tag:blogger.com,1999:blog-21288591032582653672024-03-07T20:42:21.587+05:30വര്‍ക്കേഴ്സ് ഫോറംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5507125tag:blogger.com,1999:blog-2128859103258265367.post-79167079001487708452014-05-31T14:00:00.000+05:302014-05-31T14:00:02.002+05:30അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം<div dir="ltr" style="text-align: left;" trbidi="on">
ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘട്ടം. ഉന്നതവിദ്യാഭ്യാസം ഏതു ദിശയിലേക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഹയര്‍സെക്കന്‍ഡറി ഘട്ടത്തിലാണ്. പത്താംക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിച്ചുവരുന്ന വിദ്യാര്‍ഥി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഐച്ഛിക വിഷയഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് ഭാവിവിദ്യാഭ്യാസത്തിന്റെ ഗതി മാറ്റുന്നത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്.<br /><br />ഇത്രയും പ്രാധാന്യമേറിയതാണ് ഹയര്‍ സെക്കന്‍ഡറി ഘട്ടമെന്നതുകൊണ്ടാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏകജാലക പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. 2007-08 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഏകജാലക പ്രവേശനപ്രക്രിയ അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കേരളസമൂഹവും പൊതുവേ സ്വാഗതംചെയ്ത ഒരു പരിഷ്കാരമായിരുന്നു അത്. പഠിതാവിന് അര്‍ഹതപ്പെട്ട വിഷയം പഠിക്കാനും അര്‍ഹതപ്പെട്ട സ്കൂളില്‍ പ്രവേശനം നേടാനും ഇതുവഴി സാധിച്ചു. സീറ്റുകച്ചവടം മാനേജ്മെന്റ് സീറ്റുകളില്‍ മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളിലും സംവരണതത്വം പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട എല്ലാവര്ക്കും പ്രവേശനം ലഭിക്കാന്‍ ഇത് വഴിയൊരുക്കി. ജില്ലയിലെ ഏതെങ്കിലുമൊരു സ്കൂളില്‍ അപേക്ഷ നല്കിയാല് വിവിധ സ്കൂളുകളിലായി അറുപതോളം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ഒരു കുട്ടിക്ക് സൗകര്യം ലഭിച്ചു. പ്രവേശന പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ പ്രമാണങ്ങള്‍ ഹാജരാക്കി സ്കൂളില്‍ ചേരാം. അത്തരത്തില്‍ നാല് അലോട്ട്മെന്റുവരെ നടത്തിയിട്ടും പ്രവേശനം ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ മുമ്പ് അപേക്ഷിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ടായിരുന്നു. ചുരുക്കത്തില്‍ സീറ്റുകച്ചവടത്തിലൂടെ പണം സമ്പാദിക്കാനുള്ള ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും അണ് എയ്ഡഡ് സ്കൂള്‍ അധികൃതരുടെയും ആഗ്രഹത്തിന് വിഘാതമായിരുന്നു ഏകജാലക പ്രവേശന നടപടി.<br /><br />എന്നാല്‍, 2011ല്‍ ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പ്രവേശനം അട്ടിമറിക്കാന്‍ ശ്രമംതുടങ്ങി. നാല് അലോട്ട്മെന്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകളുമായി ഇരച്ചുകയറിയവരുടെ തിക്കും തിരക്കും ധനസമ്പാദനത്തിനുള്ള അവസരമാക്കി ചിലര്‍ മാറ്റി. അതിന്റെ വിഹിതം പറ്റുന്നവര്‍ തലപ്പത്തുമുണ്ടായി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുണ്ട് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയകാലംമുതല് ഉള്ളതാണ്. എന്നാല്‍, മാനേജര്‍മാര്‍ പിരിച്ചെടുക്കുന്ന ആ കോഴപ്പണത്തിന്റെ വിഹിതം ഉന്നതര്‍ ചോദിച്ചുവാങ്ങുന്നത് അടുത്തകാലംമുതലാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും പുറത്തുപറയാത്തതുകൊണ്ട് കേസില്ല. സര്‍ക്കാര്‍ സ്കൂളധ്യാപകരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. അത് അവസാനിപ്പിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. അത് വീണ്ടും നടപ്പാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം.<br /><br />പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വീതംവയ്ക്കലിലുള്ള തര്‍ക്കമാണ്. അധികബാച്ചുകള്‍ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിദ്യാര്‍ഥികളുടെ ആവശ്യത്തിനുസരിച്ചല്ല, മറിച്ച് മാനേജര്‍മാരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏപ്രില്‍ പതിനാറിനാണ് ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി തുടങ്ങിയില്ല. പത്താംതരം പാസാകുന്നവരുടെ എണ്ണവും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐഎച്ച്ആര്‍ഡി സ്കൂളുകള്‍, ടിടിഐ, പോളിടെക്നിക്കുകള് എന്നീ സ്ഥാപനങ്ങളിലുള്ള സീറ്റുകളുടെ എണ്ണവും തുല്യമാണ്. ഇത് സംസ്ഥാനമൊട്ടാകെ എടുത്താലുള്ള സ്ഥിതിയാണ്. എന്നാല്‍, ജില്ലാടിസ്ഥാത്തിലെത്തുമ്പോള്‍ ചിത്രം മാറും.<br /><br />വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവും പ്രവേശിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലുമാണ്. ഈ പ്രശ്നം മറ്റൊരു തരത്തില്‍ സയന്‍സ് സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള സീറ്റുകളില്‍ പകുതിയിലേറെയും സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ജില്ലകള്‍ തമ്മിലും ഓരോ ജില്ലയിലെയും നഗര-ഗ്രാമ മേഖലകള്‍ തമ്മിലും സീറ്റുകളുടെ ലഭ്യതയില്‍ അന്തരമുണ്ട്. ഈ പ്രശ്നത്തെ കച്ചവടമാക്കി മാറ്റി പണമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. അതിനുള്ള ന്യായംമാത്രമാണ് "സെര്‍വര്‍" എന്ന ഉപകരണം തകരാറായി എന്നു പറയുന്ന മുടന്തന്‍ മറുപടി. ഏതാനും ലക്ഷങ്ങള്‍ മുടക്കി സെര്‍വര്‍ വാങ്ങാന്‍ ഒരു കൊല്ലത്തോളം സമയമുണ്ടായിരുന്നല്ലോ. 2013 ജൂണില്‍ത്തന്നെ സര്‍വറിന് അപര്യാപ്തത ഉണ്ടെങ്കില്‍ അതു മനസ്സിലാക്കാം. കഴിഞ്ഞ ഏപ്രില്‍ 16നുശേഷം വിചാരിച്ചാലും സര്‍വര്‍ വാങ്ങാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെന്തുകൊണ്ട് ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചു? കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അണ്‍എയ്ഡഡ് സ്കൂളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. സീറ്റു വില്‍പ്പനയിലൂടെ അവര്‍ക്ക് നേടാനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. പ്രവേശനം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടുനിന്നവരുടെ ആശങ്കയെ പണമാക്കി മാറ്റാനുള്ള അവസരമാണ് ഏകജാലക പ്രക്രിയ ഒരുമാസത്തിലേറെ താമസിപ്പിച്ചതിലൂടെ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പ്രവേശനം പൂര്‍ത്തിയാക്കിയ അണ് എയ്ഡഡ് സ്കൂളില്‍ ജൂണില്‍ത്തന്നെ ക്ലാസ് തുടങ്ങാനാകും. മെഡിസിന്, എന്‍ജിനിയറിങ് പരീക്ഷ 2016ല്‍ എഴുതാനുദ്ദേശിക്കുന്നവര്‍ക്കുള്ള ട്യൂഷനും കോച്ചിങ്ങും ഇതിന്റെയടിസ്ഥാനത്തില്‍ തുടങ്ങാനാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജൂലൈയിലേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. അത്തരം സ്കൂളുകളില്‍ പ്രവേശനം നേടിയതിനുശേഷം ട്യൂഷന് സെന്ററുകളില്‍ ചെല്ലുന്നവര്‍ക്ക് സീറ്റുണ്ടാകില്ല. അതിനാല്‍, അത്തരം ആശങ്ക വച്ചുപുലര്‍ത്തുന്നവരും അണ് എയ്ഡഡ് സ്കൂളിലോ എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലോ സീറ്റുകള്‍ വിലയ്ക്കു വാങ്ങും. ഈ കച്ചവടത്തിന് സഹായംചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ സര്ക്കാര്ചെയ്യുന്നത്.<br /><br />വളരെ ക്ലേശം സഹിച്ചാണ് എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 16നുതന്നെ പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവന് കഴിഞ്ഞത്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അതിന്റെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. രണ്ടുമാസം കഴിഞ്ഞാലും ഒരു കുട്ടിക്കുപോലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം നേടാന്‍ കഴിയില്ല. ഉപരിവിദ്യാഭ്യാസത്തിന് സമയബന്ധിതമായി പ്രവേശനം നല്കാനല്ലെങ്കില് പിന്നെന്തിനാണ് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം മൂന്നുമാസത്തോളം നഷ്ടപ്പെടുത്തി. അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചു. അതിലേക്കായി സര്‍ക്കാര്‍സംവിധാനത്തെ പരാജയപ്പെടുത്തി. വിദ്യാഭ്യാസവകുപ്പിനും ഹയര്‍സെക്കന്‍ഡറിവകുപ്പിനും ഏകജാലക പ്രവേശന പ്രക്രിയക്ക് സാങ്കേതികമായി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസി (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍)ക്കും നാണക്കേടുണ്ടാക്കി. കച്ചവടക്കാരെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിച്ചാല്‍ അതും വില്‍പ്പനച്ചരക്കാകും.<br /><br />ഏകജാലക പ്രവേശന പ്രക്രിയ അട്ടിറിച്ചതിലൂടെ വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവകാശം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏകജാലക പ്രവേശനം നടപ്പാക്കിയത്. അവകാശസംരക്ഷണമല്ല കച്ചവടതാല്‍പ്പര്യമാണ് മുഖ്യം എന്നതാണ് ഭരണത്തിലിരിക്കുന്നവരുടെ നയം. അത് അംഗീകരിക്കാന്‍ കേരളസമൂഹം തയ്യാറല്ലായെന്ന് കാട്ടിക്കൊടുക്കാന്‍ സമയമായി<br /><br />*<br /><b>പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com189tag:blogger.com,1999:blog-2128859103258265367.post-40216588099286994032014-05-31T12:30:00.000+05:302014-05-31T12:30:02.434+05:30പിന്നിലാവിന്റെ പൊന്‍വെളിച്ചം<div dir="ltr" style="text-align: left;" trbidi="on">
കേരളത്തിന്റെ ജനപ്രിയനേതാവ് ഇ കെ നായനാരെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "പിന്നിലാവിന്റെ പൊന്‍വെളിച്ചം" എന്നാണ്. പ്രത്യാശാനിര്‍ഭരമായ ഒരു ഭാവിയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഒരിറ്റ് ചുവപ്പെടുത്ത് ഒരായിരം സൂര്യന്മാരെ ജ്വലിപ്പിക്കണം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു യുഗം മായുകയും വേറൊരു യുഗം പിറക്കുകയുംചെയ്യുന്ന സംക്രമകാലഘട്ടത്തില്‍ തോമസ്മൂറിന്റെ ഉട്ടോപ്യന്‍ സങ്കല്‍പ്പത്തിനപ്പുറത്ത് മനുഷ്യവിമോചനത്തിന്റെ സൈദ്ധാന്തികരേഖ തെളിയിച്ചെടുക്കണമെന്നും നായനാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തെ നയിച്ച ഇ കെ നായനാര്‍ വെളിച്ചത്തിന്റെ മഹാപ്രവാഹത്തെ വരവേല്‍ക്കണമെന്ന് ഉപദേശിക്കുകയാണ്. ഇരുട്ടിന്റെ കനത്ത അടരുകളെ വകഞ്ഞുമാറ്റിയാണ് ഭാവിയുടെ പ്രകാശസൂര്യന്‍ ഉദയംകൊള്ളുന്നത്. നമ്മുടെ കുട്ടികള്‍ നാളെയെക്കുറിച്ച് സ്വപ്നംകണ്ട് വളരേണ്ടവരാണ്. കുട്ടിക്കാലത്ത് ഞാന്‍ സ്വപ്നംകണ്ടത് ലാത്തിയും തോക്കും കഴുമരവുമായിരുന്നു. പുതിയകാലത്തെ കുട്ടികള്‍ നല്ല ജീവിതാവസ്ഥയെ സ്വപ്നം കാണണം. ടി പത്മനാഭന്റെ ഒരു കഥയുടെ പേര് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നാണ്.<br /><br />ലോകമെങ്ങും ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കുന്നു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഭാരതത്തെ കണ്ടെത്തണമെന്ന് നെഹ്റു കുട്ടികളെ ഉപദേശിച്ചിട്ടുണ്ട്. അനസൂയവിശുദ്ധിയോടെ കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സമൂഹം ഒരുക്കേണ്ടത്. അനീതിയോടും അക്രമങ്ങളോടും സന്ധിയില്ലാതെ ശിരസ്സുയര്‍ത്തി പോരാടാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണം. സദാചാരനിഷ്ഠവും സാമൂഹ്യപ്രതിബദ്ധവുമായ ജീവിതത്തിലേക്കാണ് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നുനീങ്ങേണ്ടത്. അതുകൊണ്ടുതന്നെ ബലദായകമായ അറിവ് കുട്ടികള്‍ക്ക് നല്‍കണം. മനോബലം കൂട്ടുന്നതും ബുദ്ധി വികസിപ്പിക്കുന്നതും സമഭാവന നിലനിര്‍ത്തുന്നതും സ്വാശ്രയത്വം വളര്‍ത്തുന്നതുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ആദര്‍ശധീരരായി വാര്‍ത്തെടുക്കാന്‍ ഈ ദിനാചരണം ആഹ്വാനംചെയ്യുന്നു. സമൂഹത്തില്‍ സ്നേഹത്തിന്റെ സുവര്‍ണ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേണ്ട കുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡനവും ആക്രമണവും ഏറ്റുവാങ്ങേണ്ടിവരുന്നു. നല്ലതെല്ലാം കുട്ടികള്‍ക്കാകണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്യുന്നത്.കുട്ടികളേ നിങ്ങള്‍ വളര്‍ന്ന് വലുതായി നാടിനുവേണ്ടി പെരുതുകയും മാനമായി വളരുകയും ചെയ്യണമെന്ന് സോവിയറ്റ് റഷ്യയിലെ പഴയ പോരാളികള്‍ ഓര്‍മിപ്പിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ ഈ സുവര്‍ണകണ്ണികളെ സദാകാലവും സമൂഹം ശ്രദ്ധയും പരിചരണവും നല്കി വളര്‍ത്തിയെടുക്കുന്നു. ലോക ശിശുദിനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് "മാര്‍ഗരറ്റ് പാസ്ലാറോ" എന്ന വനിതയാണ്. കുഞ്ഞുങ്ങളുടെ പരിശുദ്ധി കാത്തുരക്ഷിക്കാന്‍ അവരുടെ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും പരിപോഷിപ്പിക്കാന്‍ സമൂഹം ഇടപെടണമെന്ന് മാര്‍ഗരറ്റ് നിര്‍ദേശിക്കുകയുണ്ടായി. 1925ല്‍ ജനീവയില്‍ ചേര്‍ന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനം ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കണമെന്ന് ആഹ്വാനംചെയ്യുകയുണ്ടായി. നാടിന്റെ ശക്തിയും സമ്പത്തുമാണ് കുഞ്ഞുങ്ങള്‍. അവര്‍ നിഷ്കളങ്കഹൃദയരും നിറംപിടിപ്പിക്കാത്ത മിഴികളുള്ളവരുമാണ്. അവരുടെ ഭാവനകള്‍ക്ക് ഏഴഴകാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ദാരിദ്ര്യമനുഭവിക്കരുതെന്ന്, തൊഴിലിന് നിര്‍ബന്ധിക്കപ്പെടരുതെന്ന,് ക്രൂരമായി പീഡിപ്പിക്കപ്പെടരുതെന്നും ജനീവാസമ്മേളനം ഓര്‍മിപ്പിക്കുന്നു.<br /><br />ചങ്ങമ്പുഴയുടെ ദേവത എന്ന കവിതയില്‍ ഒരമ്മയുടെ ദയനീയചിത്രമുണ്ട്. സ്നേഹിച്ച് വശപ്പെടുത്തിയശേഷം കാര്യം കഴിഞ്ഞ് ആട്ടിയോടിക്കപ്പെട്ടവളാണ് ആ അമ്മ. സ്വന്തം മകളെങ്കിലും ഇത്തരമൊരു ചതിക്കുഴിയില്‍പ്പെടരുതെന്ന് ചിന്തിച്ച അമ്മ പെറ്റ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. കൃത്യത്തിനുമുമ്പ് അമ്മ പറയുന്നത്, "പൈതലേ പാവപ്പെട്ടോര്‍ക്കുള്ളതല്ലീലോകം" എന്നാണ്. ക്രൂരപീഡനത്തിനിരയായി ജീവച്ഛവങ്ങളായിമാറുന്ന ബാല്യങ്ങളുടെ കഥകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലമാണ് ഇത്. ഓരോ ചവിട്ടടിയിലും മൂടിക്കിടക്കുന്നത് ചതിക്കുഴികളാണ്.<br /><br />കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ നോക്കുക. പിഞ്ചുകുഞ്ഞിനെ പാരച്യൂട്ടില്‍ കെട്ടിയിട്ട് പറത്തി. സാഹസിക പ്രകടനക്കാരും മാതാപിതാക്കളുംചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് ഉയരത്തിലേക്ക് പറത്തിവിടുകയായിരുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള നിലവിളി മാതാപിതാക്കളുടെ കരളലിയിച്ചില്ല. മനുഷ്യാവകാശകമ്മീഷന് ഏറ്റവും ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റൊരു വാര്‍ത്ത മാതാപിതാക്കള്‍ സ്വന്തം മക്കളെ വിറ്റതാണ്. ആറും എട്ടും വയസ്സുള്ള മക്കളെ ഇടനിലക്കാര്‍വഴിയാണ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയത്. കുട്ടികളെ വിലയ്ക്കുവാങ്ങി ആവശ്യക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്ന ശിശുവില്‍പ്പന റാക്കറ്റിനു മാതാപിതാക്കള്‍ ഇരയാവുകയായിരുന്നു. അനധികൃതമായി കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നതാണ് മറ്റൊരു വാര്‍ത്ത. കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയുടെ വാര്‍ത്തയും പത്രത്താളില്‍ നിറഞ്ഞു. രണ്ടര വയസ്സുള്ള കുഞ്ഞിനെയാണ് സുഖജീവിതത്തിന് തടസ്സമാകുമെന്ന കരുതി കിണറ്റിലെറിഞ്ഞുകളഞ്ഞത്. കുഞ്ഞുങ്ങളെക്കുറിച്ച് എന്നും നടുക്കുന്ന വാര്‍ത്തകളുമായാണ് പത്രങ്ങളിറങ്ങുന്നത്.<br /><br />അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. ഹൃദയത്തിന്റെ എറ്റവും ശക്തമായ ചായ്വ് കുഞ്ഞുങ്ങളോടുണ്ടാവണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. വര്‍ണം ചിതറുന്ന പൂക്കള്‍ ഉദ്യാനത്തെ ആകര്‍ഷകമാക്കുന്നതുപോലെ പുഞ്ചിരി ചിതറുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നു. ഗോര്‍ക്കിയുടെ അമ്മ എന്ന നോവലില്‍ കുഞ്ഞുങ്ങളെ ഏറെ വാഴ്ത്തുന്നുണ്ട്. കരുത്തുറ്റ കാലുകള്‍കൊണ്ട് അസത്യം ചവിട്ടിയരച്ച് മനുഷ്യദുഃഖത്തെ കീഴടക്കാന്‍ അവര്‍ ലോകത്തേക്കിറങ്ങിയിരിക്കുന്നു എന്ന് ഗോര്‍ക്കി ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യത്തെ തുടച്ചുനീക്കി ഉടഞ്ഞ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കുന്ന ദിവ്യശക്തി കുഞ്ഞുങ്ങള്‍ക്കുണ്ട്. ശാരീരികമായ ശിശുത്വത്തോടൊപ്പം ആത്മാവിന്റെ ശിശുത്വവും വിലയിരുത്തപ്പെടുന്ന കാലമാണിത്. ലളിതവും പരിശുദ്ധവും സുതാര്യവുമായ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴിയണം. കേരളത്തില്‍ സ്കൂള്‍ തുറക്കുന്ന കാലമാണിത്. അടിച്ചുപൊളിച്ചുനടന്ന ഒഴിവുകാലത്തോട് വിടവാങ്ങി കുട്ടികള്‍ പള്ളിക്കൂടങ്ങളിലേക്ക് തുള്ളിച്ചാടുകയാണ്. ഇവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കെടാതെ സൂക്ഷിക്കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. പഴയ ഉപമകളും ഉല്‍പ്രേക്ഷകളുംകൊണ്ട് തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുഞ്ഞുങ്ങള്‍. കളിപ്പാട്ടങ്ങള്‍ക്കുപകരം അവരുടെ കൈകളില്‍ മൗസും മൊബൈലുമാണ്. എം ടി വാസുദേവന്‍നായരുടെ നാലുകെട്ടിലെ അപ്പുണ്ണി എന്ന കുട്ടി ചിന്തിക്കുന്നത് വളര്‍ന്ന് വലിയ ആളാകും എന്നാണ്. ആരെയും ഭയപ്പെടാതെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കും എന്നാണ്. അധ്യാപകന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് ക്ലാസ് വിട്ടിറങ്ങിയ ഓടയില്‍ നിന്നിലെ പപ്പു എന്ന കുട്ടിയെക്കുറിച്ചും നമുക്കറിയാം. എങ്കിലും ബാല്യകാലസഖിയിലെ മജീദിനെപ്പോലെ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി ബല്യ ഒന്നായിത്തീരുന്ന വിദ്യാഭ്യാസസാഹചര്യങ്ങളാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കേരളത്തിന്റെ പോരാട്ട ചരിത്രങ്ങളിലെല്ലാം കുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. പ്രായംകൊണ്ട് ചെറിയവരാണെങ്കിലും കുട്ടികള്‍ അത്ഭുതം കാട്ടുന്നവരാണ്. എങ്കിലും ജന്മംതൊട്ട് തുടങ്ങുന്നു അവരുടെ പ്രശ്നങ്ങള്‍. സ്നേഹസാഹോദര്യങ്ങള്‍ പൂത്തുലയുന്ന മനസ്സുമായി പാറിക്കളിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. എ കെ ജിയുടെ ജീവചരിത്രത്തില്‍ പറയുന്നു, "കുഞ്ഞുങ്ങള്‍ നാടിന്റെ നന്മകളാണ്. ഭാവിയെ നിയന്ത്രിക്കുന്ന കൈകളാണവര്‍ക്കുള്ളത്. കുട്ടികളോടൊത്ത് കളിച്ചുനടക്കുമ്പോള്‍ ജീവിതത്തിലെ കനത്ത ഭാരം ലഘൂകരിക്കപ്പെടും. രാജ്യത്തെ രക്ഷിക്കാനുള്ള സമരത്തിലെ വീരയോദ്ധാക്കളാണ് കുട്ടികള്‍".<br /><br />*<br /><b>പയ്യന്നൂര്‍ കുഞ്ഞിരാമന്</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com3tag:blogger.com,1999:blog-2128859103258265367.post-19985309932577294862014-05-31T10:30:00.000+05:302014-05-31T10:30:01.821+05:30വേട്ടയാടപ്പെടുന്ന ദളിത് ജീവിതങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. രൂക്ഷവും മനുഷ്യത്വരഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ആ അവസ്ഥയുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ കണ്ടത്. അവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പതിനാലും പതിനഞ്ചും പ്രായമായ ആ കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നു കെട്ടിത്തൂക്കിയത് നിയമപാലകരടക്കമുള്ള ഹിംസ്ര ജന്തുക്കളാണ്. ഇതേ വാര്‍ത്തയോടൊപ്പം കേരളത്തില്‍ ഒരറസ്റ്റിന്റെ വിവരവും വന്നു. പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന പ്രമാണിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അവിരാമം അരങ്ങേറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്. അവസാനിക്കുന്നില്ല-യുപിയിലും പഞ്ചാബിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ടതിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു.<br /><br />മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. തലസ്ഥാനമായ ഡല്‍ഹിപോലും നിശിത വേട്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഒരു ദളിത് വരനെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് വിലക്കിയ അനുഭവം ഡല്‍ഹിയിലേതാണ്.<br /><br />രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി. ദളിത് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഐഐഎംഎസില്‍ മാത്രമല്ല, നിരവധി ഐഐടികളിലും ഇതാണ് സ്ഥിതി. എഐഐഎംഎസില്‍ ജാതി വിവേചനം നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റി ഈ വസ്തുതകള്‍ അക്കമിട്ട് നിരത്തി. ആരും ഒരു നടപടിയും സ്വീകരിച്ചില്ല.<br /><br />പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം രജിസ്റ്റര്‍ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാവുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് 3 മുതല്‍ 8 ശതമാനംവരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാവട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 21 ദളിതര്‍ കൊല്ലപ്പെടുകയും എന്നാല്‍, തെളിവില്ലെന്നതിന്റെ പേരില്‍ പ്രതികളെല്ലാം വിട്ടയക്കപ്പെടുകയുംചെയ്ത ബതാനി തോല കൂട്ടക്കൊലക്കേസിന്റെ 2012ലുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ വിവരമാണിത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചെലവഴിക്കേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ യുപിഎ ഗവണ്മെന്റ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. യുപിഎ സര്‍ക്കാരില്‍നിന്ന് ദളിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഭരണത്തില്‍ ലഭ്യമാകും എന്ന് കരുതാനുള്ള സാഹചര്യവുമില്ല. മോഡി നാലുവട്ടം തുടരെ മുഖ്യമന്ത്രിയായ ഗുജറാത്തിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്.<br /><br />2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു. ബിജെപി "ശ്രേഷ്ഠ" ഭരണം നടത്തുന്ന "മാതൃകാ സംസ്ഥാ"ത്തില്‍ രൂക്ഷമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നത്.<br /><br />സമൂഹത്തിലെ ദളിതരുടെയും പാര്ശ്വവല്കൃത ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, കൂടുതല്‍ അധോഗതിയിലേക്ക് തള്ളിവിടാനുള്ള മത്സരമാണ് യുപിഎയും എന്‍ഡിഎയും നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ്, മരത്തില്‍ തൂങ്ങിക്കിടക്കുന്ന ദളിത് പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍. ദളിതരുടെ ഈ ദുഃസ്ഥിതി മാറ്റിയെടുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭീകരമായ ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ സമരം നടത്തുന്നതിനും അതിശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടല്‍ അത്തരത്തിലുള്ളതായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്ന് തിരിച്ചുപോക്കിന്റെ പാതയിലാണ്. തൃണമൂല്‍ ഭരണത്തില്‍ ദളിതര്‍ പരക്കെ ആക്രമിക്കപ്പെടുന്നു. ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കു ലഭിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. എല്ലാ തരത്തിലുള്ള ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം രാജ്യത്താകെ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന സാഹചര്യമാണിത്.<br />
*<br />
<b>deshabhimani editorial 31-05-2014</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-51465957974545836702014-05-31T09:08:00.000+05:302014-05-31T09:08:00.607+05:30വര്‍ഗീയ-സാമ്പത്തിക ആക്രമണങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrshrlGGkat-SOzhSk7KiSiMK2aZnmS1zrnzc-qNPA3aQAJDWHzlqHGEfEcRO9yREdnTtHhgiFP8PyClhZDQFTrhqKJnV9LeYYIJIGDcnWh6-ogH73ipZgeQSZoMTOF2E5iq3vIANmtq0l/s1600/bijappur.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrshrlGGkat-SOzhSk7KiSiMK2aZnmS1zrnzc-qNPA3aQAJDWHzlqHGEfEcRO9yREdnTtHhgiFP8PyClhZDQFTrhqKJnV9LeYYIJIGDcnWh6-ogH73ipZgeQSZoMTOF2E5iq3vIANmtq0l/s1600/bijappur.JPG" height="227" width="320" /></a></div>
