Friday, December 11, 2009

പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക

"ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.''(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)

ലൌജിഹാദ്, റോമിയോ ജിഹാദ് എന്ന പേരുകളില്‍ ഒരു സമൂഹത്തെയാകെ ഇരകളാക്കുന്നതിനാണ് കേരളത്തിലെ രണ്ടു പത്രങ്ങളുടെയും ചില രാഷ്ട്രീയ പാര്‍ടികളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ഒറീസയിലുള്‍പ്പെടെ ഇരകളാക്കപ്പെട്ടലിന്റെ ഹൃദയവേദന നേരിട്ടനുഭവിച്ച ക്രിസ്ത്യന്‍ സമുദായത്തിന്റെ നേതൃത്വവും ഈ സമുദായ സ്നേഹികള്‍ക്കൊപ്പം കൂടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയാവുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ സമീപകാലത്തു കണ്ട എല്ലാതരം നുണപ്രചാരണങ്ങളും ഇവിടെ ആവര്‍ത്തിക്കുകയാണ്. സെപ്തംബര്‍ 11നു മുമ്പും അതിനുശേഷവും നാം കണ്ട വസ്തുതാ നിര്‍മിതികളാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.

ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരകള്‍ക്ക് പിറകെ പൊലീസും പൊലീസിന്റെയും വലതുപക്ഷ ശക്തികളുടെയും മെഗഫോണായി മാറുന്ന മാധ്യമങ്ങളുടെയും ചമല്‍ക്കാരണങ്ങള്‍ ഏറെ കണ്ടവരാണ് നാം. ഇത്തരമൊരു വസ്തുതാ നിര്‍മിതികളാണ് ചില പത്രങ്ങളിലൂടെ സംഘപരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നത്. 2800 ലേറെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ളിം റോമിയോമാര്‍ റാഞ്ചിയെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമി കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ മണിക്കൂറുകള്‍ കാണാതായാല്‍പോലും വാര്‍ത്തയാവുന്നതരത്തില്‍ മാധ്യമ ജാഗ്രതയുള്ള കേരളത്തില്‍ മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പച്ചക്കള്ളം തട്ടിവിടാനും അത് തൊണ്ടതൊടാതെ വിഴുങ്ങാനും ആളുണ്ടായി എന്നതുതന്നെ ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പൊതുബോധത്തെ അങ്ങേയറ്റം സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്.

തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്ന് വിലപിക്കുന്ന എന്‍എസ്എസ്, എസ്എന്‍ഡിപി ക്രിസ്തീയ നേതൃത്വങ്ങള്‍ ഇത്രയും കണക്കുകളുടെ ആധികാരിതയെക്കുറിച്ച് ഒരു മറുചോദ്യം ചോദിക്കാന്‍പോലും തയാറായില്ല എന്നത് കേരളം ചെന്നുപെട്ട വലതുപക്ഷവല്‍ക്കരണത്തിന്റെ കാണാച്ചുഴികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കാസര്‍കോട്ട് സഫിയ എന്ന ബാലികയെ കാണാതായതിന്റെ പേരില്‍ അന്നാട്ടിലുണ്ടായ സമരപരമ്പരകള്‍ക്ക് കേരളത്തിന്റെ സമീപഭൂതകാലം സാക്ഷിയായിരുന്നു. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഈ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ഒരു ധനാഢ്യന്‍ മുംബൈയില്‍ പിടിയിലാവുന്നത്. വടകരക്കടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിയെടുത്ത് മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ നരാധമനുവേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍പോലും ആരും തയാറാവാതിരുന്ന നാടാണിത്. ഇങ്ങനെയുള്ള കേരളീയരോടാണ് മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന കഥ പറയുന്നത്. ആര്യസമാജത്തിന്റെ രേഖകളില്‍ എത്ര മുസ്ളിം - ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഹിന്ദുമതം സ്വീകരിച്ചെന്ന വിവരം കൃത്യമായി ലഭ്യമാണ്. ഹിന്ദുമത വിശ്വാസികളായ ചെറുപ്പക്കാര്‍ വിവാഹം ചെയ്ത അന്യമതസ്ഥരായ യുവതികള്‍ പലരും ആര്യസമാജത്തില്‍ച്ചെന്ന് ഔദ്യോഗികമായി മതം മാറുന്ന പതിവ് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. എത്ര ആയിരം പെണ്‍കുട്ടികള്‍ ഇങ്ങനെ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തിരക്കാന്‍ ഇതുവരെ ആരും ശ്രമിച്ചുകണ്ടിട്ടില്ല.

ഇരകളാക്കപ്പെടുക എന്ന മാനസികാവസ്ഥയുടെ ദൈന്യം അനുഭവിച്ചവര്‍ ഏറെയുണ്ട്. ഇന്ത്യക്കാരായതിന്റെ പേരില്‍ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ വച്ച് തുണിയഴിച്ച് കര്‍ശന പരിശോധനക്ക് വിധേയരായ പ്രമുഖരില്‍ എന്‍ഡിഎ സര്‍ക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് പോലുമുണ്ട്. പേരിലെ മുസ്ലിം ചുവ കൊണ്ട് അമേരിക്കയില്‍ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് അഭിനേതാവ് കമല്‍ ഹാസന്‍. പാസ്പോര്‍ടില്‍ മുഹമ്മദ്കുട്ടി എന്ന പേരുള്ള മമ്മൂട്ടിക്കുമുണ്ടായി ഈയിടെ സമാനമായ ദുരനുഭവം. മുസ്ലിം നാമധാരികള്‍ക്ക് വാടകവീട് ലഭിക്കാത്ത ദുഃസ്ഥിതി മുംബൈയിലും ഡല്‍ഹിയിലും മാത്രമല്ല, കൊച്ചി പോലുള്ള നഗരത്തിലുമുണ്ടെന്ന് ഈയിടെ ഞെട്ടലോടെയാണ് കേട്ടത്.

എന്‍ എസ് മാധവന്റെ മുംബയ് എന്ന കഥയിലെ മലപ്പുറം ജില്ലയിലെ പാങ്ങ് സ്വദേശിയായ ചെറുപ്പക്കാരനോട് ചിത്പവന്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട പ്രമീളാ ഗോഖലെ എന്ന ഉദ്യോഗസ്ഥ പുലര്‍ത്തുന്ന ശത്രുതാ മനോഭാവം കഥാകൃത്തിന്റെ അതിഭാവുകത്വമാണെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു. ജോലി ആവശ്യാര്‍ഥം 2001ല്‍ ഡല്‍ഹിയില്‍ ചെല്ലുന്നതുവരെ ഈ ചിത്പവന്‍ ബ്രാഹ്മണ സ്ത്രീക്ക് മലപ്പുറം ജില്ലക്കാരനായ മുസ്ലിമിനോടുള്ള ശത്രുത എന്‍ എസ് മാധവന്റെ അതിശയിപ്പിക്കുന്ന ക്രാഫ്റ്റ് മാത്രമാണെന്ന് കണ്ട ഈ ലേഖകന് ഡല്‍ഹി അതിതീക്ഷ്ണമായ അനുഭവങ്ങളാണ് നല്‍കിയത്. ഡല്‍ഹിക്കാര്‍ക്ക് പരിചിതമല്ലാത്ത സജിത് എന്ന പേരും താടിയും പരിചയപ്പെടുന്നവരുടെ കണ്ണില്‍ എന്നെ മുസ്ലിമാക്കി. കേരളത്തിന് പുറത്ത് പരിചിതമല്ലാത്ത എന്റെ പേര് സാജിദ് എന്ന മുസ്ലിം പേരിന്റെ കേരളീയ രൂപമാണെന്നായിരിക്കും അവര്‍ ധരിച്ചത്. താടി കൂടിയായപ്പോള്‍ ഇവന്‍ മുസ്ലിം തന്നെ എന്ന് തീര്‍ച്ചപ്പെടുത്തിയ ഒരോരുത്തരിലും എനിക്ക് കാണാനായത് എന്‍ എസ് മാധവന്റെ കഥാപാത്രത്തെയാണ്.

അമേരിക്കയില്‍ പെന്റഗണിനും ഇരട്ടഗോപുരങ്ങള്‍ക്കും നേരെ തീവ്രവാദി ആക്രമണം നടന്ന 2001ന്റെ തുടക്കത്തിലാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. താടിയുള്ള എല്ലാവരും മുസ്ലിമാണെന്നും എല്ലാ മുസ്ലിമും തീവ്രവാദിയാണെന്നുമുള്ള പ്രചാരണം ശക്തമായി നടക്കുന്ന കാലം. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ ചെല്ലുമ്പോള്‍ മറ്റുപത്രക്കാര്‍ക്കൊന്നുമില്ലാത്ത തരത്തിലുള്ള കര്‍ശന പരിശോധനക്ക് വിധേയമാകേണ്ടി വന്നത് പേരിലെ മുസ്ലിം ചുവയും താടിയും കൊണ്ടായിരുന്നു. പാര്‍ലമെന്റ് കവാടത്തില്‍ നില്‍ക്കുന്ന ആജാനുബാഹുവായ സുരക്ഷാ ഭടന്‍ ഒരു പരിഹാസ ഭാവത്തോടെ എന്റെ ഷൂസ് അഴിച്ച് പരിശോധന നടത്തുന്നത് പതിവാക്കിയിരുന്നു. മറ്റാര്‍ക്കുമില്ലാത്ത ഈ പരിശോധന എന്റെ മേല്‍മാത്രം ആവര്‍ത്തിച്ചപ്പോള്‍ അറിയാവുന്ന ഹിന്ദിയില്‍ ബഹളംവച്ചു. സെക്യൂരിറ്റി മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ഷൂസഴിച്ചുള്ള പരിശോധന അവസാനിച്ചത്. രണ്ടുവര്‍ഷം മുമ്പ് കാലത്ത് മകളെ ക്രെഷില്‍ ചേര്‍ത്തപ്പോഴും രസകരമായ മറ്റൊരു അനുഭവമുണ്ടായി. മകളുടെ ഫീസ് നല്‍കുമ്പോള്‍ ആ സര്‍ക്കാര്‍ ക്രെഷില്‍ നിന്ന് നല്‍കിയ റെസീറ്റില്‍ ഫരിഷ്ത എന്ന പേരിനൊപ്പം 'ഖാന്‍' എന്നു കൂടിച്ചേര്‍ത്ത് ഫരിഷ്താ ഖാന്‍ എന്നാക്കി.

