Tuesday, May 31, 2011

ഉമ്മന്‍ചാണ്ടിയുടെ തുഗ്ലക് മോഡല്‍ പരിഷ്‌കാരങ്ങള്‍

മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നേരിടുന്ന ദയനീയ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ കഴിഞ്ഞദിവസം തൃശൂരില്‍ പ്രസംഗിക്കുമ്പോള്‍ പറയുകയുണ്ടായി. ക്ഷീണിച്ച കോണ്‍ഗ്രസ്, സുശക്തമായ മുസ്ലീംലീഗ്, അസംതൃപ്തരായ കേരള കോണ്‍ഗ്രസ് തുടങ്ങി ഒറ്റഎംഎല്‍എമാരുടെ മൂന്നുപാര്‍ട്ടികളും, കൂടെ ജനതാദളുംചേര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ സ്വൈര്യംകെടുത്തുകയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുവാനുള്ള പരിശ്രമത്തില്‍ ഉമ്മന്‍ചാണ്ടി ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഒരു നീതീകരണവുമില്ല. യുഡിഎഫിന്റെ ദുര്‍ബലമായ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിയെ നാണംകെടുത്തുംവിധം സമ്മര്‍ദ്ദരാഷ്ട്രീയത്തിനു വിധേയനാക്കുന്നു. അധികാരദല്ലാളുകള്‍ക്ക് വസന്തകാലം. ഇതൊക്കെ മനസില്‍വച്ചുകൊണ്ടാണദ്ദേഹം പറഞ്ഞത് ഉമ്മന്‍ചാണ്ടിയോട് സഹതാപമുണ്ട് എന്ന്.

മന്ത്രിമാരെ നിയമിക്കുന്നതും വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതും ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശമാണ്. മുന്നണിരാഷ്ട്രീയമാകുമ്പോള്‍ കക്ഷിനേതാക്കന്മാര്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കിയെന്നിരിക്കും.

എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ. മുസ്ലീംലീഗ് കാണിച്ച ധിക്കാരം. അവര്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കുമുന്നില്‍ കൊച്ചാക്കി. യുഡിഎഫ് ലീഗിനു നാല് മന്ത്രിമാരെയാണനുവദിച്ചത്. ഒന്നുകൂടി വേണമെന്നവര്‍ക്ക് മോഹമുണ്ടായിരുന്നിരിക്കാം. ആ മോഹം കേരള കോണ്‍ഗ്രസ് നേതാവ് മാണിക്കുമുണ്ടായിരുന്നു. അതിലൊരസ്വാഭാവികതയുമില്ല. എന്നാല്‍ ലീഗ് ചെയ്തതു നോക്കൂ. ലീഗിന്റെ നേതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ നാലിനുപകരം അഞ്ച് മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ചു; അതിനേക്കാള്‍ ധിക്കാരം അദ്ദേഹം അഞ്ച് മന്ത്രിമാരുടെയും വകുപ്പുകളും പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി ദുര്‍ബലമായി പ്രതിഷേധിച്ചു. തങ്ങള്‍ പ്രഖ്യാപിക്കുന്നതൊന്നും പിന്‍വലിക്കുന്ന പ്രശ്‌നമില്ലായെന്നു കുഞ്ഞാലിക്കുട്ടി വിശദീകരിക്കുകയും ചെയ്തു. പ്രശ്‌നം ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്നാലും ഈ അധികപ്പറ്റും ധിക്കാരവും ഏതെങ്കിലുമൊരു മുഖ്യമന്ത്രിക്കു വെട്ടിവിഴുങ്ങാനാകുമോ?

ഒരു മന്ത്രിയല്ലെങ്കില്‍ സ്പീക്കര്‍സ്ഥാനം തങ്ങള്‍ക്കു വേണമെന്നു മാണി വാശിപിടിക്കുന്നു. കേരളയിലെ പി സി ജോര്‍ജ് പിളര്‍പ്പിന്റെ ഭീഷണിയുയര്‍ത്തിനില്‍ക്കുന്നു. ജോസഫിനുനേരെ ഇതിനിടെ ഒരൊളിയമ്പ് എയ്യുകയും ചെയ്തു. നോക്കണം ജോസഫിന്റെ കഷ്ടകാലം, അദ്ദേഹത്തെ മന്ത്രിയെന്ന നിലയില്‍ സമീപിച്ച ഒരു സ്ത്രീ പരസ്യമായി ജോസഫിനെതിരെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നു. ജോസഫ് ആ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്.

ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഒരു വലിയ പ്രതിസന്ധിയിലാണ്. എങ്ങിനെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. ഒരു സര്‍ക്കസ്‌കൂടാരത്തിലെ വന്യമൃഗങ്ങളെ കൈകാര്യംചെയ്യുന്നതിന്റെ പ്രയാസത്തിലാണ് ഉമ്മന്‍ചാണ്ടി. സഹതാപാര്‍ഹമായ ഒരവസ്ഥ.

ഇതിനിടയിലാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വിചിത്രമായ ആവശ്യം. അദ്ദേഹത്തിന്റെ ജയില്‍ശിക്ഷ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക അധികാരങ്ങളുപയോഗിച്ച് ഇളവുചെയ്ത് അദ്ദേഹത്തെ പൂര്‍ണമായും ജയിലില്‍നിന്നും സ്വതന്ത്രനാക്കിവിടണമെന്ന്. മകന്‍ ഗണേഷ്‌കുമാര്‍ അതിനുള്ള ന്യായങ്ങളും പറഞ്ഞു.

അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ അത്ര ലഘുവായി ജയിലില്‍നിന്നിറക്കിവിടാന്‍ കഴിയുമോ, കുറ്റവിമുക്തനാക്കി?

ഇവരൊക്കെ എന്താണ് കേരളത്തെക്കുറിച്ച് ധരിക്കുന്നത്. ഇത് വെള്ളരിക്കാപ്പട്ടണമാണോ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലിന്നോളം അഴിമതിക്ക് സുപ്രീംകോടതി ശിക്ഷിച്ച ഒരാളെപ്പോലും സംസ്ഥാനസര്‍ക്കാരുകള്‍ തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് ജയിലില്‍നിന്നിറക്കിവിട്ടിട്ടില്ല. ഇതിനുംപുറമെ ഇത്തരം ഒരപേക്ഷ സമര്‍പ്പിക്കാന്‍ ഒരാള്‍ അര്‍ഹനാകുന്നത് ശിക്ഷാകാലാവധിയുടെ മൂന്നിലൊന്നുകാലം ജയില്‍വാസമനുഭവിച്ചതിനുശേഷം മാത്രമാണ്. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ വഴിവിട്ട് കൊടുക്കാവുന്നത്ര പരോള്‍ കൊടുത്തുകഴിഞ്ഞു.

എന്താണീ ധിക്കാരത്തിന്റെ അര്‍ഥം. അതു മറ്റൊന്നുമല്ല. തന്റെ മകന്റെ ഒരു വോട്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പിന് വളരെ പ്രധാനമാണ്. ഈ ഊറ്റത്തിന്റെ മുന്നില്‍ തലകുനിച്ചാല്‍ ഇവിടെ ജനാധിപത്യസംവിധാനമാകെ തകരും.

ഇതിനിടയില്‍ ചെയ്തുവച്ച മറ്റൊരുകാര്യം നോക്കൂ. പഞ്ചായത്ത്‌രാജ് നഗരപാലിക നിയമങ്ങള്‍ക്കു വഴിവച്ച സുപ്രസിദ്ധമായ ഭരണഘടനാഭേദഗതികള്‍ കൊണ്ടുവന്നത് അന്നത്തെ ഇന്ത്യന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു അതുവഴി. ഫെഡറല്‍ സമ്പ്രദായത്തിനത് പുതിയ മാനംനല്‍കി, പുതിയ ഉള്ളടക്കവും.

പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ പ്രാദേശിക സ്വയംഭരണം നടത്തുന്ന ഗവണ്‍മെന്റുകളാണ്. കേന്ദ്രം, സംസ്ഥാനങ്ങള്‍, അതിനുതാഴെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍. ഗ്രാമ-നഗരവികസനങ്ങള്‍ക്ക് അതിവിപുലമായ അധികാരവികേന്ദ്രീകരണവും ആ മാറ്റം വിഭാവനംചെയ്തു.

ഈ പുതിയ പ്രാദേശിക സ്വയംഭരണസര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിന് അധികാരവും, സമ്പത്തും ഉദ്യോഗസ്ഥസംവിധാനവും നിയമപരമായുറപ്പാക്കി. ഭരണഘടന അതൊക്കെ ഗ്യാരണ്ടി ചെയ്തു.

ഈ സംവിധാനം ഇന്ത്യയില്‍ ഏറ്റവും മനോഹരവും ആകര്‍ഷകവും അത്ഥപൂര്‍ണവുമായി നടപ്പിലാക്കിയ ഒരു സംസ്ഥാനം നമ്മുടെ കേരളമാണ്. ജനകീയാസൂത്രണവും ജനപങ്കാളിത്തവുംകൊണ്ട് സമ്പന്നമാംവിധം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടവിധത്തില്‍ നടപ്പിലാക്കുന്നതിനും ഫലപ്രദമായ ആസൂത്രണം വഴി ഗ്രാമീണജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കേരളത്തിലെ എല്‍ഡിഎഫ്‌സര്‍ക്കാര്‍ നന്നായി പരിശ്രമിച്ചു. വിജയിക്കുകയും ചെയ്തു. അന്ന് കേന്ദ്രത്തില്‍ പഞ്ചായത്ത്‌രാജ് മന്ത്രാലയത്തിന്റെ ചുമതലവഹിച്ചിരുന്ന മന്ത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഈ കേരളപരീക്ഷണവിജയത്തെ പ്രകീര്‍ത്തിച്ചു. കേരള മോഡല്‍ ഇന്ത്യക്ക് മാതൃകയാക്കണമെന്ന് നിര്‍ദേശിച്ചു. അന്ന് അദ്ദേഹം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പഞ്ചായത്ത്‌രാജിന്റെ പ്രവര്‍ത്തനത്തിനെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ വിജയകരമായ മാതൃക ചൂണ്ടിക്കാണിച്ചത്. ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് മന്ത്രിസഭ ഈ രംഗത്തുചെയ്ത കാര്യം ആത്മഹത്യാപരമാണ്, നിരുത്തരവാദപരമാണ്.

പഞ്ചായത്ത്‌രാജ് സംവിധാനത്തിനുവേണ്ടി നടത്തിയ ഭരണഘടനാഭേദഗതി വിഭാവനംചെയ്ത അധികാരവികേന്ദ്രീകരണവും പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍, ജനപങ്കാളിത്തം ഉറപ്പുവരുത്തല്‍, തുടങ്ങി എല്ലാ മൗലിക സങ്കല്‍പങ്ങളെയും ഉമ്മന്‍ചാണ്ടി കാറ്റില്‍പറത്തി. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളും ഗ്രാമ-നഗരവികസനത്തിനുംവേണ്ടി ഒരു മന്ത്രാലയമായിരുന്നു ഇവിടെ, അതിനെയാണ് മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയത്.

ഉമ്മന്‍ചാണ്ടി ഈ വകുപ്പിനെ മൂന്നായി വെട്ടിക്കീറി മൂന്ന് മന്ത്രിമാരെ ഏല്‍പ്പിച്ചു. കൂടുതല്‍ എണ്ണം മന്ത്രിമാരെ തൃപ്തിപ്പെടുത്തി. വിമര്‍ശനം എല്ലാരംഗത്തുനിന്നും ഉയര്‍ന്നപ്പോള്‍ ഒരു സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നിനെയും കോ ഓര്‍ഡിനേറ്റ്‌ചെയ്യാന്‍ മൂന്ന് മന്ത്രിമാരും, അവരുടെ സെക്രട്ടറിമാരും ചേരുന്ന പുതിയൊരു സംവിധാനം മുഖ്യമന്ത്രിയുടെ കീഴില്‍. എത്ര ഭ്രാന്തമായ സമീപനം.

ഒരു മന്ത്രിയെക്കൊണ്ടു നടത്താന്‍ ഇന്നലെ കഴിഞ്ഞിരുന്ന കാര്യങ്ങള്‍ കാണാന്‍, ഇനി മൂന്നു മന്ത്രിമാരെയും, അവരുടെ സെക്രട്ടറിമാരെയും മുഖ്യമന്ത്രിയെയും അദ്ദേഹം നിയമിക്കുന്ന മറ്റൊരു സെക്രട്ടറിയെയുംകൂടി കണ്ടാലേ നടക്കൂ. രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ നിസ്സഹായനായിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ദയനീയാവസ്ഥയുടെ ഭീകരമായ ഒരു ചിത്രമാണിത്. ഈ ഭരണം ആര്‍ക്കുവേണ്ടി. ജനങ്ങള്‍ക്കുവേണ്ടിയോ, മന്ത്രിമാര്‍ക്കുവേണ്ടിയോ, രാഷ്ട്രീയദല്ലാളന്മാര്‍ക്കുവേണ്ടിയോ.

ഇന്ത്യയുടെ ചരിത്രത്തില്‍ ഭ്രാന്തമായ ഭരണപരിഷ്‌കാര നടപടികള്‍കൊണ്ട് ചരിത്രത്തില്‍ കുപ്രസിദ്ധിനേടിയ ഒരു ചക്രവര്‍ത്തിയുണ്ട്. മുഹമ്മദ് ബിന്‍ തുഗ്ലക്. ആ തുഗ്ലക്കിന്റെ മാതൃക കാട്ടിക്കൊണ്ട് കേരളത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് പാവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ നില തികച്ചും സഹതാപാര്‍ഹമാണ്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിച്ചതുപോലെ.

'പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിച്ച ഈ വെട്ടിമുറിക്കല്‍ ഒരു പിന്തിരിപ്പന്‍ നടപടിയായിപ്പോയി എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പഞ്ചായത്തിരാജ്മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍, ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത് ഇതാണ്: 'അങ്ങയുടെ മേലുള്ള രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ ഏറ്റവും നല്ലത് ഇവ ഒരു മന്ത്രാലയത്തിനുകീഴില്‍ കൊണ്ടുവരുന്നതുതന്നെയാണ്'.

കുഞ്ഞാലിക്കുട്ടിമാരുടെയും മാണിമാരുടെയും സമ്മര്‍ദ്ദത്തിനു വിധേയനായി കുഴയുന്ന ഉമ്മന്‍ചാണ്ടി മണിശങ്കര്‍ അയ്യരുടെ അനുഭവസമ്പന്നമായ ഉപദേശം ചെവിക്കൊള്ളുമോ? അറിയില്ല.

യുഡിഎഫ് കേരളജനതയുടെ താല്‍പര്യങ്ങള്‍ വിസ്മരിച്ച് സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെയും അധികാരദല്ലാളന്മാരുടെയും ഭീഷണിക്കു വഴങ്ങി നാടിനെയും ജനങ്ങളെയും നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.


*****


കാഴ്ചപ്പാട്/സി കെ ചന്ദ്രപ്പന്‍, കടപ്പാട്:ജനയുഗം

ജര്‍മനി തുറന്നുതരുന്ന വഴി

ശുദ്ധവും സുരക്ഷിതവുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ വാഴ്ത്തിയ ആണവോര്‍ജത്തിന്റെ കെടുതികള്‍ ലോകം ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിത്. സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിയെത്തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്കാണ് ജപ്പാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല. എങ്കിലും അതിന്റെ ഭയാനകമായ 'ആഴ'ത്തെക്കുറിച്ച് ലോകത്തിന് അസന്നിഗ്ധമായ ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് വൈദ്യുതിക്കു വേണ്ടി ആണവ പദ്ധതികളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പല രാജ്യങ്ങളും പുനരാലോചന നടത്തുന്നത്.

ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടക്കം പല രാജ്യങ്ങളും ആണവ പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പിന്‍പറ്റി ജര്‍മനി ഇന്നലെ കൈക്കൊണ്ട തീരുമാനം ചരിത്രത്തില്‍ ഇടം നേടാന്‍ പോന്നതാണ്. 2022 ഓടെ ആണവ നിലയങ്ങള്‍ പൂര്‍ണമായും അടച്ചിടാനും രാജ്യത്തെ ഊര്‍ജമേഖല ആണവവിമുക്തമാക്കാനുമാണ് ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഊര്‍ജസുരക്ഷയെന്നാല്‍ മുക്കിനു മുക്കിന് ആണവ നിലയങ്ങള്‍ സ്ഥാപിക്കുകയാണന്ന മിഥ്യാധാരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്, ജര്‍മനി തുറന്നുതരുന്ന ഈ വഴി.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മനിയുടേത്. ലോകത്തെ വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങളില്‍ മുന്‍നിരയിലാണ് അതിന്റെ സ്ഥാനം. നിലവില്‍ പ്രവര്‍ത്തന സജ്ജമായ പതിനേഴു റിയാക്ടറുകളാണ് ജര്‍മനിയിലുള്ളത്. വൈദ്യുതോല്‍പ്പാദനത്തില്‍ ഗണനീയ വിഹിതം ഈ റിയാക്ടറുകളില്‍നിന്നു ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ അടച്ചുപൂട്ടുന്നത് രാജ്യത്തെ വ്യവസായ മേഖലയെ ബാധിക്കുക തന്നെ ചെയ്യും. എന്നിട്ടും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോവാനാണ് ആ രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഭാവിക്ക് കുറെക്കൂടി സുരക്ഷിതമായ ഊര്‍ജരൂപം വേണമെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. ആണവ നിലയങ്ങളുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഫുകുഷിമ ദുരന്തത്തിനു ശേഷം, നിസ്സംശയമായ ബോധ്യമാണ് ജര്‍മന്‍ ഭരണകൂടത്തെ ഈ തീരുമാനത്തിലെത്തിച്ചത്.

ത്രീമെന്‍ ഐലന്റിലും ചെര്‍ണോബില്ലിലും അടക്കം വന്‍ ആണവ അപകടങ്ങള്‍ ലോകം കണ്ടതാണ്. ചെറിയ ചെറിയ അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു, ആണവ വ്യവസായത്തിന്റെ സ്വതവേയുള്ള രഹസ്യസ്വഭാവം കൊണ്ട് അവയുടെ വ്യാപ്തിയെന്തെന്ന് പുറംലോകം അറിയുന്നില്ല. ഫുകുഷിമ ദുരന്തത്തിന്റെ ഭീകരമുഖം മൂടിവയ്ക്കാന്‍ പോലും ലോകത്തെ ആണവ വ്യവസായത്തെ നിയന്ത്രിക്കുന്ന ലോബികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്.

വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് വൈദ്യുതിയുടെ ആവശ്യം പലമടങ്ങ് വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഊര്‍ജത്തിന്റെ അക്ഷയഖനി എന്ന നിലയില്‍ ആണവ നിലയങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആണവലോബി എന്നും അവകാശപ്പെടുന്ന പോലെ ശുദ്ധവും സുരക്ഷിതവുമല്ല ആണവോര്‍ജമെന്ന് ഇന്നേതാണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ആവശ്യം ദിനംപ്രതി ഏറിവന്നിട്ടും കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, മറിച്ച് റിയാക്ടറുകളുടെയും ആണവ ഇന്ധനത്തിന്റെയും കച്ചവടത്തിലാണ്, ആണവോര്‍ജത്തിന്റെ വലിയ പ്രയോക്താക്കളിലൊന്നായ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 1970നു ശേഷം ഒരു അണുനിലയം പോലും അവിടെ സ്ഥാപിക്കപ്പെട്ടില്ല. അതേസമയം ഊര്‍ജസുരക്ഷയില്‍ ആണവ നിലയങ്ങള്‍ക്കുള്ള പങ്കു പ്രചരിപ്പിക്കുക എന്ന കച്ചവടതന്ത്രം ഫലപ്രദമായി ആവിഷ്‌കരിക്കാനും ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ അതില്‍ കുടുക്കാനും അവര്‍ക്കു കഴിയുകയും ചെയ്തു.

ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ളത്. 2020 ഓടെ ഇത് 14 ശതമാനമാക്കുകയാണ് യു പി എ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. അമേരിക്കയുമായുള്ള ആണവ കരാറും മറ്റു ഈ ന്യായത്തിന്റെ പുറത്താണ്. ആണവ നിലയങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും അവയോടുള്ള ജനകീയ പ്രതിരോധവും കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം നിര്‍ദിഷ്ട ആണവ നിലയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്.

നേരത്തെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലകള്‍ ജര്‍മനിയിലെത്തിയപ്പോള്‍ സമാനമായ സാഹചര്യമായിരുന്നു ജര്‍മനിയിലേത്. ആണവ നിലയങ്ങള്‍ക്കെതിരെ അവിടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചും ആണവ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ആ രാജ്യത്തെ ഭരണകൂടമെടുത്ത തീരുമാനമാണ് പിന്‍മുറക്കാര്‍ തിരുത്തുന്നത്. ആണവ നിലയങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഭാരിച്ച ചെലവ് ഏറ്റെടുത്താണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിര്‍മാണ ദശയിലുള്ള നമ്മുടെ ആണവ പദ്ധതികളില്‍നിന്നു പിന്മാറുക ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന യുക്തിസഹവും അനായാസവുമായിരിക്കും. അതിനുള്ള ഇച്ഛാശക്തി മാത്രമാണ് ഇനിയുണ്ടാവേണ്ടത്.


