Friday, May 15, 2009

രണ്ടിടങ്ങഴിക്ക് അറുപത് - ഇതിഹാസം രചിച്ച സമര സന്നാഹങ്ങളുടെ കഥ

മലയാള നോവലുകളുടെ വാര്‍ഷികാഘോഷങ്ങള്‍ കൊണ്ടാടുന്ന ഈ വേളയില്‍ ഒരു പ്രദേശത്തെ മര്‍ദിത വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം രേഖപ്പെടുത്തിയ തകഴിയുടെ രണ്ടിടങ്ങഴിക്ക് അറുപതു വയസ്സ് തികഞ്ഞത് വായനക്കാരില്‍ പലരും അറിഞ്ഞുകാണില്ല. പഴയ തിരുവിതാംകൂര്‍ സ്റ്റേറ്റില്‍ ഉണ്ടായ സാമൂഹ്യ മാറ്റത്തിന്റെ കഥ പറയുന്ന ഈ ഇതിഹാസ നോവല്‍ കുട്ടനാട്ടിലെ കര്‍ഷക പ്രമാണികളുടെ ദ്രോഹത്തിന്റെയും മണ്ണില്‍ പണിയെടുക്കുന്ന അടിയാളരുടെ ദുഃഖത്തിന്റെയും കഥയാണ് പറയുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പും അതിനു ശേഷവുമുണ്ടായ സാമൂഹ്യ മാറ്റത്തിന്റെ അലയൊലികളെപ്പറ്റി വിവരിക്കുന്നതിനോടൊപ്പം നെല്ലിന്റെയും മണ്ണിന്റെയും സാംസ്കാരിക പശ്ചാത്തലംകൂടി ഇതില്‍ വെളിവാക്കപ്പെടുന്നു. അറുപതാണ്ടുകള്‍ക്കപ്പുറത്തെ കുട്ടനാട്ടിലെ പറയരും പുലയരുമടങ്ങുന്ന അടിമവര്‍ഗത്തിന്റെ ജീവിതാവസ്ഥ, ജന്മിമാരില്‍നിന്നും അവരനുഭവിച്ച പീഡനങ്ങള്‍, അടിത്തട്ടില്‍ കിടക്കുന്നവരുടെ ആചാരങ്ങള്‍, ഭാഷ എന്നിവ വിയര്‍പ്പിന്റ ഗന്ധമൂറുന്ന മണ്ണിന്റെ കഥയോടൊപ്പം സമന്വയിച്ചു ചേര്‍ത്തിരിക്കുന്നു.

പറയന്റെ കുടിലില്‍ നിലനിന്നിരുന്ന ആചാരങ്ങളിലൊന്നാണ് പെണ്‍പണം. പെണ്ണിനെ കെട്ടാന്‍ വരുന്നവന്‍ പെണ്ണിന്റെ അപ്പന് പണം കൊടുക്കണം. അതിമോഹിയായ കാളിയപ്പന്‍ നല്ല പണിയറിയാവുന്നവളും ആരോഗ്യവതിയുമായ മകള്‍ ചിരുതക്ക് വിലപേശുന്നു. പെണ്ണു കാണാന്‍ വരുന്നവരെയെല്ലാം പണം പോരാത്തതിന്റെ പേരില്‍ മടക്കി അയക്കുന്നു. അവസാനം വന്ന കോരന്‍ എന്ന യുവാവിന് അവളെ കെട്ടണമെന്നു മോഹം. ചോദിക്കുന്ന പണം കൊടുക്കാമെന്നവനേറ്റു. അവിടെനിന്നാണ് രണ്ടിടങ്ങഴിയുടെ തുടക്കം.

അപ്പന്റേയും അമ്മയുടേയും സമ്മതമില്ലാതെ ചിരുതയെ കെട്ടാനും കരക്കാര്‍ക്ക് വിരുന്നൂട്ടാനും കാശിനുവേണ്ടി അവന്‍ പുഷ്പവേലീല്‍ ഔസേപ്പുമുതലാളിയുടെ ഓണപ്പ (അടിമപ്പണിക്കാരന്‍)ണിക്കാരനാവുന്നു. കരാറെഴുതി വാങ്ങിയ പണത്തിന്റെ കടം തീരുന്നില്ല. അടിമത്വം അവസാനിക്കുന്നുമില്ല.

രണ്ടിടങ്ങഴി കൂലിക്കണക്കാണ്. പക്ഷെ ആര്‍ക്കും ആ കൂലി കിട്ടാറില്ല.

അടിമപ്പണിക്കാരന്‍ രാപ്പകല്‍ പണി ചെയ്ത് മുതലാളിയുടെ അറ നിറയ്ക്കുന്നു. എന്നാലും പട്ടിണി മാറ്റാന്‍ ഒരു പിടി നെല്ല് കൂലി കിട്ടുകയില്ല. കൂലിയായി കിട്ടുന്ന തുഛമായ കാശുകൊണ്ട് കപ്പ വാങ്ങിക്കഴിച്ച് പാതിവയറുമായി കഴിയുന്ന അടിമവര്‍ഗം.

ഒരു തുലാമാസ രാത്രി.

പുഞ്ചനെല്ലുണ്ടാക്കാന്‍ പാടത്തിറങ്ങേണ്ട സമയം. എല്ലാ പറയനും പുലയനും ഒത്തുകൂടുന്ന ദിവസം. പുഞ്ചയിറക്കാന്‍ പാടത്തിറങ്ങുന്ന പുരുഷന് ബ്രഹ്മചര്യം വേണം. പെണ്ണിനും വേണം ശുദ്ധി. ഇല്ലെങ്കില്‍ മടവീണ് നെല്ലു നശിക്കും. പുഞ്ചയിറക്കുന്നതിനു മുമ്പെ ഒരാഘോഷമുണ്ട്. ആണും പെണ്ണും കള്ളുകുടിക്കും. പൊരിതിന്നും. പരസ്പരം ശണ്ഠകൂടും.

