Showing posts with label അധിനിവേശം. Show all posts
Showing posts with label അധിനിവേശം. Show all posts

Saturday, April 19, 2014

കൊല്ലാനാകാത്ത ചിത്രങ്ങള്‍

ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം എന്ന വാചകം അന്വര്‍ഥമാക്കുന്നതാണ് അന്‍യ നീദ്രിങോസ്(Anja Niedringhaus) പകര്‍ത്തിയ ലോകം. ഇങ്ങനെയൊരു ജര്‍മന്‍ ഫോട്ടോഗ്രാഫറെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്കുപോലും അവരുടെ ചിത്രങ്ങള്‍ പരിചിതമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു "പൊലീസ് ഭീകരന്റെ" വെടിയേറ്റ് നാല്‍പ്പത്തെട്ടുകാരിയായ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടതറിഞ്ഞ് ഇന്റര്‍നെറ്റില്‍ പരതിയവര്‍ ആ ചിത്രങ്ങള്‍ കണ്ട് തരിച്ചിരുന്നു. അന്‍യ എന്തുകൊണ്ടാണ് കൊല്ലപ്പെട്ടതെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഓരോ ചിത്രവും.

യുദ്ധങ്ങളുടെ ചിത്രീകരണമായിരുന്നു അന്‍യയുടെ ജീവിതം. യുദ്ധങ്ങളുടെ നിരര്‍ഥകതയും നിര്‍ദാക്ഷിണ്യമുഖവും അവര്‍ പകര്‍ത്തിവച്ചു. അധിനിവേശങ്ങളുടെയും സംഘര്‍ഷങ്ങളുടെയും യഥാര്‍ഥ മുഖം അടയാളപ്പെടുത്താന്‍ ചരിത്രം സൃഷ്ടിച്ച ഏറ്റവും നല്ല സാക്ഷിയായിരുന്നു അന്‍യയുടെ ക്യാമറ ലെന്‍സെന്നാണ് ട്വിറ്ററില്‍ ഒരു ആരാധകന്‍ കുറിച്ചത്. പരാജയപ്പെട്ട മനുഷ്യത്വത്തിന്റെ ദൃഷ്ടാന്തംകൂടിയായിരുന്നു അന്‍യയുടെ മാസ്മരികമായ ഷോട്ടുകള്‍. യുദ്ധത്തിന്റെ ഭീകരതയും വേദനയും ദുരന്തമുഖങ്ങളില്‍നിന്ന് അവര്‍ ഒപ്പിയെടുത്തു.
1990കളില്‍ ബാള്‍ക്കനില്‍ തുറന്ന ആ ക്യാമറക്കണ്ണുകള്‍ പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സഞ്ചരിച്ചു. പാശ്ചാത്യലോകത്തിന്റെ യുദ്ധവെറി, അഭയാര്‍ഥികളാക്കപ്പെടുന്ന ജനതയുടെ ദൈന്യത, സയണിസ്റ്റ് ക്രൂരതയുടെ പിടയുന്ന ശേഷിപ്പുകള്‍... അങ്ങനെ അന്‍യയുടെ ക്യാമറ കണ്ടതും പകര്‍ത്തിയതുമൊക്കെയും ലോകത്തിന് തിരിച്ചറിവ് പകരുന്നതായി. തീ തുപ്പാന്‍ വിമാനങ്ങള്‍ ആകാശത്തിലെത്തുമ്പോള്‍ അഭയമില്ലാതെ ഓടുന്ന ഗാസയിലെ ബാല്യങ്ങളുടെ മുഖം ലോകത്തോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. യുദ്ധവിരുദ്ധ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അന്‍യ നീദ്രിങോസ് ഒരു പുസ്തകംതന്നെ പുറത്തിറക്കി. 1965 ഒക്ടോബര്‍ 12ന് നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ ഹോക്സ്റ്ററിലായിരുന്നു അന്‍യയുടെ ജനനം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിനേഴാം വയസ്സില്‍ത്തന്നെ അവള്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി.
1989ല്‍ ജര്‍മന്‍ മതിലിന്റെ തകര്‍ച്ച ഒരു ജര്‍മന്‍ പത്രത്തിനുവേണ്ടി കവര്‍ചെയ്തതാണ് പ്രൊഫഷണല്‍ ജീവിതത്തില്‍ വഴിത്തിരിവായത്. 1990ല്‍ അന്‍യ ഫ്രാങ്ക്ഫര്‍ട്ടില്‍ യൂറോപ്യന്‍ പ്രസ്ഫോട്ടോ ഏജന്‍സിയുടെ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ ചേര്‍ന്നു. കരിയറിന്റെ ആദ്യ ദശകം മുഴുവന്‍ മുന്‍ യൂഗോസ്ലാവ്യയിലെ യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കുമിടയിലായിരുന്നു അന്‍യയുടെ ക്യാമറക്കണ്ണുകള്‍ മിന്നിയത്. 2001ല്‍ അമേരിക്കയെ നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ "തുടര്‍ചലനങ്ങള്‍" ന്യൂയോര്‍ക്ക് നഗരത്തിന്റെ മുക്കിലും മൂലയിലുംനിന്ന് ഒപ്പിയെടുത്ത അന്‍യ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി. ഭരണത്തില്‍നിനിന്ന് താലിബാന്റെ പതനത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവര്‍ ലോകത്തിനു നല്‍കി. 2002ലാണ് അന്‍യ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസില്‍ ചേര്‍ന്നത്. എപിക്കുവേണ്ടി ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഗാസ, ഇസ്രയേല്‍, കുവൈത്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നെല്ലാം ജീവിതദൃശ്യങ്ങള്‍ പകര്‍ത്തി. വര്‍ഷങ്ങളായി അഫ്ഗാനിലെ സ്ഥിതിഗതികള്‍ ലോകത്തെ അറിയിക്കുകയായിരുന്നു അന്‍യ.

ഇറാഖ് അധിനിവേശത്തിന്റെ കവറേജിന് 2005ല്‍ ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫിക്ക് വിഖ്യാതമായ പുലിറ്റ്സര്‍ സമ്മാനം നേടിയ പതിനൊന്നംഗ എപി സംഘത്തിലെ ഏക പെണ്‍തരിയായിരുന്നു അന്‍യ. അതേവര്‍ഷംതന്നെ ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്റെ "കറേജ് ഇന്‍ ജേര്‍ണലിസം" പുരസ്കാരവും അവര്‍ സ്വന്തമാക്കി. 2007ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല നീമാന്‍ ഫെലോഷിപ് നല്‍കി. 1938ല്‍ സ്ഥാപിതമായ നീമാന്‍ ഫെലോഷിപ് മാധ്യമപ്രവര്‍ത്തകരുടെ കരിയറിന്റെ മധ്യത്തില്‍ ലഭ്യമാകുന്ന ഏറ്റവും പുരാതനമായ ഫെലോഷിപ്പാണ്. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അന്‍യയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കവറേജിനിടെ പൊലീസുകാരന്റെ വെടിയേറ്റാണ് അന്‍യ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എപി ലേഖിക കാത്തി ഗാനന് പരിക്കേല്‍ക്കുകയുംചെയ്തു. താനി ജില്ലയിലെ ഖോസ്ത് നഗരത്തില്‍നിന്ന് ഗ്രാമീണമേഖലകളിലേക്ക് ബാലറ്റ് എത്തിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇരുവരും. അതീവസുരക്ഷയുള്ള ജില്ലാ ആസ്ഥാനമന്ദിരവളപ്പില്‍ യാത്ര തുടങ്ങാനായി കാറില്‍ കാത്തിരുന്ന ഇരുവര്‍ക്കുംനേരെ പൊലീസ് യൂണിറ്റ് കമാന്‍ഡര്‍ നാഖിബുല്ല വെടിയുതിര്‍ക്കുകയായിരുന്നു.

*
വിജേഷ് ചൂടല്‍ Deshabhimani Varanthapathipp
Picutres Courtesy: Anja Niedringhaus

Monday, May 9, 2011

ബിന്‍ ലാദന്‍: ''പൊന്മുട്ടയിടുന്ന താറാവ്''

പ്രതികാരദാഹം കൊണ്ട് അന്ധത ബാധിച്ച അമേരിക്ക ഒരു ശത്രുവിനെകൂടി ലക്ഷ്യംവെയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലെ പൗരന്‍മാര്‍ അതു ആഘോഷിക്കുന്നു. ഗ്വാണ്ടനാമോയില്‍ നടത്തുന്ന പീഢനങ്ങള്‍ ഫലം ചെയ്തുവെന്ന് തെളിഞ്ഞതായി ജോര്‍ജ് ബൂഷിന്റെ കാലത്തെ ഉദ്യോഗസ്ഥ മേധാവികള്‍ അവകാശപ്പെടുന്നു. യൂറോപ്പ് കരഘോഷം മുഴക്കുന്നു. പാകിസ്ഥാന്‍ പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലെ ആശ്രിതന്‍മാര്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന് അമേരിക്കയെ അഭിനന്ദിക്കുന്നു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പാകിസ്ഥാന്‍ സൈനിക അക്കാദമിക്ക് അടുത്ത് സുരക്ഷിതമായ ഒരു വസതിയിലായിരുന്നു ബിന്‍ ലാദന്‍. ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാരുടെ അറിവില്ലാതെ അതു സംഭവിക്കുമെന്ന് ആരും വിശ്വസിക്കില്ല. 2006 ല്‍ ഒരു ഉയര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എന്നോട് പറയുകയുണ്ടായി. പാകിസ്ഥാനെ കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ പുസ്തകത്തില്‍ ഞാന്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്.

അമേരിക്കക്കാര്‍ക്ക് ബിന്‍ ലാദനെ കൊല ചെയ്താല്‍ മതിയെന്ന് ആ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കേണ്ടത് പാകിസ്ഥാന്റെ താല്‍പര്യമാണ്. ''പൊന്‍മുട്ടയിടുന്ന താറാവിനെ എന്തിന് കൊല്ലണം'' എന്നായിരുന്നു ആ ഉദ്യോഗസ്ഥന്‍ ചോദിച്ചത്. പാകിസ്ഥാന്‍ പട്ടാളത്തിന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറും പടക്കോപ്പുകളുമാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഈ ഉദ്യോഗസ്ഥന്‍ തമാശ പറയുകയാണോ, അതോ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് അന്ന് എനിക്ക് തീര്‍ച്ചയില്ലായിരുന്നു. അദ്ദേഹം സത്യം പറയുകയായിരുന്നുവെന്ന് ഇന്ന് വ്യക്തമായി.

പാകിസ്ഥാന്‍ ഇപ്പോള്‍ തീഷ്ണമായ തര്‍ക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വം അവമതിക്കപ്പെട്ടിരിക്കുന്നു. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടായിരുന്ന കാര്യം അറിയാമായിരുന്നുവെന്ന് സമ്മതിച്ചാല്‍ സ്വന്തം അണികള്‍ തന്നെ നേതൃത്വത്തെ അധിക്ഷേപിക്കും. സ്വന്തം ജനങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണം അതിര്‍ത്തിപ്രദേശങ്ങളില്‍ നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ പാകിസ്ഥാന്‍ പട്ടാളത്തിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാണ്.

ബിന്‍ലാദനെ വധിക്കാന്‍ ഹെലികോപ്റ്ററുകള്‍ പോകുന്ന കാര്യം പാകിസ്ഥാനെ അറിയിക്കാന്‍ പോലും തയ്യാറാകാത്ത നടപടിയിലൂടെ പാകിസ്ഥാന്റെ പരമാധികാരം യഥേഷ്ടം ലംഘിക്കാന്‍ അമേരിക്കയ്ക്ക് പാക്‌നേതൃത്വം അനുമതി നല്‍കിയിരിക്കുന്നുവെന്ന ധാരണയാണ് സൃഷ്ടിക്കുന്നത്.

ബിന്‍ലാദന് എതിരായ നടപടി പൊളിയാതിരിക്കാനാണ് പാകിസ്ഥാനെ മുന്‍കൂട്ടി അറിയിക്കാതിരുന്നതെന്നാണ് സ്ഥാനമൊഴിഞ്ഞ സി ഐ എ മേധാവി ലിയോണ്‍ പനേറ്റ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കഥകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഒന്നും മുഖവിലക്കെടുക്കാനാവുന്നില്ല.

പൈലറ്റില്ലാ വിമാനം പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാമെന്നും അതേസമയം ജനരോഷം ശക്തമാകുമ്പോള്‍ അവയെ തള്ളിപ്പറയുമെന്നുമുള്ള ഒരു കരാര്‍ അമേരിക്കയും പാകിസ്ഥാനും തമ്മിലുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ ഐ എസ് ഐയെ ഒരു ഭീകരസംഘടനയായാണ് സി ഐ എ പരാമര്‍ശിക്കുന്നതെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയുടെ ദൗത്യത്തെക്കുറിച്ചു മുന്‍കൂട്ടി അറിവു ലഭിച്ചിരുന്നുവെങ്കില്‍ ഐ എസ് ഐ അതു പരാജയപ്പെടുത്താന്‍ നടപടി എടുക്കാതിരിക്കില്ല. കാരണം അമേരിക്കയുടെ ഭാവി സഹായങ്ങളെയും ബന്ധങ്ങളെയും ബിന്‍ ലാദന് പാകിസ്ഥാനില്‍ താവളം നല്‍കിയെന്നത് പ്രതികൂലമായി ബാധിക്കുമെന്നവര്‍ക്കറിയാം. പാകിസ്ഥാന്‍ പട്ടാളത്തെയും ഇന്റലിജന്‍സ് ഏജന്‍സിയെയും ഈ ഓപ്പറേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ വസിറിസ്താനിലെ മലയിടുക്കള്‍പോലെ അകലെയുള്ള ഒരിടത്തുവെച്ച് ബിന്‍ ലാദനെ വകവരുത്താന്‍ അവര്‍ സാഹചര്യമൊരുക്കുമായിരുന്നു.

ബിന്‍ ലാദനെ വധിച്ചത് ഒരുപക്ഷെ ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പുവരുത്തുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. ഇറാഖിലെ അധിനിവേശവും അഫ്ഗാനിസ്ഥാനെതിരായ യുദ്ധവും നാറ്റോയുടെ ലിബിയന്‍ അതിസാഹസികതയുമെല്ലാം തുടരും. ഇസ്രായേലി - പലസ്തീന്‍ സ്തംഭനാവസ്ഥയും തുടരും.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കന്‍മാര്‍ ആശ്വാസത്തിലാണ്. തങ്ങള്‍ ബിന്‍ ലാദന്റെ ആളുകളാണെന്ന് ചിത്രീകരിക്കപ്പെടില്ല എന്നതാണവരുടെ ആശ്വാസം. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ തരിമ്പും മാറ്റമുണ്ടാകില്ല. കാബൂളിന്റെ നിയന്ത്രണം കയ്യടക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം അവര്‍ക്കാണ്.

അമേരിക്കയ്ക്ക് ഈ യുദ്ധം വിജയിക്കാനാവില്ല. എത്ര വേഗത്തില്‍ അവര്‍ പുറത്തുകടക്കുന്നുവോ അത്രയും നല്ലത്. അതു ചെയ്യുന്നതുവരെ പാകിസ്ഥാനെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരും. അമേരിക്ക വെറുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സഖ്യകക്ഷിയാണ് പാകിസ്ഥാനെങ്കിലും.


*****


താരിഖ് അലി, കടപ്പാട്:ജനയുഗം

ഫാസിസ്റ്റ് യുദ്ധവിജയത്തിന്റെ ഓര്‍മ പുതുക്കല്‍

നീണ്ടകാലമായി നിര്‍വീര്യനും മരണസമയത്ത് നിരായുധനുമായിരുന്ന അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ പ്രദര്‍ശനപരമായ പ്രതികാരഹത്യയെ ഒരാഗോള ഉത്സവമായി സാമ്രാജ്യത്വ ശക്തികള്‍ ആഘോഷിക്കുമ്പോഴാണ് ലോകത്തെങ്ങുമുള്ള സമാധാനപ്രേമികള്‍ ഇന്ന് വേറൊരു വിജയത്തിന്റെ ഓര്‍മ പുതുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് അച്ചുതണ്ടിന്മേല്‍ നേടിയ ഐതിഹാസികമായ സൈനിക വിജയം. റഷ്യന്‍ സമയമനുസരിച്ച് 1945 മെയ് ഒമ്പതിനാണ് ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍വച്ച് നാല്‍പ്പത്തയ്യായിരത്തോളം നാസി പട്ടാളം ചെമ്പടയ്ക്കുമുന്നില്‍ ആയുധംവച്ച് ഔദ്യോഗികമായി അടിയറവു പറഞ്ഞത്.

ദിവസങ്ങള്‍ക്കുമുമ്പ് സോവിയറ്റ് പോരാളികള്‍ ജര്‍മന്‍ പാര്‍ലമെന്റിന്റെ ആസ്ഥാനമായ റിച്സ്റ്റാഗിനു മുകളില്‍ ചെങ്കൊടി ഉയര്‍ത്തിയെങ്കിലും സോവിയറ്റ് സര്‍വസൈന്യാധിപനായിരുന്ന സ്റ്റാലിന്റെ ആഗ്രഹപ്രകാരമാണ് നാസികള്‍ ഔപചാരികമായി കീഴടങ്ങിയ മെയ് ഒമ്പത് സോഷ്യലിസ്റ്റ് രാജ്യങ്ങളും കമ്യൂണിസ്റ്റ്പാര്‍ടികളും ഫാസിസത്തിനെതിരായ വിജയ ദിവസമായി പിറ്റേ വര്‍ഷംമുതല്‍ ആചരിക്കാന്‍ തുടങ്ങിയത്. ഇന്നും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ഭാഗമായ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും ആ പതിവ് തുടരുന്നു. ആ പൈതൃകം പിന്‍പറ്റുന്നു. തൊഴിലാളികള്‍ , ജനാധിപത്യ സമാധാന ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഫാസിസത്തിനെതിരെ നേടിയ ഈ ഉജ്വലവിജയം ഇന്ത്യ അടക്കമുള്ള നിരവധി കൊളോണിയല്‍ രാജ്യങ്ങളുടെ വിമോചനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുകയും യൂറോപ്പില്‍ നിരവധി ജനകീയ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ജന്മംകൊടുക്കുകയുംചെയ്തു.

ഈ വിജയം നേടുന്നതിന് സോവിയറ്റ് ജനത നല്‍കിയ വില വലുതായിരുന്നു. മൂന്നുകോടിയോളം സോവിയറ്റ് പട്ടാളക്കാരും പൗരന്മാരുമാണ് യുദ്ധത്തില്‍ മരിച്ചത്. ഫാസിസത്തിനെതിരെ നേടിയ സൈനിക വിജയത്തില്‍ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം വഹിച്ച പങ്ക് ഇടിച്ചുകാണിക്കാനുള്ള ശ്രമം സോവിയറ്റ് ചേരിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് പിന്തിരിപ്പന്‍ ശക്തികള്‍ ആരംഭിച്ചു. പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഈ ശ്രമങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്നത് ഫാസിസവും കമ്യൂണിസവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ട ഏകാധിപത്യ വ്യവസ്ഥകളാണെന്ന പ്രചാരണത്തിലും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുന്നതിലുമാണ്. കഴിഞ്ഞവര്‍ഷാവസാനം ഹംഗറി, റുമേനിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ലിത്വാനിയ, ലാത്വിയ എന്നീ ആറു രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ യൂറോപ്യന്‍ കമീഷന് സമര്‍പ്പിച്ച സംയുക്ത അഭ്യര്‍ഥനയില്‍ , യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ ചെയ്തെന്ന് ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ പരസ്യമായി നിഷേധിക്കുന്നതോ ചെറുതാക്കിക്കാണിക്കുന്നതോ നിയമപരമായി ശിക്ഷാര്‍ഹമാക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം യൂറോപ്യന്‍കമീഷന്‍ ഇനിയും പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല.