*****


കടപ്പാട്: ജനയുഗം

സ്വര്‍ഗത്തിന്റെ മോഡല്‍ തരൂ ഞങ്ങള്‍ പണിയാം

"മി. രമേശ്, സൈബര്‍ പാര്‍ക്ക് തുടങ്ങാനുളള സാമ്പത്തിക ശേഷിയും സാങ്കേതിക വൈദഗ്ധ്യവും താങ്കളുടെ തൊഴിലാളി സൊസൈറ്റിക്കുണ്ടോ?" മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസിന്റെ അന്വേഷണം തികച്ചും സ്വാഭാവികം. ലോകത്തെ പേരുകേട്ട കമ്പനികളും ഐടി സ്ഥാപനങ്ങളും കുത്തകയെന്നോണം വിഹരിക്കുന്ന മേഖലയില്‍ വിയര്‍പ്പിന്റെ മണമുള്ള തൊഴിലാളികളുടെ സംഘം ഇടം തേടിയെത്തുമ്പോള്‍ ഇത്തരം സംശയങ്ങള്‍ ഒരിക്കലും അസ്ഥാനത്തല്ല. സൈബര്‍പാര്‍ക്ക് തുടങ്ങാനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ അപേക്ഷ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു സൊസൈറ്റി പ്രസിഡന്റ് രമേശിനുനേരെ തികച്ചും നിഷ്കളങ്കമായ ചോദ്യം ഉയര്‍ന്നത്. സ്വപ്നങ്ങള്‍ കാണാനും അതു യാഥാര്‍ഥ്യമാക്കാനും കുരുത്തുള്ള നേതൃത്വവും ആത്മാര്‍ഥതയുള്ള തൊഴിലാളികളുമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലോകത്തിന് തെളിയിച്ചു കൊടുക്കുകയാണിപ്പോള്‍ .

കോഴിക്കോട്ട് പണി പൂര്‍ത്തിയാകുന്ന രണ്ട് സൈബര്‍ പാര്‍ക്കുകളിലൊന്ന് വടകര ഒഞ്ചിയത്തുള്ള ഈ തൊഴിലാളി സൊസൈറ്റിയുടേതാണ്. 26 ഏക്കറില്‍ ആറു ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം ഉയരുന്നത്. 18 മാസംക്കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രത്യേക സാമ്പത്തിക പദവി (സെസ്സ്) നേടിയെടുത്തു. വന്‍കിട ഐടി കമ്പനികള്‍ ബുക്കിങ് തുടങ്ങി. 16 വര്‍ഷമായി ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായി തുടരുന്ന പാലേരി രമേശന്റെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. കേരളത്തിന്റെ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകള്‍ , കൃഷി ഫാമുകള്‍ , അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , നിര്‍മാണരംഗത്ത് വിദഗ്ധ തൊഴിലാളികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ , ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി സ്വപ്നങ്ങളുടെ നീണ്ട പട്ടികയുണ്ട് ഈ അമ്പത്തൊന്നുകാരന്റെ മനസ്സില്‍ .

സോഷ്യലിസ്റ്റ് നാടുകളിലൊഴികെ ലോകത്തൊരിടത്തും ഒരു തൊഴിലാളിക്കൂട്ടായ്മക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. വിദഗ്ധരും അവിദഗ്ധരുമുള്‍പ്പെടെ 2000 തൊഴിലാളികള്‍ . റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ അത്യന്താധുനിക ഉപകരണങ്ങള്‍ . 27 ലോറികള്‍ , മൂന്ന് എസ്കവേറ്ററുകള്‍(ജെസിബി), 11 പൊക്ലൈനറുകള്‍ , ഒട്ടേറെ കരിങ്കല്‍ ക്വാറികള്‍ , വിവിധ സ്ഥലങ്ങളായി ധാരാളം ഏക്കര്‍ ഭൂമി......... ഇന്ത്യയിലെ പ്രമുഖ നിര്‍മാണകമ്പനികളിലൊന്നായി വളര്‍ന്ന് പടരുകയാണിത്. ഒരു ദിവസത്തെ കൂലി കൊടുക്കാന്‍ മാത്രം ആറര ലക്ഷം രൂപയാണ് സൊസൈറ്റി ചെലവിടുന്നത്. മലബാറിലെ ത്രിതല പഞ്ചായത്തുകള്‍ , മുനിസിപ്പാലിറ്റി- കോര്‍പറേഷനുകള്‍ , പ്രമുഖ സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം നിര്‍മാണപ്രവൃത്തികള്‍ക്ക് ആദ്യം സമീപിക്കുന്നത് ഊരാളുങ്കലിനെയാണ്. ഇവര്‍ "നോ" പറഞ്ഞാലേ മറ്റു കരാറുകാരെ തേടുന്നുള്ളൂ. കോടികളുടെ വര്‍ക്ക് ഏറ്റെടുക്കാന്‍ സൊസൈറ്റിക്കിപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട. വന്‍ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ ഹൈവേ നിര്‍മാണം, കൂറ്റന്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയൊന്നും സൊസൈറ്റിക്ക് പുതുമയല്ല. രാമനാട്ടുകരമുതല്‍ വെങ്ങളം വരെയുള്ള നാഷണല്‍ ഹൈവേ ബൈപാസ് റോഡ് നിര്‍മാണത്തിലൂടെ ഇതു തെളിയിച്ചു. പണി പൂര്‍ത്തിയായ 16.164 കി.മീറ്ററില്‍ 8.91 കി. മീറ്ററും നിര്‍മിച്ചത് സൊസൈറ്റിയാണ്. ഇതില്‍ ഒരു വന്‍ പാലവുമുണ്ട്. ഈ വര്‍ഷം പകുതിയോടെ 6.86 കി. മീറ്റര്‍ റോഡുകൂടി പണി തീരും. 60 കോടി രൂപയാണ് ഈ റോഡുനിര്‍മാണത്തിനായി ഇതിനകം ഊരാളുങ്കല്‍ ചെലവിട്ടത്. കോഴിക്കോട് നഗരഹൃദയത്തില്‍ പണിത നായനാര്‍ മേല്‍പ്പാലവും ഊരാളുങ്കലിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. ഈ പാലം, അരയിടത്ത്പാലം-എരഞ്ഞിപ്പാലം ബൈപാസ് റോഡ്, 13 ജങ്ഷനുകളുടെ നവീകരണം എന്നിവ 40 കോടി രൂപയ്ക്കാണ് സൊസൈറ്റി പൂര്‍ത്തിയാക്കിയത്. അതും കരാറില്‍ പറഞ്ഞതിനേക്കാള്‍ നേരത്തെ; 18 മാസംക്കൊണ്ട്.

മലബാറിലാണ് സൊസൈറ്റി പ്രധാനമായും കരാര്‍ ഏറ്റെടുക്കുന്നത്. ആലപ്പുഴ പുന്നപ്രയില്‍ എന്‍ജിനിയറിങ് കോളേജ് കെട്ടിടം, മലമ്പുഴ ഡാമിന് ചുറ്റുമുള്ള വിശാലമായ റിങ് റോഡ്, കാസര്‍ക്കോട് ഉദുമയിലും കണ്ണൂര്‍ പിണറായിലും ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ കെട്ടിടം തുടങ്ങിയവ സൊസൈറ്റി മറ്റു ജില്ലകളില്‍ ചെയ്ത പ്രധാന ജോലികളാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പയ്യോളിക്കടുത്ത് ഇരിങ്ങലില്‍ പണിത "ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്" (സര്‍ഗാലയ) ഈ രംഗത്തെ നാഴികക്കല്ലാണ്. കരകൗശല വസ്തുക്കളുണ്ടാക്കുന്നത് നേരില്‍ക്കണ്ട് അവിടെ വച്ചുതന്നെ അതു വാങ്ങാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്ന ക്രാഫ്റ്റ് വില്ലേജ് കേരളത്തിലെ ടൂറിസം രംഗത്തെ പുതിയ പരീക്ഷണമാണ്. 15 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഈ ഗ്രാമത്തിന്റെ നടത്തിപ്പ് 10 വര്‍ഷത്തേക്ക് ഇനി ഊരാളുങ്കലിന്റെ ചുമതലയാണ്. "സര്‍ഗാലയ"യോട് ചേര്‍ന്നുകിടക്കുന്ന മൂരാട് പുഴയിലൂടെ ഹൗസ് ബോട്ടും മറ്റും തുടങ്ങാനും സൊസൈറ്റിക്ക് പരിപാടിയുണ്ട്. കേരളത്തിലെ നിര്‍മാണരംഗത്ത് വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കാനും സൊസൈറ്റിക്ക് ഉദ്ദേശമുണ്ട്. ഇതിനായി ട്രെയിനിങ് സെന്റര്‍ ആരംഭിക്കും. സെപ്തംബറില്‍ സ്ഥാപനം തുടങ്ങാനാണ് ഉദ്ദേശം. വിദ്യാഭ്യാസരംഗത്ത് ഉന്നതസ്ഥാപനങ്ങള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട്. കൃഷി ഫാമുകള്‍ ആരംഭിക്കാനും ശ്രമം തുടങ്ങി. മണ്ണെടുക്കാനും മറ്റും സൊസൈറ്റി വാങ്ങിയ ധാരാളം ഏക്കര്‍ ഭൂമി കൈവശമുണ്ട്. പലയിടത്തും ഇവ ചണ്ടിക്കൂമ്പാരങ്ങളിട്ട് തൂര്‍ത്ത് ഫലവൃക്ഷങ്ങളും പച്ചക്കറിത്തോട്ടവും നട്ടുപിടിപ്പിക്കുകയാണ്. ഇതിനൊപ്പം പശുവളര്‍ത്തലും ചെറിയ തോതില്‍ തുടങ്ങി. രണ്ടിടത്തായി 25 പശുക്കള്‍ ഇപ്പോള്‍ തന്നെയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം വിപുലമായ തോതില്‍ സംഘടിപ്പിക്കാനും സൊസൈറ്റി ശ്രമിക്കുന്നു. അരക്കുതാഴെ തളര്‍ന്നവരെ ഇപ്പോള്‍തന്നെ സൊസൈറ്റി സഹായിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും ഉദ്ദേശിക്കുന്നു.

റോഡ് നിര്‍മാണരംഗത്തും മറ്റും കേന്ദ്രീകരിച്ചിരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ സൈബര്‍ പാര്‍ക്ക് നിര്‍മാണരംഗത്തേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് പ്രസിഡന്റ് പാലേരി രമേശന് ഒറ്റ വാക്കില്‍ ഉത്തരമുണ്ട്-"മാറുന്ന കേരളം." "നിര്‍മാണ രംഗത്ത് യുവാക്കളെ കിട്ടാതായതോടെ അവരെവിടെ പോകുന്നു എന്നായി അന്വേഷണം. ഇതില്‍ നിന്നാണ് ഐടി മേഖലയിലേക്ക് കടക്കാന്‍ താല്‍പ്പര്യമുണ്ടായത്. തിരുവനന്തപുരം സെക്രട്ടറിയറ്റ് കോമ്പൗണ്ടില്‍വച്ചാണ് എ പ്രദീപ്കുമാര്‍ എംഎല്‍എക്ക് വാക്കു കൊടുത്തത്. എന്റെ വായില്‍നിന്ന് "ഓകെ" എന്ന മറുപടി കിട്ടി മിനിട്ടുകള്‍ക്കകം പ്രദീപ് ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. ജീവനക്കാരുടെ ആത്മാര്‍ഥത. പിന്നെ, കരാര്‍ ജോലിയില്‍ സ്ഥാപനം കാട്ടുന്ന സത്യസന്ധത. ഇതാണ് ഊരാളുങ്കലിന്റെ വിജയരഹസ്യം. ഞങ്ങളുടെ വര്‍ക്ക്സൈറ്റിലെത്തിയാല്‍ മതി ജോലിക്കാരുടെ സ്നേഹവും കൂട്ടായ്മയും ആര്‍ക്കും ബോധ്യപ്പെടും. ഭക്ഷണം ഒന്നിച്ചാണുണ്ടാക്കുക.സമയം നോക്കി പണിയെടുക്കുന്ന ഏര്‍പ്പാടില്ല. സ്ഥാപനം തന്റേതുകൂടിയാണെന്ന വിശ്വാസമാണ് എല്ലാവര്‍ക്കും. ബോണസ്, മെഡിക്കല്‍ അലവന്‍സ്, പിഎഫ്, ഇഎസ്ഐ, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്നു. വിവാഹം, അസുഖം, മരണം തുടങ്ങിയ ഘട്ടങ്ങളിലും സ്ഥാപനം ജീവനക്കാര്‍ക്കൊപ്പമുണ്ട്.

വാഗ്ഭടാനന്ദന്‍ വിത്തിട്ട വൃക്ഷം

സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ സ്വമി വാഗ്ഭടാനന്ദന്‍ 1925ല്‍ രൂപം നല്‍കിയ കൂലിവേലക്കാരുടെ സംഘത്തില്‍നിന്നാണ് ഇന്ത്യക്ക് മാതൃകയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ തുടക്കം. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ചില നിരത്തുകളുടെ 925 രൂപയുടെ പ്രവൃത്തിയാണ് ആദ്യം കിട്ടിയത്. ആദ്യ ലാഭം 12രൂപ ഒരണ. 1926ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബാങ്കില്‍നിന്ന് കടം വാങ്ങിയ 500 രൂപയായിരുന്നു സംഘത്തിന്റെ അക്കൗണ്ടിലെത്തിയ ആദ്യത്തെ വന്‍തുക. തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ ജോലി നല്‍കുന്നതിന്വേണ്ടി വിവിധ ജില്ലയിലായി കിണര്‍ കുഴിക്കല്‍ , വേലി കെട്ടല്‍ , കനാല്‍പണി തുടങ്ങിയവയും സംഘം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തന മൂലധനം മാത്രം 123.27 കോടി രൂപ. ജാതിക്കോമരങ്ങളുടെ പല വിധത്തിലുള്ള അക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി വാഗ്ഭടാനന്ദന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലൊന്നായിരുന്നു കൂലിവേലക്കാരുടെ സഹകരണ സംഘം. താഴ്ന്ന സമുദായക്കാര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുക, പരിമിതമായ വരുമാന സാധ്യതകള്‍ പോലും തടയുക, മര്‍ദിക്കുക തുടങ്ങിയവയായിരുന്നു മേലാളന്മാരുടെ വിനോദങ്ങള്‍ . ഇതിനെ സംഘടിതമായി നേരിടാന്‍ പ്രൈമറി സ്കൂള്‍ , ഐക്യനാണയസംഘം, കൂലിവേലക്കാരുടെ സഹകരണസംഘം എന്നിവ സ്വാമി ആരംഭിച്ചു. ഇതാണ് പിന്നീട് ആത്മവിദ്യാസംഘം സ്കൂള്‍ , ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവയായി വളര്‍ന്നത്.

1925 ഫെബ്രുവരി പതിമൂന്നിനായിരുന്നു കൂലിവേലക്കാരുടെ സഹകരണസംഘം രജിസ്റ്റര്‍ ചെയ്തത്. വിവിധ ഭരണസമിതികളുടെ നേതൃത്വത്തില്‍ വിപുലപ്പെട്ടുവന്ന സംഘം, മാതൃകാ ബൈലോ അംഗീകരിച്ച് ഇന്നത്തെ നിലയിലേക്ക് മാറിയത് 1967ലാണ്. തുടക്കത്തില്‍ 16 അംഗങ്ങളാണുണ്ടായിരുന്നത്.ഇന്ന് എ, ബി, സി ക്ലാസുകളിലായി 1254 പേര്‍ അംഗങ്ങളാണ്. അംഗങ്ങളല്ലാത്ത ആയിരത്തിലേറെ തൊഴിലാളികളും സംഘത്തിലുണ്ട്. 1926ല്‍ സംഘം പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ഓഹരിത്തുക മാത്രമായിരുന്നു പ്രവര്‍ത്തന മൂലധനം. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അംഗങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടമെടുക്കുകയായിരുന്നു പതിവ്്. 1925ല്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒറ്റ ജോലിപോലും ലഭിച്ചില്ല. ഇതിനാല്‍ സംഘം പിരിച്ചുവിടാന്‍ പോലും സഹകരണവകുപ്പ് ആലോചിച്ചിരുന്നു. ആത്മവിദ്യാസംഘം പ്രവര്‍ത്തകനായ ചാപ്പയില്‍ കുഞ്ഞേക്കു ഗുരിക്കളാണ് സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് സൊസൈറ്റിക്കുള്ളത്. 1995 മെയ് മുതല്‍ പാലേരി രമേശനാണ് പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ പാലേരി കണാരന്‍ മാസ്റ്ററാണ് ഏറ്റവും കൂടുതല്‍ കാലം (32കൊല്ലം) പ്രസിഡന്റ് പദവിയിലിരുന്നത്.

*

കെ പ്രേമനാഥ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 മേയ് 2011

യു പി എ ഭരണത്തിന്റെ ബാക്കിപത്രം അഴിമതിയും വിലക്കയറ്റവും

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ തീരുമാനിക്കാനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില്‍ അടുത്തദിവസം ഒരു സമ്മേളനം ചേര്‍ന്നു. ഭാവി പരിപാടികളെ സംബന്ധിച്ച് ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒരു നടപടിപോലും സ്വീകരിച്ചതായി അവകാശപ്പെടാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെയും യു പി എ അധ്യക്ഷയുടെയും നേതൃത്വത്തില്‍ നടന്ന സമ്മേളനം ചുണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങള്‍ - അഴിമതിയും വിലക്കയറ്റവും കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.

അഴിമതി ഇത്രയും വ്യാപകമാകുന്നതിനും ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സ് ഇടിഞ്ഞുതാഴുന്നതിനും മുഖ്യ ഉത്തരവാദി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്. ഇന്നും രാജ്യത്ത് ഗൗരവതരമായ ചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രധാന അഴിമതികളില്‍ ഒന്ന് 2 ജി സ്‌പെക്ട്രം ഇടപാടാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടി രൂപയാണ് രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയത്. സുപ്രിംകോടതി ഇടപെട്ടതിന്റെ ഫലമായാണ് ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നത്. 2 ജി സ്‌പെക്ട്രം അഴിമതി മുഴുവന്‍ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെയും ഡി എം കെ നേതൃത്വത്തിന്റെയും തലയില്‍ വച്ചുകേട്ടാനാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. എന്നാല്‍ മുന്‍മന്ത്രി രാജയും ഈ കേസില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരും പ്രസ്താവിച്ചത് 2 ജി സ്‌പെക്ട്രം ഇടപാടെല്ലാം പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ്.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ബഹിരാകാശ വകുപ്പില്‍ രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണ് ശ്രമം നടന്നത്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുടെ അന്വേഷണം എങ്ങും ചെന്നെത്തിയിട്ടില്ല. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്ക് ഉത്തരവാദികളായ മഹാരാഷ്ട്രയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാണ്. കോമണ്‍വെല്‍ത്ത് ഗയിംസിന് പിന്നില്‍ എണ്‍പതിനായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി ഇപ്പോള്‍ ജയിലിലാണ്. കല്‍ക്കരി പാടങ്ങള്‍ ചുളുവിലയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയ വകയില്‍ എണ്‍പത്തിഅയ്യായിരം കോടി രൂപയുടെ അഴിമതി നടന്നു. 1973 ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി കമ്പനികളാണ് മന്‍മോഹന്‍സിംഗ് മറിച്ച് വിറ്റത്. ഇതിനെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ വമ്പിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

മന്‍മോഹന്‍സിംഗിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്ന് പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ അടുത്തദിവസം പറഞ്ഞിരുന്നു. അദ്ദേഹം പരോക്ഷമായി വിരല്‍ചൂണ്ടുന്നത് സോണിയാ ഗാന്ധിയെയാണെന്നുറപ്പ്. രാജ്യത്തിന് ആഗോളതലത്തില്‍ തന്നെ അപമാനകരമായ വന്‍തോതിലുള്ള അഴിമതികളാണ് യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

രാജ്യം നേരിടുന്ന കടുത്ത വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളാണെന്ന് വ്യക്തമാണ്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കി. അടുത്ത ദിവസങ്ങളില്‍ ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വലിയതോതില്‍ വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജൂണ്‍ ഒമ്പതിന് വര്‍ധനവ് നിലവില്‍വരുമെന്നാണ് അറിയുന്നത്. ഇതുകൂടി വരുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസഹമായി തീരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുമെന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അതിപ്പോഴും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങികഴിയുകയാണ്. രണ്ട് വര്‍ഷമായിട്ടും നിയമം നടപ്പിലാക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത് ജനങ്ങളെ മൂന്നായി തരംതിരിക്കാനാണ്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്‍, അതിനു മുകളില്‍ ഉള്ളവര്‍, ഒഴിവാക്കപ്പെടേണ്ടവര്‍ എന്നിങ്ങനെയാണ് തരംതിരിവിന് നിര്‍ദേശിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ധാന്യങ്ങള്‍ വിതരണം ചെയ്യും. അതിനു തൊട്ടു മുകളില്‍ ഉള്ളവര്‍ക്ക് താങ്ങ് വിലയുടെ പകുതി വിലയ്ക്ക് പ്രതിമാസം 20 കിലോഗ്രാം ധാന്യങ്ങള്‍ നല്‍കും. മുകളിലുള്ളവര്‍ക്ക് റേഷനില്ല. ഈ തരംതിരിവ് എങ്ങനെ നിര്‍ണയിക്കും?

