Saturday, July 31, 2010

RSS And The Gandhi Murder

ONE repetitive cliché of ‘centrist’ opinion is that Left-wingers and Right-wingers are, at bottom, blood brothers. Although this is a subject for detailed scrutiny, just two points may quickly be made, since these relate intimately to the concerns of the present article. One, that whereas Left-wing politics seeks consistently to expand and enrich democracy, Right-wing politics invariably seeks to restrict the grounds of legitimacy. Secondly, and one speaks here of the modern Indian experience, whereas Indian revolutionaries have always owned up to their deeds, Indian fascists, led by the RSS, have invariably taken recourse to subterfuge and denial in matters wherein their role brings them widespread disgrace.

Of the latter, the circumstances of Bapu’s murder provide the most telling instance. The denial of the RSS here is particularly mean, being often a suitably calibrated one.

NATHURAM GODSE’S RSS CONNECTIONS

Not even in this day and age does the RSS deny that Gandhi was not one of its favourite people. As to Nathuram Godse its denial of his membership of the RSS was staunch till Curran (1950-51) revealed that fact in his otherwise sympathetic book; this despite the fact that Godse had himself said in his trial that “I have worked for several years in the RSS.” The current posture of the RSS is that Godse had given up his membership long before the Gandhi murder.

The point is, where are the records? What we do know is from Gopal Godse, Nathuram’s co-convicted brother. Speaking of his brothers’ last moments before the hanging, Gopal Godse avers: on reaching the platform he cited a verse of devotion to the Motherland; the verse in question was as follows:

Namaste sadaa vatsale matribhume
Tvya hindubhume sukhamvardite hum,
Mahamangle puney bhume tvdharthe
Patitvesh kaayaa namaste namaste.

Des Raj Goyal, a one-time swayamsevak, tells us in his book, RSS (1979) that the above comprises the opening verse of the RSS prayer sung in every shakha. Goyal then provides two all-important facts bearing on this prayer: one, that “outsiders are not acquainted with it”; and, two, that at the time of Godse’s acknowledged membership of the RSS (1930-34) “this prayer was not sung even in the RSS” and that “the Sanskrit prayer, of which this verse forms a part, was adopted only in 1940” (Goyal, 142). How then did Nathuram recite the above prayer as a sort of epitaph to his despicable life? In fact, the clinching evidence of Nathuram’s membership of the RSS has also come from Gopal Godse, his brother in his book Why I Assassinated Mahatma Gandhi (1993) wherein he says unambiguously: “He (Nathuram) has said in his statement that he left the RSS. He said it because Golwalker and the RSS were in a lot of trouble after the murder of Gandhi. But he did not leave the RSS.” In the same book he also characterises Advani’s denial of Nathuram’s membership of the RSS at the time of the murder as “cowardice.”

Consider the further detail supplied by Pyarelal in his biography of the Mahatma (The Last Phase, 756): “A letter which Sardar Patel received after the assassination from a young man, who according to his own statement had been gulled into joining the RSS organisation but was later disillusioned, described how members of the RSS at some places had been instructed beforehand to tune in their radio sets on the fateful Friday for the ‘good news.’ After the news sweets were distributed in RSS circles at several places, including Delhi.”

Obvious question: if the RSS had nothing to do with the event of that evil Friday how does one explain what is said in the cited letter?

CIRCUMSTANTIAL EVIDENCE

If all that is not ‘evidence’ what were the circumstances of the moment ?

The RSS relies heavily on Patel’s letter of February 27, 1948 in which he intimates Nehru that the RSS was not involved; rather, it was an extremist wing of the Hindu Mahasabha. But what did Patel have to say to two other people—S P Mukerjee and “Brother Sri Golwalker”? To the former he wrote (letter dated. July 18,’1948):

“As regards the RSS and the Hindu Mahasabha, the case relating to Gandhi Ji’s murder is sub judice and I should not like to say anything about the participation of the two organisations, but our reports do confirm that, as a result of the activities of these two bodies, particularly the former, an atmosphere was created in the country in which such a ghastly tragedy became possible….The activities of the RSS constituted a clear threat to the existence of government and the state….Indeed, as time has marched on, the RSS circles are becoming more defiant and are indulging in their subversive activities in an increasing measure.”

In writing to “Brother Sri Golwalker” on Sept 11,1948 Patel, while acknowledging that “the RSS did service to the Hindu Society,” laments that the “objectionable part arose when they. . . began attacking Mussalmans” (referring to RSS workers). More explicitly:

“All their speeches were full of communal poison. . . As a result of the poison, the country had to suffer the sacrifice of the invaluable life of Gandhiji…In fact opposition (to the RSS) grew. . . when the RSS men expressed joy and distributed sweets after Gandhiji’s death.”

GODSE/SAVARKAR CONNECTION

What of the Godse / Savarkar connection? First, let us recall what Curran tells us—that Savarkar did not leave the RSS because he thought it was deviating from the mainlines of Hindu / fascist ideology; Curran writes of Hedgewar’s tour in Maharashtra in 1932: “One of his advisers on this tour was Nathuram Godse…Godse had joined the RSS in 1930 winning prominence as a speaker and organiser; he left the Sangh in 1934 because Hedgewar refused to make the RSS a political organisation”(Curran, Militant Hinduism, 18-19).

Making too much of the separation between the Hindu Mahasabha and the RSS, therefore, can only be a technical nicety. Infact we know that Savarkar’s brother, Babu Rao Savarkar, had merged his Tarun Hindu Mahasabha with the RSS.

Enough is known about Savarkar’s role in the murder. Digambar Badge, the approver in the trial of 1949 (Red Fort) before Justice Atma Charan, was to refer to the meeting at Savarkar’s home on January 17, 1948 where the latter was to say to the conspirators “Yashasvi houn ya” ergo “Be successful and come back.”

And the Justice Jivan Lal Kapur Commission which revisited the Gandhi murder in 1966, although again obliged to exonerate Savarkar for want of corroborative evidence in support of the approver’s confession, was, like Galileo at the stake, obliged nonetheless to remark that the facts taken together were “destructive of any theory other than the conspiracy to murder by Savarkar and his group”(which included Godse). And when Patel refers to the role of the “fanatical wing of the Hindu Mahsabha” in his letter to Nehru (February 27,1948) without mentioning Savarkar, we know what he was talking about.

The point is, look where you will and the differentiations sought to be made between the Hindu Mahasabha and the RSS in the context of the Gandhi murder are no more than self-serving sleights-of-hand. Gandhi’s elimination was clearly perceived as a ‘nationalist’ requirement by the combined Hindu / Fascist camp. The bone of contention between this camp and the Congress movement led by Gandhi comprised conceptualising the defining features of Independent India. The Mahasabha / RSS view was nowhere more identical than in this. One only has to read how Savarkar (1938, Nagpur session) and Golwalker (in We, Our Nationhood Defined, 1938) spoke to this issue.

Savarkar: “The original political sin, which our Hindu Congressites. . . committed at the beginning of the Indian National Congress movement and are persistingly committing still of running after the mirage of a territorial Indian Nation and of seeking to kill. . . the lifegrowth of an organic Hindu Nation. . . . We Hindus are a Nation by ourselves because religious, racial, cultural, and historical affinities bind us intimately into a homogenous nation”.

Golwalker: “The idea was spread that for the first time the people were going to live a national life, the Nation in the land naturally was composed of all those who happened to reside therein and that all these people were to unite on a common ‘National’ platform and win back ‘freedom’ by ‘Constitutional means.’ Wrong notions of democracy strengthened the view and we began to class ourselves with our old invaders and foes under the outlandish name—Indian—and tried to win them over to join hands with us in our struggle. The result of this poison is well known….with our own hands are undermining true Nationality.”

Again: “All those not belonging to the national, i.e, Hindu race, religion, culture and language, naturally fall out of the pale of real ‘National’ life. We repeat: in Hindusthan, the land of the Hindus, lives and should live the Hindu Nation—satisfying all the five essential requirements of the scientific nation concept of the modern world.”

Thus all the way from Savarkar, through Golwalker, Deoras and the current day ‘cultural nationalists’ the Nation is conceived of not as a bounded territory but as a racial / religious construct. Gandhi’s fault it was that he said any ‘swaraj will be incomplete without Hindu-Muslim unity.” He paid the price.


*****


Badri Raina

വര്‍ഗീയതയെ ചെറുക്കുമ്പോള്‍......

വര്‍ഗീയതയെ ചെറുക്കുമ്പോള്‍ വ്യക്തികള്‍ സ്വയം സംരക്ഷിക്കുന്നു: കെ എന്‍ പണിക്കര്‍

വര്‍ഗീയതയെ ചെറുക്കുമ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുക എന്നതിനേക്കാള്‍ പ്രധാനമായി, ഓരോ വ്യക്തിയും സ്വയം സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. രചന സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് കല-സംസ്കാരം വര്‍ഗീയത എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയും മനുഷ്യത്വവും നഷ്ടപ്പെട്ട സംസ്കാരം ഇന്ന് നിലനില്‍ക്കുന്നു. ആ സംസ്കാരത്തിലാണ് വര്‍ഗീയത വളരുന്നത്. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്ക് മതങ്ങളെ അറിയില്ല. അവര്‍ മതാനുയായികളല്ല, മതവിരോധികളാണ്. സ്വന്തം മതത്തിനെതിരെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ്. വര്‍ഗീയ പാര്‍ടികള്‍ക്ക് ഇവിടെ വലിയ സ്വാധീനമില്ല. അതുകൊണ്ട് വര്‍ഗീയതയില്ല എന്ന് കരുതരുത്. വര്‍ഗീയതയെ രാഷ്ട്രീയ പ്രതിഭാസമായി മാത്രം കാണരുത്. വര്‍ഗീയത പ്രചരിപ്പിക്കുന്നത് സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായാണ്. ആയിരക്കണക്കിന് ഹിന്ദു വര്‍ഗീയ സംഘടനകളും നൂറ്കണക്കിന് മുസ്ളിം വര്‍ഗീയ സംഘടനകളും ഉണ്ട്. ആര്‍എസ്എസ് സാംസ്കാരിക സംഘടനയെന്നാണ് പറയുന്നത്. ചിന്തിക്കാന്‍ കഴിയാത്തവരാണ് വര്‍ഗീയവാദികള്‍. എന്നാല്‍, ഒരു സംഘടനയുടെ പേര് വിചാരകേന്ദ്രമെന്നാണ്. ചരിത്രത്തെ നിഷേധിച്ച് രാജ്യത്തിന് സാംസ്കാരികമായി പുനര്‍നിര്‍വചനം നല്‍കുകയാണ്. സിന്ധു സംസ്കാരം മുതല്‍ ജീവിച്ചിരുന്നവര്‍ ആര്യന്മാരാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇതിനെ എതിര്‍ക്കുന്ന എല്ലാ ആശയങ്ങളെയും ആക്രമിക്കുകയാണ് രീതി.

വര്‍ഗീയതയുടെ സ്വഭാവം എന്തെന്ന് പരിശോധിക്കുമ്പോള്‍ അത് സമൂഹത്തില്‍ 50വര്‍ഷം മുമ്പ് ചിന്തിക്കാന്‍ പോലുമാകാത്തവിധം അക്രമോത്സുകത വളര്‍ത്തിയെന്നതാണ്. ഇല്ലെങ്കില്‍ ഗുജറാത്തും ഒറീസയും ഉണ്ടാകുമായിരുന്നില്ല. അധ്യാപകന്റെ കൈ വെട്ടുമായിരുന്നില്ല. വര്‍ഗീയതയുടെ ഏറ്റവും വലിയ വിജയം അത് സമൂഹത്തെ മരവിപ്പിച്ച് പ്രതികരണശേഷി ഇല്ലാതാക്കിയെന്നതാണ്. പ്രകൃതിയുമായുള്ള ബന്ധത്തിലൂടെ ഉണ്ടാകുന്ന അവബോധമാണ് സംസ്കാരം. പ്രകൃതിയെ ബഹുമാനിക്കുക, മനുഷ്യനെ ബഹുമാനിക്കുക എന്നിവയാണ് അതിന്റെ രണ്ട് അടിസ്ഥാനം. പ്രകൃതിയെ ചൂഷണംചെയ്യുന്ന ലോകവ്യവസ്ഥയാണ് ഇന്നുള്ളത്. സഹജീവിയായ മനുഷ്യനോടുള്ള സ്നേഹത്തില്‍നിന്നാണ് നവോത്ഥാനം ഉണ്ടായത്. ആ സ്നേഹം നഷ്ടപ്പെട്ടപ്പോഴാണ് സംസ്കാരം നഷ്ടപ്പെട്ടത്.

*
കടപ്പാട്: ദേശാഭിമാനി

ഇടയന്മാര്‍ ഇടയരുത്

മലയാളത്തില്‍ ഇപ്പോള്‍, ഒന്നുരണ്ടാഴ്‌ചയായി, എല്ലാ ലേഖനങ്ങളുടെയും പ്രാധാന്യം കുറഞ്ഞ് ഒരുതരം ലേഖനംമാത്രം പത്രങ്ങളിലും ചര്‍ച്ചകളിലും പ്രഥമപ്രാധാന്യം നേടിയിരിക്കുകയാണ്. അതാണ് ഇടയലേഖനം. മലയാളി അറിയുന്ന 'ഇടയന്‍' തമിഴില്‍നിന്ന് പണ്ടേ വന്നവനാണ്. ആടുമാടുകളെ നോക്കുന്നവനാണ് ഇടയന്‍. മനുഷ്യവര്‍ഗത്തിലെ ആദിമമായ തൊഴിലുകളില്‍ ഒന്നാണ് ഇത്.

ലാറ്റിന്‍ ഭാഷയില്‍നിന്ന് ആഗമിച്ച 'പാസ്റ്റൊറല്‍ എപ്പിസില്‍' എന്ന വാക്കാണ് ബൈബിള്‍ വിവര്‍ത്തനത്തിലൂടെ നമുക്ക് ഇടയലേഖനമായി ലഭിച്ചിരിക്കുന്നത്. (Epistle എന്നുവെച്ചാല്‍ എഴുത്ത്) 'പാസ്റ്റൊറല്‍' എന്നതിന് ഗ്രാമീണം, ആരണ്യകം എന്നാണ് ശബ്‌ദാഗമമനുസരിച്ചുള്ള അര്‍ഥം. പിന്നീട് ക്രൈസ്‌തവരുടെ ഇടവകയുടെ ഭരണം നടത്തുന്ന വൈദികന് ആ പേര് കിട്ടി.

ഗ്രാമീണം എന്ന അര്‍ഥം വന്നത് പാസ്റ്റൊറല്‍ എന്നതിന് ലാറ്റിന്‍ ഭാഷയില്‍ ആട്ടിടയന്‍ എന്നുള്ള അര്‍ഥത്തിലൂടെയാണ്. യൂറോപ്പില്‍ അജപാലരുടെ ജീവിതത്തിലെ പ്രേമവിഷാദങ്ങളെ ചിത്രീകരിക്കുന്ന ഒരു സാഹിത്യവിഭാഗം തന്നെയുണ്ടായി പാസ്റ്റൊറല്‍ കവിത. ഇംഗ്ളീഷില്‍ മില്‍ട്ടന്‍, ഷെല്ലി, മാത്യു ആര്‍നോള്‍ഡ് തുടങ്ങി വളരെ വമ്പന്മാരായ കവികള്‍ അജപാലഗാഥകള്‍ രചിച്ചവരാണ്. മലയാളസാഹിത്യത്തില്‍ 'പാസ്റ്റൊറല്‍' എന്ന ഇനത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു അനശ്വരകൃതിയുണ്ട്. അതാണ് ചങ്ങമ്പുഴയുടെ 'രമണന്‍'. രമണനും മദനനുമൊക്കെ ആട്ടിടയന്മാരാണ്. പ്രൊഫ. മുണ്ടശ്ശേരി ഈ കൃതിയെ 'ആരണ്യകവിലാപം' (പാസ്റ്റൊറല്‍ എലിജി) എന്ന് വിളിച്ചത് ഓര്‍ക്കുക. ഇടയലേഖനത്തിലെ ഇടയന്റെ വരവ് ഇങ്ങനെയാണ്. ബൈബിളില്‍ അങ്ങിങ്ങ് യഹോവയെയും ക്രിസ്‌തുദേവനെയും ആട്ടിടയന്മാരായി പറയുന്നുണ്ട്. അവരില്‍ വിശ്വസിക്കുന്ന പാവപ്പെട്ട മനുഷ്യരെ അജഗണം (ആട്ടിന്‍കൂട്ടം) എന്നും.

ഒന്നാമതായി ഇടയലേഖനം എഴുതിയത്, വളരെക്കാലത്തെ ആ വിശ്വാസത്തിനുശേഷം ക്രിസ്‌തുമതം വിശ്വസിച്ച പോള്‍ (പൌലോസ്) ആണ്. തന്റെ അടുത്ത അനുചരനായ തിമോത്തിക്ക് അയച്ച രണ്ട് എഴുത്തുകളാണ് ആദ്യത്തെ പാസ്റ്റൊറല്‍ എഴുത്തുകള്‍ എന്ന് പറയപ്പെടുന്നു. ഇതിന്റെ കര്‍തൃത്വത്തെപ്പറ്റി തര്‍ക്കമില്ലാതില്ല. കത്തോലിക്കാസഭ ഈ കത്തുകള്‍ എഴുതിയത് പോള്‍ ആണെന്ന് വിശ്വസിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭക്ക് സംശയമുണ്ട്. പോളിന്റെ ശൈലിയല്ല ഇവയില്‍ കാണുന്നതെന്ന വാദം ശാസ്‌ത്രീയമാണ്.

ഈ എഴുത്തുകളുടെ ചുവടുപിടിച്ച് വൈദികര്‍ക്ക് സഭാനേതൃത്വത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ അയച്ചുവന്നു. അതുപോലെ ഇടവകയിലെ അംഗങ്ങള്‍ക്ക് വിശ്വാസം, ആചാരം എന്നിവയെപ്പറ്റി സന്ദിഗ്ധഘട്ടങ്ങളില്‍ എഴുതുന്ന കുറിപ്പുകളും ഈ പേരില്‍ അറിയപ്പെട്ടു. ഇങ്ങനെ ഇപ്പോള്‍ വൈദികലേഖനങ്ങള്‍ രചിക്കുമ്പോള്‍, പൌലോസ് ചൂണ്ടിക്കാണിച്ച അതിരുകള്‍ ലംഘിക്കാതിരിക്കുക ഇടയന്മാരുടെ കടമയാണ്. ആദ്യത്തെ ഇടയന്‍ പൌലോസിന് ആധാരമായത് ക്രിസ്‌തുദേവന്‍ തന്നെ. യഹോവയെ ഇടയന്‍ എന്ന് വിളിക്കുന്നത് ജഗന്നിയന്താവ്, ജീവരക്ഷകന്‍ എന്നെല്ലാമുള്ള ദൈവത്തിന്റെ മഹത്വം ഓര്‍മിച്ചുകൊണ്ടാണ്.

ക്രിസ്‌തുദേവന് ആട്ടിടയന്മാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ജനിച്ചതുതന്നെ കാലിത്തൊഴുത്തില്‍. ആ ദിവ്യജനനത്തിന്റെ ശുഭവാര്‍ത്ത ആദ്യമായറിയുന്നത് മാലാഖമാരുടെ മൊഴിയില്‍നിന്ന് ആട്ടിടയന്മാരാണ്. ആട് വളരെ നിരുപദ്രവമായ ജന്തുവാണ്. (ബുദ്ധദേവന്‍ ആട്ടിന്‍കിടാവിനെ കൊല്ലരുത് എന്ന് രാജാവിനോട് പറഞ്ഞ്, പകരം സ്വന്തം കഴുത്ത് നീട്ടിയ കഥ ഓര്‍ക്കുക) മഹാകവി കാളിദാസന്‍ ആട്ടിടയനായിരുന്നു. ആട് മേച്ചുകഴിയുന്നവര്‍ ഏറ്റവും പാവങ്ങളും അധഃകൃതരുമാണ്. ക്രിസ്‌തുദേവന്റെ പ്രബോധനങ്ങള്‍ കേട്ടവര്‍ കൂടുതലും ഇത്തരം താണവരാണ്. സ്വത്തെല്ലാം വിറ്റ് പാവങ്ങള്‍ക്ക് വീതിച്ചുകൊടുക്കാന്‍ ധനികരോട് ആജ്ഞാപിച്ച ക്രിസ്‌തുഭഗവാന്റെ ഉള്ളില്‍ ദൈവം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇവര്‍ക്കാണ്. ഇവരുടെതാണ് സ്വര്‍ഗരാജ്യം. ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കാനാകുമ്പോഴേ പണക്കാരന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നൊക്കെ പാവങ്ങളോട് ദയയും ഉച്ചതീചത്വങ്ങള്‍ ഇല്ലാത്ത സമത്വാവസ്ഥയും എല്ലാം ക്രിസ്‌തുവചനങ്ങള്‍ക്ക് അന്യമല്ല.

സെയിന്റ്പോളിന്റെ എഴുത്തുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിശ്വാസം ഏതാണ് ? പള്ളികളിലെ ആചാരാനുഷ്ഠാനങ്ങളും ആരാധനാരീതികളും അവയുടെ പരിഷ്‌ക്കരണവും ഒന്നുമല്ല. ഈ പാവങ്ങളോടുള്ള സ്‌നേഹത്തിന്റെ ഉറപ്പാണ്. അതുള്ളവര്‍ ദൈവത്തെ അറിയുന്നു. ആ സ്‌നേഹമാണ് വിശ്വാസത്തിെന്റ അടിസ്ഥാനം.

അപ്പോസ്‌തലനായ പോളിന്റെ ഒന്നാമത്തെ എഴുത്തില്‍ ധനാഢ്യരുടെ അതിമോഹങ്ങള്‍ക്ക് നിയന്ത്രണം വേണം എന്ന് എടുത്ത് പറയുന്നുണ്ട്. 'ഭക്ഷണവും വസ്‌ത്രവും ഉണ്ടായാല്‍ നമുക്ക് അതുകൊണ്ട് സംതൃപ്‌തരാവുക' മനുഷ്യരെ നാശത്തിലും നരകത്തിലും എത്തിക്കുന്നത് പ്രലോഭനങ്ങളുടെ കെണിയില്‍വീണ് മനുഷ്യന്‍ പ്രകടിപ്പിക്കുന്ന സംഹാരാത്മകങ്ങളായ ദുര്‍മോഹങ്ങളാണ് എന്ന് പോള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം വിട്ട് ധര്‍മം, നന്മ, സ്‌നേഹം, ക്ഷമ, വിനയം, വിശ്വാസം എന്നിവയ്‌ക്കുവേണ്ടി പ്രയത്നിക്കാനും യുദ്ധംചെയ്യാനും പോള്‍ ഉദ്ബോധിപ്പിക്കുന്നു. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് വെറുതെ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്. 'എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കണം എന്നാണ് ഉപദേശം'.

സ്‌നേഹം തുടങ്ങിയ നന്മകളില്‍ ഉള്ള നിഷ്ഠയാണ് വിശ്വാസം. അത് ദൈവത്തില്‍ പര്യവസാനിക്കുന്നു എന്നത് ക്രൈസ്‌തവദൈവശാസ്‌ത്രപരമായ ഒരു ചിന്തയാണ്. സ്‌നേഹാദികളില്‍ പ്രതിഷ്ഠയുള്ള മനസ്സ് ആര്‍ക്കെല്ലാമുണ്ടോ അവരെല്ലാം ക്രിസ്‌തുമാര്‍ഗത്തിലൂടെ ചരിക്കുന്നു. അപ്പോസ്‌തലനായ പോള്‍ തിമോത്തിക്ക് അയച്ചതുപോലെ ടൈറ്റസ്, ഫിലമോന്‍ എന്നിവര്‍ക്കയച്ച എഴുത്തുകളിലും ഇതേവികാരം മാറ്റൊലിക്കൊള്ളുന്നു.

മേലെ ചൂണ്ടിക്കാട്ടിയ സത്യങ്ങളും തത്വങ്ങളും ആണ് ഇടയലേഖനത്തിന്റെ ചിന്താപരമായ അതിരുകള്‍. അവ ലംഘിക്കാന്‍ പിന്നീട് വന്ന ഒരു വൈദിക നേതൃത്വത്തിനും അധികാരമില്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഈ അതിരുകള്‍ അതിക്രമിച്ചതുകൊണ്ടാണ് ഈ ജൂലൈ മാസത്തില്‍ കേരള കത്തോലിക്ക ബിഷപ് കൌൺസില്‍ പുറപ്പെടുവിച്ച ഇടയലേഖനം ക്രൈസ്‌തവര്‍ക്കിടയിലും പുറത്തും വലിയ എതിര്‍പ്പിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടത്. സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന ഒരു ഇടയലേഖനം ഇറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ക്രിസ്‌തുവിന്റെ ദര്‍ശനത്തില്‍നിന്നും സെയിന്റ് പോളിന്റെ വാക്കുകളില്‍നിന്നും അവര്‍ അകന്നുപോയതുകൊണ്ടാണ്. അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു.

കെസിബിസി എന്ന മെത്രാന്‍സംഘത്തിന് ഇങ്ങനെ ചിലരെ ശപിക്കാനും മാറ്റിനിര്‍ത്താനും ആരാണ് അധികാരം നല്‍കിയത്. ക്രിസ്‌തുദേവനോ അപ്പോസ്‌തലന്മാരോ ആയിരിക്കാന്‍ വഴിയില്ല. യഥാര്‍ഥ ക്രൈസ്‌തവന് രണ്ട് തലങ്ങളോട് ഉത്തരവാദിത്തമുണ്ട് -തന്റെ വിശ്വാസത്തോടും തന്റെ രാജ്യത്തോടും. 'സീസറിനുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന് വേര്‍തിരിച്ച് പറഞ്ഞത് അതുകൊണ്ടാണ്.

സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ 1947 ആഗസ്‌ത് 15 അര്‍ധരാത്രി മുതല്‍ 'ഒരു സീസര്‍' ഉണ്ട്. അതായത്, ഇവിടെ ഒരു ഭരണകൂടമുണ്ട്, അവര്‍ക്ക് ഒരു ഭരണഘടനയുണ്ട്. ക്രൈസ്‌തവര്‍ക്ക് ബൈബിളും മുസ്ളിങ്ങള്‍ക്ക് ഖുറാനും ഹിന്ദുക്കള്‍ക്ക് ഉപനിഷത്തുക്കളും പോലെ ഭൌതികതലത്തില്‍ ഇന്ത്യയിലെ പൌരന്മാര്‍ ചാഞ്ചല്യം കൂടാതെ അനുസരിക്കേണ്ട തത്വനിയമസംഹിതയാണ് അത്. അത് ലംഘിക്കുവാന്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അധികാരമില്ല.

ഇടയലേഖനത്തിന്റെ ഉള്ളടക്കം മുഴുവന്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയകക്ഷിക്കെതിരെ ഒരു ചൂണ്ടുവിരല്‍പോലെ നീണ്ടുനില്‍ക്കുന്നു. ദൈവവിശ്വാസം വേണമെന്ന് ഉറപ്പിച്ചതിനുശേഷം ദൈവവിശ്വാസികളല്ലാത്തവര്‍ക്കെല്ലാം എതിരായി കേരളത്തിലെ ക്രൈസ്‌തവസമൂഹം (സീറോ മലങ്കരസഭകളില്‍പ്പെട്ടത്) നീങ്ങണം എന്നാണ് ലേഖനത്തിന്റെ ആത്യന്തികമായ നിര്‍ദേശം.

ഇന്ത്യ പണ്ടുമുതലേ ഭിന്നമതങ്ങളുടെ സംഗമഭൂമിയാണ്. ലോകത്തിലെ രാജാക്കന്മാരില്‍ അതിശ്രേഷ്ഠരായി അശോകനും അൿബറും കണക്കാക്കപ്പെടുന്നത്, അവരുടെ അന്യമതാദരമാണ്. ഇന്ത്യയുടെ അധ്യാത്മികസ്രോതസ്സുകളായ വേദവും ഉപനിഷത്തും ഗീതയും ഏകസത്യത്തിന് വചനബഹുത്വം ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ ആശയം ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ സംസ്‌ക്കാരം. ഇന്ന് കലാപം സൃഷ്‌ടിക്കുന്ന ഹൈന്ദവ രാഷ്‌ട്രീയ സംഘടനകള്‍ ഈ ബഹുസംസ്‌ക്കാര സഹിഷ്‌ണുത ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്. കേരളത്തിലും ഇന്ത്യയിലും മതത്തിന്റെ പേരുപറഞ്ഞ് അറുകൊല നടത്തുന്ന യുവാക്കളും ഇക്കാലത്ത് അഴിഞ്ഞാടുന്നു.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഭയില്‍പ്പെട്ടവര്‍ ഇന്നയാള്‍ക്ക് വോട്ട് കൊടുക്കണമെന്നും കൊടുക്കരുതെന്നും മതമുദ്രവച്ച ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇന്ത്യയുടെ സര്‍വമതമൈത്രി എന്ന ബഹുസ്വരതയുടെ സംസ്‌ക്കാരമാണ് എതിര്‍ക്കപ്പെടുന്നത്. ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ഒന്നും ഈ ലേഖനത്തിന് പിന്തുണ നല്‍കില്ല. സഭാമേലധ്യക്ഷന്മാര്‍ പ്രത്യക്ഷമായ ഭരണഘടനാലംഘനം നടത്തിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാന്‍ സാധാരണ രാഷ്‌ട്രീയ പ്രതിഷേധങ്ങള്‍പോരാ. നിയമതലത്തില്‍വച്ച് ഇത് തുറന്നു കാണിക്കപ്പെടേണ്ടതാണ്.

ദൈവവിശ്വാസം എന്ന ഉലക്കകൊണ്ട് താഡിക്കപ്പെടുന്നത് പ്രധാനമായും മാർൿസിസ്‌റ്റ് കക്ഷിയെയും ഇടതുകക്ഷികളെയുമാണ്. അവര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമില്ല. അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നാട് ഭരിക്കുന്നതും. അത് സഹിക്കാത്തതുകൊണ്ട് അവരെ തോല്‍പ്പിക്കാന്‍ ഇടതിനെതിരായ വലതുപക്ഷങ്ങള്‍ അന്തിമായുധം പുറത്തെടുത്തതാണോ ഈ ഇടയലേഖനം? തെരഞ്ഞെടുപ്പുകമീഷന്റെ നിയമപരീക്ഷണങ്ങളെല്ലാം കഴിഞ്ഞതിനുശേഷമേ ഒരു കക്ഷിക്ക് ഇന്നാട്ടില്‍ മത്സരരംഗത്ത് കയറിയിരിക്കാന്‍ അര്‍ഹത ലഭിക്കുകയുള്ളൂ. ആ പരീക്ഷണങ്ങളിലൊക്കെ പാസായ ഒരു രാഷ്‌ട്രീയവിഭാഗത്തെ പുറന്തള്ളണമെന്ന് ഒരു മതവിഭാഗത്തിന്റെ കുറെയാളുകള്‍ പറഞ്ഞാല്‍ അത് മതേതരത്വ രാജ്യത്ത് അംഗീകരിക്കാവുന്ന കാര്യമല്ല. മതത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ വിലസുന്നതിനുള്ള വേദിയാക്കാന്‍ ഇവിടെ അനുവാദം നിഷേധിക്കേണ്ടതാണ്.

ക്രിസ്‌തുമതസഭാ നേതാക്കള്‍ ചെയ്‌തതുപോലെ ഹിന്ദു-മുസ്ളിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഈ ഇടയന്മാര്‍ക്ക് ഇഷ്‌ടമാകുമോ? അവര്‍ ഈ വാദത്തിന്റെ ബലത്തില്‍ രാഷ്‌ട്രീയകക്ഷികളുമായി ഇടയരുത്. ഇത്തരം സംഘര്‍ഷത്തെ ഒഴിവാക്കാനാണ് ഇന്ത്യ മതേതരത്വം ദേശീയനയമായി അംഗീകരിച്ചത്. മതമില്ലാത്തവര്‍ക്കും ഇവിടെ ഭരണസൃഷ്‌ടിയില്‍ പങ്കുണ്ട്. മതമില്ലാത്തവര്‍ക്കും മനുഷ്യദര്‍ശനത്തിന്റെ ഒരു മതമുണ്ട്. ഈശ്വര വിശ്വാസമുള്ള പലരും മനുഷ്യദര്‍ശനം നഷ്‌ടപ്പെട്ടവരാണ്. അത്തരക്കാര്‍ നമ്മുടെ ഇടയന്മാര്‍ക്ക് അഭിമതരാണ് !

ദൈവവിശ്വാസികളാണ് ഹിന്ദുക്കളും മുസ്ളിങ്ങളും. അവരുടെ ദൈവ സങ്കല്പങ്ങളെ സഭ അംഗീകരിക്കുന്നുണ്ടോ? ഹിന്ദുക്കൾക്ക് വോട്ടുകൊടുക്കുക ഈ പശ്‌ചാത്തലത്തിൽ പ്രയാസമാണ്. ഇങ്ങനെപോയ്യാൽ ഇവിടെ തെരെഞ്ഞെടുപ്പിൽ ജയിക്കുക ഹിന്ദു, മുസ്ലീം, ക്രൈസ്‌തവ മത സംഘടനകൾ ആയിരിക്കും. ഈ പരിഹാസ്യത ഇല്ലാതാക്കാനാണ് ഇന്ത്യ മതേതരത്വം അംഗീകരിച്ചത്.

അതോടെ ജനാധിപത്യവും തെരെഞ്ഞെടുപ്പും എല്ലാം അവസാനിക്കും. ഇടയലേഖനത്തിന്റെ പ്രത്യാഘാതങ്ങൾ ക്രൈസ്‌തവ സമൂഹത്തിൽ ഒതുങ്ങുമെന്ന വൈദികരുടെ ‘വിശ്വാസം’ അവരെ രക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

തൊണ്ടയിലൊതുങ്ങാത്തത് സഭാനേതൃത്വം കൊത്തിയെടുക്കാൻ തുനിയരുത്. സമത്വവാദവും മനുഷ്യന്റെ ഐക്യവും അംഗീകരിയ്‌ക്കാൻ പ്രയാസമുള്ള സഭയ്‌ക്ക് ക്രൈസ്‌തവം എന്ന വിശേഷണം ചേരുമോ? ബൈബിൾ പണ്ഡിതരായ അവർ വീണ്ടും ഒന്നാലോചിച്ചാൽ കൊള്ളാം. ഭരണഘടനയുടെ 89-ആം വകുപ്പ് സമുദായത്തിൽ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ നിലനിർ‌ത്തുന്ന ഒരു വ്യവസ്ഥ ഇവിടെ പാടില്ലെന്ന് സ്‌നേഹരഹിതമായി പറയുന്നുണ്ട്. സഭ ഭരണഘടനയ്‌ക്ക് എതിരായും ഇടയലേഖനം ഇറക്കേണ്ടി വരും, ഇക്കണക്കിനു പോയാൽ.

ആ ഘട്ടത്തിൽ സഭയെ ഇന്ത്യയിൽ നിലനിർത്താനാകുമോ? എല്ലാ ക്രൈസ്‌തവരും ചിന്തിക്കേണ്ടി വരും ഈ വക ഭവിഷ്യത്തുകളെപ്പറ്റി. ബോധപൂർവം മനസ്സിലാക്കിയിട്ടുവേണം സഭയുടെ രാഷ്‌ട്രീയ പ്രതികരണങ്ങൾ എന്ന് എളിമയോടെ അവരെ അറിയിച്ചുകൊള്ളുന്നു.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി

വാചാവിമര്‍ശനത്തിലെ അപകടം

നിരായുധനാക്കിയിട്ട് ആക്രമിക്കുക എന്നത് യുദ്ധത്തില്‍പോലും മാന്യതയ്ക്ക് ചേര്‍ന്നതല്ല. ഇത് കോടതി നടത്തുന്ന വാചാവിമര്‍ശനങ്ങള്‍ക്കും ബാധകമാകേണ്ടതാണ്. ആരെയാണോ വിമര്‍ശിക്കുന്നത്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുക എന്നാലതിനര്‍ഥം സ്വയം പ്രതിരോധിക്കാനുള്ള അവസരം നിഷേധിക്കുക എന്നതുതന്നെയാണ്. ഇത് വിമര്‍ശനത്തിനിരയാവുന്നവരെ സംബന്ധിച്ചിടത്തോളം നിസ്സഹായമായ ഒരവസ്ഥയാണ്. ആ നിസ്സഹായാവസ്ഥയുടെ ദൈന്യം വര്‍ധിക്കുന്നു; വിമര്‍ശനം വാചാലുള്ളതാവുമ്പോള്‍. രേഖാമൂലമുള്ളതാണ് വിമര്‍ശനമെങ്കില്‍, അത് മേല്‍ക്കോടതികളില്‍ പോയി റദ്ദാക്കിക്കാം. വാക്കാലുള്ളതാകുമ്പോള്‍ അതിനുപോലും പഴുതില്ല എന്നുവരുന്നു. അത്തരമൊരു നിസ്സഹായാവസ്ഥയില്‍ കക്ഷിയെ കൊണ്ടുചെന്നു നിര്‍ത്തുക എന്നത് നമ്മുടെ ജുഡീഷ്യറിയെ രൂപകല്‍പ്പന ചെയ്തവര്‍ അതിവിദൂര സാധ്യതയായിപ്പോലും ആലോചിച്ചിട്ടുണ്ടാവില്ല. കാരണം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ചിന്തയായിരുന്നല്ലോ, അവരെ നയിച്ചിരുന്നത്.

വാചാവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന് കോടതിക്ക് പറയാം. വിവരങ്ങളുടെ എല്ലാ വശങ്ങളുമറിഞ്ഞ് സ്വയം ബോധ്യപ്പെടാനുള്ള ആരായലുകള്‍ മാത്രമാണവ എന്നു ചില ജഡ്ജിമാര്‍തന്നെ വിശദീകരിച്ചിട്ടുമുണ്ട്. പക്ഷേ, അത്തരം ആരായലുകള്‍ക്കപ്പുറത്തേക്ക് നിശിതവിമര്‍ശനങ്ങളായി മാറുന്നു പലപ്പോഴും വാക്കുകള്‍. അത്തരം വാക്കുകളൊക്കെ ഒപ്പിയെടുത്ത് മാധ്യമങ്ങളില്‍ നിരത്തുന്നതായിപ്പോയി നമ്മുടെ മാധ്യമരീതി എന്നത് മറ്റൊരു വശം. അത് തടയാന്‍ ജുഡീഷ്യറി ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല.

നിശിതങ്ങളോ, ആക്ഷേപകരങ്ങളോ ആയ പരാമര്‍ശങ്ങള്‍ പ്രമുഖ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേര്‍ക്കുണ്ടായാല്‍ അത് പത്രങ്ങളിലും ടെലിവിഷനുകളിലും വരും എന്നതാണ് പ്രായോഗികതലത്തിലെ യാഥാര്‍ഥ്യം എന്നത് ജഡ്ജിമാര്‍ക്കറിയാത്തതല്ല. അതറിഞ്ഞിട്ടും, കേസ് നടപടികള്‍ക്കിടയ്ക്കുതന്നെ രൂക്ഷമായ വാചാവിമര്‍ശനങ്ങള്‍ കൂടിക്കൂടിവരുന്നു.

ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ്, ഗവണ്‍മെന്റ് മാഫിയയുടെ പിടിയിലാണെന്നും പൊലീസിനു പറ്റില്ലെങ്കില്‍ പട്ടാളത്തെയിറക്കാന്‍ ഉത്തരവിടും എന്നും മറ്റുമുള്ള വെള്ളിയാഴ്ചത്തെ കോടതി പരാമര്‍ശം. പൊലീസിന് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ട് എന്നതു കേട്ടിട്ടല്ല കോടതി ഇങ്ങനെ വിമര്‍ശിച്ചത്. അതുകൊണ്ടാണ് നിരായുധനെ ആക്രമിക്കുംപോലെയാണിത് എന്നു പറയേണ്ടിവരുന്നത്. ആക്ഷേപകരമായ ഈ പരാമര്‍ശങ്ങള്‍ പറ്റിച്ച കറ കഴുകിക്കളയാനുള്ള അവസരം സംസ്ഥാന ഗവണ്‍മെന്റിനു നിഷേധിക്കപ്പെടുന്നു. കാരണം, രേഖാമൂലമുള്ളതല്ല ഈ വിമര്‍ശനം. വാചാലുള്ള വിമര്‍ശനത്തെ മുന്‍നിര്‍ത്തി സംസ്ഥാന ഗവണ്‍മെന്റിന് എങ്ങനെ മേല്‍കോടതിയെ സമീപിക്കാന്‍ കഴിയും? അതുകൊണ്ടാണ് നിസ്സഹായതയുടെ ദൈന്യം വര്‍ധിക്കുന്നു എന്ന് പറയേണ്ടിവരുന്നത്. ഇത് നീതിന്യായത്തിന്റെ ഉന്നത മാനദണ്ഡങ്ങള്‍ക്കു നിരക്കുന്നതുതന്നെയോ എന്നു കോടതിതന്നെ ആലോചിക്കേണ്ടതാണ്. ഒന്നും ഒളിച്ചുവയ്ക്കാനാവാത്ത മാധ്യമസംസ്കാരത്തിന്റെ പുതിയ കാലത്ത് കോടതിയുടെ വാചാവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുമെന്നു കരുതുന്നതില്‍ അര്‍ഥമൊന്നുമില്ല.

കേസുകളിലെ അന്തിമ വിധിതീര്‍പ്പ്, നേരത്തെ നടത്തിയ വാചാവിമര്‍ശനത്തിന്റെ സ്പിരിറ്റിന് നേര്‍ വിപരീതമായ സംഭവങ്ങളുമുണ്ട്. പരിയാരം കേസ് തന്നെ ഉദാഹരണം. പരിയാരം ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത എം വി രാഘവന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍, കോടതി ചോദിച്ചത് 'ഇത് ബിഹാറാണോ' എന്നാണ്. ദീര്‍ഘകാലം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരെ ആ ചോദ്യം സംസ്ഥാനത്ത് അലയടിച്ചു. എന്നാല്‍, ഒടുവില്‍ കോടതി ഹര്‍ജി തള്ളി. ചുരുക്കം പറഞ്ഞാല്‍, അന്തിമവിധിക്ക് ഇല്ലായ്മചെയ്യാന്‍ കഴിയാത്തത്ര വലിയ അപകീര്‍ത്തിയാണ് ആ ഇടക്കാല പരാമര്‍ശം ഉണ്ടാക്കിവച്ചത്. ഇത് ബിഹാറാണോ എന്ന ചോദ്യം കേരളത്തില്‍ പ്രസക്തമേ ആയിരുന്നില്ല എന്നതിന് ആ അന്തിമവിധിതന്നെ സാക്ഷ്യപത്രമാവുന്നു.

ഒരു തെരഞ്ഞെടുപ്പ് വന്ന ഘട്ടത്തിലാണ് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന ആക്ഷേപം കോടതിയില്‍നിന്നുണ്ടായത്. പിന്നീട് വളരെ മാസങ്ങള്‍ക്കുശേഷം സുപ്രീംകോടതി അത് നീക്കി. പക്ഷേ, ജനവിധിയെവരെ സ്വാധീനിക്കാന്‍ പാകത്തില്‍ മൂര്‍ച്ചയുള്ളതായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം. അതിന് അടിസ്ഥാനമില്ലെന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞെങ്കിലും ആ ആക്ഷേപംകൊണ്ട് ആ ഘട്ടത്തില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് ആരു പരിഹാരംചെയ്യും?

സംസ്ഥാന ഗവണ്‍മെന്റിനെതിരെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍, അത് ഒരു ഭരണഘടനാസ്ഥാപനത്തിനെതിരെയുള്ളതാണ് എന്നത് കോടതി മറന്നുകൂടാത്തതാണ്. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയോട് ജുഡീഷ്യറിക്ക് ആദരവാണുണ്ടാവേണ്ടത്. മന്ത്രിസഭയ്ക്ക് ജുഡീഷ്യറിയോടും അങ്ങനെതന്നെ. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും പസ്പര ആദരവോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെയാണ് ഭരണഘടന വിഭാവനംചെയ്യുന്നത്. അതില്‍ ഒന്നു മറ്റൊന്നിനെ ആക്ഷേപിക്കുകയോ മറ്റൊന്നിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറുകയോ ചെയ്താല്‍ ജനാധിപത്യവ്യവസ്ഥതന്നെ തകരും. ഭരണഘടനാധികാരമുള്ള ഒരു പരമാധികാരസ്ഥാപനം അതേ അധികാരമുള്ള മറ്റൊരു സ്ഥാപനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ഭാഷയുടെ മര്യാദയും വിസ്മരിക്കപ്പെട്ടുകൂടാത്തതാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനയ്ക്കുള്ള പരമമായ സ്ഥാനത്തിന് ഇന്ത്യ കല്‍പ്പിക്കുന്ന പവിത്രതയാണ് പലപ്പോഴും പലരും മറന്നുപോവുന്ന കാര്യം. നിയമനിര്‍മാണസഭയും നിര്‍വാഹകവിഭാഗവും നീതിന്യായപീഠവും ഭരണഘടനയുടെ സൃഷ്ടികളാണ്. അവയെല്ലാം ഭരണഘടനയ്ക്ക് താഴെയേ വരുന്നുള്ളൂ.

1953ല്‍ എ കെ ഗോപാലന്‍ കേസില്‍ മദിരാശി ഹൈക്കോടതിയിലെ ജസ്റ്റിസ് രാഘവറാവു പറഞ്ഞ പ്രസക്തമായ ഒരു കാര്യമുണ്ട്. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ ഒന്ന് മറ്റൊന്നിനു നല്‍കുന്ന ആദരവാണ് ഭരണഘടന കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഘടകമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്നിടംവരെയേ ഇതില്‍ ഓരോന്നിനും പരമാധികാരമുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭ ഇരിക്കെ, പട്ടാളത്തെ വിളിക്കാമെന്നു കോടതി പറയുമ്പോള്‍ അപകടപ്പെടുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ്. കലുഷമായ കശ്മീരില്‍പോലും പട്ടാളത്തെ 'സ്റ്റാന്‍ഡ്ബൈ' ആയി നിര്‍ത്തിയിട്ടേയുള്ളൂ എന്നോര്‍ക്കണം. മാവോയിസ്റ്റ് ഭീകരത നൂറുകണക്കിന് ആളുകളെ കൊന്നയിടങ്ങളില്‍പ്പോലും കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. പട്ടാളം ഇന്ത്യന്‍ ജനതയെ നേരിടാനുള്ളതല്ല. അതിര്‍ത്തിക്കപ്പുറത്തെ ശത്രുസൈന്യത്തെ നേരിടാനുള്ളതാണ് എന്നും ഓര്‍ക്കണം. അത്തരം ഓര്‍മകള്‍ ഭരണഘടനാസ്ഥാപനങ്ങള്‍തന്നെ കൈവിട്ടാല്‍ സ്ഥിതി അപകടകരമാകും. ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മില്‍, നേരിടലിന്റേതായ വൈഷമ്യമുഹൂര്‍ത്തങ്ങള്‍ ഉണ്ടാവാതെ നോക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ക്കുതന്നെ ചുമതലയുണ്ട്.

*
പ്രഭാവര്‍മ കടപ്പാട്: ദേശാഭിമാനി

അട്ടിമറിക്കപ്പെട്ട ഇന്ത്യാ-പാക് ചര്‍ച്ച

സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ ഡോ. മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ്, 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മുടങ്ങിയ ഇന്ത്യാ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തിമ്പുചര്‍ച്ചയോടെ വഴിത്തിരിവാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ്, ജൂലൈ 16ന് ഇസ്ളാമാബാദില്‍ നടന്ന വിദേശകാര്യമന്ത്രിതല ചര്‍ച്ച. അതിര്‍ത്തി കടന്നുള്ള ഭീകരത എന്ന കടമ്പയില്‍ തട്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമൂദ് ഖുറേഷിയും തമ്മിലുള്ള ചര്‍ച്ച അലസുകയാണുണ്ടായത്. ഇനിയും ചര്‍ച്ച തുടരും എന്ന ഇരുപക്ഷത്തിന്റെയും വാക്കുകള്‍ മാത്രമാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ നയതന്ത്ര വിദഗ്ധനോ ആ രംഗത്തെ പരിചയസമ്പന്നനോ ഒന്നും അല്ലെങ്കിലും വിദേശയാത്രകള്‍ ആഘോഷമാക്കിയ ആളാണ്. കര്‍ണാടക രാഷ്ട്രീയത്തില്‍നിന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ അമരക്കാരനായി അദ്ദേഹം എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടതേയുള്ളൂവെങ്കിലും ഇതിനകം 27 രാജ്യങ്ങളിലേക്കായി 32 പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അയല്‍ രാജ്യമായ പാകിസ്ഥാനിലേക്ക് ഇതാദ്യമായാണ് വിദേശകാര്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം കാലുകുത്തുന്നത്. പഞ്ചഭൂഖണ്ഡങ്ങളും താണ്ടിയുള്ള നിരന്തരമായ ഈ വിദേശ യാത്രകള്‍ക്കിടയില്‍ അനിവാര്യമായും ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തേണ്ട അയല്‍ രാജ്യങ്ങളിലേക്കൊന്നും പോകാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നതേ ഇല്ല.) എന്നാലും തന്റെ കന്നി യാത്രകൊണ്ടുതന്നെ പാകിസ്ഥാന്‍ മാധ്യമങ്ങളുടെ ശ്രദ്ധയും ആദരവും പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞു എന്നത് മറ്റൊരുകാര്യം. വിദേശ നയതന്ത്രരംഗത്ത് പരിചയമോ ഇതിനകം എന്തെങ്കിലും മികവോ തെളിയിച്ചിട്ടില്ലെങ്കിലും ഖുറേഷിയുമായും പാകിസ്ഥാനിലെ മാധ്യമങ്ങളുമായുമുള്ള ഇടപെടലുകളില്‍ കൃഷ്ണ തികഞ്ഞ പക്വതയാണ് പ്രകടിപ്പിച്ചതെന്ന കാര്യത്തില്‍ വലിയ ഭിന്നാഭിപ്രായത്തിന് ഇടയില്ല.

എന്നിട്ടും എന്തേ ഇസ്ളാമാബാദില്‍ നടന്ന കൂടിയാലോചനയില്‍ ഫലം കാണാന്‍ കഴിഞ്ഞില്ല? തിമ്പുചര്‍ച്ചയില്‍ മന്‍മോഹന്‍സിങ്ങും ഗിലാനിയും തമ്മിലുണ്ടാക്കിയ ധാരണ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ തര്‍ക്ക പ്രശ്നങ്ങളും ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള മറ്റു വിഷയങ്ങളും ചര്‍ച്ചചെയ്യാമെന്നും അതിന്റെ ആദ്യപടിയായി "നഷ്ടപ്പെട്ട പരസ്പരവിശ്വാസം'' വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ആയിരുന്നു. വിദേശകാര്യമന്ത്രിതല ചര്‍ച്ചയ്ക്കുമുമ്പ് ജൂണില്‍ ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ നടത്തിയ അരങ്ങൊരുക്കലും മന്ത്രിമാരുടെ ചര്‍ച്ചയ്ക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള കൂടിയാലോചനയും അലോസരങ്ങള്‍ ഒന്നുമില്ലാതെയാണ് പിരിഞ്ഞത്്. ഇസ്ളാമാബാദില്‍ വിമാനമിറങ്ങിയ കൃഷ്ണ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചതും നിലവിലുള്ള എല്ലാ വിഷയങ്ങളെയും സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നാണ്. എന്നിട്ടും ഔപചാരികമായ ചര്‍ച്ച പാളംതെറ്റി എന്നതാണ് പ്രത്യേകത.

ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്ളാമാബാദില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചത,് തനിക്ക് വ്യക്തമായ 'മാന്‍ഡേറ്റ്' ഉണ്ടായിരുന്നുവെന്നും ആ 'കല്‍പന'കളുടെ പരിധിയില്‍നിന്നു മാത്രമാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നുമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെയും മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതിയായി ഇന്ത്യ കണ്ടെത്തിയ ലഷ്കറെ തോയ്ബയുടെ നേതാവ് ഹഫീസ് സെയ്ദിനെതിരെയുള്ള നടപടികളെയും സംബന്ധിച്ച് ചര്‍ച്ചചെയ്ത് ധാരണയില്‍ എത്തിയശേഷം മതി മറ്റു ചര്‍ച്ചകള്‍ എന്ന നിലപാടായിരുന്നു ഇന്ത്യന്‍ ഭാഗത്തുനിന്ന് സ്വീകരിച്ചത്. അതിനുള്ള മാന്‍ഡേറ്റായിരുന്നു കൃഷ്ണയ്ക്ക് ലഭിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ചര്‍ച്ച പരാജയപ്പെട്ടതിന്റെ ഒരു കാരണം ഈ മാന്‍ഡേറ്റുതന്നെ ആയിരുന്നു. കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതും പാകിസ്ഥാന്റെ ഭരണതലത്തിലും പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ സങ്കീര്‍ണപ്രശ്നം ആദ്യം ചര്‍ച്ചചെയ്ത് തീര്‍പ്പാക്കിയ ശേഷം മതി മറ്റു ചര്‍ച്ചകള്‍ എന്ന മാന്‍ഡേറ്റ് സുഗമമായ ചര്‍ച്ചയ്ക്കോ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനോ പര്യാപ്തമായതായിരുന്നില്ല. (ഇന്ത്യയുടെ വിദേശനയ പ്രശ്നങ്ങള്‍ പ്രധാനമായും ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് വിദേശകാര്യമന്ത്രിക്കു മുകളില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവും-മുമ്പ് എം കെ നാരായണന്‍, ഇപ്പോള്‍ ശിവശങ്കര്‍മേനോന്‍-ആണെന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ കൃഷ്ണയ്ക്ക് ലഭിച്ച മാന്‍ഡേറ്റിന്റെ ഉറവിടം വ്യക്തം).

2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ചകള്‍ മുടങ്ങിയത്. മുടങ്ങിയ ഇടത്തുനിന്ന് തുടങ്ങാനുള്ള വിവേകവും ജാഗ്രതയുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്റ് പാലിക്കേണ്ടിയിരുന്നത്. തര്‍ക്ക പ്രശ്നങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് അവ ചര്‍ച്ചചെയ്യുന്നതിനു പറ്റിയ സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കലാണ് നയതന്ത്ര ചര്‍ച്ചകളിലെ പ്രധാന കാര്യം. വ്യാപാരം, സാംസ്കാരിക വിനിമയം, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും യാത്രയും ഇത്തരം കാര്യങ്ങളില്‍ മുമ്പുണ്ടായ ധാരണകളുടെ തുടര്‍ച്ച ഉറപ്പാക്കിയിട്ടാണ് മറ്റു പ്രശ്നങ്ങളിലേക്ക് കടക്കേണ്ടിയിരുന്നത്. 2008ലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടശേഷം മറ്റു പ്രശ്നങ്ങളിലേക്ക് കടക്കാമെന്ന പിടിവാശിതന്നെ തിമ്പുചര്‍ച്ചകളെ തുടര്‍ന്നുണ്ടായ അനുകൂല അന്തരീക്ഷത്തില്‍നിന്നുള്ള പിന്നോക്കം പോകലാണ്. കീഴ്വഴക്കങ്ങളും ഇതല്ല. 2001-ല്‍ കാര്‍ഗില്‍ യുദ്ധാനന്തരമായിരുന്നു, ആ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരനായ മുഷാറഫുമായി എ ബി വാജ്പേയി ഇസ്ളാമാബാദില്‍ ചര്‍ച്ചനടത്തിയത്. അന്ന് അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ചിട്ട് മറ്റു ചര്‍ച്ച എന്ന നിലപാടല്ല ഇരുപക്ഷവും സ്വീകരിച്ചത്. ഭീകരതയുടെ പേരില്‍ 2004ലെ ആഗ്രാ ചര്‍ച്ച അലസിയെങ്കിലും 2005 ജനുവരിയില്‍ നടന്ന മുഷാറഫ്-വാജ്പേയി കൂടിക്കാഴ്ചയില്‍ കാശ്മീരിന്റെ കാര്യമടക്കം ചര്‍ച്ചചെയ്യാമെന്ന അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതും ഇടയ്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞ സൌഹാര്‍ദ്ദപരമായ ഇടപെടലുകളുടെയും ധാരണകളുടെയും ഫലമായിട്ടായിരുന്നു.

ഇന്ന് പാകിസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് നിലവിലുള്ളത്. പാകിസ്ഥാനില്‍ ജനാധിപത്യം സുസ്ഥിരമാകേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. അതിന് അനുയോജ്യമായ നിലപാടായിരിക്കണം ചര്‍ച്ചകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. പാകിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലെത്തി എങ്കിലും വര്‍ഷങ്ങളായി അധികാരത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പിടിമുറുക്കിയിട്ടുള്ള മതമൌലികശക്തികളെയും സൈന്യത്തിന്റെ സ്വാധീനത്തെയും അതീജീവിക്കാനുള്ള കെല്‍പ് പുതിയ ഭരണ സംവിധാനത്തിന് ഇനിയും കൈവരിക്കാനായിട്ടില്ല. തന്ത്രപരമായി കൈകാര്യംചെയ്തില്ലെങ്കില്‍ പാകിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇന്ത്യക്ക് കീഴ്പ്പെടുകയാണെന്ന് പ്രചാരണംനടത്താന്‍ മതമൌലികവാദികള്‍ക്കും ഇന്ത്യയുമായി സംഘര്‍ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സൈന്യത്തിനും അവസരം നല്‍കുകയായിരിക്കും.

മുംബൈ ഭീകരതയെ സംബന്ധിച്ച പ്രശ്നങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് അവിടത്തെ കോടതിയെയും സൈന്യത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തി നീങ്ങാനുള്ള അവസരം നല്‍കത്തക്കവിധം അവധാനതയോടെയുള്ള നീക്കമായിരുന്നു ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. ഭീകരത പാകിസ്ഥാന്റെയും പ്രശ്നമാണെന്ന ധാരണയിലുമായിരുന്നു നീക്കങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ ഇതാകെ മറന്നുകൊണ്ടുള്ള അജണ്ട നിശ്ചയിക്കലും തുടര്‍ നീക്കങ്ങളുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്.

എസ് എം കൃഷ്ണയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പത്തെ ദിവസം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോപാല്‍കൃഷ്ണപിള്ള ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശംതന്നെ പാകിസ്ഥാനില്‍ പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു. മുംബൈ ആക്രമണത്തില്‍ "തുടക്കംമുതല്‍ ഒടുക്കംവരെ'' പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ-പ്രത്യേകിച്ചും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ - ഇടപെടലും പിന്തുണയും ഉണ്ടായിരുന്നു എന്ന് അമേരിക്കന്‍ പൌരനും ഇപ്പോള്‍ അമേരിക്കയില്‍ തടവിലുമായ ലഷ്കറെ തോയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തപ്പോള്‍ വ്യക്തമായി എന്നാണ് ഗോപാല്‍കൃഷ്ണപിള്ള പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രി ചിദംബരം ഇസ്ളാമാബാദിലെത്തി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കുമായി ചര്‍ച്ചചെയ്യുകയും ഹെഡ്ലിയെ ചോദ്യംചെയ്ത വിവരങ്ങളടക്കം കൈമാറുകയും ചെയ്തത്. അന്നത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം വിളമ്പാതിരിക്കാനുള്ള ഔചിത്യം ചിദംബരം കാണിച്ചിരുന്നു. മാത്രമല്ല, ഹെഡ്ലിയെപ്പോലെ മുംബൈ ആക്രമണത്തിന് ചുക്കാന്‍പിടിച്ച ഒരാള്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിന്റെ പേരില്‍ യുദ്ധമുണ്ടാകണമെന്ന് കാംക്ഷിച്ച ഒരാള്‍, ലഷ്കറെയ്ക്കൊപ്പം അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഏജന്റും കൂടിയായ ഹെഡ്ലി, നല്‍കിയ മൊഴിയുടെ വിശ്വാസ്യതയടക്കം പരിശോധിക്കേണ്ടതുണ്ടായിരുന്നു. അത്തരം ഒരു പരിശോധനയ്ക്കുവേണ്ടിയും തുടര്‍ നടപടികള്‍ക്കുമായിട്ടായിരുന്നു ചിദംബരം റഹ്മാന്‍ മാലിക്കിന് വിവരങ്ങള്‍ കൈമാറിയത്. അന്ന് ചിദംബരത്തിന്റെ കൂടെയുണ്ടായിരുന്ന ജി കെ പിള്ള ഇപ്പോള്‍ വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയുടെ വേളയില്‍ ഇത്തരം ഒരു പരസ്യപ്രസ്താവന നടത്തിയത് തികച്ചും ദുരൂഹമാണ്. ഒരുപക്ഷേ, ഈ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയതില്‍ മുഖ്യപങ്കുവഹിച്ചത് ജി കെ പിള്ളയുടെ അനവസരത്തിലുള്ള ഈ വെളിപ്പെടുത്തലാണ്. പക്ഷേ, ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ടതോ അദ്ദേഹത്തിന്റെ സ്വന്തം തലത്തില്‍ മാത്രം നടത്തിയതോ അല്ല എന്നതാണ് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയെ തുടര്‍ന്നുള്ള ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ഇക്കാര്യം ആവര്‍ത്തിച്ചതില്‍നിന്ന് വ്യക്തമാകുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണഗതിയിലും സൌഹാര്‍ദ്ദപരമായും ആക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അതോ ഇന്ത്യ-പാക് ചര്‍ച്ചകള്‍ അമേരിക്കന്‍ ഇടപെടലിലും മധ്യസ്ഥതയിലും മാത്രം നടക്കേണ്ടതാണ് എന്ന ഇന്ത്യയിലെ അമേരിക്കന്‍ അനുകൂല ലോബിയുടെ അജണ്ട നടപ്പാക്കുകയാണോ ഈ ഉദ്യോഗസ്ഥ പ്രമാണിമാര്‍? അങ്ങനെ എങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ മനസ്സും അവരോടൊപ്പം ആകാതെ തരമില്ല.

ലഷ്ക്കര്‍ ഭീകരന്‍ ഹാഫിസ് സെയ്ദിനെയും ജി കെ പിള്ളയെയും തുല്യതപ്പെടുത്തി ഖുറേഷി പത്രസമ്മേളനത്തില്‍ വികലമായി പ്രതികരിച്ചപ്പോള്‍ സമചിത്തത പാലിക്കുകയും വാഗ്വാദത്തിന് ഒരുമ്പെടാതിരിക്കുകയും ചെയ്തതാണ് എസ് എം കൃഷ്ണയ്ക്ക് പാക് മാധ്യമലോകത്ത്, ഇന്ത്യയിലും ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവരിലും, അംഗീകാരം നേടിക്കൊടുത്തത്.

വീണ്ടും ന്യൂഡല്‍ഹിയില്‍ ചര്‍ച്ച തുടരുമെന്നാണ് വിദേശകാര്യ മന്ത്രിമാര്‍ ഒടുവില്‍ പ്രസ്താവിച്ചിട്ടുള്ളതെങ്കിലും ആ ചര്‍ച്ച ഫലപ്രദമാകാന്‍ അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇനി സൃഷ്ടിക്കേണ്ടത്. ഇപ്പോള്‍ ഉണ്ടാകുന്ന നീക്കങ്ങള്‍ അതിന് യോജിച്ചതല്ല. ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളുടെ താല്‍പര്യം സംഘര്‍ഷം ഒഴിവാക്കി സമാധാനം സ്ഥാപിക്കണമെന്നാണ്.

*
ജി വി കുമാര്‍ കടപ്പാട്: ചിന്ത വാരിക

Friday, July 30, 2010

സിപിഐ എമ്മിനോടുള്ള സഭയുടെ സമീപനം

വിമോചനസമരത്തിന്റെ ഭാഗമായി മറ്റു ചിലേടങ്ങളിലെന്നപോലെ അങ്കമാലിയില്‍ നടന്ന അതിക്രമങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടാകുകയും അവിടെ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിമോചനസമരത്തിനു നിദാനമായ കാരണങ്ങള്‍, സംഭവങ്ങള്‍, പ്രേരക-നേതൃ ശക്തികള്‍ എന്നിവയെക്കുറിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് പല പഠനങ്ങളും വെളിപ്പെടുത്തലുകളും വിശകലനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്-വലതുപക്ഷ-ഇടതുപക്ഷ - നിഷ്‌പക്ഷ കാഴ്ചപ്പാടുകളില്‍നിന്നൊക്കെയായി. അവയില്‍ പൊതുവില്‍ ആരും ആ സമരത്തെ ജനാധിപത്യത്തെ പ്രതിരോധിച്ചതിന്റെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി നയിച്ച ഗവണ്‍മെന്റ് നടപ്പാക്കിയ ചില നിയമങ്ങളെയും പരിഷ്‌ക്കാരങ്ങളെയും സങ്കുചിത താല്‍പര്യപ്രേരിതരായി ചില വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. അവരാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരിക്കലും നടന്നു കൂടാത്ത, ഭരണഘടനാവിരുദ്ധമായ ഒരു കാര്യം - നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടതും നിയമസഭയില്‍ ഭൂരിപക്ഷ പിന്തുണ ഉള്ളതുമായ മന്ത്രിസഭയെ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യംവെച്ച് പിരിച്ചുവിടുക - ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയത്.

ആ സമരത്തില്‍ പങ്കെടുത്ത രാഷ്‌ട്രീയ നേതാക്കളും പ്രവര്‍ത്തകരും പോലും അത് തെറ്റായിപ്പോയി എന്നു പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്‌ട്രീയരംഗത്ത് അക്കാര്യത്തില്‍ ഒരു സമവായം പിന്നീട് ഉണ്ടായി.

അക്കാലത്ത് തന്നെ വിമോചനസമരത്തിനു പിന്നിലെ യഥാര്‍ത്ഥശക്തി രാഷ്‌ട്രീയ പാര്‍ടികളല്ല, സാമുദായികശക്തികളാണ് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യപരമായ മാറ്റങ്ങളോട് സമരസപ്പെടാന്‍ തയ്യാറില്ലാത്ത അവയുടെ ഫ്യൂഡല്‍ മനോഭാവമാണ് അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനോടുള്ള അന്ധമായ എതിര്‍പ്പായി രൂപാന്തരപ്പെട്ടത്. ഇപ്പോള്‍ കര്‍ദിനാള്‍ വിതയത്തിലിന്റെ പേരില്‍ വിമോചനസമരത്തിന്റെ അമ്പതാംവര്‍ഷം ആചരിക്കുന്നത് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഇടയലേഖനത്തില്‍ വിദ്യാഭ്യാസ നിയമത്തെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ പറയുന്നു: "പാഠ്യപദ്ധതിയും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകളാണ് വിദ്യാഭ്യാസ ബില്ലില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നത് ''.

എന്താണ് യാഥാര്‍ഥ്യം? നിയമസഭ പാസാക്കിയ ബില്ലിനെക്കുറിച്ച് ഇവിടുത്തെ സാമുദായിക ശക്തികളും മറ്റും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രപതി ബില്‍ സുപ്രീംകോടതിയുടെ പരിശോധനക്കു വിട്ടു. സുപ്രീംകോടതി അത് പരിശോധിച്ച് പ്രധാനപ്പെട്ട വ്യവസ്ഥകളൊന്നും ഭരണഘടനാവിരുദ്ധമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. അദ്ധ്യാപകരുടെ പട്ടിക വര്‍ഷംതോറും പിഎസ്‌സി തയ്യാറാക്കണമെന്നും അതില്‍നിന്നുവേണം എയ്‌ഡഡ് സ്‌കൂളുകള്‍ അദ്ധ്യാപകരെ നിയമിക്കാനെന്നും പറയുന്ന ബില്ലിലെ 11-ാം വകുപ്പുപോലും ഭരണഘടനാനുസൃതം ആണെന്നും ന്യൂനപക്ഷാവകാശധ്വംസനം അതിലില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭയടക്കം ബില്ലിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് അംഗീകരിച്ചുവോ? ഇല്ല. അവര്‍ വിമോചനസമരം നടത്തി. പുതിയ ഗവണ്‍മെന്റിനെ തിരഞ്ഞെടുപ്പിലൂടെ അവരോധിച്ചു. അവരെക്കൊണ്ട് 11-ാം വകുപ്പ് റദ്ദാക്കിച്ചു.

അപ്പോള്‍ ഇവിടെ ആരാണ് ജനാധിപത്യത്തെ മാനിക്കുന്നവര്‍? ഭരണഘടനയെ അനുസരിക്കുന്നവര്‍? കമ്യൂണിസ്റ്റ് പാര്‍ടി "ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും അകത്തുനിന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് കേരളത്തിലെ വിമോചനസമരത്തിനു ഇടയാക്കിയ സാഹചര്യം'' എന്നു ഇടയലേഖനത്തില്‍ പറയുന്നു. വിദ്യാഭ്യാസ ബില്ലില്‍ ശ്രമിച്ചത് വിദ്യാഭ്യാസമേഖലയുടെ കീഴ്‌തലങ്ങളില്‍ ജനപങ്കാളിത്തവും വികേന്ദ്രീകൃത ജനാധിപത്യവും നടപ്പാക്കുന്നതിനല്ലേ? ബ്രിട്ടനില്‍ അക്കാലത്ത് നിലവിലിരുന്ന പ്രാദേശിക വിദ്യാഭ്യാസ കമ്മിറ്റികളുടെ മാതൃകയില്‍ ഇവിടെയും നടപ്പാക്കാനല്ലേ ബില്‍ ശ്രമിച്ചത്? അത് സോവിയറ്റ് യൂണിയന്റെ മാതൃകയിലുള്ളതാണ് എന്ന് വസ്‌തുതാവിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യുകയല്ലേ കത്തോലിക്കാസഭയടക്കം അക്കാലത്ത് ചെയ്‌തത് ? അടിസ്ഥാനരഹിതം എന്ന് പലവുരു തുറന്നു കാട്ടപ്പെട്ട ആ സത്യവിരുദ്ധ പ്രസ്‌താവനകള്‍ അമ്പതാണ്ടു കഴിഞ്ഞും ആവര്‍ത്തിച്ചാല്‍ സത്യമായി അംഗീകരിക്കപ്പെടും എന്നു സഭ വിശ്വസിക്കുന്നുണ്ടോ?

ജനാധിപത്യപ്രക്രിയയില്‍ ഭരണകൂടത്തിന്, ബാക്കി എല്ലാ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കുംമേല്‍ ചില നിയന്ത്രണാധികാരങ്ങള്‍ ഉണ്ട് എന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടി ബഹുകക്ഷി ജനാധിപത്യത്തെയോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയോ പ്രത്യയശാസ്‌ത്രപരമായി അംഗീകരിക്കുന്നില്ല എന്നു കുറ്റപ്പെടുത്തുന്ന കത്തോലിക്കാസഭ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാന്‍ തയ്യാറുണ്ടോ? അവര്‍ സ്വാതന്ത്ര്യസമരത്തെ എന്നു മുതല്‍ക്കാണ് അംഗീകരിക്കാന്‍ തുടങ്ങിയത് എന്ന് സഭയിലെ അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അറിയാം. അതിരിക്കട്ടെ. ഭരണഘടനാ വ്യവസ്ഥകളെയും അവയ്‌ക്ക് സുപ്രീംകോടതി നല്‍കുന്ന വ്യാഖ്യാനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ചതുപോലെ സഭ അംഗീകരിക്കാന്‍ തയ്യാറുണ്ടായിരുന്നെങ്കില്‍ വിമോചനസമരം ഉണ്ടാകുമായിരുന്നുവോ?

ഇന്ത്യന്‍ ഭരണഘടന പറയുന്നത് ഏത് സ്വാതന്ത്ര്യത്തിന്മേലും അവകാശത്തിന്മേലും (ആരുടേതായാലും) ന്യായമായ നിയന്ത്രണങ്ങള്‍ ആകാമെന്നാണ്. ന്യൂനപക്ഷാവകാശം പരമമായ ഒന്നാണ് എന്നല്ലേ സഭയുടെ ചില വക്താക്കള്‍ വാദിക്കുന്നത് ? അതേസമയം അത് ഭൂരിപക്ഷ പൌരന്മാര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അതുപോലെ അനുഭവിക്കാന്‍ ന്യൂനപക്ഷവിഭാഗങ്ങളെ (അത് മതപരമോ ഭാഷാപരമോ ആകാം) പ്രാപ്‌തരാക്കുക മാത്രമാണ് ചെയ്യുന്നത്. ഇതാണ് സുപ്രീംകോടതി പല തവണ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ പൊരുള്‍ അംഗീകരിക്കാന്‍ സഭ തയ്യാറുണ്ടോ? സഭയിലെ തന്നെ പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ക്കുപോലും ന്യൂനപക്ഷാവകാശം പലപ്പോഴും നിഷേധിക്കുന്ന നിലപാട് സഭ ഉപേക്ഷിക്കുമോ? ഭരണകൂടത്തിനു തങ്ങള്‍ അതീതരാണ് എന്ന നിലവിട്ട്, ഭരണഘടനാ വ്യവസ്ഥകള്‍ക്കും ഭരണഘടനാസൃഷ്‌ടികളായ അധികാരസ്ഥാനങ്ങള്‍ക്കും വഴങ്ങാന്‍ അവര്‍ തയ്യാറുണ്ടോ?

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി, ഭരണഘടനയെയും പുരോഗമനാശയങ്ങളെയും മുറുകെപിടിക്കുന്ന മറ്റു പലരുമായി, സഭക്കുള്ള തര്‍ക്കത്തിന്റെ നിയമപരമായ അടിത്തറ അതാണ്. അതാണ് പല സന്ദര്‍ഭങ്ങളിലും തികട്ടിത്തികട്ടി പുറത്തുവരുന്നത്. അമ്പതുവര്‍ഷം മുമ്പ് വിദ്യാഭ്യാസ ബില്ലിനെ ചൊല്ലിയായിരുന്നു തര്‍ക്കമെങ്കില്‍, ഇത്തവണ സ്വാശ്രയ - പ്രൊഫഷണല്‍ കോളേജ് സംബന്ധിച്ചായിരുന്നു തര്‍ക്കം. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ടിയുമായി മാത്രമായിരുന്നില്ല തര്‍ക്കം. മുമ്പത്തെ യുഡിഎഫ് സര്‍ക്കാരുമായും അവര്‍ തര്‍ക്കത്തിലായിരുന്നു. ഭരണകൂടത്തെ മാനിക്കാനോ അതിനു വിധേയമായി പ്രവര്‍ത്തിക്കാനോ അവര്‍ അന്നും തയ്യാറായിരുന്നില്ല.

അതിനാല്‍, സഭ കുറ്റം ചാരേണ്ടത് കമ്യൂണിസ്റ്റ് പാര്‍ടിയിലല്ല. സ്വന്തം നിലപാടില്‍ എന്തെങ്കിലും തകരാറുണ്ടോ എന്നു പരിശോധിക്കണം. എല്ലാ ഗവണ്‍മെന്റുകളുമായും, മൊത്തത്തില്‍ ഭരണകൂടവുമായി, പൊരുത്തപ്പെടാന്‍ തങ്ങള്‍ക്ക് കഴിയാത്തതിനു തങ്ങളുടെ നിലപാടിലും രീതിയിലുമൊക്കെ എന്തെങ്കിലും കാരണമുണ്ടോ എന്നു പരിശോധിക്കാന്‍, ഇക്കാര്യത്തില്‍ തുറന്ന മനസ്സുണ്ടെങ്കില്‍, തയ്യാറാകണം.

