Sunday, December 6, 2009

മുസ്ളിം ഭീതിയും ലവ് ജിഹാദും വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ

ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വല വീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതി, ലവ് ജിഹാദിനെക്കുറിച്ചുള്ള കോടതിയുടെയും പോലീസിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘപരിവാര്‍ ഫാസിസ്റ്റുകളുടെയും വ്യാഖ്യാനങ്ങള്‍ പൊന്തി നില്‍ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല ആദ്യമായി ഉരുത്തിരിഞ്ഞു വന്നത്. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്ന് പാടിയ മഹാനായ സ്വാതന്ത്ര്യസമര/ദേശീയ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധ സമാഹാരമായ സാഹിത്യമഞ്ജരിയിലെ ഒരു കവിതയാണ് ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും. വില്വാദ്രിനാഥക്ഷേത്രത്തിന്റെ പേരില്‍ സുപ്രസിദ്ധമായ തിരുവില്വാമലയിലാണ് കഥ നടക്കുന്നത്. നേരം സന്ധ്യ. പ്രകൃതി വര്‍ണനയാണ് ആദ്യത്തെ കുറെയധികം ശ്ളോകങ്ങളില്‍. ഭാരതപ്പുഴയുടെ കരയിലാണ് വില്വാദ്രിനാഥന്‍ കുടികൊള്ളുന്നത്.

തിരുനിളയുടെ തീരമോടടുത്തുള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ തരുണിയൊരുവള്‍ പോയിരുന്നു, താനേ പെരുകുമതിന്‍ വിജനത്വമൊട്ടകറ്റി.

തരുണിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അവളുടെ ഉടല്‍ വിവരിക്കപ്പെടുന്നു.

തടിമരവുമിടക്കിടക്കു വള്ളിക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍ വടിവോളവള്‍ വിളങ്ങി, വാനില്‍ നിന്നും ഝടിതി പതിച്ചൊരു കൊച്ചുതാര പോലെ. ധവളപടമുടുത്ത രീതി, കണ്ഠാദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം, സുവദനശശിതന്‍ വിശേഷതേജസ്സിവയിവള്‍ നായര്‍ നതാംഗിയെന്നു ചൊല്ലി.

വസ്ത്രവും ആഭരണങ്ങളുമണിഞ്ഞതിന്റെ സവിശേഷവും ആഭിജാത്യമാര്‍ന്നതും കുലീനവുമായ രീതിസമ്പ്രദായത്തില്‍ നിന്നും മുഖതേജസ്സിന്റെ വിശേഷം കൊണ്ടും അവള്‍ ഒരു നായര്‍ സുന്ദരിയാണെന്നു തീര്‍ച്ച എന്നാണ് കവി ഉറപ്പിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്ര്യം, എന്നിവയുടെയെല്ലാം പര്യായമായി നായര്‍ ജാതി സ്ത്രീത്വം ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന് നായര്‍ തന്നെയായ ഇടശ്ശേരി വിലപിക്കുന്നത് പിന്നീടുമെത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം.

നായര്‍ സുന്ദരിയാണെന്നുറച്ചതോടെ അവളുടെ അംഗപ്രത്യംഗ വര്‍ണനം തന്റെ പുരുഷാധികാരത്തിന്റെയും പുരുഷക്കാഴ്ചയുടെയും പുരുഷവ്യാഖ്യാനത്തിന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന നിലക്കുള്ള വിവരണങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍. തലമുടിയുടെ വര്‍ണനയും അതിന്റെ തുമ്പ് നിതംഗത്തില്‍ തട്ടി വിലസുന്നതും വിവരിക്കുമ്പോള്‍ രൂപകവും ഉപമയും ഉത്പ്രേക്ഷയും കൂടി തിളങ്ങുന്നതുകൊണ്ട് മലയാള ഭാഷാ വ്യാകരണം വളര്‍ന്നു പന്തലിക്കുകയും അധ്യാപകര്‍ തൊഴിലുള്ളവരായി തുടരുകയും ചെയ്തു. മലരഴകില്‍ നിറച്ചൊരോട്ടുപാത്രം വിലസി, വിലാസിനി തന്നിടങ്കരത്തില്‍; അലസതനു പൊതിച്ച രണ്ടിളനീര്‍ വലതു കരത്തിലുമുദ്വഹിച്ചിരുന്നു എന്ന വരികളില്‍ നിന്നായിരിക്കണം വിപ്ളവകവി കൂടിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് പില്‍ക്കാലത്ത് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി......തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടു വരും ഇളനീര്‍ക്കുടമിന്നുടക്കും ഞാന്‍ എന്ന സിനിമാപ്പാട്ടെഴുതാന്‍ പ്രചോദനം ലഭിച്ചത്.

ഭവനത്തില്‍ നിന്നു പുറപ്പെടാന്‍ അല്‍പം വൈകിയതിനാല്‍, സഖികളെല്ലാം മുമ്പേ പോയിരുന്നു; അവള്‍ വഴിയില്‍ തനിച്ചായിപ്പോയി. ഒറ്റക്ക് അവള്‍ വലിഞ്ഞു നടക്കുന്നതിനെക്കുറിച്ച് കവി ഇപ്രകാരം വിവരിക്കുന്നു.

ചുമലണിവസനത്തിനുള്ളില്‍ വിങ്ങും സുമഹിതവാര്‍മുലയും, നിതംബവായ്പും ശ്രമമൊടനുവദിച്ച വേഗമാര്‍ന്നക്കമനി നടന്നു കരള്‍ക്കൊരിണ്ടലോടെ.

