Friday, February 6, 2009

കാര്‍ത്തികേയന്‍ ഗൂഢാലോചനയില്‍നിന്ന് പുറത്തുപോയതിന്റെ പുരാണം

തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കഴിഞ്ഞ ആഴ്ച 'കൈരളി'യുടെ 'ക്രോസ്‌ഫയര്‍' പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലെ തിരുവഞ്ചൂരിന്റെയും പ്രധാനപ്പെട്ട പല്ലവി ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ടായിരുന്നു. സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനാണോ സിബിഐ കേസെടുത്തിരിക്കുന്നത്? മന്ത്രിയുടെ സംസാരത്തിന് ശകാരത്തിന്റെ ധ്വനിയുണ്ടെന്ന് തിരുവഞ്ചൂര്‍ പരാതിപ്പെടുകയുംചെയ്തു. സത്യംപറയട്ടെ, എനിക്ക് ഇപ്പോഴാണ് മനസ്സിലായത് എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഇത്ര വെപ്രാളപ്പെട്ട് ഇ ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്തുന്നതെന്ന്.

മാതൃഭൂമി ദിനപത്രത്തില്‍ ഞാനെഴുതിയ ലേഖനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ മറുപടി വായിച്ചപ്പോഴാണ് ഈ വെളിപാട് എനിക്കുണ്ടായത്.

'പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതിയുടെ നവീകരണംതന്നെ ബാലാനന്ദന്‍ കമ്മിറ്റി നിരാകരിച്ച സാഹചര്യത്തില്‍ എംഒയു റൂട്ടാണ് ഞങ്ങള്‍ സ്വീകരിച്ചതെന്ന വാദം നിരര്‍ഥകംതന്നെ. ചീഫ് എന്‍ജിനിയര്‍ രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്തുവന്ന നടപടി ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ബോര്‍ഡ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയതോടെ അവസാനിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുപകരം പഴയ വാദം ആവര്‍ത്തിച്ച് ഉന്നയിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.' (മാതൃഭൂമി, 2009 ഫെബ്രുവരി രണ്ട്.)

ലാവ്ലിന്‍ നാള്‍വഴിക്ക് താഴെപറയുന്ന മൂന്നു ഘട്ടമാണുള്ളത്.

ആദ്യഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലപ്പഴക്കംചെന്ന പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. ജി കാര്‍ത്തികേയന്‍ ഇതിനായി കനഡയില്‍പോയി ലാവ്ലിനുമായി ചര്‍ച്ച ചെയ്ത് ധാരണപത്രം ഒപ്പിട്ടു. കനേഡിയന്‍ സര്‍ക്കാര്‍ വിദേശസാമഗ്രികള്‍ വാങ്ങുന്നതിനുള്ള വായ്പ തരാമെന്നും ഏറ്റു. 1995 ആഗസ്ത് പത്തിനാണ് ഇത് നടന്നത്. രണ്ടാംഘട്ടം മേല്‍പ്പറഞ്ഞ ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും കസള്‍ട്ടന്റായി എസ്എന്‍സി ലാവ്ലിനെ നിശ്ചയിച്ചു. 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. മൂന്നാംഘട്ടം പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായപ്പോഴാണ് നടന്നത്. യുഡിഎഫ് ഒപ്പിട്ട കരാറുകളുടെ അടിസ്ഥാനത്തില്‍ അന്ന് നിശ്ചയിച്ചിരുന്ന വിലയ്ക്ക് സാധനസാമഗ്രികള്‍ സപ്ളൈ ചെയ്യുന്നതിനുവേണ്ടി ലാവ്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ കരാറില്‍ 1997 ഫെബ്രുവരി 10ന് ഒപ്പുവച്ചു. ഒരു ഘട്ടം മറ്റേതിന്റെ തുടര്‍ച്ചയാണ്. ജി കാര്‍ത്തികേയന്‍ ചെയ്തുതുടങ്ങിയത് പൂര്‍ത്തീകരിക്കുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തത്.

പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല. കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ വ്യക്തമാക്കിയ കാര്യമാണിത്. കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്. അതല്ലെങ്കില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവച്ച് പുതിയ വായ്പ കണ്ടെത്തണം. എംഒയു റൂട്ടിലൂടെ കാര്‍ത്തികേയന്‍ കാര്യങ്ങള്‍ തീരുമാനിച്ചപ്പോഴും അതിനനുസൃതമായി കരാറുകള്‍ ഒപ്പുവച്ചപ്പോഴും ഇതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന ആന്റണിക്കും യുഡിഎഫ് നേതൃത്വത്തിനും അന്നുതന്നെ തിരുത്താമായിരുന്നില്ലേ? രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനും പുതിയവ ആവിഷ്കരിക്കാനും വൈദ്യുതിമന്ത്രി പിണറായി വിജയന്‍ നടപടിയെടുത്തു. അപ്പോഴാണ് പണി മുടങ്ങിക്കിടക്കുന്ന കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതി ശ്രദ്ധയില്‍പ്പെട്ടത്. ലാവ്ലിന്‍തന്നെയായിരുന്നു കരാറുകാര്‍. കനഡയില്‍നിന്നുതന്നെയായിരുന്നു വായ്പയും. ജി കാര്‍ത്തികേയന്‍ പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചതുപോലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന സി വി പത്മരാജനായിരുന്നു കുറ്റ്യാടിയുടെ കാര്യത്തില്‍ ഇവ രണ്ടും ഒപ്പുവച്ചിരുന്നത്. കുറ്റ്യാടി പദ്ധതിയില്‍ ജി കാര്‍ത്തികേയന്റെ പങ്ക് മേല്‍പ്പറഞ്ഞ രണ്ടിനും തുടര്‍ച്ചയായി സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള സപ്ളൈ കരാറില്‍ ഒപ്പുവച്ചതാണ്. കുറ്റ്യാടി പദ്ധതിയുടെയും പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെയും കരാര്‍നടപടിക്രമങ്ങള്‍ക്ക് ഒരു വ്യത്യാസവും ഇല്ലെന്നുമാത്രമല്ല, കരാര്‍രേഖകളില്‍ പ്രോജക്ടിന്റെ പേരും തീയതിയും തുകയുടെ കാര്യത്തിലുമല്ലാതെ വള്ളിപുള്ളി വ്യത്യാസമില്ല. എല്‍ഡിഎഫ് കാലത്തെ മുടങ്ങിക്കിടന്ന കുറ്റ്യാടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിനും കരാറുകള്‍ അവസാനഘട്ടത്തില്‍ വന്നിരിക്കുന്ന പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടത്തുന്നതിനായി ഉത്തമവിശ്വാസത്തോടെ എടുത്ത തീരുമാനമായിരുന്നു ഇത്.

പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ കരാറുകളും അവയുടെ നടത്തിപ്പും ഇന്ന് സിബിഐകേസായി വന്നുനില്‍ക്കുകയാണ്. പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്ടംവരുത്തുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് കേസ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ കാലത്തുമുള്ള എട്ടുപേരുടെ പേരിലും കേസുണ്ട്. എന്നാല്‍, യുഡിഎഫിന്റെ കാലത്ത് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ പേരില്‍ കേസില്ല! ഗൂഢാലോചനയെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയായതിനുശേഷമല്ലല്ലോ കരാര്‍ നടപടികള്‍ തുടങ്ങിയത്. കാര്‍ത്തികേയന്‍ തുടങ്ങിവച്ച ക്രിമിനല്‍ ഗൂഢാലോചന കണ്ടുപിടിച്ചു തള്ളിപ്പറഞ്ഞില്ല എന്നുമാത്രമല്ലേ പിണറായി വിജയന്റെമേല്‍ കുറ്റമാരോപിക്കാന്‍ കഴിയുക? എങ്ങനെ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് പ്രതിയാക്കാനാകും?

യുഡിഎഫിന്റെ കാലത്ത് ചീഫ് എന്‍ജിനിയറായിരുന്ന രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രേ യുഡിഎഫ് പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ പുനരുദ്ധാരണത്തിന് തീരുമാനമെടുത്തത്. ആ തീരുമാനത്തിനെ മുന്നോട്ടുകൊണ്ടുപോകുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തത് എന്ന വാദം നിരര്‍ഥകമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുവാദത്തിന് അടിസ്ഥാനം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയ ഉദ്ധരണിയിലുണ്ട്. ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയതോടെ കാര്‍ത്തികേയന്‍ ചെയ്ത കാര്യങ്ങളെല്ലാം അസാധുവായിപോലും. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു വിരുദ്ധമായി പിന്നെയും പുനരുദ്ധാരണ പരിപാടിയുമായി മുന്നോട്ടുപോയതിന് 'ഉത്തരവാദി' പിണറായി വിജയന്‍മാത്രമാണ്. അങ്ങനെ കാര്‍ത്തികേയന്‍ ഗൂഢാലോചനക്കേസില്‍നിന്ന് പുറത്തുപോയി.

ബാലാനന്ദന്‍ കമ്മിറ്റി പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റിയായിരുന്നില്ല. പൊതുവില്‍ കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ചുള്ള പഠനത്തിനുള്ള കമ്മിറ്റിയായിരുന്നു. കമ്മിറ്റിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുപോലെ ബോര്‍ഡിനല്ല. വൈദ്യുതിമന്ത്രി പിണറായി വിജയനാണ്. ബോര്‍ഡോ സര്‍ക്കാരോ ഈ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചിട്ടുമില്ല. മറിച്ച് ഇതിലെ നാനാവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും സാഹചര്യമനുസരിച്ച് അവയില്‍ പലതും പ്രാവര്‍ത്തികമാക്കുകയുമാണ് ചെയതത്. എത്ര വിദഗ്ധമായിട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കുന്നത്? കാര്‍ത്തികേയന്‍ വച്ച പഠനം പുനരുദ്ധാരണം വേണമെന്നും പിണറായി വിജയന്‍ വച്ച പഠനം വേണ്ടെന്നും പറഞ്ഞു. അതുകൊണ്ട് കാര്‍ത്തികേയന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ തെറ്റും പിണറായിയുടേതുമാത്രം. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നതാകട്ടെ കെഎസ്ഇബി സപ്ളൈ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പുമാത്രമാണ്. ആ റിപ്പോര്‍ട്ട് പരിശോധിക്കുകയോ എന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് ഈ റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യുന്ന പ്രശ്നം ആ സന്ദര്‍ഭത്തില്‍ ഉദിച്ചിരുന്നില്ല. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ട് അതു പഠിച്ചിട്ടുപോരേ അനന്തര നടപടി എന്നു ചോദ്യമുന്നയിക്കുന്നവര്‍ അന്ന് വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള തിരക്കിനെ മറന്നുപോകുന്നു. കാര്യങ്ങള്‍ എത്രയുംപെട്ടെന്ന് നടപ്പാക്കുക എന്നതിനായിരുന്നു ഊന്നല്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്: എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറില്‍ നിങ്ങളുടെ കാലത്ത് ലാവ്ലിനുമായി ധാരണയിലെത്താതിരുന്ന എന്തെങ്കിലും ഒന്നു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? നിങ്ങള്‍ ഒപ്പിട്ട കസള്‍ട്ടന്‍സി കരാറില്‍ സാധനസാമഗ്രികള്‍ ഓരോന്നിനുമുള്ള സ്പെസിഫിക്കേഷന്‍സും വിലയും സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ലേ? ആ വിലയില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നുമാത്രമല്ല, 1995ല്‍ നിശ്ചയിച്ച വിലയില്‍ പദ്ധതി നിര്‍വഹണകാലത്ത് ലഭ്യമാക്കണമെന്നായിരുന്നില്ലേ കരാര്‍? മാത്രമല്ല, വിദേശത്തുനിന്ന് ഇങ്ങനെ വാങ്ങേണ്ടുന്ന സാമഗ്രികളുടെ തുക 182 കോടിയില്‍നിന്ന് 131 കോടി രൂപയായി കുറയ്ക്കുകയല്ലേ പിണറായി വിജയന്റെ കാലത്ത് ചെയ്തത്? ഇക്കാര്യത്തില്‍മാത്രമല്ല, പലിശയിലും കസള്‍ട്ടന്‍സി ഫീസിലും മറ്റെല്ലാ ഫീസിനങ്ങളിലും നിങ്ങള്‍ അംഗീകരിച്ചതിനേക്കാള്‍ താഴ്ന്ന നിരക്കിലല്ലേ അവസാന കരാര്‍ ഒപ്പിട്ടത്? പക്ഷേ, ഇതുചെയ്ത പിണറായി വിജയനെ പ്രതിയാക്കുകയും കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നതാണ് സിബിഐ കേസ് രാഷ്ട്രീയപ്രേരിതം എന്നുപറയുന്നതിനുള്ള ഏറ്റവും പ്രധാന തെളിവ്.

പിണറായി വിജയന്‍ ലാവ്ലിനിനുള്ള കസള്‍ട്ടന്‍സി ഫീസ് യുഡിഎഫ് നിശ്ചയിച്ച 24 കോടിയില്‍നിന്ന് 17 കോടിയായി കുറച്ചു എന്ന എന്റെ നിരീക്ഷണത്തിന് തിരുവഞ്ചൂരിന്റെ പ്രതികരണം രസകരമാണ്. "374.5 കോടി രൂപയുടെ പദ്ധതിക്ക് 24.04 കോടി രൂപ കസള്‍ട്ടന്‍സി തുക വരുന്നത് അധികമെന്ന് കണക്കാക്കാന്‍ പറ്റുമോ എന്ന് കെഎസ്ഇബിയിലെ സമാന കരാറുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും'' എന്നാണ്. എന്താണ് ഇതിനര്‍ഥം? കാര്‍ത്തികേയന്റെ കാലത്ത് കസള്‍ട്ടന്‍സി കരാര്‍ ഒപ്പിടുമ്പോള്‍ത്തന്നെ പദ്ധതിച്ചെലവ് 374.5 കോടി രൂപ ആകും എന്ന വസ്തുത കണക്കിലെടുത്തായിരുന്നു 24.04 കോടി രൂപ കസള്‍ട്ടന്‍സി തുകയായി നല്‍കാന്‍ ഇടയായത് എന്നല്ലേ. അപ്പോള്‍പിന്നെ 374.5 കോടി രൂപ ചെലവഴിച്ചത് കൂടുതലാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കാര്‍ത്തികേയനും യുഡിഎഫിനുമുള്ളതാണ്. ഈ തുകയ്ക്ക് നവീകരണം നടത്താന്‍ കെഎസ്ഇബിയെ ബാധ്യതപ്പെടുത്തിയ കാര്‍ത്തികേയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എല്ലാ അന്വേഷണവും ആവശ്യമാണെന്ന് മേനിപറയുന്ന തിരുവഞ്ചൂര്‍ ആവശ്യപ്പെടുമോ എന്നാണ് നമുക്കിനി അറിയേണ്ടത്.

*
ഡോ. ടി എം തോമസ് ഐസക്. കടപ്പാട്: മാതൃഭൂമി

ഡോ. തോമസ് ഐസക് എഴുതിയ ആദ്യ രണ്ട് ലേഖനങ്ങള്‍ ചേര്‍ന്ന പോസ്റ്റ് ഇവിടെ

94 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക് എഴുതിയ ലേഖനത്തിന്റെ മൂന്നാം ഭാഗം.

Ralminov റാല്‍മിനോവ് said...

ഫോറമോ മന്ത്രി സഖാവോ ആരെങ്കിലും ഉത്തരം തന്നാല്‍ മതി.
സഖാവു് വീയെസ്സിനു് ഇതെന്താ ബോദ്ധ്യമാകാത്തതു് ? അദ്ദേഹത്തിന്റെ നല്ലകാലത്തു് നടന്ന കാര്യത്തില്‍ അദ്ദേഹത്തിനു് അജ്ഞതയോ ?
അന്നു് അദ്ദേഹം ഒന്നും പഠിക്കാത്തതു് കൊണ്ടു് ഇന്നു് ജനങ്ങള്‍ പഠിക്കുന്നു.

Anonymous said...

“ഞമ്മളൊറ്റക്കല്ല കട്ടത്, ഓനൂണ്ടൈനു കൂഡെ!” എന്നത് ഒന്നു വെടിപ്പാക്കി പറഞ്ഞു, അല്ലേ മന്ത്രീ?

ഗുപ്തന്‍ said...

"എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറില്‍ നിങ്ങളുടെ കാലത്ത് ലാവ്ലിനുമായി ധാരണയിലെത്താതിരുന്ന എന്തെങ്കിലും ഒന്നു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?"

ഇതിനുള്‍പടെ ഈ ലേഖനത്തിലെ മിക്ക ചോദ്യങ്ങള്‍കും തെളിവുകള്‍ചേര്‍ത്തുള്ള ഉത്തരം ഈ ബ്ലോഗില്‍ ഉണ്ട്ട്.
http://snclavalin.blogspot.com/

ഇതുകൂടി വായിക്കുക.

Anonymous said...

"പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലെ തിരുവഞ്ചൂരിന്റെയും പ്രധാനപ്പെട്ട പല്ലവി ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ടായിരുന്നു. സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനാണോ സിബിഐ കേസെടുത്തിരിക്കുന്നത്?"
------------------------------
മനസ്സിലായി അമേരിക്കന്‍ കുടുംബ സഖാവേ...
ബാലാനന്ദന്‍ പിബിക്കെഴുതിയ കത്തുകള്‍ പുറത്തു വന്നത് വായിച്ചപ്പോള്‍ മനസ്സിലായി, താങ്കള്‍ക്ക് സഹികെട്ടതിന്റെ കാര്യം.

പിന്നെ അമേരിക്കയി എല്ലാവര്‍ക്കും സുഖമാണെന്നു കരുതുന്നു...

Anonymous said...

എന്തിനാണ് റാൽമിനോവ് സഖാവേ താങ്കൾ ഫോറത്തെയും തോമാചനെയും കുടുക്കാൻ നോക്കുന്നത് ? ബോദ്ധ്യമായിട്ടും ബോദ്ധ്യമായില്ലെന്ന് നടിക്കുന്നത് അതിബുദ്ധി. ബോദ്ധുമായില്ലെങ്കിൽ മന്ദബുദ്ധി..താങ്കളുടെ ബുദ്ധി ഏതു ബുദ്ധി?

Anonymous said...

ഈ ദുനിയാവിലുള്ള എല്ലാ ഗീബത്സും ശ്റമിച്ചാലും കള്ളം കള്ളം ആയി നില നില്‍ക്കും, സത്യം കനല്‍ കട്ട പോലെയാണു ചിലപ്പോള്‍ ചാരം മൂടി അണഞ്ഞു എന്നു തോന്നും പക്ഷെ ഒരു കാറ്റു വരുമ്പോള്‍ പിന്നെയും ആളിക്കത്തും കൊടിയേരിയും പിണറായിയും എല്ലാം ഭൂലോക കള്ളന്‍മാരാണെന്നു തെളിഞ്ഞു കഴിഞ്ഞു ഇന്നു ഡോ രമണി ശബരീനാഥണ്റ്റെ തട്ടിപ്പില്‍ കോടതിയില്‍ പറഞ്ഞ മൊഴികള്‍ വായിക്കുക യൂ ഡീ അഫ്‌ ഭരിക്കാന്‍ സമ്മതിക്കില്ല നിങ്ങള്‍ ക്കു ഭരണം കിട്ടുമ്പോള്‍ ഭൂലോക അഴിമതിയും കെടു കാര്യസ്ഥതയും കേരളം നിങ്ങള്‍ നശിപ്പിക്കുന്നു

അങ്കിള്‍ said...

കനേഡിയന്‍ സര്‍ക്കാര്‍ വായ്പ തരാമെന്നേറ്റത് SNC Lavalin നില്‍ നിന്നുതന്നെ യന്ത്രസാമഗ്രികള്‍ വാങ്ങണമെന്ന് നിബന്ധനക്ക് വിധേയമായിട്ടണെന്ന് MOU വില്‍ പറഞ്ഞതായി കാണുന്നില്ലല്ലോ. ഒരു പക്ഷേ അങ്ങനെയെന്തെങ്കിലും നിബന്ധന വയ്ക്കുന്നെങ്കില്‍ തന്നെ അത് കാനഡയില്‍ നിന്നും വാങ്ങണമെന്നല്ലേ പറയൂ. കാനഡയില്‍ ഈ യന്ത്ര സാമഗ്രികള്‍ SNC ക്കല്ലാതെ വേറെ ആര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് തെളിയിക്കാനെങ്കിലും ഒരു ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാമായിരുന്നില്ലേ. അങ്ങനെ വിളിച്ചിരുന്നെങ്കില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു എന്ന അവകാശപ്പെടാനെങ്കിലും കഴിയുമായിരുന്നു.

അനുബന്ധ കരാറില്‍ യന്ത്രസാമഗ്രികള്‍ സപ്ലൈചെയ്യണമെന്ന് വീണ്ടും എഴുതിചേര്‍ക്കേണ്ടി വന്നത് നേരത്തെയുള്ള MOU വില്‍ അത്തരത്തിലൊരു നിബന്ധന ഇല്ലാതിരുന്നതു കൊണ്ടല്ലേ.

കണസല്‍ട്ടന്‍സി ജോലി കൂടാതെ സപ്ലൈ ജോലി കൂടെ കിട്ടിയതു കൊണ്ടല്ലേ, കണ്‍സള്‍ട്ടന്‍സി ഫീസ്സ് 24 കോടിയില്‍ നിന്നും 17 കോടിയിലേക്ക് കുറക്കാന്‍ അവര്‍ തയ്യാറായത്.

എന്റെ ചില സംശയങ്ങളാണേ. ചിലപ്പോള്‍ തെറ്റായിരിക്കാം.

Anonymous said...

"For Pinaryi&co" workers forum.

Anonymous said...

അദ്ദാണാരുഷി. കമ്മുക്കള്‍ക്കെതിരെ ആരെന്ത് പറഞ്ഞാലും ശെലവാകും. ശോദ്യവും ഇല്ല, ചംശയോം ഇല്ല. ലവന്മാരുടെ പുള്ളകളെക്കുറിച്ചാണേല്‍ പറയാനുമില്ല.

ചബരീനാഥ് പറഞ്ഞു, യേതോ ഒരു പെണ്ണുമ്പിള്ള ഫോണില്‍ വിളിച്ചാവശ്യപ്പെട്ടു എന്ന് ടോട്ടല്‍ സൂത്രധാര തന്നെ രച്ചപ്പെടാന്‍ പറഞ്ഞാലും നുമ്മ വിശ്വസിക്കും.നുമ്മക്ക് ലിങ്കോം വേണ്ട ദെളിവും വേണ്ട.ന്നാലും കൊടിയേരിബ്രദര്‍ ഫാഗ്യവാന്‍ തന്നെ. ശബരീനാഥ് അങ്ങേരുടെ മ്വോനാന്ന് പറഞ്ഞില്ലാലോ ആരുഷി. സ്മരണയുണ്ടാവും സ്മരണ.

simy nazareth said...

ningal profile ile ee statement eduthu kalayanam.

"ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്".

This is becoming shameful. You are trying to project a political faction's side, while claiming your neutrality. There is no effort whatsoever from your side to investigate the truth, to bring out relevant papers or materials, but all you do is to project views of some prominent faction leaders (ministers) who are trying to protect an accused political leader.

One should atleast let the law take its course.

-: നീരാളി :- said...

തൊഴിലാളി പക്ഷത്തു നില്‍ക്കൂ സഖാവെ, അങ്ങിനെയെന്നാല്‍ അതു ബഹുജനപക്ഷത്ത്‌ തന്നെ എന്നതുറപ്പ്‌.
ഇവിടെ ഈ കാട്ടികൂട്ടന്നതെന്ത്‌ ?
പാര്‍ട്ടിയാണോ പ്രധാനം ? നാടാണോ പ്രധാനം ?
പാവപ്പെട്ടവന്റെ നികുതിപണം കാട്ടി കടം വാങ്ങി നാടു നശിപ്പിച്ചവരല്ലെ നിങ്ങളൊക്കെ ?

(ഇതാ നിങ്ങള്‍ കാലാകാലം എതിര്‍ത്തു കൊണ്ടിരുന്ന "ഇന്ത്യന്‍ ബൂര്‍ഷ്വാസി", "കൂത്തക കൂട്ടി കൊടുപ്പുകാരന്‍" അമര്‍സിംഗും രംഗത്തെത്തി. പോരേ പൂരം തൊഴിലാളി പ്രേമീ ?)

Anonymous said...

ഒരു ശബരീനാഥന്‍ വിചാരിച്ചാല്‍ ഇത്ര വലിയ തട്ടിപ്പ്‌ നടത്താന്‍ പറ്റുമോ അവനെ കണ്ടാല്‍ അറിഞ്ഞുകൂടെ ഏതോ ഒരു പാവത്താന്‍ ആല്‍ബം ഉണ്ടാക്കലാണൂ അവനു പറ്റുന്ന പണി അവനെ സെണ്റ്റ്റല്‍ ജയിലില്‍ അയക്കുനു അട്ടകുളങ്ങര സബ്ജെയിലില്‍ അവനു സുഖ താമസം ശാപ്പാടു വീട്ടില്‍ നിന്നും കൊണ്ടൂ കൊടുക്കും അവനെ മീഡിയായുമായി ബന്ധ്പ്പെടാന്‍ അനുവദിക്കുന്നില്ല കൊടിയേരി മോണ്റ്റെ കല്യാണാഫോടോ കണ്ടതാണെ എത്ര പവന്‍ ഉണ്ട്‌? കല്യാണമാമാങ്കം കണ്ടതാണേ

ഈ യാത്റ തന്നെ എന്തിനു എന്താ നിങ്ങള്‍ ഇത്റ ബേജാറാകുന്നത്‌, ഇന്ത്യയില്‍ ഒരു പൊളിറ്റീഷ്യനും അഴിമതി നടത്തിയതിനു ജയിലില്‍ കിടന്നിട്ടില്ല ഇതും തെളിയുകയില്ല അഭയ കേസുപോലെ പോകും പക്ഷെ നിങ്ങള്‍ ആകെ പാനിക്കായി കഴിഞ്ഞു അതു തന്നെ തെളിവു

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഗുപ്തന്‍,

ലിങ്കിനു നന്ദി. നേരത്തെ കണ്ടിരുന്നു.

ഏത് ഏതിനുള്ള മറുപടിയാണെന്ന സംശയം ബാക്കി നില്‍ക്കുന്നു. ആ ബ്ലോഗിനുള്ള വിശദീകരണമായി ഐസക്കിന്റെ ലേഖനത്തെയും കാണാമല്ലോ, ഇല്ലേ?

ആദ്യമേ തന്നെ ഒരു കാര്യം സൂചിപ്പിച്ചോട്ടെ...ആ ബ്ലോഗിലെ വിവരങ്ങള്‍ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും അത് ഇതിനുള്ള മറുപടിയാണെന്ന് സ്വയം ഉറപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതില്‍ നിന്ന് എന്താണ് വ്യക്തമാകുന്നത് ? അത്തരത്തിലുള്ള ഒരു വായനക്കാരന് എന്ത് പറഞ്ഞാലാണ് ബോദ്ധ്യപ്പെടുക?. ഒന്നുമാത്രം പറയട്ടെ. ഇടത്പക്ഷത്തിനെ ആക്രമിക്കാനുള്ള ആവേശത്തില്‍, പുണ്യവാളന്മാരാക്കുവാന്‍ ഒരിക്കലും യോഗ്യതയില്ലാത്തവരെ പുണ്യവാളന്മാരാക്കുന്ന (ആ ബ്ലോഗിന്റെയും) കെണിയില്‍ താങ്കൾ വീഴരുതെന്ന് അപേക്ഷയുണ്ട്.

ആഗോള ടെണ്ടര്‍ ഇല്ലാതെ ധാ‍രണാപത്രം വഴി വലിയ പ്രോജക്റ്റുകള്‍ നടപ്പിലാക്കിത്തുടങ്ങിയത് നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തായിരുന്നു. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന എല്ലാ പ്രോജക്ടുകളും ധാരണാപത്രം മാത്രം വഴിയായിരുന്നു. എല്‍.ഡി.എഫ് ഒറ്റ പദ്ധതി പോലും ധാരണാപത്രം വഴി നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കിയ എല്ലാ പദ്ധതികളും ആഗോള ടെണ്ടര്‍ വഴിയും ആയിരുന്നു. യു.ഡി.എഫ് ഒപ്പിട്ട കരാറിനേക്കാള്‍ പലിശയിനത്തിലും, കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തിലുമെല്ലാം കുറവ് വരുത്തിയാണ് എല്‍.ഡി.എഫ് നടപ്പിലാക്കിയത് എന്ന വസ്തുത ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലല്ലോ? ആക്ഷേപമുന്നയിക്കുന്നവരാരും ഇക്കാര്യങ്ങളെക്കുറിച്ചൊന്നും മിണ്ടിക്കാണാത്തതെന്തേ?

റാൽമിനോവ്, സിമി, അനോണിമാരേ

വർക്കേഴ്‌സ് ഫോറത്തിന് ഒരു വ്യക്തിയോടും ആരാധനയില്ല. ആരെയും വ്യക്തിഹത്യ നടത്തണമെന്നുമില്ല. എന്നാൽ ഞങ്ങൾ ഇടതുപക്ഷ മുന്നേറ്റം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുമുണ്ട്. ഇടതു പക്ഷത്തിനെതിരെ വിവിധ മാധ്യമങ്ങളിലൂടെ വമ്പിച്ച പ്രചാരണമാണ് ഇന്നിപ്പോൾ നടക്കുന്നത് . ചില വ്യക്തികളെ പുകഴ്‌ത്തുന്നതിലൂടെയും ചില വ്യക്തികളെ ഇകഴ്‌ത്തുന്നതിലൂടെയും സംഘടനയെ/സംഘടനകളെ അപ്രസക്തമാക്കുകയാണ് യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു . ഇത്തരം പ്രചാരണത്തിന്റെ കുത്തൊഴുക്കിൽ ഇടതു പക്ഷ അനുഭാവികൾ പോലും പതറിപ്പോക്കുന്നുവെന്നതും വസ്തുതയാണ്. ഈ അവസരത്തിലാണ് ഇടതു പക്ഷ വക്താക്കൾ വിവിധ മാധ്യമങ്ങളിൽ എഴുതുന്ന വിശദീകരണങ്ങൾ ഫോറം പ്രസിദ്ധീകരിക്കുന്നതെന്നു മാത്രം പറയട്ടെ.

രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായും നിയമത്തെ നിയമപരമായും ആണ് നേരിടേണ്ടത് എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത് . കേരള മാര്‍ച്ചിനിടയിലുള്ള പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍തന്നെ കോടതി അയക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കോടതിയിൽ വ്യക്തമാക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. കോടതിയിൽ കുറ്റം സംശയാതീതമായി തെളിയും മുമ്പേ, എന്തിന് കുറ്റപത്രം പോലും നൽകും മുമ്പ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും രാഷ്‌ട്രീയമില്ലേ? ആ രാഷ്‌ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതും പ്രസ്‌തുത രാഷ്‌ട്രീയ ഗൂഢാലോചന തുറന്നുകാണിക്കുവാൻ ശ്രമിക്കുന്നതും കേസിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതും ആയ ലേഖനങ്ങൾ പുന: പ്രസിദ്ധീകരിക്കുന്നതിനെ എങ്ങനെ എതിർക്കാൻ കഴിയും?

ഇന്ത്യൻ രാഷ്‌ട്രീയരംഗത്ത് ഇടതു പക്ഷക്കാർ വ്യത്യസ്‌തരാണെന്നും അവർക്ക് അഴിമതിക്കാരാനാവില്ലെന്നും ഉള്ള ബേസിക്ക് പ്രിമൈസിസിൽ നിന്നാണ് ഞങ്ങൾ സംസാരിക്കുന്നത് . (ഇതിനു നേരെ എതിരായുള്ള പ്രിമൈസസില്‍ നിന്നും സംസാരിക്കുന്നവർ ഉണ്ടെന്നും അതുകൊണ്ടു തന്നെ ഓരോ നടപടിയെയും രേഖയെയും എങ്ങിനെ കാണണം എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം കാണും എന്നും അറിയാഞ്ഞിട്ടല്ല). എം എ ബേബി ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടും പോലെ "ഇന്ത്യയിലെ രാഷ്‌ട്രീയപ്രസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇതര രാഷ്‌ട്രീയകക്ഷികളില്‍നിന്ന്‌ തികച്ചും വേറിട്ടതാണ്‌. അഴിമതിക്കും ഖജനാവ്‌ കൊള്ളയ്‌ക്കും ഭരണത്തെ ഉപയോഗിക്കുന്നതല്ല കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമ്പ്രദായം. ഇതിന്‌ അല്‌പമെങ്കിലും താത്‌പര്യമുണ്ടായിരുന്നെങ്കില്‍ സി.പി.എമ്മിന്റെ കൈവെള്ളയില്‍ എത്തിയ പ്രധാനമന്ത്രിപദവിയും കേന്ദ്രമന്ത്രിസ്ഥാനങ്ങളും വേണ്ടെന്നുവെക്കില്ലായിരുന്നല്ലോ.

യു.പി.എ. മന്ത്രിസഭ നാലേകാല്‍ വര്‍ഷം നിലനിന്നത്‌ 60 എം.പി.മാരുടെ അംഗബലമുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയാലാണല്ലോ. എട്ടോ പത്തോ കേന്ദ്രമന്ത്രിസ്ഥാനം കിട്ടാന്‍ ഒരു പ്രയാസവും വരുമായിരുന്നില്ല. അതു വേണ്ടെന്നുവെച്ച സി.പി.എം. അഴിമതി നടത്തി പണം സമ്പാദിക്കുന്ന നെറികെട്ട രാഷ്‌ട്രീയപ്രസ്ഥാനമല്ലെന്ന്‌ സത്യത്തിന്റെ കണികയെങ്കിലും കാണാന്‍ കണ്ണുള്ള ഏതൊരാളും സമ്മതിക്കും. പാര്‍ലമെന്റിനെ പിടിച്ചുകുലുക്കിയ ചോദ്യകോഴക്കേസിലും കമ്യൂണിസ്റ്റ്‌‌ പാര്‍ട്ടി എം.പി.മാര്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന കാര്യം ആരും മറന്നിട്ടില്ല."

