Wednesday, August 31, 2011

TWO DECADES OF NEO-LIBERAL REFORMS

The Worsening Employment Situation

TWO decades after neo-liberal economic reforms started in India as part of the agenda of imperialist globalisation, the condition of the masses of the labouring poor is worse in every part of the country except where some positive intervention has taken place to stabilise livelihoods. The richest minority at the top of the income pyramid is far richer than ever before, better off even than advanced country middle classes for they command extremely cheap services from the mass of the labouring poor whose bargaining position is lowered owing to rising unemployment and the resulting constant addition to the reserve army of labour. The three issues which most concern the masses today are, the increasing levels of unemployment as high GDP growth fails to translate into increasing jobs; the high rate of inflation in prices of basic necessities which is eroding their already low purchasing power; and in rural areas, the attempt to take over their lands and resources by corporate entities, usually actively aided by governments.

HEGEMONIC ROLE OF FINANCE CAPITAL

The ruling classes in this country have long forgotten that ‘development’ means improving the well being of ordinary people. They have long subscribed to the ideology of finance capital which continues to play a hegemonic role despite global economic and financial crisis, and which entails an obsession with the rate of growth of GDP to the exclusion of any concern about how this growth takes place, how it is distributed and who it benefits. They seem to subscribe to a crude form of ‘trickle-down’ theory in which if the rich get richer, automatically the poor are supposed to benefit through the increased demand for goods and services on the part of the rich.

What is actually happening is a dangerous combination of two trends – first, there has been a fairly drastic slowing down of the expansion of material production especially in the vital primary sector, agriculture and allied activities, and in particular the key crop, foodgrains, has seen falling per capita output. This has happened because for the best part of two decades through its new public reform policies, the State has actively attacked the small producers and created an agrarian crisis which has by no means ended but is intensifying into the struggle for retaining land.

Second, the type of growth which has taken place and given high numbers for GDP expansion has been acutely lopsided with services now accounting for three-fifths of GDP and agriculture as well as manufacturing being relegated to contributing less than a fifth and less than a quarter respectively. Enrichment of the minority has meant a boom in construction and in eating out and travelling on their part including foreign travel. Construction and the so-called hospitality sector are the only ones generating some employment while in the material producing sectors the job situation is dismal. Minority enrichment has produced speculative real estate operations and an attack on the small property of farmers – in the name of development projects or of Special Economic Zones which are but a front for real estate speculation, a pittance is paid for taking over farmers’ lands, a process which the farmers have at last now started resisting actively.

As we know, high GDP growth has not been producing jobs. This is bound to happen under capitalist production in the long run since capitalists are motivated by profitability and are prepared to dispense with hiring labour completely if a machine can do the job and give them higher profits. The very fact of technological change and higher labour productivity means higher joblessness and this is added to when the State misguidedly cuts back on development spending in the name of fiscal discipline. Between 1993-4 and 2004-5 the National Sample Survey (NSS) data showed that unemployment for both men and women had risen in both rural and in urban India. With the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) being implemented it was expected that the rural unemployment situation would improve. In India as a whole, the recent 66th Round, 2009-10 Employment and Unemployment Survey, of the NSS shows a rise in rural unemployment rates with a much steeper rise for women compared to men.

Table 1: Rural Unemployment Rates 1993-4 and 2009-10

RURAL MALES


Weekly Daily Usual

Status Status Status
1993-94 30 56 20
2009-10 32 64 19
RURAL FEMALES


Weekly Daily Usual

Status status Status
1993-94 30 56 14
2009-10 37 80 24

Source: NSS 66th Round, 2009-10 Key Indicators of Employment and Unemployment in India
Note: Unemployment rates are the number of persons/days unemployed per thousand persons/days of labour force, namely employed plus unemployed. Usual (principal) status is a measure of chronic unemployment since the reference period is one year while the shorter reference period for weekly and daily status give correspondingly higher rates of unemployed days.

ADVERSE CHANGES

There are problems with obtaining the rate of growth of employment by applying the participation rates of the NSS to the Census population totals, as is usually done. The NSS samples households and asks questions to households alone while the population includes additionally lakhs of unemployed families migrating in search of work, and people in non-household institutions. Still if this method is used in the absence of data permitting anything better, we see a collapse of employment growth in recent years as a previous article in the July 31, 2011 issue of People’s Democracy has established, particularly in rural India. While between 1999-2000 and 2004-05 rural employment is estimated to have grown at 2.2 per cent annually, in the period 2004-5 to 2009-10 it grew at only 0.42 per cent annually. Given the impact of global recession since 2008 combined with inadequate revival of public spending, the outcome is not surprising and would have been even worse without the MGNREGS which has helped in the states where it has been implemented properly.

The significance of the rise in rural unemployment and the lack of concern with it, has to be understood in the context of the fallacious official view that it does not really matter if people are unable to find work within the primary sector because in any case they should be moving out into more productive occupations outside agriculture. Development has always meant a fall in the share of the population dependent on agriculture and a rise in the share drawing their income from manufacturing and services and India will follow the same route, or so it is claimed. This argument is also presented to justify the displacement of peasant producers from the land through processes of primitive accumulation such as land acquisition by the State for setting up SEZs or for handing over to the corporate sector. The argument is logically unsound since countries with large labour reserves like India and China can never solve their employment problem without active measures to support peasant production and follow labour intensive growth strategies, which are anathema to capitalists. In today’s advanced countries the problem of unemployment owing to technical change and the inability of capitalism to provide rational labour-absorption strategies, was historically ‘solved’ through a process of massive grabbing by Europeans of land and resources from indigenous peoples mainly in the Americas, and large-scale out-migration of their own displaced workers – 50 million Europeans migrated in the century after 1821 in one of the greatest land-grabs in history. Needless to say quite apart from the ethics of such a solution, it is not open to our country today.

To think complacently that displaced peasants will automatically find livelihoods elsewhere within our economy is a mistaken idea. This dismal employment situation is the result of a combination of expenditure-contracting fiscal policies in the neo-liberal era and technological change. In the first four decades after Independence however growth was spurred by large-scale public spending under the Plans and was much more socially broad based. The State followed expansionary fiscal policies spending a great deal on rural development projects and on building up a manufacturing base in the public sector. The NSS data showed that employment was growing much faster than the labour force hence unemployment was declining – this is the main reason that land acquisition for development did not face the bitter resistance it does today. This is not to say that there were no problems – there was distress. But those whose land was acquired could on the whole be absorbed into other jobs, mainly as wage paid labour.

Since economic reforms started two decades ago, the general job situation has become much worse. Retrenchment of employees in the public utilities, large reductions in development spending and privatisation all contributed to job loss. The Indian State cut back sharply on development spending and the results are there to see from successive National Sample Survey studies – a sharp reduction in material growth indicators, a rise in unemployment for male and female workers both rural and urban. The net change in employment between 1993 and 2009-10 therefore has been adverse as the table shows, and would have been even worse if the MGNREGS had not been implemented. The actual employment loss is greater than the figures show as people losing regular jobs have to get by somehow with petty low-productivity activities and report themselves as being ‘self-employed’.


In such a situation of disappearing job alternatives, the rural producer with a bit of land will naturally cling to it and will resist any attempt at dispossession. That bit of land is security against unemployment and destitution. No matter if the neo-liberal attack on agriculture combined with exposure to global price volatility, has caused acute agrarian distress and made farming so unviable especially in the case of many export crops, that lakhs of farmers have been driven to suicide owing to indebtedness. It is highly significant that farmers and rural communities are struggling against land acquisition because it means that from passive forms of protest – suicide – they have turned at last to active forms of resistance. A decade ago this author, when drawing attention to the agrarian crisis long brewing in the countryside, was told that if things were actually that bad then peasants themselves would be protesting which they were not. No one can put forward such an argument for ignoring agrarian distress now. Peasants are slow to move, but when they do start moving then no force can hold them back.


*****

Utsa Patnaik, കടപ്പാട് : പീപ്പിൾസ് ഡെമോക്രസി

വിദ്യാഭ്യാസ പാക്കേജ് സ്വപ്നവും യാഥാര്‍ഥ്യവും

അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ , കമ്മിറ്റി രൂപീകരിച്ചപ്പോഴുള്ള ലക്ഷ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിലോമകരവും അപകടകരവുമായ നിരവധി നിര്‍ദേശങ്ങള്‍ യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച പാക്കേജിലുണ്ട്. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദേശം. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), 1:35 (ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ) എന്നീ ക്രമത്തില്‍ കുറയ്ക്കും. 2010-11 അടിസ്ഥാനവര്‍ഷമായി കണക്കാക്കി ഡിവിഷനുകള്‍ നിലനിര്‍ത്താനും അനുപാതം കുറയുമ്പോഴുണ്ടാകുന്ന തസ്തികകളെ അധികഡിവിഷനുകളായി കണക്കാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ യുക്തിയെന്തെന്ന് വിശദീകരിച്ചിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാന്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. സ്കൂളുകളില്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നത്.

എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുമ്പോഴുണ്ടാവുന്ന ഒഴിവുകളില്‍ ഒരു പ്രൊട്ടക്ട് അധ്യാപകനെ നിയമിച്ചതിനുശേഷം ബാക്കിയുള്ള എല്ലാ ഒഴിവിലും ഇഷ്ടമുള്ള അധ്യാപകരെ നിയമിക്കാനുള്ള അവകാശം പാക്കേജ് മാനേജര്‍മാര്‍ക്ക് നല്‍കുന്നു. പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ കോഴ വാങ്ങി വീണ്ടും നിയമനം നടത്താനുള്ള അവസരമാണ് ഇതുവഴി മാനേജര്‍മാര്‍ക്ക് ലഭിക്കുന്നത്. പുറത്തുപോയവരെയും തസ്തിക നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുക എന്ന പാക്കേജിന്റെ ലക്ഷ്യംതന്നെ ഇതിലൂടെ ഇല്ലാതാവുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആയി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ആറാംക്ലാസ് മുതല്‍ 1:35 എന്ന നിലയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണം മാറിയതുകൊണ്ടുമാത്രമാണ് 1:35 എന്ന അനുപാതത്തിലേക്ക് മാറിയത്. കേരളത്തിലെ മിക്ക സ്കൂളുകളിലും ശരാശരി രണ്ട് ഡിവിഷനുകള്‍ വീതമാണുള്ളത്. 51 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന്‍ അനുവദിക്കാന്‍ നിലവിലുള്ള കെഇആറില്‍ (കേരള വിദ്യാഭ്യാസ നിയമം) വ്യവസ്ഥയുണ്ട്. പാക്കേജില്‍ പറയുന്നതനുസരിച്ച് എല്‍പിയില്‍ 60 കുട്ടികള്‍വരെയും യുപിയില്‍ 70 കുട്ടികള്‍വരെയും രണ്ട് ഡിവിഷന്‍ ആയി നിലനില്‍ക്കും. അതുകൊണ്ടുതന്നെ നിലവില്‍ രണ്ട് ഡിവിഷനുള്ള സ്കൂളുകളില്‍ തസ്തികകളുടെ എണ്ണം കൂടുകയില്ല. ചില സ്കൂളുകളിലെങ്കിലും നിലവില്‍ കുട്ടികളുടെ എണ്ണം 1:30 നു താഴെയാണെന്നതാണ് വസ്തുത. കുട്ടികള്‍ കുറവുള്ള സ്കൂളുകളുടെ നിലനില്‍പ്പും ഈ പാക്കേജ് ആശങ്കയിലാക്കുന്നു. പഠിക്കാന്‍ കുട്ടികളുണ്ടെങ്കില്‍ സ്കൂളുകള്‍ നിലനിര്‍ത്തണം എന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. എന്നാല്‍ , പാക്കേജ് നടപ്പാകുമ്പോള്‍ കുട്ടികള്‍ കുറവുള്ള 3000ല്‍ അധികം സ്കൂളുകളുടെ ഭാവി എന്താവുമെന്ന കാര്യം ആശങ്കയുണര്‍ത്തുന്നു. അധ്യാപകരുടെ തൊഴില്‍സംരക്ഷണം പാക്കേജ് നിലവില്‍വരുന്നതോടെ ഇല്ലാതാവുകയാണ്.

അധ്യാപകരെ സംരക്ഷിക്കാന്‍ ടീച്ചേഴ്സ് ബാങ്കുണ്ടെന്നാണ് പാക്കേജ് പറയുന്നത്. പ്രൊട്ടക്ഷന് പകരം അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കുമെന്നാണ് പറയുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിനപ്പുറം എന്തുസംരക്ഷണമാണുള്ളത്? പാക്കേജില്‍ ഉള്‍പ്പെടുത്തിയാലും പുനര്‍നിയമനം നല്‍കുന്നതിനനുസരിച്ചാണ് ശമ്പളം നല്‍കുക. ഫലത്തില്‍ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നവര്‍ക്കുപോലും ഇനി തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകും. തസ്തികയില്ലാതെ എങ്ങനെ ശമ്പളം കൊടുക്കാനാകും? പുനര്‍നിയമനം നടത്തേണ്ട ഒഴിവുകളില്‍പ്പോലും നിയമനാധികാരം മാനേജര്‍മാര്‍ക്ക് കൊടുക്കുകയല്ലേ? പിന്നെ എങ്ങനെയാണ് പുനര്‍വിന്യസിക്കപ്പെടേണ്ട അധ്യാപകരെ നിലനിര്‍ത്തുക? 2752 അധ്യാപകരെ എസ്എസ്എയില്‍ സ്പെഷ്യലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി 14,440 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുമെന്ന് പറയുന്നു. പാക്കേജ് നടപ്പാകുന്നതോടെ സ്കൂള്‍തലത്തിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക ഇല്ലാതാകും. ഫലത്തില്‍ അധ്യാപക തസ്തികയില്‍നിന്ന് അവരെ നിശ്ചിത ശമ്പളംമാത്രം വാങ്ങുന്ന വേതന വ്യവസ്ഥയില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ 2677 പേരെ നിയമിക്കുമെന്നും പറയുന്നു. എല്‍പിയിലും യുപിയിലുമാണ് ഇങ്ങനെ തസ്തികയുണ്ടാകുന്നത്. എന്നാല്‍ , ഘടനാപരമായ മാറ്റം വരാതെ കേരളത്തില്‍ ഇത് സാധ്യമല്ല. 641 പേരെ എസ്എസ്എയില്‍ ബിആര്‍സി പരിശീലകരാക്കുമെന്നും ബാക്കി വരുന്നവരെ സ്ഥിരം പരിശീലനത്തിന് വിടും എന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍ . ഫലത്തില്‍ ടീച്ചേഴ്സ് ബാങ്കുവഴി സംരക്ഷിക്കുമെന്നുപറയുന്ന 10,503 പേരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ത്തന്നെ നിലനില്‍ക്കും.

2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം തസ്തികയില്‍ മാറ്റം വരില്ലെന്നും അതിനിടയിലുള്ള നിയമനങ്ങള്‍ ദിവസക്കൂലിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും പാക്കേജില്‍ പറയുന്നു. അതായത് 2013-14 ല്‍ മാത്രമായിരിക്കും അനുപാതം കുറയുമ്പോള്‍ ഉണ്ടാകുന്ന തസ്തികകളില്‍ നിയമനം നടക്കുന്നത്. അങ്ങനെവരുമ്പോള്‍ 2011 മാര്‍ച്ചിലെ റിട്ടയര്‍മെന്റ് ഒഴിവില്‍ നിയമിക്കപ്പെട്ടവരും ദിവസക്കൂലിക്കാരാകും. പാക്കേജ് നടപ്പില്‍വരുന്നതിനുമുമ്പ് റഗുലര്‍ ഒഴിവില്‍ നിയമിച്ചവരെ ദിവസക്കൂലിക്കാരാക്കുന്നത് കടുത്ത അനീതിയാണ്. എയ്ഡഡ് സ്കൂളില്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ 1:1 എന്ന അനുപാതത്തില്‍ പ്രൊട്ടക്ട് അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവും ഇല്ലാതാകും.

പാക്കേജിലെ അധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദേശം ശാസ്ത്രീയമല്ല. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും മൂന്നു മാസത്തെ നിര്‍ബന്ധിത പരിശീലനം നല്‍കുമെന്നാണ് പറയുന്നത്. അതുകഴിഞ്ഞാല്‍ സര്‍വീസിനിടയില്‍ പരിശീലനമേ ഇല്ലെന്നാണോ? പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി നടക്കുന്ന പാഠപുസ്തക പരിഷ്കാരം ഒരു തുടര്‍പ്രക്രിയയാണ്. അതനുസരിച്ച് പരിശീലനത്തിലും മൂല്യനിര്‍ണയത്തിലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ മധ്യവേനലവധിക്കാലത്തും ക്ലസ്റ്റര്‍തലത്തിലുമായി ഇപ്പോള്‍ നടത്തുന്ന പരിശീലനങ്ങള്‍ നിലനിര്‍ത്തി, അതിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അക്കാദമിക് നിര്‍ദേശമാണ് ഉണ്ടാവേണ്ടത്. ഇനി സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ മൂന്നുവര്‍ഷം വേണ്ടിവരും. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും (ടിഇടി) പിഎസ്സി നിയമനവും കഴിയാന്‍ കാലതാമസമെടുക്കും എന്നതാണ് ഇതിനുള്ള ന്യായീകരണം. ഈ വര്‍ഷംതന്നെ ടെസ്റ്റ് നടത്തിയാല്‍ നിയമനത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയില്ലേ?

2013-14 ല്‍ തസ്തിക നിര്‍ണയം നടത്തിയതിനുശേഷമേ പിഎസ്സി നിയമനനടപടികളാരംഭിക്കൂ എന്ന നിര്‍ദേശം നിയമനനിരോധനം ഏര്‍പ്പെടുത്തുന്നതിനു തുല്യമാണ്. എയ്ഡഡ് സ്കൂളുകളില്‍ പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ അവസരം കൊടുക്കുകയും സര്‍ക്കാര്‍ സ്കൂളില്‍ ബാങ്കില്‍നിന്ന് പുനര്‍നിയമനം നടത്തുകയും ചെയ്യാനുള്ള നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. 1997 ലെ പ്രൊട്ടക്ഷന്‍ ഉത്തരവനുസരിച്ച് അധ്യാപകരെ എയ്ഡഡ് സ്കൂളുകളില്‍ത്തന്നെ വിന്യസിക്കാനാണ് തീരുമാനിച്ചത്. അല്ലാതെ സര്‍ക്കാര്‍സ്കൂളുകളിലെ തസ്തികയില്‍ സ്ഥിരമായി നിയമിച്ചിട്ടില്ല. പിഎസ്സി നിയമനത്തിന് കാലതാമസം വരുമെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം നടത്തണമെന്ന നിര്‍ദേശം പിഎസ്സി നിയമനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്. ഒരു വര്‍ഷം പതിനായിരത്തോളം അധ്യാപകര്‍ പെന്‍ഷന്‍ പറ്റുന്ന വിദ്യാഭ്യാസമേഖലയില്‍ പുതിയ നിയമനത്തിലുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് തൊഴില്‍രഹിതരോടുള്ള ക്രൂരതയായേ കാണാനാവൂ.

അധ്യാപകരെ വിലയിരുത്തുന്നതിന് സമൂഹത്തിലെ പൊതുസമ്മതനായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല ഓഡിറ്റിങ് ആന്‍ഡ് മോണിറ്ററിങ് അതോറിറ്റി രൂപീകരിക്കുക എന്നതാണ് പാക്കേജിലെ മറ്റൊരു നിര്‍ദേശം. എല്ലാ അധ്യാപകരും കമ്മിറ്റിയുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള വിലയിരുത്തലിന് വിധേയമാകണം. ഏതെങ്കിലും അധ്യാപകര്‍ക്ക് ഓഡിറ്റ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ വീണ്ടും പരിശീലനത്തിന് പോകണം. പരിശീലനംകഴിഞ്ഞ് അതോറിറ്റിയുടെ ഗ്രേഡ് കരസ്ഥമാക്കിയതിനുശേഷമേ അധ്യാപകനെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കൂ. ആധുനിക വിദ്യാഭ്യാസ തത്വമനുസരിച്ചുള്ള അധ്യാപനശേഷി പരിശോധിക്കാന്‍ പൊതുസമ്മതര്‍ക്കെങ്ങനെ കഴിയും?

എസ്സിഇആര്‍ടിയിലും ഡയറ്റിലും സീമാറ്റിലും പ്രഗത്ഭരായ നിരവധി ഉദ്യോഗസ്ഥന്മാരും അധ്യാപകരുമുള്ളപ്പോള്‍ മോണിറ്ററിങ്ങിന് പുറമെയുള്ളവരെ ചുമതലപ്പെടുത്തുന്നതിനു പിന്നിലെ താല്‍പ്പര്യം അക്കാദമികമല്ല. മാത്രമല്ല, പാക്കേജിന്റെതന്നെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമാക്കാനുള്ള നിര്‍ദേശങ്ങളൊന്നും പാക്കേജിലില്ല. കുട്ടികളുടെ കുറവ് പരിഹരിച്ചുകൊണ്ടുമാത്രമേ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ കഴിയൂ. പൊതുസമൂഹത്തിന്റെ ആഗ്രഹമനുസരിച്ചുള്ള സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളില്ലെങ്കിലും അധ്യാപകര്‍ സംരക്ഷിക്കപ്പെടും എന്ന രീതിയിലുള്ള പാക്കേജിലെ നിര്‍ദേശങ്ങള്‍ സ്ഥായിയായ പരിഹാരത്തിനുതകുന്നതല്ല. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള തീരുമാനം നിലനില്‍ക്കെ, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാനെന്ന വ്യാജേന ഈ പാക്കേജ് കൊണ്ടുവന്ന യുഡിഎഫിന്റെ ഉദ്ദേശശുദ്ധിയില്‍ അധ്യാപകര്‍ക്ക് സംശയമുണ്ട്. പാക്കേജിലെ പല നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കെഇആറില്‍ ഭേദഗതി വരുത്തേണ്ടിവരും. എന്നാല്‍ മാനേജര്‍മാരുടെ അധികാരത്തില്‍ കൈകടത്താനുള്ള ധൈര്യം യുഡിഎഫ് സര്‍ക്കാരിനില്ലതാനും. ചുരുക്കത്തില്‍ അധ്യാപകരുടെ തൊഴില്‍സംരക്ഷണം എന്ന വ്യവസ്ഥതന്നെ ഇല്ലാതാക്കുന്നതാണ് പാക്കേജ്.

*
എം ഷാജഹാന്‍ (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

"മധ്യ"നയത്തിലെ തമാശകള്‍

കേരള ഗവണ്‍മെന്റിന്റെ മദ്യനയത്തെ ഉദ്ദേശിച്ചാണ് "മധ്യ"നയം എന്ന് എഴുതിയതെന്ന് ആദ്യമേ പറയട്ടെ. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, മദ്യം കഴിക്കാത്തവര്‍ സംസാരിക്കുമ്പോഴേ മദ്യനയം എന്നു തെളിഞ്ഞുവരികയുള്ളൂ, കഴിച്ചവന്റെ ഉച്ചാരണത്തില്‍ "മധ്യ"വും വരും. മറ്റു പല ശബ്ദങ്ങളും കടന്നുകൂടും. മദ്യവുമായി ബന്ധപ്പെട്ട സുപരിചിതമായ തമാശകളില്‍ ഇതും പെടുന്നു. യുഡിഎഫിന്റെ മദ്യനയം മദ്യോപയോഗത്തെ വര്‍ധിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തതാണെന്ന് ഈ ഗവണ്‍മെന്റ് വന്ന ഉടനെ വ്യക്തമാക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മേല്‍ക്കോയ്മയുള്ള ഒരു മുന്നണിയില്‍ അത്രയെങ്കിലും മദ്യബന്ധത്തെ ഒഴിവാക്കാതെ പറ്റില്ലല്ലോ. കോണ്‍ഗ്രസിന്റെ മഹാപാരമ്പര്യം എന്നൊക്കെ പറയുന്നതിന്റെ അടിയില്‍ മദ്യവിരുദ്ധമായ ഒരു സംസ്കാരം കിടപ്പുണ്ട്. അതുകൊണ്ട് അവര്‍ പ്രസ്താവിച്ച മദ്യനയത്തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനുള്ളതുപോലെ മദ്യവിരുദ്ധ പരിപാടിയുടെ മഹാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല, അവകാശപ്പെടാറുമില്ല. അവര്‍ക്ക് പാരമ്പര്യമായി വന്ന ചില തൊഴിലാളിബന്ധങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചെത്തുതൊഴിലാളി ബന്ധം.

കേരളത്തില്‍ അവര്‍ എണ്ണത്തില്‍ വളരെയുള്ളതിനാല്‍ സമ്പൂര്‍ണ മദ്യനിരോധനം അവരുടെ ജീവിതത്തിന് ദോഷംചെയ്യുമെന്ന ഒരു മാനസികമായ കാഴ്ചപ്പാടാണ് അതിന്റെ പിന്നിലെന്ന് കരുതണം. എങ്കിലും മദ്യപാനത്തിന്റെ കെടുതികള്‍ അറിയാത്തവരും പാവങ്ങള്‍ കുടിച്ചുനശിക്കട്ടെ എന്നു കരുതുന്നവരും ആണ് അവരെന്ന് വിശ്വസിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയോ ആലോചനക്കുറവിന്റെയോ ഫലമാണ്. പാരമ്പര്യം എന്തുമാവട്ടെ, ഫലത്തില്‍ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ജനങ്ങള്‍ ശ്രദ്ധിക്കുക. മദ്യവിരോധ പാരമ്പര്യം ഇല്ലാഞ്ഞിട്ടും ഇടതുപക്ഷം മദ്യവില്‍പ്പനയ്ക്ക് പല നിയന്ത്രണങ്ങളും വച്ചിരുന്നു. രാവിലെ ഒമ്പതിന് തുറന്ന് രാത്രി പത്തിന് അടയ്ക്കണം എന്ന ഒരു നിയന്ത്രണത്തിന്റെ കാര്യം ഓര്‍ത്തുപോകുന്നു. വില്‍പ്പനസമയം ഇത്രവേണമോ എന്ന ശങ്ക മദ്യവിരുദ്ധര്‍ക്ക് തോന്നിക്കൊണ്ടിരിക്കുമ്പോള്‍ ഐക്യജനാധിപത്യമുന്നണിക്ക് (എക്സൈസ് മന്ത്രിക്ക്) തോന്നിയത് അത് ഒട്ടും പോരെന്നാണ്. ഇപ്പോള്‍ മദ്യവിരോധം രക്തത്തിലുണ്ടെന്ന് നാം വിശ്വസിക്കുന്ന കോണ്‍ഗ്രസുമന്ത്രിമാര്‍ ഇതുപ്രകാരം മദ്യകാര്യത്തില്‍ ഉദാരനയം കൈക്കൊള്ളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വലിച്ചാല്‍ എത്രവേണമെങ്കിലും നീട്ടാവുന്ന ഒരു ആനുകൂല്യമാണ് ഈ സമയപരിധി വര്‍ധിപ്പിക്കല്‍ . ഒരു ദിവസം രണ്ടുമണിക്കൂര്‍ കൂടുതല്‍ വില്‍പ്പന നടത്താം എന്നതും ഇതിന്റെ പ്രധാന ദോഷം. നാട്ടിന്‍പുറങ്ങളില്‍ ഷാപ്പുകള്‍ തുറക്കുന്നത് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നേരത്തെയായിരിക്കും. അടയ്ക്കുന്നതും അതുപോലെ ഒരു മണിക്കൂര്‍ കടത്തിക്കൊണ്ടായിരിക്കും. പട്ടണങ്ങളില്‍ വളരെ നേരത്തെ മദ്യപാനപരതയോടെ മദ്യപന്മാര്‍ഷാപ്പുകളുടെ മുന്നില്‍ പാടുകിടക്കുന്നു. ആപ്പീസ് വിട്ട് ക്ഷീണിച്ച്, വീട്ടിലെത്തിയും എത്തുന്നതിനു മുമ്പും അന്നത്തെ ഔദ്യോഗികവും മറ്റുമായ എല്ലാ കഷ്ടങ്ങളും ആശാഭംഗങ്ങളും ആ നിശാപരിപാടികൊണ്ട് ഒഴുക്കിക്കളയാന്‍ തയ്യാറായി കഴിയുന്നവരും ധാരാളം. അപ്പോള്‍ ഗവണ്‍മെന്റിന്റെ വില്‍പ്പനസമയ നിര്‍ദേശം മദ്യപന്മാര്‍ക്കു വേണ്ടി ഷാപ്പുകള്‍ ഭേദഗതി ചെയ്യുന്നു. ആ പുതിയ സമയക്രമം നിലവില്‍ വന്നുകഴിഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ മഹിമയുള്‍ക്കൊള്ളുന്നവര്‍ അധികാരത്തില്‍വന്നാല്‍ അവരുടെ വകയും കുടിയന്മാരുടെ വകയും ആയി കൂടുന്ന സമയംകൊണ്ട് ചെലവാകുന്ന സുരപാനീയം എത്ര ഗാലണ്‍ ആയിരിക്കുമെന്ന് കണക്കുകൂട്ടി നോക്കട്ടെ. ഇടതുഭരണകാലത്ത് സമയനിഷ്ഠ കര്‍ശനമായിരുന്നെന്നാണ് അന്വേഷണത്തില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. നയം ഒരുവഴിക്കും മദ്യം മറ്റൊരു വഴിക്കുംപോകുന്ന കാഴ്ചയാണ് ഇത്. ഇതിന് മകുടം ചാര്‍ത്തുന്ന ഒരു വസ്തുതയിലേക്കുകൂടെ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. എക്സൈസ് മന്ത്രി കെ ബാബു കുറച്ചുദിവസം മുമ്പ് നടത്തിയ ഒരു പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. എന്നെ മാത്രമല്ല, അനേകം പേരെ. മന്ത്രി പറഞ്ഞത് എല്ലാ പത്രങ്ങളും ഒരുപോലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് ആ റിപ്പോര്‍ട്ട് വിശ്വസിക്കാം. "ഓണക്കാലത്ത് മദ്യക്ഷാമം ഉണ്ടാവുകയില്ല" എന്ന്. സന്ദര്‍ഭംകൂടെ പറയാം. തങ്ങളുടെ കുടിശ്ശിക തീര്‍ക്കാതെ മദ്യം വില്‍ക്കില്ലെന്ന വീഞ്ഞുകടക്കാരുടെ ഒരു വെല്ലുവിളി നേരിട്ടപ്പോള്‍ മന്ത്രി അവരെ നേരിട്ടത് ഈ പ്രസ്താവനവഴിയാണ്. മേലെ കൊടുത്ത ആ വാക്യം ആരെയാണ് ആവേശം കൊള്ളിക്കുക?

തീര്‍ച്ചയായും അതു കേട്ടാല്‍ കേരളത്തിലെ മദ്യപന്മാരുടെ ഉത്സാഹമാണ് വളരുക. ഓണക്കാലത്ത് അത് ലഭ്യമല്ലെങ്കില്‍ കുടിയന്മാര്‍ നരകദുഃഖമാണ് അനുഭവിക്കുക. അവരുടെ ഭയാശങ്കകളെ ദൂരീകരിക്കുന്ന ഒരു പ്രസ്താവനയാണ് അത്-എങ്ങനെ പരിഹരിച്ചാലും ഈ പ്രസ്താവനകൊണ്ട് വൈന്‍ വില്‍പ്പനക്കാര്‍ തങ്ങളുടെ നിശ്ചയത്തില്‍നിന്ന് പിറകോട്ടുപോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ഗവണ്‍മെന്റ് മദ്യക്ഷാമം പരിഹരിക്കുന്നത് കാണാമല്ലോ എന്ന വാശിയിലായിരിക്കും അവര്‍ . വില്‍പ്പന ഉണ്ടാവില്ലെന്ന് പ്രസ്താവിച്ച കച്ചവടക്കാരെ പിന്തിരിപ്പിക്കലാണ് ഉദ്ദേശ്യമെങ്കിലും ആ ഉദ്ദേശ്യം സഫലമാകാന്‍ ആ വാക്യം പറഞ്ഞതുകൊണ്ട് ആവില്ല. മദ്യപന്മാര്‍ ഭയപ്പെടേണ്ട എന്ന സന്ദേശമാണ് ആ വാക്യം നല്‍കുന്നത്. മദ്യപന്മാരെ നിരാശരാക്കുന്ന തരത്തില്‍ വില്‍പ്പനക്കാര്‍ക്ക് മറുപടി കൊടുക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്? മദ്യവില്‍പ്പന നടത്താനുള്ള ഈ വെല്ലുവിളിമൂലം കേരളത്തില്‍ കുടിക്കുന്നവരെ ഗവണ്‍മെന്റിന്റെ എതിര്‍ചേരിയിലേക്ക് നയിക്കുകയാണ് അവരുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല എന്ന് പറയാമായിരുന്നു. കുടിയന്മാര്‍ക്ക് വീര്യം പകരുന്ന മറുപടിയാവില്ല അത്. കൈയില്‍ ചോറുവച്ച് കാക്കയെ ആട്ടിയാല്‍ കാക്ക പോവില്ലെന്ന് ഉറപ്പല്ലേ? അതുപോലെ മദ്യം നിറച്ച കുപ്പി കൈയിലേന്തി വൈന്‍ വില്‍പ്പനക്കാര്‍ക്ക് മറുപടി പറഞ്ഞാല്‍ കുടിയന്മാരെ ഓടിക്കാന്‍ പറ്റില്ല. മദ്യപന്മാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഗവണ്‍മെന്റിന് കടപ്പാടുണ്ട്. പക്ഷേ, വില്‍പ്പനക്കാരോട് ഗവണ്‍മെന്റിന് അത്തരത്തില്‍ ഉത്തരവാദിത്തം ഇല്ലെന്ന് വ്യക്തമാക്കേണ്ടതായിരുന്നു. രണ്ടുകൂട്ടരെയും തലോടിനിന്നപ്പോള്‍ ഗവണ്‍മെന്റ് രണ്ടുകൂട്ടരില്‍നിന്നും അകന്നുപോയി. ഗവണ്‍മെന്റിന്റെ ആദര്‍ശനിഷ്ഠയ്ക്ക് വലിയ ഇളക്കം തട്ടി. ഇങ്ങനെയൊക്കെ മദ്യപ്രചാരം വളര്‍ത്തുന്ന നിര്‍ഭാഗ്യങ്ങളായ വാക്കുകള്‍ പറയുന്നതും പ്രവൃത്തികള്‍ ചെയ്യുന്നതും ഒഴിവാക്കിക്കൂടേ? മദ്യനിരോധനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരെ നിശ്ചയിക്കാന്‍ മുന്‍ ഗവണ്‍മെന്റ് ഉദ്ദേശിച്ചിരുന്നെങ്കിലും ഞങ്ങളെപ്പോലെ പലരും അതിന്റെ അനാശാസ്യത ചൂണ്ടിക്കാണിച്ചിരുന്നു. ഗവണ്‍മെന്റ് ആ വഴിക്ക് മുന്നോട്ടുപോയില്ല എന്നത് സന്തോഷത്തോടെ ഓര്‍ക്കുന്നു. ഇതില്‍നിന്ന് പാഠം പഠിക്കേണ്ടത് പിന്നീട് വരുന്ന ഗവണ്‍മെന്റാണ്. പക്ഷേ, ഈ ഐക്യജനാധിപത്യമുന്നണി ഭരണകൂടം പുതുതായൊന്നും പഠിക്കുകയോ പഴയ തെറ്റ് ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചെന്ന് പ്രതിജ്ഞയെടുത്തതുപോലെ തോന്നുന്നു. ഇപ്പോള്‍ മദ്യത്തിന് എതിരായി പ്രചാരവേലയ്ക്കിറങ്ങാന്‍ നമ്മുടെ രണ്ട് വലിയ സിനിമാതാരങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നോ മറ്റോ പത്രത്തില്‍ കണ്ടു. തങ്ങളുടെ ഇടിഞ്ഞുപോയ പേരും പ്രശസ്തിയും വീണ്ടെടുക്കാന്‍ അവര്‍ തയ്യാറാക്കിയ പദ്ധതികളില്‍പ്പെടുന്നതാകാം ഇത്. ഇവരില്‍ ഒരാള്‍ മദ്യപാനത്തിന്റെ അനൗദ്യോഗിക പ്രചാരകനായി തന്റെ പരസ്യങ്ങളിലും അഭിനയത്തിലും പലതവണ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ്. "വൈകിട്ടെന്താ പരിപാടി?" എന്ന അദ്ദേഹത്തിന്റെ വിഷമിച്ചുള്ള ചോദ്യവും ജനങ്ങളുടെ മനസ്സില്‍നിന്ന് എളുപ്പത്തില്‍ മാഞ്ഞുപോവുകയില്ല. മദ്യനിരോധനത്തിന് ഇവരെ ഔദ്യോഗിക സ്ഥാനപതികളായി നിശ്ചയിച്ചാല്‍ ഗവണ്‍മെന്റിന് ഉണ്ടാകാവുന്ന കടുത്ത ചീത്തപ്പേര് എളുപ്പത്തിലൊന്നും ഇല്ലാതാക്കാന്‍ പറ്റില്ല. മദ്യനിരോധനത്തിന്റെ പ്രചാരവേലയ്ക്ക് അംബാസഡര്‍മാര്‍ അനിവാര്യമാണെന്ന് സമ്മതിക്കുക. എന്നാല്‍പ്പോലും ഇവര്‍തന്നെ വേണമോ ആ പണിക്ക്? മദ്യനിരോധനത്തില്‍ ആത്മാര്‍ഥമായ വിശ്വാസമുള്ള പ്രശസ്തരായ വേറെയെത്രപേര്‍ കിടക്കുന്നു! ഗവണ്‍മെന്റിന്റെ ഉള്ളിലിരിപ്പ് മദ്യനിരോധനമല്ല എന്ന എന്റെ വാദത്തിന് ശക്തി കൊടുക്കുന്ന മറ്റൊരു അനക്കത്തിന്റെ തുടക്കത്തെപ്പറ്റി ഈ ലേഖകന്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പ് തരുകയാണ്. ഗവണ്‍മെന്റ് ഇത് മുന്നറിയിപ്പായി എടുത്താല്‍ നന്ന്.

