Wednesday, January 20, 2010

ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും

മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. 1992ല്‍ ബാബരി മസ്‌ജിദ് തല്ലിപ്പൊളിക്കുകയും 2002ല്‍ ഗുജറാത്ത് വംശഹത്യ കൊണ്ടാടുകയും ചെയ്ത സംഘപരിവാറിനെതിരെ കൃത്യവും വ്യക്തവും വിശാലവുമായ ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന അടിയന്തിരാവശ്യത്തെ അഭിസംബോധന ചെയ്യുകയും അതിനനുസൃതമായ നീക്കുപോക്കുകള്‍ കക്ഷി ബന്ധങ്ങളില്‍ വരുത്തുകയും ചെയ്‌ത ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അജണ്ടയെ സംശയാസ്‌പദമാക്കുകയും, തോളിലിരുന്നും പുറകിലിരുന്നും മനസ്സിനകത്തിരുന്നും പുറകോട്ടടിപ്പിക്കുകയും ചെയ്‌ത കേരളത്തിലെ വ്യാജ ഇടതുപക്ഷ നീക്കങ്ങളും ഈ ദുരിതാവസ്ഥയുടെ ആഴവും മുറിവുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.

ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.

****

ജി. പി. രാമചന്ദ്രന്‍, കടപ്പാട് : സിറാജ്

14 comments:

വര്‍ക്കേഴ്സ് ഫോറം said...

മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.

Anonymous said...

പാലേരി മാണിക്യം നോവലിനെ ബേസ്‌ ചെയ്ത സിനിമ ആണല്ലോ അതിലെ പ്രതി നായകന്‍ അഹമ്മദ്‌ ഹാജി. ആണൂ കൊല്ലുന്നത്‌ അദ്ദേഹത്തിണ്റ്റെ ഹിന്ദു ശിങ്കിടികളും . മമ്മൂട്ടിയാണു രണ്ട്‌ വില്ലന്‍ കഥപാത്രങ്ങളെ അവതരിപ്പിച്ചത്‌ അതു കണ്ടിട്ടു ആരും ജീ പീ രാമ ചന്ദ്രന്‍ ചിന്തിച്ചപോലെ ചിന്തിച്ചതായി അറിവില്ല

അങ്ങിനെ ചിന്തിക്കാം എന്നു ഇതു വായിച്ചപ്പോഴാണു പിടി കിട്ടിയത്‌ സിനിമയില്‍ കാണുന്നതെല്ലാം ജീവിതമാണെന്നു ആരും ചിന്തിക്കാറില്ല അതനുസരിക്കറുമില്ല

എങ്കില്‍ പിന്നെ ഈ നാട്‌ കണ്ടിട്ട്‌ ഇവിടെ സമൂഹത്തില്‍ എന്തെല്ലാം മാറ്റം വരണമായിരുന്നു അന്നില്ലാത്ത പ്രബുധത ഇന്നുണ്ടോ?

പാലേരി മാണിക്യം ഏറനാട്ടില്‍ നടന്നതായതുകൊണ്ടാണു അഹമ്മദ്‌ ഹാജി വില്ലനായത്‌ തെക്കായിരുന്നെകില്‍ വല്ല നായരോ നമ്പൂതിരിയോ ആകുമായിരുന്നു

ക്റിസ്ത്യാനികള്‍ ജന്‍മികള്‍ ആയിട്ടില്ല അന്നു ഇന്നു കുടിയേട മേഖലയില്‍ ഉണ്ടായിരിക്കാം

പഞ്ചാഗ്നിയിലേ പ്റതാപ ചന്ദ്രന്‍ അവതരിപ്പിച്ച വില്ലനെപോലെ ദളിതരെയും ആദിവാസികളെയും പീഡിപ്പിക്കുന്ന വില്ലന്‍, ആ സിനിമ കണ്ടിട്ടില്ലേ ആ വില്ലണ്റ്റെ ഏഴയലത്തു വരുമോ അഹമ്മദ്‌ ഹാജി?