ബി പി എല്‍-എ പി എല്‍ പട്ടിക തയ്യാറാക്കാന്‍ ദേശീയ തലത്തില്‍ ഒരു സെന്‍സസ് നടക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് ഇപ്പോള്‍ പറയുന്നത്. 2012 ഓടെ ഇത് നടപ്പിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതിനാവശ്യമായ പ്രാരംഭ നടപടികള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ബി പി എല്‍ നിര്‍ണയിക്കാന്‍ ആസൂത്രണ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പട്ടണങ്ങളില്‍ പ്രതിദിനം 20 രൂപയ്ക്ക് താഴെയും ഗ്രാമങ്ങളില്‍ 15 രൂപയ്ക്ക് താഴെയും വരുമാനമുള്ളവരെയാണ്. ഇതാണോ കേന്ദ്രസര്‍ക്കാരും അംഗീകരിക്കുന്ന മാനദണ്ഡം? അതോ കേന്ദ്ര സര്‍ക്കാരിന് മറ്റ് ഏതെങ്കിലും മാനദണ്ഡം ഉണ്ടോ എന്ന് വ്യക്തമല്ല. ബി പി എല്‍-എ പി എല്‍ വിഭജനം തന്നെ അശാസ്ത്രീയമാണെന്നും ഈ തരംതിരിവ് ഉപേക്ഷിക്കണമെന്നുമാണ് ഇതെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. എ പി എല്‍ - ബി പി എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ റേഷന്‍ വിതരണം നടത്തണമെന്നാണ് ഈ സമിതികളുടെയെല്ലാം ശുപാര്‍ശ. ഈ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, രാജ്യത്തെ എല്ലാവര്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ ധാന്യം വിതരണം നടത്താന്‍ അധികം വേണ്ടിവരുന്നത് 84.398 കോടി രൂപയാണ്. ഇതിന് പണമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്ത് നിന്നും വിദേശത്തേയ്ക്ക് കള്ളക്കടത്ത് നടത്തിയ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരംശം കണ്ടുകെട്ടാന്‍ കഴിഞ്ഞാല്‍ ഇത് നടപ്പിലാക്കാന്‍ ഒരു പ്രയാസവുമില്ല. 2005-06 മുതല്‍ 2010-11 വരെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 21,25,023 കോടി രൂപയാണ്.

സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇതില്‍ ഒരംശംമതി രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ റേഷന്‍ നല്‍കാന്‍. ഇത് കോണ്‍ഗ്രസിന്റെ നയമാണ് വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങളുടെ പട്ടിണി പരിഹരിക്കാന്‍ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും താല്‍പര്യമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കി, സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതാണ് കോണ്‍ഗ്രസിന്റെ നയം. വിലക്കയറ്റം പ്രതിരോധിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ചില്ലറ വിപണി വിദേശകുത്തകകള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി ജ്യോതിരാജിത്യ സിന്ധ്യ പറഞ്ഞിരിക്കുന്നത്. മുമ്പ് ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് ഈ നിര്‍ദേശം. ചെറുകിട വ്യാപാരമേഖലയിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കുന്നതാണ് ഈ നിര്‍ദേശം,.

അതുപോലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടത്തിയ മറ്റൊരു വാഗ്ദാനമാണ് ലോക്‌സഭയിലും നിയമസഭകളിലേയ്ക്കും 33 ശതമാനം സ്ത്രീ സംവരണം. ഇതിനാവശ്യമായ നിയമം രാജ്യസഭ പാസാക്കിയിട്ടും അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍പോലും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളുടെ വോട്ട് നേടാന്‍ വേണ്ടി ഒരു പ്രചരണായുധം മാത്രമായിരുന്നു കോണ്‍ഗ്രസിന് സ്ത്രീ സംവരണം.

ചുരുക്കിപറഞ്ഞാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും രണ്ട് വര്‍ഷത്തെ ഭരണംകൊണ്ട് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടപ്പാലാക്കിയിട്ടില്ല. എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതരത്തില്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ വീണിരിക്കുകയുമാണ്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം ദിനപത്രം 31 മേയ് 2011

നില വിടുന്ന ജാതിരാഷ്ട്രീയം

വെള്ളാപ്പള്ളി നടേശന്‍ പറയുന്നിടത്ത് ഈഴവരും സുകുമാരന്‍ നായരുടെ വിപ്പിനനുസരിച്ച് നായന്‍മാരും വോട്ടുകുത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കുറെ ഈഴവ, നായര്‍ , ക്രിസ്ത്യന്‍ , മുസ്ലിം എംഎല്‍എമാരേ ഉണ്ടാകുമായിരുന്നുള്ളൂ. രാഷ്ട്രീയ പാര്‍ടികള്‍ പിരിച്ചുവിട്ട് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പും നടത്തേണ്ടിവരും. ഇന്ത്യയുടെ വിശേഷണം മതേതര രാജ്യം എന്നതിനുപകരം മത-ജാത്യാധിഷ്ഠിത രാജ്യം എന്നാക്കേണ്ടിയും വരും. പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് ഫലത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ജാതി-മതസംഘടനകളും ശക്തികളും ചെലുത്തുന്ന ദുഃസ്വാധീനം എത്രയുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഒരു ജാതി-മത സംഘടനയുടെയും സഹായംകൊണ്ടല്ല, അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരവും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളുടെ സംശുദ്ധിയും കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയതെന്ന വസ്തുത അംഗീകരിക്കാന്‍ മടിക്കുന്നവരാണ് നിലവിട്ടു പെരുമാറുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എസ്എന്‍ഡിപിയെ പരാമര്‍ശിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "എല്‍ഡിഎഫിനെതിരായിട്ടാണ് എന്‍എസ്എസ് നിന്നത് എന്ന് സുകുമാരന്‍നായര്‍ പ്രഖ്യാപിച്ച ഉടനെ, ഈ നിലപാട് തെരഞ്ഞെടുപ്പ് വേളയില്‍ പരസ്യമാക്കിയിരുന്നെങ്കില്‍ കാര്യം മാറുമായിരുന്നു എന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നേതാവ് പ്രതികരിച്ചത്. കേരളത്തിലെ ഏറെ മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി അവരുടെ ശേഷി ഉപയോഗിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തിയത്." തെരഞ്ഞെടുപ്പില്‍ സാങ്കേതികമായി യുഡിഎഫ് ജയിച്ചുവെങ്കിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെത്തിയത്. എല്ലാ ജാതിമത ശക്തികളെയും അണിനിരത്തിയിട്ടും യുഡിഎഫിന് ഇത്രയേ സാധിച്ചുള്ളൂ എന്നത് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ജാതിയുടെയും മതത്തിന്റെയും സങ്കുചിത നേത്രങ്ങളിലൂടെയല്ല രാഷ്ട്രീയത്തെ കാണുന്നത് എന്നതുകൊണ്ടാണ്. ഒരുപരിധിവരെ ചിലരെ തോല്‍പ്പിക്കാനും ചില കുഴപ്പങ്ങളുണ്ടാക്കാനും ജാതിസംഘടനകള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും കഴിയുന്നുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ അത്തരം ദുഷിച്ച ഇടപെടലുകള്‍ക്കെതിരായ ജനവികാരം ശക്തമാണ് എന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ സന്ദേശം.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , സിപിഐ എമ്മിന്റെ ഈ തെരഞ്ഞെടുപ്പു വിശകലനത്തെ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ "നിലതെറ്റലാ"യി കാണുന്നു. മുസ്ലിംലീഗ് അവകാശപ്പെട്ടത് മുസ്ലിം സംഘടനകളുടെ ഏകീകരണത്തിലൂടെ മുസ്ലിം ജനസാമാന്യത്തിന്റെ വോട്ടുകള്‍ സമാഹരിച്ചു എന്നാണ്. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് കാര്‍മികരാകുമ്പോള്‍ സഭാനേതൃത്വത്തിലെ ചിലര്‍ കൊതിച്ചത് ക്രൈസ്തവ വോട്ടുകള്‍ ചോര്‍ന്നുപോകാതെ കൂട്ടിക്കെട്ടി യുഡിഎഫ് പാളയത്തിലെത്തിക്കാമെന്നാണ്. എന്‍എസ്എസിന് സമദൂരത്തില്‍ ഒരു "ശരിദൂരം" കണ്ടെത്തിക്കൊടുത്തതും എസ്എന്‍ഡിപിയെക്കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ യുഡിഎഫിന് സ്തുതി പാടിച്ചതും യുഡിഎഫ് "നൂറു സീറ്റില്‍" ജയിക്കും എന്ന് സ്വപ്നം കണ്ടാണ്. ഫലം വന്നപ്പോള്‍ അത്തരം ചിലചില ലക്ഷ്യങ്ങള്‍ ചെറുതായി സാധിച്ചു. മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ അത് സഹായിച്ചു. എന്നാല്‍ , തവനൂരില്‍ കെ ടി ജലീലിനെ തോല്‍പ്പിക്കാന്‍ ആ ഏകീകരണംകൊണ്ട് കഴിഞ്ഞില്ല. കോഴിക്കോട് ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പലമണ്ഡലങ്ങളിലും ജയിച്ചുവന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഫലം ആകെ വിശകലനംചെയ്താല്‍ ക്രൈസ്തവര്‍ ഒന്നടങ്കം ഒരു വശത്തേക്ക് ചാഞ്ഞു എന്ന് വിലയിരുത്താനാകില്ല. കടുത്ത ജാതി-മതവികാരങ്ങള്‍ വോട്ടാക്കിമാറ്റാന്‍ യുഡിഎഫ് കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച തോതില്‍ വിജയംകണ്ടില്ല. നൂറു സീറ്റു നേടുമെന്ന യുഡിഎഫ് സ്വപ്നത്തിന്റെ അടിത്തറ ജാതി-മത വോട്ടുകളുടെ ഏകോപനമായിരുന്നു. ആ സ്വപ്നം തകര്‍ന്നപ്പോള്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവരും വിഷമിക്കും. ആരു ജയിക്കുന്നുവോ അവരുടെ "ആള്‍" തങ്ങളാണെന്നു വരുത്തിത്തീര്‍ക്കുക ഇത്തരം സങ്കുചിതമനസ്കരുടെ ശീലമാണ്.

എല്‍ഡിഎഫ് ഇത്ര ശക്തിയായി മുന്നോട്ടുവരുമെന്ന് വെള്ളാപ്പള്ളി കരുതിയിരുന്നില്ല. നായര്‍ സര്‍വീസ് സൊസൈറ്റി സമദൂരമോ ശരിദൂരമോ കണ്ടെത്തുന്നതില്‍ വെള്ളാപ്പള്ളിക്ക് എന്തുകാര്യം? ഈ രണ്ടുകൂട്ടരുടെയും നിലപാടിനും നിലപാടില്ലായ്മയ്ക്കുമൊത്ത് പൊങ്ങുകയും താഴുകയും ചെയ്യേണ്ടതോ കേരളരാഷ്ട്രീയം? യുഡിഎഫിനെ ചുറ്റിനില്‍ക്കുന്ന ദൂഷിത വലയമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരുമുള്‍പ്പെടെയുള്ള ജാതിമത സംഘടനകളുടെ നേതൃത്വം. ജാതീയതയുടെ അതിപ്രസരവും ജാതിസംഘടനകളുടെ ഇടപെടലുകളും കേരളത്തില്‍ ഉറപ്പിക്കാന്‍ യുഡിഎഫ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഈ വലതുപക്ഷ സമീപനത്തിന്റെ തണലില്‍ ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്താനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനും ബോധപൂര്‍വമായ സംഘടിത പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്.

ജാത്യാഭിമാനം പരസ്യമായി ഉദ്ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത സാംസ്കാരികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സങ്കോചമില്ലാത്ത പങ്കാളിത്തം വഹിച്ചു എന്നതാണ് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ കയറിയിരുന്നപ്പോഴുണ്ടായ സംഭാവന. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നുര ചെയ്ത ശ്രീനാരായണ ഗുരുവില്‍നിന്ന് ജാതി പറയുന്നതില്‍ എന്തു കുഴപ്പം എന്നുചോദിക്കുന്ന അബ്കാരി കോണ്‍ട്രാക്ടറിലേക്കുള്ള ദൂരം എസ്എന്‍ഡിപി എന്ന സാമൂഹ്യ പ്രസ്ഥാനത്തിന് ഗുണമൊന്നുംചെയ്തിട്ടില്ല.

എസ്എന്‍ഡിപിയുടെ രാഷ്ട്രീയ രൂപമായ എസ്ആര്‍പിയും എന്‍എസ്എസിന്റെ രാഷ്ട്രീയ സന്തതിയായിരുന്ന എന്‍ഡിപിയും മണ്‍മറഞ്ഞിട്ട് കാലമേറെയായി. ജാതിയുടെ ശക്തിപറഞ്ഞ് സ്വന്തം പാര്‍ടിയുണ്ടാക്കിയാല്‍ നിലനില്‍പ്പില്ലെന്നു മനസ്സിലാക്കിയവര്‍ അതുപേക്ഷിച്ച് സംഘടിത വിലപേശല്‍ -സമ്മര്‍ദ ശക്തികളാണെന്ന ഭാവേന മുന്നണികളെ പ്രീണിപ്പിക്കുകയും പേടിപ്പിക്കുകയുംചെയ്യുന്ന അവസ്ഥയാണ് പിന്നീട് രൂപപ്പെട്ടത്. എന്‍എസ്എസ് യുഡിഎഫിനോടുള്ള അടുപ്പം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതിമാറുമായിരുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം വെള്ളാപ്പള്ളി യഥാര്‍ഥത്തില്‍ എന്തു സമീപനം സ്വീകരിച്ചു എന്ന വെളിപ്പെടുത്തല്‍ കൂടിയാണ്. എല്‍ഡിഎഫിനെതിരെയാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന് സ്വയം സമ്മതിച്ചതിന്റെ ജാള്യം വെള്ളാപ്പള്ളിക്കുണ്ടാകും.

സുകുമാരന്‍നായര്‍ വി എസിനെയും വെള്ളാപ്പള്ളി നടേശന്‍ പിണറായിയെയും അധിക്ഷേപിക്കുമ്പോള്‍ സമുദായ സംഘടനകളുടെ നേതൃത്വം ഇടതുപക്ഷത്തോട് പൊതുവെ എടുത്ത നിലപാട് എന്ത് എന്നുതന്നെയാണ് വ്യക്തമാകുന്നത്. ".......സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗ്ഗ പ്രശ്നങ്ങളേയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തേയും അവര്‍ അവഗണിക്കുന്നു." (സിപിഐ എം പരിപാടി, ഖണ്ഡിക 5.11) സിപിഐ എമ്മിന് ജാതിരാഷ്ട്രീയത്തോടുള്ള സമീപനം ഇതാണ്. അതുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനവും നേതാക്കളുടെ വിശകലനങ്ങളും വന്നിട്ടുള്ളത്.

രാഷ്ട്രീയാധികാരത്തില്‍ പങ്കുലഭിച്ചാല്‍ തങ്ങളുടെ സ്വാധീനമേഖല വിപുലപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലില്‍ അഭിരമിക്കുന്ന വെള്ളാപ്പള്ളിക്കും സുകുമാരന്‍നായര്‍ക്കുമൊന്നും ദഹിക്കുന്നതല്ല ഈ നിലപാട്. എസ്എന്‍ഡിപി യോഗത്തെ കാവിവല്‍ക്കരിക്കുന്നതിനും തങ്ങള്‍ക്കനുകൂലമായി മെരുക്കുന്നതിനും ഇതേ നടേശനെതിരായ സാമ്പത്തിക കുറ്റക്കേസുകളെപ്പോലും പ്രയോജനപ്പെടുത്തിയ ബിജെപിയുടെ നീക്കങ്ങള്‍ കേരളത്തിന് അത്രവേഗം മറക്കാനാവില്ല. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലിം ലീഗും കേരളത്തില്‍ രാഷ്ട്രീയ വിലപേശല്‍ശക്തികളായി നിലനില്‍ക്കുന്നതും ഭരണാധികാരം കൈകാര്യംചെയ്യുന്നതും ഹിന്ദുമതത്തിലെ പല ജാതിനേതാക്കന്മാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് പ്രേരണയായിട്ടുണ്ട്. ആത്യന്തികമായി ഇത്തരം പ്രവണതകളെല്ലാം സമൂഹത്തെ വലിയ വിപത്തിലേക്ക് നയിക്കുന്നവയാണ്. അത്തരം അത്യാപത്തുകളെക്കുറിച്ച് ചിന്തിക്കാതെ തെരഞ്ഞെടുപ്പു ജയത്തിനായി യുഡിഎഫ് ഇത്തരക്കാരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നു.

വിമോചന സമരത്തിലെ ജാതി-മത രാഷ്ട്രീയ കൂട്ടായ്മയ്ക്കുശേഷം 2001 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പടച്ചുണ്ടാക്കിയ ജാതി-വര്‍ഗീയ മുന്നണിയും അത് നേടിയ വിജയവും കേരളത്തിലെ ജാതിരാഷ്ട്രീയത്തിന് വേരുറപ്പിക്കാന്‍ സഹായകമായി. അന്ന് ക്രിസ്ത്യന്‍ -മുസ്ലിം വര്‍ഗീയശക്തികള്‍ക്ക് ഭരണത്തിലുള്ള പ്രത്യക്ഷ പങ്കും സ്ഥാനവും ചൂണ്ടിക്കാണിച്ചാണ് സാമുദായിക അടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയമായി വിലപേശുന്നതിന് ജാതിപ്രമാണിമാര്‍ ആഹ്വാനംചെയ്തത്. വെള്ളാപ്പള്ളി മലബാറിലേക്ക് അശ്വമേധം നടത്താന്‍ ശ്രമിച്ചത് അത്തരം രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള ശ്രമത്തിലൂടെ 2001ല്‍ ജെഎസ്എസിലും കോണ്‍ഗ്രസിലുമായി "സ്വന്തക്കാരായ" ഏതാനും സാമാജികരെ വിജയിപ്പിക്കുന്നതിന് എസ്എന്‍ഡിപിക്ക് കഴിഞ്ഞു. സാമുദായിക സമ്മര്‍ദശക്തി ഉപയോഗിച്ച് വിദ്യാഭ്യാസമടക്കമുള്ള സംസ്ഥാനത്തിന്റെ പൊതുനയങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാന്‍ അന്നവര്‍ ശ്രമിച്ചു. അതിനൊരു തുടര്‍ച്ചയാണ് ഇത്തവണ പ്രതീക്ഷിച്ചത്. എന്‍എസ്എസും അതുതന്നെ ഇച്ഛിച്ചു. വോട്ടുബാങ്കുകളുടെ ബഡായി പറഞ്ഞും തോല്‍പ്പിച്ചുകളയുമെന്ന ഭീഷണി മുഴക്കിയും തങ്ങളിലേക്ക് സ്ഥാനാര്‍ഥികളെയും നേതാക്കളെയും ആകര്‍ഷിക്കാന്‍ കരുക്കള്‍ നീക്കുകയും ഫലം വന്നാല്‍ ആരു ജയിക്കുന്നുവോ അവരുടെ കൂടെയായിരുന്നു തങ്ങളെന്ന് വരുത്തിത്തീര്‍ക്കുകയുംചെയ്യുന്ന ആ വഴുവഴുപ്പന്‍ സമീപനക്കാരാണ് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. വോട്ടുചോദിച്ച് സ്ഥാനാര്‍ഥികള്‍ എല്ലായിടത്തും കയറിച്ചെല്ലും എന്ന സാമാന്യതത്വംപോലും തങ്ങളുടെ "അതിമാനുഷികത്വ" പൊങ്ങച്ചത്തിന്റെ ഇന്ധനമാണിന്നവര്‍ക്ക്. അതുകൊണ്ടാണ് രാഷ്ട്രീയപാര്‍ടികള്‍ക്കും നേതാക്കള്‍ക്കും നേരെ പോഴത്തം വിളിച്ചുപറയാന്‍ അവര്‍ അറപ്പുകാട്ടാത്തത്. അത്തരം പോഴത്തങ്ങള്‍ ഇവരെക്കുറിച്ചുള്ള ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നതിനാല്‍ അതിലെങ്കിലും അവരോട് നന്ദിപറയേണ്ടതുമുണ്ട്. ജാതി-മത രാഷ്ട്രീയത്തിന്റെ ദുഃസ്വാധീനങ്ങളെ തുറന്നുകാട്ടുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള സംവാദമായി ഈ തെരഞ്ഞെടുപ്പു വിശകലനം മാറേണ്ടതുണ്ട്.


