Saturday, October 11, 2008

കോര്‍പ്പറേറ്റ് മാധ്യമങ്ങളും നഷ്ടമാകുന്ന തലക്കെട്ടുകളും

ബോധപൂർവം നുണകള്‍ പ്രചരിപ്പിക്കുകയും, ജനശ്രദ്ധ തിരിച്ചുവിടുകയും, വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകനെ മനപൂര്‍വം വഴി തെറ്റിക്കുകയുമൊക്കെ ചെയ്യുക വഴി നമ്മുടെ ഫോര്‍ത്ത് എസ്റ്റേറ്റ്, കോര്‍പ്പറേറ്റ് ഗവര്‍ണ്‍‌മെന്റിന്റെ അഞ്ചാം‌പത്തി ആയിമാറിക്കഴിഞ്ഞു. പ്രധാനമായും വാര്‍ത്തകളെ തമസ്‌ക്കരിക്കുക എന്ന തന്ത്രത്തിലൂടെയാണ് മുഖ്യധാരാ കോര്‍പ്പറേറ്റ് മാധ്യമങ്ങൾ പൊതുജനങ്ങളെ, വളരെ സമര്‍ത്ഥമായി, ചൂഷണം ചെയ്യുന്നവരോടൊപ്പം നിറുത്തുന്നത് . പ്രശസ്തരായ വ്യക്തികളെക്കുറിച്ചും, വിനോദങ്ങളെക്കുറിച്ചും, സ്പോര്‍ട്ട്സിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമൊക്കെ അമേരിക്കയിലെ ജനങ്ങളെ ഇവര്‍ നല്ലവണ്ണം ബോധവാന്മാരാക്കുന്നുണ്ട്. പക്ഷെ തങ്ങളുടെ വോട്ടവകാശം ബുദ്ധിപൂര്‍വമായി വിനിയോഗിക്കുന്നതിനാവശ്യമായ വിവരങ്ങൾ നൽകേണ്ടി വരുമ്പോഴോ‍, കോര്‍പ്പറേറ്റ് ഗവര്‍മ്മെണ്ടിന്റെ യഥാര്‍ത്ഥ ഉദ്ദേശ ലക്ഷ്യങ്ങളെയോ, പാരിസ്ഥിതിക പ്രശ്നങ്ങളെയോ പറ്റി വിവരിക്കേണ്ടി വരുമ്പോഴോ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എന്നത് “പ്രത്യേക താല്പര്യമുള്ള പ്രചരണസംവിധാനം“ മാത്രയായി മാറുകയാണ്. രാഷ്‌ട്രത്തിനും അതിലെ ജനങ്ങള്‍ക്കും ലോകത്തിലെ 95% വരുന്ന അമേരിക്കക്കാരല്ലാത്ത ജനതയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെക്കുറിച്ച് പറയുമ്പോഴാകട്ടെ, “നമ്മള്‍ ഒന്നാം നമ്പറുകാര്‍” ആണ് എന്നത് മാത്രമെ അമേരിക്കക്കാര്‍ അറിയേണ്ടതുള്ളൂ എന്ന കടും യാഥാസ്ഥിതികമായ നിലപാട് “തമസ്‌‌ക്കരണം” എന്ന തന്ത്രത്തിലൂടെ കാലങ്ങളായി അടിച്ചേൽ‌പ്പിച്ച് വരികയാണ്.

ജനങ്ങളെ തമ്മിലടിപ്പിക്കുകയും അവരെ പമ്പര വിഡ്‌ഢികളാക്കുകയും ചെയ്യാതെയും സ്വയം കീഴടങ്ങാതെയും, തങ്ങളുടെ കുലീനമായ ധര്‍മ്മം അനുസരിച്ച് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ ഉത്തമ താല്പര്യം സംരക്ഷിച്ചിരുന്നുവെങ്കിലോ ‍? നാം വായിക്കുമായിരുമായിരുന്ന ചില തലക്കെട്ടുകളും, അവ നല്‍കുന്ന സന്ദേശങ്ങളും ഇങ്ങനെ ഒക്കെ ആവുമായിരുല്ലേ...?

ഒരു പക്ഷെ........

