Saturday, December 31, 2011

FOOD SECURITY BILL - Pushing Reforms on the Back of Hunger

THE Food Security Bill 2011, introduced in parliament and sent for the consideration of the standing committee, will provide legal sanction to the very policies which have led to the present situation of widespread hunger and malnutrition. Some of the issues in the bill are (1) Narrow targeting, categorisation and definitions (2) Conditional entitlements (3) Extreme centralisation and violation of states rights’ (4) Expenditures and cost sharing.

INCREASED TARGETING

While experience has shown that targeting policies for food security are counter-productive, the present bill adds new categories of targeting. Indeed the bill is a classic example of the absurd levels to which policies of targeting can reach and the extent of social cruelty embedded in a targeted framework.

So far there have been three categories for targeting for food access in the PDS, namely the APL, BPL and Antodaya. The last category was carved out from the BPL population with an added price advantage of 35 kg of rice at two rupees a kilo. The present bill eliminates the Antodaya category. Henceforth all the 2.5 crore Antodaya families will come under the BPL category and will have to pay one rupee a kilo more for rice which has been pegged in the new bill at three rupees. Thus for these 2.5 crore families the present version of food security means an added cost of 35 rupees a kilo per month.

ARBITRARY CATEGORISATION

The bill has the following categories:

(1) BPL: The first category is the BPL category renamed as the “priority sections.” These sections are eligible for 7 kg of foodgrains per person (it is not clear whether a child is considered a person under this definition), if it is rice it will cost three rupees a kilo and wheat at two rupees a kilo, millets or coarse grains at one rupee a kilo.

The number of BPL households at the national level is declared in the law to constitute 46 per cent of the population in rural India and 28 per cent in urban India with state-wise variations which will be decided by the centre. Since several states are giving rice at two rupees a kilo today, BPL sections in those states will also be paying one rupee a kilo more for rice.

(2) APL: The second category is the APL category renamed the “general sections.” The Bill declares these sections to constitute 29 per cent in rural areas and 22 per cent in urban areas. This is less than the number of APL cardholders today. Therefore a substantial section of APL cardholders will be excluded by law. Those who manage to retain their APL cards will get only 3 kg of foodgrains per person. Assuming a family of five members, the bill provides a maximum of only 15 kg of foodgrains which is less than what the APL sections are getting now. The price will be 50 per cent of what the minimum support price (MSP) is at any given time. Since MSP increases every year because of the increase in the prices of farm inputs, APL sections will lose the advantage of the fixed price they have today and will have to contend with an increased price every year. Therefore, in terms of numbers, price benefit and amount of grain, APL sections stand to lose their present entitlements. There is another highly objectionable new provision, which will be dealt with later in this analysis — namely, even the reduced entitlements of the APL sections are linked to the implementation of reforms.

(3) Excluded Sections: There is a third category which has been introduced, for the first time, in the public distribution system. The Bill mandates the exclusion of 25 per cent of the population of rural India and fifty per cent of the population of urban India from the benefits of the bill. The guidelines for exclusion are to be decided by the central government from time to time. This is a new contribution of the UPA government to the concept of food security — legally sanctioned automatic exclusion.

(4) BPL Census Automatic Exclusions Category: However, there is yet another exclusion, the fourth exclusion, which may occur. The questionnaire of the BPL census has already defined the categories of those sections which would lead to an automatic exclusion. The questions themselves are highly problematic. But assume that the numbers reached through this exercise do not add up to 50 per cent of the population in urban areas or even 25 per cent in rural areas, which is what is required in the Food Security Act. Then what will occur is a fourth exclusion category to make up the gap between the two, the arbitrary exclusion percentage requirement of the Bill on the one hand, and the actual numbers identified through the BPL census on the other.

Apart from the ethical issues arising out of arbitrary exclusions from what should be recognised as the universal right of food security, even from a purely economic and administrative point of view, the multiple levels of categorisations will lead to added expenditures, guaranteed leakages and increased corruption.

ABSURDITIES IN DEFINITIONS

The definitions section in the bill further expose the folly of targeting . In the section on “special groups” there are provisions for further affirmative action for some sections. But how are these defined? Persons living in starvation are to get two free meals a day once they are so identified by the state government. Starvation has been defined in Chapter 1 Clause 2 (24) as "prolonged involuntary deprivation of food that threatens the very survival of the person.” But who will decide when survival is threatened? At present, even after a person has died due to starvation, official medical teams prompted by governments declare the person had died due to some other ailment. There is rarely an acknowledgement of a starvation death. Then again, what will happen to the semi-starving? Will they have to wait till they come into the category of starvation to get the benefit? Another example is that of “destitution.” In the bill in Ch III Clause 8 (a) a destitute person “shall be entitled to at least one meal every day” — so there is a differentiation being made in the benefits for those in starvation and those in destitution. While the former is entitled to two free meals, the latter gets only one. This absurdity is taken further in the definition of a destitute person. In Ch 1, Clause 2 (3) destitute persons are those who "have no resources, means and support required for food and nutrition enabling their survival, to the extent that makes them vulnerable to live or die of starvation." Can any sane person find any difference between a person in starvation whose life is threatened by food deprivation and a destitute who is vulnerable to death by starvation? But World Bank trained or indoctrinated economists can find the subtle differences between equally hungry people to decide who will get two free meals and who will get only one. These abhorrent differentiations between equally poor and deprived sections are fundamental to the ideology of neo-liberalism and targeting. The logical corollary of targeting --- we can now have inspectors to confirm how often people eat, whether they are destitute or starving or whether they are cheating the treasury by eating two free meals when they deserve only one.

In the 1930s when the capitalist crisis had created "the Great Depression," free soup kitchens were run in the United States. But at that time no one needed a card to prove that they were hungry, it was assumed that only those in need would stand in the queue for free food. Even that sensitivity gets eliminated in the present dominant philosophy of neo-liberalism where targeting and cuts in subsidies in welfare schemes has become the mantra of governments.

In a country with the highest malnourished population in the world, free meals to a small number are an inadequate response. What is required to prevent starvation and hunger is universal access to cheap foodgrains and a basket of essential commodities. The Food Security Bill, however, does the opposite.

LINKING ENTITLEMENTS TO REFORMS

The Food Security Bill has an additional provision which was not there in the earlier drafts. Even the reduced entitlements for APL sections have been made conditional to the reform process. Ch II Clause 3(3) states, "Provided that the entitlements of those belonging to the general households shall be linked to such reforms in the public distribution system and from such date as may be prescribed by the central government." In a new chapter VII entitled ‘Reforms in the Public Distribution System,’ the central government details eight reforms of which the most toxic are the "introduction of schemes such as cash transfer, food coupons or other schemes for targeted beneficiaries in lieu of foodgrains;" and "use of aadhar for unique identification with biometric information for proper targeting." Thus contentious policy measures which are against the interests of the people are sought to be legalised on the back of the Food Security Bill. This is a highly objectionable strategy which amounts to using the Food Security Bill to blackmail states to accept the so-called reforms or else be held responsible and guilty of depriving the APL households of their entitlements.

LEGAL SANCTION FOR BOGUS POVERTY ESTIMATES

In any case, how has the government arrived at the percentages of BPL and APL that it wants included as the law? Contrary to media hype, there is no change in government policy regarding estimations of poverty, nor is there any delinking between the Planning Commission’s bogus estimates and poverty “quotas” given to the states as promised by the prime minister in response to the public outrage against the government affidavit in the Supreme Court case. Chapter V1 Clause 15(1) states, “The central government may from time to time prescribe the guidelines for identification for priority households, general households and exclusion criteria for the purposes of entitlements under this Act and notify such guidelines in the official gazette.” The next provision 15 (2) gives responsibility to the state governments to identify these sections “in accordance with the guidelines” but here again the central linkage is made “provided that no household falling under the exclusion criteria to be prescribed by the central government, shall be included either in the priority households or general households.” Further, in Clause 17, in case the state government wants to update the lists it has no right to do so and such updating can only be done “in a manner prescribed by the central government.”

Thus the present highly objectionable method used by government to distribute poverty quotas to the states is sanctioned by the law itself. The notorious 26 rupees a day destitution line used for calculating BPL in rural India and 32 rupees for urban India remains as the anchor for the various categories, with the government arbitrarily increasing it by a certain percentage as a "compromise."

ENCROACHMENTS ON STATES’ RIGHTS

If the government has learnt any lessons from it's attempts to steamroller the rights of states in the Lokpal Bill, then it should revise the even more blatant encroachments it has made in the food security bill. Under the Food Security Bill the central government has appropriated all rights in deciding a slew of issues in violation of the federal structure. In as many as 20 clauses the words "…..as may be prescribed by the central government have been used." Everything, from deciding poverty quotas, to the amount of food security allowance, to the qualifications of even the district level griveance officer working under the state government, to when and how wheat flour can be given instead of grain, all is to be decided by the central government. The centralised thrust of the bill is illustrated well in Ch XV titled Miscellaneous in Clause 46 which states." The central government may from time to time give such directions as it may consider necessary, to the state governments for the effective implementation of the provisions of the Act and the state governments will comply with such directions.".....Such is the commitment of this government to push through reforms that it does not maintain even the pretence of consultations with the states, many of whom are running much better food security programmes than those envisaged in this Act.

ISSUE OF EXPENDITURES

Equally objectionable, as far as rights of states are concerned, the bill has no provision for consultation with the states as far as cost sharing is concerned. The expenditures for the states are going to be quite substantial. But even as far as foodgrains supplies are concerned, while the state governments are mandated by the bill to pay the food allowance the bill includes a provision in Ch X clause 31 which allows the centre to substitute food grains supplies with payment to the states. This means that the state would have the responsibility to purchase the foodgrains but there is no guarantee in the bill that the central government would meet the full cost. The states are mandated to fulfil all the schemes including the supply of free meals or rations to special groups. However, the centre according the Clause 30(4) in Ch X will charge the states prices equivalent to the price given for BPL grain. In both these provisions the state governments are expected to subsidise the central scheme from their funds.

As a postscript, the bill has a special "gift" tucked away in the last section under Clause 52. This provision states that if there is a natural calamity which leads to failure of supply of foodgrains then neither the central government nor the state government, as the case may be, can be held liable. The list of conditions where there is no liability includes floods and drought. Since large parts of India are perennially affected by conditions of floods or drought or sometimes both in different regions of the same state, the law to ensure food security will be suspended precisely at the time when people will need it the most, when blackmarketeers and profiteers are out to make profits from the vulnerability of the affected population. The government has no liability in these conditions, and in the non-secular language of the bill, any other "acts of God."

CONCLUSION

The Congress spin masters have propagated the bill as the "pet bill" of the UPA chairperson Mrs Sonia Gandhi. If indeed it is so, it only shows that contrary to media creations, the UPA chairperson is very much in sync with the neo-liberal framework of the Manmohan Singh government, which is why such a deeply flawed bill should be flaunted with her stamp of approval. The bill in its present form is unacceptable. Concrete amendments should be moved before the standing committee and a widespread campaign launched to explain to the people the fraud being perpetrated on them in the name of food security.

*
Brinda Karat People's Democracy 01 January 2011

On To Making Feb 28 General Strike A Great Success

THE year that has just gone by, was a tumultuous one with massive upsurges, struggles and movements in various parts of the world. The crisis in the capitalist economy has brought untold miseries to the working population due to continuous attacks on their hard won rights and on their livelihoods.

As the world welcomes the New Year 2012, all predictions are that the present crisis situation is bound to continue. None of the ‘pundits’ is expecting any improvement worldwide. On the contrary, many are the predictions of a gloomy future.

WORKING PEOPLE’S RESPONSE TO CRISIS

Working people all over the world have responded to these crises and attacks with massive strikes and struggles. Though the Arab Spring of the beginning of 2011 created hope for more positive changes, the experiences have been otherwise. Some negative forces have come to the fore in countries like Egypt and Tunisia, and popular struggles are continuing. Libya has seen collateral damages from inhuman attacks by the NATO forces for a regime change. Syria and Iran are the new targets of imperialism.

Greece saw as many as seven countrywide general strikes in 2011. The public workers’ strike in Great Britain on November 30 was a historic one, with the participation of more than two million workers. It was after almost 30 years that such a big action took place. There is no country in the developed world where workers and youth had not been in struggles during the year 2011.

The “Occupy Wall Street” movement, which began in September 2011, generated a new wave of protest actions in different parts of the word. This movement is significant as its target is the capitalist system itself. Though one cannot be sure of what its future will be, the impact that it has made upon the masses is of crucial importance.

The neo-liberal policies thrust upon the masses during the last 20 years have had disastrous impacts on all aspects of life and the resistance is growing.

INDIAN SITUATION

In India too, people’s resistance to the neo-liberal agenda of the ruling classes, induced by imperialism, has been growing. The year 2011 saw the trade unions unitedly developing resistance that may embrace all sections of the working people. The massive March to Parliament on February 23 was the largest ever mobilisation of working people in the capital city. The demands which men and women raised in the streets of Delhi at that time, now echoes all over the country in different ways.

The platform of united actions has seen further strengthening. All the eleven central trade union organisations came together on September 7, 2011, and all the industrial federations have decided to support the call of the central trade union organisations.

The comprehensive charter of demands, which the central trade union organisations have put forward, contains important issues that are connected with the life of all the toiling sections in the country. Issues like price rise, public distribution system, employment, social security, privatisation, minimum wages, the system of exploitation of contract workers, implementation of labour laws and welfare measures and, above all, that of freedom of association and right to collective bargaining are all included in the trade unions’ charter.

After the massive and countrywide Jail Bharo agitation on November 8 on these demands, preparations call for the next phase of action has begun. Soon there is going to be a countrywide general strike on February 28, 2012.

GENERAL STRIKES IN PAST DECADES

The general strike scheduled to take place on February 28 will be the 14th countrywide strike after the government of India embarked on a neo-liberal agenda in the year 1991.

However, the trend of united struggle had already begun in the 1980s. India witnessed the first countrywide general strike after independence, on a common charter of demands of the masses in the country, on January 19, 1982.

With the workers and employees now preparing for the next strike on February 28, one is reminded of the first countrywide strike and its background.

There took place a massive convention of trade unions against price rise and anti-labour policies of the government in Mumbai on June 4, 1981. Leaders and cadre of eight central trade union organisations --- the CITU, AITUC, BMS, HMS, UTUC, UTUC(LS), TUCC and also a section of the INTUC --- and as many as 55 industrial federations participated in this convention led to the formation of the National Campaign Committee (NCC). Here, 3000 delegates who came from all over the country unanimously adopted a charter of demands that included demands pertaining to workers, peasants, agricultural workers and other sections of the toiling people in India.

It is important to note here that while that convention was organised by the trade unions, the charter of demands included demands like remunerative prices for agricultural produce, minimum wages for agricultural workers and a comprehensive national legislation for agricultural workers. Other demands related to the public distribution system, need based minimum wages, higher bonus, correction of the faulty consumer price index, recognition of trade unions through secret ballot, unhindered right to collective bargaining and withdrawal of black acts like the National Security Act (NSA).

The NCC called for a massive March to Parliament on November 23, 1981. The response to that call was historic and massive, with more than five lakh men and women marching to the Boat Club lawns in the capital.

By that time, the government at the centre had promulgated the Essential Services Maintenance Ordinance (ESMO) that aimed at penalising the workers who wanted to struggle against injustices meted out to them by employers and the government. The home ministry of the government of India, in a note on the said ordinance, observed that the industrial climate in the country continued to be characterised by a mainly political trade union movement. B T Ranadive, the then president of the Centre of Indian Trade Unions (CITU), countered this contention, saying that “The fictitious excuse of trade union rivalries is resurrected when all the central trade unions and federations stand untied to resist the government’s anti-labour policies and the Essential Services Ordinance.” Spontaneous strikes and struggles took place in various states against this ordinance.

B T Ranadive thus explained the significance of the massive participation in the November 23 rally: “The mighty demonstration of trade union and working class unity on November 23 constitutes an important event in the country’s trade union movement. Never before had workers and employees from so many industries and concerns, from all states and belonging to so many central trade union organisations and federations, participated in a common demonstration in the capital. The contingents came from all states, from the public and private sector, from railways and defence services, from central and state government organisations, from steel, coal, mining, jute, textile, engineering and other industries. They demonstrated against the anti-labour policies of the Indira (Gandhi) government. They protested against the ESMA and demanded its withdrawal. They raised their voice against high prices on behalf of the entire people and demanded supply of essential goods to the people at cheap prices through the public distribution system. The voice of the united working class was raised on behalf of the peasantry when the trade unions demanded remunerative prices for the peasants’ produce. It was raised on behalf of the monstrously exploited agricultural workers when they demanded a decent wage for agricultural labour. The new awakening among the trade unions was further marked by the participation of a big contingent of working women, carrying their trade union banners.”

