10 വര്‍ഷം മുമ്പ് അമേരിക്കയുടെ ധനകാര്യവിദഗ്ധനും 'തീപ്പന്തവു' മായിരുന്ന തിമോത്തി ഗെയ്റ്റ്നര്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് ഒരാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഏഷ്യന്‍ സാമ്പത്തികതകര്‍ച്ച നേരിടാനുള്ള അമേരിക്കന്‍ ട്രഷറിയുടെ ഉപദേശങ്ങളായിരുന്നു ഈ 'പത്തുകല്‍പ്പന'കള്‍.
1. കറന്‍സികളെ രക്ഷിക്കാന്‍ പലിശനിരക്കുയര്‍ത്തണം.
2. ചൂതാട്ടക്കാരെയും ഓഹരി ദല്ലാള്‍മാരെയും പരിഹസിക്കരുത്.
3. സര്‍ക്കാര്‍ ചെലവും കടവും വെട്ടിക്കുറക്കണം.
4. വസ്‌തുവകകളുടെ വില കുറയട്ടെ, അതൊരു തകര്‍ച്ചയല്ല, തിരുത്തലാണ്.
5. തെറ്റായ തീരുമാനങ്ങളെടുത്തവരെ രക്ഷിക്കരുത്... 'ധാര്‍മ്മികത' മോശമാണ്!
6. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കണം..
7. എല്ലാതരം സബ്‌സിഡികളും അപകടകാരികളാണ്.
8.കിട്ടാക്കടങ്ങള്‍ അപ്പഴപ്പോള്‍ എഴുതിത്തള്ളണം.
9. നിങ്ങളുടെ പിശകുകള്‍ക്ക് മാധ്യമങ്ങളെ പഴിക്കരുത്.
10.അമേരിക്കയെ ഐശ്വര്യത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോളവ്യവസ്ഥ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം.
ഹായ്, എത്ര കര്‍ശനവും സുതാര്യവുമായ കല്‍പ്പനകള്‍...ഈ കല്‍പ്പനകള്‍ തന്നെയാണ് അല്‍പ്പം ചില ചേരുവകളോടെ ലോകരാഷ്‌ട്രങ്ങള്‍ക്ക്മേല്‍ ഐ എം എഫും ലോകബാങ്കും എ ഡി ബി യും അടിച്ചേല്‍പ്പിച്ചത്. സ്വകാര്യവല്‍ക്കരിച്ചും, കയറ്റുമതിയധിഷ്‌ഠിത വികസനനയങ്ങള്‍ നടപ്പാക്കിയും ഐശ്വര്യപൂര്‍ണ്ണമായ ആഗോളസമൂഹം സൃഷ്‌ടിക്കാമെന്നാണ് ഇവര്‍ പറഞ്ഞുപഠിപ്പിച്ചത്. സമ്പദ് വ്യവസ്ഥ മൂലധനഉടമകള്‍ക്ക് മുമ്പില്‍ ഉദാരമായി കാഴ്‌ചവെച്ചാല്‍ 'വളര്‍ച്ച' താനെ വരുമെന്നും, സ്വന്തം നാട്ടിലെ മനുഷ്യരുടെ ക്ഷേമം, വിദേശികള്‍ക്ക് വേണ്ടുന്ന വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ച് കയറ്റി അയച്ചാല്‍, കൈവരിക്കാമെന്നും അമേരിക്ക പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് തകര്‍ച്ചയും, സോഷ്യലിസ്‌റ്റ് രാഷ്ട്രങ്ങളുടെ തിരോധാനവും, മുതലാളിത്തത്തെ ലോകമേധാവിത്വത്തിന്റെ കിരീടം ധരിപ്പിച്ചു! അതങ്ങനെ, എക്കാലവും തുടരുമെന്നും ചരിത്രം കമ്പോളവ്യവസ്ഥയില്‍ ചെന്ന് നിന്ന് പ്രയാണം അവസാനിപ്പിക്കുമെന്നും കൊട്ടിപ്പാടിയവരാണ് ഇന്ന് ചരിത്രത്തില്‍ നിന്ന് തന്നെ തിരോധാനം ചെയ്യുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.
ഒരു ദശാബ്‌ദം മുമ്പ്, അമേരിക്കന്‍ ട്രഷറിയുടെ മേധാവി പുറപ്പെടുവിച്ച കല്‍പ്പനകള്‍ അവര്‍ തന്നെ ധിക്കരിക്കുന്ന ദയനീയ കാഴ്‌ചയാണ് നാം കാണുന്നത് ! കമ്പോളം മുന്നോട്ടു വെച്ച 'വളര്‍ച്ചാപരിഹാര'ങ്ങളെല്ലാം സമ്പൂര്‍ണ്ണമായി വലിച്ചെറിയാന്‍ (താല്‍ക്കാലികമായി) അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു... കമ്പോളവ്യവസ്ഥ സ്വയം തകരുന്നതിന്റെ ലക്ഷണങ്ങള്‍, കമ്പോളത്തിന്റെ അതിനായകരായ അമേരിക്കയില്‍ നിന്നുതന്നെയാണ് ആരംഭിച്ചിരിക്കുന്നത്. പത്ത് കല്‍പ്പനകളും പത്ത് കൊല്ലത്തെ പ്രവൃത്തിയും സൂൿഷ്‌മമായി വിശകലനം ചെയ്യാന്‍ ഇവിടെ സാധ്യത ഇല്ലാത്തതിനാല്‍ ചില പ്രധാന സംഭവങ്ങളിലേക്ക് മാത്രം തിരിഞ്ഞുനോക്കാം.
'കാംകോ' എന്നാല്‍ കൊറിയന്‍ സര്‍ക്കാറിന്റെ കീഴിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്. 1997-99ലെ ഏഷ്യന്‍ സാമ്പത്തികതകര്‍ച്ചയുടെ കാലത്ത്, അകാലമൃത്യുവരിച്ച സ്വകാര്യ ആസ്‌തികള്‍ക്ക് ജീവന്‍ നല്‍കിയത് ഈ സര്‍ക്കാര്‍ നിക്ഷേപസ്ഥാപനമായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ 100 ബില്യന്‍ ഡോളറിന്റെ കിട്ടാക്കടം 'ഏറ്റെടുത്തത് ' ഇതേസ്ഥാപനമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയന്‍ കമ്പനിക്ക് മുമ്പില്‍ പണത്തിനുവേണ്ടി ക്യൂ നില്‍ക്കുകയാണ് അമേരിക്കന്‍ മൂലധന ദല്ലാള്‍മാര്‍! കഷ്‌ടം, സ്വതന്ത്രകമ്പോളം, മൂന്നാം ലോകസമൂഹം പടുത്തുയര്‍ത്തിയ ധനസ്രോതസ്സിനായി ഇരക്കുന്നു! എ ഡി ബി യുടെ മാനേജിംഗ് ഡയറൿടര്‍ ജനറല്‍ പറയുന്നത് "ഇനി നാം കൂടുതല്‍ നിയന്ത്രണങ്ങളുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണ''മെന്നാണ് ! ആലോചിക്കുക മാത്രമല്ല, അത് നടപ്പാക്കുകയാണ് അമേരിക്ക ചെയ്‌തുകൊണ്ടിരിക്കുന്നത്.
ലോകമേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ ലോകമാകെ സൈനിക ആക്രമണം നടത്തുന്നതില്‍ ലജ്ജിക്കാത്ത അമേരിക്ക ദക്ഷിണേഷ്യയിലും (ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ) അതിന് ചെലവഴിക്കുന്ന പണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഐ.ടി. രംഗത്തെ തകര്‍ച്ചയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ തന്നെയായിരുന്നു - ഇറാക്ക് ആക്രമണം എന്നോര്‍ക്കുക...തകര്‍ച്ച നേരിടാന്‍ ഭരണകൂടം കണ്ടെത്തിയ വഴിയായിരുന്നു, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ (ഭവന നിര്‍മ്മാണം) ഇടപെടല്‍ ! നിര്‍മ്മാണ മേഖലയിലെ ഉത്തേജനം സമ്പദ്ഘടനയില്‍ വളര്‍ച്ചാപ്രവര്‍ത്തനങ്ങളുണ്ടാക്കി.. വായ്‌പകളും, വായ്‌പാഉടമ്പടികളുടെ മേല്‍ വായ്‌പയും; അവ സമാഹരിച്ചുകൊണ്ടുള്ള ചൂതാട്ടവും കൊടുമ്പിരിക്കൊണ്ടു... 2008 ആദ്യമായപ്പോള്‍ 17 ലക്ഷം കോടി ഡോളറിന്റെ കടബാധ്യതകള്‍ വിപണിയില്‍ 'സാമ്പത്തിക ഉല്‍പ്പന്നങ്ങ'ളായി മാറ്റപ്പെട്ടുവെന്നാണ് ധനകാര്യഏജന്‍സികളുടെ കണക്കുപറയുന്നത് ! അടിത്തറയില്ലാതെ സൃഷ്‌ടിക്കപ്പെട്ട 'ഡോളര്‍ ഉത്സവത്തില്‍' അമേരിക്കയില്‍ പണിതുയര്‍ത്തപ്പെട്ട വീടുകളും കെട്ടിടങ്ങളും, വായ്‌പകളും, ബാങ്കുകളും തകര്‍ന്നുവീണു തുടങ്ങി. കിട്ടാക്കടങ്ങള്‍പോലും കമ്പോളത്തില്‍ വിറ്റുകൊണ്ടുള്ള ഈ വ്യാപാരത്തിന്റെ ഇരകളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി തകര്‍ന്നുകൊണ്ടിരിക്കുന്ന നിക്ഷേപകമ്പനികളും, ബാങ്കുകളും, എ ഐ ജി പോലുള്ള വമ്പന്‍ ഇന്‍ഷൂറൻസ് കമ്പനികളുമെന്ന് ഓര്‍ക്കുക...
കണ്‍ട്രിവൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ത്രോണ്‍ബര്‍ഗ്ഗ്, ലീമാന്‍ ബ്രദേഴ്‌സ്, നാഷണല്‍ സിറ്റി കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ഊഹവ്യാപാര ചങ്ങലയില്‍പ്പെട്ട് തകര്‍ന്നു. അമേരിക്കന്‍ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ഓഹരിയൊന്നിന് 2 ഡോളര്‍വെച്ച് കണക്കാക്കി ജെ.പി.മോര്‍ഗനെക്കൊണ്ട് ഏറ്റെടുപ്പിച്ചത് ഫെഡറല്‍ റിസർവ് തന്നെ! 2004 മുതല്‍ 2007 വരെയുള്ള കാലത്ത് കോര്‍പ്പറേറ്റ് തകര്‍ച്ച തടയാന്‍ മാത്രം അമേരിക്കന്‍ ഖജനാവ് ചിലവിട്ട പണം1ലക്ഷം കോടി ഡോളര്‍ വരും! (2002 മുതല്‍ 2008 വരെ ഇറാക്കില്‍ അവര്‍ ചിലവിട്ടത് 540 ബില്യനാണ്) കമ്പോളകാര്യക്ഷമതയും, കോര്‍പ്പറേറ്റ് സുതാര്യതയും, സ്വതന്ത്ര വ്യാപാരവും പ്രകീര്‍ത്തിക്കുന്നവര്‍ ലജ്ജിക്കട്ടെ!
ഇത് 2007 വരെയുള്ള കാര്യം... 2008 ലെ കണക്ക് എത്രയെന്ന് മുമ്പ് വിശദീകരിക്കപ്പെട്ടതാണ്. ഇനി അതിനുവേണ്ടി 700 ബില്യന്‍കൂടി കണ്ടെത്തണമെന്ന് പറയുമ്പോള്‍ - ഒരു ദശാബ്‌ദകാലത്തെ അമേരിക്കയുടെ കോര്‍പ്പറേറ്റ് സബ്‌സിഡി 2.20 ട്രില്യന്‍ ഡോളര്‍ എന്ന ഭീമാകാരമായ സംഖ്യയാവും ! അതുകൊണ്ടാവും ചിലര്‍ അമേരിക്കയെ "യുണൈറ്റ്ഡ് സ്റേറ്റ്സ് ഓഫ് സോഷ്യലിസ്റ് അമേരിക്ക'' യെന്നു ഇപ്പോള്‍ കളിയാക്കുന്നത് ! ( പൂട്ടുന്ന കമ്പനികള്‍ക്ക് ഖജനാവില്‍ നിന്ന് പണം കൊടുക്കുന്ന ഏര്‍പ്പാടാണ് സോഷ്യലിസം എന്നു കരുതുന്ന വിഡ്ഡികളോട് ക്ഷമിക്കുക.) അതെന്തായാലും കമ്പോളമുതലാളിത്തം സ്‌റ്റേറ്റ് മുതലാളിത്തത്തിലേക്ക് തിരിച്ചുനടക്കുകയാണ്...ആഗോളവത്ക്കരണം എന്ന ഓമനപേരില്‍ അറിയപ്പെടുന്ന മൂലധനവാഴ്‌ചയുടെ ദര്‍ശനവും പരിപാടിയും പാപ്പര്‍ ഹര്‍ജി കൊടുത്തിരിക്കുന്നു എന്നാണ് വ്യക്തമാക്കപ്പെടുന്നത്. പക്ഷേ ഇവിടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്...
അമേരിക്കന്‍ ട്രഷറി ഇപ്പോള്‍ 200 ബില്യന്‍ ഡോളര്‍ നല്‍കി രക്ഷപ്പെടുത്തിയിരിക്കുന്ന ഫാനി ആന്റ് ഫ്രെഡി കമ്പനികള്‍, ഗ്യാരണ്ടി നിന്നിരിക്കുന്നത് ചില്ലറ പണത്തിനല്ല.. 5.3 ട്രില്യന്‍ ഡോളറിന്റെ വായ്‌പാ ഗ്യാരണ്ടിയാണവര്‍ നല്‍കിയത്. അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിന്റെ 50% ഇവരാണ് നടത്തിയത്... 80% ഓഹരി വാങ്ങി 85 ബില്യന്‍ ഡോളര്‍ നല്‍കി രക്ഷപ്പെടുത്തിയ എ ഐ ജി യുടെ ബാധ്യത മാത്രം 26 ലക്ഷം കോടി ഡോളറാണ്. അവര്‍ റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റിക്ക് ഗ്യാരണ്ടി നിന്നത് മാത്രം 800 ബില്യന്‍ ഡോളര്‍ വരും... എങ്ങനെയാണ് ഈ ഭീമന്‍ ബാധ്യതകള്‍ അമേരിക്കന്‍ സമൂഹം ഏറ്റെടുക്കുക...? ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമവും ദാരിദ്ര്യവും അമേരിക്ക തന്നെ അനുഭവിക്കുമെന്നാണോ കാലം കണക്കാക്കിയിരിക്കുന്നത് ? എന്തിന് ഇത്രയും കടത്തിപ്പറയുന്നുവെന്ന് നിങ്ങള്‍ വിചാരിക്കുക സ്വാഭാവികമാണ്.. പക്ഷേ അതിനുള്ള സാധ്യത വളരെ കൂടുതലുണ്ടെന്ന് അമേരിക്കന്‍ ട്രഷറിയിലേക്ക് ഒരു എത്തിനോട്ടം കൊണ്ട് മനസ്സിലാക്കാം...
അമേരിക്കന്‍ ട്രഷറി... കടം കൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം
ആണോ? ഉത്തരം അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ കണക്കുപുസ്തകത്തില്‍ തന്നെയുണ്ട്. 2008 ജനുവരി ഒന്നിന് രാജ്യത്തിന്റെ മൊത്തം കടബാധ്യത 52,915 ബില്യന്‍ ഡോളറായിരുന്നുവത്രെ! അതായത് 53 ലക്ഷം കോടി ഡോളര്‍! ഓരോ അമേരിക്കന്‍ പൌരനുമായി ഇത് വീതിച്ചാല്‍ 1,75,154 ഡോളര്‍ വരും! ഒരു കൌതുകത്തിന് വേണ്ടി ഈ സംഖ്യ രൂപയിലാക്കിയാല്‍ 78,81,930 രൂപയെന്ന് വായിക്കാം!! ഒരു ഇന്ത്യക്കാരന്റെ പേരില്‍ നമ്മുടെ ദേശീയ സര്‍ക്കാര്‍ വാങ്ങിയ കടം 30,000 രൂപയെ വരികയുള്ളൂവെന്നതാണ് അത്ഭുതം.