*
സഭയുടെ രഹസ്യ സമ്മേളനത്തിനെതിരെ പ്രതിനിധികളുടെ പ്രതിഷേധം
അതീവ രഹസ്യ വിവരങ്ങൾ പുറത്താവുന്നു

(മാര്‍ച്ച് 13, 2008) നിക്കരാഗ്വേയിലെ കോൺ‌ട്രാകള്‍ക്കുള്ള അമേരിക്കന്‍ പിന്തുണയെപ്പറ്റി അടച്ചിട്ട മുറിക്കുള്ളില്‍ പ്രതിനിധി സഭ ചര്‍ച്ച ചെയ്തപ്പോള്‍ അത് 1812നു ശേഷമുള്ള ആറാമത്തെയും, 1983നു ശേഷമുള്ള ആദ്യത്തെയും രഹസ്യ യോഗമായിരുന്നു. പൊതുജന നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് രഹസ്യ യോഗം നടന്നതെന്നാണ് ഔദ്യോഗികമായി പുറത്ത് പറഞ്ഞത് . എന്നാല്‍, ചില അംഗങ്ങളുമായി അനൌദ്യോഗികമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നും വെളിവാകുന്നത് ഈ യോഗം പ്രധാനമായും ഒന്‍പത് മുഖ്യവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു എന്നാണ്.

1. 2008 സെപ്തംബറോടെ നടന്നേക്കാവുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച
2. 2009 ഫെബ്രുവരിയോടെ നടന്നേക്കാവുന്ന അമേരിക്കന്‍ ഫെഡറല്‍ ഗവര്‍ണ്മെന്റുകളുടെ ഫിനാന്‍സിന്റെ തകര്‍ച്ച
3. ഈ തകര്‍ച്ചകളുടെ ഫലമായി അമേരിക്കയില്‍ ഉണ്ടായേക്കാവുന്ന ആഭ്യന്തര യുദ്ധം
4.സര്‍ക്കാരിനെതിരെ നീങ്ങാനിടയുള്ള “കലാപകാരികളായ അമേരിക്കന്‍ പൌരന്മാരെ ‍”(പുതുലോകക്രമത്തെ എതിര്‍ക്കുന്നവരെ ‍) മുന്‍‌കൂട്ടി അറസ്റ്റ് ചെയ്യുക.
5. ഇപ്രകാരം മുന്‍‌കൂട്ടി അറസ്റ്റ് ചെയ്യുന്നവരെ അമേരിക്കയിലുടനീളം സ്ഥാപിച്ചിട്ടുള്ള “REX 84“ കാമ്പുകളില്‍ തടങ്കലില്‍ വയ്ക്കുക.
6. സാമ്പത്തിക തകര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കു നേരിട്ടേക്കാവുന്ന ആക്രമണങ്ങളുടെ സംഭാവ്യത.
7. വന്‍‌തോതില്‍ പൊട്ടിപ്പുറപ്പെട്ടേക്കാന്‍ ഇടയുള്ള ആഭ്യന്തര സംഘര്‍ഷങ്ങളുടെ സമയത്ത് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും “സുരക്ഷിതമായി കഴിയാനുള്ള സൌകര്യങ്ങള്‍ ‍” കണ്ടെത്തുക.
8. കാനഡയുമായും(പ്രകൃതിവിഭവങ്ങള്‍ക്കായി) മെക്സിക്കോയുമായും (ചെലവു കുറഞ്ഞ മനുഷ്യാദ്ധ്വാന ശേഷിക്കായി) അമേരിക്കക്ക് അത്യന്താപേക്ഷിതവും ഒഴിവാക്കാനാവാത്തതുമായ ലയനം നടത്തേണ്ടതിനെക്കുറിച്ച് ആലോചിക്കുക.
9. വരാന്‍ പോകുന്ന സാമ്പത്തിക യുദ്ധത്തില്‍ വിജയിക്കുന്നതിനായി മേല്‍പ്പറഞ്ഞ മൂന്നു രാജ്യങ്ങള്‍ക്കും വേണ്ടി ഇറക്കേണ്ടുന്ന AMERO എന്ന പുതിയ കറന്‍സിയെപ്പറ്റി ആലോചിക്കുക.

*
തങ്ങള്‍ക്കു ചുറ്റും വിരിഞ്ഞു നില്‍ക്കുന്ന നുണകളുടെ വൈപുല്യത്തെ മനസ്സിലാക്കുന്നതിനും, അവയെ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എന്തുമാത്രം സഹായകരമായിരിക്കും എന്ന് ചിന്തിച്ചു നോക്കുക.

*
ഭരണഘടന ലംഘിക്കപ്പെടുന്നു , ഒക്ടോബര്‍ ഒന്നു മുതല്‍
യു എസ് കാലാള്‍പ്പടയെ അമേരിക്കന്‍ മണ്ണില്‍ വിന്യസിക്കും

അമേരിക്കന്‍ മണ്ണിനെ സംരക്ഷിക്കുവാനും, പ്രാദേശിക, സംസ്ഥാന ഫെഡറല്‍ അധികാരികളെ സഹായിക്കുവാ‍നുമായി പെന്റഗണിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ആയ നോര്‍ത്ത്‌കോമിന്റെ ഘടകമായ യു.എസ്. ആര്‍മി നോര്‍ത്തിന്റെ കമാന്‍ഡിനുകീഴിലുള്ള മൂന്നാം ഡിവിഷന്റെ ഫസ്റ്റ് ബ്രിഗേഡ് കോംബാറ്റ് ടീം ആണ് സെപ്തംബര്‍ 11 നുശേഷം രൂപീകരിച്ച “Raiders” . 1878 ജൂണ്‍ 16ന് കോണ്‍ഗ്രസ്സ് പാസാക്കിയ Posse Comitatus എന്ന ആക്‍ട്, ഫെഡറല്‍ സര്‍ക്കാരിന്റെ യൂണിഫോം ധരിച്ച സൈന്യത്തെ ഫെഡറല്‍ അല്ലാത്ത ഭാഗങ്ങളില്‍ ക്രമസമാധാനപരിപാലനത്തിനു വിനിയോഗിക്കുന്നതിനെ വിലക്കുന്നുണ്ട്.

ഭരണഘടനയനുസരിച്ച് ഫെഡറല്‍ സൈന്യത്തെ രാജ്യത്തിനകത്തെ ക്രമസമാധാനപാലനത്തിനു നിയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭരണഘടനാപരമായ മറ്റു പല പരിരക്ഷകളെയും പോലെ Posse Comitatus യും ജനതയെ “സംരക്ഷിക്കുവാനെന്ന“ പേരില്‍ ലംഘിക്കപ്പെടുകയാണ്. ഇന്നിപ്പോൾ, പൊതുജന വികാരം തണുപ്പിക്കാന്‍ രചിക്കപ്പെട്ട തിരക്കഥയനുസരിച്ചുളള വാചോടോപങ്ങള്‍ക്കിടയിലും, ബി.ടി.സിയുടെ ഒന്നാം കമാണ്ടര്‍ ആയ കേണല്‍ റോജര്‍ ക്ലൌട്ടിയറിന്റെ വാക്കുകള്‍ വരച്ചുകാട്ടുന്നത്, വളരെ മോശം ഒരു ചിത്രമാണ് .

“എനിക്കിതിലും ഉന്നതമായ ഒരു ദൌത്യത്തെക്കുറിച്ച് ചിന്തിക്കാനാവുന്നില്ല” ക്ലൌട്ടിയര്‍ പറയുന്നു. “.. നാട്ടില്‍ സ്വന്തം ജനതയെ സംരക്ഷിക്കുക, ..എവിടെയാണ് സംഭവങ്ങള്‍ നടക്കുന്നത് എന്നതനുസരിച്ച്, നിങ്ങള്‍ നിങ്ങളുടെ സ്വന്തം നഗരത്തെ, പ്രിയപ്പെട്ടവരെ ഒക്കെ സംരക്ഷിക്കുന്നതിനായി നാട്ടിലേക്ക് പോകുകയാണ്. എന്റെ രാജ്യം അതിന്റെ ജനതയെ സഹായിക്കുന്നതിനായി മാത്രം ഒരു സേനയെ വിനിയോഗിക്കുന്നു എന്നറിയുന്നത് അമേരിക്കക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് അനല്പമായ സന്തോഷം പകരുന്നു.” അദ്ദേഹം തുടരുന്നു, “അമേരിക്കയുടെ എല്ലാ പദ്ധതികളും എന്തൊക്കെ എന്ന് എനിക്കറിയില്ല- പക്ഷെ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്. അത്, സൈനികരും, നാവികരും, വൈമാനികരും ഒക്കെ ദിവസത്തില്‍ 24 മണിക്കൂറും, ആഴ്ചയില്‍ 7 ദിവസവും വിളിക്കുകയാണെങ്കില്‍ ഓടിയെത്തുന്നതിനും സഹായിക്കുന്നതിനുമായി കാത്തു നില്‍ക്കുന്നുണ്ട് എന്നതാണ്.”

"സംരക്ഷിക്കാന്‍ ? സഹായിക്കാന്‍ ?” ഇറാഖില്‍ ഇതിനു മുമ്പ് മൂന്നു തവണ വിന്യസിക്കപ്പെട്ടിട്ടുള്ള 4000 ട്രൂപ്പുകള്‍ അടങ്ങുന്ന ഒരു വിശിഷ്ടരായ കൊലയാളി സംഘമാണ്
“Raiders” എന്നത് . വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും പോരാളികളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യല്‍ കാമ്പുകളിലും തടവറകളിലും മറ്റും എത്തിക്കുകയും ചെയ്യുന്നതിന്റെ ഇടയില്‍ നിന്നുമാണ് ഇപ്പോള്‍ അവരെ അമേരിക്കന്‍ സൈന്യം ആദ്യമായി ചെയ്യുന്നൊരു മാരകമല്ലാത്ത പ്രവര്‍ത്തിക്കായി വിനിയോഗിക്കുന്നത്. “ മാരകമല്ലാത്ത കഴിവുകളുടെ ഒരു പുത്തന്‍ മാതൃകാ പാക്കേജ് ആണിത് ”, ജനങ്ങളെയും വാഹനഗതാഗതത്തെയും നിയന്ത്രിക്കാനും, (അച്ചടക്കമില്ലാത്ത) അപകടകാരികളെ കൊല്ലാതെ കീഴ്പ്പെടുത്തുവാനുമായുള്ള സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടി കേണല്‍ ക്ലൌട്ടിയര്‍ പറയുന്നു.

“സഹായിക്കുന്ന, പരിരക്ഷിക്കുന്ന, സംരക്ഷിക്കുന്ന” തുടങ്ങിയ മയപ്പെടുത്തിയ വാക്കുകള്‍, അമേരിക്കന്‍ ജനത “അവസാനം” ഉണര്‍ന്നെണീക്കാന്‍ തുടങ്ങുന്നു എന്നതിന്റെയും കൊല്ലാതെ കീഴ്‌പെടുത്തുന്ന തരത്തിലുള്ള സൈനിക രീതികള്‍ ഇന്ന് ആവശ്യമായി വന്നിരിക്കുന്നു എന്നതിന്റെയും നിദർശനമാണ് എന്ന ലളിതയാഥാര്‍ഥ്യത്തെ മറയ്‌ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ, അമേരിക്കയിലെ തൊഴിലാളി വര്‍ഗവും, സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കൊഴുത്തുതടിച്ച ധനികവര്‍ഗവും തമ്മില്‍ വളര്‍ന്നുവരുന്ന വൈരുദ്ധ്യം ഇപ്പോഴത്തെ രാഷ്‌ട്രീയ സംവിധാനങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത രീതിയില്‍ രാഷ്‌ട്രീയമായ അസ്ഥിരതക്ക് വഴിവയ്ക്കുന്നുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഒന്നാം നമ്പര്‍ ബി റ്റി സി യെ വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും, പകരം വരുന്നവരെ ഒരു സ്ഥിരം സംവിധാനം ആക്കത്തക്ക വിധം വിപുലമായ രീതിയില്‍ തന്നെയാണ് പരിശീലിപ്പിച്ചെടുക്കുന്നത്.

രാഷ്ട്രം ഉള്ളില്‍ നിന്നു തന്നെ തകര്‍ക്കപ്പെടുന്ന ഈ അവസ്ഥയിലും, തൊഴിലാളിവര്‍ഗത്തിന്റെ ന്യായമായ ക്രോധത്തില്‍ നിന്നും യഥാര്‍ത്ഥ ഭരണവര്‍ഗമായ സമ്പന്നരെ രക്ഷിക്കാനായി പരസ്യമായിത്തന്നെ തന്ത്രങ്ങള്‍ മെനയുന്നതിലൂടെ തങ്ങളുടെ പക്ഷപാതിത്വം ആരോടാണ് എന്നത് വ്യക്തമാക്കുകയാണ് കോര്‍പ്പറേറ്റ് ഗവര്‍ണ്‍മെന്റ് ‍. പൊതുസമ്പത്ത് ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത അത്ര ഉയര്‍ന്ന തോതില്‍ ധനികവര്‍ഗത്തിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ജനതയെന്നത് വെറുക്കപ്പെടേണ്ട ശല്യക്കാര്‍ -അപകടകാരികളും- ആണെന്നാണോ അമേരിക്കന്‍ സര്‍ക്കാര്‍ കരുതുന്നത്? ഇവിടെ കാണാതായ ആ തലക്കെട്ട് എന്തായിരിക്കും? ഒന്നാലോചിച്ച് നോക്കൂ...

*
സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വെടിവെക്കുവാന്‍ തയാറാകുമോ ?
അമേരിക്കന്‍ സൈനികരോടുള്ള പ്രശ്‌നാവലി ഈ ചോദ്യമുയർത്തുന്നു

സൈനിക നിയമം പ്രഖ്യാപിക്കുന്നതിന് അരങ്ങൊരുക്കുവാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി, രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവരെ വളഞ്ഞ് പിടികൂടുന്നതിനും, അവരുടെ തോക്കുകള്‍ പിടിച്ചെടുക്കുന്നതിനും മറ്റും അമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുന്നുണ്ട് എന്നാണ് ഇറാഖില്‍ നിന്നും മടങ്ങിവരുന്ന അമേരിക്കന്‍ സൈനികര്‍ വെളിപ്പെടുത്തുന്നത്. എന്നു മാത്രമല്ല, അമേരിക്കന്‍ പൌരന്മാരെ - സുഹൃത്തുക്കളെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ- വെടിവെക്കുന്നതിനു തയ്യാറാണോ എന്നും അവരോട് ആരായുന്നുണ്ടത്രെ.

*
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യപിക്കപ്പെടുമ്പോൾ ആജ്ഞകള്‍ ലംഘിക്കുന്ന അമേരിക്കന്‍ പൌരന്മാരെ വളയാനും, നിരായുധരാക്കാനും, വേണമെങ്കില്‍ വെടിവെക്കാനും അമേരിക്കന്‍ സൈനികര്‍ തയ്യാറാകുമോ എന്ന കാര്യം കഴിഞ്ഞ 15 വര്‍ഷത്തിലേറെക്കാലമായി സൈനിക മേധാവികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ 29 പാംസ് മറൈന്‍ ബേസില്‍ നിന്ന് 1994 ഒക്ടോബറില്‍ പുറത്ത് വന്ന ഒരു ചോദ്യപ്പട്ടികയില്‍ ഇതിന്റെ മുന്നൊരുക്കങ്ങള്‍ കാണാന്‍ കഴിയും. തങ്ങളുടെ ആയുധങ്ങള്‍ കീഴെ വെക്കാന്‍ തയ്യാറാകാത്ത അമേരിക്കന്‍ പൌരന്മാരെ വെടിവെച്ചിടുവാന്‍ തയ്യാറാകുമോ എന്ന ചോദ്യമുള്‍പ്പെടെ 46 ചോദ്യങ്ങളാണ് അന്ന് സൈനിക റിക്രൂട്ടുകളോട് ചോദിച്ചിരുന്നത്.

സൈനിക നിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി “കലാപകാരികളായ പൌരന്മാരുടെ“ വസ്തുവകകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനും‍, കൂട്ട വാക്സിനേഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും‍‍, ബലം പ്രയോഗിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതിനും മറ്റും “സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകളെ യാതൊരു മടിയും കൂടാതെ നടപ്പിലാക്കുന്നതിന്,“ തങ്ങളുടെ സഭാവിശ്വാസികളെ പ്രേരിപ്പിക്കുന്നതിനായി പാതിരിമാരെയും മറ്റു മതപ്രതിനിധികളെയും രഹസ്യപ്പോലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.