It was this rally at the Boat Club that called for a countrywide general strike on January 19, 1982. It was resolved that the “only answer to the strike banning should be through a strike.”

COUNTRYWIDE PREPARATIONS

A massive campaign all over the country, including state and industry level conventions, preceded the rally on November 23, 1981. Various sections of workers and employees --- loco men, LIC, GIC, PSU employees and others --- as well as peasants and agricultural workers in different parts of the country joined the struggle. Peasant organisations had already organised a big rally in Delhi on March 26, 1981.

In this background, the call for a strike created enthusiasm among all sections of the people. The organisations of peasants and agricultural workers came out in support of the strike and decided to participate in it.

The central and many state governments let loose severe repression on the workers. Thousands were arrested in the days preceding the strike. The strike was fully successful and historic, with the participation of workers from all sectors as well as of peasants and agricultural workers. It resulted in a virtual bandh in many states despite the brutal repression by the governments.

Ten people were killed in police firing on the day. In Tamilnadu, three agricultural workers were killed by the police while two were killed in Andhra Pradesh. More than 50,000 persons were sent to jail. The police and hired goons resorted to baton charges and other forms of attack in many centres.

Then began a round of attacks on the people’s livelihood by the government and the ruling classes, who had by that time reached a clandestine agreement with the International Monetary Fund. But then the workers, peasants and other sections of the people also began their resistance of these policies through militant protests.

B T Ranadive and P Ramamurti, the then president and general secretary respectively of the CITU, congratulated the millions of workers who have joined the strike braving barbarous repression and creating history in annals of the trade union movement in the country. An editorial in the February 1982 issue of The Working Class commented that the working class had “smashed political barriers and unitedly launched the strike action not merely on economic demands but on political demands as well – against price rise, anti-labour polices of the government, against Essential Services Maintenance Act and the National Security Act.” The editorial also noted that “the strike gave new dimensions to the working class movement in the country. Championing the cause of the peasantry, the agricultural labourers and the entire people, the working class hit at the basic policies of the government --- pro-feudal, pro-monopolist and pro-multinational --- against deficit-financing and inflation, which are responsible for the spiralling prices heaping miseries on the common people and eroding the very basis of the democratic process.”

A CITU general council meeting correctly noted that through united protests, and especially the January 19 strike, the trade unions were realising that they could combat the economic and political policies of the government only on the strength of their class unity. For, questions like rising prices, inflation, deficit financing, imports and exports policy, IMF loan or ESMA and NSA were not matters that could be remedied by a section of the working class alone. On these issues, the working class needed to face the government unitedly as a class.

TOWARDS FEBRUARY 28

If we have recalled here the experience of the first strike in 1982, it was to stress the point that the united efforts that had begun in 1982 and continued all through the years of neo-liberal offensive, have to be further strengthened now.

The call for the one-day general strike on February 28 has been given by all the eleven central trade unions and supported by all industrial federations.

A look at the charter of demands shows the continuity and the necessity to carry the struggle forward.

There is also on the horizon the possibility of much larger unity with various other sections. The countrywide strike by retail traders on December 1, 2011, against the government’s decision to allow 51 per cent FDI in the retail trade, is an important step in the struggle against the so called “second generation reforms.” It is to be noted that struggle and concerted political action has forced the government to place this particular decision in abeyance.

However, the government of India has enough demonstrated how much it is adamant to go ahead with the next phase of retrograde legislations in the attractive name of ‘reforms.’ These include the insurance, banking and pension sectors. This sets the stage for many more sectoral struggles and campaigns.

In this situation, we need to take the message of the general strike, the demands and the importance of unity of central trade union organisations and federations down to every factory, office and work place and also to the masses in general. This is a must in order to make the impending general strike, on the eve of the presentation of the union budget in parliament, a real warning to the UPA government against proceeding ahead with its anti-people policies.

The need of the day to carry forward the banner of united struggles with the urge to rebuff these policies. The need of the day is to make the proposed general strike a great success.

*
A K Padmanabhan People's Democray 1 January 2012

ആവിഷ്‌കാര സ്വാതന്ത്ര്യവും നാടക ഗറില്ലകളും

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ആശയം സംവാദവും വിവാദവുമൊക്കെയായി വളര്‍ന്നത് 1980-കളിലാണ്. പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് പാത്രമായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആലപ്പുഴ സൂര്യകാന്തി തിയേറ്റേഴ്‌സാണ് ഈ നാടകം അരങ്ങിലെത്തിച്ചത്. മതമില്ലാത്ത ജീവന് എന്ന മതേതരപാഠത്തിന്റെ പേരില്‍ സമീപകാലത്ത് സംഘടിത-വര്‍ഗീയശക്തികള്‍ സൃഷ്ടിച്ച പ്രശ്‌നത്തേക്കാളും തീവ്രമായിരുന്നു അത്. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും വിമോചന സമരകാലത്തെന്ന പോലെ കുഞ്ഞാടുകളെയും നയിച്ച് പാതപ്രകടനം നടത്തി. ഇവരിലാരും തന്നെ ആ നാടകം കണ്ടിട്ടുണ്ടായിരുന്നില്ല.

നാടകത്തിന് പലസ്ഥലങ്ങളിലും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വിഷയം ഉയര്‍ന്നുവന്നു. നാടകം കളിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് സൂര്യകാന്തി തിയേറ്റേഴ്‌സിലെ അംഗങ്ങള്‍, സ്വയം വിലങ്ങണിഞ്ഞു നടത്തിയ പ്രകടനം കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷിയെ തട്ടിയുണര്‍ത്തി. നാടകസംഘാംഗങ്ങള്‍ അറസ്റ്റുചെയ്യപ്പെട്ടു. സ്വാതന്ത്ര്യദാഹികളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വമ്പിച്ച കൂട്ടായ്മ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുണ്ടായി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ അട്ടിമറിച്ച മഹാനായ തോപ്പില്‍ഭാസി അടക്കമുള്ളവര്‍ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. കേരളത്തിലെവിടെയും പ്രതിഷേധയോഗങ്ങളും അറസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിയായുള്ള കേസുകളുമുണ്ടായി.

തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ മതമേലധ്യക്ഷന്മാര്‍ക്ക് തണലായി നിന്ന വലതുപക്ഷ ഭരണകൂടം പരാജയപ്പെട്ടു. ഒരു പ്രത്യേകസമിതിയുടെ ശുപാര്‍ശ പ്രകാരം 1987ല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം കേരളത്തില്‍ നിരോധിച്ചു.

വാസ്തവത്തില്‍ എന്തായിരുന്നു ആ നാടകം? റോമന്‍ അധിനിവേശത്തിനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ ക്രിസ്തു എടുത്ത നിലപാട് അനാവാരണം ചെയ്യുകയായിരുന്നു ആ നാടകം. ചില സന്ദര്‍ഭങ്ങളില്‍ ആ നാടകം വിഖ്യാത ഗ്രീക്ക് സാഹിത്യകാരന്‍ കസാന്‍ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയോട് ചേര്‍ന്നുനിന്നു. വലിയ പഠനങ്ങള്‍ ഒരു നാടകകൃത്ത് നടത്തിയതിന്റെ ഫലമായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ്.

പി എം ആന്റണി ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും നല്ല നാടകമായി കേരളസര്‍ക്കാരിന്റെ സമ്മാനം നേടിയ കടലിന്റെ മക്കളുടെ രചയിതാവായിട്ടാണ്. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുകയെന്നത് ഏതു കമ്മ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലുള്ളതാണ്. പി എം ആന്റണിയെന്ന കമ്മ്യൂണിസ്റ്റ് നാടകകൃത്ത് ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴയില്‍ ഉന്മൂലനം നടക്കുമ്പോള്‍ ആന്റണി, കിലോമീറ്ററുകള്‍ അകലെയുള്ള അരങ്ങില്‍ നാടകം കളിക്കുകയായിരുന്നു! ശിക്ഷക്കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതിയ മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡു നേടി. വിശുദ്ധ പാപങ്ങള്‍, ടെററിസ്റ്റ്, അയ്യന്‍കാളി, സ്റ്റാലിന്‍, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഇന്‍ക്വിലാബിന്റെ പുത്രന്‍ തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തിനു തന്ന നാടകങ്ങള്‍. എല്ലാ നാടകങ്ങളുടെയും പഞ്ചാത്തലം ലോകചരിത്രമായിരുന്നു.

നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളെ ഉപേക്ഷിച്ച് അമേച്വര്‍ നാടകവഴിയിലൂടെ സ്വന്തം സൈക്കിള്‍ ഓടിച്ചുപോയി പി എം ആന്റണി. സംഘാടകരെയോ സന്ദര്‍ഭങ്ങളെയോ കാത്തുനില്‍ക്കാതെ വീട്ടുമുറ്റത്തും തെരുവിലും കടന്നുചെന്ന് നാടകം അവതരിപ്പിക്കുന്ന ഒരു രീതി അദ്ദേഹം രൂപപ്പെടുത്തി. 'സ്പാര്‍ട്ടക്കസ്' എന്ന നാടകം അതിവിദഗ്ധമായി സംവിധാനം ചെയ്ത ആന്റണിക്ക് അതു സാധിക്കുമായിരുന്നു. ഉജ്വലനിഷേധി ആയിരുന്ന പി ജെ ആന്റണി ആയിരുന്നല്ലോ പി എം ആന്റണിയുടെ മനസ്സില്‍. അരങ്ങില്‍ നിന്നും അടുക്കളയിലെത്തി നാടകം കളിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം തിയേറ്റര്‍ ഗറില്ലകള്‍ എന്നു വിളിച്ചു.

പള്ളിയോടും പള്ളിത്വമുള്ള വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചു പി എം ആന്റണി മകളുടെ വിവാഹം വീട്ടുമുറ്റത്ത് നടത്തി. വധൂവരന്മാര്‍ക്ക് മുല്ലനേഴിയും ഞാനും മാലയെടുത്ത് കൊടുത്തു. ശിഷ്യന്‍ പ്രിയനന്ദനന്‍ ആശംസാപ്രസംഗം നടത്തി.

മരണാനന്തരവും ആന്റണി പള്ളിയില്‍ പോയില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇരു കണ്ണുകളും ദാനം ചെയ്തു. മൃതദേഹം തുമ്പോളിക്കടപ്പുറത്തെ വീട്ടുമുറ്റത്ത് ദഹിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സദസ്സിലെ രക്തനക്ഷത്രമായി മാറി പി എം ആന്റണി.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 31 ഡിസംബര്‍ 2011

പിഎസ്സിക്കെതിരെ ഭീഷണിയോ?

ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമീഷനെ ഭീഷണിപ്പെടുത്തി കാല്‍ക്കീഴിലാക്കാന്‍ മുഖ്യമന്ത്രിതന്നെ മുതിര്‍ന്നിരിക്കുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമായ കാര്യമാണ്. നിയമന-സേവനകാര്യങ്ങളിലും മറ്റും സര്‍ക്കാരിനെ ഉപദേശിക്കാനുള്ള സ്ഥാപനമാണ് പിഎസ്സി. സര്‍ക്കാരിന്റെ ആജ്ഞപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല. അടിസ്ഥാനപരമായ ഈ ഭരണഘടനാജ്ഞാനമെങ്കിലുമുള്ള ഒരു മുഖ്യമന്ത്രി പിഎസ്സിക്കെതിരെ അനുചിതമായ വാക്കുകള്‍ ഉപയോഗിക്കില്ല; രാഷ്ട്രീയപ്രേരിതമാണ് പിഎസ്സിയുടെ നിലപാടെന്ന് ആക്ഷേപിക്കാന്‍ മുതിരില്ല. അരനൂറ്റാണ്ടുകാലത്തെ നീതിനിഷ്ഠമായ പ്രവര്‍ത്തനപശ്ചാത്തലം മുന്‍നിര്‍ത്തി പിഎസ്സി നേടിയെടുത്ത വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമമാണിത്. ഒരു ഭരണഘടനാസ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം രണ്ടുതവണ പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടി. ഈ ഘട്ടത്തിലൊന്നും ലിസ്റ്റില്‍പെട്ട ഒരാളെപ്പോലും നിയമിക്കാതിരുന്നിട്ട് തൊഴില്‍തേടുന്നവരുടെ താല്‍പ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത് കാപട്യമാണ്.

വീണ്ടും കാലാവധി നീട്ടിയാലെന്താണെന്ന് നിഷ്കളങ്കമായി ചോദിക്കുന്നവരുണ്ടാവാം. അനിശ്ചിതമായി കാലാവധി നീട്ടുന്നതിനെതിരെ കോടതി ഉത്തരവുകള്‍തന്നെ നിലവിലുണ്ട്. ഹൈക്കോടതിയും സുപ്രീംകോടതിയും അതിനെ വിലക്കിയിട്ടുണ്ട്. അതിന് കാരണവുമുണ്ട്. അപേക്ഷ ക്ഷണിച്ച് റാങ്ക്ലിസ്റ്റ് രൂപപ്പെടുത്താന്‍ മൂന്നുവര്‍ഷമെങ്കിലുമെടുക്കും. ആ ലിസ്റ്റ് മൂന്നുവര്‍ഷംവരെ സാധുതയോടെ നീളും. പിന്നീടും ഒന്നരവര്‍ഷത്തേക്ക് നീട്ടുന്നു എന്നുവയ്ക്കുക. ഏഴരവര്‍ഷം അപേക്ഷപോലും അയക്കാന്‍ കഴിയാതെ പുറത്ത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അലയുക എന്നതാവും അതിന്റെ ഫലം. അത് അവരോടുള്ള നീതിനിഷേധമാണ്. പ്രായപരിധി കടന്നുപോകുന്ന ലക്ഷക്കണക്കായ ഉദ്യോഗാര്‍ഥികളുടെ താല്‍പ്പര്യംകൂടി മുന്‍നിര്‍ത്തിയാണ് അനിശ്ചിതമായി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നതിനെ കോടതി വിലക്കിയത്. റിസര്‍വോയര്‍പോലെ ഉപയോഗിക്കാനുള്ളതല്ല റാങ്ക്ലിസ്റ്റ് എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇങ്ങനെ പറയുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. ഗുണഭോക്താവ് അറിയാതെയാണ് പിഎസ്സി റാങ്ക്ലിസ്റ്റ് ഉണ്ടാക്കുന്നത്. ആ ലിസ്റ്റ് അനിശ്ചിതകാലത്തേക്ക് നീണ്ടാല്‍ അതില്‍നിന്നുള്ള നിയമിക്കലിനുപിന്നില്‍ അഴിമതിയുണ്ടാവാം. ആ സാധ്യതകള്‍കൂടി അടച്ചുകളയാനാണ് കാലാവധി നിജപ്പെടുത്തുന്നതും അനിശ്ചിതമായ കാലാവധിനീട്ടല്‍ അനുവദിക്കാതിരിക്കുന്നതും.

സഹകരണസ്ഥാപനങ്ങളെമുതല്‍ സര്‍വകലാശാല സിന്‍ഡിക്കറ്റുകളെവരെ ജനാധിപത്യസ്വഭാവവും സ്വതന്ത്രാധികാരങ്ങളും തകര്‍ത്ത് രാഷ്ട്രീയമായി കീഴ്മേല്‍മറിക്കുന്ന പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. അവര്‍ അത് പിഎസ്സിയിലും പരീക്ഷിച്ചിട്ടുണ്ട്. എ കെ ആന്റണിയുടെ ഭരണകാലത്ത് ലിസ്റ്റ് കാലാവധി നീട്ടാനാവശ്യപ്പെട്ടു. ഒരിക്കല്‍ നീട്ടി. വീണ്ടും ആവശ്യമുന്നയിച്ചപ്പോള്‍ നിരാകരിച്ചു. അങ്ങനെയിരിക്കെയാണ് ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് വന്നത്. ഉമ്മന്‍ചാണ്ടി അന്ന് ചെയ്തത് പിഎസ്സിയില്‍ ഒമ്പത് ഒഴിവുകള്‍ വന്ന വേളയില്‍ മൂന്ന് തസ്തികകൂടിയുണ്ടാക്കി പന്ത്രണ്ടാക്കി കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുകയാണ്. ആ പന്ത്രണ്ടുപേരും അധികാരമേറ്റശേഷം ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ , ആ പിഎസ്സി ഭരണസമിതി ഈ ആവശ്യം നിരാകരിച്ചു. അന്ന് പിഎസ്സിയെ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണെന്ന ആക്ഷേപം മുഖ്യമന്ത്രി ഉന്നയിച്ചില്ല.

പിഎസ്സി റാങ്ക്ലിസ്റ്റ് സംബന്ധമായ ചട്ടത്തില്‍ പറയുന്നത് അത്യപൂര്‍വം സാഹചര്യത്തില്‍മാത്രമേ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ പാടുള്ളൂ എന്നാണ്. അത്യപൂര്‍വ സാഹചര്യം എന്നതെന്താണെന്നും പറയുന്നുണ്ട്. നിയമനനിരോധനമോ തത്തുല്യസാഹചര്യമോ ഉണ്ടായാല്‍മാത്രമേ കാലാവധി നീട്ടാവൂ. അങ്ങനെ കാലാവധി നീട്ടുന്നതുപോലും നിയമനനിരോധനം എത്ര കാലയളവില്‍ പ്രാബല്യത്തിലുണ്ടായിരുന്നോ അത്ര കാലയളവില്‍മാത്രമേ പാടുള്ളൂവെന്നും പറയുന്നുണ്ട്. സര്‍ക്കാരും പിഎസ്സിയും ആലോചിച്ച് രൂപപ്പെടുത്തിയ ചട്ടം ലംഘിക്കാന്‍ പിഎസ്സിക്കുമേല്‍ മുഖ്യമന്ത്രിതന്നെ സമ്മര്‍ദം ചെലുത്തുന്നത് വിചിത്രമാണ്.

അരനൂറ്റാണ്ടോളമായി പിഎസ്സി നിലവിലുണ്ട്. എന്നാല്‍ , ലിസ്റ്റില്‍നിന്ന് ആരെയും നിയമിക്കാതിരിക്കുകയും പിന്നീട് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുകയുംചെയ്ത ആദ്യത്തെ സര്‍ക്കാര്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ളതായിരുന്നു. പ്രഖ്യാപിത ഒഴിവുകള്‍ക്കായി ലിസ്റ്റുണ്ടാക്കുന്ന രീതിയില്ലാത്തത് കേരളത്തില്‍മാത്രമാണ്. ഒഴിവുകള്‍ കണ്ടെത്തി ആ ഒഴിവുകള്‍ നികത്താന്‍മാത്രമായുള്ള വിജ്ഞാപനമിറക്കുന്ന രീതിയാണ് യുപിഎസ്സിയും ഇതര സ്റ്റേറ്റ് പിഎസ്സികളും ചെയ്യുന്നത്. ഇവിടെയാകട്ടെ, ഒഴിവുകളല്ല, കാലയളവാണ് അടിസ്ഥാനം. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പിഎസ്സിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം കിട്ടാത്തത് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത പിഎസ്സിയാണുള്ളത് എന്നതുകൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ്. പിഎസ്സിയെ ഇങ്ങനെ രാഷ്ട്രീയം മുന്‍നിര്‍ത്തി വിഘടിച്ചുകാണുന്നതേ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. ലിസ്റ്റ് സാധുവായിരുന്ന ഘട്ടത്തിലൊന്നും നിയമനം നടത്താതെയിരുന്നതിന് ഉദ്യോഗാര്‍ഥികളോട് കുറ്റം ഏറ്റുപറയുകയാണ് ഉമ്മന്‍ചാണ്ടി യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. ഏഴും ഏഴരയും കൊല്ലമായി അപേക്ഷപോലും അയക്കാന്‍ കഴിയാതെ കഴിയുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുകയാണ് കടുംപിടിത്തത്തിലൂടെ ഉമ്മന്‍ചാണ്ടി ചെയ്യുന്നത് എന്നത് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവുണ്ടായിട്ടും നിയമനം നല്‍കാതിരുന്നതിന് മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

പിഎസ്സിയില്‍ രാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി, സര്‍ക്കാരിന്റെ നിര്‍ദേശം പിഎസ്സി തള്ളുന്നത് ഇതാദ്യമല്ല എന്ന് മനസിലാക്കണം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സംവരണത്തെക്കുറിച്ച് ഹൈക്കോടതിയുടെ ഒരു വിധി വന്നു. സര്‍ക്കാര്‍ അതിന്റെ നിലപാട് പിഎസ്സിയെ അറിയിച്ചു. എന്നാല്‍ , ആ നിലപാട് തള്ളിക്കൊണ്ട് പിഎസ്സി സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. അത് പിഎസ്സിക്ക് രാഷ്ട്രീയമുണ്ടായതുകൊണ്ടാണോ! ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം രണ്ടുതവണ കാലാവധി നീട്ടി. പുതുക്കിക്കിട്ടിയ കാലയളവില്‍ നിയമനം നടത്താതിരുന്നതെന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി ആദ്യം വിശദീകരിക്കണം. ചട്ടങ്ങളും കോടതിവിധികളും ലംഘിക്കാന്‍ പിഎസ്സിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുപിന്നിലെ താല്‍പ്പര്യമെന്തെന്ന് വിശദീകരിക്കണം. റിട്ടയര്‍മെന്റ് പ്രായത്തിന്റെ ഏകീകരണംമൂലം പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല എന്ന വാദം നിലനില്‍ക്കുന്നതല്ല. സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനാവുമായിരുന്നു. അത് സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്യാതിരുന്നു. ഒരാളെപ്പോലും നിയമിക്കാതിരുന്നു. ഇതിന്റെ കുറ്റം പിഎസ്സിയുടെമേല്‍ കെട്ടിവച്ച് അത് വിഷയമാക്കി പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാം എന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. ഇത് വിഷയമായാല്‍ തുറന്നുകാട്ടപ്പെടുന്നത് ഉമ്മന്‍ചാണ്ടിതന്നെയാവും എന്നത് തീര്‍ച്ചയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ഡിസംബര്‍ 2011

ചെറുത്തുനില്‍പ്പുകളുടെ വര്‍ഷം

മാതൃരാജ്യത്തിന്റെ ഭാഗമാണെന്ന് പോലും ഓര്‍ക്കാനാകാതെ ഇന്ത്യയുടെ തന്നെയായ ഒരു ഭാഗം. ആ ഭാഗത്തെക്കുറിച്ച് മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇറോം ചാനു ഷര്‍മ്മിള എഴുതിയ വരികളാണിത്. ഇക്കഴിഞ്ഞ നവംബര്‍ 2ന് ഇറോമിന്റെ നിരാഹാര സമരം പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ആദ്യമായി അഫ്‌സ്പ എന്ന കാട്ടാള നിയമം പിന്‍വലിക്കുന്നതിന് അനുകൂലമായി ഏതാനും ശബ്ദങ്ങളെങ്കിലും ഉയര്‍ന്നു തുടങ്ങിയത്.

ഇറോമിന്റെ സമരം ഇപ്പോഴും തുടരുകയാണെങ്കിലും വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ കനല്‍ ജ്വലിച്ചത് ഈ വര്‍ഷമാണ്. സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കഴിഞ്ഞ നവംബറില്‍ രംഗത്തെത്തിയതോടെയാണ് ഇത്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത് പ്രതീക്ഷ നല്‍കിയെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥിരം രാഷ്ട്രീയ നാടകം കളികളില്‍ വര്‍ഷാവസാനമായപ്പോഴേക്കും ആ വിഷയം പതുക്കെ എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. ഏത് വിഷയങ്ങളും ഇത്തരത്തില്‍ തന്നെയാണ് താല്‍ക്കാലിക വാര്‍ത്താ പ്രധാന്യങ്ങള്‍ ലഭിക്കുകയും പിന്നീട് മറ്റൊരു വിഷയം (അത് മുമ്പത്തേതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാണെങ്കില്‍ കൂടി) ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ഇല്ലാതായി പോകുകയും ചെയ്യുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടു വരുന്നത്.

അരുഷി വധത്തിന്റെ വിചാരണയായിരുന്നു ഈ വര്‍ഷത്തിന്റെ ആദ്യം ഇന്ത്യയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. ലോക്പാല്‍ ചര്‍ച്ചകള്‍ സജീവമായതും ഈ വര്‍ഷം തന്നെ. എന്നാല്‍ ഈ വര്‍ഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് 2ജി കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജയുടെ അറസ്റ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ഈ അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചതും ഈ വര്‍ഷമാണ്.

ഈ വര്‍ഷം ടൈംമാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് 2 ജി കേസിന് നല്‍കിയത്. കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് അഴിമതി മാത്രമാണ് ഇതിന് മുന്നിലുള്ളത്.

കേസില്‍ ആരോപണ വിധേയനായ രാജ 2010 നവംബറില്‍ രാജിവച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഈ വര്‍ഷമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി അധികാരം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ജയിലിലടയ്ക്കപ്പെട്ടത്. ഫെബ്രുവരി 2നാണ് രാജ അറസ്റ്റ് ചെയ്യപ്പെട്ടതും തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതും. ഇദ്ദേഹത്തോടൊപ്പം രണ്ട് സഹായികളും അറസ്റ്റിലായി. സി ബി ഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ മൂന്ന് കമ്പനികളുള്‍പ്പെടെ പതിനേഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പതിനൊന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചെങ്കിലും രാജയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബഹുറയും ഇപ്പോഴും തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരാണ്. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ കെ ചന്ദോലിയയ്ക്ക് വര്‍ഷത്തിന്റെ അവസാനം ജാമ്യം ലഭിച്ചു. മറ്റൊരു മന്ത്രിയും ഡി എം കെ നേതാവുമായ ദയാനിധി മാരന്റെ രാജിക്കും ഈ കേസ് കാരണമായി. ഡി എം കെയുടെ രാജ്യസഭാംഗം കനിമൊഴിയായിരുന്നു കേസില്‍ അറസ്റ്റിലായ മറ്റൊരു രാഷ്ട്രീയ നേതാവ്.

രാജ്യത്തെ അഴിമതിക്കെതിരായ ജനങ്ങളുടെ വികാരം പ്രകടമായതും ഇതേവര്‍ഷം തന്നെയാണ്. അന്നാ ഹസാരെ ഏപ്രില്‍ അഞ്ചിന് ജന്തര്‍മന്ദിറില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ ലഭിച്ചത് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ അമ്പരപ്പിച്ചു. ഒടുവില്‍ ലോക്പാല്‍ ബില്ലിനായി ഒരു സംയുക്ത സമിതിയെ രൂപീകരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയതോടെ ഏപ്രില്‍ ഒമ്പതിന് അദ്ദേഹം സമരം അവസാനിപ്പിച്ചു. പിന്നീട് തന്റെ ആവശ്യങ്ങള്‍ നിറവേറാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയിലും തിഹാര്‍ ജയിലിലുമായി നടത്തിയ നിരാഹാര സമയം 12 ദിവസം നീണ്ടു നിന്നു.

എന്നാല്‍ ഹസാരെ സമരത്തിലെ ബി ജെ പിയുമായി ഒത്തു ചേര്‍ന്നുള്ള രഹസ്യ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുറത്തു വന്നതോടെ ഹസാരെയ്ക്കുള്ള ജനപിന്തുണ കുറഞ്ഞു വന്നു. സമരം അഴിമതിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നില്ലെന്നതും ഹസാരെയുടെ ജനപ്രീതി കുറച്ചു. കോര്‍പ്പറേറ്റുകളാണ് രാജ്യത്തെ അഴിമതിക്ക് അടിസ്ഥാനമെന്ന വസ്തുതയെ ബോധപൂര്‍വം മറന്നായിരുന്നു ഹസാരെയുടെ സമരം. കോര്‍പ്പറേറ്റുകള്‍ക്കെതിരായി ഹസാരെ മൗനം അവലംബിച്ചത് ഹസാരെ സമരം അമേരിക്കയില്‍ നിന്നുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ലോകത്തിന്റെ ധനസഹായത്തോടെയാണെന്ന് വ്യക്തമാകാന്‍ കാരണമായി. വര്‍ഷത്തിന്റെ അവസാനമായപ്പോഴേക്കും ഹസാരെ സമരത്തിന്റെ നിറംമങ്ങുന്ന കാഴ്ചയും കാണാന്‍ സാധിച്ചു. ഡിസംബര്‍ അവസാനം ഹസാരെ നടത്തിയ മൂന്ന് ദിന നിരാഹാര സമരം പിന്തുണയ്ക്കാന്‍ ആളില്ലാത്തതിനാല്‍ രണ്ടാം ദിവസം അവസാനിപ്പിക്കേണ്ടിയും വന്നു.

ഈ വര്‍ഷം രാജ്യം കണ്ട മറ്റൊരു രാഷ്ട്രീയ നാടകമായിരുന്നു ലോക്പാല്‍ ബില്‍. ശക്തമായ ലോക്പാല്‍ രാജ്യം മുഴുവന്‍ ആവശ്യപ്പെടുമ്പോഴും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭേദഗതികളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഴിമതിയുടെ അടിസ്ഥാനമായ കോര്‍പ്പറേറ്റുകളെ തീര്‍ത്തും ഒഴിവാക്കിയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലോക്പാലിന്റെ കരട് തയ്യാറാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്കെതിരായി ലോക്‌സഭയില്‍ ശക്തമായ നിലപാടു സ്വീകരിച്ചത് ഇടതുപക്ഷം മാത്രം. കോണ്‍ഗ്രസും ബി ജെ പിയും മറ്റെല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറ്റകരമായ നിശബ്ദത പാലിച്ചു. ലോക്പാല്‍ ലോകായുക്ത ബില്‍ ലോക്‌സഭയില്‍ പാസാക്കപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയില്‍ ഇത് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയും വര്‍ഷത്തിന്റെ അവസാനം ജനങ്ങള്‍ കണ്ടു. അതോടെ അഴിമതിരഹിത ഇന്ത്യ എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക്‌മേല്‍ ഇരുള്‍ വീഴുകയും ചെയ്തു.

രാഷ്ട്രീയ നാടകങ്ങളില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധേയമായത് കര്‍ണാടകത്തിലെ സംസ്ഥാന രാഷ്ട്രീയമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയ ബി ജെ പി മുഖ്യമന്ത്രി അഴിമതി ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയേണ്ടി വന്നതായിരുന്നു ഇവിടുത്തെ പ്രധാന സംഭവ വികാസം. അധികാരമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറസ്റ്റിലുമായി. ജൂലൈ 31നാണ് യെദ്യൂരപ്പ രാജി സമര്‍പ്പിച്ചത്. ഖനി കുംഭകോണവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നായിരുന്നു യെദ്യൂരപ്പയുടെ രാജി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ബി ജെ പിക്ക് ഈ വര്‍ഷം കിട്ടിയ കനത്ത തിരിച്ചടിയായി ഇത്. അഴിമതിക്കെതിരായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടാന്‍ ശ്രമിച്ച ബി ജെ പി ബി ജെ പി അഴിമതിയുടെ പേരില്‍ നാണം കെടുന്ന കാഴ്ചയ്ക്കാണ് വര്‍ഷത്തിന്റെ അവസാനം സാക്ഷിയായത്.

അഴിമതിക്കൊപ്പം പാര്‍ട്ടിക്കകത്തെ ചേരിപ്പോരും പാര്‍ട്ടിക്ക് വിനയാകുന്നുണ്ടായിരുന്നു. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള നേതൃത്വ തര്‍ക്കത്തിനും 2011 സാക്ഷിയായി. അദ്വാനിയുടെ രഥയാത്രയ്ക്ക് ബദലായി മോഡി നടത്തിയ സദ്ഭാവനാ യജ്ഞം ഈ ചേരിപ്പോര് അരങ്ങിലെത്തിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് കത്തിപ്പടരുന്ന വിഷയമായ തെലുങ്കാന പ്രശ്‌നം ഈ വര്‍ഷവും പരിഹരിക്കപ്പെടാനാകാതെ തുടര്‍ന്നു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി നടക്കുന്ന വാദം കോണ്‍ഗ്രസിലും ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കൂടംകുളം ആണവ നിലയവും അതിനെച്ചൊല്ലിയുള്ള സമരവുമാണ് ഈ വര്‍ഷം ശ്രദ്ധേയമായ സമരം. ജപ്പാനിലെ ഭൂചലനവും തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ നിലയത്തിലെ ചോര്‍ച്ചയുമാണ് കൂടംകുളത്തെ ജനങ്ങളെ ആണവ നിലയത്തിനെതിരായി നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. നിര്‍ദ്ദിഷ്ട കൂടംകുളം ആണവ പദ്ധതിയുടെ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ അണിനിരക്കുകയായിരുന്നു ഇവിടെ. ആണവനിലയം ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവ് സംസ്ഥാന സര്‍ക്കാരും ഏറ്റെടുത്തതോടെ പദ്ധതി വേണ്ടെന്ന് വയ്ക്കുകയും സമരം അവസാനിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ജനങ്ങളില്‍ വളര്‍ന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടുപോകനുള്ള രഹസ്യനീക്കം നടത്തുന്ന ജയലളിത സര്‍ക്കാരിനെയാണ് വര്‍ഷാവസാനം നാം കാണുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നതിനെ കൂടംകുളം പദ്ധതിയ്ക്ക് വേണ്ടിയുള്ള സമവായമായി വേണം കരുതാന്‍.

അതേസമയം സമാനമായ മറ്റൊരു സമരത്തിന് കൂടി ഈ വര്‍ഷം ഇന്ത്യ സാക്ഷിയാകുന്നുണ്ടായിരുന്നു. ജെയ്താപൂര്‍ ആണവനിലയത്തിനെതിരായ സമരമാണ് അത്. പദ്ധതിക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അറസ്റ്റ് ചെയ്ത നടപടി ഈ വര്‍ഷമാദ്യം തന്നെ ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരില്‍ സമരപരിപാടിക്ക് നേതൃത്വം നല്‍കുന്ന മൃളിന്ദ് ദേശായി അടക്കം പതിനെട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ജെയ്താപൂരിലെ സമരവും ഇപ്പോഴും തുടരുകയാണ്.

കുടിയൊഴിക്കപ്പെടുന്നവന്റെ വേദന, ഇടംനഷ്ടപ്പെടുന്നവന്റെ രോദനമാണ്. ദേശീയ തലത്തില്‍ ഈവര്‍ഷം ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ ഭീതിയും അതിനെതിരായ സമരവും നടക്കുന്നത് ഒറീസയിലെ ജഗത്‌സിംഗ്പുരിലാണ്. പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് സ്റ്റീല്‍പ്ലാന്റ് സ്ഥാപിക്കാനായി ആയിരക്കണക്കിന് ഗ്രാമീണരാണ് ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത്. ആറു വര്‍ഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്ന സമരത്തിന് നേരെ ഇനിയും അധികൃതര്‍ കണ്ണു തുറന്നിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിക്കൊപ്പം ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുക കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജഗത്‌സിംഗ്പുരില്‍ പദ്ധതിക്കെതിരായി ജനകീയ ചെറുത്തുനില്‍പ്പ് തുടരുകയാണ്.

അടിച്ചമര്‍ത്തലുകളും അഴിമതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനു കൂടി ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. വരാനിരിക്കുന്ന വര്‍ഷം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും അഴിമതിക്കും വിലക്കയറ്റത്തിനും സാമ്പത്തിക അനീതികള്‍ക്കുമെതിരായ ജനകീയ ചെറുത്തുനില്‍പ്പുകളാണ് കാലം കാത്തു വയ്ക്കുന്നത്.

*
അരുണ്‍ ടി വിജയന്‍ ജനയുഗം 31 ഡിസംബര്‍ 2011

2011 - നാള്‍വഴികളിലൂടെ

1

ഒരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിന് കാതോര്‍ത്താണ് സംസ്ഥാനം 2011 ലേക്ക് കടന്നത്. സംസ്ഥാനത്ത് ഒരു അധികാരമാറ്റമുണ്ടാകുമോയെന്നത് നാടെങ്ങും ചര്‍ച്ചാ വിഷയമായ കാലമായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍തന്നെയാണ് 2011 വിട പറയുന്നതും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേരളം കാതോര്‍ക്കുന്ന രാഷ്ട്രീയ അനശ്ചിതത്വമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അത്തരം ഒരു തിരഞ്ഞെടുപ്പ് ഒരുപക്ഷേ കേരളരാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കും.

ഏപ്രില്‍ 13 ന് തിരഞ്ഞെടുപ്പു കഴിഞ്ഞ് മെയ് 13 ഫലം വന്നപ്പോള്‍ യു ഡി എഫിന് ലഭിച്ചത് കേവല ഭൂരിപക്ഷം മാത്രം. 140 അംഗ നിയമസഭയില്‍ വെറും 72 സീറ്റുകളാണ് യു ഡി എഫിന് കിട്ടിയത്. എല്‍ ഡി എഫിന് 68 സീറ്റും. അന്നുമുതലേ തുലാസിലാണ് യു ഡി എഫിന്റെ ഭാവി. ഇതിനിടെയാണ് കഴിഞ്ഞ നവംബര്‍ ഒന്നിന് കേരള കോണ്‍സ്ര് ജേക്കബ് വിഭാഗം നേതാവും മന്ത്രിയുമായിരുന്ന ടി എം ജേക്കബ് അന്തരിച്ചത്. ഇതോടെ പിറവത്ത് ഉപതിരഞ്ഞെടുപ്പും സമാഗതമായി. പിറവത്തെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് കേരളം കാത്തിരിക്കുന്നത്.

2

2011 ന്റെ തുടക്കത്തില്‍ മുഴങ്ങിയ വിവാദമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഭാര്യാസഹോദരന്‍ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍. ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കേസ് ഒതുക്കിയതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍. ജനുവരിയുടെ അവസാന നാളുകളിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതിന് ആധാരമായ കുറച്ചുതെളിവുകളും മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനിലൂടെ റൗഫ് പുറത്തുവിടുകയും ചെയ്തു.

3

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ അപകടത്തില്‍പ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഇത് സംബന്ധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് പറുത്തുവന്നത്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് നടത്തിയ പുനരന്വേഷണ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ മുഹമ്മദ് ഹനീഫ മൂന്നുമാസത്തിനകം ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശവും നല്‍കി.
വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ പരസ്യമായി അംഗീകരിക്കുകയും മറ്റുവഴികളിലൂടെ എതിര്‍ക്കുകയുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്. കേസിലെ പ്രതിയായ ജിജി തോംസണെ കൊണ്ട് തുടരന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്ത മുഖ്യമന്ത്രി പിന്നീട് വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെക്കൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഔദ്യോഗിക പരാതി അയപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍നിന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഡിസംബര്‍ രണ്ടിന് ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

4

സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ നേതാവിനെ സുപ്രിം കോടതി അഴിമതിക്ക് ശിക്ഷിച്ച് ജയിലില്‍ അടച്ചതും 2011 ലാണ്. ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രിം കോടതി ഡിവിഷന്‍ ബഞ്ച് ഒരുവര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത് ഫെബ്രുവരി 10 നായിരുന്നു. തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ട പിള്ളയ്ക്ക് അതോടെ തിരിഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യത കല്‍പ്പിക്കപ്പെട്ടു.

പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വാധീനത്തില്‍ കഠിനതടവ് എന്നാല്‍ പരോളാണെന്നാക്കിമാറ്റിയ പിള്ള അനുവദനീയമായതിലും കൂടുതല്‍ കാലം ജയിലിനു പുറത്തുകറങ്ങിനടന്നു. തുടര്‍ന്ന് ചികിത്സയുടെ മറവില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖവാസം നേടിയെടുത്തു. ഒടുവില്‍ കേരളപിറവി ദിനത്തില്‍ പിള്ളയുടെ ബാക്കി ജയില്‍വാസം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

5

ബാലകൃഷ്ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതും സംസ്ഥാനത്ത് വിവാദകൊടുങ്കാറ്റുയര്‍ത്തി. പിള്ളയുമായി ശത്രുതയിലായിരുന്ന കൃഷ്ണകുമാര്‍ വാളകത്തുവച്ച് ആക്രമിക്കപ്പെട്ടത് സെപ്തംബര്‍ 27 നായിരുന്നു. തനിക്ക് വിരോധിയായി പിള്ള മാത്രമേയുള്ളൂവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടും അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു പൊലീസ് ശ്രമം. ഇതിനായി അധ്യാപകന്റെ സ്വഭാവദൂഷ്യം ഉള്‍പ്പെടെ നിരവധി കഥകള്‍ പടച്ചുകൂട്ടിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല.

നവംബര്‍ രണ്ടിന് കേസ് സി ബി ഐക്കുവിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. അന്നുതന്നെയായിരുന്നു ബാലകൃഷ്ണ പിള്ളയെ ജയില്‍ശിക്ഷ കുറച്ചുകൊടുത്ത് മോചിപ്പിച്ചതും. മാസം രണ്ടായിട്ടും ഈ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല. സംസ്ഥാനത്തെ അന്വേഷണസംഘം തങ്ങളുടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഫലത്തില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടക്കാത്ത അവസ്ഥയാണുള്ളത്.

6

ഉമ്മന്‍ചാണ്ടിക്കായി തന്റെ ഒദ്യോഗിക ലറ്റര്‍ പാഡില്‍ ജഡ്ജിക്കെതിരെ പരാതി അയച്ച പി സി ജോര്‍ജ് അപകടത്തില്‍പ്പെടുന്നതാണ് പിന്നീട് കേരളം കണ്ടകാഴ്ച. കൂട്ടത്തില്‍ ബാലകൃഷ്ണപിള്ളയുടെ പുത്രനായ മന്ത്രി കെ ബി ഗണേഷ്‌കുമാറും ഉണ്ടായിരുന്നു. അസഭ്യ പ്രസംഗത്തിലൂടെ കേരള ജനതയെത്തന്നെ ഞെട്ടിക്കുകയായിരുന്നു ഇരുവരും. പ്രതിപക്ഷനേതാവിനെ കാമഭ്രാന്തനെന്നും ഞെരമ്പുരോഗിെയന്നും ചിത്രീകരിക്കുകയായിരുന്നു മന്ത്രി ഗണേഷ്‌കുമാര്‍. എ കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച പി സി ജോര്‍ജ് ആകട്ടെ നിയമസഭയിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പരുക്കേറ്റ രജനിയെന്ന വാച്ച് ആന്‍ഡ് വാര്‍ഡിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലെന്നപോലെ എല്ലാ മേഖലയിലും സംഭവബഹലമായ ഒരു വര്‍ഷമാണ് മലയാളികള്‍ പിന്നിടുന്നത്. വികസനത്തിലുള്‍പ്പെടെ നാനാതുറകളിലും കേരളം അതിവേഗം ബഹുദൂരം പിന്നിലായ വര്‍ഷം. ഓര്‍ത്തിരിക്കാന്‍ കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടേയും ഒരു വര്‍ഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്.

7

പോകുന്ന വര്‍ഷം പുലര്‍ന്നതു തന്നെ ദുരന്ത വാര്‍ത്തയുമായാണ്. ജനുവരി 14 ന് പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ മകര വിളക്ക് ദര്‍ശിക്കാനെത്തിയ 102 അയ്യപ്പ ഭക്തന്‍മാര്‍ പുല്ലുമേട്ടില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞു. മരിച്ചവരില്‍ ഏറെയും അന്യ സംസ്ഥാനങ്ങളിലുള്ള അയ്യപ്പ ഭക്തമന്‍മാരാണ്. ഇതുവഴിയുള്ള തീര്‍ഥാടനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതും അപകടം നടന്ന സ്ഥലത്ത് ആവശ്യമായ വെളിച്ചം പോലും ഇല്ലാത്തതും ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. ഭക്തരുടെ ഇടയിലേക്ക് ഒരു ജീപ്പ് നിയന്ത്രണം വിട്ട് കയറിയതാണ് അപകടത്തിന് കാരണമായത്. പരിഭ്രാന്തരായ ഭക്തര്‍ ഓടിയതിനെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. മരണ കാരണമന്വേഷിക്കാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍ ചെയര്‍മാനായി ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്തംബര്‍ 19 ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പുല്ലുമേട് വഴിയുള്ള തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

8

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് അമൂല്യ നിധിശേഖരം കണ്ടെത്തിയത് ലോകശ്രദ്ധ നേടി. സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജൂണ്‍ 27നാണ് നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ തുടങ്ങിയത്. ക്ഷേത്രത്തിലെ ഭൂഗര്‍ഭ അറകളില്‍ ആമൂല്യങ്ങളായ നിധിശേഖരം ഉണ്ടെന്ന കേട്ട് കേള്‍വി യാഥാര്‍ഥ്യമാകുന്നതാണ് പിന്നീട് കണ്ടത്. ഓരോ നിലവറകള്‍ തുറന്നപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കിരീടവും ലഭിച്ചുവെന്ന വാര്‍ത്തകള്‍ ലോകമാകമാനമുള്ള മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. നിധിശേഖരത്തിന്റെ വാര്‍ത്തകള്‍ കടല്‍ കടന്നതോടെ ക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കും വര്‍ധിച്ചു.

അമൂല്യശേഖരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കപ്പെടണമെന്നുമുള്ള അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ബി നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിലും ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ ബി നിലവറ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് സുപ്രിംകോടതിയും അഭിപ്രായപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന നിധിശേഖരം കണ്ടെത്തിയതോടെ ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു. സുപ്രിംകോടതി പോലും ക്ഷേത്രത്തിന്റെ സുരക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കകം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. സുരക്ഷയ്ക്കായി കമാന്‍ഡോകളെ നിയോഗിച്ചു. ക്ഷേത്രവും പരിസരവും നിരീക്ഷിക്കാന്‍ അത്യാധുനിക കാമറകള്‍ സ്ഥാപിച്ചു. കണ്ടെത്തിയ നിധിശേഖരത്തിന്റെ മൂല്യം അളക്കുന്ന നടപടികള്‍ ആരംഭിക്കാനിരിക്കെ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാന്‍ സി വി ആനന്ദബോസിനെ നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയും വിവാദമായിരുന്നു.

9

വിവാഹസ്വപ്നവുമായി വീട്ടിലേക്ക് യാത്ര ചെയ്യവെ അരുംകൊല ചെയ്യപ്പെട്ട സൗമ്യയുടെ നിഷ്‌കളങ്കമായ മുഖം ഓരോ മലയാളിയുടെയും വേദനയായി മാറി. ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യവേ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ഗോവിന്ദച്ചാമി എന്ന നരാധമനാല്‍ സൗമ്യ പിച്ചിച്ചീന്തപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു. കേരള ജനത ഒന്നാകെ സൗമ്യയ്ക്ക് നീതി ലഭിക്കുന്നതിനായി അലമുറയിട്ടു. തമിഴ്‌നാട് വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു വധശിക്ഷ വിധിക്കുമ്പോള്‍ കേരളം ആ വിധി നെഞ്ചിലേറ്റി.

പ്രതിയുടെ ക്രൂരത കണക്കിലെടുത്ത് വക്കാലത്ത് ഏറ്റെടുക്കാന്‍ കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍ മടിച്ചുനില്‍ക്കെ മുംബൈയില്‍നിന്ന് ബി എ ആളൂരാന്‍ എത്തി കേസ് വാദിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. കേസില്‍ പ്രതിഫലംപോലും വാങ്ങാതെ സൗമ്യക്ക് നീതി ലഭിക്കുന്നതിനായി പോരാടിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന് വിധി അറിഞ്ഞശേഷം വന്‍ സ്വീകരണമാണ് ലഭിച്ചത്. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിവാദ പ്രസ്താവന നടത്തിയ ഡോ. ഉന്മേഷിനെതിരെ ജനരോഷമുയര്‍ന്നു. സര്‍ക്കാര്‍ ഉന്മേഷിനെ സസ്‌പെന്‍ഡ് ചെയ്തു.

10

പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച മുന്‍ എം എല്‍ എ എം വി ജയരാജനെ കോടതിയലക്ഷ്യകേസില്‍ ജയിലിലടച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഹൈക്കോടതിയിലെ ന്യായാധിപന്മാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചതാണ് കോടതി അലക്ഷ്യക്കേസായി പരിഗണിച്ചത്. നംവബര്‍ എട്ടിന് ഹൈക്കോടതി ജയരാജന് ആറുമാസത്തെ തടവും 2000 രൂപ പിഴയും വിധിക്കുകയായിരുന്നു. അന്ന് തന്നെ അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ജയരാജന്‍ മോചിതനായി. പുറത്തിറങ്ങിയ ജയരാജന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ജയരാജനെ ശിക്ഷിച്ച വിധി മരവിപ്പിക്കാത്ത ഹൈക്കോടതിയുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി ജസ്റ്റിസിന് പോലും പറയേണ്ടിവന്നു.

11

2011 ല്‍ കേരളം ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങളില്‍ ഒന്ന് മാലിന്യസംസ്‌കരണ പ്രശ്‌നമായിരുന്നു. പ്രധാനമായും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണം. കോഴിക്കോട് ഞെളിയം പറമ്പില്‍ നിന്നാരംഭിച്ച മാലിന്യപ്രശ്‌നം തൃശൂരിലേക്കും കൊച്ചിയിലേക്കും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും വ്യാപിച്ചു. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ മാലിന്യസംസ്‌കരണം വഴിമുട്ടി. കൊച്ചിയില്‍ കോടികണക്കിന് രൂപ വിനിയോഗിച്ച് ബ്രഹ്മപുരത്ത് മാലിന്യപ്‌ളാന്റ് നിര്‍മിച്ചെങ്കിലും ഫലപ്രദമായി മാലിന്യസംസ്‌കരണം നടക്കാത്തില്‍ പ്രതിഷേധിച്ച് ശക്തമായ സമരങ്ങളായിരുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ വിളപ്പില്‍ ഗ്രാമപഞ്ചായത്തും ജനങ്ങളും എത്തിയതോടെ തലസ്ഥാനനഗരിയും ചീഞ്ഞുനാറിത്തുടങ്ങി. വിളപ്പില്‍ശാലയിലെ ചവര്‍ശാല പഞ്ചായത്ത് അധികൃതര്‍ പൂട്ടിയതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചു. മാലിന്യ സംസ്‌കരണത്തിനായി ഫലപ്രദമായ മോഡല്‍ ഇല്ലെന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നം. വരും കാലയളവില്‍ മാലിന്യപ്രശ്‌നമായിരിക്കും കേരളം നേരിടുന്ന വലിയ വെല്ലുവിളി.

12

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കേരളത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതും മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളാണ്. കാലപ്പഴക്കം മൂലമുണ്ടായ മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം സംസ്ഥാനത്തെ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലുണ്ടായ തുടര്‍ച്ചയായ ഭൂചലങ്ങള്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ ഏറെ ചൂടുപിടിപ്പിച്ചു. ഡാമിന്റെ ജലനിരപ്പ് 126 അടിയായി കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയേയും കേന്ദ്ര സര്‍ക്കാരിനേയും അറിയിച്ചു. എന്നാല്‍ കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍പം പരിഗണിക്കാന്‍ ഇരുവരും തയ്യാറായില്ല. ഡാം സുരക്ഷിതമാണെന്ന വാദവുമായി തമിഴ്‌നാട് മുന്നോട്ടുവന്നു. പ്രശ്‌നം ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. രണ്ട് വര്‍ഷം കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവുമായി വര്‍ഷാന്ത്യത്തില്‍ റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധരെത്തി. റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദഗധരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇറ്റലിയിലാണ് ഈ സാങ്കേതികവിദ്യ ആദ്യം ഉപയോഗിച്ച് ഡാം നിര്‍മിച്ചത്. 216 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ലോങ്ടാന്‍ ഡാമാണ് ലോകത്തെ ഏറ്റവും വലിയ റോളര്‍ കോണ്‍ക്രീറ്റ് ഡാം. പുതുവര്‍ഷത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് കേരളീയര്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

13

പോയ വര്‍ഷം വിവിധ പകര്‍ച്ചപ്പനികള്‍ കാരണം 320 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചിക്കന്‍ഗുനിയ ,ഡെങ്കി, ടൈഫോയിഡ്, മലേറിയ, എച്ച് 1 എന്‍ 1 തുടങ്ങിയ പനികള്‍ ഗുരതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ കര്‍ശനമാക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ക്കു കാരണം. ഉന്മൂലനാശം വരുത്തിയെന്ന് നാം അഭിമാനംകൊണ്ട പല അസുഖങ്ങളും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തലപൊക്കി. മലേറിയ, ഡൈഫോയിഡ്, പോളിയോ, ബ്ലൂബേബി തുടങ്ങിയ രോഗങ്ങള്‍ വീണ്ടും സാന്നിദ്ധ്യം അറിയിച്ചു.

മനുഷ്യജന്യമായ മാലിന്യങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഈ നാടിന്റെ മണ്ണും പ്രാണവായുവും ജലാശയങ്ങളും. ദ്രവിച്ചു ദ്വാരം വീണ ജല വിതരണ പൈപ്പുകളിലൂടെ, നദികളിലും കിണറുകളിലും ഭൂഗര്‍ഭ ജല സ്രോതസുകളും വഴി നമ്മുടെ കുടിവെള്ളത്തിലും കഞ്ഞിക്കലത്തിലുമെല്ലാം തിരികെയെത്തുന്നുണ്ട് നാം നിക്ഷേപിക്കുന്ന ഓരോ മാലിന്യ കണികയും. മാലിന്യ നിര്‍മാര്‍ജനത്തിനു സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പറയുന്ന അടിയന്തര നടപടികള്‍ അതീവ കര്‍ശനമായി നടപ്പിലാവട്ടെ പുതുവര്‍ഷത്തില്‍.

*
ജനയുഗം 31 ഡിസംബര്‍ 2011

Friday, December 30, 2011

ലോകം 2011

99% സംഘടിക്കുമ്പോള്‍

വാര്‍ത്തകളുടെ പ്രവാഹത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സംഭവമാണ് ഡിസംബര്‍ 12ന് അമേരിക്കയില്‍ നടന്ന തുറമുഖ ഉപരോധം. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ അന്നേദിവസം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ എല്ലാ തുറമുഖവും സ്തംഭിപ്പിച്ചു. പുലര്‍ച്ചെ ആരംഭിച്ച ഉപരോധത്തില്‍ പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും കൊള്ളയ്ക്കും എതിരായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം സുസ്ഥിരമായ പ്രസ്ഥാനമായി മാറുന്നുവെന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ ജനമുന്നേറ്റം. താല്‍ക്കാലിക പ്രതിഭാസമാണ് ഈ പ്രക്ഷോഭമെന്നും വൈകാതെ കെട്ടടങ്ങുമെന്നും വലതുപക്ഷം ആദ്യം കരുതി. എന്നാല്‍ , മുതലാളിത്തവിരുദ്ധപ്രക്ഷോഭകര്‍ ചേര്‍ന്ന് രൂപംനല്‍കിയ കനഡ ആസ്ഥാനമായ അഡ്ബസ്റ്റേഴ്സ് ഫൗണ്ടേഷന്‍ തുടക്കമിട്ട പ്രക്ഷോഭം ഓരോദിവസം കഴിയുന്തോറും ശക്തിയാര്‍ജിക്കുകയാണ്. മാത്രമല്ല, പ്രക്ഷോഭത്തെ അക്കാദമിക് സമൂഹമടക്കം അംഗീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് കോഴ്സ്തന്നെ ആരംഭിച്ചു.

"ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പത്രത്തിന്റെ പിറവിക്കും പ്രക്ഷോഭം വഴിതെളിച്ചു. സെപ്തംബര്‍ 17നാണ് ന്യൂയോര്‍ക്കിലെ സുക്കോട്ടി ഉദ്യാനത്തില്‍ പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. ജനമുന്നേറ്റം ശക്തിയാര്‍ജിച്ചിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ ഇതിനെ അവഗണിച്ചു. പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ നല്‍കിയ ചുരുക്കം മാധ്യമങ്ങള്‍തന്നെ ഇതിനെ വഴിതെറ്റിയ യുവാക്കളുടെ രോഷപ്രകടനമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ ബദല്‍മാധ്യമത്തിന്റെ ആവശ്യകത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഏതാനും യുവാക്കള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഒക്ടോബര്‍ ഒന്നിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" പിറവിയെടുത്തത്.

കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ സാധാരണക്കാര്‍ വാള്‍സ്ട്രീറ്റിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇവയാകട്ടെ, അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും കൊടിയ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും അമേരിക്കയെ എത്തിച്ചത് വാള്‍സ്ട്രീറ്റിന്റെ ലാഭക്കൊതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അമേരിക്കന്‍ സാമൂഹികജീവിതത്തില്‍ ഉടലെടുത്ത അന്തരം ഭയാനകമാണ്. രാജ്യത്തെ സ്വത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. ജനസംഖ്യയുടെ 80 ശതമാനത്തിന് അവകാശപ്പെട്ടത് മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനംമാത്രമാണ്. ഈ അന്തരം കൂടിവരികയാണ്. 25 വര്‍ഷംമുമ്പ് ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈവശമുണ്ടായിരുന്ന സ്വത്ത് 33 ശതമാനമായിരുന്നു.

വരുമാനത്തിന്റെ കാര്യത്തിലും ഇതേതോതില്‍ അന്തരം വര്‍ധിച്ചുവരുന്നു. 1976ല്‍ ഒരു ശതമാനം സമ്പന്നര്‍ക്ക് ലഭിച്ചിരുന്നത് മൊത്തം ദേശീയവരുമാനത്തിന്റെ ഒമ്പത് ശതമാനമായിരുന്നു. ഇപ്പോഴിത് 24 ശതമാനമായി മാറി. ഓഹരികള്‍ , ബോണ്ടുകള്‍ , മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ 50 ശതമാനവും ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടേതാണ്. 50 ശതമാനം ജനങ്ങള്‍ക്ക് നിക്ഷേപങ്ങളിലുള്ള പങ്ക് 0.5 ശതമാനം മാത്രം. രാജ്യത്തെ വായ്പഭാരത്തിന്റെ 73 ശതമാനവും 90 ശതമാനം വരുന്ന ജനങ്ങളുടെ ചുമലിലാണ്. ഒരു ശതമാനം സമ്പന്നരുടെ ബാധ്യതയാകട്ടെ മൊത്തം കടത്തിന്റെ അഞ്ച് ശതമാനംമാത്രവും.

ഇത്തരത്തില്‍ പൊറുക്കാന്‍ കഴിയാത്ത സാമ്പത്തിക ഉച്ചനീചത്വം നിലനില്‍ക്കുന്ന സമൂഹത്തെയാണ് മൂന്നുവര്‍ഷംമുമ്പ് മാന്ദ്യം ബാധിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും വാള്‍സ്ട്രീറ്റിനുതന്നെ. വാള്‍സ്ട്രീറ്റ് സൃഷ്ടിച്ച കുമിളകള്‍ പൊട്ടുകയും വായ്പ എടുത്തവരുടെ തിരിച്ചടവുശേഷി ഇല്ലാതാവുകയും ചെയ്തതോടെ ബാങ്കുകള്‍ പാപ്പരായി. അന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ഒഴുക്കിയാണ് വാള്‍സ്ട്രീറ്റിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഈ പണമാകട്ടെ, സാധാരണ നികുതിദായകരുടേതും. വാള്‍സ്ട്രീറ്റ് മേധാവികള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2.9 കോടിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്നിപ്പോള്‍ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. തൊഴിലില്ലായ്മ പത്ത് ശതമാനത്തോട് അടുക്കുന്നു.

അതേസമയം, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നികുതി ചുമത്താന്‍ ശ്രമിച്ചപ്പോള്‍ വാള്‍സ്ട്രീറ്റ് എതിര്‍ക്കുകയാണ്. തങ്ങളുടെ ചെലവില്‍ സാധാരണക്കാര്‍ക്ക് പരിരക്ഷ നല്‍കേണ്ടെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷപാര്‍ടിയായ റിപ്പബ്ലിക്കന്മാര്‍ക്കുപുറമെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിലെ ഗണ്യമായ വിഭാഗവും വാള്‍സ്ട്രീറ്റിന്റെ ഈ വാദത്തെ അതിശക്തമായി പിന്തുണയ്ക്കുന്നു.

കോര്‍പറേറ്റുകള്‍ ഒഴുക്കുന്ന പണമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരില്‍നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് വിജയിക്കുന്നത്. ഇത്തരത്തില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാറില്ല. മാത്രമല്ല, വാള്‍സ്ട്രീറ്റിലെ ഏതു തട്ടിപ്പിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് പരിരക്ഷ ലഭിക്കുന്നു. അമേരിക്കയിലെ വന്‍കിട കോര്‍പറേറ്റുകള്‍ കരുതുന്നതാകട്ടെ രാജ്യം തകര്‍ന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നാണ്. അതുകൊണ്ടുതന്നെ രാജ്യം നിലനില്‍ക്കണോ കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കണോ എന്ന ചോദ്യമാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നത്.

*****


സാജന്‍ എവുജിന്‍

അറബ് വസന്തം : പ്രതീക്ഷയില്‍നിന്ന് ആശങ്കയിലേക്ക്

ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനും എതിരായി അറബ്രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങള്‍ പിന്നിടുന്ന വര്‍ഷത്തിന്റെ ആദ്യമാസങ്ങളെ പ്രതീക്ഷാനിര്‍ഭരമാക്കിയിരുന്നു. എന്നാല്‍ , പിന്നീടുള്ള നാളുകളില്‍ ഈ പ്രതീക്ഷ ആശങ്കയ്ക്ക് വഴിമാറി. അറബ് വസന്തം എന്ന പേരില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങളുടെ മറവില്‍ ഈ മേഖലയില്‍ പാവഭരണാധികാരികളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനാണ് അമേരിക്കയും ബ്രിട്ടനും മറ്റ് പാശ്ചാത്യശക്തികളും ശ്രമിക്കുന്നത്. എണ്ണയുടെയും ധാതുസമ്പത്തിന്റെയും വന്‍നിക്ഷേപമുള്ള അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുരോഗമനശക്തികള്‍ ഭരണം കൈയാളുന്നത് സാമ്രാജ്യത്വത്തിന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.

ടുണീഷ്യയില്‍ 2010 ഡിസംബര്‍ 18ന് തിരികൊളുത്തിയ ജനകീയപ്രക്ഷോഭം തീര്‍ച്ചയായും ഏകാധിപതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായിട്ടുള്ളതായിരുന്നു. മുഹമ്മദ് ബൗദ് അസീസ് എന്ന തൊഴില്‍രഹിതനായ യുവബിരുദധാരി വഴിയോരക്കച്ചവടക്കാരനായി. എന്നാല്‍ , വ്യാപാരലൈസന്‍സ് എടുത്തിട്ടില്ലെന്ന പേരില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍നിന്ന് ഇറങ്ങിവന്നശേഷം മുഹമ്മദ് തെരുവില്‍വച്ച് തീകൊളുത്തി ജീവനൊടുക്കുകയാണ് ചെയ്തത്. ഈ ജ്വാലകള്‍ കാട്ടുതീപോലെ പടര്‍ന്നു. ടുണീഷ്യയില്‍നിന്ന് ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍ , യെമന്‍ , സിറിയ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കലാപം ഉയര്‍ന്നു. ടുണീഷ്യയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന പ്രസിഡന്റ് സൈനെല്‍ അബിദിന്‍ ബിന്‍ അലിക്ക് അഭയം നല്‍കിയത് അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യയാണ്. ടുണീഷ്യയില്‍ ഒക്ടോബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റ് നേടിയത് അന്നഹ്ദ എന്ന ഇസ്ലാമിക കക്ഷിയാണ്. അന്നഹ്ദയുടെ തലവന്‍ റഷീദ് ഗനൂഷി പാശ്ചാത്യര്‍ക്ക് പ്രിയങ്കരനും. തെരഞ്ഞെടുപ്പില്‍ പാശ്ചാത്യമാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ഗനൂഷിക്ക് ലഭിച്ചു. ഫ്രാന്‍സിന്റെ മുന്‍കോളനിയായ ടുണീഷ്യയില്‍ തുടര്‍ന്നും ഇടപെടാനുള്ള അവസരമാണ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഈജിപ്തിലാകട്ടെ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൈനിക ജനറല്‍മാരാണ് ഹുസ്നി മുബാറക്കിന്റെ പതനത്തിനുശേഷം അധികാരം കൈയാളുന്നത്. മുബാറക് ഭരണത്തിലിരുന്നപ്പോള്‍തന്നെ യഥാര്‍ഥത്തില്‍ അധികാരം നിയന്ത്രിച്ചിരുന്നത് സൈന്യമാണ്. ജനകീയപ്രക്ഷോഭം അലയടിച്ചപ്പോള്‍ തന്ത്രപരമായ നിഷ്ക്രിയത്വം പാലിച്ച സൈനികനേതൃത്വം "ജനങ്ങളും സൈന്യവും ഒന്നിച്ചിരിക്കുന്നു" എന്ന മുദ്രാവാക്യം ഉയരാന്‍ ഇടയാക്കി. വിപ്ലവത്തില്‍ പങ്കാളികളാകാന്‍ തയ്യാറാകാതിരുന്നപ്പോള്‍തന്നെ ജനകീയാവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന പേരില്‍ സൈന്യം കൈയടി നേടുകയായിരുന്നു. എന്നാല്‍ , മുബാറക് അധികാരം ഒഴിഞ്ഞതോടെ സൈന്യത്തിന്റെ മട്ടുമാറി. ഇപ്പോള്‍ പ്രക്ഷോഭകര്‍ക്കുനേരെ കടുത്ത പീഡനം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യവ്യാപകമായി 12,000ല്‍പരം ആളുകളാണ് വിചാരണ നേരിടുന്നത്.

മുബാറക്കിന്റെ 30 വര്‍ഷം നീണ്ട ഭരണത്തില്‍പോലും ഇത്രയേറെ രാഷ്ട്രീയത്തടവുകാര്‍ ഉണ്ടായിട്ടില്ല. മതനിരപേക്ഷസ്വഭാവം കൈവെടിഞ്ഞാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. കോപ്ടിക് ക്രൈസ്തവര്‍ ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. സംഘര്‍ഷത്തില്‍ നിരവധി കോപ്ടിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഭരണഘടന രൂപീകരിക്കാന്‍ അവകാശമുള്ള ഇടക്കാല സര്‍ക്കാരിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് ആണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഇതിനിടെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുകയാണ്. കെയ്റോയിലെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകാരിയായ സ്ത്രീയെ സൈനികര്‍ നഗ്നയാക്കി മര്‍ദിച്ചതിനെതിരെ രാജ്യമെമ്പാടും വനിതകള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഇങ്ങനെ ഈജിപ്തിലെ സ്ഥിതി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.

ബഹ്റൈനില്‍ ഉയര്‍ന്ന ജനകീയപ്രക്ഷോഭത്തെ ഭരണാധികാരികള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സേനയുടെ സഹായത്തോടെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. പ്രക്ഷോഭകര്‍ക്ക് വൈദ്യസഹായം നല്‍കിയവരെപ്പോലും ജയിലിലടച്ചു. മതനിരപേക്ഷതയുടെ പ്രതീകമായി അറബ്ലോകത്ത് ഉദയംകൊണ്ട ബാത്തിസ്റ്റ് പ്രസ്ഥാനം പുതിയ സംഭവവികാസങ്ങളുടെ ഫലമായി കടുത്ത ഭീഷണി നേരിടുകയാണ്. സിറിയയില്‍ ബാത്ത് ഭരണം അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് വിദേശശക്തികള്‍ സഹായം നല്‍കുകയാണ്. ഇത് സിറിയയില്‍ രൂക്ഷമായ ആഭ്യന്തരസംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നു. അറബ് രാജ്യങ്ങളിലെ ജനകീയപ്രക്ഷോഭത്തെ ഏറ്റവും അപലപനീയമായ തരത്തില്‍ പാശ്ചാത്യര്‍ ദുര്‍വിനിയോഗംചെയ്തത് ലിബിയയിലാണ്. അവിടെ പാശ്ചാത്യര്‍ നഗ്നമായി ഇടപെട്ട് ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ വകവരുത്തി.

കമ്പോളദൈവം പരാജയപ്പെടുന്നു

കമ്പോളത്തില്‍ തകര്‍ച്ച, ആശയക്കുഴപ്പം, പരിഭ്രാന്തി- ഇതൊന്നും മുതലാളിത്തവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതല്ല. പേരുകേട്ട മുതലാളിത്തപണ്ഡിതര്‍തന്നെ ഉരുവിടുന്നതാണ്. രണ്ട് ദശകമായി, കൃത്യമായി പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്ത് പുതിയൊരു ദൈവം ഉടലെടുത്തിരുന്നു. സ്വതന്ത്രകമ്പോളമെന്ന െദൈവം. ഇതിനെ ആരാധിക്കുന്നവര്‍ക്കാണ് ലോകത്തെ നയിക്കാനുള്ള അര്‍ഹതയെന്ന് പ്രചാരണം പൊടിപൊടിച്ചു. എന്നാല്‍ "വളര്‍ച്ചയുടെ" കുമിളകള്‍ പൊട്ടുകയും തൊഴിലില്ലായ്മ പെരുകുകയും സാമ്പത്തിക പ്രതിസന്ധികള്‍ അടിക്കടി ഉണ്ടാവുകയും ചെയ്തതോടെ കമ്പോളദൈവത്തെ വിശ്വാസികള്‍ ഓരോരുത്തരായി കൈവിടുകയാണ്. 1929ല്‍ ആരംഭിച്ച്, മുപ്പതുകളില്‍ ലോകമാകെ പടര്‍ന്ന മഹാമാന്ദ്യം സാമ്പത്തിക- ധനകാര്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന വാദത്തിന് കരുത്തേകിയിരുന്നു. പക്ഷേ, രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഡോളര്‍ ആഗോളകറന്‍സിയായി മാറുകയും അമേരിക്ക ലോകത്തിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ ശ്രമം ശക്തമാക്കുകയും ചെയ്തു.

"കാര്യക്ഷമമായ കമ്പോളത്തിന്റെ" തീരുമാനത്തിനായി എല്ലാം വിട്ടുകൊടുക്കണമെന്ന സിദ്ധാന്തം അമേരിക്കന്‍മുതലാളിത്ത പണ്ഡിതര്‍ പ്രചരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ "സര്‍വതന്ത്രസ്വതന്ത്രമായ കമ്പോളം" എന്ന വാദത്തിന് മേല്‍ക്കൈ ലഭിച്ചു. 2008ല്‍ പ്രകടമായ ആഗോളസാമ്പത്തികത്തകര്‍ച്ച മറികടക്കാന്‍ ഇതേ പണ്ഡിതര്‍ നിര്‍ദേശിച്ച കുറിപ്പടി ഇതായിരുന്നു-ധനികരുടെ നികുതികള്‍ വെട്ടിക്കുറയ്ക്കുക, സാമൂഹ്യസുരക്ഷ പദ്ധതികള്‍ നിര്‍ത്തലാക്കുക. അമേരിക്കയില്‍ ബറാക് ഒബാമ അധികാരത്തില്‍ വന്ന സമയത്ത് കമ്പോളദൈവവും പൂജാരിമാരും ആരാധകരും ഹതാശരായിരുന്നു. ഇവരെ രക്ഷിക്കാന്‍ 7.77 ലക്ഷം കോടി ഡോളറിന്റെ സൗജന്യങ്ങളാണ് ഒബാമ അനുവദിച്ചത്. യൂറോപ്യന്‍രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , ഈ ചികിത്സ മേമ്പൊടിക്കേ ഫലിച്ചുള്ളുവെന്ന് രണ്ട് വര്‍ഷത്തിനകം ബോധ്യമായി.

ഇക്കൊല്ലം ഗ്രീസിലായിരുന്നു ആദ്യം കുഴപ്പം. കടക്കെണിയിലായ ഗ്രീസിന് യൂറോപ്യന്‍ യൂണിയന്‍ രക്ഷാപദ്ധതിയില്‍നിന്ന് ധനസഹായം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വന്‍തോതില്‍ ചുരുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും നിബന്ധന വച്ചു. ഇത് അംഗീകരിച്ച് വായ്പ എടുക്കാനുള്ള ജോര്‍ജ് പാപ്പന്‍ഡ്ര്യൂ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പൊതുപണിമുടക്കുകള്‍ ആവര്‍ത്തിച്ചു. നില്‍ക്കക്കള്ളിയില്ലാതെ പാപ്പന്‍ഡ്ര്യൂ നവംബറില്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു. പകരം ലൂക്കാസ് പാപ്പദമോസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സാമ്പത്തിക രക്ഷാപദ്ധതി എങ്ങുമെത്തിയിട്ടില്ല. കടക്കെണി, പെരുകുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുടെ രൂപത്തില്‍ പ്രതിസന്ധി ക്രമേണ ഫ്രാന്‍സ്, ബ്രിട്ടന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , സ്പെയിന്‍ തുടങ്ങി പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലും അനുദിനം രൂക്ഷമാകുന്നു.

യൂറോ അംഗീകരിച്ച് യൂറോസോണില്‍ ഇനിയും അംഗമാകാത്ത ബ്രിട്ടനും യൂറോസോണ്‍ രാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇവര്‍ പരസ്പരം ആരോപിക്കുന്നു. പ്രതിസന്ധി കൈകാര്യംചെയ്യാന്‍ ആവിഷ്കരിച്ച നികുതികരാറില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാമറോണ്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇതരയൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. കരാറില്‍ പങ്കാളിയായാല്‍ ലണ്ടന്‍ കേന്ദ്രമായ വ്യവസായങ്ങളെല്ലാം തകരുമെന്നാണ് കാമറോണ്‍ സര്‍ക്കാരിന്റെ വാദം. ബ്രിട്ടനില്‍ ഇപ്പോള്‍ത്തന്നെ തൊഴില്‍രഹിതരുടെ എണ്ണം 30 ലക്ഷത്തോളമായി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 30ന് രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് 1979നുശേഷമുള്ള ഏറ്റവും വിപുലമായ പ്രക്ഷോഭമായി. ഇറ്റാലിയന്‍ സമ്പദ്ഘടന കഴിഞ്ഞ സെപ്തംബറില്‍ അവസാനിച്ച മൂന്നു മാസത്തിനുള്ളില്‍ രണ്ട് ശതമാനം ചുരുങ്ങി. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 118 ശതമാനമാണ് ഇറ്റലിയുടെ കടം. സ്പെയിനും പോര്‍ച്ചുഗലും രക്ഷാപദ്ധതി കാത്തിരിക്കുകയാണ്. യൂറോമേഖലയില്‍ ഏറ്റവും കടുത്ത തൊഴിലില്ലായ്മ സ്പെയിനിലാണ്, 21.5 ശതമാനം.

ലോകം ഞെട്ടിയ വെളിപ്പെടുത്തലുകള്‍

അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയ വിക്കിലീക്സ് വെളിപ്പടുത്തലുകളില്‍ കൂടുതലും പോയ വര്‍ഷമാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍ അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പിടിച്ചുകുലുക്കി. യുപിഎ സര്‍ക്കാര്‍ വിശ്വസവോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുത്തതിന്റെയും ആണവകരാറിന്റെ മറവില്‍ നടന്ന ഇടപാടുകളുടെയും വിശദവിവരങ്ങള്‍ വിക്കിലീക്്സ് തെളിവുസഹിതം പുറത്തുവിട്ടു. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

കേരളരാഷ്ട്രീയത്തില്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പുലര്‍ത്തുന്ന താല്‍പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍ . ഇന്ത്യയിലെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ വരെ അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.

കള്ളപ്പണങ്ങള്‍ നിക്ഷേപിക്കാനുള്ള രഹസ്യയിടങ്ങളെന്ന് പേരുകേട്ട സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യക്കാരാണെന്ന് വിക്കിലീക്സ് പുറത്തുവിട്ടു. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യ അധികം താല്‍പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വിക്കിലീക്സ്, കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി. വെളിപ്പെടുത്തലുകള്‍ മൂലം പ്രതികൂട്ടിലായ അമേരിക്ക വെറുതെയിരുന്നില്ല. വിക്കിലീക്സിനുനേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ പിടികൂടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. അവസാനം സ്വീഡനില്‍ വെച്ച് അസാഞ്ചെയെ അറസ്റ്റുചെയ്തു.

വളര്‍ത്തിയ കൈകൊണ്ട് സംഹാരവും

കമ്യൂണിസത്തിനെതിരെ കുരിശുയുദ്ധം നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനേതാവിനെ ഒടുവില്‍ അമേരിക്കതന്നെ സംഹരിച്ചതിനും പോയവര്‍ഷം സാക്ഷിയായി. മെയ് ഒന്നിനായിരുന്നു പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ ലാദനെ അമേരിക്കന്‍സേന വധിച്ചത്. നീണ്ട പത്തുവര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ അമേരിക്ക ലക്ഷ്യം നേടുകയായിരുന്നു. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ, സൈനികകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അബോട്ടാബാദ് നഗരത്തിലെ ബഹുനില മന്ദിരത്തില്‍ കുടുംബസമേതം കഴിയവെയാണ് ലാദന്‍ കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് കടലില്‍ സംസ്കരിക്കപ്പെട്ടതും.

മതത്തിന് രാഷ്ട്രീയത്തിന്റെയും ഭീകരതയുടെയും രൂപമാറ്റം വരുത്തിച്ച് നിരപരാധികളെ കൂട്ടക്കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ ബിന്‍ ലാദന്റെ മരണം മനുഷ്യരാശിക്ക് ആശ്വാസമായിരുന്നു. എന്നാല്‍ , അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ രാഷ്ട്രീയ- സാമ്പത്തിക- അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ച് വലുതാക്കിയ വിഷവിത്തായിരുന്നു ലാദന്‍ . ഒടുവില്‍ വളര്‍ത്തിയ കൈക്കുനേരെ തിരിഞ്ഞപ്പോഴാണ് ലാദന്റെ നാശം അമേരിക്കയ്ക്ക് അനിവാര്യമായത്. പാകിസ്ഥാന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുചെന്ന് വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കൊലപ്പെടുത്തി എന്നത് അമേരിക്കയുടെ അപ്രമാദിത്ത സ്വഭാവം വീണ്ടും വെളിവാക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ നിലപാട് വന്‍ പ്രതിഷേധത്തിനും ഇടയാക്കി. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണത്തോടെയാണ് ലാദന്‍ നോട്ടപ്പുള്ളിയായത്.


തിരിച്ചുവരവില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി

റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ തിരിച്ചുവരവിന് പോയവര്‍ഷം സാക്ഷിയായി. ഡിസംബറില്‍ റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് 12 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. സീറ്റ് 57ല്‍നിന്ന് 92 ആയി വര്‍ധിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ പുരോഗതിയായി. 450 അംഗസംഖ്യയുള്ള ഡ്യൂമയില്‍ പുടിന്റെ പാര്‍ടിക്ക് 49.54 ശതമാനം വോട്ട് നേടി തൃപ്തിപ്പെടേണ്ടി വന്നു. നാലു കൊല്ലംമുമ്പ് 64.3 ശതമാനം ആയിരുന്നതാണ് 49.54 ശതമാനം ആയി കുറഞ്ഞത്.

സോഷ്യലിസവും കമ്യൂണിസവും മരിച്ചുകഴിഞ്ഞെന്നും മാര്‍ക്സിസം- ലെനിനിസം കാലഹരണപ്പെട്ടെന്നും വിളിച്ചുകൂവിയ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കുള്ള ശക്തമായ തിരിച്ചടികൂടിയായി തെരഞ്ഞെടുപ്പു ഫലം. 2008ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെയും ബാധിച്ചപ്പോള്‍ പുടിന്‍ ഉള്‍പ്പെട്ട ചില കമ്യൂണിസ്റ്റ് ഇതര നേതാക്കള്‍പോലും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി പഴയ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതിനും പോയവര്‍ഷം സാക്ഷിയായി. ലോകത്തിലാകെ കണ്ടുവരുന്ന പോരാട്ടങ്ങളുടെയും മാറ്റങ്ങളുടെയും പ്രതിധ്വനിതന്നെയാണ് റഷ്യയിലും കാണാനാകുന്നത്.

Thursday, December 29, 2011

ഒളിഞ്ഞുനോട്ടത്തിന്റെ രാഷ്ട്ര നിര്‍മാണം

ആണ്‍ കാണികളില്‍ വിഭ്രമം ജനിപ്പിക്കുന്ന വിധത്തില്‍, മാധ്യമങ്ങളിലൂടെ വന്‍ കോലാഹലങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടാണ് ദ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ഹിന്ദി സിനിമ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ മുപ്പതു കോടി രൂപ ബോക്സാപ്പീസില്‍ നിന്ന് ഈ 'വൃത്തികെട്ട ചിത്രം' നേടിയെടുത്തു എന്നാണ് പണ്ഡിറ്റുകള്‍ റിപ്പോര്‍ടു ചെയ്യുന്നത്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാദകറാണിപ്പട്ടമുണ്ടായിരുന്ന സില്‍ക്ക് സ്മിതയുടെ വിജയ-പരാജയ കഥയാണ് സിനിമക്കാസ്പദം എന്ന പ്രചാരണവും ആദ്യമേ അഴിച്ചു വിട്ടിരുന്നു. സിനിമ എന്ന ആണ്‍നോട്ട വികൃതിയുടെ വിഗ്രഹവും ഇരയുമായി ഒരേ സമയം ആഘോഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സ്ത്രൈണശരീരങ്ങളില്‍ ഒന്നായിരുന്നു സില്‍ക്ക് സ്മിതയുടേതും. എന്നാലതു മാത്രമായിരുന്നില്ല. കൊടി കുത്തി വാണ പല പുരുഷ താരപദവികളുടെയും കമ്പോള മൂല്യങ്ങളെ അവള്‍ വെല്ലുവിളിക്കുകയും ഇടിച്ചു താഴ്ത്തുകയും വലിച്ചു കീറി ചവറ്റുകുട്ടയിലിടുകയും ചെയ്തു. അറുപതും എഴുപതും വയസ്സുള്ള താരരാജാക്കന്മാര്‍, വില്ലന്മാരെ പിടികൂടാന്‍ പോകുമ്പോള്‍ വില്ലന്‍ എന്ന സദാചാര വിരുദ്ധ പരിഷ മുക്കാലും നഗ്നയായ ഒരു 'ഒരുമ്പെട്ടവളു'മൊത്ത് കാബറെ നൃത്തമാടുകയായിരിക്കും. നൃത്തം കഴിയുന്നതു വരെയും താരരാജാവും ക്യാമറയും ഒപ്പം കാമാര്‍ത്തനായ കാണിയും അവളുടെ ശരീരത്തെ നയനഭോഗം ചെയ്ത് ഉന്മാദഭരിതരാകും. പൊടുന്നനെ, സംവിധായകന്റെയും അയാളെ സാധ്യമാക്കിയ സദാചാരപൊലീസിന്റെയും ഫോര്‍മുല പ്രകാരം, താരനായകന്‍ സട കുടഞ്ഞെണീക്കുകയും ആ കാമക്കൂത്താട്ടത്തെ നിമിഷാര്‍ധം കൊണ്ട് അവസാനിപ്പിച്ച് വില്ലനെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു(രവീന്ദ്രന്റെ(ചിന്ത രവി) നിരീക്ഷണത്തോട് കടപ്പാട്). ഇതിനിടയില്‍, മുക്കാലും നഗ്നയായ ഐറ്റം ഡാന്‍സര്‍ക്ക് ഒരു ഷാള്‍ കൊടുക്കാനും സദാചാരപൊലീസുകാരനായ നായകന്‍ മറക്കാറില്ല. ഇത്തരത്തിലുള്ള നൂറു കണക്കിന് ഐറ്റം ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെട്ട്, ആദ്യം കാണിയുടെ കാമോത്തേജനത്തിനും പുറകെ സദാചാരപൊലീസിംഗിനും വിധേയരായി പുറന്തള്ളപ്പെടുന്ന നിരവധി ശരീരവില്‍പനക്കാരികളിലൊരാളായി ഒടുങ്ങുന്നതിനു പകരം സില്‍ക്ക് സ്മിത, താരരാജാക്കന്മാരുടെ സിംഹാസനങ്ങളുടെ കാലിളക്കി എന്നതാണ് ചരിത്രം. താരസിംഹങ്ങളുടെ സ്ക്രീന്‍ സാന്നിദ്ധ്യം അളന്ന് തീരുമാനിച്ചിരുന്ന തെന്നിന്ത്യന്‍ കമ്പോള സിനിമയുടെ വിപണിമൂല്യം, അതിനു പകരം സില്‍ക്ക് സ്മിതയുടെ ഡേറ്റിനു വേണ്ടി കാത്തിരുന്നു. ആ അട്ടിമറി നിഷ്ക്കരുണം രേഖപ്പെടുത്തുന്നതിലൂടെ ദ ഡേര്‍ട്ടി പിക്ച്ചര്‍ ഇത്തരത്തിലുള്ള മുന്‍ശ്രമങ്ങളില്‍ നിന്ന് ഒരു പടി മുന്നോട്ട് സഞ്ചരിക്കുന്നുണ്ട്.

സാമൂഹികഭാവനയെ അടക്കിഭരിച്ചുകൊണ്ട് ആള്‍ക്കൂട്ട ആഹ്ളാദത്തിന്റെ പരകോടിയിലാണ് സില്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ നിലനിന്നത്. നര്‍ത്തകിയുടെയും അഭിസാരികയുടെയും വെപ്പാട്ടിയുടെയും മറ്റും മറ്റും റോളുകളില്‍ നിറഞ്ഞു നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ മൊത്തം ഇതിവൃത്തപരികല്‍പനയെ തന്നെ സില്‍ക്ക് വര്‍ഷങ്ങളോളം നിയന്ത്രിച്ചു. മധ്യവര്‍ഗത്താല്‍ നിര്‍ണീതമാകുന്ന ഇന്ത്യന്‍ സദാചാരസങ്കല്‍പത്തിന്റെ നിഗൂഢമായ പ്രകോപനമായിരുന്നു സില്‍ക്ക്. സില്‍ക്ക് വെളിപ്പെടുത്തുകയും ആവിഷ്ക്കരിക്കുകയും ചെയ്ത സ്ത്രൈണശരീരത്തെ പരസ്യമായി ഇന്ത്യന്‍ പുരുഷപ്രത്യയശാസ്ത്രം തള്ളിപ്പറയുകയും രഹസ്യമായി അഭിനിവേശം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ പുരുഷത്വത്തിന്റെ ഇരട്ട ബോധത്തിന്റെ ഉത്പന്നമായിരുന്നു സില്‍ക്ക് സ്മിത എന്ന സക്കറിയയുടെ നിരീക്ഷണം(ഇക്കണോമിക് ടൈംസ്) ശ്രദ്ധേയമാണ്. അവളുടെ ശരീരം തന്നെയായിരുന്നു അവളുടെ ആശയവും സന്ദേശവും. ഇതാ ഒളിഞ്ഞു നോക്കിയും തുറിച്ചു നോക്കിയും തൃപ്തിയടയുവിന്‍ എന്ന ആഹ്വാനത്തോടെ അവള്‍ പുരുഷകാണിക്കു മുമ്പില്‍ അവതീര്‍ണയായി. അവളുടെ കണ്ണുകളില്‍ നിരാസക്തി പ്രകടമായിരുന്നു; എന്നാല്‍ പുരുഷകാണിയെ ത്രസിപ്പിക്കുന്ന വശ്യത അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ടായിരുന്നു. അവള്‍ തന്റെ കാമോത്തേജനപരമായ നടനത്തിലൂടെയും നൃത്തത്തിലൂടെയും പ്രത്യക്ഷപ്പെടുത്തിയത്, ഇന്ത്യന്‍ സ്ത്രീത്വത്തെയെന്നതിലുപരി പുരുഷത്വത്തിന്റെ അഭിമുഖീകരണത്തെയായിരുന്നു. പുരുഷത്വം കാണാന്‍ കൊതിച്ചതും എന്നാല്‍ തുറന്നു പറയാന്‍ ഭയക്കുന്നതുമായ സ്ത്രൈണ ലൈംഗികതയുടെ തുറസ്സുകളെയും മറവുകളെയും അവള്‍ നിഷ്പ്രയാസം പ്രദര്‍ശിപ്പിച്ചു. ലക്ഷക്കണക്കിന് പുരുഷന്മാരുടെ മനസ്സുകളില്‍ (സിനിമാ പാട്ടെഴുത്തുകാരുടെ വാക്കുകള്‍ കടമെടുത്താല്‍, ഹൃദയങ്ങളിലും കരളുകളിലും) അവള്‍ തീ കോരിയിട്ടു. ലൈംഗികതയെ സംബന്ധിച്ചും കാമത്തെ സംബന്ധിച്ചും ഇന്ത്യന്‍ പുരുഷത്വം രഹസ്യമായി വെച്ചു പുലര്‍ത്തിപ്പോന്ന അഭിനിവേശങ്ങളെ സില്‍ക്ക് നേരിടുകയും വിമോചിപ്പിക്കുകയും ചെയ്തു. പുരുഷത്വത്തിന്റെ ഉള്ളില്‍ കിടന്ന് വെന്തു പൊള്ളിയ നിഗൂഢമായ ആസക്തികളെ, തുണിയഴിച്ചു കാണിച്ചും മുലയും മൂടും കുലുക്കി നൃത്തമാടിയും അവള്‍ ആഭിചാരപ്രക്രിയയിലൂടെ വിമോചിപ്പിച്ചു. സിനിമാകച്ചവടക്കാര്‍ക്കായി സ്വയം വിട്ടുകൊടുക്കപ്പെട്ട ഒരു ചരക്കായിരുന്ന സില്‍ക്കെങ്കിലും, ആത്യന്തികമായി അവളുടെ പ്രകടനത്തിന്റെ അഗ്നിയെ നിയന്ത്രണവിധേയമാക്കാന്‍ അവര്‍ക്കും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ അഭിനിവേശം കൊണ്ടത് ഒരു തീക്കട്ടയെ നോക്കിക്കൊണ്ടായിരുന്നു എന്നോര്‍മപ്പെടുത്തിക്കൊണ്ട് അവള്‍ സ്വയം ഹത്യ നടത്തിയതും ഈ അനിയന്ത്രിതത്വത്തിന്റെ വെളിപ്പെടലായിരുന്നു.

ഡേര്‍ട്ടി പിക്ച്ചറിലെ രേഖപ്പെടുത്തല്‍ പ്രക്രിയയില്‍ ഒരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. ലൈംഗികാടിച്ചമര്‍ത്തലിന് വിധേയരാകുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ആണുങ്ങളുടെ പ്രതീതി-കാമപൂര്‍ത്തീകരണ സ്ഥലമായിട്ടാണ് ഇന്ത്യന്‍ സിനിമ എല്ലായ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും വെളിപ്പെടുന്നു. അതുകൊണ്ടാണ്, ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ (മോസ്റ് ഇറോട്ടിക്) സിനിമ ഇന്ത്യന്‍ സിനിമയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത്. ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്, കാമോത്തേജനപരമായ കമ്പോള സിനിമയുടെ അതേ ആവിഷ്ക്കാരശൈലി(ഇഡിയം) തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ടാണെന്നതാണ് ദ ഡേര്‍ട്ടി പിക്ച്ചറിന്റെ ഏറ്റവും വലിയ പരിമിതിയും വൈരുദ്ധ്യവും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞു;ഇനി എത്ര വേണമെങ്കിലും തുറന്നുകാണിക്കാം എന്ന നിലക്ക് ഈ അവസരം സംവിധായകന്‍ മിലന്‍ ലുത്രിയ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന ശശി ബലിഗയുടെ(ദ ഹിന്ദു ബിസിനസ് ലൈന്‍) കുറ്റപ്പെടുത്തല്‍ തള്ളിക്കളയാനാവില്ല. നസീറുദ്ദീന്‍ ഷാ അടക്കമുള്ളവരുടെ ഗംഭീരമായ അഭിനയങ്ങളെ നിഷ്പ്രഭമാക്കുന്ന വിദ്യാബാലന്റെ അഭൂതപൂര്‍വമായ പ്രകടനത്തിന്റെ പ്രസക്തി എന്നാല്‍ കുറയുന്നുമില്ല.

ആന്ധ്രയിലെ ഏതോ ഒരു കുഗ്രാമത്തില്‍ നിന്ന് സിനിമയിലഭിനയിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയോടെയാണ് രേഷ്മ എന്ന ആ പെണ്‍കുട്ടി ചെന്നൈ(അന്നത്തെ മദിരാശി)യിലെത്തുന്നത്. കോടമ്പാക്കം തെരുവോരത്തെ ചായക്കടയില്‍ പണിയെടുത്ത് ചേരിയില്‍ താമസിച്ച് അവള്‍ എക്സ്ട്രയായി സിനിമയില്‍ കയറിക്കൂടുന്നുണ്ടെങ്കിലും തുടര്‍ച്ചയായ അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നു. നിരനിരയായി നില്‍ക്കുന്ന പെണ്‍ എക്സ്ട്രകളില്‍ അവളൊഴിച്ച് എല്ലാവരെയും ചിത്രീകരണത്തിനായി തെരഞ്ഞെടുത്തപ്പോഴും അവള്‍ പുറന്തള്ളപ്പെടുന്നു. എന്താണ് കാരണം എന്ന് കങ്കാണിയോട് ചോദിക്കുമ്പോള്‍, ഇന്നത്തെ പശിയടക്കാന്‍ അഞ്ചു രൂപ ഭിക്ഷ കൊടുത്ത് അവളെ പരിഹസിക്കുകയാണയാള്‍. സിനിമയുടെ ഗ്ളാമറിനു പുറകിലുള്ള ഇത്തരം അഴുകിയ സത്യങ്ങള്‍ പല പ്രാവശ്യം പുറത്തു വന്നിട്ടുണ്ടെങ്കിലും, വിദ്യാബാലന്റെ നൂതനത്വമാര്‍ന്ന അഭിനയമികവ് കൊണ്ട് ഈ രംഗം ശ്രദ്ധേയമായിട്ടുണ്ട്.
ഏറ്റവും സവിശേഷമായ കാര്യം അതല്ല. ആണ്‍ നോട്ടത്തിന്റെ വിഗ്രഹവത്ക്കരണത്തിലൂടെ പൊന്തിപ്പറക്കുന്ന സില്‍ക്കിന്റെ താരപദവി, എല്ലാ പുരുഷസാന്നിദ്ധ്യങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് സ്വയം വീണുടയുന്നത് എന്നതാണത്. കാമപൂര്‍ത്തീകരണത്തിനായി ഒരാളും (സൂര്യ/നസീറുദ്ദീന്‍ ഷാ), പ്രണയത്തിനായി രണ്ടാമത്തെയാളും(നന്ദ/തുഷാര്‍ കപൂര്‍), വെറുപ്പിനു വേണ്ടി മൂന്നാമത്തെയാളും (ഏബ്രഹാം/ഇമ്റാന്‍ ഹാശ്മി) അവളെ മനസ്സിലും ശരീരത്തിലും കൊണ്ടു നടക്കുന്നു. അവരെയെല്ലാവരെയും പല തരത്തില്‍ പല ഘട്ടങ്ങളിലായി അപ്രസക്തരാക്കിക്കൊണ്ടാണ് തന്റെ സാന്നിദ്ധ്യവും തിരോധാനവും അവള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം, ആണ്‍ കാണി എന്ന അസംതൃപ്തനും കാമോത്തേജിതനുമായ രാക്ഷസരൂപവും ശിഥിലമാകുന്നു. വിനോദം, വിനോദം, വിനോദം (എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്) മാത്രമാണ് സിനിമ എന്നും ഞാന്‍ വിനോദമാണെന്നുമുള്ള സില്‍ക്കി(രേഷ്മ)ന്റെ ആപ്തവാക്യം സിനിമ ശുദ്ധ കലയാണെന്ന ധാരണയുമായി നടക്കുന്ന സംവിധായകനെ ഞെട്ടിക്കുന്നുണ്ട്. സ്വന്തം ശരീരവും അതിന്റെ ലൈംഗികധര്‍മവും പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് നടി നടത്തുന്ന ഒരു തേരോട്ടമാണ് സിനിമ എന്നാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രൈണ ലൈംഗികത ഒരേ സമയം അവളുടെ വിമോചനത്തിനുള്ള മാര്‍ഗവും തടവറയുമായി പരിണമിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വില്‍പന ഘടകം, മൃദു ലൈംഗികത(സോഫ്റ്റ് പോണ്‍) തന്നെയാണ്. മദിരാശിയിലെത്തിയ നാളുകളിലൊന്നില്‍, തൊട്ടടുത്ത മുറിയില്‍ സംഭോഗത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ശബ്ദ പശ്ചാത്തലമൊരുക്കിക്കൊണ്ട് 'ഊ ആ' എന്ന് ഡബ്ബ് ചെയ്യുന്ന നായികയുടെ പ്രവൃത്തി ചിന്തോദ്ദീപകമാണ്. മുഖ്യധാരാ സിനിമയുടെ എല്ലാ സദാചാര ആവരണങ്ങളും അഴിഞ്ഞുവീഴുന്ന സ്വയം വെളിപ്പെടുത്തലായി ഈ ശബ്ദമിശ്രണം അടയാളപ്പെടുത്തപ്പെടുന്നു. തുണിയഴിച്ചഭിനയിക്കുന്നതിന്റെ പേരില്‍ പിന്നീട് പശ്ചാത്താപവിവശയായി, സ്വയം പഴിക്കുന്ന ഒരാളായിരുന്നില്ല സില്‍ക്ക് സ്മിത എന്നതാണ് ഇരട്ടമുഖമുള്ള പുരുഷലോകത്തെ പ്രകോപിപ്പിച്ചത്. തന്റെ ശരീരത്തിന്മേല്‍ പതിക്കുന്ന നോട്ടത്തിലൂടെ, ഒരു സമൂഹം കാമപൂര്‍ത്തീകരണവും പ്രതീതിവിജയങ്ങളും നേടുന്നു എന്ന കൃത്യമായ തിരിച്ചറിവോടെയാണവള്‍ തിരശ്ശീല കീഴടക്കിയത്. ഈ കീഴടക്കല്‍ അതു കൊണ്ടു തന്നെ, ഇരുട്ടില്‍ കാര്യം സാധിക്കുകയും വെളിച്ചത്തില്‍ തള്ളിപ്പറയുകയും ചെയ്യുന്ന സദാചാരപ്പൊലീസിനെ പിച്ചിച്ചീന്തി.