അഹമ്മദ്‌ ഹാജി ഒരു പെണ്ണു കൊതിയന്‍ അത്റയല്ലേ ഉള്ളു ആരാണു കേരളത്തില്‍ അതുപോലെ ഒരു പെണ്ണു കൊതിയന്‍ അല്ലാത്തത്‌?

അപ്പോള്‍ രാമചന്ദ്രാ പറഞ്ഞു വന്നത്‌ പാലേരി മാണിക്യം ഉപയോഗിച്ചു നിങ്ങളുടെ നേതാക്കള്‍ നടത്തുന്ന മദനി സൂഫിയ മാഹാത്മ്യം ആവറ്‍ത്തിക്കാതെ എന്താ എം എ ബേബി വല്ല സെന്‍സറിംഗ്‌ കമ്മറ്റിയില്‍ കയറ്റാമെന്നു പറഞ്ഞിട്ടുണ്ടോ?

തൊണ്ണൂറുകളെ അപേക്ഷിച്ചു രണ്ടയൈരത്തി പത്തില്‍ നോക്കിയാല്‍ മുസ്ളീം സമുദായം കൂടുതല്‍ മത ചിന്‍ഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പബ്ളിക്കായി നിസ്കരിക്കാനും (നാറിക്കിടക്കുന്ന ട്രെയിന്‍ ടൊയലറ്റിനു സമീപം ടവല്‍ വിരിച്ചു നിസ്ക്കരിക്കുന്നത്‌ പുതിയ ഒരു ട്രെന്‍ഡാണു ഏതു ദൈവം ആണു ഈ നാറിയ അറ്റ്മോസ്ഫിയറിലെ വന്ദനം സ്വീകരിക്കുന്നത്‌, അപ്പോള്‍ ഇതൊക്കെ ഒരു ഷോ) , അതുപോലെ നെറ്റി തറയിലിട്ടു ഉരച്ചു നിസ്ക്കാര തഴമ്പ്‌ ഉണ്ടാക്കുക ഇതൊക്കെ യാണു ഇപ്പോള്‍ കാണുന്ന താലിബാന്‍ ചിഹ്നങ്ങള്‍ മുസ്ളീം ചെറുപ്പക്കാര്‍ പണ്ടു കാസര്‍ഗോഡ്‌ മത്രം ഉണ്ടായിരുന്ന പര്‍ദ ഇന്നു പാറശ്ശാല വരെ എത്തിച്ചു) തുടങ്ങിയിരിക്കുന്നു എന്നാല്‍ അവരെ എല്ലാം ബോംബുമായി നടക്കുന്നവരായി ആരും കരുതി തുടങ്ങിയിട്ടില്ല

പീ ഡീ പി ഇന്നും മുസ്ളീ സമുദായത്തില്‍ കാര്യമായി വേരൂന്നിയിട്ടില്ല പാവപ്പെട്ട ദളിതനു വീടും വസ്തുവും കൊടുക്കാമെന്നു പറഞ്ഞു പറ്റിക്കുന്ന ളാഹ ഗോപാലണ്റ്റെ റോള്‍ മാത്രമെ മദനിക്കു മുസ്ളീങ്ങളുടെ ഇടയില്‍ ഉള്ളു
പക്ഷെ നിങ്ങളുടെ ഇ കേ ജി സെണ്റ്റരിലെ കണക്കു കൂട്ടല്‍ മദനിയെ ചുമന്നാല്‍ തദ്ദേശ സ്വയം ഭരണ ഇലക്ഷന്‍ ജയിക്കാമെന്നാണു ആ മോഹം വടികുത്തി പിരിയും ഒരു ഭൂരിപക്ഷ തിരിച്ചടി നിങ്ങള്‍ക്കു ലഭിക്കും

മുസ്ളീം ഹിന്ദു കമ്പാട്ടുമെണ്റ്റലൈസേഷന്‍ വേണ്ടത്‌ നിങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാണു നിങ്ങള്‍ക്കു മേഷ യുധത്തിലെ കുറു നരി ആകണം ചോര കുടിക്കണം വേറെ ഒരു ചാന്‍സും ഇല്ല

ഇന്ത്യയിലും കേരളത്തിലും ബംഗാളിലും എന്നെന്നേക്കുമായി സീ പീ എം ഇല്ലാതാകാന്‍ പോകുന്നു

മഞ്ഞു തോട്ടക്കാരന്‍ said...

http://shareefsagar.blogspot.com/2010/01/blog-post.html

മഞ്ഞു തോട്ടക്കാരന്‍ said...

കുറെ വോട്ടുകള്‍ക്കായി ഞങ്ങളെ തമ്മില്‍ തല്ലിക്കരുതു.

Thabarak Rahman Saahini said...

ബാബരീ മസ്ജിദ് സംഭവവും, ഗുജറാത്ത്‌ കലാപവും,
ഇന്ത്യന്‍ മതേതരത്വത്തിന് കളങ്കം ചാര്‍ത്തുന്ന
സംഗതികള്‍ തന്നെയാണ്, സമ്മതിച്ചു.
അതോടൊപ്പം മറ്റൊരു കാര്യം ചോദിച്ചോട്ടെ,
വര്‍ഷങ്ങളായി കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍
ഇന്ത്യയോടു നടത്തുന്ന നിഴല്‍ യുദ്ധത്തില്‍ ബലിയാടുകളായ
കാശ്മീര്‍ മുസ്ലിമീങ്ങള്‍ക്ക് കണക്കില്ല . എന്ത് കൊണ്ട്
മുസ്ലീം സമുദായ സംഘടനകള്‍ ഇക്കാര്യത്തില്‍ പാകിസ്തനെതിരില്‍
ഒരു തുറന്ന വിമര്‍ശനത്തിനു തയ്യാറാകുന്നില്ല. അഫ്ഘാനിസ്ഥാനിലും,
പാകിസ്ഥാനിലും താലിബാന്‍ മുന്നിട്ടിറങ്ങി നശിപ്പിച്ച, പെണ്‍ പള്ളിക്കൂടങ്ങളെയും,
ലൈബ്രറികളെയും കുറിച്ച് വേദനിക്കുന്നില്ല. എന്ത് കൊണ്ട്, പരസ്യ പ്രസ്താവനകള്‍ ഇറക്കുന്നില്ല.
ക്രിക്കറ്റ് കളി പണക്കൊഴുപ്പിന്റെ കളി തന്നെയാണ്, അതില്‍ ക്രിക്കറ്റ് ബോര്‍ഡിന് പോലും
എതിരഭിപ്രായമില്ല. എന്തുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റില്‍ ജയം നേടുമ്പോള്‍ മലപ്പുറത്തെയും
കോഴിക്കോട്ടെയും ചില ഭാഗങ്ങളില്‍ മുസ്ലിം യുവാക്കള്‍ പാകിസ്താന്‍ കീ ജയ്‌ വിളിക്കുമ്പോള്‍,
മുസ്ലിം സംഘടനകല്കെന്തേ നാവിറങ്ങി പോകുന്നു. എന്തുകൊണ്ട് ഈ തെമ്മാടികളെ തടയുന്നില്ല.
പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും സുന്നികള്‍ ശിയാക്കളുടെ പള്ളിയില്‍ ബോംബു
വയ്ക്കുകയും, ശിയാക്കളുടെ ഹജ്ജ് തീര്‍ത്ഥാടക വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്യുമ്പോള്‍
എന്തെ നമ്മുടെ മുസ്ലിം സംഘടനകളുടെ നാവനങ്ങുന്നില്ല. ശിയാക്കളും മുസ്ലീങ്ങളല്ലേ, അവര്‍ക്കും ആരാധനക്കും ഹജ്ജ് കര്മത്തിനും അര്ഹതയില്ലേ, അപ്പോള്‍ ആരാണ് അഭിനവ മാടമ്പികള്‍ എന്ന് നമുക്കൂഹിക്കാവുന്നതെയുള്ളൂ.
പാകിസ്താന്‍ എന്ന് ജനാതിപത്യവ്യവസ്ഥയിലേക്കു വരുന്നോ അന്ന് മാത്രമേ ആ രാജ്യം രക്ഷപ്പെടുകയുള്ളൂ.
ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂപരിഷ്കരണം നടന്നു. എന്തുകൊണ്ട് പാകിസ്ഥാനില്‍ പലഭാഗങ്ങളിലും
പട്ടിണിമരണങ്ങള്‍ നടന്നിട്ടും, അവിടെ ഇത് വരെയായിട്ടും ഭൂപരിഷ്കരണം നടന്നില്ല. ഇവിടെയാകുന്നു
ഇന്ത്യന്‍ ജനാതിപത്ത്യത്തിന്റെയും, ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസക്തി.
സ്ത്രീ വിദ്യാഭ്യാസത്തിനു ഇന്ത്യയില്‍ ഉള്ളത് പോലെയുള്ള സ്വാതന്ത്ര്യവും, സൌകര്യവും ഉള്ള ഏതെങ്കിലും
ഇസ്ലാമിക രാഷ്ട്രത്തെ നമ്മുടെ മുസ്ലിം സംഘടനകള്‍ക്ക് ചൂണ്ടികാണിച്ചു തരാമോ. അതാകുന്നു, ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യത്യാസവും. മുസ്ലിം സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസവും.
എന്തിനു വേണ്ടിയായാലും വാളെടുക്കുന്നവന്‍ വാളാല്‍ തന്നെ തീരുകയുള്ളൂ. ചിന്തിക്കുക, വായിക്കുക വളരുക.
അതാകട്ടെ നമ്മുടെ മുദ്രാവാക്യം. വോട്ടിനു വേണ്ടി സാധാരണക്കാരെ ബാലിയാടാക്കാതിരിക്കുക.

കുണാപ്പന്‍ said...

"മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി" എന്ന് ജി പി രാമചന്ദ്രന്‍.ഈ മുഖ്യധാരയില്‍ ദേശാഭിമാനി പെടുമോ?പാര്‍ട്ടികളില്‍ സി പി എം ഉണ്ടോ? ഇല്ലെന്നാണെങ്കില്‍ ജി പി ദേശാഭിമാനി വായിക്കാത്ത,സി പി എമ്മുകാരുമായി സംസാരിക്കാത്ത ഒരു ഇടതുപക്ഷക്കാരനാണ് എന്നേ കരുതാനാവൂ.കൂട്ടത്തില്‍ ഒരു സ്വകാര്യം:എന്തേ സക്കറിയ വിഷയത്തില്‍ ജി പിയും കെ ഈ എന്നും മിണ്ടാഞ്ഞൂ?ലൈംഗികതയെ സംബന്ധിച്ച് ഡിഫി/'മഹിള' സംഘടനകളുടെ വിക്ടോറിയന്‍ സദാചാര സങ്കല്പ്പം യാദൃഛികമോ?

മരത്തലയന്‍ said...

സ്വതന്ത്ര ചിന്തകാ

താങ്കള്‍ പത്രങ്ങള്‍ വായിക്കുന്നില്ല, അഥവാ വായിക്കുന്നത് നേരേ ചൊവ്വേ അല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. മറ്റു പത്ര മാധ്യമങ്ങള്‍ ചെയ്യുന്ന പോലെ ദേശാഭിമാനി എവിടെയാണ് മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിച്ചത് എന്നൊന്നു ചൂണ്ടിക്കാണിക്കാമോ?

ജി പി രാമചന്ദ്രന്‍ മാത്രമല്ല, പു ക സാ സ യും എന്തിനു ഡി വൈ എഫ് വൈ വരെയും സക്കറിയ സംഭവത്തെ അപലപിച്ചത് താങ്കള്‍ കാണാതിരുന്നതിനു കാരണം താങ്കളുടെ കണ്ണിലെ കണ്ണടയാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്

M.A Bakar said...

നമ്മുടെ മാധ്യമങ്ങളൊക്കെയും ഒരുതരം കൂട്ടിക്കൊടുപ്പുകാരും , എന്നിട്ട്‌ അതു നോക്കിനിന്നു മൈഥുനം ചെയ്യുന്ന ഞരമ്പ്‌ രോഗികളാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ഒരു വന്‍ വെറി സംഘമായി മാറിയിരിക്കുന്നു...

