Friday, September 25, 2009

നൂറ്റാണ്ടുമുമ്പത്തെ നാടുകടത്തല്‍

സ്വദേശാഭിമാനിയെ നാടുകടത്തിയിട്ട് നൂറുവര്‍ഷം തികയുന്നു. ആ മഹാനുഭാവന്റെ ചങ്കൂറ്റത്തെ പടിയടച്ച് പിണ്ഡംവച്ചിട്ട് എത്രകാലമായി എന്ന് മാധ്യമലോകം ആത്മപരിശോധന നടത്തേണ്ട ഘട്ടംകൂടിയാണിത്. കുമ്പളത്ത് ശങ്കുപിള്ള കോണ്‍ഗ്രസുകാരനായിരുന്നു. തന്റെ ആത്മകഥയില്‍ (എന്റെ കഴിഞ്ഞകാല സ്മരണകള്‍) അദ്ദേഹം ഇങ്ങനെ എഴുതി:

"നാല്‍പ്പതുകൊല്ലംമുമ്പ് ശ്രീ കെ രാമകൃഷ്ണപിള്ളയെ ഇവിടുത്തെ അധികാരിവര്‍ഗം നാടുകടത്തി. അന്ന് അദ്ദേഹം കൊളുത്തിയിരുന്ന ദീപം പിന്‍തലമുറക്കാരായ നാം പൊലിഞ്ഞുപോകാതെ സൂക്ഷിക്കുകയും, യാതൊന്നിനെതിരായി അദ്ദേഹം സമരകാഹളം മുഴക്കിയോ ആ ദിവാന്‍ പദം എന്നേക്കുമായി അവസാനിപ്പിക്കുകയും തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിക്കുകയും ചെയ്തു. ഇവിടെ ജനകീയഭരണം സ്ഥാപിച്ച പ്രഥമവര്‍ഷത്തിലാണ് അദ്ദേഹത്തെ നാടുകടത്തി കന്നി പത്താംതീയതിയായ ഇന്ന് കണ്ണൂര്‍ കടല്‍ക്കരയില്‍നിന്ന് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇവിടത്തെ മന്ത്രിസഭയുടെ പൂര്‍ണമായ സഹകരണം ഇക്കാര്യത്തിനുണ്ടായിരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു... ശ്രീ രാമകൃഷ്ണപിള്ളയുടെ ഭൌതികാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുവാനും, ഒരു സ്മാരകം സ്ഥാപിക്കുവാനും രണ്ട് സെന്റ് സ്ഥലം സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതെനിക്ക് ചീനി നടാനും വാഴ വയ്ക്കാനുമൊന്നുമല്ലെന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. എന്റെ അപേക്ഷയ്ക്ക് ഒരു മറുപടി തരികയെന്ന സാമാന്യമര്യാദപോലും കാണിച്ചില്ലെന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ തരാമെന്ന് പ്രധാനമന്ത്രി പട്ടം പറഞ്ഞു. തുടര്‍ന്നുള്ള ആലോചനയ്ക്കുശേഷം അദ്ദേഹം സാധ്യമല്ലെന്നു പറഞ്ഞു. എന്ത് പ്രധാനമന്ത്രിയാണ് ഈ പട്ടമെന്ന് ഞാന്‍ ചോദിക്കുകയാണ്? ഒരു പരമാധികാരവാദമാണുപോല്‍ അദ്ദേഹത്തിനു പ്രതിബന്ധമായി നില്‍ക്കുന്നത്. ഇതെന്തൊരു ഭോഷ്കാണ്?''

സ്വദേശാഭിമാനിയുടെ പാരമ്പര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും കുറിച്ച് വീറുറ്റ വാദങ്ങളുമായി ഇന്ന് നമ്മുടെ മുന്നിലെത്തുന്ന പലരുടെയും പൂര്‍വകാലം സ്വദേശാഭിമാനിയുടെ ചിതാഭസ്മത്തെപ്പോലും സഹിക്കുന്നതായിരുന്നില്ല എന്നര്‍ഥം.

ഈശ്വരന്‍ തെറ്റുചെയ്താലും ഞാനത് റിപ്പോര്‍ട്ടുചെയ്യുമെന്നാണ് സ്വദേശാഭിമാനി പറഞ്ഞത്. ഇന്ന് ഞങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് ശരി; അതുമാത്രമാണ് ജനങ്ങള്‍ അറിയേണ്ടത് എന്ന പ്രതിജ്ഞയാണോ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രവേശനകവാടത്തില്‍ കൊത്തിവച്ചിരിക്കുന്നതെന്ന് നമുക്ക് ചിന്തിക്കാം. വിമര്‍ശനം ഞങ്ങള്‍ക്കാകാം; നുണപറച്ചില്‍ ഞങ്ങള്‍ക്കാകാം; തമസ്കരണം ഞങ്ങള്‍ക്കാകാം-ഞങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണ് സമകാലിക മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യമുദ്രാവാക്യമെന്ന് വരുന്നു. അനീതിക്കും അസത്യങ്ങള്‍ക്കുമെതിരായ യുദ്ധമായിരുന്നു സ്വദേശാഭിമാനിയിലെ പത്രാധിപരുടേതെങ്കില്‍, നീതിയെ അനീതിയാക്കാനും സത്യത്തിനുമേല്‍ അസത്യത്തെ കയറ്റിവയ്ക്കാനും പാടുപെടുന്ന പ്രവര്‍ത്തനം മാധ്യമമുഖ്യധാരയായി മാറുന്ന പുതിയ കാലം സ്വദേശാഭിമാനിയുടെ പാരമ്പര്യത്തിന്റെ വേരറുക്കുകയാണ്. രാഷ്ട്രീയതാല്‍പര്യംവെച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അതിനെ മാധ്യമ സ്വാതന്ത്ര്യത്തിന്റെപേരില്‍ ന്യായീകരിക്കുന്നതുമാണ് പുതിയ 'സ്വദേശാഭിമാനിത്വ'മെന്നതും അതാണ് കൊട്ടിഘോഷിക്കപ്പെടുന്നത് എന്നതും ലജ്ജാകരംതന്നെ.

ആ ലജ്ജയില്‍നിന്ന് മുക്തിനേടി നട്ടെല്ലുയര്‍ത്തിനില്‍ക്കാനും സത്യം സത്യമായി വിളിച്ചുപറയാനുള്ള ചങ്കൂറ്റം തിരികെപ്പിടിക്കാനുമുള്ള മാധ്യമങ്ങളുടെ പുനരാലോചനയാകട്ടെ സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികാചരണം.

*
ദേശാഭിമാനി

8 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വദേശാഭിമാനിയെ നാടുകടത്തിയിട്ട് നൂറുവര്‍ഷം തികയുന്നു. ആ മഹാനുഭാവന്റെ ചങ്കൂറ്റത്തെ പടിയടച്ച് പിണ്ഡംവച്ചിട്ട് എത്രകാലമായി എന്ന് മാധ്യമലോകം ആത്മപരിശോധന നടത്തേണ്ട ഘട്ടംകൂടിയാണിത്.

Anonymous said...
This comment has been removed by a blog administrator.
വര്‍ക്കേഴ്സ് ഫോറം said...

ചിലരെപ്പറ്റിയുള്ള അശ്ലീല പരാമര്‍ശം ഉള്ളതിനാല്‍ ആരുഷിയുടെ ലോകത്തിന്റെ കമന്റ് ഡിലിറ്റ് ചെയ്യുന്നു. ക്ഷമിക്കുക.

qw_er_ty

santhoshhrishikesh said...

സമാനമായ ഒരു പോസ്റ്റ് നേരത്തെ ഇട്ടത്.
അല്ല, പിന്നെ!!: ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!

*free* views said...

Quote from the post: ഈശ്വരന്‍ തെറ്റുചെയ്താലും ഞാനത് റിപ്പോര്‍ട്ടുചെയ്യുമെന്നാണ് സ്വദേശാഭിമാനി പറഞ്ഞത്.

Just want to make sure that Pinarayi is above this ഈശ്വരന്‍ guy referred in this sentence, right?. These kind of vague articles are making people like Sebastian Paul bold.

It is better to say that you should say truth and truth only, as long as it is approved by Pinarayi.

Unknown said...

Just want to make sure that Karthikeyan (KARTHIKEYAN IS DRIVEN TO CBI OFFICE only because "court ordered todo so" & Antony will be?)is above this ഈശ്വരന്‍ guy referred in this sentence, right?. These kind of BOLD articles are making people like Sebastian Paul think bold and said again yesterday that --there is a media syndicate present-and today attended the "Manushya changala"

*free* views said...

Wow, a free voice, like a free view :) ... Good we need more free XXX.

Regarding Karthikeyan, Why comrades remembered Karthikeyan only after Pinarayi was pulled to court? If party is opposed to corruption, why not agitate before to get him indicted? It is like a threat, if I am indicted, I will take everybody with me, otherwise I am at peace. (there are nicer sentences in malayalam to say it, sorry that I do not remember)

There is definitely a media syndicate, no doubt. But you should not go to extreme of saying that anything against Pinarayi is a media conspiracy, that is very far from truth. That's all I want to say.

Pinarayi hired Nariman as advocate, huh .... A top notch lawyer, he is scared ...........

Unknown said...

""Regarding Karthikeyan, Why comrades remembered Karthikeyan only after Pinarayi was pulled to court?"

poor freexxx !! comrades never do remembered !!!COURT REMEMBERED !!!
Oh nobody should tell that truth, sorry

"if I am indicted, I will take everybody with me, otherwise I am at peace."

dont blabber. AKG centre or bhavan dont indict anybody,ask to court,go,go my dear,there.

"There is definitely a media syndicate, no doubt."

WOWWww is there a syndicate? poor freeXXX

"Pinarayi hired Nariman as advocate, huh .... A top notch lawyer, he is scared "

who? Nariman ??(supreme court may order Nariman to get rid of.. !!!)

chal, chal re...