Wednesday, November 19, 2008

വിലക്കയറ്റം ആസ്വദിക്കാനുള്ള മാര്‍ഗം

"നിങ്ങള്‍ക്ക് വിലക്കയറ്റം ആസ്വദിക്കണമോ? ലോകം മുഴുവന്‍ ഇന്ന് കമോഡിറ്റി മാര്‍ക്കറ്റുകളെക്കുറിച്ചാണ് പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പങ്കാളിയാകുന്നതിന് അഗ്രിക്കള്‍ച്ചറല്‍ യൂറോ ഫണ്ടില്‍ നിക്ഷേപിക്കുക."

ജര്‍മനിയിലെ 'ഡ്യൂഷേ ബാങ്ക് 'ആരംഭിച്ച കാര്‍ഷിക ഉല്‍പ്പന്ന ഊഹക്കച്ചവടത്തിനായുള്ള ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ടിന്റെ പരസ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ നമ്മുടെ രാജ്യത്ത് പണിമുടക്കിനും പ്രക്ഷോഭത്തിനും ഇറങ്ങുമ്പോള്‍ വിലക്കയറ്റത്തെ ആസ്വദിക്കാനാണ് ചിലര്‍ക്ക് കമ്പം.

ഇപ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടിയാല്‍ ഭാവിയില്‍ വിലകയറുമ്പോള്‍ മറിച്ചുവിറ്റാല്‍ ലാഭം നേടാം. ഇത് നമ്മുടെ നാട്ടില്‍ ബ്രിട്ടീഷുകാരുടെ കാലംമുതല്‍ പൂഴ്ത്തിവയ്‌പുകാര്‍ ചെയ്യുന്നതാണ്. എന്നാല്‍, യൂറോ അഗ്രിക്കള്‍ച്ചര്‍ ഫണ്ട് പരമ്പരാഗത പൂഴ്ത്തിവയ്‌പുകാരേക്കാള്‍ ശതമടങ്ങ് ശക്തരാണ്. പക്ഷേ, ഒരു മണി നെല്ലോ ഗോതമ്പോ പോലും ഇതുപോലുള്ള ഫണ്ടുകള്‍ വാങ്ങുന്നില്ല. വാങ്ങലും വില്‍ക്കലുമെല്ലാം കടലാസില്‍മാത്രം. അതേസമയം പൂഴ്ത്തിവയ്‌പുകാരനേക്കാള്‍ എത്രയോ മടങ്ങ് ലാഭംകൊയ്യാന്‍ അവര്‍ക്കു കഴിയും. ഈ ഊഹക്കച്ചവടക്കാരുടെ കളികള്‍മൂലമാണ് ഭക്ഷ്യധാന്യങ്ങളുടെയും പെട്രോളിന്റെയും മറ്റും വില 2007-08ല്‍ ആഗോളമായി കുത്തനെ ഉയര്‍ന്നത്.