ദൈവത്തിണ്റ്റെ നാടിനെ കൂട്ടിക്കൊടുപ്പുകാരുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്ന അധര്‍മ്മാധിനിവേശം പേക്കിനാക്കല്‍ ഇനിയും എത്ര സൃഷ്ടിക്കാനിരിക്കുന്നു..... !

Unknown said...

" തൊണ്ണൂറുകളെ അപേക്ഷിച്ചു രണ്ടയൈരത്തി പത്തില്‍ നോക്കിയാല്‍ മുസ്ളീം സമുദായം കൂടുതല്‍ മത ചിന്‍ഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പബ്ളിക്കായി നിസ്കരിക്കാനും.."
എടോ ആരുഷി കേന്ദ്രം ഭരിക്കുന്നത്‌, പതിറ്റാണ്ടായി ഭരിച്ചത് തന്റെ കൊണ്ഗ്രെസ്സ്,പിന്നെ എട്ടു വര്ഷം തന്റെ ബീജേപ്പി.തനിക്കു ഈ ഭരണമുപയോഗിച്ചു ഫ്രാന്‍സിലെ പോലെ " മുസ്ളീം സമുദായം കൂടുതല്‍ മത ചിന്‍ഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പബ്ളിക്കായി നിസ്കരിക്കാനും.." സാധിക്കുന്നത്‌ നിരോധിച്ചു കൂടെ. ഫ്രാന്‍സില്‍ മുസ്ലീമല്ല, മിക്കവാറും എല്ലാ മത ചിഹ്നവും "പൊതു" ഇടങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.ആദ്യം ഈ കൊണ്ഗ്രെസ്സ് ബീജേപ്പി ഇരട്ടത്താപു ഒഴിവാക്കാന്‍ പറയെടോ, എന്നിട്ട് പോരെ എ.കെ.ജി സെന്റര്‍.

"പക്ഷെ നിങ്ങളുടെ ഇ കേ ജി സെണ്റ്റരിലെ കണക്കു കൂട്ടല്‍ മദനിയെ ചുമന്നാല്‍ തദ്ദേശ സ്വയം ഭരണ ഇലക്ഷന്‍ ജയിക്കാമെന്നാണു ആ മോഹം വടികുത്തി പിരിയും..."

പൊട്ടത്തരത്തിന്റെ തമ്പുരാനെ,"സ്വയം ഭരണ ഇലക്ഷന്‍ ജയിക്കാന്‌" തന്നെ നപുംസക വേഷം കെട്ടിക്കണമെങ്കില്‍, ഈ തെറിയെല്ലാം താന്‍ പറഞ്ഞാലും അവര്‍ ആരുഷിയെ നപുംസക വേഷം കെട്ടിച്ചു എന്ന് വരും. അത് അവരുടെ സാമര്‍ത്ഥ്യം, കാരണം തന്നോടു ആഴ്ചയില്‍ ഒന്ന് എന്ന തോതില്‍ വര്‍ഗീയ കലാപവും, ബോംബ്‌ പൊട്ടലും (ഈ കേരള മഹാരജ്യത്തില് 'ഭീകര' വേട്ട നടക്കുമ്പോഴാണല്ലോ, അങ്ങ് ഡല്‍ഹിയില്‍ മൂക്കിനു താഴെ മൂന്നു പാക്ക് കൊടും ഭീകരര്‍ പോലീസിനെ വെട്ടിച്ചു ഹോട്ടല്‍ നിന്ന് കടന്നത്‌, അതാണ്‌ നാട്!)നടക്കുന്ന ഇന്ത്യയിലെ പശു ബെല്‍ട്ട്‌, മറ്റു ഇരുപത്തഞ്ചു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ കാര്യം പറഞ്ഞാല്‍ തലയില്‍ കേറില്ല.തനിക്കു കിണറിനുള്ളിലെ കുപ്പയിലെ ദുര്‍ഗണ്ടം ശ്വസിക്കുന്ന തവള ആയി ജീവിച്ചാ മതി.

Unknown said...

"ഇന്ത്യയിലും കേരളത്തിലും ബംഗാളിലും എന്നെന്നേക്കുമായി സീ പീ എം ഇല്ലാതാകാന്‍ പോകുന്നു"

ഇത് തന്റെ ഭയം എത്രയുണ്ടെന്ന് വെളിപ്പെടുത്തുന്നു. വെറും 'ഇട്ടാവട്ടത്തില്‍' ഉള്ള സീപിയെമ്മിനെ എന്തിനു താന്‍ ഇത്ര പേടിക്കുന്നു.കണ്ടത്തില്‍ വര്‍ഗീസുമുതല്‍ മാത്തുക്കുട്ടിയും തന്റെ സീതിഹാജിയും മുതല്‍ ആര്‍ ശങ്കരനും,മന്നനും ഇപ്പോള്‍ മര്‍ഡോക്കും മുനീറും വരെ കാണുന്ന പഴകി തേഞ്ഞ സ്വപ്നം വെറുതെ പാടി പാഴാവാന്‍ ജനിച്ച ഒരു ജന്മമായി പോയല്ലോ മോനെ ആരുഷാ താന്‍.

കുണാപ്പന്‍ said...

എടോ മരത്തലയാ
അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഭീകരനാക്കി ചിത്രീകരിച്ചുകൊണ്ട് ദേശാഭിമാനി എഴുതിയ ലേഖനപരമ്പര കാണണോ?
ഡിഫിക്കാരുടെയും പിണറായി സഖാവിന്റെയും "അപലപനം "കണ്ടു.ഒന്നാന്തരം.ഇങ്ങനെവേണം അപലപിക്കാന്‍.പിന്നെ ജിപിയുടെ പ്രസ്താവന കണ്ടിരുന്നു,മാധ്യമത്തില്‍. 'നേര് നേരത്തെ അറിയിക്കുന്ന പത്ര'ത്തില്‍ തന്റെ ആ പ്രസ്താവന കാണാനുള്ള ഭാഗ്യം പാവം ജിപി സഖാവിനുണ്ടായില്ല;ഈയുള്ളവനും.

ജനശക്തി said...

തന്റെ ഭൂതകാലത്തെ മദനി തന്നെ തെറ്റായിരുന്നുവെന്ന് തള്ളിപ്പറഞ്ഞിരിക്കെ, മദനിയെക്കുറിച്ചുള്ള പഴയ ലേഖനം ഇന്ന് ഒരു സമുദായത്തെ ഭീകരരായി ചിത്രീകരിച്ചിരിക്കുന്നതിനു തെളിവാകുന്നത് എങ്ങിനെ ചിന്തകാ?

ഇതിനു മുന്‍പും വാര്‍ത്തകള്‍ ദേശാഭിമാനിയില്‍ കണ്ടില്ല എന്ന് പരാതി കണ്ടിട്ടുണ്ട്. മറ്റൊരു ബ്ലോഗര്‍ മറ്റൊരു വിഷയത്തില്‍ ഏതാണ്ട് സ്വതന്ത്ര ചിന്തകന്‍ ചോദിച്ചപോലെ ചോദിച്ചിരുന്നു. അദ്ദേഹത്തോട് ചോദിച്ചത് ദേശാഭിമാനി വെബ് സൈറ്റില്‍ കണ്ടില്ല എന്നത് ദേശാഭിമാനിയില്‍ വന്നില്ല എന്ന് വരുന്നതെങ്ങിനെ എന്നായിരുന്നു. ആ വാര്‍ത്ത ദേശാഭിമാനിയില്‍ വന്നിരുന്നു. (http://varthakalkkidayil.blogspot.com/2009/12/blog-post_18.html?showComment=1261624642689#c175139804999513772)

അപലപിക്കേണ്ടവര്‍ വ്യക്തമായും മനസ്സിലാകുന്ന തരത്തിലും അപലപിച്ചിട്ടുണ്ട്. അത് കാണാതെ ആരുടെയെങ്കിലും പ്രസ്താവന വന്നോ വന്നില്ലേ എന്നത് കൂടുതല്‍ പ്രാമുഖ്യമുള്ള ഒന്നാക്കി അവതരിപ്പിക്കുന്നത്, അലപിക്കേണ്ടവര്‍ അപലപിച്ചു എന്ന സത്യം അംഗീകരിച്ചാല്‍ വാദിക്കാന്‍ പോയിന്റ് ഇല്ലാതാകും എന്നതിനാലാകാനേ തരമുള്ളൂ.

