Thursday, August 19, 2010

വിവര സാങ്കേതികവിദ്യയും ബദലിനായുള്ള ആവശ്യവും

ജനങ്ങള്‍ പരസ്‌പരം ആശയവിനിമയം നടത്തുകയും കമ്പനികളും സംഘടനകളും സ്ഥാപനങ്ങളും അവയുടെ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന രീതിയെ വിവര സാങ്കേതിക വിദ്യ വിപ്ളവവല്‍ക്കരിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ദൈനംദിന ഇടപാടുകളില്‍ അതിന്റെ വിനിയോഗം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അന്തര്‍ദേശീയ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ സ്ഥിതിവിവര കണക്കുകള്‍ പ്രസ്‌താവിക്കുന്നത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1998നും 2010നും ഇടയ്‌ക്ക് 14 ലക്ഷത്തില്‍നിന്ന് 8.1 കോടി ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. 2009 ജൂണ്‍ വരെ രാജ്യത്താകെ 52.8 ലക്ഷം ബ്രോഡ്‌ബാന്‍ഡ് കണക്ഷനുകളാണുള്ളത്. ജനസംഖ്യയില്‍ 7 ശതമാനത്തിനു മാത്രമേ ഇന്റര്‍നെറ്റ് ലഭ്യത ഉള്ളൂവെങ്കിലും, ഈ എണ്ണം ശ്രദ്ധേയമാണ്; ഇത് പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ അധികവുമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങള്‍ക്ക് ഒരു നല്ല ഭാവിക്കുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത അത് തുറന്നിട്ടുള്ളപ്പോള്‍ തന്നെ, അത് ആഗോള കോര്‍പ്പറേഷനുകളുടെ പ്രാപ്യത വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. മൂലധനത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശികവും ദേശീയവുമായ നിയന്ത്രണങ്ങളില്‍നിന്ന് അതിനെ സ്വതന്ത്രമാക്കുന്നതിനും അത് സഹായിക്കുന്നുണ്ട്.

ഓരോ ഉല്‍പാദനപ്രക്രിയയുടെയും അവിഭാജ്യഭാഗമായി വിവര സാങ്കേതികവിദ്യ മാറിയിരിക്കുകയാണ്. ഉല്‍പാദനപ്രക്രിയകളുടെ സംയോജനവും യന്ത്രവല്‍ക്കരണവും ഭൌതികവും ഭൌതികേതരവുമായ എല്ലാവിധ ചരക്കുകളും ഉല്‍പാദിപ്പിക്കുന്ന വ്യവസായങ്ങളുടെ അടിയന്തിരാവശ്യമായിരിക്കുകയാണ്. 1990കളുടെ തുടക്കത്തില്‍ ഏകധ്രുവലോകവും ഏകപക്ഷീയമായ ആഗോളവല്‍ക്കരണവും സ്ഥാപിക്കപ്പെട്ടതോടുകൂടി പൊട്ടിമുളച്ചുവന്ന ക്ഷണികമായ ആവശ്യങ്ങളും ഈ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ കാരണങ്ങളാണ്. ദേശരാഷ്‌ട്രങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേയ്‌ക്ക് വികസിക്കുന്നതിന് കുത്തകകള്‍ക്ക് ശക്തി സംഭരിക്കുന്നതിനുള്ള ഒരു ഉപകരണമാണ് ഐടി. ബിസിനസ്സ് സ്ഥാപനങ്ങള്‍ ഭൂമിശാസ്‌ത്രപരമായി ഉല്‍പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ഇടങ്ങളില്‍നിന്ന് അകന്ന് ഏത് വിദൂരകോണിലായിരുന്നാലും അവയ്‌ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഐടി അവസരമൊരുക്കുന്നു.

മൊത്തം വിതരണശൃംഖലയിലെ സുപ്രധാനമായ ഒരു ഘടകമായി സേവനങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ ജിഡിപിയുടെ 50 ശതമാനത്തിലധികം സേവനമേഖലയുടെ വിഹിതമാണ്. ഐടിയും ഐടി അധിഷ്‌ഠിത സേവനങ്ങളും ആധുനികവ്യവസായത്തില്‍ സേവനമേഖലയുടെ ഭാഗമാണെങ്കിലും മറ്റു സേവനരംഗങ്ങള്‍ക്കും ഐടിയുടെ പരിഗണനയോ സഹായമോ ആവശ്യമായിരിക്കുന്നു. ധനമേഖലയിലെ വിവര വിനിമയത്തെ സംബന്ധിച്ചിടത്തോളം നട്ടെല്ലായി നില്‍ക്കുന്നത് ഐടി ആണ്. അവയിലെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ കാര്യനിര്‍വഹണത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നിര്‍വഹിച്ചുകൊടുക്കുന്നത് ഐടിയാണ്. ഇ-ഗവേണന്‍സിലും ഐടി ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ദിനംപ്രതി ഐടി മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചത് അതായിരുന്നു. നാസ്കോം റിപ്പോര്‍ട്ടുകള്‍ പ്രസ്‌താവിക്കുന്നത്, ഇന്ന് രാജ്യത്ത് ഐടിയും ഐടി അധിഷ്‌ഠിത സേവനമേഖലയും കൂടി 20 ലക്ഷം പ്രത്യക്ഷ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനു പുറമെ പരോക്ഷതൊഴില്‍ അവസരങ്ങളും ഉണ്ടാക്കുന്നു എന്നാണ്. ഈ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നത് മുഖ്യമായും വന്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചും അവിടെ ഒതുങ്ങിയുമാണ്. ഭൌതികപ്രചോദനം ഉള്ളത് എന്നതിനേക്കാള്‍ ഈ വ്യവസായത്തിന് മനുഷ്യവിഭവ പ്രധാനമായ സവിശേഷ സ്വഭാവമാണുള്ളത്. ഭൌതികമായ ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്ന മറ്റു വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വ്യവസായം സ്ഥാപിക്കുന്നതിന് നാമമാത്രമായ നിക്ഷേപമേ ആവശ്യമായി വരുന്നുള്ളൂ. ഈ വ്യവസായം സ്വരൂപിക്കുന്ന വമ്പിച്ച ലാഭം, ഈ വ്യവസായത്തിലെ ഓരോ വ്യക്തിയും ഉല്‍പാദിപ്പിക്കുന്ന വലിയ മിച്ചത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഈ ചര്‍ച്ചയുടെ ഒടുവില്‍ ഇതു സംബന്ധിച്ച് പ്രതിപാദിക്കാം.

സാങ്കേതികവിദ്യ എപ്പോഴും മാനവരാശിയുടെ ഉത്തമ താല്‍പര്യങ്ങളെ അനായാസമാക്കുകയാണ് ചെയ്യുന്നത്. ഭൂമിശാസ്‌ത്രപരമായി വിദൂരസ്ഥങ്ങളായിരുന്ന സംസ്‌ക്കാരങ്ങളെ ബന്ധിപ്പിച്ചത് നാവികവിദ്യയും ആവിയന്ത്രവും ആയിരുന്നു. വിവര സാങ്കേതിക വിദ്യ ഭൂഗോളത്തിലുടനീളമുള്ള ആളുകളെ മുമ്പ് എന്നത്തെക്കാള്‍ കൂടുതല്‍ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇത് ഭൂഗോളത്തിലുടനീളമുള്ള ആളുകള്‍ തമ്മിലുള്ള ആശയവിനിമയവും പരസ്‌പരബന്ധവും പുതിയ ഒരു വിധത്തിലാക്കിയിരിക്കുന്നു; അത് പുതിയ ചേരികള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കിയിരിക്കുന്നു. ഈ പുതിയ ഇടം - സൈബര്‍ സ്‌പേയ്‌സ്- ഭൂഗോളത്തിലെമ്പാടുമുള്ള ആളുകള്‍ക്ക് സംഘടിക്കാനും പുതിയ പുതിയ രൂപങ്ങളില്‍ സംഘടനയില്‍ ഒത്തുചേരാനും അവസരം ഒരുക്കിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മാനവരാശിക്കുള്ള ഒരു അനുഗ്രഹമാണെന്നും അതേസമയം തന്നെ തങ്ങള്‍ക്ക് കൂടുതല്‍ കൊള്ളയടിക്കാനും സ്വയം ശക്തിപ്പെടാനും കുത്തകകള്‍ അതിനെ വിനിയോഗിക്കുന്നുണ്ട് എന്നും ഉള്ളത് പരിശോധിക്കപ്പെടേണ്ട രണ്ട് വ്യത്യസ്‌ത വിഷയങ്ങളാണ്.

