Sunday, February 1, 2009

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?

സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന്‌ മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന്‌ സി.ബി.ഐ 'കണ്ടുപിടിച്ചി'രിക്കുന്നു. ഇത്‌ മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്‌. മാസങ്ങളായി ഈ ദിനത്തിന്‌ നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്‌.

എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ്‌ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതുകൊണ്ട്‌ ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന്‌ ആരംഭിക്കേണ്ടിയിരിക്കുന്നു.

വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌.

വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം.

പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌.

അങ്ങനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജൿടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ്‌ ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത്‌ എന്നതാണ്‌. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ്‌ ലാവലിനുമായി ഉണ്ടാക്കിയത്‌. പിണറായി വിജയനാണ്‌ അത്‌ സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത്‌ എന്നാണ്‌ യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ്‌ കരാറിന്‌ നാനാതരം വിശേഷണം കൊടുത്ത്‌ ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം.

എന്തിന്‌ സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന്‌ യു.ഡി.എഫ്‌ നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജൿടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ്‌ വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജൿടുകളിലും സ്വീകരിച്ചത്‌. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല.

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടമുണ്ട്‌. ആദ്യത്തെത്‌ ധാരണാപത്രം ഒപ്പുവെക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജൿട് ‌? ഏത്‌ കമ്പനി ? എത്ര തുക? വായ്‌പയെങ്ങനെയാണ്‌ ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌ രണ്ടാംഘട്ടം. പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്‌. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്‌. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്‌.

കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്‌. മന്ത്രിയായിരുന്ന സി.വി.പദ്‌മരാജനാണ്‌ ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്‌. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ്‌ ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്‌. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌.കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും.

നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്‌. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്‌.

കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ്‌ അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്‌. അതല്ല പിണറായി വിജയന്‍ ചെയ്‌തത്‌. കാനഡയില്‍നിന്ന്‌ വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്‌, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ്‌ അവസാനകരാറില്‍ ഏര്‍പ്പെട്ടത്‌. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്‌. ഇത്രയും നേട്ടം കേരളത്തിന്‌ യു.ഡി.എഫിന്റെ കരാറില്‍നിന്ന്‌ അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്‌.



ഇനി വാദത്തിന്‌ ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത്‌ ജി.കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്‌.മനസ്സിലാക്കേണ്ടത്‌ നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ്‌.

ആരാണ്‌ ഗൂഢാലോചന നടത്തുന്നത് ‌? പ്രതിയാര്‌ ? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്‌ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ്‌ പ്രതികള്‍.

86 കോടി എവിടെപ്പോയി ?

കഴിഞ്ഞദിവസം മാതൃഭൂമിയില്‍വന്ന എന്റെ ലേഖനത്തെത്തുടര്‍ന്ന്‌ ഒട്ടനവധി വായനക്കാര്‍ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. അഭിനന്ദനങ്ങളോടൊപ്പം പലര്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: ''സാമൂഹ്യ നന്‍മയ്‌ക്കായുള്ള വിദേശ ധനസഹായം 40 കോടി തരാമെന്നേറ്റത്‌ 98 കോടിയായി പിണറായി വിജയന്‍ ഉയര്‍ത്തി എന്നു പറഞ്ഞല്ലോ. അതില്‍ 12 കോടിയല്ലേ കിട്ടിയുള്ളൂ. ബാക്കി 86 കോടി രൂപ എവിടെപ്പോയി?''

ഉത്തരം ലളിതമാണ്‌. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായം കൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌ ?

ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌.

1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌. ഈയൊരുകാര്യംമതി ക്യാന്‍സര്‍ സെന്റര്‍ നവീകരണ പദ്ധതി കരാറുകളുടെ ഭാഗമല്ലെന്നും കാനഡയില്‍നിന്നുള്ള വിദേശ ധനസഹായ പരിപാടിയുടെ ഭാഗമാണെന്നും മനസ്സിലാക്കാന്‍.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണ കരാറിന്റെ ഭാഗമാക്കിയില്ല എന്നുള്ള വിമര്‍ശനം ഇതോടെ അടിസ്ഥാനരഹിതമാണെന്നു വരുന്നു. എന്നാല്‍ അപ്പോഴും മറ്റൊരുചോദ്യം അവശേഷിക്കുന്നു. നവീകരണക്കരാറിന്റെ ഭാഗമായിട്ടല്ലെങ്കിലും ഒരു 'ബൈന്റിങ്‌ എഗ്രിമെന്റ്‌ ' അതായത്‌ നിയമപ്രാബല്യമുള്ള ഒരു കരാര്‍ ഉണ്ടാക്കേണ്ടിയിരുന്നില്ലേ? അതിനുപകരം ധാരണാപത്രംമാത്രം ഒപ്പിട്ടത്‌ ശരിയായോ? ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞിരുന്നത്‌ 180 ദിവസത്തിനുള്ളില്‍ ഔപചാരികമായ കരാറുണ്ടാക്കാമെന്നാണ്‌. എന്നാല്‍ പ്രോജക്‌ടിന്‌ അവസാനരൂപം നല്‍കാന്‍ വൈകി, കരാറും നീണ്ടു. പക്ഷേ, എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരുകാര്യം ഉറപ്പാക്കി. എല്ലാ 180-ാം ദിവസവും ധാരണാപത്രം പുതുക്കിക്കൊണ്ടിരുന്നു.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു ഔപചാരിക കരാറായി മാറാതിരുന്നതിന്‌ ഒരു കാരണം ലാവലിന്‍ അയച്ചുതന്ന കരാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം സമാഹരിച്ചുനല്‍കുന്നതിന്‌ 'എല്ലാ ന്യായമായ പരിശ്രമവും ചെയ്യാമെന്നേ' ഉണ്ടായിരുന്നുള്ളൂ. 'ലഭ്യമാക്കും' എന്നുള്ള തീര്‍ച്ച ഉണ്ടായിരുന്നില്ല. അതുവേണമെന്ന്‌ നമ്മള്‍ ശഠിച്ചു. ഇതിന്‌ ലാവലിന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു പതിവില്ല എന്നായിരുന്നു അവരുടെ നിലപാട്‌.