ഇടതു വിരുദ്ധ രാഷ്‌ട്രീയക്കാർ നടത്തിയ / നടത്തുന്ന കൊള്ളകൾ ചൂണ്ടിക്കാട്ടി ജാമ്യത്തിറക്കേണ്ടവരല്ല ഇടതു രാഷ്ട്രീയ പ്രവർത്തകർ എന്ന് ഞങ്ങൾക്ക് ഉത്തമ ബോദ്ധ്യമുണ്ട്, അതല്ല ഞങ്ങളുടെ ലക്ഷ്യം എന്ന് സവിനയം ചൂണ്ടിക്കാണിക്കട്ടെ.

പ്രിയ അങ്കിൾ,

എം ഓ യൂ റൂട്ടിൽ ആഗോള ടെൻഡർ വിളിക്കുന്ന/ വിളിച്ചിട്ടുള്ള പതിവുണ്ടോ ? കുറ്റ്യാടി പദ്ധതിയിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയാണ് പള്ളിവാസൽ , ചെങ്കുളം, പന്നിയാർ പദ്ധതിയിൽ പിണറായി മുൻ‌കൈഎടുത്തു നടപ്പിലാക്കിയത്? ഡോ. ഐസക്ക് തന്റെ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ “കുറ്റ്യാടി പദ്ധതിയുടെയും പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെയും കരാര്‍നടപടിക്രമങ്ങള്‍ക്ക് ഒരു വ്യത്യാസവും ഇല്ലെന്നുമാത്രമല്ല, കരാര്‍രേഖകളില്‍ പ്രോജക്ടിന്റെ പേരും തീയതിയും തുകയുടെ കാര്യത്തിലുമല്ലാതെ വള്ളിപുള്ളി വ്യത്യാസമില്ല.“ ഇതാരും നിഷേധിച്ചിട്ടുമില്ല. വ്യത്യാസമൊന്നും ഇല്ലെങ്കിൽ പിണറായി ഗൂഢാലോചന നടത്തുകയും കാർത്തികേയൻ നടത്താതിരിക്കുകയും ചെയ്യുന്നതിലെ മറിമായം എന്ത് എന്നൊന്നു വിശദീകരിക്കാമോ?

Anonymous said...

ബാലാനന്ദൻ എഴുതിയ കത്തുകൾ

ന്യൂഡല്‍ഹി: ലാവലിന്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ ഇ. ബാലാനന്ദന്‍ അയച്ചതായി പറയുന്ന കത്ത്‌ വ്യാജമാണെന്ന്‌ സി.പി. എം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.
ബാലാനന്ദന്‍ കാരാട്ടിന്‌ അത്തരത്തിലുള്ള ഒരു കത്ത്‌ അയച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഇന്നുച്ചയ്‌ക്ക്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ബാലാനന്ദന്‍േറത്‌ എന്നു പറഞ്ഞ്‌ ഇന്ന്‌ മാധ്യമങ്ങളില്‍ വന്ന കത്ത്‌ തീര്‍ത്തും വ്യാജമാണ്‌. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ്‌ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയ്‌ക്ക്‌ പിറകില്‍. ഇവരുടെ കരുതിക്കൂട്ടിയ ഗൂഡാലോചനയായിരുന്നു ഇത്‌. പാര്‍ട്ടിയെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണിത്‌. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ വിശദീകരണം തേടിയില്ല. യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ്‌ അവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌-കേന്ദ്ര കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ജനശക്തി വാരികയാണ്‌ ലാവലിന്‍ കരാറിനെ സംബന്ധിച്ച്‌ മുന്‍ പോളിറ്റ്‌ബ്യൂറോ അംഗമായ ബാലാനന്ദന്‍ പ്രകാശ്‌ കാരാട്ടിന്‌ 2005ല്‍ അയച്ച രണ്ടു കത്തുകളുടെ പൂര്‍ണരൂപം പുറത്തുവിട്ടത്‌.

Anonymous said...

"ningal profile ile ee statement eduthu kalayanam...."

കറക്റ്റ്.എന്നിട്ട് ഇങ്ങനെ എഴുതണം.." തൊഴിലാളി വര്‍ഗ്ഗത്തേക്കാളും ഇടത്തോട്ടു ഒട്ടിനില്ക്കുന്ന, ശ്രീരാമ സേന,ജമാത്ത്‌,പ്രഗ്യാസിംഗ് പരിവാരി എന്നിവയ്ക്ക് ഞങ്ങളെ പോലെ കൂട്ടിക്കൊടുക്കപ്പെടും' ....ഒരു എക്സാമ്പിള്‍...
മഞ്ഞ പത്രക്കാരന്‍ ലാവലിന്‍ യോദ്ധാവ് ക്രൈമന്‍, വക പത്ര സമ്മേളനം ദാല്‍ഹില്,
ക്രൈമന്‍ ഉവാച : ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്ന്‍റെ പുത്രനും(കാനഡയില്‍ താമസിക്കുന്ന.ഹ.ഹ.ഹ) ഇതില്‍ പങ്കുണ്ട്..കാനഡയില്‍ 'പുത്രനും' പിണറായിയും ഗൂഡാലോചന നടത്തി.

എന്താ പുത്രാന്‍റെ പേരു ; അറിയില്ല
ശരി..പരംജിത്ത്, ഗുര്ചെതന്‍,മകള്‍ ചാരംജിത്ത് കൌര്‍ ഇവരിലാരാ..
ക്രൈമന്‍ : ഓര്‍മ്മയില്ല.

സുര്‍ജിത്തിന്‍ടെ ഒരു പുത്രനും കാനഡയിലില്ല,അവിടെ ജീവിച്ചിട്ടുമില്ല.പരംജിത്ത് ബ്രിട്ടനിലാണ്.മറ്റു രണ്ടു പേര്‍ ഇന്ത്യയിലും (ഹൂയി,ഹൂയി.ഇനി ലാവ്‌ലിന്‍ ഇടപാട് ബ്രിട്ടനില്‍ വച്ചായിരുന്നു എന്ന് പറഞ്ഞേക്കാം.അതാ തൊലിക്കട്ടി)

മുകളില്‍ പറഞ്ഞതിനൊക്കെ തെളിവുണ്ടാത്രേ ക്രൈമന്‍ടെ കയ്യില്‍..
ചോദ്യം.'ചില'പത്രക്കാര്‍ വക(എല്ലാരും ചോയ്കൂല കേട്ടാ,ഓന്‍ ഞമ്മടെ ആളാ)---തെളിവ് കാണിക്കാമോ...
ഉത്തരം : എല്ലാം കത്തിപ്പോയി...
ഇജ്ജാതി സാധനങ്ങള്‍ക്ക് കൂട്ടിക്കൊടുക്കുന്ന എനിക്ക് ഫോറത്തിന്‍റെ "പ്രൊഫൈല്‍ statement മാറ്റണം ' എന്ന് ഫയന്കര ആഗ്രഹം ...ഒന്നു "സാധിച്ചു" തരുമോ സാര്‍..
OT. ഇനി ഇക്കൊല്ലത്തെ ഇതുവരെ'കിട്ടിയ'മുന്തിയ ജോക്ക്. ഞമ്മടെ പ്രഗ്യാസിംഗ് ജനതാപര്ട്ടിറെ പയേ അദ്ധ്യക്ഷവക്കീല്‍ ശ്രീധരന്‍പിള്ള വക.."കാനഡയില്‍ സുര്‍ജിത്ത്ന്‍റെ മകനുമായി നടന്ന ഗൂഡാലോചന അന്വേഷിക്കണം"..ഈ ലവലില്‍ ഉള്ള സാധനങ്ങളാണ് നേതാക്കന്മാര്‍..

Anonymous said...

".. എന്തിനു എന്താ നിങ്ങള്‍ ഇത്റ ബേജാറാകുന്നത്‌, ഇന്ത്യയില്‍ ഒരു പൊളിറ്റീഷ്യനും അഴിമതി നടത്തിയതിനു ജയിലില്‍ കിടന്നിട്ടില്ല ഇതും തെളിയുകയില്ല അഭയ കേസുപോലെ പോകും പക്ഷെ നിങ്ങള്‍ ആകെ പാനിക്കായി കഴിഞ്ഞു അതു തന്നെ തെളിവു....

ഏയ് ഞമ്മക്ക്‌ പാനിക്ക് ഒരിക്കലും വരില്ല, ആ പ്രവീണ്‍ മഹാജന്‍ ചേട്ടനെ തട്ടിയ കാര്യം ഒരു സി.ബി.ഐ അന്വേഷണത്തിന് വിട്ടാലോ, ഏയ് "ഇന്ത്യയില്‍ ഒരു പൊളിറ്റീഷ്യനും അഴിമതി നടത്തിയതിനു ജയിലില്‍ കിടന്നിട്ടില്ല" 3000 കോടി ഇടപാട്,പെണ്ണ് കേസ്,എല്ലാം ഒത്തിനിനങ്ങിയ ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും..ഈ 3000 കോടി എവിടെ,ഏയ് അതൊന്നും അന്വേഷിക്കില്ലാ..വൈ "ഇന്ത്യയില്‍ ഒരു പൊളിറ്റീഷ്യനും അഴിമതി നടത്തിയതിനു പെണ്ണ് പിടിത്തത്തിന്,ജയിലില്‍ കിടന്നിട്ടില്ല"

Anonymous said...

"പാര്‍ട്ടിയാണോ പ്രധാനം ? നാടാണോ പ്രധാനം ?
പാവപ്പെട്ടവന്റെ നികുതിപണം കാട്ടി കടം വാങ്ങി നാടു നശിപ്പിച്ചവരല്ലെ നിങ്ങളൊക്കെ ?.."

പാര്‍ട്ടി തന്നെ,ഇപ്പോഴാണോ തനിക്കിത് മനസ്സിലായത്.കൃഷ്ണപ്പിള്ള മുതല്‍,ഇ.എം.എസ്. എ.കെ.ജി,വി.എസ്.മുതല്‍ കാരാട്ട് വരെ അങ്ങനെ തന്നെ..എന്താ ഇപ്പൊ ഒരു ഡൌട്ട്..ഇതു മുമ്പെ അറിയുന്നോര്‍ വോട്ടു ചെയ്യാറില്ല,കമ്മികള്‍ക്ക്, ഇതു ഇപ്പൊ ആണ് തിരിയുന്നതന്കി താന്‍ വോട്ടു ചെയ്യേണ്ടേടെയ്..
ഇനി "പാവപ്പെട്ടവന്റെ നികുതിപണം" ..വിട്ടുകള മാഷ്‌..തന്‍ടെ കാര്യമറിയില്ല,എന്‍റെ വീട്ടില്‍ ബീഡി വലിക്കുമ്പോ കിട്ടുന്ന പ്രകാശം,നേരെ ചൊവ്വേ ബള്‍ബ് വെട്ടമായത് 10 വര്ഷം മുമ്പ് മാത്രാ..ബോംബയിലും,ദുല്‍ഹിലും പോലെ 8മണിക്കൂര്‍ വരെ പവാര്‍ കട്ട് ഇല്ലാതെ വന്നതും അത് കൊണ്ടാ.പിന്നെ "എന്‍റെ സ്വന്തം "പത്രം മാതൃഭൂമി 1998 ല് രാജിവച്ചൊഴിഞ്ഞ ഒരു വൈദ്യുതി മന്ത്രിയെ,ബോര്‍ഡിനെ സ്തുതിച്ചു, കാര്യക്ഷമതക്ക് editorial എഴുതിയതും ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നു.പിന്നെ കട്ട് മുടിച്ഛവരെ കാണിച്ചു തരാം വേറെ,അവരെയൊക്കെ തപ്പി ആദ്യം മോന്‍ അകത്തിടു..എന്നിട്ട് വാ വാലും പൊക്കി..

simy nazareth said...

ഓഫ്:

ഇ.പി. ജയരാജന്‍ ഇപ്പോഴും ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ ആയി ഇരിക്കുമ്പൊ‌ഴാണ്, സേവി മനോ മാത്യുവിന്റെ വീട്ടില്‍ താമസിച്ച് കൊടിയേരി ആഭ്യന്തരം ഭരിക്കുമ്പൊഴാണ്, പെണ്‍വാണിഭക്കേസില്‍ സ്വന്തം മകന്റെ പേരില് ആരോപണം നിലനില്‍ക്കേ പി.കെ. ശ്രീമതി ആശുപത്രിയില് കിടക്കുന്ന പെണ്‍കുട്ടിയെ പോയിക്കണ്ട് "ആശ്വസിപ്പിച്ചപ്പൊഴാണ്", (അവള്‍ പിന്നാലെ ആത്മഹത്യ ചെയ്തു) സിപിഎമ്മില്‍ അഴിമതി ഇല്ലെന്ന്, അഴിമതി ഉള്ളവര്‍ക്ക് പ്രസ്‌ഥാനത്തില്‍ തുടരാന്‍ പറ്റില്ലെന്ന് - അപചയം ഏതു പാര്‍ട്ടിയിലും ഉണ്ടാവാം. ഈ സര്‍ക്കാര്‍ ഭരിക്കുന്നതു വരെ - സി.പി.എമ്മില്‍ അതു കുറവാണെന്നു പറഞ്ഞെങ്കില്‍ ഞാന്‍ വിശ്വസിച്ചേനെ. കാര്‍ത്തികേയനെയോ രമേശ് ചെന്നിത്തലയെയോ ഞാന്‍ ന്യായീകരിക്കുന്നില്ല. കോണ്‍ഗ്രസ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി നില്ക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കാം, എന്നാല്‍ ഇടതുപക്ഷക്കാരന് അഴിമതി ഉണ്ടാവില്ല എന്നു പറഞ്ഞാല്‍, അത് അന്ധമായി വിശ്വസിക്കണമെങ്കില്‍, - അതല്ല, എന്തിലെങ്കിലും അന്ധമായി വിശ്വസിക്കണമെങ്കില്‍ ആദ്യം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നതാവും എളുപ്പം (അഥവാ ദൈവം ഉണ്ടെങ്കില്‍ മരിച്ചു‌കഴിഞ്ഞാല്‍ സ്വര്ഗ്ഗത്തിലെങ്കിലും എത്താമല്ലോ).

ഓണ്‍:

ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മേര്‍ട്ടിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. വിധി വന്നിട്ടില്ല. എന്നാല്‍ ഇതിനകം അദ്ദേഹത്തെ ഇസ്രയേലി പോലീസ് മൂന്നുതവണ ചോദ്യം ചെയ്തു. (ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് പോലീസ് ചോദ്യം ചെയ്തത്- പുള്ളി ഇതുവരെ രാജിവെച്ചില്ല).

ഇസ്രയേലിനെതിരെ എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും - അവിടെ നിയമം നിയമത്തിന്റെ വഴിക്ക് പോവുന്നതു കാണുമ്പോള്‍ - നമ്മുടെ നാട്ടില്‍ -കോണ്‍ഗ്രസ് ഭരണകാലത്ത് കാര്‍ത്തികേയനായാലും കമ്യൂണിസ്റ്റ് ഭരണകാലത്ത് പിണറായി ആയാലും - ഇങ്ങനെ ഒരു അവസ്ഥ എന്നെങ്കിലും വരുമോ? ഒരു ഡെമോക്രസിയുടെ, അവിടത്തെ ജനതയുടെ, നീതിന്യായ വ്യവസ്ഥയുടെ പക്വതയാണ് പ്രധാനമന്ത്രിയെ വരെ പോലീസ് ചോദ്യം ചെയ്തുകൊണ്ട് ഇസ്രയേല്‍ കാണിച്ചുതരുന്നത്.

"ചില വ്യക്തികളെ പുകഴ്‌ത്തുന്നതിലൂടെയും ചില വ്യക്തികളെ ഇകഴ്‌ത്തുന്നതിലൂടെയും സംഘടനയെ/സംഘടനകളെ അപ്രസക്തമാക്കുകയാണ് യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു" - അങ്ങനെയല്ല. അഴിമതി ആരോപണ വിധേയനായ ഒരു വ്യക്തി - ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലോ? സ്വന്തം നിരപരാധിത്വത്തില്‍ പൂര്‍ണ്ണ ബോധ്യമുണ്ടെന്നും കോടതിക്കും അതില്‍ ബോധ്യം വരുന്നതുവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു എന്നും പറഞ്ഞെങ്കിലോ? - അഴിമതി ആരോപണം വരുമ്പോള്‍ ഒഴിയാന്‍ പാര്‍ട്ടി സ്ഥാനം ഒരു ശമ്പളം പറ്റുന്ന പദവിയല്ല, ഔദ്യോഗിക പദവി അല്ല എന്നൊക്കെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ - അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിയ്ക്ക് ഇന്ന് ഏല്‍ക്കുന്ന ക്ഷീണം പതിന്മടങ്ങു കുറഞ്ഞേനെ എന്നറിയുമ്പോള്‍ - ആരാണ് സംഘടനയെ അപ്രസക്തമാക്കുന്നത്?

പിണറായി ആണ് പാര്‍ട്ടി എന്ന് പറയുന്ന ജയരാജന്റേത് വ്യക്തിപൂജയല്ലേ? (പണ്ടൊരു പാന്ഥേയും... ഇന്ദിര / ഇന്ത്യ)

"കോടതിയിൽ കുറ്റം സംശയാതീതമായി തെളിയും മുമ്പേ, എന്തിന് കുറ്റപത്രം പോലും നൽകും മുമ്പ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും രാഷ്‌ട്രീയമില്ലേ?" - സി.ബി.ഐ ആരെയാണ് പ്രതിചേര്‍ത്തത് എന്നു പറയുന്നതിനു മുന്നേ തന്നെ - ഒരു മുന്‍ മന്ത്രിയെ എന്നു പറഞ്ഞയുടനെ - സി.ബി.ഐ.ക്ക് എതിരേ വാളെടുത്തത് ആഭ്യന്തരമന്ത്രിയാണ്. കുറ്റക്കാരനല്ല എന്ന് പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും രാഷ്ട്രീയമില്ലേ? കുറ്റപത്രം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതം നല്‍കുമോ?

കമന്റുകള്‍ വഴി ചര്‍ച്ച നടക്കുന്നതില്‍ സന്തോഷം, എന്നാല്‍ ലേഖനങ്ങള്‍ എല്ലാം പിണറായിയെ നിരപരാധിയായി ചിത്രീകരിക്കാനും(ആയിരിക്കാം, അല്ലായിരിക്കാം, എനിക്കറിയില്ല) കാര്‍ത്തികേയനെ കള്ളനാക്കി ചിത്രീകരിക്കാനും (ആയിരിക്കാം, അല്ലായിരിക്കാം, എനിക്കറിയില്ല) ശ്രമിക്കുന്നത് - പ്രൊപ്പഗാണ്ട പോലെ തോന്നി. എങ്കിലും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നതിലെ ആത്മാര്‍ത്ഥതയെയും ആര്‍ജ്ജവത്തിനെയും അഭിനന്ദിക്കുന്നു.

ഇത്രേ ഉള്ളൂ പറയാന്‍. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണം. നീതിന്യായ വ്യവസ്ഥയ്ക്കെതിരേ ഒരു തരത്തിലുള്ള പരാമര്‍ശങ്ങളും മന്ത്രിമാരില്‍ നിന്നും ഉണ്ടാവരുത്. പിണറായിയെ കോടതി കുറ്റവിമുക്തനാക്കുന്നതു വരെ നിരപരാധിയെന്നു വിധിക്കരുത്, കുറ്റക്കാരനെന്നും വിധിക്കരുത്.

Anonymous said...

പിണറായി = സി പി ഐ എം . കഷ്ടം . തരം താഴ്ന വാമൊഴി കൊണ്ടും ഭീഷണി കൊണ്ടും പാര്‍ടി വളര്തന്മ്മെന്ന വ്യാമോഹം ഇന്നത്തെ ചുറ്റുപാടില്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. പാര്ട്ടി ഇല്ലെങ്കില്‍ മന്തിയില്ല എന്നാല്‍ ശ്രീ സുധാകരന്‍ ഒന്നോര്‍കുന്നത് നന്നായിരിക്കും ജനമിലെങ്കില്‍ പാര്ട്ടി ഇല്ല

Anonymous said...

ജാഥ പോകുന്ന ഇടങ്ങളില്‍ കാണുന്ന തിരക്കും ജനം തന്നെ.

kaalidaasan said...

പ്രിയ വര്‍ ക്കേഴ്സ് ഫോറം ,


യു.ഡി.എഫ് ഒപ്പിട്ട കരാറിനേക്കാള്‍ പലിശയിനത്തിലും, കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തിലുമെല്ലാം കുറവ് വരുത്തിയാണ് എല്‍.ഡി.എഫ് നടപ്പിലാക്കിയത് എന്ന വസ്തുത ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലല്ലോ? ആക്ഷേപമുന്നയിക്കുന്നവരാരും ഇക്കാര്യങ്ങളെക്കുറിച്ചൊന്നും മിണ്ടിക്കാണാത്തതെന്തേ?


ഞാന്‍ മിണ്ടാം . എനിക്ക് ചില ചോദ്യങ്ങളുണ്ട്


താങ്കള്‍ യു ഡി എഫ് ഒപ്പിട്ട കരാര്‍ ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ടിണ്ടോ? അതില്‍ ആ കരാറിന്റെ പ്രതിഫലമായി പറഞ്ഞിരിക്കുന്ന സംഘ്യ ഈ വിധമാണ്.

7. 1 b
Except may otherwise agreed under Clause 3.3 and subject to Clause 7.1 c) payments under this Contract shall not exceed a ceiling of Four Million Two Hundred and Five thousand Canadian Dolllars(C$4,205,000) in foreign currency. SNC Lavalin shall notify KSEB as soon as cumulative charges incurred for Services have reached 80% of this ceiling.

ഇത് വിശ്വാസമായില്ലെങ്കില്‍

ഇവിടെ



അതൊന്നു വായിച്ചിട്ട് അതിന്റെ പ്രതിഫലം എത്രയാണെന്ന് ഒന്നു വിശദമാക്കാമോ?

യു ഡി എഫ് കരാര്‍ പ്രകാരം പ്രതിഫലം 40 ലക്ഷം കനേഡിയന്‍ ഡോളറായിരുന്നു. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം അത് 16 കോടി ഡോളറേ ആവുന്നുള്ളു. 1996 ലെ വിനിമയ നിരക്കു പ്രകാരം അത് 26 കോടിക്കടുത്തു വരും . മൂന്നു പദ്ധതികളും നവീകരിക്കുന്നതിനുള്ള പ്രതിഫലം 26 കോടി രൂപ മാത്രമാണെന്നു താങ്കള്‍ കരുതുന്നുണ്ടോ? എങ്കില്‍ പിണറായി വിജയന്റെ വാക്കുകള്‍ കടമെടുത്ത് ഞാന്‍ പറയട്ടെ, താങ്കളുടെ തല പരിശോധിക്കപ്പെടേണ്ടതാണ്.


26 കോടി രൂപ പ്രതിഫലത്തിനു യു ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വെറും കണ്‍സള്‍ട്ടന്‍സി കരാറായിരുന്നു എന്ന് സാമന്യബോധമുള്ള ആര്‍ക്കും മനസിലാവും . അതിന്റെ പ്രതിഫലം 26 കോടി ആയിരുന്നു. പിണറായി വിജയന്‍ അത് മാറ്റി സപ്പ്ളൈ കരാര്‍ 374 കോടി രൂപക്കു ഒപ്പിട്ടപ്പോള്‍ ലാവലിന്‍ സ്വഭാവികമായി കണ്‍സള്‍ട്ടന്‍സി ഫീസ് കുറച്ചു. കൂടുതല്‍ പണം ചെലവാക്കുമ്പോള്‍ ഡിസ് കൌണ്ട് കൊടുക്കുക എന്നുള്ളത് ലോകം മുഴുവന്‍ നിലവിലുള്ള ഒരു ഏര്‍പ്പാടാണ്.


നിങ്ങളൊക്കെ ആരെയാണ്, വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്?

ഗുപ്തന്‍ said...

മറുപടിക്ക് നന്ദി. ആവശ്യമുള്ള വിശദീകരണങ്ങള്‍ ഞാന്‍ ഇട്ട ലിങ്കിലെ ഡൊക്യുമെന്റ്സ് നോക്കിയാല്‍ കിട്ടാവുന്നതേയുള്ളൂ.

കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം. പകരം ഒരുപദേശം അങ്ങോട്ട് തരട്ടെ. പിണറായിയെയും കോടിയേരിയേയും പോലെയുള്ള വര്‍ഗ/ജനവഞ്ചകര്‍ക്കു കുടപിടിക്കാനാണെങ്കില്‍ ബ്ലോഗിന്റെ പേര് മിനിമം പാര്‍ട്ടിവര്‍ക്കേഴ്സ് ഫോറം എന്നെങ്കിലും ആക്കാവുന്നതാണ്. :)

Anonymous said...

സഖാവേ... മര്‍ക്കടന്മാരിലും മുഷ്‌കരന്മാരുണ്ട്‌

ഭസ്‌മാസുരന്‌ വരംകൊടുത്ത അവസ്ഥയിലാണ്‌ നമ്മുടെ കുഞ്ഞഹമ്മദാക്ക. നാട്ടുഭാഷയുടെ വാമൊഴി വഴക്കത്തെ ഏറ്റവുമധികം സ്‌തുതിച്ചത്‌ മൂപ്പരാണല്ലോ? അതിപ്പോള്‍ ഒരു കുരങ്ങന്റെ രൂപത്തില്‍ മൂപ്പരുടെ തലയില്‍ കയറി മാന്തുകയാണ്‌. വാളെടുത്തവന്‍ വാളാല്‍!

ഇതാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക ബുദ്ധിജീവിയായാലുള്ള കുഴപ്പം. പാര്‍ട്ടിനേതാക്കള്‍ വായില്‍തോന്നിയതെന്തു പറഞ്ഞാലും അതില്‍ വാമൊഴി വഴക്കമുണ്ടെന്ന്‌ സ്ഥാപിക്കണം. ബുദ്ധിജീവിയാവാന്‍ വലിയ പ്രയാസമാണ്‌. ആയാല്‍ വലിയ ഉത്തരവാദിത്വവും. ആലിന്‌ വേരിറങ്ങിയതുപോലെ മുടിയും താടിയും നീട്ടിയാല്‍ മാത്രം പോര. പാര്‍ട്ടിയുടെ പ്രതിസന്ധികളിലൊക്കെ ഇടപെടുകയുംവേണം. സംസാരിക്കുന്നത്‌ ആളുകള്‍ക്ക്‌ വ്യക്തമായി മനസ്സിലാവരുത്‌. ഇര.. വേട്ടക്കാരന്‍.. വെടി... എന്നിങ്ങനെ ചില വാലും മൂടും മാത്രമേ മനസ്സിലാകാവൂ. ഇടയ്‌ക്കിടയ്‌ക്ക്‌ സാമ്രാജ്യത്വവിരുദ്ധ പ്രസ്‌താവനകള്‍ ഇറക്കണം. ഉത്തരേന്ത്യയില്‍ പണിയില്ലാതിരിക്കുന്ന സാമ്രാജ്യത്വവിരുദ്ധന്മാരെ ഇങ്ങോട്ടിറക്കുമതി ചെയ്യുമ്പോള്‍ അവരുടെകൂടെ വേദിപങ്കിടണം.

ഇതൊക്കെ വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ടുപോകുന്നുണ്ട്‌. പക്ഷേ ആദ്യം പറഞ്ഞ വാമൊഴിയാണ്‌ പാരയായത്‌. അത്‌ ഒരു ബൂമറാങ്ങായി സ്വന്തം നെഞ്ചത്തുതന്നെ കൊള്ളുമെന്ന്‌ പ്രതീക്ഷിച്ചില്ല. ഒരുബുദ്ധിജീവിയെ ഒരുമുഖ്യമന്ത്രി 'കുരങ്ങന്‍' എന്നു വിളിക്കുന്നത്‌ സാംസ്‌കാരിക കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. പക്ഷേ ഇതൊന്നും കേട്ട്‌ ഒരു ബുദ്ധിജീവി തളരാന്‍ പാടില്ല. ബുദ്ധിജീവിയായ നാറാണത്തിനെ 'ഭ്രാന്തന്‍' എന്നുവിളിച്ച നാടാണ്‌. ഇതും ഇതിലപ്പുറവും സംഭവിക്കും. മര്‍ക്കടന്‍മാരിലും മുഷ്‌കരന്മാരുണ്ടെന്ന്‌ തെളിയിക്കണം.

പക്ഷേ സങ്കടമതല്ല. മിണ്ടാതിരിക്കുന്നത്‌ മന്ദബുദ്ധിയുടെ ലക്ഷണമാണെന്ന്‌ പറഞ്ഞ്‌ മിണ്ടാതിരുന്നവന്റെ മണ്ടയ്‌ക്ക്‌ കുത്തിയാണ്‌ മിണ്ടിച്ചത്‌. മിണ്ടിയപ്പോള്‍ അതിങ്ങനെയൊരു കുണ്ടാമണ്ടിയുമായി. വടികൊടുത്ത്‌ അടിവാങ്ങുന്ന പണിതന്നെ. ഇനിയിപ്പോള്‍ ഈ വിശേഷണത്തെയും കൊഞ്ഞാണന്‍, പിതൃശൂന്യന്‍, പുല്ല്‌, പട്ടി.... തുടങ്ങിയ പദങ്ങള്‍പോലെ പാര്‍ട്ടിയുടെ ഔദ്യോഗിക വാമൊഴിവഴക്ക നിഘണ്ടുവില്‍ ചേര്‍ത്ത്‌ നിഘണ്ടു വികസിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ, ആരാന്റെ അമ്മയ്‌ക്ക്‌ പ്രാന്ത്‌ പിടിക്കുമ്പോഴേ കാണാന്‍ രസമുള്ളൂ. ആ പ്രാന്ത്‌ അവനവന്റെ മേലെടുക്കുമ്പോള്‍ രസമൊക്കെ പോകും. അതിപ്പോള്‍ ബുദ്ധിജീവിക്ക്‌ ബോധ്യമായിക്കാണും.

*******

Mathrubhumi

Anonymous said...

"കരുതുന്നുണ്ടോ? എങ്കില്‍ പിണറായി വിജയന്റെ വാക്കുകള്‍ കടമെടുത്ത് ഞാന്‍ പറയട്ടെ, താങ്കളുടെ തല പരിശോധിക്കപ്പെടേണ്ടതാണ്..."

എവിടെ ആണ് വിജയന്‍ അങ്ങനെ പറഞ്ഞതു.ഇത്ര കാലായിട്ടും ആ 'വരമൊഴി' രേഖപ്പെടുത്തിയ ഫയല്‍ കോപ്പി ഇവിടുത്തെ മാധ്യമ ശിന്ഘങ്ങള്‍ക്ക് ഒന്നു പ്രസിദ്ധപ്പെടുത്താമായിരുന്നല്ലോ.ഏത് ഫയല്‍ കോപ്പിയും ഇപ്പൊ അങ്ങാടിയില്‍ കിട്ടും സാര്‍.വിജയന്‍ടെ വീട് പുരാണം പോലെ ഇതും..ആ വീടും ഇതു വരെ പൊതു ജനത്തെ 'കാണിക്കാന്‍' ഇവിടുത്തെ മാഫ്യങ്ങള്‍ക്ക് സോറി'ജനപക്ഷ'മാധ്യമങ്ങള്‍ക്ക് 'ധൈര്യം' വന്നിട്ടില്ലാ..

"...വിനിമയ നിരക്കു പ്രകാരം അത് 26 കോടിക്കടുത്തു വരും . മൂന്നുപദ്ധതികളും നവീകരിക്കുന്നതിനുള്ള പ്രതിഫലം 26 കോടി രൂപ മാത്രമാണെന്നു താങ്കള്‍ കരുതുന്നുണ്ടോ? എങ്കില്‍..."

സാങ്കേതിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയത്,കണ്സല്ട്ടന്സികരാര്‍ എന്നാല്‍ വെറും പ്രൊജക്റ്റ്‌ സാങ്കേതിക നിര്‍വഹന 'ഉപദേശം'മാത്രമാണ്..അവിടെ എങ്ങനെ ആണ് 182 കോടിയുടെ സാധന സാമഗ്രികള്‍ 'കടന്നു' വരുന്നതു..കാര്‍ത്തികേയന്‍ 182കോടിയുടെ സാധന സാമഗ്രി അടക്കമാണ്‌ ഒപ്പ് വച്ചത്..സൊ 'വെറും' ഉപദേശ നിര്‍ദ്ദേശ(കാന്സല്ട്ടന്സി)കരാര്‍ എന്ന് പറഞ്ഞു തടി തപ്പാതെ..ഇതു കാര്‍ത്തികേയന്‍ പോലും പറഞ്ഞതാണ് നിയമസഭയില്‍..അതുകൊണ്ട് തന്നെ ആണ് ഇത്രയധികം അദ്ദേഹത്തിന്റെ പേരു ഇട്ടലക്കിയിട്ടും അരക്ഷരം ഇന്നേവരെ കാര്‍ത്തികേയന്‍ മിണ്ടാത്തത്. ആന്റണിയും തതൈവ..ഏതൊരു മനുഷ്യ ജീവിക്കും 'സ്വയം'തന്നോടു തന്നെ സ്നേഹമുണ്ടാകും..പക്ഷെ ഇവിടെ കാര്‍ത്തികേയനു പോലുമില്ലാത്ത കാര്‍ത്തികേയ സ്നേഹമാണ് 'ചില' മഹാന്മാരായ 'ജനപക്ഷ'ക്കാര്‍ക്ക്..

Anonymous said...

" , സേവി മനോ മാത്യുവിന്റെ വീട്ടില്‍ താമസിച്ച് കൊടിയേരി ആഭ്യന്തരം ഭരിക്കുമ്പൊഴാണ്..."

ചാടിപ്പിടിച്ച്ചു നീട്ടി വിടുന്ന കൂട്ടത്തില്‍ 'നമ്മുടെ' ആള്‍ക്കാര്‍ക്ക് ചാട്ട കൊള്ളാതെ നോക്കണം.ഏത് മനോ മാത്യു ആയാലും,ഏത് മന്ത്രിക്കും വീടെടുത്ത് കൊടുക്കുന്നത് പൊതുഭരണ വകുപ്പാണ്., കൊടിയേരിക്കും അങ്ങനെ തന്നെ.പൊതു ഭരണ വകുപ്പ് മുഖ്യമന്ത്രിയ്ടെ കീഴിലും.ആദ്യത്തെ വീട്ടില്‍ നിന്നു സര്‍ക്കാര്‍ വീട്ടില്‍നിന്നു പുകച്ചു പുറത്തു ചാടിച്ചത് പൊതുഭരണ വകുപ്പിന്‍ടെ ഗൂഢാലോചന സേവിയുമായി എന്നും ഒരു സി.ബി.ഐ സ്റ്റൈലില്‍, പി.സി.ജോര്‍ജ് സ്റ്റൈലില്‍ ആരെങ്കിലും പറഞ്ഞേക്കാം.