ആഗോള ധനപ്രതിസന്ധിയുടെ പ്രത്യാഘാതം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അനുഭവപ്പെടുകയാണ്. എന്നാല്‍ വ്യവസായത്തലവന്മാരും അവരുടെ സംഘടനകളും അടുത്ത കാലത്തായി അതിന്റെ പ്രത്യാഘാതത്തെ കുറച്ചു കാണുകയാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ പ്രതിസന്ധിക്കിടയില്‍ കൂടുതല്‍ ആനുകൂല്യങ്ങളും കൂടുതല്‍ ലാഭവും കൊയ്തെടുക്കുന്നതിനായി അതിനെ അമിതമായി പെരുപ്പിച്ച് കാണിക്കുകയുമാണ്. ഇപ്പോഴത്തെ നീക്കത്തിന്റെ തുടക്കം കുറിച്ചിരിക്കുന്നത് ജീവനക്കാര്‍ക്ക് കൊടുക്കേണ്ട ധനപരമായ നേട്ടങ്ങള്‍ തടഞ്ഞുകൊണ്ടാണ്. എന്നാല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമുള്ള രണ്ട് വിഷയങ്ങള്‍ കൂടി ഇത് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നു. അതില്‍ ഒന്ന് ഐടിയുടെ വളര്‍ച്ചയും ആ വളര്‍ച്ചയെ സ്വാധീനിച്ച ഘടകങ്ങളുമാണ്. മറ്റൊന്ന്, അതുമായി ബന്ധപ്പെട്ട 20 ലക്ഷം തൊഴിലാളികള്‍ക്കുമേല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതമാണ്.

ആഗോള ധനപ്രതിസന്ധിയുടെ പ്രത്യാഘാതം ഇന്ത്യയിലുമുണ്ട് എന്ന കാര്യം അവിതര്‍ക്കിതമാണ്. ഐടി വ്യവസായം ആഗോള സമ്പദ്ഘടനയുമായി പൊതുവിലും വികസിത രാഷ്‌ട്രങ്ങളുമായി പ്രത്യേകിച്ചും സംയോജിക്കപ്പെട്ടിട്ടുള്ളതാണ്; മറ്റു വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതാണ് തീച്ചൂളയുടെ കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ ഏറ്റെടുത്ത പ്രോജക്‌ടുകളുടെ ഏകദേശം 95 ശതമാനവും അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ഉള്ളവയാണ്. ഇവിടെ ഏറ്റെടുത്ത മൊത്തം ജോലിയില്‍ 5 ശതമാനം മാത്രമേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാംകൂടി വരുന്നുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് അമേരിക്ക ആസ്ഥാനമായ പ്രോജക്‌ടുകളോടുള്ള നമ്മുടെ ആശ്രിതത്വം 85 ശതമാനത്തില്‍നിന്ന് 60 ശതമാനമായി കുറഞ്ഞു. നമ്മുടെ ഐടി വ്യവസായത്തിന്റെ വളര്‍ച്ചാ പരിപ്രേക്ഷ്യം പൂര്‍ണമായും വിദേശ വിപണിയെ ആശ്രയിച്ചുള്ളതായിരുന്നു; ഇത് ഈ വ്യവസായത്തിലെ തൊഴിലാളികളെ സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.

ആധുനിക വ്യവസായത്തിന്റെ മുഖ്യകാര്യാലയം ആയാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത് - ചൈനയെ അതിന്റെ പിന്നണി ആയും. ഇന്ത്യയിലെ സോഫ്‌ട്‌വെയര്‍ വൈദഗ്ധ്യവും ഹാർഡ് വെയറില്‍ ചൈനയുടെ ശേഷിയും രണ്ട് സമ്പദ്ഘടനകളെയും ശക്തിപ്പെടുത്തും; ഡോളറുമായോ യൂറോയുമായോ ഉള്ള ആശ്രിതത്വത്തില്‍ നിന്ന് നമ്മെ അത് അകറ്റി നിര്‍ത്തുകയും ചെയ്യും. ഹാർഡ് വെയറിനുവേണ്ടി നാം അമേരിക്കയെ ആശ്രയിക്കുന്നത് ഹാർഡ് വെയര്‍ മേഖലയില്‍ നമുക്ക് ഭീമമായ ചെലവ് വരുത്തുന്നു. ഉപഭോക്‌തൃ ഉപകരണങ്ങള്‍ മുതല്‍ നെറ്റ്‌വര്‍ക്കിങ്ങിനും കമ്യൂണിക്കേഷനും ബഹിരാകാശ ഗവേഷണത്തിനും ആവശ്യമായ നൂതനയന്ത്ര സാമഗ്രികള്‍ വരെ നാം അമേരിക്കയില്‍നിന്ന് വാങ്ങുന്നവയില്‍ ഉള്‍പ്പെടുന്നു; ഇതില്‍ ഓരോ ഹാർഡ്‌വെയറിന്റെയും ഉപയോഗത്തിന് അവര്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ നാം അനുസരിക്കേണ്ടതായും വരുന്നു. എന്നാല്‍, ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ഈ കൂട്ടുകെട്ട് ഹാർഡ്‌വെയറിന്റെയും സോഫ്‌ട്‌വെയറിന്റെയും കാര്യത്തില്‍ വികസിത ലോകത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍ നമുക്ക് സഹായകമാവും. ഈ രണ്ട് അയല്‍രാജ്യങ്ങളെയും ഇത് "ഇരുകൂട്ടര്‍ക്കും വിജയം'' എന്ന സ്ഥിതിയില്‍ എത്തിക്കും.

ഐടി വ്യവസായം കഴിഞ്ഞ ഒരു ദശകമായി സുസ്ഥിരമായാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. നമുക്ക് വിപ്രൊ, ടിസിഎസ്, സിടിഎസ്, സത്യം എന്നിവയെക്കുറിച്ച് പരിഗണിക്കാം; 2001 മുതല്‍ 2008 വരെയുള്ള വളര്‍ച്ചാനിരക്ക് നോക്കാം. ഈ കമ്പനികളുടെ മൊത്തം വരുമാനം 6264 കോടി ഡോളറാണ്. ശരാശരി ലാഭനിരക്ക് 20.44%. അതായത്, ഈ കമ്പനികള്‍ കൊയ്തെടുക്കുന്ന മൊത്തം ലാഭം (ഒരു ഡോളര്‍ = 40 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ കണക്കാക്കിയാല്‍പോലും) 51214.5 കോടി രൂപയാണ്. (ഈ കണക്കുകള്‍ ശേഖരിച്ചത് ബന്ധപ്പെട്ട കമ്പനികള്‍ അതാത് വര്‍ഷം അവസാനം പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള പത്രവാര്‍ത്തകളില്‍ നിന്നാണ്. ഓരോ കമ്പനിയും എങ്ങനെ ആയാലും ശരാശരി 20 ശതമാനത്തിലധികം ലാഭമുണ്ടാക്കുന്നു). തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായി തൊഴിലുടമകള്‍ നേടിയെടുക്കുന്ന ലാഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികളുടെ ശമ്പളവും വളരെ തുച്‌ഛമാണ്.

ഈ വ്യവസായത്തില്‍ ചൂഷണത്തിന്റെ ആധുനിക ശൈലികള്‍ അവതരിപ്പിക്കുകയാണ്. ശമ്പളത്തെ രണ്ട് ഭാഗങ്ങളായി വേര്‍തിരിക്കുന്നു. അതില്‍ ഒന്ന് ഓരോ വിദഗ്ദ്ധ തൊഴിലാളിക്കും (പ്രൊഫഷണൽ‍) ലഭിക്കുന്ന സഞ്ചിത ശമ്പളമാണ് (Consolidated Pay); മറ്റൊന്ന് അവരുടെ പ്രകടനത്തെ (Performance) ആധാരമാക്കിയുള്ള മൂല്യനിര്‍ണയമാണ്. ശരാശരിനിരക്കിൽ‍, പ്രകടനത്തെ ആധാരമാക്കിയുള്ള മൂല്യനിര്‍ണയം ഒരു ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തോളം വരും. ഇതിനര്‍ത്ഥം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ആള്‍ക്ക് അതനുസരിച്ചുള്ള പൂര്‍ണമായ തുക വാഗ്ദാനം നല്‍കപ്പെടുകയോ നിശ്ചയമായും നല്‍കപ്പെടുകയോ ചെയ്യുന്നു എന്നല്ല. ഉള്‍പ്പെടുന്ന മൊത്തം വെര്‍ട്ടിക്കലില്‍ (ലംബമാനത്തിൽ‍) അവര്‍ക്ക് അവരുടെ പ്രകടന സൂചിക (Performance indicator) യെ ഉള്‍പ്പെടുത്തുകയും അതിനെ അടിസ്ഥാനമാക്കി കൂലി കൊടുക്കുകയും ചെയ്യുന്നുവെന്നു മാത്രം. വെര്‍ട്ടിക്കലിന് നല്‍കുന്ന നൂറിലൊരംശം (Percentile) മൊത്തം തുകയുടെയും നൂറിലൊരംശമായിരിക്കും; ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നവര്‍ക്ക് നല്‍കപ്പെടുന്നതായി പറയപ്പെടുന്ന തുക അതാണ്. യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് ലഭിക്കുന്ന തുക ജീവനക്കാരനോട് സൂചിപ്പിച്ചിട്ടുള്ളതിനെക്കാള്‍ താരതമ്യേന കുറഞ്ഞ തുകയായിരിക്കും.

സാധാരണഗതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പെന്‍ഷന്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, പ്രോവിഡന്റ് ഫണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുടെ അഭാവവും ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വവും ആദായനികുതി പിടിക്കുന്നത് ഒഴിവാക്കാന്‍ പണം സമ്പാദിക്കാന്‍ ജീവനക്കാരനെ നിര്‍ബന്ധിതനാക്കുന്നു. പൊതുവെ തൊഴിലുടമയുടെ വിഹിതമായി നല്‍കുന്ന പ്രോവിഡന്റ് ഫണ്ടിന്റെയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെയും പണത്തെയും തൊഴിലാളിയുടെ ശമ്പളത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. താരതമ്യേന വളരെ ഉയര്‍ന്നതാണെന്ന് തോന്നുന്ന ശമ്പളത്തില്‍ യഥാര്‍ത്ഥത്തില്‍ ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന തുക നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞതായിരിക്കും. തങ്ങളുടെ വീഴ്‌ചകള്‍ക്ക് പരിഹാരമായി ജീവനക്കാര്‍ അധികസമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്; അത് ഒന്നുകില്‍ ഓഫീസില്‍വെച്ച് തന്നെയാകും; അല്ലെങ്കില്‍ വീടുകളില്‍വച്ചും ജോലി ചെയ്യാം. വീടുകളില്‍ ഇരുന്ന് കൂടി പണിയെടുക്കാന്‍ ജീവനക്കാര്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കുന്നു. ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുണ്ടെന്ന് അങ്ങനെ കമ്പനി ഉറപ്പുവരുത്തുന്നു. എന്നാൽ‍, ഈ ലാപ്ടോപ്പുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് ജോലികള്‍ക്കുള്ളതല്ലാതെ മറ്റ് സോഫ്‌ട് വെയറുകള്‍ ഈ ലാപ്ടോപ്പുകളില്‍ സ്ഥാപിക്കാനോ ഉപയോഗിക്കാനോ പൊതുവില്‍ ജീവനക്കാരെ അനുവദിക്കാറില്ല. ഇത് ജീവനക്കാരില്‍ മാനസിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഹൈദരാബാദിലെ പ്രശസ്‌തമായ ഒരു ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഒരു ഡോക്‌ടര്‍ പ്രസ്‌താവിച്ചത്, ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ 90 ശതമാനംപേരും 28 വയസ്സില്‍ താഴെ പ്രായമുള്ളവരും ഐടി മേഖലയിലോ ഐടി അധിഷ്‌ഠിത മേഖലയിലോ നിന്നുള്ളവരുമാണെന്നാണ്. അധികജോലി സമയം മൂലമുള്ള സാമൂഹിക സംഘര്‍ഷങ്ങളും മാനസിക പിരിമുറുക്കവും ഈ ജീവനക്കാരുടെ കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു.

ഈ വ്യവസായ നടത്തിപ്പിനുവേണ്ടിയുള്ള സംവിധാനങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത് തൊഴിലുടമകളുടെ സംഘടനകളാണ്. ഇന്ത്യയില്‍ ആഗോള സ്വതന്ത്ര വ്യാപാരത്തിനായി ശക്തമായി വാദിക്കുന്ന ഒരു സംവിധാനമാണ് നാസ്കോം. അവരുടെ വെബ്സൈറ്റില്‍ ഇങ്ങനെ പ്രസ്‌‌താവിക്കുന്നു:

"നാസ്കോം ഒരു ആഗോള വ്യാപാരവേദിയാണ്. ഇതില്‍ 1200ല്‍ അധികം അംഗങ്ങളുണ്ട്. അതില്‍ 250ല്‍ ഏറെ എണ്ണവും അമേരിക്ക, ബ്രിട്ടൻ‍, യൂറോപ്യന്‍ യൂണിയൻ‍, ജപ്പാൻ‍, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള ആഗോള കമ്പനികളാണ്. നാസ്കോമില്‍ അംഗങ്ങളായ കമ്പനികള്‍ സോഫ്‌ട്‌വെയര്‍ വികസനം, സോഫ്‌ട്‌വെയര്‍ സേവനങ്ങൾ, സോഫ്‌ട്‌വെയര്‍ ഉല്‍പന്നങ്ങൾ‍, ഐടി അധിഷ്‌ഠിത/ബിപിഒ സേവനങ്ങൾ‍, ഇ - വ്യാപാരം എന്നിങ്ങനെയുള്ള മേഖലകളില്‍ ബിസിനസ്സ് നടത്തുന്നു. ഇന്ത്യയില്‍ ആഗോള സ്വതന്ത്രവ്യാപാരത്തിന്റെ ശക്തമായ വക്താവാണ് നാസ്കോം''.

യഥാര്‍ത്ഥത്തില്‍ ഈ വ്യാപാരവേദിക്ക് ഐടി വ്യവസായത്തിന്റെയും അതിന്റെ പ്രവര്‍ത്തനത്തിന്റെയും ആകെ മേല്‍ അഭൂതപൂര്‍വമായ മേല്‍ക്കോയ്‌മയാണുള്ളത്. ഈ വ്യാപാരവേദി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്നന്നത്തെ നിയമമായി മാറുന്നു. ഇന്ന് ഈ രാജ്യത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഈ വ്യാപാരവേദി പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരും ശ്രദ്ധിക്കുന്നു. ഭരണഘടന, നിയമം എന്നിവ ബധിരകര്‍ണങ്ങളുള്ള പദങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. ഈ വേദി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സസൂക്ഷ്‌മം പരിശോധിച്ചാല്‍ മാത്രമേ അതിന്റെ തനിനിറം മനസ്സിലാക്കാന്‍ കഴിയൂ. അത്തരത്തിലുള്ള ഒരു വിഷയമാണ് ദേശീയ വൈദഗ്ദ്ധ്യം രേഖപ്പെടുത്തല്‍ (Naiotnal Skill Registry) എന്ന് സംശയിക്കപ്പെടുന്നു. വ്യവസായം കൈക്കൊള്ളുന്ന പ്രക്രിയയിലെയും നടപടികളിലെയും സുതാര്യത ഇല്ലായ്‌മ, ഇത് ജീവനക്കാരുടെ താല്‍പര്യത്തിന് വേണ്ടി ഉള്ളതല്ല എന്ന് പറയാന്‍ വേണ്ടത്ര അടിസ്ഥാനം നല്‍കുന്നു.
ജീവനക്കാരെ യൂണിയനുകളിലും അസോസിയേഷനുകളിലും സംഘടിതരാകാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണം. അത് അവരിലേക്ക് കാറ്റും വെളിച്ചവും കടന്നുവരാന്‍ മാത്രമേ സഹായിക്കൂ; വ്യവസായത്തില്‍ അത് മികച്ച തൊഴില്‍ സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യും. ജീവനക്കാരുടെ കൂട്ടായ വിലപേശല്‍ ശേഷി അവരുടെ തൊഴില്‍ സാഹചര്യങ്ങളെയും ചെലവഴിക്കല്‍ ശേഷിയെയും വര്‍ദ്ധിപ്പിക്കുക മാത്രമേ ഉള്ളൂ. അത് സമ്പദ്ഘടനയ്‌ക്ക് ഗുണകരമാവുകയും ചെയ്യും. കടുത്ത ചൂഷണം തുടരാന്‍ അനുവദിക്കരുത്. ഈ നടപടികളിലൂടെ കൂടുതല്‍ വിദേശ നാണയം ലഭിക്കുകയും ചെയ്യും.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐടിക്കായുള്ള ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. വളരെ ഉയര്‍ന്ന ലാഭം ലഭിക്കുന്ന ഒരു വ്യവസായത്തിൽ‍, സര്‍ക്കാര്‍ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങണം. അത് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കും. ഐടി വ്യവസായത്തിലും തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കണം. ജീവനക്കാര്‍ സ്വയം സംഘടിതരാകാനുള്ള അവസരം നല്‍കണം. ഐടി പ്രൊഫഷണലുകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു മദ്ധ്യസ്ഥ സംവിധാനത്തിന് (Arbitration Mechanism) തുടക്കം കുറിക്കണം. സത്യം സംഭവത്തിന്റെ വെളിച്ചത്തിൽ‍, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ തൊഴിലുടമകള്‍ നടത്തുന്ന ആഭ്യന്തര അഴിമതികള്‍ ഇല്ലാതാക്കാന്‍ വ്യക്തമായ നിയമനിര്‍മാണം നടത്തണം. ഈ വ്യവസായത്തിലെ ആഭ്യന്തര അഴിമതികളെക്കുറിച്ച് പരിശോധിക്കാന്‍ ഒരു പൊതുനിയന്ത്രണ സംവിധാനത്തിന് രൂപം നല്‍കണം.

