Friday, July 24, 2009

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

എസ്.എന്‍.സി ലാവ്ലിനുമായി ബന്ധപ്പെട്ട വിഷയങ്ങളും പിണറായി വിജയനെതിരായ സി.ബി.ഐ കേസും (2009 ജൂലൈ 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണവും ആധുനികവല്‍ക്കരണവും

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1995 ആഗസ്റ്റ് 10 ന്, പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) എസ്.എന്‍.സി ലാവ്ലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി; ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയും. യന്ത്രസാമഗ്രികളും നിയന്ത്രണ സംവിധാനങ്ങളും പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച സാങ്കേതിക റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി അംഗീകരിച്ചു. യു.ഡി.എഫ് ഭരണകാലത്തുതന്നെ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി 1996 ഫെബ്രുവരി 24ന് ഇതേ പദ്ധതികള്‍ക്കുവേണ്ടി, കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, പ്രത്യേകവും എന്നാല്‍ സമാനവുമായ മൂന്ന് നിര്‍വ്വഹണ/കണ്‍സള്‍ട്ടന്‍സി കരാറുകളിലും ഒപ്പുവെച്ചു. പ്രാഥമിക എഞ്ചിനീയറിങ്, വിശദമായ എഞ്ചിനീയറിങ് ഡ്രോയിങ്ങുകളും സവിശേഷ നിര്‍ദ്ദേശങ്ങളും തയ്യാറാക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനവും സിവില്‍ ഡ്രോയിങ്ങും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും എന്നിങ്ങനെയുള്ള ജോലികള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം സംഘടിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുന്നതായിരുന്നു ഈ കരാറുകള്‍. കരാറിന്റെ ഷെഡ്യൂളില്‍ ഓരോ പദ്ധതിക്കുംവേണ്ടി മാറ്റി സ്ഥാപിക്കേണ്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും പട്ടികയും 1995ലെ നിലവാരമനുസരിച്ചുള്ള മതിപ്പുവിലയും ഉള്‍പ്പെടുത്തിയിരുന്നു. എസ്.എന്‍.സി ലാവ്ലിന് കൊടുക്കേണ്ട കള്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് 24.04 കോടി രൂപയായി നിശ്ചയിച്ചിരുന്നു. ഉപകരണങ്ങളുടെ വിലയായി കണക്കാക്കിയിരുന്നത് 157.40 കോടി രൂപയായിരുന്നു. ഏതെങ്കിലും വിധത്തില്‍ കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനുവേണ്ടിയുള്ള ആര്‍ബിട്രേഷന്‍ പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും എന്ന് കരാറിന്റെ 17-ാം വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഈ പദ്ധതിക്ക് ആവശ്യമായ വായ്പ എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് കാനഡ (ഇ.ഡി.സി-കാനഡയിലെ കയറ്റുമതി വികസന ഏജന്‍സി) ലഭ്യമാക്കുന്നതിനും പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങള്‍ കാനഡയില്‍നിന്നുതന്നെ വാങ്ങുന്നതിനുമുള്ള വ്യവസ്ഥകളും ഈ കരാറുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1996 മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടുകയും ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി. ആ കാലത്ത് സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുകയായിരുന്നു. വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍കട്ടും വാണിജ്യ-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ്‌ഷെഡ്ഡിങ്ങും അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. വൈദ്യുതി പ്രതിസന്ധി കാരണം പല വ്യവസായങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് കടുത്ത തിരിച്ചടി ഉണ്ടാകാന്‍ അത് കാരണമായി. തൊഴിലില്ലായ്മയുടെ സ്ഥിതി കൂടുതല്‍ വഷളായി.

ഈ വൈദ്യുതി പ്രതിസന്ധിയുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്. വൈദ്യുതിക്ഷാമത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് ഭരണകാലത്ത് എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രവും കരാറുകളുമായി മുന്നോട്ടുപോകേണ്ടതുണ്ടോ എന്നതായിരുന്നു പാര്‍ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ വന്ന പ്രശ്നങ്ങളിലൊന്ന്. എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് അധികൃതരുമായും ചര്‍ച്ച നടത്തുന്നതിന് 1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശിക്കാന്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് അനുവാദം നല്‍കാന്‍ 1996 ആഗസ്റ്റ് 22-23 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായും ഇ.ഡി.സിയുമായും കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (സിഡ)യുമായും ചര്‍ച്ചകള്‍ നടത്തി. കാനഡയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവച്ച കരാറുകളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയും കാനഡയിലെ മറ്റു സ്ഥാപനങ്ങളും തയ്യാറായി. ആ മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. വിദേശ വായ്പയുടെ അളവ് കുറയ്ക്കും.
2. ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും പോലെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായിട്ടുള്ള ചില ഉപകരണങ്ങള്‍ ഇന്ത്യയില്‍നിന്ന് കെ.എസ്.ഇ.ബിക്ക് വാങ്ങാം.
3. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പുവെച്ച മൂലകരാറുകളില്‍ കാനഡയില്‍നിന്ന് വാങ്ങാന്‍ സമ്മതിച്ചിരുന്നതും നിശ്ചയിച്ചിരുന്നതുമായ ഉപകരണങ്ങളുടെ എണ്ണവും വിലയും കുറയും. കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് തുടങ്ങിയവയും കുറയ്ക്കും.

പിണറായി വിജയന്റെ കാനഡ സന്ദര്‍ശനത്തിന്റെ ഫലങ്ങളെയും കാനഡയില്‍ എസ്.എന്‍.സി ലാവ്ലിനുമായും മറ്റ് അധികൃതരുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകളെയും കുറിച്ച് 1996 നവംബര്‍ 10-12 നും നവംബര്‍ 28-29 നും ചേര്‍ന്ന കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. വായ്പാ തുക, കാനഡയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങേണ്ടതിന്റെ ആവശ്യകത, ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ലഭിക്കാനുള്ള സാധ്യത തുടങ്ങിയ വിശദവിവരങ്ങള്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനമെടുത്ത പ്രക്രിയയുടെ ഒരു ഘട്ടത്തിലും പാര്‍ടിയില്‍ ഒരു അഭിപ്രായഭിന്നതയും ഇല്ലായിരുന്നു.

എം.ഒ.യു റൂട്ടിനെപ്പറ്റി

യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യു(ധാരണാപത്രം)വുമായും കരാറുകളുമായും മുന്നോട്ടുപോകാന്‍ ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കാരണങ്ങളാല്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും തീരുമാനമെടുത്തു. സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം അഭിമുഖീകരിക്കുകയായിരുന്നു. അതിന് അടിയന്തര പരിഹാരം കാണുന്നതില്‍ കാലതാമസം വരുത്താനാവില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി പദ്ധതികളാണ് ആ സമയത്ത് കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തിലെ 10 ശതമാനം നല്‍കിയിരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവും കരാറുകളും റദ്ദാക്കുന്നത് കാലതാമസത്തിനും നീണ്ട നിയമനടപടികള്‍ക്കും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഇടവരുത്തും. യു.ഡി.എഫ് സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി ഫീസും ഉപകരണങ്ങളുടെ വിലയും കുറയ്ക്കാന്‍ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിക്കുകയും ചെയ്തു. വിവിധ സ്രോതസ്സുകളില്‍നിന്ന് പണം സമാഹരിച്ച് ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധനസഹായം ഏര്‍പ്പാടാക്കാമെന്നും എസ്.എന്‍.സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

നേരിയമംഗലം ജലവൈദ്യുതി നിലയത്തിന്റെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി യു.ഡി.എഫ് സര്‍ക്കാര്‍ എ.ബി.ബി എന്ന സ്വിസ് കമ്പനിയുമായി ഒപ്പിട്ടിരുന്ന എം.ഒ.യു റദ്ദു ചെയ്തതിന്റെ അനുഭവവും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ടായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ കാര്യത്തിലെന്നപോലെ നിര്‍വ്വഹണ കരാറൊന്നും അതില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നതുമില്ല. എന്നിട്ടും, എം.ഒ.യു റദ്ദു ചെയ്തതിനെതിരെ എ.ബി.ബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആ കേസ് അഞ്ചുവര്‍ഷം നീണ്ടുനിന്നു; ഒടുവില്‍ കോടതിയില്‍നിന്ന് എ.ബി.ബിക്ക് അനുകൂലമായ വിധിയും ഉണ്ടായി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, വീണ്ടും നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള ജോലികള്‍ എ.ബി.ബിയെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു. ആ കേസ് തീരുന്നതുവരെ പണിയില്‍ കാലതാമസം ഉണ്ടായി. ഈ വശങ്ങളെല്ലാം പരിഗണിച്ചാണ്, യു.ഡി.എഫ് ഭരണകാലത്ത് ഒപ്പിട്ട എം.ഒ.യുവുമായും നിര്‍വ്വഹണ കരാറുമായും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ ഒഴികെ, കേരളത്തിലെ മറ്റൊരു വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ എം.ഒ.യു റൂട്ട് അംഗീകരിച്ചില്ല; എം.ഒ.യു റൂട്ട് അവസാനിപ്പിക്കാനും ഇത്തരത്തിലുള്ള എല്ലാ ജോലികളും ആഗോള ടെണ്ടര്‍ നല്‍കി നടപ്പിലാക്കാനുമുള്ള സുപ്രധാനമായ ഒരു നയംമാറ്റം എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുത്തി.

ബാലാനന്ദന്‍ കമ്മിറ്റി

വൈദ്യുതിയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കൊപ്പം വൈദ്യുതിവികസനത്തിനാവശ്യമായ വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കാനും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി കേരള സംസ്ഥാന സര്‍ക്കാര്‍ 1996 സെപ്തംബര്‍ 19ന് ഇ ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചു. പദ്ധതികള്‍ക്കുവേണ്ടി താഴെപറയുന്ന വശങ്ങള്‍ കമ്മിറ്റി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു:

1. ഗാര്‍ഹികവും വ്യാവസായികവും ആദിയായ മേഖലകള്‍ക്കുള്ള വൈദ്യുതിയുടെ ആവശ്യകത കണക്കിലെടുത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൈദ്യുതിബോര്‍ഡ് പരാജയപ്പെടുന്നതിനുള്ള കാരണങ്ങളും ആവശ്യമെന്നുണ്ടെങ്കില്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട അനിവാര്യമായ മാറ്റങ്ങളും.

2. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ വൈദ്യുതിയുടെ വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും പ്രസരണത്തിന്റെയും വിതരണത്തിന്റെയും വികസനം അതിവേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.

3. ഈ മേഖലയില്‍ ആവശ്യമായി വരുന്ന വര്‍ധിച്ച തോതിലുള്ള പണസമാഹരണത്തിനുള്ള നടപടികള്‍.

1997 ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളില്‍ വൈദ്യുതി ഉല്‍പ്പാദനയന്ത്രങ്ങള്‍ മൊത്തം മാറ്റിസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അത്യാവശ്യമായി മാറ്റിസ്ഥാപിക്കേണ്ട ഭാഗങ്ങള്‍മാത്രം മാറ്റലും ആധുനികവല്‍ക്കരണവുമായി പരിമിതപ്പെടുത്തണമെന്ന് കമ്മിറ്റി മറ്റു പ്രധാന ശുപാര്‍ശകള്‍ക്കൊപ്പം നിര്‍ദേശിച്ചു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതിനിലയങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുംവേണ്ടി മതിപ്പു ചെലവായി 100.50 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം വൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ചുവടെ ചേര്‍ക്കുന്നു:

പള്ളിവാസല്‍ വൈദ്യുതിനിലയം:

"അടുത്ത മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട അതിപ്രധാന ഹ്രസ്വകാല നടപടിയെന്ന നിലയില്‍ കേന്ദ്രവൈദ്യുതി അതോറിറ്റിയുടെ അനുവാദം ലഭിച്ച ഈ പുനഃസ്ഥാപനപദ്ധതിയുടെ നിര്‍മാണവും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം മാതൃകയിലുള്ള പുനഃസ്ഥാപനം തമിഴ്നാട് വൈദ്യുതിബോര്‍ഡ് പൈക്കാറയില്‍ നടപ്പാക്കിവരികയാണ്; മുമ്പ് കര്‍ണാടകത്തില്‍ എം.ജി.എച്ച്.ഇയില്‍ ഇത് ചെയ്തിട്ടുമുണ്ട്.''

ശെങ്കുളം വൈദ്യുതി നിലയം:

"ഇവ പരിഗണിച്ച് ഇന്‍ജക്ടറുകള്‍പോലെയുള്ള അവശ്യഭാഗങ്ങളുടെ മാറ്റിസ്ഥാപിക്കലോ ആള്‍ട്ടര്‍നേറ്ററുകള്‍ മാറ്റുന്നതോ ആയും ഇലക്ട്രോണിക് ഗവര്‍ണറുകള്‍/സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കണ്‍ട്രോള്‍ സിസ്റ്റവും വൈന്‍ഡ് ചെയ്യുന്നതും ആധുനികവല്‍ക്കരിക്കുന്നതുമായും പരിമിതപ്പെടുത്താന്‍ ഈ നിര്‍ദേശങ്ങളെ പുനരവലോകനം ചെയ്യാവുന്നതാണ്. ജി.ഇ.സി ആല്‍സ്തോമില്‍നിന്ന് ഘടകഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇപ്പോള്‍ എളുപ്പമാണ്.''

പന്നിയാര്‍ വൈദ്യുതിനിലയം:

"പൂര്‍ണമായി മാറ്റിസ്ഥാപിക്കുന്നത് പുനഃപരിശോധിക്കാവുന്നതാണ്. മാറ്റിസ്ഥാപിക്കല്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താവുന്നതുമാണ്. ഒറിജിനല്‍ വിതരണക്കാരായ ജപ്പാനിലെ മെസേഴ്സ് ഹിറ്റാച്ചിയില്‍നിന്നും ഇത്തരം ഇനങ്ങള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നതും അനായാസമാണ്. ഇലക്ട്രോണിക് ഗവര്‍ണേഴ്സും സ്റ്റാറ്റിക് എക്സൈറ്റേഷന്‍ സിസ്റ്റവും കട്രോള്‍ സിസ്റ്റവും ആയി ആധുനികവല്‍ക്കരിക്കലും നിര്‍ദേശിക്കുന്നു.''

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അടിസ്ഥാനപ്പെടുത്തി, ആ സമയത്ത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുവേണ്ടി എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചിരുന്ന കരാറുകള്‍ ഏകപക്ഷീയമായി റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റു സ്ഥാപനങ്ങളുമായുമുള്ള കൂടിയാലോചനകള്‍ അതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. 1997 ഫെബ്രുവരി രണ്ടിന് ബാലാനന്ദന്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ തീരുമാനങ്ങളും കൈക്കൊണ്ടുകഴിഞ്ഞിരുന്നു. അതിനുംപുറമെ, കരാര്‍ ലംഘനം എന്തെങ്കിലും ഉണ്ടായാല്‍, പാരീസിലെ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചുള്ള ആര്‍ബിട്രേഷന് വിധേയമാകേണ്ടതായി വരുമെന്ന് യുഡിഎഫ് ഭരണകാലത്ത് ഒപ്പുവച്ച ധാരണപത്രത്തിലും കരാറുകളിലും കര്‍ശനമായ വ്യവസ്ഥയും ഉണ്ടായിരുന്നു. കരാര്‍ റദ്ദാക്കുകയാണെങ്കില്‍ പണികള്‍ നടപ്പാക്കുന്നതില്‍ കാലതാമസത്തിന് ഇടവരുത്തുകയും ചെയ്യും; എസ്എന്‍സി ലാവ്ലിന് കോടതിയില്‍ പോകാവുന്നതും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാവുന്നതുമാണ്.

1996 ഒക്ടോബറില്‍ പിണറായി വിജയന്‍ കനഡയില്‍ നടത്തിയ ചര്‍ച്ചകളെയും തുടര്‍ന്നു നടത്തിയ ചര്‍ച്ചകളെയും ആധാരമാക്കി 1996 ഫെബ്രുവരി 24ന്റെ അടിസ്ഥാന കരാറുകള്‍ക്കുള്ള അനുബന്ധ കരാറുകള്‍ 1997 ഫെബ്രുവരി 10ന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനുമായി ഒപ്പുവച്ചു. ഈ അനുബന്ധ കരാറുകള്‍ പ്രകാരം കനേഡിയന്‍ ഉപകരണങ്ങളുടെ വില 157.40 കോടി രൂപയില്‍നിന്ന് 131.27 കോടി രൂപയായി കുറച്ചു; കണ്‍സള്‍ട്ടന്‍സി ചാര്‍ജ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായും കുറച്ചു. അനുബന്ധങ്ങളും പുതുക്കലുകളും ഒപ്പിട്ടത് സ്വതന്ത്രകരാറുകളായല്ല; മറിച്ച് യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച നിലവിലുള്ള കരാറുകളുടെ ഭേദഗതികള്‍ എന്ന നിലയിലാണ്. അനുബന്ധങ്ങള്‍ അനുസരിച്ച് ഭേദഗതി വരുത്തിയതല്ലാതെ കരാറിലെ മറ്റെല്ലാ വ്യവസ്ഥകളും യുഡിഎഫ് ഭരണകാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാറുകളിലേതുതന്നെയാണ്.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍

1997 മെയ് 30നും 31നും ചേര്‍ന്ന കേരള പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ്, കനഡ സന്ദര്‍ശിക്കുന്നതിന് ഇ കെ നായനാര്‍ക്കും പിണറായി വിജയനും അനുവാദം നല്‍കി. കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി ധനസഹായം ലഭിക്കുന്നതിനുവേണ്ടി എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളുമായും ഇഡിസിയുമായും സിഐഡിഎയുമായും ചര്‍ച്ച നടത്തുന്നതിനായി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ളതും പിണറായി വിജയന്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രതിനിധിസംഘം 1997 ജൂണില്‍ കനഡ സന്ദര്‍ശിച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കനേഡിയന്‍ അധികൃതരും എസ്എന്‍സി ലാവ്ലിന്‍ പ്രതിനിധികളും സമ്മതിച്ചു. സഹായത്തിന്റെ അളവ് എത്രയായിരിക്കും എന്നതിനെ സംബന്ധിച്ച് അപ്പോള്‍ ഔപചാരികമായ കരാറുകളിലൊന്നിലും എത്തിച്ചേര്‍ന്നില്ല. എന്നാല്‍, മലബാര്‍മേഖലയിലെ തലശേരിയില്‍ ഒരു സ്പെഷ്യാലിറ്റി ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാമെന്ന് സമ്മതിക്കുകയുണ്ടായി. അവിടെ അത്തരം സൌകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. സിഐഡിഎ, ഇഡിസി, കനഡയിലെ പ്രവിശ്യാ ഗവമെന്റ് തുടങ്ങിയവ അടക്കം വിവിധ ഏജന്‍സികളില്‍നിന്ന് സംഭാവന പിരിച്ചുതന്ന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി സമ്മതിച്ചു.

1997 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളം സന്ദര്‍ശിച്ച എസ്എന്‍സി ലാവ്ലിന്‍ കമ്പനി സംഘം, ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി. 1997 ഡിസംബര്‍ 23ന് അവര്‍ ആ നിര്‍ദേശം കേരളസര്‍ക്കാരിന് സമര്‍പ്പിച്ചു. ആ പദ്ധതി റിപ്പോര്‍ട്ടില്‍ കനഡയില്‍നിന്നുള്ള സഹായം 98.3 കോടി രൂപയുടേത് ആയിരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു; സംസ്ഥാനസര്‍ക്കാര്‍ അഞ്ചുകോടി രൂപ ചെലവഴിച്ച് ഭൂമിയും മറ്റ് അനുബന്ധസൌകര്യങ്ങളും ഒരുക്കണമെന്നും പ്രസ്താവിച്ചിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് 1998 ജനുവരി 20ന് മന്ത്രിസഭ അംഗീകരിച്ചു. 1998 ഏപ്രില്‍ 25ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച എംഒയു കേരളസര്‍ക്കാരും എസ്എന്‍സി ലാവ്ലിനും തമ്മില്‍ ഒപ്പുവച്ചു. പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച്, സിഐഡിഎ അടക്കമുള്ള കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം സംഭരിച്ച്, സ്പെഷ്യാലിറ്റി ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കേരളത്തെ സഹായിക്കാമെന്ന് എസ്എന്‍സി ലാവ്ലിന്‍ സമ്മതിച്ചിരുന്നു. അന്ന് ഒപ്പുവച്ച എംഒയുവിന്റെ സാധുത തുടക്കത്തില്‍ ആറുമാസക്കാലത്തേക്കായിരുന്നു. അതിനുശേഷം, അതിന്റെ സ്ഥാനത്ത് ഔപചാരികമായ മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ഒപ്പിടുന്നതുവരെ പുതുക്കിക്കൊണ്ടിരിക്കുകയും വേണം. 1998 ഒക്ടോബര്‍ മൂന്നിന് എംഒയു മൂന്നുമാസക്കാലത്തേക്കുകൂടി നീട്ടി. പിന്നീട് 2002 മാര്‍ച്ചുവരെ എംഒയു തുടര്‍ച്ചയായി യഥാസമയം പുതുക്കിക്കൊണ്ടിരുന്നു. അതിനുശേഷം അത് അസാധുവായി. എംഒയു അനുസരിച്ച്, ആശുപത്രിയുടെ ഡിസൈനും സാധനങ്ങളുടെ സംഭരണവും കെട്ടിടം പണിക്കുള്ള കരാറുകള്‍ ഉണ്ടാക്കലും നിര്‍മാണത്തിന്റെ മേല്‍നോട്ടവും എല്ലാം എസ്എന്‍സി ലാവ്ലിന്‍ നിര്‍വഹിക്കും. ഒരു ഫിനാന്‍ഷ്യല്‍ സംവിധാനം സ്ഥാപിച്ച്, ധനസഹായ ദാതാക്കളോടും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളോടും ചര്‍ച്ച നടത്തി ഉടമ്പടി ഉണ്ടാക്കിക്കൊണ്ട് പദ്ധതിക്കാവശ്യമായ തുക ലാവ്ലിന്‍ സംഭരിച്ചുതരുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഔപചാരികമായ കരാര്‍ ഉണ്ടാക്കുന്നതുവരെ എംഒയു പ്രാബല്യത്തിലുണ്ടാകുമെന്നും സമ്മതിച്ചിരുന്നു.

എംഒയുവിന്റെ അടിസ്ഥാനത്തില്‍, ആ എംഒയുവിനു പകരമായി ഒരു കരട് കരാര്‍ തയ്യാറാക്കിയ എസ്എന്‍സി ലാവ്ലിന്‍ കമ്പനി, 2000 മെയില്‍ അത് സര്‍ക്കാരിന് അയച്ചുകൊടുത്തു. ആ കരട് കരാര്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. 2001 മെയില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും ആയി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള എംഒയു 2001 സെപ്തംബര്‍ 14ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനി പുതുക്കി; എന്നാല്‍, മുമ്പത്തെപ്പോലെ അത് വീണ്ടും പുതുക്കാത്തതുകാരണം 2002 മാര്‍ച്ച് 14ന് അത് കാലഹരണപ്പെട്ടു.

എംഒയു കാലഹരണപ്പെട്ടെങ്കിലും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ സന്നദ്ധരാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു കത്ത് 2002 ഡിസംബര്‍ രണ്ടിന് അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണിക്ക് എസ്എന്‍സി ലാവ്ലിന്‍ കമ്പനി അയക്കുകയുണ്ടായി. ആ കത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

"2. എസ്.എന്‍.സി ലാവ്ലിനും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധത്തിന് ആധാരമായ ആദ്യത്തെ എം.ഒ.യു 1998 ഏപ്രില്‍ 25നാണ് ഒപ്പുവെച്ചത്. അത് കുറെക്കാലമായി കാലഹരണപ്പെട്ടിരിക്കുകയാണ്. രണ്ടിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒരു പുതിയ കരട് കരാര്‍ സമര്‍പ്പിക്കുകയുണ്ടായി. അതിനെ സംബന്ധിച്ച സൊസൈറ്റിയുടെ പ്രതികരണം ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകുന്നതിനുമുമ്പ് ആ കരട് കരാര്‍ ചര്‍ച്ച ചെയ്ത് ഒപ്പുവയ്ക്കപ്പെടേണ്ടതുണ്ട്.''

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് എംഒയു കാലഹരണപ്പെട്ടു. ഒരു കരാര്‍ ഒപ്പിടുന്നതിന് ലാവ്ലിന്‍ കമ്പനി സന്നദ്ധമായിരുന്നിട്ടും അവരുമായി യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടില്ല. അതിന്റെ ഫലമായി സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. പിണറായി വിജയനോ എല്‍ഡിഎഫ് സര്‍ക്കാരോ അതിന് ഒട്ടുംതന്നെ ഉത്തരവാദികളല്ല.

സിബിഐ ചട്ടുകമായി

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല. 1996 മെയിലാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായി ചാര്‍ജെടുത്തത്. 1998 ഒക്ടോബറില്‍ മന്ത്രിപദവി ഒഴിഞ്ഞ് കേരളത്തിലെ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ എംഒയുവും നിര്‍വഹണ-കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യഥാക്രമം 1995 ആഗസ്ത് 10നും 1996 ഫെബ്രുവരി 24നും ആണ്. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായതിനുശേഷം, 1996 ആഗസ്ത് 22നും 23നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന്റെ അനുവാദത്തോടെ, അദ്ദേഹം കനഡ സന്ദര്‍ശിക്കുകയും എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും ചര്‍ച്ച നടത്തുകയുംചെയ്തു. കസള്‍ട്ടന്‍സി ചാര്‍ജും കനഡയില്‍നിന്ന് വാങ്ങിയ ഉപകരണങ്ങളുടെ വിലയും അവയുടെ അളവും കുറയ്ക്കുന്നതിന് ആ ചര്‍ച്ചകള്‍ സഹായകമായി. 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിട്ടതുവഴി മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ എംഒയുവിലും കരാറിലും വരുത്തുകയും ചെയ്തു. 1996 നവംബര്‍ 10-12 തീയതികളിലും 1996 നവംബര്‍ 28-29 തീയതികളിലും ചേര്‍ന്ന പാര്‍ടിയുടെ സെക്രട്ടറിയറ്റ് യോഗങ്ങളില്‍ കനഡയിലെ ചര്‍ച്ചകളുടെ ഫലം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാന സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 1997 മെയ് 30നും 31നും ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് ഇ കെ നായനാര്‍ക്കും പിണറായി വിജയനും കനഡ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കിയത്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനുള്ള എംഒയു ഒപ്പിട്ടത് 1998 ഏപ്രില്‍ 25നാണ്. 1998 ഒക്ടോബര്‍ മൂന്നിന് അത് വീണ്ടും പുതുക്കി.
പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചത് 1999ലാണ്. ഒന്നാംഘട്ടം 2001ല്‍ കമീഷന്‍ചെയ്തു. ഈ പദ്ധതിയുടെ അവസാനഘട്ടം 2003 ജനുവരിയില്‍ പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്തു. കരാറുകളില്‍ എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്ന ആകെ തുക 149 കോടി രൂപയായിരുന്നു. ഇന്ത്യയില്‍നിന്ന് വാങ്ങിച്ച ഉപകരണങ്ങള്‍ക്കും മറ്റുമായി കെഎസ്ഇബി ചെലവഴിച്ചത് ഏതാണ്ട് 90 കോടി രൂപയുമാണ്. ഈ മൂന്നു പദ്ധതികളും പൂര്‍ത്തിയായപ്പോള്‍ അവയ്ക്കുവേണ്ടി ആകെ വേണ്ടിവന്ന ചെലവ് 374.5 കോടി രൂപയാണ് എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. കനഡയുടെ ഡോളറിന്റെ മൂല്യത്തില്‍ വന്ന വ്യത്യാസം, ഭാവിയില്‍ കൊടുക്കേണ്ടിവരുന്ന പലിശ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയെല്ലാം കൂട്ടിയിട്ടാണ് ഈ അധികത്തുക കിട്ടിയത്.

എംഒയു പ്രാബല്യത്തില്‍ ഉണ്ടായിരുന്ന കാലത്ത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം എസ്എന്‍സി ലാവ്ലിന്‍ കമ്പനി നിര്‍വഹിച്ചു; 2000, 2001 വര്‍ഷങ്ങളില്‍ ഏതാണ്ട് 12 കോടി രൂപ ചെലവഴിച്ചു. 2001 തൊട്ട് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡിയുടെ ചെയര്‍മാനായ മുഖ്യമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ 2002 ജനുവരി 15ന് ചേര്‍ന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡി ക്യാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക കണക്കുകള്‍ അംഗീകരിച്ചു. വിദേശ സംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശ സംഭാവന ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ല എന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, വൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട പണികള്‍ക്കുള്ള കരാറുകളില്‍ ഒപ്പിടുമ്പോള്‍, ക്യാന്‍സര്‍ സെന്റര്‍പോലെ മറ്റേതെങ്കിലും ഉദ്ദേശ്യത്തിനുള്ള ധനസഹായത്തിനോ ഗ്രാന്റിനോ വേണ്ടിയുള്ള കരാറില്‍ ഭാവിയില്‍ ഏര്‍പ്പെടരുത്. അത് അടിസ്ഥാനകരാറിന്റെ കളങ്കമില്ലായ്മയില്‍ സംശയം ജനിപ്പിച്ചേക്കാം. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ കാര്യത്തില്‍ എംഒയുവും നിര്‍വഹണ/കസള്‍ട്ടന്‍സി കരാറുകളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരാണ്; അതേ അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ആദ്യത്തെ കരാറിലുണ്ടായിരുന്ന ചെലവുകള്‍ കുറെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുത.

സിബിഐ കേസ്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എസ്എന്‍സി ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ്വകുപ്പിന്റെ അന്വേഷണത്തിന് ആ സര്‍ക്കാര്‍ ഉത്തരവിട്ടത് 2003 മാര്‍ച്ച് ആറിനാണ്. സിഎജിയുടെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്. വിശദമായ അന്വേഷണം നടത്തിയ വിജിലന്‍സ്വകുപ്പ് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് 2006 ഫെബ്രുവരി 10ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ വന്ന ഏതെങ്കിലും വീഴ്ചയ്ക്ക് പിണറായി വിജയനെ ഉത്തരവാദിയായി കാണാന്‍ കഴിയില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്, അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിന് ഉതകുന്നതല്ലെന്നു കണ്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചു. 2006 മാര്‍ച്ച് ഒന്നിന് അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ വിഷയം സിബിഐക്ക് വിടാനും അവര്‍ നിശ്ചയിച്ചു.

സിബിഐ അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുവാദത്തിനായി ഗവര്‍ണറോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്ചെയ്യാനുള്ള അനുവാദത്തിന് കേരള സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു. ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമാണ് പിണറായി വിജയന്റെമേല്‍ സിബിഐ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍. പിണറായി വിജയന്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയെന്നോ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നോ ഉള്ള ആരോപണം സിബിഐ ഉന്നയിക്കുന്നില്ല. സിബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഢാലോചനയുടെ ഉപജ്ഞാതാവ് യുഡിഎഫ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ്. 1996 മെയില്‍ വൈദ്യുതിമന്ത്രിയായിത്തീര്‍ന്ന പിണറായി വിജയന്‍ പിന്നീട് ആ ഗൂഢാലോചനയില്‍ പങ്കാളിയായി. ഗൂഢാലോചനയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുക എന്നതായിരുന്നുവെന്നും പിണറായി വിജയന്‍ ജനിച്ച ജില്ലയില്‍പ്പെടുന്ന സ്ഥലമാണ് തലശേരിയെന്നും സിബിഐ തുടര്‍ന്ന് പ്രസ്താവിക്കുന്നു. 1995ല്‍ ഗൂഢാലോചനയുടെ ഉപജ്ഞാതാവ് ജി കാര്‍ത്തികേയനാണെന്ന് സിബിഐ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കപ്പെട്ടതാണ് ക്രിമിനല്‍ ഗൂഢാലോചനയില്‍നിന്ന് പിണറായി വിജയന്‍ ഉണ്ടാക്കിയ നേട്ടം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ മണ്ഡലമാണ് തലശേരി എന്ന കാര്യം ഓര്‍ക്കണം.

രാഷ്ട്രീയപ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതിനും രാഷ്ട്രീയസുഹൃത്തുക്കളെ ക്രിമിനല്‍ബാധ്യതകളില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതിനുംവേണ്ടി സിബിഐയെ ഒരു ചട്ടുകമാക്കി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി സിബിഐയെ ചട്ടുകമാക്കി ദുരുപയോഗംചെയ്യുന്ന കേന്ദ്രഭരണകക്ഷിയുടെ ഈ നടപടി, ഗൌരവമായ പൊതുതാല്‍പ്പര്യം അര്‍ഹിക്കുന്ന കാര്യമാണ്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സിബിഐ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ അഭിപ്രായം ആരാഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. സിബിഐ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റമൊന്നും ചുമത്താനാകില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള അഭിപ്രായമാണ് എജി, സംസ്ഥാന മന്ത്രിസഭയ്ക്ക് നല്‍കിയത്. പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഗുണത്തിനുവേണ്ടി തന്നില്‍ നിക്ഷിപ്തമായ കടമകള്‍ വൈദ്യുതിമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ നിര്‍വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് ലഭ്യമായ വസ്തുതകള്‍ വെളിപ്പെടുത്തുന്നതെന്നും എജി പ്രസ്താവിച്ചു. അതുകൊണ്ട് സിബിഐ ആവശ്യപ്പെടുന്നപോലെ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നും എജി ശുപാര്‍ശചെയ്തു. 2009 മെയില്‍ ചേര്‍ന്ന മന്ത്രിസഭയോഗം, എജിയുടെ അഭിപ്രായം സ്വീകരിച്ചു; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കേണ്ടതില്ലെന്ന് ഗവര്‍ണറെ മന്ത്രിസഭ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് 2009 ജൂണ്‍ ഏഴിന് ഇറക്കുകയാണുണ്ടായത്. ഈ കേസ് ഇപ്പോള്‍ സിബിഐ കോടതിക്കു മുന്നിലാണ്.

മന്ത്രിമാരുടെ അഭിപ്രായത്തിന് വിഷയം വിട്ടശേഷം മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളഞ്ഞ ഗവര്‍ണറുടെ നടപടി പക്ഷപാതപരമാണ്; ദുഷ്പ്രേരിതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലില്‍നിന്നോ രാജ്യത്തിന്റെ അറ്റോര്‍ണി ജനറലില്‍നിന്നോ ഒരു ഉപദേശവും ഗവര്‍ണര്‍ ആരായുകയുണ്ടായില്ല. ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയില്‍നിന്നു ലഭിച്ച സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഉത്തരവിട്ടതെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ആ ജഡ്ജിയുടെ പേര്‍ ആ ഉത്തരവില്‍ വെളിപ്പെടുത്തുന്നുമില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ മുഴുവനും തെറ്റാണ്; ദുരുപദിഷ്ടമാണ്.

പാര്‍ടി നിലപാട് സുവ്യക്തം

എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും താഴെ പറയുന്ന നിലപാടാണ് സ്വീകരിച്ചത്:

1. 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പിലെ ചില ഭാഗങ്ങള്‍:

ചില വൈദ്യുതപദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രകമ്മിറ്റി അപലപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൈക്കൊണ്ട ഈ തീരുമാനം പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ഈ കേസില്‍ കുടുക്കാനുള്ള നഗ്നമായ രാഷ്ട്രീയനീക്കമാണിത്. ഇതേ യുഡിഎഫ് ഗവമെന്റ് തന്നെയാണ് ഇതിനുമുമ്പ് ഇക്കാര്യം അന്വേഷിക്കുന്നതിന് സംസ്ഥാന വിജിലന്‍സ് വകുപ്പിനെ ഏല്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് യുഡിഎഫ് ഗവമെന്റിന് സമര്‍പ്പിച്ചു. എന്നാല്‍, യുഡിഎഫിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്നതല്ല അത് എന്നതിനാല്‍, മന്ത്രിസഭ ഇക്കാര്യം സിബിഐക്ക് വിടാന്‍ തീരുമാനിക്കുകയാണുണ്ടായത്.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ സംബന്ധിച്ച് ബന്ധപ്പെട്ട നിയമസഭാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും പരിശോധന നടത്തുകയും വേണം. ഇക്കാര്യത്തിലുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ സി.പി.ഐ (എം) തയ്യാറാണെന്ന് പാര്‍ടി എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. യു.ഡി.എഫ് ഗവമെന്റിന്റെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ദയനീയമായ റെക്കോര്‍ഡില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുന്നതിനുവേണ്ടി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വം കൈക്കൊള്ളുന്ന അത്തരം തന്ത്രങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ചു.''

2. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചതിനുശേഷം 2009 ജനുവരി 22ന് പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു:

"സി.പി.ഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ കൈക്കൊണ്ട നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ്. അന്നത്തെ ഉമ്മന്‍ചാണ്ടി ഗവമെന്റ് നടത്തിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സ: വിജയന്റെ പേരില്‍ തെറ്റൊന്നും കാണാത്തതിനാല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐക്ക് വിട്ടത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. "

അസംബ്ളി തിരഞ്ഞെടുപ്പാണ് തൊട്ടുമുമ്പ്, അന്ധമായ രാഷ്ട്രീയപക്ഷപാത ലക്ഷ്യങ്ങളോടെ കൈക്കൊണ്ട നടപടിയാണ് അതെന്ന് പ്രസ്താവിച്ചുകൊണ്ട് സി.പി.ഐ (എം) അതിനെ അപലപിച്ചു. ഇപ്പോള്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ആ കേസ് കുത്തിപ്പൊക്കിയിരിക്കുകയാണ്.

"രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത്, ഉല്‍കണ്ഠാജനകമായ ഒരു വിഷയമാണ്. സി.പി.ഐ (എം) ഈ പ്രശ്നത്തെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും; ഈ നീക്കത്തിനു പിന്നിലുള്ള രാഷ്ട്രീയ കള്ളക്കളിയെ തുറന്നു കാണിക്കും.''

3. 2009 ഫെബ്രുവരി 14ന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പ്:

"സഖാവ് പിണറായി വിജയനെ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്ന തങ്ങളുടെ മുന്‍ നിലപാട് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍നിന്നും രാഷ്ട്രീയ സ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ മുക്തമല്ല എന്നത് ഖേദകരമാണ്.

"മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്ലിനുമായുണ്ടാക്കിയ കരാര്‍ തുടങ്ങിവെച്ചത്, അതിനു മുമ്പത്തെ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവമെന്റ് ആണ്. അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള തീരുമാനം കൈക്കൊണ്ടത് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഗവമെന്റാണ്. ആ നിര്‍ദ്ദേശം പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ആ തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്.

"സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്ന ഏതൊരാളും സി.ബി.ഐയുടെ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയനാകേണ്ടിവരികയാണെങ്കില്‍, തല്‍സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം എന്ന അഭിപ്രായമാണ് സി.പി.ഐ (എം) എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയോ ഗവമെന്റ് ഉദ്യോഗസ്ഥനോ അല്ലാത്തതുകൊണ്ട്, ഇത് അദ്ദേഹത്തിന് ബാധകമാകുന്നില്ല. ഈ കേസിനെ പാര്‍ടി രാഷ്ട്രീയമായും കോടതിയില്‍ വരികയാണെങ്കില്‍ നിയമപരമായും നേരിടും.''

*
ദേശാഭിമാനി ദിനപ്പത്രത്തില്‍ 2009 ജൂലൈ 21 മുതല്‍ 24 വരെ പ്രസിദ്ധീകരിച്ചത്

87 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാവ്ലിന്‍ - സി.പി.എം കേന്ദ്രക്കമ്മിറ്റിക്ക് പറയാനുള്ളത്

*free* views said...
This comment has been removed by the author.
അങ്കിള്‍ said...

കഷ്ടം. ഏതെല്ലാം ബ്ലോഗുകളിൽ ആരെല്ലാം എത്രയെല്ലാം സമയം കളഞ്ഞ് ഈ വിഷയത്തെ ചർച്ച ചെയ്തു. എന്നിട്ട് ഇപ്പോൾ

അസത്യവും അർധസത്യങ്ങളും കൊണ്ട് നിറച്ച ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു.

പ്രീയ വർക്കേഴ്സ് ഫോറം, നിങ്ങളും, ‘സർക്കാർ കാര്യത്തിലും’, കിരൺ തോമസ്സിന്റെ ബ്ലോഗിലും പങ്കെടുത്തവരല്ലേ. എന്നിട്ടും ഇങ്ങനെയൊന്നു പ്രസിദ്ധപ്പെടുത്താൻ തോന്നിയല്ലോ.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട അങ്കിള്‍

ദേശാഭിമാനി പത്രത്തില്‍ വന്ന സി പി എം കേന്ദ്രക്കമ്മിറ്റിയുടെ രേഖ വള്ളിപുള്ളി വ്യത്യാസമില്ലാതെ പോസ്റ്റ് ചെയ്തിരിക്കയാണ്.

ഇതില്‍ ഏതൊക്കെയാണ് അസത്യങ്ങള്‍, ഏതൊക്കെയാണ് അര്‍ദ്ധസത്യങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കുമല്ലോ

ഇത്തരുണത്തില്‍ ഒരു കാര്യം വളരെ വിനീതമായി ചൂണ്ടിക്കാണിക്കട്ടെ. താങ്കളുടെ മൂന്നു പോസ്റ്റുകളിലായി എന്തെങ്കിലും തെളിയിക്കപ്പെട്ടുവോ? മറിച്ച്, ഈയിടെ ചില രേഖകള്‍ പുറത്തു വന്നില്ലേ? വരദരാചാരിയുടെ തല പരിശോധനയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും ടെൿനിക്കാലിയ ബിനാമി കമ്പനിയാണെന്ന വാദത്തിന്റെ ശരി തെറ്റുകളും കാര്‍ത്തികേയന്‍ ലാവ്ലിന്‍ കമ്പനിക്കെഴുതിയ കത്തുകളും ഒക്കെ പുറത്തു വന്നില്ലേ? കാര്‍ത്തികേയന്റെ റോളിനെക്കുറിച്ചന്വേഷിക്കണമെന്ന സി ബി ഐ കോടതിയുടെ പരാമര്‍ശം സി പി ഐ എം കാലങ്ങളായി ഉയര്‍ത്തിവന്നിരുന്ന വാദത്തെ ശരി വയ്ക്കുകയല്ലേ?

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

അങ്കിള്‍ said...

നാളെ ചെറായി മീറ്റ്. തിങ്കളാഴ്ച കഴിഞ്ഞേ മടങ്ങൂ.അതു കഴിഞ്ഞ് ബാക്കി.

ജനശക്തി said...

വലതുപക്ഷ ഏജന്റിന്റെ സംശയ രോഗം

ആദ്യ ഭാഗം ഇവിടെ

അവസാന ഭാഗം ഇവിടെ

*free* views said...

If CBI talks about Karthikeyan, then CBI is right, but if it talks about Pinarayi, they are definitely wrong and it is all a conspiracy. really, do you guys think what you say?

There is only one decent thing to do, make Pinarayi stay away till Lavlin is decided by courts. Till the time the issue is with courts, stop stupid comments on the case and making verdicts.

I think this is a pre-emptive strike as party is sure that Pinarayi will go to jail and that pinarayi will take many more party leaders along with him. They are building up reasons so that they can unleash violence when Pinarayi goes to jail.

Some party supporters think like they are in military and they need to follow everything that the leadership says. This is when communism goes wrong, this blind belief in leadership and Lenin's organizational norms.

Vivara Vicharam said...

കേന്ദ്ര കമ്മിറ്റിക്കു് പറയാനുള്ളതു് പറയുന്നതിലും അതു് പ്രസിദ്ധീകരിക്കുന്നതിലും അസഹിഷ്ണുത കാട്ടാതെ അതിലെ കുറവുകളോ തെറ്റുകളോ വക്രീകരണങ്ങളോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ സത്യം പുറത്തു് വരുമല്ലോ ?

കേന്ദ്ര കമ്മിറ്റി കോടതിയുടെ പണി ചെയ്യുന്നുവെന്ന ദുരാരോപണം അസ്ഥാനത്താണു്. കേന്ദ്ര കമ്മിറ്റി ചെയ്തതു് അകാരണമായി പ്രതി ചേര്‍ക്കപ്പെട്ട അതിന്റെ നേതാവിനെ കുറ്റ വിമുക്തമാക്കണമെന്ന ന്യായവും നിയമാനുസൃതവുമായ വാദമാണു്. ഏതു് പ്രതിക്കും കുറ്റക്കാരനായാലും അല്ലെങ്കിലും ഇന്ത്യന്‍ നിയമം അനുവദിക്കുന്നതാണല്ലോ പ്രതിരോധത്തിനുള്ള അവകാശം. അതു് പോലും പിണറായിക്കും കേന്ദ്ര കമ്മിറ്റിക്കും നിഷേധിക്കുന്നതു് നീതിക്കു് നിരക്കുന്നതല്ല.

ഇവിടെ തല്പര കക്ഷികള്‍ ഉയര്‍ത്തി വിടുന്ന ഒരു വാദം കോടതിയിലാണു് പിണറായി കുറ്റ വിമുക്തനാക്കപ്പെടേണ്ട തെന്നതാണു്. കോടതിയുടെ നടപടിക്രമത്തിനു് വേണ്ടി നമുക്കു് കാത്തിരിക്കാം. പക്ഷെ, അതു് വരെ പിണറായിക്കു് കൂറ്റക്കാരനല്ലെന്നു് സ്വയം പറയാനുള്ള അവകാശവും പിണറായിയുടെ പാര്‍ടിക്കു് അതു് പ്രചരിപ്പിക്കാനും തെളിവുകള്‍ നിരത്തി പാര്‍ടിയേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്താനുമുള്ള അവകാശം നിഷേധിക്കാനുള്ള ഒഴിവു് കഴിവായി ഉപയോഗിക്കപ്പെടാന്‍ പാടില്ല. അങ്ങിനെ ചെയ്യുന്നതു് നീതി നിഷേധമാണു്.

പക്ഷെ, ജനങ്ങളോടു് നേരിട്ടു് തെളിവുകള്‍ നിരത്തുന്നതു് നാം സാധാരണ കാണാറില്ലാത്ത ഒന്നാണു്. കാരണം, അതിനുള്ള ധൈര്യം നാളിതു് വരെ അഴിമതി ആരോപണത്തിനു് വിധേയരായവര്‍ക്കില്ലാതെ പോയതാണു്.
ഇവിടെ പിണറായിയും അദ്ദേഹത്തിന്റെ പാര്‍ടിയും ഈ ധൈര്യം കാണിക്കുന്നു.

ലാവ്ലിന്‍ കേസു് രാഷ്ട്രീയമായും നിയമ പരമായും നേരിടും എന്നു് കേന്ദ്ര കമ്മിറ്റി പറഞ്ഞപ്പോള്‍ അതു് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായാണു് തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നതു്. അവര്‍ മറച്ചു് വെയ്ക്കുന്ന ഒരു കാര്യമുണ്ടു്. കോടതിയില്‍ കേറില്ലെന്നോ മാനിക്കില്ലെന്നോ കേസു് വാദിക്കില്ലെന്നോ ഒന്നും നാളിതു് വരെ കേന്ദ്ര കമ്മിറ്റിയോ പിണറായിയോ പറഞ്ഞിട്ടില്ല. അതെല്ലാം ചെയ്യുമെന്നാണു് കേന്ദ്ര കമ്മിറ്റി പറഞ്ഞിട്ടുള്ളതു്. പക്ഷെ, തല്പര കക്ഷികള്‍ കുറ്റാരോപിതനായ (ആരോപിതന്‍ മാത്രം തെളിയിക്കപ്പെട്ടിട്ടില്ല) പിണറായിക്കു വെണ്ടി വാദിക്കാന്‍ സ്വന്തം പാര്‍ടിക്കാരെ പോലും അനുവദിക്കില്ലെന്ന ധാര്‍ഷ്ഠ്യമാണു് കാണിക്കുന്നതു്. കോടതിക്കു് പുറത്തു് സ്വന്തം ജനങ്ങളോടു് കൂറ്റാരോപിതനു് പറയാനുള്ളതു് പറയാനുള്ള അവകാശം ആധുനിക നിയമങ്ങളൊന്നും നിഷേധിക്കുന്നില്ല. പക്ഷെ, ആരും ആ അവകാശം ഉപയോഗപ്പെടുത്താറില്ല. കാരണം, മുഴുവന്‍ വാദങ്ങളും വെളിവായാല്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ചു് രക്ഷപ്പെടാനുള്ള അവസരമാണു് നഷ്ടപ്പെടുക. കാരണം, തെളിവുകള്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കുറ്റാന്വേഷകര്‍ക്കു് അവരുടെ തെളിവുകള്‍ കൂടിതല്‍ ഫലപ്രദവും വിശ്വാസ്യവുമായി അവതരിപ്പിക്കാന്‍ കഴിയും. അതു് കൂറ്റം ചെയ്തവനു് എതിരായിത്തീരും. ഇവിടെ പിണറായിക്കും പാര്‍ടിക്കും ആ പേടി ഇല്ല എന്നു് മാത്രമാണു് ഈ പരസ്യ വിചാരണ കാണിക്കുന്നതു്.

Vivara Vicharam said...

ഇന്ത്യയില്‍ ജനങ്ങളില്‍ വിശ്വാസമുള്ള, ജനങ്ങളോടു് കൂറുള്ള, ജനങ്ങളോടു് ഉത്തരവാദിത്വമുള്ള ഒരു പാര്‍ടിയുണ്ടെങ്കില്‍ അതു് തങ്ങളാണെന്നു് സി.പി.ഐ(എം) തെളിയിക്കുകയാണു് സ്വന്തം നേതാവിന്റെ പരസ്യ വിചാരണയിലൂടെ.

ഏതെങ്കിലും ഭരണ വര്‍ഗ പാര്‍ടിയെ അവരുടെ നേതാക്കളോ ഇത്തരമൊരു തുറന്ന ചര്‍ച്ചയ്ക്കു് നാളിതു് വരെ തയ്യാറായതായി എന്റെ അറിവിലില്ല.

ബോഫോഴ്സും ടെലികോം അഴിമതിയും ഇന്ദിരാ പ്രതിഭാ പ്രതിഷ്ഠാനും എന്തിനു് അടുത്തിടെ ഇസ്രയോലി ആയുധ ഇടപാടും വരെ നാം കണ്ടല്ലൊ ?

ബന്ധപ്പെട്ടവരാരും പരസ്യമായി വശദീകരണത്തിനു് തയ്യാറായിട്ടില്ല. അവരെല്ലാം കോടതിയുടേയും നിയമത്തിന്റേയും ഭരണ രഹസ്യത്തിന്റേയും പ്രതിരോധ (National defence) മറവിലൊളിക്കുകയാണുണ്ടായതു്.

ജനാധിപത്യത്തിലുള്ള വിശ്വാസവും ജനാധിപത്യ വികാസത്തിനുള്ള സംഭാവനയുമാണു് പാര്‍ടി നടത്തുന്ന ഈ പരസ്യ വിചാരണ.

മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ പേടിക്കേണ്ടതുള്ളു !

പാര്‍ടിക്കാകട്ടെ ഭാവിയേക്കുറിച്ചും ജനാധിപത്യത്തേക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരവസരം വീണുകിട്ടിയതാണിതു്.

കാര്‍ത്തികേയന്‍ കുറ്റാന്വേഷകരുമായി സഹകരിക്കുമെന്നു് പറഞ്ഞതു് നിയമ വ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ടാണെന്നു് ഇവിടെ പലരും പുരപ്പുറത്തു് കയറി നിന്നു് പറഞ്ഞു കേട്ടു.

പിണറായി സഹകരിച്ചില്ലെന്നു് നാളിതു് വരെ കേട്ടിട്ടുമില്ല.

പിണറായി സഹകരിച്ചതു് ഒരു യാഥാര്‍ത്ഥ്യം.

കാര്‍ത്തികേയന്റേതു് കാത്തിരുന്നു് കാണേണ്ടതു്.

കാര്‍ത്തികേയന്‍ സഹകരിക്കുകയും കുറ്റാന്വേഷകര്‍ സത്യസന്ധമായി അന്വേഷിച്ചു് കോടതിയില്‍ തെളിവുകളെത്തിക്കുകയും ചെയ്താല്‍, അവര്‍ ഉന്നയിക്കുന്ന ലാവ്ലിനു് കോണ്‍ട്രാക്ടു് കൊടുത്തതിലെ ഗൂഢാലോചനക്കുറ്റം കാര്‍ത്തികേയനില്‍ തെളിയിക്കപ്പെടും.

കുറ്റാന്വേഷകര്‍ സത്യസന്ധമായി തെളിവെടുക്കുകയും ചാര്‍ജു് ചെയ്യുകയും ചെയ്താല്‍ എം.ഒ.യു പുതുക്കാതെ 86 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്ററിനു് നഷ്ടപ്പെടുത്തിയതു് ഒരു ഗൂഢാലോചന ആയിരുന്നു എന്നും അതിലെ പ്രതികള്‍ ആരൊക്കെയായിരുന്നു എന്നും കൂടി പുറത്തു് വരും. പിണറായി വിജയനെതിരായ കേസുണ്ടാക്കാനായി യു.ഡി.എഫു് കേരളത്തിനു് നഷ്ടം വരുത്തിവെച്ചതിന്റെ കഥയാണതിലൂടെ ചുരുളഴിയുക.

കാത്തിരുന്നു് കാണാമല്ലോ ?

നിസ്സാരന്‍ said...

കാര്‍ത്തികേയനും യു.ഡി.എഫുമാണു ലാവലിന്‍ കേസിലെ യഥാര്‍ഥപ്രതികള്‍. കേന്ദ്രക്കമ്മറ്റിയുടെ അറിയിപ്പ് അക്ഷരം പ്രതി സത്യമാണ്. പാര്‍ട്ടിക്ക് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പാട്പെടുന്ന നേതാവാണു പിണറായി വിജയന്‍. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ഇത്രയും ത്യ്യാഗം സഹിച്ച നേതാവ് വേറെയില്ല. പിണറായിയെ പോലെ ഒരു നേതാവിനെ പെറ്റെടുത്ത ഇന്ത്യാമാതാവ് ഭാഗ്യവതിയാണ്. പിണറായിയെ നേതാവായി ലഭിച്ച കേരളീയര്‍ ഭാഗ്യവാന്മാര്‍. കുമ്മായം കൊണ്ട് ഇത് കേരളം മുഴുക്കെ എഴുതിവെക്കണം.

ജനശക്തി said...

ജനങ്ങളോടു് നേരിട്ടു് തെളിവുകള് നിരത്തുന്നതു് നാം സാധാരണ കാണാറില്ലാത്ത ഒന്നാണു്. കാരണം, അതിനുള്ള ധൈര്യം നാളിതു് വരെ അഴിമതി ആരോപണത്തിനു് വിധേയരായവര്ക്കില്ലാതെ പോയതാണു്.
ഇവിടെ പിണറായിയും അദ്ദേഹത്തിന്റെ പാര്ടിയും ഈ ധൈര്യം കാണിക്കുന്നു.

ഈ പോയിന്റിനൊരു ക്ലാപ്..

ശ്രീ. പി.എം മനോജ് നീലകണ്ഠനുള്ള മറുപടിയില്‍ വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്.

പലതവണ ഉത്തരംകിട്ടിയ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ആരെ വിഡ്ഢിയാക്കാനാണ്?

പഴയ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നതും, തങ്ങള്‍ പണ്ടെന്തോ സ്ഥാപിച്ചെടുത്തു എന്ന് വ്യാജമായി പ്രസ്താവിക്കുന്നതും പുകമറയും ആശയക്കുഴപ്പവും നിലനിര്‍ത്തുന്നതിന്റെ ഭാഗം തന്നെ. നിഷ്പക്ഷ മുഖം‌മൂടി കൂടി ചേര്‍ത്താല്‍ എല്ലാമായി.

*free* views said...

പിണറായിയെ നേതാവായി ലഭിച്ച കേരളീയര്‍ ഭാഗ്യവാന്മാര് ---

Huh, can I please know why? Because he is a good organizer? Is that reason enough?

I do not know much, but I have some points against him, please take time to explain these

1. Wealth that Pinarayi has amassed
2. His children's education

How can you justify these things, if he is the tallest leader?

What CPM doing is not parasya vicharana - What CPM doing now is to create enough hype that after Courts find Pinarayi a kallan, then you can tell that decision is rashtriya preritham also.

Does this mean that if any party leader is accused of corruption party will stand behind him the same way? What are the implication of this precedence, doesn't it mean that no party leader can be accused of corruption, and if that happens that leader will take the party down with him? If party decides not to support another leader, then I would like to know how party came to that decision - that one leader is innocent and another is not. That is job for police and courts, to find who is wrong and who is not. Every political party "will" think that their leader is not corrupt, or at least that is what they will want to show to the people, the more you cry,, the more people will disbelieve you.

Forget everything else, forget the truth or lies - the core truth is that Party supporters, I do not say Pinarayi appointed party leadership, think that things are not going well, Kerala people think that there is something fishy about Pinarayi. They are disgusted "the way" and desperation shown by Party to protect its corrupt (accused). Now they compare this with the way party goes against corruption accused in other parties, they make a very RIGHT conclusion that the party is full of self serving HYPOCRITES. This all or nothing fight to protect one person is ridiculous. He is definitely not tall enough to sacrifice the party, or do you all believe that you are the party, then please let me tell you, you are no different than Balasaheb Thackeray's Shiv Sena or MNS, a party of goondas.

Unknown said...

(ലാവ്ലിന്‍ കാര്യത്തില്‍) അധികം കാര്യങ്ങള്‍ അറിയില്ലെന്നു് സമ്മതിക്കാനുള്ള സന്മനസു് കാണിച്ചതിനു് ഫ്രീവ്യൂ അഭിനന്ദനം അര്‍ഹിക്കുന്നു.മറ്റു് കാര്യങ്ങളില്‍ പിണറായിയോടുള്ള എതിര്‍പ്പോ അനിഷ്ടമോ അദ്ദേഹത്തെ ലാവ്ലിന്‍ പ്രശ്നത്തില്‍ അധിക്ഷേപിക്കാന്‍ മതിയായ കാരണമാകരുതല്ലോ ? കുറ്റവാളി പോലും നീതി അര്‍ഹിക്കുന്ന കാലത്തു് കുറ്റം ചെയ്യാത്ത ഒരാളെ കുറ്റക്കാരനായി മുദ്ര കുത്തി സമൂഹത്തിന്റെ നിന്ദാ പാത്രമാക്കുന്നതു് ശരിയല്ലല്ലോ ?
അങ്ങിനെ ചെയ്യുന്നതാണു് ഇന്നു് കേരളത്തിന്റെ ഗതികെട്ട അവസ്ഥയ്ക്കു് കാരണമെന്നതു് നാം മനസിലാക്കേണ്ടതുണ്ടു്.