Anonymous said...

" അവസ്ഥ എന്നെങ്കിലും വരുമോ? ഒരു ഡെമോക്രസിയുടെ, അവിടത്തെ ജനതയുടെ, നീതിന്യായ വ്യവസ്ഥയുടെ പക്വതയാണ് പ്രധാനമന്ത്രിയെ വരെ പോലീസ് ചോദ്യം ചെയ്തുകൊണ്ട് ഇസ്രയേല്‍ കാണിച്ചുതരുന്നത്..."

മണ്ണാന്കട്ടയാണ്.ഇസ്രായേല്‍ നീതിന്യായ വ്യവസ്ഥയുടെ പക്വത !!!!!
ഇവിടെ കെ.പി.വിശ്വനാഥന്‍ വരെ കോടതി പരാമര്‍ശത്തില്‍ രാജിവച്ചു.
എന്നിട്ടും "പദവിയില്‍" നിന്നു രാജിവെക്കാന്‍ അവിടെ ഒള്മര്‍ടിനു കഴിഞ്ഞില്ലാ..പിന്നെന്തിനാപ്പാ ആ കുഞ്ഞാലിക്കുട്ടി രാജിവെച്ചത്.വേണ്ടായിരുന്നു.അദ്ദഹം പാര്‍ടി 'പദവി'രാജിവേച്ച്ചാ മതിയായിരുന്നു.പിന്നെ നമ്മുടെ ഋഷിരാജിനെക്കൊണ്ട് ഒന്നു ചോദ്യം ചോയ്പ്പിച്ച്ചാ മതി..ഗുഡ്.. ഫൈന്‍ എന്തൊരു നീതിന്യായ പക്വത..നല്ല ഫുത്തി..സായ്പിന്റെ എന്ത് കണ്ടാലും അമേദ്യമായാലും നിവേദ്യം എന്ന് കരുതി 'ജനപക്ഷവുമായി'നടക്കുന്നോര്‍ക്ക് എന്തൊക്കെ വെളിപാട് പ്രഗ്യാസിംഗ് മാതാ..

Anonymous said...

"ഇത്രേ ഉള്ളൂ പറയാന്‍. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കണം. നീതിന്യായ വ്യവസ്ഥയ്ക്കെതിരേ ഒരു തരത്തിലുള്ള പരാമര്‍ശങ്ങളും മന്ത്രിമാരില്‍ നിന്നും ഉണ്ടാവരുത്..."

സി.ബി.ഐ കേന്ദ്രത്തിന്റെത്, ഭരണഘടന അപ്പുക്കുട്ടണോ,മറ്റെക്കുട്ടണോ ഉണ്ടാക്കിയതുമല്ല.പിന്നെ ആരാണ് 'അനുമതി' നല്‍കേണ്ടത്.പ്രകാശ്കാരാട്ട് എന്താ സോണിയാ ഗാന്ധിയാ,ഈദി അമീനാ.പിന്നെ ആര് ആര്‍ക്കു 'അനുമതി'നല്‍കണം..ഓ,എന്തൊരു ഡ്രാമ.

നീതിന്യായ വ്യവസ്ഥക്ക് എതിരെ ആര് പരാമര്‍ശം നടത്തി.മുമ്പ് നടത്തിയിരുന്നു,സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍!! സി.ബി.ഐ ക്കെതിരെ'പരാമര്‍ശം'പാടില്ലാന്നാണ് ഭവന്‍ വളച്ചു കെട്ടി ഉദ്ധേഷിച്ഛതെങ്കി വെരിസോറി..എങ്കില്‍ പോലീസും ഭരണഘടനാ സ്ഥാപനമാണ്‌,ഇപ്പൊ കോടിയേരിയുടെ,നേരത്തെ ചാണ്ടിയുടെ പോലിസിനെ തിരെ'പരാമര്‍ശവും'പാടില്ലാ..എന്താ റെഡി ആണോ, മുന്‍കാല പ്രാബല്യത്തോടെ അടിയന്തരാവസ്ഥയില്‍ കരുണാകരന്‍റെ പോലിസ് നെതിരെയും മിണ്ടിപ്പോകരുത്,ആര്‍ യുറെഡി,അവര്ക്കും ന്യായങ്ങളുണ്ട്..അടിയന്തരാവസ്ഥയില്‍ ജനത്തിന്റെ 'സ്വൈര്യ'ജീവിതത്തിനായാണ് പോലിസിനെ ഉപയോഗിച്ചതെന്ന്.ഇതിനെല്ലാം ഉറപ്പു തരാമെന്കില്‍ സി.ബി.ഐ യെ പറ്റിയും ആരും ഇവിടെ മിണ്ടില്ലാ..

kaalidaasan said...

ഇടതു പക്ഷത്തിനെതിരെ വിവിധ മാധ്യമങ്ങളിലൂടെ വമ്പിച്ച പ്രചാരണമാണ് ഇന്നിപ്പോൾ നടക്കുന്നത് . ചില വ്യക്തികളെ പുകഴ്‌ത്തുന്നതിലൂടെയും ചില വ്യക്തികളെ ഇകഴ്‌ത്തുന്നതിലൂടെയും സംഘടനയെ/സംഘടനകളെ അപ്രസക്തമാക്കുകയാണ് യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു .


താങ്കളുടെ മനസിലാക്കല്‍ അടിസ്ഥനമില്ലത്തതാണ്. ഇടതുപക്ഷത്തിനെതിരെ ഒരു പ്രചരണവും നടക്കുന്നില്ല. പിണറായി വിജയനെന്ന വ്യതിക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും എതിരെ പ്രചാരണം നടക്കുന്നുണ്ട്. അതു ഇടതുപക്ഷത്തിനെതിരെ എന്നും സി പി എമ്മിനെതിരെ എന്നാക്കി ത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമം നടക്കുന്നുണ്ട്. പക്ഷെ അതു വിലപ്പോവുമെന്ന് തോന്നുന്നില്ല.
കുറച്ചുകാലമായി സി പി എമ്മിലെ ചിലര്‍ ഇടതുപക്ഷ ആശയങ്ങളില്‍ നിന്നും വ്യതി ചലിക്കുന്നുണ്ട്.

പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തുക, അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുക, 3 റ്റി വി ചനലുകള്‍ നടത്തുക, സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് പണിയുക, അത് ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കാലു വെട്ടും എന്നു പറയുക, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന സാമ്പത്തിക കുറ്റവാളിയില്‍ നിന്നും ഫണ്ടു ശേഖരിക്കുക, ലിസ് ചാക്കൊ എന്ന കള്ളപ്പണക്കരനില്‍ നിന്നും കോഴ സ്വീകരിക്കുക, ഫാരീസ് അബൂബേക്കറേപ്പോലുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരന്റെ ചങ്ങാത്തം സ്വീകരിക്കുക, പാര്‍ട്ടി സെക്രട്ടറിയെ പ്രസ്ഥാനമാണെന്നും ഊതിക്കാച്ചിയ പൊന്നാണെന്നുമൊക്കെ വാഴ്ത്തിപ്പാടുക, നേതാക്കള്‍ സുഖലോലുപമായ ജീവിതം നയിക്കുക , അതിനെ ന്യായീകരിക്കാന്‍ പരിപ്പു വടയും കട്ടന്‍ ചായയും കഴിച്ചാല്‍ പാര്‍ട്ടി വളരില്ല എന്നും പറയുക ,തുടങ്ങിയ പ്രവണതകള്‍ പാര്‍ട്ടിയിലെ ചിലരില്‍ കാണുന്നു. ഇതിനെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇതൊന്നും ഇടതുപക്ഷത്തിനു യോജിച്ചതല്ല എന്നു ഇടതു പക്ഷ നിലപാടുകളേക്കുറിച്ച് അറിയാവുന്നവര്‍ മനസിലാക്കുന്നു. ഇതിനെതിരെയുള്ള നീക്കങ്ങള്‍ ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമങ്ങളാണെന്നു പറഞ്ഞാല്‍ അതു വിലപ്പോവില്ല.

kaalidaasan said...

അനോണിമസേ,

എല്ലാ വാര്‍ത്തകളും മാധ്യമങ്ങളിലൂടെ വരുന്നതാണ്. അല്ലതെ സര്‍ക്കാര്‍ ഫയലുകളും , സി ബി ഐ റിപ്പോര്‍ട്ടും ഒന്നും രാവില പത്രത്തോടൊപ്പം ആരും വിതരണം ചെയ്യുന്നില്ല. സി എ ജി റിപ്പോര്‍ട്ട് എന്നു പറഞ്ഞു പ്രചരിക്കുന്ന റിപ്പോര്‍ട്ടിലാണ്, വിജയന്‍ എഴുതിയതിനേക്കുറിച്ച് പരാമര്‍ശിച്ചത്. ഏതു ഫയല്‍ കോപ്പിയും അങ്ങാടിയില്‍ കിട്ടുമെങ്കില്‍ , സി ബി ഐ റിപ്പോര്‍ട്ട് ഒന്നു മേടിച്ച് ഇവിടെ പ്രസിദ്ധീകരിക്കാമോ?

ജനപക്ഷ മാധ്യമങ്ങള്‍ക്ക് ധൈര്യം ഉള്ളതു കൊണ്ടാണ്, ഇതൊക്കെ പൊതു ജനം അറിഞ്ഞതും ചര്‍ച്ച ചെയ്യുന്നതും . വിജയന്റെ വീടു പുരാണം ജനപക്ഷ മാധ്യമങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഏതെങ്കിലും മഞ്ഞ പത്രങ്ങള്‍ ചര്‍ച്ച ചെയ്തു കാണും . വിജയന്‍ വീടു വക്കുന്നതു പോലെയല്ല പൊതു ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നത്.

അവിടെ എങ്ങനെ ആണ് 182 കോടിയുടെ സാധന സാമഗ്രികള്‍ 'കടന്നു' വരുന്നതു..കാര്‍ത്തികേയന്‍ 182കോടിയുടെ സാധന സാമഗ്രി അടക്കമാണ്‌ ഒപ്പ് വച്ചത്.

താങ്കള്‍ കരാര്‍ വായിച്ചില്ല. വയിച്ചെങ്കില്‍ ഈ വിഡിത്തം ഇവിടെ എഴുതില്ല. കരാറില്‍ Payments എന്ന ഹെഡ്ഡിംഗില്‍ പറഞ്ഞിരിക്കുന്ന വാചകമിതാണ്.

7. 1 b
Except may otherwise agreed under Clause 3.3 and subject to Clause 7.1 c) payments under this Contract shall not exceed a ceiling of Four Million Two Hundred and Five thousand Canadian Dolllars(C$4,205,000) in foreign currency. SNC Lavalin shall notify KSEB as soon as cumulative charges incurred for Services have reached 80% of this ceiling.

സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്നത് കൊണ്ട് എല്ലാം മനസിലാവണമെന്നില്ല. ഇംഗ്ളീഷ് കുറച്ചൊക്കെ അറിയാമെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്നത് മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ഈ കരാര്‍ പ്രകാരം പരമാവധി കൊടുക്കേണ്ട പണം 40 ലക്ഷം കനേഡിയന്‍ ഡോളറാണെന്നാണത് വ്യക്തമാക്കുന്നത്. ഇതോടൊപ്പം 182 കോടി രൂപക്കുള്ള സാധാന സാമഗ്രികള്‍ ലാവലിന്‍ വേറുതെ തരുമെന്ന് തലയില്‍ ആള്‍ത്താമസമുള്ള ആരും മനസിലാക്കില്ല.


182 കോടിയുടെ സാധന സാമഗ്രികളേക്കുറിച്ച് പറഞ്ഞിരിക്കുന്നത്, ലാവലിന്‍ മേല്‍ നോട്ടം വഹിക്കുന്ന പണികള്‍ക്ക് വേണ്ടി വരാവുന്ന സാധന സാമഗ്രികളുടെ ഒരേകദേശ ചിത്രം അവര്‍ നല്‍കിയതാണ്. അത് ആരില്‍ നിന്നും വങ്ങണമെന്നോ എത്ര പണം നല്കണമെന്നോ ലാവലിന്‍ നിര്‍ദ്ദേശിച്ചില്ല. അതവരുടെ പ്രശ്നവുമല്ലാതിരുന്നു. അവര്‍ പറഞ്ഞ സാധന സാമഗ്രികള്‍ വാങ്ങുന്നതിനു വേറൊരു കരാര്‍ ഒപ്പിടണമായിരുന്നു. പിണറായി അതു ചെയ്തു . സാധനം വാങ്ങിയ ഇ ഡി സി കമ്പനിയുമായി അതു ചെയ്യുന്നതിനു പകരം , ലാവലിനെ ഇടനിലക്കരനായി സ്വീകരിച്ച് അവരുമായി ഒപ്പിടുകയായിരുന്നു. ആഗോള ടെണ്ടര്‍ വിളിക്കാന്‍ സങ്കേതികമായി തടസമുണ്ടായിരുന്നെകിലും , ക്യാനഡകുള്ളിലുള്ള ഏതു കമ്പനിയില്‍ നിന്നും നേരിട്ട് ആ സാധന സാമഗ്രികള്‍ വാങ്ങുന്നതിനു യാതൊരു തടസവും ഇല്ലായിരുന്നു. ഏതു സാധനവും അതുല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തു നിന്നും വാങ്ങുമ്പോള്‍ വില വളരെ കുറവാണെന്നത് എല്ലാഅവര്‍ക്കും അറിവുള്ള കാര്യമാണ്.

ക്യാന്‍സര്‍ സെന്ററിന്റെ സഹായം എന്ന കോഴക്കാണോ, മറ്റു വല്ലതിനുമാണോ ഇതു ചെയ്തതെന്ന് ആര്‍ക്കും അറിവില്ല, പിണറായിക്കല്ലാതെ. അതൊക്കെ ഒരു വിചാരണയിലൂടെയേ പുറത്തു വരികയുള്ളു. വിചാരണ എന്നു കേ ള്‍ക്കുമ്പോഴേക്കും പേടിക്കുന്നവര്‍ക്ക് അത് പുറത്തു പറയാന്‍ ബുദ്ധിമുട്ടാണ്.

കാര്‍ത്തികേയന്‍ അഭിപ്രായം പറയണോ വേണ്ടയോ എന്ന് കാര്‍ത്തികേയന്റെ ഇഷ്ടം . കാര്‍ത്തികേയനെ വിളിച്ചു വരുത്താന്‍ കോടതിക്കു കഴിയും.


ഏതെങ്കിലും പക്ഷക്കാര്‍ എവിടെയെങ്കിലും എഴുതുന്നതനുസരിച്ചല്ല കോടതി തീരുമാനിക്കുന്നത്. ഇന്‍ഡ്യയിലെ ഏറ്റവും പ്രഗത്ഭരും വില പിടിച്ചവരുമായ വക്കീലന്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും , സി ബി ഐ അന്വേഷണം ഒഴിവക്കാന്‍ പറ്റിയില്ല. അതേ വക്കിലന്‍മാരെ ഉപയോഗിച്ച് ഇനിയും വാദിക്കാം . അവര്‍ പറയുന്നത് ശരിയാണെങ്കില്‍ കോടതി വിശ്വസിക്കും .

വര്‍ക്കേഴ്സ് ഫോറം said...

കാളിദാസാ
താങ്കൾ മുകളിൽ വളഞ്ഞു ചുറ്റി പറയുന്ന ഇതേ കാര്യമല്ലേ തോമസ് ഐസക്ക് താഴെപ്പറയുന്ന വാക്കുകളിൽ പറയുന്നത്. “പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല. കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ വ്യക്തമാക്കിയ കാര്യമാണിത്. കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്. അതല്ലെങ്കില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവച്ച് പുതിയ വായ്പ കണ്ടെത്തണം.”

കൂടാതെ “കുറ്റ്യാടി പദ്ധതിയുടെയും പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെയും കരാര്‍നടപടിക്രമങ്ങള്‍ക്ക് ഒരു വ്യത്യാസവും ഇല്ലെന്നുമാത്രമല്ല, കരാര്‍രേഖകളില്‍ പ്രോജക്ടിന്റെ പേരും തീയതിയും തുകയുടെ കാര്യത്തിലുമല്ലാതെ വള്ളിപുള്ളി വ്യത്യാസമില്ല.” ഈ വാചകങ്ങൾ വസ്‌തുത അല്ലെന്നുണ്ടോ?

പിന്നെ ഇവിടുത്തെ മാദ്ധ്യമങ്ങളൊന്നും ഇടതുപക്ഷത്തിനെതിരെ ഒരു പ്രചരണവും നടത്തുന്നില്ല എന്നു വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ അംഗീകരിക്കുന്നു. താങ്കളെഴുതിയ പോസ്റ്റുകൾ/ കമന്റുകൾ താങ്കളെ നോക്കി ചിരിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു.

അങ്കിള്‍ said...
This comment has been removed by the author.
അങ്കിള്‍ said...

എന്നോട് ചോദിച്ച ചോദ്യം ഇതാണ്:

എം ഓ യൂ റൂട്ടിൽ ആഗോള ടെൻഡർ വിളിക്കുന്ന/ വിളിച്ചിട്ടുള്ള പതിവുണ്ടോ ? കുറ്റ്യാടി പദ്ധതിയിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയാണ് പള്ളിവാസൽ , ചെങ്കുളം, പന്നിയാർ പദ്ധതിയിൽ പിണറായി മുൻ‌കൈഎടുത്തു നടപ്പിലാക്കിയത്? ഡോ. ഐസക്ക് തന്റെ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ “കുറ്റ്യാടി പദ്ധതിയുടെയും പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെയും കരാര്‍നടപടിക്രമങ്ങള്‍ക്ക് ഒരു വ്യത്യാസവും ഇല്ലെന്നുമാത്രമല്ല, കരാര്‍രേഖകളില്‍ പ്രോജക്ടിന്റെ പേരും തീയതിയും തുകയുടെ കാര്യത്തിലുമല്ലാതെ വള്ളിപുള്ളി വ്യത്യാസമില്ല.“ ഇതാരും നിഷേധിച്ചിട്ടുമില്ല. വ്യത്യാസമൊന്നും ഇല്ലെങ്കിൽ പിണറായി ഗൂഢാലോചന നടത്തുകയും കാർത്തികേയൻ നടത്താതിരിക്കുകയും ചെയ്യുന്നതിലെ മറിമായം എന്ത് എന്നൊന്നു വിശദീകരിക്കാമോ?

ഇതേ ചോദ്യത്തിന് ഉത്തരം മുമ്പും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ട് ഞാന്‍ മുമ്പ് കൊടുത്ത ഉത്തരം തന്നെ ആവര്‍ത്തിക്കട്ടേ.

കുറ്റിയാടി പദ്ധതിക്ക് വേണ്ടി SNC Lavalin കമ്പനിയുമായുണ്ടാക്കിയ കാര്‍ത്തികേയന്‍ മന്ത്രിയുടെ MOU അതേപടിയണ് പിണറായി മന്ത്രി PSP പദ്ധതിക്ക് വേണ്ടിയും ഉണ്ടാക്കിയതെന്ന് പറഞ്ഞ് ബഹു.മന്ത്രി തോമസ് ഐസക്ക് വാചാലനായിരിക്കുന്നത് കണ്ടില്ലേ. പക്ഷേ തോമസ് ഐസക്ക് ഒരു പ്രധാനകാര്യം പറയാന്‍ വിട്ടുപോയി, അല്ലെങ്കില്‍ പറഞ്ഞില്ല. കുട്ടിയാടി എക്സ്റ്റന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത് SNC Lavalin മുഖേനയാണ്. ഒരു വിദേശ കമ്പനി നമുക്ക് വേണ്ടി ഒരു ബ്രഹുത്തായ ജലവൈദ്യുതി നിര്‍മ്മിക്കുമ്പോള്‍ പിന്നീടുണ്ടാകാവുന്ന അറ്റകുറ്റപണികളും നവീകരണങ്ങളുമെല്ലാം അതേ കമ്പനിയെ കൊണ്ട് ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു പരസ്പരധാരണ ഉണ്ടാക്കുന്നത് അവശ്യം വേണ്ടതാണ്, സര്‍വ്വ് സാധാരണമാണ്, നമ്മുടെ നികുതിദായകര്‍ക്ക് അത് ലാഭവുമാണ്. അതിനുസരിച്ച് നിയമാനുസൃതമായ MOU അല്ലേ അന്ന് SNC ലാവലിനുമായി കാര്‍ത്തികേയന്‍ മന്ത്രി ഉണ്ടാക്കിയിരുന്നത്. ആ ധാരണാ പത്രത്തിനെ അതേപടി ഇവിടെ പകര്‍ത്തിയപ്പോള്‍, ഈ പന്നിയാര്‍, സെങ്കുളം പള്ളിവാസല്‍ പദ്ധതികള്‍ നിര്‍മ്മിച്ചത് SNC Lavalin അല്ലായെന്ന് ഓര്‍ക്കണമായിരുന്നു.

പിണറായി മന്ത്രി ചെയ്തത് കാര്‍ത്തികേയന്‍ മന്ത്രി ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണെന്ന് പറഞ്ഞ് പറഞ്ഞ് അത് തലയില്‍ പതിഞ്ഞു പോയി. ഇന്നിപ്പോള്‍ രണ്ട് മന്ത്രിമാരുണ്ടാക്കിയ കരാറിന്റെയും പകര്‍പ്പ് നെറ്റില്‍ ലഭ്യമാണല്ലോ. നിഷ്പക്ഷമായി വായിക്കു. അല്ലെങ്കില്‍, ഇതിനു മുമ്പുണ്ടാക്കിയ MOU വിന്റെയൊക്കെ ചരിത്രം പരിശോധിക്കു. കാര്യം മനസ്സിലാകും.

ഞാന്‍ നേരത്തേ വിശദീകരിച്ച MOU രാജ്യത്തിനും, നമ്മുടെ നികുതി ദായകര്‍ക്കും പ്രയോജനപ്പെടുന്നതാണ്. അങ്ങനെയുള്ള് MOU ഒരു പദ്ധതിയുടെ തുടക്കത്തിലോ ആ പദ്ധതി തീരുന്നതിനു മുമ്പോ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ പദ്ധതിക്ക് പിന്നീടുണ്ടാകുന്ന അറ്റകുറ്റപ്പണിക്കും, നവീകരണത്തിനുമെല്ലാ, അതു നിര്‍മ്മിച്ച കമ്പനിയെ സമീപിക്കുമ്പോള്‍ അവര്‍ പറയുന്ന തുക കൊടുക്കേണ്ടി വരും. അതൊഴിവാക്കാന്‍ ഒരു MOU ആവശ്യമാണ്.

ആ MOU വേ ഈ MOU റേ.

അങ്കിള്‍ said...

ഇങ്ങനെയൊരു ചോദ്യം കണ്ടു:

യു.ഡി.എഫ് ഒപ്പിട്ട കരാറിനേക്കാള്‍ പലിശയിനത്തിലും, കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തിലുമെല്ലാം കുറവ് വരുത്തിയാണ് എല്‍.ഡി.എഫ് നടപ്പിലാക്കിയത് എന്ന വസ്തുത ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലല്ലോ? ആക്ഷേപമുന്നയിക്കുന്നവരാരും ഇക്കാര്യങ്ങളെക്കുറിച്ചൊന്നും മിണ്ടിക്കാണാത്തതെന്തേ?

ഇതിനു കാളിദാസനോടും ഞാന്‍ യോജിക്കുന്നില്ല. കണ്‍സള്‍ട്ടന്‍സി ഫീസ്സിനത്തില്‍ വരുത്തിയ കിഴിവിന്റെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് പിടികിട്ടിയിട്ടില്ല. അതുകൊണ്ടാണ്‍ അതൊരു നേട്ടമായിട്ട് കൊണ്ടാടുന്നത്.

ഒരു കണ്‍സള്‍ട്ടന്റിന് കാര്‍ത്തികേയന്‍ മന്ത്രി കൊടുക്കാമെന്നേറ്റ തുക കരാറുകാരന്റെ അറ്റകുറ്റ / നവീകരണ പണിയെ സൂപ്പര്‍വൈസ് ചെയ്യുന്നതിനുകൂടിയായിരുന്നു. കണ്‍സള്‍ട്ടന്റ് തന്നെ കാരാറുകാരന്‍ ആയപ്പോള്‍ അയാല്‍ ഏതു പണിയെയാണ് സൂപ്പര്‍വൈസ് ചെയ്യേണ്ടത്?. സ്വന്തം പണിയെ, അല്ലേ. എവിടെയെങ്കിലും സ്വന്തം പണി സ്വയം സൂപ്പര്‍വൈസ് ചെയ്യുന്നതിനു വേറെ ഫീസ്സ് കൊടുക്കുമോ. കാര്‍ത്തികേയന്‍ മന്ത്രി കൊടുക്കാമെന്നേറ്റ മുഴുവന്‍ ഫീസ്സ് ഇല്ലാതാക്കി വേണ്ടായിരുന്നോ പിണറായി മന്ത്രി സപ്ലൈ കരാര്‍ ഉണ്ടാക്കന്‍. സി.ഏ.ജി റിപ്പോര്‍ട്ടൊന്നും ഇതു വരെ വായിച്ചില്ലേ. ഇതാ വായിക്കു ഈ വിഷയത്തില്‍ സി.ഏ. ജി. എന്ത പറഞ്ഞിരിക്കുന്നതെന്ന്:

3.12. The contract signed (February 1996) by the Board with SNC for
technical services for renovation of Pallivasal, Sengulam and Panniar Power
Stations provided for payment of a total service charge amounting to 7.19
million CAD. The services to be provided were:

• Preliminary and Detailed engineering
• Preparation of drawings, specifications, bills of quantities and tender documents.
• Calling for and evaluation of tenders and award of contracts.
• Producing civil drawings
• Review and approval of contractor’s design, drawings and other submissions
• Construction supervision and inspection
• Commissioning
• Technology transfer and technical training

Subsequently, the contracts for detailed technical specification and design of equipment, manufacture, shop assembly and testing, painting and packing,delivery and supervision of installation was awarded (February 1997/July 1998) to the consultants themselves at a total fixed price of 59.95 millionCAD (Rs.149.15 crore).
With the award of the above contracts the consultants (SNC) became
contractors for supply of equipment and services as well as installation, and the technical services contemplated in the consultancy services viz.,preliminary and detailed engineering, design, calling for and evaluation of tender, supervision of installation, etc., were rendered superfluous. The
Board, however, awarded the detailed design, supply, installation and supervision contract as an addendum to the earlier consultancy contracts
without excluding 7.19 million CAD (Rs 17.89 crore) provided for therein.

supervision contract as an addendum to the earlier consultancy contracts
without excluding 7.19 million CAD (Rs 17.89 crore) provided for therein.
The technology transfer and training of engineering personnel of the Board
was also not undertaken by SNC

Thus, the failure of the Board to exclude the overlapping fee for technical services from the final fixed price contracts for renovation of the projects resulted in avoidable payment of Rs.20.31 crore∗.

പോരേ പൂരം.

Unknown said...

താങ്കളെഴുതിയ പോസ്റ്റുകൾ/ കമന്റുകൾ താങ്കളെ നോക്കി ചിരിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു.
കാളിദാസനെ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധനാക്കുന്ന ലക്ഷണമാണ് കാണുന്നത്. കുറെക്കാലമായി സി.പി.എം. പണത്തിന്റെയും ആഡംബരങ്ങളുടെയും പിന്നാലെയാണ്. ഇതില്‍ യാതൊരു അപാകതയും കാണാത്തവരാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ഭാരവാഹികളും എന്നത് യാഥാര്‍ത്ഥ്യമാണ്. അത് കൊണ്ടാണല്ലൊ പിണറായിയും ഇ.പി.ജയരാജനും മറ്റുള്ളവരും അനിഷേധ്യനേതാക്കളായി തുടരുന്നത്. എന്നാല്‍ സാധാരണക്കാരായ പാര്‍ട്ടി അനുയായികള്‍ക്ക് ഇതിലെല്ലാം മുറുമുറുപ്പ് ഉണ്ട്. അത് സ്വാഭാവികമാണല്ലൊ. അവര്‍ എന്തായാലും സധാരണ മനുഷ്യരല്ലെ. എന്നാല്‍ അവര്‍ക്ക് അവരുടെ മുറുമുറുപ്പ് മനസ്സിലിട്ടടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. സ്വകാര്യസംഭാഷണങ്ങളില്‍ ഇത് മനസ്സിലാവും. സാദാ അനുഭാവികള്‍ പാര്‍ട്ടിയെ വൈകാരികമായി നെഞ്ചിലേറ്റുന്നത് കൊണ്ട് അവര്‍ക്ക് പാര്‍ട്ടിയെ കൈവിടാനും കഴിയുന്നില്ല. ഇതാണ് പിണറായിയുടെയും കൂട്ടരുടെയും കരുത്ത്. എന്നാല്‍ ഈ വൈകാരികമായ അടുപ്പം ഇതേ പോലെ പണത്തിന്റെ പിന്നാലെ പോകുന്നത് തുടര്‍ന്നാല്‍ എന്നും ലഭിക്കണമെന്നില്ല. ആ ആശങ്കയാണ് കാളിദാസനെപ്പോലെയുള്ളവര്‍ പങ്ക് വെക്കുന്നത്. ഈ ദുഷ്പ്രവണതയ്ക്കെതിരെ ഔദ്യോഗികമാര്‍ക്സിസ്റ്റുകള്‍ ആരും മിണ്ടാത്തത് അതിശയിപ്പിക്കുന്നു. പറഞ്ഞ് പറഞ്ഞ് ഞാന്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധനായി. അത് കൊണ്ട് എന്റെ ബ്ലോഗ് പോസ്റ്റുകളും കമന്റുകളും എന്നെ നോക്കി ചിരിക്കുകയില്ല. പക്ഷെ എനിക്കാശങ്കയുണ്ട്, ഇതേ പോക്ക് പോയാല്‍ ഇടത്പക്ഷം ശിഥിലമായാല്‍ ആ ഗ്യാപ്പില്‍ സാംസ്ക്കാരിക അരാജകത്വം നാട്ടില്‍ നടമാടുമല്ലൊ എന്ന്. അത് കഷ്ടമാണ്.

അങ്കിള്‍ said...

ഇതു തോമസ്സ് ഐസ്സക്കിന്റെ ലേഖനത്തിലെ ഒരു വാചകമാണ്.

"കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്."

വാദത്തിനു വേണ്ടി കാനഡയില്‍ നിന്നും കടം/ദാനം വാങ്ങി മറ്റു രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നു സമ്മതിച്ചാല്‍ തന്നെ, കാനഡയില്‍ ഈ സാധനങ്ങല്‍ നിര്‍മ്മിക്കുന്നവര്‍ വേറെയില്ലെന്നു ഉറപ്പെങ്ങനെ വരുത്തി. ഇതു വാദിക്കുന്നവര്‍ ഒരു കാര്യം മറന്നു പോകുന്നു. SNC lavalin ഈ യന്ത്രസാമഗ്രികള്‍ ഒന്നും ഉണ്ടാക്കുന്നില്ല. അവര്‍ പോലും കാനഡയിലുള്ള വേറൊരു കമ്പനിയില്‍ നിന്നും വാങ്ങി സപ്ലൈ ചെയ്യുകയായിരുന്നു. ഇതിനെപറ്റി സി.എ.ജി യുടെ വാചകം ശ്രദ്ധിക്കൂ:

“SNC was only a consultant intermediary and not the original equipment manufacturer (the supply of goods was actually made under the contracts by Alstom, Canada).“

അപ്പോള്‍ വ്യവസ്ഥപിത നിയമപ്രകാരം ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചിരുന്നെങ്കില്‍ കാനഡയില്‍ നിന്നു തന്നെ യന്ത്രസാമഗ്രികള്‍ നല്‍കാന്‍ തയ്യാര്‍ ഉള്ളവര്‍ വരുമായിരുന്നു എന്ന് ഉറപ്പല്ലേ. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ലായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു ഐസക്ക് മന്ത്രിക്ക്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ അങ്കിള്‍,

കുറ്റ്യാടി പദ്ധതിയുടെ നവീകരണത്തിനുള്ള എം.ഒ.യു വേയും പി.എസ്.പിയുടേത് റെയുമാണെന്ന വാദം എത്രമാത്രം ശരിയാണ്? താങ്കള്‍ പറഞ്ഞത് “ഒരു വിദേശ കമ്പനി നമുക്ക് വേണ്ടി ഒരു ബൃഹുത്തായ ജലവൈദ്യുതി നിര്‍മ്മിക്കുമ്പോള്‍ പിന്നീടുണ്ടാകാവുന്ന അറ്റകുറ്റപണികളും നവീകരണങ്ങളുമെല്ലാം അതേ കമ്പനിയെ കൊണ്ട് ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു പരസ്പരധാരണ ഉണ്ടാക്കുന്നത് അവശ്യം വേണ്ടതാണ്, സര്‍വ്വ് സാധാരണമാണ്, നമ്മുടെ നികുതിദായകര്‍ക്ക് അത് ലാഭവുമാണ്.“ എന്നാണ്. അങ്ങിനെ ധാരണ കുറ്റ്യാടിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നുവോ? മെയിന്റന്‍സ് കോണ്ടാക്ട് പോലെ എന്തെങ്കിലും ധാ‍രണ?

സി.എ.ജിയുടെ 2004 റിപ്പോര്‍ട്ടില്‍ കുറ്റ്യാടി പദ്ധതി നവീകരണത്തില്‍ സംഭവിച്ച നഷ്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലിങ്ക് ഇവിടെ

ഇതിലെ പേജ് 12 മുതലുള്ള ഭാഗങ്ങള്‍ നോക്കുക. അതിലെ പാരഗ്രാഫ് 3.13.8 പറയുന്നത് ഇങ്ങനെ.