പ്രദര്‍ശനലക്ഷ്യത്തോടെ വന്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് പുതിയ വാക്കുകള്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച് പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയതുകൊണ്ട് വലിയ ഫലമില്ല. പ്രദര്‍ശനം പുറംകാഴ്ചയാണ്. അത് കാണികള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. പറയുന്ന കാര്യത്തില്‍ തികഞ്ഞ ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിലുള്ള സത്യസന്ധത വേഗം തിരിച്ചറിയപ്പെടും. ആത്മാര്‍ഥത, സത്യസന്ധത എന്നൊക്കെ പറയാന്‍ ഇവര്‍ക്ക് മടിയാണ്. അതിനാലാവണം സുതാര്യത എന്ന് വാ തോരാതെ പറയുന്നത്. മദ്യം ഉപേക്ഷിക്കുക എന്ന സംഗതിയില്‍ സത്യസന്ധത വേണം ആദ്യമായി. എങ്കില്‍ "മദ്യത്തിന് ക്ഷാമമുണ്ടാവില്ല" എന്നൊന്നും പറയാന്‍ സാധിക്കില്ല. അങ്ങനെ പറയാന്‍ ഭാവിച്ചാല്‍ സത്യസന്ധന്റെ നാവ് അത് സമ്മതിക്കില്ല. മന്ത്രിയുടെ നാവ് എത്ര എളുപ്പത്തില്‍ അത് പറയാന്‍ പഠിച്ചു. മദ്യനിരോധനം എന്ന് പറയാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ കുടിയന്റെ വോട്ട് ചിന്തിച്ചുപോകുന്നവര്‍ക്ക് ഒരിക്കലും ആ നയത്തില്‍ സുതാര്യത പാലിക്കാന്‍ കഴിയുകയില്ല.

*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 31 ആഗസ്റ്റ് 2011

Tuesday, August 30, 2011

സ്വാശ്രയ പ്രവേശനവും കോടതി വിധികളും

കേരളത്തിലെ സ്വാശ്രയകോളജു പ്രവേശനം 'കുളം' ആക്കുന്നതില്‍ ഒരുപാടു കക്ഷികള്‍ക്കു പങ്കുണ്ട്. അതില്‍ അത്ഭുതമില്ല. എന്തെന്നാല്‍ ഓരോ 'കക്ഷി'ക്കും ഓരോ താല്‍പര്യമാണല്ലോ. മാനേജ്‌മെന്റുകള്‍ക്ക് പരമാവധി തുക പിരിഞ്ഞുകിട്ടണം. നല്ല മാര്‍ക്കും റാങ്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സീറ്റും മെറിറ്റടിസ്ഥാനത്തില്‍ നിറയ്ക്കണം. കുറേ സീറ്റിലെങ്കിലും കുറഞ്ഞ ഫീസും ഏര്‍പ്പെടുത്തണം. മാര്‍ക്കു കുറവും കാശുകൂടുതലും ഉള്ള കുട്ടികള്‍ക്ക് (അവരുടെ രക്ഷിതാക്കള്‍ക്കും) ഫീസെത്രയായാലും സാരമില്ല, കുറെ സീറ്റെങ്കിലും ''മാനേജ്‌മെന്റ് ക്വാട്ട'' (പേരെന്തായാലും ശരി, സംഗതി മനസ്സിലായല്ലൊ) ആകണം. മാര്‍ക്കും കുറവ്, കാശും കുറവ് എന്നുള്ളവര്‍ക്ക് കുറേ സീറ്റെങ്കിലും ''പിന്നോക്ക''കാര്‍ക്ക് (സാമൂഹികമായാലും സാമ്പത്തികമായാലും) ആയി മാറ്റി വയ്ക്കണം. മാര്‍ക്കും കുറവ്, കാശും കുറവ്, പക്ഷേ 'സ്വാധീനം' (അത് പലവിധവുമാകാം) വേണ്ടത്ര ഉള്ളവര്‍ക്ക് ''വിളിച്ചു പറഞ്ഞാല്‍'' കിട്ടാവുന്ന കുറേ സീറ്റെങ്കിലും ഉണ്ടാകണം. സര്‍ക്കാരിനാണെങ്കില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണം.

ഇങ്ങനെ വ്യത്യസ്ത നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഓരോരോ ദിക്കിലേയ്ക്കു വലിക്കുമ്പോള്‍ സാധാരണ ജനം പ്രതീക്ഷിക്കുക ഭരണഘടനയും നിയമവും അനുസരിച്ച് ന്യായമായ രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ കോടതികള്‍ തുണയാകണമെന്നാണല്ലോ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ സംഗതി കുളമാക്കുന്നതില്‍ കോടതിവിധികള്‍ വഹിച്ച പങ്കും ഒട്ടും ചെറുതല്ല എന്നു പറയാതിരിക്കാന്‍ വയ്യാ. കോടതിവിധികള്‍ എന്നു പറയുമ്പോള്‍ വന്ന വിധികള്‍ പോലെതന്നെ പ്രസക്തമാണ് വരാത്ത വിധികളും. എന്തെന്നാല്‍ 2006 ലെ കേരള സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഇനിയും തീര്‍പ്പായിട്ടില്ല എന്നതാണ് കേരളത്തിലെ സ്വാശ്രയ കോളജു പ്രവേശനത്തിലെ അനിശ്ചിതാവസ്ഥയ്ക്കുള്ള മുഖ്യകാരണം എന്നതു മറക്കാന്‍ പാടില്ല. ഓരോ കൊല്ലവും പ്രവേശന സമയം അടുക്കുമ്പോള്‍ ആരെങ്കിലും കോടതിയില്‍ പോകും. സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ച്, പിന്നെ സുപ്രിം കോടതി അക്കൊല്ലത്തേക്കു തീരുമാനമായി. പിന്നെ അടുത്ത കൊല്ലം ഇതെല്ലാം ആവര്‍ത്തിക്കും. അടിസ്ഥാന സംഗതികളില്‍ തീരുമാനം ആകുന്നുമില്ല.

ഇക്കൊല്ലത്തെ കാര്യം തന്നെ നോക്കൂ.

ഇക്കൊല്ലം മെയ് മാസത്തില്‍ തന്നെ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു ചുമത്താവുന്ന ഫീസ് നിര്‍ണയിച്ചു പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞകൊല്ലം എല്ലാ കോളജുകള്‍ക്കും ഒരേ ഫീസ് നിര്‍ദേശിച്ചത് ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. സംഗതി ശരിയാണ്; സുപ്രിം കോടതിയുടെ ടി എം എ പൈ ഫൗണ്ടേഷന്‍ വിധി അനുസരിച്ച് ഓരോ കോളജിനും അവിടത്തെ യഥാര്‍ഥ ചെലവുകള്‍ കണക്കിലെടുത്ത് ഫീസ് നിര്‍ണയിക്കാനുള്ള അവകാശം ഉണ്ട്. അതുകൊണ്ട് ഇക്കൊല്ലം കമ്മിറ്റി വ്യത്യസ്ത കോളജുകളിലെ ചെലവ് പഠിച്ചശേഷം 2,54,000 രൂപ മുതല്‍ 2,72,000 രൂപ വരെയുള്ള വ്യത്യസ്ത നിരക്കുകള്‍ അനുവദിക്കയാണു ചെയ്തത്. അതിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയി. കഴിഞ്ഞവര്‍ഷം 4 ലക്ഷം പിരിച്ചെന്നും അതിനാല്‍ ഇക്കൊല്ലം അതിനേക്കാള്‍ കൂടുതല്‍ വേണമെന്നും ആയിരുന്നു അവരുടെ വാദം. കേസിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കാതെ താല്‍ക്കാലികമായി മൂന്നര ലക്ഷം രൂപ വച്ചു ഫീസ് പിരിക്കാന്‍ ഹൈക്കോടതി അനുവദിച്ചു. ഇസ്‌ലാമിക് അക്കാദമി വിധിപ്രകാരം ഉന്നതാധികാര സമിതി നിലവില്‍ വന്നകാലം മുതല്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നതാണ് ഈ പ്രക്രിയ. സമിതിക്ക് ഫീസ് നിര്‍ണയിക്കാന്‍ അധികാരമുണ്ടോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഖണ്ഡിതമായ ഒരു വിധി ഇനിയും ഉണ്ടായിട്ടില്ല.

അതുപോലെ തന്നെയാണ് മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്താനുള്ള അവകാശത്തിന്റെ കാര്യവും. അതേപ്പറ്റി സുപ്രിം കോടതിയുടെ പതിനൊന്നംഗബഞ്ച് (TMA പൈ വിധി) പറഞ്ഞത് ഇപ്രകാരമായിരുന്നു: '...... മാനേജ്‌മെന്റ് സ്വയം നടത്തുന്നതോ സര്‍ക്കാരോ സര്‍വകലാശാലയോ നടത്തുന്നതോ ആയ പ്രവേശനപരീക്ഷ ജയിച്ച് ആ കോളജിലേയ്ക്കപേക്ഷിച്ചവര്‍ക്കായി ഒരു നിശ്ചിത ശതമാനം സീറ്റ് മാറ്റിവയ്ക്കാം. ബാക്കി സീറ്റ് പൊതു കൗണ്‍സിലിങ്ങിലൂടെ സര്‍ക്കാര്‍ ഏജന്‍സിക്കു നിറയ്ക്കുകയുമാവാം. ഇതു പാവപ്പെട്ടവരും പിന്നോക്കക്കാരുമായവരുടെ കാര്യം സംരക്ഷിക്കുകയും ചെയ്യും. ഇതിനുവേണ്ടിയുള്ള ശതമാനം പ്രാദേശികാവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സര്‍ക്കാരിനു തീരുമാനിക്കാം....''

പക്ഷേ, ഇതനുസരിച്ച് ചില സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വീണ്ടും കോടതിയില്‍ പോയി. അതേത്തുടര്‍ന്നുവന്ന ഇനാംദാര്‍ വിധിയില്‍ (2005) ഇതൊക്കെ മാറ്റി മറിച്ചു. മേല്‍സൂചിപ്പിച്ച വിധിഭാഗം ഉഭയസമ്മത പ്രകാരമോ സമവായത്തിലോ എത്തിച്ചേരാവുന്ന ഒരു ഉദാഹരണം മാത്രമാണെന്നും ഇതു സര്‍ക്കാരിന് നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാവുന്നതല്ലെന്നുമായിരുന്നു ഏഴംഗബെഞ്ചിന്റെ വ്യാഖ്യാനം. പക്ഷേ അതേവിധിയില്‍ തന്നെ സ്വാശ്രയ കോളജുകളിലേയ്ക്കുള്ള മൊത്തം പ്രവേശനവും മെറിറ്റിന്റെ അടിസ്ഥാനത്തിലും സുതാര്യവും ചൂഷണ രഹിതവും ആയിരിക്കണം എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. യോഗ്യത നിര്‍ണയിക്കാനായി ഒരേ വിധത്തിലുള്ള കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു യോജിച്ചോ അല്ലെങ്കില്‍ സ്റ്റേറ്റിനു പൊതുവായോ പൊതുപ്രവേശന പരീക്ഷ നടത്താം എന്നും വിധിന്യായം പറയുന്നു. അങ്ങനെയുള്ള ഒരു ഏകജാലക പ്രവേശനം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ക്കു വിരുദ്ധമാവില്ല എന്നും വിധി എടുത്തുപറയുന്നുണ്ട്. തുടര്‍ന്ന്, ഏതെങ്കിലും സ്വകാര്യ സ്ഥാപനമോ സ്വകാര്യ സ്ഥാപനങ്ങളുടെ കൂട്ടമോ നടത്തുന്ന പ്രവേശന പരീക്ഷ (മേല്‍ സൂചിപ്പിച്ച) 'ത്രിഗുണ പരിശോധന' (യോഗ്യതാനുസൃതം, സുതാര്യം, ചൂഷണരഹിതം) പ്രകാരം തൃപ്തികരമല്ലെന്നു കണ്ടാല്‍ സര്‍ക്കാരിന് പരീക്ഷ ഏറ്റെടുക്കാവുന്നതാണെന്നും അതേവിധി വ്യക്തമാക്കുന്നുണ്ട്.

കേരളത്തില്‍ പല സ്വകാര്യ മാനേജുമെന്റുകളും നടത്തിയ പ്രവേശന പരീക്ഷകള്‍ പ്രഹസനമായിരുന്നെന്നും അമിതമായ ഫീസ് പിരിച്ചെന്നും ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2006 ലെ നിയമത്തില്‍ പൊതുപ്രവേശന പരീക്ഷ (സ്റ്റേറ്റ് ഏജന്‍സി) നേരിട്ടു നടത്തും എന്നു വ്യവസ്ഥ ചെയ്തത്. പക്ഷേ ആ വ്യവസ്ഥ കേരളാ ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വകാര്യ മാനേജ്‌മെന്റുകളുടെ കൂട്ടായ്മകളെ വേറിട്ട പ്രവേശന പരീക്ഷ നടത്താന്‍ കോടതി അനുവദിച്ചു. പക്ഷേ അത്തരം പരീക്ഷകള്‍ ന്യായയുക്തമായും സുതാര്യമായും നടക്കുന്നു എന്നുറപ്പുവരുത്താനുള്ള അധികാരവും ചുമതലയും ഉന്നതാധികാര സമിതിക്കുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല.

ആ സാഹചര്യത്തിലാണ് ഇക്കൊല്ലം കേരളാ പ്രൈവറ്റ് മെഡിക്കല്‍കോളജ് മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സ്വന്തമായി നടത്തിയ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കിയത്. എന്നിട്ട് സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കനുസരിച്ച് പ്രവേശനം നടത്താനും കോടതി പറഞ്ഞു. കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ പ്രകാരം പരീക്ഷയുടെ ഓരോ ഘട്ടത്തിലും ഉന്നതാധികാര സമിതിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിരിക്കണമായിരുന്നു. അപ്രകാരം ഉണ്ടായിട്ടില്ല എന്ന് ഉന്നതാധികാര സമിതിയുടെയും മാനേജ്‌മെന്റ് അസ്സോസിയേഷന്റെയും സത്യവാങ്മൂലങ്ങളില്‍ നിന്നു വ്യക്തമായ സാഹചര്യത്തിലാണ് ബഹു കേരള ഹൈക്കോടതി ഇപ്രകാരമൊരു ഉത്തരവു പുറപ്പെടുവിച്ചത്. മാത്രമല്ല മുന്‍ ഉത്തരവുകള്‍ ലംഘിച്ചതിന് മാനേജ്‌മെന്റുകള്‍ക്കു പിഴയിടുകയും സ്വന്തം ഉത്തരവാദിത്തം വേണ്ടവിധം നിറവേറാതിരുന്നതിന് ഉന്നതാധികാര സമിതിയെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു കോടതി.

