Sunday, May 29, 2011
Trading Growth for Inflation
There is no single interest rate in any economy. To raise interest rates, the central bank has to select and change a particular rate, which, in turn, is expected to move other rates in the same direction. For some time now the relevant rate in India has been the repo rate or the rate at which banks borrow money from the Reserve Bank of India (RBI). An increase in the repo rate by increasing the cost at which banks can access short-term capital is expected to induce them into raising their lending rates and the rates they pay the depositors from whom they mobilise much of their capital. Besides this, a change in the interest rate would affect variables such as the prices of assets (stocks and housing) and the exchange rate. But the main channel through which interest rate adjustments are expected to work their way through the economy to reduce inflation is through the impact that the policy rate has on various commercial interest rates, such as those for mortgages, for consumer loans, as well as for deposits.
In its most recent monetary policy statement, the RBI has met analyst expectations by raising the repo rate by half a percentage point (or 50 basis points) from 6.75 to 7.25 per cent. It has not opted for any other measures such as attempting to pre-empt lendable resources by raising the cash reserve requirement (CRR) imposed on banks. The central bank is clear about the intent of its manoeuvre. Its statement issued on May 3 notes: "Over the long run, high inflation is inimical to sustained growth as it harms investment by creating uncertainty. Current elevated rates of inflation pose significant risks to future growth. Bringing them down, therefore, even at the cost of some growth in the short-run, should take precedence."
To those not familiar with the discourse on economic policy, this move must have been surprising for just one reason. Over recent months, the Governor has more than once raised interest rates in order to rein in inflation. Yet inflation, especially food price inflation, has been stubbornly high, even if moderating in recent months. Clearly, monetary policy in the form of a hike in the interest rate has not been an effective weapon against inflation.
According to its advocates, a hike in interest rates is expected to have a number of effects, including a fall in investment because of the higher cost of capital, a rise in saving because of more attractive returns, and a reduction in credit-financed consumption because of the rise in the cost of credit. The resulting contraction in demand (and growth) is what is expected to moderate inflation. The argument is premised on the grounds that the central bank can influence the relevant interest rates with its policies and that high inflation is the result of an excess of expenditure relative to supply, determined by the volume of available output and imports, which a hike in interest rates could correct. To the extent that these premises are not valid, monetary policies in general and interest rate changes in particular will fail to have any impact on the rate of inflation.
There are three reasons why they could be wrong. The first is that the presumed transmission of the effects of changes in the repo rate to other commercial rates that matter may not occur. The RBI has in the past been concerned that there is inadequate transmission of the effects of interest rate policy, though it feels that matters have improved considerably recently.
The second is that even if the rate hike is more-or-less generalised, its impact on investment, savings and consumption may be too weak to make a difference. However, in recent years the belief has been that even if the impact of an interest rate hike on productive investment is limited, it would substantially squeeze credit-financed investment in housing, and credit-financed purchases of automobiles, durables and commodities, dampening demand and growth, with attendant effects on prices.
The third reason is that price increases may not be the result of demand-supply imbalances caused by excess expenditures relative to available supplies. This does seem substantially true in India, especially with respect to food. It cannot be denied that the long-run neglect of the food economy in India has slowed production increases and provided the basis for supply-demand imbalances when growth recovers or accelerates. But two factors have limited such potential imbalances. To start with, when GDP growth occurs, its benefits tend to be unequally distributed, with households whose consumption basket is dominated by food items being the selective victims of budgetary cuts. Further, in recent years India has had ample reserves of foreign exchange to import commodities in short supply and correct supply-demand imbalances.
If the economy has still been experiencing inflation, it seems to be the result of two other factors. One is that domestic prices are increasingly tied to global prices partly because of the liberalisation of trade and partly because administered prices are increasingly calibrated to correspond to international prices. This link between domestic and international prices has meant that the rise in the prices of fuel, food and intermediate prices in international markets has been transmitted to India as well, with the government doing little to restrain this "imported" inflation. As the RBI's Third Quarter Review of Macroeconomic and Monetary Developments notes: "High global crude oil and other commodity prices pose the biggest risk to India's growth and inflation. Persistently high inflation has kept inflation expectations elevated. Fresh pressures from commodity prices do make 2011-12 a challenging year for inflation management." If inflation is influenced by global developments, adjusting domestic interest rates may do little to redress the problem.
The second reason for persisting inflation is that the liberalisation of domestic trade, a reduced emphasis on public distribution and the freedom given to traders in commodities and futures markets, have encouraged speculation and induced an element of upward buoyancy in prices. It is indeed true that a hike in interest rates, by increasing interest costs on borrowing to finance speculation, could help dampen speculation. But if the hike in interest rates is small relative to the returns expected from speculation this may be an inadequate disincentive.
Factors like these could explain not just the persistence of inflation, but also the failure of past attempts to hike interest rates to rein in inflation. If inflation is imported and has little to do with immediate demand-supply imbalance, contracting demand would not help. What the hike in interest rates would do is increase the repayment burden on loans taken to finance household investment and consumption, especially investment in housing. The evidence shows that personal loans that were an important driver of growth before the financial crisis of 2008 have seen a revival recently. Aggregate personal loans provided by the commercial banking sector rose by 17 per cent in 2010-11, as compared with 4.1 per cent in 2009-10. Within this category, the growth during 2010-11 in housing loans stood at 15 per cent and in loans against consumer durables at 22.4 per cent, as compared with 7.7 and 1.3 per cent respectively in 2009-10. Those taking on these loans would have in recent months been faced with significant increases in the equated monthly installments they pay. This would not only discourage further borrowing and new borrowers, but can lead to defaults. Given the relatively high shares of personal loans in the aggregate advances by banks, it could discourage lending as well. So a contraction of demand and growth is a real possibility.
Thus, while the RBI's interest rate manoeuvre may end up being successful in contracting demand and growth, it is likely to fail to rein in inflation. If that transpires it would be the result of using not just an inadequate but a wrong instrument to address the problem at hand.
*
C. P. Chandrasekhar MRZine
C.P. Chandrasekhar is Professor at the Centre for Economic Studies and Planning at Jawaharlal Nehru University. This article was first published in MacroScan on 27 May 2011; it is reproduced here for non-profit educational purposes.
Tuesday, September 23, 2008
കമ്പോള മൌലികതാ വാദം ജനാധിപത്യവിരുദ്ധം
തീര്‍ച്ചയായും ഇതൊരു ഗഹനമായ വിഷയമാണ്. ഈ ചെറിയ പ്രഭാഷണത്തിലൂടെ അതിനോട് നീതിപുലര്‍ത്താനാവുകയില്ല. പക്ഷേ അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കു തോന്നുന്ന ചില വശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രമാണ് ഞാനുദ്ദേശിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഏക കടമ വിലനിലവാരം പിടിച്ചു നിര്‍ത്തുക എന്നതാവണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിനായി ഒരൊറ്റ ഉപകരണമേ ഉപയോഗിക്കാവൂ എന്നും, അത് ഹ്രസ്വകാല പലിശനിരക്കും റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും മാത്രമായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഒരൊറ്റ ലക്ഷ്യം, ഒരൊറ്റമാര്‍ഗം; ലക്ഷ്യം വിലക്കയറ്റം തടയല്‍. മാര്‍ഗം ഹ്രസ്വകാല പലിശനിരക്ക്.
വിലനിലവാരം പിടിച്ചു നിര്‍ത്തണമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരുനില്‍ക്കാനാവുമോ? പക്ഷേ റിപ്പോര്‍ട്ടിന്റെ വിവക്ഷകള്‍ സൂക്ഷ്മമായി നോക്കിയാല്‍ പലതും വ്യക്തമാകും. റിസര്‍വ് ബാങ്ക് വിലക്കയറ്റം മാത്രം തടഞ്ഞു നിര്‍ത്തുകയും ഹ്രസ്വകാല പലിശ നിരക്ക് വഴി മാത്രം ഇടപെടുകയും ചെയ്താല്‍ വിനിമയ നിരക്കിന്റെ കാര്യമെന്താവും? നിങ്ങള്‍ക്കറിയാം, വിദേശനിക്ഷേപം ഒഴുകി വരുമ്പോഴൊക്കെ, റിസര്‍വ് ബാങ്ക് ഇടപെടാറുണ്ട്. അങ്ങിനെ ഇടപെട്ട് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിനിമയ നിരക്കാണ് രാജ്യത്തെ രൂപയുടെ വിനിമയ നിരക്ക് നിര്‍ണയിക്കുക. സമീപകാലംവരെ, വന്‍തോതിലുള്ള വിദേശനാണ്യം കടന്നുവന്നപ്പോഴൊക്കെ അത് വാങ്ങിക്കൊണ്ട് രൂപ പകരം നല്‍കി റിസര്‍വ് ബാങ്ക് വിനിമയ നിരക്ക് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അങ്ങനെയാണ് 320 ബില്യണ്‍ ഡോളര്‍ വിദേശനാണ്യ റിസര്‍വ് നമുക്കുണ്ടായത്.
അങ്ങനെ നോക്കിയാല്‍ എക്സ്ചേഞ്ച് നിരക്ക് മാര്‍ക്കറ്റി ലെ പ്രധാന കളിക്കാരന്‍ റിസര്‍വ് ബാങ്കായിരുന്നു എന്നുകാണാം.
റിസര്‍വ് ബാങ്ക് പണപ്പെരുപ്പം മാത്രം നോക്കിയാല്‍ മതിയെങ്കില്‍, വിനിമയ നിരക്കിന്റെ കാര്യമെന്താവും? അത് കമ്പോളം നിര്‍ണ്ണയിച്ചുകൊള്ളും എന്നാണ് രഘുറാം രാജന്‍ കമ്മിറ്റി പറയുന്നത്. കൂടുതല്‍ വിദേശനാണ്യം കടന്നുവരുമ്പോള്‍ രൂപയുടെ വിനിമയ നിരക്ക് കൂടും. പക്ഷേ അതൊക്കെ മാര്‍ക്കറ്റ് നോക്കിക്കൊള്ളട്ടെ എന്നാണ് രഘുറാം രാജന്‍ പറയുന്നത്.
ധനക്കമ്മി വന്നാല്‍ സര്‍ക്കാരിന് ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാം. റിസര്‍വ് ബാങ്ക് പണപ്പെരുപ്പകാര്യം മാത്രം നോക്കിയാല്‍ മതിയെങ്കില്‍ സര്‍ക്കാറിന്റെ ധനനയമെന്താവും? സര്‍ക്കാറിന് വന്‍തുക ധനക്കമ്മിയുണ്ടെന്ന് കരുതുക. തീര്‍ച്ചയായും അത് പലിശ നിരക്കിനെ ബാധിക്കും. അങ്ങനെ വന്നാല്‍ റിസര്‍വ് ബാങ്കിന് മാത്രമായി പലിശ നിരക്കിനെ നിയന്ത്രിക്കാനാവില്ല. പിന്നെയെന്താണ് പോംവഴി? ധനക്കമ്മി നിയന്ത്രിക്കുക തന്നെ. അതിനര്‍ത്ഥം, ബജറ്റ് അതിന് കണക്കാക്കി ബാലന്‍സ് ചെയ്യാനും ധനകമ്മി 3% മാക്കി ചുരുക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും എന്നുതന്നെ. എന്നു വെച്ചാല്‍ സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ തന്നെ.
ഇതിന്റെ പ്രത്യാഘാതമോ? സര്‍ക്കാറിന് ആകെ ചെയ്യാനാവുക ബജറ്റിലെ ധനക്കമ്മി മുന്‍കൂട്ടി നിശ്ചയിച്ച നിരക്കിലേക്ക് ചുരുക്കിക്കൊണ്ടുവരിക എന്നതാണ്. വിനിമയ നിരക്ക് സംബന്ധിച്ച് യാതൊരു നയവും കൈക്കൊള്ളേണ്ടതില്ല. കാരണം അതൊക്കെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണ്. അതാകട്ടെ, ആ സ്വയംഭരണസ്ഥാപനം പരിപാലിച്ചുപോരുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലുള്ള ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം.
സര്‍ക്കാര്‍ എന്താണ് ചെയ്യുക, കാര്യങ്ങളെല്ലാം കമ്പോളത്തിന് വിട്ടാല്‍? എത്ര നികുതി ചുമത്തണം, എത്ര കാശ് ചെലവാക്കണം, ധനക്കമ്മി എത്രയാവണം, ബജറ്റിലെ കറന്റ് എക്കൌണ്ട് കമ്മി എത്ര എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാം.
ബഡ്‌ജറ്റ് നയം തന്നെ നിലവിലുള്ള നിയമമനുസരിച്ച് കര്‍ശന നിയന്ത്രണത്തിന് വിധേയമാണ്. സ്വയം അടിച്ചേല്‍പ്പിച്ച ആ നിയന്ത്രണങ്ങള്‍ തന്നെ സര്‍ക്കാര്‍ നിരന്തരമായി ലംഘിക്കുകയാണ്. എന്നാല്‍ ഇനിയിപ്പോള്‍ അതിനും കഴിയാതാവും. കാരണം ധനക്കമ്മി നയത്തില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം തന്നെ വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണ്. സര്‍ക്കാറിന് ഒരിടമില്ല, സ്വയംഭരണാവകാശമില്ല. തന്ത്രപൂര്‍വം ഇടപെടാനുള്ള യാതൊരു സാധ്യതയുമില്ല. പലിശനയം റിസര്‍വ് ബാങ്ക് നോക്കിനടത്തും. എല്ലാ പ്രധാന സാമ്പത്തിക നയങ്ങളിലും സര്‍ക്കാറിന് ഒരു പങ്കുമില്ല. ഇത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കലാണ്. സ്വയംഭരണാവാകാശമുള്ള റിസര്‍വ് ബാങ്ക് പലിശനിരക്ക് നയം തീരുമാനിക്കുമെങ്കില്‍, അക്കാര്യങ്ങളാകെ തീരുമാനിക്കാനുള്ള സാമ്പത്തിക സാര്‍ ചക്രവര്‍ത്തിയായിരിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പരിപൂര്‍ണ സ്വതന്ത്രന്‍. സര്‍ക്കാറിന് ഒരു പങ്കും നിറവേറ്റാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍ക്കാര്‍ ഇടപെടലിനും പുറത്തായിരിക്കും അയാള്‍.
ഒരു ഭാഗത്ത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുന്നതും അതിനെ ദുര്‍ബലമാക്കുന്നതുമാണ് ഈ നയം. അതോടൊപ്പം ഇത്തിരി ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുള്ള പണനയത്തിന്റെ കാര്യം തീരുമാനിക്കാന്‍ സാമ്പത്തിക സാറിനായിരിക്കും അധികാരം. ഈ സാറാകട്ടെ ധനകാര്യ സമൂഹത്തിന്റെ മനസ്സിനിണങ്ങിയ ഒരാളായിരിക്കണം താനും. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.
ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ ആവുന്നതെങ്ങനെ എന്ന കാര്യത്തില്‍ എനിക്ക് അത്ഭുതമുണ്ട്. സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏക സംവിധാനം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിലൂടെയാണ് എക്സിക്യൂട്ടീവിന്റെ നേതൃത്വം ഉരുത്തിരിഞ്ഞുവരിക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന മന്ത്രിമാര്‍ക്കും. സര്‍ക്കാറിന്റെ എക്കണോമിക് സാറിന് ജനങ്ങളോട് യാതൊരുത്തരവാദിത്തവുമുണ്ടാകില്ല. കാരണം അയാളെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആരോടും ഉത്തരം പറയാനുമില്ല. നേരെ മറിച്ച് രാഷ്ട്രീയമായി ഉത്തരവാദിത്തമുള്ളതും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥവുമായ സര്‍ക്കാരിന്റെ കാര്യത്തിലാവട്ടെ നയരൂപീകരണ കാര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരാണ്.
പണപ്പെരുപ്പ നിയന്ത്രണം മാത്രമാണ് റിസര്‍വ് ബാങ്കിന്റെ ഏക ജോലി എന്നാണ് പറയുന്നത്. അതിനുള്ള ഏക ഉപകരണം ഹ്രസ്വകാല പരിശനിരക്കാണ്. ഇപ്പോള്‍ 12 ശതമാനമാണ് നാട്ടിലെ പണപ്പെരുപ്പം. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഈ പണപ്പെരുപ്പത്തെ നയിക്കുന്നത്. എണ്ണയും, ഭക്ഷ്യധാന്യങ്ങളും. ഇതാകട്ടെ ഇന്ത്യയുടെ മാത്രം കാര്യമല്ലതന്നെ. ലോകമാകെ വ്യാപകമാണീ പ്രവണത. എണ്ണവില വര്‍ധിക്കുന്നു. ഇതിന് ഡോളറിന്റെ തകര്‍ച്ചയുമായി ബന്ധമുണ്ട്. ഡോളറിലുള്ള ധനപരമായ ആസ്തികള്‍ കൈവശം വെക്കുന്നതിലും നല്ലത് എണ്ണയുടെ കാര്യത്തിലുള്ള ഊഹക്കച്ചവടമാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
എന്തുകൊണ്ട് ഡോളര്‍ തകരുന്നു? ഇറാഖിലെ എണ്ണ നിക്ഷേപങ്ങള്‍ അടക്കി വാഴാനായി തുടങ്ങിയ നീക്കം അതിദീര്‍ഘമായ ഒരു യുദ്ധമായി മാറിയതോടെ അതില്‍ നിന്ന് തടിയൂരാനാവാതെ വന്‍ കറന്റ് അക്കൌണ്ട് കമ്മി വരുത്തിവെച്ചതിന്റെ ഫലമാണിത്. അതിന് ആഗോളഘടകങ്ങളുമായി ബന്ധമുണ്ട്. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയിലെ അധികാര ബന്ധങ്ങളുമായി നേരിട്ടു ബന്ധമുണ്ട്. എണ്ണവില ഇങ്ങനെ കുതിച്ചുയരുമ്പോള്‍ അത് നമ്മുടെ സമ്പദ് വ്യവസ്ഥകളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഹ്രസ്വകാല പലിശനിരക്കും റിവേര്‍സ് റെപ്പോ റെയ്റ്റും താഴ്ത്തിക്കൊണ്ട് എങ്ങിനെയാണ് എണ്ണ വില താഴ്ത്തിക്കൊണ്ടുവരാനാവുക എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാനാവുമോ? അതസാധ്യമാണ്. ശ്രീമാന്‍ രാജന്‍ തന്റെ വാദങ്ങളാകെ കെട്ടിപ്പൊക്കുന്ന ഇത്തരം ഒരസംബന്ധ അവകാശവാദം പിന്നെങ്ങനെ ഉയര്‍ത്തപ്പെടുന്നു? ഇത് വില കുതിച്ചുയര്‍ത്തുന്ന പണപ്പെരുപ്പത്തിനെ തീരെ കണക്കിലെടുക്കാതെയുള്ള ഒരു സൈദ്ധാന്തിക ഘടനയാണ്.
ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുന്നത് ഇവിടെ എണ്ണക്ക് വന്‍തോതിലുള്ള ചോദനം ഉള്ളതുകൊണ്ടല്ല. നമ്മുടെ ഇറക്കുമതിക്ക് മുന്‍കാലത്തേക്കാള്‍ ഉയര്‍ന്ന വിലയാണ് നല്‍കുന്നത്. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കോസ്റ്റ് പുഷ് ഇന്‍ഫ്ളേഷന്‍ എന്ന് വിശേഷിപ്പിക്കുക. ശ്രീ രഘുറാം രാജനെപ്പോലുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നേയില്ല. ഇതിന്റെ ഫലമായി ഇവര്‍ പറയുന്നതെന്തെന്നോ? പലിശ നിരക്ക് കൂട്ടാന്‍. നിങ്ങള്‍ പലിശനിരക്ക് ഉയര്‍ത്തുക. അങ്ങനെ ചെയ്താല്‍ ചില ചിലവുകളൊക്കെ ചുരുങ്ങും. ചിലവ് ചുരുങ്ങിയാലോ വിലകള്‍ താഴുകയും ചെയ്യും. അവരുടെ അഭിപ്രായത്തി ല്‍ എണ്ണവിലകൂടിയാല്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും വെട്ടിച്ചുരുക്കുക മാത്രമാണ്. പക്ഷേ നിങ്ങള്‍ക്കറിയാം ഇതുകൊണ്ടൊന്നും എണ്ണവില ചുരുങ്ങുകയില്ല എന്ന്. ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഭക്ഷ്യധാന്യ വിലകള്‍ കുത്തനെ കയറുന്നത് അത് പൂഴ്ത്തിവെപ്പു കാരണമാണെങ്കില്‍ പലിശ നിരക്ക് കൂട്ടിയാല്‍ ഈ ന്യായപ്രകാരം പൂഴ്ത്തിവെപ്പ് കുറയണം.
അത് ഒരു പക്ഷേ വിലകളുടെ മേലുള്ള സമ്മര്‍ദ്ദത്തെ ഒരളവുവരെ കുറച്ചേക്കാം, പക്ഷേ അടിസ്ഥാനപരമായ ഒരു സാഹചര്യം- ഉദാഹരണത്തിന് വേണ്ടത്ര സപ്ലൈ ഇല്ലാതിരിക്കുകയോ ലോക മാര്‍ക്കറ്റില്‍ ആകെ വിലകൂടികൊണ്ടിരിക്കുകയോ പോലുള്ള സാഹചര്യം- ഉണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. അങ്ങനെ വന്നാല്‍, നമ്മുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും നാണയപ്പെരുപ്പത്തിന്റെ പ്രവണത കാണാം. നമ്മള്‍ അടുത്തിടെ വളരെ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു- വാസ്തവം പറഞ്ഞാല്‍, അത് നിയോ ലിബറലുകളുടെ തത്വശാസ്ത്രത്തിന് എതിരാണ്- നാം ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഭക്ഷ്യധാന്യ വില വര്‍ധിക്കാതിരിക്കാന്‍ നാം ശ്രമിച്ചാല്‍ അതെല്ലാം നമ്മുടെ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമായി ലോക മാര്‍ക്കറ്റില്‍ ചെന്നെത്തുമായിരുന്നു. സര്‍ക്കാര്‍ ഭക്ഷ്യധാന്യക്കയറ്റുമതി നിരോധിച്ചത് യഥാര്‍ത്ഥത്തില്‍ വന്‍ സമ്മര്‍ദ്ദ ത്തെ തുടര്‍ന്നാണ്. തീര്‍ച്ചയായും അതൊരു ജനകീയ സമ്മര്‍ദ്ദമായിരുന്നു. നമ്മുടെ ഭക്ഷ്യധാന്യ മാര്‍ക്കറ്റില്‍ ഇടപെടാനും വിലകള്‍ ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനും നമുക്ക് കഴിഞ്ഞതിന് കാരണം ഇതാണ്.