താഴെക്കൊടുത്തിരിക്കുന്ന (പ്രസിദ്ധീകരിക്കാത്ത) തലക്കെട്ട് പൌരന്മാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമാകും.

800ലധികം അമേരിക്കന്‍ കോണ്‍സെന്‍‌ട്രേഷന്‍ കാമ്പുകള്‍
പൂര്‍ണ്ണ സജ്ജമായി തടവുകാര്‍ക്കായി കാത്തിരിക്കുന്നു

സൈനിക നിയമം പ്രഖ്യാപിച്ചു( ഇതിനു അമേരിക്കന്‍ പ്രസിഡന്റിന്റെ പേനകൊണ്ടൊരു വരയും വാറണ്ടിനുമേൽ അറ്റോര്‍ണി ജനറലിന്റെ ഒരൊപ്പും മതിയാകും..) കഴിഞ്ഞാല്‍ ഫെമ (Federal Emergency Management Agency) ആയിരിക്കും ഈ ക്യാമ്പുകള്‍ നിയന്ത്രിക്കുക.

*
ധാരാളം ജോലിക്കാരും മുഴുവൻ സമയ സുരക്ഷാഭടന്മാരും നിറഞ്ഞ ഈ ക്യാമ്പുകള്‍, ഇപ്പോള്‍ ശൂന്യമാണെങ്കിലും, സര്‍ക്കാരുമായി കൊരുക്കുന്ന അമേരിക്കന്‍ പൌരന്മാരെ സ്വീകരിക്കുന്നതിനായി തയ്യാറെടുത്തു നില്‍ക്കുകയാണ്. നാസി കോണ്‍‌സെന്‍‌ട്രേഷന്‍ ക്യാമ്പുകളെപ്പോലെ ഫെമ ക്യാമ്പുകള്‍ക്കും ചുവപ്പ് / നീല ലൈനുകളുണ്ട്.

ചുവപ്പു പട്ടിക - ഇവര്‍ പുതുലോകക്രമത്തിന്റെ ശത്രുക്കളാണ്. സൈനിക നിയമം പ്രഖ്യാപിക്കുന്നതിനു രണ്ടു ആഴ്ച മുന്‍പ് തന്നെ ഇവരെ ഇവരുടെ വീടുകളില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ക്യാമ്പില്‍ കൊണ്ട് വന്ന് “ഉടന്‍ തന്നെ ഇല്ലാതാക്കുകയും” (immediate extermination) ചെയ്യാം. സാമാന്യമായി പറയുകയാണെങ്കില്‍, നേതൃത്വത്തിലുള്ള ആളുകളും മറ്റു പൊതു പദവികള്‍ വഹിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

നീലപ്പട്ടിക - ഇവര്‍ പുതുലോകക്രമത്തിന്റെ ശത്രുക്കള്‍ ആണെങ്കിലും, നേതാക്കള്‍ ആവണമെന്നില്ല. സൈനിക നിയമം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇവരെ പിടികൂടുകയും ക്യാമ്പില്‍ കൊണ്ട് വന്ന് “ശരിപ്പെടുത്തുകയും”(re-programming) ചെയ്യാം. ഇത് അതിജീവിക്കുന്നവരെ അടിമപ്പണിക്കാ‍യി വിനിയോഗിക്കാം.

മുകളില്‍ സൂചിപ്പിച്ചതുപോലുള്ള തമസ്‌ക്കരണങ്ങളുടെ ലിസ്റ്റ് - കഴിഞ്ഞ എട്ടു വര്‍ഷത്തെ മാത്രം കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചാല്‍ പോലും - എത്രയോ വലിയതായിരിക്കും. അത്തരമൊരു ലിസ്റ്റില്‍ എന്തൊക്കെയാവും നമുക്ക് കാണാനാവുക? ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ നിരന്തരം അരങ്ങേറുന്നതും വളരെ സ്‌പഷ്‌ടവുമായ കൃത്രിമങ്ങള്‍, 9/11 ന്റെ യാഥാര്‍ഥ്യവും അതിനെ മൂടിവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളും, നിയമവിരുദ്ധമായി നാം നടത്തുന്ന യുദ്ധങ്ങളെയും അധിനിവേശങ്ങളെയും കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍, സമീപകാലത്തെ ബാങ്കര്‍മാരുടെ അട്ടിമറിയെയും, ട്രഷറി സെക്രട്ടറി ഹെന്‍‌രി പോള്‍സണെപ്പോലുള്ള തട്ടിപ്പുകാര്‍ക്കതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി വിദേശ നിക്ഷേപകര്‍ക്ക് ഭൂരിപക്ഷവും കൊടുക്കേണ്ടി വരുന്ന തരത്തില്‍ ബെയില്‍ ഔട്ട് ബക്കറ്റിലേക്ക് നികുതിദായകന്റെ ട്രില്യണുകള്‍ നിക്ഷേപിച്ചതിനെയും കുറിച്ചുള്ള യാഥാര്‍ഥ്യം, കോര്‍പ്പറേറ്റുകളുടെയും ഫാസിസ്റ്റുകളുടേതുമായ പുത്തന്‍ ലോകക്രമത്തിനു വേണ്ടി അമേരിക്കയെന്ന പരമാധികാര രാഷ്‌ട്രത്തെ തകര്‍ക്കുന്നതിനു വേണ്ടി നടക്കുന്ന തിരക്കിട്ട നടപടികളെക്കുറിച്ചുള്ള യാഥാര്‍ഥ്യം.......

ജനങ്ങള്‍ തീര്‍ച്ചയായും അറിയേണ്ടതും, എന്നാല്‍ പ്രമാണി വര്‍ഗം മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നതുമായ യാഥാര്‍ഥ്യങ്ങളാണ് ഇപ്രകാരം തമസ്കരിക്കപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍, വാര്‍ത്തയില്‍ എത്രത്തോളം കൂടുതല്‍ സത്യമുണ്ടോ, അത് അമേരിക്കന്‍ ജനതക്ക് എത്രമാത്രം പ്രധാനമാണോ, അത്രത്തോളം ആ വാര്‍ത്ത തമസ്‌ക്കരിക്കപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

നാം ഈ വഴിയിൽക്കൂടി ഒരു പാട് താഴേക്കിറങ്ങിക്കഴിഞ്ഞു....നുണകളും ചതികളും കാപട്യങ്ങളും വഴിതെറ്റിക്കലുകളുമൊക്കെ നമ്മുടെ അതിദയനീയമായ ശ്രദ്ധയില്ലായ്‌മയെ ചൂഷണം ചെയ്‌തുകൊണ്ട് നമ്മെ വീണ്ടും വീണ്ടും മുന്നോട്ട് തള്ളി നീക്കുകയായിരുന്നു..നമുക്കിതെങ്ങനെ ഒന്നു അവസാനിപ്പിക്കാൻ കഴിയും?

അമേരിക്കൻ ജനതയെക്കുറിച്ചോർക്കൂ..നമ്മൾ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ച് മാർച്ച് ചെയ്യുകയാണെന്ന് സങ്ക‌ൽപ്പിക്കൂ.. നമുക്ക് നമ്മുടെ നമ്മുടെ റിപ്പബ്ലിക്കിനെ, അതിലൂടെ നമ്മളെത്തന്നെയും രക്ഷപെടുത്താനാവില്ലേ.. ഈ വലിയ ബെയിൽ ഔട്ട് നമ്മെ ഇപ്പോൾ കാതങ്ങൾ ദൂരേക്ക് അടിച്ച് പറത്തിയിരിക്കുകയാണ്.

****
റാൻ ക്ലിഫോർഡ് എഴുതിയ Corporate Media: The Missing Headlines - FEMA Camps എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ


Rand Clifford is a writer living in Spokane, Washington, with his wife Mary Ann, and their Chesapeake Bay retriever, Mink. Rand’s novels CASTLING, TIMING, VOICES OF VIRES, and PRIEST LAKE CATHEDRAL are published by Star Chief Press: http://www.starchiefpress.com

വായിക്കാന്‍ മറക്കരുത്

Is Posse Comitatus Dead?