ലോകത്തെ സാമ്പത്തികമായും സൈനികമായും കീഴടക്കുമെന്ന് ഹുങ്ക് പറയുന്നവരുടെ വിദേശ കടം 12.5ട്രില്ല്യനാണ്. ഇതിന്റെ 46 ശതമാനവും വിദേശ രാഷ്‌ട്രങ്ങളും കേന്ദ്ര ബാങ്കുകളും ചേര്‍ന്ന് സംഭാവന ചെയ്യുന്നതാണ്. 2008ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന കമ്മി (current account deficit) 704 ബില്ല്യന്‍ ഡോളറാണ്. കമ്മി നികത്തുന്നതിന് ചൈനയുടെ മാത്രം സംഭാവന 447.5 ബില്യന്‍ ഡോളറാണ്. ഇതൊക്കെ കൂടാതെ ഇപ്പോഴത്തെ തകര്‍ച്ചയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ട്രഷറി ഒഴുക്കിക്കൊടുത്തത് ഒരു ട്രില്യന്‍ ഡോളര്‍വരും! അമേരിക്കന്‍ ട്രഷറി പുറത്തിറക്കിയ സെക്യൂരിറ്റികളില്‍ 2.7 ട്രില്യന്‍ ഡോളറിന്റെ വിഹിതം വിദേശിയരുടേതാണ്. ദേശീയവരുമാനത്തിന്റെ 5 മടങ്ങ് കടം വാങ്ങുന്ന രാജ്യം ലോകത്തിലെ കേന്ദ്രബാങ്കുകളില്‍ നിന്ന് നിക്ഷേപമായി ഒഴുകിവരുന്ന പണം എടുത്ത് ചൂതാട്ടത്തിനും കമ്പോളഭീമന്‍മാര്‍ക്കും യഥേഷ്‌ടം വെട്ടിയറുത്ത് നല്‍കുകയാണ് ചെയ്യുന്നത്. എന്തൊരു ജനാധിപത്യം.
ചുരുക്കമിതാണ്, ലോകരാഷ്‌ട്രങ്ങളില്‍ നിന്നും സമാഹരിക്കുന്ന കടത്തിന്മേലാണ് അമേരിക്കന്‍ സമ്പദ്ഘടന കെട്ടിതൂക്കിയിരിക്കുന്നത്. ഏതുനിമിഷവും പൊട്ടിപൊളിയാവുന്ന ധനമൂലധനത്തിന്റെ നെടുംതൂണുകള്‍ നിര്‍മ്മിക്കാനാണ് ഈ കടം പ്രധാനമായും അവരുപയോഗിക്കുന്നത് . ഒരു കോര്‍പ്പറേറ്റ് കോണ്‍ഫെഡറേഷനാണ് അമേരിക്ക. ട്രില്യന്‍ കണക്കിന് കിട്ടാകടങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ എഴുതിതള്ളുന്നതുപോലെ, അമേരിക്കയുടെ ട്രഷറി നിക്ഷേപങ്ങളും കിട്ടാകടമായി തീരുന്ന നാളുകളിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഡോളര്‍ മേധാവിത്വവും ആകാശംമുട്ടെ ഉയരുന്ന കടബാധ്യതയും ധനമൂലധനത്തിന്റെ ചൂതാട്ടവും എല്ലാം വെറും സൈനിക ശേഷികൊണ്ട് അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാമെന്ന് കോര്‍പ്പറേറ്റ് അമേരിക്ക കരുതുന്നുണ്ടാകും... എന്നാല്‍ ഒരാഗോളഫാസിസത്തിലേക്ക് നീങ്ങാനുളള മൂലധനത്തിന്റെ ശ്രമങ്ങള്‍ക്ക് സെപ്‌തംബര്‍ തകര്‍ച്ച വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മൂലധനത്തിന്റെ കടുത്തചൂഷണവും ധനമൂലധനത്തിന്റെ ലാഭകൊതിയും സൃഷ്‌ടിച്ച സംഘര്‍ഷത്തില്‍ പെട്ട് സ്വയം തകരുകയാണവര്‍. നിക്ഷേപ ഒഴുക്ക് തടയാനും; ഡോളര്‍നിക്ഷേപത്തിന്റെ സ്ഥാനത്ത് വേറൊന്ന് തിരഞ്ഞെടുക്കാനും ഒരുപിടി രാഷ്‌ട്രങ്ങള്‍ മനസ്സുവെച്ചാല്‍ ഈ തകര്‍ച്ച കൂടുതല്‍ ആഴത്തിലുളള പരിക്കിന് വഴിവെക്കും. അതിനുളള രാഷ്‌ട്രീയ ഇച്‌ഛാശക്തി വളര്‍ന്നുവരികയാണെങ്കില്‍, എന്‍റോണ്‍ കമ്പനിയോ, ഭീമന്‍ ധനകാര്യ കോര്‍പ്പറേഷനുകളോ, നേരിട്ടതിന് സമാനമായ തകര്‍ച്ചയിലേക്ക് ഈ 'കമ്പോളരാജ്യം' നിലംപൊത്താം. അത്തരം പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ടുളള നടപടികളാണ് അമേരിക്ക ഇപ്പോള്‍ എടുക്കുന്നത്. കമ്പോളവാഴ്‌ച അരക്കിട്ടുറപ്പിക്കാനും, ആഗോളമായി വ്യാപിപ്പിക്കുവാനും അവര്‍ കൊണ്ടാടിനടന്ന മുദ്രാവാക്യങ്ങള്‍ തല്‍ക്കാലം ചവറ്റുകുട്ടയിലേക്ക് മാറ്റിവെച്ചിട്ട്, സാമൂഹ്യമൂലധനത്തെയും, ഭരണകൂടത്തെയും ഉപയോഗിച്ച്, കമ്പോളവ്യവസ്ഥ പുതുക്കിപ്പണിഞ്ഞ് ബലപ്പെടുത്താമെന്നവര്‍ കരുതുന്നു. എന്നാല്‍ അതത്ര എളുപ്പമാണോ?
ഭരണകൂട ഇടപെടല്‍ പരമാവധി ഒഴിവാക്കി പൊതുമേഖല മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ച് നടത്തിയ സാമ്പത്തിക അധിനിവേശത്തിന്റെ പരിണാമമാണ് അമേരിക്കന്‍ ധനമേഖലയില്‍ പ്രതിഫലിച്ചത്. വെല്‍ഫെയര്‍ എക്കോണോമിൿസ്'കോര്‍പ്പറേറ്റ് വെല്‍ഫയ'റിന് വഴിമാറ്റി. സമ്പദ്ഘടന ഉദാരവല്‍ക്കരിച്ച് ധനമൂലധനത്തിന്റെ അടങ്ങാത്ത ദുരാഗ്രഹങ്ങള്‍ക്കും ചൂതാട്ടത്തിനും കാഴ്ചവെച്ചു. സാങ്കേതിക വിദ്യയുടെ ഉടമസ്ഥത കരസ്ഥമാക്കി കൊണ്ട് മൂലധനശക്തികള്‍, ലാഭത്തിന്റെ ഹിമാലയങ്ങള്‍ പണിതുയര്‍ത്തികൊണ്ടിരിക്കുമ്പോള്‍, 'വീണുകിട്ടിയ' ചില പുതിയ സൌകര്യങ്ങള്‍ കണ്ട് മതിമറന്ന മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. 'മത്സരമാണ് ഐശ്വര്യം കൊണ്ടുവരുന്നതെന്നാണ് ' അവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം. സ്വകാര്യവല്‍ക്കരണമാണ് വളര്‍ച്ച സൃഷ്‌ടിക്കുകയെന്നും ഭരണകൂട ഇടപെടല്‍ അവസാനിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തണമെന്നും അവര്‍ ലോകത്തെ പഠിപ്പിച്ചു. 'സബ്‌സിഡി' എന്ന പ്രതിഭാസമാണ് സമസ്‌ത വളര്‍ച്ചാപ്രതിസന്ധിയും സൃഷ്‌ടിക്കുന്നതെന്നായിരുന്നു കമ്പോളദാര്‍ശനികര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാഷ്‌ട്രങ്ങളെ ഐ.എം.എഫും ലോകബാങ്കും, എഡിബിയും, അമേരിക്കയും ചേര്‍ന്ന് കമ്പോളത്തിന്റെ ഭാഗമാക്കിയത് ഇതൊക്കെ പറഞ്ഞിട്ടാണ്.ഓഹരി കമ്പോളവും ഊഹവ്യാപാരവും ഡെറിവേറ്റീവുകളുടെ ആധിപത്യവും ലോകത്തില്‍ ആകെ വ്യാപിച്ച് ശക്തിപ്പെട്ടു. പൊതുഫണ്ടും, പൊതുഇടവും അവര്‍ കവര്‍ന്നുകൊണ്ടുപോയി. അവധിവ്യാപാരവും'കട ഉല്‍പ്പന്ന' വ്യാപാരവും വ്യാപകമായി. ധനം കുത്തകകളുടെ പേരില്‍ കുന്നുകൂടിയതല്ലാതെ ആഗോളവല്‍ക്കരണം മാലോകര്‍ക്ക് കടുത്തപ്രതിസന്ധികളായിരുന്നു സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണത്തിന് വഴിവെച്ചുകൊണ്ട് തൊഴില്‍രംഗം കരാര്‍വല്‍ക്കരിച്ചു. തൊഴില്‍ സുരക്ഷിതത്വമില്ലായമ വളര്‍ന്നു.. പരമ്പരാഗത വ്യവസായങ്ങളും, കൃഷിയും, സംസ്‌ക്കാരങ്ങളും വരെ ചവിട്ടിയരക്കപ്പെട്ടു.!
ഉയര്‍ന്നുവന്ന ഇത്തരം വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് നേരെ കമ്പോളം കണ്ണടക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ നേരിടാന്‍ കമ്പോളം വെച്ച നിര്‍ദേശമോ പരിപാടിയോ ആയിരുന്നു അമേരിക്കയിലെ ഭവന വായ്‌പയുടെ പേരില്‍ നടമാടിയ ചൂതാട്ടം... ചൂതാട്ടംകൊണ്ട് സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹാരിക്കാമെന്ന കമ്പോളത്തിന്റെ ധാരണ ധനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് വഴിവെക്കുകയാണ് ഉണ്ടായത്... കമ്പോള വ്യവസ്ഥ ദയനീയമായ വിധം, സ്വന്തം പരിമിതികള്‍ക്കുളളില്‍ കീഴടങ്ങുന്ന കാഴ്‌ചക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രം തങ്ങളില്‍ വന്നു തട്ടിനില്‍ക്കുമെന്ന് വീമ്പുപറഞ്ഞവര്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ 'വീണുരുളുന്ന' കാഴ്‌ച ഗംഭീരം തന്നെ. ഭരണകൂടങ്ങളും, ദേശീയബാങ്കുകളും വേണ്ടെന്ന് പ്രഖ്യാപിച്ചവര്‍ രണ്ടിന്റെയും വേരുകളില്‍ തന്നെ പറ്റിച്ചേരുന്നു. സബ്‌സിഡികളെ പരിഹസിച്ചവര്‍ ദേശീയ ഖജനാവില്‍ തന്നെ വിലയംപ്രാപിക്കുന്നു. നിയന്ത്രണങ്ങള്‍ വളര്‍ച്ച തടയുമെന്ന് ഉത്ഘോഷിച്ചവര്‍ വളര്‍ത്തു നായ്‌ക്കളെപ്പോലെ ചുരുണ്ടുകൂടുന്നു.. 'നിയന്ത്രിക്കപ്പെടുന്ന'തില്‍ അഭിമാനിച്ച് പരസ്യം കൊടുക്കുന്നു. തീര്‍ച്ചയായും കമ്പോളവ്യവസ്ഥയുടെ ഈ ദാര്‍ശിനിക ദാരിദ്ര്യം ലോകത്ത് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുവാനുളള പ്രേരണയും ഊര്‍ജ്ജവും പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതുപയോഗപ്പെടുത്തി മുതലാളിത്വത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയും ബദല്‍വ്യവസ്ഥക്കായുളള അന്വേഷണങ്ങള്‍ തീവ്രമാക്കുകയും ചെയ്യുകയാണ് മൂലധനശക്തികള്‍ ഒഴികെയുളളവരുടെ കടമ
*****
കടപ്പാട് : പി എ ജി ബുള്ളറ്റിൻ
Wednesday, December 31, 2008
Tuesday, December 30, 2008
അകാലചരമം അടയുന്ന ഒരമേരിക്കന്‍ നൂറ്റാണ്ട്
അമേരിക്കയുടെ വന്‍ശക്തിയുഗം അവസാനിക്കാന്‍ തുടങ്ങുകയാണ്. ഇറാക്ക് അധിനിവേശത്തിനും അന്താരാഷ്‌ട്ര ഉടമ്പടികള്‍ക്കും ശേഷം എല്ലാ പ്രതീക്ഷകളും പൊലിഞ്ഞുപോവുകയാണ്. വേണ്ടത്ര ഈടില്ലാതെ നല്‍കിയ വായ്‌പകള്‍ സമ്പദ് വ്യവസ്ഥയെ മലിനപ്പെടുത്തുക മാത്രമല്ല 600 കോടി ജനതയെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു. ഈ പാതകം എളുപ്പം പൊറുക്കാന്‍ കഴിയാത്തതാണ്.
അമേരിക്കയും കടന്നു വളരെവേഗം പ്രതിസന്ധി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല ലോകനേതാക്കളും അമേരിക്കന്‍ പ്രതിസന്ധിയെ അപലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഷാവോസും പുടിനും ഫ്രഞ്ച് ഭരണാധികാരികളും അവരില്‍ ചിലര്‍ മാത്രം.
"താമസിയാതെ അമേരിക്കന്‍ സര്‍വാധിപത്യം തകരും. ഈ തകര്‍ച്ച മാനവരാശിക്ക് ആശ്വാസകരമായിരിക്കും. ഏകധ്രുവലോകത്തില്‍നിന്നും ബഹുധ്രുവ ലോകത്തിലേക്കുള്ള പ്രയാണമാണിപ്പോള്‍ നടന്നുവരുന്നത്. ഇത് ലോകസമാധാനം ഉറപ്പാക്കും. ബഹുധ്രുവലോകത്തിന് വേണ്ടിയുള്ള എളിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്'' - വെനിസ്വലയുടെ പ്രസിഡന്റിന്റെ പ്രതികരണങ്ങളാണിവ.
ആഗോളതാപനം മുതല്‍ ആണവവ്യാപനം വരെയുള്ള സുപ്രധാന കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്ന വാഷിംഗ്‌ടണ്‍ രീതിയേയാണ് ഷാവോസ് വിമര്‍ശിക്കുന്നത്. ഒരു രാജ്യവും മറ്റാരുടെയും കല്‍പ്പനകള്‍ അതേപടി അനുസരിക്കാന്‍ ഇന്നും സന്നദ്ധമാവുകയില്ല.
പല പ്രമുഖരും അമേരിക്കന്‍ പ്രതിസന്ധി ഒരു വലിയ മാറ്റത്തിന് അവസരമൊരുക്കുമെന്ന് കരുതുന്നു. പലരും ഒരു മാറ്റം ആഗ്രഹിക്കുന്നുമുണ്ട്. ഷാവോസിന്റെ പ്രത്യാശ പല ലോകനേതാക്കളും ആവര്‍ത്തിക്കുന്നതിന്റെ സൂചനയും മറ്റൊന്നുമല്ല. ഏകധ്രുവ ചട്ടക്കൂട് പൊളിച്ച് ഭാവി സ്വയം രൂപപ്പെടുത്താന്‍ തങ്ങള്‍ക്കാവുമെന്നുതന്നെ പല ഭരണാധികാരികളും കരുതുന്നു. യുദ്ധങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും സാമ്പത്തിക അസമത്വങ്ങളില്‍ നിന്നുമുള്ള മോചനം തന്നെയാണ് പലരും ആഗ്രഹിക്കുന്നത്. അമേരിക്കന്‍ ഉദാരവല്‍ക്കരണവും സാമ്പത്തിക നയങ്ങളും വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യകലാപങ്ങളുമാണ് ലോകത്തിന് സമ്മാനിച്ചത്. ഇന്നത്തെ പ്രതിസന്ധി ലോകജനതയുടെ ആവശ്യങ്ങളെ നീതിപൂര്‍വം പരിഗണിക്കുവാന്‍ അമേരിക്കയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് കരുതാനാവുമോ?
'ദി ഒബ്‌സര്‍വര്‍' എന്ന പ്രസിദ്ധീകരണത്തില്‍ ജോണ്‍ ഗ്രേ എന്ന പത്രപ്രവര്‍ത്തകന്റെ നിരീക്ഷണങ്ങള്‍ ഒന്നു ശ്രദ്ധിക്കാം. "അധികാര അധീശത്വത്തിന്റെ പതനം തുടങ്ങുന്ന നിമിഷങ്ങളാണിവ. സംഭവഗതികളുടെ നിയന്ത്രണങ്ങള്‍ അമേരിക്കയ്‌ക്ക് കൈവിട്ടുപോവുകയാണ്. ഊതിവീര്‍പ്പിച്ച് നിര്‍മിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ കുമിളകള്‍ പൊട്ടിത്തകരുമ്പോള്‍ പോലും ഭരണാധികാരികള്‍ക്ക് തങ്ങളുടെ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാകുന്നില്ല. അമേരിക്കന്‍ നേതൃത്വം ലോകം നിരാകരിക്കാന്‍ പോവുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പുതിയ ലോകം രൂപപ്പെടുകയാണ്. ഭാവിയില്‍ പല വന്‍ശക്തികളില്‍ ഒരു വന്‍ശക്തി മാത്രമായിരിക്കും ഒരുപക്ഷെ അമേരിക്ക. അമേരിക്ക ആഗ്രഹിച്ചാലും ഇല്ലെങ്കിലും അയല്‍രാജ്യങ്ങളുമായി സഹകരിച്ചും അവിടെനിന്നും പാഠങ്ങള്‍ പഠിച്ചും മാത്രമേ അവര്‍ക്കിനി മുന്നേറാനാവൂ. കാരണം ഡോളര്‍ തകരുകയാണ്; കമ്മി പെരുകുകയാണ്; ധനമേഖല ഉലയുകയാണ്. സഹകരണത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചാല്‍ അമേരിക്ക ലോകത്ത് ഒറ്റപ്പെടും.
സി.ഐ.എ.യുടെ കുതന്ത്രങ്ങള്‍ കൊണ്ടും കണക്കില്ലാത്ത പണമൊഴുക്കിയും ഇന്നത്തെ ദുരന്തം മറികടന്നു തങ്ങള്‍ക്ക് പഴയ പ്രതാപം നിലനിര്‍ത്താനാവുമെന്ന് കരുതാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തകര്‍ന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വപ്‌നം കാണുന്നതുപോലെ മാത്രമായിരിക്കുമത്. വെറുമൊരു നിരുപദ്രവകരമായ സ്വപ്‌നം... ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ അവശേഷിക്കുന്നത് ഒരുപിടി ചാരം മാത്രമായിരിക്കും. അമേരിക്ക വിതച്ചത് കൊയ്യുകയാണോ...?
ഗ്ലോബല്‍ മോണിറ്ററി അതോറിറ്റി സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കിസിംഗര്‍ പറയുന്നു. അങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞാലും അതു താല്‍ക്കാലികമാണെന്നും ദൂരവ്യാപകമായ ദുരന്തങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും ലേമന്‍ ബ്രദേഴ്‌സിന്റെ മുന്‍ എം.ഡി. പറയുന്നു.
ആഗോള സമ്പദ് ഘടനയുടെ കേന്ദ്രമാണല്ലോ ഫെഡറല്‍ റിസര്‍വ് (അമേരിക്കന്‍ കേന്ദ്രബാങ്ക്). ഐ.എം.എഫും ലോകബാങ്കും ജി-7-ഉം ലോകത്താകമാനം ഡോളര്‍ വിനിമയ സമ്പ്രദായം ഉറപ്പിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി എന്‍.ജി.ഒ.കളും ഈ കേന്ദ്രബാങ്കിന് കൂട്ടുണ്ടായിരുന്നുവല്ലോ. എന്നിട്ടും നിയോ ലിബറല്‍ പദ്ധതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. മരുന്നുകൊണ്ട് ഇതുപോലൊരു രോഗിയെ പൂര്‍ണ ആരോഗ്യവാനാക്കുവാന്‍ ഇന്നത്തെ വൈദ്യന്മാര്‍ക്കാവില്ല. "അമേരിക്കന്‍ പ്രശ്‌നങ്ങള്‍ ഞങ്ങളും അനുഭവിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ യുക്തമായ തീരുമാനമെടുക്കാന്‍ യു.എസിന് ആവുന്നില്ല. ലോകനേതാവ് ചമയുന്നവരുടെ നിരുത്തരവാദിത്വം തന്നെയാണിത് '' - റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വാക്കുകളാണിവ.
"ജര്‍മനിയോ യൂറോപ്പോ ആരുമല്ല ഇതിനുത്തരവാദി. മറിച്ച് അമേരിക്ക മാത്രമാണ്. ഇതിന്റെ ഊഹാതീതമായ ദുരന്തഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ഒന്നുറപ്പിച്ചുപറയാം. അമേരിക്കന്‍ ആധിപത്യം അവസാനിച്ചിരിക്കുന്നു. ലോകം ബഹുധ്രുവമാവുകയാണ് '' - ജര്‍മന്‍ ധനമന്ത്രി പീര്‍ സ്‌റ്റെല്‍ബക്കിന്റെ പ്രതികരണമാണിത്.
ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നാണ് ജർമ്മൻ ചാന്‍സലര്‍ മെര്‍ക്കലിന്റെ അഭിപ്രായം.
എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിക്കൊണ്ട് യൂറോപ്പ് അമേരിക്കയെ അന്ധമായി പിന്തുടരുകയായിരുന്നു. മിഡില്‍ ഈസ്‌റ്റിൽ സാമ്പത്തികത്തകര്‍ച്ചക്ക് ഉത്തരവാദികളായ ഉന്നതന്മാരായ സി.ഇ.ഒ-മാരെ പോലും ജയിലിലടച്ചു. എന്നാല്‍ അമേരിക്കയില്‍ കുറ്റം ചെയ്‌ത ഒരു സാമ്പത്തിക കുറ്റവാളി പോലും ഒരു വിചാരണ പോലും നേരിടേണ്ടി വന്നില്ല. അത്രമാത്രം സ്വതന്ത്രവും ഉദാരവുമായിരുന്നു അവിടുത്തെ ധനമേഖല.
വലിയ വിലയാണ് അമേരിക്ക ഇതിന് നല്‍കേണ്ടിവരുന്നത്. അമേരിക്കന്‍ ട്രഷറി തളരുകയാണ്; അവരുടെ വിശ്വാസ്യതയും. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ മോഹങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്തത് അവര്‍ക്ക് പലതും നേടാനും കവരാനും അവസരമൊരുക്കി. നഷ്‌ടവും നൊമ്പരങ്ങളും അമേരിക്കയിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരനും ടെര്‍ബോ ക്യാപിറ്റലിസത്തിന്റെയോ സായുധശക്തിയുടെയോ കാലം കഴിഞ്ഞിരിക്കുന്നുവെന്ന സൂചനയാണീ അനുഭവങ്ങള്‍. ദുര മൂത്ത സാമ്രാജ്യത്വത്തിന്റെ നിലവിളിയാണിന്ന് അമേരിക്കയില്‍ നിന്നുയരുന്നത്.
****
മൈക് വിറ്റ്നി
മൈക് വിറ്റ്നി എഴുതിയ The New American Century: Cut Short By 92 Years എന്ന ലേഖനത്തിന്റെ സ്വതന്ത്രവും സംക്ഷിപ്‌തവുമായ പരിഭാഷ
അമേരിക്കയും കടന്നു വളരെവേഗം പ്രതിസന്ധി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല ലോകനേതാക്കളും അമേരിക്കന്‍ പ്രതിസന്ധിയെ അപലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഷാവോസും പുടിനും ഫ്രഞ്ച് ഭരണാധികാരികളും അവരില്‍ ചിലര്‍ മാത്രം.
"താമസിയാതെ അമേരിക്കന്‍ സര്‍വാധിപത്യം തകരും. ഈ തകര്‍ച്ച മാനവരാശിക്ക് ആശ്വാസകരമായിരിക്കും. ഏകധ്രുവലോകത്തില്‍നിന്നും ബഹുധ്രുവ ലോകത്തിലേക്കുള്ള പ്രയാണമാണിപ്പോള്‍ നടന്നുവരുന്നത്. ഇത് ലോകസമാധാനം ഉറപ്പാക്കും. ബഹുധ്രുവലോകത്തിന് വേണ്ടിയുള്ള എളിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്'' - വെനിസ്വലയുടെ പ്രസിഡന്റിന്റെ പ്രതികരണങ്ങളാണിവ.
ആഗോളതാപനം മുതല്‍ ആണവവ്യാപനം വരെയുള്ള സുപ്രധാന കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്ന വാഷിംഗ്‌ടണ്‍ രീതിയേയാണ് ഷാവോസ് വിമര്‍ശിക്കുന്നത്. ഒരു രാജ്യവും മറ്റാരുടെയും കല്‍പ്പനകള്‍ അതേപടി അനുസരിക്കാന്‍ ഇന്നും സന്നദ്ധമാവുകയില്ല.
പല പ്രമുഖരും അമേരിക്കന്‍ പ്രതിസന്ധി ഒരു വലിയ മാറ്റത്തിന് അവസരമൊരുക്കുമെന്ന് കരുതുന്നു. പലരും ഒരു മാറ്റം ആഗ്രഹിക്കുന്നുമുണ്ട്. ഷാവോസിന്റെ പ്രത്യാശ പല ലോകനേതാക്കളും ആവര്‍ത്തിക്കുന്നതിന്റെ സൂചനയും മറ്റൊന്നുമല്ല. ഏകധ്രുവ ചട്ടക്കൂട് പൊളിച്ച് ഭാവി സ്വയം രൂപപ്പെടുത്താന്‍ തങ്ങള്‍ക്കാവുമെന്നുതന്നെ പല ഭരണാധികാരികളും കരുതുന്നു. യുദ്ധങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും സാമ്പത്തിക അസമത്വങ്ങളില്‍ നിന്നുമുള്ള മോചനം തന്നെയാണ് പലരും ആഗ്രഹിക്കുന്നത്. അമേരിക്കന്‍ ഉദാരവല്‍ക്കരണവും സാമ്പത്തിക നയങ്ങളും വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യകലാപങ്ങളുമാണ് ലോകത്തിന് സമ്മാനിച്ചത്. ഇന്നത്തെ പ്രതിസന്ധി ലോകജനതയുടെ ആവശ്യങ്ങളെ നീതിപൂര്‍വം പരിഗണിക്കുവാന്‍ അമേരിക്കയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് കരുതാനാവുമോ?
'ദി ഒബ്‌സര്‍വര്‍' എന്ന പ്രസിദ്ധീകരണത്തില്‍ ജോണ്‍ ഗ്രേ എന്ന പത്രപ്രവര്‍ത്തകന്റെ നിരീക്ഷണങ്ങള്‍ ഒന്നു ശ്രദ്ധിക്കാം. "അധികാര അധീശത്വത്തിന്റെ പതനം തുടങ്ങുന്ന നിമിഷങ്ങളാണിവ. സംഭവഗതികളുടെ നിയന്ത്രണങ്ങള്‍ അമേരിക്കയ്‌ക്ക് കൈവിട്ടുപോവുകയാണ്. ഊതിവീര്‍പ്പിച്ച് നിര്‍മിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ കുമിളകള്‍ പൊട്ടിത്തകരുമ്പോള്‍ പോലും ഭരണാധികാരികള്‍ക്ക് തങ്ങളുടെ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാകുന്നില്ല. അമേരിക്കന്‍ നേതൃത്വം ലോകം നിരാകരിക്കാന്‍ പോവുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പുതിയ ലോകം രൂപപ്പെടുകയാണ്. ഭാവിയില്‍ പല വന്‍ശക്തികളില്‍ ഒരു വന്‍ശക്തി മാത്രമായിരിക്കും ഒരുപക്ഷെ അമേരിക്ക. അമേരിക്ക ആഗ്രഹിച്ചാലും ഇല്ലെങ്കിലും അയല്‍രാജ്യങ്ങളുമായി സഹകരിച്ചും അവിടെനിന്നും പാഠങ്ങള്‍ പഠിച്ചും മാത്രമേ അവര്‍ക്കിനി മുന്നേറാനാവൂ. കാരണം ഡോളര്‍ തകരുകയാണ്; കമ്മി പെരുകുകയാണ്; ധനമേഖല ഉലയുകയാണ്. സഹകരണത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചാല്‍ അമേരിക്ക ലോകത്ത് ഒറ്റപ്പെടും.
സി.ഐ.എ.യുടെ കുതന്ത്രങ്ങള്‍ കൊണ്ടും കണക്കില്ലാത്ത പണമൊഴുക്കിയും ഇന്നത്തെ ദുരന്തം മറികടന്നു തങ്ങള്‍ക്ക് പഴയ പ്രതാപം നിലനിര്‍ത്താനാവുമെന്ന് കരുതാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തകര്‍ന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വപ്‌നം കാണുന്നതുപോലെ മാത്രമായിരിക്കുമത്. വെറുമൊരു നിരുപദ്രവകരമായ സ്വപ്‌നം... ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ അവശേഷിക്കുന്നത് ഒരുപിടി ചാരം മാത്രമായിരിക്കും. അമേരിക്ക വിതച്ചത് കൊയ്യുകയാണോ...?
ഗ്ലോബല്‍ മോണിറ്ററി അതോറിറ്റി സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കിസിംഗര്‍ പറയുന്നു. അങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞാലും അതു താല്‍ക്കാലികമാണെന്നും ദൂരവ്യാപകമായ ദുരന്തങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും ലേമന്‍ ബ്രദേഴ്‌സിന്റെ മുന്‍ എം.ഡി. പറയുന്നു.
ആഗോള സമ്പദ് ഘടനയുടെ കേന്ദ്രമാണല്ലോ ഫെഡറല്‍ റിസര്‍വ് (അമേരിക്കന്‍ കേന്ദ്രബാങ്ക്). ഐ.എം.എഫും ലോകബാങ്കും ജി-7-ഉം ലോകത്താകമാനം ഡോളര്‍ വിനിമയ സമ്പ്രദായം ഉറപ്പിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി എന്‍.ജി.ഒ.കളും ഈ കേന്ദ്രബാങ്കിന് കൂട്ടുണ്ടായിരുന്നുവല്ലോ. എന്നിട്ടും നിയോ ലിബറല്‍ പദ്ധതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. മരുന്നുകൊണ്ട് ഇതുപോലൊരു രോഗിയെ പൂര്‍ണ ആരോഗ്യവാനാക്കുവാന്‍ ഇന്നത്തെ വൈദ്യന്മാര്‍ക്കാവില്ല. "അമേരിക്കന്‍ പ്രശ്‌നങ്ങള്‍ ഞങ്ങളും അനുഭവിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ യുക്തമായ തീരുമാനമെടുക്കാന്‍ യു.എസിന് ആവുന്നില്ല. ലോകനേതാവ് ചമയുന്നവരുടെ നിരുത്തരവാദിത്വം തന്നെയാണിത് '' - റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വാക്കുകളാണിവ.
"ജര്‍മനിയോ യൂറോപ്പോ ആരുമല്ല ഇതിനുത്തരവാദി. മറിച്ച് അമേരിക്ക മാത്രമാണ്. ഇതിന്റെ ഊഹാതീതമായ ദുരന്തഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ഒന്നുറപ്പിച്ചുപറയാം. അമേരിക്കന്‍ ആധിപത്യം അവസാനിച്ചിരിക്കുന്നു. ലോകം ബഹുധ്രുവമാവുകയാണ് '' - ജര്‍മന്‍ ധനമന്ത്രി പീര്‍ സ്‌റ്റെല്‍ബക്കിന്റെ പ്രതികരണമാണിത്.
ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നാണ് ജർമ്മൻ ചാന്‍സലര്‍ മെര്‍ക്കലിന്റെ അഭിപ്രായം.
എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിക്കൊണ്ട് യൂറോപ്പ് അമേരിക്കയെ അന്ധമായി പിന്തുടരുകയായിരുന്നു. മിഡില്‍ ഈസ്‌റ്റിൽ സാമ്പത്തികത്തകര്‍ച്ചക്ക് ഉത്തരവാദികളായ ഉന്നതന്മാരായ സി.ഇ.ഒ-മാരെ പോലും ജയിലിലടച്ചു. എന്നാല്‍ അമേരിക്കയില്‍ കുറ്റം ചെയ്‌ത ഒരു സാമ്പത്തിക കുറ്റവാളി പോലും ഒരു വിചാരണ പോലും നേരിടേണ്ടി വന്നില്ല. അത്രമാത്രം സ്വതന്ത്രവും ഉദാരവുമായിരുന്നു അവിടുത്തെ ധനമേഖല.
വലിയ വിലയാണ് അമേരിക്ക ഇതിന് നല്‍കേണ്ടിവരുന്നത്. അമേരിക്കന്‍ ട്രഷറി തളരുകയാണ്; അവരുടെ വിശ്വാസ്യതയും. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ മോഹങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്തത് അവര്‍ക്ക് പലതും നേടാനും കവരാനും അവസരമൊരുക്കി. നഷ്‌ടവും നൊമ്പരങ്ങളും അമേരിക്കയിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരനും ടെര്‍ബോ ക്യാപിറ്റലിസത്തിന്റെയോ സായുധശക്തിയുടെയോ കാലം കഴിഞ്ഞിരിക്കുന്നുവെന്ന സൂചനയാണീ അനുഭവങ്ങള്‍. ദുര മൂത്ത സാമ്രാജ്യത്വത്തിന്റെ നിലവിളിയാണിന്ന് അമേരിക്കയില്‍ നിന്നുയരുന്നത്.
****
മൈക് വിറ്റ്നി
മൈക് വിറ്റ്നി എഴുതിയ The New American Century: Cut Short By 92 Years എന്ന ലേഖനത്തിന്റെ സ്വതന്ത്രവും സംക്ഷിപ്‌തവുമായ പരിഭാഷ
Monday, December 29, 2008
നിനത്തതൈ മുടിപ്പവന്‍
ശബരിമല തിരുവനന്തപുരത്തേക്ക് മാറ്റിയോ എന്ന് കൊണ്ടേരന്‍ ന്യായമായും സംശയിച്ചു.
തമ്പാനൂരില്‍ അയ്യപ്പഭക്തന്മാരുടെ തിരക്ക് !
ഇടക്കിടക്ക് ശരണം വിളികളുമുണ്ട്. ഭാഷ വ്യക്തമല്ലെങ്കിലും വികാരം ശരണമാണെന്ന് ഉച്ചാരണം വ്യക്തമാക്കുന്നു.
നോമ്പ് നോറ്റ് മാലയിട്ട് ഔദ്യോഗിക വേഷത്തില്‍തന്നെ എല്ലാം. ഇരുമുടിക്കെട്ട്, ക്ഷൌരാദികള്‍ മുടക്കി സൃഷ്‌ടിച്ച ദീക്ഷ എന്നിവ എടുത്തിട്ടുണ്ട്. തദ്വാരാ സര്‍വെപ്രകാരം ഭിക്ഷാംദേഹി എന്ന ഗണത്തില്‍ വരും. സേവ കടുകട്ടിയായതിനാല്‍ ചിലര്‍ സ്‌നാനവും ഉപേക്ഷിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ അന്തിമവിധി വരട്ടെ എന്നിട്ടാവാം എന്നാണ് മട്ട്. അതുവരെ കുടി മതി, കുളി വേണ്ട.
ഒരു നാട്ടുമ്പുറത്തുകാരന്റെ എല്ലാ നിഷ്‌ക്കളങ്കതയും വെളിക്കെടുത്ത് കൊണ്ടേരന്‍ അത്ഭുതപരതന്ത്രം പരമതന്ത്രമാക്കി അവരെ നോക്കി സായൂജ്യമടഞ്ഞു. 'സ്വാമിയേ..' എന്ന് ശരണവും വിളിച്ചു.
മലയില്‍ തിരക്കായതുകൊണ്ട് തിരുവനന്തപുരത്ത് ഒരു എൿസ്‌റ്റന്‍ഷന്‍ കൌണ്ടര്‍ തുറന്നതാകും എന്ന് തുടര്‍ന്ന് ചിന്തിച്ചു.
എന്നാല്‍ ചിന്തയില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് 'എൿസ്‌റ്റന്‍ഷനരരു കൌണ്ടരരു' എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. കൊണ്ടേരന്‍ വഴങ്ങിയരരു ചിന്തിച്ചരരു.
കൂട്ടത്തില്‍ വനിതകളുടെ വേഷം ധരിച്ചെത്തിയവരെ കണ്ടപ്പോള്‍ കൊണ്ടേരനൊരു സംശയരരു.
ടി കക്ഷികള്‍ അയ്യപ്പന് നിഷിദ്ധം. ഇതുവരെ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല. സമത്വമെന്നൊക്കെ പമ്പക്കപ്പുറത്തുനിന്ന് പറഞ്ഞാ മതി.
ഭക്തിവിലാസത്ത് അയ്യപ്പാസ്-അയ്യപ്പണീസുമാരെ കണ്ടപ്പോള്‍ കൊണ്ടേരന് ആകാംക്ഷ. അറിയാനുള്ള അവകാശം പൌരനുണ്ട്. അടുത്തു കണ്ട തട്ടുകടയില്‍ മുറുക്കാനുള്ള പണമടച്ച് കൊണ്ടേരന്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചു.
'ഇതെന്താ..?'
അത്ഭുത ജീവിയെപ്പോലെ അയാള്‍ കൊണ്ടേരനെ നോക്കി. ഈ ചോദ്യം ചോദിക്കുന്ന ആദ്യ ഇന്ത്യാക്കാരനെന്ന മട്ടില്‍.
'എന്തെരണ്ണാ...സില്‍മാക്കളികള്..ഇന്റര്‍നാഷനലുകളല്ലെയണ്ണാ..ഇന്റര്‍നാഷനലുകള്...'
കൊണ്ടേരന്റെ മനസ്സില്‍ വിജ്ഞാനത്തിന്റെ തിരക്കഥ നിവര്‍ന്നു. അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു.
സില്‍മാക്കളി.
കൊണ്ടേരന്റെ മനസ്സ് പതിറ്റാണ്ടുകള്‍ക്ക് പുറകിലേക്ക്.
ആദ്യം ഒരു ഗാനം.
'കാന്താ നീ തൂകുന്നു തൂമണം..
പണ്ടിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല
കാന്താ നീ തൂകുന്നു തൂമണം'
പിന്നെ ഒരു സില്‍മാക്കളിയുടെ കഷണം.
കുതിരപ്പുറത്ത് അണ്ണന്‍ എഐഎഡിഎംകെയെയും വാരിയിട്ട് കുതിക്കുന്നു. കുതിരയുടെ കാലില്‍ വില്ലന്റെ അമ്പേറ്റപ്പോള്‍ കാണികള്‍ കൊട്ടകക്ക് തീയിടുന്നു. കെട്ടിവച്ച കാശ്‌പോയ ഡിഎംകെ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ കൊട്ടകക്ക് പുറത്ത് പുരനിറഞ്ഞു നില്‍ക്കുന്നു.
നിനത്തതൈ മുടിപ്പവന്‍.
ഹാ..ഹാ..
കൊണ്ടേരന്‍ കൊട്ടകയില്‍ ഒന്നാം നമ്പ്രയായിരുന്ന് കൈയടിച്ചു.
അതിനുശേഷം ടോഡിഷോപ്പ് നമ്പര്‍ 32ല്‍ വിളമ്പുകാരന്‍ നാണുക്കുട്ടനോട് സില്‍മയുടെ നിരൂപണം മലയാളത്തില്‍ നടത്തുന്നു.
നാണുക്കുട്ടന് ഒറ്റക്കാര്യം അറിഞ്ഞാ മതി.
'അണ്ണനവസാനം ജയലളിതന കെട്ട്യാ..?'
അതിനുവേണ്ടി താനനുഭവിച്ച സസ്‌പെന്‍സു മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് മുഖത്ത് വരുത്തി കൊണ്ടേരന്‍ പറഞ്ഞു.
'കെട്ടി നാണുക്കുട്ടാ കെട്ടി..'
നിര്‍വൃതിയടഞ്ഞ നാണുക്കുട്ടന്‍ മുട്ടുകൈയിന്റെ വലിപ്പമുള്ള അയില പൊരിച്ചത് കൊണ്ടേരന് ഫ്രീയായി നല്‍കി.
ഫ്ലാഷ് ബാക്ക് തീര്‍ന്നു; ഇനി ഫ്ലാഷ് ഫ്രണ്ട്.
കൊണ്ടേരന്‍ മടിയില്‍ തപ്പി.
സാമ്പത്തീകനില ഭദ്രം. അഭിമാനം പണയം വെക്കേണ്ടിവരില്ല.
വെച്ചകാല്‍ പുറകിലേക്കെടുത്തില്ല. ദൂരെ നിന്നുതന്നെ ആരവം കേള്‍ക്കാം.
ബാറില്‍ വാറാണ്. യുദ്ധകാര്യലേഖകനെപ്പോലെ കൊണ്ടേരന്‍ മുന്നോട്ടു കുതിച്ചു.
നാനാജാതി മതസ്ഥരുടെ സംഗമഭൂമി. വര്‍ണ-വര്‍ഗ വ്യത്യാസമില്ല. കക്ഷി രാഷ്ട്രീയ ഭേദമില്ല. സങ്കുചിത ചിന്തകളില്ല.
എല്ലാം ഒരമ്മപെറ്റ മക്കള്‍.
ഒറ്റച്ചരടില്‍ കോര്‍ത്ത മക്കള്‍.
ഇതാണ് ഏകോദര സാഹോദര്യം.
'ടാജ് പിടിച്ച ഭീകരാ..ധൈര്യമുണ്ടെങ്കി ഈ ബാറു പിടിക്കാന്‍ വാടാ..'
കൊണ്ടേരനിലെ ദേശീയബോധം പത്തിവിടര്‍ത്തി ആടി. അധികം ആട്ടാതെ അകത്തു കടന്നു.
എന്നത്തേയുംപോലെ അരണ്ട വെളിച്ചം. വൈദ്യുതി അമൂല്യമാണെന്ന് അറിയാവുന്നവര്‍ ഇവിടെയാണ്. പശ്ചാത്തലത്തില്‍ വെളിച്ചം ദുഖമാണുണ്ണീ എന്ന കവിത.
നിറഞ്ഞു തുളുമ്പുന്ന ജനക്കൂട്ടം.
ഭാരതത്തിന്റെ ഭാവി ശോഭനമാണ്. കൊണ്ടേരന്റെ കണ്ണുനിറഞ്ഞു.
കുപ്പിവള കിലുങ്ങുന്നപോലെ ഗ്ലാസിലേക്കൊഴുകുന്ന കൊച്ചു സുന്ദരി... അച്ചാറിന്റെ സിന്ദൂരമണിഞ്ഞ്... കവിളോടുരുമ്മി...
വയ്യ...!
കൊണ്ടേരന്‍ ദൈവത്തെ ശപിച്ചു.
'എന്തിനാണ് ഈ നിമിഷം എന്നെ കവിയാക്കിയത്...!'
കൊണ്ടേരന്‍ സാധാരണ നില പുനഃസ്ഥാപിച്ചു.
രണ്ടെണ്ണം വീഴ്ത്തി. കാമക്രോധമദലോഭങ്ങളില്ലാതെ അവന്‍ സസുഖം ആമാശയം പൂകി. മൂന്നാമത്തവന്‍കൂടി ചെന്നതോടെ ചില രാസപരിണാമങ്ങള്‍ നടക്കുന്നത് കൊണ്ടേരന്‍ അറിഞ്ഞു.
ഒരെണ്ണം കൂടി.
ഇനി തുടങ്ങാം.
കൊണ്ടേരന്‍ അടുത്ത ടേബിളിലേക്ക് നോക്കി. കാഴ്ച്ചയില്‍ സായിപ്പും മദാമ്മയും എന്ന് തോന്നിക്കുന്ന രണ്ടെണ്ണം ധൂമപാനത്തോടുകൂടി ചര്‍ച്ചയിലാണ്.
വിഷയം ഗൌരവമുള്ളതായതിനാല്‍ ചര്‍ച്ച തര്‍ക്കശാസ്‌ത്രമായി.
കൊണ്ടേരന്‍ അടുത്തുചെന്നു.
'വാട്ടീസ് പ്രോബ്ളം'
(എന്താണ് പ്രശ്നം? കൊണ്ടേരന് ആകെ അറിയാവുന്ന ഇംഗ്ളീഷും ഇത് മാത്രമാണ്)
ഭയന്നുപോയ സായിപ്പ് മലയാളത്തിലേക്ക് മൊഴി മാറ്റി.
'ഇല്ല. ഒരു പ്രശ്‌നവുമില്ല..'
'നോ..പ്രോബ്ളം..പ്രോബ്ളം..വാട്ടീസ് പ്രോബ്ളം..'
ബാക്കിയുള്ള ജീവനുംകൊണ്ട് അവര്‍ എഴുന്നേറ്റു പോയി. കൊണ്ടേരന്‍ അടുത്ത ടേബിളിലെ താടിയുടെ അടുത്തേക്ക് ചെന്നു.
കൊണ്ടേരന്‍ ആവര്‍ത്തിച്ചു.
'വാട്ടീസ് പ്രോബ്ളം..?'
പക്ഷെ അതൊരു ചുവന്ന താടിയായിരുന്നു.
കാത്തിരുന്ന ചുവന്ന താടി ആധുനിക നിരൂപണവുമായി ചാടി വീണു. അന്തര്‍ധാര, സമാന്തര പരിപ്രേക്ഷ്യം, കാഴ്ച്ചയുടെ ഉള്‍വെളിച്ചം..
കൊണ്ടേരന് നിലതെറ്റി. അലറി.
'കട്ട്'
ചുവന്ന താടി നിര്‍ത്തി.
കൊണ്ടേരന്‍ പറഞ്ഞു.
'ആക്ഷന്‍..'
ചുവന്ന താടി നിര്‍ത്ത്യേടത്ത് നിന്നു തുടങ്ങി.
ഇത് പലവട്ടം ആവര്‍ത്തിച്ചു.
സംഭവം കൊഴുത്തതോടെ ഇരതേടി നടന്ന ചാനല്‍ സുന്ദരി പറന്നെത്തി. അത്യാഹ്ളാദവതി. ആര്‍ക്കും കിട്ടാത്ത ഐറ്റം.
ശ്വാസം ഹാഫ് ഹാഫായി ശ്വസിച്ച് ചാനല്‍ സുന്ദരി കൊണ്ടേരനോട് ചോദിച്ചു.
'ആര്‍ യു ഫ്രം മെൿസിക്കോ..?'
'യെസ്..ഐ..മെൿസിക്കോ..ഇന്ത്യ..ആഫ്രിക്ക..അന്റാര്‍ട്ടിക്ക..കേരളം..കൊയിലാണ്ടി..'
ചാനല്‍ സുന്ദരി തിരിഞ്ഞു നിന്ന് പ്രേക്ഷകരെ വെല്ലുവിളിച്ചു.
'ഇതാ..യഥാര്‍ഥ സിനിമക്കു മുന്നില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ മായുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു...യഥാര്‍ഥ സിനിമാപ്രവര്‍ത്തകന് ലോകം ഒന്നാണ്..കലക്ക് വരമ്പില്ല..'
സുന്ദരി 90 ഡിഗ്രി തിരിഞ്ഞ് കൊണ്ടേരനോട്.
'ആര്‍ യു എ ഡിറക്റ്റര്‍..'
'നോ..ഐ അണ്‍ ഡിറക്റ്റര്‍.'
(അല്ല. ഞാന്‍ സംവിധായകനല്ല.)
ചാനല്‍ സുന്ദരി വീണ്ടും 90 ഡിഗ്രി തിരിഞ്ഞ് പ്രേക്ഷകരിലെത്തി.
'ഈ മെക്സിക്കന്‍ ഡിറക്റ്ററുടെ ആദ്യ ചിത്രമാണ്..ഐ അണ്‍ ഡിറക്റ്റര്‍..'
സുന്ദരി കൊണ്ടേരനോട്.
'വാട്ടീസ് ദ സ്റ്റോറി..?'
'സ്റ്റോറി..വാട്ടീസ് പ്രോബ്ളം..'