അഗ്രിക്കള്‍ച്ചറല്‍ യൂറോ ഫണ്ടുപോലുള്ള സ്ഥാപനങ്ങള്‍ എങ്ങനെയാണ് അരിയും ഗോതമ്പും പൂഴ്ത്തിവയ്‌ക്കാതെ ഊഹക്കച്ചവടം നടത്തുന്നത്? ഇതിനുള്ള കളിസ്ഥലമാണ് കമോഡിറ്റി ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റ്. ഉദാഹരണത്തിന് അടുത്ത നവംബര്‍ ഒന്നിന് ഇന്ത്യയില്‍നിന്നുള്ള ഒരു ലക്ഷം ടണ്‍ ബസുമതി അരി കിലോയ്‌ക്ക് 20 രൂപ വിലയ്‌ക്ക് വാങ്ങുന്നതിന് ഫണ്ട് ഇന്ത്യയില്‍നിന്നുള്ള ഏതെങ്കിലും കയറ്റുമതിക്കാരുമായി കരാറുണ്ടാക്കി എന്നിരിക്കട്ടെ. ഇങ്ങനെ കരാറുണ്ടാക്കുന്നതിന് യഥാര്‍ഥവിലയുടെ അഞ്ചോ പത്തോ ശതമാനം പണം മാര്‍ജിനായി നല്‍കിയാല്‍ മതിയാകും. ബാക്കി പിന്നെ അടുത്ത നവംബര്‍ ഒന്നിന് നല്‍കിയാല്‍ മതി. തുടര്‍ന്ന് ഭാവിയില്‍ കിട്ടാമെന്നുറപ്പിച്ചിട്ടുള്ള അരിയുടെ വാങ്ങല്‍ വില്‍ക്കലുകളുടെ ഒരു പരമ്പരയാണ് നടക്കുക. ഭൂമിക്ക് അഡ്വാന്‍സ് നല്‍കിയശേഷം അത് അന്യോന്യം മറിച്ചുവിറ്റ് ഭൂവില ഉയര്‍ത്തുന്ന നമ്മുടെ നാട്ടിലെ ബ്രോക്കര്‍മാരെപ്പോലെയാണ് ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റിലെ ഊഹക്കച്ചവടക്കാരും. ഓരോ തവണയും അഗ്രിക്കള്‍ച്ചറല്‍ യൂറോ ഫണ്ട് വാങ്ങിയ അരി മറിച്ചു വില്‍ക്കപ്പെടുമ്പോഴും വില ഉയരുന്നു. വില പൊതുവില്‍ ഉയരും എന്നതാണ് കമ്പോളത്തിന്റെ പ്രതീക്ഷയെന്നതുകൊണ്ട് ഇപ്രകാരം വില ഉയര്‍ത്തിവില്‍ക്കുന്നതിന് പ്രയാസവുമുണ്ടാകില്ല. ഇങ്ങനെ അരിയുടെ ഭാവിയിലെ വില 50 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ. സ്വാഭാവികമായും ഇന്നത്തെ വിലയും ഉയരും. പക്ഷേ, ഈ വിലക്കയറ്റത്തിന്റെ നേട്ടം കൃഷിക്കാര്‍ക്കായിരിക്കുകയില്ല; കച്ചവടക്കാര്‍ക്കായിരിക്കും. നഷ്‌ടം ഉപഭോക്താക്കള്‍ക്കും.

മുകളില്‍ വിവരിച്ചത് കമോഡിറ്റി മാര്‍ക്കറ്റുകളിലെ അസംഖ്യം ഊഹക്കച്ചവടക്കളികളില്‍ ഒന്നുമാത്രമാണ്. പല കച്ചവടരീതികളും ശുദ്ധ വാതുവയ്‌പ് മാത്രമാണ്. ഉദാഹരണത്തിന് അരിയുടെ വിലസൂചിക അല്ലെങ്കില്‍ ചിക്കാഗോ കമോഡിറ്റി മാര്‍ക്കറ്റ് വിലസൂചിക ഇത്രയായി ഉയരുമ്പോള്‍ പത്തുലക്ഷം ടണ്‍ ബസുമതി അരി കിലോയ്‌ക്ക് 50 രൂപനിരക്കില്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കരാര്‍ ഉണ്ടാക്കാം. നിങ്ങളുടെ ഊഹം ഫലിച്ചാല്‍ വാതുവയ്‌പ് ജയിക്കുന്നു. മറിച്ചായാല്‍ തോല്‍വിയും. ലാഭവും നഷ്‌ടവും അങ്ങോട്ടോ ഇങ്ങോട്ടോ കൈമാറിയാല്‍ മതി. ഒരു മണി നെല്ലുപോലും കൈമാറാതെ കച്ചവടം ഇങ്ങനെ നടത്താം. കാര്‍ഗില്‍, മൊസാന്റോ, നെസ്‌ലെ, വാള്‍മാര്‍ട്ട്, ഡ്യൂപോണ്ട് തുടങ്ങിയ കൃഷി അനുബന്ധ വ്യവസായ ഭീമന്മാരുടെ ലാഭത്തില്‍ 2008 ലെ ആദ്യ രണ്ടുപാദങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 മുതല്‍ 100 ശതമാനംവരെയാണ് ലാഭവര്‍ധന ഉണ്ടായത്.

ആഗോളവല്‍ക്കരണ പരിഷ്‌ക്കാരങ്ങള്‍മൂലം സര്‍ക്കാരുകള്‍ക്ക് ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ഭക്ഷ്യധാന്യ സ്‌റ്റോക്കിന്റെയും അതുപോലെതന്നെ വിലയുടെമേലുമുള്ള നിയന്ത്രണങ്ങള്‍ ഏതാണ്ട് ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെയും സ്ഥിതി ഇതുതന്നെയാണ്. 2003 ലെ എന്‍ഡിഎ സര്‍ക്കാരാണ് ഈ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയത്. ഇന്ത്യയിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെമേല്‍ ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റ് അനുവദിച്ചു. വിദേശ ഊഹക്കച്ചവടക്കാര്‍ക്കും ഇവിടെ പ്രവേശനം നല്‍കി. അരിയുടെയും ഗോതമ്പിന്റെയും സ്‌റ്റോക്ക് പടുവിലയ്‌ക്ക് വിദേശത്തു വിറ്റ് കമ്പോളത്തെ സ്വതന്ത്രമാക്കി. ഇന്ത്യയിലെ വിലകള്‍ പൂര്‍ണമായും വിദേശ വിലകളോടൊപ്പം ഉയരാനും താഴാനും തുടങ്ങി.

ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ഇടതുപക്ഷം മാത്രമാണ് രാജ്യത്തെ ജാഗ്രതപ്പെടുത്തിയത്. ലോകത്തെ ആഗോളവ്യാപാരത്തിലെ 60 ശതമാനത്തോളം ഗോതമ്പ് ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ടുകളുടെ നിയന്ത്രണത്തിലാണ്. ഭക്ഷ്യസുരക്ഷയ്‌ക്ക് രാജ്യത്ത് ബഫര്‍ സ്‌റ്റോക്കു വേണം, ഊഹക്കച്ചവടം നിരോധിക്കണം, കയറ്റുമതി-ഇറക്കുമതികള്‍ക്ക് കര്‍ശനമായ നിയന്ത്രണംവേണം. ഇതാണ് ഇടതുപക്ഷം പറഞ്ഞത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍പോലും ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പാര്‍ലമെന്ററി കമ്മിറ്റി 25 കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെമേലുള്ള അവധി വ്യാപാരം (ഫ്യൂച്ചര്‍ ട്രേഡ്) നിര്‍ത്തലാക്കണമെന്നു പറഞ്ഞിട്ടും കോണ്‍ഗ്രസ് ചെവിക്കൊണ്ടില്ല. പകരം മനസ്സില്ലാ മനസ്സോടെ എട്ട് ഇനങ്ങളുടെ മേലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

വിദേശത്തെയും നാട്ടിലെയും ഊഹക്കച്ചവടക്കാരാണ് വിലക്കയറ്റത്തിന്റെ കാരണം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ക്ക് ഇന്നിപ്പോള്‍ മിണ്ടാട്ടമില്ല. എത്ര രൂക്ഷമാണ് ചരക്കുകളെ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടം എന്നു തെളിയിക്കുന്നതാണ് പെട്രോളിന്റെ വിലവര്‍ധനയും വിലത്തകര്‍ച്ചയും. 2007 ആഗസ്‌തില്‍ വീപ്പയ്‌ക്ക് 70 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡോയിലിന്റെ വില 2008 ആഗസ്തില്‍ 146 ഡോളറായി ഉയര്‍ന്നു. എണ്ണവില 200 ഡോളറായാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് ഗോള്‍ഡ്‌മാന്‍ സാച്ചസ് പ്രവചിച്ചു. ബുഷിനെപ്പോലുള്ളവര്‍ എന്തൊക്കെയാണ് പുലമ്പിയത്? ചൈനയും ഇന്ത്യയും കൂടുതല്‍ എണ്ണ കുടിക്കുന്നതുകൊണ്ടാണ് വിലക്കയറ്റം എന്നുവരെ അദ്ദേഹം പറഞ്ഞു. എണ്ണ ഉല്‍പ്പാദനം കുറച്ചതിനെതിരെ അറബിരാജ്യങ്ങള്‍ക്കും മറ്റുമെതിരെ കേസ് കൊടുക്കും എന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. എണ്ണരാജ്യങ്ങള്‍ സംഘടിതമായി വില കയറ്റിയതുകൊണ്ടാണ് എണ്ണ വിലക്കയറ്റം എന്നത് ഒരു പൊതുധാരണയായിരുന്നു.

ഇപ്പോള്‍ ഉല്‍പ്പാദനം വര്‍ധിക്കാതെതന്നെ വില വീപ്പയ്‌ക്ക് 56 ഡോളറില്‍ താഴ്ന്നിരിക്കുന്നു. ഉല്‍പ്പാദനത്തിലോ ഉപഭോഗത്തിലോ നാടകീയമായ ഒരു മാറ്റവും വരാതെ എണ്ണവിലകള്‍ ഇരട്ടിയായി ഉയരുകയും പകുതിയിലേറെ ചുരുങ്ങുകയും ചെയ്യുന്നതിന്റെ സാമ്പത്തിക ശാസ്‌ത്രം മനസ്സിലാക്കണമെങ്കില്‍ എണ്ണയെ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടത്തിലേക്ക് ശ്രദ്ധതിരിക്കണം.

