Saturday, April 10, 2010

സംസാരിക്കുന്ന ചിത്രങ്ങൾ


1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍
മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!



കടപ്പാട് : ദേശാഭിമാനി വാരിക

10 comments:

വര്‍ക്കേഴ്സ് ഫോറം said...

1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍ മലയാള മനോരമയ്ക്ക്
കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!

അപരൻ said...

ആരാണ് മാറിയത്? അജിതയോ പത്രമോ? അതോ ഇത്തിരിശ്ശേ രണ്ടു പേരുമോ?

പ്രശസ്തിയും പണവും വരുമെങ്കില്‍ വിട്ടുവീഴ്ച്ചകളും ആവാം, അല്ലേ?

ജബ്ബാര്‍

mukthaRionism said...

ഹതാണ് മനോരമ...
ഏയ്
അതല്ല
അജിത!
പൂയ്..

രാഷ്ട്രീയക്കാരന്‍ said...

1968 ലെയും 2010ലെയും പിണറായി വിജയന്റേ വീടുകളുടെ ചിത്രമുണ്ടാകുമോ ഒന്നെടുക്കാന്‍. മാറ്റം അവിടെ എത്രത്തോളമുണ്ടെന്ന് ഒന്നറിയന്‍ വേണ്ടിയാണ്.

പാച്ചു said...

മുന്‍ നക്സലുകള്‍ക്ക്‌ രണ്ടു വഴികലുണ്ട്‌
1) നിലവിലുള്ള എല്ലാത്തിനെയും പഴി പറഞ്ഞ്‌, ജാര്‍ഖണ്ടിലും ദണ്ടേവാഡയിലുമൊക്കെ നക്സലുകള്‍ ആളെക്കൊല്ലന്നതു കണ്ട്‌ മനസ്സില്‍ ആനന്ദിയ്ക്കുക.. 2) പുത്തന്‍ രീതികളോട്‌ സമരസപ്പെട്ട്‌ ഒരു സാമൂഹ്യപരിഷ്കര്‍ത്തവിണ്റ്റെ വേഷം അണിയുക...

അജിത ഇതില്‍ രണ്ടാമത്തെതു തിരഞ്ഞെടുത്തു...

ramachandran said...

പിണറായി ഇല്ലാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാനാകാതെ ആശയധാരിദ്രിതിന്റെ പടുകുഴിയില്‍ വിണ് നട്ടം തിരിയുന്ന വലതുപക്ഷത്തിന്റെ തറവേലകള്‍... അജിതയും മനോരമയും ആയാലെന്ത്.... പിണറായീല്ലതെ എന്തര് സുഖം ....! വീടിന്റെ വ്യജ ചിത്രങ്ങള്‍ നാട് നീള അയച്ചു ഒടുവില്‍ നാട്ടിലെ ജയിലില്‍ ഉണ്ടതിന്നുന്ന കുറെ ഗുപതരോഗികള്‍ ഉണ്ട് ... മതിയാകാതെ ഇനിയും ചിത്രങ്ങള്‍ കാണണമെന്ന്... കണ്ടാലും കൊണ്ടാലും പഠിക്കാതെ കുറെ ജാതികള്‍...thpfooo...

രാഷ്ട്രീയക്കാരന്‍ said...

ചൂടാവാതെ രാമാ.
കമ്യൂണിസ്റ്റുകാര്‍ കഷ്ടപ്പാടിലൂടെ സഹന സമരം നടത്തിയിരുന്ന കാലത്ത് അജിതയേപ്പോലെ പോലീസ് സ്റ്റേഷനുകളില്‍ തുണിയിരിഞ്ഞു തല്ലുകൊണ്ടിട്ടുണ്ട്. അന്നവര്‍ താമസിച്ചിരുന്നത് ചെറ്റക്കുടിലുകളിലുമായിരുന്നു. അജിതക്കു മാറ്റമുണ്ടായത് ആഘോഷിക്കുന്ന കമ്മൂണിസ്റ്റുകാരും പിണറായിക്കുണ്ടായ മാറ്റം കൂടി ആഘോഷിക്കേണ്ടതല്ലേ? അടിയന്തരാവസ്ഥക്കാലത്ത് തല്ലുകൊണ്ടപ്പോള്‍ ചോര പുരണ്ട ഒരു ഷര്‍ട്ടിപ്പോഴും സൂക്ഷിക്കുന്നില്ലേ? സഖക്കളെ ജയിലു നിറക്കാന്‍ ഏര്‍പ്പാടാക്കിയിട്ട് ഐ മാക്സ് തിയേറ്റര്‍ പണിയാന്‍ പാന്റൊക്കെയിട്ട് ഗള്‍ഫിലുടനീളം ഫണ്ടു പിരിവു നടത്തുമ്പോള്‍ 1968ലെ കുടിലും ഇപ്പോഴത്തെ ബംഗ്ളാവും ഒന്നു താരതമ്യം ചെയ്ന്നത് പ്രസക്തമല്ലേ രാമ ചണ്ഡ്രാ.

Unknown said...

കംമുക്കള് പണ്ടും പോയിട്ടുണ്ട് പാന്റൊക്കെയിട്ടു, സിലോണില്‍, പെനാങ്കില് (ഇന്നത്തെ മലേഷ്യ) ഒക്കെ 'പാന്റിട്ട്‌" പോയാണ് എ.കെ.ജി അന്ന് പിരിച്ചത്. ഇനിയും പോകും. പക്ഷെ അവിടെ പിരിച്ചു കിട്ടിയത് മനോരമക്കാരന് ഏതായാലും കിട്ടാന്‍ പോണില്ല, ഓ അതാണ്‌ പരിഭവമല്ലേ. ഇല്ല, മനോരമക്ക് കിട്ടാന്‍ പോണില്ല.
പിന്നെ അജിത 68ല് ധരിച്ച പാവാടയെ പറ്റിയും കുടിച്ച കട്ടനെ കുറിച്ചും ഇപ്പോള്‍ കുടിക്കുന്ന പാല്‍ ചായയും, അന്നത്തെ ജയിലിലെ അച്ഛനും ഇന്നത്തെ കൊണ്ട്രക്ടര്‍ ഭര്‍ത്താവും ഒന്നും ആരും ചര്‍ച്ച ചെയ്തില്ലല്ലോ.
68 ല് മണിക്കൂറുകളോളം നടന്നു കൊല്ലത്ത് നിന്ന് പുന്നപ്രയിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോയ വീയെസും ഇന്ന് കാറില്‍ പോകുന്ന വീയെസും ചര്‍ച്ചയില്‍ കൊണ്ടുവരുന്നത് എന്തിനെന്നു അറിയാന്‍ ചെറിയ പുത്തി മതി.

ജനശക്തി said...

'കൊച്ചിക്കാരെ കൊല്ലുക' എന്ന ഈ ബ്ലോഗിലെ പോസ്റ്റിലുണ്ട് എ.കെ.ജിയുടെ സിലോണ്‍ യാത്രയെക്കുറിച്ച്. പ്രഭാതത്തിനു ഫണ്ട് പിരിക്കാന്‍ പോയത്.

ജനശക്തി said...

ശതമന്യു ദുബായ് യാത്രക്കാര്യം വിശദമായി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്..

നുണഫാക്ടറികളില്‍ നന്നായി ഉല്‍പ്പാദനം നടക്കുന്നുവെങ്കിലും വിതരണശൃംഖല ഇപ്പോള്‍ ശക്തമല്ല. അതുകൊണ്ട് ചില കടകളിലേ വില്‍പ്പനയുള്ളൂ. ഗള്‍ഫില്‍ പോയത് പിണറായി വിജയന്‍മാത്രമല്ല. സംസ്ഥാനത്തെ ഏറ്റവും സീനിയറായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ പാലോളി മുഹമ്മദുകുട്ടിയുണ്ട്, രാജ്യസഭാംഗം എ വിജയരാഘവനുണ്ട്, മുന്‍ മന്ത്രിയും പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ടി കെ ഹംസയുണ്ട്. പ്രവാസിമലയാളികളെ നേരില്‍ കണ്ട് സംവദിക്കാനുള്ള യാത്രയ്ക്ക് ആയിരങ്ങളുടെ സ്വീകരണം ലഭിക്കുന്നു. അസൂയ മാനംമുട്ടെ വളരാനുള്ള വകുപ്പുണ്ട്. ഗള്‍ഫില്‍ പോയാല്‍ സെന്റ്, പൌഡര്‍, വാച്ച്, മൊബൈല്‍, ബിസ്കറ്റ്- ഇതൊക്കെ കൊണ്ടുവരാമെന്നാണല്ലോ നാട്ടുനടപ്പ്. അങ്ങനെ കുറെ സാധനങ്ങള്‍ വാരി കൊണ്ടുവരാനുള്ള പോക്കായി ആരെങ്കിലും ധരിക്കുന്നെങ്കില്‍ ആകട്ടെ എന്നാണ് വാര്‍ത്താപ്പടപ്പു വിദൂഷകരുടെ ഉള്ളിലിരിപ്പ്.