3.13.8 The techno economic feasibility report prepared (November 1993) by the Board, estimated the cost of equipment for KES at Rs.16 crore (at the rate of Rs.0.32 crore per MW) based on the offer (September 1990) received from BHEL. Subsequently, as a pre-condition for obtaining Canadian assistance the Board agreed (May 1995) to purchase machinery from SNC Lavalin at a cost of Rs.81.40 crore (Rs.1.63 crore per MW), without inviting global bids and verifying the reasonableness of the prices of SNC Lavalin. It was noticed in Audit that in the case of Kuttiyadi Additional Extension Scheme (KAES) involving 100 MW, taken up by the Board in August 2003, the firm price agreed to with BHEL – L&T Consortium, on turn key basis was Rs.66.05 crore (Rs.0.66 crore per MW). This indicated that the prices agreed to with SNC Lavalin in 1995 were excessive by 2.47 times (excluding financing cost) and resulted in extra cost of Rs.48.50 crore. The above matters were reported to the Government and Board in June 2004; their reply is awaited (September 2004).

താങ്കള്‍ വിശദീകരിച്ച രാജ്യത്തിനും നികുതിദായകര്‍ക്കും പ്രയോജനപ്പെടുന്ന എം.ഒ.യുവിനെക്കുറിച്ചുള്ള സി.എ.ജി. പരാമര്‍ശമാണിത്.

ശ്രീ. പി.എം.മനോജ് എഴുതിയ ലേഖനം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തു കൊണ്ട് ഗ്ലോബൽ ടെണ്ടർ വിളിച്ചില്ല എന്ന് അവിടെ വിശദീകരിച്ചിട്ടുണ്ട്. നോക്കുമല്ലോ.

kaalidaasan said...

പ്രിയ വര്‍ക്കേഴ്സ് ഫോറം ,

പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല.

ഞാന്‍ വളഞ്ഞു ചുറ്റി ഐസ്സക് പറയുന്ന കാര്യം പറഞ്ഞില്ല. പിണറായി വിജയന്‍ ടെണ്ടര്‍ വിളിക്കുന്നതിനു ഒരു തടസവുമില്ലായിരുന്നു. ടെണ്ടര്‍ വിളിക്കുന്നത് വിലക്കുന്ന ഒന്നും കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിലില്ല. എവിടെയാണതുള്ളതെന്ന് കാണിച്ചു തന്നാല്‍ ഞാന്‍ വിശ്വസിക്കാം.

ക്യാനഡക്കു പുറത്തുള്ള ആരെയെങ്കിലും പണി ഏല്‍
പ്പിച്ചാല്‍ കനേഡിഅയന്‍ സഹായം കിട്ടില്ലായിരുന്നു. കണ്‍സള്‍ട്ടിന്റിനെ തന്നെ സപ്പ്ളൈക്കാരനാക്കണമെന്ന് എങ്ങും വ്യവസ്ഥ ചെയ്തിട്ടില്ല. സാധന സാമഗ്രികള്‍ സപ്പ്ളൈ ചെയ്ത കമ്പനിയില്‍ നിന്നും നേരിട്ട് അവ വാങ്ങുന്നതിനു തടസം ഇല്ലായിരുന്നു.

ഇതെല്ലാം ചെയ്തിട്ട് ആകേക്കൂടി എത്ര സഹായം കിട്ടി?

ഈ വാചകങ്ങൾ വസ്‌തുത അല്ലെന്നുണ്ടോ?

രണ്ടുകരാരും താങ്കളുടെ ബ്ളോഗില്‍ പ്രസിദ്ധപ്പെടുത്താമോ?

പിന്നെ ഇവിടുത്തെ മാദ്ധ്യമങ്ങളൊന്നും ഇടതുപക്ഷത്തിനെതിരെ ഒരു പ്രചരണവും നടത്തുന്നില്ല എന്നു വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ അംഗീകരിക്കുന്നു.

ഇടതുപക്ഷ മാധ്യമങ്ങള്‍ വലതു പക്ഷത്തിനെതിരെ നടത്തുന്ന പ്രചാരണം പോലെ തന്നെയേ ഉള്ളു ഇടതുപക്ഷത്തിനിതിരെ നടത്തുന്ന പ്രചാരണവും . ദേശാഭിമാനി വലതു പക്ഷത്തിനെതിരെ ഒരു പ്രചാരണവും നടത്തുനില്ല എന്ന് താങ്കള്‍ കരുതുന്നുണ്ടോ? അതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ഇടതു പക്ഷത്തിനെതിരെയല്ല, പിണറായി വിജയനും കൂട്ടരും പിന്തുടരുന്ന വ്യാജ ഇടതു പക്ഷത്തിനെതിരെയാണ്.


താങ്കളെഴുതിയ പോസ്റ്റുകൾ/ കമന്റുകൾ താങ്കളെ നോക്കി ചിരിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു

എന്റെ കമന്റുകള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്നത് വിട്ടു കള. അവ ചിരിക്കുന്നെങ്കില്‍ എനിക്ക് തിരിച്ചറിയം . പക്ഷെ താങ്കള്‍ പിന്തുണക്കുന്നവരെ നോക്കി ആരു ചിരിച്ചാലും അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ല. പിണറായി വിജയന്റെ വില്ലന്‍ ചിരിയും , സുധാകരന്റെയും ജയരാജന്റെയും പിണറായി സ്തുതികളും, ഇടതുപക്ഷത്തിന്റെ നാണക്കേടാണെന്നവര്‍ മനസിലാക്കാത്തത് അതുകൊണ്ടാണ്. പിണറായി ,അദ്വാനി മോഡലില്‍ അമ്പും വില്ലും കിരീടവുമായി ആഹ്ളാദിക്കുന്നതും അതു കൊണ്ടാണ്. സുധാകരന്‍ പിണാറായി ഊതിക്കാച്ചിയ പൊന്നാണെന്നു എന്തോ മഹത്തായ കാര്യം പോലെ ഉത്ഘോഷിക്കുന്നതു കണ്ട് കേരളിയര്‍ ഒന്നടങ്കം ചിരിക്കുന്നു. പെണറായിയാണ്‌ കമ്യൂണിസ്റ്റുപ്രസ്ഥാനം എന്ന് ജയരാജന്‍ പറയുന്നത് കേട്ട് കേരളം മുഴുവന്‍ ആര്‍ത്തു ചിരിക്കുന്നു. ഇതൊക്കെ കണ്ട് മറ്റുള്ളവര്‍ ഊറി ച്ചിരിക്കുന്നു. യധാര്‍ത്ഥ ഇടതുപക്ഷം എന്താണെനറിയാവുന്നവര്‍ മൂക്കത്തു വിരല്‍ വക്കുന്നു. അതൊനും കാണാതെ തങ്കളെപ്പൊലുള്ളവര്‍ മറ്റുള്ളവരുടെ കമന്റുകള്‍ അവരെ നോക്കി ചിരിക്കുന്നത് സ്വപ്നവും കാണുന്നു.

kaalidaasan said...

അങ്കിള്‍ ,

ഇതിനു കാളിദാസനോടും ഞാന്‍ യോജിക്കുന്നില്ല. കണ്‍സള്‍ട്ടന്‍സി ഫീസ്സിനത്തില്‍ വരുത്തിയ കിഴിവിന്റെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് പിടികിട്ടിയിട്ടില്ല. അതുകൊണ്ടാണ്‍ അതൊരു നേട്ടമായിട്ട് കൊണ്ടാടുന്നത്.



എന്റെ വിശകലനത്തില്‍ വന്ന വസ്തുതാപരമായ പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി.

വിചിത്രമായിരിക്കുന്നല്ലോ. സ്വന്തം പണിക്ക് മേല്‍നോട്ടം വഹിക്കാനും കോടികള്‍ .

വര്‍ക്കേഴ്സ് ഫോറം ,

എങ്ങനെയാണ്, ലാവലിന്‍ അവര്‍ ചെയ്ത പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചതെന്ന് , പിണറായിയോട് ചോദിച്ചൊന്നു പറയാമോ

Anonymous said...

ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ഇടതു പക്ഷത്തിനെതിരെയല്ല, പിണറായി വിജയനും കൂട്ടരും പിന്തുടരുന്ന വ്യാജ ഇടതു പക്ഷത്തിനെതിരെയാണ്.

പ്രമാദമാന ജോക്ക്. സിരിത്ത് മണ്ണ് കപ്പിനേന്‍.

ഇന്ത വ്യാജ ഇടതുപക്ഷത്തെ നസിപ്പിച്ച് സറിയാന ഇടതുപക്ഷത്തൈ വളര്‍ത്തും വലതുപക്ഷമാധ്യമങ്കള്‍ക്കൊറു നള്ള നമസ്കാരം. അന്തകാലത്തിലെ “എന്നെക്കുറിച്ച് മനോരമ നല്ലത് പറഞ്ഞാല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്ന് കരുതുക“ എന്റ്ര് ഇ.എം.എസ് സൊന്നതും തപ്പ്. അന്റ്ര് മനോരമാ എഴുതിയിരുന്തതും വ്യാജ ഇ.എം.എസ്സുക്ക് എതിരാഹ. ഒറിജിനല്‍ ആയിര്‍ന്താല്‍ മനോരമാ അച്ചായന്‍ വിട്ടുപിടിച്ചിരുന്തിരുപ്പാര്‍. അപ്പറം വ്യാജ പി.കൃഷ്ണപിള്ളൈ, വ്യാജ എ.കെ.ജി, ഇവര്‍ഹളൈപ്പത്തിയും വലതുപക്ഷ മാധ്യമങ്കള്‍ എഴുതിരുക്കാര്‍. ഒറിജിനല്‍ ആയിരുന്താല്‍ വിട്ടുപിടിച്ചിരുന്തിരുപ്പാര്‍.

ഇതെല്ലാം തെരിയാമല്‍ താന്‍ അന്ത കാറാട്ട് മച്ചാന്‍ ഇപ്പിടി സൊന്നാര്‍.

This is a planned attempt to malign the CPI(M) by some elements who were expelled from the Party in Kerala some years back.

അന്ത കാറാട്ട് ഒറിജിനലാ ഇല്ലൈ ഡ്യൂപ്ലിക്കേറ്റാ?

Vivara Vicharam said...

Kaalidaasan (ഒറിജിനല്‍ സഖാവ്) 24-02-1996 ലെ ഒറിജിനല്‍ കരാര്‍ വായിച്ച് നോക്കണം. അതില്‍ വ്യവസ്ഥ 3.1 പറയുന്നത് ശ്രദ്ധിക്കുമല്ലൊ ? അനുബന്ധങ്ങള്‍ A മുതല്‍ I വരെയുള്ള രേഖകളും ചേര്‍ന്ന് ഒരൊറ്റ കരാറാണെന്നാണ് പറയുന്നത്. കരാറിലെ വാചകം -

3.1 This contract shall consists of this present instrument being the general terms and conditions applicable to the work and the following documents which shall form an integral part hereof :

Annexure A. Scope of work
B. Canadian financed goods and
services.
C. Project Organisation
and staffing.
D. Medical Certificate..... etc

ഇതില്‍ അനുബന്ധം A യും B യും കൂടിയെങ്കിലും വായിച്ചിട്ട് ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ഉപകാരമായിരിക്കും.

ഇവിടെ ഈ കരാറില്‍ (പൊതു വ്യവസ്ഥകളും ധാരണകളും) മാത്രമുള്ള ബാധ്യതയെക്കുറിച്ചാണ് വെറും
C$4,205,000 മാത്രമായി പറയുന്നത്. അതായത് കണ്സള്‍ടന്‍സി ഫീ മാത്രം. പക്ഷെ, UDF കാലത്തെ ഈ കരാറില്‍ തന്നെ, അതിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അനുബന്ധ രേഖകളില്‍ പറയുന്നവയും ബാധ്യതകളാക്കപ്പെട്ടിരുന്നു. അതലൊന്നാണ് 188 കോടിയോളം വരുന്ന സാധനവിലകള്‍ (അനുബന്ധം B). അവയ്ക്ക് ആഗോള ടെണ്ടര്‍ വിളിക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം ഇവ എത്തിക്കുന്നതടക്കമാണ് അനുബന്ധം A ല്‍ ബാധ്യതപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, ഇത് 149 കൊടിയായി കുറയ്ക്കാന്‍ LDF ശ്രദ്ധിച്ചു. കുറയ്ക്കപ്പെട്ടത് സാധാരണ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ പറ്റുന്ന കമ്മീഷന്റെ ഭാഗമാണെന്ന് കാണാം.

ഇത് എല്ലാ ചെലവുകളിലും കാണാം. ഈ തട്ടിപ്പിനെതിരെ കാര്‍ത്തികേയനും ആന്റണിയും മറുപടി പറയണമെന്നാവശ്യപ്പെടേണ്ട കേരളീയര്‍ പിണറായിയുടെ രക്തത്തിന് ആവശ്യമുന്നയിക്കുന്നത് മിതമായി പറഞ്ഞാല്‍ നന്ദി കേടാണ്.

ഇവിടെ ആക്രമണം പിണറായിക്കെതിരെയല്ല. മൊത്തം പാര്‍ടിക്കെതിരെയാണ്. വി.എസിന്റെ മകള്‍ ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന് വിഎസ് ചെയര്‍മാനായ സ്ഥാപനം 36 ലക്ഷം കൊടുത്തത് (ഇത് കൊടുത്തിട്ടുണ്ടോ, എങ്കിലെന്തിന്, കൊടുത്തതില്‍ തെറ്റുണ്ടോ തുടങ്ങിയ വസ്തുതകള്‍ പരിശോധിച്ചേ അഭിപ്രായം പറയാനാവൂ. ഇത്തരം കാര്യങ്ങളൊന്നും പറയാതെ പുകമറയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്) ആരോപണമാക്കയിരിക്കുന്നു. കൊടിയേരിയുടെ മകനേയും ശ്രീമതിയുടെ മകനേയും തട്ടിപ്പ് വീരന്മാരുടെ മൊഴിയെ ആധാരമാക്കി കടന്നാക്രമിക്കുന്നു. ഈ പുകമറകള്‍ ആ വ്യക്തികളെ ഉദ്ദേശിച്ചല്ലെന്ന് മനസിലാക്കാന്‍ കേരണത്തിലെ ചോറുണ്ണുന്ന പാര്‍ടി സഖാക്കള്‍ക്ക് മനസിലാകും. Kaalidaasaan ഉദ്ദേശിക്കുന്ന "ഒറിജിനല്‍ സഖാക്കളുടെ" കണ്ണും കാതും മനസും തുറന്നാല്‍ അവര്‍ക്കും അത് തന്നെ ബോധ്യപ്പെടും.

അങ്കിള്‍ said...

സി.എ.ജിയുടെ 2004 റിപ്പോര്‍ട്ടില്‍ കുറ്റ്യാടി പദ്ധതി നവീകരണത്തില്‍ സംഭവിച്ച നഷ്ടത്തെക്കുറിച്ച് :

ഇങ്ങനെയൊരു പരാമര്‍ശം കൂടി താങ്കള്‍ നടത്തിക്കണ്ടു:
താങ്കള്‍ വിശദീകരിച്ച രാജ്യത്തിനും നികുതിദായകര്‍ക്കും പ്രയോജനപ്പെടുന്ന എം.ഒ.യുവിനെക്കുറിച്ചുള്ള സി.എ.ജി. പരാമര്‍ശമാണിത്.

ആ പരാമര്‍ശം ശരിയല്ലല്ലോ. ഒരെമ്മൊയുവിനെ പറ്റിയും സി.എ.ജി യുടെ താങ്കളുദ്ധരിച്ച പാരഗ്രാഗ് 3.13.8 ല്‍ പറയുന്നില്ലല്ലോ. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാതെ സാധനങ്ങള്‍ വാങ്ങിയതിനെപറ്റി പറയുന്നുണ്ട്. പക്ഷേ അത് ഒരു MOU വിന്റെ അടിസ്ഥാനത്തിലാണെന്ന് അവിടെങ്ങും പറയുന്നില്ല. ഒന്നു കൂടെ ശ്രദ്ധിച്ച് വായിക്കൂ. എന്നാല്‍ അവിടെയും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സി.എ.ജി. പറഞ്ഞിട്ടും ഉണ്ട്.

ഇവിടെ ലാവലിനെകൊണ്ട് ഒരു നവീകരണമാണ് നടത്തിച്ചത്. ഏതാണ്ട് നിര്‍മ്മാണത്തിനുപയോഗിക്കുന്നതു പോലെയുള്ള ഒറിജിനല്‍ യന്ത്ര സാമഗ്രികളും ഇവിടെ ഉപയോഗിക്കേണ്ടി വരും. അങ്ങനെയുള്ള ലാവലിനുമായി പിന്നീടുണ്ടാകാവുന്ന അറ്റകുറ്റപണികള്‍ക്ക് ഇതേ വിലനിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നതിനു വേണ്ടി ഒരു MOU ഉണ്ടാകുന്നത് നല്ല കീഴവഴക്കമാണെന്നാണ് ഞാന്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഈ കേസിലും ഒരു MOU ഉണ്ടാക്കിയെന്ന് സി.ഏ.ജി ഇവിടെ പറയുന്നില്ല.

പ്രിയ വര്‍ക്കേര്‍സ് ഫാറം, ഒരു കാര്യം മനസ്സിലാക്കു. ലാവലിനുമായുണ്ടാക്കിയ കരാറും പ്രകാരം പണി തീര്‍ന്നപ്പോല്‍ സര്‍ക്കാരിനു 374 കോടിയുടെ നഷ്ടമുണ്ടായി എന്ന് സി.ഏ.ജി പറഞ്ഞതാണ് ഇവിടെ ഈ പ്രശ്നത്തിനൊക്കെ കാരണമെന്നു താങ്കള്‍ കരുതുന്നുണ്ടോ? ഞാന്‍ കരുതുന്നില്ല, അങ്ങനെയുള്ള ഖജനാവു നഷ്ടങ്ങളുടെ ഒരു പരമ്പരതന്നെ ഞാന്‍ ഇവിടെ [ www.sarkkaarkaryam.blogspot.com ] പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചുക്കും സംഭവിച്ചിട്ടില്ല. ആരും കോടതി കയറേണ്ടി വന്നിട്ടില്ല. ഇവിടെ ഈ കരാറിനു പ്രത്യുപകാരമായി കിട്ടേണ്ട 98 കോടിയുടെ കനേഡിയന്‍ സൌജന്യ സഹായം ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും നിയന്ത്രിക്കാന്‍ കഴിയാത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ധാരണ ഉണ്ടാക്കിയിടത്താണ് പ്രശ്നം.

കാര്‍ത്തികേയന്‍ മന്ത്രിയുടെ ലാവലിന്‍ കരാറിനൊപ്പവും ഉണ്ടായിരുന്നല്ലോ ഇതു പോലത്തെ ഒരു സൌജന്യസഹായധനം, 15 മില്ല്യണ്‍ കനേഡിയന്‍ ഡോളര്‍. അതിനെപറ്റിയും സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. എന്തു കൊണ്ട് അത് വാര്‍ത്തയായില്ലാ? കാരണം, ആ സഹായധനം കിട്ടിയാല്‍ അതു മുഴുവര്‍ സര്‍ക്കാരിന്റെ വരവായിട്ട് മുതല്‍കൂട്ടാനായിരുന്നു കരാര്‍ . ഇവിടെ അങ്ങനെയാണോ ചെയ്തത്? പ്രശ്നത്തിന്റെ കാതല്‍ അവിടെയല്ലോ കിടക്കുന്നത്.

മനോജിന്റെ പുതിയ ലേഖനവും ഒരു പ്രാവശ്യം വായിച്ചു. ഉടന്‍ പ്രതികരിക്കേണ്ട് ഒരു കാര്യം ഞാന്‍ അവിടെ കമന്റു ചെയ്യുന്നുണ്ട്. പക്ഷേ അവിടെയും, സഹായധനം കിട്ടിയതിനേയും കിട്ടേണ്ടതിനെപറ്റി എത്ര ലാഘവത്തോടെയാണ്‍ പറഞ്ഞൊഴിഞ്ഞിരിക്കുന്നത്.

പിന്നെ, യു.ഡി.എഫ് കാലത്ത് നടന്ന (KSEB കരാറുകളില്‍ കൂടി മാത്രം) കുംഭകോണങ്ങളെപറ്റി എഴുതാന്‍ തുടങ്ങിയാല്‍ എനിക്ക് ഒരു പത്തിരുപത് പോസ്റ്റ് അതിനു വേണ്ടി മാറ്റി വക്കേണ്ടി വരും.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

വിവര വിചാരം ,

കരാര്‍ വായിച്ചു നോക്കിയിട്ട് തന്നെയാണ്, ഞാന്‍ എഴുതിയത്. താങ്കള്‍ വയിച്ചു നോക്കി പക്ഷെ മനസിലായെന്നു തോന്നുന്നില്ല. അതു കൊണ്ട് അതിലെ പ്രസക്തമായ ഭാഗങ്ങള്‍ ഞാന്‍ ഇവിടെ കോപ്പി ചെയ്യാം .


അനുബന്ധങ്ങള്‍ A മുതല്‍ I വരെയുള്ള രേഖകളും ചേര്‍ന്ന് ഒരൊറ്റ കരാറൊന്നുമല്ല. ഇനി തങ്കള്‍ ആവശ്യപ്പെട്ട അനുബന്ധം A യിലും B യിലും പറഞ്ഞിരിക്കുന്ന എന്താണെന്നു നോക്കാം

അനുബന്ധം A

SERVICES

SNC Lavalin shall Provide the technical services for Management, Engineering, Procurement and Construction supervision and other servies so as to ensure timely completion of the project within the agreed timeframe three years.

General
calling for tenders and award of contracts

ഇതു വായിച്ചിട്ട് , വിവരവിചാരത്തിനു എന്തെങ്കിലും മനസിലായോ?

ഇതിലെ ഒരു വാക്ക് supervision പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഇതൊനൊരര്‍ത്ഥമേ ഉള്ളു. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രോജക്റ്റ് പൂര്‍ത്തിയാക്കാനുള്ള മേല്നോട്ടം വഹിക്കുക എന്ന്.

calling for tenders and award of contracts എന്നതിനു സാമന്യബോധമൂള്ളവര്‍ക്ക് ഒരര്‍ത്ഥമേ കല്‍പ്പിക്കാന്‍ കഴിയൂ. ടെണ്ടര്‍ വിളിച്ച് കോണ്ട്രാക്റ്റ് കൊടുക്കുക. ഇതിനു കോണ്ട്രാക്റ്റ് സ്വയം ഏറ്റെടുക്കുക എന്ന ഒരര്‍ത്ഥം ആരെങ്കിലും നല്‍കുകയാണെങ്കില്‍ , കുഞ്ഞഹമ്മദ് പറഞ്ഞപോലെ, അയാള്‍ ഒരു മന്ദബുദ്ധിയായിരിക്കണം.

അനുബന്ധം B




CANADIAN FINANCED GOODS AND SERVICES

Meetings and discussions with the Export Development Corporation of Canada have established preliminary agreement that funding can be made available to finanace the supply of Canadian sourced goods and services. The value of the proposed financing has been tentatively agreed on the basis of an order-of-magnitude estimate prepared by SNC Lavalin's Procurement Department. A copy of this estimate is provided at the back of this section.

A more refined budget for Canadian financed equipment and instalation will be developed by the estimator team. The estimator will establish the budget which will be reviewd in-house by project team to the approval of EDC and KSEB. Bids for this equpiment and installation supervision will be analysed by the senior discipline engineers concerned and procurement officer to see that they adequately meet the required quality, schedule and commercial terms. Procurement reccomendations will then be forwarded to EDC and KSEB for approval and award. Upon award, project team will monitor the fabrication of the equiment as per schedule of fabrication. The project manager will draw on the specialists within the project team for shop inspection, material testing, monitoring test runs, etc, to assure that the required quality is met within the agreed schedule and budget.Final design, preparation of specifications, bills of quantities,schedule etc and the tender documents for Canadian sourced equipment will be prepared in Canada.

ഇതു വായിച്ചിട്ട് താങ്കള്‍ക്കെന്തെങ്കിലും മനസിലായോ? ഇല്ലെന്നെനിക്കറിയാം . അതിനാല്‍ ചില വിശദീകരണങ്ങള്‍ നല്‍കാം .

കാനഡയില്‍ നിന്നുള്ള ധനസഹായം കിട്ടാന്‍ ഇ ഡി സി എന്ന കമ്പനിയുമായി ലാവലിന്‍ സംസാരിക്കുകയും , പറഞ്ഞിരിക്കുന്ന പണികള്‍ക്ക് വേണ്ടി വരുന്ന ഉപകരണങ്ങളുടെ ഒരു താല്‍ക്കാലിക ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അത് ഇതിന്റെ മറുവശത്ത് വായിക്കാം .

കുറച്ചുകൂടി സ്പഷ്ടമായ ഒരു ബഡ്ജറ്റ്, പ്രോജക്റ്റ് റ്റീമിന്റെ എസ്റ്റിമേറ്റര്‍ രൂപപ്പെടുത്തുന്നതാണ്. ആ ബഡ്ജറ്റ്, ഇ ഡി സിയുടെയും കെ എസ് ഇ ബിയുടെയും അംഗീകാരത്തിനു ശേഷം , എസ്റ്റിമേറ്റര്‍ പൂര്‍ത്തിയാക്കും. ഈ ബഡ്ജറ്റില്‍ തീരുമാനിക്കുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടി ടെണ്ടര്‍ വിളിക്കും . കിട്ടുന്ന ടെണ്ടറുകള്‍ , മുതിര്‍ന്ന എഞിനീയര്‍മാര്‍ , വിശകലനം ചെയ്യും . അതില്‍ നിന്നു സ്വീകര്യമായവ, അംഗീകാരത്തിനും തീരുമാനത്തിനും, ഇ ഡി സിക്കും കെ എസ് ഇ ബിക്കും അയച്ചു കൊടുക്കുകയും ചെയ്യും. ആരാണ്, ഉപകരണങ്ങള്‍ നല്‍കേണ്ടതെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ ഉപകരണങ്ങളുടെ ഫാബ്രിക്കേഷന്‍ , പ്രോജക്റ്റ് റ്റീം പരിശോധിക്കും .അതിനു ശേഷം ഉപകരണങ്ങള്‍ വാങ്ങുന്നതിനും , ടെസ്റ്റ് ചെയ്യുന്നതിനും , ടെസ്റ്റ് റണ്‍ നടത്തുന്നതിനും പ്രോജക്റ്റ് മനേജര്‍ , ഒരു പ്രഗത്ഭ റ്റീമിനെ നിയോഗിക്കും.

ഇവിടെ ഈ കരാറില്‍ (പൊതു വ്യവസ്ഥകളും ധാരണകളും) മാത്രമുള്ള ബാധ്യതയെക്കുറിച്ചാണ് വെറും
ച്$4,205,000 മാത്രമായി പറയുന്നത്. അതായത് കണ്സള്‍ടന്‍സി ഫീ മാത്രം.


കണ്‍സള്‍ട്ടന്‍സി കരാറില്‍ കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമേ വരൂ. അതില്‍ പറഞ്ഞിരിക്കുന്നത് ഈ കരാര്‍ പ്രകാരം കൊടുക്കേണ്ട സംഘ്യ പരമാവധി 42 ലക്ഷം ഡോളറാണെന്നാണ്. അത് ഏതു തരത്തില്‍ വിശകലനം ചെയ്താലും ഒരര്‍ത്ഥമേ കിട്ടൂ.

അനുബന്ധരേഖകളില്‍ പറയുന്നതൊന്നും ബാധ്യതകളാക്കപ്പെട്ടിരുന്നില്ല. അതു വെറും നിര്‍ദ്ദേശങ്ങള്‍ മാത്രം . വേണ്ടി വരുന്ന ഉപകരണങ്ങള്‍ക്ക് ടെണ്ടര്‍ വിളിക്കണമെന്നും അവ കെ എസ് ഇ ബോര്‍ ഡിന്റെ അംഗീകാരത്തിനു വിധേയമയിരിക്കുമെന്നും അനുബന്ധ രേഖകളില്‍ പറയുന്നു. ആ ടെണ്ടര്‍ രേഖകള്‍ എഴുതിയുണ്ടാക്കുക ലാവലിന്റെ ചുമതലയാണെന്നും അനുബന്ധ രേഖ പറയുന്നു.

അതലൊന്നാണ് 188 കോടിയോളം വരുന്ന സാധനവിലകള്‍ (അനുബന്ധം B). അവയ്ക്ക് ആഗോള ടെണ്ടര്‍ വിളിക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം ഇവ എത്തിക്കുന്നതടക്കമാണ് അനുബന്ധം A ല്‍ ബാധ്യതപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, ഇത് 149 കൊടിയായി കുറയ്ക്കാന്‍ L D F ശ്രദ്ധിച്ചു.

കാര്‍ത്തികേയന്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്ന സമയത്ത് കനേഡിയന്‍ സഹായം ലഭ്യമാക്കിയിരുന്നില്ല. അതിന്റെ ചുമതല ലാവലിനെ ഏല്‍പ്പിച്ചിരുന്നു. അതു കൊണ്ട് ആഗോള ടെണ്ടര്‍ വിളിക്കുന്നതിനു ഒരു തടസവുമില്ലായിരുന്നു. ടെണ്ടര്‍ വിളിക്കാനുള്ള ചുമതല ലാവലിനെ ഏല്‍പ്പിച്ചിരുന്നു എന്നാണ്, കാര്‍ത്തികേയന്റെ കരാര്‍ വ്യക്തമായി പറയുന്നത്. അതു വായിച്ചു മനസിലാക്കാന്‍ മെനക്കെടാതെ, ഐസ്സക്ക് പറയുന്ന നുണകള്‍ അപ്പാടെ വിഴുങ്ങുന്നത് അന്ധമായ പിണറായി ഭക്തി കൊണ്ടല്ലേ? കനേഡിയന്‍ സഹായം കിട്ടണമെങ്കില്‍ സാധനങ്ങള്‍ കാനഡയില്‍ നിന്നും വാങ്ങേണ്ടതുണ്ടായിരുന്നു.

അതുറപ്പാക്കാന്‍ കാനഡയില്‍ തന്നെ ടെണ്ടര്‍ നല്‍കിയാല്‍ മതിയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ലാവലിന്‍ നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാമായിരുന്നു. 149 എന്നത് ഒരു പക്ഷെ 100 കോടിയായി കുറഞ്ഞേനെ, ലാവലിന്‍ എന്ന ഇടനിലക്കാരനെ ഒഴിവാക്കി കമ്പനിയില്‍ നിന്നും നേരിട്ട് വാങ്ങിയിരുന്നെങ്കില്‍ .

ഇവിടെ ആക്രമണം പിണറായിക്കെതിരെയല്ല. മൊത്തം പാര്‍ടിക്കെതിരെയാണ്.

പാര്‍ട്ടിയില്‍ ലക്ഷക്കണക്കിനു അംഗങ്ങളുണ്ട്. അവരൊന്നും പിണറായി വഴിവിട്ടു നടത്തിയ നടപടികള്‍ക്കുത്തരവാദികളല്ല. അവരാരും ഇത് അവരോടുള്ള ആക്രമണമായി കരുതുന്നും ഇല്ല. പാര്‍ട്ടി അച്ചടക്കം എന്ന പേരില്‍ അവര്‍ ഒന്നും പുറത്തു പറയുന്നില്ല. ജാഥ പിരിവിനു വേണ്ടി ചെല്ലുന്ന സഖാക്കളുടെ തൊലിയുരിയുന്ന കാര്യം അവര്‍ രഹസ്യമായി പറയുന്നുണ്ട്. വിവര വിചരത്തേപ്പോലുള്ളവര്‍ അത് കേട്ടിട്ടും കേട്ട ഭാവം നടിക്കുന്നില്ല.

ഇവിടെ ആക്രമണം, പിണറായി എന്ന വ്യക്തി, നിയമങ്ങളും രാജ്യ താല്‍പ്പര്യങ്ങളും കാറ്റില്‍ പറത്തി, പാഴായിപ്പോയ ഒരു കരാറില്‍ ഏര്‍പ്പെട്ടതിനെതിരെയാണ്. സി എ ജി റി പ്പോര്‍ട്ടിലോ, സി ബി ഐ കുറ്റപത്രത്തിലോ , പാര്‍ട്ടിക്കെതിരെ ഒരു പരാമര്‍ശവുമില്ല. കള്ളത്തരങ്ങള്‍ കാണിച്ചിട്ട്, അതില്‍ നിന്നും രക്ഷപ്പെടാന്‍ പാര്‍ട്ടിയെ ഒരു മറയാക്കി പിണറായിയും അനുചരന്‍മാരും പയറ്റുന്നു. സി എ ജി അക്കമിട്ടു നിരത്തിയ കാര്യങ്ങള്‍ സി ബി ഐ അന്വേഷിച്ച്, പല വീഴ്ചകളും കണ്ടെത്തി. അതനുസരിച്ച് പിണറായിയെ പ്രതിയാക്കുകയും ചെയ്തു. അതിനെ പ്രതിരോധിക്കാന്‍ വി എസിന്റെ മകനെയും , കോടിയേരിയുടെയും ശ്രീമതിയുടെയും മക്കളെയും വലിച്ചു കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. ഒരു കോടതിയും മറ്റു കേസുകളില്‍ ആരൊക്കെ പ്രതിയാണെന്നന്വേഷിക്കില്ല.പിണറായിയെ കോടതിയില്‍ രക്ഷപെടുത്താന്‍ കഴിവുള്ള വക്കീലന്‍മാരെ അന്വേഷിക്കുന്നതാണുത്തം .

കാളിദാസന്‍ ഉദ്ദേശിക്കുന്ന ഒറിജിനല്‍ സഖാക്കള്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തില്ല. അവര്‍ അമ്യൂസ്മെന്റ് പാര്‍ക്കും നടത്തില്ല. അവര്‍ 3 ടെലിവിഷന്‍ ചാനലും നടത്തില്ല. അവരൊന്നും മദ്യം ഭക്ഷണത്തിന്റെ ഭഗമാക്കണമെന്നു പറയില്ല. അവരാരും ദേശാഭിമാനി പോലെയുള്ള പാര്‍ട്ടി സ്വത്ത് ജയരജന്‍ പോലുള്ള പാദസേവകര്‍ക്ക് എഴുതി ക്കൊടുക്കില്ല. അവരാരും സാന്റിയാഗോ മാര്‍ട്ടിന്‍ പോലുള്ള സാമ്പത്തിക കുറ്റവളികളെ ആദരിക്കില്ല. അവരൊന്നും ലിസ് ചാക്കോ പോലുള്ള കള്ളപ്പണക്കാരില്‍ നിന്നും കൈക്കൂലി വാങ്ങില്ല. അവരൊന്നും ഫാരീസ് അബൂബേക്കറേപ്പോലുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരുടെ തോളില്‍ കയ്യിട്ടു നടക്കില്ല. അവരൊന്നും സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫിസ് പണിയില്ല. അതൊഴിപ്പിക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാലു വെട്ടുകയും ഇല്ല. ഇതൊക്കെ ചെയ്യുന്നത് ഏതു തരത്തിലുള്ള സഖാക്കളാണെന്ന്, ഒറിജിനല്‍ സഖാക്കളും സഖാക്കളല്ലാത്ത മറ്റു കേരളീയരും തിരിച്ചറിയുന്നുണ്ട്. യജമാന ഭക്തി കാരണം വിവര വിചാരത്തെപ്പോലുള്ള ഡ്യൂപ്ളിക്കേറ്റ് സഖാക്കള്‍ക്ക് അതൊന്നും തിരിച്ചറിയുവനുള്ള കഴിവില്ല എന്നും അവര്‍ മനസിലാക്കുന്നു.