ഇരട്ടനാവോടെയാണ് ആര്‍എസ്എസും ബിജെപിയും സംസാരിക്കുന്നതെന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. ഇരട്ട അജന്‍ഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ "ഇരട്ട ഭാഷണം" അവര്‍ മികവോടെ തുടരുന്നത്. തീവ്രമായ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കല്‍ എന്ന ആര്‍എസ്എസിന്റെ പ്രധാന അജന്‍ഡയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആര്‍എസ്എസും ബിജെപിയും നടപ്പാക്കിയ ഇരട്ടഅജന്‍ഡ സുവിദിതമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ "മുഖമായി" നരേന്ദ്രമോഡി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ അവര്‍ക്ക് വര്‍ഗീയധ്രുവീകരണം ഉറപ്പാക്കാനായി. മറുവശത്ത്, "വികസനം", "ഗുജറാത്ത് മോഡല്‍", "സദ്ഭരണം" തുടങ്ങിയ വര്‍ഗീയേതര വിഷയങ്ങള്‍ ചര്‍ച്ചചെയ്തും വോട്ടര്‍മാരുടെ പിന്തുണ തേടിയും ജനങ്ങളെ ആകര്‍ഷിച്ചു. ഈ ഇരട്ടതന്ത്രം ഫലപ്രദമായി നടപ്പാക്കിയാണ് ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. എന്നിരുന്നാലും സത്യപ്രതിജ്ഞയുടെ തലേന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡ മറനീക്കി.<br /><br />ഹിന്ദുത്വസംഘടനകള് ആസൂത്രണംചെയ്ത നിരവധി ഭീകരാക്രമണകേസുകളിലെ പ്രധാന പ്രതികളില്‍ ഒരാളും ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രേഷ്കുമാര് ആവശ്യപ്പെട്ടത്, സിബിഐയും എന്‍ഐഎയും എടിഎസും അന്വേഷിക്കുന്ന ഇത്തരം എല്ലാ കേസും പിന്‍വലിക്കണമെന്നും അറസ്റ്റിലായ ഹിന്ദുത്വസംഘടനകളുടെ എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നുമാണ്. "രണ്ടാം സ്വാതന്ത്ര്യ"മാണ് തെരഞ്ഞെടുപ്പു ഫലമെന്നും ദേശീയ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.<br /><br />അധികാരമേറ്റയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയുംസമയത്ത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചേര്‍ത്തതെന്ന വസ്തുത ഓര്‍ക്കണം. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടിയും ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന വ്യക്തമായ ഈ പ്രസ്താവന ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിന് സ്വാഭാവികമായി വഴിയൊരുക്കിയിട്ടുണ്ട്. 370-ാം വകുപ്പ് റദ്ദാക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും "യഥാര്‍ഥ അജന്‍ഡ"യുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു. "ഈ വകുപ്പ് റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്" ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍, 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നിവയാണ് ഹിന്ദുത്വഅജന്‍ഡയുടെ കാതലെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.<br /><br />അതുപോലെ, മതന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം എന്നതിന് ബിജെപി എതിരാണെന്നും കാരണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം "ഭരണഘടനാവിരുദ്ധമാണെന്നും" സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ന്യൂനപക്ഷസംവരണം എന്നതിന് താന്‍ എതിരാണെന്നും എന്തെന്നാല്‍ സംവരണം "മത്സരത്തിനുള്ള ആവേശം" ഇല്ലാതാക്കുമെന്നുമാണ് ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞത്. മുസ്ലിങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ലെന്നും അവരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും ജനസംഖ്യ കുറഞ്ഞുവരുന്ന പാഴ്സികളാണ് ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നതെന്നുകൂടി പറയാന്‍ നജ്മ മുതിര്‍ന്നു. മുസ്ലിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ തന്റെ മന്ത്രാലയത്തിന്റെ പങ്ക് കുറച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നജ്മയെന്ന ധാരണയാണ് അവര്‍ നല്‍കുന്നത്.<br /><br />""മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. പാഴ്സികളാണ് ന്യൂനപക്ഷം. എണ്ണം കുറയാതിരിക്കാന്‍ അവരെ സഹായിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കണം"". ഇങ്ങനെയാണ് നജ്മ മാധ്യമങ്ങളോട് പറഞ്ഞത്. (ടൈംസ് ഓഫ് ഇന്ത്യ, മെയ് 28, 2014). പല മേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് മുസ്ലിങ്ങള്‍ കഴിയുന്നതെന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കണം. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ യുപിഎ സര്‍ക്കാര്‍ നിയോഗിക്കുകയുംചെയ്തു. മിശ്ര കമീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാര്‍ 2011 ഡിസംബറില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയത്.<br /><br />ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പശ്ചിമബംഗാളിലെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വിവിധ മുസ്ലിംവിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഒബിസി സംവരണപരിധിക്കുള്ളില്‍ 10 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വളരെമുമ്പായിരുന്നു ഇത്. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അവര്‍ക്ക് പരിഗണന നല്‍കേണ്ടതെന്ന് പുതിയ ന്യൂനപക്ഷക്ഷേമമന്ത്രിയോട് പറയേണ്ടിവന്നിരിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ പാഴ്സികളെപ്പോലുള്ള മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുമായി താരതമ്യംചെയ്യുന്നത് ക്രൂരതയാണ്. ഹിന്ദുത്വഅജന്‍ഡയുടെ കാതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ഇതേ അജന്‍ഡയുടെ വൃത്തികെട്ട മുഖം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.<br /><br />നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവില്‍ മോഡിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വിവിധ ഹിന്ദുത്വസംഘടനകള് പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കര്‍ണാടകത്തിലെ ബിജാപ്പുരില്‍ ബിജെപി നടത്തിയ വിജയഘോഷയാത്ര നഗരഹൃദയത്തിലെ പച്ചക്കറിച്ചന്തയില്‍ പൂര്‍ണതോതിലുള്ള വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് കൊള്ളയടിക്കുകയുംചെയ്തു. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ ഗോമതിപുരില്‍ സത്യപ്രതിജ്ഞയുടെ തലേന്ന് വര്‍ഗീയ ഏറ്റുമുട്ടലുകളുണ്ടായി. പരസ്പരം ഏറ്റുമുട്ടിയ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രണ്ടു സമുദായത്തിലെ ചിലര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് വന്‍ സംഘര്‍ഷമായി വളര്‍ന്നത്. നിരവധി കടകളും ബസും ഇരുചക്രവാഹനങ്ങളും കത്തിച്ചു.<br /><br />സാമ്പത്തികരംഗത്ത് നവഉദാരനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രതിരോധ ഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് പുതിയ പ്രതിരോധമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ മാനിക്കാതെ, ദേശീയസുരക്ഷ അടിയറവച്ച് പ്രതിരോധഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാരായിരുന്നു എന്നതും സ്മരണീയം.<br /><br />തെരഞ്ഞെടുപ്പുകാലത്തുയര്‍ന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന സൂചനകളാണ് സര്‍ക്കാരിന്റെ ആദ്യനടപടികളില്‍നിന്ന് ലഭിക്കുന്നത്; ഒരുവശത്ത് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തമാക്കുക, മറുവശത്ത് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക- ഈ ഇരട്ടലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത്തരമൊരു ദ്വിമുഖ ആക്രമണത്തിനുമുന്നില്‍ നാം ഇരകളായി നിന്നുകൊടുക്കേണ്ട കാര്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വരുംനാളുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ സജ്ജമാവുകയാണ് ചെയ്യേണ്ടത്. <br /><br />*<br /><b>(പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം, മെയ് 28, 2014)</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com7tag:blogger.com,1999:blog-2128859103258265367.post-46254770224736153882014-05-31T08:01:00.000+05:302014-05-31T08:01:00.287+05:30തൊഴിലും വ്യവസായങ്ങളും സംരക്ഷിക്കാന്‍ പ്രക്ഷോഭം<div dir="ltr" style="text-align: left;" trbidi="on">
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുത്തരവാദി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങള്‍ മിക്കവയും തകര്‍ച്ചയിലാണ്. ഫാക്ട് പുനരുദ്ധാരണത്തിനായി അംഗീകരിച്ച പാക്കേജനുസരിച്ചുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമായില്ലെങ്കില്‍, ഫാക്ട് അടച്ചു പൂട്ടപ്പെടും. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തെ യുപിഎ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖം, കൊച്ചിന് ഷിപ്യാര്ഡ്, എച്ച്എംടി, എച്ച്ഒസി, ഐആര്‍ഇ, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.<br /><br />കേരളത്തിന് വാഗ്ദാനംചെയ്യപ്പെട്ട കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി തുടങ്ങിയ പുതിയ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല. റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ച എല്ലാ പൊതുമേഖലാ വ്യവസായങ്ങളും പിറകോട്ടു പോയി. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒരു പുതിയ നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായി. മാസങ്ങളായി പെന്ഷന് വതരണവും നടക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഒരു പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തില്ല. ചീമേനി പദ്ധതി നിശ്ചലമായി. ഒഡിഷയിലെ ബൈതരണിയില്‍, കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടു. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാനുള്ള ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.<br /><br />പുതവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായെങ്കിലും, പൈപ്പ്ലൈന് പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍, ഒരു പദ്ധതിക്കും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഭൂഉടമകള്‍ക്ക് ന്യായമായ വില നല്കി ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാ വികസന പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.<br /><br />സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, ആര്‍ട്ടിസാന്‍, കള്ളുചെത്ത്, മത്സ്യം, ഖാദി, ബീഡി, ഈറ്റ-പനമ്പ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടും, ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിര്‍മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാന്‍ നരവധി തടസ്സങ്ങളുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പ്രശ്നം. കളിമണ്ണ് ലഭിക്കാനുള്ള തടസ്സംമൂലം ഓട് - ഇഷ്ടിക നിര്‍മാണ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.<br /><br />മോട്ടോര്‍ വ്യവസായം വലിയ കുഴപ്പത്തിലാണ്. ടാക്സ് വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കടിയുള്ള വിലവര്‍ധന തുടങ്ങിയവ ഈ മേഖലയെ കലുഷമാക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗത, ഈ മേഖലയിലെ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, ഉല്‍പ്പന്ന വിലയിടിവും തോട്ടം വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു.യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍ കരാര്‍, സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സഹകരണ മേഖല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം തകര്‍ച്ച നേരിടുകയാണ്. സ്വകാര്യവല്‍ക്കരണ ഭീഷണിയില്‍, ബാങ്കിങ് മേഖലയും കുഴപ്പത്തിലാണ്. എസ്ബിഐ-റിലയന്‍സ് കരാര്‍, സ്റ്റേറ്റ് ബാങ്കിനെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതാണ്.<br /><br />തുച്ഛമായ വേതനം പറ്റുന്ന വിവിധ സ്കീം തൊഴിലാളികളുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. അങ്കണവാടി, ആഷ, സ്കൂള്‍ പാചക തൊഴിലാളികള്‍, ദേശീയ സമ്പാദ്യ പദ്ധതി പിരിവുകാര് തുടങ്ങിയവരെല്ലാം കടുത്ത ദുരിതത്തിലാണ്. തൊഴിലാളി ക്ഷേമപദ്ധതികള്‍ എല്ലാം താറുമാറായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കെടുകാര്യസ്ഥത, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ താറുമാറാക്കി. ക്ഷേമനിധിഫണ്ട് തിരിമറി നടത്തിയും, ഉദ്യോഗസ്ഥ മേധാവികളുടെ താന്തോന്നിത്തത്തിന് വിധേയമാക്കിയും, എല്ലാ ക്ഷേമപദ്ധതികളും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാപാര മേഖലയിലും ഐടി മേഖലയിലും മറ്റും കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. തുച്ഛമായ വേതനംമാത്രം നല്കി തൊഴിലാളികളെ ചൂഷണംചെയ്യുകയാണ്. ജോലിസ്ഥിരത എന്നത് ഒരിടത്തുമില്ല. പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. സ്വകാര്യ ആശുപത്രികള്‍, അണ് എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയവയിലും കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം മൂകസാക്ഷിയാവുന്നു. കരാര്‍, പുറംജോലി സമ്പ്രദായം വ്യാപിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, ഐടി മേഖല, വ്യാപാര മേഖല എന്നിവിടങ്ങളിലെല്ലാം ഈ സ്ഥിതി വ്യാപിക്കുന്നു. റെയില്‍വേ, ടെലികോം തുടങ്ങിയ മേഖലകളിലും വിവിധ ജോലികള്‍ കരാര്‍ നല്കുന്നു. ജോലിസ്ഥിരതയില്ലാത്തതിനാല്‍, നിയമാനുസൃത അവകാശങ്ങള്‍പോലും ചോദിക്കാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. വികസനം സംബന്ധിച്ച് വികലമായ കാഴ്ചപ്പാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. "പുകക്കുഴല്‍ വ്യവസായം" വേണ്ട എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം, ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും പുറംതള്ളലാണ്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയുമില്ല. എമര്‍ജിങ് കേരളപോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു രൂപയുടെ കേന്ദ്ര നിക്ഷേപം പോലും നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല.<br /><br />അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കടുത്ത ആശങ്കയിലാണ്. സ്വകാര്യ-അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് മുടക്കി, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന, യുവതീ യുവാക്കളുടെ മുമ്പില്‍ ഒരു തൊഴിലവസരവും ഇല്ല. സംരംഭകത്വ വികസനമെന്ന വായ്ത്താരിയല്ലാതെ, പുതിയ തൊഴില്‍ സൃഷ്ടിക്കാനോ, നിലവിലുള്ള തൊഴില്‍ സംരക്ഷിക്കാനോ, യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. എല്ലാറ്റിനും പരിഹാരം സ്വകാര്യപങ്കാളിത്തം മാത്രമാണെന്ന വിനാശകരമായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്.<br /><br />വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി ചേര്‍ന്ന്, പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റ് പോംവഴികളില്ല.<br /><br />
*<br /><b>(സിഐടിയു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍നിന്ന്)</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-38529015685629413632014-05-31T07:00:00.001+05:302014-05-31T07:00:31.146+05:30പച്ചപ്പിനൊരു സല്യൂട്ട്<div dir="ltr" style="text-align: left;" trbidi="on">
ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുള്ള പാരിസ്ഥികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമാണ്. അവിടത്തെ പച്ചപ്പാകെ എരിച്ചുകളയാനും ജനജീവിതത്തെ വേരോടെ പറിച്ചെറിയാനും അങ്ങനെ ഭൂമിയുടെ ക്രയവിക്രയത്തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിനു കോടികള്‍ കൊയ്യാനുമുള്ള ഭൂമാഫിയാ വ്യവസായ ഗ്രൂപ്പിനും അവരുടെ സംരക്ഷകരായി അവതരിച്ച ഭരണാധികാരികള്‍ക്കും ഏറ്റ ആഘാതമാണിത്.<br /><br />ചട്ടങ്ങളും വ്യവസ്ഥകളും കാറ്റില്‍പറത്തിക്കൊണ്ടും വഴിവിട്ട് ഉത്തരവുകളിറക്കിക്കൊണ്ടും വ്യവസായ ഗ്രൂപ്പിനു മുമ്പില്‍ പച്ചപ്പരവതാനി വിരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെയുണ്ടായ വിമാനത്താവള നിര്‍മാണനീക്കത്തില്‍ തങ്ങള്‍ക്കല്ല പങ്ക് എന്നു വരുത്തിത്തീര്‍ക്കുന്ന വിധത്തില്‍ നടത്തിയ പ്രസ്താവനയെ എത്ര മിതത്വം പാലിച്ചാലും അപഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ.<br /><br />എല്ലാ നിയമങ്ങളും കെജിഎസ് ഗ്രൂപ്പിനു മുമ്പില്‍ വളയുന്നതാണ് നാം കണ്ടത്. ഏതോ അജ്ഞാത ശക്തി ബുള്‍ഡോസര്‍പോലെ തടസ്സങ്ങളെ ഇടിച്ചുനിരത്തി മുന്നോട്ടുപോവുന്നതാണ് കണ്ടത്. എംഎല്‍എയും എംപിയും സംസ്ഥാന മുഖ്യമന്ത്രിയും ഒക്കെ ആ അജ്ഞാതശക്തിയുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്ക്കുന്നതും കണ്ടു. ഏതാണ് ആ ശക്തി എന്ന അന്വേഷണങ്ങള്‍ കേന്ദ്ര ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന വസതിയുടെ ഇടനാഴികളിലേക്കുവരെ നീണ്ടു. ആരു തടഞ്ഞാലും വിമാനത്താവളം നിര്‍മിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ ധാര്‍ഷ്ട്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ ശക്തിക്കുമുമ്പില്‍ കോടതികള്‍പോലും ശിരസ്സു താഴ്ത്തുമോ എന്നു കേരളം ഭയപ്പെട്ടു. ഏതായാലും ആ ഭയത്തിന് അടിസ്ഥാനമില്ല എന്നു വ്യക്തമാക്കുന്നതായി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എല്ലാ വിളക്കുകളും അണയുന്നില്ല അധികാരത്തിന്റെ കൊടുങ്കാറ്റിലും എന്നു കാണുന്നത് ആശ്വാസകരമാണ്.<br /><br />"ഞാനൊന്നുമറിഞ്ഞില്ലേ" എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ പ്രതികരണം. വയലും നീര്‍ത്തടവും നികത്തുന്നത് കേന്ദ്രസര്‍ക്കാരില്‍നിന്ന് മറച്ചുവച്ചത് ഈ മുഖ്യമന്ത്രിയാണ്. പദ്ധതി റിപ്പോര്‍ട്ടുപോലും ലഭിക്കുംമുമ്പ് വിമാനത്താവളത്തില്‍ പത്തുശതമാനം ഓഹരി സര്‍ക്കാര്‍ എടുക്കുമെന്ന് നിശ്ചയിച്ചത് ഈ മുഖ്യമന്ത്രിയാണ്. വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നതും വിമാനത്താവളത്തിന് വേഗത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് കേന്ദ്രത്തിന് കത്തയച്ചതും ആ കത്തിന്റെ ഉള്ളടക്കം നിയമസഭയില്‍ നിന്നുപോലും മറച്ചുവച്ചതും ഈ മുഖ്യമന്ത്രിയാണ്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവയൊക്കെ ലംഘിക്കപ്പെട്ടപ്പോഴും അങ്ങനെ അനേകം ഏക്കര്‍ നിലം ആ വേളയില്‍ നികത്തിയപ്പോഴും നടപടി ഒഴിവാക്കിക്കൊടുത്തത് ഈ മുഖ്യമന്ത്രിയാണ്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിതന്നെയാണ്.<br /><br />സിവില്‍ ഏവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയവ ലംഘിച്ചത് കേന്ദ്രം കൈകെട്ടി നോക്കിനിന്നു. അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചുമതലയുള്ള മുഖ്യമന്ത്രിയാകട്ടെ മൗനം പാലിച്ചു. മൗനം സമ്മതം! ഏതായാലും ഹരിത ട്രിബ്യൂണലിന്റെ വിധി നിയമലംഘനങ്ങള്‍ അനുവദിച്ചുകൊടുത്ത യുപിഎ-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ളതു കൂടിയാണ്. പണശക്തികൊണ്ടും കേന്ദ്രത്തിലെ രാഷ്ട്രീയ സ്വാധീനംകൊണ്ടും എന്തും നേടാമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അഹന്തയ്ക്കേറ്റ ആഘാതവുമാണിത്. ഇങ്ങനെയൊക്കെ തടസ്സമുണ്ടാവാതിരിക്കാന്‍ കെജിഎസ് എല്ലാ ശ്രമവും നടത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ നടപടികള്‍ തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകപോലും ചെയ്തു. ആ ഘട്ടത്തില്‍ കമ്പനിയെ അനുകൂലിക്കുന്ന നിലപാട് അഡ്വക്കറ്റ് ജനറല്‍ കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന ഭരണാധികാരികളും കെജിഎസ് ഗ്രൂപ്പും ചേര്‍ന്നുള്ള ഒത്തുകളി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. യുഎന്‍ഡിപി ആറന്മുളയെ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതാണ്. പമ്പയുടെ തീരം, ഹരിതാഭ, ആറന്മുള വള്ളംകളി, ആറന്മുള കണ്ണാടി, പാര്‍ഥസാരഥി ക്ഷേത്രം എന്നിങ്ങനെ പലതുകൊണ്ടും കേരളീയ സംസ്കാരത്തിന്റെ പ്രതീകമായി ഉയര്ന്നുനില്ക്കുന്ന പ്രദേശമാണത്. ഈ പ്രദേശത്ത് വിമാനത്താവളമുണ്ടാക്കാന്‍ വേണ്ട മിക്കവാറും എല്ലാ അനുമതികളും നല്കാന് ഈ സാംസ്കാരിക, പാരിസ്ഥിതിക ഘടകങ്ങളൊന്നും അധികൃതര്‍ക്ക് തടസ്സമായില്ല. ആറാമത് ഒരു വിമാനത്താവളം ആവശ്യമുണ്ടോ, യാത്രക്കാരുടെ ലഭ്യത ഏതു വിധത്തിലാവും തുടങ്ങിയ കാര്യങ്ങളൊന്നും ശാസ്ത്രീയ പഠനങ്ങള്‍ക്കു വിധേയമാക്കുകപോലുമുണ്ടായില്ല. അത്യുന്നത തലങ്ങളിലെ രാഷ്ട്രീയ സ്വാധീനങ്ങളാണ് വിമാനത്താവളത്തിനുള്ള അനുമതി കിട്ടുന്നതിലെ തടസ്സങ്ങളെല്ലാം അപ്പപ്പോള്‍ ഇടപെട്ടു നീക്കിക്കൊണ്ടിരുന്നത്. ജനകീയ സമരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ തുടങ്ങിയവയൊക്കെ വ്യാപകമായി ഉണ്ടായെങ്കിലും അതൊന്നും തങ്ങളെ അലട്ടുന്നില്ല എന്ന മട്ടിലായിരുന്നു കമ്പനിക്കാര്. കിട്ടേണ്ട പല അനുമതികള്‍ കിട്ടിക്കഴിഞ്ഞില്ല എന്നതിലും അവര്‍ക്ക് അസ്വസ്ഥതയുണ്ടായില്ല. പാര്‍ലമെന്ററി സമിതികളുടെ തടസ്സവാദങ്ങള്‍പോലും സ്വാധീനങ്ങള്‍കൊണ്ട് മറികടന്ന് വനം-പരിസ്ഥിതി വകുപ്പുകളില്‍നിന്ന് പച്ചക്കൊടി നേടിയെടുക്കാന്‍ ഇവര്‍ക്ക് പ്രതിബന്ധമായില്ല. രണ്ടു വിമാനത്താവളങ്ങള്‍ക്കിടയില്‍ 150 കിലോമീറ്റര്‍ അകലം വേണമെന്ന വ്യവസ്ഥയും തടസ്സമായില്ല. എതിര്‍പ്പുകളില്‍ കഴമ്പില്ലെന്ന വിശദീകരണത്തോടെ ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്കിയ യുപിഎ സര്‍ക്കാര്‍ പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന തത്വത്തിനടിവരയിടുകയായിരുന്നു. ഏതായാലും ഹരിത ട്രിബ്യൂണലിന്റെ പരുന്ത് പണത്തിനുമേലെ പറന്നു എന്നു കാണുന്നത് ആഹ്ലാദകരമാണ്.<br /><br />സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കെജിഎസ് കമ്പനി ക്രമക്കേട് കാട്ടിയെന്ന് പൊതുമേഖലാ സ്ഥാപനമായ "കിറ്റ്കോ" കണ്ടെത്തിയതറിഞ്ഞിട്ടും അതിന്മേല് നടപടി നീക്കാതെ മടിച്ചുനിന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും. വയലും നീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ചും പദ്ധതി കിട്ടിയിട്ടുപോലും കേന്ദ്രത്തിന് അത് കൈമാറാതെ പൂഴ്ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ തിരിമറിക്ക് കൂട്ടുനില്‍ക്കലായി അത്. വിമാനത്താവള പ്രശ്നത്തില്‍ വ്യാപകമായി ചേരിതിരിവുണ്ടായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടി വേദികളില്‍പോലും കെജിഎസിനുവേണ്ടി വാദിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടത്.<br /><br />വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വനം-പരിസ്ഥിതി വകുപ്പിന് പരിസ്ഥിതി അനുമതിക്കായി കത്തയച്ചതെന്തിന് എന്നത് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. പദ്ധതിക്ക് മൂര്‍ത്തരൂപംപോലും ആകുന്നതിനുമുമ്പ് പത്തുശതമാനം ഓഹരി എടുക്കാമെന്നു നിശ്ചയിച്ചതിനു പിന്നിലെ "സഹായ മനോഭാവ"വും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഭാഗം കേന്ദ്രത്തിനുള്ള റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കിയതെന്തിന് എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്.<br /><br />ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയ മൂന്നുനാലു ചോദ്യങ്ങളുണ്ട്. യോഗ്യതയില്ലാത്ത ഏജന്‍സിയെക്കൊണ്ട് നടത്തിയ പരിസ്ഥിതി പഠനത്തിന് എന്തു വില, ജനങ്ങള്‍ക്കിടയില്‍ തെളിവെടുപ്പു നടക്കുകയുണ്ടായോ, വിദഗ്ധസമിതിയെ വച്ച് പരിശാധിപ്പിച്ചോ എന്നിവയാണവ. ഈ ചോദ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി മറുപടി പറയേണ്ട തരത്തിലുള്ള മുമ്പു സൂചിപ്പിച്ച ചോദ്യങ്ങള്‍കൂടി കേരളീയരുടെ മനസ്സില്‍ ഈ ഘട്ടത്തില്‍ മുഴങ്ങേണ്ടതുണ്ട്.<br />*<br />
<b>deshabhimani editorial 30-05-2014</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-9502673037086177382014-05-29T23:47:00.000+05:302014-05-29T23:47:00.682+05:30മലാപ്പറമ്പ്: ജനകീയപ്രക്ഷോഭത്തിന്റെ വിജയം<div dir="ltr" style="text-align: left;" trbidi="on">
