Showing posts with label പോഷകാഹാരക്കുറവ്. Show all posts
Showing posts with label പോഷകാഹാരക്കുറവ്. Show all posts

Thursday, September 23, 2010

ഇരിക്കും കൊമ്പ് മുറിയ്‌ക്കുന്നവർ

നമ്മുടെ സാമ്പത്തിക വിദഗ്‌ദർ പാവങ്ങളെ ഊട്ടുന്നതിനേക്കാള്‍ അനുവദിക്കുക ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് നശിക്കുന്നതിനെയാണ്. വളരെക്കാലമായി തുടരുന്ന, വര്‍ദ്ധിച്ചുവരുന്ന പട്ടിണിയുടെ കാര്യത്തില്‍ കാണിക്കുന്ന ഈ ഉദാസീനത, സുഷുപ്‌തിയോളമെത്തുന്ന തരത്തിലുള്ള നിഷ്‌ക്രിയത്വം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

ഒരു രാജ്യത്തിന്റെ ഏറ്റവും വിലയേറിയ വിഭവശേഷി ആ രാജ്യത്തിലെ ജനങ്ങളാണ്. ദരിദ്രര്‍ ഒരിക്കലും ഒരു ബാധ്യതയല്ല, മറിച്ച് ആസ്‌തി ആണ്. കാരണം അവരാണ് നമ്മളുപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദകര്‍. ചില്ലിക്കാശിന്റെ പ്രതിഫലത്തിനു നമുക്കായി ആകാശം താങ്ങി നിര്‍ത്തുന്നവര്‍‍. ഒരു രാജ്യത്തിനു ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം തങ്ങളുടെ ജനതയ്‌ക്ക് ഭക്ഷിക്കാന്‍ ആവശ്യമായത് കിട്ടുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്, അവർ കഴിക്കുന്ന ഭഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരങ്ങളുടെ നിലവാരം ഇപ്പോഴുള്ളതിൽ നിന്നും വീണ്ടും താഴാതെ നോക്കുകയാണ്. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇപ്പോഴത്തെ (കേന്ദ്ര) സര്‍ക്കാരിന്റെ റെക്കോര്‍ഡ് ഒട്ടും തൃപ്‌തികരമല്ല. 2007ലെ പ്രതിശീർഷ ധാന്യ ഉപഭോഗമായ 174 കിലോ എന്നത് ഏറ്റവും അവികസിതമായ രാജ്യങ്ങളിലേതിനേക്കാള്‍ (182 കിലോ) കുറവാണെന്നു മാത്രമല്ല ആഫ്രിക്കയുടെ 196 കിലോ എന്ന നിലവാരത്തേക്കാള്‍ തീര്‍ത്തും പിറകിലുമാണ്. 2008 എത്തിയപ്പോഴാകട്ടെ ഇന്ത്യയിലെ ശരാശരി ഭക്ഷ്യധാന്യ ഉപഭോഗം വീണ്ടും താഴ്ന്ന് 156 കിലോയിലെത്തി. ഇതിനു കാരണം അമിതമായ കയറ്റുമതിയും (ബഫര്‍) സ്റ്റോക്കിലേക്ക് കൂടുതല്‍ ധാന്യങ്ങള്‍ ചേര്‍ത്ത നടപടിയുമാണ്. ഇപ്പോള്‍ അവസാനിച്ച വരള്‍ച്ചാ വര്‍ഷത്തില്‍( drought year) അത് വീണ്ടും താഴോട്ട് പോയിരിക്കാനാണ് സാദ്ധ്യത.

ഭക്ഷ്യധാന്യങ്ങളിൽ പത്തിൽ ഒമ്പതും സീരിയൽ വിഭാഗത്തിൽ പെടുന്നതാണ്. ഒരു ശരാശരി ഉപഭോക്താവിന്റെ എഴുപത്തഞ്ചു ശതമാനം ഊര്‍ജ്ജാവശ്യങ്ങളും പ്രോട്ടീൻ ആവശ്യങ്ങളും ലഭ്യമാവുന്നത് സീരിയലുകളിൽ നിന്നാണ്. ശരാശരി കലോറി ഉപഭോഗവും പ്രോട്ടീന്‍ ഉപഭോഗവും 1993നു ശേഷം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. പ്രതിശീർഷ ഭക്ഷ്യലഭ്യതയുടെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ള ശോഷണം അത്ര പുതിയ കാര്യമല്ല. ഒരു ദശകത്തോളമായി തുടരുന്നതാണിത്. എങ്കിലും ദാരിദ്ര്യരേഖക്ക് ‘മുകളില്‍’, ദാരിദ്ര്യരേഖക്ക് ‘താഴെ‘ എന്നിങ്ങനെ ജനതയെ ഏകപക്ഷീയമായി വിഭജിച്ചുകൊണ്ട് വിതരണസംവിധാനത്തില്‍ ഉണ്ടാക്കിയിട്ടുള്ള കൃത്രിമമായ തടസ്സങ്ങളെ ഇല്ലാതാക്കുവാന്‍ വിസമ്മതിക്കുക മൂലം നമ്മുടെ സാമ്പത്തികശാസ്‌ത്രജ്ഞരും നയനിര്‍മ്മാതാക്കളും വർദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പഴമൊഴിക്കഥയിലെ കാളിദാസനെപ്പോലെ അവര്‍ നിര്‍വികാരരായി തുടരുകയാണ്. പാവങ്ങളെ ഊട്ടുന്നതിനേക്കാള്‍ അവര്‍ അനുവദിക്കുക ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് നശിക്കുന്നതാണ്. വളരെക്കാലമായി തുടരുന്ന, വര്‍ദ്ധിച്ചുവരുന്ന, പട്ടിണിയുടെ കാര്യത്തില്‍ കാണിക്കുന്ന ഈ ഉദാസീനത, സുഷുപ്‌തിയോളമെത്തുന്ന തരത്തിലുള്ള നിഷ്‌ക്രിയത്വം എന്തിനെയാണ് സൂചിപ്പിക്കുന്നത് ? രാജ്യത്ത് പട്ടിണി വര്‍ദ്ധിക്കുന്നുവെന്ന കാര്യം അംഗീകരിക്കുന്നതില്‍ അവര്‍ സൈദ്ധാന്തികമായി പരാജയപ്പെടുന്നത്, ഒരു വികസ്വര സമ്പദ്‌വ്യവസ്ഥയിലെ ഭക്ഷ്യ ആവശ്യകതയെക്കുറിച്ച് ഇവര്‍ വെച്ച് പുലര്‍ത്തുന്ന തെറ്റായ ധാരണകള്‍ മൂലമാണ് എന്നതാണ് ഇതിന്റെ ഉത്തരം

ലോകത്തെ ചലിപ്പിക്കുന്നത് ആശയങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് കെയ്ന്‍സ് ( John Maynard Keynes) അഭിപ്രായപ്പെട്ടിട്ടുണ്ട്. തെറ്റാ‍യ ഒരു ആശയം ഒരു നയനിര്‍മ്മാതാവിന്റെ മനസ്സില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന് രക്ഷപ്പെടുക വളരെ വിഷമകരമാണ്. മിതവ്യയത്തെ സംബന്ധിച്ച വിരോധാഭാസ(paradox of thrift)ത്തെക്കുറിച്ചുള്ള കെയ്ന്‍സിന്റെ വാദഗതി - രാജ്യത്തെ എല്ലാ വ്യക്തികളും കൂടുതല്‍ മിച്ചം പിടിക്കുകയാണെങ്കില്‍‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പാദ്യം കുറവായിരിക്കും - General Theory ക്ക് 75 കൊല്ലത്തിനുശേഷവും മനസ്സിലാക്കപ്പെട്ടിട്ടില്ല. ധനകാര്യമന്ത്രിമാരാകട്ടെ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയെ നേരിടേണ്ടി വരുന്ന അവസ്ഥയിലും, വീട്ടമ്മമാരെപ്പോലെ പൊതു ചെലവുകളിൽ കുറവ് വരുത്തി ബജറ്റുകൾ ബാലന്‍സ് ചെയ്യുകയാണ്. നമുക്ക് ചുറ്റും നാശം വിതയ്‌ക്കുന്ന വിവേകശൂന്യമായ പല നയങ്ങളും ഉടലെടുക്കുന്നത് , തെറ്റായതെങ്കിലും നിര്‍ബന്ധബുദ്ധിയോടെ പിന്തുടരുന്ന ഇത്തരം ആശയങ്ങളില്‍ നിന്നാണ് .

ഒരു രാജ്യം വികസിക്കും തോറും, ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കും തോറും അവര്‍ തങ്ങളുടെ ഉപഭോഗം വൈവിധ്യവല്‍ക്കരിക്കുകയും ‘താഴ്ന്ന‘(വിലകുറഞ്ഞ) ധാന്യങ്ങളില്‍ നിന്ന് ‘മെച്ചപ്പെട്ട’ ഭക്ഷ്യവിഭവങ്ങളായ പാല്‍, മുട്ട, മാംസം എന്നിവയിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍, ധാന്യ ഉപഭോഗത്തില്‍ കുറവു വരുന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല എന്നതാണ് ഇപ്പോൾ ഏറ്റവും വിനാശകരമായ ഫലങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന മണ്ടന്‍ ആശയം. പല സാമ്പത്തിക വിദഗ്ദരും ‘ധാന്യ ആവശ്യകതയെ സംബന്ധിച്ച നെഗറ്റീവ് വരുമാന ഇലാസ്‌തികകത’ (‘negative income elasticity of cereal demand) എന്ന് അവര്‍ വിളിക്കുന്ന ഈ ആശയത്തില്‍ വിശ്വസിക്കുന്നു. ഇത് മറ്റു പലരേയും സ്വാധീനിക്കുകയും ചെയ്യുന്നു. ധാന്യ ഉപഭോഗത്തില്‍ വരുന്ന കുറവിനെ അവര്‍ പോസ്റ്റിറ്റീവ് ആയാണ് കാണുന്നത്. പക്ഷേ, അവരുടെ ഈ ആശയം അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്നതും വസ്‌തുതാപരമായി തെറ്റും ആണ്. നേരിട്ട് ഉപയോഗിക്കുന്ന ഭക്ഷ്യധാന്യത്തെ ( ഉദാ: ചോറ്, ചപ്പാത്തി) മാത്രം കണക്കിലെടുക്കുകയും വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് പാല്‍, മുട്ട, മാംസം തുടങ്ങിയവ ഉല്പാദിപ്പിക്കുന്നതിനു കാലിത്തീറ്റയുടെ രൂപത്തിൽ ആവശ്യമായി വരുന്ന ധാന്യ ആവശ്യകതയെ കണക്കിലെടുക്കാതിരിക്കുകയും ചെയ്യുക എന്ന അബദ്ധധാരണയെയാണ് ഇത് വെളിപ്പെടുത്തുന്നത്.

ഒരു രാജ്യത്തിന്റെ ശരാശരി വരുമാനം വര്‍ദ്ധിക്കുകയും ആഹാരക്രമം മെച്ചപ്പെട്ട ഭക്ഷ്യവിഭവങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭക്ഷ്യധാന്യ ഡിമാന്‍ഡ് കുറയുകയല്ല കുത്തനെ ഉയരുകയാണ് ചെയ്യുന്നത് എന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഓര്‍ഗനൈസേഷന്റെ അന്‍പത് വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി പ്രോട്ടീന്‍ ഉപഭോഗവും കലോറി ഉപഭോഗവും ഇതോടൊപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വളരെക്കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റയായും മറ്റും പരോക്ഷമായി ഉപയോഗിക്കപ്പെടുന്നു എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒരു രാജ്യത്തിന്റെ ശരാശരി വരുമാനം ഉയര്‍ന്നതാണെങ്കില്‍ ധാന്യ ഉപഭോഗവും ഉയര്‍ന്നതായിരിക്കും. മാത്രമല്ല, പരോഷമായി ഉപഭോഗം ചെയ്യപ്പെടുന്ന ധാന്യത്തിന്റെ അളവും കൂടുതലായിരിക്കും. പട്ടിക ഇത് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ധനികരാജ്യമായ അമേരിക്കയുടെ 2007ലെ ആളോഹരി ധാന്യ ഉപഭോഗം 900 കിലോ ആയിരുന്നു. ഇതില്‍ എട്ടില്‍ ഒന്ന് ഭാഗം മാത്രമാണ് നേരിട്ട് ഭക്ഷിക്കപ്പെട്ടത്. അഞ്ചില്‍ മൂന്ന് ഭാഗം കന്നുകാലികള്‍ക്കുള്ള ഉല്പന്നങ്ങളായി മാറിയപ്പോള്‍ ബാക്കി ഭാഗം സംസ്‌കരിക്കപ്പെട്ട ഭക്ഷ്യവിഭവമായി(processed food) മാറി. അമേരിക്കയുടെ (ആളോഹരി) ധാന്യ ഉപഭോഗം ഇന്ത്യയുടെ ആളോഹരി ധാന്യ ഉപഭോഗമായ 174 കിലോ എന്നതിന്റെ അഞ്ചിരട്ടിയായിരുന്നു. അമേരിക്കയുടെ ‘ക്രമാനുസരണമാക്കിയ കലോറി ഉപഭോഗം‘ (normalised calorie intake - അതായത് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായത് 1000 കലോറി എന്ന് കണക്കാക്കി തട്ടിക്കിഴിച്ചത്) ഭാരതീയന്റെ ശരാശരി കലോറി ഉപഭോഗത്തിന്റെ രണ്ടര ഇരട്ടിയും ആയിരുന്നു.