നാസി പട്ടാള ഭീകരതയുടെ ആദ്യത്തെ ഇരയായ ചെക് റിപ്പബ്ലിക്കാണ് കമ്യൂണിസ്റ്റ് വിരുദ്ധ ഭ്രാന്തിന്റെ ആദ്യലക്ഷണങ്ങള്‍ കാണിച്ചത്. നാലുവര്‍ഷം മുമ്പ് അവിടത്തെ ഭരണകക്ഷി ചെക് യുവ കമ്യൂണിസ്റ്റ് സംഘടനകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ ഫെബ്രുവരിയിലാണ് ഒരു പ്രാദേശിക കോടതി എടുത്തുകളഞ്ഞത്. ഒരുപടി കൂടി കടന്ന് ആദ്യം ഹംഗറിയും പിന്നീട് ഹോളണ്ടും കമ്യൂണിസ്റ്റ് കൊടിയും അരിവാള്‍ ചുറ്റിക അടയാളവും പുറത്തെടുക്കുന്നതുതന്നെ നിരോധിച്ചു. ഹംഗറിയിലെ കമ്യൂണിസ്റ്റ് നേതാവും ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായ അറ്റിലാ വജനായിയെ ചുവന്ന നക്ഷത്രമുള്ള ഒരു ബാഡ്ജ് ധരിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്ത് ജയിലടയ്ക്കുകയുണ്ടായി. യൂറോപ്പിലെ മനുഷ്യാവകാശ സംരക്ഷണ കോടതിയുടെ ഇടപെടലാണ് അദ്ദേഹത്തെ തടവില്‍വിന്ന് മോചിപ്പിച്ചത്. ഇതിലും ലജ്ജാകരമാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തുന്ന കുപ്രസിദ്ധരായ ഫാസിസ്റ്റ്, നാസി കുറ്റവാളികളുടെ മുന്‍കാല പ്രാബല്യത്തോടെയുള്ള പുനരധിവാസവും മഹത്വവല്‍ക്കരണവും ഇവരുടെ മൗനാനുവാദത്തോടെ കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ക്കുമേല്‍ നടക്കുന്ന നവനാസി അതിക്രമങ്ങളും. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാത്രമല്ല ചരിത്രത്തോടുള്ള ഈ അവഹേളനം നടക്കുന്നത്. ഇറ്റലിയില്‍ ബര്‍ലുസ്കോണിയും നാസി അനുകൂലികളായ നാഷണല്‍ അലയന്‍സുമായി തുറന്ന സഖ്യത്തിലാണ്. ലിബിയക്കുമേലുള്ള നാറ്റോ ആക്രമണത്തിന്റെ അമരക്കാരനായ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോവിസ്കിയുടെ രാഷ്ട്രീയ തോഴനാണ് ലാവെന്‍ എന്ന കുടിയേറ്റവിരുദ്ധ നവനാസി നേതാവ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി റഷ്യയില്‍ നടക്കുന്ന പൊതുജന അഭിപ്രായ സര്‍വേകളിലെല്ലാം ഫാസിസ്റ്റ്വിരുദ്ധ യുദ്ധത്തിന് നേതൃത്വം നല്‍കിയ സ്റ്റാലിന്‍ ഒരു വന്‍ തിരിച്ചുവരവു നടത്തുമ്പോഴും ക്രെംലിനിലെ മുസോളിയത്തില്‍നിന്ന് ലെനിന്റെ മൃതദേഹം മാറ്റി മറവുചെയ്യാനുള്ള ശ്രമത്തിലാണ് റഷ്യയുടെ പാശ്ചാത്യ അനുഭാവിയായ പ്രസിഡന്റ് മെദ്വദേവും രാജ്യത്തെ വംശീയ വെറിയന്മാരും. എല്ലാ നിരോധനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടുകൊണ്ടാണ് യൂറോപ്പിലെ ജനാധിപത്യ ഇടതുപക്ഷ കക്ഷികള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് അമേരിക്കയെയും യൂറോപ്പിന്റെ മിക്ക ഭാഗത്തെയും ഗ്രസിച്ച സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ഇവിടങ്ങളിലെ സമ്പദ് വ്യവസ്ഥകള്‍ ഇനിയും കരകയറിയിട്ടില്ല. സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തൊഴിലാളികളുടെ ശമ്പളവും സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷനും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും സര്‍ക്കാര്‍ നല്‍കിവന്ന അടിസ്ഥാനസേവനങ്ങളുടെ ചാര്‍ജ് വര്‍ധിപ്പിക്കുകയുംചെയ്തു. കുതിച്ചുയര്‍ന്ന വിദ്യാഭ്യാസച്ചെലവിനെതിരെ ബ്രിട്ടനിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂറ്റന്‍ സംയുക്ത പ്രകടനങ്ങള്‍ , അമേരിക്കയിലെ വിന്‍സ്കോന്‍സില്‍ സംസ്ഥാനത്തെ പൊതുമേഖലാ ജോലിക്കാര്‍ വേതന വ്യവസ്ഥകളില്‍ വരുത്തിയ മാറ്റത്തിനെതിരെ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന സമരങ്ങള്‍ , പോര്‍ച്ചുഗലിലും അയര്‍ലന്‍ഡിലും ഗ്രീസിലും കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ തൊഴിലാളി- വിദ്യാര്‍ഥി സമര പരമ്പരകളും ജര്‍മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ മുന്നേറ്റവും ഒരു രാഷ്ട്രീയ വഴിത്തിരിവിന്റെ നാന്ദി കുറിക്കുന്നുണ്ട്. ഒപ്പം ഒസാമയുടെ കൊലപാതകത്തില്‍ ആനന്ദനൃത്തം ചവിട്ടുന്ന അമേരിക്കയിലെ ടീ പാര്‍ടി എന്ന തീവ്രവലതുപക്ഷ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വലിയ തിരിച്ചുപോക്കിനെയാണ്.

ജനപ്രിയ ഇടതുപക്ഷക്കാരനെന്ന പ്രതിച്ഛായ ഉപയോഗിച്ച് അമേരിക്കന്‍ ജനതയുടെ യുദ്ധവിരുദ്ധ വികാരം മുതലെടുത്ത് വൈറ്റ്ഹൗസിലെത്തിയ ഒബാമ എന്ന അമേരിക്കയിലെ ആദ്യത്തെ കറുത്ത വംശക്കാരനായ പ്രസിഡന്റ് തന്റെ മുന്‍ഗാമിയായ ജോര്‍ജ്ബുഷിന്റെ തീവ്ര വലതുപക്ഷ ഭാഷയിലാണ് ഇന്ന് സംസാരിക്കുന്നത്. പകപോക്കല്‍ നീതിനിര്‍വഹണമെന്ന് അവകാശപ്പെടുന്ന ഒബാമ അമേരിക്കയ്ക്ക് ലോകത്തെവിടെയും ഒരു നിയമവും ബാധകമല്ലെന്ന ബുഷിന്റെ അതേ ഭ്രമകല്‍പ്പനയുടെ അടിമയാണിന്ന്. ഇതിനകം ലക്ഷക്കണക്കിന് ജീവനെടുത്ത ബുഷിന്റെ ഭീകരതക്കെതിരായ യുദ്ധം താന്‍ തുടരുമെന്നാണ് ഒബാമ വീമ്പിളക്കുന്നത്. സാമ്രാജ്യത്വ യുദ്ധവെറിക്ക് പുറകിലെ സാമ്പത്തിക സമ്മര്‍ദങ്ങള്‍ ഫാസിസത്തിന്റെ സര്‍വലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ജര്‍മനിയിലെ നാസി തെരഞ്ഞെടുപ്പ് വിജയം വംശവിദ്വേഷത്തിന്റെ മാത്രം ഫലമായിരുന്നില്ല. ആഗോള മുതലാളിത്തം നേരിട്ട വമ്പിച്ച സാമ്പത്തികത്തകര്‍ച്ചയുടെ ഉല്‍പ്പന്നംകൂടിയായിരുന്നു. ബാങ്കിങ് മൂലധനത്തിന്റെയും വ്യവസായ മൂലധനത്തിന്റെയും കൂടിച്ചേരലിലൂടെ സൃഷ്ടിക്കപ്പെട്ട ധനമൂലധനത്തിന്റെ വളര്‍ച്ചയായിരുന്നു യൂറോപ്യന്‍ ഫാസിസത്തിന്റെ സാമ്പത്തിക പശ്ചാത്തലം. ഏറെക്കുറെ സമാനമായ അനിയന്ത്രിത ആഗോള മൂലധനവ്യാപനത്തിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആധുനിക മുതലാളിത്തം അതിന്റെ അതിജീവനത്തിന് പ്രാകൃത മൂലധന സഞ്ചയത്തിന്റെ നികൃഷ്ട രീതികളെ ആശ്രയിക്കാന്‍ മടിക്കാത്ത ഒരു ഘട്ടത്തില്‍ ഫാസിസവുമായുള്ള അതിന്റെ അതിര്‍വരമ്പുകള്‍ നേര്‍ത്തില്ലാതാകുകയാണ.്

ഔപചാരികമായി മുതലാളിത്തം പിന്‍തുടരുന്ന തെരഞ്ഞെടുപ്പ് തുടങ്ങിയ ജനാധിപത്യ പ്രക്രിയകള്‍പോലും ധനമൂലധനത്തിന്റെയും ഇടത്തട്ടുകാര്‍ ഭരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെയും കീഴില്‍ നിരര്‍ഥകമാകുന്ന കാഴ്ചയാണ് നമ്മള്‍ ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എവിടെയും കടന്നുകയറി കാണാവുന്ന വിഭവങ്ങളെല്ലാം വെട്ടിപ്പിടിക്കുക, പ്രകൃതിയെ നശിപ്പിച്ച് ജനങ്ങളെയും ജന്തുജാലങ്ങളെയും ആട്ടിയിറക്കി വന്‍ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ഏതുവിധേനയും ലാഭംകൊയ്യുക, ഈ ലാഭം വന്‍തോതില്‍ ഊഹക്കച്ചവടത്തിലിറക്കുക. വികസിത മുതലാളിത്തത്തിന് സഹജമല്ലെന്ന് കരുതിയിരുന്ന ഈ പ്രാകൃത അധിനിവേശരീതി ഫാസിസത്തിലേക്കുള്ള ചൂണ്ടുപലകതന്നെയാണ്. ഊര്‍ജസ്രോതസ്സുകള്‍മാത്രം തേടിയുള്ള സാമ്രാജ്യത്വ യുദ്ധങ്ങളല്ല അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ലിബിയയിലും സുഡാനിലുമെല്ലാം നടക്കുന്നത്. രാജ്യങ്ങളെതന്നെ ബോംബിട്ട് നശിപ്പിച്ച് അവയുടെ "പുനര്‍നിര്‍മാണ"മെന്ന പേരില്‍ ആഗോള ധനമൂലധനവ്യാപനം സാധ്യമാക്കുക എന്നതാണ് സമകാലിക സാമ്രാജ്യത്വത്തിന്റെ അതിജീവനതന്ത്രം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫാസിസം അതിന്റെ പ്രത്യേക ഇരകളായി തെരഞ്ഞെടുത്തത് ജൂതന്മാരെയും തൊഴിലാളി വര്‍ഗത്തെയുമായിരുന്നെങ്കില്‍ ഇന്ന് സാമ്രാജ്യത്വത്തിന്റെ ശത്രുക്കള്‍ എല്ലാ അധിനിവേശവിരുദ്ധ ശക്തികളുമാണ്.

ചരിത്രം ഒരിക്കലും അതുപടി ആവര്‍ത്തിക്കില്ലെന്ന് നമുക്കറിയാം. ഫാസിസവും അതുവഴി എവിടെയും പുനരവതരിക്കില്ല. ഇന്ത്യയില്‍തന്നെ മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന ഭരണ കോണ്‍ഗ്രസും മുസ്ലിംവിരുദ്ധത മുഖമുദ്രയായ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയും പങ്കിടുന്ന സാമ്രാജ്യത്വാനുകൂല വിദേശ സാമ്പത്തിക നയങ്ങള്‍ നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ മുന്നില്‍ അതിസങ്കീര്‍ണമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് നേരിടണമെങ്കില്‍ ഫാസിസമെന്ന മനുഷ്യസംസ്കാരത്തെതന്നെ വിഴുങ്ങാനൊരുങ്ങിയ ഭീകരജന്തുവിന്റെ ജനനവും വളര്‍ച്ചയും പുതിയ തലമുറ അറിഞ്ഞേ മതിയാകൂ. അല്ലാത്തപക്ഷം പഴയ വിപത്ത് പുതിയ രൂപത്തില്‍ അവതരിക്കുമ്പോള്‍ നമുക്ക് അതിനെ തിരിച്ചറിയാന്‍കൂടി കഴിഞ്ഞെന്നുവരില്ല. അറുപത്താറുവര്‍ഷം മുമ്പ് ഫാസിസത്തിനെതിരായ വിജയത്തിന്റെ ഉജ്വല നിമിഷത്തിലും ജര്‍മന്‍ നാടകകൃത്തും കവിയും കമ്യൂണിസ്റ്റ് പോരാളിയുമായ ബ്രഹ്ത് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത് ഇത്തരമൊരു രണ്ടാം വരവിനെക്കുറിച്ചായിരുന്നു.

"ഈ വിഷക്കനി വിളഞ്ഞ മണ്ണ് ഇന്നും ഊഷരമാണ്
ഈ ജന്തുവിനെപ്പെറ്റ കൊടിച്ചിപ്പട്ടി
അതേ ഗര്‍ഭപാത്രവും പേറി കാമാര്‍ത്തയായി
ഇണയെ അന്വേഷിച്ച് ഇപ്പോഴും ഇറങ്ങിനടപ്പുണ്ട്."


*****


എന്‍ മാധവന്‍കുട്ടി, കടപ്പാട് :ദേശാഭിമാനി

Sunday, May 8, 2011

ബിന്‍ ലാദന്റെ കൊലപാതകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

2001 സെപ്തംബര്‍ 11 ന് ഞങ്ങളുടെ ജനങ്ങള്‍ അമേരിക്കന്‍ ഐക്യനാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ന്യൂയോര്‍ക്കിലെ ഇരട്ട ടവറുകള്‍ക്കുനേരെ നടന്ന കിരാതാക്രമണത്തിനിരയായവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് ഞങ്ങള്‍ക്ക് നല്‍കാവുന്ന പരിമിതമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമണത്തിന്റെ ആദ്യമണിക്കൂറുകളിലെ കുഴപ്പം നിറഞ്ഞ സമയത്തു അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഞങ്ങളുടെ വിമാനത്താവളങ്ങളുടെ റണ്‍വേ ഉപയോഗിക്കാമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളോടുള്ള എതിര്‍പ്പ് ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രപ്രധാനമായ നിലപാടാണെന്നത് പ്രസിദ്ധമാണ്. ബാറ്റിസ്റ്റ സ്വേച്ഛാധിപത്യത്തിനെതിരായ സായുധ സമരത്തിലെ പതറാത്ത പങ്കാളികളായിരുന്നു ഞങ്ങള്‍. അതെസമയം നിരപരാധികളായ ജനങ്ങളുടെ മരണത്തിലേയ്ക്ക് നയിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ എതിരായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതു ഒസാമ ബിന്‍ ലാദന്റെ കൊലപാതകം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്കും അവകാശം നല്‍കുന്നുണ്ട്. ആക്രമണങ്ങളിലൂടെയും യുദ്ധത്തിലൂടെയും സാര്‍വദേശീയ ഭീകരവാദത്തിന് ഒരിക്കലും അന്ത്യം കുറിക്കാനാവില്ലെന്ന് ഹവാനയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.

ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ സുഹൃത്തായിരുന്നു. അമേരിക്കയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും എതിരാളിയായിരുന്നു ബിന്‍ ലാദന്‍. അദ്ദേഹത്തിന്റെമേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ എന്തു തന്നെയായാലും നിരായുധനായ ഒരു മനുഷ്യനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊല ചെയ്തത് ബീഭത്‌സമായ നടപടിയാണ്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കരുത്തുള്ള രാഷ്ട്രത്തിന്റെ ഗവണ്‍മെന്റ് ചെയ്തത് ഇതാണ്.

ബിന്‍ ലാദന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഒബാമ നടത്തിയ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പ്രസംഗത്തില്‍ പറഞ്ഞു. ''ഏറ്റവും ദുഃഖകരമായ പ്രതിച്ഛായകള്‍ ലോകം കാണാത്തവയാണെന്ന് നമുക്കറിയാം. തീന്‍മേശയിലെ ഒഴിഞ്ഞ സീറ്റുകള്‍. അമ്മയോ അച്ഛനോ ഇല്ലാതെ വളരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍. സ്വന്തം മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കള്‍. മൂവായിരത്തോളം പൗരന്‍മാരെ നമ്മുടെ ഇടയില്‍ നിന്നും തട്ടിക്കൊണ്ടുപോയി, നമ്മുടെ ഹൃദയങ്ങളില്‍ നികത്താത്ത ഗര്‍ത്തമായി അതവശേഷിക്കുന്നു''.

ഒബാമയുടെ പ്രസംഗത്തിലെ ഈ ഖണ്ഡികയില്‍ നാടകീയമായ ഒരു സത്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും അഴിച്ചുവിട്ട നീതിരഹിതമായ യുദ്ധങ്ങളെയും അമ്മയും അച്ഛനുമില്ലാതെ വളരാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് കുട്ടികളെയും മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കളെയും ഓര്‍ക്കുന്നതില്‍ നിന്നും സത്യസന്ധരായ ജനങ്ങളെ ഇത് പിന്തിരിപ്പിക്കുന്നില്ല.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും വിയറ്റ്‌നാമിലും ലാവോസിലും കമ്പോഡയയിലും ക്യൂബയിലും മറ്റ് നിരവധി രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമേരിക്കയുടെ ആക്രമണങ്ങള്‍ക്കിരയായി. അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ക്യൂബന്‍ ഭൂപ്രദേശമായ ഗ്വാണ്ടനാമോയില്‍ മാസങ്ങളോളവും ചിലപ്പോള്‍ വര്‍ഷങ്ങളോളവും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ജനങ്ങള്‍ മറക്കുന്നില്ല. പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളുടെ ഒത്താശ്ശയോടെ തട്ടിക്കൊണ്ടുപോയി, രഹസ്യതടവറകളില്‍ പാര്‍പ്പിച്ചവരാണവര്‍.

ഒസാമയെ അദ്ദേഹത്തിന്റെ മക്കളുടെയും ഭാര്യമാരുടെയും കണ്‍മുന്നില്‍വെച്ചാണ് കൊല ചെയ്തതെന്ന വസ്തുത ഒബാമയ്ക്ക് മറച്ചുവെക്കാനാവില്ല. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ഒരു മുസ്ലീം രാജ്യത്തുവെച്ചാണ് ഇതു നടന്നത്. ആ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും രാഷ്ട്രത്തിന്റെ അന്തസിനു ക്ഷതം ഏല്‍പ്പിക്കുകയും മതപരമായ പാരമ്പര്യങ്ങള്‍ അവഹേളിക്കപ്പെടുകയും ചെയ്തു.