ഒരു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാന്‍ 2013 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ നല്കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണ്. വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനം പിന്‍വലിച്ചു എന്നതുമാത്രമല്ല പൊതു സ്കൂളും അതിന്റെ ക്യാമ്പസും വിറ്റു കാശാക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ക്കുള്ള ഒരു താക്കീതു കൂടിയാണ് ഈ തീരുമാനം. കോടിക്കണക്കിന് രൂപ ലാഭത്തിനുവേണ്ടി മലാപ്പറമ്പ് എയുപി സ്കൂള്‍ രാത്രിയുടെ മറവില്‍ തകര്‍ത്തത് കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു. അതിനുശേഷം മലാപ്പറമ്പ്, കോഴിക്കോട് ഭാഗങ്ങളില്‍ രൂപപ്പെട്ട വന്‍ ജനകീയപ്രക്ഷോഭം സ്കൂളിനുവേണ്ടി രംഗത്തെത്തി. ഈ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രവിജയമായി മന്ത്രിസഭയുടെ തീരുമാനത്തെ കണക്കാക്കാം.<br /><br />139 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് മലാപ്പറമ്പ് എയുപി സ്കൂള്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സ്ഥാപനമാണിത്. സ്കൂളിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നതായിരുന്നു വാഗ്ദാനത്തില്‍ 16 വര്‍ഷം മുന്‍പാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുന്നത്. ഇതോടെയാണ് ഈ സ്കൂളിന്റെ തകര്‍ച്ച തുടങ്ങുന്നതും. പുതിയ മാനേജര്‍ അയാളുടെ ഭാര്യയടക്കം നാലഞ്ചുപേരെ അധ്യാപകരാക്കി. അവരുടെ ശമ്പളം "പ്രൊട്ടക്ഷന്‍" മുഖേന സര്‍ക്കാരില്‍നിന്ന് ഉറപ്പായപ്പോള്‍, അടുത്തശ്രമം സ്കൂളിനെ തകര്‍ക്കലായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളിനെ ശ്രദ്ധിക്കാതിരിക്കല്, കുട്ടികളെയും രക്ഷിതാക്കളെയും നിരുത്സാഹപ്പെടുത്തല്‍ എന്നിവയൊക്കെ പതിവായി.<br /><br />പുതിയ മാനേജര്‍ കൈവശപ്പെടുത്തുമ്പോള്‍ സ്കൂളില്‍ 300ലധികം കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴിത് 56 ആയി ചുരുങ്ങി. സ്കൂള്‍ എന്ന "ഭാരം" ഇല്ലാതാക്കി സ്ഥലം വിറ്റ് കാശാക്കാനുള്ള ശ്രമമാണ് മാനേജര്‍ പിന്നീട് നടത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് അനുവദിച്ചില്ല. സര്‍ക്കാര്‍ മാറിയതോടെ, സ്കൂള്‍ വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ശക്തികൂടി. പല സ്വന്തക്കാരെയും ഉന്നതഉദ്യോഗസ്ഥതലങ്ങളില്‍ അവരോധിക്കാനും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയുമെന്നായി. എന്നാല്‍, ജനപ്രതിനിധികളും, നാട്ടുകാരും, അധ്യാപകരും സ്കൂളിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി മുന്നിട്ടിറങ്ങി. സ്കൂളില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ വന്നപ്പോള്‍ സ്കൂള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിന്റെ ഫലമായി കുട്ടികള്‍ വര്‍ധിച്ചുപോകുമോ എന്ന് മാനേജര്‍ക്ക് ഭയം തുടങ്ങി. നാഷണല്‍ ഹൈവേയില്‍ നല്ല വില കിട്ടുന്ന ഭൂമിയായതിനാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു മാനേജരുടെ ലക്ഷ്യം. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന 2014 ജൂണ്‍ ഒന്നിന് മുന്‍പ് സ്കൂള്‍ കെട്ടിടം അവിടെ ഉണ്ടായിരിക്കരുതെന്നായിരുന്നു മാനേജരുടെ താല്‍പ്പര്യം. അതിനായി, ഏപ്രില്‍ 10ന് രാത്രി രണ്ടിന് സ്കൂള്‍ തകര്‍ത്തു. സ്കൂള്‍ തകര്‍ത്തതിനെതിരെ കുട്ടികളും രക്ഷിതാക്കളും ഒപ്പം ഒരു നാട് തന്നെയും രംഗത്ത് വന്നു. തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നു. റോഡ് ഉപരോധം, പിക്കറ്റിങ്, സര്‍വകക്ഷിയോഗം പ്രതിഷേധം ശക്തമായി. അതില്പിന്നെ, മാനേജര്‍ ഒളിവിലാണ്. ഒളിവില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്കുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നുമില്ല. മറുഭാഗത്ത്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്.<br /><br />2014 ജൂണ്‍ ഒന്നിന് "അധ്യയനവര്‍ഷം" തുടങ്ങുന്ന ദിവസംതന്നെ സ്കൂള്‍ ശക്തിയോടെയും സൗകര്യങ്ങളോടെയും നിലവില്‍ ഉണ്ടാകണം എന്ന സര്‍വകക്ഷിതീരുമാനം നടപ്പാക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും തീരുമാനിച്ചു. നിര്‍മാണം ആരംഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം. 20 ലക്ഷം രൂപയാണ് ചെലവ്. ജനങ്ങളുടെ ആവശ്യം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതാണ്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെങ്കില്‍, അതിന്റേതായ നടപടികള്‍ ആരംഭിക്കണം. എന്നാല്‍, മാനേജരെ എല്ലാരീതിയിലും സഹായിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.<br /><br />2013 നവംബര്‍ ഒന്നിന് സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാരാണ്. അതും ഉന്നതങ്ങളില്‍നിന്ന് നേരിട്ടുള്ള ഉത്തരവായിരുന്നു. മാനേജരുടെ സ്വന്തക്കാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ഒത്താശചെയ്തതും സര്‍ക്കാര്‍തന്നെ. ഇത്രയും സാംസ്കാരിക വിരുദ്ധമായ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടും, വിദ്യാഭ്യാസമന്ത്രി സ്കൂള്‍ സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. മാത്രമല്ല ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്കൂള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഇതെല്ലാം കൂട്ടിവായിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുന്നതിന്നായി നടത്തിയ ഒരു കടന്നാക്രമണമായി മലാപ്പറമ്പ് സ്കൂളിന്റെ തകര്‍ച്ചയെ കാണാം. സ്കൂള്‍ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ പല തലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമാണ്. എന്നാല്‍,വിദ്യാഭ്യാസമന്ത്രിയുടെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന പ്രസ്താവന ജനങ്ങളില്‍ സ്കൂളിന്റെ ഭാവിയെപ്പറ്റി ആശങ്കയിലാണ്്.<br /><br />വീടിനടുത്തുള്ള സ്കൂളില്‍ പുതുതായി പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ഒരു ശുഭാപ്തി വിശ്വാസം നല്‍കുന്നതിന് പകരം അവരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിയുടെ വാക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിനും, അത് പ്രതിനിധാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെയും നിരക്കാത്തതാണ്. എന്തായാലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാനുള്ള അശ്രാന്തപരിശ്രമത്തിലാണ് നാട്ടുകാരും അധ്യാപകരും രക്ഷാകര്‍തൃസമിതികളും ജനപ്രതിനിധികളുമെല്ലാം. മലാപ്പറമ്പ് ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത്. കേരളത്തില്‍ ഏതാണ്ട് 1500ലധികം സ്കൂളുകള്‍ കുട്ടികള്‍ കുറവാണെന്ന പേരില്‍ അടച്ചുപൂട്ടല്‍ അഥവാ വില്‍പ്പനഭീഷണിയിലാണ്. ഇതില്‍ ഒറ്റ സ്കൂള്‍മാത്രമുള്ള മാനേജര്‍മാര്‍ സ്കൂള്‍ വിറ്റ് കാശാക്കാനുള്ള വ്യഗ്രതയിലാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടമായതിനാല്‍ എല്ലാതലത്തിലും അഴിമതി നിത്യസംഭവമായി.<br /><br />മലാപ്പറമ്പ് സ്കൂളിലെ പുതുക്കിപ്പണിയലില്‍ സമൂഹം കാണിക്കുന്ന താല്‍പ്പര്യം, കേരളത്തിന്റെ സവിശേഷതകള്‍ പലതും ഇപ്പോഴും നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ്. പണം പിരിച്ച് സ്കൂള്‍ കെട്ടിടം പണിയുന്നത് സ്വകാര്യ മാനേജര്‍ക്ക് സമ്പത്ത് കൂട്ടാനല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍, ജൂണ്‍ ഒന്നിന് സ്കൂള്‍ കെട്ടിടം ഉണ്ടാകരുതെന്ന് ശഠിച്ച സ്കൂള്‍ മാനേജര്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും വെല്ലുവിളിയുമാണിത്. അവിടെ വയ്ക്കുന്ന ഓരോ കല്ലും ഒരു സമര സന്ദേശമാണ്. അതുകൊണ്ടുതന്നെ പണം കണ്ടെത്തി കെട്ടിടം നിര്‍മിക്കണം എന്നത് പ്രധാനമാണ്. പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകരുണ്ട്; പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളും. എന്നാലും അവര്‍ക്ക് സ്കൂളില്ല; അതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. അതാണ് വിദ്യാഭ്യാസ പ്രബുദ്ധമായ കേരളത്തിന്റെയും അതിന്റെ ഭാഗമായ മാലാപ്പറമ്പിന്റെയും ചിത്രം. ഈയൊരു സ്ഥിതി കേരളത്തില്‍, ആദ്യമായിരിക്കാം. അതുകൊണ്ടുതന്നെ അത് അവസാനത്തേതുമായിരിക്കണം. മറ്റൊരു മലാപ്പറമ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.<br /><br />*<br /><b>ടി പി കുഞ്ഞിക്കണ്ണന്</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-42954747910413610342014-05-29T21:46:00.003+05:302014-05-29T21:46:57.975+05:30തൃണമൂല്‍ അക്രമത്തിനെതിരെ ഒറ്റക്കെട്ടായി<div dir="ltr" style="text-align: left;" trbidi="on">
പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയുമുള്ള ക്രൂരമായ ആക്രമണം തുടരുകയാണ്. മെയ് 12ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷമുള്ള 15 ദിവസത്തിനകം വിവിധ ജില്ലകളില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള നിരവധി ആക്രമണങ്ങള്‍ നടന്നു. മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ക്ക് സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഈ ആഴ്ചത്തെ "പീപ്പിള്‍സ് ഡെമോക്രസി" പ്രസിദ്ധീകരിച്ചിട്ടുണ്ട്.<br /><br />തെരഞ്ഞെടുപ്പിനുശേഷം പെട്ടെന്നുണ്ടായതല്ല ഇത്. ആസൂത്രിതമായ ആക്രമണമാണ്. ഗ്രാമീണതലത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കുകയുംചെയ്ത പാര്‍ടി പ്രവര്‍ത്തകരെയും അനുയായികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണങ്ങള്‍. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്ത സാധാരണക്കാരെ പോലും വെറുതെവിട്ടില്ല.<br /><br />സിപിഐ എം എന്ന സംഘടനയെത്തന്നെ ഇല്ലാതാക്കുക ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിതവും പൈശാചികവുമായ ഈ ആക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. അക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇടതുപക്ഷമുന്നണിയെത്തന്നെ ഇല്ലാതാക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന ഭരണവിഭാഗത്തെയും പൊലീസിനെയും പക്ഷപാതപരമായി ഉപയോഗിക്കുന്നു.ആക്രമണത്തിന് വിധേയരായവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണ്. അക്രമികളാകട്ടെ സ്വതന്ത്രരായി വിലസുകയുംചെയ്യുന്നു.<br /><br />ഈ ആക്രമണപരമ്പരകള്‍ക്ക് തുടക്കമാകുന്നത് 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യാപകമായി. ഇതിന് ശേഷം 2011 മെയ് മാസത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 388 പേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ വധിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എവിടെയാണോ സിപിഐ എമ്മും ഇടതുപക്ഷമുന്നണിയും ജനപിന്തുണ തിരിച്ചുപിടിക്കുകയും അതിനായി പാര്‍ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് കണ്ടെത്തി അവിടങ്ങളിലാണ് തൃണമൂല്‍ ആക്രമണം നടന്നത്. ഇവിടങ്ങളിലെ സംഘടനയെത്തന്നെ ഇല്ലാതാക്കാനായി വീണ്ടും വീണ്ടും ആക്രമിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംഘടിതമായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.<br /><br />നിയമസഭാതെരഞ്ഞെടുപ്പ് നടന്ന 2011 മെയ് മാസത്തിന് ശേഷമുള്ള ആഴ്ചകളില്‍ 30 ഇടതുപക്ഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര് സിപിഐ എം പ്രവര്‍ത്തകരായിരുന്നു. രണ്ടുപേര്‍ ആര്‍എസ്പിക്കാരും. 23 വനിതകളെ ബലാല്‍സംഗം ചെയ്തു. 508 പേരെ മാനഭംഗപ്പെടുത്തി. 3785 പേര് പരിക്കേറ്റ് ആശുപത്രിയിലായി. 40,000 പേര്‍ക്ക് അവരുടെ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 758 പാര്‍ടി- ട്രേഡ് യൂണിയന്- ബഹുജനസംഘടനാ ഓഫീസുകള്‍ തകര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന 2013 ജൂലൈയ്ക്ക്് ശേഷവും ഈ ആക്രമണപരമ്പര തുടര്‍ന്നു. ജൂണ്‍ രണ്ടിനും ജൂലൈ 25നും ഇടയില്‍ 24 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ അവഗണിച്ച് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ മര്‍ദിക്കുകയും വധിക്കുകയുംചെയ്യുന്നു.<br /><br />ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ വധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 65 വയസ്സുകാരിയായ ബേല ഡേയാണ്. നദിയ ജില്ലയില്‍ സിപിഐ എം വളന്റിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് മക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ബേലയ്ക്ക്് ഗുരുതരമായി പരിക്കേറ്റത്. ബര്‍ദ്വാന്‍ ജില്ലയിലെ മാന്റേശ്വറില്‍ സിപിഐ എം പ്രവര്‍ത്തകനായ കാജള്‍ മല്ലിക്കിനെ അടിച്ചുകൊന്നു. കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി അഷിമീറ ബീഗമായിരുന്നു. സിപിഐ എമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമാണ് അഷിമീറ ബീഗം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങാതെ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ ജനങ്ങളെ സംഘടിപ്പിച്ചതിനാണ് അഷിമീറ ബീഗത്തെ വധിച്ചത്. തൃണമൂല്‍ ഗുണ്ടകള്‍ ബീഗത്തിന്റെ വീട് ആക്രമിച്ച് അവരെ കുത്തിക്കൊല്ലുകയായിരുന്നു. ഇതോടെ 2011ലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 157 ആയി.<br /><br />അഷിമീറ ബീഗത്തെ പോലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംവേണ്ടി ധീരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ധീരരായ ഈ സഖാക്കളെയാണ് ഇപ്പോള്‍ തൃണമൂല്‍ഗുണ്ടകള്‍ ആക്രമിക്കുന്നതും അവരുടെ ജീവിതംതന്നെ തകര്‍ക്കുന്നതും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പ്രവര്‍ത്തകരുടെ ജീവനോപാധികള്‍ തകര്‍ക്കുക എന്നത് തൃണമൂല്‍ ആക്രമണത്തിന്റെ മറ്റൊരു മുഖമാണ്. ചില മേഖലകളില്‍, പ്രത്യേകിച്ചും അസംഘടിതമേഖലയില്‍ ജോലിക്ക് പോകാന്‍ ഇവരെ അനുവദിക്കുന്നില്ല. പലയിടത്തും വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ബലപ്രയോഗത്തിലൂടെ തടയുന്നു. മറ്റ് ചിലയിടങ്ങളില്‍ അവരുടെ കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നു.<br /><br />പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനാധിപത്യത്തിനെതിരെയുള്ള ശക്തമായ ആക്രമണം മാത്രമല്ല, മറിച്ച് സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയും ഭീകരതയിലൂടെയും അടിച്ചമര്‍ത്തുകയെന്ന ഫാസിസ്റ്റ് ശ്രമമാണ് നടക്കുന്നത്. പാര്‍ടിയുടെയും ചെങ്കൊടിയുടെയും കൂടെനില്‍ക്കുന്ന ഗ്രാമീണദരിദ്രരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും വനിതകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമാണ് ഈ ആക്രമണത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത്.<br /><br />ഇപ്പോഴത്തെ പരമപ്രധാനമായ കടമ പാര്‍ടിയെ പ്രതിരോധിക്കുകയും കേഡര്‍മാരെ സംരക്ഷിക്കുകയുമാണ്. ജനാധിപത്യത്തിന് നേരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പോരാട്ടം പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷമുന്നണിയും മാത്രമല്ല മറിച്ച് രാജ്യത്തെ മൊത്തം പാര്‍ടിയുടെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും കടമയാണ്. ഫാസിസ്റ്റ് ആക്രമണത്തിനെതിരെ നടക്കുന്ന ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളുടെയും കടമയാണ്.<br /><br />*<br /><b>പ്രകാശ് കാരാട്ട്</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com1tag:blogger.com,1999:blog-2128859103258265367.post-54670155550159754422014-05-29T21:43:00.001+05:302014-05-29T21:43:32.029+05:30കശ്മീരിന്റെ പ്രത്യേക പദവി<div dir="ltr" style="text-align: left;" trbidi="on">
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.<br /><br />ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.<br /><br />ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന് ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.<br /><br />പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന് പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന് സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.<br /><br />ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.<br /><br />ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.<br />
*<br />
deshabhimani editorial</div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com1tag:blogger.com,1999:blog-2128859103258265367.post-67617613755499414662014-05-28T10:30:00.000+05:302014-05-28T10:30:08.788+05:30അപഹാസ്യമാക്കപ്പെടുന്ന തൊഴിലുറപ്പ് നിയമങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
തൊഴിലുറപ്പു പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ഏറെ ആശങ്കകളുണ്ടാക്കുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. സര്‍ക്കാരുകള്‍ ഇറക്കുന്ന ഉത്തരവുകള്‍ പലതും ഇതിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുതന്നെയാണ്. തൊഴിലുറപ്പു നിയമം 2005ല്‍ പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയതാണ്. അതിന്റെ ചെലവിലാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ഈ നിയമം ഇല്ലായ്മ ചെയ്യണമെങ്കില്‍ മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുപോയി പാസാക്കണം. അങ്ങനെ ഒരു സര്‍ക്കാര്‍ ചെയ്താല്‍ ആ സര്‍ക്കാരിന്റെയും അതിനെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ടികളുടെയും വാട്ടര്‍ലൂ ആയിരിക്കും സംഭവിക്കുക. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒറ്റയടിക്ക് തകര്‍ക്കാതെ നക്കിനക്കി കൊന്നുകൊണ്ടിരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലുറപ്പു തൊഴിലാളികളും തൊഴിലുറപ്പിന്റെ പ്രസക്തി മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്, പ്രതിരോധിക്കേണ്ടതുണ്ട്.<br /><br />28,21,435 കുടുംബമാണ് 2014 മാര്‍ച്ച് 31 വരെ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ 645 ജില്ലയിലായി 2,47,643 പഞ്ചായത്തില്‍ 13 കോടി കുടുംബം രജിസ്റ്റര്‍ചെയ്ത് കഴിഞ്ഞിട്ടുണ്ട്. 26,588.8 കോടി രൂപ 27,8134 ഗ്രാമങ്ങളിലെ ദരിദ്രകുടുംബങ്ങളിലേക്ക് അവരുടെ ജീവിതക്ലേശങ്ങളില്നിന്ന് അല്‍പ്പം രക്ഷപ്പെടാന്‍ ഒരു താങ്ങായി ലഭിച്ചിട്ടുണ്ട്. 219.7 കോടി തൊഴില്‍ദിനങ്ങള്‍ കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ചു. 46.3 ലക്ഷം കുടുംബത്തിന് 100 ദിവസം തൊഴില്‍ ലഭിച്ചു. 46 ദിവസമാണ് ദേശീയ ശരാശരി തൊഴില്‍ദിനങ്ങള്‍ പ്രദാനംചെയ്തത്.<br /><br />കേരളത്തില്‍ 80,851,619 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു. 1455.32 കോടി രൂപ തൊഴിലാളികള്‍ക്ക് വേതനമായി ലഭിച്ചു. 40,6422 കുടുംബത്തിനാണ് 100 ദിവസം തൊഴില്‍ കിട്ടിയത്. ഈ വസ്തുത ചൂണ്ടിക്കാട്ടിയത് തൊഴിലുറപ്പുരംഗത്ത് ആശാവകമായ പുരോഗതിയാണ് എന്ന അര്‍ഥത്തിലല്ല. മറിച്ച് വിലക്കയറ്റമടക്കമുള്ള ജീവിത ദുരിതത്തില്‍നിന്ന് അല്‍പ്പം സമാശ്വാസം ലഭിക്കാന്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കഴിയുന്നൂവെന്ന് ചൂണ്ടിക്കാണിക്കാനാണ്. ഇതില്‍ത്തന്നെ 349.13 കോടിരൂപ വേതനം നല്കുന്നതില് കുടിശ്ശിക വരുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച ക്രൂരതയും വലുതാണ്. ഇപ്പോഴും കുടിശ്ശിക പൂര്‍ണമായും കിട്ടാതെ തൊഴിലാളികള്‍ വേഴാമ്പലുകളെപ്പോലെ വേതനത്തിനായി കാത്തുനില്‍ക്കുകയാണ്.<br /><br />നിയമത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ തൊഴിലാളിക്ക് നിശ്ചിതസമയത്ത് കൂലി നല്കാന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് 1936(4-1936)ലെ പേമെന്റ് ഓഫ് വേജസ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്നതാണ്. പിഴപ്പലിശ നല്‍കാതെ സര്‍ക്കാരുകള്‍തന്നെ നിയമം കാറ്റില്‍പറത്തുകയാണ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആക്രോശിക്കുന്ന സര്‍ക്കാരാണ് തൊഴിലുറപ്പിന്റെ ആരാച്ചാരായി മാറുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളൊന്നും തൊഴിലുറപ്പു നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല, എന്നുമാത്രമല്ല നിയമത്തെ നഗ്നമായി മറികടക്കുന്നതുമാണ്. നിയമപ്രകാരം സര്‍ക്കാരാണ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് എന്നകാര്യം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.<br /><br />ദേശീയഗ്രാമീണ തൊഴിലുറപ്പു നിയമം 2005 അധ്യായം രണ്ടില്‍ ഒന്നാം ഉപവകുപ്പു പ്രകാരം തൊഴിലാളികള്‍ക്ക് നല്കുന്ന അവകാശം ഇപ്രകാരമാണ്. ""കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന ഗ്രാമപ്രദേശങ്ങളില്‍ അവിദഗ്ധതൊഴില്ചെയ്യാന് തയ്യാറുള്ള ഓരോകുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തികവര്ഷംനൂറില് കുറയാത്ത തൊഴില്‍ നല്‍കണം."" നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത് തൊഴില്‍കാര്‍ഡ് ലഭിച്ച കുടുംബങ്ങളില്‍ തൊഴില്‍ ആവശ്യപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുള്ളതാണ്. അതുകൊണ്ടുതന്നെ തൊഴില്‍ സൃഷ്ടിക്കേണ്ട ബാധ്യതയും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. തൊഴിലാളി അവര്‍ക്ക് ആവശ്യമായ തൊഴിലുണ്ടാക്കണമെന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. മറിച്ച് തൊഴിലുറപ്പ് ഗ്രാമസഭ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍തന്നെയാണ് തൊഴിലിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. ഈ സാഹചര്യത്തിലാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍പോലും ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി തടിതപ്പുന്നത്. സര്‍ക്കാര്‍ ഏതുതരം ഉത്തരവും ഇറക്കട്ടെ അതവരുടെകാര്യം. തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട തൊഴില്‍ ലഭിച്ചേമതിയാകൂ. അത് ലംഘിക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാരിനും അധികാരമില്ല. ഈ സാഹചര്യത്തില്‍ തൊഴില്‍ ലഭിക്കാന്‍ നിയമത്തില്‍ പറയുന്നതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ തൊഴിലിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ച് മുന്നോട്ട് പോകണം.<br /><br />നിയമത്തെയും മൂന്നാം അധ്യായം 7(1) പ്രകാരം അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ കൊടുക്കാത്ത സാഹചര്യത്തില്‍ തൊഴില്‍ രഹിതവേതനം തൊഴില്നല്കുന്നതുവരെ കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ തൊഴില്‍രഹിതവേതനം അധ്യായം 2ല്‍ 7(2) പ്രകാരം ആദ്യത്തെ 30 ദിവസത്തേക്ക് മിനിമം കൂലിയിലെ ഏറ്റവും കുറഞ്ഞത് നാലില്‍ ഒന്നും ബാക്കി ദിവസത്തേക്ക് പകുതിയും ആയിരിക്കണമെന്നും അനുശാസിക്കുന്നുണ്ട്. ഈ ബാധ്യത സര്‍ക്കാരിനുള്ളതാണ്. സര്‍ക്കാരിന്റെ ഇത്തരം കള്ളക്കളി അവസാനിപ്പിക്കുന്നതിന് തൊഴിലാളികളുടെ മുന്നില്‍ ഒറ്റ പോംവഴിയേയുള്ളൂ. അത് നിയമത്തില്‍ പറയുന്നതുപോലെ വ്യാപകമായി അപേക്ഷ സമര്‍പ്പിക്കുക എന്നതുതന്നെയാണ്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്.<br /><br />നിയമത്തെ നോക്കുകുത്തിയാക്കി തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി പ്രക്ഷോഭം അവശ്യമായി വന്നിരിക്കുന്നു. തൊഴിലുറപ്പു പദ്ധതി നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ ജീവിതമാണ്. അതു തകര്‍ക്കാന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല. നഗരപ്രദേശങ്ങളില്‍ തൊഴില്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പന്ത്രണ്ടര കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അത് ചെലവാക്കാതെ വകമാറ്റാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഗരസഭകളിലും കോര്‍പറേഷനുകളിലും അയ്യന്‍കാളി നഗരതൊഴിലുറപ്പു പദ്ധതി ഈ വര്‍ഷം നടപ്പാക്കിയേ മതിയാകൂ. മിനിമം വേതനം ജീവിത വിലസൂചികയെ അടിസ്ഥാനപ്പെടുത്തി വര്‍ധിപ്പിക്കണം.<br /><br />ജോലിസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ആക്കണം. ജോലിക്കിടെ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് നല്കുന്ന സാമ്പത്തികസഹായം കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലുമാക്കണം. കഴിഞ്ഞവര്‍ഷം നൂറുദിവസം തൊഴില്‍ ലഭിച്ചവര്‍ക്ക് ഓണത്തിനുമുമ്പ് 1000 രൂപയെങ്കിലും നല്‍കണം. പെന്ഷന്, ക്ഷേമനിധി എന്നിവ നടപ്പാക്കി സര്‍വോപരി കാര്‍ഷികമേഖലയെയും പരമ്പരാഗത തൊഴില്‍മേഖലയെയും പശുവളര്‍ത്തല്‍ അടക്കമുള്ള മൃഗപരിപാലന ക്ഷീരമേഖലയെയും തൊഴിലുറപ്പിനു കീഴില്‍ കൊണ്ടുവരണം. തൊഴില്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണം.<br /><br />*<br /><b>എം വി ബാലകൃഷ്ണന്</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com1tag:blogger.com,1999:blog-2128859103258265367.post-41631170391201391152014-05-28T00:20:00.000+05:302014-05-28T00:20:09.815+05:30ആര്‍എസ്എസിന്റെ അധികാരപര്‍വം<div dir="ltr" style="text-align: left;" trbidi="on">