"പാഠ്യപദ്ധതികളും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനാണ് '' കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിക്കുന്നത് എന്ന് ഇടയലേഖനത്തില്‍ ആരോപിക്കുന്നു. 1960കളില്‍ എന്‍സിഇആര്‍ടി ദേശീയ പാഠ്യപദ്ധതി രൂപീകരിക്കാന്‍ ശ്രമിച്ചതു മുതല്‍ 2005ലെ എന്‍സിഎഫ് (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്) വരെ ദേശീയമായ പരിഷ്‌ക്കാരങ്ങളെ ഇവിടെ നടപ്പാക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ ഉള്ളപ്പോഴെല്ലാം ശ്രമിച്ചിട്ടുള്ളത്. അപ്പോള്‍ പിന്നെ പാര്‍ടി സ്വേച്ഛാധിപത്യപരമായി നിയന്ത്രിക്കുന്നു എന്നു പറയുന്നതില്‍ വല്ല യുക്തിയുമുണ്ടോ? പണ്ട് ബിഷപ്പ് കുണ്ടുകുളം പറഞ്ഞ ഒരു കാര്യമുണ്ട്. ആര്‍, ആരെ, എന്ത്, എങ്ങനെ പഠിപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. എന്താണ് ഇതിനര്‍ത്ഥം? വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭ അവരുടേതായ സ്വേഛാധിപത്യം നിലനിര്‍ത്തുന്നു. അത് തടഞ്ഞ് ഗവണ്‍മെന്റിന്റെ, സമൂഹത്തിന്റെ, നിയന്ത്രണം കൊണ്ടുവരാന്‍ മറ്റാരെങ്കിലും ശ്രമിച്ചാല്‍ അവരില്‍ സ്വേഛാധിപത്യം ആരോപിക്കുന്നു. ഇതല്ലേ സത്യം?

കമ്യൂണിസ്റ്റുകാര്‍ ഈശ്വരവിശ്വാസത്തെ തകിടം മറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് ഈശ്വരവിശ്വാസാധിഷ്ഠിതമല്ല. പക്ഷേ, ഇപ്പോള്‍ നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക, വിശ്വാസികളുടെമേല്‍ മറ്റുള്ളവര്‍ കുതിര കയറുമ്പോള്‍ അവരെ പ്രതിരോധിക്കാന്‍ സഹായിക്കുക എന്നതാണ് പാര്‍ടി നിലപാട്. ഇത് ക്രിസ്ത്യാനികളുടെ അടക്കം പലരുടെയും വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അവരോടൊപ്പം നിന്ന് അവരുടെ അവകാശം സംരക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ തെളിയിച്ചിട്ടുമുണ്ട്. വസ്തുത അതായിരിക്കെ കത്തോലിക്കാസഭ മറ്റെന്തോ താല്‍പര്യംവെച്ച് സത്യവിരുദ്ധമായ ആരോപണം പാര്‍ടിയെക്കുറിച്ച് ഉന്നയിക്കുന്നത് മറ്റെന്തോ താല്‍പര്യംവെച്ചാണ് എന്നു തന്നെ കരുതണം.

സിപിഐ എം, കത്തോലിക്കരടക്കം മതവിശ്വാസികളും അവരുടെ മതസംഘടനകളും സ്ഥാപനങ്ങളുമായി സഹവര്‍ത്തിക്കുന്ന നയമാണ് അംഗീകരിച്ചിട്ടുള്ളത്. പക്ഷേ, അധഃസ്ഥിതരുടെയും ചൂഷിതരുടെയും താല്‍പര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാനും വിപുലീകരിക്കാനും പാര്‍ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയടക്കം മതസ്ഥാപനങ്ങളും സംഘടനകളുമായി പാര്‍ടിക്കു വിയോജിക്കുകയോ എതിരു നില്‍ക്കേണ്ടിവരികയോ ചെയ്യേണ്ടിവരുന്നത് അവര്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ എതിര്‍ചേരിയില്‍ നില്‍ക്കേണ്ടി വരുമ്പോഴാണ്. മതത്തിന്റെയും സമുദായത്തിന്റെയും പേരുപറഞ്ഞ് പാവപ്പെട്ടവരെപ്പോലും പാര്‍ടിക്കെതിരായി അണിനിരത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്.

അങ്കമാലിയില്‍ 50 വര്‍ഷം മുമ്പ് വെടിവെപ്പിന് ഇരയായവര്‍ അത്തരക്കാരായിരുന്നു. അന്ന് വിമോചനസമരത്തിന്റെ കൂടെ നിന്ന ചിലര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എങ്ങനെയാണ്, എന്തു കള്ളം പറഞ്ഞാണ് സാധുക്കളായ പലരെയും ഗവണ്‍മെന്റിനെതിരായി അതിക്രമത്തിനും മറ്റും പ്രേരിപ്പിച്ച് വെടിവെപ്പിനു ഇടയാക്കിയത് എന്ന്.

മറക്കേണ്ട ഒരു സമീപനമായി, അധ്യായമായി കാണുന്നതിനുപകരം പാവപ്പെട്ടവരെയും നിരപരാധികളെയും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ തിരിച്ചുവിടുന്ന പഴയ പതിവ് തുടരാനാണ് സഭ മുതിരുന്നത് എന്നാണ് ഇടയലേഖനം നല്‍കുന്ന സൂചന.

രാജ്യത്തെ ജനസാമാന്യത്തിന്റെ പുരോഗതിയാണ് സഭ കാംക്ഷിക്കുന്നതെങ്കില്‍, അതില്‍നിന്ന് വേര്‍പെടുത്തി കത്തോലിക്കര്‍ക്ക് മറ്റൊരു അസ്‌തിത്വം നല്‍കി ചൂഷിതര്‍ക്കും പീഡിതര്‍ക്കും എതിരെ ചൂഷകരുടെ കയ്യിലെ ആയുധമായി അവരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും വിഭാവനം ചെയ്യുന്ന നാനാജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ സഭ കാംക്ഷിക്കുന്നുണ്ടെങ്കില്‍, സഭ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റേതുമായ ഈ പാത ഉപേക്ഷിക്കാന്‍ തയ്യാറാകണം. സ്വന്തം പ്രത്യയശാസ്‌ത്രവും വിശ്വാസപ്രമാണങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പുരോഗതി ഉറപ്പുവരുത്തുന്നതിനു കമ്യൂണിസ്റ്റുകാരുമായി സഹവര്‍ത്തിക്കുന്നതിനു തയ്യാറാകണം. പാര്‍ടിയുടെ സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങള്‍ സഭാ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുള്ളതാണ്, തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണ് എന്ന്. കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ത്തു തോല്‍പിച്ചേ അടങ്ങൂ എന്ന് സഭ ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന വികാരം പാര്‍ടിക്ക് സഭയോടില്ല എന്നു കൂടി വ്യക്തമാക്കട്ടെ.

*
സി പി നാരായണന്‍

Thursday, July 29, 2010

പ്രകൃതിയും ഭക്ഷ്യ സുരക്ഷയും: ലോകത്തിന്റെ യഥാര്‍ഥ ചിത്രം

സാമ്പത്തിക ശാസ്‌ത്രജ്ഞരുമായുള്ള ഒരു കൂടിക്കാഴ്‌ചയ്‌ക്കിടയില്‍ പ്രശസ്‌ത ഫ്രഞ്ച്‌ സിനിമാ സംവിധായകന്‍ യാന്‍ ആര്‍ത്തൂസ്‌ - ബെര്‍ട്രാന്റിന്റെ ഡോക്യുമെന്ററിയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഞാന്‍ സംസാരിക്കുകയുണ്ടായി. നമ്മുടെ കണ്‍മുമ്പില്‍ മനുഷ്യവംശം നേരിടുന്ന ഭീഷണി, പരിസ്ഥിതി നാശം തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്‌.

ഭൂമിയിലെ എല്ലാ ജീവി വര്‍ഗത്തിനും അതിന്റേതായ പങ്ക്‌ വഹിക്കാനുണ്ട്‌. അവയിലൊന്നും തന്നെ ഉപദ്രവകാരികളല്ല. എല്ലാം ചേരുമ്പോഴാണ്‌ സന്തുലനം ഉണ്ടാവുക. ഇതിനിടയിലാണ്‌ ബുദ്ധിമാനായ മനുഷ്യന്‍ ചരിത്രത്തില്‍ കടന്നു വരുന്നത്‌. 400 കോടിയോളം വര്‍ഷം പ്രായമുള്ള ഭൂമിയുടെ പാരമ്പര്യം മനുഷ്യന്‌ അവകാശപ്പെടാവുന്നതാണ്‌. രണ്ടുലക്ഷം വര്‍ഷത്തിന്റെ പ്രായമേ ഉള്ളുവെങ്കിലും മനുഷ്യവംശം ലോകത്തെ അടിമുടിമാറ്റി മറിച്ചിരിക്കുന്നു.

നമ്മുടെ ചരിത്രത്തെ മാറ്റി മറിച്ചത്‌ കൃഷിയാണ്‌. ഇതിനാകട്ടെ 10,000 വര്‍ഷത്തില്‍ താഴെ മാത്രമാണ്‌ പാരമ്പര്യം.

നമ്മുടെ ആദ്യ വിപ്ലവമാണ്‌ കൃഷി. നഗരങ്ങള്‍ക്കും സംസ്‌കൃതിക്കും ജന്മം നല്‍കിയത്‌ അതാണ്‌. ഭക്ഷണത്തിനായി അന്വേഷിച്ചു നടക്കുന്നതിന്റെ ഓര്‍മകള്‍ മങ്ങിത്തുടങ്ങിയത്‌ കൃഷിയുടെ വരവോടെയാണ്‌. നമുക്കാവശ്യമായ ഭക്ഷ്യവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നാം പഠിച്ചു. മറ്റെല്ലാ ജീവിവര്‍ഗത്തേയും പോലെ തന്നെയാണ്‌ മനുഷ്യനും. ആഹാരം സമ്പാദിക്കുക തന്നെയാണ്‌ മനുഷ്യന്റെയും പ്രാഥമിക ലക്ഷ്യം. മണ്ണിന്‌ വളക്കൂറും ജലലഭ്യതയും കുറയുമ്പോള്‍ നാം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

മനുഷ്യവംശത്തിന്റെ പാതിയും ഭൂമിയില്‍ പണിയെടുക്കുന്നവരാണ്‌. മൂന്നിലൊന്നു വിഭാഗം ശാരീരികാധ്വാനം ചെയ്യുന്നവരാണ്‌. ലക്ഷോപലക്ഷം വര്‍ഷങ്ങളായി സൂര്യനില്‍ നിന്ന്‌ സസ്യങ്ങള്‍ ആഗിരണം ചെയ്യുന്നതാണ്‌ ശുദ്ധമായ ഊര്‍ജം. അത്‌ കല്‍ക്കരിയും ഗ്യാസും എണ്ണയുമായി മാറുന്നു.
കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ജനസംഖ്യ ഏതാണ്ട്‌ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്‌. ഇതേ തുടര്‍ന്ന്‌ 200 കോടിയോളം ജനങ്ങള്‍ നഗരങ്ങളിലേയ്‌ക്ക്‌ ചേക്കേറിയിട്ടുമുണ്ട്‌.

ഊര്‍ജ ചൂഷണത്തിന്റെ പ്രതീകമാണ്‌ ന്യൂയോര്‍ക്ക്‌ നഗരമെന്നു പറയാം. ലക്ഷക്കണക്കിന്‌ കുടിയേറ്റക്കാരുടെയും ഊര്‍ജവ്യവസായത്തിന്റെയും കേന്ദ്രം. കറുത്ത സ്വര്‍ണ (കല്‍ക്കരി) വേട്ട ആരംഭിച്ച നഗരം. ഇന്ധനം ലഭ്യമായപ്പോള്‍ പാടത്തു പണിയെടുക്കാന്‍ യന്ത്രങ്ങളിറങ്ങി. 24 മണിക്കൂറില്‍ 100 പേര്‍ ചെയ്യുന്ന ജോലി ഒരു ലിറ്റര്‍ പെട്രോള്‍ ചെയ്യുമെന്നായി.

200 കോടി ആളുകള്‍ക്ക്‌ ആവശ്യമായ ഭക്ഷണം അവര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. എന്നാല്‍ അത്‌ മനുഷ്യന്റെ വിശപ്പടക്കാനല്ല അവര്‍ ഉപയോഗിക്കുന്നതെന്നു മാത്രം. പല വ്യാവസായിക രാജ്യങ്ങളിലും ധാന്യങ്ങള്‍ കാലിത്തീറ്റയായും ഇന്‌ധനം ഉല്‍പ്പാദിപ്പിക്കാനുമാണ്‌ ഉപയോഗിക്കുന്നത്‌.

കണ്ണു തുറന്നു നോക്കുമ്പോള്‍ കാണുന്നത്‌ മണ്ണിനു താഴെ രാസവളവും മണ്ണിനു മീതെ പ്ലാസ്റ്റിക്കുമാണ്‌. അല്‍മീറിയയിലെയും സ്‌പെയിനിലെയും ഗ്രീന്‍ ഹൗസുകള്‍ യൂറോപ്പിന്റെ തന്നെ ഫല വര്‍ഗത്തോട്ടങ്ങളാണ്‌. അവിടെ ഒരേ വലിപ്പത്തിലുള്ള പച്ചക്കറികള്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള ട്രക്കുകള്‍ വരവുകാത്തു നില്‍ക്കുന്നു. കൂടുതല്‍ വികസിതമായ രാജ്യങ്ങള്‍ കൂടുതല്‍ ഇറച്ചി ഭക്ഷിക്കുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്‌ പോലുള്ള കന്നുകാലി ഫാമുകള്‍ വികസിപ്പിച്ചുകൊണ്ടല്ലാതെ ഇറച്ചിക്കുള്ള വര്‍ധിച്ച ഡിമാന്റ്‌ എങ്ങനെ പരിഹരിക്കാന്‍ കഴിയും? പച്ചപ്പു കണ്ടിട്ടില്ലാത്ത വളര്‍ത്തു മൃഗങ്ങള്‍!
ഇറച്ചിക്കായി ജീവികളെ വളര്‍ത്തുന്ന ഫാമുകളില്‍ ഒരു പുല്‍നാമ്പ്‌ പോലും പലപ്പോഴും കാണാന്‍ കഴിയില്ല. ധാന്യങ്ങളിലെ പ്രോട്ടീന്‍ മാംസമാക്കി മാറ്റുന്ന പ്രക്രിയയാണ്‌ ഇവിടങ്ങളില്‍ നടക്കുന്നത്‌.

ഒരു കിലോ ഉരുളക്കിഴങ്ങ്‌ ഉല്‍പ്പാദിപ്പിക്കാന്‍ 100 ലിറ്ററും ഒരു കിലോ അരിക്ക്‌ 4000 ലിറ്ററും ഒരു കിലോ മാംസത്തിന്‌ 13,000 ലിറ്ററും വെള്ളം ആവശ്യമാണ്‌. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ചിലവ്‌ വേറെയും.

100 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ലോസ്‌ ആഞ്ചലോസ്‌ നഗരത്തിലെ അന്തേവാസികളുടെ അത്രയും തന്നെ കാറുകളും അവിടെയുണ്ട്‌. പ്രകാശമാനമായ രാത്രിയുടെ ഒരു മങ്ങിയ പതിപ്പാണ്‌ അവിടെ പകല്‍. എവിടെയും യന്ത്രങ്ങളുടെ ഇരമ്പലാണ്‌. ലോകത്തിലെ ധാതുലവണങ്ങളുടെ 80 ശതമാനവും ഉപയോഗിക്കുന്നത്‌ 20 ശതമാനത്തോളം വരുന്ന ആളുകളാണ്‌. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഗ്രഹത്തിലെ ഇന്ധന സ്രോതസ്സുകള്‍ പൂര്‍ണമായി ഖനനം ചെയ്യപ്പെടുമെന്നാണ്‌ കരുതപ്പെടുന്നത്‌.

1950 നു ശേഷം അന്താരാഷ്‌ട്ര വാണിജ്യം 20 ശതമാനം വര്‍ധിക്കുകയുണ്ടായി. വാണിജ്യ ഗതാഗതം കൂടുതലും നടക്കുന്നത്‌ കടല്‍മാര്‍ഗത്തിലാണ്‌. 50 കോടിയോളം കപ്പലുകള്‍ ഇന്ന്‌ ചരക്കുഗതാഗതം നടത്തുന്നുണ്ട്‌. മത്സ്യസമ്പത്തിന്റെ ചൂഷണവും അഞ്ചിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്‌. 10 കോടി മെട്രിക്‌ ടണ്‍ മത്സ്യങ്ങളാണ്‌ ഓരോ വര്‍ഷവും പിടിക്കപ്പെടുന്നത്‌. മത്സ്യബന്ധനശാലകള്‍ സമുദ്രത്തെ കൊള്ളയടിക്കുകയാണ്‌. ലോകത്തെ നാലില്‍മൂന്ന്‌ ഭാഗം സമുദ്രവും മത്സ്യബന്ധന യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്‌.

50 കോടിയോളം മനുഷ്യര്‍ മരുഭൂമിയിലാണ്‌ ജീവിക്കുന്നത്‌. യൂറോപ്പിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണിത്‌. മരുഭൂമിയെ കൃഷിയോഗ്യമായ സ്ഥലമാക്കി ഇസ്രായേല്‍ മാറ്റിത്തീര്‍ത്തു. എന്നാല്‍ ഇതിന്‌ ഭീമമായ ജലസേചന പദ്ധതികള്‍ ആവശ്യമായി വന്നു. ഒരിക്കല്‍ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന ജോര്‍ദ്ദാന്‍ നദി ഇന്ന്‌ ഒരു നീര്‍ച്ചാല്‍ മാത്രമാണ്‌. ഈ നദിയിലെ ജലമെല്ലാം ഫലവര്‍ഗങ്ങളുടെ രൂപത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേയ്‌ക്ക്‌ ഒഴുകിയെത്തുകയായിരുന്നു.

വരുംനൂറ്റാണ്ടില്‍ രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവിക്കാന്‍ പോകുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായി ജലസേചനവും വര്‍ധിച്ചതോടെ രണ്ടു കോടിയോളം കിണറുകളാണ്‌ ഇവിടെ വറ്റിവരണ്ടത്‌.

ഒരു മരുഭൂമിയിലാണ്‌ ലാസ്‌ വേഗസ്‌ നഗരം പടുത്തുയര്‍ത്തിയത്‌. ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നു. ആയിരക്കണക്കിനുപേര്‍ എല്ലാ മാസവും ഇവിടെ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കപ്പെടുന്ന ഒരു നഗരമാണിത്‌. മരുഭൂമിയില്‍ നിര്‍മിച്ച മറ്റൊരു നഗരമാണ്‌ പാം സ്‌പ്രിംഗ്‌സ്‌. ആഡംബര ഗോള്‍ഫ്‌ കോഴ്‌സും ഉഷ്‌ണമേഖലാ സസ്യജാലങ്ങളുമുള്ള ഈ നഗരം തുച്ഛമായ മരുപ്പച്ചയുടെ ബലത്തില്‍ എത്രകാലം പിടിച്ചു നില്‍ക്കും? അധികകാലം ഭൂമിക്ക്‌ അതിനെ താങ്ങി നിര്‍ത്താനാവില്ല. ഈ നഗരത്തിലേയ്‌ക്ക്‌ വെള്ളമെത്തിക്കുന്നത്‌ കൊളറാഡോ നദിയില്‍ നിന്നാണ്‌. ആ നദിക്കാകട്ടെ സമുദ്രം വരെ എത്തിച്ചേരാന്‍ കഴിയുന്നുമില്ല.

2025 ഓടെ 200 കോടിയോളം ജനങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുമെന്നാണ്‌ കണക്ക്‌. വെള്ളം, വായു, സസ്യജാലങ്ങള്‍ എല്ലാം പരസ്‌പര ബന്ധിതമാണ്‌. ഭൂമിയിലെ നാലില്‍ മൂന്ന്‌ ഭാഗം ജീവജാലങ്ങളുടെയും ആവാസകേന്ദ്രം പ്രാചീന വനാന്തരങ്ങളാണ്‌. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനം 20 ശതമാനമായി കുറഞ്ഞു. ഇവിടത്തെ വനപ്രദേശം യൂറോപ്പിലെയും ഏഷ്യയിലെയും വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ തീറ്റ ഉല്‍പ്പാദിപ്പിക്കാനുള്ള ഫാമുകളായി മാറുകയാണ്‌. കാട്‌ വെട്ടിത്തെളിക്കപ്പെടുന്നു.

200 കോടിയോളം ആളുകള്‍ ഊര്‍ജാവശ്യങ്ങള്‍ക്കായി കല്‍ക്കരി ഉപയോഗിക്കുന്നു. കല്‍ക്കരിയെ വളരെയധികം ആശ്രയിക്കുന്ന ഒരു ദരിദ്ര രാജ്യമാണ്‌ ഹെയ്‌തി. ഹെയ്‌തിയില്‍ ഇന്ന്‌ നേരത്തെ ഉണ്ടായിരുന്നതിന്റെ രണ്ടുശതമാനം കാട്‌ മാത്രമെ അവശേഷിക്കുന്നുള്ളു.

എല്ലാ ആഴ്‌ചയും ഒരു ദശലക്ഷം എന്ന കണക്കില്‍ ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ലോക ജനസംഖ്യയില്‍ ആറിലൊന്ന്‌ അനാരോഗ്യ സാഹചര്യങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഇവര്‍ക്ക്‌ ആവശ്യമായ ജലമോ വൈദ്യുതിയോ ലഭിക്കുന്നില്ല. ഒരു കോടിയോളം പേര്‍ രൂക്ഷമായ പട്ടിണി അനുഭവിക്കുന്നു. ദരിദ്രര്‍ അതിജീവനത്തിനായി പോരാടുകയാണ്‌. മറുവശത്ത്‌ വിഭവ ചൂഷണം വര്‍ധിച്ചുവരുന്നു.

ആഗോളതാപനം മൂലം ആര്‍ട്ടിക്കിലെ മഞ്ഞ്‌ ഉരുകുകയാണ്‌. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 40 ശതമാനത്തോളം മണ്ണ്‌ നഷ്‌ടപ്പെട്ടു കഴിഞ്ഞു. വര്‍ഷംതോറും ഇതിന്റെ ശോഷണം വര്‍ധിച്ചുവരികയാണ്‌. 2030 ഓടെ ഈ മേഖലയിലെ മഞ്ഞ്‌ നിക്ഷേപം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്ന്‌ കരുതപ്പെടുന്നു. 2050 ഓടെ നാലിലൊന്നു ഭാഗം ജീവിവര്‍ഗം വംശനാശ ഭീഷണി നേരിടുമെന്നാണ്‌ കണക്ക്‌.

ഗ്രീന്‍ലാന്റിലെ താപം വര്‍ധിക്കുകയാണ്‌. ഭൗമോപരിതലത്തിലെ 20 ശതമാനം ശുദ്ധജല നിക്ഷേപം ഗ്രീന്‍ലാന്റിലാണ്‌. ഇവിടെ മഞ്ഞുരുകി ശുദ്ധജലം സമുദ്രത്തിലേയ്‌ക്ക്‌ പതിക്കുകയാണ്‌. ഭൂമിയുടെ അന്തരീക്ഷം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‌. ഗ്രീന്‍ലാന്റിലെ മഞ്ഞുരുകുന്നതിന്റെ വേഗത ദുരന്ത സൂചകമാണ്‌. മഞ്ഞുപാളികള്‍ക്ക്‌ താഴെയുള്ള ജലം ഉറഞ്ഞു മഞ്ഞുകട്ടയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ അത്‌ സമുദ്രത്തിലേയ്‌ക്ക്‌ ഒഴുകിയെത്തുകയാണ്‌.

ജലത്തിന്റെ താപവും വര്‍ധിക്കുകയാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 20 സെന്റീ മീറ്റര്‍ വര്‍ധനയാണ്‌ ജലത്തിന്റെ വ്യാപ്‌തിയില്‍ ഉണ്ടായത്‌. ജലത്തിന്റെ താപവര്‍ധന ജൈവ സന്തുലനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുന്നു. താപം വര്‍ധിക്കുന്നതോടെ സമുദ്രനിരപ്പും അതിവേഗം ഉയരുന്നു. ഈ നിലയില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ടോക്യോ പോലുള്ള നഗരങ്ങളുടെ അവസ്ഥ എന്താകുമെന്ന്‌ ആലോചിക്കേണ്ടതാണ്‌.

സൈബീരിയപോലുള്ള തണുപ്പുള്ള പ്രദേശങ്ങളില്‍ എല്ലായ്‌പ്പോഴും മഞ്ഞ്‌ ഉറഞ്ഞുകിടക്കും. ഇതിന്‌ പെര്‍മാഫ്രോസ്റ്റ്‌ എന്നു പറയുന്നു. എന്നാല്‍ ഈ മഞ്ഞുപാളിക്ക്‌ കീഴില്‍ ഒരു കാലാവസ്ഥാ ബോംബ്‌ മറഞ്ഞുകിടപ്പുണ്ട്‌. കാര്‍ബണ്‍ ഡയോക്ലൈഡിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ശക്തിയുള്ള മീതൈന്‍ ആണത്‌. ഈ മീതൈന്‍ ഉരുകിത്തുടങ്ങിയാല്‍ എന്തൊക്കെ ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കാന്‍ കഴിയില്ല.
വികസ്വര രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായത്തിന്റെ 12 ഇരട്ടിയാണ്‌ വികസിത രാജ്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചെലവിടുന്നത്‌. മലിനജലം കുടിച്ച്‌ ഏകദേശം 5000 ത്തോളം പേര്‍ ദിനംപ്രതി മരിക്കുന്നു. 100 കോടിയോളം ജനങ്ങള്‍ക്ക്‌ ആവശ്യമായ കുടിവെള്ളം ലഭിക്കുന്നുമില്ല. നൂറുകോടിയോളം പേര്‍ പട്ടിണികിടക്കുന്നുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്‌തുക്കളുടെ പകുതിയോളം കാലിത്തീറ്റയ്‌ക്കും ജൈവ ഇന്ധന നിര്‍മാണത്തിനായും സാമ്രാജ്യത്വരാഷ്‌ട്രങ്ങള്‍ ഉപയോഗിക്കുന്നത്‌.

ചില രാജ്യങ്ങള്‍ നടപ്പാക്കുന്ന ഗുണപരമായ ചില പദ്ധതികളെപ്പറ്റി യാന്‍ ആര്‍ത്തൂസ്‌ ബെര്‍ട്രാന്റിന്റെ ഡോക്യുമെന്ററിയുടെ അവസാന ഭാഗത്ത്‌ പരാമര്‍ശിക്കുന്നുണ്ട്‌. അവസാന ഭാഗത്ത്‌ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ ഇവയാണ്‌.

``നാം ഒന്നു ചേരേണ്ട സമയമായിരിക്കുന്നു. എന്ത്‌ നഷ്‌ടപ്പെട്ടെന്നതല്ല, എന്ത്‌ സംരക്ഷിക്കാന്‍ കഴിയും എന്നതാണ്‌ പ്രധാനം. നമുക്കുണ്ടായിരുന്ന വനത്തിന്റെ പകുതി ഇപ്പോഴുമുണ്ട്‌. ആയിരക്കണക്കിന്‌ നദികളും തടാകങ്ങളും മഞ്ഞുമലകളും ജീവി വര്‍ഗങ്ങളുമുണ്ട്‌. പരിഹാരം നമുക്ക്‌ മുന്നിലുണ്ട്‌. അത്‌ നടപ്പാക്കാനുള്ള ശേഷിയുമുണ്ട്‌. പിന്നെ എന്തിനു വേണ്ടിയാണ്‌ നാം കാത്തിരിക്കുന്നത്‌. ഇനിയെന്തെന്നതു തീരുമാനിക്കേണ്ടത്‌ നാമാണ്‌, കൂട്ടായി''.

സാമാന്യ ബുദ്ധിക്കു സ്ഥാനമുണ്ടാകുമെന്നാണ്‌ 99.9 ശതമാനം മനുഷ്യരും പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അതിനുള്ള സാധ്യത എനിക്കു കാണാനാവുന്നില്ല. അതുകൊണ്ട്‌ യാഥാര്‍ഥ്യത്തെ നേരിടുകയെന്നതാണ്‌ കരണീയം.

ഇറാന്‍കാര്‍ ചെയ്‌തത്‌ അതാണ്‌. ഇറാനില്‍ നിന്ന്‌ ലഭിക്കുന്ന വാര്‍ത്തകള്‍ തീരെയും ആശാവഹമല്ല. സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള അവരുടെ ന്യായമായ ശ്രമങ്ങള്‍ വിജയം കാണുന്നില്ല. എന്നാല്‍ സമ്പുഷ്‌ടീകരിച്ച 20 കിലോഗ്രാം യുറേനിയം അവര്‍ സംഭരിച്ചിട്ടുണ്ട്‌. ഒരു ആണവായുധ വിമാനം നിര്‍മിക്കാന്‍ ഇത്‌ ധാരാളം മതിയാകും. ഇതില്‍ വിറളി പിടിച്ച ചില രാജ്യങ്ങള്‍ അവരെ ആക്രമിക്കാന്‍ പദ്ധതിയിടുകയാണ്‌. ഈ സാഹചര്യത്തെ ഒബാമയ്‌ക്കും മാറ്റാന്‍ കഴിയില്ല. അദ്ദേഹം അതിന്‌ ശ്രമിച്ചിട്ടുമില്ല.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം

'ബദല്‍ സിനിമ'

മലയാള സിനിമാമേഖല ഗുരുതരമായ വാണിജ്യപ്രതിസന്ധിമൂലം തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ അവസ്ഥക്കപ്പുറം, താരങ്ങളും നിര്‍മാതാക്കളും കലാകാരന്മാര്‍ തമ്മില്‍ തമ്മിലും തുറന്ന പോരില്‍ എത്തിയിരിക്കുന്നു.

പഴയ മലയാള സിനിമകളുടെ വ്യവസായ ആസ്ഥാനം മദ്രാസായിരുന്നു. അന്നൊന്നും സിനിമാപ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകളോ കലഹങ്ങളോ കേട്ടതേയില്ല.

ആധുനിക സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം ഡിജിറ്റല്‍ സ്റ്റുഡിയോ കോംപ്ളക്സുകളും മികവുറ്റ സാങ്കേതികവിദഗ്ധരും മറ്റു ഭൌതികസാഹചര്യങ്ങളും കേരളത്തില്‍ തന്നെ ഒരുക്കിയിട്ടും മലയാള സിനിമാലോകം ഗുരുതരമായ സ്‌തംഭനാവസ്ഥ നേരിടുകയാണ്.

ഇതിന് മലയാള സിനിമയില്‍ മാത്രം അന്വേഷിച്ച് ഉത്തരം കിട്ടുക അസാധ്യമാണ്.

ഒരു പച്ചമുളക് കിട്ടാനായി തമിഴ്‌നാട്ടില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന മലയാളി സമൂഹം, കുടുംബം പുലര്‍ത്താനായി ഗള്‍ഫില്‍ പോയി അലയേണ്ടുന്ന നമ്മുടെ തലമുറകള്‍, ഒരു പൈന്റ് മദ്യത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ചെറുപ്പക്കാര്‍...

ഒരര്‍ഥത്തിലും ക്രിയാത്മകമാകാന്‍ കഴിയാത്ത ഒരു ജനസമൂഹം, ഇത്തരമൊരു സമൂഹം നേരിടുന്ന ആന്തരിക പ്രതിസന്ധിയുടെ പ്രതിഫലനംതന്നെയാണ് കമ്പോള സിനിമാമേഖലയും അഭിമുഖീകരിക്കുന്നത്.

നമ്മുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കഥകളും ആശയങ്ങളും മെനഞ്ഞെടുത്താണ് ചില സിനിമകള്‍ ഇവിടെ വിജയഗാഥ ആഘോഷിക്കുന്നത്. ഇവ നമ്മുടെ കുരുന്നുകളിലും യുവതീയുവാക്കളിലും ഒഴുക്കിവിടുന്ന മലിനീകരണത്തിന്റെ ഉത്തരവാദിത്തവും ഈ ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമങ്ങളും സിനിമാ കച്ചവടക്കാരും സൂപ്പര്‍ താരങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്.

നാല്‍പ്പത് രൂപ കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് ധനനഷ്‌ടത്തോടൊപ്പം കുറ്റവാസനകളുടെ ആശയവും പേറി തിയേറ്റര്‍ വിടേണ്ട സാഹചര്യമാണ് ഇന്നുള്ളത്.

പ്രേക്ഷകരുടെ നിരക്ഷരത ധനാഗമമാര്‍ഗമായി മാറുന്ന ജീര്‍ണിച്ച ധനശാസ്‌ത്ര നിയമങ്ങളാണ് കമ്പോള സിനിമയുടെ മൂലധനശക്തികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

സ്‌ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പെരുകുന്ന മലയാളി സമൂഹത്തില്‍ സത്യന്‍ അന്തിക്കാടിന്റെ 'ഭാഗ്യദേവത' പോലുള്ള ചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് എന്താണ് ?

നായകന് (ജയറാം) സ്‌ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ നായിക(കനിഹ)യെ പീഡിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുന്നു. നായകന്റെ സഹോദരിയുടെ വിവാഹം സ്‌ത്രീധനത്തിന്റെ പേരില്‍ മുടങ്ങുമെന്ന സാഹചര്യം വന്നപ്പോള്‍ കഥാനായിക സ്‌ത്രീധനവുമായി പ്രത്യക്ഷപ്പെട്ട് നായകന്റെ അന്തസ്സ് സംരക്ഷിക്കുകയും കുടുംബാംഗങ്ങള്‍ക്ക് ആഹ്ളാദവും സന്തോഷവും പകരുന്നു. സ്‌ത്രീധന സമ്പ്രദായത്തെ ഉയര്‍ത്തിപ്പിടിക്കുകയാണീ ചിത്രത്തില്‍ സത്യന്‍ അന്തിക്കാട്.

അമ്മയെയും സഹോദരനെയും രക്ഷിക്കാനായി ബ്ളെയിഡ് പലിശക്കാരനാകുന്ന നായകനെ ഉദാത്തവല്‍ക്കരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്റെ 'മാടമ്പി' എന്ന ചിത്രം. സൂപ്പര്‍താരം മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ ഉള്ളടക്കം കൊള്ളപ്പലിശയെ ന്യായീകരിക്കുന്നതാണ്.

പലിശമാഫിയകളുടെ പീഡനങ്ങളേറ്റുവാങ്ങുന്ന കേരളീയ സമൂഹത്തെ മറന്നുകൊണ്ടുള്ള കച്ചവടമാണ് സംവിധായകന്‍ പറഞ്ഞുവെച്ചിരിക്കുന്നത്.

അനീതികളെ ചോദ്യംചെയ്യുന്ന യുവനായകന്മാരുടെ ചുറുചുറുക്കിനെ ദൃശ്യവല്‍ക്കരിച്ച ജയരാജിന്റെ 'ഫോര്‍ ദ പീപ്പിള്‍' മറ്റൊരു ദൃശ്യഭാഗത്ത് ഉടുതുണിയില്ലാതെ ആഭാസനൃത്തം ചെയ്യുന്ന സുന്ദരികളുടെ ശരീരഭാഗം പകര്‍ത്തിവെച്ചിരിക്കുകയാണ്.

രഞ്ജിത്തിന്റെ 'തിരക്കഥ' ഒരു സിനിമാനടിയുടെ വേദനാനിര്‍ഭരമായ കഥയാണ് വിവരിക്കുന്നത്. ഈ ചിത്രത്തിലെ കഥാനായികയായ പ്രിയാമണിയുടെ അര്‍ധനഗ്നമായ കുളിസീനും ചേര്‍ത്തുവെച്ചാണ് കച്ചവടം തകൃതിയാക്കിയത്. സ്‌ത്രീശരീരത്തെ വിപണിവല്‍ക്കരിക്കുന്ന കഴുകന്‍കണ്ണാണ് സംവിധായകനുള്ളത്.

മമ്മൂട്ടിയുടെ 'അണ്ണന്‍തമ്പി'യും 'പോക്കിരിരാജ'യും അഴിമതിയും ധൂര്‍ത്തും തടയാന്‍ ഒരു തെരുവ്ഗുണ്ട മതിയെന്ന് സ്ഥാപിക്കുകയാണ്. വെട്ടിലും കുത്തിലും പരിക്കേല്‍ക്കാത്ത നായകന്റെ വീരശൂരപരാക്രമങ്ങളും ഉടുതുണിയില്ലാത്ത നൃത്തങ്ങളും ഗംഭീരമാണെന്ന് പറയിക്കാന്‍ പാകത്തിലാണ് ചിത്രം ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നത്.

സിനിമാവ്യവസായം ദൃശ്യമേഖലയെ കലാപ്രവര്‍ത്തനമായി നിര്‍വചിക്കുന്നില്ല. മറ്റെല്ലാ ഉല്‍പ്പന്നത്തെയുംപോലെ ഒരു ചരക്കുമാത്രമാണ് ഇക്കൂട്ടര്‍ക്ക് സിനിമ. അധോലോക മാഫിയകളുടെ ഉള്ളംകൈയിലായ ബോളിവുഡ് സിനിമാ ലോകത്തെപ്പോലെ മലയാള സിനിമാവ്യവസായവും മാഫിയകളുടെ കൂട്ടുകെട്ടുകളിലേക്ക് പരിവര്‍ത്തനപ്പെട്ടിരിക്കയാണ്. അതിന്റെ അനുരണനങ്ങളാണ് തിലകന്‍ പ്രശ്‌നത്തിലൂടെ പുറത്തുവന്നത്. ഫാന്‍സ് അസോസിയേഷനുകളുണ്ടാക്കി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് തിയേറ്ററിലെത്തുമ്പോള്‍, ആര്‍പ്പുവിളികളും ചെണ്ടമേളങ്ങളും താരങ്ങളുടെ കൂറ്റന്‍ കട്ടൌട്ടുകളും പ്രചാരണത്തിനായി ഒരുക്കുന്നു. ചെറുപ്പക്കാര്‍ക്ക് പണംകൊടുത്ത് കച്ചവടത്തിന്റെ പുതിയ മേഖലകള്‍ തേടുകയാണിവര്‍. ഇതിന് പരസ്യംകൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

പ്രശസ്‌തി, ലൈംഗികത, പണം, ആര്‍ഭാടജീവിതം തുടങ്ങിയ രൂപഭാവങ്ങളോടെ മറ്റൊരു അധികാര സ്ഥാപനമായി മലയാളസിനിമാമാഫിയയും നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു ഭാഗത്ത് കോര്‍പറേറ്റ് കമ്പനികള്‍ ശരീരത്തിനും ജീവനും വിലപറയുമ്പോള്‍, കമ്പോളസിനിമാലോകം മനുഷ്യരുടെ തലച്ചോറിനാണ് വിലയിടുന്നത്.

ജ്വല്ലറികള്‍ക്കും മദ്യശാലകള്‍ക്കും പലിശക്കമ്പനികള്‍ക്കും മോഡലുകളായിവരുന്ന സൂപ്പര്‍താരങ്ങള്‍ കേണല്‍ പദവികളും ഡോക്ടറേറ്റുകളും നല്‍കി ആദരിക്കപ്പെടുമ്പോള്‍ ഇവരില്‍നിന്ന് നമ്മുടെ കുട്ടികളും സമൂഹവും പഠിക്കേണ്ട പാഠമെന്തെന്ന് കൂടി ബഹുമതി നല്‍കുന്നവര്‍ പറഞ്ഞുതരേണ്ടതുണ്ട്.

സിനിമാവ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുകയല്ല ദൃശ്യമേഖലയെ സര്‍ഗാത്മകമണ്ഡലമായി തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തമാണ് പുതിയ തലമുറ ഏറ്റെടുക്കേണ്ടത്.

അന്യഭാഷാചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിനെതിരെ സിനിമാലോകത്തുള്ളവര്‍ പ്രതിഷേധവുമായി വരികയാണ്. ലോകത്തുടനീളമുള്ള അന്യഭാഷാചിത്രങ്ങള്‍ കണ്ടുകൊണ്ടാണ് നമ്മള്‍ നല്ല സിനിമയെ പരിചയപ്പെടുന്നത്. അന്യഭാഷകളിലെ ചീത്ത സിനിമകള്‍ക്കെതിരെ പ്രതിരോധമുയര്‍ത്തുകയും എല്ലാ ഭാഷകളിലുമുള്ള സര്‍ഗാത്മകമായ രചനകള്‍ തിയേറ്ററിലൂടെയും ബദല്‍ മാര്‍ഗങ്ങളിലൂടെയും പ്രദര്‍ശിപ്പിച്ച് നമ്മുടെ പ്രേക്ഷകന്റെ സാക്ഷരത ഉയര്‍ത്താനുള്ള ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. കമ്പോള സിനിമാമേഖല നേരിടുന്ന പ്രതിസന്ധിയെ ബദല്‍ സിനിമാനിര്‍മാണത്തിലൂടെ നാം മറികടക്കേണ്ടതുണ്ട്. മൂലധനശക്തികള്‍ക്കെതിരെ പ്രതിരോധമുയര്‍ത്തിയ കലാകാരനായിരുന്നു ജോണ്‍ എബ്രഹാം.

1980കളുടെ പകുതിയോടെ ഫറോക്ക് കേന്ദ്രീകരിച്ച് ഒരു കൂട്ടം യുവാക്കളുമായി ജനങ്ങളില്‍നിന്ന് പണംപിരിച്ച് സിനിമ നിര്‍മിക്കുക എന്ന പുതിയ ആശയവുമായി ജോണ്‍ ഒത്തുകൂടി. സിനിമയുടെ നിര്‍മാണത്തിലൂടെ ജോണ്‍ തന്റെ ആശയം സാര്‍ഥകമാക്കി. ക്യാമറയും താരങ്ങളും സാധാരണ മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നവതരംഗമാണ് ജോണ്‍ തെരുവിലൂടെ അലഞ്ഞ് പുനര്‍നിര്‍മിച്ചത്.

ഇന്ത്യന്‍ സിനിമയില്‍ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു ഒഡേസ മൂവീസ്.

1984 ഡിസംബറിലെ ഒഡേസയുടെ പ്രഥമ യോഗത്തിന് ശേഷം. 'അമ്മ അറിയാന്‍' ചിത്രീകരണം ഫോര്‍ട് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത് 1986 ആദ്യമാസമാണ്. ഇതിനിടയില്‍ നല്ല ചിത്രങ്ങളുമായി തെരുവോരങ്ങളിലും, വിദ്യാലയങ്ങളിലും പ്രദര്‍ശനം നടത്തുകയും ചെയ്‌തു.

ഷൂട്ടിങ് തുടങ്ങിയ വേളയില്‍, കലാകാരന്മാര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, സാധാരണക്കാര്‍ തുടങ്ങിയ ധാരാളം പേര്‍ സഹയാത്രികരായി കൂടെ വന്നിരുന്നു. ഇവര്‍ പത്തുരൂപ കൂപ്പണുകളുമായി നാടുനീളെ യാത്രചെയ്‌ത് നിര്‍മാണ ഫണ്ടിലേക്ക് ധനസമാഹരണം നടത്തി. പ്രദേശികതലത്തിലുള്ള ചിത്രീകരണ ചെലവുകളെല്ലാം അവിടങ്ങളില്‍നിന്നുതന്നെ കണ്ടെത്തി. ഇരിങ്ങല്‍ പാറയിലെ ചിത്രീകരണസമയത്ത് ചായയും കഞ്ഞിയും നാട്ടുകാര്‍ സംഭാവനയായി നല്‍കി. സിനിമയിലെ താരങ്ങളും, സംവിധായകനും സഹയാത്രികരും അവരവരുടെ സഹായങ്ങള്‍ നല്‍കി.

സിനിമാനിര്‍മാണം ഒരു ജനകീയ ചലച്ചിത്ര പ്രവര്‍ത്തനമായി മാറിക്കഴിഞ്ഞിരുന്നു. സംവിധായകനും, ടെൿനീഷ്യനും, ക്യാമറാമാനും ജനങ്ങളും തമ്മിലുള്ള കൂട്ടായ്‌മ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായിരുന്നു.

കമ്പോള സിനിമ സൃഷ്‌ടിച്ചെടുത്ത പ്രതിലോമ ചിത്രീകരണ സംസ്‌ക്കാരം ചോദ്യം ചെയ്യപ്പെടുകയായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വരുന്ന സൂപ്പര്‍താരങ്ങളും നായികമാരും വിലപിടിച്ച കാറുകളിലൂടെയുള്ള സഞ്ചാരങ്ങളും, ധാരാളിത്തം നിറഞ്ഞ ഭക്ഷണരീതികളും ഇവിടെ അന്യമായിരുന്നു. ഇരിങ്ങല്‍പാറയില്‍ കറുപ്പസ്വാമി സമരം ചിത്രീകരിക്കാനായി ജോണ്‍ എബ്രഹാം എത്തിയപ്പോള്‍. കറുപ്പസ്വാമിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്‌ത ജോണിന്റെ ഉയര്‍ന്ന മൂല്യബോധം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. രണ്ട് കാലും നഷ്‌ടപ്പെട്ട് മധുരയിലെ കുഗ്രാമത്തില്‍നിന്ന് കറുപ്പസ്വാമിയെ ചിത്രീകരണസ്ഥലത്ത് എത്തിച്ചത് ഏറെ സാഹസികമായിരുന്നു. ചൊറിയും ചിരങ്ങും പിടിപെട്ട് ശരീരമാസകലം ചലവും നീരും ഒലിക്കുകയായിരുന്നു ഇദ്ദേഹത്തോടൊപ്പം യാത്രചെയ്‌തിരുന്ന എനിക്ക് ഓക്കാനവും അറപ്പും അനുഭവപ്പെട്ടിരുന്നു. ചലവും നീരും വകവെക്കാതെയുള്ള ജോണിന്റെ ആലിംഗനം ഒരു കനപ്പെട്ട ഓര്‍മയായി മാറുകയാണ്. ജോണ്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ അളവും, കുളിക്കാതെ നടക്കുന്ന ജോണിനെയും ഏറെ എഴുതി ആഘോഷിച്ചവര്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മാനവികതയെ വിട്ട് കളഞ്ഞിരിക്കുകയാണ്. 1987 മെയ് 30 ന് കോഴിക്കോട്ടെ ഒരു കെട്ടിടത്തിന് മുകളില്‍വെച്ച് സുഹൃത്തുക്കളോടൊപ്പം കഴിയുന്നതിനിടയിലാണ് യാദൃച്‌ഛികമായി മരണപ്പെടുന്നത്. ജോണിന്റെ മരണം ഒഡേസയെ അക്ഷരാര്‍ഥത്തില്‍ അനിശ്ചിതത്തിലെത്തിച്ചു.

1980കളുടെ അവസാനമാകുമ്പോള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുണ്ടായ തിരിച്ചടിയോടെ മാർൿസിസത്തിന് പ്രസക്തിയില്ലെൻ വരെ ബുദ്ധിജീവികള്‍ എഴുതിവിട്ടു. ഇത്തരമൊരു ലോകസാഹചര്യം വന്നതോടെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും തകര്‍ച്ചയെ നേരിട്ടു. ഇതിന്റെ സ്ഥാനത്ത് വിദേശഫണ്ടുവാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സംഘങ്ങള്‍ ബദല്‍ സിനിമാ മേഖല ഏറ്റെടുത്തു. 90കളുടെ പകുതിയോടെ ബംഗ്ളൂര്‍ ആസ്ഥാനമായി കലാപ്രവര്‍ത്തനം നടത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരും ബുദ്ധിജീവികളും വിദേശഫണ്ട് വാങ്ങി ചലച്ചിത്ര നിര്‍മാണവും ഫിലിംഫെസ്റ്റിവലുകളും സമാന്തരമായി നടത്തിത്തുടങ്ങി. ആദിവാസി, ദളിത്, സ്‌ത്രീ, പരിസ്ഥിതി മേഖലയെ ചൂണ്ടിക്കാണിച്ചാണ് അമേരിക്കന്‍ ധനസഹായത്താല്‍ ചലച്ചിത്ര പ്രവര്‍ത്തനം ഏറ്റെടുത്തത്. ആഗോളമൂലധന ശക്തികളുടെ പ്രത്യയശാസ്‌ത്രധര്‍മമാണ് ഇക്കൂട്ടര്‍ ഏറ്റെടുത്ത് നിര്‍വഹിച്ചുകൊണ്ടിരുന്നതെന്ന് അവര്‍ പ്രചരിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കം വ്യക്തമാക്കുന്നു. കേരളത്തിലെ സമാന്തര ചലച്ചിത്ര മേഖലയിലും ഇവര്‍ വേര് ഉറപ്പിച്ചുകഴിഞ്ഞു. ധാരാളം മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇവരുടെ അരാഷ്‌ട്രീയവാദത്തിന്റെ പ്രചാരകരായി നമ്മുടെ സമൂഹത്തിലും സിനിമകളുമായി നടക്കുന്നു.

ഒരു വശത്ത് കമ്പോള സിനിമാമൂലധന ശക്തികളും മറുഭാഗത്ത് എന്‍ ജി ഒകളും നമ്മുടെ ജനകീയ ചലച്ചിത്ര സംസ്‌ക്കാരത്തെയും നവോത്ഥാനമൂല്യങ്ങളെയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു, മൂലധനശക്തികള്‍ക്കെതിരെയുള്ള ജോണ്‍ എബ്രഹാമിന്റെ ബദല്‍മാര്‍ഗം മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് സിനിമാ വ്യവസായ പ്രതിസന്ധിയില്‍നിന്ന് നമ്മുടെ ചലചിത്രകാരന്മാരും ചലച്ചിത്ര വിദ്യാര്‍ഥികളും കലാകാരന്മാരും പഠിക്കേണ്ട പാഠം.


*****

സത്യന്‍ ഒഡേസ, കടപ്പാട് : ദേശാഭിമാനി വാരിക

Wednesday, July 28, 2010

പി.ടി കുഞ്ഞിമുഹമ്മദ് - അഭിമുഖം

കണക്കില്‍ ബിരുദം, നടനാവാന്‍ ആഗ്രഹം. 9 വര്‍ഷത്തെ പ്രവാസം. പിന്നീട് മലയാള നവ സിനിമകളില്‍ മൂന്നെണ്ണം നിര്‍മ്മിച്ചു. പവിത്രന്റെ സിനിമയില്‍ നായകനായി. മൂന്നു സിനിമകള്‍ സംവിധാനം ചെയ്‌തു. അറിയപ്പെടാത്ത മലപ്പുറം എന്ന ഡോക്യുമെന്ററിയും എഴുപതുകളുടെ നവസിനിമയെ പിന്നീട് തള്ളിപ്പറഞ്ഞു. ഇതിനിടയില്‍ 7 വര്‍ഷം എം.എല്‍.എ ആയി. കൈരളി ചാനലിന്റെ ഡയറക്ടര്‍ ആണ്. പ്രാവസലോകം എന്ന പരിപാടിയുടെ അവതാരകനാണ്. മലയാളത്തിന്റെ മണ്ണില്‍നിന്ന് സിനിമ നിര്‍മ്മിക്കുക എന്നതാണ് തന്റെ പരിപാടി എന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇസ്ളാമിനെക്കുറിച്ചും സെക്യൂലറിസത്തെക്കുറിച്ചും തന്റേതായ കാഴ്‌ചപ്പാടുകള്‍ ഉണ്ട്. അവയില്‍ ചിലതൊക്കെയാണ് പി.ടി സംസാരിക്കുന്നത്.

രാഷ്‌ട്രീയക്കാരിലെ സിനിമാക്കാരന്‍, സിനിമാക്കാരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന് പി.ടി.യെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്. ഈ ഒരു ഇമേജ്, രാഷ്‌ട്രീയത്തെ സര്‍ഗ്ഗാത്മകമാക്കുക അഥവാ സിനിമയെ രാഷ്‌ട്രീയമാക്കുക എന്നീ നിലകളിലേക്ക് വികസിപ്പിക്കുവാന്‍ എങ്ങനെയാണ് ശ്രമിച്ചിട്ടുള്ളത്.

ഉത്തരം: ഞാന്‍ രണ്ടിലും അവിചാരിതമായി വന്ന ആളാണ്. പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നു. അല്ലാതെ സിനിമാ സംവിധായകനോ നിര്‍മ്മാതാവോ ആകാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. ഞാന്‍ വളര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ഒരു പടം നിര്‍മ്മിക്കാന്‍ സാധ്യമാവാത്തതിനാല്‍ അത് എന്റെ സ്വപ്നമായിരുന്നില്ല. നടനാവുക എന്നത് എന്റെ ഒരാഗ്രമായിരുന്നു. അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നെ അവിചാരിതമായിട്ടാണ് ഞാന്‍ ചലച്ചിത്ര നിര്‍മ്മാതാവാകുന്നത്. അതിന് പ്രധാന കാരണം കെ.ആര്‍. മോഹനന്‍ എന്ന സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ഒരു സിനിമാ സംവിധായകനാകാനുള്ള സാഹചര്യം ഒരുക്കുക എന്നതില്‍ കവിഞ്ഞ് അതില്‍ എനിക്ക് ഒരു പ്രശസ്‌തി ഞാന്‍ ഇച്ഛിച്ചിരുന്നില്ല. രാഷ്‌ട്രീയത്തിലും അങ്ങനെത്തന്നെ. ഞാന്‍ ഇടതുപക്ഷത്തിന്റെ ഒരു സഹയാത്രികനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ചില സാംസ്‌ക്കാരിക യോഗങ്ങളില്‍ പോയിട്ടുണ്ടെന്നല്ലാതെ സജീവ രാഷ്‌ട്രീയക്കാരനായിരുന്നില്ല. രാഷ്‌ട്രീയ അഭിപ്രായമൊക്കെ ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ അനുഭാവിയുമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യം വന്നത് സിനിമയാണ്. ഞാന്‍ എന്താണോ ചെയ്യുന്നത്, അതില്‍ നൂറ് ശതമാനം ഉള്‍ചേരുന്നൊരു പ്രകൃതമാണെന്റേത്. അതില്‍ എന്റേതായിട്ടുള്ള അഭിപ്രായമുണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല. എന്തുകൊണ്ടാണ് ഒരാള്‍ ഒരു കാര്യം പറയുന്നതെന്ന് ഞാന്‍ അന്വേഷിക്കും. അങ്ങനെയാണ് സമാന്തര സിനിമാ സ്‌കൂളില്‍ നിന്ന് ഞാന്‍ അകന്നകന്ന് പോകുന്നത്. എനിക്ക് ബോധ്യമല്ലാത്ത ഒരു സംഗതിയായി അത് മാറി. കൂടാതെ അതിന്റെ പിന്നില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത രാഷ്‌ട്രീയവുമുണ്ടെന്ന് തോന്നി. അടിസ്ഥാനപരമായി സിനിമ എന്ന ഒരു മാധ്യമം നോക്കിക്കാണേണ്ടത് എന്റെ നാടും എന്റെ ജിവിതവും എനിക്ക് ചുറ്റുമുള്ള പ്രകൃതിയും എന്റെ ചരിത്രവുമാണ്. അത് സമാന്തര സിനിമയില്‍ പരിപൂര്‍ണ്ണമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. സമാന്തര സിനിമ എന്ന, ലോകത്താകമാനം നില നിൽ‌ക്കുന്ന ആശയത്തെ എന്റെ മണ്ണിലേക്ക് പറിച്ചു നടുമ്പോള്‍ എന്റ മണ്ണ്, എന്റെ ജീവിതം, എന്റെ ചിന്ത, എന്റെ പ്രണയം എന്നിവ നഷ്‌ടപ്പെടുന്നു എന്നെനിക്ക് തോന്നി. അതുകൊണ്ട് ആ ആശയം ഞാന്‍ ഉപേക്ഷിച്ചു. ഗര്‍ഷോമില്‍ നിന്ന് ഞാനത് തുടങ്ങി, പരദേശിയിലെത്തുന്നതോടെ അത് പരിപൂര്‍ണ്ണമായി വിഛേദിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നെ സ്വാധീനിച്ച ചില അംശങ്ങള്‍ പരദേശിയിലുമുണ്ടാകാം. പക്ഷേ എന്റെ മനസ്സില്‍ ആ ശൈലി ഉപേക്ഷിക്കണം എന്ന വിചാരം ശക്തമായിട്ടുണ്ട്. വീരപുത്രനിലെത്തുന്നതോടെ അത് വലിയ രീതിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നതായി കാണാം. ഈ ഒരു മാറ്റം ഉണ്ടാകുന്നത്, ഞാന്‍ സഞ്ചരിച്ച വഴികളെ, ഞാന്‍ ഉള്‍ക്കൊണ്ട സിനിമയെ, എന്നെത്തന്നെ ഞാന്‍ ചോദ്യം ചെയ്‌തതുകൊണ്ടാണ്. അല്ലെങ്കില്‍ അതുണ്ടാവില്ലല്ലോ. എന്റേതായ ഒരു വഴിയുണ്ടാകുന്നു. അതിനെ വിദേശവാസം സഹായിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള ഒരു മനസ്സില്‍ നിന്നു തന്നെയാണ് രാഷ്‌ട്രീയത്തില്‍ അവിചാരിതമായി വന്നപ്പോഴും അതില്‍ സജീവമാകുന്നത്. രാഷ്‌ട്രീയവും സിനിമയും കൂടി സങ്കലനം ചെയ്‌തപ്പോള്‍ അസാമാന്യമായ സാധ്യതകള്‍ എന്റെ മുന്നില്‍ വന്നുവെന്നതാണ് സത്യം. സിനിമക്കാര്‍ക്ക് പലതും കേട്ടുകേള്‍വിയാണ്. സ്വന്തം ജീവിതമല്ല. ഞാന്‍ മനുഷ്യരുടെ ജീവിതത്തില്‍ നിന്നു കൊണ്ട് ജിവിക്കുന്ന ഒരാളാണ്. അതാണ് രാഷ്‌ട്രീയം. മനുഷ്യന്റെ ജീവിതം കൈകാര്യം ചെയ്യലാണ് രാഷ്‌ട്രീയം. ആ മനുഷ്യന് വാസയോഗ്യമാകുന്ന ഭൂമിയുടെ സര്‍വ്വ വ്യവഹാര മേഖലകളും രാഷ്‌ട്രീയമാണ്. പരിസ്ഥിതി ആയാലും പ്രകൃതി ആയാലും. ചിന്തകള്‍ ആയാലും ഇത് നിങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ് എന്ന നിലയില്‍ കുറെക്കൂടി സാധ്യതയോടുകൂടി. അന്വേഷിക്കാന്‍ കഴിയും. നിങ്ങള്‍ ഈ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളുടെ അടുത്തേക്ക് സഹായം അന്വേഷിച്ച് വരുന്ന ആളുകളെ കണ്ടാല്‍ അവരെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നു. ഈ ദ്വന്ദം എന്നെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നനാക്കി എന്നത് മാത്രമല്ല എനിക്ക് കൂടുതല്‍ സാധ്യത ഉണ്ടായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്ര കണ്ടു വിജയിച്ചു എന്നത് കാലമാണ് വിലയിരുത്തേണ്ടത്. എനിക്ക് തോന്നിയ അത്ഭുതകരമായൊരു സംഭവം പറയാം. ഗര്‍ഷോമിലെ ഒരു പാട്ടുണ്ട്. 'പറയാന്‍ മറന്ന പരിഭവങ്ങള്‍' റഫീക് അഹമ്മദ് എഴുതി ഹരിഹരന്‍ പാടിയത്. ആ പാട്ട് 6 കൊല്ലം കഴിഞ്ഞിട്ടാണ് ഹിറ്റാകുന്നത്. ഞാന്‍ അടുത്ത് പരിചയപ്പെട്ട മീഡിയയില്‍ ജോലി ചെയ്യുന്ന ഒരു സ്‌ത്രീ സുഹൃത്ത് വിളിച്ചിട്ട് അവര്‍ ഗര്‍ഷോം 12 പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയുന്നു. 12 പ്രാവശ്യം കാണാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ് ? ആറോ, ഏഴോ പ്രാവശ്യം പരദേശി കണ്ടവര്‍ എന്നെ വിളിച്ചിട്ടുണ്ട്. ഗര്‍ഷോം ഇറങ്ങിയതിന് ശേഷം 10 വര്‍ഷം കഴിഞ്ഞിട്ട് ഒരാള്‍ അത് കണ്ടിട്ട് അയച്ച എസ്.എം.എസ്. ഞാന്‍ സേവ് ചെയ്‌തു വെച്ചിട്ടുണ്ട്. പലര്‍ക്കും ഞാനത് ഫോര്‍വേര്‍ഡ് ചെയ്‌തു. ആ സിനിമ കണ്ടതിനുശേഷം ഉറങ്ങാന്‍ പറ്റാത്തതിനെ പറ്റിയും മറ്റുമാണ് മെസേജ്. അതാണ് അവാര്‍ഡ് .ഇത്തരത്തിലുള്ള വലിയ സാധ്യതകളെ ഈ രണ്ടു പ്രവര്‍ത്തനങ്ങളും കൂടി ഉണ്ടാക്കിത്തരുന്നു എന്നതാണ്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ മഹത്തരമായാണ് ഞാന്‍ കാണുന്നത്.

ജനകീയമായ ഈ രാഷ്‌ട്രീയ പ്രവര്‍ത്തനം സിനിമയെക്കുറിച്ചുള്ള ധാരണകളെ മാറ്റി മറിച്ചു എന്നാണോ?

ഉത്തരം: തീര്‍ച്ചയായും. അതില്‍ നിന്നാണ് പരദേശിയും മറ്റും ഞാന്‍ എടുക്കാന്‍ തീരുമാനിക്കുന്നത്. നേരത്തെ ആലോചിച്ച ഒരു സിനിമ മാറ്റി വെച്ചതിനു ശേഷമാണ് ഗര്‍ഷോം എടുക്കുന്നത്. പൊളിറ്റിക്കല്‍ ആക്റ്റിവിസത്തിന്റെ ഭാഗം തന്നെയാണ് പരദേശി. എന്തുകൊണ്ട് 60 വര്‍ഷമായിട്ടുള്ള ഈ പ്രവാസികളുടെ ജിവിതം ഇവിടുത്തെ ബുദ്ധി ജീവികള്‍ കാണിച്ചില്ല. ഇങ്ങനെ മനുഷ്യന്‍ ജിവിക്കുന്നത് തന്നെ നമ്മുടെ പല സിനിമാ പണ്ഡിതന്മാര്‍ക്കും അറിയില്ല. അങ്ങനെ അടഞ്ഞ ഒരു സമൂഹമായി, സ്വന്തം മണ്ണ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയവരായി സമാന്തര സിനിമക്കാര്‍ മാറി എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് പറയാന്‍ പറ്റും? നിങ്ങളുടെ നാടിന്റെ ചരിത്രമെവിടെ സിനിമയില്‍! നിങ്ങളുടെ നാടിന്റെ പോരാട്ടമെവിടെ! പണ്ട് നമ്മളൊക്ക സ്‌കൂളിലെ നാടകം അഭിനയിക്കുന്നതുപോലെ രണ്ട് ആണും രണ്ടു പെണ്ണും എന്ന നിലയിലാണ് ആ സിനിമകള്‍. അതല്ലല്ലോ ജീവിതം. അതിന് ബുദ്ധിമുട്ടുണ്ട്. പൈസ ചെലവുണ്ട്. അതുകൊണ്ട് മീഡിയത്തെ ആ നിലയില്‍ കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ അങ്ങനെ കാണുകയും അവരുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എറിഞ്ഞു തരികയും നമ്മള്‍ വലിയ ആഹ്ളാദത്തോടെ അത് കാണാന്‍ പോവുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം നമ്മള്‍ വളരെ ശുഷ്‌ക്കിച്ച് വളരെ വിരസമാക്കി വരണ്ട രീതിയിലാണ് കാണിക്കുന്നത്. അത് പലപ്പോഴും ഏകമുഖമാണ്. ബഹുമുഖമല്ല. കേരളത്തിന്റെ ബഹുസ്വരമായ സമൂഹങ്ങള്‍ അവിടെ ഇല്ല.

മലയാളിയുടെ ജീവിതം മലയാള സിനിമയില്‍ എത്രത്തോളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ? താങ്കളുടെ സിനിമകള്‍ അതിനാണോ ശ്രമിക്കുന്നത് ?


ഉത്തരം: ഗര്‍ഷോം പ്രവാസ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ്. പരദേശി നാടു വിട്ടു പോകുന്നവരെ കുറിച്ചുള്ള സിനിമയാണ്. അത് കൂടുതല്‍ പൊളിറ്റിക്കല്‍ ആണ്. എങ്ങനെയാണ് വിഭജനം കേരളത്തെ ബാധിച്ചത് എന്നതാണ് അതിലെ വിഷയം. മലയാളി ഇരുട്ടില്‍ തപ്പുകയാണ്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്‌നം അവന്‍ വിചാരിക്കുന്നത് അവന് യാതൊരു തരത്തിലുള്ള സ്വത്വ ചരിത്രവുമില്ല എന്നതാണ്. മലയാളി എന്ന നിലയില്‍ അവന്‍ യുദ്ധം കണ്ടിട്ടുണ്ടോ? ബുദ്ധിജീവികള്‍ ചോദിക്കുന്നു. 'ട്ട' വട്ടത്തില്‍ കിടന്നു കറങ്ങുന്ന മലയാളിയുണ്ടോ ലോകം കണ്ടിട്ട് ? ചിന്ത കണ്ടിട്ട് ? നാലര കോടിയോളം വരുന്ന ജനതയെയാണ് 'ട്ട' വട്ടം എന്ന് പറയുന്നത്. ഇറാഖില്‍ 2 കോടിയാണ് ജനസംഖ്യ. സൌദിയില്‍ 2 കോടിയാണ്. അവരെയൊന്നും ഇവര്‍ ഈ ഗണത്തില്‍ പെടുത്തി പറയുന്നില്ല. നൂറിലധികം രാഷ്‌ട്രങ്ങള്‍ കേരളത്തേക്കാള്‍ ജനസംഖ്യ കുറവുള്ളവരാണ്. 'കൊച്ചുകേരളം' എന്ന് പറഞ്ഞ് ഇവിടുത്തെ ബുദ്ധിജീവികള്‍ അവനവനെത്തന്നെ അധിക്ഷേപിക്കുകയാണ്. അവനവന്റെ ഭാഷയേയും സിനിമയേയും അധിക്ഷേപിക്കുന്നു. ഏറ്റവും അപകടകരമാണത്. ഇവിടെ കണക്കിന്റെ ഒരു പാരമ്പര്യമുണ്ട്. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്. 13, 14 നൂറ്റാണ്ടുകളില്‍ അത് നില നിന്നിട്ടുണ്ട്. ക്രിസ്‌തുവിന് മുമ്പ് തന്നെ ഈജി‌പ്‌തുമായി അടുപ്പമുള്ള ഒരു പ്രദേശമാണ് ഇത്. സാംസ്‌ക്കാരികമായും ചിന്താപരമായും അത്രയും സമ്പന്നമായ ഒരു ജനതയെ വളരെ ലളിതവത്ക്കരിച്ചുകൊണ്ട് പറയുന്നു. മലബാറിലെ ഓരോ വീട്ടില്‍ നിന്നും ബ്രിട്ടീഷുകാരോട് പട പൊരുതി മരിച്ചവരുണ്ട്. അത് നമ്മള്‍ സിനിമയാക്കിയില്ല. അത് ആരുടെ കുറ്റമാണ് ? ഇപ്പറഞ്ഞ ധാരണ തന്നെ തിരുത്തുന്ന ചിത്രമായിരുന്നു പരദേശി. അത് ലോകത്തിലെ എല്ലാ ജനതകളേയും പോലെ വിഭജനത്തിന്റെ മുറിപ്പാടുകള്‍, അതിര്‍ത്തിയുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരെ കുറിച്ചുള്ള സിനിമയാണ്. ആന്‍ഡമാന്‍ സ്‌കീം എന്നൊരു പദ്ധതി ഉണ്ടായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മലബാറിലെ മലയാളിയെ, പ്രത്യേകിച്ച് മുസ്ളീം സമുദായത്തില്‍ പെട്ടവരെ ആന്‍ഡമാനില്‍ കൊണ്ടു പോയി കുടി പാര്‍പ്പിക്കുന്ന പ്രവൃത്തി ആണത്. ഇവിടുത്തെ ജനസംഖ്യയില്‍ കുറവു വരുത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരന്റെ ഉദ്ദേശ്യം. പിന്നീട് തിരിച്ചു വരവില്ല. ആന്‍ഡമാനിലെ ഇന്നത്തെ വലിയൊരു സമൂഹം അങ്ങനെ പറിച്ചു നടപ്പെട്ടവരാണ്. ഇതൊന്നും നമുക്കറിയില്ല. അവരൊന്നും തന്നെ ഇത്തരം ചരിത്രങ്ങളെ കൃത്യമായി വിശകലനം ചെയ്‌തില്ല. പകരം കേരളത്തെ വളരെ ഉപരിപ്ളവമായി കാണുകയാണ് ചെയ്‌തത്.

ഇത് മലയാളി ബുദ്ധിജീവി എഴുത്തുകാരുടേയും സിനിമക്കാരുടേയും പ്രശ്‌നങ്ങളാണോ അതോ മലയാളിയുടെ പൊതുവേ ഉള്ള പരിമിതിയാണോ?


ഉത്തരം: ഇവിടെ മലയാളി ബുദ്ധിജീവികളെത്തന്നെയാണ് ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവര്‍ ഒരു അടിമ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും എം. ഗോവിന്ദനായാലും...... ഈ ഒരു കാഴ്‌ചപ്പാട് വലിയ രീതിയില്‍ നമുക്ക് ദോഷം ചെയ്‌തിട്ടുണ്ട്. സ്വതന്ത്രമായ സിനിമകളോ അന്വേഷണങ്ങളോ ഉണ്ടായില്ല. നമ്മുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ അവര്‍ കാണാന്‍ ശ്രമിച്ചിട്ടില്ല.

ചോദ്യം : ഈ അജ്ഞത നമ്മുടെ പാരമ്പര്യത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് ?

ഉത്തരം : എനിക്ക് കഴിഞ്ഞ മാസം വരെ ഹൈദ്രോസ് കുട്ടി മൂപ്പരെ കുറിച്ച് അറിയുമായിരുന്നില്ല. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗില്ല അയാള്‍ താമസിച്ചിരുന്ന വീട്ടിലേക്ക്. അയാള്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ കസ്‌റ്റോഡിയനായിരുന്നു. ചാവക്കാട്ടെ ഗവര്‍ണ്ണര്‍ ആയിരുന്നു. ടിപ്പുവുമായി യുദ്ധം ചെയ്‌ത് മരിച്ച ആളാണ്. അയാളുടെ ഒരു ജാറം ഉണ്ട്. സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ അതിനരികിലൂടെ പോകുമ്പോള്‍ ഇറങ്ങിനിന്ന് ആദരവോടുകൂടി അവിടെ കൂടിയ ആള്‍ക്കാര്‍ക്ക് പൈസ കൊടുത്ത് പല്ലക്കില്‍ കയറി പോകുമായിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകരായ 5 കുടുംബങ്ങള്‍ ഈഴവസമുദായത്തിലെ പ്രമാണിമാരായിട്ടുള്ള ആളുകളായിരുന്നു. മേലേപ്പുര, കുങ്കൂര്, ചെഞ്ചേരി.... ഇങ്ങനെ വളരെ പ്രസിദ്ധമായ കുടുംബങ്ങള്‍. ഞാനും വി.കെ. ശ്രീരാമനും കൂടി ഈയിടെ മേലേപ്പുര കുടുംബത്തില്‍ പോയി. അതിസമ്പന്നരായ ജന്മിമാരാണ്. അവര്‍ പറയുന്നു, മണത്തല ജാറത്തില്‍ മകരം 15ന് മൂപ്പരുടെ ഉറൂസിന് കൊടിയുയര്‍ത്തുമ്പോള്‍ മേലേപ്പുര തറവാട്ടിലേക്ക് ഒരു സമ്മാനം കൊണ്ടുപോകും. അത് ഈ പള്ളിയില്‍ നിന്ന് എത്താന്‍ വൈകിയാല്‍ ഇവര്‍ക്ക് പരിഭ്രമമാണ്. അതാണ് സെക്യുലറിസം. മേലേപ്പുരക്കാര്‍ പിതൃക്കള്‍ക്ക് വീത് (ആണ്ടുബലി) വെക്കാറുണ്ട്. അതില്‍ ഹൈദ്രോസ് കുട്ടി മൂപ്പര്‍ക്കും വെക്കാറുണ്ട്. ഇപ്പോള്‍ എവിടെയാണ് നമ്മള്‍? മണത്തല ഉറൂസ് ഇസ്ളാമികമല്ല എന്ന് പറയുന്ന ആളുകളുണ്ട്. പക്ഷെ ഇവിടെ വളരെ ശക്തമായ മതേതരത്വത്തിന്റെ വലിയ വേരുകള്‍ കാണാം. മതം ഉണ്ട് എന്ന് പറയുന്നവരും മതം ഇല്ല എന്ന് പറയുന്നവരും ഇതിനെതിരാണ്. ഇത് ബഹുസ്വരതയുടെ വിവിധ സമൂഹങ്ങള്‍ കൂടിച്ചേര്‍ത്ത് ജീവിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പരസ്‌പരം കൊണ്ടും കൊടുത്തുമുള്ള ജീവിതമാണ്. ഇത് നിങ്ങളുടെ ജീവവായു ആണ്. അത് നടക്കട്ടെ എന്നാണെന്റെ അഭിപ്രായം. നേര്‍ച്ച നടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

ഇസ്ളാം, ഹൈന്ദവത എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ ഇന്ന് എങ്ങനെയാണ് ഇതിനെ കാണുന്നത് ?


ഉത്തരം: അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ രൂപപ്പെട്ടു വന്നത് ഇവര്‍ പരസ്‌പരം സഹകരിച്ചു കൊണ്ട് ജീവിച്ചതിന്റെ ഒരടയാളമല്ലോ. ഹൈദ്രോസ് തങ്ങള്‍ ഗുരാവായൂരമ്പലത്തിനടുത്തുവെച്ചാണ് ടിപ്പുവിനോട് പടവെട്ടി മരിച്ചത്.

ഹൈദ്രോസ്‌ കുട്ടി തങ്ങളില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്കുള്ള ദൂരം താങ്കള്‍ എങ്ങനെയാണ് അളക്കുന്നത് ?