അതേസമയം തന്നെ, ഐടിയില്‍നിന്ന് ക്രമേണയുള്ള പിന്തിരിയല്‍ എന്ന നിലയില്‍ പുതിയ രൂപത്തിലുള്ള സംഘടനകളും ശൈലികളും ഉയര്‍ന്നുവരുന്നുണ്ട്. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് സോഫ്‌ട്‌വെയറില്‍ മാറ്റം വരുത്താനും അതിനെ പരിഷ്‌ക്കരിക്കാനും അതിനെ അവനവന് അനുരൂപമാക്കാനും വ്യക്തികള്‍ക്കുള്ള സ്വാതന്ത്യ്രത്തിനായുള്ള പോരാട്ടം തുടങ്ങിയിരിക്കുകയാണ്. വിവര വിജ്ഞാനത്തിന്റെ മണ്ഡലത്തില്‍ അറിവിന്റെ കുത്തകവല്‍ക്കരണത്തിനായുള്ള സ്ഥാപനങ്ങളെ തന്നെ ചോദ്യം ചെയ്യുകയുമാണ്. കമ്പ്യൂട്ടര്‍ശാസ്‌ത്രത്തില്‍ ഒരു ബദല്‍ കെട്ടിപ്പടുക്കുന്നതിന് ഇടയാക്കിയ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനം. കൂട്ടുചേര്‍ന്ന് പണിയെടുക്കുന്നതിനുള്ള ഒരു പുതിയ സംസ്‌ക്കാരം ഇത് രംഗത്തെത്തിച്ചിരിക്കുകയാണ്. ഇത് ശാസ്‌ത്രത്തിന്റെയും എഞ്ചിനീയറിങ്ങിന്റെയും മറ്റു ധാരകളിലേക്ക് കൂടി പടര്‍ന്നിരിക്കുന്നു. സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ ശക്തരായ വക്താക്കളാണ് കേരള സര്‍ക്കാർ‍. ഐടി @ സ്‌കൂളിലെയും മറ്റു സംരംഭങ്ങളിലെയും പ്രവര്‍ത്തനത്തില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. ഈ സ്വാതന്ത്യബോധം വിക്കിപീഡിയ, ഭൌമ ഇട ഡാറ്റ ശാസ്‌ത്രങ്ങള്‍ (Geospatial data Science), കലയും സംസ്‌ക്കാരവും തുടങ്ങിയ സ്വതന്ത്ര വിജ്ഞാനത്തിനായുള്ള മറ്റു സംരംഭങ്ങള്‍ക്കും പ്രചോദനമാണ്. ഈ പ്രസ്ഥാനങ്ങളുടെ സഹജമായ സവിശേഷത തന്നെ ഈ പുതിയ ശാസ്‌ത്രമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന കുത്തകയ്ക്കെതിരായ പോരാട്ടമാണ്. സോഫ്‌ട്‌വെയര്‍ സമൂഹത്തിനുള്ളിലെ ഈ പ്രസ്ഥാനം ഇപ്പോഴത്തെ ബൌദ്ധിക സ്വത്തവകാശ സംവിധാനത്തെ ഉപയോഗിച്ച് സോഫ്‌ട്‌വെയര്‍കമ്പനികള്‍ കെട്ടിപ്പടുക്കുന്ന കുത്തകയെ വെല്ലുവിളിക്കുന്നതിനുള്ളതാണ്. ഇത് ഔഷധരംഗത്തെയും സോഫ്‌ട്‌വെയര്‍ രംഗത്തെയും പ്രൊഫഷണലുകളും കലാകാരന്മാരുടെ വിഭാഗങ്ങള്‍ തമ്മില്‍പോലുമുള്ള കൂട്ടുകെട്ടുകള്‍ കൂടി ഉള്‍പ്പെടുന്നതാണ്. കുത്തക കോര്‍പ്പറേഷനുകള്‍ ആസൂത്രണം ചെയ്ത തട്ടിപ്പുകളെ അതിജീവിക്കാന്‍ കെല്‍പ്പുള്ളതാണ് ഈ പ്രസ്ഥാനം. അത് വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഉടമസ്ഥാവകാശമുള്ള സോഫ്‌ട്‌വെയര്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പ്പറേഷനുകളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ ഗുണമേന്മയുള്ളതും വളരെ ഫലപ്രദവുമായ സോഫ്‌ട്‌വെയറുകള്‍ ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു.

ഇന്ന്, സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനം സ്വതന്ത്രവും സൌജന്യവുമായി ലഭ്യമാകുന്ന ഗ്നു (Gnu)/ലിനക്സ് (Linux) എന്ന ഓപ്പറേറ്റിങ് സിസ്‌റ്റം വികസിപ്പിക്കുക മാത്രമല്ല ചെയ്‌തിട്ടുള്ളത്, മറിച്ച് സമയം ചെലവഴിക്കാന്‍ സന്നദ്ധതയുള്ള ആര്‍ക്കും ഈ സോഫ്‌ട്‌വെയറിനെ അഭിവൃദ്ധിപ്പെടുത്താനും കഴിയും. തുടക്കത്തിൽ‍, ഇത് ഒരു താല്‍ക്കാലിക പ്രതിഭാസമായാണ് കരുതപ്പെട്ടിരുന്നത്. വിപണിശക്തികളുടെ കടന്നാക്രമണത്തെ അതിന് അതിജീവിക്കാനാവില്ല എന്നും കരുതിയിരുന്നു. എന്നാൽ‍, സ്വതന്ത്രവും തുറന്നതുമായ സോഫ്‌ട്‌വെയര്‍ (Free and Open Source Sofware) വര്‍ദ്ധിച്ച തോതില്‍ അതിജീവനശേഷിയും വികസന സാധ്യതയും ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനൂതനമായ ശാസ്‌ത്രീയവും സാങ്കേതികമികവുള്ളതുമായ സോഫ്‌ട്‌വെയര്‍ സ്വതന്ത്ര രൂപത്തില്‍ ലഭ്യമാകുന്ന അവസ്ഥയും അത് സൃഷ്‌ടിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്‌ട്‌വെയര്‍ കൂടുതല്‍ വൈവിധ്യം അനുവദിക്കുന്നു. സാങ്കേതിക വിദ്യയെ നിയന്ത്രിക്കാന്‍ സമൂഹത്തെ അനുവദിക്കുകയും ചെയ്യുന്നു. ഭൌതികനേട്ടം ഉണ്ടെങ്കില്‍ മാത്രമേ വിജ്ഞാനം ഉല്‍പാദിപ്പിക്കപ്പെടൂ എന്ന വിജ്ഞാനത്തെ സംബന്ധിച്ച നവലിബറല്‍ പ്രത്യയശാസ്‌ത്രത്തിന് അത് മുഖ്യ ധൈഷണിക വെല്ലുവിളി ഉയര്‍ത്തുകയുമാണ്. ഒരു സഹകരണാത്മക ഉദ്യമം എന്ന നിലയിലാണ് വിജ്ഞാന ഉല്‍പാദനം നടക്കുന്നത്. കുത്തകകള്‍ക്ക് ലാഭത്തിന്റെ ആനുകൂല്യം ഉണ്ടാകുന്നുമില്ല; ഇപ്പോഴത്തെ സ്വത്തവകാശ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ആശയത്തിന് ഇത് വെല്ലുവിളിയാണ്.

സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ മറ്റൊരു സാധ്യത അത് പ്രദാനം ചെയ്യുന്ന സാമ്പത്തിക ആനുകൂല്യങ്ങളാണ്. ഐഐഎം ബാംഗ്ളൂരിലെ പ്രൊഫസര്‍ രാഹുല്‍ ഡേ നടത്തിയ പഠനം പ്രസ്‌താവിക്കുന്നത്, സ്വതന്ത്ര സോഫ്‌ട്‌വെയറിലേക്ക് മാറിയാല്‍ സര്‍ക്കാരിന് 10,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ്. കമ്പ്യൂട്ടറുകളുടെ ആയുസ്സ് മൂന്ന് വര്‍ഷക്കാലമാണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഈ നേട്ടം ആവര്‍ത്തിച്ചുണ്ടാകുന്നതുമാണ്. ഇങ്ങനെയുള്ള നേട്ടത്തില്‍നിന്ന് സ്വരൂപിക്കുന്ന പണം സമൂഹത്തിന് ഗുണകരമായ കൂടുതല്‍ ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാവുന്നതാണ്. ഉടമസ്ഥാവകാശമുള്ള സോഫ്‌ട്‌വെയറിനു പകരം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ നടപ്പാക്കുന്നതിന് ദേശീയതലത്തില്‍ ശക്തമായ നിയമനിര്‍മാണം ഉടന്‍ ആവശ്യമായിരിക്കുന്നു.

യഥാര്‍ത്ഥ സമൂഹങ്ങള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്‌ത പല ഉപകരണങ്ങളും യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഉല്‍പന്നങ്ങളാണ്. തുടര്‍ച്ച ഉറപ്പാക്കുന്നതിനുള്ള അടിത്തറയും ബഹുരാഷ്‌ട്ര കോര്‍പറേഷനുകളുടെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രവുമാണ് സ്വതന്ത്ര സോഫ്‌ട്‌വെയര്‍ എന്ന് ഇപ്പോള്‍ വലിയൊരു വിഭാഗം പ്രസ്ഥാനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ആയതിനാൽ‍, സമരത്തിന്റെ രണ്ട് പ്രക്രിയകള്‍ അടുത്തുവരികയാണ് - ഒന്ന് മറ്റു സമരങ്ങള്‍ക്കായി സൈബര്‍ സ്‌പേയ്‌സ് ഉപയോഗിക്കുക; മറ്റൊന്ന് ആഗോള ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളുടെ നിയന്ത്രണത്തില്‍നിന്ന് മുക്തമായ സോഫ്‌ട്‌വെയര്‍ ഉപകരണങ്ങള്‍ക്കായുള്ള പോരാട്ടം. വാസ്‌തവത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ വികസനം പൊതുവില്‍ ഈ പുതിയ സൈബര്‍ സമൂഹങ്ങളുടെ വളരെ അടുത്ത ഭാഗമായിരിക്കുകയാണ് - ഇന്റര്‍നെറ്റും ആഗോള സഹകരണത്തിനായുള്ള മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കൂട്ടായ്‌മയുടെ അടിസ്ഥാനത്തില്‍ സോഫ്‌ട്‌വെയര്‍ വികസിപ്പിക്കുന്നതിനായി പല ഗ്രൂപ്പുകളും ഒത്തുചേരുകയാണ്. വിതച്ചിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിത്തുകള്‍ മുളപൊട്ടിയിരിക്കുന്നു. അത് കുത്തകകളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുകയുമാണ്. അവ പുതിയ രൂപത്തിലുള്ള സംഘടനകളായി രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഇത് പുതിയ രൂപങ്ങളില്‍ ഉയര്‍ന്നുവരുന്ന എല്ലാ ചൂഷണങ്ങള്‍ക്കും എതിരായ പ്രചോദനശക്തിയായി വളര്‍ന്നുവരും. ഒരു പുതിയ സമൂഹത്തിന്റെ സൃഷ്‌ടിക്കുവേണ്ടിയുള്ള പ്രചോദനമായും അത് മാറും.

*****

വി ശ്രീനിവാസറാവു, കടപ്പാട് : ചിന്ത വാരിക

( സി പി ഐ എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകൻ)

17 comments:

വര്‍ക്കേഴ്സ് ഫോറം said...

സാങ്കേതികവിദ്യ എപ്പോഴും മാനവരാശിയുടെ ഉത്തമ താല്‍പര്യങ്ങളെ അനായാസമാക്കുകയാണ് ചെയ്യുന്നത്. ഭൂമിശാസ്‌ത്രപരമായി വിദൂരസ്ഥങ്ങളായിരുന്ന സംസ്‌ക്കാരങ്ങളെ ബന്ധിപ്പിച്ചത് നാവികവിദ്യയും ആവിയന്ത്രവും ആയിരുന്നു. വിവര സാങ്കേതിക വിദ്യ ഭൂഗോളത്തിലുടനീളമുള്ള ആളുകളെ മുമ്പ് എന്നത്തെക്കാള്‍ കൂടുതല്‍ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇത് ഭൂഗോളത്തിലുടനീളമുള്ള ആളുകള്‍ തമ്മിലുള്ള ആശയവിനിമയവും പരസ്‌പരബന്ധവും പുതിയ ഒരു വിധത്തിലാക്കിയിരിക്കുന്നു; അത് പുതിയ ചേരികള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കിയിരിക്കുന്നു. ഈ പുതിയ ഇടം - സൈബര്‍ സ്‌പേയ്‌സ്- ഭൂഗോളത്തിലെമ്പാടുമുള്ള ആളുകള്‍ക്ക് സംഘടിക്കാനും പുതിയ പുതിയ രൂപങ്ങളില്‍ സംഘടനയില്‍ ഒത്തുചേരാനും അവസരം ഒരുക്കിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യ മാനവരാശിക്കുള്ള ഒരു അനുഗ്രഹമാണെന്നും അതേസമയം തന്നെ തങ്ങള്‍ക്ക് കൂടുതല്‍ കൊള്ളയടിക്കാനും സ്വയം ശക്തിപ്പെടാനും കുത്തകകള്‍ അതിനെ വിനിയോഗിക്കുന്നുണ്ട് എന്നും ഉള്ളത് പരിശോധിക്കപ്പെടേണ്ട രണ്ട് വ്യത്യസ്‌ത വിഷയങ്ങളാണ്.

Pranavam Ravikumar said...

Good Write Up!

Regards

kOchUrAvI

Anonymous said...

പണീയെത്തിക്കൂ കൈകളിലാദ്യം പിന്നെ മതി കമ്പ്യൂട്ടര്‍ എന്നും പറഞ്ഞു ഇവിടെ പീ ജി കോര്‍സുകള്‍ തുടങ്ങാനോ ഒന്നും സമ്മതിക്കാതെ കേരള ഐ ടിയെ അഞ്ചു കൊല്ലം പിറകോട്ടു വലിച്ചവര്‍ ഇപ്പോള്‍ ഐ ടിയുടെ വക്താക്കള്‍ അമ്പേ നിണ്റ്റെ തൊലിക്കട്ടി

ഈ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഫ്രീ എന്നു പറയുന്നത്‌ ഒരു മിത്താണു, ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസം ഫ്രീ ആയിരിക്കാം പക്ഷെ മെയിണ്റ്റനന്‍സ്‌ എന്ന പേരില്‍ അവര്‍ പണം വാങ്ങുന്നു,ഡേറ്റാ ബേസ്‌ സോഫ്റ്റ്‌ വെയറ്‍ പോസ്റ്റ്ഗ്രെസ്‌ ആദ്യം ഫ്രീ ആയിരുന്നു എന്നാല്‍ അതില്‍ വാല്യു അഡീഷന്‍ നടത്തി ഇപ്പോള്‍ അതു പെയിഡ്‌ സോഫ്റ്റ്‌ വെയര്‍ ആണു, കുത്തക കുത്തക എന്നു മുറവിളിക്കുന്നു എന്നാല്‍ സര്‍ക്കാരിലോ വീട്ടിലോ കേരളത്തില്‍ എത്ര പേര്‍ മൈക്രോസോഫ്റ്റിനു പണം കൊടുക്കുന്നുണ്ട്‌, എല്ലാ കമ്പ്യൂട്ടറിലും വിന്‍ഡൊസ്‌ അല്ലേ ഉള്ളത്‌?

സ്വതന്ത്റ സോഫ്റ്റ്‌ വെയറ്‍ ലിനക്സ്‌ കണ്ടുപിടിച്ചത്‌ ഓപ്പണ്‍ കന്‍സോറ്‍ഷ്യം അല്ല പണ്ടു കുത്തക ആയിരുന്ന സ്കോ ഡെവലപ്‌ ചെയ്ത സോറ്‍സ്‌ കോഡ്‌ ഇപ്പോള്‍ ആ കുത്തക ഇല്ലാത്തതിനാല്‍ അതില്‍ പ്റവറ്‍ത്തിച്ചവറ്‍ പബ്ളിഷാക്കി

സറ്‍വറുകളില്‍ ലിനക്സും നോഡുകളില്‍ വിന്‍ഡോസും ആയി ഉപയോഗിച്ചാല്‍ മാത്റമേ കമ്പ്യൂട്ടറൈസേഷന്‍ എവിടെയും വിജയിക്കുകയുള്ളു, ലിനക്സ്‌ അത്റ യൂസറ്‍ ഫ്റണ്ട്ലി അല്ല ഡെവലപ്പേറ്‍സിനു സഹായം കിട്ടാന്‍ പ്റയാസം ഉണ്ട്‌

ഇവിടെ ഏതു ഗവണ്‍മണ്റ്റ്‌ പ്റോജക്ടായാലും ആദ്യം ഒരു കണ്‍സല്‍റ്റന്‍സി ഉണ്ടാക്കും അതു വിപ്റോ കെല്‍ട്റോണ്‍ ഒക്കെ ആയിരിക്കും അവര്‍ ഒരു അമ്പത്‌ പേജു റൈറ്റ്‌ അപ്‌ ഉണ്ടാക്കും മിക്കതും നെറ്റില്‍ നിന്നും മോഷ്ടിച്ചതായിരിക്കും ഇതിനു കണ്‍സല്‍റ്റിംഗ്‌ ഫീ എന്ന പേരില്‍ ഒരു വന്‍ തുക വാങ്ങും , ഈ കണ്‍സല്‍റ്റന്‍സിയില്‍ നല്ല കമ്മീഷന്‍ ഉണ്ട്‌

അതു പാറ്‍ട്ടിക്കും ഐ എ എസ്‌ കാരനും ഒക്കെ കിട്ടും ഈ റിപ്പോറ്‍ട്ട്‌ വെറും ചവറ്‍ ആയിരിക്കുകയും ചെയ്യും ഇന്നു അഴിമതി കൈക്കൂലി ഈസിയായി നടത്താനും പണം കൈമാറാനും ഉള്ള വിദ്യയാണു കണ്‍സല്‍റ്റന്‍സി

Anonymous said...

സര്‍ക്കാരിണ്റ്റെ വെബ്‌ സൈറ്റുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ആണോ ഡെവലപ്‌ ചെയ്തിരിക്കുന്നത്‌? സീ ഡിറ്റ്‌ എന്ന സ്ഥാപനം ഡെവെലപ്‌ ചെയ്യുന്ന വെബ്‌ സൈറ്റുകളുടെ പ്ളാറ്റ്ഫോം സ്വന്തന്ത്ര സോഫ്റ്റെയര്‍ ആണോ?

ആര്‍ ടി ഓ ഓഫീസില്‍ പേപ്പര്‍ , കമ്പ്യൂട്ടര്‍ റിബണ്‍ , കാര്‍ട്രിഡ്ജ്‌ എന്നിവ വങ്ങാതെ അതി ഭീമമായ ഒരു തുകക്കു സീ ഡിറ്റിനു ഈ പണി കൈമാറുന്നതിണ്റ്റെ രഹസ്യം എന്താണൂ?

ഹോളോഗ്രാം സീ ഡിറ്റില്‍ ഉണ്ടാക്കുന്നുണ്ടോ? അവര്‍ അതു വെളിയില്‍ ഔട്‌ സോര്‍സ്‌ ചെയ്തിരിക്കുക അല്ലേ?

ഐ ടി അറ്റ്‌ സ്കൂള്‍ കഴിഞ്ഞ തവണ ചെയ്ത ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ, പരീക്ഷാ റിസല്‍റ്റ്‌ പ്രസിധീകരിക്കാന്‍ സര്‍ക്കര്‍ സര്‍വര്‍ ഉണ്ട്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ട്‌ രണ്ടായിരത്തി നാലു മുതല്‍ ഗവണ്‍ മെണ്റ്റ്‌ ഏജന്‍സികള്‍ ഒരു ചെലവും ഇല്ലാതെ റിസല്‍റ്റ്‌ സര്‍ക്കാര്‍ സര്‍ വറുകളില്‍ പ്രസിധീകരിച്ചു വന്നു, കേവലം ഒരു ആഴ്ച മാത്രം ഉപയോഗം വരുന്നതാണു ഈ റിസല്‍റ്റ്‌ ഇടീല്‍,

ഈ റിസല്‍റ്റ്‌ പബ്ളിഷിംഗ്‌ ഐ ടി അറ്റ്‌ സ്കോാള്‍ ഏറ്റു പിടിച്ചു നാലു വര്‍ഷവും പൊളിഞ്ഞു

കഴിഞ്ഞ വര്‍ഷം അതവര്‍ ഒരു പ്രൈവറ്റ്‌ സ്ഥാപനത്തിനു വന്‍ തുകക്കു കോണ്ട്രാക്റ്റ്‌ കൊടുത്തു , സര്‍ക്കാരിണ്റ്റെ സംവിധാനം ഉള്ളപ്പോള്‍ ഇതെന്തിനു പ്രൈവറ്റ്‌ കമ്പനിക്കു കൊടുത്തു? അതു സ്വതന്ത്ര സോഫ്റ്റ്‌ വെയറില്‍ ആണോ നിര്‍മ്മിച്ചത്‌? ഫ്രീയായി ഗവണ്‍മണ്റ്റ്‌ ഏജന്‍സികള്‍ വളരെ എഫിഷ്യണ്റ്റ്‌ ആയി നിര്‍വഹിച്ചു വന്ന ഒരു കാര്യം ഇങ്ങിനെ കേരള ഗവണ്‍മെണ്റ്റിണ്റ്റെ പണം വാങ്ങി അതു മറ്റൊരു ഏജന്‍സിക്കു മറിച്ചു കൊടുക്കുന്നത്‌ എന്തൊരു സോഷ്യലിസം ആണു?

ഐ ടി അറ്റ്‌ സ്കൂളിനു എന്തു കൊണ്ട്‌ തന്നത്താന്‍ ചെയ്യാന്‍ കഴിയുന്നില്ല?

ഇതാണു കേരളത്തില്‍ നടക്കുന്ന കമ്പ്യൂട്ടറൈസേഷന്‍

Jagadees said...

OpenID ക്കാര്‍ക്ക് കമന്റ് ചെയ്യാനവസരം നല്‍കുക.

ഐടി വ്യവസായം നമുക്ക് തൊഴിലും സമ്പത്തും നേടിത്തരുന്നുണ്ട്. എന്നാല്‍ നമുടെ കീശയില്‍ നിന്ന് ചോര്‍ന്ന് പണം പോകാതെ സൂക്ഷിച്ചെങ്കിലേ ഇതു കൊണ്ട് ഗുണമുള്ളു. ഹൈദരാബാദില്‍ നിന്ന് നടത്തിയ ഐടി കയറ്റുമതിയേക്കാള്‍ കൂടുതല്‍ പണം ആന്ധ്രയിലെ കൃഷിക്കാര്‍ വിദേശ കമ്പനികളില്‍ നിന്ന് വിത്തും വളവും കീടനാശിനികളും വാങ്ങാന്‍ ചിലവാക്കി.
കുറച്ച് പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന പേരില്‍ നാം നമ്മുടെ മൊത്തം നിയമങ്ങളേയും വിദേശ ശക്തികള്‍ക്ക് അനുകൂലമായി തിരുത്തിയെഴുതുന്നു.
ഐടിയുടെ തിളക്കം ഒരു പ്രചാരവേലയാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍ അടക്കമുള്ള എല്ലാ വിദേശ കമ്പനി ഉത്പന്നങ്ങളും ബഹിഷ്കരിക്കുക. പ്രാദ്ശിക ഉത്പന്നങ്ങള്‍ വാങ്ങുക

- ജഗദീശ്.

Vivara Vicharam said...

ഐ ടി @ സ്കൂള്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തിനും വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാന്‍ ഒരു തുകയും നല്‍കിയിട്ടില്ല എന്നറിയുന്നു.

അതിന്റെ പ്രവര്‍ത്തനം http://itschool.gov.in/evidhya.htm ലിങ്കില്‍ പരിശോധിക്കാവുന്നതാണു്.

നുണ പ്രചരണം ഈ വേദിയില്‍ ഒഴിവാക്കുന്നതു് നല്ലതാണു്.

മലമൂട്ടില്‍ മത്തായി said...

Welcome to the age of computers, the party of Rip Van Winkle. Glad that you folks noticed that there a lot of jobs in the service sector. Being 30 years too late is still early for the red party.

BTW free software is not cheap. Just see what happens to the law suit filed by Oracle against Google.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ജഗദീശ്, നിര്‍ദ്ദേശത്തിനു നന്ദി. ശരിയാക്കിയിട്ടുണ്ട്. നോക്കുമല്ലോ.

manoj.k.mohan said...

ഈ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഫ്രീ എന്നു പറയുന്നത്‌ ഒരു മിത്താണു, ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസം ഫ്രീ ആയിരിക്കാം പക്ഷെ മെയിണ്റ്റനന്‍സ്‌ എന്ന പേരില്‍ അവര്‍ പണം വാങ്ങുന്നു,ഡേറ്റാ ബേസ്‌ സോഫ്റ്റ്‌ വെയറ്‍ പോസ്റ്റ്ഗ്രെസ്‌ ആദ്യം ഫ്രീ ആയിരുന്നു എന്നാല്‍ അതില്‍ വാല്യു അഡീഷന്‍ നടത്തി ഇപ്പോള്‍ അതു പെയിഡ്‌ സോഫ്റ്റ്‌ വെയര്‍ ആണു, കുത്തക കുത്തക എന്നു മുറവിളിക്കുന്നു എന്നാല്‍ സര്‍ക്കാരിലോ വീട്ടിലോ കേരളത്തില്‍ എത്ര പേര്‍ മൈക്രോസോഫ്റ്റിനു പണം കൊടുക്കുന്നുണ്ട്‌, എല്ലാ കമ്പ്യൂട്ടറിലും വിന്‍ഡൊസ്‌ അല്ലേ ഉള്ളത്‌?
വിന്‍ഡോസ്‌ ഉപയോഗിച്ചാല്‍ സര്‍വിസിങ്ങിനു പണം കൊടുക്കേണ്ട എന്നത് പുതിയ അറിവാണ്.
മൈക്രോ സോഫ്റ്റ്‌ നേരിട്ട് വന്നു ചെയ്തു തരുമായിരിക്കും :P

Anonymous said...

എസ്‌ എസ്‌ എല്‍ സി റിസല്‍റ്റ്‌ പ്രഖ്യാപനം കഴിഞ്ഞ മാര്‍ച്ച്‌ ഏതോ പുതിയ ടെക്നോളജി ഉപയോഗിച്ചു, അതു ഇന്ന സ്ഥാപനം ആണൂ ചെയ്തത്‌ എന്നു അന്‍ വര്‍ സാദത്തിണ്റ്റെ പ്രസ്താവന ഉണ്ടായിരുന്നു പല പത്രങ്ങളിലും, ഇപ്പോള്‍ ലിങ്ക്‌ എണ്റ്റെ കൈവശമില്ല പ്രസ്താവനയില്‍ പറഞ്ഞ സ്ഥാപനം പ്രൈവറ്റ്‌ ആണൂ, സര്‍ക്കാര്‍ ഏജന്‍സികള്‍ ഫ്രീ ആയി ചെയ്തു വന്ന പരിപാടിക്കു ഐ ടി അറ്റ്‌ സ്കൂള്‍ പണം വാങ്ങിയോ ഇല്ലയോ? നുണ പ്രചരിപ്പിക്കത്തക്ക ബ്രഹത്‌ സ്ഥാപനം ഒന്നുമല്ല ഐ ടി അറ്റ്‌ സ്കൂള്‍ , എസ്‌ സി ആര്‍ ടി പോലെ വെറുതെ ജനത്തിണ്റ്റെ പണം കളയാന്‍ ഉണ്ടാക്കിയ ഒരു സ്ഥാപനം


മനോജ്‌ കേ മോഹനനു മറുപടി വിന്‍ഡോസ്‌ പണം വാങ്ങുന്ന കുത്തക ആണല്ലോ പിന്നെ വാദത്തീന്തു പ്റസക്തി? നിങ്ങളുടെ അമേരിക്ക എന്നുവച്ചാല്‍ എന്തോ ഭീകരന്‍ എന്ന തല തിരിഞ്ഞ വാദം ആണു മൈക്റോസോഫ്റ്റിനെതിരെ അന്ധമായി വിരോധിക്കുന്നത്‌, മൈക്റോസോഫ്റ്റ്‌ സറ്‍ വീസിനു ഒന്നാം നിരയില്ല് തന്നെ ആണു, എന്തു പ്റശ്നം ഉണ്ടെങ്കിലും മൈക്റോസോഫ്റ്റിനു മെയില്‍ അയക്കു സറ്‍ വീസ്‌ കിട്ടും നിങ്ങളുടെ കയ്യിലുള്ള സോഫ്റ്റ്വെയറ്‍ ജെനുവിന്‍ ആണെങ്കില്‍

ഇല്ലെങ്കില്‍ തന്നെ എസ്‌ കു എല്‍ സറ്‍വറോ ഡോട്‌ നെറ്റോ നിങ്ങള്‍ ഉപയോഗിക്കുെന്നെങ്കില്‍ എന്തു പ്റോബ്ബ്ളം ഉണ്ടായാലും നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്കു അതിനുള്ള പ്റതിവിധി നെറ്റില്‍ നിന്നും കിട്ടും, മൈക്റോസോഫ്റ്റിനു പണം കൊടുക്കേണ്ട കാര്യമില്ല

വിഷ്വല്‍ സ്റ്റുഡിയോ രണ്ടായിരത്തി പത്തു ഉപയോഗിച്ചു ഒരു വെബ്സൈറ്റ്‌ ഉണ്ടാക്കാന്‍ മണിക്കൂറ്‍ മതി, പക്ഷെ പണം കൊടുക്കണം സോഫ്റ്റ്‌ വെയറിനു, ഇതേ സാധനം ജാവ ഉപയോഗിച്ചു ചെയ്താല്‍ മാസങ്ങള്‍ പിടിക്കും, നിങ്ങള്‍ വളരെ പരിശ്രമിക്കേണ്ടിവരും പ്റശ്നങ്ങള്‍ സോള്‍വ്‌ ചെയ്യാന്‍ സപ്പോറ്‍ട്ട്‌ തീരെ ഇല്ല, നിങ്ങള്‍ തന്നെ ശ്രമിച്ചു പ്റശ്നം സോള്‍വ്‌ ചെയ്യണം

കൈനറ്റി ഹോണ്ട സ്കൂട്ടറ്‍ ഓടിക്കാന്‍ എളുപ്പം പക്ഷെ മൈല്‍ജു കുറവാണൂ സ്പെയറിനു പണം കൂടുതല്‍ ബജാജ്‌ സ്കൂട്ടറ്‍ സ്പെയറ്‍ കോശ്റ്റ്‌ കുറവ്‌, ഓടിക്കാന്‍ ഇമ്മിണീ പാട്‌, ഏതു ഓടിക്കണം എന്നത്‌ നിങ്ങളൂടെ അവകാശം

പണ ലബ്ധി, പണം ഇല്ലെങ്കില്‍ മനസ്സിലാക്കാം ഇവിടെ പണം വെള്ളം പോലെ വേസ്റ്റായി കളയുന്നു ഒരു പ്റയോജനവും ഇല്ല അതാണു ചൂണ്ടിക്കാട്ടിയത്‌, നിങ്ങള്‍ക്കു പണം കളയാന്‍ ഇഷ്ടം ഇല്ലാഞ്ഞിട്ടാണു ഓപ്പണ്‍ സോറ്‍സ്‌ ഉപയോഗിക്കുന്നതെങ്കില്‍ ഓകെ പക്ഷെ വേറെ വഴിയില്‍ അനാവശ്യമായി പണം കളയരുത്‌.

കൈനെറ്റിക്‌ ഹോണ്ട വന്നത്‌ കൊണ്ടാണു ഇന്നു സ്ത്റീകള്‍ അനായാസം ടു വീലറ്‍ ഉപയോഗിക്കുന്നത്‌, പുതിയ ടെക്നോളജിക്ക്‌ പണം കൊടുക്കണം ദെയറ്‍ ഈസ്‌ നോ ഫ്രീ മീല്‍ ഇന്‍ കാപിറ്റലിസം ഈ ലേഖനം പറഞ്ഞു വന്നത്‌ ഓപ്പണ്‍ സോറ്‍സു ഉപയോഗിച്ചാല്‍ കാശൂ ലാഭിക്കാം എന്നതാണു എന്നാല്‍ സത്യം അതല്ല സോഫ്റ്റ്‌ വെയറിനു കാശു വേണ്ട സറ്‍വീസിനു വേണം , കാശു ലാഭിക്കാന്‍ ശ്രമിക്കുന്നവറ്‍ കാശൂ വെറുതെ കളയുന്നു

manoj.k.mohan said...

@ആരുഷി ::താങ്കളോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല(അതിനുള്ള സമയം ഇല്ല ).രണ്ടു കൊല്ലം മുന്‍പ് വരെ വിന്‍ഡോസ്‌ (പൈരെറ്റട് കോപ്പി)ഉപയോഗിച്ചിരുന്ന ആളാണ് ഞാന്‍ .അങ്ങനെ ഉപയോഗിക്കുനത് ശരിയല്ലെന്നും ഒറിജിനല്‍ വാങ്ങാന്‍ കാശില്ലാത്തത് (സ്വതന്ത്രമല്ലാത്ത അറിവിന്‌ എന്തിനു പണം കൊടുക്കണം ?) കൊണ്ടും ഇപ്പോള്‍ ഫ്രീ സോഫ്റ്റ്‌ വെയര്‍ ഉപയോഗിക്കുന്നു .ഇപ്പോള്‍ ഞാന്‍ ഗ്നു ലിനക്സ്‌ സ്വതന്ത്രമായി ഉപയോഗിക്കുന്നു , അതിന്റെ source കോഡ് പഠിക്കുന്നു ,എന്നെ കൊണ്ട് കഴിയാവുന്ന സഹായം(പ്രോഗ്രാമിംഗ് അറിവ് കമ്മി ആണ് ) അതിന്റെ കമ്യുനിറ്റിക്ക് കോണ്‍ട്രിബ്യുട്ട് ചെയ്യുന്നു , കുടാതെ എന്റെ അയല്‍ക്കാര്‍ക്കും സുഹൃത്തുകള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പങ്കു വയ്ക്കുന്നു . ഈ പറഞ്ഞതില്‍ ഏതെങ്കിലും ഒന്ന് ഈ പറയുന്ന കുത്തക(!) സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പറ്റുമോ ?

manoj.k.mohan said...
This comment has been removed by the author.
manoj.k.mohan said...

ആരുഷി:: കൈനെറ്റിക്‌ ഹോണ്ടയും സോഫ്റ്റ്‌വെയറും രണ്ടും രണ്ടാണ് ! ഒന്ന് ഭൗതികമായിട്ടുള്ള ഒന്നാണെങ്കില്‍ സോഫ്റ്റ്‌വെയര്‍ എന്നത് ആശയമാണ്. രണ്ടാമതൊരു വണ്ടി കുടി ഉല്‍പാധിപ്പികണമെങ്കില്‍ നമുക്ക് അത്രയും ചെലവ് വരുന്നു .പക്ഷെ നമുക്ക് ഒരു സോഫ്റ്റ്‌വെയരിന്റെ കോപ്പി ഉത്പാദിപ്പിക്കാന്‍ വളരെ നിസാര പണം മതിയാകും. പ്രാരംഭ ചെലവ് മാത്രമേ സോഫ്റ്റ്‌വെയറിന് വരുന്നുള്ളൂ. അതിനാല്‍ ആയിരം പേര്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ കൊടുക്കാനും ഒരാള്‍ക്ക് കൊടുക്കാനും ഒരേ ചെലവ് ! താങ്കള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം മനസീലയിട്ടില്ലെന്നു തോന്നുന്നു ( താല്പര്യം ഉണ്ടെങ്കില്‍ ഈ ലിങ്കുകള്‍ വായിക്കുക http://www.gnu.org/philosophy/selling.ml.html

http://git.savannah.gnu.org/cgit/smc.git/plain/book/html/book.html )


ഏതു OS ഉപയോഗിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്. കേരളത്തില്‍ എല്ലായിടത്തും വിന്‍ഡോസ്‌ ഉപയോഗിക്കുനുടെങ്കില്‍ അതില്‍ വളരെ ചെറിയ ശതമാനമേ ജെനുവിന്‍ ആയതുള്ളൂ . ബാക്കി എല്ലാം പകര്‍പ്പവകാശ നിയമം ലംഘിച്ചാണ് ഉപയോഗിക്കുനത് . ബില്‍ഗേറ്റ്സിന്റെ മൌന അനുവാദതോടെ ഇന്ത്യയിലും ചൈനയിലും നടക്കുന്ന ഈ പൈറസി അവരുടെ ഭാവി വാണിജ്യ കമ്പോളം മുന്നില്‍ കണ്ടാണ്‌.ഒരു ജനതയെ അവരുടെ സോഫ്റ്റ്‌വെയര്‍ ശീലിപ്പിച്ചു , പണം കൊടുത്തു വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു .

{അവസാനം , ""മൈക്രോസോഫ്ട്‌ എന്താ നിന്നെ കടിച്ചാ "" എന്ന് അറബികഥയില്‍ ശ്രീനിവാസനോട് ചോദിച്ചപോലെ ചോദിക്കരുത് !:P}

Anonymous said...

@ആരുഷി, സ്വതന്ത്രം എന്നു വെച്ചാല്‍ സൗജന്യം എന്നല്ല അര്‍ത്ഥം എന്നു ഏതു കൊച്ചു കുട്ടിക്കും അറിയാം, താങ്കള്‍ക്കറിയില്ല എങ്കിലും. മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറിനു പണം വാങ്ങുന്നതില്‍ തെറ്റ് ഒന്നും ഇല്ല. പക്ഷേ, പണം നല്കി വാങ്ങുന്നവനു് ആ സോഫ്റ്റ്വെയര്‍ മോഡിഫൈ ചെയ്യാനോ, വിതരണം ചെയ്യാനോ അനുവാദമില്ല എന്നതാണു് പ്രശ്നം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്താണു് എന്നു ഒന്നു മനസ്സിലാക്കാന്‍ എങ്കിലും ശ്രമിച്ചിട്ടു പോരേ അതിനെക്കുറിച്ചു് "വിദഗ്ധ" അഭിപ്രായങ്ങള്‍ പരസ്യമായി വിളമ്പാന്‍?

താങ്കള്‍ക്കു വേണ്ടി :

When we speak of free software, we are referring to freedom, not price. Our General Public Licenses are designed to make sure that you have the freedom to distribute copies of free software (and charge for them if you wish), that you receive source code or can get it if you want it, that you can change the software or use pieces of it in new free programs, and that you know you can do these things.

http://www.gnu.org/licenses/gpl.html

Wash'Allan JK | വഷളന്‍ ജേക്കെ said...

ശ്യാം, വളരെ ശരി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ സൌജന്യ സോഫ്റ്റ്‌വെയര്‍ എന്നല്ല. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്നാണല്ലോ പറയുന്നത്.

ഞാന്‍ ഉബണ്ടു ഉപയോഗിക്കുന്ന ആളാണ്‌. എന്നാല്‍ വല്ലപ്പോഴുമെങ്കിലും വിന്‍ഡോസില്‍ കയറേണ്ട ആവശ്യം വരാറുണ്ട്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാന്‍ പറ്റില്ല. കാരണം അതിനു ഉടമത്തം (ownership) ഇല്ല. വേണ്ടത്ര സപ്പോര്‍ട്ട് ഇല്ല. താങ്കളെ പ്പോലെയുള്ളവര്‍ക്ക് അത് ഉപയോഗിക്കാന്‍ പ്രയാസമില്ലയിരിക്കും. പക്ഷെ പലര്‍ക്കും കീറാ മുട്ടിയാണ് .

മൈക്രോസോഫ്ട്‌ ആണ് പേര്‍സണല്‍ കമ്പ്യൂട്ടിംഗ്-നെ ഇത്ര ജനകീയമാക്കിയത്‌. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിനെപ്പോലെയുള്ള കമ്പനികളുടെ ബിസിനസ്സ് മോഡലിനെ സ്വാധീനിക്കും. അവര്‍ നയങ്ങള്‍ മാറ്റാന്‍ നിബന്ധിതരാവും. തിരിച്ചു മൈക്രോസോഫ്റ്റിന്റെ ജനകീയ ടൂള്‍സ് ഓപ്പണ്‍ സോര്‍സ് ഡെവലപ്പെര്സിനെ സ്വാധീനിക്കും. രണ്ടും വേണം. ഓപ്പണ്‍ സോഴ്സ് മാത്രമായാല്‍ കുറെ കഴിഞ്ഞു നാഥനില്ലാത്ത പ്രസ്ഥാനമായി അത് ഇല്ലാതാവും.

Wash'Allan JK | വഷളന്‍ ജേക്കെ said...

manoj.k.mohan,
പരസ്യമായി പൈറെറ്റഡ് സോഫ്റ്റ്‌വെയര്‍ ആണ് യൂസ് ചെയ്യുന്നതൊന്നെക്കെ വിളിച്ചു പറയാതെ! ;)
ഞാന്‍ ഒരിക്കല്‍ വിന്‍ഡോസ്‌ സെവെന്റെ ഒരു ആക്ടിവേഷന്‍ കീ ഈ-ബേയില്‍ നിന്നും ചുളു വിലയ്ക്ക് വാങ്ങി ഒരു പഴയ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തു. കുറച്ചു നാള്‍ അവന്‍ ഓടി. പിന്നെ വിന്‍ഡോസ്‌ വെര്‍ഷന്‍ ജെനുവിന്‍ അല്ലെന്നു ഒരേ ബഹളം, ലവന്മ്മാര്‍ ഇന്റര്‍നെറ്റ്‌ വഴി ലൈസന്‍സ് കീ ചെക്ക് ചെക്കു ചെയ്തു വാണിംഗ് ഓടെ വാണിംഗ്. പിന്നെ ഞാന്‍ അതില്‍ ഉബണ്ടു കേറ്റി.

manoj.k.mohan said...

വഷളന്‍ ജേക്കെ :: ഞാന്‍ വിന്‍ഡോസ്‌ ഉപയോഗിച്ചിട്ടു 2 വര്‍ഷത്തോളമായി. അത് പറയുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ.ഇവിടുത്തെ കമന്റ്‌ ബോക്സില്‍ എന്തൊക്കെയോ കണ്ടപ്പോള്‍ പ്രതികരിച്ചു എന്നെ ഉള്ളു.