ചൈനയുടെ വരുമാനവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ വാങ്ങല്‍ കഴിവ് അമേരിക്കന്‍ ഡോളറില്‍ തിട്ടപ്പെടുത്തി (purchasing power parity adjusted U.S. dollars) താരതമ്യം ചെയ്‌താണ് നാം സംസാരിക്കുന്നത്. 115 ദശലക്ഷം ധാന്യമാണ് ചൈന വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് വെറും 10 ദശലക്ഷം ടണ്‍ മാത്രമാണ്. ചൈനയിലെ ജനങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന അത്രയും ധാന്യം തന്നെ നേരിട്ട് ഉപയോഗിക്കുന്നു. എന്നാല്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട ആഹാരക്രമം പിന്തുടരുന്നതിനാല്‍ അവര്‍ ആളോഹരി 300 ടണ്‍ ഭക്ഷ്യധാന്യം ഉപയോഗിക്കുന്നു. ഇന്ത്യക്കാരുടെ ആളോഹരി ഉപഭോഗത്തേക്കാള്‍ 115 കിലോ അധികമാണ് ഇത്. അവരുടെ ശരാശരി പ്രോട്ടീന്‍ ഉപഭോഗവും കലോറി ഉപഭോഗവും നമ്മുടേതിനേക്കാള്‍ അധികവുമാണ്.

ശരാശരി വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും ഇന്ത്യയുടെ ശരാശരി ഉപഭോഗം എന്തുകൊണ്ടാണ് ഇത്രയും താഴ്ന്നത് ? ഇന്ത്യയിലും ചൈനയിലും വര്‍ദ്ധിച്ച വളര്‍ച്ചാ നിരക്ക് ദൃശ്യമായതുകൊണ്ട്, ഈ രാജ്യങ്ങളിലെ അനുദിനം ഉയരുന്ന ഭക്ഷ്യധാന്യ ആവശ്യകത 2008ലെ ആഗോള ഭക്ഷ്യവിലവര്‍ദ്ധനയ്‌ക്ക് കാരണമായി എന്ന് മൌലികമായി തീര്‍ത്തും വ്യത്യസ്‌തരായ പോള്‍ ക്രുഗ്‌മാനും ജോര്‍ജ് ബുഷും തെറ്റായി വിശദീകരിച്ചിരുന്നു. ഇന്ത്യയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആവശ്യകത ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചത് ശരിയായിരുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങിനെ സംഭവിച്ചു എന്ന് അവര്‍ കരുതിയത് തെറ്റായിരുന്നു. ഇന്ത്യയെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഏറ്റവും അവികസിതമായ രാജ്യങ്ങള്‍ക്കും താഴേയ്‌ക്ക് തള്ളിവിട്ട, കഴിഞ്ഞ ദശകത്തില്‍ സംഭവിച്ച ഈ കുറവ് , ശരാശരി വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും സ്വാഭാവികമായ ഒന്നല്ല. അസമവും അസന്തുലിതവുമായ വളര്‍ച്ചാ രീതി മൂലമാണ് ഇങ്ങനെ സംഭവിച്ചത്.

ബ്രെട്ടന്‍ വുഡ് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചതും, 1991 മുതല്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ വിശ്വസ്‌തതയോടെ പിന്തുടര്‍ന്നതുമായ ‘വരുമാനം ചുരുക്കുന്ന സർക്കാർ നയങ്ങള്‍‘ (income deflating fiscal policies) മൂലം സമ്പദ്‌ വിതരണത്തില്‍ ഉണ്ടായ ദോഷകരങ്ങളായ മാറ്റങ്ങളെ ക്രുഗ്‌മാനും കൂട്ടരും കണക്കിലെടുത്തില്ല. ഇത്തരം നയങ്ങള്‍, കൃഷിയെ വിശേഷിച്ചും, ഒരു മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. അതില്‍നിന്ന് ഇനിയും കര കയറിയിട്ടുമില്ല. തൊഴിലില്ലായ്‌മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന, വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രം പ്രാപ്യമായിരിക്കുന്ന, ഭൂരിപക്ഷം ജനതയും വരുമാനച്ചുരുക്കത്താൽ പീഡിതരായിരിക്കുന്ന അവസ്ഥയില്‍, ധനിക വിഭാഗത്തിന്റെ ആഹാരക്രമങ്ങളിലുണ്ടായ വൈവിധ്യവല്‍ക്കരണത്തിന്റെ പ്രഭാവം, ഭൂരിപക്ഷത്തിന്റെ ധാന്യ ഉപഭോഗത്തില്‍ ഉണ്ടായ കുറവില്‍ ഇല്ലാതാവുകയായിരുന്നു.

ദേശീയ സാമ്പിൾ സർവെ കണക്കുകൾ പ്രകാരം സാമ്പത്തിക പരിഷ്‌കാര കാലയളവിൽ രണ്ടു സംസ്‌ഥാനങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ഭക്ഷ്യ ധാന്യ ഉപഭോഗത്തിനോടൊപ്പം മൃഗോൽ‌പ്പന്നങ്ങളുടെ ശരാശരി ഉപഭോഗത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ശരാശരി ഊർജ ഉപഭോഗത്തിലും പ്രോട്ടീൻ ഉപഭോഗത്തിലും കുറവ് വന്നതിൽ യാതൊരു അത്‌ഭുതവുമില്ല. ധനികരല്ലാത്തവരാരും തങ്ങളുടെ ഭക്ഷണം വൈവിധ്യവൽക്കരിക്കുന്നില്ല; വിശക്കുന്നവർ പോലും തങ്ങളുടെ ഭക്ഷ്യ ഉപഭോഗം വെട്ടിക്കുറയ്‌ക്കാൻ നിർബന്ധിക്കപ്പെടുകയും തൽഫലമായി കടുത്ത പോഷക ദൌർലഭ്യം നേരിടുകയുമാണ്.

2008 ആയപ്പോഴേക്കും, നല്ല വിളവെടുപ്പുണ്ടായിട്ടും, സ്ഥിതി കൂടുതൽ മോശമാവുകയാണുണ്ടായത്. 31. 5 ദശലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കയറ്റുമതി ചെയ്യപ്പെട്ടതും ഭക്ഷ്യധാന്യ ശേഖരത്തിലേക്ക് ചേർക്കപ്പെട്ടതും. ഇതൊരു സർവകാല റിക്കാർഡായിരുന്നു. എന്നാൽ, ഇതിന്റെ ഫലമായി പ്രതിശീർഷ ഭക്ഷ്യ ധാന്യ ലഭ്യത 156 കിലോഗ്രാമായി കുറയുകയുണ്ടായി. ആഗോള സാമ്പത്തിക മാന്ദ്യം മൂലം തൊഴിലില്ലായ്‌മ വർദ്ധിച്ചു. ഭക്ഷ്യോല്‍പ്പന്നവിലയിലുണ്ടായ കുതിച്ചുകയറ്റം യഥാർത്ഥ വരുമാനത്തിൽ (real income) കുറവു വരുത്തുകയും ചെയ്തു. സാധാരണക്കാരന്റെ വാങ്ങൽ ശേഷിയിൽ വീണ്ടും ഇടിവുണ്ടാക്കുന്നതിനാണ് ഇത് ഇടയാക്കിയത്.

എന്താണ് നാം ചെയ്യേണ്ടത്? ഇന്നു നാം കാണുന്ന പോലെയുള്ള, അറച്ചറച്ചും അർദ്ധമനസ്സോടെയും ഉള്ള നടപടികൾ അല്ല, ധീരമായ നടപടികളാണാവശ്യം. ഗ്രാമീണ ദരിദ്രരുടെ ക്രയശേഷി വർദ്ധിപ്പിക്കുന്നതിനായി മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) കൂടുതൽ ഗൌരവപൂർവം നടപ്പിലാക്കേണ്ടിയിരിക്കുന്നു. എന്നു മാത്രമല്ല, ഈ പദ്ധതി ദാരിദ്ര്യം കുതിച്ചുയരുന്ന നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കേണ്ടിയുമിരിക്കുന്നു. ഉദാഹരണത്തിന് ഡൽഹി സംസ്ഥാനത്തിന്റെ കണക്കു പരിശോധിക്കുകയാണെങ്കിൽ, പ്രതിദിനം 2100 കലോറിയുടെ ഭക്ഷ്യസാധനങ്ങൾ ലഭ്യമല്ലാത്ത ആളുകളുടെ ശതമാനം 1993- 94 ൽ 35 ആയിരുന്നുവെങ്കിൽ 2004- 05 അത് 57 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇന്നിപ്പോൾ സ്ഥിതി ഇതിലും മോശമാണെന്ന് കാണാം. സൂക്ഷിക്കുവാൻ സ്ഥലമില്ലാതെ തുറന്ന പ്രദേശങ്ങളിൽ കിടന്ന് ചീഞ്ഞളിയുന്ന ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ചു വയ്‌ക്കാനുള്ള സൌകര്യങ്ങൾ നിർമ്മിക്കുന്നതിന് ഒരു അടിയന്തിര പരിപാടി നടപ്പിലാക്കുന്നതിനും മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) യെ ഉപയോഗിക്കാനാവും.

തികച്ചും ഏകപക്ഷീയവും തെറ്റുകൾ നിറഞ്ഞതുമായ ഔദ്യോഗിക കണക്കുകളെ മാത്രം ആധാരമാക്കി ദാരിദ്ര്യത്തെ നിർവചിക്കാനും ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത് ചില വിഭാഗങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങൾ അവസാനിപ്പിച്ച് പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യ സാധനളുടെ വിതരണം സാർവത്രികമാക്കേണ്ടതാണ്. ചില ജില്ലകളുടെ കാര്യത്തിൽ മാത്രം പൊതു വിതരണ സമ്പ്രദായത്തിലെ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ഈയിടെ തീരുമാനിച്ചുവെങ്കിലും അത് കാര്യമായ ഗുണം ചെയ്യില്ല. ഭക്ഷ്യ സബ്‌സിഡി പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടണ് സർക്കാർ ഇതൊക്കെ ചെയ്യുന്നതെങ്കിലും ആ ലക്ഷ്യം നേടാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വിചിത്രമായ വസ്‌തുത. ഭക്ഷ്യ സാധനങ്ങൾ സാധാരണക്കാർക് അപ്രാപ്യമാക്കുന്നതു വഴി ഭക്ഷ്യസബ്‌സിഡി കുറച്ചുകൊണ്ടുവരാമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടലെങ്കിലും വിറ്റഴിക്കാത്ത ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനായി ചെലവഴിക്കുന്ന തുകയിലൂടെ മറുവശത്ത് ആർക്കും പ്രയോജനമില്ലാത്ത സബ്‌സിഡി കുതിച്ചുയരുക തന്നെയാണ്.

ഈ രാജ്യത്തിന് അതിന്റെ മുഴുവൻ ജനതയെയും മാന്യമായിത്തനെ തീറ്റിപ്പോറ്റുവാനുള്ള കഴിവുണ്ട്. ഇതിന് തടസ്സമായി നിൽക്കുന്നത് വിഭങ്ങളുടെ അഭാവമല്ല, മറിച്ച് നയരൂപീകരണം നടത്തുന്നവരുടെ അറിവില്ലായ്‌മയും അവരെ നയിക്കുന്ന തെറ്റായ ആശയങ്ങളുമാണ്. രാജ്യത്തിന്റെ നയങ്ങൾ നിശ്‌ചയിക്കുന്ന ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്‌ദർ ഇനിയെങ്കിലും തങ്ങളുടെ തെറ്റായ സൈദ്ധാന്തിക പിടിവാശികൾ ഉപേക്ഷിക്കുവാനും പ്രശ്‌നത്തെ യാഥാർത്ഥ്യ ബോധത്തോടും യുക്തിപൂർവവും സമീപിക്കാൻ തയ്യാറാവുമോ? അതോ അവർ കൂടുതൽ കൂടുതൽ ദുരിതങ്ങൾ ഇനിയും ജനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിക്കുമോ? ഏറ്റവും അവികസിതമായ രാജ്യങ്ങൾക്കും ആഫ്രിക്കയ്‌ക്കും പിന്നിലേയ്‌ക്ക് തള്ളപ്പെടുന്നതിന്റെ നാണക്കേട് നാം സഹിക്കേണ്ടിവരുമോ?


*****

ഉത്‌സ പട്‌നായിക്

(Utsa Patnaik retired recently as Professor of Economics in Jawaharlal Nehru University. Her area of specialisation is problems of historical transition to industrialisation in agriculture-predominant societies. Her most recent publications are The Republic of Hunger and Other Essays, and (edited) The Agrarian Question in Marx and his Successors.)

Thursday, September 16, 2010

പൊതുജനാരോഗ്യവും ഗ്രാമീണ ഇന്ത്യയും

'ലോകത്തെ അമ്മമാരുടെ അവസ്ഥ' എന്ന പേരില്‍ 2010 മെയ് മാസം പ്രസിദ്ധീകൃതമായ ഗ്ളോബല്‍ റിപ്പോര്‍ട്ട് വിവിധ രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യനിലയെക്കുറിച്ച്, പ്രത്യേകിച്ച് അമ്മമാരുടെ ആരോഗ്യത്തെക്കുറിച്ച് ഒരു സാമാന്യചിത്രം നമുക്കുനല്‍കുന്നുണ്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള എഴുപത്തേഴ് രാജ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏതാണ്ട് തീരെത്താഴെ, എഴുപത്തിമൂന്നായിട്ടാണ് കാണുന്നത്. ഏറ്റവും നല്ല ആരോഗ്യസംവിധാനങ്ങളുള്ള രാജ്യമായി ക്യൂബ മുന്നില്‍ നില്‍ക്കുന്നു. നമ്മുടെ അയല്‍രാജ്യങ്ങളായ ചൈന 18-ാം സ്ഥാനത്തും ശ്രീലങ്ക 40-ാം സ്ഥാനത്തും നമ്മേക്കാളൊക്കെ മുന്നിലും. നേരത്തേയുള്ള സൂചികയില്‍ വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം തീരെ മോശപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു; ലോകത്തേറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള ജനങ്ങള്‍ വസിക്കുന്ന നാടെന്ന നിലയില്‍. രാജ്യത്ത് സമഗ്രമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന അവകാശവാദത്തെ ഈ സ്ഥിതി വിവരക്കണക്കുകള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് രാജ്യത്തെ ആരോഗ്യച്ചെലവുകള്‍ 1990ല്‍ പുത്തന്‍ സാമ്പത്തികനയം തുടങ്ങുന്ന കാലത്തേക്കാള്‍ കുറവായിട്ടാണ് കാണുന്നത്. അതായത് ജിഡിപിയുടെ ഒരു ശതമാനത്തേക്കാളും താഴെ!

ഔഷധങ്ങളും ഡോക്ടര്‍മാരും രോഗങ്ങളും മാത്രമല്ല ആരോഗ്യമെന്നതില്‍ വരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കല്‍, ശുചിത്വസംവിധാനങ്ങളൊരുക്കല്‍, മാലിന്യമുക്തമായ അന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയവയ്ക്കും തുല്യ പ്രാധാന്യമുണ്ട്. പോഷകക്കുറവും വിശപ്പും വ്യാപകമായി അലട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ എങ്ങനെയാണ് ആരോഗ്യമുള്ള ഒരു ജനതയുണ്ടാകുന്നത്? സര്‍ക്കാരിന്റെ ഗോഡൌണുകളില്‍ 40 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുത്തുനശിക്കുന്ന ഭാരതത്തില്‍ ലോകത്തേറ്റവും കൂടുതല്‍ വിശന്നുവലയുന്നവരും പോഷകാഹാരം കിട്ടാത്തവരും ഉണ്ടെന്നുള്ളത് ലജ്ജാകരമായ വസ്തുതയത്രേ. വ്യാപകമായ ഒരു പൊതുവിതരണ സമ്പ്രദായത്തിലൂടെ സബ്സിഡി കൊടുത്തുകൊണ്ട് കിലോഗ്രാമിന് രണ്ടു രൂപാ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ഒരേര്‍പ്പാടുണ്ടാക്കാന്‍ കേന്ദ്രം ഇനിയും മടിച്ചുനില്‍ക്കുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരില്‍ തൊണ്ണൂറുശതമാനവും സ്ഥിരവരുമാനമില്ലാത്ത അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ഈ ഒറ്റക്കാരണത്താല്‍ത്തന്നെ ഗവണ്‍മെന്റ് ജീവസന്ധാരണത്തിനത്യന്താപേക്ഷിതമായ അളവിലെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഒരാള്‍ക്ക് നല്ല രീതിയില്‍ ഭക്ഷണം ലഭിച്ചാല്‍ അയാള്‍ സാധാരണഗതിയില്‍ രോഗബാധയ്ക്കടിപ്പെട്ട് കിടക്കേണ്ടുന്ന അവസ്ഥ ഉണ്ടാകില്ലല്ലോ. അതുപോലെതന്നെ ശുദ്ധമായ കുടിവെള്ളമില്ലായ്മയും ശുചിത്വസൌകര്യങ്ങളുടെ അഭാവവും പലതരം അസുഖങ്ങള്‍ക്കും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പഞ്ചായത്തുകള്‍ക്ക് വിഭവങ്ങള്‍ കുറവാണെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കു മുന്‍ഗണനനല്‍കി പണംചെലവാക്കിയാല്‍ ആരോഗ്യരംഗത്ത് നിര്‍ണായകമായ പുരോഗതി കൈവരുത്തുവാന്‍ സാധിക്കും. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വനിതാ പ്രതിനിധികള്‍ക്ക് വനിതകളെയും കുട്ടികളെയും സാരമായി ബാധിക്കുന്ന ഇത്തരം വികസനപരമായ കാര്യങ്ങളില്‍ വളരെയേറെ ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന പല പഞ്ചായത്തുകള്‍ക്കും ശുദ്ധ ജലമെത്തിക്കുന്നതിനും ശുചിത്വസംവിധാനങ്ങള്‍മെച്ചപ്പെടുത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അവാര്‍ഡുകള്‍ നേടാനായിട്ടുണ്ട്. ഞാന്‍ അടുത്തകാലത്ത് വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി സങ്കേതങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയെല്ലാം ശുദ്ധജലത്തിന്റെ അപര്യാപ്തതമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളം കൊണ്ടുവരുന്നതിനായി സ്ത്രീകള്‍ക്ക് വളരെ ദൂരം നടന്നുപോകേണ്ട അവസ്ഥയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുപ്പിക്കുന്നതിന് പഞ്ചായത്തിനെ പ്രേരിപ്പിക്കാന്‍ സ്ത്രീകള്‍ക്കുകഴിയുന്നില്ല എന്നതാണ് ദു:ഖകരമായ വസ്തുത. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ കടുത്ത വിവേചനം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തുമുള്ള ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങള്‍ ഇടപെട്ട് ഇത്തരം സാമൂഹികവിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

ഇന്ന് കുടുംബങ്ങള്‍ കടത്തിലേക്കുനീങ്ങുന്നതിന് ഏറ്റവും പ്രധാനമായ കാരണം കുടുംബാംഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍തന്നെയാണ്. ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നതുകൊണ്ടാണ് പലകുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കുതാഴെയാകുന്നതെന്ന് ചില ഔദ്യോഗികരേഖകള്‍തന്നെ ചൂണ്ടിക്കാണിക്കുന്നു. ലോകരാജ്യങ്ങളില്‍ കൂടുതല്‍ സ്വകാര്യ മേഖലയ്ക്കടിപ്പെടുകയും കൂടുതല്‍ പണച്ചെലവുവേണ്ടിവരികയും ചെയ്യുന്ന ആരോഗ്യ മേഖല നിലവിലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. പുത്തന്‍ സാമ്പത്തികനയത്തിന്റെതായ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ അനിയന്ത്രിതമായ നിലയില്‍ സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാര്‍ നടത്തുന്ന ക്ളിനിക്കുകളും വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ സ്വകാര്യമേഖലയ്ക്ക് യാതൊരു നിയന്ത്രണവുമില്ലതാനും. അതേ സമയം ജിഡിപിയുടെ 2-3 ശതമാനം ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെയ്ക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇന്നും ജിഡിപിയുടെ ഒരു ശതമാനത്തിനു താഴെമാത്രമാണ് ചെലവിടുന്നതെന്നുള്ളതാണ് വസ്തുത. അതായത് 1990ല്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ ചെലവിടുന്നതിനേക്കാള്‍ കുറച്ചുമാത്രം!

'ദേശീയ ആരോഗ്യമിഷന്‍' ഗ്രാമീണ ആരോഗ്യപ്രശ്നങ്ങളില്‍ ചിലവയെങ്കിലും പരിഹരിക്കുന്നതിനുതകുന്ന ഒരു സംവിധാനമാണെങ്കിലും കേന്ദ്രഗവണ്‍മെന്റിനുകൂടുതല്‍ താല്‍പര്യം ആരോഗ്യരംഗത്ത് പൊതുമേഖലാ- സ്വകാര്യമേഖലാ സഹകരണം എന്ന പേരില്‍ സ്വകാര്യമേഖലയെ വളര്‍ത്തിക്കൊണ്ടുവരുന്നതിലാണെന്നുകാണാം. സ്വകാര്യമേഖലയ്ക്ക് ഈ പേരില്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഉദാഹരണമായി പല നഗരങ്ങളിലും 'പഞ്ചനക്ഷത്ര ആശുപത്രികള്‍' സ്വകാര്യ മേഖലയില്‍ നിര്‍മിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ഭൂമികൊടുത്തിട്ടുള്ളത് ചൂണ്ടിക്കാണിക്കാനാവും. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ള കുറേപ്പേരെ സൌജന്യമായി ചികിത്സിച്ചുകൊള്ളാമെന്ന ചില വാഗ്ദാനങ്ങളൊക്കെ സ്വകാര്യസംരംഭകര്‍ പ്രാവര്‍ത്തികമാക്കാറില്ല എന്നതാണ് അനുഭവം.

ആവശ്യവും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടാതെവരുന്നതാണ് ദേശീയാരോഗ്യമിഷന്റെ പ്രധാന ദൌര്‍ബല്യം; പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍. ഇപ്പോഴത്തെ വ്യവസ്ഥപ്രകാരം അയ്യായിരം ജനങ്ങള്‍ക്ക് ഒരു കുടുംബക്ഷേമഉപകേന്ദ്രം എന്ന നിലയ്ക്ക് രാജ്യത്ത് രണ്ടുലക്ഷം സബ്സെന്ററുകളാണാവശ്യം. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ളതാകട്ടെ 1.45 ലക്ഷം മാത്രവും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളാകട്ടെ ആവശ്യത്തിനു ജീവനക്കാരില്ലാതെ വെറും കെട്ടിടസൌകര്യത്തിലൊതുങ്ങുന്നു. 23 ശതമാനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മാത്രമേ സ്ത്രീകളുടെ പ്രസവകാര്യത്തിന് മുഴുവന്‍ സമയസൌകര്യം ലഭ്യമായിട്ടുള്ളൂ. അമ്പതുശതമാനം പിഎച്ച്സികളിലും ലേബര്‍റൂം തന്നെയില്ല. സാമൂഹിക ആരോഗ്യസേവനത്തിന് ഇടംനല്‍കുന്നു എന്നതാണ് ദേശീയ ആരോഗ്യമിഷന്റെ പ്രവര്‍ത്തനത്തിലെ ഒരു പ്രധാന പ്രത്യേകതയായി കണക്കാക്കുന്നത്. പക്ഷേ പ്രയോഗത്തില്‍ അതിന്റെ ലക്ഷ്യത്തിനനുസൃതമായി പ്രവര്‍ത്തനം നടക്കുന്നില്ല എന്നതാണ് വാസ്തവം. ജോലി ഭാരം മുഴുവന്‍ 'ആശാ' (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്)മാരുടെ തലയില്‍കെട്ടിവെയ്ക്കുന്ന രീതിയാണുള്ളത്. ഗ്രാമവാസികളെയും ആരോഗ്യവകുപ്പിനേയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുന്നതിനാണ് 'ആശാ' മാരെക്കൊണ്ട് ഉദ്ദേശിക്കുന്നത്. വീടുകള്‍ കയറിയിറങ്ങി അവര്‍ക്കുചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. ഫലത്തില്‍ 'ആശാ' പ്രവര്‍ത്തക പലപ്പോഴും സൌജന്യമായിത്തന്നെ പലസേവനങ്ങളും ചെയ്യേണ്ടിവരുന്നു. ഇപ്രകാരം കേന്ദ്രഗവണ്‍മെന്റ് ഏഴുലക്ഷം 'ആശാ' പ്രവര്‍ത്തകരുടെ സൌജന്യ സേവനം ഉപയോഗപ്പെടുത്തി രാജ്യത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണുദ്ദേശിക്കുന്നത്. ഗ്രാമീണ മേഖലയില്‍ സ്ത്രീകള്‍ക്കു ലഭിക്കേണ്ട തൊഴിലവസരങ്ങളാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ നഷ്ടമാക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം കാണാതിരുന്നുകൂട. 'ജനനീ സുരക്ഷായോജന' തുടങ്ങിയവയ്ക്കു ലഭിക്കുന്ന തുച്ഛമായ ഇന്‍സെന്റീവിനു പുറമേ 'ആശാ' പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത പ്രതിഫലം കിട്ടുക എന്നത് ഒരു പ്രധാന ആവശ്യമാണ്. താരതമ്യേന, ഈ ശോച്യാവസ്ഥയില്‍പ്പോലും കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിട്ടാണ് നില്‍ക്കുന്നത്. മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, ജനനനിരക്ക്, മരണനിരക്ക് തുടങ്ങിയ ആരോഗ്യസൂചകങ്ങളില്‍ കേരളത്തിലെ സ്ഥിതിവിവരക്കണക്കുകള്‍ ലോകത്തെ മികച്ച വികസിത രാജ്യങ്ങളോടു കിടപിടിക്കത്തക്ക നിലയിലുള്ളതാണ്. തീര്‍ച്ചയായും കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളില്‍ നമുക്കഭിമാനിക്കാം. അതോടൊപ്പം ഈ രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

കേരള മോഡലില്‍ നിന്നുള്ള പ്രധാന പാഠങ്ങളില്‍ ഒന്ന് അധികാരവികേന്ദ്രീകരണവും പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രധാനസ്ഥാനവുമാണ്. ആരോഗ്യരംഗത്തെ വിവിധവശങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഭൌതികസാഹചര്യങ്ങളെ മാത്രമല്ല കുടിവെള്ളലഭ്യത, ശുചീകരണ സൌകര്യങ്ങള്‍ തുടങ്ങിയ ജീവിതസാഹചര്യങ്ങളെത്തന്നെ മെച്ചപ്പെടുത്തുന്ന കാര്യത്തിലും പഞ്ചായത്തുകള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. 'കുടുംബശ്രീ' പ്രസ്ഥാനവും മാതൃകാപരമായ മറ്റു അയല്‍പക്ക കൂട്ടായ്മകളും ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തുന്നതിനും അവ അനുയോജ്യമായ രീതിയില്‍ പരിഹരിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. വേണ്ട തരത്തിലുള്ള വിവരശേഖരണത്തിലൂടെ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഈ ഹൃദയസ്പൃക്കായ സമീപനം ഗ്രാമത്തിലെ ഏറ്റവും ദരിദ്രവിഭാഗങ്ങള്‍ക്ക് പ്രത്യേകപ്രയോജനം ചെയ്യുന്ന സാമൂഹ്യസുരക്ഷാസംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

മറ്റു പല സംസ്ഥാനങ്ങളിലും വിവിധ മാര്‍ഗങ്ങളിലൂടെ സ്വകാര്യമേഖലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സംവിധാനത്തിന് പ്രാമുഖ്യം നല്‍കി പരിപോഷിപ്പിക്കുന്നു എന്നത് കേരളം നല്‍കുന്ന മറ്റൊരു പാഠമാണ്.

ആരോഗ്യസംബന്ധവും പൌരബോധസംബന്ധവുമായ അറിവ് ജനങ്ങളിലേക്ക് പകര്‍ന്നുകൊണ്ട് കഴിയുന്നത്ര ജനങ്ങളെയും ജനവിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന ആരോഗ്യസംവിധാനങ്ങളാണ് ലോകത്ത് വിജയം നേടിയിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ കേരളത്തിന് മറ്റൊരു കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടാനാവും. ഇന്നു ജനങ്ങളുടെ ഒരു പ്രധാനപ്രശ്നം രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടാണ്. നിര്‍ഭാഗ്യവശാല്‍ വലിയ മരുന്നുകമ്പനികളും ഒരുപറ്റം രാഷ്ട്രീയ നേതാക്കന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും ചേര്‍ന്നുള്ള ഒരവിശുദ്ധകൂട്ടുകെട്ടാണ് സാധാരണക്കാരന് വാങ്ങാന്‍ കഴിയാത്ത വിലക്കൂടുതലുള്ള മരുന്നുകളുടെ പ്രചാരകരായിട്ടുള്ളത്. എന്നാല്‍ ഇതിനുപകരം ഉപയോഗിക്കാന്‍ കഴിയുന്ന വിലകുറഞ്ഞ മരുന്നുകളും നമ്മുടെ രാജ്യത്ത് ലഭ്യമാണ്. അങ്ങനെ വിലകൂടിയ മരുന്നിന്റെ അതേഗുണമുള്ള വിലകുറഞ്ഞ മരുന്നുകള്‍ (generic drugs) നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങണമെന്നത് ഒരു നയമായി കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. എല്ലാ മരുന്നുകളുടെയും വില കുറയ്ക്കണം എന്ന ആവശ്യം ഉന്നയിക്കുന്നതോടൊപ്പം സാധാരണ ജനങ്ങള്‍ക്കുവാങ്ങാന്‍ കഴിയുന്ന മേല്‍സൂചിപ്പിച്ചതരം മരുന്നുകളെ (generic drugs) പ്രോത്സാഹിപ്പിക്കുന്ന ഒരു മാതൃകകാട്ടാന്‍ കേരളത്തിനുകഴിയണം.

*
വൃന്ദാ കാരാട്ട് (പരിഭാഷ: മുഹമ്മ രവീന്ദ്രനാഥ്) കടപ്പാട്: ചിന്ത വാരിക 17-09-2010

Monday, September 6, 2010

Multidimensional Poverty in India

If government sources - and the World Bank - are to be believed, poverty in India has declined significantly in the past two decades. Even as newer assessments of income poverty emerge (as with the Report of the Tendulkar Committee on Poverty Estimates) that raise the proportion of people below the poverty line, it is still argued that this proportion may be higher than earlier thought, but has still come down a lot during the period of high economic growth.

Of course there are many criticisms of this approach to measuring income poverty, including the argument that it has moved very far away from the original focus on minimum calorie intake that earlier served as the basis for the definition of the poverty line. But there may be other serious criticisms that question the definition of poverty based on a very limited notion of money incomes and expenditure.

To some people, this may seem a bit of a strange criticism. Isn't the link between poverty and lack of income or assets so obvious as to preclude any debate? Obviously, the poor are those who do not have income or assets, so what's the point of querying that? The answer is that a single-minded focus on income poverty may actually detract from policies that are designed to reduce poverty, and may even miss out one of the aspects that make poor people most vulnerable.

It is increasingly being realised that poverty is much more than a lack of adequate income: it is most fundamentally the deprivation of a person's ability to live as a free and dignified human being, with the full potential to achieve her or his goals in life.

The UN World Summit for Social Development of 2006 described poverty as follows: "Poverty has various manifestations, including lack of income and productive resources sufficient to ensure sustainable livelihoods; hunger and malnutrition; ill-health; limited or lack of access to education and other basic services; increased morbidity and mortality from illness; homelessness and inadequate housing; unsafe environments; and social discrimination and exclusion. It is also characterized by a lack of participation in decision-making and in civil, social and cultural life."

This approach is not dissociated from income and economic growth, especially since livelihood and income from employment play such important roles in determining whether a person or household is poor. But it does highlight three important elements of poverty that can be lost in a purely income-based approach: restrictions in opportunities, vulnerability to shocks and social exclusion.

This is why recently there have been efforts to develop broader concepts of poverty that recognise its multidimensional nature and allow for interventions that address different dimensions of poverty. The "human poverty" approach developed by Amartya Sen and Sudhir Anand talked about poverty as the absence of some basic capabilities to function, and thus brought in health and education indicators along with material standards of living.

More recently, UNICEF introduced a multidimensional approach to child poverty, which identified seven dimensions in which children can be deprived: shelter, sanitation, safe drinking water, information, food, education and health. Threshold levels were defined for each dimension, and children who were seen to be deficient in two or more were poor while those deficient in four or more were extremely deprived.

This generated some startling information on the extent of child poverty, with much greater incidence of child poverty in most developing countries than emerges from a simple reliance on income poverty lines.

Building on such work, the Oxford Poverty & Human Development Initiative (OPHI) and UNDP have worked out a Multidimensional Poverty Index. This index is based on a range of deprivations at the household level, from education to health outcomes to assets and services. Education indicators include years of schooling and child enrolment; health indicators used are child mortality and nutrition; standard of living indicators include electricity and drinking water access, sanitation, flooring, cooking fuel and certain basic physical assets.

A person is defined as poor if she or he is deficient in at least 30 per cent of the weighted indicators. It is true that there are difficulties in getting adequate data to provide an accurate measure. To be a good measure of poverty or deprivation, the dataset must refer to the same set of households. It cannot be assumed that the different indicators overlap. However, consumer expenditure or income surveys on which income data are based do not provide data on the other indicators, which must be taken from several different sources.

Even with these limitations, the MPI provides quite different estimates of poverty. In India, the proportion of poor in MPI terms comes to 55 per cent, compared to around 30 per cent on the basis of the official poverty line and 42 per cent using the World Bank's $1.25 per day measure.

What may be even more significant from a policy point of view is the information the MPI provides on the most extensive deprivations. The most widespread deprivations are in cooking fuel (52 per cent), sanitation (49 per cent), nutrition (39 per cent) and quality of flooring (40 per cent). In rural India, nutrition, child mortality and education indicators are the greatest contributors to the overall deprivation.

For a government that is genuinely concerned with improving the lot of its citizens, this can constitute extremely important information to focus its policy interventions. But then maybe the citizenry also has to become more vocal in demanding such attention from the government.

*****

Jayati Ghosh

This article was first published by MacroScan on 30 August 2010; it is reproduced here for non-profit educational purposes

Tuesday, August 24, 2010

ആര്‍ക്കും വേണ്ടാത്ത കര്‍ഷകന്‍

കര്‍ഷകദിനം ചിങ്ങം ഒന്നിന് കൊണ്ടാടി. ആണ്ടൊരിയ്‌ക്കലെ കൊണ്ടാട്ടം കഴിഞ്ഞാൽ‍, ബാക്കി കാലം കര്‍ഷകന്റെ ദുരിതവും ദീനവും കാണാന്‍ ആരുമില്ല. കൃഷിചെയ്യുന്നവന് മണ്ണില്ല. ഉല്‍പാദിപ്പിച്ചത് ന്യായമായി വില്‍ക്കാനോ, വില്‍ക്കാത്തത് സംഭരിച്ചുവെച്ച് പിന്നെ വില്‍ക്കാനോ സംവിധാനമില്ല. കഷ്‌ടപ്പെട്ട് ഉല്‍പാദിപ്പിച്ച ധാന്യം സംഭരിച്ച് സര്‍ക്കാര്‍ വെച്ചത് ചീഞ്ഞളിഞ്ഞുപോവുന്നു. കര്‍ഷകനും ഉപഭോക്താവിനും ഗുണമില്ല. എഫ് സി ഐ ഗോഡൗണില്‍ ലക്ഷക്കണക്കിനുടണ്‍ ധാന്യങ്ങള്‍ എലിതിന്നും ചീഞ്ഞളിഞ്ഞും പോകുന്നു എന്ന വാര്‍ത്ത വന്നിട്ട് ദിവസങ്ങളായെങ്കിലും കാര്യമായ ഒരു തുടര്‍പ്രതികരണവും ഇതുവരെ കണ്ടില്ല. അതുല്‍പാദിപ്പിച്ചവനല്ലേ അതിന്റെ സങ്കടമറിയൂ. പിന്നെ, വിശക്കുന്നവനും. ഇതുരണ്ടുമറിയാത്ത മേലാളന്‍മാര്‍ക്ക് ഇതെന്ത് വാര്‍ത്ത?