നിയമവിധേയമല്ലാതെ, വിചാരണ കൂടാതെ കൊല ചെയ്തത് എങ്ങിനെയെന്ന് ലോകത്തോട് വിശദീകരിക്കുന്നത് തടയാന്‍ ഒബാമയ്ക്ക് എങ്ങിനെ കഴിയും. ആ കൊലയുടെ ചിത്രം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതും തടയാന്‍ ഒബാമയ്ക്ക് എങ്ങിനെയാണ് കഴിയുക?

2002 ജനുവരി 28 ന് സി ബി എസ് ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകനായ ഡാന്‍ റാത്തര്‍ റിപ്പോര്‍ട്ട് ചെയ്തത് വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ തലേ ദിവസം ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ഡയാലിസിനു വിധേയനായി, ചികിത്സയിലായിരുന്നുവെന്നാണ്. സി ബി എസ് ടെലിവിഷന്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒളിക്കാനോ പര്‍വതപ്രദേശങ്ങളില്‍ അഭയം തേടാനോ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല ബിന്‍ ലാദന്‍.

ലാദനെ കൊലപ്പെടുത്തുകയും മൃതദേഹം സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തുകയും ചെയ്തത് ഭീതിയും അരക്ഷിതബോധവുമാണ് പ്രകടമാക്കുന്നത്. ലാദനെ കൂടുതല്‍ അപകടകാരിയായ ഒരാളാക്കുകയാണ് ഇതുവഴി ചെയ്തത്. തുടക്കത്തിലെ ആവേശം ഒതുങ്ങുമ്പോള്‍, അമേരിക്ക ഉപയോഗിക്കുന്ന രീതികള്‍ക്ക് എതിരെ അമേരിക്കയിലെ തന്നെ പൊതുജനാഭിപ്രായം തിരിയും. പൗരന്‍മാരെ സംരക്ഷിക്കുന്നതല്ല ഈ രീതികള്‍. അവയോടുള്ള വെറുപ്പും അമര്‍ഷവും വളരും.


*****


ഫിഡൽ കാസ്ട്രോ

Saturday, May 7, 2011

THE ASSASSINATION OF OSAMA BIN LADEN

Those persons who deal with these issues know that on September 11 of 2001 our people expressed its solidarity to the US people and offered the modest cooperation that in the area of health we could have offered to the victims of the brutal attack against the Twin Towers in New York.

We also immediately opened our country’s airports to the American airplanes that were unable to land anywhere, given the chaos that came about soon after the strike.

The traditional stand adopted by the Cuban Revolution, which was always opposed to any action that could jeopardize the life of civilians, is well known.

Although we resolutely supported the armed struggle against Batista’s tyranny, we were, on principle, opposed to any terrorist action that could cause the death of innocent people. Such behavior, which has been maintained for more than half a century, gives us the right to express our views about such a sensitive matter.

On that day, at a public gathering that took place at Ciudad Deportiva, I expressed my conviction that international terrorism could never be erradicated through violence and war.

By the way, Bin Laden was, for many years, a friend of the US, a country that gave him military training; he was also an adversary of the USSR and Socialism. But, whatever the actions attributed to him, the assassination of an unarmed human being while surrounded by his own relatives is something abhorrent. Apparently this is what the government of the most powerful nation that has ever existed did.

In the carefully drafted speech announcing Bin Laden’s death Obama asserts as follows:

“…And yet we know that the worst images are those that were unseen to the world. The empty seat at the dinner table. Children who were forced to grow up without their mother or their father. Parents who would never know the feeling of their child's embrace. Nearly 3,000 citizens taken from us, leaving a gaping hole in our hearts.”

That paragraph expressed a dramatic truth, but can not prevent honest persons from remembering the unjust wars unleashed by the United States in Iraq and Afghanistan, the hundreds of thousands of children who were forced to grow up without their mothers and fathers and the parents who would never know the feeling of their child’s embrace.

Millions of citizens were taken from their villages in Iraq, Afghanistan, Vietnam, Laos, Cambodia, Cuba and many other countries of the world.

Still engraved in the minds of hundreds of millions of persons are also the horrible images of human beings who, in Guantánamo, a Cuban occupied territory, walk down in silence, being submitted for months, and even for years, to unbearable and excruciating tortures. Those are persons who were kidnapped and transferred to secret prisons with the hypocritical connivance of supposedly civilized societies.

Obama has no way to conceal that Osama was executed in front of his children and wives, who are now under the custody of the authorities of Pakistan, a Muslim country of almost 200 million inhabitants, whose laws have been violated, its national dignity offended and its religious traditions desecrated.

How could he now prevent the women and children of the person who was executed out of the law and without any trial from explaining what happened? How could he prevent those images from being broadcast to the world?

On January 28 of 2002 the CBS journalist Dan Rather reported through that TV network that on September 10 of 2001, one day before the attacks against the World Trade Center and the Pentagon, Osama Bin Laden underwent a hemodialysis at a military hospital in Pakistan. He was physically unfit to hide and take shelter inside deep caves.

Having assassinated him and plunging his corpse into the bottom of the sea are an expression of fear and insecurity which turn him into a far more dangerous person.

The US public opinion itself, after the initial euphoria, will end up by criticizing the methods that, far from protecting its citizen, will multiply the feelings of hatred and revenge against them.

Fidel Castro Ruz,

May 4, 2011, 8:34 p.m.

Friday, May 6, 2011

ഒസാമയും ഒബാമയും ഭീകരതയുടെ യഥാര്‍ഥ ചിത്രവും

ഒസാമയും ഒബാമയും. ഒരേ ഒരക്ഷരത്തിന്റെ വ്യത്യാസമേ ഇരു പേരുകള്‍ക്കുമുള്ളൂ എന്നത് കൗതുകകരവും യാദൃച്ഛികതയുമാണ്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതോടെ ആഗോള ഭീകരതയുടെ വേരറുത്തുവെന്ന് അഹങ്കരിക്കുകയും ആഹ്ലാദിക്കുകയുമാണ് അമേരിക്കയും കൂട്ടാളികളും. ഇന്ത്യയും ആഹ്ലാദാതിരേകത്തില്‍ ഒട്ടും പിന്നിലല്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഒസാമയുടെ വധമെന്നാണ് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ പ്രതികരിച്ചത്.
ഭീകരതയുടെ ഏക പര്യായമായി ബിന്‍ ലാദനെ അമേരിക്കയും ഒരുപറ്റം മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുമ്പോള്‍ ഭീകരതയെക്കുറിച്ച് നിരവധി ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന അംബരചുംബിയായ കെട്ടിടസമുച്ചയത്തിലേയ്ക്ക് വിമാനം ഇടിച്ചിറക്കി അമേരിക്കയെയും ലോകത്തെ തന്നെയും ഞെട്ടിച്ചതിലൂടെയാണ് ഒസാമ ലോകത്തിലെ കുപ്രസിദ്ധനായ ഭീകരനായി വളര്‍ന്നത്. ആഭ്യന്തര സുരക്ഷയെക്കുറിച്ചും ഇന്റലിജന്‍സ് സംവിധാനത്തെക്കുറിച്ചും സൈനികശക്തിയെക്കുറിച്ചും അമേരിക്ക എക്കാലവും പുലര്‍ത്തിപോന്ന അതിരുകളില്ലാത്ത ഹുങ്ക് ഒരു നിമിഷംകൊണ്ടു ആവിയായിപ്പോയി. അന്നു മുതല്‍ അമേരിക്കയ്ക്ക് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരന്‍ ഒസാമ ബിന്‍ ലാദനായി തീര്‍ന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂവായിരത്തോളം മനുഷ്യരാണ്. ഓരോ മനുഷ്യന്റെയും ജീവന്‍ വിലനിര്‍ണയിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ മൂവായിരം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ട്രേഡ് സെന്റര്‍ ഭീകരാക്രമണം കൊടിയ ദുരന്തം തന്നെയാണ്. എന്നാല്‍ ഒസാമ ലാദന്‍ കൊന്നൊടുക്കിയതിന്റെ എത്ര ആയിരം മടങ്ങ് നിരപരാധികളെയാണ് അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍ഭയം കൊന്നുതള്ളിയത്. എണ്ണിതിട്ടപ്പെടുത്താന്‍ അമേരിക്കയ്ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിലെ ഭീകരതയുടെ ഒരേ ഒരു അടയാളമായും മരണത്തിന്റെ മൊത്ത വ്യാപാരിയായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒസാമ ലാദന്‍ നടത്തിയ കൊടും ക്രൂരതകളെ നിസ്സാരമാക്കുന്നതാണ് അമേരിക്ക നടത്തിയ ബീഭത്സത. ഒരിക്കലും മായ്ച്ചുകളയാനാവാത്ത കളങ്കത്തിന്റെ കറുത്ത അധ്യായങ്ങളാണ് അമേരിക്കയുടെ ചരിത്രപുസ്തകത്തില്‍. തുടച്ചാലും തുടച്ചാലും മായ്ക്കാനാവാത്ത രക്തക്കറയുടെ പാടുകള്‍ അമേരിക്കന്‍ ഭരണാധികാരികളുടെ ശരീരത്തിലും മനസ്സിലും തെളിഞ്ഞുനില്‍ക്കുന്നു.

മൂവായിരം പേരെ മരണക്കയത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ലാദനെ ആഗോള ഭീകരനായി കണ്ട് പിടികൂടാന്‍ ബുഷ് ജൂനിയറിന്റെ ആഹ്വാനപ്രകാരം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഭീകരാക്രമണം കാണാതെ പോവുകയും മറക്കുകയും ചെയ്യുന്നത് ചരിത്രസത്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കലാണ്. അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എത്രയെത്ര മൂവായിരങ്ങളാണ്. പതിനായിരക്കണക്കിന് നിരപരാധികളെയാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക മിസൈല്‍ ബോംബ് വര്‍ഷത്തിലൂടെയും വെടിയുതിര്‍ക്കലിലൂടെയും കൊന്നു തള്ളിയത്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അമേരിക്കയുടെ ലാദന്‍ വേട്ടയില്‍ കൊല്ലപ്പെട്ടു. മനുഷ്യരെ കൊന്നുതള്ളിയതിനുശേഷം വിമാനത്തില്‍ നിന്ന് ഭക്ഷണപ്പൊതി വിതറി കപട കാരുണ്യത്തിന്റെ നാടകവും അമേരിക്ക അരങ്ങേറ്റി.

അമേരിക്കയുടെ കൊലപാതക താണ്ഡവവും അടങ്ങാത്ത ചോരക്കൊതിയും ഏതു പട്ടികയില്‍ പെടുത്തും. മൂവായിരം പേരെ കൊന്നുതള്ളിയ ഒരാള്‍ മരണത്തിന്റെ മൊത്ത വ്യാപാരിയെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് നിര്‍ദ്ദയം വലിച്ചെറിഞ്ഞ അമേരിക്ക മരണത്തിന്റെ എന്തുതരം വ്യാപാരിയാണ്?

എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്ന് കേട്ടിട്ടുള്ളത് അക്ഷരാര്‍ഥത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുകയായിരുന്നു അമേരിക്ക. ലാദന്‍ എന്ന ഒരാളെ പിടികൂടാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാഷ്ട്രത്തെ ചുട്ടുകരിക്കുകയും ദശലക്ഷക്കണക്കിന് മനുഷ്യരെ വിടുതല്‍ ലഭിക്കാത്ത കടുത്ത ദുരിതങ്ങളിലേയ്ക്കും പട്ടിണിയിലേയ്ക്കും തീരാവ്യഥകളിലേയ്ക്കും വലിച്ചിഴയ്ക്കുകയുമായിരുന്നു അമേരിക്ക. അഫ്ഗാന്‍ മലനിരകളില്‍ ലാദന്‍ ഒളിച്ചുകഴിയുന്നുവെന്ന മുന്‍വിധിയോടെ പരശ്ശതം അഫ്ഗാനിസ്ഥാനികളെ കൊന്നുതള്ളുകയും അംഗവൈകല്യമുള്ളവരാക്കുകയും ചെയ്ത അമേരിക്ക ഒടുവില്‍ ലാദനെ പിടികൂടിയത് അവര്‍ ആയുധങ്ങളും പണവും കൈയയച്ച് സഹായിച്ചുകൊണ്ടിരുന്ന പാകിസ്ഥാനില്‍ നിന്നാണ് എന്നത് മറ്റൊരു ക്രൂരമായ തമാശ. പാകിസ്ഥാന്‍ തലസ്ഥാനത്തിന് മൈലുകള്‍ക്കപ്പുറത്ത്, സൈനിക അക്കാദമിയുടെ കണ്ണെത്തും ദൂരത്ത് സുരക്ഷിതനായി കഴിഞ്ഞിരുന്ന ലാദനെ വധിക്കുവാന്‍ അമേരിക്കയ്ക്ക് നാല് ഹെലികോപ്റ്ററും എഴുപത്തിഒമ്പത് കമാന്റോകളും നാല്‍പ്പത് മിനിറ്റും മതിയായി. ഒരു അമേരിക്കന്‍ സൈനികനും വധിക്കപ്പെട്ടില്ല. ഒരു പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടില്ല. അപ്പോള്‍ ഒരു ദശാബ്ദത്തോളമായി അമേരിക്കന്‍ ഭീകരത അനുഭവിക്കേണ്ടിവന്ന അഫ്ഗാനിസ്ഥാനോട്, കൊല്ലപ്പെട്ട പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരോട്, മരണത്തിനു കീഴടങ്ങേണ്ടിവന്ന അമേരിക്കന്‍ സൈനികരോട് അമേരിക്കയ്ക്കും ജൂനിയര്‍ ബുഷിനും ബരാക്ക് ഒബാമയ്ക്കും എന്താണ് പറയാനുള്ളത്? 'ഓപ്പറേഷന്‍ ജെറോനിമോ' എന്ന പദ്ധതിയിലൂടെ അനായാസമായി ലാദനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞ അമേരിക്ക, ലാദനെവിടെയുണ്ടെന്നറിയാതെ കേവലമായ മുന്‍വിധിയോടെ യുദ്ധഭ്രാന്തിന് അടിപ്പെട്ട് അഫ്ഗാനില്‍ നടത്തിയ ക്രൂരത കൊടിയ ഭീകരതയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

വാളെടുത്തവന്‍ വാളാല്‍ എന്ന പ്രമാണം അമേരിക്കയുടെ കാര്യത്തില്‍ പലയാവര്‍ത്തി അന്വര്‍ഥമാക്കീട്ടും തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക സന്നദ്ധമല്ല. സോവിയറ്റ് യൂണിയനെതിരെ ലാദനെയും കൂട്ടരെയും അണിയിച്ചൊരുക്കിയതും ആയുധം നല്‍കിയതും പണം നല്‍കി സഹായിച്ചതും അമേരിക്കയായിരുന്നുവെന്നത് അമേരിക്ക ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല. സദ്ദാംഹുസൈന്റെ കാര്യത്തിലും മറിച്ചായിരുന്നില്ല കാര്യം. ഇറാഖിലെ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ സദ്ദാം ഹുസൈന്‍ മൃത്യുവിനിരയാക്കുമ്പോള്‍ അമേരിക്ക ആനന്ദിച്ചു. ഇറാനെതിരെ സദ്ദാം ഹുസൈനെ അവതരിപ്പിക്കുന്നതിനും അമേരിക്ക മുന്‍കൈയെടുത്തു. ആയുധവും പണവും നിര്‍ലോഭം നല്‍കി. ഒടുവില്‍ സദ്ദാം ഹുസൈനും അമേരിക്കയുടെ ശത്രുവും കണ്ണിലെ കരടുമായി. കുവൈറ്റിന്റെ പരമാധികാരം ഉറപ്പാക്കുവാനെന്ന വ്യാജേന ഇറാഖില്‍ മിസൈലുകള്‍ വര്‍ഷിച്ച് ആയിരങ്ങളെ കൊന്നുതള്ളിയത് ബുഷ് സീനിയറാണ്. ബുഷ് ജൂനിയര്‍ സദ്ദാം ഹുസൈന്റെ പക്കല്‍ രാസായുധമുണ്ടെന്ന പ്രഖ്യാപനത്തോടെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളി. പശ്ചിമേഷ്യന്‍ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തകര്‍ത്തു തരിപ്പണമാക്കി. എണ്ണമറ്റ അമ്മമാര്‍ വിധവകളും കുഞ്ഞുങ്ങള്‍ അനാഥരുമായി. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു. സദ്ദാം ഹുസൈനെ അപരിഷ്‌കൃതമായ നിലയില്‍ തൂക്കിലേറ്റി. പക്ഷേ ഇറാഖില്‍ രാസായുധങ്ങള്‍ കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. കുവൈറ്റിന്റെ പരമാധികാരമോ രാസായുധങ്ങളോ ആയിരുന്നില്ല യഥാര്‍ഥ പ്രശ്‌നം. എണ്ണക്കിണറുകള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി ദശലക്ഷക്കണക്കിനു നിരപരാധികളെ കൊന്നുതള്ളിയ അമേരിക്കയുടേത് ഭീകരതയല്ലെങ്കില്‍ മറ്റെന്താണ്?

'ലോക പൊലീസ്' എന്ന നിലയില്‍ നിന്ന് 'ലോക ഗുണ്ട'യായി അമേരിക്ക മാറിയ ചിത്രമാണ് ലോകത്തിനു മുന്നിലുള്ളത്. ഈ ലോക ഗുണ്ട സൃഷ്ടിച്ചതുപോലെ ഭീകരത സൃഷ്ടിച്ച, മനുഷ്യരെ കൊന്നുതള്ളിയ മറ്റൊരു കുട്ടരുമില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തിലൂടെ എത്ര പാവം മനുഷ്യരെ അമേരിക്ക ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. എത്ര തലമുറകളെ കടുത്ത വേദനയിലാഴ്ത്തി. 1950 കളില്‍ കൊറിയയില്‍ നടത്തിയ ഇടപെടല്‍, ഗ്വാട്ടിമലയിലും പനാമയിലും നടത്തിയ ക്രൂരതകള്‍, വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് എന്ന രാസായുധവും നാപാം ബോംബും പ്രയോഗിച്ച് നടപ്പാക്കിയ നീചപ്രവൃത്തികള്‍, ചിലിയില്‍ നടത്തിയ അതിക്രമവും അലന്‍ഡെയുടെ കൊലയും ക്യൂബയ്‌ക്കെതിരായി വിരാമമില്ലാതെ നടത്തിയ ഗൂഡ പ്രവര്‍ത്തനങ്ങളും നിലയ്ക്കാത്ത ഉപരോധവും ലോക ഗുണ്ടയായ അമേരിക്കയുടെ ഭീകരതയും തെമ്മാടിത്തരങ്ങളും പൊടുന്നനെ പറഞ്ഞുതീര്‍ക്കാനാവുന്നതല്ല.