അങ്ങനെ ഒത്തുകൂടിയ ഒരു ദിവസം അവരുടെ ചിന്തയില്‍ ഒരു ചോദ്യമുയര്‍ന്നു.

"പറയനും പുലയനുമില്ലെങ്കില്‍ തമ്പ്രാക്കള്‍ എങ്ങനെ പുഞ്ച നടക്കും''. പരമ്പരാഗതമായി അനുഭവിച്ച കഷ്ടപ്പാടും പീഡനവുമാണ് അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. പറയനും പുലയനും പണിയെടുക്കാതിരിക്കുമ്പോഴാണ് നാടുമുടിയുന്നത്. മണ്ണില്‍ പണിയെടുക്കുന്നവര്‍ മണ്ണിന്റെ മക്കള്‍. നിറയെ നെല്ലുണ്ടാക്കുന്നവന് അരിയിട്ട കഞ്ഞിവെള്ളം കുടിക്കാന്‍ പറ്റുന്നില്ല. അധ്വാനിക്കുന്നവന് തുഛമായ കൂലികൊടുത്ത് നെല്ലുമുഴുവന്‍ രാത്രി വഞ്ചിയില്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തക്കു വില്‍ക്കുന്നു. പുഷ്പവേലീല്‍ ഔസേപ്പുമുതലാളിയുടെ അടിമപ്പണിക്കാരന്‍ കോരന്‍ പറഞ്ഞു.

"നമ്മള്‍ വേല ചെയ്തില്ലെങ്കില്‍ ഇവര്‍ എന്തു ചെയ്യും?''

ആ വാക്കിന് ഒരു പ്രതിഷേധത്തിന്റെ ചൂടുണ്ടായിരുന്നു. അതവനു മുതലാളിയോടു പറയാന്‍ പേടി. പലര്‍ക്കും പേടി. മര്‍ദനം സഹിക്കേണ്ടിവരും. ജോലി പോകും. കുടിയിറക്കും. വല്ല കായലോരത്തും പട്ടിണി കിടന്ന് ചാകേണ്ടിവരും.

കര്‍ഷകപ്രമാണി ഇടയ്ക്കൊക്കെ തല്ലും. അടിമയെ തല്ലുന്നത് ഉടമക്കവകാശപ്പെട്ടതാണ്. തല്ലു കൊള്ളേണ്ടത് അവന്റെ കടമ. സങ്കടങ്ങളില്‍നിന്ന് സങ്കടങ്ങളിലേക്ക് ഓരോ ദിവസവും.

അടിമപ്പെണ്‍കിടാങ്ങള്‍ പരസ്പരം മുഖത്തുനോക്കി ദുഃഖങ്ങള്‍ കൈമാറുന്ന ചില നിമിഷങ്ങളുണ്ട്. അവരുടെ സങ്കടങ്ങള്‍ ആരും അറിയില്ല. ചെറുപ്പക്കാരായ മുതലാളിമാരില്‍നിന്നുള്ള ശല്യമാണത്. ആണുങ്ങളില്ലാത്ത തക്കംനോക്കി കൊച്ചുമുതലാളിമാര്‍ കുടിലില്‍ കേറിപ്പറ്റും. എതിര്‍ക്കാന്‍ പാടില്ല. എതിര്‍ത്താല്‍ കിടപ്പാടം നഷ്ടമാകും. ജീവന്‍ പോയെന്നുവരും. അങ്ങനെ വഴിപ്പെടേണ്ടിവന്ന പെണ്ണുങ്ങളുടെ സങ്കടങ്ങള്‍ മനസ്സില്‍ പുകഞ്ഞു.

മറ്റൊരു അടിയാളന്റെ ഔദാര്യത്തില്‍ അവന്റെ കുടിലില്‍ കഴിയുന്ന കോരന് സ്വന്തമായൊരു കുടില്‍ വേണമെന്നു തോന്നി. ഔസേപ്പുമുതലാളി വയലില്‍ തറ കുത്താന്‍ അവനനുവാദം കൊടുത്തു. പക്ഷെ ചിരുതക്ക് അവിടെ കുടില്‍ വെച്ചുതാമസിക്കാന്‍ ഇഷ്ടമായിരുന്നില്ല. കാരണം മുതലാളിയുടെ മകന്‍ ചാക്കോ പിശകാണെന്നവള്‍ക്കറിയാം.

അവള്‍ പറഞ്ഞു.

"വെള്ളപ്പൊക്കം വന്നാല്‍ മുതല പിടിച്ചോണ്ടുപോകും''.

ഭാര്യയുടെ എതിര്‍പ്പു വകവെക്കാതെ ഔസേപ്പു മുതലാളിയുടെ സ്ഥലത്ത് കോരന്‍ കുടിലിനു തറകുത്തി. അപ്പോഴാണോര്‍ത്തത് പുരകെട്ടാന്‍ ഓലയില്ല. ഓലയും മുതലാളി കടംകൊടുത്തു. പുരകെട്ടുമ്പോഴവന്‍ പറഞ്ഞു.

"ഈ മേട മാതം വരട്ടെ. പുഞ്ചകൊയ്യട്ടെ. എന്റെ പെണ്ണിനെ ഏന്‍ ഒന്നു ചമയിക്കിണ്ണ്ട്.''