ആര്‍എസ്എസിന് സമ്പൂര്‍ണ നിയന്ത്രണമുള്ള രാഷ്ട്രീയ പാര്‍ടിയുടെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ആര്‍എസ്എസ് നിയോഗപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ്. ദശകങ്ങളായി ബിജെപിയെ നയിച്ച അദ്വാനിയെ കടത്തിവെട്ടി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലും ആര്‍എസ്എസിന്റെ വിധി തീര്‍പ്പുണ്ടായിരുന്നു. നരേന്ദ്രമോഡിയാണ് ബിജെപിയിലെ അവസാന വാക്ക് എന്ന് ധരിച്ചാല്‍ തെറ്റി. അവസാന വാക്ക് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസ് മാത്രമാണ്.<br /><br />1920കളില്‍ ഇറ്റലിയില്‍ മുസോളിനി അധികാരത്തിലെത്തി. ഗുജറാത്ത് മാതൃകയെന്ന പ്രചാരണംപോലെ മുസോളിനിയുടെ അപദാനങ്ങള്‍ അക്കാലത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. സമയം തെറ്റിയോടിയിരുന്ന തീവണ്ടികള്‍ കൃത്യമായി ഓടാന്‍ തുടങ്ങിയതാണ് മുസോളിനിയെ വാഴ്ത്താന്‍ പറഞ്ഞിരുന്ന പല കാര്യങ്ങളില്‍ ഒന്ന്. തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കിയെന്നതായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലര്‍ പ്രചരിപ്പിച്ചിരുന്നത്. യുപിഎയുടെ കാലത്ത് അകലെനിന്ന് ആരോ ചരടുവലിക്കുന്ന യന്ത്രപ്പാവ പോലുള്ള പ്രധാനമന്ത്രിയായി ധരിക്കപ്പെട്ടിരുന്ന മന്മോഹന് സിങ്ങിന്റെ ഭരണമില്ലായ്മയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അവതരിച്ച മിശിഹായായാണ് നരേന്ദ്രമോഡി വാഴ്ത്തപ്പെട്ടത്. 1929-30കളില്‍ ലോകത്തെ ഗ്രസിച്ച ആഗോളമാന്ദ്യകാലത്തെ അതിജീവിക്കാന്‍ മൂലധനശക്തികള്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയരൂപങ്ങളായിരുന്നു മുസോളിനിയും ഹിറ്റ്ലറും. 2008 മുതല്‍ ലോകത്തെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും വീണ്ടെടുപ്പ് സാധ്യമായിട്ടില്ലാത്തതുമായ മാന്ദ്യത്തിന് ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ പരിഹാരശ്രമത്തിന്റെ രാഷ്ട്രീയരൂപമാണ് നരേന്ദ്രമോഡി. മന്മോഹന് സിങ് ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ല. ഇന്ത്യന്‍ ജനഹിതത്തെ ഒട്ടും മാനിക്കാതെ, മൂലധനശക്തികളുടെ എന്തെല്ലാം ഇംഗിതങ്ങളാണ് മന്മോഹന് സിങ് നടപ്പാക്കിയത്. പെട്രോള്‍-ഡീസല്‍-പഞ്ചസാര എന്നിവകളുടെ വിലനിയന്ത്രണം മൂലധനശക്തികള്‍ക്ക് കാഴ്ചവച്ചതും, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതും, പൊതുവിതരണം തകര്‍ത്തതും, പാചകവാതക വില ഉയര്‍ത്തിയതും സബ്സിഡി എടുത്തുകളഞ്ഞതും, ബാങ്ക്-പൊതുമേഖലാ വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും ഉള്‍പ്പെടെ മൂലധന ശക്തികളുടെ ഏതുകാര്യം നടത്താനും ഭരണമില്ലായ്മയെന്ന പ്രശ്നം യുപിഎയുടെ കാലത്ത് ഉണ്ടായിട്ടേയില്ല. മൂലധനശക്തികള്‍ എക്കാലത്തും മന്മോഹന് സിങ്ങിനോടും കോണ്‍ഗ്രസിനോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, മൂലധനത്തിന് വികാരങ്ങളില്ല.<br /><br />ലാഭം മൂന്നിരട്ടിയായാല്‍ യജമാനനെത്തന്നെ കഴുവേറ്റാന്‍ മൂലധനം മടികാട്ടുകയില്ല&ൃറൂൗീ;എന്ന് കാള്‍മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണമില്ലായ്മ എന്ന മിഥ്യയെ പ്രചാരണപരമായി ഉയര്‍ത്തിക്കാട്ടി ശക്തനായ ഭരണാധികാരിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന പ്രചാരണതന്ത്രങ്ങളാണ് കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. മന്മോഹന് സിങ്ങിനെക്കൊണ്ട് മൂലധനശക്തികള്‍ ചെയ്യിച്ചുവന്ന ആഗോളവല്‍ക്കരണ നടപടികള്‍ ജനങ്ങളിലുണ്ടാക്കിയ വെറുപ്പിനെ, തീവ്ര വലതുപക്ഷത്തെ ഉപയോഗിച്ച് കൊയ്തെടുക്കുകയെന്ന മൂലധനശക്തികളുടെ അജന്‍ഡയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. തങ്ങളുടെ അരുമയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ദയം കൈയൊഴിയാനും തങ്ങളുടെ ഇപ്പോഴത്തെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കായി ബലികൊടുക്കാനും ഒരു മടിയുമില്ലെന്ന് ഇന്ത്യന്‍ മുതലാളിത്തം തെളിയിച്ചു. അങ്ങനെ കഴുവേറ്റപ്പെട്ട പഴയ യജമാനന്റെ പ്രതിരൂപംമാത്രമാണ് രാഹുല്‍ഗാന്ധി. പുതിയ യജമാനന്റെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് സാര്‍ഥവാഹകസംഘം മുന്നേറുന്നതാണ് മോഡിയെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.<br /><br />ബിജെപിയും മോഡിയും 31 ശതമാനം വോട്ടുമാത്രമാണ് നേടിയത്. അര്‍ഹതയ്ക്കപ്പുറം അനുമോദനങ്ങള്‍ ചൊരിയുമ്പോള്, പുതിയ ഭരണസംവിധാനത്തിലെ ആര്‍എസ്എസിന്റെ പങ്ക് വിസ്മരിക്കരുത്. ജനാധിപത്യങ്ങളിലെ ജനവിധിയെ അംഗീകരിച്ചുകൊടുക്കുകയെന്നത് രാഷ്ട്രീയമര്യാദയാണ്. അതിന്റെ പേരില്‍ ആര്‍എസ്എസിന്റെ പ്രഹരശേഷിയെ കുറച്ചുകാണുന്നതാണ് വലിയ അപകടം.<br /><br />1925 സെപ്തംബറില്‍ നാഗ്പുരില്‍ ജന്മമെടുത്ത ആര്‍എസ്എസ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ തല്‍പ്പരരായിരുന്നില്ല. വിദേശ ഭരണാധികാരികളെയല്ല വിദേശികളെന്ന് മുദ്രകുത്തുന്ന മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയാണ് നേരിടേണ്ടതെന്ന, ഗോള്‍വാള്‍ക്കറുടെ &ഹറൂൗീ;വിചാരധാരയാണ് അക്കാലത്ത് ആര്‍എസ്എസ് നടപ്പാക്കിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്ക് എതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോഡി ആക്രോശിക്കുകയുണ്ടായി. ബംഗ്ലാദേശില്‍നിന്നു വരുന്ന ഹിന്ദുക്കള്‍ക്ക് സ്വാഗതമരുളുകയുംചെയ്തു. ഹെഗ്ഡേവാറിന്റെ പിന്‍ഗാമിയായ ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിനു ചേരുന്ന വാക്കുകളാണ് മോഡിയുടെ ഈ പ്രസംഗത്തില്‍ കാണാനാകുന്നത്.<br /><br />ഗോള്‍വാള്‍ക്കറുടെ നിര്‍ദേശമനുസരിച്ച് 1951 ഒക്ടോബര്‍ 21നാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം എന്ന രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത്. 1977ല്‍ ജനതാപാര്‍ടിയില്‍ ലയിച്ച ജനസംഘം, 1980 ഏപ്രില്‍ 5നാണ് ഭാരതീയ ജനതാ പാര്‍ടിയായി പുനര്‍ജനിച്ചത്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റും 7.4 ശതമാനം വോട്ടും ലഭിച്ച ബിജെപി 1989ല്‍ 89 സീറ്റും 11.4 ശതമാനം വോട്ടും നേടി. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 120 സീറ്റും 20.11 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാഷ്ട്രീയമായി ഏറെ ഒറ്റപ്പെട്ടുവെങ്കിലും, 1996ല്‍ 161 സീറ്റും 21.24 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1998ല്‍ 180 സീറ്റായി നില ഉയര്‍ന്നു. 26.6 ശതമാനം വോട്ടാണ് എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്. 1999ല്‍ 182 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടിങ് ശതമാനം 23.7 ആയി കുറഞ്ഞു. 2004ല്‍ ബിജെപി മുന്നണി സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ പുറത്താക്കിയത് ബിജെപിയുടെ ഭരണമികവ്&ൃറൂൗീ;ബോധ്യപ്പെട്ടതിനാലാണ്. വാജ്പേയി-അദ്വാനി ദ്വന്ദ്വത്തിന്റെ ജനാധിപത്യപരമായ നാട്യങ്ങള്‍ കൊണ്ട് കിതച്ചുനിന്ന ബിജെപിയെ 31 ശതമാനം വോട്ടിലേക്കും അവരുടെ കാലത്തുനിന്ന് നൂറു സീറ്റുകള്‍ അധികം നേടി കേവല ഭൂരിപക്ഷത്തിലേക്കും നയിക്കാനായിയെന്നതിന് നരേന്ദ്രമോഡിക്ക് അഭിമാനിക്കാം. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ ഫലമായി വര്‍ഗീയതയുടെ വിളവെടുപ്പിന് ചാലുകീറിയൊരുക്കപ്പെട്ട പുതിയ മണ്ണിലാണ് മോഡി ഭരണത്തെപ്പറ്റിയുള്ള കെട്ടുകഥകള്‍ക്കുമേല്‍, ശക്തനായ ഭരണാധികാരിയെന്ന ബിംബവല്‍ക്കരണം നടത്തപ്പെട്ടത്. ഹിന്ദു-മുസ്ലിം ദ്വന്ദ്വമെന്ന സാമ്പ്രദായിക രീതികള്‍ക്കു പകരം ഹിന്ദുമതത്തിലെതന്നെ ജാതിയെ അടിസ്ഥാനമാക്കി ജാട്ട് -മുസ്ലിം ഭിന്നതയെന്ന നിലയില്‍ വര്‍ഗീയ ലഹളയ്ക്ക് പുത്തനാവിഷ്കാരം നല്കുന്നതില് മുസഫര്‍പുരില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ജാതിയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്ന ബൂര്‍ഷ്വാ രീതിക്ക് പുതിയ മാനം നല്കി, ജാതിശക്തിയെ ഏകീകരിച്ച് വര്‍ഗീയ കലാപത്തിനുപയോഗിക്കുക എന്നതിലേക്ക് ഉത്തരേന്ത്യയെ മാറ്റിയെടുത്തതാണ് ബിജെപിയുടെ വിജയത്തിന്റെ രസതന്ത്രമായി മാറിയത്. ബിജെപിക്കാരുടെ സ്തുതിഗീതങ്ങളില്‍ മോഡി ശ്രീരാമനാണെങ്കില്‍ അമിത്ഷാ ലക്ഷ്മണനാണ്. അമിത്ഷായുടെ യുപി ദൗത്യത്തില്‍ അവിടെ അവതരിപ്പിക്കപ്പെട്ടത് ഒരു ജനാധിപത്യ ബദലായിരുന്നില്ല. മുസഫര്‍ നഗര്‍ കലാപവും അതില്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ഹതാശരായ മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥയിലുമാണ്, മോഡിമാജിക് (യഥാര്‍ഥത്തില്‍ അമിത്ഷാ) യുപിയില്‍ വിജയം കണ്ടത്. മതന്യൂനപക്ഷങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ് അതീവ ദുര്‍ബലമാക്കപ്പെട്ട ഈ ജനവിധി, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഗുണകരമായ ഉണര്‍വാണെന്ന് കടുത്ത ശുഭാപ്തിവിശ്വാസികള്‍പോലും തെറ്റിദ്ധരിക്കയില്ല. അസമിലെ 4 ജില്ലകളില്‍ നടന്ന തീവ്രമായ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ ധ്രുവീകരണ പ്രക്രിയക്ക് ആക്കം കൂട്ടി. എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും വീണ വഴികളിലൂടെയാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതെന്ന് വിജയപീഠത്തിലേറുമ്പോള്‍ ഊറി വീണ മോഡിയുടെ സന്തോഷക്കണ്ണീരില്‍ നാം മറന്നുപോകരുത്.<br /><br />മതനിരപേക്ഷതയും ഇടതുപക്ഷവുമൊക്കെ മോഡിതരംഗത്തില്‍ പരാജിതരായിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. നേതാക്കളെ വിചാരണചെയ്യാന്‍ പ്രതിക്കൂടുകള്‍ ഒരുക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളാണ്, പരാജയപ്പെട്ടത് എന്നതു മാത്രം സമര്‍ഥമായി മറച്ചുവയ്ക്കപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി പോരടിക്കുന്ന ഇടതുപക്ഷത്തിന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ മുതലെടുക്കാനായിട്ടില്ല എന്നത് വാസ്തവം. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകള്‍ ആഴത്തിലുള്ള വിശകലനം അര്‍ഹിക്കുന്നതുമാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് ജനരോഷത്തിന്റെ ഗുണഫലങ്ങള്‍ റാഞ്ചാനായിയെന്നത് സത്യമാണെങ്കിലും, മന്മോഹനേക്കാള് മെച്ചപ്പെട്ടതൊന്നും മോഡിയുടെ സാമ്പത്തിക നയങ്ങളില്‍ പ്രതീക്ഷിക്കരുത്. ജനങ്ങളെ വിഭജിക്കുന്നതിന്റെ രാഷ്ട്രീയകലയില്‍, പുതിയ അടവുകളുമായി ഫാസിസം നിലനില്‍ക്കാനോ മുന്നേറാനോ ശ്രമിക്കും. ആര്‍എസ്എസിന്റെ അധികാരപര്‍വം ആരംഭിക്കുന്നതേയുള്ളു. മോഡിയുടെ വ്യക്തിപ്രഭാവത്തേക്കാളും ഫാസിസത്തിന്റെ തന്ത്രങ്ങളെക്കാളുമെല്ലാമുപരി യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനും മറ്റ് ദുര്‍നയങ്ങള്‍ക്കുമെതിരായ ജനരോഷത്തിലാണ് ബിജെപിയുടെ വിജയത്തിന്റെ വഴിയൊരുക്കപ്പെട്ടത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു ഭരണവിരുദ്ധ വികാരത്തള്ളലില്‍ ബിജെപി ജനവിധിക്ക് കീഴ്പ്പെട്ടുകൊടുക്കുമെന്ന് ധരിക്കരുത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിലും വികാരങ്ങളുയര്‍ത്തി ഉന്മാദത്തിലേക്ക് നയിക്കുന്നതിനും ഫാസിസത്തിനുള്ള കഴിവുകള്‍ അപാരമാണ്. ഫാസിസത്തിനെതിരായ സമരത്തിലാണ് ഇനി ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷത്തിനും അതില്‍ വഹിക്കാനുള്ള പങ്ക് ചരിത്രപരമായിത്തന്നെ നിര്‍ണയിക്കപ്പെട്ടതാണ്. പ്രസക്തി നഷ്ടപ്പെട്ടുവെന്ന ശകാരങ്ങള്‍ കേട്ട് അരങ്ങൊഴിയാനല്ല, സമൂഹത്തിലെ വൈരുധ്യങ്ങളെ കണ്ടറിഞ്ഞ് ജനപക്ഷ രാഷ്ട്രീയത്തെ വികസിപ്പിക്കുകയെന്നതിലാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ദൗത്യം കുടികൊള്ളുന്നത്.<br /><br />*<br /><b>അഡ്വ. കെ അനില്‍കുമാര്‍</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-39914054194301721992014-05-28T00:17:00.002+05:302014-05-28T00:17:53.056+05:30പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുക<div dir="ltr" style="text-align: left;" trbidi="on">
കോര്‍പറേറ്റ് നിയന്ത്രിത മുതലാളിത്ത വികസനവഴി കഴുത്തറുപ്പന്‍ ലാഭത്തിന്റേതാണ്. ലാഭമല്ലാതെ മറ്റൊന്നിനും അവിടെ മൂല്യമില്ല. പ്രകൃതിയും കൃഷിയും വ്യവസായവും ലാഭംനോക്കികളുടെ കൈയിലകപ്പെടുമ്പോള്‍ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക സന്തുലനവും ക്രൂരമായി അവഗണിക്കപ്പെടുന്നു. വര്‍ത്തമാനകാലത്ത് പാരിസ്ഥിതികപ്രശ്നങ്ങള്‍ ലോകത്തെയാകെ ഗ്രസിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണത്തിന് വാതില്‍ തുറന്നിടുന്ന നവ ലിബറല്‍നയങ്ങളുടെ ഉല്‍പ്പന്നവുമാണത്. അത് പരിസ്ഥിതിയെമാത്രമല്ല, കൃഷിയെയും കൃഷിക്കാരെയും ജനജീവിതത്തെയാകെയും ബാധിക്കുന്നു. വികസനത്തിനും വ്യവസായവല്‍ക്കരണത്തിനുമെന്ന പേരില്‍ കൃഷിഭൂമി വന്‍തോതില്‍ ഏറ്റെടുക്കുന്നു. അവശേഷിക്കുന്ന കൃഷിഭൂമി അശാസ്ത്രീയവും നിരുത്തരവാദപരവുമായി വളവും കീടനാശിനികളും ചെന്നുചേരുന്നതിലൂടെ വിഷമയമാകുന്നു. അത് പച്ചപ്പുകളുടെ വളര്‍ച്ച തടയുകയും ജലക്ഷാമത്തിലേക്കും മരുവല്‍ക്കരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ നിയമവിരുദ്ധ ഖനവും വായു- ജല മലിനീകരണവുമടക്കം പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിലൊന്നും കണ്ണുപായിക്കാതെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളാക്കാനുള്ള ഇടപെടലാണ് കോര്‍പറേറ്റുകളുടേത്.<br /><br />കൃഷിച്ചെലവിലെ കുത്തനെയുള്ള വര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കുത്തകവല്‍ക്കരിക്കപ്പെട്ട വിപണിയും അവധിവ്യാപാരത്തിലെ ചതിക്കുഴികളും കൃഷിക്കാരെ കൃഷിയില്‍നിന്ന് അകറ്റുകയാണ്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് നിരന്തരഭീഷണിയായി തുടരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാരിന് മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. തത്വദീക്ഷയില്ലാത്ത ജലചൂഷണം രാജ്യത്തിന്റെ ഭൂഗര്‍ഭ ജലസ്രോതസ്സുകളെ വറ്റിക്കുകയാണ്. ശാസ്ത്രീയമോ പ്രായോഗികമോ ആയ ജലവിഭവനിയന്ത്രണ സംവിധാനം എവിടെയുമില്ല. ശുദ്ധജലശേഖരണവും മലിനജലശുദ്ധീകരണവും അടക്കമുള്ള മാര്‍ഗങ്ങള്‍ ഗൗരവമായി പരീക്ഷിക്കപ്പെടുന്നില്ല. പകരം ശുദ്ധജലവിതരണംപോലും ലാഭക്കച്ചവടമാക്കി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നദികളുടെ സംയോജനം, വഴിതിരിച്ചുവിടല്‍ തുടങ്ങിയ നടപടികളിലൂടെ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതമാര്‍ഗത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.<br /><br />കൂടുതല്‍ ഉല്‍പ്പാദനത്തിനുവേണ്ടി നടത്തുന്ന ക്രമരഹിതമായ വളം- കീടനാശിനി പ്രയോഗം കൃഷിച്ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ മലിനീകരണത്തിനും നിരവധി അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച ഭീകരാവസ്ഥ നമുക്കുമുന്നിലുണ്ട്. കര്‍ഷകരുടെയും ജനങ്ങളുടെയാകെയും ആരോഗ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വിപണിയില്‍ ലഭിക്കുന്ന ഫലമൂലാദികള്‍. ഈ വിഷവസ്തുക്കളുടെ അപകടം സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. കാര്‍ഷികരാജ്യമെന്ന് അഭിമാനംകൊള്ളാറുള്ള ഇന്ത്യയില്‍ വളത്തിന്റെ യുക്തിഭദ്രമായ ഉപയോഗമോ ജൈവവളങ്ങളുടെ വ്യാപനമോ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാത്ത സുസ്ഥിരമായ ശാസ്ത്രീയ കൃഷിസമീപനത്തിന്റെ പുരോഗതിയോ ഉറപ്പാക്കപ്പെടുന്നില്ല. അതുസംബന്ധിച്ച് ദേശീയതലത്തില്‍ നയരൂപീകരണം ഉണ്ടാകുന്നില്ല. അമിതലാഭം ലക്ഷ്യമിട്ടുള്ള അഗ്രി ബിസിനസാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുംവിധം ജൈവവൈവിധ്യനിയമത്തിന്റെ പരിധിയില്‍നിന്ന് നിരവധി വിളകളെ ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെ വന്‍കിട അഗ്രി ബിസിനസ് കമ്പനികള്‍ക്ക് ലാഭംകൊയ്യാനും പേറ്റന്റ് നേടാനുമുള്ള വാതിലുകളാണ് തുറന്നിടുന്നത്. വനംകൊള്ള വ്യാപകമാണ്. ധാതുലവണങ്ങള്‍ നിയന്ത്രണമില്ലാതെ ചൂഷണംചെയ്യപ്പെടുന്നു.<br /><br />അമിതലാഭം ലക്ഷ്യംവച്ചുള്ള നിയമവിരുദ്ധ ഖനവും കല്ലെടുപ്പും മരംവെട്ടും അനധികൃത നിര്‍മാണവും തടയാന്‍ ഇടപെടലുകളുണ്ടാകുന്നില്ല. പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റ് മുതലാളിത്തത്തിന് കൊള്ളയടിക്കാനുള്ളതല്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍പ്പ് സാധ്യമല്ല. മനുഷ്യന് പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ തന്റെ ജീവിതപുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മനുഷ്യന് തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നത്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതാണ് ഒരു പ്രശ്നമെങ്കില്‍, പ്രകൃതിസംരക്ഷണത്തിന്റെ മറവില്‍ മനുഷ്യന്റെ ജീവിതസ്വാതന്ത്ര്യംപോലും ഇല്ലാതാക്കാനുള്ള ഭ്രാന്തന്‍ശ്രമങ്ങള്‍ മറുവശത്തും നടക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടടക്കമുള്ള അത്തരം രീതികളും കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്നതാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും കൃഷിയെയും കര്‍ഷകനെയും മാനവരാശിയെ ആകെയും സംരക്ഷിക്കാനുള്ള മുന്‍കൈ ഉയര്‍ന്നുവരേണ്ടത് ഈ സാഹചര്യത്തിന്റെ ആവശ്യമാണ്. 2014ലെ ലോക പരിസ്ഥിതിദിനം (ജൂണ്‍ അഞ്ച്) പരിസ്ഥിതി- കൃഷി സംരക്ഷണദിനമായി ആചരിക്കാനുള്ള അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം അതുകൊണ്ടുതന്നെ ശ്ലാഘനീയമായ മുന്‍കൈയാണ്. കിസാന്‍സഭയുടെ ആഹ്വാനം ജനങ്ങളാകെ ഏറ്റെടുക്കേണ്ടതുണ്ട്.<br />
*<br />
<b>ദേശാഭിമാനി മുഖപ്രസംഗം</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-18200726284787048802014-05-25T23:20:00.000+05:302014-05-25T23:20:09.789+05:30ഫാസിസം പടിവാതിലില്‍<div dir="ltr" style="text-align: left;" trbidi="on">
"ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും" -ഗിരിരാജ് സിങ് നെവാഡ ബിജെപി എംപി.<br /><br />"ജൂതര്‍ക്കെതിരെയുള്ള എന്റെ നടപടി ദൈവത്തിന്റെ വിധിപ്രകാരമാണ്" -ഹിറ്റ്ലര്‍.<br /><br />"ദൈവം ചിലരെ വിഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കും. ഈ പ്രവൃത്തിക്കായി ദൈവമാണ് എന്നെയും തെരഞ്ഞെടുത്തിട്ടുള്ളത്" -മോഡി.<br /><br />മതനിരപേക്ഷ ഇന്ത്യക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് വരുന്നതെന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ട് വയസ്സ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി തുടങ്ങി 2002ല്‍ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയരുക സ്വാഭാവികം. സ്വന്തം രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ സ്വേഛാധിപത്യപരമായി ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നേതാവാണ് മോഡിയെന്ന്, അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ തന്നെ പറയുന്നു. ഗുജറാത്തില്‍ ആര്‍എസ്എസിന്റെ നോമിനിയായി, സംസ്ഥാന ബിജെപിയുടെ സംഘടനാകാര്യങ്ങള്‍ നോക്കുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേളമുതലാണ് വര്‍ഗീയ ലഹളകളിലൂടെ അധികാരം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോഡി തെളിയിച്ചത്. ഹിന്ദുത്വശക്തികള്‍ക്ക് ഗുജറാത്തില്‍ ആഴത്തില്‍ വേരുകള്‍ നല്കിയ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇക്കാലത്തായിരുന്നു. 208 പേര് കൊല്ലപ്പെട്ട 1985 ലെയും 219 പേര് കൊല്ലപ്പെട്ട 1990 ലെയും 441 പേര് കൊല്ലപ്പെട്ട 1992 ലെയും വര്‍ഗീയ കലാപങ്ങള്‍. 2002 ലെ വംശഹത്യയില്‍ രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്.<br /><br />മുസോളിനിയുടെയും ഹിറ്റ്ലറുടെയും വരവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവതരിപ്പിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണം. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ അമിത്ഷാ പറഞ്ഞപ്പോഴും ഗിരിരാജ് സിങ് മോഡിവിരുദ്ധരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോഴും ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് മുസ്ലിങ്ങള്‍ വീട് വാങ്ങുന്നത് തടയുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോഴും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി. അതിനെതിരെ നടപടിയെടുക്കാത്ത പാര്‍ടിയാണ് ബിജെപി.<br /><br />മോഡിയുടെ വളര്‍ച്ചയിലുടനീളം എതിര്‍ക്കുന്നവരെ വെട്ടിനിരത്തുക എന്ന ഫാസിസ്റ്റ് രീതികാണാം. തന്നേക്കാള്‍ ബിജെപിയിലും ആര്‍എസ്എസിലും മുതിര്‍ന്നവരായ ശങ്കര്‍സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും ഒതുക്കിയാണ് മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായാത്. ആദ്യം കേശുഭായ് പട്ടേലിനെ ഉപയോഗിച്ച് വഗേലയെ പുകച്ച് പുറത്തു ചാടിച്ചു. കേന്ദ്രനേതൃത്വത്തെ ഉപയോഗിച്ചാണ് കേശുഭായ് പട്ടേലിനെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. തനിക്കെതിരെ ഗുജറാത്തില്‍ നിലകൊണ്ട ഹരേന്‍ പാണ്ഡ്യ, ഗോര്‍ധന്‍ സദാഫിയ, സഞ്ജയ്ജോഷി എന്നിവരെയും ഒതുക്കി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷനില്‍ മോഡിക്കെതിരെ തെളിവ് നല്‍കിയതിനാണ് ഹരേന്‍ പാണ്ഡ്യയെന്ന പ്രമുഖ ബ്രാഹ്മണ നേതാവിനെ ആദ്യം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോഡിക്ക് നിയമസഭയിലെത്താന്‍ എല്ലിസ്ബ്രിഡ്ജ് മണ്ഡലം നല്‍കാത്ത ഹരേന്‍ പാണ്ഡ്യക്ക് 2002 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ വധിച്ചുവെന്നും ആരോപണമുയര്‍ന്നു. പാണ്ഡ്യയുടെ പിതാവ് വിത്തല്‍ഭായിയാണ് ഈ ആരോപണമുയര്‍ത്തിയത്. ആര്‍എസ്എസിന് ഇഷ്ടപ്പെട്ട നേതാവായ പാണ്ഡ്യയെ ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള ഫാക്സ് കൈപ്പറ്റിയ ദിവസമാണ്് ഈ കൊലപാതകം നടന്നത്. ഒരു സ്ത്രീയുമായുള്ള വിവാദ സിഡി പുറത്തിറക്കിയാണ് ബിജെപി സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയെ ഒതുക്കിയത്. ഗോവര്ധന് സഫാദിയയെയും മന്ത്രിസഭയില്‍നിന്നും പിന്നീട് പാര്‍ടിയില്‍ നിന്നും പുറത്താക്കി.<br /><br />മോഡിയുടെ ഈ വെട്ടിയൊതുക്കല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യം കണ്ടു. മുതിര്‍ന്ന നേതാവായ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമായിരുന്നു പുതിയ ഇരകള്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ സിഐഐ യോഗത്തില്‍ ഗോദ്റെജും ബജാജും മോഡിയെ വിമര്‍ശിച്ചപ്പോള്‍ സിഐഐയെത്തന്നെ ഗുജറാത്തില്‍ പിളര്‍ത്തി സിഐഐ ചെയര്മാന് അരുണ്‍ ദാസിനെക്കൊണ്ട് മാപ്പ് പറയിച്ച വ്യക്തിയാണ് മോഡി. ഇതിനായി ഗൗതം അദനി, കര്സന് പട്ടേല്‍(നിര്‍മ) എന്നിവരെക്കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഗുജറാത്ത് ഗ്രൂപ്പ് എന്ന സമാന്തര സംഘടനപോലും മോഡി ഉണ്ടാക്കി. തന്നെ അംഗീകരിക്കാത്തവരെ ഇല്ലാതാക്കുക എന്നത് മോഡിയെന്ന നേതാവിന്റെ ഏകാധിപത്യ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച മോഡിയുടെ പ്രചാരണത്തിന്റെ രീതി നോക്കിയാലും ഇത് വ്യക്തമാകും. പ്രചാരണത്തിന്റെ കേന്ദ്രം മോഡിയെന്ന വ്യക്തിയായിരുന്നു. പാര്‍ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. പ്രചാരണത്തിലെ മുദ്രാവാക്യം "മോഡി സര്‍ക്കാര്‍" എന്നാണ് "ബിജെപി സര്‍ക്കാര്‍" എന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ നേതാവാണ് മോഡിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 1930 കളില്‍ ജര്‍മനിയില്‍ ഹിറ്റ്ലറെ രക്ഷകനായി അവതരിപ്പിച്ചതുപോലെയാണ് മോഡിയെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ മുസോളിനിയെ "കറുത്തകുപ്പായക്കാരും" ജര്‍മനിയില്‍ ഹിറ്റ്ലറെ"തവിട്ട് കുപ്പായക്കാരും" സഹായിച്ചതുപോലെ മോഡിയെ ആര്‍എസ്എസും ബജ്രംഗ്ദളും പ്രചാരണത്തിലുടനീളം സഹായിച്ചു. "ആര്‍എസ്എസ് തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളായതുകൊണ്ടാണ്" സംഘടന ശക്തമായി രംഗത്തിറങ്ങുന്നതെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. "സേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഒരിക്കലും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളെ മോഡി ചോദ്യംചെയ്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തോടും ഫാസിസ്റ്റുകളോടും സംഘപരിവാറിനുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറുടെ അടുത്ത അനുയായിയായ ബി എസ് മൂഞ്ചെ മുസോളിനിയുമായും അവിടത്തെ ഫാസിസ്റ്റ് സംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും അവിടത്തെ മാതൃകയില്‍ ആര്‍എസ്എസിനെ മാറ്റിതീര്‍ക്കുകയുംചെയ്തു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ ഭക്തി നിറഞ്ഞുതുളമ്പുന്നുണ്ട്. "ഏറ്റവും നല്ല സര്‍ക്കാര്‍രൂപം ഫാസിസമാണ്. ഏറ്റവും നല്ല നേതാവ് ഫാസിസ്റ്റാണ്." മോഡി പ്രധാനമന്ത്രിയാകുമ്പോള്‍ ഈ ഫാസിസ്റ്റ് ആരാധന കൂടുതല്‍ പാഠപുസ്തകങ്ങളിലേക്ക് വ്യാപിക്കും. മോഡിയെന്ന നേതാവിന് കൂടുതല്‍ ശക്തി പകരാന്‍ ഈ പാഠങ്ങള്‍ ഉപകരിക്കും.<br /><br />ഗുജറാത്ത് വംശഹത്യയിലൂടെ വില്ലന്റെ പരിവേഷമുള്ള മോഡിക്ക് വീരനായകന്റെ പരിവേഷം നല്‍കിയത് രാജ്യത്തെ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ്. വര്‍ഗീയതുടെ മൂര്‍ത്തിമദ്ഭാവമായ മോഡിയെ സാമ്പത്തിക വികസനത്തിന്റെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് ടാറ്റയും അദാനിയുമാണ്. അവര്‍ നല്കിയ 10000 കോടി രൂപയാണ് മോഡിയെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. ഇത് സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുകൊടുക്കാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അതേ ഗതിയുണ്ടാവുക. ഇത് മറികടക്കാനാണ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ദരിദ്രരുടെ സര്‍ക്കാരായിരിക്കും തന്റേതെന്ന് മോഡി പറഞ്ഞത്.<br /><br />ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരമേറിയപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന രണ്ട് കൃതികള്‍ പുറത്തിറങ്ങുകയുണ്ടായി. അതിലൊന്ന് ബ്രഹ്തോള്‍ഡ് ബ്രെഹ്തിന്റെ "റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍ടുറോ ഉയി" എന്ന നാടകമായിരുന്നു. ഹിറ്റ്ലറുടെ വരവോടെ 1941 ല്‍ ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പോകവെ ഹെല്‍സിങ്കിയില്‍വച്ച് എഴുതിയ നാടകമായിരുന്നു ഇത്. മറ്റൊന്ന് 1935ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ സിംഗ്ളയര്‍ ലൂയിസിന്റെ "ഇറ്റ് കാന്റ് ഹാപ്പന്‍ ഹിയര്‍" എന്ന നോവലും. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്താവ്യമായ കൃതികളാണിത്. ബ്രെഹ്തിന്റെ നാടകത്തിലും സിംഗ്ളയറുടെ നോവലിലും വിവരിക്കുന്നത് ഹിറ്റ്ലര്‍ക്ക് സമാനമായ ഫാസിസ്റ്റിനെക്കുറിച്ചാണ്. ഒരു ഗുണ്ടാനേതാവായ അര്‍ടുറോ ഉയിയിലൂടെ ഹിറ്റ്ലറെത്തന്നെയാണ് ബ്രഹ്ത് ചിത്രീകരിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍പോലും ഒരു ദൈവത്തെപ്പോലെ ഗുണ്ടാനേതാവിനെ ആദരിക്കുകയെന്ന പ്രതിഭാസത്തെക്കുറിച്ച് ബ്രെഹ്ത് പറയുന്നു. സിംഗ്ലയറുടെ നോവലില്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച ബ്രെസീലിയസ് വിന്‍ഡ്രിപ് എന്ന സെനറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഏകാധിപതിയായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ജനകീയ പ്രതിഷേധം കൊണ്ടുമാത്രം ഉയിയെപ്പോലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളും അതില്‍ പങ്കാളികളാകണമെന്നും ഈ കൃതികള്‍ മുന്നറിയിപ്പ് നല്കുന്നു. ഈ രണ്ട് കൃതികളും നല്കുന്ന സന്ദേശം മതനിരപേക്ഷ ഭരണഘടനയുടെ വൈവവിധ്യമാര്‍ന്ന സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണസംവിധാനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്. എന്നാല്‍, അതിനായി മതനിരപേക്ഷശക്തികളുടെ യോജിച്ച ശ്രമം വേണമെന്നുമാത്രം.<br /><br />*<br /><b>വി ബി പരമേശ്വരന്</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-50769059664230619172014-05-25T23:19:00.000+05:302014-05-25T23:19:03.697+05:30അത്ഭുതമൊന്നും സംഭവിക്കാനില്ല<div dir="ltr" style="text-align: left;" trbidi="on">
