Monday, November 10, 2008

ആഗോള പ്രതിസന്ധിയുടെ മൂന്നു മാനങ്ങള്‍

ഭക്ഷ്യം, ധനം, റിയല്‍ എക്കോണമി എന്നീ മൂന്നു രംഗങ്ങളിലും പ്രതിസന്ധികള്‍ ഉരുണ്ടു കൂടുകയാണ് ; ഈയൊരു പരിതസ്ഥിതിയില്‍ എന്തു ചെയ്‌താലും ഒരു ആഗോള മാന്ദ്യത്തെ ഒഴിവാനാവില്ല.

നാമിപ്പോള്‍ ജീവിക്കുന്നത് വളരെ പ്രത്യേകതകളുള്ള ഒരു കാലഘട്ടത്തിലാണ് ; സാമ്പത്തിക തകര്‍ച്ചയ്‌ക്കും വ്യാവസായിക പിന്നോട്ടടിയ്‌ക്കുമൊപ്പം ആഗോള ഭക്ഷ്യ പ്രതിസന്ധിയും നില നില്‍ക്കുന്ന ഒരു സവിശേഷ കാലഘട്ടം. ഇതു മൂന്നും കൂടി ചേര്‍ന്ന് ഒരു മഹാമാന്ദ്യമായി മാറിക്കൂടായ്‌കയില്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി, നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തു കളയുകയും കമ്പോളത്തെ പ്രീണിപ്പിക്കുകയും പൊതു ചെലവു ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരികയും ചെയ്‌തു കൊണ്ട് നവലിബറല്‍ ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ പണച്ചുരുക്ക നയങ്ങളില്‍(deflationary policies) നമുക്കീ പ്രതിസന്ധിയുടെ വേരുകള്‍ കണ്ടെത്താനാവും.

വ്യത്യസ്‌തങ്ങളായ ഈ മൂന്നു പ്രതിസന്ധികളും തമ്മിൽ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ധനമൂലധനത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പൊതുനയങ്ങൾക്കു രൂപം നല്‍കുമ്പോൾ, വളരെ വിനാശകാരിയായ ഫലങ്ങളാണ് യഥാർഥ സമ്പദ്‌വ്യവസ്ഥ(real economy)യ്‌ക്ക്മേൽ ഉളവാക്കുക. കാ‍ർഷിക രംഗത്തെ തിരിച്ചടിയും അഭൂതപൂർവമായ തൊഴിലില്ലായ്‌മയും കണ്ടു പക‌ച്ചുപോയ നയരൂപീകരണ വിദഗ്‌ദർ ( അവരെല്ലാം പണ ചുരുക്കൽ വാദക്കാരായിരുന്നു) 1929ൽ ചെയ്‌തത് ബജറ്റ് സന്തുലിതമാക്കാൻ വിവിധ ഘട്ടങ്ങളിലായി പൊതു ചെലവുകൾ വെട്ടിക്കുറയ്‌ക്കുകയായിരുന്നു. ഇതാണ് ലോകത്തെ മഹാമാന്ദ്യത്തിലേക്ക് തള്ളി വിട്ടത്. ഇന്ത്യയിൽ നിന്നുള്ള വിദേശ നാണ്യവരുമാനം കുറഞ്ഞതോടെ അതുപയോഗിച്ച് മറ്റുള്ളവർക്ക് വിദേശ നാണ്യ വായ്‌പ നൽകാനുള്ള ബ്രിട്ടന്റെ ശേഷി കുറഞ്ഞു വരികയും അങ്ങനെ ഗോൾ‌ഡ് സ്‌റ്റാൻഡേർ‌ഡ് എന്ന സങ്കല്പം തന്നെ ഇല്ലാതാവുകയും ചെയ്‌തു. പണചുരുക്ക വാദക്കാരുടെ(deflationists) സിദ്‌ധാന്തങ്ങൾ തെറ്റാണെന്നും വികസനാത്‌മകമായ നയങ്ങൾ(expansionary policies) സ്വീകരിക്കേണ്ടതുണ്ട് എന്ന കെയ്‌ൻ‌സിന്റെ വാദം ശരിയാണെന്നും അംഗീകരിച്ചപ്പോഴേക്കും വമ്പിച്ച നാശ നഷ്‌ടങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു.

