്ന പുതു തലമുറയ്ക്ക് കമ്മ്യൂണിസത്തിന്റെ ആശയം പകര്‍ന്നു നല്‍കാന്‍...&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സരിത കൃഷ്ണന്‍  ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6314867925258367027?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6314867925258367027/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6314867925258367027' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6314867925258367027'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6314867925258367027'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_7676.html' title='ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ജേക്കബ് പണിക്കര്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-4037930548131573412</id><published>2012-01-27T08:26:00.000+05:30</published><updated>2012-01-27T08:26:00.533+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാംസ്കാരികം'/><category scheme='http://www.blogger.com/atom/ns#' term='കല'/><title type='text'>ജനകീയമേള ഒളിമങ്ങാതിരിക്കട്ടെ</title><content type='html'>സര്‍ഗാത്മകതയുടെ ചക്രവാളം കൂടുതല്‍ വികസ്വരമാക്കിക്കൊണ്ടാണ് കേരളത്തിന്റെ കൗമാര കലോത്സവത്തിന് കഴിഞ്ഞ ദിവസം തൃശൂരില്‍ തിരശ്ശീല വീണത്. അസാധാരണത്വം ഒന്നും അവകാശപ്പെടാനില്ലെങ്കിലും കലയുടെയും പ്രതിഭയുടെയും മുകുളങ്ങള്‍ പൊട്ടിവിരിയുന്നത് നമ്മുടെ സ്കൂള്‍മുറ്റങ്ങളില്‍ത്തന്നെയെന്ന് 52-ാം സംസ്ഥാന സ്കൂള്‍ കലോത്സവം അടിവരയിട്ടു. തഴക്കം വന്ന കലാകാരന്മാരെപ്പോലും അസൂയപ്പെടുത്തുന്ന പ്രകടനങ്ങള്‍ ചില വേദികളിലുണ്ടായി എന്നത് അതിശയോക്തിയല്ല. എന്നാല്‍ , കലോത്സവത്തിന്റെ പാരമ്പര്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ വഴിപാട് മത്സരങ്ങളുമുണ്ടായി എന്ന് ഇതോടൊപ്പം ചേര്‍ത്തുപറയാതെ വയ്യ.&lt;br /&gt;&lt;br /&gt;കലയുടെ വിശാലലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നതിലും നിലനില്‍പ്പിനായി പാടുപെടുന്ന കലാരൂപങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിലും സ്കൂള്‍ കലോത്സവത്തിനുള്ള പങ്ക് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ഈ വിശാല ലക്ഷ്യത്തിനപ്പുറം കിടമത്സരത്തിന്റെയും കുതികാല്‍വെട്ടിന്റെയും വേദിയായി സ്കൂള്‍ കലോത്സവവും അധഃപതിച്ചുപോയിരുന്ന കാലം അകലെയല്ല. അത്തരം തിന്മകളില്‍നിന്ന് കലോത്സവത്തെ വീണ്ടെടുത്ത് താരങ്ങളെ സൃഷ്ടിക്കുന്ന മാമാങ്കങ്ങള്‍ എന്നതിലുപരി കലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കലോത്സവങ്ങള്‍ മാറി. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കലോത്സവ സംഘാടനത്തിലും ചട്ടങ്ങളിലും ഏറെ തിരുത്തലുകള്‍ വരുത്തി. ആദ്യം ഗ്രേഡിങ് കൊണ്ടുവരികയും ക്രമേണ തിലക- പ്രതിഭാ പട്ടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. പോയിന്റ് കൂട്ടാന്‍വേണ്ടി മാത്രമായി പ്രാവീണ്യമില്ലാത്ത ഇനങ്ങളില്‍ മത്സരിക്കുന്ന പ്രവണതയ്ക്ക് അറുതിയായി. കോഴ വിവാദങ്ങള്‍ക്കും ഇത് ശമനമുണ്ടാക്കി.&lt;br /&gt;&lt;br /&gt;എന്നാല്‍ , ഈ ആശ്വാസത്തെ അട്ടിമറിക്കാനുള്ള സംഘടിത പ്രചാരണത്തിന് തൃശൂര്‍ സാക്ഷ്യംവഹിച്ചു. കലോത്സവത്തിലെ എല്ലാ അനാശാസ്യ പ്രവണതകള്‍ക്കുമെതിരായ ഉണര്‍ത്തുപാട്ടായിരുന്നു ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ ഉദ്ഘാടന പ്രസംഗം. പ്രതിഭയും തിലകവും മാത്രമല്ല, വിജയവും പോയിന്റും ഗ്രേസ് മാര്‍ക്കും ഒന്നും കലാകാരനെ മോഹിപ്പിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ആ വാക്കിന്റെ മുഴക്കം അവസാനിക്കുംമുമ്പ് അതേവേദിയില്‍ അപസ്വരമുയര്‍ന്നു. പ്രതിഭ-തിലകപട്ടങ്ങള്‍ തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിതന്നെ പറഞ്ഞു.&lt;br /&gt;&lt;br /&gt;അപ്പീലിന്റെ അഴിഞ്ഞാട്ടംതന്നെയായിരുന്നു ഇത്തവണ. ജില്ലാകലോത്സവങ്ങളില്‍ നീതിപൂര്‍വമായ വിധിനിര്‍ണയം നടന്നില്ലെന്ന ന്യായമായ സംശയം ഉയര്‍ന്നാല്‍മാത്രം അനുവദിക്കേണ്ട അപ്പീല്‍ 5000 രൂപയുണ്ടെങ്കില്‍ ആര്‍ക്കുമാകാമെന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു. 762 അപ്പീലുകളിലൂടെ 3254 പേര്‍കൂടി മത്സരത്തിനെത്തിയപ്പോള്‍ മത്സരം പതിനൊന്നായിരം പേരുടേതായി. ചമയമിട്ട കുട്ടികള്‍ മണിക്കൂറുകളോളം കാത്തിരുന്നു തളര്‍ന്നതും വേദിയില്‍ വീണതുമെല്ലാം മേളയുടെ പ്രഭ കെടുത്തി. മത്സരങ്ങള്‍ പലതും പുലരുംവരെ നീണ്ടു. സമയക്രമം പാലിക്കാത്തതിനെതിരെ ഹൈക്കോടതി ഉയര്‍ത്തിയ നിശിത വിമര്‍ശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ കോടതിയലക്ഷ്യം. എന്നാല്‍ , ഈ ദുഃസ്ഥിതിക്ക് വഴിവയ്ക്കുന്നതില്‍ കോടതികളുടെ പങ്കും ചെറുതല്ല. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഹൈക്കോടതിയും അനുവദിച്ചതിനു പുറമെ ഇക്കുറി ഉപഭോക്തൃകോടതിവരെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു. ജില്ലയില്‍നിന്ന് ഒരു കുട്ടി എന്ന സങ്കല്‍പ്പം കാറ്റില്‍പറത്തി മിക്ക മത്സരങ്ങളിലും അപ്പീല്‍വഴി രണ്ടാമതൊരു മത്സരാര്‍ഥിയെ ഉറപ്പാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരോ ഇനത്തിലും ജില്ലയ്ക്ക് പോയിന്റ് ലഭിക്കാനുള്ള സാധ്യത ഇരട്ടിയാക്കാനുള്ള തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ , ജില്ലകളിലെ വിധിനിര്‍ണയം അന്യൂനമായിരുന്നില്ലെന്നു തെളിയിക്കുന്ന മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയ ഒട്ടേറെ അപ്പീലുകാര്‍ ഓര്‍മിപ്പിക്കുന്നത് പൊളിച്ചെഴുത്തിന്റെ അനിവാര്യതയാണ്.&lt;br /&gt;&lt;br /&gt;കോഴ ആരോപണം ഉയര്‍ന്നില്ലെങ്കിലും വിധികര്‍ത്താക്കള്‍ പാലിക്കേണ്ട കരുതലുകള്‍ വിട്ട് പെരുമാറിയ ചിലര്‍ മേളയുടെ അന്തസ്സ് കെടുത്തി. ആര്‍ഭാടങ്ങളും പണക്കൊഴുപ്പും വിട്ടൊഴിയുമെന്ന പ്രതീക്ഷ അസ്തമിക്കുംവിധമാണ് ചമയങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ചെലവിലുണ്ടാകുന്ന വര്‍ധന. നാടന്‍ കലകളെ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം സ്വാഗതാര്‍ഹമാണ്. കേരളനടനം ആണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയതുപോലെ ലാസ്യനൃത്തത്തിന് ആണ്‍പങ്കാളിത്തം ലഭിക്കാന്‍ മോഹനനടനം ആരംഭിക്കണമെന്ന നിര്‍ദേശം ഈ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചചെയ്യണം.