സുന്ദരി ഇത്തവണ തിരിയല്‍ 70 ഡിഗ്രിയിലാക്കി ചുരുക്കി.
'പ്രശ്‌നങ്ങളുടെ കഥയാണ് ഈ മെൿസിക്കന്‍ സംവിധായകന്‍ പറയുന്നത്. പ്രശ്‌നസങ്കീര്‍ണമായ സമകാലീന സമൂഹത്തില്‍ പ്രശ്‌നങ്ങളുടെ ഇഴ പിരിച്ച് പ്രശ്‌നങ്ങളിലേക്ക് ചെല്ലുന്ന കഥയാണ് ഐ അണ്‍ ഡിറക്റ്റര്‍. അവസാനം കഥ തന്നെ ഒരു പ്രശ്‌നമായി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് കൃതഹസ്‌തനായ ഈ സംവിധായകന്‍.'
സുന്ദരി കൊണ്ടേരനോട് കൊഞ്ചി.
'വാട്ടീസ് യുവര്‍ ന്യൂ വെഞ്ച്വര്‍..?'
പുതിയ സംരംഭം എന്താണെന്നാണ് സുന്ദരി ഉദ്ദേശിച്ചതെങ്കിലും എത്രയെണ്ണം കഴിച്ചു എന്നാണ് കൊണ്ടേരന്‍ പരിഭാഷപ്പെടുത്തിയത്.
നാല് വിരല് ഉയര്‍ത്തി കൊണ്ടേരന്‍ പറഞ്ഞു
'..പെഗ് '
സുന്ദരി ആവേശഭരിതയായി.
'ഇദ്ദേഹത്തിന്റെ പുതിയ സിനിമയാണ് - പെഗ് ഓഫ് ഫോര്‍ ഫിങ്കേഴ്‌സ്. ലോക സിനിമയില്‍ തന്നെ ഒരു വഴിത്തിരിവാകും ഇതെന്ന് കരുതാം..അഭ്രപാളിയില്‍ ഈ സംവിധായകന്‍ ഒരുക്കുന്ന അത്യുജ്വല സൃഷ്‌ടിയാകും ഇത്. ആ അസുലഭ മുഹൂര്‍ത്തത്തിനായി പ്രേക്ഷകലോകം കാത്തിരിക്കുകയാണ്.'
ചാനല്‍ സുന്ദരി ഇളകിമറിഞ്ഞ് ടി വിയില്‍ നിന്നിറങ്ങിപ്പോയി.
കൊണ്ടേരന്‍ ഉടുമുണ്ടുരിഞ്ഞ് റോഡില്‍നിന്ന് നീട്ടിപ്പാടി.
' പോനാല്‍ പോകട്ടും പോടാ..'
*****
എം എം പൌലോസ്
തമ്പാനൂരില്‍ അയ്യപ്പഭക്തന്മാരുടെ തിരക്ക് !
ഇടക്കിടക്ക് ശരണം വിളികളുമുണ്ട്. ഭാഷ വ്യക്തമല്ലെങ്കിലും വികാരം ശരണമാണെന്ന് ഉച്ചാരണം വ്യക്തമാക്കുന്നു.
നോമ്പ് നോറ്റ് മാലയിട്ട് ഔദ്യോഗിക വേഷത്തില്‍തന്നെ എല്ലാം. ഇരുമുടിക്കെട്ട്, ക്ഷൌരാദികള്‍ മുടക്കി സൃഷ്‌ടിച്ച ദീക്ഷ എന്നിവ എടുത്തിട്ടുണ്ട്. തദ്വാരാ സര്‍വെപ്രകാരം ഭിക്ഷാംദേഹി എന്ന ഗണത്തില്‍ വരും. സേവ കടുകട്ടിയായതിനാല്‍ ചിലര്‍ സ്‌നാനവും ഉപേക്ഷിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ അന്തിമവിധി വരട്ടെ എന്നിട്ടാവാം എന്നാണ് മട്ട്. അതുവരെ കുടി മതി, കുളി വേണ്ട.
ഒരു നാട്ടുമ്പുറത്തുകാരന്റെ എല്ലാ നിഷ്‌ക്കളങ്കതയും വെളിക്കെടുത്ത് കൊണ്ടേരന്‍ അത്ഭുതപരതന്ത്രം പരമതന്ത്രമാക്കി അവരെ നോക്കി സായൂജ്യമടഞ്ഞു. 'സ്വാമിയേ..' എന്ന് ശരണവും വിളിച്ചു.
മലയില്‍ തിരക്കായതുകൊണ്ട് തിരുവനന്തപുരത്ത് ഒരു എൿസ്‌റ്റന്‍ഷന്‍ കൌണ്ടര്‍ തുറന്നതാകും എന്ന് തുടര്‍ന്ന് ചിന്തിച്ചു.
എന്നാല്‍ ചിന്തയില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് 'എൿസ്‌റ്റന്‍ഷനരരു കൌണ്ടരരു' എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. കൊണ്ടേരന്‍ വഴങ്ങിയരരു ചിന്തിച്ചരരു.
കൂട്ടത്തില്‍ വനിതകളുടെ വേഷം ധരിച്ചെത്തിയവരെ കണ്ടപ്പോള്‍ കൊണ്ടേരനൊരു സംശയരരു.
ടി കക്ഷികള്‍ അയ്യപ്പന് നിഷിദ്ധം. ഇതുവരെ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല. സമത്വമെന്നൊക്കെ പമ്പക്കപ്പുറത്തുനിന്ന് പറഞ്ഞാ മതി.
ഭക്തിവിലാസത്ത് അയ്യപ്പാസ്-അയ്യപ്പണീസുമാരെ കണ്ടപ്പോള്‍ കൊണ്ടേരന് ആകാംക്ഷ. അറിയാനുള്ള അവകാശം പൌരനുണ്ട്. അടുത്തു കണ്ട തട്ടുകടയില്‍ മുറുക്കാനുള്ള പണമടച്ച് കൊണ്ടേരന്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചു.
'ഇതെന്താ..?'
അത്ഭുത ജീവിയെപ്പോലെ അയാള്‍ കൊണ്ടേരനെ നോക്കി. ഈ ചോദ്യം ചോദിക്കുന്ന ആദ്യ ഇന്ത്യാക്കാരനെന്ന മട്ടില്‍.
'എന്തെരണ്ണാ...സില്‍മാക്കളികള്..ഇന്റര്‍നാഷനലുകളല്ലെയണ്ണാ..ഇന്റര്‍നാഷനലുകള്...'
കൊണ്ടേരന്റെ മനസ്സില്‍ വിജ്ഞാനത്തിന്റെ തിരക്കഥ നിവര്‍ന്നു. അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു.
സില്‍മാക്കളി.
കൊണ്ടേരന്റെ മനസ്സ് പതിറ്റാണ്ടുകള്‍ക്ക് പുറകിലേക്ക്.
ആദ്യം ഒരു ഗാനം.
'കാന്താ നീ തൂകുന്നു തൂമണം..
പണ്ടിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല
കാന്താ നീ തൂകുന്നു തൂമണം'
പിന്നെ ഒരു സില്‍മാക്കളിയുടെ കഷണം.
കുതിരപ്പുറത്ത് അണ്ണന്‍ എഐഎഡിഎംകെയെയും വാരിയിട്ട് കുതിക്കുന്നു. കുതിരയുടെ കാലില്‍ വില്ലന്റെ അമ്പേറ്റപ്പോള്‍ കാണികള്‍ കൊട്ടകക്ക് തീയിടുന്നു. കെട്ടിവച്ച കാശ്‌പോയ ഡിഎംകെ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ കൊട്ടകക്ക് പുറത്ത് പുരനിറഞ്ഞു നില്‍ക്കുന്നു.
നിനത്തതൈ മുടിപ്പവന്‍.
ഹാ..ഹാ..
കൊണ്ടേരന്‍ കൊട്ടകയില്‍ ഒന്നാം നമ്പ്രയായിരുന്ന് കൈയടിച്ചു.
അതിനുശേഷം ടോഡിഷോപ്പ് നമ്പര്‍ 32ല്‍ വിളമ്പുകാരന്‍ നാണുക്കുട്ടനോട് സില്‍മയുടെ നിരൂപണം മലയാളത്തില്‍ നടത്തുന്നു.
നാണുക്കുട്ടന് ഒറ്റക്കാര്യം അറിഞ്ഞാ മതി.
'അണ്ണനവസാനം ജയലളിതന കെട്ട്യാ..?'
അതിനുവേണ്ടി താനനുഭവിച്ച സസ്‌പെന്‍സു മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് മുഖത്ത് വരുത്തി കൊണ്ടേരന്‍ പറഞ്ഞു.
'കെട്ടി നാണുക്കുട്ടാ കെട്ടി..'
നിര്‍വൃതിയടഞ്ഞ നാണുക്കുട്ടന്‍ മുട്ടുകൈയിന്റെ വലിപ്പമുള്ള അയില പൊരിച്ചത് കൊണ്ടേരന് ഫ്രീയായി നല്‍കി.
ഫ്ലാഷ് ബാക്ക് തീര്‍ന്നു; ഇനി ഫ്ലാഷ് ഫ്രണ്ട്.
കൊണ്ടേരന്‍ മടിയില്‍ തപ്പി.
സാമ്പത്തീകനില ഭദ്രം. അഭിമാനം പണയം വെക്കേണ്ടിവരില്ല.
വെച്ചകാല്‍ പുറകിലേക്കെടുത്തില്ല. ദൂരെ നിന്നുതന്നെ ആരവം കേള്‍ക്കാം.
ബാറില്‍ വാറാണ്. യുദ്ധകാര്യലേഖകനെപ്പോലെ കൊണ്ടേരന്‍ മുന്നോട്ടു കുതിച്ചു.
നാനാജാതി മതസ്ഥരുടെ സംഗമഭൂമി. വര്‍ണ-വര്‍ഗ വ്യത്യാസമില്ല. കക്ഷി രാഷ്ട്രീയ ഭേദമില്ല. സങ്കുചിത ചിന്തകളില്ല.
എല്ലാം ഒരമ്മപെറ്റ മക്കള്‍.
ഒറ്റച്ചരടില്‍ കോര്‍ത്ത മക്കള്‍.
ഇതാണ് ഏകോദര സാഹോദര്യം.
'ടാജ് പിടിച്ച ഭീകരാ..ധൈര്യമുണ്ടെങ്കി ഈ ബാറു പിടിക്കാന്‍ വാടാ..'
കൊണ്ടേരനിലെ ദേശീയബോധം പത്തിവിടര്‍ത്തി ആടി. അധികം ആട്ടാതെ അകത്തു കടന്നു.
എന്നത്തേയുംപോലെ അരണ്ട വെളിച്ചം. വൈദ്യുതി അമൂല്യമാണെന്ന് അറിയാവുന്നവര്‍ ഇവിടെയാണ്. പശ്ചാത്തലത്തില്‍ വെളിച്ചം ദുഖമാണുണ്ണീ എന്ന കവിത.
നിറഞ്ഞു തുളുമ്പുന്ന ജനക്കൂട്ടം.
ഭാരതത്തിന്റെ ഭാവി ശോഭനമാണ്. കൊണ്ടേരന്റെ കണ്ണുനിറഞ്ഞു.
കുപ്പിവള കിലുങ്ങുന്നപോലെ ഗ്ലാസിലേക്കൊഴുകുന്ന കൊച്ചു സുന്ദരി... അച്ചാറിന്റെ സിന്ദൂരമണിഞ്ഞ്... കവിളോടുരുമ്മി...
വയ്യ...!
കൊണ്ടേരന്‍ ദൈവത്തെ ശപിച്ചു.
'എന്തിനാണ് ഈ നിമിഷം എന്നെ കവിയാക്കിയത്...!'
കൊണ്ടേരന്‍ സാധാരണ നില പുനഃസ്ഥാപിച്ചു.
രണ്ടെണ്ണം വീഴ്ത്തി. കാമക്രോധമദലോഭങ്ങളില്ലാതെ അവന്‍ സസുഖം ആമാശയം പൂകി. മൂന്നാമത്തവന്‍കൂടി ചെന്നതോടെ ചില രാസപരിണാമങ്ങള്‍ നടക്കുന്നത് കൊണ്ടേരന്‍ അറിഞ്ഞു.
ഒരെണ്ണം കൂടി.
ഇനി തുടങ്ങാം.
കൊണ്ടേരന്‍ അടുത്ത ടേബിളിലേക്ക് നോക്കി. കാഴ്ച്ചയില്‍ സായിപ്പും മദാമ്മയും എന്ന് തോന്നിക്കുന്ന രണ്ടെണ്ണം ധൂമപാനത്തോടുകൂടി ചര്‍ച്ചയിലാണ്.
വിഷയം ഗൌരവമുള്ളതായതിനാല്‍ ചര്‍ച്ച തര്‍ക്കശാസ്‌ത്രമായി.
കൊണ്ടേരന്‍ അടുത്തുചെന്നു.
'വാട്ടീസ് പ്രോബ്ളം'
(എന്താണ് പ്രശ്നം? കൊണ്ടേരന് ആകെ അറിയാവുന്ന ഇംഗ്ളീഷും ഇത് മാത്രമാണ്)
ഭയന്നുപോയ സായിപ്പ് മലയാളത്തിലേക്ക് മൊഴി മാറ്റി.
'ഇല്ല. ഒരു പ്രശ്‌നവുമില്ല..'
'നോ..പ്രോബ്ളം..പ്രോബ്ളം..വാട്ടീസ് പ്രോബ്ളം..'
ബാക്കിയുള്ള ജീവനുംകൊണ്ട് അവര്‍ എഴുന്നേറ്റു പോയി. കൊണ്ടേരന്‍ അടുത്ത ടേബിളിലെ താടിയുടെ അടുത്തേക്ക് ചെന്നു.
കൊണ്ടേരന്‍ ആവര്‍ത്തിച്ചു.
'വാട്ടീസ് പ്രോബ്ളം..?'
പക്ഷെ അതൊരു ചുവന്ന താടിയായിരുന്നു.
കാത്തിരുന്ന ചുവന്ന താടി ആധുനിക നിരൂപണവുമായി ചാടി വീണു. അന്തര്‍ധാര, സമാന്തര പരിപ്രേക്ഷ്യം, കാഴ്ച്ചയുടെ ഉള്‍വെളിച്ചം..
കൊണ്ടേരന് നിലതെറ്റി. അലറി.
'കട്ട്'
ചുവന്ന താടി നിര്‍ത്തി.
കൊണ്ടേരന്‍ പറഞ്ഞു.
'ആക്ഷന്‍..'
ചുവന്ന താടി നിര്‍ത്ത്യേടത്ത് നിന്നു തുടങ്ങി.
ഇത് പലവട്ടം ആവര്‍ത്തിച്ചു.
സംഭവം കൊഴുത്തതോടെ ഇരതേടി നടന്ന ചാനല്‍ സുന്ദരി പറന്നെത്തി. അത്യാഹ്ളാദവതി. ആര്‍ക്കും കിട്ടാത്ത ഐറ്റം.
ശ്വാസം ഹാഫ് ഹാഫായി ശ്വസിച്ച് ചാനല്‍ സുന്ദരി കൊണ്ടേരനോട് ചോദിച്ചു.
'ആര്‍ യു ഫ്രം മെൿസിക്കോ..?'
'യെസ്..ഐ..മെൿസിക്കോ..ഇന്ത്യ..ആഫ്രിക്ക..അന്റാര്‍ട്ടിക്ക..കേരളം..കൊയിലാണ്ടി..'
ചാനല്‍ സുന്ദരി തിരിഞ്ഞു നിന്ന് പ്രേക്ഷകരെ വെല്ലുവിളിച്ചു.
'ഇതാ..യഥാര്‍ഥ സിനിമക്കു മുന്നില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ മായുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു...യഥാര്‍ഥ സിനിമാപ്രവര്‍ത്തകന് ലോകം ഒന്നാണ്..കലക്ക് വരമ്പില്ല..'
സുന്ദരി 90 ഡിഗ്രി തിരിഞ്ഞ് കൊണ്ടേരനോട്.
'ആര്‍ യു എ ഡിറക്റ്റര്‍..'
'നോ..ഐ അണ്‍ ഡിറക്റ്റര്‍.'
(അല്ല. ഞാന്‍ സംവിധായകനല്ല.)
ചാനല്‍ സുന്ദരി വീണ്ടും 90 ഡിഗ്രി തിരിഞ്ഞ് പ്രേക്ഷകരിലെത്തി.
