Monday, September 5, 2011

തൊഴിലില്ലായ്മ മൂര്‍ഛിക്കുന്നു

സാമ്രാജ്യത്വ ആഗോളവല്‍ക്കരണ അജണ്ടയുടെ ഭാഗമായി ഇന്ത്യയില്‍ പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കപ്പെട്ടു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകഴിഞ്ഞു. രാജ്യത്തിന്റെഎല്ലാ ഭാഗങ്ങളിലും അധ്വാനിക്കുന്ന കോടിക്കണക്കിന് ദരിദ്രരുടെ സ്ഥിതി ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിന്റെഫലമായി തൊഴിലില്ലാപ്പടയിലേക്ക് കൂടുതല്‍ കൂടുതല്‍ തൊഴില്‍രഹിതര്‍ വന്നടിഞ്ഞു കൂടുകയും ചെയ്യുന്നതുകാരണം അധ്വാനിക്കുന്ന ദരിദ്ര വിഭാഗങ്ങളുടെ വിലപേശല്‍ കഴിവ് കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണിത്.

ഈ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഏറ്റവും കൂടുതല്‍ ആശങ്കാകുലരാക്കുന്ന മൂന്ന് പ്രശ്നങ്ങള്‍ താഴെ കൊടുക്കുന്നവയാണ്.

1. ഉയര്‍ന്ന ജിഡിപി വളര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കിലും അത് തൊഴില്‍ അവസരങ്ങളുടെ വളര്‍ച്ചയായി പ്രതിഫലിയ്ക്കാത്തതുകാരണം തൊഴിലില്ലായ്മ വര്‍ധിക്കുന്നു.

2. അടിസ്ഥാന അവശ്യവസ്തുക്കളുടെ വില വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെഫലമായി അവരുടെ, അല്ലെങ്കിലേ താഴ്ന്ന നിലവാരത്തിലുള്ള വാങ്ങല്‍ക്കഴിവ് വീണ്ടും ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

3. ഗ്രാമീണമേഖലയിലെ അവരുടെ ഭൂമിയും മറ്റ് വിഭവങ്ങളും കോര്‍പറേറ്റുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു - മിക്കപ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക് ഗവണ്‍മെന്‍റുകളുടെ സജീവ സഹായം ഇതിനായി ലഭിക്കാറുമുണ്ട്.

ധനമൂലധനത്തിന്റെമേധാവിത്വം

"വികസനം" എന്നതിനര്‍ഥം സാധാരണ ജനങ്ങളുടെ നില മെച്ചപ്പെടുത്തുകയാണ് എന്ന കാര്യം ഇന്ത്യയിലെ ഭരണവര്‍ഗം എന്നേ വിസ്മരിച്ചിരിക്കുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുമ്പോള്‍ , അതിന്റെഫലമായി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ ഡിമാന്‍റ് ഉണ്ടാകുമെന്നും അതിന്റെഫലം ദരിദ്രരിലേക്കും ക്രമേണ കിനിഞ്ഞിറങ്ങിചെല്ലുമെന്നും ഉള്ള "കിനിഞ്ഞിറങ്ങല്‍ സിദ്ധാന്ത"ത്തിന്റെപരുക്കന്‍ രൂപമാണ് അവര്‍ വെച്ചു പുലര്‍ത്തുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, രണ്ട് പ്രവണതകളുടെ അപകടകരമായ കൂടിച്ചേരലാണ് - ഭൗതികവസ്തുക്കളുടെ ഉല്‍പാദന വളര്‍ച്ച വന്‍തോതില്‍ മന്ദീഭവിക്കുന്നതാണ് അതില്‍ ഒന്നാമത്തെ പ്രവണത - പ്രത്യേകിച്ചും ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക മേഖലയായ കൃഷിയുടെയും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ചയിലുള്ള മാന്ദ്യം. അതിലും പ്രത്യേകിച്ച് സുപ്രധാന ചരക്കുകളായ ഭക്ഷ്യധാന്യങ്ങളുടെ വളര്‍ച്ചാ മാന്ദ്യം. അതുകാരണം, പ്രതിശീര്‍ഷ ഉല്‍പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടാമത്, ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും ജിഡിപി വളര്‍ച്ച അക്കക്കണക്കില്‍ വര്‍ധിപ്പിക്കുന്നതുമായ വളര്‍ച്ച, യഥാര്‍ത്ഥത്തില്‍ തികച്ചും അസന്തുലിതമായിട്ടുള്ളതാണ്. ജിഡിപിയുടെ അഞ്ചില്‍ മൂന്നുഭാഗവും സേവനങ്ങളില്‍നിന്നുള്ളതാണ്; കൃഷിയില്‍നിന്നുള്ള വരുമാനം അഞ്ചിലൊന്നില്‍ താഴെയാണ്; നിര്‍മാണ വ്യവസായങ്ങളില്‍നിന്നുള്ള വരുമാനം നാലിലൊന്നില്‍ താഴെയും. ന്യൂനപക്ഷത്തിന്റെസമ്പത്ത് വര്‍ധനയ്ക്ക് ആധാരം നിര്‍മാണ വ്യവസായത്തിന്റെകുതിച്ചുകയറ്റമാണ് നിര്‍മാണമേഖലയും ആതിഥ്യസല്‍ക്കാരമേഖലയും മാത്രമാണ്, ഇതില്‍ കുറച്ചെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രംഗങ്ങള്‍ .

പ്രതികൂലമായ മാറ്റങ്ങള്‍

ജനസംഖ്യാ സെന്‍സസ്സിലെ കണക്കുകളും നാഷണല്‍ സാമ്പിള്‍ സര്‍വെയിലെ കണക്കുകളും താരതമ്യപ്പെടുത്തിക്കൊണ്ട്, തൊഴില്‍ വര്‍ധനയുടെ നിരക്ക് കണക്കാക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റ് കണക്കുകള്‍ ഇല്ലാത്തതുകൊണ്ട് ഈ മാര്‍ഗം അവലംബിക്കുന്നുവെന്ന് മാത്രം. 1999-2000നും 2004-05നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഗ്രാമീണ മേഖലയിലെ തൊഴില്‍വര്‍ധന നിരക്ക് പ്രതിവര്‍ഷം 2.2 ശതമാനമായിരുന്നുവെങ്കില്‍ 2004-05നും 2009-10നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ അത് പ്രതിവര്‍ഷം 0.42 ശതമാനം മാത്രമായിരുന്നു. വികസനം എന്നതിന്നര്‍ത്ഥം, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനം ഇടിയുന്നുവെന്നും നിര്‍മാണ വ്യവസായങ്ങളെയും സേവനത്തുറകളെയും ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനം കൂടുന്നുവെന്നും ആണ് എന്നാണ് അവരുടെ വാദം. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള പ്രാകൃത മൂലധനസഞ്ചയ പ്രക്രിയ വഴി ഉല്‍പാദകരായ കൃഷിക്കാരെ അവരുടെ ഭൂമിയില്‍നിന്ന് ഇറക്കിവിടുന്നതിനെ ന്യായീകരിക്കുന്നതിനുവേണ്ടിയും ഈ വാദമുഖം തന്നെയാണ് ഉന്നയിയ്ക്കപ്പെടുന്നത്. പകരം ജോലിയ്ക്കുള്ള അവസരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അത്തരമൊരു പരിതഃസ്ഥിതിയില്‍ , ഗ്രാമപ്രദേശങ്ങളില്‍ ഒരല്‍പം ഭൂമിയുള്ള ഉല്‍പാദകന്‍ അത് പിടിച്ചെടുക്കാനുള്ള ഏതു ശ്രമത്തേയും ചെറുക്കും. തൊഴിലില്ലായ്മയില്‍നിന്നും ദുരിതത്തില്‍നിന്നും രക്ഷ നേടുന്നതിന് അയാള്‍ക്കുള്ള ഒരേയൊരു മാര്‍ഗമാണ് ആ തുണ്ടുഭൂമി. പ്രതിഷേധത്തിന്റെസഹനരൂപമായ ആത്മഹത്യയില്‍നിന്ന് ഒടുവില്‍ ചെറുത്തുനില്‍പ്പിന്റെപ്രത്യക്ഷസമരരൂപത്തിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു എന്നാണ് അത് കാണിക്കുന്നത്. കൃഷിക്കാര്‍ വളരെ പതുക്കെയാണ് ചലിച്ചു തുടങ്ങുന്നത്; എന്നാല്‍ അവര്‍ ചലിച്ചുതുടങ്ങിയാല്‍പ്പിന്നെ, ഒരു ശക്തിയ്ക്കും അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയില്ല.


*****


ഉല്‍സ പട്നായിക് , കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനസംഖ്യാ സെന്‍സസ്സിലെ കണക്കുകളും നാഷണല്‍ സാമ്പിള്‍ സര്‍വെയിലെ കണക്കുകളും താരതമ്യപ്പെടുത്തിക്കൊണ്ട്, തൊഴില്‍ വര്‍ധനയുടെ നിരക്ക് കണക്കാക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റ് കണക്കുകള്‍ ഇല്ലാത്തതുകൊണ്ട് ഈ മാര്‍ഗം അവലംബിക്കുന്നുവെന്ന് മാത്രം. 1999-2000നും 2004-05നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഗ്രാമീണ മേഖലയിലെ തൊഴില്‍വര്‍ധന നിരക്ക് പ്രതിവര്‍ഷം 2.2 ശതമാനമായിരുന്നുവെങ്കില്‍ 2004-05നും 2009-10നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ അത് പ്രതിവര്‍ഷം 0.42 ശതമാനം മാത്രമായിരുന്നു. വികസനം എന്നതിന്നര്‍ത്ഥം, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനം ഇടിയുന്നുവെന്നും നിര്‍മാണ വ്യവസായങ്ങളെയും സേവനത്തുറകളെയും ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയുടെ ശതമാനം കൂടുന്നുവെന്നും ആണ് എന്നാണ് അവരുടെ വാദം. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള പ്രാകൃത മൂലധനസഞ്ചയ പ്രക്രിയ വഴി ഉല്‍പാദകരായ കൃഷിക്കാരെ അവരുടെ ഭൂമിയില്‍നിന്ന് ഇറക്കിവിടുന്നതിനെ ന്യായീകരിക്കുന്നതിനുവേണ്ടിയും ഈ വാദമുഖം തന്നെയാണ് ഉന്നയിയ്ക്കപ്പെടുന്നത്. പകരം ജോലിയ്ക്കുള്ള അവസരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അത്തരമൊരു പരിതഃസ്ഥിതിയില്‍ , ഗ്രാമപ്രദേശങ്ങളില്‍ ഒരല്‍പം ഭൂമിയുള്ള ഉല്‍പാദകന്‍ അത് പിടിച്ചെടുക്കാനുള്ള ഏതു ശ്രമത്തേയും ചെറുക്കും. തൊഴിലില്ലായ്മയില്‍നിന്നും ദുരിതത്തില്‍നിന്നും രക്ഷ നേടുന്നതിന് അയാള്‍ക്കുള്ള ഒരേയൊരു മാര്‍ഗമാണ് ആ തുണ്ടുഭൂമി. പ്രതിഷേധത്തിന്റെസഹനരൂപമായ ആത്മഹത്യയില്‍നിന്ന് ഒടുവില്‍ ചെറുത്തുനില്‍പ്പിന്റെപ്രത്യക്ഷസമരരൂപത്തിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു എന്നാണ് അത് കാണിക്കുന്നത്. കൃഷിക്കാര്‍ വളരെ പതുക്കെയാണ് ചലിച്ചു തുടങ്ങുന്നത്; എന്നാല്‍ അവര്‍ ചലിച്ചുതുടങ്ങിയാല്‍പ്പിന്നെ, ഒരു ശക്തിയ്ക്കും അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയില്ല.