&lt;br /&gt;&lt;br /&gt;എല്ലാ ന്യൂനതകള്‍ക്കുമപ്പുറം വര്‍ഷംപിന്നിടുംതോറും കൂടുതല്‍ ജനകീയോത്സവമായി മാറുന്ന സ്കൂള്‍ കലോത്സവങ്ങള്‍ നല്ല നാളെയുടെ ഈടുവയ്പുകളാണ് കലാകേരളത്തിന് സമ്മാനിക്കുന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. സങ്കുചിത ചിന്തയുടെ തടവില്‍നിന്ന് പുറത്തുകടക്കാന്‍ ഇന്നത്തെ ഭരണാധികാരികള്‍ക്ക് സാധിച്ചാല്‍ ഈ വസന്തോത്സവം ഒളിമങ്ങാതിരിക്കും. ആറാം തവണയും കിരീടം ചൂടിയ കോഴിക്കോടിന്റെയും മേളയെ നെഞ്ചിലേറ്റി രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന്റെയും മൂന്നാം സ്ഥാനത്തേക്ക് കുതിച്ച മലപ്പുറത്തിന്റെയും ആഹ്ലാദം ഞങ്ങളും പങ്കുവയ്ക്കുന്നു. ഒപ്പം ആയിരക്കണക്കിനു മത്സരാര്‍ഥികളുടെയും സംഘടാകരുടെയും ആത്മാര്‍ഥതയ്ക്കും കഠിനാധ്വാനത്തിനും അഭിവാദ്യമര്‍പ്പിക്കുന്നു. വരുംകാലങ്ങളില്‍ ഈ മേള സമര്‍പ്പണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാത്രമാകട്ടെ എന്ന് ആശംസിക്കുന്നു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി മുഖപ്രസംഗം 26 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-4037930548131573412?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/4037930548131573412/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=4037930548131573412' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4037930548131573412'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4037930548131573412'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_27.html' title='ജനകീയമേള ഒളിമങ്ങാതിരിക്കട്ടെ'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-9120846119468225653</id><published>2012-01-26T23:16:00.002+05:30</published><updated>2012-01-26T23:24:00.354+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='വലതുപക്ഷ സര്‍ക്കാര്‍'/><title type='text'>ആരോഗ്യമേഖലയിലെ അശുഭസൂചനകള്‍</title><content type='html'>യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങള്‍മൂലം ആരോഗ്യമേഖല വീണ്ടും തകര്‍ച്ചയെ നേരിടുകയാണെന്ന ആപത്തിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. 1996ലെ നായനാര്‍ സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണം ആരോഗ്യമേഖലയിലും ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍മുതല്‍ ജില്ലാ ആശുപത്രികള്‍വരെ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാകുകയും പ്രാദേശികാസൂത്രണത്തിനു പദ്ധതിവിഹിതം ലഭിക്കുകയും ചെയ്തതോടെ താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു തുടങ്ങി. 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം അട്ടിമറിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രതിസന്ധിയിലായി.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/-u7a6--8MoeE/TyGS8Yt2vHI/AAAAAAAAImQ/RwIp3lA0XBk/s1600/dr%2Bikbal.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 186px; height: 139px;" src="http://3.bp.blogspot.com/-u7a6--8MoeE/TyGS8Yt2vHI/AAAAAAAAImQ/RwIp3lA0XBk/s320/dr%2Bikbal.jpg" alt="" id="BLOGGER_PHOTO_ID_5702000169352346738" border="0" /&gt;&lt;/a&gt;2006ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ഗ്രാമീണാരോഗ്യമിഷന്‍ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. മെഡിക്കല്‍ കോര്‍പറേഷന്‍ രൂപീകരിച്ചും ആലപ്പുഴയിലെ പൊതുമേഖല ഔഷധനിര്‍മാണ കമ്പനി (കെഎസ്ഡിപി) പുനരുജ്ജീവിപ്പിച്ചും കൂടുതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിച്ചും സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നു ലഭ്യത ഉറപ്പുവരുത്തി. വന്‍കിട സ്വകാര്യ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കാന്‍ ഇടതു സര്‍ക്കാരിനുകഴിഞ്ഞു എന്ന വസ്തുത ഇടതുമുന്നണിയുടെ രാഷ്ടീയശത്രുക്കള്‍പോലും സമ്മതിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഹൃദ്രോഗ ചികിത്സയ്ക്കാവശ്യമായ കാത്ത് ലാബ്, ബൈപാസ് ശസ്ത്രക്രിയാ സംവിധാനം, ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ലീനിയര്‍ ആക്സിലേറ്റര്‍ , സിടി-എംആര്‍ഐ സ്കാനുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭ്യക്കാന്‍ ഇടതുസര്‍ക്കാരിനു കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അവഗണിക്കപ്പെട്ട് വികസനം മുരടിച്ചുനിന്ന ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാനസൗകര്യവികസനം ഉറപ്പാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്കും മാറ്റി സ്ഥാപിച്ചു. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് സ്വകാര്യചികിത്സാ രീതി അവസാനിപ്പിച്ചതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയ്ക്കെത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുകയും ഉചിതമായ ചികിത്സ ലഭിച്ചുതുടങ്ങുകയുംചെയ്തു.&lt;br /&gt;&lt;br /&gt;മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. താഴെത്തട്ടിലുള്ള ആശുപത്രികള്‍ മെച്ചപ്പെട്ടതോടെ മെഡിക്കല്‍കോളേജുകള്‍ റഫറല്‍ ആശുപത്രികളായി മാറ്റാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ നേഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും മേലുണ്ടായിരുന്ന ഡിഎച്ച്എസ്, ഡിഎംഇ ഇരട്ട നിയന്ത്രണം അവസാനിപ്പിച്ചതോടെ ആശുപത്രി ജീവനക്കാരുടെ സേവനം കൂടുതല്‍ മെച്ചപ്പെട്ടു. മെഡിക്കല്‍ സര്‍വകലാശാല രൂപീകരിച്ചതോടെ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്കാദമിക്ക് ഏകോപനം ഉറപ്പാക്കാനും ആരോഗ്യമേഖലയിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച് നടപ്പിലാക്കി. ഗുരുതരമായ രോഗമുള്ളവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതോടെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി എതാനും മാസങ്ങള്‍ക്കകം തന്നെ പൊതുജനാരോഗ്യസംവിധാനം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായാണ് കാണാന്‍ കഴിയുന്നത്. മെഡിക്കല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഔഷധങ്ങളും ലഭ്യമല്ലാതായി. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ബഹുരാഷ്ട്രാ മരുന്നു കമ്പനികള്‍ക്കനുകൂലമായ നിലപാടുകള്‍മൂലം ഔഷധവില കുതിച്ചുയരുക കൂടിചെയ്തതോടെ ദരിദ്രര്‍ക്കു മാത്രമല്ല ഇടത്തരക്കാര്‍ക്കും ചികിത്സാ ചെലവു താങ്ങാനാകാത്ത സ്ഥിതി വന്നിരിക്കുകയാണ്. ദുര്‍ബല ജനങ്ങള്‍ക്കാശ്വാസമായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനി പിന്‍വാങ്ങാന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊതുപണം കൊള്ളയടിക്കാന്‍ രംഗത്തെത്തും.