'ഈ മെക്സിക്കന്‍ ഡിറക്റ്ററുടെ ആദ്യ ചിത്രമാണ്..ഐ അണ്‍ ഡിറക്റ്റര്‍..'
സുന്ദരി കൊണ്ടേരനോട്.
'വാട്ടീസ് ദ സ്റ്റോറി..?'
'സ്റ്റോറി..വാട്ടീസ് പ്രോബ്ളം..'
സുന്ദരി ഇത്തവണ തിരിയല്‍ 70 ഡിഗ്രിയിലാക്കി ചുരുക്കി.
'പ്രശ്‌നങ്ങളുടെ കഥയാണ് ഈ മെൿസിക്കന്‍ സംവിധായകന്‍ പറയുന്നത്. പ്രശ്‌നസങ്കീര്‍ണമായ സമകാലീന സമൂഹത്തില്‍ പ്രശ്‌നങ്ങളുടെ ഇഴ പിരിച്ച് പ്രശ്‌നങ്ങളിലേക്ക് ചെല്ലുന്ന കഥയാണ് ഐ അണ്‍ ഡിറക്റ്റര്‍. അവസാനം കഥ തന്നെ ഒരു പ്രശ്‌നമായി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് കൃതഹസ്‌തനായ ഈ സംവിധായകന്‍.'
സുന്ദരി കൊണ്ടേരനോട് കൊഞ്ചി.
'വാട്ടീസ് യുവര്‍ ന്യൂ വെഞ്ച്വര്‍..?'
പുതിയ സംരംഭം എന്താണെന്നാണ് സുന്ദരി ഉദ്ദേശിച്ചതെങ്കിലും എത്രയെണ്ണം കഴിച്ചു എന്നാണ് കൊണ്ടേരന്‍ പരിഭാഷപ്പെടുത്തിയത്.
നാല് വിരല് ഉയര്‍ത്തി കൊണ്ടേരന്‍ പറഞ്ഞു
'..പെഗ് '
സുന്ദരി ആവേശഭരിതയായി.
'ഇദ്ദേഹത്തിന്റെ പുതിയ സിനിമയാണ് - പെഗ് ഓഫ് ഫോര്‍ ഫിങ്കേഴ്‌സ്. ലോക സിനിമയില്‍ തന്നെ ഒരു വഴിത്തിരിവാകും ഇതെന്ന് കരുതാം..അഭ്രപാളിയില്‍ ഈ സംവിധായകന്‍ ഒരുക്കുന്ന അത്യുജ്വല സൃഷ്‌ടിയാകും ഇത്. ആ അസുലഭ മുഹൂര്‍ത്തത്തിനായി പ്രേക്ഷകലോകം കാത്തിരിക്കുകയാണ്.'
ചാനല്‍ സുന്ദരി ഇളകിമറിഞ്ഞ് ടി വിയില്‍ നിന്നിറങ്ങിപ്പോയി.
കൊണ്ടേരന്‍ ഉടുമുണ്ടുരിഞ്ഞ് റോഡില്‍നിന്ന് നീട്ടിപ്പാടി.
' പോനാല്‍ പോകട്ടും പോടാ..'
*****
എം എം പൌലോസ്
Sunday, December 28, 2008
കാര്യങ്ങൾ ഇപ്പോൾ പഴയ പടി അല്ല
ഇക്കഴിഞ്ഞ സെപ്‌റ്റംബർ 1 നു ശേഷം അമേരിക്കയിൽ 14,000 പേർക്കാണ് പ്രതിദിനം തൊഴിലില്ലാതാവുന്നത്. തൊണ്ണൂറു ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 1.3 ദശലക്ഷം അമേരിക്കക്കാർക്ക് തങ്ങളുടെ ജോലി നഷ്‌ടപ്പെട്ടു. ആഴ്‌ചകളോളം തലക്കെട്ടുകൾ ആകർഷിച്ചുകൊണ്ടിരുന്ന വാൾസ്‌ട്രീറ്റ് വിശേഷങ്ങൾ തൽക്കാലം തിരശ്ശീലയ്‌ക്ക് പിറകിലേയ്‌ക്ക് പിൻവലിയുകയാണ്. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് നംബറിൽ മാത്രം അഞ്ച് ലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ ജോലി നഷ്‌ടപ്പെട്ടു എന്നാണ്. 1974 ഡിസംബറിനു ശേഷം ഇത്രയധികം ആളുകൾക്ക് തൊഴിൽ ഇല്ലാതാവുന്നത് ഇപ്പോഴാണ്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുറമേ കാണുന്നപോലെയല്ല കാര്യങ്ങളുടെ കിടപ്പ്. സ്ഥിതി അതിനേക്കാൾ വളരെ മോശമാണ്. കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് മുൻമാസങ്ങളിലെ സ്ഥിതിവിവരകണക്കുകൾ മാറുകയാണ്. രണ്ട് മാസം മുമ്പ് പുറത്തുവന്ന കണക്കുകളനുസരിച്ച് സെപ്‌റ്റംബറിലെ തൊഴിൽ നഷ്‌ടം 159,000 ആയിരുന്നു. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്‌റ്റിൿസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം സെപ്‌റ്റംബറിൽ 403,000 പേർക്ക് തൊഴിൽ നഷ്‌ടമായിട്ടുണ്ട്. അതുപോലെ തന്നെ, ഒൿടോബറിലെ ആദ്യ കണക്ക് 240,000 പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു എന്നായിരുന്നത് ഇപ്പോൾ 320,000 ആയി മാറിയിട്ടുണ്ട്. കൌമാരപ്രായക്കാരുടെ തൊഴില്ലായ്‌മാ നിരക്കാവട്ടെ ദേശീയ തൊഴിലില്ലായ്‌മാ നിരക്കായ 6.7 ശതമാനത്തിന്റെ ഏതാണ്ട് മൂന്ന് മടങ്ങ് (20.4 ശതമാനം) ആയിട്ടുണ്ട്. ( ഈ കണക്കുകളിൽ നിരാശമൂലം ജോലി അന്വേഷിക്കുന്നത് തന്നെ ഉപേക്ഷിച്ചവർ ഉൾപ്പെടുന്നില്ല. തങ്ങൾ ആഗ്രഹിക്കുന്നത്ര മണിക്കൂറുകൾ ജോലി ലഭിക്കാത്തവരെയും ഈ കണക്കുകളിൽ പെടുത്തിയിട്ടില്ല.) ഈ ഘടകങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുകയാണെങ്കിൽ ദേശീയ തൊഴിലില്ലായ്‌മാ നിരക്ക് ഒരു പക്ഷെ 12.5 ശതമാനം ആയി ഉയർന്നേക്കും. കണക്കുകൾ പൂർണ്ണമായി ശരിയല്ലാത്ത ഈയവസ്ഥയിലും തൊഴിലില്ലായ്‌മ കഴിഞ്ഞ 15 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ മാസം 10.3 ദശലക്ഷം ആളുകൾക്കാണ് തൊഴിലില്ലാത്തത്. ഒരു വർഷം കൊണ്ട് ഏകദേശം 3.1 ദശലക്ഷം പേർക്കാണ് പുതിയതായി തൊഴിലില്ലാതായത്. വമ്പൻ കമ്പനികളുടെ ലേ ഓഫും അടച്ചുപൂട്ടലുകളും തുടരുകയാണ്, കാര്യങ്ങൾ കൂടുതൽ മോശമാവുക തന്നെയാണ്. ഇൻഫോർമേഷൻ ടെൿനോളജിയുടെ രംഗത്തും ആയിരക്കണക്കിന് തൊഴിലുകൾ നഷ്‌ടമായിട്ടുണ്ട്.
മുന്നോട്ടുള്ള യാത്ര ദുഷ്‌ക്കരമാണ്. ഒട്ടേറെ മഞ്ഞുമലകൾ മുന്നിലുണ്ട്. ഇതിപ്പോൾ മഞ്ഞുകാലമാണ്- രണ്ട് പ്രധാനമേഖലകളിൽ - കൃഷിയിലും നിർമ്മാണമേഖലയിലും- ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടാറില്ല. വസന്തം വരുമ്പോൾ തൊഴിലില്ലായ്‌മയെ സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളുടെ ആധികാരികത ഉരച്ചുനോക്കാനാവും. രണ്ടു പ്രധാന അവധി ദിവസങ്ങൾ ( ക്രിസ്‌തുമസ്സും ന്യൂ ഇയറും ) കഴിഞ്ഞാൽ പുതിയ ചില മേഖലകളിൽ ( ഉദാ: റീട്ടയിൽ മേഖല) ഒരു പക്ഷെ ലേ ഓഫ് വന്നു കൂടായ്‌കയില്ല. പുതിയ ഭരണം ദശലക്ഷക്കണക്കിന് ആൾക്കാരെ ജോലിസ്ഥലങ്ങളിൽ തിരിച്ചെത്തിക്കാനുതകുന്ന വമ്പൻ കർമ്മപരിപാടി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടാനും ഇടയുണ്ട്. ‘ലെഫ്‌റ്റിസ്‌റ്റ് ’എന്ന ലേബൽ ചാർത്തിക്കിട്ടാൻ ഇട വരുത്തിയേക്കാവുന്ന ചില നടപടികൾ എടുക്കണമോ വേണ്ടയോ എന്ന് പുതിയ ഭരണത്തിന് തീരുമാനിക്കേണ്ടി വരും. അതത്ര അത്ര അസാദ്ധ്യമായ കാര്യമൊന്നുമല്ല, പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനമെടുക്കുക ദുഷ്‌ക്കരമാവും. വൻതോതിൽ തൊഴിൽ സൃഷ്‌ടിക്കുന്ന, അവയ്‌ക്ക് ഉത്തേജനം നൽകുന്ന നടപടികൾ എടുത്താലും അവയ്ക്ക് ഫലസിദ്ധിയുണ്ടാകാൻ കുറച്ചുസമയമെടുക്കും. അടുത്ത രണ്ടു വർഷങ്ങൾകൊണ്ട് മൂന്ന് ദശലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ബരാക്ക് ഒബാമയുടെ പദ്ധതി വിജയിച്ചു എന്നു തന്നെ ഇരിക്കട്ടെ, ഇക്കഴിഞ്ഞ രണ്ട് വർഷം കൊണ്ട് തൊഴിലില്ലാതായവർക്ക് പോലും തൊഴിൽ തിരിച്ചു നൽകാൻ അത് പര്യാപ്‌തമല്ല.
ഫെഡറൽ റിസർവ് പൂജ്യത്തിനും 0.25 ശതമാനത്തിനും ഇടയിലായി പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ( ഇസ്ലാമിക് ബാങ്കിംഗ് അതിന്റെ യഥാർത്ഥ സ്‌പിരിറ്റിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ലോകത്തിലെ ഏക സ്ഥപനം ഫെഡറൽ റിസർവ് ആണെന്നാണ് ഇതിനെക്കുറിച്ച് ഒരാൾ തമാശയായി പറഞ്ഞത്). ഈ നടപടിയുടെ സദ്‌ഫലങ്ങൾ കാല തെളിയിക്കും എന്നാണ് ഫെഡറൽ റിസർവ് വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും, വായ്‌പാ ദാരിദ്ര്യം(credit crunch) എന്ന പ്രശ്‌നം പരിഹരിക്കാൻ, വായ്‌പകൾ ആവശ്യമായവർക്ക് അവ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്ന അല്ലെങ്കിൽ തയ്യാറല്ലാത്ത ഇന്നത്തെ അവസ്ഥയെ മറികടക്കാൻ ഇതുകൊണ്ടാവില്ല. ഭൂപണയവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾക്കും (mortgage and other crises) പരിഹാരമേതുമായിട്ടില്ല. ഇപ്പോൾ ബുഷിന്റേയും പിന്നീട് ഒബാമയുടേയും ഭരണകൂടങ്ങൾ എടുക്കുന്ന എല്ലാ നടപടികളും ഫലവത്തായാലും കാര്യങ്ങളൊക്കെ പഴയ പടി ആകുമെന്ന് ഏറ്റവും വലിയ ശുഭാപ്‌തി വിശ്വാസി പോലും കരുതുന്നുണ്ടാവില്ല. ദശലക്ഷ്ക്കണക്കിന് മനുഷ്യർക്ക് ജീവിതം പഴയ പടി ആവില്ല, തീർച്ച.
ഭൂപണയ പ്രതിസന്ധി (housing mortgage crisis) ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത രണ്ടു വർഷത്തിനകം ഏകദേശം 60 ലക്ഷം ആൾക്കാർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെടും. ഇതിനകം രംഗപ്രവേശം ചെയ്‌തുകഴിഞ്ഞ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി (credit card crisis) ഏതു നിമിഷവും പൊട്ടിത്തെറിക്കാം. മോർട്ട്ഗേജ് ലോണുകളെ അപേക്ഷിച്ച് ഇതിൽ ഉൾപ്പെട്ടിട്ടുള്ള തുക ചെറുതാണെന്നതിനാൽ ധനകമ്പോളങ്ങൾക്കുമേൽ അവ ഏൽപ്പിക്കുന്ന ആഘാതം താരതമ്യേനെ ചെറുതായിരിക്കും. എങ്കിലും ക്രെഡിറ്റ് കാർഡ് പ്രതിസന്ധി കൂടുതലാളുകളെ ബാധിക്കാൻ ഇടയുണ്ട്. ബിസ്സിനസ്സ് വീക്ക് ഇപ്രകാരം പറയുന്നു: “കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുമാറ്, ക്രെഡിറ്റ് കാർഡിന്റെ കാര്യത്തിൽ സബ്‌പ്രൈം ഭീഷണി വളരെ കൂടുതലാണ്. തിരിച്ചടയ്‌ക്കാത്ത ക്രെഡിറ്റ് കാർഡ് വായ്‌പയുടെ 30 ശതമാനം എടുത്തിരിക്കുന്നത് വളരെ കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് മാത്രമുള്ള ആളുകളാണ്. ഭൂപണയത്തിന്റെ കാര്യത്തിൽ സബ് പ്രൈം ആയ വായ്‌പക്കാരുടെ എണ്ണം 11 ശതമാനം മാത്രമായിരുന്നു. ”അമേരിക്ക എന്നത് ഏതാണ്ട് മുഴുവൻ ആളുകളും ക്രെഡിറ്റ് കാർഡുപയോഗിക്കുന്ന ( പലരും ഒട്ടനവധി) രാജ്യമാണെന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കുക.
തൊഴിൽ നഷ്‌ടമാവുന്ന പ്രക്രിയ ഇപ്പോഴത്തെ നിരക്കിൽ തുടരുകയണെങ്കിൽ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി വളരെ വേഗം മൂർച്‌ഛിക്കും. പണിയില്ലാതാകുന്നവർക്ക് യഥാസമയം തങ്ങളുടെ വിഹിതം അടയ്‌ക്കാനാവുകയില്ലല്ലോ. എന്നു മത്രമല്ല, അവർക്കവാശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാനാവാതെ കൂടുതൽ കടത്തിൽ ചെന്ന് ചാടാനുമിടയുണ്ട്. കുറച്ച് കാലമായി പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ചില കണക്കുകളനുസരിച്ച് യു എസിലെ ക്രെഡിറ്റ് കാർഡ് വായ്‌പ 2002 ൽ 211 ബില്യൺ യു എസ് ഡോളർ ആയിരുന്നത് 2007 അന്ത്യമായപ്പോഴേക്കും 915 ബില്യൺ യു എസ് ഡോളർ ആയിട്ടുണ്ട്. ഈ ചീട്ടുകൊട്ടാരം തകർന്നു വീഴുമ്പോൾ അത് ഇപ്പോൾ നിലവിലുള്ള ഭൂപണയ പ്രതിസന്ധിയെയും സാമ്പത്തിക മാന്ദ്യത്തെയും കൂടുതൽ രൂക്ഷമാക്കും. തങ്ങളുടെ ഭവന വായ്പയുടെ മാസ ഗഡു ഉയർന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡിലൂടെ അടയ്‌ക്കുന്ന ഒട്ടേറെ ആളുകളുണ്ട്.