വിവരണത്തിലെ ശൃംഗാരവും രത്യാലോചനയും അവസാനിക്കുന്നു. അതാ കഥയിലെ വില്ലന്‍ കടന്നു വരുന്നു. ഉടനടിയവള്‍ തന്റെ മുന്നിലെത്തീ, സ്ഫുടതരരാക്ഷസരൂക്ഷരൂപനേകന്‍. പെട്ടെന്നുള്ള ഈ കാഴ്ചയില്‍ അവള്‍ ചകിതയായി നാലഞ്ചടി പിന്നോട്ടു മാറി. ആ കരാളമുഖനെ കവി വിവരിക്കുന്നതിപ്രകാരം. പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി ഹരി, ഹരിയമനും നടുങ്ങുവൊന്നക്കരിമലയന്റെ കരാളമായ വക്ത്രം. ആരാണവന്‍? വെറിയനവനതാതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍, കണ്ടിടത്തെല്ലാം തട്ടിപ്പറി തൊഴിലാക്കിയവന്‍, അവന്‍ മുഹമ്മദീയര്‍ക്കു ചേര്‍ന്ന തരത്തിലുള്ള കള്ളത്തരങ്ങളും ക്രൂരതകളും കൈമുതലായുള്ള ഒരു വെറിയന്‍, വെറുക്കപ്പെട്ടവന്‍, വെറുക്കപ്പെടേണ്ടവന്‍ തന്നെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പാപകര്‍മ്മങ്ങള്‍ ഇടതടവില്ലാതെ അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്ന ആ കശ്മലന്റെ പൈശാചികത അവന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാം. പോരാത്തതിനോ അരയിലൊരു കത്തിയും തിരുകിയിട്ടുണ്ടവന്‍. ഒരു വക വലുതായ കത്തി കൂറ്റന്‍ തിരുകിയിരുന്നു വലത്തു പാടരയ്ക്കല്‍: പരുഷമതു രസേന പാന്ഥരക്തക്കുരുതിയി'ലൂളിയിടാ'ത്ത നാള്‍ ചുരുങ്ങും. ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്നാണ് കവി കല്‍പ്പിച്ചുണ്ടാക്കുന്നത്. സര്‍വാഭരണവിഭൂഷിതയായതിനു പുറമെ, പാതിവ്രത്യം എന്ന അനര്‍ഘരത്നത്തെക്കൂടിയണിഞ്ഞവളായ ആ നായര്‍ യുവതിയോട് അവളെ നശിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെങ്കിലും താനവളെ ഉപദ്രവിക്കുകയില്ല എന്നാണവന്‍ പറയുന്നത്. അതു പറഞ്ഞ് തന്റെ വീട്ടിലേക്കു ക്ഷണിക്കുകയാണവളെ. അവളുടെ കണ്ണിലിരുട്ടു കയറാനും ബോധം കെടാനും വേറൊന്നും വേണ്ടല്ലോ. കാലിടറി പടുകുഴിയിലേക്കു വീഴാന്‍ പോകുകയാണവള്‍. കല്ലിനു പോലും കനിവു തോന്നിക്കുന്നതരത്തില്‍ ദയനീയമായ അഭ്യര്‍ത്ഥന നടത്തിയിട്ടും ആ ഖലന്റെ(ദുര്‍ജ്ജനവിഭാഗത്തില്‍ പെടുന്ന ക്രൂരന്‍) കൂടെ പോകേണ്ടി വരുന്നു. വ്രതമനുഷ്ഠിച്ചു പരിശുദ്ധയായി വരുന്നവളെ കാമം തലക്കു കയറിയവന്‍ ആക്രമിക്കുമ്പോള്‍ കാമദേവനെ ചുട്ടെരിച്ച ഭഗവാന്‍ കാണുന്നില്ലേ എന്നണ് കവി ചോദിക്കുന്നത്. ഭഗവാന്റെ ലീലാവിലാസം തന്നെയായിരിക്കണം, അവള്‍ക്ക് ധൈര്യം കുറേശ്ശ കുറേശ്ശയായി ലഭിച്ചു തുടങ്ങുന്നു. കരിക്കു മുറിക്കുന്നതിനു കത്തി ചോദിച്ചു വാങ്ങിയ അവള്‍ ആ ജളക്രൂരന്റെ കഴുത്തില്‍ ആഞ്ഞു വെട്ടുകയാണ് പിന്നീട് ചെയ്യുന്നത്.

ക്ളൈമാക്സ് കവി വിവരിക്കുന്നതിപ്രകാരം.

'ഹള്ളാ' എന്നു മലച്ചു മാപ്പിള നിലത്തക്കാലപാശത്തെയും തള്ളാന്‍ പോന്ന കരാളനെങ്ങു? കമലത്തണ്ടൊത്ത കയ്യെങ്ങഹോ? ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍, പ്പേര്‍ കേട്ട തല്‍പൂര്‍വകര്‍ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍ന്നുള്‍ പ്പാഞ്ഞിരിക്കാമതില്‍!

കേരള ദേശീയതയും സാംസ്ക്കാരിക പൌരത്വവും നിര്‍ണയിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വള്ളത്തോളിന്റെ നിലപാടിതാണെങ്കില്‍ സാമൂഹ്യനീതിക്കു വേണ്ടിയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയും കവിതയെഴുതുക മാത്രമല്ല, സംഘടനാനേതൃത്വപദവിയേറ്റെടുക്കുക വരെ ചെയ്ത മഹാകവി കുമാരനാശാന്‍ തന്റെ പ്രഖ്യാതമായ ദുരവസ്ഥയില്‍ മുഹമ്മദീയരെ 'ക്രൂരമുഹമ്മദീയര്‍' എന്നാണല്ലോ പരിചയപ്പെടുത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശേഷണത്തെ സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് വിശദാംശങ്ങളിലേക്കു പോകുന്നില്ല.

ദേശീയതയുടെയും സംസ്ക്കാരത്തിന്റെയും സാമൂഹ്യ നീതിയുടെയും കാര്യം കഴിഞ്ഞാല്‍ നവോത്ഥാനാനന്തര മലയാളിക്ക് പ്രിയപ്പെട്ട വികാരവും ആശയവുമാണ് മതേതരത്വം അഥവാ മതനിരപേക്ഷത. മലയാളിയുടെ മതേതരത്വം പണ്ടത്തെപ്പോലെ ശക്തമല്ല എന്നു വിലപിക്കുന്ന പൊതുബോധ പണ്ഡിതര്‍ നിരന്തരമായി ഉദാഹരിക്കുന്ന ഒരു കാര്യം, ഇന്നാണെങ്കില്‍ എനിക്ക് നിര്‍മ്മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന എം.ടി യുടെ പ്രസ്താവനയാണ്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. അപ്രകാരമായിരുന്നു, വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടതും.

വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം കടുത്തതും ഹൃദയശൂന്യവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികള്‍ സാധാരണ ചെയ്യുന്നത് മുസ്ളിങ്ങളാണ് എന്ന പൊതുബോധമാണിവിടെ രചയിതാവിനെ നയിക്കുന്നത്. ഇതിനര്‍ത്ഥം, വള്ളത്തോളും ആശാനും എം ടിയും അടക്കമുള്ള മഹാന്മാരായ കലാകാരന്മാരും അവരുടെ മുഴുവന്‍ കലാസൃഷ്ടികളും ഹിന്ദുവര്‍ഗീയതയുടെ ആശയപ്രചാരണ മാധ്യമങ്ങളാണെന്നല്ല. മറിച്ച്, വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന ഈ മഹാന്മാരുടേതടക്കം മുഴുവന്‍ കേരളീയരുടെയും സാമൂഹിക അബോധത്തില്‍ മുസ്ളിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമായിരുന്നു എന്നു മാത്രമാണ്.

ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ലോകവ്യാപകമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന വെബ്സൈറ്റില്‍ 2009 ഫെബ്രുവരി 27 തീയതി വെച്ച് പത്തനംതിട്ടയില്‍ നിന്നെഴുതിയതെന്ന വണ്ണമുള്ള വാര്‍ത്തയില്‍ പറയുന്നതിപ്രകാരമാണ്. മറ്റു മാധ്യമങ്ങള്‍ അവഗണിച്ച കേരളകൌമുദി എന്ന 'സെക്കുലര്‍' പത്രത്തില്‍ വന്ന വാര്‍ത്തയെയാണ് ഈ വെബ്സൈറ്റ് അവലംബമാക്കുന്നത്. ഇതിനകം നാലായിരം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് കുടുക്കി മതം മാറ്റിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നറിയിക്കുന്ന റിപ്പോര്‍ട് തുടര്‍ന്ന് ലവ് ജിഹാദിന്റെ നടപടിക്രമം വിവരിക്കുന്നു. ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പയ്യന്മാര്‍ക്ക് ഹിന്ദു പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ രണ്ടാഴ്ച സമയമാണനുവദിച്ചിട്ടുള്ളത്. കല്യാണവും മതം മാറ്റവും കഴിഞ്ഞ ഉടനെ ചുരുങ്ങിയത് നാലു കുട്ടികളെയെങ്കിലും അടിയന്തിരമായി ഉത്പാദിപ്പിക്കേണ്ടതുണ്ട്. രണ്ടാഴ്ച ഒരുവളുടെ പുറകെ നടന്നിട്ട് ഫലം കണ്ടില്ലെങ്കില്‍ അവളെ വേണ്ടെന്നു വെച്ച് പുതിയ ഇരയെ തേടി നടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രണയത്തിന്റെ വിജയത്തിനായി പുതിയ തരം മൊബൈല്‍ ഫോണുകള്‍, ബൈക്കുകള്‍, ഡിസൈനര്‍ ഷര്‍ട്ടുകള്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