ഈ വിധി വാസ്തവത്തില്‍ വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും ന്യായയുക്തമായും നടക്കണം എന്നു താല്‍പര്യപ്പെടുന്ന എല്ലാവരും സ്വാഗതം ചെയ്തു. എന്തെന്നാല്‍ വേണ്ടത്ര മേല്‍നോട്ടം ഇല്ലാതെ മാനേജ്‌മെന്റുകള്‍ക്ക് സ്വയം നടത്തുന്ന പരീക്ഷകളെപ്പറ്റി ആര്‍ക്കും വിശ്വാസമില്ല. അതുകൊണ്ടാണല്ലൊ ഈ പ്രക്രിയ മുഴുവന്‍ സൂപ്പര്‍വൈസ് ചെയ്യാനായി ഒരു ഉന്നതാധികാര സമിതി വേണമെന്ന് സുപ്രിം കോടതി തന്നെ നിഷ്‌ക്കര്‍ഷിച്ചത്. ഈ വിധി വന്നപ്പോള്‍ സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലെ റാങ്കുലിസ്റ്റില്‍ ഇടം നേടിയവരെല്ലാം സന്തോഷിച്ചു. കുറെ ഫീസു കൂടുതല്‍ കൊടുത്താലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം കിട്ടുമല്ലൊ.

പക്ഷേ ഇതാ പത്തുദിവസത്തിനകം ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രിം കോടതിയുടെ വിധി വന്നിരിക്കുന്നു. മാനേജ്‌മെന്റു സ്വയം നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റനുസരിച്ച് പ്രവേശനം നടത്താന്‍ അവരെ സുപ്രിം കോടതി അനുവദിച്ചിരിക്കുന്നു. ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്യുന്നതും സുപ്രിം കോടതിയുടെ തന്നെ ചെറിയ ബെഞ്ചിന്റെ വിധിയെ വലിയ ബെഞ്ച് മാറികടക്കുന്നതും പുതിയ സംഗതിയൊന്നുമല്ല. പക്ഷേ ഇത്തരത്തിലുള്ള തകിടം മറിച്ചിലുകളാണ് സ്വാശ്രയ കോളജു പ്രവേശനത്തിലെ അനിശ്ചിതത്വം തുടരുന്നതിനു കാരണം എന്നു വ്യക്തമാണല്ലൊ. ഇപ്പോഴും ഇക്കാര്യത്തില്‍ അന്തിമവിധി ആയിട്ടില്ല; അടുത്തവര്‍ഷത്തെ പ്രവേശനത്തിനുമുമ്പ് ഖണ്ഡിതമായ മാര്‍ഗ നിര്‍ദേശം വരുമെന്ന് ഉറപ്പുമില്ല. ഏറ്റവും രസകരമായ സംഗതി ഇതെല്ലാം നടക്കുന്നത് വിദ്യാര്‍ഥി പ്രവേശനം ''സുതാര്യമായും യോഗ്യതാനുസൃതമായും ചൂഷണരഹിതമായും'' നടക്കണം എന്ന 'ത്രിഗുണ പരിശോധന'യുടെ പേരില്‍ ആണ് എന്നതാണ്.

എന്തിനാണ് സ്വന്തമായി പ്രവേശന പരീക്ഷ നടത്തണം എന്ന് മാനേജ്‌മെന്റുകള്‍ക്ക് ഇത്ര നിര്‍ബന്ധം? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഏതു ക്വാട്ടയിലേയ്ക്കായാലും ആ വിഭാഗത്തിനകത്ത് യോഗ്യത അനുസരിച്ചേ പ്രവേശനം നടത്താനാവൂ എന്നുള്ള സുപ്രിം കോടതിവിധി മാനിക്കുന്നു എങ്കില്‍, ആ യോഗ്യത നിര്‍ണയിക്കാനായി സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉപയോഗിക്കുന്നതിന് എന്താണു തടസ്സം? രണ്ടു കാരണം ഉണ്ടാകാം. മാനേജ്‌മെന്റുകളോട് അനുഭാവം ഉണ്ടെങ്കില്‍ പറയാവുന്ന കാരണം ഇതാണ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനയനുസരിച്ച് എം ബി ബി എസ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയില്‍ മാത്രമല്ല പ്രവേശന പരീക്ഷയിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കു കിട്ടിയിരിക്കണം. സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് കിട്ടിയവരുടെ എണ്ണം പരിമിതമാണ്. അവരുടെ കൂട്ടത്തില്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ ശേഷിയുള്ളവര്‍ അധികമൊന്നും ഉണ്ടാവില്ല. അവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു വന്നാല്‍ പാതിയിലേറെ മാനേജ്‌മെന്റ് സീറ്റും ഒഴിഞ്ഞു കിടക്കും. അതേസമയം എത്ര ഫീസുവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായി പണച്ചാക്കുമായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ്; പക്ഷേ അവര്‍ക്ക് മിനിമം യോഗ്യത ഇല്ല! ഈ പ്രതിസന്ധി തരണം ചെയ്യാനാണ് സ്വന്തമായി പരീക്ഷ നടത്താന്‍ മാനേജ്‌മെന്റിനു നിര്‍ബന്ധം. സ്വന്തം പരീക്ഷയും സ്വയം മാര്‍ക്കിടലുമാകുമ്പോള്‍ നിലവാരമൊക്കെ ''അഡ്ജസ്റ്റ്''ചെയ്ത് വേണ്ടപ്പെട്ടവരെയൊക്കെ 50 ശതമാനത്തിനു മുകളില്‍ കയറ്റാന്‍ പറ്റുമല്ലോ.

രണ്ടാമത്തെ വ്യാഖ്യാനം മാനേജ്‌മെന്റുകളോട് ഒട്ടും അനുഭാവം ഇല്ലാത്തവരുടേതാണ്. മാനേജ്‌മെന്റ് സീറ്റൊക്കെ ആദ്യമേ തന്നെ ലേലം ചെയ്തു വിറ്റിട്ടുണ്ടാകും. അവരെ റാങ്കുലിസ്റ്റിന്റെ തലപ്പത്തു കൊണ്ടുവരണമെങ്കില്‍ സ്വന്തം പരീക്ഷ നടത്തിയേ മതിയാവൂ. രണ്ടായാലും ഒരു കാര്യം ഉറപ്പ്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ച മിനിമം യോഗ്യത ഇല്ലാത്തവരെ പ്രവേശിപ്പിക്കാനാണ് സ്വയം പരീക്ഷ നടത്തണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകാര്‍ വാശിപിടിക്കുന്നത്. ഭാവിയില്‍ നമ്മുടെയൊക്കെ ജീവന്‍ കൈകാര്യം ചെയ്യേണ്ട ഡോക്ടര്‍മാരെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാനാണ് ഈ കളി എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതല്ലേ? പക്ഷേ അതിനു പകരം സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിലും മാനേജ്‌മെന്റുകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കുന്നതിലും ഒക്കെയാണ് മാധ്യമങ്ങളുടെപോലും ഉത്കണ്ഠ!

അറിഞ്ഞുകൊണ്ടല്ലെങ്കിലും കോടതി വിധികളും അതിനു നിമിത്തമാകുന്നു എന്നത് ദൗര്‍ഭാഗ്യകരം തന്നെ.


*****


ദൃഷ്ടി/ആര്‍ വി ജി മേനോന്‍, കടപ്പാട്:ജനയുഗം

Capitalism's crisis

For the first time in its history, capitalism does not have any means of deliberately getting out of a crisis.

AP
Franklin D. Roosevelt. He introduced the New Deal to stimulate the economy through state expenditure, but the moment there was recovery, pressure from finance capital made him cut back on the fiscal deficit, plunging the economy into a second recession in 1937.

THE present crisis of the advanced capitalist world differs from any preceding crisis; it represents a climacteric for capitalism, a major turning point in its entire history. For the first time in its history not only does capitalism not have any means of deliberately getting out of the crisis and initiating a new boom, but no such possible means are even visible on the horizon.

Laissez-faire capitalism in any case does not have any internal mechanism that would automatically end a crisis and start a new boom. The level of output and employment in such an economy depends upon the “state of confidence” of the capitalists. When their “state of confidence” is low, they refrain from undertaking investment expenditure, which keeps employment and output in investment goods production low; this, in turn, keeps down the demand for consumption goods, and hence the employment and output in the consumption goods sector. Thus the total employment and output in the economy is governed by the “state of confidence” of the capitalists, and a crisis is characterised by a particularly low “state of confidence”. In a laissez- faire capitalist economy caught in such a crisis, no internal mechanism exists for suddenly turning around the “state of confidence”, and hence for ending the crisis and starting a new boom.

Some would argue, against this, that new innovations are forever forthcoming, crisis or no crisis; and as new innovations become available, the prospects of profit-making, by introducing such new innovations before one's rivals have done so, improve. This leads to a revival of investment, and hence of employment and output, even in a laissez-faire capitalist economy caught in a crisis. This argument, however, is untenable: the sheer availability of innovations does not lead to their introduction into the production process, and hence to larger investment, if the capitalists' “state of confidence” is low, which it is in a crisis. Several innovations, for instance, appeared in the inter-War years, but far from overcoming the Great Depression, they did not get introduced because of it. Hence the proposition that a laissez-faire capitalist economy lacks any internal mechanism for overcoming crises remains valid.

Historically, the fact that capitalism has overcome crises, and that too fairly quickly, is because it has not been laissez-faire capitalism of the textbook kind. It has had access to external props which it has used to overcome crises. In the entire period before the First World War, the colonial system provided such an external prop. Colonial markets such as India were available “on tap”; British goods could be sold in the Indian market at the expense of local products (while Britain's own market was open to European goods) and the surplus extracted from India, that is, the excess of what was taken from India over what it absorbed, went to the temperate regions to which Europeans were migrating, to constitute Britain's overseas investment. By the First World War, however, the capacity of the colonial system to provide such an external prop had got substantially exhausted.

In the post-Second World War period, state intervention in “demand management”, which had been suggested by John Maynard Keynes, constituted the new external prop which quickly overcame incipient crises. In fact, the reason why the Great Depression of the inter-War period was so protracted and painful is that capitalism in that period was between external props and, for that very reason, without an external prop.

What is true of the present crisis that makes it comparable to the Great Depression is that capitalism now is once again without any external prop; where it differs from the Great Depression is that there are no obvious external props on the horizon. State intervention in demand management, which had been undermined outside the United States earlier, has now been finally buried in the U.S. itself, with Barack Obama's agreement with the Republicans to cut the fiscal deficit, and the downgrading of U.S. public debt by the credit-rating agency Standard & Poor's (S&P) because even this agreement is considered insufficient. While state intervention is being buried, there is nothing to take its place.

The introduction of state intervention in demand management itself had not been easy. In 1929, Keynes had advocated, through Lloyd George, the leader of the Liberal Party to which he belonged, a system of public works financed by fiscal deficit to take care of the unemployed, whose numbers then were just about half of what they were to become in the trough of the Depression. But the British Treasury, under the influence of the City, the seat of British finance capital, turned down the proposal on the grounds that any violation of the doctrine of “sound finance”, which held that governments should balance their budgets (these days the doctrine, enshrined usually in “fiscal responsibility” legislation, allows a small fiscal deficit relative to gross domestic product, or GDP), was unproductive. Keynes himself saw the doctrine of “sound finance” as just bad economics; but underlying this bad economics was class interest.

‘The humbug of finance'

Any system that would require state intervention to rectify its functioning admits ipso facto to being internally flawed. A recognition of the need for such intervention undermines the social legitimacy of the capitalists: if the state can ensure full employment which cannot be reached otherwise (contrary to what orthodox economic theory taught), then the state can run enterprises as well; the necessity of a class of capitalists then disappears, and their “state of confidence” ceases to matter. Among capitalists, the segment that deals with finance and hence is substantially engaged in speculative activities feels particularly vulnerable to any undermining of the social legitimacy of the capitalists since it constitutes what Keynes called the class of “functionless investors”. Finance capital, therefore, is particularly opposed to state intervention even when no additional taxes on capitalists are involved, that is, even when such intervention, in the forms of larger state expenditure to stimulate demand, is financed by a fiscal deficit. The doctrine of “sound finance” which expresses this opposition has been aptly called by Joan Robinson “the humbug of finance”.

Finance capital's opposition to larger state expenditure disappears, however, if the threat to its hegemony arising from loss of social legitimacy becomes irrelevant. This happens under fascism, where it has direct control over the state and no possibility exists, as Kalecki put it, of a “next government”. This explains why the first countries where larger state expenditure occurred for building up the military apparatus and which therefore climbed out of the Great Depression were military-fascist Japan and Nazi Germany.

AFP/IMF
John addressing the Bretton Woods Conference in July 1944. In 1929, Keynes had advocated a system of public works financed by fiscal deficit to take care of the unemployed, but the British Treasury turned down the proposal on the grounds that any violation of the doctrine of “sound finance” was unproductive.

Among the “liberal” capitalist countries, the U.S. under Roosevelt did introduce the New Deal for stimulating the economy through state expenditure, but the moment there was some recovery, pressure from finance capital made Roosevelt cut back on the fiscal deficit, plunging the economy into a second recession in 1937 from which it recovered, like other “liberal” capitalist economies, only when war preparations began against the fascist threat. It was only after the War, from which the working class had emerged politically stronger (an indicator of this in the advanced countries was the rise of Social Democracy) that state intervention in demand management became established; and even then, taking these countries together, the most significant component of aggregate state expenditure was military expenditure in the U.S., to which corporate and financial interests are much less opposed.

The process of centralisation of capital, leading to the present situation of synchronous global movements of finance, and the formation on this basis of what has been called “international finance capital” undermined even this regime of state intervention. Since the states in question were nation-states, while the finance capital in question was international, the former lacked the capacity to withstand pressures from the latter. Policies pursued by the nation-state, which went against the caprices of finance, ran the risk of financial outflows from the economy, precipitating liquidity crises. States therefore took pains to appease finance, and one manifestation of this was the return to “sound finance”, which negated the ability of the state to stimulate demand in the face of incipient crises.

U.S.' stimulus package

There was one exception to this, the U.S. Its currency being considered “as good as gold” by the world's wealth-holders (despite its de jure delinking from gold with the collapse of the Bretton Woods system), and also being the medium in which much of the world's wealth is actually held, any significant and sustained capital flight from the U.S. was unthinkable, which therefore gave its state a degree of freedom in running fiscal deficits not enjoyed by any other capitalist state. Whether it exercised that freedom or not, it had it: finance might politically influence U.S. policymaking to keep the deficit restricted, but it could not browbeat the U.S. state into doing so. Not surprisingly, after the 2008 crisis, the U.S. provided a stimulus package, which, though exceedingly modest relative to requirements, was nonetheless the most significant among advanced capitalist countries.

Even this stimulus, however, is now being withdrawn, which brings to a final conclusion the era of state intervention in demand management, by ending it even in the one economy that enjoyed some leeway in this regard. The pressure of finance capital, operating through both the major parties in the U.S., has produced an agreement between Obama and the Republicans which seeks to cut down this deficit by $1 trillion through the government's own measures and by a further $1.2 trillion on the basis of the recommendations of a bipartisan committee of Congress. Much of these cuts are likely to be effected at the expense of the poor, since Obama has promised to continue with the Bush-era tax cuts for the rich (which together with the big “bail-out” packages for finance after the 2008 crisis are responsible for the build-up in government debt that finance, ironically, is so vociferously objecting to). Notwithstanding this agreement, however, S&P has downgraded U.S. government debt, since it considers the agreement, and U.S. fiscal policy in general, to be inadequate.

S&P's being dissatisfied with U.S. government policy would be a laughable matter of little consequence, were it not the case that S&P is a watchdog body for finance capital. Its incompetence is legendary (since it gave high ratings to the “toxic assets”, inflating the housing bubble and hence causing the subsequent massive collapse); but it is the eyes and ears of finance. Its downgrading of U.S. public debt, therefore, will entail willy-nilly a further curtailment of the fiscal deficit.

The fact that this is going to worsen the U.S., and hence the world, recession is obvious, especially since several eurozone countries are also caught in a similar predicament. They, too, are reducing fiscal deficits through draconian “austerity” measures which are engendering massive social strife. What is important is that even while state expenditures are being reduced, and private expenditures show no signs of revival (if anything the poor prospects of the world economy are leading to further cuts in them), there are no other external props available that could take the place of state expenditure. In the 1930s state expenditure had emerged as an external prop, and its potential role was clearly visible on the horizon. No such external prop is visible on the horizon today.

Innovations as we have seen, instead of causing a new boom, will themselves get introduced only in the event of a boom. State intervention in the advanced capitalist countries is passé. A large-scale expansion of China's domestic market through state expenditure that raises the purchasing power of its domestic population could provide a stimulus for the world economy as a whole.

Indeed, Oskar Lange, the renowned economist, was reportedly of the view that the demand from the Soviet Union and centrally planned economies, with which the capitalist world traded, contributed to the stability of post-War capitalism by providing it with a steady and growing market uninfluenced by the vicissitudes of the capitalist world. Such an effect in principle is undeniable, no matter how minor it might have been in practice. But China's capacity to stimulate the capitalist world, even assuming that considerations of nationalist neo-mercantilism which undoubtedly animate China today can be overcome, still remains somewhat limited.