Anonymous said...

"പാര്‍ട്ടിയില്‍ ലക്ഷക്കണക്കിനു അംഗങ്ങളുണ്ട്. അവരൊന്നും പിണറായി വഴിവിട്ടു നടത്തിയ നടപടികള്‍ക്കുത്തരവാദികളല്ല. അവരാരും ഇത് അവരോടുള്ള ആക്രമണമായി കരുതുന്നും ഇല്ല. പാര്‍ട്ടി അച്ചടക്കം എന്ന പേരില്‍ അവര്‍ ഒന്നും പുറത്തു പറയുന്നില്ല. ജാഥ പിരിവിനു വേണ്ടി ചെല്ലുന്ന സഖാക്കളുടെ തൊലിയുരിയുന്ന കാര്യം അവര്‍ രഹസ്യമായി പറയുന്നുണ്ട്. വിവര വിചരത്തേപ്പോലുള്ളവര്‍ അത് കേട്ടിട്ടും കേട്ട ഭാവം നടിക്കുന്നില്ല."

കാളിദാസാ, താങ്കളിപ്പോൾ അകത്തോ പുറത്തോ?

ഓടോ:
കാളിദാസനെ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധനാക്കുന്ന ലക്ഷണമാണ്

ഹ ഹ ഹ

മുട്ടനാടുകൾ ഏറ്റുമുട്ടുമ്പോൾ ചോര നുണയാൻ കാത്തിരിക്കുന്ന കുറുക്കൻ
:(

Anonymous said...

"..ഇതു വായിച്ചിട്ട് , വിവരവിചാരത്തിനു എന്തെങ്കിലും മനസിലായോ?..."
അല്ല പിന്നെ, 'ഇതൊക്കെ' വായിച്ചാ മനസ്സിലാകുന്ന ഒരാളെ ഉള്ളൂ, ആരാന്ന വിചാരം..ഒന്നു ഞാന്‍ മറ്റേതു..???

മോനേ ദാസപ്പാ
അങ്ങുന്നു ഒരു പാവം സുര്‍ജിത്തിനെ കുറിച്ചു ഇങ്ങനെ(അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തെ തുടര്‍ന്നു) കാച്ചിയിരുന്നോ.."നിസ്വാര്‍ത്ഥവും സാര്‍ത്ഥകവുമായ ആ ധന്യ ജീവിതത്തിന്റെ ഓര്‍മ്മക്ക്...." ഓര്‍മ്മയില്ലേ,എങ്കില്‍ ഈ ലിങ്ക് കാണൂ
http://kaalidaasan-currentaffairs.blogspot.com/2008/08/blog-post_01.html

ദാസപ്പന്‍ ചേട്ടന്‍റെ ആത്മീയ ഫൌതിക ഗുരു, ലാവലിന്‍ സയന്റിസ്റ്റ് ക്രൈം കുട്ടപ്പന്‍ പറയുന്നതു സുര്‍ജിത്തിന്‍റെ പുത്രനും'ഗൂടാലോചനയില്‍' പന്കുന്ടെന്നു(കാനഡയില്‍ വച്ചാത്രേ ഗൂശാലോചന.സുര്‍ജിത്തിന്‍റെ ഒരു പുത്രനുംകാനഡയില്‍ ജീവിച്ചിട്ടില്ല.ഹ.ഹ.ഹ),പത്രസമ്മേളനത്തില്‍ പറഞ്ഞതാ കേട്ടോ..ചേട്ടായി വാദിച്ചു വാദിച്ചു സ്വന്തം അപ്പനപ്പൂപ്പന്മാരെ തള്ളിപ്പറയുന്ന ഒരു 'ഉയര്ന്ന' നിലവാരത്തിലെത്തന്‍ ആശംസിക്കുന്നു.അങ്ങനെ "നിസ്വാര്‍ത്ഥവും സാര്‍ത്ഥകവുമായ ആ ധന്യ ജീവിതത്തിന്റെ ഓര്‍മ്മക്ക്" ഒക്കെ പരണത്ത് വച്ച് നല്ല രാമസേനക്കാരനായി വാ മോനേ കുട്ടപ്പാ..എന്തിനീ കാപട്യം..

kaalidaasan said...

അനോണിമസേ ,

കാളിദാസന്‍ അകത്തോ പുറത്തോ എന്നതല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കമ്യൂണിസ്റ്റുപ്രസ്ഥാനം ആയി വിലയിരുത്തപ്പെടുന്ന പിണറായി വിജയനെതിരെ സി ബി സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തേപ്പറ്റിയാണ്. അതിനു കാരണമായത് ലാവലിന്‍ കേസും . അതേക്കുറിച്ചു ചര്‍ച്ച ചെയ്യൂ. അതു മല്ലെങ്കില്‍ ഞാന്‍ പരാമര്‍ ശിച്ച ഇടതു പക്ഷ ആശയങ്ങളില്‍ നിന്നുള്ള, പിണറായി വിജയന്റെ വ്യതിയാനത്തെ പ്പറ്റി ചര്‍ച്ച ചെയ്യൂ.

കാളിദാസന്‍ കമ്യൂണിസ്റ്റുവിരുദ്ധനാവില്ല. പക്ഷെ പിണറായി വിജയനും കൂട്ടരുമിപ്പോള്‍ പിന്തുടരുന്ന വ്യാജകമ്യൂണിസ്റ്റുവിരുദ്ധനാണ്. അവയെന്തെല്ലാമാണെന്നു ഞാന്‍ അക്കമിട്ടു നിരത്തിയിരുന്നല്ലോ. വെറുതെ കാടും പടലും വെട്ടാതെ അതൊക്കെ കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതാണോ അല്ലയോ എന്നു പറഞ്ഞുകൂടെ?

കുറഞ്ഞ പക്ഷം പേരു വച്ച് എഴുതിക്കൂടെ, സ്വരാജ് പറഞ്ഞപോലെ പിതൃ ശൂന്യ പോസ്റ്റിടുന്നതിലും നല്ലത് അതല്ലേ. പല അന്നോണിമസുകള്‍ ഉള്ളതു കൊണ്ട് അരാണെഴുതുന്നതെന്നു തിരിച്ചറിയാനുള്ള ബുധിമുട്ടുകൊണ്ടെഴുതിയതാണേ.

kaalidaasan said...

അനോണിമസേ,

സുര്‍ ജിത്തിനേക്കുറിച്ച് എഴുതിയതില്‍ മാറ്റമില്ല.


ക്രൈം നന്ദകുമാര്‍ എഴുതുന്നതും പറയുന്നതും എല്ലാം വിശ്വസിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. സുര്‍ജിത്തിന്റെ മകന്‍ ഏതെങ്കിലും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം . അത് പാര്‍ട്ടിക്കെതിരെയുള്ള ആക്രമണമാണെന്ന് ആരെങ്കിലും വിലയിരുത്തിയാല്‍ അതിനോട് യോജിക്കാനാവില്ല. ശ്രീമതിയുടെയും കോടിയേരിയുടേയും മക്കളേക്കുറിച്ചും ഇതു തന്നെ.

kaalidaasan said...

മംഗളം

റിപ്പോര്‍ട്ട്

പിണറായിക്കെതിരേ പഴുതില്ലാത്ത തെളിവുകള്‍; ലാവ്‌ലിന്‍ കരാറില്‍ സ്വാര്‍ഥ താല്‍പര്യം: സി.ബി.ഐ.




പത്തനംതിട്ട: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഒമ്പതാം സ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയത്‌ പഴുതില്ലാത്ത വിധം തെളിവുകള്‍ അക്കമിട്ടു നിരത്തി.

ആര്‍.സി 07 (എ)/2007 നമ്പരായി സി.ബി.ഐ. രജിസ്‌റ്റര്‍ചെയ്‌ത കേസിന്റെ 223 പേജുവരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, സ്വാര്‍ഥതാത്‌പര്യം ലക്ഷ്യംവച്ചാണു പിണറായി വിജയന്‍ 1996 ഒക്‌ടോബറില്‍ ലാവ്‌ലിന്‍ കരാറില്‍ ഒപ്പുവച്ചതെന്നു വ്യക്‌തമാക്കുന്നു. സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടും എന്‍.എച്ച്‌.പി.സിയുടെ വിലയിരുത്തലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും തള്ളിയശേഷം തിരക്കിട്ട്‌ കാനഡയില്‍ പോയി കരാറില്‍ ഒപ്പിട്ടതിനു പിന്നില്‍ നിഗൂഢതയുണ്ട്‌.

സംഘത്തില്‍ സാങ്കേതിക വിദഗ്‌ധര്‍ ഉണ്ടായിരുന്നില്ല. കരാറിനു വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണ അനുമതിയുമില്ലായിരുന്നുവെന്ന്‌ ഐ 5069/96 എന്ന ബോര്‍ഡിന്റെ ഫയല്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍ഥിക്കുന്നു. ഫയലിന്റെ 427 മുതല്‍ 441 പേജുകള്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യു.ഡി.എഫ്‌. ഭരണകാലത്തു മന്ത്രി ജി. കാര്‍ത്തികേയന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ മറവില്‍ ആഗോള ടെന്‍ഡര്‍ പിണറായി വിജയന്‍ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട്‌ താരതമ്യേന ചെലവുകുറഞ്ഞ നാലു മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കിലും അവയെല്ലാം പാടേ തള്ളി കോടികള്‍ തുലച്ച്‌ മറ്റൊരു മാര്‍ഗം സ്വീകരിച്ചതിനുപിന്നിലും അഴിമതിയുണ്ടെന്നു സി.ബി.ഐ വ്യക്‌തമാക്കുന്നു.

243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച്‌ 333.15 കോടിയായി മാറി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവ്‌ലിന്റെ കീശയിലായി. ബി.എച്ച്‌.ഇ.എല്ലില്‍നിന്നും പവര്‍ ഫിനാന്‍സ്‌ കോര്‍പറേഷനില്‍നിന്നും ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ലാവ്‌ലിന്‍ കരാര്‍ വളരെയേറെ ഉയര്‍ന്നതാണെന്നും വൈദ്യുതിബോര്‍ഡിനു വന്‍ നഷ്‌ടംവരുത്തിവച്ചതിന്റെ മുഖ്യകാരണക്കാരന്‍ പിണറായി വിജയനാണെന്നും റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ. വ്യക്‌തമാക്കുന്നു.സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ 194 മുതല്‍ 213 വരെയുളള പേജുകളില്‍ ലാവ്‌ലിന്‍ ഗൂഢാലോചനയിലും അഴിമതിയിലും പിണറായി വിജയനുള്ള പങ്ക്‌ അക്കമിട്ട്‌ നിരത്തുന്നു.

കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ സ്‌ഥാപിക്കാതെ മലബാറില്‍ തുടങ്ങാന്‍ ഒരുങ്ങിയതു രാഷ്‌ട്രീയ പരിഗണന നല്‍കിയായിരുന്നുവെന്ന പിണറായിയുടെ മറുപടി തന്നെ അദ്ദേഹത്തിന്റെ പങ്കു സമര്‍ഥിക്കുന്നു. മന്ത്രിയായ ഉടന്‍ സാങ്കേതിക വിദഗ്‌ധരെപ്പോലും ഒഴിവാക്കി പിണറായിയും സംഘവും കാനഡയിലേക്കു പോയത്‌ ഈ സ്വാര്‍ഥലക്ഷ്യം മൂലമാണ്‌. മറ്റു സാക്ഷികളുടെ മൊഴികളും ഇതു സാധൂകരിക്കുന്നു.



ഗൂഢാലോചന തുടങ്ങിയത്‌ കാര്‍ത്തികേയന്‍; ഫലം കൊയ്‌തതു പിണറായി


പത്തനംതിട്ട: ലാവ്‌ലിന്‍ ഗൂഢാലോചന തുടങ്ങിയതു യു.ഡി.എഫ്‌. മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനെന്നു സി.ബി.ഐ. കാര്‍ത്തികേയന്റെ പങ്കു വ്യക്‌തമാക്കുന്ന തെളിവ്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ 91-ാം പേജിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌. ലാവ്‌ലിന്‍ ഉടമ്പടിയുടെ ഫലം കൊയ്‌തതു പിന്നീടു വന്ന എല്‍.ഡി.എഫ്‌. മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി പിണറായി വിജയനായിരുന്നുവെന്നാണു സി.ബി.ഐയുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ടിന്റെ 88 മുതല്‍ 95 വരെയുള്ള പേജുകളില്‍ മന്ത്രിമാരുടെ പങ്കാണു സൂചിപ്പിക്കുന്നത്‌. 95-ല്‍ ജി. കാര്‍ത്തികേയന്റെ കാലത്താണു ഗൂഢാലോചന തുടങ്ങിയതെങ്കിലും എല്‍.ഡി.എഫ്‌. മന്ത്രിസഭയുടെ കാലത്താണു കരാര്‍ ഒപ്പുവച്ചത്‌.

ലാവ്‌ലിനു മാത്രമേ കരാര്‍ നല്‍കാവൂ എന്ന നിര്‍ബന്ധം രണ്ടുമന്ത്രിമാര്‍ക്കും ഉണ്ടായിരുന്നു. മന്ത്രിമാരുടെ വാക്കാലുള്ള നിര്‍ദേശമെങ്കിലും ഇല്ലാതെ ഒരു ഉദ്യോഗസ്‌ഥനും സ്വന്തം ഇഷ്‌ടപ്രകാരം ഇത്തരമൊരു വമ്പന്‍ കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

മന്ത്രിമാരായിരുന്ന ജി. കാര്‍ത്തികേയന്റെയും പിണറായി വിജയന്റെയും പേരുകള്‍ എടുത്തു പറഞ്ഞ്‌ 89-ാം പേജിലാണു സി.ബി.ഐ. വിമര്‍ശിക്കുന്നത്‌. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ 1995 ഓഗസ്‌റ്റ് 10-ന്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സി.ബി.ഐ. സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ 96 മേയ്‌ മാസത്തില്‍ ഗൂഢാലോചനയുടെ തുടക്കക്കാരനായ കാര്‍ത്തികേയനെ പിന്തള്ളി പിണറായി വിജയം കണ്ടു. പിണറായിക്ക്‌ ഇതില്‍ പങ്കില്ലെന്നു വാദിക്കാന്‍ പറ്റില്ലെന്നു രാജീവ്‌ഗാന്ധി വധക്കേസില്‍ നളിനിയുടെ വാദത്തിനെതിരേ സി.ബി.ഐ. കോടതിയില്‍ നടത്തിയ വാദമുഖങ്ങള്‍ എടുത്തു കാട്ടി അന്വേഷണ ഉദ്യോഗസ്‌ഥര്‍ സമര്‍ഥിക്കുന്നു.

റിപ്പോര്‍ട്ടിന്റെ 17-ാം പേജിലും, ജി. കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടകാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. ഇതില്‍നിന്നു വ്യത്യസ്‌തമായ മറ്റൊരു കരാറാണ്‌ 1996 ഒക്‌ടോബറില്‍ ലാവ്‌ലിന്‍ കമ്പനിയുമായി കാനഡയില്‍ പിണറായി ഒപ്പിട്ടത്‌. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യവും ഈ കരാറിനോടനുബന്ധിച്ചു നടന്നതാണ്‌. സാമ്പത്തികമായ വമ്പന്‍ നഷ്‌ടങ്ങള്‍ ഒന്നും കാര്‍ത്തികേയന്റെ കാലത്ത്‌ ഉണ്ടായിട്ടില്ല. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയായശേഷം നടത്തിയ കരാറിലാണു ബോര്‍ഡിനു കോടികളുടെ നഷ്‌ടം സംഭവിച്ചതും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം എങ്ങുമെത്താതെ പോയതും. നവീകരണങ്ങളെപ്പറ്റിയും അതിന്റെ പ്രായോഗിക ഗുണങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും പഠനം നടത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ജി. കാര്‍ത്തികേയന്റെ കാലത്ത്‌ ചീഫ്‌ എന്‍ജിനീയറായിരുന്ന കസ്‌തൂരിരംഗ അയ്യര്‍ ഫീല്‍ഡ്‌ സ്‌റ്റാഫിന്റെതാണെന്ന വ്യാജേന ഒരു ' സാങ്കേതിക വിവരണം' കെ.എസ്‌.ഇ.ബിയുടെ 'എസ്‌റ്റാബ്ലീഷ്‌മെന്റ്‌ ഫയലില്‍' തിരുകിക്കയറ്റിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്‌.

ഈ നോട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉടമ്പടിയുടെ കരട്‌ 96 ജനുവരി 3-നു കാനഡയിലേക്ക്‌ അയച്ചു കൊടുക്കുകയായിരുന്നു. ജി. കാര്‍ത്തികേയന്റെ കാലത്ത്‌ 1996 ഫെബ്രുവരി 24-നു പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിക്കായി 24 കോടി രൂപയുടെ കരാറിനു ബോര്‍ഡംഗം എം.എം. മാത്യു റോയിയും ജനറേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ കസ്‌തൂരി രംഗ അയ്യരും ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലൗഡ്‌ ട്രയിന്‍ഡിലും ചേര്‍ന്ന്‌ ഒപ്പിടുന്നത്‌. ലാവ്‌ലിന്റെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ദിലീപ്‌ രാഹുലനായിരുന്നു സാക്ഷി. മാസങ്ങള്‍ കഴിഞ്ഞ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായതിനു ശേഷം കരാറിന്‌ അടിമുടി മാറ്റം വന്നതായി സി.ബി.ഐ. സൂചിപ്പിക്കുന്നു.




വിജയന്റെ മൊഴിയില്‍ പൊരുത്തക്കേടും പിഴവും


സി.ബി.ഐയുടെ കണ്ടെത്തലുകള്‍ക്കു മറുപടിയായി പിണറായി വിജയന്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടും പിഴവുമുണ്ടെന്നു സി.ബി.ഐ. റിപ്പോര്‍ട്ട്‌.

1996 ഒക്‌ടോബറില്‍ പിണറായിയുടെ നേതൃത്വത്തില്‍ എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രതിനിധികളെ കാണാന്‍ കാനഡയ്‌ക്കു പോയ സംഘത്തില്‍ എന്തുകൊണ്ടു സാങ്കേതിക വിദഗ്‌ധരെ ഒഴിവാക്കിയെന്ന ചോദ്യത്തില്‍ നിന്നും പിണറായി ഒഴിഞ്ഞുമാറി. ചെയര്‍മാന്റെ തീരുമാനത്തെത്തുടര്‍ന്നാണു വിദഗ്‌ധരെ സംഘത്തില്‍ നിന്നും ഒഴിവാക്കിയതെന്നായിരുന്നു മറുപടി. ലാവ്‌ലിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌ യു.ഡി.എഫ്‌. ഭരണകാലത്തായതിനാലാണ്‌ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത്‌.

മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ കാലത്ത്‌ ധാരണാപത്രം മാത്രമാണ്‌ ഒപ്പിട്ടത്‌. തുടര്‍ നടപടികളൊന്നുമുണ്ടായില്ല. യന്ത്രോപകരണങ്ങള്‍ നല്‍കാനുള്ള ധാരണയും ലാവ്‌ലിന്‍ കരാറും ഒപ്പിട്ടതു പിണറായിയുടെ കാലത്താണെന്ന്‌ സി.ബി.ഐ. സമര്‍ഥിക്കുന്നു. 1996-ല്‍ കാനഡയില്‍ ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി പരാമര്‍ശിക്കാതിരുന്നത്‌. ആ പദ്ധതിക്കായി സഹായം ലഭിക്കുന്നതു കാനഡായിലെ വിവിധ ഏജന്‍സികളില്‍ നിന്നായതു കൊണ്ടാണെന്നു പിണറായി സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നു.

പക്ഷേ ലാവ്‌ലിന്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ നല്‍കുന്ന വിഹിതംപോലും എത്രയെന്നു തനിക്കറിയില്ലെന്നു പിണറായി പറയുമ്പോള്‍ 98.4 കോടി രൂപയാണു ലാവ്‌ലിന്റെ വിഹിതമെന്നു സര്‍ക്കാര്‍ രേഖകള്‍ വ്യക്‌തമാക്കുന്നതായി സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. (ജി.ഒ (എം.എസ്‌) നമ്പര്‍ 5/98/പി.ഡി ഡേറ്റഡ്‌ 3-2-98).

എന്തുകൊണ്ടു മലബാര്‍ കാന്‍സര്‍ സെന്ററിനുളള സഹായം പൂര്‍ണമായി ലഭ്യമായതിനു ശേഷം മാത്രമേ നവീകരണത്തിനു പണം നല്‍കാവൂ എന്ന വ്യവസ്‌ഥ ഉടമ്പടിയില്‍ എഴുതിച്ചേര്‍ക്കാന്‍ തയ്യാറായില്ലെന്ന സി.ബി.ഐയുടെ ചോദ്യത്തിനും ഉദ്യോഗസ്‌ഥരെ പ്രതിസ്‌ഥാനത്ത്‌ ഉയര്‍ത്തിക്കാട്ടാനായിരുന്നു പിണറായി ശ്രമിച്ചത്‌. ഉദ്യോഗസ്‌ഥര്‍ ഉപദേശിച്ചത്‌ അങ്ങനെയായിരുന്നുവെന്നായിരുന്നു മറുപടി.



വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ മറച്ചുവച്ചതായി സി.ബി.ഐ.


പത്തനംതിട്ട: ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി 1998 മാര്‍ച്ച്‌ 3-നു നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്‌. പല കാര്യങ്ങളും പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിരുന്നതായി മിനിറ്റ്‌സ് വ്യക്‌തമാക്കുന്നുവെന്നു സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതിബോര്‍ഡില്‍ ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനി നടപ്പാക്കുന്ന പദ്ധതിയെപ്പറ്റി വിശദീകരിക്കേണ്ടതിനു പകരം മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്‌ഥാപിക്കുന്നതിനെപ്പറ്റിയാണു വിജയന്‍ 1998 ജനുവരി 20-നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അമിതപ്രാധാന്യം നല്‍കി വിശദീകരിച്ചത്‌. യോഗത്തിന്റെ മിനിറ്റ്‌സ് ഇതു വ്യക്‌തമാക്കുന്നു. കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്‌ ഈ യോഗത്തിലാണ്‌.

മന്ത്രിസഭാ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കേണ്ടതിനു പകരം വൈദ്യുതിമന്ത്രി തന്നെ ആ ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന്‌ അന്നത്തെ ധനമന്ത്രി രേഖാമൂലം നിര്‍ദേശിച്ചെങ്കിലും അതിനു വഴങ്ങാതെ പദ്ധതി നവീകരണത്തിനു തീരുമാനമെടുക്കുകയായിരുന്നു. വിജയന്റെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനു മറ്റു മന്ത്രിമാരെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ. പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചു മാത്രമേ കരാറുമായി ബന്ധപ്പെട്ട തുക ലാവ്‌ലിനു കൊടുത്തു തീര്‍ക്കാവൂ എന്ന്‌ കെ.എസ്‌.ഇ.ബി സെക്രട്ടറി വിശ്വമണി പിണറായിയോടു നിര്‍ദേശിച്ചു. പിണറായി അതു കേട്ടില്ല. ഈ നിബന്ധന കൂടി ലാവ്‌ലിന്‍ പ്രതിനിധികളെക്കൊണ്ട്‌ ഒപ്പിടീക്കണമെന്ന നിര്‍ദേശവും തള്ളി. ഇങ്ങനെ നിരവധി അവസരങ്ങള്‍ കാന്‍സര്‍ സെന്ററിനുളള പണം ലഭിക്കാനുണ്ടായിരുന്നിട്ടും പിണറായി അതു പ്രയോജനപ്പെടുത്തിയില്ലെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.

ലാവ്‌ലിനില്‍ നിന്നു കാന്‍സര്‍ സെന്ററിനു നേരിട്ടു പണം ലഭ്യമാക്കുന്നതിനു പകരം 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌' എന്ന സ്‌ഥാപനത്തെ ഇടനിലയാക്കിയതിനു പിന്നിലും പിണറായിക്കു പങ്ക്‌.

മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന്‌ അടിവരയിട്ടു വ്യക്‌തമാക്കുന്നു. എന്നാല്‍ അതിനു വിപരീതമായാണു 'ടെക്‌നിക്കാലിയ' എന്ന സ്‌ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി നല്‍കിയത്‌. ഈ നടപടിയെ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്‌തിരുന്നില്ല. കെട്ടിട നിര്‍മാണത്തിനു 12 കോടി രൂപ ചെലവായി എന്നതു ലാവ്‌ലിന്റെയും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടേയും മാത്രം മൊഴിയാണ്‌. ഇതു സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല.

ആരോഗ്യവകുപ്പിന്റെ പൂര്‍ണചുമതലയില്‍ നടപ്പാക്കേണ്ട പദ്ധതി ഊര്‍ജവകുപ്പ്‌ ഏറ്റെടുത്തതിനു പിന്നിലും വിജയനുമാത്രം അറിയാവുന്ന രഹസ്യം ഒളിഞ്ഞിരിക്കുന്നു.

അന്നത്തെ മുഖ്യമന്ത്രിക്കുമേല്‍ പിണറായി വിജയനുള്ള അതിരുകവിഞ്ഞ സ്വാധീനത്തിന്റെ സൂചനയാണിത്‌.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിതനായ എന്‍. ശശിധരന്‍ നായര്‍ പിണറായിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്നു. പിണറായി വൈദ്യുതിമന്ത്രിസ്‌ഥാനം ഉപേക്ഷിച്ചിട്ടും ശശിധരന്‍ നായര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.

സര്‍ക്കാരുമായും വകുപ്പുമായും കത്തിടപാടുകള്‍ നടത്തേണ്ടതിനു പകരം ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലൗഡ്‌ ട്രെയിന്‍ഡില്‍, പിണറായി വിജയനെ നിരവധി തവണ കത്തിലൂടെ ബന്ധപ്പെട്ടു. 1997- ജനുവരി ഏഴിനും, ജനുവരി 21-നും ഡിസംബര്‍ 18-നും 98 ഓഗസ്‌റ്റ് 19-നും വിജയന്‍ നടത്തിയ കത്തിടപാടുകളും അവയുടെ മറുപടികളും ഇതിനു തെളിവാണ്‌. ക്ലൗഡ്‌ ട്രെയിന്‍ഡിലില്‍ നിന്നും ലഭിച്ച ചില കത്തുകള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. (97 ജനുവരി 20, 97 മാര്‍ച്ച്‌ 4) അഴിമതിയില്‍ വൈദ്യുതിമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നുള്ളതിനു തെളിവാണിത്‌.

എസ്‌.ബി.ഐ. ചീഫ്‌ ജനറല്‍ മാനേജരുമായി വൈദ്യുതിമന്ത്രി നടത്തിയ കൂടിക്കാഴ്‌ചകള്‍ കേരളാ സര്‍ക്കാരിനു വേണ്ടി ഇ.ഡി.സി. ലോണിനു ഗ്യാരണ്ടറാകുന്നതിനു വേണ്ടിയായിരുന്നു. മന്ത്രി നേരിട്ട്‌ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടത്‌ അസ്വാഭാവികത വ്യക്‌തമാക്കുന്നു.

വിദേശരാജ്യങ്ങളില്‍ വച്ച്‌ രേഖകളിലും ഉടമ്പടിയിലും ഒപ്പിടുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘതലവനായിരിക്കും. കാനഡയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ സംഘത്തലവന്‍ വൈദ്യുതിമന്ത്രി തന്നെയാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ ഒരിക്കലും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതികാവശ്യങ്ങള്‍ പരിഗണിക്കാതെയാണു ലാവ്‌ലിനെ നവീകരണ പദ്ധതികള്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്‌.

159 കോടിയുടെ പദ്ധതിക്കു കരാര്‍ നല്‍കുമ്പോള്‍ പ്രത്യുപകാരമായി 100 കോടി തിരികെ ലഭിക്കുമെന്നു പറഞ്ഞാല്‍ സാമാന്യ വിവരമുള്ളവര്‍ അതു വിശ്വസിക്കില്ല.

ലാവ്‌ലിന്‍ കരാറിനു പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ടെന്നുള്ളതിന്‌ ഇതും തെളിവാണെന്നു സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

Anonymous said...

Political Manipulation Of CBI


THE Central Bureau of Investigation (CBI) has sought sanction from the governor of Kerala for prosecuting Pinarayi Vijayan, secretary of the Kerala state committee of the CPI(M) and former minister for electricity under the LDF government in Kerala. The steps taken by the CBI to prosecute Pinarayi Vijayan is politically motivated and meant to denigrate the prestige of the Party. Pinarayi Vijayan was minister for electricity from 1996 till 1998 during the period of LDF government headed by E K Nayanar. Pinarayi Vijayan resigned from the ministry when he became the state secretary of the Kerala state committee of the CPI(M).


This is the second time that the agreement of the Kerala State Electricity Board with the SNC Lavlin, a Canadian engineering and consultancy firm, has been raked up on the eve of elections to attack the CPI(M) and the state secretary. The whole history of the case and the contradictory stands taken by the Congress-led UDF government in Kerala, the UPA government at the centre and the CBI expose their political motive.


On March 6, 2003, when the UDF government was in power, it referred the agreement with the SNC Lavlin to the Vigilance Department. The Vigilance Department, after conducting detailed enquiries, filed a report to the UDF government headed by Congress leader Oomen Chandy on February 10, 2006. It was categorically stated in the report that Pinarayi Vijayan cannot be held responsible for any lapses on this matter. When the UDF government found that the report of the Director of Vigilance did not suit their political game, they decided to remove the Vigilance Director from the post and refer the matter to the CBI on March 1, 2006 – just on the eve of assembly elections. Using the cabinet decision to refer the matter to the CBI, a malicious campaign was launched against the Party and Pinarayi Vijayan during the election period.


There was a Public Interest Litigation pending before the Kerala High Court seeking CBI inquiry into the matter during this period. The Oomen Chandy government had filed an affidavit in the High Court on February 7, 2006 declaring that CBI inquiry was not necessary since the state Vigilance Department was investigating the case. The same government changed its position after receiving the vigilance report on February 10, 2006 and decided to go for a CBI enquiry on March 1. The change in position in a matter within 20 days exposes the ulterior political motives of the UDF government.


The central government sought the views of the CBI on the request of the UDF government seeking CBI inquiry into the matter. The CBI decided that since the state Vigilance Department had already conducted a thorough investigation into the case, it need not take up the case. But, on the basis of a Public Interest Litigation filed in the High Court, the High Court sought the state government's response to the demand for CBI inquiry. The LDF ministry took a decision on December 4, 2006 to file an affidavit before the High Court agreeing with the views of the CBI that no fresh inquiry was needed on the matter. However, the High Court ordered that the case be inquired into by the CBI. Now the CBI has filed its report and has sought sanction from the governor of Kerala for prosecuting Pinarayi Vijayan. The matter is pending before the governor for a final decision.


The Memorandum of Understanding for the renovation and modernisation of the power plants with the SNC Lavlin firm was signed on August 10, 1995 under the leadership of G Karthikeyan who was the minister for electricity in the UDF government. The consultancy agreement was signed on February 24, 1996. The agreements were signed after discussions held in Canada by a team led by G Karthikeyan. The LDF government which came to power in May, 1996 had decided to continue with the Memorandum of Understanding and consultancy agreement signed during the UDF government. It was in this context that the then chief minister E K Nayanar and electricity minister Pinarayi Vijayan visited Canada and held detailed discussions.


It is surprising that the CBI, which alleges Pinarayi Vijayan with criminal conspiracy, does not find fault with G Karthikeyan who had signed the first and second stage agreements. Pinarayi Vijayan and the LDF government did not take any new decision except bringing certain amendments in the existing contract which made it more favourable to the state.


There have been complaints that the central government has been misusing CBI as an instrument to foist false cases against political opponents and to exonerate political friends from criminal liabilities. Currently, there is a glaring example of how the ruling Congress party uses CBI investigations. The CBI had petitioned the Supreme Court earlier that its report on investigating Mulayam Singh Yadav and family members in a disproportionate assets case be submitted to the court. That was when the Samajwadi Party was opposed to the Congress. Subsequently, after the Samajwadi Party supported the UPA government, the CBI did a volte face and went to the Supreme Court asking to withdraw its petition and asking the court to allow it to submit its report to the government. The court is still hearing the fresh petition. Even the counsel for the CBI has been changed after the first hearing when the court made some pointed queries.


The present case is another instance of misuse of the CBI to foist false cases against political opponents. The use of CBI by the ruling party, as its instrument for political purposes, should be a matter for serious public concern. The CPI(M) will expose the Congress game behind this move. The people of Kerala will see through this blatant political manoeuvre.


---------------

Peoples Democracy

Anonymous said...

കാളിദാസന്‍ പറഞ്ഞു.

പിണറായി വിജയന്റെ വില്ലന്‍ ചിരിയും ..

കെ.ഇ.എന്‍ അന്നേ പറഞ്ഞു....

“ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌!“

kaalidaasan said...

കെ.ഇ.എന്‍ അന്നേ പറഞ്ഞു....

മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌!“


കെ ഇ എന്‍ പലതും പറയുന്നുണ്ട്. മിണ്ടാതിരിക്കുന്നവര്‍ മന്ദബുധികളാണെന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമാണല്ലോ.