വിദ്യാഭ്യാസരംഗത്തു് സര്‍ക്കാരെടുത്ത നിലപാടു് ഇഷ്ടപ്പെടാത്ത കത്തോലിക്കാ സഭ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ താറടിക്കുന്നതും ഇതേപോലെ തന്നെയാണു്.

പിണറായിയുടെ സ്വത്തിന്റെ കാര്യത്തിലും ഫ്രീവ്യൂവിനു് സംശയം
മാത്രമല്ലേയുള്ളു ? അതല്ല, കൃത്യമായ വല്ല വിവരവും ഉണ്ടെങ്കില്‍ അതു് പറയുക. നമുക്കു് അന്വേഷിച്ചു് സത്യം കണ്ടെത്താമല്ലോ ? അതിനു് ഞാന്‍ മുന്‍കൈ എടുക്കാന്‍ തയ്യാറാണു്. പക്ഷെ, ഇങ്ങനെ അറിയാത്ത കാര്യങ്ങള്‍ ഉന്നയിച്ചു് പുകമറ സൃഷ്ടിക്കുന്നതു് പിണറായി എന്ന വ്യക്തിയോടു് കാണിക്കുന്ന അനീതിയാണു്.

പിണറായിയുടെ മക്കളുടെ പഠനം സംബന്ധിച്ചും എന്താണു് ഫ്രീവ്യൂവിന്റെ ആക്ഷേപം. കള്ളുചെത്തു് കാരന്റെ മകന്‍ രാഷ്ട്രീയ പാര്‍ടി നേതാവകാന്‍ പാടില്ലെന്നുണ്ടോ ?
പിണറായിയുടെ മക്കള്‍ സ്വശ്രയ കോളേജില്‍ പഠിച്ചെന്നതാണോ പ്രശ്നം ? അതോ ബ്രിട്ടനില്‍ പോയി എം.ബി.എയ്ക്കു് പഠിച്ചുമെന്നതോ ?
തെളിച്ചു് പറഞ്ഞാല്‍ നമുക്കു് ചര്‍ച്ച ചെയ്യാം. വേണമെങ്കില്‍ അന്വേഷണവും ആകാം.

പാര്‍ടി പ്രവര്‍ത്തകരോ നേതാക്കളോ മനപൂര്‍വമല്ലാതെ പോലും സാമ്പത്തിക ക്രമക്കേടു് കാട്ടിയാല്‍, ആരോപണം പൊതു ജനങ്ങളില്‍ നിന്നായാലും പാര്‍ടി അംഗങ്ങളില്‍ നിന്നോ ഘടകങ്ങളില്‍ നിന്നോ ആയാലും പാര്‍ടിയുടെ അറിവല്‍ പെട്ടാല്‍ അവര്‍ക്കു് ശിക്ഷ (ക്രിമിനല്‍ നടപടിക്രമമനുസരിച്ചല്ല, പാര്‍ടി ഭരണഘടനയനുസരിച്ചു്) നല്‍കുന്നതിനു് ആര്‍ജ്ജവം കാട്ടുന്ന പാര്‍ടിയാണു് സിപിഐ(എം). അതെല്ലാവര്‍ക്കും പാര്‍ടിയില്‍ ബാധകമാണു്. ഇനിയും അതായിരിക്കും സ്ഥിതി.

പിണറായി കള്ളനാണെന്നു് കോടതി കാണട്ടെ, എന്നട്ടാകാം അതിന്റെ അനന്തര ഭവിഷ്യത്തുകളെക്കുറിച്ചു് ആശങ്കപ്പെടുന്നതു്.

ജനങ്ങള്‍ കള്ളനല്ലാത്ത ആളെ കള്ളനാക്കുമെന്നു് എനിക്കു് തോന്നുന്നില്ല. സത്യം മനസിലാകുമ്പോള്‍ അവരെ തെറ്റിദ്ധരിപ്പിച്ചവരെ അവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

സിപിഐ(എം) നെ അഴിമതിയുടെ പേരിലോ ഇല്ലാത്ത അഴിമതി ആരോപണത്തിനെതിരെ വാദഗതികള്‍ നിരത്തുന്നതിന്റെ പേരിലോ MNS മായി താരതമ്യം ചെയ്യുന്നതു് നീതിക്കും യുക്തിക്കും നിരക്കുന്നതല്ല. സിപിഐഎം പ്രവര്‍ത്തകര്‍ പീഠനത്തിനിരയായിട്ടുള്ളവരാണു്. അവര്‍ ജനങ്ങള്‍ക്കു് വേണ്ടി പീഠനം ഏറ്റു് വാങ്ങിയിട്ടുള്ളവരാണു്. ആരേയും അങ്ങോട്ടു് പീഠിപ്പിച്ചിട്ടുള്ളവരല്ല. ഗുണ്ട എന്ന പദപ്രയോഗം അനീതിക്കെതിരെ അക്രമത്തിനെതിരെ പോരാടുന്ന പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ അനീതിയാണു്.

ഫ്രീവ്യൂവിനു് അടക്കം സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനും മാന്യമായി ജീവിതം നയിക്കാനും പഠിക്കാനും പണിയെടുക്കാനും ചൂഷണത്തില്‍ നിന്നുള്ള മോചനത്തിനും മറ്റുമുള്ള അവകാശത്തിനു് വേണ്ടിക്കൂടി പടപോരുതിയിട്ടുള്ളവരാണു് കമ്യൂണിസ്റ്റു്കാര്‍.

*free* views said...

I never used the word communist, so I do not insult communists, my views are only against the party machinery going for an all or nothing war to protect one person, that's all.

If there is an allegation on one leader, it is a good precedence to let it be handled by law of the land. If you do this extra judicial protection for one person, you will have to do it for others. Looking from outside "your truth" side, it looks a desperate ugly race to tell that no our leader cannot be corrupt. Once you do that it means there is no way you will accept even if the court finds him guilty. Thats why I said that you are putting a verdict already out that Pinarayi is not corrupt.

Regarding my comparing you with Shiv Sena: It is because Shiv Sena is a one man oriented party and lives on threat that they will burn Mumbai if something happen to their dear leader Thackeray, they will burn India if somebody alleges Thackeray is corrupt or think of arresting him in a case. That is the attitude shown by the party regarding Pinarayi case.

Communists all over the world has suffered attrocities, even in Kerala, but that was for the class struggle, not to protect one person from corruption charges. CPM cannot take copyright for Communism, from my view, party is far far away from Communism and most of the cadre do not even understand communism. Parliamentary politics has corrupted the party to play these petty politics of Achyuthanandan and Pinarayi, you cannot blame Media for this mess that you are in. Party intellectuals should be given enough importance and should come forward to take the party out of this mess. Remove both of them for playing petty politics, and bring fresh leadership front.

Yes, I think leader of a party, that stands in front against these issues should not have deviated when it came to his own children. Looks hypocrite. He cannot set one rule for himself and other for normal party workers and Kerala public. You cannot use the card of kallu chethukarante makan to justify him, that ends with him, he has grown enough.


I do not know if Pinarayi is corrupt nor do I want to know because I cannot know. The same way I do not beleive what main stream media feeds me, I do not blindly swallow the news that party feeds me. I believe in Indian courts and I will rather wait for Indian courts to take a decision, I do not think party will fall down if Pinarayi has to stay away from party leadership for some time. My issue about Lavlin is only about party looking laughable for going any length to protect one person.

I did not understand that proud statement that said "not according to criminal law", but party law --- WHY? Why do you think party is above law or party is law - This is the thinking that leads communism into blind alleys. Party is not property of some hot headed youngsters, behaving like Shiv Sena, Communism is much bigger than organization structure and hierarchy.

Regarding my free views and ability to express my views. I have total respect for workers forum for not moderating this blog and letting me say what I want to say. Really appreciate.

Unknown said...

Dear *free*views,

I am really proud of the party constitution and the ability of the party to adhere to it.


As you can see, criminal law is not the only law of the land. Each and every organisation will have its own constitution or memorandum of association, articles of association or bye laws etc.

A member of an organisation is bound by the provisions of the constitution of the organisation and the bye laws made under it. This is what I tried to convey, while mentioning about the party constitution. This is equally the case with every political party NGOs, Trade Unions, Youth organisations and such other social organisations. The same is the case with government machinary, where there is the conduct rules and provisions for implementing them, despite the existence of criminal law. Even if an accused is acquitted by a court of law, the law of the organisation is made applicable and vice-versa.

Honouring or acting according to Party constitution doesnot mean undermining the law of the land or criminal law or the judiciary.

Here my point is only one thing. Leave Pinarayi Vijayan to be tried by the court of law as also the people of the land. You can also be party to it. But, neither the court nor the people at large has got the right to demand that Pinarayi Vijayan has to be removed from the leadership. It is upto the party organisation to decide.

If one of my parents is accused of a crime and I am convinced that he/she is not guilty of it, I am duty bound to protect him/her to the best of my ability. I will plead him/her not guilty to the end. You or for that matter any body else have not got the right to insist that I should remove him/her from the "Position" of "my parency".
Here, your intention may be to tell me that my parent has committed some thing wrong and that it is better to keep the parent away from the position.
It is true that when my parent is a public servant he has to step down from that post when he is accused. Even if I am convinced that my parent is not guilty, I donot have the right to plead for his position as public servant.

The abberation or the distortion that is happening in Kerala is in every body orchestrating the demand for removal of Pinarayi Vijayan from the post of secretary ship. Those who do so equate the party position with that of public office. This is wrong.

Let the party and its majority decide what to do with its leader.

Then there may be the question of being the party, in power, being responsible to the people. Yes, the people can punish the party if it goes wrong. You too can express your views, if you are convinced. But it is high handedness that you ridicule the party and party workers, while being outside, for not having acted according to your opinion.
This is my submission.

നിസ്സാരന്‍ said...

അധ്വാനിക്കുന്നവരുടെയും ഭാരംചുമക്കുന്നവരുടെയും പ്രസ്ഥാനമാണ് സി.പി.എം. പാവപ്പെട്ടവരുടെ പടത്തലവനാണ് പിണറായി. അഴിമതിയുടെ കറപുരളാത കൈകളാണദ്ദേഹത്തിന്റേത്. ബൂര്‍ഷ്വാമൂരാച്ചികളാണ് ആ ജനനായകന്റെ ചോരക്ക് വേണ്ടി മുറവിളി കൂട്ടുന്നത്. ജനങ്ങളും ചരിത്രവും ഈ കാപാലികര്‍ക്ക് മാപ്പ് നല്‍കില്ല. ചില യുദാസുകള്‍ പാര്‍ട്ടിയിലുണ്ട്. അതിനെയൊക്കെ എടുത്ത് കളയാന്‍ നേതൃത്വം തയ്യാറാവണം.

*free* views said...

Every party or organization can have its own constitution, but you need to understand law of land is above that constitution.

You related the fight the same way you fight for your parent. In this case my argument is I am also child of the organization and I have a right to steer the organization to a certain path. If not I will not care to spend so much time to argue on these points. I have no interest to comment on something I don't care or to comment just to ridicule. I am sincerely pained about the way party is going oriented on one person.

It is not what people are asking, it is what party supporters are asking. Did you not do your math after last elections to see that party supporters did not agree to what is happening? If you say that only full time workers/leadership has a say, then I can only say wait for elections.

It is a public post for party supporters. If you did not understand that I am a party supporter from my comments, then I am sorry (for you). If you thought that I will spend so much time to interact and comment just to be funny, then please, think again. I am totally aware of significance of the movement in Kerala and the world, no, i do not think communism is CPM and CPM is communism. But I know there are lot of Communists in CPM.

Look at comments from Valathan that those who oppose dear leader Pinarayi should be thrown out of party - This is exactly the attitude that I hate. I have nothing more against Pinarayi.

Unknown said...

Agreed that law of land is above the constitution of any organisation. *free*views objection to party action without waiting for court judgement is the item of discussion.

I am very sorry, if I hurt you by considering you an outsider to the party. You have every right to criticise the party. Pl do.

I didnot say that only full time workers/leadership has a say.I only said let the party members take the decision without regard to the orchestrated propaganda against the party.

I am sorry that I wasted *free*views time.


Despite all the comments, no concrete allegations has been made in respect of the Pinarayi Vijayan's assets and his children's education, nor the Lavlin.

I find one contradiction in *free*views arguements.

On one side it claims to be one with the party.

At the same time, he blames the party and its leadership, without any regard to democratic norms.

Again he claims that the party has a good number of communists.

And he himself claims to be a communist.

*free* views said...

I would not waste time, if I thought I am wasting time.

I do not see the contradiction, except that I criticize the party leadership.

I said there are many communists in CPM, I did not say all communists are in CPM, that is simply not true.

I am disregarding democratic norms, because I do not agree with the majority of Party full time workers (not supporters).

I do not understand how do you judge a person to be a good communist based on his agreement of CPM party organization? Or do you think that supporting Pinarayi is one criteria for being communist?

Are you expecting proof on education of Pinarayi's children? I don't think I need to give proof, although I cannot give solid proof on the wealth of Pinarayi, my father never could send me to Britain for higher education.

Unknown said...

‘വലതന്‍‘ വളരെ നേര്‍ രേഖയില്‍ കാര്യങ്ങള്‍ കാണുന്ന ആളും മുഖത്ത് നോക്കി ഉള്ള കാര്യം വിളിച്ചു പറയുന്ന അളുമാണ്. ഇങ്ങനെയുള്ള ആളുകളെയാണ് ജീര്‍ണ്ണിച്ച ഈ സമൂഹത്തിന് കൂടുതലായി ആവശ്യമുള്ളത്.

Unknown said...

പാര്‍ട്ടി നേതാക്കളുടെ അത്യാഡംബരജീവിതത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും പുറത്തും ധാരാളം പരാതി വന്നുകൊണ്ടിരിക്കുകയാണ് ഈയിടെയായി.ഇതിനുള്ള വക എന്തായാലും നേരായവഴിയില്‍ ഉണ്ടാക്കാനാകില്ല.കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.എതെല്ലാമോ തരത്തില്‍, പാര്‍ട്ടി നാളിതുവരെ വര്‍ഗ്ഗവഞ്ചകര്‍ എന്നു വിളിച്ചു പോന്നിരുന്നവരുമായി ഇപ്പോള്‍ ചങ്ങാത്തം ഉണ്ടാക്കിത്തുടങ്ങയിട്ടുണ്ട് എന്നത് പകല്‍ പോലത്തെ സത്യം.പാര്‍ട്ടി വന്‍കിട കച്ചവടക്കാരുമായി എന്തിനു ചങ്ങാത്തം പ്രാപിക്കുന്നു?(പാര്‍ട്ടി ആഭിമുഖ്യത്തില്‍ പെട്രോളിയം ഡീലേഴ്സിന്റെ സംഘടന നിലവില്‍ വന്നതായി ഈയിടെ വാര്‍ത്തകണ്ടു. സ്വര്‍ണ്ണ കച്ചവടക്കാരെയും വമ്പന്‍ വസ്ത്രവ്യാപാരികളെയും ഇത്തരത്തില്‍ സംഘടിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. നാളെ ഫാക്ടറി മുതലാളിമാരുടെ സംഘടനയും വന്നേക്കാം!).എന്തുകൊണ്ട് എറ്റവും വലിയ അസംഘിത വിഭാഗമായ പീടികത്തൊഴിലാളികളെ അവഗണിക്കുന്നു? മാധ്യമങ്ങളിലും മറ്റും വരുന്ന പാര്‍ട്ടിവിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം കിട്ടുന്നത് ഇത്തരത്തില്‍ കൂടി വേണം നോക്കിക്കാണാന്‍. അല്ലാതെ വെറും പാരനോയിക്‍ ആയി മാത്രം കാര്യങ്ങള്‍ കാണരുത്.

Unknown said...

I did not judge any body whether communist or not.

I was only pleading to be fair in judgement, instead of blind accusations.

Proof was not asked. What is asked is exact allegations on the wealth and education of children.

Exact allegations on Lavlin also is not made.

As Suresh said, there is the question of luxurious life of party functionaries. This has been identified by the party itself and is being addressed.

*free* views said...

If party is aware of this problems, party should make it public. If party only acts on these issues in private, people will not know.

Party should not deviate from the real struggle and go after some votes. That is what I found against Karat's 'oppurtunist' alliance with third front. Dear comrades, you can argue with me and try to justify everything, but if you are open and talk/accept issues that we all know, then it will comfort me. If you consider the party supporter as outsider and try to argue against him about every issue, he will not be comfortable.

We cannot blame every leader that lives in comfort, we are chosing to run our party in the framework of a capitalist society, you cannot blame the family of these leaders asking for more comforts like their peers. I am not crucifying Pinarayi for sending his kids for good education. But I will not try to justify him when someone points it out, I will not call him clean, it was his weakness, I will accept it. But I cannot agree with him for sacrificing the party to protect himself, a good leader would have selflessly stayed out to benefit the party. Because, comrades, this is not a parliamentary game that we are playing, we have bigger things to think about, this is our chance, this is the time, to move ahead and educate people about what we stand for and why we are right. Let us not let petty politics take us somewhere else, let us not give the media a chance to take our focus away, if there is something media targets, let us not play for it, cut it out and focus on our goal. It is a small sacrifice for Pinarayi for a bigger goal.

Pinarayi is a good organizational person, he did a lot for the party, he did make party strong in organization. But that does not mean that party should go down with him, party is still bigger than him, our goals are not about any party, our goals are to save the poor, any minute that we waste with petty politics is keeping us away from our goals.

Vivara Vicharam said...

തോമാച്ചാ,

ഫ്രീവ്യൂ താനാണു് നല്ല കമ്യൂണിസ്റ്റെന്നു് വിശ്വസിക്കുന്നു. സിപിഐ(എം) നെ സ്നഹിക്കുകയും ചെയ്യുന്നു. കാരണം അതില്‍ വളരെപ്പേര്‍ കമ്യൂണിസ്റ്റുകാരായുണ്ടു്. പിണറായിയോടു് പ്രത്യേക വിരോധമൊട്ടില്ല താനും. പക്ഷെ, മറ്റുള്ളവര്‍ പിണറായിയെക്കുറിച്ചു് പറയുന്നതു് ശരിയായാലും തെറ്റായാലും, അക്കാര്യം കോടതി തീരുമാനിക്കും വരെ, പിണറായി നേതൃസ്ഥാനത്തു് നിന്നു് ഒഴിഞ്ഞു് നിന്നു് പാര്‍ടിയെ രക്ഷിക്കണമെന്നും പാര്‍ടിയുടെ പരിരക്ഷ ആവശ്യമായ ജനങ്ങള്‍ക്കു് അതു് തുടര്‍ന്നും ഉറപ്പാക്കണമെന്നും അതിനായി പാര്‍ടി നിലനില്‍ക്കണമെന്നും ശക്തമാകണമെന്നും മാത്രമാണു് ആഗ്രഹിക്കുന്നതു്.

അതു് കൊണ്ടു് വ്യക്തമായ ആരോപണങ്ങളൊന്നും അദ്ദേഹം ഉന്നയിക്കുന്നില്ല. അതു് പിണറായിക്കു് വേദനയും മനപ്രയാസവും ഉണ്ടാക്കുമല്ലോ ? അതു് വേണ്ട.

ആരെങ്കിലും ഉന്നയിച്ചാല്‍ അദ്ദേഹം പിണറായിയെ പിന്തുണക്കില്ലെന്നു് മാത്രം. കാരണം, അഴിമതിയെ പിന്തുണച്ചാല്‍ പാര്‍ടിയ്ക്കതു് പേരുദോഷമാകുമല്ലോ ? അതും വേണ്ടെന്നേ ഉദ്ദേശിക്കുന്നുള്ളു.

ഇതും ഒരു കാഴ്ചപ്പാടാണല്ലോ ?
അനുഭവത്തിലൂടെ പഠിക്കുകയും ആകാം.
കഴുതയെ ചുമന്ന കാരണവരുടെ കഥ ഒരു പക്ഷെ, ഫ്രീവ്യൂ കേട്ടിട്ടില്ലായിരിക്കാം. ആധുനിക പാഠപ്പുസ്തകങ്ങളിലതില്ലെന്നു് തോന്നുന്നു. ആ സ്ഥിതി പാര്‍ടിയ്ക്കു് ഉണ്ടായാല്‍ ഇന്നു് ഫ്രീവ്യൂ പാര്‍ടിക്കുണ്ടാകുമെന്നു് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ കെടുതിയാകും ഉണ്ടാകുക എന്നതു് ഫ്രീവ്യൂ കാണുന്നില്ല.

ഇവിടെ ജനങ്ങളല്ല ലാവ്ലിന്‍ വിഷയം ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതു്. അതു് യുഡിഎഫു് തന്നെയാണു്. അതു് 1959 ലെ വിമോചന സമരത്തിലൂടെ ഉയര്‍ന്നു വന്ന പുതുതലമുറ കോണ്‍ഗ്രസുകാരുടെ ബുദ്ധിയിലുദിച്ച തന്ത്രമാണു്. അവര്‍ മോശക്കാരൊന്നുമല്ല. വിമോചന സമരം ഇന്നും ആകാമെന്നവര്‍ പറയുന്നുണ്ടു്.

വിമോചന സമര കാലത്തെ ഒരു പാട്ടു് -----

പട്ടക്കാരുടെ പത്രം ദീപിക,
പട്ടം സാറിനു് കേരള ജനത,
ദിനമണി, കൌമുദി, ലീഗ്, പ്രഭാതം,
കള്ള മനോരമ, നുണ ഭൂഷണവും,
വിരുദ്ധന്റെ പട കൂട്ടി പറയുന്നുണ്ടേ,.......

അവര്‍ പറയുന്നതു് വിശ്വസിച്ചു പോകുന്നവരും ഉണ്ടാകുമല്ലോ

*free* views said...

Difference with lavlin is that there is a visible split in the party and there are lot of people standing on the edge. A prominent leader with mass support is not standing with party official stand, you can force him to, but that is not the answer.

You cannot talk about Lavlin as media created, media did make it big, but media did not create it.

I try to give very less weight-age to media opinions, believe me I have experience with media lies, so I always digest it with care, but in this case, I see lot of contradictions and hypocrisy in party stand. I do not have any soft corner for Pinarayi or his opponent, thinking independenly (as much as possible, still depending on media and statements by leaders), I still feel something is wrong with party handling of Lavlin.

If that is my feeling, then please believe it is not handled right and party will get the results in next elections, whether party stand is right or wrong.

നിസ്സാരന്‍ said...

ഫ്രീ വ്യൂവിന് കാര്യം പിടികിട്ടീല്ലാന്ന്.. പിണറായിക്കെതിരെ പുകമറയുണ്ടാക്കി വിമോചനസമരം സ്വപ്നം കാണുന്നവരുടെ കൈക്കോടാലിയായി ചിലരുണ്ട്.പുകഞ്ഞ കൊള്ളി പുറത്ത്..യേത്

അങ്കിള്‍ said...

:)

അങ്കിള്‍ said...

എസ്.എന്‍.സി ലാവ്ലിന് കൊടുക്കേണ്ട കള്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് 24.04 കോടി രൂപയായി നിശ്ചയിച്ചിരുന്നു. ഉപകരണങ്ങളുടെ വിലയായി കണക്കാക്കിയിരുന്നത് 157.40 കോടി രൂപയായിരുന്നു.

മന്ത്രി കാർത്തികേയൻ ലാവലിനുമായി ഉണ്ടാക്കിയിരുന്ന കരാറനുസരിച്ച് ലാവലിനു ആകെപ്പാടെ കൊടുക്കേണ്ട കരാർ തുക 24.04 കോടി രൂപ മാത്രമാണ്. കരാറിന്റെ ഷെഡ്യൂളില്‍ ഓരോ പദ്ധതിക്കുംവേണ്ടി മാറ്റി സ്ഥാപിക്കേണ്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും പട്ടികയും 1995ലെ നിലവാരമനുസരിച്ചുള്ള മതിപ്പുവിലയും ഉള്‍പ്പെടുത്തിയിരുന്നു. ഉപകരണങ്ങളുടെ വിലയായി കണക്കാക്കിയിരുന്നത് 157.40 കോടി രൂപയായിരുന്നു. ഇതു ശരിയാണ്. ആ ഉപകരണങ്ങൾ സപ്ലൈ ചെയ്യേണ്ടത് ലാവലിൻ ആണു എന്നാണു ഉദ്ദേശമെങ്കിൽ കരാർ പ്രകാരം 24.04+157.40=181.44 കോടീ രുപ ലാവലിനു കൊടുക്കേണ്ട കരാർ തുക എന്നല്ലേ എഴുതേണ്ടത്. എന്തു കൊണ്ട് അതുണ്ടായില്ലാ?

കാരണം, ലാവലിൻ ഒരു ഉപദേശകനായി മാത്രമേ കാർത്തികേയൻ കണ്ടിരുന്നുള്ളൂ. അതിനുള്ള കൂലിയായി (കൺസൾട്ടൻസി ഫീസ്സ്) 24.04 കോടി രൂപയും നിശ്ചയിച്ചു. എന്നാൽ പുനരുദ്ധാരണത്തിനുവേണ്ട ഷെഡുളിൽ പറഞ്ഞിരിക്കുന്ന യന്ത്രസാമഗ്രികൾ ഏറ്റവും കുറഞ്ഞ വിലക്ക് സപ്ലൈ ചെയ്യാൻ കഴിവുള്ള വരെ കണ്ടുപിടിച്ച് സർക്കാരിനോട് ശുപാർശചെയ്താൽ, സർക്കാർ അവരിൽ നിന്നും നേരിട്ട് അവ വാങ്ങുകയും അവർക്കുള്ള പണം (ലാവലിന്റെ ശുപാർശപ്രകാരം) നേരിട്ട് നൽകുകയും ചെയ്യണം. ആ കൺസൾട്ടൻസി കരാറുകൊണ്ട് ഇതല്ലേ ഉദ്ദേശിച്ചത്. അതുകൊണ്ടല്ലേ യന്ത്രസാമഗ്രികളുടെ വില മന്ത്രി കാർത്തികേയൻ ഉണ്ടാക്കിയ കരാറിൽ ‘കരാർ തുക’ യായി കാണിക്കാത്തത്.

എന്നാൽ, മന്ത്രി പിണറായി ആ കൺസൾട്ടൻസി കരാറിനു ചില അനുബന്ധങ്ങളും കൂട്ടി ചേർത്ത് ലാവലിനെ യന്ത്രസാമഗ്രികളും കൂടി സപ്ലൈ ചെയ്യേണ്ട ചുമതല കൂടി ഏൾപ്പിച്ചു കൊടുത്തു. അപ്പോൾ യന്ത്രസാമഗ്രികളുടെ വിലയും ലാവലിനു തന്നെ കൊടുക്കണമെന്നായി. അതു കൊണ്ട് കരാറിൽ പിന്നീട് ആ തുകയും കൂടി ചേർത്തു. അങ്ങനെയാണു കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറിയത്. ഇതല്ലേ നടന്നത്.

അങ്കിള്‍ said...

ഈ വിഷയത്തില്‍ ഒഴികെ, കേരളത്തിലെ മറ്റൊരു വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ എം.ഒ.യു റൂട്ട് അംഗീകരിച്ചില്ല; എം.ഒ.യു റൂട്ട് അവസാനിപ്പിക്കാനും ഇത്തരത്തിലുള്ള എല്ലാ ജോലികളും ആഗോള ടെണ്ടര്‍ നല്‍കി നടപ്പിലാക്കാനുമുള്ള സുപ്രധാനമായ ഒരു നയംമാറ്റം എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുത്തി.

ഈ എം.ഓ.യു റുട്ട് ഇടപാട് നടപ്പിൽ വരുത്തിയത് കേന്ദ്രത്തിൽ നരസിംഹ റാവു ഭരണത്തിലുണ്ടായിരുന്നപ്പോഴാണ്. ആ സമയത്താണ് മന്ത്രി കാർത്തികേയൻ ലാവലിനുമായി എം.ഓ.യു ഒപ്പിട്ടതും മറ്റും. എന്നാൽ എം.ഓ.യു റൂട്ട് വഴി ധാരാളം അഴിമതി ഉണ്ടാകുന്നു വെന്നു കണ്ടെത്തിയ കേന്ദ്ര സർക്കാർ അതിനെ ബാൻ ചെയ്തു. ആ വിവരം ശ്രി. പിണറായി വിജയനെ ഉദ്ദ്യോഗസ്ഥർ അറിയിച്ചിട്ടും വകവക്കാതെ യാണ് പ്രധാന കരാറിനെ മൂന്നായി പിരിച്ച് ഓരോന്നും 100 കോടിയിൽ താഴെയാക്കി കരാറുറപ്പിച്ചത്. അതിനു ശേഷം, കേന്ദ്ര സർക്കാരിന്റെ ബാൻ ഉണ്ടായിരുന്നതു കൊണ്ട് വീണ്ടും എം.ഓ.യു. റുട്ടിൽ ആരും മുന്നോട്ട് പോയില്ല. അല്ലാതെ എൽ.ഡി.എഫ് ന്റെ സുപ്രധാന നയം മാറ്റമൊന്നും അല്ലായിരുന്നു അത്.

അങ്കിള്‍ said...