ഇതിനിടെ, നഷ്‌ടത്തിലായ വമ്പൻ ധനകാര്യ സ്ഥാപനങ്ങളെ ജാമ്യത്തിലെടുക്കുന്നതിനാണ് ഈ പ്രതിസന്ധിയിലുടനീളം ഊന്നൽ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ( ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം അമേരിക്കയും യൂറോപ്യൻ സർക്കാരുകളും ചേർന്ന് ഇതിനായി ചെലവഴിക്കുന്ന തുക വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യ നിർമ്മാജനത്തിനും കാലാവസ്ഥാ സംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചെലവാക്കുന്ന തുകയുടെ ഏതാണ്ട് 40 ഇരട്ടി വരും. എന്നിട്ടു, ഓരോ ദിവസവും വാൾസ്‌ട്രീറ്റിൽ നിന്ന് പുതിയ പുതിയ കുംഭകോണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ബാങ്കുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും പുതിയ കഥകൾ പുറത്തുവരികയാണ്. വ്യാജ ലാഭത്തിന്റെ പേരിൽ ബില്യണുകൾ ബോണസ്സായി അടിച്ചുമാറ്റിയ എൿസിക്യൂട്ടീവുമാരിൽ നിന്നും പ്രസ്‌തുത തുക ഇനിയും തിരിച്ചു പിടിച്ചിട്ടില്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് 2006 ൽ മെറിൽ ലിഞ്ച് ബോണസ്സായി നൽകിയ തുക 5 ബില്യണും 6 ബില്യണും ഇടയ്‌ക്ക് വരും. എന്നാൽ 2006 ൽ മെറിൽ ലിഞ്ച് നേടിയതെന്നവകാശപ്പെട്ട 7.5 ബില്യൺ യു എസ് ഡോളറിന്റെ റിക്കാർഡ് ലാഭം വെറും മരീചിക ആയിരുന്നുവത്രെ.
സിഇഓ മാർക്കും ഉയർന്ന എൿസിക്യൂട്ടെവുമാർക്കും നൽകിവന്നിരുന്ന അനർഹമായ പ്രതിഫലം ഇപ്പോൾ മാത്രമാണ്, പരിമിതമായതെങ്കിലും, പൊതു ചർച്ചയുടെ വിഷയമാകുന്നത്. ബാങ്കുകളെയും മറ്റും കരകയറ്റുന്നതിനായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ പൊതുഖജനാവിൽ നിന്നും ഒഴുക്കുന്നുണ്ട് എങ്കിലും സാധാരണ ജനങ്ങളുടെ വായ്‌പാ പ്രതിസന്ധിയെയോ ഭൂപണയ പ്രതിസന്ധിയെയോ പരിഹരിക്കുന്നതിനായി അവയിലൊരു ചില്ലിക്കാശെങ്കിലും ചെലവഴിച്ചതായി തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. പൊതുജനങ്ങളുടെ പൈസയെടുത്താണിവരെ രക്ഷപെടുത്തിയിട്ടുള്ളതെങ്കിലും എങ്ങനെയാണ് പ്രസ്‌തുത ഫണ്ടുകൾ ചെലവഴിക്കപ്പെടുന്നതെന്ന് പൊതുജനസമക്ഷം വെളിവാക്കേണ്ടതാണ് എന്ന നിർദ്ദേശം അവർക്ക് നൽകിയിട്ടില്ല.
ഇതിനിടെ, ഏറ്റവും അവസാനമായി പുറത്തുവന്ന വാൾസ്‌ട്രീറ്റ് കുംഭകോണം ബെർണർഡ് എൽ മഡോഫ് ഇൻവെസ്‌റ്റ്മെന്റ് സെക്യൂരിറ്റീസുമായി ബന്ധപ്പെട്ടതാണ്. വാൾസ്‌ട്രീറ്റിന്റെ കഠിനാദ്ധ്വാനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും മഹനീയ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മഡോഫ് ഇന്നിപ്പോൾ അറിയപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പോൺസി സ്‌കീമിന്റെ ഉപജ്ഞാതാവായാണ്. ഏകദേശം 50 ബില്യണിന്റെ അഴിമതി നടത്തിയതായാണ് മഡോഫ് തന്നെ സമ്മതിക്കുന്നത് . ഇന്ത്യയിലെ കടക്കെണിയിലകപ്പെട്ട കൃഷിക്കാരുടെ വായ്‌പകൾ എഴുതിത്തള്ളിയ വകയിൽ ചെലവഴിച്ച തുകയുടെ മൂന്നു മടങ്ങ് വരും ഇത്. വമ്പൻ മാദ്ധ്യമശൃംഖലകളുടെ കണ്ണിൽ പെടാതെ അവരുടെ മൂക്കിനു താഴെ വാൾസ്‌ട്രീറ്റിൽ എങ്ങനെ ഇത്തരം റാക്കറ്റുകൾക്ക് തഴച്ചു വളാരാനായി എന്നതാണ് ഇവിടെ ഉയരുന്ന രസകരമായ ചോദ്യം. മഡോഫ് കുംഭകോണം ചുരുളഴിയുന്ന അനേകം കാര്യങ്ങൾക്കിടയിൽ ഒന്നു മാത്രമാണ്.
ഒബാമ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവായ സെനറ്റ് സീറ്റ് വ്യക്തിപരമായ നേട്ടങ്ങൾക്കായി വിൽക്കാൻ ശ്രമിച്ച ഇല്ലിനോയിസ് ഗവർണ്ണർക്കെതിരെ പൊതുജനാഭിപ്രായം ഉയർന്നിട്ടുണ്ട്. ഗവർണർ ബ്ലാഗോജെവിക്കിന്റെ നടപടി ചിക്കാഗോ യെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതോ വമ്പിച്ച തോതിലുള്ളതോ അല്ല തന്നെ. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു പീറ രാഷ്‌ട്രീയക്കാരൻ നടത്തിയ അത്ര ഗുരുതരമല്ലാത്ത ഒരു അഴിമതി മാത്രമാണത്. തൊട്ടയൽപ്പക്കത്ത് നടക്കുന്ന ഭവന ഭേദനവും കവർച്ചയും ശ്രദ്ധിക്കാതെ ചെറുകിട പോക്കറ്റടിക്കാരന്റെ പിറകേ പായുന്നവരെപ്പോലെയാണ് പൊതുജനങ്ങളുടെ പ്രതികരണം. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിചാരണ ചെയ്യുന്ന അതേ മാനദണ്ഡങ്ങൾ ബിസ്സിനസ്സുകാരെ വിലയിരുത്തുമ്പോഴും പിന്തുടരേണ്ടതിന്റെ ആവശ്യമില്ലേ എന്ന സംശയവുമുണ്ട്, പ്രത്യേകിച്ചും പൊതു ജനങ്ങളുടെ അളവറ്റ ധനം കൈകാര്യം ചെയ്യുന്നവരുടെ കാര്യത്തിലെങ്കിലും.
ഈ ഇരുണ്ട പശ്ചാത്തലത്തിലാണ് ചിക്കാഗോയിലെ ഒരു ഫാൿടറിയിൽ നിന്നും ഒരു അത്ഭുത വാർത്ത കേൾക്കാൻ ഇടയായത്. റിപ്പബ്ലിക് വിൻഡോസ് ആൻഡ് ഡോർസ് ഫാൿടറി എന്ന സ്ഥാപനത്തിനു മുമ്പിൽ കുത്തിയിരുന്ന തൊഴിലാളികൾ പിടിച്ച ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു “നിങ്ങളെ അവർ ജാമ്യത്തിലെടുത്തു. ഞങ്ങൾ വിറ്റു തീർന്നു” (“You got bailed out. We got sold out.”) ആരെയും അറിയിക്കാതെ പെട്ടെന്ന് രഹസ്യമായി പ്രവർത്തനം അവസാനിപ്പിച്ചതിന്റെ ഫലമായി തൊഴിൽ നഷ്‌ടപ്പെട്ട, യൂണിയനിലംഗങ്ങളായ ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും അവധിക്കാല വേതനത്തിനും പിരിച്ചുവിടൽ നഷ്‌ടപരിഹാരത്തിനുമായി കമ്പനിക്കു മുമ്പിൽ കുത്തിയിരുന്നു.അവർക്കത് ലഭിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, മാറുന്ന കാലത്തിന്റെ പ്രതീകമെന്നോണം രാഷ്‌ട്രീയക്കാരും, വിശിഷ്‌ട വ്യൿതിത്വങ്ങളും പൊതു പ്രവർത്തകരും ഫാൿടറിക്ക് മുമ്പിലെത്തി പ്രക്ഷോഭത്തോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തിനേറെ, ഒബാമ പോലും താൻ പ്രക്ഷോഭകാരികളുടെ ഡിമാൻഡുമായി യോജിക്കുന്നു എന്നു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് ഭരണ കൂടത്തോടൊപ്പം നിൽക്കുമായിരുന്ന മാദ്ധ്യമങ്ങൾ അത്രയേറെ വാശി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല . ബ്ലാക്ക് കമന്റേറ്റർ എന്ന പംൿതിയിൽ കാൾ ബ്ലോയിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, “സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ പോലീസ് ഫാക്ടറിയിൽ കടന്നുചെന്ന് അതിക്രമിച്ചുകയറിയവരെന്ന (trespassers)രീതിയിൽ പ്രക്ഷോഭകാരികളെ മർദ്ദിച്ചൊതുക്കുകയോ പുറത്താക്കുകയോ ചെയ്യുമായിരുന്നു. ”സാമ്പത്തിക തകർച്ചയെത്തുടർന്ന് കഥയാകെ മാറിയിരിക്കുന്നു. സാധാരണ ജനങ്ങൾ പ്രക്ഷോഭകാരികളെ സഹായിക്കാൻ ഭക്ഷണപ്പൊതികളുമായി സമരപന്തലിലേക്കെത്തി എന്നത് വളരെ ശ്രദ്ധേയമാണ്. അമേരിക്ക, ദശകങ്ങൾക്കു ശേഷം, കൂടുതൽ കൂടുതൽ മിലിറ്റന്റായ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണോ? കൂടുതൽ കൂടുതൽ ആളുകൾക്ക് തൊഴിൽ നഷ്‌ടമാവുന്ന ഈ ദശാസന്ധിയിൽ ഇത്തരം പ്രക്ഷോഭങ്ങൾക്ക് , ദശകങ്ങൾക്കു ശേഷം, ആ രാജ്യത്ത് കൂടുതൽ കൂടുതൽ പിന്തുണ കിട്ടാൻ പോവുകയാണോ?
*****
ശ്രീ പി സായിനാഥ് ഹിന്ദുവിലെഴുതിയ U.S. economy — it’s business as unusual എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുറമേ കാണുന്നപോലെയല്ല കാര്യങ്ങളുടെ കിടപ്പ്. സ്ഥിതി അതിനേക്കാൾ വളരെ മോശമാണ്. കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് മുൻമാസങ്ങളിലെ സ്ഥിതിവിവരകണക്കുകൾ മാറുകയാണ്. രണ്ട് മാസം മുമ്പ് പുറത്തുവന്ന കണക്കുകളനുസരിച്ച് സെപ്‌റ്റംബറിലെ തൊഴിൽ നഷ്‌ടം 159,000 ആയിരുന്നു. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്‌റ്റിൿസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം സെപ്‌റ്റംബറിൽ 403,000 പേർക്ക് തൊഴിൽ നഷ്‌ടമായിട്ടുണ്ട്. അതുപോലെ തന്നെ, ഒൿടോബറിലെ ആദ്യ കണക്ക് 240,000 പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു എന്നായിരുന്നത് ഇപ്പോൾ 320,000 ആയി മാറിയിട്ടുണ്ട്. കൌമാരപ്രായക്കാരുടെ തൊഴില്ലായ്‌മാ നിരക്കാവട്ടെ ദേശീയ തൊഴിലില്ലായ്‌മാ നിരക്കായ 6.7 ശതമാനത്തിന്റെ ഏതാണ്ട് മൂന്ന് മടങ്ങ് (20.4 ശതമാനം) ആയിട്ടുണ്ട്. ( ഈ കണക്കുകളിൽ നിരാശമൂലം ജോലി അന്വേഷിക്കുന്നത് തന്നെ ഉപേക്ഷിച്ചവർ ഉൾപ്പെടുന്നില്ല. തങ്ങൾ ആഗ്രഹിക്കുന്നത്ര മണിക്കൂറുകൾ ജോലി ലഭിക്കാത്തവരെയും ഈ കണക്കുകളിൽ പെടുത്തിയിട്ടില്ല.) ഈ ഘടകങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുകയാണെങ്കിൽ ദേശീയ തൊഴിലില്ലായ്‌മാ നിരക്ക് ഒരു പക്ഷെ 12.5 ശതമാനം ആയി ഉയർന്നേക്കും. കണക്കുകൾ പൂർണ്ണമായി ശരിയല്ലാത്ത ഈയവസ്ഥയിലും തൊഴിലില്ലായ്‌മ കഴിഞ്ഞ 15 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ മാസം 10.3 ദശലക്ഷം ആളുകൾക്കാണ് തൊഴിലില്ലാത്തത്. ഒരു വർഷം കൊണ്ട് ഏകദേശം 3.1 ദശലക്ഷം പേർക്കാണ് പുതിയതായി തൊഴിലില്ലാതായത്. വമ്പൻ കമ്പനികളുടെ ലേ ഓഫും അടച്ചുപൂട്ടലുകളും തുടരുകയാണ്, കാര്യങ്ങൾ കൂടുതൽ മോശമാവുക തന്നെയാണ്. ഇൻഫോർമേഷൻ ടെൿനോളജിയുടെ രംഗത്തും ആയിരക്കണക്കിന് തൊഴിലുകൾ നഷ്‌ടമായിട്ടുണ്ട്.
മുന്നോട്ടുള്ള യാത്ര ദുഷ്‌ക്കരമാണ്. ഒട്ടേറെ മഞ്ഞുമലകൾ മുന്നിലുണ്ട്. ഇതിപ്പോൾ മഞ്ഞുകാലമാണ്- രണ്ട് പ്രധാനമേഖലകളിൽ - കൃഷിയിലും നിർമ്മാണമേഖലയിലും- ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടാറില്ല. വസന്തം വരുമ്പോൾ തൊഴിലില്ലായ്‌മയെ സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളുടെ ആധികാരികത ഉരച്ചുനോക്കാനാവും. രണ്ടു പ്രധാന അവധി ദിവസങ്ങൾ ( ക്രിസ്‌തുമസ്സും ന്യൂ ഇയറും ) കഴിഞ്ഞാൽ പുതിയ ചില മേഖലകളിൽ ( ഉദാ: റീട്ടയിൽ മേഖല) ഒരു പക്ഷെ ലേ ഓഫ് വന്നു കൂടായ്‌കയില്ല. പുതിയ ഭരണം ദശലക്ഷക്കണക്കിന് ആൾക്കാരെ ജോലിസ്ഥലങ്ങളിൽ തിരിച്ചെത്തിക്കാനുതകുന്ന വമ്പൻ കർമ്മപരിപാടി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടാനും ഇടയുണ്ട്. ‘ലെഫ്‌റ്റിസ്‌റ്റ് ’എന്ന ലേബൽ ചാർത്തിക്കിട്ടാൻ ഇട വരുത്തിയേക്കാവുന്ന ചില നടപടികൾ എടുക്കണമോ വേണ്ടയോ എന്ന് പുതിയ ഭരണത്തിന് തീരുമാനിക്കേണ്ടി വരും. അതത്ര അത്ര അസാദ്ധ്യമായ കാര്യമൊന്നുമല്ല, പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനമെടുക്കുക ദുഷ്‌ക്കരമാവും. വൻതോതിൽ തൊഴിൽ സൃഷ്‌ടിക്കുന്ന, അവയ്‌ക്ക് ഉത്തേജനം നൽകുന്ന നടപടികൾ എടുത്താലും അവയ്ക്ക് ഫലസിദ്ധിയുണ്ടാകാൻ കുറച്ചുസമയമെടുക്കും. അടുത്ത രണ്ടു വർഷങ്ങൾകൊണ്ട് മൂന്ന് ദശലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ബരാക്ക് ഒബാമയുടെ പദ്ധതി വിജയിച്ചു എന്നു തന്നെ ഇരിക്കട്ടെ, ഇക്കഴിഞ്ഞ രണ്ട് വർഷം കൊണ്ട് തൊഴിലില്ലാതായവർക്ക് പോലും തൊഴിൽ തിരിച്ചു നൽകാൻ അത് പര്യാപ്‌തമല്ല.
ഫെഡറൽ റിസർവ് പൂജ്യത്തിനും 0.25 ശതമാനത്തിനും ഇടയിലായി പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ( ഇസ്ലാമിക് ബാങ്കിംഗ് അതിന്റെ യഥാർത്ഥ സ്‌പിരിറ്റിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ലോകത്തിലെ ഏക സ്ഥപനം ഫെഡറൽ റിസർവ് ആണെന്നാണ് ഇതിനെക്കുറിച്ച് ഒരാൾ തമാശയായി പറഞ്ഞത്). ഈ നടപടിയുടെ സദ്‌ഫലങ്ങൾ കാല തെളിയിക്കും എന്നാണ് ഫെഡറൽ റിസർവ് വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും, വായ്‌പാ ദാരിദ്ര്യം(credit crunch) എന്ന പ്രശ്‌നം പരിഹരിക്കാൻ, വായ്‌പകൾ ആവശ്യമായവർക്ക് അവ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്ന അല്ലെങ്കിൽ തയ്യാറല്ലാത്ത ഇന്നത്തെ അവസ്ഥയെ മറികടക്കാൻ ഇതുകൊണ്ടാവില്ല. ഭൂപണയവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾക്കും (mortgage and other crises) പരിഹാരമേതുമായിട്ടില്ല. ഇപ്പോൾ ബുഷിന്റേയും പിന്നീട് ഒബാമയുടേയും ഭരണകൂടങ്ങൾ എടുക്കുന്ന എല്ലാ നടപടികളും ഫലവത്തായാലും കാര്യങ്ങളൊക്കെ പഴയ പടി ആകുമെന്ന് ഏറ്റവും വലിയ ശുഭാപ്‌തി വിശ്വാസി പോലും കരുതുന്നുണ്ടാവില്ല. ദശലക്ഷ്ക്കണക്കിന് മനുഷ്യർക്ക് ജീവിതം പഴയ പടി ആവില്ല, തീർച്ച.
ഭൂപണയ പ്രതിസന്ധി (housing mortgage crisis) ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത രണ്ടു വർഷത്തിനകം ഏകദേശം 60 ലക്ഷം ആൾക്കാർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെടും. ഇതിനകം രംഗപ്രവേശം ചെയ്‌തുകഴിഞ്ഞ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി (credit card crisis) ഏതു നിമിഷവും പൊട്ടിത്തെറിക്കാം. മോർട്ട്ഗേജ് ലോണുകളെ അപേക്ഷിച്ച് ഇതിൽ ഉൾപ്പെട്ടിട്ടുള്ള തുക ചെറുതാണെന്നതിനാൽ ധനകമ്പോളങ്ങൾക്കുമേൽ അവ ഏൽപ്പിക്കുന്ന ആഘാതം താരതമ്യേനെ ചെറുതായിരിക്കും. എങ്കിലും ക്രെഡിറ്റ് കാർഡ് പ്രതിസന്ധി കൂടുതലാളുകളെ ബാധിക്കാൻ ഇടയുണ്ട്. ബിസ്സിനസ്സ് വീക്ക് ഇപ്രകാരം പറയുന്നു: “കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുമാറ്, ക്രെഡിറ്റ് കാർഡിന്റെ കാര്യത്തിൽ സബ്‌പ്രൈം ഭീഷണി വളരെ കൂടുതലാണ്. തിരിച്ചടയ്‌ക്കാത്ത ക്രെഡിറ്റ് കാർഡ് വായ്‌പയുടെ 30 ശതമാനം എടുത്തിരിക്കുന്നത് വളരെ കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് മാത്രമുള്ള ആളുകളാണ്. ഭൂപണയത്തിന്റെ കാര്യത്തിൽ സബ് പ്രൈം ആയ വായ്‌പക്കാരുടെ എണ്ണം 11 ശതമാനം മാത്രമായിരുന്നു. ”അമേരിക്ക എന്നത് ഏതാണ്ട് മുഴുവൻ ആളുകളും ക്രെഡിറ്റ് കാർഡുപയോഗിക്കുന്ന ( പലരും ഒട്ടനവധി) രാജ്യമാണെന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കുക.
തൊഴിൽ നഷ്‌ടമാവുന്ന പ്രക്രിയ ഇപ്പോഴത്തെ നിരക്കിൽ തുടരുകയണെങ്കിൽ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി വളരെ വേഗം മൂർച്‌ഛിക്കും. പണിയില്ലാതാകുന്നവർക്ക് യഥാസമയം തങ്ങളുടെ വിഹിതം അടയ്‌ക്കാനാവുകയില്ലല്ലോ. എന്നു മത്രമല്ല, അവർക്കവാശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാനാവാതെ കൂടുതൽ കടത്തിൽ ചെന്ന് ചാടാനുമിടയുണ്ട്. കുറച്ച് കാലമായി പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ചില കണക്കുകളനുസരിച്ച് യു എസിലെ ക്രെഡിറ്റ് കാർഡ് വായ്‌പ 2002 ൽ 211 ബില്യൺ യു എസ് ഡോളർ ആയിരുന്നത് 2007 അന്ത്യമായപ്പോഴേക്കും 915 ബില്യൺ യു എസ് ഡോളർ ആയിട്ടുണ്ട്. ഈ ചീട്ടുകൊട്ടാരം തകർന്നു വീഴുമ്പോൾ അത് ഇപ്പോൾ നിലവിലുള്ള ഭൂപണയ പ്രതിസന്ധിയെയും സാമ്പത്തിക മാന്ദ്യത്തെയും കൂടുതൽ രൂക്ഷമാക്കും. തങ്ങളുടെ ഭവന വായ്പയുടെ മാസ ഗഡു ഉയർന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡിലൂടെ അടയ്‌ക്കുന്ന ഒട്ടേറെ ആളുകളുണ്ട്.
ഇതിനിടെ, നഷ്‌ടത്തിലായ വമ്പൻ ധനകാര്യ സ്ഥാപനങ്ങളെ ജാമ്യത്തിലെടുക്കുന്നതിനാണ് ഈ പ്രതിസന്ധിയിലുടനീളം ഊന്നൽ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ( ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം അമേരിക്കയും യൂറോപ്യൻ സർക്കാരുകളും ചേർന്ന് ഇതിനായി ചെലവഴിക്കുന്ന തുക വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യ നിർമ്മാജനത്തിനും കാലാവസ്ഥാ സംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചെലവാക്കുന്ന തുകയുടെ ഏതാണ്ട് 40 ഇരട്ടി വരും. എന്നിട്ടു, ഓരോ ദിവസവും വാൾസ്‌ട്രീറ്റിൽ നിന്ന് പുതിയ പുതിയ കുംഭകോണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ബാങ്കുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും പുതിയ കഥകൾ പുറത്തുവരികയാണ്. വ്യാജ ലാഭത്തിന്റെ പേരിൽ ബില്യണുകൾ ബോണസ്സായി അടിച്ചുമാറ്റിയ എൿസിക്യൂട്ടീവുമാരിൽ നിന്നും പ്രസ്‌തുത തുക ഇനിയും തിരിച്ചു പിടിച്ചിട്ടില്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് 2006 ൽ മെറിൽ ലിഞ്ച് ബോണസ്സായി നൽകിയ തുക 5 ബില്യണും 6 ബില്യണും ഇടയ്‌ക്ക് വരും. എന്നാൽ 2006 ൽ മെറിൽ ലിഞ്ച് നേടിയതെന്നവകാശപ്പെട്ട 7.5 ബില്യൺ യു എസ് ഡോളറിന്റെ റിക്കാർഡ് ലാഭം വെറും മരീചിക ആയിരുന്നുവത്രെ.
സിഇഓ മാർക്കും ഉയർന്ന എൿസിക്യൂട്ടെവുമാർക്കും നൽകിവന്നിരുന്ന അനർഹമായ പ്രതിഫലം ഇപ്പോൾ മാത്രമാണ്, പരിമിതമായതെങ്കിലും, പൊതു ചർച്ചയുടെ വിഷയമാകുന്നത്. ബാങ്കുകളെയും മറ്റും കരകയറ്റുന്നതിനായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ പൊതുഖജനാവിൽ നിന്നും ഒഴുക്കുന്നുണ്ട് എങ്കിലും സാധാരണ ജനങ്ങളുടെ വായ്‌പാ പ്രതിസന്ധിയെയോ ഭൂപണയ പ്രതിസന്ധിയെയോ പരിഹരിക്കുന്നതിനായി അവയിലൊരു ചില്ലിക്കാശെങ്കിലും ചെലവഴിച്ചതായി തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. പൊതുജനങ്ങളുടെ പൈസയെടുത്താണിവരെ രക്ഷപെടുത്തിയിട്ടുള്ളതെങ്കിലും എങ്ങനെയാണ് പ്രസ്‌തുത ഫണ്ടുകൾ ചെലവഴിക്കപ്പെടുന്നതെന്ന് പൊതുജനസമക്ഷം വെളിവാക്കേണ്ടതാണ് എന്ന നിർദ്ദേശം അവർക്ക് നൽകിയിട്ടില്ല.
ഇതിനിടെ, ഏറ്റവും അവസാനമായി പുറത്തുവന്ന വാൾസ്‌ട്രീറ്റ് കുംഭകോണം ബെർണർഡ് എൽ മഡോഫ് ഇൻവെസ്‌റ്റ്മെന്റ് സെക്യൂരിറ്റീസുമായി ബന്ധപ്പെട്ടതാണ്. വാൾസ്‌ട്രീറ്റിന്റെ കഠിനാദ്ധ്വാനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും മഹനീയ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മഡോഫ് ഇന്നിപ്പോൾ അറിയപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പോൺസി സ്‌കീമിന്റെ ഉപജ്ഞാതാവായാണ്. ഏകദേശം 50 ബില്യണിന്റെ അഴിമതി നടത്തിയതായാണ് മഡോഫ് തന്നെ സമ്മതിക്കുന്നത് . ഇന്ത്യയിലെ കടക്കെണിയിലകപ്പെട്ട കൃഷിക്കാരുടെ വായ്‌പകൾ എഴുതിത്തള്ളിയ വകയിൽ ചെലവഴിച്ച തുകയുടെ മൂന്നു മടങ്ങ് വരും ഇത്. വമ്പൻ മാദ്ധ്യമശൃംഖലകളുടെ കണ്ണിൽ പെടാതെ അവരുടെ മൂക്കിനു താഴെ വാൾസ്‌ട്രീറ്റിൽ എങ്ങനെ ഇത്തരം റാക്കറ്റുകൾക്ക് തഴച്ചു വളാരാനായി എന്നതാണ് ഇവിടെ ഉയരുന്ന രസകരമായ ചോദ്യം. മഡോഫ് കുംഭകോണം ചുരുളഴിയുന്ന അനേകം കാര്യങ്ങൾക്കിടയിൽ ഒന്നു മാത്രമാണ്.
ഒബാമ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവായ സെനറ്റ് സീറ്റ് വ്യക്തിപരമായ നേട്ടങ്ങൾക്കായി വിൽക്കാൻ ശ്രമിച്ച ഇല്ലിനോയിസ് ഗവർണ്ണർക്കെതിരെ പൊതുജനാഭിപ്രായം ഉയർന്നിട്ടുണ്ട്. ഗവർണർ ബ്ലാഗോജെവിക്കിന്റെ നടപടി ചിക്കാഗോ യെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതോ വമ്പിച്ച തോതിലുള്ളതോ അല്ല തന്നെ. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു പീറ രാഷ്‌ട്രീയക്കാരൻ നടത്തിയ അത്ര ഗുരുതരമല്ലാത്ത ഒരു അഴിമതി മാത്രമാണത്. തൊട്ടയൽപ്പക്കത്ത് നടക്കുന്ന ഭവന ഭേദനവും കവർച്ചയും ശ്രദ്ധിക്കാതെ ചെറുകിട പോക്കറ്റടിക്കാരന്റെ പിറകേ പായുന്നവരെപ്പോലെയാണ് പൊതുജനങ്ങളുടെ പ്രതികരണം. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിചാരണ ചെയ്യുന്ന അതേ മാനദണ്ഡങ്ങൾ ബിസ്സിനസ്സുകാരെ വിലയിരുത്തുമ്പോഴും പിന്തുടരേണ്ടതിന്റെ ആവശ്യമില്ലേ എന്ന സംശയവുമുണ്ട്, പ്രത്യേകിച്ചും പൊതു ജനങ്ങളുടെ അളവറ്റ ധനം കൈകാര്യം ചെയ്യുന്നവരുടെ കാര്യത്തിലെങ്കിലും.
ഈ ഇരുണ്ട പശ്ചാത്തലത്തിലാണ് ചിക്കാഗോയിലെ ഒരു ഫാൿടറിയിൽ നിന്നും ഒരു അത്ഭുത വാർത്ത കേൾക്കാൻ ഇടയായത്. റിപ്പബ്ലിക് വിൻഡോസ് ആൻഡ് ഡോർസ് ഫാൿടറി എന്ന സ്ഥാപനത്തിനു മുമ്പിൽ കുത്തിയിരുന്ന തൊഴിലാളികൾ പിടിച്ച ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു “നിങ്ങളെ അവർ ജാമ്യത്തിലെടുത്തു. ഞങ്ങൾ വിറ്റു തീർന്നു” (“You got bailed out. We got sold out.”) ആരെയും അറിയിക്കാതെ പെട്ടെന്ന് രഹസ്യമായി പ്രവർത്തനം അവസാനിപ്പിച്ചതിന്റെ ഫലമായി തൊഴിൽ നഷ്‌ടപ്പെട്ട, യൂണിയനിലംഗങ്ങളായ ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും അവധിക്കാല വേതനത്തിനും പിരിച്ചുവിടൽ നഷ്‌ടപരിഹാരത്തിനുമായി കമ്പനിക്കു മുമ്പിൽ കുത്തിയിരുന്നു.അവർക്കത് ലഭിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, മാറുന്ന കാലത്തിന്റെ പ്രതീകമെന്നോണം രാഷ്‌ട്രീയക്കാരും, വിശിഷ്‌ട വ്യൿതിത്വങ്ങളും പൊതു പ്രവർത്തകരും ഫാൿടറിക്ക് മുമ്പിലെത്തി പ്രക്ഷോഭത്തോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തിനേറെ, ഒബാമ പോലും താൻ പ്രക്ഷോഭകാരികളുടെ ഡിമാൻഡുമായി യോജിക്കുന്നു എന്നു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് ഭരണ കൂടത്തോടൊപ്പം നിൽക്കുമായിരുന്ന മാദ്ധ്യമങ്ങൾ അത്രയേറെ വാശി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല . ബ്ലാക്ക് കമന്റേറ്റർ എന്ന പംൿതിയിൽ കാൾ ബ്ലോയിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, “സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ പോലീസ് ഫാക്ടറിയിൽ കടന്നുചെന്ന് അതിക്രമിച്ചുകയറിയവരെന്ന (trespassers)രീതിയിൽ പ്രക്ഷോഭകാരികളെ മർദ്ദിച്ചൊതുക്കുകയോ പുറത്താക്കുകയോ ചെയ്യുമായിരുന്നു. ”സാമ്പത്തിക തകർച്ചയെത്തുടർന്ന് കഥയാകെ മാറിയിരിക്കുന്നു. സാധാരണ ജനങ്ങൾ പ്രക്ഷോഭകാരികളെ സഹായിക്കാൻ ഭക്ഷണപ്പൊതികളുമായി സമരപന്തലിലേക്കെത്തി എന്നത് വളരെ ശ്രദ്ധേയമാണ്. അമേരിക്ക, ദശകങ്ങൾക്കു ശേഷം, കൂടുതൽ കൂടുതൽ മിലിറ്റന്റായ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണോ? കൂടുതൽ കൂടുതൽ ആളുകൾക്ക് തൊഴിൽ നഷ്‌ടമാവുന്ന ഈ ദശാസന്ധിയിൽ ഇത്തരം പ്രക്ഷോഭങ്ങൾക്ക് , ദശകങ്ങൾക്കു ശേഷം, ആ രാജ്യത്ത് കൂടുതൽ കൂടുതൽ പിന്തുണ കിട്ടാൻ പോവുകയാണോ?
*****
ശ്രീ പി സായിനാഥ് ഹിന്ദുവിലെഴുതിയ U.S. economy — it’s business as unusual എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
Subscribe to:
Posts (Atom)