എന്നാല്‍ സംഗതികള്‍ അപ്പാടെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലോക മാര്‍ക്കറ്റിലെ വില വളരെ ഉയര്‍ന്നതാണ്- റെപ്പോ, റിവേഴ്സ് റെപ്പോ നിരക്കുകളുടെ അഴുക്കുതോണ്ടിക്കൊണ്ടൊന്നും നമുക്ക് പണപ്പെരുപ്പം കണക്കാക്കുന്ന വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താനാവില്ല. വാദത്തിനുവേണ്ടി ഒരുകാര്യം സമ്മതിക്കുക. ഈ പലിശനിരക്ക് വ്യത്യാസം പണപ്പെരുപ്പനിരക്ക് കുറയുമെന്ന് സമ്മതിച്ചുകൊടുത്തുകൊണ്ട് രാജന്റെ വാദങ്ങളോട് ഉദാരപൂര്‍വ്വമായ സമീപനം കൈക്കൊള്ളുക. അതങ്ങനെ പണപ്പെരുപ്പ നിരക്ക് കുറക്കുമെങ്കില്‍ അത് അഞ്ചാറുമാസംകൊണ്ടേ കുറയൂ. അല്ലെങ്കില്‍ പത്തുമാസം കൊണ്ട്. അങ്ങനെ വന്ന് വന്ന് പണപ്പെരുപ്പ നിരക്ക് പൂജ്യമായി ചുരുങ്ങിയെന്ന് കരുതുക (അതിപ്പോള്‍ 12 ശതമാനമാണ്). അതിനര്‍ത്ഥം വിലകള്‍ ഏറ്റവും ഉയരെ എത്തിനില്‍ക്കുകയാണെന്നും ഇനിയങ്ങോട്ട് വര്‍ധിക്കാനുമില്ല എന്ന അവസ്ഥയാണെന്നുമാണ്.
ഇന്ത്യയില്‍ നമ്മുടെ തൊഴില്‍ ശക്തിയുടെ 95 ശതമാനത്തിനും കിട്ടുന്നകൂലി വിലക്കയറ്റ സൂചികയുമായി ബന്ധപ്പെട്ടതല്ല. ഇങ്ങനെ വരുമ്പോള്‍, വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ 95% പേര്‍ക്കും യഥാര്‍ത്ഥവരുമാനത്തില്‍ 12%ത്തിന്റെ ഇടിവുണ്ടാകും. ഏത് വിലക്കയറ്റവും ഇവരുടെ യഥാര്‍ത്ഥ വരുമാനത്തിന് എതിരായി ബാധിക്കും. പണപ്പെരുപ്പനിരക്ക് പൂജ്യമായി തീരുമ്പോള്‍പോലും (അങ്ങനെ വരുമ്പോള്‍ ആ വില പണപ്പെരുപ്പം ഉയര്‍ന്നു കാണിക്കുന്ന കാലത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുമല്ലോ? ) അവരുടെ കൂലി ഇന്‍ഡക്സ് ചെയ്തിട്ടില്ലാത്തതുകൊണ്ട് പൂജ്യം ശതമാനം പണപ്പെരുപ്പത്തിലും അവരുടെ യഥാര്‍ത്ഥ കൂലി കുറഞ്ഞുകൊണ്ടുതന്നെ ഇരിക്കും.
രാജനെപോലുള്ളവര്‍ വാദിക്കുന്ന തരത്തില്‍ പലിശനിരക്ക് വഴി സര്‍ക്കാര്‍ ഇടപെട്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിജയിച്ചാല്‍ പോലും അത് നിങ്ങളുടെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെയും യഥാര്‍ത്ഥകൂലി ഗണ്യമായി വെട്ടിക്കുറക്കുന്നതിലേക്ക് നയിക്കും. ചിലപ്പോള്‍ ഇത് ക്ഷാമങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇതാണ് 1943ലെ ബംഗാള്‍ ക്ഷാമകാലത്ത് കണ്ടത്. അങ്ങാടിയില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനുണ്ടായിരുന്നു. പക്ഷേ അതിഭീമമായ വില നല്‍കണമെന്ന് മാത്രം. അത് വാങ്ങാനുള്ള കഴിവ് ജനങ്ങള്‍ക്കില്ലതാനും.
12% പണപ്പെരുപ്പത്തിന്റെ കാര്യത്തെക്കുറിച്ച് ഞാന്‍ പറയുകയായിരുന്നല്ലോ. ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 12 ശതമാനം കുറവു വന്നാല്‍ അത് അവരുടെ വാങ്ങല്‍ കഴിവ് കുറക്കും. അതാകട്ടെ ക്ഷാമത്തിലേക്കാണ് നയിക്കുക. മാര്‍ക്കറ്റുകള്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ലെന്ന കാര്യം രാജനെ പോലുള്ളവര്‍ മറക്കുകയാണ് പതിവ്. ഇനി അഥവാ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ തന്നെ അതിന് സമയമെടുക്കും. ഈ അന്തരാളകാലഘട്ടത്തിലെ ദുരിതങ്ങള്‍ അതി ഗുരുതരമായിരിക്കും. അവര്‍ക്കത് താങ്ങാനാവുകയില്ല എന്നുള്ളതാണ് വസ്തുത. കണ്‍മുമ്പില്‍ ഇങ്ങനെ ആത്മഹത്യകള്‍ പെരുതിക്കൊണ്ടിരിക്കെ ജനങ്ങളുടെ പോഷകാഹാരലഭ്യത കൂടെകൂടെ കുറഞ്ഞുകൊണ്ടിരിക്കെ, ഇങ്ങനെ കമ്പോളത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നത്, ഉത്തരവാദിത്യരഹിതമായ നിഗമനമാണ് അര്‍ത്ഥശൂന്യമായ നിലപാടാണ്. ഇതിനകം അത്യാവശ്യസാധനം കിട്ടാതെ ആയിരക്കണക്കിനാളുകള്‍ ചത്തു കഴിഞ്ഞിരിക്കും. നാം നമ്മുടെ കണ്‍മുമ്പില്‍ കേരളത്തില്‍തന്നെ ഇത് കണ്ടതാണ്. കര്‍ഷകാത്മഹത്യകളുടെ രൂപത്തില്‍ . ഇവിടെ ഇപ്പോള്‍ അതിനൊരു വിരാമമായിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇപ്പോഴും കര്‍ഷകാത്മഹത്യകള്‍ പെരുകുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (കമ്പോളപ്രവര്‍ത്തനം) കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ആകെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്, കൃഷി ഇനിയും തുടരാനാവാത്ത തരത്തില്‍. അങ്ങനെ തുടരാനാവാതെ വരുമ്പോള്‍ കര്‍ഷകര്‍ ജീവിതം തുടരേണ്ടെന്നും വെക്കുന്നു.
സ്റ്റേറ്റിന് ഇടപെടാനാവില്ല എന്നും, ഇടപെട്ടുകൂടാ എന്നുമൊക്കെ പറയുന്നത് ഉത്തരവാദിത്വമില്ലായ്മ കാരണമാണ്. ഭരണകൂട ഇടപെടല്‍ എന്നത് പെട്ടെന്ന് പൊട്ടിവീണ ഒരാശയമല്ല. അത്തരം ഇടപെടല്‍ ഒരു നല്ലകാര്യമാണ് എന്ന് ബുദ്ധിയും വിവരവുമുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മഹാമാന്ദ്യത്തിന്റെ കാലത്ത് , അതിന്റെ ഫലമായി ഗണ്യമായ തോതില്‍ ഉയര്‍ന്നുവന്ന ഒന്നാണ് സ്റ്റേറ്റ് ഇടപെടല്‍ എന്ന ആശയം എല്ലായിടത്തും വന്‍തോതിലുള്ള തൊഴിലില്ലായ്മ ആയിരുന്നു അന്ന്. രണ്ടാം ലോക മഹായുദ്ധംവരെ അമേരിക്കയില്‍ ഈ തൊഴിലില്ലായ്മ തുടര്‍ന്നു. യൂറോപ്പിലും സ്ഥിതി സമാനമായിരുന്നു. അക്കാലത്തിലേക്ക് തിരിച്ചു നടക്കാനാവില്ലെന്നാണ് പരക്കെ തോന്നിയത്. യുദ്ധാനന്തരം ലേബര്‍ സര്‍ക്കാര്‍ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തി, യൂറോപ്പിലാകെ സോഷ്യല്‍ ഡെമോക്രാറ്റുകളും.
ഇന്ത്യയിലും ബ്രിട്ടീഷ് ഗവ ണ്‍മെന്റിന്റെ കാലത്ത് സ്വാതന്ത്ര കമ്പോള വാദമാണ് നിലനിന്നിരുന്നത്, ബംഗാള്‍ക്ഷാമം വരെ. 30 ലക്ഷം പേരാണതില്‍ ചത്തൊടുങ്ങിയത്. യഥാര്‍ത്ഥത്തില്‍ ക്ഷാമത്തിനു ശേഷമാണ് കല്‍ക്കത്തയില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍ വന്നത്. ജനങ്ങളുടെ ജീവിതത്തെ തന്നെ രക്ഷിക്കാനായി കമ്പോളത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഇത്തരം അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഒരു സുപ്രഭാതത്തില്‍ ഏതാനും പേരുടെ തലയിലുണ്ടായ ബോധോദയമല്ല ഇതിനു പിന്നില്‍. നാം പഠിച്ച പാഠങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ്. അതാകട്ടെ അത്യന്തം അപകടകരവുമാണ്.
നമുക്കറിയാം സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യന്‍ ധനമേഖല ആഗോള വ്യവസ്ഥയുമായി ഉദ്ഗ്രഥിതമായിരുന്നു. സ്വാതന്ത്രത്തിനു ശേഷമാണ് ഈ മേഖലയില്‍ നിയന്ത്രണം വേണമെന്ന് നമുക്ക് തോന്നിയത്. ധനമേഖലയെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തിടത്തോളം കാലം അര്‍ത്ഥ പൂര്‍ണ്ണമായ ഭരണകൂട ഇടപെടല്‍ അസാധ്യമാണ്. ധനമേഖലയെ ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാക്കുകയാണെങ്കില്‍, നിങ്ങളുടെ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള അവകാശം ഇല്ലാതാകും. അങ്ങനെ വന്നാല്‍ ഭരണകൂട ഇടപെടല്‍ എന്നത് സുസ്ഥിരമല്ലാതാവും.
ഉദാഹരണത്തിന്, നാളെ ഭക്ഷ്യ ധാന്യ കമ്പോളത്തില്‍ ഇടപെടാന്‍ നമ്മുടെ സര്‍ക്കാറിന് തീരുമാനിക്കാനാവുമെന്ന് കരുതുക. ഇന്ത്യാഗവണ്‍മെന്റ് ഒരിടതു പക്ഷ ഭരണകൂടമായി മാറുന്നുവെന്നും കരുതുക. ലോകത്താകെയുള്ള ധന മൂലധന നാഥന്മാര്‍ അതോടെ പെട്ടെന്ന് പരിഭ്രാന്തരാവും. അങ്ങനെ ഇടപെടാന്‍ തുടങ്ങിയാല്‍ ഉടനെ തന്നെ മൂലധനം പുറത്തേക്കൊഴുകാന്‍ തുടങ്ങും. അങ്ങനെയൊരു പുറത്തേക്കൊഴുക്ക് എന്നത് സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കടുത്ത ഭാരമാണുളവാക്കുക. സമ്പദ് ഘടന തന്നെ പാപ്പരാവുകയും ഹ്രസ്വകാലാവശ്യങ്ങള്‍ക്കുള്ള ഫണ്ടു പോലും ഇല്ലാതാവുകയും ചെയ്യും. ഇത് നാം നേരത്തെ കിഴക്കനേഷ്യയില്‍ കണ്ടതാണ്.
നിങ്ങളുടെ ധനമേഖല ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാണെങ്കില്‍ ആഗോള മൂലധനത്തിന് ഏതു സമയവും കടന്നു വരികയും അതു പോലെ പുറത്തേക്ക് ഒഴുകുകയും ചെയ്യാനാവും. അത്തരമൊരവസ്ഥയ്ക്ക് വേണ്ടിയാണ് മിസ്റ്റര്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നത്. അതോടെ ആഗോള മൂലധന തമ്പ്രാക്കള്‍ക്ക് അഹിതമായതൊന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാവും. അങ്ങനെ വന്നാല്‍ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് പെരുമാറാന്‍ സര്‍ക്കാറിന് കഴിയാതെ വരും. ഒരു പ്രത്യേക നയം ജനങ്ങള്‍ക്കിണങ്ങുന്നതാണെങ്കിലും അത് മൂലധന വാതുവെപ്പുകാര്‍ക്കിണങ്ങിയതല്ലെങ്കില്‍ ആ നയം നടപ്പാക്കാനാവില്ല. ചുരുക്കത്തില്‍ സ്വയം ഭരണാവകാശമുള്ള ഒരു ഗവണ്‍മെന്റാവണമെങ്കില്‍, ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രമാവണമെന്നര്‍ത്ഥം. ഇതൊരു പുതിയ കാര്യമോ, വിപ്ലവകരമായ കണ്ടെത്തലോ അല്ല. ജോണ്‍ മെയ്നാഡ് കെയിന്‍സ് എന്ന പഴയ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തന്നെയാണ് ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള തിയറിയുടെ ഉപജ്ഞാതാവ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇക്കാര്യം ഒന്നിലേറെത്തവണ ഊന്നിപ്പറയുകയുണ്ടായി. അദ്ദേഹം 1946ല്‍ അന്തരിച്ചു. 62 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറഞ്ഞു, ധനകാര്യം എന്തിലും മീതെ ദേശീയമായിരിക്കണമെന്ന് .... അതിനെ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് കണ്ണി വിടര്‍ത്തണമെന്ന്.
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു കാലമായി ഒരു പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ധനമേഖല ആഗോള ധനമേഖലയുമായി കണ്ണി ചേര്‍ക്കണമെന്നും കണ്ണി വിടര്‍ത്തണമെന്നും ഉള്ള രണ്ടു വാദഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. നമ്മുടെ സമ്പദ് വ്യവസ്ഥ മുമ്പത്തേതിലും ഉദ്ഗ്രഥിതമാണിപ്പോള്‍ എന്നത് നേര്. പക്ഷേ ഇപ്പോഴും നമ്മുടെ മൂലധന അക്കൌണ്ട് "സ്വതന്ത്രമാക്കിയിട്ടില്ല''. ഇതൊരു കടുത്ത പോരട്ടമാണ്. സര്‍ക്കാറിന്റെ നീക്കത്തെ തടയാനായത് ഇടതു പക്ഷത്തിന്റെ ശബ്ദവും ട്രേഡ് യൂനിയനുകളുടെ ശബ്ദവും ധനമേഖലാ ഓഫീസര്‍മാരുടേയും ജീവനക്കാരുടേയും ശബ്ദവും ഇന്ത്യയിലെ ബുദ്ധി ജീവികളുടെ ശബ്ദവും എല്ലാം എല്ലാം “അരുത് ” എന്നു ഒന്നിച്ചുയര്‍ന്നതു കൊണ്ടാണ്. ഞാന്‍ തന്നെ ഒരൊപ്പു ശേഖരണത്തിന് മുന്‍ കൈ എടുത്തതാണ്. സമയ ദൌര്‍ലഭ്യം ഉണ്ടായിരുന്നിട്ടു കൂടി വളരെ പെട്ടെന്ന് 156 സാമ്പത്തിക വിദഗ്ദരുടെ ഒപ്പാണ് അരുതെന്ന് പറഞ്ഞ് സംഘടിപ്പിക്കാനായത്.
ഈയൊരു പോരാട്ടം കുറച്ചു കാലമായി തുടരുകയാണ്. ഇന്ത്യയിലെ ഉല്പാദന സമ്പദ് വ്യവസ്ഥയ്ക്ക്(Productive Economy) സഹായകമായ നിലപാടില്‍ നിന്നു പിന്‍മാറണമോ എന്നതാണ് ചോദ്യം. നമ്മുടെ ധനമേഖല ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ ഭാഗമായി തുടരണോ എന്നതു തന്നെയാണ് ചോദ്യം. അതോ അന്താരാഷ്ട്ര മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളില്‍ നിന്ന് സ്വയം പറിച്ചെറിയണമോ എന്നാണ് ചോദ്യം. ഈ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയ കാലം മുതല്‍ നടക്കുന്നതാണ്. ആദ്യഘട്ടത്തിലെ സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ നിന്നും വലിയ മാറ്റങ്ങളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇനി മേല്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമല്ലെന്നും അതിന്റേതായ സ്വയം ഭരണാവകാശമുള്ള നയങ്ങളുമായി മുന്നോട്ടു പോവുമെന്നുമാണത് പറയുന്നത്.