ഇന്ത്യയിലും കേരളത്തിലും ബംഗാളിലും എന്നെന്നേക്കുമായി സീ പീ എം ഇല്ലാതാകാന്‍ പോകുന്നു"

ആരുഷീ, ഇന്ത്യയില്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നെ ബംഗാളിലും കേരളത്തിലും ഉണ്ടാകുമോ? ഫെഡറലിസം ഇല്ല, കേരളവും ബംഗാളും ഇന്ത്യയുടെ ഭാഗമായി ആരുഷിയുടെ പാര്‍ട്ടി കരുതുന്നില്ല എന്നാണോ ആരുഷി പറയുന്നത്?

കുണാപ്പന്‍ said...

"തന്റെ ഭൂതകാലത്തെ മദനി തന്നെ തെറ്റായിരുന്നുവെന്ന് തള്ളിപ്പറഞ്ഞിരിക്കെ"
> മഅ്ദനി എങ്ങനെ തള്ളിപ്പറഞ്ഞുവെന്നാണ്? തന്റെ ആദ്യകാല പ്രസംഗങ്ങള്‍ 'വികാരതീവ്രമായിരുന്നു,അതു തെറ്റായിപ്പോയി' എന്നേ മഅ്ദനി പറഞ്ഞിട്ടുള്ളൂ.സിപിഎമ്മിന്റെ നിലപാട് അതാണോ? മഅ്ദനിയെ 'കൊടും ഭീകരന്‍' എന്ന മട്ടിലാണ് ദേശാഭിമാനി അവതരിപ്പിച്ചിരുന്നത്.ആ ലേഖനത്തിലെഴുതിയിരുന്ന ഏതെങ്കിലും കാര്യങ്ങള്‍ ശരിയായിരുന്നോ? അതിന്റെ പേരില്‍ ദേശാഭിമാനി എപ്പോഴെങ്കിലും ഒരു ഖേദം പ്രകടിപ്പിച്ചിട്ടുണടോ?
അന്ന് മഅ്ദനി ഏതര്‍ഥത്തിലാണ് തീവ്രവാദിയും ഭീകരവാദിയും ആയിരുന്നതെന്ന് വ്യക്തമാക്കാമോ? ആ അര്‍ഥത്തിലാണോ മഅ്ദനിയുടെ "തള്ളിപ്പറച്ചില്‍"?

ജനശക്തി said...

തന്റെ ഭൂതകാലത്തെ മദനി തന്നെ തെറ്റായിരുന്നുവെന്ന് തള്ളിപ്പറഞ്ഞിരിക്കെ, മദനിയെക്കുറിച്ചുള്ള പഴയ ലേഖനം ഇന്ന് ഒരു സമുദായത്തെ ഭീകരരായി ചിത്രീകരിച്ചിരിക്കുന്നതിനു തെളിവാകുന്നത് എങ്ങിനെ ചിന്തകാ? എന്നായിരുന്നു ചോദിച്ചത്. അതില്‍ സമുദായം എന്നത് ബോള്‍ഡ് ആക്കിയിരുന്നു. ഒരാളെ പറയുന്നത് സമുദായത്തെ പറയുന്നതിനു തുല്യമാകുന്നതെങ്ങിനെ എന്നതായിരുന്നു പോയിന്റ്. അത് കണ്ടില്ലെന്ന് നടിച്ച് മറ്റു ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നതില്‍ കാര്യമില്ല. കാണേണ്ടത് കാണേണ്ടപോലെ കാണുക. കാര്യം മനസ്സിലാകും.

നന്ദി.