*****


പി എം മനോജ്, കടപ്പാട് : ദേശാഭിമാനി

Monday, May 30, 2011

തലതിരിഞ്ഞ വകുപ്പ് വിഭജനം

വകുപ്പുവിഭജനം വികസനത്തിനോ പണമുണ്ടാക്കാനോ എന്ന കാര്യം സജീവ ചര്‍ച്ചാവിഷയമാണല്ലോ. സാങ്കേതിക ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യുഡിഎഫ് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ പട്ടിക അപൂര്‍ണം. പ്രധാനികള്‍ പുറത്തുതന്നെ. മുഖ്യമന്തിയുടെ വാക്ക് കടമെടുത്താല്‍ സത്യപ്രതിജ്ഞ ചെയ്തവരേക്കാള്‍ പ്രഗത്ഭര്‍ പുറത്തുണ്ട്. അതില്‍ ചിലര്‍ മന്ത്രിമാരാകാതിരുന്നതില്‍ അവരേക്കാള്‍ ദുഃഖം മുഖ്യമന്ത്രിക്ക് തന്നെയാണ്. ബാഹ്യശക്തികളുടെ സമ്മര്‍ദം കൊണ്ടല്ല സതീശനും മുരളിയും മന്ത്രിമാരാകാതിരുന്നതെന്ന് സാരം. ലീഗിലെ മന്ത്രിമാരാകട്ടെ മുനീര്‍ ഒഴികെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ശ്വവര്‍ത്തികളാണെന്ന ആക്ഷേപമുയര്‍ന്നു. മാണിയാകട്ടെ അര്‍ഹതപ്പെട്ട മൂന്നാം മന്ത്രിയെയും വകുപ്പിനെയും കുറിച്ച് ലീഗിനെപ്പോലെ പ്രഖ്യാപിക്കാതിരുന്നത് തന്റെ കൈയിലിരിക്കുന്ന വകുപ്പ് വിഭജിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടല്ല, മറിച്ച് മകന് കേന്ദ്ര സഹമന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഭവനനിര്‍മാണ വകുപ്പ് വേണമെങ്കില്‍ ഫ്ളാറ്റുകളും വില്ലകളുമെന്ന നിലയില്‍ രണ്ടാക്കാന്‍ കഴിയുന്നതേയുള്ളൂ.

വകുപ്പുവിഭജനവും സംയോജനവും നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കു വേണ്ടിയാണ് സാധാരണ നടത്താറ്. എന്നാല്‍ , യുഡിഎഫ് ഇത്തരമൊരു ശാസ്ത്രീയ കാഴ്ചപ്പാടോടെയല്ല വകുപ്പുവിഭജനം നടത്തിയത്. എതെങ്കിലും കമീഷന്‍ റിപ്പോര്‍ട്ടും ഇതിന് അടിസ്ഥാനമാക്കിയിട്ടില്ല. പഞ്ചായത്ത്, നഗരവികസനം, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ക്കായി മൂന്നു മന്ത്രിമാരും ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ക്ക് രണ്ടു മന്ത്രിമാരും പട്ടികജാതി-പിന്നോക്ക ക്ഷേമം, പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകള്‍ക്ക് രണ്ടു മന്ത്രിമാരും കേരളത്തിലുണ്ടായി. മൂന്നുമന്ത്രിമാര്‍ കൈകാര്യം ചെയ്യേണ്ട വകുപ്പുകള്‍ ഏഴു നേതാക്കള്‍ക്കുള്ള മന്ത്രിപ്പണിയാക്കിയാല്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെടുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. എന്നാല്‍ , "കൂനിന്മേല്‍ കുരു" പോലെ ഈ വിഭജനം യുഡിഎഫിലെ തര്‍ക്കം ശക്തിപ്പെടുത്തിയിരിക്കുന്നു. തദ്ദേശഭരണം മൂന്നു മന്ത്രിമാര്‍ക്ക് വീതംവച്ചു നല്‍കുക വഴി കോണ്‍ഗ്രസിനും ലീഗിനും കൂടുതല്‍ പേരെ മന്ത്രിമാരാക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ഐക്യമല്ല ഭിന്നതയാണ് ശക്തിപ്പെട്ടത്. 1952ല്‍ വികസന ബ്ലോക്ക് കൃഷിവകുപ്പിന്റെ ഭാഗമായിരുന്നു. അന്ന് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വികസന ബ്ലോക്കുകള്‍ വഴി നടപ്പാക്കിയിരുന്നു. പിന്നീട് ഗ്രാമവികസന വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ജില്ലാ ഗ്രാമവികസന ഏജന്‍സികളും ബ്ലോക്കുതല സമിതികളും ഉള്‍പ്പെടെയുള്ള ഉപദേശക സമിതികളുടെ സഹായത്തോടെ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. കോടിക്കണക്കിനു രൂപ വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കിവന്നത് ഈ സംവിധാനങ്ങള്‍ വഴിയായിരുന്നു. പൂര്‍ണമായും ഉദ്യോഗസ്ഥ മേധാവിത്തത്തോടെയാണ് അക്കാലത്ത് വികസന പദ്ധതികള്‍ ഗ്രാമവികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിയത്.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആസൂത്രണവും വികസനവും ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലായി. ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണത്തിന് രാജ്യത്തു തന്നെ മാതൃക കേരളത്തിലുണ്ടായി. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഗ്രാമവികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. ഇതുമൂലം കേന്ദ്ര ഫണ്ടിന്റെ വിനിയോഗം അഴിമതിരഹിതവും വികസനോന്മുഖമായും മാറി. ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണമാണ് തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ്. ഇന്ത്യയില്‍ അഴിമതി രഹിതമായും കാര്യക്ഷമമായും തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത് കേരളത്തിലാണെന്ന് കേന്ദ്രമന്ത്രിമാര്‍ക്കു പോലും പറയേണ്ടിവന്നു. എംപി/എംഎല്‍എമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതിലും തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടം പലപ്പോഴും അഴിമതി തടയാന്‍ സഹായകമാണ്. ഗ്രാമവികസനം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രത്യേക വകുപ്പും മന്ത്രിയും വന്നാല്‍ ഇപ്പോഴുള്ള സംവിധാനം തകരുമെന്നു മാത്രമല്ല പഴയ ഉദ്യോഗസ്ഥരാജിലേക്ക് തിരിച്ചുപോക്കായിരിക്കും സംഭവിക്കുക. സി എഫ് തോമസ് ഗ്രാമവികസന മന്ത്രിയായിരുന്ന 2001-06ല്‍ വയനാട്ടില്‍ ഗ്രാമവികസന വകുപ്പു മുഖേന നടപ്പാക്കിയ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉന്നയിക്കേണ്ടിവന്ന ഈ ലേഖകന് ബോധ്യമായത് പണി നടത്താതെ പണം കൈക്കലാക്കിയത് കരാറുകാരും ഭരണരാഷ്ട്രീയക്കാരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് എന്നതാണ്. എന്നാല്‍ , പിന്നീടു വന്ന പാലോളിക്കെതിരെ അഞ്ചു വര്‍ഷം ഒരു അഴിമതി ആരോപണവും ഉയര്‍ന്നുവന്നില്ല. പ്രധാനമന്ത്രിയുടെ കൈയില്‍ നിന്നു രണ്ടു തവണ ഏറ്റവും മികച്ച പഞ്ചായത്തീരാജ് ഭരണത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ പാലോളിക്ക് സാധിച്ചു. മൂന്നു വകുപ്പും ഒരു മന്ത്രിയുടെ കൈയിലായതു കൊണ്ടാണ് ഈ നേട്ടമുണ്ടായത്. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് അധികാര വികേന്ദ്രീകരണ നടപടികള്‍ തകര്‍ക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഗ്രാമവികസനത്തിന് പ്രത്യേകം മന്ത്രിയെ നിയോഗിക്കുകയായിരുന്നു. അപ്പോഴും തദ്ദേശവകുപ്പ് നഗരം, പഞ്ചായത്ത് എന്ന് രണ്ടാക്കിയിരുന്നില്ല. ഇപ്പോഴാകട്ടെ മൂന്നു വകുപ്പാക്കി എല്ലാം താറുമാറാക്കി. സുപ്രധാനമായ വ്യവസായം, ഐടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. ജോലിഭാരം ഏറെയുള്ള ഒരാള്‍ തന്നെ നഗരവികസന വകുപ്പു കൂടി ഏറ്റെടുത്തത് ദുരൂഹമാണ്. ഇതു നാടിനോടുള്ള കൂറും വികസനതാല്‍പ്പര്യവുമല്ല. തന്നെ ചാനലിലൂടെ ഒതുക്കാന്‍ ശ്രമിച്ച മുനീറിന്റെ ചിറകരിയാനുള്ള ഗൂഢതന്ത്രമാണ്. മാത്രവുമല്ല അതിനപ്പുറം എന്തോ ഒന്നാണ്. അത് വരുംദിവസങ്ങളില്‍ കണാനിരിക്കുന്നതേയുള്ളൂ. നഗരവികസനം കോടികള്‍ കൊണ്ടുള്ള "ഏര്‍പ്പാടു തന്നെയാണെന്ന" കാര്യമാണ് ഇവിടെ വ്യക്തമാകുന്നത്. കോടികളുടെ കേന്ദ്രഫണ്ട് ഒഴുകുന്നതാണ് നഗരകാര്യവകുപ്പ്. ജെഎന്‍ആര്‍യുഎം അടക്കമുള്ള കേന്ദ്ര പദ്ധതികളിലൂടെ കോടികള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പാണ് ഇത്. കേരളത്തിലെ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും രാജ്യമാകെ മാതൃകയായി ഏറ്റെടുക്കുമ്പോഴാണ് ഇവിടെ തലതിരിഞ്ഞ വിഭജനം. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശവകുപ്പിലാകട്ടെ നഗര-ഗ്രാമവികസനം-പഞ്ചായത്ത് വകുപ്പുകളുടെ ഏകോപനത്തിന് ഒരു കോമണ്‍സര്‍വീസ് സെക്രട്ടറിയറ്റിലടക്കം രൂപീകരിച്ചിട്ടുണ്ട്. ഈ ഏകോപനവും ഉദ്യോഗസ്ഥ പുനര്‍വിന്യാസവും അവതാളത്തിലാകുമെന്നു മാത്രമല്ല ഓംബുഡ്സ്മാന്‍ , കിലെ, അപ്പലേറ്റ് അതോറിറ്റി, കുടുംബശ്രീ മിഷന്‍ , ശുചിത്വമിഷന്‍ , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഏതു മന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് വ്യക്തവുമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതികൊണ്ടു മാത്രം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനാകില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെല്ലാം ഇരുട്ടില്‍ തപ്പുകയാണ്. ക്ഷീരവികസനവും മൃഗസംരക്ഷണവും രണ്ടു മന്ത്രിമാര്‍ കൈകാര്യം ചെയ്യുകവഴി ഭരണച്ചെലവുകള്‍ കൂട്ടാമെന്നല്ലാതെ എന്തുപ്രയോജനമാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവകുപ്പ് ഒരു കുടക്കീഴിലായപ്പോള്‍ ഫണ്ട് വിനിയോഗം 92 ശതമാനംവരെ ആയിരുന്നെന്ന കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവം ആവേശകരമായിരുന്നു. പ്രധാനികളായ കുറേപ്പേരെ മന്ത്രിമാരാക്കാന്‍ വകുപ്പുകള്‍ അശാസ്ത്രീയമായി വിഭജിക്കുകയല്ല മറിച്ച് നിരവധി വകുപ്പ് കൈയടക്കി വച്ചവര്‍ സ്വന്തം പാര്‍ടിക്കാര്‍ക്ക് പ്രസ്തുത വകുപ്പുകള്‍ നല്‍കുകയാണ് വേണ്ടത്.

മന്ത്രിമാരുടെ എണ്ണം മുന്നണി നിശ്ചയിച്ചു കഴിഞ്ഞാല്‍ വകുപ്പുവിഭജനം മുഖ്യമന്ത്രിയുടെ ജോലിയില്‍പ്പെടുന്ന കാര്യമാണ്. ഓരോ പാര്‍ടിയും സ്വമേധയാ വകുപ്പുകള്‍ തീരുമാനിക്കുകയും വിഭജിക്കുകയും ചെയ്യുന്ന പുതിയ രീതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ലീഗിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യം ലഭിച്ചത് കോണ്‍ഗ്രസിന്റെ പരാജയം തന്നെയാണ്. ആ പരാജയം മൂടിവയ്ക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപസമിതി രൂപീകരണം. എന്നാല്‍ , മറ്റു നാലുവകുപ്പ് വിഭജിച്ചതിന് ഏകോപന സമിതിയുണ്ടാക്കിയിട്ടുമില്ല. അത് കോണ്‍ഗ്രസ് മന്ത്രിമാര്‍ തമ്മില്‍ വിഭജിച്ചതാകാം കാരണം. ജനങ്ങളുടെ മുന്നില്‍ മന്ത്രി ഏതു പാര്‍ടിയില്‍ പെടുന്നുവെന്നതല്ല പ്രശ്നം. ഫലപ്രദമായ ഏകോപനവും അതുവഴി "ചുവപ്പുനാട"കളുടെ എണ്ണം വര്‍ധിപ്പിക്കാതെയുള്ള കാര്യക്ഷമമായ ഭരണവുമാണ്. ഇതിനെതിരായ വകുപ്പുവിഭജനം റദ്ദാക്കി തെറ്റുതിരുത്തുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യേണ്ടത്.


*****


എം വി ജയരാജന്‍, കടപ്പാട് :ദേശാഭിമാനി

Sunday, May 29, 2011

Trading Growth for Inflation

Earlier this month all eyes were on Reserve Bank Governor Duvvuri Subbarao. Every statement of his was read as signalling whether he would raise interest rates and by how much he would do so this time. With the economy having bounced back and GDP growth approaching previous peaks, the presumption was that the focus of the governor's attention would be the persistent and unacceptably high inflation. He would, therefore, be willing to sacrifice investment and growth, the pundits argued, by raising interest rates so as to moderate inflation.

There is no single interest rate in any economy. To raise interest rates, the central bank has to select and change a particular rate, which, in turn, is expected to move other rates in the same direction. For some time now the relevant rate in India has been the repo rate or the rate at which banks borrow money from the Reserve Bank of India (RBI). An increase in the repo rate by increasing the cost at which banks can access short-term capital is expected to induce them into raising their lending rates and the rates they pay the depositors from whom they mobilise much of their capital. Besides this, a change in the interest rate would affect variables such as the prices of assets (stocks and housing) and the exchange rate. But the main channel through which interest rate adjustments are expected to work their way through the economy to reduce inflation is through the impact that the policy rate has on various commercial interest rates, such as those for mortgages, for consumer loans, as well as for deposits.

In its most recent monetary policy statement, the RBI has met analyst expectations by raising the repo rate by half a percentage point (or 50 basis points) from 6.75 to 7.25 per cent. It has not opted for any other measures such as attempting to pre-empt lendable resources by raising the cash reserve requirement (CRR) imposed on banks. The central bank is clear about the intent of its manoeuvre. Its statement issued on May 3 notes: "Over the long run, high inflation is inimical to sustained growth as it harms investment by creating uncertainty. Current elevated rates of inflation pose significant risks to future growth. Bringing them down, therefore, even at the cost of some growth in the short-run, should take precedence."

To those not familiar with the discourse on economic policy, this move must have been surprising for just one reason. Over recent months, the Governor has more than once raised interest rates in order to rein in inflation. Yet inflation, especially food price inflation, has been stubbornly high, even if moderating in recent months. Clearly, monetary policy in the form of a hike in the interest rate has not been an effective weapon against inflation.

According to its advocates, a hike in interest rates is expected to have a number of effects, including a fall in investment because of the higher cost of capital, a rise in saving because of more attractive returns, and a reduction in credit-financed consumption because of the rise in the cost of credit. The resulting contraction in demand (and growth) is what is expected to moderate inflation. The argument is premised on the grounds that the central bank can influence the relevant interest rates with its policies and that high inflation is the result of an excess of expenditure relative to supply, determined by the volume of available output and imports, which a hike in interest rates could correct. To the extent that these premises are not valid, monetary policies in general and interest rate changes in particular will fail to have any impact on the rate of inflation.

There are three reasons why they could be wrong. The first is that the presumed transmission of the effects of changes in the repo rate to other commercial rates that matter may not occur. The RBI has in the past been concerned that there is inadequate transmission of the effects of interest rate policy, though it feels that matters have improved considerably recently.

The second is that even if the rate hike is more-or-less generalised, its impact on investment, savings and consumption may be too weak to make a difference. However, in recent years the belief has been that even if the impact of an interest rate hike on productive investment is limited, it would substantially squeeze credit-financed investment in housing, and credit-financed purchases of automobiles, durables and commodities, dampening demand and growth, with attendant effects on prices.

The third reason is that price increases may not be the result of demand-supply imbalances caused by excess expenditures relative to available supplies. This does seem substantially true in India, especially with respect to food. It cannot be denied that the long-run neglect of the food economy in India has slowed production increases and provided the basis for supply-demand imbalances when growth recovers or accelerates. But two factors have limited such potential imbalances. To start with, when GDP growth occurs, its benefits tend to be unequally distributed, with households whose consumption basket is dominated by food items being the selective victims of budgetary cuts. Further, in recent years India has had ample reserves of foreign exchange to import commodities in short supply and correct supply-demand imbalances.

If the economy has still been experiencing inflation, it seems to be the result of two other factors. One is that domestic prices are increasingly tied to global prices partly because of the liberalisation of trade and partly because administered prices are increasingly calibrated to correspond to international prices. This link between domestic and international prices has meant that the rise in the prices of fuel, food and intermediate prices in international markets has been transmitted to India as well, with the government doing little to restrain this "imported" inflation. As the RBI's Third Quarter Review of Macroeconomic and Monetary Developments notes: "High global crude oil and other commodity prices pose the biggest risk to India's growth and inflation. Persistently high inflation has kept inflation expectations elevated. Fresh pressures from commodity prices do make 2011-12 a challenging year for inflation management." If inflation is influenced by global developments, adjusting domestic interest rates may do little to redress the problem.

The second reason for persisting inflation is that the liberalisation of domestic trade, a reduced emphasis on public distribution and the freedom given to traders in commodities and futures markets, have encouraged speculation and induced an element of upward buoyancy in prices. It is indeed true that a hike in interest rates, by increasing interest costs on borrowing to finance speculation, could help dampen speculation. But if the hike in interest rates is small relative to the returns expected from speculation this may be an inadequate disincentive.

Factors like these could explain not just the persistence of inflation, but also the failure of past attempts to hike interest rates to rein in inflation. If inflation is imported and has little to do with immediate demand-supply imbalance, contracting demand would not help. What the hike in interest rates would do is increase the repayment burden on loans taken to finance household investment and consumption, especially investment in housing. The evidence shows that personal loans that were an important driver of growth before the financial crisis of 2008 have seen a revival recently. Aggregate personal loans provided by the commercial banking sector rose by 17 per cent in 2010-11, as compared with 4.1 per cent in 2009-10. Within this category, the growth during 2010-11 in housing loans stood at 15 per cent and in loans against consumer durables at 22.4 per cent, as compared with 7.7 and 1.3 per cent respectively in 2009-10. Those taking on these loans would have in recent months been faced with significant increases in the equated monthly installments they pay. This would not only discourage further borrowing and new borrowers, but can lead to defaults. Given the relatively high shares of personal loans in the aggregate advances by banks, it could discourage lending as well. So a contraction of demand and growth is a real possibility.

Thus, while the RBI's interest rate manoeuvre may end up being successful in contracting demand and growth, it is likely to fail to rein in inflation. If that transpires it would be the result of using not just an inadequate but a wrong instrument to address the problem at hand.

*
C. P. Chandrasekhar MRZine

C.P. Chandrasekhar is Professor at the Centre for Economic Studies and Planning at Jawaharlal Nehru University. This article was first published in MacroScan on 27 May 2011; it is reproduced here for non-profit educational purposes.

അരങ്ങ് - സ്വപ്നം, വികാരം

അരങ്ങ് ഒരു വിസ്മയമായി മനസ്സില്‍ സൂക്ഷിക്കുന്നവരാകണം എല്ലാ നടിമാരും. അതുകൊണ്ടാണല്ലോ അവര്‍ അരങ്ങത്തെത്തുമ്പോള്‍ അവരിലെ വേഷപ്പകര്‍ച്ചകള്‍ നമ്മെ അമ്പരപ്പിക്കുന്നത്. തന്നിലെ നിറങ്ങള്‍ ആവിഷ്കരിക്കാനുള്ള, അഭിനയിക്കാനുള്ള തന്നിലെ അഭിവാഞ്ഛയെത്തന്നെ സാക്ഷാല്‍ക്കരിക്കാനുള്ള മാധ്യമമെന്ന നിലയ്ക്കാണ് അഭിനേത്രികളും നര്‍ത്തകികളും അരങ്ങിനെ ഹൃദയത്തിലേറ്റുന്നത്. കണ്ടുതീരാത്ത മനോഹരസ്വപ്നംപോലെ അതവരെ വ്യാമോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇസഡോറ ഡങ്കന്‍ എന്ന വിഖ്യാതനര്‍ത്തകി "എന്റെ ജീവിതം" എന്ന ആത്മകഥയില്‍ നൃത്തത്തിലൂടെ താനെന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് എന്നത് വിവരിക്കാനാവാത്തവിധം സങ്കീര്‍ണമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആത്മാവിഷ്കാരത്തിനുവേണ്ടിയുള്ള ദാഹം അവരെ നിരന്തരം പരീക്ഷണങ്ങളിലേക്ക് വലിച്ചെറിയുന്നു. ചിലപ്പോഴൊക്കെ അവരത് സ്വയം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ദുരന്തത്തില്‍ എത്തുവോളം അപകടകാരിയാണ് പ്രതിഭയെന്ന് ഇസഡോറ സ്വന്തം ജീവിതംവഴി പറയുകയുംചെയ്യുന്നു.