1970 മുതൽ ധന മൂലധനത്തിന് പ്രാമുഖ്യം ഏറിവന്നതോടൊപ്പം ഇത്തരം ചെലവുചുരുക്കൽ നയങ്ങൾക്കും സ്വീകാര്യത കൂടി കൂടി വന്നു. എന്നു മാത്രമല്ല ഐ എം എഫും ലോകബാങ്കും മറ്റും പിന്തുണ നൽകിയ തെറ്റായ സിദ്ധാന്തമനുസരിച്ച് പൊതു നിക്ഷേപങ്ങൾ സ്വകാര്യനിക്ഷേപങ്ങളെ ചുറ്റിവളഞ്ഞ് വളരാൻ അനുവദിക്കുന്നില്ല എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. (public investment ‘crowds out’ private investment) . 1929 ൽ ഒരു പക്ഷെ എന്തെങ്കിലും സാംഗത്യമുണ്ടാകുമായിരുന്ന ഈ വാദഗതി ‘ജനറൽ തിയറി’ അവതരിക്കപ്പെട്ടു ഏഴു പതിറ്റാണ്ടു കഴിഞ്ഞ ഈ അവസരത്തിൽ ബൌദ്ധികമായ കുട്ടിത്തം അല്ലാതെ മറ്റൊന്നുമല്ല. തൊഴിലില്ലായ്‌മ വർദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും കണക്കിലെടുക്കാതെ ഭരണകൂടങ്ങൾ പണപ്പെരുപ്പം നിശ്ചിതപരിധിക്കുള്ളിൽ വിലനിർത്താൻ പെടാപ്പാട് പെടുകയായിരുന്നു. അതിനായവർ ഐ എം എഫ് കുറിപ്പടി അനുസരിച്ച് പൊതു ചെലവ് കുറച്ചുകൊണ്ടു വരികയായിരുന്നു. യഥാർത്ഥത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ (material economic activity) മന്ദീഭവിച്ചു എന്നതായിരുന്നു ഇതിന്റെ ഫലം.

കൂടുതല്‍ കൂടുതല്‍ സാ‍മ്പത്തിക മിതവ്യയം ശീലിക്കുക, ജി ഡി പിയുടെ നിശ്‌ചിത ശതമാനത്തിലേക്ക് ധനകമ്മി കുറയ്‌ക്കുക, വേതനത്തിന് പരിധി നിശ്‌ചയിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക, കറന്‍സിയുടെ മൂല്യം കുറയ്‌ക്കുക, വികസ്വര നാടുകളുടെ സമ്പദ്‌വ്യവസ്ഥയെ സ്വതന്ത്ര വ്യാപാരത്തിനും മൂലധന പ്രവാഹങ്ങള്‍ക്കുമായി തുറന്നിടുക എന്നീ നടപടികളിലൂടെ പണച്ചുരുക്ക നയങ്ങളുടെ വിനാശകാരിയായി പ്രത്യാഘാതങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയായിരുന്നു. 1970കള്‍ക്കും 1990 കള്‍ക്കും ഇടയ്‌ക്ക് വികസ്വര രാഷ്‌ട്രങ്ങളുടെ ജി ഡി പി വളര്‍ച്ചാ നിരക്ക് പകുതിയായി. ഇന്ത്യയിലാകട്ടെ, 1991 നു ശേഷം നിക്ഷേപങ്ങളും പൊതു ചെലവും ചെറുകിട ഉല്പാദകര്‍ക്കുള്ള വായ്‌പാലഭ്യതയും കുറഞ്ഞത് വളരെ പ്രകടമായിരുന്നു. തുണി വ്യവസായം പ്രതിസന്ധിയിലായി. ധാന്യോല്‍‌പാദനത്തിലെ വളര്‍ച്ചാനിരക്കാവട്ടെ 91ലെ സാമ്പത്തിക പരിഷ്‌ക്കാരത്തിനു മുമ്പ്. 2.8 ശതമാനമായിരുന്നത് 90 കളില്‍ 1.7 ശതമാനമായി. ഏറ്റവും അവസാനത്തെ എട്ടുവര്‍ഷക്കാലത്തെ കണക്കെടുത്താല്‍ സംഗതി അതി ദയനീയമാണ്. ഭക്ഷ്യോല്‍‌പാദന വളര്‍ച്ചാ നിരക്ക് 1 ശതമാനത്തിലും താഴെയാണ്. ഇക്കഴിഞ്ഞകൊല്ലം ഉണ്ടായ റിക്കാര്‍ഡ് വിളവെടുപ്പ് ഒഴിവാക്കുകയാണെങ്കില്‍ സംഗതി കൂടുതല്‍ ഗുരുതരമാണെന്നു കാണാം. അതെ, നമ്മുടെ പ്രതിശീര്‍ഷ ധാന്യോല്‍‌പാദനം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം കുറയുക തന്നെയാണ്.