185 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്ട്ര സംഘടനപോലും അനുസരിക്കേണ്ടത് തങ്ങളുടെ ആജ്ഞകളാണെന്ന് അമേരിക്ക കരുതുകയും യു എന്ന നെ റബ്ബര്‍ സ്റ്റാമ്പാക്കി പരിണമിപ്പിക്കുകയും ചെയ്തു. തങ്ങളെ അനുസരിക്കാത്ത സെക്രട്ടറി ജനറല്‍മാര്‍ക്ക് തുടരനാവില്ലെന്ന സന്ദേശം നയതന്ത്രവിദഗ്ധനായ അമേരിക്കയ്ക്ക് കീഴ്‌പ്പെടാതെ നിലകൊണ്ട ബുട്രോസ് ബുട്രോസ് ഘാലിയെ, അദ്ദേഹം കേവലം സെക്രട്ടറി മാത്രമാണ്, പട്ടാള ജനറലല്ല എന്ന് അധിക്ഷേപിച്ച് രണ്ടാമൂഴം നല്‍കാതെ പറഞ്ഞയച്ചത് ലോകം കണ്ടതാണ്. സര്‍വതും തങ്ങളുടെ നിയന്ത്രണത്തില്‍, അല്ല കാല്‍ക്കീഴിലായിരിക്കണമെന്ന് അമേരിക്ക ശഠിക്കുന്നു.

ആ ശാഠ്യത്തിന്റെയും തങ്ങള്‍ തുടര്‍ന്നുവരുന്ന ഭീകരതയുടെയും തുടര്‍ച്ചയാണ് ഇപ്പോള്‍ ലിബിയയില്‍ അരങ്ങേറുന്നത്. സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ഒബാമയാണ് ലിബിയയിലെ സാധാരണ പൗരന്‍മാരെ കൊന്നുതള്ളുന്നത്. മഹാത്മാഗാന്ധിക്ക് ലഭിക്കാത്ത സമാധാനത്തിനുള്ള നോബല്‍ ഒബാമയ്ക്ക് ലഭിക്കുമ്പോള്‍ നോബല്‍ സമ്മാനം തന്നെ ഒരു വലിയ ഫലിതമായി മാറിയിരുന്നു. ലിബിയയിലെ കടന്നാക്രമണം ജനാധിപത്യത്തിനുവേണ്ടിയെന്നാണ് ഒബാമയുടെ പ്രചരണം. ലോകത്തെവിടെയും ജനാധിപത്യം സ്ഥാപിക്കുവാന്‍ ഭീകരതയുടെ ദുഷ്ടകരങ്ങളുമായി പാഞ്ഞുനടക്കുകയാണ് അമേരിക്ക. ലോകത്തിലെ ജനാധിപത്യം സംരക്ഷിക്കുവാന്‍ അമേരിക്ക ഏഴുകടലുകള്‍ മുറിച്ചുകടക്കും. പക്ഷേ അമേരിക്കക്കാര്‍ സ്വന്തം രാജ്യത്തിലെ ജനാധിപത്യവികാരം സംരക്ഷിക്കാന്‍ സ്വന്തം വീടിനുമുന്നിലെ റോഡുപോലും മുറിച്ചുകടക്കുകയില്ലെന്ന് ഒരു ഫലിതമുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ ശരിവെയ്ക്കുന്നതാണ് അമേരിക്കയുടെ കുടിലപ്രവൃത്തികള്‍.
ഒസാമയും ഒബാമയും പേരില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ഭീകരതയുടെ കാര്യത്തില്‍ ഒസാമ പ്രതിനിധീകരിക്കുന്ന അല്‍ ഖ്വയ്ദയും ഒബാമ പ്രതിനിധീകരിക്കുന്ന അമേരിക്കന്‍ ഭരണകൂടവും ഒരേ തൂവല്‍പക്ഷികളാണ്. അമേരിക്കയുടെ തൂവലുകളില്‍ മരണത്തിന്റെ ദുര്‍ഗന്ധവും ഭീകരതയുടെ കറുത്ത പതാകകളും എത്രയോ എത്രയോ കൂടുതലാണ്.


*****


കടപ്പാട് :ജനയുഗം

Friday, April 1, 2011

NATO’s FASCIST WAR

You didn’t have to be clairvoyant to foresee what I wrote with great detail in three Reflection Articles I published on the Cuba Debate website between February 21 and March 3: “The NATO Plan Is to Occupy Libya ,” “The Cynical Danse Macabre ,” and “NATO’s Inevitable War.”

Not even the fascist leaders of Germany and Italy were so blatantly shameless regarding the Spanish Civil War unleashed in 1936, an event that maybe a lot of people have been recalling over these past days.

Almost 75 years to the day have passed since then, but nothing that has happened over the last 75 centuries, or even 75 millenniums of human life on our planet can compare.

Sometimes it seems that those of us who serenely voice our opinions on these issues are exaggerating. I dare say that we have actually been naive to assume that we all should be aware of the deception or colossal ignorance that humanity has been dragged into.

In 1936 there was an intense clash between two systems and ideologies of more or less equal military power.

The arms back then seemed more like toys compared with today’s weapons. Humanity’s survival was not threatened despite the destructive power and the locally lethal force deployed. Entire cities and even nations could have been virtually destroyed. But never was the human race, in its totality, at risk of being exterminated several times over for the stupid and suicidal power developed by modern science and technology.

With these current realities in mind, it is embarrassing to read the continuous news reports on the use of powerful laser-guided rockets with 100% accuracy, fighter-bombers that go twice the speed of light, potent explosives that blow apart uranium-hardened metals that have an everlasting effect on the inhabitants and their descendants.

Cuba stated its position regarding the internal situation in Libya at the meeting in Geneva . Without hesitating, Cuba defended the idea of a political solution to the conflict in Libya and was categorically opposed to any foreign military intervention.

In a world where the alliance between the United States and the developed capitalist powers of Europe increasingly take hold of the people’s resources and fruits of their labor, any honest citizen, whatever their standpoint to the government, would be opposed to a foreign military intervention in their country.

But most absurd about the current situation is the fact that before the brutal war broke out in Northern Africa, in another region of the world, nearly 10 000 kilometers away, a nuclear accident had occurred in one of the most populated areas of the world following a tsunami caused by a 9.0 earthquake, which has already cost a hard-working nation like Japan nearly 30 000 lives. Such accident would have not occurred 75 years before.

In Haiti , a poor and underdeveloped country, a nearly 7.0 quake according to the Richter scale, caused over 300 000 deaths, countless people wounded and hundreds of thousands harmed.

However, what was terribly tragic in Japan was the accident at the Fukushima nuclear plant, whose consequences are still to be assessed.

I will only recall some of the main stories published by the news agencies:

ANSA.- Fukushima 1 nuclear plant is releasing “extremely high and potentially lethal radiations,” said Gregory Jaczko, chairman of the Nuclear Regulatory Commission (NRC), the US nuclear entity.

EFE.- The nuclear threat stemming from the serious situation at a Japanese plant, following the earthquake, has triggered security revisions in atomic plants around the world and has made some countries paralyze their plans.

Reuters.- Japan's devastating earthquake and deepening nuclear crisis could result in losses of up to $200 billion for Japanese economy, but the global impact remains hard to gauge.

EFE.- The deterioration of one reactor after another at Japan 's Fukushima nuclear center continued to feed fears of a pending nuclear disaster as desperate attempts to control a radioactive leak did nothing to provide even a glimmer of hope.

AFP.- Japan´s Emperor Akihito expressed concern about the unpredictable character of the nuclear crisis hitting Japan following the quake and tsunami that killed thousands of people and left 500 000 homeless. New quake reported in the Tokyo area.

There are reports talking about even more concerning issues.

Some refer to the presence of toxic radioactive iodine in Tokyo ’s drinking water, which doubles the tolerable amount that can be consumed by the smallest children in the Japanese capital. One of these reports says that the stocks of bottled water are shrinking in Tokyo , a city located in a prefecture at more than 200 kilometers from Fukushima .

This series of circumstances poses a dramatic situation on our world.

I can express freely my views on the war in Libya .

I do not share political or religious views with the leader of that country. I am a Marxist-Leninist and a follower of Marti, as I have already said.

I see Libya as a member of the Non-Aligned Movement and a sovereign State of the nearly 200 members of the United Nations.

Never, a large or small country, in this case with only 5 million inhabitants, was the victim of such a brutal attack by the air force of a militaristic organization with thousands of fighter-bombers, more than 100 submarines, nuclear aircraft carriers, and sufficient arsenal to destroy the planet many times over. Our species had never encountered this situation and there had been nothing similar 75 years ago, when the Nazi bombers attacked targets in Spain .

Now, however, the criminal and discredited NATO will write a "beautiful" little story about its "humanitarian" bombing.

If Gaddafi honors the traditions of his people and decides to fight to the last breath, as he has promised, together with the Libyans who are facing the worst bombing a country has ever suffered, NATO and its criminal projects will sink into the mire of shame.

The people respect and believe in men who fulfill their duty.

More than 50 years ago, when the United States killed more than a hundred Cubans with the explosion of merchant ship "La Coubre" our people proclaimed "Patria o Muerte." (Homeland or Death). They have fulfilled this, and have always been determined to keep their word.

"Anyone who tries to seize Cuba ," said the most glorious fighter in our history-"will only gather the dust of her soil soaked in blood."

I beg you to excuse the frankness with which I address the issue.


******


Fidel Castro Ruz, 28 March 2011

Wednesday, March 23, 2011

അമേരിക്കന്‍ ആക്രമണം എണ്ണയില്‍ കണ്ണുനട്ട്

മുഅമ്മര്‍ ഗദ്ദാഫിയില്‍നിന്ന് ലിബിയന്‍ജനതയെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ലിബിയക്കുമേല്‍ മിസൈലാക്രമണം ആരംഭിച്ചിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ ബലത്തിലാണ് ലിബിയന്‍ ജനതയെ ഗദ്ദാഫിയില്‍നിന്ന് രക്ഷിക്കാനെന്നപേരില്‍ ആക്രമണം നടത്തുന്നത്. എന്നാല്‍, രക്ഷാസമിതി ഈ പ്രമേയം അംഗീകരിക്കുമ്പോള്‍ വടക്കേ ആഫ്രിക്കയിലെ യെമനിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ അവിടത്തെ ഭരണാധികാരി അലി അബ്ദുള്ള സലേഹ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 45 പേരാണ്. ഇറാനെ ലക്ഷ്യമാക്കി അമേരിക്കയുടെ അഞ്ചാം സൈനിക വ്യൂഹം നിലയുറപ്പിച്ച ബഹ്റൈനിലാകട്ടെ രക്ഷാസമിതി പ്രമേയാവതരണത്തിന് 24 മണിക്കൂര്‍ മുമ്പ് പ്രക്ഷോഭകര്‍ക്കു നേരെ കടുത്ത ആക്രമണമാണ് നടന്നത്. പ്രക്ഷോഭകര്‍ ഒത്തുകൂടുന്ന പേള്‍ ചത്വരത്തിനു നേരെ കനത്ത ആക്രമണമാണ് ഹമദ് ബിന്‍ ഇസ അലി ഖലീഫയുടെ സൈന്യവും ഗള്‍ഫ് സഹകരണ കൌൺസില്‍ സേന അഥവാ സൌദി അറേബ്യന്‍ സേനയും ചേര്‍ന്ന് നടത്തിയത്.

ഇതേ ദിവസംതന്നെ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം പാകിസ്ഥാനിലെ ആദിവാസി മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഈ രാജ്യങ്ങളിലെ പൌരന്മാരെ രക്ഷിക്കാന്‍ എന്തേ അമേരിക്കയ്ക്കും മറ്റും സൈനികമായി ഇടപെടണമെന്ന് തോന്നിയില്ല. ലിബിയയിലെ പൌരന്മാരെമാത്രം 'രക്ഷിക്കുന്നതില്‍' എന്താണ് അമേരിക്കയ്ക്കും ഫ്രാന്‍സിനും മറ്റും തിടുക്കം? 2008ല്‍ ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഇസ്രയേലി സേന നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടപ്പോഴും എന്തേ അമേരിക്ക അവിടേക്ക് നാറ്റോ സേനയെ നയിക്കാതിരുന്നത്? അപ്പോള്‍ അമേരിക്കയുടെ ആക്രമണത്തിന്റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണമോ ജനങ്ങളെ രക്ഷിക്കലോ അല്ല. യഥാര്‍ഥ ലക്ഷ്യം ലിബിയയിലെ എണ്ണയും അറബ് ലോകത്ത് പടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് തടയിടലുമാണ്.

ലിബിയയിലൊഴിച്ച് പ്രക്ഷോഭം പടരുന്ന എല്ലാ രാജ്യങ്ങളും അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ശക്തമായ പിന്തുണയുള്ളവയാണ്. അവിടങ്ങളില്‍ പ്രക്ഷോഭം വിജയിക്കുകയും യഥാര്‍ഥ ജനാധിപത്യ ശക്തികളുടെ കൈവശം നിയന്ത്രണം എത്തുകയുംചെയ്യുന്നത് ഗള്‍ഫില്‍ സൌദിയുടെയും അമേരിക്കയുടെയും സ്വാധീനം ഇല്ലാതാക്കും. അത് തടയുകയാണ് അമേരിക്കയുടെയും സൌദിയുടെയും ലക്ഷ്യം.

അമേരിക്കയുടെ ഗള്‍ഫ് നയതന്ത്രത്തിന്റെ ആണിക്കല്ല് ഗള്‍ഫിലെ ഏറ്റവും ശക്തമായ മുസ്ളിം മതമൌലികവാദ സര്‍ക്കാര്‍ നിലകൊള്ളുന്ന സൌദി അറേബ്യയിലാണ്. അമേരിക്ക ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോഴും ഭീകരവാദികള്‍ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന ബാങ്കായി പ്രവര്‍ത്തിച്ചത് സൌദിയാണ്. എന്നിട്ടും സൌദിയിലെ രാജഭരണത്തെ അമേരിക്ക നിര്‍ബാധം പിന്തുണച്ചു. അയല്‍രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി സൌദിയിലേക്കുള്ള പ്രക്ഷോഭത്തിന് തടയിടാനാണ് അമേരിക്ക ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ലിബിയയില്‍മാത്രം പ്രക്ഷോഭകര്‍ക്കൊപ്പം നിലകൊണ്ട് അതിന്റെ മറവില്‍ മറ്റിടങ്ങളിലെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനെ പിന്തുണയ്ക്കുന്നത്. ജനാധിപത്യ സംരക്ഷണമല്ല മറിച്ച് സ്വന്തം താല്‍പ്പര്യങ്ങളാണ് പ്രമുഖമെന്നര്‍ഥം. അത് ഇറാഖിലെ പോലെതന്നെ എണ്ണ താല്‍പ്പര്യമാണ്. 'ട്രൂമാന്‍ സിദ്ധാന്തത്തിന്റെ' ബാക്കിപത്രംകൂടിയാണിത്.

1953ല്‍ ഇറാനെതിരെ ആക്രമണം നടത്തിയ വേളയില്‍ അമേരിക്കന്‍ നയതന്ത്രജ്ഞനായ ജോര്‍ജ് ഫ്രോസ്‌റ്റ് കെന്നാന്‍ പറഞ്ഞത് എണ്ണപ്പാടങ്ങള്‍ കൈവശമായാല്‍ ഇറാന്റെ ബാക്കിഭാഗത്ത് ആരുഭരിച്ചാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ്. 'പോളിസി ഓഫ് കണ്ടെയ്ന്‍മെന്റിന്റെ' ഉപജ്ഞാതാവ് കൂടിയാണ് കെന്നാന്‍. സ്വതന്ത്ര ജനതയ്ക്ക് അവരുടെ ഭാഗധേയം നിര്‍ണയിക്കാന്‍ അവസരമൊരുക്കുക എന്ന സിദ്ധാന്തത്തിന്റെ മറവില്‍ ലോകമെങ്ങുമുള്ള സോഷ്യലിസ്‌റ്റ് - ജനാധിപത്യവിരുദ്ധ പോരാട്ടങ്ങളെ തകര്‍ക്കുക എന്നതാണ് ട്രൂമാന്‍ സിദ്ധാന്തത്തിന്റെ അന്തഃസത്ത. അതിപ്പോഴും തുടരുകയാണെന്നര്‍ഥം. ലിബിയയില്‍ അമേരിക്ക നടപ്പാക്കുന്നത് ഏറെക്കുറെ ഈ സിദ്ധാന്തംതന്നെയാണ്.

ലിബിയയുടെ തെക്കുഭാഗത്തുള്ള വിമതരെയാണ് അമേരിക്കയും ഫ്രാന്‍സും മറ്റ് സഖ്യരാജ്യങ്ങളും ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. 1969 ലാണ് ഗദ്ദാഫി ലിബിയയുടെ അധികാരം പിടിച്ചെടുക്കുന്നത്. ഇദ്രിസ് രാജാവിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തതുമുതല്‍ തെക്കന്‍ ലിബിയയിലെ ഭൂരിപക്ഷ ഗോത്രമായ സെനൌസി ക്വാദഫ ഗദ്ദാഫിക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ എണ്ണ സമ്പന്നമായ തെക്കന്‍ ലിബിയയില്‍ ഗദ്ദാഫിക്ക് സമ്പൂര്‍ണ അധികാരം സ്ഥാപിക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. തെക്കന്‍ ലിബിയയിലെ ഏറ്റവും വലിയ നഗരമായ ബെന്‍ഗാസിയില്‍നിന്ന് ഉയരുന്ന ചുകപ്പും കറുപ്പും പച്ചയും ചേര്‍ന്ന വിമതരുടെ കൊടി ഇദ്രിസിന്റെ കൊടിയാണെന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്ക് പറയുന്നതും ഇതുകൊണ്ടാണ്. ഗദ്ദാഫിയെ പുറത്താക്കുക. അതിന് കഴിയില്ലെങ്കില്‍ എണ്ണസമ്പന്നമായ തെക്കന്‍ ലിബിയയെ പ്രത്യേക ഭരണപ്രദേശമാക്കുക. അതാണ് അമേരിക്കയുടെ ലക്ഷ്യം. ഈ വിമതരെ ആയുധമണിയിച്ച് തെക്കന്‍ ലിബിയയെ ഗദ്ദാഫിയുടെ ലിബിയയില്‍നിന്ന് അടര്‍ത്തിയെടുക്കുകയെന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ തന്ത്രം. ഇറാഖില്‍ പയറ്റിയ അതേ അടവ്. കുര്‍ദിസ്ഥാന്‍പോലെ ലിബിയയില്‍ ഒരു സെനൌസിസ്ഥാന്‍ രൂപീകരിക്കുക.

രണ്ട് ദശാബ്ദമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങി നില്‍ക്കുന്ന ഗദ്ദാഫി വീണ്ടും സാമ്രാജ്യത്വത്തിനെതിരെ വാചികമായെങ്കിലും തിരിഞ്ഞിരിക്കുകയാണ്. അമേരിക്കന്‍ വിരുദ്ധ മുഖമണിഞ്ഞാണ് ഗദ്ദാഫി ഭരണത്തിന്റെ ആദ്യത്തെ ഇരുപത് വര്‍ഷത്തോളം നിലകൊണ്ടത്. അധികാരമേറിയ ഉടനെ ഗദ്ദാഫി എണ്ണക്കിണറുകള്‍ ദേശസാല്‍ക്കരിച്ചു. ഒപെക് എന്ന സംഘടന രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച ഗദ്ദാഫി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി. 1986ല്‍ അമേരിക്കന്‍ സൈന്യം ഗദ്ദാഫിയുടെ വീടിനുനേരെ ആക്രമണം നടത്തുകയും അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകള്‍ കൊല്ലപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് ഗദ്ദാഫിക്ക് കടുത്ത അമേരിക്കന്‍ വിരുദ്ധമുഖം ലഭിച്ചത്. എന്നാല്‍ 1990 കളോടുകൂടി അമേരിക്കതന്നെ മുന്നോട്ടുവച്ച നവലിബറല്‍ നയങ്ങളുടെ ആരാധകനും പ്രയോക്താവുമായി ഗദ്ദാഫി മാറി. വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിനും തുടക്കമിട്ടു. ഇതിന്റെ തുടര്‍ച്ചയെന്നോണം രാഷ്ട്രീയമായി അമേരിക്കയുടെ കൂടെ നില്‍ക്കാനും ഗദ്ദാഫി തയ്യാറായി. അമേരിക്കക്കെതിരെ ഭീകരാക്രമണം നടന്ന വേളയില്‍ അവര്‍ ആരംഭിച്ച ഭീകരക്കെതിരെയുള്ള യുദ്ധത്തില്‍ ഗദ്ദാഫിയും പങ്കാളിയായി. എന്നിട്ടും അമേരിക്കന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗദ്ദാഫിക്ക് കഴിഞ്ഞില്ല. കാരണം അമേരിക്കയ്ക്ക് പ്രധാനം അവരുടെ താല്‍പ്പര്യമാണ്. ആ താല്‍പ്പര്യം എണ്ണയാണ്. അതാണ് ഗദ്ദാഫിക്കെതിരെ തുടരുന്ന ബോംബാക്രമണത്തില്‍ തെളിയുന്നത്.