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്, തെരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്റെ യഥാര്‍ഥ പ്രതിഫലനമാവുന്നില്ല എന്നതാണ്. വോട്ടുചെയ്ത അറുപത്തൊമ്പതുശതമാനവും തിരസ്കരിച്ചിട്ടും 31 ശതമാനത്തിന്റെ പിന്തുണമാത്രം ലഭിച്ച ബിജെപി 282 സീറ്റുകളുമായി അധികാരത്തിലെത്തിയതില്‍ അതുതെളിയുന്നുണ്ട്. ആനുപാതികമായി പ്രാതിനിധ്യം നിശ്ചയിച്ചിരുന്നുവെങ്കില്‍, ലോക്സഭയില്‍ ബിജെപിക്ക് 169 സീറ്റിനാണര്‍ഹത എന്ന് "ദ ഹിന്ദു" പത്രം മെയ് 20ന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണത്. ആ ചര്‍ച്ച ഒരു വഴിക്കു നടക്കുമ്പോള്‍തന്നെ, നിലവിലുള്ള സംവിധാനത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു എന്നത് വസ്തുതയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനവും നടപടികളും നോക്കിയാണ് അതിനെ വിലയിരുത്തേണ്ടത് എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. അക്കാര്യത്തില്‍ മുന്‍വിധികള്‍ പാടില്ല എന്ന സമീപനം അംഗീകരിക്കുകയുംചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ഔചിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും അത്തരം പരികല്‍പ്പനകളെയൊന്നും സാധൂകരിക്കുന്ന സൂചനകള്‍ ദൗര്‍ഭാഗ്യവശാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് ലഭ്യമല്ല.<br /><br />കോണ്‍ഗ്രസിന്റേതില്‍നിന്ന് വിഭിന്നമായ സാമ്പത്തിക നയങ്ങള്‍ ബിജെപി മുന്നോട്ടുവച്ചിട്ടില്ല. നരേന്ദ്രമോഡി ഇന്നലെവരെ ഭരിച്ച ഗുജറാത്തില്‍നിന്ന് "പുതിയ ഇന്ത്യ"യ്ക്കുവേണ്ടിയുള്ള എന്തെങ്കിലും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. നവലിബറല്‍ നയങ്ങളുടെ സൗകര്യത്തിലും സഹായത്തിലും ചീര്‍ത്തുവളര്‍ന്ന കോര്‍പറേറ്റുകളുടെ സന്തതിയാണ് മോഡി. ഇന്നു കാണുന്ന മോഡി പ്രഭാവം കോര്‍പറേറ്റ് പരീക്ഷണശാലകളില്‍ ജന്മംകൊണ്ട പ്രചാരണ തന്ത്രങ്ങളുടെയും ഒഴുകിയ പണത്തിന്റെയും ഉല്‍പ്പന്നമാണ്. ആ ഉപകാരസ്മരണയില്‍ കവിഞ്ഞ ഒരു സാമ്പത്തിക നയം രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെന്നപോലെ മോഡിക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം തീവ്രവര്‍ഗീയതയുടെ ചേരുവയുമടങ്ങുന്ന ഭരണത്തിന്റെ നാളുകളാണ് മോഡിയില്‍നിന്ന് രാജ്യത്തിന് ലഭിക്കാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യം അലംഘനീയമായി മുന്നില്‍ നില്ക്കുന്നു. ആര്‍എസ്എസും കോര്‍പറേറ്റുകളും ഒരേസമയം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് നരേന്ദ്രമോഡിയെയാണ് എന്നോര്‍ക്കണം.<br /><br />ഗുജറാത്ത് "മാതൃക" ഉയര്‍ത്തിക്കാട്ടിയാണ് മോഡിക്ക് "വികാസ് പുരുഷ്" മുഖംമൂടി നല്‍കിയത്. മോഡിഭരണകാലത്ത് മുസ്ലിങ്ങളെയടക്കം എല്ലാവരെയും വികസനത്തിലേക്ക് നയിച്ചു എന്നാണ് പറഞ്ഞുപരത്തിയ ഒരു വിശേഷം. 2002ലേതൊഴിച്ച്, മോഡി ഭരണത്തില്‍ ഗുജറാത്ത് വര്‍ഗീയ ആക്രമണമുക്തമായിരുന്നു എന്നത് രണ്ടാമത്തേത്. രണ്ടും കല്ലുവച്ച നുണകളായിരുന്നു. വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ 2013 ല്‍ രാജ്യത്ത് ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ആ വര്‍ഷം ഗുജറാത്തില്‍നിന്ന് 66 വര്‍ഗീയ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2012 ല്‍ ഗുജറാത്തില്‍ 57 വര്‍ഗീയ ആക്രമണങ്ങളുണ്ടായി; അഞ്ചു പേര് കൊല്ലപ്പെട്ടു. ലോക്സഭയില്‍ 2012 ല്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2009 മാര്‍ച്ചിനും 2012 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയിലാകെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 344 പേര് കൊല്ലപ്പെട്ടതില്‍ 32 ജീവന് പൊലിഞ്ഞത് ഗുജറാത്തിലാണ്. ഗുജറാത്ത് മാത്രമല്ല, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥയാണിത്.<br /><br />ഒരു മാന്ത്രികവടിയും തന്റെ കൈയിലുണ്ടെന്ന് നരേന്ദമോഡി ഇന്നുവരെ തെളിയിച്ചിട്ടില്ല- വര്‍ഗീയതയുടേതും നൃശംസതയുടേതുമല്ലാതെ.<br /><br />കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കിയതാണ് ഗുജറാത്ത് മാതൃകാ വികസനം. അവിടെ വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ടില്ല. പ്രധാനപ്പെട്ട സാമൂഹിക മേഖലാ പദ്ധതികളിലെല്ലാം പൊതുചെലവു വെട്ടിക്കുറച്ചു. 17 പ്രധാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 14-ാം സ്ഥാനം. മോഡിയുടെ 10 വര്‍ഷ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്തെ ശരാശരി ചെലവ് മൊത്തം ചെലവിന്റെ 13.2 ശതമാനംമാത്രം. അഖിലേന്ത്യാ ശരാശരി 14.8 ശതമാനമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗുജറാത്തില്‍ 58 ശതമാനമാണ്. അഖിലേന്ത്യാ ശരാശരിയാവട്ടെ 49 ശതമാനവും. ആരോഗ്യരംഗത്തെ്, 17 വലിയ സംസ്ഥാനങ്ങളെടുത്താല്‍ ഗുജറാത്ത് 16-ാം സ്ഥാനത്താണ്. മോഡിയെ ഒരു "വികസ" നായകനായി സ്ഥാപിക്കുന്നവര്‍ വീമ്പുപറയുന്നതിലെ ഏതാനും പൊള്ളത്തരങ്ങള്‍ മാത്രമാണിത്. ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം അതിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്ത്രീ-പുരുഷന്മാരെ നിര്‍ലജ്ജമായി ചൂഷണംചെയ്യുന്ന ഒന്നാണ്. മത വിദ്വേഷത്തിന്റെയും കോര്‍പറേറ്റ് പ്രചാരണ തന്ത്രങ്ങളുടെയും മറവില്‍ ഈ വസ്തുതകളെ മറച്ചുവച്ചുള്ള കെട്ടിയാട്ടമാണ്, ഇന്ന് കാണുന്ന മോഡിപ്രഭാവം. ഗുജറാത്തിലെ മുണ്ട്രോ തുറമുഖത്തിനും മുണ്ട്ര പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമായി 6700 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്കി ഖജനാവിന് പതിനായിരം കോടി രൂപ നഷ്ടപ്പെടുത്തിയ നരേന്ദമോഡി, അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ യുപിഎയില്‍നിന്ന് വ്യത്യസ്തമായ ഒന്നുംതന്നെ പ്രസരിപ്പിക്കുന്നില്ല- വര്‍ഗീയതയുടെ ഭീകരദൃശ്യങ്ങളൊഴിച്ച്. യുപിഎ സര്‍ക്കാരിനെതിരായ ജനരോഷത്തെ മുതലെടുത്ത് ദേശീയതലത്തില്‍ അധികാരം പിടിച്ചെടുത്ത ആര്‍എസ്എസ് നരേന്ദമോഡിയുടെ നേതൃത്വത്തില്‍ ദിവ്യാത്ഭുത പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല എന്ന് തെളിയിക്കുന്ന വസ്തുതകളാണിത്. അതുകൊണ്ടുതന്നെ, മോഡിഭരണത്തെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയുമൊന്നും വച്ചുപുലര്‍ത്താനില്ല. മതനിരപേക്ഷ ശക്തികളുടെ കരുത്ത് വര്‍ധിപ്പിക്കുക-അപകടങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതുമാത്രമാണ് വരുംനാളുകളിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കുമുന്നിലുള്ള മാര്‍ഗം.<br />*<br />
deshabhimani</div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-69609791519131933662014-05-24T23:00:00.000+05:302014-05-24T23:00:00.457+05:30യോജിച്ച പ്രക്ഷോഭത്തിലേക്ക്<div dir="ltr" style="text-align: left;" trbidi="on">
മൂലധനശക്തികളുടെ കടുത്ത ചൂഷണങ്ങള്‍ക്കും ഭരണകൂടങ്ങളുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ സംഘടിതവും തീക്ഷ്ണവുമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് ലോകമെമ്പാടും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വന്‍തോതില്‍ കവര്‍ന്നെടുക്കപ്പെടുന്നു. വികസിത- വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴില്‍നഷ്ടത്തിനും വേതനം, പെന്ഷന്, സാമൂഹ്യസുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും തൊഴിലാളികള്‍ വിധേയരാകുന്നു. അതേസമയം, പ്രതിസന്ധിയുടെ സ്രഷ്ടാക്കളായ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവുകളും സൗജന്യങ്ങളും നല്കി അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് മുതലാളിത്തരാജ്യങ്ങള്‍ മുന്നില്‍ത്തന്നെ.<br /><br />മാന്യമായ തൊഴിലും സാമൂഹ്യ- സാംസ്കാരിക- സാമ്പത്തിക വികസനത്തിലെ അവസരങ്ങളും ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വത്തിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനോ, നിലനിര്‍ത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമായി എഫ്എസിടി അടക്കമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. സാധാരണ ജനങ്ങളുടെ ജീവിതം അത്യന്തം ശോചനീയമായ അവസ്ഥയിലെത്തിയിട്ടും അതിന് പരിഹാരം കാണാന്‍ തയ്യാറാകാതെ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ അഴിമതിയിലൂടെ പൊതുധനം കോര്‍പറേറ്റുകളുടെ പോക്കറ്റിലായി. അഴിമതിയിലൂടെ സ്വരൂപിച്ച അളവില്ലാത്ത സമ്പത്തിന്റെ സ്വാധീനം പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജനാഭിപ്രായത്തെ വിലയ്ക്കെടുക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.<br /><br />വഴിപിഴച്ച സാമ്പത്തികനയങ്ങളും കോര്‍പറേറ്റ് പ്രീണനവും അന്ധമായ അമേരിക്കന്‍ വിധേയത്വവുമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിയിലേക്ക് നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധനയങ്ങളും യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. സാധാരണക്കാരന് അര്‍ഹതപ്പെട്ട സബ്സിഡികള്‍ നിഷേധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാനം മുട്ടെ വിലകയറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമേഖലയുടെ ശവക്കുഴി തോണ്ടുന്നതിനും മന്മോഹന് സിങ് സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടി ഭയാനകമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം അനുകൂലമാക്കുന്നതില്‍ ബിജെപിക്ക് വിജയിക്കാനായി. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഗുജറാത്ത് വികസനത്തിന്റെ കെട്ടുകാഴ്ചയുടെ നിഴലില്‍ രാജ്യത്താകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തിയ പ്രചാരവേല ജനങ്ങളെ സ്വാധീനിച്ചു. ഒന്നര പതിറ്റാണ്ടിലെ ഭരണത്തിനുള്ളില്‍ ഗുജറാത്തില്‍ സന്തുലിത വികസനമോ അടിസ്ഥാനനേട്ടങ്ങളോ കൊണ്ടുവരാന്‍ കഴിയാത്ത നരേന്ദ്ര മോഡിക്ക് പരിവേഷംചാര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ പിന്തുണയുണ്ടായി.<br /><br />കോണ്‍ഗ്രസിന്റെ പരാജയം തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ മോഡിയെ സഹായിക്കുന്നതില്‍ മത്സരിച്ചു. മൂലധനശക്തികള്‍ക്ക് പ്രിയങ്കരനായ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നയങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളില്‍നിന്ന് അല്‍പ്പംപോലും ഭിന്നമല്ല. മുന്‍ ബിജെപി സര്‍ക്കാരുകള്‍ അത് തെളിയിച്ചിട്ടുമുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത ഭീഷണി ഉയരുകയാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയായി മാറുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാരിന് പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നിത്യനിദാന ചെലവുകള്‍ക്കായി 2000 കോടി രൂപ കടമെടുക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വിഭവസമാഹരണത്തിലെ അനാസ്ഥയും നികുതിവെട്ടിപ്പുകാര്‍ക്ക് സംരക്ഷണമൊരുക്കിയ ഭരണനേതൃത്വത്തിന്റെ നടപടികളുമാണ് സാമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ചത്. ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സ്തംഭിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്കിയ പൊതുവിതരണ സംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി ഉണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഏപ്രില്‍ ആദ്യം സറണ്ടര്‍, പിഎഫ് വായ്പ, പെന്ഷന് ആനുകൂല്യങ്ങള്‍ തുടങ്ങിയവ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലെ അപകടം തിരിച്ചറിഞ്ഞാണ് ഏപ്രില്‍ അവസാനവാരം ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. എന്നാല്‍, ഈ പിന്മാറ്റം താല്‍ക്കാലികംമാത്രമാണ്. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, തസ്തികകള്‍ വെട്ടിച്ചുരുക്കുക, വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ചെലവുചുരുക്കലിലൂടെ ലക്ഷ്യമിടുന്നത്. 2002ലും ഇതേ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്തുശതമാനം തുക നിര്‍ബന്ധമായും പിടിച്ചെടുത്ത് പെന്‍ഷന്‍ഫണ്ട് സ്വരൂപിക്കണമെന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍പ്രായം വര്‍ധനയും പങ്കാളിത്ത പെന്‍ഷനും ഒരു പാക്കേജായി അവതരിപ്പിച്ച് പങ്കാളിത്ത പെന്ഷന് വ്യാപകമാക്കാനുള്ള നീക്കത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. പത്താംശമ്പള കമീഷന് രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. സംഘടിത പോരാട്ടങ്ങളെ അസഹിഷ്ണുതയോടെമാത്രം വീക്ഷിക്കുകയും സാമൂഹ്യപ്രശ്നങ്ങളില്‍ ജനവിരുദ്ധമായി ചിന്തിക്കുകയുംചെയ്യുന്ന വ്യക്തിയെ ചെയര്‍മാനായി നിയോഗിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ശമ്പളപരിഷ്കരണത്തേക്കാള്‍ പ്രധാനം ജീവനക്കാരുടെ എണ്ണം കുറച്ചും ഓഫീസുകള്‍ അടച്ചുപൂട്ടിയും ഭരണപരിഷ്കരണമാണെന്ന ചെയര്‍മാന്റെ നിലപാട് ജീവനക്കാരുടെ ആശങ്ക ശരിവയ്ക്കുന്നു.<br /><br />അധികാരത്തിലിരുന്ന കാലയളവുകളിലെല്ലാം സമയബന്ധിത ശമ്പളപരിഷ്കരണതത്വം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. 1983ല്‍ വേതനപരിഷ്കരണത്തിന്റെ പ്രാബല്യ തീയതിക്ക് വളരെമുമ്പേ കമീഷനെ നിയമിച്ചിട്ടും, അനിശ്ചിതകാല പണിമുടക്കുകളിലൂടെയാണ് വേതനപരിഷ്കരണം നേടിയെടുക്കാനായത്. മാത്രമല്ല, ഇരുപത്തൊന്നുമാസത്തെ കുടിശ്ശിക തട്ടിയെടുക്കുകയുംചെയ്തു. എട്ടാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ 37 മാസത്തെ കുടിശ്ശികയും 27 മാസത്തെ പ്രാബല്യതീയതിയും നിഷേധിച്ചു. സമാനമായ സാഹചര്യത്തിലേക്ക് വേതനപരിഷ്കരണത്തെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ മറപറ്റി നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. വര്‍ത്തമാനകാലത്ത് തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ്, എല്ലാവിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.<br /><br />*<br /><b>എ ശ്രീകുമാര്‍ ( കേരള എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-22327096747880588982014-05-24T20:22:00.001+05:302014-05-24T20:22:07.678+05:30തായ്ലന്ഡില് പട്ടാള അട്ടിമറി<div dir="ltr" style="text-align: left;" trbidi="on">
സൈന്യം അധികാരം പിടിച്ചെടുത്തത് പട്ടാള അട്ടിമറിയാണോയെന്നതിനെപ്പറ്റി ഇപ്പോള്‍ സംവാദമുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യം അധികാരത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ് ഈ നിര്‍വചനപ്രശ്നം ഉയര്‍ന്നത്. പ്രശ്നം പ്രധാനമായും അമേരിക്കയ്ക്കായിരുന്നു. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയായിരുന്നെങ്കില്‍, അമേരിക്കയുടെ സൈനിക, സാമ്പത്തികസഹായം തുടരാന്‍ നിയമം അനുവദിക്കുകയില്ലായിരുന്നു. അതുകൊണ്ട് ഈജിപ്തില്‍ നടന്നത് "അട്ടിമറിയല്ലാത്ത അട്ടിമറി" (രീൗു വേമേ ശെ ിീേ മ രീൗു)യെന്ന് വിശേഷിപ്പിക്കപ്പെട്ടു. തായ്ലന്ഡില് മെയ് 22ന് നടന്നത് പട്ടാള അട്ടിമറിയാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. അമേരിക്ക അതിനെ നിശിതമായി വിമര്‍ശിച്ചു. പട്ടാളം അധികാരം പിടിച്ചെടുത്തതിന് ഒരു നീതീകരണവുമില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പറഞ്ഞു. യുഎന്നും ബ്രിട്ടനും ജര്‍മനിയും യൂറോപ്യന്‍ യൂണിയനുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി.<br /><br />തായ്ലന്ഡില് പട്ടാള അട്ടിമറി പുത്തരിയല്ല; പതിവാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. 1932ല്‍ രാജാധികാരം ഭരണഘടന വിധേയമാക്കിയശേഷം നടക്കുന്ന 12-ാമത്തെ വിജയകരമായ പട്ടാള അട്ടിമറിയാണ് ഇപ്പോഴത്തേത്. മെയ് 20ന് തായ്ലന്ഡില് സൈനിക നിയമം നടപ്പാക്കി. ""ഇത് ഒരു പട്ടാള അട്ടിമറിയല്ല, സൈനിക നിയമം നടപ്പാക്കുകമാത്രമാണ്"", സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ആരെങ്കിലും ഈ പ്രസ്താവന വിശ്വസിക്കുമോയെന്നുള്ള സംശയമൊന്നും അവര്‍ക്കുണ്ടായിരുന്നതായി തോന്നുന്നില്ല. സൈനിക നിയമം നടപ്പാക്കുന്നത് ഭരണഘടനാനുസൃതമാണെന്നു വാദിക്കാം. സൈന്യം അധികാരം പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജാധികാരത്തെപ്പറ്റിയുള്ള വ്യവസ്ഥകള്‍ ഒഴിച്ചുള്ള എല്ലാ ഭരണഘടനാ വ്യവസ്ഥകളും "അവസാനിപ്പിച്ചിരിക്കുന്നു", എന്നാണ് പ്രഖ്യാപനം. സൈന്യം സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യഘടനകളില്‍ മാറ്റം വരുത്തുമെന്നും സൈനിക മേധാവി ജനറല്‍ പ്രയുത്ചാന്‍ ഓച പറഞ്ഞു. മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെയും അസ്ഥിരതയുടെയും ഒടുവിലാണ് സൈനിക നിയമവും തുടര്‍ന്ന് പട്ടാളഭരണവും ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ദുബായില്‍ പ്രവാസിയായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി താക്സിന് ഷിനവത്രയെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴത്തെ അധികാര വടംവലി.<br /><br />ഒരു ദശകം മുമ്പ് താക്സിന് അധികാരത്തിലായിരുന്നപ്പോള്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കൂടുതലും ഗ്രാമീണമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തര തായ്ലന്ഡിലെ ജനങ്ങള്‍ക്കു കുറേയേറെ പ്രയോജനംചെയ്തു. ഈ പരിഷ്കാരങ്ങളെ എതിര്‍ത്ത ബാങ്കോക്ക് കേന്ദ്രീകൃതമായ നഗരവാസികളായ വരേണ്യവര്‍ഗമാണ് പ്രക്ഷോഭണത്തിന്റെ മുന്നിലും പിന്നിലും. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലം 2006ലെ സൈനിക അട്ടിമറിയാണ്. താക്സിന്റെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായി. തായ്ലന്ഡിലെ സമ്പദ്ക്രമത്തെ തന്നെ ഇത് അപകടത്തിലാക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. "സമാധാനപരമായി" താക്സിനെ അധികാരഭ്രഷ്ടനാക്കി, ഭരണം പിടിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. ഭരണഘടന റദ്ദാക്കി. രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്കി. അന്ന് പട്ടാള വിപ്ലവത്തിന് നേതൃത്വം നല്കിയവര് രാജകുടുംബവുമായി അടുപ്പമുള്ളവരായിരുന്നു, സൈന്യം അധികാരം പിടിച്ചെടുത്ത് രാജാവിന്റെ അറിവോടെ, സമ്മതത്തോടെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ താക്സിന് ശിക്ഷിക്കപ്പെട്ടു. അതിനകം അദ്ദേഹം നാടുവിട്ടിരുന്നു. അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് താക്സിന്റെ ഇളയ സഹോദരി യിങ്ലക്ക് ഷിനവത്ര ആയിരുന്നു. താക്സിന്റെ കക്ഷിയുടെയും ഷിനാവത്ര കുടുംബത്തിന്റെയും ജനപിന്തുണ പ്രകടമായിരുന്നു. യിങ്ഗ്ലിക്ക് അധികാരത്തില്‍ വരാനും തുടരാനും താക്സിന് പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പ്രശ്നമെന്നും സഹോദരന് തുടങ്ങിയ അഴിമതി സഹോദരി തുടരുകയാണെന്നുമായിരുന്നു പ്രക്ഷോഭകാരികളുടെ ആരോപണം. താക്സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാനുള്ള നിയമനിര്‍മാണത്തിന് ശിക്ഷാകാലാവധി അവസാനിപ്പിച്ചുകൊണ്ട് വ്യവസ്ഥചെയ്യുന്ന- താക്സിന്റെ കക്ഷി നടപടികള്‍ തുടങ്ങിയതാണ് പ്രക്ഷോഭത്തെ രൂക്ഷമാക്കിയത്. അറുപതില്പരം ആളുകള്‍ കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബോയ്ക്കോട്ടു ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതാണ് മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍. ഭരണഘടനാ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതൊരു "രാഷ്ട്രീയ വിധിന്യായ"മാണെന്ന് വിമര്‍ശിക്കപ്പെട്ടു. മെയ് ഏഴിന് പ്രധാനമന്ത്രി യിങ്ലക്കിനെ അധികാരദുര്‍വിനിയോഗത്തിന് ഭരണഘടനാ കോടതി പുറത്താക്കി. "രാഷ്ട്രീയ" വിധിന്യായങ്ങള്‍ തുടരുകയാണെന്ന് തോന്നി. ഒരു കാവല്‍ പ്രധാനമന്ത്രി അധികാരത്തില്‍ വന്നു. ഇത്തരം പ്രതിസന്ധികളില്‍ മുമ്പ് തായ്ലന്‍ഡിന്റെ രാജാവ് ഇടപെടുകയോ മധ്യസ്ഥത വഹിക്കുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്യുമായിരുന്നു. തായ് ജനത അത് അംഗീകരിക്കുകയും ചെയ്യുമായിരുന്നു. പ്രായാധിക്യത്തിലുള്ള ഭൂമിബോള്‍ രാജാവിന് ഇന്ന് അത്തരം ഇടപെടലിനുള്ള കഴിവില്ല. കാവല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള കൂടിയാലോചനകള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സൈനിക നിയമത്തിന്റെ പ്രഖ്യാപനം. സൈനികനിയമം ഏര്‍പ്പെടുത്തിയശേഷം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. പ്രതിപക്ഷവും താക്സിന്റെ കക്ഷിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സൈന്യം പൂര്‍ണ അധികാരം ഏറ്റെടുത്തത്.<br /><br />നേരത്തെ തായ് സൈന്യത്തിന്റെ "സംയമ"ത്തെയും "പ്രൊഫഷണലിസ"ത്തെയും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്മാര് പ്രശംസിച്ചിരുന്നു. പട്ടാള അട്ടിമറിയുണ്ടാകില്ലെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വിലയിരുത്തല്‍. തായ് സൈന്യവുമായി അമേരിക്കയ്ക്കുള്ള സഖ്യം ഇന്തോ-ചൈന യുദ്ധകാലത്ത് തുടങ്ങിയതാണ്. തായ് സൈന്യത്തിന് അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളുണ്ട്. ജനുവരിയില്‍ സൈനിക മേധാവി ചെയ്ത ഒരു പ്രസ്താവന പട്ടാളഭരണത്തിന്റെ സാധ്യത സൂചിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, "ഭാവിയില്‍ സൈന്യം അധികാരത്തില്‍ വരുന്നതിനുള്ള വാതില്‍ തുറക്കുമെന്നോ, അടയ്ക്കുമെന്നോ" തനിക്ക് പറയാന്‍ കഴിയുകയില്ലെന്നായിരുന്നു. പട്ടാള അട്ടിമറിയുടെ "ടെക്സ്റ്റ് ബുക്ക്" വിശദീകരണം ഇവിടെയുമുണ്ടായി. "രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാണ്". മറ്റു ചില രാജ്യങ്ങളിലെന്നപോലെ, തായ്ലന്‍ഡിന്റെയും സൈന്യത്തിന്റെ സ്വയം ധാരണ, രാഷ്ട്രീയസ്ഥിരത കാത്തുസൂക്ഷിക്കാനും അതുകൊണ്ട് സിവിലിയന്‍ സര്‍ക്കാര്‍ എത്രകാലം അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം സൈന്യത്തിന്റേതാണെന്നത്രേ.<br /><br />തായ്ലന്ഡില് വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെപ്പറി അടുത്തയിടെ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ "വിശ്വസിക്കാവുന്ന ഒരു പങ്കാളിയെന്ന നിലയിലും ആ മേഖലയിലെ ഒരു നേതാവെന്ന നിലയിലും എത്രമാത്രം തായ്ലന്‍ഡിനെ ആശ്രയിക്കാന്‍ കഴിയുമെന്" സംശയം പ്രകടിപ്പിച്ചു. ആ സംശയം ബലപ്പെടുത്തുന്നതാണ് പട്ടാള അട്ടിമറി. തായ് ജനതയെ സംബന്ധിച്ചിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന, സ്വേച്ഛാധിപത്യ സൈനിക ഭരണകൂടമാണ് അധികാരത്തില്‍ വന്നിരിക്കുന്നത്.<br /><br />*<br /><b>നൈാന്‍ കോശി</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com1tag:blogger.com,1999:blog-2128859103258265367.post-80146799305004430052014-05-24T20:21:00.000+05:302014-05-24T20:21:12.257+05:30കോണ്‍ഗ്രസിനെക്കൊണ്ട് ഇനി കാര്യമില്ല<div dir="ltr" style="text-align: left;" trbidi="on">
