Wednesday, July 1, 2009

ലാവലിന്‍: ജി കാര്‍ത്തികേയന്‍ നിയമ സഭയില്‍ പറഞ്ഞത്

സാധാരണ ഗതിയില്‍ ഒരു അവിശ്വാസപ്രമേയം വരുമ്പോള്‍ അവിശ്വാസ പ്രമേയത്തിന് ആധാരമായ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കാനുള്ള ബാധ്യത അവതരിപ്പിക്കുന്ന വ്യക്തിക്കും അല്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പ്രസ്ഥാനത്തിനുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളിലെങ്ങും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മേല്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിന് പര്യാപ്തമായിട്ടുള്ള വാദങ്ങളൊന്നും നമ്മള്‍ കേട്ടില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലമായി സഭക്കകത്തും പുറത്തും വന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വന്ന ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ടുവന്ന പ്രസംഗങ്ങള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല...

ഇവിടെ ചില സ്നേഹിതന്മാ ര്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ 17 മെഗാവാട്ട് വൈദ്യുതി മാത്രം ഉല്‍പാദിപ്പിച്ചു. ശരിയാ ണ്. യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ 17 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കമ്മീഷന്‍ ചെയ്തത്. എന്നാല്‍, ഞങ്ങള്‍ മാറി കേരളത്തില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയുമായി വന്നതിനുശേഷം ഒന്നര മാസത്തിനുള്ളില്‍ 566 മെഗാവാട്ടോളം വൈദ്യുതി കമ്മീഷനിങ്ങ് നടന്നു. അതിങ്ങനെയാണ്. ലോവര്‍ പെരിയാര്‍ 150 മെഗാവാട്ട്, കക്കാട് 50 മെഗാവാട്ട്, ബ്രഹ്മപുരം 106 മെഗാവാട്ട്, ബി.എസ്.ഇ.എസ് 157 മെഗാവാട്ട്, മൈലാട്ട് 20 മെഗാവാട്ട്, പേപ്പാറ 3 മെഗാവാട്ട്, കുറ്റ്യാടി എക്സ്റന്‍ഷന്‍ 50 മെഗാവാട്ട്, 566 മെഗാവാട്ട് വൈദ്യുതി ഒരു ഗവണ്‍മെന്റിന്റെ കാലത്തുമാത്രം സാധ്യമല്ല. 566 മെഗാവാട്ട് വൈദ്യുതി എന്നു പറയുന്നത് ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ കാലത്തുകൂടി ആരംഭിച്ച് പൂര്‍ത്തീകരിച്ചതാണ്. ലോവര്‍ പെരിയാര്‍ കമ്മീഷന്‍ ചെയ്തത് ഗവണ്‍മെന്റ് വന്ന് ഒരു മാസം കഴിഞ്ഞതിനുശേഷമാണ്. എന്റെ നിയോജക മണ്ഡലത്തിലെ പേപ്പാറ കമ്മീഷന്‍ ചെയ്തത് ഈ ഗവണ്‍മെന്റ് വന്ന് ഏഴാം ദിവസമാണ്. ബ്രഹ്മപുരത്തിന്റെ സ്ഥിതി അതായിരുന്നു. കക്കാടിന്റെ സ്ഥിതി അതായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാ രത്തില്‍ വന്നിട്ട് തനതായി തുടങ്ങി അവസാനം പൂര്‍ത്തീകരിച്ച പദ്ധതി എന്ന് പറയുന്നത് 107 മെഗാവാട്ടുള്ള കോഴിക്കോട്ടെ താപവൈദ്യുത പദ്ധതിയാണ്. അത് കൃത്യമായിട്ടും എല്‍. ഡി. എഫ് ഗവണ്‍മെന്റ് വന്ന്, നിങ്ങള്‍ തന്നെ തുടങ്ങി നിങ്ങള്‍ തന്നെ പൂര്‍ത്തീകരിച്ചു. 17 മെഗാവാട്ട് മാത്രമായി തുടങ്ങി എന്ന് പറഞ്ഞതിന് മറുപടി എന്ന നിലയില്‍ പറയുന്നതല്ല. അതല്ലേ ചിത്രം......?