ന്യൂയോര്‍ക്കും ലണ്ടനുമാണ് എണ്ണ അവധിക്കച്ചവടത്തിലെ മുഖ്യ വ്യാപാരകേന്ദ്രങ്ങള്‍. ഗോള്‍ഡ്‌മാന്‍ സാച്ചസ്, സിറ്റി ഗ്രൂപ്പ്, ജെ പി മോര്‍ഗന്‍ ചേയ്‌സ്, മോര്‍ഗന്‍ സ്‌റ്റാന്‍ലി എന്നിവരുടെ പേരുകള്‍ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടാണല്ലോ നാമറിയുന്നത്. എന്നാല്‍, ഈ ഭീമന്മാരാണ് ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും എണ്ണ അവധിവ്യാപാരത്തിലെ വമ്പന്മാര്‍. അമേരിക്കയിലെ പാര്‍പ്പിട കുമിളത്തകര്‍ച്ച തുടങ്ങിയശേഷം നഷ്‌ടം നികത്താന്‍ ഈ ഭീമന്മാര്‍ വലിയതോതില്‍ എണ്ണക്കച്ചവടത്തിലേക്ക് പ്രവേശിച്ചു. എണ്ണയടക്കമുള്ള ചരക്ക് അവധിവ്യാപാരത്തില്‍ മുതല്‍മുടക്കിയിരിക്കുന്ന പണം 2003ല്‍ 1300 കോടി ഡോളറായിരുന്നത് 2008 ആദ്യമായപ്പോഴേക്കും 26,000 കോടി ഡോളറായി ഉയര്‍ന്നു. കച്ചവടം നടത്തുന്നതിന് 5-7 ശതമാനമേ മാര്‍ജിന്‍ മണിയായി വേണ്ടതുള്ളൂ. എന്നുവച്ചാല്‍ 26,000 കോടി ഡോളര്‍കൊണ്ട് ഏതാണ്ട് അഞ്ചു ലക്ഷം കോടി ഡോളറിന്റെ അവധിവ്യാപാരമാണ് നടക്കുന്നത്. അന്തര്‍ദേശീയ ഊഹക്കച്ചവട ഭീമന്മാരുടെ തിരിമറികളാണ് എണ്ണവിലയെ വാണംപോലെ ഉയര്‍ത്തുന്നത് എന്ന് ഇന്നെല്ലാവരും സമ്മതിക്കുന്നു. എണ്ണയുടെ വില നിര്‍ണയിക്കുന്നത് ഗള്‍ഫിലല്ല അമേരിക്കയിലെ വാള്‍സ്‌ട്രീറ്റിലാണ് എന്ന നിലയിലായി കാര്യങ്ങള്‍.

ഇന്നെന്തേ എണ്ണവില കുത്തനെ താഴാന്‍ കാരണം? ആഗോളമാന്ദ്യംമൂലം എണ്ണവില അടുത്തവര്‍ഷങ്ങളില്‍ കുറയുമെന്നാണ് കമ്പോളം പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഊഹക്കച്ചവടക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. ധനക്കുഴപ്പംമൂലം പൊതുവില്‍ അവര്‍ക്ക് കഷ്‌ടകാലമാണല്ലോ. എന്നിരുന്നാലും വിലയിടിവില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള തിരിമറികളിലാണ് അവര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അന്തര്‍ദേശീയ മാര്‍ക്കറ്റിലെ എണ്ണവില 146 ഡോളറില്‍നിന്ന് 56 ഡോളറായി കുറഞ്ഞിട്ടും ഇന്ത്യയിലെ എണ്ണവില കുറയ്‌ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്‌ടം ഇല്ലാതാക്കാനാണിത് എന്നാണവര്‍ പറയുന്നത്. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുക്കുന്ന എണ്ണയ്‌ക്കും അന്തര്‍ദേശീയ വിലയിട്ട് കണക്കാക്കുമ്പോള്‍ ഈ നഷ്‌ടം എന്നത് ലളിതമായ ഒരു സത്യമാണ്. ഈ കണക്കുകൂട്ടലുകളിലേക്ക് കടക്കാതെതന്നെ മറ്റൊന്നുകൂടി വ്യക്തമാക്കാം. ഇന്ത്യയില്‍നിന്ന് എണ്ണ ഖനനംചെയ്യുന്ന റിലയന്‍സ് കമ്പനി പൂര്‍ണമായും റീട്ടെയില്‍ വ്യാപാരത്തില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. എന്നിരുന്നാലും അവര്‍ ഇപ്പോഴും പഴയവിലയ്‌ക്കു തന്നെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വില്‍ക്കുന്നത്. റിലയന്‍സിന്റെ കൊള്ളലാഭം എത്രയെന്ന് ഊഹിച്ചുനോക്കൂ.

