Monday, November 28, 2011

ഗ്രാമങ്ങളോടുള്ള അവഗണന തുടരുന്നു

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും ഗ്രാമീണരുടെ ജീവിതം അല്പമെങ്കിലും മെച്ചപ്പെടുത്തലായിരിക്കണം ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന്റെ പ്രഥമ പരിഗണന. 1969ലും 1980 ലും ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ ഗ്രാമീണര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാകാന്‍ തുടങ്ങി. 1991 മുതല്‍ നമ്മുടെ രാജ്യത്ത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ബാങ്കുകള്‍ സമ്പന്നര്‍ക്കും കുത്തകകള്‍ക്കും വേണ്ടി തുറന്നിടുകയാണ്. മാത്രമല്ല സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (financial inclusion) നവലിബറല്‍ കാലഘട്ടത്തില്‍ ഉത്സവമായി മാറുകയാണ്. പൂജ്യം ബാലന്‍സ് ഉള്ള എക്കൌണ്ടുകള്‍ കോടികള്‍ പെരുപ്പിച്ച് പാര്‍ലിമെന്റില്‍ കണക്ക് പറഞ്ഞാല്‍ പാവപ്പെട്ട ഗ്രാമീണരുടെ വിശപ്പ് മാറില്ല എന്ന സാമാന്യബോധം പോലും പാടെ മറന്ന ഭരണാധികാരികളാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.

2010-11വര്‍ഷത്തില്‍ നമ്മുടെ രാജ്യത്ത് തുറന്ന ബാങ്കുശാഖകളുടെ പട്ടിക താഴെ ശ്രദ്ധിക്കുക.
ആകെ 4981 ശാഖകള്‍ തുറന്നപ്പോള്‍ അതില്‍ 1078 ശാഖകളാണ് ഗ്രാമങ്ങളില്‍ തുറന്നത്. ഈ രീതി തുടരാന്‍ ഗ്രാമീണജനങ്ങള്‍ അനുവദിക്കരുത്. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ യു.പി.ഏ. സര്‍ക്കാര്‍ തയ്യാറാകണം. ബാങ്ക് ശാഖകള്‍ തുറക്കുന്നതിനു പകരം പുറംകരാറിലൂടെ Business Correspondent / Business Facilitator മാരെ നിയമിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ അസ്വസ്ഥതകള്‍ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളില്‍ ശാഖകള്‍ തുറന്ന് ഗ്രാമീണരുടെ ജീവിതം മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാപ്തമായ വായ്പാപദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറാകണം. financial inclusion പോലുള്ള പദ്ധതികള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കണം. ഇപ്പോള്‍ നടക്കുന്നത് ചൊട്ടുവിദ്യയാണ്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കി ജനകീയ ബാങ്കിംഗ് നയം ദേശവ്യാപകമായി നടപ്പിലാക്കുക.

*
കെ.ജി. സുധാകരന്‍
ജനറല്‍ സിക്രട്ടറി,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍
കണ്ണൂര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും ഗ്രാമീണരുടെ ജീവിതം അല്പമെങ്കിലും മെച്ചപ്പെടുത്തലായിരിക്കണം ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന്റെ പ്രഥമ പരിഗണന. 1969ലും 1980 ലും ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ ഗ്രാമീണര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാകാന്‍ തുടങ്ങി. 1991 മുതല്‍ നമ്മുടെ രാജ്യത്ത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ബാങ്കുകള്‍ സമ്പന്നര്‍ക്കും കുത്തകകള്‍ക്കും വേണ്ടി തുറന്നിടുകയാണ്. മാത്രമല്ല സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (financial inclusion) നവലിബറല്‍ കാലഘട്ടത്തില്‍ ഉത്സവമായി മാറുകയാണ്. പൂജ്യം ബാലന്‍സ് ഉള്ള എക്കൌണ്ടുകള്‍ കോടികള്‍ പെരുപ്പിച്ച് പാര്‍ലിമെന്റില്‍ കണക്ക് പറഞ്ഞാല്‍ പാവപ്പെട്ട ഗ്രാമീണരുടെ വിശപ്പ് മാറില്ല എന്ന സാമാന്യബോധം പോലും പാടെ മറന്ന ഭരണാധികാരികളാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.