Sunday, July 31, 2011

"മുരിക്കന്‍ പാഠം" മറ(യ്)ക്കുന്ന ചരിത്രം

കുട്ടനാടന്‍ കായല്‍പ്പരപ്പും അവിടത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതവും പുറംലോകത്തിന് എന്നും വിസ്മയമാണ്്. ജലസമൃദ്ധിയുടെ അനുഗ്രഹത്തിനൊപ്പം കലിയിളക്കങ്ങളും ജീവിതത്തിന്റെ ഇത്തിരിവട്ടത്തില്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ജനത. മലയാളിയുടെ കാര്‍ഷികസംസ്കാരത്തിന്റെ പ്രകാശം ചൊരിയുന്ന ഭൂവിഭാഗം. നോക്കെത്താത്ത കായല്‍പ്പരപ്പിനെ പച്ചവിരിപ്പിന്റെ പാടങ്ങളാക്കി മാറ്റിയ മനുഷ്യാധ്വാനത്തിന്റെ തിരുശേഷിപ്പ്. കേരളത്തിന്റെ നെല്ലറയെന്ന അപരാപിധാനംകൊണ്ട് ചരിത്രകാരന്മാര്‍ കുട്ടനാടിന്റെ വിസ്മയത്തെ പാടിപ്പുകഴ്ത്തി. നാടിനെ തീറ്റിപ്പോറ്റിയ കുട്ടനാടിന്റെ ഹരിതസമൃദ്ധി ഇപ്പോള്‍ പക്ഷേ ഓര്‍മകളില്‍ താലോലിക്കാനുള്ള ഗൃഹാതുരത്വമായി മാറുകയാണ്. ഇത്തരമൊരു അന്തരാളഘട്ടത്തില്‍ , അന്യമാകുന്ന കുട്ടനാടന്‍ പച്ചപ്പിനെപ്പറ്റി ആകുലതകള്‍ ഉണ്ടാവുക സ്വാഭാവികം. മലയാളികളൊക്കെ ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ടതുമാണ് അത്തരം ആകുലതകള്‍ . ഇവ പങ്കുവയ്ക്കുമ്പോള്‍ ചരിത്രത്തെയും അത് സമ്മാനിച്ച സമ്മോഹനതകളെയും കൊഞ്ഞനം കുത്തിക്കൂടാ. അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയ മനുഷ്യരെയും ദര്‍ശനങ്ങളെയും പരിഹസിച്ചുകൂടാ. അങ്ങനെ ചെയ്യുമ്പോള്‍ ചരിത്രംതന്നെ പരിഹാസ്യമാകും. ആ പരിഹാസ്യതയുടെ അഴുക്കുചാലില്‍ വീണ് പുതിയ ചരിത്രസൃഷ്ടാക്കളും അന്ധരാകും.

കുട്ടനാടന്‍ കായല്‍രാജാവായിരുന്ന മുരിക്കിന്‍ മൂട്ടില്‍ ഔതയെന്ന ജോസഫ് മുരിക്കന്റെ കഥ പറഞ്ഞുകൊണ്ട് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ തയ്യില്‍ ജേക്കബ് സണ്ണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണ. കോട്ടയത്തെ ഡിസി കിഴക്കേമുറി ഭാഷാപഠനകേന്ദ്രം തയ്യാറാക്കിയ, ഐസിഎസ്ഇ പാഠ്യപദ്ധതിയിലുള്ള ഏഴാംക്ലാസിലെ മലയാളപാഠാവലിയില്‍ "മുരിക്കന്‍" എന്ന പേരിലുള്ള ആറാം പാഠഭാഗത്തിലാണ് ടി ജെ എസ് ജോര്‍ജ് ചരിത്രത്തെ നിഷേധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതിനൊപ്പം എല്ലാ വലതുപക്ഷ പണ്ഡിതമ്മന്യന്മാരും ചെയ്യുന്നതുപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒന്ന് ഞോണ്ടാനും ജോര്‍ജ് മറന്നിട്ടില്ല. ജോര്‍ജിന്റെ വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

"വേമ്പനാട്ടുകായലിലെ ചിത്തിര (ക്യു-900 ഏക്കര്‍), മാര്‍ത്താണ്ഡം (എസ്-652 ഏക്കര്‍), റാണി (ടി-600 ഏക്കര്‍) എന്നീ മൂന്നു കായലുകളില്‍ മുരിക്കന്‍ എന്ന കര്‍ഷകപ്രമാണി അത്ഭുതകരമായ രീതിയില്‍ ബണ്ട് നിര്‍മിച്ച് കൃഷിയിറക്കി. 37 വര്‍ഷം ഇവിടെ നെല്‍ക്കൃഷി ആദായകരമായി നടത്തി. 1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ കാര്‍ഷിക ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി മുരിക്കന്റെ ഭൂമി ഏറ്റെടുത്ത് പാര്‍ടി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഇവര്‍ക്കാകട്ടെ കൃഷി ചെയ്യാനറിയില്ലായിരുന്നു. അതുമൂലം കായല്‍ക്കൃഷി നശിച്ചു. മുരിക്കന്‍ കഞ്ഞികുടിക്കാന്‍ വകയില്ലാതെ ഹൃദയം പൊട്ടി മരിച്ചു."

കമ്യൂണിസ്റ്റ് പാര്‍ടിയെയും അതിന്റെ നേതാക്കളെയും ഭര്‍ത്സിക്കാനും ആക്രമിക്കാനും കോപ്പുകൂട്ടുന്നവര്‍ക്ക് ഇന്ധനം പകരാന്‍ കഴിയുന്ന പരാമര്‍ശങ്ങളാണ് ജോര്‍ജ് നടത്തിയിരിക്കുന്നത് എന്നതില്‍ സംശയമില്ല. വിശ്രുത മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അറിയപ്പെടുന്ന ജോര്‍ജ് കഴിഞ്ഞ നാളുകളില്‍ പേന ഉപയോഗിച്ച് ഈ കമ്യൂണിസ്റ്റുവിരുദ്ധത ആവോളം പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, ഇതു പ്രകടിപ്പിക്കാന്‍ ചരിത്രവസ്തുതകളെ അപ്പാടെ മറച്ചുവയ്ക്കുമ്പോഴാണ് വസ്തുനിഷ്ഠ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നത്.

ജോര്‍ജില്‍നിന്ന് ടി ജെ എസ് ജോര്‍ജിലേക്ക്

അപ്പര്‍കുട്ടനാട്ടില്‍പ്പെട്ട പന്തളത്തെ തുമ്പമണില്‍ ജനിക്കുകയും കുട്ടനാടിന്റെതന്നെ ഭാഗമായ അമ്പലപ്പുഴയില്‍ ദീര്‍ഘകാലം താമസിക്കുകയും ചെയ്തിട്ടുള്ള ജോര്‍ജ്, ബാല്യകൗമാരയൗവനങ്ങളിലൂടെ കുട്ടനാടിന്റെ നാഡീസ്പന്ദങ്ങള്‍ അടുത്തറിഞ്ഞിട്ടുള്ളയാളാണ്. ഔദ്യോഗിക രേഖകളനുസരിച്ച് 1928ല്‍ ജനിച്ച ജോര്‍ജിന്റെ ജനനം കുടുംബരേഖകളില്‍ 1930ലാണെന്ന് അദ്ദേഹംതന്നെ ഒരഭിമുഖത്തില്‍ സമ്മതിച്ചിട്ടുള്ളതാണ്. കോട്ടയത്തും അമ്പലപ്പുഴയിലുമായി സ്കൂള്‍വിദ്യാഭ്യാസവും തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കിയശേഷം ബിഎ ഓണേഴ്സ് പഠിക്കാന്‍ മദിരാശിയിലെ താംബരത്തേക്ക് വണ്ടി കയറുകയായിരുന്നു. ബിഎ പഠനം പൂര്‍ത്തിയാക്കി 1949ല്‍ മുംബൈയിലെത്തി ഫ്രീപ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തകനായി മാറിയതിനുശേഷം ജീവിതവും പ്രവര്‍ത്തനവുമൊക്കെ കേരളത്തിന് പുറത്തും വിദേശത്തുമായിരുന്നു. അതായത് 80 വയസ്സ് പിന്നിടുന്ന ജോര്‍ജിന് 20 വയസ്സിനുശേഷമുള്ള കേരളാനുഭവം വായനയില്‍നിന്നും ബൗദ്ധികസംവാദങ്ങളില്‍നിന്നും മാത്രമുള്ളതാണ്. ഈ ചര്‍ച്ചകളെല്ലാം വലതുപക്ഷരാഷ്ട്രീയക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും നിരീക്ഷണങ്ങളുടെ പിന്‍ബലത്തിലുമായിരുന്നു. കുട്ടനാടന്‍ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ ബാല്യകാലസ്മൃതികളുണ്ടെങ്കിലും 1950നുശേഷമുള്ള കുട്ടനാടിനെ അദ്ദേഹം നേരിട്ട് അറിഞ്ഞിട്ടില്ല. ജൈവപരമായ ഇത്തരമൊരനുഭവത്തിന്റെ അഭാവത്തിനൊപ്പം ബൂര്‍ഷ്വാ ജേര്‍ണലിസത്തിന്റെ രീതിശാസ്ത്രം മനസ്സിലും ചിന്തയിലും കുടിയിരുത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഭൂപരിഷ്കാരനിയമവും അത് സൃഷ്ടിച്ച സാമൂഹ്യമുന്നേറ്റത്തിന്റെ പുതിയ ആകാശങ്ങളെയും അദ്ദേഹം കണ്ടില്ലെന്നു നടിക്കുന്നത്.

വസ്തുതകള്‍ വളച്ചൊടിക്കുന്നു

കര്‍ഷകപ്രമാണിയായിരുന്ന മുരിക്കന്‍ കായലുകള്‍ കൃഷിനിലങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയെന്നതും കൃഷിയിറക്കിയെന്നതും വസ്തുതതന്നെയാണ്. അതിനുശേഷം പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവും ചരിത്രനിഷേധവുമാണ്. മുരിക്കന്‍ കൃഷിയിറക്കാന്‍ പാടുപെട്ടു എന്നു പറയുമ്പോള്‍ത്തന്നെ അതിനുവേണ്ടി സ്വന്തം ചോരയും പ്രാണനും ബലി നല്‍കിയ കുട്ടനാട്ടിലെ നിസ്വരും നിരാലംബരുമായ കര്‍ഷകത്തൊഴിലാളികളുടെ ത്യാഗം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. മൂന്നു കായലുകളിലുമായുള്ള 2152 ഏക്കര്‍ പാടശേഖരം മുരിക്കന് കുടുംബസ്വത്തായി ലഭിച്ചതോ തീറാധാരപ്രകാരം അദ്ദേഹം പണം നല്‍കി വാങ്ങിയതോ ആയിരുന്നില്ല. മുരിക്കന്റെ കൈവശം ഈ കൃഷിനിലങ്ങള്‍ വന്നുചേര്‍ന്നതിനുപിന്നില്‍ ഒരു ചരിത്രമുണ്ട്. അതില്‍ കുട്ടനാട്ടിലെ ചേറിലും ചെളിയിലും ജീവിതം ഹോമിക്കുന്ന ദരിദ്രരുടെ ജീവിതസ്വപ്നങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുമുണ്ട്.

1930കളില്‍ തിരുവിതാംകൂറിലാകെ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും വലിയ പ്രക്ഷോഭം നടത്തി. തുടര്‍ന്ന് അന്ന് രാജഭരണം കൈക്കൊണ്ട നടപടികളുടെ ഭാഗമായിട്ടായിരുന്നു കായല്‍ നികത്തി കൃഷിയിറക്കാനുള്ള നിര്‍ദേശങ്ങളുണ്ടായത്. ഇതിന് മുന്നിട്ട് മുരിക്കനിറങ്ങിയെന്നത് സത്യമാണ്. എന്നാല്‍ , കായലുകള്‍ കൃഷിനിലങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ പണം മുടക്കിയത് അന്നത്തെ തിരുവിതാംകൂര്‍ ഗവണ്‍മെന്റായിരുന്നു. മുരിക്കന്‍ അറിയപ്പെടുന്ന കര്‍ഷകനായിരുന്നതുകൊണ്ട് ഗവണ്‍മെന്റ് ഇതിന്റെ ചുമതല മുരിക്കനെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളെ ഊണും ഉറക്കവുമില്ലാതെ പണിയെടുപ്പിച്ചാണ് ബണ്ടുകെട്ടി കായലുകള്‍ കൃഷിനിലങ്ങളാക്കി മാറ്റിയത്. നാലും അഞ്ചും ആള്‍ താഴ്ചയുള്ള കായലിലെ ഉപ്പുവെള്ളത്തില്‍ ദിവസവും പത്തും പന്ത്രണ്ടും മണിക്കൂര്‍ ഊളിയിട്ടിറങ്ങി ചെളി കോരിയെടുത്ത് വള്ളങ്ങളില്‍ കൊണ്ടുവന്നാണ് തൊഴിലാളികള്‍ ബണ്ടുണ്ടാക്കിയത്. അതിസാഹസികമായ ഈ ജോലിയില്‍ ഏര്‍പ്പെട്ട നിരവധി തൊഴിലാളികള്‍ രക്തസാക്ഷികളായത് ഇപ്പോഴും കുട്ടനാട്ടുകാരുടെ ഓര്‍മകളിലുണ്ട്. പലവിധ രോഗപീഡകൊണ്ട് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായവരും കുറവല്ല. പിന്നീട് ഇവിടെ പൊന്നുവിളയിച്ചതും പാവപ്പെട്ട മനുഷ്യരായിരുന്നു.

ചുരുക്കത്തില്‍ ദരിദ്രജനസഹസ്രങ്ങളുടെ ചോരയും ജീവനുംകൊണ്ട് മെനഞ്ഞെടുത്തതാണ് കായല്‍പ്പാടങ്ങള്‍ . ഇത് പിന്നീട് രാജാവ് മുരിക്കന് പതിച്ചുകൊടുത്തു. അങ്ങനെയാണ് മുരിക്കന്‍ കായല്‍നിലങ്ങളുടെ അധിപനായത്. ഇവിടെ ആദ്യം കൃഷിയിറക്കാനെത്തിയ രാജാക്കന്മാരോടുള്ള ആദരസൂചകമായാണ് കായല്‍നിലങ്ങള്‍ക്ക് ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ പേരുകള്‍ നല്‍കിയത്. ഇത് യഥാക്രമം ചിത്തിരതിരുനാള്‍ , മാര്‍ത്താണ്ഡവര്‍മ, റാണി സേതുലക്ഷ്മീബായി എന്നിവരുടെ ഓര്‍മകളുമായി ബന്ധപ്പെട്ടതുമാണ്. ഈ ചരിത്രമൊക്കെ മറച്ചുവച്ചാണ് ജോര്‍ജ് മുരിക്കന്റെ മാഹാത്മ്യം ആഘോഷിക്കുകയും തൊഴിലാളിപ്രസ്ഥാനത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത്.

പ്രക്ഷോഭത്തിന്റെ നാളുകള്‍

ജോര്‍ജ് പറയുന്നതുപോലെ ഭൂപരിഷ്കരണം പാസാക്കിയ 1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റല്ല മുരിക്കന്റെ ഭൂമി ഏറ്റെടുക്കുന്നത്. 1957ലെ ഗവണ്‍മെന്റ് കൊണ്ടുവന്ന കാര്‍ഷിക ഭൂപരിഷ്കരണനിയമത്തെ 1959ല്‍ ആ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടതിനുശേഷം വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് അട്ടിമറിക്കുകയായിരുന്നു. പിന്നീട് 1967ല്‍ വന്ന ഇ എം എസിന്റെ രണ്ടാമത്തെ ഗവണ്‍മെന്റാണ് ഇത് പരിഷ്കരിച്ച് നടപ്പാക്കാന്‍ ശ്രമിച്ചതെന്നതും അനിഷേധ്യമായ ചരിത്ര വസ്തുതയാണ്. എന്നാല്‍ , 1969ല്‍ ആ ഗവണ്‍മെന്റും പോയതിനു ശേഷം ഭൂപരിഷ്കരണനിയമം പൂര്‍ണമായി നടപ്പാകാതെ വന്നുവെന്നതും ചരിത്രമാണ്.

ഈ ഘട്ടത്തിലാണ് 1969 ഡിസംബര്‍ 14ന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന ജനലക്ഷങ്ങള്‍ ആലപ്പുഴയിലെ അറവുകാട് മൈതാനിയില്‍ ഒത്തുചേര്‍ന്ന് കുടികിടപ്പുഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം നടന്നത്. ഭൂപരിഷ്കരണനിയമം നടപ്പാക്കിയില്ലെങ്കില്‍ 1970 ജനുവരി ഒന്നുമുതല്‍ കുടികിടപ്പുഭൂമി വളച്ചുകെട്ടി അവകാശം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം നടത്തിയ എ കെ ജി കേരളത്തോട് പറഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്താകെ വളച്ചുകെട്ടല്‍സമരം വിജയകരമായി മുന്നേറി. സമരത്തിനിടയില്‍ പൊലീസിന്റെ വെടിവയ്പില്‍ കള്ളിക്കാട്ടെ ഭാര്‍ഗവിയും നീലകണ്ഠനുമടക്കം നിരവധി തൊഴിലാളികള്‍ രക്തസാക്ഷികളായി. ഇത്തരം നിരവധിപേരുടെ രക്തസാക്ഷിത്വത്തിന് ഒടുവിലാണ് കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് കുടികിടപ്പവകാശം ലഭ്യമായത്. എന്നാല്‍ , ഈ ഘട്ടത്തിലും ജന്മിമാരില്‍നിന്ന് നിയമപ്രകാരം ഏറ്റെടുക്കേണ്ടിയിരുന്ന മിച്ചഭൂമി ഏറ്റെടുത്തിരുന്നില്ല. ഇതിനായി വീണ്ടും പാവപ്പെട്ട മനുഷ്യര്‍ സമരരംഗത്തിറങ്ങി. മുടവന്‍മുകള്‍ കൊട്ടാരവളപ്പില്‍ ചാടിക്കയറി സമരവളന്റിയര്‍മാരെ എ കെ ജി ആവേശംകൊള്ളിച്ചു. അന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന വി എസ് അച്യുതാനന്ദന്‍ കുട്ടനാട്ടിലെ കായല്‍ച്ചിറകളില്‍ സമരപതാകയുമേന്തി രംഗത്തിറങ്ങി. ഇത്തരം സമരങ്ങളുടെ ഫലമായിട്ടായിരുന്നു 1972ല്‍ സര്‍ക്കാര്‍ മുരിക്കന്റെ കൈകളില്‍നിന്നടക്കം മിച്ചഭൂമി ഏറ്റെടുത്തത്. അന്ന് അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിയെങ്കിലും ഭരണം കോണ്‍ഗ്രസിന്റേതായിരുന്നു. ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വീണ്ടും സമരം ചെയ്യേണ്ടിവന്നു. ഈ ചരിത്രമൊക്കെ ജോര്‍ജ് ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.

കോണ്‍ഗ്രസ് ഭരണകാലം

ജോര്‍ജ് പറയുന്നതുപോലെ മുരിക്കന്റെ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ടല്ല അവിടെ കൃഷി ഇല്ലാതായത്. അതിനും ചരിത്രവസ്തുതകള്‍തന്നെയാണ് സാക്ഷ്യപത്രം. ഏറ്റെടുത്ത ഭൂമി വിതരണംചെയ്യുന്നത് അടിയന്തരാവസ്ഥയുടെ കറുത്തനാളുകളിലായിരുന്നു. അതുകൊണ്ടുതന്നെ ഭരണം നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കൊക്കെയായി ഭൂമി വീതിച്ചുനല്‍കിയതാണ് പ്രധാന പ്രശ്നം. ഐഎന്‍ടിയുസി നേതാക്കള്‍ക്കടക്കം ഭൂമി ലഭിച്ചപ്പോള്‍ യഥാര്‍ഥ ഭൂരഹിതരും കര്‍ഷകത്തൊഴിലാളികളുമായ ചുരുക്കംപേര്‍ക്കേ ഭൂമി ലഭിച്ചുള്ളൂ. അന്യായമായി ഭൂമി കൈവശപ്പെടുത്തിയവരാകട്ടെ ഇത് മറിച്ചുവില്‍ക്കുകയും ചെയ്തു. യഥാര്‍ഥ ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ ഇവിടെ കൃഷിയിറക്കാന്‍ തയ്യാറായി. ഇതിന്റെ ഫലമായിട്ടാണ് ചിത്തിര,റാണി കായലുകളില്‍ കൃഷി അന്യമായപ്പോഴും മാര്‍ത്താണ്ഡം കായലില്‍ കൃഷി നടക്കുന്നത്.

മിച്ചഭൂമി 1600 പേര്‍ക്കായാണ് വീതിച്ചുനല്‍കിയത്. സവിശേഷ ഭൂഘടനയുള്ള കായല്‍നിലങ്ങള്‍ തുണ്ടുതുണ്ടായി മാറിയപ്പോള്‍ കൃഷിയിറക്കുന്നതിന് പ്രായോഗികമായ പ്രശ്നങ്ങളും പരിമിതികളും ഉണ്ടായെന്നത് വസ്തുതയാണ്. മടവീഴ്ച നേരിടുന്ന ബണ്ടുകളുടെ ബലപ്പെടുത്തല്‍ , കുറ്റമറ്റ ജലസേചനസംവിധാനം, വൈദ്യുതി ലഭ്യത എന്നിവയൊക്കെ കൃഷിക്ക് അനിവാര്യമായിരുന്നു. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു ഗവണ്‍മെന്റ് ചെയ്യേണ്ടിയിരുന്നത്. അതുചെയ്യാതിരുന്ന ഗവണ്‍മെന്റിന്റെ കൃത്യവിലോപം കാണാതെ, സാമൂഹ്യപുരോഗതി ലക്ഷ്യംവച്ച് നടപ്പാക്കിയ ഭൂപരിഷ്കരണത്തെ തള്ളിപ്പറയുന്നത് ആരോഗ്യകരമായ നിരീക്ഷണമായി കാണാനാകില്ല. ഏറ്റെടുത്ത് വിതരണംചെയ്തത് കഴിച്ച് 260 ഏക്കര്‍ മിച്ചഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമുണ്ട്. 30 കോടിയുടെ കക്കാശേഖരമുള്ളതായി കണക്കാക്കുന്ന ഇവിടെ യുഡിഎഫ് ഭരണകാലത്ത് ഡ്രഡ്ജിങ്ങിന് കൊടുക്കുകയായിരുന്നു. ലക്കുംലഗാനുമില്ലാതെ നടത്തിയ ഡ്രഡ്ജിങ്ങിലൂടെ കായല്‍നിലങ്ങളില്‍ വ്യാപകമായി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും ഇവിടെ കൃഷി അന്യമാകാന്‍ ഇടയാക്കി.

ഇത്തരം കാര്യങ്ങള്‍ വിലയിരുത്തിയാണ് 1996ലെ നായനാര്‍ ഗവണ്‍മെന്റ് ചിത്തിര, മാര്‍ത്താണ്ഡം, റാണി കായലുകളിലെ 2229 ഏക്കറിലെ കൃഷിയും പ്രദേശത്തെ ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുത്താന്‍ 36 കോടിയുടെ ബൃഹത്തായ സംയോജിത "ക്യുഎസ്ടി കായല്‍വികസനപദ്ധതി" ആവിഷ്കരിച്ചത്. എന്നാല്‍ , പിന്നീട് ഈ പദ്ധതിയും നടപ്പാക്കാനായില്ല. ക്യുഎസ്ടി പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അന്യമാകുന്ന കായല്‍ക്കൃഷിയെപ്പറ്റി പരിതപിക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ല. അതിനുള്ള നടപടി സ്വീകരിക്കാനാകുമോയെന്ന അന്വേഷണമാണ് ആരോഗ്യകരമായ വിമര്‍ശത്തില്‍ സ്ഥാനംപിടിക്കേണ്ടത്.

കായല്‍നിലങ്ങളില്‍ പൊന്നുവിളയിച്ച് കേരളത്തിന്റെ നെല്ലറയെ സമൃദ്ധമാക്കിയ മുരിക്കന്റെ കുടുംബം ദരിദ്രനാരായണന്മാരായി മാറിയെന്നും അദ്ദേഹം ഇതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയായിരിക്കാം മരിച്ചതെന്നുമുള്ള ജോര്‍ജിന്റെ നിരീക്ഷണവും വസ്തുതാപരമല്ല. ഭൂപരിഷ്കരണനിയമപ്രകാരം ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന 15 ഏക്കര്‍ പരിധിയില്‍ നിന്നുകൊണ്ടുതന്നെ മുരിക്കന്റെ കുടുംബത്തിന് ലഭിച്ച വകയില്‍ 140 ഏക്കര്‍ ഇപ്പോഴും കുടുംബാംഗങ്ങളുടെ കൈവശമുണ്ടെന്നാണ് സര്‍ക്കാര്‍രേഖകള്‍ പറയുന്നത്. മുരിക്കന്റെ കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ടവര്‍ ആരുംതന്നെ ദരിദ്രനാരായണന്മാരായി അലയുന്നതായി കുട്ടനാട്ടുകാര്‍ക്ക് അറിവില്ല. അതുകൊണ്ട് ഭൂപരിഷ്കരണം മുരിക്കന്റെ കുടുംബം കുളംതോണ്ടിയെന്ന ജോര്‍ജിന്റെ വാദത്തിലും കഴമ്പില്ല.

ചുരുക്കത്തില്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും കൂട്ടിക്കുഴച്ച് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ് "മുരിക്കന്‍" പാഠഭാഗത്തിലൂടെ ടി ജെ എസ് ജോര്‍ജ് ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ ആഘോഷിക്കപ്പെടുന്ന പത്രപ്രവര്‍ത്തനപാരമ്പര്യത്തിനുനേരെയുള്ള കൊഞ്ഞനംകുത്തല്‍കൂടിയാണ്. കാരണം പലപ്പോഴും അദ്ദേഹം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറഞ്ഞ് ഉദ്ധരിക്കാറുള്ള ലോര്‍ഡ് തോംപ്സന്റെ വാക്കുകള്‍തന്നെയാണ് ഇതിന് തെളിവ്. "someone somewhere has something to hide.That is news. The rest is advertising". ഒളിപ്പിച്ചുവയ്ക്കുന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന് വാര്‍ത്തയാക്കുന്ന പത്രപ്രവര്‍ത്തക ധാര്‍മികത ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുന്ന ജോര്‍ജ,് ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അധിക്ഷേപിക്കാനായി ചരിത്രവസ്തുതകളെത്തന്നെ ഒളിപ്പിച്ചുവയ്ക്കുന്നുവെന്നതാണ് കൗതുകകരമായ വിരോധാഭാസം.

വികലമായ പാഠം

കേരളത്തിന്റെ സാമൂഹിക, സാമ്പത്തികജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിവച്ച നടപടിയാണ് ഭൂപരിഷ്കരണം. പരിമിതികള്‍ ഉണ്ടായിരുന്നെങ്കില്‍കൂടി കേരള സമൂഹം ഇന്നത്തെ നിലയില്‍ എത്തിനില്‍ക്കുന്നതിന് പിന്നില്‍ ഭൂപരിഷ്കരണത്തിന്റെ സ്വാധീനമുണ്ട്. കേരളത്തിലെ ഭൂപരിഷ്കരണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. ഐസിഎസ്ഇ ഏഴാം ക്ലാസ്സ് പാഠപുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ഒരു പാഠഭാഗമാണ് മുരിക്കന്‍ എന്നത് തെല്ലൊരു അത്ഭുതത്തോടെയേ നോക്കി കാണാനാകൂ. സ്കൂളില്‍ പഠിപ്പിക്കേണ്ട ഒരുപാഠത്തിന് ഉണ്ടാകേണ്ടുന്ന സ്വഭാവമല്ല ഈ ലേഖനത്തിനുള്ളത്. ഭൂപരിഷ്കരണത്തെ ടിജെഎസ് ജോര്‍ജ് അവതരിപ്പിക്കുന്നത് നിഷേധാത്മക രീതിയിലാണ്. പത്രപ്രവര്‍ത്തകനായ ജോര്‍ജ് ഈ വിഷയത്തെ സമീപിക്കുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉപരിപ്ലവമായ രീതിയിലാണ്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷേ, ഈ പുസ്തകം തയ്യാറാക്കിയവര്‍ കൂടുതല്‍ വിവേചനം ദീക്ഷിക്കേണ്ടതായിരുന്നു. ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള ഒരുപാഠം ഒരു ജന്മിയുടെ നേട്ടങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത് എന്നതുതന്നെ വിരോധാഭാസമാണ്. ഭൂപരിഷ്കരണത്തിലൂടെ പാടശേഖരം പാര്‍ടി അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കുകയാണെന്ന അഭിപ്രായം അജ്ഞതയില്‍നിന്ന് മാത്രമേ ഉടലെടുക്കാനിടയുള്ളൂ. പാഠപുസ്തകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നിന്ദ്യമായ നീക്കമായി വേണം ഇതിനെ കാണാന്‍ .

ഈ പുസ്തകം തയ്യാറാക്കിയത് ആരൊക്കെയാണെന്ന് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉപദേശകസമിതിയിലെ പ്രശസ്തരായ അംഗങ്ങളുടെ അറിവോടെയാണോ പുസ്തകം തയ്യാറാക്കിയത് എന്നതും വ്യക്തമല്ല. ആയിരിക്കാനിടയില്ല എന്നാണ് എനിക്ക് തോന്നുന്നത്. എട്ടാംതരംവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന പ്രാദേശിക ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത് ഐസിഎസ്ഇയുടെ നിയന്ത്രണത്തിലല്ല എന്ന് പറയപ്പെടുന്നു. ഇതിന് മുമ്പും ഐസിഎസ്ഇ മലായാള പുസ്തകങ്ങള്‍ക്കെതിരായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറച്ച് വര്‍ഷംമുമ്പ,് കേരളത്തിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എഴുതിയ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം പാഠപുസ്തകമായി നിര്‍ദേശിക്കപ്പെട്ടിരുന്നു. വര്‍ഗീയ ചുവയുള്ള ഈ പുസ്തകം ഐസിഎസ്ഇയുടെ അനുമതി ഇല്ലാതെയാണ് പഠിപ്പിച്ചിരുന്നത്. ആ പാഠപുസ്തകം പിന്നീട് ഐസിഎസ്ഇ പിന്‍വലിക്കുകയുംചെയ്തു. കേരള സമൂഹത്തിലെ പുരോഗമാനാത്മകമായ മുന്നേറ്റത്തെ വികലമായി അവതരിപ്പിച്ചതിനാല്‍ ഏഴാം ക്ലാസ്സിലെ മലയാള പാഠാവലിയിലെ മുരിക്കന്‍ എന്ന പാഠഭാഗം ബന്ധപ്പെട്ടവര്‍ ഉടന്‍തന്നെ പിന്‍വലിക്കുകയാണ് വേണ്ടത്.
(ഡോ. കെ എന്‍ പണിക്കര്‍ )

*
കെ വി സുധാകരന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 ജൂലൈ 2011

പുറത്തുവരാത്ത യുഗ്മഗാനത്തിന്റെ റഫി സ്മരണയില്‍ യേശുദാസ്

അനശ്വരഗായകന്‍ മുഹമ്മദ് റഫിയുമായുള്ള പുറത്തുവരാത്ത യുഗ്മഗാനത്തിന്റെ സ്മരണയിലാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. തനിക്ക് കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്ന മുഖം യേശുദാസിന്റേതാണെന്ന് പറഞ്ഞ ഹിന്ദി സംഗീതസംവിധായകന്‍ രവീന്ദ്ര ജയിനാണ് റഫിയെയും യേശുദാസിനെയും ഒരു പാട്ടില്‍ കൂട്ടിയിണക്കിയത്. മുംബൈയില്‍ റിഹേഴ്സല്‍ കഴിഞ്ഞു. അതിമധുരമായിരുന്നു ഗാനം. പക്ഷേ, നിര്‍മാതാവും മറ്റും ഇടപെട്ടു. അവസാനം യുഗ്മഗാനത്തില്‍ യേശുദാസില്ല. പകരം മന്നാഡെ പാടി. അതിനു പറഞ്ഞ കാരണം ഇതാണ് "റഫിക്കും യേശുദാസിനും ഒരേ ശബ്ദമാണ്. അതുകൊണ്ട് മറ്റൊരു ശബ്ദമുള്ള ഗായകനെക്കൊണ്ട് പാടിക്കുന്നു".

റഫിയുമൊത്ത് തനിക്ക് പാടാന്‍ കഴിഞ്ഞില്ലെങ്കിലും ഒഴിവാക്കാന്‍ പറഞ്ഞ റഫിയുടെ ശബ്ദമാണെന്ന അഭിപ്രായം കാരണം ഏത് അവാര്‍ഡിനേക്കാളും വലിയ അംഗീകാരമായി താന്‍ മനസ്സില്‍ സൂക്ഷിക്കുന്നതായി ദുബായിലെ വസതിയിലുള്ള യേശുദാസ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ റഫി സാഹിബിനോടു തോന്നിയ ആരാധനയും സ്നേഹവും ഇന്നും തന്റെ മനസ്സില്‍ അതുപോലെ തുടരുന്നു. സ്കൂളിലേക്ക് പോകുമ്പോള്‍ വഴിവക്കിലെ ചായപ്പീടികയില്‍ റേഡിയോയില്‍നിന്ന് റഫി സാഹിബിന്റെ പാട്ട് കേട്ടാല്‍ അന്ന് ക്ലാസിലെത്താന്‍ വൈകുമായിരുന്നു. ആ പാട്ടും കേട്ട് വഴിയോരത്ത് നിന്നുപോകും.

അങ്ങനെ സ്കൂളിലെത്തുമ്പോള്‍ വൈകും. അതുകാരണം അധ്യാപകരുടെ ശകാരവും ചൂരല്‍ക്കഷായവും കിട്ടിയിട്ടുണ്ട്. മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ എന്റെ സംഗീതപരിപാടി നടക്കുമ്പോള്‍ ഒരുതവണ റഫി എത്തുകയും എന്നെ നേരില്‍ അഭിനന്ദിക്കുകയും ചെയ്തു. എല്ലായ്പ്പോഴും ഒരു ചിരി മുഖത്തുണ്ടായിരുന്നു. പാടുമ്പോഴും ഒരു നേരിയ മന്ദഹാസം മുഖത്തുണ്ടാവുമായിരുന്നു. ഹൃദയം തുറന്നുള്ള ചിരി. അതായിരുന്നു റഫി സാഹിബ്. കൃത്രിമത്വത്തിന്റെ നിഴലേശാത്ത വ്യക്തിത്വം. സംഗീതത്തെ ഉദാത്തമായ കലയായി കണ്ട വലിയ കലാകാരനായിരുന്നു അദ്ദേഹം. എല്ലാ ശൈലിയും സുന്ദരമായി കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഉച്ചസ്ഥായിയില്‍ പാടേണ്ട ഗാനങ്ങള്‍ എപ്പോഴും അദ്ദേഹത്തില്‍ സുരക്ഷിതമായിരുന്നു. "ഓ ദുനിയാ കാ രഖ് വാലേ" തുടങ്ങിയ എത്രയെത്ര ഗാനങ്ങള്‍ . ആദ്യകാലത്ത് എന്റെ ഗാനമേളകളില്‍ ഞാന്‍ റഫിയുടെ നിരവധി ഗാനങ്ങള്‍ ആലപിക്കുമായിരുന്നു. റൊമാന്റിക് ഗാനവും ഭക്തിഗാനവും ശോകഗാനവും എന്നുവേണ്ട എല്ലാ തരത്തിലെ ഗാനങ്ങള്‍ക്കും ഒരു റോള്‍മോഡലായിരുന്നു അദ്ദേഹം.

1961 നവംബര്‍ 17നാണ് എന്റെ ആദ്യത്തെ ചലച്ചിത്രഗാനം. ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം. പക്ഷേ, റഫി സാഹിബ് 1941ല്‍ തന്റെ പഞ്ചാബിഗാനം റെക്കോഡ് ചെയ്തു. അതിനുമുമ്പും 1939 മുതല്‍ ഡല്‍ഹി റേഡിയോയിലെ പ്രോഗ്രാമുകള്‍ . 1946ല്‍ "ജുഗ്നു" എന്ന സിനിമയിലെ പാട്ടുകള്‍വഴി പ്രശസ്തിയിലേക്ക്. 1948ല്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിലാപഗാനം ആലപിച്ചത് റഫിയാണ്. 1950ല്‍ ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ദേശഭക്തിഗാനാലാപനവും. ഇതൊക്കെയാണെങ്കിലും റഫി എന്ന ഗായകന്‍ ഇന്ത്യക്കാരുടെ മനസ്സിനെ കീഴടക്കിയത് 1953ല്‍ "ബൈജുബാവ്ര" എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്. പിന്നെ അതൊരു തരംഗമായി മാറി. ഏത് സംഗീതസംവിധായകനും വിശ്വസിച്ച് പാടിക്കാവുന്ന ഒരു ഷുവര്‍ ഹിറ്റായിരുന്നു റഫി. ഇന്ന് മുഹമ്മദ് റഫിയുടെ വേര്‍പാടിന്റെ 31-ാം ആണ്ടാണ്.

*
ആര്‍ എസ് ബി ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 ജൂലൈ 2011

വിദ്യാഭ്യാസാവകാശവും കോടതിയും

കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ന് മുഖ്യമായി നേരിടുന്നത് അണ്‍എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉയര്‍ത്തുന്ന ഭീഷണിയാണ്. സമ്പന്ന വിഭാഗങ്ങളാണ് ഇവ നടത്തുന്നത്. അതിനാല്‍ സര്‍ക്കാരും കോടതികളും അവയുടെ താല്‍പര്യസംരക്ഷണത്തിനു ഓടിയെത്തുന്ന കാഴ്ചയാണ് പൊതുവില്‍ കാണപ്പെടുന്നത്. കേരളത്തിന് ഇപ്പോള്‍ ആവശ്യത്തിനു സ്കൂളുകളുണ്ട്. ചില വനപ്രദേശങ്ങളിലോ അതുപോലുള്ള ഓണം കേറാ മൂലകളിലോ ആണ് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം നിര്‍ദ്ദേശിക്കുന്ന ദൂരപരിധിക്കുള്ളില്‍ സ്കൂളുകള്‍ ഇല്ലാത്തത്. ജനനനിരക്ക് കുറഞ്ഞുവരുന്നതുമൂലം മറ്റ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ ഓരോ വര്‍ഷവും ഡിവിഷനുകള്‍ കുറയുന്നു. അതുമൂലം ആയിരക്കണക്കിനു അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഈ പ്രവണതയെ രൂക്ഷമാക്കുകയാണ് സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതുമൂലം സംഭവിക്കുക. അതിനാല്‍ മുകളില്‍ പറഞ്ഞ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒഴികെ കേരളത്തില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാതിരിക്കണം. ഇതിനു മുഖ്യവെല്ലുവിളിയായി ഉയര്‍ന്നുവന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും പിന്തുടരുന്ന നവലിബറല്‍ നയങ്ങളാണ്. പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനു ആര് അപേക്ഷിച്ചാലും അനുമതി നല്‍കണമെന്നതാണ് ടി എം എ പൈ കേസില്‍ സുപ്രീംകോടതി നല്‍കിയ വിധി.

തൊഴില്‍ ചെയ്യാന്‍ ഏതൊരാള്‍ക്കുമുള്ള മൗലികാവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയിലെ 19 (1) (ജി) അനുച്ഛേദത്തിന് 11 അംഗ ഭരണഘടനാ ബെഞ്ച് നല്‍കിയ വ്യാഖ്യാനം അനുസരിച്ച് ഏതൊരാള്‍ക്കും വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനും നടത്താനുമുള്ള അവകാശമുണ്ട്. സുപ്രീംകോടതിയുടെ ഈ വ്യാഖ്യാനം അനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് തനതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്താനും അവകാശം നല്‍കുന്ന ഭരണഘടനയിലെ 30 (1) അനുച്ഛേദം അനാവശ്യമാണ്. ഏതൊരാള്‍ക്കും വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനും നടത്താനും അവകാശമുണ്ടെങ്കില്‍ അത് ന്യൂനപക്ഷങ്ങള്‍ക്കും ബാധകമാണല്ലോ. ഭരണഘടനയില്‍ ഈ അനുച്ഛേദം ചേര്‍ത്തിട്ടുള്ളത് 19 (1) (ജി) അനുച്ഛേദത്തിന് സുപ്രീംകോടതിയുടെ 11 അംഗ ബെഞ്ച് നല്‍കിയ അര്‍ഥം ഭരണഘടനാ നിര്‍മാതാക്കള്‍ ഉദ്ദേശിക്കാത്തതിനാലാണ്. ഈ വ്യാഖ്യാനം വിവിധ സംസ്ഥാന നിയമസഭകളും പാര്‍ലമന്റെും പാസാക്കിയ വിദ്യാഭ്യാസ നിയമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളെ അപ്രസക്തമാക്കുന്നു.

കേരള വിദ്യാഭ്യാസ നിയമ പ്രകാരം വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വെ ഫലം അനുസരിച്ചേ പുതിയ വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കാവൂ. പുതിയ സ്ഥാപനം എവിടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് സര്‍ക്കാര്‍ പരസ്യപ്പെടുത്തി അതിനു താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കണം. അപേക്ഷകരില്‍നിന്ന് ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കണം. സുപ്രീംകോടതി വിധിയനുസരിച്ച് ഈ ഏര്‍പ്പാടൊന്നും വേണ്ട. വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവരെ ചുമ്മാ അതിനു അനുവദിച്ചാല്‍ മതി. തല്‍ഫലമായി നിലവിലുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഡിവിഷനുകള്‍ വിദ്യാര്‍ഥികളില്ലാതെ അടച്ചുപൂട്ടേണ്ടി വന്നാലും, അവസാനം ആ സ്കൂളുകള്‍ തന്നെ പൂട്ടേണ്ടി വന്നാലും, സുപ്രീംകോടതിക്ക് പ്രശ്നമില്ല.

വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള മൗലികാവകാശം പരിരക്ഷിക്കപ്പെട്ടാല്‍ മതി. അതുമൂലം ഒരു പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ടാലും കോടതി കുലുങ്ങില്ല.സ്കൂള്‍ മാനേജരുടെ മൗലികാവകാശം സംരക്ഷിക്കപ്പെടുമല്ലോ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസാവകാശം - ഭൂരിപക്ഷത്തിനായാലും ന്യൂനപക്ഷത്തിനായാലും - ആര്‍ക്കാണ് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു. 6-14 വയസ്സുകാരായ ഇന്ത്യയിലെ കുട്ടികള്‍ക്കു മുഴുവന്‍ സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. അനുച്ഛേദം 30 (1) വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശം ഏതെങ്കിലും വ്യക്തിക്ക് വിദ്യാലയം ആരംഭിച്ച് നടത്താനുള്ളതല്ല. മത - ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്ളതാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സൗജന്യ, സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസ അവകാശം സുപ്രീംകോടതി മാനിക്കുന്നുവെങ്കില്‍ , ആ മേഖലയില്‍ അണ്‍ എയ്ഡഡ് സ്കൂള്‍ ആരംഭിക്കുന്നതിനു ആരെയും അനുവദിക്കുകയില്ലായിരുന്നു. ജനസാമാന്യത്തിന്റെ വിദ്യാഭ്യാസ അവകാശസംരക്ഷണത്തേക്കാള്‍ അവര്‍ക്ക് പഥ്യം സ്കൂള്‍ ആരംഭിച്ചു നടത്താനുള്ള സമ്പന്ന വ്യക്തികളുടെ അവകാശ സംരക്ഷണമായതിനാലാണ് വിധി ഇത്തരത്തിലായത് എന്നുവേണം മനസ്സിലാക്കാന്‍ . സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതില്‍ കോടതികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ താല്‍പര്യമില്ല. ഉണ്ടായിരുന്നെങ്കില്‍ , സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍ നല്‍കിയ വിധികളിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് അതിന്റെ മറ്റ് ബെഞ്ചുകളോ ഹൈക്കോടതികളോ നിഷ്കര്‍ഷിക്കുമായിരുന്നു. അതിനുപകരം സ്വാശ്രയ മാനേജ്മന്റെുകളുടെ ഏത് സ്വാര്‍ഥ താല്‍പര്യവും സംരക്ഷിച്ചു കൊടുക്കുന്ന പതനത്തിലേക്ക് സര്‍ക്കാരുകളും കോടതികളും എത്തിച്ചേര്‍ന്നിരിക്കുന്നു. സ്വാശ്രയ സ്വകാര്യ കോളേജുകള്‍ ലക്ഷങ്ങളോ ദശലക്ഷങ്ങളോ തലവരി (കാപ്പിറ്റേഷന്‍ ഫീ) ആയി വാങ്ങുന്നതായി പല ചാനലുകളും തെളിവുസഹിതം വെളിപ്പെടുത്തുന്നു. എന്നിട്ടും അവയുടെ മേല്‍ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരും കോടതിയും മടിക്കുന്നു. തല്‍ഫലമായി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, സാമൂഹ്യനീതി, ഈ മേഖലയിലെ നിയമവാഴ്ച എന്നിവയെല്ലാം ലംഘിക്കപ്പെടുന്നു.

നവലിബറല്‍ നയങ്ങള്‍ക്ക് ഈ അധികാരസ്ഥാനങ്ങള്‍ വഴിപ്പെടുന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ഈ പോക്ക് തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് ജനസാമാന്യത്തിന്റെ ഭാവി, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അപകടത്തിലാകും. അതിനാല്‍ ജനസാമാന്യത്തിന്റെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കുന്നതിനു വിപുലമായ ബഹുജന പ്രസ്ഥാനം ആരംഭിക്കുകയും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ പോക്കു കണ്ട് നിരാശപ്പെട്ടിരിക്കുന്നവരും മൗനം പൂണ്ടിരിക്കുന്നവരും താനറിയാതെ ഈ പോക്കിനെ അനുകൂലിക്കുന്നവരും ആയ വലിയൊരു വിഭാഗം ജനങ്ങളെ ലക്ഷ്യബോധവും കര്‍മോന്മുഖതയും ഉള്ളവരാക്കി മാറ്റാനും വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ വഴി പിഴച്ച പോക്കിനെ തടയാനും ഇത് മാത്രമാണ് മാര്‍ഗ്ഗം.

*
സി പി നാരായണന്‍ ചിന്ത 29 ജൂലൈ 2011

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാകും

പാര്‍ലമെന്റിന്റെ നാളെ ആരംഭിക്കുന്ന സമ്മേളനം പ്രക്ഷുബ്ധമാകുമെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ക്ഷോഭ ജനകമായ ഇത്രയേറെ പ്രശ്‌നങ്ങള്‍ മുഖത്തടിച്ചുനില്‍ക്കുന്ന അവസരങ്ങള്‍ അപൂര്‍വമായിരിക്കും. അഴിമതി, വിലക്കയറ്റം, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭം, ചില്ലറ വ്യാപാരമേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കല്‍, ഇന്‍ഷ്വറന്‍സ് ബാങ്കിംഗ് മേഖലകള്‍ വിദേശമൂലധനത്തിനു അടിയറവെയ്ക്കല്‍ തുടങ്ങി നാടിനെയും ജനങ്ങളെയും പിടിച്ചുലയ്ക്കുന്ന പ്രശ്‌നങ്ങളുടെ പട്ടിക നീണ്ടതാണ്. ഇവയുടെ അലയൊലി സമ്മേളനത്തിലുണ്ടാകും.

ഭരണപക്ഷവും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയും അഴിമതി പ്രശ്‌നത്തില്‍ ജനങ്ങളുടെ മുമ്പില്‍ ഒരുപോലെ അവമതിക്കപ്പെട്ടു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്. അഴിമതി ആരോപണങ്ങള്‍ മുമ്പും പാര്‍ലമെന്റില്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തേതുപോലെ ഭീമാകാരമായ അഴിമതിയുടെ പരമ്പരകള്‍ മുമ്പുണ്ടായിട്ടില്ല. മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ അഴിമതി കേസുകളില്‍ കുടുങ്ങി പുറത്തുപോകേണ്ടി വന്നതും ഇത് ആദ്യമാണ്. ഡി എം കെ ക്കാരായ എ രാജയും ദയാനിധിമാരനും മാത്രമല്ല, കോണ്‍ഗ്രസുകാരനായ മുരളി ദേവ്‌റയും മന്ത്രിസഭയില്‍ നിന്നും പുറത്തായത് അഴിമതി ആരോപണത്തെ തുടര്‍ന്നാണ്. 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ കസേര തെറിപ്പിക്കുമെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത് അവസാനം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ ചെന്നെത്തുമോ എന്ന ഭീതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഒരു കാരണം മന്‍മോഹന്‍സിംഗ് കുടുങ്ങുമോ എന്ന ഭീതിയാണ്.

കര്‍ണാടകയിലെ ബി ജെ പി മന്ത്രിസഭ അഴിമതി കേസില്‍ ആടി ഉലയുന്നത് കോണ്‍ഗ്രസിനു ആശ്വാസം പകരുന്നുണ്ട്. അഴിമതിക്കതീതമായ പാര്‍ട്ടിയാണ് ബി ജെ പി എന്ന അവകാശവാദത്തിന്റെ പൊള്ളത്തരം കര്‍ണാടക ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട് തുറന്നുകാട്ടി. യദ്യൂരപ്പയ്ക്ക് എതിരായി ലോകായുക്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പുതിയതല്ല. ഖനി മാഫിയയ്ക്കും റിയല്‍ എസ്റ്റേററുകാര്‍ക്കും കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ വഴിവിട്ടു സഹായം നല്‍കുന്നതായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിരവധി തവണ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. യദ്യൂരപ്പയ്ക്ക് എതിരെ ബി ജെ പിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ യദ്യൂരപ്പയെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ബി ജെ പി നേതൃത്വം സ്വീകരിച്ചത്. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിന്റെ ഒത്താശ ഖനി മാഫിയക്കുണ്ടെന്ന് അതോടെ വ്യക്തമായി. ഇപ്പോള്‍ ഗതിമുട്ടിയാണ് യദ്യൂരപ്പയോട് രാജിവയ്ക്കാന്‍ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടത്. ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബി ജെ പി നേതൃത്വത്തിന്റെ മുമ്പില്‍ മറ്റൊരു വഴിയുമില്ലാതായി.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേനാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്, അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ എത്തുമ്പോള്‍, ബി ജെ പിയുടെ ആക്രമണത്തിന്റെ മുനയൊടിക്കും.

സമ്മേളനത്തിന്റെ ആദ്യനാളുകളില്‍ തന്നെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒഴിവാക്കികൊണ്ടുള്ള ലോക്പാല്‍ ബില്ലിനെതിരെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും അണിനിരക്കുമെന്ന കാര്യം തീര്‍ച്ചയാണ്. പ്രധാനമന്ത്രിയെ ഒഴിവാക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിപ്പു പ്രകടിപ്പിക്കുന്നത് ബി എസ് പി മാത്രമാണിപ്പോള്‍. പ്രധാനമന്ത്രിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഒഴിവാക്കുന്ന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷം ശക്തമായി ഉന്നയിക്കുന്ന ഒരു പ്രധാന വിഷയം അഴിമതിയായിരിക്കും.

അഴിമതി എന്ന ഏകവിഷയത്തില്‍ കേന്ദ്രീകരിച്ചു ജനങ്ങളെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സാഹചര്യം സൃഷ്ടിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക. വിലക്കയറ്റത്തെയും ഭക്ഷ്യ സുരക്ഷയെയും കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാന്‍ ഭരണപക്ഷം പരമാവധി ശ്രമിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആറു മാസത്തിനകം വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രണവിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഉറപ്പുനല്‍കിയത്. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം തുടരുന്നു. നാണയപ്പെരുപ്പം പിടികിട്ടാത്ത തലത്തിലേക്ക് ഉയരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍ക്കിടയില്‍ 16 തവണ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയത് ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. വായ്പാനിരക്ക് ഇനിയും ഉയര്‍ത്തേണ്ടിവരുമെന്നാണ് പ്രണബ് മുഖര്‍ജി മുന്നറിയിപ്പു നല്‍കിയത്. വ്യാവസായിക കാര്‍ഷിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്നത് സാമ്പത്തിക രംഗത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ അവതരിപ്പിക്കുമെന്നു വാഗ്ദാനം ചെയ്ത ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഈ സമ്മേളനത്തിലും വെളിച്ചം കാണുമെന്നതിന് ഉറപ്പില്ല.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്ന മറ്റൊരു വിഷയം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതായിരിക്കും. കൃഷി ഭൂമി വ്യാപകമായ തോതില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും കോര്‍പറേറ്റു സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ പല ഭാഗങ്ങളിലും പ്രക്ഷോഭം നടത്തിവരികയാണ്. യു പിയില്‍ ഈ പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് ഹരിയാനയില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ മൗനം പാലിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നത് 1894 ല്‍ ബ്രിട്ടീഷ് ഭരണകാലത്തു പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ചാണ്. ഇത് അടിമുടി പൊളിച്ചെഴുതണമെന്ന് ഇടതുപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. ഇപ്പോള്‍ കൂടുതല്‍ പാര്‍ട്ടികളും സംഘടനകളും ഈ ആവശ്യത്തെ അനുകൂലിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചില്ലറ വ്യാപാര രംഗം ബഹുരാഷ്ട്ര കമ്പനികള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കും.

ഇന്‍ഷ്വറന്‍സ്-ബാങ്കിംഗ് മേഖലകള്‍ വിദേശമൂലധനത്തിനായി തുറന്നിടുന്നതിന് ഇന്‍ഷ്വറന്‍സ്-ബാങ്കിംഗ് നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ബില്ലുകള്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. ഇതിന് ബി ജെ പിയുടെ പിന്തുണ നേടാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ സമ്മേളനത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണ ബില്‍ അവതരിപ്പിക്കാന്‍ ബി ജെ പി പിന്തുണ നല്‍കിയത് കോണ്‍ഗ്രസിന് ധൈര്യം പകരുന്നുണ്ട്. ബാങ്കിംഗ് രംഗത്തെ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ ബാങ്ക് ജീവനക്കാര്‍ ഓഗസ്റ്റ് അഞ്ചിന് നടത്തുന്ന പണിമുടക്കിന്റെ അലയൊലികള്‍ പാര്‍ലമെന്റില്‍ പ്രതിഫലിക്കും.

പാര്‍ലമെന്റ് പാസാക്കിയ ആണവ ബാധ്യത ബില്ലിനെതിരെ അമേരിക്ക പരസ്യമായി രംഗത്തുവന്നതും സമ്മേളനത്തില്‍ സജീവ ചര്‍ച്ചയ്ക്ക് ഇടയാക്കും. ആണവദുരന്തമുണ്ടായാല്‍ ആണവ റിയാക്ടറുകള്‍ സപ്ലൈ ചെയ്ത കമ്പനികളും നഷ്ടപരിഹാരം നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം മാറ്റണമെന്നാണ് ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ ഒരക്ഷരം പറയാന്‍ ഇതുവരെ യു പി എ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ മനസ്സ് അമേരിക്കയോടൊപ്പമാണ്. പാര്‍ലമെന്റിന്റെയും പൊതുസമൂഹത്തിന്റെയും വികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. അമേരിക്കയുടെ ധാര്‍ഷ്ട്യവും ആണവനിലയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധവും ആണവ കരാറിനെതിരെ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ശരിവെയ്ക്കുന്നുണ്ട്.

രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച നൂറു ദിന പരിപാടിയിലെ ഒരു പ്രധാന ഇനമായ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണയും ബില്‍ വെളിച്ചം കാണാന്‍ സാധ്യത കുറവാണ്.

സര്‍ക്കാര്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത കാണിക്കുകയും ചെയ്തില്ലെങ്കില്‍ സമ്മേളന നടപടികള്‍ സ്തംഭിക്കാനുള്ള സാധ്യത ഏറെയാണ്.

*
എം പി അച്യുതന്‍ ജനയുഗം 31 ജൂലൈ 2011

More Evidence of Jobless Growth

IT is a feature that sullies a pretty picture. Growth in post-reform India accelerates, but fails to deliver adequate jobs for its citizens. As is widely acknowledged, the large sample surveys of employment by the National Sample Survey Organisation (NSSO) undertaken once in five years provide the most exhaustive data on employment trends and conditions in India. The NSSO has just released the leading indicators yielded by the latest such survey on this subject – the 66th Round, covering 2009-10. This helps to assess the impact on employment of growth during the reform years, and especially after 2003-04 when GDP growth accelerated to touch 8-9 per cent.

DECLINING EMPLOYMENT

The results suggest that while the deceleration of employment growth recorded during 1993-94 to 1999-2000 had been partially reversed in the period 1999-2000 to 2004-05, the record over the five years after 2004-05 is even worse than it was during the 1990s. To summarise, the rate of growth of employment (on a usual, principal and subsidiary, status basis), which rose from 1.07 and 2.62 per cent in rural and urban areas respectively during 1983 to 1987-88, to 2.55 and 4.08 per cent during 1987-88 to 1993-94, fell to 0.80 and 2.73 per cent during 1993-94 to 1999-2000. The scepticism about the dynamism unleashed by reform that this generated was dismissed once the results of the 2004-05 survey were announced that showed that rural employment growth had actually risen to 2.41 per cent in rural areas and 4.22 per cent in urban areas over 1999-2000 to 2004-05. Based on the results of the 2004-05 survey, some like the chairman of the Prime Minister’s Economic Advisory Council C Rangarajan argued that “with a sustained growth of 9 per cent per annum by 2012, unemployment will be totally eliminated.” The challenge was to achieve and sustain high growth rather than to generate employment, since “accelerating growth is central to expanding employment opportunities” (Times of India, March 15, 2006).

Since then, India seems to have managed to achieve and sustain high growth, except for the brief downturn during the global crisis. Yet the recently released results from the 2009-10 (66th Round) NSSO survey are disconcerting. Over the five-year period 2004-05 to 2009-10 employment declined at an annual rate of -0.34 per cent in rural areas, and rose at the rate of just 1.36 per cent in urban area. In the aggregate, the volume of principal and subsidiary status employment rose by a negligible 0.1 per cent.

However, government spokespersons have been quick to play down the significance of these numbers by referring to two other aspects of the NSS 2009-10 figures. The first is the fact that part of the deceleration in workforce expansion is the result of the substantially larger number of young people opting to educate themselves.

If we focus on the 15-24 age group, which is the one that is most likely to choose between education and work, we find that a the increase in the number of those reporting themselves as occupied with obtaining an education was much higher over the five years ending 2009-10 (16.7 million in the case of males and 11.9 million in the case of females) than was true over the previous five years (5.6 and 5.2 million respectively). This huge difference, which is a positive development from the point of view of generating a better and more skilled workforce, would have substantially reduced the number entering the labour force, contributing to the deceleration in the growth of the total number of workers.

However, the aggregate numbers of principal and subsidiary status workers suggest that this alone would be inadequate to provide a satisfactory explanation of what seems to be a dramatic collapse of employment. The total number of usual status (principal and subsidiary) workers, which increased by 60 million during the five years ending 2004-05, rose by just 2.3 million over the subsequent five years. (If we restrict the comparison to just changes in principal status workers the difference is still substantial though less dramatic, standing at 48.3 and 13.1 million respectively).

This too has been discounted by pointing to the fact that the fall in employment increments over the two periods under comparison has been substantially due to a fall in female employment. Rural female employment, which rose by 18.3 million between 1999-2000 and 2004-05, registered a decline of 19.2 million during 2004-05 and 2009-10. Even in the urban areas, the figures for changes in female employment during the two periods were significantly different at a positive 6.4 million and a negative 1.7 million respectively. This has been cited as evidence of a definite underestimation of female employment.

The figures have provided the basis for the criticism from within the government that the NSSO’s 2009-10 survey has significantly underestimated female employment, which is difficult to capture, especially in rural areas. On the other hand, it cannot be argued that this difficulty affected only the 2009-10 survey, especially to the extent needed to explain the dramatic differences noted above.

Moreover, if we stick to usual status (principal and subsidiary status) employment, the change in male employment also points to significant deceleration. Between 1999-2000 and 2004-05 male employment increased by 20.2 million in rural areas, while between 2004-05 and 2009-10 it rose by only 13.4 million. The corresponding figures for the urban areas were 15 million and 9.8 million respectively. In the case of only principal status workers, the increases had fallen from 19.2 to 13.6 million in rural areas and from 14.4 to 10.3 million in urban areas.

As mentioned earlier, this decline in employment is partly explained by the sharp increase in those pursuing an education in the 15-24 age group. We, therefore, turn to a separate examination of the trends in employment in the two main working age groups: 15-24 and 25-59. Let us initially restrict the analysis to trends in usual principal status employment for males, to accommodate for what may be the partially correct criticism that female employment was underestimated to a greater degree in 2009-10 than before.

One positive signal here is that male employment in the 25-59 age group rose when that in the (education-opting) 15 to 24 age group fell. Male employment (rural and urban) in the 15-24 age group fell by 6.2 million between 2004-05 and 2009-10 as compared to an increase of 6.5 million during 1999-2000 and 2004-05. Contrary to this, the figures for the changes in the 25-59 age group were 28.8 and 26.2 million respectively. That is, there was a larger absolute increase in 25-59 age group employment in the more recent period when compared with the previous one. However, the difference here too is small and the rate is marginally lower (13.3 as opposed to 13.8 per cent) given the rising base value.

In the case of females, however, even in this age group employment fell during the recent period by 5.1 million, while it had increased by a huge 13.1 million during the previous period. Thus, even if we restrict ourselves to the most favourable category in aggregate principal status employment in the case of males, which is the 25-59 age group, the most we can say is that employment growth has not been lower during the five years ending 2009-10, as compared to the previous period. This is despite the fact that these were the years when there was a substantial acceleration of GDP growth from the 6-7 per cent range to the 8-9 per cent range between these two periods.

There seems to be a second positive that emerges on first examination of the data relating to male, 25-59 age group employment, which is that much of the increase in employment is paid employment as opposed to self-employment. This points to a structural shift in employment generation since most of the additional male employment generated in this age group during the 1999-2000 to 2004-05 period was in the self-employment category.

Self-employment rose by 21.8 million during that period, as compared with just 4 million during the more recent period. On the other hand, during 2004-05 to 2009-10, paid (regular or casual) employment increased by 24.6 million, as compared with just 4.4 million during the previous period. Given the fact that self-employment could be substantially distress-driven, this is indeed welcome.

INCREASING INEQUALITY

But that assessment needs to be moderated on three counts. First, the structural shift in the nature of additional employment occurs in a period when aggregate employment even among 25-59 years-old males has not been rising any faster. Second, around two-thirds of the increase in paid employment in the recent period is in the casual work category, which is likely to be less well-paid and volatile, leading to much lower earnings. Third, if we consider female employment in the 25 to 59 age group, while there has been a decline of 7.7 million in the number of self-employed workers, the number of paid workers rose by just 2.6 million. The increase in paid employment here has been far short of the loss of self-employment.

These features have to be seen in the context of certain changes observed in the sectoral composition of the expansion of employment during the two periods. The figures show that over 1999-2000 to 2004-05, the increase in employment was distributed across agriculture, manufacturing, construction and services, though services and construction dominated in the case of males and agriculture in the case of rural females. As compared to this, during the 2004-05 to 2009-10 period, agriculture and manufacturing made negative or negligible contributions to the increase in employment, whereas construction played the dominant role in the case of both males and females. Clearly even the small contributions made by the commodity producing sectors to employment increases are disappearing, making the system dependent on construction and services, especially the former.

In sum, even among sections of the population who would not and have not been opting for education as activity and for whom the identification of work participation may not be difficult, the main source of employment during the high growth years seems to be casual work in the construction sector. This is likely to be among the more volatile among employment categories, with lower wages, higher uncertainty of employment and, therefore, limited earnings potential. So even if we take account of the increased participation of the young in education and the possible underestimation of the employment of women, the evidence seems to point to unsatisfactory labour market outcomes in the period when India transited to its much-celebrated high-growth trajectory.

All this is significant for at least two reasons. The first is that it indicates that the pattern of growth that India is experiencing is woefully inadequate to provide incomes and livelihoods and the dignity that comes from work to a substantial number of those seeking it. It seems to be time to shift from an obsessive and single-minded devotion to growth and focus more on employment. The second is that the picture of near-jobless growth changes the whole notion of “inclusiveness”. If the trajectory continues, India’s poor and marginalised would have to be “included” not by integrating them into the development process through employment, but through special programmes that reek of state patronage and are dependent on government prerogative. The right to a decent life is not ensured but merely assured.

The implications of this scenario where increments in GDP are not accompanied by anywhere-near-adequate increments in employment are many. One is that the growth process India is experiencing is such that the new activities that displace old and traditional ones deliver much fewer new jobs relative to the number they displace. The second is that in a whole set of new activities that are “additional” to what existed before, “value creation” is far less dependent on leveraging “work” and based more on intangible notions of meeting felt needs and offering quality. The corollary is that the value created goes less to finance an expanding wage bill and more to enhancing surplus incomes in the form of profit, rent and interest. Not surprisingly, there are clear signs of an increase in inequality and a worsening of income distribution in recent years.

Thus, the evidence points to the need to have a close look at the growth strategy and make corrections to ensure higher employment growth. This would require measures to rebalance demand, change the composition of output and alter technology choice to ensure a higher rate of growth of employment. Even if this involves some trade off between GDP growth and employment growth at the margin, a case can be made in its favour. Unfortunately, the government seems disinclined to move in this direction. Rather, senior government economists have chosen to launch an attack on the NSSO, which has a much-deserved reputation and an excellent track record, for what they perceive to be shoddy statistical work. The presumption is that these officials in high places knew the numbers even before they were collected. That may sound absurd, but it only reflects the new ethos: when faced with evidence that calls for a policy rethink, the tendency is to trash the evidence (or to manipulate it) and pretend the problem does not exist.

*
C P Chandrasekhar People's Democracy 31 July 2011

വലിയകാര്യങ്ങള്‍ക്കായി ഒരു ചെറുമാസിക

ചെറുതാണ്‌ മനോഹരമെന്ന്‌ ജാപ്പനീസ്‌ ഹൈക്കുമാത്രമല്ല, മലയാളത്തിലെ കുഞ്ഞുമാസികകളും `നമ്മോട്‌' പറയുന്നുണ്ട്‌. വ്യവസ്ഥാപിത സൗന്ദര്യസൗധങ്ങളെ തള്ളിപ്പറയുകവഴി അവ പുതു വന്‍കരകളിലേക്കുള്ള കാന്തസൂചികളാകുന്നു. ആകൃതിയില്‍ ചെറുതെങ്കിലും ഈ സവിശേഷത അവകാശപ്പെടാന്‍ കഴിയാത്ത പ്രസിദ്ധീകരണങ്ങളുമുണ്ട്‌. അതിന്റെ പത്രാധിപന്‍മാര്‍ പ്രസിദ്ധരുടെ രചനകള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ട്‌. പ്രസിദ്ധരായ എഴുത്തുകാര്‍ക്ക്‌ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഇരിപ്പിടമുണ്ടെന്നിരിക്കെ മലയാളത്തിലെ ചെറുപ്രസിദ്ധീകരണങ്ങള്‍ യുവ എഴുത്തുകാര്‍ക്കായി സംവരണം ചെയ്യപ്പെടേണ്ടതാണ്‌.

സാഹിത്യം മാത്രമല്ല, പ്രസക്തമായ ഏതുവിഷയവും ചെറുമാസികയ്‌ക്ക്‌ വഴങ്ങുമെന്നും പ്രത്യക്ഷത്തില്‍ വമ്പനെന്നു തോന്നുന്ന വിഷയങ്ങള്‍ ഉപേക്ഷിച്ചാലും വായിക്കാന്‍ ആളുണ്ടാകും എന്നും തെളിയിക്കുകയാണ്‌ നിലമ്പൂരിലെ ലിറ്റില്‍ മാസിക. ലബ്‌ധപ്രതിഷ്‌ഠരായ എഴുത്തുകാരുടെ സമ്പൂര്‍ണമായ അവഗണനകൊണ്ടു കൂടിയാണ്‌ ചെറുമാസികകള്‍ മരിക്കുന്നത്‌. ആരാധിക്കപ്പെടുന്ന പ്രതിഭകള്‍ അമ്പതു പൈസ കാര്‍ഡിലയയ്‌ക്കുന്ന ഒരു മറുപടി ലഘുപ്രസാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ആ പ്രതീക്ഷ സഫലമാകാറില്ല. നിലമ്പൂരെ ലിറ്റില്‍ മാസികയാവട്ടെ അത്തരം ശുംഭ പ്രതീക്ഷകളെ മുളയിലേ നുള്ളുകയാണ്‌. പകരം ഉദാരതയുടെ സസ്യജാലമാണ്‌ ലിറ്റില്‍ മാസിക മുന്നോട്ടു വയ്‌ക്കുന്നത്‌. അതുകൊണ്ടാകാം നൂറ്റി മുപ്പതോളം ലക്കങ്ങള്‍ പുറത്തിറക്കാന്‍ അവര്‍ക്കുകഴിഞ്ഞത്‌.

ലിറ്റില്‍ മാസികയിലെ കോപ്പിലെഫ്‌റ്റ്‌ എന്ന പ്രഖ്യാപനം ഉദാരതയുടെ അടയാളമാണ്‌. ഒരു വരിയെങ്കിലും ആരെങ്കിലുമെടുത്തുപയോഗിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയോടെ പുറത്തിറങ്ങുന്ന പ്രസാധനങ്ങള്‍ ഉദാരതയല്ല, ഉദരതയാണ്‌ മുഖമുദ്രയാക്കുന്നത്‌. കോപ്പിറൈറ്റ്‌ എന്ന ആശയത്തിന്റെ എതിര്‍ദിശയിലാണ്‌ കോപ്പിലെഫ്‌റ്റ്‌ നില്‍ക്കുന്നത്‌. ലിറ്റില്‍ മാസികയില്‍ പ്രസിദ്ധീകരിക്കുന്നവ അനുവാദമില്ലാതെ തന്നെ ആര്‍ക്കും പുനഃപ്രസിദ്ധീകരിക്കാം. ആശയങ്ങളുടെ തടസമില്ലാത്ത ഒഴുക്കാണ്‌ ഇതുവഴി ലിറ്റില്‍ മാസിക അര്‍ഥമാക്കുന്നത്‌. അടഞ്ഞ മുറിയും തുറന്ന മുറിയും തമ്മിലുള്ള വ്യത്യാസം ഇക്കാര്യത്തിലുണ്ട്‌.

പഴയൊരു സൈക്കിള്‍ കൊണ്ട്‌, വീട്ടിലേക്കാവശ്യമായ വെള്ളം പമ്പുചെയ്യാമെന്ന മികച്ച അറിവാണ്‌ ഒരിക്കല്‍ ലിറ്റില്‍ മാസിക വായനക്കാര്‍ക്കുനല്‍കിയത്‌. കിണറും ടാങ്കുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ച ഒരു സൈക്കിള്‍ കുറച്ചുനേരം ചവിട്ടുമ്പോഴേക്കും വെള്ളം ടാങ്കിലെത്തുന്നു. ഇന്ധനലാഭവും ആരോഗ്യനേട്ടവും ഈ `സാങ്കേതിക വിദ്യ'യുടെ ഗുണഫലമാണ്‌. ഇതു മനസ്സിലാക്കിയ ലിറ്റില്‍ മാസികയുടെ പത്രാധിപര്‍ ബിജുജോണ്‍ തന്നെ അത്‌ സ്വന്തം വീട്ടില്‍ നടപ്പിലാക്കി. ഇപ്പോള്‍ മാസികയുടെ വായനക്കാരില്‍ പലരും ഈ രീതി പ്രായോഗികമാക്കിയിട്ടുണ്ട്‌.

ചെറുതെങ്കിലും വലിയ ആശയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ലിറ്റില്‍ മാസിക ഉള്‍ക്കൊള്ളാറുണ്ട്‌. പരിസ്ഥിതി സംരക്ഷണമെന്ന മഹത്തായ ചിന്തയ്‌ക്ക്‌ സമര്‍പ്പിക്കപ്പെട്ട സൂചിമുഖി മാസികയെക്കുറിച്ച്‌ അര്‍ഥവത്തായ ഒരു പഠനംതന്നെ ലിറ്റില്‍ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ സാധ്യതകളിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന മലയാളിക്ക്‌ ലിറ്റില്‍ മാസികപോലെ അപരിചിതമാണല്ലൊ സൂചിമുഖിയെന്ന പച്ചപ്പിന്റെ മനസ്സായ മാസികയും.

സഫല ജീവിതം നയിക്കുന്ന അപ്രശസ്‌തരെക്കുറിച്ചുള്ള പരിചയപ്പെടുത്തലാണ്‌ ലിറ്റില്‍ മാസിക ഏറ്റെടുത്തിട്ടുള്ള മറ്റൊരു ദൗത്യം. അങ്ങനെയും ചിലരുണ്ട്‌ കേരളത്തില്‍. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവര്‍. അവര്‍ ദൃശ്യമാധ്യമങ്ങളുടെ അകമ്പടി ആഗ്രഹിക്കാത്തവരാണ്‌. കൊണ്ടോട്ടി ഒഴുക്കൂര്‍ സ്വദേശിയായ ഫാത്തിമ ത്ത്‌ ഹജ്ജുമ്മയെക്കുറിച്ചുള്ള ചെറുലേഖനം ഒരു വലിയ ജീവിതത്തെ കാണിച്ചുതരുന്നതാണ്‌. ചേവായൂരെ സര്‍ക്കാര്‍ കുഷ്‌ഠരോഗാശുപത്രിയിലും അടുത്തുള്ള കുഷ്‌ഠരോഗികളുടെ കോളനിയിലും പോയി അവരെ ശുശ്രൂഷിക്കുക എന്ന ജീവിത വ്രതമാണ്‌ എണ്‍പതുകാരിയായ ഹജ്ജുമ്മ നിര്‍വഹിക്കുന്നത്‌. ലിറ്റില്‍ മാസിക ഹജ്ജുമ്മയുടെ മാതൃകാജീവിതം നമ്മള്‍ക്കു പരിചയപ്പെടുത്തുന്നു.

കേരളത്തിലെ ലിറ്റില്‍ മാസികാപ്രസ്ഥാനത്തിന്‌ വെള്ളവും വളവും നല്‍കിയ നടരാജന്‍ ബോണക്കാടിന്റെ കുറിപ്പുകളും ലിറ്റില്‍ മാസികയിലുണ്ട്‌. കളകളും കിളികളുമാണ്‌ നടരാജന്റെ വിഷയം. കേരളത്തിലെ തെരുവുകള്‍ കോലാഹലമേടായതിനെക്കുറിച്ചും നടരാജന്‍ എഴുതുന്നുണ്ട്‌.

ധ്യാന പരിശീലന കേന്ദ്രത്തിലേക്ക്‌ ഓടിക്കിതച്ച്‌ സൂപ്പര്‍ഫാസ്റ്റില്‍ കയറിപ്പോകുന്ന വിഡ്‌ഢിത്തത്തെക്കുറിച്ചും ലിറ്റില്‍ മാസിക സംസാരിക്കുന്നു. ടോട്ടോ-ചാന്‍ എന്ന വിഖ്യാത ജാപ്പനീസ്‌ കൃതിയും ലിറ്റില്‍ മാസികയുടെ പുതിയ ലക്കത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. പാരമ്പര്യേതരമായ ബദല്‍ വിദ്യാലയാനുഭവങ്ങളുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ ഈ പുസ്‌തകത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ലിറ്റില്‍ മാസികയുടെ നയപരമായ പക്ഷപാതിത്വം വ്യക്തമാക്കുന്നു.

നൂറു രൂപാ ക്ലബിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയുണ്ട്‌ ലിറ്റില്‍ മാഗസിനില്‍. രാജസ്ഥാനിലെ ദരിദ്രയായ പെണ്‍കുട്ടിക്ക്‌ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുന്ന സംഘടനയാണത്‌. നൂറു രൂപയാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. ഈ ചെറുസഹായം സമാഹരിച്ച്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ നല്‍കുന്ന ക്ലബാണ്‌.

കേരളത്തില്‍ വ്യാപകമായിരുന്ന തണ്ണീര്‍ പന്തലുകളെക്കുറിച്ച്‌ ഒരു ലക്കത്തില്‍ ലിറ്റില്‍ മാസിക ഓര്‍മിപ്പിക്കുന്നുണ്ട്‌. വെയിലേറ്റു നടക്കുന്നവര്‍ക്കുള്ള ദാഹ ജലം എല്ലാ സൗജന്യങ്ങളും നഷ്‌ടമായതോടെ കേരളത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി. കേരളത്തില്‍ വേനലിന്റെ വാസസ്ഥലമായ പാലക്കാട്‌ തണ്ണീര്‍ പന്തലുകള്‍ തിരിച്ചുവരുന്ന കാര്യമാണ്‌ ലിറ്റില്‍ മാസിക വായനക്കാരെ അറിയിച്ചത്‌.

കുഴല്‍ക്കിണറിനെക്കുറിച്ച്‌ പാലക്കാട്ടെ രേവതിയെന്ന വീട്ടമ്മ ലിറ്റില്‍ മാസികയിലൂടെ നല്‍കിയ അറിവ്‌ ഞെട്ടിക്കുന്നതായിരുന്നു. കുഴല്‍ക്കിണറിലെ വെള്ളം ഉപയോഗിക്കുന്നത്‌ നിര്‍ത്തിയപ്പോള്‍ രോഗങ്ങളില്‍ നിന്ന്‌ മുക്തിനേടിയ കഥയായിരുന്നു അത്‌. അധികമാരും വലിയ ശ്രദ്ധകൊടുക്കാത്തതും ഉപകാരപ്രദവുമായ ചെറുകാര്യങ്ങളിലാണ്‌ ലിറ്റില്‍ മാസികയുടെ ശ്രദ്ധ.

നെടുമങ്ങാട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ചിത്രശലഭമാണ്‌ പകല്‍മാസിക. അന്തരിച്ച പ്രമുഖ കഥാകൃത്ത്‌ പി എ ഉത്തമന്റെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ പകല്‍ ഉത്തമപുരസ്‌കാരം ലഭിച്ചത്‌ ലിറ്റില്‍ മാസികയ്‌ക്കായിരുന്നു.

പത്രങ്ങള്‍ പരസ്യങ്ങളുടെ പൂരപ്പറമ്പാണല്ലൊ. ലിറ്റില്‍ മാസികയ്‌ക്ക്‌ ആരാണു പരസ്യം കൊടുക്കുന്നത്‌! വായനക്കാര്‍ ഒരു വര്‍ഷത്തേക്കു നല്‍കുന്ന നൂറുരൂപയാണ്‌ ഈ വ്യത്യസ്‌ത മാസികയുടെ ജീവജലം.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 30 ജൂലൈ 2011

Saturday, July 30, 2011

Mirrors: To Make the Dumb Speak & the Deaf Hear

THE devil is in the detail. Eduardo Galeano provides us with a lot of those details in his book Mirrors. Chavez smelled sulphur when he addressed the UN General Assembly, ostensibly after 'the devil' had spoken; reading this book written by Galeano makes us all smell 'sulphur'. Galeano unmasks the devil lurking in the corner with his gift of the pen: “Humans are the only ones who create words so that neither reality nor memory will be mute”. Galeano uses words in the Mirrors to rekindle our historical memory and make us see reality as it is. Incidentally it is Galeano's another book, Open Veins of Latin America, that Chavez had gifted to Obama during their first interaction in a meeting of the Organisation of American States (OAS).

Mirrors is an unconventional book on world history. It is unconventional because, it neither has a foreword/preface/introduction nor begins with a page of contents. In fact, contents, follow the index of names, right at the end of the book. It is also unconventional because, the book need not be read from the first page – the reader can pick and choose, without feeling lost or disconnected. It is written in Galeaonic style, stating facts, contrasting them and spicing them with terse and cheeky one-liners. And this book has got lots of such facts from the ancient period to the present era. Of course, there could be a few sceptics who might question the veracity of the facts. Galeano puts his reputation at stake and does not offer any apologies for not quoting the sources, apart from just stating that such an exercise would 'take up as many pages as the book itself'. Whatever be the reasons, it saves us from getting distracted by notes and footnotes. Because of Galeano's superb writing style and presentation, readers would not love to be interrupted from the gripping narrative, which makes an interesting read. Certain facts stated in the book are so astonishing that they make us gasp, “Oh, is it!”

The origin of Santa Claus. Thanks to the ingenuity of an artist, Santa Claus, attired in blue or green was born in 1863. It was only in 1930 that another artist working for Coca Cola, the soft drink giant, had given him the present appearance – red and white Santa, representing the colours of Coca Cola. Such is the invasion of popular culture and imagination by this soft drink giant that it had successfully created a mythical creature and made him conquer the entire globe. This only shows the power of the modern industry that not only manufactures a myth, a brand, but also how it internalises this myth among the people, transcending all the borders – countries, regions, religions, cultures, etc.

Galeano also brings out the necessary and an all important correction in the study of world history. There are by now many books of history written about the various regions of the world, still the dominant trend is to give Europe the pride of the place. Galeano brings out various facts about the countries in Asia, Americas and Africa and questions this tilted presentation. He questions the European claims of 'discovering' Africa and the Americas by asking whether the natives of these lands were blind, deaf and mute. “Three centuries before Copernicus, Arab scientists Mu' ayyad al- Din al-'Urdi' and Nasir al-Din Tusi had come up with theorems crucial to that development (of modern astronomy). Copernicus used their theorems but did not cite the source. The three inventions that made Renaissance possible, the compass, gunpowder and the printing press came from China. The Babylonians scooped Pythagoras by fifteen hundred years. Long before anyone else, the Indians knew the world was round and had calculated its age. And the Mayans knew the stars, and the mysteries of time. Such details were not worthy of Europe's attention”. A question arises – why, in spite of being in possession of all this knowledge (in the fifth century the emperor of China possessed four thousand books in his library to the six owned by the emperor of Portugal), did not these countries advance in the modern era? As one important reason, Galeano points to the European subjugation of these lands and plunder of their natural and human resources.

In the background of the shoot-out in Norway, it would do well to remember, “Religious tolerance later crushed by the Catholic monarchs”, is a Muslim legacy in Europe.

Irrespective of what the facts are, the ruling classes in Europe and the US still consider themselves to be 'superior'. Their export of 'civilisation', 'human rights' and 'democracy' to other countries, stems from this arrogance. The cost of these exports can be easily understood when we look at Iraq, the land of Babylonia and Mesopotamia. Their craving for 'democracy' is visible from the support they have extended to Saleh of Yemen, the King of Saudi Arabia and the Khalifa of Bahrain and the coup d'etat in Honduras. Galeano quotes a Bolivian: “no coup d'etat ever occurs in the United States because it has no US embassy”. On human rights, imperialism is carrying forward the 'benevolence' of the Swiss bankers who founded the International Red Cross: “Compassion is unknown among those savage tribes (inhabiting the colonised countries)...Compassion is so foreign to them that their languages have no word to express the concept”! People of Iraq, Afghanistan, Libya, not to speak of the rest of the third world, RIP. Please close your ears!

What makes the book further interesting is the contemporary feel to the historical facts. Sample this. We read about Libya as the first country where aeroplanes were used to bomb – grenades at that instance. He quotes from the commander of the air force, “The bombardment has been marvellously effective at demoralising the enemy”. Read this along with the section about the Brazilian argonaut Alberto Santos Dumont, the father of the modern aeroplane: “Why did I invent this thing? Instead of spreading love it has become a cursed weapon of war”. Immediately plays before us Libya. According to the media, one positive aspect to emerge from bombing Libya is, the Eurofighter and the French Rafale jets, extensively used in the Libyan war, have proved their 'capabilities'. Indian government's decision to short-list these two fighter jets for beefing up air 'defence' is hence justified! Israelis too test many of their weapons on the Palestinians to impress our country and win its defence contracts. “Now the Palestinians, who never played it (hunting Jews, a favourite sport of the Europeans), are paying the bill”. Alberto Santos Dumont committed suicide!

On the origin of WTO. Galeano writes that Zeus the father of gods wanted to appoint a god for trade and he decided to appoint his son Hermes – qualification, “he was the best liar”. Not forgetting George Bush, Nobel laureate Obama, together with the IMF-WB-WTO triumvirate would put Hermes to shame. The people of Greece will in fact readily identify Hermes with the IMF and the European Union. They were forced to take loan from the IMF, accept its conditions and implement 'austerity' measures. They were promised, “The ‘rescue package’ would see Greece through to 2013 and revive its sagging economy”. Greeks have found this to be a big lie intended to lead them into an abyss of debt. They should well remember, “Free trade, which obliges you to sell, forbids you to eat” and all the protesters beaten by the police, “Under the laws of the market, freedom oppresses”.

Mirrors is a book where the questions of race, gender and sexuality are extensively dealt. Right from the philosopher Aspasia, whose lectures Socrates used to attend by adjusting his own classes, from our very own practice of Sati, he dealt with various instances where women – branded and unbranded – are subjugated. Also it deals with the question of the environment and its plunder, sports, literature, art, music and many other facets of human life.

Dimitrov defines fascism as “the open terrorist dictatorship of the most reactionary, most chauvinistic and most imperialist elements of finance capital”. Mirrors reflects this. IBM, the computer giant helped the Nazis by setting up a “far reaching, high speed automated system for identifying complete Jews, half-Jews and those who had more than a sixteenth part of Jewish blood circulating in their veins”. In case the Nazis thirst remained unquenched even after drinking so much Jewish blood, “Coca Cola came up with Fanta, for the German market in the middle of the war”. “Rockfeller sponsored their research” carried out in the concentration camps, “Standard Oil fuelled their jets” and “Ford supplied trucks and jeeps”. Swiss bankers are indebted to the Nazis – they made profits from the purchase of gold teeth from the concentration camps. It is this bloodied and soiled money that is still dominating the world.

Mirrors thus is a thoroughly anti-imperialist book, which exposes the real face of capital. Though history has examples of socialist countries, alternate to capitalist social system, Galeano does not appreciate them and unfortunately, he neither offers any other alternatives. He is comfortable with Marx, Che and to an extent with Fidel Castro and the Cuban revolution. He does not hide his discomfort towards Lenin, Soviet Union, the erstwhile socialist countries in East Europe, China and of course, Stalin. In fact Galeano is not alone. This is a worrying, but an emerging trend witnessed in many places and among many people. While Marx had expounded the theory, Lenin developed it further, built a revolutionary organisation and put it to practice – correctly analysing concrete conditions. It is true that there were mistakes committed in the process of practising socialism in these countries. That should not, however, lead us to denounce them altogether, nor their exemplary achievements. Moreover, without a disciplined party, tempered by the scientific theory of Marxism-Leninism, it is hardly possible to stand up to the capitalist State, forget overthrowing it. Anarchism, both as a theory and practice is a complete failure, though it still attracts some finest of the minds and considerable number of youth.

In spite of this limitation, with its exposure of capitalism and imperialism, Mirrors certainly helps the fight for another world. It is a perfect example of 'exposure' as Lenin wanted it, in 'What is to be done?' (Sorry, Galeano!) A powerful warning to the exploiters is given through the pen of Florence Nightingale, the legendary nurse: “Let us not be sure that these patient millions will remain in silence and patience forever. The dumb shall speak and the deaf shall hear”.

Galeano is an optimist: “Perhaps they (dangerous dreams or broken promises or hopes betrayed) are hiding here on earth. Waiting”. Mirrors is another weapon in the kitty of all those 'who tremble with indignation at every injustice'.

*
R Arun Kumar People's Democracy 31 July 2011

നെരൂദയുടെ സ്കൂള്‍

പുതുമുതലാളിത്തത്തിന്റെയും ഫാസിസത്തിന്റെയും കുത്സിതമായ ഒട്ടനവധി പ്രകടന രൂപങ്ങള്‍ക്കു നടുവിലും വിപ്ലവം ഒരു സാധ്യതയാണ് എന്ന് ആദ്യം നാം അംഗീകരിക്കുക - സേവനങ്ങളാണ് ചരക്കുകളല്ല ഉല്പാദിപ്പിക്കപ്പെടുന്നത്, അതുകൊണ്ട് തൊഴിലാളി വര്‍ഗത്തിനു വിട എന്ന മുറവിളികള്‍ എമ്പാടും ഉയരുന്നുണ്ടെങ്കിലും ഒരു തൊഴിലാളിവര്‍ഗം ഉണ്ടെന്നും അവരുടെ മേല്‍ക്കൈയിലാണ് ഒരു സാമൂഹ്യമാറ്റം വരാന്‍പോകുന്നതെന്നും നാം നമ്മെത്തന്നെ ബോധ്യപ്പെടുത്തുക - വര്‍ഗസമരങ്ങളുടെ പ്രകടനരീതികളില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പുതുരീതികളിലും സ്വഭാവങ്ങളിലും മൂര്‍ച്ഛിക്കാന്‍ തന്നെയാണ് പോകുന്നതെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രഖ്യാതമായ ആദ്യവാക്യം ചരിത്രപരമായ ഏറ്റവും വലിയ ഉണ്‍മയാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുക - എന്നിട്ട് മാത്രം നമുക്ക് പാബ്ലോ നെരൂദയുടെ കവിതകളിലേക്ക് കടക്കാം. പാബ്ലോ നെരൂദയുടെ സ്കൂളിനെക്കുറിച്ച് സംസാരിക്കാം.

തന്റെ ആത്മകഥയായ "മെമ്മയേര്‍സ്" (ഓര്‍മക്കുറിപ്പുകള്‍) എന്ന കൃതിയില്‍ ആദ്യമായി തൊളിലാളികള്‍ക്കിടയില്‍ കവിത വായിക്കാന്‍ പോയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് നെരൂദ പറയുന്നുണ്ട്. തണുപ്പില്‍ ചാക്കുകൊണ്ടും കീറക്കരിമ്പടങ്ങള്‍കൊണ്ടും തങ്ങളുടെ പരുക്കന്‍ ശരീരങ്ങള്‍ പാതിപൊതിഞ്ഞ, പുറമേയ്ക്ക് രൂക്ഷപ്രകൃതികള്‍ എന്നു തോന്നിക്കുന്ന മനുഷ്യര്‍ - അരസികേഷു കവിത്വ നിവേദനം - ഇവരോടു കവിത വായിച്ചിട്ടെന്തു കാര്യം! കവിതയെക്കുറിച്ചുള്ള തന്റെ ആഢ്യസങ്കല്പവും തൊഴിലാളിവര്‍ഗ സംസ്കാരത്തെക്കുറിച്ചുള്ള തന്റെ മൂഢസങ്കല്പവും ചേര്‍ന്നുണ്ടായതായിരുന്നു ആ ഭീതി. കവിത വായിച്ചു വായിച്ചു മുന്നേറവെ തന്റെ കവിത ആരെയാണോ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത് അക്കാര്യത്തില്‍ വിജയിക്കുന്നുണ്ടെന്ന സത്യം നെരൂദ തിരിച്ചറിയുന്നു. ആ മുന്നിലിരിക്കുന്ന പരുക്കന്‍ മനുഷ്യരാകെ തരളിതചിത്തരാകുന്നതും അവരുടെ കണ്ണുകള്‍ നിറഞ്ഞുകലങ്ങുന്നതും നെരൂദ കണ്ടു. തന്റെ പഠനക്കളരി ഏതെന്ന് നെരൂദ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

പ്രകൃതിയുമായുള്ള അതിതീക്ഷ്ണമായ ഏകീഭാവത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന മാജിക്കല്‍ റിയലിസത്തിന്റെ അനന്ത സാധ്യതകളോടുകൂടിയ ലാറ്റിനമേരിക്കന്‍ സാംസ്കാരികത്തനിമയുടെ സമ്പന്ന വൈവിധ്യങ്ങളുടെ യഥാര്‍ഥ ഉടമകള്‍ ഈ തൊഴിലാളി വര്‍ഗവും അവരുടെ ഭാഷയും ഭാഷണശൈലികളും മനുഷ്യബന്ധ വൈചിത്ര്യങ്ങളുമാണെന്ന് നെരൂദ തിരിച്ചറിഞ്ഞു. അതേസമയം അവര്‍ അത്യധികം ചൂഷണം ചെയ്യപ്പെടുന്നവരുമാണ്. വിശപ്പിന്റെ ഒരു പുതിയ സൗന്ദര്യശാസ്ത്രം ഉയര്‍ന്നുവരേണ്ട ഭൂഖണ്ഡമാണ് ലാറ്റിന്‍ അമേരിക്ക എന്ന സത്യം തന്റെ സമകാലികരായ മറ്റു പല കവികളെയും പോലെ നെരൂദയും മനസിലാക്കുന്നു. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ല- ഒരു വികലമായ വ്യവസ്ഥ തങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കപ്പെടേണ്ട ഒന്നാണ്. അവസ്ഥാന്തരങ്ങളില്‍ ജനതയുടെ കണ്ണുകളിലുണരുന്ന സൌമ്യ-രൌദ്ര ഭാവങ്ങളുടെ അര്‍ഥഗരിമകള്‍ തിരിച്ചറിയാനുള്ള കണ്ണാണ് കവിക്കുണ്ടാകേണ്ടത് എന്ന് നെരൂദ ഓര്‍മപ്പെടുത്തുന്നുണ്ട്.

ജനതയോടും വിജനതയോടും ഒരേസമയം ആകൃഷ്ടനാകാനുള്ള കവിയെന്ന നിലയിലുള്ള തന്റെ ബാധ്യതയെക്കുറിച്ച് നെരൂദ ബോധവാനായിരുന്നു. അതായത് വിപ്ലവാശയങ്ങള്‍ കൊണ്ടുമാത്രമല്ല വിപ്ലവകവിതയുണ്ടാകുന്നത്. വിപ്ലവകവിതയുടെ ബിംബാവലികളും രൂപകസമൃദ്ധികളും ഭാഷാസവിശേഷതകളും സവിശേഷമായ രീതിയില്‍ വാര്‍ത്തെടുക്കപ്പെടേണ്ടതാണ്. വാക്കുകളില്‍ തുള വീഴ്ത്തുന്ന ഒരു മഴയായി അദ്ദേഹം തൊഴിലാളിവര്‍ഗം സൃഷ്ടിക്കുന്ന ചരിത്രത്തെ നോക്കിക്കണ്ടു. അത്യധികം ആസക്തമായ ഐന്ദ്രികതയോടെയാണ് നെരൂദ പ്രകൃതിയെക്കാണുന്നത്. അങ്ങനെ കാണുമ്പോഴും അതിന്റെ സ്വത്തവകാശം ആര്‍ക്ക് എന്ന് ഒരു സിയാറ്റല്‍ മുഖ്യന്റെ നിഷ്ക്കളങ്കതയോടെയല്ല, ഒരു മാര്‍ക്സിസ്റ്റിന്റെ വിശകലന ദൃഷ്ടിയോടെ നെരൂദ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. കവിത ഉറക്കെച്ചൊല്ലലാണെന്ന (utterance) തന്റെ സിദ്ധാന്തം നെരൂദ സ്വരൂപിച്ചത് തന്റെ തൊഴിലാളി സ്കൂളില്‍ നിന്നാണെന്നര്‍ഥം. കവിത മന്ത്രമാണെന്ന നമ്മുടെ അരവിന്ദ മഹര്‍ഷിയുടെ- വിപ്ലവത്തില്‍നിന്ന് നിര്‍വേദത്തിലേക്കു നടന്ന നമ്മുടെ അരവിന്ദന്റെ - കാഴ്ചപ്പാടിന്റെ മറുപുറം.

1924ല്‍ തന്റെ ആദ്യകവിതാ സമാഹാരം (ഇരുപതു പ്രണയകവിതകളും ഒരു നിരാശാഗീതവും) പ്രസിദ്ധീകരിച്ച് 21 വര്‍ഷത്തിനുശേഷം മാത്രമാണ് നെരൂദ 1945ല്‍ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിക്കുന്നത്. അതിനിടെ 1930ല്‍ ലോകത്തെ ആസകലം വിഴുങ്ങിയ ഒരു സാമ്പത്തികമാന്ദ്യം (The great depression), സ്പെയിനില്‍ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യത്തിനെതിരെ കവികളും കലാകാരന്മാരും കൂടി പങ്കെടുത്ത ആന്റി ഫാസിസ്റ്റ് പോരാട്ടങ്ങള്‍ , ഇറ്റലിയിലെയും ജര്‍മനിയിലെയും ഫാസിസത്തിന്റെ കിരാത പ്രകടനങ്ങള്‍ , ലാറ്റിനമേരിക്ക മൊത്തത്തില്‍ അനുഭവിച്ച പട്ടിണിഞെരുക്കങ്ങള്‍ ഇവയുടെയെല്ലാം നാനാമുഖമായ സമ്മര്‍ദത്തില്‍ ഒരു കമ്യൂണിസ്റ്റ് രൂപം കൊള്ളുകയായിരുന്നു. എല്ലാത്തരം ലിബറല്‍ പ്രത്യയശാസ്ത്രങ്ങളെയും തള്ളിപ്പറയാനും വ്യക്തിഗത സാമ്പത്തിക സിദ്ധാന്തങ്ങളെയും നിരാകരിക്കാനും മാര്‍ക്സിയന്‍ സാങ്കേതിക സംജ്ഞകളെ അടിസ്ഥാന പദാവലികളായി സ്വീകരിക്കാനും പോന്ന ഒരു ലാറ്റിനമേരിക്കന്‍ ദാര്‍ഢ്യം നെരൂദ കൈവരിക്കുന്നുണ്ട്. വിപ്ലവനേതാക്കന്മാരുടെ ദൗത്യം രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളുടെ വര്‍ഗാടിസ്ഥാനത്തിലുള്ള പൊളിച്ചെഴുത്താണെങ്കില്‍ അതിനു പൂരകമായി നിന്നുകൊണ്ട് മനുഷ്യബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും മൂല്യബോധങ്ങളിലും ഭാഷാ-ഭാഷണരീതികളിലും, സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളിലും നിയമവ്യവസ്ഥകളിലുമുള്ള പൊളിച്ചെഴുത്താണ് കവികള്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ ദൗത്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് കവിതയ്ക്ക് പുതുരക്തവും പുതുമുഖവും നല്‍കാനാണ് നെരൂദ ശ്രമിച്ചത്.

വിപ്ലവപൂര്‍വകാലത്തും വിപ്ലവകാലത്തും വിപ്ലവാനന്തര കാലത്തും കവിത എങ്ങനെ പെരുമാറണം എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുകയായിരുന്നു നെരൂദ. ലോകത്തെമ്പാടുമുള്ള നിരാലംബരും പീഡിതരുമായ തൊഴിലാളിവര്‍ഗ ഭൂരിപക്ഷത്തെയാണ് കമ്യൂണിസ്റ്റ് കവിത അഭിസംബോധന ചെയ്യേണ്ടതെന്നു പറയുമ്പോള്‍ത്തന്നെ "സ്വന്തം മുരിങ്ങയുടെ ചുവട്ടില്‍ നിന്നുകൊണ്ട് മാത്രമേ നക്ഷത്രമെണ്ണാന്‍ കഴിയൂ" എന്ന തിരിച്ചറിവോടെ ലാറ്റിനമേരിക്കന്‍ പ്രകൃതിയെയും സംസ്കാരത്തെയും ഐന്ദ്രിയമായ എല്ലാ ആവേശങ്ങളോടെയും ആശ്ലേഷിക്കുകയും അതിനെ തന്റെ കവിതകളുടെ ദൃഢഭൂമിയായി (ടെറാഫേര്‍മ) സ്വീകരിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് കവികള്‍ തമ്മില്‍ വ്യത്യാസമുണ്ട് - ഉണ്ടായിരിക്കുകയും വേണം. വിപ്ലവത്തിന്റെ ഭൗതിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നതുപോലെ മാനസിക വിപ്ലവത്തിന്റെ സാംസ്കാരിക സാഹചര്യങ്ങളിലും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് തിരിച്ചറിയുന്നിടത്താണ് കമ്യൂണിസ്റ്റ് സാഹിത്യം വിജയിക്കുന്നത്. തീര്‍ച്ചയായും കമ്യൂണിസ്റ്റ് സാഹിത്യം ദേശീയ പാരമ്പര്യങ്ങളുടെ ധനാത്മക ഘടകങ്ങളോട് ശക്തമായി കണ്ണി ചേര്‍ക്കപ്പെടേണ്ടതായിട്ടുണ്ട്.

വിപ്ലവപൂര്‍വ- വിപ്ലവ കാലഘട്ടങ്ങളില്‍ വിപ്ലവത്തോടൊപ്പംനിന്ന കവി വിപ്ലവാനന്തരകാലഘട്ടത്തില്‍ വര്‍ഗവൈരുധ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നെയും സമൂഹത്തില്‍ ബാക്കിനില്‍ക്കുന്നിടത്തോളം കാലം ഒരു സൗവര്‍ണ പ്രതിപക്ഷം ആയി നിലനില്‍ക്കേണ്ടതുണ്ട്. സൌവര്‍ണം എന്ന വാക്കിന് അടിവര വേണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ബ്രെഹ്ത്തും, മയക്കോവ്സ്കിയും നെരൂദയും ലോര്‍ക്കയും എവ്തുഷെങ്കോവും അഹ്മത്തോവയും സെദര്‍സെങ്കോറും നിക്കൊളാസ് ഗിയേനും നികാനോര്‍ പാര്‍റായും നാസിം ഹിക്മത്തും, നമ്മുടെ ഇടശ്ശേരിയും വൈലോപ്പിള്ളിയും കടമ്മനിട്ടയും സച്ചിദാനന്ദനും കുഞ്ഞപ്പയും പലസ്തീന്‍ കവിയായ മഹമൂദ് ദര്‍വിഷും ഒക്കെ ഒരേ സ്കൂളില്‍ പഠിക്കുന്നവരാണെന്ന സത്യമാണ് നാം തിരിച്ചറിയേണ്ടത്.

"എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍ അങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാണ്"

എന്ന ശ്വാസച്ചൂടിലാണ് അവര്‍ വഴിനടക്കുന്നത്.

"നിങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത്.
വരൂ ഈ തെരുവുകളിലെ രക്തം കാണൂ വരൂ,
കാണൂ ഈ തെരുവുകളിലെ രക്തം"

(നെരൂദ - ചില കാര്യങ്ങളുടെ വിശദീകരണം .വിവ: സച്ചിദാനന്ദന്‍)

എന്ന് ഇരുണ്ട കാഴ്ചകളിലേക്ക് അവരുടെ ശപിയ്ക്കപ്പെട്ട കണ്ണുകള്‍ എപ്പോഴും കുരുത്തക്കേട് കാണിക്കുന്നു.

"ചതിയന്‍ പടനായകരേ
ഇതാ കാണൂ എന്റെ മരിച്ച തറവാട്
ഇതാ കാണൂ ഈ തകര്‍ന്ന സ്പെയിന്‍
വീടായ വീട്ടില്‍ നിന്നെല്ലാം
പൂക്കള്‍ക്കുപകരം ഉരുകിയ ലോഹമൊഴുകുന്നു
സ്പെയിനിന്റെ ഓരോ കണ്‍കുഴിയില്‍നിന്നും
സ്പെയിന്‍ പുറത്തുചാടുന്നു.
മരിച്ച ഓരോ കുട്ടിയില്‍നിന്നും
കണ്ണുകളുള്ള ഒരു തോക്കുയരുന്നു.
ഓരോ കൊടും പാതകത്തില്‍നിന്നും
വെടിയുണ്ടകള്‍ ഉയിര്‍ക്കൊള്ളുന്നു.
ഈ വെടിയുണ്ടകള്‍ ഒരു ദിവസം
നിങ്ങളുടെ ഹൃദയത്തിന്റെ കാളക്കണ്ണ് കണ്ടെത്തും".

(ചില കാര്യങ്ങളുടെ വിശദീകരണം)

എന്ന് ഇടിഞ്ഞുപൊളിഞ്ഞ ലോകങ്ങളില്‍നിന്നുയരുന്ന പ്രതിരോധങ്ങളുടെ ശബ്ദം അവര്‍ അനുരണനം ചെയ്യുന്നു.

"നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്" (കടമ്മനിട്ട) എന്നവര്‍ താക്കീതു നല്‍കുന്നു. അധികാരത്തിന്റെ എല്ലാ കോട്ടകൊത്തളങ്ങളും തകരും എന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

"കലാപത്തിന്റെ നൂറ്റാണ്ടുകളില്‍ ജീവിക്കുന്ന സഖാക്കളേ
ആഫ്രിക്ക മുതല്‍ അമേരിക്കയോളം പടരുന്ന കാപ്പിരിയുടെ
ശരതീക്ഷ്ണമായ ആരവത്തിനായി ചെവിടോര്‍ക്കുവിന്‍"

(ഡേവിഡ് ദിയോപ്) (തര്‍ജമ -സച്ചിദാനന്ദന്‍)

എന്ന് വിപ്ലവത്തിന്റെ ഇടിമുഴക്കത്തിനായി അവര്‍ കാതോര്‍ക്കുന്നു.

"ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും".

ഓട്ടോ റെനെ കാസ്റ്റിലോ (വിവ: കെ ജി ശങ്കരപ്പിള്ള)

അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കഥകളിലും സ്ഥാനം കിട്ടിയിട്ടില്ലാത്തവര്‍ നിങ്ങള്‍ എന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ എന്നു ചോദിച്ചുകൊണ്ട് കടന്നുവരുന്നത് അവര്‍ സ്വപ്നംകാണുന്നു. നിങ്ങളുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടാണ് ഇത്രയും കടുപ്പവും കാഠിന്യവും എന്ന് കുഞ്ഞപ്പയുടെ കവിത കുഞ്ഞപ്പയോടു ചോദിക്കുന്നു.

അവര്‍ - നെരൂദയുടെ സ്കൂളില്‍ ഒപ്പം പഠിച്ച കുട്ടികള്‍ - അവര്‍ ഒരുമിച്ചു സ്വപ്നം കാണുന്നു. വരൂ - അവരോടൊപ്പം ഈ തെരുവിലെ രക്തം കാണൂ. നിങ്ങള്‍ക്ക് അവരുടെ കവിതയിലെ രൂപവും രൂപകങ്ങളും ചെടിപ്പ് ഉളവാക്കുന്നുണ്ടോ? കാലത്തിന് ഈ ഭാഷ പോരെന്നു തോന്നുന്നുണ്ടോ? മാറ്റിക്കൊള്ളുക - പക്ഷേ അവരുടെ സ്വപ്നങ്ങളെ ചോദ്യം ചെയ്യരുത്. അവരുടെ ആത്മാര്‍ഥതയെ അവിശ്വസിക്കരുത്. നേരെ നിന്നു പോരാടാന്‍ അവര്‍ക്കൊരു ശത്രുവുണ്ടായിരുന്നു. കാണാത്ത നിഴലിനെ കണ്‍കെട്ടി നിന്ന് അമ്പെയ്യുമ്പോള്‍ ഓര്‍ക്കുക - കാലം ഒരു പിഴച്ച കാലമാണ് -

"വസന്ത വായുവില്‍ മുഴുവന്‍ വസൂരിരോഗാണുക്കളാണ് -
പുളളിമാനിനു പിറകെ പുലിയുണ്ട്"

സുസ്ഥിതിയുടെ മറുപുറം തപ്പുന്ന മര്‍ത്ത്യരീതി -എന്തുചെയ്യാം - കവികളുടെ വര്‍ഗം അങ്ങനെ ആയിപ്പോയി

*
കെ പി മോഹനന്‍, കടപ്പാട്: ദേശാഭിമാനി വാരിക

അന്ധകാരത്തില്‍ പ്രകാശം പരത്തിയ കവി

ചിലിയിലെ കവിയും രാഷ്ട്രീയക്കാരനുമായ നെഫ്താലി റിക്കാഡോ റയസ് ബസാള്‍ട്ടോ, ആദ്യം തൂലികാ നാമമായും പിന്നീട് നിയമപരമായ നാമധേയവുമായി സ്വീകരിച്ച പേരാണ് പാബ്ലോ നെരൂദ. ചെക്കോസ്ലോവാക്യയിലെ പത്രപ്രവര്‍ത്തകനും കവിയും എഴുത്തുകാരനും റിയലിസ്റ്റിക് കവിതയുടെ പ്രയോക്താവും May School അംഗവുമായ യാന്‍ നെപ്പോമുക്കി (Jan Nepomuk)ല്‍നിന്നാണ് പാബ്ലോ നെരൂദ ഈ പേര് കണ്ടെത്തിയത്. തന്റെ തലമുറയിലെ സര്‍വമുഖമായ സാംസ്കാരിക രാഷ്ട്രീയ പോരാട്ടങ്ങളില്‍ പ്രാഗിലെ പെറ്റി ബൂര്‍ഷ്വാ മേധാവിത്തത്തിനെതിരെ ശബ്ദിച്ചയാളാണ് യാന്‍ നെരൂദ. അതുകൊണ്ടുതന്നെയായിരിക്കണം ചിലിയിലെയും സ്പെയിനിലെയും തന്റെ രാഷ്ട്രീയ ജീവിതത്തെ ചരിത്രവുമായി ബന്ധിപ്പിക്കുവാന്‍ ആ പേര് തന്നെ അദ്ദേഹം കണ്ടെത്തിയത്.

1904 ജൂലൈ 12നാണ് സാന്റിയാഗോവില്‍നിന്ന് ഏകദേശം മുന്നൂറ്റിഅമ്പത് കിലോമീറ്റര്‍ തെക്കുള്ള ലിനാറസ് പ്രവിശ്യയിലെ പാറന്‍ എന്ന സ്ഥലത്ത് പാബ്ലോ നെരൂദ ജനിച്ചത്. പിതാവായ ജോസെ ദല്‍ കാര്‍മെന്‍ റയസ് മൊറാലസ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. അമ്മ റോസാ ബൊസാള്‍ട്ടോ അധ്യാപികയും. നെരൂദ ജനിച്ച് രണ്ട് മാസം കഴിയുമ്പോഴേക്കും അമ്മ മരിച്ചു. നെരൂദയും പിതാവും റ്റെമുക്കോ എന്ന സ്ഥലത്തേക്ക് താമസം മാറുകയും പിതാവ് രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. കവിതയോടുള്ള മകന്റെ കമ്പം നെരൂദയുടെ പിതാവ് നിരുത്സാഹപ്പെടുത്തിയിരുന്നു.

പതിമൂന്നാമത്തെ വയസിലാണ് നെരൂദയുടെ ആദ്യത്തെ സാഹിത്യ സംഭാവന പുറത്തുവന്നത്. "അത്യുത്സാഹവും കഠിനാധ്വാനവും" എന്ന പ്രബന്ധമായിരുന്നു അത്. 1918നും 20നുമിടയില്‍ നെരൂദ ഒരുപാട് കവിതകളെഴുതി. നെരൂദ എന്ന പേര് സ്വീകരിച്ചതും 1920ല്‍ ആയിരുന്നു. നെരൂദയുടെ കവിതാബോധത്തെ സ്വാധീനിച്ചവരില്‍ ആദ്യത്തേത് ഫ്രഞ്ച് കവിയായ പോള്‍ വെര്‍ലിയിനാണെന്ന് പറയാം. ഒരുപാട് റഷ്യന്‍ കവികളും ലാറ്റിന്‍ അമേരിക്കന്‍ കവികളും സ്വാധീനം ചെലുത്തിയെങ്കിലും അമേരിക്കന്‍ കവിയായ വാള്‍ട്ട് വിറ്റ്മാന്‍ തന്റെ വലിയൊരു സ്വാധീനമായിരുന്നെന്ന് നെരൂദ സമ്മതിക്കുന്നുണ്ട്.

കവി, രാജ്യതന്ത്രജ്ഞന്‍ , രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം ഇരുപതാം നൂറ്റാണ്ട് മുഴുവനും ലാറ്റിനമേരിക്കയില്‍ ചിരപരിചിതമായ പേരായിരുന്നു പാബ്ലോ നെരൂദയുടേത്. ഇരുപതാം വയസില്‍ തന്നെ സ്പാനിഷ് കവിതകളിലൂടെ പ്രശസ്തനായിത്തീര്‍ന്നിരുന്നു നെരൂദ. വിഷാദവും പ്രണയവും രതിയുമെല്ലാം ഇഴചേര്‍ന്ന കവിതകളായിരുന്നു അത്. (ഇരുപത് കവിതകളും ഒരു വിഷാദ ഗീതവും). ചിലിയിലെ ഉന്നത ഉദ്യോഗസ്ഥനായി സര്‍ബ, സിലോണ്‍ , ജാവ, അര്‍ജന്റിന, സ്പെയിന്‍ , ഫ്രാന്‍സ്, മെക്സിക്കോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നെരൂദയിലെ കവിതയുടെ വേലിയേറ്റം തുടര്‍ന്നു കൊണ്ടേയിരുന്നു.

ചിലിയിലെ ദാരിദ്ര്യവും സ്പെയിനിലെ ആഭ്യന്തര സമരങ്ങളുമാണ് നെരൂദയെ രാഷ്ട്രീയ കവിയാക്കി മാറ്റിയത്. ചിലിയിലെ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1943ല്‍ നെരൂദ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. നാല്‍പ്പത്തിയെട്ടില്‍ ഒളിവിലും പിന്നീട് നാല്‍പ്പതിയൊമ്പതില്‍ അര്‍ജന്റിനയിലേക്കും പോവേണ്ടിവന്നു. ലാറ്റിനമേരിക്കന്‍ പോരാട്ട വീര്യത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച കാന്റോ ജനെറല്‍ 1950ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സര്‍ഗാത്മക വികാരങ്ങളെ സ്വാതന്ത്ര്യത്തിലേക്കുള്ള തീപ്പാട്ടുകളാക്കി മാറ്റിയ തന്റെ കാവ്യ സപര്യയുടെ സാഫല്യമായി 1971ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നെരൂദയെ തേടിയെത്തി.

എങ്കിലും വളരെ ലളിതമായി കരഗതമായ ഒന്നായിരുന്നില്ല ആ നൊബേല്‍ സമ്മാനം. റഷ്യയിലെ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തെ നെരൂദ പുകഴ്ത്തിയിരുന്നത് നോബല്‍ സമ്മാന സമിതിയിലെ പലര്‍ക്കും അനിഷ്ടമുണ്ടാക്കിയ വിഷയമായിരുന്നു. നെരൂദയുടെ സ്വീഡിഷ് തര്‍ജമക്കാരനായ ആര്‍തര്‍ ലുണ്‍ട്കിവിസ്റ്റിന്റെ വലിയൊരു പ്രവര്‍ത്തനംകൂടിയുള്ളതുകൊണ്ടാണ് ചിലിയിലേക്ക് നൊബേല്‍ സമ്മാനം എത്തപ്പെട്ടത്. നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് സ്റ്റോക്ക്ഹോമില്‍ നെരൂദ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി, "ഒരു കവി ഒരേസമയം ഐക്യദാർഢ്യത്തിന്റേയും (Solidarity) ഏകാന്തതയുടെയും (Solitude) പ്രേരകശക്തിയാണ്".

1973ല്‍ ചിലിയില്‍ ചുരുള്‍ നിവര്‍ത്തിയ അഭ്യന്തര അസ്വാസ്ഥ്യം അലന്‍ഡെയെ അട്ടിമറിക്കാനുള്ള കലാപമായിരുന്നു. 1973 സെപ്തംബര്‍ പതിനൊന്നിന് ഒരു "മാര്‍ക്സിസ്റ്റ് ചിലി"യെന്ന നെരൂദയുടെ ചിരകാല സ്വപ്നം ജനറല്‍ പിനോഷയുടെ നേതൃത്വത്തിലെത്തിയ സായുധ സൈന്യം തകര്‍ത്തു തരിപ്പണമാക്കി. അതിനുശേഷം നെരൂദയുടെ വീട് പരിശോധിക്കാനെത്തിയ ചിലിയിലെ ആയുധധാരികളായ പട്ടാളക്കാരോട് നെരൂദ നിര്‍ഭയം പറഞ്ഞതിങ്ങനെയാണ് -"ചുറ്റും നോക്കിക്കൊള്ളൂ... ഇവിടെ നിങ്ങള്‍ക്ക് അപകടകരമായ ഒന്നേ കാണാനാവൂ.... അത് കവിതയാണ്".

1973 സെപ്തംബര്‍ 23ന് വൈകുന്നേരം സാന്റിയാഗോവിലെ സാന്റാ മറിയ ക്ലിനിക്കില്‍ ഹൃദയാഘാതം മൂലമാണ് നെരൂദ മരണമടഞ്ഞത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന നെരൂദയുടെ അന്ത്യം അങ്ങനെയായിരുന്നു. അതിവിപുലമായ പൊലീസ് കാവലിലായിരുന്നു നെരൂദയുടെ ശവസംസ്കാരച്ചടങ്ങുകള്‍ നടന്നത്. അക്ഷരവിരോധിയായ പിനോഷെ നെരൂദയുടെ വീട് പൂര്‍ണമായി തകര്‍ക്കുകയും കവിതയും പുസ്തകങ്ങളുമെല്ലാം നശിപ്പിക്കുകയും ചെയ്തു. നെരൂദയുടെ മരണത്തിന് കൃത്യം പന്ത്രണ്ട് ദിവസംമുന്നെയാണ് മൊനീസ കൊട്ടാരം തകര്‍ത്തുകൊണ്ട് പിനോഷെയും മറ്റു ജനറല്‍മാരും കൂടി അലന്‍ഡെയെ വധിച്ചത്.

1974ല്‍ നെരൂദയുടെ ആത്മകഥാപരമായ, ഭാവഗീത സാന്ദ്രതയുള്ള ഓര്‍മക്കുറിപ്പുകള്‍ (Memoirs) പ്രസിദ്ധീകരിക്കപ്പെട്ടു. "ഞാന്‍ തുറന്നുപറയുന്നു, ഞാന്‍ ജീവിച്ചിരുന്നു " (I Confess, I have lived) എന്ന തലക്കെട്ടോടുകൂടിയാണ് ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മരണത്തിന്റെ അന്ത്യനിമിഷങ്ങള്‍ വരെ, നെരൂദ തന്റെ ഓര്‍മകള്‍ പകര്‍ത്തിയിരുന്നു. ഞശഴവേ “Right Comrade, It''s the Hour of Garden" എന്ന അവസാന കവിതയടക്കമാണ് ആ പുസ്തകം പുറത്തുവന്നത്.

നെരൂദയുടെ കാമിനിയായ മെറ്റില്‍ഡ ഉറേഷ്യയാണ് ഓര്‍മക്കുറിപ്പുകളെല്ലാം അടുക്കിപ്പെറുക്കി അക്ഷരമുദ്രകളാക്കി മാറ്റിയത്. ചിലിയുടെ പൊതുബോധത്തില്‍നിന്ന് നെരൂദയെ മായ്ച്ചുകളയാന്‍ ശ്രമിച്ച പിനോഷെയുടെ എതിര്‍പ്പുകളെ അതുകൊണ്ടുതന്നെ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. 1986ല്‍ മരണാനന്തരം അവരുടെ ഓര്‍മക്കുറിപ്പായ "പാബ്ലോ നെരൂദയുടെ കൂടെയുള്ള എന്റെ ജീവിതം" (My life with Pablo Neruda) പുറത്തുവന്നു. നെരൂദയുടെ കവിതകളുടെ മലയാള വിവര്‍ത്തന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ സച്ചിദാനന്ദന്‍ ഇങ്ങനെ പറയുന്നു- "പ്രപഞ്ചോല്‍പ്പത്തിയേയും പ്രാണി പരിണാമത്തെയും മനുഷ്യേതിഹാസത്തേയും കുറിച്ചുള്ള മൗലികവും കാവ്യാത്മകവുമായ ഒരു സമഗ്രദര്‍ശനം, ചരാചര പ്രകൃതിയുമായുള്ള യോഗാത്മക ലയം, ധര്‍മാനുഷ്ഠാനത്തെയും നൈതിക മൂല്യങ്ങളെയും കുറിച്ചുള്ള പ്രകാശപൂര്‍ണമായ ആകാംക്ഷ - ഇവയെല്ലാമാണ് മഹാകവികളെ വെറും കവികളില്‍നിന്ന് ഉയര്‍ത്തി നിര്‍ത്തുന്നതെങ്കില്‍ പാബ്ലോ നെരൂദ നിസ്സംശയമായും മഹാകവിയാണ്. ബൈബിളിനും മഹാഭാരതത്തിനും ജന്മം നല്‍കിയ അതേ പ്രവചനോന്മുഖമായ ഭാവന, അതേ ചടുലമായ അന്തര്‍ദര്‍ശനം, അതേ ഉദാത്തമായ ഉദ്വിഗ്നത, നെരൂദയുടെ വേരുകളെയും കുളിര്‍പ്പിക്കുന്നു. ഈ അനാത്മവാദി, ഋഷികവികളെപ്പോലെതന്നെ ഏകാന്തതയുടെ മൂര്‍ധന്യത്തെ മനുഷ്യരാശിയിലുള്ള വിലയനവുമായി ഇണക്കിച്ചേര്‍ക്കുന്നു" എന്നാണ്.

കാന്റോ ജനറലില്‍ നെരൂദയുടെ മാനവിക സ്നേഹം സ്ഥലകാല പരിമിതികളില്‍നിന്ന് ഉദാത്തമായി മനുഷ്യത്വ ത്തിലേക്കുയരുന്ന സന്ദര്‍ഭം, "എന്റെ രാഷ്ട്രീയ കക്ഷിക്ക്" എന്ന കവിതയില്‍ സ്പഷ്ടമായി കാണാം.

അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി -

എന്ന വരികളിലൂടെ കവിത അവസാനിക്കുന്നത്, ഇനിമേല്‍ ഞാന്‍ എന്നില്‍തന്നെ ഒടുങ്ങുന്നില്ല-എന്ന് പറഞ്ഞുകൊണ്ടാണ് (വിവ: സച്ചിദാനന്ദന്‍)

മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും അരാജകത്വപരമായ കാലാവസ്ഥ, ലോകത്ത് പതുക്കെ ശക്തി പ്രാപിക്കയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് നെരൂദ തന്റെ കവിതയുടെ പ്രതിരോധ മുഴക്കങ്ങള്‍ തീര്‍ക്കുന്നത് എന്ന് കാണാം. ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വിസ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ കവിയായാണ് നെരൂദയെ വിശേഷിപ്പിച്ചത്. വിദേശ ഭാഷയിലെഴുതിയ ഒരു കവിക്ക് ഇന്ത്യയില്‍ അത്രയേറെ വായനക്കാരും തര്‍ജമകളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നെരൂദയ്ക്കാണെന്ന് കാണാം. ലാറ്റിന്‍അമേരിക്കയിലെ മിക്കവാറും കഥകളില്‍ പാബ്ലോ നെരൂദ ഒരു കഥാപാത്രമായി വരുന്നത് കാണാം. മാര്‍ക്വിസിന്റെ പന്ത്രണ്ട് തീര്‍ഥാടക കഥകള്‍ (Twelve Pilgrim Stories 1992) എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട കഥയാണ് "ഞാന്‍ എന്റെ സ്വപ്നങ്ങള്‍ വില്‍ക്കുന്നു. (I Sell my Dreams). ഈ കഥയില്‍ ഒരു കഥാപാത്രമായി വന്ന് നെരൂദ പറയുന്നത് ഉള്‍ക്കാഴ്ച കൊണ്ടും ക്രാന്തദര്‍ശനം കൊണ്ടും കവിതപോലെ മറ്റൊന്നും അനുഗ്രഹിക്കപ്പെട്ടിട്ടില്ല എന്നാണ്.

നെരൂദയുടെ ആയിരക്കണക്കിന് കവിതകള്‍ ലാറ്റിനമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മനഃപാഠമായിരുന്നു. അതുകൊണ്ട്തന്നെയാവണം നെരൂദ പറഞ്ഞത്, "ചിലിയിലെ മുക്കിലും മൂലയിലും സഞ്ചരിച്ച് കവിതയുടെ വിത്തുകളെ ജനങ്ങളുടെ മനസ്സില്‍ വിതറിയവനാണ് ഞാന്‍ എന്ന്". രണ്ടായിരത്തി ഒന്നില്‍ പുറത്തുവന്ന അന്റോണിയോ സ്കര്‍മറ്റാസിന്റെ നെരൂദയുടെ തപാല്‍കാരന്‍ (Nerudas'' Post Man) നെരൂദയിലെ യഥാര്‍ഥ മനുഷ്യന്റെ ഹൃദയസ്പൃക്കായ വിവരണമാണ്. ഈ നോവല്‍ പിന്നീട് മൈക്കല്‍ റെഡ്ഫോര്‍ഡ് റെഡ്ഫോര്ഡ് The Postman (1995) എന്ന പേരില്‍ സിനിമയാക്കുകയും അക്കാദമി അവാര്‍ഡ് നോമിനേഷന് പരിഗണിക്കപ്പെടുകയുമുണ്ടായി. നെരൂദയും അമേരിക്കന്‍ സംസ്കാര വ്യവസായവും (Neruda and American Culture Industy) എന്ന പുസ്തകത്തില്‍ ഗുപപ്ലെ ബെല്ലിനി നെരൂദയെ അവതരിപ്പിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ വ്യാഖ്യാതാവ് (Pablo Neruda Interpreter of Our Century) എന്ന നിലയിലാണ്.

മനുഷ്യന്റെ ഭൂമിയിലെ വിഷമകരമായ ജീവിതത്തിന് കാവലാളായി നില്‍ക്കേണ്ടവനാണ് കവിയെന്ന് നെരൂദക്കറിയാമായിരുന്നു. പ്രതിസന്ധികളിലെല്ലാം അതിജീവനത്തിന്റെ ഊര്‍ജം പകര്‍ന്ന് വരാനിരിക്കുന്ന ഒരു സാഹോദര്യത്തിന്റെ ഭാവിയെ നെരൂദ വരവേറ്റിരുന്നു. മാഡ്രിഡ് സര്‍വകലാശാലയില്‍ തന്റെ യുവസുഹൃത്തായ നെരൂദയെ പരിചയപ്പെടുത്തിക്കൊണ്ട് ലോര്‍ക പറഞ്ഞതും ഇതാണ്- "നെരൂദ തന്റെ കാര്‍ക്കശ്യവും തരളതയും കൊണ്ട് എന്നും വിശ്വസിച്ചിരുന്നത് ഒരു ആഹ്ലാദകരമായ നാളയിലാണ്" എന്നാണ്. പാബ്ലോ നെരൂദയുടെ കവിതകളേയും രാഷ്ട്രീയത്തേയും അപഗ്രഥിച്ചുകൊണ്ട് ഗ്രഗ് ഡേവ്സ് (Gred Dawes) എഴുതിയ പുസ്തകത്തിന്റെ പേര് "അന്ധകാരത്തിനെതിരെയുള്ള കവിതകള്‍ (Verses Against Darkness) എന്നാണ്.

രാഷ്ട്രീയത്തിന്റെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള നെരൂദയുടെ കവിതകള്‍ സാമ്രാജ്യത്വത്തിന്റെ മസ്തിഷ്കങ്ങളെ അസ്വസ്ഥമാക്കിയിരുന്നു എന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. The CIA and the world of Arts and Letters എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് സ്റ്റോന്നര്‍ സോന്‍ഡേര്‍സ് (Frances Stoner Saunders) ഇക്കാര്യം എടുത്തുപറയുന്നുണ്ട്. സിഐഎ യുടെ ധനസഹായത്തോടെ സാംസ്കാരിക സംഘടനയുടെ പേരിലാണ് കമ്യൂണിസ്റ്റ് എഴുത്തുകാരനായ നെരൂദയെ പോലുള്ളവരെ നേരിടാന്‍ ഗൂഢാലോചനകള്‍ നടന്നത്. മനുഷ്യന്റെ ദൈനംദിന ഭാഷയിലൂടെ രാഷ്ട്രീയ ഘോഷയാത്രയിലും ട്രേഡ് യൂണിയന്‍ സമ്മേളനങ്ങളിലും "കാന്റോ ജനറെല്‍" വായിച്ച് ജനങ്ങളെയുണര്‍ത്തിയ നെരൂദയെ ജനങ്ങള്‍ ഹൃദയത്തിലാണ് സംരക്ഷിച്ചത്. പിനോഷെമാരുടെ ഗര്‍ജനങ്ങളില്‍ വാടിപ്പോകാതെ തളിര്‍ത്തും തളിരിട്ടും അത് ഇന്നും അതിര്‍ത്തികളില്ലാത്ത മാനവികതയുടെ വരമ്പിലൂടെ തലയെടുപ്പോടെ മുന്നോട്ട്തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു.

നെരൂദയുടെ ഓര്‍മപുസ്തകം (Memoirs) ഹൃദ്യമായ ഒരനുഭവമാണ്. അതില്‍ നെരൂദ പറയുന്നുണ്ട് "തന്റെ പല ഓര്‍മകളും അവ്യക്തമായിപ്പോയിട്ടുണ്ട്... ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പെറുക്കിയെടുക്കാന്‍ കഴിയാത്ത ചില്ലുകഷ്ണങ്ങളെപ്പോലെ അവയെല്ലാം ചിതറിപ്പോയിട്ടുണ്ട്"-എങ്കിലും മരണമില്ലാത്ത ഓര്‍മയായി നെരൂദ കവിതയുടെ ശക്തിഗോപുരങ്ങളില്‍ കാവല്‍ നില്‍ക്കുന്നു എന്നതാണ് പരമാര്‍ഥം. "നിക്സണ്‍ വധത്തിന് പ്രേരണയും ചിലിയന്‍ വിപ്ലവത്തിന് സ്തുതിയും" എന്ന കവിതയില്‍ , "ഞാനിവിടത്തന്നെ നില്‍ക്കും" എന്ന ഭാഗം ചരിത്രപരമായി നെരൂദയുടെ അസ്ഥിത്വത്തെ മനുഷ്യരും ഭൂമിയുമായി വിളക്കിച്ചേര്‍ക്കുന്നു.

എന്റെ രാജ്യം വിഭജിക്കപ്പെടുന്നതോ
ഏഴു കത്തികള്‍കൊണ്ട് അതിന്റെ ചോര വാര്‍ന്നുപോകുന്നതോ
എനിക്കിഷ്ടമല്ല.
പുതുതായി പണിതീര്‍ന്ന വീടിന്റെ മുകളില്‍
ചിലിയുടെ പ്രകാശം പരത്തുകയാണെന്റെ ആവശ്യം.
എന്റെ നാട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.
തൊഴിലാളികളോടൊത്തു ചേര്‍ന്നു പാടാന്‍
ഞാനിവിടെത്തന്നെ നില്‍ക്കും.
ഈ പുതിയ ചരിത്രത്തിന്‍ ഭൂമിശാസ്ത്രത്തില്‍ -

പാബ്ലോ നെരൂദ ചിലിക്കും സ്പെയിനിനും അപ്പുറത്ത് കാലാതീതമായി അധിനിവേശത്തിനെതിരായ കവിതയുടെ ഊര്‍ജവും താളവുമായി ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.

*
പ്രമോദ് വെള്ളച്ചാല്‍, കടപ്പാട്:ദേശാഭിമാനി വാരിക

ദാരിദ്ര്യത്തിനും യുദ്ധത്തിനുമെതിരെ ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍

1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ചേര്‍ന്ന സാര്‍വദേശീയ തൊഴിലാളിസമ്മേളനത്തിലാണ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഒന്നാം ഇന്റര്‍നാഷണലിന് ജന്മം നല്‍കിയത്. ഇംഗ്ലീഷില്‍ "ഇന്റര്‍നാഷണല്‍" എന്ന പദംതന്നെ പ്രചാരത്തിലായത് ഈ സമ്മേളനത്തോടുകൂടിയാണ് എന്ന് ഒക്സ്ഫോര്‍ഡ് നിഘണ്ടുവിന്റെ വലിയപതിപ്പില്‍ എഴുതിയിട്ടുണ്ട്. അതിനുശേഷം 1889ല്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലും 1919ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നിലവില്‍വന്നു. 1943ല്‍ ഫാസിസ്റ്റ്വിരുദ്ധ സാര്‍വദേശീയസഖ്യത്തിന് വിഘാതമാകാതിരിക്കാന്‍ സ്റ്റാലിന്‍ അത് പിരിച്ചുവിട്ടു. രണ്ടാംലോകമഹായുദ്ധാനന്തരം (1939-1945) സാര്‍വദേശീയ തൊഴിലാളികളുടെ ഐക്യവേദിയായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (ഡബ്ല്യുഎഫ്ടിയു) രൂപീകരിക്കപ്പെട്ടു. ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി അത് നാമാവശേഷമായി. ലോകമുതലാളിത്തം വീണ്ടും ശക്തിയാര്‍ജിക്കുകയും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിനിരയാക്കാനും തൊഴിലില്ലായ്മ വര്‍ധിക്കാനും തുടങ്ങിയതോടെ സാര്‍വദേശീയ തൊഴിലാളി ഐക്യവും സംഘടനയും അനിവാര്യമായി. ഇപ്പോള്‍ അപ്രകാരമുള്ള ഒരു സംഘടന നിലവില്‍വന്നിട്ടുണ്ട്. അതിന്റെ പേര് ട്രേഡ്യൂണിയന്‍ ഇന്റര്‍നാഷണല്‍ എന്നാണ്. ഈ സംഘടനയുടെ ഒരാഴ്ച നീണ്ടുനിന്ന മൂന്നാം സമ്മേളനം ജൂണ്‍ 20 മുതല്‍ 26 വരെ പാരീസില്‍ നടക്കുകയുണ്ടായി.

കഴിഞ്ഞ സമ്മേളനം 2004 ഏപ്രിലിലായിരുന്നു. രണ്ടാം സമ്മേളനത്തില്‍ 53 രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പാരീസില്‍ നടന്ന മൂന്നാം സമ്മേളനത്തില്‍ 82 രാജ്യങ്ങളില്‍നിന്നായി 150 സംഘടനാപ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ലോകസാമ്പത്തികസ്ഥിതി പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെയും തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് അതോടൊപ്പം വളരുന്നതിന്റെയും തെളിവാണിത്. ഇതിനുമുമ്പുള്ള സാര്‍വദേശീയ തൊഴിലാളിസംഘടനകളില്‍നിന്ന് വ്യത്യസ്തമാണ് ഈ ഇന്റര്‍നാഷണലിലുണ്ടായ പ്രാതിനിധ്യം. വ്യവസായത്തൊഴിലാളികള്‍ക്കുപുറമെ കര്‍ഷകര്‍ , കര്‍ഷകത്തൊഴിലാളികള്‍ , ബാങ്ക് മുതലായ വാണിജ്യസ്ഥാപനങ്ങളിലെ സംഘടനാപ്രതിനിധികള്‍ തുടങ്ങിയ എല്ലാ വിഭാഗം തൊഴിലാളികളുടെ സംഘടനകളുടെയും സാന്നിധ്യംകൊണ്ട് നിറഞ്ഞതായിരുന്നു ഈ സമ്മേളനം.

വിപുലമായ പ്രാതിനിധ്യം

മുമ്പുള്ള ഡബ്ല്യുഎഫ്ടിയു, ഇന്റര്‍നാഷണലുകള്‍ എന്നിവയെക്കാളെല്ലാം വിപുലമായ പ്രാതിനിധ്യമാണ് ഈ ഇന്റര്‍നാഷണലിനുണ്ടായത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് 29ഉം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് 17ഉം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് 16ഉം പ്രതിനിധികള്‍ പങ്കെടുത്തു. സാമ്പത്തികമായി മുന്നേറിയിട്ടുള്ള ഫ്രാന്‍സ്, റഷ്യ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചൈന, ഇന്ത്യ, എണ്ണവിഭവങ്ങള്‍കൊണ്ട് സമ്പന്നമായ കുവൈത്ത്, ഇറാന്‍ , അള്‍ജീരിയ, പ്രകൃതിവിഭവങ്ങള്‍കൊണ്ട് സമ്പന്നമായ ഇന്തോനേഷ്യ, അങ്കോള, ബ്രസീല്‍ , കോംഗോ, ദരിദ്രരാജ്യമായ ബുര്‍കിനാഫാസോ, സാമ്പത്തിക പ്രതിസന്ധികളില്‍ ഉലയുന്ന ഗ്രീസ്, പോര്‍ച്ചുഗല്‍ , സൈപ്രസ്, പലസ്തീന്‍ , സുഡാന്‍ , പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളടക്കം 150ല്‍പരം പേരാണ് മൂന്നാം സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനുമുമ്പുണ്ടായിട്ടുള്ള എല്ലാ സാര്‍വദേശീയ സന്നദ്ധസംഘടനകളെയും മറികടക്കുന്ന ഈ വിപുലമായ പ്രാതിനിധ്യത്തിന് കാരണമെന്ത്? ശാസ്ത്ര-സാങ്കേതികവിദ്യകളുടെയും പ്രത്യേകിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും അത്ഭുതകരമായ കുതിച്ചുകയറ്റത്തിനിടയിലും ദാരിദ്ര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ദാരിദ്ര്യം ഹൃദയഭേദകമായ പട്ടിണിമരണത്തിലേക്ക് എത്തുന്നു. സോമാലിയ, ബുര്‍കിനാഫാസോ എന്നിവ ഉദാഹരണങ്ങള്‍മാത്രം.

എസ് ആര്‍ പി ഇന്ത്യയെപ്പറ്റി

സോഷ്യലിസം കാലഹരണപ്പെട്ടുവെന്നും മുതലാളിത്തത്തിന് പുതിയ മുന്നേറ്റമുണ്ടായിരിക്കുന്നുവെന്നും തല്‍പ്പര മാധ്യമങ്ങള്‍ വീറോടെ വാദിക്കുന്ന ഘട്ടമാണിത്. എന്നാല്‍ ഭക്ഷ്യലഭ്യത കുറയുകയും ഭക്ഷ്യസുരക്ഷ അപകടത്തിലാവുകയുമാണ് മുതലാളിത്ത ഉല്‍പ്പാദന വിതരണ രീതികളിലൂടെ ഉണ്ടായിട്ടുള്ളത്. മുതലാളിത്തത്തിനുപോലും നിലനില്‍ക്കാന്‍ കഴിയാതെ പ്രതിസന്ധികളുടെ ആഴത്തിലേക്ക് അത് മുതലക്കൂപ്പ് കുത്തുകയാണ്. ഈ പംക്തിയില്‍ "വീണ്ടും സാമ്പത്തികക്കുഴപ്പമോ" എന്ന തലവാചകത്തില്‍ ജൂലൈ ഒമ്പതിന് എഴുതിയിരുന്ന ലേഖനത്തില്‍ മുതലാളിത്തലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നുവല്ലോ. ഇന്ത്യയിലെ കാര്യംതന്നെ എടുക്കുക; അഖിലേന്ത്യാ കിസാന്‍സഭയുടെ പ്രസിഡന്റ് എന്ന നിലയില്‍ എസ് രാമചന്ദ്രന്‍പിള്ള പാരീസ് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ആരെയും അസ്വസ്ഥനാക്കും. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും ഇന്ത്യയും ചൈനയും സാമ്പത്തികവികസനത്തിന്റെ കാര്യത്തില്‍ ഒരു മത്സരയോട്ടത്തിലാണെന്നുപോലും പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ. പുതിയ മുതലാളിത്ത പാതയിലുള്ള വികസനവും വിദേശമൂലധനത്തിന്റെ ഇറക്കുമതിയും ആഗോളവല്‍ക്കരണനയങ്ങളുടെ അതിപ്രസരവും സ്വകാര്യവല്‍ക്കരണവും എല്ലാംകൊണ്ട് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വര്‍ധിച്ചിട്ടുണ്ടെന്നുള്ളത് ശരിതന്നെ. എന്നാല്‍ , അതേസമയം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. 2004ല്‍ ഒമ്പത് ശതകോടീശ്വരന്മാരുണ്ടായിരുന്നത് 2008ല്‍ 49 ആയി വര്‍ധിച്ചു. ഇതേ കാലയളവില്‍ പത്തോളം കോര്‍പറേറ്റ് കമ്പനികളുടെ ലാഭം മൂന്നിരട്ടിയായി. അതേസമയം എട്ടരക്കോടി ജനങ്ങളുടെ ദിവസവരുമാനം ഇരുപത് രൂപയാണ്. ഗ്രാമീണജനങ്ങള്‍ക്ക് വേണ്ടത്ര ഗതാഗതസൗകര്യമോ വാര്‍ത്താവിനിമയ സൗകര്യമോ ആരോഗ്യസംരക്ഷണമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കര്‍ഷകരുടെ ആത്മഹത്യ മണിക്കൂറിന് രണ്ടെന്ന നിരക്കിലാണ്. കഴിഞ്ഞ 11 കൊല്ലക്കാലമായി രണ്ടേകാല്‍ ലക്ഷം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യയുടെ മൊത്തം വരുമാനത്തില്‍ 32 ശതമാനമായിരുന്ന കാര്‍ഷികമേഖലയുടെ പങ്ക് കഴിഞ്ഞ ഇരുപതുകൊല്ലത്തിനിടെ 16 ശതമാനമായി കുറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തെ കോണ്‍ഗ്രസുകാരുടെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു "കൃഷിഭൂമി കര്‍ഷകന് കൊടുക്കും" എന്നത് (ഫേസ്പുര്‍ പ്രമേയം). അതൊന്നും ചെയ്തിട്ടില്ലെന്നുമാത്രമല്ല, ചെറുകിട കൃഷിക്കാരുടെ കൈവശമുള്ള ഭൂമിതന്നെ ഭൂപ്രഭുക്കളും വന്‍ വ്യവസായികളും വാങ്ങിക്കൂട്ടുകയാണ്. ഉപജീവനത്തിനായി മറ്റു മാര്‍ഗമില്ലാതെ പാവപ്പെട്ട കൃഷിക്കാര്‍ സ്വന്തം ഭൂമി വിറ്റ് വഴിയാധാരമാകുന്നു. മുതലാളിത്തപാതയിലൂടെയുള്ള വികസനംകൊണ്ട് ഇതുതന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്ന് പാരീസ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാരീസിലെ ആഹ്വാനം

ഈ ദുരവസ്ഥയ്ക്കും അതിനെ കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളവല്‍ക്കരണാദികളായ നയങ്ങള്‍ക്കുമെതിരെ കടുത്ത ചെറുത്തുനില്‍പ്പുകള്‍ വികസിത യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍പ്പോലും നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഫ്രാന്‍സിലും ഗ്രീസിലും ബ്രിട്ടണിലും നടന്ന പണിമുടക്കുകള്‍ ആ രാജ്യങ്ങളെ സ്തംഭിപ്പിക്കുകയുണ്ടായി. ഈ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുത്താനും സംഘടനകളെ ഊര്‍ജിതമാക്കാനും പാരീസ് സമ്മേളനം തീരുമാനിച്ചു. അതിനുവേണ്ടി ലോകത്തിലെ വിവിധ മേഖലകളില്‍ ടിയു ഇന്റര്‍നാഷണലിന്റെ പ്രത്യേക സമ്മേളനങ്ങള്‍ ചേരാനും തീരുമാനിക്കുകയുണ്ടായി. അങ്ങനെ പുത്തന്‍ സാമ്രാജ്യനയങ്ങളുടെ കടന്നുകയറ്റങ്ങളെ തടയാനും ആഗോളവല്‍ക്കരണ നയങ്ങളെ പരാജയപ്പെടുത്താനും ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ 21-ാം നൂറ്റാണ്ടില്‍വിമോചനപ്പോരാട്ടത്തിന് നാന്ദികുറിക്കുന്നു.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 30 ജൂലൈ 2011

രക്ഷപ്പെടാനാകാത്ത യുഎസ് പ്രതിസന്ധി

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ തുടരുന്നത് അമേരിക്കയുടെ വിദേശനയത്തിന്റെ പാപ്പരീകരണം പൂര്‍ത്തിയാക്കുകയാണ്. അതേസമയംതന്നെ കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുംവിധം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉറുസ്ഖാന്‍ ഗവര്‍ണറുടെ ഓഫീസ് പരിസരത്തുണ്ടായ മൂന്ന് ചാവേര്‍സ്ഫോടനത്തില്‍ 10 കുട്ടികളും രണ്ട് സ്ത്രീകളും പൊലീസുകാരനുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍കാരനായ ഇലക്ട്രീഷ്യനെ തൊട്ടടുത്തുനിന്ന് തലയ്ക്ക് വെടിവച്ചുകൊന്ന സംഭവത്തില്‍ അമേരിക്കന്‍ സൈനികന്‍ കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി വിചാരണയില്‍ കണ്ടെത്തിയത് യുഎസ് സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്.

അഫ്ഗാനിസ്ഥാനില്‍ 30,000 അമേരിക്കന്‍ പട്ടാളക്കാരെ അധികമായി വിന്യസിച്ചതിനുശേഷവും അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായിട്ടില്ല. മറിച്ച്, കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് അവിടത്തെ ജനങ്ങളെ വലിയ തോതില്‍ രോഷാകുലരാക്കുന്നു. 2014 അവസാനത്തോടെ സൈന്യത്തെ പിന്‍വലിക്കാനാണ് ഒബാമ സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ , അഫ്ഗാനിസ്ഥാനിലെയും അമേരിക്കയിലെയും ജനങ്ങള്‍ ഇതിന് അനുകൂലമല്ല. കൊല്ലപ്പെടുന്ന അമേരിക്കന്‍ പട്ടാളക്കാരെച്ചൊല്ലി അമേരിക്കയിലും കൊല്ലപ്പെടുന്ന നിരപരാധികളായ സാധാരണ പൗരന്‍മാര്‍ക്കുവേണ്ടി അഫ്ഗാനിസ്ഥാനിലും കണക്കുപറയേണ്ട അവസ്ഥയിലാണ് യുഎസ് ഭരണകൂടം. ഇറാഖിലാകട്ടെ, റമദാന്‍ തുടങ്ങുന്നതിനുമുമ്പ് സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സ്ഫോടനങ്ങളുണ്ടായത്.

തിക്രിത്തില്‍ ചാവേര്‍ ബോംബുപൊട്ടി പതിനാറുപേര്‍ മരിച്ചു. അവിടെയും അശാന്തമായ ജനമനസ്സുകളെയാണ് അമേരിക്കന്‍ സൈന്യം നേരിടുന്നത്. സദ്ദാം ഹുസൈനെ വധിച്ചിട്ടും ഇറാഖിനെ കീഴടക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും സൈനിക ഇടപെടലിനെ രാജ്യസ്നേഹത്തിന്റെ പേരില്‍ അനുകൂലിച്ച അമേരിക്കക്കാര്‍പോലും ഇന്ന് മാറി ചിന്തിക്കുകയാണ്. വീണ്ടുവിചാരമില്ലാത്തതും ന്യായീകരണമില്ലാത്തതുമായ ഇത്തരം നയവൈകല്യങ്ങളാണ് അമേരിക്കയെ അഗാധമായ സാമ്പത്തികക്കുഴപ്പത്തിലേക്ക് തള്ളിയിട്ടതെന്ന് അത്തരക്കാര്‍ വിശ്വസിക്കുന്നു. അമേരിക്ക ധനപ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ലോകത്താകെ ശക്തമാണ്. സര്‍ക്കാരിന്റെ വായ്പ വാങ്ങല്‍ പരിധി വര്‍ധിപ്പിക്കാന്‍ ആഗസ്ത് രണ്ടിനു മുമ്പ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങാനുള്ള തീവ്രശ്രമത്തിലാണ് പ്രസിഡന്റ് ഒബാമ. അതിന് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക കടംതിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ രാജ്യമായി മാറും. നിലവിലുള്ള അമേരിക്കയുടെ വായ്പാ പരിധി 14.5 ലക്ഷം കോടി ഡോളറാണ്. അമേരിക്ക ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ ലോകവിപണിയില്‍ അതിവേഗമുള്ള ചലനങ്ങളാണുണ്ടാക്കിയത്. ഡോളര്‍ മൂല്യം കുറഞ്ഞു. ഓഹരിവിപണിയില്‍ തണുപ്പുറഞ്ഞു. എണ്ണവില കുറയുകയും സ്വര്‍ണവില കൂടുകയുംചെയ്തു. ഡോളര്‍ കൊടുത്ത് സ്വര്‍ണം വാങ്ങി സമ്പാദ്യം സുരക്ഷിതമാക്കുന്നതിന്റെ പരിണതിയാണ് സ്വര്‍ണവിലയിലെ അഭൂതപൂര്‍വമായ കുതിച്ചുകയറ്റം. ഇന്നുകാണുന്ന അമേരിക്കന്‍ പ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതല്ല.

"2010 ന്റെ രണ്ടാം പകുതിയിലും 2011 ന്റെ ആദ്യ പകുതിയിലും താല്‍ക്കാലികമായ ഒരു മാന്ദ്യം" സംഭവിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) തന്നെ നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി അകന്നു; വീണ്ടെടുക്കല്‍ പൂര്‍ണം -തുടങ്ങിയ അവകാശവാദങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് ഈ അവസ്ഥ. കേവലം കടം അടയ്ക്കാന്‍ കഴിയാത്ത ഒന്നായി നിസ്സാരപ്പെടുത്തേണ്ടതുമല്ല ഇത്. വികസിത മുതലാളിത്ത ലോകത്തില്‍ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തൊഴിലില്ലായ്മാനിരക്ക് ഉയരുന്നു. ജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്നു. 2009ലെ ആഗോള സാമ്പത്തികത്തളര്‍ച്ച ഒഴിവാക്കാനുള്ള ധന ഉത്തേജക പാക്കേജുകളില്‍ ഏറെയും പൊളിഞ്ഞ ബാങ്കുകളെയും കൂറ്റന്‍ ധനകാര്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനാണ് ചെലവിട്ടത്. അതവര്‍ സ്വയം സുരക്ഷിതരാകാനാണ് പ്രയോജനപ്പെടുത്തിയത്. ധനമേഖലയിലെ ഊഹക്കച്ചവടംമൂലം കടബാധ്യതാ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടു. അത് മറികടക്കാനാണ് പൊതു ചെലവുചുരുക്കലും കമ്മി കുറയ്ക്കലും എന്ന നടപടിയിലേക്ക് നീങ്ങിയത്. അമേരിക്കയുടെ ധന ഉത്തേജക നടപടികളുടെ പരാജയവും തൊഴിലില്ലായ്മാ വര്‍ധനയും ആ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് സൃഷ്ടിച്ചിട്ടുള്ളത്.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാണ് ഈ നയവൈകല്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നത്. അതാകട്ടെ അമേരിക്കയുടെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിക്കുന്നു. പല രാജ്യങ്ങളിലെയും തൊഴിലാളിവര്‍ഗം ഇതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ വലതുപക്ഷ ശക്തികള്‍ ഇതൊരവസരമായി ഉപയോഗിക്കുന്നു. തൊഴിലില്ലായ്മയും മറ്റു സാമ്പത്തിക പ്രയാസങ്ങളുംമൂലം ഉണ്ടാകുന്ന അസംതൃപ്തി മുതലെടുത്ത് വലതുപക്ഷം ശക്തിപ്പെടുക എന്ന അപകടകരമായ സ്ഥിതി അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടമാണ്. ആത്യന്തികമായി സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളുടെ പരാജയത്തെയാണ് അമേരിക്കയുടെ ഇന്നത്തെ അവസ്ഥ വരച്ചുകാട്ടുന്നത്. രക്ഷപ്പെടാനുള്ള ശ്രമങ്ങളും തിരിഞ്ഞുകുത്തുകയാണ്. ഏതെങ്കിലും എളുപ്പവിദ്യകൊണ്ടോ ചികിത്സകൊണ്ടോ പരിഹരിക്കാനാവാത്തതാണ് കുഴപ്പം. മുതലാളിത്തമാണ് എല്ലാറ്റിനും പരിഹാരം എന്ന വാദത്തിന്റെ പെട്ടിയില്‍ അവസാനത്തെ ആണികളും അടിക്കപ്പെടുകയാണ്-ഈ കുഴപ്പത്തിലൂടെ.

*
ദേശാഭിമാനി മുഖപ്രസംഗം 30 ജൂലൈ 2011

Friday, July 29, 2011

ബാങ്കിങ് മേഖല പ്രക്ഷോഭത്തിലേക്ക്

ബാങ്കിങ് മേഖലയില്‍ തൂപ്പുകാര്‍ മുതല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ വരെയുള്ള മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് യോജിച്ച പ്രക്ഷോഭത്തിലാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം മാറ്റിവയ്ക്കേണ്ടി വന്ന ബില്ലുകള്‍ പാസാക്കിയെടുത്തുകൊണ്ട് ആഗോള മൂലധനത്തിന് ബാങ്കിങ് മേഖല പതിച്ചുകൊടുക്കുന്നതിനെതിരായാണ് ഈ ഐക്യസമരം. ദേശസാല്‍ക്കരണത്തിന് ശേഷം ബാങ്കിങ് മേഖല വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വന്‍തോതില്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി. അതോടൊപ്പം ഗ്രാമീണ വായ്പാമേഖലയില്‍ ഹുണ്ടികക്കാരുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിഞ്ഞു. വര്‍ഷാവര്‍ഷം പതിനായിരക്കണക്കിന് കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കുന്നത്. എന്നാല്‍ , പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നാന്‍ കൊടുക്കുകയാണ് യുപിഎ സര്‍ക്കാര്‍ .

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ക്രമാനുഗതമായി വന്‍തോതില്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. 49 ശതമാനംവരെയുള്ള ഓഹരികള്‍ വില്‍ക്കാനായി ഇതിനകംതന്നെ നിയമഭേദഗതി വരുത്തി. കേന്ദ്രസര്‍ക്കാരിന് കിട്ടിയിരുന്ന ലാഭത്തില്‍ പകുതിയോളം സ്വകാര്യ മേഖലയ്ക്ക് കൈമാറിക്കഴിഞ്ഞു എന്നര്‍ഥം. വന്‍കിട മുതലാളിമാരുടെ പിടിയില്‍നിന്ന് ബാങ്കുകളെ രക്ഷിക്കാനായാണ് അവശേഷിക്കുന്ന സ്വകാര്യ ബാങ്കുകളില്‍ ഓഹരിയുടമകളുടെ വോട്ടവകാശത്തിന് പരിധി നിശ്ചയിച്ചത്. എത്ര ഓഹരിയുണ്ടെങ്കിലും ഒരു നിക്ഷേപകന് പത്ത് ശതമാനമേ വോട്ടവകാശം ഉണ്ടാവൂ. ഈ പരിധി എടുത്തുകളയണമെന്ന് ഇന്ത്യയിലെ വന്‍കിടക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ബാങ്കിങ് മേഖലയില്‍ വിദേശ നിക്ഷേപം കടന്നുവന്നതോടെ വോട്ടവകാശപരിധി ഒഴിവാക്കിക്കിട്ടണം എന്ന ആവശ്യം വിദേശകുത്തകകളുടേതു കൂടിയായി. നിലവിലുള്ള നിയമമനുസരിച്ച് വിദേശ നിക്ഷേപകര്‍ക്ക് 74 ശതമാനംവരെ ഉടമസ്ഥതയാവാം. എന്നാല്‍ , വോട്ടവകാശപരിധികാരണം അവര്‍ക്ക് ആഗ്രഹിക്കുന്ന വിധത്തില്‍ കൊള്ള നടത്താനാകില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ ഈ വോട്ടവകാശപരിധി നിയമം ഭേദഗതിചെയ്യാന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. ഈ ഭേദഗതിയോടെ ഇന്ത്യയിലെ സ്വകാര്യബാങ്കുകള്‍ മിക്കതും വിദേശബാങ്കുകളായി മാറും. ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കുംപോലുള്ള ബാങ്കുകള്‍ വിദേശകുത്തകകളുടെ കൈപ്പിടിയിലാകും.

പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യപങ്കാളിത്തം ഇപ്പോള്‍ 49 ശതമാനംവരെയാണ്. അത് 67 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് വന്‍കിട കമ്പനികള്‍ ആവശ്യപ്പെടുന്നത്. അതുടനെ വേണമെന്ന് പ്ലാനിങ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ്സിങ് അലുവാലിയയെപ്പോലുള്ളവര്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അത്തരമൊരവസ്ഥയിലാണ് പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യ ഓഹരി ഉടമകള്‍ക്കുള്ള വോട്ടവകാശപരിധി വര്‍ധിപ്പിക്കണമെന്ന് ബാങ്കുടമാ സംഘം ആവശ്യപ്പെട്ടതും സര്‍ക്കാര്‍ ആ വഴിക്ക് നീങ്ങുന്നതും. എത്ര ഓഹരികളുണ്ടെങ്കിലും ശരി ഒരു നിക്ഷേപകന് പൊതുമേഖലാബാങ്കില്‍ ഒരു ശതമാനത്തിനുള്ള വോട്ടവകാശമേ ഇപ്പോള്‍ ഉള്ളൂ. എന്നാല്‍ , 67 ശതമാനം ഉടമസ്ഥതയും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ആ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നത് വെറുതെയല്ല. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകളാവുകയും സ്വകാര്യ ബാങ്കുകള്‍ വിദേശ ബാങ്കുകളാവുകയുംചെയ്യുക എന്നതിനര്‍ഥം ഇന്ത്യന്‍ ബാങ്കിങ് മേഖലയാകെ വന്‍കിട കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്നു എന്നാണ്.

ദേശാഭിമാനമുള്ള തൊഴിലാളിശക്തിയുടെ പ്രതിരോധവും ഇടതുപക്ഷ കക്ഷികളുടെ നവ ഉദാരവല്‍ക്കരണത്തിനെതിരായ ഇടപെടലും കാരണമാണ് ബാങ്ക് തകര്‍ച്ചയില്‍നിന്ന് ഇന്ത്യ രക്ഷപ്പെട്ടത്. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ , ഇന്ത്യയില്‍ കുഴപ്പങ്ങള്‍ താരതമ്യേന കുറഞ്ഞതിന് കാരണം അവ പൊതു ഉടമസ്ഥതയിലായതുകൊണ്ടാണെന്നും വേണ്ടത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയതുകൊണ്ടാണെന്നും മുന്‍ ധനമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരത്തിനുപോലും സമ്മതിക്കേണ്ടിവന്നതാണ്. അത് പറഞ്ഞ് നാവെടുക്കുന്നതിനു മുമ്പാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ നീക്കം നടത്തുന്നത്. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കാനാണ് ശ്രമം. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനും റിസര്‍വ് ബാങ്കിന് തന്നെയും ബാങ്കുകളുടെ കാര്യത്തില്‍ ഇടപെടാനുള്ള അധികാരം ഉണ്ടാവരുതെന്നാണ് രഘുറാം രാജന്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ബാങ്കുകളിലെ സ്ഥിരംതൊഴിലുകള്‍ താല്‍ക്കാലികവല്‍ക്കരിച്ചും കരാര്‍വല്‍ക്കരിച്ചും ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഒഴിവുകള്‍ നികത്തുന്നില്ല. പുറത്തുനിന്ന് ജോലിക്കാരെ എടുത്താണ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നത്. ഈ പുറംപണിയുടെ ഏറ്റവും കടുത്ത രൂപമാണ് കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച സ്വാഭിമാന്‍ പദ്ധതി. ബാങ്കിങ് സൗകര്യങ്ങളില്ലാത്ത 73,000 ഗ്രാമപ്രദേശങ്ങളില്‍ ശാഖാരഹിത ബാങ്കിങ് സേവനം എത്തിക്കുമെന്നാണ് പ്രഖ്യാപനം. മൂവായിരത്തഞ്ഞൂറോളം ഗ്രാമീണശാഖകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ പദ്ധതിയുമായി മുന്നോട്ടുവരുന്നതിന് പിന്നിലുള്ള ലക്ഷ്യം വേറെയാണ്. റിലയന്‍സ് പോലെയുള്ള കുത്തകകള്‍ക്ക് ബാങ്കുകളുടെ കിട്ടാക്കടം വീതിച്ചെടുത്ത് ലാഭമുണ്ടാക്കാന്‍ അവസരം നല്‍കിയതുപോലെ വിപ്രോ, ഇന്‍ഫോസിസ് പോലുള്ള വന്‍ കമ്പനികളെയാണ് ബാങ്കിങ് സേവനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ വളന്ററി സംഘടനകളെ പണി ഏല്‍പ്പിക്കും. അവരാകട്ടെ നക്കാപ്പിച്ച കൂലി കൊടുത്ത് ബാങ്ക് ജീവനക്കാര്‍ ചെയ്യേണ്ട ജോലി മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉള്‍ക്കൊള്ളാനായാണ് ഈ പദ്ധതിയെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് ബാങ്കിങ് മേഖലയിലെ സംഘടിത തൊഴില്‍ശക്തിയെത്തന്നെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുന്ന രാജ്യത്ത് ഇത് അനുവദിച്ചുകൊടുക്കാനാവില്ല. ബാങ്കുകള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സുകള്‍ വന്‍കിട കമ്പനികള്‍ക്ക് യഥേഷ്ടം നല്‍കുന്നതിനുള്ള നീക്കവും നടക്കുകയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ധനമേഖലയാകെ ദേശ-വിദേശ കുത്തകകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഇതിനെതിരെയാണ് ബാങ്കിങ് മേഖലയില്‍ പണിയെടുക്കുന്നവര്‍ ആഗസ്ത് 5ന് പണിമുടക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള നാല്‍പ്പതാമത്തെ സമരമാണ് ബാങ്കിങ് മേഖലയില്‍ നടക്കാന്‍ പോകുന്നത്. മെയ് 20 ന് ഡല്‍ഹിയില്‍ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , എഐടിയുസി നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്ഡി, തുടങ്ങിയ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും ഈ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളധന മൂലധനത്തിന്റെ അത്യാര്‍ത്തി പിടിച്ച മരണപ്പാച്ചിലില്‍ ലോകത്തെങ്ങും ചതഞ്ഞരഞ്ഞത് അനേകകോടി മനുഷ്യജീവിതങ്ങളാണ്. ഈ ഹിംസാത്മകതയെ ചെറുക്കുന്നതിനുള്ള ശ്രമമാണ് ബാങ്ക് ജീവനക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ ജനാധിപത്യവാദികളുടെയും പിന്തുണ ഈ സമരത്തിനുണ്ടാകണം.

*
എ കെ രമേശ് (ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍)
ദേശാഭിമാനി 29 ജൂലൈ 2011