*****


വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി

Monday, March 21, 2011

ലിബിയയില്‍ ഇറാഖ് മാതൃകയോ?

കോളനിവാഴ്ചയില്‍നിന്ന് 1951ലാണ് ലിബിയ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും ലിബിയയില്‍നിന്ന് വിട്ടുപോയത്. ആഫ്രിക്കയില്‍ വലുപ്പംകൊണ്ട് നാലാമതുനില്‍ക്കുന്ന എണ്ണസമ്പന്നമായ ലിബിയ കൊളോണിയല്‍ ശക്തികള്‍ക്ക് എന്നും പ്രലോഭനമാണ്. ഇപ്പോള്‍, ലിബിയയെ ആക്രമിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ പഴയ കോളനിക്കോയ്മക്കാരായ ബ്രിട്ടനും ഫ്രാന്‍സുമാണ്-നാറ്റോയുടെ ലേബലില്‍. ലിബിയന്‍ ജനതയ്ക്കുനേരെ നാറ്റോ താവളത്തില്‍നിന്ന് മിസൈലുകള്‍ തുരുതുരെ തൊടുക്കപ്പെടുന്നു. വിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തുന്നു. ഇറാഖിനെ തകര്‍ത്ത് ആ രാജ്യത്തിന്റെ പ്രസിഡന്റിനെ വധിച്ച അമേരിക്കന്‍ ക്രൌര്യം ആവര്‍ത്തിക്കപ്പെടുകയാണ്. നാറ്റോയുടെ ആദ്യദിന ആക്രമണത്തില്‍തന്നെ നാല്‍പ്പത്തെട്ട് ലിബിയക്കാര്‍ മരണമടഞ്ഞതായാണ് വാര്‍ത്ത.

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച രാഷ്ട്രമാണ് ലിബിയ. ആ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. ഗദ്ദാഫിഭരണത്തിനെതിരായ ജനവികാരം ശക്തമായി ഉയരുകയും ടുണീഷ്യയിലും ഈജിപ്തിലുമെന്നപോലെ അത് ഭരണമാറ്റത്തില്‍ എത്തുകയും ചെയ്യേണ്ടതിന് പകരം, അമേരിക്ക ലിബിയയുടെ പരമാധികാരത്തിനുമേല്‍ ഇടപെടുന്നത് സമൃദ്ധമായ എണ്ണപ്പാടങ്ങള്‍ ലാക്കാക്കിയാണെന്നതില്‍ സംശയമില്ല. ടുണീഷ്യന്‍ പ്രസിഡന്റിന് അഭയം നല്‍കിയത് അമേരിക്കയുടെ സഖ്യകക്ഷിയായ സൌദി അറേബ്യയാണ്. ബഹ്റൈനില്‍ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിട്ടതും അതേ സൌദി അറേബ്യതന്നെ. പിന്നെങ്ങനെ, ലിബിയയില്‍മാത്രം ഇത്തരമൊരു നിലപാടെടുക്കുന്നു എന്ന അന്വേഷണത്തില്‍ അമേരിക്കയുടെ എല്ലാം തികഞ്ഞ ഇരട്ടത്താപ്പും ലജ്ജാശൂന്യമായ എണ്ണപ്രണയവുമാണ് വ്യക്തമാവുക.

ലിബിയക്കെതിരായ യുഎന്‍ രക്ഷാസമിതി പ്രമേയം ആ രാജ്യത്തെ ജനതയുടെ കൂട്ടക്കൊലപാതകത്തിലേക്ക് നയിക്കുന്നത് മാനവികതയുടെ ചെറുതരിയെങ്കിലും മനസ്സില്‍ അവശേഷിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവില്ല. ലിബിയയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ വാക്കുകള്‍ അന്താരാഷ്ട്രസമൂഹം മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. ലിബിയയിലേക്ക് സേനയെ അയക്കില്ലെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. ലിബിയന്‍ ജനതയ്ക്കു നേരെയുള്ള ആക്രമണം തടയാന്‍ സേനയെ ഉപയോഗിക്കണമെന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിട്ടപ്പോള്‍ ഇന്ത്യയോടൊപ്പം വിട്ടുനിന്ന രാജ്യമാണ് ജര്‍മനി. അത്തരമൊരു മുന്‍കൈ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. ഗദ്ദാഫിയുടെ ഭരണത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിച്ചപ്പോള്‍ പട്ടാളത്തെ ഉപയോഗിച്ച് അതിനെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒട്ടും സ്വാഗതാര്‍ഹമല്ലതന്നെ. ജനങ്ങള്‍ ആവശ്യപ്പെടുന്നത് ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്യവുമാണ്. അവരെ വെടിവച്ച് കൊന്ന് അധികാരം കാത്തുസൂക്ഷിക്കാമെന്ന ഗദ്ദാഫിയുടെ നയംപോലെ അപകടകരമാണ്, ലിബിയയിലെ ജനങ്ങളെ ആക്രമിച്ച് ആ രാജ്യത്തിനുമേല്‍ അധിനിവേശത്തിന്റെ വലയിടാനുള്ള നാറ്റോ നിലപാടും.

കലക്കവെള്ളത്തില്‍നിന്ന് മീന്‍പിടിക്കാനുള്ളതാണ് അമേരിക്കയുടെയും നാറ്റോ സൈനികസഖ്യത്തിന്റെയും നീക്കം. ഇറാഖിലേതെന്നപോലെ അപകടകരവും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതുമാണ് ഈ അവസ്ഥ. അമേരിക്കന്‍ അടിമത്തത്തേക്കാള്‍ നല്ലത് ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണമാണ് എന്ന തീരുമാനത്തിലേക്കാണ് അതിലൂടെ ലിബിയന്‍ ജനത എത്തിച്ചേരുക. ലിബിയന്‍ പ്രക്ഷോഭത്തിന്റെ അന്ത്യം കുറിക്കുന്നതായി അത് മാറിയേക്കും. ലിബിയയിലൂടെ അവശേഷിക്കുന്ന അറബ് ലോകത്തെയും അവയുടെ എണ്ണസമ്പാദ്യത്തെയും വാരിപ്പിടിക്കാനുള്ള ഈ നീക്കത്തിനെതിരെ ലോകവ്യാപകമായ പ്രതിഷേധമുയരേണ്ടതുണ്ട്.

ലിബിയന്‍പ്രശ്നത്തില്‍ ഇന്ത്യയിലെ യുപിഎ സര്‍ക്കാര്‍ എടുക്കുന്ന സമീപനം അങ്ങേയറ്റം നിരുത്തരവാദപരമാണെന്നതും എടുത്തുപറയേണ്ടതുണ്ട്. ആ രാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ സ്ഥിതി ആശങ്കാജനകമാണ്. സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ എല്ലാം മറന്ന് രംഗത്തിറങ്ങേണ്ട കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ ഒന്നും ചെയ്യാതെ മിഴിച്ചുനില്‍ക്കുന്നു. കുവൈത്ത് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അന്നത്തെ ദേശീയ മുന്നണി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക്, ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കുനേരെ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നത് സ്വാഭാവികംമാത്രം. യുപിഎ സര്‍ക്കാരിന്റെ എല്ലാ രംഗത്തെയും നയം ഇതുതന്നെയാണെന്ന് ബഹ്റൈനില്‍നിന്നുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടി തെളിയിക്കുന്നു. സകലതും ഉപേക്ഷിച്ച് പ്രതീക്ഷയറ്റ് ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവരെ എയര്‍ഇന്ത്യ കൊള്ളയടിക്കുകയാണ്. ഞായറാഴ്ചമുതല്‍ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. 6500 രൂപയായിരുന്നത് 14000 വരെയാക്കി. ഒരാഴ്ചയ്ക്കിടെ ബഹ്റൈനില്‍നിന്ന് ഏതാണ്ട് 5000ല്‍ അധികം മലയാളികളാണ് മടങ്ങിയത് എന്നുകണക്കാക്കുമ്പോള്‍, പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണ് എയര്‍ ഇന്ത്യ എന്ന് വ്യക്തമാകും. പാകിസ്ഥാനും ബംഗ്ളാദേശുമടക്കമുള്ള രാജ്യങ്ങള്‍ സൌജന്യ നിരക്കില്‍ തങ്ങളുടെ പൌരന്‍മാരെ തിരിച്ചുകൊണ്ടുവരുമ്പോഴാണ് ഇതെന്നോര്‍ക്കണം. വ്യോമയാനത്തിന്റെയും വിദേശ കാര്യത്തിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍നിന്നുണ്ട്. അവര്‍ക്ക് ഒന്നിലും താല്‍പ്പര്യമില്ല-വാചകമടിയിലൊഴികെ.

ഇന്ത്യാ ഗവണ്‍മെന്റിന് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ലിബിയയിലെ സാമ്രാജ്യത്വ ഇടപെടലിനെതിരെ ഉറച്ച നിലപാടെടുക്കുന്നതിനൊപ്പം പ്രക്ഷോഭം നടക്കുന്ന എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഫലവത്തായ ഇടപെടല്‍ ഉണ്ടാകണം. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ നിരപരാധികളായ നമ്മുടെ സഹോദരങ്ങള്‍ കൊടുക്കേണ്ടിവരുന്ന വില ചെറുതാകില്ല. ലിബിയയിലെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ലോകത്തിന്റെ എണ്ണസ്രോതസ്സുകളാകെ സാമ്രാജ്യത്വ നിയന്ത്രണത്തിലാവുന്ന അവസ്ഥയാണുണ്ടാവുക. അതിന്റെ പ്രത്യാഘാതവും നിസ്സാരമാകില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 21 മാര്‍ച്ച് 2011

Sunday, November 21, 2010

ശക്തിപ്പെടുന്ന അമേരിക്കന്‍ മേധാവിത്വം

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനംവഴി നേടാനുള്ളതെല്ലാം ഇന്ത്യക്ക് കൈവശമാക്കാന്‍ കഴിഞ്ഞെന്ന പ്രചാരണമാണ് മുതലാളിത്ത പത്രങ്ങള്‍ നടത്തുന്നത്. എന്നാല്‍ നേരെമറിച്ചാണ് കാര്യങ്ങള്‍ നടന്നത്. വ്യാപാരം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുക, സാര്‍വദേശീയ പ്രശ്നങ്ങളില്‍ അമേരിക്കയുടെ ആഗോളതന്ത്രത്തിന് ഇന്ത്യയുടെ പിന്തുണ നേടുക, അമേരിക്കയുടെ വിദേശനയത്തോട് ഇന്ത്യയുടെ വിദേശനയത്തെ പൊരുത്തപ്പെടുത്തുക, അന്യരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണവ്യവസ്ഥയും അട്ടിമറിക്കുന്ന അമേരിക്കയുടെ നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയും സഹായവും നേടുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയെ അമേരിക്കയ്ക്ക് കൂടുതല്‍ വിധേയമാക്കുകയായിരുന്നു ഒബാമയുടെ സന്ദര്‍ശന ലക്ഷ്യം. ഇവയെല്ലാം അമേരിക്കയ്ക്ക് നേടാനായി എന്നാണ് ഇന്തോ-അമേരിക്കന്‍ സംയുക്ത പ്രസ്താവനയും അനുബന്ധ ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന ധാരണകളും വ്യക്തമാക്കുന്നത്. ഇന്ത്യയുടെമേലുള്ള അമേരിക്കയുടെ മേധാവിത്വം ശക്തമായി എന്നതാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഉണ്ടായത്. ഇത് മറച്ചുവെയ്ക്കാനും ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടികളെ വെള്ളപൂശാനുമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രമിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു എന്ന നിലയിലാണ്, ഇന്ത്യയുടെ രക്ഷാസമിതി അംഗത്വത്തിന് അമേരിക്ക നല്‍കിയ പിന്തുണയെ ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം അമേരിക്കയുടെ നിബന്ധനകളെയും ഒട്ടേറെ മറ്റ് സ്ഥിതിഗതികളെയും ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. അമേരിക്കയുടെ പിന്തുണയ്ക്ക് വലിയ വിലയാണവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ ആഗോളതന്ത്രവുമായും വിദേശനയലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുത്തണമെന്നാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒബാമ നടത്തിയ പ്രസംഗത്തിലും ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയിലും ആവശ്യപ്പെട്ടത്. ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കയുടെമുന്നില്‍ ഇന്ത്യയുടെ സ്വതന്ത്രവിദേശനയവും നിലപാടുകളും അടിയറവെച്ചിരിക്കുകയാണ്. അപമാനകരമായ ഈ കീഴടങ്ങലിന് മറപിടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം വിജയിക്കുകയില്ല. സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യമുള്ള ഇന്ത്യയിലെ സാമാന്യജനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴടങ്ങല്‍ നയത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവരികതന്നെ ചെയ്യും.

രക്ഷാസമിതിയുടെ ഘടനയില്‍ വരുംകാലത്ത് മാറ്റമുണ്ടാകുമ്പോള്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നുവെന്ന് മാത്രമാണ് ഒബാമ പ്രസ്താവിച്ചത്. ഇതിന് ഇടവരുത്തുംവിധം രക്ഷാസമിതിയുടെ ഘടനയില്‍ മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഏതെല്ലാം രാജ്യങ്ങളെ സ്ഥിരാംഗങ്ങളായി പുതുതായി ഉള്‍പ്പെടുത്തണമെന്നുള്ളതാണ് അടുത്ത പ്രശ്നം. വലിയ തര്‍ക്കങ്ങള്‍ ഇക്കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അവകാശം ഉണ്ടായിരിക്കുമോ ഇല്ലയോ എന്ന കാര്യത്തിലും ഐക്യരാഷ്ട്ര സഭാംഗങ്ങളില്‍ അഭിപ്രായഐക്യം ഉണ്ടായിട്ടില്ല. ഇതിനെല്ലാമുപരി രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെയും ഐക്യരാഷ്ട്രസഭയിലെ 128 അംഗരാജ്യങ്ങളുടെയും പിന്തുണ ലഭിക്കാതെ സ്ഥിരാംഗത്വം ലഭിക്കുകയില്ല. അമേരിക്കയുടെ പിന്തുണകൊണ്ടുമാത്രം ഇവയെല്ലാം നേടാനാവുകയില്ല. ഇന്ത്യയുടെ സ്വതന്ത്ര നിലപാടുകളെയും മറ്റ് രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യക്ക് നേടാന്‍ കഴിയുന്ന അംഗീകാരത്തെയും ആശ്രയിച്ചാണ് സ്ഥിരാംഗത്വം സംബന്ധിച്ച തീരുമാനമുണ്ടാവുക.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍നിന്ന് അമേരിക്ക ഇനിയും വിമുക്തമായിട്ടില്ല. വ്യാവസായികമാന്ദ്യവും തൊഴിലില്ലായ്മയും ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഇവയ്ക്കെല്ലാം പരിഹാരംകാണാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷ ഉണര്‍ത്തിയാണ് ഒബാമ അധികാരത്തിലേറിയത്. എന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞില്ല. അതിനാല്‍ ഒബാമയെ അമേരിക്കന്‍ ജനത കൈവിട്ടുകൊണ്ടിരിക്കുകയാണ്. നാട്ടിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ചുമലുകളിലും വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെമേലും സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കെട്ടിയേല്‍പിച്ച് രക്ഷപ്പെടാനാണ് യുഎസ് ഭരണവും ബഹുരാഷ്ട്ര കമ്പനികളും ശ്രമിക്കുന്നത്. ഇതിന് ഇന്ത്യയെ കൂടുതല്‍ പാകപ്പെടുത്തുകയായിരുന്നു ഒബാമയുടെ സന്ദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇക്കാര്യത്തില്‍ യുഎസിന് വളരെയധികം നേടാനായി എന്നാണ് ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയും ഒബാമയുടെ സന്ദര്‍ശനകാലത്തുനടന്ന കൂടിയാലോചനകളില്‍ എത്തിച്ചേര്‍ന്ന ധാരണകളും വ്യക്തമാക്കുന്നത്. പ്രതിരോധ ആവശ്യത്തിന് വന്‍തോതില്‍ ആയുധങ്ങള്‍ യുഎസില്‍നിന്ന് വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചു. മാന്ദ്യത്തെ നേരിടുന്ന അമേരിക്കന്‍ വ്യവസായങ്ങളെ രക്ഷപ്പെടുത്താന്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധ കച്ചവടം സഹായിക്കും. ആയുധ വ്യാപാരംവഴി യുഎസില്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും എന്ന് ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയില്‍തന്നെ സമ്മതിക്കുന്നുണ്ട്. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുമെന്നും ഇന്ത്യ സമ്മതിച്ചിരിക്കുന്നു. ഇത്തരം റിയാക്ടറുകളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാര ബാധ്യതയില്‍നിന്നും യുഎസിലെ ബഹുരാഷ്ട്ര കമ്പനികളെ ഒഴിവാക്കുന്ന സാര്‍വദേശീയ കരാറില്‍ ഇന്ത്യ ഒപ്പ് വെക്കാമെന്നും സംയുക്ത പ്രസ്താവനയില്‍ സമ്മതിച്ചു കൊടുത്തിട്ടുണ്ട്. വന്‍തോതില്‍ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്നും ഇന്ത്യ വാങ്ങുന്നതോടെ അമേരിക്കയിലെ ആണവ വ്യവസായ മേഖലയും സജീവമാകും.

ഇന്ത്യയിലേക്ക് യുഎസിന്റെ ഉല്‍പന്നങ്ങള്‍ നിര്‍ബാധം കൊണ്ടു വരുന്നതിന് ഉപകരിക്കുംവിധം വിദേശ വ്യാപാര നിയന്ത്രണ സംവിധാനങ്ങളില്‍ മാറ്റം വരുത്താമെന്നും ഇന്ത്യ സമ്മതം നല്‍കി. ഇതിന്റെ ഫലമായി ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടാകും. ഇന്ത്യയിലെ കാര്‍ഷിക - വ്യാവസായിക മേഖലകള്‍ കടുത്ത പ്രയാസങ്ങള്‍ നേരിടും. ഇന്ന് തൊഴിലുള്ളവര്‍ തന്നെ തൊഴിലില്ലാത്തവരായി മാറും. അമേരിക്കയുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ഏര്‍പ്പാട് ഇന്ത്യയുടെ സാമ്പത്തികമേഖലയ്ക്ക് വലിയ ആഘാതമേല്‍പിക്കും. യുഎസില്‍നിന്നും ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കിന് ഇന്ത്യ കൂടുതല്‍ സൌകര്യം നല്‍കാമെന്നും ധാരണയായി. റീട്ടെയില്‍ വ്യാപാരമേഖലയിലേക്കും ധനമേഖലയിലേക്കും ബഹുരാഷ്ട്ര കമ്പനികളുടെ തള്ളിക്കയറ്റം ഇതുവഴി കൂടുതല്‍ ശക്തമാകും.

ലോക കച്ചവട സംഘടനയുടെ ദോഹവട്ട ചര്‍ച്ചകള്‍ ഇന്ന് സ്തംഭനത്തിലാണ്. ലോക കച്ചവട സംഘടനയുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യയുടെ പല താല്‍പര്യങ്ങളും അപകടത്തിലായിരിക്കുകയാണ്. ലോക കച്ചവട സംഘടനയ്ക്ക് രൂപം നല്‍കിയ കരാര്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അസമമായ ഈ കരാറില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വികസ്വര രാജ്യങ്ങളുടെ ഇടയില്‍നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ദോഹവട്ട ചര്‍ച്ചകള്‍ സ്തംഭനത്തെ നേരിടുന്ന പരിതഃസ്ഥിതിയെ ഉപയോഗപ്പെടുത്തി കരാര്‍ തിരുത്തണമെന്ന നീക്കവും വളര്‍ന്നുവരുന്നുണ്ട്. ഇതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിനുപകരം ദോഹവട്ട ചര്‍ച്ചകളെ മുമ്പോട്ടുകൊണ്ടു പോകാന്‍ അമേരിക്കയോടൊപ്പം അണിനിരക്കാമെന്ന് ഇന്ത്യ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലും പല കാര്യങ്ങളിലും തര്‍ക്കങ്ങളുണ്ട്. ഈ തര്‍ക്കങ്ങളില്‍ അമേരിക്കയ്ക്ക് അനുകൂലമായി നിലപാടെടുക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സമ്മതിച്ചിരിക്കുന്നതായി ഇന്തോ - യുഎസ് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നു. ദോഹവട്ട ചര്‍ച്ചകള്‍ തുടരുന്നതിന് അമേരിക്കയെ പിന്തുണയ്ക്കുക വഴി കാര്‍ഷിക - വ്യാവസായിക മേഖലകളുടെ താല്‍പര്യങ്ങളെ അപകടത്തിലാക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തത്.

ഇന്ത്യയുടെ കാര്‍ഷികമേഖല ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്തോ - യുഎസ് കാര്‍ഷിക വിജ്ഞാന പ്രാരംഭ കരാര്‍ വഴി അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ സ്വാധീനശക്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം ശക്തിപ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് വീണ്ടും അനുവാദം നല്‍കിയിരിക്കുന്നു. വ്യാപാരമേഖലയിലും കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്ക്കരണരംഗത്തും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നിര്‍ബാധം കടന്നുകയറാം. നിത്യഹരിത വിപ്ളവത്തിന്റെ പേരില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ കോര്‍പറേറ്റുകളുടെ കൈകളില്‍ അമരും. റീട്ടെയില്‍ രംഗവും ശീതീകരണമേഖലയും അവര്‍ കൈയ്യടക്കും. കാര്‍ഷികരംഗത്തെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കും.

മറ്റ് സ്വതന്ത്ര രാജ്യങ്ങളുടെ ഭരണസംവിധാനം അട്ടിമറിച്ച് പാവഗവണ്‍മെന്റുകളെ അവരോധിക്കുക അമേരിക്കയുടെ പതിവ് പരിപാടിയാണ്. തങ്ങളുടെ ലോക മേധാവിത്വം ഉറപ്പിക്കുന്നതിനാണ് അമേരിക്ക അട്ടിമറികള്‍ നടത്തുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന പേരിലാണ് അട്ടിമറികള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്ക് ഇന്ത്യയെ പങ്കാളിയാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

ആഗോളതാപനം സംബന്ധിച്ച് യുഎസ് എടുത്തുവരുന്ന നിലപാട് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമല്ല, ലോക ജനതയുടെയാകെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അമേരിക്കയുടെ നിലപാട് തിരുത്താന്‍ യാതൊരു സമ്മര്‍ദ്ദവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്തോ - യുഎസ് സംയുക്ത പ്രസ്താവനയിലെ ആഗോളതാപനം സംബന്ധിച്ച പ്രതിപാദനം യുഎസ് നിലപാടുകളെ ഫലത്തില്‍ സാധൂകരിക്കുന്ന ഒന്നാണ്.

ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ശ്രമിക്കുന്നത്. ഇക്കാര്യം ഉന്നയിക്കാനോ പരിഹാരം ഉണ്ടാക്കാനോ ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചില്ല.

ഇന്ത്യയെ തങ്ങളോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാല്‍ ബഹുധ്രുവത വളരുന്ന ലോക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് യുഎസിന് അറിയാം. ഏകധ്രുവലോക വ്യവസ്ഥ തുടരുന്നതുകൊണ്ട് അമേരിക്കയ്ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ചങ്ങാത്തം ഏകധ്രുവലോക വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും വികസനനയങ്ങള്‍ ആവിഷ്കരിക്കാനും വിദേശനയങ്ങള്‍ രൂപപ്പെടുത്താനുമുള്ള അവകാശവും എല്ലാം അമേരിക്കക്ക് ഒബാമയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ പണയപ്പെട്ടിരിക്കുകയാണ്.

*
എസ് രാമചന്ദ്രന്‍ പിള്ള കടപ്പാട്: ചിന്ത വാരിക 19-11-10

Tuesday, November 9, 2010

On The Outcome of the Obama Visit

The Polit Bureau of the Communist Party of India (Marxist) has issued the following statement:

The outcome of the visit of President Obama of the United States is to further strengthen the strategic alliance with the United States. The Joint Statement issued after the visit indicates that the main agenda was to prise open the Indian market for the business and commercial interests of the United States and its efforts to draw India into a closer security and military relationship.

In the backdrop of the deep recession and high unemployment afflicting its economy, the US is desperately trying to reduce imports and increase its exports worldwide. The framework for economic cooperation contained in the joint statement reflects this agenda.

In the name of promoting food security and raising agricultural productivity, what is being pushed is the agenda of opening up Indian agriculture and retail trade for the profiteering of American MNCs like Wal-Mart and Monsanto. This will be detrimental to the interests of the crores of small and marginal farmers and unorganised retailers in India. The passage of the Seed Bill, which promotes the interests of the multinational seed companies and compromises the seed rights of Indian farmers, is high on the Indian government's agenda. The way is being paved for the opening up of India's financial and higher education sector for American companies. All this is being pursued at the behest of the U.S.-India CEO Forum.

The approach of the UPA government is also evident. Instead of emphasizing that India's priority is for lifting the vast mass of people out of poverty, hunger and disease and in that context framing India's relations with the United States, the Congress-led government has catered to the US business and strategic interests, by accepting the self-congratulatory approach that Obama recognizes India as a world power.

What this means is spelt out in the joint statement -- a close defence and security relationship which will involve also buying US weaponary on a large scale; falling in step with the United States' deceptive and self-serving talk of human rights, democracy and on nuclear non-proliferation. All these are a continuation and reiteration of the Manmohan Singh-Bush joint statement of 2005 and 2006. India agrees to comply with the sanctions on Iran but will keep silent on Israel and its nuclear arsenal. India is told to behave "responsibly" with regard to exporting democracy and human rights interventions by the United States. Given this one-sided interpretation, there can be no mention of the human rights of the Palestinians in Gaza, or the illegal embargo on Cuba, or the slaughter of Iraqi civilians under the military occupation for the past seven years.

India can become a permanent member of the Security Council when the United Nations structure is democratized on the basis of its independent role and influence in world affairs. Endorsement by the United States should not amount to toeing its strategic interests. The joint statement implies that India's two year term in the Council will be a probationary period as far as the United States is concerned.

The commitment to buy weapons from the United States comes after the End Use Agreement was signed in 2009. India will not benefit from such arms purchases. By the agreement we cannot modify the weapons systems nor produce spare parts and will have to allow annual inspections.

The UPA government has to explain whether the lifting of restrictions on access to dual use technology for certain Indian entities comes alongwith new conditions such as the purchase of arms and steps for tying closer the armed forces of the two countries through agreements on the anvil.

The "Afpak" policy of the US which has been endorsed in the joint statement will not resolve the problem in Afghanistan. That requires a multilateral approach. While talk of cooperation in fighting terrorism is there, the Indian side has obviously not insisted on bringing Headley to book.

The reference to the WTO's Doha round conceals the incompatible agenda of the United States which wants to open up the markets of the developing countries while continuing to massively subsidise its own agriculture.

The Joint statement refers to India signing and ratifying the Convention on Supplementary Compensation. This is with regard to the issue of civil nuclear liability. The Indian parliament has enacted a law in which foreign suppliers can be made liable for damages in the case of a nuclear accident. The UPA government's decision to join the Convention on Supplementary Compensation cannot circumvent the national law.

On the global climate negotiations, the US clearly has nothing to offer and the joint statement is therefore unsurprisingly confined to general remarks and platitudes. The reference to the Copenhagen Accord is misleading, when the entire world is aware that President Obama is no position to guarantee even the minimal voluntary commitment that the US has made under the Accord.

It is unfortunate that the Mahmohan Singh government has not even raised the issue of justice for the victims of the Bhopal Gas leak which is an important matter in India-US relations.

Notwithstanding the fulsome praise for the one-sided and unequal relations with the United States in the corporate media, the real interests of the people of India are not served by such a relationship. What is required is a Indo-US relationship which is based on equality and mutual interest.

ഒബാമയുടെ സെന്‍ട്രല്‍ ഹാൾ പ്രസംഗം

ചരിത്രം നിറഞ്ഞുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ വാക്കുകള്‍ക്കും ചലനങ്ങള്‍ക്കും വിസ്‌മയകരമായ ചലനാത്മകതയുണ്ടായിരുന്നു. അമ്പതിലേക്ക് പ്രവേശിക്കാന്‍ ഒരു വര്‍ഷംകൂടി കാത്തിരിക്കേണ്ട ഒബാമയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ നിശ്ചിതസമയത്തിനുമുമ്പുതന്നെ സെന്‍ട്രല്‍ ഹാള്‍ നിറഞ്ഞിരുന്നു. പുതിയ കാലത്തിന്റെ ലോകാധിപത്യത്തിനായുള്ള വിശ്വസ്‌തപങ്കാളിയായി ഇന്ത്യയെ തങ്ങള്‍ കാണുന്നെന്നാണ് ഒബാമ പറഞ്ഞതിന്റെ പൊരുള്‍. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും സമാധാനത്തിനും സുരക്ഷയ്‌ക്കുമായി രണ്ടു രാജ്യങ്ങളും കൈകോര്‍ക്കുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സമാധാനത്തിന്റെയും പേരിലാണ് പല രാജ്യങ്ങളിലേക്കും അമേരിക്കന്‍പട്ടാളം ഇരച്ചുകയറിയത്. ഒന്നരലക്ഷത്തിലധികം വരുന്ന ജനങ്ങളെ പ്രാകൃതമായി കൊന്നൊടുക്കിയ ഇറാഖിലെ അധിനിവേശത്തിന്റെ യഥാര്‍ഥ ചിത്രം, കഴിഞ്ഞ ദിവസങ്ങളിലാണ് വിക്കിലീക്ക്സ് പുറത്തുകൊണ്ടുവന്നത്. സ്വന്തം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെമാത്രം കാവല്‍ക്കാരനായി നില്‍ക്കാതെ ഇന്ത്യയും അമേരിക്കയെപ്പോലെ അന്താരാഷ്‌ട്ര ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ഒബാമ ഓര്‍മിപ്പിച്ചു.

ചേരിചേരാപ്രസ്ഥാനത്തിന് ഇന്ത്യ നേതൃത്വം നല്‍കിയതിനെ പരാമര്‍ശിച്ച ഒബാമ, പരസ്‌പരം രണ്ടു ധ്രുവങ്ങളില്‍ വ്യത്യസ്‌ത നിലപാടോടെ നിലയുറപ്പിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നെന്നും പറഞ്ഞു. ബഹുധ്രുവസമീപനത്തെ നിഷേധിച്ചുകൊണ്ട് അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായി ഇന്ത്യ മാറുകയാണെന്ന വിമര്‍ശം ശരിവയ്‌ക്കുന്ന വാക്കുകളാണ് ഒബാമയില്‍നിന്ന് നേരിട്ടുകേട്ടത്. തന്റെ അഫ്‌ഗാന്‍, ഇറാന്‍ സമീപനത്തില്‍ ഇന്ത്യയും കൂടെയുണ്ടെന്ന് പാര്‍ലമെന്റ് അംഗങ്ങളോടാണ് ഒബാമ പറഞ്ഞത്. അടുത്ത വേനലില്‍ അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ആരംഭിക്കുന്ന പരിവര്‍ത്തനത്തിന്റെ പുതിയ ഘട്ടത്തില്‍ ഇന്ത്യയും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഒബാമ പ്രഖ്യാപിച്ചത് സംശയത്തിന്റെ കണികപോലുമില്ലാതെയാണ്. അന്താരാഷ്‌ട്രബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഇറാന്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അത് ഉറപ്പുവരുത്താന്‍ തങ്ങള്‍ ഒപ്പമാണെന്നും ഒബാമ വ്യക്തമാക്കി.

ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിനോട് ഏകകണ്ഠമായി വിയോജിപ്പ് രേഖപ്പെടുത്തിയ ചരിത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളത്. അതില്‍നിന്ന് വ്യത്യസ്‌തമായി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എന്ന പേരിലുള്ള പുതിയ കടന്നാക്രമണങ്ങള്‍ക്ക് ഇന്ത്യ അമേരിക്കയുടെ വിശ്വസ്‌ത സഖ്യകക്ഷിയായി മാറുന്നെന്ന് ചുരുക്കം. ഈ നൂറ്റാണ്ടിനെ നിര്‍ണയിക്കുന്ന ബന്ധമായി ഇതു മാറുമെന്ന് പലതവണ ഒബാമ സൂചിപ്പിക്കുകയുണ്ടായി.

അക്കാര്യത്തില്‍ രണ്ടു രാജ്യങ്ങളിലെയും പ്രധാന രാഷ്‌ട്രീയപാര്‍ടികള്‍ക്ക് ഒരേഅഭിപ്രായമാണ്. ബിജെപി ഭരിച്ച കാലത്ത് ആരംഭിച്ച പുതിയ സഹകരണഘട്ടം ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നെന്നും പേരെടുത്ത് പറയാതെ അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ടിക്കും ഡെമോക്രാറ്റുകള്‍ക്കും ഇക്കാര്യത്തില്‍ ഒരേസമീപനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ സഹകരണമാണ് ആണവകരാര്‍ ഒപ്പിടുന്നതിലേക്ക് നയിച്ചത്. തന്റെ സന്ദര്‍ശനത്തോടെ ഈ കരാര്‍ നടപ്പാക്കുന്നതിന് തുടക്കംകുറിക്കുകയാണെന്ന് വ്യക്തമാക്കിയതോടെ, ആണവബാധ്യതാനിയമം പാസാക്കുന്നതിന് കാണിച്ച വ്യഗ്രതയെപ്പറ്റി ഇടതുപക്ഷം ഉന്നയിച്ച സംശയം ശരിയായിരിക്കുകയാണ്.

അതേസമയം, പ്രധാനമന്ത്രി പാര്‍ലമെന്റിന് ഉറപ്പുനല്‍കിയതുപോലെ ഇരട്ട സാങ്കേതികവിദ്യ കൈമാറുന്നതുസംബന്ധിച്ച് വ്യക്തമായ ഒരു സൂചനയും പ്രസംഗത്തിലോ വാര്‍ത്താസമ്മേളനത്തിലോ ഉണ്ടായില്ല. ഇന്ത്യന്‍ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍നിന്ന് മാറ്റുമെന്നു പറഞ്ഞെങ്കിലും സാങ്കേതികവിദ്യയുടെ കയറ്റുമതിയിലെ നിയന്ത്രണം എടുത്തുകളയുമെന്ന് പറഞ്ഞില്ല.

ഇന്ത്യയുടെ ഉദാരവല്‍ക്കരണനയങ്ങളെ പ്രകീര്‍ത്തിച്ച ഒബാമ പൂര്‍ണമായും തുറന്നിട്ട സമ്പദ്ഘടനയായി മാറുന്ന ഇന്ത്യയെക്കുറിച്ചാണ് സംസാരിച്ചത്. കാര്‍ഷികമേഖലയിലെയും ആണവോര്‍ജരംഗത്തെയും സഹകരണം പ്രത്യേകം എടുത്തുപറഞ്ഞു. സുസ്ഥിരവും ശാശ്വതവുമായ പുതിയ ഹരിതവിപ്ളവത്തെക്കുറിച്ചാണ് ഒബാമ പറഞ്ഞത്. മൊസാന്റോയും വാള്‍മാള്‍ട്ടും ഉള്‍പ്പെടുന്ന സംഘം നല്‍കുന്ന ശുപാര്‍ശകള്‍ക്ക് അനുസൃതമായി നമ്മുടെ കാര്‍ഷികമേഖലയെ പൂര്‍ണമായും തുറന്നിടാമെന്ന ഉറപ്പ് അത്താഴത്തിനുമുന്നോടിയായ ചര്‍ച്ചകളില്‍ മന്‍മോഹന്‍സിങ് നല്‍കിയിട്ടുണ്ടാകും. പുതിയ ലോകക്രമം തീരുമാനിക്കുന്നതില്‍ ജി 20ന്റെ നിര്‍ണായകസ്ഥാനം ഒബാമ ആവര്‍ത്തിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ജി 20ന്റെ പിതാവെന്നാണ് വിനയത്തോടെ മന്‍മോഹന്‍ ഒബാമയെ വിശേഷിപ്പിച്ചത്.

ഭീകരവാദികള്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതതാവളങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പഴയ വാക്കുകള്‍ ഇവിടെയും അദ്ദേഹം ആവര്‍ത്തിച്ചു. അല്‍ ഖായ്‌ദയ്‌ക്കും താലിബാനുമെതിരെ എല്ലാവരും യോജിച്ചുനീങ്ങണമെന്നും പറഞ്ഞു. ഭീകരവാദം മറ്റു രാജ്യങ്ങള്‍ക്കുമാത്രമല്ല പാകിസ്ഥാനും പ്രശ്‌നമാണെന്നും അവിടത്തെ സര്‍ക്കാര്‍ കൂടുതലായി തിരിച്ചറിയുന്നുണ്ട്. മുംബൈ സ്‌ഫോടനത്തിലെ പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന ശരിയായ നിലപാട് ഒബാമ സ്വീകരിച്ചു. എന്നാല്‍, ഇതിലെ പ്രധാന സൂത്രധാരന്‍ ഹെഡ്‌ലിയെസംബന്ധിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല. ഹെഡ്‌ലിയെസംബന്ധിച്ച് നേരത്തെ ലഭിച്ച വിവരങ്ങള്‍പോലും കൈമാറിയില്ലെന്ന യാഥാര്‍ഥ്യം തുറന്നുപറയാനെങ്കിലും ഒബാമ തയ്യാറാകണമായിരുന്നു.