ഐക്യജനാധിപത്യ മുന്നണി അധികാരം ഏറ്റെടുത്തതിനു ശേഷം എ.കെ.ആന്റണി പ്രഖ്യാപിച്ചതനുസരിച്ച് മലബാറിന്റെ വൈദ്യുതിക്ഷാമത്തിനു വേണ്ടിയാണ് അടിയന്തരമായി അവിടെ ആയിരം ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടു വന്നത്. പുതിയ ലൈനുകള്‍ കൊണ്ടുവന്നത്. പുതിയ സബ്‌സ്റ്റേഷനുകള്‍ കൊണ്ടു വന്നത്. മലബാറിലെ വൈദ്യുതക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കണ്ണൂര്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടക്കാതെ പോയത് നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ ഭാഗമായിട്ടാണ് കുറ്റ്യാടി വന്നത്. അപ്പോള്‍ ഗവണ്‍മെന്റിന് മാറി ചിന്തിക്കേണ്ടി വന്നു. കെ.എസ്.ഇ.ബി ക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെ. എസ്.ഇ.ബി ഭീകരമായ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തായിരുന്നു കേരളത്തില്‍ കുറ്റ്യാടി എക്സ്‌റ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു.അതിനുശേഷം പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം റീനൊവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലം ആയിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ല എന്നുള്ളത് നമ്മുടെ എക്സ്പെര്‍ട്ടുകളുടെ നിഗമനത്തിലാണ്. അതില്‍ പിടിവാശി വല്ലതും ഉണ്ടോ? സെന്‍ട്രല്‍ ഇലക്ട്രിസ്റി അതോറിറ്റി പറഞ്ഞത് എന്താണ്? മൂന്നു പദ്ധതികളുടെയും എക്സ്റ്റന്‍ഷന്‍ പൂര്‍ത്തിയായിട്ട് മതി നവീകരണം. പള്ളിവാസല്‍ പദ്ധതിയുടെ കാലാവധി 30 കൊല്ലമാണെന്ന ടെക്നിക്കല്‍ സങ്കല്‍പ്പം ഉണ്ട്. 50 വര്‍ഷം കഴിഞ്ഞ പദ്ധതികൊണ്ട് എന്തു പ്രയോജനം? ഉല്‍പാദനം കുറയും. നവീകരണം അത്യാവശ്യമായിട്ട് വരും. അത് മന്ത്രി പറയുന്നതല്ല. എക്സ്പേര്‍ട്ട് പറഞ്ഞതാണ്. മാത്രമല്ല, മൂന്നു പദ്ധതികളുടെയും സാധ്യതാ പഠനം ഉണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ഇല്ലാതെ ഇതൊന്നും സാധ്യമല്ല. നരസിംഹറാവു ഗവണ്‍മെന്റ് വന്നപ്പോഴാണ് എം.ഒ.യുവഴിയിലൂടെ എന്ന സിസ്റ്റ വന്നത്. എം. ഒ.യു റൂട്ടെന്ന് പറയുന്നത് ഒരു പാക്കേജാണ്. നമ്മള്‍ ഏത് രാജ്യമായിട്ടാണ് ഒപ്പു വെക്കുന്നത് അവിടെ നിന്നുള്ള ലോണാണ്. ആ ലോണിന് കൊടുക്കുന്ന ഇന്ററസ്റ് കുറവ്. അതോടൊപ്പം തന്നെ ഗ്രാന്റെല്ലാം ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് വരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ നവീകരണത്തിന്റെ പ്രവൃത്തിയുമായിട്ടാണ് സഹകരിക്കേണ്ടത്. 85 ശതമാനവും ലോണായിട്ട് വരികയും ചെയ്യും. വികസിത രാജ്യങ്ങളെല്ലാം അവികസിത രാജ്യങ്ങളുടെ ഒരു പ്രോജക്ട് എടുത്താല്‍ ആ പ്രോജക്ടിനുവേണ്ടി സഹായം നല്‍കുന്ന പതിവുണ്ട്. വൈദ്യുത ഉപഭോഗം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഒരു പാക്കേജായിട്ടാണ് കൊണ്ടുവരുന്നത്. അതാണ് ഗ്രാന്റിന്റെ സംവിധാനം. ഇങ്ങനെ പാക്കേജായിട്ട് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതില്‍ സ്വീകരിക്കുന്ന സമീപനമാണ് നല്ലത്. അതാണ് അന്നത്തെ നയം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരള ഗവണ്‍മെന്റ് ഏറ്റെടുത്തത്. ...