&lt;br /&gt;&lt;br /&gt;ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപാര്‍ടികളുടെ സമ്മര്‍ദത്തിനുവഴങ്ങി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയഗ്രാമീണ ആരോഗ്യമിഷന്‍ 2012ല്‍ അവസാനിക്കും. അതിനിയും തുടരുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ആരോഗ്യമിഷന്‍ ഫണ്ട് ലഭിക്കാതായാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച നിരവധി പദ്ധതികള്‍ അവസാനിപ്പിക്കേണ്ടിവരും. മെഡിക്കല്‍ കോളേജുകളിലെ സ്വകാര്യചികിത്സാലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി സ്വകാര്യചികിത്സാസമ്പ്രദായം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;അതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ഔഷധവില നിശ്ചയിക്കല്‍ നിയമം ഔഷധവില ഇനിയും കുത്തനെ ഉയര്‍ത്തും. ഭൂരിഭാഗം ജനങ്ങളും കേരളത്തില്‍ ആധുനിക ചികിത്സയെ ആശ്രയിക്കുന്നതുകൊണ്ടും നിരന്തരം ഔഷധചികിത്സ ആവശ്യമായ ജീവിതരീതി രോഗങ്ങള്‍ കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നതുകൊണ്ടും ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. കേരള സര്‍ക്കാരിന്റെ ആരോഗ്യബജറ്റിനെ ഇതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടാന്‍ പോകുന്നു എന്ന് തന്നെയാണ്. ഇതിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി ശക്തമായ ജനകീയസമ്മര്‍ദം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം 2011 ആരംഭിച്ചത് ശുഭാപ്തി വിശ്വാസം ജനിപ്പിച്ചുകൊണ്ടായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വികലനയങ്ങള്‍ മൂലം പുതുവര്‍ഷമായ 2012 ആരംഭിച്ചത് അശുഭചിന്തകളുണര്‍ത്തിക്കൊണ്ടാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി 26 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-9120846119468225653?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/9120846119468225653/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=9120846119468225653' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/9120846119468225653'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/9120846119468225653'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_1843.html' title='ആരോഗ്യമേഖലയിലെ അശുഭസൂചനകള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-u7a6--8MoeE/TyGS8Yt2vHI/AAAAAAAAImQ/RwIp3lA0XBk/s72-c/dr%2Bikbal.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6659089067565469225</id><published>2012-01-26T23:13:00.003+05:30</published><updated>2012-01-26T23:15:59.099+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതുപക്ഷ സര്‍ക്കാര്‍'/><title type='text'>മാറാട്: അന്വേഷണം അട്ടിമറിക്കുന്നു</title><content type='html'>രണ്ടാം മാറാട് വര്‍ഗീയ കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനായ തോമസ് ജോസഫ് ശുപാര്‍ശചെയ്തത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുമൊക്കെ സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ്. ആ ശുപാര്‍ശയനുസരിച്ചാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് പലതവണ കത്തെഴുതിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയത്. ആ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും സര്‍ക്കാര്‍ ഇടപെട്ടു. അന്വേഷണ സംഘത്തലവനെ സ്ഥലംമാറ്റി മാറാട് അന്വേഷണം അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-zRnVcyoPQ78/TyGQ22htQ4I/AAAAAAAAImE/8SE1wLUS22c/s1600/VS.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 177px; height: 210px;" src="http://4.bp.blogspot.com/-zRnVcyoPQ78/TyGQ22htQ4I/AAAAAAAAImE/8SE1wLUS22c/s320/VS.jpg" alt="" id="BLOGGER_PHOTO_ID_5701997875251987330" border="0" /&gt;&lt;/a&gt;മാറാട് വര്‍ഗീയ കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്നും മാറാട് ബീച്ച് സ്വന്തമാക്കാനുള്ള മാഫിയാശക്തികളുടെ താല്‍പ്പര്യം അതിന് പിറകിലുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി വന്‍തോതില്‍ ഭൂമി കള്ളപ്പേരില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരുന്നുവെന്നുമെല്ലാം അക്കാലത്തുതന്നെ വാര്‍ത്ത വന്നതാണ്. ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചതുകൊണ്ടാണ് തോമസ് ജോസഫ് കമീഷനും ഉന്നതതല അന്വേഷണം ശുപാര്‍ശചെയ്തത്. നിരവധി തെളിവുകള്‍ കിട്ടിക്കഴിഞ്ഞുവെന്നും എന്നാല്‍ , വിദേശബന്ധംകൂടിയുള്ളതിനാല്‍ സിബിഐയെപ്പോലുള്ള ഏജന്‍സിതന്നെ കേസന്വേഷിക്കണമെന്നും പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ശുപാര്‍ശ ചെയ്യാനിരിക്കെയാണത്രെ യുഡിഎഫ് സര്‍ക്കാര്‍ ചാടിവീണത്.&lt;br /&gt;&lt;br /&gt;മുസ്ലിംലീഗിന്റെ ചില നേതാക്കള്‍ക്ക് മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം അന്നും ഇന്നും പരക്കെയുള്ളതാണ്. സിബിഐ അന്വേഷണം അന്ന് തടഞ്ഞതും, പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിപ്പിക്കാതിരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയതായുള്ള ആരോപണവും, ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ മുസ്ലിംലീഗിലെ ചിലര്‍ക്ക് ഇതില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് കരുതേണ്ടിവരും.&lt;br /&gt;&lt;br /&gt;കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി മേഖലയില്‍ കുറെക്കാലമായി മുസ്ലിംലീഗുകാര്‍ കടുത്ത വര്‍ഗീയ തീവ്രവാദികളായാണ് അഴിഞ്ഞാടുന്നത്. കാസര്‍കോട്ട് ചില മേഖലകളിലും ഇതേ അനുഭവമുണ്ട്. നാദാപുരം-കുറ്റ്യാടി മേഖലയില്‍ നടക്കാത്ത സംഭവം നടന്നെന്ന് കള്ളപ്രചാരണം നടത്തി വര്‍ഗീയ വികാരമിളക്കിവിട്ടുകൂടിയാണല്ലോ 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നത്. വര്‍ഗീയതയിലൂടെ അധികാരത്തില്‍ വന്ന ആ സര്‍ക്കാര്‍ വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിച്ചു. രണ്ടാം മാറാട് കൂട്ടക്കൊലയുടെ പശ്ചാത്തലങ്ങളിലൊന്ന് അതുമാണ്. നാദാപുരം-കുറ്റ്യാടി മേഖലയില്‍ വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ , ആ മേഖലയിലെ തീവ്രവാദി രൂപമുള്ള ലീഗ് നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ സംബന്ധിച്ച് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്. നരിക്കാട്ടിരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് ലീഗുകാര്‍ മരിച്ചത് സംബന്ധിച്ചും പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. അതോടൊപ്പം കോഴിക്കോട്ടെ സ്ഫോടന-അഗ്നിബാധ കേസുകളുടെ അന്വേഷണവുമുണ്ട്. ഇങ്ങനെയിരിക്കെ ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റിയത് പ്രത്യേക ലക്ഷ്യത്തോടെയല്ലേ? കേസന്വേഷണം പൊളിക്കുകയല്ലേ അതിന്റെ ലക്ഷ്യം? ഈ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന മുസ്ലിംലീഗിന്റെ ആജ്ഞാനുവര്‍ത്തിയായല്ലേ ഇവിടെ മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്?&lt;br /&gt;&lt;br /&gt;രണ്ടാം മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം, മുസ്ലിംലീഗിന് ഹിതകരമല്ലാത്ത ഒരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എ കെ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ലീഗും ചരടുവലിച്ച കാര്യം മറ്റാരേക്കാളും അറിയുന്നത് ഉമ്മന്‍ചാണ്ടിക്കായിരിക്കുമല്ലോ. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്ന മുന്‍ സര്‍ക്കാരിന്റെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാം, ആവശ്യമായ സമ്മര്‍ദം ചെലുത്താം എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. സിബിഐ അന്വേഷണം വേണമെന്ന പൊതുഅഭിപ്രായമുണ്ടായാല്‍ ലീഗ് എതിര്‍ക്കില്ലെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. എന്താണ് പൊതുഅഭിപ്രായം എന്നാല്‍ ? ജുഡീഷ്യല്‍ കമീഷന്‍ ആവശ്യപ്പെട്ടു, മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു, ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയാണോ കുഞ്ഞാലിക്കുട്ടി പൊതുഅഭിപ്രായമായി ഉദ്ദേശിക്കുന്നത്? സിബിഐയെക്കൊണ്ടന്വേഷിപ്പിച്ച് ഞങ്ങളെയൊക്കെ കുടുക്കാനാണോ നിങ്ങളുടെ പരിപാടി എന്ന് ഇതേ വ്യക്തിതന്നെയാണല്ലോ മാറാട് സംഭവകാലത്ത് പത്രപ്രവര്‍ത്തകരായ മധ്യസ്ഥ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. താന്‍ വരച്ച വരയ്ക്കപ്പുറം കടക്കാനാവാത്ത മുഖ്യമന്ത്രിയാണിപ്പോള്‍ ഭരിക്കുന്നതെന്ന അഹങ്കാരമാവും പൊതുഅഭിപ്രായമുണ്ടായാല്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന നിലപാട് പ്രകടിപ്പിക്കാന്‍ കാരണം. സിബിഐ അന്വേഷണം പോകട്ടെ, നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണംതന്നെ തടയാന്‍ കഴിഞ്ഞതില്‍ ലീഗ് നേതൃത്വത്തിന് ആശ്വാസമുണ്ടാകും.&lt;br /&gt;&lt;br /&gt;കാസര്‍കോട്ട് കുറെ മാസം മുമ്പ് നടന്ന വര്‍ഗീയാക്രമണ ശ്രമവും അത് തടയാന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതാണ്. ആ കമീഷന്റെ കാലപരിധി ആറുമാസം കൂടി നീട്ടിനല്‍കിയത് ഇപ്പോഴത്തെ സര്‍ക്കാരാണ്. എന്നാല്‍ , അന്വേഷണം ലീഗ് നേതൃത്വത്തിലേക്ക് നീളുന്നുവെന്ന് വന്നപ്പോള്‍ , നിര്‍ണായക തെളിവുകള്‍ കമീഷന് ലഭിച്ചുവെന്ന് വ്യക്തമായപ്പോള്‍ ; നിയമവിരുദ്ധമായി ആ കമീഷനെ പിരിച്ചുവിട്ടവരാണ് ഈ സര്‍ക്കാര്‍ . കാസര്‍കോട്ട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ സ്വഭാവമുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ ഈ സര്‍ക്കാര്‍ ഡിഐജി ശ്രീജിത്തിനെ പ്രത്യേകം അയക്കുകയുണ്ടായി. കാസര്‍കോടിന്റെ പല മേഖലകളിലും കുറെക്കാലമായി വര്‍ഗീയ സ്വഭാവമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ലീഗ് മേഖലകളിലാണ് രൂക്ഷമായ അസ്വസ്ഥതകളെന്നും ഡിഐജി റിപ്പോര്‍ട്ട് ചെയ്തതായി മാധ്യമങ്ങളില്‍ വന്നു. ഡിഐജി കാസര്‍കോട്ടുപോയി അന്വേഷണം നടത്തുന്ന കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. എന്നാല്‍ , ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് ചെയ്തുവെന്ന് വ്യക്തമല്ല.&lt;br /&gt;&lt;br /&gt;ചില ശക്തികേന്ദ്രങ്ങളില്‍ ലീഗും തീവ്രവാദിശക്തികളും തമ്മില്‍ വ്യത്യാസമില്ലാതാവുകയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിന് ലീഗ് നേതൃത്വം പിന്തുണയും പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളും കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളും അതിന്റെ ഉദാഹരണം. പറഞ്ഞുവന്നത് കൂട്ടക്കൊലക്കേസന്വേഷണവും നരിക്കാട്ടിരി ബോംബ് സ്ഫോടന കേസും അട്ടിമറിക്കുന്നതിന് ലീഗിന്റെ ആജ്ഞാനുവര്‍ത്തിയായി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത് അത്യന്തം ആപല്‍ക്കരമാണെന്നാണ്. വര്‍ഗീയപ്രശ്നസാധ്യത മുളയിലേ നുള്ളിക്കളയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം- മുസ്ലിംലീഗിന്റെ വീറ്റോ പവര്‍ അതിന് തടസ്സമായി കാണുന്നത് ആപല്‍ക്കരമാകും. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണം എസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍തന്നെയുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് വിടുക, അതോടൊപ്പം സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക- അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.&lt;br /&gt;&lt;br /&gt;തെളിവുകളുള്ള വര്‍ഗീയ കേസുകളുടെ അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ കേവല സംശയത്തിന്റെ പേരില്‍ 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ നടപടി സ്വീകരിച്ച വിചിത്ര സംഭവമുണ്ടായി. തീവ്രവാദക്കേസില്‍ സംശയിക്കുന്ന ഒരാളില്‍നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസങ്ങള്‍ - അതില്‍ 258 ഉം മുസ്ലിം പേരുള്ളവര്‍ . ഈ 268 പേരെക്കുറിച്ചും ഇതേവരെ സംശയമോ, പരാതിയോ ഇല്ല. എന്നിട്ടും സിമി ബന്ധമുളള 268 പേരുടെ വിലാസമാണ് ചുവടെ, അവരുടെ ഇ-മെയില്‍ വിവരങ്ങളും അത് തുറക്കാനുളള സൂത്രവും അയച്ചുതരണമെന്ന് ഇ-മെയില്‍ സേവന ദാതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയക്കുന്നു. അവരില്‍നിന്ന് 268 പേരുടെയും ഇ-മെയില്‍ അപ്പാടെ സംഘടിപ്പിച്ച് പരിശോധിക്കുന്നു. അക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമം ആഴ്്ചപ്പതിപ്പിനെതിരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു. കേസെടുക്കുമെന്ന് പ്രഖ്യാപിക്കുന്നു. നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുള്ളവരാണെങ്കില്‍ അന്വേഷണം ആവശ്യമാണ്. എന്നാല്‍ , സംശയദൃഷ്ടിയിലുള്ള ഒരാളുടെ കൈയില്‍ കണ്ട വിലാസമാണെന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 268 പേരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്നത് പൗരാവകാശ ധ്വംസനമല്ലേ? അമിതാധികാര പ്രവണതയല്ലേ?&lt;br /&gt;&lt;br /&gt;ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവം ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഒരു എസ്ഐയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ല. ഇ-മെയില്‍ ചോര്‍ത്തിയതായി തെളിഞ്ഞാല്‍ താന്‍ പ്രായശ്ചിത്തം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിലാസം ആരുടേതാണെന്ന് പരിശോധിക്കുക മാത്രമല്ല വിശദാംശം മുഴുവന്‍ ചോദിച്ചുവാങ്ങി എന്ന് വ്യക്തമായ സാഹചര്യത്തില്‍ ജനങ്ങളോട് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലേ?.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 26 ജനുവരി 2012&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6659089067565469225?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6659089067565469225/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6659089067565469225' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6659089067565469225'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6659089067565469225'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_6891.html' title='മാറാട്: അന്വേഷണം അട്ടിമറിക്കുന്നു'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-zRnVcyoPQ78/TyGQ22htQ4I/AAAAAAAAImE/8SE1wLUS22c/s72-c/VS.