ലോകമാകെ കമ്പോളോന്മുഖ നയങ്ങള്‍ ചെറുകിട ഉല്‍‌പാദകരെ കടന്നാക്രമിക്കുകയാണ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍, തുണി തുടങ്ങിയ അവശ്യവസ്‌തുള്‍ക്ക് ലോകം മുഴുവന്‍ ദൌര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. വൈറ്റ് ഗുഡ്‌സിനായുള്ള ഉപഭോക്തൃ വായ്‌പ നല്‍കി സേവനമേഖലയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ബോധപൂര്‍വം പരിശ്രമിക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. 1980-85 നും 2000-2005 നും ഇടയ്‌ക്കുള്ള കാലയളവില്‍ ആഗോള വാര്‍ഷിക പ്രതിശീര്‍ഷ ധാന്യ ഉല്‍‌പാദനം 335 കിലോഗ്രാമില്‍ നിന്ന് 310 കിലോഗ്രാം ആയി കുറയുകയുണ്ടായി. വസ്‌ത്രങ്ങള്‍ക്കായുള്ള പ്രതിശീര്‍ഷ ചെലവ് വികസ്വര രാജ്യങ്ങളില്‍ നേരത്തെ തന്നെ വളരെ കുറവായിരുന്നത്, വീണ്ടും താഴേക്ക് പോയി. ഈ വികസ്വര രാജ്യങ്ങളിലാണ് വരുമാനത്തിലെ അന്തരം ഏറ്റവും ക്രൂരമായ രീതിയില്‍ വര്‍ദ്ധിച്ചതും സാധാരണ മനുഷ്യരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ വന്‍ കുറവ് ഉണ്ടായിട്ടുള്ളതും. ധാന്യോല്പാദനത്തില്‍ ദീര്‍ഘകാലമായി കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഈയടുത്ത കാലം വരെ പണപ്പെരുപ്പ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതായിരുന്നു! 2000 നും 2005 നും ഇടയ്‌ക്ക് കര്‍ഷകത്തൊഴിലാളികള്‍ക്കായുള്ള ഉപഭോക്‍തൃ വില സൂചികയില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണുണ്ടായത് ! പ്രതിശീര്‍ഷ ധാന്യ ഉല്പാദനം ക്രമമായി കുറഞ്ഞുവരികയും വന്‍‌തോതില്‍ ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുകയും ചെയ്‌തിരുന്നു ഈ കാലയളവില്‍ എന്നത് ഇതുമായി കൂട്ടിവായിക്കുമ്പോഴാണ് സംഗതിയുടെ ഗൌരവം പിടികിട്ടുന്നത്.

തീവ്രമായ സങ്കോചം

എന്തു കൊണ്ടാണ് ഔദ്യോഗിക കണക്കുകള്‍ ഇത്തരമൊരു ചിത്രം നല്‍‌കുന്നത് ? മൊത്തം ഡിമാന്‍ഡില്‍ (aggregate demand) വന്ന തീവ്രമായ കുറവാണ് യഥാര്‍ത്ഥ കാരണം. പൊതു ചെലവു ചുരുക്കൽ നയങ്ങള്‍ ഉല്‍‌പാദന വര്‍ദ്ധനവിനെ മാത്രമല്ല കുറയ്‌ക്കുക. തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുക വഴി സാമൂഹ്യ വരുമാനത്തില്‍ കുറവുവരുകയും(squeeze on mass incomes) മൊത്തം ഡിമാന്‍ഡില്‍ (aggregate demand) തന്നെ കുറവ് വരുകയുമാണ്. ഫലത്തില്‍ സംഭവിച്ചത് സാമഗ്രികളുടെ ദൌര്‍ലഭ്യത്തിനനുസരിച്ച് ഡിമാന്‍ഡ് അഡ്‌ജസ്‌റ്റ് ചെയ്യപ്പെടുകയായിരുന്നു. ഉല്‍‌പാദനം കുറഞ്ഞതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വാങ്ങല്‍ കഴിവ് കുറഞ്ഞത് എന്നതുകൊണ്ടാണ് പണപ്പെരുപ്പം അനുഭവപ്പെടാതിരുന്നത്. എന്നാല്‍ ഇതിന്റെ ശിക്ഷ മുഴുവന്‍ ഏറ്റുവാങ്ങിയത് അവികസിത നാടുകളിലെ ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത ദശലക്ഷക്കണക്കിന് കര്‍ഷകരും കൂലിപ്പണിക്കാരുമായിരുന്നു. സബ് സഹാറന്‍ ആഫ്രിക്കയില്‍, പ്രതിശീര്‍ഷ വരുമാനം ഇത്രമേല്‍ കുറഞ്ഞതിന്റെ ഫലമായി പ്രതിശീര്‍ഷ വാര്‍ഷിക ധാന്യ ഡിമാന്‍ഡ് 135 കിലോഗ്രാമായി കുറഞ്ഞിരിക്കുയാണ്. ഒരു ദിവസം ശരാശരി 1800 അല്ലെങ്കില്‍ അതില്‍ കുറവ് കലോറി മാത്രമേ ഒരാള്‍ക്കു ലഭ്യമാകൂ എന്നു ചുരുക്കം. ഇന്നത്തെ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ദ്ധിക്കുകയാണെങ്കില്‍ ആ ജനവിഭാഗങ്ങള്‍ ഏതു നിമിഷവും മറ്റൊരു ഭക്‍ഷ്യക്ഷാമത്തിന്റെ പിടിയില്‍ അമരാം.