The only possibility of a revival therefore is the formation of some new “bubble” in the prices of some reproducible assets, or of claims on such assets. But the timing of the formation of such a bubble, if at all it does get formed, remains uncertain; and even when it gets formed and initiates a recovery, its subsequent collapse will push the system back into crisis. What is in store for the capitalist world economy therefore is an occasional bubble-stimulated revival, followed by collapse, around an average state of substantial mass unemployment. Keynes had wanted to rescue the system, through state intervention, from precisely such a state because he thought “the world will not much longer tolerate the unemployment which … is associated … with present day capitalistic individualism” and that this system might not therefore face up to the socialist challenge.

With Keynes' project coming to naught, a revival of this challenge comes on to the agenda.



*****


Prabhat Patnaik, Courtesy : Frontline

വയലാ വാസുദേവന്‍പിള്ള അരങ്ങിനോട് വിട പറഞ്ഞു

പ്രശസ്ത നാടകകൃത്തും സംവിധായകനും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവന്‍പിള്ള (66) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ 2.10നായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് അഞ്ചരയോടെ തൃശൂര്‍ അയ്യന്തോളിലെ വസതിയായ സബര്‍മതിയില്‍ കൊണ്ടുവന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 12ന് ചെറുതുരുത്തിയില്‍ . രാവിലെ ഒമ്പതുമുതല്‍ 11.30വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

നാടകരചയിതാവ്, സംവിധായകന്‍ , ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ആധുനിക നാടക സങ്കേതങ്ങളുമായി മലയാള നാടകത്തെ കൂട്ടിയിണക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ , കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്ട് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാലിശേരി നാരായണമേനോന്റെ മകള്‍ വത്സലയാണ് (കലിക്കറ്റ് സര്‍വകലാശാല റിട്ട. ഉദ്യോഗസ്ഥ) ഭാര്യ.

കൊല്ലം ജില്ലയിലെ വയലായില്‍ നീലകണ്ഠപിള്ളയുടെയും സി കല്യാണിയമ്മയുടെയും മകനായി 1945 ഏപ്രില്‍ 22നാണ് ജനനം. നാടകങ്ങളും നാടക പഠനഗ്രന്ഥങ്ങളും തര്‍ജമകളുമായി ഇരുപതോളം കൃതികളുടെ കര്‍ത്താവാണ്. ഭാസന്‍ , സോഫോക്ലിസ്, ഷേക്സ്പിയര്‍ , ഇബ്സന്‍ , ടാഗോര്‍ എന്നിവരുടേതുള്‍പ്പെടെ നാല്‍പ്പതോളം നാടകം സംവിധാനംചെയ്തു. ഒമ്പതു സംസ്ഥാന അവാര്‍ഡും മൂന്നു കേന്ദ്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിനും അര്‍ഹനായി.

മലയാള നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭ

മലയാള നാടകവേദിയെ ആവേശപൂർവം സ്വീകരിച്ച പ്രതിഭയായിരുന്നു വയലാ വാസുദേവൻപിള്ള. അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. നാടക രചയിതാവും സംവിധായകനുമെന്നതിലുപരി നാടകം പഠിപ്പിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. അധ്യാപകനായിരുന്ന വയലായുടെ കടന്നുവരവ് മലയാള നാടകവേദിയെ സമ്പന്നമാക്കി. നാടകത്തെക്കുറിച്ച് ഗൌരവമായി പഠിക്കാനും താത്വികമായ ആ പഠനം ജീവിതവ്രതമാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

വിദേശ നാടകവേദികളിൽ‍, പ്രത്യേകിച്ച് ഗ്രീസിലും ജപ്പാനിലും നാടകപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും അവരുടെ പ്രവർത്തനം അപഗ്രഥിക്കാനും അവിടെനിന്ന് ലഭിച്ച അറിവ് വിദ്യാർഥികളുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു

നാടകരംഗത്ത് പഠനവും ഗവേഷണവും അധ്യാപനവും മുഖ്യ പ്രവർത്തനമേഖലയായി തുടരുമ്പോഴും രചനയും സംവിധാനവും കൂടെയുണ്ടായിരുന്നു. തർക്കവിഷയമായി ചില രചനകളും അദ്ദേഹത്തിൽ‍നിന്നുണ്ടായി. സ്കൂൾ ഓഫ് ഡ്രാമയുടെ നാടകങ്ങൾ ജനകീയമല്ലെന്ന പരാതി നിലനിൽ‍ക്കെത്തന്ന നാടകത്തെ ഗൌരവമായി വീക്ഷിക്കുന്ന തലമുറയെ വളർത്തിയെടുത്തു. വയലായുടെ ശിഷ്യരിൽ‍ പലരും പിന്നീട് സിനിമയിലേക്കും മറ്റും ചേക്കേറിയെങ്കിലും നാടകം അടിസ്ഥാന അവലംബമായി അവരിൽ‍ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാശ്‌ചാത്യ നാടകങ്ങൾ പഠിപ്പിക്കാനും ഗൌരവമായി എടുക്കാനും ഒരു തലമുറയെ പ്രോത്‌സാഹിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയുടെ വളർച്ചയിൽ‍ പ്രധാനപങ്ക് വഹിച്ച
അദ്ദേഹം ആ പ്രസ്ഥാനത്തെ ഒരുപാട് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്‌തു.


കാവാലം നാരായണപ്പണിക്കർ


വഴിമാറി നടന്ന വയലാ

സാധാരണ പ്രൊഫഷണല്‍ നാടകങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു വയലാ വാസുദേവന്‍പിള്ളയുടെ നാടകങ്ങള്‍ . മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഓരോ നാടകവും വാക്കുകള്‍ക്കപ്പുറത്തുള്ള വൈകാരികതീവ്രതയാണ് കാഴ്ചക്കാരിലെത്തിച്ചത്. സ്വാര്‍ഥതാല്‍പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്ക്കെതിരെ തീര്‍ക്കുന്ന പ്രതിരോധങ്ങളായി അദ്ദേഹത്തിന്റെ നാടകങ്ങള്‍ .

നാടകം എന്ന കലാരൂപത്തെ വേറിട്ട രൂപത്തില്‍ അവതരിപ്പിക്കാന്‍ വയലായെ പ്രാപ്തനാക്കിയത് ജി ശങ്കരപ്പിള്ളയാണ്. ചെറുപ്പകാലത്തുതന്നെ നാടകം ഒരു ഭ്രമമായി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 1950 കാലഘട്ടത്തില്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു നാടകങ്ങള്‍ . അത്തരം നാടകങ്ങളില്‍ വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അന്ന് ലഭിച്ച പ്രോത്സാഹനം ഈ രംഗത്ത് തുടരാന്‍ വാസുദേവന്‍പിള്ളയ്ക്ക് പ്രചോദനമായി.

പിന്നീട് ശങ്കരപ്പിള്ളയുടെ കളരിയിലെത്തിയതോടെ അദ്ദേഹത്തിന്റെ നാടകസങ്കല്‍പ്പത്തിനുതന്നെ മാറ്റമുണ്ടായി. നാടകം എന്ന കലയെ ശാസ്ത്രീയമായും ഗൗരവമായും കാണാന്‍ കളരിയിലെ അഭ്യാസം വയലായെ പ്രാപ്തനാക്കി. നാടകം രണ്ടോ മൂന്നോ മണിക്കൂര്‍ നേരമ്പോക്കിനുള്ള ഉപാധിയല്ലെന്നും മനുഷ്യ ജീവിതാവസ്ഥകളെ തുറന്നുകാണിക്കാനുള്ളതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സുവര്‍ണരേഖ എന്ന നാടകസംഘം രൂപീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ മനസ്സിലുള്ള നാടകസങ്കല്‍പ്പങ്ങള്‍ക്ക് അരങ്ങില്‍ പൂര്‍ണത നല്‍കി. 1982ല്‍ രചിച്ച "അഗ്നി" മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മനഃശാസ്ത്രത്തിന്റെ തലത്തില്‍ അവതരിപ്പിക്കുന്നതാണ്. സമൂഹം കൊണ്ടുനടക്കുന്ന പല ദുഷിച്ച മൂല്യങ്ങളെയും കണക്കറ്റ് വിമര്‍ശിക്കുന്ന അഗ്നി ഏറെ ശ്രദ്ധേയമായിരുന്നു. 1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യപ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.

"കുചേലഗാഥ" എന്ന നാടകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുചേലനെയും കൃഷ്ണനെയും ദ്യോതിപ്പിക്കുന്ന കഥാപാത്രങ്ങളാക്കിയാണ് "കുചേലഗാഥ" രചിച്ചത്. ദരിദ്രനായ രാമന്‍നായരും അദ്ദേഹത്തിന്റെ ധനികനായ സതീര്‍ഥ്യന്‍ കൃഷ്ണന്‍നായരും തമ്മിലുള്ള ബന്ധമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ചില ഹിന്ദുത്വവാദികള്‍ വയലായുടെ നാടകത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ , വിവാദങ്ങളൊന്നും കൂസാതെ അദ്ദേഹം നാടകവുമായി മുന്നോട്ടുപോയി.

1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ "ശവംതീനി ഉറുമ്പുകള്‍"എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന് തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേല്‍ക്കേണ്ടിവന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത് കലാകാരന്റെ മനഃസാക്ഷിയാണ്. കാര്‍ത്തികേയന്‍ പടിയത്ത് രചിച്ച നാടകമാണ് വയലായുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും.

കേരളത്തിലെ സമാന്തര നാടകപ്രവര്‍ത്തനരംഗത്ത് ഒരിടം നേടാന്‍ കഴിഞ്ഞ നാടകകൃത്തും സംവിധായകനും സംഘാടകനുമായിരുന്നു അദ്ദേഹം. കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ഭാരതീയവും സാര്‍വലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക വിനിമയവേദിയിലേ തനതു നാടകദര്‍ശനം പുഷ്ടിപ്പെടുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അവിടെ സ്വദേശസങ്കല്‍പ്പത്തില്‍ സങ്കുചിതരാകുകയോ വിദേശസ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.


പി ബിജു


രംഗവേദിയിലെ മായാത്ത കഥാപാത്രം

സ്കൂൾ ഓഫ് ഡ്രാമയും വയലാ സാറും തമ്മിലുള്ള ബന്ധം വാക്കുകൾക്കപ്പുറത്താണ്. അതിലും വലുതാണ് ശിഷ്യരുമായുള്ള ഹൃദയന്ധം. കേരളത്തിന്റെ നാടകപ്രവർത്തകരെ അക്കാദമിക് മികവോടെ വാർത്തെടുക്കാൻ യത്നിച്ച നാടകാചാര്യന്മാരുടെ പട്ടികയിൽ‍ ആദ്യത്തെ പേരുകൾ ജി ശങ്കരപ്പിള്ളയും വയലാ വാസുദേവൻപിള്ളയുമാണ്.

ശങ്കരപ്പിള്ള രൂപം നൽ‍കിയ കളരി തിയറ്റർപ്രസ്‌ഥാനത്തിന്റെ പ്രചാരകനായി മാറിയ വയലായെ അദ്ദേഹം തന്നെയാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വിശ്വനാടകവേദിയിലെ, പ്രത്യേകിച്ച് പാശ്ചാത്യനാടകവേദിയിലെ ചെറു
ചലനങ്ങൾപോലും വിദ്യാർഥികൾക്കു വയലാ പരിചയപ്പടുത്തി. സൌമ്യവും കാപട്യമേശാത്തതുമായ പെരുമാറ്റംകൊണ്ട് വിദ്യാർഥികളുടെ പ്രിയപ്പട്ട അധ്യാപകനായി.

1985-87 കാലഘട്ടത്തിൽ‍ പ്രതിസന്ധികളിൽ‍പ്പെട്ട് നട്ടംതിരിഞ്ഞ സ്കൂൾ ഓഫ് ഡ്രാമയെ നേർവഴിയിലൂടെ നടത്തിക്കുന്നതിൽ‍ ഡയറക്ടറെന്ന നിലയ്ക്ക് വയലായുടെ പങ്ക് സ്മരണീയമാണ്. സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ജന്മം നൽ‍കിയ ജി ശങ്കരപ്പിള്ളയെന്ന നാടകാചാര്യൻ സ്‌ഥാപനത്തോട് വിട പറയുന്നതിന്റെയും നാളുകളായിരുന്നു അത്. പക്ഷേ, പ്രതിസന്ധികളിൽ‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിൽ‍ വയലായുടെ നേതൃത്വത്തിൽ‍ സ്കൂൾ ഓഫ് ഡ്രാമ ചുവടുവച്ചു. സ്കൂൾ ഓഫ് ഡ്രാമയുടെ സുവർണകാലത്തിനാണ് പിന്നീട് കേരളം സാക്ഷിയായത്.

ജി ശങ്കരപ്പിള്ളയുടെ കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ‍ ബിരുദകോഴ്സുകൾക്കു പുറമേ ബിരുദാനന്തര കോഴ്സുകളുടെയും സിലബസ് തയ്യാറായിരുന്നുവെങ്കിലും നടപ്പാക്കിയതും കോഴ്സുകൾ തുടങ്ങിയതും വയലാ ഡയറക്ടറായിരിക്കുമ്പോഴാണ്. സംസ്‌ഥാന സർക്കാരിന്റെ ഫൈൻ ആർട്സ് വകുപ്പ് തിയറ്റർ സ്റ്റഡീസിനു പുറമേ സംഗീതംകൂടി പഠനവിഷയമാക്കുന്നതിനുള്ള അനുവാദം നൽ‍കിയതും അദ്ദേഹത്തിന്റെ കാലത്താണ്.

ഡയറക്ടർ എന്നതിനപ്പുറം കുട്ടികൾക്കുവേണ്ടി നാടകങ്ങൾ രചിക്കുകയും അത് അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നതിൽ‍ അദ്ദേഹം കാട്ടിയ താൽ‍പ്പര്യം നാടകവേദിയോടുള്ള സമർപ്പിതമുഖമാണ് കാട്ടിത്തന്നത്. 20 വർഷം സ്കൂൾ ഓഫ് ഡ്രാമയുടെ ചാലകശക്തിയായി.

ഇംഗ്ലീഷ് സാഹിത്യത്തിൽ‍ ബിരുദാനന്തര ബിരുദവും രംഗകലയിൽ‍ പിഎച്ച്ഡിയും റോം സർവകലാശാലയിൽ‍നിന്ന് ആധുനിക രംഗകലയിൽ‍ ബിരുദാനന്തര ഡിപ്ലോമയും നേടിയ അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർപദവി വിട്ടാണ് സ്കൂൾ ഓഫ് ഡ്രാമയിൽ‍ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റത്. അമേരിക്കയുടെ പോസ്റ്റ് ഡോക്ടറൽ‍ ഫുൾബ്രൈറ്റ് ഫെലോഷിപ്പിനും അർഹനായി.

ഇത് ന്യൂയോർക്ക് സർവകലാശാലയിൽ‍ ഗവേഷണത്തിനു വഴിയൊരുക്കി. ടോക്യോയിലെ മെയ്ജി സർവകലാശാലയിൽ‍ നിന്ന് ജാപ്പനീസ് തിയറ്ററിൽ‍ പരിശീലനം നേടി. പാരീസ് സർവകലാശാലയിൽ‍ സാമുവൽ‍ ബക്കറ്റിന്റെ നാടകങ്ങളെക്കുറിച്ചും ഏതൻസ് സർവകലാശാലയിൽ‍ 'സ്പെയ്സ് ഓഫ് ഗ്രീക്ക് ക്ളാസിക്കൽ‍ തിയറ്റർ' എന്ന വിഷയത്തിലും ഗവേഷണം നടത്തി. മെയ്ജി, പാരീസ് സർവകലാശാലകളിൽ‍ സന്ദർശക പ്രൊഫസറായിരുന്നു.

മഞ്ജു കുട്ടികൃഷ്ണൻ


വയലാ: കെടാത്ത'അഗ്‌നി'

1970-കള്‍ ഇന്ത്യയില്‍ സ്വന്തവും സ്വതന്ത്രവുമായ നാടകം എന്ന സങ്കല്‍പ്പം രൂഢമുലമായിത്തീര്‍ന്നകാലമായിരുന്നു. പാരമ്പര്യത്തിന്റെ വേരുകളെയും തനിമകളെയും സമകാലിക നാടകവേദിയുടെ മഹത്തായ ചൈതന്യമാക്കിക്കൊണ്ട് അരങ്ങിലെ സമൂല പരിവര്‍ത്തനത്തിന് വഴിയൊരുക്കാന്‍ നാടകപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. മാറ്റങ്ങളുടെ ഇടിമുഴക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും കാലത്ത്, രൂപപരവും ഭാവപരവുമായ പരിണാമങ്ങളുടെ കാലത്ത്, മലയാള നാടകവേദിയിലേക്ക് കടന്നു വന്ന ദിശാബോധമുള്ളൊരു നാടകരചയിതാവാണ് വയലാ വാസുദേവന്‍പിള്ള. സ്വന്തം മാധ്യമത്തിന്റെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞ് നാടകരചനയും രംഗരചനയും നിര്‍വഹിക്കാന്‍ നാടകതല്‍പ്പരരെ പ്രാപ്തിയുള്ളവരാക്കാന്‍ വേണ്ടി ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നാടകക്കളരികളുടെ സ്വാധീനത്തില്‍പ്പെട്ട് ഗൗരവതരമായ നാടകമേഖലയിലേക്ക് കടന്നുവന്ന ആളാണ് വയലാ വാസുദേവന്‍പിള്ള. ആധുനികമനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ വിഷയീകരിക്കുന്ന നാടകങ്ങളാണ് അദ്ദേഹത്തിന്റേത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബാഹ്യസംഘര്‍ഷങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിച്ചുകൊണ്ടുള്ള നാടകരചനകളും രംഗാവതരണങ്ങളും നിറഞ്ഞുനിന്ന മുന്‍കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വസമരങ്ങള്‍ പ്രമേയങ്ങളുടെ മുഖമുദ്രയാക്കാന്‍ അദ്ദേഹത്തിന് നാടകമെന്ന മഹാകലയിലൂടെ സാധിക്കുന്നു. ''അസ്തമിക്കുന്ന ഇന്നലകള്‍ക്കും പിറക്കാത്ത നാളെകള്‍ക്കും മധ്യേ അസ്തിത്വം തേടി അലഞ്ഞുനടക്കുന്ന വേരില്ലാത്തവര്‍'' പ്രമേയങ്ങളില്‍ പ്രതിപാദ്യവിഷയമാകുന്നു. 'അകത്താരോ....' എന്ന ഒരു നാടകം ഉദാഹരണം.

വയലാ വാസുദേവന്‍ പിള്ളയുടെ നാടകങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നത് മധുരമുള്ള നോവാണ്. അദ്ദേഹത്തിന്റെ ആദ്യനാടകമായ 'വിശ്വദര്‍ശനത്തില്‍' മുതല്‍ സമൂഹത്തോടുള്ള കടപ്പാട് നിറഞ്ഞുനിലല്‍ക്കുന്നു. അതിനെക്കുറിച്ച് ജി ശങ്കരപ്പിള്ള പറയുന്നതിനങ്ങനെയാണ്: ''മനുഷ്യഭാഗധേയത്തിന്റെ അതിവിശാലമായ ഒരു അന്തരീക്ഷമാണ് അദ്ദേഹം തന്റെ നാടകത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. തലമുറകളുടെ ജീവിതസങ്കല്‍പങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്നതാണ് ആ ഭാഗധേയം. അതിന്റെ ഒരു സംക്രമണദശയാണ് വാസുദേവന്‍പിള്ളയുടെ നാടകത്തിനാധാരം. പുതിയ ഒരു വിഗ്രഹസൃഷ്ടിക്കുവേണ്ടി ഇടതടവില്ലാതെ അധ്വാനിച്ചും സ്വപ്നംകണ്ടും കഴിയുന്ന ജനത ആ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ വ്രതം നിന്നെത്തുന്ന ശില്‍പി, അയാളുടെ നിത്യപ്രചോദനങ്ങള്‍; പ്രലോഭനങ്ങള്‍ കൊണ്ടും ഭോഗാസക്തികൊണ്ടും ആ പരിശ്രമങ്ങളെ പരാജയപ്പെടുത്താന്‍ മനമൂന്നി നില്‍ക്കുന്ന ധനപ്രമത്തതയും ഏകാധിപത്യ പ്രവണതകളും മ്ലേച്ഛമായ സൗന്ദര്യാസ്വാദനതൃഷ്ണയും ഇതിനെല്ലാം മുന്നില്‍ വാഗ്ദത്ത വിഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിവില്ലാതെ ക്ലേശിക്കുന്ന പുതിയ ശില്‍പി; എല്ലാം കാണുന്ന പ്രപഞ്ചനാടകവേദിയുടെ സൂത്രധാരനായ കാലം-ഇവയൊക്കെയാണ് 'വിശ്വദര്‍ശനം' എന്ന നാടകത്തിലുള്ളത്.''

''തുളസീവന''ത്തിന്റെ ആവിര്‍ഭാവം, മനുഷ്യന്റെ വാക്കായ കര്‍മങ്ങളില്‍ കനത്ത ചങ്ങല വീഴുകയും വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഉള്ളിലിരുന്ന് തേങ്ങാന്‍മാത്രം കഴിയുകയും ചെയ്തിരുന്ന ഒരു കാലാവസ്ഥ ഇന്ത്യയിലെങ്ങും നിലനില്‍ക്കുമ്പോള്‍ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ശ്വാസം മുട്ടിക്കുന്ന ദേശീയാന്തരീക്ഷം ദുസഹമായി അനുഭവപ്പെട്ട ഒരു മനസാക്ഷിയില്‍ നിന്നാണ് ഈ നാടകം പൊട്ടിപ്പുറപ്പെട്ടത്,'' എന്നാണ് വയലായുടെ 'തുളസീവന'ത്തെക്കുറിച്ചുള്ള പ്രഫ. എന്‍ കൃഷ്ണപിള്ളയുടെ നിരീക്ഷണം.

''വിശദമായിപ്പറഞ്ഞാല്‍ മലയാള നാടകവേദിയിലും മലയാളനാടക സാഹിത്യത്തിലും എന്‍ കൃഷ്ണപിള്ള തുടങ്ങിവച്ച ഒരു വിപ്ലവത്തിന്റെ പിന്‍ഗാമികളായി വന്ന ജി ശങ്കരപ്പിള്ളയും സി എന്‍ ശ്രീകണ്ഠന്‍നായരും ചരിച്ച വഴിയിലൂടെയത്തന്നെ ചരിച്ച്, അടുത്ത ഒരു ഘട്ടത്തിലേക്ക് നമ്മുടെ നാടകവേദിയെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പരമ്പരയിലെ ശക്തനായ നാടകകൃത്താണ് വയലാ വാസുദേവന്‍പിള്ള'', എന്നാണ് 'അഗ്‌നി' എന്ന നാടകത്തെ മുന്‍നിര്‍ത്തി പി കെ വേണുക്കുട്ടന്‍ നായര്‍ പറയുന്നത്.

പ്രമേയപരമായ ദാര്‍ശനികതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ വയലാ വാസുദേവന്‍പിള്ള നാടകങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് നിസംശയം പറയാം.

മഹായുദ്ധങ്ങള്‍ക്കും ആണവയുദ്ധങ്ങള്‍ക്കും ശേഷം അതിജീവനം സാധിക്കേണ്ടിവന്ന കലുഷിത മനസുകളെ പേറുന്ന മനുഷ്യരാശികളുടെ പ്രശ്‌നങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വിഷയമാകുന്ന ഉത്തമനാടകങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏകാകിതയില്‍ വിലയം പ്രാപിച്ചുപോയ ഒറ്റപ്പെട്ട മനുഷ്യന്റെ വിലാപം അസംബന്ധ നാടകങ്ങളിലും അസ്തിത്വവാദ നാടകങ്ങളിലുമൊക്കെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കുടുംബത്തിലായാലും സമൂഹത്തിലായാലും സാമൂഹികതയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ ആധുനിക ദുരന്താന്തരീക്ഷത്തിലായാലും വൃഥയനുഭവിക്കേണ്ടിവരുന്ന മനുഷ്യന്റെ ഏകാന്തയാമങ്ങളിലെ അശാബ്ദികമായ തേങ്ങല്‍ വയലായുടെ നാടകങ്ങളിലെ വരികളില്‍ വായിച്ചെടുക്കാം. ഉപ്പുരസം നിറഞ്ഞ കണ്ണീര്‍ച്ചാലുകല്‍ വരികള്‍ക്കിടയിലെ ആന്തരികപാഠത്തില്‍ തിരിച്ചറിയാം. അദ്ദേഹത്തിന്റെ നാടകത്തിലെ വരികളോരോന്നും ധ്വനിസാന്ദ്രവും പ്രതീകാത്മകവും അതുകൊണ്ടുതന്നെ കാവ്യാത്മകവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദൃശ്യബിംബങ്ങള്‍ അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ നാടകങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണവ. അക്കാരണത്താല്‍തന്നെ ശൈലീകൃതമായ രംഗപ്രയോഗങ്ങള്‍ അവയ്ക്ക് അനിവാര്യമാണുതാനും.

''വിവിധ രാജ്യങ്ങളിലുള്ള നാടകവേദികളിലും മൂല്യങ്ങള്‍ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാടകവേദിയിലും അത്തരം ചില ആവേശപൂര്‍ണമായ ചലനങ്ങള്‍ അങ്ങിങ്ങുകാണുന്നുണ്ട്. മലയാളത്തില്‍ ഈ പ്രവണതയുടെ വക്താക്കളില്‍ ഒരാളാണ് വയലാ വാസുദേവന്‍പിള്ള എന്ന് അദ്ദേഹത്തിന്റെ അടുത്തകാലത്തു നടന്ന ചില രംഗപ്രയോഗങ്ങല്‍ തെളിയിക്കുന്നു'' എന്ന് 'അഗ്നി'യെ സാക്ഷിനിര്‍ത്തി കാവാലം നാരായണപ്പണിക്കര്‍ പറയുന്നു.

അരങ്ങൊഴിഞ്ഞ നാടകാചാര്യന് വർക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്ജലികൾ




****


കടപ്പാട് : ദേശാഭിമാനി, ജനയുഗം

Monday, August 29, 2011

മിനിമം മാര്‍ക്ക് കിട്ടാനെങ്കിലും മനോരമ ചരിത്രം പഠിക്കുക

പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ , പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ കടുത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്്. 2011 മെയ് 13ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞതുമുതല്‍ അഭംഗുരം തുടരുന്ന ആക്രമണങ്ങളില്‍ 30 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തിലധികം പേര്‍ വീടുവിട്ട് പോകേണ്ടിവന്നു. ഈ ആക്രമണങ്ങളൊക്കെ നടക്കുന്നത് കാണാതിരിക്കുന്ന ഒരു പ്രധാന വിഭാഗമുണ്ട്; വലതുപക്ഷ മാധ്യമങ്ങള്‍ . തൃണമൂല്‍ ആക്രമണത്തില്‍ വംഗഗ്രാമങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും, "മനുഷ്യാവകാശ"ത്തിനു വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന മാധ്യമങ്ങള്‍ മിണ്ടിയിട്ടില്ല. ഇടതുപക്ഷ മാധ്യമങ്ങളിലൂടെമാത്രമാണ് ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ പല തവണ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിവേദനം നല്‍കി. അതൊക്കെ അവഗണിക്കാന്‍ മമതയ്ക്ക് ശക്തിപകര്‍ന്നത് കുത്തകമാധ്യമങ്ങള്‍ കാട്ടുന്ന "ധര്‍മബോധം" ആണ്.

കഴിഞ്ഞ ദിവസം മലയാള മനോരമ സിപിഐ എമ്മിനെ പരിഹസിക്കാനും രാഷ്ട്രീയമായി ആക്രമിക്കാനുമായി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച "ബംഗാള്‍ സഖാക്കള്‍ നായകനെ തേടുന്നു" എന്ന ലേഖനത്തിന്റെ സാരം ഇതാണ്- "സിപിഐ എം നേതാക്കള്‍ ആക്രമണം നേരിടുന്ന സഖാക്കളെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല, നേതാക്കള്‍ ഇങ്ങനെ മാറിനില്‍ക്കുന്നതുകൊണ്ടാണ് പാര്‍ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്". പശ്ചിമബംഗാളിന്റെ ചരിത്രം അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നതുകൊണ്ടോ ആണ് ഇങ്ങനെ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്.

1970 മാര്‍ച്ച് 19ന് ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത് ബംഗാളില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതുമുതല്‍ ആരംഭിച്ച അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്ത് ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം നീണ്ട രാഷ്ട്രപതിഭരണത്തില്‍ മാത്രം 238 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. സിപിഐ എമ്മിന്റെ ഉന്നതനേതാക്കള്‍ അന്ന് ജീവിച്ചിരുന്നു. നായകരില്ലാത്തതുകൊണ്ടല്ല പ്രവര്‍ത്തകര്‍ അന്ന് ആക്രമിക്കപ്പെട്ടത്. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കാക്കാബാബു എന്ന മുസഫര്‍ അഹമ്മദ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ്ദാസ് ഗുപ്ത, ജ്യോതിബസു തുടങ്ങി സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളൊക്കെ ഈ ഒരു വര്‍ഷം സിപിഐ എമ്മിന്റെ നായകരായി അവിടെയുണ്ടായിരുന്നു. അവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ആക്രമണത്തിന് വിധേയരായ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും നാടെങ്ങും സഞ്ചരിച്ചു. എന്നിട്ടും 238 പ്രവര്‍ത്തകര്‍ ഒരു കൊല്ലത്തിനുള്ളില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം നടക്കുമ്പോഴും സിപിഐ എം നേതാക്കള്‍ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവേശം പകരാനും അവര്‍ക്കിടയിലുണ്ട്.

മമത ബാനര്‍ജി ചെയ്യുന്നതുപോലെ മുന്‍കൂട്ടി മാധ്യമപ്പടയെ അറിയിച്ച് അവരെക്കൂടി കൂട്ടിക്കൊണ്ടുപോകുന്നില്ല എന്നു മാത്രം. മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നുണ്ട്. എന്നാല്‍ , ഈ ആക്രമണങ്ങളെ സമൂഹത്തിന്റെയാകെ ശ്രദ്ധയില്‍പ്പെടുത്താനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും വലതുപക്ഷമാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ലോകത്ത് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പല ഘട്ടങ്ങളിലും ആക്രമണം നടന്നിട്ടുണ്ട്. അതിനൊക്കെ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നടക്കുന്ന കിരാതമായ ആക്രമണങ്ങള്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെയും ആഗോള സാമ്രാജ്യത്വ ശക്തികളുടെയും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. സാമ്രാജ്യത്വത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിരോധം സംഘടിപ്പിക്കുന്നത് സിപിഐ എം ആയതുകൊണ്ട് അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബംഗാളിലെ പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്. ഇത് ആദ്യമല്ല, മുമ്പും പല തവണ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗാളില്‍ ഇടതുമുന്നണി അധികാരത്തില്‍നിന്ന് പുറത്തായതോടെ പൊലീസിനെ നിഷ്ക്രിയമായി നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസും ചിലയിടങ്ങളില്‍ കോണ്‍ഗ്രസും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്നു. ഈ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടുക, അതിനായി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എല്ലാ ജില്ലയും സന്ദര്‍ശിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. അവരുടെ വിഷമങ്ങള്‍ കേട്ടിട്ടുണ്ട്. ഇതൊന്നും ദിവസവും വാര്‍ത്താക്കുറിപ്പുകളിറക്കി അറിയിക്കേണ്ട ആവശ്യമില്ല.

ബുദ്ധദേവ് ഭട്ടാചാര്യ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്നുവെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. അതേസമയംതന്നെ "ബുദ്ധദേവ് പാര്‍ടി അണികളുമായി സംസാരിച്ചിരുന്ന് സമയം പോക്കുന്നു" എന്നും പറയുന്നു. സമയം പോക്കാനല്ല പാര്‍ടി നേതാക്കള്‍ അനുഭാവികളോട് സംസാരിക്കുന്നത്; കാര്യങ്ങള്‍ മനസിലാക്കാനാണെന്ന് മനോരമയ്ക്കറിയില്ലെങ്കില്‍ അതിന്റെ പഴിയും സിപിഐ എമ്മിനാണോ?

ആക്രമണം നടത്തുന്നവരെയല്ല, ഇരയാകുന്നവരെയാണ് മനോരമ വീണ്ടും ആക്രമിക്കുന്നത്. ആക്രമണങ്ങളെ ന്യായീകരിക്കാനാണ് അവരുടെ ശ്രമം. സിപിഐ എം ഭരണത്തിലിരുന്നപ്പോള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണത്രേ ഇത്. ബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച ആരാണ് നടത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണത്തിലിരുന്നപ്പോഴും ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായ പാര്‍ടിയാണ് സിപിഐ എം. 2009 മെയ് മുതല്‍ 2011 മെയ് വരെ 388 ഇടതുമുന്നണി പ്രവര്‍ത്തകരാണ് തൃണമൂല്‍ -മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 350 പേരും സിപിഐ എം പ്രവര്‍ത്തകരാണ്. ഇതിനെ മനോരമ എന്തു വിളിക്കും? സിപിഐ എം ഭരണത്തിലിരുന്ന് നടത്തിയ അക്രമമെന്നോ?

സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ല, പാര്‍ടി ഓഫീസുകള്‍ തുറക്കാന്‍ പാടില്ല, ഇടതുമുന്നണി വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ല, തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത് ചെയ്യണം, ഫണ്ട് അവര്‍ പറയുന്നതനുസരിച്ച് ചെലവഴിക്കണം-ഇതൊക്കെയാണ് തൃണമൂലിന്റെ തീട്ടൂരങ്ങള്‍ . കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യണമെങ്കില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് വന്‍ തുക പിഴയടയ്ക്കണം. സംസ്ഥാനത്താകെ 12 കോടി രൂപ ഇങ്ങനെ കര്‍ഷകരില്‍നിന്ന് പിരിച്ചെടുത്തു. സര്‍ക്കാര്‍ജോലി ചെയ്യുന്നവര്‍ ശമ്പളത്തിന്റെ മൂന്നിലൊന്ന് തൃണമൂല്‍ നേതാക്കള്‍ക്ക് നല്‍കണം. തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കണമെങ്കില്‍ തൃണമൂല്‍ യൂണിയനില്‍ ചേരണം. മൂന്ന് മാസത്തിനുള്ളില്‍ 30 ഇടതുമുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ഇതില്‍ 28 പേരും സിപിഐ എം പ്രവര്‍ത്തകര്‍ . 3785 പേര്‍ക്ക് പരിക്കേറ്റു. 684 സ്ത്രീകളെ ശാരീരികമായി ആക്രമിച്ചു. 23 പേരെ ബലാല്‍സംഗംചെയ്തു. 2064 വീട് കൊള്ളയടിച്ചു. 14,081 പേരെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഇടതുമുന്നണി അനുഭാവികളില്‍നിന്ന് ഈടാക്കിയ പിഴ 27.7 കോടി രൂപയാണ്. പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന്‍ ഓഫീസുകളുമടക്കം 758 ഓഫീസുകള്‍ ആക്രമിച്ചു. 26,838 കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയിറക്കി ഭൂമി പിടിച്ചെടുത്തു. ഇങ്ങനെ ജീവനും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുത്ത് ഭീകരവാഴ്ച നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മനോരമയുടെ രാഷ്ട്രീയ എതിരാളികളാണെങ്കില്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോട്ടെ എന്നാണോ ലേഖനകര്‍ത്താവിന്റെ മനസ്സിലിരുപ്പ്?