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6886670141929967082</id><published>2012-01-26T21:25:00.001+05:30</published><updated>2012-01-26T21:25:00.025+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>തോല്‍വി സമ്മാനിച്ച ജീവിതപാഠം</title><content type='html'>ജീവിതത്തില്‍ വിജയഗാഥ പാറിച്ച സുകുമാര്‍ അഴീക്കോട് ആദ്യമായും അവസാനമായും മത്സരിച്ച തെരഞ്ഞെടുപ്പില്‍ തോറ്റു. തെരഞ്ഞെടുപ്പിന്റെ വഴിയിലൂടെ പിന്നീട് സഞ്ചരിച്ചില്ലെങ്കിലും പരാജയത്തെ വിലപ്പെട്ട അനുഭവമായാണ് പിന്നീട് അഴീക്കോട് വിലയിരുത്തിയത്. തലശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ 1962ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അഴീക്കോട് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ മത്സരിച്ച എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ടായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 66,000 വോട്ടിനാണ് അഴീക്കോട് പരാജയപ്പെട്ടത്. അന്ന് കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അഴീക്കോട് അംഗമായിരുന്നു.&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പുമത്സരത്തെക്കുറിച്ച് അഴീക്കോട് ആത്മകഥയില്‍ഇങ്ങനെ എഴുതി. "ഞാന്‍ അപേക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത വലിയൊരു സംഗതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം (ടിക്കറ്റ് അല്ല) ലഭിച്ചത്. സ്ഥാനാര്‍ഥിയാകണമെന്ന് അഭ്യര്‍ഥിക്കാന്‍ കെപിസിസി പ്രസിഡന്റ് സാക്ഷാല്‍ സി കെ ഗോവിന്ദന്‍നായര്‍ ഞാന്‍ ജോലി ചെയ്ത കോളേജില്‍ എത്തുന്നു. അതുതന്നെ ഒരു ചെറിയ ജയമല്ലേ? ഇന്നത്തെ അനുഭവംവച്ച് കോണ്‍ഗ്രസുകാര്‍ ഈ സംഭവത്തെ മനസ്സിലാക്കിയാല്‍ നന്ന്. അന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സാമൂഹ്യജീവിതത്തില്‍ ആദര്‍ശധീരതയും വ്യക്തിപരമായ മൂല്യബോധവും അടിസ്ഥാനമാക്കിയാണ്. അത് ഇന്നത്തേതുപോലെ ആയിരുന്നില്ല." പരാജയപ്പെട്ടതറിഞ്ഞ സമയത്തെ അനുഭവം അഴീക്കോടിന്റെ വാക്കുകളില്‍ : "ഞാന്‍ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എനിക്ക് ഒട്ടും പരിചയമോ അടുപ്പമോ ഇല്ലാതിരുന്ന പ്രവര്‍ത്തകര്‍ എനിക്കു ചുറ്റുംകൂടി പൊട്ടിക്കരഞ്ഞു. നിന്നേടത്തു നിന്ന് ഞാന്‍ വീണുപോകുമെന്ന നിലവന്നു. തോറ്റതുകൊണ്ടല്ല, ആ നിഷ്കളങ്കമായ സ്നേഹവായ്പ് താങ്ങാന്‍ പറ്റാത്തതിനാലാണ്. സുഹൃത്തുക്കള്‍ എന്നെ വീട്ടിലെത്തിച്ചു. ആ രാത്രി എന്റെ ജീവിതത്തിലെ മറക്കാനാവാത്ത വികാരത്തിന്റെ വേലിയേറ്റത്തില്‍ ആകെ മുങ്ങിപ്പോയ മുഹൂര്‍ത്തമായിരുന്നു. അക്കാലത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിയുടെ വീട്ടുപടിക്കല്‍ വിജയിക്കുന്ന പാര്‍ടിക്കാര്‍ ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, എന്തുകൊണ്ടോ അഴീക്കോട്ടെ കമ്യൂണിസ്റ്റ് പാര്‍ടിപ്രവര്‍ത്തകര്‍ ആ ചടങ്ങില്‍നിന്ന് എന്നെ ബഹുമാനപൂര്‍വം ഒഴിവാക്കിയിരുന്നു."&lt;br /&gt;&lt;br /&gt;"1962ല്‍ സ്ഥാനാര്‍ഥിയായതില്‍ മറ്റൊരു നഷ്ടവുമുണ്ടായി. ബനാറസ് യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രൈവറ്റായി ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ എടുക്കാന്‍ ശ്രമിച്ചത് പൂര്‍ത്തിയായില്ല. തെരഞ്ഞെടുപ്പിന്റെ തിരക്കും ബഹളവും മാത്രമല്ല, മഞ്ഞപ്പിത്തവും ബാധിച്ചതിനാല്‍ പരീക്ഷ എഴുതാനായില്ല. ജീവിതത്തില്‍ തോറ്റെന്നു തോന്നിയാല്‍ ആ പരാജയപ്പിശാച് നമ്മെ എന്നും പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഈ വലിയ ജീവിതപാഠം എന്നെ പഠിപ്പിച്ചത് ആ തെരഞ്ഞെടുപ്പുകാലമണ്."&lt;br /&gt;&lt;br /&gt;ഇടതുപക്ഷ സഹയാത്രികനായശേഷം നിരവധി പ്രസംഗങ്ങളില്‍ അഴീക്കോട് തെരഞ്ഞെടുപ്പുപരാജയത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ: "തെരഞ്ഞെടുപ്പില്‍ അന്ന് തോറ്റത് നന്നായി. തലശേരിയിലെ വോട്ടര്‍മാര്‍ക്ക് എന്നേക്കാള്‍ വിവരമുണ്ടായിരുന്നു. അന്ന് ഞാന്‍ വിജയിച്ച് ഡല്‍ഹിയില്‍ പോയിരുന്നുവെങ്കില്‍ പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയുടെ ഭാഗമായി ഞാനും മാറിയേനെ".&lt;br /&gt;(വി എം രാധാകൃഷ്ണന്‍)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ചിന്തയുടെ പ്രപഞ്ചം&lt;/span&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍! സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;"ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്. ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം:&lt;br /&gt;&lt;br /&gt;"എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പ്രിയപ്പെട്ട അവിവാഹിതന്റെ വജ്രശുദ്ധിയാര്‍ന്ന പ്രണയം&lt;/span&gt;&lt;br /&gt;&lt;br /&gt;ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക. മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട് പലപ്പോഴും വെളിവാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ബ്രഹ്മചര്യത്തിന്റെ പ്രകാശം അദ്ദേഹത്തിന്റെ ഉള്ളിലേക്ക് കടന്നുകയറിയതിന് പ്രധാനകാരണം വാഗ്ഭടാനന്ദന്റെ പ്രഭാഷണങ്ങള്‍ തന്നെ. വായനയുടെയും എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും സ്വച്ഛന്ദതയ്ക്ക് കുടുംബം തടസ്സമായേക്കുമെന്ന വേവലാതി, പ്രതിഭയുണ്ടായിട്ടും കുടംബപ്രരാബ്ധത്തിനിടയില്‍ അതു മാറ്റിവെക്കേണ്ടിവന്ന അച്ഛനെക്കുറിച്ചുള്ള ചിന്ത, അവിവാഹിതരായ സഹോദരിമാരെ സംരക്ഷിക്കുന്നതിന് തന്റെ കുടുംബജീവിതം തടസ്സമാകുമോ എന്ന ഭയം... എല്ലാം ബ്രഹ്മചര്യമെന്ന നിലപാടിന് ആക്കം കൂട്ടി. എന്നിട്ടും ഇടക്കെപ്പോഴൊക്കെയോ ചഞ്ചലിച്ചുപോയി മനസ്സ്. മൂത്തകുന്നം ട്രെയിനിങ്ങ് കോളേജില്‍ പ്രാക്ടിക്കല്‍ പരീക്ഷക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അധ്യാപകനോടും തിരിച്ചു തോന്നിയ പ്രണയം. ഊഷരതയിലേക്ക് പെയ്തിറങ്ങിയ മഴനൂലുപോലുള്ള പ്രണയലേഖനങ്ങള്‍ . കാറ്റു വിരുന്നെത്തിയ കടല്‍പോലെ ഇരമ്പിയാര്‍ത്ത സ്വപ്നങ്ങളുടെ കാലം ഏറെ നീണ്ടില്ല. ഏതോ ദുഷ്ടരൂപികളുടെ കടന്നുകയറല്‍ , എല്ലാം ഒടുങ്ങി. പെണ്ണുകാണലോളം എത്തിയ വിലാസിനിയുമായുള്ള പ്രണയത്തിന്റെ അന്ത്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു; ചിലര്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകളല്ലാതെ.&lt;br /&gt;&lt;br /&gt;ഇതിനെ പിന്നീട് ലോകം ആഘോഷിച്ചു. വാര്‍ധക്യത്തില്‍ അഴീക്കോടിനെ ഇകഴ്ത്താനും ഇടിച്ചുതാഴ്ത്താനും മികച്ച ആയുധമായിക്കണ്ട് പലരും പ്രണയത്തെ ആയുധമാക്കി. വിലാസിനി ടീച്ചര്‍ക്കെഴുതിയ കത്തുകള്‍ മഞ്ഞത്താളുകളില്‍ പാറിനടന്നു. പരസ്പരം ആരോപണങ്ങള്‍ . ആത്മകഥ പുറത്തുവന്നപ്പോള്‍ ടീച്ചര്‍ വക്കീല്‍ നോട്ടീസുമയച്ചു. സ്ത്രീയുടെ രൂപസൗന്ദര്യത്തിനപ്പുറത്തുള്ള അന്യസൗന്ദര്യത്തെ ദര്‍ശിക്കാന്‍ കഴിയാത്ത പുരുഷകാഴ്ചകളോട് അഴീക്കോട് എന്നും സഹതപിച്ചുപോന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ എംഎ വിദ്യാര്‍ഥിനിയായിരുന്ന കന്യാസ്ത്രീയുമായുള്ള പ്രണയവും ഒടുങ്ങിപ്പോയതുതന്നെയാണ്. ഓരോന്ന് ഒടുങ്ങിപ്പോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. തിരിച്ചറിവുകള്‍ തന്റെ നിലപാടുതറയെ ബലപ്പെടുത്തുകയാണ് ചെയ്തതതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രണയത്തെ ഇത്രയേറെ വിശുദ്ധിയോടെ നോക്കിക്കണ്ട ഒരാളെ അതിന്റെ പേരില്‍ത്തന്നെആക്രമിച്ച് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം പാളിപ്പോയതും അതുകൊണ്ടുതന്നെ.&lt;br /&gt;&lt;br /&gt;കാറ്റിലിളകാത്ത വിളക്കുമരം പോലെ അഴീക്കോട് അതിനെ നേരിട്ടതും പ്രത്യാക്രമണം നടത്താതിരുന്നതും പെണ്‍മഹിമയുടെ ഉയരത്തോട് എപ്പോഴും സൂക്ഷിച്ച ബഹുമാനം കൊണ്ടുതന്നെ. മനസ്സിന്റെ എല്ലാ തെളിമയും തുറന്നുവെച്ചുതന്നെയായിരുന്നു അഴീക്കോട് തന്റെ പ്രണയത്തെ പകുത്തത്. ഈ വിശുദ്ധിയും ഇണയോടുള്ള ബഹുമാനവും തന്നെയാണ് വിവാഹത്തിന്റെ കാലുഷ്യത്തിലേക്ക് ജീവിതത്തെ എടുത്തെറിയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയതും. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത ആ മനസ് വിലാസിനി ടീച്ചറുടെ സന്ദര്‍ശനത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളെയും പിന്നീട് തള്ളിക്കളഞ്ഞു. ഒരു സ്ത്രീ എന്നെ സന്ദര്‍ശിച്ചശേഷം സത്യവിരുദ്ധമായ പലതും പ്രചരിപ്പിച്ചു എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.&lt;br /&gt;(കെ ഗിരീഷ്)&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി 25 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6886670141929967082?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6886670141929967082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6886670141929967082' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6886670141929967082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6886670141929967082'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_5120.html' title='തോല്‍വി സമ്മാനിച്ച ജീവിതപാഠം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3021116040320165769</id><published>2012-01-26T09:35:00.000+05:30</published><updated>2012-01-26T09:35:00.762+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>എന്നും സഹോദരതുല്യന്‍</title><content type='html'>അമ്പതുകളുടെ തുടക്കത്തില്‍ തൃശൂരില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിലാണ് ഞാന്‍ സുകുമാറിനെ ആദ്യം കാണുന്നത്. മെക്കാളെയുടെ വിദ്യാഭ്യാസസമ്പ്രദായത്തെ അടിമുടി വിമര്‍ശിച്ച തായാട്ട് ശങ്കരന്‍ വിദ്യാഭ്യാസമേഖലയില്‍ ഗാന്ധിയന്‍ദര്‍ശനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി സംസാരിച്ചതിനുശേഷമാണ് ഞാന്‍ സംസാരിച്ചത്. മെക്കാളെയുടെ ആശയങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ടെന്നും സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനംവഹിച്ച ഗാന്ധി അതിന്റെ ഗുണഭോക്താവാണെന്നും ഞാന്‍ പറഞ്ഞത് സുകുമാറിനെ ചൊടിപ്പിച്ചു. രോഷാകുലനായി സംസാരിച്ച അദ്ദേഹം എന്നെ "ഗര്‍ദഭം" (കഴുത) എന്ന് വരെ പരാമര്‍ശിച്ചു. പക്ഷേ സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഒന്നിച്ച് കാപ്പികുടിക്കാന്‍ പോയി. "നല്ല ഭക്ഷണം കഴിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല"-എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് കാലടിയില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍ സുകുമാറിന്റെ വാദഗതികളെ അനുകൂലിച്ച് ഞാന്‍ സംസാരിച്ചു. പിന്നീട് സാഹിത്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചില കത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു. തലശേരിയിലെ സാഹിത്യസമ്മേളനങ്ങള്‍ക്ക് സുകുമാര്‍ എന്നെയും, ആലപ്പുഴയിലും പരിസരങ്ങളിലുമുണ്ടാകുന്ന സമ്മേളനങ്ങള്‍ക്ക് ഞാന്‍ സുകുമാറിനെയും ക്ഷണിക്കുക പതിവായി. മൂത്തകുന്നത്ത് എസ്എന്‍എം ട്രെയിനിങ് കോളേജിന് പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍ദേശിച്ചത് സുകുമാറിന്റെ പേരാണ്. ആ സ്ഥാനം ഏറ്റെടുത്തശേഷം സുകുമാറും ഞാനും സഹോദരന്‍മാരെപോലെയാണ് കഴിഞ്ഞത്. വെളുപ്പാന്‍കാലം വരെ നീളുന്ന സാഹിത്യചര്‍ച്ചകളും സൗഹൃദസംഭാഷണങ്ങളും പതിവായി.&lt;br /&gt;&lt;br /&gt;ജി ശങ്കരകുറുപ്പിനെ വിമര്‍ശിച്ച് സുകുമാര്‍ എഴുതിയ "ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന പുസ്തകം മലയാളസാഹിത്യ ലോകത്ത് കോളിളക്കമുണ്ടാക്കി. നാനാഭാഗത്തുനിന്നും സുകുമാറിനും പുസ്തകത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ കൗമുദി വാരികയില്‍ "ഒരു വിമര്‍ശന ഗ്രന്ഥവും ചില കോലാഹലങ്ങളും" എന്ന പേരില്‍ ഞാന്‍ ലേഖനമെഴുതി. എല്ലാ വിമര്‍ശങ്ങളേയും ഖണ്ഡിക്കുന്ന രീതിയിലായിരുന്നു ആ ലേഖനം. പിന്നീട് പല കാരണങ്ങളുടെയും പേരില്‍ ഞങ്ങള്‍ മാനസികമായി അകന്നു. "ആശാന്റെ സീതാകാവ്യം" പുറത്തിറങ്ങിയ സമയത്ത് പി കുഞ്ഞിരാമന്‍ നായരുടെ സമഗ്രജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമെഴുതാന്‍ സുകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. കാവ്യതത്ത്വങ്ങളെക്കുറിച്ച് മൂന്നു ഭാഗങ്ങളുള്ള ബൃഹദ് ഗ്രന്ഥമെഴുതാനും ഞങ്ങള്‍ ആലോചിച്ചിരുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ച് സുകുമാറും പാശ്ചാത്യദര്‍ശനങ്ങളെക്കുറിച്ച് ഞാനും എഴുതാനാണ് ആലോചിച്ചത്. യാഥാര്‍ഥ്യമായിരുന്നെങ്കില്‍ സാഹിത്യത്തിന് മുതല്‍ക്കൂട്ടായേനെ ആ പുസ്തകം. ടാഗൂറിന്റെ ശതാബ്ദിവേളയില്‍ "ഗീതാഞ്ജലി"യെക്കുറിച്ച് ഒരാധികാരിക നിരൂപണഗ്രന്ഥം രചിക്കാനും ആലോചനയുണ്ടായിരുന്നു. ഇതിനുവേണ്ടി ഞങ്ങള്‍ കുറേപ്രാവശ്യം ഒത്തുചേര്‍ന്നു. പുസ്തകം ആസ്വദിച്ച് വായിക്കുകയും കുറിപ്പുകളെടുക്കുകയുംചെയ്തു. പക്ഷേ അതും യാഥാര്‍ഥ്യമായില്ല.&lt;br /&gt;&lt;br /&gt;കുട്ടികളെ പോലെയായിരുന്നു ചിലപ്പോള്‍ സുകുമാറിന്റെ പെരുമാറ്റം. ചെറിയ കളിതമാശകള്‍ പോലും സഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരിക്കല്‍ ശരീരത്തിന്റെ തൂക്കം നോക്കി. സുകുമാര്‍ സുമാര്‍ 90 റാത്തലും എനിക്ക് 110 റാത്തലും. "കണ്ടില്ലേ, എപ്പോഴും എനിക്കാണ് തൂക്കം കൂടുതല്‍" എന്ന് ഞാന്‍ കളിയായി പറഞ്ഞത് സുകുമാറിനെ ദേഷ്യം പിടിപ്പിച്ചു. പിന്നീടൊരിക്കല്‍ ഞങ്ങള്‍ എറണാകുളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഞാന്‍ മട്ടണ്‍കറിയും സുകുമാര്‍ മീന്‍കറിയും പറഞ്ഞു. സുകുമാറിന് കിട്ടിയ മീന്‍ കേടായിരുന്നു. "അല്ലെങ്കിലും ബുദ്ധിമാന്‍മാര്‍ക്ക് നല്ല മട്ടണ്‍കറിയും അല്ലാത്തവര്‍ക്ക് മോശം മീന്‍കറിയും കിട്ടുന്നു" എന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. കൂടെയുണ്ടായിരുന്ന സി എല്‍ ആന്റണിയാണ് സുകുമാറിനെ തണുപ്പിച്ചത്.&lt;br /&gt;&lt;br /&gt;"വിവാഹം കഴിക്കാന്‍ പ്രേരണ തോന്നിയാല്‍ സാനുവിന്റെ വീട്ടില്‍ പോയി നാലഞ്ചുദിവസം താമസിക്കും. അഞ്ചുകുട്ടികളെയും ഭാര്യയെയുംകൊണ്ട് അങ്ങേര്‍ പെടാപ്പാട് പെടുന്നത് കാണുമ്പോള്‍ എന്റെ ആഗ്രഹവും അവസാനിക്കും"-സുകുമാര്‍ കളിയായി പറയാറുണ്ട്. സുകുമാറിന് സാഹിത്യഅക്കാദമി ഫെലോഷിപ്പ് കിട്ടിയപ്പോള്‍ ഞാനും ആ ചടങ്ങില്‍ പങ്കെടുത്തു. നന്ദി പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു- "ഇതാ സാനു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. ആര്‍ദ്രഹൃദയന്‍ . പക്ഷേ, ഞാന്‍ എന്തിന് ഇയാളുമായി പിണങ്ങി...? എനിക്കറിയില്ല....". എന്തിന് അടുത്തെന്നോ എന്തിന് അകന്നെന്നോ നമ്മള്‍ക്കറിയില്ലല്ലോ എന്ന് എന്റെ മനസ്സും മന്ത്രിച്ചു. എന്റെ ജീവിതത്തെ അടിമുടി പുഷ്ക്കലമാക്കിയ സൗഹൃദമായിരുന്നു അതെന്ന് ഞാന്‍ അനുസ്മരിക്കുന്നു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പ്രൊഫ. എം കെ സാനു ദേശാഭിമാനി 25 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3021116040320165769?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3021116040320165769/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3021116040320165769' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3021116040320165769'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3021116040320165769'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_26.html' title='എന്നും സഹോദരതുല്യന്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6743456326603108227</id><published>2012-01-25T21:25:00.002+05:30</published><updated>2012-01-25T21:27:11.881+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഞങ്ങളുടെ പ്രൊഫസര്‍</title><content type='html'>ഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത് "പ്രൊഫസര്‍" എന്ന് മാത്രമാണ്. പില്‍ക്കാലത്ത് മറ്റുള്ളവര്‍ക്ക് മനസിലാവാന്‍വേണ്ടിയാണ് "അഴീക്കോട് മാസ്റ്റര്‍" എന്ന് പറഞ്ഞുതുടങ്ങിയത്. ആ പേര് ഇന്നും ഞങ്ങളില്‍ പലരുടെയും നാവിന് വേണ്ടത്ര വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ പഴയ സഹപാഠികള്‍ കണ്ടുമുട്ടുമ്പോള്‍ ഇപ്പോഴും "പ്രൊഫസര്‍" എന്നേ പറയാറുള്ളൂ. വര്‍ത്തമാനം തുടങ്ങി അഞ്ചുമിനിറ്റിനകം വിഷയം "പ്രൊഫസര്‍" ആയി മാറുകയും ചെയ്യും. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. 1972-74 വര്‍ഷത്തില്‍ ഞാന്‍ അവിടെ എം എ വിദ്യാര്‍ഥി. പ്രൊഫസര്‍ ഇരുന്നാണ് ക്ലാസെടുക്കുന്നത്. നിരന്തരം ഞങ്ങളോട് ചോദ്യം ചോദിക്കും. ഞങ്ങള്‍ ഉത്തരം പറയുന്നതും ഇരുന്നിട്ടാണ്. അദ്ദേഹം ക്ലാസില്‍ വരുന്ന നേരത്ത് മാത്രമേ എഴുന്നേല്‍ക്കേണ്ടതുള്ളൂ. ആ പ്രസംഗവും ക്ലാസും വളരെ വ്യത്യസ്തമാണ്. തീര്‍ത്തും വിരുദ്ധമാണ് എന്നുവരെ പറയാം. നെടുനെടുങ്കന്‍ വാക്യങ്ങളോ ദീര്‍ഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ആവേശമോ ഒന്നും ക്ലാസ് മുറിയില്‍ ഇല്ല. പ്രതീക്ഷിക്കാന്‍ വയ്യാത്തവിധം സ്വരം താഴ്ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയില്‍ നിന്നാല്‍ കേള്‍ക്കുകപോലുമില്ല. ആള്‍ അകത്തുണ്ടെന്ന് മനസ്സിലാവണമെങ്കില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികളുടെ പൊട്ടിച്ചിരി കേള്‍ക്കണം.&lt;br /&gt;&lt;a href="http://1.bp.blogspot.com/-V_0G0EeLx7o/TyAmK83basI/AAAAAAAAIl4/7iZ00oPygiY/s1600/azhikode.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 138px; height: 320px;" src="http://1.bp.blogspot.com/-V_0G0EeLx7o/TyAmK83basI/AAAAAAAAIl4/7iZ00oPygiY/s320/azhikode.jpg" alt="" id="BLOGGER_PHOTO_ID_5701599097830206146" border="0" /&gt;&lt;/a&gt;&lt;br /&gt;കൊച്ചുകൊച്ചു വാക്യങ്ങള്‍ . വര്‍ത്തമാനം പറയുന്ന മട്ട്. എങ്കിലും സംസാരഭാഷയല്ല. അദ്ദേഹം സാധാരണ വര്‍ത്തമാനം പറയുമ്പോള്‍പോലും വാമൊഴിയില്ലല്ലോ. കേരളത്തില്‍ ഒരു പ്രദേശത്തെയും വാമൊഴിയല്ല, പകരം വരമൊഴിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന് തീര്‍ത്തും സ്വാഭാവികമായ ആ നിലവാരഭാഷയിലാണ് ക്ലാസ്. സ്ഫുടമായ ഉച്ചാരണം. ഇങ്ങനെയല്ലാതെ ഞങ്ങളാരെങ്കിലും ക്ലാസില്‍ സംസാരിച്ചാല്‍ പരിഹസിച്ചുകൊല്ലും. "നീ" എന്ന് ആരെയും വിളിക്കില്ല. ആള്‍ വടക്കനാണെങ്കിലും "താന്‍" എന്നേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിളിക്കൂ. ശാസിക്കുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ ഒന്നും ഈ നോട്ടമില്ല. ഗുണത്തിലും ദോഷത്തിലുമെല്ലാം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണനയാണ്. ആണ്‍ -പെണ്‍ സമത്വത്തിന്റെ ഈയൊരനുഭവം പില്‍ക്കാല ജീവിതത്തില്‍ ഞങ്ങള്‍ക്ക് വലിയ നേട്ടമായിത്തീര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് അറിവുണ്ടാക്കിത്തരണം എന്ന കാര്യത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പക്ഷേ, ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഏണും കോണും ചെത്തിക്കളഞ്ഞ് അത് വെടിപ്പാക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ. സ്വഭാവത്തിലേക്കാണ് ഉറ്റുനോക്കിയിരുന്നത്. ഞങ്ങള്‍ കള്ളുകുടിക്കുന്നുണ്ടോ, പുകവലിക്കുന്നുണ്ടോ, കളവുപറയുന്നുണ്ടോ, ഉഴപ്പിനടക്കുന്നുണ്ടോ, വിനയംവിട്ട് വര്‍ത്തമാനം പറയുന്നുണ്ടോ, വീട്ടില്‍നിന്ന് ആവശ്യത്തില്‍ കൂടുതല്‍ പണം വാങ്ങുന്നുണ്ടോ? എല്ലാറ്റിലും കണ്ണുവെച്ചിരിന്നു. അല്ലെങ്കില്‍ അങ്ങനെ തോന്നിയിരുന്നു. കിറുകൃത്യമായി, ചിട്ടയില്‍ അന്ന് അവിടെ കാര്യങ്ങള്‍ നടന്നുപോന്നു. ഒരുതരം ഗാന്ധിയന്‍ അച്ചടക്കം. മറ്റു അധ്യാപകരും അനധ്യാപക ജീവനക്കാരുമെല്ലാം അന്ന് ആ ചിട്ടക്ക് സന്തോഷത്തോടെ വഴങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;പ്രൊഫസര്‍ രണ്ട് കൊല്ലക്കാലം ഞങ്ങളെ പഠിപ്പിച്ചത് പാശ്ചാത്യ സാഹിത്യവിമര്‍ശനവും മലയാളവിമര്‍ശനവും വിവര്‍ത്തനവും പിന്നെ ചില മലയാള കാവ്യങ്ങളുമാണ്. ആശാന്റെ "നളിനി"യായിരുന്നു ഒരു പാഠപുസ്തകം. രണ്ട് കൊല്ലം എടുത്തിട്ടും "നളിനി" തീര്‍ന്നില്ല! പക്ഷേ, അപ്പോഴേക്ക് കവിത്രയത്തിന്റെ മിക്ക കാവ്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് ഒരുപാട് മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. സാഹിത്യത്തിന്റെ പരിമിതികളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു. ജീവിതത്തിന്റെ ഒരു ഉല്‍പ്പന്നവും ഒരു ഉപാധിയും മാത്രമാണ് സാഹിത്യം എന്ന്, ജീവിതമാണ് പ്രധാനം എന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. ടാഗോറിനേക്കാള്‍ പ്രധാനം ഗാന്ധിയാണെന്നും ഗോര്‍ക്കിയേക്കാള്‍ പ്രധാനം ലെനിന്‍ ആണെന്നും ഒരിക്കല്‍ ഉദാഹരിച്ചത് ഓര്‍ക്കുന്നു. നോട്ട് തരുന്ന സമ്പ്രദായമില്ല. ക്ലാസില്‍ പറയുന്നതില്‍നിന്ന് കുറിപ്പെടുത്ത് ഹോസ്റ്റലില്‍ ചെന്നിരുന്ന് ഞങ്ങള്‍ സ്വയം നോട്ടുണ്ടാക്കുകയായിരുന്നു. ക്ലാസ് എത്രനീണ്ടാലും ആരും ഉറങ്ങുന്നില്ല, മുഷിയുന്നില്ല. രാവിലെ 10 മുതല്‍ ഒരു മണിവരെയും പിന്നെ രണ്ട് മുതല്‍ അഞ്ചുവരെയും ദിവസം മുഴുവന്‍ തുടര്‍ച്ചയായി ക്ലാസെടുത്ത സന്ദര്‍ഭങ്ങള്‍ പലതുണ്ട്. അപ്പോഴും മുഷിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;നല്ല രസമായിട്ട് ഇങ്ങനെ ക്ലാസെടുക്കുന്നതിന്റെ രീതിശാസ്ത്രം പില്‍ക്കാലത്ത് അപഗ്രഥിച്ചുനോക്കാന്‍ ഞാന്‍ ഉത്സാഹിച്ചിട്ടുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത്രയുമാണ്. ഒന്ന്: ക്ലാസിലെ ഓരോ വിദ്യാര്‍ഥിക്കും- മിടുക്കനും മണ്ടനുമെല്ലാം -പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. വിദ്യാര്‍ഥികളെ ശ്രദ്ധിക്കുന്നതിലും ചോദ്യം ചോദിക്കുന്നതിലുമെല്ലാം ഇത് പ്രകടമാണ്. ഇത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. രണ്ട്: ഏത് കാര്യവും അതിന്റെ ഗൗരവസ്വഭാവം നിലനിര്‍ത്തി അവതരിപ്പിച്ചുകഴിഞ്ഞ ഉടനെ അതുമായി ബന്ധപ്പെടുത്തി എന്തെങ്കിലും തമാശപറയും. ഇതൊരു "റിലീഫ്" ആണ്. അക്കൂട്ടത്തില്‍ എഴുത്തുകാരും രാഷ്ട്രീയക്കാരുമെല്ലാം പരിഹസിക്കപ്പെടും. ക്ലാസിലുള്ളവരും ഈ പരിഹാസത്തിന് ഇരയായി എന്നുവരാം. മൂന്ന്: പറയുന്ന കാര്യത്തില്‍ പ്രൊഫസര്‍ക്കുള്ള അഗാധമായ ജ്ഞാനം ക്ലാസിന്റെ ആധികാരികതക്ക് പകിട്ട് വര്‍ധിപ്പിക്കുന്നു. ഇത് വിദ്യാര്‍ഥികളുടെ ശ്രദ്ധപിടിച്ചുനിര്‍ത്തും. നാല്: അങ്ങേയറ്റം ഉള്ളില്‍തട്ടിയ കാര്യങ്ങളാണ് പറയുന്നത്. അത്രമാത്രം ആത്മാര്‍ഥമാണത്. പ്രൊഫസര്‍ തന്റെ പക്ഷപാതങ്ങള്‍ മൂടിവെക്കുന്നില്ല. മതിപ്പുള്ളവരെ പുകഴ്ത്തിപ്പറയാനും അതില്ലാത്തവരെ ഇകഴ്ത്തിപ്പറയാനും മടിക്കുന്നില്ല. ആശാനും മാരാരുമൊക്കെ ആദ്യത്തെ പങ്കിലാണെങ്കില്‍ , ജിയും കേസരിയുമൊക്കെ രണ്ടാമത്തെ പങ്കിലാണ്. ആ ശബ്ദം എത്ര താണിരിക്കുമ്പോഴും വികാരവാഹിയാണ്. അങ്ങനെ ക്ലാസ് ഒരു വൈകാരികാനുഭവമായി മാറുന്നു. അഞ്ച്: എല്ലാറ്റിനും മേലെ പ്രസംഗകനെന്ന നിലയിലും പണ്ഡിതനെന്ന നിലയിലും വിമര്‍ശകനെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും ഒക്കെയുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ക്ലാസിന് ഒരുതരം പരിവേഷം നല്‍കുന്നു. അദ്ദേഹത്തിന്റെ ക്ലാസ് കേട്ടു എന്ന് പറയുന്നത് ഒരന്തസ്സാണല്ലോ. ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത കുറേയേറെ കാര്യങ്ങള്‍ പറഞ്ഞുതന്നു എന്നത് മാത്രമല്ല, ഞങ്ങള്‍ക്ക് പുതിയൊരു ലോകം തുറന്നുതന്നു എന്നതുകൂടിയാണ് ആ ക്ലാസിന്റെ ഏറ്റവും വലിയ നേട്ടം.&lt;br /&gt;&lt;br /&gt;വിജ്ഞാനത്തിലല്ല, കാഴ്ചപ്പാടിലായിരുന്നു ഊന്നല്‍ . ഗാന്ധിയെപ്പറ്റി അവസരത്തിലും അനവസരത്തിലും പറയും. ക്ലാസിലെ മറ്റൊരു സ്ഥിരം കഥാപാത്രം ക്രിസ്തുവാണ്. കാളിദാസകവിതകളില്‍നിന്ന് ഉദ്ധരിച്ചതിനെക്കാള്‍ കൂടുതല്‍ ബൈബിളില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ആ ക്ലാസ് മുറിക്ക് നടുവില്‍ മഹത്വത്തിലേക്ക് ചൂണ്ടിനില്‍ക്കുന്ന ഒരദൃശ്യമായ വിരല്‍ എപ്പോഴും ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഏതോ പരീക്ഷക്ക് എഴുതാനുള്ള പരിശീലനമല്ല, ജീവിതം രൂപപ്പെടുത്തുവാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഉപദേശങ്ങള്‍ക്ക് കഥകളുടെയും പഴഞ്ചൊല്ലുകളുടെയും മഹദ്വചനങ്ങളുടെയും അകമ്പടി എപ്പോഴും കാണും. ഞാന്‍ ഓര്‍ത്തുവെച്ചിരിക്കുന്ന ഒരുപദേശം. "ഏത് സംഘത്തിലും നിങ്ങള്‍ മുടന്തനാകാതെ നോക്കണം. സാര്‍ഥവാഹകസംഘത്തിന്റെ വേഗം മുടന്തനായ ഒട്ടകത്തിന്റെ വേഗമാണ്. നിങ്ങള്‍മൂലം മറ്റുള്ളവര്‍ വൈകി എന്നു വരരുത്."&lt;br /&gt;&lt;br /&gt;പ്രൊഫസറുടെ തമാശകള്‍ ഞങ്ങളുടെ ക്ലാസ്മുറികളെ എന്നപോലെ ഒഴിവുവേളകളെയും പ്രസന്നമാക്കി. ഒരിക്കല്‍ ഒരു സഹപാഠി ഏതോ ഇംഗ്ലീഷ് വാക്ക് തെറ്റിച്ചുപയോഗിച്ചു. പതിവുപോലെ കഥവന്നു. "ഒരാള്‍ സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചു: "ഹു ഈസ് ദി സ്റ്റേഷന്‍മാസ്റ്റര്‍". "ഐ ഈസ് ദി സ്റ്റേഷന്‍മാസ്റ്റര്‍ ." "ഓ, യു ആര്‍ ദി സ്റ്റേഷന്‍മാസ്റ്റര്‍ ." "യേസ്, ഐ ആര്‍ ദി സ്റ്റേഷന്‍ മാസ്റ്റര്‍ ." ഞങ്ങള്‍ ചിരിച്ചുമറിയുന്നതിനിടയില്‍ പ്രൊഫസര്‍ ആ സുഹൃത്തിന് "സ്റ്റേഷന്‍ മാസ്റ്റര്‍" എന്ന് പേരിട്ടു. രണ്ട് ദശകംകഴിഞ്ഞിട്ടും അയാളെ ഞങ്ങള്‍ സ്വകാര്യമായി ആ പേരില്‍ പരാമര്‍ശിച്ചുവരുന്നു. വേറൊരു ഗുണദോഷം: ഒരാള്‍ക്ക് ഒറ്റക്ക് നടത്താവുന്ന ചീട്ടുകളിയുണ്ട്. അതില്‍ കള്ളക്കളി കളിക്കുന്ന വീരന്മാരുണ്ട്. അതുപോലെ ആയിക്കളയരുത്.&lt;br /&gt;ഒറ്റവാക്കില്‍ പ്രൊഫസറുടെ ക്ലാസിനെ വിശേഷിപ്പിക്കണമെങ്കില്‍ "ആലോചനാപ്രേരകം" എന്നു പറയാം. പ്രൊഫസറുടെ ക്ലാസില്‍ അല്പകാലമെങ്കിലും ഇരുന്ന ആരിലും അദ്ദേഹത്തിന്റെ സ്വാധീനം സ്വാഭാവികമായും ഉണ്ടാവും. ഉടുപ്പിലും നടപ്പിലും ശരീരഭാഷയിലും വര്‍ത്തമാനത്തിലും ക്ലാസെടുക്കുന്ന സമ്പ്രദായത്തിലുമെല്ലാം അറിഞ്ഞോ അറിയാതെയോ അനുകരിക്കുന്നവരാണ് നല്ലൊരു ശതമാനം ശിഷ്യന്മാരും. ചിലര്‍ മൂപ്പെത്തി ഇതില്‍നിന്ന് ഭാഗികമായി മുക്തരായിരിക്കാം എന്ന് മാത്രം. പ്രൊഫസര്‍ ഒരിക്കല്‍ ഞങ്ങള്‍ക്ക് തന്ന ഉപദേശം: "അധ്യാപകന്റെ ഉത്തരവാദിത്തം ഓരോ ക്ലാസിലും പുതിയ ആളായിരിക്കുക എന്നതാണ്." പ്രൊഫസര്‍ക്ക് ആ ഖദര്‍ ജുബ്ബയും മുണ്ടും താഴ്ത്തിവെട്ടിയ ക്രോപ്പും വീതികുറഞ്ഞ കറുത്ത തോല്‍ചെരിപ്പും പഴയ വാച്ചും മാത്രമേ സ്ഥിരമായി ഉണ്ടായിരുന്നുള്ളൂ. എത്ര അടുത്താലും പിന്നെയും ഒരകലം സൂക്ഷിച്ചുകൊണ്ട്, ക്ഷോഭത്തിന്റെയും നര്‍മത്തിന്റെയും അച്ചടക്കത്തിന്റെയും അപൂര്‍വചേരുവയായി, ജീവിതമഹത്വത്തിന്റെ ശൃംഗഭംഗികളിലേക്ക് കണ്ണയച്ചുകൊണ്ട് ആ ഗുരുനാഥന്‍ ഞങ്ങളില്‍ ബാക്കിയാവുന്നു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;എം എന്‍ കാരശ്ശേരി ദേശാഭിമാനി 25 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6743456326603108227?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6743456326603108227/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6743456326603108227' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6743456326603108227'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6743456326603108227'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_7045.html' title='ഞങ്ങളുടെ പ്രൊഫസര്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-V_0G0EeLx7o/TyAmK83basI/AAAAAAAAIl4/7iZ00oPygiY/s72-c/azhikode.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6560086095277285200</id><published>2012-01-25T21:17:00.000+05:30</published><updated>2012-01-25T21:18:11.589+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കരിനിയമങ്ങളുടെ അമേരിക്കന്‍കാലം</title><content type='html'>ചരിത്രം ഒരു പിരിയന്‍ ഗോവണിപോലെയാണ്. വ്യവസ്ഥിതിയും അതിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളും പരസ്പരം നിരന്തരം പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം മൂലമാണ് ഒറ്റനോട്ടത്തില്‍ ചരിത്രം ഇങ്ങനെ ഒരു പിരിയന്‍ ഗോവണിയെപോലെ തോന്നിക്കുന്നതെന്ന് പറയാം.&lt;br /&gt;&lt;br /&gt;ഇപ്പറഞ്ഞതിന് മികച്ച ദൃഷ്ടാന്തം ഇന്ന് അമേരിക്കയില്‍ കാണാം. ആധുനികകാലഘട്ടത്തിന്റെ വിപ്ലവാത്മകതയെ ശക്തമായ കോര്‍പ്പറേറ്റ് മാധ്യമങ്ങളാല്‍ ചങ്ങലക്കിട്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിതൊട്ട് മുത