ഉത്തരം: 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് അയാളുടെ കാലഘട്ടം. ഇങ്ങനെയൊരു നാടിന്റെ ചരിത്രം പോലും എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. എം. ഗംഗാധരന്‍ മാഷിനറിയില്ല. ഹുസൈന്‍ രണ്ടത്താണിക്കറിയില്ല. ഞാനും ബേബി ജോണ്‍ സഖാവും കൂടി കോഴിക്കോട് നിന്നാണ് ഒരു പുസ്‌തകം തേടിപ്പിടിച്ചത്. ചേറ്റുവ അബ്‌ദുൾ ഖാദര്‍ എഴുതിയ ആ പുസ്‌തകത്തില്‍ നിരവധി രേഖകള്‍ ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ മണ്ണ് എന്താണ് എന്ന് നമ്മള്‍ അജ്ഞരാണ്. പുറത്തു നിന്നു വരുന്ന കുറെ സാധനങ്ങള്‍ മനഃപാഠമാക്കി പ്രസംഗിക്കുകയാണ് നമ്മള്‍. നിങ്ങളുടെ കാലിനനുസരിച്ച് നിങ്ങള്‍ ചെരിപ്പുണ്ടാക്കുകയല്ല ചെയ്യുന്നത്. അവിടെ ഉണ്ടാക്കുന്ന ചെരിപ്പിനനുസരിച്ച് നിങ്ങളുടെ കാല് മുറിക്കുന്നു. അത് നിങ്ങളുടെ വിദ്യാഭ്യാസത്തില്‍, നിങ്ങളുടെ ചിന്തയില്‍, നിങ്ങളുടെ രാഷ്‌ട്രീയത്തില്‍ ഒക്കെ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങള്‍ സ്വാഭാവികമായി ഭീരുവായി മാറും. ഗള്‍ഫിലൊക്കെ ജോലിക്ക് പോകുന്നവരില്‍ കൂടുതല്‍ അടിമത്തം കാണുന്നത് നമ്മുടെ ആളുകളിലാണ്; ആഫ്രിക്കക്കാരിലേറെ. അത് അടിസ്ഥാനപരമായി നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. നിങ്ങളിലെ നിര്‍ഭയനായ മനുഷ്യനെ അത് വികസിപ്പിക്കുന്നില്ല. നിങ്ങളിലെ അടിമയാണ് ആണ് അത് പോഷിപ്പിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യബോധത്തെ അത് വളര്‍ത്തുന്നില്ല. നിങ്ങള്‍ ഒരു ഇന്‍ഫീരിയര്‍ ജനതയാണെന്ന് വരുന്നു. ഇതൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ ആളുകള്‍ക്ക് വലിയ വിഷമമാണ്. നമ്മള്‍ക്ക് വിദ്യാഭ്യാസമില്ല? ഡോൿടറേറ്റ് ഇല്ലേ? നമുക്ക് എല്ലാവരെകുറിച്ചും അറിവില്ലേ എന്ന് ചോദിക്കുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ലാ സംഭവങ്ങളും നമ്മള്‍ എണ്ണി എണ്ണി പറയും. അവിടെയുള്ളവര്‍ എഴുതിയ ഓരോ പുസ്‌തകങ്ങളെക്കുറിച്ചും അറിയും നിങ്ങള്‍ നിങ്ങളെപ്പറ്റി പഠിക്കാതെ മറ്റുള്ളവരെ പറ്റി പഠിക്കുന്നു. പണ്ട് കാലത്ത് ജന്മിയുടെ വീട്ടിലെ വിശേഷങ്ങളാണ് കുടിയാന്റെ വിശേഷങ്ങള്‍. കുട്ടി വന്നോ എന്നാല്‍ അവന്റെ കുട്ടി വന്നോ എന്നല്ല ജന്മിയുടെ വീട്ടിലെ കുട്ടി സ്‌കൂളില്‍ നിന്ന് വന്നോ എന്നാണ്. ജന്മിയുടെ വീട്ടിലെ വിവാഹങ്ങള്‍, കുടുംബകലഹങ്ങള്‍, ഇതെല്ലാം അവനെ അലട്ടുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കിടക്കുന്നത്. സ്വന്തം കാര്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. ചില ദിവസം അവന്‍ പട്ടിണി ആയിരിക്കും. എന്നാല്‍ അതൊന്നുമല്ല അവന്റെ പ്രശ്‌നം. അവന്റെ പ്രശ്‌നം ജന്മിയുടെ വീട്ടിലെ പ്രശ്‌നമാണ്. അങ്ങനെയുള്ള ഒരു മനസ്സാണ് നമ്മുടേത്. ഇത് പറഞ്ഞാല്‍ ഇത് പി.ടി. പറയാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ എന്ന് പറയും. ഞാനിത് മരിക്കുന്നത് വരെ പറയാന്‍ തീരുമാനിച്ച ഒരാളാണ്. ഞാന്‍ സഞ്ചരിച്ചു പോകുന്ന വഴിയില്‍ വളരെ കുറവ് ആളുകളേ ഉള്ളൂ. സിനിമ ആയാലും രാഷ്‌ട്രീയം ആയാലും. അതില്‍ എനിക്ക് ഖേദമില്ല. അത് അന്വേഷിക്കുമ്പോള്‍ നമുക്ക് നമ്മുടേതായ മണ്ണിന്റെ വഴി കിട്ടുന്നുണ്ട്. പ്രബോധനത്തിന്റെ വാര്‍ഷികപതിപ്പില്‍ ദീര്‍ഘമായ ഒരു അഭിമുഖം ഞാന്‍ കൊടുത്തിരുന്നു. അതില്‍ ഞാന്‍ പര്‍ദ്ദയെകുറിച്ച് പറയുന്നുണ്ട്. എന്റെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. ഉമ്മയുടെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. പര്‍ദ്ദ എന്ന വാക്ക് പോലും അറബിക് അല്ല. അത് സൊരാഷ്‌ട്രിയന്‍ ആണ്. പേര്‍ഷ്യന്‍ പണ്ഡിറ്റ് നെഹ്രു അദ്ദേഹത്തിന്റെ വിശ്വചരിത്രാവലോകനത്തില്‍ പറയുന്നുണ്ട്. ഇന്ന് കാണുന്ന പര്‍ദ്ദ സമ്പ്രദായം നില നിന്നിരുന്നത് രണ്ട് രാജ്യങ്ങളിലാണ്. ഒന്നു ബൈസാന്റിയന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) രണ്ട് സൊരാഷ്‌ട്രിയന്‍- തീയിനെ ആരാധിക്കുന്ന ഇറാനിയന്‍, പാര്‍സിയന്‍ അല്ലാതെ അറേബ്യയിലല്ല. അറേബ്യയില്‍ അക്കാലത്ത് സ്‌ത്രീകള്‍ വ്യാപാരികളായിരുന്നു. അത്തരം ഒരു വ്യാപാരിയുടെ മാനേജര്‍ ആയിരുന്നു മുഹമ്മദ് നബി. അവരൊക്കെ ഇന്റര്‍നാഷണല്‍ ട്രേഡേഴ്‌സ് ആയിരുന്നു. പ്രവാചകന്‍ കച്ചവടത്തിനു പോയിരുന്ന ഡമാസ്‌ക്കസിലെ ഒരു വീഥി ഇന്നുമുണ്ടെന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. ശാം എന്നാണ് ഡമാസ്‌ക്കസിന് അന്ന് പറയുക. അത് മാത്രമല്ല ലോകത്തിലെ സ്‌ത്രീകള്‍ക്ക് പ്രവേശനമുള്ള ഏറ്റവും വലിയ ആരാധനാലയം മക്കയിലെ പള്ളിയാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നുണ്ടായ മതം ഇത്തരത്തിലൊരു നിലപാടിലേക്ക് വരുന്നതെങ്ങനെ? പിന്നീട് ഞാന്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇസ്ളാം ലോകത്തിന് എന്ത് നല്‍കി എന്നാണ്. അതില്‍ നിന്ന് വിഭിന്നമായി വളരെ സങ്കുചിതമായി ഒരു കര്‍മ്മശാസ്‌ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു മതമാണ് കുരിശുയുദ്ധത്തിനു ശേഷമുള്ള ഇസ്ളാം എന്ന് കാണാന്‍ പറ്റും. കാരണം ശാസ്‌ത്രത്തെ അന്വേഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണ് എന്ന് പറഞ്ഞ മതമാണ് ഇസ്ളാം. പ്രപഞ്ചം മുഴുവന്‍ സൃഷ്‌ടിയാണ് എന്ന് പറഞ്ഞത് ഇസ്ളാമാണ്. അത്തരത്തിലുള്ള പ്രപഞ്ചത്തെ വളരെ സൂക്ഷ്മമായി അന്വേഷിക്കാനും നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും പരിവര്‍ത്തനോന്മുഖമാക്കാനും മനുഷ്യന് അവകാശമുണ്ടെന്ന് പറഞ്ഞ മതമാണ്. അങ്ങനെയാണ് നദികളെ ജലസേചനയോഗ്യമാക്കുന്ന രീതിയില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നത്. സ്‌പെയിനില്‍ കൃഷിയുണ്ടായത് അങ്ങനെയത്രെ. (സ്‌പെയിന്‍ 15-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാം ഭരണത്തിലായിരുന്നു.) അങ്ങനെയാണ് വൈദ്യശാസ്‌ത്രം വികസിച്ചത്. അങ്ങനെയാണ് ഫിസിൿസും, കെമിസ്‌ട്രിയും വികസിച്ചത്. കെമിസ്‌ട്രിയുടെ പിതാവ് എന്ന് പറയുന്നത് അല്‍ ഖബര്‍ ആണ് (ജാബിര്‍ ബില്‍ ഖയാം) അയാളാണ് നൈട്രിക് ആസിഡ്, ഹൈഡ്രോ ക്രോറിക് ആസിഡ്, അക്വ റീജ്യ എന്നിവ കണ്ടുപിടിച്ചത്. അയാളുടെ ജീവിതത്തിലെ അന്തിമമായ അഭിലാഷം എങ്ങനെയാണ് ഭൂമിയില്‍ ജീവനെ ഉണ്ടാക്കാന്‍ പറ്റുക എന്നതായിരുന്നു. അതിലെത്തിച്ചേരാന്‍ വലിയ പരിശ്രമം നടത്തിയത്രേ. അത് എവിടെയും എത്തിയില്ലെന്നത് വേറെ കാര്യം. സാങ്കേതികതയിലൂടെ ജീവന്‍ സൃഷ്‌ടിക്കുക. അത് അദ്ദേഹം അന്വേഷിച്ചത് കെമിസ്‌ട്രിയിലൂടെയാണ്. അക്കത്തിലൂടെ അള്ളാഹുവിനെ അന്വേഷിക്കാനാണ് അല്‍ക്കവാരിസ്‌മി ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് ബാഗ്ദാദില്‍ എത്തിയത്. അന്ന് ബാഗ്ദാദിലെ യൂണിവേഴ്‌സിറ്റിയുടെ തലവന്‍ ക്രിസ്‌ത്യാനി ആയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം അല്‍ ജബര്‍ മുക്കാബല എന്ന പുസ്‌തകം എഴുതിയത്. അതാണ് ആള്‍ജിബ്ര (അല്‍ഗോറിതം) - കമ്പ്യൂട്ടറിന്റെ അടിസ്ഥാനം. ഇതൊക്കെ നടന്നത് 19-ാം നൂറ്റാണ്ടിലാണെന്ന് ഓര്‍ക്കണം. ആ ഇസ്ളാം എങ്ങനെ ശാസ്‌ത്രത്തിനും സിനിമക്കും വായനക്കും എതിരാകും? ബാഗ്ദാദിലെ ഒരു വ്യക്തിയുടെ സ്വകാര്യ വായനശാലയിലെ പുസ്‌തകങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ 400 ഒട്ടകങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ സ്ഥലം മാറ്റം അയാള്‍ വേണ്ടെന്നുവെച്ചു. ഇത് 2008 ല്‍ പുറത്തിറങ്ങിയ 'ലോസ്‌റ്റ് ഹിസ്ററി'യില്‍ മൈക്കല്‍ മോര്‍ഗന്‍ പറയുന്നതാണ്; രേഖകള്‍ സഹിതം. ഇങ്ങനെ സഞ്ചരിക്കുകയും അന്വേഷിക്കുകയും ചെയ്‌ത ഒരു മതം എങ്ങനെയാണ് ഈ കോലത്തിലാകുന്നത്? ഇതെങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും? ഇതെങ്ങനെ മൊയ്‌ല്യാന്മാര്‍ക്ക് നിശ്ചയമില്ലാതെ പോയി? എന്തേ ഇതിവിടുത്തെ പണ്ഡിതന്മാര്‍ക്ക് അറിവില്ലാതെ പോയത് ? അപ്പോള്‍ വേറൊരു ചോദ്യം വരുന്നു. ആധുനിക ലോകത്തിനും മാനവികതക്കും എന്താണ് ഇസ്ളാമിന്റെ സംഭാവന? ഈ പുസ്‌തകങ്ങളെല്ലാം വെളിച്ചം കാണുന്നത് 20-ാം നൂറ്റാണ്ടിലാണ്. 1020 ലെഴുതപ്പെട്ട ദി ഒപ്റ്റിക് ഇപ്പോള്‍ ലഭ്യമാണ്. ക്യാമറയെ കമൂറ ഒബ്സ്ക്യൂറ എന്ന് അതില്‍ വിശേഷിപ്പിക്കുന്നു. കെ.കെ. ചന്ദ്രനും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ബസ്റയില്‍ ഇരുന്നാണ് എഴുതിയത്. ആഫ്രോ-എഷ്യന്‍ രാജ്യങ്ങളില്‍ വലിയ ചിന്തയും ദര്‍ശനവും ചരിത്രവും ഉണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു. അപ്പോള്‍ അതിലെ ഒരു പ്രധാന മതമെന്ന നിലയ്ക്ക് ഇസ്ളാം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നില്ല. അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് നോക്കാന്‍ പാടില്ല, സിനിമയെടുക്കാന്‍ പാടില്ല, കാഫറാക്കുക എന്നിവയൊക്കെ ഒരു പാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ഇത് തിരുത്താന്‍ വേണ്ടി ആരെങ്കിലും ഇത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ - ഇല്ല. അപ്പോള്‍ ഒരു സമൂഹത്തെ നിങ്ങള്‍ക്ക് പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വരുന്നു. അന്വേഷിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീകരവാദങ്ങളൊക്കെ ഇവിടെ വരും. അത് സ്വാഭാവികമാണ്.

താങ്കളുടെ ആന്റി യൂറോ സെന്‍ട്രിക് ചിന്തകളുടെ ഉദ്ഭവം ഇതാണോ?


ഉത്തരം : ഞാന്‍ ആന്റി യൂറോ സെന്‍ട്രിക് അല്ല. ഞാന്‍ മലയാളിയാണ്. അല്ലാതെ എനിക്ക് ആരോടും എതിര്‍പ്പൊന്നുമില്ല. മലയാളിയുടെ സ്വത്വത്തില്‍ നിന്നേ എനിക്ക് ലോകത്തെ നോക്കികാണാനാകൂ. അല്ലെങ്കില്‍ എന്റെ നാടായ ഗുരുവായൂരില്‍ നിന്നേ എനിക്ക് ഈ ലോകത്തെ കാണാന്‍ കഴിയൂ. എന്റെ കാഴ്‌ചയുടെ പരിപ്രേക്ഷ്യം വികസിച്ചു വരുന്നത് ഈ മണ്ണില്‍ നിന്നാണ്. അല്ലാതെ ഞാന്‍ പാരീസിലോ ലണ്ടനിലോ നിന്നിട്ടല്ല ലോകത്തെ കാണുന്നത്. ഞാന്‍ കാണുന്ന ലോകമാണ് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഒരാള്‍ക്കും എതിരല്ല. ഞാന്‍ കാണുന്ന ലോകത്തില്‍ ഞാന്‍ തെറ്റായി പഠിച്ച പലതുമുണ്ട്. അത് ഞാന്‍ സ്വയം തിരുത്തണം. എന്നിട്ട് എന്നെ നിര്‍ഭയനാക്കണം. ഞാന്‍ ജീവിക്കുന്ന സമൂഹത്തെ നിര്‍ഭയമാക്കിക്കൊണ്ട് അവര്‍ കേമപ്പെട്ട ഒരു ജനതയാണെന്ന് സ്ഥാപിച്ചുകൊടുക്കണം. ഈ ലോകത്തിന്റെ കേന്ദ്രബിന്ദുവായി ഈ ജനത ഉയര്‍ന്നു വരണം. അതാണെന്റെ ആഗ്രഹം. ചിന്തയില്‍, കലയില്‍, സിനിമയില്‍ ഒക്കെത്തന്നെ. അത് മറ്റുള്ളവരുടെ അനുകരണമല്ലാതെ, അവരുടെ സ്വന്തമായ ധിഷണകൊണ്ട്, അവര്‍ അന്വേഷിച്ചുണ്ടാക്കുന്ന ലോകം കൊണ്ട്, ചരിത്രം കൊണ്ട്, ചിന്ത കൊണ്ട് .അവരുടെ പോരാട്ടമാണത്. അതിന് സാധ്യതയുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവനെ വിദ്യാഭ്യാസം കൊണ്ടും സാസംകാരികമായ പ്രവര്‍ത്തനം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ അവനെ വികസിപ്പിക്കാനല്ല നമ്മള്‍ ശ്രമിച്ചിട്ടുള്ളത്. എന്നിട്ടും മറ്റുള്ളവരുടെ ഒന്നിച്ചു നില്ക്കാന്‍ കഴിയുന്നത്, മലയാളികളുടെ ജീനിലുള്ള അഭിമാനബോധം കൊണ്ടാണ്. ഇവിടെ മുസ്ളീമുണ്ട്, ഈഴവനുണ്ട്, നായരുണ്ട്, ക്രസ്‌ത്യാനിയുണ്ട്, നമ്പൂതിരിയുണ്ട് ഇവരൊന്നും മോശപ്പെട്ടവരല്ല. ഇവിടുത്തെ സംഗീതം ആരുടേതാണ് ? ദളിതന്റേതാണ്. സംഗീതത്തിന്റെ വ്യവഹാരമണ്ഡലത്തില്‍ ദളിതരാണ് കൂടുതലുള്ളത്. അത് മോശമാണോ? സമ്പന്നമാണ് കേരളം.

മലയാള സിനിമകളില്‍ മുസ്ളീം, ദളിത് ജീവിതങ്ങള്‍ വേണ്ട രീതിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ടോ?


ഉത്തരം : ഇവിടെ മുസ്ളീം സമുദായത്തെ സാംസ്‌ക്കാരികമായി മാനിഫെസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ കൂടെ പോരായ്‌മയാണ്. അവരുടെ മതാധ്യക്ഷന്മാര്‍, മതസംഘടനകള്‍ എന്നിവര്‍ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നു. ആദ്യഘട്ടത്തില്‍ ഭാഷ പോലും പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അപ്പോള്‍ ആ സമുദായംതന്നെ അവരെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടാക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ആ സമുദായത്തില്‍നിന്ന് വരുന്നവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതെ വരികയും ഭയക്കുകയും ചെയ്യുന്നു. ആരെങ്കിലും എടുത്താല്‍ അവര്‍ കുഴപ്പമുണ്ടാക്കും. സവര്‍ണ്ണരെപ്പറ്റി എടുത്താല്‍ അവര്‍ക്കൊരു ബേജാറുമില്ല. എന്നാല്‍ അവിടെപ്പോയി എടുത്താല്‍ പോരേ? മറ്റുള്ള മതത്തിലുള്ളവര്‍ അതിനെ തൊട്ടു കഴിഞ്ഞാല്‍ പ്രശ്‌നമാകും. അതുകൊണ്ട് അവര്‍ ഒഴിവാകുന്നു. ഒരു ഉദാഹരണത്തിന് പരദേശി എന്ന സിനിമ ഞാനെടുക്കുന്നതിനു മുമ്പ് പലരും ശ്രമിച്ചതാണ്. ഭയന്നിട്ട് എടുക്കാതിരുന്നതാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 80കളുടെ അവസാനത്തില്‍ ഈ വിഷയത്തില്‍ ഒരു സ്‌ക്രിപ്‌റ്റുമായി ഒരാള്‍ തന്റെയടുത്ത് വന്നതായി രമേഷ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഭയന്നിട്ട് എടുത്തില്ല. ഇസ്ളാം മതത്തെ വിമര്‍ശിച്ചുകൊണ്ട് ആരെങ്കിലും ചെയ്‌താല്‍ അവന്‍ വിമര്‍ശിക്കപ്പെടും. അതില്‍ മുസ്ളിം സമുദായത്തിന് കൃത്യമായ പങ്കുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്തുകൊണ്ട് മുസ്ളിം ജീവിതം ചിത്രീകരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഇതോര്‍ക്കണം. അങ്ങനെ വന്ന് വന്ന് സിനിമയിലെ വ്യവഹാരജീവിതവും സാംസ്‌ക്കാരിക മണ്ഡലവും ഏകമുഖമാണ് എന്ന ധാരണ പല ബുദ്ധിജീവികളിലും ഉണ്ടായി. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ട് പി.ടി, മുസ്ളീം സിനിമ മാത്രം എടുക്കുന്നു എന്ന് .ഒരു സെക്യുലര്‍ സിനിമ എടുക്കും എന്നാണോ നിങ്ങള്‍ ചോദിക്കുന്നതെന്ന് ഞാന്‍ തിരിച്ചുചോദിക്കും. കെ.ആര്‍, മോഹനനും അടൂര്‍ ഗോപാലകൃഷ്ണനും എടുക്കുന്നത് സെക്യുലര്‍ സിനിമയാണെന്നും അതിനാല്‍ അര്‍ത്ഥമാകുന്നു. അത് ഈഴവ സിനിമയും നായര്‍ സിനിമയും ആയി മുദ്ര കുത്തപ്പെടുന്നില്ല. രണ്ടാമത് നമ്മുടെ കാഴ്‌ചപ്പാട് വളരെ ഋജു ആയിപ്പോയി എന്നതാണ്. അത് ഇടതുപക്ഷ ബുദ്ധിജീവികളായാലും വലതുപക്ഷ ബുദ്ധിജീവികളായാലും ശരി, ഈ വിഭാഗങ്ങളെ ശരിയായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ സാസ്‌ക്കാരിക മണ്ഡലത്തിലെ ഒരു വലിയ പരാജയമാണ് അത്. 50 കളില്‍ വരെ വളരെ പ്രകടമായ രീതിയില്‍ ഒരു സന്തുലനം നടന്നിരുന്നു. നീലക്കുയില്‍, കലൿടര്‍ മാലതി എന്നിവയിലൊക്കെ ദളിത് ജീവിതമുണ്ട്. പിന്നീട് അത് ഇല്ലാതായിപ്പോയി. ഈ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന തനത് ജീവിതം അപ്രത്യക്ഷമാകുകകയും സവര്‍ണ്ണ സമുദായമാണ് ഹിന്ദു ജീവിതം എന്ന് നമ്മുടെ സിനിമയിലും നാടകത്തിലും കാണിക്കുകയും ചെയ്‌തു. പൊതു ജീവിതം അതാണെന്ന് വന്നു. അതോടെ ഈ ജീവിതങ്ങള്‍ മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. നമുക്ക് കിട്ടാവുന്ന ഒരു വലിയ സാംസ്‌ക്കാരിക സമ്പത്ത് അങ്ങനെ അപ്രത്യക്ഷമാകുകയും ചെയ്‌തു.

ബുദ്ധിജീവികള്‍ക്ക് ഈ ബാധ്യതയില്‍ നിന്ന് കൈകഴുകാന്‍ കഴിയുമോ?


ഉത്തരം : ഞാന്‍ പറഞ്ഞ രീതിയിലുള്ള അക്കാദമിക് വിദ്യാഭ്യാസത്തിന്റെ, 70 കളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന തത്വചിന്തയുടെ ഒക്കെ ബാക്കി പത്രമാണത്. 70കളില്‍ ഉയര്‍ന്നു വന്ന ചിന്തകള്‍ ഒരു സാംസ്‌ക്കാരിക അധിനിവേശത്തിനുള്ള ഒരുക്കങ്ങളായിരുന്നു. നമ്മള്‍ അതിന്ന് സ്‌ഫോടനാത്‌മകമാണ് എന്നു പറയുമ്പോള്‍ തന്നെ, രണ്ടാമത് കൊളോണിയലിസവും സാമ്രാജ്യത്വവും എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നാണ് അതിനു പിന്നിലെ അജണ്ട. അതിന് അവര്‍ ഉപയോഗിച്ചത് ഭാഷ, സംസ്‌ക്കാരം, ചിന്ത എന്നീ മണ്ഡലങ്ങളാണ്. സായിപ്പ് ഇവിടെ നിന്ന് പോയി, സായിപ്പിന്റെ ഭാഷ പോയില്ല. സായിപ്പിന്റെ ഭരണയന്ത്രം മാറിയില്ല. അതിനുള്ളില്‍ നിന്നിട്ടുള്ള നവീകരണമാണ് നടത്തിയത്. അല്ലാതെ നമ്മുടേതായ ഒന്നിനെക്കുറിച്ചും നാം ആലോചിച്ചില്ല. അവന്‍ എന്താണോ പറഞ്ഞത്, അതാണിപ്പോഴും പഠിപ്പിക്കുന്നത്. അവന്‍ മെഡിക്കല്‍ കോളേജില്‍ ഇന്‍ഡീജിനസ് മെഡിസിന്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് 1914 ല്‍ നിയമം എഴുതിവെച്ചു. ഇപ്പോഴും നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ അതുതന്നെയാണ് സിസ്‌റ്റം. എന്തുകൊണ്ട് ഒരു കൊല്ലം നമ്മുടെ മരുന്ന് പഠിപ്പിച്ചു കൂടാ? നമ്മുടെ മരുന്നിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും തിരസ്‌ക്കരിച്ചു. അല്ലെങ്കില്‍ നമ്മുടെ മെഡിസിന്‍ ഇന്ന് എവിടെ എത്തുമായിരുന്നു? എന്തുകൊണ്ട് നമ്മള്‍ അതാലോചിച്ചില്ല? ജനകീയാസൂത്രണം വരുന്നത് ഈ നാട്ടിന്റെ ഭരണയന്ത്രം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അതിനെ നമ്മള്‍ സെക്രട്ടേറിയറ്റുമായി ബന്ധിപ്പിച്ച് ആ രീതിതന്നെ കൊണ്ടുവരുന്ന കാഴ്‌ച നമ്മള്‍ കണ്ടു. ഈ സാംസ്‌ക്കാരിക അധിനിവേശത്തിനായി ഉപയോഗിച്ചത് ഭാഷ, സാഹിത്യം, സിനിമ, നാടകം ഒക്കെതന്നെയാണ്. ഇവിടെയാണ് ഞാന്‍ വിയോജിക്കുന്നത്. എല്ലാം അതേപടി പകര്‍ത്തുന്നു. അപ്പോള്‍ നിങ്ങളുടെ ചരിത്രം, മണ്ണ്, അന്വേഷണങ്ങള്‍ ഇല്ലാതാകുന്നു. 80 കളില്‍ 90 കളില്‍ ബി.ജെ.പി. ക്ക് വരാനുള്ള സാധ്യതയുടെ സ്‌നാപകയോഹന്നാനായിട്ട് 70 കള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പാന്‍ ഇസ്ളാം ഇന്ത്യയില്‍ സഹായം ചെയ്‌തുകൊടുത്തു. എങ്ങനെ സഹായിച്ചു? സിനിമ, സാഹിത്യം, കവിത ഒക്കെ ഹറാമാണെന്ന് പറഞ്ഞുകൊണ്ട്. സംസ്‌ക്കാരത്തെ ഏകമുഖമാക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ സാമ്രാജ്യത്വം പാന്‍ ഇസ്ളാമിസത്തേയും സവര്‍ണ്ണതയേയും യൂറോ സെന്‍ട്രിസത്തേയും ഒക്കെ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് അടിമപ്പെടാവുന്ന ഒരു രീതി വളര്‍ത്തിയെടുക്കുകയാണ് ചെയ്‌തത്. അതില്‍ നമ്മള്‍ വീണുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കേമപ്പെട്ട സിനിമ എന്നു പറഞ്ഞാല്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണം എന്നായി.

ഇത് സിനിമയില്‍ എന്താണ് സൃഷ്‌ടിച്ചത് ?


ഉത്തരം : നമ്മള്‍ പറയുന്ന ജനകീയ സിനിമ എന്നത് എത്ര ജനങ്ങള്‍ കണ്ടിട്ടുണ്ട് ? നിങ്ങള്‍ ഈ പറയുന്ന സിനിമകള്‍ ഒരു തൊഴിലാളി സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കൂ. കീഴാളഭാഷയാണല്ലോ സിനിമ. അത് ഏറ്റവും താഴേ തട്ടിലേക്ക് കൂടി അഡ്രസ് ചെയ്യാന്‍ സാധ്യമായ മാധ്യമമാണ്. എന്തുകൊണ്ട് അവര്‍ക്കിത് മനസ്സിലാകുന്നില്ല? എന്തുകൊണ്ട് ജനഹൃദയത്തില്‍ അതിന് പ്രവേശനം ലഭിക്കുന്നില്ല? പിന്നെ, സിനിമ യഥാര്‍ത്ഥമാണോ? കാഴ്‌ച തന്നെ യഥാര്‍ത്ഥമാണോ? നമ്മുടെയൊക്കെ കാഴ്‌ച പ്രതിഫലനങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കാഴ്‌ച തന്നെ ഒരു കാപട്യമാണ്. അത് ആപേക്ഷികമാണ്. നമ്മുടെ പേര്‍സ്‌പെക്റ്റീവ് വ്യത്യസ്‌തമാണ്. അതിനനുസരിച്ച് ലോകങ്ങള്‍ മാറ്റുന്നു. ആകാശത്തില്‍നിന്നുള്ള കാഴ്‌ചയല്ല, ഭൂമിയില്‍നിന്നുള്ള കാഴ്‌ച. കാഴ്‌ച തന്നെ യഥാര്‍ത്ഥമല്ലാത്തിടത്ത് സിനിമ റിയലാണെന്ന് പറയുന്നതിലെന്തു കാര്യം? പരദേശി കണ്ടിട്ട് പോലീസ് അടിക്കുമോ എന്ന് ഒരു ബുദ്ധിജീവി ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു- ജാനു അന്നത്തെ പോലീസ് മന്ത്രിയായ എ.കെ. ആന്റണിയുമൊത്ത് കോലുകൊണ്ടടിച്ച് ഡാന്‍സ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പോലീസ് അടിച്ചു വീര്‍ത്ത മുഖവുമായും ജാനുവിനെ നമ്മള്‍ കണ്ടു. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രി എന്ന് വിശേഷിക്കപ്പെട്ട ശിവദാസമേനോനെ പോലീസ് നടുറോഡിലിട്ടടിക്കുന്നത് നമ്മള്‍ കണ്ടു. പിണറായി വിജയന്‍ എം.എല്‍.എ. ആയിരിക്കുമ്പോള്‍ അയാളെ രാത്രി പിടിച്ചുകൊണ്ടുപോയി 4 മണിവരെ തല്ലി, അയാളെ വീഴ്ത്താന്‍ പറ്റുമോ എന്ന് പോലീസ് നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലില്‍ ഇപ്പോഴും അതിന്റെ ദുര്യോഗങ്ങള്‍ ഉണ്ട്. പോലീസ് തല്ലുമോ? എന്നോട് പോലീസുകാരുതന്നെയാണ് പറഞ്ഞത്, പാൿപൌരന്മാര്‍ എന്ന് ആരോപിക്കപ്പെടുന്നവരോടുള്ള അവരുടെ പെരുമാറ്റം ഒട്ടും മാന്യമായിരിക്കില്ല എന്ന്. പരദേശിയില്‍ അഭിനയിച്ച അബുസലിം പോലീസില്‍ ജോലിചെയ്യുമ്പോള്‍ ഒരാളെ പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉറങ്ങിയില്ല എന്നു പറഞ്ഞു. നിയമം കൈയാമം വെക്കണമെന്നാണെങ്കിലും മാനുഷിക പരിഗണന വെച്ച് അത് ചെയ്‌തില്ല. ഓടിയാല്‍ ആദ്യം അടിക്കുക എന്നതാണ് മുറ. സിനിമ എന്ന നിലയില്‍ മര്‍ദ്ദനം ഞാന്‍ കൂടുതല്‍ ചിത്രീകരിച്ചിട്ടുണ്ടാകും. കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്ങനെ ചെയ്‌തെന്നിരിക്കാം. അത് എന്റെ സ്വാതന്ത്ര്യമാണ്. എനിക്ക് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല. അത് കിട്ടില്ലെന്ന് എനിക്കറിയാം. വീരപുത്രനും അവാര്‍ഡ് കിട്ടില്ല. അവാര്‍ഡ് ഒരു പ്രശ്‌നമല്ല. ഇവിടുത്തെ ചലചിത്ര അക്കാദമിയുടേയും ദല്‍ഹിയിലെ ഫിലിം ഫെസ്‌റ്റിവല്‍ ഡയറക്റ്ററേറ്റിന്റെയും ആശയലോകം ഒന്നാണ്. ഇടതായാലും യു.പി.എ ആയാലും ഒരേ ആശയലോകത്തിന്റെ പരിസരത്തു നിന്നാണ് സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷെ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. അതിനാല്‍ എന്റെ സിനിമകള്‍ക്ക് പനോരമയില്‍ സെലക്ഷന്‍ കിട്ടില്ല. മറ്റൊരു തമാശ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ആള്‍ക്ക് സ്വതന്ത്രമായി നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന തരത്തിലുള്ള അംഗീകാരം കിട്ടില്ലെന്നതാണ് . ചിന്തകരില്‍ നിന്ന് കിട്ടില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കിട്ടില്ലെന്നതാണ്. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും 'സ്വതന്ത്ര'രെയാണ് അംഗീകരിക്കുക. അതുകൊണ്ട് 'നിഷ്പക്ഷരാ'കാനാണ് ബുദ്ധിജീവികളുടെ ശ്രമം. പ്രസ്ഥാനത്തില്‍ വന്നവരെ അധഃസ്ഥിതരായി കാണുന്നു.

70 കള്‍ എങ്ങനെ നമ്മുടെ കലയെ പിന്നോട്ടടിച്ചു എന്നാണ് താങ്കള്‍ കരുതുന്നത് ?


ഉത്തരം: ഉദാരവത്കരണംപോലെയുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കൂന്നതിന് സാമ്രാജ്യത്വം ഉപയോഗിച്ചത് ഭാഷയേയും കലയേയുമാണ് എന്നു ഞാന്‍ പറഞ്ഞല്ലോ. 70 കള്‍ ഇവിടുത്തെ പോരാട്ടങ്ങള്‍ ഒന്നും തന്നെ പ്രതിപാദിച്ചില്ല. നിങ്ങള്‍ക്കെന്ത് അസ്‌തിത്വ ദുഃഖമാണ് പുതുതായി വന്നത് ? അസ്‌തിത്വ ദുഃഖം എന്നും ഈ മണ്ണിലുണ്ട്. കുരിശു യുദ്ധത്തിനു ശേഷം വന്ന സായിപ്പിന് അസ്‌തിത്വ ദുഃഖം ഉണ്ടാകാന്‍ കാരണം രണ്ടാം ലോകമഹായുദ്ധമാണ്. യുദ്ധം കഴിഞ്ഞപ്പോള്‍ തന്തയില്ലാത്ത മക്കള്‍ ജനിച്ചു. അപ്പോള്‍ അവന് അസ്‌തിത്വദുഃഖമുണ്ടായി. ഇവിടുത്തെ പവിത്രന്റെ സിനിമയില്‍ എന്തിനാണ് അസ്‌തിത്വദുഃഖം? സായിപ്പിന് അവിടെ വ്യവസായവത്കരണം ഉണ്ടായിട്ടുണ്ട്. ഒരു ജനതയ്ക്ക് ഉണ്ടാകുന്ന അപഭ്രംശമോ ചിന്തകളോ അവന്റെ ജീവിതവും സാമ്പത്തിക അവസ്ഥയും ഉണ്ടാക്കുന്നതാണ്. അവിടെ ഉണ്ടായെന്ന് കരുതി ഇവിടെ ഉണ്ടാകേണ്ടതില്ല. അത് അനുകരിക്കാനുള്ള വ്യര്‍ത്ഥശ്രമങ്ങള്‍. ബ്രെസ്സന്‍ 400 അടി ഷോട്ട് എടുത്താല്‍ നമ്മളും എടുക്കും 400 അടി ഷോട്ട്. എന്നിട്ട് പറയും അത് കണ്ടാല്‍ അവന്‍ ഞെട്ടുമെന്ന്. അവന്‍ ആരാണ് ? സായിപ്പ്. നമ്മളെയല്ല ഞെട്ടിക്കുന്നത്. മലയാളിക്ക് വേണ്ടിയല്ല സിനിമ എടുത്തത്. ഞാന്‍ സിനിമയെടുക്കുന്നത് സാധാരണ മലയാളികള്‍ക്ക് വേണ്ടിയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, അവരിലേക്ക് സിനിമ എടുക്കുന്നതിനായി എനിക്ക് തോന്നുന്ന യുക്തിപൂര്‍വ്വമായ ദൃശ്യഭാഷ ഞാന്‍ സ്വീകരിക്കും.അതില്‍ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. അത് അവരിലേക്ക് പൂര്‍ണ്ണമായി എത്താന്‍ കഴിഞ്ഞില്ല എന്ന് വരുകില്‍ അത് എന്റെ തെറ്റാണ്, പോരായ്‌മയാണ്, പരിമിതിയാണ്. പൂര്‍ണ്ണമായി എത്താന്‍ കഴിയില്ല എന്നതും ഉറപ്പാണ്. ഞാന്‍ മനുഷ്യനാണ്. മനുഷ്യന്‍ അപൂര്‍ണ്ണമായ സൃഷ്‌ടിയാണ്. ലോകത്തില്‍ ഒരു സൃഷ്‌ടിയും പൂര്‍ണ്ണമല്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സൃഷ്‌ടിക്കേണ്ടി വരുന്നത്. നീ അപൂര്‍ണ്ണനായതിനാല്‍ പിന്നെ ഞാന്‍ നിന്നെയെന്തിന് അംഗീകരിക്കണമെന്ന് ബുദ്ധന്‍ ചോദിക്കുന്നുണ്ട്. പരദേശി ആളുകളിലേക്ക് വേണ്ടതുപോലെ എത്തിയില്ല എന്നതില്‍ നിന്നാണ് വീരപുത്രന്‍ വരുന്നത്. അതും പൂര്‍ണ്ണമായ ഒരു സൃഷ്‌ടിയായിക്കൊള്ളണമെന്നില്ല. എങ്കിലും കൂടുതല്‍ പേരിലെത്തിക്കാനാണ് എന്റെ ശ്രമം. എന്റെ മണ്ണുമായി ബന്ധപ്പെടുത്തി ഭാഷ എങ്ങനെ കൂടുതല്‍ വികസിപ്പിക്കാന്‍ പറ്റും എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അനുഭവവും പ്രതിബന്ധതയും അതുണ്ടാക്കിയ സൃഷ്‌ടിപരമായ സാധ്യതകളും ഞാന്‍ അതിനായി ഉപയോഗിക്കും.

പോപ്പുലര്‍ സിനിമ നമ്മുടെ ജീവിതപ്രശ്‌നങ്ങളേയും യാഥാര്‍ത്ഥ്യങ്ങളേയും അഭിമുഖീകരിക്കുന്നുണ്ടോ?


ഉത്തരം: സിനിമ ഒറ്റ രീതിയിലുള്ള സിനിമയല്ല. കവിത ഒറ്റ കവിതയല്ല. പാട്ട് ഒരേ ഒരു പാട്ടല്ല. എന്തിന് അവരെ മാത്രം വിമര്‍ശിക്കണം? 'ആര്‍ട്ട് സിനിമ'കള്‍ ശരിയാണോ? ഓരോ ആളുകളും അവരവരുടെ സിനിമ ചെയ്യുന്നു. കെ.ആര്‍. മോഹനനന്‍ അയാളുടെ സിനിമയും അടൂര്‍ ഗോപാലകൃഷ്ണന്‍ അയാളുടെ സിനിമയും എടുക്കുന്നു. എന്റെ സിനിമ എന്റെ രീതിയില്‍ എടുക്കുന്നതിലെ വാദങ്ങളാണ് ഞാന്‍ നിരത്തിയത് അവര്‍ക്കും അവരുടേതായ വാദങ്ങളുണ്ടാകാം. ഇവിടുത്തെ സിനിമയുടെ ഒരു പ്രധാന പ്രശ്‌നമായി എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ രണ്ടു സിനിമയും രണ്ടു കാലഘട്ടത്തില്‍ കിടക്കുകയാണ് എന്നാണ്. ഒന്ന് 70 കളില്‍, ഒന്ന് 80 കളില്‍. കമേഴ്‌സ്യല്‍ സിനിമ 80 കളിലാണ്. മാറിയ ലോകത്തിനനുസരിച്ച് അവരുടെ നിര്‍മ്മാണവും സാങ്കേതികതയും വേണ്ട രീതിയില്‍ നവീകരിച്ചിട്ടില്ല. ഏറ്റവും പ്രധാന പ്രശ്‌നം മാര്‍ക്കറ്റിംഗിന്റേതാണ്. മറ്റ് ഭാഷകളിലുള്ളവരെല്ലാം അവരുടെ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് തമിഴ്. അതിന്റെ മാര്‍ക്കറ്റിംഗ് സാധ്യത മലയാളത്തിനുമുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ പോവുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. കുടുംബങ്ങള്‍ക്ക് തിയേറ്ററില്‍ കയറാനേ കഴിയില്ല. കേരളത്തിലെ തിയേറ്ററുകള്‍ നവീകരിക്കാതെ നമ്മുടെ സിനിമക്ക് മോചനമില്ല. തമ്മില്‍ തല്ലുന്നതിനു പകരം അവര്‍ അതിന്റെ സാധ്യതകള്‍ അന്വേഷിക്കട്ടെ. ഇന്ന് എന്തിനാണ് വിനോദ നികുതി? ആദ്യകാലത്ത് സര്‍ക്കാരിന്റെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു., ഇന്ന് സ്‌ക്വയര്‍ ഫീറ്റ് കണക്കാക്കി നികുതി ഏര്‍പ്പെടുത്തിയാല്‍ പൂട്ടിപ്പോകുന്ന തിയേറ്ററുകള്‍ക്ക് മോചനമാകും. സര്‍ക്കാരിന് ടാൿസ് ലഭിക്കും. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ ഇന്‍ഡസ്‌ട്രീസും രക്ഷപ്പെടും. പുതിയ ചില പദ്ധതികള്‍ പാലോളിയും ബേബിയും കൂടി ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. വിശദാംശങ്ങള്‍ അറിയില്ല.

പുതിയ സിനിമയായ വീരപുത്രന്‍ - സ്വാതന്ത്ര്യ സമരത്തിലെ അനവധി നായകരില്‍നിന്ന് മുഹമ്മദ് അബ്‌ദുറഹിമാനെ എങ്ങനെയാണ് കണ്ടെടുക്കുന്നത് ?


ഉത്തരം: അതില്‍ എനിക്ക് വ്യക്തിപരമായ ചില താല്‍പര്യങ്ങളുണ്ട്. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തേ പത്രത്തില്‍നിന്ന് വെട്ടിയെടുത്ത് ഫ്രെയിം ചെയ്‌തുവെച്ച ഒരു ഫോട്ടോ വീട്ടിലുണ്ടായിരുന്നു. ബാക്കിയെല്ലാം ആ വീട്ടിലെ ഗൃഹനാഥനായ എന്റെ അമ്മാവന്‍ ഉള്ള ഫോട്ടോകളായിരുന്നു. അദ്ദേഹം അല്‍അമീനിലെ ഒരു അന്തേവാസിയായിരുന്നു. മുഹമ്മദ് അബ്‌ദുറഹിമാന്‍ ജയിലില്‍ പോയപ്പോള്‍ ലീഗില്‍ പോയ ആളാണ് അയാള്‍. കുറെ ആള്‍ക്കാര്‍ ആ കാലത്ത് ലീഗില്‍ പോയിട്ടുണ്ട്. ചാലപ്പുറം ഗ്രൂപ്പ് അബ്‌ദുറഹിമാനെ വേണ്ടത്ര പരിഗണിച്ചില്ല എന്നുള്ള ആക്ഷേപത്തില്‍ നിന്നും മുസ്ളിം സമുദായത്തില്‍നിന്ന് നീതി കിട്ടണമെങ്കില്‍ ലീഗില്‍ ചേരണമെന്നുള്ള ശക്തമായ വാദത്തില്‍നിന്നാണ് അതുണ്ടായത്. എങ്കിലും അമ്മാവന് മുഹമ്മദ് അബ്‌ദുറഹിമാന്‍ എന്ന വ്യക്തിയോടുള്ള ആദരവും കടപ്പാടും ശക്തമായിരുന്നു. അതുകൊണ്ട് മുഹമ്മദ് അബ്‌ദുറഹിമാന്റെ ആ ഫോട്ടോ ഒരുപാടുകാലം വീട്ടിലുണ്ടായിരുന്നു. അന്നേ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കേരളത്തിലെ എല്ലാ കവികളും അന്വേഷിച്ച ഒരു രാഷ്‌ട്രീയക്കാരനായിരുന്നു അബ്‌ദുറഹിമാന്‍ എന്ന് മനസ്സിലാക്കിയത്. വള്ളത്തോള്‍, വൈലോപ്പിള്ളി, അക്കിത്തം, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍, പി. ഭാസ്‌ക്കരന്‍, ജി. കുമാരപിള്ള, സച്ചിദാനന്ദന്‍... നിരവധി കവികള്‍ അദ്ദേഹത്തെക്കുറിച്ച് കവിതകളെഴുതി. കെ.എ. കൊടുങ്ങല്ലൂര്‍, എന്‍.പി. മുഹമ്മദ്, എം. റഷീദ്. തെരുവത്ത് രാമന്‍, മൊയ്‌തു മൌലവി, പി, മുഹമ്മദ് യൂസഫ്, ഏറ്റവും ചെറിയ തലമുറയില്‍ എന്‍.പി. ചെക്കുട്ടി, എന്‍.പി. ഹാഫിസ് മുഹമ്മദ് എന്നിവരെല്ലാം ജീവചരിത്രങ്ങള്‍ എഴുതി. രണ്ട് പി.എച്ച്.ഡി. തിസീസുകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഈ മനുഷ്യനെക്കുറിച്ച് ഒരു പാട് നാടന്‍ കഥകളുണ്ട്. അപസര്‍പ്പ കഥകളിലെ നായകനാണദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എത്രയോ കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. ഇതിലൊന്നും ജാതിയും മതവുമില്ല. ജസ്‌റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ അച്ഛന്‍ വിശ്വനാഥയ്യര്‍ എന്നെ വിളിച്ചിട്ട് നിങ്ങള്‍ ഒരു സിനിമ എടുക്കുന്നതില്‍ വളരെ സന്തോഷം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ജി.എസ്. വെങ്കിടാചലയ്യര്‍ മുഹമ്മദ് അബ്‌ദുറഹിമാന്റെ സുഹൃത്തായിരുന്നു. കേരള നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹമാണ് ഇലക്ഷന്‍ പ്രചരണത്തിന് കാറ് കൊടുത്തത്. ജാതിയും മതത്തിനുമൊക്കെ അതീതമായ ഒരു ദുരന്തനായമനെ അനുസ്‌മരിപ്പിക്കുമ്പോള്‍ നമുക്ക് വല്ലാതെയൊന്നും പോകേണ്ടി വരില്ല. ഒരു പരാജയത്തെയാണ് പൊതുവെ കലാസൃഷ്‌ടിയാക്കുന്നത്. ഒരു വിജയത്തെ ആരും അങ്ങനെ അന്വേഷിച്ച് പോകാറില്ല. എന്തായാലും ഒരു ദുരന്തത്തെ ചിത്രീകരിക്കാനാണ് എനിക്കിഷ്‌ടം. 'മുഹമ്മദ് അബ്‌ദുറഹിമാന്‍ ഒരു പരാജയമായിരുന്നു, കൃത്യമായ പരാജയം' - എന്‍.പി. മുഹമ്മദ്. സിനിമയുടെ ടൈറ്റില്‍ സീക്വന്‍സില്‍ ഒരു പയ്യന്‍ അതെഴുതുന്നുണ്ട്. ഇതേ പയ്യന്‍ പിന്നീട് എഴുതുന്നു. 'അബ്‌ദുറഹിമാന്‍ എന്നും ജ്വലിക്കുന്ന ഒരു വികാരമാണ്- മാനവരാശിക്ക്' ഈ ഗണത്തില്‍പെടുന്ന സിനിമക്ക് സാധ്യതയുള്ള അപൂര്‍വ്വം ഒരാളാണ് മുഹമ്മദ് അബ്‌ദുറഹിമാന്‍. ഇത് ദുരന്തപര്യവസായിയായ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ഫിലിം ആയിരിക്കും. ഫിക്ഷന്‍. എ.കെ. ഒടയോത്ത് എന്ന, എന്‍.പി. മുഹമ്മദിന്റെ സാങ്കല്‍പിക കഥാപാത്രത്തെ ഞാന്‍ അതേപടി സിനിമയില്‍ ഉപയോഗിക്കുന്നു. അയാള്‍ ചരിത്രത്തിലില്ല. എല്ലാ കഥാപാത്രങ്ങളും ചെറുപ്പക്കാരാണ്. ഇ.എം.എസിന് 26 വയസ്സ്, വൈക്കം മുഹമ്മദ് ബഷീറിന് 30 ന് താഴെ, പി. കൃഷ്ണപിള്ള ചെറുപ്പമാണ്, കെ.എ. കൊടുങ്ങല്ലൂരിന് 20 വയസ്സ്. നമ്മുടെ ദേശീയ പ്രസ്ഥാനത്തെ സിനിമയാക്കുമ്പോള്‍ അബ്‌ദുറഹിമാനെ തേടിച്ചെല്ലാന്‍ വലിയ ആലോചന വേണ്ടി വന്നില്ല. എന്നാണ് പറഞ്ഞു വന്നത്. 45-ാമത്തെ വയസ്സില്‍ മങ്ങിപ്പോയ ഒരു ജീവിതം. അദ്ദേഹം ജീവിതത്തില്‍ നുണ പറഞ്ഞിട്ടില്ല. കേളപ്പനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു സര്‍ക്കുലറിനെക്കുറിച്ച് കെ.പി.സി.സി സമ്മേളനത്തില്‍ അബ്‌ദുറഹിമാന്‍ പ്രസംഗിക്കുന്നത് ഒരു മുസല്‍മാനെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ ഇതുവരെ നുണ പറഞ്ഞിട്ടില്ല എന്നാണ്. 'കേളപ്പനെ അവമതിക്കാനല്ല, നുണ പറയാന്‍ പറ്റാത്തതുകൊണ്ടാണ്'. ഇന്ത്യന്‍ സാഹചര്യത്തില്‍ മുഹമ്മദ് അബ്‌ദുറഹിമാന്‍, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് ഒക്കെ ഉയര്‍ത്തുന്ന ഒരു സെക്യുലര്‍ ധാരയുണ്ട്. പണ്ഡിറ്റ് നെഹ്റു ഉയര്‍ത്തുന്ന ഒരു ധാരയുണ്ട്. ഇവര്‍ ഉയര്‍ത്തിയ സെക്യുലറിസം പൊതുജനത്തെ കൂടുതല്‍ ആകര്‍ഷിച്ചു. വിശ്വാസം ഇന്ത്യയുടെ ദാര്‍ശനികമായ ശക്തിയും അടിത്തറയുമാണ്. അതാണ് ഗാന്ധിയും മറ്റും ഉപയോഗിച്ചത്. അവര്‍ കൂടുതല്‍ പോപ്പുലര്‍ ആയതും അതുകൊണ്ടാവാം. ഇ.എം.എസിനെപ്പോലുള്ളവര്‍ ഇല്ല എന്നല്ല. എന്നാല്‍ ഇന്ത്യയുടെ മനസ്സ് വിശ്വാസത്തിന്റെ ഒരു തലത്തിലല്ലേ എന്ന് എനിക്ക് തോന്നുന്നു. സെക്യൂലറിസത്തെ നമ്മള്‍ നിര്‍വ്വചിക്കുമ്പോഴും നോക്കിക്കാണുമ്പോഴും ഇവര്‍ ചിന്തിച്ച ഒരു രീതിയുണ്ട്. മതത്തിന്റെ നല്ല വശത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ഇവര്‍ രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ ഒരുക്കിയത്. അതിനെ വര്‍ഗ്ഗീയവത്കരിക്കുന്ന അംശങ്ങള്‍ എടുത്തു കളഞ്ഞുകൊണ്ട്. നേരത്തെ പറഞ്ഞ രണ്ടു ധാരകള്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന ഒരു അന്വേഷണം ആവശ്യമാണ്. കാരണം വളരെ ശക്തമായ രീതിയില്‍ ജാതി വ്യവസ്ഥയും മതവും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വീരപുത്രന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പീരിയഡ് ഫിലിം ആണ്. ഇതിനെ വര്‍ത്തമാനവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു? ഇവിടെ പല മാസ്‌റ്റര്‍മാരും ഇതില്‍ പരാജയപ്പെട്ടിട്ടുണ്ട്.


ഉത്തരം: കൃത്യമായ ഒരു കണക്ഷന്‍ ഭൂതകാലവും വര്‍ത്തമാനവുമായി ഇതിലുണ്ട്. അത് ഇപ്പോള്‍ പറയില്ല. തല്‍ക്കാലം സസ്‌പെന്‍സ് ആയി നില്‍ക്കട്ടേ.

*****

മധു ജനാര്‍ദ്ദനനന്‍