ഈ അനുബന്ധ കരാറുകള്‍ പ്രകാരം കനേഡിയന്‍ ഉപകരണങ്ങളുടെ വില 157.40 കോടി രൂപയില്‍നിന്ന് 131.27 കോടി രൂപയായി കുറച്ചു; കണ്‍സള്‍ട്ടന്‍സി ചാര്‍ജ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായും കുറച്ചു.

ഉപകരണങ്ങളുടെ വില 131.27 ആയി കുറച്ചു. നല്ല കാര്യം. പക്ഷേ, ഉപകരണങ്ങൾ ആരിൽ നിന്നും വാങ്ങണം, എത്ര രൂപക്ക് വാങ്ങണം എന്നെല്ലാം കണ്ടു പിടിച്ച് ശുപാർശ ചെയ്യേണ്ട ചുമതലയായിരുന്നു ലാവലിന്റേത്. ഇപ്പോൾ അതു മാറി അവർ തന്നെയാണ് ഉപകരണങ്ങൾ സപ്പൈ ചെയ്യേണ്ടത്. അങ്ങയായപ്പോൾ, ലാവലിൻ ചെയ്യുന്ന ജോലിക്ക് അവർതന്നെ സൂപ്പർവൈസ് ചെയ്യുന്നു. അവിടെ ഒരു കൺസൾട്ടന്റിന്റെ ജോലി എവിടെ വരുന്നു. സാധനങ്ങൾ സപ്ലൈ ചെയ്യുന്നയാൾക്ക് സാധനങ്ങളുടെ വിലക്കല്ലേ അവകാശമുള്ളൂ, ആ പ്രവർത്തി ചെയ്യുന്നതിനു കൺസൾട്ടൻസി ഫീസ്സിന്റെ ആവശ്യമുണ്ടോ. കൺസൾട്ടൻസി ഫീസ് 17.88 കോടി പോയിട്ട് ഒരു രൂപ പോലും കൊടുക്കാൻ അർഹതയില്ലല്ലോ. നേരത്തേ ഉണ്ടായിരുന്നത് ഒരു കൺസൾട്ടൻസി കരാർ മാത്രമായിരുന്നു എന്നത് ഇക്കാര്യം ഊട്ടി ഉറപ്പിക്കുന്നു.

ഇനി മലബാർ ക്യാൻസർ സെന്റർ നെ പറ്റി. ഇവിടെ കേന്ദ്രകമ്മറ്റി കാര്യങ്ങൾ മുഴുവൻ മാറ്റി മറിച്ചിരിക്കുന്നു. കെ.എസ്.എ.ബി യുടെ പുനരുദ്ധാരണ കരാറുമായി കാ‍നഡയിൽ നിന്നും കിട്ടിയ ധനസഹായത്തിനു പുലബന്ധം പോലും ഇല്ലെന്നു വരുത്തിതീർക്കാൻ ശ്രമം നടന്നിരിക്കുന്നു. ബ്ലോഗുകളൊന്നും വായിക്കാത്ത അണികളുടെ ഇടയിൽ ഇതു ചെലവാകും.

മന്ത്രി കാർത്തികേയൻ ഉണ്ടാക്കിയ കരാർ നിവൃത്തിയില്ലാതെ അതിന്റെ തുടർ നടപടികളിലേക്ക് പോകേണ്ടി വന്നു എന്നാണല്ലോ ആദ്യം വാദിച്ചിരിക്കുന്നത്. പ്ക്ഷേ മന്ത്രി കാർത്തികേയന്റെ കരാരിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ, ഈ സഹായധനത്തെ പറ്റി. പക്ഷേ തുക ഇത്രയില്ലായിരുന്നു. അത് ഒരു ആശുപത്രിക്കു വേണ്ടിയാണെന്നും പറഞ്ഞിരുന്നില്ല. കാരണം, ഇതിനു മുമ്പും കെ.എസ്.ഇ.ബി.യുടെ പല പ്രധാന കരാറുകളിലും ഇത്തരം ധനസഹായത്തെ പറ്റി പറഞ്ഞിരുന്നു. അവയെല്ലാം വാങ്ങിയിരുന്നു. അവയെല്ലാം ചെലവഴിച്ചതും വൈദ്യ്ഃതിയുമായി ബന്ധപ്പട്ട കാര്യങ്ങൾക്കു വേണ്ടിയായിരുന്നു. എന്നാൽ ഇവിടെ ശ്രി.പിണറായി വിജയന്റെ പ്രത്യേക താല്പര്യത്താൽ ഈ പി.എസ്.പി. പുനരുദ്ധാരണ പദ്ധതിയുടെ കരാർ യാതൊരു നിർദ്ദിഷ്ട നടപടിക്രമങ്ങളും കൂടാതെ ലാവലിനു കൊടുക്കുന്നതിനു പകരമായി 100 കോടിയോളം രൂപ മുടക്കി മലബാർ ക്യാൻസർ ആശുപത്രി പണിയാമെന്നും സമ്മതിച്ചതു കൊണ്ടാണു അവരുമായി ശ്രി.പിണറായി വിജയൻ എം.ഓ.യു. ഒപ്പിടുന്നത്. എന്നിട്ട് പുനരുദ്ധാരണ കരാറിലോ, ധനസഹായത്തിനുവേണ്ടിയുള്ള എം.ഓ.യു വിലോ ഇക്കാര്യം മനപ്പൂർവ്വം ഒഴിവാക്കി. ഇപ്പോൾ, കേന്ദ്ര കമ്മറ്റിയുടെ വാദം കൂടി വച്ചു നോക്കുമ്പോൾ, പുനരുദ്ധാരണ കാ‍രാറും അതിന്റെ കിക്-ബാക്കായ ധനസഹായവും ഒരിക്കലും കൂട്ടിമുട്ടിക്കരുതെന്നു പണ്ടേ ആലോചിച്ചിരുന്നു എന്നു വ്യക്തം.

പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പ്രധാന കരാറിൽ നമുക്ക് കിട്ടേണ്ട സഹായധനത്തെപറ്റി കൂടി എഴുതി ചേർത്തിരുന്നുവെങ്കിൽ വേറൊരു പ്രയോജനം കൂടി ഉണ്ടാകുമായിരുന്നു. ലാവലിനു അങ്ങോട്ട് കൊടുത്ത് കരാർ അവസാനിപ്പിക്കുമ്പോൾ, ഇങ്ങോട്ട് തരാനുള്ളതു തട്ടിക്കഴിച്ച് ബാക്കിയേ കൊടുക്കേണ്ടി വരുമായിരുന്നുള്ളൂ. അങ്ങനെയൊരു കണ്ടിഷൻ പ്രധാനകരാറിൽ ഉണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോഴുള്ള
കരാറിൽ സഹായധനത്തെപറ്റി ഒന്നും പറയാത്തതു കൊണ്ട് ഇങ്ങോട്ട് തരേണ്ട പണം തട്ടിക്കഴിക്കുമെന്നുള്ള കണ്ടിഷൻ ഉണ്ടായതുമില്ല വൈദ്യൂഃ വകുപ്പിലെ ധനകാര്യ വിഭാഗം അതേപറ്റി അന്വേഷിച്ചതുമില്ല

അങ്കിള്‍ said...

അന്ന് ഒപ്പുവച്ച എംഒയുവിന്റെ സാധുത തുടക്കത്തില്‍ ആറുമാസക്കാലത്തേക്കായിരുന്നു. അതിനുശേഷം, അതിന്റെ സ്ഥാനത്ത് ഔപചാരികമായ മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ഒപ്പിടുന്നതുവരെ പുതുക്കിക്കൊണ്ടിരിക്കുകയും വേണം.

ധാരണാ പത്രം തുടങ്ങുന്നത് ഈ വിധത്തിലാണ്:

The MOU sets forth the entire understanding between Kerala and SLI and shall not be modified except by mutual written agreement.

The MOU shall remain in force and effect until a formal Agreement for the endeavours is executed by Kerala and SLI, unless Kerala or SLI serves written notice that it proposes to terminate it. Such written notice will be given three months in advance of the proposed date of termination.

The validity of this MOU will be 180 days from the date of signature.

ഇതിലെവിടെയാണ് ഈ എം.ഓ.യു പുതുക്കണമെന്നു നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ഇംഗ്ലിഷല്ലേ. നിങ്ങളും ഞാനും വായിച്ചാൽ ഒരേപോലെയല്ലേ മനസ്സിലാക്കേണ്ടത്. 180 ദിവസം കഴിഞ്ഞാൽ കാലഹരണപ്പെടും എന്നു വ്യക്തമായി എഴുതിയിട്ടില്ലേ.

യ്.ഡി.എഫ്. കാർ ഇതിനെ പുതുക്കിയില്ലാ എന്നു വിലപിക്കുന്നവർക്ക് പറയാമോ, എൽ.ഡി.എഫ്. ഭരണത്തിലുണ്ടായിരുന്ന 3 കൊല്ലക്കാലവും ഈ എം.ഓ.യു വിനെ ഒരു ബ്രേക്കും ഇല്ലാതെ പുതുക്കികൊണ്ടിരുന്നു എന്നു. എൽ.ഡി.എഫ് ന്റെ കാലത്തും അവർക്ക് തോന്നുമ്പോഴൊക്കെയായിരുന്നു ഇതിനെ പുതുക്കികൊണ്ടിരുന്നത്. കാരണം, ഇതു പുതുക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു എം.ഓ.യു ആയിരുന്നില്ല.

പിണറായി വിജയൻ മന്ത്രി സ്ഥാനം ഒഴിഞ്ഞത് ഒക്ടോബർ 1998 ലാണ്. എം.ഒ.യു ഒപ്പിട്ടത് ഏപ്രിൽ 1998 ലും. 180 ദിവസത്തെ കാലാവധിയാണ് എം.ഒ.യു വിനുള്ളത്. അപ്പോൾ പിണറായി വിജയൻ മന്ത്രിയായിരികുമ്പോൾ തന്നെ തന്നു തീർക്കേണ്ടതായിരുന്നില്ലേ ഈ സഹായ ധനം മുഴുവൻ. അങ്ങനെ സമ്മതിച്ചല്ലേ അവർ എം.ഓ.യു ഒപ്പിട്ട് തന്നത്. എന്തു കൊണ്ട് ഈ സമയത്തിനുള്ളിൽ തന്റെ സ്വപ്ന പദ്ധതിക്കു വേണ്ടിയുള്ള ധനസഹായം വാങ്ങിയെടുത്തില്ല? പുനരുദ്ധാരണത്തിനുള്ള പ്രധാന കരാറിനൊപ്പം ഈ പണം വാങ്ങാനല്ലേ എളുപ്പം. ശ്രി.പിണറായി വിജയൻ മാരിയതിനു ശേഷവും 3 കൊല്ലത്തോളം എൽ.ഡി.ഏഫ് ഭരിച്ചില്ലേ. അതിനകമെങ്കിലും എന്തു കൊണ്ട് ധനസഹായം നേടിയെടുത്തില്ല.

ഇനിയെനിക്ക് പറയാനുള്ളത് വേണ്ടി വന്നാൽ വേറൊരു കമന്റായിടാം.

അക്ഷരത്തെറ്റുകൾ ക്ഷമിക്കണേ, ചെറായി മീറ്റ് കഴിഞ്ഞ് ഒരു ദിവസം കൂടി കഴിഞ്ഞേ ചെറായിയിൽ നിന്നും തിരിച്ചൊള്ളൂ.

നിസ്സാരന്‍ said...

എം.ഒ.യു.റൂട്ട് വേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് സി.പി.എം പിന്തുണയോ
ടെ ഭരിക്കുന്നത് കൊണ്ടായിരുന്നു. പിണറായി അഴിമതി നടത്തിയതിന് തെളിവില്ല.ഒന്നാം പ്രതി കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ടത് കോടതിയാണു. അഴിമതി ഉ
ണ്ടെങ്കില്‍ അത് കാര്‍ത്തികേയന്‍ നടത്തിയതാണു.

*free* views said...

ഫ്രീ വ്യൂവിന് കാര്യം പിടികിട്ടീല്ലാന്ന്.. പിണറായിക്കെതിരെ പുകമറയുണ്ടാക്കി വിമോചനസമരം സ്വപ്നം കാണുന്നവരുടെ കൈക്കോടാലിയായി ചിലരുണ്ട്.പുകഞ്ഞ കൊള്ളി പുറത്ത്..യേത്

After the elections it may be difficult to distinguish between inside and outside. Adupundekil alle pukaykan pattu.

This is not a threat or wish, I sincerely hope it does not happen, mainly because the innocent - those who do not understand communism - will think that it is a failure of communism and its relevance.

This is not a fight that we should fight, not at all between each other, stop it, accommodate all sides, forget egos, take supporters into confidence, hear every voice, do not try to alienate anyone, the more we fight the more we get into mud.

Don't stand behind any person, stand behind the flag and ideology, even not a party, let leaders correct themselves to come stand before us.

നിസ്സാരന്‍ said...

പാര്‍ട്ടിയെ നശിപ്പിക്കാനാണു ശത്രുക്കള്‍ പിണറായിയെ വേട്ടയാടുന്നത്.പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പിണറായിയെ സംരക്ഷിക്കുകയാണു ഇപ്പോള്‍ ചെയ്യേണ്ടത്. ഫ്രീവ്യൂവിന്റെ ഉദ്ദേശ്യം വരികള്‍ക്കിടയില്‍ വായിച്ചാല്‍ മനസ്സിലാകും ശത്രുക്കളെയും കുലം മുടിക്കുന്നവരെയും എന്തിനാണു ഒപ്പം നിര്‍ത്തുന്നത് എന്ന്...

*free* views said...

Comments from Idathan reminds me of Christianity and their devotion towards Bishops, instead of Christ or what Christianity stands for.

I will tell about Christianity, you can make your own comparison and Judgements. Christ was a rebel who stood against the bad of the society, he stood against the rich and powerful, he stood against the big religious leaders - who took the ownership of god - he advised his disciples to stay away from the materialism. But Christianity was hijacked by the same set of people who Christ stood against, and Kunjadukal has more devotion towards bishops roaming in flashy robes than towards Christ. At times these kunjadukal are ready to kill for the same people who Christ fought against.

This is the same rot that is happening and is evident in this intolerance towards criticism.

Those who advised me that party tolerates criticism should read the above comment to understand why these issues cannot be raised democratically.

Party is infested by hot headed and there is no chance to say anything, rajavinekal valiya rajabhakti - this is what they show. Yes, some believe sincerely - same way some Christians believe sincerely and do not know what they do in name of Christ. Is party dependant only on the hot headed, who can only talk violence?

Nobody is hunting Pinarayi, he is the one hunting, do not turn the victim around. Nobody is asking Pinarayi to be expelled, only not to kill opposition and give voice to opposition.

Anyway, I have nothing more to say on this topic. My only wish was to try to show a different view on the issue. I really do not think Pinarayi did something or did not do something, for me it does not matter as he is very very very small in my eyes, party is much bigger and communism is much much much bigger than party.

{offtopic: I know of some congress leaders and student leaders who were very very loyal to Karunakaran just because he was a good organizer. That does not mean that Karunakaran was an angel, he could stand up and get much more supporters than an Omman Chandi or Antony, just because he was good organizer. Party should be different from these one person oriented parties}

If you are accusing Achyuthanandan trying to destroy party, then I would ask you to think clearly. he might have an ego, but definitely he will not think of destroying party, nor will Pinarayi think of that, no, I won't think that way. They both have superior egos, but they should realise that party is bigger than their egos.

If still you want to read between my lines to see how I want to destroy party, then I rest my case. I have nothing more to say on this topic.

നിസ്സാരന്‍ said...

ഫ്രീവ്യൂവിനു നന്ദി, പക്ഷെ തത്വം പറഞ്ഞിരിക്കേണ്ട സമയം അല്ല ഇത്. പാര്‍ട്ടി ഒരാപത്തില്‍ പെട്ടിരിക്കുന്നു. എല്ലാ വിരുദ്ധരും ഒന്നിച്ചിരിക്കുന്നു. തല്‍ക്കാലം പാര്‍ട്ടിയെ രക്ഷിക്കാം. ശത്രുക്കള്‍ ഉന്നം വച്ചിരിക്കുന്നത് പിണറായിയിലൂടെ പാര്‍ട്ടിയെ തകര്‍ക്കാനാണു. ഈ ഒരവസരമല്ലെങ്കില്‍ എന്തും പറഞ്ഞിരിക്കാമായിരുന്നു. പിണറായിയെ രക്ഷിക്കുക,പാര്‍ട്ടിയെ രക്ഷിക്കുക ബാക്കി പിന്നെ...

മരത്തലയന്‍ said...

ഈ വലതന്‍, ഇടതന്‍ v/s വലതന്‍ എന്നു പറയുന്ന ചങ്ങാതി എന്തിരാണ് പറയുന്നത് എന്ന് ഈ മരത്തലയന് തിരിയണില്ലല്ലാ കാറല്‍ മാന്‍ പുണ്യാളാ... അതില്‍ കേറി പിടിക്കണ ഫ്രീ നെ സമ്മതിച്ചിരിക്കുന്നു

:)

ജനശക്തി said...

ചെറുതായി ഒന്ന് ഇടപെടുന്നു.

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം എന്ന 2 പോസുകള്‍ കൂടി അങ്കിള്‍ വായിക്കുമല്ലോ.

പാര്‍ട്ട് 1

പാര്‍ട്ട് 2

Provide the technical services for Management, Engineering, Procurement and Construction supervision. ഇതിന്റെ കൂടെ കമ്മീഷനിങ്ങ് കൂടി വരും. ഇതാണ് ലാവലിന്റെ പണി. ഇതിനെ വെറുതെ ഉപദേശകന്‍ എന്നോ മേല്‍നോട്ടക്കാരന്‍ എന്നോ വ്യാഖ്യാനിക്കുന്നതിലെ അപാകതെയെപ്പറ്റി അങ്കിളിന്റെ പോസ്റ്റില്‍ തന്നെ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടല്ലോ. അങ്കിള്‍ വീണ്ടും അതൊക്കെ ഇവിടെ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. സപ്ലൈ കരാര്‍ സാധനങ്ങളുടെ വിലയല്ലേ? അത് കിട്ടി എന്നു കരുതി ബാക്കി ജോലികള്‍ ലാവലിനോ മറ്റേതെങ്കിലും കമ്പനിയോ സൌജന്യമായി ചെയ്യും എന്നാണോ അങ്കിള്‍ പറയുന്നത്?

കുറ്റ്യാടി പദ്ധതിയില്‍ നടന്നത് പോലെത്തന്നെയാണ് പി.എസ്.പി പദ്ധതിയിലും നടന്നത് എന്നത് എത്ര തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. ഒന്ന് മാത്രം കുറ്റകരം ആകുന്നതെങ്ങനെ? കാര്‍ത്തികേയന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ ചേര്‍ത്ത് ഒരു പാക്കേജ് ആയേ നടപ്പിലാക്കാനാവൂ എന്ന്.

ഇടതുപക്ഷം ഒറ്റ പദ്ധതിയും എം.ഒ.യു റൂട്ടിലൂടെ നടപ്പിലാക്കിയിട്ടില്ല. യു.ഡി.എഫ് 14 ഓളം പദ്ധതികള്‍ നടപ്പിലാക്കിയത് എം.ഒ.യു വഴി മാത്രം.എം.ഒ.യു റൂട്ടിലൂടെ പദ്ധതികള്‍ നടപ്പിലാക്കിയവര്‍ കുറ്റക്കാരല്ല. അങ്ങിനെ നടപ്പിലാക്കിയ പദ്ധതികള്‍ തിരിച്ചു പോകാനാകാത്ത നിലയിലെത്തിയപ്പോള്‍ രംഗത്ത് വന്നവര്‍ അത് തുടര്‍ന്നു കൊണ്ടുപോയതും, റദ്ദാക്കാന്‍ സാധിക്കുന്നവ റദ്ദാക്കിയതും, തുകയില്‍ വരുത്താവുന്ന കുറയ്ക്കലുകള്‍ വരുത്തുന്നതും കുറ്റം. നല്ല വാദം തന്നെ.

എം.ഒ.യു പുതുക്കലിന്റെ കഥയും അങ്കിളിന്റെ പോസ്റ്റില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടത്.

എന്തായാലും സി.ബി.ഐ പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ വായിക്കാന്‍ കഴിയുന്നതില്‍ ഒരു സുഖമുണ്ട്.

സമയം കിട്ടുന്ന മുറയ്ക്ക് വരാം. ചര്‍ച്ച തുടരട്ടെ.

നിസ്സാരന്‍ said...

തല മരം കൊണ്ട് പണിഞ്ഞതായാല്‍ എന്തു ചെയ്യും? അരഞ്ഞാണം പാമ്പായിക്കടിക്കുന്ന കാലമാ.. ശത്രുവാരു ബന്ധുവാരു ഒന്നും മനസ്സിലാകുന്നില്ലല്ലോ ഭഗവതീ..ഈ മരത്തലയനു എന്തിന്റെ കേടാ...

*free* views said...

Without disturbing the original discussion about lavlin in detail, let me answer ഇടതന്‍.

Party is not in any danger, party is not going to be destroyed, one election failure (probably next) does not mean party will go off the map. pardon me, but I think the ghost of vimochana samaram is misused to show that party is attacked.

But I got a doubt, where you trying to convince me or scare me away? If you cannot convince me, then how will party convince normal public? Will forcing me to believe work with everybody? Is that the party strategy? Who are you going to fight against, the people who think there is something wrong with Lavlin?

Let me again try to tell what I always told, for the normal party supporters the truth or lie about Lavlin is not an issue, the issue is how it is being handled by party leadership. Issue is how low everybody is ready to go to play petty politics. I will not even discuss the merits and demerits of Lavlin.

[പുകഞ്ഞ കൊള്ളി പുറത്ത്‌ - This I heard in Achyuthandan's speech when Gowriamma was expelled. Wonder when he is going to hear it.]

Vivara Vicharam said...

വലതനും ഇടതന്‍ vs വലതനും പറയുന്നതു് കേട്ടു് പാര്‍ടി വിമര്‍ശനത്തോടു് അസഹിഷ്ണുത കാണിക്കുന്നു എന്നു് ഫ്രീവ്യൂ പരിഭവിക്കേണ്ടതില്ല. പിണറായിയോ വിഎസോ കാരാട്ടോ ഒന്നുമല്ല ആ പേരുകളില്‍ പറയുന്നതു്.

അമ്മാവനാകട്ടെ, ഫ്രീവ്യൂ ചിന്തിക്കുന്നതു് പോലെ പാര്‍ടിയോ ഇടതു് പക്ഷമോ നന്നാവണമെന്ന ആഗ്രഹവുമില്ല. പറഞ്ഞതു് തന്നെ പിന്നേയും മറിച്ചും തിരിച്ചും കാണുന്നിടത്തെല്ലാം പോയി പറഞ്ഞു കൊണ്ടിരിക്കുന്ന സ്വഭാവക്കാരനാണെന്നു് തോന്നുന്നു.

Shankar said...

ഫ്രീ വ്യൂ ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് ബോധമുള്ള ചങ്ങാതിയാണ്. എന്നാല്‍ ഇത്തരക്കാരെ ഇപ്പോള്‍ ആര്‍ക്കും ആവശ്യമില്ല. കൂടം കീടം മോഡല്‍ പറയുന്നവര്‍ക്കാണ് മെജോറിറ്റി. ജയരാജത്രയത്തെ മനസ്സില്‍ ധ്യാനിച്ചാല്‍ നല്ല കമ്മ്യൂണിസം പഠിക്കാം.

മരത്തലയന്‍ പട്ടേട്ടന്‍ said...

വിവരവിചാരമേ താന്‍ ഇത്രേം വിവരശൂന്യനാണല്ലേ.പിണറായിയോ വിഎസോ കാരാട്ടോ ബ്ലൊഗില്‍ കമന്റ് എഴുതാറുണ്ടോ. സാധാരണ പ്രവര്‍ത്തകന്റെ വികാരമാണു ഞാന്‍ പ്രകടിപ്പിച്ചത്. യൂദാസ്സുകളെ ഒറ്റപ്പെടുത്തണമെന്ന്. താനാരാ

Suraj said...

അങ്കിളേ,

അങ്കിളിന്റെ ബ്ലോഗില്‍ തന്നെ കുറേ ചര്‍ച്ച എം.ഓ.യു കാര്യത്തില്‍ ചര്‍ച്ച നടന്നതല്ലേ, എന്നിട്ടും അങ്കിളിന്റെ വഞ്ചി തിരുനക്കരെ തന്നെ നില്‍പ്പാണല്ലോ.

ഇത് അങ്കിളിന്റെ ലാവലിന്‍ പോസ്റ്റില്‍ ഞാന്‍ ഇട്ട പഴയ ഒരു കമന്റ്.

എം.ഓ.യു വിഷയത്തില്‍ അങ്കിള്‍ പിന്നെയും വസ്തുതകളറിയാതെ ഒരു പുകമറയിലാണ് അല്ലെങ്കില്‍ മനപൂര്‍വ്വം വസ്തുതകള്‍ അറിയില്ലെന്ന് നടിച്ച് സ്വന്തം ന്യായങ്ങള്‍ വച്ച് വാദിക്കുകയാണ്.

അങ്കിളിന്റെ ബ്ലോഗില്‍ ഞാന്‍ മുന്‍പിട്ട പ്രസ്തുത കമന്റ് ഇവിടെ വീണ്ടും പോസ്റ്റുന്നു :

1. മലബാര്‍ കാന്‍സര്‍ സെന്ററിനു സിഡയില്‍ നിന്ന് കാശു വാങ്ങി ലാവലിന്‍ സര്‍ക്കാരിനെ ഏല്പ്പിക്കുമെന്നൊന്നുമായിരുന്നില്ല കരാറ്. 25ഏപ്രില്‍1998ല്‍ പിണറായിയുടെ നേതൃത്വത്തില്‍ ഒപ്പുവച്ച MoU വിലും അതിനെ അടിസ്ഥാനപ്പെടുത്തി ലാവലിന്‍ കാനഡയില്‍ ഉണ്ടാക്കി 16 മെയ് 2000ല്‍ സര്‍ക്കാരിനു അയച്ചു തന്ന Memorandum of Agreementലും വളരെ വ്യക്തമായി ലാവലിന്‍ ചെയ്തു തരേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട്. കരാറിന്റെ ആമുഖത്തില്‍ തന്നെ ആശുപത്രി ഉണ്ടാക്കാനുള്ള സംഭാവനയുടെ ഒരു ഭാഗമാണ് സിഡയില്‍ നിന്നും കിട്ടുക എന്ന് വ്യക്തമാക്കുന്നു.
സിഡയുടെ ഗ്രാന്റ് ലാവലിനാണ് സര്‍ക്കാരിനല്ല കിട്ടുന്നത്. (ആ ഗ്രാന്റിലെ ഓരോ ഡോളറും ചെലവായതെങ്ങനെ എന്ന് സിഡയ്ക്ക് ലാവലിന്‍ കണക്കുകാണിക്കേണ്ടതുണ്ട്. അവരത് ചെയ്തിട്ടുണ്ട് എന്നാണ് ആര്യാടനു സിഡ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ വഴി അയച്ച മറുപടിയില്‍ പറയുന്നതും.)
കാനഡയീന്ന് കുറേ കാശിങ്ങ് പോരും എന്ന് ധരിച്ച് ഏതോ ബാങ്കില്‍ സര്‍ക്കാരിന് ഒരു അക്കൗണ്ട് തുറന്നു വച്ചിരുന്നു എന്ന് വിഡ്ഢിത്തം പറയുന്ന കടവൂര്‍ ഏതായാലും നമുക്കു പറ്റിയ മന്തി തന്നെ ! അങ്ങോരപ്പോ ഈ കരാറേ കണ്ടിട്ടില്ല എന്ന് തോന്നുമല്ലോ ?

2. ലാവലിന്റെ ബാധ്യതകള്‍ എന്തൊക്കെയെന്ന് എണ്ണിയെണ്ണി പറയുന്നു. ആശുപത്രി രണ്ട് ഘട്ടങ്ങളിലുണ്ടാക്കും : ഫേസ് - ഒന്ന്: കെട്ടിടത്തിന്റെ പ്രണ്ട് ബ്ലോക്ക്, മധ്യ ബ്ലോക്ക് എന്നിവയും ഫേസ് - രണ്ട് :കെട്ടിടം പണിയുടെ ബാക്കിയും, രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സ്റ്റാഫിനുമുള്ള അനുബന്ധ സൗകര്യങ്ങളും - ഇങ്ങനെയാണ് പണിയുടെ വിഭജനം തന്നെ. ഇതിനുള്ള സാമ്പത്തിക സഹായ സ്വരൂപിക്കല്‍, അതിന്റെ ബജറ്റ് നിയന്ത്രണം, കോണ്ട്രാക്റ്റ് കൊടുക്കല്‍,എഞ്ചിനിയറിങ്ങിന്റെ മേല്‍ നോട്ടം ഒക്കെ ലാവലിനാണ് ചുമതല. എം.ഓ.യൂവിന്റെ വകുപ്പ് 3(b,c,d) പ്രകാരം ലാവലിനായിരുന്നു കെട്ടിടനിര്‍മ്മാണത്തിനു കണ്‍സള്‍ട്ടന്റിനെയും കോണ്ട്രാക്റ്ററെയും നിയമിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ clause 2 (c) പ്രകാരം ലാവലിനെ ഇക്കാര്യത്തില്‍ assist ചെയ്യാനാണ് ഉത്തരവാദിത്തം.
ഈ ചുമതലപ്രകാരം ലാവലിന്‍ തന്നെയാണ് ടെക്നികാലിയയ്ക്ക് കണ്‍സള്‍ട്ടന്‍സിയും L&Tക്കു കോണ്ട്രാക്റ്റും കൊടുത്തത്.അതിന്റെ മിനിറ്റ്സും കിടുപിടികളും ഡിപ്പാര്‍ട്ട്മെന്റിലുണ്ട്. സ്ഥലത്തെ ഒരു reputedഉം experiencedഉം ആയ സ്ഥാപനത്തിനു പണി ഏല്പ്പിക്കേണ്ടത് സിഡ ഗ്രാന്റ് പ്രകാരം ലാവലിന്റെ ചുമതലയായിരുന്നു. അല്ലാതെ ഒരു സുപ്രഭാതത്തില്‍ പിണറായിയോ വല്ലവരുമോ വിളിച്ചുകയറ്റിയവരൊന്നുമല്ല ടെക്നിക്കാലിയ.
1993ല്‍ എം.വി.ആര്‍ വിളിച്ചുകൊണ്ടുവന്ന ടെക്ക്നിക്കാലിയ പരിയാരം മെഡിക്കല്‍ കോളെജിന്റെ പണി അപ്പോഴും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 1998 അവസാനത്തോടെ ഓപ്പറേഷന്‍ തീയറ്ററുകള്‍ പഴയ് ടിബി സാനറ്റോറിയം കെട്ടിടത്തില്‍ നിന്നും മാറ്റി പുതുതായി ടെക്നിക്കാലിയ പണികഴിപ്പിച്ച ബില്‍ഡിംഗിലേയ്ക്ക് മാറ്റിയെങ്കിലും 1999ലാണ് ഇന്ന് കാണുന്ന പരിയാരം ആശുപത്രിക്കെട്ടിടം പൂര്‍ണ്ണ സജ്ജമായത്. 1997ല്‍ നായനാര്‍ സര്‍ക്കാര്‍ ഓഡിനന്‍സിലൂടെ പരിയാരം കോളെജ് ഏറ്റെടുത്തിരുന്നു; തത്വത്തില്‍ പരിയാരം ഒരു
സര്‍ക്കാര്‍ കോളെജാവുന്നു. അതിന്റെ പണി നടത്തിയിരുന്ന ടെക്നിക്കാലിയയ്ക്ക് ലാവലിന്‍ തന്നെ കാന്‍സര്‍ സെന്ററിന്റെ കോണ്ട്രാക്റ്റ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിന് എതിര്‍ക്കണം എന്ന ചോദ്യം ന്യായമാകുന്നു.

continued below:

Suraj said...

3. സിഡയുടെ തുക കഴിച്ച് ബാക്കിയുള്ളത് ലാവലിന്‍ കാനഡയില്‍ നിന്നും ജീവകാരുണ്യ സംഭാവനകളായി പിരിക്കും എന്നായിരുന്നു തീരുമാനം. ഈ തുകയുടെ ഒരു substantial amount എങ്കിലും സ്വരൂപിക്കാതെ കരാറ് ഒപ്പിടാനാവുമായിരുന്നില്ല ലാവലിന്. അതിനാലാണ് അടുത്ത 6 മാസം (180 days) കൊണ്ട് അന്തിമകരാറാക്കാം എന്ന ഉദ്ദേശ്യത്തില്‍ എം.ഓ.യു ഒപ്പുവയ്ക്കപ്പെട്ടത്. The MOU shall remain in force and effect until a formal Agreement എന്ന് പറഞ്ഞതാണ് ആത്യന്തികമായി ധാരണാപത്രത്തെ സംബന്ധിച്ച എക്സ്പയറി ഡേറ്റ്.

ഈ MoUവിന് ആദ്യം നിശ്ചയിച്ചിരുന്ന 180 ദിവസ വാലിഡിറ്റി ലാവലിനു കാന്‍സര്‍ സെന്ററിന്റെ സംഭാവന ശേഖരിക്കാനുള്ള സാവകാശമായിരുന്നു. ഈ എം.ഓ.യു പ്രകാരമുള്ള 180 ദിവസത്തിനകം ലാവലിന് സംഭാവനയിനത്തിലുള്ള മുഴുവന്‍ തുകയും പിരിക്കാനായില്ല. അതിനാല്‍ ഇത് പിണറായിയുടെ കാലത്തു തന്നെ ഒരു വട്ടം - ഒക്ടോബര്‍ 3, 1998ല്‍ The validity of this MOU is further extended for a period of 90 days എന്ന് പുതുക്കി. തുടര്‍ന്ന് ശര്‍മ്മയുടെ കാലത്ത് 6-02-1999നു മറ്റൊരു 180 ദിവസത്തേക്കു കൂടി പുതുക്കി. ഇത് പിന്നീട് 20-09-1999ന് ഒന്നുകൂടി പുതുക്കിയിട്ട് അതിന്റെ വാലിഡിറ്റി 18-01-2000 എന്ന ഡേറ്റ് വരെയുള്ള നാലുമാസത്തേയ്ക്ക് കൂടിയായിരിക്കും എന്നും നിശ്ചയിച്ചു. ഇതിനു ശേഷം മേയ് 16, 2000ത്തിലാണ് ഈ എം.ഓ.യുവിനെ അധികരിച്ച് ഒരു കരാറ് ഉണ്ടാക്കി അതിന്റെ കരട് കോപ്പി ലാവലിന്‍ കേരളസര്‍ക്കാരിന് അയച്ചുകൊടുക്കുന്നത്. എം.ഓ.യു കരാറാവാത്ത കാലത്തോളം ഉഭയകക്ഷി തീരുമാനപ്രകാരം ഇങ്ങനെ പുതുക്കാം എന്നതായിരുന്നു സത്യം. അതിനു 180ദിവസത്തെ ആജീവനാന്ത വാലിഡിറ്റിയല്ല, മറിച്ച് ഉഭയകക്ഷിതീരുമാനപ്രകാരം നിശ്ചയിക്കുന്ന താല്‍ക്കാലിക ഡേറ്റായിരുന്നു വാലിഡിറ്റി പീര്യഡ്.ഓരോ പ്രാവശ്യം പുതുക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പവര്‍ സെക്രട്ടറിയും ലാവലിന്റെ ഭാഗത്തുനിന്ന് എക്സിക്യൂട്ടിവ് വൈസ് പ്രെസിഡന്റുമാണ് ഒപ്പിട്ടിരിക്കുന്നത്. സാക്ഷികളായി കാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസറും ലാവലിന്റെ ബിസിനസ് ഡെവലപ്മെന്റ് ഡിറക്റ്ററും. കടവൂര്‍ സെപ്തംബര്‍ 2002ല്‍ ഇങ്ങനെതന്നെയാണ് ഇത് പുതുക്കിയത്. എന്നാല്‍ ആ പുതുക്കലില്‍ പറഞ്ഞ പില്‍ക്കാല ഡേറ്റിന് വീണ്‍റ്റും പുതുക്കലുണ്ടായില്ല, കരാറും ഒപ്പിട്ടില്ല - എം.ഓ.യു ആവിയാവുകയും ചെയ്തു.

Suraj said...

Continued from above...

4. ശര്‍മ്മയ്ക്കയച്ചുകിട്ടിയ ആ കരട് കരാറിന്റെ (മെമോറാണ്ടം ഒഫ് എഗ്രീമെന്റ്) ഏറ്റവും മുകളില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവച്ചിട്ടുള്ളത് ഇങ്ങനെ : "Draft Prepared by M/S SLI".

ഡ്രാഫ്റ്റിലുള്ള വ്യവസ്ഥകളാകട്ടെ മാരീചര്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചപോലെ ധാരണാപത്രത്തിലുള്ളതിനേക്കാള്‍ വ്യക്തവും സഹായം ഉറപ്പാക്കുന്നതിനു ശക്തവും.


Quoting from the Draft Agreement Proposal sent to Govt of Kerala by SNC LAVALIN INTERNATIONAL INC (SLII):

Clause 2.2 Contribution of Employee Time :
SLI and its affiliates shall contribute to MCCS the time which employees of SLI and its affiliates spend in their efforts : (i) to arrange the Canadian component of the required financing for the Project and (ii) to provide project management services required to complete the construction of the Hospital, which are set out in Schedule-1 hereto

2.4 Disbursement Procedures:
The parties agree that SLII,on behalf of MCCS, will be responsible for the disbursement of any Funds raised by SLII, including those provided by CIDA, and that the detailed procedures for such disbursements will be agreed between MCCS

SCHEDULE 1
The Project Management Services that are expected to be provided by SNC LAVALIN (SLII) include the following:
* arrange the Canadian financing required for the Project;
* develop the architectural design;
* plan and manage the Project schedule;
* control the Project Budget;
* organise and manage the contractors and vendors required for the Project;
* on behalf of the Employer MCCS, provide payment to the various contractors and vendors

6.1 Duration.

This Agreement shall remain in effect until any of the following occurs:
i) The financing is fully secured for the Hospital
ii) If one of the Parties becomes bankrupt of insolvent...
iii) If by the 31st of December 2000, none of the above has occurred unless the Parties then extend its terms by written amendment.

11.3. Severability :
Should any part of this Agreement be declared of held to be invalid for any reasons, such invalidity shall not affect the validity of the remainder of this Agreement, which shall continue in full force and effect.

ഇത്രയും ക്ലോസുകള്‍ പോരേ ആശുപത്രി അവരു കെട്ടിത്തരും എന്ന് വ്യക്തമായി പറയാന്‍ ? ശര്‍മ്മയ്ക്കും അയാളെ അന്ന് താങ്ങിയ സതീഷിനും അതൊന്നും മനസിലാകുമായിരുന്നില്ല.

----

ഈ കമന്റില്‍ ഇല്ലാത്ത ഒരു അഡീഷനല്‍ വിവരം കൂടെ : ശര്‍മ്മ വില്‍ - ഷാല്‍ കണ്‍ഫ്യൂഷന്റെ പേരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന് പറയുന്ന ക്ലോസ് ലാവലിനെ മലബാര്‍ കാന്‍സര്‍ സെന്റര്‍ സമിതി അറിയിക്കുകയും അത് തിരുത്തിക്കൊണ്ട് രണ്ടാമതൊരു ഡ്രാഫ്റ്റ് എഴുതിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ശര്‍മ്മ പറഞ്ഞ പ്രശ്നവും ധനവകുപ്പ് സംശയം പ്രകടിപ്പിച്ചെന്ന് പറയുന്ന വിഷയവും കേരളസര്‍ക്കാരിന്റെ വേര്‍ഷനിലേയ്ക്ക് മാറ്റി കുറ്റവും കുറവും തീര്‍ത്ത് ശര്‍മ്മയുടെ ടേബിളില്‍ തന്നെ ബന്ധപ്പെട്ട ഉദ്യോസ്ഥര് എത്തിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഈ (പുതിയ) ഡ്രാഫ്റ്റ് തന്നെയാണ് അവസാന വേര്‍ഷനായി കടവൂരിന്റെ മുന്‍പില്‍ എത്തിയതും. എം.ഓ.യുവിനെ അന്തിമ കരാറാക്കാനുള്ള ചെയ്യാനുള്ള ഫയല്‍ വര്‍ക്ക് ഈ ഡ്രാഫ്റ്റുകളിലൂടെ നടക്കുമ്പോള്‍ തന്നെയാണ് എം.ഓ.യു കാലഹരണപ്പെടാതിരിക്കാന്‍ പുതുക്കലുകളും നടന്നിട്ടുള്ളത്. അത് നിയമവിധേയവും സര്‍ക്കാര്‍ പ്രക്രിയകളില്‍ സ്വാഭാവികവുമാണ്. കടവൂരാണ് അവസാനമായി എം. ഓ.യു ഇങ്ങനെ പുതുക്കിയത്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട അങ്കിള്‍

സി പി എം കേന്ദ്രക്കമ്മിറ്റിയുടെ രേഖയില്‍ ഏതൊക്കെയാണ് അസത്യങ്ങള്‍, ഏതൊക്കെയാണ് അര്‍ദ്ധസത്യങ്ങള്‍ ? മുമ്പ് താങ്കളുടെ മൂന്നു പോസ്റ്റുകളിലായി പറഞ്ഞതില്‍ കൂടുതല്‍ ആയി ഒരു പോയിന്റും താങ്കള്‍ ഇവിടെ പറയുന്നില്ലല്ലോ? മുകളില്‍ താങ്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം അജിത് എന്ന ബ്ലോഗര്‍ താങ്കളുടെ പോസ്റ്റില്‍ തന്നെ യുക്തിഭദ്രമായിമറുപടി പറയുന്നുണ്ടല്ലോ? അതിവിടെ ഉദ്ധരിക്കുന്നു:

Ajith said... 23

അങ്ങനെ രണ്ടു ദിവസം കൊണ്ടു ഞാന്‍ ഈ ബ്ലോഗിലെ കമന്റുകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തപ്പോള്‍, മനോരമ വായിച്ചും കണ്ടും നേടിയ "അറിവുകള്‍" മുഴുവന്‍ തകിടം മറിഞ്ഞ അവസ്ഥയിലായി.

1.(ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി വാഗ്ദാനം ചെയ്ത 98 കോടി രൂപയുടെ കാര്യം ലാവ്‌ലിനുമായുള്ള പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി ഒരു എം.ഒ.യു വില്‍ ഒതുക്കി.)

പ്രധാന കരാറില്‍ നിന്നും വേര്‍പെടുത്തി എന്ന് തീരുമാനിക്കണമെങ്കില്‍, കുറ്റിയാടി പദ്ധതിയില്‍ ലഭിച്ച ധനസഹായം പ്രധാന കരാറിന്‍റെ ഭാഗമായിട്ടായിരുന്നു എന്ന് തെളിയിക്കണം. അതിനുള്ള വ്യക്തമായ തെളിവുകള്‍ അങ്കിളിനു കിട്ടിയിട്ടുണ്ടോ?. ആരെങ്കിലും അതിനുള്ള ലിങ്കുകള്‍ നല്‍കിയതായി കണ്ടില്ല. .(ഇലക്ട്രിസിടി നിയമം അനുസരിച്ച് നിര്‍മാണത്തിനുള്ള ധാരണ മറ്റൊരു കരാര്‍ ആയി രൂപപ്പെടുത്തണം എന്ന നിയമോപദേശവും പിണറായി വിജയനു ലഭിച്ചിരിക്കും)

95-ഇല്‍ പദ്മരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ അല്ലെ PSPപദ്ധതിക്ക് വേണ്ടി MOU ഒപ്പിട്ടത്?. അതൊരു കരാര്‍ ആയി മാറാന്‍ 3 വര്‍ഷം എടുത്തു. കാന്‍സര്‍ സെന്ററിനു വേണ്ടി കരാര്‍ രൂപപ്പെടുത്തി എടുക്കുവാന്‍ വരുന്ന കാലതാമസം PSP പദ്ധതിയെ ബാധിക്കാതിരിക്കാന്‍ വേണ്ടി ആവാം തല്‍കാലം ഒരു MOU ഒപ്പിടാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത് എന്ന് കരുതുന്നതല്ലേ കുറച്ച് കൂടി യുക്തി ഭദ്രം.

2. (ആ എം.ഒ.യു വിന്റെ കാലാവധി 180 ദിവസമായി പരിമിതപ്പെടുത്തി. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ സഹായ ധനം നേടുകയോ, എം. ഒ. യു വിനെ ഒരു കരാറാക്കി മാറ്റുകയോ ചെയ്തില്ല )

180 ദിവസത്തിനുള്ളില്‍ ഒരു കരാര്‍ ഉണ്ടാക്കി 98 കോടി രൂപയും കയ്യില്‍ വാങ്ങിക്കാഞ്ഞത് എന്തെന്ന്?? ഭയങ്കര ചോദ്യം തന്നെ.... PSP MOU കരാര്‍ ആയി മാറാന്‍ വര്‍ഷം 3 എടുത്തു എന്ന് മാത്രം ഓര്‍പ്പിച്ചു ഈ ചോദ്യം വിടുന്നു.

3.(പിന്നെയുള്ള 3 കൊല്ലത്തോളം എല്‍.ഡി.ഏഫ് തന്നെയായിരുന്നു ഭരണത്തില്‍. എന്നിട്ടും ഈ കാലയളവിനുള്ളീല്‍ വാഗ്ദാനം ചെയ്ത സഹായധനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല)

98 കോടി രൂപ ഒന്നിച്ചു കേരള ഗവന്മേന്റിനു ലാവ്‌ലിന്‍ കൊടുക്കും. നമുക്കു ഇഷ്ടമുള്ളപ്പോള്‍ പണിതാല്‍ മതി എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. ഘട്ടം ഘട്ടമായിട്ടു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുറക്ക് ലാവ്‌ലിന്‍ കമ്പനി ടെക്നിക്കാലിയ എന്ന സ്ഥാപനത്തിലേക്ക് പണം നല്‍കിയിരുന്നു എന്ന വസ്തുത മറച്ചു പിടിക്കുന്നത് ആരെ രക്ഷിക്കാന്‍ വേണ്ടി ആണ്? കടവൂര്‍ ശിവദാസന്‍ MOU പുതുക്കാതെ വന്നതിനു ശേഷമല്ലേ ധന സഹായം ലഭിക്കാതെ ആയത്? LDF സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ ഭരണത്തിന് ഇടയില്‍ MCC-യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനു ആനുപാതികമായിട്ടു ധന സഹായം ലഭിച്ചിട്ടുണ്ട്.

4.( സംസ്ഥാനത്തിനു കിട്ടേണ്ട സഹായധനം മുഴുവന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാക്കി. )

ടെക്നിക്കാലിയ പിണറായി വിജയന്‍റെ ബിനാമി സ്ഥാപനം അല്ല എന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ സൂരജ് തെളിവുകള്‍ സഹിതം കമന്റിയത് മറന്നിട്ടില്ലല്ലോ? ഇത്തവണ അങ്കിള്‍ ടെക്നിക്കാലിയ- യെ പറ്റി നടത്തുന്ന "ഊഹാകച്ചവടത്തിനു" തെളിവ് CBI നല്കുന്നത് വരെ, അതിന്‍റെ പേരില്‍ ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്തണോ?

5.( ഇതിനുവേണ്ടി ഉണ്ടാക്കിയ എം.ഒ.യു. പുതുക്കാതെ കാലഹരണപ്പെടുത്തി.)

ഈ കാലഹരണപ്പെടുത്തിയ ആള്‍ പ്രതിപട്ടികയില്‍ വരാന്‍ യോഗ്യന്‍ അല്ലെ? അതോ ഈ കേസില്‍ പ്രതികള്‍ ആകാന്‍ കമ്മ്യുണിസ്റ്റ്കാര്‍ക്ക് മാത്രമെ അവകാശം ഉള്ളോ?

February 28, 2009 12:48 AM
http://sarkkaarkaryam.blogspot.com/2009/02/snc-lavalin_27.html?

അജിത്തിന്റെ‍ ഈ കമന്റും സൂരജ് മുകളില്‍ ഇട്ടിട്ടുള്ള കമന്റും ചേരുമ്പോള്‍ താങ്കള്‍ ഇവിടെ വീണ്ടും ഉയര്‍ത്തിയിരിക്കുന്ന ഒരുവിധമെല്ലാ പോയിന്റുകള്‍ക്കെല്ലാം മറുപടി ആയി എന്നു തോന്നുന്നു.

സപ്ലൈ കരാര്‍ ഒപ്പിട്ടതോടെ കണ്‍സല്‍ട്ടന്‍സി ഫീസ് കൊടുക്കേണ്ടതില്ല എന്നു വാദിക്കുന്ന താങ്കള്‍ കനേഡിയന്‍ ഉപകരണങ്ങളുടെ വില 157.40 കോടി രൂപയില്‍നിന്ന് 131.27 കോടി രൂപയായി എന്നതിനെ നല്ല കാര്യം എന്ന് രണ്ട് വാക്കിലൊതുക്കിയത് വളരെ കൌതുകം. കണസല്‍ട്ടന്‍സി എന്നത് താങ്കളെ സംബന്ധിച്ചിടത്തോളം മേല്‍നോട്ടം മാത്രമാണല്ലോ?

:).

വര്‍ക്കേഴ്സ് ഫോറം said...

അങ്കിള്‍

താഴെ നല്‍കിയിരിക്കുന്ന ലേഖനങ്ങളും ശ്രദ്ധിക്കുമല്ലോ?

IMAGINED CORRUPTION: FACTS IN THE SNC-LAVALIN CONTROVERSY

http://ramakumarr.blogspot.com/2009/07/imagined-corruption-facts-in-snc.html

Karthikeyan began talks on Cancer Hospital

http://ramakumarr.blogspot.com/2009/07/karthikeyan-began-talks-on-cancer.html

SNC Lavalin: Answers to Questions

http://ramakumarr.blogspot.com/2009/06/snc-lavalin-answers-to-questions.html

പ്രിയപ്പെട്ട ഫ്രീ

പിണറായി വിജയന്‍ വക സ്വത്തു വിവരങ്ങള്‍ ‍: ആദായ നികുതി വകുപ്പ് നകിയ വിശദീകരണം
‍ഇവിടെ

Vivara Vicharam said...

എന്താണു് ലാവ്ലിന്‍ കേസു് എന്നു് മനസിലാക്കാന്‍ യഥാര്‍ത്ഥത്തില്‍ കരാറുകളുടെ ഉള്ളടക്കത്തിലല്ല നോക്കേണ്ടതു്. അതില്‍ നോക്കേണ്ടതു് പിണറായിയോ മറ്റാരെങ്കിലുമോ ചെയ്ത ശരി തെറ്റുകളറിയാനാണു്. അതൊന്നുമല്ല ലാവ്ലിന്‍ കേസിന്റെ ഉറവിടവും ഉദ്ദേശവും ലക്ഷ്യവും. യഥാര്‍ത്ഥത്തിലുള്ള ബുദ്ധി കേന്ദ്രവും ഉദ്ദേശലക്ഷ്യങ്ങളും കാണാതെ ഇടതു് പക്ഷക്കാര്‍ തമ്മിലും ഇടതും വലതും തമ്മിലും സാധാരണ ജനങ്ങള്‍ തമ്മിലും തര്‍ക്കിച്ചും പുലഭ്യം പറഞ്ഞും ഇതു് തുടങ്ങിവെച്ച ബുദ്ധി കേന്ദ്രത്തിന്റെ ലക്ഷ്യം സാധിച്ചു് കൊടുക്കുകയാണു്.

എന്താണാ ലക്ഷ്യം ?

കേരളത്തിലെ രാഷ്ട്രീയ ശാക്തിക ബലാബലത്തില്‍ 1996-2001 ഇടതു് മുന്നണി സര്‍ക്കാരോടെ വലിയൊരു മാറ്റം ഇടതു് പക്ഷത്തിനനുകൂലമായി വന്നുകൊണ്ടിരുന്നു. പ്രധാനമായും അതുണ്ടായതു് ആ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണവും അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായി വൈദ്യുതി മേഖലയില്‍ അതു് ഉണ്ടാക്കിയ നേട്ടങ്ങളും കൊണ്ടായിരുന്നു.

ഇതു് കണ്ടു് വിറളി പിടിച്ച വലതു് പക്ഷം, ആ തിരഞ്ഞെടുപ്പില്‍ ജനകീയാസൂത്രണത്തെ അഴിമതി വ്യാപനമായി ചിത്രീകരിക്കുകയും കുറേയേറെ നെറികെട്ട നുണ പ്രചരണങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ജനകീയാസൂത്രണം കൊണ്ടു് ഗുണം കിട്ടിയവരും അതിന്റെ മേന്മ കണ്ടവരുമായ ഒരു വിഭാഗം ജനങ്ങള്‍ ഇടതു് പക്ഷത്തോടു് കൂടുതല്‍ അടുത്തു. പക്ഷെ, നാളതു് വരെ ഇടതു് പകഷത്തോടൊത്തു് നിന്നിരുന്ന ഒരു വിഭാഗം ജനകീയാസൂത്രണത്തിന്റെ സുതാര്യത ഇഷ്ടപ്പെടാത്തതിനാലും മറ്റൊരു വിഭാഗം ജനകീയാസൂത്രണത്തിലെ സന്നദ്ധ പ്രവര്‍ത്തനം തങ്ങളുടെ പണിയും കൂലിയും കോണ്‍ട്രാക്ടും ലാഭവും നഷ്ടപ്പെടുത്തുന്നു എന്നതിന്റെ പേരിലും ആ പദ്ധതിയുടെ ദീര്‍ഘ കാല നേട്ടങ്ങള്‍ കാണാന്‍ തയ്യാറാകാതെ ഇടതു് പക്ഷത്തിനെതിരായി വോട്ടു് ചെയ്തു. യൂ.ഡി.എഫു് (2001-2006) അധികരാത്തിലെത്തി.

നുണപ്രചരണത്തിലൂടെ ജനങ്ങളെ ഇടതു് പക്ഷത്തിനെതിരെ തിരിക്കാമെന്നു് യൂ.ഡി.എഫിനു് ബോധ്യപ്പെട്ടു. ജനകീയാസൂത്രണത്തിന്റെ ഗുണഫലം അനുഭവിച്ച ജനങ്ങള്‍ തങ്ങളുടെ കേരള വികസന പദ്ധതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പൊള്ളത്തരം ക്രമേണ മനസിലാക്കുമെന്നു് അവര്‍ക്കു് ന്യായമായും പേടിയുമുണ്ടായിരുന്നു.

തങ്ങളുടെ കുബുദ്ധി നല്ല കാര്യക്ഷമമായി നടപ്പാക്കാന്‍ അവരുടെ കൂട്ടായ തീരുമാനമാണു് ലാവ്ലിന്‍ കേസു്. അതിനായി യുഡിഎപു് 2001-2006 കാലത്തു് ഹോം വര്‍ക്കു് ചെയ്തു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടേയും നയനാരുടേയും നാട്ടില്‍ കൊണ്ടു പോയതു് അഴിമതിയാണെന്നും അതിന്റെ പേരില്‍ അതു് തകര്‍ക്കണമെന്നും ആ കൊച്ചു ബുദ്ധികള്‍ തീരുമാനിച്ചു. അതേ സമയം അതു് പൂര്‍ത്തീകരിക്കാന്‍ പണം കിട്ടാതായതിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫിനു് മേല്‍ കെട്ടിവെയ്ക്കാന്‍ കഴിയത്തക്ക തരത്തില്‍ അവര്‍ കേസു് തയ്യാറാക്കി.

വളരെ ബോധ പൂര്‍വമാണു് കടവൂര്‍ ശിവദാസന്‍ എം.ഒ.യു പുതുക്കാതിരുന്നതു്. കടവൂര്‍ തന്നെ ഒരു പ്രാവശ്യം പുതുക്കിയതാണതു്. എന്നിട്ടും പണം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം പിണറായിക്കു് മേല്‍ കെട്ടിവെയ്ക്കാന്‍ പ്രചരണ കോലാഹലത്തിലൂടെ അവര്‍ക്കു് തല്കാലം കഴിഞ്ഞു. കൂട്ടത്തില്‍ പണം കിട്ടി, അതു് സിങ്കപ്പൂരിലെ ബിസിനസിലേയ്ക്ക് കൊണ്ടു പോയി, ടെക്നിക്കാലിയ പിണറായിയുടെ ബിനാമിയാണു് തുടങ്ങി എന്തെല്ലാമാണു് പറഞ്ഞുണ്ടാക്കിയിരിക്കുന്നതു് ? ഇതൊന്നും ശരിയല്ലെന്നറിഞ്ഞിട്ടും പിന്നെയും ചില വാദഗതികളുയര്‍ത്തുന്നതു് തന്നെ ആസൂത്രിതമാണു് ഈ ഗൂഢാലോചനയെന്നതിന്റെ തെളിവല്ലേ ?

പിന്നെന്തിനാണു് ഇടതുപക്ഷ ചിന്താഗതിക്കാരായ നമ്മള്‍ പരസ്പരം അങ്കം വെട്ടുന്നതു്. സംവാദം നല്ലതാണു്. പരസ്പരം മനസിലാക്കാനാവണം അതു്.

ഡുഡിഎഫിന്റെ അജണ്ട നടപ്പാക്കുന്നവരായി ഇടതു് പക്ഷ ചിന്താഗതിക്കാരായ ജനങ്ങള്‍ മാറിയാല്‍ നാളെ അതിന്റെ തിക്ത ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നതും അവരായിരിക്കും എന്ന കാര്യം കൂടി ഓര്‍മ്മ വേണം.

ഇടതു് പക്ഷത്തെ വാദിച്ചും നുണപ്രചരണത്തിലൂടെയും കള്ളക്കേസൂണ്ടാക്കിയും തകര്‍ക്കാമെന്നു് വിചാരിക്കുന്നതു് മൌഢ്യമാണു്. പിന്നോട്ടടിപ്പിക്കാന്‍ പറ്റിയേക്കും. പക്ഷെ, അതു് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. കാരണം അതു് ജനങ്ങളുടെ ആവശ്യമാണു്.

ഇടതു് പക്ഷമോ കമ്യൂണിസമോ എന്നാല്‍ സിപിഐ(എം) മാത്രമോ, അതില്‍ തന്നെ പിണറായിയോ, വിഎസോ, "ജയരാജത്രയങ്ങ"ളോ മാത്രമാണെന്നു് അവര്‍ പോലും പറയുമെന്നു് തോന്നുന്നില്ല. പക്ഷെ, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ(എം) നു് വലിയോരു പ്രസക്തിയുണ്ടു്. അതു് ജനങ്ങള്‍ക്കു് മറക്കാനാവില്ല.

അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചന വലതു പക്ഷം നടത്തുമ്പോള്‍ വലതു് പക്ഷ അജണ്ട ചര്‍ച്ച ചെയ്യുകയല്ല, ശരിയായ നയവും പരിപാടിയുമായി മുന്നോട്ടു് പോകുകയാണു് വേണ്ടതു്.

അതു് തന്നെയാണു് സിപിഐ(എം) ചെയ്യുന്നതും.

Vivara Vicharam said...

ഇടതന്‍ v/s വലതന്‍

"വിവര വിചാരം" വിവരത്തിന്റേയോ അറിവിന്റേയോ ബുദ്ധിയുടേയോ ഒന്നും കുത്തക ഉടമസ്ഥതയുള്ള ഒരു സ്ഥാപനമല്ല.

അതു് വിവരം വശകലനം ചെയ്യാനുള്ള ഒരു വേദി മാത്രമാണു്.

പല ബ്ലൊഗര്‍മാരേയും പോലെ പെരു് മറച്ചു് വെച്ചു് മറ്റുള്ളവരെ പുലഭ്യം പറയാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള മറു് പേരുമല്ല.

Unknown said...

"പിന്നെന്തിനാണു് ഇടതുപക്ഷ ചിന്താഗതിക്കാരായ നമ്മള്‍ പരസ്പരം അങ്കം വെട്ടുന്നതു്."

വിവരവിചാരത്തിന് പ്രിയങ്കരനായ സഖാവ് K E N പറഞ്ഞിട്ടുണ്ടല്ലൊ ചവിട്ടിതിരുമ്മുന്നത് കാണുന്നവര്‍ക്ക് ശിക്ഷയായി തോന്നുമെന്നും യഥാര്‍ത്ഥത്തില്‍ നല്ലതാണ് ഉദ്ദേശിക്കുന്നതെന്ന്.CPM നെതിരെ പറയുന്നവരെല്ലാം ഇടതുവിരുദ്ധര്‍ എന്നു പറയുന്നതിന് ന്യായമില്ല.പ്രഖ്യാപിത നയത്തില്‍ നിന്നും മാറുമ്പോഴാണ് വിമര്‍ശനം വരുന്നത്.അല്ലെങ്കില്‍ നയം മാറ്റി എന്നു വ്യക്തമായി പറയണം.

*free* views said...

When you are in doubt hold on close to the ideology, we are lucky that we have an ideology to hold on to, unlike other parties. If Congress faces a crisis, they hold on to Soniaji or Karunakaranji, but we have an ideology to hold on to.

I agree with Suresh that there is nothing wrong in fighting, but that fighting should be based on ideology not based on individual leaders. Workers should not fight standing in groups under leaders, it will be great to fight on ideology and policies. When we fight based on leaders, we are no different than Congress, that is only thing they fight internally.

To repeat again, party should just make a statement that Pinarayi will be disciplined if it is found that there is corruption in Lavlin case, party will not spare anyone found corrupt. End of story. I do not think anybody will be interested in the issue after that. Till that time this issue will burn.

മരത്തലയന്‍ പട്ടേട്ടന്‍ said...

we are lucky that we have an ideology to hold on...

ഐഡിയോളജി ഒന്നല്ലേ ഒള്ള്... എത്ര ഗ്രൂപ്പുകളും പാര്‍ട്ടികളുമുണ്ട്.. കൂടം കൊണ്ടടിച്ചാല്‍ കീടം തെറിക്കുമെന്ന് പറയുന്നത് സാദാ ആളല്ല.പ്രധാനപ്പെട്ട നേതാവാ...കീടം തെറിച്ചില്ല. കൂടം അവിടെയുണ്ട്. ഐഡിയോളജി കിത്താബില്‍ കിടക്കും ഫ്രീവ്യൂ.. പ്രായോഗികരാഷ്ട്രീയം അധികാരമത്സരമാണ്. അവിടെ ഐഡിയോളജി ഒള്ളതും ഇല്ലാത്തതും കണക്കാ... സംഘടനയുമായി ബന്ധമില്ലാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഐഡിയോളജി എന്നൊക്കെ കാല്പനികമായി പറയാം. സംഘടനക്കകത്ത് നില്‍ക്കുന്നവര്‍ക്ക് അധികാരവും ഉദരപൂരണവും ഒക്കെയാ പ്രശ്നം.കുതികാല്‍‌വെട്ടും പാരവയ്പും ഒക്കെയാ ഐഡിയോളജി. വി.എസ്.എത്രയോ പേരെ വെട്ടിനിരത്തി.നാളെ പിണറായിയ്ക്ക് എതിരെ പാര വയ്ക്കുന്നത് ഇന്ന് കൂടെ നില്‍ക്കുന്നവരായിരിക്കും. അപ്പോഴും ഐഡിയോളജി കിത്താബിലുണ്ടല്ലോ എന്ന് ഫ്രീവ്യൂ സമാധാനിച്ചോളൂ.

മരത്തലയന്‍ പട്ടേട്ടന്‍ said...

party should just make a statement that Pinarayi will be disciplined if it is found that there is corruption in Lavlin case, party will not spare anyone found corrupt.

നല്ല ഉപദേശം. പിണറായിയെ അഴിമതിയുടെ കരിനിഴലില്‍ നിര്‍ത്തിക്കൊണ്ട് കേസ് കുറെ കാലം നീളും. പാര്‍ട്ടിയാണ് കേസ് നടത്തുക. അങ്ങനെ പാര്‍ട്ടിയും പിണറായിയും കേസും അഴിമതിയുമൊക്കെ എന്നും ഒണ്ടാവും. നിക്കട്ടെന്നേ പണി വേണ്ടേ... ഫ്രീവ്യൂവിന്റെ ഉപദേശം പാര്‍ട്ടിക്ക് സ്വീകാര്യമല്ല കേട്ടാ

*free* views said...

Totally agree that political reality is totally different than theory. It is very easy for me to talk theory, I understand that limitation in me.

But there is no denying the fact that left parties are more aligned with ideology, there are more people in party who are aware of the ideology. Although I agree that party has got bad influence, but that cannot be avoided as party (and politicians) is a reflection of society, a society which is based on materialism. There will be power struggles, there will be money politics, you cannot wish it away. You cannot expect all leaders to be angels, just because they are communists, they have their limitations with their families and society they are living in. Leaders will have egos, that is natural, but collective thinking can steer them closer to ideology.

The fact still remain that party still has an ideology to fall back on to steer it to the right path.

That is only what I am saying, party supporters should not stand behind the egos of party leaders, party supporters should stand behind the ideology so that leaders realize egos are less important than party. Party supporters should not get too deep into the leaders and petty politics, party supporters should think more theory than practical aspects.

It is not the uneducated, poor and working class that party is now dealing with, that is the big difference,I think, party leaders and workers should understand. That stage of fight is over in Kerala, now we are dealing with educated party supporters, who read more mainstream media. With that our approach should change, we should accept the mainstream media influence and do not try to oppose it, but to be more open to increase visibility. With openness in our dealings, mainstream media propaganda can be tackled. They will not accept one-sided articles, they want to make their own opinions, so publish both sides, when criticising a policy, always give the positive and negative, people will accept it more and understand that we are friends of people, not just another party trying to gain their votes by fooling them.

I believe there is a communist heart in most malayalees, we just need to give them a chance to accept the party by giving them the visibility so that they can accept it easily.

It is easy to say these things, I am well aware that there big people in party who understand these things much better and know what is good, I just wanted to tell my views. I want to stress on the points in dealing with mainstream media, I do not see a visible difference in party to deal with the new reality.

Vivara Vicharam said...

കമ്യൂണിസ്റ്റു് ആശയങ്ങള്‍ പഠിക്കാനും പ്രയോഗത്തില്‍ വരുത്താനും ശ്രമിക്കുന്ന പാര്‍ടി തന്നെയാണു് സിപിഐഎം. അതു് ആരേയും വ്യാമോഹിപ്പിച്ചു് വോട്ടു് വാങ്ങി കബളിപ്പിക്കുന്നില്ല. അതിനു് ഭരണത്തിലെത്തിയല്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചു്, അതിന്റെ പരിമിതികളെക്കുറിച്ചു്, നല്ല ബോധ്യമുണ്ടു്. അതു് തുറന്നു് പറഞ്ഞുകൊണ്ടു് തന്നെയാണു് വോട്ടു് ചോദിക്കുന്നതു്. ജനങ്ങള്‍ ജയിപ്പിച്ചാല്‍ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നുമുണ്ടു്.

ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സമ്പൂര്‍ണ്ണ സാക്ഷരത, വികേന്ദ്രീകൃതാസൂത്രണം (ജനകീയാസൂത്രണം) തുടങ്ങി സാധ്യമായ രീതികളിലൂടെ കേരളീയ സമൂഹത്തെ മുന്നോട്ടു് നയിക്കാന്‍ പാര്‍ടി ശ്രമിച്ചിട്ടുണ്ടു്.

ഇവയെയെല്ലാം പിന്നോട്ടടിപ്പിക്കുകയാണു് വലതു് പക്ഷം ചെയ്തു വന്നതു്. ഭൂപരിഷ്കരണത്തെ തുടര്‍ന്നു് നടത്തേണ്ട കാര്‍ഷിക പരിഷകരണത്തിലേയ്ക്കു് നീങ്ങാനാവാത്ത തരത്തില്‍ ആധികാരം നിഷേധിക്കപ്പെട്ടതിനാല്‍ ആ കടമ ഇന്നും പൂര്‍ത്തീകരിക്കപ്പെടാത്തതാണു് കേരളത്തിന്റെ ഉല്പാദന മാന്ദ്യത്തിന്റെ പ്രധാന കാരണം.

വിദ്യാഭ്യാസ പരിഷ്കരണത്തിലെ ആദ്ധ്യാപകരുടെ സര്‍ക്കാര്‍ നിയമനവും നേരിട്ടുള്ള ശമ്പളവും എന്ന ഇഎംഎസു് മന്ത്രി സഭയുടെ നിയമത്തെ തുടര്‍ന്നു് വന്ന വലതു് പക്ഷ സര്‍ക്കാര്‍ മാനേജു്മെന്റു് നിയമിക്കുന്നവര്‍ക്കു് സര്‍ക്കാര്‍ ശമ്പളം എന്നാക്കിയതിന്റെ അടക്കം വക്രീകരണങ്ങളുടെ അനന്തര ഫലമാണു് ഇന്നു് കേരളത്തിലെ വിദ്യാഭ്യാസ പ്രതിസന്ധി.

സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടി മാത്രമാണു് വലിയ എതിര്‍പ്പു് കൂടാതെ കടന്നു് പോയതു്. അവിടെയും തുടര്‍ പരിപാടി വേണ്ടവിധം നടത്താന്‍ കഴിയത്തക്ക തരത്തില്‍ ഭരണത്തില്‍ തുടര്‍ച്ചയുണ്ടായില്ല. ഫലം നവ സാക്ഷരരെ മുതലെടുക്കാന്‍ 'മ'പ്രസീദ്ധികരണങ്ങള്‍ക്കു് കഴിഞ്ഞു എന്നതാണു്.

ജനകീയാസൂത്രണത്തോടു് പുറമേ കൂറു് പുലര്‍ത്തുമ്പോഴും പരാജയപ്പെടുത്താനുള്ള ശ്രമം യുഡിഎഫ് ഭാഗത്തു് നിന്നുണ്ടായിട്ടുണ്ടു്. അതിന്റെ ഭാഗമായി സന്നദ്ധാദ്ധ്വാനം സമാഹരിക്കുന്നതിനെതിരെയും സന്നദ്ധ സാങ്കേതിക സമിതിക്കെതിരെയും മറ്റുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍പ്പുകളുയര്‍ത്തിയിട്ടുണ്ടു്. തുടര്‍ന്നു് വന്ന യുഡിഎഫു് ഭരണം പേരു് പോലും മാറ്റി കേരള വികസന പദ്ധതിയെന്നാക്കിയതു് ജനകീയാസൂത്രണത്തോടു് അവര്‍ക്കുണ്ടായിരുന്ന വിപ്രതിപത്തി തന്നെയാണല്ലോ കാണിക്കുന്നതു്.

ഇങ്ങനെ കേരളത്തിന്റെ പുരോഗതി തടയപ്പെട്ടതു് ഇടതു് പക്ഷം കൊണ്ടുവന്ന അതിന്റെ പരിപാടികള്‍ മുന്നോട്ടു് കൊണ്ടു് പോകാനുള്ള അംഗീകാരം ജനങ്ങള്‍ കൊടുക്കാതിരുന്നതു് കൊണ്ടാണു്. അതില്‍ മാധ്യമങ്ങളുടെ പങ്കു് കുറച്ചു് കാണാനുമാവില്ല. ആധുനിക മാധ്യമങ്ങളുടെ സാധ്യതകളും കഴിവുകളും കണക്കിലെടുത്തു കൊണ്ടുള്ള പ്രവര്‍ത്തന രീതി തന്നെയാണു് പാര്‍ടിക്കുണ്ടാവേണ്ടതു്. അതു് ഉണ്ടാവുക തന്നെ വേണം. അതിനര്‍ത്ഥം മാധ്യമങ്ങള്‍ പറയുന്നതു് പോലെ പാര്‍ടി പോകുകയെന്നല്ല, സുതാര്യതയിലൂടെ ജനങ്ങളിലേയ്ക്കു് നേരിട്ടെത്തുക എന്നതു് തന്നെയാണു് വേണ്ടതു്. അതിലേയ്ക്കു് തന്നെയാണു് കാര്യങ്ങള്‍ നീങ്ങുന്നതു്. കാരണം, ജനങ്ങളെ കബളിപ്പിച്ചു് മുതലാളിത്ത വര്‍ഗാധിപത്യം അടിച്ചേല്‍പ്പിക്കുന്നവര്‍ക്കു് സുതാര്യത കൊണ്ടുവരാനാവില്ല. മറിച്ചു്, കമ്യൂണിസ്റ്റു്കാര്‍ക്കു് മറച്ചു് വെയ്ക്കാനൊന്നുമില്ല. സുതാര്യത അതിന്റെ എല്ലാ രൂപത്തിലും ആകാം.

മരത്തലയന്‍ പട്ടേട്ടന്‍ said...

ഫ്രീവ്യൂവും വിവരവിചാരവും ഒരു പാര്‍ട്ടിഘടകത്തിലും അംഗമല്ലല്ലോ.അപ്പോള്‍ ഇങ്ങനെയൊക്കെ പറയാം.കേള്‍ക്കാന്‍ രസമുണ്ടാവും.പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ ഈ കോര്‍പ്പറേറ്റ് ബിസിനസ്സ് എങ്ങനെ മുന്നോട്ട് കൊണ്ട്പോകാം വിപുലീകരിക്കാം എന്നാണ് തല പുകയ്ക്കുന്നത്.കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോട് ആഭിമുഖ്യമുള്ളവര്‍ എങ്ങനെ ഒരു പുതിയ ജനകീയപ്രസ്ഥാനം രൂപപ്പെട്ടുവരും എന്നാണ് ഉല്‍ക്കണ്ഠപ്പെടേണ്ടത്.കുറച്ചുകൂടി കാത്തിരിക്കുക,ലാവലിന്‍ കേസും പിണറായിയും സി.പി.എമ്മിനെ എവിടെയെത്തിക്കും എന്ന് കണ്ടറിയുക.ലാവലിന്‍ ഒരു നിമിത്തം മാത്രം.ധനമോഹം എന്നായാലും ഈ പാര്‍ട്ടിയെ കുളിപ്പിച്ച് കിടത്തുമായിരുന്നു.നിങ്ങളില്‍ അല്പമെങ്കിലും കമ്മ്യൂണിസ്റ്റ് ബോധം ബാക്കിയുണ്ടെങ്കില്‍ പുതിയൊരു പ്രസ്ഥാനത്തെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അളവല്ല ഗുണമാണ് നോക്കേണ്ടത്.കുറെ ആളുകള്‍ അണി നിരന്ന് ചുകന്ന കൊടി പിടിച്ചാല്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാവില്ല.

*free* views said...

Everybody with a new thinking cannot start a new party, if there are problems we should correct it. Even if a new party is started, still it can have the same problems that old party has. Throwing away an organization does not solve problems. I do not have an impression that everything is wrong in party, party is still much better than other right wing parties in dealing with corruption. I just want party to do more and do not lost focus from the eternal struggle to break free.

When I commented about visibility, I meant internal processes of the party and discussions, this gives a view to outside world that party is democratic and looks at all issues.

When I meant about just another party fooling people, I meant that is the impression people get. Every party wants to convey what they say is correct and what others say is wrong, but a progressive party will say what mistakes they did and what good others do, also. Basically at times you need to play it so that people get a *feeling* that party is not just saying it is right, but is balanced to analyse all sides of an issue.

Vivara Vicharam said...

മക്രേരിക്കു് വേറെ പാര്‍ടിയുണ്ടാക്കാമല്ലോ ?
അതിനാരാണെതിരു് ?
കഴിഞ്ഞകാലത്തു് പലതുമുണ്ടായിരുന്നല്ലോ ?
ഇന്നും ഉണ്ടല്ലോ ? അവയേപ്പോലെയോ വ്ത്യസ്തമോ ആയ ഒന്നു് മക്രേരി ഉണ്ടാക്കട്ടെ.മക്രേരിയുടെ പാര്‍ടി നന്നായി വളര്‍ന്നു് വന്നാല്‍ നാടു് നന്നാവുമല്ലോ ? വലതു് പക്ഷ രാഷ്ട്രീയെ കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ നല്ല സാധ്യതയുമുണ്ടല്ലോ ? ഇടതു് പക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനാണേ നോക്കേണ്ടതു്. 'കൂട്ടാന്‍ ചട്ടിയില്‍ മീന്‍പിടുത്ത'മാകരുതു് ലക്ഷ്യം.

അതു് ഏതായാലും ഈ ചര്‍ച്ചയുടെ വിഷയമല്ലെന്നാണു് എന്റെ അഭിപ്രായം.

ഫ്രീവ്യൂവിന്റെ ആവശ്യം ഭാവിയില്‍ കുറ്റക്കാരനെന്നു് കണ്ടാല്‍ പിണറായിക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനമാണല്ലോ ?
"To repeat again, party should just make a statement that Pinarayi will be disciplined if it is found that there is corruption in Lavlin case, party will not spare anyone found corrupt."

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പാര്‍ടി അതിലും അപ്പുറമുള്ള ഒരു നടപടിയല്ലേ എടുത്തിരിക്കുന്നതു് ? ജനങ്ങളുന്നയിച്ച (മാധ്യമങ്ങളിലൂടെ) ആരോപണങ്ങള്‍ പരിശോധിച്ചു് നടപടിക്കു് തയ്യാറാകുകയാണു് ചെയ്തതു്. പക്ഷെ, ആരോപണത്തില്‍ കഴമ്പില്ലെന്നാണു് കാണുന്നതു്. കൂറ്റക്കാരനല്ലെങ്കിലും ശിക്ഷ വിധിക്കും എന്ന നിലപാടു് ശരിയല്ലല്ലോ ?

ഈ തീരുമാനത്തോടെ പാര്‍ടി തന്നെ മുഴുവന്‍ ഉത്തര വാദിത്വവും ഏറ്റെടുക്കുകയാണു് ചെയ്തിരിക്കുന്നതു്. പാര്‍ടിയുടെ ഈ സത്യസന്ധതയെ അഭിനന്ദിക്കുന്നതിനു് പകരം പാര്‍ടിക്കു് അങ്ങിനെ പറയാനുള്ള അവകാശമില്ലെന്നും കോടതിക്കു് മാത്രമേ സത്യം കണ്ടെത്തനുള്ള അധികാരം ഉള്ളു എന്നും അതു് കോടതിയക്കു് വിട്ടുകൊടുക്കുകയാണു് വേണ്ടതെന്നുമായിരുന്നല്ലോ ഉയര്‍ന്നു വന്ന പ്രബലമായ വാദം ?

കോടതിയുടെ അധികാരത്തേയോ അവകാശത്തേയോ ഒരു വിധത്തിലും ചോദ്യം ചെയ്യാതെയാണു് പാര്‍ടി ഇക്കാര്യം ചെയ്തതു്. എന്നിട്ടും അനാവശ്യമായി കോടതി അലക്ഷ്യമാണു് പാര്‍ടി കാട്ടിയതെന്നു് വരെ ആരോപണം വന്നല്ലോ ?
കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ പാര്‍ടി ചെയ്തതില്‍ അപാകതയില്ലെന്നു് വിധിച്ചതു് ശ്രദ്ധിച്ചിരിക്കുമല്ലോ ?

ദുരാരോപണത്തെ രാഷ്ട്രീയമായി നേരിടുമെന്ന പാര്‍ടിയുടെ നിലപാടാണല്ലോ ​ഏറെ വിമര്‍ശന വിധേയമായതു് ? രാഷ്ട്രീയമായി നേരിടുമെന്നു് പറഞ്ഞതിന്റെ അര്‍ത്ഥം ജനങ്ങളോടു് ഇക്കാര്യം വിശദീകരിച്ചു് അവരെ ബോധ്യപ്പെടുത്തും എന്നു് മാത്രമാണു്. അല്ലാതെ ആരോപണം ഉന്നയിച്ചവരെ ശാരീരികമായി നേരിടുമെന്നോ കോടതിയില്‍ കയറില്ലെന്നോ കോടതിയില്‍ വിശദീകരണം നല്‍കില്ലെന്നോ വക്കീലിനെ വെച്ചു് വാദിക്കില്ലെന്നോ ഒന്നുമല്ല. പക്ഷെ, നമ്മുടെ നിയമ വിശാരദന്മാരും രാഷ്ട്രീയ വിശാരദന്മാരുമായ പാനല്‍ ചര്‍ച്ചാ വിദഗ്ദ്ധര്‍ അത്തരം ഒരര്‍ത്ഥം അതിനു് ഉണ്ടെന്നുള്ള നിലയ്ക്കാണു് ഈ ചര്‍ച്ച ഉയര്‍ത്തിയതും രാഷ്ട്രീയമായി നേരിടുമെന്ന പാര്‍ടിയുടെ നിലപാടിനെ കടന്നാക്രമിച്ചതും.

പാര്‍ടി ഇവിടെ എടുത്ത നിലപാടു് തത്വാധിഷ്ഠിതം തന്നെയാണു്. അഴിമതി ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ തന്നെയാണു് ലാവ്ലിന്‍ വിഷയം ചര്‍ച്ചക്കെടുത്തതും ചര്‍ച്ച ചെയ്തതും. പിബിക്കും കേന്ദ്ര കമ്മിറ്റിക്കും പിണറായിയെ പേടിയാണെന്നും അതു് കൊണ്ടു് പിണറായിക്കെതിരെ നടപടി വേണ്ടെന്നു് വെച്ചതാണെന്നും വാദമില്ലല്ലോ ?

ബാക്കിയുള്ളതു്, കേന്ദ്ര നേതാക്കള്‍ക്കും കൂടി ഇതില്‍ പങ്കുള്ളതു് കൊണ്ടു് ഒത്തു് ചേര്‍ന്നു് കേസൊതുക്കിയെന്നതാണു്. അത്തരം വിതണ്ഡ വാദങ്ങളും ഉയര്‍ന്നു് കേട്ടു. ഏതായാലും പാര്‍ടി ഭാവിയില്‍ നടപടിയെടുക്കുമെന്ന വാഗ്ദാനമല്ല, നിലവില്‍ നടപടിയെടുക്കാനുള്ള സന്നദ്ധതയാണു് കാട്ടിയിരിക്കുന്നതു്. അഴിമത്യോടുള്ള പാര്‍ടിയുടെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നു് തന്നെയാണിതു് കാട്ടുന്നതു്.

ഇനി പിണറായി വ്യക്തിപരമായി നിയമ നടപടി നേരിടുന്നതിനെ എതിര്‍ക്കുകയോ ഒഴിഞ്ഞു് മാറുകയോ നാളിതു് വരെ ചെയ്തിട്ടില്ലെന്നതാണു് ശ്രദ്ധിക്കേണ്ട ഒരു കാര്യം. സിബിഐ പിണറായിയുടെ മൊഴി എടുത്തിട്ടുണ്ടല്ലോ ? അതു് പിണറായി സത്യസന്ധമായി നല്‍കുകയും ചെയ്തിട്ടുണ്ടു്.

കാര്‍ത്തികേയനെതിരെ അന്വേഷണത്തിനു് സിബിഐ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ കാര്‍ത്തികേയന്‍ അതിനോടു് സഹകരിക്കുമെന്നു് പറഞ്ഞതിനെ വാനോളം പുകഴ്ത്തിക്കൊണ്ടു് മാധ്യമ ചര്‍ച്ചക്കാര്‍ പിണറായിയും ഇത്തരത്തിലാണു് ചെയ്യേണ്ടിയിരുന്നതു് എന്നു് ധ്വനിപ്പിച്ചു് കണ്ടു. പിണറായി അതു് പ്രയോഗത്തില്‍ കാണിച്ചു. ഏതു് അന്വേഷണത്തോടും സഹകരിച്ചു കഴിഞ്ഞു. പക്ഷെ, കാര്‍ത്തികേയനോ ?
നാളിതു് വരെ അതൊഴിവാക്കി ? ഇപ്പോള്‍ സഹകരിക്കുമെന്നു് പറയുന്നു. നമുക്കു് കാത്തിരുന്നു് കാണാം.

ഇവിടെ വീണ്ടും പാര്‍ടിയുടെ തത്വാധിഷ്ഠിത നിലപാടാണു് വെളിപ്പെടുന്നതു്. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനങ്ങളല്ല, മറിച്ചു് മൂര്‍ത്തമായ നിലപാടുകളും അതിന്റെ പ്രയോഗവുമാണു് നടപ്പിലാക്കുന്നതു്.

മരത്തലയന്‍ പട്ടേട്ടന്‍ said...

വിവരവിചാരം ഇപ്പറഞ്ഞത് കറക്റ്റ്.. ഫ്രീവ്യൂ ഇനി നിക്കണ്ട വിട്ടോ...

*free* views said...

Let me close my argument by stating the following:

if party states that it will take action if court finds Pinarayi guilty it gives the following advantage:
1. The issue stops there, nothing more to discuss.
2. Party does not set a new precedent by supporting a corruption accused, whoever be it.
3. There ends opposition from within party, there is nothing more for anybody to fight against.

This does not mean that party should say Pinarayi *can* be corrupt, party can state that party has done the internal investigation in this way and these are our findings, but still we will wait for court decision. There is no problem in showing confidence in Pinarayi's innocence. if you say this is the party stand, you should realise that is not the impression that even I get. So I will still say there is something wrong in party's aggressive stand, just reduce the aggressiveness, there is no need to flex muscles, there is no crisis.

Neways, I hope all is well in the party and face next election as one single force.

ജനശക്തി said...

വിവരവിചാരം, സൂരജ് കമന്റുകള്‍ക്ക് നന്ദി. ഉത്തരം കിട്ടിയ ചോദ്യങ്ങളുമായി വീണ്ടും വീണ്ടും വരുന്നവരോട് ആവര്‍ത്തിച്ച് മറുപടി പറയുന്നത് ഊര്‍ജ്ജവും സമയവും നഷ്ടപ്പെടുത്തലാണെങ്കിലും അതൊഴിവാക്കാനാവില്ല എന്ന് തോന്നുന്നു. കൂടുതല്‍ കൃത്യമായും ശക്തമായും മറുപടി നല്‍കാനുള്ള അവസരമായി ആവര്‍ത്തിച്ച് വരുന്ന സംശയങ്ങളെ കാണാം.

ഒരേ ചോദ്യം ആവര്‍ത്തിക്കുന്നവര്‍ അറിയാതെയാണെങ്കിലും വീണ്ടും വീണ്ടും അവരുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ അവസരം നല്‍കയാണെന്ന് തോന്നുന്നു.:)

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ഫ്രീ

ഞങ്ങള്‍ക്ക് താങ്കളെയും താങ്കളുടെ അഭിപ്രായങ്ങളെയും ആശങ്കകളെയും ഒക്കെ ഉള്‍ക്കൊള്ളാനാവുന്നുണ്ട്. താങ്കളെ പോലെ തന്നെ ഇടതു പക്ഷത്തിന്റെ പ്രസക്തിയെ തിരിച്ചറിയുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. ഇന്ത്യന്‍ ഇടതുപക്ഷത്തില്‍ സി പി ഐ എമ്മിനും അതിന്റെ നയങ്ങള്‍ക്കും ഉള്ള പ്രസക്തി ഈ ദുരിത കാലത്തില്‍ പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ ഒരു സംഘടന എന്ന നിലയില്‍ അതെങ്ങനെ പ്രവര്‍ത്തിക്കേണം എന്ന് (നമുക്കൊക്കെ നമ്മുടെ അഭിപ്രായം വ്യക്തമാക്കാന്‍ അവകാശമുണ്ടെങ്കിലും) ആത്യന്തികമായി തീരുമാനിക്കാനുള്ള അവകാശം അതിലെ അംഗങ്ങള്‍ക്കും വിവിധ സമിതികള്‍ക്കും വിട്ടുകൊടുക്കുന്നതാവും ശരി എന്നു തോന്നുന്നു.