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലിതുവരെയുണ്ടാവാത്തത്ര വലിയ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ്, സ്വന്തം അണികളില്‍പോലും ആശ്വാസത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ കണിക പകരാന്‍ കഴിയാതെ നൈരാശ്യത്തിന്റെ ഇരുട്ടിലുഴലുകയാണ്.<br /><br />എല്ലാ സീനിയര്‍ നേതാക്കളും ഒരേപോലെ മൗനത്തില്‍. സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കാമെന്ന് ഒരു വാചകംപോലും അണികളോടു പറയാന്‍ ആരുമില്ല. അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയക്കും രാഹുലിനുമല്ല എന്നു പ്രമേയം പാസാക്കിപ്പിരിഞ്ഞു. ആര്‍ക്കാണ് ഉത്തരവാദിത്തമെന്നു പറയുന്നില്ല. ശക്തി വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന ഒരു സൂചനപോലും ആ യോഗം നല്കുകയുണ്ടായില്ല. ഭരണമില്ലെങ്കില്പ്പിന്നെ പാര്‍ടി എന്തിന്? ആ ചോദ്യം സ്വയം ചോദിച്ചുകൊണ്ട് എല്ലാവരും ആലസ്യത്തിലേക്കും മരവിപ്പിലേക്കും ചെന്നു വീണിരിക്കുകയാണ്. ഭരണം പോകുമ്പോള്‍ ഉണ്ടാവുന്ന ഈ മരവിപ്പാണ് സത്യത്തില്‍ നരേന്ദ്രമോഡിയെയും ബിജെപിയെയും വളര്‍ത്തിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും വേണമെങ്കില്‍ കോണ്‍ഗ്രസിന് സംഘടനായന്ത്രം ശക്തമാക്കിയും അണികളില്‍ ആവേശം പകര്‍ന്നും നരേന്ദ്രമോഡിയെ ഗുജറാത്തില്‍ തോല്‍പ്പിക്കാമായിരുന്നു. എന്നാല്‍,അധികാരം നഷ്ടപ്പെട്ടതിന്റെ ആലസ്യത്തില്‍നിന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും കരകയറിയില്ല എന്നതാണ് സത്യം. ഭരണം പോയതോടെ നേതാക്കള്‍ സംഘടനയെയും അണികളെയും ഉപേക്ഷിച്ചുപോയി. ആ അവസ്ഥ നരേന്ദ്രമോഡി ഉപയോഗപ്പെടുത്തി.<br /><br />കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മൗനവും നിഷ്ക്രിയത്വവും ഇന്ത്യന്‍ ജനാധിപത്യത്തിനു വലിയ ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് വര്‍ഗീയാധിപത്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യും എന്നു പ്രതീക്ഷിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന സന്ദേശമാണ്. കളിക്കാന്‍ കളമില്ല എന്ന നിലയ്ക്ക് പിന്‍വാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കോണ്‍ഗ്രസ് ബദലാവുന്നതേയില്ല. ബദലാവുന്നത് ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികളും ഇടതുപക്ഷവുമാണ്. പ്രത്യാശ അവിടെ അര്‍പ്പിച്ചിട്ടേ കാര്യമുള്ളൂ. ജനവിധിയെത്തുടര്ന്ന് തളര്‍ന്നുകിടക്കുന്ന ഏക പാര്‍ടി കോണ്‍ഗ്രസാണ്. സമാജ്വാദി പാര്‍ടി അതിന്റെ യുപി ഘടകത്തെ പിരിച്ചുവിട്ടു. മുപ്പത് സഹമന്ത്രിമാരെ നീക്കംചെയ്തും തിരുത്തല്‍ നടപടിയാരംഭിച്ചു. ആര്‍ജെഡി ആജന്മ വൈരികളായി കഴിയുന്നവരോടുപോലും കൈകോര്‍ക്കാന്‍ തയ്യാറാവുന്നു. നിധീഷ്കുമാറും ലാലുപ്രസാദ് യാദവും ഒരുമിക്കുന്നു. ഇങ്ങനെ ഇതര പാര്‍ടികളെല്ലാം പ്രവര്ത്തനിരതരാവുമ്പോഴും നടുവൊടിഞ്ഞപോലെ കിടക്കുകയാണ് കോണ്‍ഗ്രസ്.<br /><br />കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥോ എ കെ ആന്റണിയോ ദിഗ്വിജയ് സിങ്ങോ സി പി ജോഷിയോ പി ചിദംബരമോ അശോക് ഗെലോട്ടോ സുശീല്‍കുമാര്‍ ഷിന്‍ഡെയോ ഒന്നും വായ് തുറന്നിട്ടില്ല. ഈ മൗനത്തിന്റെ അര്‍ഥം വ്യക്തമാണ്. രാഹുലിനെക്കൊണ്ട് ഒരു കാര്യവുമില്ല എന്നിവര്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, രക്തത്തിലലിഞ്ഞുചേര്‍ന്ന വൈതാളികസ്വഭാവംകൊണ്ട് ഇവര്‍ക്കാര്‍ക്കും ഇതു തുറന്നുപറയാന്‍ ധൈര്യമില്ലാതാവുന്നു. താഴെനിരയിലുള്ള ചില നേതാക്കള്‍ വായ തുറന്നു തുടങ്ങിയിട്ടുണ്ട്. മിലിന്ദ് ദേവ്റയെയും പ്രിയാദത്തിനെയും പോലുള്ളവര്‍. ഇവര്‍ക്കുമറിയാം രാഹുല്‍ വിലപ്പോവുന്ന പ്രശ്നമില്ലെന്ന്. അതു പറയാതെ രാഹുലിന്റെ ഉപദേശകര്‍ ശരിയല്ല എന്നു പറഞ്ഞു നിര്‍ത്തി അവര്‍. ഉപദേശകര്‍ ശരിയല്ലെങ്കില്‍ അവരാല്‍ ഉപദേശിക്കപ്പെടുന്ന രാഹുല്‍ ശരിയാവാനിടയില്ലല്ലോ. ആ ചിന്ത പടര്‍ത്തിവിട്ടിട്ടുണ്ട് ഇവരുടെ അഭിപ്രായ പ്രകടനങ്ങള്‍. മോഡി തരംഗം അലയടിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് ജ്യോതിരാദിത്യസിന്ധ്യ പറയുമ്പോഴും ഉദ്ദേശ്യം വ്യക്തം. രാഹുല്‍ തങ്ങളെ രക്ഷിക്കില്ല എന്ന് കോണ്‍ഗ്രസ് ആകെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, സോണിയാ പ്രീതി തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ആരും തുറന്നുപറയാന്‍ ധൈര്യം കാട്ടുന്നില്ല. ഈ വൈതാളികത്വം കോണ്‍ഗ്രസിനെ കൂടുതല്‍ തകര്‍ച്ചയിലേക്കേ കൊണ്ടുപോവൂ.<br /><br />മുമ്പൊരിക്കലും ഇതായിരുന്നില്ല സ്ഥിതി. 1977ല്‍ കോണ്‍ഗ്രസ് 154 സീറ്റുകളിലേക്ക് വീണുപോയി. ഇന്ദിരാഗാന്ധി ഏതാണ്ട് പിന്‍വലിയുന്ന നിലയിലായി. എന്നാല്‍, അന്നുപോലും ഇതര കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാശ പകര്‍ന്നുകൊണ്ട് സംഘടനയെ ഉണര്‍ത്തിനിര്‍ത്താന്‍ ഇടപെട്ടു. കോണ്‍ഗ്രസ് 1998ല്‍ 141 സീറ്റുകളിലേക്കു വീണു. അന്നും കോണ്‍ഗ്രസ് വിട്ടുപോയിരുന്നവരെ, എന്‍ ഡി തിവാരി മുതല്‍ അര്‍ജുന്‍സിങ് വരെയുള്ളവരെ, മടക്കിക്കൊണ്ടുവന്ന് സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമുണ്ടായി. എന്നാല്‍, ഇപ്പോള്‍ മരണവീട്ടിലെ നിശ്ശബ്ദതയിലായി കോണ്‍ഗ്രസ്. ഒരാള്‍ മരിച്ച വീട്ടില്‍ മറ്റുള്ളവര്‍ പാലിക്കുന്ന മൗനമല്ല, എല്ലാവരും മരിച്ച വീട്ടിലെ മൗനം.<br /><br />പ്രതിപക്ഷ നേതാവുസ്ഥാനം ഏറ്റെടുക്കാന്‍പോലും ആളില്ല എന്നതാണു നില. രാഹുല്‍ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ വീരപ്പമൊയ്ലി ഏറ്റെടുക്കട്ടെ എന്നതാണിപ്പോഴത്തെ അഭിപ്രായം. ഏതു നയങ്ങളാണോ കോണ്‍ഗ്രസിനെ ഈ തകര്‍ച്ചയിലേക്കു നയിച്ചത് അതേ നയത്തിന്റെ കാര്യക്കാരനായിരുന്നു മൊയ്ലി. റിലയന്‍സിന് കെജി ബേസില്‍ തുക ഇരട്ടിയാക്കി കൊടുത്തത് അന്നത്തെ ഈ മന്ത്രിയാണ്. ആ നയത്തിന്റെ വക്താവിനെത്തന്നെ വീണ്ടും നേതാവാക്കാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്.<br /><br />കോണ്‍ഗ്രസില്‍ ഇനി ആരും പ്രതീക്ഷയര്‍പ്പിച്ചിട്ടു കാര്യമില്ല. അതിനു മിനക്കെടാതെ ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷബദല്‍ രാഷ്ട്രീയശക്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ആ ബദലിനേ ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ സമഗ്രാധിപത്യത്തെ നേരിടാന്‍ കഴിയൂ.<br />
*<br />
deshabhimani editorial</div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-46819740696429838212014-05-23T10:00:00.000+05:302014-05-23T10:00:00.926+05:30അക്കമോ, അക്ഷരമോ?<div dir="ltr" style="text-align: left;" trbidi="on">
എഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒഎഴുത്തില് സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയില്ലായ്മ മിക്കവര്‍ക്കുമുണ്ട്.<br /><br />I have 2 brothers and 1 sister എന്ന് എഴുതാന്പാടുണ്ടോ? അതോ I have two brothers and one sister എന്നുവേണമോ എഴുതാന്‍? ഈവക സംശയങ്ങളാണ് പലര്‍ക്കും. ഇക്കാര്യങ്ങളില്‍ വ്യാകരണം നിരോധനാജ്ഞകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, ചിലguide-lines/ മാര്‍ഗരേഖകള്‍, ചില വഴക്കങ്ങള്‍, ചില പതിവുകള്‍ നിലവിലുണ്ടുതാനും. മുന്‍ചൊന്ന വാക്യങ്ങളില്‍Five, two, oneഎന്നീ ലെറ്റര്‍ രൂപങ്ങളാണ് കാമ്യം. ഒന്നാം ലോകയുദ്ധം 1914ല്‍ പൊട്ടിപ്പുറപ്പെട്ടു.The First World War broke out in 1914. ഇക്കാര്യത്തില്‍ figure അഥവാ അക്കംതന്നെയാണ് ഉചിതം.<br /><br />It was fifteen years ago. (ഇവിടെ അക്കമല്ല, അക്ഷരമാണ് യോജിക്കുക). സാങ്കേതികമായ എഴുത്തില്‍ (technical writingല്‍), റിപ്പോര്‍ട്ടുകളില്‍ വാര്‍ത്തകളില്‍, വ്യാപാരസംബന്ധമായ കത്തിടപാടുകളില്‍, figure(അക്കം) ആണ് താരം. വ്യക്തതയ്ക്കുവേണ്ടി ആദ്യം അക്കവും പിന്നെ ബ്രാക്കറ്റില്‍ അക്ഷരവും ഉപയോഗിക്കുന്ന പതിവുണ്ട്. ബാങ്ക് ചെക്കുകളില്‍, മണിഓര്ഡറുകളില്, രേഖകളില്‍ ഇതാണ് രീതി. സര്‍ഗരചനകളില്‍ അക്കം പലപ്പോഴും അരോചകമാണ്. He was 8 years old when he lost his mother (അമ്മ മരിക്കുമ്പോള്‍ അവന് 8 വയസ്സായിരുന്നു). ഇതാണ് ഒരു കഥയിലെ (ചെറുകഥയാവാം, ജീവിതാഖ്യാനമാവാം) വാചകമെന്നിരിക്കട്ടെ. 8ന് ഒരംഭംഗിയുണ്ടെന്ന് നമുക്കുതോന്നും. അവിടെ eight തന്നെയാണ് വരേണ്ടത്.<br /><br />എഴുത്തില്‍ ഔചിത്യബോധം എന്നൊന്നുണ്ട്. അത് വളരെ പ്രധാനവുമാണ്. അക്കം വേണോ അക്ഷരം വേണോ എന്നു തീരുമാനിക്കാന്‍ മറ്റെന്തിനെക്കാളും നിങ്ങളെ സഹായിക്കുക ഈ ഔചിത്യബോധമാണ്. Sense of the appropriate. <br />This book tells you a lot about the turbulent 80's (ക്ഷബ്ധമായ എണ്പതുകളെക്കുറിച്ച് ഈ പുസ്തകം ഒരുപാടു പറയുന്നുണ്ട്). ഇവിടെ 80"െ എന്നfugureല്‍ പറയുന്നതില്‍ ഒരു അപാകതയുമില്ല.Eighties എന്ന് അക്ഷരത്തിലും പറയാം. അതും അവതാളമല്ല. ഏതാണ്ട് കൂടുതല്‍ നല്ലതെന്നു നിശ്ചയിക്കേണ്ടത് നിങ്ങള്‍തന്നെയാണ്. ജന-മരണ വര്‍ഷങ്ങള്‍ (തീയതി, മാസം) ഇത്യാദിയൊക്കെ figureല്‍ത്തന്നെയാണ് വേണ്ടത്. അക്കത്തില്‍ പറഞ്ഞതിന്റെ സ്ഥിരീകരണമെന്ന നിലയില്‍ അക്ഷരത്തിലും പറയുന്നത് ഔദ്യോഗിക രേഖകളിലും ആധാരങ്ങളിലും ചെക്കുകളിലും ഒക്കെയാണ്. സാധാരണ എഴുത്തില്‍ അത് വളരെ കൃത്രിമമായി അനുഭവപ്പെടും. സമയം സൂചിപ്പിക്കുമ്പോള്‍ അക്ക/അക്ഷര പ്രശ്നം ഉദിക്കുന്നുണ്ട്. അതിനു പൊതുവായ ചില ചിട്ടകളൊക്കെയുണ്ട് എന്ന് ധരിക്കുക. The train leaves at 14 hrs sharp.. (കൃത്യം ഉച്ചയ്ക്ക് രണ്ടിന് ട്രെയിന്‍ സ്റ്റേഷന് വിടും). ഇവിടെ 14 തന്നെയാണ് നല്ലത്. Fourteen ഒഴിവാക്കണം.<br /><br />Breakfast is served at 7.30(പ്രാതല്‍ 7.30ന് വിളമ്പും). കുറച്ചുകൂടി formalആയിthe breakfast is served at half past seven എന്നു പറയുന്ന രീതിയുണ്ട്. അതുകൊള്ളാം. എന്നാല്‍, halfpast 7എന്ന് എഴുതരുത്. മറ്റൊരു രൂപമുള്ളത് This 30 mts എന്നാണ്. അതും ആവാം.<br />എം ടി എണ്‍പതിന്റെ നറവില് (M T in the fulness of eighty)എന്നതുതന്നെയാണ് ഭംഗി.in the fulness of 80 അല്ല. ഇതാണ് നേരത്തെ പറഞ്ഞത്. ഗ്രാമര്‍ എന്തുപറയുന്നു എന്നതല്ല കാര്യം. നിങ്ങളുടെ ഔചിത്യവും ഭാഷാബോധവും എന്തുപറയുന്നു എന്നതാണ്.Fewer, more, less എന്നിവയൊക്കെ വലിയ കുഴപ്പക്കാരാണ്. അവരെ കൈകാര്യംചെയ്യുന്നത് വളരെ ശ്രദ്ധിച്ചുവേണം. ചവിട്ടും കുത്തുമൊക്കെയുള്ള വകയാണ്.Less guests came to the reception ceremony than the hosts expected. (ആതിഥേയര്‍ പ്രതീക്ഷിച്ചതിലും കുറവ് അതിഥികള്‍ മാത്രമേ സ്വീകരണച്ചടങ്ങിനെത്തിയുള്ളു). ഇവിടെ less ന്റെ ഉപയോഗം വ്യാകരണദൃഷ്ട്യാ തെറ്റാണ്. Fewer guests എന്നാണ് വേണ്ടത്.<br /><br />ഷേക്സ്പിയറെപ്പറ്റി അദ്ദേഹത്തിന്റെ സഹജീവിയും മഹാപണ്ഡിതനുമായിരുന്ന Ben Jonsonതെല്ലൊരു പുച്ഛത്തോടെ ഇങ്ങനെ പറഞ്ഞു: He knew little Latin and less Greek (അയാള്‍ക്ക് ലത്തീന്‍ കഷ്ടിയായിരുന്നു. അതിലും കഷ്ടിയായിരുന്നു അതിയാന്റെ ഗ്രിക്). ഇവിടെ less ന്റെ കിറുകൃത്യമായ പ്രയോഗം ശ്രദ്ധിക്കുക. ബഹുവചനാമങ്ങളുടെ-Plural nouns ന്റെ കൂടെ fewer ഉപയോഗിക്കണമെന്നാണ് വയ്യാകരണന്മാരുടെ കല്‍പ്പന. less ഉപയോഗിക്കേണ്ടത്uncountable singularനാമപദങ്ങളുടെ കൂടെയാണെന്ന് വിധിച്ചിട്ടുണ്ട്. My knowledge in computer science is less than that of my school - going son. (കംപ്യൂട്ടര്‍ സയന്‍സില്‍ സ്കൂളില്‍ പഠിക്കുന്ന എന്റെ മകനോളം അറിവ് എനിക്കില്ല). എന്നിരിക്കിലും പലരും ഗ്രാമറിനെ കൂസാതെ ഹless plural നാമങ്ങളുടെ മുന്നില്‍ ഉപയോഗിക്കുന്നതു കാണാറുണ്ട്. We saw less people on the town square. . (നഗരചത്വരത്തില്‍ ഞങ്ങള്‍ കുറച്ചാളുകളെ മാത്രമേ കണ്ടുള്ളു). ഇത് ഗ്രാമറിന്റെ കണ്ണില്‍ തെറ്റാണ്. We saw fewer people എന്നാണ് ശരി. sukukumudam@gmail.com.<br /><br />*<br /><b>വി സുകുമാരന്‍</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-22500388127573467252014-05-23T05:00:00.000+05:302014-05-23T05:00:01.668+05:30തകര്‍ക്കരുത് ക്ഷേമനിധിബോര്‍ഡിനെ<div dir="ltr" style="text-align: left;" trbidi="on">
ജനജീവിതം ദുസ്സഹമായ അവസ്ഥയിലേക്ക് കേരളത്തെ തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒഴിയാന്‍ സാധിക്കില്ല. സാധാരണക്കാരുടെ ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ മുഖ്യമന്ത്രി എന്നാവും ഉമ്മന്‍ചാണ്ടിയെ ചരിത്രം രേഖപ്പെടുത്തുക. കേരളത്തില്‍ ജീവിക്കണമെങ്കില്‍ അതിസമ്പന്നനാകണം എന്നുള്ള നിലയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിക്കുഞ്ഞുങ്ങള്‍പോലും കടക്കാരായി മാറുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 1000 കോടി രൂപയാണ്. അതിന്റെ കടപത്രമിറക്കിയതോ 9.62 ശതമാനം പലിശയിലും. ഇപ്പോള്‍ വീണ്ടുമൊരു 1000 കോടി രൂപകൂടി കടമെടുക്കാനായി പോകുന്നു. പക്ഷേ, ഈ പണം എവിടെയാണ് ചെലവഴിക്കപ്പെടുന്നത് എന്ന ചോദ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് സര്‍ക്കാരിന് ഉത്തരമില്ല. നാടിനെ കടക്കെണിയില്‍ ആഴ്ത്തുന്ന വിധത്തില്‍ കടമെടുക്കുമ്പോഴും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്‍ഷനുകള്‍പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത.<br /><br />നികുതികള്‍ പിരിച്ചെടുക്കുന്നതിലുള്ള അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിക്കാത്തതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടായതാണ് ഈ പ്രതിസന്ധി. ഇതിന് ജനങ്ങള്‍ ഉത്തരവാദികളല്ല. എങ്ങനെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നതിനേക്കാള്‍ മൂന്നിരട്ടി റവന്യൂകമ്മി വര്‍ധിച്ചത്? ഇത്തരം പ്രതിസന്ധി മറികടക്കാന്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അവര്‍ക്കതിനൊന്നും സാധിക്കുന്നില്ല. കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസി- ദളിത് വിഭാഗമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെയും പിച്ചച്ചട്ടിയില്‍നിന്ന് കൈയിട്ടുവാരുകയാണ് ഈ സര്‍ക്കാര്‍. അത് അനുവദിച്ചുകൊടുക്കാന്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന് സാധിക്കില്ല.<br /><br />കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ കര്‍ഷകത്തൊഴിലാളികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. എന്നാലിന്ന് കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങളെ കണ്ടില്ലെന്നു നടിച്ച് തീര്‍ത്തും പ്രകോപനപരമായ രീതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ തകിടംമറിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍മുതല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ പകയോടുകൂടിയാണ് സമീപിക്കുന്നത്. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്ന കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ക്ഷേമനിധിബോര്‍ഡാക്കി മാറ്റി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയേ വിതരണം ചെയ്യൂ എന്ന് ശഠിച്ചു. അക്കൗണ്ടെടുക്കാനെത്തുന്ന കര്‍ഷകത്തൊഴിലാളിയുടെ പോക്കറ്റടിക്കുന്നതിന് തൊഴില്‍മന്ത്രി കൂട്ടുനിന്നു.<br /><br />ആധാര്‍കാര്‍ഡിന്റെ പേരു പറഞ്ഞ് ക്ഷേമനിധി പെന്ഷന് കുടിശ്ശിക കൊടുത്തില്ല. സുപ്രീംകോടതി ഇടപെട്ടതോടെ ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്നു പറയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിട്ടും സംസ്ഥാനസര്‍ക്കാരും തൊഴില്‍വകുപ്പും ആധാര്‍കാര്‍ഡിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ തയ്യാറാകുന്നില്ല. ആധാറിന്റെ പേരു പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള കുടിലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ആധാര്‍, ക്ഷേമനിധി വിതരണത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയുള്ള പരിഷ്കാരങ്ങള്‍കൊണ്ട് കര്‍ഷകത്തൊഴിലാളിക്ക് ഒരു നേട്ടവുമില്ല. എന്നാല്‍, ഇവിടെ നിലവിലുള്ള സംവിധാനത്തെയും അത് നിര്‍വഹിച്ചിരുന്ന കടമകളെയും പൊളിച്ചടുക്കാനാണ് ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ തൊഴില്‍വകുപ്പ് പരിശ്രമിക്കുന്നത്. കുത്തക കമ്പനികളില്‍നിന്നും ന്യൂജനറേഷന് ധനസ്ഥാപനങ്ങളില്‍നിന്നും ഭരണവിലാസക്കാര്‍ക്ക് കമീഷന് വാങ്ങുന്നതിനുവേണ്ടി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളില്‍നിന്നുണ്ടാകുന്നതാണ്. കര്‍ഷകത്തൊഴിലാളികളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുന്ന പരിപാടികളുമായാണ് തൊഴില്‍മന്ത്രി ഷിബു ബേബിജോണും യുഡിഎഫ് സര്‍ക്കാരും മുന്നോട്ടുപോകുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍വഴി കര്‍ഷകത്തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന് നടപ്പാക്കുന്നത് സകലതും നശിക്കണം എന്നുള്ള മനോഭാവം സംസ്ഥാന സര്‍ക്കാരിനുള്ളതുകൊണ്ടാണ്. ക്ഷേമനിധിബോര്‍ഡിലെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റാനെന്ന പേരിലാണ് അക്ഷയകേന്ദ്രംവഴിയുള്ള രജിസ്ട്രേഷന്. അവിടെ ഫീസായി ഈടാക്കുന്നത് 40 രൂപ. ഇതില്‍ 15 രൂപ അക്ഷയകേന്ദ്രത്തിനും 25 രൂപ സര്‍ക്കാരിനുമാണ്. തകരാന്‍ പോകുന്ന അക്ഷയകേന്ദ്രത്തെ ജീവിപ്പിക്കാന്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയില്‍നിന്ന് ഊറ്റിയെടുക്കുന്ന ഹൃദയരാഹിത്യം തൊഴില്‍മന്ത്രി പുലര്‍ത്തുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രതീക്ഷയാണ്.<br /><br />കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിനെ തകര്‍ക്കാനായി അധികാരത്തില്‍ വരുന്ന സമയത്തെല്ലാം പരിശ്രമിച്ചവരാണ് യുഡിഎഫുകാര്‍. തൊഴില്‍മന്ത്രിയും യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ മാതൃകയാക്കുകയാണുവേണ്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനം അതിനുമുമ്പ് കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ വരുത്തിയ 27 മാസത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു. ഇടതുസര്‍ക്കാര്‍ ഓണനാളില്‍ കര്‍ഷകത്തൊഴിലാളി പെന്ഷന് അഡ്വാന്‍സായി നല്കി. പാവപ്പെട്ടവരുടെ ദൈന്യത മനസ്സിലാക്കി എല്‍ഡിഎഫ്് സര്‍ക്കാര്‍ ക്ഷേമനിധിബോര്‍ഡിന്റെ അതിവര്‍ഷാനുകൂല്യം വിതരണം ചെയ്യാന്‍ 114.9കോടി രൂപ അനുവദിച്ചു. ഇതെല്ലാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഷിബു ബേബിജോണ്‍ തയ്യാറാകണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിലേക്ക് ഈ കാര്യങ്ങളൊക്കെ എത്തിക്കാനുള്ള ബാധ്യത തൊഴില്‍മന്ത്രിക്കാണുള്ളത്.<br /><br />കോടികള്‍ ചെലവിട്ട് നടത്തുന്ന വിദേശയാത്രകള്‍മാത്രമായിപ്പോവുകയാണ് ഷിബുബേബിജോണ്‍ എന്ന മന്ത്രിയുടെ പ്രവര്‍ത്തനം. തൊഴില്‍മന്ത്രിയുടെ വിമാനയാത്രാക്കൂലി കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി വകമാറ്റിയാല്‍ അത് വലിയൊരാശ്വാസമായി മാറും. പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി കര്‍ഷകത്തൊഴിലാളി പെന്ഷന് വര്‍ധിപ്പിച്ചു എന്നൊക്കെ പത്രസമ്മേളനങ്ങളില്‍ പറയുന്നതല്ലാതെ ആ തുക കാര്യക്ഷമമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല.<br /><br />മന്ത്രി ഷിബു ബേബിജോണ്‍ പറയുന്നത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിപോലുള്ള എല്ലാ ബോര്‍ഡുകളും കൂട്ടിയോജിപ്പിക്കണം എന്നാണ്. ഒരൊറ്റ ബോര്‍ഡുമതി എന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ എല്ലാ ക്ഷേമപദ്ധതികളും ഇല്ലാതാക്കണം എന്ന കോര്‍പറേറ്റ് മനോഭാവത്തില്‍നിന്ന് ഉണ്ടാകുന്നതാണ്. ഇത് ഒരിക്കലും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ക്ഷേമപദ്ധതികളെ തകര്‍ത്തെറിഞ്ഞ് കുത്തകകള്‍ക്ക് സന്തോഷം പകരാമെന്ന വ്യാമോഹം നടക്കില്ല.<br /><br />കര്‍ഷകത്തൊഴിലാളികളെ യുഡിഎഫ് സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികളും കാണുന്ന രീതിതന്നെ മാറണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതസാഹചര്യത്തില്‍ മാറ്റംവരുത്താനുതകുന്ന പരിഷ്കരണപരിപാടികളിലൂടെ അവര്‍ നേടിയ ഇടത്തില്‍ സാമൂഹ്യ അംഗീകാരത്തോടെ നിലനിര്‍ത്താന്‍ സാധിക്കണം. ആ തലത്തിലേക്ക് സമൂഹത്തിന്റെ ബോധത്തിലും മനോഭാവത്തിലും മാറ്റം വരുത്തുകയാണ് വേണ്ടത്. ആ ബോധ്യം ആദ്യമുണ്ടാകേണ്ടത് വലതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികള്‍ക്കാണ്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ നിലവിലുള്ള കര്‍ഷകത്തൊഴിലാളികളെക്കൂടി ഇല്ലാതാക്കാനുള്ള പരിശ്രമമാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കോര്‍പറേറ്റ് ദാസ്യവേല മാറ്റിവച്ച് മണ്ണും മനുഷ്യനും നിലനില്‍ക്കണം എന്ന ആശയത്തെ പ്രകാശിപ്പിക്കുന്നതിനുള്ള പരിപാടി നടപ്പാക്കാന്‍, ഇടപെടലുകള്‍ നടത്താന്‍ യുഡിഎഫ് സര്‍ക്കാരും തൊഴില്‍മന്ത്രിയും തയ്യാറാകണം.<br /><br />*<br /><b>എം വി ഗോവിന്ദന്</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-91449963593588399242014-05-22T23:43:00.000+05:302014-05-22T23:43:10.793+05:30ഭാഷയുടെ പരിവേഷ നഷ്ടം<div dir="ltr" style="text-align: left;" trbidi="on">
ഫ്രഞ്ച് മഹാകവി ബോദ്ലെയര് മുന്നോട്ടുവച്ച പരികല്‍പ്പനയാണ് "പരിവേഷ നഷ്ടം" എന്നത്. ആ ശീര്‍ഷകത്തില്‍ ഒരു കവിതതന്നെ എഴുതിയിട്ടുണ്ട് ബോദ്ലെയര്. ഭാഷ അതിന്റെ അതുവരെയുള്ള ആലങ്കാരികമായ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് പച്ചയായ മനുഷ്യന്റെ സാധാരണ ഭാഷ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ബോദ്ലെയര് "പരിവേഷ നഷ്ടം" എന്ന സങ്കല്‍പ്പംകൊണ്ട് സൂചിപ്പിച്ചത്. ആ സങ്കല്‍പ്പത്തിന്റെ നിഴലിലാണ് പൂനിലാവിനെക്കുറിച്ച് അതുവരെ പാടിക്കൊണ്ടിരുന്ന കവിത പൊടുന്നനെ തെരുവിലെ മനുഷ്യരക്തത്തെക്കുറിച്ച് പാടിത്തുടങ്ങിയത്; സ്വപ്നങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിവന്നു തുടങ്ങിയത്. ഇങ്ങനെ സാഹിത്യം ജനകീയമാകുന്നതില്‍ അക്കാലത്തെ യാഥാസ്ഥിതിക വരേണ്യപക്ഷത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. ചോരയെക്കുറിച്ചും നിലവിളിയെക്കുറിച്ചും ആക്രോശത്തെക്കുറിച്ചും കവിതയില്‍ എഴുതുകയോ? പൂനിലാവിനെക്കുറിച്ചും പൂങ്കാറ്റിനെക്കുറിച്ചും കുളിരരുവിയെക്കുറിച്ചും മാത്രമല്ലേ കവിതയില്‍ എഴുതാവൂ. ഇതായിരുന്നു യാഥാസ്ഥിതികപക്ഷത്തിന്റെ നിലപാട്. എന്നാല്‍, അവരെ അമ്പരപ്പിച്ചുകൊണ്ടുതന്നെ കവിത പച്ചയായ മനുഷ്യനെക്കുറിച്ചും അവന്റെ പച്ചയായ ജീവിതത്തെക്കുറിച്ചും പറഞ്ഞുതുടങ്ങി. തെരുവിലെ ചുടുചോര കാണാതെ താമരപ്പൊയ്കയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കരുത് എന്ന ഒരു പുതുബോധം അങ്ങനെ സാഹിത്യത്തില്‍ വന്നു. <br /><br />ഇത് ഇപ്പോള്‍ പറയാന്‍ കാരണം തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു വാക്ക് മുന്‍നിര്‍ത്തി കേരളത്തിലെ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഭാഷാചര്‍ച്ച സംഘടിപ്പിക്കുന്നു എന്നതാണ്. രാഷ്ട്രീയ നേതാക്കള്‍ ഏതു ഭാഷയിലാകണം സംസാരിക്കേണ്ടത് എന്ന് ചില മാധ്യമങ്ങള്‍ കല്‍പ്പിച്ചുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരില്‍നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയ നേതാക്കള്‍ സാധാരണക്കാരുടെ ഭാഷ സംസാരിക്കുമ്പോള്‍ ചില അഭിജാത- വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമം. അവരുടെ അഭിപ്രായത്തില്‍ അഭിജാതമായ ഭാഷയിലേ രാഷ്ട്രീയക്കാര്‍ സംസാരിക്കാവൂ. ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യംകാട്ടില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണ് വേണ്ടത്. പ്രവൃത്തിയിലില്ലാത്ത മിനുപ്പും വെടിപ്പും അതേക്കുറിച്ച് പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. ശ്ലാഘനീയം എന്നത് പറയാന്‍കൊള്ളാവുന്ന ഒരു നല്ല വാക്കാണ്. എന്നാല്‍ പ്രവൃത്തി ശ്ലാഘനീയമല്ലെങ്കിലോ? അപ്പോള്‍ പ്രവൃത്തിക്കു നിരക്കുന്ന വാക്കു വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ പ്രവൃത്തിയാണ് വാക്കിനെ നിര്‍ണയിക്കുക. <br /><br />ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും ആ രാഷ്ട്രീയത്തിന്റെ ഭാഗമായി പലവട്ടം എംപിയും എംഎല്‍എയും മന്ത്രിയും ഒക്കെയാവുകയുംചെയ്ത ഒരാള്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നു പറഞ്ഞ് അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ് കേരളം ഒരു പുലര്‍ച്ചയില്‍ കണ്ടത്. ആര്‍ക്കെതിരെയാണോ തലേന്നുവരെ അതിശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നത് കാലുമാറി അവര്‍ക്കൊപ്പം ചെന്നുനില്ക്കുക. ഏതു രാഷ്ട്രീയത്തെയാണോ ജീര്‍ണവും മലീമസവുമെന്ന് തലേരാത്രിവരെ എല്ലാ ചാനലുകളിലും പോയി മാറിമാറി വിശേഷിപ്പിച്ചുകൊണ്ടിരുന്നത് പിറ്റേന്ന്, അതേ രാഷ്ട്രീയത്തിന്റെ ജീര്ണതയില് പോയി മുങ്ങുക; ഏത് ഭരണസംവിധാനത്തെയാണോ അഴിമതിയുടെ കെട്ടുകാഴ്ച എന്ന് തലേന്നുവരെ വിവരിച്ചത്, അതേ കെട്ടുകാഴ്ചയ്ക്ക് സ്വയം അലങ്കാരമായി മാറുക. ഇതൊക്കെയാണ് ഒരു രാത്രി വെളുക്കുന്നതിനിടയില്‍ കേരളം കണ്ടത്. <br /><br />ഇതിന്റെ അര്‍ഥം എന്താണ്? തന്നെ എംപിയാക്കുന്നത് ഏതു രാഷ്ട്രീയമാണോ ആ രാഷ്ട്രീയം സ്വീകാര്യം എന്നതല്ലേ. രാഷ്ട്രീയത്തെ ഇതില്‍പ്പരം അപകീര്‍ത്തിപ്പെടുത്താനുണ്ടോ? ഇദ്ദേഹത്തെ എംപിയാക്കുക എന്നതാണോ ജനാധിപത്യത്തിന്റെ ധര്‍മം? സ്ഥാനം തരുന്നത് ആരോ, അവരുടെ കൂടെ എന്ന ഈ നിലാപടില്‍ എന്ത് ആദര്‍ശമാണുള്ളത്; അവസരവാദമല്ലാതെ. ഇത്രമേല്‍ അവസരവാദപരമായ ഒരു നിലപാടെടുത്ത് ഒപ്പംനിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടുവേണോ വിമര്‍ശിക്കാന്‍? വിമര്‍ശനത്തിനുപയോഗിച്ച വാക്കില്‍ "അഭിജാത ഗൗരവം" കാണാത്ത വരേണ്യപക്ഷം വിമര്‍ശനവിധേയമായ ആ അവസരവാദത്തെയോ അതിലെ നെറികേടിനെയോ കാണാന്‍ കൂട്ടാക്കുന്നില്ല. അതാണ് വരേണ്യപക്ഷത്തിന്റെ രാഷ്ട്രീയം. നെറികേടു കാട്ടിയതില്‍ കുഴപ്പമില്ല, ആ നെറികേടിനെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ഭാഷ "ആഭിജാത്യ"മില്ലാത്തതായതിലാണ് കുഴപ്പം. <br /><br />സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് അവരില്‍പ്പെട്ടവരായിത്തന്നെ ഉയര്‍ന്ന് നേതൃത്വത്തിലേക്കെത്തിയവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. നാട്ടുകാരുടെ ഭാഷയിലേ സംസാരിക്കൂ. അത് അവരുടെ ശുദ്ധതയാണ്; നന്മയാണ്. ആ ശുദ്ധതയും നന്മയും കാണാന്‍ വരേണ്യപക്ഷത്തെ പുത്തന്‍ തമ്പ്രാക്കള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാപട്യത്തിന്റെ ഭാഷയേ അവര്‍ക്ക് സ്വീകാര്യമാവൂ. തിന്മയെ തിന്മയായും നെറികേടിനെ നെടികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വവുമായേ കാണാന്‍ പറ്റൂ. അങ്ങനെ കാണുമ്പോള്‍ അവയെ വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ. പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്. "അഭിജാത" വിഭാഗത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടി മനസ്സില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്കൃതംകൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണ്. ആ കാപട്യം കാട്ടിയില്ല എന്നതാണോ ഇവിടെ കുഴപ്പം? <br /><br />ഭാഷയിലെ "മാന്യത"യ്ക്കുവേണ്ടി ഇപ്പോള്‍ മുറവിളികൂട്ടുന്ന മുഖ്യധാരാ പത്രങ്ങളിലൊന്ന് പണ്ട് ഒരു മുഖപ്രസംഗത്തില്‍ സ. പി കൃഷ്ണപിള്ളയെ "തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അന്ന് എവിടെപ്പോയിരുന്നു ഇവരുടെ ഭാഷാമാന്യതാ വാദം? കമ്യൂണിസ്റ്റുകാരെ എന്തും പറയാം; കമ്യൂണിസ്റ്റുകാര്‍ ഒന്നും പറയരുത്. ഇതാണോ ഇവരുടെ നിലപാട്? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഇ എം എസ്, ടി വി തോമസ്, കെ ആര് ഗൗരിയമ്മ തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ തെരഞ്ഞെടുപ്പുവേളയില്‍ പ്രചരിപ്പിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ ഓര്‍ത്തുനോക്കുക. ജാതിപറഞ്ഞുവരെയുള്ള ആക്ഷേപങ്ങളുണ്ടായിരുന്നു അവയില്‍. അന്നൊക്കെ ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള ഇവരുടെ ചിന്തകള്‍ എവിടെപ്പോയിരുന്നു? അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല എന്ന് വ്യക്തമാക്കാന്‍ ഇ കെ നായനാര്‍ നടത്തിയ ഒരു പദപ്രയോഗത്തെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി കോലാഹലമുണ്ടാക്കി ഒരിക്കല്‍ ഈ മാന്യതാവാദികള്‍. അവര്‍ പിണറായി വിജയന്റെ ഒരു പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള വാദവുമായി ഇന്ന് വീണ്ടും എത്തുമ്പോള്‍ ഭാഷ അഴിച്ചുവയ്ക്കേണ്ട അതിന്റെ അലങ്കാരപരിവേഷത്തെക്കുറിച്ച് നേരത്തെതന്നെ സൂചിപ്പിച്ച ബോദ്ലെയറെ ഓര്‍മിക്കാതിരിക്കുന്നതെങ്ങനെ?<br /><br />*<br />