കര്‍ഷകനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത അവര്‍ ഉല്‍പാദിപ്പിച്ച ധാന്യം മനുഷ്യന് അന്നമാവാനനുവദിക്കാതെ ചീഞ്ഞളിയാന്‍ വിടുന്നതാണ്. അത്തരം വാര്‍ത്തകളാണ് ഈയിടെവന്നത്. എഫ് സി ഐ ഗോഡൗണുകളില്‍ കഴിഞ്ഞ വര്‍ഷം അയ്യായിരം കോടി രൂപയുടെ ധാന്യം എലിതിന്നും ചീഞ്ഞും നശിച്ചുവത്രെ. മറ്റൊരു ഘട്ടത്തില്‍ ചീഞ്ഞ ധാന്യം കടലില്‍ നിക്ഷേപിക്കാന്‍ കോടികള്‍ ചെലവാക്കിയത്രേ. ചില ഗോഡൗണുകളില്‍ എട്ടും പത്തും വര്‍ഷം പഴക്കമുള്ള ധാന്യശേഖരം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ക്കാണിതിന്റെ ഉത്തരവാദിത്വം? ഈ നഷ്‌ടം ആരില്‍ നിന്നെങ്കിലും ഈടാക്കാന്‍ ഒരു വ്യവസ്ഥയുമില്ലേ?

ശേഖരിച്ചുവെച്ചത് നശിക്കുന്നതിനു മുമ്പ് ഒന്നുകില്‍ പൊതുവിതരണ സമ്പ്രദായത്തിലേയ്‌ക്കു സംഭാവന ചെയ്യുക. അതല്ലെങ്കില്‍ വെറുതെയെങ്കിലും വിതരണം ചെയ്‌തുകൂടേ? ജനത്തിന് ഭക്ഷണം നല്‍കാന്‍ സര്‍ക്കാരിനാവില്ലെങ്കിൽ‍, കൃഷിക്കാരന്‍ ഉല്‍പാദിപ്പിച്ച ധാന്യം, അവന് തിരിച്ചുനല്‍കാം. നിര്‍ബന്ധമായി, നിശ്ചിത വിലയ്‌ക്ക് കര്‍ഷകന്റെ അധ്വാനഫലം സര്‍ക്കാര്‍ ഏറ്റെടുത്തതാണിത്. അത് സംഭരിച്ച് സംരക്ഷിച്ച് വിതരണം ചെയ്യാന്‍പോലും കൊള്ളരുതാത്തവരാണ് കേന്ദ്രത്തില്‍ കൃഷിവകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. ഈ ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് ഈയിടെ സുപ്രിംകോടതി വിധിയുണ്ടായിരുന്നു.

അഞ്ഞൂറ് കോടി രൂപയുടെ ഗോതമ്പും പയറും രാജസ്ഥാനിലെ റാണാപ്രതാപ് റയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടന്നു നശിച്ചു. സംഭരിച്ച ധാന്യത്തിന്റെ പകുതിപോലും സംഭരിക്കാന്‍ കൊള്ളാവുന്ന ഗോഡൗണ്‍ എഫ് സി ഐയ്‌ക്ക് ഇല്ലത്രേ! എന്നിട്ട് പറയുകയാണ് എല്ലാവര്‍ക്കും നല്‍കാനുള്ള ധാന്യശേഖരം ഇല്ല എന്ന്. സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ആവശ്യമായ ഗോഡൗണുകള്‍ ഉണ്ടാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞത് ശ്രദ്ധേയമാണ്. ലെവിയായി കര്‍ഷകനില്‍ നിന്നെടുത്ത ഈ അമൂല്യധാന്യം അവന്റെ വിയര്‍പ്പാണ്. ആരുടെയൊക്കെയോ വിശപ്പിനുള്ള ഉത്തരമാണ്. പോഷകാഹാരമില്ലാതെ ദിനംപ്രതി മരിക്കുന്ന എത്രയോ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. നല്ല ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള മാതാക്കള്‍ക്കും നല്‍കേണ്ട അന്നമാണ്. ഈ സമ്പത്താണ്, പുറം പ്രദേശങ്ങളില്‍ കൂമ്പാരംകൂട്ടി നശിപ്പിക്കുന്നത്.

കര്‍ഷകനോട് ഇതിലധികം എന്തു ക്രൂരതയാണ് ചെയ്യാനുള്ളത് ? ഓരോ ധാന്യച്ചെടിയെയും ഓമനിച്ച് വളര്‍ത്തി, കതിരണിയിക്കുന്നവനാണ് കര്‍ഷകൻ. എന്നിട്ടും ന്യായമായ വിലകിട്ടുന്നില്ല. അവിചാരിത കാരണങ്ങളാല്‍ വിള നഷ്‌ടമുണ്ടാവും. നാട്ടുകാരെ മുഴുവന്‍ തീറ്റിപ്പോറ്റുന്ന അവന്റെ നഷ്‌ട-ദുരിതങ്ങള്‍ ആര്‍ക്കും നല്ലൊരു വാര്‍ത്തപോലുമാവുന്നില്ല. വിളനഷ്‌ടവും ധാന്യ കമ്മിയുമുണ്ടാകുമ്പോള്‍ കൂടിയവിലയ്‌ക്ക് ധാന്യം ഇറക്കുമതി ചെയ്‌ത് ലാഭമടിക്കും, ഉദ്യോഗസ്ഥരും ഇറക്കുമതി ഏജന്‍സികളും. അവരുടെ പരിഗണനകളില്‍ എല്ലാം സഹിച്ച് കൃഷിചെയ്യുന്ന ഈ പാവപ്പെട്ടവര്‍ വരുന്നതേയില്ല.

ഏതാണ്ട് 8.3 കോടി ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്‌ക്കു വിതരണാര്‍ഥം വേണ്ടത് 35 ലക്ഷം ടണ്‍ ധാന്യമാണ്. എന്നാല്‍ എഫ് സി ഐക്ക് 17 ദശലക്ഷം ടണ്‍ ധാന്യം സൂക്ഷിക്കാനുള്ള ഗോഡൗണുകളേ ഉള്ളൂ. ബാക്കി നശിക്കും. നശിക്കാന്‍ തുടങ്ങുന്നവയെ ആരും കാണാതെ കത്തിക്കും, കുഴിച്ചുമൂടും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കുറേ ദശലക്ഷം ടണ്‍ ധാന്യം കടലില്‍ തള്ളിയത്രേ. എന്നാലും വിശക്കുന്നവനു കൊടുക്കില്ല. വിശക്കുന്നവനെയും വിശപ്പിനെതിരെ വയലുകളില്‍ വിയര്‍പ്പൊഴുക്കുന്നവനെയും ആര്‍ക്കും വേണ്ട. ഇങ്ങനെയാണ് നാം കര്‍ഷകനെ സ്‌നേഹിക്കുന്നത് ! സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയാല്‍ അവര്‍ അത് ഏറ്റെടുത്ത് ജനങ്ങള്‍ക്കെത്തിക്കും. അതും ചെയ്യില്ല. എന്നിട്ട് ബാക്കി ധാന്യം നശിപ്പിക്കാന്‍വിടും. പൊതുവിതരണ നാളികളെ തകര്‍ക്കാന്‍ സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ഒന്നിക്കുന്നു. ന്യായവില ഷാപ്പുകളിലെത്താതെ വിപണിയിലേക്കു തിരിച്ചുവിടുകയാണ് ധാന്യം.

ധാന്യം നശിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് കര്‍ഷകനാണ്. അവന്റെ വിയര്‍പ്പാണ് നമ്മുടെ അന്നം. അതാണ് ചീഞ്ഞളിഞ്ഞ് പോവുന്നത്. കൃഷി നശിക്കുമ്പോള്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും കര്‍ഷകന് ആത്മഹത്യ ചെയ്യേണ്ടിവരുന്ന അവസ്ഥയാണിന്ന്. ഭൂമി ഉടമസ്ഥതപോലും അവന് സുരക്ഷ നല്‍കിയില്ല. ഉല്‍പന്ന വില, വിപണി സൗകര്യം, വരള്‍ച്ച-വെള്ളപ്പൊക്ക ദുരിത നിവാരണം, വളം, വിത്ത് തുടങ്ങിയ ഒരുപാടു കാര്യങ്ങളില്‍ വേണ്ട സംവിധാനമുണ്ടായാലേ കര്‍ഷകന്‍ രക്ഷപ്പെടൂ.

ആഗോളീകരണം കര്‍ഷകന്റെ നട്ടെല്ല് തകര്‍ത്തു. കൃഷി സ്വതന്ത്ര വ്യാപാരത്തിന്റെ ഭാഗമായതോടെ, വികസ്വര രാജ്യങ്ങളിലെ കര്‍ഷകന്റെ വഴിമുട്ടി. നിയന്ത്രണമില്ലാത്ത ഇറക്കുമതി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ത്തു. കര്‍ഷകന്‍ നിത്യദുരിതത്തിലായത് പുതിയ നയത്തിന്റെ കടന്നുകയറ്റത്തോടെയാണ്. കൃഷി ലാഭകരമല്ലെന്ന് വന്‍പ്രചാരണവുമുണ്ടായി. അതോടെ കൃഷി കൈവിടാനായി കര്‍ഷകന്റെ ശ്രദ്ധ. കര്‍ഷകന്‍ കൈവിട്ട വന്‍ഭൂയിടങ്ങളിലേയ്‌ക്ക് അഗ്രി കോര്‍പ്പറേറ്റുകള്‍ വന്നെത്തി. പിന്നെ കൃഷിയുടെ വ്യാകരണം മറ്റൊന്നായി. അതില്‍ കൃഷിക്കാരനില്ലായിരുന്നു. ക്രമേണ അത് യാഥാര്‍ഥ്യമാവും. സുനിശ്ചിത വരുമാനമുള്ള സേവന മേഖലകളിലേക്ക് എല്ലാവരും ചേക്കേറും.

അങ്ങനെ പുഞ്ചപ്പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ക്കു പകരം ഫ്‌ളാറ്റുകള്‍ വരും, പിന്നെ ഭൂമി ഫ്‌ളാറ്റാവും.

*****

പി എ വാസുദേവന്‍ , കടപ്പാട് : ജനയുഗം

Thursday, August 12, 2010

Oliver Twist seeks food security

The NREGS is restricted. The PDS is targeted. Only exploitation is universal.

The rotting of lakhs of tonnes of food grain in open yards, while shocking, is hardly new or surprising. Remember the rural poor marching on godowns in Andhra Pradesh in 2001 in similar circumstances? The Supreme Court was quite right in jolting the Union government. “In a country where admittedly people are starving, it is a crime to waste even a single grain,” said the annoyed Court. And suggested that the grain be released to those who deserve it.

Strong and welcome words. However, the Court could take matters much further if it sees why the Government of India would rather have that grain rot than let the hungry eat it. The failure to understand that leads us to pit poor against poor. To see people in the APL category as the enemies of those who are BPL. Hence the suggestion that we take away grain from one to give it to the other. APL was itself a fiction created by the government to “reduce” the number of poor it was obliged to help. So the GoI would act selectively on this part of the Court's advice with glee. This would exclude those in APL from even the pathetic little aid they get.

It will ignore the more important order of the Court to distribute the grain before it rots. It might pull up Food Corporation of India officers unable to look after the grain but who did not cause it to pile up in the first place. When you have twice the grain you are equipped to stock, you have a problem. The GoI could distribute that grain. Or release it at low prices through the public distribution system. It would hate either option. That would run against the grain of its ideology and economics. Letting the hungry eat it would, for the government, increase the “subsidy burden.” Why would the government do that after successfully slashing Rs. 450 crore from food subsidy in the current budget?

Two arguments mark the opposition to a universal system (whether in the PDS or other sectors like health). One, there is no money. Two, we do not have enough grain for a universal system.

The nation has spawned 49 dollar billionaires and about a 100,000 dollar millionaires in a decade. But it has no money to feed its hungry. So says a government that tosses Rs.500,000 crore of tax exemptions to the wealthy in the current budget under just three heads.

Not producing enough grain? Well, we spent two decades shifting countless lakhs of farmers from growing food to raising cash crops. That shift involved greater input costs, higher debt and more. We sowed risk and harvested hunger.

The impact on foodgrain? The average daily net per capita availability of foodgrain between 2005 and 2008 is a dismal 436 grams per Indian. That's less than it was half a century ago. In 1955-58, it was 440 grams. Take pulses separately and the fall is 50 per cent. Around 35 grams in 2005-08 from nearly 70 grams in 1955-58.