തങ്ങളുടെ കണ്ണ് എവിടെയാണെന്ന് ഒബാമ പരോക്ഷമായി സൂചിപ്പിച്ചു. അത് ലോകത്തിലെ ഏറ്റവും വലിയ ഇടത്തരം വിഭാഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ്. പല വികസിതരാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാളും ഏറെ വലുതാണ് ഇന്ത്യയിലെ ഉയര്‍ന്ന വാങ്ങല്‍ശേഷിയുള്ള ഇടത്തരക്കാര്‍. ആ വലിയ കമ്പോളം ലക്ഷ്യമാക്കിയാണ് അമേരിക്കന്‍ വ്യവസായികളുടെ സംഘം വന്നത്. രണ്ടു രാജ്യങ്ങളിലെയും ഭരണഘടനയില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍, ദാരിദ്ര്യത്തില്‍ മുങ്ങി ജീവിക്കുന്ന ഏറ്റവും അധികം ജനങ്ങളുള്ള രാജ്യമായാണ് ഉദാരവല്‍ക്കരണം ഇന്ത്യയെ മാറ്റിത്തീര്‍ത്തതെന്ന കാര്യം ഓര്‍ക്കേണ്ടതായിരുന്നു. ഇന്ത്യയിലെ പുറംകരാര്‍ജോലിയെ നിരോധിക്കുമെന്ന ഒബാമയുടെ സമീപനത്തില്‍ ഒരു മാറ്റവും കണ്ടില്ല.

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൌൺസിലിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കുള്ള അവകാശത്തെ അമേരിക്ക സ്വാഗതം ചെയ്‌തതാണ് സെന്‍ട്രല്‍ ഹാളിലെ പ്രസംഗത്തിലെ പ്രധാന സംഭവമായി പറയുന്നത്. അങ്ങനെയൊരു നിലപാട് പരസ്യമായി ആദ്യമായാണ് അമേരിക്ക സ്വീകരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ പുനഃസംഘടനയെക്കുറിച്ച് സൂചിപ്പിച്ചതും പ്രസക്തം. സ്ഥിരാംഗത്വത്തിന്റെ കാര്യത്തില്‍ അമേരിക്ക നേരത്തെ പിന്തുണച്ച ജപ്പാന്‍ ഇപ്പോഴും പുറത്താണ് നില്‍ക്കുന്നതെന്ന കാര്യവും മറക്കേണ്ടതില്ല.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലൂടെ സഞ്ചരിച്ച ഒബാമയുടെ പ്രസംഗം, പതിവ് വശീകരണരീതികളാല്‍ സമ്പന്നമായിരുന്നു. മഹാത്മാഗാന്ധി തന്റെ ജീവിതത്തിലും ലോകത്തിലും ചെലുത്തിയ സ്വാധീനം ഓര്‍മിപ്പിച്ച ഒബാമയുടെ പ്രസംഗത്തില്‍, അംബേദ്കറും വിവേകാനന്ദനും ഗീതാഞ്ജലിയും പഞ്ചതന്ത്രകഥകളും എല്ലാം കടന്നുവന്നു. തന്റെ മുന്‍ഗാമി ക്ളിന്റന്‍, ബോളിവുഡ് താരങ്ങളെയും ഇന്ത്യന്‍ഭക്ഷണത്തെയും പ്രതിപാദിച്ച് കൈയടി നേടിയ രീതിയില്‍നിന്ന് വ്യത്യസ്‌തമായിരുന്നു ഒബാമയുടെ രീതി. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിത്രത്തിനുതാഴെ നിന്ന് പ്രസംഗിക്കുമ്പോള്‍, ഭോപാല്‍ കൂട്ടക്കൊലയുടെ പ്രധാന പ്രതി ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുതരുമെന്നെങ്കിലും ഒബാമ പറയുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ഒബാമ മുറുകെ പിടിച്ചപ്പോള്‍, ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ അടിയറ വയ്‌ക്കുകയായിരുന്നു മന്‍മോഹന്‍സിങ്.

*****

പി രാജീവ്, കടപ്പാട് : ദേശാഭിമാനി

Monday, November 8, 2010

കാര്‍ഷികമേഖലയിലെ ഇന്ത്യ-യുഎസ് കരാര്‍

ഇന്നത്തെ ലോകസാഹചര്യത്തില്‍ ഒരു രാജ്യത്തിനും ഒറ്റപ്പെട്ടു കഴിയാനാവില്ലെന്നതും ഒട്ടേറെ മേഖലകളില്‍ മറ്റ് രാജ്യങ്ങളുമായി സഹകരിക്കേണ്ടി വരുമെന്നതും വസ്‌തുതയാണ്. ഇത്തരം സഹകരണത്തിന്റെ ലക്ഷ്യം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുകയും പൊതുവായ വളര്‍ച്ച നേടുകയുമാണ്. ഇന്ത്യയും യുഎസും തമ്മില്‍ തുല്യത നിലനിര്‍ത്തിക്കൊണ്ടുള്ള സഹകരണത്തിന് തയ്യാറായാല്‍ ആര്‍ക്കും അതിനെ എതിര്‍ക്കാനാവില്ല. ഇന്ത്യ-യുഎസ് സഹകരണത്തിന്റെ പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ബഹുരാഷ്‌ട്ര കമ്പനികളുടെയും താല്‍പ്പര്യത്തിനുമുമ്പില്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ അടിയറ വയ്‌ക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്.

ഇന്ത്യ-യുഎസ് ആണവ കരാറിന്റെയും പ്രതിരോധ കരാറുകളുടെയും ആയുധക്കച്ചവടത്തിന്റെയും അപകടങ്ങളെയും ദോഷഫലങ്ങളെയും പറ്റി സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെപോയ ഒന്നാണ് കാര്‍ഷിക രംഗത്തുള്ള ഇന്ത്യ-യുഎസ് സഹകരണം. കാര്‍ഷിക രംഗത്തെ വിദ്യാഭ്യാസം, ഗവേഷണം, സേവനങ്ങള്‍, കച്ചവട ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച 'ഇന്ത്യ-യുഎസ് വിജ്ഞാന പ്രാരംഭക കരാര്‍' എന്ന പേരിലാണ് കാര്‍ഷിക മേഖലയിലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ അറിയപ്പെടുന്നത്. ഈ കരാര്‍ മറ്റ് കരാറുകളെപ്പോലെയോ അതിലേറെയോ അപകടം നിറഞ്ഞതും ദോഷകരവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയും ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷിതത്വവും അമേരിക്കയിലെ ഭീമന്മാരായ ബഹുരാഷ്‌ട്ര കമ്പനികളുടെ കൈപ്പിടിയില്‍ അമരുമെന്ന അപകടമാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ വഴി സംഭവിക്കുന്നത്.

2005 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യുഎസ് സന്ദര്‍ശിച്ച സമയത്താണ് കാര്‍ഷിക കരാര്‍ സംബന്ധിച്ച ധാരണ ഉണ്ടായത്. മാര്‍ച്ച് 2006ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഈ കരാര്‍ ഔദ്യോഗികമായി ഒപ്പിടുകയുംചെയ്‌തു. കരാറിലെ വ്യവസ്ഥകളും അതിന്റെ ലക്ഷ്യവും നിര്‍വഹിക്കുന്നതിനുള്ള ചുമതല അതിലെ ഡയറക്‌ടര്‍മാരുടെ സമിതിക്കാണ് നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോ, വാള്‍മാര്‍ട്ട്, ആര്‍ച്ചര്‍ ഡാനിയല്‍സ് മിഡ്‌ലാന്‍ഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ഇന്ത്യന്‍ ടൊബാക്കോ കമ്പനിയുടെ പ്രതിനിധിയും ഈ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. യുഎസിലെയും ഇന്ത്യയിലെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാറുണ്ട്. കരാറിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ബോര്‍ഡിന്റെയും പ്രവര്‍ത്തനഫലമായി കാര്‍ഷിക വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസ രംഗവും ഗവേഷണ മേഖലയും സേവന രംഗവും കച്ചവടത്തിനുള്ള ക്രമീകരണങ്ങളും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപകരിക്കുംവിധം സംഘടിപ്പിക്കപ്പെടും. ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.

ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കടന്നുവരാനും മേധാവിത്വം സ്ഥാപിക്കാനും കഴിയത്തക്കവിധം ഇന്ത്യയിലെ കാര്‍ഷികമേഖലയിലെയും ഭക്ഷ്യമേഖലയിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംവിധാനങ്ങളാകെ അഴിച്ചുപണിയുകയാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാറിന്റെ ലക്ഷ്യം. വിത്ത്, ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കള്‍, കരാര്‍കൃഷി, കാര്‍ഷികമേഖലയിലെ ബൌദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍വഴി ധാരണയായിരിക്കുകയാണ്.

ഇന്ത്യ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'വിത്ത് നിയമ'ത്തിന്റെ ലക്ഷ്യം വിത്ത് ഉല്‍പ്പാദിപ്പിക്കാനും സംഭരിക്കാനും കൈമാറ്റംചെയ്യാനുമുള്ള കൃഷിക്കാരന്റെ ജന്മാവകാശം ഇല്ലാതാക്കി ഇതിനെല്ലാമുള്ള കുത്തകാവകാശം ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. വിത്തിന്റെ നിയന്ത്രണം കൈയടക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയുടെ മേധാവിത്വം നേടാനാവും. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്റി കിസിംഗര്‍ 1970 ല്‍ നടത്തിയ പ്രസ്‌താവന അമേരിക്കയുടെ ലക്ഷ്യം എന്തെന്ന് മറനീക്കിയ ഒന്നായിരുന്നു. എണ്ണയുടെ നിയന്ത്രണം കൈവശപ്പെടുത്തിയാല്‍ രാഷ്‌ട്രങ്ങളെ നിയന്ത്രിക്കാനും ഭക്ഷ്യോല്‍പ്പാദന മേഖലയിലെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങളെയാകെ നിയന്ത്രിക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ ആഗോളതന്ത്രം ഈ കാഴ്ചപ്പാടിനനുസരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും നിയന്ത്രണം കൈവശപ്പെടുത്താന്‍ കഴിയത്തക്കവിധം ഇന്ത്യ ഗവമെന്റ് നിയമങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജനിതകമാറ്റം വരുത്തുന്ന സാങ്കേതികവിദ്യയുടെ കുത്തകാവകാശം പേറ്റന്റ് നിയമം അനുസരിച്ച് അമേരിക്കയിലെ രണ്ട് ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോയും ഡുപോണ്ടും നേടിക്കഴിഞ്ഞു. രണ്ട് പ്രത്യേക സാങ്കേതികവിദ്യകളാണ് ജനിതകമാറ്റം വരുത്തുന്നതിന് ഇന്ന് പ്രയോഗത്തിലുള്ളത്. ഇത് രണ്ടിന്റെയും പേറ്റന്റ് അവകാശമാണ് മൊസാന്റോക്കും ഡുപോണ്ടിനുമുള്ളത്. ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ലോകത്ത് എവിടെ ഉപയോഗിച്ചാലും മൊസാന്റോവിനും ഡുപോണ്ടിനും തടയാന്‍ കഴിയും. റോയല്‍റ്റി ഈടാക്കാനാവും.

ജനിതകമാറ്റം വരുത്തിയ വസ്‌തുക്കള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതല്ല ഇന്നത്തെ മുഖ്യപ്രശ്‌നം. ദോഷഫലങ്ങള്‍ ഉണ്ടാക്കാത്ത എല്ലാ ശാസ്‌ത്രീയ സാങ്കേതികനേട്ടങ്ങളും ഉപയോഗപ്പെടുത്തുകതന്നെ ചെയ്യണം. ദോഷഫലങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും മേലുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ പരമാധികാരവും കുത്തകാവകാശവുമാണ് പ്രധാന വിഷയം. സാങ്കേതികവിദ്യ കൈമാറാന്‍ വന്‍ തുകയാണ് ബഹുരാഷ്‌ട്ര കമ്പനികള്‍ വസൂലാക്കുന്നത്. ശാസ്‌ത്ര-സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കര്‍ഷകര്‍ക്കും സാമാന്യജനങ്ങള്‍ക്കും പ്രാപ്‌തമാക്കുകയാണ് പ്രധാനം. ഇക്കാര്യത്തിലും ഇന്ത്യ ഗവണ്‍മെന്റ് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ പക്ഷത്താണ് നില്‍ക്കുന്നത്.

ജൈവ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യവസ്ഥ ചെയ്യാന്‍ ഒരു അധികാരസമിതി രൂപീകരിക്കാനുള്ള നിയമം കേന്ദ്രഗവണ്‍മെന്റ് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് തയ്യാറാക്കിക്കഴിഞ്ഞിരിക്കുകയാണ്. അടുത്തുതന്നെ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചാരവേല നടത്തുന്നവരെ ആറ് മാസത്തിലേറെ തടവില്‍ പാര്‍പ്പിക്കാനുള്ള ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകളും ഇന്ന് തയ്യാറാക്കിയ ബില്ലില്‍ ഉണ്ട്.

ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ അനുസരിച്ച് അപകടകരമായ ഒട്ടേറെ നടപടികള്‍ ഇന്ത്യ ഗവണ്‍മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ 47 കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളെയും സര്‍വകലാശാലകളെയും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന സ്ഥിതി നിലവില്‍ വന്നിരിക്കുകയാണ്. ഇന്ത്യയുടെ വമ്പിച്ച ജനിതക സമ്പത്ത് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കവര്‍ന്നെടുക്കാന്‍ കഴിയും. കച്ചവട സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താന്‍ സ്വകാര്യ-പൊതു മേഖലകള്‍ ഒരുമിച്ചു നീങ്ങും എന്നും ധാരണയായി.

ഇന്ത്യയിലെ പൊതുമേഖലയിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടക്കുന്ന ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ സ്വകാര്യസ്വത്തായി മാറ്റാന്‍ കഴിയത്തക്കവണ്ണം സ്ഥിതിഗതികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങളനുസരിച്ച് ഗവേഷണ മേഖലകള്‍ നിശ്ചയിക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തും. അടിസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ അടിയന്തര കച്ചവട താല്‍പ്പര്യത്തിന്റെ പേരില്‍ പിന്തള്ളപ്പെടും. ഇതുണ്ടായാല്‍ ഇന്ത്യ എന്നും ഒരു പിന്നണിരാജ്യമായി തുടരുന്ന സ്ഥിതി കൈവരാം. വിത്തും ഗവേഷണവും അധ്യയനവും വിജ്ഞാനവ്യാപനവും നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.

കാര്‍ഷികമേഖലയില്‍ അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഷിക വിജ്ഞാന വ്യാപനം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്ത് നടപടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ വിത്തും വളവും കീടനാശിനിയും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിറ്റഴിക്കാന്‍ ഉപകരിക്കുംവിധം വിജ്ഞാനവ്യാപനം നടത്തുന്നിടത്തേക്ക് കാര്യങ്ങളെത്തും. ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ധര്‍മമെന്ന നില സംജാതമാകും.

ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കും. ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ന് അത്യഗാധമായ പ്രതിസന്ധി നേരിടുകയാണ്. കൃഷിക്കാരുടെ പാപ്പരീകരണത്തിന്റെയും ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മയുടെ വര്‍ധനയുടെയും വേഗം വര്‍ധിപ്പിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കാര്‍ഷിക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായ പ്രവൃത്തിയായി മാറിക്കഴിഞ്ഞു. ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കും. കൃഷിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. അപകടകരമായ ഈ കരാറിനെതിരെ കര്‍ഷക ജനവിഭാഗങ്ങളുടെയും സാമാന്യ ജനങ്ങളുടെയും എതിര്‍പ്പും ചെറുത്തുനില്‍പ്പും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.


*****

എസ് രാമചന്ദ്രന്‍ പിള്ള, കടപ്പാട് : ദേശാഭിമാനി 08112010

Thursday, November 4, 2010

ഒബാമ എത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് പ്രതീക്ഷകളും ആശങ്കകളും പല കോണുകളില്‍നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പുതിയ ചരിത്രം സൃഷ്‌ടിച്ചുകൊണ്ടാണ് 2009 ജനുവരി ഒന്നിന് ബറാക് ഹുസൈന്‍ ഒബാമ അമേരിക്കയുടെ ആദ്യ ആഫ്രോ അമേരിക്കന്‍ പ്രസിഡന്റാകുന്നത്. ജനാധിപത്യത്തിന്റെ മഹിമയെക്കുറിച്ച് എല്ലാ രാജ്യങ്ങള്‍ക്കും ആയുധം ഉപയോഗിച്ചുവരെ ക്ളാസ് എടുക്കുന്ന രാജ്യമാണെങ്കിലും സ്വന്തം രാജ്യത്ത് ഒരു കറുത്തവംശജന് പ്രസിഡന്റ് പദവിയില്‍ എത്തുന്നതിന് 44-ാമത്തെ തവണവരെ കാക്കേണ്ടിവന്നു. ഒരു വനിതയ്‌ക്ക് ഇതുവരെയും അമേരിക്കയുടെ പ്രസിഡന്റാകാന്‍ കഴിഞ്ഞിട്ടില്ല.

ഒബാമ അമേരിക്കയുടെ നായകത്വത്തിലേക്ക് വന്നതോടെ പുതിയ പ്രതീക്ഷകളുടെ വാതില്‍ തുറന്നിരുന്നു. പുതിയ അമേരിക്കയെ സംബന്ധിച്ചുള്ള സങ്കല്‍പ്പങ്ങളാണ് പിതാവില്‍നിന്നുള്ള സ്വപ്‌നങ്ങള്‍ എന്ന തന്റെ പുസ്‌തകത്തില്‍ 1995ല്‍ തന്നെ ഒബാമ അവതരിപ്പിച്ചത്. ഒഴുകിയെത്തുന്ന വാക്കുകളുടെ മനോഹരമായ വിന്യാസത്താല്‍ സമ്പന്നമായ പ്രസംഗത്തിലൂടെ ലോകജനതയുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ഒബാമയ്‌ക്ക് കഴിഞ്ഞിരുന്നു. കഠിനമായ ബാല്യവും കറുത്തവനോടുള്ള വിവേചനത്തിന്റെ കയ്‌പേറിയ നേരനുഭവങ്ങളും നാലുവര്‍ഷത്തോളം നീണ്ട ഇന്തോനേഷ്യയിലെ കുട്ടിക്കാലത്ത് കണ്ട കാഴ്‌ചകളും എല്ലാം ഒബാമയെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.

അമേരിക്കയുടെ പിന്തുണയോടെ നടത്തിയ ഇന്തോനേഷ്യയിലെ കമ്യൂണിസ്‌റ്റ് കൂട്ടക്കൊലയുടെ അനുഭവങ്ങള്‍ ഒബാമ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്. അഞ്ചുലക്ഷത്തോളം കമ്യൂണിസ്‌റ്റുകാരെയാണ് അവിടെ കൊന്നൊടുക്കിയതെന്നും എന്നാല്‍, ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക് ആ കണക്ക് പോലും ശരിക്കും എടുക്കാന്‍ കഴിഞ്ഞില്ലെന്നും പരിഹാസത്തോടെ ഒബാമ എഴുതുന്നു. ഇതെല്ലാം അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒബാമ കമ്യൂണിസ്‌റ്റാണെന്നും അതുകൊണ്ട് ഭീകരവാദിയാണെന്നുംവരെ ഫോക്‌സ് ന്യൂസിനെപ്പോലുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സോഷ്യലിസത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലഘുലേഖ എഴുതിയിട്ടുണ്ടെന്നും അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടിയത് റഷ്യന്‍ ഭാഷാ പഠനത്തിനിടയിലാണെന്നുംവരെ പ്രചാരവേല നീണ്ടു. ഇതെല്ലാം ഒബാമതന്നെ നിഷേധിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റായതോടെ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പലരും വ്യമോഹിച്ചിരുന്നു. തീര്‍ച്ചയായും മാറാന്‍ അമേരിക്കയ്‌ക്ക് കഴിയുമെന്ന വാക്കുകള്‍ ഒബാമ എല്ലായ്‌പ്പോഴും ആവര്‍ത്തിച്ചു. എന്നാല്‍, ഒബാമയില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്കയെക്കുറിച്ച് അറിയുന്നവര്‍ അന്നേ ശരിയായി പറഞ്ഞിരുന്നു.

പ്രസിഡന്റായി ചുമതലയേറ്റശേഷം നടത്തിയ പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും ആവേശം നിറഞ്ഞ വാക്കുകളോടെ മാറ്റത്തെക്കുറിച്ച് ആവര്‍ത്തിച്ചുവെങ്കിലും പ്രയോഗത്തില്‍ ഒന്നും സംഭവിച്ചില്ല. ലോകത്തെതന്നെ പിടിച്ചുകുലുക്കിയ അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഇറാഖ് അധിനിവേശത്തിനെതിരെ ഉയര്‍ന്ന ജനവികാരവുമാണ് ഒബാമയെ അധികാരത്തിലേക്ക് എത്തിച്ച പ്രധാന കാരണങ്ങള്‍. സ്വഭാവികമായും ഈ രണ്ടു പ്രശ്‌നങ്ങളിലും പരിഹാരത്തിന്റെ വേറിട്ട വഴി അദ്ദേഹം അന്വേഷിക്കുമെന്നാണ് പൊതുവെ കരുതിയത്. ചുമതലയെടുത്ത് ഒരു മാസത്തിനകം നടത്തിയ പ്രഖ്യാപനത്തില്‍ 18 മാസത്തിനുള്ളില്‍ ഇറാഖിലെ അമേരിക്കയുടെ ദൌത്യം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഗസ്‌തില്‍ പേരിന് ദൌത്യം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും മറ്റു പല ദൌത്യങ്ങളുടെയും പേരില്‍ സൈന്യം ഇറാഖില്‍ തുടരുകയാണ്.

ഇപ്പോഴാണെങ്കില്‍ വിക്കിലീക്ക്‌സ് ഞെട്ടിപ്പിക്കുന്ന നിരവധി രേഖകള്‍ പുറത്തുവിട്ടിരിക്കുന്നു. പെന്റഗണില്‍നിന്ന് അവര്‍ ചോര്‍ത്തിയെടുത്ത രേഖകളില്‍ ഇറാഖില്‍ അമേരിക്ക നടത്തിയ കൂട്ടക്കൊലകളുടെയും പ്രാകൃതമായ മനുഷ്യാവകാശലംഘനങ്ങളുടെയും ആധികാരികമായ ഉള്ളടക്കമാണ് ഉള്ളത്. ഇതു സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും ഇറാഖിലെ അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിരുന്ന ഒബാമ ഇക്കാര്യത്തില്‍ ഇതുവരെയും ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല.നവംബര്‍ എട്ടിന് വൈകിട്ട് ഇന്ത്യന്‍’പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഒബാമ ഇക്കാര്യത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ നമുക്ക് അവകാശമുണ്ട്. ഇറാഖ് അധിനിവേശത്തില്‍ വിയോജിപ്പ് പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ച പാര്‍ലമെന്റിനെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്.

ക്ളിന്റനില്‍നിന്നും ബുഷില്‍നിന്നും വ്യത്യസ്‌തമായി കാലാവധിയുടെ ആദ്യവട്ടത്തില്‍തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നത് രാജ്യത്തോടുള്ള പ്രത്യേക താല്‍പ്പര്യത്തിന്റെ പ്രതിഫലനമാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍, അത് ഇപ്പോള്‍ ഒബാമ സ്വീകരിച്ചിട്ടുള്ള വിദേശനയത്തിന്റെ ഭാഗമായ താല്‍പ്പര്യമാണ്. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ ഘട്ടങ്ങളുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് രണ്ടാം യുപിഎ സര്‍ക്കാരും ശക്തമായി ശ്രമിക്കുന്നുണ്ട്. ആണവബാധ്യതാനിയമം പാസാക്കിയെടുത്തത് അതിന്റെ ഭാഗമാണ്. അമേരിക്ക ആഗ്രഹിച്ചതുപോലെ പൂര്‍ണമായും കഴിഞ്ഞില്ലെങ്കിലും ഒരു കടമ്പകൂടി കടന്നിരിക്കുന്നു. ഇനി അമേരിക്കന്‍ കുത്തകകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ റിയാക്‌ടര്‍ ഓര്‍ഡറുകള്‍ ലഭിക്കും. അതിനുള്ള ചര്‍ച്ചകള്‍ രണ്ടുവട്ടം പൂര്‍ത്തികരിച്ചുകഴിഞ്ഞു. എന്നാല്‍, 123 കരാറിന്റെ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിന് ഉറപ്പുനല്‍കിയ ഇരട്ട സാങ്കേതികവിദ്യയുടെ കൈമാറ്റത്തില്‍ അമേരിക്ക ഇതുവരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സന്ദര്‍ശനസമയം പുതിയ കീഴടങ്ങലുകള്‍ക്ക് വേദിയാകുമോയെന്ന ഉല്‍ക്കണ്ഠയാണ് രാജ്യസ്നേഹികള്‍ക്കുള്ളത്.

അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും കേന്ദ്രീകരിച്ചുള്ളതാണ് ഒബാമ നയം. പുതുതായി മുപ്പതിനായിരത്തിലധികം സൈനികരെയാണ് അവിടെ വിന്യസിച്ചിട്ടുള്ളത്. ഇപ്പോള്‍ ഒന്നരലക്ഷത്തിലധികം നാറ്റോ സൈനികരാണ് അവിടെയുള്ളത്. ഇത്രയും കാലത്തെ കടന്നാക്രമണത്തിനുശേഷവും താലിബാനെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ബിന്‍ലാദന്റെ താവളത്തെ സംബന്ധിച്ച് ഒരു ധാരണയും തങ്ങള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്ക തുറന്നു സമ്മതിക്കുകയുണ്ടായി. ഈ മേഖലയിലാകെ വ്യാപിച്ചിരിക്കുന്ന അമേരിക്കന്‍ സാന്നിധ്യത്തിന് അനുസരിച്ച് ഇന്ത്യയെക്കൂടി മാറ്റിയെടുക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധത്തിലെ വിശ്വസ്‌ത പങ്കാളിയെന്നാണ് കഴിഞ്ഞ ദിവസം ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മൂന്നാംതവണയാണ് ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്‌തത്. ഇറാനെതിരെ ഉപരോധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ച ഒബാമ പ്രസംഗത്തില്‍ കാണിച്ച ആവേശത്തിന് കടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. ഇതിനെ അപലപിക്കുന്നതിനും നമ്മുടെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഈ സമീപനം ബഹുധ്രുവ നയത്തിന് എതിരാണ്.

അമേരിക്കന്‍ കുത്തകകള്‍ക്കു വേണ്ടി വിവിധ മേഖലകള്‍ തുറന്നിടുന്നതിനുള്ള വ്യഗ്രതയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം നടക്കാതിരുന്ന, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്നതിന് മന്ത്രിസഭ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്ന നിയമം ഒബാമ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പാസാക്കിയെടുക്കുന്നതിനാണ് ശ്രമിക്കുന്നത്. അമേരിക്ക-ഇന്ത്യ സിഇഒ ഫോറത്തിന്റെ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള നിയമനിര്‍മാണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളേക്കാളും ഇവരുടെ താല്‍പ്പര്യത്തിനാണ് രണ്ടു രാജ്യത്തെ സര്‍ക്കാരുകളും മുന്‍ഗണന നല്‍കുന്നത്. ഒബാമയുടെ ആദ്യ പരിപാടിതന്നെ വാണിജ്യ തലസ്ഥാനത്ത് നടക്കുന്ന മുതലാളിമാരുടെ സമ്മേളനമാണ്. കച്ചവടക്കണ്ണാണ് പ്രധാനമായും ഒബാമയ്‌ക്കുള്ളത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള 5000 കോടി ഡോളറിന്റെ വാണിജ്യം ശക്തിപ്പെടുത്താനാണ് പ്രധാനമായും അവര്‍ ലക്ഷ്യമാക്കുന്നതെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പഴയ കാലത്തില്‍നിന്ന് വ്യത്യസ്‌തമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് അമേരിക്കയോട് കൂടുതല്‍ താല്‍പ്പര്യമുണ്ട്. ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെയും പൊതുമേഖലയുടെ പിന്തുണയോടെയും വളര്‍ന്ന ഇന്ത്യന്‍ കുത്തക ഇന്ന് ബഹുരാഷ്‌ട്രരൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ മൂലധനത്തിന്റെ ഇന്ത്യന്‍ നിക്ഷേപ വളര്‍ച്ചയേക്കാളും വേഗത്തിലാണ് ഇന്ത്യന്‍ മൂലധനത്തിന്റെ അമേരിക്കന്‍ നിക്ഷേപ വളര്‍ച്ച. ആയിരം കോടി ഡോളറിന്റെ ഇന്ത്യന്‍ നിക്ഷേപമാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത്. അതുകൊണ്ടു ഇത് ശക്തിപ്പെടുത്തേണ്ട ആവശ്യം ഇന്ത്യന്‍ കുത്തകകള്‍ക്കുണ്ട്.

ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ച കാര്‍ഷിക മേഖലയിലെ വിജ്ഞാന മുന്‍കൈ അനുസരിച്ചുള്ള നടപടികളുടെ പൂര്‍ത്തീകരണവും ഈ സന്ദര്‍ശന സമയത്ത് ഉദ്ദേശിക്കുന്നുണ്ട്. അമേരിക്കയെ പ്രതിനിധാനംചെയ്‌ത് മോസാന്റോയാണ് ഈ സംവിധാനത്തിലുള്ളത്. കാര്‍ഷികമേഖലയുടെ കോര്‍പറേറ്റ്വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കാണ് ഇനി ഊന്നല്‍ എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ അഗാധമായ പ്രതിസന്ധിയിലായ കാര്‍ഷികരംഗത്ത് അതിഗുരുതരമായ പ്രത്യഘാതമായിരിക്കും ഈ തീരുമാനം വഴിയുണ്ടാവുക.

ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് രണ്ടു പ്രധാനപ്രശ്‌നങ്ങള്‍ക്ക് ഒബാമ മറുപടി പറയണം. അതില്‍ പ്രധാനം ഭോപാല്‍ കൂട്ടക്കൊലയിലെ പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുനല്‍കേണ്ട പ്രശ്‌നമാണ്. മെക്‌സിക്കന്‍ കടലിടുക്കിലുണ്ടായ എണ്ണചോര്‍ച്ചയുടെ കാര്യത്തില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്കെതിരെ ശക്തമായ നിലപാട് ഒരു പരിധിവരെ സ്വീകരിച്ച ഒബാമയ്‌ക്ക് ഇന്ത്യന്‍ ജനതയോട് ഇക്കാര്യത്തില്‍ സമാധാനം പറയാന്‍ ബാധ്യതയുണ്ട്. രണ്ടാമതായി ഡേവിഡ് ഹെഡ്‌ലിയെ വിട്ടുനല്‍കേണ്ട വിഷയമാണ്. മുംബൈ ഭികരാക്രമണക്കേസിലെ പ്രധാന സൂത്രധാരനായ ഹെഡ്‌ലി നേരത്തെ ഇരട്ട ഏജന്റായിരുന്നു. സിഐഎയുടെയും അല്‍ഖായ്‌ദയുടെയും ഏജന്റായി ഒരേ സമയം പ്രവര്‍ത്തിച്ച ഹെഡ്‌ലിയെ വിട്ടുനല്‍കാന്‍ മടിക്കുന്നതിലൂടെ ഏന്തോ മറച്ചുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നെന്ന് വ്യക്തം. അമേരിക്കയ്‌ക്ക് ലഭിച്ച വിവരങ്ങള്‍ നല്‍കാന്‍ മടികാണിക്കുന്നെന്നും നല്‍കിയ വിവരങ്ങള്‍തന്നെ അവ്യക്തമാണെന്നും ആഭ്യന്തരമന്ത്രി ചിദംബരംതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ പ്രശ്‌നം ഒബാമയുടെ മുമ്പില്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

മറ്റൊരു പ്രധാനപ്രശ്‌നം ഐടിമേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്ന മൂലധന ഒഴുക്കിനെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചും പ്രസംഗിക്കുന്ന അമേരിക്ക തങ്ങള്‍ക്ക് കോട്ടമുണ്ടാക്കുന്ന മേഖലകളിൽ അതിനെല്ലാമെതിരാണ്. ഐ‌ടിയിലെ പുറം തൊഴിലിനെതിരെ ശക്തമായ നിലപാടാണ് ഒബാമ സ്വീകരിച്ചിട്ടുള്ളത്. പല സന്ദർഭങ്ങളിലും ബംഗളൂരിനെ പേരെടുത്തു പറയുകയും ചെയ്‌തു. സമീപ കാലത്ത് ഏർപ്പെടുത്തിയ പുതിയ വിസ് ചട്ടങ്ങൾ വഴി ഇന്ത്യൻ ഐ ടി കമ്പനികൾക്ക് 20 കോടി ഡോളറാണ് പ്രതിവർഷം അധികമായി നൽകേണ്ടി വരുന്നത്. അമേരിക്ക ആവശ്യപ്പെടുന്ന മേഖലകളെല്ലാം തുറന്നിട്ടുകൊടുക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉയർത്താൻ ബാധ്യതയുണ്ട്.

ഒബാമ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നയങ്ങൾ തന്നെയാണ്. വാക്കുകളല്ല, പ്രവൃത്തിയാണ് വ്യക്തിയെ അളക്കുന്നതിന്റെ അളവുകോൽ. അതുകൊണ്ട് സന്ദർശന സമയത്തിലെ പ്രതിഷേധം ഈ നയങ്ങൾ തുറന്നുകാണിക്കുന്നതിന് സഹായകരമാണ്. അതോടൊപ്പം, കൂടുതൽ കൂടുതൽ അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കുന്ന രണ്ടാം യുപി‌എ സർക്കാരിനെതിരായ പ്രതിഷേധം കൂടിയായി ഇതു മാറും.


*****

പി രാജീവ്, ദേശാഭിമാനി 04112010

Sunday, October 24, 2010

അമേരിക്ക നടത്തിയ കൊടും ക്രൂരതകൾ

ലോകചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധരഹസ്യം ചോര്‍ത്തലിലൂടെ ഇറാഖ് അധിനിവേശത്തിനിടെ അമേരിക്ക നടത്തിയ കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകള്‍ വിക്കിലീക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടു. ഇറാഖി ജനത നേരിടേണ്ടി വന്ന പൈശാചിക ക്രൂരതകള്‍ ഉള്‍പ്പെടുന്ന അമേരിക്കയുടെ നാലുലക്ഷം രഹസ്യ സൈനിക രേഖകളാണ് പുറത്തായത്. നിരപരാധികളുടെ കൂട്ടക്കൊല, തടവുകാര്‍ നേരിട്ട മൃഗീയപീഡനം, വധശിക്ഷകള്‍ തുടങ്ങിയ ക്രൂരതകളാണ് രേഖകള്‍ നിറയെ.

2004 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ ഡിജിറ്റല്‍ രേഖകളുടെ ചോര്‍ത്തല്‍ അമേരിക്കയെ ഞെട്ടിച്ചു. യുഎസിലെ ന്യൂയോര്‍ക്ക് ടൈംസ്, ബ്രിട്ടനിലെ ദി ഗാര്‍ഡിയന്‍, ജര്‍മനിയിലെ ഡെര്‍ സ്പീഗല്‍, ഫ്രാന്‍സിലെ ലെ മെണ്ടെ എന്നീ മാധ്യമങ്ങള്‍ക്ക് രഹസ്യരേഖകള്‍ വിക്കിലീക്‌സ് മുന്‍കൂട്ടി പരിശോധനയ്‌ക്ക് നല്‍കിയിരുന്നു. പെന്റഗൺ ഭീഷണി വകവയ്‌ക്കാതെയാണ് ഈ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്.

ഇറാഖില്‍ അമേരിക്കന്‍സേനയും അവരുടെ പാവഭരണകൂടവും ചേര്‍ന്ന് നിരപരാധികളായ പതിനായിരങ്ങളെ കൊന്നൊടുക്കിയെന്നും തടവറകളില്‍ കൊടിയ പീഡനം നടത്തിയെന്നും രേഖകള്‍ പറയുന്നു. അമേരിക്കന്‍സേന ഔദ്യോഗികമായി പുറത്തുവിട്ടതിന്റെ അനേകം മടങ്ങ് ഇറാഖുകാരാണ് ഈ കാലയളവില്‍ കൊലപ്പെട്ടത്. ആറു വര്‍ഷത്തിനിടെ 1.22 ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 66,081 പേരും നിരപരാധികളായ സാധാരണക്കാരാണ്. ശത്രുവെന്നു മുക്രുത്തി 23,984 പേരെ കൊന്നു. ഇറാഖ് സുരക്ഷാ സേനയിലെ 15,196 ഭടന്മാരും അമേരിക്കന്‍ സഖ്യസേനയുടെ 3771 ഭടന്മാരും കൊല്ലപ്പെട്ടതായി രേഖകളിലുണ്ട്. സൈനികനടപടിക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് അമേരിക്ക ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ഇതു വ്യക്തമാക്കുന്നു.

അധിനിവേശത്തിനിടെ ഓരോ ദിവസവും നടന്ന ഭീകരസംഭവങ്ങള്‍ രേഖകളില്‍ വിശദമായി പരാമര്‍ശിക്കുന്നു. അമേരിക്കന്‍ സൈനിക ചെക്ക്പോസ്‌റ്റില്‍ ഗര്‍ഭിണിയെ വെടിവച്ചുകൊന്നു. തട്ടിക്കൊണ്ടുപോയ മതപുരോഹിതനെ മൃഗീയമായി കൊലപ്പെടുത്തി. ജയിലുകളില്‍ അടച്ചവരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചു. അമേരിക്കന്‍ ഹെലികോപ്‌റ്ററുകള്‍ നിരപരാധികളെ വെടിവച്ചിട്ടു- ഇങ്ങനെ അത്യന്തം ഹീനമായ അനവധി സംഭവങ്ങളാണ് അധിനിവേശത്തിനിടെ ഇറാഖില്‍ അരങ്ങേറിയത്.

ഇറാഖിലെ പാവസര്‍ക്കാരിന്റെ പട്ടാളം ജനങ്ങളോടു കാട്ടിയ ക്രൂരതകള്‍ അമേരിക്കന്‍ സേന മൂടിവച്ചു. ഇറാഖിസേനയും പൊലീസും നടത്തിയ നൂറുകണക്കിനു പീഡനങ്ങള്‍, ബലാത്സംഗം, നികൃഷ്‌ടമായ അധിക്ഷേപം തുടങ്ങിയ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞില്ല. അതേക്കുറിച്ച് ഒരന്വേഷണത്തിനും അമേരിക്ക തയ്യാറായില്ല. ആരും ശിക്ഷിക്കപ്പെട്ടില്ല. അഫ്‌ഗാനില്‍ അമേരിക്കന്‍സേനയുടെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന 15,000 രേഖകൂടി ഉടന്‍ പുറത്തുവിടുമെന്ന് വിക്കിലീക്‌സ് അറിയിച്ചു.

അധിക വായനയ്‌ക്ക് :

Wikileaks: Iraq war logs 'reveal truth about conflict'

Julian Assange: Start imagining the war or stop supporting it