<b>deshabhimani editorial 23-05-14</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-42070080678260591462014-05-22T16:19:00.004+05:302014-05-22T16:19:37.295+05:30കേരളത്തില്‍ ജനിച്ച് തമിഴക നേതാവായി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztUQc6MZGe-Ja5nh4LftqKIMvWW7rpVnY8V5tnFRYKINkK93Y82NdBa2oRLohkzFDQCwaILO_3OQxemacgLVWFckTFYgK2J1mUQs1_gQx7e7R4cNnJ6IHlvsIWm_EGzQ_jbofxRDBHrBi/s1600/umanath_20140521085957.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztUQc6MZGe-Ja5nh4LftqKIMvWW7rpVnY8V5tnFRYKINkK93Y82NdBa2oRLohkzFDQCwaILO_3OQxemacgLVWFckTFYgK2J1mUQs1_gQx7e7R4cNnJ6IHlvsIWm_EGzQ_jbofxRDBHrBi/s1600/umanath_20140521085957.jpg" /></a></div>
അത്യുത്തരകേരളത്തില്‍ പിറന്ന്, മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച് തമിഴകത്തിന്റെ പ്രിയങ്കരനും രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ഉന്നത നേതാവുമായി വളര്‍ന്ന പോരാളിയാണ് ആര് ഉമാനാഥ്. അദ്ദേഹം വിടപറയുമ്പോള്‍ കോഴിക്കോടിനും മലയാളനാടിനും ഓര്‍ത്തെടുക്കാനുള്ളത് വേരറുക്കാനാവാത്ത ഹൃദയബന്ധം. അയല്‍സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും ജന്മനാടിനെ, പ്രസ്ഥാനത്തെ, നാട്ടുകാരെ സ്വതസിദ്ധമായ ശൈലിയില്‍ സൗമ്യാഭിവാദ്യം ചെയ്തു. മനസില്‍ മായാത്ത ബാല്യ- കൗമാരസ്മരണകളും വിപ്ലവചിന്തകളും മുളപ്പിച്ച നാട് എന്നും സഖാവിന് പ്രിയങ്കരമായിരുന്നു. ഉമാനാഥിന്റെ സ്മരണകളുമായി, ആത്മബന്ധാനുഭവങ്ങളുമായി ജ്യേഷ്ഠന് പരേതനായ കേശവറാവുവിന്റെ കുടുംബം കോഴിക്കോടുണ്ട്. <br /><br />രോഗക്കിടക്കയില്‍ ചെന്നെയില്‍ ചെറിയച്ഛനെ കണ്ട് കഴിഞ്ഞ ദിവസമാണ് കേശവറാവുവിന്റെ മകന് അനില്‍ദത്ത് തിരിച്ചെത്തിയത്. നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞ സങ്കടഭരിതമായ വാര്‍ത്തയില്‍ ദു:ഖിച്ചിരിക്കയാണ് ചേവായൂരിലെ വീട്ടില്‍ അനിലും ഭാര്യ അനിതയും. 2012-ല്‍ കോഴിക്കോട് പാര്‍ടികോണ്‍ഗ്രസ് വേളയില്‍ ചെറിയച്ഛനെ കണ്ട് സംസാരിച്ചതായി അനില്‍ പറഞ്ഞു. കോഴിക്കോട് വരുമ്പോഴെല്ലാം തൊണ്ടയാട്ട് അച്ഛന് താമസിച്ച വീട്ടില്‍ വരുമായിരുന്നു. കോഴിക്കോട് കമ്മത്ത്ലൈയിനിലായിരുന്നു അച്ഛനും ചെറിയച്ഛനും താമസിച്ചതും പഠിച്ചതുമെന്നും അദ്ദേഹം ഓര്‍മിക്കുന്നു. അവസാന കോഴിക്കോടന്‍ സന്ദര്‍ശനം വികാരഭരിതമായ ഓര്‍മയും അനുഭവവുമാണ് ഉമാനാഥിന് സമ്മാനിച്ചത്.രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി എത്തിയത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍. അദ്ദേഹമാണ് പാര്‍ടികോണ്‍ഗ്രസിന് തുടക്കം കുറിച്ച് ടാഗോര്‍ഹാളില്‍ ചെങ്കൊടി ഉയര്‍ത്തിയത്. കളിച്ചും പഠിച്ചും വളര്‍ന്ന നാടിനെക്കുറിച്ച്, ചാലപ്പുറത്തെ സ്കൂള്‍, ക്രിസത്യന്കോളേജ് പഠനകാലമെല്ലാം അന്ന് ഗൃഹാതുരമായി ഓര്‍മിച്ചിരുന്നു. പ്രായത്തിന്റെ അവശതകളിലായിരുന്നു അന്ന് സഖാവ്. ജീവിതത്തിന്റെ അവസാനകാലയളവില്‍ ജന്മനാട്ടിലെത്താനായതിലും പ്രസ്ഥാനത്തിന്റെ രക്തപതാക ഉയര്ത്തനായതിലും ഏറെ ആവേശഭരിതനായിരുന്നു. <br /><br />കോഴിക്കോട് മേയറും കമ്യുണിസ്റ്റുകാരനുമായിരുന്ന മഞ്ജുനാഥറാവുവിന്റെ ബന്ധുവായിരുന്നു ഉമാനാഥ്. ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച ഉമാറാവുവാണ് പിന്നീട് ഉമാനാഥ് ആയത്. കര്‍ണാടകത്തോട് ചേര്‍ന്ന കാസര്‍കോട് അതിര്‍ത്തിയിലായിരുന്നു ജനം. ദരിദ്രമായിരുന്നു കുടുംബ പശ്ചാത്തലം. മക്കളെ പോറ്റാന്‍ അമ്മ ഭജനപാട്ടുകാരിയായി ചുറ്റുവട്ടങ്ങളില്‍ പോയി. അതിനൊരു സഹായം എന്ന നിലയില്‍ ഉമാറാവു ഹാര്‍മോണിയം പഠിച്ചു. കാഞ്ഞങ്ങാടും തലശേരിയിലും താമസിച്ച ജീവിതാനുഭാവങ്ങള്‍ തൊഴിലാളികളോട് ആഭിമുഖ്യംസൃഷ്ടിച്ചു. എല്‍ഐസി ഏജന്റായ ജ്യേഷ്ഠന്കേശവറാവു കോഴിക്കോടെത്തിയപ്പോഴാണ് ഉമാനാഥും മലബാറിന്റെ ആസ്ഥാനഗരത്തിലെത്തുന്നത്. ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂളില്‍ പഠിക്കവെ സഹപാഠിയായ ഇ കെ ഇമ്പിച്ചിബാവയുമായുള്ള ചങ്ങാത്തമാണ് പാര്‍ടിയിലേക്ക് ആകര്‍ഷിച്ചത്. തേര്‍ഡ് ഫോറം പൂര്‍ത്തിയാക്കി ക്രിസ്ത്യന്‍കോളേജില്‍ ഇന്ററര്‍മിഡിയറ്റിന് പഠിക്കുമ്പോഴും പ്രതിബദ്ധത കാത്തുസൂക്ഷിച്ചു. അകാലത്ത് കോഴിക്കോട് കടപ്പുറത്തിരുന്ന് ഇമ്പിച്ചിബാവയോടൊപ്പം നടത്തിയ ചര്‍ച്ചയും ചങ്ങാത്തവും അടിയുറച്ച കമ്യുണിസ്റ്റാക്കിയതായി ഉമാനാഥ് പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് അഖില കേരള വിദ്യാര്‍ഥി സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കുന്നതിന് ശ്രമങ്ങളാരംഭിച്ചത്. കോണ്‍ഗ്രസെന്നോ കോണ്ഗ്രസിതരരെന്നോ ഉള്ള വ്യത്യാസം കൂടാതെ സ്വാഗതസംഘം രൂപീകൃതമായി. അതിനിടെ ഇമ്പിച്ചിബാവയെക്കുറിച്ചറിഞ്ഞ പി കൃഷ്ണപിള്ള അദ്ദേഹവുമായി ബന്ധപ്പെടുകയും സമ്മേളന പ്രവര്ത്തനങ്ങളിലേക്കിറക്കുകയും ചെയ്തു. <br /><br />സാമൂതിരി കോളേജില്‍ നടന്ന സമ്മേളനം അഖില കേരള വിദ്യാര്‍ഥി ഫെഡറേഷന് രൂപീകരിച്ചു. കല്ലാട്ട് കൃഷ്ണന്, ഇ കെ നായനാര്‍, ആര് ഉമാനാഥ് എന്നിവരോടൊപ്പം ഇമ്പിച്ചിബാവ അതിന്റെ നേതാവായി. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം ഉന്നത പഠനത്തിന് ് അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ബിഎ ഓണേഴ്സിന് ചേര്‍ന്നു. ക്യാമ്പസിലെ സൗഹൃദങ്ങള്‍ ഉമാനാഥിലെ കമ്യൂണിസ്റ്റുകാരനെ വീണ്ടുമുണര്‍ത്തി. പാര്‍ടി നിരോധിച്ച കാലം. പി രാമമൂര്‍ത്തിയും മോഹന്‍ കുമരമംഗലവും ഉള്‍പ്പെടെ ഒളിവില്‍. ഈ ഗ്രൂപ്പിലേക്ക് ഉമാനാഥിനെയും നിയോഗിച്ചു. മുംബെയില്‍നിന്നും മറ്റും അതീവ രഹസ്യമായി എത്തിക്കുന്ന പാര്‍ടി പ്രസിദ്ധീകരണങ്ങളും ലഘുലേഖകളും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്ന ജോലി ഉള്‍പ്പെടെയാണ് ഏറ്റെടുത്തത്. സിപിഐ എം നേതാവ്, കുടംബബന്ധങ്ങള്‍ എന്നിവക്കൊപ്പം തൊളിലാളിയൂണിയന് നേതാവ് എന്ന നിലയിലും കോഴിക്കോട് ഉമാാനാഥിന് മറക്കാനാവാത്ത നാടാണ്. എല്‍ഐസി ജീവനക്കാരുടെ സംഘടനാനേതാവായി നരവധി തവണ കോഴിക്കോടെത്തിയിട്ടുണ്ട്. ദീര്‍ഘകാലം സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന് സോണല്‍ വൈസ്പ്രസിഡന്റായിരുന്നു . ഉത്തരവാദിത്തം വര്‍ധിച്ചപ്പോള്‍ സംഘടനാഭാരവാഹിത്വം ഒഴിഞ്ഞത് 1988ലെ കോഴിക്കോട് സമ്മേളനത്തില്‍.<br /><br />പി വി ജീജോ<br /><br /><b>ഒളിവിലെ ദേവരാജന്‍</b><br /><br />രണ്ടാം പാര്‍ടി കോണ്‍ഗ്രസിെന്റ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി തമിഴ്നാട്ടിലാകെ സംഘടിപ്പിച്ചു. ഒട്ടേറെ ഉശിരന്‍ സമരങ്ങള്‍ നടന്നു. നൂറു കണക്കിനു സഖാക്കളുടെ പേരില്‍ കേസായി. അനേകം ഗൂഢാലോചക്കേസുകളും ചാര്‍ജ് ചെയ്യപ്പെട്ടു. തിരുച്ചി ഗൂഢാലോചന കേസിലെ 150ല്‍ പരം പ്രതികളില്‍ രാമമൂര്‍ത്തി, അനന്തന് നമ്പ്യാര്‍, കല്യാണസുന്ദരം എന്നിവര്‍ക്കൊപ്പം ഉമാനാഥും ഉണ്ടായി. ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണ് അദ്ദേഹം പോരട്ടങ്ങള്ക്കിറങ്ങിയത്. പല ആത്മകഥകളിലും ഒട്ടേറെ നേതാക്കളുടെ ഓര്‍മക്കുറിപ്പുകളിലും ആ ഏടുകള്‍ ഒളിമങ്ങാതെയുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പി രാമചന്ദ്രന് എഴുതി: <br /><br />എന്നെ പറങ്കിമല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു പൊലീസ് ഉദ്യോഗസ്ഥന് ചെകിട്ടത്ത് ആഞ്ഞടിച്ച്എന്താടാ രാജേന്ദ്രാ....ഇതാണോ നിന്റെ ഒളിവിലെ പേര്...എന്ന് പരിഹസിച്ചു. (രാജേന്ദ്രന് എന്ന പേരിലാണ് ഞാന്‍ പാര്‍ടി യോഗത്തിലേക്ക് റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നത്. അവ പൊലീസിനു കിട്ടിയിട്ടുണ്ട് എന്നു മനസ്സിലാക്കി. ശേഷം ഒരു കെട്ട് ഫോട്ടോകള്‍ എടുത്തിട്ടു. ഓരോന്നായി എന്നെ കാണിച്ച് അറിയാമോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഉമാനാഥിന്റെ ഫോട്ടോ കാണിച്ച് അറിയുമോ എന്നു ചോദിച്ചു. അറിയാം എന്നു പറഞ്ഞു. പേരെന്താണ് എന്നു ചോദിച്ചപ്പോള്‍ പെട്ടെന്ന് ഉമാനാഥ് എന്നു പറഞ്ഞു. ദേവരാജനാണെന്ന് അറിയില്ലേ?. കള്ളച്ചിരിയോടെ ചോദിച്ചു. അദ്ദേഹം ഉമാനാഥാണ് എന്നു ഞാന്‍ തറപ്പിച്ചപ്പോള്‍ ചിരിച്ചു. ഉമാനാഥിന്റെ ഒളിവിലെ പേര് ദേവരാജന്‍ എന്നാണ്. അത് അറിയാമായിരുന്നെങ്കിലും ആ പൊലീസ് ഉദ്യോഗസ്ഥന് എന്നെക്കൊണ്ട് ദേവരാജ് ആണെന്ന് പറയിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചോദിച്ചത്. യുവതിയുടെയും വയസായ സ്ത്രീയുടെയുംഫോട്ടോയായിരുന്നു പിന്നെ. ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് എനിക്കറിയില്ല എന്നു പറഞ്ഞു. ജയിലില്‍ ചെന്നപ്പോഴാണ് ആ ഫോട്ടോയില്‍ പാപ്പാ ഉമാനാഥും അവരുടെ അമ്മ ലക്ഷമിയും ആയിരുന്നുവെന്ന് അറിഞ്ഞത്. <br /><br />1940ന്റെ രണ്ടാം പകുതിയില്‍ ഒളിപ്രവര്‍ത്തന കേന്ദ്രം കണ്ടുപിടിക്കപെട്ടു. എല്ലാ സഖാക്കളും അറസ്റ്റിലായി. മദിരാശി കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചു. പി ആറിനു പുറമെ മോഹന്‍ കുമാരമംഗലം, സി എസ് സുബ്രഹ്മണ്യം, ആര് ഉമാനാഥ്, കെ എ കേരളീയന്, ഹനുമന്തറാവു, സുബ്രഹ്മണ്യ ശര്‍മ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രധാന ചാര്‍ജ്. കൊലക്കുറ്റത്തിനുള്ള ശിക്ഷപോലും നല്കാന് കഴിയത്തക്കവിധത്തിലുള്ള ഗുരുതരമായ കുറ്റങ്ങളും ആരോപിച്ചു. ഒന്നര വര്‍ഷം നീണ്ട കേസ് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പാര്‍ടി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് 1939-40ല്‍ എ കെ ഗോപാലെന്റ നേതൃത്തില്‍ കേരളത്തില്‍നിന്ന് ഉന്നത സംഘാടകരുടെ സംഘം എത്തി. ഭാഷയുടെ പ്രയാസമുണ്ടായിരുന്നിട്ടും ഒളിവില്‍ പ്രവര്‍ത്തിച്ച് പല ജില്ലകളിലും അവര്‍ ഘടകങ്ങള്‍ രൂപീകരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ സ്റ്റെയിന്സ്മില് വര്‍കേഴ്സ് പണിമുടക്കിനോടനുബന്ധിച്ച് പൊലീസ് വെടിവെപ്പ്. ഉമാനാഥിനെ പൊലീസ് കൊലക്കേസില്‍പ്പെടുത്തി. റിമാന്‍ഡില്‍ കഴിയവെ 1946ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 1950 വരെ ഒളിവില്‍ പ്രവര്‍ത്തിച്ചു.<br />
<br />
*<br />
deshabhimani</div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-64184219467364600532014-05-22T16:15:00.002+05:302014-05-22T16:15:25.114+05:30ഉമാനാഥ്: ത്യാഗത്തിന്റെ ഇതിഹാസം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztUQc6MZGe-Ja5nh4LftqKIMvWW7rpVnY8V5tnFRYKINkK93Y82NdBa2oRLohkzFDQCwaILO_3OQxemacgLVWFckTFYgK2J1mUQs1_gQx7e7R4cNnJ6IHlvsIWm_EGzQ_jbofxRDBHrBi/s1600/umanath_20140521085957.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztUQc6MZGe-Ja5nh4LftqKIMvWW7rpVnY8V5tnFRYKINkK93Y82NdBa2oRLohkzFDQCwaILO_3OQxemacgLVWFckTFYgK2J1mUQs1_gQx7e7R4cNnJ6IHlvsIWm_EGzQ_jbofxRDBHrBi/s1600/umanath_20140521085957.jpg" /></a></div>
സിപിഐ എമ്മിന്റെയും രാജ്യത്തെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെയും സമുന്നത നേതാക്കളില്‍ ഒരാളായിരുന്നു ഉമാനാഥ്. അണ്ണാമലൈ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ 1939ലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കാന്‍ തികഞ്ഞ പ്രതിബദ്ധതയോടെ ഏഴ് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. 1991 മുതല്‍ 2008 വരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. ഡല്‍ഹിയിലെ പാര്‍ടികേന്ദ്രത്തില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഉമാനാഥ്. സിഐടിയുവിന്റെ ദേശീയ വൈസ്പ്രസിഡന്റുമായിരുന്നു. മാര്‍ക്സിസത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്ന അദ്ദേഹം പാര്ടികേന്ദ്രത്തിനും പാര്‍ടിക്ക് മൊത്തത്തിലും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.<br /><br />മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ഉമാനാഥ്. തമിഴ്നാട്ടില്‍നിന്ന് രണ്ടുതവണ ലോക്സഭയില്‍ എത്തിയ അദ്ദേഹം രണ്ടുതവണ അവിടെ എംഎല്‍എയുമായി. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ വിവിധ വിഷയങ്ങളിലെ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഫലപ്രദമായി അവതരിപ്പിച്ചു. ഉമാനാഥിന്റെ ഭാര്യ പാപ്പയും അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റായിരുന്നു. ഇരുവരും നയിച്ച തികച്ചും ലളിതമായ ജീവിതം പാര്‍ടിയിലെ യുവതലമുറയ്ക്ക് പ്രചോദനമാണ്. ത്യാഗത്തിന്റെ ഇതിഹാസമാണ് ഉമാനാഥിന്റെ ജീവിതം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരകാലത്തുമായി ഒന്പതരവര്ഷം ജയില്‍വാസം അനുഷ്ഠിച്ചു. ഏഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞു. വളരെക്കാലത്തെ പ്രവര്‍ത്തനാനുഭവവും രാഷ്ട്രീയ ധിഷണയുമുള്ള ഉമാനാഥിന്റെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഞാന്‍ തേടിയിരുന്നു.<br /><br />92-ാം വയസ്സിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. വിപ്ലവകരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ച സുദീര്‍ഘ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.<br /><br />പ്രകാശ് കാരാട്ട്<br /><br /><b>സൗമ്യന്‍ ; ധീരന്</b><br /><br />ഏഴു പതിറ്റാണ്ടുകാലത്തെ വിശ്രമരഹിതമായ ജനസേവനത്തിനുശേഷമാണ് സഖാവ് ആര് ഉമാനാഥ് അന്ത്യയാത്രയായത്. സൗമ്യനും ധീരനുമായ നേതാവായിരുന്നു അദ്ദേഹം. സമര്‍ഥനായ ബഹുജനസമരനേതാവ്, തൊഴിലാളി-കര്‍ഷകാദി-ബഹുജനസംഘടനകളുടെയും കമ്യൂണിസ്റ്റ്പാര്‍ടിയുടെയും ഊര്‍ജസ്വലനായ നേതാവ്, പാര്‍ടിയുടെ മൗലികനിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യസമൂഹത്തെ പ്രസ്ഥാനത്തോട് യോജിപ്പിക്കാന്‍ മാതൃക കാട്ടിയ പാര്ലമെന്റേറിയന്- ഈ നിലകളിലെല്ലാം ഉമാനാഥ് എന്നും ഓര്‍മിക്കപ്പെടും.<br /><br />പാര്‍ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ജനകീയപ്രശ്നങ്ങളില്‍ ഇടപെടാനും രോഗാവസ്ഥ തടസ്സമായി കരുതിയിരുന്നില്ല. അതാണ് കോഴിക്കോട്ട് നടന്ന പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസില്‍ കണ്ടത്. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ചാണ് സഖാവ് കോഴിക്കോട്ട് എത്തിയത്. സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയത് അദ്ദേഹമായിരുന്നു. മലബാറില്‍ ജനിച്ച്, കോഴിക്കോട്ട് സ്കൂള്‍ വിദ്യാഭ്യാസം നടത്തി, ഉപരിപഠനത്തിന് മദിരാശിയിലെത്തിയ ഉമാനാഥ് തമിഴകത്തെ ആദരിക്കപ്പെടുന്ന നേതാവായി വളര്‍ന്നു. അത് ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ചൂഷിതരുടെ ഭരണം അവസാനിപ്പിക്കാനുള്ള അടങ്ങാത്ത അഭിലാഷത്തിനുടമയായി രാഷ്ട്രീയപ്രക്ഷോഭകാരിയായതുകൊണ്ടു നേടിയതാണ്. തികച്ചും അസംഘടിതരായ തൊഴിലാളികളെ പ്രാഥമികമായി സംഘടിപ്പിക്കുന്നതിന് ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കുകയും അതിനോടൊപ്പം അവരുടെയിടയില്‍ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയം വളര്‍ത്താനും യത്നിച്ചു. റെയില്‍വേ തൊഴിലാളികളുടെയും തുണിമില്ത്തൊഴിലാളികളുടെയുമെല്ലാം സമുന്നതനേതാവായി വളര്‍ന്ന ഉമാനാഥിനെ ലോക്സഭയിലും നിയമസഭയിലും പലതവണ ജനങ്ങള്‍ വിജയിപ്പിച്ചു. തൊഴിലാളിപ്രവര്ത്തനത്തിനുവേണ്ടി അന്യസാധാരണമായ ത്യാഗോജ്വലജീവിതമാണ് അദ്ദേഹം നയിച്ചത്. തടവറയും ഒളിവുജീവിതവുമൊന്നും ആ വിപ്ലവകാരിയെ ക്ഷീണിപ്പിച്ചില്ല. ഒളിവുജീവിതത്തിനിടയില്‍ പരിചയപ്പെട്ട വിപ്ലവകാരിയായ പാപ്പയെ ജീവിതസഖിയാക്കിയ ഉമാനാഥിന്റേത് ഒരു കമ്യൂണിസ്റ്റ്കുടുംബമായിരുന്നു.<br /><br />ഉള്പ്പാര്ടിസമരങ്ങളിലും സംഘടനാവിഷയങ്ങളിലും ഫലപ്രദമായ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചു. അത് അദ്ദേഹവുമായി പൊളിറ്റ്ബ്യൂറോയിലടക്കം സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ ബോധ്യമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവിടത്തെ രാഷ്ട്രീയസംഭവവികാസങ്ങളിലും സംഘടനാകാര്യങ്ങളിലും അതീവശ്രദ്ധാലുവായിരുന്നു. വ്യക്തിപരമായി സഖാവിനുണ്ടായിരുന്ന ഗുണങ്ങളും പാര്‍ടിക്കും പ്രസ്ഥാനത്തിനും അദ്ദേഹം നല്കിയ സംഭാവനകളും സിപിഐ എം കേരള സംസ്ഥാനകമ്മിറ്റി കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു. സഖാവിന്റെ സ്മരണയ്ക്കുമുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.<br /><br />പിണറായി വിജയന്<br /><br /><b>ഉത്തമനായ കമ്യൂണിസ്റ്റ്</b><br /><br />അങ്ങേയറ്റം പ്രതിബദ്ധതയോടെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഉത്തമനായ കമ്യൂണിസ്റ്റാണ് ആര് ഉമാനാഥ്. ദീര്‍ഘകാലം അദ്ദേഹത്തോടൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഒരുഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനും അതിനുസരിച്ച ജീവിതമൂല്യങ്ങള്‍ക്കും മങ്ങലേല്ക്കാതിരിക്കാന് അദ്ദേഹം ശ്രദ്ധിച്ചു. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തോട് ആത്മാര്‍ഥമായ പ്രതിബദ്ധത പുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷമായ ഗുണം. എല്ലാ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക പ്രശ്നങ്ങളെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയ സമീപനത്തോടെ നോക്കിക്കാണാനും നിലപാടെടുക്കാനും പ്രത്യേകമായ കഴിവുണ്ടായിരുന്നു. മാര്‍ക്സിസം- ലെനിനിസത്തിന്റെ നയസമീപനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.<br /><br />നിയമസഭയിലും പാര്‍ലമെന്റിലും പലവട്ടം പ്രവര്‍ത്തിച്ചെങ്കിലും ബൂര്‍ഷ്വാ പാര്‍ലമെന്ററിസത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഒട്ടും ബാധിച്ചില്ല. ബൂര്‍ഷ്വാ പാര്‍ലമെന്റ് സമ്പ്രദായത്തിന്റെ ദോഷങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയുംചെയ്തു. സംഘടനാപരമായ അച്ചടക്കം പാലിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു. സംഘടനാപരമായ വ്യതിചലനങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി. മുഖംനോക്കാതെ വ്യക്തികളെ വിമര്‍ശിക്കുന്നതിനുള്ള കമ്യൂണിസ്റ്റ് ഗുണം അദ്ദേഹത്തില്‍ എക്കാലത്തും ഉണ്ടായിരുന്നു. അങ്ങേയറ്റം ലളിതമായ ജീവിതമാണ് നയിച്ചത്. വാക്കും പ്രവൃത്തിയും ഒരുപോലെയാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അദ്ദേഹം അക്കാര്യത്തില്‍ മാതൃകയാണ്.<br /><br />കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച് രാഷ്ട്രീയജീവിതം നയിച്ച ഉത്തമമായ മാതൃക; സമര്‍ഥനായ സംഘാടകനും. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും നയിക്കുന്നതിലും മികവ് തെളിയിച്ച ഉമാനാഥ് തമിഴ്നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നിരവധി പ്രതിബന്ധങ്ങളെ നേരിട്ട് അതിനെ വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കുവഹിച്ചു. വലിയ മനുഷ്യസ്നേഹിയായിരുന്നു. ഡല്‍ഹിയില്‍ ഏറെക്കാലം അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. എല്ലാക്കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതം. വക്രതയില്ലാത്ത ഈ രീതി അദ്ദേഹത്തിന്റെ നിലപാടുകളിലും സംസാരത്തിലും പ്രകടമായിരുന്നു. പാര്ടിപ്രവര്ത്തകരോടെല്ലാം വ്യക്തിപരമായ അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു കമ്യൂണിസ്റ്റ് എങ്ങനെയാകണം എന്നതിനുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം. അനുപമമായ സവിശേഷതകളുള്ള തൊഴിലാളിനേതാവായിരുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ തടസ്സങ്ങള്‍ നേരിട്ട് മുന്നോട്ടുനയിക്കുന്നതില്‍ ഉമാനാഥിന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും നമുക്ക് എക്കാലവും പ്രചോദനമാകും.<br /><br />എസ് രാമചന്ദ്രന്‍പിള്ള<br /><br /><b>ആദരണീയനായ കമ്യൂണിസ്റ്റ്: കോടിയേരി</b><br /><br />തിരു: മികച്ച പൊതുപ്രവര്‍ത്തകനും ആദരണീയനായ കമ്യൂണിസ്റ്റുനേതാവുമായിരുന്നു ആര് ഉമാനാഥെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മലബാറില്‍ ജനിച്ച അദ്ദേഹം, തമിഴകത്തെത്തി ജനങ്ങളുടെ നേതാവാകുകയും അറിയപ്പെടുന്ന വിപ്ലവകാരിയായി മാറുകയും ചെയ്തു. വിദ്യാര്‍ഥിനേതാവ്, ട്രേഡ്യൂണിയന്നേതാവ്, കമ്യൂണിസ്റ്റ്പാര്‍ടി നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്് അപരിചിതമായ പ്രദേശങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ മാതൃകാപരമായ നേതൃശേഷിയാണ് ഉമാനാഥ് പ്രകടിപ്പിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പ്രതിബന്ധങ്ങളെ അതീജിവിക്കുന്നതിനും സംഘടനാപരമായ ശ്രദ്ധയും മാര്‍ഗനിര്‍ദേശവും എന്നും അദ്ദേഹത്തില്‍നിന്ന് ലഭിച്ചു. തികഞ്ഞ ലെനിനിസ്റ്റ് സംഘടനാരീതി മുറുകെപ്പിടിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് പുരോഗമനപ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കോടിയേരി പറഞ്ഞു.<br /><br /><b>സമരതീക്ഷ്ണമായ ജീവിതം: വി എസ്</b><br /><br />തിരു: കമ്യൂണിസ്റ്റ് പാര്‍ടിക്കും തൊഴിലാളിവര്ഗപ്രസ്ഥാനത്തിനുംവേണ്ടി ഒരു പുരുഷായുസ്സു മുഴുവന്‍ സമര്‍പ്പിച്ച നേതാവായിരുന്നു അന്തരിച്ച ആര് ഉമാനാഥ് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. നന്നെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലെത്തി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മാറിയ അദ്ദേഹത്തിന് വൈവിധ്യമാര്‍ന്ന ജീവിതമണ്ഡലങ്ങളില്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച സംഘാടകന്‍, വാഗ്മി, ട്രേഡ് യൂണിയന് നേതാവ്, പാര്ലമെന്റേറിയന്, കറകളഞ്ഞ രാജ്യസ്നേഹി എന്നീ നിലകളിലെല്ലാം ഉമാനാഥ് നല്കിയ സംഭാവനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഈടുവയ്പാണ്. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്റെ സമരതീക്ഷ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.<br /><br /><b>സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു</b><br /><br />തിരു: ഉമാനാഥിന്റെ വിയോഗം രാജ്യത്തെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട്ട് ജനിച്ച് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ഉമാനാഥ് തമിഴ്നാട്ടിലെ തൊഴിലാളി സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചു. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് ഉമാനാഥ് നേതൃത്വം നല്കി. പാര്‍ലമെന്ററി വേദികളും തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടവേദിയായി മാറ്റിയ നേതാവായിരുന്നു ഉമാനാഥെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം അനുശോചനസമ്മേളനത്തില്‍ പറഞ്ഞു.<br />
<br />
*<br />
deshabhimani</div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-37253550209243663462014-05-22T16:13:00.000+05:302014-05-22T16:13:08.062+05:30സമരോജ്വല ജീവിതം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztUQc6MZGe-Ja5nh4LftqKIMvWW7rpVnY8V5tnFRYKINkK93Y82NdBa2oRLohkzFDQCwaILO_3OQxemacgLVWFckTFYgK2J1mUQs1_gQx7e7R4cNnJ6IHlvsIWm_EGzQ_jbofxRDBHrBi/s1600/umanath_20140521085957.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztUQc6MZGe-Ja5nh4LftqKIMvWW7rpVnY8V5tnFRYKINkK93Y82NdBa2oRLohkzFDQCwaILO_3OQxemacgLVWFckTFYgK2J1mUQs1_gQx7e7R4cNnJ6IHlvsIWm_EGzQ_jbofxRDBHrBi/s1600/umanath_20140521085957.jpg" /></a></div>