This hasn't stopped governments from claiming “record production” every other year. Remember the “record surpluses” in 2001-03? Those years we exported millions of tonnes of grain at prices lower than those offered to our own deprived. That grain fed European cattle — the most food-secure creatures on earth. While hundreds of millions went hungry at home. Today's rotting grain, too, will at some point be flogged off to private traders at throwaway rates.

These last two decades also saw the collapse of public investment in agriculture. To starve farming of funds and say we haven't enough grain is a travesty. Actually, commit yourself to universalisation, revive food crop, give the farmer a good price and boost the dismal levels of procurement that now exist. You'd be surprised how fast you can meet that challenge of production.

Instead, we seem to be heading, courtesy the National Advisory Council (NAC), for a “universal” system in 150 districts. “Universal” here could mean rice or wheat at Rs. 3 a kg to a limit of 35 kg per household. This “universal” stops at rice and wheat, will not include pulses, oils and millets, does not see the size of a household and is limited to a fourth of the country. You can't, goes the saying, be a little bit pregnant. You can't be a little bit universal either. The debate between “targeting” — which is what the 150-districts notion is — and a universal PDS is not one over different routes to the same goal. It is one over different goals. You are either universal, or you are not. This move invites chaos.

First, as an editorial (August 10) in this newspaper pointed out, this seems to equate hunger with geography. What of millions in other districts? Are they not hungry? And how, for instance, would this impact on millions of poor migrant labourers?

Take Orissa's Ganjam district which sends out four lakh migrant workers to Surat alone in Gujarat. Now Ganjam could well be in the 150 districts. How will its hungry migrants access that grain in Surat? Surely, Surat will not be in the list of 150? Can't you just see the store keeper in Surat telling the migrant: “Yes, son, I've seen the law, too. Here's your rice at Rs. 3.”

Meanwhile, even as these migrants fail to access their Rs. 3 a kilo grain, Ganjam could well be dropped from the list of 150 at some point — citing “poor demand.” Thane in Maharashtra with its famished adivasis, could well be a Rs.3-a-kilo district. Next door is Mumbai where rice goes at Rs.30 to Rs.40 a kilo. Result? Most of Thane's cheap rice will migrate to Mumbai.

Or take agricultural labourers in Orissa. An adult needs at least 750 grams of rice a day. So a family of five (including children) needs around 3 kg of rice a day. Let's say they cannot manage more than 2.75 kg a day. They would still consume 82.5 kilos a month. The new “universal” would give them 35 kg of that for Rs.105. The remaining 47.5 kg, at Rs. 22 a kilo or more, would cost them well over Rs.1000. Where will they get that from?

Why do lakhs migrate each year from Kalahandi or Bolangir seeking work outside when the NREGS exists in those districts? Why do so many prefer the lesser pay of brick kilns in Andhra Pradesh? One major reason is that the NREGS restricts them to 100 days per household. In the awful brick kilns of Andhra Pradesh, every member of a five-strong family (including children) can get work for up to 180-200 days. The NREGS is restricted. The PDS is targeted. Only exploitation is universal.

Yet the debate has been over things like whether each family should have 25 or 35 kg. This is an Oliver Twist approach to food security. “Please, sir, I want some more.” Coming from within the NAC, that wrongly casts Montek Ahluwalia of the Planning Commission in the role of Bumble, or Pranab Mukherjee as Fagin. In truth, the two make Bumble and Fagin seem reckless philanthropists. But there's a bigger problem to what's going on. It happens with each sector. The sequence is the same.

The good guys create a demand for legislation. The government agrees. Next, the well-intentioned come up with a draft the government then dilutes. After which the Planning Commission declares the effort to still be unworkable. So it's thinned down again. Then the Finance Ministry says: “where's the money?” And it's watered down to an irrelevance. What remains is something that enshrines the right of the Indian people to cross the street (when the green signal that says ‘walk' is on).

Obviously it fails badly in practice. Targeting always does. That's when Bumble, Fagin, The Artful Dodger and the rest of the Dickensian crew come up with what will be their solution to every such problem: smart cards, unique identification numbers, food stamps, vouchers and cash transfers. (And GM foods to meet production targets.) That's where it's headed — towards a worse disaster.

The food security legislation in the form that now seems likely weakens and dilutes the Directive Principles of State Policy of the Indian Constitution. Those are universal, not targeted. Sure, we have to move towards making them real. But we need at every stage to ask whether the steps we take strengthen or weaken the Directive Principles. These steps on food security weaken them. Also when we act in isolation in one sector like food, we undermine the vital others. What we could do with is a comprehensive universal programme that covers nutrition, work, health and education. At one time, for one nation.

*****

P. Sainath, കടപ്പാട് : ഹിന്ദു ദിനപത്രം

Thursday, April 29, 2010

വളര്‍ച്ച മുരടിച്ച ഇന്ത്യ

പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.

വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള ഏകദേശം 19.5 കോടി കുട്ടികളില്‍ മുരടിപ്പ് (പ്രായത്തിനനുസരിച്ച് ഉയരം ഇല്ലാത്ത അവസ്ഥ) അനുഭവപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 6.1 കോടി കുട്ടികള്‍ (ഏറ്റവും അധികം കുട്ടികള്‍) ഇന്ത്യയിലാണ്. ബലക്ഷയം (ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ) വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെയുള്ള ഏകദേശം 7.1 കോടി കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതില്‍ ഏറെക്കുറെ 2.5 കോടിയും ഇന്ത്യയിലെ കുട്ടികളാണ്. വികസ്വര രാജ്യങ്ങളിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള 12.9 കോടിയോളം കുട്ടികളില്‍ ഭാരക്കുറവ് (പ്രായത്തിനനുസരിച്ച് ഭാരം ഇല്ലാത്ത അവസ്ഥ - മുരടിപ്പും ബലക്ഷയവും കൂടി ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥ) അനുഭവപ്പെടുന്നു. ഇതിലും ഏകദേശം 5.4 കോടി കുട്ടികള്‍ ഇന്ത്യയിലാണുള്ളത്. 2005-06ല്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുട്ടികളുടെ 43 ശതമാനം ഭാരക്കുറവുള്ളവരും 48 ശതമാനം പേര്‍ മുരടിപ്പ് ബാധിച്ചവരുമാണ്. ചൈനയില്‍ ഇതേ പ്രായത്തിലുള്ള 7 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഭാരക്കുറവുള്ളത്; 11 ശതമാനം പേര്‍ക്ക് മുരടിപ്പും. ഇതിന് സമാനമായ പ്രായത്തിലുള്ള കുട്ടികളിലെ പോഷകാഹാര ദാരിദ്ര്യം ആഫ്രിക്കയില്‍ ഇന്ത്യയിലെക്കാള്‍ വളരെ കുറവാണ്. അവിടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 21 ശതമാനത്തിനാണ് ഭാരക്കുറവുള്ളത്; 36 ശതമാനത്തിന് മുരടിപ്പ് ബാധിച്ചിട്ടുണ്ട്.

വളരെ ഉയര്‍ന്ന അനുപാതത്തിലുള്ള ശിശു പോഷണക്കമ്മി (Child under nutrition) യോടൊപ്പം വളരെ വലിയ ജനസംഖ്യയും കൂടി ആയപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം മുരടിച്ചവരും ബലക്ഷയമുള്ളവരും ഭാരക്കുറവുള്ളവരുമായ കുട്ടികള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറി. സമീപകാലത്തുള്ള യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യൂണിസെഫ്) കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ മുരടിപ്പ് ബാധിച്ച കുട്ടികളില്‍ 31 ശതമാനം ഇന്ത്യയിലുള്ളവരാണ്; ഭാരക്കുറവുള്ളവരില്‍ 42 ശതമാനവും ഇന്ത്യയിലാണ്.

ശിശു പോഷണക്കമ്മിക്ക് പരിഹാരം കാണാന്‍ ഇന്ത്യ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നതിന് നിരവധി കാരണങ്ങള്‍ നിരത്താനുണ്ട്. ഏറ്റവും പ്രധാനവും ശ്രദ്ധിക്കേണ്ടതും നന്നായി പോഷകാംശങ്ങള്‍ ലഭിക്കുകയെന്നത് ഓരോ ശിശുവിന്റെയും അവകാശമാണെന്നാണ്. എല്ലാ ശിശുക്കള്‍ക്കും ശരിയായ പോഷകാംശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. ശാസ്ത്രീയമായ തെളിവുകള്‍ പ്രകാരം മറ്റു ന്യായീകരണങ്ങളുമുണ്ട്. പോഷകക്കുറവുള്ള ശിശുക്കള്‍ക്ക് നന്നായി പോഷകാംശം ലഭിക്കുന്ന ശിശുക്കളെ അപേക്ഷിച്ച് അതിജീവനശേഷി കുറവായിരിക്കും. അവര്‍ക്ക് അതിവേഗം രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്; അതിസാരം, മണ്ണന്‍, മലമ്പനി, ന്യുമോണിയ, എച്ച്ഐവിയും എയ്ഡ്സും എന്നിങ്ങനെയുള്ള സാധാരണ ശിശുരോഗങ്ങള്‍ കാരണം തന്നെ മരിക്കാനും സാധ്യത കൂടുതലായിരിക്കും. പോഷകക്കുറവിന്റെ രൂക്ഷതയ്ക്കനുസരിച്ച് മരണസാധ്യതയും വര്‍ദ്ധിക്കുന്നു. ഉദാഹരണത്തിന്, കടുത്ത പോഷകകമ്മി അനുഭവിക്കുന്ന ഒരു കുട്ടിയുടെ മരണസാധ്യത പോഷകകമ്മി ഇല്ലാത്ത ശിശുക്കളെക്കാള്‍ 9 ഇരട്ടി അധികമാണ്.

ശരിയായ മസ്തിഷ്ക രൂപീകരണവും വളര്‍ച്ചയും (ഇത് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ആരംഭിക്കുന്നതാണ്) ഉറപ്പാക്കുന്നതില്‍ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ട്. മസ്തിഷ്കത്തിന്റെ വളര്‍ച്ച കുട്ടിക്കാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഉണ്ടാകുന്നത്. മുരടിപ്പ് ബാധിച്ച കുഞ്ഞുങ്ങള്‍ മിക്കവാറും താമസിച്ചാണ് സ്കൂളില്‍ ചേരുന്നത്. ആ കുട്ടികള്‍ സ്കൂളില്‍ എപ്പോഴും താഴ്ന്ന നിലവാരത്തിലായിരിക്കും. ഇത് ഭാവി ജീവിതത്തില്‍ അവരുടെ സൃഷ്ടിപരതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്നു. അയഡിന്റെ കുറവ് ശിശുക്കളുടെ ബുദ്ധിമാന (ഐക്യു)ത്തെ പ്രതികൂലമായി ബാധിക്കുന്നതായി അറിയുന്നു. രണ്ടു വയസ്സിനുമുമ്പ് വളര്‍ച്ചക്കുറവ് (deficient growth) ബാധിക്കുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ തീരാരോഗികളായി മാറാനുള്ള അപകട സാധ്യത കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും, കുട്ടിക്കാലത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ക്രമേണ അവരുടെ ഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍. ജന്മനാ ഭാരക്കുറവുള്ള കുട്ടിക്ക് ശൈശവാവസ്ഥയില്‍ മുരടിപ്പും ഭാരക്കുറവും ബാധിക്കുകയും കുട്ടിക്കാലത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ക്രമേണ ഭാരം സാധാരണനിലയില്‍ എത്തുകയുമാണെങ്കില്‍ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗവും പ്രമേഹവുംപോലുള്ള തീരാരോഗ ബാധയുടേതായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ദശലക്ഷക്കണക്കിന് കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ദുരിതം അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്, പ്രത്യേകിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ രണ്ട് ദശകത്തോളമായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോള്‍, തികഞ്ഞ അനീതിയും അന്യായവും തന്നെയാണ്. പ്രത്യേകിച്ചും പരിഭ്രമിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ പോഷക നിലവാരത്തിലെ അഭിവൃദ്ധി തീരെ മന്ദഗതിയിലാണെന്നതാണ്.

അതേപോലെ തന്നെയാണ് പോഷകാഹാര ലഭ്യതയിലെ അസമത്വത്തിന്റെ നിലവാരം. ശിശുപോഷണക്കമ്മിയുടെ തോത് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുകയാണ്. പൊതുവെ, ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഏറ്റവും അധികം അനുഭവപ്പെടുന്നത് പട്ടണങ്ങളിലെ കുട്ടികളിലെക്കാള്‍ നാട്ടിന്‍പുറങ്ങളിലെ കുട്ടികളിലാണ്. ഉദാഹരണത്തിന്, 2005-06ല്‍ നഗരപ്രദേശങ്ങളിലെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം 36 ശതമാനമായിരുന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ അത് 49 ശതമാനമായിരുന്നു. അതേപോലെ തന്നെ മുരടിപ്പും ബലക്ഷയവും നഗരപ്രദേശങ്ങളിലേതിനേക്കാള്‍ ഗ്രാമപ്രദേശങ്ങളില്‍ അധികമാണ്.

ശിശുപോഷണക്കമ്മിയുടെ നിലവാരം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത തോതിലാണ്. സിക്കിമിലെയും മണിപ്പൂരിലെയും കുഞ്ഞുങ്ങളുടെ 22 ശതമാനത്തില്‍ കുറവാണ് ഭാരക്കുറവുള്ളവര്‍; അതേസമയം ഝാര്‍ഖണ്ഡില്‍ 57 ശതമാനവും മധ്യപ്രദേശില്‍ 60 ശതമാനവുമാണ്. അതേപോലെ തന്നെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം ഏറ്റവും അധികമുള്ളത് പട്ടികവര്‍ഗത്തിലും (55 ശതമാനം) പട്ടികജാതിയിലും (48 ശതമാനം) മറ്റു പിന്നോക്ക ജാതിയിലും (43) പെട്ട കുട്ടികളിലാണ്. മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ ഇത് 34 ശതമാനമാണ്. പോഷകാഹാരക്കുറവിന്റെ നില ആണ്‍കുട്ടികളിലും (42 ശതമാനം ഭാരക്കുറവ്) പെണ്‍കുട്ടികളിലും (43 ശതമാനം) അസമമല്ലെങ്കിലും ഭക്ഷണം, പോഷണം, ആരോഗ്യം, പരിരക്ഷ എന്നിവയുടെ ലഭ്യതയില്‍ പെണ്‍കുട്ടികള്‍ വിവേചനം അനുഭവിക്കുന്നതായും വ്യക്തമായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പോഷകാഹാരക്കുറവ് എന്തുകൊണ്ട്?

ശിശുപോഷണക്കുറവ് നിലനില്‍ക്കുന്നതിന് ആധാരമായ നിരവധി കാരണങ്ങളുണ്ട്. കുടുംബ വരുമാന നിലവാരവും ദാരിദ്യ്രവും വ്യത്യസ്തത ഉണ്ടാക്കുന്നു. പൊതുവില്‍, സമ്പന്നവിഭാഗങ്ങളില്‍ ശിശുപോഷണക്കുറവിന്റെ തോത് ഏറ്റവും കുറവാണെന്നും വരുമാനം ഏറ്റവും കുറവുള്ള വിഭാഗങ്ങളില്‍ ഇത് ഏറ്റവും അധികമാണെന്നും നമുക്ക് കാണാം.

സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവിധ അവസരങ്ങളുടെ വിതരണത്തിലെ അസമത്വങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ സ്വത്തിലെ വ്യത്യാസങ്ങളെ വീക്ഷിക്കാവുന്നതാണ്. അവസരങ്ങളുടെ അഭാവമാണ് വരുമാനത്തിന്റെ അഭാവത്തെക്കാള്‍ പോഷകാഹാരക്കുറവിന് പ്രധാന കാരണമെന്നതാണ് വസ്തുത. ഉദാഹരണത്തിന്, സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ അവസരങ്ങളും സ്വാതന്ത്യ്രവും അനുഭവിക്കുകയും ലിംഗ സമത്വം കൂടുതല്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ശിശുപോഷണ നിലവാരവും മികച്ചതായിരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം കൂടുതല്‍ ലഭിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷണ നിലവാരവും ഉയര്‍ന്നതായിരിക്കും. മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് 12 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമ്മമാര്‍ക്ക് പിറന്ന കുട്ടികളിലേതിനേക്കാള്‍ (18 ശതമാനം) അധികമാണ് നിരക്ഷരരായ അമ്മമാര്‍ക്ക് പിറന്ന കുട്ടികളില്‍ (52 ശതമാനം) എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസവും പോഷണ മികവും തമ്മിലുള്ള ബന്ധത്തില്‍ ജീവിതശൈലിയുടെ സ്വാധീനം നിരവധിയാണ്. വിദ്യാഭ്യാസം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവ് ലഭ്യമാണ്; അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു; അവരില്‍ അന്ധവിശ്വാസം കുറവായിരിക്കാനുള്ള സാധ്യതയുണ്ട്; വിദ്യാഭ്യാസം കുറവുള്ള സ്ത്രീകളെക്കാള്‍ അധികം അവര്‍ ആധുനിക ആരോഗ്യ പരിരക്ഷയും ഉപദേശങ്ങളും തേടുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു; അവര്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ അംഗീകാരവും ബഹുമാന്യതയും ലഭിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ സമഭാവനയോടെ അവര്‍ പരിഗണിക്കപ്പെടുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം തന്നെ വിദ്യാലയത്തില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവല്‍ക്കരണം പെണ്‍കുട്ടികള്‍ക്ക് സൌഹൃദങ്ങള്‍ സ്ഥാപിക്കാനും അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താനും കാഴ്ചപ്പാട് വിപുലമാക്കാനും ആശയവിനിമയം നടത്താനും പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നു. അസുഖമോ മറ്റെന്തെങ്കിലും പ്രശ്നമോ ഉണ്ടാകുമ്പോള്‍, വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് സ്കൂളില്‍ പോകാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളെക്കാള്‍ വിപുലമായ ആശയവിനിമയത്തിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ചതെന്തെന്ന് കണ്ടെത്താനുള്ള സൌകര്യവും അവസരവും കൂടുതലായി ലഭിക്കുന്നു.

പോഷണപരമായ അനന്തര ഫലങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുന്നതിന് കുടുംബ തലത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കും ഇതേ പ്രാധാന്യമാണുള്ളത്. യൌവനദശയിലേക്ക് കടക്കുന്ന പെണ്‍കുട്ടികളുടെയും അമ്മമാരുടെയും പോഷണ മേന്മ നിര്‍ണയിക്കുന്നത് ഉചിതമായ ഭക്ഷ്യലഭ്യതയാണ്. ഇത് ശിശുവിന്റെ പോഷണ സാഹചര്യത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു - പ്രത്യേകിച്ചും ജനന സമയത്ത്. ഏറെക്കുറെ 55 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. കുട്ടികളുടെ കാര്യത്തില്‍, കുടുംബത്തില്‍നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ല പോഷക പ്രധാനമായ ഭക്ഷണം ലഭിക്കാനുള്ള സാധ്യതയും അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. 6 മാസം മുതല്‍ 59 മാസം വരെ പ്രായമുള്ള ശിശുക്കളില്‍ ഏറെപ്പേര്‍ക്കും ശരിയായ ഭക്ഷണം ലഭിക്കുന്നതേയില്ല. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുംപെട്ട ഏകദേശം 70 ശതമാനം കുട്ടികളിലും വിളര്‍ച്ച കാണാറുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സമ്പൂര്‍ണ്ണ ആഹാരക്രമം ഉറപ്പുവരുത്താന്‍ പല ദരിദ്ര കുടുംബങ്ങള്‍ക്കും കഴിയുന്നില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പോഷണപരമായ അവസ്ഥയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ശിശുപോഷണക്കമ്മിയുടെ ഒട്ടേറെ സവിശേഷതകള്‍ കാണാന്‍ കഴിയും. നമുക്ക് രണ്ട് ജോഡി സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കാം: ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളായ സിക്കിമും (20%) മണിപ്പൂരും (22%) ഇത് ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡും (57 ശതമാനം) മധ്യപ്രദേശും (60 ശതമാനം). ഈ രണ്ട് ജോഡി സംസ്ഥാനങ്ങളുടെയും പോഷണ സാഹചര്യങ്ങളില്‍ വ്യത്യാസം നിലനില്‍ക്കുന്നത് വിവിധ ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനം മൂലമാണ്.

വരുമാന നിലവാരവും ദാരിദ്ര്യവും മാത്രമല്ല ഈ വ്യത്യസ്തതയുടെ പ്രധാന ഘടകം. സിക്കിമിന്റെയും മണിപ്പൂരിന്റെയും പ്രതിവര്‍ഷ പ്രതിശീര്‍ഷ സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 20,000 രൂപയ്ക്കും 21,000 രൂപയ്ക്കും ഇടയ്ക്കാണ്. ഝാര്‍ഖണ്ഡിലെയും (18,900 രൂപ) മധ്യപ്രദേശിലെയും (17,649 രൂപ) വരുമാന നിലവാരം വളരെ വ്യത്യസ്തമല്ല. അതേപോലെ തന്നെ, സിക്കിമിലെയും മധ്യപ്രദേശിലെയും ജനങ്ങളില്‍ 37 ശതമാനംപേര്‍ വീതം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.

ജനനസമയത്തെ ഭാരക്കുറവിന്റെ പരിശോധനയില്‍നിന്ന് പോഷണപരമായ ഭാവി സ്ഥിതി സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാകുന്ന ചില സൂചനകള്‍ ലഭ്യമാകുന്നു. ശൈശവാവസ്ഥയിലെ മാത്രമല്ല കുട്ടിക്കാലത്തുടനീളമുള്ള മോശമായ വളര്‍ച്ചയുമായി വളരെ ഏറെ ബന്ധപ്പെട്ടതാണ് ജനനസമയത്തെ ഭാരക്കുറവ്. ഇന്ത്യയിലെ കുട്ടികളെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് 20-30 ശതമാനം ശിശുക്കള്‍ക്കും ജനനസമയത്ത് 2500 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതാണ്. ഇതില്‍ സിക്കിമിലെയും മണിപ്പൂരിലെയും ജനന സമയത്തെ ഭാരക്കുറവുള്ള (2500 ഗ്രാമില്‍ കുറവ്) ശിശുക്കളുടെ അനുപാതം 10-13 ശതമാനം മാത്രമാണ്. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 19 ശതമാനവും മധ്യപ്രദേശില്‍ 23 ശതമാനവുമാണ്. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പോഷണകമ്മി തലമുറ കൈമാറി വരുന്നത് ഇവിടെ വ്യക്തമാണ്.

ആരോഗ്യമേഖലാ സേവനങ്ങളുടെ ലഭ്യതയും അതിന്റെ സാമീപ്യവും ശിശുപോഷണ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം കുറഞ്ഞ സംസ്ഥാനങ്ങളില്‍ അത് കൂടുതലുള്ള സംസ്ഥാനങ്ങളെക്കാള്‍ ആരോഗ്യസേവനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഏറെ മികച്ചതാണ്. ഉദാഹരണത്തിന്, സിക്കിമിലെ 70 ശതമാനം കുട്ടികളും പൂര്‍ണമായും രോഗപ്രതിരോധത്തിന് വിധേയരാണ്; മധ്യപ്രദേശിലാകട്ടെ ഇത് 40 ശതമാനം മാത്രവും.

ഇതേപോലെ പ്രധാനമാണ് ശിശു സംരക്ഷണം. ജനനം കഴിഞ്ഞ ഉടന്‍ മുതല്‍ മുലയൂട്ടുന്നത് വലിയ വ്യത്യാസമുണ്ടാക്കുന്നു. സിക്കിമിലെ ഏകദേശം 43 ശതമാനം കുട്ടികള്‍ക്കും മണിപ്പൂരിലെ 57 ശതമാനം കുട്ടികള്‍ക്കും ജനിച്ച് അരമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നു. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 10 ശതമാനവും മധ്യപ്രദേശില്‍ 15 ശതമാനവുമാണ്. 6 മുതല്‍ 9 മാസം വരെ പിന്നിടുമ്പോള്‍ പോഷണ പോരായ്മ നികത്താന്‍ വേണ്ടത്ര അനുയോജ്യമായ ആഹാരങ്ങള്‍ നല്‍കിത്തുടങ്ങുന്നതിലെ വീഴ്ചയും ശിശുപോഷണക്കുറവിനിടയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ജീവിതത്തിന്റെ ആദ്യത്തെ ഒരു വര്‍ഷം മുഴുവന്‍ ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാല്‍ പ്രദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ പോര. ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജ്ജവും കലോറിയും മുലപ്പാലിന് പുറമെ നല്‍കുന്ന ഭക്ഷണത്തില്‍നിന്നു മാത്രമേ ലഭിക്കൂ. നാല് മുതല്‍ 6 മാസം വരെ കഴിയുമ്പോള്‍ ശിശുക്കള്‍ക്ക് മുലപ്പാലിനുപുറമെ ഖര ആഹാരം കൂടി നല്‍കേണ്ടതാണ്. ദേശീയ കുടുംബ ആരോഗ്യസര്‍വെ വെളിപ്പെടുത്തുന്നത് ദേശീയമായി 21 ശതമാനം കുട്ടികള്‍ക്കു മാത്രമേ 6 മുതല്‍ 23 മാസം വരെ പ്രായമുള്ള വിഭാഗത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തോതിലും നിലവാരത്തിലുമുള്ള ഭക്ഷണം ലഭിക്കാറുള്ളൂ എന്നാണ്. ഇതിന്റെ അനുപാതം സിക്കിമില്‍ 49 ശതമാനവും മണിപ്പൂരില്‍ 41 ശതമാനവും ഝാര്‍ഖണ്ഡില്‍ 17 ശതമാനവും മധ്യപ്രദേശില്‍ 18 ശതമാനവുമാണ്.

സിക്കിമിലെയും മധ്യപ്രദേശിലെയും വിദ്യാഭ്യാസപരമായ നേട്ടങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ സാക്ഷരതയുടെയും വിദ്യാലയത്തില്‍നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെയും അനന്തരഫലവും നമുക്ക് വ്യക്തമാകും. സിക്കിമില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 62 ശതമാനമാണ്; മധ്യപ്രദേശില്‍ ഇത് 50 ശതമാനവും. അതേപോലെതന്നെ, മധ്യപ്രദേശിലേതിനേക്കാള്‍ സിക്കിമില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നുണ്ട് എന്നതിനും ശക്തമായ തെളിവുണ്ട്. മധ്യപ്രദേശിലുള്ളതിനേക്കാള്‍ സിക്കിമില്‍ കൂടുതല്‍ സ്ത്രീകള്‍ വീടിനുപുറത്ത് ജോലി ചെയ്യുന്നവരാണ്. സിക്കിമിലെ സ്ത്രീകള്‍ക്ക് പണലഭ്യത കൂടുതലായുണ്ട്; അവര്‍ക്ക് മാധ്യമങ്ങളുമായുള്ള ബന്ധവും കൂടുതലാണ്; വീടിനുപുറത്ത് പോകാനുള്ള സ്വാതന്ത്ര്യവും മധ്യപ്രദേശിലെ സ്ത്രീകളെക്കാള്‍ കൂടുതലായുണ്ട്.

18 ഉം 29 ഉം വയസ്സിനിടയ്ക്ക് പ്രായമുള്ള സിക്കിമിലെ 71 ശതമാനം സ്ത്രീകളും മണിപ്പൂരിലെ 86 ശതമാനം സ്ത്രീകളും 18 വയസ്സ് കഴിഞ്ഞ ശേഷമാണ് വിവാഹിതരാകുന്നത്; അതേസമയം ഝാര്‍ഖണ്ഡില്‍ ഇത് 40 ശതമാനവും മധ്യപ്രദേശില്‍ 47 ശതമാനവും മാത്രമാണ്. ഝാര്‍ഖണ്ഡിനെയും മധ്യപ്രദേശിനെയുംഅപേക്ഷിച്ച് ലിംഗപരമായ അസമത്വങ്ങള്‍ സിക്കിമിലും മണിപ്പൂരിലും കുറവാണ്. ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശിശുപോഷണക്കമ്മി പരിഹരിക്കുന്നതില്‍ പുരുഷന്മാര്‍ക്കും ഒരു പങ്ക് വഹിക്കാനാകും എന്നാണ്. ഗര്‍ഭകാലത്ത് ആരോഗ്യപരിചരണം നല്‍കുന്നവര്‍ അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തെക്കുറിച്ച് പുരുഷനോട് (കുഞ്ഞിന്റെ അച്ഛനോട്) സംസാരിക്കുന്നത് ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഉള്ളതിനേക്കാള്‍ കൂടുതലാണ് സിക്കിമിലും മണിപ്പൂരിലും.

ഇനി എന്താണ് ചെയ്യേണ്ടത്?

സംയോജിത ശിശു വികസന സേവന പരിപാടിയാണ്(ICDS) പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇന്ത്യ ആസൂത്രണം ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രത്യക്ഷ ഇടപെടല്‍. മിക്കവാറും എല്ലാ അവലോകനങ്ങളും വിലയിരുത്തലുകളും വ്യക്തമാക്കുന്നത് മുപ്പത് വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഈ പരിപാടികൊണ്ട് പോഷകദാരിദ്ര്യം തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും എന്ന നിശ്ചിതഫലം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. 2008ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്: "പോഷകാഹാരക്കുറവ് എന്ന പ്രശ്നം നാം നീക്കം ചെയ്യേണ്ട ഒരു ശാപമാണ്''.

ശിശു പോഷണക്കുറവ് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്താന്‍ നാം ഇനി എന്തെല്ലാമാണ് ചെയ്യേണ്ടത്?

ശിശുപോഷണക്കമ്മി നികത്തുന്നതിന് ജീവിതചക്രപരമായ സമീപനം ആവശ്യമാണ്. സ്ത്രീയുടെയും (യൌവനാരംഭത്തിലും ഗര്‍ഭാരംഭത്തിനു മുമ്പും എന്നപോലെ ഗര്‍ഭകാലത്തും കുഞ്ഞ് ജനിച്ചശേഷവും) കുഞ്ഞിന്റെയും (ജനിച്ച ഉടന്‍, ആറുമാസം വരെ, 6 - 23 മാസം വരെ, 24 -59 മാസം വരെ) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായ ഇടപെടലുകള്‍ ആവശ്യമാണ്. നിര്‍ണായകമായ ഇത്തരം അഞ്ച് സാങ്കേതിക ഇടപെടലുകളെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ശിശുവിന്റെ ആദ്യത്തെ ആറ് മാസവും മുലയൂട്ടുന്ന സമ്പ്രദായം പ്രോല്‍സാഹിപ്പിക്കുക.

* ജനിച്ച് ഒരു മണിക്കൂറിനകം തന്നെ എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ നല്‍കുന്ന കാര്യം ഉറപ്പാക്കുക.

* എല്ലാ നവജാതശിശുക്കള്‍ക്കും ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് - നാല് ദിവസം വരെ പോഷകസമൃദ്ധമായ മഞ്ഞപ്പാല്‍ ( colostrum) നല്‍കുക.

* ആദ്യത്തെ ആറുമാസവും എല്ലാ ശിശുക്കള്‍ക്കും മുലപ്പാല്‍ മാത്രം നല്‍കുക. ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ ഉള്ള മറ്റൊന്നും നല്‍കരുത്; വെള്ളംപോലും നല്‍കേണ്ടതില്ല.

2. ആറുമാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് താഴെപ്പറയുന്നവ ഉറപ്പുവരുത്തി ഭക്ഷണം നല്‍കുക.

* രണ്ട് വയസ്സ് കഴിയുന്നതുവരെ മുലയൂട്ടല്‍ തുടരുന്നതോടൊപ്പം തന്നെ ആറ്മാസം തികയുമ്പോള്‍ മുതല്‍ ശിശുക്കള്‍ക്ക് അനുബന്ധാഹാരങ്ങള്‍ നല്‍കാന്‍ തുടങ്ങണം.

* അനുബന്ധാഹാരങ്ങള്‍ ഊര്‍ജ്ജവും പ്രോട്ടീനും സൂക്ഷ്മപോഷണങ്ങളും (വിറ്റാമിനുകളും ലവണങ്ങളും) സമൃദ്ധമായി ഉള്ളതായിരിക്കണം.

3. ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ സൂക്ഷ്മ പോ ഷണക്കുറവും വിളര്‍ച്ചയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചുവടെ പറയുന്ന തരത്തില്‍ ഉറപ്പാക്കുക.

* 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വൈറ്റമിന്‍ എ അനുബന്ധമായി നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

* 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വീതം വിരയിളക്കാനുള്ള ഗുളിക നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

* വയറിളക്കം ബാധിച്ച എല്ലാ കുട്ടികള്‍ക്കും ഒ ആര്‍ എസും സിങ്ക് സപ്ളിമെന്റും നല്‍കുന്ന അനുയോജ്യമായ ചികില്‍സ ഉറപ്പുവരുത്തുക.

4. യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലും സ്ത്രീകളി ലും കണ്ടുവരുന്ന സൂക്ഷ്മ പോഷണങ്ങളുടെ കുറവും വിളര്‍ ച്ചയും നിയന്ത്രിക്കുന്നതിന് ചുവടെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാ ക്കുക.

* ഇരുമ്പും ഫോളിക് ആസിഡും വിരയിളക്കല്‍ ഗുളികയും കൊണ്ടുള്ള അനുബന്ധ പരിപാടിയിലൂടെ യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും ഗര്‍ഭിണികളിലെയും വിളര്‍ച്ച രോഗം തടയേണ്ടതാണ്.

* യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും സ്ത്രീകളിലെയും അയഡിന്‍ കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കറിയുപ്പില്‍ ആവശ്യത്തിന് അയഡിന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

5. കടുത്ത പോഷണ ദൌര്‍ലഭ്യമുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സംരക്ഷണം നല്‍കുക.

നാം എന്തുകൊണ്ടാണ് പോഷകാഹാരക്കുറവ് എന്ന ശാപത്തെ നേരിടുന്നതിന് അതിവേഗം നടപടികള്‍ സ്വീകരിക്കാത്തത്? ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ട വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നത് ഉറപ്പാണ്. ആവശ്യമായ വിജ്ഞാനവും വൈദഗ്ധ്യവും ഇന്ത്യയ്ക്കുണ്ട്. എന്താണ് പരിഹാരം എന്നുള്ളതും നന്നായി അറിയാം. അപ്പോള്‍ എന്താണ് അതിനുവേണ്ട നടപടികള്‍ കൈകൊള്ളുന്നതിന് ഇത്രയും അമാന്തം? വേണ്ടത്ര സര്‍ക്കാര്‍ നടപടികളുടെ അഭാവം തന്നെയാണത്.

ചുരുങ്ങിയത് മൂന്ന് കാരണങ്ങളെങ്കിലും ഇതിനുണ്ട്. ഒന്നാമതായി, സര്‍ക്കാര്‍ ചലനാത്മകമായിരിക്കണം. പോഷകാഹാരക്കുറവ് ദേശീയമായ നാണക്കേടാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, പോഷണത്തിന് വേണ്ടത്ര മുന്‍ഗണന നല്‍കുകയും ആവശ്യമായി വിഭവങ്ങള്‍ ഒരുക്കുകയും ചെയ്തില്ല. രണ്ടാമത്, ഐസിഡിഎസ് പരിപാടിയെ കൂടുതല്‍ കാര്യശേഷിയുള്ളതും ഫലപ്രദവും ആക്കി മാറ്റാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നിലുണ്ടെങ്കിലും അതിനെ പുനഃസംഘടിപ്പിക്കുന്നതിന്, വേണ്ടി വന്നാല്‍ പൊളിച്ചെഴുത്ത് നടത്തുന്നതിന്, പ്രകടിപ്പിക്കുന്ന വിമുഖത.

മൂന്നാമത്, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മില്‍ ഉത്തരവാദിത്വങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ പുനര്‍ വിഭജിച്ച് നല്‍കുന്നതും ആവശ്യമായി വരുമെന്നതിനാല്‍ ആരോഗ്യത്തിന്റെയും പോഷണത്തിന്റെയും മികച്ച സംയോജനം ഉറപ്പാക്കുന്നതിനുവേണ്ടി സേവന ലഭ്യത ഉറപ്പാക്കുന്നത് പുനഃസംഘടിപ്പിക്കാതെ ശക്തമായി ചെറുത്തുനില്‍ക്കുകയാണ്. വികസനത്തില്‍ അറിവിനെക്കാള്‍ ഏറെ വേണ്ടത് ധൈര്യമാണ് എന്ന് പറയാറുണ്ട്. സാമ്പത്തികമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവിന്റേതായ വിരോധാഭാസപരമായ സാഹചര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നത് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ അവകാശങ്ങളുടെ നിഷേധമാണ്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കും വികാസത്തിനും ഈ അവസ്ഥയെക്കാള്‍ ഹാനികരമായി മറ്റൊന്നില്ല.

*
എ കെ ശിവകുമാര്‍ (ഉപദേഷ്ടാവ്, യൂണിസെഫ് ഇന്ത്യ) കടപ്പാട്: ചിന്ത വാരിക

ചിത്രങ്ങള്‍ക്ക് കടപ്പാട്: UNICEF INDIA