മുസ്ലിമല്ലാതിരുന്നിട്ടും നേരിട്ട ദുരനുഭവങ്ങള്‍ എന്നിലുണ്ടാക്കിയ ആഘാതം കുറച്ചൊന്നുമായിരുന്നില്ല. മുസ്ലിമായി ജനിച്ചവരും ഇസ്ലാമിക വിശ്വാസവും മതനിഷ്ഠകളും വച്ചുപുലര്‍ത്തുന്നവരുമായ മനുഷ്യര്‍ക്ക് ഏതു പ്രദേശത്തും ഇതിലും ക്രൂരമായ അനുഭവങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഡല്‍ഹിയിലെ ആദ്യ ആഴ്ചകളിലെ അനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. അപരിചിതനെ ശത്രുവായി കാണുന്ന ഡല്‍ഹി നഗരത്തില്‍ ആ അപരിചിതന്‍ മുസ്ലിം കൂടിയാണെങ്കില്‍ പിന്നെ അയാളനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അവസാനമുണ്ടാവില്ല. ഇക്കാരം സുഹൃദ്സദസ്സുകളില്‍ പങ്കുവച്ചപ്പോള്‍ പലര്‍ക്കും പറയാനുണ്ടായിരുന്നു സമാനമായ അനുഭവങ്ങള്‍. ദേശാഭിമാനിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുള്‍ റഹ്മാന്‍ എന്ന അബ്ദുക്കയുടെ മകനും കൈരളി ടിവിയുടെ കൊച്ചി ബ്യൂറോ ചീഫുമായ രജീഷ് റഹ്മാന്‍ അക്കാലം ഡല്‍ഹിയിലുണ്ടായിരുന്നു. വിസിറ്റിങ് കാഡില്‍ രജീഷ് എ ആര്‍ എന്നു മാത്രം പ്രിന്റ് ചെയ്തുകൊണ്ടാണ് ആ പത്രപ്രവര്‍ത്തകന്‍ സ്വത്വപ്രതിസന്ധിയെ അതിജീവിച്ചത്. ദേശാഭിമാനി ജീവനക്കാരന്‍ ഉല്ലാസിന്റെ പേരിലെ ആദ്യത്തെ നാലക്ഷരം 'അള്ളാ'യാണെന്നും മാര്‍ക്കറ്റ് ഫെഡിന്റെ മാനേജര്‍ ആറുമുഖന്റെ പേരിലെ അവസാനത്തെ നാലക്ഷരം 'ഖാന്‍' ആണെന്നും തെറ്റിദ്ധരിക്കപ്പെട്ടതുമൂലം ഇരുവര്‍ക്കും വാടകവീടിനായി ഒരു പാട് അലയേണ്ടിവന്ന കഥയും പിന്നീട് കേള്‍ക്കേണ്ടിവന്നു.

തൊപ്പിയും നിസ്കാരത്തഴമ്പും പോലുള്ള മതചിഹ്നങ്ങള്‍ ധരിച്ചവര്‍ മാത്രമല്ല, മുസ്ലിം പേരുകളുമായി സാമ്യമുള്ള പേരുള്ളവര്‍പോലും ഇടയാക്കപ്പെടുന്ന സവിശേഷസാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈയിടെ രാം പുനിയാണി എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകനും വിദേശത്ത് എന്‍ജിനിയറുമായ മുരളിക്ക് നേരിടേണ്ട വന്ന ദുര്യോഗത്തെപ്പറ്റി പറയുന്നുണ്ട്. 'മൂര്‍ അലി' എന്ന മുസ്ലിം പേരുമായുള്ള സാമ്യമാണ് മുരളിയെ വലച്ചത്. മാധ്യമങ്ങള്‍ ഈ അപരത്വ നിര്‍മിതിയില്‍ വഹിക്കുന്ന പങ്ക് വിസ്മരിച്ചുകൂടാ. സെപ്തംബര്‍ പതിനൊന്നിന് ശേഷം മുസ്ലിങ്ങള്‍ക്കെതിരെ പാശ്ചാത്യശക്തികള്‍ ആഗോളമായുണ്ടാക്കിയ ദുഷ്പ്രചാരണങ്ങളില്‍ നിന്ന് ഏറ്റവുമധികം മുതലെടുത്തത് ഇന്ത്യയിലെ സംഘപരിവാര്‍ ആണ്. സംഘപരിവാറിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളോട് കാര്യമായ എതിര്‍പ്പില്ലാത്ത കോണ്‍ഗ്രസ് ബാബ്രി മസ്ജിദ് പ്രശ്നത്തിലെന്ന പോലെ ഈ പ്രശ്നങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ആഗോള മാധ്യമങ്ങള്‍ ഇറാഖ് യുദ്ധങ്ങളില്‍ സ്വീകരിച്ച സമീപനം തന്നെയായിരുന്നു അവരുമായി ആശയപരമായി ഐക്യപ്പെടുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് വംശഹത്യ, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നീ പ്രശ്നങ്ങളില്‍ സ്വീകരിച്ചത്.

2002ലെ ദീപാവലിത്തലേന്ന് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസ എന്ന ആഡംബര ഷോപ്പിങ് ചത്വരത്തില്‍ ഒരു 'തീവ്രവാദി'യെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന സംഭവം ദേശീയ പത്രങ്ങള്‍ മാത്രമല്ല, മാതൃഭൂമി അടക്കമുള്ള മലയാള മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി ഒന്നു മാത്രം മതി മാധ്യമങ്ങളുടെ ന്യൂനപക്ഷവേട്ടയ്ക്ക് ഉദാഹരണം. ദീപാവലിയുടെ തിരക്കിനിടെ സൌത്ത് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസയുടെ ബേസ്മെന്റില്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയാണ്. ചാനലുകളും പത്രങ്ങളും മത്സരിച്ച് പൊലീസിനെ അഭിനന്ദിച്ചു. അനേകം പേര്‍ മരിക്കാനിടയാവുമായിരുന്ന തീവ്രവാദി ആക്രമണപദ്ധതി തകര്‍ത്ത ഡല്‍ഹി പൊലീസിലെ ഡെയര്‍ ഡെവിള്‍സിനെ മാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണച്ചു. രാജ്യത്തെവിടെയും ഏതു സമയവും ഒരു ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും ബസ്സിലെയും തീവണ്ടിയിലെയും സീറ്റിനടിയില്‍ പൊട്ടാറായ ഒരു ടൈംബോംബ് ഒളിഞ്ഞിരിപ്പുണ്ടെന്നും മറ്റുമുള്ള ധാരണ പടര്‍ത്താനാണ് ഓരോ പത്രവും ശ്രമിച്ചത്.

ഈ സംഭവത്തിന്റെ പിറ്റേന്ന് 2002 നവംബര്‍ നാലിന് പുറത്തിറങ്ങിയ മാതൃഭൂമി പത്രം ഈ ധാരണസൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ക്ളാസിക് ഉദാഹരണമായിരുന്നു. ഏജന്‍സിയും ടെലിവിഷന്‍ ചാനലുകളും നല്‍കിയ വാര്‍ത്തകള്‍ കൊണ്ട് ഓരോ റിപ്പോര്‍ടറുടെയും ബൈലൈനോടുകൂടിയ നാലഞ്ച് വാര്‍ത്തകള്‍ ഒന്നാം പേജില്‍ നിരത്തിയ മാതൃഭൂമി ഗംഭീരമായി സ്കോര്‍ ചെയ്ത് മറ്റു പത്രങ്ങളെ പിന്നിലാക്കുകയായിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട 'തീവ്രവാദി'യുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്ന തോക്കിന്റെ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ചതോടെ ഈ തീവ്രവാദി ആക്രമണ പദ്ധതി തകര്‍ത്ത ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ഏവരിലും ഉണര്‍ന്നു തുടങ്ങി. വെടിയേറ്റു വീണവന്റെ കൈയില്‍ മുറുകെപ്പിടിച്ച തോക്ക് കാണുന്ന ആരിലും സംശയം ജനിക്കുക സ്വാഭാവികം. തൊട്ടുപിന്നാലെ ഈ ഏറ്റുമുട്ടല്‍ കണ്ടു നിന്ന ഒരു ഡോക്ടറുടെ അഭിമുഖം വന്നപ്പോഴേക്കും നുണയുടെ ബലൂണ്‍ പൊട്ടി ഞെട്ടറ്റു വീണു. ആ ഡോക്ടറെ പൊലീസുകാര്‍ ഭ്രാന്തനാക്കി ചിത്രീകരിച്ചതിന്റെ വാര്‍ത്തയാണ് പിന്നീട് കേട്ടത്. ഒന്നാം പേജില്‍ നാലും അഞ്ചും പേരുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രം ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സ്ഥാപിക്കുന്ന വാര്‍ത്തകള്‍ വായനക്കാരെ അറിയിക്കാന്‍ ഔത്സുക്യം കാണിച്ചില്ല.

തുടര്‍ന്നിങ്ങോട്ടുള്ള ഓരോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തീവ്രവാദി ആക്രമണങ്ങളും ന്യൂനപക്ഷത്തെക്കുറിച്ച് പൊതുമനസ്സില്‍ ഭീതിപടര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് സംഘപരിവാര്‍ തീവ്രവാദികള്‍ക്ക് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം നല്‍കിയ സന്ദേശ്, ഗുജറാത്ത് സമാചാര്‍ പോലുള്ള പത്രങ്ങളുടെ താളുകളില്‍ ചോരക്കറ എത്രകാലം കഴിഞ്ഞാലാണ് മാഞ്ഞുപോകുക.

അന്‍സല്‍ പ്ളാസയിലെ ഏറ്റുമുട്ടലില്‍ കണ്ട അതേ ആവേശം മാലേഗാവിലെ സ്ഫോടനത്തിന്റെ കാര്യത്തിലും മാതൃഭൂമിയടക്കമുള്ള മലയാള പത്രങ്ങള്‍ കാണിച്ചു. മാലേഗാവ് സ്ഫോടനത്തിലും നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിച്ച സംഭവത്തിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ ഈ പത്രങ്ങള്‍ ബോധപൂര്‍വം തമസ്കരിക്കുകയായിരുന്നു. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകരും നിയമവിദഗ്ധരും എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് അരുന്ധതി റോയി തയ്യാറാക്കിയ 13 December-A Reader: The Strange Case of the Attack on the Indian Parliament എന്ന പുസ്തകത്തില്‍ അവരുന്നയിക്കുന്ന പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു സുപ്രധാനസംഭവത്തിനു പിന്നിലെ സത്യങ്ങള്‍ മൂടിവെക്കാന്‍ യുപിഎ സര്‍ക്കാരും ആഗ്രഹിക്കുന്നു എന്ന വസ്തുതയാണ് ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നത്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി പ്രസക്തമായ പതിമൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അവയിങ്ങനെ:

1. പാര്‍ലമെണ്ടിനുനേരെയുള്ള ആക്രമണ സാധ്യതയെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരും പൊലീസും പറഞ്ഞിരുന്നു. ഡിസംബര്‍ 12ന് പ്രധാനമന്ത്രി എ ബി വാജ്പേയി വിളിച്ചു ചേര്‍ത്തയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കി. എന്നിട്ടും പതിമൂന്നിന് പാര്‍ലമെണ്ടിനു നേരെ ആക്രമണമുണ്ടായി. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ബോംബ് എങ്ങനെ പാര്‍ലമെണ്ട് സമുച്ചയത്തില്‍ എത്തി?

2. ജയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്യിബ എന്നിവയ്ക്കെതിരെ ശ്രദ്ധാപൂര്‍വം ഒരു ഓപ്പറേഷന് പദ്ധതിയിട്ടതായി ആക്രമണത്തിന് കുറച്ചുനാള്‍ക്കു ശേഷം ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പറഞ്ഞു. 1998ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോവുന്നതില്‍ ഉള്‍പ്പെട്ട 'മുഹമ്മദ് ' എന്നയാളുടെ നേതൃത്വത്തിലാണ് പാര്‍ലമെണ്ടിന് നേരെ ആക്രമണം നടന്നതെന്നും സ്പെഷ്യല്‍ സെല്‍ പറഞ്ഞു. ( ഇക്കാര്യം പിന്നീട് സിബിഐ നിഷേധിച്ചു). ഇക്കാര്യമൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. ഈ അവകാശവാദത്തിനു മേല്‍ സ്പെഷ്യല്‍ സെല്ലിന് എന്തു തെളിവാണുള്ളത്?

3. ആക്രമണം പൂര്‍ണമായും തത്സമയം ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വിയില്‍ റെക്കോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പാര്‍ലമെണ്ട് അംഗങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് പാര്‍ലമെണ്ടംഗം കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ പിന്തുണച്ച രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള ഈ സംഭവത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി പറഞ്ഞു, "ആറുപേര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. പക്ഷെ, അഞ്ചു പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ ആറുപേരെ വ്യക്തമായി കാണുന്നുണ്ട്.'' ദാസ്മുന്‍ഷി പറയുന്നത് ശരിയാണെങ്കില്‍ അഞ്ചുപേര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് എന്തിനു പറയണം?ആറാമന്‍ ആര്? അയാളിപ്പോള്‍ എവിടെയുണ്ട്? എന്തുകെണ്ടാണ് ഈ ദൃശ്യങ്ങള്‍ പ്രൊസിക്യൂഷന്‍ ഒരു തെളിവായി വിചാരണാവേളയില്‍ ഹാജരാക്കാതിരുന്നത്? എന്തുകൊണ്ട് ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു മറച്ചുവെച്ചു?

4. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പാര്‍ലമെണ്ട് പിരിഞ്ഞതെന്തിനായിരുന്നു?

5. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുണ്ടെന്ന് ഡിസംബര്‍ 13ന് ശേഷം സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നെ കണ്ടത് ഇന്തോ-പാക് അതിര്‍ത്തിയിലേക്ക് അഞ്ചുലക്ഷം പട്ടാളക്കാരുടെ നീക്കമാണ്. ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തി. എന്തായിരുന്നു നിഷേധിക്കാനാവാത്ത ഈ തെളിവ്?

6. ഡിസംബര്‍ 13ന്റെ ആക്രമണത്തിനു വളരെ മുമ്പുതന്നെ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കം തുടങ്ങിയിരുന്നുവെന്നത് സത്യമാണോ?

7. ഒരു വര്‍ഷത്തോളം നീണ്ട ഈ സൈനികനീക്കത്തിന് എന്തു ചെലവ് വന്നു? എത്ര പട്ടാളക്കാര്‍ ഇതില്‍ കൊല്ലപ്പെട്ടു. കുഴിബോംബുകള്‍ അലക്ഷ്യമായി ഉപയോഗിച്ചതുമൂലം കൊല്ലപ്പെട്ട സൈനികരും സിവിലിയന്‍മാരും എത്ര? പട്ടാള ട്രക്കുകളും ടാങ്കുകളും കടന്നുപോയപ്പോള്‍ നഷ്ടപ്പെട്ട വീടുകളും കൃഷിഭൂമിയും എത്ര?

8. സംഭവസ്ഥലത്തു നിന്ന് ശേഖരിക്കുന്ന തെളിവുകള്‍ ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ സുപ്രധാനമാണ്. പൊലീസിന്റെ അന്വേഷണം എങ്ങനെ അഫ്സലില്‍ എത്തി. എസ് എ ആര്‍ ഗീലാനി വഴിയാണ് തങ്ങള്‍ അഫ്സലില്‍ എത്തിയതെന്ന് സ്പെഷ്യല്‍ സെല്‍ പറയുന്നു. അഫ്സലിനെ കണ്ടുപിടിക്കണമെന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് കൈമാറുന്നതിനു മുമ്പുതന്നെ ഗീലാനിയെ അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് ഡിസംബര്‍ 13ന്റെ ആക്രമണവുമായി സ്പെഷല്‍ സെല്‍ അഫ്സലിനെ ബന്ധിപ്പിക്കുന്നത്.

9. കീഴടങ്ങിയ തീവ്രവാദിയായ അഫ്സല്‍ ജമ്മു-കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നതായി കോടതികള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ സദാനിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് എങ്ങനെ ഒരു സായുധ ഓപ്പറേഷനു വേണ്ടി ഗൂഢാലോചന നടത്തുമെന്ന് സുരക്ഷാസേന എങ്ങനെയാണ് വിശദീകരിക്കുന്നത്.

10. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പീഡനമുറിക്കകത്തും പുറത്തമായി കഴിയുകയും നിരന്തരനിരീക്ഷണത്തിന് വിധേയനാവുകയും ചെയ്യുന്ന ഒരാളെ ഒരു സുപ്രധാന ഓപ്പറേഷനുവേണ്ട സഹായത്തിന് ലഷ്കര്‍, ജയ്ഷെ തുടങ്ങിയ സംഘടനകള്‍ എങ്ങനെ വിശ്വാസത്തിലെടുക്കും?

11. കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റില്‍ അഫ്സല്‍ പറഞ്ഞത് എസ്ടിഎഫുമായി ബന്ധമുള്ള താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തിയെന്നും അയാളെ ദില്ലിക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചുമെന്നുമാണ്. താരിഖിന്റെ പേര് കുറ്റപത്രത്തിലുണ്ട്. ആരാണ് താരിഖ്? അയാളിപ്പോള്‍ എവിടെയാണ്.

12. 2000 നവംബറില്‍ മുംബെയില്‍ വെച്ച് അറസ്റ്റ് ചെയ്തശേഷം ജമ്മു കാശ്മീര്‍ പൊലീസിന് കൈമാറിയ മൊഹമ്മദ് യാസിന്‍ ഫത്തേ മുഹമ്മദ് എന്ന അബു ഹംസയാണ് പാര്‍ലമെണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളെന്ന് ആക്രമണം നടന്ന് ആറുദിവസങ്ങള്‍ക്കുശേഷം താനെയിലെ പൊലീസ് കമീഷണര്‍ എസ് എം ഷങ്കാരി തിരിച്ചറിഞ്ഞിരുന്നു. തന്റെ വാദത്തെ ബലപ്പെടുത്താനുള്ള തെളിവുകളും അദ്ദേഹം നല്‍കി. ശങ്കാരി പറയുന്നത് സത്യമാണെങ്കില്‍ ജമ്മുകാശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസിന്‍ പാര്‍ലമെണ്ട് ആക്രമണത്തില്‍ ഉള്‍പ്പെട്ടതെങ്ങനെ? അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ യാസിന്‍ ഇപ്പോള്‍ എവിടെയാണ്?

13. പാര്‍ലമെണ്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് 'തീവ്രവാദികള്‍' ആരൊക്കെയാണെന്ന് നമുക്കറിയാത്തത് എന്തുകൊണ്ട്?

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ സംശയങ്ങളുടെ മേഘങ്ങള്‍ ഇതുവരെ മാഞ്ഞുപോയിട്ടുമില്ല. യുപിഎയുടെ ഭരണം ആറുവര്‍ഷം പിന്നിടുമ്പോഴും രഹസ്യങ്ങളുടെയും ദുരൂഹതയുടെ ഈ കടന്നല്‍ക്കൂടിളക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഭയക്കുകയാണ്. പാര്‍ലമെന്റ് ആക്രമണം നടന്ന സാഹചര്യം എന്തായിരുന്നു എന്ന് നോക്കാം. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടെ വര്‍ഷമായിരുന്നു 2001. ആ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തിലാണ് പ്രതിരോധ ഇടപാടുകളിലെ അഴിമതികളൊന്നാകെ തെഹല്‍ക പുറത്തുകൊണ്ടുവന്നത്. കാര്‍ഗില്‍ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായി നടത്തിയ ആയുധ ഇടപാടില്‍ നടന്ന കൈക്കൂലിയെക്കുറിച്ച് തെഹല്‍ക പൊട്ടിച്ച വെടി ബിജെപിയെ ആകെയുലച്ചു. ആയുധദല്ലാളന്‍മാരായി വേഷമിട്ട തെഹല്‍ക ലേഖകരില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ബിജെപി പ്രസിഡണ്ടിന്റെ ദൃശ്യം അഴിമതിയുടെ എക്കാലത്തെയും സിംബലായി. ഇതിന്റെ പേരില്‍ എഴുപതുകളിലെ യുവതുര്‍ക്കിയും ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ സമരപ്രതീകവുമായ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്തു. തെഹല്‍ക വെളിപ്പെടുത്തലിന്റെ അലയൊടുങ്ങും മുമ്പ് സപ്തംബര്‍ പതിനാന്നിന് ഇരട്ടഗോപുരങ്ങള്‍ക്കു നേരെയുള്ള ആക്രമണവും തുടര്‍ന്ന് അഫ്ഗാന്‍ യുദ്ധവും. ഇന്ത്യയില്‍ തീവ്രവാദത്തെ മറയാക്കി ഏതുപ്രശ്നത്തെയും ഒതുക്കി തീര്‍ക്കാം എന്ന് ബിജെപി നേതൃത്വത്തിന് എളുപ്പം മനസ്സിലാക്കാന്‍ ഇത് ധാരാളമായിരുന്നു. സപ്തംബര്‍ പതിനൊന്നിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തിപ്പെട്ട സംഘപരിവാര്‍ ആക്രമണം ഒടുവില്‍ 2002 മാര്‍ച്ചിലെ ഗുജറാത്ത് വംശഹത്യവരെ ചെന്നെത്തി. 2001 ഡിസംബറിലാണ് ശവപ്പെട്ടി കുംഭകോണം പുറത്തുവന്നത്. കാര്‍ഗിലില്‍ കൊല്ലപ്പെട്ട ജവന്മാരുടെ മൃതദേഹം കൊണ്ടുവരാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ പോലും കമ്മീഷന്‍ വാങ്ങിയെന്ന് കംപ്ട്രോളര്‍ ആന്റ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് വീണ്ടും എന്‍ഡിഎക്ക് തിരിച്ചടിയായി. തൊട്ടടുത്ത ഫെബ്രുവരിയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തകൃതി. ശവപ്പെട്ടിക്കള്ളന്മാര്‍ എന്ന ആക്ഷേപം പാര്‍ലമെണ്ടിലും തെരുവിലും മുഴങ്ങിയതോടെ ബിജെപി ഭയത്തിലായി. സൈനികരുടെ എണ്ണം ഗണ്യമായുള്ള ഈ സംസ്ഥാനങ്ങളില്‍ വിജയിക്കാനാവുമെന്ന വ്യാമോഹം ബിജെപിയുടെ നല്ല സ്വപ്നങ്ങളില്‍ പോലും കടന്നുവന്നില്ല. തെഹല്‍കവെളിപ്പെടുത്തല്‍ പോലെ ശവപ്പെട്ടി കുംഭകോണവും പാര്‍ലമെണ്ടിന്റെ 2001ലെ ശീതകാലസമ്മേളന നടപടികള്‍ ദിവസങ്ങളോളം സ്തംഭിപ്പിച്ചു. ഈ പ്രശ്നം കത്തിനില്‍ക്കുമ്പോഴാണ് പാര്‍ലമെണ്ടിനു നേരെ തീവ്രവാദികള്‍ ആക്രമണം നടന്നത് എന്നതു തന്നെ സംശയകരമാണെന്ന് അന്നു തന്നെ സംസാരമുണ്ടായിരുന്നു.