കെ ഇ എന്‍ മന്ദബുദ്ധിയെന്നു വിളിച്ചാലോ എന്നു പേടിച്ച്, പിണറായി ഒരു മുഗാംബോ ചിരി തന്നെ പാസ്സാക്കി . മംഗളവും വിട്ടില്ല. മുഗാംബോയെക്കുറിച്ച് സി ബി ഐ എഴുതിയ സുവിശേഷം മാലോകരെ അങ്ങറിയിച്ചു. അല്ലെങ്കില്‍ അതു കേസു ചാര്‍ജ് ചെയ്ത ശേഷമേ മറ്റുള്ളവര്‍ക്ക് കിട്ടുമായിരുന്നുള്ളു.

കുളിക്കാതെ പല്ലുതേക്കാതെ മുഷിഞ്ഞുനാറി പേക്കോലത്തേപ്പോലെ ഇന്നലെ മരത്തില്‍ നിന്നിറങ്ങി വന്നതുപോലെ നടക്കുന്ന കെ ഇന്‍ എന്‍ അടി ഇരന്നു മേടിച്ചതാണ്. വിളിക്കേണ്ട പേരു വിളിച്ചപ്പോള്‍ തൃപ്തിയായി. ബൈജു പറയുമ്പോലെ ഒരോ അടികള്‍ വരുന്ന വഴികളേ.

പു ക സയില്‍ വി എസിനെതിരെ പ്രമേയം പാസാക്കാന്‍ ചെന്നിട്ട്, വാലും ചുരുട്ടി ഓടേണ്ടി വന്നു എന്നത് പിന്നാമ്പുറ സംസാരം .

Anonymous said...

ടേയ് കാളിദാസാ..തനിക്ക് അന്നും ഇന്നും ഒരു പണി തന്നേയ്...ഒന്നുകിൽ ആരേങ്കിലും പൊക്കി മേളീക്കേറ്റണം..അല്ലെങ്കിൽ ആരേലും വലിച്ചു താഴേ ഇടണം..അങ്ങനെ കേറ്റുമ്പോഴും ഇറക്കുമ്പോഴും( സ്തുതിയും അപവാദോം പറഞ്ഞു പരത്തുമ്പോൾ) പാർട്ടിക്കെന്തേലും പറ്റുമോന്ന് തനിക്ക് ഒരു ചിന്തേം ഇന്നുമില്ല..പണ്ടുമില്ലാരുന്നു..എന്നിട്ട് ഞെളിഞ്ഞ് പറയുവാ..എനിച്ച് കമ്യൂണിസ്റ്റ് ആകാതിരിക്കാനാവില്ല. ഇതേത് കോണാത്തിലെ കമ്യൂണിസമാ കൂവേ...

Anonymous said...

മിണ്ടാതിരിക്കുന്നവര്‍ മന്ദബുദ്ധി എന്ന് കെ. ഇ.എന്‍ പറഞ്ഞാരുന്നോ? അങ്ങിനെയാന്നോ പറഞ്ഞത്? അങ്ങിനെ തന്നെയാന്നോ പറഞ്ഞത്? അങ്ങിനെ മാത്രമാന്നോ പറഞ്ഞത്?

“നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന്‌ വിളിക്കേണ്ടിവരുമെന്ന്‌ ...”

ലിത് കെന്‍ പറഞ്ഞതിന്റെ ഇച്ചിരി കൃത്യമായ വേര്‍ശന്‍.

നേതാക്കളോടും മുഖ്യമന്ത്രിമാരോടും പത്രലേഖകര്‍ കൊനഷ്ട് ചോദ്യങ്ങള്‍ ചോദിച്ച് തങ്ങള്‍ക്കാവശയമുള്ള ഉത്തരം വാങ്ങി, അതിനെ തറ വ്യാഖ്യാനിച്ച്, ഭാ‍വന നിറഞ്ഞ തലക്കെട്ട് നല്‍കി പൊളിറ്റിക്സ് കളിക്കുന്നത് മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിച്ചാലെന്നാ ചെയ്യും?

അല്ല എന്നാ ചെയ്യും?

simy nazareth said...

ithu topic il ninnum maari kaalidasan hathya aayi. stick to topic pls.

Anonymous said...

കാളിദാസൻ ഉവാച:
“കാളിദാസന്‍ ഉദ്ദേശിക്കുന്ന ഒറിജിനല്‍ സഖാക്കള്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തില്ല. അവര്‍ അമ്യൂസ്മെന്റ് പാര്‍ക്കും നടത്തില്ല. അവര്‍ 3 ടെലിവിഷന്‍ ചാനലും നടത്തില്ല. അവരൊന്നും മദ്യം ഭക്ഷണത്തിന്റെ ഭഗമാക്കണമെന്നു പറയില്ല. അവരാരും ദേശാഭിമാനി പോലെയുള്ള പാര്‍ട്ടി സ്വത്ത് ജയരജന്‍ പോലുള്ള പാദസേവകര്‍ക്ക് എഴുതി ക്കൊടുക്കില്ല. അവരാരും സാന്റിയാഗോ മാര്‍ട്ടിന്‍ പോലുള്ള സാമ്പത്തിക കുറ്റവളികളെ ആദരിക്കില്ല. അവരൊന്നും ലിസ് ചാക്കോ പോലുള്ള കള്ളപ്പണക്കാരില്‍ നിന്നും കൈക്കൂലി വാങ്ങില്ല. അവരൊന്നും ഫാരീസ് അബൂബേക്കറേപ്പോലുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരുടെ തോളില്‍ കയ്യിട്ടു നടക്കില്ല. അവരൊന്നും സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫിസ് പണിയില്ല. അതൊഴിപ്പിക്കാന്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാലു വെട്ടുകയും ഇല്ല. ഇതൊക്കെ ചെയ്യുന്നത് ഏതു തരത്തിലുള്ള സഖാക്കളാണെന്ന്, ഒറിജിനല്‍ സഖാക്കളും സഖാക്കളല്ലാത്ത മറ്റു കേരളീയരും തിരിച്ചറിയുന്നുണ്ട്. യജമാന ഭക്തി കാരണം വിവര വിചാരത്തെപ്പോലുള്ള ഡ്യൂപ്ളിക്കേറ്റ് സഖാക്കള്‍ക്ക് അതൊന്നും തിരിച്ചറിയുവനുള്ള കഴിവില്ല എന്നും അവര്‍ മനസിലാക്കുന്നു.”

ഇതൊന്നും വിഷയത്തിൽ നിന്നുമുള്ള വ്യതിചലനമല്ലല്ലോ, സിമീ
എവിടെ ആയിരുന്നു അപ്പോൾ?

കഷ്ടം
:(

Anonymous said...

" അനോണിമസേ,
സുര്‍ ജിത്തിനേക്കുറിച്ച് എഴുതിയതില്‍ മാറ്റമില്ല.
ക്രൈം നന്ദകുമാര്‍ എഴുതുന്നതും പറയുന്നതും എല്ലാം വിശ്വസിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. "

മോനേ,ദാസപ്പാ,താന്‍ ഓലത്തിയാ സുര്‍ജിത്തിന് ഒരു ചുക്കും സംഭവിക്കില്ല.സുര്‍ജിത്തിനെക്കുരിച്ച്ചു എഴുതിയതില്‍ മാറ്റമില്ലത്ത്രെ..താന്‍റെ ശുംഭത്തരം ചൂണ്ടിക്കാനിച്ച്ചൂ എന്നേ ഉള്ളൂ.

താന്‍ "മംഗളം'പത്രത്തില്‍ വന്നത് ഇവിടെ വിസര്‍ജ്ജിച്ചില്ലേ,അതും ക്രൈം കുട്ടപ്പാന്‍റെ അമേദ്യാ,അവന്‍ എഴിതിക്കൊടുത്തത് പകര്‍ത്തി വച്ചു അത്രന്നെ..എന്നിട്ട് നാണമില്ലാതെ പറയുന്നു...'ക്രൈമന്‍ എഴുതുന്നതും പറയുന്നതും എല്ലാം വിശ്വസിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്"..
ഒലക്കേടെ മൂടു,തനിക്ക് ബി.ആര്‍.മെനോന്‍റെ അത്രേന്കിലും ഉളുപ്പുന്ടെന്കില്‍ "നിസ്വാര്‍ത്ഥവും സാര്‍ത്ഥകവുമായ ആ ധന്യ ജീവിതത്തിന്റെ ഓര്‍മ്മക്ക്."എന്ന് സുര്‍ജിത്തിനെ കുറിച്ചു അവിടെ ഒട്ടിച്ചു വച്ചത്,എടുത്ത് മാറ്റെടെ..

Anonymous said...

അനോണി,
ഈ കാളിദാസന്‍ എന്ന പരട്ട വെറും മുഖം മൂടി ആണെന്ന് ഇനിയും പുരിയാതാ.ലവന്‍ ഒരു കുമ്മന്‍ ആണ്(കുണ്ടന്‍ അല്ല).യേത്,!!! പരസ്പര വിരുദ്ധമായതു പറഞ്ഞോണ്ടിരിക്കും,ഇന്നു പറഞ്ഞതു നാളെ,മാറ്റിപ്പറയും,പിന്നെ രണ്ടും ഒന്നു തന്നെ എന്ന് ഉവാചിക്കും(പഴയതും പുതുതുമായ ലവന്‍റെ എല്ലാ കമ്മെണ്ടും പോസ്റ്റും കാണുക)-ലക്‌ഷ്യം ഒന്നു മാത്രം,പുകമറ സൃഷ്ടിക്കുക.ബി.കെയര്‍ഫുള്‍

Anonymous said...

ടേയ് കാളിദാസാ..തനിക്ക് അന്നും ഇന്നും ഒരു പണി തന്നേയ്...ഒന്നുകിൽ ആരേങ്കിലും പൊക്കി മേളീക്കേറ്റണം..അല്ലെങ്കിൽ ആരേലും വലിച്ചു താഴേ ഇടണം..അങ്ങനെ കേറ്റുമ്പോഴും ഇറക്കുമ്പോഴും( സ്തുതിയും അപവാദോം പറഞ്ഞു പരത്തുമ്പോൾ) പാർട്ടിക്കെന്തേലും പറ്റുമോന്ന് തനിക്ക് ഒരു ചിന്തേം ഇന്നുമില്ല..പണ്ടുമില്ലാരുന്നു..എന്നിട്ട് ഞെളിഞ്ഞ് പറയുവാ..എനിച്ച് കമ്യൂണിസ്റ്റ് ആകാതിരിക്കാനാവില്ല. ഇതേത് കോണാത്തിലെ കമ്യൂണിസമാ കൂവേ...


ഈ കാളിദാസന്‍ എന്ന പരട്ട വെറും മുഖം മൂടി ആണെന്ന് ഇനിയും പുരിയാതാ.ലവന്‍ ഒരു കുമ്മന്‍ ആണ്(കുണ്ടന്‍ അല്ല).യേത്,!!! പരസ്പര വിരുദ്ധമായതു പറഞ്ഞോണ്ടിരിക്കും,ഇന്നു പറഞ്ഞതു നാളെ,മാറ്റിപ്പറയും,പിന്നെ രണ്ടും ഒന്നു തന്നെ എന്ന് ഉവാചിക്കും(പഴയതും പുതുതുമായ ലവന്‍റെ എല്ലാ കമ്മെണ്ടും പോസ്റ്റും കാണുക)-ലക്‌ഷ്യം ഒന്നു മാത്രം,പുകമറ സൃഷ്ടിക്കുക.ബി.കെയര്‍ഫുള്‍

Anonymous said...

എടേയ്,
മാരീചന്‍ അനോണീ.... ഈ പണി കൊള്ളാമല്ലോ... പറയാനുളളത് നേരെ ചൊവ്വേ പറയുമല്ലോ.. അതല്ലേ അതിന്റെയൊരു മര്യാദ.. ഈ പണി ആര്‍ക്കും ചെയ്യാം..

Anonymous said...

എടേയ്,
മാരീചന്‍ അനോണീ.... ഈ പണി കൊള്ളാമല്ലോ... പറയാനുളളത് നേരെ ചൊവ്വേ പറയുമല്ലോ.. അതല്ലേ അതിന്റെയൊരു മര്യാദ.. ഈ പണി ആര്‍ക്കും ചെയ്യാം..

Anonymous said...

എടേയ്,
മാരീചന്‍ അനോണീ.... ഈ പണി കൊള്ളാമല്ലോ... പറയാനുളളത് നേരെ ചൊവ്വേ പറയുമല്ലോ.. അതല്ലേ അതിന്റെയൊരു മര്യാദ.. ഈ പണി ആര്‍ക്കും ചെയ്യാം..

Anonymous said...

എടേയ്,
മാരീചന്‍ അനോണീ.... ഈ പണി കൊള്ളാമല്ലോ... പറയാനുളളത് നേരെ ചൊവ്വേ പറയുമല്ലോ.. അതല്ലേ അതിന്റെയൊരു മര്യാദ.. ഈ പണി ആര്‍ക്കും ചെയ്യാം..

Anonymous said...

എടേയ്,
മാരീചന്‍ അനോണീ.... ഈ പണി കൊള്ളാമല്ലോ... പറയാനുളളത് നേരെ ചൊവ്വേ പറയുമല്ലോ.. അതല്ലേ അതിന്റെയൊരു മര്യാദ.. ഈ പണി ആര്‍ക്കും ചെയ്യാം..

Anonymous said...

ഞാന്‍ കാണാപ്പുറം അനോണി-കഴുതവട്ടം

ഈ കാളിദാസന്‍ എന്ന പരട്ട വെറും മുഖം മൂടി ആണെന്ന് ഇനിയും പുരിയാതാ.ലവന്‍ ഒരു കുമ്മന്‍ ആണ്(കുണ്ടന്‍ അല്ല).യേത്,!!!

കുമ്മനം രാജശേകാരന്‍ തീരെ അല്ല..

അങ്കിള്‍ said...

എന്റെ പേരില്‍ മുകളില്‍ കാണുന്ന കമന്റ് ഞാന്‍ രേഖപ്പെടുത്തിയതല്ല. മാരീചനത് മനസിലായിക്കാണുമെന്ന് ധരിക്കുന്നു.

കെ said...

കാളിദാസന്‍, റാല്‍മിനോവ്, ഗുപ്തന്‍, അങ്കിള്‍, വര്‍ക്കേഴ്സ് ഫോറം എന്നിവരുടെ പേരില്‍ മുകളില്‍ എഴുതിയിരിക്കുന്ന കമന്റുകള്‍ മാരീചന്‍ എന്ന പേരില്‍ ബ്ലോഗെഴുതിയ ആളിന്റേതാണ്. ദാറ്റ്സ് മലയാളത്തിലെ ജോലി ഉപേക്ഷിച്ചതിനാലും നെറ്റ് ആക്സസ് ഉളള മറ്റൊരു ജോലി തരപ്പെടുത്താന്‍ ഇതുവരെ കഴിയാത്തതിനാലും കഴിഞ്ഞ കുറേ നാളുകളായി ബ്ലോഗിംഗില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

ഈ പോസ്റ്റില്‍ കാണുന്ന ആദ്യ മാരീചന്‍ ഞാനല്ല. എന്നാല്‍ പ്രൊഫൈല്‍ ലിങ്ക് പോകുന്നത് എന്റെ പ്രൊഫൈലിലേയ്ക്ക് തന്നെയാണ്. ആര്‍ക്കു വേണമെങ്കിലും അങ്ങനെ ചെയ്യാവുന്നതാണ് എന്ന് തെളിയിക്കാനാണ്, ഈ പോസ്റ്റില്‍ കമന്റുകളെഴുതിയ അറിയപ്പെടുന്ന ബ്ലോഗര്‍മാരുടെ പേരില്‍ തന്നെ ഇങ്ങനെയൊരു സാഹസം കാണിച്ചത്.

ആരുടെ പ്രൊഫൈലിലും കമന്റെഴുതാന്‍ കഴിയുന്ന സാധ്യതയാണ് അനോണിമസ് ഓപ്ഷന്‍ തുറന്നു കൊടുക്കുന്നതെന്ന് ബ്ലോഗുടമകള്‍ അറിയണം.

കമന്റ് ബോക്സിന് കീഴെ Name/URL ക്ലിക്ക് ചെയ്യുക. നെയിം കോളത്തില്‍ ഇഷ്ടപ്പെട്ട ബ്ലോഗ് നാമം ടൈപ്പ് ചെയ്യുക. യുആര്‍എല്‍ കോളത്തില്‍ ആ ബ്ലോഗറുടെ പ്രൊഫൈല്‍ യുആര്‍എല്‍ കോപ്പി പേസ്റ്റ് ചെയ്യുക. മേല്‍ കാണുന്ന പ്രകാരം കമന്റ് പ്രത്യക്ഷപ്പെടുന്നത് കണ്ട് ആസ്വദിക്കാം.

അനോണിമസ് ഓപ്ഷന് ഇങ്ങനെയൊക്കെ ചില സൗകര്യങ്ങളുണ്ട്. ഇനിയും അങ്ങനെയൊരു ഓപ്ഷന്‍ ഈ ബ്ലോഗിന് വേണോ എന്ന് ഇതിന്റെ സംഘാടകര്‍ ആലോചിക്കട്ടെ.

മറ്റേ അനോണിയോട്,
ഇങ്ങനെ ചെയ്യുമ്പോള്‍ പ്രൊഫൈലിനൊപ്പം ചിത്രം വരില്ലെന്നൊരു പരിമിതി താങ്കള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. അടുത്ത തവണ ചിത്രം സഹിതം വേണം ഈ അഭ്യാസം.

എന്ന്,

ഒളിയമ്പുകള്‍ എന്ന ബ്ലോഗിന്റെ യഥാര്‍ത്ഥ ഉടമ
മാരീചന്‍,
ഒപ്പ്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ സുഹൃത്തുക്കളെ,

ലാവലിന്‍ വിഷയവുമായി ബന്ധപ്പെട്ട് വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ ചില ലേബലുകള്‍ ഫോറത്തിന്റെ മേല്‍ പതിപ്പിക്കുന്നതിനു ചിലര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ട് എന്ന് തോന്നുന്നു.

ഇതിനു മുന്‍പൊരു കമന്റില്‍ വ്യക്തമാക്കിയതുപോലേ വ്യക്തിഹത്യയോ വ്യക്തി ആരാധനയോ ഫോറത്തിന്റെ ലക്ഷ്യമല്ല. വര്‍ക്കേഴ്സ് ഫോറത്തിനു തീര്‍ച്ചയായും വർഗപക്ഷപാതമുണ്ട്. തൊഴിലാളികളുടെ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് / സംഘടനകളോട് ഞങ്ങൾക്ക്സഹജമായ താൽ‌പ്പര്യമുണ്ട് അതൊരിക്കലും മറച്ചുവെച്ചിട്ടുമില്ല. അതിനെ കക്ഷി രാഷ്‌ട്രീയത്തിന്റെ നാലതിരുകള്‍ക്കുള്ളിൽ തളച്ചിടരുതെന്ന് അപേക്ഷ.

ലാവലിന്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളില്‍ തോമസ് ഐസക്കിന്റെതായി വന്ന മൂന്ന് ലേഖനങ്ങളും എം.എ.ബേബിയുടേതായി വന്ന ലേഖനവും ഒഴിച്ചാല്‍ മറ്റുള്ളവയൊക്കെ വിഷയത്തെ ഏത് രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. വാര്‍ത്തകളിലെ പക്ഷപാതിത്വത്തെക്കുറിച്ച് പറയേണ്ടതുമില്ല. ആ ചുറ്റുപാടില്‍ ഫോറം പങ്കുവെക്കുന്ന തൊഴിലാളി വര്‍ഗ രാ‍ഷ്ട്രീയവുമായി ഒത്തുപോകുന്ന ഒരു പ്രസ്ഥാനത്തിന്റെ നിലപാടുകളും ചര്‍ച്ചക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ ലഭിക്കാതെ പോകുന്ന സ്പെയ്സ് മറ്റു രീതിയില്‍ compensate ചെയ്യപ്പെടേണ്ടതുണ്ടെന്നും ഞങ്ങള്‍ കരുതുന്നു. ആ നിലക്കാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആര്‍ക്കെങ്കിലും അഭിപ്രായം പങ്കുവെക്കുവാന്‍ അവസരം നിഷേധിക്കുകയോ, പങ്കുവെച്ച അഭിപ്രായങ്ങളെ അവയുടെ ഗൌരവം ഉള്‍ക്കൊണ്ട് സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല എന്നത് പോസ്റ്റുകള്‍ വിശദമായി നോക്കിയാല്‍ വ്യക്തമാകും.

ഏത് തരത്തിലുള്ള എതിരഭിപ്രായങ്ങളെയും ഫോറം സ്വാഗതം ചെയ്യുന്നു. പക്ഷെ, അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തെ തകിടം മറിക്കുന്ന രീതിയിലുള്ള ലേബലിങ്ങിനോട് ഫോറത്തിനുള്ള കടുത്ത വിയോജിപ്പ് അതോടൊപ്പം രേഖപ്പെടുത്തുകയും ചെയ്യുന്നു. വര്‍ക്കേഴ്സ് ഫോറത്തിന്റെ ലേഖനത്തില്‍ രാഷ്ട്രീയം ഉള്ളതുപോലെത്തന്നെ ഈ വിഷയത്തില്‍ വന്നിട്ടുള്ള മറ്റു പോസ്റ്റുകളിലും ലേഖനങ്ങളിലും അവയുടെതായ രാഷ്ട്രീയം ഉണ്ടെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു. അവയില്‍ ഒരു പക്ഷത്തിന്റെ രാഷ്ട്രീയം മാത്രം ലേബലിങ്ങിനു വിധേയമാകുകയും മറുപക്ഷം നിഷ്പക്ഷതയുടെ സൌജന്യം അനുഭവിക്കുകയും ചെയ്യുന്നതിലും അതിന്റെതായ രാഷ്ട്രീയം ഉണ്ടെന്നു ഞങ്ങൾ കരുതുന്നു.

ഇതിനു മുമ്പൊരിക്കൽ വ്യക്തമാക്കിയതു പോലെ ഇടതു വിരുദ്ധ രാഷ്‌ട്രീയക്കാർ നടത്തിയ / നടത്തുന്ന കൊള്ളകൾ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറക്കേണ്ടവരല്ല ഇടതു രാഷ്ട്രീയ പ്രവർത്തകർ എന്ന് ഞങ്ങൾക്ക് ഉത്തമ ബോദ്ധ്യമുണ്ട് . ആരെയും വെള്ള പൂശുക ഞങ്ങളുടെ ലക്ഷ്യം അല്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കണം എന്ന കാര്യത്തിലും ഞങ്ങൾക്ക് സംശയമൊന്നുമില്ല. നിയമ നടപടികൾക്കെതിരാണെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല, പറയുന്നുമില്ല. നിയമം നിയമത്തിന്റെ വഴിക്കും രാഷ്‌ട്രീയം രാഷ്‌ട്രീയത്തിന്റെ വഴിക്കും പോകട്ടെ. നീതിയും ന്യായവും ഉറപ്പു വരുത്തേണ്ട സംവിധാനങ്ങളെ രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവർ അതിനെ രാഷ്‌ട്രീയമായി തുറന്നു കാട്ടട്ടെ.

മുമ്പൊരിക്കൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയ പോലെ, "രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായും നിയമത്തെ നിയമപരമായും ആണ് നേരിടേണ്ടത് എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത് . കേരള മാര്‍ച്ചിനിടയിലുള്ള പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍തന്നെ കോടതി അയക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കോടതിയിൽ വ്യക്തമാക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. കോടതിയിൽ കുറ്റം സംശയാതീതമായി തെളിയും മുമ്പേ, എന്തിന് കുറ്റപത്രം പോലും നൽകും മുമ്പ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും രാഷ്‌ട്രീയമില്ലേ? ആ രാഷ്‌ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതും പ്രസ്‌തുത രാഷ്‌ട്രീയ ഗൂഢാലോചന തുറന്നുകാണിക്കുവാൻ ശ്രമിക്കുന്നതും കേസിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതും ആയ ലേഖനങ്ങൾ പുന: പ്രസിദ്ധീകരിക്കുന്നതിനെ എങ്ങനെ എതിർക്കാൻ കഴിയും?"

ഇടതു പക്ഷക്കാർ അഴിമതിക്കാരാവില്ല, അവർക്കതിനാവില്ല എന്ന ബേസിക്ക് പ്രിമൈസിസിൽ നിന്നാണ് ഞങ്ങൾ
സംസാരിക്കുന്നത് . "പ്രസ്ഥാനത്തെയല്ല, അതിനു ചുക്കാൻ പിടിക്കുന്ന ചില വ്യക്തികളെയാണ് ഞങ്ങൾ എതിർക്കുന്നത് "എന്ന് പറയുന്നതിൽ വ്യക്തമായ രാഷ്‌ട്രീയമുണ്ട് എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇടത് പാർട്ടികളുടെ സംഘടനാ സംവിധാനങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണയുള്ളവർക്ക് മറിച്ചു ചിന്തിക്കാനാവില്ല. നയപരമായ പ്രശ്‌നങ്ങളിലൊക്കെയും കൂട്ടായ ചർച്ചകളിലൂടെ തീരുമാനങ്ങളിൽ എത്തുന്ന ശൈലി പിന്തുടരുന്ന പ്രസ്ഥാനങ്ങളിൽ വ്യക്തിപരമായ അഴിമതിയുടെ സ്‌കോപ്പ് തീരെ കുറവാണ് എന്നു തന്നെ ഞങ്ങൾ കരുതുന്നു. അതിനാൽ തന്നെ, ഒരു വ്യക്തിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയല്ല, അതിലൂടെ മൊത്തം പ്രസ്ഥാനത്തെത്തന്നെയാണ് ലക്ഷ്യമാക്കുന്നത് എന്ന് തിരിച്ചറിയാൻ പാഴൂർപ്പടി വരെ പോകേണ്ടതില്ല എന്നു ഞങ്ങൾ കരുതുന്നു. ശ്രീ. പിണറായി വിജയന്‍ ഒരു ഭരണഘടനാപരമായ സ്ഥാനവും വഹിക്കുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലെ പരിഹാസ്യതയും പ്രത്യക്ഷമാണ്. ഇത്തരം രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള അഴിമതി ആരോപണങ്ങള്‍ വിമോചന സമര കാലത്തും കമ്യൂണിസ്റ്റ് പാർട്ടിക്കും നേതാക്കള്‍ക്കും എതിരെയും , മന്ത്രിമാർക്കെതിരെയും ഉന്നയിച്ചിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നും അവർ പിന്നീട് കുറ്റക്കാരെന്നു കണ്ടെത്തിയില്ല. ലക്ഷ്യം രാഷ്‌ട്രീയം ആയിരുന്നു എന്നു വ്യക്തം. 70 കളില്‍ സി പി എം നേതാവായ അഴീക്കോടൻ രാഘവനെ അഴിമതിക്കാരനായി ചിത്രീകരിച്ചു. അദ്ദേഹം കൊല്ലപെട്ട ശേഷമാണ് സ്വന്തമായി ഒരു വീടു പോലും അദ്ദേഹത്തിനു ഇല്ലായിരുന്നു എന്ന കാര്യം ജനം അറിഞ്ഞത്. അവിശ്വാസപ്രമേയത്തോടനുബന്ധിച്ച് പാര്‍ലിമെന്റില്‍ നടന്ന കോഴ സംഭവം, അതിനു മുന്‍പ് പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ക്ക് കോഴ നല്‍കിയ സംഭവം തുടങ്ങിയ ഒന്നിലും തന്നെ ഒരു ഇടതുപക്ഷനേതാവും ഉള്‍പ്പെട്ടിട്ടില്ല. ശത്രുക്കള്‍ പോലും അങ്ങിനെ ചൂണ്ടിക്കാട്ടിയിട്ടുമില്ല. ഈയിടെ ഒരു രാഷ്‌ട്രീയപ്പാർട്ടിയുടെ.ഓഫീസില്‍ നിന്ന് കോടികള്‍ അപ്രത്യക്ഷമായത് ഒരു വിവാദമാകുകയോ, പത്രങ്ങള്‍ കൊണ്ടാടുകയോ ചെയ്തില്ല എന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്.

വൈദ്യുത പദ്ധതികളും കാൻസർ ഹോസ്‌പിറ്റലും തമ്മിൽ കൂട്ടി യോജിപ്പിച്ചത് ശരിയോ? വൈദ്യുത പദ്ധതികൾ പൂർത്തീകരിക്കാനും കാൻസർ ഹോസ്‌പിറ്റൽ സ്ഥാപിക്കാനുമുള്ള വ്യഗ്രതയിൽ നടപടി ക്രമങ്ങളിൽ എന്തെങ്കിലും വീഴ്‌ചയുണ്ടായോ? ഒരു മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ പേരിൽ ഒരു വ്യക്തിയെ ഒറ്റ തിരിഞ്ഞാക്രമിക്കാമോ ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെ. അത്തരം ചർച്ചകളിൽ നിന്ന് ഭാവിയിൽ എന്തു ചെയ്യേണ്ടതുണ്ട് എന്ന തീരുമാനങ്ങളുണ്ടാവട്ടെ. സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്ന് ആരെങ്കിലും പൊതുമുതൽ അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ, അതിനാരെങ്കിലും കൂട്ടു നിന്നിട്ടുണ്ടെങ്കിൽ അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ.

എന്നാൽ, എസ് എൻ സി ലാവിന്‍ സംബന്ധിച്ച പ്രശ്‌നങള്‍ ഉയർന്നു വന്നതിന്റെ നാള്‍വഴി ആകെ പരിശോധിച്ചാല്‍ ഇതില്‍ സി പി എം പറയുന്ന ഗൂഢാലോചന തള്ളിക്കളയാന്‍ കഴിയില്ലെന്ന ഉറച്ച അഭിപ്രായം ഞങ്ങള്‍ക്കുണ്ടെന്നും ഇവിടെ രേഖപ്പെടുത്തട്ടെ.

ചര്‍ച്ചകളില്‍ അതിന്റെ ഗൌരവം ഉള്‍ക്കൊണ്ട് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

P:S: ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന അനോണി ഓപ്ഷന്‍ ദുരുപയോഗപ്പെടുത്തരുതെന്ന് കമന്റിടുന്ന എല്ലാവരോടും അപേക്ഷിക്കുന്നു.

kaalidaasan said...


താന്‍ ഓലത്തിയാ സുര്‍ജിത്തിന് ഒരു ചുക്കും സംഭവിക്കില്ല.സുര്‍ജിത്തിനെക്കുരിച്ച്ചു എഴുതിയതില്‍ മാറ്റമില്ലത്ത്രെ..


ഒലത്തല്‍ എന്റെ ജോലിയല്ല. സുര്‍ജിത്ത്ന്റെ മകന്‍ ലാവലിന്‍ പണം കൈപ്പറ്റിയിറ്റുണ്ടെങ്കില്‍, അതിനു ഉത്തരം പറയേണ്ടിവരും . ക്രൈം നന്ദകുമാര്‍ പറഞ്ഞു എന്നു കരുതി ആരും സുര്‍ജിത്തിന്റെ മകനെ പിടിച്ച് ഒലത്തുകയും ഇല്ല.

ക്രൈം നന്ദകുമാര്‍ എന്തെങ്കിലും പറഞ്ഞു എന്നു കരുതി സുര്‍ജിത്തിനേക്കുറിച്ചെഴുതിയത് മാറ്റേണ്ട ആവശ്യമില്ല.

പാര്‍ ട്ടി നേതാക്കളോട് പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്താന്‍ പറഞ്ഞത് ക്രൈം നന്ദകുമാറല്ല.

Anonymous said...

ടേയ് മാരീചാ നീ എന്ന ഒലത്തുമോടാ

Anonymous said...

"ഒലത്തല്‍ എന്റെ ജോലിയല്ല."

അത് അടുത്തിരിക്കുന്നവര്‍ കാണുന്നുണ്ട്..എന്ത് ജോലിയാന്നു.

"സുര്‍ജിത്ത്ന്റെ മകന്‍ ലാവലിന്‍ പണം കൈപ്പറ്റിയിറ്റുണ്ടെങ്കില്‍, അതിനു ഉത്തരം പറയേണ്ടിവരും..."

സുജിത്തിന്‍റെ ക്രൈമന്‍ സൂചിപ്പിച്ച മകന്‍ പാര്ട്ടിക്കാരനല്ല.താന്‍റെ കയ്യിലാ സി.ബി.ഐ.'കാണേണ്ട പോലെ' കണ്ടാ ഒരു ചുക്കും ആരും ചെയ്യില്ല,ഇതു ഇന്ത്യ ആണ് മോനേ,അതോണ്ട് "സുര്‍ജിത്തി ന്‍റെ മകന്‍ ഉത്തരം പറയേണ്ടിവരും" എന്നൊന്നും വച്ച് കാച്ഛല്ലേ, തനിക്കെന്തറിയാം..സോണിയയെ,ബച്ചി(മകള്‍) എന്ന് വിളിച്ചോണ്ടിരുന്ന വ്യക്തിയുടെ മോനാ..തനിക്കൊന്നുമറിയില്ല കാളി, പാവം.

"..എന്തെങ്കിലും പറഞ്ഞു എന്നു കരുതി സുര്‍ജിത്തിനേക്കുറിച്ചെഴുതിയത് മാറ്റേണ്ട ആവശ്യമില്ല."

തന്നെക്കൊണ്ട് മാറ്റിക്കും,അല്ലെങ്കില്‍ താന്‍ നാണം കെട്ട് മാറ്റും.

"പാര്‍ ട്ടി നേതാക്കളോട് പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്താന്‍ പറഞ്ഞത് ക്രൈം നന്ദകുമാറല്ല..."

ഓ,കാളിയുടെ ചങ്ങായി ബി.ആര്‍.മേനോന്‍ ആയിരിക്കും പറഞ്ഞതു, ഹോടല്‍ കെട്ടാനും നടത്താനും

Anonymous said...

“മംഗളവും വിട്ടില്ല. മുഗാംബോയെക്കുറിച്ച് സി ബി ഐ എഴുതിയ സുവിശേഷം മാലോകരെ അങ്ങറിയിച്ചു. അല്ലെങ്കില്‍ അതു കേസു ചാര്‍ജ് ചെയ്ത ശേഷമേ മറ്റുള്ളവര്‍ക്ക് കിട്ടുമായിരുന്നുള്ളു.

കുളിക്കാതെ പല്ലുതേക്കാതെ മുഷിഞ്ഞുനാറി പേക്കോലത്തേപ്പോലെ ഇന്നലെ മരത്തില്‍ നിന്നിറങ്ങി വന്നതുപോലെ നടക്കുന്ന കെ ഇന്‍ എന്‍ അടി ഇരന്നു മേടിച്ചതാണ്.”