ഈ വാര്‍ത്ത വെബ്സൈറ്റുകളില്‍ നിന്ന് മുഖ്യധാരാ പത്രങ്ങളിലേക്കും കോടതിയിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും പടര്‍ന്നതോടെ, ഹിന്ദുസംഘടനകളും കൃസ്ത്യന്‍ പള്ളിയും ലവ് ജിഹാദിനെതിരെ യോജിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടി സ്വന്തം പ്രതിനിധി അനന്തകൃഷ്ണന്‍ ജി 13.10.2009ന് പോസ്റ്റു ചെയ്ത വാര്‍ത്തയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. തങ്ങളുടെ സമുദായങ്ങള്‍ക്ക് മാരകമായ പ്രഹരം സമ്മാനിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരായി തങ്ങള്‍ യോജിക്കുകയാണെന്നാണ് ഹിന്ദു/കൃസ്ത്യന്‍ 'മതമേധാവികള്‍' അറിയിച്ചിരിക്കുന്നത്.

ലവ്ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു മംഗളൂരുവിലെ പബ്ബില്‍ നടന്നിരുന്നതെന്നും അതു തടയാനാണ് തങ്ങള്‍ അവിടെയെത്തിയതെന്നുമാണ് രാമസേന പറയുന്നത്. (ഹിന്ദു പെണ്‍കുട്ടികളേ ലവ് ജിഹാദിനെ കരുതിയിരിക്കുക- ഇന്ത്യന്‍ റിയലിസ്റ്റ്.വേര്‍ഡ്പ്രസ്സ്.കോം) മോഡേണ്‍ ആയി വസ്ത്രം ധരിച്ച നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ മംഗളൂരുവിലെ പബ്ബില്‍ മുസ്ളിം യുവാക്കള്‍ക്കൊപ്പം കാമോത്തേജനപരമായ തരത്തില്‍ നൃത്തം ചെയ്യുന്നതാണ് തങ്ങള്‍ കണ്ടതെന്ന് രാമസേന ഓര്‍മ്മിക്കുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവരെ രക്ഷിച്ചെടുത്തത്. ഹിന്ദു കുട്ടികളെ പ്രസവിക്കുന്നതിനു പകരം മുസ്ളിം കുട്ടികളെ പ്രസവിച്ച് വളര്‍ത്തിയെടുത്ത് ഹിന്ദുക്കളെ കലാപത്തിലൂടെ കൊന്നൊടുക്കുക എന്നതാണ് ലവ് ജിഹാദിന്റെ ലക്ഷ്യം എന്ന് രാമസേന കണ്ടെത്തിയിരിക്കുന്നു. മതപരിവര്‍ത്തനത്തിനുള്ള തക്ക്വിയ തന്ത്രത്തിന്റെ ഒരു രീതി മാത്രമാണ് ലവ് ജിഹാദെന്നാണ് സംഘപരിവാര്‍ ആശയക്കാരനായ സന്ദീപ്‌വെബ് കണ്ടെത്തുന്നത്. ഇസ്ളാമിക് ബേബി ഫാക്ടറി തന്നെ ലവ് ജിഹാദുകാര്‍ കെട്ടിപ്പടുക്കുകയാണെന്നാണ് സന്ദീപിന്റെ അഭിപ്രായം.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ളിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ ദേശീയ/മതേതര പത്രങ്ങളും പോലീസും കോടതിയും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിക്കുന്നത്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകുയം യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു/തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിക്കുന്നത് എന്നതാണ് വാസ്തവം.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു.

ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18).

ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്.

2004ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും സമുദായസംഘടനകളും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ മുന്നോടിയായി ആ സംസ്ഥാനത്തുടനീളം പലതരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലൊരു ലഘുലേഖയില്‍ ഇപ്രകാരം പറയുന്നു:

നിങ്ങളുടെ ശരീരത്തിലോടുന്നത് ഹിന്ദു മാതാപിതാക്കളുടെ രക്തമാണെങ്കില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ യാതൊരു വീഴ്ചയും കൂടാതെ നടപ്പില്‍ വരുത്തുക.....9. മുസ്ളിംകള്‍ക്ക് അവര്‍ തന്നെ നടത്തുന്ന പ്രത്യേകം ബാങ്കുകളുണ്ട്. ഇതിന് സാമ്പത്തിക സഹായം നല്‍കുന്നത് മുസ്ളിം ക്രിമിനല്‍ സംഘങ്ങളാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഗൂഢോദ്ദേശ്യത്തോടെ അവര്‍ സ്വയം രാജു, പിന്റു, രാജന്‍, മൊന്റു, ചിന്റു തുടങ്ങിയ പേരുകളിടുന്നു. ഇത് വളരെ സംഘടിതവും ഭീകരവുമായ ഒരു പദ്ധതിയാണ്. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗോധ്ര സംഭവത്തില്‍ മുസ്ളിം ഗുണ്ടകള്‍ മുപ്പതോളം ഹിന്ദു യുവതികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും അതിന് ശേഷം അവരുടെ സ്തനങ്ങള്‍ ഛേദിച്ചുകളയുകയും ഗുഹ്യഭാഗങ്ങളില്‍ ചുട്ട് പഴുത്ത ഇരുമ്പ് കമ്പികള്‍ കുത്തിക്കയറ്റുകയും ചെയ്തു. ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും നിത്യേന നടക്കുന്ന സംഭവങ്ങളുടെ മൊത്തം കണക്കെടുത്താല്‍ ഹിന്ദു പെണ്‍കുട്ടികള്‍ വഞ്ചിതരായതിന്റെയും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും ഒരു പതിനായിരം കേസെങ്കിലും വര്‍ഷം തോറും നടക്കുന്നുണ്ട് എന്നു മനസ്സിലാകും. ഗോധ്രാ സംഭവത്തിന് ശേഷം അവര്‍ വര്‍ദ്ധിതാവേശത്തോടെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കാശ്മീരില്‍ സ്വന്തം അമ്മ പെങ്ങന്മാരുടെ കണ്‍മുന്നില്‍ വെച്ച് നൂറു കണക്കിന് ഹിന്ദുക്കളെ അവര്‍ കൊന്നിട്ടുണ്ട്. ഹിന്ദുക്കളുടെ സഹോദരിമാരേയും പെണ്‍മക്കളെയും മുസ്ളിം ഭീകരര്‍ ബലാത്സംഗം ചെയ്തു കൊന്നുകളയുന്നു. ഇതു മൂലം ആയിരക്കണക്കിന് ഹിന്ദുക്കള്‍ കാശ്മീര്‍ വിട്ട് ഓടിപ്പോകുന്നു. നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍, ഗുജറാത്തിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും പുതിയ കാശ്മീരുകള്‍ ഉണ്ടാകരുത് എന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഹിന്ദുക്കളെ ഉണരുക...! ഇനി മുതലങ്ങോട്ട് നിങ്ങളുടെ പെണ്‍കുട്ടികളെ ശ്രദ്ധിക്കുക. അവര്‍ക്ക് മുസ്ളിംകളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ സൂക്ഷിക്കുക. കോളേജുകളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഹിന്ദു സംഘടനകളുടെ സഹായത്തോടെയോ ഹിന്ദു വിദ്യാര്‍ത്ഥികളെ മുസ്ളിം ഗുണ്ടകളുടെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. (മഹാത്മജിയുടെ നാട്ടിലെ വംശഹത്യ - വസ്തുതകള്‍, വിശകലനങ്ങള്‍, എഡിറ്റര്‍ ഡോ. ടി കെ രാമചന്ദ്രന്‍/സെക്കുലര്‍ കലക്ടീവ്, കേളുഏട്ടന്‍ പഠനകേന്ദ്രം, പുരോഗമന കലാ സാഹിത്യ സംഘം പേജ് 106-114).