പക്ഷെ അവന്റെ കടം പെരുകിയും മുതലാളി കള്ളക്കണക്കെഴുതിയും കോരന് പണിമാത്രം ബാക്കി. വെള്ളപ്പൊക്ക കാലങ്ങളില്‍ വെള്ളത്തില്‍ മുങ്ങി പണിയെടുത്താലും കുടിലില്‍ പട്ടിണി. കുടിലില്‍ കേറി താമസമാക്കും മുമ്പെ ചിരുതക്കൊരു മോഹം. അരിവാള്‍ചുണ്ടുകൊണ്ട് തലചൊറിഞ്ഞ് പേനെടുത്ത് അതവള്‍ കോരനോടു പറഞ്ഞു.

"ഒരു വെളുത്ത മുണ്ടുടുക്കണം''

കാശില്ല. കാശുണ്ടാക്കി വസ്ത്രം വാങ്ങിയാലും അതു ധരിച്ചാല്‍ കൊച്ചുമുതലാളിമാര്‍ കണ്ണുവയ്ക്കും.

"പഴന്തുണി ചുറ്റിയാലും ഏനെന്റെ പറയന്‍ മാത്രം മതി''.

ഇതിനിടെ തമ്പുരാന്റെ പാടത്തു മരിച്ചു പണിയെടുക്കുന്ന കിടാത്തനോടവള്‍ ചോദിച്ചു.

"എന്തിനിങ്ങനെ ചാകണം. നെല്ലെല്ലാം തമ്പുരാന്‍ കൊണ്ടുപോകും.''

കോരന് നേരിയ മനംമാറ്റം.

മാറ്റത്തിന്റെ കാലം വരുന്നു. അതിന്റെ അലയൊലികള്‍ കുട്ടനാട്ടിലുമെത്തി. സ്റ്റേറ്റില്‍ എല്ലാവര്‍ക്കും വോട്ടവകാശമെന്ന പ്രഖ്യാപനം. അതോടുകൂടി വന്ന സ്വാതന്ത്യ്രപ്പുലരി. പറയര്‍ക്കും പുലയര്‍ക്കും കാര്യമൊന്നും പിടികിട്ടിയില്ല. മുതലാളിമാരും കര്‍ഷകപ്രമാണിമാരും മൂവര്‍ണക്കൊടി കുത്തിയ വഞ്ചിയില്‍ നീങ്ങുന്നു. എന്തൊക്കെയോ വിളിക്കുന്നു. ചിലര്‍ അതേറ്റു വിളിക്കുന്നു.

അടിയാളര്‍ക്കെല്ലാം വോട്ട്.

പിന്നെ രാഷ്ട്രീയത്തിരയിളക്കങ്ങളുടെ നാളുകള്‍. മുതലാളിമാര്‍ ജയിലില്‍ പോയതും. കൊടിപിടിച്ചതും ഇതിനാണെന്നു മാത്രം അവര്‍ അറിഞ്ഞു.

എല്ലാവര്‍ക്കും വോട്ടു ചെയ്യാം.

എന്തിനാണീ വോട്ട്?

വോട്ടുകൊണ്ടെന്തു ഗുണം?

പാവപ്പെട്ട പറയനും പുലയനും പരസ്പരം ചോദിക്കാന്‍ തുടങ്ങി. മുറുക്കാന്‍വട്ടിയില്‍നിന്നും വെറ്റില മുറുക്കി അടിയാളത്തികള്‍ പരസ്പരം ചോദിച്ചു.

"കോങ്കറസ്സ് അരിയും നെല്ലും തരുമോ?''

തമ്പുരാക്കന്മാര്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന കോലാഹലം. പാവപ്പെട്ടവന് കുടില്‍ കെട്ടിക്കൊടുക്കുന്നു, പണം കൊടുക്കുന്നു. വോട്ടിലാണവരുടെ കണ്ണ് എന്ന് കോരന്‍ എന്ന പറയച്ചെറുക്കന്‍ മാത്രമറിഞ്ഞു.

കുട്ടനാട്ടില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനൊപ്പം ജാതി സംഘടനകളും തലയെടുത്തു. എന്‍എസ്എസ്സും എസ്എന്‍ഡിപിയും. അവര്‍ക്കും ഒരേ സ്വരമായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമാവുക. അതിനായി പള്ളി വികാരിയും അമ്പലത്തിലെ പൂജാരിയും ആശ്രമത്തിലെ സന്യാസിയും ഒന്നായി.

അച്ചന്‍ കുഞ്ഞാടുകളോടു വിളിച്ചുപറഞ്ഞു.

'എല്ലാവരും കോണ്‍ഗ്രസ്സില്‍ ചേരുവിന്‍'.

ആശ്രമത്തിലെ ഭജനക്കാരോടു സന്യാസിയും അതുതന്നെ പറഞ്ഞു. അതുകൂടാതെ മറ്റു ചില പ്രവര്‍ത്തകരുംകൂടി പാവപ്പെട്ടവരുടെ ഇടയിലേക്കിറങ്ങി. പള്ളിക്കാരുടെ മതംമാറ്റ പ്രവര്‍ത്തനമായിരുന്നു അത്.

'മാര്‍ക്കം കൂട്യാ ജാതി ഒന്നാവും. തമ്പ്രാനും പറയനും ഒരേ ജാതി'.

ചിലര്‍ ആ വാഗ്ദാനത്തില്‍ കുടുങ്ങി. പുതിയ ക്രിസ്ത്യാനിയായിട്ടും തമ്പുരാന്റെ മുറ്റത്തോളം മാത്രമേ നില്‍ക്കാന്‍ കഴിയൂ എന്നവരറിഞ്ഞു. ഇതു വര്‍ഗീയതയുടെ മുളപൊട്ടലിനു കാരണമായി. സന്യാസിമാര്‍ യോഗംചേര്‍ന്ന് പറയരേയും പുലയരേയും ശുദ്ധികര്‍മം ചെയ്ത് വീണ്ടും ഹിന്ദുവാക്കി. ഈ കിടമത്സരത്തില്‍ പാവപ്പെട്ട പറയനും പുലയനും പന്താടപ്പെട്ടു. പഴയ ജന്മിക്ക് പുതിയ രൂപമുണ്ടായി. ജന്മിമാരുടെ താല്പര്യങ്ങള്‍ രൂപംപൂണ്ട് രാഷ്ട്രീയ കക്ഷിയായി. അതിന്റെ പേരായിരുന്നു സ്റ്റേറ്റ് കോണ്‍ഗ്രസ്.

അപ്പോഴും പറയനും പുലയനും അടിമയും മര്‍ദിതനും പട്ടിണിക്കാരനുമായി കഴിയേണ്ടിവന്നു. കിടപ്പാടം നടത്തിക്കൊണ്ടുപോകലും കുടിയിറക്കും അപ്പോഴും യഥേഷ്ടം നടന്നു. പിതാവിന്റെ ശവശരീരം തമ്പുരാന്റെ വക കുടികിടപ്പില്‍ മറവുചെയ്യാനനുവദിക്കാത്തതുകൊണ്ട് ജഡം രാത്രി കോരന്‍ കായലില്‍ കെട്ടിത്താഴ്ത്തി.

ചേറില്‍ രാപ്പകല്‍ പണിയെടുത്ത് തമ്പുരാനു നെല്ലുണ്ടാക്കിക്കൊടുത്ത കോരന്‍ എന്ന പറയ യുവാവ് ഇത്തിരി കള്ളുകുടിക്കാന്‍ ഒരു പിടി നെല്‍ക്കതിരെടുത്തുവെച്ചതിന് മുതലാളിയുടെ മര്‍ദനമേറ്റു. അവന്‍ മുതലാളിയുടെ ഓണപ്പണിക്കാരനാണ്-അടിമ.

അവനതു സഹിക്കാന്‍ കഴിഞ്ഞില്ല.

തമ്പുരാന്‍ ചെയ്തതു നന്നായില്ല എന്ന് അടിയാളര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായി. സ്വാതന്ത്യ്രം കിട്ടി എങ്കിലും കുട്ടനാട്ടിലെ കൃഷിത്തൊഴിലാളിയുടെ അടിമത്തവും ധര്‍മസങ്കടവും മാറിയില്ല. കളത്തില്‍ നെല്ലു കുന്നുകൂടിയിരിക്കുന്നു. കൂലി ചോദിച്ചാല്‍ മര്‍ദനം. വൈകുന്നേരം വെറും കൈയോടെയുള്ള പോക്ക്. കുടിലില്‍ പട്ടിണി. കോരന്റെ ചിന്തയില്‍ പ്രതിഷേധത്തിന്റെ തീപ്പൊരി. കൊയ്ത്തുകാര്‍ക്കൊപ്പം പിറകിലുണ്ടെങ്കിലും മൌനി. പറച്ചി യുവതിക്കും പുലച്ചി യുവതിക്കും ജമ്പറിടാന്‍ പാടില്ലത്രെ! കൊച്ചുമുതലാളിമാരുടെ കല്പന. അവരുടെ ശരീരം കണ്ട് കൊതിച്ച് കൊച്ചു തമ്പുരാക്കന്മാര്‍ക്കവരെ എവിടെ വെച്ചുവേണമെങ്കിലും പിടിക്കാം.

അടിയാളപ്പണിക്കാര്‍ക്ക് മാസത്തിലൊരിക്കല്‍ കൂലി കണക്കു കൂട്ടുമ്പോള്‍ തമ്പുരാന്‍ കള്ളക്കണക്കെഴുതിവെക്കുന്നു. ആര്‍ക്കും മിച്ചം കാണില്ല. തമ്പ്രാന്‍ പറയുന്നത് സമ്മതിക്കണം. മറുചോദ്യമില്ല. ചോദിച്ചാല്‍ അടികിട്ടും. ഈ അടിമത്തം ഒന്നിച്ചെതിര്‍ക്കാനുള്ള മോഹം കോരന്റെ മനസ്സില്‍ നാമ്പിടുന്നു. കൃഷിക്കാര്‍ ഒന്നിച്ചു കൃഷിത്തൊഴിലാളികളെ ദ്രോഹിക്കുന്നു. അതിനു ഭരണകൂട സഹായവും. ഈ ധര്‍മസങ്കടങ്ങള്‍ക്കറുതി വരുത്താന്‍ ഒന്നിക്കണമെന്ന തോന്നല്‍ പാവപ്പെട്ട പറയര്‍ക്കും പുലയര്‍ക്കുമുണ്ടായി.

'തമ്പ്രാക്കള്‍ ഒന്നിക്കുന്നു. നമുക്കും എന്തുകൊണ്ടൊന്നിച്ചുകൂടാ?' ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ളവര്‍ക്ക് ഈ അഭിപ്രായമുണ്ടായി. അങ്ങനെ അറുപതു പേര്‍ ഒന്നിച്ചുകൂടി പ്രാരബ്ധങ്ങള്‍ പരസ്പരം പങ്കുവെച്ചു. നരേന്ദ്രന്‍ എന്ന പറയ യുവാവ് സംഘടനയുടെ ശക്തിയെപ്പറ്റി വിവരിച്ചു. കുട്ടനാട്ടിലെ കൃഷിത്തൊഴിലാളികളുടെ ഇടയിലെ ചരിത്രനിമിഷമായിരുന്നു അത്.

'പുലയന്‍ പ്രകൃതിശക്തിയെപ്പോലും ജയിക്കുന്നു'.

കോരന്‍ ആ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. പാവങ്ങള്‍ ഒന്നിക്കുന്നതറിഞ്ഞ് തമ്പ്രാക്കള്‍ പുഛിച്ചു ചിരിച്ചു. അടിമവര്‍ഗം ഒന്നിക്കുന്നത് ദൈവകോപമാണെന്നവര്‍ പ്രചരിപ്പിച്ചു. ഒരു ദിവസം പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ നെല്ലു കയറ്റിപ്പോകുന്ന വഞ്ചി പുലയസംഘം പിടിച്ചുവച്ചു. അങ്ങനെ കുട്ടനാട്ടിലെ കൃഷിത്തൊഴിലാളികളുടെ സംഘടിതശക്തി ആദ്യമായി തെളിയിക്കപ്പെട്ടു. കുട്ടനാട്ടില്‍ അതൊരു വലിയ സമരസന്നാഹത്തിന്റെ തുടക്കമായി.

സ്വാതന്ത്യ്രത്തിനുശേഷം സ്റ്റേറ്റ് നിയമസഭാ തെരഞ്ഞെടുപ്പ്. വലിയ കൃഷിക്കാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിനു മുമ്പെ കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ രജിസ്റ്റര്‍ ചെയ്തു. പുലയരുടെ സംഘടന തങ്ങളോടൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളായ തമ്പുരാക്കന്മാര്‍ വലിയ തുക അവര്‍ക്കു വാഗ്ദാനം ചെയ്തു.

ഇതുവരെ കേള്‍ക്കാത്ത തുക.

പറയര്‍ക്കും പുലയര്‍ക്കും 'ഇത്ര വില'യുണ്ടെന്ന് അവരാദ്യമായാണറിയുന്നത്. പക്ഷേ അവര്‍ ആ വാഗ്ദാനം നിരസിച്ചു. തമ്പ്രാനും അടിയാളരും ഒന്നാകുമെന്ന കോണ്‍ഗ്രസ്സിന്റെ ഉറപ്പ് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പറയരും പുലയരും കോണ്‍ഗ്രസ്സിന് വോട്ടുചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു, മന്ത്രിയായി. തങ്ങളുടെ സംഘടിതശക്തി അപ്പോഴാണ് അടിയാളരറിയുന്നത്. അവര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി കാത്തിരുന്നു. ഫലം നാസ്തി. മന്ത്രിമാര്‍ മുതലാളിമാരുടെ മച്ചമ്പിമാരായി വീണ്ടും തൊഴിലാളിദ്രോഹം തുടര്‍ന്നപ്പോള്‍ തൊഴിലാളിയൂണിയന്‍ കൂടുതല്‍ ശക്തിയായി പ്രതികരിച്ചുതുടങ്ങി. അതോടെ കുട്ടനാട്ടില്‍ തൊഴിലാളി സംഘടനാ നിരോധനം വന്നു. യൂണിയന്‍ അത് വക വെച്ചില്ല. പരിമിതമായ ആവശ്യം അവര്‍ സര്‍ക്കാരിനുമുമ്പില്‍ വച്ചു. തൊഴിലാളിയുടെ ശബ്ദത്തിന് ശാസ്ത്രബോധവും വാചാലതയുമുണ്ടായി.

ഇതിനിടെ കോരന്റെ ഭാര്യ ചിരുതയെ കുടിലില്‍വെച്ച് ഔസേപ്പുമുതലാളിയുടെ മകന്‍ ചാക്കോ ബലാത്സംഗത്തിന് ശ്രമിക്കുന്നത് കണ്ടുവന്ന അവന്‍ അയാളെ അടിച്ചുകൊല്ലുന്നു. കുട്ടനാടാകെ കലങ്ങിമറിയുകയാണ്. നിരോധനം ലംഘിച്ച് തൊഴിലാളികള്‍ അവകാശത്തിനുവേണ്ടി പ്രതിഷേധജാഥ നയിച്ചു. വെടിവെപ്പുണ്ടായി. അനേകം പേര്‍ രക്തസാക്ഷികളായി. കുട്ടനാട് ചുവന്നു. പൊലീസിന് പിടികൊടുക്കാതെ നടക്കുന്ന കോരന്‍ കൂടുതല്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് സ്വതന്ത്യ്രം ആവശ്യമാണെന്ന് വിശ്വസിച്ചു. ഗര്‍ഭിണിയായ ഭാര്യ ചിരുതയെ അവളുടെ കണ്ണീരിനുമുമ്പില്‍ പതറാതെ അവളെ മുമ്പാഗ്രഹിച്ച ചാത്തനെ ഏല്‍പ്പിച്ച് സ്ഥലംവിടുന്നു.

പതിനഞ്ചുവര്‍ഷത്തിനുശേഷം ഒളിസങ്കേതത്തില്‍വെച്ച് അവര്‍ ഒന്നിച്ചപ്പോള്‍ കോരന്‍ ചാത്തനോട് ചോദിച്ചു.

"നിനക്കെത്ര കുട്ടികള്‍?''

ചിരുത എന്റെ പെങ്ങളായിരുന്നുവെന്ന് അവന്‍ മറുപടികൊടുത്തു. പ്രാകൃതവേഷക്കാരനായ ഭര്‍ത്താവിന്റെ മുമ്പിലേക്ക് മകന്‍ വെളുത്തയെ മാറ്റിനിറുത്തി ചിരുത പറഞ്ഞു.

"നമ്മുടെ മകന്‍''

അപ്പോള്‍ ദൂരെ മുദ്രാവാക്യം മുഴങ്ങുന്നു.

"വിപ്ളവം ജയിക്കട്ടെ...യൂണിയന്‍ ജയിക്കട്ടെ''

പുത്തന്‍ തലമുറയുടെ പ്രതീകമായ വെളുത്ത കൊച്ചു മുഷ്ടിചുരുട്ടി അതേറ്റുപറയുന്നതോടെ കുട്ടനാട്ടിന്റെ ഇതിഹാസത്തിന്റെ പുലരിയുണരുന്നത് വരച്ചുകാട്ടി രണ്ടിടങ്ങഴി അവസാനിക്കുന്നു.

മര്‍ദിതവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസമായി ഈ ഗ്രന്ഥം ഇന്നും മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കുന്നു.

*
കൊളത്തോള്‍ രാഘവന്‍

12 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാള നോവലുകളുടെ വാര്‍ഷികാഘോഷങ്ങള്‍ കൊണ്ടാടുന്ന ഈ വേളയില്‍ ഒരു പ്രദേശത്തെ മര്‍ദിത വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം രേഖപ്പെടുത്തിയ തകഴിയുടെ രണ്ടിടങ്ങഴിക്ക് അറുപതു വയസ്സ് തികഞ്ഞത് വായനക്കാരില്‍ പലരും അറിഞ്ഞുകാണില്ല. പഴയ തിരുവിതാംകൂര്‍ സ്റ്റേറ്റില്‍ ഉണ്ടായ സാമൂഹ്യ മാറ്റത്തിന്റെ കഥ പറയുന്ന ഈ ഇതിഹാസ നോവല്‍ കുട്ടനാട്ടിലെ കര്‍ഷക പ്രമാണികളുടെ ദ്രോഹത്തിന്റെയും മണ്ണില്‍ പണിയെടുക്കുന്ന അടിയാളരുടെ ദുഃഖത്തിന്റെയും കഥയാണ് പറയുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്പും അതിനു ശേഷവുമുണ്ടായ സാമൂഹ്യ മാറ്റത്തിന്റെ അലയൊലികളെപ്പറ്റി വിവരിക്കുന്നതിനോടൊപ്പം നെല്ലിന്റെയും മണ്ണിന്റെയും സാംസ്കാരിക പശ്ചാത്തലംകൂടി ഇതില്‍ വെളിവാക്കപ്പെടുന്നു. അറുപതാണ്ടുകള്‍ക്കപ്പുറത്തെ കുട്ടനാട്ടിലെ പറയരും പുലയരുമടങ്ങുന്ന അടിമവര്‍ഗത്തിന്റെ ജീവിതാവസ്ഥ, ജന്മിമാരില്‍നിന്നും അവരനുഭവിച്ച പീഡനങ്ങള്‍, അടിത്തട്ടില്‍ കിടക്കുന്നവരുടെ ആചാരങ്ങള്‍, ഭാഷ എന്നിവ വിയര്‍പ്പിന്റ ഗന്ധമൂറുന്ന മണ്ണിന്റെ കഥയോടൊപ്പം സമന്വയിച്ചു ചേര്‍ത്തിരിക്കുന്നു.

പറയന്റെ കുടിലില്‍ നിലനിന്നിരുന്ന ആചാരങ്ങളിലൊന്നാണ് പെണ്‍പണം. പെണ്ണിനെ കെട്ടാന്‍ വരുന്നവന്‍ പെണ്ണിന്റെ അപ്പന് പണം കൊടുക്കണം. അതിമോഹിയായ കാളിയപ്പന്‍ നല്ല പണിയറിയാവുന്നവളും ആരോഗ്യവതിയുമായ മകള്‍ ചിരുതക്ക് വിലപേശുന്നു. പെണ്ണു കാണാന്‍ വരുന്നവരെയെല്ലാം പണം പോരാത്തതിന്റെ പേരില്‍ മടക്കി അയക്കുന്നു. അവസാനം വന്ന കോരന്‍ എന്ന യുവാവിന് അവളെ കെട്ടണമെന്നു മോഹം. ചോദിക്കുന്ന പണം കൊടുക്കാമെന്നവനേറ്റു. അവിടെനിന്നാണ് രണ്ടിടങ്ങഴിയുടെ തുടക്കം.

കൊളത്തോള്‍ രാഘവന്‍ എഴുതുന്നു..

Jayasree Lakshmy Kumar said...

രണ്ടിടങ്ങഴി വായിച്ചിട്ടില്ല. ഈ അവലോകനം ഒരുപാട് ഇഷ്ടപ്പെട്ടു. നന്ദി

Baiju Elikkattoor said...

good post. what CPM has lost is the essence of 'Randidangazhi'! That is why successors of Koran, Chirutha and Velutha have still to languish in Muthanga, Chengra, etc. I wish the new age comrades read this.....!!!

Today, the election result speaks volumes of this.....! Kashtam..!!!

*free* views said...

Malayalees should forever be greatful to communist movement and martyrs for liberating them (both upper classes and lower classes)

Nice overview of Randidangazhi.

I agree with Baiju that Communist movement is losing direction with kind of politics being played now with money power and man power valued more than ideology.

[Off topic]
I am also saddened by the election results in Bengal and Kerala. It is so obvious that party in Bengal lost touch with the under privileged by standing with Industrialists in the class struggle. I am not sure about reasons in Kerala, but I am sure Pinarayi is one of the main reason.

mash said...

"I agree with Baiju that Communist movement is losing direction with kind of politics being played now with money power and man power valued more than ideology.

[Off topic]
I am also saddened by the election results in Bengal and Kerala. It is so obvious that party in Bengal lost touch with the under privileged by standing with Industrialists in the class struggle. I am not sure about reasons in Kerala, but I am sure Pinarayi is one of the main reason."


I AGREE WITH BAIJU AND FREE.

The election result shows the backlash by party workers and supporters. It was not a UDF wave in Kerala. the supporters and sympathisers of left movement in Kerala are fed up with the opportuistic policies of the leadership. the leadership is more concerned about Faris's well being than the workers and downtrodden. Donations are accepted from known "wanted" persons (read Santiago). Moolampilly happened when LDF was in power. Mafia controls everything now.
The leadership has no moral steargth to lead the party. They speak something but do things differently.

You may refuse to see the writings ion the wall. But, remember that the people are not fools any more.

ഉസ്മാന്‍, മലപ്പുറം said...

കൊലച്ചിരി ചിരിക്കുന്ന നേതാക്കളും അവസരവാദകൂട്ടുകെട്ടും സമ്മനിച്ച ഇലക്ഷന്‍ റിസള്‍ട്. സങ്കടം തോന്നുന്നില്ല.പിണറായിമാര്‍ (ജയരാജന്മാരും) ഇക്കളി കളിച്ചുകൊണ്ടിരുന്നാല്‍ ഇനി അധിക കാലം വേണ്ടി വരില്ല പിണ്ടം വെക്കാന്‍. പ്രവര്‍ത്തകരെ ഇത്രയധികം വെറുപ്പിച്ച ഒരു നേതൃത്വം നമുക്കുണ്ടായിട്ടില്ല.

aarushi said...

ശവത്തില്‍ കുത്തുന്നില്ല എന്നാലും ആരുഷി പറഞ്ഞതെല്ലാം തന്നെ ശരിയായി എന്നു ഏലിക്കട്ടൂരും മറ്റു മഹാന്‍മാരും മനസ്സിലാക്കിയല്ലോ വടകര മുല്ലപ്പള്ളി ഇടതു കോട്ട കീഴടക്കിയത്‌ ഒഞ്ചിയത്തെ കുലം കുത്തികള്‍ മാത്റം വിചാരിച്ചല്ല സാധാരണ ബീഡിതൊഴിലാളികള്‍ പോലും ഇടതു രാഷ്ട്റീയം മടുത്തു എന്നതു കൊണ്ടാണു കമ്യൂണിസം എന്നു പറയുകയും ഗുണ്ടായിസം വളറ്‍ത്തുകയും മദനിക്കു വദന സുരതം നടത്തുകയും മായാവതി ജയലളിത എന്നിവരുടെ പ്റ്‍ഷ്ട പ്റക്ഷാളനം നടത്തുകയും ചെയ്താല്‍ ജനം ഇതുപോലെ തിരിച്ചടിക്കും , ഇനി ഈ കണക്കിനാണു ഭരണം പോകുന്നന്തെങ്കില്‍ രണ്ടു കൊല്ലം കഴിയുമ്പോള്‍ നൂറ്റി നാല്‍പ്പതു സീറ്റില്‍ ക്കോണ്‍ഗ്രസ്‌ ജയിക്കുന്നതും കാണേണ്ടി വരും അമേരിക്കക്കാറ്‍ എക്കണോമി ശരിയാക്കാന്‍ ദാസ്‌ കാപിറ്റല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഇത്യക്കാറ്‍ക്കു മനസ്സിലായി ആരാണു ഇവിടെ എക്കണോമിക്കു നിരന്തര ശല്യക്കാറ്‍ എന്നു അതാണൂ ഇടതിനെ തൂത്തെറിഞ്ഞു മാന്‍ നോഹനു ഭരിക്കാന്‍ സമാധാനമായി ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം കൊടുത്തത്‌ ബ്ളോഗരോടൂ ഒരു വാക്കു ഇനിയും രണ്ടിടങ്ങഴിയും വിമോചന സമരവും പറഞ്ഞു സമയം കളയതെ പാറ്‍ട്ടിയില്‍ പഴയ പരിപ്പുവട സംസ്കാരം ഉണ്ടാക്കാനും പാവം ബീഡിതൊഴില്ലളിയും കള്ളവാറ്റു നടത്തുന്നവനും ഒരുമിച്ചു പാറ്‍ട്ടി ഓഫീസില്‍ ചെല്ലുമ്പോള്‍ കള്ള വാറ്റുകാരനു പരവതാനി വിരിക്കുകയും പാവപ്പെട്ടവണ്റ്റെ കയ്യില്‍ ലെവിയുടെ വലിയ രസീത്‌ കൊടുക്കുകയും ചെയ്യുന്ന പുതിയ കമ്യൂണിസ്റ്റ്‌ രീതികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുക ഇനിയും നിങ്ങള്‍ പിണാറായി ഭക്തിയുമായി നടക്കുകയാണെങ്കില്‍ നിങ്ങളും ചരിത്റത്തിണ്റ്റെ ചവറ്റുകുട്ടയില്‍ പോയി വീഴും

*free* views said...

I do not agree with Aarushis words criticising economic policies of the party. Communist ideologies are more relevant than ever now. India is relatively stable because of Communist influence (and some good RBI governors). Concluding that a vote against party is rejecting communist policies or a vote for Congress is agreeing to Manmohan's policies is a wrong way analysis.

If India went full liberalization way some years back, we would have been bankrupt by now and begging for foreign aid and ruled by nationalist fanatics.

Randidangazhi and Vimochana samaram is relevant even today in a different context. Earlier it used to be the janmis that used to exploit, now they come with a different name. I am free and my self respect is intact because of the communist movement.

aarushi said...

കപ്പലില്‍ സാധനം കയറ്റാനും ഇറക്കാനും ഇത്ര തൊഴിലാളികള്‍ വേണ്ട റീ ഡിപ്ളോയ്മണ്റ്റ്‌ വേണമെന്നു പറയുമ്പോള്‍ കൊച്ചി തുറമുഖം ആകെ അടച്ചിടുന്ന അവിടെ ഒന്നും അനുവദിക്കാത്ത സമര മുറകള്‍ ഭൂതപ്പണം നോക്കു കുത്തിപണം എന്നിങ്ങ്നെ കൈക്കൂലി പോലെ മേലനഗ്ങ്ങാതെ പണം പറ്റുന്ന ധാര്‍ഷ്ട്യം ഇതൊക്കെ ആണൂ കമ്യൂണിസം എന്ന പേരില്‍ ഇന്ത്യന്‍ എക്കണോമിയെ കരണ്ടൂ തിന്നുന്ന നാശകാരികള്‍. ഇന്ത്യന്‍ എക്കണോമി ഉത്രം താങ്ങിയ പല്ലികള്‍ ആണു നില നിര്‍ത്തിയതെന്നു പറഞ്ഞാന്‍ വിഴുങ്ങാന്‍ ബുധിമുട്ടാണു , ദേശ സാല്‍ക്കരണം ഇന്ദിരാ ഗാന്ധി നടത്തില്‍ എത്രയോ കൊല്ലം കഴിഞ്ഞാണൂ നരസിംഹ റാവു ലിബറലൈസ്‌ ചെയ്തത്‌ ഇതിനിടയില്‍ ഇന്ത്യൈല്‍ വ്യാവസായികമായ മുരടിപ്പല്ലാതെ ഒന്നും അനുഭവപ്പെട്ടില്ല ലിബറലൈസേഷന്‍ ആണു ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചക്കു കാരണം അല്ലാതെ ഞങ്ങള്‍ എല്ലാം എതിര്‍ത്തതുകൊണ്ടാണു എന്നു പറയുന്നതാണു ഇതുവരെ കമ്യൂണിസ്റ്റുകള്‍ ചെയ്തു വന്നത്‌ , ഇന്ത്യയില്‍ ലേബര്‍ റിഫോംസ്‌ അത്യാവശ്യമാണു മാന്‍ മോഹന്‍ റിഫോംസ്‌ ശക്തിപ്പെടുത്തുക തന്നെ വേണ്ടിവരും ചെയ്യുകയും ചെയ്യും കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ ആമ്പിള്‍ സ്കോപ്‌ വരുന്നുണ്ട്‌, എന്നും റെയില്‍ പാളത്തില്‍ ഡീഫിക്കാര്‍ ക്കു പോയി ഇരിക്കാം

*free* views said...

Aarushi, I agree with you that the most visible signs are interpreted the way you described. But what is growth? What is development? If creating inequality is development, I do not agree with that development. If growth is by exploiting people, I do not agree with growth.

Growth and development in a capitalist economy is an illusion as you can see from the economic crisis. If growth is moving around in a nice car, then I suggest you think about how soon it can go off. If growth is achieved by making people compete with each other, and exploiting their fight for survival, I prefer the slow but stable growth in communism.

If the owners(depends on situation) thinks that people working for them are their slaves and can be exploited (not always clearly visible) then I think it is not a problem to show that workers are not slaves. I agree that the system is not always perfect and there might be some union leaders who exploit the situation. But overall the assertion of worker rights is giving the workers a self respect. [For example Grasim in Kerala, if the owner was so arrogant to take the plant off Kerala to punish, then so be it. Yes, he can afford the loses, but does not mean that we should fail]

Consider the situation in other unorganized sectors, where workers are exploited to the core because they are not organized.

What is growth when world resources are eaten up by a minority rich? Everybody, even the poor in Africa has a right for the resources that are eaten up for growth. That is the classic class struggle that exists everywhere.

Yes, with communism you do not see a high growth, but you should realise that if the world was equal and you share your resources, no country will have the growth or prosperity as you see now. Growth today is synonymous to exploitation of some section of the world population.
read also Malthusian theory http://en.wikipedia.org/wiki/Malthusian_catastrophe

To conclude, there is always a balance between >growth< and rights of workers. I chose the human rights side and will reject any growth at the expense of worker rights. [this is also comparable to what fascists did during Nazi days; they killed handicapped and old so that the healthy population can >grow<] Communism does not support growth at the expense of people, communism as theory, puts people first (not just the privileged people). [I consider you and me as privileged and asking for growth, we ask for our growth. Growth in IT industry is just benefiting a small section of population. Although you will say other sections are benefited indirectly. This indirect benefit reaches them very late and not good enough]

If you remove communism and worker rights out of the system, then you will realise how miserable life is. You cannot see it when Communists are fighting for your rights and you are enjoying the benefits even when you complain about them.

[I used the word "you" many times and made lot of assumption about your beliefs, excuse me for that. It is used only for the argument. I am sure you understand communism and may be my interpretation of communism is not correct, I am a rookie]

drjmash said...

aarushi said...
"...ഗുണ്ടായിസം വളറ്‍ത്തുകയും മദനിക്കു വദന സുരതം നടത്തുകയും മായാവതി ജയലളിത എന്നിവരുടെ പ്റ്‍ഷ്ട പ്റക്ഷാളനം നടത്തുകയും ചെയ്താല്‍ ജനം ഇതുപോലെ തിരിച്ചടിക്കും ,...."

എന്തൊരു ഭാഷ, എന്തൊരു സംസ്കാരം. ആരുഷിക്കു പ്രണാമങ്ങള്‍.

മോനേ, ആരുഷി, ജനമ്അല്ല തിരിച്ച്ടിച്ചത്, ഞങ്ങളെപ്പോലുള്ള കമ്മികള് തന്നെയാണ്. വേണമെങ്കില്‍ തെറ്റ് തിരുത്തിയാല്‍ ഞങ്ങള്‍ CPMന് വീണ്ടും വോട് ചെയ്യും. ഇപ്പോഴത്തെ തോല്‍വി കണ്ട് സന്തൊഷിക്കണ്ട ആരുഷി.

Baiju Elikkattoor said...

vittukala, arushi uduthuniyurinju alpam chuvadu vachotte, athalle ariyoo! evide thoonu kandalu kaalu pokkunnathu sheelamayippoyi....!!!