നാളിതു വരെയുള്ള അനുഭവത്തില്‍ അഴിമതി കാട്ടിയവരെ, അഴിമതി കാട്ടിയെന്നു തെളിഞ്ഞവരെ സംഘടനയുടെ നേതൃത്വത്തില്‍ തുടരാനനുവദിച്ചതിന്റെ തെളിവുകളൊന്നും നമുക്ക് മുന്നിലില്ല. മറിച്ച്, ഇത്തരം കേസുകളില്‍ പുറത്താക്കപ്പെട്ടവരുടെ ( താരതംയേനെ കുറവാണെങ്കിലും)ദൃഷ്ടാന്തങ്ങള്‍ നമുക്ക് ചുറ്റും കാണാന്‍ കഴിയും. അതിനാല്‍ തന്നെ താങ്കളുടെ ഭയം അസ്ഥാനത്താണെന്നു തോന്നുന്നു

താങ്കള്‍ പറഞ്ഞപോലെ ആശയപരമായും സംഘടനാപരമായുമുള്ള യോജിപ്പോടെ കൂടുതല്‍ കരുത്തുമായി ഇടതുപക്ഷംമുന്നോട്ടുപോകട്ടെ എന്ന് ആശിക്കുന്നു.

മരത്തലയന്‍ പട്ടേട്ടന്‍ said...

ഫ്രീവ്യൂ മുന്നോട്ട് വെച്ച മൂന്ന് പോയ്‌ന്റ്കളും ശരിയാണ്. പക്ഷെ സി.പി.എമ്മിനു ആ നിലപാട് എടുക്കാന്‍ കഴിയില്ല.കാരണങ്ങള്‍:

1. പിണറായി എന്ന വ്യക്തിയെ ചുറ്റിയാണ് പാര്‍ട്ടി ഇന്ന് കേരളത്തില്‍ നിലകൊള്ളുന്നത്.സെക്രട്ടരി സ്ഥാനത്ത് നിന്ന് പിണറായി മാറി നില്‍ക്കുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയില്ല. പിണറായിയുടെയും പിണറായിയുടെ ഉപഗ്രഹങ്ങളായി വര്‍ത്തിക്കുന്ന നേതാക്കളുടെയും കൈപ്പിടിയിലാണ് ഇന്ന് പാര്‍ട്ടി.

1a പാര്‍ട്ടി ഇന്ന് വെറുമൊരു ജനകീയരാഷ്ട്രീയ പ്രസ്ഥാനമല്ല. നിരവധി അനുബന്ധസ്ഥാപനങ്ങളുടെ ഉടമസ്ഥത കൈവശമുള്ള എസ്റ്റാബ്ലിഷ്മെന്റ് കൂടിയാണ്. പിണറായിയുടെയും നടേ പറഞ്ഞ ഉപഗ്രഹനേതാക്കളുടെയും മുന്‍‌കൈയിലാണ് അതിനൊക്കെ തുടക്കം കുറിക്കപ്പെട്ടത്. പൂര്‍ത്തിയാകാറായതോ പാതിവഴിയിലോ ഉള്ള നിരവധി പ്രൊജക്റ്റുകള്‍ ഉണ്ട്. വിപ്ലവരാഷ്ട്രീയപ്രവര്‍ത്തനങ്ങളല്ല നിക്ഷിപ്തമായ മറ്റ് താല്പര്യങ്ങളായിരിക്കും നേതാക്കളെ നയിക്കുക. ചടയന്‍ ഗോവിന്ദന്‍ നിര്യാതനായപ്പോള്‍ വളരെ സ്മൂത്ത് ആയിട്ടാണ് പിണറായി സെക്രട്ടരി സ്ഥാനം ഏറ്റെടുത്തത്.ഇപ്പോള്‍ അത് എളുപ്പമല്ല. എളുപ്പമല്ലാത്ത അവസ്ഥ സംജാതമായത് ആസ്തിയും സംരംഭങ്ങളും ഇനിയുമുള്ള പ്രോജക്റ്റുകളും നിമിത്തമാണ്.പ്രോജക്റ്റുകള്‍ എന്നാല്‍ പഞ്ചനക്ഷത്രഹോട്ടലുകള്‍ ഷോപ്പിങ്ങ് സെന്ററുകള്‍ എന്നിവയില്‍ ചിലത് തുടക്കത്തിലാണ്.

2. ലാവലിനില്‍ അഴിമതിയല്ല മുഖ്യപ്രശ്നം. അഴിമതി ഇന്ത്യയില്‍ ഒരു പ്രശ്നമേയല്ല. അഴിമതി ഇവിടെ തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുകയെന്നത് അപൂര്‍വ്വമാണ്. ലാവലിന്‍ കരാര്‍ ഒപ്പ് വെക്കുന്നതിലും മറ്റും പിണറായി വ്യവസ്ഥാപിതമായ നിയമങ്ങളെ മറി കടന്ന് കുറ്റകരമായ കുറുക്ക് വഴികള്‍ അവലംബിച്ചിട്ടുണ്ട്. അതിനൊക്കെ സംസാരിക്കുന്ന രേഖകള്‍ സി.ബി.ഐ.യുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. ഉദാഹരണത്തിന് കരാര്‍ മൂന്നായി വിഭജിച്ചത്. പാര്‍ട്ടി പിണറായിയെ രക്ഷിക്കാന്‍ ശ്രമിക്കുന്തോറും ഈ കേസ് പാര്‍ട്ടിയേയും വേട്ടയാടും. ഈ കേസ് നടത്താന്‍ പാര്‍ട്ടി ഭീമമായ തുക ശേഖരിച്ചു കഴിഞ്ഞു എന്നും മനസ്സിലാക്കുക.


ഫ്രീവ്യൂവിന് ഇനിയും മനസ്സിലാകാത്ത കാര്യമാണ് സി.പി.എം. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല എന്നത്. അങ്ങനെയായിരുന്നുവെങ്കില്‍ ഫ്രീവ്യൂ പറയാതെ തന്നെ ആ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി സ്വാഭാവികമായും സ്വയം സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ ആയിരം വട്ടം ചിന്തിക്കണം. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ആര് മാനേജ് ചെയ്യും? ഇന്ത്യയില്‍ ഇന്ന് മറ്റൊരു പാര്‍ട്ടിക്കും ഈ ഗതികേടില്ല. ഏത് നേതാവിനും സ്ഥാനം ത്യജിക്കാം, പിന്നെയും തിരിച്ചുവരാം. കാഷ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ഒന്നും ചിന്തിക്കാതെ രാജിക്കൊരുങ്ങിയില്ലേ. പിണറായിക്കും കൂടെയുള്ള നേതാക്കള്‍ക്കും അപ്രകാരം കഴിയില്ല.സി.പി.എം. എന്ന പാര്‍ട്ടിയിലെ പിണറായി എഫക്റ്റ് നന്നായി അറിയാവുന്നതോ അതിന്റെ ഗുണഭോക്താവോ ആണ് വിവരവിചാരം. എന്നാല്‍ ഫ്രീവ്യൂ താത്വികനിലപാടില്‍ നിന്ന് കൊണ്ടാണ് സംസാരിക്കുന്നത്. പാര്‍ട്ടിക്ക് വന്ന മാറ്റം ഫ്രീവ്യൂ മനസ്സിലാക്കിയിട്ടില്ല. പിണറായിയെ സംരക്ഷിക്കുക വഴി വിവരവിചാരങ്ങള്‍ തങ്ങളെത്തന്നെയാണ് രക്ഷിക്കുന്നത്. ഇതൊന്നും സി.പി.എമ്മില്‍ ഒരു പ്രതിസന്ധിയും ഉണ്ടാക്കില്ല. ഇവിടെയുള്ള ജനാധിപത്യത്തിന്റെ പഴുതുകളില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പ് ഭദ്രമാണ്. ജനങ്ങള്‍ക്ക് ഒന്നും തിരിച്ചുകിട്ടില്ല എന്നേയുള്ളൂ. അതില്‍ വേവലാതി ഉള്ളവര്‍ക്കാണ് വിവരവിചാരം പോംവഴി പറഞ്ഞുതരുന്നത് വേറെ പാര്‍ട്ടി ഉണ്ടാക്കിക്കോ എന്ന്. അതായത് സി.പി.എം. ഞങ്ങളുടെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആണെന്ന്.

Vivara Vicharam said...

മക്രേരി വളരെ പരവശനാണെന്നു് തോന്നുന്നു. ഒരു വശത്തു് നല്ല കമ്യൂണിസ്റ്റു് പാര്‍ടിയേക്കുറിച്ചും സിപിഐഎം അങ്ങിനെ ആകാത്തതിനേക്കുറിച്ചും കുണ്ഠികപ്പെടുകയും അതേസമയം മറുപുറത്തു് സിപിഐഎംനു് അങ്ങിനെയാകാന്‍ കഴിയില്ലെന്നു് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു. സ്ഥലം വിട്ടോളാന്‍ ഫ്രീവ്യൂവിനു് വേണ്ട ഉപദേശം നല്‍കാനും ശ്രമിക്കുന്നുണ്ടു്.

ഒരു കാര്യം ആദ്യമേ വിശദമാക്കിക്കൊള്ളട്ടെ. സിപിഐഎം നന്നാവില്ലെന്നു ആവര്‍ത്തിച്ചുറപ്പിച്ചു് പുതിയ പാര്‍ടിയെക്കുറിച്ചു് മക്രേരി സൂചിപ്പിച്ചപ്പോഴാണു് അതുണ്ടാക്കുകയാണു് നല്ലതെന്നു് പറഞ്ഞതു്. അതല്ലാതെ, മക്രേരി കൂടി പോയിട്ടു് വിവര വിചാരത്തിനു് പ്രത്യേകിച്ചു് നേടാനൊന്നുമില്ല. മക്രേരിയുടെ അവതാര ലക്ഷ്യം പാര്‍ടിയില്‍ നിന്നു് ആളുകളെ മാറ്റുകയാണു്, പാര്‍ടിയെ നന്നാക്കുകയല്ല എന്നതിനു് പാര്‍ടിയോടു് അവജ്ഞ പ്രകടിപ്പിച്ചു കൊണ്ടു് ഫ്രീവ്യൂവിനോടുള്ള ഉപദേശം മാത്രം എടുത്താന്‍ മനസിലാകുമല്ലോ ?

ഇത്ര കാലവും പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ പിന്തിരിപ്പന്‍ ശക്തികളുടെ നേരിട്ടുള്ള ഇടപെടനുകളിലൂടെ കഴിഞ്ഞിട്ടില്ലെന്നു് മറ്റാരേക്കാളും അനുഭവമുള്ളതു് പിന്തിരിപ്പന്‍മാര്‍ക്കു് തന്നെയാണു്. ഒരോ പ്രാവശ്യവും പുരോഗമന പ്രസ്ഥാനങ്ങളെ ചവിട്ടിയരക്കുമ്പോഴും പിന്തിരിപ്പന്‍ ശക്തികള്‍ അതിന്റെ ചിതക്കോ കുഴിമാടത്തിനോ മേല്‍ കയറി നിന്നു് ആക്രോശിച്ചിട്ടുണ്ടു് - "ഇനിമേലില്‍ ഇതു് ഉയിര്‍ത്തെഴുന്നേല്‍ക്കില്ല" എന്നു്.

പക്ഷെ, ഇന്നു് സാമ്രാജ്യത്വം മേല്‍ ചരിത്രം നന്നായി പഠിക്കുകയും അതനുസരിച്ചു് നേരിട്ടുള്ള ഏറ്റുമുട്ടലിനേക്കാള്‍ നല്ലതു് കൂടെക്കൂടി നശിപ്പിക്കുകയാണെന്നു് മനസിലാക്കുകയും ചെയ്തിരിക്കുന്നു. വിമോചന സമരത്തിനു് അവരുടെ സഹായം കിട്ടിയതു് ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നതും, വിവിധ മത-ജാതി സംഘടനകളും ചില സന്നദ്ധ സംഘടനകളും അവരുടെ കോടാലി കൈകളായി മാറുന്നതും നാം കണ്ടു കൊണ്ടിരിക്കുന്ന കാര്യമാണല്ലോ ?

കര്‍ക്കിടകത്തില്‍ ഞാഞ്ഞൂലിനും വിഷം വെയ്ക്കും എന്ന ചോല്ലു് പോലെ ഇവിടെ സിപിഐഎം നെതിരെ വിഷം ചീറ്റാന്‍ പലരും രംഗത്തു് വന്നിരിക്കുന്നു.

പക്ഷെ, ഇതു് കൊണ്ടോന്നും സാമ്രാജ്യത്വമോ ഇന്ത്യന്‍ കുത്തകമുതലാളിത്തമോ രക്ഷപ്പെടാന്‍ പോകുന്നില്ല.

മക്രേരിയേപ്പോലെ സിപിഐഎം നെ നന്നാക്കാന്‍ കാലാകാലം അവതരിച്ച ഒട്ടേറെ അതിവിപ്ളവ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടു്. ഇടതു് പക്ഷം അധികാരത്തില്‍ വരുന്ന സമയത്താണവരും സജീവമാകുക. അല്ലാത്തപ്പോള്‍ നിര്‍ജ്ജീവമായിരിക്കും. അവരുടെ ഇച്ഛാ ഭംഗം തന്നെയായിരിക്കും മക്രേരിയേയും കാത്തിരിക്കുന്നതു്.

വിവര വിചാരം സിപിഐഎം അടക്കം പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ നേട്ടങ്ങളുടെ ഗുണഭോക്താവു് തന്നെയാണു്. അതു് കൊണ്ടു് തന്നയാണു് ആ പ്രസ്ഥാനം വളരണമെന്നു് ആഗ്രഹിക്കുന്നതും.

അതു് നശിക്കണമെന്നാഗ്രഹിക്കുന്ന മക്രേരിയുടെ പ്രേരക ശക്തി എന്താണെന്നു് അറിഞ്ഞാല്‍ കൊള്ളാം.

Vivara Vicharam said...

മക്രേരിക്കു് മാത്രമല്ല, പൊതുവേ കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു ചിന്താ ധാരയാണു് സ്വത്തു് എന്നു് പറഞ്ഞാല്‍ എന്തോ കൊള്ളരുതാത്തതാണെന്നു്. അതേസമയം സ്വകാര്യ സ്വത്തിനോടു് ഇത്രയേറെ ആഭിമുഖ്യം പുലര്‍ത്തുന്ന പ്രദേശവും വേറെങ്ങും കാണില്ല. സ്വത്തുള്ളവരോടുള്ള അസൂയയും അതേ അളവില്‍ കൂടുതലാണു്. സ്വരുക്കൂട്ടി വെയ്ക്കുന്നതില്‍ മുമ്പിലാണു് കേരളീയര്‍. നമ്മുടെ അയല്‍ സംസ്ഥാനങ്ങളെ നോക്കൂ. അവര്‍ പണിയെടുത്തുണ്ടാക്കുന്ന പണം അപ്പപ്പോള്‍ ചിലവാക്കിയിരിക്കും. കാശിക്കോ വേളാങ്കണ്ണിക്കോ തിരുപ്പതിക്കോ ശബരിമലക്കോ പോയിട്ടെങ്കിലും. തുടര്‍ന്നും പണിയെടുക്കും.

ഈ സ്വഭാവത്തിന്റെ ഭാഗമാണു് സിപിഐഎം ന്റെ കൈവശമുള്ള സ്വത്തിനോടുള്ള ഈ വികാര പ്രകടനം. ഇതു് തൂടങ്ങി വെച്ചതു് യൂഡിഎഫും കോണ്‍ഗ്രസും തന്നെയാണു്. മക്രേരിയോപ്പോലുള്ളവര്‍ അതേറ്റു് പിടിക്കുക മാത്രമാണു് ചെയ്യുന്നതു്. അതിനു് ഒരു മാര്‍ക്സിസ്റ്റു് ചുവയും ചേര്‍ക്കുന്ന എന്നതാണു് മക്രേരിമാരുടെ സംഭാവന.

ഒന്നാമതു് കാണേണ്ട കാര്യം കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും പിരിക്കുന്നത്ര പണം സിപിഐഎം പിരിക്കുന്നില്ലെന്നതാണു്. (ഗോവിന്ദന്‍ നായര്‍ സ്മാരകം മുതലിങ്ങോട്ടു് നടത്തിയ പിരിവൊക്കെ പോയതു് അവരുടെ പോക്കറ്റുകളിലേയ്ക്കാണു്.) കുറച്ചു് മാത്രം പിരിച്ചിട്ടും സിപിഐഎം ന്റെ പക്കല്‍ ബാക്കി വരുന്നു. കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉയരുന്നു. അതായതു് സിപിഐഎം ജനങ്ങളില്‍ നിന്നു് പിരിക്കുന്ന പണം പ്രഖ്യാപിത ലക്ഷ്യത്തിനായി തന്നെ ഉപയോഗിക്കുന്നു എന്നു് ജനങ്ങള്‍ കാണുന്നുണ്ടു്.

ഇനി സ്വത്തിനോടുള്ള സമീപനം. മാര്‍ക്സിസം സ്വത്തു് എന്ന സങ്കല്പത്തെ നിഷേധിക്കുന്നില്ല. സ്വത്തിനെ മൃതാദ്ധ്വാനമായാണു് മാര്‍ക്സിസം കാണുന്നതു്. കഴിഞ്ഞകാലാദ്ധ്വാനത്തിന്റെ സഞ്ചിത ഫലം. സ്വത്തിന്റെ വിവിധ രൂപങ്ങളെ ഉപയോഗിച്ചു് സജീവമായ അദ്ധ്വാനത്തെ (തൊഴിലിനെ) ചുഷണം ചെയ്യുന്നതിനെ നിഷേധിക്കുകയാണു് മാര്‍ക്സിസം ലക്ഷ്യമിടുന്നതു്.

അതായതു് സ്വത്തു് എന്നതിനെ അംഗീകരിച്ചു് കൊണ്ടു് തന്നെ അതിനെ സമൂഹത്തിന്റെ ഉടമസ്ഥതയിലാക്കി അതിനെ തൊഴിലെടുക്കുന്നവരുടെ താല്പര്യത്തിനായി ഉപയോഗിക്കുക എന്നതാണു് മാര്‍ക്സിസം ലക്ഷ്യമാക്കുന്നതു്. ഇതിന്റെ ഒരു വക്രീകരണമാണു് മക്രേരിക്കും സമാന വാദഗതിക്കാരായവര്‍ക്കും മറ്റുള്ളവരുടെ സ്വത്തീനോടുള്ള അളവറ്റെ അവജ്ഞയും സ്വത്തു് സ്വരുക്കൂട്ടിവെയ്ക്കാനുള്ള അദമ്യമായ അഭിവാഞ്ചയും.

പാര്‍ടിയുടെ കൈവശമുള്ള സ്വത്തു് വകകള്‍ കേരള സമൂഹത്തിനു് വേണ്ടിയാണു് ഉപയോഗിക്കപ്പെടുന്നതു്. അതു് തുടന്‍ന്നും സമൂഹത്തിന്റെ വകയായിരിക്കുകയും ചെയ്യും. അതു് സൂക്ഷിച്ചു് ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും പൊതു ഉടമസ്ഥതയുടെ പല രൂപങ്ങളും പാര്‍ടി ഉണ്ടാക്കിയിട്ടുമുണ്ടു്. അതൊക്കെ കണ്ടു് വലതു് പക്ഷക്കാര്‍ മനമുരുകി തുടങ്ങിയിട്ടു് കാലം കുറെയായി.
പിണറായി മാറിയാലും അടുത്തു് വരുന്നയാള്‍ അതിനു് സംരക്ഷകനായുണ്ടാവും.

അതുകൊണ്ടാണു് പിണറായി മാറാത്തതെന്ന വാദം ഉള്ളിലിരുപ്പു് പുറത്താകാന്‍ സഹായിച്ചു എന്നു് മാത്രം.

ഇതിനര്‍ത്ഥം സിപിഐഎം ല്‍ ഉള്ളവര്‍ക്കൊന്നും സ്വത്തിനോടു് ആഗ്രഹമില്ലെന്നോ സ്ഥാനമോഹം ഇല്ലെന്നോ ഒന്നുമല്ല. അത്തരം പ്രവണതകള്‍ ഉള്ളതു് പാര്‍ടി കണ്ടെത്തുകയും തിരുത്താനുള്ള നിരന്തരമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടു്.

മരത്തലയന്‍ പട്ടേട്ടന്‍ said...

വിവരവിചാരത്തിന്റെ പുച്ഛസ്വരം മനസ്സിലാക്കാന്‍ വിഷമമില്ല.സാമ്രാജ്യത്വവും ഇന്ത്യന്‍ കുത്തകമുതലാളിത്തവും രക്ഷപ്പെടാന്‍ കഴിയാതെ തകരുമ്പോള്‍ കാലാതിവര്‍ത്തിയായി ജയിച്ചുനില്‍ക്കാന്‍ പോകുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ പിന്‍‌തുടര്‍ച്ചാവകാശി മറ്റുള്ളവരെ ഞാഞ്ഞൂലായി കാണുന്നതില്‍ അതിശയമില്ല.ഈ അഹങ്കാരവും ധാര്‍ഷ്ട്യവും എഴുന്നള്ളിക്കുന്നത് ജനാധിപത്യത്തിന്റെ ചിലവിലാണെന്ന് മറ്റുള്ളവര്‍ക്കറിയാം.ലാവലിന്‍ കേസ് ഒരു വഴിക്കെത്തിച്ചിട്ട് തന്നെയാണ് വി.എസ്സ്. ഇപ്പോള്‍ തന്ത്രപരമായ മൌനം പാലിക്കുന്നത്. മൌനിയായ വി.എസ്സ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ പിണറായിയേക്കാള്‍ ശക്തനാണ്. മിണ്ടുമ്പോള്‍ മാത്രമാണ് വി.എസ്സിനെ കാലഹരണപ്പെട്ട പുണ്യവാളന്‍,കീടം,യൂദാസ്സ് എന്നൊക്കെ വിളിക്കാന്‍ കഴിയൂ.ഇനി ആവര്‍ത്തിച്ചാല്‍ അച്ചടക്കനടപടി നേരിടും.തങ്ങള്‍ പുറത്താക്കാന്‍ ശ്രമിച്ച വി.എസ്സ്.പാര്‍ട്ടിയില്‍ തുടരുമ്പോള്‍ ലാവലിന്‍ കേസ് വിചാരണ പുരോഗമിക്കുന്ന മുറയ്ക്ക് പിണറായിയുടെ നില പരുങ്ങലിലാവും. വിഷമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെന്നാണ് പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ അടക്കം പറയുന്നത്.ആഭ്യന്തരവൈരുദ്ധ്യത്തില്‍ തകരാന്‍ പോകുന്ന പ്രസ്ഥാനമാണ് സി.പി.എം. പുതിയൊരു ഇടത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അതനിവാര്യമാണു താനും.

മരത്തലയന്‍ പട്ടേട്ടന്‍ said...

ഫ്രീവ്യൂ ചര്‍ച്ച അവസാനിപ്പിച്ച് പോയ നിലയ്ക്ക് ഞാനും പിന്തിരിയുന്നു.വിവരവിചാരത്തിന്റെ വിവേകരഹിത തലക്കനം കണ്ട് ഊറിച്ചിരിക്കാന്‍ ഇവിടെയൊക്കെ ഉണ്ടാകും.

മരത്തലയന്‍ said...

ഊരിക്കൊണ്ടു പോകൽ ‘ക്ഷ’പിടിച്ചൂ, മക്രേരീ..
:)

ജനശക്തി said...

മക്രേരി ഷണ്മുഖത്തിന്റെ അവസാന കമന്റില്‍ ഒരു ബാബു ഭരദ്വാജ് (മാതൃഭൂമി പുതിയ ലക്കം) മണം.

Vivara Vicharam said...

വിവര വിചാരത്തിനു് പുച്ഛം അരോപിച്ചു് പിന്തിരിയുന്നതു് കുറച്ചു് കഷ്ടമായിപ്പോയി.

മക്രേരിയുടെ പേരില്‍ തന്നെ പുച്ഛരസം പതിയിരിക്കുന്നതു് വിവര വിചാരത്തിനു് ഒരു പ്രതിബന്ധമായിരുന്നില്ല.

ഈ ചര്‍ച്ചയില്‍ മൂന്നോ നാലോ പങ്കാളികളൊഴിച്ചു് മക്രേരിയടക്കം മറ്റുള്ളവരെല്ലാം സിപിഐഎം നോടു് പ്രകടിപ്പിച്ച ആ പുച്ഛം വിവര വിചാരം കാണാതിരുന്നില്ല. പിണങ്ങി പോകാന്‍ അതൊരു മതിയായ കാരണമാണെന്നു് തോന്നുന്നില്ല.

പുച്ഛവും ഒരു രസം തന്നെയാണല്ലോ ?

ശ്രീക്കുട്ടൻ said...

പേരില്‍ തന്നെ പുച്ഛരസം? മരത്തലയനു കിട്ടണം.

*free* views said...

Even those who see party as wrong should realise the positive effect of party in keeping others checked. It is easy to say party has gone down, but you should see the good effects of party even in right wing politicians, Kerala right wing political leaders also has a left influence, and we should thank party for that influence. To those who ridicule party, please understand what happens to politics in Kerala and even in India level, if left is out of the picture, it is a horrible scenario. We all have a responsibility to make party stronger.

As I said before, most Keralites has a communist heart, we need to engage them and accommodate them. No, not for votes, but for good of society.

I am not in agreement to the opposition that makreri is getting from others. All though I am considered an outsider, I will advise that Makreri is a person that you should try to bring back, you should not just leave him out because he is feeling dejected. You should engage him positively (whoever writes in Worker's forum's name is always positive, which is a good sign). If someone is abusing party, even that person you should accomodate and engage.

Argument that party decisions should be left to workers and leaders is not a view I am in agreement to. Party is not a private organization that should be left alone to workers and leaders, we all have a stake in the party. Party exists for the people, not just for active workers. You cannot say we will do what we think is right.

In my view party is not as important as ideology, because I see the relevance of ideology to save society and world from the rot. At times we need to work selflessly for the people who ridicule us, because they do not realize the rot they are in. That does not mean that we should drive them away, we should engage them and this forum is a good way to keep them engaged, keep up the good work.

[It is great to see comments and blogs in Malayalam, it is a wonder world. I wish I could write better in Malayalam, funny comments make me laff a lot, like this:
ഭഗവതീ..ഈ മരത്തലയനു എന്തിന്റെ കേടാ... I love rustic Malayalam]

മരത്തലയന്‍ പട്ടേട്ടന്‍ said...

Party is not a private organization that should be left alone to workers and leaders, we all have a stake in the party. Party exists for the people, not just for active workers. You cannot say we will do what we think is right.

പ്രിയപ്പെട്ട ഫ്രീവ്യൂ,

ഇവിടെ എഴുതിയ കമന്റുകളൊക്കെ കുറേക്കൂടി വിശദമാക്കി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സി.പി.എം.അണികള്‍ക്ക് വിതരണം ചെയ്യുന്നത് നന്നായിരിക്കും. ഇത്തരം വാക്കുകള്‍ ഒരു നേതാവും അണികളോട് പറയില്ല. മക്രേരി പോട്ടെ,നേരിയ തോതില്‍ വിമര്‍ശനം ഉന്നയിച്ച എത്രയോ പേര്‍ ഇന്ന് പാര്‍ട്ടിക്ക് വര്‍ഗ്ഗശത്രുവാണ്. അവരെയൊക്കെ കുലംകുത്തിയാക്കിയ കഥയറിയാമോ. പിണറായിയുടെ വീട് കാണാന്‍ പോയ ബ്രാഞ്ച് സെക്രട്ടരിയെ പുറത്താക്കിയ വിവരം പത്രത്തില്‍ വായിച്ചിരുന്നോ. പിണറായിയും പിണറായിക്ക് ഹല്ലേലുയ്യ പാടുന്നവരും മാത്രമാണ് സി.പി.എം.എന്നാണ് ഇപ്പോഴത്തെ അലിഖിതനിയമം. സേവ് സി.പി.എം.ഫോറത്തിന്റെ ഭാഷയിലാണ് ഫ്രീവ്യൂ സംസാരിക്കുന്നത് എന്ന ഒരു കമന്റ് ഇവിടെ പ്രതീക്ഷിക്കുന്നു.

മരത്തലയന്‍ പട്ടേട്ടന്‍ said...
This comment has been removed by the author.
ജനശക്തി said...

...കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

....പിണറായിയുടെ വീടിരിയ്ക്കുന്നത് പിണറായി ടൌണിൽ നിന്ന് മമ്പറത്തേയ്ക്കു തിരിയുന്ന റോഡിൽ നിന്നു വലതു വശത്തേയ്ക് പോകുന്ന ഒരു കൊച്ചു റോഡിന്റെ വശത്താണ്.ആർക്കും പോകാം, ആർക്കും കാണാം.പിണറായി - മമ്പറം റൂട്ടിൽ പോകുന്ന ബസിൽ ഇരുന്നാലും കാണാമെന്ന് തോന്നുന്നു.- സുനില്‍ കൃഷ്ണന്റെ കമന്റ്.
-വളയാത്ത നട്ടെല്ല്- ശതമന്യു

പിണറായിയുടെ വീട് കാണാന്‍ പോയ സഖാക്കളുടെ കഥന കഥ പണ്ടൊരുത്തന്‍ കാക്കയെഛര്‍ദ്ദിച്ച കഥയേക്കാള്‍ പരിഹാസ്യമായിത്തീര്‍ന്നു കഴിഞ്ഞു ഷണ്മുഖം. വീണ്ടും ആവര്‍ത്തിക്കുന്നതുകാണുമ്പോള്‍ സഹതാപം തോന്നുന്നു. പൊളിഞ്ഞ വാര്‍ത്തകളും കള്ളങ്ങളുമെങ്കിലും വീണ്ടും വിളമ്പാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

Vivara Vicharam said...

ഇത്രമേല്‍ ഗൌരവമുള്ളതെന്നു് എല്ലാവരും സമ്മതിച്ചിട്ടുള്ള ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോഴും എന്തിനാണു് പിണങ്ങിപ്പോക്കും വൈകാരിക വിക്ഷോഭങ്ങളും ഭള്ളു് വചനങ്ങളും ?