പക്ഷെ, ലോകത്തെങ്ങും ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രചാരണ കൊടുങ്കാറ്റ് വീശുമ്പോള്‍, സെപ്തംബര്‍ പതിനൊന്നിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക പടയൊരുക്കം നടക്കുമ്പോള്‍ ഇതൊക്കെ പുറത്തുപറയാന്‍ ആരും ധൈര്യം കാട്ടിയിരുന്നില്ല. തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തിന് ഇന്ത്യയും ഒരു കൂട്ടാളിയായി മാറിയത് അന്നാണ്. ഒപ്പം പാകിസ്ഥാനുമായി ഏതുസമയവും ഏററുമുട്ടുലുണ്ടായേക്കാമെന്ന സ്ഥിതി വിശേഷം അന്ന് കൈവന്നു. പാകിസ്ഥാനുമായുള്ള ലാഹോര്‍ ബസ് സര്‍വീസും വ്യോമബന്ധങ്ങളും വിഛേദിച്ചു. നയതന്ത്രപ്രതിനിധി സതീഷ് നമ്പ്യാരെ തിരിച്ചുവിളിച്ചു. എല്ലാം കൊണ്ടും ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിയ തീവ്രദേശീയതാ വികാരത്തില്‍ ഒന്നു സംഭവിച്ചു. തെഹല്‍കയും ശവപ്പെട്ടി കുംഭകോണവും മാധ്യമങ്ങള്‍ മറന്നു. പകരം മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പാവനമായ യുദ്ധത്തിലേക്ക് മാധ്യമങ്ങള്‍ മിഴി തുറന്നു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച യുദ്ധാസക്തി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.

2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദി ആക്രമണത്തിനുപിന്നില്‍ സിഐഎക്കുള്ള പങ്ക് വസ്തുതകള്‍ സഹിതം ചോസുദോവ്സ്കിയെപ്പോലുള്ള എടുത്തു പറഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഏറ്റവുമൊടുവില്‍ കശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ കിറ്റില്‍ ബോംബുണ്ടെന്ന സംശയത്തില്‍ പല നഗരങ്ങളെയും ഭയവിഹ്വലരാക്കാന്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കാട്ടിയ താല്പര്യം ഗോവയിലെ മഡ്ഗാവില്‍ ദീപാവലി ദിവസം സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളുടെ വസ്തുതകള്‍ പുറത്തറിയിക്കുന്നതില്‍ ഉണ്ടായില്ല. 2008 നവംബറില്‍ ഡല്‍ഹിയിലെ ബട്ലാ ഹൌസില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ പൊലീസിനെതിരെ രോഷമുയര്‍ന്നപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നാണ് കോടതി പറഞ്ഞത്.

സംഘപരിവാറിന്റെ മെഗാഫോണുകളാവുന്ന മാധ്യമങ്ങള്‍ ലൌജിഹാദിന്റെ കാര്യത്തിലും വ്യത്യസ്ത നിലപാടല്ല കൈക്കൊള്ളുന്നത്. വസ്തുതയുടെ പിന്‍ബലമൊന്നുമില്ലാത്ത ഭോഷ്കുകള്‍ ഏറ്റെടുക്കാന്‍കേരളത്തിലും ആളുണ്ടെന്ന ദയനീയ സത്യമാണ് നമ്മള്‍ ഇപ്പോള്‍ തൊട്ടറിയുന്നത്. പ്രണയം നിഷിദ്ധം, അഥവാ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ തന്നെ അത് സ്വന്തം സമുദായത്തില്‍ പെട്ടവരെ മാത്രം എന്നാണ് ഈ പ്രചാരണത്തിന്റെ പൊരുള്‍. കേരളം ഇതുവരെ പൊരുതി നേടിയ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരം പ്രചാരണങ്ങള്‍. പ്രണയിക്കും മുമ്പ് ജാതിസര്‍ടിഫിക്കറ്റ് ചോദിച്ചുവാങ്ങാന്‍ ഇനി എന്നാണിവര്‍ പറയുക എന്ന് മാത്രം നോക്കിയിരിക്കുക.

*
എന്‍ എസ് സജിത്
(കെ ഇ എന്‍ എഡിറ്റ് ചെയ്ത ചിന്ത പ്രസിദ്ധീകരിക്കുന്ന 'ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ്' എന്ന പുസ്തകത്തില്‍ നിന്ന്)

61 comments:

വര്‍ക്കേഴ്സ് ഫോറം said...

ലൌജിഹാദ്, റോമിയോ ജിഹാദ് എന്ന പേരുകളില്‍ ഒരു സമൂഹത്തെയാകെ ഇരകളാക്കുന്നതിനാണ് കേരളത്തിലെ രണ്ടു പത്രങ്ങളുടെയും ചില രാഷ്ട്രീയ പാര്‍ടികളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ഒറീസയിലുള്‍പ്പെടെ ഇരകളാക്കപ്പെട്ടലിന്റെ ഹൃദയവേദന നേരിട്ടനുഭവിച്ച ക്രിസ്ത്യന്‍ സമുദായത്തിന്റെ നേതൃത്വവും ഈ സമുദായ സ്നേഹികള്‍ക്കൊപ്പം കൂടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയാവുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ സമീപകാലത്തു കണ്ട എല്ലാതരം നുണപ്രചാരണങ്ങളും ഇവിടെ ആവര്‍ത്തിക്കുകയാണ്. സെപ്തംബര്‍ 11നു മുമ്പും അതിനുശേഷവും നാം കണ്ട വസ്തുതാ നിര്‍മിതികളാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.

unni ji said...

കമ്മ്യ്യുണിസ്റ്റുപാർട്ടിയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും കൊള്ളത്തരങ്ങളും ജനങ്ങൾക്കറിയാം. എനിയും ഇത്തരം അഭ്യാസങ്ങൾ ചെലവാകില്ല.

ബീഫ് ഫ്രൈ||b33f fry said...

വളരെ നന്ദി ഈ ലേഖനത്തിന്. അഭിവാദ്യങ്ങള്‍. :)

ജനശക്തി said...

നല്ല ലേഖനം.

അവനവന്റെ അഭിപ്രായം ജനത്തിന്റെ പേരില്‍ ചിലവാക്കാന്‍ നോക്കുന്ന കലാപരിപാടിയൊക്കെ പഴയതായി ഗോപാല്‍ ഉണ്ണികൃഷ്ണ സാര്‍. നമ്മളും ഒക്കെ ജനം തന്നെ.

chithrakaran:ചിത്രകാരന്‍ said...

ഈ മുതലക്കാണ്ണീരുമായി ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് എത്രകാലം
ഇനി പിടിച്ചു നില്‍ക്കാനാകും ?

ദീപസ്തഭം മഹാശ്ചര്യം... നമുക്കും കിട്ടണം പണം !!!

ബീഫ് ഫ്രൈ||b33f fry said...

ജാതീയതയ്ക്കെതിരെ പോരാടുന്നു എന്ന് പ്രഘോഷണം ചെയ്യുന്ന ചിത്രകാരന്റെ പൊയ്മുഖം ഇവിടെ പൊടിഞ്ഞുവീഴുന്നു. തമിഴ്നാട്ടിലെ മധുരൈ-യില്‍ ദളിതരുടെ ക്ഷേത്രപ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത് സി.പി.എം ആണെന്നൊന്നും ചിത്രകാരനൊരു പ്രശ്നമല്ല. ഇടത് എന്നെവിടെയെഴുതിക്കണ്ടാലുമതിനെ അടച്ചാക്ഷേപിക്കുക. ഈ സൈസ് മൂലക്കുരുവിന് ചികിത്സ ബുലോകത്തില്‍ കിട്ടില്ല ചിത്രകാരാ, അതിന് നല്ല ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം... അതുടനെ കഴിക്കേണ്ടി വരും!

//ചാട്ടവാര്‍// said...

"തമിഴ്നാട്ടിലെ മധുരൈ-യില്‍ ദളിതരുടെ ക്ഷേത്രപ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത് സി.പി.എം ആണെന്നൊന്നും
എന്തര് എന്തര് എന്തെരെന്തരെന്തര് ?

ബീഫ് ഫ്രൈ||b33f fry said...

1) CPM to lead Nov 2 Dalit temple entry

2) After a decade, Dalits defy Hindu ban, enter temple

3) Mob blocks Dalits' entry into temple

4) Violence at mass temple entry event

chithrakaran:ചിത്രകാരന്‍ said...

ഓ.ടോ.
ഹഹഹ ...അപ്പോള്‍ ദളിതരുടെ ക്ഷേത്ര പ്രവേശനത്തിനുള്ള സംഘടനയാണല്ലേ ...ഹഹഹ...
ഈ കൂട്ടിക്കൊടുപ്പാണോ പുരോഗമനം ?
ആ ക്ഷേത്രത്തിലെ തന്ത്രിയേയും, ശാന്തിക്കാരനേയും മാനേജരേയും പുറത്താക്കി ദലിതരെ ക്ഷേത്രം ഏല്‍പ്പിച്ചു കൊടുത്തു എന്നു പറഞ്ഞിരുന്നെങ്കില്‍ പിന്നെയും
സഹിക്കാം !!!
വിപ്ലവം ദല്ലാളുപണിയാണെന്നു കരുതുന്നവര്‍ :)

ബീഫ് ഫ്രൈ||b33f fry said...

ബ്ലോഗ്ഗിലും കമന്റിലും ഓരിയിടുന്നതല്ലാതെ ചിത്രകാരന്‍ എന്ത് മുടിയാണ് ചെയ്തിട്ടുള്ളത്?

chithrakaran:ചിത്രകാരന്‍ said...