സിപിഐ എമ്മിനുള്ളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ലേഖനകര്‍ത്താവിന്റെ ചുഴിഞ്ഞുനോട്ടം. സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ആഗസ്ത് 21, 22 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ടി നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചും സംസ്ഥാന കമ്മിറ്റി ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിരുന്നതാണ്. എന്നാല്‍ , ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തണമെന്ന് തീരുമാനിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചത്. വിശദമായ ചര്‍ച്ചയും നടന്നു. ഈ യോഗത്തില്‍ നേതൃത്വത്തിനെതിരെ കലാപം നടന്നുവെന്ന് കൊല്‍ക്കത്തയിലെ കടുത്ത സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍പോലും പറഞ്ഞില്ല. എന്നാല്‍ , മനോരമ അങ്ങനെ എഴുതി. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കണമെന്നും ആക്രമണങ്ങളെ ശക്തമായ രാഷ്ട്രീയ പ്രചാരണം കൊണ്ടും ജനകീയപ്രശ്നങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും പരാജയപ്പെടുത്തണമെന്നുമുള്ള തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തത്.

താല്‍ക്കാലികമായി ഉണ്ടാകുന്ന തിരിച്ചടികളില്‍ പതറിപ്പോകുന്ന പ്രസ്ഥാനമല്ല സിപിഐ എം. അങ്ങനെയായിരുന്നുവെങ്കില്‍ എത്രയോ വര്‍ഷം മുമ്പുതന്നെ ഈ പാര്‍ടി ഇല്ലാതാകുമായിരുന്നു. ബംഗാള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ചാണല്ലോ 1977ലെ തെരഞ്ഞെടുപ്പിലൂടെ സിപിഐ എമ്മും ഇടതുമുന്നണിയും ബംഗാളില്‍ തിരിച്ചുവന്നത്. ചരിത്രം ഇടയ്ക്കെങ്കിലും മറിച്ചുനോക്കുന്നത് മിനിമം മാര്‍ക്കെങ്കിലും നേടാന്‍ മനോരമയെ സഹായിക്കും.

*
വി ജയിന്‍ ദേശാഭിമാനി 29 ആഗസ്റ്റ് 2011

Sunday, August 28, 2011

ചരിത്രത്തെ ജീവിതവുമായി ബന്ധിപ്പിക്കുക

കഴിഞ്ഞയാഴ്ച അന്തരിച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ പ്രൊഫ. ആര്‍ എസ് ശര്‍മ ഒന്നരപ്പതിറ്റാണ്ടു മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്. രാംശരണ്‍ ശര്‍മയെന്ന പ്രതിഭയുടെ ധിഷണാ മണ്ഡലങ്ങളിലേക്ക് കണ്‍തുറക്കുന്ന ഈ അഭിമുഖം നടത്തിയത് പ്രമുഖ ചരിത്രകാരനും ആര്‍ക്കിയോളജിസ്റ്റും കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ. പി ജെ ചെറിയാന്‍ .

വടക്കേയിന്ത്യയില്‍ പൊതുവിലും ബുദ്ധമതത്തിന് പ്രാധാന്യമുണ്ടായിരുന്ന താങ്കളുടെ സംസ്ഥാനമായ ബിഹാറില്‍ പ്രത്യേകിച്ചും കമ്യൂണിസത്തിന് നടുനിവര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന ആദ്യ ചോദ്യത്തോട് കനമുള്ള ഒരു മൂളലയായിരുന്നു ആദ്യപ്രതികരണം. അതിന്റെ കാരണം ഒരു ബ്രാഹ്മണനില്‍ നിന്നേ അറിയാനാവൂ എന്ന ഉത്തരത്തിന് അകമ്പടിയായി ഒരുപൊട്ടിച്ചിരിയും. ഞാനിപ്പോള്‍ ഒരു ബ്രാഹ്മണന്റെ കാല്‍പാദത്തില്‍ത്തന്നെയാണല്ലോ എന്നു പറഞ്ഞപ്പോള്‍ അതാസ്വദിച്ചെന്നോണം വീണ്ടും ഉറക്കെച്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു, "ബ്രാഹ്മണ്യത്തെയാണ് ബ്രാഹ്മണനെയല്ല താന്‍ ഉദ്ദ്യേശിച്ചത്. ബ്രാഹ്മണ്യം ഇരവല്‍ക്കരിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കിയാലേ ഈ ചോദ്യത്തിന്റെ മറുപടി കിട്ടൂ. വ്യവസായവല്‍ക്കരണം നടപ്പിലാക്കാതെ പോയത്, ജാതിരാഷ്ട്രീയത്തിന്റെ അതിപ്രസരം, കര്‍ഷകപ്രസ്ഥാനങ്ങളുടെ ഏകോപനമില്ലായ്മ, ബംഗാളിലെപ്പോലെ- ഒരുപരിധിവരെ കേരളത്തിലെപ്പോലെയും- Critical മധ്യവര്‍ഗമില്ലാതെപോയത് തുടങ്ങിയ കാരണങ്ങള്‍ ഇടതുരാഷ്ട്രീയത്തെ വടക്ക് അപ്രസക്തമാക്കിയിട്ടുണ്ടാകാമെന്ന് വിശദീകരണം.

താങ്കള്‍ ചരിത്ര വിദ്യാര്‍ഥിയായത് എങ്ങനെയാണ്.

* ഏതുവിദ്യാര്‍ഥിക്കും ഏതെങ്കിലും ഒരുവിഷയത്തില്‍ തോന്നാവുന്ന ഒരു സാധാരണ കൗതുകം മാത്രമേ എനിക്കും ആദ്യം തോന്നിയുള്ളൂ. 1920കളിലും 30കളുടെ ആദ്യവര്‍ഷങ്ങളിലുമാണ് സ്കൂള്‍ വിദ്യാഭ്യാസം. അക്കാലത്ത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചരിത്രത്തിന് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു. 1937ല്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നപ്പോള്‍ ചരിത്രകൗതുകം കൂടുതല്‍ സ്പഷ്ടമായി. അന്നത്തെ ചരിത്രപാഠങ്ങളുടെ മുഖ്യയിനമായ യുദ്ധകാരണങ്ങള്‍ , ഗതി, ഫലങ്ങള്‍ തുടങ്ങിയവ പഠിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. മറിച്ച് ആധുനിക ഇന്ത്യയുടെ ആവിര്‍ഭാവം ഇഷ്ടവിഷയമായി. താല്‍പ്പര്യമുള്ള മറ്റൊന്ന് ഇന്ത്യാചരിത്രത്തിലെ കാലവിഭജനമാണ്. സാമൂഹ്യഘടനയെ അടിസ്ഥാനമാക്കിയുള്ള ചരിത്രം പഠിച്ചപ്പോള്‍ അത് ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കാന്‍ പോരുന്നതായി മനസ്സിലായി. ഇത് ചരിത്രപഠനത്തില്‍ വലിയ പ്രേരണയായി.

ഇന്ത്യയുടെ പ്രാചീന ചരിത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടായ സാഹചര്യമെന്താണ്.

* സാമൂഹ്യഘടനയുടെയും ജാതിവ്യവസ്ഥയുടെയൂം ചരിത്രം പഠിക്കാന്‍ തുടങ്ങിയതാണ് എനിക്ക് പ്രാചീനചരിത്രത്തില്‍ താല്‍പ്പര്യം വളരാന്‍ കാരണം. ചരിത്രരചനയില്‍ വൈദഗ്ധ്യമുള്ള വ്യക്തിയല്ലെങ്കിലും ഭുവേന്ദ്രനാഥ് ദത്ത് എന്നെ ഇക്കാര്യത്തില്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. നവീനാശയങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം വിവേകാനന്ദന്റെ ഇളയ സഹോദരനാണ്. ഒരുതരം തീവ്രവാദി. 1944ല്‍ പ്രസിദ്ധീകരിച്ച Studies in Hindu Social Polity എന്ന ഗ്രന്ഥം എനിക്ക് വഴികാട്ടി. പ്രാചീനകാലത്തെ സാമ്പത്തികഘടനയും അതിന്റെ വിശദാംശങ്ങളുമായി എന്റെ ആദ്യകാല അന്വേഷണ വിഷയങ്ങള്‍ . ചരിത്രപഠനത്തിന്റെ പൊതുലക്ഷ്യങ്ങളില്‍ ഒന്ന് സാമൂഹ്യമാറ്റവുമായി ബന്ധപ്പെട്ടതാണ്. സമൂഹം, സമ്പത്ത്, സംസ്കാരം തുടങ്ങിയവ നൂറ്റാണ്ടുകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ സസൂക്ഷ്മം പഠിക്കുമ്പോള്‍ നമുക്ക് ഒരുതരം ആത്മവിശ്വാസം കൈവരും. ഈ ആത്മവിശ്വാസത്തിന്റെ ആവശ്യകത എല്ലാക്കാലത്തും, പ്രത്യേകിച്ച് വര്‍ത്തമാനകാലത്ത്, പ്രസക്തം. സമൂഹം പണ്ടുമുതലേ മാറിക്കൊണ്ടിരുന്നു. ഇനിയുമത് മാറിക്കൊണ്ടിരിക്കും. ഏതായാലും സാമൂഹ്യമാറ്റത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് എന്റെ ചരിത്രപഠനത്തെ സ്വാധീനിച്ചത്. സാമൂഹ്യമാറ്റത്തിന് ആത്മവിശ്വാസം പകരും എന്നതിലുപരി ചരിത്രം സാമൂഹ്യമാറ്റത്തിന്റെ പടവാളാകും എന്നു പറയുന്നത് ശരിയല്ല. ചരിത്രപഠനംകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുന്നില്ല. അതിന് മറ്റുമാര്‍ഗങ്ങള്‍ തന്നെ വേണ്ടിവരും. എന്നാല്‍ , ചരിത്രപഠനം പ്രശ്നങ്ങളുടെ സങ്കീര്‍ണതയെ നമുക്ക് ബോധ്യപ്പെടുത്തും. പ്രശ്നങ്ങളുടെ ബഹുമുഖതലങ്ങളെ പ്രകാശമാനമാക്കും.

ഡി ഡി കൊസാംബിയും അദ്ദേഹത്തിന്റെ ചരിത്രരചനയുമായുള്ള അങ്ങയുടെ ബന്ധം, സ്വാധീനം

* ഡി ഡി കൊസാംബി സത്യത്തില്‍ എനിക്ക് നേരിട്ട് പ്രചോദനമായിട്ടില്ല. കാരണം ഞാന്‍ അദ്ദേഹത്തിനുമുമ്പ് എഴുതിത്തുടങ്ങി. എന്റെ തീസിസ്- ശൂദ്രന്മാരെക്കുറിച്ചുള്ള പഠനം- അദ്ദേഹത്തിന്റെ ഇന്ത്യാചരിത്രത്തിനുംമുമ്പ് എഴുതപ്പെട്ടതാണ്. മാര്‍ക്സിസം എനിക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, ഞാന്‍ ഒരിക്കലും മാര്‍ക്സിന്റെ കൃതികള്‍ ആഴത്തില്‍ പഠിച്ചിട്ടില്ല. കൊസാംബിയുടെ പിന്‍തുടര്‍ച്ചക്കാരനായി ഞാന്‍ പൊതുവില്‍ അറിയപ്പെടുന്നത് ഇന്ത്യന്‍ ഫ്യൂഡലിസം എന്ന കൃതിയുമായി ബന്ധപ്പെട്ടാണ്. പക്ഷേ, ഇവിടെയും കൊസാംബിയെ വായിച്ചറിയുംമുമ്പാണ് ഫ്യൂഡലിസത്തെപ്പറ്റിയുള്ള ആദ്യലേഖനം ഞാന്‍ എഴുതിയത്. ഇത് പ്രസിദ്ധീകൃതമായത് 1958ലെ സോഷ്യല്‍ ആന്‍ഡ് എക്കണോമിക് ഹിസ്റ്ററി ഓഫ് ഓറിയന്റിന്റെ ആദ്യലക്കത്തിലാണ്.

ഫ്യൂഡലിസത്തെപ്പറ്റിയുള്ള കൊസാംബിയുടെ പല നിഗമനങ്ങളും താങ്കള്‍ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

* ശരിയാണ്. അതിബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന് ഒട്ടനവധി നവീന ആശയങ്ങളും സങ്കല്‍പ്പനങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം അവയെ വേണ്ടരീതില്‍ വികസിപ്പിക്കുകയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമ്പന്നമാക്കുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന്റെ ലക്ഷ്യവും ആയിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആശയങ്ങളില്‍ ഒന്നായിരുന്നു ഉല്‍പ്പാദകശക്തികളുടെ വികാസത്തില്‍ ഇരുമ്പിന്റെ പങ്ക്. ഇത് ഞാന്‍ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനപ്പുറം പ്രത്യേകിച്ചൊരു സ്വാധീനം അദ്ദേഹം എന്നില്‍ ഉണ്ടാക്കിയതായി തോന്നുന്നില്ല.

ഇന്ത്യയുടെ പ്രാചീനചരിത്രം പുനഃസൃഷ്ടിക്കുന്നതില്‍ ചരിത്രാധിഷ്ഠിത ഭൗതികവാദത്തെ എങ്ങനെയൊക്കെയാണ് താങ്കള്‍ ഉപയോഗപ്പെടുത്തിയത്.

* ഈ പ്രശ്നം എന്റെ Material Culture and Social Formation in Ancient India എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചരിത്രാധിഷ്ഠിത ഭൗതികവാദത്തിലെ ഒരു പ്രധാന അംശം ഉല്‍പ്പാദനോപാധികള്‍ ആരുടെ നിയന്ത്രണത്തിലാണ് എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഭൂമി, വനം, മറ്റു വിഭവങ്ങള്‍ , മൃഗങ്ങള്‍ , തൊഴില്‍ശക്തി തുടങ്ങിയവയാണ്. ഇവയ്ക്കുമേല്‍ നിയന്ത്രണമുള്ള വര്‍ഗം അഥവാ വിഭാഗം തങ്ങളുടെ അധീശ്വത്വം സ്ഥാപിക്കുകയും അതു നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെ വിഭവങ്ങളുടെ മേല്‍ മാത്രമല്ല, ഉല്‍പ്പാദനക്രമത്തെയും അവര്‍ സ്വാധീനിക്കുന്നു, നിയന്ത്രിക്കുന്നു. എന്നാല്‍ , ആദ്യകാല പഠനങ്ങളില്‍ ഞാന്‍ ഊന്നിയത് മിച്ചവിതരണം സംബന്ധിച്ച കാര്യങ്ങളിലാണ്. ബുദ്ധന്റെ കാലത്ത് ആറ് അഞ്ച് നൂറ്റാണ്ടുകളില്‍ ഭൂമിയുടെ വിതരണം ഏറെക്കുറെ സന്തുലിതമായിരുന്നു. എന്നാല്‍ , മിച്ചവിതരണത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടായിരുന്നു. മിച്ചവിതരണത്തില്‍ എങ്ങനെ ഇത്രയും അസമമായ അവസ്ഥ രൂപാന്തരപ്പെട്ടു എന്നതായിരുന്നു എന്റെ അന്വേഷണത്തിന്റെ കാതല്‍ . അതായത് ഒരു കര്‍ഷകന്‍ ഉപജീവനത്തിന് ആവശ്യമായ അളവ് കഴിഞ്ഞുള്ളത്-ഉല്‍പ്പാദനമിച്ചം-എങ്ങനെയാണ് വിയോഗിച്ചത് എന്ന്. കര്‍ഷകന്‍ നികുതി അടച്ചിതും പ്രമാണിവിഭാഗങ്ങള്‍ക്ക് കപ്പം കൊടുത്തതും പുരോഹിതന് പൂജാദ്രവ്യങ്ങള്‍ കാഴ്ചവതും ഉല്‍പ്പാദനമിച്ചത്തില്‍നിന്നാണ്. അസമമായ മിച്ചവിതരണം എങ്ങനെ നിലനിന്നുവെന്നും അവ നിലനിര്‍ത്തപ്പെടാന്‍ ഉപരിവിഭാഗങ്ങള്‍ - പ്രത്യേകിച്ച് ബ്രാഹ്മണനും ക്ഷത്രിയനും - എന്തെല്ലാം തന്ത്രങ്ങള്‍ മെനഞ്ഞെടുത്തുവെന്നും അന്വേഷിച്ചു. ഉപരിവിഭാഗങ്ങളുടെ "ശ്രേഷ്ഠത"യുടെ ഭൗതികമാനങ്ങളും അന്വേഷണിച്ചു. ബുദ്ധന്റെ കാലത്ത് വൈശ്യര്‍ കര്‍ഷകവിഭാഗത്തോട് തുലനം ചെയ്യാവുന്ന അവസ്ഥയിലായിരുന്നു. അവരായിരുന്നു മുഖ്യ ഉല്‍പ്പാദകര്‍ . പ്രധാന നികുതിദായകരും (ശൂദ്രരുടെ അംഗസംഖ്യ അക്കാലത്ത് വളരെ വലുതായിരുന്നില്ല. പില്‍ക്കാലത്ത് അവര്‍ ഗണ്യവിഭാഗമായി മാറുന്നുണ്ട്). ക്ഷത്രിയരാകട്ടെ പ്രധാനമായും യോദ്ധാക്കളോ ഭരണരംഗത്തുള്ളവരോ ആയിരുന്നു. ബ്രാഹ്മണര്‍ മുഖ്യമായും സൈദ്ധാന്തികരും മതകാര്യങ്ങളും വായനയും പഠനവും മറ്റുമായി സമയം ചെലവഴിച്ചവരുമായിരുന്നു. ഇത്തരം വിഭജനം പൊതുവേ തൊഴിലടിസ്ഥാനത്തിലായിരുന്നുവെങ്കില്‍കൂടി, മേല്‍ത്തട്ടുകാര്‍ അവരുടെ താല്‍പ്പര്യത്തിനനുഗുണമായി രൂപപ്പെടുത്തിയതായിരുന്നു എന്നതിലാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്. ഉല്‍പ്പാദന പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാതെ അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി വളരെ സമര്‍ഥമായ ആശയപ്രചാരണങ്ങളിലൂടെയും സങ്കീര്‍ണമായ സമൂഹബന്ധങ്ങളിലൂടെയും ഈ അവസ്ഥ അരക്കിട്ടുറപ്പിച്ചു. ഇതു വെളിച്ചത്തുകൊണ്ടുവരുന്ന പഠനങ്ങള്‍ക്ക്, ചരിത്രാധിഷ്ഠിത ഭൗതികവാദം എനിക്ക് വലിയ പ്രേരണയായി.