മക്രേരിയെപ്പോലുള്ളവര്‍ക്കു് പിണറായിയെ തെറി പറയണം. പാര്‍ടിയെ തെറി പറയണം. പ്രാകണം (നേരെയാ‌വില്ലെന്ന പ്രഖ്യാപനം). ഇതലേതെങ്കിലും ശരിയല്ലെന്നു് കാര്യകാരണ സഹിതം പറഞ്ഞാല്‍ അതു് പാര്‍ടി പ്രവര്‍ത്തകരുടെ അഹങ്കാരമായും പാര്‍ടി പിടിച്ചെടുക്കലായും പാര്‍ടിക്കാരല്ലാത്ത മറ്റുള്ളവരെ അകറ്റലായും മറ്റും വ്യാഖ്യാനിച്ചു് സഹതാപം പിടിച്ചു് പറ്റാനുള്ള ശ്രമം. ഇന്നു്, വിമോചന സമരക്കാരുടെ ജൂബിലി ആഘോഷത്തിന്റെ സ്റ്റേജില്‍നിന്നു് സഹതാപം പിടിച്ചു് പറ്റുന്നതിനായി ഇതേ ശൈലിയില്‍ വിശ്വാസികളെ പാര്‍ക്കെതിരായി തിരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗങ്ങള്‍ ടിവിയില്‍ കേട്ടു.

ഫ്രീവ്യൂ പറയുന്നതിലെ മറ്റോരു വൈരുദ്ധ്യം കൂടി ചൂണ്ടിക്കാണിക്കട്ടെ.

ഫ്രീവ്യൂ പറയുന്നതു് പാര്‍ടിയല്ല കാഴ്ചപ്പാടാണു് പ്രധാനമെന്നാണു്. അതേ സമയം പാര്‍ടി ജനങ്ങളുടേതാണു്. പാര്‍ടി നിലപാടുകള്‍ പ്രവര്‍ത്തകരുടെ ജനാധിപത്യ തീരുമാനങ്ങള്‍ക്കു് വിടണമെന്ന നിര്‍ദ്ദേശം ശരിയല്ലെന്നും വാദിക്കുന്നതില്‍ ഒരു വലിയ പ്രശ്നമുണ്ടു്.

പാര്‍ടി ജനാധിപത്യപരമായി (ജനാധിപത്യ കേന്ദ്രീകരണത്തിന്റെ കീഴ്മേല്‍ ബന്ധം) പ്രവര്‍ത്തിപ്പിക്കപ്പെടേണ്ടതാണു് എന്നേ നമുക്കു് പറയാന്‍ കഴിയൂ. അതു് പാര്‍ടി അംഗങ്ങളുടെ ജനാധിപത്യ പരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്നതെ ആകാന്‍ കഴിയൂ. ജനങ്ങള്‍ക്കതേല്പിച്ചു് കൊടുക്കുക എന്നാല്‍ അതു് മുന്നോട്ടു് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ആര്‍ക്കുമില്ലാതെ അരാജകത്വത്തിനേയ്ക്കെത്തുക എന്നതാണു് ഫലം. പാര്‍ടി ജനങ്ങള്‍ക്കു് മുമ്പില്‍ നിന്നു് ജനങ്ങളെ നയിക്കേണ്ട സംഘടനയാണു്. പാര്‍ടി ജനങ്ങളുടേതാകുന്നതു് അതു് ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിലൂടെ ജനങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെയാണു്. അപ്പോള്‍ ജനങ്ങള്‍ അതിനെ സ്വന്തമായി കരുതുകയും അതിനു് പിന്നില്‍ അണിനിരക്കുകയും ചെയ്യും. ജനങ്ങള്‍ക്കെതിരെ പോയാല്‍ സ്വാഭാവികമായും പാര്‍ടി ജനങ്ങളുടേതല്ലാതായിത്തീരുകയും ജനങ്ങള്‍ പാര്‍ടിയെ തള്ളിക്കളയുകയും ചെയ്യും.

ഇതല്ലാതെ, പാര്‍ടി പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു് ഞങ്ങള്‍ ജനങ്ങളാണു് പാര്‍ടി കൊണ്ടു് നടക്കേണ്ടതെന്ന വാദം പാര്‍ടിക്കും ജനങ്ങള്‍ക്കും നല്ലതല്ല.

*free* views said...

My conclusion is that comrades do not want to listen, they only want to tell things and they want you to only listen.

I never seen any posts or comments in which comrades discussed or thought about potential issues (other than VS being a kulam kuthi)and discuss it openly to know opinions.

If you do not listen to public opinion and discuss issues openly, how will we resolve issues? I am very sure every party worker also will know potential issues in the party, why are you not discussing it openly? Once you start discussing it openly, people will get an open feeling that people are ready to listen to their opinions.

I understand that some of the comments in the forum is outright negative and does not deserve a reply. Many people talk as if they hate party and ideology. But still I believe that if you talk openly about issues, without just forcing your version, people will respond in a positive way. I am sure that most people who read the forum is interested in the well being of the party and want it to survive, they just show their frustrations with negative comments. But I will put the blame on the attempt to only tell, not to listen, can anyone tell if you got any inputs from all the comments that we put? The belief that you have the ownership of the party is not true, party belongs to the people, not just for workers.

I rest my case, if you do not get what I said, I cannot explain it more clearly than this.

Vivara Vicharam said...

ഫ്രീവ്യൂന്റെ കണ്‍ക്ലൂഡിങ്ങു് കമന്റുകള്‍ മുഴുവന്‍ വായിച്ചു.

*free* views said...

Reading is not good enough, but I leave that to you.

After all Pinarayi ran to Supreme Court so that he is not prosecuted, looks like he is scared. Shame !!!!! Is he trying to prove his innocence or hide under the legality of cabinet decision. Shame on you all who support him.

If I understand the brave words of some comrades, looked like Pinarayi was more than willing to face courts, I did not understand that was to find a loop hole to protect his ass.

അങ്കിള്‍ said...

പോങ്ങുമൂടന്റെ പോസ്റ്റിൽ ‘വിജി പിണറായി’ എഴുതിയ ഒരു കമന്റിന്റെ ചില പ്രസക്ത ഭാഗമാണ് താഴ പകർത്തുന്നത്:
--------------------------------
രണ്ടാമത്തെ കാര്യം: ‘ഗവര്‍ണറുടെ അനുമതി’ എന്ന വാദത്തിന്റെ കാര്യം. ആരോപണ വിധേയനായ വ്യക്തി നിലവില്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ആയിരിക്കുന്ന സാഹചര്യത്തിലാണ് ‘ഗവര്‍ണറുടെ അനുമതി’ വേണമെന്നു പറയുന്നത്. (ആ സാഹചര്യത്തില്‍ ‘സര്‍ക്കാരിന്റെ അനുമതി’ എന്നു പറഞ്ഞാല്‍ ആരോപണ വിധേയനായ വ്യക്തി തന്നെ തനിക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന - പ്രതി തന്നെ വിധികര്‍ത്താവാകുന്ന - നിലയാകും.) ആ സാഹചര്യത്തില്‍ CRPC 197-ലെ ‘the State Government’ എന്നത് ’the Governor‘ ആയി കണക്കാക്കണം എന്ന് മുംബൈ ഹൈക്കോടതി വിധിക്കുകയും (Namdeo Kashinath Aher v. H.G.Vartak & Anr. (AIR 1970
Bombay 385)) അത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മറ്റൊരു കേസില്‍ (M.Karunanidhi v. Union of India, 1979 (3) SCR 254) ശരിവെക്കുകയും ചെയ്തിട്ടുണ്ട്. “...the fact remains that it is the Governor who can accept the resignation of the Ministry or Minister and it is the Governor again who can dismiss or remove the Minister from office. Under S.3(60) of the General Clauses Act, 1897, the word 'State Government' has been defined. Clause (c) of S.3(60) is applicable to the present case and, therefore, the State Government is to mean the Governor for the purpose of the present case.” എന്നായിരുന്നു ആ വിശദീകരണം.)
--------------------------------
വളരെ പ്രസക്തമാണീ വാദമെന്നു തോന്നിയതു കൊണ്ടാൺ ഞാനീ സാഹസത്തിനു മുതിരുന്നത്.

ശ്രി.പിണറായി വിജയൻ ഇപ്പോൾ മന്ത്രിയല്ലാത്ത സാഹചര്യത്തിൽ സി.ബി.ഐ. സർക്കാരിനോടായിരുന്നല്ലോ അനുമതി വാങ്ങേണ്ടിയിരുന്നത്. അതു ചെയ്യാതെ നേരിട്ട് ഗവർണർക്ക് അപേക്ഷ നൽകി. ഗവർണർ എന്തു കൊണ്ട് അത് തിരിച്ചയച്ചില്ല. അതിനു പകരം ആ അപേക്ഷ സ്വീകരിച്ച്, അദ്ദേഹം അതിനെ സർക്കാരിനയച്ചുകൊടുത്ത് അഭിപ്രായമാരാഞ്ഞു. ഭരണഘടനയനുസരിച്ച് അദ്ദേഹം സി.ബി.ഐ യുടെ അപേക്ഷ സർക്കാർ വഴിയല്ലേ സ്വീകരിക്കേണ്ടിയിരുന്നത്. സർക്കാരിനു അപേക്ഷ നൽകിയിരുന്നെങ്കിൽ ഒരു പക്ഷേ ഗവർണറുടെ അടുത്ത് എത്തില്ലായിരിക്കാം, പക്ഷേ അതു കാര്യം വേറേ. നടപടിക്രമം തെറ്റിക്കുന്നതും നിയമപ്രശ്നമല്ലേ.

ഈകാര്യം എവിടെയെങ്കിലും ചർച്ചക്ക് വന്നിരുന്നോ. ചർച്ച ചെയ്തു കഴിഞ്ഞകാര്യമാണെങ്കിൽ ഈ കമന്റിനെ ദയവുചെയ്ത് ഇഗ്നോർ ചെയ്തേക്കു.

എന്റെ നിലപാടുകൾക്ക് മാറ്റം വന്നോ എന്നൊന്നും ചോദിച്ചേക്കരുതേ.

*free* views said...

That is a loop hole and technicality that Pinarayi is not in the cabinet, but the party in which he is the secretary is leading the government.
In *spirit* of the law, cabinet decision to disallow prosecution of Pinarayi is ILLEGAL and self serving.

Shame on you comrades !!!!, looking for loopholes to save Pinarayi from courts. Shame, Shame !!!!

If Pinarayi escapes with that loophole, then come for votes in next election. If you use goondaism, then we will show you what is goondaism, if you call it vomochana samaram, then so be it.

Unknown said...

ഒരു വശത്തു് പിണറായിയും പാര്‍ടിയും നിയമത്തേയും കോടതിയേയും അനുസരിക്കുന്നില്ല, വെല്ലുവിളിക്കുന്നു എന്ന ആരോപണം.

കേസു് കോടതിയില്‍ വാദിക്കണം, രാഷ്ട്രീയമായല്ല നേരിടേണ്ടതു് എന്നതായിരുന്നല്ലോ ആ നിലപാടു്.

പിണറായി കോടതിയില്‍ ഇന്ത്യന്‍ നിയമത്തെ അംഗീകരിച്ചു് അതിനു് മുമ്പില്‍ ഇതാ വാദഗതികള്‍ അവതരിപ്പിക്കുന്നു. കോടതി തീരുമാനിക്കട്ടെ.

അപ്പോഴിതാ അതിനും എതിരോ ?

വോട്ടു് കാട്ടിയാണോ ഫ്രീവ്യൂ പേടിപ്പിക്കുന്നതു് ?

എന്താണീ ഫ്രീവ്യൂവിനു് പറ്റിയതു് ?

പാര്‍ടിയോ പിണറായിയോ വോട്ടിനു് വേണ്ടി ഇവിടത്തെ വലതു് പക്ഷ രാഷ്ട്രീയക്കാര്‍ കെട്ടുന്ന കപട വേഷങ്ങള്‍ കെട്ടണമെന്നാണോ ?

അതേതായാലും പിണറായിയില്‍ നിന്നും പാര്‍ടിയില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല.

ശരിയെന്നു് തോന്നുന്നതു് പറയുകയും അതനുസരിച്ചു് പ്രവര്‍ത്തിക്കുകയുമാണു് സിപിഐ(എം) ചെയ്യുന്നതു്. അതല്ലാതെ, ജനങ്ങളുടെ വോട്ടു് വാങ്ങാനായി ഒന്നു് പറയുകയും വോട്ടു് കിട്ടി അധികാരത്തിലെത്തിയാല്‍ മറ്റോന്നു് ചെയ്യുകയും ചെയ്യുന്ന പണി സിപിഐ(എം) ചെയ്യില്ല.

അതു് കൊണ്ടു് തന്നെ സിപിഐ(എം) വോട്ടു് ചോദിക്കുന്നതു് ജനങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിക്കാനാണു്. പാര്‍ടിക്കു് വോട്ടു് ചെയ്യില്ലെന്നു് പറഞ്ഞാല്‍ പാര്‍ടിക്കല്ല നഷ്ടം. ചെയ്യാത്ത ജനങ്ങള്‍ക്കു് തന്നെയായിരിക്കും.

അങ്കിള്‍ said...

ശ്രി.പിണറായി വിജയൻ ലാവലിൻ കേസിൽ കുറ്റക്കാരനല്ലെന്നുള്ള അഭിപ്രായമൊന്നും എനിക്കില്ല. എന്റെ അഭിപ്രായം വളരെ വ്യക്തമായിതന്നെ ഈ പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്റെ മേൽ കമന്റിൽകുടെ ഞാൻ വ്യക്തമാക്കാൻ ശ്രമിച്ചത്, സി.ബി.ഐ യുടേയും ഗവർണ്ണറുടേയും പ്രവർത്തികൾ സംശയത്തിനതീതമല്ലായിരുന്നു എന്നുള്ള കാര്യമാണ്.

സർക്കാരിന്റെ ഉത്തരവുകളെല്ലാം തന്നെ ഗവർണ്ണരുടെ പേരിൽ തന്നെയാണു പുറപ്പെടുവിക്കുന്നത്. അതൊന്നും സാധാരണ ഗതിയിൽ ഗവർണർ നേരിട്ട് കാണാനേ സാധ്യതയില്ല. സർക്കാർ അതിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുമായി ആലോചിച്ച് ഉചിത മായ തീരുമാനമെടുത്ത് ഗവർണറുടെ പേരിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇതാണു സാധാരണ നടപടിക്രമം.

ഈ നടപടിക്രമം പാലിച്ച് സി.ബി.ഐ യുടെ അപേക്ഷ സർക്കാരിലേക്ക് അയച്ചാൽ അത് ഗവർണ്ണരുടെ പരിഗണനക്ക് അയക്കില്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ടല്ലേ സി.ബി.ഐ സാധാരണ നടപടിക്രമം തെറ്റിച്ച് തങ്ങളുടെ അപേക്ഷ ഗവർണർക്ക് നേരിട്ട് നൽകിയത്. അതനുവദിച്ചു കൊടുക്കാമായിരുന്നോ?.

ഗവർണർ ആ അപേക്ഷ തിരിച്ചു കൊടുക്കുകയോ, അല്ലെങ്കിൽ അതേപടി സർക്കാരിനു അയച്ചുകൊടുക്കുകയോ ചെയ്യാമായിരുന്നു. ഇവിടെ സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടാണു സി.ബി.ഐ യുടെ അപേക്ഷ് അയച്ചത്. ഇവിടെ സർക്കാരിന്റെ ഉപദേശമല്ല ഗവർണർ പ്രതിക്ഷിക്കുന്നത്, സർക്കാരിന്റെ അഭിപ്രായമാണ്. അതു കിട്ടുകയും വേണം. അങ്ങനെ ചെയ്തപ്പോൾ സർക്കാരിനു എന്തെങ്കിലും രീതിയിൽ ഗവർണരുടെ കത്തിനു ഒരു മറുപടി കൊടുക്കേണ്ടി വരുന്നു. ആ മറുപടിയിന്മേൽ സ്വതന്ത്രമായ ഒരു തീരുമാനം എടുക്കാനും സാധിച്ചു. അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കത്തു കൂടെ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ സി.ബി.ഐ യുടെ അപേക്ഷ സർക്കാർ ഫയലുകളിൽ ഇപ്പോഴും സുരക്ഷിതമായി കിടക്കുമായിരുന്നു, തീരുമാനമൊന്നും ആകാതെ. ഗവർണരും കരുതിക്കൂട്ടിയല്ലേ ഇങ്ങനെ ചെയ്തത്? അങ്ങനെ ചെയ്യാൻ ഗവർണർക്ക് പ്രത്യേക താല്പര്യമെന്തായിരുന്നു.

സർക്കാരിന്റെ ചെയ്തികളോടും എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. സർക്കാർ അവരുടെ കീഴിലുള്ള നിയമവകുപ്പിനോട് അഭിപ്രായം ആരാഞ്ഞ് അതിൽ തൃപ്തിയായില്ലെങ്കിൽ ഒരു സെക്കണ്ട് ഒപ്പിനിയനു വേണ്ടി ഏ.ജി ക്കയച്ചിരുന്നുവെങ്കിൽ നന്നായിരുന്നു. ഇതിപ്പോൾ ഇത്രയും വിശാലമായ ഒരു നിയമ വകുപ്പിനെ വെറും ‘നോക്കു കുത്തി’ യാക്കി. നിയമ വകുപ്പിലുള്ള ബാബുമാർ ഈ നാണക്കേട് മറക്കുമെന്നു വിചാരിക്കുന്നുണ്ടോ.? അവർ അവസരത്തിനു കാത്തിരിക്കുന്നുണ്ടാകും.

നിയമത്തിന്റെ ലൂപ്പ് ഹോളിൽ പിടിച്ചാണു പലരും രക്ഷപ്പെടുന്നത്.

ഇവിടെ അങ്ങനെ സംഭവിക്കരുതേ എന്നു ഞാനും ആഗ്രഹിക്കുന്നുണ്ട്.

*free* views said...

Gopinath, if you read carefully you can see that I am against using legal loopholes to come out of prosecution. Pinarayi should face prosecution and come out of it. Going to the court to avoid prosecution and depending on the legal loop hole is not exactly facing courts.

Hiding behind legal loopholes to avoid facing the court is cowardice and shows GUILT. State ministry with ministers from CPM, lead by Pinarayi, deciding on a case against him is pure conflict of interest. Yes, you can argue and escape on the legal loophole that Pinarayi is not part of the cabinet, but people know the truth. Hope Pinarayi FAILS in his pathetic attempt to save his ass even at the risk of making the party look ridiculous.

Yes, votes is the only weapon ordinary supporters have.

A common party supporter also need to face the people to justify his support, these kind of ridiculous self serving tactics does not help him.

Vivara Vicharam said...

ഇവിടെ ഫ്രീവ്യൂ വളരെ ശക്തിയായി വാദിക്കുന്ന കാര്യം പിണറായി കുറ്റവിമുക്തനായി കാണാന്‍ കൊടതിക്കു് മുമ്പില്‍ വിചാരണ നേരിടണമെന്നതാണല്ലോ ? ആ ഉദ്ദേശ ശുദ്ധിയെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

അദ്ദേഹം കാണാതെ പോകുന്ന ഒരു കാര്യമുണ്ടു്.

പിണറായിക്കെതിരായ കൃത്രിമമായ കുറ്റാരോപണത്തിലൂടെ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നതു് പാര്‍ടിയെ ജനങ്ങള്‍ക്കു് മുമ്പില്‍ താറടിക്കുക എന്നതാണു്. അതവര്‍ ഫലപ്രദമായി നടത്തിക്കൊണ്ടിരിക്കുന്നു. ഫ്രീവ്യൂവിനേപ്പോലുള്ളവര്‍ പിണറായി കുറ്റ വിമുക്തനായി കാണാന്‍ ആഗ്രഹിക്കുകയും അതിനായി വിചാരണ കോടതിയില്‍ തന്നെ കുറ്റ പത്രം നേരിടണമെന്നു് വാദിക്കുകയും ചെയ്യുന്നതിലൂടെ വരുന്ന അഞ്ചോ പത്തോ വര്‍ഷം ഈ ആരോപണത്തിലൂടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന കുറ്റ കൃത്യം പിണറായി ചെയ്തിട്ടുണ്ടോ എന്ന സംശയത്തിന്റെ മുള്‍മുനയില്‍ പിണറായിയേയും പാര്‍ടിയേയും കോര്‍ത്തിടാന്‍ സഹായിക്കുകയുമാണു്.

അതു്, അതായതു്, തെറ്റു് ചെയ്യാത്ത പിണറായിയേയും അതിലൂടെ പാര്‍ടിയേയും അഴിമതിക്കാരായി ചിത്രീകരിച്ചു് അതില്‍ നിന്നു് മുതലെടുക്കാന്‍ വലതു് പക്ഷം നടത്തുന്ന ശ്രമം ഒരു ക്രിമിനല്‍ കുറ്റം തന്നെയാണു്. കക്കാത്തവരെ കള്ളരാക്കുന്നതും കുറ്റമാണല്ലോ ? അതിനു് പിന്നിലുള്ളതും ക്രിമിനല്‍ ലക്ഷ്യമാണല്ലോ ? അതിനെതിരെ നിയമത്തിന്റെ വഴി നോക്കുന്നതു് എങ്ങിനെ തെറ്റാകും. ലൂപ്പു് ഹോള്‍ ഉപയോഗിക്കലല്ല, അതു്. നിയമത്തിന്റെ വഴി തന്നെയാണതു്.

ഫ്രീവ്യൂവിന്റെ പക്ഷം, പിണറായിയെ പിന്തുണയ്ക്കാതെ പാര്‍ടി ഈ ആരോപണത്തില്‍ നിന്നു് ഒഴിവാകണമെന്നായിരിക്കും ?
അങ്ങിനെ ചെയ്താല്‍, അതു്, ഒരു വശത്തു് പാര്‍ടി പിണറായി എന്ന പാര്‍ടി പ്രവര്‍ത്തകനോടും അതിനോടു് തന്നെയും ചെയ്യുന്ന പാതകമായിരിക്കും. കാരണം തെറ്റു് ചെയ്യാത്ത ഒരു പ്രവര്‍ത്തകനെ തെറ്റു് ചെയ്തെന്ന ആരോപണത്തിനെറിഞ്ഞു് കൊടുത്തു് സ്വയം രക്ഷിക്കുന്ന ഭീരുത്വമായിരിക്കും പാര്‍ടി ചെയ്യുന്നതു്. അതു് പാര്‍ടിക്കു് ഭൂഷണമാകില്ല. പാര്‍ടിയെ വിശ്വസിച്ചു് മേലാല്‍ ആരും ഒരു കാര്യത്തിലും മുന്‍കൈ എടുക്കാന്‍ തയ്യാറാകാത്ത സ്ഥിതിയായിരിക്കും ഉരുത്തിരിയുക. ആരും ഒരു കാര്യവും മുന്‍കൈ എടുത്തു് ചെയ്യാത്ത അവസ്ഥ കേരളത്തിലുണ്ടാക്കുകയാണു് ഇന്നു് യു.ഡി.എഫു് നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ ഫലം. (എച്ചു്.എം.റ്റി ഭൂമി ഇടപാടില്‍ നാമിതു് കണ്ടു. കോണ്‍ഗ്രസുകാര്‍ പൊളിച്ച മതില്‍ ഇനി അവര്‍ കെട്ടുമോ ? ആ പദ്ധതിയുടെ നിര്‍വഹണത്തില്‍ നഷ്ടപ്പെടുത്തിയ ഒന്നര വര്‍ഷം ഇനിയാര്‍ക്കെങ്കിലും തിരിച്ചു് നല്‍കാന്‍ കഴിയുമോ ? കോടതി ആ ഭൂമി കൈമാറ്റം ശരിയെന്നു് കണ്ടെത്തിയ വാര്‍ത്ത ഇന്നു് വന്നിരിക്കുന്നു.) ഈ സ്ഥിതി സൃഷ്ടിക്കലാണു് 1959 ലെ വിമോചന സമര കാലം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസു്-മത-ജാതി-പിന്തിരിപ്പന്‍ കൂട്ടു് കെട്ടു് ചെയ്തു കൊണ്ടിരിക്കുന്നതു്. ഭരണം, ഒന്നുകില്‍ തങ്ങള്‍ക്കു് അല്ലെങ്കില്‍ അരാജകയ്വം എന്ന "മുതലാളിത്ത ജനാധിപത്യത്തിന്റെ" (രണ്ടോ മൂന്നോ പരമാവധി പത്തില്‍ താഴെ ശതമാനം വരുന്ന മുതലാളികളോ അവരുടെ ആശ്രിതരോ ആയ ജനങ്ങളുടെ ആധിപത്യം) നിലപാടിന്റെ നേരനുഭവമാണു് നമുക്കു് ഇവിടെ കാണാന്‍ കഴിയുന്നതു്.

മത്രമല്ല, ഇനി അഥവാ, പാര്‍ടി പിണറായിയെ പിന്തുണക്കാതെ മാറ്റി നിര്‍ത്തിയാലും ഈ ആരോപണത്തില്‍ നിന്നു് പാര്‍ടിക്കു് ഒഴിഞ്ഞു് മാറാനാവില്ല. അപ്പോഴും പാര്‍ടി സംശയത്തിന്റെ കരി നിഴലില്‍ തന്നെയായിരിക്കും. പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ കാലാകാലം പരിശോധനാ വിധേയമാക്കിയില്ല എന്ന ആരോപണം അപ്പോഴും നിലനില്‍ക്കും.

മാത്രമല്ല, കമ്യൂണിസ്റ്റു് കാരനായ പിണറായി കുറ്റക്കാരനായി സംശയിക്കപ്പെടുമ്പോള്‍, കമ്യൂണിസ്റ്റു് പാര്‍ടിയും അഴിമതിയ്ക്കതീതമല്ല എന്ന സ്ഥിതി കേസു് തീരുന്നതു് വരെ എങ്കിലും നില നിര്‍ത്താന്‍ വലതു് പക്ഷത്തിനു് കഴിയും. പിണറായി പിന്നീടു് കുറ്റവിമുക്തനാക്കപ്പെട്ടാലും, ഇന്നു് എഴുതിക്കൂട്ടിയതെല്ലാം പത്രങ്ങളില്‍ കമ്യൂണിസ്റ്റു് പാര്‍ടിയും അഴിമതിയില്‍ മുങ്ങിയെന്നതിന്റെ തെളിവായി ഭാവി തലമുറയ്ക്കായി ബാക്കി വെച്ചുട്ടുണ്ടല്ലോ ? "വിക്കിയില്‍" ക്രൈം വാരികയും "മ" പ്രസിദ്ധീകരണങ്ങളും ആധാരമാക്കി പിണറായിക്കെതിരെ ആരോപണങ്ങള്‍ നിലനിര്‍ത്തുന്നതു് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ ? അതു് മാറ്റാന്‍ ആധാരമായി എന്തെങ്കിലും നല്‍കാന്‍ കഴിയുമോ ? ഏറ്റവും കുറഞ്ഞതു് കോടതി വിധി വരും വരെ.

Vivara Vicharam said...

(തുടര്‍ച്ച)
ഇവിടെ, ലളിതമായ മാര്‍ഗങ്ങളൊന്നുമില്ല. നാം എവിടെ നില്‍ക്കുന്നു ? എന്തിന്റെ പക്ഷത്തു് നില്‍ക്കുന്നു ? ശരിയുടേയോ ? തെറ്റിന്റേയോ ? സത്യത്തിന്റേയോ അതോ കാപട്യത്തിന്റേയോ ? ഇതാണു് പ്രശ്നം.

ഇവിടെ പാര്‍ടി പരിശോധിച്ചു് ബോധ്യപ്പെട്ട കാര്യത്തില്‍ പിണറായിയെ വിചാരണയ്ക്കു് വിട്ടുകൊടുക്കാന്‍ പാര്‍ടി തയ്യാറാകാതിരുന്നതു് തന്നെയാണു് ശരി. അതു് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു് പാര്‍ടിയുടെ ഭാഗത്തു് നിന്നുണ്ടാകേണ്ടതു്. അതു് നടക്കുന്നുമുണ്ടു്. അതു് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടിക്കു് അവകാശമുണ്ടെന്നു് കേരള ഹൈക്കോടതി തന്നെ ഈയിടെ അഭിപ്രായപ്പെട്ടതുമാണു്.

ഇതു് മനസിലാക്കാതെ, പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ജനങ്ങളോ പാര്‍ടിയെ പഴിക്കുന്നതു് അപരിഹാര്യമായ ഒരു അനിവാര്യത മാത്രമായി കാണാനേ കഴിയൂ. അതിനര്‍ത്ഥം, വലതു് പക്ഷം താല്‍ക്കാലികമായി ജനങ്ങളെ കബളിപ്പിക്കുന്നതില്‍ വിജയിച്ചൂ എന്നു് മാത്രമാണു്. അതിനെ നേരിടുന്നതില്‍ പാര്‍ടി വിജയിച്ചില്ല എന്നു് മാത്രമാണു്. ഫ്രീവ്യൂവിനേപ്പോലുള്ള ജനങ്ങള്‍ അതിനു് പാര്‍ടിയെ സഹായിക്കുകയാണു് വേണ്ടതു്. അതല്ല, പാര്‍ടി അതിന്റെ വഴിക്കു് പോകട്ടെ എന്നാണു് തീരുമാനമെങ്കില്‍ നമുക്കെല്ലാം അതിന്റെ ഫലം കൂട്ടായനുഭവിക്കാം.