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും അതിന്റെ മൂല്യങ്ങളെയും പുതിയ കാലവും അതിന്റെ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കിയിരുന്ന അതിശക്തമായ ഒരു കണ്ണിയാണ് ആര് ഉമാനാഥിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കേരളത്തില്‍ ജനിച്ച് തമിഴ്നാട്ടില്‍ തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുത്ത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയര്‍ന്ന ഉമാനാഥിന്റെ ജീവിതം ത്യാഗപൂര്‍ണമായ യാതനാനുഭവങ്ങളുടെയും അത്യുജ്വലമായ സമരപരമ്പരകളുടെയും സമുന്നതമായ സിദ്ധാന്തപഠനങ്ങളുടെയും സമ്പൂര്‍ണമായ അര്‍പ്പണബോധത്തോടെയുള്ള പ്രായോഗിക വിപ്ലവപ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ്.<br /><br />പ്രതികൂല സാഹചര്യങ്ങളെയൊക്കെ കഠിനപരിശ്രമങ്ങളിലൂടെ അനുകൂലമാക്കി മാറ്റിയെടുത്തുകൊണ്ട് മുന്നേറുന്നതായിരുന്നു ആ ജീവിതം. ജനിച്ച നാട്ടില്‍നിന്ന് അകന്ന് മറ്റൊരു നാട്ടില്‍പോയി പ്രവര്‍ത്തിക്കുക, അറിയാത്ത ആ ഭാഷ വഴക്കിയെടുത്ത് ആ നാട്ടുകാരെ സംഘടിപ്പിക്കുക, ആ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വിശ്വാസം ആര്‍ജിക്കുക, ആറേഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞ് പ്രസ്ഥാനം കെട്ടിപ്പടുക്കുക, ആ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു പതിറ്റാണ്ട് ജയിലില്‍ കഴിയുക... പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന പാതകളിലൂടെയാണ് ഉമാനാഥ് കടന്നുവന്നത്.<br /><br />വിദ്യാര്‍ഥിജീവിതകാലത്തുതന്നെ വ്യക്തിതാല്പ്പര്യങ്ങളെയാകെ പൊതുവായ സാമൂഹിക താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്ന പ്രവര്‍ത്തനശൈലിയായിരുന്നു ഉമാനാഥ് സ്വീകരിച്ചത്. കാസര്‍കോട്ടുകാരനായ ആര് ഉമാനാഥ റാവു ഇന്റര്‍മീഡിയറ്റ് പരീക്ഷ പ്രശസ്തമായ നിലയില്‍ പാസായശേഷം ഉപരിപഠനത്തിനായാണ് അണ്ണാമലൈ സര്‍വകലാശാലയിലേക്ക് പോയത്. അവിടത്തെ ചടുലമായ സാംസ്കാരികാന്തരീക്ഷം, ദേശീയ സ്വാതന്ത്ര്യസമര സന്ദേശത്തിന്റെ അലയൊലികള്‍, ജനങ്ങളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍, സ്വാതന്ത്ര്യമോ ജനാധിപത്യാവകാശങ്ങളോ ഇല്ലാതെ കഴിയേണ്ടിവരുന്ന ജനതയുടെ വൈഷമ്യങ്ങള്‍ ഒക്കെ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കി.<br /><br />കെ മുത്തയ്യയെപ്പോലുള്ള നേതാക്കളുമായുള്ള നിരന്തര സമ്പര്‍ക്കങ്ങള്‍ മനുഷ്യോചിതമായ ഒരു സാമൂഹ്യാവസ്ഥ സാധ്യമാക്കാവുന്നതാണെന്ന സ്വപ്നത്തിന്റെ വിത്തുകള്‍ ആ മനസ്സില്‍ മുളപ്പിച്ചു. ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഉന്നത വിദ്യാഭ്യാസവും അതിലൂടെ അക്കാലത്ത് കൈവരാവുന്ന സ്ഥാനമാനങ്ങളും അതുള്‍ക്കൊള്ളുന്ന സ്വകാര്യ ജീവിതസൗകര്യങ്ങളും ഒക്കെ ഉപേക്ഷിച്ച് ക്യാമ്പസ് ജീവിതഘട്ടത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പടിപടിയായി നീങ്ങി അദ്ദേഹം. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച മദിരാശി ഗൂഢാലോചനക്കേസില്‍, അക്കാലത്ത് ഒളിവില്‍ നടന്ന് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉമാനാഥും പ്രതിയായി. പി രാമമൂര്ത്തിയടക്കമുള്ള സമുന്നത നേതാക്കള്‍ക്കൊപ്പം അറസ്റ്റിലായി; രണ്ടരവര്‍ഷത്തേക്ക് ജയിലിലുമായി. ജയിലില്‍നിന്ന് പുറത്തുവന്നത് കൂടുതല്‍ ദൃഢമായ പ്രത്യയശാസ്ത്രബോധ്യവും ഉരുക്കിന്റെ ഉറപ്പുള്ള സംഘടനാബോധവുമായാണ്.<br /><br />കോയമ്പത്തൂരടക്കമുള്ള മേഖലകളില്‍ ആഹാരമോ കഴിയാന്‍ ഇടമോ ഇല്ലാതെ കഷ്ടതയനുഭവിച്ച് തൊഴിലാളികളെ സംഘടിപ്പിച്ചു. ട്രേഡ് യൂണിയന് ശക്തിപ്പെടുത്തിയും നീങ്ങി ഉമാനാഥ്. പിന്നീടങ്ങോട്ട് അദ്ദേഹം ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. റെയില്‍വേ തൊഴിലാളികളെയും സിമന്റ്, ടെക്സ്റ്റൈല്‍, ബീഡി തൊഴിലാളികളെയും ഒക്കെ അവകാശബോധമുള്ളവരാക്കി സംഘടിപ്പിച്ചു; അവരുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കി. കമ്യൂണിസ്റ്റ് പാര്‍ടിയും ട്രേഡ് യൂണിയന് പ്രസ്ഥാനവും നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവില്‍ കഴിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുന്നതിനിടയില്‍ കണ്ടുമുട്ടിയ പാപ്പയെയാണ് ഉമാനാഥ് ജീവിതസഖിയായി തെരഞ്ഞെടുത്തത്. പാപ്പയടക്കം ആ കുടുബമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും പ്രചാരകരുമായി. പാപ്പ ദേശീയതലത്തില്‍തന്നെ ഉയര്‍ന്നുവന്ന നേതാവായെങ്കില്‍ യു വാസുകി അടക്കമുള്ള മക്കള്‍ അച്ഛനമ്മമാരുടെ പാത തന്നെ പിന്തുടരുന്നതാണ് ജനങ്ങള്‍ കണ്ടത്. വാസുകി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായി. ഉമാനാഥിന്റെ കുടുംബം കൃത്യമായും ഒരു പാര്‍ടി കുടുംബമായി.<br /><br />സിഐടിയുവിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഉമാനാഥ് പില്ക്കാലത്ത് അതിന്റെ ദേശീയ നേതൃനിരയിലേക്കുയര്‍ന്നു. സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗത്വത്തിലേക്കു വളര്‍ന്നു. കഴിഞ്ഞ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസില്‍വച്ച് അനാരോഗ്യം കാരണം പിബിയില്‍നിന്ന് ഒഴിഞ്ഞുവെങ്കിലും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. 1962ലും 67ലുമായി രണ്ടുവട്ടം തമിഴ്നാട്ടിലെ പുതുക്കോട്ടെ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ ഉമാനാഥ് ദേശീയ സാര്‍വദേശീയ പ്രശ്നങ്ങളും തൊഴിലാളിവര്‍ഗത്തെ ബാധിക്കുന്ന സവിശേഷ വിഷയങ്ങളും അപഗ്രഥിച്ചു നടത്തിയ പ്രസംഗങ്ങള്‍ അവതരണംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യ കണ്ട മികച്ച പാര്ലമെന്റേറിയന്മാരുടെ നിരയില്‍ ഉമാനാഥ് അങ്ങനെ സ്ഥാനമുറപ്പിച്ചു. നാഗപട്ടണം മണ്ഡലത്തില്‍നിന്ന് രണ്ടുവട്ടം തമിഴ്നാട് നിയമസഭയിലേക്കും വിജയിച്ചെത്തി ഉമാനാഥ്.<br /><br />ഏഴു പതിറ്റാണ്ടു നീണ്ട പാര്ടിജീവിതത്തിനുടമയാണ് ഉമാനാഥ്. ഏതാണ്ടു തുടക്കംതൊട്ടുതന്നെ പാര്‍ടി അംഗം. ഓരോ ഘട്ടത്തിലും പാര്‍ടി നേരിട്ട വെല്ലുവിളികളെ ദൃഢമായ പ്രത്യയശാസ്ത്ര അടിത്തറയിലുറച്ചു നിന്നുകൊണ്ട് സൈദ്ധാന്തികതലത്തിലും സമരോന്മുഖമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രായോഗികതലത്തിലും നേരിട്ടു ഉമാനാഥ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള ബ്രിട്ടീഷ് ഭരണത്തിന്റെ തടവറയിലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള അടിയന്തരാവസ്ഥ ഘട്ടത്തിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ തടവറയിലും അദ്ദേഹം കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പും സ്വാതന്ത്ര്യലബ്ധിക്കുശേഷവും ചില ഘട്ടങ്ങളിലും ഒളിവില്‍ കഴിഞ്ഞ് അദ്ദേഹം പ്രവര്‍ത്തിച്ചു. മനുഷ്യര്‍ക്കാകെ മനുഷ്യോചിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുള്ള അചഞ്ചലമായ പോരാട്ടങ്ങള്‍ക്കായി അര്‍പ്പിക്കപ്പെട്ട സമരധീരമായ ജീവിതമാണ് ഉമാനാഥിന്റേത്. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ വേണ്ട മാര്‍ഗനിര്‍ദേശക ശക്തിയായി അദ്ദേഹത്തിന്റെ ഉജ്വലമായ സ്മരണ നിലനില്ക്കും; തീര്‍ച്ച!<br />*<br />
deshabhimani editorial</div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-35348931796117592442014-05-21T21:48:00.003+05:302014-05-21T21:48:31.921+05:30കോര്‍പറേറ്റുകള്‍ നയിച്ച തെരഞ്ഞെടുപ്പ്<div dir="ltr" style="text-align: left;" trbidi="on">
ലോക്സഭാ തെരഞ്ഞെടുപ്പുഫലം പ്രത്യേകതരത്തിലാകാന് തല്‍പ്പരകക്ഷികള്‍ കൈക്കൊണ്ട പല നടപടികളുമുണ്ട്. നമുക്ക് നേരത്തെ പരിചിതമായ ചുവരെഴുത്ത്, പോസ്റ്റര്‍, നോട്ടീസ്, ലഘുലേഖ, പത്രപ്പരസ്യം, പൊതുയോഗ പ്രസംഗങ്ങള്‍, വാഹനയാത്ര, മൈക്കുവഴി പ്രചാരണം, വീടുകയറിയുള്ള വോട്ടുതേടല്‍ മുതലായവയുണ്ട്. ചാനലുകളില്‍ നടത്തുന്ന ചര്‍ച്ചയും പരസ്യവും മറ്റുമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൂലിക്ക് വാര്‍ത്ത കൊടുക്കല്‍ (പെയ്ഡ് ന്യൂസ്) തുടങ്ങിയത്. അത് തെരഞ്ഞെടുപ്പു കമീഷന് അംഗീകരിക്കുന്നതല്ല. അതിനെച്ചൊല്ലി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ചവാന്റെമേല് കേസുണ്ട്. ചവാന് ഒരുപക്ഷേ, ശിക്ഷിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമായിരുന്നു.<br /><br />തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള പണത്തിന്റെ കുത്തൊഴുക്കിന്റെ ഒരു വഴിയാണ് പണംവാങ്ങി വാര്‍ത്ത കൊടുക്കുന്നത്. നിഷ്പക്ഷമായി വാര്‍ത്ത നല്‍കുക മാധ്യമധര്‍മം മാത്രമല്ല, മാധ്യമത്തിന്റെ ഉത്തരവാദിത്തവുമാകുന്നു. എന്നാല്‍, ആ ധര്‍മത്തിന്റെ മറപിടിച്ച് പക്ഷപാതപരമായ വിവരം വാര്‍ത്തയായി നല്‍കുന്നത് പത്രധര്‍മ ലംഘനം മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സ്വാര്‍ഥ താല്പ്പര്യംവച്ചുള്ള ഇടപെടലാണ്; തെരഞ്ഞെടുപ്പു ചട്ടലംഘനവുമാണ്. ചവാന്റേത് അന്ന് ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഇത്തവണ അത് വ്യാപകമായ തോതില്‍ നടന്നതായി പല സംസ്ഥാനങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.<br /><br />ഇതുകൂടാതെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു കൊണ്ടുപോയ 300 കോടിയില്‍പരം രൂപയും കോടിക്കണക്കിന് ലിറ്റര്‍ മദ്യവും മറ്റും തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ പിടികൂടിയതായി വാര്‍ത്തയുണ്ടായിരുന്നു. മുമ്പൊക്കെ കോര്‍പറേറ്റുകള്‍- എന്നുവച്ചാല്‍, വന്‍കിട വ്യവസായികളും വ്യാപാരികളും- രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭാവന നല്കാറുണ്ടായിരുന്നു. അങ്ങനെ നല്കുന്ന തുകയ്ക്ക് അവര്‍ക്ക് നികുതികിഴിവ് ലഭിക്കും. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന നല്കുന്നതില് ഒതുങ്ങുന്നതല്ല കോര്‍പറേറ്റ് ഇടപെടല്‍. തങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയ പാര്‍ടിയെയല്ല, രാഷ്ട്രീയ നേതാവിനെ കണ്ടെത്തുന്നു. അത്തരമൊരാളെ അമേരിക്കയിലെ കോര്‍പറേറ്റുകള്‍ പ്രസിഡന്റ് സ്ഥാനാര്ഥിയാക്കുന്നതുപോലെ, ഇവിടെ പ്രധാനമന്ത്രിസ്ഥാനാര്ഥിയാക്കുന്നു. ഇവിടെ ഒരാള്‍ പ്രധാനമന്ത്രിയാകണമെങ്കില്‍ ലോക്സഭാംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണവേണം. അതിനാല്‍, തങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയെ ജയിപ്പിക്കുന്നതിനും ഭൂരിപക്ഷം ലോക്സഭാംഗങ്ങളുടെ പിന്തുണ അയാള്‍ക്ക് ലഭിക്കുന്നതിനുംവേണ്ടി ഇടപെടലിനും ചെലവിനുമൊക്കെ ഈ കോര്‍പറേറ്റ് ഗ്രൂപ്പ് തയ്യാറാവുന്നു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനു വേണ്ട സകല കാര്യങ്ങളിലും ആ ഗ്രൂപ്പ് ഇടപെട്ടു എന്നു ചുരുക്കം.<br /><br />മോഡിയാണ് മാസങ്ങള്‍ നീണ്ട ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഒരു നിരയെത്തന്നെ നിരന്തരം ഉപയോഗിച്ച് സകല സംസ്ഥാനങ്ങളിലും പോയി ബിജെപിക്കും എന്ഡിഎയ്ക്കുംവേണ്ടി പ്രചാരണം നടത്തിയത്. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരമാണ് മാസങ്ങള്‍ നീണ്ട പ്രചാരണത്തിനിടെ അദ്ദേഹം താണ്ടിയത്. കോടിക്കണക്കിന് രൂപയാണ് അതിനായി ചെലവഴിക്കപ്പെട്ടത്. അദാനി എന്ന ഗുജറാത്തി കുത്തക മുതലാളിയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഇതിനായി ഉപയോഗിക്കപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡിസര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ വക ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അദാനിക്ക് സൗജന്യമായി നല്‍കിയതായും പതിനായിരക്കണക്കിന് കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വേറെ അനുവദിച്ചതായും വാര്‍ത്ത ഉണ്ടായിരുന്നു. കുറ്റം പറയരുതല്ലോ, അദാനിക്കു നല്കിയതിനേക്കാള് കൂടുതല്‍ ഇത്തരം സൗജന്യങ്ങള്‍ അംബാനി കുടുംബത്തിനും ടാറ്റയ്ക്കും മോഡി നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കായി കോര്‍പറേറ്റുകള്‍ സംഭാവനചെയ്തത്. ഇത്തവണ മുതലാളിമാരുടെ സഹായം തങ്ങള്‍ക്ക് കുറച്ചേ ലഭിച്ചുള്ളൂ, മോഡിക്കാണ് വന്‍തോതില്‍ ലഭിച്ചത് എന്ന് വോട്ടെടുപ്പെല്ലാം കഴിഞ്ഞശേഷം കോണ്‍ഗ്രസ് നേതാവ് ജയറാംരമേശ് പരാതിപറയുന്നത് കേട്ടു.<br /><br />ഇതെല്ലാം കാണിക്കുന്നത് അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വന്‍കിട മുതലാളിമാര്‍ വന്‍തോതില്‍ മുതലിറക്ക് നടത്തുന്ന പരിപാടിയായി മാറിയിരിക്കുന്നു എന്നാണ്. നേരിട്ട് സംഭാവന നല്കുന്നതില്നിന്നും വിമാനവും മറ്റും ഏര്‍പ്പാട് ചെയ്തുകൊടുക്കുന്നതില്നിന്നും ഒക്കെ അപ്പുറത്ത് പരോക്ഷമായി വോട്ടര്‍മാരെ സ്വാധീനിക്കുന്ന മറ്റു പല നടപടികളിലേക്കും ഇത് വ്യാപിച്ചു. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ സെപ്തംബറിലാണ്. അക്കാലം മുതല്‍ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിലെ വിലകള്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. അന്ന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വിലസൂചിക ഏതാണ്ട് 19,000 ആയിരുന്നു. വോട്ടെടുപ്പിന്റെ അവസാനഘട്ടം ആയപ്പോഴേക്ക് അത് 23,000 കടന്നു. മോഡി നയിക്കുന്ന ബിജെപിക്കും എന്‍ഡിഎയ്ക്കും ആണ് വിജയസാധ്യത എന്ന എക്സിറ്റ്പോള്‍ ഫലം വന്നപ്പോള്‍ സൂചിക പിന്നെയും 500ല്‍പരം കണ്ട് വര്‍ധിച്ചു. 25 ശതമാനത്തിലധികം വര്‍ധന. ഇത് താനേ വര്‍ധിച്ചതല്ല. വിദേശ മുതലാളിമാര്‍ ആയിരക്കണക്കിന് കോടി ഡോളര്‍ (പതിനായിരക്കണക്കിന് കോടി രൂപ) നിക്ഷേപിച്ചതിന്റെ ഫലമാണ് ഇതെന്ന് പലപ്പോഴായി വാര്‍ത്ത വന്നിട്ടുണ്ട്.<br /><br />ഏറ്റവും ഒടുവില്‍ കണ്ട വാര്‍ത്ത ഒരു ഇന്ത്യക്കാരന്മാത്രം അവസാനഘട്ടത്തില്‍ 2000 കോടി രൂപയിലേറെ ഇതിനായി രഹസ്യമായി നിക്ഷേപിച്ചതായി ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന "സെബി" എന്ന സ്ഥാപനം കണ്ടെത്തി എന്നതാണ്. ഈ അഭ്യാസമെല്ലാം ബിജെപി ജയിച്ച് അധികാരത്തില്‍ എത്തിയാല്‍ സാമ്പത്തികരംഗമാകെ തിളങ്ങും എന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കാനാണ് ചെയ്തത് എന്ന് വെളിവാകുന്നു. ഓഹരിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങളുടെയോ തൊഴിലിന്റെയോ ലഭ്യതയും വിലയുമായി ഒരു ബന്ധവുമില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ഓഹരിവില കയറിയാല്‍ എല്ലാം പരമസുഖം എന്നും അത് ഇടിഞ്ഞാല്‍ എല്ലാം തകര്‍ന്നു എന്നുമാണ് മാധ്യമങ്ങള്‍ സാധാരണ പറഞ്ഞുപരത്താറുള്ളത്.<br /><br />വേറെ വിചിത്രമായ ഒരു റിപ്പോര്‍ട്ടു കണ്ടത് ഗൂഗിള്‍പോലുള്ള ഐടി സംവിധാനങ്ങളെ ഒരു നിയോജകമണ്ഡലത്തില്‍ ഏത് സ്ഥാനാര്‍ഥിയാണ് ഏറ്റവും അഭിലഷണീയന്‍ എന്ന് തീരുമാനിക്കാന്‍ വോട്ടര്‍മാരെ സ്ഥാപിത താല്‍പ്പര്യത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നതു സംബന്ധിച്ചാണ്. ഈ തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കും ട്വിറ്ററും മറ്റും വ്യാപകമായി മോഡിപക്ഷം ഉപയോഗിച്ചതിനെയും അക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉദാസീനത കാണിച്ചതിനെയുംകുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഐടിയിലെ "നെറ്റി"നെ വിപുലമായി ഉപയോഗിക്കുന്നവരും രാഷ്ട്രീയ ബോധത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്ക്കുന്നവരുമായ ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ ഈ സംവിധാനത്തെ വിപുലമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ് വാര്‍ത്ത. ഏതെങ്കിലും പാര്‍ടി അങ്ങനെ എത്രത്തോളം ഉപയോഗിച്ചു അവരുടെ സ്ഥാനാര്‍ഥികള്‍ക്കായി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരമൊന്നും ഇപ്പോഴില്ല. വന്‍കിടക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരം സംവിധാനങ്ങളുടെ പട്ടിക നീളുന്നു. എല്ലാം ഇവിടെ വിവരിക്കുന്നില്ല. പക്ഷേ, ഇന്റര്‍നെറ്റ് പോലുള്ള ചില സംവിധാനങ്ങളെ ഏത് രാഷ്ട്രീയക്കാര്‍ക്കും വലിയ ചെലവില്ലാതെ ഉപയോഗിക്കാന്‍ കഴിയും. വോട്ടര്‍മാരില്‍ എത്ര ശതമാനം, ഏത് വിഭാഗത്തില്‍പെട്ടവര്‍, ഇത്തരം സംവിധാനം വഴിയുള്ള പ്രചാരണത്തിന് വിധേയരാകും എന്നതാണ് നമ്മുടേതുപോലുള്ള വികസ്വര രാജ്യത്തെ ചോദ്യം. ജനങ്ങളില്‍ 37 കോടിയില്‍പ്പരം നിരക്ഷരരാണ് ഇപ്പോഴും എന്ന വസ്തുതകൂടി ഓര്‍ക്കേണ്ടതുണ്ട്.<br /><br />നാട്ടിലാകെ നടക്കുന്ന വിശദമായ അഭിപ്രായപ്രകടനങ്ങളും വാദപ്രതിവാദങ്ങളും വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിക്കാന്‍ സഹായകമാകണം. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണംകൊണ്ട് യഥാര്‍ഥത്തിലുള്ള ഉദ്ദേശ്യം. എന്നാല്‍, ഏതെങ്കിലും ഒരു പാര്‍ടിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടുചെയ്യാന്‍ വോട്ടറെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാനുള്ള അവസരമായി ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തകാലത്ത് മാറിയിട്ടുണ്ട്. അതിന്റെ കുറെക്കൂടി വഷളായ രൂപമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടര്‍ ഏറ്റവും വിവേകത്തോടെ വിനിയോഗിക്കേണ്ട ഒന്നാണ് വോട്ടവകാശം. എന്നാല്‍, എങ്ങനെ വോട്ടറെ വഴിതെറ്റിച്ച് വോട്ട് ചെയ്യിക്കാം എന്നതിനുള്ള തയ്യാറെടുപ്പുകാലമായി പ്രചാരണകാലം ഇവിടെ മാറി. പുതിയ സര്‍ക്കാര്‍ എന്തുചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ഓരോ പാര്‍ടിയും ജനങ്ങളോട് പറയേണ്ടത്. തങ്ങള്‍ എന്താണ് സ്ഥാനാര്‍ഥികളില്‍നിന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് വോട്ടര്‍മാര്‍ അവരോട് പറയേണ്ടത്. എന്നാല്‍, ഇത്തരത്തിലുള്ള ആരോഗ്യകരമായ ആദാനപ്രദാനം നടത്തുന്നതിനെ പരമാവധി തടയുകയാണ് അധികാരമോഹംമൂത്ത രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ടികളും അവരെ തങ്ങളുടെ കടിഞ്ഞാണിന് കീഴിലാക്കാന്‍ ശ്രമിക്കുന്ന കോര്‍പറേറ്റുകളും മുതലാളിമാരും നടത്തുന്ന മേല്‍വിവരിച്ച രൂപത്തിലുള്ള ഇടപെടലുകള്‍വഴി ചെയ്യുന്നത്.<br /><br />ഇത്തരം നീക്കങ്ങളുടെ ഫലമായി രാജ്യം മൊത്തത്തിലെടുത്താല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ഉദ്ദേശിക്കപ്പെട്ട രീതിയില്‍ സ്വതന്ത്രമോ നീതിപൂര്‍വമോ അല്ലാതായി. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ വരുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള പാര്‍ടികളല്ല, പണച്ചാക്കുകളോട് വിധേയരായവരാണ്.<br /><br />*<br /><b>സി പി നാരായണന് ദേശാഭിമാനി</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0tag:blogger.com,1999:blog-2128859103258265367.post-82447538015341861152014-05-21T21:46:00.001+05:302014-05-21T21:46:41.720+05:30പോരായ്മകള്‍ മറികടക്കണം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvPhr112tecgCLIPojDRHxx2_gILZy1hp1KpqgZdgmRhQdnc_IfG46Uwl18itHxFLTXB5JZbWPcl1RufbAp0hbjl7Wp_S85hZi0u4fvbddoBIaFXG_CvoQWt7t7iLr_oewLX92MvISZHl_/s1600/sitaram+yechury.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvPhr112tecgCLIPojDRHxx2_gILZy1hp1KpqgZdgmRhQdnc_IfG46Uwl18itHxFLTXB5JZbWPcl1RufbAp0hbjl7Wp_S85hZi0u4fvbddoBIaFXG_CvoQWt7t7iLr_oewLX92MvISZHl_/s1600/sitaram+yechury.jpg" /></a></div>
പതിനാറാം ലോക്സഭയില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി വിജയിച്ചിരിക്കയാണ്. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തിനുപിന്നാലെയുണ്ടായ സഹതാപതരംഗത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 542ല്‍ 404 സീറ്റ് നേടി വിജയിച്ച് 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു പാര്‍ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.<br /><br />തങ്ങളുടെ ജീവിതത്തിനുനേരെയുള്ള തുടര്‍ച്ചയായ കടന്നാക്രമണങ്ങളില്‍നിന്ന് ആശ്വാസമേകുന്ന ഒരു സര്‍ക്കാരിനെയാണ് രാജ്യത്തെ എല്ലാ ജനങ്ങളും ഉറ്റുനോക്കിയിരുന്നത്. ഒരു വശത്ത് നിരന്തരമായ വിലക്കയറ്റം, സാമ്പത്തികമാന്ദ്യം, അതിനെത്തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ. മറുവശത്ത് ജനങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലേക്ക് നയിച്ച വന്‍കിട കുംഭകോണം. ഇവയിലൂടെയെല്ലാം അഭൂതപൂര്‍വമായ സാമ്പത്തികഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ചരിത്രമായിരുന്നു കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനുണ്ടായിരുന്നത്, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍. ജനങ്ങള്‍ക്ക് അതിനോടുള്ള അസംതൃപ്തി ഫലപ്രദമായി ചൂഷണംചെയ്താണ് ബിജെപി തെരഞ്ഞെടുപ്പു വിജയം നേടിയത്.<br /><br />മുമ്പെങ്ങും കാണാനാകാത്തവിധം പണമെറിഞ്ഞും മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയും ബിജെപി ഫലപ്രദമായ പ്രചാരണം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വ അജന്‍ഡയും വികസന വാഗ്ദാനവും സദ്ഭരണവും ഒരുമിച്ച് അവതരിപ്പിച്ച് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചു. ഒന്നാമതായി, 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗ്യചിഹ്നമാണ് മോഡി. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്ത്തിക്കാണിക്കുന്നതുതന്നെ ധാരാളമാണെന്നും അനാവശ്യമായ മറ്റൊരു പൊതുപ്രചാരണത്തില്‍ ആശ്രയിക്കേണ്ടതില്ലെന്നും ആര്‍എസ്എസും ബിജെപിയും മനസ്സിലാക്കി. ബിജെപി പ്രചാരണത്തിന്റെ ശക്തിമത്തായ അടിയൊഴുക്കായി ഇത് തുടര്‍ന്നു.<br /><br />വിപുലമായ ഒരു ജനവിഭാഗത്തെ ലക്ഷ്യംവച്ച് നടത്തിയ രണ്ടാമത്തെ ശ്രമം മുന്‍ പരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന്ദുത്വശക്തികളുടെ അഭ്യര്‍ഥന ഇതുവരെ ഫലം കണ്ടില്ലെന്ന പ്രചാരണമായിരുന്നു. ഗുജറാത്തിലെ വികസനമെന്ന മിഥ്യഉയര്ത്തിക്കൊണ്ടുവരാനും മോഡി പ്രധാനമന്ത്രിയായാല്‍ മാത്രമേ ആ മാതൃക ഇന്ത്യയിലാകെ നടപ്പാക്കാനാകൂ എന്നുമുള്ള ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപി വിജയിച്ചു. പാലും തേനുമൊഴുകുന്ന സ്വപ്നരാജ്യമായാണ് ഗുജറാത്തിനെ അവതരിപ്പിച്ചത്. വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധി രമ ലക്ഷ്മി മേക്കിങ് ഓഫ് ദ മോഡി മിതോളജിയില്‍ പറയുന്നപോലെ മോഡിയുടെ പ്രചാരണ മാനേജര്‍മാര്‍ക്ക് ഒരു തുണ്ട് ഭൂമിക്കും അതിലെ ആരാധനാമൂര്‍ത്തിക്കും ചുറ്റും ജനങ്ങളെ അണിനിരത്താന്‍ ഫലപ്രദമായി കഴിഞ്ഞു. ആ ഭൂമിയും ആരാധനാമൂര്‍ത്തിയും അയോധ്യയും രാമനുമല്ല, മറിച്ച് ഗുജറാത്തും നരേന്ദ്രമോഡിയുമാണ്. നരേന്ദ്രമോഡി എന്ന അത്ഭുതകരവും അക്ഷീണവുമായ കാല്‍പ്പനിക മിത്തിനെ ഉയര്‍ത്തിക്കാട്ടി വോട്ടര്‍മാരുടെ മനസ്സില്‍ വൈദ്യുതി, റോഡ്, വെള്ളം എന്നിങ്ങനെയുള്ള ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഇതിഹാസകഥയിലെന്നപോലെ പ്രചരിപ്പിച്ചു. ഭൂമിയിലെ സ്വര്‍ഗമായ ഗുജറാത്ത് തൊഴിലുകൊണ്ടും വൈദ്യുതികൊണ്ടും കര്‍ഷക സമൃദ്ധികൊണ്ടും ലോകത്തെ ഏത് റോഡുമായും കിടപിടിക്കാവുന്ന നല്ല റോഡുകള്കൊണ്ടും സമ്പന്നമാണ്. ഈ നാട്ടില്‍ പകര്‍ച്ചവ്യാധിയോ അഴിമതിയോ ഇല്ല- എന്നൊക്കെയാണ് പ്രചരിക്കപ്പെട്ടത്.<br /><br />അതേസമയം, കോണ്‍ഗ്രസ് പ്രചാരണമാകട്ടെ, ഈ മിത്തിന്റെ നിര്‍മിതിയെ വെല്ലുവിളിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. സ്ഥിതിവിവരക്കണക്കുകൊണ്ട് കളിച്ച് ഗുജറാത്ത് വികസനമാതൃകയെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രം ആ വാദങ്ങളുടെ വിശ്വാസ്യത പൊളിച്ചടുക്കി. മാത്രമല്ല, പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, ഭരണഘടനാദത്തമായ അവകാശങ്ങളുടെ തുടര്‍ച്ചയായ വിദ്യാഭ്യാസ അവകാശനിയമം, അറിയാനുള്ള അവകാശനിയമം, ഗ്രാമീണ തൊഴിലുറപ്പു നിയമം, ആദിവാസികളുടെ വനാവകാശനിയമം തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടത്താനുമായില്ല. ഇടതുപക്ഷ പാര്‍ടികളുടെ സ്വാധീനത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരാണ് ഈ വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിച്ചത്. ഈ നിയമനിര്‍മാണങ്ങളുടെ നിര്‍വഹണച്ചുമതല രണ്ടാം യുപിഎ സര്‍ക്കാരിനുമുണ്ടായിരുന്നു. ഈ നടപടികളുടെ ഖ്യാതി&ാറമവെ;ഇടതുപക്ഷത്തിന് നല്കാന് വൈമുഖ്യമുള്ള കോണ്‍ഗ്രസിന് അതുപക്ഷേ സ്വന്തമായി അവകാശപ്പെടാമായിരുന്നു. ഇടതുപക്ഷ പാര്‍ടികളുടെ നിര്‍ബന്ധബുദ്ധി ഇല്ലായിരുന്നെങ്കില്‍ ഇത്തരം നിയമങ്ങള്‍ വെളിച്ചം കാണില്ലായിരുന്നുവെന്ന സത്യമാണ് ഇതില്‍നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നത്.<br /><br />ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയ്ക്കും&ാറമവെ;ഈ തെരഞ്ഞെടുപ്പ് വഴിവയ്ക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണം ഇന്ത്യന്‍ ചരിത്രത്തിലെങ്ങുമില്ലാത്തത്ര അളവിലായിരുന്നു. ബിജെപി പ്രചാരണത്തെ ഇവന്റ് മാനേജ്മെന്റ് പരിപാടികളുടെ തലത്തിലേക്ക് എത്തിച്ചതിനു പിന്നില്‍ ഈ പണമായിരുന്നു. ഇത്തരം ധനാഗമ മാര്‍ഗങ്ങള്‍ നൈതികതയില്ലാത്ത മറ്റു വഴികളിലും പ്രയോഗിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമെറിയുന്ന രീതി മറ്റു പാര്‍ടികളും അവലംബിച്ചു. ഇതുവരെയില്ലാത്തവിധം വന്‍ കറന്സിശേഖരവും മദ്യവും മറ്റുമാണ് തെരഞ്ഞെടുപ്പു കമീഷന് തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പിടിച്ചെടുത്തത്.<br /><br />ഇതുകൂടാതെ, രാഷ്ട്രീയപ്രചാരണായുധമായി ഭീകരതയും ഭീഷണിയും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് പശ്ചിമ ബംഗാള്‍പോലുള്ള സംസ്ഥാനങ്ങളില്‍ കണ്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ഇടതുപക്ഷ പാര്‍ടികളെ ലക്ഷ്യമിട്ടുള്ള അതിക്രമവും ബൂത്തുപിടിത്തവും മറ്റും നടന്നത്. തെരഞ്ഞെടുപ്പു കമീഷന് നിരവധി പരാതികള്‍ നല്‍കിയിട്ടും അക്രമങ്ങള്‍ക്കും മറ്റും ഒരറുതിയും ഉണ്ടായില്ല. വിലക്കയറ്റം സൃഷ്ടിച്ച സാമ്പത്തിക ദുരിതങ്ങള്‍ക്കും,&ാറമവെ;വന്‍കിട അഴിമതികള്‍ക്കുമെതിരെ വന്‍ ജനമുന്നേറ്റമുണ്ടായിട്ടും അതൊന്നും തെരഞ്ഞെടുപ്പു നേട്ടമായി മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇടതുപക്ഷം ത്രിപുരയില്‍ വന്‍ വിജയം നേടി സീറ്റുകള്‍ നിലനിര്‍ത്തുമ്പോഴും കേരളത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും,&ാറമവെ;ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും അവ മറികടക്കുകയും ചെയ്യേണ്ടതിലേക്കാണ് ഈ തെരഞ്ഞെടുപ്പ് വിരല്‍ചൂണ്ടുന്നത്.<br /><br />*<br /><b>സീതാറാം യെച്ചൂരി ദേശാഭിമാനി</b></div>
വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.com0