അന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ കെ.എസ്.ഇ. ബി യുടെ സാമ്പത്തിക പരാധീനതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മറ്റ് രാജ്യങ്ങളുടെ സഹായം വാങ്ങാവുന്ന സിസ്റ്റത്തിലേക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനം പോവുകയും എം.ഒയു റൂട്ട് അക്സെപ്റ്റ് ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തു. പിന്നെ ഇത് ആര്‍ക്ക് കൊടുത്തു എന്നുള്ളതാണ് പ്രശ്നം? ആ കമ്പനിയെക്കുറിച്ച് പറയേണ്ട ഉത്തരവാദിത്തമൊന്നും നമുക്കാര്‍ക്കുമില്ല. എസ്. എന്‍.സി ലാവ്ലിന്‍ എന്ന കമ്പനിക്ക് കേരളവുമായിട്ടുള്ള ബന്ധം, ഇടുക്കി പ്രോജക്ടിന്റെ കണ്‍സല്‍ട്ടന്റായിരുന്നു. പി.എസ്.ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഖില ലോക പ്രശസ്തമായ ഒരു കമ്പനി എന്ന് അതിന്മുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ് ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്. ഇനി ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും ഞാന്‍ തര്‍ക്കിക്കാനൊന്നും വരുന്നില്ല. അങ്ങനെയുള്ള ഒരു കമ്പനിയാണ് പുതിയ തീരുമാനമനുസരിച്ച് കേന്ദ്രഗവണ്‍മെന്റുമായി ബന്ധപ്പെട്ട് വന്നത്. ഇവിടെ ഞാന്‍ മന്ത്രിയായതിനുശേഷം എ.കെ.ആന്റണിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായി കനേഡിയന്‍ അംബാസിഡര്‍ ആവശ്യമായ ചര്‍ച്ച നടത്തി. അതൊരു വികസിത രാഷ്ട്രമാണ്. ആ വികസിത രാഷ്ട്രത്തിന് പണം അഫോര്‍ഡ് ചെയ്യാന്‍ പറ്റും. അവരുടെ ഗ്രാന്റ് സ്വീകരിച്ച് ഈ പദ്ധതികള്‍ നവീകരിക്കുക എന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഈ പ്രോജക്ട് ഏറ്റെടുത്തത്.

ഡോ.തോമസ് ഐസക് (ചോദ്യം) അങ്ങ് മന്ത്രിയായിരുന്നപ്പോള്‍ കുറ്റ്യാടി പദ്ധതിയെക്കുറിച്ചെടുത്ത തീരുമാനം സംബന്ധിച്ചാണ് ചോദ്യം. കുറ്റ്യാടി പ്രോജക്ടിന് സി.വി പദ്മരാജന്‍ ധാരണാപത്രം ഒപ്പിട്ടു. ഇപ്പോള്‍ അങ്ങ് പരാമര്‍ശിച്ച രീതിയിലുള്ള കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പു വെച്ചു. 1996 ഫിബ്രവരി 24 ന്, ആ ദിവസമായിരുന്നു പള്ളി വാസല്‍ തുടങ്ങിയ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പു വെച്ചത്. ആ ദിവസം അങ്ങ് കുറ്റ്യാടി പദ്ധതി സംബന്ധിച്ച സപ്ളൈ ഓര്‍ഡര്‍ ഒപ്പുവെച്ചു. എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലക്ക് അന്ന് ആ സപ്ളൈ ഓര്‍ഡര്‍ കരാര്‍ ആക്കുന്നതിന് പകരം ഗ്ളോബല്‍ ടെന്റര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? പദ്മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സല്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങ് എടുത്ത തീരുമാനം? അതാണ് പറയേണ്ടത്.

ജി.കാര്‍ത്തികേയന്‍: എനിക്ക് മുന്‍പുള്ള ബഹുമാന്യനായ സി.വി.പദ്മരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ കെ.കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് കാനഡയില്‍ പോയി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വന്ന ആദ്യത്തെ എം.ഒ.യു ആണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ 50 മെഗാവാട്ടിന്റെത്. ഞാന്‍ ഏപ്രില്‍ 21 ന് മന്ത്രിയായി വന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ട് നീങ്ങിയിരുന്നു. അങ്ങനെ വന്നപ്പോള്‍ സ്വാഭാവികമായിട്ടും മലബാറിന്റെ വൈദ്യുതീക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രോജക്ട് എന്നുള്ള നിലയില്‍ ഞാന്‍ അന്ന് മന്ത്രി എന്ന നിലയില്‍ എന്റെ ഭരണകാലത്ത് അത് ഒപ്പുവെച്ചു എന്നത് ശരിയാണ്... (ബഹളം)... ചോദ്യത്തിന് വഴങ്ങിയല്ലോ? ഇതുമായി ബന്ധപ്പെട്ട് ഗ്ളോബല്‍ ടെന്റര്‍.... (ബഹളം)... ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഒപ്പിട്ടു എന്ന് സമ്മതിച്ചല്ലോ, എന്റെ കാലത്താണ് ഒപ്പിട്ടത് (ബഹളം)...

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടിയേരി ഇരിക്കുന്ന സ്ഥാനത്ത് ഞാനൊക്കെ ഇരുന്നപ്പോള്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയ്ക്കകത്ത് വന്നു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ടി.എം.ജേക്കബ് ചെയര്‍മാനായിട്ടുള്ള സബ്ജക്ട് കമ്മിറ്റിയുടെ ഒരു പ്രൊപ്പോസല്‍ വന്നത് എ.കെ.ആന്റണി മുഖ്യമന്ത്രിയും ഞാന്‍ മന്ത്രിയുമായിരിക്കുന്ന ക്യാബിനറ്റാണ് ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടക്കട്ടെ...

ഇവിടെ ഞാന്‍ മന്ത്രിയായി വന്നതിനുശഷം അതിനു മുമ്പ് ഇരുന്ന ചന്ദ്രശേഖരന്‍ നായര്‍, ദീര്‍ഘകാലം മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് തുടങ്ങിവെച്ചിരുന്ന ടെന്റര്‍ പ്രൊസിഡ്യൂവറില്‍ നിന്ന് ലവലേശം ഞാന്‍ മാറിയിട്ടില്ല. ഒരു ഇഞ്ച് മാറിയിട്ടില്ല. ഞാന്‍ പറയട്ടെ, ഹൈക്കോടതിയില്‍ നിന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തതല്ലാതെ. പിന്നെ മന്ത്രിയായിരുന്ന സമയത്ത് ഒരു കാര്യത്തില്‍, ക്വാളിറ്റി സ്പെസിഫിക്കേഷനകത്ത് ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു. അതുകൊണ്ട് ക്വാളിറ്റിയില്‍ നിര്‍ബന്ധം വരുത്തുമ്പോഴൊക്കെ വന്നിരിക്കുന്ന ആ സമയത്തെ ചില വേരിയേഷന്‍സ് വന്നു. അതൊക്കെ സ്വാഭാവികമാണ്. അതിന്റെ പേരില്‍ വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ ദേവകുമാര്‍ കൊണ്ടുവന്നു. അന്വേഷണം നടക്കുന്നതുകൊണ്ട് ഇതിന് അപ്പുറമായി പറയാന്‍ പരിമിതികളുണ്ട്. ജുഡീഷ്യല്‍ എന്‍ക്വയറി നടക്കുന്നു. എല്ലാവരും പറയുന്ന വാചകം ആവര്‍ത്തിക്കുന്നില്ലെങ്കിലും മടിയില്‍ കനമുള്ളവനാണ് വഴിയില്‍ പേടിക്കേണ്ടത്. ഞാന്‍ അതുകൊണ്ട് ഭയലേശമന്യേ പറയുന്നു. അന്വേഷണം നടക്കട്ടെ. അന്വേഷണം സുതാര്യമായി നടക്കട്ടെ.

*
മാതൃഭൂമി ദിനപ്പത്രം 2005 ആഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചത്
കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാവലിന്‍: ജി കാര്‍ത്തികേയന്‍ നിയമ സഭയില്‍ പറഞ്ഞത്

Anonymous said...

കാറ്‍ത്തികേയന്‍ പ്റോസിക്യൂഷന്‍ നേരിടാനും ജയിലില്‍ കിടക്കാനും റെഡിയാണു, കാര്യമായി രാഷ്ട്റീയത്തില്‍ നിന്നു ഒന്നും ഉണ്ടാക്കിയിട്ടുമില്ല ഒരു പഴയ അംബാസിഡറ്‍ അല്ലാതെ ആറ്‍ഭാടവുമില്ല, കരുനാകരനു വെള്ളം കോരാനും വിറകു വെട്ടാനും നടന്നതല്ലാതെ ആ കള്ളത്തരവും കണ്ണിറുക്കലും ഒന്നും പഠിച്ചിട്ടുമില്ല, വീടാണെങ്കില്‍ കടകമ്പള്ളി സുരേന്ദ്രണ്റ്റെ വീടിണ്റ്റെ ഏഴയലത്തുപോലും വരില്ല കാറ്‍ത്തികേയനെ പ്റോസിക്യൂട്ട്‌ ചെയ്യൂ ഒപ്പം പിണറായിയെയും
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ

*free* views said...

why comrades are remembering Karthikeyan now? Why you forgot his role before Pinarayi was prosecuted? If Pinarayi was not getting prosecuted, was it fine to let a "corrupt" Karthikeyan go scot free? All this sudden memory of Karthikeyan's role after Pinarayi's prosecution looks opportunist and ridiculous, you are SCARED .... Comrades are wetting their pants.

Comrades, you are being played like monkeys by our great leader Pinarayi to save his own skin.

Baiju Elikkattoor said...

mungunnavanu oru kachi thurumpu....!!!