ചരിത്രാധിഷ്ഠിത ഭൗതികവാദം ഇപ്പോഴും ഒരു വിലപ്പെട്ട വിശകലനോപാധിയായി കരുതുന്നുണ്ടോ? പ്രത്യേകിച്ച അടുത്തകാലത്ത് മാര്‍ക്സിസം ഒരുരാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍ക്കുശേഷവും

* സംശയം വേണ്ട. ഇത് വിലപ്പെട്ട വിശകലനോപാധി തന്നെയാണ്. ഇത് അടിവരയിട്ട് പറയുമ്പോള്‍ തന്നെ മാര്‍ക്സിസത്തിനുണ്ടായ ഒരുപ്രധാന പരിമിതിയോ പ്രശ്നമോ എന്റെ പഠനാനുഭവത്തില്‍നിന്ന് ചൂണ്ടിക്കാട്ടാം. ബുദ്ധിമതത്തിന്റെ ആവിര്‍ഭാവമാണ് ഞാന്‍ പ്രധാനമായും "The Material Culture and Social Formation in Ancient India"- യില്‍ പ്രതിപാദിക്കുന്നത്. ബുദ്ധമത രൂപീകരണവും മൃഗങ്ങളെ കൊല്ലാന്‍ പാടില്ല, അഹിംസ തുടങ്ങിയ ബൗദ്ധസിദ്ധാന്തങ്ങളും അതിന്റെ ഭൗതിക പശ്ചാത്തലവുമാണ് ഞാന്‍ അന്വേഷിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടനയുടെ ആവശ്യങ്ങളാണ് ബുദ്ധനെ ഇത്തരത്തിലുള്ള ആശയപ്രചാരകനാക്കുന്നത് എന്ന് യഥാര്‍ഥ വസ്തുതയും തെളിവും ആധികാരിക ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി ഞാന്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഇന്ത്യാചരിത്രത്തിലെ പല മതങ്ങളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവം ഭൗതികാവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെടുത്തി കാണാനാകും. എന്നാല്‍ , ഈ സാമൂഹ്യ മതപ്രസ്ഥാനങ്ങള്‍ തിരിച്ച് ഭൗതികാവസ്ഥയെ എങ്ങനെ തുടര്‍ന്നും സ്വാധീനിക്കുന്നുവെന്നത് മാര്‍ക്സിയന്‍ പഠനങ്ങളുടെ ഭാഗമായി നടന്നുകാണുന്നില്ല. അതുകൊണ്ട് അടുത്ത ഘട്ടത്തില്‍ ഇനി ഉണ്ടാകേണ്ടത് ഭൗതിക അടിത്തറയെയും ഉപരിതലത്തെയും നിരന്തരം പരസ്പരബന്ധിതമായി നിലനിര്‍ത്തിയുള്ള അന്വേഷണ പഠനങ്ങളാണ്. മറ്റൊരു ഉദാഹരണം വഴി ഇത് ഒന്നുകൂടി വ്യക്തമാക്കാം. ആദിമ ബുദ്ധഗ്രന്ഥമായ "ശുത്തനിപാത"ത്തില്‍ പശുക്കളെ ഇങ്ങനെയാണ് വിവരിക്കുന്നത്. "പശുക്കള്‍ മനുഷ്യന്റെ ഉത്തമ സുഹൃത്തുക്കളാണ്. കാരണം സസ്യങ്ങളുടെ നിലനില്‍പ്പ് അവയുടെ ബന്ധിതമാണ്. അവ ഭക്ഷണം നല്‍കുന്നു അവ സൗന്ദര്യം നല്‍കുന്നു സന്തോഷവും.... (പിന്നെ ഒട്ടനവധി പ്രയോജനങ്ങള്‍ വേറെയും). വേദ കാലത്ത് വൈദികജനതയും അവൈദിക ഗോത്രവര്‍ഗങ്ങളും പശുക്കളെ ധാരാളമായി കൊന്നുതിന്നിരുന്ന ഒരു സാഹചര്യത്തില്‍ ഇത് കാലിസമ്പത്തിനെ നിലനിര്‍ത്തുന്ന തരത്തിലുള്ള പുരോഗമന ആശയമായിരുന്നു എന്നതിന് സംശയമില്ല. വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് കാലിസമ്പത്ത് അനിവാര്യമായ സാഹചര്യത്തില്‍ പശുക്കളുടെ പുണ്യപരിവേഷം സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധിയായിരുന്നു. എന്നാല്‍ , പില്‍ക്കാലത്ത് മതപരിരക്ഷയാല്‍ ക്രമാതീതമായി ഉയര്‍ന്ന പശുക്കളുടെ എണ്ണം ഒരു സാമ്പത്തികബാധ്യതയാകുന്നുണ്ട്. കെ എന്‍ രാജിന്റെ പഠനങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതായത് ഒരു ഘട്ടത്തില്‍ സാമ്പത്തികമായോ മറ്റുതരത്തിലോ ഒരു പ്രയോജനവുമില്ലാത്ത കാലിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റുകയെന്നത് പവിത്രവും മതാനുഷ്ഠാനപ്രധാനവുമായ ഒരു പ്രവണതയായി മാറുന്നു. അങ്ങനെ ഒരിക്കല്‍ പുരോഗമനപരമായിരുന്ന ഒരാശയം പില്‍ക്കാലത്ത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ജീര്‍ണാനുഷ്ഠാനമായി മാറി. ഒരു പ്രത്യേക ഭൗതികാവസ്ഥയില്‍നിന്നും ഉടലെടുക്കുന്ന പുരോഗമനാശയങ്ങള്‍ മതപരവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളെ സൃഷ്ടിക്കുകയും ഈ കാഴ്ചപ്പാടുകള്‍ തുടര്‍ന്ന് സ്വതന്ത്രമായി നിലനിന്നുകൊണ്ട് ഭൗതികസാഹചര്യങ്ങളില്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. ഈ പ്രക്രിയകളെ വിടാതെ പിന്തുടര്‍ന്നുള്ള പഠനങ്ങളാണ് ഇന്നാവശ്യം.

കൊസാംബിയും താങ്കളും റോമിലാ ഥാപ്പറും ഇര്‍ഫാന്‍ ഹബീബും ബിപന്‍ ചന്ദ്രയും കെ എന്‍ പണിക്കരും എം ജി എസ് നാരായണനുമൊക്കെ മേധാവിത്വം പുലര്‍ത്തുന്ന ഇന്ത്യന്‍ ചരിത്രരചനാമണ്ഡലത്തില്‍ പ്രായേണ എളുപ്പമായാണ് വര്‍ഗീയവല്‍ക്കരണം നടന്നത്.

* ചരിത്രകാരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയതരംഗത്തെ തടയാനാകില്ല. യഥാര്‍ഥത്തില്‍ അത് ചരിത്രകാരന്മാര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ ലക്ഷ്യവുമല്ല. പക്ഷേ, സമൂഹത്തിലെ ഒരു പ്രബുദ്ധവിഭാഗം എന്ന നിലയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാം. ചരിത്രം ഉപയോഗിച്ച് പോരാടാം എന്ന അഭിപ്രായവും എനിക്കില്ല. ചരിത്രത്തേക്കാള്‍ മറ്റായുധങ്ങളാകാം ഫലപ്രദം. വര്‍ഗീയവാദികള്‍ ചരിത്രത്തെ ആയുധമാക്കുന്നുണ്ട്. ബാബറി മസ്ജിദ് സ്ഥിതിചെയ്തിടത്ത് ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ല എന്നത് തെളിയിക്കപ്പെട്ട ഒരു ചരിത്രസത്യമാണ്. പക്ഷേ, എന്തുണ്ടായി. ഇവിടെ എത്രയോ ചെറിയ ഒരു ന്യൂനപക്ഷമാണ് ചരിത്രം വായിച്ചുപഠിക്കുന്നത്. വടക്കേഇന്ത്യയില്‍ വര്‍ഗീയത വ്യാപകമായി പ്രചരിപ്പിച്ചതില്‍ ഹിന്ദിഭാഷാ പത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ചില ഇംഗ്ലീഷ് പത്രങ്ങളും പിന്നിലായിരുന്നില്ല. ഓരോ ദിവസവും പുറത്തുകൊണ്ടുവരുന്ന അസത്യപ്രചാരണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ മാരകവിഷം കലര്‍ത്തി. ഇവയെ നേരിടാന്‍ ചരിത്രകാരന്മാര്‍ക്ക് എങ്ങനെ കഴിയും.

ഏറെ വിവാദവിഷയമായ അങ്ങയുടെ Ancient India-NCERT ഇന്ന് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവാദപശ്ചാത്തലത്തിലും അല്ലാതെയും ഈ പുസ്തകം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോ

* വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ഒരു പുനഃപരിശോധന ആവശ്യമായി വരുന്നില്ല. കാരണം ഏറിയപങ്ക് വിവാദങ്ങളും വസ്തുനിഷ്ഠമായ തെളിവുകളെയോ വസ്തുതകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. അതുകൊണ്ടുതന്നെ തെളിവുകളുടെയും ആധികാരികഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഈ പുസ്തകം പുനഃപരിശോധിക്കേണ്ടതില്ല. ഉദാഹരണത്തിന് ലഭ്യമായ തെളിവുകള്‍ വച്ച് രാമന്‍ അയോധ്യ ഭരിച്ചിരുന്നില്ല എന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബിസി ഏഴാം നൂറ്റാണ്ടുമുതലേ അയോധ്യാ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുള്ളൂ എന്ന സൂചനകളാണ് ലഭ്യമായിട്ടുള്ളത്. രാമന്റെ കാലം ബിസി രണ്ടായിരമോ ആയിരത്തി എണ്ണൂറോ ആയിരുന്നുവെന്ന് കരുതിയാല്‍പ്പോലും ജനശൂന്യമായ ഒരുസ്ഥലത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം എന്ന് തീര്‍ച്ചപ്പെടുത്തേണ്ടിവരും. എന്നാല്‍ , ചില ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആ പുസ്തകത്തിന്റെ പുതുക്കിയ പതിപ്പില്‍ നടത്തിയിട്ടുണ്ട്.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 28 ആഗസ്റ്റ് 2011

മാധ്യമങ്ങളും മിഡിൽ ക്ലാസും പിന്നെ അണ്ണാഹസാരയും

അഴിമതി ജനിച്ചത്‌ ഇന്നലെയാണെന്നും അത് കണ്ട് പിടിച്ചതും അതിനെതിരെയുള്ള പ്രതിവിധി നിര്‍ദ്ദേശിച്ചതും ഹസാരെ ആണെന്നും സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. മിക്കവാറും പത്രം വായിക്കാത്തവരും, വായിച്ചാല്‍ തന്നെ ശ്രദ്ധിക്കാത്തവരും, ശ്രദ്ധിച്ചാല്‍ തന്നെ മറന്നുപോകുന്നവരും, അല്ലെങ്കില്‍ മറവി അഭിനയിക്കുന്നവരും ഒക്കെ ആണ് അങ്ങനെയൊക്കെ കരുതുന്നതും കരുതുന്നതായി അഭിനയിക്കുന്നതും.

എന്നാല്‍ ...........

മന്‍മോഹന്‍ സിങ്ങിന്റെ ഭരണം സാധാരണക്കാരന്റെ പോക്കറ്റടിച്ച് അംബാനിയെ പണക്കാരന്‍ ആക്കുന്നതിനെതിരെ ഡല്‍ഹിയില്‍ ഈ കഴിഞ്ഞ 2011 ഫെബ്രുവരി ഇരുപത്തി മൂന്നാം തിയ്യതി നടത്തിയ റാലിയെക്കുറിച്ചുള്ള കുറിപ്പുകൾ കാണുക.

കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുടെ താക്കീത്
ഉയര്‍ന്നു പറക്കട്ടെ ഈ ഐക്യപതാക
സംഘശക്തി വിളിച്ചറിയിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്


എന്താ ആ വിലക്കയറ്റ വിരുദ്ധറാലി അഴിമതി വിരുദ്ധറാലി ആവുകയില്ലേ ?

ഇന്ത്യയിലെ അതിസമ്പന്നന്‍മാര്‍ക്ക് വഴിവിട്ടു പണമുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ചെയ്യുന്ന സഹായമല്ലേ വിലക്കയറ്റം?

അതല്ലേ ഏറ്റവും വലിയ അഴിമതി?

ഇതെത്ര മാധ്യമങ്ങളില്‍ പ്രധാ‍ന വാര്‍ത്തയായി? എത്ര ചാനലുകളില്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യപ്പെട്ടു?

ഈ വാര്‍ത്തകള്‍ തമസ്കരിച്ച മാധ്യമങ്ങളുടെ നടപടിയെ എന്ത് വിളിക്കണം?

ശ്രീ പ്രസൻ‌ജിത് ബോസ് എഴുതുന്നത് ശ്രദ്ധിക്കൂ..

“There was a huge workers’ rally organised by 9 central trade unions in delhi today, protesting against price rise, violation of labour laws, unemployment, social insecurity etc… [It was] one of the biggest witnessed in Delhi in recent times. However, none of the major TV channels have shown even a glimpse of the rally so far. Interestingly, major foreign news agencies such as Reuters and AFP as well as the BBC have already covered the rally, noted its political significance and highlighted the issues being raised by the workers (see links below). Why are the Indian media persons so insensitive to the voice of lakhs of workers from their own country?”

അതെ, റോയിട്ടറും ബി ബി സി യും മറ്റും ചിത്രങ്ങൾ സഹിതം അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റം എന്ന് റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ പോലും ഇന്ത്യൻ മാധ്യമങ്ങൾ തമസ്‌ക്കരിക്കുന്നതെന്തേ? ആരെയാണവർ ഭയപ്പെടുന്നത് ? അഥവാ ആരെയാണവർ സഹായിക്കുന്നത്? ഇപ്പോൾ മറ്റൊരു വാർത്തയിമില്ലെന്ന മട്ടിൽ 24 മണിക്കൂറും “അണ്ണായേ നമ്:” എന്നു ജപിക്കുന്നവർ എവിടെയായിരുന്നു? അവരുടെ അഴിമതി വിരുദ്ധ മുഖം‌മൂടി പിച്ചിച്ചീന്തപ്പെടേണ്ടതല്ലേ?

‘പണം‘ നേരിട്ട് വാങ്ങാതെ വാര്‍ത്ത തമസ്കരിക്കുകയായിരുന്നില്ലേ അവർ?

പ്രാദേശികമായി നടക്കപ്പെടുന്ന എത്രയോ സമരങ്ങള്‍...പോരാട്ടങ്ങള്‍...

ചില ഉദാഹരണങ്ങള്‍ ഇവിടെ ഉണ്ട് .

ഇവയൊക്കെ എന്തുകൊണ്ട് തമസ്കരിക്കപ്പെടുന്നു എന്ന് ചിന്തിക്കേണ്ടതല്ലേ?

അണ്ണാ ഹസാ‍രെക്കു പിന്നില്‍ അണി നിരന്ന ജനങ്ങളുടെ അഴിമതിക്കെതിരായ രോഷം ഇവിടെ തുടങ്ങി ഇവിടെ തീരേണ്ടതല്ല. അത് കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. അഴിമതിയുടെ മൂലകാരണം എന്ത് എന്നതിനെക്കുറിച്ച്, പരിഹാരങ്ങളെക്കുറിച്ച്, തുടരേണ്ട പോരാട്ടങ്ങളെക്കുറിച്ച് ഇനിയും ഇനിയും സംസാരിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ നിശബ്ദത ഒരു കുറ്റകൃത്യമായി ഭാവി തലമുറ വിലയിരുത്താതിരിക്കാന്‍ നമുക്ക് അലസരാകാതിരിക്കാം.



****


അധിക വായനയ്‌ക്ക് :

തൊഴിലാളികളുടെ മഹാപ്രവാഹത്തിന് തലസ്ഥാനം ഒരുങ്ങി

തൊഴിലാളി ഐക്യത്തിന്റെ കരുത്തില്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്

Workers’ March to Parliament

ചരിത്രത്തില്‍ ഇടം നേടിയ റാലി