എന്നാല്‍, പുരുഷലോകത്തിന്മേല്‍ നടത്തുന്ന ഈ വിജയ രഥയാത്ര സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും മനസ്സിനെയും ആത്മാഭിമാനത്തെയും എല്ലാം നശിപ്പിക്കുന്നുവെന്ന തിരിച്ചറിവില്‍ സില്‍ക്ക് എത്തിച്ചേരുന്നുമുണ്ട്. പ്രണയം പോയിട്ട്, സൌഹൃദപൂര്‍ണവും പ്രാകൃതികവുമായ കാമം പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്ന ഒരു രംഗം ഹൃദയഭേദകമാണ്. സൂപ്പര്‍താരമായ സൂര്യയുടെ ഫാം ഹൌസില്‍ അയാളും അവളും തമ്മില്‍ രതിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ, പൊടുന്നനെ വാതിലില്‍ മുട്ടു കേള്‍ക്കുന്നു. അതയാളുടെ ഭാര്യയായിരുന്നു. എത്ര വൃത്തികെട്ട ജീവിതം ജീവിക്കുമ്പോഴും വിവാഹം എന്ന സുഘടിതവ്യവസ്ഥയിലേക്ക് മടങ്ങിപ്പോവേണ്ടയാളാണ് ഇന്ത്യന്‍ പുരുഷന്‍ എന്ന ആത്യന്തിക സത്യത്തെ പുനരാനയിക്കുന്നതാണ് ഈ രംഗം. ഭാര്യയുടേത് ഉദാത്തമായ കുലീനധര്‍മവും, അഭിസാരിണിയുടേത് രഹസ്യ പ്രണയത്തിന്റെയും ആസക്തിയുടെയും വന്യഭാവനകളുടെയും അപരയാഥാര്‍ത്ഥ്യവുമാണെന്ന കുടുംബത്തിനകം/പുറം എന്ന ധാരണ തന്നെയാണ് ആത്യന്തികമായി പ്രാവര്‍ത്തികമാകുന്നത്. ഭാര്യയില്‍ നിന്നൊളിക്കാനായി സില്‍ക്ക്, കുളിമുറിയില്‍ ആ രാത്രി മുഴുവന്‍ ഒളിച്ചിരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റപ്പെടലുകളും തിരിച്ചടികളും, അവളെ മദ്യത്തിനും സിഗരറ്റിനും അടിമയാക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ ഒടിവുകളും വളവുകള്‍ക്കും (മുതലാളിത്ത ഭാഷയില്‍ പറഞ്ഞാല്‍ അഴകളവുകള്‍) സംഭവിക്കുന്ന രൂപഭേദങ്ങളെ തുടര്‍ന്ന് അവള്‍ കാഴ്ചാ കച്ചവടത്തിന് കൊള്ളാത്തവളുമാകുന്നു. ഈ അപരിഹാര്യമായ വീഴ്ചകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരം എല്ലായ്പോഴും പുരുഷന്റെ മനസ്സില്‍ കുറ്റവാഹകയായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തികെട്ട ചിത്രമാണെന്ന് നസീറുദ്ദീന്‍ ഷായുടെ പക്കല്‍ നിന്ന് പുരസ്കാരം മേടിച്ചതിനു ശേഷം നടത്തുന്ന പ്രകോപനാത്മകമായ പ്രസംഗത്തില്‍ സില്‍ക്ക് തുറന്നടിക്കുന്നുണ്ട്. ഈ വൃത്തികെട്ട രഹസ്യത്തെ സിനിമ തീരും മുമ്പ് കാണിസംഘം ശിക്ഷിച്ചു പരിഹരിക്കുകയും ചെയ്യും.

ചലച്ചിത്രത്തിന്റെ ദൃഷ്ടിയെ ആഘോഷിക്കാനുള്ള ഒരു കാരണമായിട്ടാണ് ഡേര്‍ട്ടി പിക്ച്ചര്‍ പ്രവര്‍ത്തിക്കുന്നത്. സില്‍ക്കിന്റെ സൌന്ദര്യം ആരംഭിക്കുന്നത് അവളുടെ മാതാപിതാക്കള്‍ ഉത്പാദിപ്പിച്ച ഒരു പെണ്‍ശരീരം എന്ന നിലയില്‍ നിന്നല്ല. ക്യാമറ അവളുടെ മേല്‍ പതിക്കുന്നതു മുതല്‍ക്കാണ് അവളുടെ സൌന്ദര്യം ആരംഭിക്കുന്നത്. വെളിച്ചം അവളെ നിര്‍മിച്ചെടുക്കുകയും, കാണിയുടെ കണ്ണുകള്‍ അവളെ ഉപഭോഗം ചെയ്തു തുടങ്ങുകയും ചെയ്യുമ്പോഴാണ് അവള്‍ തുടങ്ങുന്നത്. ഈ താരജന്മം തന്നെ അവളുടെ(ഏതു നടിയുടെയും) വിജയവും ആത്യന്തികമായ വന്‍ പരാജയവുമായി പരിണമിക്കുന്നു. ആണ്‍നോട്ടമാണവളെ കണ്ടു പിടിക്കുന്നതും ഉപഭോഗം ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും. ലക്ഷക്കണക്കിന് ആണുങ്ങളുടെ കണ്ണിലൂടെയാണ് അവള്‍ ജീവിക്കുന്നത്. ഈ ജീവിതമാണ് നടിയുടെ ആത്യന്തികമായ ദൌര്‍ബല്യമെന്ന തിരിച്ചറിവിലേക്കാണ് അവസാന ഘട്ടത്തില്‍ അവളെത്തിച്ചേരുന്നത്. കണ്ണിനു മുമ്പില്‍ മാത്രമാണ് അവള്‍ നിലനില്‍ക്കുന്നത്. കണ്ണുകള്‍ തെന്നിമാറുമ്പോള്‍, താരം ഇല്ലാതാവുന്നു. സാമൂഹിക കാഴ്ചയുടെ ഈ തെന്നിമാറലാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

*
ജി പി രാമചന്ദ്രന്‍

മാലിന്യസംസ്കരണനയം ആവിഷ്കരിക്കണം

മാലിന്യനിര്‍മാര്‍ജനവും മാലിന്യ സംസ്കരണവും സ്ഫോടനാത്മകമായ പ്രശ്നമായി വളര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്തും തലശേരിയിലും കോട്ടയത്തും കണ്ണൂരിലും തൃശൂരിലുമെല്ലാം മാലിന്യപ്രശ്നം അതിരൂക്ഷമായിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യം സംസ്കരിക്കുന്ന വിളപ്പില്‍ശാലയിലെ കേന്ദ്രം അടച്ചുപൂട്ടി. ഒരാഴ്ചയിലേറെയായി മാലിന്യം കെട്ടിക്കിടന്ന് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് തലസ്ഥാനത്ത്. ഇതിന് സമാനമായ സ്ഥിതിവിശേഷം കൊച്ചിയില്‍ മൂന്നുവര്‍ഷം മുമ്പുണ്ടായി. അന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുകയും അടിയന്തര സാഹചര്യം പരിഹരിക്കാന്‍ കലക്ടര്‍ മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തുകയുംചെയ്തു. താല്‍ക്കാലികമായി കലക്ടറുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുകയും ബ്രഹ്മപുരത്ത് മാലിന്യസംസ്കരണപ്ലാന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയുംചെയ്തു. അന്ന് നഗരകാര്യം കൈകാര്യംചെയ്ത ടി കെ ജോസിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയത് ഓര്‍ക്കുന്നു.

അതുപോലെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മാലിന്യപ്രശ്നം ഗുരുതരമാവുകയും ലാലൂരില്‍ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും മാലിന്യസംസ്കരണത്തിന് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുകയുംചെയ്തു. സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയും കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. പത്തിയൂര്‍ ഗോപിനാഥ് തയ്യാറാക്കിയ കര്‍മപദ്ധതി അംഗീകരിക്കുകയും ചെയ്തു. നഗരമാലിന്യം മുഴുവന്‍ ഒരിടത്ത് സംസ്കരിക്കുന്നതിന് പകരം പത്തോളം കേന്ദ്രങ്ങളില്‍ വികേന്ദ്രീകൃത സംസ്കരണശാല സ്ഥാപിക്കുന്നതായിരുന്നു പത്തിയൂരിന്റെ പദ്ധതി. കോര്‍പറേഷനിലും സംസ്ഥാനത്തും യുഡിഎഫ് അധികാരത്തിലെത്തിയതോടെ മാതൃകാപരമായ ആ പദ്ധതി അട്ടിമറിക്കപ്പെടുകയാണുണ്ടായത്.

നഗരമാലിന്യം നഗരവാസികള്‍ മാത്രം സൃഷ്ടിക്കുന്നതല്ല. നഗരത്തില്‍ വന്നുപോകുന്നവരുംകൂടി ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്. വിവിധ നഗരങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നതിനും സംസ്കരിക്കുന്നതിനും നഗരത്തിന് പുറത്ത് വിജനപ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തുകയായിരുന്നു മുമ്പ്. അങ്ങനെ കണ്ടെത്തിയ സ്ഥലങ്ങളുടെ പരിസരങ്ങളില്‍ പിന്നീട് ജനസാന്ദ്രത ഏറുകയും അതോടൊപ്പം അശാസ്ത്രീയമായി മാലിന്യം തള്ളുന്നതും കാരണം ജനങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരപ്രാന്തങ്ങളിലെ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിശക്തമായ ബഹുജനസമരം ഉയര്‍ന്നുവരാന്‍ ഇടയായ സാഹചര്യം ഇതാണ്. ഇതിന് പരിഹാരമുണ്ടാക്കുന്നതില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ടായി. അതോടൊപ്പം അവരുടെ മാത്രം പ്രാപ്തികൊണ്ട് പരിഹരിക്കാവുന്നതിനപ്പുറത്തേക്ക് പ്രശ്നം വളര്‍ന്നിരിക്കുന്നു. മാലിന്യനിര്‍മാര്‍ജനം, മാലിന്യസംസ്കരണം എന്നിവ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രീയമായൊരു പദ്ധതി ആവിഷ്കരിച്ച് മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കേണ്ട ഒരു മേഖല ഇതാണ്.

തിരുവനന്തപുരം നഗരത്തിലെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. വിളപ്പില്‍ശാലയില്‍ ബഹുജനസമരം നടക്കുന്ന സാഹചര്യത്തില്‍ അവിടത്തെ പ്ലാന്റ് പൊടുന്നനെ അടച്ചുപൂട്ടിയതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമരംചെയ്യുന്ന ജനങ്ങളുടെ വികാരം ന്യായമാണെങ്കിലും കര്‍ശനമായ വ്യവസ്ഥകളോടെ ബദല്‍സംവിധാനം ഉണ്ടാകുന്നതുവരെ പ്ലാന്റ് അടച്ചുപൂട്ടിയത് ന്യായീകരിക്കാവുന്നതല്ല.

മാലിന്യ നിര്‍മാര്‍ജനത്തിന് ഇടത് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുകയുണ്ടായി. 2007ലെ കേരളപ്പിറവിദിനത്തില്‍ മാലിന്യമുക്ത കര്‍മപദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 39 ഖരമാലിന്യസംസ്കരണകേന്ദ്രങ്ങള്‍ , 83 കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റ് എന്നിവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 13 പ്ലാന്റുകള്‍ നിര്‍മാണത്തിലാണ്. അതുപോലെ സംസ്ഥാനത്തെ ഇരുപത് പഞ്ചായത്ത് ഒഴിച്ച് ബാക്കി പഞ്ചായത്തുകളെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നിര്‍മല്‍ പഞ്ചായത്തുകളാക്കാന്‍ കഴിഞ്ഞു. 97 ശതമാനം വീടുകളിലും ടോയ്ലറ്റുകളുള്ള സംസ്ഥാനമായി കേരളം മാറി. എന്നാല്‍ , നിര്‍മല്‍ പഞ്ചായത്തുകളിലും, പൊതുസ്ഥലത്ത് മാലിന്യംതള്ളുന്നത് പോലുളള ദുഷ്പ്രവണതകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മാലിന്യപ്രശ്നത്തില്‍ ഏറ്റവും പ്രധാനം പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ്. 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരോധിച്ചു. 50 മൈക്രോണ്‍ വരെയുള്ള സഞ്ചികള്‍ നിരോധിക്കാന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ മാലിന്യപ്രശ്നം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞെങ്കിലും ഇതേവരെ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓരോ വീട്ടിലും ദിവസം അഞ്ചും പത്തും പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് എത്തുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കുകയും പഴയതുപോലെ സ്ഥിരം ഉപയോഗത്തിനുള്ള തുണിസഞ്ചി ഉപയോഗപ്പെടുത്തുകയുംചെയ്താല്‍ മാലിന്യപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമുണ്ടാക്കാന്‍ കഴിയും.

രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ബഹുമുഖ പദ്ധതികളാണ് ആവശ്യം. ഏറ്റവും പ്രധാനം കഴിയാവുന്നത്ര മാലിന്യങ്ങള്‍ ഉറവിടസ്ഥാനത്തു തന്നെ സംസ്കരിക്കുക എന്നതാണ്. വീടുകളില്‍ ജൈവമാലിന്യം സംസ്കരിച്ച് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതുപോലുള്ള പദ്ധതികള്‍ സാര്‍വത്രികമാക്കാന്‍ കഴിയണം. അതുപോലെ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ആശുപത്രികള്‍ , വന്‍കിട ഹോട്ടലുകള്‍ , ഫ്ളാറ്റ് സമുച്ചയം എന്നിവ ഒരു നിശ്ചിത തീയതിക്കകം അത് നിര്‍ബന്ധമാക്കാന്‍ നടപടി സ്വീകരിക്കണം. ഇങ്ങനെ ഉറവിടങ്ങളില്‍ത്തന്നെ മാലിന്യസംസ്കരണ സംവിധാനമുണ്ടാക്കിയാലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് നിബന്ധന വച്ചാലും വലിയൊരളവോളം മാലിന്യപ്രശ്നം തുടരും. അതിന് പരിഹാരമായി ഓരോ നഗരത്തിലും അല്ലെങ്കില്‍ നഗരകേന്ദ്രങ്ങളിലും മാലിന്യസംസ്കരണ പ്ലാന്റുകള്‍ ആവശ്യമായിവരും. ചാലക്കുടി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ജൈവവള ഫാക്ടറികള്‍ മാതൃകയാക്കാവുന്നതാണ്.

ചവര്‍ സംസ്കരണം, അറവുശാല, മല്‍സ്യ-മാംസ്യ മാര്‍ക്കറ്റുകള്‍ , ശ്മശാനങ്ങള്‍ എന്നിവയെല്ലാം ഓരോ നാട്ടിലും ജനങ്ങളുടെ പൊതുആവശ്യമാണ്. എന്നാല്‍ , ഇതൊന്നും തങ്ങളുടെ താമസസ്ഥലത്തിനടുത്ത് ഉണ്ടാകുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. ഈ പ്രശ്നമാകട്ടെ പരിഹരിക്കാതിരിക്കാനും വയ്യ. മാലിന്യപ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെങ്കില്‍പോലും അവര്‍ക്ക് പരിഹരിക്കാന്‍ പറ്റാത്ത വിതാനത്തില്‍ എത്തിയിരിക്കുകയാണെന്നര്‍ഥം. കേരളത്തിലെ ജനസാന്ദ്രതയും പരിസ്ഥിതിയും എല്ലാം പരിഗണിച്ച് ശാസ്ത്രീയമായ കര്‍മപദ്ധതി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിശദമായ ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാര്‍ മാലിന്യ സംസ്കരണനയം ആവിഷ്കരിക്കുകയും ഒരു പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുകയും വേണം.


*****


വി എസ് അച്യുതാനന്ദന്‍, കടപ്പാട് :ദേശാഭിമാനി