സി.പി.എമ്മിന്റെ കൊടിയുടെ നിറം
ഇനി കാവിയാക്കാം...!!!
ക്ഷേത്രത്തിലേക്ക് ആളെക്കേറ്റുന്ന പ്രവര്‍ത്തി
വിപ്ലവം തന്നെ സഖാക്കളെ :)

chithrakaran:ചിത്രകാരന്‍ said...

പുരോഗതിയെ പിന്നോട്ടു നയിക്കുന്ന സവര്‍ണ്ണ സാംസ്ക്കാരിക മൂരച്ചികള്‍ :)

chithrakaran:ചിത്രകാരന്‍ said...

ക്ഷേത്രത്തിലേക്ക് ആളെക്കേറ്റാന്‍ ഡുക്ലി കോണ്‍ഗ്രസ്സുപോരേ... ?
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് തിരിച്ചറിയുന്നവര്‍ ദളിതരെ മയക്കാനല്ലാതെ
എന്തിനാണിഷ്ടാ അവരെ ബ്രാഹ്മണ ദാസ്യത്തിലേക്ക്
നടതള്ളിയത് ???
വിപ്ലവ പാര്‍ട്ടിയുടെ ധാര്‍മ്മികതയില്‍ ലജ്ജ തോന്നുന്നു :)

ബീഫ് ഫ്രൈ||b33f fry said...

@ചിത്രകാരന്‍

നല്ല മുരിക്കു മരം വല്ലതും വീട്ടിന്റെ അടുത്തുണ്ടെങ്കില്‍ ഒരു നാലടി നീളത്തില്‍ മുറിച്ച് ഒരു സ്റ്റൂളില്‍ കെട്ടി വെയ്ക്കുക. എന്നിട്ട് അതിന്റെ മുകളില്‍ കയറിയിരുന്ന് മുന്നോട്ടും പിന്നോട്ടും ആയുക. നിങ്ങളുടെ മൂലക്കുരുവിന്റെ അസ്കിതകള്‍ അവിടെ തീരേണ്ടതാണ്. അല്ലാതെ ബ്ലോഗ്ഗുകളിലും കമന്റുകളിലും വയറിളക്കിത്തളിച്ചാല്‍ ഒന്നും പോകില്ല. ഞാന്‍ ഇവിടെ നിര്‍ത്തുന്നു.

@വര്‍ക്കേഴ്സ് ഫോറം & ജനശക്തി

ക്ഷമിക്കണം.

ജനശക്തി said...

കൊള്ളാലോ ചിത്രകാരന്‍..ജാതിക്കെതിരെ സി.പി.എം എന്ത് ചെയ്തു

തമിഴ് നാട്ടില്‍ ദളിതരുടെ പോരാട്ടം എന്ന പോസ്റ്റില്‍ താഴെയുള്ള കമന്റിട്ട ചിത്രകാരന്‍ തന്നെയാണോ ഈ ചിത്രകാരനും.

chithrakaran:ചിത്രകാരന്‍ said...

ആവേശകരവും മാതൃകാപരവുമായ മുന്നേറ്റം നാടത്തുന്നു എന്നതില്‍ അതിയായി സന്തോഷിക്കുന്നു. അഭിവാദ്യങ്ങള്‍ സുഹൃത്തെ..!!!
November 7, 2009 4:11 PM

കത്തിപ്പടരേണ്ട പ്രക്ഷോഭാഗ്നി

ജാതിയുടെ പേരില്‍ കുടിവെള്ള നിഷേധം

അയിത്തഗ്രാമം സമരം അറസ്റ്റ്

തമിഴകം വാഴും ജാതിപ്പിശാച്

കേഴുക കേഴുക ഭാരതമാതവേ കേഴുക

ഇതൊക്കെ പോസ്റ്റ് ചെയ്തതിനുശേഷം വെള്ളം കുറെ ഒഴുകിപ്പോയി ചാട്ടവാറേ..ഒന്നും അറിഞ്ഞില്ലല്ലേ.

*free* views said...

"communists" of kerala are trying to woo hardcore muslim votes with a FUD (Fear, Uncertainity, Doubt) technique. Now that they know they will not get Christian votes because of the Christian bishop conspiracy (which is true). Can't they stop this cheap parliamentarian techniquest to get some votes and show some justice to the "C" in their name? (But why is papers so obsessed with love jihad anyway? Are christian bishops afraid of losing their kunjadukal? Why can't they give extra vbs classes to educate their kunjadukal? No comments about RSS bafoons, they know nothing better)

This is a party that supported Military action against tribal revolutionaries fighting against oppression, similar to Punnapra vialar struggle. These hypocrites were wondering why some ministers were opposing to wisdom of Chidambaram and Manmohan singh that the comrades should be killed mercilessly so that these hypocrites can rule Bengal. Hypocrites of this party in bengal is afraid of Mamta, and they thought that is reason enough to kill revolutionaries from Dantawada.

When next government comes, they will *copyright* communism and start selling communism in cola bottles. Benefits will go to "Lavlin Pinarayi revolutionary fund" for his son's revolutionary education in western imperialism. (I can already hear Chidambaram's military knocking on my doors for propagating falsehood against "comrade" Pinarayi)

ജനശക്തി said...

സി.പി.എം ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും, ജാതിനിര്‍മ്മാര്‍ജ്ജനത്തിനൊന്നും ചെയ്തില്ലെന്നും പലയിടങ്ങളിലും വിലപിക്കുന്നവര്‍, സി.പി.എം അതും ചെയ്തിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാല്‍ വളിച്ച തമാശയുമായി ഇറങ്ങിക്കോളും. ചുറ്റും നടക്കുന്നതെന്താണെന്ന് കൃത്യമായി അറിഞ്ഞിട്ട് യാഥാര്‍ത്ഥ്യബോധത്തോടെ പ്രതികരിക്കാന്‍ വയ്യല്ലോ അല്ലേ ചിത്രകാരാ. അതിനിത്തിരി പണിയെടുക്കണം, വായിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കണം.അല്ലേ? ഉഡായിപ്പ് കമന്റിട്ട് നടക്കുന്നത് വളരെ ഉത്തരവാദിത്വരഹിതമായ ഏര്‍പ്പാടാണെന്നെങ്കിലും ദയവായി മനസ്സിലാക്കുക.

വിശാല്‍‌‌‌‌‌‌‌‌ said...

"അവനവന്റെ അഭിപ്രായം ജനത്തിന്റെ പേരില്‍ ചിലവാക്കാന്‍ നോക്കുന്ന കലാപരിപാടിയൊക്കെ പഴയതായി ഗോപാല്‍ ഉണ്ണികൃഷ്ണ സാര്‍. നമ്മളും ഒക്കെ ജനം തന്നെ."

അപ്പോള്‍‌‌‌‌ അറിയാം‌‌ അല്ലേ. എന്നിട്ടാണോടോ 'ജന'ശക്തി എന്ന പേരും‌‌ കൊണ്ട് ആളെപ്പറ്റിക്കാന്‍‌‌ ഇറങ്ങുന്നത്.

*free* views said...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് തിരിച്ചറിയുന്നവര്‍ ദളിതരെ മയക്കാനല്ലാതെ
എന്തിനാണിഷ്ടാ അവരെ ബ്രാഹ്മണ ദാസ്യത്തിലേക്ക്
നടതള്ളിയത് ???

I agree with Chithrakaran on this point. But I do not agree CPIM did not do anything for Dalits, they did do, but now they are not a good votebank, so no use anymore. Mayawati is ruling the roost on Dalit votes.

chithrakaran:ചിത്രകാരന്‍ said...

ദളിതരെ സിപീമ്മുകാര്‍ അയിത്തം മറന്ന് കണ്ണുതുറന്ന് കാണാന്‍ തുടങ്ങി എന്നു വായിച്ചപ്പോള്‍ എഴുതിപ്പോയതാകും ജനശക്തി :)....ക്ഷമിക്കുക.
ബീഫ് ഫ്രയ്യെക്കൊണ്ട് മൂലക്കുരു ശമിപ്പിക്കുന്നതിന്റെ ഡെമൊണ്‍സ്റ്റ്രേഷന്‍ നടത്തിക്കാന്‍ വേണ്ടി കുറച്ച് മുളക് കമന്റില്‍ കൂട്ടിയതാണ് :)ബീഫ് ഫ്രൈ ഇപ്പോള്‍ ആശുപത്രിയിലെത്തിക്കാണും എന്നു പ്രതീക്ഷിക്കട്ടെ !
ബീഫ് ഫ്രൈ മുരിക്കില്‍ കേറി നിരങ്ങിയത് സഹതാപത്തോടെ കണ്ടുനില്‍ക്കേണ്ടിവന്നു :)

ഹഹഹ....ഒരോ ആളുകള്‍ !

ജനശക്തി said...

Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.

The abolition of religion as the illusory happiness of the people is the demand for their real happiness. To call on them to give up their illusions about their condition is to call on them to give up a condition that requires illusions. The criticism of religion is, therefore, in embryo, the criticism of that vale of tears of which religion is the halo.

ലിങ്ക്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറയുന്നതിന്റെ വിശദീകരണം കൂടി വായിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

*free* views said...
This comment has been removed by the author.
*free* views said...

If Marx came to Kerala now, he would say "Parliamentarianism is opium of cpim comrades", they are intoxicated and cannot see which side they should stand.

Communist need not tell everyone to leave their religion, but in this case the dalits did not have a religion, why push them into a religion which did not want them? (I know it is easier said than done, but for an argument, yes). Communism is against religions that is used to control and enslave people into believing their suffering is fate. Some people just believe that Communism means no religions, not true.

But what is comrades opinion on Muslim religious opium that is intoxicating muslim masses? That makes them take up arms for religoin, instead of fighting against their poor economic condition. I do not hear much about any muslim movement for economic growth and participation, only religious bigotry. This is the religious opium Marx was talking about. Instead of making this clear, your party is fuelling it for votes, that is the difference of opinion. Make a principled stand against issues, not opportunist stand for some votes. You are driving at high speed against communism, you need a great purge to clean this mess.

My "moolakkuru" is getting bigger. ;) Me too want a demo. I have a specialist specially for me - "freevoice", it can be any time now.

Unknown said...

" ക്ഷേത്രത്തിലേക്ക് ആളെക്കേറ്റാന്‍ ഡുക്ലി കോണ്‍ഗ്രസ്സുപോരേ... ?"

ഇപ്പൊ ശരിക്കും സുധാകര ശിഷ്യനായി. എന്തൊരു മെയ്വഴക്കം.
ആ വിഡ്ഢി എ.കെ ഗോപാലന്‍ പയ്യന്നൂര്‍ ക്ഷേത്രത്തില്‍ ഹരിജനങ്ങളെ കയറ്റിവിടാന്‍ കൊണ്ട ഇടിക്കും അടിക്കും കണക്കുണ്ടോ ? മഹാഭൂരിപക്ഷത്തിന്റെ ക്ഷേത്ര പ്രവേശനത്തിന്, ഗുരുവായൂരടക്കം മുന്നിട്ടിറങ്ങിയ പി.കൃഷ്ണപ്പിള്ള ആരായി ? മറ്റൊരു പിണറായി (തല്‍ക്കാല ത്തേക്ക് ,ആവശ്യം പോലെ അവരെ മഹാ "ത്യാഗികള്‍ "ആക്കി പ്രമോഷന്‍ കൊടുക്കും, അതാ ഇക്കാലത്തെ ഒരു സ്റ്റയില്‍)അല്ലാതെന്താ ? ഇങ്ങനെ ആണ് തനിനിറം പുറത്താവുന്നത്.

Rajesh Krishnakumar said...

ജാതിയും മതവും മുഹൂർത്തവും ഒക്കെ നോക്ക് പെണ്ണു കെട്ട്,ഒണ്ടായ കുട്ടികൾക്ക് സവർൺന ദൈവങ്ങളുടെ പേരും ഇട്ട്,തക്കം കിട്ടുമ്പോൾ ഒക്കെ സി പി എം നെ തെറിയും വിളിച്ച്,വാജീകരണ ഗുളികയുടേയും പ്ലാസ്റ്റിക്ക് ബക്കറ്റിന്റേയും പരസ്യവും ചെയ്ത് നടക്കുന്ന,പണ്ട് മാതൃഭൂമി വീരന്റെ അലക്കു ജോലി ചെയ്തിരുന്ന പെയിന്റർ പറയുന്ന വിഡ്ഡിത്തങ്ങൾക്ക് ഉത്തരം കൊടുക്കാൻ നിൽക്കാൻ നിങ്ങൾക്ക് വേറെ പണി ഇല്ലേ?

Unknown said...

ഫ്രോഡ് വീണ്ടും ഇറങ്ങി."യതാര്‍ത്ത' കമ്മിപാര്‍ട്ടി കണ്ടു പിടിക്കാന്‍ നടക്കുവാരുന്നു കുറേക്കാലം, പിന്നെ "ഫ്രീ" ഉപദേശവും. ഇടയില്‍ കയറ്റി വച്ച 'പുദ്ധി'കണ്ടാ ചുള്ളന്റെ. No comments about RSS bafoons, they know nothing ബെറ്റര്‍..പോടെ തന്റെ ഈ നമ്പര്‍ ഒക്കെ എല്ലാര്‍ക്കും അറിയാം. പിന്നെ അടുത്ത വളയമില്ലാത്ത ചാട്ടം ...If Marx came to Kerala now, പുങ്കാ If Marx came to Kerala now എന്നല്ല if come to kerala എന്നൊക്കെ ഒന്ന് കൃത്യായി ഏഴുതു കേട്ടാ

"that is the difference of opinion. Make a principled സ്റ്റാന്റ്",മാമൂ താന്‍ കൂടിയ principle ഉള്ള മാണി കൊണ്ഗ്രെസ്സില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ താന്‍ പറയ്‌ ഇതാ ഇവിടെ ബങ്കാരു ലക്ഷമന്റെ,പ്രമോദ് മഹാജന്റെ ഒക്കെ പാര്‍ട്ടി ഉണ്ട്,അതാണ്‌ നല്ലതെന്ന്, അല്ലെങ്കില്‍ പറയ്‌ മുസ്ലീംലീഗ് ആണ് തന്റെ ideal‍ പാര്ടീന്നു.

വീണ്ടും പുങ്കന്‍
"you need a great purge to clean this mess."
ഞാന്‍ പറയും ....you need a great purge to clean your ass.

അസ്തലവിസ്ത said...

"തമിഴ്നാട്ടിലെ മധുരൈ-യില്‍ ദളിതരുടെ ക്ഷേത്രപ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത് സി.പി.എം ആണെന്നൊ"

ഹിന്ദുമത നവോത്ഥാനത്തിനു സിപിഎം‌‌ നല്കുന്ന സം‌‌ഭാവനയെ കുറച്ചു കാണിക്കണമെന്നെന്നൊം‌‌ ചാട്ടവാര്‍‌‌ കരുതിക്കാണില്ല. മനുഷ്യരെ മയക്കുന്ന കറുപ്പില്‍‌‌ ഹിന്ദുമതം‌‌‌‌ പെടില്ല എന്ന നിലപാട് പാര്‍‌‌ട്ടിക്കെന്നു തുടങ്ങി എന്നതായിരുന്നിരിക്കണം‌‌‌‌‌‌, അതുമാത്രമായിരിക്കണം‌‌‌‌‌‌ അദ്ദേഹത്തിന്റെ ആശ്ചര്യത്തിനു കാരണം‌‌. ഞാനും‌‌ ഈ പ്രത്യയശാസ്ത്രനിലപാട്(മാറ്റം‌‌‌‌?) ഇപ്പോഴാണു ശ്രദ്ധിക്കുന്നത്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന് പറയുന്നത് ശരിതന്നെ. തികച്ചും‌‌ സ്വാഗതാര്‍‌‌ഹമെന്നേ ഈ സിപിഎമ്മിന്റെ നിലപാടിനെ വിശേഷിപ്പിക്കാനാവൂ.

ലാല്‍‌‌സലാം‌‌ ആന്ഡ് ജയ് ശ്രീറാം‌‌.

ഓടോ:
മധുരയില്‍‌‌ ശരിയാക്കിയ പോലെ അയോദ്ധ്യയിലും‌‌ കൂടി ദളിതര്‍‌‌ക്ക് പ്രവേശനം‌‌‌‌‌‌ ശര്യാക്കിത്തരണം‌‌. ഉത്തരേന്ത്യ മുഴുവനും‌‌ സവര്‍‌‌‌‌ണ്ണരൊന്നുമല്ല സഖാവേ. ദളിതര്‍‌‌ മാത്രമേ കേറൂ, ഒറ്റ സവര്‍‌‌ണ്ണരേയും‌‌ കേറ്റില്ല.

ഒരിക്കല്‍‌‌ കൂടി,
ലാല്‍‌‌സലാം‌‌ ആന്ഡ് ജയ് ശ്രീറാം‌‌.

*free* views said...

freevoice, you can read comment from Janasakthi once to understand your problem :).
...... ചൂണ്ടിക്കാണിച്ചാല്‍ വളിച്ച തമാശയുമായി ഇറങ്ങിക്കോളും. ചുറ്റും നടക്കുന്നതെന്താണെന്ന് കൃത്യമായി അറിഞ്ഞിട്ട് യാഥാര്‍ത്ഥ്യബോധത്തോടെ പ്രതികരിക്കാന്‍ വയ്യല്ലോ അല്ലേ ചിത്രകാരാ. അതിനിത്തിരി പണിയെടുക്കണം, വായിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കണം.അല്ലേ? ഉഡായിപ്പ് കമന്റിട്ട് നടക്കുന്നത് വളരെ ഉത്തരവാദിത്വരഹിതമായ ഏര്‍പ്പാടാണെന്നെങ്കിലും ദയവായി മനസ്സിലാക്കുക.


Best medicine for it is in beef fry's comment -"Murikkumara prayogam".

Learn something from your comrades.

I think your english knowledge is very evident, "ethu schoolil aaanu english padichathu" :). Enikkum oru admission .... Swasryam aayirikkum .... govt schoolil ithra nalla english vijnanam varilla - I am not proud about my english, it is a foreign language for me :). But typing in malayalam is very difficult for me, so i tye in english. Thanks for your correction, but I think you should ask for a refund from your english teacher :).

You are just here to irritate me, only goal of your existence, I am honoured :)

@everybody else - Very sorry

Anonymous said...

തമിഴ് നാട്ടില് ആണുങ്ങള്‍ വല്ലവരും ഉയര്‍ത്തി സാധിച്ചെടുത്ത കാര്യം ഇവിടെ സി പി എം വലിയ കാര്യമായി കാണിക്കാന്‍ ശ്രമിച്ചാലും സി പി എമ്മിന്റെ അവിടത്തെ സ്ഥിതി അറിയാവുന്ന ആര്‍ക്കും അതിന്റെ കോമഡി മനസ്സിലാകും..

പിന്നെ, മദനിയെ ഇനി തൊടാന്‍ മേലാത്ത വിധം നാറിപ്പോയത് കൊണ്ട് അടുത്ത നമ്പരുമായി ഇറങ്ങിയതാണോ പാര്‍ട്ടി!! വോട്ട് ബാങ്ക് ഇല്ലാതെ ഈ രാജ്യത്ത് ഒരു ഗതിയും പരഗതിയും ഇല്ലല്ലോ അല്ലെ? :)

*free* views said...

quote from freevoice "...you need a great purge to clean your ass."

Appol side business aayi vaidya paniyum undalle .. adutha thiranjeduppu kazhiyumbol upakarappedum .... :)

*free* views said...

Quote of comrade "freevoice" - ""that is the difference of opinion. Make a principled സ്റ്റാന്റ്",മാമൂ താന്‍ കൂടിയ principle ഉള്ള മാണി കൊണ്ഗ്രെസ്സില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ താന്‍ പറയ്‌ ഇതാ ഇവിടെ ബങ്കാരു ലക്ഷമന്റെ,പ്രമോദ് മഹാജന്റെ ഒക്കെ പാര്‍ട്ടി ഉണ്ട്,അതാണ്‌ നല്ലതെന്ന്, അല്ലെങ്കില്‍ പറയ്‌ മുസ്ലീംലീഗ് ആണ് തന്റെ ideal‍ പാര്ടീന്നു."

You forgot PJ Jospeh's Kerala congress and Madani's PDP and alliances that comrade Karat tried in last parliament election, including gowdaji. Don't you think they have more principles than Mani? Maybe Karunakarji and his crowd puller son Muraleedharan can help you with some principles. Achyuthanandan is a little weak with principles now, don't you think :)

webworkers said...

ഞാന്‍ ബാംഗ്ലൂര്‍ ഇല്‍ ആണ് താമസിക്കുനതു. മുസ്ലിം വിഭാഗത്തിന് എതിരായുള്ള വിദ്വേഷം ഇന്ന് വളരെ വ്യാപകമാണ്. ഈ കഴിഞ്ഞ independence day ക്ക് ഞങ്ങളുടെ താമസസ്ഥലത്ത് കേബിള്‍ പോയി, പെട്ടന്ന് തന്നെ എന്റെ room mate പറഞ്ഞത്, അത് മുസ്ലിങ്ങള്‍ കളഞ്ഞതാണ് എന്നാണ് . ഞാന്‍ താമസികുന്നത് LBS nagar ഇല്‍ ആണ്, അവിടെ ധാരാളം മുസ്ലിം വിഭാഗം താമസികുന്നുണ്ട്, കേബിള്‍ ഏജന്‍സി നടത്തുനത് ഒരു മുസ്ലിം ആണത്രേ. പിന്നീട് ഞാന്‍ അനേഷിച്ചപോഴാണ് മനസിലായത് അത് തലേദിവസത്തെ മഴയില്‍ പോയതാണ് എന്നത്. 2 ദിവസം എടുത്തു അത് റെഡി ആകുവാന്‍. മുസ്ലിം വിദ്വേഷം കലര്‍ന്ന പ്രസ്താവനകള്‍ വളരെ വ്യപകമയീ കേള്‍കാം. ഒരിക്കല്‍ സിഗ്നല്‍ തെറ്റിച്ചു ഓട്ടോ ഓടിച്ചതിന്, ഓടോരിക്ഷാകാരനോടുള്ള (താടി വച്ച , മുസ്ലിം ചിഹ്നങ്ങള്‍ ഉള്ള ഓട്ടോറിക്ഷ ഡ്രൈവര്‍), ട്രാഫിക്‌ പോലീസ് ഇന്റെ കമന്റ്‌, നീ പാകിസ്താനില്‍ പോയീ ഇങ്ങനെ വണ്ടി ഓടിച്ചാല്‍ മതി എന്നാണ്... കൂടെ ഒരു ഹിന്ദി തെറിയും.

വര്‍ക്കേഴ്സ് ഫോറം said...

ചര്‍ച്ചയില്‍ പങ്കെടുത്ത/ഇനിയും പങ്കെടുക്കാനിരിക്കുന്ന എല്ലാവര്‍ക്കും നന്ദി. പല കമന്റുകളും ഓഫ് ലൈനില്‍ ആണെങ്കിലും.

*free* views said...
This comment has been removed by the author.
Unknown said...

" just commenting on what I say and only personal attacks, no content."

No 'content', yes...that is the reason you are FORCED to reply each line of mine. poor fellow.smartness is good and fine.But,your over smartness and silly pretensions are evedent and exposed.
Nobody is against critisism,it should be constructive. Blbberings will be answered the same way, again with out 'content'.
..തുടരും ..

Anonymous said...

അന്ധമായ ന്യുനപക്ഷ പ്രേമവും നല്ലതല്ല തന്നെ

Unknown said...

Appol side business aayi vaidya paniyum undalle .. adutha thiranjeduppu kazhiyumbol upakarappedum .... :)

clean cheythu purge cheythu vaccha thante...kaatthirinnu mushinho ? purge cheythu vacchille...vaidya panikku enikku virodhamilla.theranjetuppu thanteyo enteyo kaalinu atiyil allaallo.so dont worry, still you dont understand what is election in india is all about.

"You forgot PJ Jospeh's Kerala congress and Madani's PDP and.."

പുംഗാ താനല്ലേ പറഞെ ജോസെപും, മടനീം, ഐ.എന്‍.എല്ലും മഹാ പോക്കാന്നു, അവര് സീപീ എമ്മിനെ തൊട്ടവരെന്നു.പിന്നെ തനിക്കു ഓപ്ഷന്‍ പ്രഗ്യാ സിംഗ് പാര്‍ടി,ദേശസ്നേഹി എന്‍.ഡി.എഫ്, മാണി, ഇടതു ഏകോപന സമിതി ഇതൊക്കെയല്ലേ.താന്‍ സ്വയം പറഞ്ഞതും തനിക്കു തിരിയാണ്ടായാ.

simy nazareth said...

പ്രസക്തമായ ലേഖനം, പുസ്തകവും.
പുസ്തകം എവിടെ വാങ്ങാന്‍ കിട്ടും?

വര്‍ക്കേഴ്സ് ഫോറം said...

സിമി

ചിന്ത പബ്ലീഷേര്‍സ് പ്രസിദ്ധീകരണമാണ്. ദേശാഭിമാനി ബുക്ക് സ്റ്റാളുകളില്‍ കിട്ടും

ശ്രീവല്ലഭന്‍. said...

ലേഖനം വളരെ പ്രസക്തം. നന്ദി

NITHYAN said...
This comment has been removed by the author.
NITHYAN said...

മതത്തിന്റെ തകരാറല്ലത്. പെണ്ണുങ്ങളുടെ തകരാറാണ്. പ്രേമം മൂത്താല്‍ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും പെണ്ണുങ്ങള്‍ക്ക്. മലബാര്‍മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും. ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാ ന്നും പറഞ്ഞ് മജ്‌നുമാര്‍ പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. അവരെങ്ങിനെയെങ്കിലും ഓടി പൊന്നാനി പിടിച്ചുകളയും. പിന്നെ ആ പഴയ പരസ്യം പോലെ പൊടിപോലുമില്ലാ കണ്ടുപിടിക്കുവാന്‍. അതായത് പ്രണയവും പ്രണയിയും മതവും പ്രണയിതാവും എല്ലാംകൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസമാറ്റം. ഇതെല്ലാം ലവ് ജിഹാദാന്ന് പറയുന്നവന്റെ തലയാണ് പരിശോധിക്കേണ്ടത്. കള്ളനെ ഇല്ലാതാക്കുവാന്‍ ഏറ്റവുംനല്ലപണി കള്ളന്‍ എന്ന പദം ഭാഷയില്‍ നിന്നു നീക്കം ചെയ്യുകയാണ്. ലവ്ജിഹാദ് ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ലത് ആ പദം നിരോധിക്കലാണ്. വണ്ടര്‍ഫുള്‍. ആ കോട്ടിട്ട ഏമാനോട് ആരെങ്കിലും ഇതൊന്നു പറഞ്ഞുകൊടുത്താല്‍ രച്ചപ്പെട്ടു.

Unknown said...

വളരെ നന്ദി ഈ ലേഖനത്തിന്. അഭിവാദ്യങ്ങള്‍. :)

ശിവരാമകൃഷ് said...

namasthe.
വളരെ നന്ദി ഈ ലേഖനത്തിന്. അഭിവാദ്യങ്ങള്‍.

Anonymous said...

തിരൂര്‍: പ്രണയവിവാഹത്തിനു ശേഷം മതം മാറ്റപ്പെട്ട യുവതി ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമെതിരേ ഡി.ജി.പിക്കു പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനും ആഭ്യന്തരമന്ത്രിക്കും അയച്ചു.

കൊല്ലം ജില്ലയിലെ മംഗലം വെള്ളൂപ്പാറ കൂട്ടത്തുംമൂലവീട്ടില്‍ സതീഭായിയാണു ഭര്‍ത്താവ്‌ കൊല്ലം ഭാരതീപുരത്തെ എരൂര്‍ സ്വദേശി തെക്കുംകര പുത്ത വീട്ടില്‍ അബ്‌ദുല്‍ നാസര്‍, സഹോദരന്‍ മലപ്പുറം പൊന്‍മളയിലെ മറ്റുതൊടി വീട്ടില്‍ ഹംസഹാജി എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്‌. തന്നെ മതം മാറ്റിയശേഷം ഭര്‍ത്താവ്‌ വേറേ വിവാഹം ചെയ്‌തതായും പരാതിയില്‍ പറയുന്നു. മതംമാറിയ ശേഷം സഫിയ എന്ന പേരു സ്വീകരിച്ച സതീഭായ്‌ പതിനാലുകാരനായ മകനൊപ്പം കോട്ടക്കല്‍ ചങ്കുവെട്ടിയിലെ തര്‍ബിയത്തുല്‍ ഇസ്ലാംസംഘം പള്ളി ക്വാര്‍ട്ടേഴ്‌സിലാണു താമസം.

ക്വാര്‍ട്ടേഴ്‌സില്‍നിന്ന്‌ 31-നു മുമ്പ്‌ ഒഴിയണമെന്നു കെട്ടിടമുടമ അന്ത്യശാസനം നല്‍കിയതോടെയാണ്‌ ആരും സംരക്ഷിക്കാനില്ലാത്ത തന്റെ ദുരവസ്‌ഥ വിവരിച്ചു സഫിയ ഡി.ജി.പിക്കു പരാതി നല്‍കിയത്‌. ചടയമംഗലത്തെ കൂട്ടത്തുംമൂലവീട്ടില്‍ പത്മിനി അമ്മയുടേയും സുകുമാരക്കുറുപ്പിന്റെയും അഞ്ചു മക്കളില്‍ മൂത്തവളാണു സതീഭായ്‌. ബിരുദധാരിയായ ഇവര്‍ ഏകരൂരിലുള്ള ഒരു ട്രാവല്‍സില്‍ ജോലിചെയ്യുമ്പോഴാണു ഗോവയിലെ ബിര്‍ള കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്‌ദുല്‍ നാസറിനെ പരിചയപ്പെട്ടത്‌. പരിചയം പ്രണയമായതോടെ വീട്ടുകാരുടെ എതിര്‍പ്പവഗണിച്ചു വിവാഹിതരായി. 1996 ഡിസംബര്‍ ആറിനു കണ്ണൂര്‍ രജിസ്‌ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. തുടര്‍ന്ന്‌ അബ്‌ദുല്‍ നാസറിനൊപ്പം ഗോവയിലേക്കു പോയി. മതം മാറാന്‍ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സതീഭായ്‌ പരാതിയില്‍ പറയുന്നു.

ഇതിനിടെ ഗര്‍ഭിണിയായ സതീഭായ്‌ കൊല്ലത്തേക്കു മടങ്ങി ബന്ധുവീട്ടില്‍ താമസമാക്കി. മകന്‍ ജനിച്ചിട്ടും അബ്‌ദുല്‍ നാസര്‍ തിരിഞ്ഞു നോക്കിയില്ല. ഇതിനെതിരേ സതീഭായ്‌ കൊല്ലം കുടുംബകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. ചെലവിനു കൊടുക്കാന്‍ കോടതി വിധിച്ചെങ്കിലും അബ്‌ദുല്‍ നാസര്‍ അതനുസരിച്ചില്ല.

തുടര്‍ന്ന്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചെങ്കിലും അപ്പോഴേക്ക്‌ ഇയാള്‍ സൗദിയിലേക്കു കടന്നു. 2001 ഏപ്രില്‍ 24-നു നാട്ടിലെത്തിയ അബ്‌ദുല്‍ നാസര്‍ സതീഭായിയേയും കുഞ്ഞിനേയും മലപ്പുറത്തു കൊണ്ടുവന്നു വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചു. മതം മാറണമെന്നും അതോടൊപ്പം കുടുംബത്തെക്കൂടി മതം മാറ്റണമെന്നും അബ്‌ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. സതീഭായ്‌ അതിനു തയാറായില്ല.

ഇതിനിടെ സതീഭായിയുടെ 29 പവന്‍ ആഭരണവുമായി അബ്‌ദുല്‍ നാസര്‍ തിരിച്ചുപോയി. ഇയാളുടെ ജ്യേഷ്‌ഠന്‍ ഹംസഹാജിയാണു സംരക്ഷണച്ചുമതല ഏറ്റെടുത്തത്‌. പിന്നീട്‌ അബ്‌ദുല്‍ നാസറില്‍നിന്ന്‌ ഒരു വിവരവും ഉണ്ടായില്ല. ഹംസഹാജി തന്റെ സമ്മതമില്ലാതെ 2002 ഏപ്രില്‍ 24 നു പൊന്നാനി മൗനത്തുല്‍ ഇസ്ലാംസഭയില്‍ കൊണ്ടു പോയി മതം മാറ്റിയെന്നാണു സതീഭായിയുടെ പരാതി.

വിദേശത്തുനിന്നു ഭീഷണിക്കത്തയച്ചു മകന്‍ ജിതിന്റെ പേര്‌ മുഹമ്മദ്‌ ഫവാസ്‌ എന്നാക്കി മാറ്റുകയും സുന്നത്ത്‌ നടത്തിക്കുകയും ചെയ്‌തതായും സതീഭായ്‌ പരാതിയില്‍ പറയുന്നു.

-തിരൂര്‍ ദിനേശ്‌

Unknown said...

ഈ പുംഗന്‍ ആരുഷിയോട് മൂന്നു നാലു ദിവങ്ങള്‍ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))

പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന്‍ ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

///വിവാഹ വാഗ്ദാനം നല്‍കി മത പരിവര്‍ത്തനം നല്‍കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി, ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media).In nutshell,കാര്യം ഇതാണ്. ലവ് ജിഹാദ് പ്രചരണം പോലും,അതിന്റെ സാഗത്യം കോടതി തള്ളി,മാത്രമല്ല, ഇത്തിന്റെ പേരിലുള്ള കേസുകള്‍ തട്ടിക്കൂട്ട് പരിപാടി ആണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു,ജസ്റ്റിസ് ശശിധരന്റെ വിധി പ്രകാരം. പക്ഷെ ഈ വാര്‍ത്തക്ക് പതിവ് പോലെ തീരെ പ്രാധാന്യം കൊടുത്തില്ല വലതു മാധ്യമങ്ങള് പാവം, പൊട്ടന്‍ ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്ത്തകള് വലതു മാധ്യമങ്ങളില്‍ ‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.

ot.ആര്യ സമാജത്തില്‍ റിക്കോര്‍ഡില്‍ എത്ര പേര്‍ ഹിന്ദു മതത്തിലേക്ക് മാറി, വിവാഹത്തോടെ എന്നറിയാം(ഉദാഹരണം. ഷാജി കൈലാസ്,പാവം ആണി സോറി ആനി "ലവ് കരസേവ"യുടെ പേരില്‍ മതം മാറിയല്ലോ).അച്ച്യന്മാര്‍ക്ക് ഇതിലും നല്ല റിക്കോര്ഡ് സിസ്റ്റം ഉണ്ട്. അതും നമുക്ക് കണ്ടെത്താം (ഉദാഹരണം :"സെക്കുലര്‍" കേരള കൊണ്ഗ്രെസ്സ് കാരന്‍, ജഗതിയു ടെ മോളെ വളച്ചു അച്ചായത്തി ആകിഇയല്ലോ), മുസ്ലീം വിവരങ്ങള്‍ പൊന്നാനിയിലും കിട്ടും.അതുകൊണ്ട് ആരുഷി ഒരു കണക്കെടുക്ക് എന്നിട്ട് ആകാം ഈ വോമിട്ടിംഗ്. (ആനിയും ജഗതി പുത്രിയും, ലവ് ജിഹാടികളും ഉള്‍പ്പെടെ )

Unknown said...

ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുലീനത്വം (കട് : കെ.പി.സുമാരന്‍)എന്നിവ മാധ്യമങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്നു..അരുഷികളും. ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലീം ആരുഷികള്‍ എല്ലാം ഒരുപോലെ.ചെറിയ വാര്‍ത്ത ഒന്നുമല്ല മനോരമയുമായി ബന്ധപ്പെട്ട വാര്‍ത്ത ആണ്.
ഇനി വാര്‍ത്തയിലേക്ക് : എഫ്.എം അവതാരകന്‍ യുവതിയെ പ്രണയത്തില്‍ കുടുക്കി.
റെഡിയോ മാന്ഗോവിലെ മുത്തുഗവു(മുത്തം തരുമോ) അവതാരകന്‍ 35 കാരന്‍ മലയന്‍കീഴ്‌ ദേവീപ്രസാദത്തില്‍ സജു ആണ് പത്തൊമ്പത് കാരിയെ പ്രണയക്കുടുക്കില്‍ പെടുത്തി വിവാഹം കഴിച്ചത്.റെഡിയോ മാന്ഗോവിലെ മുത്തുഗവു പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവതിയെ അവതാരകന്‍ നിരന്തരം വിളിച്ചു വളച്ചു വശീകരിക്കയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.വീട്ടില്‍ നിന്ന് ഈ മാസം ഏഴിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായി മുങ്ങിയ യുവതിയെയും അവതാരകനെയും എഫ്.എം ഓഫീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചു പോലീസ് കസ്ട്ടഡിയില്‍ എടുക്കയായിരുന്നു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹം കഴിച്ച രേഖ ഹാജരാക്കിയതിനെ തുടര്‍ന്നു യുവതിയെ സജുവിനൊപ്പം വിട്ടയച്ചു.

ഗതികേട് നോക്കൂ,പ്രണയിക്കുന്നതിനു പോലും മുസ്ലീം,ഹിന്ദു,ക്രിസ്ത്യന്‍ എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനി ഹോട്ടല്‍, ആശുപത്രി,രജിസ്ട്രാപീസ് റെയില്‍വേസ്റേഷന്‍ ....എല്ലായിടത്തും ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്ക്യാല്‍ കേരളം, ഭാരതം രക്ഷപ്പെടും.
ഒട്ടി: കുത്തക വലതു മാധ്യമങ്ങളിലെ ചിന്ന ഏഴാംകൂലി,അരക്കോളം വാര്‍ത്ത. രാജമോഹന്‍ ഉണ്ണിത്താനും ലവ് കര്സേവക്ക് പിടിയലായി,രാത്രി പത്തരയോടെ ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിക്കെതിരെ ആരുഷിമാരും 'ജനാധിപത്യ' രാജ്യസ്നേഹികളും പോര്‍ക്കളത്തില്‍ ഇറക്കിയ ഈ പോരാളി "ലവ് കര്സേവക്കിടയില്‍" യുവതിയോടൊപ്പം നാട്ടുകാരാല്‍ നാറിയത്, സോറി പിടിയിലായത്.
(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)

thatha said...

uranju thullunna vargeeya komarangalkkkethire iniyum prathikarikkuka. pinthiirippanmaraya prathi viplavakarikalaya manushya janmangale puram kalukondatikkuka. abhivadyangal

Drift Financial Services said...

Always look forward for such nice post & finally I got you. Really very impressive post & glad to read this. Good luck & keep writing such awesome content. Best content & valuable as well. Thanks for sharing this content.
Web Development Company in Greater Noida
Software development company In Greater noida

CMS and ED
CMSED

Homoeopathic treatment for Psoriasis in greater noida
Medical Entrance Exams Classes In Gwalior

buy pinterest pva accounts said...


Writing this type of Buy gmail pva article is one of the most important things you will ever learn. This is the type of article you will use to build your reputation as an author and also one that will help you get started in a career that is very profitable. Many people will ask me what I consider to be the most important part of this type of article. The answer is simple, the title. You need to create a quality title for your article before submitting it for publication.

Nathan Eilidh said...

LIVE___ LIVE___ LIVE
You can watch Mayweather vs Logan Paul Live Stream online free 20th Feb 2021 from anywhere Floyd Mayweather vs Logan Paul stream pay per view h2h
how to watch Mayweather fight free

buygold jewelery online said...

Buy Sakhi Complete bridal jewellery Set & gold jewellery set from buymyJewel more than 100 designs with authentic jewellery certificate

PVA GO said...

Are you interested to learn the many important Buy Snapchat accounts things that can be done using a Forex

blog? If yes, then please do read the following brief article which is all about "Learn

The Forex From An Expert". In this article I am not only going to discuss "Learn The

Forex From An Expert" but I will also tell you about how to start using a Forex blog to

earn some money as well. So, just check out the contents of this article below and you

would surely be able to earn some money using a Forex blog!

PVA GO said...

Are you interested to learn the many important things Buy Snapchat accountsthat can be done using a Forex blog? If yes, then please do read the following brief article which is all about "Learn The Forex From An Expert". In this article I am not only going to discuss "Learn The Forex From An Expert" but I will also tell you about how to start using a Forex blog to earn some money as well. So, just check out the contents of this article below and you would surelyBuy Snapchat accounts be able to earn some money using a Forex blog!

Buy Verified Accounts by PVATO said...

Grow your social media marketing profiles and get lost of follower and likes in cheap price from this website Buy Instagram Followers. They are so good at this service.

Jasmin said...

I am glad to read this article.I think this will useful and informative topic for everyone.This is such a nice post.I have been impressed by the unique content.I loved your post and got some good ideas for it.Buy Gmail PVA Accounts

Anonymous said...

I am glad to read this article.I think this will useful and informative topic for everyone... Facebook pva accounts
Buy Facebook pva accounts


Facebook pva accounts

Hair Fall Treatment said...

This is very good Post, this is very informative Post. I hope Author will be sharing more information about this topic. My blog is all about that Hair Transplant before after | Hair Transplant Result & Hair_Fall_Treatment. To Book Your Service 📞+91-9873152223, +91-9250504810 and be our Happy Client. Click Here for Contact us at Whatsapp no: https://wa.me/919873152223. Address - Vardhman Diamond Plaza, First Floor D.B. Gupta Road Pahar Ganj New Delhi – 110055.

TOP SMM SERVICES USA said...

Buy gmail accounts This kind of article need to be very simple, no nonsense and down to earth kind of article. This is the most popular form of writing articles and people always seem to ask the writer if they have enough information to write an article like this. I tell them no, it's not necessary to have as much information as you think because most people don't need that much information and there's not enough space anyway. This type of article is also perfect for people who know a lot about something but are afraid to write about it, because it doesn't require them to actually state how they know anything about it. This way it will be easier for them to write about something they already know a lot about.Buy facebook accounts

BUY USA SMM SERVICES said...

buy cash app accounts, Buy Verified Cash App Accounts Uk, Buy Verified Cash App Accounts USA, buy verified cash apps, Buy Verified Neteller Accounts, Buy Verified PayPal Accounts Accounts, Buy Verified Skrill Accounts, cash app accounts with money, how to verify cash app account, selling verified cash app accounts Buy snapchat account

100% VERIFIED PVA ACCOUNTS said...

There are a variety of social networking accounts which you could choose from and in order for you to check them all out, you'll simply need to go to your favorite search engine and type in the phrase "social accounts profit." This will allow you to find various social sites which will be perfect for you if you're looking to make money through these social sites. Buy google voice accounts