Thursday, October 10, 2013

ഒരു സഹകരണ മാതൃക

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുനിന്നുകൊണ്ട് ലോകത്തിന് മാതൃകയാവുകയാണ് ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം. കടന്നുവന്ന പാരമ്പര്യത്തില്‍നിന്നും ആര്‍ജിച്ചെടുത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ച് ആധുനിക കാലത്തെ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിയ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു സംഘടിത ശക്തിയാണ് ഊരാളുങ്കല്‍ സഹകരണ സംഘം. തൊഴിലാളികള്‍ തൊഴിലാളികളാല്‍ ഭരിക്കപ്പെടുന്ന ജനകീയ സംരംഭങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരുകള്‍ക്കും മുതലാളിത്ത വ്യവസ്ഥിതിക്കും ഇടയില്‍ ഒരു സംഘടിത ജനകീയശക്തിക്ക് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. ഇത്തരം സംരംഭങ്ങള്‍ക്ക് നാടിെന്‍റ മുഖഛായ മാറ്റുവാനും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുള്ളതായി നമുക്ക് കാണാം. ഇവിടെ ഡയറക്ടര്‍മാര്‍ പൂര്‍ണസമയവും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഇതാണ് ഊരാളുങ്കല്‍ സംഘത്തിന്റെ വേറിട്ട സവിശേഷത.

ഏറ്റെടുത്ത പ്രവൃത്തികള്‍ ഗുണമേന്മ ഉറപ്പാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതും അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനശൈലികൊണ്ടാണ്. ആറണയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം 200 കോടി രൂപ വാര്‍ഷിക വിറ്റുവരവിനോട് അടുക്കുന്നത് മുന്‍തലമുറക്കാര്‍ പാകിയ അതിശക്തമായ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെയാണ്. ആധുനികതയുടെ ഏതു നല്ലവശം സ്വന്തമാക്കുമ്പോഴും പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ കൈവിടാത്തതാണ് ഊരാളുങ്കലിെന്‍റ സവിശേഷതകളിലൊന്ന്. 1990കളില്‍ കായികാധ്വാനശേഷിയുള്ള തൊഴിലാളികള്‍ തൊഴില്‍ അന്വേഷിച്ച് സംഘത്തില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ മാറിയ സാമൂഹിക രീതിക്കനുസരിച്ച് തൊഴിലന്വേഷകരുടെ യോഗ്യതയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കായികശേഷിക്കുപുറമെ, ബൗദ്ധിക ശേഷിയുള്ള പുതുതലമുറയുടെ തള്ളിച്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്ന മേഖലകളിലേക്ക് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയത്. അത്തരം ഒരു ചിന്തയാണ് യു എല്‍ സൈബര്‍പാര്‍ക്ക് എന്ന മലബാറിെന്‍റ വികസന സ്വപ്നങ്ങള്‍ക്ക് ആധാരശിലയാകുന്ന സംരംഭത്തിന് ഞങ്ങള്‍ മുന്നിട്ടിറങ്ങാന്‍ കാരണം. സംഘത്തിന്റെ ഏറ്റവും വലിയ ശേഷി എന്നു പറയാവുന്നത് നിര്‍മാണ മേഖലയാണ്. മലബാറിലെ ഒട്ടുമിക്ക റോഡുകളും പാലങ്ങളും ഉണ്ടാക്കുന്നതിലും പുനര്‍നിര്‍മിക്കുന്നതിലും സംഘത്തിന്റെ പങ്ക് നമുക്ക് കാണാവുന്നതാണ്. കോഴിക്കോട് ബൈപാസ് റോഡ്, സരോവരം ബയോപാര്‍ക്ക്, വ്യത്യസ്ത ഫാക്ടറി കെട്ടിടങ്ങള്‍, മേല്‍പാലങ്ങള്‍, ഗ്രാമീണ റോഡുകള്‍, ബൃഹത്തായ പാലങ്ങള്‍ തുടങ്ങിയവയൊക്കെ നമുക്ക് മുന്നിലുള്ള ദൃഷ്ടാന്തങ്ങളാണ്. ഇത്തരം മേഖലകളില്‍ ഉറച്ചുനിന്നുകൊണ്ട് വൈവിധ്യവല്‍കരണത്തിലൂടെ തൊഴില്‍മേഖലയുടെ ഒരു നവോത്ഥാന പ്രക്രിയയ്ക്ക് ഇവിടെ തുടക്കം കുറിക്കാന്‍ സാധ്യമാകുമെന്നാണ് സംഘത്തിന്റെ ഉറച്ച വിശ്വാസം.

വിവര സാങ്കേതിക മേഖലയില്‍ പ്രവേശിക്കുമ്പോള്‍ സ്വഭാവികമായി ഉയരാവുന്ന ഒരു ചോദ്യമാണ് ഇത്തരം മേഖലകള്‍ പരിപോഷിപ്പിക്കുന്നത് സമൂഹത്തിലെ മുകള്‍ത്തട്ടിലുള്ള ആളുകളെ അല്ലേ എന്നത്. എന്നാല്‍ ഐടി വ്യവസായം കേരളത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. ടെക്നോപാര്‍ക്കിലെയും ഇന്‍ഫോ പാര്‍ക്കിലെയും തൊഴില്‍ സാധ്യതകളുടെ കണക്കെടുക്കുമ്പോള്‍ ഏകദേശം 65000 പേര്‍ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതുകാണാം. അതുപോലെ തന്നെ ഒരു ഐടി ജോലി സൃഷ്ടിക്കുമ്പോള്‍ 3മ്മ മുതല്‍ 4% വരെ പരോക്ഷ ജോലികള്‍ അധികം സൃഷ്ടിക്കുന്നതായി കാണാം. സംഘത്തിന്റെ വൈവിധ്യവല്‍കരണത്തിന്റെ മറ്റൊരു പാത യുഎല്‍ ടെക്നോളജി സൊലൂഷന്‍സാണ്. സംഘത്തിന് നിര്‍മാണമേഖലയ്ക്ക് ആവശ്യമായ എല്ലാവിധ യന്ത്രവാഹന സജ്ജീകരണങ്ങളും മനുഷ്യവിഭവശേഷിയും ആവശ്യമുള്ള അസംസ്കൃത വസ്തുക്കളും സ്വന്തമായുണ്ട്. സംഘത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ പല യന്ത്രങ്ങളും ഉപകരണങ്ങളും പലപ്പോഴും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്. സര്‍വെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സര്‍വെ വിഭാഗത്തിലെ ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ടിട്ടാണ് 4 ചെറുപ്പക്കാര്‍ സംഘത്തിലേക്ക് വരുന്നത്. അവരുടെ ആശയത്തില്‍നിന്നാണ് യുഎല്‍ ടെക്നോളജി സൊലൂഷന്‍സിന്റെ പ്രാഥമിക രൂപം ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലാദ്യമായി സഹകരണമേഖലയുടെ ഒരു സംരംഭമായി ജിയോസ്പെഷ്യല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി ഇത് വളര്‍ന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യത്യസ്ത ഉപയോഗത്തിനാവശ്യമായ മേപ്പിംഗ്, കാര്‍ഷിക മേഖലയുടെ മേപ്പിംഗ്, ഗതാഗത സംവിധാനങ്ങളുടെ മേപ്പിംഗും നിയന്ത്രണങ്ങളും തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ഈ സ്ഥാപനം അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഞലാീലേ ടലിശെിഴ, ഏകട ഠലരവിീഹീഴ്യ, ഏലീഴൃമുവ്യ തുടങ്ങിയവയും ുവീേീഴൃമാലേൃ്യ, കഠ എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ആണ്. ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ്/ഡിജിപിഎസ്എന്നിവ ഉപയോഗിച്ചുള്ള സര്‍വെകള്‍, ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ് സിസ്റ്റം, കണ്‍ട്രോള്‍ സര്‍വേയ്സ്, ടൊപ്പോഗ്രാഫിക്കല്‍ സര്‍വേയ്സ്, ട്രാന്‍സ്മിഷന്‍ ലൈന്‍ സര്‍വേകള്‍, ഹൈവേ സര്‍വെ,റെയില്‍ അലൈന്‍മെന്‍റ് സര്‍വേയ്സ് എന്നീ പ്രവൃത്തികള്‍ ചെയ്തുവരുന്നു. കൂടാതെ മുകളില്‍ പറഞ്ഞവയ്ക്ക് ആവശ്യമായ പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. സംഘത്തിന്റെ വൈവിധ്യവല്‍കരണത്തിന്റെ മറ്റൊരേട് എന്ന് പറയാവുന്നത് കേരള ക്രാഫ്റ്റ് വില്ലേജ് ""സര്‍ഗ്ഗാലയ""യാണ്. കേരളത്തിലെ ചിതറിക്കിടക്കുന്ന കരകൗശല പ്രവര്‍ത്തകരെ ഒന്നിപ്പിക്കലാണ് സംഘം ഇവിടെ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ തനതായ പല കരകൗശല നിര്‍മാണ രീതികളും അന്യംനിന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. കരകൗശല പ്രവൃത്തിക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവ് വിപണിയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ചെലവഴിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത, മൂലധനശേഷി കുറവ് തുടങ്ങിയവയായിരുന്നു കരകൗശല പ്രവര്‍ത്തകരുടെ പ്രധാന പ്രശ്നങ്ങള്‍. ഇതു പരിഹരിച്ചുകൊണ്ട് ഉണ്ടാക്കിയ സംവിധാനമാണ് ഈ കരകൗശല ഗ്രാമം. ഇവിടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും മൂലധന ലഭ്യതയും വിപണിയും ഉറപ്പാക്കാന്‍ ഊരാളുങ്കല്‍ സഹകരണ സംഘത്തിനു സാധ്യമായി. ഇവിടെ വിദ്യാര്‍ഥികള്‍ ഇത്തരം അന്യംനിന്ന സംസ്കാരത്തെ അടുത്തറിയാനും പരിചയിക്കാനും വന്നുകൊണ്ടിരിക്കുന്നു. അങ്ങിനെ സമൂഹത്തിന്റെ ഒറ്റപ്പെട്ട കോണില്‍ കുടുങ്ങിനിന്നിരുന്ന ഒരു വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അവരുടെ കരവിരുത് ലോകത്തിന് പരിചയപ്പെടുത്താനും സാധ്യമായതില്‍ കൃതാര്‍ത്ഥരാണ് ഈ സംഘാംഗങ്ങള്‍. ഒരു സമൂഹത്തില്‍ അതിന്റെ പുരോഗതിക്ക് വേണ്ടി അഥവാ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നിലകൊള്ളുന്ന ഒരു പ്രസ്ഥാനമെന്നുള്ളനിലയില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നുള്ള സാമൂഹ്യ കര്‍ത്തവ്യം എന്നും ഭംഗിയായി സംഘം നിര്‍വഹിച്ചു പോരുന്നു.

സുനാമിയായാലും ഉരുള്‍പൊട്ടലായാലും തീപിടുത്തമായാലും സംഘാംഗങ്ങളുടെ പൂര്‍ണമായ സഹായ സഹകരണങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എപ്പോഴും തുണയായിട്ടുണ്ട്. സംഘം ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് വിദ്യാര്‍ഥികളെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തി രാഷ്ട്രത്തിന്റെ വിവിധ ഉപയോഗങ്ങള്‍ക്ക് സജ്ജരാക്കി തീര്‍ക്കുക എന്നതാണ്. ഇതിനായി 9 സെന്‍ററുകളില്‍ 180 ഓളം വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത സ്വഭാവത്തിലുള്ള മികച്ച പരിശീലനങ്ങളും ക്യാമ്പുകളും ഓരോ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. മല്‍സര പരീക്ഷകളില്‍ അവരുടെ കഴിവുകള്‍ തെളിയിക്കപ്പെട്ടതായി കാണാം. കൂടാതെ മല്‍സര പരീക്ഷകള്‍ക്കാവശ്യമായ പരിശീലനവും നിര്‍ദേശവും കൊടുക്കുന്നതിനുള്ള സംവിധാനവും സംഘം ചെയ്തുപോരുന്നു. ഇതിനായി വ്യത്യസ്ത മേഖലകളില്‍നിന്നുള്ള പ്രമുഖരുടെ ഒരുനിരയെ വ്യത്യസ്ത വിഷയങ്ങളെടുക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്.

*
ഷാജു എസ് ചിന്ത വാരിക

No comments: