Friday, September 12, 2008

ഗീതയുടെ നാനാര്‍ഥങ്ങള്‍

"രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ടത് അന്ന് നിലവിലിരുന്ന അനീതികളെ വിപ്ലവകരമായി ചെറുക്കാനായിരുന്നു എന്ന നേര് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പറ്റിയ ഒരു പ്രധാന അബദ്ധം'' -സി രാധാകൃഷ്ണന്‍.

ഒരു പ്രധാന അബദ്ധം എന്ന് പറയുമ്പോള്‍ വേറെയും അബദ്ധങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ടോ?

"ശരിയായി വ്യാഖ്യാനിച്ച് മനസ്സിലാക്കിയാല്‍ ഗീത... മനുഷ്യന്റെ പുരോഗതിക്ക് ഒട്ടും എതിരല്ല'', തുടര്‍ന്നെഴുതുന്നു.

ഒരുപാട് വ്യാഖ്യാനങ്ങളുണ്ട് ഗീതയ്ക്ക്, മലയാളത്തില്‍ത്തന്നെ. ഈ വ്യാഖ്യാനങ്ങളൊന്നും ശരിയല്ലെന്നാണോ? ശരിയായത് വല്ലതുമുണ്ടോ?

ഇതിഹാസങ്ങളും ബ്രഹ്മസൂത്രവും ഗീതയും മറ്റും ചുട്ടുകരിക്കണമെന്ന് ആരാനും പറഞ്ഞോ? ഇത് പുസ്തകം ചുട്ടെരിക്കുന്ന കാലമായതുകൊണ്ട് തോന്നിയതായിരിക്കും. "ഭഗവത് ഗീത ഒരു വിമര്‍ശനപാഠം'' ചുട്ടെരിക്കാന്‍ പറഞ്ഞില്ലല്ലോ. ഇവയൊന്നും ചുട്ടെരിക്കണമെന്നല്ല ശരിക്ക് വായിച്ച് അര്‍ഥം ഗ്രഹിച്ച് വിലയിരുത്തണമെന്നുതന്നെയാണ് പക്ഷം. ഭക്ത്യാന്ധതയും മുന്‍വിധികളും മാറ്റിനിര്‍ത്തി വേണമെന്നുമാത്രം. അതെങ്ങനെ? "സംശയാത്മാ വിനശ്യതി'' (സംശയിക്കുന്നവന്‍ ഒടുങ്ങിപ്പോകും) എന്ന മന്ത്രച്ചരട് ഗീതാനുസന്ധായികള്‍ കെട്ടിയിട്ടുണ്ടാകുമല്ലോ.

ബ്രഹ്മസൂത്രങ്ങളും ഗീതയും എല്ലാം അറിവിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങളാണെന്ന രാധാകൃഷ്ണന്റെ അഭിപ്രായം മാനിക്കുന്നു. അറിവ് അറിവുതന്നെയാണല്ലോ. "സര്‍വേലാഭാഃ സാഭിമാനാഃ എന്നും വിചാരിക്കാം.

'ശരിയാണ്, തല്പരകക്ഷികള്‍ ഇവയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്തിട്ടുണ്ട്'' പ്രതികരണം സമ്മതിക്കുന്നു. ദുര്‍വ്യാഖ്യാനം ചെയ്ത ദുരുപയോഗങ്ങളാണ് ഇന്നും ശക്തം. നന്നായൊന്നു തട്ടിക്കുടഞ്ഞാല്‍ പോകുന്ന അഴുക്കും പൊടിയുമൊന്നുമല്ല പറ്റിപ്പിടിച്ചിട്ടുള്ളത്. കുളിപ്പിച്ച് കുളിപ്പിച്ചു കുട്ടിതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. മാത്രമല്ല ഇടതുപക്ഷം തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചാല്‍ അതിന്നും പഴിയുണ്ടാവും. വിവേകാനന്ദ ജയന്തി ഡി വൈ എഫ് ഐ കൊണ്ടാടിയപ്പോള്‍ അതിന്റെ പേരിലുണ്ടായ പുകില്‍ നാം കണ്ടതാണല്ലോ. ഗീതയെ അതിന്റെ യഥാര്‍ഥ സ്ഥിതിയില്‍ അറിഞ്ഞു വിലയിരുത്തണം. അതാണഭികാമ്യം.

'മഹത്വഭാരവത്വാഢ്യ'മായ ഭാരതത്തിലെ ഒരു ഉപപര്‍വമാണല്ലോ ഗീത. മഹാഭാരതത്തേക്കാളും ഈ ഉപപര്‍വത്തിന് എങ്ങനെ ഈ മഹത്വം കിട്ടി. പലരും ഗീത കാണുന്നതും ഉപയോഗിക്കുന്നതും പ്രത്യേകമായി രചിക്കപ്പെട്ട ഒരു വിശിഷ്ട ഗ്രന്ഥമെന്ന നിലയ്ക്കാണ്. മരംമറഞ്ഞ് കാടുകാണാത്ത അവസ്ഥ തന്നെ. ഗീതയ്ക്കുവേണ്ടിയാണ് മഹാഭാരതം രചിക്കപ്പെട്ടത് എന്ന് കണ്ടെത്തിയവര്‍പോലുമുണ്ട്. ഉറപ്പിച്ചു പറയാം: ഈ ഗീതാനുസന്ധാകളില്‍ ഭൂരിഭാഗവും മഹാഭാരതം കണ്ടവര്‍പോലുമല്ല. മേല്‍പ്പുരപൊളിച്ച് നടുത്തളത്തിലിറങ്ങുന്നവരാണ് ഏറെയും.

"വിശ്വത്തിന്റെ ഘടന വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗീത ആത്മാവിനെക്കുറിച്ച് പറയുന്നത്..... ക്ഷരം, അക്ഷതം.. അക്ഷരാതീരം എന്നതാണ് പ്രപഞ്ചഘടന. ഇതുതന്നെയാണ് ഇപ്പോള്‍ സയന്‍സിന്റെ കാഴ്ചപ്പാടും,''രാധാകൃഷ്ണന്‍ പറയുന്നു. 'ഇപ്പോള്‍' എന്ന് പറയുമ്പോള്‍ മുമ്പ് അങ്ങനെ ആയിരുന്നില്ലെന്നാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗീത കണ്ടെത്തിയത് ഇപ്പോഴാണ് സയന്‍സ് കണ്ടെത്തുന്നത്. ദശാവതാരങ്ങളില്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയ മിടുക്കന്മാരാണല്ലോ നാം.

ഗീത ആത്മാവിനെക്കുറിച്ചു പറയുന്നത് ബന്ധുമിത്രാദികളെ കൊന്നാലും അവര്‍ നശിക്കുന്നില്ല എന്നു സ്ഥാപിക്കാനാണ്. കൊന്നാലും കൊല്ലുന്നില്ല, ചത്താലും ചാകുന്നില്ല എന്നു സ്ഥാപിക്കാന്‍. പ്രഥമദൃഷ്ട്യാതന്നെ ഇത് സുവ്യക്തം. ശരീരം നാശമുള്ളതാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ ശരീരത്തിലെ ആത്മാവിനെ ആര്‍ക്കും കൊല്ലാനാവില്ല. 'തസ്മാദ്യുദ്ധ്യസ്വ ഭാരത' (അതുകൊണ്ട് യുദ്ധം ചെയ്തോളൂ- 2ല്‍18)

"നായം ഹന്തി ന ഹന്യതേ'' ആത്മാവ് കൊല്ലുന്നില്ല, കൊല്ലപ്പെടുന്നില്ല. (2 ല്‍ -19) എത്ര ശരി. അങ്ങനെ കൊന്നു. ഉണ്ടെങ്കിലല്ലേ അത് നടക്കൂ. അല്ലെങ്കില്‍ ആത്മബോധം, തന്റേത് എന്ന ബോധം ഒരിക്കലും ലോകത്തുനിന്ന് പോകയില്ലല്ലോ. "ഗുരുക്കന്മാരുടെ രക്തംപുരണ്ട ഭോഗങ്ങളെ അനുഭവിക്കാനില്ല (2ല്‍-5) - "ഇരന്നു കഴിഞ്ഞോളാം. സ്വജനത്തെ കൊന്നിട്ട് എങ്ങനെ സുഖിക്കും'' (1ല്‍ 37) എന്നൊക്കെ പറഞ്ഞ് പരവശനായി "യത്ശ്രേയഃസ്യാന്നിശ്ചിതം ബ്രൂഹിതന്മേ'' (ശ്രേയസ്കരമായിട്ടുള്ളത് പറഞ്ഞുതരൂ) എന്ന് ആവശ്യപ്പെടുന്ന അര്‍ജുനനോടാണ് ആത്മാവിനെക്കുറിച്ചു പറയാന്‍ തുടങ്ങുന്നത്. അനുക്രമം വായിക്കുന്നവര്‍ക്ക് ഇതുബോധ്യപ്പെടും.

യുദ്ധവിരക്തനായ അര്‍ജുനനെ യുദ്ധോക്ത്യുക്തനാക്കാനാണ് ഈ ഉപദേശങ്ങള്‍. കൃഷ്ണനെത്തന്നെ ഈ ഉപദേശത്തിന് കൈകണ്ടതിലും കവിയുടെ ഔചിത്യദീക്ഷയുണ്ട്. കാപട്യങ്ങളെക്കൊണ്ട് ഒരുവിധം യുദ്ധം ജയിച്ചതില്‍പ്പിന്നെ ഭരണകാര്യങ്ങളിലെ ഉപദേശത്തിന് കൃഷ്ണനെ കണ്ടില്ല. ധര്‍മജന്‍ ശരശയ്യയില്‍ കിടക്കുന്ന പിതാമഹന്റെ അടുത്താണ് അതിന് പോകുന്നത്. ഇന്ദ്രന്റെ അവരജനാണത്രെ വിഷ്ണു. "ഉപേന്ദ്ര ഇന്ദ്രാവരജോ'' എന്ന് നിഘണ്ടു (വിഷ്ണുവിന്റെ അവതാരമാണ് കൃഷ്ണന്‍ എന്നാണല്ലോ വെപ്പ്) 'യുദ്ധസ്വവിഗതജ്വരഃ'' എന്നു പറയാന്‍ സര്‍വഥാ യോഗ്യന്‍.

താന്‍ വലിയ ഇന്ദ്രജാലക്കാരനാണ്, കൃഷ്ണന്‍ തന്നെ വിളിച്ചു പറയുന്നുണ്ട്:

" ദേവീഹ്യേഷാ ഗുണമയീ

മമ മായാ ദുരാത്യയാ (7-ല്‍ 14) (എന്റെ മായയെ ആര്‍ക്കും മറികടക്കാവതല്ല) ദ്യൂതം ഛലയതാമസ്മി' (വഞ്ചകര്‍ക്കിടയില്‍ ഞാന്‍ ചൂതാട്ടമാണ്-10ല്‍-36) . "മൌനം ചാസ്മി ഗുഹ്യാനാം'' 10-ല്‍ 38 (രഹസ്യങ്ങളില്‍ ഞാന്‍ മൌനമാണ്) . ഇതുകൊണ്ട് പ്രപഞ്ചത്തെ അളന്നെടുക്കാം എന്ന് മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് മായ.

ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും വേദവാദരതന്മാരുടെ മൂഢതയെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടും പടക്കിറങ്ങാന്‍ ധൈര്യം വരാത്ത സവ്യസാചിയെ "നീ ആരെ കൊല്ലാന്‍ മടിച്ചാണോ യുദ്ധത്തില്‍ ഇറങ്ങാത്തത് അവരെയെല്ലാം ഞാന്‍ തന്നെ ശരിപ്പെടുത്തിയിട്ടുണ്ട്. പൂപ്പറിക്കുംപോലെ കാര്യം നേടാം.'' അത്രയും ലഘൂകരിക്കപ്പെട്ടിരിക്കുന്നു നിന്റെ ഭാരം. അതുകൊണ്ട് "യുദ്ധസ്വജേതാസിരണേ''(11ല്‍, 33, 34). എന്നിട്ടും ഉദ്ബുദ്ധനാകുന്നില്ല എന്നായപ്പോഴാണ് പതിനെട്ടാമത്തെ അടവും കഴിഞ്ഞ് 'പൂഴിക്കടകന്‍' എടുക്കുന്നത്. 'വിശ്വരൂപദര്‍ശനം തന്റെ കൃതഹസ്തമായ ഇന്ദ്രജാലം. ഇതിലാണ് അര്‍ജുനന്‍ അടിപ്പെടുന്നത്. അര്‍ജുനന്‍ നിലവിളിച്ചുപോയി: "മമ മനഃ ഭയേന പ്രവ്യാഥിതം'' (എന്റെ മനസ്സ് ഭയാകുലമായിരിക്കുന്നു). "തദേവമേ ദര്‍ശയ ദേവ രൂപം'' ( ആ പഴരൂപം തന്നെ കാണിക്കൂ). "പ്രസീദ, ദേവേശ, ജഗന്നിവാസ'' (ദേവേശ ജഗന്നിവാസ പ്രസാദിക്കണേ). ഇതോടെ അര്‍ജുനന്‍ എങ്ങനെ വേണമെങ്കിലും വളയ്ക്കാനും തിരിക്കാനും പാകത്തിലായി. (ഗീത 11 ല്‍ 45)

"ഞാന്‍ പറയേണ്ടതൊക്കെ പറഞ്ഞു ഇനി ഇഷ്ടംപോലെ ചെയ്യ്'' എന്ന് പരിഭവംകൂടി പറഞ്ഞാണ് ഭഗവാന്‍ അവസാനിപ്പിക്കുന്നത് (18ല്‍ 63). ഒടുക്കം, പറയുംപോലെ ചെയ്തുകൊള്ളാം എന്ന് അര്‍ജുനന്‍ സമ്മതിക്കുന്നു (18 ല്‍ 74).

കൃഷ്ണന്റെ കരിമുകിലൊത്ത ചികുരഭാരത്തിലെ നിറന്നപീലികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അത് വെറുമൊരലങ്കാരം മാത്രമാണോ. കൃഷ്ണസങ്കല്പത്തിലെ ദുരകത്യയമായാ പ്രതീകം കൂടിയാണെന്ന് തിരിച്ചറിയണം. ഇന്ദ്രജാലക്കാര്‍ മായാജാലപ്രകടനത്തില്‍ ഉപയോഗിക്കാറുള്ളതാണ് പീലിക്കെട്ട്. നീലച്ചമയിലിന്റെ പീലികെട്ടുഴിഞ്ഞെന്നെ തൂണാക്കി മാറ്റിയല്ലോ' എന്ന പി ഭാസ്കരന്റെ സിനിമാഗാനം ഓര്‍മിക്കുന്നില്ലെ.

'ഞാനെന്നേ മര്‍ത്യനെന്നോര്‍പ്പൂ'' എന്ന് വാല്മീകിയുടെ രാമന്‍. എന്നാല്‍ കൃഷ്ണനോ, അവജാനന്തിമാം മൂഢാഃ മാനുഷീം തനുമാശ്രിതം (വിഡ്ഢികള്‍ ഞാന്‍ മനുഷ്യരൂപിയാണെന്ന് മനസ്സിലാക്കുന്നു) എന്ന്.

"യദ്രവ്യം ബാന്ധവാനാം വാ

മിത്രാണാം വാക്ഷയേ ഭവേത്

നാഹം തത് പ്രതിഗൃഹ്ണാമി

ഭക്ഷാന്‍ വിഷകൃതാനിവ'' (ബന്ധുക്കളെയും ചങ്ങാതിമാരെയും കൊന്നുകിട്ടുന്ന സ്വത്ത് ഞാനെടുക്കകയില്ല. വിഷം കലര്‍ന്ന ഭക്ഷണംപോലെ തള്ളുകതന്നെ ചെയ്യും) എന്ന് രാമന്‍. കൃഷ്ണനോ "ഗുരുക്കന്മാരെക്കൊന്ന് അവരുടെ രക്തം പുരണ്ട അര്‍ഥകാമഭോഗങ്ങള്‍ ഞാന്‍ അനുഭവിക്കയില്ല (രാമന്റെ അതേ അഭിപ്രായം) എന്നതിനൊപ്പം യുദ്ധവിയുക്തനായ പാര്‍ഥനോട്, "ദുഃഖിക്കേണ്ടാത്തവരെക്കുറിച്ചാണ് നീ ദുഃഖിക്കുന്നത്; ചത്തവരെക്കുറിച്ചും ചാകാത്തവരെക്കുറിച്ചും ആരാനും ദുഃഖിക്കുമോ (2ല്‍ 11 ) എന്നും പറഞ്ഞു പരിഹസിക്കുന്നു. മാത്രമോ "ജിത്വാവാ ഭോക്ഷ്യസേ മഹിം തസ്മാദുത്തിഷ്ഠ യുദ്ധായ കൃതനിശ്ചയഃ'' (ജയിച്ചാല്‍ രാജ്യസുഖം അനുഭവിക്കാം യുദ്ധം ചെയ്യണമെന്നുറച്ച് എഴുന്നേല്‍ക്കു'' (2ല്‍ 37) എന്ന് ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്നിടിയില്‍ ഭീഷ്മരുമായി പിണങ്ങിക്കഴിയുന്ന കര്‍ണന്റെ അടുത്തുചെന്ന് രഹസ്യങ്ങളില്‍ മൌനിയായ കൃഷ്ണന്‍ കുന്തിയുടെ മൂത്ത പുത്രനെന്ന നിലയ്ക്ക് രാജാവാകാമെന്നും ആറാമനായി പാഞ്ചാലിയുമായി കിടക്ക പങ്കിടാമെന്നും ഞങ്ങളുടെ പക്ഷം ചേരൂ എന്നും പറഞ്ഞു.

കൃഷ്ണന് സത്യാസത്യങ്ങളോ ധര്‍മാധര്‍മങ്ങളോ ഇല്ല. എല്ലാം സാപേക്ഷികമാണ്.

"സത്യം ചൊല്ലരുതെന്നാകും

പൊളി ചൊല്ലേണ്ടാതായ്വരും

അനൃതം സത്യമാം; സത്യം

അനൃതം തന്നെയായിടും (ഭീഷ്മപര്‍വം, തമ്പുരാന്റെ തര്‍ജമ.) പ്രായോഗിക ജീവിതത്തിന്റെ സമൂര്‍ത്ത സിദ്ധാന്തമാണിത്. ഈ സിദ്ധാന്തക്കാരനേ തന്നെ മടിയിലിരുത്തി പോറ്റിവളര്‍ത്തിയ മുതുമുത്തച്ഛനെ കൊന്ന് രാജ്യം പിടിച്ചടക്കാന്‍ ചങ്ങാതിയെ ഉപദേശിക്കാനാവൂ.

"എന്ത് ദുരിതം ചെയ്തും അധികാരം കൈയിലൊതുക്കുക രാജകുമാരന്മാരുടെ സ്വഭാവമാണ്'' കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നു. ഭാഗവതം തന്നെ പറയുന്നു:

"മാതരം പിതരം ഭ്രാതൃന്‍

സര്‍വാംശ്ച സുഹൃദസ്തഥാ

ഘ്നന്തിഹ്യസൃതൃപോലുബ്ധാഃ

രാജാനഃ പ്രായശോ ഭുവി''

അസംതൃപ്തരായ രാജാക്കള്‍ (ക്ഷത്രിയര്‍) അച്ഛനെയും അമ്മയെയും ചങ്ങാതിമാരെയും അധികാരത്തിനുവേണ്ടി കൊല്ലാന്‍ മടിക്കില്ല. ചരിത്രത്തിലും അനുഭവപാഠങ്ങളുണ്ടല്ലൊ. അപ്പോള്‍ ഗീതോപദേശത്തിനും സര്‍വഥാ യോഗ്യനായവനാണ് കൃഷ്ണന്‍. കൃഷ്ണഗാഥയാണ് ഗീതോപദേശം. എന്നാല്‍ ഗീതയില്‍ എങ്ങനെ ഭഗവാന്‍ പറ്റിപ്പിടിച്ചു. പൌരോഹിത്യമാണ് അതു ഒട്ടിച്ചുവിട്ടിരിക്കുക പടച്ചോന്‍ നേരിട്ട് പറഞ്ഞതാണെങ്കില്‍ അതിന്നു പിന്നെ അപ്പീലുമില്ല. ഗീത ഭീഷ്മപര്‍വത്തിലെ ഒരു ഉപപര്‍വമാണെങ്കില്‍, മഹാഭാരതം വ്യാസനിര്‍മിതമാണെങ്കില്‍, വ്യാസഗീതയെന്ന് പറയുന്നതല്ലെ ശരി. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് ഉപദേശിക്കുന്ന രീതിയിലാണ് അനുവാചകനറിയുന്നതെന്നും തിരിച്ചറിയണം. അപ്പോള്‍ 'സഞ്ജയഗീത'യെന്നും ആവാം. തികച്ചും ഭൌതികകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗീത. അതാണതിലെ അംഗി. "യുദ്ധം ചെയ്യുക'' എന്ന അംഗിയെ ചൂഴ്ന്നുനില്‍ക്കുന്ന പരിവാരങ്ങളാണ് (അംഗങ്ങള്‍) മറ്റൊക്കെ. ആത്മാവും യോഗങ്ങളുമൊക്കെ 'യുദ്ധസ്വ' എന്നതിന്റെ പരിപോഷകങ്ങള്‍ മാത്രം. പതിനെട്ട് അധ്യായങ്ങളിലായി ഏതാണ്ട് 40 ഓളം സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്യൂ എന്ന് ശബ്ദതഃ പറയുന്നുണ്ട് ഗീതയില്‍. പതിനെട്ടാമധ്യായത്തിന്റെ ഒടുവില്‍ യുദ്ധം ചെയ്യൂ എന്ന ഒന്നില്‍ കേന്ദ്രീകരിക്കുന്നതും ശ്രദ്ധേയം:

എന്റെ ഈ ഉപദേശം കേട്ടില്ലെങ്കില്‍ നീ നശിക്കും (15ല്‍.58) അഹമ്മതിവെച്ച് ഞാന്‍ യുദ്ധം ചെയ്യില്ല എന്നാണെങ്കില്‍ അത് വെറുതെ (18ല്‍-59). സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ട നീ ഗത്യന്തരമില്ലാതെ അത് (യുദ്ധം) ചെയ്യേണ്ടിവരും (18ല്‍ 60).

കടന്നുപറഞ്ഞാല്‍ തികഞ്ഞ രാഷ്ട്രീയമാണ് ഗീതയിലുള്ളത്. ഗീതോപദേശം വേണ്ടിവന്ന സാഹചര്യം തന്നെ അതു വ്യക്തമാക്കുന്നു. അര്‍ജുനന്‍ നേരെ യുദ്ധത്തില്‍ പ്രവേശിക്കുകയും എതിരാളികളെക്കൊന്നുവീഴ്ത്തുകയും ചെയ്തിരുന്നെങ്കില്‍ ഗീതോപദേശത്തിന് പ്രസക്തിയേ ഇല്ലല്ലോ.

ക്ഷത്രിയരും ബ്രാഹ്മണരും (പുരോഹിതര്‍) ആണ് മഹാഭാരതത്തിന്റെ കാലത്ത് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. പഠിപ്പും വെടിപ്പുമെല്ലാം അവരിലാണ്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അപദാനങ്ങളും കഥകളുമായി അതില്‍. അതുകൊണ്ട് കാലത്തിന്റെ പ്രതിബിംബമാണത്. ഭാരതാദികള്‍ അന്നത്തെ അനീതികളെ വിപ്ലവകരമായി ചെറുത്തു എന്നു സമ്മതിക്കാം. ഇന്നത്തെ അനീതികളെ ചെറുക്കാന്‍ അതു മതിയാകുമോ? ഉപയോഗിക്കണമെങ്കില്‍ അതിന്റെ അലകും പിടിയും മാറ്റേണ്ടിവരും.

ഇന്ദ്രിയങ്ങളെക്കൊണ്ടറിയില്ല ബുദ്ധിക്ക് ഗ്രഹിക്കാനാവും. എന്നാണ് ഗീത ആത്മാവിനെക്കുറിച്ചു പറയുന്നതൂ'' (ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം). ഇതു ആത്മാവിനെക്കുറിച്ചുള്ളതല്ല. ആറാം അധ്യായത്തില്‍ (ധ്യാനയോഗം) 21 -ാം ശ്ലോകത്തിലാണ് ഇതുള്ളത്. യോഗയുക്തനെ (യോഗി) ആണ് അവിടെ പരാമര്‍ശിക്കുന്നത്.

"ഇന്ദ്രിയംകൊണ്ടറിയാത്തതും ബുദ്ധികൊണ്ട് അറിയാവുന്നതുമായ പരമാനന്ദത്തെ യോഗി അറിയുന്നു എന്നാണര്‍ഥം. "ജീവാത്മാക്കള്‍ക്ക് കണക്കു പുസ്തകമില്ല'' എന്ന് രാധാകൃഷ്ണന്‍. കണക്ക് പുസ്തകം ഉള്ളതുപോലെയാണ് ഗീതാശ്ലോകംകൊണ്ടു തോന്നുക. ജീര്‍ണശരീരം ഉപേക്ഷിച്ച് ആത്മാവ് പുതിയ ശരീരം തേടുന്നു, പഴന്തുണി കളഞ്ഞ് മനുഷ്യന്‍ പുതുതുണി ധരിക്കുംപോലെ എന്നുപറയുമ്പോള്‍ ഒരു കണക്ക് പുസ്തകം ഉള്ളതുപോലെ തോന്നിപ്പോകും. (സത്യമതല്ലായിരിക്കാം). എല്ലാം മുമ്പേ ഒരുക്കിവെച്ചപോലെ. ആത്മാവിന് ഗതി കിട്ടിയില്ല എന്ന് പറയുന്നത് കണക്ക് തെറ്റുമ്പോഴല്ലെ. "അതേ: ജീവിതലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്.'' പ്രകൃതിയോടിണങ്ങി സ്വാഭാവികമായും സുഖമായും ജീവിക്കുക എന്ന് മാത്രമാണ് ഗീതയില്‍ ആ വാക്കിന്നര്‍ഥം. രാധാകൃഷ്ണന്റെ വ്യാഖ്യാനം കൊള്ളാം. ബ്രഹ്മസാക്ഷാത്കാരത്തെത്തന്നെയാണല്ലോ ഈശ്വരസാക്ഷാത്കാരം എന്നതുകൊണ്ടുദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ നല്ല ബുദ്ധിയോടും മനസ്സോടും ഇന്ദ്രിയ നിഗ്രഹം ചെയ്ത് രാഗദ്വേഷങ്ങളില്ലാതെ ഒറ്റക്ക് അല്പാഹാരനായി. വാക്കുകള്‍ നിയന്ത്രിച്ച് ധ്യാനനിഷ്ഠനായി കാമക്രോധാദികളും ധനമോഹവും വെടിഞ്ഞ് ഒന്നിലും താല്പര്യമില്ലാതെ ഇരിക്കുന്നവനാണ് ഈശ്വര (ബ്രഹ്മ) സാക്ഷാത്കാരത്തിന് യോഗ്യനാകുന്നത് (18 ല്‍, 51, 52, 53) പ്രകൃതിയോടിണങ്ങി സാഭാവികമായും സുഖമായും ജീവിക്കലും മേല്‍പ്പറഞ്ഞതും ഒന്നാണോ?

"യജ്ഞം എന്ന വാക്കിന്ന് കര്‍മം എന്നാണത്രെ ഗീതയിലെ അര്‍ഥം. വേണമെങ്കില്‍ സ്വാഭാവിക കര്‍മം എന്നു പറയാം.''യജ്ഞം എന്നത് സ്വാഭാവിക കര്‍മം എന്ന നിലയ്ക്കല്ല ഗീതയില്‍. സ്വാഭാവികകര്‍മം ബന്ധകാരിയാണ്. ഫലകാംക്ഷയോടെയുള്ള കര്‍മമാണ് സ്വഭാവികകര്‍മം. യജ്ഞാര്‍ഥം സംഗരഹിതനായി കര്‍മം ചെയ്യാനാണ് ഗീത പറയുന്നത് (3ല്‍-9). ഈ യജ്ഞാഭാവത്തോടെയാണ് ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഗീത പറയുന്നു (3ല്‍-10) ഈ യജ്ഞംകൊണ്ടു ദേവന്മാരെ പൂജിച്ചാല്‍ ദേവന്മാര്‍ ഇങ്ങോട്ടും സഹായിക്കും എന്ന് പറയുമ്പോള്‍ (3 ല്‍ 11) സ്വാഭാവിക കര്‍മമല്ലെന്ന് വ്യക്തം.

"ചാതുര്‍വര്‍ണ്യത്തെ ഗീത അംഗീകരിക്കയല്ല നിഷേധിക്കുകയാണ''ത്രെ. "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം'' എന്ന് ഭഗവാന്‍ വിളിച്ചുപറഞ്ഞിട്ടും രാധാകൃഷ്ണന്‍ അതിലെങ്ങനെ നിഷേധം കണ്ടെത്തുന്നു. അതിന്റെ കര്‍ത്താവാണെങ്കിലും ആ കര്‍ത്താവായറിയണമെന്ന് പറഞ്ഞതുകൊണ്ടാണോ (4ല്‍ 13)? സത്വരജസ്തമോ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യസൃഷ്ടി. ബ്രഹ്മനെന്നും ക്ഷത്രനെന്നും വൈശ്യനെന്നും ശൂദ്രനെന്നും ഈശ്വരന്‍ ഉണ്ടാക്കിയെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. നാലു ജാതിക്കും തൊഴില്‍ വിഭജനം കൂടി ചെയ്തുവെച്ചിട്ടുണ്ട് (18ല്‍ 41).

'ധര്‍മമെന്ന വാക്കും ശരിയായ അര്‍ഥത്തിലല്ല. വര്‍ണാശ്രമധര്‍മം എന്ന അര്‍ഥം ഗീതാകാരന്‍ ഉദ്ദേശിച്ചില്ല. സ്വഭാവേനയുള്ള കര്‍മമാണ് സ്വധര്‍മം.'' "ധര്‍മാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷത്രിയസ്യനവിദ്യതേ'.' ക്ഷത്രിയജാതിയുടെ ധര്‍മമാണ് യുദ്ധം എന്നല്ലെ ഇവിടെ അര്‍ഥം. വര്‍ണധര്‍മം തന്നെയാണിത്.

പരമമായ അറിവാണ് ഈശ്വരന്‍ എന്നാണ് ഗീത പഠിപ്പിക്കുന്നത്. അതായത് ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് കുറ്റിപ്പുഴയുടെ 'വിചാരവിപ്ലവ'ത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച് വാദപ്രതിവാദം നടത്തുന്ന ഒരു ഭാഗമുണ്ട്. വാദിച്ച് വാദിച്ച് ആസ്തികന്‍ ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് വാദിച്ചുനിര്‍ത്തി. അപ്പോള്‍ കുറ്റിപ്പുഴ പറഞ്ഞു: അതാണീശ്വരനെങ്കില്‍ ഞാനും ആസ്തികനാണെന്ന്. ജ്ഞാനസ്വരൂപനാണ് ഈശ്വരനെങ്കില്‍ ആരും അംഗീകരിക്കും.

ഗീതയിലെ ഈശ്വരന്‍ ആ ജ്ഞാനസ്വരൂപനല്ല. മുഖസ്തുതിയിലും പൂജകളിലും ഉപഹാരങ്ങളിലും ഭ്രമിക്കുന്ന ഈശ്വരനാണ്. പക്ഷേ, ക്ഷിപ്രപ്രസാദിയാണ്. നിസ്സാരമായ ഉപഹാരംകൊണ്ട് പ്രസാദിക്കും. പൊന്നുകൊണ്ട് തുലാഭാരവും ഒന്നും വേണ്ട. പത്ര, പുഷ്പം, ഫലം, തോയം തുടങ്ങിയ വിലകുറഞ്ഞ വസ്തുക്കള്‍ സമര്‍പ്പിച്ചാല്‍തന്നെ പ്രസാദിക്കും. ഭക്തിയോടെ നല്‍കണമെന്നേയുള്ളൂ. (9ല്‍ 267) എന്നാല്‍ മറ്റു ദൈവങ്ങളെ പൂജിക്കുന്നത് അത്ര ഇഷ്ടമല്ല. (9-ല്‍ 22,23). ഐതരേയത്തിലെ 'പ്രജ്ഞാനം ബ്രഹ്മ' എന്നതിനേക്കാളും ബൃഹദാരണ്യകത്തിലെ 'അഹം ബ്രഹ്മാസ്മി' എന്നതാണ് ഗീതക്ക് ചേര്‍ന്നത്.

നിരുത്സാഹകനായി അകര്‍മണ്യതയില്‍ ആപതിച്ച വ്യക്തിയെ ഉത്സാഹപ്പെടുത്തി കര്‍മനിരതനാക്കുന്ന ഉപദേശനിര്‍ദേശങ്ങളാണ് ഗീതയില്‍ ഉള്ളതെന്ന് ആരും സമ്മതിക്കും. തേരാളിയെത്തന്നെ ഉപദേശത്തിന് അവതരിപ്പിച്ചതും ഉചിതംതന്നെ. ഇടയില്‍ ഭഗവാന്‍ പറ്റിച്ചേര്‍ന്നതാണ് ഊര്‍ജം കെടുത്തിയത്.

കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് വൈകാരിക സംഘര്‍ഷാത്മകമായ ഒരു രംഗം ആവിഷ്കരിച്ച് തത്വോപദേശം വഴി ആ വൈകാരികോഷ്മാവിനെ ശീതീകരിക്കുന്ന രീതിയിലുള്ള ഗീതോപദേശം ഭാവോന്മീലകമായ കാവ്യപശ്ചാത്തലം ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യാസ്വാദനജന്യമായ ഒരനുഭൂതി അനുവാചകന് ലഭിച്ചെന്ന് വരും. അവിടന്നും ഇവിടന്നും എടുത്ത് മുക്തമാക്കി ചൊല്ലി ആവേശംകൊള്ളാം. അറവുകാരനും കൊലപാതകിക്കും കരിഞ്ചന്തക്കാരനും വിപ്ലവകാരിക്കും തീവ്രവാദിക്കും പരമസാത്വികനും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താം. എന്നാല്‍ ഏകകമായ ഒരനുക്രമ വായനയില്‍ പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ് ഗീത.

വര്‍ണവ്യവസ്ഥയനുസരിച്ച് തൊഴില്‍ വിഭജനവും ഭക്ഷണരീതിയും ഗീത പ്രഖ്യാപിക്കുന്നു. (18-ല്‍ 42, 43, 44) ഞാനാരുടെയും പാപം കൈയേല്‍ക്കില്ല എന്ന് പറഞ്ഞ ഭഗവാന്‍ (5ല്‍ 15) യുദ്ധം ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന എല്ലാ പാപങ്ങളും ഏറ്റെടുത്തോളാം എന്നു പറയുന്നു. സ്വര്‍ഗകാമനയെ നിന്ദിക്കുന്ന ഗീത യുദ്ധത്തെ സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വഴിയായി കാണുന്നു. സ്ത്രീകളില്‍ കീര്‍ത്തിയും ഐശ്വര്യവും ഞാനാണെന്ന് പറഞ്ഞ് അവരെ പാപയോഗികള്‍ എന്ന് നിന്ദിക്കുന്നു. (ഭഗവാനില്‍ മയങ്ങിയവര്‍ക്ക് അതു നന്ദനമായും കാണാം.)

മഹാകവി അക്കിത്തം ഒരു യോഗത്തില്‍ പ്രസംഗിച്ചുകേട്ടിട്ടുണ്ട്. എന്നില്‍ ഭാവന ഉള്ളിടത്തോളം ഈശ്വരനുമുണ്ടാകും. ആ സ്വാത്വികന്‍ പറഞ്ഞതിനര്‍ഥം ഈശ്വരന്‍ (ഭഗവാന്‍) മനോഹരസങ്കല്പം തന്നെയാണെന്നല്ലെ. "ആയിരമായിരമാണ്ടുകള്‍ക്കപ്പുറം ആരോ വിരചിച്ച മുഗ്ധസങ്കല്പമേ'' എന്ന് ഭഗവാനെ അഭിസംബോധനചെയ്തതതും പ്രിയങ്കരനായ മറ്റൊരു കവിതന്നെ.

ഒരു നിലക്ക് ഗീത ഒരു കാവ്യമാണ്. മഹാഭാരതത്തിലെ സംഘര്‍ഷഭരിതമായ ഒരു രംഗത്തെ വിഭാവനം ചെയ്ത് ഉണ്ടാക്കിയ കാവ്യം. അര്‍ജുനന്റെ ഹൃദയദൌര്‍ബല്യം വിഭാവനം ചെയ്തതാവാം. ഇതിഹാസത്തിലെ ഇത്തരം സംഘര്‍ഷരംഗങ്ങളെ ഭാവന ചെയ്താണല്ലോ"വേണി സംഹാരവും'' "ഊരുഭംഗവും'' മറ്റും ഉണ്ടായത്. കാവ്യമാകുമ്പോള്‍ വ്യാഖ്യാനങ്ങളും ഉണ്ടാവും. ഗീതക്കിത്രയധികം വ്യാഖ്യാനങ്ങളുണ്ടായത് അതിന്റെ കാവ്യാത്മകതകൊണ്ടുതന്നെ. "കവിതാരസചാതുര്യം വ്യാഖ്യാതാവേത്തി'' എന്നാണല്ലോ. മേഘസന്ദേശത്തില്‍ പരമാത്മാവിനെ തേടിപ്പോകുന്ന ജീവാത്മാവിനെയാണ് ടാഗോര്‍ കണ്ടത്. സന്തപ്തനായ കാമുകന്റെ ബാഷ്പം ഘനീഭവിച്ചതാണ് കാളിദാസമേഘം എന്നാണ് മാരാര്‍ വിലയിരുത്തിയത്. രാസലീലയെ പരമാത്മാവും ജീവാത്മാക്കളുമായുള്ള കെട്ടിമറിയലായും നാം ഭാവന ചെയ്തിട്ടുണ്ട്. ഭാവനക്ക് എതിരില്ല അതിരുമില്ല.

ജനനത്തിനും മരണത്തിനും ഇടയിലുള്ളതാണ് വ്യക്തം (2 ല്‍ 28). അതായത് ജീവിതമാണ് സത്യം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതിന്റെ നിഷേധം കൂടിയതാണിത്. ഭൌതികവാദപരമായ സാംഖ്യദര്‍ശനത്തിലാണ് ഇത് വെളിച്ചമടിക്കുന്നത്. സാംഖ്യദര്‍ശനത്തെ വ്യക്തമായിത്തന്നെ ഗീത കടാക്ഷിക്കുന്നുണ്ട്. അര്‍ജുനാ നിനക്കുള്ള ഉപദേശം സാംഖ്യ ദര്‍ശനത്തിലേതാണ് (2ല്‍39). മുനികളില്‍ കപിലനാണെന്നും പറയുന്നുണ്ട്. ഈ ശരീരം തന്നെയാണ് ക്ഷേത്രം. എന്നതും ഭൌതികമാണ്.

ഒന്നാലോചിച്ചാല്‍ ഈ ആത്മാവ്തന്നെ ആരാണ്. ആത്മാ-സ്വഃ ഒന്നുതന്നെയല്ലെ. ആത്മാര്‍ഥവും സ്വാര്‍ഥവും തമ്മില്‍ അര്‍ഥവ്യത്യാസമൊന്നുമില്ല. പില്‍ക്കാലത്ത് ഒരര്‍ഥവ്യത്യാസം വന്നു എന്നത് നേര്, യോഗവും യോഗയും പോലെ. "മാമനുസ്മരയുദ്ധ്യ'. എന്നെ ഓര്‍ത്ത് (തന്നെത്തന്നെ ഓര്‍ത്ത്) യുദ്ധം ചെയ്യൂ എന്ന് വ്യാഖ്യാനിച്ചെടുക്കാം. 'മത്തപരതരം നാന്യത് കിഞ്ചിദസ്തി.' എന്നിലപ്പുറം ഒന്നുമില്ല. ഞാന്‍ ഉത്തമ പുരുഷന്‍ തന്നെയാണല്ലോ. ഡോ. കെ എന്‍ എഴുത്തച്ഛന്‍ ഗീതക്കൊരു ഭൌതിക വ്യാഖ്യാനം എഴുതിയത് ഓര്‍ത്തുപോകുന്നു. "അപ്പോള്‍ സര്‍വവുമുപേക്ഷിച്ചും ആത്മാവെ രക്ഷിക്കണം'' എന്നിടത്താണ് ഗീത എത്തുന്നത്. 'തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍ 'പിള്ളയെ എടുത്തു തടുക്കല്‍''തന്നെ. ഒരു വ്യക്തി ജീവിതവിജയത്തിന് ഗീതയെ ആശ്രയിക്കാം. വ്യക്തിയുടെ സ്വഭാവമോ കര്‍മമോ പരിഗണിക്കേണ്ടതില്ല. ആയുധങ്ങളില്‍ ഞാന്‍ വജ്രായുധമാണെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഏത് വിധത്തില്‍ ആര്‍ക്കും ഇത് ഉപയോഗിക്കാമെന്നുതന്നെ. വജ്രം ശതകോടിയാണല്ലോ. അതാണ് വെടികൊണ്ട ഗാന്ധിയുടെ കക്ഷത്തും വെടിവെച്ച ഗോഡ്‌സെയുടെ കക്ഷത്തും ഗീത കാണാനായത്. ഗീത പ്രകാരം ഗോഡ്‌സെ ഗാന്ധിയെ കൊന്നിട്ടില്ല. ഗാന്ധി മരിച്ചിട്ടുമില്ല.

****

കുഞ്ഞനന്തന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

17 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനനത്തിനും മരണത്തിനും ഇടയിലുള്ളതാണ് വ്യക്തം. അതായത് ജീവിതമാണ് സത്യം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതിന്റെ നിഷേധം കൂടിയതാണിത്. ഭൌതികവാദപരമായ സാംഖ്യദര്‍ശനത്തിലാണ് ഇത് വെളിച്ചമടിക്കുന്നത്. സാംഖ്യദര്‍ശനത്തെ വ്യക്തമായിത്തന്നെ ഗീത കടാക്ഷിക്കുന്നുണ്ട്. അര്‍ജുനാ നിനക്കുള്ള ഉപദേശം സാംഖ്യ ദര്‍ശനത്തിലേതാണ്. മുനികളില്‍ കപിലനാണെന്നും പറയുന്നുണ്ട്. ഈ ശരീരം തന്നെയാണ് ക്ഷേത്രം. എന്നതും ഭൌതികമാണ്.

ഒന്നാലോചിച്ചാല്‍ ഈ ആത്മാവ്തന്നെ ആരാണ്. ആത്മാ-സ്വഃ ഒന്നുതന്നെയല്ലെ. ആത്മാര്‍ഥവും സ്വാര്‍ഥവും തമ്മില്‍ അര്‍ഥവ്യത്യാസമൊന്നുമില്ല. പില്‍ക്കാലത്ത് ഒരര്‍ഥവ്യത്യാസം വന്നു എന്നത് നേര്, യോഗവും യോഗയും പോലെ. "മാമനുസ്മരയുദ്ധ്യ'. എന്നെ ഓര്‍ത്ത് (തന്നെത്തന്നെ ഓര്‍ത്ത്) യുദ്ധം ചെയ്യൂ എന്ന് വ്യാഖ്യാനിച്ചെടുക്കാം. 'മത്തപരതരം നാന്യത് കിഞ്ചിദസ്തി.' എന്നിലപ്പുറം ഒന്നുമില്ല. ഞാന്‍ ഉത്തമ പുരുഷന്‍ തന്നെയാണല്ലോ. ഡോ. കെ എന്‍ എഴുത്തച്ഛന്‍ ഗീതക്കൊരു ഭൌതിക വ്യാഖ്യാനം എഴുതിയത് ഓര്‍ത്തുപോകുന്നു. "അപ്പോള്‍ സര്‍വവുമുപേക്ഷിച്ചും ആത്മാവെ രക്ഷിക്കണം'' എന്നിടത്താണ് ഗീത എത്തുന്നത്. 'തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍ 'പിള്ളയെ എടുത്തു തടുക്കല്‍''തന്നെ. ഒരു വ്യക്തി ജീവിതവിജയത്തിന് ഗീതയെ ആശ്രയിക്കാം. വ്യക്തിയുടെ സ്വഭാവമോ കര്‍മമോ പരിഗണിക്കേണ്ടതില്ല. ആയുധങ്ങളില്‍ ഞാന്‍ വജ്രായുധമാണെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഏത് വിധത്തില്‍ ആര്‍ക്കും ഇത് ഉപയോഗിക്കാമെന്നുതന്നെ. വജ്രം ശതകോടിയാണല്ലോ. അതാണ് വെടികൊണ്ട ഗാന്ധിയുടെ കക്ഷത്തും വെടിവെച്ച ഗോഡ്‌സെയുടെ കക്ഷത്തും ഗീത കാണാനായത്. ഗീത പ്രകാരം ഗോഡ്‌സെ ഗാന്ധിയെ കൊന്നിട്ടില്ല. ഗാന്ധി മരിച്ചിട്ടുമില്ല.

Umesh::ഉമേഷ് said...

ചില പാകപ്പിഴകളുണ്ടെങ്കിലും ഉജ്ജ്വലമായ ലേഖനം. സംസ്കൃതത്തിലുള്ളതു വായിക്കാതെ അതിനെ ചീത്ത പറയുന്നവരുടെയും സംസ്കൃതത്തിലുള്ളതെല്ലാം മഹത്താണെന്നു വാദിക്കുന്നവരുടെയും ഇടയില്‍ ഈ ലേഖനം ഒറ്റപ്പെട്ടു നില്‍ക്കുന്നു.

ലേഖകനും ചുരുക്കം പലയിടത്തും തന്റെ വാദം സമര്‍ത്ഥിക്കാന്‍ ഭാഗികമായ ഉദ്ധരണികളെയും പക്ഷപാതം നിറഞ്ഞ പരിഭാഷയെയും ഉപയോഗിച്ചിട്ടുണ്ടു്. എങ്കിലും വളരെ നല്ല ലേഖനം.

(മുകളില്‍പ്പറഞ്ഞ കാര്യങ്ങളെപ്പറ്റി വഴിയേ എഴുതാം.)

ചില തെറ്റുകള്‍ കാണുന്നതു് ലേഖകന്‍ വരുത്തിയതാണോ ദേശാഭിമാനി അച്ചടിച്ചപ്പോള്‍ തെറ്റിച്ചതാണോ യൂണിക്കോഡിലേയ്ക്കു പകര്‍ത്തിയപ്പോള്‍ വന്നതാണോ എന്നറിയില്ല. ഒന്നുകൂടി പ്രൂഫ്‌റീഡ് ചെയുന്നതു നന്നായിരിക്കും.

Suraj said...

ഒരു പ്രായം കഴിയുമ്പോള്‍ നാട്ടിലെ ചില "പണ്ഡിത" പുലികള്‍ക്കും ശാസ്ത്രജ്ഞരെന്നു പറഞ്ഞ് നടക്കുന്ന അണ്ണന്‍മാര്‍ക്കും ഇളകുന്ന അസുഖം തന്നെ രാധാകൃഷ്ണനും. (ശാസ്ത്രഗതിയില്‍ കേശവന്‍ നായരുടെ ഒരു 'താവോ ഒഫ് ഫിസിക്സ്' ലൈനിലുള്ള ഒരു 'ആത്മീയ ഫിസിക്സ്' പുസ്തകത്തെ വിമര്‍ശിച്ചതിനു ഗോപിമണി സാറ് ചേതന്‍ കൃഷ്ണനെതിരേ ഉറഞ്ഞു തുള്ളിയത് ഓര്‍മ്മ വരുന്നു)

ഗീതയും വേദങ്ങളും സ്മൃതിയുമൊക്കെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് 'സുയിപ്പാക്കി' സ്വന്തം സവര്‍ണ്ണ/വര്‍ഗ്ഗീയ ബോധ്യങ്ങള്‍ക്ക് മറകെട്ടല്‍ തന്നെ ഉദ്ദേശ്യം. അടുത്ത സീസണില്‍ (പാര്‍ളമെന്റ് ഇലക്ഷനു ശേഷം) എന്തെങ്കിലും തരമായേക്കും രാധാകൃഷ്ണനും. ഭാരതീയ വിചാര കേന്ദ്രത്തിനു പണിയൊന്നുമില്ലാതിരിക്കുകയാണല്ലോ.

ലേഖനത്തിനു നന്ദി ഫോറം പ്രവര്‍ത്തകരേ.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഓണല്ലേ, ഒരോഫ്- :)

നാനാര്‍ത്ഥങ്ങള്‍ എനിയ്ക്കിഷ്ടമല്ല. ഒറ്റ അര്‍ത്ഥമേ ഒരു വാക്കിനു പാടൂ, അതാ അതിന്റെ ഒരു ശരി.

"Man is Mortal" സൂക്ഷിച്ചോളൂ.

[I am a woman. How lucky I am!]


എനിയ്ക്കും എഴുതണം ഗീതയ്ക്കൊരു വ്യാഖ്യാനം.

വാഗ്‌ജ്യോതി

Suraj said...

നാനാര്‍ത്ഥങ്ങള്‍ എത്രവേണേലും ആവാം, വാഗ്ജ്യോതിച്ചേച്ചീ . പക്ഷേ ചരിത്രത്തിന്റെ ഭൂമികയില്‍ അതിനുള്ള പ്രായോഗിക രൂപം വച്ചേ അതിന്റെ ന്യായാന്യായങ്ങള്‍ അളക്കാനാവൂ.

രാജഭരണകാലത്തെ കഴു ഇല്ലാതായാലും, കഴു ഏറ്റപ്പെടുന്നവര്‍ ഇല്ലാതായാലും, കഴു ഏറ്റപ്പെടും മുന്‍പോ പിന്‍പോ മക്കള്‍ ഉണ്ടാ‍യില്ലെങ്കിലും “കഴുവറട മോന്‍” എന്നത് തെറി തന്നെയായിരിക്കും എക്കാലവും. കൂത്തും അച്ചിയും പോയാലും “കൂത്തിച്ചി” ബാക്കിയാകും പോലെ...

... “ബ്രാഹ്മണന്‍” എന്നതിനെ എത്രതലകുത്തി നിന്ന് വ്യാഖ്യാനിച്ചാലും ആ പദത്തിന്റെ ചരിത്രപരമായ കോയ്മക്കു കീഴില്‍ നൂറ്റാണ്ടുകള്‍ ഞെരിഞ്ഞ് നീറിയ ജനതയുടെ സങ്കടങ്ങള്‍ ബാക്കിയാകുന്നു; മെയിന്‍ കാമ്ഫിനു എത്ര ദേശസ്നേഹപ്രേരിത വ്യാഖ്യാനങ്ങളുണ്ടായാലും എല്ല്ലുപൊടിവളത്തിനായി എരിഞ്ഞ ജൂതന്റെ സങ്കടം ബാക്കിയാകും പോലെ.

മിത്തുകളുടെയും വൈദിക സിദ്ധാന്തങ്ങളുടെയും ‍പുതിയകാല നാനാര്‍ത്ഥങ്ങള്‍ വായിക്കുമ്പോള്‍ കൌതുകം മാത്രമല്ല, ചിലപ്പോഴൊക്കെ വരുന്നതും ഓക്കാനം അതുകൊണ്ടൊക്കെത്തന്നെ. വിശേഷിച്ചും വ്യാഖ്യാതാവ് സയന്റിസ്റ്റാണെന്ന ലേബലില്‍ ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത ഏത് തീട്ടത്തെയും ശാസ്ത്രമാണെന്ന് തെറ്റിദ്ധരിക്കും വിധം എഴുതി വയ്ക്കുമ്പോള്‍ !

അനില്‍@ബ്ലോഗ് // anil said...

ഗീത പൂര്‍ണ്ണരൂപത്തില്‍ വായിച്ചിട്ടില്ല.എങ്കിലും വ്യാഖാനങ്ങളില്‍ വ്യത്യാസമുണ്ടാവാം, വ്യാഖ്യാതാവിനനുസരിച്ചു.
സംസ്കൃതം പഠിച്ചിരുന്നെങ്കില്‍ എന്നു തോന്നിയിട്ടൂണ്ട് പലവട്ടവും, മൂലഗ്രന്ധം വായിക്കാനാവുമല്ലോ(പറ്റുമോ ഉമേഷ്ജി?)

എന്തായാലും ഇപ്പോള്‍ എല്ലാവരും ഉദ്ധരിക്കുന്നതു ഗീതാ വാചകങ്ങള്‍ തന്നെ.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

പാര്‍ത്ഥന്‍ said...

സുമേഷ്ജി പറഞ്ഞ ആദ്യത്തെ രണ്ടു വാചകത്തിനോട്‌ യോചിക്കുന്നു.

സി.രാധാകൃഷ്ണനും ഗീതാവ്യാഖ്യാനം എഴുതാം. അതിനെ കുഞ്ഞനന്തൻ നായർക്ക് വിമർശിക്കാം. അതിനു വിപരീതമായി ജോതിർമയി ടിച്ചർക്ക് വേറൊരു വ്യാഖ്യാനം എഴുതണമെങ്കിൽ പി.ബി. യുടെ അംഗീകാരത്തിനു കാത്തുനിൽക്കേണ്ടിവരില്ല എന്നു തോന്നുന്നു.

ഗീത മഹാഭാരതത്തിന്റെ ഭാഗമല്ലെന്നു പറയുന്നവരും ഉണ്ട്. ഇവിടെ അതൊരു കാവ്യമാണ് എന്നെങ്കിലും അംഗീകരിക്കുന്നുണ്ട്. ഗീത ഒരു കാവ്യമാണെന്നും ഈശ്വരൻ ഒരു ഭാവനയാണെന്നും അംഗീകരിക്കാൻ ആർക്കാണ് പ്രശ്നം ഉള്ളത്.
ഗീത വായിക്കാനും അതിന്റെ വ്യാഖ്യാനം മനസ്സിലാക്കാനും അവസരം ലഭിച്ചിട്ടുള്ള ഒരു ഹൈന്ദവനും അതിൽ ഒരു തർക്കവും ഉണ്ടാവില്ല എന്ന്‌ ഈ അടുത്തകാലത്തുമാത്രം ഗീത വായിക്കാൻ മനസ്സ് അനുവദിച്ച ഒരാൾ എന്ന നിലയ്ക്ക് എനിയ്ക്കു പറയാൻ കഴിയും. പക്ഷെ ഭൌതികവാദികോമരങ്ങൾ അതിന് അനുവദിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം.
പക്ഷെ ലോകത്തിലെ എല്ലാ മതത്തിലും പെട്ട, ചുരുങ്ങിയപക്ഷം എല്ലാ ഭൌതിക വാദികളെക്കൊണ്ടെങ്കിലും ഇക്കാര്യം അംഗീകരിപ്പിക്കാൻ കഴിഞ്ഞാൽ അത്‌ ചരിത്രത്തിന്റെ ഭാഗമാകും.

പത്ര, പുഷ്പം, ഫലം, തോയം തുടങ്ങിയ വിലകുറഞ്ഞ വസ്തുക്കള്‍ സമര്‍പ്പിച്ചാല്‍തന്നെ പ്രസാദിക്കും.

ഇതിലെന്താണിത്ര സംശയം. ഈശ്വരൻ സങ്കല്പമാണ്. അവിടെ ഏതു ചെകുത്താന്റെ രൂപവും പ്രതിഷ്ഠിക്കാം. ഞാൻ ഒരു കാര്യം സാധിക്കാനായി ഡോ.സൂരജിനെ പ്രാർത്ഥിക്കുന്നു. ചിലപ്പോൽ മെയിൽ അയക്കുന്നു. ചിലപ്പോൾ നന്ദിസൂചകമായി
കമന്റിടുന്നു. ഞാൻ കുറെ പുകഴ്ത്തി പാടുന്നു. കുറെ കഴിയുമ്പോൾ സൂരജ്‌ എന്നിൽ പ്രസാദിക്കും എന്നുള്ളത് എന്റെ വിശ്വാസം. ഈശ്വരനെ പ്രാർത്ഥിക്കുന്നതും ഇതും തമ്മിൽ ഒരു വ്യത്യാസവും ഇല്ല എന്നതാണ് എന്റെ മതം.

40 ഓളം സ്ഥലങ്ങളിൽ ‘യുദ്ധം ചെയ്യൂ’ എന്ന് പറയുന്നുണ്ട് ഗീതയിൽ. യുദ്ധം ചെയ്യണം എന്നല്ലെ പറയുന്നുള്ളൂ, കൊല്ലാൻ പറയുന്നില്ലല്ലോ. ആ യുദ്ധത്തിനുള്ള ആഹ്വാനം ഉൾക്കൊണ്ടാണ് ഗാന്ധിജി ഗീത കക്ഷത്തുവെച്ച്‌ ബ്രിട്ടിഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരത്തിനിറങ്ങിയത്. യുദ്ധത്തിന് രണ്ടു മുഖങ്ങൾ ഉണ്ട്, കൊല്ലുക അല്ലെങ്കിൽ മരിക്കുക. അതിൽ ഗാന്ധിജി തിരഞ്ഞെടുത്തത്‌ സ്വയം മരിക്കുക എന്ന യുദ്ധ തന്ത്രമാണ്. അതുകൊണ്ടാണ് ഒരു മാസത്തിൽ കൂടുതൽ പലപ്പോഴും ഉപവാസം കിടന്നിട്ടുള്ളത്‌. അതൊന്നും ഇന്ത്യക്കാരായ ഡെർട്ടി ഫെല്ലോസിനു മനസ്സിലായിക്കൊള്ളണമെന്നില്ല.
പരിഹാസങ്ങൾ പലതും കാണുന്നുണ്ട്. അതിനെല്ലാം ഒരു കമന്റിലൂടെ മറുപടി പറയാൻ ഉദ്ദേശിക്കുന്നും ഇല്ല.

Ralminov റാല്‍മിനോവ് said...

ഒരു പ്രായം കഴിയുമ്പോള്‍ ശാസ്ത്രജ്ഞര്‍ക്കു് എന്തുകൊണ്ടാണു് ഈ അസുഖം വരുന്നതെന്നു് ഡോക്ടര്‍ സൂരജ് ഗവേഷണം നടത്തുന്നതു് നന്നായിരിക്കും. ഒരു പ്രായമാകാതെ തന്നെ ആ അസുഖം നേടാന്‍ താങ്കള്‍ക്കും സാധിച്ചേക്കും.
ഗീതയെന്നല്ല ഏതു് ഗ്രന്ഥവും വായിച്ചിട്ടു് ഒരാള്‍ക്കു് നല്ല രീതിയിലാണു് ചിന്തിക്കാന്‍ കഴിയുന്നതെങ്കില്‍ നാമതിനെ എന്തിനു് നിരുത്സാഹപ്പെടുത്തണം ?
മനുഷ്യനു് വേറെ പണിയൊന്നുമില്ലാഞ്ഞതു് കൊണ്ടു് അവന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നതു് നല്ല ഒരു നേരമ്പോക്കു് ചിന്തയാണു്. (അങ്ങനെ ആരും ഇവിടെ പറഞ്ഞിട്ടില്ലെങ്കിലും).
സി.രാധാകൃഷ്ണന്റെ ഉള്ളില്‍ ഉള്ളതു് എന്ന നോവല്‍ വായിച്ചുനോക്കൂ. നല്ല ഒരു ത്രില്ലറാണു്. ഗീതയെ ബേസ് ചെയ്താണു് അതു് എഴുതിയതു് എന്നു് അദ്ദേഹം പറയുന്നു.

Anonymous said...

ഇതെന്തിനാണ് കുഞ്ഞനന്തന്‍ നായര്‍ എഴുതിയത് എന്നും അതെന്തിനാണ് ഇവിടെ പകര്‍ത്തിയതെന്നും മനസ്സിലായില്ല.

സി. രാധാകൃഷ്ണനോ ഗീതയ്ക്കോ സാക്ഷാല്‍ കൃഷ്ണനോ- ആര്‍ക്കാണു പ്രശ്നം?

നമസ്കാരം.
വെറും ‘കൃഷ്ണന്‍‘.

Suraj said...

“...ഭൌതികവാദികോമരങ്ങൾ അതിന് അനുവദിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം ..”

അയ്യോ അതെന്താ പാര്‍ത്ഥന്‍ ജീ ?

ഭൌതികവാദിക്കോമരങ്ങള്‍ ആരെയെങ്കിലൂം കെട്ടി വച്ചിരുന്നോ ?

അടുത്തകാലത്ത് മാത്രം ഗീതയെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്ന് താങ്കള്‍ ആശ്വസിക്കുന്നുണ്ടല്ലോ . ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനത്തിനും അവസ്ഥ അതുതന്നെയായിരുന്നു മാഷേ... അത് താങ്കള്‍ മുരളും പോലെ ‘ഭൌതികവാദിക്കോമരങ്ങള്‍’ ആരെയൂം പിടിച്ച് കെട്ടിവച്ചിട്ടൊന്നുമല്ല.പിന്നെ എങ്ങനെ ? അതിനു ചരിത്രമിത്തിരി പുറകോട്ട് വായിക്കണം.

“യുദ്ധം ചെയ്യണം എന്നല്ലെ പറയുന്നുള്ളൂ, കൊല്ലാൻ പറയുന്നില്ലല്ലോ.”

ഹഹഹഹ..!താങ്കള്‍ ഗീത വായിച്ചിട്ടു തന്നെയാണല്ലോ അല്ലേ ഇത് പറയുന്നത് ...



@ റാല്‍മിനോവ്,

ഒരു പ്രായം കഴിയുമ്പോള്‍ ശാസ്ത്രജ്ഞര്‍ക്കു് എന്തുകൊണ്ടാണു് ഈ അസുഖം വരുന്നതെന്നു് ഡോക്ടര്‍ സൂരജ് ഗവേഷണം നടത്തുന്നതു് നന്നായിരിക്കും. ഒരു പ്രായമാകാതെ തന്നെ ആ അസുഖം നേടാന്‍ താങ്കള്‍ക്കും സാധിച്ചേക്കും.


ശാസ്ത്രജ്ഞനെന്ന് ആരു പറഞ്ഞു ? ശാസ്ത്രജ്ഞനെന്ന് നടിക്കുന്നവന് അങ്ങനെ പലേ ദണ്ണവുമിളകും. അതിന്റെ കാരണം തേടി ഗവേഷിക്കാനും മാത്രമൊന്നുമില്ല. അസുഖം ഒന്നുരണ്ട് വര്‍ഷത്തിനകം വെളിപ്പെട്ടോളും. അതാണു പതിവ് :)

ഗീതയെന്നല്ല ഏതു് ഗ്രന്ഥവും വായിച്ചിട്ടു് ഒരാള്‍ക്കു് നല്ല രീതിയിലാണു് ചിന്തിക്കാന്‍ കഴിയുന്നതെങ്കില്‍ നാമതിനെ എന്തിനു് നിരുത്സാഹപ്പെടുത്തണം ?

ആരു നിരുത്സാഹപ്പെടുത്തി ? ഹ ഹ ഹ ...


മനുഷ്യനു് വേറെ പണിയൊന്നുമില്ലാഞ്ഞതു് കൊണ്ടു് അവന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നതു് നല്ല ഒരു നേരമ്പോക്കു് ചിന്തയാണു്.

ദൈവത്തിനു വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് മന്നുഷ്യനെ സൃഷ്ടിച്ചു എന്നതും അതിനേക്കാള്‍ നല്ല നേരമ്പോക്ക് ചിന്തയാണ് ( അങ്ങനെയൊന്നും ആരും ഇവിടെയോ മറ്റെവിടെയെങ്കിലുമോ പറഞ്ഞിട്ടില്ലെങ്കിലും !)

Joker said...

“യുദ്ധം ചെയ്യണം എന്നല്ലെ പറയുന്നുള്ളൂ, കൊല്ലാൻ പറയുന്നില്ലല്ലോ.”

ഹ ഹ ഹ
എന്തൊരു തമാശ..

വേദം കേള്‍ക്കുന്ന താഴ്ന്ന വര്‍ഗ്ഗക്കാരന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴുക്കണമെന്ന് ‘മനു‘ പറയുന്നുണ്ടത്രേ....

പറയുന്നല്ലേയുള്ളൂ ഒഴിക്കുന്നില്ലല്ലോ അല്ലേ ??????

Anonymous said...

അപ്പോൾ ചില കൊമ്മെന്റുകളെ പോറത്തിനു പ്യാടിയണല്യോ?

nalan::നളന്‍ said...

ഈ രാജാക്കന്മാരെപ്പറ്റിയും അവരുടെ സ്വകാര്യങ്ങളുമല്ലാതെ സാ‍ധാരണക്കാരെപ്പറ്റി എന്താണു മഹാഭാരതത്തിലുള്ളത് ? ഇല്ലെങ്കില്‍ ഒരു മൂന്നാം കിട കൃതിയുടെ പ്രാധാന്യം കൊടുത്താല്‍ പോരേ.

ഐശ്വര്യാ റായി പല്ലു തേച്ചു, ഷാരൂഖ് കോണകം മാറ്റി എന്നൊക്കെ അറിഞ്നിട്ടെന്തു പ്രയോജനം ?

ചന്ത്രക്കാറന്‍ said...

ശാസ്ത്രജ്ഞര്‍ എഴുത്തുകാരനായും എഴുത്തുകാരും വായനക്കാരും ശാസ്ത്രജ്ഞനായും കരുതി മാപ്പുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു മഹദ്‌വ്യക്തിത്വമാണ് സി.രാധാകൃഷ്ണന്‍.

ഗവേഷണസ്ഥാപനങ്ങളില്‍ ഒരു ഡെസിഗ്നേഷനാണ് സയന്റിസ്റ്റ് എന്നത്. അങ്ങനെയാണ് അബ്ദുള്‍‌കലാമും രാധാകൃഷ്ണനുമൊക്കെ ശാസ്ത്രജ്ഞരായത്. നാളെ ജ്യോത്സ്യന്മാരൊക്കെക്കൂടി ഒരു “ഗവേഷണ“സ്ഥാപനം തുടങ്ങിയാല്‍ കവടി നിരത്തുന്നവനൊക്കെ അവിടെ സയന്റിസ്റ്റാകും. എന്നുവച്ച്?

കോഡെഴുതുന്നവനെ നമ്മള്‍ വിളിക്കുന്നത് ഡിവലപ്പര്‍ എല്ലല്ലോ, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ എന്നല്ലേ? റോളും ഡെസിഗ്നേഷനും തമ്മിലുള്ള വ്യത്യാസം...

ഓഫ് ടോപിക് :)

ഗീതയോ? ഓളെങ്ങനെ കാണാന്‍ നന്നോ?

(കട: ഓ.വി.വിജയന്റെ ഒരു കാര്‍ട്ടൂണ്‍)

Anonymous said...

---
40 ഓളം സ്ഥലങ്ങളിൽ ‘യുദ്ധം ചെയ്യൂ’ എന്ന് പറയുന്നുണ്ട് ഗീതയിൽ. യുദ്ധം ചെയ്യണം എന്നല്ലെ പറയുന്നുള്ളൂ, കൊല്ലാൻ പറയുന്നില്ലല്ലോ.
---

അമ്പമ്പോ !!!!

ഭീഷ്മരെ വീഴ്ത്താന്‍ പറ്റാതെ വന്നപ്പോള്‍ അങ്ങോരോട് തന്നെ അങ്ങ്ങോരെ തട്ടണതെങ്ങനെയെന്ന് പോയി ചോദിക്കാന്‍ പറഞ്ഞു വിട്ടത് കൃഷ്ണന്‍ ജീ.

ജയദ്രഥനെ തട്ടാന്‍ സുര്യനെ മറച്ച് ലൈറ്റ് ഷോ നടത്തിയത് കൃഷ്ണന്‍ ജീ.

ദ്രോണരെ തട്ടാന്‍ കള്ളം പറയാന്‍ ഉപദേശിച്ചുകൊടുത്തത് കൃഷ്ണന്‍ ജീ. ( ആ കള്ളം പറഞ്ഞതിനു ശിക്ഷയായി യുധിഷ്ഠിരനു നരകത്തില്‍ സ്വന്തം അനിയന്മാര്‍ പുളയണത് കാണേണ്ടിയും വന്നു !!)

ദിവ്യാസ്ത്രം കൊണ്ട് പൂശു വാങ്ങി ചാകാന്‍ ഘടോല്‍ക്കചനെ രാത്രി പറഞ്ഞു വിട്ടത് കൃഷ്നന്‍ ജീ(രാത്രി യുദ്ധം പാടില്ലാന്നു കരാറുള്ളപ്പോള്‍ തന്നെ !)

കര്‍ണ്ണനിട്ട് പണികൊടുക്കാന്‍ പറ്റിയ ടൈമായെഡേന്ന് അര്‍ജ്ജുനന് എരികേറ്റി വിട്ടത് കൃഷ്ണന്‍ ജീ.(തേരീന്ന് ഇറങ്ങിയ അസ്ത്ര യോദ്ധാവിനെ തേരിലിരിക്കുന്നവന്‍ ആക്രമിക്കരുതെന്ന് കരാറുള്ളപ്പോള്‍ തന്നെ!)

ദുര്യോധനന്റെ തുടയ്ക്ക് തല്ലാന്‍ മന്ദന്‍ ഭീമനു ക്ലൂ കൊടുത്തത് കൃഷ്ണന്‍ ജീ
(അരയ്ക്ക് താഴെ അടിക്കരുതെന്ന് ഗദായുദ്ധത്തില്‍ നിയമമിരിക്കെത്തന്നെ - ആ മര്യാദ ദ്രോണാരാണു പിള്ളാര്‍ക്ക് പറഞ്ഞുകൊടുത്ത്ത് !)


അയ്യോ പാവം!! എന്നിട്ട് ചാകണത് ശരീരമാണു മോനേ ആത്മാവിനു മരണമില്ലാ എന്ന്ഡയലോഗും വിട്ടു . കൌരവരാണ് ഇപ്പറഞ്ഞ തെണ്ടിത്തരങ്ങള്‍ കാണിച്ചിരുന്നതെങ്കില്‍ അര്‍ജ്ജുനനും ‘ധര്‍മ്മ’പുത്രനുമൊക്കെ യുദ്ധത്തിന്റെ പത്താം ദെവസം കടക്കൂലായിരുന്നു !

ഒരു ധര്‍മ്മയുദ്ധവും !ഒരു ‘ഭഗവദ്’ഗീതയും ! ത്ഫൂ!!

Anonymous said...

O.V.Vijayan has given a very meaningful vyakhyanam of geetha in just one sentence.

"maaro us saalom ko"