ആരെ മോചിപ്പിക്കാനാണോ ഇവരെല്ലാം ചേര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് പോയത് അതേ എന്‍ കെ മാധവന്‍ ഒടുവില്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത പറവൂരില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെമിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്നതിനായി കളമശ്ശേരിയിലേക്ക് വരുന്നതിന് കുറച്ചുമുമ്പാണ് ഞാന്‍ ഈ പുസ്തകം കാണുന്നത്. അത് ആദ്യപതിപ്പായിരുന്നു. ഒറ്റയിരുപ്പിലായിരുന്നു അന്ന് പുസ്തകം വായിച്ചുതീര്‍ത്തത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പീഡനകാലത്തിന്റെ നേര്‍പ്പടമാണ് പയ്യപ്പിള്ളി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ആദ്യപതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ ഒരു നോവല്‍ വായിക്കുന്നതുപോലെ ഇതിന്റെ പേജുകളിലൂടെ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയും.

മര്‍ദനത്തിന്റെ നോവുകള്‍ ചലനത്തിലും സംസാരത്തിലും ഇപ്പോഴും കാണാം. പയ്യപ്പിള്ളിയുടെ മകള്‍ ദീപ്തി കളമശ്ശേരി സെന്റ്പോള്‍സ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു. ആലുവാ പുഴയുടെ വായന പിന്നീട് ഗുണം ചെയ്തത് ലോക്കപ്പിലെ ജീവിതത്തിലാണ്്. കൂത്തുപറമ്പ് സംഭവത്തിനുശേഷം അന്നേദിവസം അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ എറണാകുളത്ത് കരിങ്കൊടി കാട്ടിയ ഞങ്ങളെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ലോക്കപ്പില്‍വച്ച് ഒന്നു നന്നായി കൈകാര്യം ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പെരുമ്പളംകാരനായ ഹെഡ്കോണ്‍സ്റ്റബിള്‍ രവീന്ദ്രന്‍ പലതവണ ഇരു ചെവിയും പൊത്തിയടിച്ചു. പയ്യപ്പിള്ളിക്ക് കിട്ടിയ അടിയുടെ അടുത്തുവന്നിട്ടില്ലാത്തതിനാലായിരിക്കണം കേള്‍വി പോയില്ല. ശ്രവണപുടം പൊട്ടിയതിന് ചികിത്സിച്ചത് ഹോമിയോ ഡോക്ടറായ തളിയത്താണ്. അന്ന് അദ്ദേഹം നല്‍കിയ മരുന്നിന്റെ ഒരു തുള്ളി ചെവിയിലേക്ക് വീണപ്പോഴത്തെ വേദനയില്‍ പുളഞ്ഞെങ്കിലും കേള്‍വി കളയാതെ കിട്ടി.
ലോക്കപ്പിലെ നീണ്ട പ്രയോഗത്തിനുശേഷമാണ് പയ്യപ്പിള്ളി വിശദീകരിക്കുന്ന ചൂരല്‍ പ്രയോഗത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. രണ്ടുപേര്‍ ഇരുവശത്തുനിന്നും ചൂരല്‍ ഒടിയുന്നതുവരെ അടിച്ചു. ഇതുകണ്ട് സ്റ്റേഷനിലുണ്ടായിരുന്ന വനിതാപൊലീസ് കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ചൂരല്‍ പ്രയോഗത്തിനുശേഷം ലോക്കപ്പില്‍ വെള്ളം ഒഴിച്ച് അതില്‍ ചാടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടപ്പള്ളി സഖാക്കളുടെ അനുഭവം ഓര്‍ത്തു. അതെല്ലാമായി താരതമ്യം ചെയ്യാന്‍പോലും കഴിയാവുന്നതല്ല ഞങ്ങളുടെയെല്ലാം അനുഭവമെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഇത്തരം ഓര്‍മകള്‍ സഹായകരമായിരിക്കും. അസാധാരണമായ മനക്കരുത്തും തൊഴിലാളിവര്‍ഗ പ്രതിബദ്ധതയുമാണ് ഇടപ്പള്ളിക്കേസില്‍ പിടികൂടിയവര്‍ക്കെല്ലാം പിടിച്ചുനില്‍ക്കാന്‍ കരുത്തുനല്‍കിയത്. വിശദീകരിക്കാന്‍പോലും കഴിയാത്ത മര്‍ദനത്തിന് വിധേയനാക്കിയിട്ടും തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ടിക്ക് സിന്ദാബാദ് വിളിക്കാന്‍ എന്‍ കെ മാധവന്‍ തയ്യാറായില്ല. കരുത്തനായ കെ യു ദാസിനെ അവര്‍ ഇടിച്ചിടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. ഷണ്‍മുഖം റോഡ് മുതല്‍ ആരംഭിച്ച പട്ടണപ്രദക്ഷിണത്തില്‍ എം എം ലോറന്‍സും മാത്യുവും വര്‍മയും നേരിട്ട കൊടിയ മര്‍ദനം സമാനതകളില്ലാത്തതാണ്. തോക്കിന്റെ പാത്തികൊണ്ടും മറ്റുമുള്ള അടിയും ഇടിയും തൊഴിയും കണ്ട് വഴിയരികില്‍ നിന്നിരുന്ന കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധര്‍പോലും കരഞ്ഞുപോയി. കടുത്ത വര്‍ഗക്കൂറും വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണവും പാര്‍ടിക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാണെന്ന ഉറച്ച മനസ്സുമാണ് ലോറന്‍സിനെപ്പോലുള്ളവരെ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ചരിത്രത്തിന്റെ ചോരവീണ വഴികളിലൂടെ സഞ്ചരിപ്പിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലെ സദസ്സിലിരിക്കുന്ന ലോറന്‍സിനെ ഞാന്‍ ഒന്നുകൂടി നോക്കി. അന്നത്തെ മര്‍ദനത്തിന്റെ ബാക്കിയായ പല രോഗങ്ങളും വേട്ടയാടുമ്പോഴും പാര്‍ടിപ്രവര്‍ത്തനത്തില്‍ മുഴുകാന്‍ ഈ പ്രായത്തിലും കഴിയുന്നതും ഇതുകൊണ്ടൊക്കെത്തന്നെ.

*
പി.രാജീവ് ദേശാഭിമാനി 10 ആഗസ്റ്റ് 2011
1 comment:
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പറവൂരില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ചടങ്ങില്‍വച്ച് ആലുവാ പുഴ പിന്നെയും ഒഴുകി എന്ന പുസ്തകത്തിന്റെ അഞ്ചാംപതിപ്പ് പ്രകാശനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതികളാക്കപ്പെട്ട സഖാക്കള്‍ കെ സി മാത്യുവും എം എം ലോറന്‍സും പയ്യപ്പിള്ളി ബാലനും ആദരിക്കപ്പെട്ട ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആരെ മോചിപ്പിക്കാനാണോ ഇവരെല്ലാം ചേര്‍ന്ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് പോയത് അതേ എന്‍ കെ മാധവന്‍ ഒടുവില്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത പറവൂരില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെമിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്നതിനായി കളമശ്ശേരിയിലേക്ക് വരുന്നതിന് കുറച്ചുമുമ്പാണ് ഞാന്‍ ഈ പുസ്തകം കാണുന്നത്. അത് ആദ്യപതിപ്പായിരുന്നു. ഒറ്റയിരുപ്പിലായിരുന്നു അന്ന് പുസ്തകം വായിച്ചുതീര്‍ത്തത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പീഡനകാലത്തിന്റെ നേര്‍പ്പടമാണ് പയ്യപ്പിള്ളി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ആദ്യപതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ ഒരു നോവല്‍ വായിക്കുന്നതുപോലെ ഇതിന്റെ പേജുകളിലൂടെ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയും.
Post a Comment