മംഗളം സി.ബി.ഐയുടേതാണെന്ന് പറഞ്ഞ് ലവന്റെ വീട്ടുകാരു പെഴയായിരുന്നെന്ന് എഴുതി വച്ചാലും കാളിദാസന്‍ വിഴുങ്ങിക്കൊളും. ഇപ്പോ അതാണല്ല് കമ്മൂണിസത്തിന്റ ഒരു ഇത് !

കെ.ഇ.എന്‍ കുളിക്കാതെയും പല്ലുതേക്കാതെയുമാണ് നടക്കുന്നതെന്ന് കൃത്ത്യമായി പറയാന്‍ ഇന്നൊരു കാളിദാസനേ ലോകത്ത് ജീവിച്ചിരുപ്പുള്ളൂ. കാരണം ഈ മഹാന്‍ കുഞ്ഞഹമ്മദ് സഗാവിന്റെ കക്കൂസിലാണ് ജീവിക്കുന്നത്. ഇടയ്ക്കിടെ വായിലേക്ക് കയറി മണത്തു നോക്കുകയും ചെയ്യും.

Anonymous said...

"Workers forum" has changed to "Party workers forum". (please amend your preamble accordingly).Comments are becoming very diry.

Anonymous said...

ലവന്റെ വീട്ടുകാരു പെഴയായിരുന്നെന്ന് എഴുതി വച്ചാലും കാളിദാസന്‍ വിഴുങ്ങിക്കൊളും. ഇപ്പോ അതാണല്ല് കമ്മൂണിസത്തിന്റ ഒരു ഇത് !

കെ.ഇ.എന്‍ കുളിക്കാതെയും പല്ലുതേക്കാതെയുമാണ് നടക്കുന്നതെന്ന് കൃത്ത്യമായി പറയാന്‍ ഇന്നൊരു കാളിദാസനേ ലോകത്ത് ജീവിച്ചിരുപ്പുള്ളൂ. കാരണം ഈ മഹാന്‍ കുഞ്ഞഹമ്മദ് സഗാവിന്റെ കക്കൂസിലാണ് ജീവിക്കുന്നത്. ഇടയ്ക്കിടെ വായിലേക്ക് കയറി മണത്തു നോക്കുകയും ചെയ്യും.
കുണ്ടനം രാശജേഖരാ നീയാടാ മോനേ നല്ല കമ്മൂണിസ്റ്റ്. പെണറായിയുടെ അപ്പി നക്കിനുണക്ക് കൊണശേകരാ

വര്‍ക്കേഴ്സ് ഫോറം said...

ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന അനോണി ഓപ്ഷന്‍ ദുരുപയോഗപ്പെടുത്തരുതെന്ന് കമന്റിടുന്ന എല്ലാവരോടും അപേക്ഷിക്കുന്നു എന്ന് അഭ്യര്‍ത്ഥിച്ചിട്ടും അത്ര സഭ്യമല്ലാത്ത കമന്റുകള്‍ തുടരുന്നതിനാല്‍ അനോണി ഓപ്ഷന്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നു. സഹകരിക്കുമല്ലോ.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

പ്രിയ വര്‍ക്കേഴ്സ് ഫോറം

കേരളം വളരെയേറെ രഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സം സ്ഥാനമാണ്. ഭൂരിഭാഗം ആളുകള്‍ക്കും രാഷ്ട്രീയമുണ്ട്. അവരുടെ എഴുത്തിലും രാഷ്ട്രീയം കടന്നു വരും . രാഷ്ട്രീയമായി വളരെയേറെ മാനങ്ങളുള്ള ഒരു കേസാണ്, ലാവലിന്‍ കേസ് . അപ്പോള്‍ ഇതേക്കുറിച്ച് എഴുതുന്നതിലും രാഷ്ട്രീയം കടന്നു വരും .

കോടതിയിൽ കുറ്റം സംശയാതീതമായി തെളിയും മുമ്പേ, എന്തിന് കുറ്റപത്രം പോലും നൽകും മുമ്പ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും രാഷ്‌ട്രീയമില്ലേ

ബോഫോഴ്സ് കേസില്‍ രജീവ് ഗാന്ധിയോട്, സി പി എം ഈ നയമാണോ അനുവര്‍ത്തിച്ചത്?

ദേശാഭിമാനിയുടെ പഴയ താളുകള്‍ ഒന്നു പരിശോധിക്കാനുള്ള സന്‍മനസുണ്ടാവുമോ? സമാനമായ മറ്റു പല കേസുകളിലും ഇതായിരുന്നില്ലേ സ്ഥിതി?
ഇപ്പോള്‍ അതുതിരിഞ്ഞു സി പി എമ്മിനെ തന്നെ കൊത്തുമ്പോള്‍ എന്തിനു വിറളി പിടിക്കുന്നു. രാജീവ് ഗന്ധിയെ കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കുന്നതില്‍ സി പി എം ആയിരുന്നല്ലോ മുന്‍പന്തിയില്‍ ? ഒരവസരം കിട്ടിയപ്പോള്‍ മറ്റുള്ളവര്‍ അതുപയോഗിച്ചു എന്നെടുത്താല്‍ പോരെ?


നയപരമായ പ്രശ്‌നങ്ങളിലൊക്കെയും കൂട്ടായ ചർച്ചകളിലൂടെ തീരുമാനങ്ങളിൽ എത്തുന്ന ശൈലി പിന്തുടരുന്ന പ്രസ്ഥാനങ്ങളിൽ വ്യക്തിപരമായ അഴിമതിയുടെ സ്‌കോപ്പ് തീരെ കുറവാണ് എന്നു തന്നെ ഞങ്ങൾ കരുതുന്നു.

നിങ്ങള്‍ മത്രമല്ല, കേരളീയരെല്ലാം അതാണു കരുതുന്നത്. രാഷ്ട്രീയമായി എതിര്‍ക്കുമെങ്കിലും , മറ്റു രാഷ്ട്രീയപാര്‍ട്ടികളൊന്നും ഇടതു പക്ഷത്തിന്റെ ധര്‍മ്മികത സംശയിച്ചിട്ടില്ല. അഴിമതി അരോപിക്കുമ്പോഴും കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇടതുപക്ഷത്തെ എപ്പോഴും ആദരവോടെ കണ്ടിരുന്നു. അതു കൊണ്ടാണ്, ഇ എം എസിനേപ്പോലുള്ളവര്‍ പ്രസംഗിക്കുമ്പോള്‍ നിയമ സഭയില്‍ എല്ലാവരും ശ്രദ്ധയോടെ അതു കേട്ടിരുന്നത്. എന്തു കൊണ്ട് ആ അവസ്ഥ മാറി ? ഇടതു പക്ഷത്തെ ചിലരെങ്കിലും ഇടതുപക്ഷാശയങ്ങളില്‍ നിന്നും മാറി തനി വലതു പക്ഷ ആശയങ്ങള്‍ പിന്തുടരുന്നതു കൊണ്ടല്ലേ?


പാര്‍ട്ടിയിലെ ചിലര്‍ ഇപ്പോള്‍ നടത്തുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഞാന്‍ മുമ്പ് പ്രതിപാദിച്ചിരുന്നു. വര്‍ക്കേഴ്സ് ഫോറം അതിന്‌ ഒരു പ്രതികരണവും എഴുതി കണ്ടില്ല.

simy nazareth said...

പ്രിയപ്പെട്ട വര്‍ക്കേഴ്സ് ഫോറം,

നിങ്ങളില്‍ കക്ഷിരാഷ്ട്രീയം ആരോപിച്ചത് ബേബിയുടെയും തോമസ് ഐസക്കിന്റെയും ലേഖനങ്ങളുടെ കാര്യത്തില്‍ മാത്രമേ ഉള്ളൂ. മറ്റ് അസംഖ്യം ലേഖനങ്ങള്‍ ഇടതുപക്ഷ കാഴ്ച്ചപ്പാടിനെ സാധാ‍രണക്കാരനു അവതരിപ്പിക്കുന്നതിലൂടെ - തുറന്ന സം‌വാദത്തിലൂടെ - നിങ്ങള്‍ ചെയ്യുന്നത് ശ്ലാഘനീയമായ കാര്യമാണ്.

ബേബിയുടെയും തോമസ് ഐസക്കിന്റെയും ലേഖനങ്ങള്‍ - നെറ്റില്‍ ലഭ്യമായ കരാര്‍ / എം.ഒ.യു. തുടങ്ങിയവയുമായി അതില്‍ പറയുന്ന കാര്യങ്ങള്‍ താരതമ്യം ചെയ്താല്‍ - അവ പലേടങ്ങളിലും വസ്തുതകളെ വളച്ചൊടിക്കുന്നു എന്നു കാണാം. (ചുരുങ്ങിയപക്ഷം എനിക്കു തോന്നി). ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ ഉത്തരവാദിത്വം താ‍ങ്കള്‍ക്കാണ്, അത് മറ്റാര് എഴുതിയതായാലും.

പ്രസക്തമല്ലെങ്കിലും - എനിക്കു ഇടതുപക്ഷ ചായ്‌വ് ഇല്ല, ആശയപരമായി പല കാര്യങ്ങളിലും ഇടതുപക്ഷവുമായി എതിര്‍പ്പുണ്ട്, എന്നാലും അവസാനത്തെ രണ്ടു വോട്ടും എം.കെ. പ്രേമചന്ദ്രന് ആയിരുന്നു എന്നും പറഞ്ഞുകൊള്ളട്ടെ :-)

Vivara Vicharam said...

സംസ്കൃത ഭാഷ ഉപയോഗിച്ച് കവിത രചിച്ച് മാന്യന്മാരെ ചളി വാരിയെറിയുന്ന കാളിദാസന് ശേഷം വന്ന ചില കവികള്‍ പ്രാകൃതത്തിലാണ് ചെളി തെറിപ്പിക്കുന്നത്. അതൊഴിവാക്കപ്പെടണം.

കാളിദാസന്‍ കോപ്പി ചെയ്തത് ഞാനും വായിച്ചു. പക്ഷെ, കാളിദാസന്‍ കോപ്പി ചെയ്ത കാര്യങ്ങള്‍ തന്നെ കാര്‍ത്തികേയന്‍ ലാവ്ലിനുമായി കമിറ്റു്മെന്റ് നടത്തിക്കഴിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്നതാണ്. ടെണ്ടറിനെക്കുറിച്ച് പറയുന്നത് ആഗോള ടെണ്ടറല്ലെന്ന് വ്യക്തം. കാരണം അവിടെ തന്നെ കാനഡയില്‍ നിന്ന് മാത്രമേ സാമഗ്രികള്‍ വാങ്ങാവു എന്നുമുണ്ട്.
കാര്‍ത്തികേയന്‍ ലാവ്ലിനെ ഏല്പിച്ചത് വെറും സൂപ്പര്‍വിഷനാണെന്ന കാളിദാസന്റെ വാദം ശരിയല്ലെന്ന് അദ്ദേഹം കോപ്പി ചെയ്ത ഭാഗം തന്നെ തെളിയിക്കുന്നു.
SNC Lavalin shall Provide the technical services for Management, Engineering, Procurement and Construction supervision and other servies so as to ensure timely completion of the project within the agreed timeframe three years.

എന്താ കാളിദാസാ ഇത് ?
ലാവ്ലിന്‍ സാമഗ്രിവാങ്ങുന്നതിനും സൂപ്പര്‍വിഷനെന്നാണോ വാദം ?
നമ്മളൊക്കെ വായിക്കുമ്പോള്‍ അവരവര്‍ക്ക് വേണ്ടത് മാത്രം കാണുകയും മനസിലാക്കുകയും പറയുകയും ചെയ്യുന്നതാണ് പ്രശ്നം. സമഗ്രതയിലൊന്ന് മനസിരുത്തി മുഴുവന്‍ വായിക്ക് കാളിദാസാ. ഞാന്‍ പിന്നെ വരാം. നമുക്കിത് തുടരണം.

kaalidaasan said...

സംസ്കൃതമായാലും പ്രാകൃതമായാലും ഇംഗ്ളീഷായലും വിവര വിചാരത്തിനേപ്പോലുള്ളവര്‍ക്ക് മനസിലാകില്ലല്ലോ.

കാര്‍ത്തികേയന്‍ ലാവലിനുമയി ഒരു കമിറ്റ്മെന്റും നടത്തിയില്ല. കാര്‍ത്തികേയന്‍ ഒപ്പിട്ട കരാര്‍ 26 കോടി രൂപക്കായിരുന്നു. അത് എങ്ങിനെ വലിച്ചു നീട്ടിയാലും , പിണറയി വിജയന്‍ ഒപ്പിട്ട് ലാവലിനു നല്‍കിയ 240 കോടിക്കല്ല എന്ന് ആര്‍ക്കും മനസിലാവും.

ക്യാനഡയില്‍ നിന്നും സധനങ്ങള്‍ വാങ്ങാന്‍ ആര്‍ക്കും പറ്റും . ഭെല്‍ കരാറിലേര്‍പ്പെട്ടാലും അവര്‍ക്ക് ക്യാനഡയില്‍ നിന്നും സാധങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു. ആഗോള ടെണ്ടര്‍ വിളിക്കാന്‍ പാടില്ല എന്നൊരു നിബന്ധനയും കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറില്‍ ഇല്ലായിരുന്നു.

വിവര വിചാരത്തിന്‌ ഇംഗ്ളീഷ് വായിക്കാനറിയാത്തതു കൊണ്ടാണ്‌ പ്രശ്നം .

Provide techinical services for management, enginering , procurement and construction supervision has only one meaning. It is to provide technical servies and construction super vision. It is not for buying materials and doing construction. The contract clearly says that inviting tenders and allotting tenders is one of their services. And as per contract they were to be given 26 croes as fees for these services.


സാമഗ്രികള്‍ വാങ്ങാന്‍ ലാവലിനോട്, പറഞ്ഞില്ല. ആരു വാങ്ങിയാലും അതിനു മേല്‍നോട്ടം വഹിക്കാനേ ലാവലിനോട് പറഞ്ഞിരുന്നുള്ളു. മേല്‍നോട്ടം വഹിക്കുന്നവര്‍ , സാമഗ്രികളുടെ ലിസ്റ്റും അതിന്റെ ഏകദേശ വിലയും പറയും . അതെവിടെ കിട്ടുമെന്നും പറയും . അത് സാധരണയാണ്.

ലാവലിനെയാണ്‌ കരാറേല്‍ പിക്കുന്നതെങ്കില്‍ . Technical services എന്നും supervision എന്നും പറയേണ്ട ആവശ്യമില്ല. . Provide managment , engineering, procurement and construction എന്നു മാത്രം പറഞ്ഞാല്‍ മതി.

കാളിദാസനേക്കാളും വിവര വിചാരത്തേക്കാളും മനസിലാക്കാന്‍ കഴിവുള്ള സി എ ജി എന്ന സ്ഥാപനം , സമഗ്രതയില്‍ വായിച്ച് വിലയിരുത്തിയാണ്‌ , മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം വിവര വിചാരം പറയുന്ന പോലെയല്ല എന്നു തീര്‍ച്ചപ്പെടുത്തിയത്. വിവര വിചാരം ഉദ്ദേശിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ അവര്‍ക്കാവില്ല.

കോടതിയില്‍ ,ഇരിക്കുന്ന ജഡ്ജിമര്‍ക്കും ഇതൊക്കെ മനസിലാക്കാനും വിശദീകരിക്കാനും പറ്റും .അതിനു യോഗ്യതയുള്ളത് കൊണ്ടാണവരെ ജഡ്ജിമാരാക്കിയതും . അങ്ങനെയുള ഒരു ജഡ്ജിയാണിത് സി ബി ഐ അന്വേഷിക്കണമെന്നഭിപ്രായപ്പെട്ടതും .

സി ബി ഐ ചോദിച്ചപ്പോള്‍ പിണറായി , ഈ പാളിച്ചകളൊന്നും നിഷേധിച്ചിട്ടില്ല. എല്ലാം അംഗീകരിക്കുകയും അതൊക്കെ ഉദ്യോഗസ്ഥന്‍മാര്‍ ചെയ്തതാണെന്നു പറയുകയും ചെയ്തു.

Vivara Vicharam said...

അപ്പോള്‍ ഒരു കാര്യം കാളിദാസന്‍ സമ്മതിക്കുന്നു.

26 കോടി രൂപയ്ക്ക് നവീകരണവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുന്നതടക്കം മുഴുവന്‍ കാര്യങ്ങളീലും സാങ്കേതിക സേവനം നല്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാനും കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ തന്നെ ലാവ്ലിനെ ഏര്‍പ്പാടാക്കി. പക്ഷെ അത് 26 കോടി രൂപയുടെ ബാധ്യത മാത്രമേ വരുത്തിയിട്ടുള്ളു.

അതി ശരിയുമാണ്.
പക്ഷെ, സമാധാനമായി.

ലാവ്ലിനെ കണ്ട് പിടിച്ചതും പണിയേല്പിച്ചതും പിണറായിയല്ല, കാര്‍ത്തികേയനാണെന്ന് സമ്മതിച്ചല്ലൊ ?

ഇനി താഴെപ്പറയുന്ന കാര്യങ്ങളിലേതൊക്കെ ശരി അല്ലെങ്കില്‍ തെറ്റ് എന്ന് നമുക്ക് ധാരണയാക്കാന്‍ ശ്രമിക്കാം.

‍‍* കാര്‍ത്തികേയന്‍ ലാവ്ലിനെ സാങ്കേതിക സേവനവും നിര്‍മ്മാണ മേല്‍നോട്ടമുമേല്‍പ്പിച്ച ഈ നവീകരണ ജോലിക്ക് (ഇനി മുതല്‍ നവീകരണം എന്ന് ചുരുക്കി പറയാം) നിക്ഷേപ വായ്പ കണ്ടെത്തേണ്ട ബാധ്യത ലാവ്ലിനെ ഏല്പിച്ചിരുന്നില്ലേ ?
* നിക്ഷേപ വായ്പ കണ്ടെത്തേണ്ട ഉത്തരവാദിത്തം കാര്‍ത്തികേയന്റെ കാലത്തുണ്ടാക്കിയ ഈ കരാറിന്റെ (ഇനി മുതല്‍ ഒറിജിനല്‍ കരാര്‍ എന്ന് ചുരുക്കി പറയാം) ഭാഗമായി ബാധ്യതപ്പെടുത്തപ്പെട്ടിരുന്നു എന്നും അതിനും കൂടിയാണ് 26 കോടിയുടെ കണ്ടസള്‍ട്ടന്‍സി ഫീ എന്നുമല്ലെ ഇതിനര്‍ത്ഥം ?

* നിക്ഷേപ വായ്പ കാനഡയില്‍ നിന്ന് ലാവ്ലിന്‍ കണ്ടെത്തുമെന്ന് ഒറിജിനല്‍ കരാറില്‍ പറഞ്ഞിരുന്നില്ലേ ?

* സാധന സാമഗ്രികള്‍ എവിടെ നിന്ന് വാങ്ങണമെന്ന് ഈ ഒറിജിനല്‍ കരാറില്‍ പറഞ്ഞ്രുന്നില്ലേ ?

* ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും മതിപ്പ് വിലയും വായപയുടെ മതിപ്പ് തുകയും (കൃത്യമായ വിലയും വായ്പയും എസ്റ്റിമേറ്റര്‍മാര്‍ കണക്കാക്കുമെന്ന പ്രഖ്യാപനത്തോടെ) ഒരിജിനല്‍ കരാറില്‍ പറഞ്ഞിരുന്നില്ലേ ?

* അവര്‍ കൃത്യമായി കണക്കാക്കുന്ന തുകയ്ക്ക് വാങ്ങാനുള്ള ഉപദേശം EDC യ്ക്കും KSEB യ്ക്കും നല്കുമ്പോള്‍ അംഗീകരിച്ച് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കണമെന്നല്ലെ ഒരിജിനല്‍ കരാറില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത് ?

* ഇവിടെ ഒറിജിനല്‍ കരാറില്‍ (പൊതു വ്യവസ്ഥകളും ധാരണകളും) മാത്രമുള്ള ബാധ്യതയെക്കുറിച്ചാണ് വെറും
ച്$4,205,000 മാത്രമായി പറയുന്നത്. അതായത് കണ്സള്‍ടന്‍സി ഫീ മാത്രം. ഇതിന്റെ അര്‍ത്ഥം പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ വില നല്‍കേണ്ടതുള്ളു എന്ന് മാത്രമാണെങ്കിലും മുന്‍പറഞ്ഞ നടപടികള്‍ പൂര്‍ത്തിയായാല്‍ പര്‍ച്ചസ് ഓര്‍ഡര്‍ ന്ല‍കണമെന്ന് ബാധ്യതപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നല്ലേ ?

* ഈ ബാധ്യതകളില്‍ നിന്ന് പുറകോട്ട് പോകാന്‍ എന്ത് വകുപ്പാണ് ഈ ഒറിജിനല്‍ കരാറില്‍ ചേര്‍ത്തിരിക്കുന്നതെന്ന് കാളിദാസന്‍ ശ്രദ്ധിച്ചോ ? എങ്കിലെന്താണത് ? എവിടെയാണ് കോടതി ? ഏത് കോടതി ?

ഇതിന് കൃത്യമായ മറുപടി പറയുമ്പോഴേയ്ക്കും ഞാന്‍ വരാം. തുടരണേ ?

മരത്തലയന്‍ പട്ടേട്ടന്‍ said...

അപ്പോള്‍ ഒരു കാര്യം കാളിദാസന്‍ സമ്മതിക്കുന്നു.

26 കോടി രൂപയ്ക്ക് നവീകരണവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുന്നതടക്കം മുഴുവന്‍ കാര്യങ്ങളീലും സാങ്കേതിക സേവനം നല്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാനും കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ തന്നെ ലാവ്ലിനെ ഏര്‍പ്പാടാക്കി
ഇതാണ് കമ്മ്യൂണിസ്റ്റ്കാരുടെ ആടിനെ പട്ടിയാക്കുന്ന വിദ്യ! അമ്പോ ഭയാനകം!!

Vivara Vicharam said...

എന്താണ് കൂതറ മഷേ ഭയാനകം.

24-02-1996 ല്‍ കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട കരാറിന്റെ അനുബന്ധത്തില്‍ നിന്ന് കാളിദാസന്‍ ഉദ്ദരിച്ചതാണ് ഞാന്‍ മലയാളത്തില്‍ പറഞ്ഞത്. ഉദ്ദരണി താഴെ കൊടുക്കുന്നു.

SNC Lavalin shall Provide the technical services for Management, Engineering, Procurement and Construction supervision and other servies so as to ensure timely completion of the project within the agreed timeframe three years.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രതിഫലമായി 26 കോടി രൂപ കണ്‍സള്‍ടന്‍സി ഫീ ലാവലിന് കൊടുക്കാനുള്ള
കരാറാണ് കാര്‍ത്തികേയന്‍ ഒപ്പിട്ടതെന്ന് പറഞ്ഞത് ഞാനും സമ്മതിക്കുന്നു.

കാളിദാസനും ഞാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ഈ കരാര്‍ സാധന സാമഗ്രികളുടയും തുടര്‍ പ്രവര്‍ത്തനങ്ങളുടേയും കാര്യത്തില്‍ ബാധ്യതപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിലാണ്.

മാഷ് ഇതൊന്ന് വികാരം കൊള്ളാതെ പഠിക്കാന്‍ ശ്രമിക്ക്.

കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വികാര വിക്ഷോഭത്തിന് സ്ഥാനം ഉണ്ടാകരുത്.

kaalidaasan said...

വിവരവിചാരം ,

ഈ നവീകരണ ജോലിക്ക് (ഇനി മുതല്‍ നവീകരണം എന്ന് ചുരുക്കി പറയാം) നിക്ഷേപ വായ്പ കണ്ടെത്തേണ്ട ബാധ്യത ലാവ്ലിനെ ഏല്പിച്ചിരുന്നില്ലേ ?

ബാധ്യത ഒന്നുമേല്‍പിച്ചിരുന്നില്ല. ലാവലിന്‍ നിക്ഷെപ വായ്പ്പ ലഭ്യമാക്കാന്‍ ശ്രമിക്കും എന്നേ പറഞ്ഞിരുന്നുള്ളു.

ഇനി മുതല്‍ ഒറിജിനല്‍ കരാര്‍ എന്ന് ചുരുക്കി പറയാം

ഇതില്‍ ഒറിജിനല്‍ കരാറും ഡ്യൂപ്ളികെറ്റ് കരാറുമൊന്നുമില്ല. ഇതില്‍ പ്രസക്തമായ രേഖകള്‍ ധാരണാപത്രവും , കണ്‍സള്‍ട്ടന്‍സി കരാറും , ജോലിക്കുള്ള കരാറുമാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ , ജോലിക്കുള്ള കരാറാക്കി പിണറായി വിജയന്‍ മാറ്റി. അതില്‍ പാലിക്കേണ്ട പല നിയമങ്ങളും പാലിച്ചില്ല. ഉണ്ടായ എതിര്‍പ്പുകള്‍ വകവച്ചുമില്ല. അതിന്റെ ഫലമാണിപ്പോള്‍ അനുഭവിക്കുന്നത്.

ഇതിന്റെ അര്‍ത്ഥം പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ വില നല്‍കേണ്ടതുള്ളു എന്ന് മാത്രമാണെങ്കിലും മുന്‍പറഞ്ഞ നടപടികള്‍ പൂര്‍ത്തിയായാല്‍ പര്‍ച്ചസ് ഓര്‍ഡര്‍ ന്ല‍കണമെന്ന് ബാധ്യതപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നല്ലേ ?

പര്‍ചേസ് ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ വില നല്‍കേണ്ടതുള്ളു. ആ പര്‍ചേസ് ഓര്‍ഡര്‍ ആര്‍ക്ക് വേണമെങ്കിലും നല്‍കാമായിരുന്നു. ക്യാനഡയില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങണമെന്നേ , വായ്പ കിട്ടാന്‍ നിബന്ധനയുണ്ടായിരുന്നുള്ളു. ലാവലിന്‍ അല്ലാതെ വേറെ ഏത് പാര്‍ട്ടിക്കും വാങ്ങാമായിരുന്നു. അതിന്‌ കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞപോലെ ടെണ്ടര്‍ വിളിക്കുകയും ചെയ്യാമായിരുന്നു.


ഈ ബാധ്യതകളില്‍ നിന്ന് പുറകോട്ട് പോകാന്‍ എന്ത് വകുപ്പാണ് ഈ ഒറിജിനല്‍ കരാറില്‍ ചേര്‍ത്തിരിക്കുന്നതെന്ന് കാളിദാസന്‍ ശ്രദ്ധിച്ചോ ? എങ്കിലെന്താണത് ? എവിടെയാണ് കോടതി ? ഏത് കോടതി ?
കണ്‍സള്‍ട്ടന്‍സി ബാധ്യതയല്ലാതെ വേറൊരു ബാധ്യതയും കാര്‍ത്തികേയന്‍ ഒപ്പിട്ട കാരാര്‍ പ്രകാരം ഇല്ലായിരുന്നു. അതില്‍ നിന്നും പുറകോട്ട് പോകണമെന്ന് ആരും പറഞ്ഞില്ല. ആ കരാര്‍ പ്രകാരം ലാവലിന്‍ സാധന സാമഗ്രികള്‍ വാങ്ങാന്‍ ഒരു ടെണ്ടര്‍ വിളിക്കണമായിരുന്നു. അതില്‍ നിന്നും കെ എസ് സി ബിക്കും, സിഡക്കും സ്വീകാര്യമായവര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാമായിരുന്നു. അതാണ്, കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകരം ലാവലിനില്‍ നിന്നും സാമാന്യബോധമുള്ളവര്‍ പ്രതീക്ഷിക്കുന്നത്. ഇവിടെ ഇടക്കാരന്‍ തന്നെ പെണ്ണിനെ കെട്ടുന്ന കാഴ്ച്ചയാണെല്ലാവരും കണ്ടത്.

Vivara Vicharam said...

ശരി. "ലാവലിന്‍ നിക്ഷെപ വായ്പ്പ ലഭ്യമാക്കാന്‍ ശ്രമിക്കും എന്നേ പറഞ്ഞിരുന്നുള്ളു."
ഇത് പറഞ്ഞിരുന്നത് കരീറിലാണ്. ആ കരാര്‍ രണ്ട് കൂട്ടര്‍ക്കും ബാധകമാണ്. മാത്രവുമല്ല, ലാവ്ലിന്‍ വായ്പ ലഭ്യമാക്കുന്നതുകൊണ്ടാണ് ലാവ്ലിനുമായി കരാറുണ്ടാക്കിയത്. അല്ലെങ്കില്‍ ലാവ്ലിനുമായി കാര്‍ത്തികേയന്‍ കരാറുണ്ടാക്കുമായിരുന്നില്ല. ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ ഈ കരാറിലൂടെ ഉരുത്തിരിഞ്ഞ ബാധ്യത കേരളത്തിനുണ്ടാവുകയുമില്ലായിരുന്നു.

"പ്രസക്തമായ രേഖകള്‍ ധാരണാപത്രവും , കണ്‍സള്‍ട്ടന്‍സി കരാറും , ജോലിക്കുള്ള കരാറുമാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ , ജോലിക്കുള്ള കരാറാക്കി പിണറായി വിജയന്‍ മാറ്റി."

നല്ലത്. നമുക്കിനിയിങ്ങനെ പറയാം. സമ്മതിച്ചു.

"പര്‍ചേസ് ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ വില നല്‍കേണ്ടതുള്ളു."

ഈ ഭാഗം ശരിയാണ്.


"ആ പര്‍ചേസ് ഓര്‍ഡര്‍ ആര്‍ക്ക് വേണമെങ്കിലും നല്‍കാമായിരുന്നു. ക്യാനഡയില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങണമെന്നേ, വായ്പ കിട്ടാന്‍ നിബന്ധനയുണ്ടായിരുന്നുള്ളു. ലാവലിന്‍ അല്ലാതെ വേറെ ഏത് പാര്‍ട്ടിക്കും വാങ്ങാമായിരുന്നു. അതിന്‌ കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞപോലെ ടെണ്ടര്‍ വിളിക്കുകയും ചെയ്യാമായിരുന്നു."

അപ്പോള്‍ കാനഡയില്‍നിന്ന് മാത്രം സാധന സാമഗ്രികള്‍ വാങ്ങണമെന്ന ബാധ്യതനിറവേറ്റണമെന്നിരിക്കെ ആഗോള ടെണ്ടറിന്റെ പ്രശ്നമുദിക്കുന്നില്ലല്ലൊ ?
പിന്നെ ചെയ്യാവുന്നത് കാനഡയില്‍ പോയി കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കുക എന്നതാണ്. അതു തന്നെയാണിവിടെ നടന്നിരിക്കുന്നത്. അവിടത്തെ സ്ഥാപനങ്ങളില്‍ നിന്ന് നിരക്കുകള്‍ വാങ്ങി അവ വിലയിരുത്തിയാണ് ജോലിക്കുള്ള കരാര്‍ നല്കിയത്. അത് കണ്‍സള്‍ടന്‍സി കരാര്‍ പ്രകാരം അതില്‍ പറയുന്ന കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം ചെയ്യുകയെന്നത് തന്നെയാണിവിടെ നടന്നിരിക്കുന്നത്.

ടെണ്ടര്‍ വിളിക്കുന്ന നടപടി ക്രമത്തിന് പകരം നരസിംഹ റാവു കൊണ്ടുവന്ന കുറുക്കുവഴി കാര്‍ത്തികേയന്‍ സ്വീകരിച്ചതു കൊണ്ടാണ് അതില്ലാതെ ലാവ്ലിനുമായുള്ള ധാരണാപത്ര പ്രകാരം അവരുടെ സാങ്കേതികോപദേശമനുസരിച്ച് ചര്‍ച്ചയിലൂടെ വില കുറപ്പിച്ച് സാധന സാമഗ്രികള്‍ വാങ്ങാനും പണി നടത്താനുമുള്ള ജോലിക്കുള്ള കരാര്‍ പിണറായിയുടെ കാലത്ത് കൊടുത്തത്.സാങ്കേതികോപദേശം വാങ്ങലിനും(Procurement) ഉണ്ടായിരുന്നല്ലോ ? ഇത്തരമൊരു സാഹചര്യത്തില്‍ കാനഡയില്‍ സംസ്ഥാന സര്‍ക്കാരോ കെ.എസ്.ഇ.ബി. യോ പോയി ടെണ്ടര്‍ വിളിക്കുക എന്ന നടപടി കേട്ടുകേഴ്വി പോലുമില്ലാത്തതാണ്. അവിടെ അവര്‍ (ലാവ്ലിന്‍ എന്ന ഖണ്‍സള്‍ടന്റ്) അക്കാര്യം ചെയ്യുമെന്നാണ് ടെണ്ടറിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് അര്‍ത്ഥം. അതൊഴിവാക്കിയെന്നതാണ് ആരോപണമെങ്കില്‍, അത് പിണറായിയുടെ കുറ്റമായി ഞാന്‍ കാണുന്നില്ല. കാരണം പിണറായിയല്ല ടെണ്ടര്‍ വിളിക്കേണ്ടിയിരുന്നത്. ടെണ്ടര്‍ വിളിക്കേണ്ടെന്ന് പിണറായി ഉത്തരവ് കൊടുത്തതായും ആരോപണം കണ്ടിട്ടില്ല. സീ.ബി.ഐ അങ്ങിനെയൊരു കുറ്റം പിണറായിയുടെ മേല്‍ ചാര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ വിസ്തരിക്കപ്പടട്ടെ. കുറ്റമാണോ അതെന്നും അണെങ്കില്‍ തന്നെ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. പക്ഷെ, കാനഡയില്‍ പോയി ടെണ്ടര്‍ വിളിക്കുക എന്ന നടപടി ക്രമം തെറ്റിച്ചെങ്കില്‍ തന്നെ അത് ലാവ്ലിനുമായുള്ള പിണറായിയുടെ ഗൂഢാലോചന എന്ന ആരോപണം സ്ഥാപിക്കാനാവില്ലല്ലൊ. ലാവിലിനെ കണ്ടെത്തി ധാരണാപത്രവും കണ്‍സള്‍ടന്‍സി കരാറും ഒപ്പിട്ടത് കാര്‍ത്തികേയനാണല്ലോ ?