Amy Goodman, Army Colonel Michael Boatner (future operations division chief of USNORTHCOM), Matthew Rothschild (Journalist and Editor of The Progressive Magazine)എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ വരാതെ പോകുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇങ്ങനെ

സഭയുടെ രഹസ്യ സമ്മേളനത്തിനെതിരെ പ്രതിനിധികളുടെ പ്രതിഷേധം
അതീവ രഹസ്യ വിവരങ്ങൾ പുറത്താവുന്നു

(മാര്‍ച്ച് 13, 2008) നിക്കരാഗ്വേയിലെ കോൺ‌ട്രാകള്‍ക്കുള്ള അമേരിക്കന്‍ പിന്തുണയെപ്പറ്റി അടച്ചിട്ട മുറിക്കുള്ളില്‍ പ്രതിനിധി സഭ ചര്‍ച്ച ചെയ്തപ്പോള്‍ അത് 1812നു ശേഷമുള്ള ആറാമത്തെയും, 1983നു ശേഷമുള്ള ആദ്യത്തെയും രഹസ്യ യോഗമായിരുന്നു. പൊതുജന നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് രഹസ്യ യോഗം നടന്നതെന്നാണ് ഔദ്യോഗികമായി പുറത്ത് പറഞ്ഞത് . എന്നാല്‍, ചില അംഗങ്ങളുമായി അനൌദ്യോഗികമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നും വെളിവാകുന്നത് ഈ യോഗം പ്രധാനമായും ഒന്‍പത് മുഖ്യവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു എന്നാണ്.

1. 2008 സെപ്തംബറോടെ നടന്നേക്കാവുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച
2. 2009 ഫെബ്രുവരിയോടെ നടന്നേക്കാവുന്ന അമേരിക്കന്‍ ഫെഡറല്‍ ഗവര്‍ണ്മെന്റുകളുടെ ഫിനാന്‍സിന്റെ തകര്‍ച്ച
3. ഈ തകര്‍ച്ചകളുടെ ഫലമായി അമേരിക്കയില്‍ ഉണ്ടായേക്കാവുന്ന ആഭ്യന്തര യുദ്ധം
4.സര്‍ക്കാരിനെതിരെ നീങ്ങാനിടയുള്ള “കലാപകാരികളായ അമേരിക്കന്‍ പൌരന്മാരെ ‍”(പുതുലോകക്രമത്തെ എതിര്‍ക്കുന്നവരെ ‍) മുന്‍‌കൂട്ടി അറസ്റ്റ് ചെയ്യുക.
5. ഇപ്രകാരം മുന്‍‌കൂട്ടി അറസ്റ്റ് ചെയ്യുന്നവരെ അമേരിക്കയിലുടനീളം സ്ഥാപിച്ചിട്ടുള്ള “REX 84“ കാമ്പുകളില്‍ തടങ്കലില്‍ വയ്ക്കുക.
6. സാമ്പത്തിക തകര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കു നേരിട്ടേക്കാവുന്ന ആക്രമണങ്ങളുടെ സംഭാവ്യത.
7. വന്‍‌തോതില്‍ പൊട്ടിപ്പുറപ്പെട്ടേക്കാന്‍ ഇടയുള്ള ആഭ്യന്തര സംഘര്‍ഷങ്ങളുടെ സമയത്ത് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും “സുരക്ഷിതമായി കഴിയാനുള്ള സൌകര്യങ്ങള്‍ ‍” കണ്ടെത്തുക.
8. കാനഡയുമായും(പ്രകൃതിവിഭവങ്ങള്‍ക്കായി) മെക്സിക്കോയുമായും (ചെലവു കുറഞ്ഞ മനുഷ്യാദ്ധ്വാന ശേഷിക്കായി) അമേരിക്കക്ക് അത്യന്താപേക്ഷിതവും ഒഴിവാക്കാനാവാത്തതുമായ ലയനം നടത്തേണ്ടതിനെക്കുറിച്ച് ആലോചിക്കുക.
9. വരാന്‍ പോകുന്ന സാമ്പത്തിക യുദ്ധത്തില്‍ വിജയിക്കുന്നതിനായി മേല്‍പ്പറഞ്ഞ മൂന്നു രാജ്യങ്ങള്‍ക്കും വേണ്ടി ഇറക്കേണ്ടുന്ന AMERO എന്ന പുതിയ കറന്‍സിയെപ്പറ്റി ആലോചിക്കുക

ശ്രീ റാൻ ക്ലിഫോർഡ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു