Friday, April 27, 2012

വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടും സിറിയയ്ക്കുനേരെ പടയൊരുക്കം

""യുദ്ധം അവിഹിതമായ ഒരു ധനസമ്പാദന ഉപാധിയാണ്. അത് എപ്പോഴും അങ്ങനെ തന്നെ"" എന്ന് അമേരിക്കന്‍ ജനതയോട് 1932ല്‍ വിളിച്ചു പറഞ്ഞ മേജര്‍ ജനറല്‍ സ്മെഡ്ലി ഡാര്‍ലിങ്ടണ്‍ ബട്ലര്‍ 34 വര്‍ഷത്തെ അമേരിക്കന്‍ സൈനികസേവനത്തിനുശേഷം വിരമിച്ചയാളായിരുന്നു. 1898ല്‍ ലാറ്റിന്‍ അമേരിക്കയിലെ സ്പാനിഷ് വിരുദ്ധയുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സൈന്യത്തില്‍ ചേര്‍ന്ന സ്മെഡ്ലി ബട്ലര്‍ 1931ല്‍ വിരമിച്ചശേഷം നടത്തിയ പ്രഭാഷണ പരമ്പരയിലൂടെ തെന്‍റ സൈനിക ജീവിതാനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ജനതയോട് പറയുകയാണുണ്ടായത്. 1935ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ""War is a Racket"" എന്ന ലഘുഗ്രന്ഥത്തില്‍ അമേരിക്കയിലെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിെന്‍റ പ്രവര്‍ത്തനവും യുദ്ധം മൂലധനശക്തികളുടെ ധനസമ്പാദന ഉപാധിയാകുന്നതെങ്ങനെയെന്നും വിശദമാക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിെന്‍റ ആദ്യദശകങ്ങളില്‍ അമേരിക്ക നടത്തിയ ഓരോ സൈനിക നടപടിയുടെയും പിന്നിലുള്ള മൂലധന താല്‍പര്യങ്ങള്‍ - ഹെയ്ത്തിയിലെ ഇടപെടലിനു പിന്നില്‍ നാഷണല്‍ സിറ്റി ബാങ്കും ഹോണ്ടുറാസ്സില്‍ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും ചൈനയുടെ കാര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയും നിക്കരാഗ്വയിലെ ഇടപെടലില്‍ ബ്രൗണ്‍ ബ്രദേഴ്സും വഹിച്ച പങ്ക് - അമേരിക്കന്‍ നാവികസേനാ ചരിത്രത്തിലെ ഇതിഹാസനായകനായി ആദരിക്കപ്പെടുന്ന, ""പൊരുതുന്ന സമാധാന ദൂതന്‍""എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട ജനറല്‍ ബട്ലര്‍ വിവരിക്കുന്നുണ്ട്. കാലം ഒരു പാട് മാറിയെങ്കിലും ഇന്നും ഈ സ്ഥിതി തന്നെയാണ് തുടരുന്നതെന്ന്, അഫ്ഗാനിസ്ഥാനും ഇറാഖും ലിബിയയും വെളിപ്പെടുത്തുന്നു.

സിറിയക്കും ഇറാനും നേരെയുള്ള സാമ്രാജ്യത്വശക്തികളുടെ പോര്‍വിളികള്‍ അത് തന്നെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നെന്‍റ സമാധാനദൗത്യം അംഗീകരിച്ച്, സിറിയയിലെ ഗവണ്‍മെന്‍റ് അതനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമ്പോഴും പ്രകോപനപരമായ നിലപാടുകള്‍ തന്നെയാണ് അമേരിക്കയും അവരുടെ പാശ്ചാത്യസഖ്യശക്തികളും അറബ് രാജ്യങ്ങളിലെ അവരുടെ ആരാച്ചാരന്മാരും തുടരുന്നത്. സിറിയക്കുമേല്‍ സൈനിക ഉപരോധത്തിനും കടന്നാക്രമണത്തിനുമുള്ള സാമ്രാജ്യത്വ പദ്ധതികളെ ചൈനയും റഷ്യയും ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ്, ഒരു സമവായം എന്ന നിലയില്‍ അന്നെന്‍റ സമാധാന ദൗത്യം അംഗീകരിക്കപ്പെട്ടത്. അന്നന്‍ അവതരിപ്പിച്ച ആറിന പരിപാടി സ്വീകരിക്കാനും സമാധാനചര്‍ച്ചകള്‍ക്കും സിറിയയിലെ ബഷര്‍ - അല്‍ അസദ് സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. സായുധകലാപകാരികളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്ന സ്ഥലങ്ങളില്‍നിന്നുള്‍പ്പെടെ സൈനിക കേന്ദ്രീകരണം ഒഴിവാക്കുകയും ഐക്യരാഷ്ട്ര സമാധാനപാലകരെ രാജ്യത്തുടനീളം വസ്തുതകള്‍ മനസ്സിലാക്കാനായി നേരിട്ടന്വേഷണത്തിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ കോഫി അന്നെന്‍റ ദൗത്യം വിജയിക്കണമെന്ന് പ്രസ്താവിക്കുകയും അന്നെന്‍റ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ശക്തികള്‍തന്നെ, അതിന്റെ അനന്തരഫലത്തിന് കാത്തുനില്‍ക്കാതെ ""സിറിയന്‍ സുഹൃദ്സംഘം""ത്തിന്റെ യോഗം ചേരുകയും കൂടിയാലോചനകള്‍ക്ക് തയ്യാറാകാതിരിക്കാന്‍ സിറിയന്‍ വിമതര്‍ക്ക് പ്രേരണ നല്‍കുകയും അവര്‍ക്ക് ആയുധങ്ങളും സമ്പത്തും നല്‍കുകയും സിറിയക്കുനേരെ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടരുകയുമാണ്.

സിറിയന്‍ പ്രതിസന്ധി സമാധാനപരമായും ജനാധിപത്യപരമായും പരിഹരിക്കാന്‍ പാടില്ലെന്ന നിലപാടാണ് അമേരിക്കയും ബ്രിട്ടനും സൗദി അറേബ്യയും തുര്‍ക്കിയും ഖത്തറും മറ്റും തുടരുന്നത്. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നാഷണല്‍ കൗണ്‍സിലിനെയും ""ഫ്രീ സിറിയ സൈന്യ""ത്തെയും മാത്രമാണ് സിറിയന്‍ ജനതയുടെ യഥാര്‍ത്ഥ പ്രതിനിധികളായി ഈ രാജ്യങ്ങള്‍ അംഗീകരിക്കുന്നത്. ചില പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെ നടത്തിയ അഭിപ്രായ സര്‍വെകളില്‍ വ്യക്തമായത്, 60 ശതമാനത്തിലേറെ സിറിയക്കാരുടെ പിന്തുണ ഇപ്പോഴും അസ്സദ് സര്‍ക്കാരിനുണ്ടെന്നാണ്. അലവൈറ്റ് ഷിയാ വിഭാഗക്കാരുടെയും ക്രിസ്ത്യാനികളുടെയും മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെയും മാത്രമല്ല മതനിരപേക്ഷവാദികളായ ഗണ്യമായ വിഭാഗം സുന്നികളുടെ പിന്തുണയും അസദ് സര്‍ക്കാരിനുണ്ടെന്നാണ് ഈ അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കിയത്. മാത്രമല്ല, പുതുതായി രൂപം നല്‍കിയ ഭരണഘടനയ്ക്ക് 85 ശതമാനത്തോളം ആളുകളുടെ പിന്തുണ ലഭിച്ചതായും പാശ്ചാത്യമാധ്യമങ്ങള്‍പോലും സമ്മതിക്കുന്നുണ്ട്. ആ സ്ഥിതിക്ക് ഒരു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയും ന്യൂനപക്ഷംവരുന്ന ഭീകര സംഘത്തെ രാജ്യത്തിന്റെയും ജനങ്ങളുടെയും ആകെ പ്രതിനിധികളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് അമേരിക്കന്‍ മോഡല്‍ ജനാധിപത്യം. മാത്രമല്ല, സിറിയയില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ അമേരിക്കയുടെ അങ്കച്ചേകവന്മാരായി അണിനിരക്കുന്ന സൗദി അറേബ്യയിലും ഖത്തറിലും ജനാധിപത്യവും മനുഷ്യാവകാശ സംരക്ഷണവും കണികാണാന്‍പോലും ഇല്ലെന്നതും കൂട്ടിവായിക്കുമ്പോള്‍, ഈ സംഘത്തിന്റെ യഥാര്‍ത്ഥ അജണ്ട വെളിപ്പെടുന്നു. ഐക്യരാഷ്ട്ര പ്രതിനിധിസംഘം സിറിയയിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ""സിറിയന്‍ സുഹൃദ് സംഘം"" തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യോഗം ചേര്‍ന്നതുതന്നെ അവരുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നു.

സിറിയന്‍ വിമത കലാപകാരികള്‍ക്ക് ആയുധവും പരിശീലനവും നല്‍കുക മാത്രമല്ല, അവര്‍ക്ക് സ്ഥിരം സേനാംഗങ്ങള്‍ക്ക് എന്നപോലെ ""മാസപ്പടി"" നല്‍കാനും തങ്ങള്‍ നടപടി സ്വീകരിക്കുകയാണ് എന്നാണ് സൗദി അറേബ്യയും ഖത്തറും ഇസ്താംബൂളിലെ ""സുഹൃദ്സംഗമ""ത്തില്‍ പ്രസ്താവിച്ചത്. അമേരിക്കയാകട്ടെ, സിറിയന്‍ വിമതര്‍ക്കായി 120 ലക്ഷം ഡോളര്‍ കൂടി ഉടന്‍ ചെലവിടാന്‍ പോകുകയാണെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതാകട്ടെ ആ രാജ്യം മുമ്പ് വാഗ്ദാനം ചെയ്ത തുകയുടെ ഇരട്ടിയിലധികവുമാണ്. ആതിഥേയരായ തുര്‍ക്കിയാകട്ടെ നാറ്റോ കരാറിെന്‍റ 5-ാം വകുപ്പുപ്രകാരം ഉടന്‍ സിറിയക്കെതിരെ സൈനിക ഇടപെടലിന് തയ്യാറാകണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. അത്തരം ഒരു ഇടപെടലിന് അവസരമൊരുക്കുന്നതിനായി സിറിയന്‍സൈന്യം തുര്‍ക്കി അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നതായ ആരോപണവും തുര്‍ക്കിയിലെ എര്‍ദഗാെന്‍റ ""ഇസ്ലാമിസ്റ്റ്"" സര്‍ക്കാര്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുമുന്നില്‍ ഉന്നയിക്കുകയുണ്ടായി. സിറിയന്‍ വിമതസേനയ്ക്ക് പരിശീലനം നല്‍കുന്നത് തുര്‍ക്കിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ്. ആ താവളങ്ങളില്‍നിന്നാണ് ഭീകരസംഘങ്ങള്‍ സിറിയന്‍ പ്രദേശത്ത് കടന്നുകയറി അട്ടിമറിയും ആക്രമണങ്ങളും നടത്തുന്നത്. അതിനെ ചെറുക്കുന്നതാണത്രെ തുര്‍ക്കിയുടെ അതിര്‍ത്തി ഭേദിക്കുന്നതായി ആരോപിക്കപ്പെടുന്നത്. സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരമായാലും ആ രാജ്യത്തിനെ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള മറ്റൊരു ഗൂഢനീക്കമാണ് തുര്‍ക്കിയുടെ ആരോപണത്തില്‍ അടങ്ങിയിരിക്കുന്നത്. അതിന് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള പരിശ്രമത്തിലാണ് സാമ്രാജ്യത്വശക്തികളും അറബ് ""ഇസ്ലാമിസ്റ്റു""കളും. പക്ഷേ, ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കൈയേറ്റമാണ്, ആ രാജ്യത്തിനകത്തേക്ക് ഭീകരസംഘങ്ങളെ പരിശീലനം നല്‍കി അയയ്ക്കുന്നത് എന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിന് വിസ്മരിക്കാനാവില്ല.

സിറിയയില്‍ സമാധാനത്തിനായി കോഫി അന്നെന്‍റ നേതൃത്വത്തില്‍ യുഎന്‍ സംഘം ചര്‍ച്ച നടത്തുകയും യുഎന്‍ സമാധാന നിര്‍ദ്ദേശങ്ങള്‍ അസദ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍, അതിനെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് മറുവശത്ത് അമേരിക്കന്‍ നേതൃത്വത്തില്‍ നടത്തുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഇസ്താംബൂളില്‍ ചേര്‍ന്ന സംഗമം. സിറിയയില്‍ ജനാധിപത്യമോ സമാധാനമോ മനുഷ്യാവകാശമോ സംരക്ഷിക്കലല്ല അമേരിക്കയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് ഇത് ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു. ലിബിയയില്‍ സൈനിക ഇടപെടലിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ചതിനെ തുടര്‍ന്ന് ഇന്ന് ആ രാജ്യത്ത് സമ്പൂര്‍ണമായ അരാജകത്വം നടമാടുകയാണെന്ന, വിവിധ ഗോത്രവിഭാഗങ്ങളും സായുധസംഘങ്ങളും തമ്മില്‍ തെരുവുയുദ്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന, യാഥാര്‍ത്ഥ്യവും ഇത്തരുണത്തില്‍ പ്രസക്തമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും എന്നപോലെ സിറിയയിലും അമേരിക്കയുടെയും കൂട്ടരുടെയും യഥാര്‍ത്ഥ ലക്ഷ്യം അവരുടെ മൂലധന താല്‍പര്യം മാത്രമാണ്; സമ്പത്ത് കൊള്ളയടിക്കല്‍ മാത്രമാണ്. എണ്ണ സമ്പന്നമായ പശ്ചിമേഷ്യക്കുമേല്‍ ആത്യന്തികമായ ആധിപത്യം സ്ഥാപിക്കലാണ്; മധ്യേഷ്യയിലേക്കുള്ള വഴി സുഗമമായി തുറക്കലാണ്. അവരുടെ ദീര്‍ഘകാല ലക്ഷ്യമായ ഇറാനെ കീഴ്പ്പെടുത്തുന്നതിന്റെ ചുവടുവെയ്പാണ് സിറിയയെ അസ്ഥിരീകരിക്കുക എന്നത്.

ചൈനയുടെ പടിവാതില്‍ക്കല്‍ വരെ സൈനിക കേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് ഇതിന്റെയെല്ലാം പരമമായ ലക്ഷ്യം. അങ്ങനെ ലോകത്തിന്റെയാകെ നിയന്ത്രണം പിടിച്ചുപറ്റാമെന്ന് മൂലധനശക്തികള്‍ വ്യാമോഹിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയത്തിന് ചെല്ലും ചെലവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന സൗദി അറേബ്യന്‍ രാജാവിെന്‍റയും ഗള്‍ഫ് ഷേക്കുമാരുടെയും ലക്ഷ്യവും മൂലധന താല്‍പര്യമല്ലാതെ മറ്റൊന്നല്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ഖ്വയ്ദയെ പുറത്താക്കണമെന്ന് താലിബാനോട് വ്യവസ്ഥവയ്ക്കുന്ന അമേരിക്ക, ലിബിയയിലും സിറിയയിലും അതേ അല്‍ഖ്വയ്ദയുടെ തോളില്‍ കൈയിട്ടു നില്‍ക്കുന്നതിനു പിന്നില്‍ മൂലധന താല്‍പര്യം തന്നെയാണ്. സാമ്രാജ്യത്വവും രാഷ്ട്രീയ ഇസ്ലാമും ഒളിഞ്ഞും തെളിഞ്ഞും ഒത്തുചേരുന്നതാണ് സമകാലിക പശ്ചിമേഷ്യന്‍, ഉത്തരാഫ്രിക്കന്‍ രാഷ്ട്രീയത്തിലെ നേര്‍ക്കാഴ്ച. ഇരുകൂട്ടരുടെയും ലക്ഷ്യവും അവരെ ഒന്നിപ്പിക്കുന്ന ഘടകവും മൂലധന താല്‍പര്യം തന്നെ. അതാണ് ജനറല്‍ ബട്ലറുടെ ""ണമൃ ശെ മ ഞമരസലേ"" എന്ന വാക്യത്തെ എക്കാലവും അന്വര്‍ത്ഥമാക്കുന്നതും.

*
ജി വിജയകുമാര്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

""യുദ്ധം അവിഹിതമായ ഒരു ധനസമ്പാദന ഉപാധിയാണ്. അത് എപ്പോഴും അങ്ങനെ തന്നെ"" എന്ന് അമേരിക്കന്‍ ജനതയോട് 1932ല്‍ വിളിച്ചു പറഞ്ഞ മേജര്‍ ജനറല്‍ സ്മെഡ്ലി ഡാര്‍ലിങ്ടണ്‍ ബട്ലര്‍ 34 വര്‍ഷത്തെ അമേരിക്കന്‍ സൈനികസേവനത്തിനുശേഷം വിരമിച്ചയാളായിരുന്നു. 1898ല്‍ ലാറ്റിന്‍ അമേരിക്കയിലെ സ്പാനിഷ് വിരുദ്ധയുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സൈന്യത്തില്‍ ചേര്‍ന്ന സ്മെഡ്ലി ബട്ലര്‍ 1931ല്‍ വിരമിച്ചശേഷം നടത്തിയ പ്രഭാഷണ പരമ്പരയിലൂടെ തെന്‍റ സൈനിക ജീവിതാനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ജനതയോട് പറയുകയാണുണ്ടായത്. 1935ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ""War is a Racket"" എന്ന ലഘുഗ്രന്ഥത്തില്‍ അമേരിക്കയിലെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിെന്‍റ പ്രവര്‍ത്തനവും യുദ്ധം മൂലധനശക്തികളുടെ ധനസമ്പാദന ഉപാധിയാകുന്നതെങ്ങനെയെന്നും വിശദമാക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിെന്‍റ ആദ്യദശകങ്ങളില്‍ അമേരിക്ക നടത്തിയ ഓരോ സൈനിക നടപടിയുടെയും പിന്നിലുള്ള മൂലധന താല്‍പര്യങ്ങള്‍ - ഹെയ്ത്തിയിലെ ഇടപെടലിനു പിന്നില്‍ നാഷണല്‍ സിറ്റി ബാങ്കും ഹോണ്ടുറാസ്സില്‍ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും ചൈനയുടെ കാര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയും നിക്കരാഗ്വയിലെ ഇടപെടലില്‍ ബ്രൗണ്‍ ബ്രദേഴ്സും വഹിച്ച പങ്ക് - അമേരിക്കന്‍ നാവികസേനാ ചരിത്രത്തിലെ ഇതിഹാസനായകനായി ആദരിക്കപ്പെടുന്ന, ""പൊരുതുന്ന സമാധാന ദൂതന്‍""എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട ജനറല്‍ ബട്ലര്‍ വിവരിക്കുന്നുണ്ട്. കാലം ഒരു പാട് മാറിയെങ്കിലും ഇന്നും ഈ സ്ഥിതി തന്നെയാണ് തുടരുന്നതെന്ന്, അഫ്ഗാനിസ്ഥാനും ഇറാഖും ലിബിയയും വെളിപ്പെടുത്തുന്നു.