യു.ഡി.എഫ്‌ ഭരണകാലത്ത്‌ കരാറുണ്ടായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ മലബാറിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള 30 കോടി രൂപയുടെ ഗ്രാന്റുണ്ടായിരുന്നു എന്നായിരുന്നു വെപ്പ്‌. ഈ 30 കോടി രൂപ വൈദ്യുതി ബോര്‍ഡിന്‌ ലഭിച്ചിട്ടില്ല എന്ന്‌ സി എ.ജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിനെത്തുടര്‍ന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ലാവലിനെഴുതി. ഇതിന്റെ മറുപടി 2005 മാര്‍ച്ച്‌ 15ന്‌ വന്നു. 'ഗ്രാന്റിനുവേണ്ടി ഒരു പ്രത്യേക ധാരണാപത്രം ഇല്ലായിരുന്നു. എല്ലാ ഉഭയകക്ഷി വിദേശ ധനസഹായങ്ങളും നല്‍കുന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള വകുപ്പുമായി ഒരു ധാരണയുണ്ടാക്കിയിട്ടുണ്ട്‌. മുന്‍കാലത്ത്‌ ഇന്ത്യയും കാനഡയുമായി ഉണ്ടാക്കിയ 3.6കോടി കനേഡിയന്‍ ഡോളര്‍ ചെലവാകാതെ ബാക്കിയുള്ള പണം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗ്രാന്റായി ഉപയോഗിക്കാം... സിഡ (കനേഡിയന്‍ വിദേശ സഹായ ഏജന്‍സി)യുടെ ഗ്രാന്റുകളെല്ലാം സേവനങ്ങളോ ഉപകരണങ്ങളോ ആയിട്ടാണ്‌ നല്‍കുക. ഒരിക്കലും കാശായി നല്‍കാറില്ല. നടപ്പാക്കുന്ന ഏജന്‍സിവഴി ചാനലൈസ്‌ ചെയ്യുകയാണ്‌ പതിവ്‌. വൈദ്യുതിബോര്‍ഡിന്‌ നേരിട്ട്‌ പണം കൈമാറുന്നതിന്‌ ഒരു ധാരണയോ കരാറോ ഇല്ല.' ഇതായിരുന്നു ലാവലിന്റെ നിലപാട്‌. തങ്ങളുടെ വാണിജ്യ താത്‌പര്യം പൊതുവായി പ്രോഹത്സഹിപ്പിക്കുന്നതിന്‌ കാനഡ അന്യഥാ നല്‍കിവരുന്ന വിദേശ സഹായ സൗജന്യത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു.

മലബാര്‍ ക്യാന്‍സര്‍ സെന്റിന്റെ കാര്യത്തില്‍ തര്‍ക്കംമൂലം ധാരണാപത്രം എഗ്രിമെന്റായി മാറിയില്ല. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ എം.ഒ.യുതന്നെ ലാപ്‌സാകാന്‍ അനുവദിക്കുകയും ചെയ്‌തു. എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. ഇതില്‍ യു.ഡി.എഫിന്റെ കാലത്ത്‌ നിര്‍മാണം പൂര്‍ത്തിയായത്‌ ഒരു ബ്ലഡ്‌ ബാങ്കിന്‍േറതു മാത്രമാണ്‌. ധാരണാപത്രം ലാപ്‌സായെങ്കിലും ധാരണയനുസരിച്ച്‌ ക്യാന്‍സര്‍ ആസ്‌പത്രിക്ക്‌ വിദേശ സഹായം സമാഹരിച്ച്‌ ലഭ്യമാക്കാമെന്ന്‌ അവര്‍ യു.ഡി.എഫ്‌. സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചു. പക്ഷേ, ഒരുകാര്യം അവര്‍ ആവശ്യപ്പെട്ടു. ചെയ്‌തിടത്തോളം കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ ഒരു കത്ത്‌ അയച്ചുകൊടുക്കണം എന്നവര്‍ മുഖ്യമന്ത്രിക്കുതന്നെ എഴുതി. ആസ്‌പത്രി സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പണം സമാഹരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതുകൊണ്ടാണ്‌ അവരിതാവശ്യപ്പെട്ടത്‌. എം.ഒ.യു. ലാപ്‌സാക്കി എന്നു മാത്രമല്ല ചെയ്‌തകാര്യത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌കൂടി നല്‍കുന്നതിന്‌ തയ്യാറാകാതെ നിരുത്തരവാദപരമായ നിലപാടാണ്‌ യു.ഡി.എഫ്‌ . സര്‍ക്കാര്‍ കൈക്കൊണ്ടത്‌.

ആര്യാടന്‍ മന്ത്രിയായപ്പോഴാണ്‌ ഗ്രാന്റ്‌ വാങ്ങുന്നതിന്‌ ഊര്‍ജിതമായ നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയത്‌. അപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള വിദേശസഹായ ഉഭയകക്ഷി കരാര്‍ ഇന്ത്യ ഉപേക്ഷിച്ചു. ഇന്ത്യ ഇന്ന്‌ ചില പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും വിദേശ സ്ഥാപനങ്ങളില്‍നിന്നും മാത്രമേ സഹായം സ്വീകരിക്കുന്നുള്ളൂ. അതുകൊണ്ട്‌ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന്‌ ഹൈക്കമ്മീഷണർ ‍തന്നെ കേരള സര്‍ക്കാരിനെ അറിയിച്ചു.

കരാറുണ്ടായിരുന്നില്ലെങ്കിലും ആസ്‌പത്രിയുടെ ആദ്യഘട്ട പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ ലാവലിന്‍ പിന്നീട്‌ എന്തുകൊണ്ട്‌ ഉത്സാഹം കാണിച്ചില്ല എന്നൊരു ചോദ്യമുണ്ട്‌. എന്റെ അഭിപ്രായം പറയാം. ഒരു കാരണം പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ കാനഡ ഇന്ത്യയ്‌ക്കുള്ള വിദേശ സഹായം നിര്‍ത്തിവെച്ചതാണ്‌. ഇതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടാമതൊരു കാര്യമുണ്ട്‌. യു.ഡി.എഫ്‌ തുടങ്ങിവെച്ച നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. എന്നാല്‍ പുതിയ പദ്ധതികള്‍ എം.ഒ.യു റൂട്ടില്‍ കരാറുണ്ടാക്കില്ല എന്ന നയപരമായ നിലപാടായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‍േറത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി എം.ഒ.യു റൂട്ടില്‍ ലാവലിനാണല്ലോ നടപ്പാക്കിയത്‌. എന്നാല്‍ അതിന്റെ അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡീസല്‍ നിലയവും ഭെല്ലിനുതന്നെയാണ്‌ ലഭിച്ചത്‌. എന്നാല്‍ യു.ഡി.എഫ്‌ . ലാവലിനുമായുണ്ടാക്കിയ ധാരണ ഇതല്ലായിരുന്നു.

കാര്‍ത്തികേയന്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന്‌ ഇത്‌ വ്യക്തമാണ്‌. ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവലിനുമായി ഒരു സംയുക്ത സംരംഭമാണ്‌ വിഭാവനംചെയ്‌തിരുന്നത്‌. മാത്രമല്ല ഇതിന്റെ ആദ്യബാച്ചായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ ലാവലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ വ്യക്തമായി എഴുതിയിരുന്നു. എല്‍.ഡി.എഫ്‌. എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ ക്യാന്‍സര്‍ സെന്ററിന്‌ ആദ്യംകാണിച്ച ആവേശം ലാവലിനില്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ ധാരണാപത്രംപോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്ത്‌ അയയ്‌ക്കുന്നതിനുപോലും തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യവുമായി. 86 കോടി രൂപ നഷ്‌പ്പെടുത്തുവാന്‍ ആര്‌ അവസരം ഒരുക്കിയെന്നതാണ്‌ ചോദ്യം? ഉത്തരം യു.ഡി.എഫ്‌. തന്നെയാണ്‌ പറയേണ്ടത്‌.

12 കോടി രൂപയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌ എന്ന്‌ ലാവലിന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആസ്‌പത്രിക്കെന്ന്‌ പറഞ്ഞ്‌ ലാവലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ 'എക്‌സിക്യൂട്ടിംഗ്‌ ഏജന്‍സി'ക്ക്‌ കൂടുതല്‍ പണം നല്‍കിയിരുന്നോ? ഇവയുടെയൊക്കെ നിജസ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട. ലാവലിന്റെ വക്കാലത്ത്‌ പിടിക്കേണ്ട ഒരു കാര്യവും ഇടതുപക്ഷത്തിനില്ല. ദേശീയതലത്തില്‍ ലാവലിനുമായി ഇപ്പോള്‍ ഭീമന്‍ ആണവ സാമഗ്രി കരാറിനു ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ നയമല്ല എല്‍.ഡി.എഫിന്‍േറത്‌.

***

ഡോ. തോമസ് ഐസക്ക്

കടപ്പാട് : മാതൃഭൂമി

32 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാവ്‌ലിൻ വിഷയത്തിൽ ഡോ. തോമസ് ഐസക്ക് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ രണ്ട് ലേഖനങ്ങൾ ഒന്നായി പോസ്റ്റ് ചെയ്യുന്നു.

Anonymous said...

1) "തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌."

-ലാവ്‌ലിന്‍ വഴി ചെയ്യുന്ന നവീകരണ പ്രക്രിയകള്‍ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍ ലിമിറ്റഡ് [BHEL] വഴി ചെയ്യാം എന്നായിരുന്നു ബാലാനന്ദന്‍ കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശം.


2) "പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌."

"പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌."

- അതായത്, എന്തായിരുന്നു അന്വേഷണ കമ്മീഷന്റെ പ്രസക്തി? റിപ്പോര്‍ട് വൈകിയതിനാലും യു.ഡി.എഫ്. സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുതതതിനാലും അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണൂ സഖാവ്‌ പറയുന്നത്. എങ്കില്‍ എന്തിനായിരുന്നു കമ്മീഷണം അതിന്റെ നിര്ദ്ദിഷ്ട സമയ പരിധിയും? യു.ഡി. എഫ്‌ ഗവണ്‍മെന്റ് ഒപ്പു വെച്ച 'ധാരണാ പത്രം' തുടര്‍ നടപടികളിലേക്ക് നീക്കേണ്ട 'ബാധ്യത' ഉണ്ടായിരുന്നു പറയുന്ന സഖാവ്‌ അതെന്തായിരുന്നു എന്ന് വ്യക്തമാക്കുന്നില്ല.

3) കുറ്റിയാടി പദ്ധതിക്ക് കാനഡയില്‍ നിന്ന് ധന സഹായം ഉപാധികളോടു കൂടി ആദ്യമേ ലഭ്യമാക്കിയിരുന്നതിനാല്‍ ആഗോള ടെന്റര്‍ വിളിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണല്ലോ ജി. കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞത്. ലാവ്‌ലിനുമായുള്ള കണ്‍സള്‍ടന്‍സി കരാറിന്റെ കാര്യത്തിലും ഈ ഊരാക്കുടുക്ക് ഉണ്ടായിരുന്നു എന്ന് ബഹു: ധനമന്ത്രി പറയുന്നു. ("ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും.")

എങ്കില്‍, സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായ വ്യവസ്ഥകള്‍/ കെണികള്‍ പ്രാരംഭ കരാറില്‍ തന്നെ ഉണ്ടായിരുന്നു എന്ന് തുറന്നു സമ്മതിക്കുകയല്ലേ വേണ്ടിയിരുന്നത്. എന്നിട്ട് ആ ഊരാക്കുടുക്കുകളെ രാഷ്ട്രീയമായി നേരിടണം. ഈ കെണികള്‍ പൊതു ജന സമക്ഷം തുറന്നു പറയാന്‍ എന്തേ ഇടതു പക്ഷ ഗവണ്‍മെന്റിനു ധൈര്യമുണ്ടായില്ല? ആ കരാര്‍ ക്യാന്‍സല്‍ ചെയ്താല്‍ നിയമ നടപടിയില്‍ പരാജയം ഏറ്റു വാങ്ങേണ്ടി വരും എന്ന് കരുതിയാണ്‍ തുടര്‍ന്നുള്ള നടപടിക്രമങ്ങളിലേക്ക് പോയതെങ്കില്‍ പിന്നെ ബാലാനന്ദന്‍ കമ്മിറ്റിയുടെ പ്രസക്തി എന്തായിരുന്നു? കരാറിനു അനുകൂലമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുവാനോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ ഉള്ള ഒരു റബര്‍ സ്റ്റാമ്പ് കമ്മീഷന്‍ മാത്രമെന്നോ?

സംസ്ഥാന താല്‍പര്യങ്ങളെ ഒറ്റു കൊടുക്കാനും ഖജനാവു ദുരുപയോഗം ചെയ്യാനും യു.ഡി.എഫ് ഗവണ്‍മെന്റും എല്‍ ഡി.എഫ് ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഒരേ പോലെ പ്രവര്‍ത്തിച്ചു എന്നതു മാത്രമാവുന്നു നിര്‍ഭാഗ്യവശാല്‍ ബഹുമാനപ്പെട്ട ധനമന്ത്രിയുടെ വിശദീകരണത്തിന്റെ രത്നച്ചുരുക്കം.

വാല്‍ക്കഷ്ണം:

ദരിദ്ര രാജ്യങ്ങള്‍ക്ക് വികസന വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയതിനു 1997 -ലെ ഒരു കരാറിനോടനുബന്ധിച്ച് കാനഡ ആസ്ഥാനമായ എസ്.എന്‍ .സി ലാവ്‌ലിന്‍ ഗ്രൂപ്പ് പ്രതിയാക്കപ്പെട്ട വാര്ത്ത ഇവിടെ: http://www.odiousdebts.org/odiousdebts/index.cfm?DSP=content&ContentID=10754 -ഇതവരുടെ സ്ഥിരം പരിപാടിയാണ്!

Anonymous said...

കെ.ഇ.എന്‍ പോസ്റ്റില്‍ ഇട്ട കമന്റ്. ഈ കമന്റിനു ഒരു രണ്ടാം ജന്മം.

ബാലാനന്ദന്‍ കമ്മിറ്റി (Committee to Study the
Development of Electricity) ഏതാണ്ട് 40നടുത്ത് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ ഊര്‍ജ്ജമേഖലയെക്കുറിച്ച്. സൈലന്റ് വാലിയും പൂയംകുട്ടിയുമൊക്കെ തുടങ്ങാതിരുന്നതിനാല്‍ കേരളത്തിനു സംഭവിച്ച നഷ്ടത്തെക്കുറിച്ചും, കാവേരി ജലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അധികാരം ഉറപ്പിക്കുന്നതിനായി എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്.

“immediate commencement of work on three hydroelectric projects proposed on the tributaries of the Cauvery without waiting for clearance from the federal government or other agencies.“

“Kerala has lost heavily by shelving of several major projects, including the Silent Valley project, all on environmental grounds.

The new projects like the Pooyamkutty, are also turning out to be a casualty to environmental objections."Had at least three of these projects been cleared in the early Eighties, the state would have escaped from the sustained and worsening power crisis,"”

(റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ നിന്നെടുത്തത്. വാര്‍ത്തയില്‍ ജനുവരി 2 എന്ന് കാണുന്നത് തെറ്റായിരിക്കണം. ഫെബ്രുവരി 2 ആണ് ശരി. കാരണം 02/02/1997 ഞാ‍യര്‍ ആണ്. ജനുവരി 2 വ്യാഴവും.)

http://www.rediff.com/news/feb/05power.htm

പിന്നെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന ചിറ്റമ്മനയം, നാഫ്ത ഉപയോഗിച്ച് താപവൈദ്യുതനിലയങ്ങള്‍ തുടങ്ങുവാന്‍ എം.ഒ.യു ഒപ്പിട്ടത് റദ്ദാക്കണം, പവര്‍ പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രത്യേക കമ്പനി തുടങ്ങണം, കെ.എസ്.ഇ.ബിക്ക് ഒട്ടോണമി അങ്ങിനെ പല നിര്‍ദ്ദേശങ്ങളും അതിലുണ്ട്.

***

ബാലാനന്ദന്‍ കമ്മിറ്റി ലാവലിനു കരാര്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മാത്രമായി ഉണ്ടാക്കിയതല്ല എന്ന് ഈ വാര്‍ത്തയില്‍ നിന്ന് വ്യക്തമാകുന്നതിനാല്‍‍, പിന്നെ കമ്മറ്റി എന്തിനുണ്ടാക്കി എന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്ന് തോന്നുന്നു. ഈ വാര്‍ത്ത വായിച്ചാല്‍ അന്ന് പ്രസക്തമായിരുന്നത് കാവേരി പ്രശ്നമായിരുന്നു എന്നും തോന്നുന്നു. ലാവലിനെക്കുറിച്ചോ മറ്റോ ഒരു പരാമര്‍ശവും ഇല്ല.

Anonymous said...

Dear anonymous
After all, what is the crime?
Can you please tell

Anonymous said...

Dear anonymous
After all, what is the crime?
Can you please tell

Anonymous said...

വേദനിക്കുന്ന സഖാവേ

മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടുവോ? പി.കെ. പ്രകാശിനെന്തു പറ്റി?

ലാവലിന്‍ കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക.

ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ.ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു.

ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.

Anonymous said...

അനോനിമസ്സേ,

ഈയുള്ളവന്റെ 'വി.എസ്സി'ന്റെ ആളായി കണ്ടിടത്താണു താങ്കള്‍ക്ക് തെറ്റിയത്. ആ ധാരണ ഒഴിവാക്കിയാല്‍ അനോനിമസ്സിന്റെ കമന്റിലുള്ളത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള പിന്തുണയാണല്ലോ. നന്ദി.

യു.ഡി.എഫ്. സര്‍ക്കാര്‍ ലാവ്‌ലിനുമായി അവരുടെ ഉപാധികള്‍ക്ക് വിധേയമായി ഊരിപ്പോവാനാവാത്ത വിധം കുരുക്കുകളുള്ള ഒരു ധാരണാ പത്രം ഒപ്പു വെച്ചിരുന്നെങ്കില്‍ എന്തു കൊണ്ട് എല്‍ഡി.എഫ്‌ അത് ജനസമക്ഷം തുറന്നു കാണിച്ചില്ല എന്നതിനു ഉത്തരം വന്നില്ല. പകരം കൂടുതല്‍ കുരുക്കുകളിലേക്ക് നമ്മള്‍ സ്വയം വലിച്ചിഴക്കപ്പെടുകയായിരുന്നില്ലേ. സഖാവ് തോമസ് ഐസ്സക്കിന്റെ ലേഖനത്തില്‍ ഈ കുറ്റബോധം നിഴലിക്കുന്നുണ്ട്. അതിനു പിണറായി വിജയനെ മാത്രം ബലിയാടാക്കേണ്ട എന്നു മാത്രമാണു അദ്ദേഹം പറയുന്നത്.

കമ്യൂണിസ്റ്റ് നേതാക്കളുടെ രാഷ്‌ട്രീയ ദിശാബോധമില്ലായ്മ, ആരായാലും , ഈ പ്രശ്നത്തില്‍ ഒഴിഞ്ഞു മാറാനാവാത്ത വിധം പ്രതിക്കൂട്ടിലാണു.

Anonymous said...

"ഈയുള്ളവന്റെ 'വി.എസ്സി'ന്റെ ആളായി കണ്ടിടത്താണു താങ്കള്‍ക്ക് തെറ്റിയത്..."

പാപം കിട്ടും,ഇങ്ങനെയൊക്കെ പറഞ്ഞാ, വി.എസ്സി ന്റെ ആളല്ല.ഞമ്മ "ജനപക്ഷം'ആണ്. ഏത്,രാമന്‍പിള്ളേടെ അല്ല..വീരഭുമി, ജമാഅത്ത്,മാത്ത്ച്ചായന്‍, മര്‍ഡോക്നെറ്റ്,മുനീര്‍ അഥവാരാഘവ വിഷന്‍(പുതിയ ന്യുസരിഞ്ഞാ...രാഘവന്‍ പറഞ്ഞതത്രേ റെക്നിക്കാളിയ-യേത്-മറ്റേ 'ബിനാമി'- അതിനെ ഞാന്‍ തന്ന്യാ പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ടന്നത്‌,കരാര് കൊടുത്തത് പച്ചെ,എല്ലാ "നടപടി ക്രമോം" പാളിച്ചോണ്ടാട്ടാ.)ഇതുകള്ടെ ആളാട്ടാ..അപ്പൊ ഈ 'ബിനാമി'രാഘവന്റെ കൂടെ ആണോപ്പാ..ഇനി വന്നു വന്നു അപ്പുക്കുട്ടന്‍ടെ ആവോ കാലം കുറച്ചു കയീമ്പോ.

abhilash attelil said...

ഈ ബ്ലോഗും ഒന്നു വായിക്കുക
http://kelkkaththavarththakal.blogspot.com/

Anonymous said...

Priya sahave,

What do you mean `Consultancy` ?.
The duty of a consultant is to ensure quality and standards. Consultant never become a contractor of the same project.(Kurukkanum Kozhiyoom onniche ).
If pinarai is innocent , why not understand even V.S ?

Anonymous said...

പിന്നെ ഒരു ലക്ഷം കോടി രൂപ കൂടി തരാമെന്നു പറഞ്ഞിരുന്നു- ഫോക്ലോർ സെന്ററിന്. അതാ‍യത് ഒരു ലക്ഷം കോടി രൂപ ഒന്നാംസമ്മാനമുള്ള നാലു ലോട്ടറി ടിക്കറ്റ്. (ലോ‍ട്ടറി, എന്താ വിശ്വാസമില്ലേ? മുതലാളിമാരിൽ മോഡിയുടെ ഭാഗത്തു ചേരാത്ത ആരെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ മാർട്ടിൻ മുതലാളിയാണ്.)
പിന്നെ ഞങ്ങളതങ്ങു വേണ്ടെന്നു വച്ചു. ഒന്നാംസമ്മാനമെങ്ങാൻ കിട്ടിയാൽ അതു വീതംവെക്കാൻ എന്തൊരു പൊല്ലാപ്പാകുമായിരുന്നു! ഇപ്പോൾ വെറും നൂറിൽ താഴെ കോടി വീതംവെച്ചപ്പ്പോളേക്കും പാർട്ട്ടിയിലാകെ അടിയായില്ലേ?വീതം കുറഞ്ഞുവെന്നു പറ്രഞ്ഞു ശണ്ഠക്കു വന്നവരാണു ഒക്കെ വലിച്ചെറിഞ്ഞു ഇപ്പോൾ മാന്യത നടിക്കാൻ നടക്കുന്നതു. അവർക്കും കൂടി വേണ്ടിയാണ് നമ്മളിതുണ്ടാക്കിയതെന്ന് ഓർക്കാത്ത മന്ദബുദ്ധികൾ!

Anonymous said...

പിണറായി പണംറായി

Anonymous said...

ഇത് സംഘപരിവാരിന്റെ കളി തന്നെ.. അവരാണ് യഥാര്‍ദ്ധ പ്രതികള്‍...
ഞങല്‍ ന്യൂനപക്ഷ സംരക്ഷനം നടത്തുന്നതു കണ്ടിട്ട് അവന്മാര്‍ മനപ്പുര്‍വം നടത്തുന്ന പണിയാണ്.

ഞങ്ങളുറ്റെ സിക്രട്ടറി പറഞ്ഞത് കണ്ടില്ലേ.. വര്‍ഗ്ഗ സമരമൊക്കെ ഞങ്ങല്‍ അങ്ങ് ഫ്രാന്‍സിലാ നടത്തുന്നത്.

പുതിയ നവകേരളാ യാത്ര മുദ്രാവാക്യം - സുരക്ഷിത പാര്‍ട്ടി - ലാവ്ലിന്‍ പാര്‍ട്ടി - ആഹാര്‍ത്തിന്റെ കൂടെ വെള്ളമടിക്കുക

പിന്നെ കൂടുതല്‍ കുഴപ്പമുണ്ടാക്കതെ നല്ല കള്ള്‌ അടിച്ചു കിടക്കാന്‍ നോക്ക്‌ മലയാളികളേ..

Siju | സിജു said...

ഇവിടെ മൊത്തം അനോണിമസാണല്ലോ..

Anonymous said...

"പറഞ്ഞിരുന്നു- ഫോക്ലോർ സെന്ററിന്. അതാ‍യത് ഒരു ലക്ഷം കോടി രൂപ ഒന്നാംസമ്മാനമുള്ള നാലു ലോട്ടറി ടിക്കറ്റ്.(ലോ‍ട്ടറി, എന്താ വിശ്വാസമില്ലേ? മുതലാളിമാരിൽ മോഡിയുടെ ഭാഗത്തു ചേരാത്ത"

തന്‍ടെ നേതാവ് മഹാജന്‍,2500 കോടി ഉണ്ടാക്കിന്നു പറഞ്ഞതു ഗോസായി ചാന്ന്ല്‍ ആണ് കേട്ടാ (വെറും വാദ്യാര്ടെ മോനായിരുന്നു).റിലയന്‍സ് ഇന്ദിരാ ഗാന്ധിക്ക് അരി വച്ച് കൊടുത്താ വളര്ന്നെ.സംഘപരിവാരികള്‍ക്ക് അംബാനി ചതുര്‍ത്തി ആയിരുന്നു.അംബാനി ആരാ മോന്‍.മഹാജനെ ചൂണ്ടയിട്ട് പരിവാരികളെ ലവലാക്കി.പിന്നെ സ്ടാര്‍ ടി.വി.ല പെണ്ണ് വന്നു പറഞ്ഞ മഹാജന്‍ കഥ.. വിട്ടുകള.എന്‍റെ 'ഗുരു'എന്നാ പറഞ്ഞെ പെണ്ണ്.വാട്ട് ഗുരു?? അധികം അശ്ലീല സത്യമെഴുതിയാ കുളിക്കേണ്ടി വരും.നാറ്റകേസ്.വെള്ളത്തിനൊക്കെ എന്താ വില..എന്തിനാ അനിയന്‍ ഏട്ടനെ കൊന്നെ,ഒരനിയനു ഏട്ടനെ കൊല്ലാന്‍ പറ്റുവോ..അപ്പൊ യേത്..അല്ല ഇവറ്റകള്‍ മൃഗങ്ങള്‍(സോറി മൃഗം ചൊടിക്കും..)ആണോ...പോടേ,പോടേ വല്യ ധാര്‍മ്മികതയും പറഞ്ഞു മണ്ടി നടക്കല്ലേ.

Anonymous said...

ഇനി മഹാജ ന്‍റെ നാട്ടുകാരന്‍, ബി.യെ.ഫി വക്താവ് ജവദെക്കാര്‍ ഉവാച!!!!!!

ന്യൂഡല്‍ഹി: സിബിഐ കേന്ദ്രസര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന ഏജന്‍സിയായി അധഃപതിച്ചെന്ന് ബിജെപി ആരോപിച്ചു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ബിജെപി വക്താവ് പ്രകാശ് ജാവദേക്കറാണ് സിബിഐയെ നിശിതമായി വിമര്‍ശിച്ചത്. വിശ്വാസവോട്ടിന്റെ സമയത്ത് ബിജെപി എംപിമാര്‍ക്കു ലഭിച്ച കോഴപ്പണം സംബന്ധിച്ച അന്വേഷണം ഡല്‍ഹി പൊലീസിനു വിടാനുള്ള കേന്ദ്രതീരുമാനത്തോട് പ്രതികരിക്കവെയാണ് സിബിഐയെ ജാവദേക്കര്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. മായാവതി യുപിഎക്കൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ക്കെതിരായ കേസുകള്‍ സിബിഐ മരവിപ്പിക്കും. മായാവതി യുപിഎയില്‍നിന്ന് അകലുമ്പോള്‍ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കും. മുലായം ശത്രുപാളയത്തിലാണെങ്കില്‍ സിബിഐയെ ഉപയോഗിച്ച് വേട്ടയാടും. മുലായം മിത്രമായി എത്തുമ്പോള്‍ കേസുകള്‍ പരണത്തുവയ്ക്കും. കോണ്‍ഗ്രസ് നേതൃത്വം പറയുന്നതനുസരിച്ചാണ് സിബിഐ കേസുകള്‍ എടുക്കുന്നതും തള്ളുന്നതും. ആരെയെങ്കിലും കുടുക്കണമെന്ന് കോണ്‍ഗ്രസ് വിചാരിച്ചാല്‍ സിബിഐ അത് ഭംഗിയായി നിര്‍വഹിച്ചോളും. സിബിഐയുടെ അവസ്ഥ ഇതാണെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസിന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. വോട്ട് കോഴ അന്വേഷണം ഡല്‍ഹി ക്രൈംബ്രാഞ്ചിന് കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്നത് വ്യക്തമായ ഉദ്ദേശ്യങ്ങളോടെയാണ്. അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം- ജാവദേക്കര്‍ പറഞ്ഞു.

Anonymous said...

CPIM = Pinaryi Vijayan. This is what S Ramachandran pilla and others saying. Pity you other leaders and followers.

Anonymous said...

A lot of details on this deal are available at http://snclavalin.blogspot.com

Answer to Mr Issacc's article is also availale.

Anonymous said...

Pinarayi is not a good communist. When the SFI and DYFI were fighting against self financing colleges, his daughter joined a S.F.College outside Kerala.(this is just one of many many examples)

Pinarayi may be innocent, but I do not trust him. He is not the kind of communists of the old days.

Anonymous said...

Yes, Comrades,

Pinarayi, Father Kotooran, etc.... are all innocent. ഈ C.B.I. യെ കൊണ്ട് തോറ്റു

അങ്കിള്‍ said...

ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടികിട്ടിയ വിദേശ സഹായധനം സര്‍ക്കാരില്‍ വരവ് വച്ചതിനു ശേഷം ടെക്നിക്കലീസ്സ് എന്ന ചെന്നൈയിലെ സ്വകാര്യസ്ഥാപകനെ ഏല്പിക്കാമായിരുന്നില്ലേ. പകരം ആ സ്ഥാപനത്തിനു കനേഡിയന്‍ പണം നേരിട്ട് വാങ്ങി മാനേജ് ചെയ്യാമെന്ന നിലയിലേക്കാക്കിയതില്‍ ദുരുഹത ഉണ്ടെന്നു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ അക്കൌണ്ടന്റ് ജനറലിനോ, ധനകാര്യ വകുപ്പിനോ, മറ്റു സര്‍ക്കാര്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ക്കോ ആവശ്യപ്പെടാനോ, പരിശോധിക്കാനോ കഴിയില്ലല്ലോ. അപ്പോള്‍ ടെക്നിക്കാലീസിനു ഇഷ്ടം പോലെ ചെയ്യാന്‍ വിട്ടുകൊടുത്തു എന്ന് ആരോപിച്ചാല്‍?

Anonymous said...

പിണരായി പണം വിയുങ്ങി, കൊട്ടാരം പണിഞ്ഞ് തുടങ്ങിയ വാദങ്ങള്‍ കിലച്ച് പിടിക്കുന്നില്ലെന്ന് തോന്നിത്തുടങ്ങുപോള്‍ ‘ ടക്നിക്കാലിയലായ വാദങ്ങള്‍ കൊണ്ടു വരുന്ന നിഷ്കളങ്കതയാന്നേ നിഷ്കളങ്കത.

Anonymous said...

"ഒരു സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ അക്കൌണ്ടന്റ് ജനറലിനോ, ധനകാര്യ വകുപ്പിനോ, മറ്റു സര്‍ക്കാര്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ക്കോ ആവശ്യപ്പെടാനോ, പരിശോധിക്കാനോ കഴിയില്ലല്ലോ. അപ്പോള്‍ ടെക്നിക്കാലീസിനു ഇഷ്ടം പോലെ ചെയ്യാന്‍ വിട്ടുകൊടുത്തു എന്ന് ആരോപിച്ചാല്‍?.."

റെക്നിക്കാളിയ വാദം ഇപ്പൊ ദുരൂഹത പടര്‍ത്തി,'ബിനാമി'ആരോപണം ഉന്നയിച്ച്ചവര്‍ തന്നെ ഉയര്‍ത്തുന്നില്ല.അതെന്തോ'ചിലരുടെ'സ്വകാര്യ സ്ഥാപനം എന്നായിരുന്നു പ്രചരിപ്പിച്ചത്.എങ്കില്‍ ആദ്യം എം.വി.രാഘവന്റെയും യു.ഡി.എഫി ന്റെയും ബിനാമി ആയിരിക്കുമത്.അതിനെ പരിയാരം മെഡിക്കല്‍ കോളേജ് വഴി കേരളത്തിലെത്തിച്ച്ചു കച്ചോടം ചെയ്തത് രാഘവനാണ്.എങ്കില്‍ മുനീര്‍ വിഷന്‍ പോലും 'സംശയത്തിന്റെ'നിഴലില്‍ ആകും.

ഇനി, അങ്കിള്‍ ചോദിച്ച കാര്യം,അതിന് ഉത്തരം കാണാനാണ് സി.ബി.ഐ യെ ഏല്‍പ്പിച്ചത്.സി.ബി.ഐ റെക്നിക്കാളിയയില്‍ ആരെയും പ്രതി ആക്കിയില്ല..ദിലീപ് രാഹുലന്‍,നാസര്‍ അങ്ങനെ എന്തെല്ലാം പേരുകള്‍ ഉയര്ന്നു.സി.ബി.ഐ പ്രതിപ്പട്ടികയില്‍ എന്തുകൊണ്ടവര്‍ ഇല്ല..മാതൃഭൂമി രണ്ടു ദിവസം മുമ്പ് എഴുതിയത് അവര്‍'കുറ്റക്കാര്‍'അല്ലെന്നു സി.ബി.ഐ കണ്ടെന്നാണ്.പിന്നെയോ ചിലര്‍ 'ഗൂഡാലോചന'നടത്തി പോലും,അത് ഏത് മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിടെന്റും,ബി.യെ.പി ലോക്കല്‍ നേതാവും ഉന്നയിക്കുന്ന രാഷ്ട്രീയ പ്രസങ്ങ നിലവാരമുള്ള കാര്യമല്ലേ..അതിന് സി.ബി.ഐ വേണോ..

Anonymous said...

" Pinarayi, Father Kotooran, etc.... are all innocent. ഈ C.B.I. യെ...."

യെസ്, പ്രവീണ്‍ മഹാജന്‍ ആള്‍സോ ഇന്നസെന്റ്.ചേട്ടനെ കൊന്നത്,ആരോ ഇക്കിളി കൂടി, പോയി കൊന്നു,ഏയ് 3000 കോടി കച്ചോടാ, ആര്‍ക്കു, ഏത് പാര്‍ട്ടിക്ക്, കാവി കോണോന പാര്ട്ടിക്കാ,നോ,നോ.

Anonymous said...

"..is not a good communist. When the SFI and DYFI were fighting against self financing colleges, his daughter joined a S.F..."

അതേയ്, ഇനിയിപ്പോ,ഇങ്ങനേം ആവാം.എത്രയോ പേര്‍ സമരം ചെയ്തു നട്ടെല്ല് തക്ര്‍നോണ്ടിരിക്കുമ്പോ(സൈമണ്‍ ബ്രിട്ടോ പോലുള്ളവര്‍ ഉദാഹരണം),പ്രകാശ് കാരാട്ട്,എടിന്ബരോയില്‍(ബ്രിട്ടനില്‍) പഠിച്ചോണ്ടിരിക്കുകയായിരുന്നു..യെച്ച്ചുരിയും തതൈവ..പിന്നെ സുര്ജീതിന്റെ മോന്‍ ബ്രിട്ടനില്‍ വ്യവസായി ആണ്.അങ്ങനെ എന്തൊക്കെ വരും സാര്‍ ഇനി..പോയ് പണി നൊക്കെടെ,കമ്മികള്‍ക്ക് എല്ലാം "പൊതു"എങ്കില്‍ അമ്മ പെങ്ങാന്‍മാര്‍ വരെ 'പൊതു'എന്ന് മുമ്പ് പറഞ്ഞു,തേഞ്ഞു അഴകിയ വാദം.,അതിന്റെ ഒരു എക്സ്ടെനഷന്‍ മാത്രം ഇതു..

Anonymous said...

Sakhave ithinoru vazhiye ullu ellavarum sakhakkalakuka ,chinthakal aakeekarikkuka. Angane inquilab zindabad.

navroji.

Anonymous said...

പ്രിയ സഖാവെ,
ഇതിനൊരുവഴിമത്രമെയുള്ളു,,എല്ലാവരെയും സഖാക്കളാക്കുക.പിന്നെപ്രശ്നം തീർന്നു...അങ്ങനെ ഇൻക്വിലബ്‌ സിന്ദബദ്‌..........
നവറോജി.

Anonymous said...

പ്രിയ സഖാവെ,
ഇതിനൊരുവഴിമത്രമെയുള്ളു,,എല്ലാവരെയും സഖാക്കളാക്കുക.പിന്നെപ്രശ്നം തീർന്നു...അങ്ങനെ ഇൻക്വിലബ്‌ സിന്ദബദ്‌..........
നവറോജി.

Anonymous said...

ഐസക്കണ്ണന്‍ എത്ര വസ്തുനിഷ്ടമായി എഴുതിയാലും കാര്യമില്ല സഖാക്കളെ. ലതിന്റെ ഗ്രാമരും ഗ്ലാമറും ഭൂതക്കണ്ണാടി വെച്ച് നോക്കുന്നവരൊക്കെ മംഗളമനോരമകളിലെ വാര്‍ത്തകള്‍ ഉപ്പുകൂട്ടാതെ വിയുങ്ങുന്നവരാന്നേ. യു.ഡി.എഫ്കാരുണ്ടാക്കി വെച്ചിരിക്കുന്ന ലാവലിന്‍ ബ്ലാഗിലെ വിവരങ്ങളും ചോദ്യം ചെയ്യാതെ വിയുങ്ങുന്നവരാന്നേ. പിന്നെ നിച്ച്പച്ചരായതോണ്ട് അങ്ങിനെ അല്ലേ അങ്ങിനെ ഇല്ലേ എന്നൊക്കെ ചോദിക്കുമെന്നെയുള്ളൂ. അതവരുടെ ഗ്രാമര്‍. യേത്?

Anonymous said...

ഈ ഒരൊറ്റ വിഷയത്തോടെ വര്‍ക്കേഴ്സ്‌ ഫോറത്തിന്റെ വിശ്വാസ്യത തകരുന്നു.

അനോനിമസ്സേ, പോയി അക്ഷരം പഠിച്ചിട്ടു വാ, വര്‍ത്തമാനം പറയണമെങ്കില്‍. കോമാളിയാവല്ലേ.

അനില്‍@ബ്ലോഗ് // anil said...

“വര്‍ക്കേഴ്സ് ഫോറത്തിന്റെ വിശ്വാസ്യത” എന്താണാ പ്രയോഗം സൂചിപ്പിക്കുന്നതെന്ന് മനസ്സിലായില്ല.

പക്ഷം ഉണ്ടാവുക തെറ്റല്ലല്ലോ.
തോമസ് ഐസക്കിന്റ്റെ ലേഖനമല്ലെ ഇത്?

ഏതായാലും മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക എന്ന സ്ഥിതിയായി ഇപ്പോള്‍ കാര്യങ്ങള്‍. പാര്‍ട്ടി മെഷിനറി മുഴുവന്‍ ഒരു അരോപണത്തെ പിന്‍തുടരാന്‍ ഉപയോഗിക്കുക എന്നത് ആര്‍ക്കും ബോദ്ധ്യപ്പെടുന്ന ഒന്നല്ല. നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നായിരുന്നു ഈ കേസ്.

kaalidaasan said...

തോമസ് ഐസ്സക്കിന്റെ ലേഖനം പലതും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഐസ്സക്കിനു പിണറായി വിജയനെ ന്യായീകരിക്കാതിരിക്കാനാവില്ലല്ലോ. ഐസ്സക്ക് ഉയര്‍ത്തുന്ന മുട്ടായുക്തിക്കൊന്നും യാതൊരു വിലയുമില്ല. വിശ്വസ്ത ദാസന്റെ കടമ നിര്‍വഹിക്കുന്നു എന്നേ ഇതിനു പ്രസക്തിയുള്ളു.



പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇതു വയിച്ചു ഞാന്‍ ചിരിച്ചു ചിരിച്ച് മണ്ണുകപ്പി.

യു ഡി എഫ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കേണ്ടത്, എല്‍ ഡി എഫിന്റെ ചുമതലയാണെന്നു പറയുന്ന ഇദ്ദേഹം സി പി എം കാരനോ കോണ്‍ഗ്രസുകാരനോ?

പിന്നെന്തിനാണ്‌ ബാലാനന്ദന്‍ കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചത്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?

യു ഡി എഫ് തുടങ്ങി, എന്നു കരുതി എല്‍ ഡി എഫ് അത് തന്നെ ചെയ്യണമെന്ന് എന്തിനായിരുന്നു വാശി? യു ഡി എഫ് ആകേക്കൂടി ചെയ്തത് ലാവലിനെ കണ്‍സള്‍ട്ടന്‍സി ആയി ഒരു കാരാറുണ്ടാക്കിയതേ ഉള്ളു. അവര്‍ തന്നെ ഭരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ, ലാവലിനെ തന്നെ സപ്പ്ളൈ കരാറും ഏല്‍ പ്പിച്ചേനെ.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി.

ഇത് പച്ചക്കള്ളമാണ്. ഒരു പ്രോജക്റ്റും നടപ്പിലാക്കാനുള്ള ധാരണ ഉണ്ടാക്കിയില്ല. കാര്‍ത്തികേയന്‍ 24 ഫെബ്രുവരി 1996 ല്‍ എസ് എന്‍ സി ലാവലിനുമായി ഉറപ്പിച്ചകരാര്‍ പ്രകാരം , കനേഡിയന്‍ സാമ്പത്തിക സഹായം ചെലവഴിക്കുന്നതിനെയും, പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് എസ് എന്‍ സി ലാവലിന്‍ ആയിരികുമെന്നേ പറയുന്നുള്ളു.

പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍.

ഇതാണ്, ആടിനെ പട്ടിയാക്കുന്ന പണി. ഈ അടിസ്ഥാനകരാറിന്റെ പ്രതിഫലം എന്താണെന്നു ഒന്നു നോക്കാം

7. 1 b
Except may otherwise agreed under Clause 3.3 and subject to Clause 7.1 c) payments under this Contract shall not exceed a ceiling of Four Million Two Hundred and Five thousand Canadian Dolllars(C$4,205,000) in foreign currency. SNC Lavalin shaal notify KSEB as soon as cumulative charges incurred for Services have reached 80% of this ceiling.

26 കോടി രൂപ പ്രതിഫലം ഉള്ള ഒരു കരാറാണ്, കാര്‍ത്തികേയന്‍ ഒപ്പിട്ടത്. ഈ മൂന്നു പദ്ധതികളുടെയും നവീകരണത്തിനു 26 കോടി മാത്രമേ ചെലവാകൂ എന്നു വിശ്വസിക്കുന്ന ഒരു മന്ദബുദ്ധിയാണല്ലോ കേരള ധനകാര്യ മന്ത്രി എന്നു വിശ്വസിക്കേണ്ട ഗതികേടാണല്ലോ, കേരളത്തിന്!


നവീകരണം എന്നു പറഞ്ഞ് ഈ വലിയ പദ്ധതി നടപിലാക്കിയിട്ട്, കൂടുതലായി ഒരു യൂണിറ്റ് വൈദ്യുതി പോലും അധികം ഉത്പാതിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അത് സത്യമാണുതാനും .

ക്യാന്‍ സര്‍ സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ ഗൂഡാലോചന നടത്തി എന്നൊന്നും സി ബി ഐ പറഞ്ഞിട്ടില്ല. സി എ ജി റിപ്പോര്‍ട്ടിലാണ്, ക്യന്‍ സര്‍ സെന്ററിനേ സംബന്ധിച്ച ഗ്ഗൂഡാലോചനയേപ്പറ്റി പരാമര്‍ശിക്കുന്നത്. ക്യാന്‍ സര്‍ സെന്റര്‍ വൈദ്യുത പദ്ധതിയുമായി കൂട്ടിക്കുഴച്ചതാണ്, ഗൂഡാലോചന. ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ പണം വാങ്ങിയെടുക്കാന്‍ ഒരു വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തിയില്ലാത്തതാണ്, ഗൂഡാലോചന. അത് ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചുവിട്ടതാണ്, ഗൂഡാലോചന. നക്കാപ്പിച്ചപോലെ 13 ലക്ഷം സെന്ററിനു വേണ്ടി കൊടുത്തിട്ട്, ബാക്കി പണം മറ്റേതോ വഴിക്ക് തിരിമറി ചെയ്തതാണ്, ഗൂഡാലോചന എന്നു പറഞ്ഞത്.

ആന്റണി സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്ററിന്റെ എം ഓ യു പുതുക്കേണ്ടതായിരുന്നു എന്നത് വിചിത്രമായ വാദമാണ്. അടിസ്ഥാനമില്ലാത്തതും . കരാറിന്റെ ഭാഗമായിട്ടാണ്, ക്യാന്‍സര്‍ സെന്ററിനു പണം തരാമെന്ന് സമ്മതിച്ചത്. അതിനു വേണ്ടി വര്‍ഷാവര്‍ഷം പുതുക്കേണ്ട ഒരു എം ഒ യു വും പിണറായി മന്ത്രിയായിരുന്നപ്പോള്‍ ഒപ്പിട്ടിട്ടില്ല. കരാര്‍ പ്രകാരം നവീകരണ നടപടികള്‍ പൂര്‍ത്തിയകുമ്പോള്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം നല്‍കണമെന്നു കരാറിലെങ്ങും വ്യവസ്ഥ ചെയ്തില്ല. അതു മനപ്പൂര്‍വമായിരുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. നക്കാപ്പിച്ചപോലെ അല്‍പ്പം പണം നല്‍കിയിട്ട് ബാക്കി മറ്റു വഴികളിലൂടെ തിരിച്ചു വിട്ടതാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ക്യാന്‍സര്‍ സെന്ററിന്റെ ചെറിയ ഒരു ഭാഗം പണിതാല്‍ ബാക്കി പണിയാനുള്ള പണം സര്ക്കാര്‍ മറ്റു വഴികളിലൂടെ കണ്ടെത്തിക്കൊള്ളും എന്നാറിയാവുന്നവര്‍ കളിച്ച ഒരു കളിയാണിത്. ഒരു വെടിക്കു രണ്ടു പക്ഷി എന്ന നയം നടപ്പിലാക്കിയതാകാം .

ഐസ്സക്കിന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.

എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു


അപ്പോള്‍ എഗ്രിമെന്റ് ഇല്ലാതെ 12 കോടി ചിലവാക്കിയെന്നാണ്. അത് വളരെ പ്രസക്തമായ ഒന്നാണ്. ക്യാന്‍സര്‍ സെന്ററിനു യാതൊരു എഗ്രിമെന്റുമുണ്ടാക്കിയിരുന്നില്ല. വെറും വാക്കാല്‍ ഉള്ള ഏതോ ഒരു കരാര്‍ . അതു പാലിക്കേണ്ട ഒരു ബാധ്യതയും ലാലലിനോ , പണം നല്‍കാമെന്നു പറഞ്ഞ പാര്‍ട്ടിയോ , പണം കൈകാര്യം ചെയ്യാന്‍ ‍ ഏല്‍ പ്പിച്ച സ്വകാര്യ സ്ഥാപനമോ ഏല്‍ക്കേണ്ടാത്ത , നിഗൂഡമായ ഒന്നായിരുന്നു ഈ ക്യാന്‍സര്‍ സെന്റര്‍ അഴിമതി. ഇനിയും ഗൂഡാലോചന എന്തിനായിരുന്നു എന്നതിനു തെളിവു വേണോ?