ഒരു ചെറിയ കാര്യം. നമ്മുടെ ജീവിതാനുഭവത്തില്‍ നിന്നു തന്നെ ഉദാഹരണമായെടുക്കാം. സ്വാമിനാഥന്‍ കമ്മറ്റി പറഞ്ഞത് കര്‍ഷകര്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ നല്‍കണമെന്നാണ്. കര്‍ഷകര്‍ക്കു 4 ശതമാനത്തിന് വായ്പ കിട്ടണമെങ്കില്‍ നിങ്ങളുടെ മറ്റു വായ്പകളുടെ പലിശ നിരക്ക് 35% ആവുക വയ്യ. എങ്കില്‍ അതൊരു സബ്സിഡിയായി മാറും. അതാകട്ടെ, ധനകമ്മി വരുത്താനേ പാടില്ലാത്ത ഒരു ലോകത്ത് എവിടെ നടപ്പിലാവാന്‍? പലിശ നിരക്കില്‍ ഇനി നിയന്ത്രണമില്ലെന്നാണ് അതിനര്‍ത്ഥം.
******
പ്രൊ.പ്രഭാത് പട്നായിക്
(എന്‍.സി.ബി.ഇ.-നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്- നേതാവ് എ.പി.ഗോപാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എ.പി.ജി. ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രഭാത് പട്നായിക് ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം)
Wednesday, July 25, 2007
പലിശനിരക്ക് വര്‍ദ്ധനയുടെ രാഷ്ട്രീയ-അര്‍ത്ഥശാസ്ത്ര തലങ്ങള്‍
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വീണ്ടും ശ്രദ്ധേയമാകുയാണ്.
പലിശനിരക്ക് വര്‍ദ്ധനയെക്കുറിച്ച് ഏതെങ്കിലും ബാങ്കിന്റെ ബഹുവര്‍ണ്ണ പരസ്യമില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. പ്രത്യക്ഷത്തില്‍ പലിശ കൂടുതലാണെന്നു തോന്നിപ്പിക്കുന്ന, ഒരു തരം മിഥ്യാധാരണ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുകയാണ്. നിരക്കുകള്‍ വ്യത്യസ്തമാണെന്നു പ്രഥമദൃഷ്ട്യാ തോന്നും, പക്ഷെ അന്തരം പേരിനു മാത്രം. മച്യൂരിറ്റി കാലാവധിയില്‍ വ്യത്യാസം, കാലാവധിയെത്തുന്നതിനു മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകളില്‍ വ്യത്യാസം ! അങ്ങനെ പലതും.
ചുരുക്കത്തില്‍ ഉപഭോക്താവ് കുഴങ്ങുന്നു.
ഏത് ബാങ്കാണ് നിക്ഷേപത്തിനു കൂടുതല്‍ ആദായം നല്‍കുന്നതെന്നോ, ഏത് നിരക്കാണ് കൂടുതല്‍ ലാഭകരമെന്നോ നിര്‍ണ്ണയിക്കാനാവാതെ ഇടപാടുകാര്‍ ആശയകുഴപ്പത്തിലാവുന്നു. പിന്നെ ബാങ്കുകളിലേക്കൊരു പരിഭ്രാന്തമായ പാച്ചിലാണ്. ചിലര്‍ കാലാവധി എത്തും മുന്‍പേ നിക്ഷേപം പിന്‍വലിക്കുന്നു, അതേ ബാങ്കിലോ മറ്റൊരു ബാങ്കിലോ പുതിയ നിക്ഷേപം തുടങ്ങുന്നു.
പലപ്പോഴും നഷ്ടമായിരിക്കും ഫലം. അങ്ങനെ അല്ലെങ്കില്‍ കൂടി ഇതു മൂലം വളരെ കുറഞ്ഞ വര്‍ദ്ധന മാത്രമേ ലഭിക്കൂ എന്നതാണ് വസ്തുത.
അപ്പോള്‍ സ്വാഭാവികമായും ഈ ചോദ്യമുയരുന്നു, എന്തിനാണീ അഭ്യാസമൊക്കെ?
ബാങ്കുകളുടെ നിക്ഷേപത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടാനുള്ള ഒരു ചെപ്പടി വിദ്യ? അതോ സമ്പദ് വ്യവസ്ഥയില്‍ നിലവിലുള്ള എക്സ്ട്രാ ലിക്വിഡിറ്റി ആഗികരണം ചെയ്യാനും, അതിലൂടെ ഡിമാന്‍ഡ് സൈഡിലുള്ള അധിക സമ്മര്‍ദ്ദം കുറച്ച് പണപ്പെരുപ്പം തടയുന്നതിനുള്ള രണ്ടും കല്‍പ്പിച്ചുള്ള ശ്രമമോ?
കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ നിരക്കുകള്‍
സത്യത്തില്‍, പലിശനിരക്ക് വര്‍ദ്ധിപ്പിക്കുക എന്നത് പരിഷ്കരണവാദികളായ വിദഗ്ദര്‍ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. കാരണം കുറഞ്ഞ പലിശനിരക്ക് എന്നത് സാമ്പത്തിക പരിഷ്കാരങ്ങളുടെ വിശുദ്ധ മന്ത്രമാണ്. പലിശനിരക്ക് കുറഞ്ഞ ഒരു സാമ്പത്തിക ക്രമം നടപ്പിലാക്കണമെന്ന് അവര്‍ ഉപദേശിക്കുകയും അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ നിന്നും വിമുക്തവും, കമ്പോളത്താല്‍ നയിക്കപ്പെടുന്നതും, യാതൊരു വിധ നിയന്ത്രണങ്ങള്‍ക്കും വിധേയമല്ലാത്തതുമായ ഒരു പലിശ നിരക്ക് ഘടനയാണ് നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ് .രാഷ്ട്രത്തിന്റെ സമഗ്രമായ സാമ്പത്തിക സ്ഥിതി (macro economic condition) അനുസരിച്ച് പലിശ നിരക്കിനെ പടി പടിയായി നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തമാക്കണം എന്നാണ് ഒന്നാം നരസിംഹം കമ്മിറ്റി മുന്നോട്ട് വെച്ചത്.
പരിഷ്കരണവാദികളുടെ അഭിപ്രായമിതാണ്.
“കുറഞ്ഞ പലിശനിരക്ക് വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും. പലിശ കുറവാണെങ്കില്‍ കോര്‍പ്പറേറ്റുകള്‍ (വന്‍കിട കമ്പനികള്‍) ബാങ്ക് വായ്പയെടുക്കാന്‍ സന്നദ്ധരാവും. ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ ജി.ഡി.പി. വളര്‍ച്ച മന്ദീഭവിക്കും."
2007 മാര്‍ച്ച് 3 മുതല്‍ കാഷ് റിസര്‍വ് റേഷ്യൊ(CRR) പടിപടിയയി വര്‍ദ്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും മാധ്യമപ്രഭുക്കളും അപലപിച്ചതിന്റെ പൊരുളിതാണ്. പക്ഷെ, സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും മുന്നില്‍ പലിശനിരക്ക് വര്‍ദ്ധന അനുവദിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു; കാരണം പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.73 ശതമാനത്തില്‍ എത്തിയിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി ഇതൊരു താത്കാലിക പ്രതിഭാസമാണെന്നു കോര്‍പ്പറേറ്റുകളെ സമാശ്വസിപ്പിച്ചുവെങ്കിലും CRR ഇന്നും6.5% ആയി തുടരുന്നു.
1992ല്‍ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ബാങ്കു നിക്ഷേപങ്ങളുടെ പലിശനിരക്ക് 12 മുതല്‍ 15 ശതമാനം വരെ ആയിരുന്നു. നിക്ഷേപകരെ സംബന്ധിച്ചിടത്തോളംഅത് വളരെ ഗുണപ്രദമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപത്തുകഇരട്ടിക്കുമായിരുന്നു. പ്രൊവിഡന്റ് ഫണ്ടിനു 12 ശതമാനം വരെ പലിശ ലഭിച്ചിരുന്നതുകൊണ്ട് തൊഴിലാളികള്‍ക്കും ഇതിന്റെ മെച്ചം കിട്ടി.