അതില്‍ പറയുന്ന വ്യവസ്ഥ പ്രകാരം (മേല്‍പ്പറഞ്ഞ കാനഡയില്‍ മാത്രമായി ടെണ്ടര്‍ വിളിക്കുക എന്ന ഒരു വ്യവസ്ഥ തെറ്റിച്ചുവെന്നത് തര്‍ക്ക വിഷയമായി നില്‍ക്കട്ടെ)
പിണറായി കരാര്‍ മുമ്പോട്ട് കൊണ്ടുപോയി എന്നല്ലെ പറയാന്‍ കഴിയൂ ?

"ഇവിടെ ഇടക്കാരന്‍ തന്നെ പെണ്ണിനെ കെട്ടുന്ന കാഴ്ച്ചയാണെല്ലാവരും കണ്ടത്."

കാര്‍ത്തികേയന്റെ ഗൂഢാലോചനയിലൂടെ ഇടനിലക്കാരനാക്കപ്പെട്ട ആള്‍ പറഞ്ഞ പെണ്ണിനെ കെട്ടിയെന്നല്ലെ പറയാനാവൂ ? അത് പറയാനാണല്ലോ അയാള്‍ക്ക് കണ്‍സള്‍ടന്‍സി കരാറും അത് ചെയ്യുന്നതിന് 24 കോടി രൂപയും കൊടുക്കാമെന്നാ കാര്‍ത്തികേയന്‍ ​ഏറ്റത് ?

അപ്പോള്‍ കരാറില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമായിരുന്നില്ല എന്ന് കാളിദാസന്‍ സമ്മതിക്കുന്നു.

സി.ബി.ഐയുടെ കുറ്റ പത്രത്തിലുള്ളത് എന്തൊക്കെയാണെന്നും അതില്‍ ഏതൊക്കെ കാളിദാസന്‍ ശരിയെന്ന് കാണുന്നുവെന്നും കാളിദാസനൊന്ന് പറയാമോ ? എങ്കില്‍ നമ്മുടെ ചര്‍ച്ച കുറേക്കൂടി വേഗം തീര്‍ക്കാം.

അങ്കിള്‍ said...

കാര്‍ത്തികേയന്റെ MOU , നരസിംഹരാവു എന്നൊക്കെ പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് എന്റെ ഈ പ്രതികരണം കൂടി ഇവിടെ രേഖപ്പെടുത്തിക്കോട്ടേ:

കാര്‍ത്തികേയന്‍ ഉണ്ടാക്കിയ MOU എങ്ങനെയുള്ളതാണെന്നറിയണ്ടേ.

ധാരണാപത്രത്തിലൂടെയുള്ള കരാറുകള്‍ക്കു കേന്ദ്രം 1991ല്‍ അനുമതി നല്‍കിയിരുന്നു എന്നുള്ളത് ശരിയാണ്. എന്നാല്‍, അഴിമതി വ്യാപകമായതോടെ 95ല്‍ ഇത് അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പുതിയ ധാരണാപത്രങ്ങള്‍ 95 ഫെബ്രുവരി 18നു ശേഷം ഒപ്പിടുന്നതു വിലക്കി സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കത്തയച്ചിരുന്നു. ഇതേക്കുറിച്ച് അറിവുണ്ടായിട്ടും പ്രതികളായ ആര്‍. ശിവദാസനും ക്ളോസ് ട്രിന്‍ഡലുമായി 95 ഓഗസ്റ്റ് 10നു ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. കേന്ദ്രത്തിന്റെ വിലക്കിനെക്കുറിച്ചും ബോര്‍ഡും ലാവ്ലിനുമായി ഒപ്പിടുന്ന കരാറിനെക്കുറിച്ചും അന്നത്തെ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന് അറിവുണ്ടായിരുന്നു.

കെഎസ്ഇബിയുടെ ഫുള്‍ ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയ ശേഷമേ നാലു കോടിയിലേറെ രൂപ ചെലവു വരുന്ന എല്ലാ നിര്‍മാണക്കരാറുകളും നല്‍കാവൂ എന്നാണ് ചട്ടം. ഇതനുസരിച്ച് ധാരണാപത്രവും കരാറുകളും ഫുള്‍ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ഒപ്പിടാവൂ. ധാരണാപത്രം 95 ഓഗസ്റ്റ് 10നും, കണ്‍സല്‍റ്റന്‍സി കരാര്‍ 96 ഫെബ്രുവരി 24നുമാണ് ഒപ്പിട്ടത്. മാസംതോറും ബോര്‍ഡ് യോഗമുണ്ടായിട്ടും ഇതു ബോര്‍ഡ് യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. 97 ജനുവരിയില്‍ മാത്രമാണ് ഇതിനു ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം ലഭിച്ചത്.

SNC Lavalin നെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത രീതിയിലും സുതാര്യത ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ പലരേയും പരിഗണിച്ചശേഷം യോഗ്യതമാനിച്ച് SNC Lavalin നെ തെരഞ്ഞെടുത്തതായി രേഖകളില്ല.

പദ്ധതി നവീകരണത്തിനാവശ്യമായ യന്ത്രസാമഗ്രികളേതല്ലാമെന്നും അവയുടെ വില എത്രയായിരിക്കണമെന്നും SNC Lavalin സ്വമേധയാ (അവരുടെ നടപടി ക്രമങ്ങളിലൂടെയായിരിക്കാം) തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ച വിലയാണ് MOU വിന്റെ annexure B പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇത്രയൊക്കെ ക്രമവിരുദ്ധമായി യു.ഡി.ഏഫ് ഉണ്ടാക്കി വച്ചിരുന്ന MOU റൂട്ട് പിന്‍‌തുടരണമെന്ന് എല്‍.ഡി.എഫ് തീരുമാനിക്കാനുള്ള ചേതോവികാരം എന്തായിരുന്നു.

Vivara Vicharam said...

അങ്കിള്‍ ഉന്നയിച്ച സംശയം തികച്ചും ന്യായമാണ്.

യു.ഡി.എഫ് കാലത്ത് വഴിവിട്ട് നടത്തിയതെന്ന് അങ്കിള്‍ പറഞ്ഞ കാര്യങ്ങള്‍ 1996 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരും ശ്രദ്ധിച്ചിരുന്നു.അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്നത് സര്‍ക്കാരിലും പാര്‍ടിയിലും പരിഗണനാ വിഷയമായതും.
ബാധ്യതയോ നഷ്ടമോ കൂടാതെ പിന്തിരിയാന്‍ കഴിയുമായിരുന്ന പദ്ധതികളില്‍ അങ്ങിനെ തന്നെയാണ് ചെയ്തത്. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ പദ്ധതിയുടെ കാര്യത്തില്‍ നഷ്ടമില്ലാതെ പിന്തിരിയാന്‍ കഴിയാത്ത തരത്തില്‍ കണ്‍സള്‍ടന്‍സി കരാറിലൂടെ കാളിദാസന്‍ പറഞ്ഞതുപോലെ 24 കോടിരൂപയുടെ നേരിട്ടുള്ള ബാധ്യത ​ഏറ്റെടുത്തിരിക്കുകയും പദ്ധതി മുഴുമിപ്പിക്കുന്നത് വരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും (പണം കണ്ടെത്താമെന്ന ലാവ്ലിന്‍ പറഞ്ഞത് മാത്രമേയുള്ളുവെന്നാണ് കാളിദാസന്റെ വാദമെങ്കിലും അത് കരാര്‍ പ്രകാരം സര്‍ക്കാരിന്റെ സമ്മതവുമായതടക്കം) യു.ഡി.എഫ് സര്‍ക്കാര്‍ ധാരണയാകുകയും ഏകപക്ഷീയമായി പിറകോട്ട് പോകാന്‍ പറ്റാതിരിക്കുകയും പോയാല്‍ പാരീസില്‍ കോടതി വ്യവഹാരം വേണ്ടിവരുമെന്നതും അത് തന്നെ ജയിക്കാന്‍ സാധ്യതയില്ലെന്ന സ്ഥിതിയും ഒരു സര്‍ക്കാരുണ്ടാക്കിയ കരാര്‍ തക്കതായ കാരണങ്ങളില്ലാതെ ലംഘിക്കുന്നത് സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടിക്കുമെന്നതും അടിയന്തിരമായി വൈദ്യുതി ആവശ്യമാണെന്നതും അടക്കം കാര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന് അന്നത്തെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത ശിവദാസമേനോന്‍ പറഞ്ഞുകഴിഞ്ഞു.
ഇങ്ങനെ കൂട്ടായ തീരുമാനത്തിലൂടെ നടപ്പാക്കപ്പെട്ട ഒരു കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം അത് കൂട്ടായ തീരുമാനമാണെന്ന് പറയുകയും ചെയ്യുമ്പോള്‍ പിന്നെയും പിണറായിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന്റെ പിറകില്‍ മറ്റെന്തോ ആണെന്ന് സാമാന്യ ബുദ്ധിയുള്ളവരെല്ലാം ചിന്തിക്കും.

ഇനി പാര്‍ടിയും സര്‍ക്കാരും കൂട്ടായി നടത്തിയതില്‍ തെറ്റുണ്ടിങ്കിലോ എന്ന ചോദ്യമുണ്ട്. തെറ്റ് ഏത് സര്‍ക്കാരന്റേതാണെന്ന് പരിശോധിച്ചി കോടതിയും ജനങ്ങളും വിലയിരുത്തണം. അത് യു.ഡി.എഫിന്റെ പ്രതിഛായ തകര്‍ക്കുക തന്നെ ചെയ്യും. അതില്‍ നിന്ന് തലയൂരാനാണ് യു.ഡി.എഫ്. പിണറായിയേക്കൂടി കേസില്‍ പ്രതിയാക്കി കേസേ ഇല്ലാതാക്കാമോ എന്ന് ശ്രമിക്കുന്നത്. അതിനേതായാലും സി.പി.ഐ.(എം) കൂട്ടു് നില്‍ക്കില്ലെന്നതാണ് രാഷ്ട്രീയമായ ഈ ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമ നടപടികളെ കോടതിയിലും നേരിടുമെന്ന് പറയുന്നതിന്റെ പോരുള്‍. വി.എസ്. അഴിമതി വിരുദ്ധ സമരം തുടരുമെന്ന് പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല. അതിനെ പിണറായിക്കെതിരായ ദുസൂചനയായി കാണുന്നവര്‍ കുറച്ച് കാലം കൂടി ആശ്വസിക്കാനുള്ള വഴി തേടുക മാത്രമാണ്.

കോണ്‍ഗ്രസിനാകട്ടെ, തല്‍ക്കാല രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന ഒരു നോട്ടവുമുണ്ട്. കിട്ടിയാലായി. നഷ്ടപ്പെടാനൊന്നുമില്ലല്ലൊ. അതിലും സി.പ്.ഐ(എം) നേട്ടമുണ്ടാക്കുന്നതാണ് ഇന്ന് നാം കണ്ടുകോണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ കാലം കേരളത്തില്‍ കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി കഴിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. നയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ജനങ്ങളെ അകറ്റിയിട്ടുണ്ടല്ലൊ. ജനങ്ങള്‍ക്ക് സി.പി.ഐ(എം) ഉം എല്‍.ഡി.എഫുമല്ലാതെ മറ്റൊരാശ്രയമില്ലെന്ന് കൂടുതല്‍ കൂടുതല്‍ ബോദ്ധ്യപ്പെടുകയാണ്.

അങ്കിള്‍ said...

വിവര വിചാരത്തിന്റെ വിശദീകരണത്തിനു നന്ദി.

ഈ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ പണം ചെലവിട്ട വകയില്‍ ഖജനാവിനു 370 കോടിയോളം രൂപ ഒഴിവാക്കാവുന്ന നഷ്ടം ഉണ്ടായി എന്നുള്ളത് പ്രശ്നത്തിന്റെ ഒരു വശം മാത്രമേ ആയുള്ളൂ. പ്രധാന പ്രശ്നം ഇതായിരുന്നെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ, എല്ലാ കൊല്ലവും നൂറുക്കണക്കിനു ഖജനാവ്-നഷ്ടങ്ങളുടെ ഒരു പട്ടികതന്നെ സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ സംസ്ഥാന നിയമസഭയെ അറിയിക്കുന്നുണ്ട്. അതില്‍ നിന്നും ഏതാണ്ട് 60 ളം ഉദാഹരണങ്ങള്‍ സര്‍ക്കാര്‍ കാര്യത്തിലൂടെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി. എഫ്. ഭരണകാലത്ത്, സുനാമി ബാധിതരായ പാവപ്പെട്ട കടലോരവാസികള്‍ക്കുള്ള വേതനത്തിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നും അയച്ച കോടികളുടെ ഭക്ഷ്യധാന്യം മുഴുവന്‍ കട്ടെടുത്ത് പുട്ടടിച്ച വിവരം തെളിവുകള്‍ നിരത്തി ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. എന്തു സംഭവിച്ചു?. ആരും കോടതി കയറിയില്ല. ഭരണകഷി പ്രതിപക്ഷ മന്യേ എല്ലാപേര്‍ക്കും ഇപ്പോള്‍ അറിയാം ഖജനാവ് നഷ്ടം നികുതി ദായകന്റെ തലയിലെഴുത്താണെന്നു. അതിന്റെ പേരില്‍ ശിക്ഷിക്കാന്‍ നടന്നാല്‍ തുടര്‍ച്ചയായി നഷ്ടത്തിലോടുന്ന നമ്മുടെ സര്‍ക്കാര്‍ കമ്പനികളുടെ മേലാവികളെ നാം എവിടെ കൊണ്ടിടും.?

അപ്പോള്‍ ഇവിടെ പ്രശ്നം നികുതിപ്പണം ചെലവിട്ടപ്പോള്‍ ഖജനാവിനുണ്ടായ നഷ്ടമല്ല, മറിച്ച് സര്‍ക്കാരിനു ന്യായമായും ലഭിക്കേണ്ടിയിരുന്ന ഒരു വരുമാനം (കനേഡിയന്‍ സഹായ ധനം) ചില പ്രത്യേക ആളുകളുടെ ഇടപെടല്‍ കാരണം ഒരു സ്വകാര്യ സ്ഥാപനത്തിനു ലഭ്യമാക്കിയതില്‍ ദുരൂഹത കാണുന്നു. ആ സ്വകാര്യ സ്ഥാപനത്തിന്റെ വരവു ചെലവുകണക്കുകള്‍ കോടതി ഇടപെടിലൂടയേ വെളിപ്പെടുത്താനാവൂ. നമ്മുടെ നികുതിദായകനു കിട്ടേണ്ട സഹായധനം അവര്‍ക്ക് തന്നെ കിട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പ്രശ്നമെല്ലാം തീരും.

ഈ സ്വകാര്യ സ്ഥാപനത്തേയും, സഹായധനത്തേയും മെല്ലാം തഴഞ്ഞ് സര്‍ക്കാരിനുണ്ടായ ഖജനാവ്-നഷ്ടത്തെ പെരുപ്പിച്ച് കാണിച്ച് ചര്‍ച്ച നടക്കുന്നതു കാണുമ്പോള്‍, കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കുറേപേര്‍ക്കെങ്കിലും മനസ്താപം ഉണ്ടാകുന്നു, സംശയം ഉണ്ടാകുന്നു, ദുരൂഹത കാണുന്നു.

അങ്കിള്‍ said...

ഒരു കാര്യം കൂടി എഴുതാന്‍ വിട്ടുപോയി. വിവര വിചാരം നല്‍കിയ വിശദീകരണങ്ങള്‍ ബാധകമാവുന്നത് പിന്തിരിയാന്‍ കഴിയാത്ത തരത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സി കരാറില്‍ മന്ത്രി കാര്‍ത്തികേയന്‍ ഒപ്പിട്ടിരുന്നെങ്കില്‍ മാത്രമാണ്.

യു.ഡി.എഫ്. ഒപ്പിട്ട കരാന്റെ പകര്‍പ്പ് ഇവിടുണ്ടല്ലോ. അതില്‍ ക്ലാസ്സ് 13.1.1 എന്താണെന്ന് ഒന്നു നോക്കൂ. കനേഡിയന്‍ സര്‍ക്കാരില്‍ നിന്നും SNC Lavalin വാങ്ങിത്തരുന്ന വായ്പ കേരളസര്‍ക്കാര്‍ അംഗീകരിക്കുന്ന ദിവസം മുതലല്ലേ മന്ത്രി കാര്‍ത്തികേയന്റെ MOU പ്രാബല്യത്തില്‍ വരാന്‍ പറ്റുകയുള്ളൂ. വായ്പ വാങ്ങിയില്ലെങ്കില്‍ ആ കരാറിനു സ്വാഭാവിക മരണമെന്നല്ലേ അര്‍ത്ഥം.

ഇതെല്ലാം അന്നത്തെ ധനസെക്രട്ടറിയും ഇപ്പോഴത്തെ സി.ഏ.ജി യുമായ വിനോദ് റായി ചൂണ്ടിക്കാണിച്ചിരുന്നു എന്നും പിണറായി മന്ത്രി അതെല്ലാം അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയതെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നുണ്ട്.

പാരീസ്സില്‍ പോയി കേസ്സ് പറയേണ്ടി വരുമെന്നു പറഞ്ഞതു കൊണ്ടാണ് ഇതും കൂടി എഴുതിയത്.

kaalidaasan said...

വിവര വിചാരം ,

ഇത് പറഞ്ഞിരുന്നത് കരീറിലാണ്. ആ കരാര്‍ രണ്ട് കൂട്ടര്‍ക്കും ബാധകമാണ്.

ശ്രമിക്കും എന്നു പറഞ്ഞാല്‍ അത് ആര്‍ക്കും ബാധ്യതയുള്ള ഒന്നല്ല.കനേഡിയന്‍ വായ്പ്പ ലഭ്യമാക്കും എന്നു പറഞ്ഞിരുന്നെങ്കില്‍ , അത് ബാധ്യത ആയേനേ.
ലാവലിനുമായി കരാറുണ്ടാക്കിയത് കൊണ്ടല്ല വായ്പ്പ ലഭ്യമായത്. ക്യാനഡയുമായി ഇന്‍ഡ്യക്കു ഇതിനു മുമ്പും കരാറുണ്ടായിരുന്നു. ഇടുക്കി പദ്ധതി ഉണ്ടായതങ്ങനെയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ പല പദ്ധതികള്‍ക്കും കനേഡിയന്‍ സര്‍ക്കാര്‍ പല വിധ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അത് ലാവലിന്റെ മിടുക്കു കൊണ്ടല്ല.


അപ്പോള്‍ കാനഡയില്‍നിന്ന് മാത്രം സാധന സാമഗ്രികള്‍ വാങ്ങണമെന്ന ബാധ്യതനിറവേറ്റണമെന്നിരിക്കെ ആഗോള ടെണ്ടറിന്റെ പ്രശ്നമുദിക്കുന്നില്ലല്ലൊ ?

ഉണ്ടല്ലോ. ലാവലിന്‍ കരാര്‍ പ്രകാരം , ടെണ്ടര്‍ പരസ്യം ചെയ്താല്‍ ആര്‍ക്ക് വേണമെങ്കിലും ടെണ്ടര്‍ വിളിക്കാം , വിവരവിചരത്തിനുള്‍പ്പടെ. അങ്ങനെ കിട്ടുന്ന ടെണ്ടര്‍ പരിശോധിച്ച്, സ്വീകാര്യമായവ തെരഞ്ഞെടുക്കുക എന്നതാണ്, കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിലെ ഒരു വ്യവസ്ഥ. ടെണ്ടര്‍ വിളിക്കുന്നയാള്‍ ക്യാനഡയില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങണം . അതും നിര്‍ബന്ധമുള്ള കാര്യമല്ല. കനേഡിയന്‍ സഹായം വേണമെങ്കില്‍ മാത്രം അങ്ങനെ ചെയ്താല്‍ മതി . ഇപ്പോള്‍ ചെയ്ത പോലെ ഒരു ഫലവും കാണാതെ 374 കോടി ചെലവഴിക്കാന്‍ ഒരു കനേഡിയന്‍ സഹായവും ആവശ്യമില്ലായിരുന്നു.


കാനഡയില്‍ സംസ്ഥാന സര്‍ക്കാരോ കെ.എസ്.ഇ.ബി. യോ പോയി ടെണ്ടര്‍ വിളിക്കുക എന്ന നടപടി കേട്ടുകേഴ്വി പോലുമില്ലാത്തതാണ്.

അത് വേണമെന്ന് ആരും പറഞ്ഞില്ല. എന്തിനാണ്, കേട്ടു കേഴിവിയി ഇല്ലാത്തകാര്യത്തേപറ്റി ഇത്രമാത്രം ബേജാറാവുന്നത്? Scope of Works എന്ന തലെക്കെട്ടില്‍ , ടെണ്ടര്‍ വിളിക്കുക എന്നത് ലാവലിന്റെ ഒരു ജോലിയായി കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലാവലിന്‍ അതു ചെയ്യുമായിരുന്നു. അതിനു വേണ്ടിക്കൂടിയാണ്, അവര്‍ക്ക് 26 കോടി രൂപ ഫീസായി കൊടുത്തത്.

അത് പിണറായിയുടെ കുറ്റമായി ഞാന്‍ കാണുന്നില്ല. കാരണം പിണറായിയല്ല ടെണ്ടര്‍ വിളിക്കേണ്ടിയിരുന്നത്.

പിണറായി ടെണ്ടര്‍ വിളിക്കണമായിരുന്നു എന്നാരും പറഞ്ഞില്ല. ലാവലിന്റെ പണിയായിരുന്നു ടെണ്ടര്‍ വിളികുക എന്നത്,. അതവരേക്കൊണ്ട് പിണറായി ചെയ്യിച്ചില്ല. അതിനു പകരം മുഴുവന്‍ പണിയും അവരെ ഏല്‍പ്പിച്ചു. അവര്‍ ചെയ്ത പണിക്കു തന്നെ മേല്‍നോട്ടം വഹിക്കാന്‍ അവര്‍ക്ക് 17 കോടി വെറുതെ കൊടുത്തു. ഒരു കരാറുകാരന്‍ തന്നെ അയാള്‍ ചെയ്യുന്ന പണിക്ക് മേല്‍നോട്ടം വഹിക്കുന്നത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണ്. പിണറയി അതിനനുവദിച്ചു. അനാവശ്യമായി ആ ഇനത്തല്‍ 17 കോടി തുലച്ചു. അത് പിണറയി ചെയ്ത കുറ്റമാണ്. പിണറായി മാത്രം ചെയ്ത കുറ്റമാണ്.

സീ.ബി.ഐ അങ്ങിനെയൊരു കുറ്റം പിണറായിയുടെ മേല്‍ ചാര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ വിസ്തരിക്കപ്പടട്ടെ. കുറ്റമാണോ അതെന്നും അണെങ്കില്‍ തന്നെ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ.

കോടതിയില്‍ വിസ്തരിക്കപ്പെടട്ടെ. അതു തന്നെയാണ്, സുബോധമുള്ള എല്ലാവരും പറയുന്നത്. അത് സ്വയം അങ്ങ് സമ്മതിച്ചാല്‍ ആരും പിണറയിയെ കുറ്റം പറയില്ല. ഇത് കോടതിയില്‍ നേരിടുന്നതിനു പകരം, രാഷ്ട്രീയമായി നേരിടും എന്നൊക്കെ പറയുന്ന വിവരക്കേടിനേയെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയുള്ളു.


പക്ഷെ, കാനഡയില്‍ പോയി ടെണ്ടര്‍ വിളിക്കുക എന്ന നടപടി ക്രമം തെറ്റിച്ചെങ്കില്‍ തന്നെ അത് ലാവ്ലിനുമായുള്ള പിണറായിയുടെ ഗൂഢാലോചന എന്ന ആരോപണം സ്ഥാപിക്കാനാവില്ലല്ലൊ.

ലാവലിന്റെ ഒരു പ്രധാന ജോലി ടെണ്ടര്‍ വിളിക്കുക എന്നതാണ്. അതവര്‍ ക്യാനഡയില്‍ പോയാണോ, അന്റാര്‍ ട്ടിക്കയില്‍ പോയാണോ, ചെയ്യേണ്ടതെന്നത് മറ്റാരുടെയും തലവേദനയല്ല. ആ ചുമതലയില്‍ നിന്നും അവരെ ഒഴിവാക്കി, പണി അവരെ തന്നെ ഏല്‍പിച്ചതും അവരുടെ പണി മേല്‍നോട്ടം വഹിക്കുന്നതിന്‌ അവര്‍ക്ക് ഫീസു നല്‍കിയതും , എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചു കൊണാണ്. അത സി ബി ഐക്ക് ഗൂഡാലോചനയായി തോന്നി. അതാണ്, ചാര്‍ജ് ചെയ്യ്പ്പെട്ട കുറ്റങ്ങളില്‍ ഒന്ന്. അതില്‍ നിരപരാധിത്വം തെളിയിക്കേണ്ടത്, പിണറായിയുടെ ചുമതലയാണ്.

കാര്‍ത്തികേയന്റെ ഗൂഢാലോചനയിലൂടെ ഇടനിലക്കാരനാക്കപ്പെട്ട ആള്‍ പറഞ്ഞ പെണ്ണിനെ കെട്ടിയെന്നല്ലെ പറയാനാവൂ ?

തങ്കള്‍ക്ക് ഇടനിലക്കാരനും പെണ്ണും മാറിപ്പോയി. പെണ്ണിനെ കെട്ടിക്കുക എന്നു പറഞ്ഞാല്‍ പദ്ധതികളുടെ നവീകരണം എന്നാണ്. അതിനുവേണ്ടി കാത്തികേയന്‍ ഏര്‍പ്പാടാക്കിയ ഇടനിലക്കാരനാണ്, ലാവലിന്‍ . അതു നടത്താന്‍ പരസ്യം കൊടുക്കുക എന്ന ടെണ്ടര്‍ വിളിക്കലും , ലാവലിന്‍ എന്ന ഇടനിലക്കാരന്റെ കടമയായിരുന്നു. അങ്ങനെ കണ്ടുപിടിച്ച യോജിക്കുന്ന ഒരാളുമായി കല്യാണം (നവീകരണം ) നടത്തിക്കുക എന്നതായിരുന്നു, ഇടനിലക്കാരന്റെ കര്‍ത്തവ്യം . അതിനു പകരം , ആ ഇടനിലക്കാരനേക്കൊണ്ട് തന്നെ പെണ്ണിനെ കെട്ടിക്കുന്ന(നവീകരണം നടത്തിക്കുന്ന) കര്‍മ്മമാണ്, പിണറായി ചെയ്തത്.

സി.ബി.ഐയുടെ കുറ്റ പത്രത്തിലുള്ളത് എന്തൊക്കെയാണെന്നും അതില്‍ ഏതൊക്കെ കാളിദാസന്‍ ശരിയെന്ന് കാണുന്നുവെന്നും കാളിദാസനൊന്ന് പറയാമോ ?

സി ബി ഐയുടെ കുറ്റപത്രത്തിലുള്ളത് എന്തൊക്കെയാണെന്ന്, കേസ് കോടതിയില്‍ വരുമ്പോഴാണറിയാന്‍ പറ്റൂ. ചോര്‍ത്തിക്കിട്ടിയ ചിലതെല്ലാം പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മംഗളവും മനോരമയും അത് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് അങ്കിളിന്റെ ബ്ളോഗില്‍ സാമാന്യം വിശദമയ ചര്‍ച്ചയും നടക്കുന്നുണ്ട്.
ഇവിടെ നടന്ന ചര്‍ ച്യും സി ബി ഐ റിപ്പോര്‍ ട്ടിനെ അടിസ്ഥാനമാക്കി ഐസ്സക്ക് പറഞ്ഞ കാര്യങ്ങളാണ്. കാര്‍ത്തികേയന്‍ എങ്ങനെ ഗൂഡാലോചനയില്‍ നിന്നും പുറത്തു പോയി എന്നതാണദ്ദേഹം വിശദീകരിക്കുന്നത്. ഗൂഡാലോചനയില്‍ കാര്‍ത്തികേയനേയും ഉള്‍പെടുത്തിയിരുന്നു എങ്കില്‍ , അദ്ദേഹം സന്തോഷിച്ചേനെ എന്നു തോന്നുന്നു. കേസു കോടതിയില്‍ വരുമ്പോള്‍ കാര്‍ത്തികേയനേയും ഉള്‍പ്പെടുത്താന്‍ പറയാവുന്നതാണ്.

YOUNG WALKER said...

ഹലോ

ഡിലീറ്റ് വായ്പ ബാങ്കായ തേടി അവൻ / ഉണ്ടായിട്ടുണ്ട് ?? നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ അടിയന്തര വായ്പ ആവശ്യം നിങ്ങൾ ഗൗരവത്തോടെ തന്നെയാണോ? നിങ്ങൾ കടവും ആകുന്നു? ഇത് നിങ്ങളുടെ ആഗ്രഹം നേടാൻ അവസരമാണ് വ്യക്തിപരമായ വായ്പ വാണിജ്യ വായ്പകൾ കോർപ്പറേറ്റ് വായ്പ തരും, കൂടുതൽ വിവരങ്ങൾക്ക് 2% വായ്പാ തുകയും പലിശയും എല്ലാ തരത്തിലുള്ള ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക: youngwalkerloanfinance@gmail.com

പൂർണവും വായ്പ അപേക്ഷ ഫോം സമർപ്പിക്കുക

പൂർണ്ണമായ പേര്: .......
രാജ്യം: ..........
വിലാസം: ..........
സംസ്ഥാനം: ............
പുരുഷൻ: ............
സിവിൽ സ്റ്റാറ്റസ്: ......
തൊഴിൽ: .........
ഫോൺ നമ്പർ: ........
ജോലിസ്ഥലത്തും നിലവിലെ സ്ഥാനം: ..
പ്രതിമാസ വരുമാനം: .........
വായ്പാ തുക ആവശ്യമായിരുന്നില്ല ......
വായ്പാ ദൈർഘ്യം: ...........
വായ്പ ഉദ്ദേശ്യം: ......
മതം: ............
നിങ്ങൾക്ക് മുമ്പ് പ്രയോഗിച്ച ....
ഫേസ്ബുക്ക് ലിങ്ക് ............
നിങ്ങളുടെ കാർഡ് സ്കാനിംഗ് I.D പകർപ്പ് ....

youngwalkerloanfinance@gmail.com: ഞങ്ങളുടെ ഇമെയിൽ

നന്ദി

മിസ്റ്റർ യംഗ് വാക്കർ

CouchDayba said...

മഹത്വം നിങ്ങൾ വായ്പ തിരയുന്ന, നിങ്ങൾ ഒരു വായ്പ വേണമെങ്കിൽ, അല്ലെങ്കിൽ നിരസിച്ചു ചെയ്തു അല്ലാഹുവിന് വായ്പ കൊടുത്തിരിക്കുന്നു ഇപ്പോൾ എന്നെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല എന്റെ പേര് ശ്രീ കൗച്ച് Dayba ആണ് കഴിഞ്ഞ വർഷമായി ഇപ്പോൾ ഈ ഉറച്ച നടന്നിട്ടില്ല ഞങ്ങൾ തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ അല്ലെങ്കിൽ ഒരു കാര്യം നേരിടുന്ന ആ സഹായിക്കാൻ ഇവിടെ കാണുന്നത് പോലെ എല്ലാ വചനം പല ആളുകളുടെ ജീവൻ രക്ഷിക്കാനും ആരെങ്കിലും ലോൺ ദൈവമല്ലെന്ന് വ്യക്തി പറയുന്നു ഒന്നും സാധിക്കുന്നില്ല എന്നു പറഞ്ഞതുപോലെ കഴിയില്ല എന്നും ഉറക്കം ന്, mr.couchdaybaloamfirm@gmail.com ഇന്ന് എന്നെ ബന്ധപ്പെടുക, ഞാൻ വാഗ്ദാനം നിനക്കു എന്നെപ്പോലെ ഒരു നേതാവ് അറിയാൻ അങ്ങനെ സന്തോഷം ആയിരിക്കും എന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എപ്പോഴും മനസ്സിൽ ദൈവം.

Unknown said...

നിങ്ങൾ ഒരു ബിസിനസ്സ് പുരുഷനോ സ്ത്രീയോ ആണോ? നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ പണം വേണമെങ്കിൽ? നിങ്ങളുടെ കടം തീർക്കുന്നതിനായി അല്ലെങ്കിൽ നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് ആരംഭിക്കാൻ വായ്പ ആവശ്യമാണോ? നിങ്ങളുടെ പദ്ധതിക്ക് പണം ചെയ്യേണ്ടതുണ്ടോ? ഞങ്ങൾ 2% വിശിഷ്ടം ഞങ്ങളുടെ നിരക്ക് (വ്യക്തികൾ, കമ്പനികൾ, റിയൽ എസ്റ്റേറ്റ്, നിയമപരമായ വ്യക്തികൾ) .ഭവന എവിടെയും ലോകത്തിലെ അടച്ച് വായ്പ വാഗ്ദാനം. അപേക്ഷ ഉത്തരം ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് കൂടുതൽ വിവരങ്ങൾ അയയ്ക്കും: (fredmantin@gmail.com)

Anonymous said...

ഹലോ,

ഞാൻ കോളിൻസ് മാർക്കിന്റേതാണ്, ന്യായമായ, ആദരണീയനായ ഒരു പണക്കാരനാണ്. ഞങ്ങൾ സാമ്പത്തിക സഹായത്തോടെയുള്ള ഒരു കമ്പനിയാണ്. ഞങ്ങൾ വ്യക്തികൾക്കായി പണം സമാഹരിക്കുന്നു
സാമ്പത്തിക സഹായം, അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കാനുള്ള പണം, ബിസിനസിൽ നിക്ഷേപിക്കാൻ. ഞാൻ ഒരു വായ്പ വാഗ്ദാനം മിനുസമാർന്ന ആയിരിക്കും. ഇപ്പോൾ ഞങ്ങളെ ഇമെയിൽ ചെയ്യുക

(collinsmark640@gmail.com)

ഗുണഭോക്താവിന്റെ പേര്: ........
രാജ്യം:
ആവശ്യമുള്ള തുക ............
വായ്പാ കാലാവധി: ...........
ഫോൺ നമ്പർ .............
ലിംഗം: ............
വീട്ടുവിലാസം: ......

ആദരവോടെ.
മിസ്റ്റർ കോളിൻസ് മാർക്ക്