ഇന്ത്യയിലെ റീട്ടെയില്‍ എണ്ണവില കുറയ്‌ക്കാത്തതുകൊണ്ടാണ് വിലക്കയറ്റം ഇന്നും 8.7 ശതമാനത്തില്‍ നില്‍ക്കുന്നത്. എണ്ണവില കുറയ്‌ക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ വിലനിലവാരം ഇതിനേക്കാള്‍ എത്രയോ കുറയുമായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലാണെങ്കില്‍ അന്തര്‍ദേശീയമായ വിലയിടിവിന്റെ തോതില്‍ ഇന്ത്യയിലിന്നും വില കുറഞ്ഞിട്ടില്ല. ഇന്ത്യന്‍ ഭക്ഷ്യധാന്യക്കമ്പോളം ഇന്ന് പൂര്‍ണമായും കച്ചവടക്കാരുടെ പിടിയിലാണ്. വിലക്കയറ്റം കുറഞ്ഞതിനെക്കുറിച്ച് വമ്പുപറയുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഒരു കാര്യംകൂടി സമ്മതിക്കണം. ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഊഹക്കച്ചവടമെന്ന ഭൂതത്തെ നമ്മുടെ രാജ്യത്ത് തുറന്നുവിട്ടതാണ് വിലക്കയറ്റദുരിതം സൃഷ്‌ടിച്ചത്.

****

ഡോ. ടി എം തോമസ് ഐസക്

8 comments:

വര്‍ക്കേഴ്സ് ഫോറം said...

"നിങ്ങള്‍ക്ക് വിലക്കയറ്റം ആസ്വദിക്കണമോ? ലോകം മുഴുവന്‍ ഇന്ന് കമോഡിറ്റി മാര്‍ക്കറ്റുകളെക്കുറിച്ചാണ് പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പങ്കാളിയാകുന്നതിന് അഗ്രിക്കള്‍ച്ചറല്‍ യൂറോ ഫണ്ടില്‍ നിക്ഷേപിക്കുക."

ജര്‍മനിയിലെ 'ഡ്യൂഷേ ബാങ്ക് 'ആരംഭിച്ച കാര്‍ഷിക ഉല്‍പ്പന്ന ഊഹക്കച്ചവടത്തിനായുള്ള ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ടിന്റെ പരസ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ നമ്മുടെ രാജ്യത്ത് പണിമുടക്കിനും പ്രക്ഷോഭത്തിനും ഇറങ്ങുമ്പോള്‍ വിലക്കയറ്റത്തെ ആസ്വദിക്കാനാണ് ചിലര്‍ക്ക് കമ്പം.

ഡോ. ടി എം തോമസ് ഐസക്കിന്റെ ലേഖനം

ജിവി/JiVi said...

:)

Anonymous said...

After present elections have ended prices will be reduced in India, now itself aviation oil prices have been reduced. as elections now declared govt is not in a position to reduce price, also $ is stronger than rupee, why dont you reduce sales tax VAT and try to help people, instead of blaming govt.

The need of the hour is continuation of the ministry for one more term, LDF should also support UPA unconditionally than licking Mayawathi's feet, the best economic man available MMS is ruling this country, please give him a hand than, disrupt the rule and allow BJP to come to power.

Unknown said...

"After present elections have ended prices will be reduced in India, now itself aviation oil prices have been reduced..."
അയ്യേ, മന്‍മോഹന്‍ വെറും തൃണം.ആരുഷി ആരുടെ മോനാ.ഒന്നു ഇലക്ഷന്‍ കഴിഞ്ഞോട്ടെ ആ നീണ്ട വാല് ഒന്നിളക്കും.അപ്പൊ ആണ്'prices will be reduced in ഇന്ത്യ'സംഭവിക്കുക.അങ്ങനെ അരി,പയര്,അണ്ടി,തേങ്ങ,മാങ്ങ മുതല്‍ അദ്വാനിക്കും ചാണ്ടിക്കും വരെ വില കുറയും..

"The need of the hour is continuation of the ministry for one more term, LDF should also support UPA
അതെ അത് ശരിയാണ്.അങ്ങനെ ആണ്,ഇന്ത്യന്‍ സിലിക്കണ്‍ വാലി(ബന്ഗ്ലുര്‍)ഉണ്ടാക്കിയ,മുന്‍ കര്‍ണാടക മുഖ്യന്‍ എസ്.എം.കൃഷ്ണ അടുത്ത ഇലക്ഷനില്‍ മഹാരാഷ്ട്ര രാജ്ഭവനിലേക്ക് നാടുകടത്തപ്പെട്ടത്‌.മന്മോഹനെയും ആ കൊലത്തിലാക്കണോ.ആ പാവം താടിക്കാരനോട് എന്താ ഇത്ര വെറുപ്പ്..മായാവതി യുടെ ഒന്നുമില്ലെന്കിലും ഇലനക്കി ബുഷിന്റെ ചിറി നക്കുന്ന വാലാട്ടി...ഒരു പാവമല്ലേ ടിയാന്‍,മന്‍മോഹന്‍ വിട്ടുകളെന്നെ..

ജിവി/JiVi said...

ഈ MMS വഴിയല്ലേ ഉള്ള വൈറസ്സ് മുഴുവന്‍ കേറി വന്നത്. ഇനി വീണ്ടും അത് ആക്റ്റിവേറ്റ് ചെയ്യണമെന്നോ?

Anonymous said...

Pls read a report below

The global trends review, produced by the National Intelligence Council, the United States' leading intelligence organisation, makes for some sobering reading for the Barack Obama administration which will take over in January 2009.
The latest report, produced every four years, predicts that the era of US's lone ranger style domination over the globe is over as we head into an increasingly fragmented world.

The report, 'Global Trends 2025: A world transformed', warns that the spread of American style democracy and capitalism cannot anymore be taken for granted anymore.

'In the wake of the 2008 global financial crisis, the State's role in the economy may be gaining more appeal throughout the world,' the report predicts, and cites the examples of Russia and China where 'wealth is moving not just from the West to the East but concentrating more under State control'.

Simultaneously, the United States will cease to retain its pre-eminence and become more of a 'first among equals', it says. In a fragmented world, the only way for the US to get its way will be through the support of strong partnerships.

Interestingly, only four years ago, as George Bush got ready for a second term as US president, the NIC report had forecast 'continuing American dominance'.

The downturn in America's fortunes benefits emerging economies such as China, India and Brazil.Interestingly, the European Union will also be on the wane, and lose clout by 2025, the report forecasts.

It is not all hosannahs for India in the report, however. Terming it as a 'complicated rise', the report says over the next 15-20 years Indian leaders will strive for a multi-polar international system, with New Delhi as one of the poles, and serving as a political and cultural bridge between a rising China and the US.

India will probably continue to enjoy relatively good economic growth, the report predicts, despite its lingering deficiencies in domestic infrastructure, skilled labour, and energy production.

What will propel India's economic growth are its rapidly expanding middle class, youthful population, reduced reliance on agriculture, and high domestic savings and interest rates.

At the same time, the report warns, while India's impressive economic growth over the last 15 years has reduced the number of people in absolute poverty, the growing gap between the rich and the poor will become an important political issue.

While regional and ethnic insurgencies will persist, the report says India's unity will not be threatened.

Vivaram illatha kure alkkar american thaharnnu ennum paranjnju chirikkunnu, pakshe India will go on, because Communists will never rule India, as simple as that. In this trouble time a stable experienced goverment is time of the need.

ജിവി/JiVi said...

ഈ നാഷണല്‍ ഇന്റലിജന്‍സ് കൌണ്‍സിലിന്റെ പ്രവചനങ്ങളെയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇപ്പോഴും ആളുകളുണ്ടല്ലോ!!

ന്യൂദല്‍ഹിയുടെ റോള്‍ കേട്ടില്ലേ? ചൈനക്കും അമേരിക്കക്കും ഇടയിലെ കള്‍ച്ചറല്‍ & പൊളിറ്റിക്കല്‍ പാലം!!