എന്നാല്‍, നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതോടെ വിവിധ ഘട്ടങ്ങളിലായി സി.ആര്‍.ആര്‍ 15 ശതമാനത്തില്‍ നിന്നും 5 ശതമാനം വരെയായി കുറക്കുകയും പലിശ നിരക്കുകള്‍ കൃത്രിമമായി വെട്ടിച്ചുരുക്കുകയും ചെയ്തു. റിസ്കെടുക്കാന്‍ മടിക്കുന്ന സാധാരണ നിക്ഷേപകര്‍ മാത്രമാണ് ബാങ്കുകളില്‍ ഉറച്ചു നിന്നത്. സ്റ്റോക്ക് മാര്‍ക്കറ്റുകളിലേക്കോ വസ്തുക്കച്ചവട( real estate) മേഖലയിലേക്കോ പോകുവാന്‍ അവര്‍ മടിച്ചു. പെന്‍ഷന്‍കാരും മുതിര്‍ന്ന പൌരന്‍മാരുമടങ്ങുന്ന ഈ “ഭീരുക്കളാണ്” ഈ പലിശ കുറക്കല്‍ നടപടിയുടെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയത്.
അതേ സമയം, വായ്പ നല്‍കല്‍ പ്രക്രിയ കൂടുതല്‍ കൂടുതല്‍ ഉദാരമായി മുന്നേറി. വായ്പയെടുക്കുന്നവര്‍, പ്രത്യേകിച്ച് കോര്‍പ്പറേറ്റുകള്‍ സ്വന്തം വായ്പയുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്ന ഒരു തരം ` വാങ്ങുന്നവരുടെ കമ്പോളം ‘(buyer's market) നിലവില്‍ വന്നു. കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, ചെറുകിട കച്ചവടക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരെടുക്കുന്ന വായ്പകള്‍ക്ക് കോര്‍പ്പറേറ്റുകള്‍ നല്‍കുന്നതിലും ഉയര്‍ന്ന പലിശ നല്‍കണമെന്ന സ്ഥിതി ഉണ്ടായി. എന്നാല്‍ വന്‍കിട കമ്പനികളാവട്ടെ, ബാങ്കുകളുമായി വിലപേശി ഭവന വായ്പകളേക്കാള്‍ കുറഞ്ഞ പലിശനിരക്കില്‍ വന്‍ തുകയുടെ വായ്പകള്‍ കൈക്കലാക്കി.
ഇതു തന്നെയായിരുന്നു നരസിംഹം കമ്മിറ്റിയും ഇന്ത്യാ ഗവര്‍മ്മെന്റും ലക്ഷ്യമിട്ടത് -കോര്‍പ്പറേറ്റുകളിലൂടെയുള്ള ജി.ഡി.പി. വളര്‍ച്ച , സര്‍ക്കാരിന് സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന (facilitator)റോള്‍ മാത്രം...
ഇപ്രകാരം കുറഞ്ഞ നിരക്കിലുള്ള വായ്പാ സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിയതേയില്ല. ഉത്പന്നങ്ങളുടെ വില കുറയുകയോ, തൊഴിലാളികള്‍ക്ക് മതിയായ വേതനം ലഭിക്കുകയോ, ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും മെച്ചമുണ്ടാവുകയോ ചെയ്തില്ല. കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിലടക്കേണ്ട നികുതിപോലും ശരിയായി അടച്ചില്ല. കുറഞ്ഞ പലിശ നിരക്കുമൂലമുണ്ടായ അധിക ലാഭം കോര്‍പ്പറേറ്റുകളും അവരുടെ ഓഹരി പങ്കാളികളും ബലമായി വീതിച്ചെടുക്കുകയായിരുന്നു.
ബാങ്കുകള്‍ക്ക് വിഭവ ദാരിദ്ര്യം
ഇങ്ങിനെയിരിക്കെ, ബാങ്കുകള്‍ ഫണ്ടിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ഥിതിവിശേഷം സംജാതമായി. സ്ഥിരനിക്ഷേപങ്ങളും സേവിംഗ് , കറന്റ് നിക്ഷേപങ്ങളും കാലാവധിയെത്തുമ്പോള്‍ പണം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് പലപ്പോഴും 11 ശതമാനം പലിശനിരക്കില്‍ പണം കടമെടുക്കേണ്ട അവസ്ഥയുണ്ടായി.
ഇതിനു ഒന്നിലേറെകാരണങ്ങള്‍ ഉണ്ട്. 32 ശതമാനം വരെ എത്തിയ ക്രെഡിറ്റ് വളര്‍ച്ച തീര്‍ച്ചയായും ഒന്നാമത്തെ ഘടകം തന്നെ. എങ്കിലും, ഗ്രാമീണ- അര്‍ദ്ധ നഗര ശാഖകളില്‍ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നതില്‍ വീഴ്ച്ച വന്നതിനാല്‍ ബാങ്കിങ്ങ് മേഖലയിലേയ്ക്കുള്ള ലഘു നിക്ഷേപ ഒഴുക്ക് കുറഞ്ഞു എന്നത് രണ്ടാമത്തെ ഘടകമാണ് .സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി (VRS), നിയമന നിരോധനം എന്നിവ മൂലം കൌണ്ടറുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.പലിശേതര വരുമാനത്തിലെ വര്‍ദ്ധനക്കായി ബാങ്കുകള്‍ നടത്തിയ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ തീവ്ര വിപണനം (aggressive marketing) ഇനിയുമൊരു കാരണം . കുറഞ്ഞ പലിശക്കുള്ള സേവിംഗ്‌സ് നിക്ഷേപങ്ങള്‍ പെട്ടെന്നുള്ള ലാഭം ലക്ഷ്യമാക്കി ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് തിരിച്ചു വിട്ടത് പ്രോത്സാഹനസമ്മാനങ്ങളുടെ പ്രലോഭനത്തില്‍പ്പെട്ട ബാങ്ക് മേലധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. ഇതുമൂലം ഹ്രസ്വകാലയളവില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ തിളങ്ങിയെങ്കിലും നാലോ അഞ്ചോ വര്‍ഷങ്ങളായതോടെ ബാങ്കുകളുടെ അടിത്തറ ഇളകിയിരുന്നു.
സൈദ്ധാന്തികമായി പറയുകയാണെങ്കില്‍, പലിശ എന്നത് വായ്പ വാങ്ങുന്നയാള്‍, ആ വായ്പ ഉപയോഗിക്കുന്നതിനായി, വായ്പ നല്‍കുന്നവനു നല്‍കുന്ന വിലയാണ്. നിക്ഷേപവും സമ്പാദ്യവുമാണ് പലിശ നിര്‍ണ്ണയിക്കുന്നതെന്ന് ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിശ്വസിച്ചു. പക്ഷെ, വിക്സെലും റോബര്‍ട്ട്സണും (Wicksel and Robertson) നേതൃത്വം കൊടുത്തിരുന്ന നിയോ-ക്ലാസിക്കല്‍ സ്കൂളിന്റെ വിലയിരുത്തല്‍ അനുസരിച്ച് ധന - ധനേതര ശക്തികളുടെ പ്രതിപ്രവര്‍ത്തനമാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് . ജെ.എം.കെയിന്‍സ് (John Maynard Keynes) ആകട്ടെ ധനത്തിനായുള്ള ആവശ്യകതയാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നത് എന്ന് സിദ്ധാന്തിക്കുന്നു. ഈ അവശ്യകതയെ അദ്ദേഹം “ലിക്വിഡിറ്റി പ്രിഫറന്‍സ്” (liquidity preference) എന്നു വിളിച്ചു. നസാവു സീനിയര്‍ (Nassau William Senior) ആണ് പണം വിട്ടുകൊടുക്കുന്നതില്‍ ഒരു ത്യാഗത്തിന്റെയോ ഉപേക്ഷയുടെയോ അംശമുണ്ടെന്ന് ഊന്നിപ്പറഞ്ഞത്. എന്നാല്‍ ധനികരുടെ സമ്പാദ്യത്തില്‍ഈ ത്യാഗത്തിന്റെ അംശമില്ലെന്ന് കാള്‍ മാര്‍ക്സ് (Karl Marx) നിരീക്ഷിച്ചു. അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത് ധനികര്‍ക്ക് ഉപഭോഗം ചെയ്യാന്‍ ഇനി മറ്റൊന്നും ശേഷിച്ചിട്ടില്ല എന്നതായിരുന്നു. പിന്നീട് മാര്‍ഷല്‍ (Alfred Marshall) ഉപേക്ഷ എന്ന പദത്തിനു പകരം കാത്തിരുപ്പ് എന്ന പദം ഉപയോഗിച്ചു.
