Sunday, November 7, 2010

അണുശക്തി ഉടമ്പടിയും ഒബാമയുടെ സന്ദര്‍ശനവും

അന്തക ഭേദഗതി” (Killer Amendment) യുഎസ് കോൺഗ്രസില്‍ അവതരിപ്പിച്ച പ്രസിദ്ധനായ (!) പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനം വലിയ ആകാംക്ഷയോടെയാണ് വലതുപക്ഷപാര്‍ടികളും അവരുമായി പൊതുവില്‍ യോജിക്കുന്ന പത്രമാധ്യമങ്ങളും കാണുന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ ഒബാമ സന്ദര്‍ശനത്തോട് അനുബന്ധമായി ഉണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയെ ഒരു മഹാരാജ്യമായി വളരാന്‍ അമേരിക്കയുടെ കടാക്ഷം ആവശ്യമെന്നു വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും.

ഈ ലക്ഷ്യം മുമ്പില്‍ക്കണ്ട് ഇന്ത്യയെ അമേരിക്കയുടെ ഒരു തന്ത്രപരമായ പങ്കാളി ആക്കാന്‍തന്നെ അവര്‍ക്ക് ഒരു വൈക്ളബ്യവും ഇല്ലെന്നര്‍ഥം. അതായത്, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം തുടര്‍ന്നുപോന്ന ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയ ഒരു യുഗമാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഈ കാര്യത്തില്‍ തന്നെയാണ് അമേരിക്കയുടെ താല്‍പ്പര്യവും. ഈ തന്ത്രത്തിന്റെ ഭാഗമായേ മുന്‍പറഞ്ഞ ഉടമ്പടിയെയും നമുക്ക് കാണാന്‍ കഴിയൂ. ഊര്‍ജസുരക്ഷ എന്ന മിഥ്യാ സങ്കല്‍പ്പത്തിലൂടെ ഇന്ത്യയെ ഒരു വിധേയ രാജ്യമാക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം മുന്‍ ഉടമ്പടിയെ സംബന്ധിച്ച അവരുടെ കോൺഗ്രസില്‍ നടന്ന ചര്‍ച്ചയില്‍ ഉടനീളം കാണാമെന്നര്‍ഥം.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇപ്രകാരം ഒരു രാഷ്‌ട്രീയവികാസം ഉണ്ടായിട്ടുള്ളത് ഇവിടത്തെ ദേശാഭിമാനികള്‍ മറക്കരുത്. എൺപതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഈ മാറ്റം 1998 പൊക്രാന്‍ അണുപരീക്ഷണത്തിനു ശേഷമാണ് വളരെയധികം ഊര്‍ജിതപ്പെടുന്നത്. അന്നുമുതലാണ് അടുത്തഘട്ട തന്ത്രപരമായ പങ്കാളിത്തത്തിനുള്ള താല്‍പ്പര്യം (NSSP) എന്ന പേരില്‍ ആദ്യമായി അന്നത്തെ ഇന്ത്യ ഗവമെന്റ് ഇന്ത്യ-അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ച തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തില്‍ അന്നത്തെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്‌ട്രോബ് താല്‍ബോട്ട് വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ അന്നുമുതലാണ് എന്തുചെയ്‌തും ഇന്ത്യയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ അമേരിക്ക ആവിഷ്‌കരിക്കുന്നതും.ഇതിന്റെ കാതലത്രേ ഇന്ത്യയെക്കൊണ്ട് നിരായുധീകരണ ഉടമ്പടിയിലേക്ക് പടിപടിയായി നയിച്ചതും.

പുതിയതായി അധികാരത്തില്‍ വന്ന യുപി‌എ സര്‍ക്കാരും അമേരിക്കയുമായി 2005 ജൂലൈ 18നുണ്ടാക്കിയ ഉടമ്പടി അപ്രകാരമുള്ള ഒരു നയരേഖയാണ് എന്ന് ഇതിനകം എല്ലാവര്‍ക്കും സുവിദിതമാണല്ലോ. ഈ ഉടമ്പടിയില്‍ രണ്ടുകാര്യമാണ് ഏറ്റവും പ്രധാനമായവ: (എ) ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്‌ക്കു വേണ്ടി അണുശക്തി അനിവാര്യമാണ്, അതിനു വേണ്ട എല്ലാ സഹായവും ഇരുരാജ്യങ്ങളിലും നടപ്പിലുള്ള അതത് നിയമങ്ങള്‍ അനുസരിച്ചു അമേരിക്ക ചെയ്യും. (ബി) ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിനുള്ള പുതിയ രൂപരേഖയുടെ ഭാഗമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുക. ഇവയില്‍നിന്ന് അണുശക്തിയെ സംബന്ധിച്ചുമാത്രമേ ഇവിടെ തുടരുന്നുള്ളൂ. അതിന്റെ തുടര്‍ച്ചയാണല്ലോ അമേരിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ ഹൈഡ് ആക്‌ടും അതിനുശേഷം വന്ന 123 എഗ്രിമെന്റും, അടുത്തകാലത്ത് തുടങ്ങിയ ഇന്ത്യ-അമേരിക്കന്‍ ഊര്‍ജസംഭാഷണങ്ങളും അതിന്റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യത ബില്ലും. ഇവയുടെയെല്ലാം വിവരണങ്ങളിലേക്ക് പോകാന്‍ ഇവിടെ തുനിയുന്നില്ല; അതിനുപകരം, ഈ ഉടമ്പടി നിയമ വ്യവസ്ഥകളുടെ ആകെ മിച്ചം ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് സംക്ഷിപ്‌തമായി വിവരിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഇവ ഇപ്രകാരം സംഗ്രഹിക്കാം.
(എ) വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പുതുതായി ഒരൊറ്റ പദ്ധതിക്കും കരാര്‍പോലും ആയിട്ടില്ല. അതിനര്‍ഥം 2020ല്‍ പോലും പുതുതായി ഒരു പദ്ധതിയും വരുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നാണ്. 200 ടൺ യുറേനിയം ഇന്ത്യയില്‍ സംപുഷ്‌ടീകരിച്ച് എടുക്കാന്‍ റഷ്യയില്‍നിന്നു ലഭിച്ചു എന്ന വസ്‌തുത ഇവിടെ മറക്കുന്നില്ല; മുന്‍പും ഈ വിധത്തില്‍ റഷ്യ സഹായിച്ചിട്ടുണ്ട്.

(ബി) അടുത്ത കാലത്ത് (ആഗസ്‌ത് 14, 2008) മുന്‍ അണുശക്തി മേധാവിയും പ്രശസ്‌ത റിയാക്‌ടര്‍ എന്‍ജിനിയറുമായ അനില്‍ കകോദ്കര്‍ ഇന്ത്യന്‍ അറ്റോമിക് ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്റെ വേദിയില്‍ “-Managing New Nuclear Power Paradigm”- എന്ന പ്രഭാഷണത്തില്‍ ഇന്ത്യക്ക് നേരിടേണ്ട പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമായ കാര്യം മറ്റു രാജ്യങ്ങളില്‍നിന്നു ഇറക്കുമതിചെയ്‌ത റിയാക്‌ടറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സാങ്കല്‍പ്പികമായിത്തന്നെ താങ്ങാനാവുന്ന വിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമല്ല എന്നാണ്. To quote him, “one condition everybody has to fulfill (be it Russia, France or US)…That it should produce eletcrictiy at a rate which is competitive or comparable with the other alternative eletcrictiy producing options at that location…and I have made it clear and I think most of the people recognize that if that has to happen they have to ensure a much larger part of the supply chain to be met from within India. If they make their equipments abroad and bring it here, I think there is no way we can produce eletcrictiy at the rate which is competitive with other supply options. Without such domestic supply chain, they cannot set up nuclear power plants with Nuclear Power Corporation. റഷ്യയും ഫ്രാന്‍സും മുന്‍പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അമേരിക്കയാണെങ്കില്‍ ഇതിനു നേരെ വിപരീതവും; കാരണം അവര്‍ക്ക് അവിടെത്തന്നെ ഉണ്ടാക്കിയാലേ അവിടത്തെ തൊഴില്‍സാധ്യതയ്‌ക്ക് മെച്ചം കിട്ടൂ എന്നാണ് അവരുടെ ന്യായം! ഈ പ്രധാന കാര്യത്തില്‍ ഒബാമയ്‌ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, ഇല്ല തന്നെ. കാരണം അമേരിക്കന്‍ നിയമമനുസരിച്ച് ഇതെല്ലം തീരുമാനിക്കാനുള്ള അധികാരം അതത് കമ്പനികള്‍ക്കാണ്. പ്രസിഡന്റിന് ഇതില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല.

(സി) നമ്മുടെ പാര്‍ലമെന്റ് അടുത്തകാലത്ത് പാസാക്കിയെടുത്ത ആണവബാധ്യത നിയമമനുസരിച്ച് സര്‍ക്കാര്‍ ഉടമയിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ മാത്രമേ ഈ രംഗത്തുണ്ടാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു നിബന്ധന ഉണ്ടാക്കാന്‍ സാധിച്ചതുതന്നെ പ്രതിപക്ഷത്തിന്റെ ഉറച്ച കാഴ്‌ചപ്പാടിനനുസരിച്ചാണ്. ഈ വ്യവസ്ഥയ്‌ക്ക് മാറ്റം വരുത്താന്‍ അനുവദിച്ചുകൂടാ.

(ഡി) പാശ്ചാത്യരാജ്യങ്ങളിലെ ആയിരവും അതിനു മീതെയുമുള്ള (മെഗാവാട്ട്) റിയാക്‌ടറുകളുടെ ഏറ്റവും പ്രധാനമായ കാലണ്ട്റിയ എന്ന ഭാഗം ഉണ്ടാക്കുന്നത് ജപ്പാനിലുള്ള ഒരു കമ്പനി മാത്രമാണ്. അവരുടെ ഓര്‍ഡര്‍ ബുക്ക് ഇപ്പോള്‍ത്തന്നെ കഴിവില്‍ക്കവിഞ്ഞു കിടക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ത്തന്നെ അവയുടെ പ്രായോഗികതയുടെ കാര്യത്തില്‍ ആര്‍ക്കാണ് ബോധ്യം വരിക? കൂടാതെ ജപ്പാനാകട്ടെ എന്‍പിടിയുടെ കാര്യത്തില്‍ ഒരു മാറ്റവും ചെയ്യാന്‍ ഇതുവരെ തയ്യാറുമല്ല, അവര്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മറച്ചുവച്ചിട്ടുമില്ല. ചുരുക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നു (ഫ്രാന്‍സ് മാത്രം!) റിയാക്‌ടറുകള്‍ ലഭിക്കുക എന്നതുമാത്രമല്ല, അവയെ ദേശസാല്‍ക്കരിക്കില്ലെന്ന’ പ്രക്രിയ തീര്‍ത്തും അപ്രായോഗികമാണെന്നു ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്?

(ഇ) അതേസമയംതന്നെ, ഇന്ത്യയില്‍ നമ്മള്‍ സ്വദേശവ്യവസായങ്ങളുമായി സഹകരിച്ച് 540 മെഗാവാട്ട് റിയാക്‌ടറുകള്‍ താരാപൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. അവ നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. നമുക്ക് ഇവ പോരേ? പോരാ എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? ചുരുക്കിപറഞ്ഞാല്‍ നമ്മുടെ ഇന്നത്തെ അണുശക്തി കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, കൂടംകുളത്ത് റഷ്യയുടെ സഹായത്തോടെ കൂടുതല്‍ റിയാക്‌ടറുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടുക, ഇവയുടെ ആവശ്യത്തിനായുള്ള ഇന്ധനം നമ്മുടെ സഹോദര രാഷ്‌ട്രങ്ങളില്‍നിന്നു കിട്ടാന്‍ വേണ്ട നടപടികള്‍ എടുക്കുക, ഇവയല്ലേ നാം ചെയ്യേണ്ടത്? ഈ കാര്യങ്ങളിലൊന്നിലും ഒബാമയ്‌ക്കോ അമേരിക്കയ്‌ക്കോ ഒന്നും ചെയ്യാനില്ല; അവര്‍ക്ക് (കുറച്ച് കമ്പനികളൊഴികെ) താല്‍പ്പര്യവും കാണാന്‍ വഴിയില്ല.

“സുസ്ഥിര വൈദ്യുതി” എന്ന് പേരുപറഞ്ഞ് ഇന്ത്യയെ അവരുടെ ഒരു വിധേയരാജ്യമാക്കാനാണ് ജൂലൈ 18 എഗ്രിമെന്റും അതിന്റെ ഭാഗമായി ഹൈഡ് ആക്‌ടില്‍ അധിഷ്‌ഠിതമായ 123 കരാറുകൊണ്ടും അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷജനാധിപത്യ ശക്തികള്‍ ഇപ്രകാരമുള്ള എല്ലാ നീക്കങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകതന്നെ വേണം. പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ വേളയില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം.


*****

ഡോ. എ ഡി ദാമോദരന്‍, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

“സുസ്ഥിര വൈദ്യുതി” എന്ന് പേരുപറഞ്ഞ് ഇന്ത്യയെ അവരുടെ ഒരു വിധേയരാജ്യമാക്കാനാണ് ജൂലൈ 18 എഗ്രിമെന്റും അതിന്റെ ഭാഗമായി ഹൈഡ് ആക്‌ടില്‍ അധിഷ്‌ഠിതമായ 123 കരാറുകൊണ്ടും അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷജനാധിപത്യ ശക്തികള്‍ ഇപ്രകാരമുള്ള എല്ലാ നീക്കങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകതന്നെ വേണം. പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ വേളയില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം.

Unknown said...

എൻറെ ഭാര്യയെ തർക്കത്തിൽ നിന്നും വേർപെടുത്തുന്നതിന്റെ മൂന്നിരട്ടി അവധിക്കാലം തിരിച്ചുപിടിക്കാൻ ഡോട്ട് ഒട്ടോയ്ഡ് എന്നെ സഹായിച്ചു. അവൾ എന്നെ വിട്ടുപോയി, എന്നെ ഒരിക്കലും തിരിച്ചുവിടുകയില്ല, ഞാൻ അവളെ തിരികെ കൊണ്ടുവരാൻ വളരെയധികം സഹായിച്ചു. ഡോക്ടർ ഒട്ടോയ്ഡ് തന്റെ ഭാര്യയെ പുനരധിവസിപ്പിക്കാൻ സഹായിച്ചതെങ്ങനെയെന്ന് ഒരാൾ സാക്ഷിയാണെന്നറിയിച്ചപ്പോൾ ഞാൻ ഒരു വെബ്സൈറ്റിന് ഒരു അഭിപ്രായം നൽകിയിരുന്നു. എന്റെ വെബ്സൈറ്റിൽ എഴുതുന്നതിനു ശേഷം ഞാൻ എങ്ങനെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നും എന്റെ പ്രശ്നം പരിഹരിച്ചതിനു ശേഷം അദ്ദേഹം എന്റെ ഭാര്യയെ 24 മണിക്കൂറുകൾ നീണ്ട പ്രണയത്തെ കാമുകൻ ചെയ്ത ശേഷം എന്റെ ഭാര്യ വീണ്ടും വീട്ടിലേക്കു വന്നു, ഇന്ന് വളരെ ദുഃഖിതനാണെന്ന് ഞാൻ അപേക്ഷിച്ചു. ഞാൻ വീണ്ടും ഭാര്യയുമായി ആണ്. ഞങ്ങൾ ഇരുവരും സന്തുഷ്ടരും ഒരുമിച്ചു ജീവിക്കുന്നവരുമാണ്. തന്റെ ഇ-മെയിലിൽ ഡോ.ഒതോയ്ഡുമായി ബന്ധപ്പെടുക: drotoidesolutiontemple@gmail.com അല്ലെങ്കിൽ അവന്റെ മൊബൈൽ + 27735364772 അല്ലെങ്കിൽ അദ്ദേഹത്തിന്റെ വെബ്സൈറ്റ്; Https://drotoidesolutiontemp.wixsite.com/drotoide