Friday, July 30, 2010

സിപിഐ എമ്മിനോടുള്ള സഭയുടെ സമീപനം

വിമോചനസമരത്തിന്റെ ഭാഗമായി മറ്റു ചിലേടങ്ങളിലെന്നപോലെ അങ്കമാലിയില്‍ നടന്ന അതിക്രമങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടാകുകയും അവിടെ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിമോചനസമരത്തിനു നിദാനമായ കാരണങ്ങള്‍, സംഭവങ്ങള്‍, പ്രേരക-നേതൃ ശക്തികള്‍ എന്നിവയെക്കുറിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് പല പഠനങ്ങളും വെളിപ്പെടുത്തലുകളും വിശകലനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്-വലതുപക്ഷ-ഇടതുപക്ഷ - നിഷ്‌പക്ഷ കാഴ്ചപ്പാടുകളില്‍നിന്നൊക്കെയായി. അവയില്‍ പൊതുവില്‍ ആരും ആ സമരത്തെ ജനാധിപത്യത്തെ പ്രതിരോധിച്ചതിന്റെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി നയിച്ച ഗവണ്‍മെന്റ് നടപ്പാക്കിയ ചില നിയമങ്ങളെയും പരിഷ്‌ക്കാരങ്ങളെയും സങ്കുചിത താല്‍പര്യപ്രേരിതരായി ചില വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. അവരാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരിക്കലും നടന്നു കൂടാത്ത, ഭരണഘടനാവിരുദ്ധമായ ഒരു കാര്യം - നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടതും നിയമസഭയില്‍ ഭൂരിപക്ഷ പിന്തുണ ഉള്ളതുമായ മന്ത്രിസഭയെ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യംവെച്ച് പിരിച്ചുവിടുക - ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയത്.

ആ സമരത്തില്‍ പങ്കെടുത്ത രാഷ്‌ട്രീയ നേതാക്കളും പ്രവര്‍ത്തകരും പോലും അത് തെറ്റായിപ്പോയി എന്നു പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്‌ട്രീയരംഗത്ത് അക്കാര്യത്തില്‍ ഒരു സമവായം പിന്നീട് ഉണ്ടായി.

അക്കാലത്ത് തന്നെ വിമോചനസമരത്തിനു പിന്നിലെ യഥാര്‍ത്ഥശക്തി രാഷ്‌ട്രീയ പാര്‍ടികളല്ല, സാമുദായികശക്തികളാണ് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യപരമായ മാറ്റങ്ങളോട് സമരസപ്പെടാന്‍ തയ്യാറില്ലാത്ത അവയുടെ ഫ്യൂഡല്‍ മനോഭാവമാണ് അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനോടുള്ള അന്ധമായ എതിര്‍പ്പായി രൂപാന്തരപ്പെട്ടത്. ഇപ്പോള്‍ കര്‍ദിനാള്‍ വിതയത്തിലിന്റെ പേരില്‍ വിമോചനസമരത്തിന്റെ അമ്പതാംവര്‍ഷം ആചരിക്കുന്നത് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഇടയലേഖനത്തില്‍ വിദ്യാഭ്യാസ നിയമത്തെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ പറയുന്നു: "പാഠ്യപദ്ധതിയും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകളാണ് വിദ്യാഭ്യാസ ബില്ലില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നത് ''.

എന്താണ് യാഥാര്‍ഥ്യം? നിയമസഭ പാസാക്കിയ ബില്ലിനെക്കുറിച്ച് ഇവിടുത്തെ സാമുദായിക ശക്തികളും മറ്റും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രപതി ബില്‍ സുപ്രീംകോടതിയുടെ പരിശോധനക്കു വിട്ടു. സുപ്രീംകോടതി അത് പരിശോധിച്ച് പ്രധാനപ്പെട്ട വ്യവസ്ഥകളൊന്നും ഭരണഘടനാവിരുദ്ധമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. അദ്ധ്യാപകരുടെ പട്ടിക വര്‍ഷംതോറും പിഎസ്‌സി തയ്യാറാക്കണമെന്നും അതില്‍നിന്നുവേണം എയ്‌ഡഡ് സ്‌കൂളുകള്‍ അദ്ധ്യാപകരെ നിയമിക്കാനെന്നും പറയുന്ന ബില്ലിലെ 11-ാം വകുപ്പുപോലും ഭരണഘടനാനുസൃതം ആണെന്നും ന്യൂനപക്ഷാവകാശധ്വംസനം അതിലില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭയടക്കം ബില്ലിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് അംഗീകരിച്ചുവോ? ഇല്ല. അവര്‍ വിമോചനസമരം നടത്തി. പുതിയ ഗവണ്‍മെന്റിനെ തിരഞ്ഞെടുപ്പിലൂടെ അവരോധിച്ചു. അവരെക്കൊണ്ട് 11-ാം വകുപ്പ് റദ്ദാക്കിച്ചു.

അപ്പോള്‍ ഇവിടെ ആരാണ് ജനാധിപത്യത്തെ മാനിക്കുന്നവര്‍? ഭരണഘടനയെ അനുസരിക്കുന്നവര്‍? കമ്യൂണിസ്റ്റ് പാര്‍ടി "ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും അകത്തുനിന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് കേരളത്തിലെ വിമോചനസമരത്തിനു ഇടയാക്കിയ സാഹചര്യം'' എന്നു ഇടയലേഖനത്തില്‍ പറയുന്നു. വിദ്യാഭ്യാസ ബില്ലില്‍ ശ്രമിച്ചത് വിദ്യാഭ്യാസമേഖലയുടെ കീഴ്‌തലങ്ങളില്‍ ജനപങ്കാളിത്തവും വികേന്ദ്രീകൃത ജനാധിപത്യവും നടപ്പാക്കുന്നതിനല്ലേ? ബ്രിട്ടനില്‍ അക്കാലത്ത് നിലവിലിരുന്ന പ്രാദേശിക വിദ്യാഭ്യാസ കമ്മിറ്റികളുടെ മാതൃകയില്‍ ഇവിടെയും നടപ്പാക്കാനല്ലേ ബില്‍ ശ്രമിച്ചത്? അത് സോവിയറ്റ് യൂണിയന്റെ മാതൃകയിലുള്ളതാണ് എന്ന് വസ്‌തുതാവിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യുകയല്ലേ കത്തോലിക്കാസഭയടക്കം അക്കാലത്ത് ചെയ്‌തത് ? അടിസ്ഥാനരഹിതം എന്ന് പലവുരു തുറന്നു കാട്ടപ്പെട്ട ആ സത്യവിരുദ്ധ പ്രസ്‌താവനകള്‍ അമ്പതാണ്ടു കഴിഞ്ഞും ആവര്‍ത്തിച്ചാല്‍ സത്യമായി അംഗീകരിക്കപ്പെടും എന്നു സഭ വിശ്വസിക്കുന്നുണ്ടോ?

ജനാധിപത്യപ്രക്രിയയില്‍ ഭരണകൂടത്തിന്, ബാക്കി എല്ലാ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കുംമേല്‍ ചില നിയന്ത്രണാധികാരങ്ങള്‍ ഉണ്ട് എന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടി ബഹുകക്ഷി ജനാധിപത്യത്തെയോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയോ പ്രത്യയശാസ്‌ത്രപരമായി അംഗീകരിക്കുന്നില്ല എന്നു കുറ്റപ്പെടുത്തുന്ന കത്തോലിക്കാസഭ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാന്‍ തയ്യാറുണ്ടോ? അവര്‍ സ്വാതന്ത്ര്യസമരത്തെ എന്നു മുതല്‍ക്കാണ് അംഗീകരിക്കാന്‍ തുടങ്ങിയത് എന്ന് സഭയിലെ അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അറിയാം. അതിരിക്കട്ടെ. ഭരണഘടനാ വ്യവസ്ഥകളെയും അവയ്‌ക്ക് സുപ്രീംകോടതി നല്‍കുന്ന വ്യാഖ്യാനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ചതുപോലെ സഭ അംഗീകരിക്കാന്‍ തയ്യാറുണ്ടായിരുന്നെങ്കില്‍ വിമോചനസമരം ഉണ്ടാകുമായിരുന്നുവോ?

ഇന്ത്യന്‍ ഭരണഘടന പറയുന്നത് ഏത് സ്വാതന്ത്ര്യത്തിന്മേലും അവകാശത്തിന്മേലും (ആരുടേതായാലും) ന്യായമായ നിയന്ത്രണങ്ങള്‍ ആകാമെന്നാണ്. ന്യൂനപക്ഷാവകാശം പരമമായ ഒന്നാണ് എന്നല്ലേ സഭയുടെ ചില വക്താക്കള്‍ വാദിക്കുന്നത് ? അതേസമയം അത് ഭൂരിപക്ഷ പൌരന്മാര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അതുപോലെ അനുഭവിക്കാന്‍ ന്യൂനപക്ഷവിഭാഗങ്ങളെ (അത് മതപരമോ ഭാഷാപരമോ ആകാം) പ്രാപ്‌തരാക്കുക മാത്രമാണ് ചെയ്യുന്നത്. ഇതാണ് സുപ്രീംകോടതി പല തവണ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ പൊരുള്‍ അംഗീകരിക്കാന്‍ സഭ തയ്യാറുണ്ടോ? സഭയിലെ തന്നെ പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ക്കുപോലും ന്യൂനപക്ഷാവകാശം പലപ്പോഴും നിഷേധിക്കുന്ന നിലപാട് സഭ ഉപേക്ഷിക്കുമോ? ഭരണകൂടത്തിനു തങ്ങള്‍ അതീതരാണ് എന്ന നിലവിട്ട്, ഭരണഘടനാ വ്യവസ്ഥകള്‍ക്കും ഭരണഘടനാസൃഷ്‌ടികളായ അധികാരസ്ഥാനങ്ങള്‍ക്കും വഴങ്ങാന്‍ അവര്‍ തയ്യാറുണ്ടോ?

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി, ഭരണഘടനയെയും പുരോഗമനാശയങ്ങളെയും മുറുകെപിടിക്കുന്ന മറ്റു പലരുമായി, സഭക്കുള്ള തര്‍ക്കത്തിന്റെ നിയമപരമായ അടിത്തറ അതാണ്. അതാണ് പല സന്ദര്‍ഭങ്ങളിലും തികട്ടിത്തികട്ടി പുറത്തുവരുന്നത്. അമ്പതുവര്‍ഷം മുമ്പ് വിദ്യാഭ്യാസ ബില്ലിനെ ചൊല്ലിയായിരുന്നു തര്‍ക്കമെങ്കില്‍, ഇത്തവണ സ്വാശ്രയ - പ്രൊഫഷണല്‍ കോളേജ് സംബന്ധിച്ചായിരുന്നു തര്‍ക്കം. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ടിയുമായി മാത്രമായിരുന്നില്ല തര്‍ക്കം. മുമ്പത്തെ യുഡിഎഫ് സര്‍ക്കാരുമായും അവര്‍ തര്‍ക്കത്തിലായിരുന്നു. ഭരണകൂടത്തെ മാനിക്കാനോ അതിനു വിധേയമായി പ്രവര്‍ത്തിക്കാനോ അവര്‍ അന്നും തയ്യാറായിരുന്നില്ല.

അതിനാല്‍, സഭ കുറ്റം ചാരേണ്ടത് കമ്യൂണിസ്റ്റ് പാര്‍ടിയിലല്ല. സ്വന്തം നിലപാടില്‍ എന്തെങ്കിലും തകരാറുണ്ടോ എന്നു പരിശോധിക്കണം. എല്ലാ ഗവണ്‍മെന്റുകളുമായും, മൊത്തത്തില്‍ ഭരണകൂടവുമായി, പൊരുത്തപ്പെടാന്‍ തങ്ങള്‍ക്ക് കഴിയാത്തതിനു തങ്ങളുടെ നിലപാടിലും രീതിയിലുമൊക്കെ എന്തെങ്കിലും കാരണമുണ്ടോ എന്നു പരിശോധിക്കാന്‍, ഇക്കാര്യത്തില്‍ തുറന്ന മനസ്സുണ്ടെങ്കില്‍, തയ്യാറാകണം.

"പാഠ്യപദ്ധതികളും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനാണ് '' കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിക്കുന്നത് എന്ന് ഇടയലേഖനത്തില്‍ ആരോപിക്കുന്നു. 1960കളില്‍ എന്‍സിഇആര്‍ടി ദേശീയ പാഠ്യപദ്ധതി രൂപീകരിക്കാന്‍ ശ്രമിച്ചതു മുതല്‍ 2005ലെ എന്‍സിഎഫ് (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്) വരെ ദേശീയമായ പരിഷ്‌ക്കാരങ്ങളെ ഇവിടെ നടപ്പാക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ ഉള്ളപ്പോഴെല്ലാം ശ്രമിച്ചിട്ടുള്ളത്. അപ്പോള്‍ പിന്നെ പാര്‍ടി സ്വേച്ഛാധിപത്യപരമായി നിയന്ത്രിക്കുന്നു എന്നു പറയുന്നതില്‍ വല്ല യുക്തിയുമുണ്ടോ? പണ്ട് ബിഷപ്പ് കുണ്ടുകുളം പറഞ്ഞ ഒരു കാര്യമുണ്ട്. ആര്‍, ആരെ, എന്ത്, എങ്ങനെ പഠിപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. എന്താണ് ഇതിനര്‍ത്ഥം? വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭ അവരുടേതായ സ്വേഛാധിപത്യം നിലനിര്‍ത്തുന്നു. അത് തടഞ്ഞ് ഗവണ്‍മെന്റിന്റെ, സമൂഹത്തിന്റെ, നിയന്ത്രണം കൊണ്ടുവരാന്‍ മറ്റാരെങ്കിലും ശ്രമിച്ചാല്‍ അവരില്‍ സ്വേഛാധിപത്യം ആരോപിക്കുന്നു. ഇതല്ലേ സത്യം?

കമ്യൂണിസ്റ്റുകാര്‍ ഈശ്വരവിശ്വാസത്തെ തകിടം മറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് ഈശ്വരവിശ്വാസാധിഷ്ഠിതമല്ല. പക്ഷേ, ഇപ്പോള്‍ നിലവിലുള്ള ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക, വിശ്വാസികളുടെമേല്‍ മറ്റുള്ളവര്‍ കുതിര കയറുമ്പോള്‍ അവരെ പ്രതിരോധിക്കാന്‍ സഹായിക്കുക എന്നതാണ് പാര്‍ടി നിലപാട്. ഇത് ക്രിസ്ത്യാനികളുടെ അടക്കം പലരുടെയും വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അവരോടൊപ്പം നിന്ന് അവരുടെ അവകാശം സംരക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ തെളിയിച്ചിട്ടുമുണ്ട്. വസ്തുത അതായിരിക്കെ കത്തോലിക്കാസഭ മറ്റെന്തോ താല്‍പര്യംവെച്ച് സത്യവിരുദ്ധമായ ആരോപണം പാര്‍ടിയെക്കുറിച്ച് ഉന്നയിക്കുന്നത് മറ്റെന്തോ താല്‍പര്യംവെച്ചാണ് എന്നു തന്നെ കരുതണം.

സിപിഐ എം, കത്തോലിക്കരടക്കം മതവിശ്വാസികളും അവരുടെ മതസംഘടനകളും സ്ഥാപനങ്ങളുമായി സഹവര്‍ത്തിക്കുന്ന നയമാണ് അംഗീകരിച്ചിട്ടുള്ളത്. പക്ഷേ, അധഃസ്ഥിതരുടെയും ചൂഷിതരുടെയും താല്‍പര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാനും വിപുലീകരിക്കാനും പാര്‍ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയടക്കം മതസ്ഥാപനങ്ങളും സംഘടനകളുമായി പാര്‍ടിക്കു വിയോജിക്കുകയോ എതിരു നില്‍ക്കേണ്ടിവരികയോ ചെയ്യേണ്ടിവരുന്നത് അവര്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ എതിര്‍ചേരിയില്‍ നില്‍ക്കേണ്ടി വരുമ്പോഴാണ്. മതത്തിന്റെയും സമുദായത്തിന്റെയും പേരുപറഞ്ഞ് പാവപ്പെട്ടവരെപ്പോലും പാര്‍ടിക്കെതിരായി അണിനിരത്താന്‍ അവര്‍ ശ്രമിക്കാറുണ്ട്.

അങ്കമാലിയില്‍ 50 വര്‍ഷം മുമ്പ് വെടിവെപ്പിന് ഇരയായവര്‍ അത്തരക്കാരായിരുന്നു. അന്ന് വിമോചനസമരത്തിന്റെ കൂടെ നിന്ന ചിലര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എങ്ങനെയാണ്, എന്തു കള്ളം പറഞ്ഞാണ് സാധുക്കളായ പലരെയും ഗവണ്‍മെന്റിനെതിരായി അതിക്രമത്തിനും മറ്റും പ്രേരിപ്പിച്ച് വെടിവെപ്പിനു ഇടയാക്കിയത് എന്ന്.

മറക്കേണ്ട ഒരു സമീപനമായി, അധ്യായമായി കാണുന്നതിനുപകരം പാവപ്പെട്ടവരെയും നിരപരാധികളെയും കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ തിരിച്ചുവിടുന്ന പഴയ പതിവ് തുടരാനാണ് സഭ മുതിരുന്നത് എന്നാണ് ഇടയലേഖനം നല്‍കുന്ന സൂചന.

രാജ്യത്തെ ജനസാമാന്യത്തിന്റെ പുരോഗതിയാണ് സഭ കാംക്ഷിക്കുന്നതെങ്കില്‍, അതില്‍നിന്ന് വേര്‍പെടുത്തി കത്തോലിക്കര്‍ക്ക് മറ്റൊരു അസ്‌തിത്വം നല്‍കി ചൂഷിതര്‍ക്കും പീഡിതര്‍ക്കും എതിരെ ചൂഷകരുടെ കയ്യിലെ ആയുധമായി അവരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും വിഭാവനം ചെയ്യുന്ന നാനാജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ സഭ കാംക്ഷിക്കുന്നുണ്ടെങ്കില്‍, സഭ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റേതുമായ ഈ പാത ഉപേക്ഷിക്കാന്‍ തയ്യാറാകണം. സ്വന്തം പ്രത്യയശാസ്‌ത്രവും വിശ്വാസപ്രമാണങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പുരോഗതി ഉറപ്പുവരുത്തുന്നതിനു കമ്യൂണിസ്റ്റുകാരുമായി സഹവര്‍ത്തിക്കുന്നതിനു തയ്യാറാകണം. പാര്‍ടിയുടെ സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങള്‍ സഭാ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുള്ളതാണ്, തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണ് എന്ന്. കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ത്തു തോല്‍പിച്ചേ അടങ്ങൂ എന്ന് സഭ ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന വികാരം പാര്‍ടിക്ക് സഭയോടില്ല എന്നു കൂടി വ്യക്തമാക്കട്ടെ.

*
സി പി നാരായണന്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

വിമോചനസമരത്തിന്റെ ഭാഗമായി മറ്റു ചിലേടങ്ങളിലെന്നപോലെ അങ്കമാലിയില്‍ നടന്ന അതിക്രമങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടാകുകയും അവിടെ ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിമോചനസമരത്തിനു നിദാനമായ കാരണങ്ങള്‍, സംഭവങ്ങള്‍, പ്രേരക-നേതൃ ശക്തികള്‍ എന്നിവയെക്കുറിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് പല പഠനങ്ങളും വെളിപ്പെടുത്തലുകളും വിശകലനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്-വലതുപക്ഷ-ഇടതുപക്ഷ - നിഷ്‌പക്ഷ കാഴ്ചപ്പാടുകളില്‍നിന്നൊക്കെയായി. അവയില്‍ പൊതുവില്‍ ആരും ആ സമരത്തെ ജനാധിപത്യത്തെ പ്രതിരോധിച്ചതിന്റെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടി നയിച്ച ഗവണ്‍മെന്റ് നടപ്പാക്കിയ ചില നിയമങ്ങളെയും പരിഷ്‌ക്കാരങ്ങളെയും സങ്കുചിത താല്‍പര്യപ്രേരിതരായി ചില വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. അവരാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരിക്കലും നടന്നു കൂടാത്ത, ഭരണഘടനാവിരുദ്ധമായ ഒരു കാര്യം - നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ടതും നിയമസഭയില്‍ ഭൂരിപക്ഷ പിന്തുണ ഉള്ളതുമായ മന്ത്രിസഭയെ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യംവെച്ച് പിരിച്ചുവിടുക - ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയത്.

*free* views said...

Screw the bishops, there are very few Kerala christians who got any respect for these soul sucking creepes in rich robes and travelling in condessa car preaching to poor kunjadukal about salvation (and forget food) ... Party will not lose much votes on this issue, but it is the media that creates a web around it and makes a ball out of the issue and make it a *christian* issue ...

Why did LDF take the Kerala congress in? What value add do they have? What is that party standing for? I always wondered whether they got any support or whether they can pull any votes, these parties are here because both fronts accommodate them.

N.J Joju said...

കമ്യൂണിസ്റ്റു പാര്‍ടിയുടെ ഭൌതിക വാദം, വര്‍ഗ സമരം, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ഇവ ഉപേക്ഷിയ്കുവാന്‍ തയ്യാറാണോ?

ഭരണഘടനയെ മാനിയ്കുവാന്‍ തയാറാണോ?

ഭരണഘടന വിരുദ്ധമായ നിയമ നിര്‍മാണങ്ങള്‍ നടതതിരിയ്കുവാന്‍ തയാറാണോ?

ന്യൂനപക്ഷ അവകാശം അംഗികരിയ്കുവാന്‍ തയാറാണോ?

ഡി.വൈ.എഫ്.ഐ യെയും എസ്.എഫ്.ഐ യെയും ഉപയോഗിച്ച് തങ്ങളെ എതിര്കുനവരുറെ വസ്തുവകകള്‍ നശിപ്പിയ്കുനത് തടയാന്‍ തയ്യാറുണ്ടോ?

പോതുവിദ്യാഭ്യാസത്തെ കമ്യൂണിസ്റ്റു വാത്കരിയ്ക്കുന്നത് എന്ന് നിര്‍ത്തും?

*free* views said...

Joju wants to make communist party to Congress ... is that it Joju? Shall I ask you some similar questions - Are you ready to ..................

Or do you mean these are the conditions to get support of your stupid church? Take your church and your stupid vote and shove it up .......

Same goes for other religious bigots .....

Sorry, for the personal attack .... but I am not able to delete it either ... so be a good christian, forgive me and do not forget to pray for me .... or are you just a bishop " kundi thangi" and not a "christian" ?

*free* views said...

കമ്യൂണിസ്റ്റു പാര്‍ടിയുടെ ഭൌതിക വാദം, വര്‍ഗ സമരം, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ഇവ ഉപേക്ഷിയ്കുവാന്‍ തയ്യാറാണോ?

Still I get irritated by this nonsense ... who is this Joju?

Holy catholic church, my ass is holier than that. religious bigots like you, bishop kundi thangis spoil name of the majority christians .... you guys are no different from the nationalists and fascists, you morons do not have any belief in god, you think you got .... you idiots read bible , but never understand the words ... Christianity (oops holy catholoicism) is just a culture for you .....

Go to rome and see vatican and sane people will realize how low this catholic church is and how far away it is from Jesus ... living in luxury and riches, made from blood of people ... Christians .... thphuuuuuuu ....

Kundi thangis of soul sucking creepes ...