എന്തായാലും, പലിശ നിരക്ക് തീര്‍ച്ചയായും ആദായകരമായിരിക്കണം. അനുദിനം പണത്തിന്റെ മൂല്യം കുറയുന്ന പണപ്പെരുപ്പാധിഷ്ഠിത സമ്പദ് വ്യവസ്ഥിതിയില്‍ പ്രത്യേകിച്ചും. ഒരു കൈയില്‍ നിന്നും പണം മറ്റൊരു കൈയ്യിലേക്ക് കൈമാറുമ്പോള്‍ അതില്‍ ത്യാഗമോ, ഉപേക്ഷയോ, കാത്തിരുപ്പോ ഉണ്ട്. കാലാവധിക്കുശേഷം അത് തിരിച്ചു കിട്ടുമ്പോള്‍ ഇക്കാലയളവില്‍ യഥാര്‍ത്ഥത്തിലുണ്ടായ മൂല്യശോഷണം നികത്തപ്പെടണം എന്നു മാത്രമല്ല നിക്ഷേപകന് ഒരല്പം വരുമാനം ഉണ്ടായി എന്നു തോന്നുക കൂടി വേണം. അങ്ങനെയല്ലായെങ്കില്‍ അത് നിക്ഷേപകനെ നിരുത്സാഹപ്പെടുത്തും.
വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍, അഭ്യന്തര സമ്പാദ്യം നിരുത്സാഹപ്പെടുത്തുക തന്നെയാണ് ഇപ്പോള്‍ ഗവര്‍മെന്റിന്റെ ഉദ്ദേശവും. നാടന്‍ സമ്പാദ്യത്തിനു പ്രാധാന്യം നല്‍കേണ്ടതിനു പകരം അവര്‍ വൈദേശികമായ ഫണ്ടുകളുടെ പിറകെ പോകുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപവും (FDI) ഫോറിന്‍ ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപവും (FII) അഭ്യന്തര നിക്ഷേപത്തേക്കാള്‍ പ്രിയമേറിയതായി. ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടപ്പെടുന്നു. തൊഴില്‍ശക്തി വെട്ടിച്ചുരുക്കപ്പെടുന്നു. ഈയവസ്ഥയില്‍ സമ്പാദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് ക്രൂരമായ ഒരു ഫലിതം മാത്രമാകും.
വായ്പയെടുക്കുന്നവന്റെ ഉത്കണ്ഠകള്‍
ഉയര്‍ന്ന പലിശനിരക്ക് വായ്പയുടെ വില വര്‍ദ്ധിപ്പിക്കുന്നു. 1991 വരെ ഇതായിരുന്നു സ്ഥിതി. ആ സമയത്ത് പൊതുമേഖലാ ബാങ്കുകള്‍ കര്‍ഷകര്‍ക്കും മറ്റു മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കിയിരുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 4 ശതമാനം പലിശനിരക്കില്‍ ഇപ്രകാരം വായ്പകള്‍ നല്‍കിയിരുന്നു.
പക്ഷെ നരസിംഹം കമ്മിറ്റി നിര്‍ദ്ദേശിച്ചത് ഈ മുന്‍ഗണനാ വിഭാഗത്തിനുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നാണ്.
എന്നിരുന്നാലും ഇത് പൂര്‍ണ്ണമായും സ്വീകരിക്കുവാന്‍ ഗവര്‍മ്മെന്റ് തയ്യാറായില്ല. അതിനു പകരമെന്നോണം ഈ മുന്‍ഗണനാ വിഭാഗത്തിന്റെ നിര്‍വചനത്തില്‍ വെള്ളം ചേര്‍ത്തു. പലിശനിരക്കില്‍ നല്‍കിയിരുന്ന ഇളവുകളും ഉപേക്ഷിച്ചു. പലപല ന്യായങ്ങളും പറഞ്ഞ് പാവങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കി. എങ്കിലും കോര്‍പ്പറേറ്റുകള്‍ക്കായുള്ള സബ്‌സിഡികള്‍ വിവിധ രൂപങ്ങളില്‍ ഇന്നും തുടരുന്നു.
തീര്‍ച്ചയായും ഉയര്‍ന്ന പലിശനിരക്കിന്റേതായ ഒരു വ്യവസ്ഥ വായ്പയെടുക്കുന്ന ചെറുകിടക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം വൈഷമ്യമുളവാക്കുന്നതാണ്. അവരുടെ വൈഷമ്യങ്ങള്‍ മുന്‍ഗണനയും പ്രാധാന്യവും നല്‍കി പരിഹരിക്കപ്പെടേണ്ടതുമാണ്. ഉത്പാദന മേഖലകള്‍ക്കും മുന്‍ഗണനാ മേഖലകള്‍ക്കും വിവേചനപൂര്‍വം കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പ് വരുത്തേണ്ടതുണ്ട്. പക്ഷേ സമ്പദ് മേഖലയിലെ പരിഷ്കാരങ്ങള്‍ക്കായുള്ള ആഗോള കുറിപ്പടികള്‍ക്ക് എതിരാവും എന്നതിനാല്‍ സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ടു ഗവര്‍മെന്റും റിസര്‍വ് ബാങ്കും സാദ്ധ്യമായ ആദ്യ അവസരത്തില്‍ത്തന്നെ പലിശനിരക്ക് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് കരുതാവുന്നതാണ്.
ചുരുക്കത്തില്‍, വാര്‍ഷിക -അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിന്റെ അവസരങ്ങളില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു വശത്ത് ആത്മാര്‍ത്ഥതയില്ലാത്തതും മറുവശത്ത് വഞ്ചനാപരവുമാണ്. ഈ നടപടി ആഗോളവത്കരണത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ ആഗോള സംയോജനത്തിന്റേയും തത്വശാസ്ത്രങ്ങള്‍ക്ക് , താത്കാലികമായാണെങ്കിലും, ഒരു തിരിച്ചടിയാണ്. അത് കമ്പോളത്താല്‍ നിയന്ത്രിക്കപ്പെടുന്ന പലിശനിരക്ക് എന്ന സിദ്ധാന്തത്തിനെതിരെ കലാപമുയര്‍ത്തുന്നു. അതിനാല്‍ത്തന്നെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ എത്രയും വേഗം കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനുംമേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ട്. പലിശനിരക്ക് വര്‍ദ്ധനക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത് വാസ്തവത്തില്‍ (ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ വെളിവാക്കുന്നതിനുമപ്പുറത്തുള്ള ) അവശ്യസാധന വില വര്‍ദ്ധനയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി ഭാരതത്തിലെ ഇടതുപക്ഷവും മറ്റു ജനാധിപത്യ ശക്തികളും തൊഴിലാളി സംഘടനകളും പ്രകടിപ്പിച്ച നിതാന്ത ജാഗ്രതയേയും തുടര്‍ച്ചയായ പ്രക്ഷോഭപരിപാടികളേയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തേയും പറ്റി അവര്‍ക്ക് അഭിമാനിക്കാം. ഇനി വരുന്ന കാലയളവിലും ഈ ജാഗ്രത അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിലനിര്‍ത്തേണ്ടതുണ്ട്.
(ലേഖകന്‍: ശ്രീ. കെ.വി.ജോര്‍ജ്ജ്)