സ്വാഭാവികമായും ശ്രീലത കടവില്‍ എന്ന നടിയുടെയും മനസ്സ് മറ്റൊന്നല്ല. നാടകസംബന്ധിയായ, അഭിനയസംബന്ധിയായ, വ്യത്യസ്തമായ, പരീക്ഷണസാധ്യതകളുള്ള വേഷപ്പകര്‍ച്ചകള്‍ ഇപ്പോഴും ശ്രീലതയെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ, മനസ്സില്‍ ഉണര്‍ന്നിരിക്കുന്ന ഏറ്റവും തീവ്രമായ സ്വപ്നവും വികാരവും അതുതന്നെയായിരിക്കും; അതുമാത്രവുമായിരിക്കും.
ഫ്രാന്‍സിലെ ലോകപ്രശസ്തമായ സഞ്ചരിക്കുന്ന തിയറ്റര്‍കമ്പനിയായ ഫുട്സ്ബാണ്‍ തിയറ്ററിന്റെ ഭാഗമാവാന്‍ കഴിഞ്ഞ ആദ്യത്തെ വനിതയാണ് ശ്രീലത. സ്ത്രീകളുടേതു മാത്രമായ അഭിനയ തിയറ്റര്‍ ട്രൂപ്പിന്റെ സ്ഥാപകരില്‍ ഒരാള്‍ . ഏകാകി, സാവിത്രിക്കുട്ടി ഒരു കഥയാട്ടം തുടങ്ങിയവയാണ് ശ്രീലതയുടെ അഭിനയജീവിതത്തില്‍ നാഴികക്കല്ലുകളായി മാറിയത്. കേരള സംഗീത നാടക അക്കാദമിയുടെ നല്ല സംവിധായികയ്ക്കും നല്ല നടിക്കുമുള്ള അവാര്‍ഡ് നേടിയ ദേവശിലകള്‍ . ഒപ്പം സംസ്ഥാന മിനിസ്ക്രീന്‍ അവാര്‍ഡ് മൂന്നുതവണ നേടിയ നടികൂടിയാണ് ശ്രീലത.

നാലരവയസ്സില്‍ സര്‍ക്കാരിന്റെ കുടുംബാസൂത്രണ ക്യാമ്പയിന്റെ ഭാഗമായ വിളക്കുമരം എന്ന സഞ്ചരിക്കുന്ന നാടകത്തിലൂടെയാണ് ശ്രീലത അഭിനയരംഗത്തേക്കു വന്നത്. യാഗം, പൂജയ്ക്കെടുക്കാത്ത പൂക്കള്‍ , കലിക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഈയടുത്ത കാലത്ത് ദീപേഷ് ടി സംവിധാനംചെയ്ത നഖരം എന്ന ചിത്രത്തില്‍ പതിനഞ്ചുകാരിയുടെ അമ്മയായിട്ടാണ് ഏറെക്കാലത്തിനുശേഷം നാം ശ്രീലതയെ വീണ്ടും കണ്ടത്. സ്വാഭാവികമായും ഏറെക്കാലത്തിനുശേഷം മടങ്ങിയെത്തിയ ഒരു നടിയെന്ന നിലയ്ക്കുള്ള സ്വീകരണവും ആഹ്ലാദവും ശ്രീലതയ്ക്ക് ലഭിച്ചില്ല. അത് ശ്രീലത പ്രതീക്ഷിക്കുന്നുമില്ല. ഡോക്ടര്‍ വത്സലന്‍ കഥയും തിരക്കഥയുമെഴുതിയ നഖരം പ്രമേയംകൊണ്ടും അവതരണംകൊണ്ടും ശക്തമായിരുന്നപ്പോഴും അത് നിരാകരിക്കപ്പെട്ടതെന്തുകൊണ്ട് എന്നത് നിരാശപ്പെടുത്തുന്നതാണ്. നഖരത്തില്‍ ശ്രീലത അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം ശ്രീലതയുടെ അഭിനയജീവിതത്തിലെ ഉജ്വലമായ ഒരധ്യായമാണ്.

രൂപംകൊണ്ടും ഭാവംകൊണ്ടുംകഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ഒരു നടിയുടെ ശേഷിയാണ് കഥാപാത്രത്തെ മറ്റൊരാളാക്കാതെ നമ്മില്‍ നിലനിര്‍ത്തുന്നത്. കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് വിനിമയംചെയ്യുന്നതില്‍ ശരീരഭാഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യമുണ്ട്. ശരീരഭാഷ നിര്‍ണായകവുമാണ്. കുറച്ചുമാത്രം സംസാരിക്കുന്ന സ്ത്രീയാണ് നഖരത്തിലെ ജാനകി. എന്നിട്ടും എങ്ങനെ ആ സിനിമയുടെ ആത്മാവായി ജാനകി മാറി എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു. കഥാപാത്രത്തിന്റെ പൂര്‍ണമായ വിന്യാസം ശ്രീലത സാധ്യമാക്കിയിരിക്കുന്നു നഖരത്തിലൂടെ.

ശ്രീലത ഒരു സ്ത്രീപക്ഷ ആര്‍ട്ടിസ്റ്റാണ്. അതൊരു പരിമിതിയായി അവര്‍ കരുതുന്നില്ല. മാത്രമല്ല, അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയുംചെയ്യുന്ന അഭിനേത്രികൂടിയാണ് അവര്‍ . ഒരു സ്ത്രീപക്ഷ ആര്‍ട്ടിസ്റ്റിനെസംബന്ധിച്ചിടത്തോളം അപാരമായ സ്വാതന്ത്ര്യമാണ് അവര്‍ തിയറ്ററില്‍ അറിയുന്നതും അനുഭവിക്കുന്നതും. അത്തരം സന്തോഷങ്ങള്‍ നിര്‍വചിക്കാനാവില്ലെന്നാണ് ശ്രീലതയുടെ കണ്ടെത്തല്‍ . കോഴിക്കോട്ട് കഴിഞ്ഞ മാര്‍ച്ച് 27ന് അരങ്ങേറിയ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവലില്‍ എക്കോ ഓഫ് ദി ഡേ എന്ന ഏക വനിതാ സോളോയും ശ്രീലതയുടേതായിരുന്നു. ശ്രീലത ഇപ്പോള്‍ തിരുവനന്തപുരത്ത് ഡിഫറന്റ്ലി ഏബിള്‍ഡ് വിഭാഗത്തിലെ കുട്ടികള്‍ക്കുവേണ്ടി വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു. അഭിനയകലയെ പ്രയോജനപ്പെടുത്തുന്നു. ഒപ്പം എംഎ പരീക്ഷയുടെ ചൂടും. തിരുവനന്തപുരത്തുകാര്‍ക്ക് മെയ് ഫ്ളവറുകള്‍ക്കു ചോട്ടിലൂടെ വളരെ തിടുക്കത്തില്‍ കാറോടിച്ചുപോകുന്ന ഒരു സുന്ദരി.

തിയറ്റര്‍ എന്ന സ്വാതന്ത്ര്യം

താങ്കളെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാധ്യമം ഏതാണെന്നാണ് വിശ്വസിക്കുന്നത്.

തിയറ്റര്‍ .

എന്തുകൊണ്ട്.

അവിടെ ഒരുപാട് സ്വാതന്ത്ര്യം തോന്നും. തിയറ്ററില്‍ എനിക്ക് എന്നെ ആവിഷ്കരിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ല.

സിനിമ എന്ന മാധ്യമം നടികളെ പ്രയോജനപ്പെടുത്തുന്നുണ്ടോ?

എന്ന് അഭിപ്രായമില്ല. തികച്ചും മെയ്ല്‍ ഓറിയന്റഡായിട്ടുള്ള ഒരു രംഗമാണത്. സൂപ്പര്‍സ്റ്റാറുകളുടെ ചുറ്റുവട്ടത്ത് ആടുകയും പാടുകയും ചെയ്യുന്ന, അഴകളവുകളുള്ള ഒരാള്‍ . അതാണ് നടി.

നഖരത്തിലെ അനുഭവം.?

കഥ വല്ലാതെ ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ്. ചില അപാകങ്ങള്‍ കണ്ടേക്കാം. എന്നാല്‍പോലും അതിന്റെ ആഴവും ലക്ഷ്യവും ആ ചിത്രം സാക്ഷാല്‍ക്കരിച്ചുവെന്നാണ് തോന്നിയത്.


ശ്രദ്ധിക്കപ്പെട്ടില്ലല്ലോ?

അതില്‍ വേദനയുണ്ട്. പക്ഷേ, പരാതിയില്ല.

ഫ്രാന്‍സിലെ ഫുട്സ് ബാണ്‍ തിയറ്ററിലെ അനുഭവം?

കേരളത്തിലെ ഒരു നടിക്ക് ചിന്തിക്കാന്‍പോലും കഴിയാത്തവിധം എക്സ്പോഷര്‍ തന്ന നല്ല അനുഭവമായിരുന്നു അത്. ഒരു അമച്വര്‍ നടിയെന്ന നിലയ്ക്ക് കേരളത്തില്‍ എനിക്ക് നല്ല അനുഭവമല്ല സമൂഹത്തില്‍നിന്നും ബന്ധങ്ങളില്‍നിന്നുമൊക്കെ കിട്ടിയത്. ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് കിട്ടാത്ത ബഹുമാനവും ആസ്വാദനവും ഫ്രാന്‍സില്‍നിന്ന്കിട്ടി. അതുകൊണ്ടായിരിക്കും ഇപ്പോഴും ഞാന്‍ ഈ രംഗത്ത് തുടരുന്നത്. ഇല്ലെങ്കില്‍ എനിക്കീ ശക്തി ഉണ്ടാവുമായിരുന്നില്ല.

ഒരു നടിയെന്ന നിലയ്ക്ക് തന്നെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്ന നിരാശയുണ്ടോ?

തീര്‍ച്ചയായും. നടിയായി തുടരുന്നതിലെ നിരര്‍ഥകത എന്നെ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കലയ്ക്ക് മാത്രമായി നിലനില്‍ക്കാന്‍ കഴിയില്ല. താമസിയാതെ ഞാന്‍ അമേരിക്കയിലേക്ക് പോകും. ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാനാണ്. 2012ല്‍ വീണ്ടും ഫ്രാന്‍സിലേക്ക്. അവിടെ ഒന്നരവര്‍ഷത്തെ പ്രോജക്ടുണ്ട്.

നടി എന്ന നിലയ്ക്കുള്ള താങ്കളുടെ സ്വപ്നപദ്ധതി എന്താണ്.?

ഡിഫറന്റ്ലി ഏബിള്‍ഡ്, ഓട്ടിസം ഒക്കെ ബാധിച്ച ഒരുപാട് കുട്ടികളുണ്ട്. സമൂഹത്തില്‍ അവരുടെ ജീവിതം ദുസ്സഹമാണ്. അവര്‍ക്കുവേണ്ടി സ്ഥിരമായി ഒരു സ്ഥാപനം ഉണ്ടാക്കണം. വരുമാനം ലഭിക്കത്തക്ക രീതിയില്‍ അവരെ പരിശീലിപ്പിക്കണം. അതാണ് സപ്നം. അതിന്റെ ഭാഗമായിട്ടാണ് എന്റെ യാത്രകളും.


*****


കെ ആര്‍ മല്ലിക, കടപ്പാട് :ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

മേഘങ്ങള്‍ക്കപ്പുറത്ത് നിഴലും വെളിച്ചവും പരത്തി ബാദല്‍

തിളങ്ങുന്ന കണ്ണുകളും തൂവെള്ള താടിയുമായി സാന്താക്ലോസിനെപ്പോലെ ഒരാള്‍ . ഇന്ത്യന്‍ നാടകവേദിയിലെ അതികായനെ കണ്ട ആശ്ചര്യത്തില്‍ തെല്ലൊന്നു പുറകിലേക്ക് മാറിനിന്നു. പിന്നെ പതുക്കെ, ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നിലേക്ക് എത്തി... ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി. എക്കാലവും കേരളം നല്‍കുന്ന ആദരവിനെക്കുറിച്ച്... സ്നേഹത്തെക്കുറിച്ച്... ബാദല്‍സര്‍ക്കാര്‍ . കേരളസംഗീതനാടക അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തില്‍ അമ്മന്നൂര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. മഹാനായ ആ നാട്യാചാരന്റെ ഒടുവിലത്തെ വിരുന്നുവരവായിരുന്നു അതെന്ന് മലയാളനാടകവേദി ഇപ്പോള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. മെയ് 13നായിരുന്നു അര്‍ബുദത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യം. നാടകമെന്നത് തികച്ചും മുദ്രാവാക്യം വിളികളല്ല, മറിച്ച് ശക്തമായ സമരംതന്നെയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ലോകനാടകവേദിയില്‍ ശ്രദ്ധേയനായ ആ മഹാവ്യക്തിത്വത്തിനു പകരക്കാരില്ല.

ബാദല്‍സര്‍ക്കാരിലൂടെ ശക്തിയാര്‍ജിച്ച ഇടതുപക്ഷ അരങ്ങിന്റെ കരുത്തും സാംസ്കാരികമായ വിശ്വാസ്യതയുമാണ് സമൂഹം നെഞ്ചിലേറ്റിയത്. നവീനതയുടെ കടന്നുകയറ്റത്തോടെ ബാദല്‍ യുഗത്തിന് അന്ത്യം കുറിക്കുമ്പോള്‍ ഇവിടെ തിരശ്ശീല വീഴുന്നത് വ്യക്തിക്ക് മുന്നിലല്ല, ബാദല്‍ മുന്നോട്ടുവച്ച ആശയത്തിനുകൂടിയാണ്. യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ കല്‍പ്പിതബിംബങ്ങള്‍ക്കു മുകളില്‍നിന്നു മാറിനിന്ന് ചിന്തിക്കാന്‍ ബംഗാളിലെപോലെ ഇന്ത്യയിലും അരങ്ങ് പുതിയ അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. നിര്‍മിതിയുടെ സൗന്ദര്യശാസ്ത്രങ്ങളാണ് ബാദല്‍ എക്കാലവും മുന്നോട്ടുവച്ചത്. എണ്‍പതുകളില്‍ ഇന്ത്യന്‍ നാടകവേദിയിലെപ്പോലെ കേരളത്തിലും കൃത്യമായ ചലനങ്ങള്‍ ഉണ്ടായതില്‍ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിലായി രവീന്ദ്രനാഥടാഗോറിന്റെ കവിതയെ ആസ്പദമാക്കി ബിഹോംഗൊ എന്ന നാടകമാണ് അദ്ദേഹം എഴുതിയത്.
എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിനുശേഷം സുധീന്ദ്ര സര്‍ക്കാര്‍ എന്ന ബാദല്‍സര്‍ക്കാര്‍ നൈജീരിയയില്‍ ആര്‍ക്കിടെക്ടായി പ്രവര്‍ത്തിക്കുകയായിരുന്നു. ഏവം ഇന്ദ്രജിത്ത് എന്ന നാടകം എഴുതിയത് ഈ കാലഘട്ടത്തിലാണ്. കലാകാരന്റെ അന്തഃസംഘര്‍ഷങ്ങളാല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം തിരിച്ച് നാടകത്തിലേക്ക് മടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ഒട്ടേറെ നാടകങ്ങള്‍ അദ്ദേഹം എഴുതി അവതരിപ്പിച്ചു. ചൗരംഗിലെ ആള്‍ക്കൂട്ടം അതിനെ സഹര്‍ഷം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ പ്രകടമായി. രാജിവയ്ക്കാന്‍ വിസമ്മതിച്ച ഇന്ദിരാഗാന്ധിയെ പരിഹസിച്ച് സഫ്ദര്‍ഹശ്മിയുടെ ജനനാട്യമഞ്ച് അവതരിപ്പിച്ച "കുര്‍സി....കുര്‍സി....കുര്‍സി...." എന്ന നാടകം ഇക്കാലത്ത് ശ്രദ്ധേയമായിരുന്നു.

കേരളത്തിലെ നാടകവേദി ബാദല്‍സര്‍ക്കാരിന്റെ നാടകങ്ങളില്‍ ഒരു തുടര്‍ച്ച പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് രണചേതന 1982ല്‍ അവതരിപ്പിച്ച "സ്പാര്‍ട്ടക്കസ്" എന്ന നാടകം പുത്തന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. സമൂഹത്തിലെ വ്യാഖ്യാനാത്മകമായ ജീവിതപരിണാമങ്ങള്‍ക്ക് ഇത് നവോന്മേഷം നല്‍കി. പ്രൊസീനീയം തിയറ്ററിന്റെ തടവറക്കൂടുകളില്‍നിന്ന് ഇറങ്ങി വന്ന് സാധാരണക്കാരനായ ഓരോ മനുഷ്യന്റെയും കൈചേര്‍ത്തു പിടിച്ചു. രൂപത്തില്‍ നാടനും ഉള്ളടക്കത്തില്‍ യാഥാസ്ഥിതികവുമായ ഒന്നാം നാടകവേദി അപക്വമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായി അദേഹം വിലയിരുത്തി. ഒപ്പം സാങ്കേതികതയില്‍ മറുനാടനും ഉള്ളടക്കത്തില്‍ ആധുനികവുമായ രണ്ടാം നാടകവേദിയുടെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാനും അദ്ദേഹത്തിനായില്ല. ഇത്തരം അവസ്ഥയില്‍നിന്നാണ് മൂന്നാം നാടകവേദിയെന്ന ആശയത്തിന് അദ്ദേഹം തുടക്കംകുറിക്കുന്നത്. ജൂലിയല്‍ ബക്കറ്റിന്റെ ലിവിങ് തിയറ്റര്‍ , ഗ്രോട്ടോവ്സ്കിയുടെ ദരിദ്രനാടകവേദി എന്നീ സങ്കല്‍പ്പങ്ങളില്‍നിന്ന് തിയറ്ററിന്റെ രൂപം അനുവര്‍ത്തിച്ച ബാദല്‍ അരങ്ങ് ആവശ്യപ്പെടുന്നത് മൂന്നാം നാടകവേദിയെന്നു കണ്ടെത്തി.

പാശ്ചാത്യനാടകസങ്കേതങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് നാടകം ആവശ്യപ്പെടുന്ന ആധുനികതയുടെ പുതിയ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകആശയത്തെയാണ് ബാദല്‍ കാണികളിലേക്കെത്തിച്ചത്. സര്‍ഗാത്മകമായ ഒരു ലയനമാണ് ഇതിലൂടെ സാധ്യമാകുന്നത്. മൂന്നാം നാടകവേദിയുടെ ചുവടുപിടിച്ച് കേരളത്തിലും ബാദല്‍സര്‍ക്കാരിന്റെ നാടകങ്ങള്‍ ശ്രദ്ധേയമായി. 1985ല്‍ തിരുവല്ലയില്‍ നടന്ന ഡൈനാമിക് ആക്ഷന്‍ഗ്രൂപ്പിന്റെ ശില്‍പ്പശാലയിലും കൃത്യമായ നിര്‍വചനങ്ങളാണ് ബാദല്‍ മൂന്നാം നാടകവേദിയിലൂടെ മുന്നോട്ടുവച്ചത്. ഏവം ഇന്ദ്രജിത്ത്, സ്പാര്‍ട്ടക്കസ് എന്നീ നാടകങ്ങള്‍ മലയാളത്തില്‍ പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ 1985ല്‍ വാക്ക് മാസിക മൂന്നാം നാടകവേദിയെക്കുറിച്ച് പ്രത്യേക പുസ്തകം പുറത്തിറക്കിയിരുന്നു.

അരങ്ങ് പുത്തന്‍ രൂപങ്ങള്‍ക്കും സങ്കേതങ്ങള്‍ക്കും പുറകെ പായുന്ന കാഴ്ചയാണ് ഇന്ന് ബംഗാളില്‍പ്പോലും വ്യാപകമായിട്ടുള്ളതെന്ന് ബംഗാളി നാടകങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ മാത്രമല്ല, കൊല്‍ക്കത്തയും മറ്റ് സങ്കേതങ്ങളിലേക്കാണ് കണ്ണയക്കുന്നത്. ഏറ്റവുമൊടുവിലായി ഫോറം തിയറ്ററിന്റെ വികലമായ അനുകരണങ്ങളില്‍ ബാദല്‍ കടുത്ത നിരാശയിലായിരുന്നു. ആധുനികത നല്‍കുന്ന നിര്‍വചനം വേറിട്ടതാകുമ്പോള്‍ മാറുന്ന നിലപാടുതറകള്‍ക്കു മുകളില്‍ വ്യസനിക്കുന്നതും പരമാര്‍ഥം. മിച്ചില്‍ , ബാഷി ഖബര്‍ , ബാക്കി ഇതിഹാസ്, സുഡ പഠേര്‍ , ഭാരതീയാര്‍ ഇതിഹാസ്, ഭോമ എന്നിവയാണ് ബാദല്‍സര്‍ക്കാരിന്റെ ശ്രദ്ധേയമായ രചനകള്‍ . ഇതില്‍ ഭോമ തൃശൂരുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. തൃശൂരിന്റെ സ്വന്തം നാടകക്കാരനായ ജോസ് ചിറമ്മല്‍ ബാദലിനോടൊപ്പം നാടകങ്ങള്‍ ചെയ്തിരുന്നു. ശാന്തിനികേതനിലെ രത്തന്‍കുഠിയില്‍നിന്ന് തൃശൂരിന്റെ മണ്ണിനെ നാടകം തൊട്ടറിയുകയായിരുന്നു. 700ല്‍ അധികം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. സാമൂഹ്യരാഷ്ട്രീയാവബോധങ്ങളുടെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കേരളത്തിന്റെ തെരുവുമൂലകള്‍ ശ്രദ്ധേയമായി. നാടുഗദ്ദികയ്ക്കുശേഷം കേരളത്തിന്റെ തെരുവ് തൊട്ടറിഞ്ഞ മറ്റൊരു നാട്ടിന്നകമായി മാറിയ നാടകമായിരുന്നു ഭോമ. വ്യത്യസ്തമേഖലകളിലുള്ളവര്‍ ഈ നാടകത്തിനായി ഒത്തുചേര്‍ന്നു. അതിനാല്‍ വൈവിധ്യമാര്‍ന്ന അനുഭവതലങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ അരങ്ങിന്റെ ഭാഷ സ്വതന്ത്രമായിരുന്നു. അഡ്വ. എം വിനോദ്, ജയചന്ദ്രന്‍ , നരിപ്പറ്റ രാജു, സി ആര്‍ രാജന്‍ , കൃഷ്ണരാജ് ശ്രീകുമാര്‍ എന്നിങ്ങനെ ഒട്ടേറെ പേര്‍ ഇന്നും നാടകരംഗത്തെ സജീവപ്രവര്‍ത്തകര്‍ .

1987ല്‍ തൃശൂര്‍ രംഗചേതന "അളിഞ്ഞവാര്‍ത്തകള്‍", "ഘോഷയാത്ര" എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. ടി വി ബാലകൃഷ്ണന്‍ സംവിധാനംചെയ്ത് "ഘോഷയാത്ര" ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. എന്തിനും ഏതിനും ഇവിടെ ഘോഷയാത്രകളാണ്. സന്തോഷത്തിന്... സങ്കടങ്ങള്‍ക്ക്... ആവശ്യമെങ്കില്‍ പന്തം കൊളുത്തിയും ഘോഷയാത്രയ്ക്ക് പുതുമ കണ്ടെത്തുന്നു. ആള്‍ക്കൂട്ടത്തിലെ ഒറ്റമനുഷ്യന്റെ വ്യഥകളും പേറി... എല്ലാ യാത്രകള്‍ക്കുമപ്പുറം തിരിഞ്ഞുനോക്കുമ്പോഴാണ് ഓര്‍മിക്കുക.. ഇതില്‍ എവിടെയാണ് ഞാന്‍ ... എന്റെ സ്ഥാനം...? ഉത്തരമില്ലായ്മകളുടെ പാഴ്ക്കൂമ്പാരങ്ങളില്‍നിന്ന് അര്‍ഥരാഹിത്യത്തിന്റെ കണക്കു പുസ്തകം അടച്ചുവച്ച് കണ്ണുചീമ്പി അല്‍പ്പനേരം ഇരിക്കാം. അപ്പോഴും പുറകില്‍ ഉയരുന്ന ഘോഷയാത്രകളുടെ പെരുമ്പറ ശബ്ദം. "ഘോഷയാത്ര" ഇക്കാലത്തും പ്രസക്തം.

" മദനന്‍ , നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?" "ഞങ്ങള്‍ കണ്ട സ്വപ്നം ഒരിക്കല്‍കൂടി കാണണമെന്നുണ്ട്. ഒന്ന്.... ഒരിക്കല്‍ കൂടി" (ഹട്ടാമലനാടിനപ്പുറം) പുരോനോ കശുന്തു എന്ന ബാദല്‍ സര്‍ക്കാരിന്റെ ആത്മകഥ പ്രസക്താമകുന്നതിവിടെയാണ്. ഓരോ രചനയും സ്വാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിയുന്നത്. 1972ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും രത്നസദ്സ്യ എന്ന പ്രദര്‍ശനകലകള്‍ക്ക് ഭാരത സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചിരുന്നു. എന്നാല്‍ , 15 വര്‍ഷമായി നാടകവേദിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ദുഃഖം അവസാനകാലത്ത് അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു. റിഹേഴ്സലിനും മറ്റുമായി സ്ഥലം കിട്ടാതെ അലയുന്ന ഒരു മഹാനായ കലാകാരനായി അദ്ദേഹം ജീവിതസായാഹ്നം പിന്നിട്ടു. നേപഥ്യ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്.... അരങ്ങ് കണ്ട ബാദല്‍ദായുടെ അപൂര്‍ണമായ സ്വപ്നങ്ങളുമായ്.


*****


ജിഷ, കടപ്പാട്:ദേശാഭിമാനി വാരാന്തപ്പതിപ്പ്

ചില്ലറവിപണി അടുത്തവര്‍ഷം മുതല്‍ വിദേശകുത്തകകള്‍ക്ക്

രാജ്യത്തെ ചില്ലറവില്‍പ്പന മേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ . 2012 ഏപ്രില്‍ മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇത് ഇന്ത്യക്ക് വലിയൊരു അവസരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയെന്നാണ്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപഭോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു.

നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തുകഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിലകിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യ സാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. മാത്രമല്ല രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ വഴിയാധാരമാകുകയും ചെയ്യും.

ശക്തമായി എതിര്‍ക്കും: സിപിഐ എം

ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ എം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കുത്തകകളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവോടെ വിതരണശൃംഖലയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും കൃഷിയിടത്തിലെയും വിപണിയിലെയും വില തമ്മിലുള്ള അന്തരം കുറയുമെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണ്.

ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഒരിക്കലും ഫലപ്രദമാകില്ലെന്നാണ് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നത്. കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും മേല്‍ ബഹുരാഷ്ട്ര കുത്തകകള്‍ കൂടുതല്‍ നിയന്ത്രണം നേടുകയാണ്. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും.

ബഹുരാഷ്ട്ര കുത്തകള്‍ക്ക് അനുകൂലമായ നവഉദാര ചട്ടക്കൂടിന്റെ മറ്റൊരുദാഹരണമായി പുതിയ നീക്കത്തെ കാണാം. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും മന്ത്രാലയസമിതി അംഗീകരിച്ചില്ലെന്നത് ഞെട്ടിക്കുന്നതാണ്. വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സമിതി മുന്നോട്ടുവച്ചില്ലെന്നതും ഖേദകരമാണ്. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടിയും മന്ത്രാലയ സമിതി അവഗണിച്ചു. ഈ പിന്തിരിപ്പന്‍ നടപടിക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ചില്ലറ വ്യാപാരരംഗം : കേന്ദ്രത്തിന്റെ ചതിക്കെതിരെ ജനകീയ പ്രക്ഷോഭമുയരണം

രാജ്യത്തെ ചില്ലറ വ്യാപാരരംഗം ആഗോള കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഏതുവിധത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്. ആഗോള ഭീമന്‍മാര്‍ക്ക് കടന്നുവരാന്‍ പരവാതാനി ഒരുക്കുന്ന മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും രാജ്യത്തെ കോടിക്കണക്കിനു വരുന്ന പട്ടിണിപ്പാവങ്ങളോട് പറയാനുള്ള ന്യായം നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ്. ഇതില്‍പ്പരം ഒരു വഞ്ചനയില്ല. വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരയ്‌ക്കൊപ്പം ഓടുകയും ചെയ്യുന്ന ചതി. ഈ ചതിക്കെതിരെ രാജ്യത്തെ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തു വരേണ്ടതുണ്ട്.

ആഗോള കുത്തകകള്‍ നല്‍കുന്ന മുപ്പതു വെള്ളിക്കാശിനു രാജ്യത്തെ കോടിക്കണക്കിന് വരുന്ന ദരിദ്രനാരാണന്‍മാരായ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ലാഭക്കൊതിയന്‍മാരുടെ ദംഷ്ട്രങ്ങകള്‍ക്കിരയാക്കുക. ഇതില്‍പ്പരം ചതി മറ്റെന്താണുള്ളത്. യു പി എ സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ആദ്യം മുതലേ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിക്കളായന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റിലെ ഇപ്പോഴത്തെ ഭൂരിപക്ഷത്തിന്റെ ധിക്കാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആഗോള കുത്തകകള്‍ക്ക് രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ്.

കുത്തക ഭീമന്‍മാരുടെ കടന്നുവരവ് നമ്മുടെ കാര്‍ഷിക മേഖലയെയും ചെറുകിട വ്യാപാര മേഖലയെയും നാശത്തിലേക്കാവും കൊണ്ടെത്തിക്കുക. ചെറുകിട കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വ്യാപാരിയുടെ അത്താഴപ്പാത്രത്തില്‍ മണ്ണിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഇതുവഴി തടയിടാന്‍ കഴിയുമെന്ന് കേന്ദ്രത്തിന്റെ വാദം തട്ടിപ്പാണ്. വിദേശകുത്തകകള്‍ വരുന്നത് ലാഭം കൊയ്യാനാണ്. അല്ലാതെ നമ്മുടെ നന്മയ്ക്കല്ല. രാജ്യത്തെ കാര്‍ഷിക സമ്പത്ത് വന്‍കുത്തകകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ പോലും വാള്‍മാര്‍ട്ടിനു കച്ചവടം തുടങ്ങാന്‍ അവിടുത്തെ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.

കുത്തകകളുടെ കടന്നുകയറ്റം ഇന്ത്യയിലെ അഞ്ച് കോടിയലധികം വരുന്ന പാവപ്പെട്ട വ്യാപാരികളെയാണ് ആത്മഹത്യയിലേക്ക് നയിക്കുക. ഇപ്പോള്‍ തന്നെ ഡല്‍ഹിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ല. ഉള്ളവ തന്നെ പൊളിച്ച് മാറ്റുകയാണ്. അത്യാവശ്യത്തിന് ഒരു പേന വാങ്ങണമെങ്കില്‍ പോലും ഓട്ടോറിക്ഷ പിടിച്ച് അടുത്ത മാള് തേടി പോകേണ്ട സാഹചര്യമാണ്. ഇതൊരു സൂചകമാണ്. ഇന്ന് ഡല്‍ഹിയില്‍. നാളെ അത് നമ്മുടെ തൊട്ടടുത്ത നഗരത്തെയും വിഴുങ്ങുന്ന അവസ്ഥയിലേക്കാവും കാര്യങ്ങളുടെ പോക്ക്. ഇത്തരം ഒരു സാഹചര്യം ദോഷകരമായി ബാധിക്കാന്‍ പോകുന്നത് നമ്മുടെ സാമൂഹ്യ ജീവിത്തത്തെമാത്രമല്ല, വ്യക്തി ജീവിതത്തെക്കൂടിയാണ്.

കേരളത്തിലെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും നടപ്പാക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച തീരുമാനങ്ങള്‍ അതീവ ആശങ്കയോടെ വേണം കാണാന്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്ന തീരുമാനം ഏറെ ആശങ്കയുണര്‍ത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ 90 ശതമാനവും പാവങ്ങളാണ്. ഇനി അവര്‍ക്ക് ആശുപത്രികളിലെത്തി ഡോക്ടര്‍മാരെ കാണണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടാണ് സംഭവിക്കാന്‍ പോകുന്നത്. ഇതു തന്നെയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികളുടെയും ഭാവി. ചെറുകിട വ്യാപാര മേഖലയ്ക്ക് ദോഷകരമാകുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ചെറുകിട വ്യാപാരികള്‍ പ്രക്ഷോഭത്തിന് തയ്യാറാകുകയാണ്. കഴിഞ്ഞ കാലങ്ങള്‍ പോലെ തന്നെ വരുംദിനങ്ങളിലും കേരളത്തിലെ വ്യാപാരികള്‍ കുത്തകകളുടെ കടന്നു വരവിനെതിരെ സമരവുമായി രംഗത്തുണ്ടാകും.


*****


ബിന്നി ഇമ്മട്ടി

പെട്രോള്‍ വിലവര്‍ധന വിലക്കയറ്റത്തിന്റെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍

പെട്രോള്‍ വിലവര്‍ധന വിലക്കയറ്റത്തിന്റെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍

2010 ജൂണ്‍മാസത്തില്‍ വിലനിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനുശേഷം ഇതുവരെയുള്ള പതിനൊന്നുമാസത്തിനിടയില്‍ 11 തവണയാണ് പെട്രോളിന്റെ വിലകൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലകൂടുന്നു എന്നതാണ് ഇവിടെ വില കയറ്റാനുള്ള ന്യായമായിപ്പറയുന്നത്. അന്താരാഷ്ട്രവിലയേക്കാള്‍ ഒമ്പതര മുതല്‍ പത്തുരൂപവരെകുറവാണ് ഇവിടെ പെട്രോളിന്റെ വില എന്ന് കമ്പനികള്‍ വാദിക്കുന്നു. ആ നിരക്കില്‍ വിലകൂട്ടാനാണ് കമ്പനികള്‍ തീരുമാനിച്ചിരുന്നതെങ്കിലും ജനരോഷത്തെഭയന്ന് അഞ്ചുരൂപ കൂട്ടാനാണ് സര്‍ക്കാര്‍ അനുമതിനല്‍കിയത്. അധികംവൈകാതെ പെട്രോളിന്റെ വില ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് പെട്രോളിന്റെ വില ലിറ്ററിന് അഞ്ചരൂപവീതം എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതിനുപിന്നിലെ രാഷ്ട്രീയവും തിരിച്ചറിയേണ്ടതുണ്ട്.

1976ലാണ് സര്‍ക്കാര്‍ നിയന്ത്രിത വിലനിര്‍ണ്ണയ സംവിധാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയത്. 1990കളുടെ തുടക്കംമുതല്‍ നടപ്പിലാക്കിയ ഉദാരവത്ക്കരണ നയങ്ങളുടെ ഫലമായി പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനരംഗത്തേക്കും സ്വകാര്യകമ്പനികള്‍ കടന്നുവന്നു. അന്നുമുതല്‍തന്നെ അക്കൂട്ടര്‍ വിലനിയന്ത്രണ സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടുവന്നു. 2002ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ , 1976നു മുന്‍പുള്ള ഇറക്കുമതി സന്തുലിത നിരക്ക് സംവിധാനം തിരികെകൊണ്ടുവന്നു. അന്താരാഷ്ട്ര വിലയ്ക്കു തുല്യമായ വില - യഥാര്‍ഥത്തിലുള്ള സംസക്കരണ, ശുദ്ധീകരണച്ചെലവുകള്‍ കണക്കിലെടുക്കാതെ - ചുമത്തുന്നതാണീ സമ്പ്രദായം. അതിന്റെഫലമായി രാജ്യത്തിനകത്തുനിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണ സംസ്ക്കരിച്ച്, ശുദ്ധീകരിച്ച് വില്‍പ്പനക്കെത്തിയാലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വില ഉപഭോക്താക്കള്‍ നല്‍കണം.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം ഒഴിവാക്കുന്നതിനെക്കുറിച്ചുപഠിക്കാന്‍ പാര്‍ലമെണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വിലനിയന്ത്രണം എടുത്തുകളയരുതെന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം. ഇതു അവഗണിച്ചിട്ട് കിരീത് പരീഖ് കമ്മീഷന്‍ നല്‍കിയ, പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടണമെന്നും വിലനിയന്ത്രണം മാറ്റണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഈ കമ്മിറ്റി കണ്ടെത്തിയത് എണ്ണക്കമ്പനികള്‍ക്ക് ദിവസേന ഇരുന്നൂറുകോടി രൂപവീതം നഷ്ടമുണ്ടാകുന്നു എന്നാണ്. (പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ മാറി മുരളി ദേവ്റ വരുന്നതും അതിനുപിന്നിലെ അമേരിക്കന്‍ താത്പര്യങ്ങളും വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ചത് ചേര്‍ത്തുവായിക്കണം.) ഇപ്പോള്‍ സ്വകാര്യകമ്പനികള്‍ക്ക് ഈ രംഗത്ത് പിടിമുറുക്കുന്നതിനുവേണ്ടിയാണ് നിലവിലുള്ള എല്ലാനിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ പേരുപറഞ്ഞ് വിലകൂട്ടുമ്പോള്‍ സ്വകാര്യകമ്പനികളാണ് ലാഭം കൊയ്യുന്നത്. അതോടൊപ്പം പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന വാദം അവയുടെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്നു വ്യക്തമാവും.

അന്താരാഷ്ട്ര വിപണിയില്‍നിന്നും ഇറക്കുമതിചെയ്യുന്ന അസംസ്കൃതഎണ്ണ (മൊത്തം ആവശ്യത്തിന്റെ എണ്‍പതുശതമാനം, ഇരുപതുശതമാനം രാജ്യത്തുത്പാദിപ്പിക്കുന്നു) ശുദ്ധീകരിച്ചാണ് ഇവിടെ പെട്രോളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുന്നത്. ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉന്നതനിലവാരത്തിലുള്ള സാങ്കേതികവിദ്യ ഇന്ത്യക്കുണ്ട്. അതിനാല്‍ സംസ്ക്കരണച്ചെലവ് കുറവായിരിക്കും. അത് കണക്കിലെടുക്കാതെ, അന്താരാഷ്ട്ര രംഗത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന സംസ്ക്കരണച്ചെലവ് പരിഗണിച്ചാണ് കമ്പനികള്‍ വില നിശ്ചയിക്കുന്നത്, നഷ്ടത്തിലാണെന്ന് പ്രചരിപ്പിക്കുന്നതും. വിദേശരാജ്യങ്ങളിലെ പെട്രോളിന്റെ വിലയും ഇവിടുത്തെ പെട്രോളിന്റെ വിലയും തമ്മിലുള്ള വ്യത്യാസമാണ് അണ്ടര്‍ റിക്കവറി എന്ന് പറഞ്ഞ് നഷ്ടക്കണക്കവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് നഷ്ടമല്ല.

സാങ്കേതികവിദ്യയുടെ മികവുകൊണ്ട് ഉത്പാദനച്ചെലവുകുറയുന്നു, അത് ഉത്പ്പന്നത്തിന്റെ വിലയിലും കുറവുണ്ടാക്കുന്നു. അതേസമയംതന്നെ, സാങ്കേതികവിദ്യ ഉപയോഗിച്ച് എണ്ണശുദ്ധീകരിച്ച് കയറ്റുമതിചെയ്ത് വലിയ വരുമാനം എണ്ണക്കമ്പനികള്‍ നേടുന്നു. 2009 - 10ല്‍ മൂന്നുകോടി ടണ്ണോളം പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തെന്നാണ് കണക്ക്. പശ്ചിമേഷ്യയിലടക്കം എണ്ണയുത്പാദക രാജ്യങ്ങളിലാകെ സംഘര്‍ഷം പടര്‍ന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 70 മുതല്‍ 113 ഡോളര്‍വരെ വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായി. വില ഉയര്‍ന്ന സമയത്തെല്ലാം ഇവിടയും വിലകൂട്ടി, എന്നാല്‍ വിലകുറഞ്ഞപ്പോള്‍ ആഭ്യന്തര വിപണിയില്‍ പക്ഷെ, വില കുറച്ചില്ല.

പെട്രോളിന്റെ വിലകൂട്ടുന്നകാര്യത്തില്‍ സര്‍ക്കാരിന് യാതൊരുപങ്കുമില്ലെന്നാണ് ധനകാര്യമന്ത്രിയുടെ അഭിപ്രായം. എല്ലാകാര്യങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുക എന്ന നവലിബറല്‍ തത്വമാണ് ഇവിടെയും നടപ്പിലാക്കുന്നത്. പ്ലാനിംഗ് കമ്മീഷന്റെ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അലുവാലിയ പെട്രോളിന്റെ വിലകൂട്ടിയതിനുശേഷം നടത്തിയ പ്രസ്താവന സബ്സിഡികള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചായിരുന്നു. വിലക്കയറ്റംകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന കാലത്താണ് പെട്രോളിന്റെ വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ സാധനങ്ങളുടേതടക്കമുള്ള നാണയപ്പെരുപ്പം ഒരിക്കലുമില്ലാത്തവിധം ഉയരത്തിലാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അസംസ്കൃതഎണ്ണ വില ഇപ്പോഴത്തേതിനെക്കാളും ഉയര്‍ന്നിരുന്നപ്പോള്‍ (ബാരല്‍ ഒന്നിന് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു) പെട്രോളിയം ഉല്‍പ്പന്നങ്ങളുടെവില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ പാര്‍ലമെണ്ടിനകത്തും പുറത്തുമുള്ള ശക്തമായ സമ്മര്‍ദ്ദം കാരണം അതു നടപ്പിലാക്കിയില്ല. ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത കണക്കുകള്‍ നിരത്തി ജനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .

പെട്രോളിന്റെ വിലവര്‍ധനവിലൂടെ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിനു വന്‍തുകനേടാനാവും. ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യം നികുതിഘടനയില്‍ മാറ്റംവരുത്തി വിലവര്‍ധവ് ഒഴിവാക്കണം എന്നതാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നു പ്രചരിപ്പിച്ച് പെട്രോളിന് അടിക്കടി വിലകൂട്ടുന്നതിലൂടെ സ്വകാര്യകമ്പനികളെ പ്രീണിപ്പിക്കുകയാണ് കേന്ദ്രംചെയ്യുന്നത്. ശക്തമായ ജനകീയ പ്രക്ഷോഭം ഒന്നുകൊണ്ടുമാത്രമേ കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യ പ്രീണനം പ്രതിരോധിക്കാനാവു. തുടരെത്തുടരെ പെട്രോളിന്റെ വിലവര്‍ധിപ്പിക്കുന്നതിന് എണ്ണക്കമ്പനികളെ അനുവദിക്കുന്ന നവലിബറല്‍ സാമ്പത്തികനയത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയാണ് വേണ്ടത്. അതിനാവശ്യമായ ജനകീയ പ്രക്ഷോഭം ഉയരണം.


*****


രഘു, കടപ്പാട്:ചിന്ത വാരിക

Saturday, May 28, 2011

വിശപ്പിനുമേല്‍ ധാന്യക്കൂമ്പാരം

തിരഞ്ഞെടുപ്പ് കഴിഞ്ഞു. എല്ലാം ഒരു വക ഒതുങ്ങി എന്നു കരുതാം. ഇനി നമുക്ക് ജനങ്ങളുടെ അത്യാവശ്യ ജീവിത പ്രശ്‌നങ്ങളിലേയ്ക്കു കടക്കാനുള്ള സമയമായി. കേന്ദ്രത്തിലാണെങ്കില്‍ ഇപ്പോഴും ചക്കളത്തി പോര് തന്നെയാണ്. ഒരു ഭാഗത്ത് യു പിയിലെ ഭൂമി പിടിച്ചെടുക്കലും, എതിര്‍സമരവും. സമരം നടത്തുന്ന നോയ്ഡ കര്‍ഷകരുടെ പിന്തുണകിട്ടാന്‍, ജനജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത രാഹുല്‍ ആകാശത്തുനിന്ന് പൊട്ടിവീണ്, കുറച്ചുനേരം വെയിലുകൊണ്ട് കുറെ കോലാഹലമുണ്ടാക്കി തിരിച്ചുപോയി. പിന്നെ വന്നത് സച്ചിന്‍ പൈലറ്റ്. അതൊരു നാടകം. ഇങ്ങനെ പലതരം നാടകങ്ങള്‍കളിച്ച് ഭരണം അസംബന്ധമാക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ നേരിടാന്‍ എവിടെ സമയം.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് തന്നെയാണിപ്പോള്‍ ചിന്തിക്കേണ്ടത്. വലിയൊരു ഭാഗം ജനങ്ങളും സകല പുരോഗതി കണക്കുകള്‍ക്കിടയിലും വിശന്നുകഴിയുന്നരാജ്യമാണിന്ത്യ. സമൃദ്ധിക്കിടയില്‍ പട്ടിണി എന്ന പഴയ പ്രയോഗം, അക്ഷരാര്‍ഥത്തില്‍ അനുഭവമാകുന്ന കാര്യങ്ങളാണ് ഈയിടെ പഞ്ചാബില്‍ നിന്നറിയുന്നത്. അതാകട്ടെ തീര്‍ത്തും കെടുകാര്യസ്ഥതയും കഴിവുകേടുംകാരണം തന്നെ. പഞ്ചാബിലെ ചന്തകളില്‍ ഗോതമ്പ് കുമിയുന്നു. ഗോതമ്പുല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ 12 ദശലക്ഷം ടണ്ണില്‍ നിന്ന് 17 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. ഇതൊരു വന്‍ നേട്ടമാണ്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂട്ടി ഇന്ത്യന്‍ കര്‍ഷകന്‍ അവന്റെ മഹത്തായ കടമ നിറവേറ്റുന്നു. ഈ വര്‍ഷം ഉല്‍പ്പാദനം 85 ദശലക്ഷം ടണ്‍ ആവുമെന്നാണ് സൂചന. ഉല്‍പ്പാദനരംഗത്തെ വന്‍കുതിച്ചുചാട്ടമെന്നോ, ഗോതമ്പ് വിപ്ലവമെന്നോ പറയാം.

നമ്മുടെ കര്‍ഷകര്‍ ചെയ്ത തീഷ്ണമായ ജോലിക്ക് നന്ദി പറയാം. പക്ഷെ പഞ്ചാബില്‍ ഡോ. സ്വാമിനാഥന്‍ നടത്തിയ ഒരു പഠനത്തില്‍ അറിഞ്ഞത് നിരാശാജനകമായ കാര്യമായിരുന്നു. കര്‍ഷകരുടെ കഠിനപ്രയത്‌നം ഉല്‍പ്പാദിപ്പിച്ച ഗോതമ്പ്, സൂക്ഷിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗോതമ്പു ചാക്കുകള്‍ മിക്ക സ്റ്റോറുകളും നിറഞ്ഞു നില്‍ക്കുന്നു. ഈ വര്‍ഷത്തെത് സൂക്ഷിക്കാന്‍ സ്ഥലമില്ല. അമിതമായി മാലത്തിയോണ്‍ തളിച്ചാണ് ഗോതമ്പ് നശിക്കുന്നത് തടയാന്‍ ശ്രമിക്കുന്നത്. പഞ്ചാബ്, ഹരിയാന, യു പി പ്രദേശങ്ങളില്‍ നിന്ന് ഇനിയും വന്‍തോതില്‍ ധാന്യം വരും. സീസണ്‍ ആവുന്നതോടെ ഇതിന്റെ സംഭരണം ശരിയായില്ലെങ്കില്‍ വന്‍ നഷ്ടമാണുണ്ടാവുക. ഒരു ഭാഗത്ത് കര്‍ഷകര്‍ പ്രതികൂല കാലാവസ്ഥകളിലും കഠിനാധ്വാനം ചെയ്യുന്നു. മറുഭാഗത്ത് വിശക്കുന്ന കോടികള്‍ക്ക് ഉപകാരപ്പെടുന്ന ധാന്യക്കൂമ്പാരങ്ങള്‍ സൂക്ഷിപ്പില്ലാതെ ചീഞ്ഞളിയുന്നു. കര്‍ഷകരോടു ചെയ്യുന്ന ക്രൂരതയാണിത്.

നന്ദികേട് കാണിക്കുന്നത് പൊതുവിതരണത്തിനുവേണ്ട ഗോതമ്പിന്റെ 60 ശതമാനവും അരിയുടെ 40 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചാബി കര്‍ഷകരോടാണ്. ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതി സാധ്യമാക്കുന്നത് ഇവരാണ്. അവര്‍ക്കാണ് സകലദുരിതങ്ങളും. ഉണ്ടാക്കിയ ധാന്യം സൂക്ഷിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. കൊയ്ത്തിനുശേഷം ആവശ്യമായ ചെലവിനു പണമില്ലാത്തവര്‍ക്ക് ഒരുതരം സഹായസംവിധാനവുമില്ല. കാലവര്‍ഷക്കെടുതി വന്നാല്‍ ഉടന്‍ നടപടികളില്ല. ഉല്‍പ്പാദന പ്രക്രിയ കാലാവസ്ഥ സുസ്ഥിരമാക്കാനും സംഭരണ ആഭ്യന്തരഘടന ശക്തമാക്കാനും ഇന്ത്യയില്‍ ഒരു ശ്രമം നടത്താത്തത് ദയനീയമാണ്. ഇതൊക്കെ നടക്കുന്നത് കൃഷിമന്ത്രാലയത്തിന്റെ മൂക്കിനു താഴെയാണ്.

ജലവിതാനവും ജലസേചനവും അത്യന്താപേക്ഷിതമേഖലകളാണ്. ഏറ്റവും അവഗണന കാണിക്കുന്നതും ഇവയോട് തന്നെ. കണ്ടമാനം കീടനാശിനികളും മിനറല്‍ വളങ്ങളും ഉപയോഗിക്കുന്നതു കാരണം കൃഷിക്കുപയോഗിക്കുന്ന ജലവും മോശമാണ്. പഞ്ചാബിലെ ഏതാണ്ട് 50000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ മലിനജലപ്രയോഗം കാരണം മോശം ഉല്‍പ്പാദനത്തിലാണ്. ഉല്‍പ്പാദനക്ഷമത ഇതു കാരണം തീരെ കുറഞ്ഞുവരുന്നതായി ഡോ സ്വാമിനാഥന്റെ പഠനം പറയുന്നു. അത്യാവശ്യ വളങ്ങള്‍ ഉറപ്പുവരുത്താനും കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല.

പഞ്ചാബിലെ എല്ലാ കുടുംബങ്ങളിലും ഒരു പട്ടാളക്കാരനും ഒന്നോ രണ്ടോ കൃഷിക്കാരുമുണ്ടാവും. പഞ്ചാബിലൂടെയും ഹരിയാനയിലൂടെയും യാത്ര ചെയ്യുമ്പോള്‍ ഹൃദയഹാരിയായ കാഴ്ചയാണ് നീണ്ട വയലുകളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകര്‍. വല്ലാത്തൊരു ഐശ്വര്യമാണ് ആ കാഴ്ച. അങ്ങേ അറ്റത്തെ അര്‍പ്പണ മനോഭാവമാണ് അവരുടെ മുഖങ്ങളില്‍. ഏതോ ഒരു മഹത്തായ കാര്യം ചെയ്യുന്ന സംതൃപ്തി. ആ കര്‍ഷകരോടാണ് നാമീ കൊടും ക്രൂരത കാണിക്കുന്നത്. അതുകാരണം മനം മടുത്ത ഹരിയാന, പഞ്ചാബ് പ്രദേശങ്ങളിലെ കര്‍ഷകുടുംബങ്ങളിലെ രണ്ടാം തലമുറ കൃഷിയില്‍ നിന്നു മെല്ലെ മാറുകയാണ്. അവര്‍ക്കും ഓഫീസ് ജോലികളോട് താല്‍പര്യം കൂടിവരുന്നു.

ചെറുപ്പക്കാരെ കൃഷിയിലേയ്ക്ക് ചേര്‍ത്തുപിടിക്കാന്‍ ദേശീയതലത്തില്‍ തന്നെ നടപടികള്‍ വേണം. പക്ഷെ അതു ചെയ്യേണ്ടവര്‍ ഉദാസീനതയിലാണ്. അടുത്തകാലത്തായി നടന്ന ഒരു പഠനത്തില്‍ ചെറുപ്പക്കാര്‍ കാര്‍ഷികവൃത്തികളില്‍ വിമുഖരായതിനാല്‍ പല കുടുംബങ്ങളും കൃഷിയിടങ്ങള്‍ ഭൂമാഫിയകള്‍ക്ക് കൈമാറുകയാണ്. അവിടെ ഇതുവരെ കൃഷിഭൂമി വ്യാപകമായി വില്‍ക്കല്‍ ആരംഭിച്ചിരുന്നില്ല. ഇപ്പോള്‍ അതും തുടങ്ങുന്നുവത്രെ. ഗതികെട്ടവരുടെ വില്‍പനയാണത്. ഏതാണ്ട് 120 കോടി ജനങ്ങളാണ് ഇന്ത്യ. ഇത്രയും പേര്‍ക്ക് ഭക്ഷണം ഇറക്കുമതി ചെയ്യാനാവില്ല. അപ്പോള്‍ ഏകവഴി ഇവിടെ തന്നെ ഭക്ഷണം ഉണ്ടാക്കുക എന്നതാണ്. ആരാന്റെ ചോറ് എത്രകാലമുണ്ടാവും. അധികാരികളുടെ ഈ ഉത്തരവാദിത്തമില്ലായ്മ നമ്മെ എവിടെ എത്തിക്കും. ഗതികെട്ട കര്‍ഷകര്‍ കൃഷിനിര്‍ത്തി മറ്റു പണിക്കുപോയാല്‍, അന്നാണ് എല്ലാവരും ശരിക്കും വിശപ്പ് അറിയുക.

ഈ അവസ്ഥ തടയാന്‍ ദേശീയതലത്തില്‍ ഉടന്‍ ചില നടപടികള്‍ വേണം. ഏറ്റവും പ്രധാനം 'മിഷന്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ അഗ്രികള്‍ച്ചര്‍' എന്നൊരു സംവിധാനമുണ്ടാക്കലാണെന്ന സ്വാമിനാഥന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. അതിന്റെ കീഴില്‍ ഒരു 'വാട്ടര്‍ ഏന്റ്‌ലാന്റ് കെയര്‍' മിഷന്‍ തുടങ്ങണം. ഭൂവിനിയോഗക്രമത്തിലും രീതിയിലും സാങ്കേതികജ്ഞാനം ഉള്‍പ്പെടുത്തി മാറ്റം വരുത്തണം. ഈ പ്രസ്ഥാനത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമ്പോള്‍ തന്നെ കാര്‍ഷിക സമൂഹത്തിന്റെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്തണം.

സംഭരണത്തിലും ശ്രദ്ധവേണം. ഈ സീസണിലുണ്ടാവുന്ന 26 ദശലക്ഷം ടണ്‍ ഗോതമ്പ് എവിടെ സംഭരിക്കണം എന്ന് വ്യക്തമായ ധാരണവേണം. ഉല്‍പ്പാദന സ്ഥലത്തുനിന്ന് ധാന്യം വൈകാതെ സംഭരണശാലയിലെത്തിക്കാന്‍ റയില്‍വെയുടെ വ്യാപകമായ സജ്ജീകരണം ഉറപ്പുവരുത്തണം. ഭക്ഷ്യ-റയില്‍ മന്ത്രാലയം സീസണുമുമ്പു തന്നെ ആവശ്യമായ ഗൃഹപാഠം ചെയ്തിരിക്കണം. ഒരു ദിവസത്തില്‍ ഒരു ദശലക്ഷം ടണ്‍ എങ്കിലും കടത്താന്‍ കഴിയണം. ഇപ്പോഴത് ഏതാണ്ട് 30000 ടണ്‍ മാത്രമാണ്.

ഈ ധാന്യം നേരെ പൊതുവിതരണത്തിനായി സ്റ്റേറ്റുകളിലെത്തിച്ചാല്‍ കേന്ദ്രീകൃത സംഭരണവും അതുമൂലമുണ്ടാവുന്ന നഷ്ടവും ഒഴിവാക്കാം. സംഭരണരംഗത്തെ ഇന്നത്തെ അപര്യാപ്തതകള്‍ ഒഴിവാക്കാന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഡോ സ്വാമിനാഥന്‍ പഠനം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഏതാണ്ട് 10000 കോടി രൂപ കൊണ്ട് സാധിക്കാവുന്ന കാര്യമേയുള്ളൂ. ഒരു 'നാഷണല്‍ ഗ്രിഡ് ഓഫ് ഗ്രെയ്ന്‍ സ്റ്റോറേജ്' ആണദ്ദേഹം വിഭാവനം ചെയ്യുന്നത്.

ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഉല്‍പ്പാദകനും ഉപഭോക്താവും കഷ്ടത്തിലാവും. ദേശീയ ഭക്ഷ്യസുരക്ഷ ഒരു മുദ്രാവാക്യമല്ല. നാം നേടേണ്ട ഒരു ലക്ഷ്യമാണ്.

*
പി എ വാസുദേവന്‍ ജനയുഗം 28 മേയ് 2011

ചരിത്രത്തെ ഭയക്കുന്നവര്‍

ദേശീയ കരിക്കുലം നിര്‍ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണം ഈ വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ദേശീയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുകയും കേരളത്തിന്റെ പശ്ചാത്തലം പരിഗണിക്കുകയും ചെയ്തുകൊണ്ട് തയ്യാറാക്കിയ പാഠ്യപദ്ധതി ദേശീയതലത്തില്‍ തന്നെ ഇതിനകം ഖ്യാതി നേടിക്കഴിഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹം സ്വാഗതം ചെയ്തതായും കാണാം. വിഭിന്ന നിലവാരത്തിലുള്ള കുട്ടികളെ മികവിന്റെ തലങ്ങളിലേയ്ക്കുയര്‍ത്തുവാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ക്ക് ചില വിമര്‍ശനങ്ങളുണ്ടായെങ്കിലും വിദ്യാഭ്യാസ പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നതിന് എതിരുകളുണ്ടാവില്ല.

പാഠ്യപദ്ധതി പരിഷ്‌ക്കാരങ്ങളുടെ ഭാഗമായുള്ള പാഠപുസ്തക പരിഷ്‌ക്കരണം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ ചര്‍ച്ചകള്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായ അവലോകനത്തിന് വഴിയൊരുക്കി. പരിഷ്‌ക്കരണഘട്ടത്തില്‍ പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തില്‍ വന്ന പരാമര്‍ശങ്ങള്‍ വിവാദമാക്കിയപ്പോള്‍ പാഠപുസ്തകങ്ങളുടെ നിര്‍മാണത്തിനും പരിശോധനയ്ക്കും മേല്‍നോട്ടം വഹിക്കാന്‍ കരിക്കുലം കമ്മിറ്റിക്ക് പുറമെ ഒരു സ്ഥിരം വിദഗ്ദ്ധസമിതിയെയും സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. അതിനായി കേരള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും മാര്‍ഗരേഖയായി. ഇതനുസരിച്ച് ഡോ കെ എന്‍ പണിക്കര്‍ അധ്യക്ഷനായ സമിതിയുടെ പരിശോധനയ്ക്ക് വിധേയമായാണ് പാഠപുസ്തകങ്ങള്‍ പ്രത്യേകിച്ചും സാമൂഹ്യശാസ്ത്ര പുസ്തകങ്ങള്‍ക്ക് രൂപകല്‍പന നല്‍കിയിട്ടുള്ളത്.

പരിഷ്‌ക്കരണം പൂര്‍ത്തിയായ പത്താം തരത്തിലെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ചില ഭാഗങ്ങളെക്കുറിച്ച് ചിലര്‍ വിവാദങ്ങളുയര്‍ത്തുന്നതായി കണ്ടു. പാഠപുസ്തകങ്ങള്‍ പൊതുസമൂഹം എന്നും ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. അതതിന്റെ നിര്‍മിതിയും സൂക്ഷ്മതയും കൃത്യതപ്പെടുത്തും, നിലവാരമുയര്‍ത്തും. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ കുറെ വര്‍ഷങ്ങളായി പാഠപുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്കാദമിക് താല്‍പര്യങ്ങളോടെയല്ല മറിച്ച് വിവാദങ്ങള്‍ക്കായി മാത്രമാണ്. ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം ഒടുങ്ങുമ്പോള്‍ ബാക്കിയായതെന്തന്നറിയാന്‍ വിവാദങ്ങളുയര്‍ത്തിയവരോ മാധ്യമങ്ങളോ മെനക്കെടാറില്ല. ഫലം വിവാദങ്ങളെ ഭയന്ന് അപൂര്‍ണമോ അവ്യക്തമോ ആയ കാര്യങ്ങള്‍ പുസ്തകങ്ങളില്‍ നല്‍കുന്നു. ഇത് സ്വതന്ത്രചിന്തയും ശേഷിയുമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.

പത്താം ക്ലാസിലെ കുട്ടികള്‍ക്കായി എസ് സി ആര്‍ ടി തയ്യാറാക്കിയിട്ടുള്ള സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായമായ ''ആധുനിക യുഗത്തിലേയ്ക്ക്'' എന്ന പാഠത്തില്‍ നവോഥാനവും മതനവീകരണവും വിശദീകരിക്കുന്നിടത്തെ ചില പരാമര്‍ശങ്ങള്‍ കേരളത്തിലെ ക്രൈസ്തവസഭാധികാരികളെ അസ്വസ്ഥരാക്കിയെന്നു വേണം കരുതാന്‍. കാരണം അവര്‍ ഒറ്റയായും കൂട്ടായും ആ ചരിത്രപാഠഭാഗം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചരിത്രം വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുന്നത്. വസ്തുതകളെ വളച്ചൊടിക്കുമ്പോള്‍ സത്യം തമസ്‌ക്കരിക്കപ്പെടുകയും അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. വ്യത്യസ്ത വീക്ഷണകോണില്‍ നിന്നുകൊണ്ട് ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ എക്കാലത്തും ശ്രമം നടക്കാറുണ്ട്. വ്യാഖ്യാനങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയായാലും ചരിത്രം സത്യമായിതന്നെ തുടരുന്നു.

മുമ്പ് നടന്ന സംഭവങ്ങളോ ചെയ്തികളോ ഇന്നത്തെ സാഹചര്യത്തില്‍ അനഭിമതമോ അഹിതങ്ങളോ ആകുമ്പോള്‍ ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ആരും ഇഷ്ടപ്പെടില്ല. വ്യക്തികളുടെയും സംഘടനകളുടെയും മതങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഇതൊന്നുതന്നെ. മുഖം വികൃതമായാല്‍ കണ്ണാടിയില്‍ കുറ്റം കാണുന്നവരാണ് ഭൂരിഭാഗവും. പാഠപുസ്തകത്തില്‍ മതനവീകരണം വിശദീകരിക്കുന്നിടത്ത് പുതിയ കണ്ടെത്തലുകളെന്തെങ്കിലും ചേര്‍ത്തിരിക്കുന്നതായി പറയാന്‍ ആര്‍ക്കും കഴിയില്ല. കാലാകാലമായി ഹൈസ്‌കൂള്‍ തലത്തിലെ പുസ്തകത്തില്‍ പറഞ്ഞതിലും പഠിപ്പിച്ചതിലും അധികമായി ഒന്നും അതിലില്ല. മാത്രമല്ല മുമ്പുണ്ടായിരുന്ന ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നവോത്ഥാനകാലത്ത് യൂറോപ്പിലെ കത്തോലിക്കാ സഭയുടെ അഴിമതിയെയും പാപവിമോചന പത്രികയുടെ വില്‍പനയെയും എങ്ങനെയാണ് വിവരിച്ചിരുന്നതെന്ന് സഭാ നേതൃത്വം കണ്ടിരുന്നില്ലേ? കത്തോലിക്കാ സഭയെ ശുദ്ധീകരിച്ച് ജനകീയമാക്കിയ സുവര്‍ണസന്ദര്‍ഭമായിട്ടാണ് മതനവീകരണ പ്രസ്ഥാനത്തെ ചില സഭാ ചരിത്രകാരന്‍മാര്‍പോലും വിശേഷിപ്പിച്ചിട്ടുള്ളത്.

നവോഥാനകാലത്ത് യൂറോപ്പിലെ സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടായ മാറ്റം മതജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചു എന്നതാണ് ഈ പാഠഭാഗത്തിന്റെ ഉള്ളടക്കം. കത്തോലിക്കാസഭയിലെ അഴിമതികളെയും പാപമുക്തിപത്രത്തിന്റെ വില്‍പനയെയും അക്കാലത്ത് ജോണ്‍ വൈക്ലിഫ്, ജോണ്‍ ഹസ്, മാര്‍ട്ടിന്‍ ലൂതര്‍, സ്വിഗ്ലി തുടങ്ങിയവര്‍ ചോദ്യം ചെയ്തതും തുടര്‍ന്ന് അവര്‍ ശിക്ഷിക്കപ്പെട്ടതും ഇതില്‍ ലളിതമായി വിശദമാക്കിയതായി കാണാം. ഈ ചരിത്രം മതവിരുദ്ധവും അപകീര്‍ത്തികരവുമാകുന്നതെങ്ങനെയെന്നാണ് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് സഭയുടെയും മതത്തിന്റെയും കണ്ണിലൂടെ വ്യാഖ്യാനിച്ച് പൂര്‍വകാല ചെയ്തികളെല്ലാം താമസ്‌കരിച്ചുകൊണ്ടവതരിപ്പിക്കാന്‍ പാഠപുസ്തകങ്ങള്‍ക്ക് കഴിയില്ല. അത് മതചരിത്രകാരന്‍മാര്‍ മതപാഠശാലകള്‍ക്ക് വേണ്ടി രചിക്കുന്നതാകും. ചരിത്രത്തെ മതചരിത്രമാക്കി പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സഭ ശാഠ്യം പിടിക്കുന്നത് കേരളത്തെപ്പോലെയുള്ള മതനിരപേക്ഷ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

കര്‍ശനമായചട്ടങ്ങളും നിയന്ത്രണങ്ങളും മതബോധനവും നടത്തിയുറപ്പിക്കുന്ന മതവിശ്വാസം കേവലം ഒരു ഖണ്ഡിക വിവരണം കൊണ്ട് തകര്‍ക്കുകയോ അപകീര്‍ത്തികരമാക്കുകയോ ചെയ്യാമെന്ന് ഏതെങ്കിലും വിശ്വാസിയോ വിവേകമുള്ളവരോ ചിന്തിക്കുമെന്ന് കരുതാനാവില്ല. പിന്നെ പതിനാറാം നൂറ്റാണ്ടിലെ സഭയുടെ കൊള്ളരുതായ്മയും അഴിമതിയും വായിക്കുന്ന കുട്ടി വിമര്‍ശനബുദ്ധ്യാ അവന്റെ പ്രദേശത്തെ സഭയെയും പ്രവര്‍ത്തനങ്ങളെയും ഇന്നത്തെ സാഹചര്യത്തില്‍ ഉരച്ചുനോക്കുമോ എന്ന ഭയമാകാം കേരളത്തിലെ സഭയ്ക്ക്. നവീകരണത്തിനും കാലാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന സഭയുടെ ഔന്നത്യത്തിന് ഇത് സഹായകരമാവുകയേയുള്ളൂ. അല്ലാതെ ചരിത്രസത്യങ്ങളെ ഒഴിവാക്കാനും മൂടിവെയ്ക്കാനും ശ്രമിച്ചാല്‍ ഭാവിയില്‍ അവ കൂടുതല്‍ ശോഭയോടെ പുറത്തുവരും; തമസ്‌കരിച്ചവരെ വേട്ടയാടും. സത്യം വിളിച്ചുപറഞ്ഞ സോക്രട്ടീസിനു നല്‍കിയ ശിക്ഷ തെറ്റായിപ്പോയിയെന്ന് പശ്ചാത്തപിക്കേണ്ടിവന്ന ചരിത്രം സഭയുടെ മുന്നില്‍ തുറന്ന പുസ്തകമായി കിടപ്പുണ്ടല്ലോ.

പാഠപുസ്തകങ്ങളെയും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെയും ചൊല്ലി എന്തുകൊണ്ട് ഇത്തരം വിവാദങ്ങള്‍ നിരന്തരമുണ്ടാകുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പുസ്തകങ്ങളിലെ ആശയപരമായ തെറ്റുകളോ വസ്തുതവിരുധമായ ഉള്ളടക്കമോ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണിവയെങ്കില്‍ അവ തിരുത്തേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. അത്തരം ചര്‍ച്ചകള്‍ ആരോഗ്യകരവുമാണ്. എന്നാല്‍ കേരളത്തിലെ പാഠ്യപദ്ധതിയെക്കുറിച്ച് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരെ അന്വേഷിച്ചാല്‍ പദ്ധതി വിനിമയം ചെയ്യുന്ന അധ്യാപക സമൂഹത്തിനോ പ്രയോക്താക്കളായ വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിനോ ഇതുമായി ബന്ധമില്ലെന്നു കാണാം. കേരളീയ പൊതുവിദ്യാഭ്യാസത്തെ എന്നും പെരുവഴിയില്‍ നിര്‍ത്താനും ഇത് വിവാദങ്ങളുടെ കൂടാരമാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമിക്കുന്ന ചിലരുണ്ട്. ഈ മേഖല അനാകര്‍ഷകമാക്കി തങ്ങളുടെ സമാന്തര സംവിധാനത്തിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കാനുള്ള കച്ചവടശക്തികളുടെ ശ്രമം ഇതില്‍ നിഴലിച്ച് കാണാം. അത്തരം സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ആരുടെ ഉടമസ്ഥതയിലാണെന്നതും വ്യക്തമാണ്. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തോടൊപ്പം എന്‍ട്രന്‍സ് പരിഷ്‌ക്കരണവും ഏകജാലകവും ഫലപ്രദമായപ്പോള്‍ സാമാന്തര (സി ബി എസ് ഇ) വിദ്യാലയങ്ങളെ കൈയൊഴിയാനും പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചേക്കേറാനും കുട്ടികളും രക്ഷിതാക്കളും തയ്യാറാകുന്നത് സമീപകാല വിദ്യാലയപ്രവേശനം പരിശോധിക്കുന്നവര്‍ക്ക് നേരിട്ട് ബോധ്യമാകും.

*
ഒ കെ ജയകൃഷ്ണന്‍ ജനയുഗം 28 മേയ് 2011

Friday, May 27, 2011

പള്ളി വേറെ പള്ളിക്കൂടം വേറെ

ഓരോ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ച് ബാലിശമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ച് ഊതിവീര്‍പ്പിച്ചു വലുതാക്കുക എന്നത് കേരളത്തില്‍ ഒരു പതിവുപരിപാടിയായിട്ടുണ്ട്. പോയവര്‍ഷം മതമില്ലാത്ത ജീവന്റെ പേരിലായിരുന്നെങ്കില്‍ ഈ വര്‍ഷം ആധുനിക ലോകത്തിന്റെ ഉദയം എന്ന പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠത്തിനെതിരെയാണ്. ഇത്തരം വിവാദങ്ങള്‍ക്കു തീ കൊളുത്തുന്നവര്‍ ലക്ഷ്യമാക്കുന്നതാകട്ടെ, ഇടതു പുരോഗമന ശക്തികളെയുമാണ്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ്സാക്കീസിന്റെ യേശുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനത്തിനെതിരെയും പിന്നീട് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിതയ്ക്കെതിരെയും എല്ലാം ഈ പ്രതിലോമശക്തികള്‍ ഒച്ചപ്പാടുമായി രംഗത്തു വരികയുണ്ടായി. ശുദ്ധ മാനവികമൂല്യങ്ങളുമായി പുതിയ തലമുറയെ പരിചയപ്പെടുത്തുന്ന ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കി ഒരു പരിഷ്കൃതപാഠപദ്ധതി എങ്ങനെ രൂപപ്പെടുത്തണമെന്നതിനെക്കുറിച്ച് അടിസ്ഥാനരഹിതമായ എതിര്‍പ്പുകള്‍ ഉന്നയിക്കുന്ന ഈ കൂട്ടര്‍ക്ക് ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാനില്ലെന്നതാണ് മറ്റൊരു തമാശ.

ഹൈസ്കൂള്‍ കോളേജ് ലെവല്‍ വിദ്യാഭ്യാസം കേവലം കാറ്റക്കിസം (മത-വേദപാഠം) ക്ലാസിന്റെ നിലവാരത്തില്‍ നിന്നുയരുന്നതിനെ ഇവര്‍ ഭയപ്പെടുന്നു. മേല്‍ പരാമര്‍ശിച്ച പാഠപുസ്തകങ്ങളില്‍ ഉണ്ടെന്നാരോപിക്കപ്പെടുന്ന മതവിരുദ്ധ പരാമര്‍ശങ്ങള്‍ ആദ്യമായി ഉയര്‍ന്നത് ഏതെങ്കിലും മതവിരുദ്ധശക്തികളില്‍ നിന്നല്ല. പുരോഹിത പണ്ഡിതന്മാരില്‍ നിന്നുതന്നെയാണ് എന്ന കാര്യവും ചരിത്രം ശ്രദ്ധിച്ചു പഠിക്കുന്നവര്‍ക്കറിയാം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്‌സി ഇആര്‍ടി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആദ്യ അധ്യായമായ ആധുനിക ലോകത്തിന്റെ ഉദയം എന്ന പാഠത്തിലെ പരാമര്‍ശങ്ങളൊന്നും പാഠപുസ്തക രചയിതാക്കളുടെ സങ്കല്‍പ്പ സൃഷ്ടികളല്ല. ലോകചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ , എച്ച് ജി വെല്‍സും, പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവും ഒക്കെ അവരുടെ വിശ്രുതമായ ചരിത്രരചനകളില്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ച കാര്യങ്ങളുടെ സംഗ്രഹമാണ്. ഇതൊക്കെ ഒഴിവാക്കി കുട്ടികളെ സാമൂഹ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചാല്‍ അതെന്തുതരം സാമൂഹ്യശാസ്ത്രം ആയിരിക്കും? ഈവക കാര്യങ്ങളില്‍കൂടി പാഠപുസ്തകവിരോധവുമായി രംഗത്തു വന്നിരിക്കുന്ന കാത്തലിക്ക് ബിഷപ് കോണ്‍ഫറന്‍സും അവരുടെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കേരളീയ സമൂഹത്തോട് വിശദീകരിക്കേണ്ടതുണ്ട്.

വിവാദ വിഷയമായ പാഠഭാഗത്തിന് ചിത്രങ്ങളടക്കം 23 പേജാണുള്ളത്. ഇതില്‍ നവോത്ഥാനം (Renaissance) എന്ന ഉപശീര്‍ഷകത്തിനു താഴെ കത്തോലിക്കാ സഭയെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഏഴു ഭാഗമാണുള്ളത്. അവ അക്കമിട്ട് താഴെ ഉദ്ധരിക്കുന്നു. ഇതില്‍ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും അനുചരന്മാരും ആരോപിക്കുന്നതുപോലെ മതവികാരം വ്രണപ്പെടുത്തുന്നതോ ദൈവനിന്ദ നടത്തുന്നതോ രാജ്യദ്രോഹപരമോ ആയ എന്തു പരാമര്‍ശമാണുള്ളതെന്നു വായനക്കാര്‍ക്കു സ്വയം പരിശോധിച്ചു തീരുമാനിക്കാവുന്നതേയുള്ളൂ.

1. ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ വിജ്ഞാനതൃഷ്ണയുടെയും യുക്തിചിന്തയുടെയുംമേല്‍ കത്തോലിക്കാ സഭ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. (പേജ്- 10)

2. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഇറ്റാലിയന്‍ നഗരങ്ങളിലും തുടര്‍ന്ന് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടായ വൈജ്ഞാനിക തരംഗങ്ങളിലെ പുത്തന്‍ ഉണര്‍വിനെയാണ് നവോത്ഥാനം കുറിക്കുന്നത്. ഫ്യൂഡല്‍ പ്രഭുക്കന്മാരും കത്തോലിക്കാ സഭയും വിലക്കേര്‍പ്പെടുത്തിയിരുന്ന പ്രാചീന ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളുടെ പുനര്‍ജന്മമാണിത്. കത്തോലിക്കാ സഭ അടിച്ചേല്‍പ്പിച്ച യുക്തിരഹിതമായ വിശ്വാസത്തെ നിരാകരിക്കാനുള്ള അന്വേഷണ ത്വരയുടെയും വിമര്‍ശബുദ്ധിയുടെയും ഫലം. ഇത് പെട്ടെന്ന് ഒരു ദിവസം കൊണ്ടുണ്ടായതല്ല. (പേജ് 12)

3. മധ്യകാല ജീവിതത്തില്‍നിന്ന് ആധുനിക ജീവിതത്തെ വേര്‍തിരിക്കുന്ന ചില പ്രതിഭാസങ്ങള്‍ നവോത്ഥാനകാലത്ത് രൂപപ്പെട്ടുവന്നു. എന്തൊക്കെയാണവ? (പേജ് 13) 1. അന്വേഷണകൗതുകം, 2. വിമര്‍ശനബുദ്ധി, 3. യുക്തിചിന്ത, 4. പ്രാദേശിക ഭാഷകളുടെ വളര്‍ച്ച, 5. മാനവികത (ഔാമിശൊ) മനുഷ്യനാണ് എല്ലാത്തിന്റെയും മാനദണ്ഡം എന്ന സങ്കല്‍പ്പം (പേജ് 13)

4. കത്തോലിക്കാ സഭയുടെ കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളെ കളിയാക്കുന്നതാണ് ഡച്ചുഭാഷയില്‍ ഇറാസ് മസ് രചിച്ച വിഡ്ഢിത്തത്തെ വാഴ്ത്തല്‍ (In praise of Folly) എന്ന കൃതി (പേജ് 14)

5. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയിലുണ്ടായ നവീകരണ ശ്രമങ്ങള്‍ മതനവീകരണം അഥവാ പ്രൊട്ടസ്റ്റന്റ് നവീകരണം എന്നറിയപ്പെട്ടു. ഇതിന് മുമ്പുതന്നെ സഭയ്ക്കുനേരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഉദാഹരണത്തിന് ഓക്സ്ഫഡിലെ ജോണ്‍ വൈക്ലിഫ് (1324-1384) പ്രാഹയിലെ ജോണ്‍ ഹസ്സ് (1369-1415) എന്നിവര്‍ സഭയില്‍ നിലനിന്ന അഴിമതിയെയും ഐഹികതയെയും ചോദ്യംചെയ്തു. അവരെല്ലാം ശിക്ഷിക്കപ്പെട്ടു അവരുടെ ഉദ്യമങ്ങള്‍ക്കൊന്നുംതന്നെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. (പേജ് 15)

6. പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു. സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ പുനര്‍ നിര്‍മാണംപോലുള്ള നിരവധി പദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യത ഉള്ളതായിരുന്നു. ഇതു മറികടക്കാന്‍ കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പ ധാരാളം പദവികള്‍ സൃഷ്ടിച്ച് വില്‍പ്പന നടത്തി. ഏറെ അപകീര്‍ത്തികരമായ മറ്റൊരു നടപടിയായിരുന്നു പാപപരിഹാര വില്‍പ്പന. പാപപരിഹാരത്തിനുള്ള ഉപാധിയായി സാധാരണക്കാര്‍ക്ക് പാപമുക്തി പത്രം (Indulgences) വിറ്റ് സഭ പണമുണ്ടാക്കി. അധികാര ദുര്‍വിനിയോഗം വളരെയധികം വര്‍ധിച്ചു. (പേജ് 16)

7. ഇങ്ങനെ പാപമുക്തിപത്രം വില്‍ക്കുന്നതിലെ അധാര്‍മികതയെ ചോദ്യംചെയ്ത മതപണ്ഡിതനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ . ജര്‍മനിയിലെ വിറ്റിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പ്രൊഫസറായിരുന്ന അദ്ദേഹം തന്റെ വാദഗതികള്‍ വിശദമാക്കുന്ന 95 സിദ്ധാന്തങ്ങള്‍ (Ninety five Thesus) തയ്യാറാക്കി. ഇതു വിറ്റന്‍ബര്‍ഗ് ദേവാലയത്തിന്റെ വാതിലില്‍ ആണി അടിച്ചുതൂക്കി. സഭയില്‍നിന്ന് പോപ്പ് മാര്‍ട്ടിന്‍ ലൂഥറെ പുറത്താക്കി. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് പ്രൊട്ടസ്റ്റന്റുകള്‍ . (പേജ് 17)

നവോത്ഥാന സംബന്ധിയായ ഈ വക പരാമര്‍ശങ്ങളെത്തുടര്‍ന്ന് പ്രതിനവീകരണം (Counter Reformation), കാതലിക്ക്- പ്രൊട്ടസ്റ്റന്റ് ചേരികളായി തിരിഞ്ഞ് യൂറോപ്പിലെ നാടുവാഴികള്‍ നടത്തിയ നിരന്തര യുദ്ധങ്ങള്‍ , ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങള്‍ , അവയുടെ ഫലമായി ഉണ്ടായ ശാസ്ത്രപുരോഗതി, ജ്ഞാനോദയം (Enlightenment) എന്നീ ഉപശീര്‍ഷകങ്ങളുമായി ആധുനിക ലോകത്തിന്റെ ആവിര്‍ഭാവത്തെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായി പരിചയപ്പെടുത്തുന്ന ഈ പാഠഭാഗം പോയവര്‍ഷം 9-ാം ക്ലാസ് വിദ്യാര്‍ഥികള്‍ പഠിച്ചുവന്ന സാമൂഹ്യശാസ്ത്രപഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചമാത്രമാണ്. ലോകചരിത്രം പാഠപുസ്തകനിര്‍മാതാക്കളുടെ ഇച്ഛയ്ക്കനുസരിച്ചു തിരുത്തി എഴുതാവുന്നതല്ലല്ലോ. തികച്ചും ശാസ്ത്രീയവും കുറ്റമറ്റതുമായ ഈ പാഠ്യപദ്ധതിയെ കാര്യമില്ലാതെ എതിര്‍ക്കുന്നവര്‍ , നമ്മുടെ സമൂഹത്തെ മധ്യകാലത്തെ ഇരുണ്ടയുഗങ്ങളിലേക്കു നയിക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിലെ എല്ലാ ക്രൈസ്തവ രാജ്യങ്ങളിലെയും സ്കൂള്‍ കുട്ടികള്‍ പഠിക്കുന്ന ചരിത്രപാഠംമാത്രമാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ഈ പാഠപുസ്തകത്തിന്റെയും ഉള്ളടക്കം.

അടുത്തകാലത്ത് മാര്‍പ്പാപ്പ തന്നെ കുറ്റമേറ്റു പറഞ്ഞു ലോകത്തോടു മാപ്പുപറഞ്ഞ എന്തെന്തു കുറ്റകൃത്യങ്ങളാണ് ഇരുണ്ടയുഗങ്ങളിലും തുടര്‍ന്നിങ്ങോട്ടുള്ള കാലയളവിലും കത്തോലിക്കാസഭയുടെ ഔദ്യോഗിക വിഭാഗം ചെയ്തുകൂട്ടിയിട്ടുള്ളത്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന ഏറ്റുപറയലുകൊണ്ടു തൂത്തുമായ്ച്ചു കളയാവുന്നതിനപ്പുറമാണ് സഭയുടെ ചരിത്രത്തിലെ കറുത്തപാടുകള്‍ . ഒരര്‍ഥത്തില്‍ ഇത്തരം വിവാദങ്ങളുയര്‍ത്തുന്നവര്‍ ലക്ഷ്യമാക്കുന്നതിനു വിപരീതമായ ചില സദ്ഫലങ്ങള്‍ ഇത് ഉളവാക്കുന്നുണ്ട്. പൊതുസമൂഹത്തിനുകൂടി ഈ സദ്ഫലങ്ങള്‍ പങ്കുവയ്ക്കാന്‍ സഹായകമായ രീതിയില്‍ ഇത്തരം പാഠപുസ്തകവിവാദങ്ങളെ പരിവര്‍ത്തനപ്പെടുത്തുകയാണ് വേണ്ടത്.

ഭരണകക്ഷിയില്‍ ഉറപ്പിച്ചെടുത്ത സ്വാധീനത്തിന്റെ മറവില്‍ പാഠപുസ്തകഭാഗം പിന്‍വലിക്കാനോ പഠിപ്പിക്കേണ്ടെന്ന പതിവു നിര്‍ദേശം നല്‍കി വിമര്‍ശകരെ തൃപ്തിപ്പെടുത്താനുമാണ് പുതിയ സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ ഹാ കഷ്ടം! എന്നല്ലാതെ മറ്റൊന്നും പറയാനില്ല. തുടക്കത്തില്‍തന്നെ അനര്‍ഹവും അന്യായവും ആയ തരത്തില്‍ ന്യൂനപക്ഷ പ്രീണനം നടത്തി മന്ത്രിസ്ഥാനങ്ങള്‍വരെ പങ്കിട്ടു നല്‍കി സ്വന്തം പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ കുട്ടികള്‍ എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, ആരു പഠിപ്പിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം കത്തോലിക്കാ മെത്രാന്മാരുടെ അരമനകളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപ്പാക്കാനാണ് ഭാവമെങ്കില്‍ അതു കേരളത്തിന്റെ പൊതുസമൂഹത്തെയും മതേതര മനഃസാക്ഷിയെയും അവഹേളിക്കലാകും.


*****


കെ സി വര്‍ഗീസ്, കടപ്പാട് :ദേശാഭിമാനി 27052011