Sunday, June 6, 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍

ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത് - സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.

മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.

*
ജി പി രാമചന്ദ്രന്‍

20 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത് - സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല

mirchy.sandwich said...

പണി കിട്ടുമെന്നുറപ്പായപ്പോള്‍ കുഞ്ഞമ്മദ് സായ്‌വ് തല്‍ക്കാലത്തേക്കെങ്കിലും സുല്ലു പറഞ്ഞ് നിര്‍ത്തിയിരിക്കുന്ന ഏര്‍പ്പാടാണ് മുസ്ലിം ഭീകരര്‍ക്ക് പൊതു സമ്മതി നേടിയെടുക്കാന്‍ പ്രത്യയശാസ്ത്ര വ്യാഖ്യാനം ചമക്കുക എന്നത്. ഇപ്പോള്‍ അവരെ മുഴുവന്‍ ജാമ്യത്തിലിറക്കുന്ന പണി രാമചന്ദ്രന്റെ മാത്രം ചുമതല ആയി മാറിയ പോലുണ്ട് ലേഖനം.

പോളണ്ടിനെപ്പറ്റി മാത്രമല്ല പര്‍ദയെപ്പറ്റിയും ഒരക്ഷരം മിണ്ടിപ്പോകരുത് എന്നാണിപ്പോള്‍ രാമചന്ദ്രന്മാര്‍ പറയുന്നത്. ഇത്രക്ക് മാതൃകാപരവും മതനിരപേക്ഷവുമായ ഒരു വസ്ത്രധാരണ രീതിയെ അപഹസിക്കുന്നതിനെ ഒരു ‘മാര്‍ക്സിസ്റ്റ് നിരൂപകന്‍‘ എങ്ങനെ കണ്ടു നില്‍ക്കും.

പര്‍ദ ഭീകരതയുടെ പര്യായമായതില്‍ അതിശയമെന്ത് രാമചന്ദ്രാ..? ചുരീദാറിട്ട് ആണു നടന്നാല്‍ വിവാദ്മാക്കാത്ത നാട്ടില്‍ പര്‍ദയിട്ട് ആണ് നടന്നാല്‍ അതു ശ്രധിക്കുകയും അയാളെ പിടികൂടുകയും തന്നെ വേണം രാമചന്ദ്രാ. കാരണം ചുരീദ്ദാറിട്ടയാള്‍ മുഖം മറക്കാറില്ല. ഇട്ടിരിക്കുന്നത് ആണോ പെണ്ണോ എന്നു കൊച്ചുകുഞ്ഞിനു പോലും തിരിച്ചറിയാം. കറുത്ത തുണി കൊണ്ട് മേലാകെ മൂടി കണ്ണിനുമാത്രം രണ്ട് ഓട്ടയും വെച്ച് നടന്നാല്‍ ആണൊ പെണ്ണോ എന്നാരറിയും. അതിനകത്ത് ആണാണെന്നറിഞ്ഞാല്‍ പിടികൂടുക തന്നെ വേണം.

നാലു വോട്ടിനും ബുദ്ധിജീവി പരിവേഷത്തിനും വേണ്ടി എല്ലാ തോന്ന്യാസങ്ങളെയും ന്യായീകരിക്കല്ലേ രാമചന്ദ്രാ. പിന്നെ ഇയാളുടെ സിനിമാ നിരൂപണം അത് കേരളത്തിലാരെങ്കിലും കാര്യമായി എടുക്കും എന്ന് തോന്നാത്തതിനാല്‍ അതിനെക്കുറിച്ച് കമന്റുന്നേയില്ല. ഇവിടൊക്കെത്തന്നെ കാണുമല്ലോ..? കാണണം..!!

Kuttettan said...

സിനിമയെ കുറിച്ച് അവര്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കല്പിചെടുക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തേണ്ട സമായം അതിക്രമിച്ചിരിക്കുന്നു .
ഈയടുത് പു ക സയുടെ മലപ്പുറം സമ്മേളനത്തില്‍ ബേബി ജോണ്‍ എം ടി യുടെ നാലുകെട്ടിനെ കുറിച്ച് സംസാരിക്കുന്നു അതിലെ ദുഷ്ട കഥാപാത്രം മുസ്ലിം ആയതു മനപൂര്‍വം ആണെന്നും യഥാര്‍ത്ഥത്തില്‍ സെയ്താല്വി നിരപരാതി ആണെന്നും ഒക്കെ . ഒരു കഥയെ വേണ്ടാത്ത തലത്തില്‍ ഒക്കെ പോയി ചര്‍ച്ച ചെയ്യുന്നതിന്റെ ഔചിത്യം എന്താണ് ?
നിര്മാല്യത്തില്‍ അതെ എം ടി വിഗ്രഹത്തില്‍ തുപ്പുന്നത് ചിത്രീകരിച്ചപ്പോള്‍ ആര്‍ക്കും കുഴപ്പം ഇല്ലായിരുന്നല്ലോ ?
അതൊക്കെ കഥാകാരന്റെ സ്വാതന്ത്ര്യം അല്ലെ ?
അതില്‍ കൈ കടത്തേണ്ട ആവശ്യം ഉണ്ടോ?
എം എഫ് ഹുസൈന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാതോരാതെ പ്രസങ്ങിച്ചവര്‍ അത് ടി പി രാജീവനും എം ടി ക്കും അനുവദിക്കുന്നില്ല ഇത് ഇരട്ട താപ്പല്ലേ ?
ഇനി എന്റെ പേര് നോക്കി എന്നെയും ഒരു സ്വത്വത്തില്‍ അടച്ചിടെണ്ട

Anonymous said...

ബേബി ജോണ്‍ എം ടി യുടെ നാലുകെട്ടിനെ കുറിച്ച് സംസാരിക്കുന്നു അതിലെ ദുഷ്ട കഥാപാത്രം മുസ്ലിം ആയതു മനപൂര്‍വം ആണെന്നും യഥാര്‍ത്ഥത്തില്‍ സെയ്താല്വി നിരപരാതി ആണെന്നും ഒക്കെ . ഒരു കഥയെ വേണ്ടാത്ത തലത്തില്‍ ഒക്കെ പോയി ചര്‍ച്ച ചെയ്യുന്നതിന്റെ ഔചിത്യം എന്താണ് ?.........
---------
ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാതോരാതെ പ്രസങ്ങിച്ചവര്‍ അത് ടി പി രാജീവനും എം ടി ക്കും അനുവദിക്കുന്നില്ല ഇത് ഇരട്ട താപ്പല്ലേ ?
----------------
സിനിമയെ കുറിച്ച് അവര്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കല്പിചെടുക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തേണ്ട സമായം അതിക്രമിച്ചിരിക്കുന്നു .
--------------------
ഹഹ ഹ.. ഹ ഹ ...സഹിഷ്ണുത പുന്നിയളെനു സ്തുതി..........! ബെബിജോണിനും,പുകസക്കും ,കുഞ്ഞഹമ്മടിനും, സിപിഎം കാര്‍ക്കും മറ്റോ ഒന്നിനെകുറിച്ചും അഭിപ്രായം പറയാന്‍ പാടില്ല ,സംവാദത്തിനു ഇറങ്ങിക്കുട ... നരിക്ഷണങ്ങള്‍ പാടില്ല.... അവര്‍ ഇങ്ങനെ മനോരമാകുട്ടന്മാര്‍ പറയുന്നതും കേട്ട് അടങ്ങിയൊതുങ്ങി ജീവിക്കണം .....


എടൊ മാഷെ ...
വിവരമുള്ളവര്‍സംസാരിക്കും, ചര്ച്ചച്യ്യും, ആശയരൂപികരണം നടത്തും തള്ളന്ടവ തള്ളും കൊള്ലെന്ടവ കൊള്ളും.....
അതിനുള്ള കേല്പ്പും ചങ്ക്കുരപ്പും അവെര്‍ക്കുണ്ട്..... ചാനല്‍കുഞ്ഞുങ്ങള്‍ക്കും ക്രൈം-ജനശക്തിഞരമ്പ് രോഗികള്‍ക്കും അത് ഇച്ചിരി പുളിക്കും ....
പോയി മുരിക്കിനിട്ടോരക്ക്....

ഇവിടൊക്കെത്തന്നെ കാണുമല്ലോ..? കാണണം..!!

arun karanja kundara said...

നിരൂപണം വിമര്‍ശനം തുടങ്ങിയവ നല്ലതാണു പക്ഷേ അതിര് കടക്കുന്ന വിമര്‍ശനം ആസ്ഥാനത്ത്‌ ആണെങ്ങില്‍ ഉദേശിക്കുന്ന ഭലം ചെയ്തെന്നു വരില്ല. ഒരു മത വിഭാഗത്തിന്റെ ന്യൂനപക്ഷം ചെയുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും ആ മതത്തെ പൂര്‍ണ്ണമായും വിമര്‍ശിക്കുന്നത് ശരിയാണെന്ന് തോനുന്നില്ല (ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത്)മുകളില്‍ നിങ്ങള്‍ ഉപയോഗിച്ച വാചകം ഇസ്ലാം മതം നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്ക് ഒന്നും നല്‍കിയിട്ടില്ല എന്ന അര്‍ത്ഥതിലെക് പോകുന്നു .ഇതേ മതത്തില്‍ പെട്ടവര്‍ മറ്റു ചില രാജ്യങ്ങളില്‍ കടുത്ത പീഡനത്തിന് വിധേയരാകുന്നത് നമ്മള്‍ മറക്കാന്‍ പാടില്ല .എങ്കിലും ഫതവ പോലെയുള്ള പുരഗമന പരമല്ലാത്ത സംഗതികള്‍ പുറ പപെടുവിക്കുന്നതില്‍ നിന്നും ഇ മത പുരോഹിതന്‍മാര്‍ ശ്രധിയ്ക്കെണ്ടാതാണ് .എങ്കിലും തോഴിലാളി വര്‍ഗത്തിന് വേണ്ടി വാദിക്കുന്ന നമ്മുടെ ഇ ബ്ലോഗില്‍ വിശ്വാസം നഷ്റെപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജനാതിപത്യ രാഷ്ട്രീയത്തില്‍ വോട്ട്‌ബാങ്ക് ലക്ഷ്യമിട്ട്‌ പരസ്പരം പ്രീണിപ്പിക്കുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ടികളുടെ രീതി നല്ലതല്ല എന്ന് കൂടി പറയെട്ടെ

Anonymous said...

രാമചന്ദ്രാ,
ഈ സ്വത്വരാഷ്ട്രീയ ചിന്ത,നുമ്മടെ പാര്‍ട്ടീടെ വര്‍ഗരാഷ്ട്രീയത്തിനു ചേര്‍ന്നതല്ലല്ലോ?
സമാനമായ നിരീക്ഷണം സജീഷ് നടത്തിയതും കാണുക.
അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍
ജി പിയോട് പൂര്‍ണമായും ടോജിക്കുന്നു.അഭിനന്ദനം.

അനില്‍ശ്രീ... said...

ഒരു സിനിമയെ ഇങ്ങനെയൊക്കെയും വ്യാഖ്യാനിക്കാം എന്ന് ഇപ്പോഴാ മനസ്സിലായത്.. നമിച്ചിരിക്കുന്നു.....

ബിച്ചു said...

എവിടെ നോക്കിയാലും മുസ്ലിം മുസ്ലിം മുസ്ലിം........അവരൊന്ന് ശ്വാസം വിട്ടോട്ടെ. .. കുറച്ചു നേരത്തേക്ക് അവരെയൊന്ന് വെറുതെ വിടുക്

Anonymous said...

മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കും അവരുടെ അനുയായികള്‍ക്കും ബുജികള്‍ക്കും ഒക്കെ എന്തോ മാരക രോഗം ഉണ്ടായിരിക്കുന്നു ഒരിടത്ത്‌ അചുതാനന്ദന്‍ ന്യൂനപക്ഷ വറ്‍ ഗീതയെ വിമറ്‍ ശിക്കുന്നു, മറ്റൊരിടത്തു പിണറായി മദനിയെ മഹാത്മാവാക്കാന്‍ നോക്കുന്നു ഒടുവില്‍ മദനിയും സൂഫിയാ മദനിയും ബാം ഗ്ളൂറ്‍ സ്ഫോടനകേസില്‍ അകത്താകാനും പോകുന്നു

അടുത്ത ഇലക്ഷനെ എങ്ങിനെ അഭിമുഖീകരിക്കാം എന്നു ഒരു പിടിയും കിട്ടാതെ ആശയക്കുഴപ്പത്തിണ്റ്റെ നടുവിലാണു പാറ്‍ട്ടി, തരാ തരം പോലെ ആടിനെ പട്ടിയാക്കാന്‍ കഴിവുണ്ടായിരുന്ന ഈ എം എസിണ്റ്റെ സ്ഥാനത്ത്‌ വേറെ ഒരു ഗീബത്സും ഉണ്ടായിട്ടില്ല ഭരണ നേട്ടം പറയാന്‍ ഒന്നുമില്ല

തൊട്ടതെല്ലാം കുട്ടിച്ചോറാക്കുന്ന ശ്രീമതി ടീചറിണ്റ്റെ ഡോക്ടറ്‍ മാരുടെ സ്ഥലം മാറ്റം അവസാന ഉദാഹരണം

മുസ്ളീങ്ങളുടെ രക്ഷക വേഷം ചമഞ്ഞിട്ട്‌ ഒരു കാര്യവുമില്ല മുസ്ളീങ്ങള്‍ക്കു നിങ്ങളെ വിശ്വാസമില്ല ബംഗാളില്‍ അതു തെളിഞ്ഞു കഴിഞ്ഞല്ലോ

കേരളത്തില്‍ ഇനി ഭരിക്കാ പോകുന്നത്‌ യു ഡീ എഫ്‌ ആണെന്നു ഏതു പൊടിക്കുഞ്ഞിനും അറിയാം, സമറ്‍ഥരായ ജോസ്ഫിനെ പോലെ ഉള്ളവറ്‍ കുണ്ടില്‍ ചാടി ഒളിച്ചു കഴിഞ്ഞു

സത്യന്‍ അന്തിക്കാട്‌ ഷാജി കൈലാസിനെപോലെ ഒരു കാവി പ്റേമി അല്ല അന്തിക്കാട്ടുകാരൊക്കെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ ആയിരുന്നു ഇപ്പോള്‍ അവര്‍ മാറാന്‍ കാരണം സാമൂഹിക യാഥാറ്‍ഥ്യങ്ങള്‍ തന്നെ

സത്യനു ഒരു മുസ്ളീം വിരോധവും മുന്‍ ചിത്റങ്ങള്‍ വച്ചു നോക്കിയാല്‍ ഇല്ല, പൊന്‍ മുട്ട ഇടുന്ന താറാവിലെ ഹാജിയാറ്‍ ഒക്കെ എതു രസികന്‍ കഥാപാത്റങ്ങള്‍ ആണൂ


രാമ ചന്ദ്രാ സിനിമ നിരൂപണം പാറ്‍ട്ടി അജണ്ട ഔദ്യോകിക വിഭാഗ നിലപാടിണ്റ്റെ ആളാണു ഞമ്മള്‍ എന്നു വര്‍ത്തി തീറ്‍ക്കാന്‍ ഉപയോഗിക്കരുത്‌

Joker said...

ഏഷ്യാ നെറ്റ് ന്യൂസ് ചാനലില്‍ സത്യന്‍ അന്തിക്കാടുമായിട്ടുള്ള അഭിമുഖത്തിന്റെ ചില ശകലങ്ങള്‍ കണ്ടിരുന്നു. അതില്‍ സത്യന്‍ പറയുന്നത്. ജനങ്ങള്‍ക്ക് വേണ്ട അല്ലെങ്കില്‍ ജനങ്ങളുടെ കാലികമായ ‘ഇമോഷന്‍സ്’ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുക എന്നാണ്. നാടോടിക്കാറ്റിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മയാണെങ്കില്‍ ഇപ്പോള്‍ അതിന് മാര്‍ക്കറ്റില്ല. എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈയോഒരു നിലപാട്റ്റില്‍ നിന്നും വേണം ഈ ജിപി യുടെ ഈ നിരൂപണത്തെ വിലയിരുത്താന്‍. ഇപ്പോള്‍ ആര്യാടന്‍ ഷൌഖത്താണെങ്കിലും, ചന്ദ്രനാണെങ്കിലും, ഷാജി കൈലാസ് ആയാലും എല്ലാം ഇപ്പോള്‍ മാര്‍ക്കറ്റ് ചെയ്യാവുന്ന ഇമോഷന്‍സ് ‘മുസ്ലിം വിരുദ്ധത’ തന്നെയാണ്. അതിനെ സമര്‍ഥമായിട്ടാണ് സത്യന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ കമന്റിട്ടവരുടെ അസഹിഷ്ണുതയുട്റ്റെ ചൂടില്‍ നിന്നും മനസ്സിലാക്കാനാവുന്ന കാര്യം സത്യന്‍ പറഞ്ഞ ഇമോഷന്‍സിന്റെ കമ്പോള മൂല്യമാണ്. പര്‍ദ്ദയും മുസ്ലിം വിരുദ്ധതയും, മുസ്ലിം ഭീകരവാദവുമെല്ലാം മാധ്യമങ്ങള്‍ സ്യഷ്ട്റ്റിച്ചെടുത്ത ഈ ഇമോഷന്‍സില്‍ വിറ്റുകാശാക്കാന്‍ ഇതിലും പറ്റിയ അവസരം വേറെയില്ല തന്നെ.സിനിമ കണ്ടാല്‍ അങ്ങനെ തോന്നാത്തവരുടെ കാര്യമല്ല പത്ത് പേര്‍ക്ക് അങ്ങനെ തോന്നിയാല്‍ പിന്നെ അത് ഇങ്ങനെ തന്നെ വേണം ചര്‍ച്ച ചെയ്യാന്‍.അതിനും ഇവിടെയുള്ള തമ്പുരാക്കന്മാരുടെ മുന്‍ കൂര്‍ അനുമതി വേണമെന്ന് വെച്ചാല്‍ ഇത്തിരി കഷ്ട്റ്റം തന്നെയാണേ...

മലയാള സിനിമയിലെ വില്ലന്മാര്‍ ഇപ്പോള്‍ധരിക്കുന്ന കാശ്മീരി മുസ്ലിമിന്റെ കോസ്റ്റ്യൂം പോലെ അറിഞ്ഞോ അറിയാതെയോ ഒരു സമൂഹത്തെ നാലുഭാഗത്ത് നിന്നും അമര്‍ത്തി ഞെരുക്കുന്നത് ചിലരെങ്കിലും തിരിച്ചറ്രിയുന്നതില്‍ ആശ്വാസം.

ജിപിക്ക് അഭിനന്ദനങ്ങള്‍.

Bijoy said...

കമന്റ്സ് ഇന്റെ എണ്ണം നോകിയാല്‍ മനസിലാവും ജി പി പറഞ്ഞതിന്റെ പൊരുള്‍. ഈ ബ്ലോഗ്‌ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തീടുണ്ട്, കര്‍ഷക ആത്മഹത്യകള്‍ മുതല്‍ പെട്രോള്‍ വിലവര്‍ധന മുതല്‍ പലതും. പക്ഷെ ഹിന്ദു വര്‍ഗീയതയെ തോടപോഴലാതെ വേറെ ഒരികളും ഇത്രയും ചൂടന്‍ കമന്റ്‌ അടികള്‍ ഉണ്ടാകാറില... അപ്പൊ ആര്കൊകെയോപോള്ളുനുണ്ട്

riyaas said...

തീര്‍ച്ചയായും സിനിമകള്‍ , മതങ്ങള്‍ വിറ്റ് കാശാക്കുന്നുണ്ട്...

Anonymous said...

""മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കും അവരുടെ അനുയായികള്‍ക്കും ബുജികള്‍ക്കും ഒക്കെ എന്തോ മാരക രോഗം ഉണ്ടായിരിക്കുന്നു@""
കേരളത്തില്‍ ഇനി ഭരിക്കാ പോകുന്നത്‌ യു ഡീ എഫ്‌ ആണെന്നു ഏതു പൊടിക്കുഞ്ഞിനും അറിയാം
""ആടിനെ പട്ടിയാക്കാന്‍ കഴിവുണ്ടായിരുന്ന ഈ എം എസിണ്റ്റെ സ്ഥാനത്ത്‌ വേറെ ഒരു ഗീബത്സും ഉണ്ടായിട്ടില്ല""

ചെകുത്താന്റെ ലോകമേ ........ മൂരാച്ചി കൊന്ഗരൂസ്സുകര...കേരള ജനതയുടെ തലയിലുടെ ചെന്നിത്തലയുടെയും ചാണ്ടിയുടെയും മലവും മൂത്രവും അങ്ങിനെ ഓഴുകിനടക്കട്ടെ.. ഇവെന്റെയൊക്കെ കമ്മ്യൂണിസ്റ്റ്‌ വിരോധത്തിനു മോനോരമ മുത്തസ്സിയോളം തന്നെ പ്രായമുണ്ട്.. ... ദയവു ചെയ്തു വിവരമുള്ളവര്‍ ചര്ച്ചചെയ്യ്നിടത് വലിഞ്ഞു കേറി വന്നു തന്റെ ഇ വ്യഭിചാരം മതിയാക്ക്‌ .. . ത്നെറെയൊക്കെ അളിഞ്ഞു ജീര്‍ണിച്ച മനസ്സ് കൊണ്ട് മലീന്കരിക്കേണ്ട സ്ഥലമെല്ലിത്.. എന്തിനു ഏതിനും ത്നെറെ പുളിച്ചു നാറിയ പതിവ് കംമെന്റ്സുകള്‍ക്ക് പറ്റിയ മറ്റു സ്ഥലങ്ങള്‍ഉണ്ട് അവടെ പോയി മുരിക്കിനിട്റ്റ് ഒരക്കു. അപ്പോള്‍ ശമനം കിട്ടും. ത്ഫു.........

Kuttettan said...

@ antony

ഞാനും ഇടതു അനുഭാവിയാണ് ഇത് സ്ഥിരമായി വായിക്കുകയും ചെയ്യാറുണ്ട് ഇതിലെങ്ങും ഞാന്‍ ഇത് വരെ അഭിപ്രായം പറഞ്ഞിട്ടുമില്ല .
ഒരു സിനിമയെ കുറിച്ച് ആ കഥയില്‍ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സങ്കല്‍പ്പിച്ചു കഥയുണ്ടാക്കി അത് ഇതാണ് സത്യം എന്ന് വരുത്തി തീര്‍ക്കുന്നത് എന്ത് ബുദ്ധി ആണ് ?
ഞാന്‍ ഒന്നുകൂടി വ്യക്തമായി പറയട്ടെ ഞാന്‍ ഒരു കഥ എഴുതിയാല്‍ അത് എന്റെ ഭാവന ആണ് അല്ലെങ്കില്‍ എന്റെ അനുഭവം . അപ്പോള്‍ വേറെ ഒരാള്‍ എങ്ങനെ പറയും കഥ ഇങ്ങനെ അല്ലായിരുന്നു നടന്നത് എന്ന് ?
സിനിമയെ സിനിമ ആയി കാണുക.
ഇനി പ്രത്യേക വിഭാഗങ്ങളെ കുറിച്ചും എങ്ങും പരാമര്‍ശിക്കാന്‍ പാടില്ല എന്ന് കരുതേണ്ടി വരുമോ ഇത്തരം പ്രതിഷേധങ്ങള്‍ കണ്ടാല്‍ ?
വിവരമുള്ളവര്‍ വിവരമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കട്ടെ ഇത്തരം വേണ്ടാത്ത കാര്യങ്ങളെ കുറിച്ച് കൂലങ്കലുഷമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇടതു ബുദ്ധി ജീവികള്‍ക്ക് ഉണ്ടോ ?

SimhaValan said...

പറഞ്‌ പറഞ്‌ എല്ലാവരും കൂടി കഥ തുടരുന്നു ഒരു സൂപ്പർഹിറ്റായി മാറ്റി.
അവസാനം ചിരിക്കുന്നത്‌ സത്യൻ അന്തിക്കാട്.ബഹളം വച്ചവർ വീഡ്ഡികൾ.

saju john said...

ഇത്തരം സിനിമ വിമര്‍ശനം കേരളത്തില്‍ തുടങ്ങിയത് "ധ്രുവം" എന്ന സിനിമയോടെയാണ്..........ആ മാലയിലെ......അതിലെ അവസാന കണ്ണിയാണ് ഈ സിനിമ നീരുപണം.

എന്തായാലും ചിത്രം ഇവിടെ വരട്ടെ.......കണ്ടിട്ട് അഭിപ്രായം പറയുന്നതാണല്ലോ.......നല്ലത്.

Bijoy said...

സുഹൃത്തേ.. Titan watches എന്ത് കൊണ്ട് അമീര്‍ ഖാന്‍ brand ambassodor ആയി പരേഷ് റാവല്‍ ആയീല.
എന്തുകൊണ്ട് സരിയുടെയും ഗോള്‍ഡ്‌ ഇന്റെയും എല്ലാം പരസ്യത്തില്‍ തൊലി വെള്ളുത്ത സുന്ദരി മാരെ മാത്രം ഉപയോഗിക്കുന്നു, എന്ത് കൊണ്ട് ഡാര്‍ക്ക്‌ സ്കിന്‍ പെണ്ന്കുട്ടികളെ ഉപയോഗികുനില്ല. അത് എല്ലാം യാദ്രിശ്ചികം എന്ന് കരുതുനത് വിഡ്ഢിത്തമാണ് . അത് ഒന്നും യദ്രിശ്ചികമല്ല, അതിനെല്ലാം പുറകില്‍ പ്രതിലോമകരമായ താല്പര്യങ്ങള്‍ ഉണ്ട്. തൊലി വെളുത്ത സുന്ദരിയെകാന്നിച്ചലെ പരസ്യം ആളുകള്‍ ശ്രദ്ധിക്കൂ എന്നും സാധനം വിറ്റു പോകൂ എന്നും ജോയ് ആലുകാസ് ഇന് നന്നായി അറിയാം. അതുപോലെ തന്നെ ഈ സിനിമയും സന്ദര്‍ഭങ്ങളും യാധ്രിശ്ചികമല്ല അതിനു പിന്നില്‍ സത്യന്‍ അന്തികാട് ഇന്റെ ഹിന്ദു പ്രീണനം ഒളിഞ്ഞിരിപുണ്ട്.

NANZ said...

നിരൂപണത്തോടും കാഴ്ചപ്പാടിനോടും പൂര്‍ണ്ണമായും യോജിക്കുന്നില്ല.

ക്ലൈമാക്സില്‍ സംവിധായകന്‍ നായികകു കൊടൂത്ത തീരുമാനം ബാലിശമാണെന്നു സമ്മതിക്കുന്നു. മത-സാമൂദായിക-വര്‍ഗ്ഗീയ-മൌലിക വാദ പ്രവര്‍ത്തനം കൊണ്ട് നാടുവിടേണ്ട ഒരു സാമൂഹികാന്തരീക്ഷം കേരളത്തിലില്ല. പക്ഷെ അഞ്ചുവയസ്സുകാരിയുടെ അമ്മയെ നായകനു നല്‍കുന്നതില്‍ ഉള്ള കണ്‍ഫ്യ്യൂഷനാണ് സംവിധായകനെക്കൊണ്ട് ഈ പരിപാടീ ചെയ്യിച്ചത് എന്നു തോന്നുന്നു.(അതിനേയും അനുകൂലിക്കുന്നില്ല)

ഇത്രയൊക്കെ വിശകലനം ചെയ്യാന്‍ മാത്രം ഈയൊരു കച്ചവട സിനിമ അര്‍ഹിക്കുന്നില്ല. മാത്രമല്ല, പലതും തികച്ചും കക്ഷിരാഷ്ട്രീയ കണ്ണോടെ എഴുതപ്പെട്ട വിശകലനമാണെന്നു തോന്നി. സ്വപ്നത്തിലെ ദൃശ്യാ‍ാവിഷ്കാരത്തെപ്പറ്റി പറഞ്ഞത് അത്തരത്തില്‍ പെട്ടതാണ്/
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്ത്യന്‍ വിഭാഗത്തെ സിനിമയിലെ വില്ലന്മാരാക്കുന്നതില്‍ ആ സഭ ഒരു പ്രസ്ഥാവന നടത്തിയതായി വായിച്ചിട്ടുണ്ട്. ബാലിശം എന്നു തോന്നുന്ന അത്തരം വിചാരങ്ങള്‍/എഴുത്ത് ആയി തോന്നി ഇതിലെ പലതും.

സത്യന്‍ അന്തിക്കാട് ഗ്രാഫ് താഴുന്ന /പ്രതിഭാശൂന്യനാകുന്ന ഒരു സംവിധായകന്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ സവര്‍ണ്ണ ഹൈന്ദവികതയുടെ കുപ്പായം അദ്ദേഹത്തിനു തുന്നിക്കൊടുത്തത് വായികുമ്പൊള്‍ ചിരിക്കാനേ തോന്നുന്നുള്ളൂ.

സിനിമയിലെ വില്ലന്മാരെ മുസ്ലീങ്ങള്‍ ആക്കുന്നതിലും അവര്‍ മദ്യപിക്കുന്ന സീനുകള്‍ ഉണ്ടാക്കുന്നതിലും അവര്‍ കോമാളികളായ വേഷം ഉണ്ടാക്കുന്നതിലും ഇത്ര നെറ്റിചുളിക്കാന്‍ മാത്രം എന്തുണ്ട് ? നമുക്കു ചുറ്റുമുള്ള ജീവിതത്തില്‍/സമൂഹത്തില്‍ ഇതെല്ലാമുള്ളതല്ലേ? ഹിന്ദു-ക്രിസ്ത്യന്‍ വില്ലന്‍/മദ്യപന്‍/കോമാളി വരുമ്പോള്‍ എന്തുകൊണ്ടാണ് ഈ മതനിരപേക്ഷ ചിന്ത നമുക്കില്ലാതെ പോകുന്നത്?

NANZ said...

നിരൂപണത്തോടും കാഴ്ചപ്പാടിനോടും പൂര്‍ണ്ണമായും യോജിക്കുന്നില്ല.

ക്ലൈമാക്സില്‍ സംവിധായകന്‍ നായികകു കൊടൂത്ത തീരുമാനം ബാലിശമാണെന്നു സമ്മതിക്കുന്നു. മത-സാമൂദായിക-വര്‍ഗ്ഗീയ-മൌലിക വാദ പ്രവര്‍ത്തനം കൊണ്ട് നാടുവിടേണ്ട ഒരു സാമൂഹികാന്തരീക്ഷം കേരളത്തിലില്ല. പക്ഷെ അഞ്ചുവയസ്സുകാരിയുടെ അമ്മയെ നായകനു നല്‍കുന്നതില്‍ ഉള്ള കണ്‍ഫ്യ്യൂഷനാണ് സംവിധായകനെക്കൊണ്ട് ഈ പരിപാടീ ചെയ്യിച്ചത് എന്നു തോന്നുന്നു.(അതിനേയും അനുകൂലിക്കുന്നില്ല)

ഇത്രയൊക്കെ വിശകലനം ചെയ്യാന്‍ മാത്രം ഈയൊരു കച്ചവട സിനിമ അര്‍ഹിക്കുന്നില്ല. മാത്രമല്ല, പലതും തികച്ചും കക്ഷിരാഷ്ട്രീയ കണ്ണോടെ എഴുതപ്പെട്ട വിശകലനമാണെന്നു തോന്നി. സ്വപ്നത്തിലെ ദൃശ്യാ‍ാവിഷ്കാരത്തെപ്പറ്റി പറഞ്ഞത് അത്തരത്തില്‍ പെട്ടതാണ്/
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്ത്യന്‍ വിഭാഗത്തെ സിനിമയിലെ വില്ലന്മാരാക്കുന്നതില്‍ ആ സഭ ഒരു പ്രസ്ഥാവന നടത്തിയതായി വായിച്ചിട്ടുണ്ട്. ബാലിശം എന്നു തോന്നുന്ന അത്തരം വിചാരങ്ങള്‍/എഴുത്ത് ആയി തോന്നി ഇതിലെ പലതും.

സത്യന്‍ അന്തിക്കാട് ഗ്രാഫ് താഴുന്ന /പ്രതിഭാശൂന്യനാകുന്ന ഒരു സംവിധായകന്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ സവര്‍ണ്ണ ഹൈന്ദവികതയുടെ കുപ്പായം അദ്ദേഹത്തിനു തുന്നിക്കൊടുത്തത് വായികുമ്പൊള്‍ ചിരിക്കാനേ തോന്നുന്നുള്ളൂ.

സിനിമയിലെ വില്ലന്മാരെ മുസ്ലീങ്ങള്‍ ആക്കുന്നതിലും അവര്‍ മദ്യപിക്കുന്ന സീനുകള്‍ ഉണ്ടാക്കുന്നതിലും അവര്‍ കോമാളികളായ വേഷം ഉണ്ടാക്കുന്നതിലും ഇത്ര നെറ്റിചുളിക്കാന്‍ മാത്രം എന്തുണ്ട് ? നമുക്കു ചുറ്റുമുള്ള ജീവിതത്തില്‍/സമൂഹത്തില്‍ ഇതെല്ലാമുള്ളതല്ലേ? ഹിന്ദു-ക്രിസ്ത്യന്‍ വില്ലന്‍/മദ്യപന്‍/കോമാളി വരുമ്പോള്‍ എന്തുകൊണ്ടാണ് ഈ മതനിരപേക്ഷ ചിന്ത നമുക്കില്ലാതെ പോകുന്നത്?

ശ്രീക്കുട്ടന്‍ said...

ഇതേത് വകുപ്പിലാണു നിരൂപണമായതെന്ന്‍ എനിക്കു മനസ്സിലായില്ല. ഈ ഭൂലോകത്തുള്ള മുസ്ലീങ്ങളെല്ലാം ഭീകരമ്മാരാണെന്നും സിനിമയിലും ജീവിതത്തിലും സീരിയലിലുമെല്ലാം അവരെ ഭീകരരായി ചിത്രീകരിക്കുന്നുവെന്നും എന്തുദ്ദേശത്തിലാണു ശ്രീ രാമചന്ദ്രന്‍ നേരിട്ടല്ലെങ്കിലും വ്യംഗ്യമായി പറഞ്ഞുവച്ചതെന്നു മനസ്സിലായില്ല. ഇതേപോലുള്ള ലേഖനങ്ങള്‍ മനസ്സില്‍ നന്മസൂക്ഷിക്കുന്നയാള്‍ക്കാരെപ്പോലും മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിക്കും. തീര്‍ച്ചയായും താങ്കള്‍ തിരിച്ചറിവര്‍ഹിക്കുന്നു.കഷ്ടം