Showing posts with label നിയമം. Show all posts
Showing posts with label നിയമം. Show all posts

Thursday, May 15, 2014

രാജവാഴ്ചയില്‍നിന്ന് നിയമ വഴികളിലേക്ക്

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്‍റിനധികാരമുണ്ടോയെന്ന ചോദ്യത്തിനാണ് വിഖ്യാതമായ കേശവാനന്ദ ഭാരതിക്കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് ഉത്തരം കണ്ടെത്തിയത്. അതിെന്‍റ വാദങ്ങള്‍ക്കിടയില്‍ പ്രശസ്ത അഭിഭാഷകനായിരുന്ന സെതല്‍വാദ് ഇങ്ങനെ പറഞ്ഞു. ""ഈ ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ നിങ്ങള്‍ ഏതു സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടാലും അതിനുംമേലെയാണ് ഭരണഘടനയുടെ സ്ഥാനം"". രാഷ്ട്രപതിയാകട്ടെ, രാജാവാകട്ടെ, ഭാരതത്തില്‍ ജനിച്ചുവീഴുന്ന ഏതൊരു ഭാരത പൗരനും, ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും കീഴ്പ്പെട്ടിരിക്കുമെന്നായിരുന്നു സെതല്‍വാദ് ഉന്നയിച്ചിരുന്ന വാദം. അതു ശരി വച്ച സുപ്രീം കോടതി വിധി, ഭാരതത്തിെന്‍റ ഭരണഘടനയുടെ ആധികാരികതയ്ക്കും അതിെന്‍റ അടിസ്ഥാന തത്വങ്ങളുടെ സുദൃഢതക്കും അടിയൊപ്പുവച്ചു. അത്തരമൊരു നാട്ടിലാണ് തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിെന്‍റ ഉടമസ്ഥത സംബന്ധിച്ച വിധി തീര്‍പ്പില്‍ താല്‍കാലികമായാണെങ്കിലും രാജാധികാരത്തിെന്‍റ വെണ്‍കൊറ്റക്കുട, ക്ഷേത്രത്തിെന്‍റ മേലാപ്പില്‍നിന്നും അഴിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി ഉണ്ടായിട്ടുള്ളത്.

നിയമവാഴ്ച ആഗ്രഹിക്കുന്ന പൊതുസമൂഹം വിധിയെ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ, മഹാരാജാവിനേയും രാജകുടുംബത്തേയും അവഹേളിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന പരാമര്‍ശത്തിലൂടെ സുപ്രീം കോടതിയെ പരോക്ഷമായി വെല്ലുവിളിച്ച് രാജഭക്തി തെളിയിച്ചു. ഹൈന്ദവ മതസമൂഹത്തെ പ്രതിനിധീകരിക്കുന്നവരായി നടിക്കുന്ന ചിലരാകട്ടെ, ഇതര മതസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന് കോടികളുടെ അമൂല്യസമ്പത്ത് പങ്കിട്ടുകൊടുക്കുന്ന തെറ്റായ ഏതോ നടപടിയായി സുപ്രീം കോടതി വിധിയെ ചിത്രീകരിച്ചു. ഈ പ്രചരണങ്ങള്‍ക്കെല്ലാം നടുവിലും, ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍, തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ പി ഇന്ദിരയ്ക്ക് കൈമാറാന്‍ മുന്‍ രാജകുടുംബം തയ്യാറായി. അതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജഭരണത്തിെന്‍റ അവസാനമുദ്രയും ജനായത്ത വാഴ്ചയുടെ നിയമനിഷ്ഠകള്‍ക്ക് കീഴ്പ്പെട്ടിരിക്കുകയാണ്.

യഥാര്‍ഥത്തില്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് വിധേയപ്പെട്ട് ഇത്രയും നാള്‍ തുടര്‍ന്നത് നീതീകരിക്കാവുന്നതാണോ? ദേശീയ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്നാണ് നാട്ടുരാജ്യങ്ങളുടെ സംയോജനം സംഭവിച്ചത്. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് ഒരു ലയന കരാര്‍ രൂപീകരിച്ചു. അതില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിെന്‍റ ഭരണ നടത്തിപ്പില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ അവകാശാധികാരങ്ങള്‍ നിര്‍വചിച്ചിരുന്നതാണ്. പിന്നീട് 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് ഭാരതം ഒരു ജനാധിപത്യ റിപ്പബ്ലിക് ആകുകയും, തിരുവിതാംകൂറിെന്‍റ മാത്രമല്ല, ഭാരതത്തിെന്‍റയാകെ ഭരണാധികാരം ഇന്ത്യയിലെ ജനങ്ങളില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിലായതോടെ ക്ഷേത്രഭരണം പൂര്‍ണമായും ജനങ്ങള്‍ക്ക് അധീനമായി. എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും അവകാശങ്ങള്‍ രാജകുടുംബത്തിന് ലഭ്യമായിട്ടുണ്ടെങ്കില്‍, അത് നഷ്ടപ്പെട്ടിട്ടുമില്ല.

ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ താന്ത്രിക വിധിയനുസരിച്ച് ക്ഷേത്രം തന്ത്രിമാര്‍ക്കുള്ള അധികാരങ്ങള്‍പോലെ ചടങ്ങുകളിലെ പങ്കാളിത്തം മുന്‍ രാജകുടുംബത്തിന് നിഷേധിക്കാവുന്നതല്ല. പക്ഷേ ഭരണാധികാരത്തില്‍ ഉള്‍പ്പെട്ട നിയമപരമായ അവകാശങ്ങള്‍ മറ്റൊന്നാണ്. അത് കണ്ടെത്തി താല്‍കാലികമായ ഒരു വിധി പുറപ്പെടുവിച്ചുവെന്നതാണ് ഇപ്പോഴത്തെ വിധിയെ പ്രസക്തമാക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും അതിലെ സ്വത്തുക്കളും അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിന് സഹായകരമായ ഒരു താല്‍കാലിക സംവിധാനമാണ് സുപ്രീംകോടതി ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി മുന്‍ രാജകുടുംബത്തിെന്‍റ പങ്കാളിത്തം ക്ഷേത്ര ഭരണത്തിലുണ്ടാകുന്നത് അനഭിലഷണീയമായി കണ്ടെത്തി. അതിലേക്ക് നയിച്ച പല സാഹചര്യങ്ങളും ഉണ്ട്. ഇത്രയേറെ വിലപിടിപ്പുള്ള സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ക്ഷേത്രത്തില്‍ എന്തുകൊണ്ട് കൃത്യമായ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കപ്പെട്ടില്ല? എണ്‍പതിലേറെ കൊല്ലം മുമ്പ് നടന്നതായി കണക്കാക്കപ്പെടുന്ന ഒരു കണക്കെടുപ്പിെന്‍റ രേഖകള്‍ അപ്രത്യക്ഷമായി. അമൂല്യ രത്നങ്ങള്‍ അധോലോകം വഴി വ്യാപാരം നടത്താനുദ്യമിച്ച ഒരാളുടെ കൊലപാതകം കേരളത്തിെന്‍റ ശ്രദ്ധയിലുണ്ട്. അയാളുടെ മേല്‍വിലാസം പോലും കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. ക്ഷേത്രത്തില്‍നിന്ന് വിലപ്പെട്ട മുതലുകള്‍ കളവുപോകുന്നതായി ധാരാളംപേര്‍ ചൂണ്ടിക്കാട്ടി. ഇതിെന്‍റയെല്ലാം പശ്ചാത്തലത്തിലാണ് നിലവറകള്‍ എത്രയേറെ ഭദ്രമാണെങ്കിലും അതിെന്‍റ താക്കോല്‍ മുന്‍ രാജകുടുംബത്തിെന്‍റ പക്കല്‍ സൂക്ഷിക്കുന്നതില്‍ അവിശ്വാസം ശക്തിപ്പെട്ടത്.

എട്ടരയോഗത്തില്‍ അല്‍പാധികാരം മാത്രം കരഗതമായിരുന്ന രാജകുടുംബം മറ്റ് എട്ട് യോഗക്കാരെയും മറികടന്ന് ഒറ്റയ്ക്ക് ക്ഷേത്ര ഭരണം പിടിച്ചെടുത്തത് രാജാധികാരത്തിെന്‍റ കരുത്തിലായിരുന്നു. അധികാരത്തിെന്‍റ മൂലസ്ഥാനം കൂടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം മാറി. മഹാരാജാവ് ഉടവാള്‍ തന്നെ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചതോടെ, രാജഭണ്ഡാരവും ക്ഷേത്രസ്വത്തും ഒന്നു തന്നെയെന്ന നിലയായി. അധികാരത്തിെന്‍റ തേരോട്ടത്തിെന്‍റ ഭാഗമായി കൊള്ളയടിച്ച് നേടിയതും കീഴ്പ്പെടുത്തി നേടിയതും ക്ഷേത്രത്തിലേക്ക് മുതല്‍കൂട്ടിയത്, അത് രാജ്യത്തിെന്‍റ സമ്പത്ത് സൂക്ഷിക്കുന്ന കേന്ദ്രമെന്നതിനാല്‍ കൂടിയാണ്. ക്ഷേത്രം വകയായ ഭൂമിയിലെ പാട്ടവും വാരവും ചേര്‍ത്ത് സമ്പത്ത് കുമിഞ്ഞുകൂടിയത്, രാജാധികാരത്തിെന്‍റ ഭാഗമായി ക്ഷേത്രത്തിന് കരമൊഴിവായി ലഭിച്ച ഭൂമിയുടെ വിനിയോഗം കൊണ്ടു കൂടിയാണ്. ലക്ഷങ്ങള്‍ കവിഞ്ഞ് കോടികള്‍ വിലമതിക്കുന്ന ഈ സ്വത്തുക്കള്‍ ഏതെങ്കിലും രാജകുടുംബാംഗത്തിെന്‍റ വിയര്‍പ്പിെന്‍റ പ്രതിഫലമല്ല. അതുകൊണ്ടാണ് പത്മനാഭസ്വാമി ക്ഷേത്ര സ്വത്തുക്കള്‍ മുന്‍ രാജകുടുംബത്തിെന്‍റ സ്വകാര്യ സമ്പാദ്യമല്ലെന്നും രാജ്യത്തിെന്‍റയാകെ, പൊതുസമ്പത്താണെന്നും ഗണിക്കപ്പെടുന്നത്. രാജഭരണം നിര്‍ബാധം തുടര്‍ന്നിരുന്നുവെങ്കില്‍ അത് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും രാജാവ് മുതിര്‍ന്നാലും തടയാന്‍ സാധിക്കുമായിരുന്നില്ല. രാജഭരണം അവസാനിച്ച്, തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ വിലയംപ്രാപിച്ചതോടെ, രാഷ്ട്രത്തിെന്‍റ വകയായ സ്വത്തുക്കളും പൊതുസ്വത്താകുമെന്നതാണ് സാമാന്യ യുക്തി. അത്രത്തോളം പോകേണ്ടതില്ലെങ്കിലും, അതിെന്‍റ വിനിയോഗത്തിന് രാജ്യത്തെ നിയമവാഴ്ചയ്ക്ക് വിധേയമായ ക്രമീകരണങ്ങള്‍ രൂപപ്പെടുത്തുന്നത് വളരെ യുക്തിസഹമായ നിലപാടാണ്. അതുയര്‍ത്തിപ്പിടിച്ചതോടെ കോടതി ചരിത്രത്തോട് നീതി ചെയ്യുകയാണുണ്ടായത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമല്ല. രാജകുടുംബത്തിെന്‍റയോ, മറ്റ് ഏതെങ്കിലും യോഗ കുടുംബത്തിെന്‍റയോ സ്വകാര്യ ക്ഷേത്രമായിരുന്നുവെങ്കില്‍, അത് കയ്യേല്‍ക്കാനോ, ഭരണനിര്‍വഹണം നടത്താനോ കോടതിക്കോ, കോടതി നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കോ സാധിക്കുമായിരുന്നില്ല. കേരളത്തില്‍ എത്രയോ സ്വകാര്യ ക്ഷേത്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അവയൊന്നും ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിലുമല്ല. ചില ഹൈന്ദവ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ, സ്വകാര്യ ക്ഷേത്രങ്ങളെയാകെ, കയ്യേല്‍ക്കാനോ ദേശസാല്‍ക്കരിക്കാനോ ആരും ഉദ്യമിച്ചിട്ടില്ല. അത് നിയമപരവുമല്ല. എന്നാല്‍ ഹൈന്ദവ ആരാധനാലയങ്ങളുടെ ഭരണ നടത്തിപ്പ് സംബന്ധിച്ച് 1951ലെ നിയമം ബാധകമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക്, കടന്നുവന്നിട്ടുള്ള ക്ഷേത്രങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍ നാട്ടുരാജ്യങ്ങളുടെ പൊതുഭരണത്തിെന്‍റ ഭാഗമായി രൂപപ്പെട്ടുവന്നവയാണ്. അവയൊന്നും സ്വകാര്യ വ്യക്തികളുടെ കയ്യിലേക്ക് പോകാതിരിക്കുക മാത്രമാണ് 1951ലെ നിയമംമൂലം സംഭവിച്ചത്.

തിരു - കൊച്ചി ലയന കരാറില്‍ പത്മനാഭസ്വാമി ക്ഷേത്രവും തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശ്വര ക്ഷേത്രവും രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടുനിന്ന ക്ഷേത്രങ്ങളെന്ന നിലയില്‍, പ്രത്യേക പദവി നല്‍കപ്പെട്ട് കണക്കാക്കിവന്നവയാണ്. അതിനുശേഷം അംഗീകരിക്കപ്പെട്ട ഭരണഘടനയുടെയും ഹിന്ദുധര്‍മ സ്ഥാപനങ്ങളേയും ക്ഷേത്രങ്ങളേയും സംബന്ധിച്ച നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണം നടത്തേണ്ടിവരുന്നത് ഹൈന്ദവ സമൂഹത്തിെന്‍റ അവകാശങ്ങളില്‍ ആരും കയ്യേറുന്നതുകൊണ്ടല്ല. രാജകുടുംബം, ഒരു സാധാരണ കുടുംബത്തില്‍നിന്നു വ്യത്യസ്തമായി യാതൊരു പദവിയും നിയമപരമായി കയ്യാളുന്നില്ല. നിയമപരമായ ചുമതലകളും അവര്‍ക്കില്ല. ക്ഷേത്രാചാരങ്ങളില്‍ മുന്‍ രാജകുടുംബത്തിന് മുന്തിയ സ്ഥാനം നല്‍കപ്പെട്ടിട്ടുമുണ്ട്. കോടതിവിധി ആചാരങ്ങളെ വിലക്കുകയോ, അത് നിര്‍വഹിക്കുന്നതില്‍നിന്ന് രാജകുടുംബത്തെ തടയുകയോ ചെയ്യുന്നില്ല. രാജ്യത്തിെന്‍റ ഭരണം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നത് രാജകുടുംബങ്ങള്‍ സ്വമേധയാ നിര്‍വഹിച്ച ഒരു കാര്യമല്ല. ജനാധിപത്യബോധത്തിെന്‍റ വികാസഗതികളില്‍ അധികാരം അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അതിെന്‍റ തുടര്‍ച്ചയായി നടക്കേണ്ട നിയമപരമായ ഒരു കാര്യം തന്നെയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ സംഭവിച്ചിരിക്കുന്നത്. അതിന് കേസുമായി കോടതിയെ ചിലര്‍ക്ക് സമീപിക്കേണ്ടിവന്നു.

നവോത്ഥാന കേരളത്തില്‍ തന്നെ, അടിമസമാനമായ രാജഭക്തി പുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. അവരുടെ എണ്ണം കുറയുകയാണ്. പുതിയ തലമുറയ്ക്ക് രാജാവ് ഒരു കല്‍പിത ബിംബം മാത്രമാണ്. അനുഭവിക യാഥാര്‍ഥ്യമല്ല. അവരില്‍കൂടി രാജഭക്തി നിറയ്ക്കാനും ചരിത്രത്തിെന്‍റ രഥ്വയിലെ ഒരു പിന്മടക്കം നടത്താനുമാണ് ചില ഹൈന്ദവ സംഘടനകളുടെ ശ്രമം. അത് കേരളത്തില്‍ വിലപ്പോവില്ല എന്നതാണ് മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത്. കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി കേശവെന്‍റ നാസ്തികത നമുക്കോര്‍മയുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാലും നാസ്തികനായിരുന്നു. അത്തരം പാരമ്പര്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജഭക്തിയുടെ പാരമ്യത്തിലേക്ക് പോയത്, രാഷ്ട്രീയത്തിെന്‍റ സങ്കുചിതത്വം കൊണ്ടാണെന്ന് ആര്‍ക്കും തിരിച്ചറിയാനാകും. സ്വന്തം രാജ്യവും ഉടവാളും അധികാര ചിഹ്നങ്ങളുമെല്ലാം ശ്രീ പത്മനാഭെന്‍റ കാല്‍ക്കല്‍ സമര്‍പ്പിച്ച് ദൈവദാസനായി ഭരണം നടത്തിവന്ന ഒരു രാജകുടുംബമാണ് മാര്‍ത്താണ്ഡവര്‍മയുടേത്. രാജഭരണം നഷ്ടപ്പെട്ടുവെങ്കിലും ശ്രീപത്മനാഭനെയെങ്കിലും തുടര്‍ന്നും ഭരിച്ചുകൊണ്ടേയിരിക്കണമെന്ന ആഗ്രഹം ചിലര്‍ക്ക് കലശലായി ഉണ്ടായത് ദൈവികതയുടെ ഉപാസനക്കുവേണ്ടിയല്ല, മറിച്ച് ലൗകികതയുടെ ആസക്തികൊണ്ടാണെന്ന് തിരിച്ചറിയപ്പെട്ടതിനാലാണ് തികച്ചും സ്വാഗതാര്‍ഹമായ ഒരു കോടതി വിധി ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിെന്‍റ പരിപാലനവും ക്ഷേത്ര സ്വത്തിെന്‍റ സംരക്ഷണവും, സുതാര്യതയോടെയും അന്തസ്സോടെയും നിര്‍വഹിക്കാന്‍ പുതിയ സംവിധാനം ശാശ്വതമായി രൂപപ്പെടണം. അതിലേക്കുള്ള പ്രയാണത്തിലെ ആദ്യപടി മാത്രമായി ഇപ്പോഴത്തെ താല്‍കാലിക സംവിധാനത്തെ കണക്കാക്കാം.

*
അഡ്വ. കെ അനില്‍കുമാര്‍

Monday, December 2, 2013

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യപത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി.

എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.

ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു. തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.

ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.

 എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. എന്നാല്‍ ഈ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തുനിഞ്ഞിട്ടുമില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

*
അഡ്വ. കെ ആർ ദീപ (email:advocatekrdeepa@gmail.com)

Tuesday, October 8, 2013

ചെലവിനു കൊടുക്കാതിരിക്കാന്‍ ജയിലില്‍ പോയാല്‍

ഭാര്യക്കും കുട്ടിക്കും ചെലവിനു നല്‍കാന്‍ കോടതി വിധിച്ചാല്‍ "ചെലവിനു തരില്ല, ഞാന്‍ ജയിലില്‍ പൊക്കോളാം" എന്നു പറഞ്ഞാല്‍ മതിയോ? ജയില്‍വാസംകൊണ്ട് ചെലവു കൊടുക്കുന്നതില്‍നിന്ന് ഭര്‍ത്താവിന് ഒഴിവാകാനാകുമോ? ദീര്‍ഘകാലം ജീവനാംശം കുടിശ്ശികവരുത്തിയാല്‍ അത് ഒന്നിച്ച് ആവശ്യപ്പെടാമോ? ഈ ചോദ്യങ്ങള്‍ കഴിഞ്ഞാഴ്ച സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടു. ജയിലില്‍ പോയതുകൊണ്ട് ജീവനാംശം കൊടുക്കുന്നതില്‍നിന്ന് ഒഴിവാകില്ലെന്നും കുടിശ്ശിക മഴുവന്‍ ആവശ്യപ്പെടാമെന്നും സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. മുമ്പും പലവട്ടം ഇക്കാര്യം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കേസില്‍ ജീവനാംശ കുടിശ്ശിക നല്‍കുന്നതില്‍നിന്ന് ജയിലില്‍പോയ ഭര്‍ത്താവിനെ ഒഴിവാക്കുന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായി. ഈ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഇക്കാര്യം വീണ്ടും ഉറപ്പിച്ച് പറഞ്ഞത്.

2013 സെപ്തംബര്‍ 27നായിരുന്നു സുപ്രീം കോടതിവിധി. ക്രിമിനല്‍ നടപടിചട്ടത്തിലെ 125-ാം വകുപ്പുപ്രകാരമാണ് ജീവനാംശം നല്‍കേണ്ടത്. ജീവനാംശം കൊടുക്കാന്‍ കോടതി ഉത്തരവിട്ടാല്‍ മതിയായ കാരണങ്ങളില്ലാതെ അതു കൊടുക്കാതിരുന്നാല്‍ എന്തുവേണമെന്ന് 125-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ പറയുന്നുണ്ട്. ഓരോ തവണ വീഴ്ചവരുത്തുമ്പോഴും പിഴ ഈടാക്കാന്‍ വാറന്റ് അയക്കാം. ഓരോ തവണയും ഒരുമാസംവരെയോ തുക നല്‍കുന്നതുവരെയോ തടവുശിക്ഷയും വിധിക്കാം. തമിഴ്നാട്ടില്‍നിന്ന് തങ്കവേലുവിന്റെ ഭാര്യയും മകനുമാണ് സുപ്രീം കോടതിയിലെത്തിയത്. 1998ലാണ് തങ്കവേലു ഭാര്യക്കും കുട്ടിക്കും ചെലവിനു നല്‍കണമെന്ന് കോടതി വിധിച്ചത്. പ്രതിമാസം 300 രൂപവീതം കണക്കാക്കി ഇരുവര്‍ക്കും 1993 മുതലുള്ള തുക നല്‍കാനായിരുന്നു വിധി. തങ്കവേലു പണം കൊടുത്തില്ല. ഭാര്യ വീണ്ടും കോടതിയില്‍ പോയി. വിധി മാനിക്കാത്ത തങ്കവേലുവിന് കോടതി ജയില്‍ശിക്ഷ വിധിച്ചു. വീണ്ടും തങ്കവേലു പണം കൊടുത്തില്ല.

2002ല്‍ അതുവരെയുള്ള ജീവനാംശം ചോദിച്ച് ഭാര്യയും മകനും വീണ്ടും കോടതിയിലെത്തി. കോടതി ആ തുകയും കൊടുക്കാന്‍ വിധിച്ചു. ഈ വിധിക്കെതിരെ തങ്കവേലു ഹൈക്കോടതിയിലെത്തി. ഹൈക്കോടതി 2002നു തൊട്ടുമുമ്പുള്ള ഒരുകൊല്ലത്തെ ജീവനാംശം മാത്രം നല്‍കിയാല്‍ മതിയെന്നു വിധിച്ചു. അപേക്ഷിക്കുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള ഒരുവര്‍ഷത്തെ കുടിശ്ശിക മാത്രമേ ചോദിക്കാനാകൂ എന്ന് നിയമത്തിലുണ്ടെന്നും അതിനേ അര്‍ഹതയുള്ളൂ എന്നുമാണ് ഹൈക്കോടതി ഇതിനു കണ്ടെത്തിയ ന്യായം. ഈ വിധിക്കെതിരെയാണ് തങ്കവേലുവിന്റെ ഭാര്യ പൂങ്കാടി സുപ്രീം കോടതിയില്‍ എത്തിയത്. ഹൈക്കോടതി തെറ്റായാണ് നിയമവ്യാഖ്യാനം നടത്തിയതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തിലെ ഒരുവര്‍ഷ കാലാവധിവ്യവസ്ഥ ഇത്തരത്തില്‍ ജീവനാംശ കുടിശ്ശിക നിഷേധിക്കാനല്ല. ചെലവിനു കിട്ടാത്ത ഒരാള്‍ അത് കിട്ടാനായി ഒരുവര്‍ഷത്തിനകം കോടതിയില്‍ പോകാതിരുന്നാലാണ് ഈ വ്യവസ്ഥ ബാധകമാകുക.

ഈ കേസില്‍ അവര്‍ നേരത്തെത്തന്നെ പരാതിയുമായി കോടതിയില്‍ എത്തിയതാണ്. പണം നല്‍കാത്തതിന് ജയിലില്‍ പോയി എന്നതുകൊണ്ട് പണം കൊടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല. പണം കൊടുക്കണമെന്ന് നിയമം പറയുന്നു. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കാമെന്നും പറയുന്നു. ഇതിനര്‍ഥം പണം കൊടുക്കാതെ ജയിലില്‍ പോയാല്‍ ബാധ്യത തീര്‍ന്നു എന്നല്ല. പണം കൊടുക്കാത്തതിന് ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് പണം കൊടുക്കണമെന്ന നിയമപരമായ ബാധ്യതയില്‍നിന്ന് ഒഴിയാനാവില്ല. ജയിലില്‍ അയക്കുമെന്ന് നിയമം പറയുന്നത് പണം ഈടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്. അല്ലാതെ പണം നല്‍കുന്നതിനു പകരം എന്ന നിലയിലല്ല. 2002ല്‍ ജീവനാംശം തേടി പൂങ്കാടി കോടതിയിലെത്തിയത് മുമ്പു നല്‍കിയ കേസിന്റെ തുടര്‍ച്ച എന്ന നിലയിലാണ്. പണം നല്‍കുന്നതില്‍ വീണ്ടും വീണ്ടും വീഴ്ചവരുത്തിയതിനാലാണ് ഇതു വേണ്ടിവന്നത്. അതുകൊണ്ട് 1993 മുതലുള്ള കുടിശ്ശികയ്ക്ക് പൂങ്കാടിക്കും മകനും അര്‍ഹതയുണ്ട്. ഈ തുക ആറുമാസത്തിനകം തങ്കവേലു നല്‍കണമെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. സെപ്തംബറിലെ തുക ഒക്ടോബര്‍ ഏഴിനകം കൊടുക്കുകയും വേണം. തുടര്‍ന്നുള്ള മാസങ്ങളിലും ഏഴാം തീയതിക്കകം കൊടുക്കണം. ഇതു പാലിച്ചില്ലെങ്കില്‍ വാറന്റ് അയച്ച് തങ്കവേലുവിനെ കസ്റ്റഡിയിലെടുത്ത് ജയില്‍ശിക്ഷ നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി. ജ. സുധാംശുജ്യോതി മുഖോപാധ്യായ, ജ. രഞ്ജന്‍ ഗോഗോയി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

*
അഡ്വ. കെ ആര്‍ ദീപ

Wednesday, June 26, 2013

വിവാഹപ്രായവും നിയമവും

പെണ്‍കുട്ടിയുടെ വിവാഹപ്രായം പലപ്പോഴും തര്‍ക്കവിഷയമാകും. മിക്കപ്പോഴും വ്യക്തിനിയമങ്ങള്‍ തന്നെ വില്ലന്‍. മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇല്ല. ഋതുമതി (attaining age of puberty)യായാല്‍ മതി കുട്ടിയെ കെട്ടിക്കാം. എന്നാല്‍, സംശയം വന്നാല്‍ 15 വയസ്സ് എന്നൊരു പരിധി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന വാദം പതിവ്. പലപ്പോഴും കോടതികള്‍ക്ക് ഇത് ശരിവയ്ക്കേണ്ടിവരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം (Child Marriage Restraint Act 1929) കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിരോധന നിയമ (Prohibition of Child Marriage Act 2006) മാക്കി പുതുക്കി. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ ഈ നിയമമനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാം.

ഈ നിയമവും വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം വന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അക്കാര്യം കോടതിക്കേ പറയാനാകൂ. പറയേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി പറഞ്ഞേക്കും. ഒരു കേസ് അവിടെയുണ്ട്. ദേശീയ വനിതാകമീഷന്‍ നല്‍കിയ ഹര്‍ജിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം അംഗീകരിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നിരുന്നു. 2005ല്‍ വന്ന വിധിക്കെതിരെ 2006ല്‍ കമീഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതിയിലുള്ളത്. 13 തവണ കേസ് പരിഗണിച്ച കോടതി ഇനി ജൂലൈ 24 ന് പരിഗണിക്കും. അന്ന് തീരുമാനമായേക്കും. മുസ്ലിം വ്യക്തിനിയമത്തില്‍ മാത്രമല്ല മറ്റ് പല നിയമങ്ങളിലും പ്രായപൂര്‍ത്തിയുടെ നിര്‍വചനം പലതാണ്. ഇതെല്ലാം ഒരുപോലെയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ കേസ് കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടും. ഇന്ത്യയിലാകെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണത്. സുപ്രീംകോടതിയില്‍നിന്ന് അന്തിമ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഹൈക്കോടതി ഉത്തരവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബാധകം. പല ഹൈക്കോടതികളും ശൈശവ വിവാഹങ്ങള്‍ സാധുവാണെന്ന് വിധിച്ചിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രാ ഹൈക്കോടതികള്‍ കേസുകള്‍ കൂട്ടത്തോടെ പരിഗണിച്ചാണ് ഇത്തരം വിധി നല്‍കിയത്. വിവാഹിതയായ സ്ത്രീ പ്രായപൂര്‍ത്തിയായ ശേഷം കോടതിയിലെത്തി അവരുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് പറഞ്ഞാല്‍ ആ വിവാഹം അസാധുവാകില്ലെന്നായിരുന്നു ഈ വിധികളുടെ സാരം.

ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദ ഉത്തരവിന് ആധാരമാക്കിയത് ഇത്തരമൊരു വിധിയാണ്. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഈ വിധിയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍, വളരെ ശക്തവും കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നുള്ളതുമായ വിധികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഉള്‍പ്പെടെ പിന്നീടുണ്ടായി. ഏറ്റവും ശ്രദ്ധേയം ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ 2012 ജൂലൈ 28ലെ വിധിയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള നിയമം എന്ന നിലയില്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ പ്രാബല്ല്യം വ്യക്തിനിയമങ്ങള്‍ക്ക് മുകളിലാണെന്ന് ആ വിധിയില്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സമാനമായുണ്ടായി. അത് 2013 ഫെബ്രുവരി 26 നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നത്. അതില്‍ പറയുന്നത് 18 വയസ്സില്‍ താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ്.

അതായത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഒരു ചെയ്തിക്ക് കുട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ "കര്‍ശന നിര്‍ദേശം" നല്‍കുന്നു. അതിനായി എട്ടുകൊല്ലം മുമ്പത്തെ ഒരു ഹൈക്കോടതി വിധി ആധാരമാക്കുന്നു. അതിനുശേഷം അടുത്തിടെ വരെ വന്ന മറ്റ് കോടതിവിധികള്‍ തമസ്കരിക്കുന്നു. ഇത്തരത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനേക്കാള്‍ ആധികാരികത ഒരു മതനിയമത്തിലെ വിവാദ വ്യവസ്ഥയ്ക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. ഇവിടെയാണ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആകുന്നത്. നടന്നുപോയ വിവാഹങ്ങള്‍ അംഗീകരിക്കാനാണ് ഉത്തരവെന്നൊരു വ്യാഖ്യാനം സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുണ്ടായി. ഇത് കൂടുതല്‍ നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആശ്വാസം എത്തിക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്യേണ്ടതല്ല. കുറ്റം ചെയ്തവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. കോടതി ഓരോ കേസിലും അതിന്റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനിക്കും, അതാണ് വേണ്ടതും. കേരളത്തില്‍ത്തന്നെ അത്തരം രണ്ട് കേസുകളില്‍ രജിസ്ട്രേഷന്‍ ഹൈക്കോടതി അടുത്തിടെ അനുവദിച്ചിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ശൈശവവിവാഹങ്ങളെല്ലാം മുസ്ലിം സമുദായത്തിലാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമത്തിനെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതും ഇപ്പോഴും ഉയര്‍ത്തുന്നതും രാജസ്ഥാനിലെ ഖാപ് പഞ്ചായത്തുകളാണ്. അധികൃതരുടെ ഒത്താശയോടെ ശൈശവവിവാഹങ്ങള്‍ ഇവിടെ നടക്കുന്നു. ഹിന്ദുവിവാഹ നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇവയുടെ രജിസ്ട്രേഷനുവേണ്ടിയും വാദങ്ങള്‍ ഉയരുന്നു. സുപ്രീംകോടതി അടുത്തമാസം കേസ് കേള്‍ക്കുമ്പോള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം

കേരളത്തില്‍ ശൈശവ വിവാഹം 6.8 ശതമാനം

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ (District Level Household Survey) ജില്ലാതല സര്‍വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമപ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ്സ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.

കുട്ടി ആര്‍ക്കൊപ്പം

അഡ്വ. കെ ആര്‍ ദീപ

പപല വിവാഹബന്ധങ്ങളും വേര്‍പെടുത്താതിരിക്കാന്‍ കാരണമാകുന്നത് കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയാണ്. തകര്‍ച്ചയുടെ വക്കിലുള്ള കുടുംബങ്ങള്‍പോലും "കുട്ടികളെക്കരുതി തകര്‍ക്കരുതെന്ന" വാദം ഉയരാറുണ്ട്. എന്നാല്‍, അശാന്തിയും പരസ്പര വിശ്വാസമില്ലായ്മയും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരേണ്ടിവരുന്ന കുട്ടികള്‍ നേരിടുന്ന മാനസികവ്യഥ വേര്‍പെടുന്ന കുടുംബങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളേക്കാള്‍ മിക്കപ്പോഴും കടുത്തതാണ്. കുടുംബകേസുകളില്‍ കുട്ടി ആര്‍ക്കൊപ്പം എന്നത് എന്നും കോടതിക്ക് ഉത്തരം കണ്ടെത്തേണ്ടിവരുന്ന ചോദ്യമാണ്. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്.

പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍, അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍വരെ കോടതികള്‍ക്കു മുന്നിലെത്തും. പതിനെട്ടു വയസ്സുവരെയുള്ളവരാണ് നിയമത്തിനുമുന്നില്‍ കുട്ടികള്‍. കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന് നിശ്ചയിക്കാന്‍ മുസ്ലിങ്ങള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ബാധകമാകുന്നത് 1890ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് , ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് ആക്ട്  എന്നിവയാണ്. മുസ്ലിങ്ങള്‍ക്ക് മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകളാണ് ബാധകം. അഞ്ച് വയസ്സുവരെ കുട്ടി അമ്മയ്ക്കൊപ്പം എന്നതിന് പൊതുസമ്മതിയും നിയമ പിന്‍ബലവുമുണ്ട്. പലപ്പോഴും നിയമം വിട്ട് കോടതികള്‍ തീരുമാനിക്കുന്ന വിഷയങ്ങളിലൊന്നാണ് കുട്ടികളെ ആര് പരിപാലിക്കും എന്നത്. ഇത്തരം കേസുകളില്‍ ""നിയമമോ, കര്‍ശനമായ ചട്ടങ്ങളോ തെളിവോ നടപടിക്രമമോ കീഴ്വഴക്കമോ അല്ല പരിഗണിക്കേണ്ടത്" എന്ന് 2009ല്‍ നീല്‍ രത്തന്‍ കുണ്ടു വേഴ്സസ് അഭിജിത് കുണ്ടു കേസില്‍ സുപ്രീംകോടതിതന്നെ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാക്കാലത്തേക്കും ബാധകമായ ഒരു തീര്‍പ്പില്ലെന്നും സുപ്രീംകോടതി 1973 ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ""നിലവിലുള്ള സാഹചര്യം പരിഗണിച്ചാണ് കോടതികള്‍ ഉത്തരവ് നല്‍കുന്നത്. സാഹചര്യം മാറുമ്പോള്‍, കാലം പോകുമ്പോള്‍ ആ കോടതിക്കുതന്നെ മുമ്പുനല്‍കിയ ഉത്തരവില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം. അപ്പോഴും മുഖ്യപരിഗണന കുട്ടിയുടെ ക്ഷേമമായിരിക്കണം.""-റോസി ജേക്കബ് വേഴ്സസ് ജേക്കബ് കേസില്‍ സുപ്രീംകോടതി പറഞ്ഞു. കുട്ടിയുടെ ക്ഷേമം പ്രധാനമായി പരിഗണിക്കുമ്പോള്‍ കേസിലെ കക്ഷികള്‍ തമ്മിലുണ്ടാക്കുന്ന ഒത്തുതീര്‍പ്പുകള്‍പോലും പ്രസക്തമല്ലെന്നും കോടതി 2011ല്‍ മറ്റൊരുകേസില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത് കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരുകേസിലെ വിധി മറ്റൊരുകേസില്‍ പകര്‍ത്താനായെന്നു വരില്ല.

കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മൂന്നുതരം ഉത്തരവുകളാണ് കോടതികള്‍ നല്‍കുന്നത്. സ്ഥിരം കസ്റ്റഡിയാണ് ഒന്ന്. താല്‍ക്കാലിക കസ്റ്റഡി , സന്ദര്‍ശനാനുമതി എന്നിവയാണ് മറ്റ് രണ്ടുതരം ഉത്തരവുകള്‍. കേസിലെ അന്തിമതീര്‍പ്പിനനുസരിച്ചാണ് സ്ഥിരംകസ്റ്റഡി അനുവദിക്കുക. താല്‍ക്കാലിക കസ്റ്റഡി, കേസ് പരിഗണനയിലിരിക്കുന്ന കാലത്തെ കസ്റ്റഡിക്കുള്ള അനുമതിയാണ്. കസ്റ്റഡിക്കുള്ള അനുമതി കിട്ടാത്ത രക്ഷിതാവിന് കുട്ടിയെ ഇടയ്ക്ക് സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്ന ഉത്തരവാണ് സന്ദര്‍ശനാനുമതി. ഈ ഉത്തരവുകള്‍ നല്‍കുമ്പോള്‍ കോടതി പരിഗണിക്കുന്ന ഘടകങ്ങള്‍ പലതാണ്. അച്ഛന്റെയും അമ്മയുടെയും വിദ്യാഭ്യാസം, ഇരുവരുടെയും കുടുംബ പശ്ചാത്തലം, സാമ്പത്തിക സ്ഥിതി, കുട്ടിയുടെ അഭിപ്രായം, കുട്ടിയുടെ വ്യക്തിത്വവികസനത്തിന് കൂടുതല്‍ സഹായകമായ അന്തരീക്ഷം, കക്ഷികള്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്നിവയൊക്കെ കോടതി കണക്കിലെടുക്കും.

*
ദേശാഭിമാനി

Saturday, May 25, 2013

ഗുണ്ടാനിയമത്തിന്റെ ദുരുപയോഗം

ഗുണ്ടാനിയമം എന്ന് ചുരുക്കിവിളിക്കുന്ന കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വകുപ്പുകളുടെ ദുരുപയോഗം അതീവ ഗുരുതര സാമൂഹ്യപ്രശ്നമായി മാറുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഈ നിയമംവച്ച് വേട്ടയാടുകയാണ്.

ഒരു നിയമം പാര്‍ലമെന്റോ നിയമസഭയോ പാസാക്കുമ്പോള്‍ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതനുസരിച്ച് 2007 സെപ്തംബര്‍ 4ന് കേരള നിയമസഭയില്‍ ഈ നിയമത്തിന് ആധാരമായ ബില്‍ പൈലറ്റ് ചെയ്യുമ്പോള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനകത്ത് നടക്കുന്ന സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഈ നിയമം എന്നാണത്.

വ്യാജ വാറ്റുകാര്‍, കള്ളനോട്ടു നിര്‍മാണം നടത്തുന്നവര്‍, പാരിസ്ഥിതിക വിധ്വംസകര്‍, ഡിജിറ്റല്‍ ഡാറ്റയും പകര്‍പ്പ് അവകാശവും അപഹരിക്കുന്നവര്‍, മയക്കുമരുന്ന് കുറ്റവാളികള്‍, സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, ഹവാല തട്ടിപ്പുകാര്‍, വാടകച്ചട്ടമ്പികള്‍, അസാന്മാര്‍ഗിക കുറ്റവാളികള്‍, വര്‍ഗീയ സംഘര്‍ഷവും വര്‍ഗീയ കലാപവും നടത്തുന്നവര്‍, ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്നവര്‍- ഇവരെ നേരിടുന്നതിനാണ് നിയമം. രാഷ്ട്രീയ പാര്‍ടികളുടെ പിക്കറ്റിങ്, പ്രകടനം, സര്‍വീസ് സംഘടനകളുടെ സമരം, വസ്തു തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കാരണവശാലും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ബില്‍ അവതരിപ്പിച്ചപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിനോടു യോജിച്ച് "രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഈ നിയമം ഉപയോഗിക്കരുത്" എന്നാണ് പറഞ്ഞത്. ബില്‍ നിയമസഭ വിശദമായി ചര്‍ച്ചചെയ്ത് ഭേദഗതികളോടെ നിയമമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആക്ഷേപരഹിതമായി നിയമം നടപ്പാക്കപ്പെട്ടു. ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തുന്നതിനെ തടയുന്ന വകുപ്പുകളുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ടി നടത്തുന്ന പൊതുവായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളിലെ പ്രതികളെ ഗുണ്ടാലിസ്റ്റില്‍പെടുത്തുന്നതും നിയമപ്രകാരം അനുവദനീയമല്ല. എന്നാല്‍, ഈ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ തകര്‍ക്കുന്ന നിലയിലാണ് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് പെരുമാറിക്കൊണ്ടിരിക്കുന്നത്. അന്ന് നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി ഇങ്ങനെ വ്യക്തമാക്കി- നിയമം ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം വന്നാല്‍ ആക്ട് തന്നെ ഇല്ലാതാകുമെന്ന സാഹചര്യം ഉണ്ടാകും.

അങ്ങനെ നോക്കുമ്പോള്‍ നിയമംതന്നെ തകര്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉളവായിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഈ നിയമത്തിന്റെ നഗ്നമായ ദുരുപയോഗം ഉണ്ടായിരിക്കുന്നു. കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷിന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥിയുമായ എം ഷാജറിനെതിരെയും സമാനമായ നോട്ടീസ് പുറപ്പെടുവിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനംമാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ നടപടികളെന്ന് വ്യക്തമാണ്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദേശീയ ഗെയിംസിന്റെ അവസരത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിനീഷ് അവിടെ ഉണ്ടാവില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, പൊലീസിന്റെ ഭാഗത്തുനിന്ന് ഈ നിയമത്തിന്റെ ദുരുപയോഗത്തിനായുള്ള നീക്കം നടക്കുന്നതായി കലക്ടര്‍ക്ക് രേഖാമൂലം സിപിഐ എം പരാതി നല്‍കുകയുമുണ്ടായി. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 22ന് കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ തുടങ്ങിയ ജില്ലയിലെ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് കണ്ട് സംസാരിക്കുകയുംചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പും നല്‍കി. അതിനുശേഷമാണ് വിനീഷിന് നോട്ടീസ് അയച്ചത്. കൂടാതെ എസ്എഫ്ഐ നേതാവ് ഷാജറിനും സമാനമായ നോട്ടീസ് നല്‍കി. ചുരുക്കത്തില്‍, ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അറിഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്താനുള്ള നീക്കം.

കോഴിക്കോട് ജില്ലയിലെ സിപിഐ എം നേതാക്കളായ മോഹനന്‍ മാസ്റ്ററുടെയും എംഎല്‍എ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനും നാടുകടത്തല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോ പൊലീസ് സ്റ്റേഷനുകളിലും കൂടുതല്‍ കേസുകളില്‍ പ്രതികളായ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരുടെ ലിസ്റ്റ് ശേഖരിക്കാന്‍ ഉത്തരമേഖലാ ഐജി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് ഐജി ഏറ്റെടുത്തിട്ടുള്ളത്. ഏതാനും ആഴ്ചകള്‍ക്കു ശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഐജി ജോസ് ജോര്‍ജ് രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നടപടി കൈക്കൊള്ളുന്നത് എന്ന ആക്ഷേപം സാര്‍വത്രികമായി ഉയര്‍ന്നിട്ടുണ്ട്. സിപിഐ എമ്മിനും മറ്റും എതിരായി ഈ വിധം അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്ന പൊലീസ്, നാറാത്തുനിന്ന് പിടിച്ച പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികളോട് അഹിതമായ വാക്കുകള്‍പോലും പറഞ്ഞതായി അറിവില്ല.

ഒരു കേസ് അന്വേഷണത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം സുമേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് ലോക്കപ്പില്‍വച്ച് മലദ്വാരത്തില്‍ കമ്പികയറ്റിയ ഡിവൈഎസ്പി തന്നെയാണ് നാറാത്തെ മതതീവ്രവാദികളെയും കൈകാര്യംചെയ്തത്. മതതീവ്രവാദികള്‍ക്ക് വിഐപി പരിഗണന. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ അടിച്ചമര്‍ത്തല്‍ നടപടികളും. പിടിയിലായ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജനപ്രതിനിധിയായ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പൊലീസിനു മേല്‍ സമ്മര്‍ദം ചെലുത്തി എന്നാണ് വിവരം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയിലെ 136 ക്രിമിനല്‍ കേസുകളാണ് അധികാരം ഉപയോഗിച്ച് പിന്‍വലിച്ചത്. അതില്‍ 90 ശതമാനം കേസുകളും മുസ്ലിം ലീഗുകാര്‍ പ്രതികളായതാണ്. ഇക്കൂട്ടത്തില്‍ ലീഗുകാര്‍ പ്രതികളായ കവര്‍ച്ചാകേസുകളും ഉള്‍പ്പെടും.

ഗുണ്ടാനിയമം അനുസരിച്ചുള്ള നടപടികളില്‍ നിന്ന് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള കേസുകളില്‍ പ്രതികളായ ലീഗ് ക്രിമിനലുകളെ ഒഴിവാക്കുകയാണ്. തളിപ്പറമ്പിലെ അംബികാ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ലീഗ് പ്രവര്‍ത്തകരായ റിവാജ്, പരിയാരം കോരന്‍പീടികയിലെ ലത്തീഫ്, അരിയില്‍ സ്വദേശി ജാഫര്‍ എന്നിവര്‍ക്കെതിരെ നടപടി കൈകൊള്ളുന്നതില്‍നിന്ന് പൊലീസിനെ വിലക്കുന്നത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഒരു എംപിയും എംഎല്‍എയുമാണ്. മാഫിയാ സംഘങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ദുരുപയോഗംചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും യുവജന-വിദ്യാര്‍ഥി വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതുന്ന പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. പൊലീസിലെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് നടത്തുന്ന ഈ രാഷ്ട്രീയക്കളി അങ്ങേയറ്റം അപകടകരമാണ്.


*****

പി ജയരാജന്‍

വധശിക്ഷയും പരിഷ്കൃതസമൂഹവും

ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. സ്വയം പ്രതിരോധിക്കാനാവശ്യമായ നിയമപരമായ പിന്‍ബലം ഇല്ലാത്തതിനാലാണിത്.

ബ്രിട്ടീഷ് കൊളോണിയല്‍കാലം മുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും ഇത് മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നിരുന്നാലും 1980ല്‍ സുപ്രീംകോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാറുള്ളൂ. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി ശിക്ഷ.

കഴിഞ്ഞ വര്‍ഷം മൂന്നു കേസുകളില്‍ തീരുമാനമെടുക്കുന്ന വേളയില്‍, നേരത്തെയുള്ള ഏഴു കേസുകളില്‍ വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമായാണെന്ന് പരമോന്നത കോടതിതന്നെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷംമാത്രം 14 റിട്ടയേഡ് ജഡ്ജിമാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 കുറ്റവാളികളുടെ ശിക്ഷ ഭരണഘടനയിലെ 72-ാം ഖണ്ഡിക നല്‍കുന്ന അധികാരം ഉപയോഗിച്ച് ജീവപര്യന്തമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രത്യേകമായി കത്തെഴുതുകയുണ്ടായി. തെറ്റായ രീതിയിലാണ് 13 പേര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയെത്തന്നെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഇതില്‍ കുറ്റം ചുമത്തപ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ തെറ്റായ രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും 1996ലും 1998ലുമായി തൂക്കിക്കൊല്ലുകയും ചെയ്തതായി ഇവര്‍ രാഷ്ട്രപതിയെ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നീതിഭംഗമാണ് ഇതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. ഈ അഭിപ്രായം പറഞ്ഞതില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാരും റിട്ടയേഡ് ജഡ്ജിമാരുമുണ്ട്.

രാഷ്ട്രീയ പരിഗണനവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാത്തത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിന്റെ കൊലയാളിയുടെയും സ്ഥിതി. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം വധശിക്ഷയും കാത്ത് കഴിയുകയാണ് ഇയാള്‍. ഭുല്ലറിന്റെ വധശിക്ഷയും പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല.

മേല്‍പ്പറഞ്ഞ ചില കേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം കുറ്റവാളിയോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ വിധി വന്നിട്ടുമില്ല. എന്നാല്‍, ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനുശേഷം ഉടന്‍തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. മറ്റ് കേസുകളിലെന്നതുപോലെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍പോലും അഫ്സല്‍ ഗുരുവിനെ അനുവദിച്ചില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതുമില്ല. വധശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വിവരം കൈമാറിയത്. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത്.

കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും ഈ വധശിക്ഷ നടപ്പക്കുന്നതിന് എതിരായിരുന്നു. എന്നിട്ടും കേന്ദ്രം ഈ വധശിക്ഷ നടപ്പാക്കിയത് ബിജെപി ഇതില്‍നിന്ന് ഒരു രാഷ്ട്രീയനേട്ടവും കൊയ്യരുതെന്ന ലക്ഷ്യംവച്ചാണ്. ബിജെപിയും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളും അഫ്സല്‍ ഗുരുവിനെ വധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രചാരണം നടത്തിവരികയായിരുന്നു. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേതെന്നതുപോലെ കശ്മീരിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സന്ദേശമാണ് കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കുണ്ടായത്. കശ്മീരിലെ ജനങ്ങളെ രാജ്യത്തുനിന്ന് കൂടുതല്‍ അകലാന്‍മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മാത്രമല്ല, കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവമനുസരിച്ച് കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകളായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970കളുടെ മധ്യത്തില്‍ തൂക്കിക്കൊന്ന കാര്യം ഞാനോര്‍ക്കുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ മറ്റ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കൊപ്പം ഞാനും പോയി കണ്ടിരുന്നു. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും പിന്നീട് അവരെ തൂക്കിക്കൊല്ലുകയും ചെയ്തു. ബിഹാറിലോ മറ്റു സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുവായ രീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മൂന്നു തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2007, 2008, 2010 വര്‍ഷങ്ങളിലാണ് യുഎന്‍ പ്രമേയം പാസാക്കിയത്. 2010ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 41 രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. മൂന്നു തവണയും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വധശിക്ഷയ്ക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഒരു ശിക്ഷ എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിനു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണം. പൊതുവെ 14 മുതല്‍ 16 വര്‍ഷംവരെ തുടരുന്ന ജീവപര്യന്തം തടവിന് പുറത്തായിരിക്കണം ഇത്. നീതിന്യായ വ്യവസ്ഥയെ കുറ്റവിമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പ്രായോഗികതകൂടിയാണിത്.


*****

പ്രകാശ് കാരാട്ട്

Thursday, May 2, 2013

നിയമപഴുതുകള്‍ പീഡകര്‍ക്ക് തുണയാകുമ്പോള്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും നിയമപഴുതുകളിലൂടെ രക്ഷപ്പെടുന്ന പ്രതികള്‍ കുറവല്ല. ക്രൂരമായ പീഡനകേസുകളില്‍പ്പോലും കോടതി സാങ്കേതികവാദങ്ങളില്‍ കുടുങ്ങിയാല്‍ പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പൊലീസിനോട് പറയാന്‍ മറന്ന കാര്യം കോടതിയില്‍ കൂട്ടിച്ചേര്‍ത്ത സാക്ഷിയെ കോടതി അവിശ്വസിച്ചത് ഒരു സ്ത്രീധനമരണ കേസില്‍ പ്രതികള്‍ക്ക് രക്ഷയായി. മരിച്ച യുവതിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴിയാണ് സെഷന്‍സ് കോടതി അവിശ്വസിച്ചത്. ഇതോടെ കേസില്‍ തെളിവില്ലാതായി. പ്രതികളുടെ ശിക്ഷ ഉറപ്പാകാന്‍ കേസ് ഒടുവില്‍ സുപ്രീംകോടതിയില്‍ എത്തേണ്ടിവന്നു. കീഴ്ക്കോടതികളുടെ ഇത്തരം സമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത്.

മൊഴിയിലെ കൂട്ടിച്ചേര്‍ക്കലിന്റെ പേരില്‍മാത്രം സാക്ഷികളെ അവിശ്വസിക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഹരിയാനയില്‍നിന്നായിരുന്നു കേസ്. സോംവീറിന്റെ സഹോദരി രജ്വന്തിയാണ് മരിച്ചത്. വിവാഹംകഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ രജ്വന്തി സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവും അയാളുടെ വീട്ടുകാരും സ്ത്രീധനമായി ധാന്യം പൊടിക്കുന്ന യന്ത്രവും ഇലക്ട്രിക് മോട്ടോറും കൊയ്ത്ത് യന്ത്രവും ആവശ്യപ്പെടുന്നതായി പരാതിപ്പെട്ടു. രജ്വന്തിയുടെ വീട്ടുകാര്‍ ഇതെല്ലാം വാങ്ങിനല്‍കി പ്രശ്നം തീര്‍ത്തു. കുറച്ചുനാള്‍ കഴിഞ്ഞ് രജ്വന്തി വീണ്ടും വീട്ടിലെത്തി. ഇക്കുറി ഫ്രിഡ്ജും കൂളറും ടിവിയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്നെന്ന് പരാതിപ്പെട്ടു. അത് നല്‍കേണ്ടെന്ന് രജ്വന്തിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. അതുകൂടി നല്‍കിയാല്‍ ഇനി ആവശ്യങ്ങള്‍ കൂടുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. സോംവീര്‍ രജ്വന്തിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി ഇനി ആവശ്യങ്ങള്‍ ഉന്നയിക്കരുതെന്ന് അഭ്യര്‍ഥിക്കുകയുംചെയ്തു. എന്നാല്‍, ഒരു മാസത്തിനുള്ളില്‍ രജ്വന്തിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് കേസെടുത്തു. ഭര്‍ത്താവും വീട്ടുകാരും പ്രതികളായി. കേസ് സെഷന്‍സ് കോടതിയിലെത്തി. എന്നാല്‍, പ്രതികളെ കുറ്റക്കാരായി കാണാനാകില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിഗമനം. രണ്ടു കാരണമാണ് കോടതി മുഖ്യമായി പറഞ്ഞത്.

പ്രഥമവിവരറിപ്പോര്‍ട്ട് (എഫ്ഐആര്‍) തയ്യാറാക്കാന്‍ 51 മണിക്കൂറിന്റെ താമസം വന്നതാണ് ഒരു കാരണം. ഇത് കൃത്രിമ തെളിവുണ്ടാക്കി നിരപരാധികളെ കേസില്‍ കുടുക്കാന്‍ ആയിരുന്നെന്നു സംശയിക്കാം. രണ്ടാമത്തെ കാരണമായി കോടതി പറഞ്ഞത് സാക്ഷികളുടെ മൊഴിയിലെ മാറ്റമാണ്. പൊലീസിനോട് പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ മരിച്ച രജ്വന്തിയുടെ സഹോദരനും അമ്മയും കോടതിയില്‍ പറഞ്ഞെന്നും അതുകൊണ്ട് അവരെ വിശ്വസിക്കാനാകില്ലെന്നുമാണ് സെഷന്‍സ് കോടതി തീരുമാനിച്ചത്. രജ്വന്തിയുടെ വീട്ടുകാര്‍ ഹരിയാന ഹൈക്കോടതിയിലെ അപ്പീല്‍ നല്‍കി സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി പ്രതികള്‍ക്ക് ശിക്ഷനല്‍കി. ഈ വിധി ചോദ്യംചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതിയുടെ നിഗമനങ്ങളോട്, യോജിച്ചുകൊണ്ട് സെഷന്‍സ് കോടതിയുടെ നിഗമനങ്ങള്‍ സുപ്രീംകോടതിയും തള്ളി. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം സ്ത്രീധനമായി പലതും ആവശ്യപ്പെട്ടിരുന്നുവെന്നത് വ്യക്തമാണെന്ന് സാക്ഷിമൊഴികള്‍ വിശദമായി പരിശോധിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരുതവണ ഉന്നയിച്ച ആവശ്യം രജ്വന്തിയുടെ വീട്ടുകാര്‍ അംഗീകരിക്കുകയും സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ആവശ്യത്തിന്റെ പേരില്‍ രജ്വന്തി പീഡനത്തിന് ഇരയായിരുന്നെന്നും മനസ്സിലാക്കാം. പ്രശ്നം തീര്‍ക്കാന്‍ സഹോദരന്‍ സോംവീര്‍ രജ്വന്തിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി എന്നതും വസ്തുതയാണ്. അധികം വൈകാതെയാണ് മരണം നടന്നത്. രജ്വന്തിയുടെ അമ്മയുടെ മൊഴിയിലാണ് സെഷന്‍സ് കോടതി പ്രശ്നം കണ്ടത്. രജ്വന്തിയെ മര്‍ദിച്ചിരുന്നതായും ഒരു മുറിയില്‍ അടച്ചിട്ടിരുന്നതായും മകന്‍ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയാന്‍ വിട്ടു. അത് കോടതിയില്‍ പറയുകയുംചെയ്തു. മൊഴിയില്‍ ഇത്തരത്തില്‍ മാറ്റം വന്നു എന്നത് ശരിയാണെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടി. സഹോദരന്‍ സോംവീറിന്റെ മൊഴിയില്‍ മര്‍ദനം സംബന്ധിച്ച് കൃത്യമായി പറഞ്ഞിട്ടുമുണ്ട്. മൊഴിയിലെ വൈരുധ്യം തെളിവിന്റെ കാര്യത്തില്‍ പ്രധാനംതന്നെയാണ്. ഒരു കാര്യം പറയാന്‍ വിട്ടുപോയി എന്നത് സാക്ഷിയെത്തന്നെ അവിശ്വസിക്കാന്‍ കാരണമാക്കണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്.

ഇവിടെ മരിച്ച രജ്വന്തിയുടെ സഹോദരന്‍ സോംവീറിന്റെ മൊഴിയും അമ്മയുടെ മൊഴിയും അതിന്റെ സമഗ്രതയില്‍ കാണണം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും ഇതിന്റെ പേരില്‍ രജ്വന്തിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചിരുന്നതായും സോംവീര്‍ പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്. ഇതു പരിഗണിക്കുമ്പോള്‍ മരണത്തിനു തൊട്ടുമുമ്പ് ഈ ആവശ്യങ്ങളുടെ പേരില്‍ രജ്വന്തി പീഡിപ്പിക്കപ്പെട്ടെന്ന നിഗമനംതന്നെയാണ് ശരി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വിലയിരുത്തലാണ് സ്വീകാര്യം. അതുകൊണ്ട് സ്ത്രീധനനിരോധന നിയമപ്രകാരവും ഭര്‍തൃവീട്ടിലെ പീഡനത്തിനെതിരായ നിയമപ്രകാരവും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ ശരിവയ്ക്കുകയാണെന്ന് ജസ്റ്റിസ് എ കെ പട്നായ്ക്കും ജസ്റ്റിസ് സുധാംശു ജ്യോതി മുഖോപാധ്യായയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 2013 മാര്‍ച്ച് 13നായിരുന്നു സുപ്രീംകോടതി വിധി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Thursday, April 18, 2013

വ്യാജചികിത്സക്ക് 15 ലക്ഷം നഷ്ടപരിഹാരം

രോഗശാന്തി വാഗ്ദാനംചെയ്യുന്ന പരസ്യം നല്‍കി ചികിത്സ നടത്തി രോഗിയെ കുഴപ്പത്തിലാക്കിയ വ്യാജഡോക്ടര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഉപഭോക്തൃ കേസായി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍വരെ എത്തിയ കേസില്‍ കമീഷന്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നഷ്ടപരിഹാരം നിശ്ചയിച്ചാണ് സുപ്രിംകോടതി കേസില്‍ വിധിപറഞ്ഞത്.

ഭന്‍വാര്‍ കന്‍വറാണ് കേസിലെ പരാതിക്കാരി. ഹിന്ദി ദിനപത്രമായ "ജനസത്ത"യിലെ പരസ്യംകണ്ടാണ് ഭന്‍വാര്‍ ഡോ. ആര്‍ കെ ഗുപ്തയെ കണ്ടത്. അപസ്മാരം ചികിത്സിച്ച് മാറ്റുമെന്നായിരുന്നു പരസ്യത്തില്‍ "ഡോക്ടറുടെ" വാഗ്ദാനം. കന്‍വാറിന്റെ മകന്‍ പ്രശാന്തിന് അപ്പോള്‍ ആറുമാസംപ്രായമുണ്ടായിരുന്നു. പനിക്കൊപ്പം അപസ്മാരമുണ്ടാകുന്ന പ്രശ്നവും നേരിട്ടിരുന്നു. ആദ്യം ഗുപ്തയ്ക്ക് രോഗവിവരം കാട്ടി കത്തെഴുതി. പിന്നീട് ക്ലിനിക്കില്‍ കാണിച്ചു. 2150 രൂപ വാങ്ങി ഒരു കൊല്ലത്തേക്ക് മരുന്നുനല്‍കി ഗുപ്ത അവരെ യാത്രയാക്കി. 1994ലാണ് ചികിത്സ തുടങ്ങിയത്. തുടങ്ങുമ്പോള്‍ പനി വരുമ്പോള്‍ മാത്രം അപസ്മാരംവന്നിരുന്ന പ്രശാന്തിന് പിന്നീട് ഇടക്കിടെ അപസ്മാരമുണ്ടായി. ആയുര്‍വേദമായതിനാല്‍ മരുന്നു പതുക്കെയേ ബാധിക്കൂ എന്നും അതുകൊണ്ട് ക്ഷമിച്ചാല്‍ മതിയെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.

"95ല്‍ വീണ്ടും പ്രശാന്തുമായി ഭന്‍വാര്‍ ഗുപ്തയെ കാണാന്‍പോയി. ഇക്കുറി 1500 രൂപ വാങ്ങി പുതിയ ഗുളികകള്‍ നല്‍കി. ഇടയ്ക്ക് അസുഖംകൂടുന്നതായി അറിയിച്ചതോടെ വേറെ മരുന്ന് അയച്ചുകൊടുത്തു.

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സയ്ക്കിടയിലാണ് ഗുപ്തയുടെ പരസ്യം കണ്ട് ഭന്‍വാര്‍ പുതിയ ചികിത്സ പരീക്ഷിച്ചത്. എന്നാല്‍ ഗുപ്തയുടെ ചികിത്സയില്‍ രോഗംകുറയാതെ വന്നപ്പോള്‍ ആദ്യംകണ്ടിരുന്ന ഡോക്ടറെ വീണ്ടുംകണ്ടു. പ്രശാന്തിന്റെ സ്ഥിതി മോശമാണെന്നും ചികിത്സിച്ച് മാറ്റാനാകില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതിനിടെ ഗര്‍ഭിണിയായിരുന്ന ഭന്‍വാര്‍ മകന്റെ അസുഖംമൂലം ഗര്‍ഭഛിദ്രം നടത്തി.

ഈ ഘട്ടത്തിലാണ് ഗുപ്തയുടെ ചികിത്സയെപ്പറ്റി ഭന്‍വാറും കുടുംബവും അന്വേഷണംനടത്തിയത്. ആയുര്‍വേദ ചികിത്സയാണെന്ന് അവകാശപ്പെട്ട് ഗുപ്ത ആദ്യം നല്‍കിയിരുന്നത് സെല്‍ജിന്‍ എന്ന ഗുളികയാണെന്ന് കണ്ടെത്തി. ഇത് കുട്ടികള്‍ക്ക് നല്‍കി കൂടാത്ത മരുന്നാണ്. മറ്റ് മരുന്നുകളും അലോപ്പതി മരുന്നുകളായിരുന്നു. തുടര്‍ന്നാണ് 20 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭന്‍വാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉപഭോക്ൃത കോടതിയില്‍ ഹാജരായ ഡോ. ഗുപ്ത ആരോപണങ്ങള്‍ നിഷേധിച്ചു. സെല്‍ജിന്‍ എന്ന മരുന്ന് കൊടിത്തിട്ടില്ലെന്നും കൊടുത്തത് ഫീനോ ബാര്‍ബിറ്റാള്‍, വഫേറ തുടങ്ങിയ മരുന്നുകളാണെന്നും വാദിച്ചു. ഇവയൊക്കെ ഒരേ സമയം ആയുര്‍വേദ മരുന്നും അലോപ്പതി മരുന്നുമാണെന്ന വാദവും ഗുപ്ത ഉയര്‍ത്തി. ശരിക്ക് മരുന്നുകൊടുക്കാത്തതുകൊണ്ടും തന്റെ മരുന്നിനൊപ്പം മറ്റ് മരുന്നുകള്‍ കഴിച്ചതിനാലുമാണ് പ്രശാന്തിന്റെ രോഗം കുഴപ്പത്തിലായതെന്നും ഗുപ്ത അവകാശപ്പെട്ടു. യുപി സര്‍ക്കാരിന്റെ ഒരു ഉത്തരവനുസരിച്ച് തനിക്ക് അലോപ്പതി മരുന്ന് കുറിയ്ക്കാമെന്നും ഗുപ്ത വാദിച്ചു. ദേശീയ ഉപഭോക്തൃ കമീഷന്‍ മരുന്നുകള്‍ ലാബിലയച്ച് പരിശോധിച്ചു. ഒന്നൊഴികെ എല്ലാം അലോപ്പതി മരുന്നുകളാണെന്ന് സ്ഥിരീകരിച്ചു. എല്ലാ രേഖകളും പരിശോധിച്ച ദേശീയ കമീഷന്‍ ഗുപ്ത കുറ്റക്കാരനാണെന്ന് കണ്ടു. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യം നല്‍കി ചികിത്സ നടത്തിയ ഗുപ്ത ന്യായരഹിതമായ (unfair trade pratice)  വാണിജ്യരീതി യാണ് സ്വീകരിച്ചതെന്ന് ദേശീയ കമീഷന്‍ വിധിച്ചു. എന്നാല്‍ യുപി സര്‍ക്കാരിന്റെ ഒരു ഉത്തരവ് അനുസരിച്ച് ഗുപ്തയ്ക്ക് അലോപ്പതി മരുന്നു കുറിക്കാന്‍ തടസ്സമില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു.

അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച കമീഷന്‍ പക്ഷേ, ഇതില്‍ രണ്ടരലക്ഷം രൂപ കണ്‍സ്യൂമര്‍ ലീഗല്‍ എയ്ഡ് ഫണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഈ വിധിക്കെതിരെയാണ് ഭന്‍വാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നുമാത്രമല്ല അലോപ്പതി മരുന്നു കുറിയ്ക്കാനുള്ള ഗുപ്തയുടെ അവകാശത്തെയും ഹര്‍ജിയില്‍ ചോദ്യംചെയ്തു. യുപി സര്‍ക്കാരിന്റെ ആരോഗ്യവിദ്യാഭ്യാസ സെക്രട്ടറി 2009ല്‍ ഇറക്കിയ സര്‍ക്കുലര്‍ ആധാരമാക്കിയാണ് ഗുപ്തയ്ക്ക് അലോപ്പതി മരുന്നു കുറിയ്ക്കാമെന്ന് ദേശീയ കമീഷന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ കേസിലെ ചികിത്സ കാലം 1994മുതല്‍ "97വരെയാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അന്ന് 2003ലെ ഉത്തരവ് ബാധകമാകില്ല. ആ ഉത്തരവ് പോലും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്കാണ് ബാധകം. ഗുപ്തയ്ക്ക് രജിസ്ട്രേഷന്‍ ഉള്ളതായി തെളിവില്ല. രജിസ്ട്രേഷന്‍ നമ്പറും കാണിച്ചിട്ടില്ല. അതുകൊണ്ട് ഉത്തരവ് എന്തായാലും ബാധകമാകില്ല. അലോപ്പതിമരുന്ന് നല്‍കാന്‍ ഗുപ്തയ്ക്ക് അവകാശമില്ല - സുപ്രിംകോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം നിശ്ചയിച്ചതിലും ദേശീയ കമീഷന് വീഴ്ചപറ്റി. തെറ്റായ പരസ്യവും അന്യായമായ ചികിത്സാ രീതിയും വ്യാജമായ അവകാശവാദങ്ങളും ഉന്നയിച്ച ഗുപ്ത പ്രശാന്തിനും അമ്മയ്ക്കും കഷ്ട നഷ്ടമുണ്ടാക്കിയെന്ന് വ്യകതമാക്കി. അവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. പകുതി തുക ലീഗല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പറഞ്ഞതിന് കമീഷന്‍ കാരണമൊന്നും കാണിക്കുന്നില്ല. അതുകൊണ്ട് ആ ഉത്തരവ് റദ്ദാക്കുകയാണെന്ന് സുപ്രിംകോടതി വിധിയില്‍ പറഞ്ഞു. നഷ്ടപരിഹാരം 15 ലക്ഷം രൂപയായി ഉയര്‍ത്തുകയാണ്. മൂന്നു മാസത്തിനകം ഈ തുക നല്‍കുകയും വേണം. ജ. ജി എസ് സിംഘ്വി, സുധാംശു ജ്യോതി മുഖോപാധ്യായയും ഉള്‍പ്പെട്ട ബഞ്ച് വിധിയില്‍ പറഞ്ഞു. 2013 ഏപ്രില്‍ അഞ്ചിനായിരുന്നു വിധി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി

Tuesday, April 9, 2013

ഗാർഹിക പീഡനം: ശ്രദ്ധയില്‍പെടുന്നവര്‍ക്കും വിവരം നല്‍കാം

പീഡനം നടക്കുന്നതായി അറിയാവുന്ന ആര്‍ക്കും വിവരം നല്‍കാന്‍ വ്യവസ്ഥയുള്ളതാണ് ഗാര്‍ഹിക പീഡനങ്ങള്‍ തടയാനുള്ള പ്രത്യേക നിയമം. ഇങ്ങനെ വിവരം നല്‍കുന്ന ആള്‍ക്ക് ഇതിന്റെ പേരില്‍ എന്തെങ്കിലും ബാധ്യത ഉണ്ടാകില്ലെന്നും നിയമം വ്യക്തമാക്കുന്നു. എങ്ങനെയും പരാതികള്‍ നിയമത്തിനുമുന്നിലെത്താനാണ് ഇത്തരത്തിലൊരു വ്യവസ്ഥ ചേര്‍ത്തിരിക്കുന്നത്.

ഭാര്യയെ തല്ലുന്നത് അവകാശമായി കരുതുന്നവര്‍ കുറയുന്നില്ല. ഭര്‍ത്താവിന്റെ ആക്രമണത്തിനിരയായ സ്ത്രീ പരാതിപ്പെട്ടാല്‍ ചട്ടിയില്‍ മുട്ടാനുള്ള കലത്തിന്റെ അവകാശത്തെപ്പറ്റി പറയുന്ന മന്ത്രിമാരും അവശേഷിക്കുന്നു. എന്നാല്‍, ഗാര്‍ഹിക പീഡനം നിയമത്തിന് മുന്നില്‍ കളിതമാശയല്ല; ക്രിമിനല്‍ കുറ്റമാണ്. ശ്രദ്ധയില്‍പ്പെടുന്നവര്‍ക്കുപോലും അധികൃതര്‍ക്ക് വിവരം കൈമാറാവുന്ന കുറ്റം. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005)) തന്നെ ഇന്നുണ്ട്.

ഗാര്‍ഹിക പീഡനം നടക്കുന്നതായി അറിയാവുന്ന ആര്‍ക്കും വിവരം നല്‍കാമെന്ന് നാലാം വകുപ്പിലാണ് പറയുന്നത്. ഇങ്ങനെ വിവരം നല്‍കുന്ന ആള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബാധ്യത ഇതിന്റെ പേരില്‍ ഉണ്ടാകില്ലെന്നും നിയമം വ്യക്തമാക്കുന്നു. ഇത് സാധാരണ നിയമങ്ങളിലുള്ള വ്യവസ്ഥയല്ല. എങ്ങനെയും പരാതികള്‍ നിയമത്തിന് മുന്നിലെത്താനാണ് ഇത്തരത്തിലൊരു വ്യവസ്ഥ ചേര്‍ത്തിരിക്കുന്നത്. ഒരു സ്ത്രീ വീട്ടില്‍ അക്രമത്തിനിരയായി എന്ന വിവരം കിട്ടിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ എന്തുചെയ്യണമെന്നും നിയമം പറയുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരം ഇരയ്ക്ക് ലഭിക്കാവുന്ന നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് അവരുടെ ഉത്തരവാദിത്തമായും നിയമം ചൂണ്ടിക്കാട്ടുന്നു (അഞ്ചാം വകുപ്പ്).

സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26നാണ് പ്രാബല്യത്തില്‍ വന്നത്. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായി കൂടിയാണ് നിയമം നിലവില്‍ വന്നത്.

പങ്കാളിയായ ഭഭര്‍ത്താവില്‍നിന്നും അവരുടെ ബന്ധുക്കളില്‍നിന്നും സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. ഭഎന്നാല്‍, ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. ഭസ്ത്രീ പരാതി നല്‍കിയാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ കേസെടുക്കാന്‍ നിയമം പഴുത് നല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി.2005ലെ നിയമത്തില്‍ \'ബന്ധു\'എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും. പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടം ഉണ്ടാക്കുന്ന ഏത് പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ശാരീരിക പീഡനം ആകാം.

ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. നാണം കെടുത്തല്‍, കളിയാക്കി പേരുവിളിക്കല്‍, കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍, പരാതിക്കാരിക്ക് താല്‍പ്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും. പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും.

ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും. നിയമം സംബന്ധിച്ച എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥന്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.

ഗാര്‍ഹിക പീഡനത്തിന് ഇരയാകപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥന്‍. കഴിവതും ഒരു സ്ത്രീയെ തന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥ പദവിയില്‍ നിയോഗിച്ചിട്ടുണ്ട്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്ക്്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റ്റര്‍ചെയ്യാം.

വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം. പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നു മുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു.

ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്.

കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതി ഉത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പൊലീസിന് അറസ്റ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാല സംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരുവര്‍ഷംവരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയും ശിക്ഷയായി ലഭിക്കാം.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Friday, February 15, 2013

"വ്യക്തിജീവിതത്തിലും പരിശുദ്ധി പാലിക്കാത്തവര്‍ ന്യായാധിപന്മാര്‍ അല്ല”

നീതിപീഠം” സര്‍വരാലും ആദരിക്കപ്പെടുന്നതാണ്. പുകള്‍പെറ്റ നീതിന്യായവ്യവസ്ഥയുടെ നാടാണ് ഭാരതം. നമ്മുടെ ഭരണഘടനയില്‍ത്തന്നെ മൗലീകാവകാശങ്ങളും നിര്‍ദേശക തത്വങ്ങളും വ്യക്തിസ്വാതന്ത്ര്യവും രാജ്യത്തിന്റെ പരമാധികാരവും നിര്‍ണയിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ ജീവിത സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നവരാകണം ന്യായാധിപന്മാര്‍.  ഉന്നതമായ മൂല്യബോധവും ധാര്‍മികതയില്‍ ഊന്നിയ ജീവിത വ്യാപാരങ്ങളും സദാരചിന്തയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തിയും ഉള്‍കൃഷ്ടമായ സാമൂഹ്യബോധവും ഒരു ന്യായാധിപന്‍ പ്രകടിപ്പിക്കണം. നിയമരംഗത്തെ കുലപതികളായിത്തീര്‍ന്ന മുന്‍മുറക്കാര്‍ കാണിച്ചുതന്ന പൈതൃകം സംരക്ഷിക്കേണ്ടവരാണ് ഈ പിന്‍മുറക്കാര്‍.

തൃശൂര്‍ ജില്ലാ കോടതിയിലെ ന്യായാധിപന്‍ എന്ന നിലയിലും ഏറെക്കാലം ഹൈക്കോടതിയിലെ മികവുറ്റ ന്യായാധിപന്‍ എന്ന നിലയിലും സര്‍വരാലും ആദരവ് നേടിയ ആളാണ് ജസ്റ്റിസ്  ആര്‍ ബസന്ത്. സുപ്രിംകോടതി ജഡ്ജി ആയിരുന്ന കെ ടി തോമസ് സോളമന്റെ തേനീച്ചകള്‍” എന്ന തന്റെ ആത്മകഥയില്‍ ഏഴ് പേജുകളിലധികം ബസന്തിനെ വര്‍ണിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജസ്റ്റീസ് ആര്‍ ബസന്ത് പ്രകടിപ്പിച്ച പരാമര്‍ശം കേരളസമൂഹത്തെയാകെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

വിധിന്യായങ്ങളിലൂടെ ജീവിക്കുന്നവരാകണം ന്യായാധിപന്മാര്‍. തന്റെ വിധിക്കുശേഷം പ്രളയം എന്ന കാഴ്ചപ്പാട് ഒരു ന്യായാധിപനും ഭൂഷണമല്ല. വിധിന്യായങ്ങളില്‍; ശരിയായ രീതിയില്‍ നിയമം നടപ്പില്‍ വരുത്തിയോയെന്നും  തെളിവുകളും അനുമാനങ്ങളും ശരിയാണോ തെറ്റാണോ എന്നും വിലയിരുത്തുവാനുള്ള അവകാശം അപ്പീലുകളില്‍ സര്‍വസാധാരണമാണ്. ഒരു ന്യായാധിപന്റെ വീക്ഷണങ്ങളെ വിമര്‍ശിച്ചു എന്നതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല. ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിയെ ശിക്ഷിക്കാന്‍ പാടില്ല” എന്ന ആപ്തവാക്യം ചൊല്ലി പഠിച്ചവരാണ് നമ്മള്‍. “സത്യമേവ ജയതേ”എന്ന മന്ത്രം നിയമരംഗത്ത് എന്നും ജ്വലിച്ചുനില്‍ക്കണമെങ്കില്‍ ന്യായാധിപന്മാരുടെ നിഷ്പക്ഷതയും നിര്‍ഭയത്വവും സത്യസന്ധതയും അത്യന്താപേക്ഷിതമാണ്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല എന്ന വിശാലമായ കാഴ്ചപ്പാടും നമുക്ക് ഉണ്ടാകണം. ഈ പശ്ചാത്തലത്തിലാണ് രണ്ട് നാള്‍മുമ്പ് ബസന്ത് നടത്തിയ പരാമര്‍ശം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയില്‍ കനത്ത പോറലേല്‍പിച്ചത്. ഇന്ത്യാ വിഷന്റെ ലേഖികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണം കേരളം പലതവണ കേട്ടതാണ്. സൂര്യനെല്ലികേസിലെ വിധിന്യായം വായിച്ച സുപ്രിംകോടതി ഞെട്ടി എന്ന വാര്‍ത്തയോടുള്ള ജസ്റ്റിസ് ബസന്തിന്റെ പ്രതികരണം തികഞ്ഞ കോടതി അലക്ഷ്യമാണ്. “വായിക്കാത്തവരാണ് ഞെട്ടിയത്”എന്നു പറയുമ്പോള്‍ ജസ്റ്റിസ് ബസന്ത് സുപ്രിംകോടതിയിലെ ബഹുമാന്യരായ ന്യായാധിപന്മാരെ പ്രത്യക്ഷത്തിലും സമൂഹത്തെ പൊതുവിലും പരിഹസിക്കുകയാണ്. “ഞാനാണ് സ്റ്റേറ്റ്” എന്ന് പറഞ്ഞ ലൂയി പതിനാലാമന്റെ കേരള പതിപ്പാണ് ജസ്റ്റിസ് ബസന്ത് എന്ന് തോന്നിയെങ്കില്‍ അവരെ കുറ്റപ്പെടുത്തുവാന്‍ ആവില്ല.

സൂര്യനെല്ലി കേസിലെ കേരള ഹൈക്കോടതി വിധിയെ റദ്ദ് ചെയ്ത് സുപ്രിംകോടതി വിധി വന്ന നാള്‍മുതല്‍ കേരളമാകെ സജീവ ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍ വിധി പറഞ്ഞ ന്യായാധിപന്‍ ഒരു പക്ഷം പിടിക്കുന്നത് കാണുമ്പോള്‍: നാളിതുവരെ സമൂഹം ബസന്തിന് നല്‍കിയ വിശ്വാസവും ആദരവും പാഴായി പോയല്ലോ എന്നാണ് തോന്നുന്നത്.

അഭിഭാഷകര്‍ക്ക് ജസ്റ്റിസ് ബസന്ത് എടുത്ത ക്ലാസുകള്‍ കേട്ട് പുളകം കൊണ്ടവരാണ് ഇന്ന് കേരളത്തിലെ ഭൂരിഭാഗം അഭിഭാഷകരും. വചനങ്ങള്‍ നല്ലതും പ്രവര്‍ത്തി നന്മനിറഞ്ഞതാകുമെന്ന് വിശ്വസിച്ചവര്‍ക്കെല്ലാം തെറ്റിയെന്ന് മാത്രം പറഞ്ഞാല്‍ പോരാ. ലോകത്തിലെ ഏറ്റവും വലിയ വഞ്ചന വിശ്വാസവഞ്ചനയാണെന്ന് പുതിയ തലമുറ പഠിച്ചുകൊണ്ടിരിക്കുന്നു.

സൂര്യനെല്ലിക്കേസിലെ ഇരയായ പെണ്‍കുട്ടിയെ  സമൂഹമധ്യത്തില്‍ ഇപ്പോള്‍ മോശക്കാരിയാക്കുന്നതിന് പിന്നിലെ ജസ്റ്റിസ് ബസന്തിന്റെ ചേതോവികാരമെന്ത്? വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തട്ടിപ്പ് നടത്തിയവര്‍, ബാലവേശ്യാവൃത്തി ചെയ്തവര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ എന്തിനായിരുന്നു? ജസ്റ്റിസ് ബസന്ത് വിചാരണ നടത്തിയ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടി തെറ്റുകാരിയെങ്കില്‍ എന്തുകൊണ്ട് ശിക്ഷ നല്‍കിയില്ല. മാത്രമല്ല, വിധി റദ്ദ് ചെയ്തശേഷം ന്യായാധിപന്‍ ഇപ്രകാരം മുക്രയിടുന്നത് എന്തിനാണെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.

പി ജെ കുര്യനെതിരെ നല്‍കിയ മൊഴികളിലൊന്നും വിശ്വാസ്യതയുടെ കണികപോലും ഇല്ലെന്ന് സമര്‍ഥിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനും ന്യായാധിപനും ഇപ്പോള്‍ എന്തിന് സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കക്ഷിചേരുന്നു. തെളിവുകളാണല്ലോ പരിശോധിച്ചത്. ആധികാരികത തെളിവുകള്‍ക്കായിരിക്കണം. മനോധര്‍മങ്ങള്‍ക്കാവരുത്. നീതിന്യായപീഠത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ പുലര്‍ത്തേണ്ട മാന്യതയും അന്തസും നീതിബോധവുമാണ് അവര്‍ക്ക് ആദരവും സല്‍പ്പേരും നേടിക്കൊടുക്കുന്നത്. ചാനല്‍ വാര്‍ത്ത കോളിളക്കം സൃഷ്ടിച്ചപ്പോള്‍ ജസ്റ്റിസ് ബസന്ത് പ്രകടിപ്പിച്ച മൊഴിമാറ്റം കൂടുതല്‍ കുഴപ്പങ്ങള്‍ വിളിച്ചുവരുത്തുന്നു. ‘സ്വകാര്യ സംഭാഷണമാണ്, ചാനലിന് നല്‍കിയ അഭിമുഖമല്ല’ അത് കേട്ടപ്പോള്‍ നീതിബോധമുള്ളവരെല്ലാം ലജ്ജകൊണ്ട് തലകുനിച്ചു. വ്യക്തിജീവിതത്തിലും പരിശുദ്ധി കാക്കുന്നവരാകണം ന്യായാധിപന്മാര്‍. ഇരുളിലും വെളിച്ചമായ് ശോഭിക്കുവാന്‍ കഴിയുന്നവര്‍. ഇല്ലെങ്കില്‍ ബണ്ടിച്ചോറും ബസന്തും തമ്മില്‍ വ്യത്യസ്തമല്ലായെന്ന് വിളിച്ചുപറയുന്ന നിഷ്‌കളങ്ക ബാല്യത്തിന്റെ കഥകളാണ് നമുക്ക് ഓര്‍മ വരിക.

റിട്ടയര്‍  ചെയ്തശേഷം പുതിയ ലാവണങ്ങള്‍ തേടുന്നവര്‍ മെയ്‌വഴക്കം കാണിക്കണമെന്ന കീഴ്‌വഴക്കം ഉണ്ടോ എന്നറിയില്ല. സുപ്രിംകോടതിയിലെ അഭിഭാഷക പാനലില്‍ ഇടം കണ്ടെത്തിയ ജസ്റ്റിസ് ബസന്തിന്റെ ഇടപെടലുകള്‍ സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോയെന്ന ആശങ്ക ഉളവാക്കുന്നു. ഇന്ത്യാ വിഷനില്‍ നല്‍കിയ അഭിമുഖത്തില്‍ അഡ്വ. ജയശങ്കറിനോട് സഹതപിക്കുന്നു എന്ന് പറഞ്ഞുതുടങ്ങിയ പരാമര്‍ശങ്ങളും വെളിപ്പെടുത്തലുകളും കേരളത്തിന്റെ നേടിയ ന്യായാസന പവിത്രതയ്ക്ക് ഏറ്റ കനത്ത ക്ഷതമാണ്. നീതിന്യായരംഗത്തെ കുലപതിയായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്‌നേഹബുധ്യാ ഉപദേശിച്ചിട്ടും മൗനത്തില്‍ പുകയുന്ന ജസ്റ്റിസ് ബസന്തിന്റെ നീതിബോധം റബറധിഷ്ഠിതമാണെന്ന് പറയാതെ വയ്യ. പി സി ജോര്‍ജ്ജ് കാണിച്ച സാമാന്യ മര്യാദ പ്രകടിപ്പിക്കുവാന്‍ പോലും ബസന്ത് മടിക്കുന്നത് കാണുമ്പോള്‍ “ഈ ന്യായാധിപതി പുംഗവന്റെ മുമ്പില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു”.

*
അഡ്വ. സി ബി സ്വാമിനാഥന്‍  (ലേഖകന്‍ ഐ എ എല്‍ സംസ്ഥാന സെക്രട്ടറിയാണ്)

ജനയുഗം

Monday, February 11, 2013

നിയമത്തിന്റെ സ്ത്രീപക്ഷം

ആത്മഹത്യയ്ക്കെന്നപോലെ ബലാത്സംഗത്തിനും കാരണങ്ങള്‍ നിരവധി കണ്ടെത്താം. അവയത്രയും ശരിയാകണമെന്നില്ല. കാരണം ഇല്ലാതാക്കുന്നതിനുള്ള ഉത്തരവാദിത്വം നിയമത്തിനില്ല. കുറ്റം കണ്ടെത്തി ശിക്ഷിക്കുകയെന്നതാണ് കോടതിയുടെ ചുമതല. ശിക്ഷയുടെ കാഠിന്യം ചിലപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായേക്കാം. എന്നാല്‍ അത് പൊതുവായ സാധുതയില്ലാത്ത സാധ്യത മാത്രമാണ്. പോക്കറ്റടിക്കാരെ പരസ്യമായി തൂക്കിക്കൊല്ലുന്ന രീതി ഇംഗ്ലണ്ടിലുണ്ടായിരുന്നു. കാഴ്ചക്കാരായെത്തുന്നവരുടെ പോക്കറ്റടിക്കാന്‍ എത്തുന്നവര്‍ക്ക് കഴുമരത്തിന്റെ കാഴ്ച സ്വന്തം ജോലി ചെയ്യുന്നതിന് തടസമായില്ല. ബലാത്സംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങള്‍ കാലക്രമത്തില്‍ അതുപേക്ഷിച്ചത് വധശിക്ഷയുടെ സാധ്യത അതിക്രമങ്ങളുടെ എണ്ണം കുറയ്ക്കാതിരുന്നതുകൊണ്ടാണ്. ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ നിന്നകന്ന് സംയമനത്തോടെയും സമചിത്തതയോടെയും നിര്‍വഹിക്കപ്പെടേണ്ട കാര്യങ്ങളാണ് നിയമനിര്‍മാണവും നീതിനിര്‍വഹണവും. ഇക്കാര്യത്തില്‍ പ്രശംസനീയമായ രീതിയിലാണ് വര്‍മ കമ്മിറ്റി ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. നിയമനിര്‍മാണത്തിനുള്ള ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാകുന്നത് പാര്‍ലമെന്‍റിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിമിതപ്പെടുത്തുന്നതിനോ കഴിയുമെങ്കില്‍ ഇല്ലാതാക്കുന്നതിനോ സഹായകമായ നിയമങ്ങള്‍ ഉണ്ടാകട്ടെ. എന്നാല്‍ നിയമം കൊണ്ടു മാത്രം നേരിടാവുന്ന പ്രശ്നമല്ല ഇതെന്ന യാഥാര്‍ത്ഥ്യം അപ്പോഴും അവശേഷിക്കും.

ലൈംഗികമായ അഭിനിവേശത്തേക്കാള്‍ സ്ത്രീയെ കീഴ്പെടുത്തുന്നതിനുള്ള പുരുഷെന്‍റ ശാരീരീകവും മാനസികവും സാമൂഹികവും ചരിത്രപരവുമായ അഭിവാഞ്ഛയാണ് പലപ്പോഴും അത്യാചാരങ്ങള്‍ക്ക് കാരണമാകുന്നത്. ദുര്യോധന രാജധാനിയില്‍ രജസ്വലയായ പാഞ്ചാലിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചത് കാമം നിമിത്തമായിരുന്നില്ല. പാഞ്ചാലിയെ തളര്‍ത്തിയാല്‍ തളരുന്നത് അപ്പുറത്തെ ശക്തരാണെന്ന തിരിച്ചറിവിലായിരുന്നു സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന നാടകം അരങ്ങേറിയത്. അശിക്ഷിതരുടെ അക്രമവാസനയാണ് അത്യാചാരങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. അച്ചടക്കത്തിലും ശിക്ഷാഭീതിയിലും കഴിയുന്ന സൈനികര്‍ തരം കിട്ടിയാല്‍ ഗോവിന്ദച്ചാമിമാരായി മാറുന്നു. ജനങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുന്നതിന് ഭരണകൂടം സൈനികരെ സ്ത്രീകള്‍ക്കെതിരെ അഴിച്ചുവിടുന്ന കാഴ്ചയാണ് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കാണുന്നത്. പട്ടാളക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഈറോം ശര്‍മിള പത്തു വര്‍ഷത്തിലേറെയായി സഹനസമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഏ കെ ആന്‍റണി രക്ഷാമന്ത്രിയായിരിക്കുമ്പോഴാണ് ഈറോം ശര്‍മിള സ്ത്രീകളുടെ മാനത്തിനുവേണ്ടി ജീവന്‍ ഹോമിച്ചുകൊണ്ടിരിക്കുന്നത്. ആന്‍റണിയെ പരാജയപ്പെട്ട പ്രതിരോധമന്ത്രിയെന്നു വിശേഷിപ്പിക്കേണ്ടി വരുന്നത് അതിര്‍ത്തിയിലെ അപമാനത്തിന്റെ പേരിലാവില്ല. എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന വേട്ടനായ്ക്കളെ കൂട്ടിലാക്കാന്‍ കഴിയാത്ത ആന്‍റണിയെ പരാജിതരുടെ പട്ടികയില്‍ പെടുത്തേണ്ടിവരും.

സോണിയ ഗാന്ധി നയിക്കുന്ന യുപിഏയുടെ സ്ത്രീകളോടുള്ള മനോഭാവം ഇതാണെങ്കില്‍ ജുഡീഷ്യറിയുടെ നിലപാടും വിഭിന്നമല്ല. മനുഷ്യാവകാശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ ചുമതലയുള്ള സുപ്രീം കോടതി എന്തുകൊണ്ട് ഈറോം ശര്‍മിളയുടെ വിഷയത്തില്‍ ഇടപെടുന്നില്ല. നിശബ്ദതയും നിഷ്ക്രിയത്വവും കുറ്റകരമാണ്. ബസില്‍നിന്ന് കശക്കിയെറിയപ്പെട്ട യുവതി മണിപ്പൂരിലായിരുന്നുവെങ്കില്‍ അവള്‍ക്കുവേണ്ടി ഒരു മെഴുകുതിരിയും കത്തുമായിരുന്നില്ല. മാനത്തിന്റെ ആസ്ഥാനം ഡല്‍ഹിയല്ല. മാധ്യമ ജിങ്ഗോയിസത്തില്‍ നിയമങ്ങള്‍ കര്‍ശനമാകുന്നു. മുംബൈ ആക്രമണത്തിനുശേഷമാണ് നിയമവിരുദ്ധമായ പ്രവൃത്തികളെ തടയുന്നതിനുള്ള നിയമത്തില്‍ പെടുമരണം പ്രാപിച്ച പോട്ടയെ വിദഗ്ധമായി സന്നിവേശിപ്പിച്ചത്. ഹെഡ്ലിക്കും കസബിനും വേണ്ടിയാണ് കെണി വച്ചത്. പക്ഷേ കൊണ്ടത് മദനിക്കും നിരപരാധികളായ നിരവധി പേര്‍ക്കുമാണ്. നിയമത്തെ മന:സാക്ഷിയില്ലാതെ ദുരുപയോഗപ്പെടുത്തുന്ന നിയമപാലകരും അതിനു കൂട്ടുനില്‍ക്കുന്ന നീതിപാലകരും ഉള്ള നാട്ടില്‍ കഠിനമായ നിയമങ്ങള്‍ ഗുരുതരമായ നീതിനിഷേധത്തിനു കാരണമാകും. കളവ് പറയുന്നതിനു മടിയില്ലാത്തവരാണ് പരാതിക്കാരും സാക്ഷികളും. ബലാത്സംഗത്തിന് വധശിക്ഷ നിര്‍ദേശിക്കാതിരുന്ന വര്‍മ കമ്മീഷനോട് വനിതാ സംഘടനകള്‍ വിയോജിക്കാതിരുന്നത് നന്നായി. വധശിക്ഷ അത്യപൂര്‍വമാക്കിയതിനുശേഷം ഇന്ത്യയില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ല. നിയമത്തിന്റെ അഭാവമല്ല സ്ത്രീകളെ അരക്ഷിതരാക്കുന്നത്. നിയമം എത്ര കഠിനമായാലും കുറ്റവാളികളെ ഭയപ്പെടുത്താന്‍ പര്യാപ്തമല്ല. ഭയപ്പെടുന്ന സമൂഹത്തിന് നിയമം ആശ്വാസമാകണം.

ദ്രുതവിചാരണയാണ് ഇരകള്‍ക്കു ലഭിക്കാവുന്ന സമാശ്വാസം. നടപടികള്‍ സത്വരമാകണം. കൃത്യം നടന്ന് വര്‍ഷം തികയുംമുമ്പേ ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കിയ കേരളത്തിലെ വിചാരണക്കോടതി അഭിനന്ദനീയമായി പ്രവര്‍ത്തിച്ചു. പക്ഷേ ഹൈക്കോടതിയുടെ സ്ഥിരീകരണം ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പ്രതി ജയിലില്‍ സുഖമായി കഴിയുന്നതുകണ്ട് സമൂഹം അസ്വസ്ഥമാകുന്നത്. കുറ്റവാളിയെ പട്ടിണിക്കിടാന്‍ നിയമം അനുവദിക്കുന്നില്ല. പ്രാകൃതമായി പ്രതികരിക്കുന്ന സമൂഹം ഗോവിന്ദച്ചാമിയുടെ നിലവാരത്തിലേക്കു താഴുന്നു. സമയബന്ധിതമായ നീതിനിര്‍വഹണം നീതിനിഷേധത്തിനു കാരണമായേക്കാം. ഭരണഘടനയുടെ പരിമിതിയിലാണ് വ്യക്തികളുടെ സ്വാതന്ത്ര്യം വിപുലമാകുന്നത്. ഭരണഘടനയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്നതാണ് വര്‍മ കമ്മിറ്റിയുടെ 22 നിര്‍ദേശങ്ങള്‍. ബലാത്സംഗത്തിനു കുറഞ്ഞ ശിക്ഷ പത്തു വര്‍ഷമാക്കുന്നതിനും ജീവപര്യന്തമെന്നത് മരണം വരെയുള്ള തടവാക്കുന്നതിനുമുള്ള ശിപാര്‍ശകള്‍ ശ്രദ്ധേയമാണ്. ബലാത്സംഗക്കേസുകളില്‍ അകപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കണമെന്ന നിര്‍ദേശം സ്വീകരിക്കപ്പെടാനിടയില്ല. എന്നാല്‍ അത്തരക്കാരെ ശിക്ഷിക്കാന്‍ സമ്മതിദായകര്‍ക്ക് അവസരമുണ്ട്. അപരാധികളെ കഴുവിലേറ്റണമെന്ന് ആക്രോശിക്കുന്ന ജനം പോളിങ് ബൂത്തിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമാകും. അഴിമതിയായാലും ബലാത്സംഗമായാലും ആള്‍ക്കൂട്ടത്തിന്റെ വികാരമല്ല വ്യക്തികള്‍ പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുമണ്ഡലം സംശുദ്ധമാകാത്തതിെന്‍റ കാരണവും ഇതുതന്നെ. സ്ത്രീ അപമാനിതയാകുമ്പോഴാണ് പുരുഷന്‍ ശക്തനാകുന്നത്. പൊലീസും പട്ടാളവും നടത്തുന്ന അതിക്രമങ്ങള്‍ മാപ്പാക്കപ്പെടുന്നു. ജേതാവിെന്‍റ അവകാശമാണ് സ്ത്രീ. അനഭിമതമായ പ്രണയത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടിയെ അപമാനിക്കാം, കൊലപ്പെടുത്താം, ഭ്രഷ്ട് കല്‍പിച്ച് പുറത്താക്കാം. ഇതാണ് ഇന്ത്യയിലെ സാമൂഹികാവസ്ഥ. സതിയെന്ന ചിതയില്‍നിന്ന് മോചിതയായ സ്ത്രീക്ക് ഏറെയൊന്നും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. അവളില്‍ കുറ്റം കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ് അറിയാതെയാണെങ്കിലും ജുഡീഷ്യറിയും പലപ്പോഴും നടത്തിയിട്ടുള്ളത്. മഥുര കേസിലെ പരാമര്‍ശങ്ങള്‍ അപമാനിതയ്ക്ക് ആശ്വാസമായില്ല.

വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് എഴുതപ്പെട്ടിരിക്കുന്നത് പ്രതികാരത്തിന്റെ ഭാഷയിലല്ല. ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തില്‍ സ്ത്രീയുടെ അന്തസിന് നവമായ നിര്‍വചനം നല്‍കപ്പെട്ടിരിക്കുന്നു. സ്വകാര്യതയുടെയും സുരക്ഷിതത്വത്തിന്റെയും പരിധി നിശ്ചയിക്കുന്ന പുതിയ ലക്ഷ്മണരേഖകള്‍ വരയ്ക്കപ്പെടുന്നു. അന്യര്‍ക്ക് ഭേദിക്കാന്‍ കഴിയാത്ത രക്ഷാരേഖയാണത്. ലിബര്‍ഹാനെപ്പോലെ പതിനേഴ് വര്‍ഷമെടുക്കാതെ അനുവദിച്ച സമയത്തിനുമുമ്പേ സമര്‍പ്പിക്കപ്പെട്ട വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി മാത്രമുള്ളതല്ല. ബലാത്സംഗത്തിനെതിരെ പത്തു വര്‍ഷമായി ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിക്കുന്ന ഈറോം ശര്‍മിളയ്ക്കും ബലാത്സംഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മുപ്പത്തിയാറു വര്‍ഷമായി മൃതാവസ്ഥയില്‍ കഴിയുന്ന അരുണ ഷാന്‍ബോഗിനുമുള്ള വേദനിപ്പിക്കുന്ന ഉപഹാരമാണത്. നിയമനിര്‍മാതാക്കള്‍ക്കും നീതിനിര്‍വഹകര്‍ക്കും കൃത്യമായ രൂപരേഖയാണ് വര്‍മ കമ്മിറ്റി നല്‍കിയിരിക്കുന്നത്. ഇനി വേണ്ടത് സത്വരമായ നടപടിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വധശിക്ഷ നല്‍കുന്നതിന് ജഡ്ജിമാര്‍ മടിക്കുന്നില്ല. സ്ത്രീപക്ഷം ചേര്‍ന്നുള്ള നിയമത്തിന്റെ യാത്രയില്‍ നീതിയും മനുഷ്യത്വവും വിജയിക്കും.

*
ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചിന്ത 07 ഫെബ്രുവരി 2013

Tuesday, February 5, 2013

അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മകള്‍

ദൃശ്യമാധ്യമങ്ങളില്‍ പി ജെ കുര്യന്റെ ഫോട്ടോ കാണുമ്പോള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെന്നാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. മനുഷ്യമൃഗങ്ങളുടെ ക്രൂരമായ പീഡനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ആ പെണ്‍കുട്ടിയെ ഇന്നും വേട്ടയാടുന്നു. അതേ കുര്യന്റെ പേര് ഭരണപക്ഷത്തെയും അസ്വസ്ഥപ്പെടുത്തുകയാണോ? പതിമൂന്നാം കേരള നിയമസഭയുടെ ഏഴാംസമ്മേളനത്തിന്റെ രണ്ടാംനാള്‍ ഭരണപക്ഷംമാത്രമല്ല, സ്പീക്കര്‍പോലും അസ്വസ്ഥത പ്രകടിപ്പിച്ചോ? സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചാവേളയില്‍ ഉയര്‍ന്ന സംശയമിതാണ്. ഒരുവേള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് സ്പീക്കര്‍ ജി കാര്‍ത്തികേയനോട് പറയേണ്ടിവന്നു, "താങ്കള്‍ അസ്വസ്ഥനാകരുത് സര്‍". ഏത് വിധേനയും കുര്യനെ സംരക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയമമന്ത്രിയുമെല്ലാം.

ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ തിങ്കളാഴ്ച നന്ദിപ്രമേയവും തുടര്‍ചര്‍ച്ചയും നടക്കേണ്ടിയിരുന്നെങ്കിലും സൂര്യനെല്ലിവിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന കള്ളക്കളിക്കെതിരെ ഉയര്‍ന്ന പ്രതിപക്ഷ രോഷത്തില്‍ സഭ നിശ്ചലമായി. സഭയില്‍ വനിതാ അംഗങ്ങളുടെ രോഷം ആളിക്കത്തിയ ദിവസംകൂടിയായി തിങ്കളാഴ്ച. കെ കെ ലതികയും കെ എസ് സലീഖയും അയിഷാപോറ്റിയും ഇ എസ് ബിജിമോളും ഗീതാഗോപിയും ജമീലാ പ്രകാശവുമെല്ലാം പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്നു. പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളിച്ച് അവര്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചു.

കോടിയേരി ബാലകൃഷ്ണനാണ് ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. കോടിയേരി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഭരണപക്ഷം അസ്വസ്ഥത പ്രകടിപ്പിച്ചു. ഭരണപക്ഷത്തെ പിന്‍നിരയില്‍ നിന്ന് പലവിധത്തില്‍ ഒച്ചപ്പാടുണ്ടാക്കി സഭ അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നു. ക്രമപ്രശ്നമെന്ന പേരില്‍ നിയമമന്ത്രി കെ എം മാണിയും ഇടയ്ക്കിടെ എഴുന്നേറ്റ് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പ്രശ്നം ഭരണപക്ഷത്തെ എത്രത്തോളം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ നടപടികള്‍. പെണ്‍കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം. എന്നാല്‍, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. കുര്യനെതിരെ അന്വേഷണം പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അറിയിച്ചു.

പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് നിയമോപദേശം തേടുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞാല്‍ സംശയിക്കാനെന്തിരിക്കുന്നു? എന്നാല്‍, ഈ ഡിജിപി കെപിസിസി എക്സിക്യൂട്ടീവ് അംഗം ആസിഫലി ആയാലോ? പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇതുകൂടി വ്യക്തമാക്കിയതോടെ നിയമോപദേശത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും മിണ്ടാട്ടമില്ലാതായി. സുപ്രീംകോടതി വെറുതെവിട്ട കേസാണെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാടും സഭയില്‍ തുറന്നുകാട്ടപ്പെട്ടു. കുര്യനെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ നടന്ന ഒത്തുകളിയാണ് പുറത്തുവന്നത്.

ഇരയുടെ മൊഴിയാണ് ആധികാരികം എന്ന രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പിട്ട ഓര്‍ഡിനന്‍സിനെയും ഭരണപക്ഷം തത്വത്തില്‍ നിരാകരിച്ചു. ഈ പ്രതിഷേധമൊന്നും ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന സ്പീക്കറുടെ നിലപാടും പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയാക്കി. പ്രതിപക്ഷ പ്രതിഷേധം തുടരവെ ഭരണപക്ഷത്തോട് സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. കേള്‍ക്കേണ്ടവര്‍ കേള്‍ക്കും, ഹെഡ് ഫോണ്‍ ഉണ്ടല്ലോ എന്നും സ്പീക്കര്‍ പറഞ്ഞു. ഇതെല്ലാം പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചതേ ഉള്ളൂ. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ മന്ത്രിമാര്‍ കടലാസുകള്‍ മേശപ്പുറത്ത് വച്ചെങ്കിലും സംസാരിക്കാനായില്ല. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചീഫ് വിപ്പ് പി സി ജോര്‍ജ് അവതരിപ്പിച്ചെങ്കിലും ആരും കേട്ടില്ല. ഇതിനിടയില്‍ ജോര്‍ജ് നടത്തിയ ആക്രോശങ്ങളും ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് നടത്താനിരുന്ന ചര്‍ച്ചയും സ്പീക്കര്‍ വേണ്ടെന്നുവച്ചു. സഭ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി സഭാകവാടത്തിലേക്ക് വന്നു. ദേശീയ സ്കൂള്‍കായികമേളയില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായ കേരള ടീമിനെ നിയമസഭ അഭിനന്ദിച്ചു.

*
എം രഘുനാഥ് ദേശാഭിമാനി 05 ഫെബ്രുവരി 2013

Friday, January 11, 2013

പ്രതിദിനം 66 ബലാത്സംഗം; ശിക്ഷ കിട്ടുന്നത് നാലിലൊന്നില്‍

ഇന്ത്യയില്‍ ബലാത്സംഗക്കേസുകള്‍ എല്ലാവര്‍ഷവും കൂടുകയാണ്. ഇന്ത്യന്‍ ക്രൈംസ് റെക്കോഡ്സ്് ബ്യൂറോയുടെ കണക്കുമാത്രം മതി ഇതിനു തെളിവിന്. (പട്ടിക കാണുക). 2010ല്‍ 21,603 കേസാണ് ഉണ്ടായതെങ്കില്‍ 2011ല്‍ ഇത് 24,206 ആണ്. അതായത് രാജ്യത്ത് പ്രതിദിനം 66 ബലാത്സംഗംവീതം നടക്കുന്നു. ഇതുകൂടാതെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗശ്രമം, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം 2,28,650 വരും. ഇതൊക്കെ പൊലീസ്സ്റ്റേഷന്‍വരെ എത്തുന്ന കുറ്റങ്ങളുടെ കണക്കുമാത്രമാണ്.

ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടല്‍ ഇപ്പോഴും വളരെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോടതികളിലെത്തുന്ന മുക്കാല്‍ഭാഗത്തോളം കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ക്രൈംസ് റെക്കോഡ്സ്ബ്യൂറോയുടെ കണക്കുതന്നെ പറയുന്നു. 2011ല്‍ വിധിപറഞ്ഞ കേസുകളില്‍ 26.4 ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2011ല്‍ ആകെ കോടതിയിലെത്തിയത് 15,423 കേസുകളാണ്. ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 4072 കേസില്‍ മാത്രം. 11,351 കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു. 2010ലും ഏറെക്കുറെ ഇതേ സ്ഥിതിയായിരുന്നു. ആ വര്‍ഷം കോടതി തീര്‍പ്പാക്കിയത്് 14,263 കേസാണ്. ശിക്ഷ ഉണ്ടായത് 3,788 കേസിലും (ശതമാനം 26.6).

ശിക്ഷ കുറയുന്നതിനു കാരണം അനേകമുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന തിരിമറിമുതല്‍ ആണ്‍കോയ്മയുടെ നീതിബോധം മാത്രമുള്ള ജഡ്ജിമാര്‍വരെ കാരണമാകാം. അതുകൊണ്ടുതന്നെയാണ് നീതിനടത്തിപ്പില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ വരില്ലെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ത്തന്നെ വേണമെന്ന് ആവശ്യമുയരുന്നത്.

""കൊലപാതകി അയാളുടെ ഇരയുടെ ഭൗതികശരീരം മാത്രമാണ് നശിപ്പിക്കുന്നത്. ഒരു ബലാത്സംഗത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ ആത്മാവുതന്നെ നശിപ്പിക്കപ്പെടുകയാണ്"" എന്നു പറഞ്ഞത് ഇന്ത്യന്‍ സുപ്രീം കോടതിയാണ്. ബലാത്സംഗത്തെ മറ്റു കുറ്റകൃത്യങ്ങളില്‍നിന്നു വേര്‍തിരിച്ചു കാണേണ്ടതാണെന്ന തിരിച്ചറിവ് കോടതികള്‍ ഏറെക്കാലമായി പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന ചില വിധികളും ഉന്നത നിയമജ്ഞരുടെതന്നെ ചില "വെളിപാടു"കളും ഇരകള്‍ക്ക് നീതിനിഷേധത്തിന് വഴിവയ്ക്കുന്നു.

"ഒത്തുതീര്‍ക്കാവുന്" തര്‍ക്കമായും ഇരയെ വിവാഹംകഴിച്ചാല്‍ തീരുന്ന "പാപ"മായും ചില കോടതികള്‍ ബലാത്സംഗത്തെ നിര്‍വചിക്കുന്നു. കുറഞ്ഞ ശിക്ഷ നിയമത്തിലുള്ളപ്പോഴും ഒഴികഴിവുകള്‍ കണ്ടെത്തി അതിലും കുറഞ്ഞ ശിക്ഷ നല്‍കുന്ന കോടതികളും ഇന്ത്യയിലുണ്ട്. അതുകൊണ്ടാണ്് ഇങ്ങനെ ശിക്ഷാഇളവ് അരുതെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥ വേണമെന്ന് സിപിഐ എമ്മും വിവിധ വനിതാസംഘടനകളും ആവശ്യപ്പെടുന്നത്.

1956ലാണ് ആദ്യമായി ശ്രദ്ധേയമായ ബലാത്സംഗക്കേസ് (ഘനശ്യാം മിശ്ര വേഴ്സസ് ദി സ്റ്റേറ്റ്) സുപ്രീം കോടതിയിലെത്തിയത്. 10 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകനായിരുന്നു പ്രതി. അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേസിലെ ഇരയുടെ ഓരോ മൊഴിക്കും ബലംനല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ഇത്. അങ്ങനെ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പ്രതി ശിക്ഷിക്കപ്പെടുമായിരുന്നുള്ളൂ. എന്നാല്‍ ബലാത്സംഗക്കേസുകളില്‍ ഈ സമീപനം കോടതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഇരയുടെ മൊഴിതന്നെ ആധാരമാക്കി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു വിധിച്ചു.

""ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ കുറ്റത്തിലെ കൂട്ടാളിയായല്ല കാണേണ്ടത്; മറ്റൊരാളുടെ ക്രൂരതയുടെ ഇരയായാണ്""- 2011 ഒക്ടോബറിലെ ഒരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി. ""സാധാരണ നിലയില്‍ പരിക്കേറ്റ ഒരു സാക്ഷിയുടെ മൊഴിപോലെയല്ല അവളുടെ മൊഴികള്‍ കാണേണ്ടത്. അവള്‍ വൈകാരികമായിക്കൂടി പരിക്കേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു കുറ്റകൃത്യത്തിലെ കൂട്ടാളിയുടെ മൊഴി പരിഗണിക്കുന്നതുപോലെ സംശയത്തോടെയല്ല ആ മൊഴി കാണേണ്ടത്""- ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ത്രീയുടെ സ്വഭാവം "മോശ"മാണെന്നു മുദ്രകുത്തി ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയക്കുന്ന പ്രവണതയും സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളില്‍ നിയമം നിര്‍ദേശിക്കുന്നതിലും കുറഞ്ഞ ശിക്ഷ നല്‍കിയ ഹൈക്കോടതികളെ സുപ്രീം കോടതി പലവട്ടം വിമര്‍ശിച്ചു. 2005ല്‍ മധ്യപ്രദേശില്‍നിന്ന് ഇത്തരത്തിലൊരു കേസുണ്ടായി. ഹൈക്കോടതിയാണ് പ്രതിയെ ഒമ്പതരമാസത്തെ തടവിനുശേഷം വിട്ടയച്ചത്. സെഷന്‍സ് കോടതി 10 കൊല്ലം തടവിനുശിക്ഷിച്ച പ്രതിയെയാണ് വിട്ടത്. തെളിവുകളുടെ വിശദപരിശോധനപോലും നടത്താതെയുള്ള ഈ നടപടി സുപ്രീം കോടതി റദ്ദാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിയും ജസ്റ്റിസ് ജി പി മാത്തൂരും ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യവും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. കേസ് വീണ്ടും പരിഗണിച്ച് നിയമപ്രകാരം ശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രീം കോടതി കേസ് തീര്‍പ്പാക്കിയത്.

""ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞ ശിക്ഷയിലും താഴെ നല്‍കരുത്. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹംകഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ അക്രമിയുടെ പ്രായമോ ഒന്നും അങ്ങനെ ശിക്ഷ കുറയ്ക്കാന്‍ മതിയായ കാരണമാകില്ല""- കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ "സമ്മതിച്ച" പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി.

ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കൈയില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹം നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനില്‍നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്കു പിന്‍ബലമായി. ബലാത്സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാത്സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അച്ഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍നിന്നുണ്ടായി. അന്ന് വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
 
2011 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍നിന്നുതന്നെ ഉണ്ടായ മറ്റൊരു വിധിയും ഏറെ വിമര്‍ശിക്കപ്പെട്ടു.ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്നു ചൂണ്ടിക്കാട്ടി വിട്ടയച്ചതാണ് വിവാദമായത്. പഞ്ചാബില്‍നിന്നുള്ള ഈ കേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന "കുറ്റ"മായി ബലാത്സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശം അന്നുണ്ടായി. ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായതകൊണ്ടും മാത്രമാകും. ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ "ഒളിവില്‍" പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍പ്പോലും അപൂര്‍വമല്ലല്ലോ. അതുകൊണ്ടുതന്നെയാണ് ബലാത്സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്ന് സ്ത്രീസംഘടനകള്‍ പറയുന്നത്.
 
നിയമം ഇങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 375-ാം വകുപ്പിലാണ് ബലാത്സംഗത്തിന്റെ നിര്‍വചനം.സ്ത്രീയുടെ താല്‍പ്പര്യത്തിനു വിരുദ്ധമായും അവളുടെ അനുമതി ഇല്ലാതെയും പുരുഷന്‍ അവളുമായി നടത്തുന്ന ലൈംഗികവേഴ്ചയാണ് ബലാത്സംഗത്തെ നിര്‍വചിക്കുന്നത്. സമ്മതം എന്നത് ഏതൊക്കെ സാഹചര്യത്തില്‍ സ്വീകാര്യമാകില്ലെന്നും ഇവിടെ പറയുന്നു. ഭീഷണിയിലൂടെ നേടിയെടുക്കുന്ന സമ്മതം സമ്മതമാകില്ല. വേണ്ടപ്പെട്ട ആരെയെങ്കിലും അപായപ്പെടുത്തുമെന്നു ഭയപ്പെടുത്തി നേടുന്ന സമ്മതവും ഇതിന്റെ പരിധിയില്‍വരും.വിവാഹവാഗ്ദാനം നല്‍കിയും വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ചും നേടുന്ന അനുമതിയും സമ്മതമാകില്ല. മാനസിക സ്ഥിരതയില്ലാത്തതോ ലഹരിപദാര്‍ഥങ്ങളുടെ സ്വാധീനത്തിലുള്ളതോ ആയ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധവും ഈ സെക്ഷന്‍പ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍വരും. ഇവിടെയും സമ്മതം ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. 16-ല്‍ത്താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായുള്ള ഏതു ലൈംഗികബന്ധവും ബലാത്സംഗമാണ്. ഇവിടെയും സമ്മതത്തിന് പ്രസക്തിയില്ല.

ബലാത്സംഗത്തിന് ശിക്ഷ നിര്‍ദേശിക്കുന്നത് 376-ാം വകുപ്പിലാണ്. കുറഞ്ഞത് ഏഴു വര്‍ഷം തടവും പിഴയുമാണ് ബലാത്സംഗത്തിനുള്ള ശിക്ഷ. പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴോ ജയിലിലോ ആശുപത്രിയിലോ ആയിരിക്കുമ്പോഴോ അധികാരം ദുരുപയോഗംചെയ്ത് നടത്തുന്ന ബലാത്സംഗത്തിന് കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവും പിഴയുമാണ്. മേലുദ്യോസ്ഥന്‍ ആ അധികാരം ഉപയോഗിച്ച് കീഴ് ജീവനക്കാരിയെ തടഞ്ഞുവച്ച് ബലാത്സംഗത്തിന് ഇരയാക്കിയാലും ഇതേ ശിക്ഷ കിട്ടും.

ഇര ഗര്‍ഭിണിയോ 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയോ ആയാലും കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണ്. കൂട്ടബലാത്സംഗം നടത്തിയാലും 10 വര്‍ഷംമുതല്‍ ശിക്ഷിക്കാം. ഈ കുറ്റങ്ങള്‍ക്കെല്ലാം ജീവപര്യന്തംവരെയാകാം. വിവാഹമോചന നടപടികള്‍ക്കിടെ അകന്നു താമസിക്കുന്ന ഭാര്യയുമായി അവരുടെ അനുമതിയില്ലാതെ ലൈംഗികബന്ധം നടത്തിയാല്‍ ഭര്‍ത്താവിന് ശിക്ഷകിട്ടുന്ന വകുപ്പ് 376-എ ആയി നിയമത്തിലുണ്ട്. 1983ല്‍ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥയാണിത്. ഇരയുടെ, പേരോ, വിലാസമോ, തിരിച്ചറിയാന്‍ കഴിയുംവിധമുള്ള വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്താല്‍ ശിക്ഷ നല്‍കാനും നിയമമുണ്ട്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ഈ നിയമവ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമംതന്നെ രൂപപ്പെടുത്തുകയാണ്. ഇതിനുള്ള കരടുബില്ലിനെപ്പറ്റി പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. കരടുബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടബലാത്സംഗം, കുട്ടികളെ ബലാത്സംഗം ചെയ്യല്‍, കസ്റ്റഡി ബലാത്സംഗം തുടങ്ങിയ നിഷ്ഠുരമായ ലൈംഗികാതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ കഠിനതടവ് നല്‍കണമെന്നും മറ്റ് ലൈംഗികാതിക്രമ കേസുകളില്‍ പരമാവധി ശിക്ഷ ജീവപര്യന്തം ആക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇരട്ടിയായി

 ബലാത്സംഗക്കേസുകള്‍ കേരളത്തില്‍ 2010നെ അപേക്ഷിച്ച് ഇരട്ടിയായതായി ഇന്ത്യന്‍ ക്രൈംസ് റെക്കോഡ്സ്് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. 2010ല്‍ 634 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ ഇത് 1132 ആയി.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി
email:advocatekrdeepa@gmail.com

Monday, January 7, 2013

On Sexual Assaults & Violence against Women

Note from the Communist Party of India (Marxist)

On Amendments to Relevant Laws and Measures to

Deal with Sexual Assaults & Violence against Women
This is in reference to the public notice issued by the Government of India regarding the formation of the Committee under the Chairmanship of Justice Verma to suggest possible amendments in the “ criminal laws and other relevant laws for quicker trials and enhanced punishment of criminals accused of sexual assault of an extreme nature on women.”
We believe that a much more holistic approach is required and regret that the terms of reference are limited only to these two issues. The Committee had been set up in the wake of the heinous crime of extreme brutality including gang rape committed on a young para medical student in Delhi. Subsequently, the young woman succumbed to the injuries inflicted on her. This particular case of gangrape and murder would certainly fall in the category of “rarest of the rare” cases. Within the existing legal framework itself the sentence could be the death penalty for the criminals for which there are already legal precedents.
However in a situation where crime against women and in particular the crime of rape is the fastest growing crime it is essential for the Government to review the present laws and the proposed amendments so as to cover all the major aspects. In this context we would like to draw your attention to the Bill introduced in the Lok Sabha on October 19, 2012, which seeks to “amend the IPC, the CrPc, 1973 and the Indian Evidence Act” in so far as it concerns rape and sexual harassment of women (henceforth referred to as the Bill). Some of these proposals are flawed. It will amount to the application of double standards to the crime of sexual harassment and assault on women if only clauses pertaining to a particular type of sexual crime are considered for improvement while the law remains weak and ineffective on a range of other issues connected with sexual crimes. We would also like to point out that in a society based on class and caste inequalities, women of the economically exploited and caste oppressed sections, particularly dalits and tribals are even more vulnerable to sexual assault.  We therefore seek your indulgence in accepting this memorandum which deals with issues which we consider are germane to the prevention of and punishment for cases of rape and cases of sexual assault and harassment.
1. Clauses in the IPC and other relevant laws concerning sexual assault have to be gender specific not gender neutral as proposed in the Bill referred to above. It is a total trivialization of the issue of sexual assault on women to suggest that it is a gender neutral crime. Thus the amendments moved to sections in the IPC namely 375, 376,376A 376B, 376C and 376D to make them gender neutral must be withdrawn. We hope you will make this recommendation.
2. The Bill widens the definition regarding sexual assault which is welcome. However it falls short in enhancement of punishment.   The Bill proposes amendments in Sec 375.2 (a to l) in the redefined clauses. The perpetrators of the crime in these sections are men who are public servants such as police personnel, management of staff of jails, other institutions etc. This list should be expanded to include army men, paramilitary forces. Sexual assault committed by them should be considered as Aggravated Sexual assault. Aggravated sexual assault should include gangrape, custodial rape, child rape, rape during communal or caste driven violence, rape of a woman suffering mental or physical disability, sexual assault which causes grievous bodily harm or disfigurement.
3. In such cases of aggravated sexual assault/rape the punishment should be rigorous life imprisonment till death.
(Where the sexual assault is accompanied by other forms of violence leading to the death of the victim, the rarest of rare categories, which could include the death penalty, may be applied by the courts.)
4. In other cases of rape the maximum sentence should be life imprisonment. It is found that courts rarely give the maximum sentence.  It is therefore essential to increase minimum sentences in all cases of sexual assault from the existing level which are only seven years for rape and ten years for aggravated sexual assault/rape. The present legal framework also permits courts to further reduce the sentence to even less then the minimum in the name of extenuating circumstances. This must be prohibited.
5. The critical issue is the requirement for time-bound processes of justice in all cases of rape. The law must specifically mention the formation of special fast track courts for all cases of rape.
6. In all cases of sexual assault the case must be completed within three months.
7. Since our proposal is for speedy justice, the accused must by law continue to remain in jail till the verdict is pronounced. No bail can be granted to a rape accused while the hearings are on as the entire process will be time-bound.
8. Public servants not implementing the law including timely filing of FIR should be punished with a minimum punishment of one year and fine which may extend to three years. In the proposed amendment on this issue in the Bill there is no minimum prescribed.
9. There must be rehabilitation measures including financial help mandated by law for victims of sexual assault which should be decided according to the requirements. It is humiliating and insulting to women when so-called rape compensation packages are declared such as 20,000 rupees etc. by some State Governments. The rehabilitation should include medical expenses and also may also include a Government job. Counselling and other help must be mandatorily provided.
10. Acid attacks on women are a fast growing crime. A new clause is sought to be introduced in the Bill under Sec 325 B. Depending on the extent of injury the law must provide for life imprisonment while the minimum sentence must also be enhanced. The law must provide for medical rehabilitation.
11. Sec 354 and 509, which contains such archaic terms as “outraging the modesty of a woman” must be redrafted to specifically use the term sexual harassment and the punishment enhanced. Sexual harassment has nothing to do with the modesty of a woman and everything to do with impermissible sexual behaviour and assertion of power by the criminals. The sentence should be enhanced to a minimum of one to five years depending on the degree of harassment, whether verbal, physical etc. and also a fine imposed. Serial offenders should be punished with the maximum.
12. In this connection steps are required to prevent the broadcast or publication of demeaning and highly sexist advertisements that tend to commodify women’s bodies. With the wide reach of satellite channels these advertisements promote aggressive misogynist cultures. The relevant rules and laws must be amended to prevent such advertisements, since on this count, self-regulation has failed.
13. The law must mandate the setting up of a monitoring mechanism to audit the steps being taken by various Government agencies to prevent, control and punish those involved in sexual crimes against women including minors. An annual report of the monitoring mechanism must be made public.
14. The legal framework against sexual crimes must make it mandatory to include in all educational syllabuses in schools and colleges, gender sensitization courses for boys and girls, men and women. This is essential to change the thinking of a predominantly male-child preference based society along with culturally sanctioned retrograde male privileges.
15. In spite of the surge in so-called honour crimes the Government has failed to bring any stand alone law for the purpose. The illegal fatwas of Khap Panchayats are a case in point. These diktats range from fatwas on dress codes for young women and school girls, to bans on friendships, self choice partnerships, the punishment also ranging from boycotts to public lynching and  killings. Narrow vote bank politics has influenced Governments leading to inaction and even encouragement to these self-proclaimed panchayats in spite of repeated instruction for action from various courts including the Supreme Court. We request the Commission to recommend a stand alone law to cover all honour related crimes and to take strict action against the diktats and their enforcement by the so-called khap panchayats including their disenfranchisement.
There are other flaws in the Bill and the legal framework which need to be addressed and which have been raised by women’s organisations.
Administrative Steps
Along with the legal framework, it will also be necessary for the Government to urgently take administrative steps. One of the critical issues is to make public spaces safe and secure for women at all times. This must include all forms of public transport. With the privatisation of  transport systems, the accountability of the Government has been diluted and no action is taken against private bus owners. For example even now many buses in Delhi have black tinted windows. Strong regulations for security must be ensured and accountability fixed including punishment for officers guilty of non-implementation. Mapping of vulnerable areas in the city and towns must also be a regular procedure to be followed. Specifically, provision for  public toilets for women must be made and the area be properly lit.
For fast track courts to be set up, it is essential for the Government to recruit a large number of judges at various levels. Recruitment must go hand in hand with strict standards of the quality of the recruitment. Judges often reflect retrograde social outlooks towards women. Thus gender sensitive standards must be set for such recruitments.
It will also be necessary to recruit many more women police personnel to be able to speed up the investigations and be involved in help-lines etc. and training courses are required for this
It is essential for the Central Government and the State Governments to work out standard operating procedures which should immediately come into place once a complaint of sexual harassment and/or rape is reported.
We are aware of the far reaching recommendations you had made for legal measures against sexual harassment at the work place. Unfortunately not only has the Government diluted or subverted some of those important recommendations but it passed the Bill without discussion in the lower House while it is yet to be placed before the upper House. We mention this only because of our anxiety that without a comprehensive report on the issues connected with sexual harassment and assault, Government may find a short cut to ignore the issues which will be of great disservice to women and girls in particular and the society at large. It is with the request that the Committee take note of the wider issues  involved that we submit this memorandum to you. The urgent requirement is to reform the laws and take urgent administrative steps to do justice to the brave young woman whose life was brutally cut short and also the countless others who have been victims of sexual assault and are yet to get justice.

Saturday, December 29, 2012

നിയമവിരുദ്ധ നിയമനിര്‍മാണം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പാസാക്കിയ പ്രധാനിയമങ്ങളിലൊന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ (യുഎപിഎ) ഭേദഗതിയാണ്. അന്തര്‍ദേശീയ സംവിധാനമായ ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സി (എഫ്എടിഎഫ്)ന്റെ തീരുമാനത്തിന് അനുസരിച്ചാണ് പുതിയ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭീകരവാദത്തിന് ഇന്ന് പല രൂപങ്ങളുമുണ്ട്. അതിനു രാഷ്ട്രീയമായ മാനങ്ങള്‍മാത്രമല്ല ഉള്ളത്. സാമ്പത്തികമായി രാജ്യങ്ങളെ തകര്‍ക്കുന്നതിലാണ് ഇന്ന് പല സംഘടനകളും കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ പ്രവണതയെ കൈകാര്യംചെയ്യുന്നതിനു കഴിയുന്ന നിയമങ്ങളും അത് നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതു രൂപത്തിലുള്ള ഭീകരവാദത്തിനെതിരെയും രാജ്യം ഒറ്റക്കെട്ടായിത്തന്നെ നിലയുറപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഇതിനുവേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതവും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതുമായിരിക്കണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്കും നിയമനിര്‍മാണസഭകള്‍ക്കും ഉത്തരവാദിത്തമുണ്ട്. എഫ്എടിഎഫിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ധൃതികാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ കണ്‍വന്‍ഷനുകളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന ചോദ്യവും പ്രസക്തം.

1967ലാണ് യുഎപിഎ നിയമം ആദ്യം പാസാക്കുന്നത്. അന്ന് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച നടന്നു. സ്വന്തം ജനങ്ങളില്‍ വിശ്വാസമില്ലാത്തതും പൊലീസിനു മാത്രമേ ഈ രാജ്യത്തിലെ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാന്‍ കഴിയൂവെന്നു കരുതുന്നതുമായ ഭരണസംവിധാനത്തിനേ ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്ന വിമര്‍ശം ശക്തമായി ഉയര്‍ന്നു. ഇത് മൗലികാവകാശങ്ങളുടെ പരസ്യമായ ലംഘനമാണെന്ന അഭിപ്രായവും പലരും ഉയര്‍ത്തി. ഈ നിയമം പരിശോധിക്കുന്നതിന് പാര്‍ലമെന്റ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് മൂന്നുവര്‍ഷത്തെ നിരോധനമാണ് കരട് നിയമം നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷമാക്കി ചുരുക്കണമെന്ന ഭേദഗതി ജെപിസി സംയുക്തമായി നിര്‍ദേശിച്ചു. പാര്‍ലമെന്റ് അത് അംഗീകരിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിന്റെ സന്ദര്‍ഭത്തിലാണ് ഈ നിയമം പാര്‍ലമെന്റ് ഭേദഗതിചെയ്തത്. ഭീകരവാദത്തിന് എതിരായി രാജ്യത്താകെ നിലനിന്ന ശക്തമായ വികാരത്തിന് അനുസൃതമായാണ് അന്ന് പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത്. സാധാരണയായി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് വിടുകയാണ് ചെയ്യുക. വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കേള്‍ക്കാനും എല്ലാ വശങ്ങളും ചര്‍ച്ചചെയ്യാനും കമ്മിറ്റികള്‍ക്ക് കഴിയും. ഇതിനെത്തുടര്‍ന്നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നത്. പലപ്പോഴും സര്‍ക്കാര്‍ പാര്‍ലമെന്ററി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ അംഗീകരിക്കാറില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളെ റിപ്പോര്‍ട്ട് നന്നായി സ്വാധീനിക്കും. യുഎപിഎ നിയമത്തിനു കൊണ്ടുവന്ന ഭേദഗതി ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത് എത്രയും വേഗം പാസാക്കണമെന്നതായിരുന്നു സര്‍ക്കാര്‍ സമീപനം. വിമര്‍ശങ്ങള്‍ ഉന്നയിച്ചവരോട് പ്രയോഗത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത് പുനഃപരിശോധിക്കാമെന്ന ഉറപ്പാണ് അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരം പാര്‍ലമെന്റില്‍ നല്‍കിയത്. എന്നാല്‍, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനു പകരം കുറെക്കൂടി ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ നിയമം എത്രമാത്രം അപകടകരമായാണ് പ്രയോഗിക്കുന്നത് എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നിരത്തിയത്.

സാധാരണ നിയമം എല്ലാ വിഭാഗങ്ങളോടും തുല്യത പുലര്‍ത്തണമെന്നതാണ് സങ്കല്‍പ്പം. എന്നാല്‍, ഈ നിയമം മുസ്ലിംവിഭാഗത്തിന് എതിരായി പൊതുവെ ഉപയോഗിക്കുന്നുവെന്നതാണ് അനുഭവം. ഇതു സംബന്ധിച്ച് വളരെ വിശദമായ പഠനം ജാമിയ സര്‍വകലാശാലയിലെ അധ്യാപകരുടെ ഐക്യദാര്‍ഢ്യ സംഘടന നടത്തുകയുണ്ടായി. കുറ്റമൊന്നും ചെയ്യാതെ ഇന്ത്യയുടെ ജയിലുകളില്‍ ദശകങ്ങളോളം കഴിയേണ്ടിവന്ന മുസ്ലിംചെറുപ്പക്കാരുടെ അനുഭവങ്ങള്‍ ഇവര്‍ പുറത്തുകൊണ്ടുവന്നു. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നാലു പ്രത്യേകകേസുകള്‍ രാഷ്ട്രപതിയുടെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പതിനെട്ടും പത്തൊമ്പതും വയസ്സുള്ളപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പത്തും പതിനൊന്നും വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരായി കഴിഞ്ഞതിനുശേഷം കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയക്കപ്പെടുന്നു. ഇവര്‍ക്ക് നഷ്ടമായ ജീവിതത്തിന് ആര്‍ക്കാണ് പകരംവയ്ക്കാന്‍ കഴിയുന്നത്? ചില കേസുകളില്‍ അന്വേഷണസംഘത്തിന്റെ മുസ്ലിംവിരുദ്ധമനോഭാവവും തെളിവുകള്‍ കെട്ടിച്ചമയ്ക്കാനുള്ള ശ്രമവും കോടതിയുടെതന്നെ രൂക്ഷവിമര്‍ശത്തിനു വിധേയമാവുകയുണ്ടായി. കേരളത്തില്‍ ഏറ്റവും തീവ്രമായ അനുഭവം അബ്ദുള്‍ നാസര്‍ മഅ്ദനിയുടേതാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതരവര്‍ഷമാണ് അദ്ദേഹം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. അതിനുശേഷം ബാംഗ്ലൂര്‍ കേസില്‍ അറസ്റ്റിലായിട്ട് രണ്ടുവര്‍ഷത്തിലധികമായി. യുഎപിഎ നിയമത്തിലെ വ്യവസ്ഥകളാണ് അദ്ദേഹത്തിന് ജാമ്യം കിട്ടുന്നതിനു തടസ്സമായി നില്‍ക്കുന്നത്. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം ഭേദഗതിചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ പാസാക്കിയ ഭേദഗതി കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിക്കുന്നതാണ്. വ്യക്തികളെ സംബന്ധിച്ച നിര്‍വചനം കൂടുതല്‍ വിപുലപ്പെടുത്തി. ഇതോടെ ഏതു രൂപത്തിലുള്ള സംഘടനകളും ഈ ഗണത്തില്‍പ്പെടാം.

സംഘടന എന്നതിനു പ്രത്യേക നിര്‍വചനം നല്‍കാത്തതുകൊണ്ട് ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ളവയെ ഈ ഗണത്തില്‍പ്പെടുത്തുന്നതിനും പ്രവര്‍ത്തകരെ വേട്ടയാടുന്നതിനും സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിതന്നെ കാണുകയുണ്ടായി. ഭേദഗതിക്കുമുമ്പുതന്നെ ജമ്മു കശ്മീരില്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ഭീകരവാദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തിയ സാഹചര്യത്തില്‍ അങ്ങേയറ്റം അപകടകരമായി വേട്ടയാടാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് കോട്ടമേല്‍പ്പിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഭക്ഷ്യസുരക്ഷയുടെ പ്രശ്നവും ഉപഭോഗസാധനങ്ങളുടെ വിതരണത്തിന്റെ പ്രശ്നവും മറ്റും ഉള്‍പ്പെടുന്നുണ്ട്. കര്‍ഷകത്തൊഴിലാളി പണിമുടക്കിയാലും വ്യാപാരി കടയടച്ച് പ്രതിഷേധിച്ചാലും വേണമെങ്കില്‍ സാമ്പത്തികസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് പൊലീസിന് അറസ്റ്റ് ചെയ്യാം. കുറ്റംചെയ്തില്ലെന്ന് തെളിയിക്കേണ്ട ബാധ്യത പിന്നെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കായിരിക്കും. അതെല്ലാം കഴിഞ്ഞ് കുറ്റവിമുക്തനായി പുറത്തുവരുമ്പോഴേക്കും ജീവിതത്തിന്റെ നല്ല കാലം കഴിഞ്ഞിരിക്കും! ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ലെങ്കിലും അങ്ങനെ ഉപയോഗിക്കാന്‍ ഇടയുണ്ടെന്നു കരുതുന്ന സാമ്പത്തിക സഹായത്തിന്റെ പേരിലും ഒരാളെ അറസ്റ്റ് ചെയ്യാന്‍ പുതിയ ഭേദഗതി നിയമം വ്യവസ്ഥചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്ന നിയമം ഭേദഗതിചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

അതുപോലെതന്നെ ഭീകരവാദപ്രവര്‍ത്തനം നടത്തിയെന്നു തോന്നുന്ന സംഘടനകളുടെ നിരോധനം നിലവിലുള്ള രണ്ടുവര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമാക്കുന്നതാണ് പുതിയ ഭേദഗതി. 1967ല്‍ ജെപിസി ശുപാര്‍ശയ്ക്ക് അനുസരിച്ചാണ് മൂന്നില്‍നിന്ന് രണ്ടായി കുറച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ സംഘടനകള്‍ക്ക് അവരുടെ വാദങ്ങള്‍ നിരത്താന്‍ കഴിയും. അവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ നിരോധനം നീട്ടുകയുംചെയ്യാം. പുതിയ വ്യവസ്ഥ ഈ സാധ്യതയെ പരിമിതപ്പെടുത്തുന്നതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും അങ്ങേയറ്റം അവധാനതയോടെയും യുക്തിസഹമായും ചെയ്യേണ്ടതാണെന്ന പൊതുതത്വം ഇവിടെ ലംഘിക്കപ്പെട്ടു. നിലവിലുള്ള ക്രിമിനല്‍നിയമങ്ങളില്‍ കുറ്റങ്ങളായി കാണുന്ന കാര്യങ്ങള്‍തന്നെ ഭീകരവിരുദ്ധനിയമങ്ങളിലും പ്രതിപാദിക്കപ്പെട്ടാല്‍ സാധാരണഗതിയില്‍ പൊലീസ് ചാര്‍ജ് ചെയ്യുന്നത് രണ്ടാമത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ നിയമമനുസരിച്ചായാല്‍ ജാമ്യം കിട്ടുന്നത് തുടങ്ങി നിപരാധിത്വം തെളിയിക്കുന്നതുവരെ ദുഷ്കരമായ ദൗത്യമാണ്.

നേരത്തെയുണ്ടായിരുന്ന ഭീകരവിരുദ്ധനിയമങ്ങളായ ടാഡയും പോട്ടയും പിന്‍വലിച്ച സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ അതിനേക്കാള്‍ ശക്തമായ നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ആ നിയമങ്ങളിലുള്ള സുരക്ഷാകവചങ്ങള്‍പോലും ഈ നിയമത്തിലില്ല. ടാഡയും പോട്ടയും അനുസരിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കേസ് ചാര്‍ജ് ചെയ്യുന്നതിനും കുറ്റപത്രം നല്‍കുന്നതിനും കഴിയുകയില്ല. ഈ നിയമത്തില്‍ അത്തരം വ്യവസ്ഥകള്‍ ഒന്നുംതന്നെയില്ല.

ഇതെല്ലാം പരിഗണിച്ചാണ് ഈ ബില്ലിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചത്. ജെഡിയുവും ബിജെഡിയും എഐഎഡിഎംകെയും ആര്‍ജെഡിയും പസ്വാന്റെ പാര്‍ടിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികളുടെ എംപിമാര്‍ സിപിഐ എം അവതരിപ്പിച്ച ഭേദഗതികളെ പിന്താങ്ങി. ആദ്യമായാണ് ജെഡിയു പാര്‍ലമെന്റില്‍ എന്‍ഡിഎയില്‍നിന്നു വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. ഭീകരവാദത്തെ എതിര്‍ക്കുന്നതിനൊപ്പം ആരെല്ലാമാണ് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യതത്വങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നതിന് ഈ വോട്ടെടുപ്പ് കളമൊരുക്കി. എന്നാല്‍, പുതിയ ബില്‍ പാസാക്കിയെടുക്കുന്നതിന് ബിജെപി പിന്തുണയോടെ യുപിഎയ്ക്ക് കഴിഞ്ഞു. ഇനി ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഉയര്‍ന്നുവരേണ്ടത്.

*
പി രാജീവ് ദേശാഭിമാനി 29 ഡിസംബര്‍ 2012