പ്രതിശീര്‍ഷ വരുമാനത്തില്‍ വര്‍ഷം തോറും 6 മുതല്‍ 8 ശതമാനം വര്‍ദ്ധനയുണ്ടാകുന്ന ഇന്ത്യയിലും ചൈനയിലും പോലും, ഭക്ഷണാവശ്യങ്ങള്‍ക്കായി പ്രത്യക്ഷമായും കാലിത്തീറ്റയ്‌ക്കും മറ്റും പരോക്ഷമായും ധാന്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിശീര്‍ഷ ഡിമാന്‍ഡ് കുറയുകയുണ്ടായി . ഇന്‍‌ഡ്യയില്‍ 1990 കളിലെ 178 കിലോഗ്രാമില്‍ നിന്ന് 2004-05 ആയപ്പോഴേക്കും 157 കിലോഗ്രാം ആയാണ് കുറഞ്ഞത്. ചൈനയില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായുള്ള ധാന്യങ്ങളുടെ ഡിമാന്‍ഡ് 1991, 92, 93 എന്നീ മൂന്നു വര്‍ഷങ്ങളില്‍ ശരാശരി 204 കിലോഗ്രാമായിരുന്നത് 2001. 02. 03 എന്നീ മൂന്നു വര്‍ഷങ്ങളില്‍ ശരാശരി 166 കിലോഗ്രാം ആയി കുറയുകയായിരുന്നു. ഭക്ഷണാവശ്യത്തിനും കാലിത്തീറ്റയ്‌ക്കും രണ്ടിനും ചേര്‍ന്നുള്ള ഡിമാന്‍ഡാവട്ടെ 263 കിലോഗ്രാമില്‍ നിന്ന് 230 കിലോഗ്രാമായി കുറയുകയായിരുന്നു. ചൈനയില്‍ ഇപ്രകാരം സംഭവിച്ചതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്‌തുവന്നിരുന്ന ഭൂമിയില്‍ പരുത്തികൃഷി ആരംഭിച്ചതും ചൈനയിലെ അസാധാരണമായവിധം ഉയര്‍ന്ന സമ്പാദ്യ നിരക്കുമാണവ. ഇത് ഗ്രാമീണ ചൈനയിലെ സാമൂഹ്യ വരുമാനം (mass income) കുറയുന്നതിനിടയാക്കിയെന്ന് തിരിച്ചറിഞ്ഞ് അവയെ തിരുത്താനുള്ള ശ്രമം കഴിഞ്ഞ രണ്ടു കൊല്ലമായി നടക്കുന്നുണ്ട്.

അതിനാല്‍ തന്നെ, ഇപ്പോഴത്തെ ഭക്ഷ്യപ്രതിസന്ധിക്ക് കാരണം ഭാരതത്തിലെയും ചൈനയിലെയും നവസമ്പന്നര്‍ ഭക്ഷ്യധാന്യങ്ങളുടെ മൊത്തം ഡിമാന്‍ഡുയര്‍ത്തിയതാണ് എന്ന് യാഥാസ്ഥിതികനായ ജോര്‍ജ് ബുഷും പുരോഗമനവാദിയായ പോള്‍ ക്രുഗ്‌മാനും പറയുമ്പോള്‍ അതിനോട് നമുക്ക് യോജിക്കുവാന്‍ കഴിയില്ല. നേരെ മറിച്ച്, ധാന്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിശീര്‍ഷ ഡിമാന്‍ഡ് ഈ രണ്ടു രാജ്യങ്ങളിലും കുത്തനെ ഇടിയുകയായിരുന്നു എന്നതാണ് വാസ്‌തവം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷധാന്യ ഉപഭോഗം ചെയ്യുന്നത് അമേരിക്കയാണ് - ആളൊന്നുക്ക് 900 കിലോഗ്രാം- എന്നത് സമര്‍ത്ഥമായി മറച്ചുവയ്‌ക്കപ്പെടുകയാണ്. വരുമാന വിതരണത്തില്‍ യാതൊരു മാറ്റവും സംഭവിക്കാതിരിക്കേ ഡിമാന്‍ഡില്‍ വന്‍ വര്‍ദ്ധന ഉണ്ടാകേണ്ടതാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഭല്ല, ഹെയ്‌സല്‍, കെര്‍ എന്നിവര്‍ 1993 ലെ വരുമാന വിതരണം(income distribution) അടിസ്‌ഥാനപ്പെടുത്തി 2020 ആകുമ്പോഴേക്കും നമ്മുടെ ധാന്യ ഡിമാന്‍ഡ് എത്രയാകുമെന്ന് കണക്കുകൂട്ടിയത് അനുസരിച്ച് 2007 ല്‍ ഡിമാന്‍ഡ് 219 മില്യണ്‍ ടണ്‍ ആകേണ്ടതായിരുന്നു. എന്നാല്‍ നമുക്കിപ്പോള്‍ ലഭ്യമായിട്ടുള്ള 2005 ലെ കണക്കുകളനുസരിച്ച്, ജനങ്ങളുടെ ക്രയശേഷിയില്‍ വന്നിട്ടുള്ള വമ്പിച്ച കുറവുമൂലം, ഡിമാന്‍ഡില്‍ ഏകദേശം 62 ടണ്ണിന്റെ കുറവാണുണ്ടായിട്ടുള്ളത്.

സമ്പന്ന രാഷ്‌ട്രങ്ങള്‍ വന്‍‌തോതില്‍ സബ്‌സിഡി നല്‍കിക്കൊണ്ട് എത്തനോള്‍ ഉല്‍‌പാദിപ്പിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിട്ടതാണ് ആഗോള ധാന്യകമ്മി കൂടുതല്‍ വഷളാകുന്നതിലേക്കും 2006 മുതല്‍ പണപ്പെരുപ്പം കൂടുതല്‍ തീവ്രമായി അനുഭവപ്പെടുന്നതിലേക്കും നയിച്ചത്. 2009 ആകുമ്പോഴേക്കും 110 ലക്ഷം ടണ്‍ മെയ്‌സ് എത്തനോള്‍ ആക്കി മാറ്റിക്കൊണ്ട് 2003 ല്‍ ഉല്‍‌പാദിച്ചിരുന്നതിന്റെ ഏകദേശം 4 മടങ്ങ് എത്തനോള്‍ ഉല്പാദിപ്പിക്കുവാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഭക്ഷ്യധാന്യമിച്ചം എന്നത് ആഗോള തലത്തില്‍ തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവികസിത രാഷ്‌ട്രങ്ങളിലെ കര്‍ഷകരോട് സമ്പന്ന രാജ്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്, നിങ്ങള്‍ക്ക് വേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ ഞങ്ങള്‍ തരാം, പകരം ഞങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഷെല്‍‌ഫുകളെ അലങ്കരിക്കുന്ന വസ്‌തുക്കള്‍ നിങ്ങള്‍ ഉല്‍‌പാദിപ്പിക്കൂ, എന്നായിരുന്നു. ഫിലിപ്പൈന്‍‌സ് മുതല്‍ ബോട്‌സ്വാന വരെ എത്രയെത്ര രാജ്യങ്ങളാണ്
ഐ‌എം‌എഫിന്റെയും മറ്റും പ്രേരണക്ക് വശംവദരായി തങ്ങളുടെ കാര്‍ഷികോല്‍‌പാദന, സംഭരണ, വിതരണ വ്യവസ്ഥകളാകെ പൊളിച്ചടുക്കിയത്. ഇപ്രകാരം ഭക്ഷ്യധാന്യം ഇറക്കുമതിചെയ്‌തിരുന്ന 40 ഓളം രാഷ്‌ട്രങ്ങളില്‍ ഭക്ഷ്യ ലഹളകള്‍ അരങ്ങേറി. യു പി എ സര്‍ക്കാരും ധാന്യ സംഭരണത്തെ തകര്‍ക്കുന്നതിനും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുന്നതിനും തങ്ങളാലാവുന്നതെല്ലാം ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഭക്‍ഷ്യ സാധനങ്ങളുടെ വിലക്കയറ്റം എല്ലാ സീമകളും തകര്‍ത്തു മുന്നേറിയപ്പോള്‍ മാത്രമാണ് അവര്‍ തങ്ങളുടെ തെറ്റ് അല്‍‌പ്പമെങ്കിലും തിരുത്താന്‍ തയ്യാറായത്.

അവികസിത നാടുകളിലെ വര്‍ദ്ധിച്ചുവരുന്ന വിശപ്പിന്റെയും ദാരിദ്ര്യവല്‍ക്കരണത്തിന്റെയും നേര്‍വിപരീത ചിത്രമാണ് വായ്‌പകള്‍ നല്‍കിയും ഭ്രാന്തുപിടിച്ച ഊഹാധിഷ്‌ഠിത ഇടപാടുകളാലും കൃത്രിമ ഉത്തേജനങ്ങള്‍ നല്‍കി വികസിത നാടുകളില്‍ സൃഷ്‌ടിക്കപ്പെടുന്ന ഉപഭോക്‍തൃ മുന്നേറ്റങ്ങള്‍ നല്‍കുന്നത്‍. യൂറോപ്യന്‍ സെന്‍‌ട്രല്‍ ബാങ്കുകളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും മറ്റും മൂലധനത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്‌തുവരികയായിരുന്നു. പൊതുജന വിശ്വാസം നഷ്‌ടപ്പെട്ട, നിലയില്ലാക്കയങ്ങളില്‍ കിടന്ന് കൈകാലിട്ടടിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കാന്‍ അവരാണിപ്പോള്‍ പെടാപ്പാട് പെടുന്നത്ത്. ആസന്നമായിരിക്കുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപെടാന്‍ എന്തുമാത്രം ലിക്വിഡിറ്റി ഇന്‍ജെക്‍ട് ചെയ്‌താലും ഫലമുണ്ടാവും എന്നു തോന്നുന്നില്ല. അവര്‍ ചെയ്യേണ്ടത് പണച്ചുരുക്ക നയങ്ങള്‍ (deflationary policies) പിന്‍‌വലിക്കുക എന്നതാണ്. എന്നാല്‍ ഐസ്‌ലാന്‍ഡിന് വായ്‌പ അനുവദിക്കുമ്പോള്‍ പോലും ഐ എം എഫ് നിര്‍ദ്ദേശിച്ചിരിക്കുന്നത് ചെലവു ചുരുക്കലും പണച്ചുരുക്കവും അനുവര്‍ത്തിക്കണം എന്നാണല്ലോ? പാക്കിസ്‌താനും ഹംഗറിക്കും ഉക്രെയിന്നും നല്‍കുന്ന കുറിപ്പടിയും മറ്റൊന്നല്ല.

ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ കൂടുതല്‍ തീവ്രമാകുന്നതോടെ ഇന്ത്യന്‍ കയറ്റുമതി കുറയുകയും എല്ലാ മേഖലകളിലും തൊഴിലില്ലായ്‌മ പെരുകുകയുമാണ്. ഊഹക്കച്ചവട മേഖലകളില്‍ വിഹരിച്ചിരുന്ന ‘ഹോട്ട് മണി‘ പറന്നുപോയതോടെ രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുന്നതുകൊണ്ട് കൃഷിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം ഉയര്‍ന്ന രാസവള / ഇന്ധന വിലയിലൂടെ അവരില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ്. ദിവസക്കൂലിക്കാരും തുച്‌ഛ ശമ്പളക്കാരുമായ ദശലക്ഷക്ക്ണക്കിന് പാവങ്ങള്‍ ഭക്ഷ്യധാന്യ വിലയറ്റത്തില്‍പ്പെട്ടുഴലുകയാണ്.

ബഹുമുഖ പ്രശ്‌നപരിഹാരം

ഈ പ്രശ്‌നങ്ങളില്‍ നിന്നും കരകയറുന്നതിന് നമ്മള്‍ ഒന്നിലേറെ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ആദ്യമായി വേണ്ടത് കൂടുതല്‍ ഭക്‍ഷ്യധാന്യം ഉല്പാദിപ്പിക്കൂ എന്ന ക്യാമ്പയിനാണ്, എന്തുകൊണ്ടെന്നാല്‍ നമ്മുടെ ആളോഹരി ഭക്ഷ്യ ഉല്‍‌പാദനത്തില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. രണ്ടാമതായി വേണ്ടത് അടിസ്ഥാന ആവശ്യങ്ങളും അവശ്യ വസ്തുക്കളും കൂടുതല്‍ കൂടുതലായി പ്രദാനം ചെയ്യുന്ന രീതിയില്‍ വന്‍‌തോതില്‍ പൊതു മുതല്‍മുടക്ക് നടത്തുക എന്നതാണ്. നമ്മുടെ പ്രധാനമന്ത്രി ഈയിടെയായി പറയുന്ന വമ്പന്‍ ഇന്‍‌ഫ്രാസ്‌ട്രക്‍ചര്‍ പ്രോജക്‍ടുകളിലുള്ള മുതല്‍ മുടക്ക് ഈ ഗണത്തില്‍ വരുകയില്ല. അദ്ദേഹം അര്‍ത്ഥമാക്കുന്നത് വമ്പന്‍ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണമാണ്. ഇവയില്‍ നടത്തുന്ന മുതല്‍മുടക്ക് തോക്കുകള്‍ ഉല്‍‌പാദിപ്പിക്കാന്‍ മുതല്‍ മുടക്കുന്നതുപോലെയാണ്, അവ നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂട്ടുകയല്ലാതെ കുതിച്ചുയരുന്ന അവശ്യവസ്‌തുക്കളുടെ വിലകുറയ്‌ക്കാന്‍ സഹായകമാവില്ല. മൂന്നാമതായി, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മറ്റു കമ്മോഡിറ്റി ബോര്‍ഡുകളും കൂടുതല്‍ കാര്യക്ഷമമായി കമ്പോളത്തില്‍ ഇടപെടുകയും ഉല്‍‌പാദകന്റെയും ഉപഭോക്താവിന്റെയും താല്‍‌പര്യങ്ങള്‍ സംരക്ഷിക്കുമാറ് വിലകള്‍ സന്തുലനം ചെയ്യുകയും വേണം എന്നതാണ്. നാലാമാതായി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടി (NREGP) യ്‌ക്ക് പ്രതിവര്‍ഷം ഏറ്റവുംകുറഞ്ഞത് 25000 കോടി രൂപ വകയിരുത്തിക്കൊണ്ട് പ്രസ്‌തുത പരിപാടി ജലസേചന സൌകര്യവും മറ്റും മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഭക്ഷണത്തിനും വസ്‌ത്രത്തിനും വേണ്ടിയുള്ള സാമൂഹ്യ ഡിമാന്‍‌ഡ് കൂടുതല്‍ ശക്തമാകും. അങ്ങനെ ആഭ്യന്തര വിപണി വളര്‍ന്നു വരുമ്പോള്‍, ചുരുങ്ങി-ചുരുങ്ങി വരുന്ന വിദേശ വിപണികളെ നമുക്ക് ഇത്രമേല്‍ ആശ്രയിക്കേണ്ടി വരികയില്ല.

സാമ്പത്തിക പിന്നോട്ടടിയുടെ നാളുകളില്‍, വിദേശങ്ങളില്‍ വായ്‌പ ലഭ്യമാക്കിക്കൊണ്ട് ഡിമാന്‍ഡ് കുറയാതെ നോക്കിയോ അന്യരാജ്യങ്ങളുടെ പീഡിത ചരക്കുകള്‍ക്കായി തങ്ങളുടെ കമ്പോളം തുറന്നിട്ടുകൊണ്ടോ തങ്ങളെ നയിക്കാന്‍ പ്രാപ്‌തിയുള്ള ഒരു നേതൃരാജ്യത്തെ മുതലാളിത്തനാടുകള്‍ക്ക് എല്ലായ്‌പ്പോഴും ആവശ്യമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമേരിക്കയ്‌ക്ക് വായ്‌പ ലഭ്യമാക്കാനാവുന്നില്ല എന്നു മാത്രമല്ല, അത് ലോകത്തിലെ ഏറ്റവും വലിയ കടക്കാരന്‍ കൂടിയാണ്. സ്വന്തം മാര്‍ക്കറ്റ് മറ്റുള്ളവര്‍ക്കായി തുറന്നിടാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. അടുത്ത പ്രസിഡന്റാവാന്‍ സാദ്ധ്യതയുള്ളയാള്‍ തൊഴില്‍ നഷ്‌ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നത്കണ്ടിട്ട് തൊഴിലവസരങ്ങള്‍ രാജ്യത്തിനകത്ത് തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കും എന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന മുന്‍ ലോകമുതലാളിത്ത നേതാവിന് ഇപ്പോള്‍ പഴയ പോലെ നേതൃത്വം നല്‍കാനുള്ള ശേഷിയില്ല, എന്നാല്‍ നേതൃത്വമേറ്റെടുക്കാന്‍ മറ്റാരും മുന്നോട്ട് വരുന്നുമില്ല. അതിനാല്‍ തന്നെ മറ്റൊരു ആഗോള മാന്ദ്യം തടുത്തു നിറുത്താന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഈ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ അവികസിത രാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ ചുമലിലേക്ക് പകര്‍ന്ന് രക്ഷപെടാനും ആവുന്നില്ല, കാരണം അവര്‍ ഇപ്പോള്‍ തന്നെ വളരെയേറെ താഴേയ്‌ക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയുമൊരു ക്ഷാമകാലത്തല്ലാതെ ഇതിലും താഴേയ്‌ക്കവര്‍ക്ക് പോകാനാവില്ല.

*****

ഉത്‌സ പട്‌നായിക്

ശ്രീമതി ഉത്‌സ പട്‌നായിക് ഹിന്ദു ദിനപത്രത്തിലെഴുതിയ Behind the triple global crises എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

(Utsa Patnaik is Professor, Centre for Economic Studies and Planning, Jawaharlal Nehru University, New Delhi.)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവികസിത രാഷ്‌ട്രങ്ങളിലെ കര്‍ഷകരോട് സമ്പന്ന രാജ്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്, നിങ്ങള്‍ക്ക് വേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ ഞങ്ങള്‍ തരാം, പകരം ഞങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഷെല്‍‌ഫുകളെ അലങ്കരിക്കുന്ന വസ്‌തുക്കള്‍ നിങ്ങള്‍ ഉല്‍‌പാദിപ്പിക്കൂ, എന്നായിരുന്നു. ഫിലിപ്പൈന്‍‌സ് മുതല്‍ ബോട്‌സ്വാന വരെ എത്രയെത്ര രാജ്യങ്ങളാണ്
ഐ‌എം‌എഫിന്റെയും മറ്റും പ്രേരണക്ക് വശംവദരായി തങ്ങളുടെ കാര്‍ഷികോല്‍‌പാദന, സംഭരണ, വിതരണ വ്യവസ്ഥകളാകെ പൊളിച്ചടുക്കിയത്. ഇപ്രകാരം ഭക്ഷ്യധാന്യം ഇറക്കുമതിചെയ്‌തിരുന്ന 40 ഓളം രാഷ്‌ട്രങ്ങളില്‍ ഭക്ഷ്യ ലഹളകള്‍ അരങ്ങേറി. യു പി എ സര്‍ക്കാരും ധാന്യ സംഭരണത്തെ തകര്‍ക്കുന്നതിനും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുന്നതിനും തങ്ങളാലാവുന്നതെല്ലാം ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഭക്‍ഷ്യ സാധനങ്ങളുടെ വിലക്കയറ്റം എല്ലാ സീമകളും തകര്‍ത്തു മുന്നേറിയപ്പോള്‍ മാത്രമാണ് അവര്‍ തങ്ങളുടെ തെറ്റ് അല്‍‌പ്പമെങ്കിലും തിരുത്താന്‍ തയ്യാറായത്.

അവികസിത നാടുകളിലെ വര്‍ദ്ധിച്ചുവരുന്ന വിശപ്പിന്റെയും ദാരിദ്ര്യവല്‍ക്കരണത്തിന്റെയും നേര്‍വിപരീത ചിത്രമാണ് വായ്‌പകള്‍ നല്‍കിയും ഭ്രാന്തുപിടിച്ച ഊഹാധിഷ്‌ഠിത ഇടപാടുകളാലും കൃത്രിമ ഉത്തേജനങ്ങള്‍ നല്‍കി വികസിത നാടുകളില്‍ സൃഷ്‌ടിക്കപ്പെടുന്ന ഉപഭോക്‍തൃ മുന്നേറ്റങ്ങള്‍ നല്‍കുന്നത്‍. യൂറോപ്യന്‍ സെന്‍‌ട്രല്‍ ബാങ്കുകളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും മറ്റും മൂലധനത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്‌തുവരികയായിരുന്നു. പൊതുജന വിശ്വാസം നഷ്‌ടപ്പെട്ട, നിലയില്ലാക്കയങ്ങളില്‍ കിടന്ന് കൈകാലിട്ടടിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കാന്‍ അവരാണിപ്പോള്‍ പെടാപ്പാട് പെടുന്നത്ത്. ആസന്നമായിരിക്കുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപെടാന്‍ എന്തുമാത്രം ലിക്വിഡിറ്റി ഇന്‍ജെക്‍ട് ചെയ്‌താലും ഫലമുണ്ടാവും എന്നു തോന്നുന്നില്ല. അവര്‍ ചെയ്യേണ്ടത് പണച്ചുരുക്ക നയങ്ങള്‍ (deflationary policies) പിന്‍‌വലിക്കുക എന്നതാണ്. എന്നാല്‍ ഐസ്‌ലാന്‍ഡിന് വായ്‌പ അനുവദിക്കുമ്പോള്‍ പോലും ഐ എം എഫ് നിര്‍ദ്ദേശിച്ചിരിക്കുന്നത് ചെലവു ചുരുക്കലും പണച്ചുരുക്കവും അനുവര്‍ത്തിക്കണം എന്നാണല്ലോ? പാക്കിസ്‌താനും ഹംഗറിക്കും ഉക്രെയിന്നും നല്‍കുന്ന കുറിപ്പടിയും മറ്റൊന്നല്ല.

ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ കൂടുതല്‍ തീവ്രമാകുന്നതോടെ ഇന്ത്യന്‍ കയറ്റുമതി കുറയുകയും എല്ലാ മേഖലകളിലും തൊഴിലില്ലായ്‌മ പെരുകുകയുമാണ്. ഊഹക്കച്ചവട മേഖലകളില്‍ വിഹരിച്ചിരുന്ന ‘ഹോട്ട് മണി‘ പറന്നുപോയതോടെ രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുന്നതുകൊണ്ട് കൃഷിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടം ഉയര്‍ന്ന രാസവള / ഇന്ധന വിലയിലൂടെ അവരില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ്. ദിവസക്കൂലിക്കാരും തുച്‌ഛ ശമ്പളക്കാരുമായ ദശലക്ഷക്ക്ണക്കിന് പാവങ്ങള്‍ ഭക്ഷ്യധാന്യ വിലയറ്റത്തില്‍പ്പെട്ടുഴലുകയാണ്.

ശ്രീമതി ഉത്‌സ പട്‌നായിക് ഹിന്ദു ദിനപത്രത്തിലെഴുതിയ Behind the triple global crises എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Anonymous said...

So America hs been downgraded much lower, then why you were worrying before signing Atom Treaty, that they may come here, rule us like East India Company. So it was a false propaganda. Now a Dalit of USA Obama has become president. I think that he is another Achuthanadan in the made, people look at him with lot of hopes and think he will solve all their problems. Now within 1 year he will introduce reservation for blacks, stop outsourcing and compell to solve KAshmir issue, ie settle the Pak occupied part of Kashmir to them, so that he can concentrate on taking on Al Quida.
All it leads that Manmohan was right to take such a decision to sign the deal at any cost, you can never get such a deal from Obama.
We will be in a bargaining position with Obama as they need us tu purchase some reactors from them, as they badly need money.

Baiju Elikkattoor said...

Aarushi, your ability to stoop so low to become an utter stupid is amazing! There is no comparison, your a genius. Keep it up.....!!

Unknown said...

" Now within 1 year he will introduce reservation for blacks,"

Arushi, The American presidents dont have power to that extend.At least you should understand America is not Kozhanjeri panjayath.There the system governs rather than individuals,and the system is well proclaimed by Madison 150 years ago. ie. "The majority wealth of minority shall be protected from the Majority Public"..So dont worry Arushi,no reservation,democracy etc in deeds but abundant in words.