ഒരു യഥാര്‍ത്ഥ ഹിന്ദു ദേശ സ്നേഹിക്കായുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പത്തു കല്‍പനകളില്‍ ഒമ്പതാമത്തേത് ഇപ്രകാരമാണ്. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്ളിം പയ്യന്മാരുടെ പ്രേമത്തട്ടിപ്പില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വീഴാതിരിക്കാന്‍ ഞാന്‍ ജാഗ്രത പുലര്‍ത്തും (അതേ പുസ്തകം പേജ് 134-135)

ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുതാപരമായി തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നത്. എസ് എന്‍ ഡി പിയും എന്‍ എസ് എസ്സും മുതല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സമിതി വരെയും, കേരളകൌമുദിയും കേരളശബ്ദവും മാതൃഭൂമിയും മനോരമയും മുതല്‍ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വരെയും, കോടതികളും പോലീസും എല്ലാവരും ചേര്‍ന്ന് സംശയങ്ങളുടെ കാട്ടു തീ പടര്‍ത്തിക്കഴിഞ്ഞു. അത് എത്രയും വേഗം വെള്ളമൊഴിച്ചും മറ്റും തല്ലിക്കെടുത്തുക എന്നതാണ് സെക്കുലറിസത്തിലും സമാധാനത്തിലും പുരോഗതിയിലും വിശ്വസിക്കുന്നവരുടെ ചുമതല. അത് നിര്‍വഹിക്കാന്‍ മടിച്ചും മറന്നും നില്‍ക്കുന്നവര്‍ക്ക് മാപ്പു നല്‍കാന്‍ ചരിത്രം ബാക്കിയുണ്ടാവുമോ എന്നു കണ്ടു തന്നെ അറിയണം.

*
ജി.പി.രാമചന്ദ്രന്‍
(കെ ഇ എന്‍ എഡിറ്റു ചെയ്ത്, ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ലേഖനം)

12 comments:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ജി.പി.രാമചന്ദ്രന്‍ എഴുതുന്നു..

Joker said...

നല്ല ലേഖനം , നന്ദി

monutty said...

ellavarum vayichu manasilakenda
nalla lekanam abinandanangal

Anonymous said...

ഈ കവിതകളും മറ്റും മാപ്പിള ലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നു
ലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നുലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നു....കേരളം കണ്ട ഏറ്റവും വലുതും ആദ്യത്തെതും ആയ വര്‍ഗീയ കലാപം ആണ് മലബാര്‍ ലഹള...അത് അനുഭവിച്ച ആള്‍ക്കാര്‍ക്കുണ്ടാകുന്ന സ്വാഭാവികമായ ഭീതി ആയി മാത്രമേ ഈ കവിതകളിലെ വരികളെ എനിക്ക് തോന്നുന്നുള്ളൂ...എന്തൊക്കെ പറഞ്ഞാലും ഹിന്ദു വര്‍ഗീയത യെക്കാള്‍ ഭീകരം തന്നെ യാണ് ആഗോള പ്രതിഭാസമായ മുസ്ലിം ഭീകരത

Anonymous said...

എന്തൊക്കെ ഗീര്‍ വാണം വിട്ടാലും ഒരു ഹിന്ദു സ്ത്രീ ക്രിസ്ത്യാനിയെയോ മുസ്ളീമിനെയോ വിവാഹം കഴിച്ചാല്‍ അവര്‍ മതം മാറുന്നതാണു കാണുന്നത്‌ അവള്‍ ഹിന്ദു ആയി തുടരുന്നത്‌ വളരെ അപൂര്‍വ്വം

ഹിന്ദു പുരുഷന്‍ മുസ്ളീം സ്ത്രീയെ വിവാഹം കഴിക്കുന്നത്‌ ഇപ്പോള്‍ വളരെ അപൂറ്‍ വം ആണു ക്രിസ്ത്യന്‍ സ്ത്രീയെ കഴിക്കുന്നുണ്ട്‌ പക്ഷെ ആ സ്ത്രീകള്‍ തുടര്‍ന്നും പള്ളിയില്‍ പോകും ഹിന്ദുവിനു എതിര്‍പ്പില്ല താനും

മൊബൈല്‍ കാരണം പതിനാറു വയസ്സാകുന്ന പൊട്ടിതെറിക്കുന്ന പ്രായത്തില്‍ പെണ്‍ കുട്ടികള്‍ ചാടിപ്പോകുന്നത്‌ ഇന്നു സര്‍ വ സാധാരണ ആയിരിക്കുന്നു, ഈ കേസുകള്‍ മതപരമായി പരിശോധിച്ചാല്‍ ഹിന്ദു പെണ്‍ കുട്ടികള്‍ ആണു ഇങ്ങിനെ പോകുന്നതില്‍ ഭൂരി ഭാഗം എന്നു കാണാം താര തമ്യേന സാമ്പത്തിക കഴിവുള്ള മുസ്ളീം യുവാക്കള്‍ ആയിരുന്നു പല കേസിലും പ്രതി, അമ്പലപ്പുഴ ആത്മഹത്യ ഓര്‍ക്കുക

അതൊക്കെ മാര്‍ ക്സിസ്റ്റ്‌ പാര്‍ട്ടി തേച്ചു മാച്ചു കഴിഞ്ഞു തടിയണ്റ്റവിട നസീര്‍ നാടു നീളെ നടന്നു ബോംബ്‌ ഉണ്ടാക്കിയതും അവന്‍ കാരണം ബാംഗ്ളൂരില്‍ നിരവധി ജീവന്‍ പൊലിഞ്ഞതും കേരള പോലീസ്‌ അവനെ സ്വതന്ത്രനായി മേയാന്‍ വിട്ടതു കൊണ്ടാണു

മദനിയെ അന്നു നായനാര്‍ പിടിച്ചു കോയമ്പത്തൂറ്‍ ജയിലില്‍ ഇട്ടതു കൊണ്ട്‌ പിന്നെ അധികം സ്ഫോടനം ഉണ്ടായില്ല , തടിയണ്റ്റവിട നസീറിനെ രക്ഷിക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നതും ആരാണെന്നു കേരളീയ സമൂഹം മനസ്സിലാക്കി കഴിഞ്ഞു

ലേഖം ഒക്കെ എഴുതി മുസ്ളീം പ്രീണനം നടത്താം മഹാനായ സെക്യുലാറിസ്റ്റ്‌ ആകാം എന്നാല്‍ സ്വന്തം മകള്‍ വല്ലവരും വാങ്ങിക്കൊടുത്ത മൊബൈല്‍ കൊണ്ടു നടന്നു പ്രേമിച്ചു ചാടിപ്പോയി ഒടുവില്‍ പൊന്നാനിയില്‍ പോയി തട്ടവുമിട്ടു ഒന്നു പ്രസവിച്ചു ഉപേക്ഷിക്കപ്പെടുന്നതും അതിനേക്കാള്‍ ഭീകരമായി അവള്‍ ഒരു ബെല്‍റ്റ്‌ ബോംബുമായി പൊട്ടിത്തെറിച്ചു ചാവുന്നതും കൂട്ടത്തില്‍ നിരപരാധികളായ പലരും മരിക്കുന്നതും ഒക്കെ മനസാക്ഷി ഉള്ളവര്‍ക്ക്‌ സഹിക്കാന്‍ കഴിയില്ല

ഓര്‍മ്മിക്കു ഇവിടെ ഒരു ജിഹാദ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ അവരവരുടെ പെണ്‍ മക്കളെ സൂക്ഷിക്കുക

പെണ്‍ കുട്ടികള്‍ക്കു മൊബൈല്‍ ഉണ്ടോ എങ്കില്‍ ആരുടെ ഉറങ്ങാന്‍ കതകടക്കുന്ന കുട്ടി മണിക്കൂറുകള്‍ മൊബൈലില്‍ സല്ലപിക്കുകയാണൊ എന്നൊക്കെ ഇടക്കിടെ ശ്രധിച്ചാല്‍ നിങ്ങള്‍ വളര്‍ത്തി വലുതാക്കിയ കുട്ടി നശിക്കാതെ നോക്കാം

ക്രിസ്ത്യന്‍ യുവതികള്‍ ആരും ലവ്‌ ജിഹാദില്‍ പെട്ടിട്ടില്ല അവര്‍ ക്കു ചതി തിരിച്ചറിയാനുള്ള ബോധവല്‍ക്കരണം എല്ലാ ഞായറാഴ്ചയും പള്ളിയില്‍ നല്‍കുന്നുണ്ട്‌

ഹിന്ദുക്കള്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

Unknown said...

ഈ ആരുഷി പുന്കന് വേറെ പണിയൊന്നു മില്ലെ,ഇപ്പോഴും മുസ്ലീം ക്രിസ്ത്യനെ പ്രേമിക്കില്ല,ക്രിസ്ത്യന്‍ ഹിന്ടുനെ പ്രേമിച്ചു മാറ്റും,ക്രിസ്ത്യന്‍ മുസ്ലീമിനെ പ്രേമിച്ചു കൊല്ലും,ഈ രീതിയിലെ ഈ കൊഞ്ഞാണന്‍മാര്‍ക്ക് ചിന്തിക്കാന്‍ പറ്റൂ. ഉദാഹരണം കൊടുത്താല്‍ വീണ്ടും അവിഞ്ഞ വര്‍ത്താനവുമായി വരും.ബിനോയ്‌ വിശ്വം ക്രിസ്ത്യനെ കെട്ടി എപ്പോ പള്ളീല്‍ പോക്ക് തുടങ്ങി.കെ.ഈ. എന്‍ ഇവിടെ - വര്‍ക്കേര്‍സ് ഫോറം വേദിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തില് വിവിധ മതക്കാര്‍ എങ്ങനെ ജീവിക്കുന്നു എന്ന്. ഇനി അതല്ലാത്തവരും ഉണ്ടാകാം.ഒരേ ജാതിയിലോ നിന്ന് വിവാഹം കഴിച്ചവര്‍. ഈ ആരുഷി കോപ്പന്‍ എഴുതിയ വിഷം നോക്കുക --"സാധാരണ ആയിരിക്കുന്നു, ഈ കേസുകള്‍ മതപരമായി പരിശോധിച്ചാല്‍ ഹിന്ദു പെണ്‍ കുട്ടികള്‍ ആണു ഇങ്ങിനെ പോകുന്നതില്‍ ഭൂരി ഭാഗം എന്നു കാണാം താര തമ്യേന സാമ്പത്തിക കഴിവുള്ള മുസ്ളീം യുവാക്കള്‍ ആയിരുന്നു പല കേസിലും പ്രതി, അമ്പലപ്പുഴ ആത്മഹത്യ ഓര്‍ക്കുക ."-- അപ്പൊ കാസര്‍ഗോഡ്‌ -മംഗലാപുരം ഭാഗത്ത് നാല്‍പ്പതോളം സ്ത്രീകളെ കൊച്ചു പെണ്‍കുട്ടികളെ അടക്കം "പ്രേമിച്ചു" കൊന്ന ആ "ഹിന്ദു' ആരായി ?? ഒന്ന് പോടെ, തന്റെ ഗീര്‍വാണം.തടിയണ്റ്റവിട നസീര്‍ എന്ന പാര്‍ടിയെ കേസില്‍ നിന്ന് ഊരിപ്പിച്ചു, ജാമ്യം കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. ആരുഷിയുടെ സ്വന്തം ഭരണം.ആ നസീറിനെ വീണ്ടും കേസ് ചാര്‍ജു ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാരും.എന്നിട്ട് ലോകോത്തര വളിപ്പ് പറഞ്ഞു നടക്കുന്നു. "ഓര്‍മ്മിക്കു ഇവിടെ ഒരു ജിഹാദ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ അവരവരുടെ പെണ്‍ മക്കളെ സൂക്ഷിക്കുക " ...ഉത്തരം : താന്‍ സൂക്ഷിച്ചോ,തന്റെ മക്കളെ.അല്ലാതെ താന്‍ പള്ളി പൊളിച്ചു,തോഗാടിയന്‍ ചാണം ഗുളിക കഴിച്ചു നടന്നാല്‍ ഈ അസുഖം കൂടും.മനസ്സില്‍ നിന്ന് വിഷം പുറത്തെടുത്തു ഇടെടോ .. തനിക്കു ഒരു ജിഹാടിയെയും പേടിക്കാതെ ജീവിക്കാം. താന്‍ വിഷം കൊണ്ട് നടന്നാല്‍ കൂടെ ഉള്ളവനും തന്നെ വിഷപ്പെടുത്താന്‍ നടക്കും. അങ്ങനെ ആണ് ഈ ഭീതി രോഗം വളരുന്നത്. കംമ്യൂനിസ്റ്റൊന്നും ആവണ്ട താന്‍.നല്ലൊരു കാപ്പലിലിസ്റ്റ് എങ്കിലും ആകു. ഉദാഹരണം പറയാം. ലോകോത്തര വിഷം ബാല്‍ താക്കറെയുടെ ഏറ്റവും നല്ല വിശ്വസ്തനാ ജിന്നയുടെ കൊച്ചു മോന്‍ ബോംബെ ഡായിംഗ് മൊതലാളി നുസ്ലി വാഡിയ. പുരിഞ്ഞാ. മുസ്ലീമായ സഞ്ജയ്‌ ഖാന്റെ മോളാ ഹൃത്തിക് റോഷന്റെ ഭാര്യ. മുസ്ലീം പട്ടോടിയുടെ ഹിന്ദു ഭാര്യയിലെ മോനാ സൈഫ്.അവന്റെ ഭാര്യ ആയിരുന്നു ഹിന്ദു അമൃതാ സിംഗ്.പാവപ്പേ ട്ടോനു മാത്രേ തന്റെ ജാതി പറഞ്ഞുള്ള കച്ചോടം , രാഷ്ട്രീയം ഒക്കെ ഉള്ളു.അതുകൊണ്ട് ആരുഷി താന്‍ ചുരുങ്ങിയത് നല്ലൊരു കാപ്പലിലിസ്റ്റ് എങ്കിലും ആവാന്‍ നോക്ക്.അല്ലാതെ വിഷം വില്‍ക്കാന്‍ നടക്കല്ലേ.

Anonymous said...

പ്രണയത്തിന്‍റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4000 പെണ്‍കുട്ടികളെയെങ്കിലും സംസ്ഥാനത്ത് മതം മാറ്റിയതായി ഹൈക്കോടതി. പ്രണയത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് മതം മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പൊലീസിന്‍റെ രേഖകള്‍ പരിശോധിച്ചാണ് ഹൈക്കോടതി ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. നാല് വര്‍ഷമായി 4000 പെണ്‍കുട്ടികളെയെങ്കിലും സംസ്ഥാനത്ത് മതം മാറ്റിയിട്ടുണ്ട്. 96 മുതല്‍ ലവ് ജിഹാദിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി സൂചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നും കോടതി ആവശ്യപ്പെട്ടു.

ലവ് ജിഹാദിനെക്കുറിച്ച് വിവിധ ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. ലവ് ജിഹാദ് എന്ന സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൂര്‍ണമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ് ഡയറക്‌ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ലവ് ജിഹാദ് എന്ന പ്രസ്ഥാനം എന്താണ്? അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് എവിടെ നിന്ന് കിട്ടുന്നു തുടങ്ങിയ എട്ട് ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് ഡി ജി പി തന്‍റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മതം മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചില ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ അതിന് പിന്തുണ നല്‍കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡി ജി പി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. പതിനെട്ട് റിപ്പോര്‍ട്ടുകളില്‍ നിന്ന് കുറ്റമറ്റ അനുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നും ഡി ജി പി ചൂണ്ടിക്കാട്ടിയിരുന്നു.

Anonymous said...

എടോ ഫ്രീ വോയിസേ ഗീബത്സിണ്റ്റെ കാലം കഴിഞ്ഞു താന്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം വായിച്ചു പഠിക്കു, നീയൊക്കെ മദനിയുടെ ആസനം നക്കാന്‍ നടക്കുന്നതു കൊണ്ടാണു ഈ നാടു ഇങ്ങിനെ നശിക്കുന്നത്‌ യു ഡീ എഫ്‌ ആയാലും എല്‍ ഡീ എഫ്‌ ആയാലും മുസ്ളീം സംരക്ഷണം എന്ന പേരില്‍ ബോംബ്‌ വെക്കാന്‍ നടക്കുന്നവനെയും പെണ്ണീനെ പിഴപ്പിക്കുന്നവനെയും ഒക്കെ ജാമ്യത്തില്‍ ഇറക്കി അല്ലെങ്കില്‍ തെളീവു നശിപ്പിച്ചു അല്ലെങ്കില്‍ പിണീയാളന്‍മാരെ പറഞ്ഞയച്ചു മദനിമാരെയും അവരുടേ അനുയായികളെയും സംരക്ഷിക്കും ഈ നാട്ടിലെ സാധാരണക്കരനു എന്തു പറ്റിയാലും നിനക്കൊക്കെ ഒന്നുമില്ല നീയൊക്കെ നക്സലിസം ഇവിടെ വേരൊടെ നശിപ്പിച്ച കരുണാകരണ്റ്റെ കൌപീനം കഴുകി കുടിക്കു എല്‍ ഡീ എഫ്‌ അധികാരത്തില്‍ കയറിയ അന്നു മുതല്‍ പോലീസിണ്റ്റെ വരി ഉടച്ചിട്ടിരിക്കുകയാണു ചെരുപ്പു നക്കുന്നവനെ മാത്റമാണു നിങ്ങള്‍ക്കു വേണ്ടത്‌ അന്തസുള്ള ഉദ്യോഗസ്ഥനു നിങ്ങള്‍ ഭരിക്കുമ്പോള്‍ രക്ഷയില്ല ഹൈക്കോടതി ജഡ്ജി കൊഞ്ഞാണന്‍ അല്ലല്ലോ നീയൊക്കെയാണു എന്നും ആളുകളെ പറ്റിക്കാമെന്നു കരുതി നടക്കുന്ന കൊഞ്ഞാണന്‍മാറ്‍

Unknown said...

ഇതാണ് തന്റെ കുഴപ്പം എല്ലാം വികാര പരമായേ 'ധ്വനിപ്പിക്കൂ'.
വിചാരമില്ലാത്തിടത്തു വികാരം കയറി ഇരിക്കും.ഹൈക്കോടതി നിരീക്ഷണം കണ്ടപ്പോ കേറി അങ്ങ് കാച്ചി. ഇതൊക്കെ നോക്കി കണ്ടു ചെയ്യണം കേട്ടോ,അല്ലെങ്കില്‍ ഇപ്പൊ സ്ഥിരം ചിലക്കുന്നതിനെക്കാള് വലിയ അബദ്ധം ആയിരിക്കും ഇനി പറയാന്‍ പോണത്. കാര്യത്തിലേക്ക് വരാം എന്താ പറഞ്ഞെ കോടതി നിരീക്ഷണം.ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു. അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ആരുസി മാമൂ ?പുരിഞ്ഞാ തനിക്കു ? സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ചുരുക്കി പറഞ്ഞു...അപ്പൊ മാമൂ ആരുസീ, ഇതൊക്കെ ഇങ്ങനെ ആണ്.ഒരു കോടതി നിരീക്ഷണം ന്നു വച്ചാ ഇങ്ങനെ ഒക്കെ ആണ് കേട്ടാ.തനിക്കു വിവരമില്ലെങ്കില് അതെന്തിന് പെരുമ്പറ കൊട്ടി എല്ലാരേയും അറിയിക്കണം.മദനിയുടെ ആസനവും കൂസനവും നക്കിയതോണ്ടാല്ലേ തന്റെ നേതാക്കള് സുധാകരനും, ചാണ്ടിയുമൊക്കെ നസീറിനെ വിടുവിക്കാന്‍ "നായനാര്‍ ഇമേജ് ഉദ്ധാരണ കള്ളകേസ് " എന്ന് പ്രസംഗിച്ചു നടന്നത്.2001-2006 യു.ഡി.എഫ് ഭരണം ഒഴിയുംവരെ നസീറിനെ പ്രോസിക്ക്യൂട്ടു ചെയ്യാന്‍ അനുമതി കൊടുത്തില്ല തന്റെ ആസനം നക്കികള് .2006സെപ്ടംബരില്‍ ഈ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണ് നസ്സിരിനെ പ്രോസിക്ക്യൂട്ടു ചെയ്യാന്‍ അനുമതി കൊടുത്തത്.2001-2006 യു.ഡി എഫ് കാലത്താണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കളമശ്ശേരി ബസു കത്തിക്കല്,കോഴിക്കോട് ഇരട്ട സ്ഫോടനം,ബേപ്പൂര്‍ ബോട്ട് കത്തിക്കല്,വളപട്ടണം പൈപ്പ് ബോംബ്‌, ഗ്രീന്‍വലി സ്ഫോടനം,മാറാട് കലാപം എന്നിവ അരങ്ങേറിയത്. ഒരു കുഞ്ഞിനെപോലും പിടിച്ചോ,എന്നിട്ട് വലിയ പമ്പര വിഡിത്തവുമായി വന്നിരിക്കുന്നു.എടോ താനൊക്കെ അവിടെയും ഇവിടേം വല്ല അഭിമുഖം ഒക്കെ കണ്ടു കരുണാകരന്റെ കൌപീനം കുടിക്കാനൊന്നും പോണ്ട. ടിയാന് പ്രായമായി.കരുണാകരന്‍ ഏതു നക്സലിനെ ആണ് നേരെ ആക്കിയത്. ഒരു ചുക്കും ചെയ്തില്ല.കരുവിനെക്കാള്‍ വലിയ കരുത്തന്‍ ആയിരുന്നു ഇന്ദിരാമ്മയുടെ ബുദ്ധി ഉപദേശകന്‍ അടിയന്തരാവസ്ഥക്കാലത്തെ ബംഗാള്‍ മുഖ്യന്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേ.ഇതിലും വലിയ "നക്സല്‍,മാര്‍ക്സിറ്റു അമര്‍ച്ച' ടിയാന്‍ ബംഗാളില്‍ നടപ്പാക്കിയിരുന്നു. ഗുണ്ട് രാവു ജഗ്മോഹന്മാരുടെയും, ആന്ദ്രയിലെ അന്ജയ്യമാരുടെയും മുന്നില്‍ കരുണാകരന്‍ ഒന്നുമല്ല.അവിടങ്ങളില്‍ ഒന്നും (ബംഗാളിലും കേരളത്തിലും ഒഴിച്ചു)നക്സലിസം കുറഞ്ഞിട്ടുമില്ല. നക്സലിസം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ജനാധിപത്യപരമായി നടപ്പാക്കാന്‍ കംമ്യുനിസ്ട്ടു കക്ഷികള്‍ ശക്തി ഉള്ളയിടങ്ങളില്‍ നക്സലിസം ഏതാണ്ട് പത്തു വര്ഷം കൊണ്ട് സ്വയം കുളിച്ചു കിടന്നു എന്നതാണ് സത്യം.മുഖ്യധാരാ കംമുക്കള്‍ക്ക് എതിരെ നക്സലിസത്തെ ഗ്ലോറിഫൈ ചെയ്യുകയാണ് ആദ്യം കൊണ്ഗ്രെസ്സ് അടക്കം ശ്രമിച്ചത്. ഇന്ന് നന്ദിഗ്രാമില്‍ കാണുമ്പോലെ. പക്ഷെ കാലം അവിടെയും കണക്കു ചോദിക്കും.പ്രകാശ് സിംഗ് ബാദലിനെതിരെ ബിന്ദ്രന്‍വാലയെന്ന കൊടും ഭീകരനെ വളര്‍ത്തിയ ഇന്ദിരയും കൊണ്ഗ്രെസ്സും അഞ്ചെട്ടു വര്ഷം കൊണ്ട് തന്നെ "കടം" വീട്ടി. മഹാതോമാര് തന്റെ ഇപ്പോഴത്തെ മാവോയിസ്റ്റ് സുഹൃത്തുക്കള് കണക്കു ചോദിക്കാനിരിക്കുന്നത്തെ ഉള്ളു, മമതകള്‍ "കടം" തിരിച്ചു കൊടുക്കണ്ടേ . എത്ര കാലം പിടിക്കും എന്ന് മാത്രം, നമുക്ക് കാത്തിരുന്നു കാണാം. പിന്നെ ഒടുവിലായി ഒന്നുകൂടി, തന്നോടു ഒരു ചോദ്യം ഞാന്‍ തിരിച്ചു ഇടുന്നു. ഹൈക്കോടതിക്ക് നേരെ വിപരീതമായി ഞാന്‍ മുകളില് പറഞ്ഞ പോലെ(ക്രമസമാധാന നില തകര്‍ന്നു എന്ന നിരീക്ഷണം എടുത്തു കൊട്ടയിലിട്ട സുപ്രീം കോടതി നിരീക്ഷണം)സുപ്രീം കോടതി വ്ധിച്ച്ചാല്, നിരീക്ഷിച്ച്ചാല് താന്‍ പറയെടോ നീയാണോ ഞാനാണോ കൊഞ്ഞാണന്‍ എന്ന്, പുങ്കാ.

Anonymous said...

തിരൂര്‍: പ്രണയവിവാഹത്തിനു ശേഷം മതം മാറ്റപ്പെട്ട യുവതി ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമെതിരേ ഡി.ജി.പിക്കു പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനും ആഭ്യന്തരമന്ത്രിക്കും അയച്ചു.

കൊല്ലം ജില്ലയിലെ മംഗലം വെള്ളൂപ്പാറ കൂട്ടത്തുംമൂലവീട്ടില്‍ സതീഭായിയാണു ഭര്‍ത്താവ്‌ കൊല്ലം ഭാരതീപുരത്തെ എരൂര്‍ സ്വദേശി തെക്കുംകര പുത്ത വീട്ടില്‍ അബ്‌ദുല്‍ നാസര്‍, സഹോദരന്‍ മലപ്പുറം പൊന്‍മളയിലെ മറ്റുതൊടി വീട്ടില്‍ ഹംസഹാജി എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്‌. തന്നെ മതം മാറ്റിയശേഷം ഭര്‍ത്താവ്‌ വേറേ വിവാഹം ചെയ്‌തതായും പരാതിയില്‍ പറയുന്നു. മതംമാറിയ ശേഷം സഫിയ എന്ന പേരു സ്വീകരിച്ച സതീഭായ്‌ പതിനാലുകാരനായ മകനൊപ്പം കോട്ടക്കല്‍ ചങ്കുവെട്ടിയിലെ തര്‍ബിയത്തുല്‍ ഇസ്ലാംസംഘം പള്ളി ക്വാര്‍ട്ടേഴ്‌സിലാണു താമസം.

ക്വാര്‍ട്ടേഴ്‌സില്‍നിന്ന്‌ 31-നു മുമ്പ്‌ ഒഴിയണമെന്നു കെട്ടിടമുടമ അന്ത്യശാസനം നല്‍കിയതോടെയാണ്‌ ആരും സംരക്ഷിക്കാനില്ലാത്ത തന്റെ ദുരവസ്‌ഥ വിവരിച്ചു സഫിയ ഡി.ജി.പിക്കു പരാതി നല്‍കിയത്‌. ചടയമംഗലത്തെ കൂട്ടത്തുംമൂലവീട്ടില്‍ പത്മിനി അമ്മയുടേയും സുകുമാരക്കുറുപ്പിന്റെയും അഞ്ചു മക്കളില്‍ മൂത്തവളാണു സതീഭായ്‌. ബിരുദധാരിയായ ഇവര്‍ ഏകരൂരിലുള്ള ഒരു ട്രാവല്‍സില്‍ ജോലിചെയ്യുമ്പോഴാണു ഗോവയിലെ ബിര്‍ള കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്‌ദുല്‍ നാസറിനെ പരിചയപ്പെട്ടത്‌. പരിചയം പ്രണയമായതോടെ വീട്ടുകാരുടെ എതിര്‍പ്പവഗണിച്ചു വിവാഹിതരായി. 1996 ഡിസംബര്‍ ആറിനു കണ്ണൂര്‍ രജിസ്‌ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. തുടര്‍ന്ന്‌ അബ്‌ദുല്‍ നാസറിനൊപ്പം ഗോവയിലേക്കു പോയി. മതം മാറാന്‍ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സതീഭായ്‌ പരാതിയില്‍ പറയുന്നു.

ഇതിനിടെ ഗര്‍ഭിണിയായ സതീഭായ്‌ കൊല്ലത്തേക്കു മടങ്ങി ബന്ധുവീട്ടില്‍ താമസമാക്കി. മകന്‍ ജനിച്ചിട്ടും അബ്‌ദുല്‍ നാസര്‍ തിരിഞ്ഞു നോക്കിയില്ല. ഇതിനെതിരേ സതീഭായ്‌ കൊല്ലം കുടുംബകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. ചെലവിനു കൊടുക്കാന്‍ കോടതി വിധിച്ചെങ്കിലും അബ്‌ദുല്‍ നാസര്‍ അതനുസരിച്ചില്ല.

തുടര്‍ന്ന്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചെങ്കിലും അപ്പോഴേക്ക്‌ ഇയാള്‍ സൗദിയിലേക്കു കടന്നു. 2001 ഏപ്രില്‍ 24-നു നാട്ടിലെത്തിയ അബ്‌ദുല്‍ നാസര്‍ സതീഭായിയേയും കുഞ്ഞിനേയും മലപ്പുറത്തു കൊണ്ടുവന്നു വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചു. മതം മാറണമെന്നും അതോടൊപ്പം കുടുംബത്തെക്കൂടി മതം മാറ്റണമെന്നും അബ്‌ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. സതീഭായ്‌ അതിനു തയാറായില്ല.

ഇതിനിടെ സതീഭായിയുടെ 29 പവന്‍ ആഭരണവുമായി അബ്‌ദുല്‍ നാസര്‍ തിരിച്ചുപോയി. ഇയാളുടെ ജ്യേഷ്‌ഠന്‍ ഹംസഹാജിയാണു സംരക്ഷണച്ചുമതല ഏറ്റെടുത്തത്‌. പിന്നീട്‌ അബ്‌ദുല്‍ നാസറില്‍നിന്ന്‌ ഒരു വിവരവും ഉണ്ടായില്ല. ഹംസഹാജി തന്റെ സമ്മതമില്ലാതെ 2002 ഏപ്രില്‍ 24 നു പൊന്നാനി മൗനത്തുല്‍ ഇസ്ലാംസഭയില്‍ കൊണ്ടു പോയി മതം മാറ്റിയെന്നാണു സതീഭായിയുടെ പരാതി.

വിദേശത്തുനിന്നു ഭീഷണിക്കത്തയച്ചു മകന്‍ ജിതിന്റെ പേര്‌ മുഹമ്മദ്‌ ഫവാസ്‌ എന്നാക്കി മാറ്റുകയും സുന്നത്ത്‌ നടത്തിക്കുകയും ചെയ്‌തതായും സതീഭായ്‌ പരാതിയില്‍ പറയുന്നു.

-തിരൂര്‍ ദിനേശ്‌

Unknown said...

ഈ പുംഗന്‍ ആരുഷിയോട് മൂന്നു നാലു ദിവങ്ങള്‍ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))

പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന്‍ ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

///വിവാഹ വാഗ്ദാനം നല്‍കി മത പരിവര്‍ത്തനം നല്‍കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന്‍ ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി, ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media).In nutshell,കാര്യം ഇതാണ്. ലവ് ജിഹാദ് പ്രചരണം പോലും,അതിന്റെ സാഗത്യം കോടതി തള്ളി,മാത്രമല്ല, ഇത്തിന്റെ പേരിലുള്ള കേസുകള്‍ തട്ടിക്കൂട്ട് പരിപാടി ആണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു,ജസ്റ്റിസ് ശശിധരന്റെ വിധി പ്രകാരം. പക്ഷെ ഈ വാര്‍ത്തക്ക് പതിവ് പോലെ തീരെ പ്രാധാന്യം കൊടുത്തില്ല വലതു മാധ്യമങ്ങള് പാവം, പൊട്ടന്‍ ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്ത്തകള് വലതു മാധ്യമങ്ങളില്‍ ‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.

ot.ആര്യ സമാജത്തില്‍ റിക്കോര്‍ഡില്‍ എത്ര പേര്‍ ഹിന്ദു മതത്തിലേക്ക് മാറി, വിവാഹത്തോടെ എന്നറിയാം(ഉദാഹരണം. ഷാജി കൈലാസ്,പാവം ആണി സോറി ആനി "ലവ് കരസേവ"യുടെ പേരില്‍ മതം മാറിയല്ലോ).അച്ച്യന്മാര്‍ക്ക് ഇതിലും നല്ല റിക്കോര്ഡ് സിസ്റ്റം ഉണ്ട്. അതും നമുക്ക് കണ്ടെത്താം (ഉദാഹരണം :"സെക്കുലര്‍" കേരള കൊണ്ഗ്രെസ്സ്കാരന്‍, ജഗതിയു ടെ മോളെ വളച്ചു അച്ചായത്തി ആകിയല്ലോ), മുസ്ലീം വിവരങ്ങള്‍ പൊന്നാനിയിലും കിട്ടും.അതുകൊണ്ട് ആരുഷി ഒരു കണക്കെടുക്ക് എന്നിട്ട് ആകാം ഈ വോമിട്ടിംഗ്. (ആനിയും ജഗതി പുത്രിയും, ലവ് ജിഹാടികളും ഉള്‍പ്പെടെ )

Unknown said...

ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുലീനത്വം (കട് : കെ.പി.സുമാരന്‍)എന്നിവ മാധ്യമങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്നു..അരുഷികളും. ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലീം ആരുഷികള്‍ എല്ലാം ഒരുപോലെ.ചെറിയ വാര്‍ത്ത ഒന്നുമല്ല മനോരമയുമായി ബന്ധപ്പെട്ട വാര്‍ത്ത ആണ്.
ഇനി വാര്‍ത്തയിലേക്ക് : എഫ്.എം അവതാരകന്‍ യുവതിയെ പ്രണയത്തില്‍ കുടുക്കി.
റെഡിയോ മാന്ഗോവിലെ മുത്തുഗവു(മുത്തം തരുമോ) അവതാരകന്‍ 35 കാരന്‍ മലയന്‍കീഴ്‌ ദേവീപ്രസാദത്തില്‍ സജു ആണ് പത്തൊമ്പത് കാരിയെ പ്രണയക്കുടുക്കില്‍ പെടുത്തി വിവാഹം കഴിച്ചത്.റെഡിയോ മാന്ഗോവിലെ മുത്തുഗവു പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവതിയെ അവതാരകന്‍ നിരന്തരം വിളിച്ചു വളച്ചു വശീകരിക്കയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.വീട്ടില്‍ നിന്ന് ഈ മാസം ഏഴിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായി മുങ്ങിയ യുവതിയെയും അവതാരകനെയും എഫ്.എം ഓഫീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചു പോലീസ് കസ്ട്ടഡിയില്‍ എടുക്കയായിരുന്നു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹം കഴിച്ച രേഖ ഹാജരാക്കിയതിനെ തുടര്‍ന്നു യുവതിയെ സജുവിനൊപ്പം വിട്ടയച്ചു.

ഗതികേട് നോക്കൂ,പ്രണയിക്കുന്നതിനു പോലും മുസ്ലീം,ഹിന്ദു,ക്രിസ്ത്യന്‍ എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനി ഹോട്ടല്‍, ആശുപത്രി,രജിസ്ട്രാപീസ് റെയില്‍വേസ്റേഷന്‍ ....എല്ലായിടത്തും ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്ക്യാല്‍ കേരളം, ഭാരതം രക്ഷപ്പെടും.
ഒട്ടി: കുത്തക വലതു മാധ്യമങ്ങളിലെ ചിന്ന ഏഴാംകൂലി,അരക്കോളം വാര്‍ത്ത. രാജമോഹന്‍ ഉണ്ണിത്താനും ലവ് കര്സേവക്ക് പിടിയലായി,രാത്രി പത്തരയോടെ ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിക്കെതിരെ ആരുഷിമാരും 'ജനാധിപത്യ' രാജ്യസ്നേഹികളും പോര്‍ക്കളത്തില്‍ ഇറക്കിയ ഈ പോരാളി "ലവ് കര്സേവക്കിടയില്‍" യുവതിയോടൊപ്പം നാട്ടുകാരാല്‍ നാറിയത്, സോറി പിടിയിലായത്.
(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)