ഇന്ത്യയുടെ യൂനിറ്റി തകര്‍ക്കപ്പെടില്ലത്രെ. ശരിയാവട്ടെ. മന്മോഹന്റെ പതിനഞ്ചുകൊല്ലക്കാലത്തെ സാമ്പത്തിക നയങ്ങള്‍കൊണ്ട് അത് തകര്‍ന്നില്ലെങ്കില്പിന്നെ ഒരിക്കലും തകരുകയില്ല എന്ന യുക്തിയില്‍ നിന്നുണ്ടായ നിഗമനമാവാം.

Unknown said...

ആരുഷിയുടെ വിവരക്കേട് എത്രത്തോളം ഉണ്ടെന്നും സ്വയം contradict ചെയ്യുന്നതിന്റെയും എത്രയോ ഉദാഹരണങ്ങള്‍ ആരുഷി മുകളില്‍ കൊടുത്ത NICറിപ്പോര്‍ട്ടില്‍ തന്നെ ഉണ്ട്.
NIC റിപ്പോര്‍ട്ടിലെ ഒരു ഭാഗം താഴെ..
"In the wake of the 2008 global financial crisis, the State's role in the economy may be gaining more appeal throughout the world"---അതായത് ഇടതു പക്ഷം പരഞുകൊണ്ടിരിക്കുന്ന സ്റ്റേറ്റ് കണ്ട്രോള്‍ അത്യാവശ്യമെന്നു,എന്‍.ഐ.സി.പോലും പറയുന്നു,പക്ഷെ അരുഷിയോ...എവിടെ, വിവരം വേണ്ടേ..

'wealth is moving not just from the West to the East but concentrating more under State control'--ഇടതുപക്ഷം വെല്‍ത്ത് state control(Insurance & ബാങ്കിംഗ് മേഖല ഉദാഹരണം)ഇല്‍ കുറച്ചെന്കിലും ബാക്കി വെക്കാന്‍ "ബന്ദും" ഹര്‍ത്താലും നടത്തിയതുകൊണ്ട് ആരുഷിയുടെ അമേരിക്കായുടെ അത്ര ഇന്ത്യ കൊളമായില്ല,അല്ലാതെ മന്‍മോഹന്‍ തലയില്‍ കോണകം കെട്ടിയത് കൊണ്ടല്ല എന്റെ പൊന്നു ആരുഷി..

എന്‍.ഐ.സി റിപ്പോര്ട്ട് ഇങ്ങനെ പറയുന്നു "Interestingly, only four years ago,as George Bush got ready for a second term as US president, the NIC report had forecast 'continuing American dominance."
അതായത് നാല് വര്ഷം മുംബ് അമേരിക്ക ലോകാവസാനം വരെ അമേരിക്കന്‍ അധീശത്തം ധനകാര്യത്തിലും പ്രവചിച്ച എന്‍.ഐ.സി റിപ്പോര്‍ട്ട് വച്ചാണ് ആരുഷിയുറെ അഭ്യാസം..പാവം.

എന്‍.ഐ.സി റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു "At the same time, the report warns.... has reduced the number of people in absolute poverty, the growing gap between the rich and the poor will become an important political issue."
ഇതുതന്നെ ആണ് ഫോര്‍ബ്സ് സൌത്ത് ഏഷ്യയിലെ ഏറ്റവും നല്ല ഭരണാധികാരി എന്നും സ്വയം താന്‍ മുഖ്യമന്ത്രി അല്ലെന്നും സംസ്ഥാനത്തിന്റെ സി.ഇ.ഓ. എന്നും പറഞ്ഞ ചന്ദ്രബാബുനായിഡുവിനെ ജനം തോല്‍പ്പിച്ചു മൂലക്കിരുത്തിയത്.രണ്ടായിരത്തോളം പേര്‍ അഞ്ചു വര്ഷം കൊണ്ടു ആത്മഹത്യ ചെയ്തിട്ടും ഇതാണ് ഭരണം എന്നാണു ആരുഷി പറയുന്നതു.ഈ വാദം ആണ് എന്‍.ഐ.സി പോലും എടുത്തു കുട്ടയില്‍ ഇട്ടതു.
അരുഷി എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലല്ലോ എന്റെ പ്രഗ്യാസിംഗ് ഭഗവതി,പവ്വത്തിലച്ച്ചാ, ദല്‍ഹി ഇമാമിക്കാ...