Monday, March 31, 2014

ഒരു ശവത്തെ കിട്ടിയിരുന്നെങ്കില്‍...

കേരളത്തെ കണികണ്ടുണര്‍ത്തുന്ന റബര്‍ പത്രം, 1888ല്‍ പ്രസിദ്ധീകരണം ആരംഭിച്ചതുതന്നെ "മഹാരാജാവ് തിരുമനസ്സി"നും ഏഴാം കടലിനക്കരെയുള്ള അന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതിയായ വിക്ടോറിയാ റാണിക്കും സ്തുതിഗീതം പാടിക്കൊണ്ടായിരുന്നല്ലോ. യൂണിയന്‍ ജാക്ക് കടല്‍ കടക്കുന്നതുവരെ, രാജവാഴ്ച ജനാധിപത്യത്തിന് വഴിമാറുന്നതുവരെയും, സാമ്രാജ്യവാഴ്ചയ്ക്കും രാജവാഴ്ചയ്ക്കും വേണ്ടി ഏറെ വിയര്‍പ്പൊഴുകിയ പത്രം, അന്നും ഇന്നും ഭരണവര്‍ഗത്തിന്റെ നാവായി തന്നെ തുടരുന്നു. അതിന്റെ ഉടയോന്‍മാര്‍ കമ്യൂണിസ്റ്റ് ഭൂതത്തെ അകറ്റി നിര്‍ത്താന്‍ എന്തും ചെയ്യും; ലാഭം പരമാവധിയാക്കാന്‍ സ്വന്തം ഉടമയെതന്നെ കൊന്ന് കെട്ടിത്തൂക്കാന്‍ മൂലധനം മടിക്കില്ലെന്ന് പറയുന്നതുപോലെയാണിത്.

കമ്യൂണിസ്റ്റ് കശ്മലന്മാര്‍ക്ക് പരിമിതമായ അധികാരമെങ്കിലും കിട്ടുന്നത്, തങ്ങളുടെ ലാഭം പരമാവധിയാക്കല്‍ അജന്‍ഡ നിര്‍ബാധം നടപ്പാക്കുന്നതിന് തടസ്സമാകും. അതുകൊണ്ട് ഏതു വിധത്തിലും അവറ്റകള് അധികാരത്തിന്റെ ഏഴയലത്തുപോലും വരാതിരിക്കാന്‍, പണ്ട് കുടുമ്മത്തിലെ ഒരു വല്യപ്പാപ്പന്‍ പറഞ്ഞതുപോലെ വെഷം മോന്തി ചത്തുകളേം എന്നൊന്നും പറയൂല്ലെങ്കിലും, ഇടയ്ക്കിടെ ഏതെങ്കിലും ഒരു ശവത്തെ തോണ്ടിയെടുത്ത് അങ്ങട് തട്ടിക്കളിച്ചേക്കും, ഇ കമ്മുക്കള് പിടിമുറുക്കാതിരിക്കാന്‍. കുറേക്കാലം "പീപ്പി, പീപ്പി"ന് വിളിച്ചോണ്ടിരുന്ന റബറ് കുട്ട്യേള്‍ക്ക് ഇതാ കിട്ടിപ്പോയി, പുതിയൊരു ഇര; അതും പറ്റ്യേ സ്ഥലത്തൂന്നും തന്ന്യാണേയ്! കൊടുങ്ങല്ലൂര് പെരിഞ്ഞനത്തൂന്ന്! പെരുവഴിയില്‍ ഒരു പാവം ശവം മാര്‍ച്ച് 2നാണ് പെരിഞ്ഞനത്തിനടുത്തെ നവാസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. അന്ന് ആ മരണത്തില്‍ ദുഃഖിക്കാനും കൊലപാതകത്തില്‍ പ്രതിഷേധിക്കാനും ആ സാധുവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാതെ ആരുമില്ലായിരുന്നു. പത്രങ്ങള്‍ക്കാകട്ടെ, ചരമക്കോളത്തിനപ്പുറം ഇടം നല്‍കേണ്ട കാര്യവുമില്ല. മുഖ്യധാരാ പത്രങ്ങളിലെല്ലാം അരിച്ചുപെറുക്കി നോക്കിയാലും മൂന്നാം തീയതി ആ വാര്‍ത്ത കാണാനാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംഭവത്തിന് ചിറകുമുളച്ച്, പുതിയ രൂപഭാവങ്ങള്‍ കൈവന്നത് അവിചാരിതമായിട്ടായിരുന്നു. തികച്ചും അവിചാരിതമെന്ന് പറയാനാവില്ല. നല്ലതുപോലെ ആസൂത്രണം ചെയ്താണ് സംഭവത്തിന് പുതിയ രൂപഭാവവും വര്‍ണഭംഗിയുമെല്ലാം നല്‍കി പൊലിപ്പിച്ച് വിദ്വാന്മാര്‍ അവതരിപ്പിച്ചത്. അവതരണത്തില്‍ മാത്രമല്ല, സാക്ഷാത്കാരത്തിലും നന്നായി ആസൂത്രണവും ഒത്തുകളിയുമെല്ലാം നടന്നതായാണ് കേള്‍വി.

തിരഞ്ഞെടുപ്പില്‍ വോട്ടു കച്ചോടത്തിന് പതിവുപോലെ അച്ചാരം വാങ്ങല്‍ ചടങ്ങ്, കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും റോളില്‍നിന്ന് നിര്‍വഹിക്കുന്ന കക്ഷികള്‍ തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍പുമുണ്ട്; രണ്ടു കൂട്ടര്‍ക്കും അജന്‍ഡ ഒന്ന് - കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണം! 15-ാം തീയതി രാവിലെ എത്തിയ "മനോരമ"യിലെ ഒന്നാം പേജില്‍ നമ്മുടെ കണ്ണില്‍പെടുംവിധം തന്നെ പുതിയൊരു അമിട്ടിന് തിരികൊളുത്തിയിരിക്കുന്നു. ശീര്‍ഷകം ഇങ്ങനെ: ""നവാസ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സംഘം കസ്റ്റഡിയില്‍"" ""രക്തക്കറയോട് സാമ്യമുള്ള പാട് ഓഫീസില്‍ കണ്ടെത്തി"" എന്നും കോട്ടയം ഗുര്‍ണോകള്‍ മണം പിടിച്ച് കണ്ടെത്തി.

16-ാം തീയതി ആയപ്പോള്‍ ഒന്നാം പേജില്‍ തന്നെ ഏറ്റവും മുകളറ്റത്ത് 8 കോളത്തില്‍ സങ്കതി സ്ഥാനം പിടിച്ചു - ""നവാസ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം എട്ടുപേര്‍ അറസ്റ്റില്‍"". 17-ാം തീയതി ആയപ്പോള്‍ സംഭവത്തിന് പ്രചരണപരമായ മാനങ്ങള്‍ നല്‍കിക്കൊണ്ട് "മനോരമ"ക്കുഞ്ഞുങ്ങള്‍ ഭാവനയുടെ ചിറക് വിടര്‍ത്തി അനന്ത വിഹായസ്സിലോളം പറന്നുയരുന്നതു കാണാം. ഒന്നാം പേജില്‍ വീണ്ടും സ്ഥാനം താഴേക്കു മാറ്റി രണ്ടു കോളത്തില്‍ അവതരിപ്പിക്കുന്നു: ""പെരിഞ്ഞനം: മൂന്ന് സിപിഎമ്മുകാര്‍ കൂടി കസ്റ്റഡിയിലെന്നു സൂചന"". "മനോരമ"യിലെ കഥാകൃത്തിന്റെ വിശകലനം നോക്കൂ: ""ഈ കേസില്‍ അന്വേഷണം മുന്നോട്ടുനീങ്ങുമ്പോള്‍ വെളിച്ചത്തുവരുന്നതു ടി പി വധക്കേസുമായുള്ള സാമ്യമാണ്. രണ്ടു കേസിലും പാര്‍ടി നേതാക്കള്‍ നടത്തിയ ഗൂഢാലോചന നടപ്പാക്കിയതു ക്വട്ടേഷന്‍ സംഘമാണ്"". എന്നാല്‍ സ്റ്റോറി അവസാനിക്കുന്നതിനടുത്ത ഒരു വാചകം മനസ്സിലുടക്കാതിരിക്കില്ല:

""നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നേരിടുമ്പോഴായിരുന്നു ടി പി വധമെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പെരിഞ്ഞനം കൊലപാതകം"". നെയ്യാറ്റിന്‍കരേല് കിട്ടിയപോലെ ഒരസല് സാധനം ദാ കിട്ടിപ്പോയ്, ആഘോഷിക്കൂ എന്നുള്ള ആഹ്വാനവുമതിലുണ്ട്. 18-ാം തീയതി ആയപ്പോള്‍ കൂടുതല്‍ വിശകലനാത്മകമാണ് സ്റ്റോറി; സ്ഥാനം 13-ാം പേജിലേക്ക് മാറിയെന്നേയുള്ളൂ. ""പെരിഞ്ഞനം കൊലപാതകം : പ്രതിക്കൂട്ടിലായി സിപിഎം"" വായിക്കൂ, വായിക്കൂ: ""പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി; പ്രതിഷേധിക്കാനാകാതെ സിപിഎം. ലോക്കല്‍ സെക്രട്ടറിയെ കയ്യാമം വെച്ച് പൊതുജനമധ്യത്തില്‍ ക്രിമിനലുകള്‍ക്കൊപ്പം നടത്തിയിട്ടും സിപിഎം ഹര്‍ത്താലില്ല, പന്തം കൊളുത്തി പ്രകടനമില്ല, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്ല"" എന്തൊരുശിരന്‍ കലക്കാണെന്നു നോക്കണേ. മനോരമേടെ വാല് പൊങ്ങണ കണ്ടയുടന്‍ തന്നെ കെപിസിസി ആസ്ഥാനത്തിരുന്നവര്‍ സന്തോയം കൊണ്ട് ഇരിപ്പുറയ്ക്കാതെ പാഞ്ഞു പെരിഞ്ഞനത്തേക്ക് - ആദ്യം ഹസന്‍ ഗാന്ധി. പിന്നാലെ പോകുന്നു ആദര്‍ശധീരതയുടെ പുത്തന്‍ അവതാരമായ പ്രസിഡന്‍റ്ജി, സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിജി തന്നെ പാഞ്ഞൂ നവാസിന്റെ വീട്ടിലേക്ക്. അങ്ങനെ പ്രാദേശികമായ ഒരു സംഭവത്തെ സംസ്ഥാനതല സാധനമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലെ ചൂടന്‍ വിഭവമായി ഇട്ടുകൊടുത്തിരിക്കുന്നു "മനോരമ". 18-ാം തീയതിയിലെ സ്റ്റോറിയിലെ ടിപ്പണി പെരിഞ്ഞനത്തിന്റെ പ്രാദേശിക സ്ഥിതിയും അവതരിപ്പിക്കുന്നു:

""ഇവിടത്തെ പല പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരോ കേസ് നേരിടുന്നവരോ ആണ്"" ഈ ""പല""യില്‍ കോണ്‍ഗ്രസുംപെടും എന്ന് വായനക്കാര്‍ക്ക് വേണമെങ്കില്‍ വായിച്ചെടുക്കാം. അങ്ങനെ വായിച്ചെടുക്കാന്‍ പറ്റുന്നവര്‍ക്ക് പത്രം നിഷ്പക്ഷമായി സങ്കതികള് പറയണതായും ആശ്വസിക്കാം.

18-ാം തീയതിയിലെ "മനോരമ"യുടെ മുഖപ്രസംഗത്തിന്റെ വിഷയവും ഇതുതന്നെ: ""ക്വട്ടേഷന്‍കാര്‍ക്ക് രാഷ്ട്രീയ വളം"" എന്ന ശീര്‍ഷകത്തിനു താഴെ ഉപശീര്‍ഷകം: ""ഗുണ്ടകളെ ഒതുക്കേണ്ടവര്‍ ഒപ്പം നില്‍ക്കുന്നു"" രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സാരോപദേശം നല്‍കുന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആ സാധനത്തിലും നിറഞ്ഞുനില്‍ക്കുന്നതു പ്രചരണ സാഹിത്യം തന്നെ! ചന്ദ്രശേഖരന്‍ വധവും തേട്ടി, തേട്ടി വരുന്നുണ്ട്. പത്രത്തിന്റെ തൃശ്ശൂര്‍ പതിപ്പ് ഇത്രയൊന്നുമല്ല, ആകപ്പാടെ ആഘോഷമാക്കി കലക്കീറ്റുണ്ടെന്നാണ് ഒരു സുഹൃത്ത് അറിയിച്ചത്. "മനോരമ" മാത്രമല്ല, തിരുവനന്തപുരം പതിപ്പില്‍ വലുതായിട്ട് ഇതിനെ പൊക്കിപ്പിടിക്കാത്ത "മാതൃഭൂമീം" തൃശ്ശൂരില്‍ മുഖ്യ തീമാക്കീട്ടുണ്ടത്രെ. ഒരു ദിവസം ഒരു പേജ് തന്നെ ഇതിനായി നീക്കിവെച്ചു.

18-ാം തീയതി കൊണ്ടവസാനിക്കുമെന്നു തോന്നുന്നില്ല. പൊടിപ്പും തൊങ്ങലും വച്ച ബിറ്റുകളും അമിട്ടുകളും ഇനിയും വന്നുകൊണ്ടേയിരിക്കും, വിശിഷ്യാ തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട്. അല്ലേലും, സിപിഐ എമ്മിനെതിരായ പ്രചരണ സാഹിത്യമായതുകൊണ്ട്. ചാനലിലും ചര്‍ക്കയാക്കി തങ്ങളുടെ ലാക്കെന്തെന്ന് മനോരമ വെഷം വെളിപ്പെടുത്തുന്നു. ഇതിത്രേം ഇതേവരത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ട്. നമുക്കൊന്ന് റീവൈന്‍ഡ് ചെയ്ത് പിന്നിലേക്ക് പോകാം.

തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു - മധു ഈച്ചരത്തും ലാല്‍ജി കൊള്ളനൂരും. രണ്ടു പേരും കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമാണിമാര്‍. കൊലയാളികളോ! കോണ്‍ഗ്രസുകാരൊ അവരേര്‍പ്പെടുത്തിയ ക്വട്ടേഷന്‍കാരൊ. മധു ഈച്ചരത്ത് കൊല്ലപ്പെട്ടതാകട്ടെ ഭാര്യയോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങവേ, ഭാര്യയുടെ മുന്നില്‍വെച്ച് - വെട്ട് മുപ്പത്തിയെട്ട്! പ്രായവും അത്രയേ ഉള്ളൂ. ഭര്‍ത്താവിന്റെ ചുടുചോര ചീറ്റിത്തെറിച്ചത് ഭാര്യയുടെ മുഖത്ത്. മോഹാലസ്യപ്പെട്ട് വീണ ആ യുവതിയെയോ പറക്കമുറ്റാത്ത അവരുടെ കുഞ്ഞുങ്ങളെയോ ഒന്നും "മനോരമ"യോ മറ്റു മുഖ്യധാരക്കാരോ കണ്ടില്ലെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കി, പഴയ (കഴിഞ്ഞ ഒരു വര്‍ഷത്തെ പത്രം) പത്രത്താളുകള്‍ പരിശോധിച്ചാല്‍ കാണും. അതിെന്‍റ (രണ്ടുകൊലപാതകത്തിേന്‍റം) വാര്‍ത്തകള്‍ അപ്രധാനമായി ആവര്‍ത്തനമോ വിശകലനമോ ഇല്ലാതെ ഏക് ദിന്‍ കാ സുല്‍ത്താനായി ഒടുങ്ങുന്നതു കാണാം. മുഖപ്രസംഗ രചനയും ഉണ്ടായില്ല. മന്ത്രിമാരും കോണ്‍ഗ്രസ് ഉന്നതരും തീര്‍ഥാടനം നടത്തിയതുമില്ല.

ജില്ലക്കാരനായ ആദര്‍ശശാലി തിരിഞ്ഞു നോക്കിയോ എന്ന കാര്യം ഗവേഷണ വിഷയമാക്കാവുന്നതാണ്. ഇതില്‍ ഒരു കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സില്‍ബന്ധികളുടെയും പങ്കുണ്ടെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. പൊലീസ് ആ ദിശയിലേക്ക് തിരിഞ്ഞില്ലെന്നു മാത്രമല്ല "മനോരമാ"ദികളിലെ ഗുര്‍ണോകള്‍ ഡിസിസി ഓഫീസിലേക്ക് മണം പിടിച്ച് പോയതുമില്ല. 2013 തിരുവോണ നാളില്‍ (സെപ്തംബര്‍ 16) സന്ധ്യനേരത്ത് കാസര്‍കോട് ഉദുമയില്‍ സിപിഐ എം പ്രവര്‍ത്തകനായ എം ബി ബാലകൃഷ്ണനെ ഒരു സംഘം കോണ്‍ഗ്രസ് ഗുണ്ടകള്‍ നടുറോഡില്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയിട്ട് ഡിസിസി ഓഫീസിലായിരുന്നു അഭയം തേടിയത്. ക്രിമിനല്‍ വക്കീലായ ഡിസിസി പ്രസിഡന്‍റ് അയച്ചുകൊടുത്ത (കോടതിയില്‍ കീഴടങ്ങി എന്ന് ഭാഷ്യം)

ആളുകളെ പ്രതിപട്ടികയില്‍ ചേര്‍ത്ത് അറസ്റ്റും രേഖപ്പെടുത്തി കേസ് സബൂറാക്കി, പൊലീസ്. യഥാര്‍ഥ പ്രതികള്‍ ആരൊക്കെയെന്നും ഗൂഢാലോചന നടത്തിയത് ആരൊക്കെയെന്നും പൊലീസിന് അന്വേഷിക്കേണ്ടതായി വന്നില്ല. "മനോരമ"യില്‍ ഈ കൊലപാതകം വാര്‍ത്തയേ ആയില്ല. (ചിലപ്പോള്‍ പ്രാദേശികം ആയിരിക്കും) "മാതൃഭൂമി"യില്‍ ഒറ്റക്കോളത്തില്‍ കുഞ്ഞുവാര്‍ത്തയായി ഒതുങ്ങി - ""സിപിഐ എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു"". എന്തേ, ഈ മാധ്യമ വേതാളങ്ങള്‍ക്കും കോണ്‍ഗ്രസ് ചീങ്കണ്ണികള്‍ക്കും ഈ കൊലപാതകങ്ങളൊന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ വൈമനസ്യം? "വീക്ഷണ"ത്തിന്റെയും "ചന്ദ്രിക"യുടെയും ധര്‍മമാണ് "മനോരമ"യും "മാതൃഭൂമി"യും വഹിക്കുന്നതെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയണം. നിഷ്പക്ഷതയുടെ നാട്യംപോലും ഇല്ലാതെയാണ് ഈ പത്രങ്ങള്‍ യുഡിഎഫ് സേവയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് തറ്റുടുത്ത് ഇറങ്ങിയിരിക്കുന്നത്. തോറ്റോടുന്ന കോണ്‍ഗ്രസ് പട 15-ാം തീയതി "മനോരമ"യുടെ ഒന്നാം പുറത്ത് വേറിട്ടൊരു സ്റ്റോറി. ഡല്‍ഹി ചീഫ് ഡി വിജയമോഹന്‍ വക. ""കോണ്‍ഗ്രസില്‍ പല പ്രമുഖര്‍ക്കും സീറ്റുവേണ്ട"". ഇത് കോണ്‍ഗ്രസുകാരെല്ലാം സ്ഥാനമോഹം ഉപേക്ഷിച്ച്, നിഷ്കാമ കര്‍മികളായി മാറിയതുകൊണ്ടല്ല. മറിച്ച് സങ്കതി എന്താണെന്ന് ലേഖകന്‍ ഇങ്ങനെ എഴുതുന്നു:

""ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ മങ്ങുന്നതും പല മണ്ഡലത്തിലും സഖ്യമൊന്നുമില്ലാതെ ഒറ്റയ്ക്കു മത്സരിച്ചാല്‍ പരാജയപ്പെടുന്നതുമാണ് നേതാക്കളെ പിന്തിരിപ്പിക്കുന്നത്. അഞ്ചു കേന്ദ്ര മന്ത്രിമാര്‍ ഇതിനകം തങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു"".

കോണ്‍ഗ്രസ് പോക്കു കേസാണെന്ന് ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ നോക്കുന്ന പത്രലേഖകര്‍ക്ക് എളുപ്പം തിരിയും. പോരെങ്കില്‍ മിക്കവാറും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂടുവിട്ടുകൂടുമാറ്റം പകര്‍ച്ചവ്യാധി പോലെ വ്യാപകമായി വരുന്നതുതന്നെ തോറ്റോടുന്ന പടയുടെ സൂചനയാണ്. കേരളക്കാര്യത്തില്‍ കോണ്‍ഗ്രസ് മുഖപത്രത്തെപ്പോലെ ഉറഞ്ഞുതുള്ളുന്ന "മനോരമ" എന്തേ ഈ പ്രതികൂല റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ നിന്നെഴുതുന്നുവെന്ന സംശയം സ്വാഭാവികം.

കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞാല്‍ പകരം ബിജെപി, വിശിഷ്യാ മോഡി മൂലധനതാല്‍പര്യം സംരക്ഷിക്കാനുള്ളപ്പോള്‍ "മനോരമ"യ്ക്ക് അങ്കലാപ്പിെന്‍റ ആവശ്യമില്ല. കേരളത്തില്‍ മോഡിപക്ഷത്തിന് എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കില്‍ "മനോരമ" ഇപ്പോള്‍ തന്നെ അവര്‍ക്കൊപ്പം പക്ഷം ചേര്‍ന്ന് നില്‍ക്കുമായിരുന്നു. ഏതു സാഹചര്യത്തിലും ഇടതുപക്ഷം, വിശിഷ്യാ സിപിഐ എം മുന്നില്‍ എത്തരുതെന്നേ "മനോരമ"യ്ക്കുള്ളൂ. അതിനുവേണ്ടതെല്ലാം "മനോരമ" ചെയ്യുകയാണ്. പക്ഷേ, കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം "മനോരമ" മറക്കുന്നു. കേരളത്തിലും കോണ്‍ഗ്രസിന്റെ ഗതി വ്യത്യസ്തമാകില്ല എന്നുറപ്പ്!

16-ാം തീയതി "മനോരമ" 9-ാം പേജില്‍ നല്‍കുന്ന റിപ്പോര്‍ട്ട് നോക്കൂ: ""അടുത്തതും യുപിഎ സര്‍ക്കാര്‍: വി എം സുധീരന്‍"" അതിനകത്ത് ഒരു കുഞ്ഞ് ബോക്സ് : ""ഭരണത്തിലെത്താന്‍ യുപിഎയ്ക്ക് ബുദ്ധിമുട്ടേണ്ടിവരും: ചാക്കോ"" സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം, ചാക്കോയുടെ പ്രസ്താവനയ്ക്കാണ് വാര്‍ത്താ മൂല്യമുള്ളതെന്ന്. അതുകൊണ്ടുതന്നെ, അതായിരിക്കണം പ്രധാന വാര്‍ത്ത. അതിന് കെപിസിസി പ്രസിഡന്‍റിെന്‍റ തിരുത്ത് ബോക്സിലോ മറ്റോ ചേര്‍ക്കേണ്ടതുമത്രെ! മാത്രമല്ല, കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ ഡല്‍ഹിയിലെ ചൂടറിഞ്ഞ് നടത്തിയ പ്രസ്താവനയ്ക്ക് ഒന്നാം പേജില്‍ ഇടം നല്‍കാന്‍ വേണ്ട പ്രാധാന്യമുള്ളതുമാണ്. അതിനുപകരം അകത്തെ പേജില്‍ സുധീരന്റെ പ്രസ്താവനയുടെ ഉള്ളില്‍ ഒതുക്കിയ "മനോരമ"യുടെ പുത്തിയും പക്ഷപാതവും അപാരം തന്നെ. ഇടതുപക്ഷത്തോ, സിപിഐ എമ്മിലോ ആരെങ്കിലും എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ വക്രീകരണ സാധ്യത ഉണ്ടെങ്കില്‍ അതിനെ പര്‍വതീകരിച്ച് അവതരിപ്പിക്കുന്ന മനോരമയാണിത് ചെയ്തതെന്നോര്‍മിക്കുക. മാത്രമോ, ചാക്കോ പറഞ്ഞത്, കോണ്‍ഗ്രസിന് ഇക്കുറി പ്രതിപക്ഷത്തിരിക്കേണ്ടതായി വരും എന്നുമാണ്. വ്യക്തിപരം

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ പരാതിയുമായി ക്യൂ നില്‍ക്കുന്നതായാണ് ഇതെഴുതുമ്പോള്‍ ടി വി ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുഖ്യപരാതിക്കാരന്‍ ശശി തരൂരാണ്. സുനന്ദാ പുഷ്ക്കറെന്ന് പറയുന്നതുതന്നെ അദ്ദേഹത്തിനു മാനഹാനിയുണ്ടാക്കുമത്രെ! ഐപിഎല്ലും വിയര്‍പ്പോഹരിയുമെല്ലാം തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകുന്നത് തരൂരിന് ഒഴിവാക്കിയേ പറ്റൂ. എത്ര തടഞ്ഞാലും സുനന്ദയുടെ പ്രേതം തരൂരിനെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. അതാണ് രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസ് മേധാവി, സുനന്ദയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കൃത്യമായി പറയാറായിട്ടില്ല എന്ന് പ്രസ്താവിച്ചത്. ഇനി ആത്മഹത്യയാണെങ്കിലും അതിനുത്തരം പറയേണ്ടത് തരൂര്‍ തന്നെയാണ്. സ്ത്രീപീഡനത്തിനാണ് തരൂരിന് ഡോക്ടറേറ്റ് എന്ന് പറയുന്നതുപോലും മഹാപരാധമത്രെ! സുനന്ദാ പുഷ്കറിെന്‍റ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അവരുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായാണ്. ആ മുറിവുകള്‍ ഏല്‍പിച്ചത് തരൂരല്ലെങ്കില്‍ മറ്റാരെങ്കിലും അവിടെ എത്തിയതായി പറയാനുള്ള ബാധ്യതയും തരൂരിനുണ്ട്.

രാജ്യത്ത് നിലവിലുള്ള പല നിയമങ്ങളും ശരി തരൂരിനെതിരെ വിരല്‍ ചൂണ്ടുന്നതാണ്. പാര്‍ലമെന്‍റംഗീകരിച്ച നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രമന്ത്രി അത് ലംഘിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാവില്ലല്ലോ. ഇതൊന്നും ആരോപണങ്ങളല്ല, സത്യമാണ്. സത്യം മൂടിവെയ്ക്കണമെന്നാണ് തരൂര്‍ പറയുന്നത്. ഇനിയും പഴയത് പലതുമുണ്ട് തരൂരിനെപ്പറ്റി പറയാന്‍ - യുഎന്നിലായിരിക്കെ കോഫി അന്നെന്‍റ പുത്രനുമായി ചേര്‍ന്ന് ഇറാക്ക് എണ്ണ ഇടപാടില്‍ നടത്തിയ തരികിടകളും അവിടെ അണ്ടര്‍ സെക്രട്ടറിയായിരിക്കെ തരൂരിന് പ്രത്യേക അടുപ്പമുണ്ടായിരുന്ന ഒരു മദാമ്മക്കൊച്ചിന് അവിഹിതമായി പ്രമോഷന്‍ നല്‍കിയതുമൊന്നും ജനത്തിന് മറക്കാനാവില്ലല്ലോ. കെ സുധാകരനും കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആേന്‍റാ ആന്‍റണിയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളവര്‍ക്കെതിരെയെല്ലാം പറയാന്‍ പലതുണ്ട്, തിരഞ്ഞെടുപ്പ് വേളയില്‍. നമ്മുടെ തിരഞ്ഞെടുപ്പ് രീതി വ്യക്തികളെ നേരിട്ട് തിരഞ്ഞെടുക്കുന്നതാണ്. അതുകൊണ്ടു തന്നെ വ്യക്തിപരമായ പരിശോധനയ്ക്കും വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്.

*
ഗൗരി chintha weekly

ആന്റണി തെരഞ്ഞെടുപ്പിനെ തരംതാഴ്ത്തരുത്

യുപിഎ ഭരണത്തെ ചൂണ്ടി വോട്ടുപിടിക്കാന്‍ കഴിയാത്തതിന്റെ ദൗര്‍ബല്യവും ദയനീയതയുമാണ് എ കെ ആന്റണിയില്‍നിന്നുണ്ടാകുന്നത്. യുപിഎ സര്‍ക്കാരിലെ പ്രധാനിയായ ആന്റണിയില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ ചര്‍വിതചര്‍വണമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുവേണ്ടത്. അരനൂറ്റാണ്ടുമുമ്പ് പറഞ്ഞ പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ചും സെല്‍ഭരണമെന്ന പല്ലവി പാടിയും യുപിഎ സര്‍ക്കാരിന്റെ ദുര്‍മുഖം വിസ്മൃതമാക്കാമെന്ന മിഥ്യാധാരണയുമായാണ് അദ്ദേഹം കേരളത്തില്‍ പ്രചാരണത്തിനിറങ്ങിയത്. കാലഹരണപ്പെട്ട ഈ വൃഥാശ്രമത്തിനിടെ ആന്റണിയില്‍നിന്ന് ജനം മറ്റു നിരവധി വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിലൊന്ന്, രാജ്യം കണ്ട ഏറ്റവും കൊടിയ അഴിമതികള്‍ക്ക് പ്രതിരോധമന്ത്രിയെന്ന നിലയില്‍ എന്തിന് കാര്‍മികത്വം വഹിച്ചു എന്നതാണ്. ചാരക്കേസില്‍ ഹൈക്കോടതിയില്‍നിന്ന് നേരിട്ടു കുറ്റപ്പെടുത്തലില്ലാഞ്ഞപ്പോഴും കെ കരുണാകരനെ ഇറക്കിവിട്ട് മുഖ്യമന്ത്രിപദത്തിലേറിയ ആന്റണി ഇപ്പോഴും അന്നത്തെ അഭിപ്രായഗതി വച്ചുപുലര്‍ത്തുന്നുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍, ഹൈക്കോടതിയുടെ നേരിട്ടുള്ള കുറ്റപ്പെടുത്തലിന് വിധേയനായ ഉമ്മന്‍ചാണ്ടിയെ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്ന് വിശദീകരിക്കാനുള്ള ബാധ്യത ആന്റണിക്കുണ്ട്. അത്തരം ഒരു കാര്യങ്ങളും സംസാരിക്കാതെ, രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിനെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ തലത്തിലേക്ക് താഴ്ത്തി, തലക്കെട്ടു ലാക്കാക്കി പ്രസംഗം നടത്തുന്നത് അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ചേര്‍ന്നതല്ല.

തൊഴിലാളികള്‍ക്ക്, കര്‍ഷകര്‍ക്ക്, ദരിദ്രര്‍ക്ക്, കുട്ടികള്‍ക്ക്, സ്ത്രീകള്‍ക്ക്, ദളിതര്‍ക്ക്, ഗോത്രജനതയ്ക്ക്, ന്യൂനപക്ഷത്തിന് - എന്ത് ഗുണമാണ് യുപിഎ ഭരണംകൊണ്ടുണ്ടായത് എന്ന് വിശദീകരിച്ച് വോട്ടുതേടാനുള്ള ആര്‍ജവം ആന്റണിക്കുണ്ടോ? ടാറ്റ ഗ്രൂപ്പിന്റെ ആസ്തി 1990 ല്‍ 10,922 കോടി രൂപയായിരുന്നത് 2012-13 ല്‍ 583554 കോടിയായി എന്നതാണ് രണ്ടു പതിറ്റാണ്ടുകാലത്തെ ആഗോളവല്‍ക്കരണ നയങ്ങളുടെ ഒരു സൂചിക. റിലയന്‍സ് ഗ്രൂപ്പിന്റെ സ്വത്ത് 3167 കോടിയില്‍നിന്ന് 500,000 കോടിയിലധികമായി. 1991 നും 2012 നും ഇടയില്‍ സമ്പദ്വ്യവസ്ഥയുടെ മൊത്തം സ്ഥിരനിക്ഷേപ ഓഹരി നാലുമടങ്ങ് വര്‍ധിച്ചപ്പോള്‍ സ്വകാര്യ കോര്‍പറേറ്റ് മേഖലയ്ക്കുണ്ടായ വര്‍ധന ഒന്‍പത് മടങ്ങാണ്. അതേ സമയം, 2011-12 ല്‍ ഗ്രാമീണ കുടുംബങ്ങളില്‍ 80 ശതമാനത്തിലധികം പേര്‍ക്കും പ്രതിദിനം അന്‍പതുരൂപയോ കുറവോ ആണ് വരുമാനം. 2013 ല്‍ 199 രാജ്യങ്ങളില്‍ ആഗോള ദാരിദ്ര്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 94 ആണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതിയും തൂക്കക്കുറവോ മുരടിപ്പോ ഉള്ളവര്‍. സ്ത്രീകളില്‍ 60 ശതമാനത്തിനും വിളര്‍ച്ചബാധ. സെന്‍സസ് എടുത്ത 33 കോടി കുടുംബങ്ങളില്‍ 57 ശതമാനത്തിനും സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല. 53 ശതമാനത്തിന് ശൗചാലയസൗകര്യമില്ല. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷമായിട്ടും ജനസംഖ്യയില്‍ 26 ശതമാനത്തിന് പ്രാഥമിക സാക്ഷരതയില്ല. ആന്റണിയുടെ പാര്‍ടിയല്ലാതെ മറ്റാരാണ് ഇതിന് സമാധാനം പറയേണ്ടത്?

സമ്പന്നര്‍ക്ക് ഉയര്‍ന്ന തോതിലുള്ള ഇളവുകള്‍ നല്‍കുമ്പോള്‍, സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമൂഹിക സാമ്പത്തിക വികസന ചെലവുകളും സബ്സിഡിയും വെട്ടിക്കുറയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍. ആന്റണിയുടെ പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന ഇതേ സാമ്പത്തികനയമാണ് ബിജെപിയുടേതും. അവര്‍ നയിച്ച കേന്ദ്രസര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. ബിജെപിയും ഈ സിദ്ധാന്തം കൈകാര്യംചെയ്യുന്നവരാണ്. അതുകൊണ്ടാണ്, കോര്‍പറേറ്റ് കൊള്ള അവസാനിപ്പിക്കുന്ന ഒരു സര്‍ക്കാരിനെയാണ് രാജ്യത്തിന് ആവശ്യം, അത് കോണ്‍ഗ്രസും ബിജെപിയും നയിക്കുന്നതാവരുത് എന്ന് ഇടതുപക്ഷം പറയുന്നത്. അതിസമ്പന്നരില്‍നിന്ന് നികുതി പിരിക്കുകയും ജനങ്ങള്‍ക്കിടയിലെ അസമത്വം കുറയ്ക്കുകയും നീതി നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിനെയാണ് ഇന്ത്യക്കാവശ്യം. യുപിഎയ്ക്കും എന്‍ഡിഎയ്ക്കും അതിനുള്ള കഴിവില്ല എന്നാണ് അനുഭവത്തില്‍നിന്ന് തെളിഞ്ഞത്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുപിഎ സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ഈ വിഷയങ്ങളാകെ തമസ്കരിക്കാന്‍ ആന്റണിക്ക് സാധ്യമല്ല. പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍, രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സ്വന്തം നിലപാട് പറഞ്ഞ് വോട്ടുചോദിക്കാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കണം. തന്റെ വകുപ്പിലും അല്ലാതെയും നടമാടിയ കൂറ്റന്‍ അഴിമതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറയണം. തട്ടിപ്പുകേസുകളില്‍ തിമിര്‍ക്കുകയും നീതിപീഠത്തിന്റെ കഠിനശകാരം ഏറ്റുവാങ്ങുകയുംചെയ്ത ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കുന്നതിന്റെ യുക്തി വിശദീകരിക്കണം. അതൊന്നും ചെയ്യാതെ, പ്രവചനത്തിന്റെയും പരിഹാസത്തിന്റെയും പരിഹാസ്യതയുടെയും വാചകക്കസര്‍ത്തുകളുമായി ജനങ്ങളെ സമീപിക്കുമ്പോള്‍ സ്വയം ചെറുതാവുകയാണ് എന്ന തിരിച്ചറിവ് ആന്റണിക്കുണ്ടാകേണ്ടതുണ്ട്.
*
Deshabhimani Editorial

Sunday, March 30, 2014

കൃഷിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണം

കേരളത്തില്‍ കാര്‍ഷികാവശ്യത്തിനു നല്‍കുന്ന സൗജന്യ വൈദ്യുതി പദ്ധതി പൊടുന്നനെ നിര്‍ത്തിയത് ഒറ്റപ്പെട്ട സംഭവമല്ല. യുഡിഎഫ് സര്‍ക്കാരിന്റെയും അതിന്റെ അഖിലേന്ത്യാ പതിപ്പായ യുപിഎയുടെയും നയത്തിന്റെ ഭാഗമാണത്. ഇരുപതുകൊല്ലമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെയും നയങ്ങള്‍ കര്‍ഷകരെ ആക്രമിക്കുകയാണ്. കൃഷിയുടെ കോര്‍പറേറ്റുവല്‍ക്കരണവും അഗ്രി ബിസിനസുകാരുടെ അമിതലാഭവും ഉറപ്പാക്കുന്ന നയമാണത്. ഭൂപരിഷ്കാരങ്ങളില്‍നിന്ന് പുറകോട്ടുപോകുന്നു. കാര്‍ഷിക സബ്സിഡികളും കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപവും പിന്‍വലിക്കുന്നു. ധാന്യസംഭരണത്തില്‍നിന്നും ശേഖരണത്തില്‍നിന്നും വിപണനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. വിപണിശക്തികളെ കയറൂരിവിട്ട് കൃഷിക്കാര്‍ക്ക് ആദായവില നിഷേധിക്കുന്നു. ഇങ്ങനെ കര്‍ഷക ദ്രോഹ സമീപനത്തില്‍ റെക്കോഡ് സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനു കീഴില്‍, അതേ വഴിയില്‍ സ്വന്തം സംഭാവനയും നല്‍കുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍.

യുപിഎ- എന്‍ഡിഎ ഭരണം മാറിവന്നെങ്കിലും കൃഷിക്കാര്‍ക്കുള്ള സബ്സിഡി കുത്തനെ വെട്ടിക്കുറയ്ക്കുന്നതില്‍ അവര്‍ തമ്മില്‍ ഭിന്നതയുണ്ടായില്ല. 1996നും 2012നും ഇടയില്‍ 2,84,694 കൃഷിക്കാരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഒരു ആത്മഹത്യ. കുടിയാന്മാരായ കൃഷിക്കാരുടെയും പങ്കുപാട്ടക്കാരുടെയും പട്ടയം കിട്ടാത്ത ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളായ കൃഷിക്കാരുടെയും വനഭൂമിയില്‍ കൃഷിചെയ്യുന്നവരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റും ആയിരക്കണക്കിന് ആത്മഹത്യകള്‍ സര്‍ക്കാരിന്റെ ഔദ്യോഗികമായ കര്‍ഷക ആത്മഹത്യകളുടെ പട്ടികയിലില്ല. ഇതൊന്നും കര്‍ഷക ആത്മഹത്യകളായി സര്‍ക്കാര്‍ അംഗീകരിക്കുന്നതേയില്ല.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ രാസവള വില 200 ശതമാനത്തിലധികം വര്‍ധിച്ചു. ഡീസലിന്റെയും വൈദ്യുതിയുടെയും കുതിച്ചുകയറുന്ന വില കാരണം ജലസേചനം ഏറ്റവും ചെലവേറിയതായി. വന്‍കിട കമ്പനികളെ സഹായിക്കുന്നതിനാണ് രാസവള സബ്സിഡി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കുറഞ്ഞ വിലയ്ക്ക് രാസവളങ്ങള്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിന് പകരം വന്‍കിട കമ്പനികള്‍ രാസവളങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി നടത്തുകയാണ്. കൃഷിക്കാര്‍ക്ക് ആദായകരമായ വില ലഭിക്കുന്നില്ല. കൃഷിച്ചെലവ് ഒപ്പിക്കുന്നതിനുപോലും കഴിയുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം താങ്ങുവിലയാകട്ടെ, മിക്ക വിളകളുടെയും കാര്യത്തില്‍ ഉല്‍പ്പാദനച്ചെലവ് നിര്‍വഹിക്കാന്‍ പര്യാപ്തമല്ല. ഉല്‍പ്പാദനത്തിന് വേണ്ടിവരുന്ന മുഴുവന്‍ ചെലവും നിറവേറ്റുന്നതിന് പുറമെ, അതിന്റെ 50 ശതമാനംകൂടി കൃഷിക്കാര്‍ക്ക് അധികം ലഭിക്കുന്ന വിധത്തിലാകണം മിനിമം താങ്ങുവില നിശ്ചയിക്കേണ്ടത് എന്ന് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശചെയ്യുന്നു. ആ ശുപാര്‍ശ അവഗണിച്ചു. മിനിമം താങ്ങുവില പ്രഖ്യാപിച്ച ചില സംസ്ഥാനങ്ങളില്‍ സംഭരണം നടക്കുന്നില്ല. നെല്‍കൃഷിക്കാര്‍ക്ക് ക്വിന്റലിന് 1250 രൂപ ലഭിക്കുന്നതിനുപകരം വളരെ കുറഞ്ഞ 650 രൂപയാണ് താങ്ങുവിലയായി ലഭിച്ചത്. യുക്തമായ സാങ്കേതിക വിദ്യകളും വിപുലീകരണ സേവനങ്ങളും പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുന്നതിനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. പകരം മൊണ്‍സാന്റോ, ഡ്യൂപോണ്ട്, കാര്‍ഗില്‍, ടാറ്റ കെമിക്കല്‍, ബിര്‍ള, റിലയന്‍സ്, യുബി എന്നിങ്ങനെയുള്ള കൊള്ളസംഘങ്ങളായ അഗ്രി ബിസിനസുകാരുടെ പിടി കൂടുതല്‍ ശക്തമാക്കുകയാണ്.

കാര്‍ഷികരംഗത്തെ ഇത്തരം പ്രവണതകളില്‍നിന്ന് വേര്‍പെടുത്തി കേരളത്തിലെ സൗജന്യ വൈദ്യുതി നിഷേധം കാണാനാവില്ല. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയാണ് സമരം ചെയ്യേണ്ടതെന്നും ആ നയം തിരുത്തിക്കാനായാല്‍മാത്രമേ രാജ്യം പ്രതിസന്ധിയില്‍നിന്ന് കരകയറൂ എന്നും ആവര്‍ത്തിച്ച് തെളിയിക്കുന്ന അനുഭവംതന്നെയാണിത്. സിപിഐ എം പ്രകടനപത്രികയില്‍ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി, അവ എങ്ങനെ പരിഹരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണം. ശക്തമായ സംഭരണനയം രൂപീകരിക്കണം. ലോകവിപണിയിലെ വിലയുടെ ചാഞ്ചാട്ടം മൂലവും ഇറക്കുമതിച്ചരക്ക് കുത്തി നിറയ്ക്കുന്നതുമൂലവും ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ വിളകള്‍ക്ക് വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തണം. ഭൂപരിഷ്കരണം നടപ്പാക്കുക എന്നതും ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യുക എന്നതും സുപ്രധാന വിഷയങ്ങളാണ്.

തുച്ഛമായ സംഖ്യ നഷ്ടപരിഹാരം നല്‍കി കോര്‍പറേറ്റുകള്‍ ഭൂമി തട്ടിയെടുക്കുന്നത് തടയണം. കൃഷിക്കാരുടെ താല്‍പ്പര്യങ്ങളെ ബലി കൊടുക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉപേക്ഷിക്കണം. കൃഷി വികസിപ്പിക്കുക, കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക, ഗ്രാമീണ ദരിദ്രരുടെ വാങ്ങല്‍കഴിവ് വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാര്‍ഷിക വികസനത്തിനും ഗ്രാമീണ പശ്ചാത്തല സൗകര്യ വികസനത്തിനും വമ്പിച്ച അളവില്‍ ഫണ്ട് ലഭ്യമാക്കണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ നടപടികളും തൊഴില്‍ അവസരങ്ങളും ഏര്‍പ്പെടുത്തണം. എംഎന്‍ആര്‍ഇജിഎസിനു കീഴില്‍ വര്‍ഷം 200 ദിവസമെങ്കിലും ജോലി ലഭ്യമാക്കണം. ദിവസക്കൂലി ചുരുങ്ങിയത് 300 രൂപയായി ഉയര്‍ത്തണം. ഇതൊക്കെ സംഭവിക്കണമെങ്കില്‍ യുപിഎ ഭരണം തുടരുന്നതുകൊണ്ടോ എന്‍ഡിഎ വരുന്നതുകൊണ്ടോ കാര്യമില്ല. പതിനാറാം ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുഭവമാണിത്. ഇടതുപക്ഷം അടങ്ങുന്ന ബദലിന് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍ വന്നാല്‍മാത്രമേ കൃഷിക്കാര്‍ക്ക് രക്ഷയുണ്ടാകൂ എന്നാണിതിന്റെ സന്ദേശം.
*
deshabhimani editorial

തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം

കേരളത്തിലാണ് കോണ്‍ഗ്രസും ബിജെപിയും മുസ്ലിംലീഗും ഒന്നിച്ച കോ-ലീ-ബി പരീക്ഷണം നടന്നതും അതിനെ ജനങ്ങള്‍ നിഷ്കരുണം തള്ളിക്കളഞ്ഞതും. 1991ല്‍ ഈ വിചിത്രസഖ്യത്തിന്റെ സ്ഥാനാര്‍ഥികളായിരുന്ന രത്നസിങ്ങും മാധവന്‍കുട്ടിയും തങ്ങളെ എങ്ങനെ ഈ "വിരുദ്ധ"ശക്തികള്‍ ഒന്നിച്ചുനിന്ന് സഹായിച്ചു എന്ന് ഇപ്പോള്‍ തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്. അന്നും ഇന്നും കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അധികാരം പിടിക്കാനുള്ള മത്സരത്തിനപ്പുറം ജനങ്ങളോടുള്ള അടിസ്ഥാനസമീപനത്തില്‍ അവരില്‍ ഭിന്നതകളില്ല. നവ ലിബറല്‍ നയങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും ബിസിനസ് അനുകൂല സമീപനത്തിന്റെ കാര്യത്തിലും അവര്‍ പരസ്പരം മത്സരിക്കുന്നു. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കംകുറിച്ചത് വന്‍കിട വ്യവസായികളുടെ സംഘടനകള്‍ സംഘടിപ്പിച്ച യോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ്; അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് തുടരുമെന്ന് ഇരുവരും അങ്ങോട്ടുചെന്ന് ഉറപ്പുകൊടുത്തു.

എവിടെ, എപ്പോള്‍ അധികാരത്തിലിരുന്നാലും, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അവരുടെ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും തൊഴിലാളികള്‍ക്കും ജനസാമാന്യത്തിനുംമേല്‍ കടുത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നവ ലിബറല്‍ വാഴ്ചയോടുള്ള പ്രതിബദ്ധതയില്‍നിന്ന് അണുവിട അവര്‍ പിന്മാറാറില്ല. അത്തരമൊരു സാഹചര്യത്തിലാണ്, ഈ രണ്ടുകൂട്ടരെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നത് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ അജന്‍ഡയായി ഉയരുന്നത്. തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ജീവിതസാഹചര്യം അഭിവൃദ്ധിപ്പെടുത്താന്‍ വേണ്ടത് ബദല്‍നയ പരിപ്രേക്ഷ്യമാണ്. തൊഴിലാളികളുടെ സമരങ്ങളെ പിന്തുണയ്ക്കുന്നതും കോര്‍പറേറ്റനുകൂല നവലിബറല്‍ നയങ്ങള്‍ക്കെതിരെ ജനപക്ഷ- തൊഴിലാളിപക്ഷ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളുമാണ്.

പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പരിമിതമായ വിഭവങ്ങളും അധികാരങ്ങളും ഉപയോഗിച്ചുതന്നെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കി തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനാകുമെന്ന് തെളിയിച്ച അനുഭവം രാജ്യത്തിനുമുന്നിലുണ്ട്. സിപിഐ എം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തൊഴിലാളികളുടെ പ്രശ്നങ്ങളോട് സൂക്ഷ്മവും സമഗ്രവുമായ സമീപനമാണുള്ളത്. ഉപഭോക്തൃവിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമം വേതനം 10,000 രൂപയാക്കുക; വേതന നിര്‍ണയം ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ നിര്‍ദേശങ്ങളുടെയും റാപ്റ്റകോസ് ബ്രെറ്റ് കേസിലെ കോടതിവിധിയുടെയും കാലഹരണപ്പെട്ട വിലസൂചിക പുതുക്കി നിശ്ചയിച്ചതിന്റെയും അടിസ്ഥാനത്തിലാക്കുക. അന്യസംസ്ഥാന തൊഴിലാളിനിയമം ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളിനിയമങ്ങളും കര്‍ശനമായി നടപ്പാക്കുക. തൊഴിലിലെ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും നിരുത്സാഹപ്പെടുത്തുക. കരാര്‍ തൊഴില്‍നിയമം (നിര്‍മാര്‍ജനവും നിയന്ത്രണവും) നിര്‍ബന്ധമായും നടപ്പാക്കുക. ഒരേ തൊഴിലിന് സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ തുല്യവേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും നടപ്പാക്കുക- ഇങ്ങനെയുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നു.

അസംഘടിത തൊഴിലാളികള്‍ക്കായി ഫലപ്രദമായ ദേശീയ ഫണ്ടിനുപുറമെ മിനിമം സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രികമായി നടപ്പാക്കുമെന്നത് പാര്‍ടിയുടെ മറ്റൊരു വാഗ്ദാനമാണ്. പുതിയ പെന്‍ഷന്‍ പദ്ധതിയും പിഎഫ്ആര്‍ഡിഎ ആക്ടും എടുത്തുകളഞ്ഞ് തൊഴിലുടമകളുടെയും ഗവണ്‍മെന്റിന്റെയും മതിയായ ഫണ്ട് ഉള്‍പ്പെടുത്തിയുള്ള പെന്‍ഷന്‍ പദ്ധതി ആനുകൂല്യം കൊണ്ടുവരാനാണ് പാര്‍ടി നിലകൊള്ളുന്നത്. ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെ പകുതി വിലസൂചിക കൂടി കണക്കിലെടുത്ത് പെന്‍ഷനായി ഉറപ്പാക്കുമെന്നും മാനിഫെസ്റ്റോ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെയും എല്ലാ കരാര്‍ തൊഴിലാളികളെയും ഗ്രാമീണ തപാല്‍ സര്‍വീസിലെ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക എന്നത് മറ്റൊരു വാഗ്ദാനമാണ്.

ട്രേഡ് യൂണിയനുകള്‍ക്ക് രഹസ്യബാലറ്റിലൂടെ അംഗീകാരം, ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ സംരക്ഷണം, എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരമുള്ള യൂണിയനുകള്‍ക്ക് അംഗീകാരം, ഐഎല്‍ഒ കണ്‍വന്‍ഷന്‍ നമ്പര്‍ 87 ഉം 98 മായി ബന്ധപ്പെട്ട സംഘം ചേരാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം എന്നിങ്ങനെ ട്രേഡ്യൂണിയനുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങളെയാകെ മാനിഫെസ്റ്റോ അഭിസംബോധന ചെയ്യുന്നു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, സഹ അധ്യാപകര്‍, എന്‍സിഎല്‍പി ജീവനക്കാര്‍ തുടങ്ങി വിവിധ കേന്ദ്രഗവണ്‍മെന്റ് പദ്ധതികളിലെ എല്ലാ തൊഴിലാളികളെയും 45-ാമത് ഐഎല്‍സി നിര്‍ദേശമനുസരിച്ച് തൊഴിലാളികളായി അംഗീകരിക്കുമെന്നാണ് പാര്‍ടിയുടെ നിലപാട്. അവര്‍ക്ക് നിയമപ്രകാരമുള്ള മിനിമം വേതനം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യുകയും അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും സിപിഐ എം കാണുന്നു. എല്ലാ പ്രദേശങ്ങളിലെയും ജോലികള്‍ക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍ എല്ലാ സ്ത്രീതൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പാക്കുക, സ്ത്രീതൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍സാഹചര്യം ഉറപ്പാക്കുക. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുക എന്നിവയും സിപിഐ എം പ്രാധാന്യംനല്‍കി അവതരിപ്പിക്കുന്ന വിഷയങ്ങളാണ്.

മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കുക, വിദേശ ട്രോളറുകള്‍ നിരോധിക്കുക, മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുക-ഇങ്ങനെ സംഘടിതരും അസംഘടിതരുമായ എല്ലാ തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാനുള്ള പാര്‍ടിയുടെ പ്രതിബദ്ധതയാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ഈ കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്, 16-ാം ലോക്സഭയില്‍ സിപിഐ എമ്മി ന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും ശക്തി വര്‍ധിക്കേണ്ടതുണ്ട്. നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കുംമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടാണ് ഇടതുപക്ഷത്തിന്റെ വിജയം എന്നാണിതിനര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി തൊഴിലാളിവര്‍ഗം ഒന്നടങ്കം രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് ഇതില്‍ വ്യക്തമാകുന്നത്.
*
deshabhimani editorial

അകം ദ്രവിക്കുന്ന ബിജെപി

പ്രചാരണരംഗത്ത് വര്‍ണപ്പൊലിമയാര്‍ന്നാണ് നില്‍ക്കുന്നതെങ്കിലും ആന്തരികമായി ദ്രവിക്കുകയാണ് ബിജെപി. വിജയത്തെക്കുറിച്ച് പെരുമ്പറയടിക്കുന്നുണ്ടെങ്കിലും അകമേ ഭീതിയിലാണ് ബിജെപി. ഗുജറാത്ത് സര്‍ക്കാര്‍ ഖജനാവിലെ പണമുണ്ട്. മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സുനില്‍ ഭാര്‍ട്ടി മിട്ടല്‍, അനില്‍ അംബാനി, അഡാനി തുടങ്ങിയ വമ്പന്‍ കോര്‍പറേറ്റുകള്‍ വച്ചുനീട്ടുന്ന കോടികളുടെ പണക്കിഴികളുണ്ട്. ഇവയുടെയൊക്കെ ബലത്തില്‍ പ്രചാരണരംഗത്ത് തിളക്കത്തോടെതന്നെയാണ് ബിജെപിയുടെ നില്‍പ്പ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, തിളക്കം പ്രചാരണരംഗത്തേയുള്ളൂ. ജനങ്ങള്‍ക്കിടയിലിറങ്ങുമ്പോള്‍ ഇല്ല. ഇതിന്റെ വിഷമം ബിജെപിയെ ഒട്ടൊന്നുമല്ല അലട്ടുന്നത്.

ആന്തരികമായി ദ്രവിക്കുന്നത് പരമ്പരാഗത ബിജെപിക്കാരില്‍ വലിയ ഒരു വിഭാഗം രാജ്യത്തിന്റെ പല ഭാഗത്തും അതില്‍നിന്ന് അകന്നുനില്‍ക്കുന്നതിന്റെയും കുറെ പുത്തന്‍കൂറ്റുകാര്‍ കടന്നുവന്നതിന്റെയുംകൂടി അടിസ്ഥാനത്തിലാണ്. നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പാര്‍ലമെന്ററി സമിതിയും ചേര്‍ന്ന് പാര്‍ടിക്കുള്ളില്‍ വലിയ ഒരു അസംതൃപ്ത വിഭാഗത്തെ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ഏത് ഘട്ടത്തിലും നെടുകെ പിളരുന്ന ഒരു പൊട്ടിത്തെറിയിലേക്ക് ബിജെപി എത്താം.

എല്‍ കെ അദ്വാനി, ശിവരാജ്സിങ് ചൗഹാന്‍, സുഷമ സ്വരാജ് തുടങ്ങിയ സീനിയര്‍ നേതാക്കള്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ സന്നദ്ധതയുള്ളവരല്ല. ബിജെപി അണികളില്‍ കാര്യമായ സ്വാധീനമുള്ളവരാണ് ഇവര്‍. അത്തരം സ്വാധീനങ്ങളില്ലാത്ത അരുണ്‍ജെയ്റ്റിലിമാരാണ് മോഡിക്കുവേണ്ടി കാര്യങ്ങള്‍ നടത്തുന്നത്. ഇത് ആപത്താണ് എന്ന ബോധം ബിജെപിയില്‍ പൊതുവിലും സീനിയര്‍ നേതാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും വളര്‍ന്നുവരുന്നു. ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശിലെ ഭോപാലില്‍നിന്ന് ജനവിധി നേടണമെന്ന അദ്വാനിയുടെ ആഗ്രഹം വിലപ്പോയില്ല. പല പ്രമുഖ നേതാക്കള്‍ക്കും അതേ ഗതിതന്നെ വന്നു. തന്റെ മേല്‍വിലാസംകൊണ്ട് ജയിച്ചാല്‍മതി എന്ന മോഡിയുടെ കല്‍പ്പനയ്ക്കു കീഴില്‍ അസംതൃപ്തിയുടെ കയ്പുനീര്‍ കടിച്ചിറക്കുകയാണ് അദ്വാനിയടക്കമുള്ളവര്‍. രണ്ടംഗങ്ങള്‍ മാത്രമുള്ള അവസ്ഥയില്‍നിന്ന് ബിജെപിയെ ഇന്ത്യയിലെ പ്രമുഖ പാര്‍ടികളിലൊന്നാക്കി വളര്‍ത്തിയ അദ്വാനിയെപ്പോലും ഇങ്ങനെ കൈകാര്യംചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് മോഡി കാട്ടുന്നതെങ്കില്‍ തങ്ങളുടെ നില ഭാവിയില്‍ എന്താകുമെന്ന് പല പ്രമുഖരും അന്താളിപ്പോടെ ചോദിച്ചുതുടങ്ങിയിരിക്കുന്നു.

ജസ്വന്ത് സിങ് വളരെ പ്രമുഖമായ കേന്ദ്രമന്ത്രിസ്ഥാനങ്ങള്‍ പലവട്ടം വഹിച്ചയാളാണ്. അദ്ദേഹത്തിന് കണ്ണീരോടെയാണ് ബിജെപിയുടെ പടിയിറങ്ങേണ്ടിവന്നത്. അദ്ദേഹം രാജസ്ഥാനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബിജെപിക്കെതിരെ മത്സരിക്കുന്നു. നരേന്ദ്രമോഡിക്കെതിരെ വഡോദരയിലും വാരാണസിയിലും അതിശക്തമായ പ്രചാരണത്തിനിറങ്ങാന്‍ പോവുകയാണ് അദ്വാനിയുടെ അനുചരനായ ബിഹാറിലെ ലാല്‍മുനി ചൗബേ. ജനസംഘത്തിന്റെ കാലംമുതല്‍ക്കേ ഉറച്ചുനിന്ന ചൗബേക്ക് ഇക്കുറി മത്സരിക്കാന്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് മോഡി തീരുമാനിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 2000 വോട്ടിനുമാത്രമാണ് താന്‍ തോറ്റതെന്നും ഒരവസരംകൂടി തരണമെന്നുമുള്ള ഈ മുന്‍മന്ത്രിയുടെ അഭ്യര്‍ഥന കേട്ടഭാവം നടച്ചില്ല മോഡി. എങ്കില്‍ കാണിച്ചുകൊടുക്കാമെന്ന വൈരനിര്യാതനബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ് ചൗബേ. രാജ്നാഥ്സിങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത് അടിമകളുടെ പാര്‍ടിയുടെ തലവന്‍ എന്നാണ്.

ബിഹാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞുകൊണ്ട് കേന്ദ്രനേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ നീക്കിയതിനെതിരെ പ്രതിഷേധിച്ച് ബിജെപി പ്രസിഡന്റിന് കത്തയച്ച് കാത്തിരിക്കുകയാണ് അവിടത്തെ മറ്റൊരു വിമത നേതാവ് ചന്ദമോഹന്‍. ഹരിയാനയില്‍ ബിജെപി നേതൃത്വത്തില്‍ ദീര്‍ഘകാലമായുണ്ടായിരുന്ന പ്രദീപ് സാംഗ്വാന്‍ പാര്‍ടിയെത്തന്നെ ഉപേക്ഷിച്ച് വേറെ പാര്‍ടിയില്‍ ചേര്‍ന്നിരിക്കുന്നു. സീനിയര്‍ നേതാവായ കിഷന്‍സിങ് സാംഗ്വാന്റെ മകനായ ഇദ്ദേഹം പതിനായിരക്കണക്കിന് അനുയായികളുമായി കണ്‍വന്‍ഷന്‍ നടത്തിയാണ് പാര്‍ടി വിട്ടത്. മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ജോഷിയടക്കം നിരവധിപേര്‍ അസ്വസ്ഥരാണ്. സുഷമ സ്വരാജ് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ ശിവരാജ് ചൗഹാന്റെയല്ലാതെ നരേന്ദ്രമോഡിയുടെ പേര് പറയുന്നുപോലുമില്ല. "വളര്‍ത്തിക്കൊണ്ടുവന്ന കൈക്കുതന്നെ കടിച്ചയാള്‍" എന്ന നിലയ്ക്കുള്ള പ്രതിച്ഛായ അദ്വാനി സംഭവം മുന്‍നിര്‍ത്തി മോഡിക്കുചുറ്റും പാര്‍ടിയില്‍ വളര്‍ന്നുവരികയാണ്.

ബിജെപി മുമ്പ് അധികാരത്തില്‍വന്നിട്ടുണ്ട് എന്ന ചരിത്രം പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. 24 ഘടകകക്ഷികളുടെ ബലത്തില്‍ എന്‍ഡിഎ ആയാണ് പണ്ട് അധികാരത്തില്‍ വന്നത്. എന്നാല്‍, ഇന്ന് വിരലിലെണ്ണാനാവുന്ന ഘടകകക്ഷികളേയുള്ളൂ. പഴയ വീരസ്യം ആവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. മുലയം സിങ് യാദവ്, നവീന്‍പട്നായിക്, ശരദ്യാദവ് തുടങ്ങി പല സംസ്ഥാനങ്ങളിലെയും പ്രമുഖര്‍ ഒരുവിധത്തിലും ബിജെപിയുമായി അടുക്കാവുന്ന നിലയില്ല. പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയാണ് എന്നതുകൊണ്ടുതന്നെ പല പ്രാദേശിക കക്ഷികളും ബിജെപിയില്‍നിന്ന് കൃത്യമായ അകലംപാലിച്ച് സ്വന്തം വോട്ടുമേഖലകളില്‍ ക്ഷീണമുണ്ടാകാതെ നോക്കുന്നു.

ഒരു വശത്ത് വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. മറുവശത്ത് പ്രമുഖ നേതാക്കള്‍ പലരും പാര്‍ടി വിട്ടുപോകുന്നതിന്റെ ക്ഷീണം സഹിക്കേണ്ടതായും വരുന്നു. ഈ തകര്‍ച്ചയെ മൂടിവയ്ക്കാനുള്ള വാചാടോപങ്ങളില്‍ അഭിരമിക്കുകയാണ് നരേന്ദ്രമോഡി. അതാകട്ടെ, സ്വന്തം അണികളില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുന്ന തലത്തിലേക്ക് ഉയരുന്നതുമില്ല. പരാജയഭീതിയിലേക്കും ആന്തരിക തകര്‍ച്ചയിലേക്കും നീങ്ങുകതന്നെയാണ് ബിജെപി എന്നതാണ് സത്യം. പണക്കൊഴുപ്പിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ പുറമെമാത്രം.
*
deshabhimani editorial

Saturday, March 29, 2014

കയ്യൂരിന്റെ ധീരസ്മരണ

സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍. കയ്യൂരിന്റെ പൊന്നോമനമക്കള്‍. കയ്യൂര്‍ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇന്ന് എഴുപത്തൊന്നാണ്ട് തികയുന്നു. തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ചുള്ള ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം; അവരുടെ ധീരതയില്‍ പുളകമണിയുകയാകാം.

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ് കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്. 1934 മുതല്‍ കര്‍ഷകപ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റ് സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെ ചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു.

ഒരു ദിവസം ഹോസ്ദുര്‍ഗ് ആര്‍ഐ കയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ കണ്ട് വഴിമാറി പോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കയ്യൂരില്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കൃഷിക്കാര്‍ കയ്യൂരില്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടുചെയ്തു. ഈ അവസരത്തില്‍തന്നെയാണ് കര്‍ഷകസംഘം യോഗം ചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥയായി പോയി നിവേദനം നല്‍കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി.

1941 മാര്‍ച്ച് 26ന് രാവിലെ ചില പൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പി വെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍ എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെതുടര്‍ന്ന് മാര്‍ച്ച് 26ന് രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരില്‍ അരയാക്കടവിലുള്ള അപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍ കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റുചെയ്തു.

വാര്‍ത്ത കാട്ടുതീപോലെ പരന്നതോടെ കയ്യൂര്‍ ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു. പ്രകടനം കയ്യൂര്‍ കൂക്കോട്ടുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍ നിര്‍ബന്ധിതനായി. കുറെ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത് ക്ലായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍ പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.

ഈ സംഭവത്തെതുടര്‍ന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് മര്‍ദനമാണ് നടന്നത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെ മര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ ചെയ്തു. ഇ കെ നായനാര്‍, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തു.

ഒളിവില്‍ പോയ നായനാരെ പിടികൂടാന്‍ സാധിച്ചില്ല. കേസ് ഒരുവര്‍ഷത്തിലേറെ മംഗലാപുരം സെഷന്‍സ് കോടതിയില്‍ നടന്നു. തെളിവുകള്‍ ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും. അഞ്ച് സഖാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെപേര്‍ക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാന്‍ഡുകാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ മൈനറായതിനാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി ജീവപര്യന്തം ശിക്ഷിച്ചു.

കയ്യൂര്‍ സഖാക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ പ്രിവി കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29ന് രാവിലെ അഞ്ചിന് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ""ഇങ്ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ, ജന്മിത്വം തകരട്ടെ, സഖാക്കളേ മുന്നോട്ട്...""

കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ് 71 വര്‍ഷത്തിനിടയില്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെട്ടു. അവര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ പേറി കേരളത്തിലെയും ഇന്ത്യയിലെയും കര്‍ഷകപ്രസ്ഥാനവും വിപ്ലവപ്രസ്ഥാനവും ബഹുദൂരം മുന്നേറി. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്ന് കൂടുതല്‍ കരുത്തും ശക്തിയും കൈവരിച്ചു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന വേളയിലാണ് ഇക്കുറി നാം കയ്യൂര്‍ സഖാക്കളുടെ സ്മരണ പുതുക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ നിലയിലും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. മുമ്പൊരിക്കലുമില്ലാത്ത വിലക്കയറ്റത്തില്‍ നാട് എരിപൊരികൊള്ളുന്നു.

കര്‍ഷകരെ മറന്നുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പത്തുവര്‍ഷത്തിനിടയില്‍ മൂന്നുലക്ഷത്തോളം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യചെയ്തു. കോണ്‍ഗ്രസ് തുടരുന്ന ഇതേ നയങ്ങളാണ് ബിജെപിക്കുമുള്ളത്. ആഗോളവര്‍ക്കരണനയങ്ങള്‍ പിന്തുടരുമ്പോള്‍ത്തന്നെ വര്‍ഗീയ അജന്‍ഡയും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഗുജറാത്ത് വംശഹത്യയുടെ നേതാവ് മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കടന്നുവന്നതും ഇതിന്റെ ഫലമായാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ അംഗീകരിക്കാത്ത സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണ്.

കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് ജനദ്രോഹ നടപടികളുമായാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അഴിമതി സര്‍വതലങ്ങളെയും ബാധിച്ചു. ഇതിനൊപ്പമാണ് പടുകൂറ്റന്‍ തട്ടിപ്പുകളില്‍ ഭരണനേതൃത്വത്തിനുള്ള പങ്ക് മറയില്ലാതെ പുറത്തുവരുന്നത്. ഭരണത്തലവന്‍തന്നെ തട്ടിപ്പുകള്‍ക്കു കുടപിടിക്കുന്നതായി ഹൈക്കോടതിക്കുതന്നെ ബോധ്യപ്പെടുന്നു. മുഖ്യമന്ത്രിക്കെതിരെ തുടരെത്തുടരെ കോടതി പരാമര്‍ശമുണ്ടാകുന്നു. എന്നാല്‍, കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് അദ്ദേഹം. ഈ അവസരത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം തട്ടിപ്പുകളും ജനവിധിയെ സ്വാധീനിക്കും. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായകമായ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്താന്‍ കയ്യൂര്‍ രക്തസാക്ഷികളുടെ ധീരസ്മരണ കരുത്തുപകരും.

*
പി കരുണാകരന്‍

അരനിമിഷം തുടരരുത്

കോണ്‍ഗ്രസിനും യുഡിഎഫിനും അന്തസ്സിന്റെയോ മാന്യതയുടെയോ മര്യാദയുടെയോ നേരിയ അംശം അവകാശപ്പെടാന്‍ ബാക്കിയുണ്ടെങ്കില്‍ ഈ മുഖ്യമന്ത്രിയെ ഇറക്കിവിടണം. ഉമ്മന്‍ചാണ്ടിക്കു മുന്നിലുള്ള ഏകവഴി രാജിമാത്രമാണ്. ഭൂമിതട്ടിപ്പുകാരുടെയും കൊള്ളരുതാത്തവരുടെയും താവളമാക്കി സ്വന്തം ഓഫീസ് മാറ്റി എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയശേഷവും ആ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മാത്രമല്ല, കേരളീയന്റെ ആത്മാഭിമാനത്തിനുകൂടിയാണ് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഇന്നുവരെ ഇവ്വിധം നീതിപീഠത്തിന്റെ രൂക്ഷവിമര്‍ശം കേള്‍ക്കേണ്ടിവന്നിട്ടില്ല. ലാന്‍ഡ് മാഫിയാ ഗ്യാങ് ലീഡറെയും സോളാര്‍ തട്ടിപ്പുകാരെയും ഇതര ക്രിമിനല്‍ പശ്ചാത്തലക്കാരെയും സര്‍ക്കാര്‍ ശമ്പളംകൊടുത്ത് തന്റെ ഓഫീസില്‍ കുടിയിരുത്തുക എന്ന ക്രിമിനല്‍കുറ്റമാണ് ഹൈക്കോടതി ഉമ്മന്‍ചാണ്ടിയില്‍ കണ്ടെത്തിയത്. അതിനര്‍ഥം കുറ്റകൃത്യങ്ങളുടെ കേന്ദ്രം ഉമ്മന്‍ചാണ്ടിതന്നെ എന്നാണ്. അത്തരമൊരാള്‍ക്ക് എങ്ങനെ നാടുഭരിക്കാന്‍ അവകാശമുണ്ടാകും? കുറ്റവാളികള്‍ക്ക് നിരങ്ങാനുള്ളതാണോ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം?

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളിയിലും എറണാകുളം ജില്ലയിലെ ഇടപ്പള്ളി പത്തടിപ്പാലത്തും നടന്ന ഭൂമി തട്ടിപ്പുകേസുകളാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിട്ടത്. കടകംപള്ളിയില്‍ 18 സര്‍വേ നമ്പരുകളിലായി 44.5 ഏക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത ഗണ്‍മാനായിരുന്ന സലിംരാജും ഭൂമാഫിയയയും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി. 200 കോടിയിലേറെ രൂപ വിലവരുന്ന ഭൂമി അത്യുന്നത സ്വാധീനമുപയോഗിച്ച് രേഖകള്‍ തിരുത്തിയും നശിപ്പിച്ചും വ്യാജമായി ഉണ്ടാക്കിയുമാണ് സ്വന്തമാക്കാന്‍ തുനിഞ്ഞത്. ഇരുനൂറോളം കുടുംബം ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യ കേരളം പരിപാടിയിലും നല്‍കിയ പരാതി മുഖ്യമന്ത്രിതന്നെ പൂഴ്ത്തി. പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ 25 കോടി മതിക്കുന്ന സ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍തൊട്ട് വില്ലേജ് ഓഫീസറെവരെ ഉപയോഗിച്ചാണ് ക്രിമിനല്‍നീക്കം നടന്നത്. പൊലീസ് സേനയില്‍ ഒരു കോണ്‍സ്റ്റബിളായ സലിംരാജിന് തനിച്ച് ചെയ്യാനാവുന്നതല്ല ഇതൊന്നും. അവിടെയാണ്, എല്ലാ തട്ടിപ്പുകളുടെയും നായകസ്ഥാനത്ത്, തട്ടിപ്പുകാരുടെ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി വരുന്നത്.

കോടതിയില്‍നിന്നുള്ള നേരിയ പ്രതികൂല പരാമര്‍ശംപോലും മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച നാടാണിത്. മന്ത്രിക്ക് വനംമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞപ്പോള്‍ വനംമന്ത്രിപദം രാജിവച്ച കെ പി വിശ്വനാഥന്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയില്‍ത്തന്നെയാണ് ഇന്നും. അദ്ദേഹം കാണിച്ച മര്യാദയുടെ നൂറിലൊന്നെങ്കിലും സ്വന്തമായുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നേ രാജിവയ്ക്കുമായിരുന്നു. സോളാര്‍തട്ടിപ്പടക്കമുള്ള കേസുകള്‍ അട്ടിമറിച്ചാണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും അനാശാസ്യത്തിന്റെപോലും അരങ്ങാണെന്നത് സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘം മാത്രമേ വിസമ്മതിക്കുന്നുള്ളൂ.

പാമൊലിന്‍ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും പുറത്തുചാടിച്ചാണ് ഉമ്മന്‍ചാണ്ടി തന്റെ സ്ഥാനം രക്ഷിച്ചത്. ടൈറ്റാനിയം, സൈന്‍ബോര്‍ഡ് അഴിമതിക്കേസുകളിലും അട്ടിമറിതന്നെ സംഭവിച്ചു. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ, ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ, ഇവിടെ എന്ത് ജനാധിപത്യമാണുള്ളത് എന്ന് കോടതി ചോദിച്ചതാണ്. ജനാധിപത്യത്തോടും നീതിന്യായവ്യവസ്ഥയോടും അല്‍പ്പമെങ്കിലും മതിപ്പുണ്ടെങ്കില്‍ അന്നുതന്നെ രാജിവക്കേണ്ടതായിരുന്നു. സംസ്ഥാന പൊലീസിലെ ഡിജിപി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ക്രിമിനലുകളുടെ താവളമായെന്നു പറഞ്ഞ അനുഭവവുമുണ്ട്. ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും കെ മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമെല്ലാം ഇതാവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഹൈക്കോടതി ഒരു സംശയത്തിനുമിടയില്ലാതെയാണ് മുഖ്യമന്ത്രിക്കുനേരെ വിരല്‍ചൂണ്ടിയത്. നീതിപീഠത്തിനുമുന്നില്‍ വിചാരണയ്ക്ക് വിധേയനാകേണ്ട, കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് പ്രഥമദൃഷ്ട്യാ കരുതപ്പെടുന്ന ഒരാള്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഒരു നാടിനും ഭൂഷണമല്ല. ആദര്‍ശത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോടതി വിധിയോട് പ്രതികരിച്ചത് പരിഹാസ്യമായ രീതിയിലാണ്. ആര്‍ജവം എന്നൊന്നുണ്ടെങ്കില്‍, രാജിവച്ച് പുറത്തുപോയി നിരപരാധിത്വം തെളിയിച്ച് വരൂ എന്നാണ് ഉമ്മന്‍ചാണ്ടിയോട് ആ പാര്‍ടി പറയേണ്ടിയിരുന്നത്. പകരം, എന്തു വന്നാലും രാജിയില്ല എന്ന ലജ്ജാശൂന്യമായ പ്രസ്താവനയ്ക്ക് അവസരമൊരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇങ്ങനെ വിവസ്ത്രമായി നില്‍ക്കുന്ന യുഡിഎഫ് നേതൃത്വത്തെ കള്ളന് കഞ്ഞിവച്ചവര്‍ എന്നാണ് ചരിത്രം രേഖപ്പെടുത്തുക.

ഹൈക്കോടതിയെ ഭീഷണിപ്പെടുത്താനും ജഡ്ജിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനും ഒരുമന്ത്രിയെത്തന്നെ ഇറക്കിയ ഉമ്മന്‍ചാണ്ടി, ഭരണഘടനയെക്കൂടി വെല്ലുവിളിച്ചിട്ടുണ്ട്. ഈ ധാര്‍ഷ്ട്യത്തിനും അധികാരപ്രമത്തതയ്ക്കും നിയമനിഷേധത്തിനും കൊള്ളയ്ക്കും ജനങ്ങളുടെ കോടതിയില്‍ അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടുകൂടാ. ഇവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്ത് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ അനിവാര്യമായ കടമയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത് ആ കടമ കേരളം ഏറ്റെടുക്കുന്നതിന്റെ തുടക്കമാണ്. ആ ചുവരെഴുത്ത് മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള വിവേകം യുഡിഎഫ് കാണിച്ചാല്‍ നല്ലത്.
*
Deshabhimani Editorial

Modi In Varanasi: Spearhead of Hindutva

Narendra Modi is contesting from Varanasi for the Lok Sabha election. This step is laden with an ominous political message. The BJP and the RSS are signaling that aggressive Hindutva will underpin the election campaign. Though the BJP has officially not given any reason for Modi contesting from Varanasi, it has briefed the media that putting up Modi in Varanasi will benefit the party in the Lok Sabha elections in Eastern Uttar Pradesh and the adjoining areas in Bihar. Such reasoning is only a smokescreen. Modi is the new mascot of the Hindutva communal brigade, just as L K Advani was more than two decades ago.

Modi contesting from Varanasi has got the corporate media to wax eloquent about the spirituality of the holy city, how the Hindus and Muslims are intertwined by economic life – the Benarasi silk saree woven by Muslim weavers and marketed by Hindu traders; how Bismillah Khan, the master Shehnai player represented the syncretic culture and so on. The not so disguised effort is to set Modi as the inheritor and legatee of such a milieu.

Modi: Hindutva Mascot

The reality, is of course, nothing of the sort. There is a darker and more menacing symbolism in Modi contesting from Varanasi apart from fighting a second seat in Gujarat. What is being overlooked or being deliberately swept off the picture, is the history of communalism and the brazen efforts to instigate violence and communal polarisation in Uttar Pradesh in which Varanasi was a main target. One has to go back to 1991, 23 years ago, when the 10th Lok Sabha elections were held. The RSS-BJP combine had launched Advani’s rathyatra in September 1990. In October Advani’s rath was halted and he was arrested in Bihar. Communal violence broke out in major parts of the country in which hundreds died. Uttar Pradesh was the epicenter where the Babri Masjid in Ayodhya was the target of the RSS-VHP led Ram temple movement.

The Vishwa Hindu Parishad had called for three sites to be handed over to the Hindus – the Babri Masjid in Ayodhya, the Gyanvapi Mosque in Varanasi and the Idgah in Mathura. The Ram temple in Ayodhya, the Shiv temple in Kashi and the Krishna temple in Mathura were to be built in their place.

Varanasi: Target for Communal Violence

Varanasi thus became the prime target of the Hindu communal forces. Varanasi till then had been outside the influence of the communal forces. The secular political forces were dominant in the city and the neighbouring rural areas. However, all this changed after the RSS began its shilapujan yatras as part of the Ramjanmabhoomi movement. In 1989, there was the first communal skirmish in the city. The turning point came in 1991. Just two days before the polling for the Lok Sabha elections communal violence broke out in the Beniabagh area of the city. The riots that followed led to ten people being killed, 126 injured and 117 houses demolished. The Muslim weavers suffered the brunt with Rs. 60 lakh worth of looms being destroyed. There were also horrific instances of violence such as two women being burnt to death along with the looms. This violence dealt a serious blow to the age-old relations between the Muslims and the Hindus living in the city.

In the elections, for the first time the BJP won with its candidate Shirish Chandra Dikshit being elected. S.C. Dikshit was a former Director General of Police of the state and a leading light of the Vishwa Hindu Parishad. Kalyan Singh became the Chief Minister of the BJP government in June 1991.

The next bout of violence took place in November 1991 with killings of people of one community on November 8 and retaliatory killings on November 13. The police entered the Muslim locality of Madanpura and a popular doctor Dr. Anees was dragged out and beaten badly by the police. He died subsequently in police custody. Dr. Anees was the nephew of Nazar Benarasi, a popular Urdu poet. This brutal police attack on an innocent Muslim doctor highlighted how the police force had got communalized in this period. The ex-DGP and BJP MP SC Dikshit was seen in the police control room directing events during these violence ridden days. This round of violence led to around 50 people being killed.

The communal polarization in the city reached its peak the following year after the Babri Masjid was demolished on December 6, 1992. The VHP and the Bajrang Dal stromtroopers again resorted to violence in the days following this event. Crowds from both sides mobilized with slogans of “Har Har Mahadev” and “Allah o Akhbar” being raised. Varanasi had become a bastion of the Hindutva forces.

In all subsequent Lok Sabha elections, the BJP won from Varanasi, except in 2004, when a Congress candidate was elected. The CPI(M) had fought the elections in Varanasi in 1991, 1996 and 1998 against the BJP in the background of the rising communal polarization. It contested with the support of the Janata Dal in 1991 and later the Samajwadi Party and came second in all the three elections. On all these occasions, the Party got its substantial votes from the rural segments of the constituency, while the city segments gave a big majority to the BJP.

The BJP however was not successful in retaining the dominant position it had acquired in U.P in the 1996 and 1998-99 elections. In the 2004 and 2009 Lok Sabha polls the BJP could win only 10 out of the 80 seats in UP. Regaining its hold in Uttar Pradesh became crucial for BJP and its prospective prime ministerial candidate Narendra Modi. Keeping in mind the 16th Lok Sabha elections the RSS-BJP put in place a long-term plan to create the conditions for communal polarization and systematically set about injecting communal tensions in Uttar Pradesh. Amit Shah a key lieutenant of Modi was made in-charge of the BJP in Uttar Pradesh.

Communal Game-plan in U.P.

After the Samajwadi Party won a spectacular victory in the 2012 February elections and formed the government, the gameplan was set in motion. The RSS and its outfits went all out to conduct a vicious communal campaign branding the Samajwadi Party government as a pro-Muslim government. Campaign against cow slaughter, charges of Muslim youth luring Hindu girls and other provocative issues were systematically raised. In the first communal outbreak of violence in Kosi Kalan, the disturbing pattern of involving people from the rural areas in the attacks on the Muslim minority was seen.

In the two year period since then there have been a number of communal outbreaks of violence across the state in Pratapgarh, Barielly, Saharanpur, Faizabad and other places. In Faizabad, after the violence in the town, simultaneously efforts were made to provoke clashes in other rural centres in the district. Finally came the Muzaffarnagar communal riot in September 2013. The violence in the rural areas, with the Jats attacking Muslims in villages were they have co-existed for centuries revealed the success of the RSS in taking the communal polarization into the villages. Upto then, the communal violence in U.P. had a clear pattern being mainly centered in the urban areas. This round of communal violence between 2011 and 2013 was the first major statewide phenomenon since the horrific communal violence of the early 1990s.

The stage was set for the entry of Narendra Modi. Modi held a rally in Varanasi on December 20, 2013. The backdrop on the stage had a large picture of Lord Shiva. Modi talked of coming from the land of Somnath to Baba Vishwanath. Advani had started his rathyatra from Somnath. “Har Har Modi” was chanted by the BJP workers simulating the religious slogan “Har Har Mahadev”. The Muslim residents of the city were served a chilling reminder of the slogan that was chanted by the Hindutva mobs back in 1992.

Bigger Battle

The announcement of Narendra Modi as the BJP candidate from Varanasi is part of the script written by the Sangh combine for Uttar Pradesh which has been extended to Bihar too. While there will be no overt display and campaign on the Hindutva agenda given the fact that it had failed to enthuse the people in the past one and a half decades in UP, the same political message is being conveyed covertly and in a subterranean fashion. All the old faces who figured in the aggressive Hindutva campaign for the Ram Temple are back in the fray. Kalyan Singh having rejoined the BJP has put up his son as a candidate, Uma Bharti and Sakshi Maharaj are also contesting the elections from the state. Modi who proudly calls himself a “Hindu nationalist” will be the spearhead in this battle.

The fight is thus not just against Modi in Varanasi, it is a fight against the entire Hindutva forces who are seeking to once again acquire dominance in the biggest state and the country.

The contest in Varanasi will see various parties pitted against Modi. These include the SP, BSP, Congress and Mukhtar Ansari’s Quami Ekta Dal. Ansari is the mafia don who is in jail who contested as the BSP candidate in the last election in 2009 and came second. It is in such a situation that the AAP leader Arvind Kejriwal has also joined the fray. The CPI(M) had announced its candidate a month earlier to contest this seat. If there had been an agreement for a strong common non-Congress secular candidate, the CPI(M) would have considered withdrawing from the fray. In the absence of such a united platform, it is essential that the Left contest the seat and mount an effective political campaign to expose the RSS-BJP game-plan.

*
Prakash Karat

ഇത്തിള്‍ക്കണ്ണികളുടെ തത്വവിചാരം

""നാം എത്ര കൂടുതല്‍ വിജയിക്കുന്നോ അത്രയും കൂടുതല്‍ ശത്രുക്കള്‍ ഒന്നിക്കാന്‍ പഠിക്കുന്നു; അത്രയും കൂടുതല്‍ വാശിയോടെ അവര്‍ കടന്നാക്രമണം നടത്തുന്നു"" എന്ന് ലെനിന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നതനായ നേതാവ് വി എസ് അച്യുതാനന്ദന്‍ പൊടുന്നനെ നാനാഭാഗത്തുനിന്നും ആക്രമിക്കപ്പെടുമ്പോള്‍ ഓര്‍ക്കേണ്ട തത്വംതന്നെയാണ് അത്. തീവ്ര ഇടതുപക്ഷക്കാരെന്നു നടിക്കുന്നവരും വലതുപക്ഷവും ഒരൊറ്റ വികാരവുമായി കമ്യൂണിസ്റ്റ് പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയും നേരിടുന്നതില്‍ പുതുമയില്ല. കേരളത്തിന്റെ അതിജീവനത്തിന്; പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളിയുടെ ഉപജീവനത്തിന് വയലേലകള്‍ സംരക്ഷിക്കപ്പെടണമെന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍, പാര്‍ടി സെക്രട്ടറിയായിരുന്ന വി എസിനെ "വെട്ടി നിരത്തല്‍ വീര"നാക്കിയ അനുഭവം വളരെ പഴയതല്ല. പിന്നീട്, തനിക്ക് ശരി എന്നു തോന്നിയ ചില നിലപാടുകള്‍ വി എസ് എടുത്തപ്പോള്‍, അത് പാര്‍ടിയെ അടിക്കാനുള്ള വടിയാക്കി പരിവര്‍ത്തിപ്പിക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ നിരന്തരം ഉണ്ടായി. പാര്‍ടിയെ "ദുര്‍മൂര്‍ത്തി"യും വി എസിനെ പാര്‍ടിയില്‍നിന്ന് വേറിട്ട വ്യക്തിത്വവും ആയി ചിത്രീകരിച്ച്, ഏഴുപതിറ്റാണ്ടു പിന്നിട്ട കമ്യൂണിസ്റ്റ് പാരമ്പര്യത്തില്‍നിന്നുപോലും വി എസിനെ പറിച്ചെടുക്കാമെന്ന അതിമോഹം തലയില്‍കയറി ഭ്രാന്തെടുത്തുള്ള നീക്കമാണുണ്ടായത്. താന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പാര്‍ടി പരിഗണിച്ചിരിക്കുന്നു; പരിഹരിച്ചിരിക്കുന്നു; അതില്‍ തൃപ്തനാണ് എന്ന് വി എസ് തുറന്നുപറഞ്ഞതോടെ അത്തരക്കാര്‍ മോഹഭംഗത്തിന്റെ പടുകുഴിയിലേക്കാണ് വീണത്.

പാര്‍ടിയെ തകര്‍ക്കാന്‍ തക്കംപാര്‍ത്തിരുന്ന ഏതാനും ഗൂഢാലോചകര്‍ അതോടെ ഹതാശരായി. ഉപജാപങ്ങളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും സൃഷ്ടിച്ച മലീമസമായ രാഷ്ട്രീയപരിസരത്ത് അഴിഞ്ഞാടാന്‍ ആര്‍ത്തിപൂണ്ട് നടന്നവരോട് വി എസ് വെട്ടിത്തുറന്നു പറഞ്ഞു: എന്റെ പാര്‍ടി തീര്‍ക്കുന്ന രാഷ്ട്രീയ സമരത്തിന്റെ പടയണിയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവുകയാണ് ഞാന്‍ .

ആ നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ആര്‍എംപി നേതാവിന്റെ ശാപം- "വി എസിനെ ജനം പുച്ഛിച്ച് തള്ളും". പിന്നീട് വി എസിനുനേരെ പഴിയും ശാപവും ശകാരവും ശരവര്‍ഷമായിവന്നു. കെ കെ രമമുതല്‍ രമേശ് ചെന്നിത്തലവരെ. ഉമ്മന്‍ചാണ്ടിമുതല്‍ കെ വേണുവരെ. ജമാ അത്തെ ഇസ്ലാമിമുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നുവരെ. ഏഴുപതിറ്റാണ്ടുകൊണ്ട് വി എസ് ആര്‍ജിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് അവര്‍ വിലയിടുന്നു. തങ്ങളുടെ ഇംഗിതത്തിനൊത്തല്ല വി എസിന്റെ നിലപാടെന്ന് തിരിച്ചറിയുമ്പോള്‍ വ്യക്തിപരമായ അധിക്ഷേപത്തിന് മുതിരുന്നു.

ഭൂതകാലപ്രേതങ്ങളെ ആവാഹിച്ചുവരുത്തി, അവരില്‍നിന്ന് പേരുകളും പോര്‍വിളികളും വേഷങ്ങളും കടമെടുത്ത്, കാലപ്പഴക്കത്തിന്റെ മാന്യതയാര്‍ന്ന പ്രച്ഛന്നവേഷത്തിലും കടമെടുത്ത ഭാഷയിലും അഭിനയിക്കുന്നവരെക്കുറിച്ചും മാര്‍ക്സ് എഴുതിയിട്ടുണ്ട്. ആ ഭാഗം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വായിച്ചിട്ടില്ല. "സ്വന്തം കാര്യം നോക്കിയായ വൃദ്ധ"നോടുപമിച്ച് മാതൃഭൂമിയുടെ താളില്‍ (വി എസ്സും പാര്‍ടിയും- മാര്‍ച്ച് 27) വി എസിനെ അപമാനിക്കാന്‍ അപ്പുക്കുട്ടന്‍ തയ്യാറാകുന്നത്, അജ്ഞതകൊണ്ടല്ല; അസ്തിത്വമില്ലായ്മകൊണ്ടാണ്. ഉപജാപങ്ങളില്‍ ഉപജീവനംതേടുന്ന ഇത്തിള്‍ക്കണ്ണിയാണെന്ന് സ്വയം തിരിച്ചറിയപ്പെടുമ്പോഴുണ്ടാകുന്ന വിഭ്രമവും വിവരക്കേടുമാണ് അപ്പുക്കുട്ടനെ മാര്‍ക്സിനെയും ഹെഗലിനെയും നീഷേയെയുമൊക്കെ സമൃദ്ധമായി ഉദ്ധരിച്ച് വി എസ് വിരുദ്ധസാഹിത്യം ചമയ്ക്കുന്നതിലേക്ക് നയിക്കുന്നത്.

"ചന്ദ്രഗ്രഹണം ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കണോ" എന്ന റുഡോള്‍ഫ് സ്റ്റാംളറുടെ ചോദ്യത്തിന് കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗപാര്‍ടി സംഘടിപ്പിച്ചുകൊണ്ടാണ് ഉത്തരം നല്‍കിയത്. സാമൂഹ്യ പരിവര്‍ത്തനം സൂര്യാസ്തമനങ്ങള്‍പോലെയോ ഗ്രഹണങ്ങള്‍പോലെയോ സ്വാഭാവികമായി സംഭവിക്കുന്നതല്ല എന്ന യാഥാര്‍ഥ്യമാണ് പാര്‍ടിയെ തള്ളിപ്പറഞ്ഞ് ഈ "മുന്‍ കമ്യൂണിസ്റ്റ്" സൗകര്യപൂര്‍വം മറക്കുന്നത്. തൊഴിലാളി വര്‍ഗം അധ്വാനിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും മര്‍ദിത ജനതയെയും ഏകീകരിക്കാനും അവരുടെ പ്രവര്‍ത്തനത്തിന് ലക്ഷ്യബോധവും സംഘടിത സ്വഭാവവും നല്‍കാനുമായി രൂപീകരിക്കുന്ന പാര്‍ടിയാണ് കമ്യൂണിസ്റ്റ് പാര്‍ടി എന്ന അടിസ്ഥാന ധാരണയാണ് അപ്പുക്കുട്ടനില്ലാത്തത്. അതുകൊണ്ടാണ്, സകലം മാറ്റിമറിക്കാന്‍ ചെറുഗൂഢാലോചനാ സംഘം മതി എന്ന ബ്ലാങ്കിസ്റ്റ് ബുദ്ധിശൂന്യതയുടെ വക്താവായി അപ്പുക്കുട്ടസംഘം മാറിയത്. ആ വ്യാമോഹങ്ങള്‍ക്ക് അന്ത്യമായപ്പോഴാണ്, വി എസിനെ "സ്വരക്ഷയ്ക്കായി രക്ഷകനു കുഴിവെട്ടുന്ന വൃദ്ധ"നായി ചിത്രീകരിക്കാനും "വി എസിന്റെ രക്ഷകനായ ചെറുപ്പക്കാരനായി" സ്വയം അവരോധിക്കാനും അപ്പുക്കുട്ടന് തോന്നുന്നത്. അതിനുള്ള മറുപടി ബൈബിളിലുണ്ട്-"വൈദ്യരേ, സ്വയം ചികിത്സിക്കൂ" എന്ന്.

ഇത്തരം ഇത്തിള്‍ക്കണ്ണികളുടെ ആത്മാവിഷ്കാരത്തിനുമപ്പുറത്തേക്ക് പോവുകയാണ് ജമാ അത്തെ ഇസ്ലാമി പത്രം. കീഴാള-നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നൊക്കെയുള്ള പുണ്യപദങ്ങളുടെ അകമ്പടിയോടെയാണ് "മാധ്യമം" പത്രം (മാര്‍ച്ച് 26- ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്റെ പതനം) വി എസിനെ ഭര്‍ത്സിക്കുന്നത്. ഇരുകൂട്ടരും ഉന്നയിക്കുന്ന ഒരു വിഷയം ടി പി ചന്ദ്രശേഖരന്‍വധമാണ്. ആരും ന്യായീകരിക്കാത്ത കൊലപാതകം; അതിനുകിട്ടിയ അതിശയകരവും അസാധാരണവുമായ പ്രചാരണം; നാടിളക്കിയ അന്വേഷണം; വിചാരണ; വിധിപ്രസ്താവം- എല്ലാം കഴിഞ്ഞിരിക്കുന്നു. അന്വേഷണം ശരിവച്ചവര്‍ക്കും വിധി സ്വാഗതംചെയ്തവര്‍ക്കും പിന്നെയും രാഷ്ട്രീയം കളിക്കാന്‍ ചന്ദ്രശേഖരന്റെ ചോര വേണമെന്നത് അവരുടെ കാര്യം. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ആ കളി തുറന്നുകാട്ടിയാണ് വി എസ് പറഞ്ഞത്, അതിനു പിന്നിലെ കരങ്ങള്‍ യുഡിഎഫിന്റേതാണ് എന്ന്്.

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ ആക്ഷേപം വന്നപ്പോള്‍ പാര്‍ടി അന്വേഷണം നടത്തുകയും നിഗമനത്തിലെത്തുകയും സിപിഐ എമ്മുമായി ബന്ധപ്പെട്ട സംഘടനാ നടപടി കൈക്കൊള്ളുകയും ചെയ്തു. ""മറ്റേതു പാര്‍ടിക്കുണ്ട് അതിനുള്ള ആര്‍ജവം"" എന്ന വി എസിന്റെ ചോദ്യത്തിന് ഉത്തരം പറയുകയല്ല- ആ അന്വേഷണത്തെ അപഹസിക്കുകയാണ് നിരാശാബാധിത സംഘം. മാധ്യമം പത്രം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ടേ ആയിട്ടുള്ളൂ. അതിനും അരനൂറ്റാണ്ടുമുമ്പ് വി എസ് ചുവന്ന കൊടി പിടിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ മുഖംമൂടിയിട്ട് പ്രതിലോമ രാഷ്ട്രീയം ഒളിപ്പിച്ച്, കമ്യൂണിസ്റ്റുകാരെ ഹൈജാക്ക് ചെയ്യാമെന്ന് ആ പത്രവും അതിന്റെ യജമാനസംഘവും കൊതിച്ചിട്ടുണ്ടങ്കില്‍ അവര്‍ക്കുള്ള ഇര അപ്പുക്കുട്ടനെപ്പോലുള്ളവരാണ്. കൊക്കിലൊതുങ്ങുന്നത് കൊത്തിക്കൊള്ളുക.

ജമാ അത്തെ ഇസ്ലാമി പ്രതിനിധാനംചെയ്യുന്ന വിഭാഗീയതയുടെ രാഷ്ട്രീയമല്ല കമ്യൂണിസ്റ്റുകാരുടേത്. റോഡ് വീതികൂട്ടുന്നതിനെതിരെ ഭൂമാഫിയക്കുവേണ്ടിയും സ്വാധീനമില്ലാത്തിടത്ത് നുഴഞ്ഞുകയറാനും കുഴപ്പമുണ്ടാക്കാനും വെടക്കാക്കി തനിക്കാക്കാനും തുനിഞ്ഞിറങ്ങുന്ന ആ ശൈലിയിലുള്ള സമരവുമല്ല. ഏറ്റവും പ്രതിലോമപരവും പിന്തിരിപ്പനുമായ ആശയഗതിക്കാരില്‍നിന്ന് ശകാരം വര്‍ഷിക്കപ്പെടുമ്പോള്‍ അലിഞ്ഞുപോകുന്നതല്ല വി എസിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നെഞ്ചുറപ്പ്. പ്രസ്ഥാനത്തെ നയിക്കുന്ന വി എസിനെ മോശക്കാരനാക്കുന്ന അവസരവാദം അപ്പുക്കുട്ടന്റെയും ആര്‍എംപിയുടെയും കോണ്‍ഗ്രസിന്റെയും പൊതു സ്വഭാവമാകാം. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ ചിന്തയും വികാരവും മറ്റൊന്നാണ്. അതുകൊണ്ടാണ്, അവര്‍ ആവേശത്തോടെ ആഹ്ലാദത്തോടെ വി എസിനെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ വരവേല്‍ക്കുന്നത്. ഇന്നലെവരെ വി എസിനെയും പാര്‍ടിയെയും രണ്ടുതട്ടില്‍ നിര്‍ത്തി മാര്‍ക്കിട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ വിവരശൂന്യത. അതിന് മറ്റാരെയും ശപിച്ചിട്ടുകാര്യമില്ല- വിലാപമാണ് അത്യുത്തമം.

*
പി എം മനോജ് ദേശാഭിമാനി

Friday, March 28, 2014

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

പി രാമദാസ് വിടവാങ്ങി

കോട്ടയം: മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റ് സിനിമ "ന്യൂസ് പേപ്പര്‍ ബോയി"യുടെ സംവിധായകന്‍ പി രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. തെരുവിലെ സാധാരണമനുഷ്യന്റെ ജീവിതകഥ പറഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയ രാമദാസ് സിനിമയുള്ള കാലത്തോളം ജനമനസ്സില്‍ തിളക്കമുള്ള ഓര്‍മയാകും.

ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കോട്ടയത്ത് മകന്‍ പ്രശാന്തിന്റെ വീട്ടില്‍ മൂന്നുവര്‍ഷമായി കിടപ്പിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് തൃശൂര്‍ പല്ലിശേരിയിലെ വീട്ടിലും 12ന് സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പകല്‍ നാലിന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ട്് ശ്മശാനത്തില്‍. പരേതയായ വടക്കൂട്ട് രുക്മിണിയമ്മയാണ് ഭാര്യ. മക്കള്‍: പ്രശാന്ത് (മലയാളമനോരമ, കോട്ടയം), പ്രസാദ് (മലയാളമനോരമ, ആലപ്പുഴ). മരുമക്കള്‍: മായ, സീമ.

രാമദാസിന്റെ 22-ാംവയസ്സില്‍ 1954ലാണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. ഒരുകൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ കൊമേഴ്സ്യല്‍ ചിത്രവുമാണിത്. 1955 മെയ് എട്ടിന് തൃശൂര്‍ ജോസ് തിയറ്ററിലായിരുന്നു ആദ്യപ്രദര്‍ശനം. 1,75,000 രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായും രാമദാസ് അറിയപ്പെട്ടു. നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനംചെയ്തു. 2007ല്‍ ജെ സി ദാനിയേല്‍ പുരസ്കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.

തൃശൂര്‍ കുറുപ്പം റോഡില്‍ പൂതാംപിള്ളി മാധവിയമ്മയുടെയും തെക്കെകുറുപ്പത്ത് കൃഷ്ണന്‍കുട്ടിമേനോന്റെയും മകനായി 1931ലാണ് രാമദാസ് ജനിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി ബിരുദപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. ഇക്കാലത്താണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 1960കളില്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി. മൂന്നുപതിറ്റാണ്ടിലേറെ അഭിഭാഷകനായി തുടര്‍ന്നു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം താമസിച്ച സ്ഥലങ്ങളിലെല്ലാം ക്ലിനിക്കും നടത്തിയിരുന്നു. "ഒസ്യത്ത്" എന്ന നോവലും നിരവധി കഥകളും എഴുതിയിട്ടുണ്ട്. വിജ്ഞാനഭാരതി, സംഹിത എന്നീ മാസികകളും രാമദാസ് നടത്തിയിരുന്നു.

നിയോറിയലിസത്തിന്റെ ഉപജ്ഞാതാവ്

ഇന്ത്യന്‍ സിനിമയില്‍ നിയോറിയലിസം കൊണ്ടു വന്നത് തൃശൂര്‍ക്കാരനായ പി രാമദാസാണ്. സത്യജിത്റായിക്കു മുമ്പേ സിനിമാസംരംഭം തുടങ്ങിയ പി രാമദാസിന്റെ സംഭാവന പക്ഷേ, സിനിമാചരിത്രത്തില്‍ ആ അര്‍ഥത്തില്‍ രേഖപ്പെടുത്തിയില്ല. നിയോറിയലിസം മറ്റു പലരുടേയും പേരിലാണ് ഇടം നേടിയത്. എന്നാല്‍, "ന്യൂസ്പേപ്പര്‍ ബോയ്" എന്ന ഒറ്റ ചിത്രം മതി ലോകസിനിമയില്‍ പി രാമദാസ് ആരെന്നു വ്യക്തമാവാന്‍. വര്‍ത്തമാനകാലത്തെ സിനിമകള്‍ ശ്രദ്ധിക്കുമ്പോഴാണ് രാമദാസിന്റെ പ്രതിബദ്ധതയുടെ ആഴം മനസ്സിലാവുന്നത്. എത്രയോ അപകടകരവും പ്രതിലോമകരവും അരാഷ്ട്രീയവാദപരവുമായ സിനിമകളാണ് പുതിയ തലമുറക്കാര്‍ അവതരിപ്പിക്കുന്നത്.

വാണിജ്യതാല്‍പ്പര്യത്തിന് അപ്പുറം സമൂഹത്തോടുള്ള ഇവരുടെ എന്തു പ്രതിബദ്ധതയാണ് ഇത്തരം സിനിമകളില്‍ കാണാനാകുക? എന്നാല്‍, എത്രയോ വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് ന്യൂസ്പേപ്പര്‍ ബോയിലൂടെ പി രാമദാസ് ലോകത്തെ വിസ്മയിപ്പിച്ചത്. സമൂഹവും രാഷ്ട്രീയവും ദാരിദ്ര്യവും മാനവികതയുമെല്ലാം അതിലുണ്ടായിരുന്നു. ഇന്നത്തെ സൗകര്യങ്ങളും പണവും ഒന്നുമില്ലാതെയാണ് ക്യാമ്പസ് കലാകാരനായ രാമദാസ് എതാനും വിദ്യാര്‍ഥികളുമൊത്ത് ചലച്ചിത്രസംരംഭം പൂര്‍ത്തിയാക്കിയതെന്നത് അത്ഭുതാദരങ്ങളോടെയല്ലാതെ കാണാനാവില്ല.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യുവാവിന്റെ ആവേശവും അതിലുപരി പ്രതിബദ്ധതയുമായിരുന്നു രാമദാസിനെ നയിച്ചത്. ആ ചലച്ചിത്രകാവ്യത്തിന്റെ മഹത്വം നമ്മളറിയുന്നത് കാലങ്ങള്‍ക്കുശേഷമാണ്. അത് ജെ സി ദാനിയേല്‍ അവാര്‍ഡിന്റെ മഹത്വംകൊണ്ടു മാത്രമല്ല, രാമദാസിന്റെ കലാജീവിതം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍കൂടിയാണ്. സിനിമയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ട എന്നെപ്പോലുള്ളവരെ അതിശയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത മനുഷ്യന്‍കൂടിയാണ് അദ്ദേഹം. "ന്യൂസ്പേപ്പര്‍ ബോയ്" സിനിമക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായപ്പോള്‍ സിനിമ പ്രദര്‍ശിപ്പിച്ച വകയില്‍ ലഭിച്ചത് 30,000 രൂപ മാത്രമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ സനിമയുടെ കലാമൂല്യവും സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ഒരിക്കലും നഷ്ടത്തിന്റെ കണക്കിലെഴുതാന്‍ തയ്യാറായില്ല. അഭിഭാഷകനും ഭിഷഗ്വരനും എഴുത്തുകാരനുമൊക്കെയായ താന്‍ ആ സിനിമയുടെ പേരില്‍ അറിയപ്പെട്ടതില്‍ അദ്ദേഹം ആനന്ദം അനുഭവിക്കുന്നുണ്ടായിരുന്നു. അത് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരന്റെ മനസ്സിന്റെ ആനന്ദംകൂടിയാണ്.

പ്രിയനന്ദനന്‍

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

നമ്മുടെ സിനിമയ്ക്ക് പാരമ്പര്യത്തില്‍ ഊന്നിയ കാഴ്ചപ്പാടില്ലെന്ന് വേദനിച്ച ഒരാളാണ് കടന്നുപോയത്. സംവിധാനം തിരക്കഥയുടെ ദൃശ്യവിവര്‍ത്തനം മാത്രമാണെന്നു കരുതുന്നവരാണ് മലയാളത്തിലെന്ന് വേദനയോടെ പറഞ്ഞ ഒരാള്‍. പി രാമദാസിലൂടെ കടന്നുപോയത് ചരിത്രമാണ്. വ്യവസ്ഥാപിത കാഴ്ചകളെ നിരാകരിച്ച് എടുത്തുചാടി മലയാളത്തിലെ വെള്ളിത്തിരയ്ക്ക് പുതിയ ആകാശവെളിച്ചം നല്‍കിയ ഒരു പിടിപേരുടെ ചരിത്രം. പതിവുകളുടെ കനമേറിയ കള്ളികളെ മറികടന്ന ചങ്കൂറ്റമാണ് മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ്.

തമിഴ്- ഹിന്ദി സിനിമയുടെ ചുവടുപിടിച്ച് അതിഭാവുകത്വത്തിന്റെയും അതിവൈകാരികതയുടേയും വട്ടത്തില്‍ കിടന്ന് സിനിമ തിരിഞ്ഞ കാലത്ത് 22 വയസ്സുള്ള ഒരു ചെറുപ്പക്കാരനും കൂട്ടര്‍ക്കും റിയലിസത്തിന്റെ ഉള്‍വിളിയുണ്ടാവുന്നേടത്തു നിന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഉടലെടുക്കുന്നത്. വി ശാന്താറാമിന്റേയും അമിയ ചക്രവര്‍ത്തിയുടേയും സ്വാധീനത്തില്‍ നിന്നാണ് ഇതുണ്ടായത്. മുഖ്യധാരാ സിനിമയുടെ ആകര്‍ഷണത്തേയും ഫോര്‍മുലയേയും മറികടന്ന് ജീവിതത്തിന്റെ യഥാതഥ രൂപങ്ങളെ, ഒരു വേള ജീവിതത്തെ തന്നെ പകര്‍ത്തിവയ്ക്കല്‍.

ജീവിതത്തിന്റെ സത്യവും യാഥാര്‍ഥ്യവും രാമദാസ് അനുഭവത്തിലൂടെ ആര്‍ജിച്ചതാണ്. പഴവങ്ങാടിയിലേയും പാളയത്തേയും ഭിക്ഷക്കാര്‍ക്കിടയിലൂടെ അലഞ്ഞും തിരുവനന്തപുരത്തെ തെരുവുകളിലൂടെ കാഴ്ചകണ്ടും ഒരു യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയുടെ മനസ്സില്‍ കത്തിക്കയറിയ ജീവിത യാഥാര്‍ഥ്യം. സിനിമ രാമദാസിന് കേവല ഹരമായിരുന്നില്ല. ഇറ്റാലിയന്‍ നിയോ റിയലിസം അക്കാലത്ത് സാഹിത്യചുറ്റുവട്ടങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലോകസിനിമയുടെ ചലനങ്ങളെ വായിച്ചും അന്വേഷിച്ചുമറിഞ്ഞാണ് രാമദാസും സുഹൃത്ത് പരമേശ്വരനും സിനിമയിലേക്കെത്തുന്നത്. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച വിദ്യാര്‍ഥികളുടെ "മഹാത്മ" മാഗസിനില്‍ പ്രസിദ്ധീകരിച്ച രാമദാസിന്റെ "കമ്പോസിറ്റര്‍" എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയുടെ ആദ്യരൂപം തയ്യാറാക്കിയത്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള വിവരം തേടി ബ്രിട്ടീഷ് ലൈബ്രറിയിലും അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ലൈബ്രറിയിലും സമയം ചെലവഴിച്ചു. കഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് ന്യൂസ്പേപ്പര്‍ ബോയിയുടെ തിരക്കഥ തയ്യാറാക്കിയത്. പന്ത്രണ്ട് വയസ്സുകാരന്‍ അപ്പുവിന്റെ കാഴ്ചയിലേക്ക് കഥയെ മാറ്റിയതു തന്നെയാണ് പ്രധാനം. കഥയില്‍ ഏറെപ്രാധാന്യമില്ലാത്ത കഥാപാത്രമാണിത്. നാഗവള്ളി ആര്‍ എസ് കുറുപ്പാണ് സംഭാഷണം തയ്യാറാക്കിയതെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഥയില്‍ തിരുവിതാംകൂര്‍ ഭാഷണം ചേരാത്തതിനാല്‍ എല്ലാ സംഭാഷണങ്ങളും തൃശൂര്‍ ശൈലിയിലേക്ക് മാറ്റിയെഴുതി.

ലോകമെമ്പാടും ഉണര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് രാമദാസും സുഹൃത്തുക്കളും മഹാത്മാ മെമ്മോറിയല്‍ അസോസിയേഷന്‍ രുപീകരിച്ചത്. മഹാത്മയില്‍ രാമദാസിന്റെ നാടകങ്ങളില്‍ സഹകരിച്ചിരുന്നവരെത്തന്നെ സിനിമയിലെ പ്രധാന സകാര്യങ്ങള്‍ ഏല്‍പ്പിച്ചത്. നടന്‍മാരെ കണ്ടെത്താന്‍ ദീര്‍ഘനാളത്തെ അന്വേഷണവും നടത്തി. ഒടുവില്‍ 1955 മെയ് അഞ്ചിന് സിനിമ റിലീസായി. അന്നും ഇന്നും ജീവിതം അതിന്റെ തെളിമയോടെ കാണാന്‍ ആഗ്രഹിക്കാത്ത മലയാളി ന്യൂസ് പേപ്പര്‍ ബോയ് തള്ളി. എപ്പോഴും രക്ഷകരായി എത്തുന്ന ദൈവങ്ങളേയോ നായകരേയോ ന്യൂസ് പേപ്പര്‍ ബോയ് അവതരിപ്പിച്ചില്ല എന്നതു തന്നെയാണ് കാരണം. ദൈവത്തിനു പകരം മനുഷ്യനെ അവന്റെ ജീവിതത്തെ പ്രതിഷ്ഠിച്ചതാണ് ന്യൂസ് പേപ്പര്‍ ബോയ് മലയാളിയോടുചെയ്ത "അപരാധം".

കെ ഗിരീഷ്

മലയാളത്തിന്റെ ബൈസിക്കിള്‍ തീവ്സ്

കൊച്ചിയിലേക്കുള്ള തീവണ്ടിയാത്രയില്‍ കണ്ട പത്രം വില്‍ക്കുന്ന ബാലന്റെ ദൈന്യമുഖമാണ് പി രാംദാസിന് "ന്യൂസ്പേപ്പര്‍ ബോയ്" നിര്‍മിക്കാന്‍ പ്രേരകമായത്. സഹപാഠി പരമേശ്വരനൊത്തുള്ള ആ സാഹസം, മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ എടുത്തു എന്നതു മാത്രമല്ല, ജീവിത യാഥാര്‍ഥ്യങ്ങളുടെ നേരുകള്‍ പകര്‍ത്തിയ നിയോ റിയലിസ്റ്റ് സിനിമ എന്ന നിലയിലും ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം നേടി. അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതദുരിതം ഹൃദയസ്പൃക്കായി ആവിഷകരിച്ച ആ ചിത്രം, ലോകപ്രശസ്ത ഇറ്റാലിയന്‍ സിനിമ ബൈസിക്കിള്‍ തീവ്സിന്റെ ഹൃദയഹാരിത പകര്‍ന്നു നല്‍കുന്നതായിരുന്നു.

കേരളീയ ഫ്യൂഡലിസം മുതലാളിത്തക്രമത്തിലേക്കു പരിവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പരിഛേദം എന്ന നിലയിലും 1955ല്‍ പുറത്തിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയിക്ക് ചരിത്രത്തില്‍ ഇടമുണ്ട്. കമുകറ പുരുഷോത്തമനും ശാന്താ പി നായരും ശബ്ദം നല്‍കിയ ഗാനശീലുകള്‍ കൊണ്ടും അത് മലയാളത്തിന്റെ നിത്യസ്മരണയാണ്. ലോകത്തിലാദ്യമായി വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നിര്‍മിച്ച ചിത്രം എന്ന പ്രസിദ്ധി ന്യൂസ്പേപ്പര്‍ ബോയിക്കുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ രാംദാസിന്റെയും സഹ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ആദര്‍ശ് കലാമന്ദിര്‍ ആണ് സിനിമ നിര്‍മിച്ചത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായ നൂറ്റിമുപ്പത് മിനിറ്റുള്ള ചിത്രം ബോക്സോഫീസില്‍ തകര്‍ന്നെങ്കിലും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. പ്രാദേശികവും ദേശീയവുമായ നിരൂപണങ്ങള്‍ക്ക് പാത്രമായി. രാജ്കപൂറിനെക്കുറിച്ച് ഫിലിം ഫെയര്‍ മാഗസിനില്‍ വന്ന നിരൂപണങ്ങളും ശാന്തറാമിന്റെയും അമിയ ചക്രവര്‍ത്തിയുടെയും സിനിമകളുമാണ് തന്നില്‍ സിനിമാവേശം പടര്‍ത്തിയതെന്ന് ന്യൂസ്പേപ്പര്‍ ബോയിയുടെ അമ്പതാം വാര്‍ഷിക വേളയില്‍ രാംദാസ് ഓര്‍ക്കുകയുണ്ടായി.

ജാപ്പനീസ് ചലച്ചിത്രകാരന്‍ കുറസോവയുടെ റാഷമോണ്‍ എന്ന സിനിമയുടെ ട്രെയിന്‍ യാത്രാഖണ്ഡങ്ങളാണ് സിനിമയുടെ മറ്റൊരു പ്രചോദനം. തന്റെ തന്നെ, കമ്പോസിറ്റര്‍ എന്ന ചെറുകഥയ്ക്ക് മാറ്റം വരുത്തി തിരക്കഥ രചിച്ച്, നാഗവള്ളി ആര്‍ എസ് കുറുപ്പിനെക്കൊണ്ട് സംഭാഷണമെഴുതിപ്പിച്ചായിരുന്നു,തൃശൂരിലും മദ്രാസിലും തിരുവനന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുറുപ്പ് ഒഴിച്ച് മിക്കവാറും പുതുമുഖങ്ങള്‍. പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളമാണ് അപ്പുവിന്റെ അമ്മയുടെ വേഷമിട്ടത്. അപ്പുവായി മാസ്റ്റര്‍ മോനിയും.

ഇറ്റാലിയന്‍ നിയോ റിയല്‍ സിനിമയുടെ, യാഥാര്‍ഥ്യത്തിന്റെ യഥാര്‍ഥ ചിത്രീകരണം എന്ന ശൈലിയായിരുന്നു രാംദാസ് പിന്തുടര്‍ന്നത്. തെരുവിലെ മനുഷ്യരുടെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ മുന്നൊരുക്കമെന്നോണം രണ്ടു ഹ്രസ്വചിത്രങ്ങളും രാംദാസ് നിര്‍മിച്ചു. വാടക വീട്ടിലെ അതിഥി, നിറമാല എന്നീ സിനിമകളും സംവിധാനം ചെയ്തു. യാഥാര്‍ഥ്യങ്ങളില്‍നിന്ന് സ്വപ്നലോകത്തേക്ക് ഒളിച്ചോടാന്‍ സിനിമയെ ഉപാധിയായി കണ്ട പ്രേക്ഷകര്‍ സ്വന്തം ദുരിതങ്ങള്‍ സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു രാംദാസിന് അറിയാമായിരുന്നു. അതിനാല്‍ ജനപ്രിയം എന്ന നിലയില്‍ സിനിമ സ്വീകരിക്കപ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വ്യസനമില്ലായിരുന്നു. വരാനിരിക്കുന്ന വ്യവസായ സിനിമയ്ക്കുപോലും ഇതു മാതൃകയാണെന്ന് പി എന്‍ മേനോന്‍ പ്രഖ്യാപിച്ചു. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ ന്യൂസ്പേപ്പര്‍ ബോയിയെ തേടിയെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണമനുസരിച്ച് ദില്ലിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

പി പി ഷാനവാസ്

*
ദേശാഭിമാനി

കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനങ്ങളുടെ പൊള്ളത്തരം

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് "നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ പ്രതിജ്ഞ\' എന്ന തലക്കെട്ടില്‍ ഒരു മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നു. 49 പേജുള്ള മാനിഫെസ്റ്റോയില്‍ വോട്ടര്‍മാരുടെ മുന്നില്‍ പല മോഹനസുന്ദരവാഗ്ദാനങ്ങളും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ ആ വാഗ്ദാനങ്ങളെ മുഖവിലയ്ക്ക് എടുക്കണമെങ്കില്‍ ഈ അഞ്ചുവര്‍ഷങ്ങളില്‍ അവരോട് ചെയ്ത പാതകങ്ങള്‍ ഏറ്റുചൊല്ലി കോണ്‍ഗ്രസ് ഏറ്റുപറയണമായിരുന്നു. അതൊന്നും അവര്‍ ചെയ്തില്ല.

എന്തെല്ലാമാണ് ഏറ്റുപറയേണ്ടിയിരുന്നത്?

1. എന്തുകൊണ്ട് 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാട വിതരണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കെജി ബേസിനിലെ പ്രകൃതിവാതക ഇടപാട്, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം, പ്രതിരോധവകുപ്പിലെ ഹെലികോപ്റ്റര്‍ മുതലുള്ള ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതികള്‍.

2. ഇന്ത്യയില്‍ 20.89 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയതായി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു (യഥാര്‍ഥത്തില്‍ തുക മേല്‍പറഞ്ഞതിന്റെ മൂന്നിരട്ടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്). ഈ തുകയില്‍ 11.28 ലക്ഷം കോടി രൂപ 2008നും 2010നും ഇടയ്ക്കാണ് വിദേശത്തേക്ക് കടത്തിയത്. അതായത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്.അതിന് ഉത്തരവാദികളായവരെ പിടികൂടാത്തതിനും ഈ പ്രശ്നത്തില്‍ ഒരു നടപടിയും കൈക്കൊള്ളാത്തതിനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു.

3. 2008നും 2013നും ഇടയ്ക്ക് പ്രതിവര്‍ഷം 4.14 ലക്ഷം കോടി രൂപ, 5.02 ലക്ഷം കോടി, 4.6 ലക്ഷം കോടി, 5.34 ലക്ഷം കോടി 5.74 ലക്ഷം കോടി എന്നിങ്ങനെ 24.84 ലക്ഷം കോടി രൂപ ഒഴിവാക്കപ്പെട്ട നികുതിയായി കേന്ദ്രസര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്ക് നല്‍കി.2008ലെ ആഗോള പ്രതിസന്ധിയെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ തോതില്‍ തുക മുതലാളിമാര്‍ക്ക് വിട്ടുകൊടുത്തതാണ് കേന്ദ്രസര്‍ക്കാരിന്റെ റവന്യൂ- ധനകമ്മികള്‍ കുതിച്ചുയരാനും വിലക്കയറ്റം കൊടുമ്പിരിക്കൊള്ളാനും സര്‍ക്കാരിന്റെ വിദേശനാണയ ബാധ്യത രൂക്ഷമാകാനും ഇടയാക്കിയത്.

4. 2009നും 2013നും ഇടയില്‍ 10,000 കോടി ഡോളറിന്റെ (ആറുലക്ഷം കോടി രൂപയുടെ) വിദേശനാണ്യം കടത്തിക്കൊണ്ടുപോയി."ഒഴിവാക്കപ്പെട്ട നികുതി\' ഇനത്തില്‍ ലഭിച്ച ആനുകൂല്യം വിദേശി സ്വദേശി മുതലാളിമാരെക്കൊണ്ട് സര്‍ക്കാര്‍ ഇവിടെ മുതലിറക്കിച്ചില്ല. അതാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുഴപ്പത്തിലാകാനും ജിഡിപി വളര്‍ച്ച ഇടിയാനും ഇടയാക്കിയത്.

5. വന്‍കിട കുത്തകകുടുംബങ്ങളുടെ ആസ്തി 1991-92നും 2011-12നും ഇടയ്ക്ക് ഒമ്പത് ഇരട്ടിയായി വര്‍ധിച്ചു. റിലയന്‍സിന്റെ ആസ്തി 1991-92ല്‍ 3167 കോടി രൂപയായിരുന്നത് 2011-12ല്‍ അഞ്ചു ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ടാറ്റയുടേത് 10922 കോടി രൂപയില്‍നിന്ന് 5,83,554 കോടി രൂപയായി. റിലയിന്‍സിന്റെ വളര്‍ച്ച 160 ഇരട്ടിയായി. ടാറ്റയുടേത് 58 ഇരട്ടിയായും. റിലയന്‍സും ടാറ്റയും ഉള്‍പ്പെടെയുള്ള 10 കുത്തക കുടുംബങ്ങളുടെ ആസ്തി ഇപ്പോള്‍ 17 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ ജിഡിപി 110.5 ലക്ഷം കോടി രൂപ. അതായത് 10 കുടുംബ ആസ്തി ജിഡിപിയുടെ 16 ശതമാനം. ഇത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 36 കോടി പേരുടെ ആസ്തിയേക്കാള്‍ കൂടുതലാണ്. ഇത് മാറ്റാനുള്ള ഒരു നിര്‍ദേശവും കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലില്ല.

കോണ്‍ഗ്രസിന്റെ വികസനതന്ത്രം

സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന തന്ത്രം വിദേശ മൂലധനത്തെ ആകര്‍ഷിക്കലാണ്. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും ആരോഗ്യരക്ഷയും സേവനമേഖലയുമൊക്കെ വളരാനുള്ള ഒറ്റമൂലി അതാണ്. വിദേശ പ്രത്യക്ഷ മൂലധനം, വിദേശ നിക്ഷേപസ്ഥാപനങ്ങള്‍, വിദേശകമ്പോളത്തില്‍നിന്ന് കടമെടുക്കല്‍ എന്നിവയൊക്കെ ആകാമത്രെ.ലാഭംകൂട്ടാന്‍ വില വര്‍ധിപ്പിക്കാമെന്ന ആഗോളകുത്തകതന്ത്രവും കോണ്‍ഗ്രസ് അംഗീകരിക്കുന്നു.

കൃഷിയും കൃഷിക്കാരും

കൃഷി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ കൃഷിക്കാരെ സഹായിക്കുന്ന സമീപനം കോണ്‍ഗ്രസിനില്ല. ജലസേചനസൗകര്യം വികസിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വളം ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനസാമഗ്രികള്‍ കുറഞ്ഞവിലയ്ക്ക് നല്‍കുന്നതിനെക്കുറിച്ചോ ഉല്‍പ്പന്നങ്ങള്‍ നല്ലവില നല്‍കി സര്‍ക്കാര്‍ വാങ്ങി അവരെ സഹായിക്കുന്നതിനെക്കുറിച്ചോ അവ സംസ്കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി അങ്ങനെ കിട്ടുന്ന അധികരിച്ച വിലയുടെ ഒരുഭാഗം കൃഷിക്കാര്‍ക്ക് കൈമാറുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നേയില്ല.

ദുര്‍ബല വിഭാഗങ്ങള്‍

പട്ടികവിഭാഗങ്ങള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പിന്തുണനേടാനായി പതിവ് വായ്ത്താരി ഉയര്‍ത്തുന്നതില്‍ അപ്പുറം കഴിഞ്ഞകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഏതൊക്കെ പാലിക്കാതെപോയി, എന്തുകൊണ്ട് എന്നൊന്നും വിശകലനം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ അവരുടെ പിന്തുണ വേണം എന്ന ആഗ്രഹപ്രകടനംമാത്രം

വിദ്യാഭ്യാസം, തൊഴില്‍

പൊതുവിദ്യാഭ്യാസത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടില്ല. ലോവര്‍ പ്രൈമറി തലത്തില്‍ അഖിലേന്ത്യാതലത്തില്‍ 26 ശതമാനമാണ് കൊഴിഞ്ഞുപോക്ക്. സ്കൂളിലാകെ 49 ശതമാനവും. ബജറ്റില്‍ വകയിരുത്തിയ തുക ചെലവഴിക്കാറില്ല. അത് പരിഹരിക്കുന്ന കാര്യം പറയുന്നില്ല.ഉന്നതവിദ്യാഭ്യാസത്തില്‍ 64 ശതമാനം സ്ഥാപനങ്ങളും 59 ശതമാനം വിദ്യാര്‍ഥികളും സ്വകാര്യമേഖലയിലാണ്. ഇപ്പോള്‍ ആകെയുള്ള 2.59 കോടി വിദ്യാര്‍ഥികളില്‍ 1.5 കോടിയിലേറെ സ്വകാര്യമേഖലയിലാണ്. മാനേജ്മെന്റുകള്‍ക്ക് അവരില്‍നിന്നുള്ള പ്രതിവര്‍ഷ വരുമാനം 1.5 ലക്ഷം കോടി രൂപയിലേറെയാണ്. അതിനാല്‍ എല്ലാ മുതലാളി സംഘടനകളും ഉന്നത വിദ്യാഭ്യാസത്തില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നു.എന്നാല്‍, മൊത്തം (700) സര്‍വകലാശാലകളില്‍ 62 ശതമാനവും 35,000ല്‍പരം കോളേജുകളില്‍ 90 ശതമാനവും ശരാശരി നിലവാരത്തില്‍ താഴെയാണെന്ന് എന്‍എഎസി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. നിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ കുട്ടികളെ വിദ്യാര്‍ഥികളാക്കി മാനേജ്മെന്റുകളുടെ ലാഭം കൂട്ടിക്കൊടുക്കാനുമാണ് മാനിഫെസ്റ്റോയിലെ ഊന്നല്‍. അഞ്ചുവര്‍ഷംകൊണ്ട് 10 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സ്വകാര്യമേഖലയില്‍ നടപ്പാക്കുമത്രെ. സര്‍ക്കാരും പൊതുമേഖലയും മുന്‍കൈയെടുക്കാതെ തൊഴില്‍ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് മാനിഫെസ്റ്റോ പറയുന്നില്ല.

ആരോഗ്യം

ലക്ഷക്കണക്കിന് കുട്ടികളും അമ്മമാരായ സ്ത്രീകളും പോഷകാഹാാരക്കുറവുമൂലം പ്രതിവര്‍ഷം മരണമടയുന്നു. അത് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഊര്‍ജിത പദ്ധതി നടപ്പാക്കുന്നതിന് പകരം ഇതിലും സ്വകാര്യമേഖലയെ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന് കൂടുതല്‍ താല്‍പ്പര്യം.ആരോഗ്യത്തിനുള്ള അവകാശം വിദ്യാഭ്യാസ അവകാശംപോലെ കൊണ്ടുവരുമെന്ന് മാനിഫെസ്റ്റോ പറയുന്നു. ആരോഗ്യ പരിപാലന സംവിധാനത്തെ വര്‍ധിച്ച തോതില്‍ സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് ഇത് സാധ്യമാകുന്നത് എങ്ങനെയെന്നു പറയുന്നില്ല.

പരിസ്ഥിതി

പരിസ്ഥിതിക്കായി ദേശീയ പാരിസ്ഥിതിക അംഗീകാരത്തിനുംമോണിറ്ററിങ്ങിനുമുള്ള അധികാരകേന്ദ്രം സ്ഥാപിക്കുമെന്ന് മാനിഫെസ്റ്റോ പറയുന്നു. എന്നാല്‍, വര്‍ഷങ്ങളായി അനുമതി നല്‍കാതെ കെട്ടിക്കിടന്ന പദ്ധതികള്‍ക്കെല്ലാം മന്ത്രി വീരപ്പ മൊയ്ലി ഏകപക്ഷീയമായി അനുമതി നല്‍കിക്കഴിഞ്ഞശേഷമാണ് ഈ കേന്ദ്രം സ്ഥാപിക്കാന്‍ മുതിരുന്നത് എന്നതാണ് ശ്രദ്ധേയം.

വിദേശമൂലധനം

മാനിഫെസ്റ്റോയിലാകെ വിദേശമൂലധനത്തിനാണ് ഊന്നല്‍. വിദേശവ്യാപാരത്തിലെ തന്നാണ്ട് കടബാധ്യത നീക്കാന്‍ വിദേശമൂലധനത്തെ ഉപയോഗിക്കുമെന്ന് പറയുന്നു. അത് താല്‍ക്കാലിക ഏര്‍പ്പാട് മാത്രമല്ലേ? കയറ്റുമതി വര്‍ധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്താല്‍മാത്രമേ ഈ കടബാധ്യതയില്‍നിന്ന് രാജ്യം കരകയറുകയുള്ളൂ. ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ ആഭ്യന്തര ഉല്‍പ്പാദനം ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈവിധ്യമാര്‍ന്നതാക്കണം. അനാവശ്യ ആഡംബര ഉപഭോഗം പരമാവധി കുറയ്ക്കണം.പക്ഷേ, വന്‍ പണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍ക്കാരിന് അത് സാധ്യമല്ല. അതിനാല്‍ വിദേശ മൂലധനംതന്നെ ആശ്രയം. വിദേശ മുതലാളിമാര്‍ ഇച്ഛിക്കുന്നതുതന്നെ കോണ്‍ഗ്രസ് കല്‍പ്പിക്കുന്നു.

*
സി പി നാരായണന്‍ ദേശാഭിമാനി

ധനകാര്യം: എന്തൊരു തിരിച്ചുപോക്ക്

ട്രഷറി നിയന്ത്രണം, ക്ഷേമപെന്‍ഷന്‍ കുടിശ്ശിക, പണം കിട്ടാതെ കരാര്‍പണികളുടെ ബില്ലുകള്‍, സ്ഥിരം ഓവര്‍ഡ്രാഫ്റ്റ്, ട്രഷറി സ്തംഭനം.... മുന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണ സവിശേഷതകള്‍ ജനങ്ങള്‍ മറന്നുകാണില്ല. എന്നാല്‍, തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുകാരുടെ ബില്ലെല്ലാം പാസാക്കി. 2300 കോടി രൂപ ഇതിനുമാത്രം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ക്ക് രണ്ടു വര്‍ഷംവരെ കുടിശ്ശികയുണ്ടായിരുന്നു. അതും നല്‍കി. അവസാന നാലുവര്‍ഷം ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റായില്ല. അവസാന രണ്ട് വര്‍ഷം റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ പോലും എടുത്തില്ല.

2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ 3853 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നു. എന്നാല്‍, ഈ ധനകാര്യവര്‍ഷം അവസാനിക്കാന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട്. ട്രഷറിയില്‍ മിച്ചത്തിന് പകരം കമ്മിയായി. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാണ്. ട്രഷറിയാകട്ടെ കടുത്ത നിയന്ത്രണത്തിലും. മാര്‍ച്ച് 22ന് ശേഷം തദ്ദേശസ്ഥാപനങ്ങളുടെ ഒരു പുതിയ അലോട്ട്മെന്റും സ്വീകരിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ പണമിടപാടുകള്‍ നിര്‍ത്തിവച്ചുള്ള ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍, മാണി പറയുന്നത് ഒരു ധനപ്രതിസന്ധിയും ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം സാമ്പത്തികവര്‍ഷത്തിന്റെ അവസാനം മൂന്നു ദിവസം ട്രഷറിയില്‍നിന്ന് ചെലവായത് 5000 കോടി രൂപയിലേറെയാണ്. 2011ല്‍ 7000 കോടി രൂപയും. ഇതിന് പണമില്ലാത്തതിനാലാണ്് കടുത്ത നിയന്ത്രണം. ധനസ്ഥിതി സംബന്ധിച്ച് അദ്ദേഹം കള്ളം ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

2012-13ല്‍ റവന്യുകമ്മി 3406 കോടി രൂപയായി (0.9 ശതമാനം) കുറയുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പക്ഷേ, കംപട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് വന്നപ്പോള്‍ കമ്മി 9351 കോടി രൂപയാണെന്നു തെളിഞ്ഞു. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 ശതമാനം. ഇതേ അടവ് തന്നെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ച്് കെ എം മാണി പയറ്റിയത്. ഡിസംബര്‍വരെയുള്ള യഥാര്‍ഥ കണക്ക് അദ്ദേഹത്തിന്റെ കൈയിലുണ്ടായിട്ടും 2013-14ല്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവ് 14 ശതമാനമായി കുറയുമെന്നുമുള്ള അനുമാനത്തിലാണ് കണക്കുകള്‍ അദ്ദേഹം തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14 റവന്യൂകമ്മി 6208 കോടി രൂപ അഥവാ സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനമേ വരൂ എന്നാണ് അദ്ദേഹം വാദിച്ചത്. പക്ഷേ, റവന്യൂവരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാകട്ടെ 20 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ എല്ലാ ചെലവുകള്‍ക്കും മാര്‍ച്ചില്‍ പണം അനുവദിച്ചാല്‍ റവന്യൂ കമ്മി 15,263 കോടി രൂപയാകും.

പക്ഷേ, കേരള സര്‍ക്കാരിന് 12,000 കോടിയേ വായ്പയെടുക്കാന്‍ അനുവാദമുള്ളൂ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 600 കോടി കൂടി അനുവദിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ ട്രഷറി പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണം അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നത്. അവരുടെ പദ്ധതിച്ചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. സംസ്ഥാന പദ്ധതി മൂന്നിലൊന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. അത് പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രം. പദ്ധതിച്ചെലവ് വര്‍ധിപ്പിച്ച് കാണിക്കാന്‍ ഡിപ്പാര്‍ട്മെന്റുകളോട് പദ്ധതിപ്പണം പിന്‍വലിച്ച് അവരുടെ ട്രഷറി അക്കൗണ്ടില്‍തന്നെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. കരാറുകാരുടെ കുടിശ്ശിക ഏതാണ്ട് 2500 കോടിയായി. ഏഴുമാസമായി ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം അവയ്ക്കായി ചെലവഴിക്കാതെ വകമാറ്റുകയാണ്. എന്നിട്ടും കെ എം മാണി പറയുന്നത് ധനപ്രതിസന്ധിയില്ലെന്നാണ്. ഈ അപാരമായ തൊലിക്കട്ടിയെ നമിക്കാതെ നിര്‍വാഹമില്ല.
*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി

കോണ്‍ഗ്രസിന്റെ ജനവഞ്ചനാപത്രിക

കോണ്‍ഗ്രസിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട് എന്നത് ആ പാര്‍ടി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ദിവസംതന്നെ തെളിഞ്ഞു. രണ്ടുകാര്യങ്ങള്‍ക്കാണ് പ്രകടനപത്രികയില്‍ ഊന്നല്‍. ഒന്ന്: അഴിമതി നിര്‍മാര്‍ജനം. രണ്ട്: കള്ളപ്പണവേട്ട. റെയില്‍വേ അഴിമതിക്കുറ്റത്തിന്റെ കരിനിഴലിലായ പവന്‍കുമാര്‍ ബന്‍സല്‍ മുതല്‍ ആദര്‍ശ് കുംഭകോണത്തിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അശോക് ചവാന്‍വരെയുള്ളവര്‍ക്ക് വീണ്ടും മത്സരിക്കാനുള്ള കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുന്ന അനുമതിപ്പത്രത്തില്‍ വച്ച ഒപ്പിലെ മഷിയുണങ്ങുന്നതിനുമുമ്പാണ് അതേ കൈകൊണ്ട് സോണിയ അഴിമതി നിരോധന വാഗ്ദാനമുള്ള പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്! കള്ളപ്പണമാകെ വിദേശബാങ്കുകളില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന വാഗ്ദാനമടങ്ങിയ പ്രകടനപത്രിക അവര്‍ പ്രകാശനംചെയ്യുന്ന അതേ വേളയിലാണ് പരമോന്നത നീതിന്യായപീഠമായ സുപ്രീംകോടതി, കള്ളപ്പണത്തിന്റെ വിവരങ്ങളെല്ലാം കിട്ടിയിട്ടും വര്‍ഷങ്ങളായി നടപടിയെടുക്കാത്തതിന് യുപിഎ സര്‍ക്കാരിനെ തലങ്ങും വിലങ്ങും അതിനിശിതമായി വിമര്‍ശിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഇതില്‍പ്പരം എന്തുവേണം?

അശോക് ചവാന് പാര്‍ടി ടിക്കറ്റ് നല്‍കുന്നതിനെ സോണിയ ഗാന്ധി പരസ്യമായി ന്യായീകരിച്ചപ്പോള്‍ വികസനപ്രക്രിയക്കിടയില്‍ അഴിമതിയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഇതും പ്രകടനപത്രികയുടെ പ്രകാശനവേളയില്‍തന്നെ. ഇതൊക്കെയാണ് മനസിലിരിപ്പ് എങ്കില്‍ 1,76,000 കോടിയുടെ സ്പെക്ട്രം കുംഭകോണത്തിനും 1,86,000 കോടിയുടെ കല്‍ക്കരിപ്പാട കുംഭകോണത്തിനുമൊക്കെ കാര്‍മികത്വംവഹിച്ച് അഴിമതി ദിനചര്യയാക്കിയവര്‍ പ്രകടനപത്രികയില്‍ അഴിമതി നിര്‍മാര്‍ജനത്തെക്കുറിച്ച് പറയുന്നു!

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ ലിസ്റ്റ് അതത് ബാങ്കുകള്‍ യുപിഎ സര്‍ക്കാരിന് നല്‍കിയിട്ട് വര്‍ഷങ്ങളായി. 90 ലക്ഷം കോടി വരും കള്ളപ്പണം. ഇത് പിടിച്ചെടുക്കുന്നതുപോകട്ടെ, ആരുടെയൊക്കെയാണിത് എന്ന് വെളിപ്പെടുത്താന്‍പോലും യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. കള്ളപ്പണക്കാരുടെ സംരക്ഷകരാണോ ഈ സര്‍ക്കാരിലുള്ളത് എന്ന് സുപ്രീംകോടതി ചോദിച്ചിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ പ്രകടനപത്രികാപ്രകാശനം നടക്കുന്ന സമയത്തുതന്നെ ഇതേ പ്രശ്നത്തില്‍ സര്‍ക്കാരിനെ സുപ്രീംകോടതി ശാസിച്ചത് യാദൃച്ഛികമാണെങ്കിലും അര്‍ഥപൂര്‍ണമാണ്.

2004ലെയും 2009ലെയും പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെത്തന്നെ പുതിയ വാക്കുകളിലൂടെ കുത്തിത്തിരുകിയിരിക്കുകയാണ് 2014 ലും. അഴിമതി നിരോധനിയമങ്ങള്‍ കൊണ്ടുവരുമെന്നു പറയുന്നു. പത്തുവര്‍ഷം എന്തുകൊണ്ട് ഇത് തോന്നിയില്ല? എല്ലാവര്‍ക്കും പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം എന്നിവ ഉറപ്പുനല്‍കുമെന്നു പറയുന്നു. ചെറിയ ഇടവേളകളോടെയാണെങ്കിലും പല പതിറ്റാണ്ടുകള്‍ ഭരിച്ചതല്ലേ കോണ്‍ഗ്രസ്? ഗരീബീ ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുമ്പോട്ടുവച്ചതുമല്ലേ കോണ്‍ഗ്രസ്. ഇത്രയും പതിറ്റാണ്ടുകള്‍ പോരായിരുന്നോ അവര്‍ക്ക് പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍? അന്നൊന്നും ചെയ്യാത്തത് ഇനി അധികാരം കിട്ടിയാല്‍ ചെയ്യുമെന്നാണ് പറയുന്നത്. ഇതിനേക്കാള്‍ വലിയ വഞ്ചനയുണ്ടോ?

പ്രകടനപത്രിക എന്നല്ല; വഞ്ചനാപത്രിക എന്നാണ് ബുധനാഴ്ച ഇറക്കിയ കോണ്‍ഗ്രസ് രേഖയെ വിശേഷിപ്പിക്കേണ്ടത്. പത്തുകോടി തൊഴിലവസരമുണ്ടാക്കുമെന്ന് അതില്‍ പറയുന്നു. വര്‍ഷം 20 ലക്ഷം കണ്ട് യുപിഎ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കിയതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ രേഖകള്‍ പറയുന്നത്. തൊഴിലവസരങ്ങള്‍ നശിപ്പിച്ചിട്ട് തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പു വന്ന വേളയില്‍ പറയുന്നു!

ദാരിദ്ര്യം കുറച്ചു എന്നുപറയുന്നു. ദാരിദ്ര്യരേഖ നിര്‍ണയിക്കുന്ന കണക്കില്‍ കൃത്രിമം കാട്ടിയാണിത് എന്നത് മറച്ചുവയ്ക്കുന്നു. ദിവസം അഞ്ചുരൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കുമുകളിലായതായി കണക്കാക്കും എന്ന് വ്യവസ്ഥചെയ്താല്‍ ദാരിദ്ര്യമുക്തരായവരുടെ എണ്ണം ഇനിയും കൂട്ടാം. പക്ഷേ, അതുകൊണ്ട് വിശപ്പുമാറുമോ? അതിതീവ്രവികസന പാതയിലാണ് രാജ്യം എന്നു പറയുന്നു. ആ വികസനം അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അല്ലാതെ സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടോ?

സ്വകാര്യവല്‍ക്കരണം തീവ്രതരമായി തുടരും എന്നുണ്ട് പ്രകടനപത്രികയില്‍. അത് റിലയന്‍സിനും മറ്റും വേണ്ടിയാണെന്നത് ജനങ്ങള്‍ മനസിലാക്കും. ആഗോളവല്‍ക്കരണ നയങ്ങളുടെ വിപത്ത് ജനങ്ങള്‍ സ്വന്തം ജീവിതംകൊണ്ടനുഭവിക്കുകയാണിന്ന്. ആ ദുരന്തം കൂടുതല്‍ ശക്തമാവുമെന്നതിന് വേണ്ടത്ര തെളിവുകള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്. അതൊന്നുമാത്രം മതി ജനങ്ങളാല്‍ വെറുക്കപ്പെട്ട ഈ യുപിഎ സര്‍ക്കാര്‍ ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെടാന്‍.

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് രാഹുല്‍ഗാന്ധി പറയുന്നു. രാജ്യത്തിന് ദിശാബോധമുണ്ട്. അത് ഇല്ലാത്തത് രാഹുലിനും കൂട്ടര്‍ക്കുമാണ്. അവരെ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ കൈകാര്യംചെയ്യേണ്ടതെന്ന ബോധം ജനങ്ങള്‍ക്കുണ്ട്. അര്‍ഥമില്ലാത്തതും നടപ്പാക്കാനുദ്ദേശിക്കാത്തതുമായ വാഗ്ദാനങ്ങളുടെ മായികവലയില്‍ ജനങ്ങളെ കുടുക്കാമെന്നാണ് ഈ പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് കരുതുന്നത്. ഈ വാഗ്ദാനപ്പെരുമഴയെ ജനങ്ങള്‍ വിശ്വസിക്കില്ല. ഇവര്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ചെയ്തതെന്താണെന്നതാവും ഉരകല്ല്. ആ ഉരകല്ലിലുരച്ച് യുപിഎ സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചെറിയും. അതിന് തടയിടാന്‍ ഈ ജനവഞ്ചനാപത്രിക മതിയാവില്ല.
*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, March 26, 2014

മാധ്യമങ്ങളുടെ വിക്ക്

ജനാധിപത്യത്തിനെതിരായ മികച്ച വാദഗതി എന്ന ആമുഖത്തോടെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അവതരിപ്പിച്ചൊരു കാര്യമുണ്ട്. "ശരാശരി വോട്ടറുമായുള്ള അഞ്ച് മിനിറ്റ് സംഭാഷണം" എന്നതാണ് അതിലെ കേന്ദ്ര പ്രമേയം. ഇരുപതാം നൂറ്റാണ്ടിലെ യുദ്ധകാല നേതൃത്വത്തില്‍ ഏറ്റവും പ്രമുഖനായി അറിയപ്പെട്ട ചര്‍ച്ചില്‍ ഏതര്‍ഥത്തിലാണ് അത്തരമൊരു നിര്‍വചനം മുന്നോട്ടുവെച്ചതെങ്കിലും ആ ധ്വനി ഇപ്പോഴും ചില സൂചനകള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രിയായ അദ്ദേഹം യുവ ആര്‍മി ഓഫീസറായി ബ്രിട്ടീഷ് ഇന്ത്യയിലെയും സുഡാനിലെയും രണ്ടാം ബോവര്‍ യുദ്ധത്തിലെയും സൈനിക നീക്കങ്ങള്‍ക്ക് നേരിട്ട് സാക്ഷിയാവുകയും ചെയ്തിരുന്നു. ജീവിതത്തിലുടനീളം വിക്ക് അലട്ടിയ ചര്‍ച്ചിലിന്റെ പ്രസംഗങ്ങള്‍ എന്നാല്‍ അറച്ചുനിന്നവ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ ബലിഷ്ഠത വെറും തെരഞ്ഞെടുപ്പ് കോലാഹലങ്ങളില്‍ തെരയുന്ന മാധ്യമങ്ങളുടെ വിക്കിന് അറച്ചുനില്‍പ്പും അകമ്പടിയായുണ്ട്. രണ്ടും ഒന്നിച്ചുചേരുമ്പോള്‍ അവ്യക്തതയുടെ പൊടിപടലമാണുയരുന്നത്. അതുകൊണ്ട് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട തയ്യാറാക്കുമ്പോഴും അവ വഞ്ചനയുടെ പാതയിലാണ്. തവിടും അരിയും കൂടിക്കലര്‍ന്ന പാത്രത്തില്‍നിന്ന് തവിട് അരിച്ചെടുത്ത് അച്ചടിക്കുന്നവരായി മാറിയിരിക്കുന്നു പത്രാധിപന്മാര്‍.

പരസ്യ കൗശലം മുന്‍നിര്‍ത്തി അമേരിക്കന്‍ ഹാസ്യകാരന്‍ വില്‍ റോജേഴ്സ് പറയാറുള്ള ഫലിതവും ഇതോട് ചേര്‍ത്തുവെക്കാം. തങ്ങള്‍ക്കില്ലാത്ത പണം തങ്ങള്‍ക്ക് ആവശ്യമില്ലാത്തവയ്ക്കുവേണ്ടി ചെലവഴിക്കാന്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കല എന്നാണ് പരസ്യത്തെ അദ്ദേഹം വിലയിരുത്തിയത്. അതിനാല്‍ വിക്ക്/തവിട്/ഇല്ലാത്ത പണം/ആവശ്യമില്ലാത്ത വസ്തുക്കള്‍ തുടങ്ങിയവ സംവാദരൂപകങ്ങളായാണ് ഇപ്പോള്‍ മനസ്സിലിരുത്തേണ്ടതും. അമേരിക്കന്‍ സംഗീതജ്ഞന്‍ ഫ്രാങ്ക് സാപ്പ പറഞ്ഞതുപോലെ, വായിക്കാന്‍ അറിയാത്തവര്‍ക്കായി സംസാരിക്കാന്‍ ആവാത്തവരെ അഭിമുഖം നടത്തി എഴുതാന്‍ വശമില്ലാത്തവര്‍ കൊണ്ടുവന്ന് ആഘോഷിക്കുന്നതായിരിക്കുന്നു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനവും. വംശഹത്യയുടെ പ്രവാചകനായ നരേന്ദ്രമോഡിയും ദാരിദ്ര്യ വിനോദ സഞ്ചാരിയായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള മല്‍പിടുത്തമാണ് വരാനിരിക്കുന്ന ഇന്ത്യന്‍ പരീക്ഷണം എന്ന മട്ടിലുള്ള വാര്‍ത്താരീതികള്‍ അടിസ്ഥാന ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് കൊലക്കയര്‍ ഒരുക്കുകയാണ്. മോഡിയുടെ പ്രസംഗം, ഭാഷ, ശരീരസൂചകങ്ങള്‍ തുടങ്ങിയവക്കൊപ്പം രാഹുലിന്റെ ഹൈടെക് ഗാന്ധീയത, സ്ത്രീകളുടെ ചുംബനം, കലാവതി പുരാണം എന്നിവയും ചേര്‍ത്തുവെച്ചാണ് പ്രചാരണങ്ങള്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച ഗ്രാമങ്ങള്‍ വിണ്ടുകീറിയതും ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ അവയെ വീണ്ടും കീറിമുറിച്ചതും വാര്‍ത്തകള്‍ക്ക് പുറത്താണ്.

കൊള്ളപ്പലിശക്കാരുടെ തീന്‍മേശക്കുമേലെ വെട്ടിയറുക്കപ്പെടുന്ന ഇറച്ചിയായി മാറിയ ജനകോടികളുടെ ശബ്ദം അവയിലൊന്നും കേള്‍ക്കാനുമില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യകളിലേക്ക് പലായനം ചെയ്യുന്നതും വാര്‍ത്തകളാല്ലാതായി മാറിയിരിക്കുന്നു. അസമത്വത്തിന്റെ ആഗോളവല്‍ക്കരണം അതിദരിദ്രരെ സ്ഥിതിവിവരക്കണക്കുമാത്രമായി ചുരുക്കിക്കെട്ടുകയുമാണ്. കൂട്ടപ്പലയാനങ്ങളും കുടിയേറ്റങ്ങളും മറ്റൊരു ദുരന്തം. ഒഡിഷയിലെ ഗന്‍ജം ജില്ലയില്‍നിന്ന് നാലുലക്ഷം തൊഴിലാളികളാണ് ഗുജറാത്തിലെ പവര്‍ലൂം ഫാക്ടറികളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്. തുച്ഛമായ കൂലിക്ക് പന്ത്രണ്ട് മണിക്കൂറിലധികമാണ് അവര്‍ അരഞ്ഞുതീരുന്നതും.

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ സബ് സഹാറന്‍ ആഫ്രിക്കയുടെ നിലവാരത്തിനും പിറകിലാണ് "തിളങ്ങുന്ന ഇന്ത്യ". റുവാണ്ട പോലും നമുക്ക് മുന്നിലാണെന്നത് അവിശ്വസനീയമായി തോന്നാം. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് കാര്‍ഷികമേഖലക്കുമേല്‍ ഇറക്കിവെച്ചത്. കഴുത്തറുപ്പന്‍ വാണിജ്യവല്‍ക്കരണവും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും സ്ഥിതി ഗുരുതരമാക്കി. കൃഷി ജീവിതോപാധിക്കുപരി മാരക രോഗമായിരിക്കുന്നു. "ഘടനാപരമായ നീക്കുപോക്ക്" എന്ന മധുര വാഗ്ദാനത്തിനുള്ളില്‍ യാഥാര്‍ഥ്യങ്ങള്‍ ഒളിപ്പിക്കുകയാണ് മാധ്യമങ്ങള്‍. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ സംവിധാനങ്ങള്‍ക്കുള്ള പിന്തുണ ഭയാനകമായ നിലയില്‍ കുറച്ചുകൊണ്ടുവരുന്നത് അവ ചര്‍ച്ചയാക്കുന്നേയില്ല. ഭക്ഷ്യവസ്തുക്കളുടെ വില ചരിത്രത്തിന് ഓര്‍മയില്ലാത്തവിധം ആകാശം മുട്ടി. ലോകം വിശന്നു കരയുമ്പോള്‍ ലാഭനേട്ടത്തില്‍ ഭക്ഷ്യകമ്പനികള്‍ ഒന്നാം നിരയിലാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് കയറ്റിയയച്ച ഇന്ത്യ ഇപ്പോള്‍ വന്‍ വില കൊടുത്ത് അത് ഓസ്ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സൂചിപ്പിച്ച ""ഭക്ഷണം സമ്പത്തിന്റെ സ്രോതസ്സാണ്; ഭക്ഷ്യോല്‍പാദനമാകട്ടെ അവസാനിക്കാത്ത ദുരിതത്തിന്റെ നീരുറവയും"" എന്ന കാഴ്ചപ്പാടുപോലും കോര്‍പറേറ്റ് മാധ്യമഗൃഹങ്ങള്‍ക്ക് ദഹിക്കുന്നില്ല. മറ്റ് ജീവിത തുറകളില്‍നിന്ന് നോക്കുമ്പോള്‍ കാര്‍ഷിക രംഗത്തെ ആത്മഹത്യാനിരക്ക് 49 ശതമാനം കൂടുതലാണ് ഇന്ത്യയിലെന്നത് മാധ്യമങ്ങള്‍ക്ക് ഫലിതം മാത്രമാണ്.

പരുത്തി മേഖലയില്‍ ശ്മശാന മൂകതയാണിപ്പോള്‍. ദരിദ്ര ഭൂമിയിലെ വരണ്ട നിലത്ത് കഴിയുന്ന ആ കര്‍ഷകര്‍ക്ക് രാഷ്ട്രീയ സ്വാധീനം പേരിനുപോലുമില്ല. 1972-ല്‍ ഒരു ക്വിന്റല്‍ പരുത്തിയില്‍നിന്നുള്ള വരുമാനംകൊണ്ട് 15 ഗ്രാം സ്വര്‍ണം കിട്ടുമായിരുന്നു. ഇന്നത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. മഹാരാഷ്ട്രയില്‍ പഞ്ചസാരക്കുള്ള താങ്ങുവില വെളുത്ത സ്വര്‍ണമായി അറിയപ്പെടുന്ന പരുത്തിക്ക് സ്വപ്നം കാണാനായിട്ടില്ല. ഇതിനു പുറമെയാണ് ദരിദ്ര കൃഷിക്കാര്‍ക്കുള്ള കടങ്ങള്‍ പടിപടിയായി കുറച്ചുകൊണ്ടുവരുന്നത്. ആ ഉള്‍പ്രദേശങ്ങളില്‍ ചക്രമുരുളാത്ത കാര്‍ വായ്പയുടെ പലിശ ഏഴു ശതമാനമല്ലേയുള്ളൂ എന്നാണ് അക്കാദമിക് ധനതത്വശാസ്ത്രജ്ഞരുടെ ചാനല്‍ മൊഴികള്‍. സ്തംഭിച്ചുനില്‍ക്കുന്ന കൃഷി മുന്നോട്ടുനീക്കാന്‍ ആവശ്യമായ ട്രാക്ടറിന്റെ കടപ്പലിശ പതിനാല് ശതമാനമാണെന്നത് ചര്‍ച്ചകളില്‍ ഉയരുന്നുമില്ല. 70 ശതമാനം കര്‍ഷകര്‍ മൊബൈല്‍ ഉപയോക്താക്കളാണെന്ന വികസന വായാടിത്തവും മറക്കാവുന്നതെങ്ങനെ. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ടില്ലെന്നതും അവര്‍ ഹുണ്ടികക്കാരുടെ ഷൈലോക്കിയന്‍ ദയാവായ്പിനുമുന്നില്‍ കൈനീട്ടുകയാണെന്നതും ഓര്‍മിപ്പിക്കാന്‍ വോട്ടര്‍മാര്‍ ആരെയാണ് പ്രതീക്ഷിക്കുക?! ഫ്രീഡം ഓഫ് പേഴ്സ് പെയ്ഡ്ന്യൂസ് പല വകഭേദങ്ങളോടെ മനസ്സിലാക്കിയ മലയാളി വായനക്കാര്‍ക്ക് അതിന്റെ യഥാര്‍ഥ സ്വരൂപം തിരിച്ചറിയാനായെന്നതാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവേള തെളിയിച്ചത്.

ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ "സംഭാവനകള്‍" പണം വാങ്ങി വാര്‍ത്താ രൂപത്തിലെത്തിക്കുകയായിരുന്നു മലയാള മനോരമയും മാതൃഭൂമിയും മറ്റും. എന്നിട്ടും അവയും രക്ഷിതാക്കളും വാര്‍ത്താ സ്വാതന്ത്ര്യം, വായനക്കാരുടെ അവകാശം, പൗരബോധം, രാഷ്ട്രീയ സത്യസന്ധത, ജനകീയാഭിലാഷം തുടങ്ങിയവയെക്കുറിച്ചൊക്കെ ഉപന്യാസങ്ങള്‍ രചിക്കുകയുമാണ്. പെയ്ഡ് ന്യൂസിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ മാധ്യമ സ്വാതന്ത്യം അപകടത്തിലായെന്ന് വിളിച്ചുകൂവും. ഇവിടെ നിലവിലുള്ളത് പണസഞ്ചിയുടെ സ്വാതന്ത്ര്യമാണ്; മാധ്യമ സ്വാതന്ത്ര്യമല്ല എന്ന പി സായ്നാഥിന്റെ രൂക്ഷ പ്രതികരണം കുറിക്കുകൊണ്ടിരുന്നു. സ്വാതന്ത്ര്യം അന്യാധീനപ്പെട്ടാലും അവയ്ക്ക് പ്രശ്നമില്ല, ലാഭം എത്തിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കിയെടുത്ത് തോണ്ടിത്തകര്‍ക്കുന്ന ഇടപെടല്‍ എന്ന് പൊതുവായി വിളിക്കാവുന്ന പെയ്ഡ് ന്യൂസ് വായനക്കാരന്റെയും പ്രേക്ഷകന്റെയും അവകാശങ്ങളെയും അനാഥമാക്കുന്നു. മൂന്ന് നിലയിലാണ് അതിന്റെ സാന്നിധ്യം. പരസ്യമേത്, വാര്‍ത്തയേത് എന്ന പ്രാഥമിക വിഭജനം മറച്ചുപിടിക്കുന്നതാണ് ആദ്യ ദൂഷ്യം. പെയ്ഡ് ന്യൂസിന്റെ "വില" വെളിപ്പെടാതെ വെക്കുന്നതിനാല്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണ്. ഇതിലൂടെ കിട്ടുന്ന പണം ഒളിച്ചുവെക്കുമ്പോള്‍ മാധ്യമ സ്ഥാപനവും അതിന്റെ പ്രതിനിധികളും 1956-ലെ കമ്പനി നിയമവും 1961-ലെ ആദായനികുതി നിയമവും അംഗീകരിക്കാതാവുന്നു എന്നതാണ് മൂന്നാമത്തെ അട്ടിമറി. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്നതാണ് പെയ്ഡ് ന്യൂസ് എന്ന 2009 ജൂണ്‍ ആറിന്റെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരീക്ഷണം അതീവ ഗൗരവമേറിയതാണ്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അത് അനാഥമാക്കുകയും ചെയ്യുന്നു. ലേഖനങ്ങളും മുഖപ്രസംഗങ്ങളും തുറന്നുവിടുന്ന അഭിപ്രായങ്ങളെക്കാള്‍ പെയ്ഡ് ന്യൂസിന് ആധികാരികതയും കൈവരുന്നുണ്ട്. സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങിനെ കടന്നാക്രമിക്കുന്ന അധാര്‍മികവും പക്ഷപാതപരവുമായ ധാരയാണ് അങ്ങനെ മേല്‍ക്കൈ നേടുന്നതും.

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനുവേണ്ടി 2009 സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ എല്ലാ അതിരുകളും കടന്നുവെച്ച നിലയിലായിരുന്നു പെയ്ഡ് ന്യൂസിന്റെ പ്രകടനം. 2009 ഏപ്രില്‍ - മെയ് കാലയളവിലെ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശും ഇതേ പരീക്ഷണം നടത്തി. ലോക്സത്ത പാര്‍ടിയുടെ പര്‍ച്ച കോതണ്ട രാമറാവു ഇത് തെളിയിക്കുന്ന ശക്തമായ തെളിവ് നല്‍കുകയുണ്ടായി. തനിക്കനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം "ഈനാട്" പത്രത്തിനാണ് കോഴ നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് സത്യവാങ്മൂലത്തില്‍ രാമറാവു ആ പണത്തിന്റെ കണക്കും ഉള്‍പ്പെടുത്തുകയുണ്ടായി. ജനാധിപത്യത്തിന്റെയും കമ്പോളത്തിന്റെയും സങ്കല്‍പങ്ങള്‍ വ്യക്തിയുടെ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ബിന്ദുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പോളത്തില്‍ സമ്പത്ത് കുന്നുകൂട്ടിയവര്‍ ജനാധിപത്യ സങ്കല്‍പത്തിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നതാണ് ഇതിലെ മഹാദുരന്തം. മാധ്യമ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകളും കമ്പോള താല്‍പര്യങ്ങളും പൊതുജനാഭിപ്രായത്തെ പരിഗണിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. മാതൃഭൂമി മുതലാളി എം പി വീരേന്ദ്രകുമാര്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന പത്രസ്ഥലത്തിനും ടെലിവിഷന്‍ സ്ക്രീനിനും കൈയും കണക്കുമുണ്ടാവില്ല. മിത്തുകളെക്കുറിച്ച് റൊളാങ് ബാര്‍ഥ് നിരീക്ഷിച്ചതുപോലെ, വീരന്റെയും മാത്തുക്കുട്ടിച്ചായന്റെയും പത്രങ്ങളും ചാനലുകളും ഒന്നും മറച്ചുവെക്കുന്നില്ല; പകരം വക്രീകരണമാണ് അവയുടെ പ്രധാന അജണ്ട.

എഡെല്‍മാന്‍ എന്ന അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് സ്ഥാപനം 2010ല്‍ നടത്തിയ സര്‍വേ ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യയടക്കം ഏഴു രാജ്യങ്ങളെയും ഉള്‍പ്പെടുത്തി 22 രാജ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ആ അന്വേഷണം. ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയും ചുമതലാബോധവും നേര്‍ത്തുനേര്‍ത്തു വരുന്നതായാണ് ട്രസ്റ്റ് ബാരോമീറ്റര്‍ എന്ന സര്‍വേ കണ്ടെത്തിയത്. വിമാനത്തിനു പിറകെ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ലെന്ന് തുറന്നടിച്ച എഐസിസി വക്താവ് പി സി ചാക്കോയുടെയും തുടര്‍ന്ന് ധനമന്ത്രി പി ചിദംബരത്തിന്റെയും പ്രസ്താവനകള്‍ക്ക് മാതൃഭൂമിയിലും മനോരമയിലും എവിടെയായിരുന്നു സ്ഥാനം. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് ഉറപ്പിച്ച ചാക്കോ. തെരഞ്ഞെടുപ്പ് ബാലികേറാമലയാണെന്നും കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണെന്നും വിലയിരുത്തിയ ചിദംബരം. ഇരുവര്‍ക്കും ആണിരോഗം ഭേദമാക്കിയ മരുന്നിന്റെ പരസ്യത്തിലെ വൃദ്ധന്റെ പരിഗണനപോലും ലഭിച്ചില്ല.

വിമാനം പറത്തി നടന്നയാള്‍ ഒരു സുപ്രഭാതത്തില്‍ എഐസിസി ആസ്ഥാനത്ത് ഇറങ്ങിവന്നപ്പോള്‍ ജനാധിപത്യം പുഷ്പിച്ചുവെന്നായിരുന്നല്ലോ പഴയ മാധ്യമ വായ്ത്താരി. വി എം സുധീരനും വി ഡി സതീശനും കെപിസിസി ഭാരവാഹികളായി നിയമിക്കപ്പെട്ടപ്പോഴും അതേ രീതിയിലായിരുന്നു മാധ്യമ കോറസ്. പത്രങ്ങളും ചാനലുകളും പുളകം കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു. ഹാപ്പി ജാമിന്റെ പരസ്യത്തിലെ കൊച്ചുകുട്ടിയെപ്പോലെ അവര്‍ക്ക് സന്തോഷം വന്നിട്ട് ഇരിക്കാന്‍ മേലാതായി. ആകാശത്തും തൂണിലും ചാടിക്കയറി ആഹ്ലാദപൂത്തിരി കത്തിക്കുകയായിരുന്നു പംക്തിയെഴുത്തുകാരും. "ഗ്രൂപ്പുകള്‍ക്കതീതനും ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന നേതാവുമെന്ന പ്രതിഛായയാണ് വി എം സുധീരനെ സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിച്ചത്"" എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്താ തുടക്കം. സുധീരന്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ വരുമ്പോള്‍ കേരളത്തിലെ ജാതി സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമാകാനുള്ള സാധ്യതയും ഹൈക്കമാന്‍ഡ് കണക്കിലെടുത്തുവെന്ന് വ്യക്തം എന്ന മട്ടിലാണ് അതിന്റെ ഉപസംഹാരം. "കെപിസിസിക്ക് പുതിയ സാരഥി" എന്ന മുഖപ്രസംഗത്തിലും പ്രശംസയുടെ കാലിച്ചാക്കുകള്‍ കൊണ്ട് മൂടുകയാണ് വീരഭൂമി. ""സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നോക്കാതെ പ്രശ്നാധിഷ്ഠിതമായിത്തന്നെ നിലപാടുകളെടുക്കാനും സ്വന്തം പാര്‍ടിയിലും പൊതുസമൂഹത്തിലും ഒരു തിരുത്തല്‍ ശക്തിയായി നില്‍ക്കാനും സുധീരന് കഴിഞ്ഞിട്ടുണ്ട്. പാര്‍ടി വഴിതെറ്റുന്ന സന്ദര്‍ഭങ്ങളിലെല്ലാം ജനതാല്‍പര്യം മാത്രം നോക്കി സ്വന്തം നിലപാടുകള്‍ അദ്ദേഹം സമര്‍ഥിച്ചുപോന്നു"" തുടങ്ങിയ വാക്കുകള്‍ ആരെ തൃപ്തിപ്പെടുത്താനായിരുന്നു. മനോരമ ഒന്നാം പുറ വാര്‍ത്തയിലെഴുതി: ""കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും ശക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന തീരുമാനമാണ് സോണിയാഗാന്ധി പ്രഖ്യാപിച്ചത്"". പാര്‍ടിയിലും സര്‍ക്കാരിലും ഉറച്ച ചുവടുകളോടെ സഞ്ചരിച്ചയാളാണ് സുധീരന്‍. ചെളിയില്ലാത്ത ഖദറും കറയില്ലാത്ത കൈകളും അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അവ സധൈര്യം തുറന്നുപറയാനും അദ്ദേഹത്തെ ശക്തനാക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഉള്‍പ്പേജ് ലേഖനമായ "കാലം ആ കുട്ടിയെ സുധീരനാക്കി"യിലും ഉപമോല്‍പ്രേക്ഷകള്‍ വഴുതിവീഴുന്നതാണ്. സുധീരന്റെ നിയമനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകളിലൊന്നും മധുരപലഹാര വിതരണമോ ആഹ്ലാദ പ്രകടനമോ ഉണ്ടായില്ലെങ്കിലും മാതൃഭൂമി, മനോരമ വാര്‍ത്തകളില്‍ സന്തോഷത്തിന്റെ പൂര സദ്യയായിരുന്നു. 1971-ല്‍ കെഎസ്യു പ്രസിഡന്റായശേഷം സംഘടനാ പദവികളിലൊന്നും ഇരുത്താതിരുന്ന സുധീരനെ കെപിസിസി അധ്യക്ഷനാക്കുകവഴി ഹൈക്കമാന്‍ഡ് വീണ്ടും അപഹാസ്യമാവുകയാണ്.

ഗ്യാലറിയിലിരുന്ന് കളി കാണുന്നവരെ ഫുട്ബോള്‍ ടീം ക്യാപ്റ്റനാക്കുംപോലെ ലളിതമാണോ ഈ നിയമനം. കാര്യമായൊന്നും ചെയ്യാത്തവരെ വിശേഷിപ്പിക്കാന്‍ മുതിര്‍ന്ന എന്ന പദം പേരിനും തൊഴിലിനും പിന്നില്‍ ചേര്‍ക്കുന്ന പതിവുണ്ട്. മുതിര്‍ന്ന കളിക്കാരന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, മുതിര്‍ന്ന കലാകാരന്‍ തുടങ്ങിയ വിളികള്‍ക്ക് അത്രയേറെ അര്‍ഥവും ഉള്‍ക്കനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന സുധീരന്റെ തലപ്പട്ടം. രാഹുല്‍ സേനയിലെ മോഹന്‍ ഗോപാലിന്റെ നാമനിര്‍ദേശം. മാധ്യമങ്ങള്‍ ഊതിപ്പൊന്തിച്ച കപട ആദര്‍ശ വ്യക്തിത്വം. മതനിരപേക്ഷതയെ കൊല ചെയ്യുന്ന സമവാക്യങ്ങള്‍. നിരുത്തരവാദപരമായ നാട്യം-തുടങ്ങി അടിയന്തരാവസ്ഥക്കാലത്തെ പൊയ്മുഖം വരെ മാധ്യമങ്ങള്‍ കണ്ടതേയില്ല. സുധീരന്റെ നിയമനത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെഴുത്തിലും ഹൈക്കമാന്‍ഡ് എന്ന മായാവിയും സാന്നിധ്യമറിയിച്ചു. മുസ്ലിം ലീഗിലാണെങ്കില്‍ സംസ്ഥാന അധ്യക്ഷനുമുന്നില്‍ ദേശീയ അധ്യക്ഷന്‍ സീറ്റിനുവേണ്ടി യാചിക്കുന്നതാണ് ജനാധിപത്യം. ബലാത്സംഗക്കേസില്‍ പ്രതിയായ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെയും മാധ്യമങ്ങള്‍ വിഴുങ്ങിക്കളഞ്ഞു.

ബലാത്സംഗക്കേസില്‍ ആരോപണ വിധേയന്‍ മാത്രമാണ് മാതൃഭൂമിക്ക് മോഡിക്കുട്ടി. മനോരമയുടെ ഒന്നാംപുറ വാര്‍ത്തയിലെ ഒരു ഭാഗം ശ്രദ്ധിക്കാം: "അബ്ദുള്ളക്കുട്ടി ഒളിവിലായിരുന്നെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെ നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നു." എന്നാല്‍ അബ്ദുള്ളക്കുട്ടിയേക്കാള്‍ തെറ്റുകാരന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈയാണെന്ന മട്ടിലാണ് 2014 മാര്‍ച്ച് 14ന്റെ പ്രധാന വാര്‍ത്തകളിലൊന്ന്. ""എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ കൈയേറ്റം ചെയ്ത കേസില്‍ കസ്റ്റഡിയിലായ ഡിവൈഎഫ്ഐ നേതാവ് സിപിഎം നിയന്ത്രണ ത്തിലുള്ള ആശുപത്രിയില്‍നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ സഹായിച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ബാബുവിന്റെ പരാതിയിലാണ് കേസ്."" മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പിന്മേലാണത്രെ ആശുപത്രിക്കെതിരെ കേസെടുത്തതെന്നും മനോരമ വിശദീകരിച്ചു.

ബലാത്സംഗക്കേസ് പ്രതിയെ ഒളിപ്പിച്ചവര്‍ക്കും താമസിപ്പിച്ച ഹോട്ടലിനും കൂടെ പ്രസംഗിച്ച നേതാക്കള്‍ക്കും ഏതായാലും താമ്ര പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും തയ്യാറാക്കുന്ന തിരക്കിലാവാം മനോരമ. കോണ്‍ഗ്രസ് നിലംപൊത്തുമെന്ന പി ചിദംബരത്തിന്റെയും പി സി ചാക്കോയുടെയും അഭിപ്രായപ്രകടനങ്ങള്‍, ബലാത്സംഗക്കേസിലെ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിത്തം, ഇടുക്കി ബിഷപ്പ്, ഡീന്‍ കുര്യാക്കോസിനെ ആട്ടിവിട്ടത്. എം ഐ ഷാനവാസിനെതിരെ കോണ്‍ഗ്രസുകാരുടെതന്നെ പ്രതിഷേധം. പൊട്ടിയൊലിക്കുന്ന യുഡിഎഫ് ശരീരം മറച്ചുപിടിക്കാന്‍ മാതൃഭൂമിയും മനോരമയും കാണാതായ മലേഷ്യന്‍ വിമാനത്തിനുപിറകെ ഷെര്‍ലക് ഹോംസിനെപ്പോലെ ഓടിപ്പോവുകയായിരുന്നല്ലോ. കുറ്റാന്വേഷണ കഥകളും തങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് തെളിയിക്കുകയായിരുന്നു അവ. ആയിരം വോട്ട് തികയ്ക്കാത്ത ഡാങ്കെ പാര്‍ടി രാഷ്ട്രീയ നയങ്ങളോ പൊതു നിലപാടുകളോ അല്ല മുന്നണികളുടെയും സഖ്യങ്ങളുടെയും അടിസ്ഥാനമെന്ന വാദം ഉറപ്പിക്കും മട്ടിലാണ് ആര്‍എസ്പി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട വാര്‍ത്തയെ മാതൃഭൂമിയും മനോരമയും പരിചരിച്ചത്. മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന പാര്‍ടിയുടെ നേതൃത്വത്തിന് മുഖക്കുരുവും വസൂരിക്കലയും ഉള്ളതിനാല്‍ തങ്ങള്‍ വിട്ടുപോകുന്നു എന്ന ലാഘവത്തോടെയാണ് ഇപ്പോഴത്തെ "സൂത്ര"വാക്യങ്ങള്‍. ഒരു ഇടതുപക്ഷ പാര്‍ടിയെ നിര്‍വചിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചില രീതിശാസ്ത്രങ്ങളും മാനദണ്ഡങ്ങളുമുണ്ട്. കെ മുരളീധരനെപ്പോലെ കോമാളിത്തരവും എം കെ മുനീറിനെപ്പോലെ കപട സാഹിത്യവും പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലെ ദൃതവേഗവും ആര്‍ ബാലകൃഷ്ണപിള്ളയെപ്പോലെ മാടമ്പിത്തരവും എം പി വീരേന്ദ്രകുമാറിനെപ്പോലെ പ്രേതരചനയും ടോം വടക്കനെപ്പോലെ ശുദ്ധമലയാളവും ഇറക്കിവെക്കുന്നവര്‍ എല്‍ഡിഎഫില്‍ ഇല്ലെന്ന് വിധിയെഴുതി. എന്‍ കെ പ്രേമചന്ദ്രന്‍ എന്ന അധികാരമോഹിക്ക് മറുകണ്ടം ചാടാം. എന്നാല്‍ റവല്യൂഷനും സോഷ്യലിസവും കുലുക്കിക്കുത്തുന്ന ചന്ദ്രചൂഡനെങ്കിലും നാണം തോന്നേണ്ടതല്ലേ. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി മോങ്ങി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഉപശാലകളില്‍ വാലാട്ടിനിന്ന പല പഴയ സിംഹങ്ങളും പിന്നീട് എലികള്‍പോലുമാവാതെ അജ്ഞാത ജഡങ്ങളായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്ത് ജനങ്ങളുടെ ദയാരഹിതമായ ശിക്ഷ ഏറ്റുവാങ്ങിയ എസ് എ ഡാങ്കെയുടെ ചരിത്രമെങ്കിലും മാധ്യമ മര്‍മജ്ഞര്‍ മറിച്ചുനോക്കുമോ? വലിയ പാരമ്പര്യത്തിന്റെ ബലമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പതനത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ദുഃഖം തോന്നിയിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യവും പക്വതയും തിരിച്ചറിയാനാവാതെ ആശയപരമായി മുടന്തിയ ശ്രീപദ് അമൃത് ഡാങ്കെ പിന്നെ ജനമനസ്സുകളില്‍ നിന്നുപോലും വിസ്മൃതനായത് പ്രേമചന്ദ്രന്മാരും പത്രകേസരികളും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ഥ്യമാണ്. ഓള്‍ ഇന്ത്യാ കമ്യൂണിസ്റ്റ് പാര്‍ടി (എഐസിപി) രൂപീകരിച്ച് അതിന്റെ ജനറല്‍ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച ഡാങ്കെ കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചന കള്‍ക്കും കൈയൊപ്പ് നല്‍കി. ഫ്രന്‍ഡ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ പ്രേരിപ്പിച്ചത് ഇന്തോ-സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി (ഇസ്കസ്) തകര്‍ക്കാനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഡാങ്കെക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഫ്രന്‍ഡ്സ് ഓഫ് ദി സോവിയറ്റ് യൂണിയന്‍ കോണ്‍ഗ്രസ് പോഷക സംഘടനയായി മാറുകയായിരുന്നു. മകള്‍ റോസ ദേശ്പാണ്ഡെ യും അവരുടെ ഭര്‍ത്താവ് ബാനി ദേശ്പാണ്ഡെയും മാത്രമായിരുന്നു ഡാങ്കെക്ക് ഒപ്പം.

1987-ല്‍ എഐസിപി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ലയിച്ച് യുനൈറ്റ ഡ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ സ്ഥാപിച്ചു. 2003-ല്‍ നിര്യാതനാകുംവരെ മൊഹിത്സെന്‍ ആയിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി. ഒരിറ്റ് സ്വാധീനം ഉണ്ടാക്കാനാവാതെ നിഷ്ക്രമിച്ച ഡാങ്കേപാര്‍ടി 2007-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്തിറക്കി നാണംകെട്ടത് പരിതാപകരമായ നിലയിലായിരുന്നു. കാര്‍ക്കിയില്‍ മത്സരിച്ച ദേവിദയാല്‍ യാദവിന്റെ പെട്ടിയില്‍ 572 വോട്ട് മാത്രം. ബബേറുവില്‍ ആനന്ദകുമാര്‍ നേടിയതാവട്ടെ 899 വോട്ട്. വിമല്‍ കൃഷ്ണ ശ്രീവാസ്തവിന്റെ നിലയായിരുന്നു അതിദയനീയം. ബാന്‍ഡ മണ്ഡലത്തില്‍ അദ്ദേഹത്തിന് 456 വോട്ടേ നേടാനായുള്ളൂ. 2006-ല്‍ തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍നിന്നാകെ കൊയ്തത് 921 ന്റെ ബംബര്‍ വിള! ഇതെല്ലാം മറച്ചുവെച്ച ടൈംസ് ഓഫ് ഇന്ത്യയെ പെയ്ഡ് ന്യൂസ് ഓഫ് ഇന്ത്യയെന്ന് വിളിച്ചപോലെ മനോരമക്കും മാതൃഭൂമിക്കും വരുംനാളുകളില്‍ ശരിയായ പേര് വീഴാതിരിക്കില്ല.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക