Showing posts with label അസംഘടിതമേഖല. Show all posts
Showing posts with label അസംഘടിതമേഖല. Show all posts

Thursday, April 3, 2014

ഇതര സംസ്ഥാനത്തൊഴിലാളികളും മലയാളി മധ്യവര്‍ഗവും

"കേരളം വിദേശത്തേക്ക്; ഇന്ത്യ കേരളത്തിലേക്കും" എന്ന ഡോക്ടര്‍ എം ഷാജഹാന്റെ ലേഖനം വായിച്ചു. കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ലേഖകന്‍ പങ്കുവെക്കുന്ന ആശങ്കകളില്‍ പലതും മലയാളി മധ്യവര്‍ഗത്തിന്റെ വിലക്ഷണ മനസ്സില്‍ ഉരുവം ചെയ്തതും കേരളീയ സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളാണ്. സ്വന്തം നാട്ടിലെ ദുസ്സഹമായ ജീവിതസാഹചര്യത്തില്‍നിന്ന് രക്ഷ തേടിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം പാവപ്പെട്ട തൊഴിലാളികള്‍ തൊഴിലന്വേഷിച്ച് നമ്മുടെ നാട്ടില്‍ എത്തിയത്.

പ്രവാസി മലയാളികളുടെ കോടികളുടെ സമ്പാദ്യം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് കാരണമായതോടെ കേരളത്തിന്റെ സേവന മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് പലായനം ചെയ്തത്. കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. ഉയര്‍ന്ന കൂലിയും പൊതുമണ്ഡലത്തില്‍ തൊഴിലാളിവര്‍ഗംഅനുഭവിക്കുന്ന സ്വീകാര്യതയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തെ ഇഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗം ജാതി-ജന്മിത്വ-ഫ്യൂഡല്‍ സാമൂഹിക ബന്ധങ്ങളാല്‍ അസ്പൃശ്യത അനുഭവിക്കുന്ന വിഭാഗം, അന്തസ്സും ആത്മാഭിമാന ബോധവുമുള്ള കേരളത്തിലെ സംഘടിത തൊഴിലാളിവര്‍ഗത്തെ അത്ഭുതാദരവോടെയാണ് നോക്കിക്കാണുന്നത്.

അന്തസ്സുള്ള തൊഴിലാളിവര്‍ഗം കേരളത്തില്‍ വളര്‍ന്നുവന്നത് പ്രകൃതി നിര്‍ധാരണത്തിലൂടെയല്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ നടത്തിയ ഇടപെടലുകളിലൂടെയാണ്. തൊഴിലാളിവര്‍ഗം ശക്തിപ്രാപിക്കുന്നതില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗം കേരളത്തിലുമുണ്ടായിരുന്നു. അവരാണ് വിമോചനസമരം നടത്തിയത്. "ചാത്തന്‍ പാടം പൂട്ടട്ടെ, ചാക്കോ നാടു ഭരിക്കട്ടെ, തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേ കഞ്ഞി കുടിപ്പിക്കും" എന്ന് വിമോചന സമരക്കാര്‍ വിളിക്കാന്‍ കാരണം ഇന്നലെവരെ തങ്ങളെ ഓച്ഛാനിച്ച് നിന്നവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ നട്ടെല്ലുള്ളവരായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടാണ്. എപ്പോഴൊക്കെ കേരളത്തില്‍ തൊഴിലാളി വര്‍ഗത്തിന് മുന്‍തൂക്കമുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ "കേരള കുടിയേറ്റ തൊഴിലാളി നിയമം" പാസാക്കിയത്. 2010ല്‍ നിലവില്‍ വന്ന ഈ നിയമപ്രകാരം കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്നവരും തൊഴില്‍ ആവശ്യാര്‍ഥം സംസ്ഥാനത്ത് താമസിച്ച് സ്വന്തം നിലയിലോ കരാറുകാരുടെ കീഴിലോ തൊഴില്‍ ചെയ്യുന്ന 18നും 60 നും മധ്യേ പ്രായമുള്ളവര്‍ക്ക് 30 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് പദ്ധതിയില്‍ അംഗങ്ങളാകാം. അങ്ങനെ അംഗങ്ങളാവുന്നവര്‍ക്ക് ചികിത്സാ ധനസഹായം, അംഗത്തിന്റെ മക്കള്‍ക്ക് വിദ്യാഭ്യാസഗ്രാന്റ്, മരണാനന്തര ആനുകൂല്യം, ടെര്‍മിനല്‍ ബെനിഫിറ്റ്, ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സാമ്പത്തികസഹായം തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഈ ക്ഷേമപദ്ധതിയിലൂടെ ലഭിക്കും. കേരള നിര്‍മാണത്തൊഴിലാളി ക്ഷേമബോര്‍ഡിനാണ് ഇതിന്റെ നിര്‍വഹണച്ചുമതല.

സാമൂഹിക സുരക്ഷാ പദ്ധതികളില്‍നിന്ന് ഭരണകൂടം പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്ന നവലിബറല്‍ കാലഘട്ടത്തിലാണ് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിപ്ലവകരമായ നിയമനിര്‍മാണം കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ സമുക്കിതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ബന്ധ രജിസ്ട്രേഷന്‍ നടപ്പിലാക്കണമെന്ന ലേഖകന്റെ നിര്‍ദേശം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) ല, ഴ, വകുപ്പുകള്‍ പ്രകാരം രാജ്യത്തെ ഏത് പൗരനും രാജ്യത്തെവിടെ താമസിക്കാനും തൊഴില്‍ ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ആഭ്യന്തര കുടിയേറ്റത്തെക്കുറിച്ച് പഠിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അവരുടെ സ്വയം സമ്മതപ്രകാരമുള്ള രജിസ്ട്രേഷനുവേണ്ടി ഒരു ഏകജാലക സംവിധാനം കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തത്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍, സാംക്രമിക രോഗങ്ങളുടെ അപൂര്‍വ സാന്നിധ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം ഇവയൊക്കെ സാമാന്യവല്‍ക്കരിച്ച് ഇതര സംസ്ഥാനത്തൊഴിലാളികളെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ പൂണൂലും കുടുമയുമില്ലാത്ത പുത്തന്‍ വരേണ്യതയുടെ വക്താക്കളാണ്. അവര്‍ക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ തീവ്രവാദികളും ദേശവിരുദ്ധ ശക്തികളുമാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ചൂഷകവര്‍ഗത്തെക്കുറിച്ച് അവര്‍ ഒന്നും ഉരിയാടില്ല. ജീവിക്കാന്‍ ഗതിയില്ലാത്ത പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാകെ ശത്രുപക്ഷത്താക്കി അനാവശ്യ ആശങ്കകള്‍ സൃഷ്ടിച്ച് ആഭ്യന്തര കലാപത്തിന് പോലും ഭാവിയില്‍ കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന തരത്തിലുള്ള വാദഗതികള്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

*
പ്രേമന്‍ തറവട്ടത്ത് ദേശാഭിമാനി വാരിക

Saturday, June 15, 2013

ഇവരും മനുഷ്യരാണ്

1970-80 കാലത്ത് കേരളത്തില്‍നിന്ന് യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവഹിച്ചതുപോലെ നിറഞ്ഞ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിലെത്തുന്നു. സ്ഥിരംജോലി, മോശമല്ലാത്ത വേതനം, സ്വന്തം സംസ്ഥാനത്ത് സ്വപ്നം കാണാന്‍ കഴിയാത്ത ജീവിത ചുറ്റുപാട്, സാംസ്കാരിക- സാമൂഹ്യ പശ്ചാത്തലം ഇതൊക്കെയാണ് ആകര്‍ഷണ ഘടകങ്ങള്‍. എന്നാല്‍, ഈ പളപളപ്പിലേക്കല്ല ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും എത്തിപ്പെടുന്നത്.

കേരളത്തില്‍ ഇപ്പോള്‍ 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നതായാണ് കണക്ക്. കേരളത്തിലെ തൊഴിലാളികളേക്കാള്‍ കുറഞ്ഞ കൂലി വാങ്ങുന്ന ഇവര്‍ 15,000 കോടിയിലധികം രൂപ വര്‍ഷം സ്വന്തം നാട്ടിലും വീട്ടിലുമായി അയച്ചുകൊടുക്കുന്നു. അഭ്യസ്ത വിദ്യരല്ലാത്തിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും മാതൃഭാഷമാത്രമേ വശമുളളൂ. മലയാളം കൈകകാര്യംചെയ്യുന്നതിലുള്ള പ്രയാസം കാരണം അവരുടെ പരിദേവനങ്ങള്‍ മറ്റുളളവരുമായി പങ്കുവയ്ക്കാന്‍ കഴിയുന്നില്ല. ഭൂരിഭാഗവും ബിഹാര്‍, തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇവരില്‍ 75 ശതമാനവും നിര്‍മാണമേഖലയിലാണ് ജോലിചെയ്യുന്നത്. രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ 18 മണിക്കൂര്‍വരെ നീളുന്ന ജോലി, പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസസ്ഥലം, തൊഴിലുടമകളില്‍നിന്നുള്ള മാനസിക പീഡനം, സ്വന്തം നാട്ടില്‍നിന്നുള്ളവരും തദ്ദേശീയരുമായ ഇടത്തട്ടുകാരുടെ കൊടുംചൂഷണം ഇങ്ങനെ ഇവരെ ഞെരുക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സാമൂഹ്യ സുരക്ഷിതത്വത്തിന് വഴിയൊരുക്കുന്ന ക്ഷേമനിധി കൊണ്ടുവരാനും പടിപടിയായി നടപ്പാക്കാനും 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവമായി ശ്രമിച്ചു. അത് പൂര്‍ത്തിയാകാനിരിക്കെയാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. സാമൂഹ്യമായി നോക്കിയാല്‍ മലയാളിയേക്കാള്‍ പതിറ്റാണ്ടുകള്‍ക്ക് പിറകിലാണ് ഈ തൊഴിലാളികള്‍. പ്രത്യേകിച്ചും ഒഡിഷ, ഛത്തീസ്ഗഢ്, ബിഹാര്‍, യുപി, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍. നിരക്ഷരത, ഭാഷാപരമായ പ്രശ്നങ്ങള്‍, തൊഴിലാളികളില്‍ അവശ്യം വേണ്ട അവബോധത്തിന്റെ കുറവ്, തൊഴില്‍ നിയമങ്ങളെക്കുറിച്ചുളള അജ്ഞത എന്നിവയെല്ലാം പ്രശ്നം കൂടുതല്‍ ദയനീയമാക്കുന്നു.

തീര്‍ത്തും അടിമസമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും മനസ്സുവച്ചാല്‍മാത്രമേ ഈ നിലയ്ക്ക് മാറ്റം വരുത്താന്‍ കഴിയൂ. ഇവരും മനുഷ്യരാണ് എന്ന ബോധം നമുക്കുണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളെ നിയമപരമായി രജിസ്റ്റര്‍ചെയ്യണം. അതോടൊപ്പം തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. അതിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണം. കേരളത്തില്‍ നിലവിലുളള അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ജീവിത നിലവാരവുമടക്കമുള്ള മറ്റ് വിശദാംശങ്ങളും കണ്ടെത്താനുള്ള സര്‍വേയാണ് ആദ്യം വേണ്ടത്. ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപീകരിക്കുന്നത് ഏറെ പ്രയോജനംചെയ്യും. ഇവരുടെ ക്ഷേമത്തിനായുള്ള ചില നിര്‍ദേശങ്ങളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട മറ്റു അധികാരികളുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ സാമൂഹ്യ സുരക്ഷാനിയമം (ക്ഷേമനിധി) കര്‍ശനമായി നടപ്പില്‍ വരുത്തുക. സ്ത്രീത്തൊഴിലാളികളെ എട്ടുമണിക്കൂറില്‍ അധികം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക. വൃത്തിയുള്ള താമസസ്ഥലവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉറപ്പുവരുത്തുക. തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സൗകര്യവും സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പഠനസൗകര്യവും ഏര്‍പ്പെടുത്തുക. തൊഴില്‍ ഉടമകളും മധ്യവര്‍ത്തികളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക. അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ ഇന്‍ഷുര്‍ചെയ്യാനും രോഗം പിടിപെടുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മതിയായ വൈദ്യസഹായം ലഭ്യമാക്കാനും നടപടി സ്വീകരിക്കുക. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമായ തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്തോടനുബന്ധിച്ച് പ്രത്യേക വിശ്രമസ്ഥലങ്ങള്‍ ഏര്‍പ്പെടുത്താന്‍ തൊഴില്‍ ഉടമകളോട് നിഷ്കര്‍ഷിക്കുക.

തൊഴില്‍ നിയമങ്ങളെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അറിവുപകരുന്നതിന് തൊഴില്‍വകുപ്പ് മുന്‍കൈ എടുത്ത് വ്യത്യസ്ത ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇറക്കുക. ബാലവേല ചെയ്യിക്കുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന തൊഴില്‍ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സംവിധാനം ഉണ്ടാക്കുക. തൊഴിലാളികളെ ഇന്‍ഷുര്‍ ചെയ്യിക്കുന്നതിനും അവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനും കോണ്‍ട്രാക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുക. കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളത്തില്‍മാത്രമുള്ള ക്ഷേമനിധി നിയമം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുക. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനുവേണ്ടിയും അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയും സമഗ്രനിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍വരുത്തുക. അന്താരാഷ്ട്ര കുടിയേറ്റത്തൊഴിലാളികള്‍ക്കായി ഇന്ത്യയിലും വിദേശത്തും സാമൂഹ്യക്ഷേമ ഓഫീസുകള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.

*
അരക്കന്‍ ബാലന്‍ (കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, July 10, 2012

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍: സര്‍ക്കാര്‍ ജാഗ്രതയാണ് അനിവാര്യം

ആദ്യഭാഗം ദൈവത്തിന്റെ നാട്ടിലെ നരക ജീവിതങ്ങള്‍

അന്യസംസ്ഥാനത്തൊഴിലാളികളുടെ കൂടെ കേരളത്തിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ഏറെ ദുരിതംനിറഞ്ഞതാണ്. കുട്ടികള്‍ വ്യാപകമായി ബാലവേലയ്ക്ക് അടിമപ്പെടുമ്പോള്‍ സ്ത്രീകള്‍ ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ക്കാണ് വിധേയരാവുന്നത്. സ്ത്രീകള്‍ ലൈംഗികപീഡനങ്ങള്‍ക്കുപുറമെ പെണ്‍വാണിഭത്തിനും ഉപയോഗിക്കപ്പെടുന്നുണ്ട്. അങ്ങനെ കുടിയേറ്റത്തൊഴിലാളികളുടെ സ്ത്രീകളെയും കുട്ടികളെയും കേരളത്തില്‍ വില്‍ക്കുകയാണ്. അനാഥാലയത്തിന്റെ മറവിലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ അഗതിമന്ദിരങ്ങളിലും ചില്‍ഡ്രന്‍സ് ഹോമുകളിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇത്തരത്തില്‍ പീഡനങ്ങളേറ്റുവാങ്ങുന്നത്. സര്‍ക്കാരിന്റെ മാനസികാരോഗ്യകേന്ദ്രങ്ങളിലും ചില സന്നദ്ധസംഘടനകള്‍ നടത്തുന്ന ഇത്തരം കേന്ദ്രങ്ങളിലും മാനസികവിഭ്രാന്തിയുള്ള നിരവധി സ്ത്രീകളും ദുരിതത്തില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരെ ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷാസൗകര്യങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നില്ല. കുട്ടികളാകട്ടെ മാതാപിതാക്കള്‍ക്കൊപ്പം തൊഴിലിടങ്ങളില്‍തന്നെ കഴിയേണ്ടതായും വരുന്നു. നമ്മുടെ നാട്ടിലുള്ള അംഗനവാടികളിലോ ഡെ കെയര്‍ സെന്ററുകളിലോ അന്യസംസ്ഥാനത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല. അതോടെ ആ കുട്ടികള്‍ തൊഴിലിടങ്ങളില്‍തന്നെയാണ് കഴിയുന്നത്. ഇതുമൂലം ചെറുപ്രായംമുതലേ കുട്ടികളും ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. കൂടാതെ കരാറുകാരുടെ സഹായത്തോടെതന്നെ ഹോട്ടലുകള്‍പോലുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ ബാലവേലയ്ക്ക് തള്ളിവിടാറുമുണ്ട്. ജോലികള്‍ക്കിടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാനാകാതെ വരുന്നതുമൂലം നിരവധി അപകടങ്ങളും ഇത്തരം മേഖലകളില്‍ നിത്യസംഭവമാണ്. 2012 ജൂണില്‍ കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു നിര്‍മാണമേഖലയില്‍ ട്രോളി വീണാണ് പിഞ്ചുകുഞ്ഞ് മരിച്ചത്.വീട്ടുവേല, ഭിക്ഷാടനം എന്നിവയ്ക്കുപുറമെ  അനാഥാലയങ്ങളിലേക്കും കുട്ടികളെ നിയമവിരുദ്ധമായി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നുണ്ട്. 2011 മാര്‍ച്ച്മുതല്‍ 2012 ജനുവരി 31വരെ 1131 കുട്ടികളെ കേരള പൊലീസ് ഇത്തരം മാഫിയകളില്‍നിന്ന് മോചിപ്പിച്ചതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

2011-ല്‍ 14 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 22 കുട്ടികളെയാണ് ഗുജറാത്തില്‍നിന്ന് കോഴിക്കോട്ടേക്ക് ഇത്തരം മാഫിയ തട്ടിക്കൊണ്ടുവന്നത്. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം പൊലീസ് കേസെടുത്ത് കുട്ടികളെ രക്ഷിക്കുകയായിരുന്നു. 2011 ഫെബ്രുവരി 11നാണ് ആലുവയില്‍ ഒരു അഭിഭാഷകന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത തമിഴ്ബാലിക ക്രൂരമായ ശാരീരികപീഡനത്തെ തുടര്‍ന്ന് മരിച്ചത്. കുട്ടിയുടെ മൃതദേഹത്തില്‍ ആഴത്തിലുള്ള  70 മുറിവുകളാണ് ഉണ്ടായിരുന്നത്. ലൈംഗികപീഡനത്തിനുപുറമെ കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കേരളത്തിലെത്തുന്ന കുട്ടികളും ക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയരാകുന്നത്.

നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും:  കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി റിട്ട. ജസ്റ്റിസ് ചെയര്‍മാനായുള്ള അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതാണെന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാ. മാര്‍ട്ടിന്‍ പുതുശ്ശേരി ചൂണ്ടിക്കാട്ടി. ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ക്കുപുറമെ ജില്ലാകലക്ടര്‍, ലേബര്‍ ഓഫീസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയുംകൂടി  കമ്മീഷനില്‍ അംഗങ്ങളാക്കിയാല്‍ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍പരമായ നിയമഘംഘനങ്ങള്‍ക്കുപുറമെ  മനുഷ്യാവകാശ പ്രശ്‌നങ്ങളും ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടുമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. എസ് ജെസിന്‍ പറയുന്നു.

 കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ 90 ശതമാനംപേരും ദളിത് ആദിവാസി വിഭാഗമായതിനാല്‍ ദുര്‍ബലവിഭാഗത്തോടുള്ള പരിഗണന തൊഴിലാളികളോടും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദളിത് സംഘടനാപ്രവര്‍ത്തകനായ സി എസ് മുരളി ചൂണ്ടിക്കാട്ടി. തൊഴില്‍വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, ക്ഷേമനിധി അംഗത്വം ഉറപ്പുവരുത്തുക, സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളില്‍ പങ്കാളികളാക്കുക, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കി സൗജന്യ ചികിത്‌സ ഉറപ്പുവരുത്തുക,  അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ കണ്ണനാണയങ്ങളെ തിരിച്ചറിയുക, അന്യസംസ്ഥാനത്തൊഴിലാളികളെ വീട്ടുവേലയ്ക്ക് നിര്‍ത്തുന്ന കുടുംബങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടത്തുക,  അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍നിന്ന് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
(അവസാനിച്ചു)

*
പി ആര്‍ സുമേരന്‍ ജനയുഗം

Sunday, July 8, 2012

ദുരന്തങ്ങള്‍ തുടര്‍ക്കഥ; പ്രതിമാസം 20 പേര്‍ മരിക്കുന്നു

ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു മലയാളിക്ക് സംഭവിക്കുന്ന ദുരന്തം നമ്മുടെ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയായിരിക്കും. പക്ഷേ കേരളത്തിന്റെ തൊഴിലിടങ്ങളില്‍ ഒരു അന്യസംസ്ഥാനത്തൊഴിലാളി അപകടത്തില്‍പെട്ട് മരിച്ചാല്‍പോലും അതൊരു വാര്‍ത്തയാവുന്നില്ല. അങ്ങനെയൊരു സംഭവം നടന്നതായിപോലും നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നില്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരൂഹമരണങ്ങള്‍ ഇന്ന് ഒരു തുടര്‍ക്കഥയായിത്തീര്‍ന്നു. കെട്ടിടനിര്‍മാണത്തിനിടയില്‍ മുകളില്‍നിന്ന് ഒരു കുടിയേറ്റത്തൊഴിലാളി വീണാല്‍ അയാള്‍ക്ക് അല്‍പം വെള്ളംകുടിച്ച് മരിക്കാനുള്ള സാഹചര്യംപോലും നമ്മുടെ നിര്‍മാണമേഖലകളില്‍ ഇല്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് ചോദിക്കാന്‍ ആരുടെ നാവും പൊങ്ങാറില്ല. ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്ന ഈ ക്രൂരതയോട് പ്രതികരിക്കാന്‍പോലും ആരും മുന്നോട്ടുവരുന്നുമില്ല.

ഇവര്‍ ദുരന്തങ്ങള്‍ക്കിരയായവര്‍

2011 ഡിസംബര്‍ 26നാണ് കണ്ണൂര്‍ ഇരിട്ടിയില്‍ 17കാരിയായ ബംഗാള്‍ യുവതി ക്രൂരമായ ബലാല്‍സംഗത്തിനിരയായത്. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരീഭര്‍ത്താവിനെയും ബന്ധുവിനെയും കൈയും കാലും കെട്ടിയിട്ടശേഷമാണ് ഇരിട്ടി സ്വദേശികളായ നാല് യുവാക്കള്‍ ക്രൂരമായി യുവതിയെ മാനഭംഗപ്പെടുത്തി വിവസ്ത്രയാക്കി വഴിയില്‍ ഉപേക്ഷിച്ചത്.
കര്‍ണാടകയിലെ വീരാജ്‌പേട്ടയ്ക്കടുത്ത് പെരുമ്പാടിയില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക് മടങ്ങാനായി ബസ് കാത്തുനിന്ന യുവതിയെയും ബന്ധുക്കളെയും നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനംനല്‍കിയാണ് യുവാക്കള്‍ ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന് ഈ ഹീനകൃത്യത്തിന് ഇരയാക്കിയത്. എന്നാല്‍ പെണ്‍വാണിഭത്തിനെതിരെ ആഞ്ഞടിക്കുന്ന ഒരു സ്ത്രീസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും ഈ ദാരുണസംഭവത്തില്‍ പ്രതികരിക്കാന്‍പോലും മുന്നോട്ടുവന്നില്ല....

2012 ജൂണ്‍ 20നാണ് ഒറീസ സ്വദേശിയായ മധു നായിക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്‌സ കിട്ടാതെ മരിച്ചത്. നിര്‍മാണമേഖലയിലെ തൊഴിലാളിയായിരുന്ന ഇയാള്‍ ശരീരമാസകലം മുറിവുമായി ആശുപത്രിയിലെത്തിയെങ്കിലും കൂടെ ആരുമില്ലായിരുന്നുവെന്ന കാരണത്താലാണ് മധു നായികിന് ആശുപത്രിയില്‍ വിദഗ്ധ ചികിത്‌സ നിഷേധിച്ചത്. ഒടുവില്‍ ആശുപത്രി വരാന്തയില്‍ കിടന്ന് അയാള്‍ മരിക്കുകയായിരുന്നു. മൃതദേഹം അനാഥമായി ആശുപത്രിമോര്‍ച്ചറിയില്‍ അഞ്ച് ദിവസം കിടന്നു. സംഭവം പുറത്തായതിനെതുടര്‍ന്ന് കൊച്ചിയിലെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ മധുനായികിന്റെ മകന്‍ രാജേഷ് നായിക് നഗരത്തിലെ ഒരു ബാര്‍ഹോട്ടലില്‍ ക്ലീനിംഗ്‌ജോലി ചെയ്യുകയായിരുന്നു. വീട്ടിലെ പട്ടിണിമാറ്റാന്‍ നാടുവിട്ടിറങ്ങിയ പിതാവിന്റെ ചേതനയറ്റ ശരീരവുമായാണ് ആ ബാലന്‍ നാട്ടിലേക്ക് തിരിച്ചത്. താഴെയുള്ള ആറ് സഹോദരങ്ങളുടെ ഏക അത്താണിയുമായിരുന്നു ആ ബാലന്‍. 

2011 സെപ്തംബര്‍ ആറിനാണ് ഒറീസ സ്വദേശിയായ സിട്ടു ചെങ്ങന്നൂരിലെ പണിസ്ഥലത്ത് കാറിടിച്ച് മരിച്ചത്. ഗുരുതരപരിക്കുകളോടെ സിട്ടുവിനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും യഥാസമയത്ത് 'സര്‍ക്കാര്‍വക' സൗജന്യ ചികിത്‌സ കിട്ടാതായതോടെ സിട്ടുവും ജീവിതത്തോട് വിടചൊല്ലി. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ആശുപത്രിയില്‍ ബഹളംവച്ചതിനെതുടര്‍ന്ന് ജില്ലാകലക്ടര്‍ സിട്ടുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്നും നഷ്ടപരിഹാരതുക നല്‍കാമെന്ന് വാഗ്ദാനംചെയ്തു.

നാട്ടില്‍നിന്നെത്തിയ സിട്ടുവിന്റെ മാതാവ് 25000 രൂപ സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും 5000 രൂപ ആ വൃദ്ധമാതാവിന്റെ കയ്യില്‍കൊടുത്ത് അധികൃതര്‍ അതിവിദഗ്ധമായി തലയൂരി. കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ നാടുവിട്ട ഏക മകന്റെ മൃതദേഹവുമായി ആ വൃദ്ധമാതാവ് തീവണ്ടി കയറുമ്പോള്‍  കേരളം നിസ്സംഗതയോടെ ആ കാഴ്ച നോക്കിനിന്നു....

അന്യസംസ്ഥാന ഗ്രാമങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടില്‍ തൊഴിലില്ലാത്തതിനാലും വീടുകളിലെ ദാരിദ്ര്യവും മൂലമാണ് കേരളത്തിലേക്ക് തീവണ്ടി കയറുന്നത്. കുടുംബത്തിന്റെ ഒരുനേരത്തെ വിശപ്പുമാറ്റാനാണ് അവര്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി കേരളത്തില്‍ അഭയംതേടുന്നത്. കൊല്‍ക്കത്തയില്‍നിന്നും 2360 കി.മീറ്റര്‍ യാത്രചെയ്താണ് അവര്‍ കൊച്ചിയിലെത്തുന്നത്. ആസാമില്‍നിന്നാകട്ടെ 3500 കി. മീറ്റര്‍ യാത്രചെയ്തുമാണ് അവര്‍ തൊഴില്‍തേടി ഇവിടെയെത്തുന്നത്. അങ്ങനെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ ദരിദ്രര്‍ കേരളത്തിലെത്തുന്നത്.

കേരളത്തില്‍ ഏതാണ്ട് 13 ലക്ഷത്തിലധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്നതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതാകട്ടെ കേരളത്തില്‍ 10 ലക്ഷം തൊഴിലാളികളുണ്ടെന്നാണ്. ഇതിനിടെ കേരളത്തില്‍ പ്രതിമാസം 20 പേര്‍വീതം അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ, സര്‍ക്കാര്‍ രേഖകളിലും കണക്കിലുംപെടാതെ മരിക്കുന്നവര്‍  ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. 2011-ല്‍ 131 ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് മരിച്ചത്. 2012 ഫെബ്രുവരിവരെ 31 പേര്‍ മരിച്ചു. തിരുവനന്തപുരം നഗരസഭയില്‍ 2011-ല്‍ 211 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. ഇതില്‍ 43 പേര്‍ അപകടങ്ങളിലാണ് മരിച്ചത്. പശ്ചിമബംഗാള്‍ (12), ആസാം (5), ഉത്തര്‍പ്രദേശ് (4), തമിഴ്‌നാട് (673) എന്നിങ്ങനെയാണ് ഈ മരണങ്ങളുടെ കണക്ക് സര്‍ക്കാര്‍രേഖയില്‍ വ്യക്തമാക്കുന്നത്. 2011-ല്‍ കോഴിക്കോട് 175 പേര്‍ മരിച്ചു. ഇതില്‍ 59 പേരും ഉത്തരേന്ത്യന്‍ യുവാക്കളായിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്ന എറണാകുളത്തെ പെരുമ്പാവൂരില്‍ 2011-ല്‍ 14 അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചതായാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ അതിലധികംപേര്‍ മരിച്ചതായും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരസഭകള്‍  പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ വെങ്ങോല, രായമംഗലം, അശമന്നൂര്‍, വാഴക്കുളം എന്നീ പഞ്ചായത്തുകളിലെ മരണവിവരങ്ങളിലനിന്നാണ് സംസ്ഥാനത്ത് പ്രതിമാസം 20 അന്യസംസ്ഥാനത്തൊഴിലാളികള്‍ മരിക്കുന്നതായി സര്‍ക്കാര്‍രേഖകള്‍ സൂചിപ്പിക്കുന്നത്.

രക്ഷകര്‍ നിരവധി; പക്ഷേ പ്രശ്‌നങ്ങള്‍ ഒഴിയുന്നില്ല   


സര്‍ക്കാരിന്റെ വക 'ക്ഷേമപ്രവര്‍ത്തനങ്ങള്‍' 

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്കിട്ടാകനിയായതോടെയാണ് ചില സന്നദ്ധസംഘടനകളും വ്യക്തികളും അവരുടെ സാന്ത്വനത്തിനായി എത്തിതുടങ്ങിയത്. ആ മനുഷ്യസ്‌നേഹികള്‍ പകര്‍ന്ന ഇത്തിരി വെളിച്ചമാണ് പലപ്പോഴും അന്യസംസ്ഥാനത്തൊഴിലാളികളെ ഒരു പരിധിവരെയെങ്കിലും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചത്. പക്ഷേ, ഈ കാരുണ്യവര്‍ഷത്തിനിടയിലും മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞ ചില നരഭോജികള്‍ തൊഴിലാളികള്‍ക്കിടയില്‍ ചുറ്റിക്കറങ്ങുകയാണ്.

കഴിഞ്ഞ ജൂണ്‍ 20ന് കൊച്ചിയില്‍ മരിച്ച ഒറീസ സ്വദേശിയുടെ മൃതദേഹം ബന്ധുക്കളില്‍നിന്ന്  തട്ടിയെടുക്കാന്‍ ചില ആളുകള്‍ നടത്തിയ ശ്രമം പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍കോളജുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍ക്കുന്ന മൃതദേഹമാഫിയയും തൊഴിലാളികള്‍ക്കുചുറ്റും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന എല്ലാ നീക്കങ്ങളെയും മനുഷ്യാവകാശലംഘനമെന്നും ജനാധിപത്യവിരുദ്ധമെന്നും മുദ്രകുത്തുന്ന  കപടമനുഷ്യാവകാശപ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പിടിമുറുക്കിയിട്ടുണ്ട്. അതോടെ അവിടങ്ങളില്‍നിന്നുയരുന്ന ഒരു വാര്‍ത്തയും ഇപ്പോള്‍ ആശാവഹമല്ല.

കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ ഏതാണ്ട് 90 ശതമാനംപേരും ദളിത് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കുറച്ച് ന്യൂനപക്ഷവിഭാഗം, ദളിത് ക്രൈസ്തവരും തൊഴില്‍മേഖലകളിലേക്ക് എത്തുന്നുണ്ട്. തൊഴിലാളികളില്‍ കൂടുതല്‍പേരും ദളിത്, ആദിവാസി സമൂഹമായതിനാല്‍ മനുഷ്യാവകാശത്തിന്റെയും സാമൂഹ്യനീതിയുടെയും പേരുപറഞ്ഞ് ചില തീവ്രമുസ്ലീംസംഘടനകളും ഇവരുടെ രക്ഷകരായി രംഗത്തെത്തിയിട്ടുള്ളതും ആശാവഹമല്ല. അവരെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ആരോപണം ശക്തമാണ്.

അന്യസംസ്ഥാനത്തൊഴിലാളികളുടെ ഏകോപനത്തിനും കണക്കെടുപ്പിനും സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ജനാധിപത്യവിരുദ്ധമെന്ന് മുദ്രകുത്താനാണ് ഇത്തരം സംഘടനകള്‍ക്ക് കൂടുതലും താല്‍പര്യം. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള പൊലീസ് രജിസ്‌ട്രേഷന്‍ ജനാധിപത്യവിരുദ്ധമെന്നാണ് മനുഷ്യാവകാശസംഘടനയായ ജനകീയ മനുഷ്യാവകാശപ്രസ്ഥാനം ആരോപിക്കുന്നത്.

ഇന്ത്യയിലെവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനും ദേശ-ഭാഷ-ലിംഗ-ജാതി-മതവ്യത്യാസങ്ങളില്ലാതെ തുല്യരായി പരിഗണിക്കപ്പെടാനുമുള്ള ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശലംഘനമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്ന രജിസ്‌ട്രേഷന്‍ നടപടിയെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. യഥാര്‍ഥത്തില്‍ പൊലീസ് രജിസ്‌ട്രേഷന്‍ നടപടി ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. അതീവഗൗരവത്തോടെ മാത്രമേ പൊലീസ് രജിസ്‌ട്രേഷനെ നമുക്ക് നോക്കിക്കാണാനാവൂ. പക്ഷേ, ഈ നടപടിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല. പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും, പത്രക്കുറിപ്പ് എഴുതാനുമാണ് ഇത്തരം സംഘടനകള്‍ക്ക് താല്‍പര്യം. പ്രമുഖ സാമൂഹ്യ-പൗരാവകാശപ്രവര്‍ത്തകരായ ബി ആര്‍ പി ഭാസ്‌ക്കര്‍, കെ ജി ശങ്കരപിള്ള, മീനാ കന്തസാമി, ജെ ദേവിക, ഡോ. പി ഗീത, മൈത്രി പ്രസാദ് ഏലിയാമ്മ എന്നിവരും പൊലീസ് റജിസ്‌ട്രേഷനെ ശക്തമായി എതിര്‍ക്കുമ്പോഴും ബദല്‍സംവിധാനങ്ങളൊന്നും ഇവര്‍നിര്‍ദേശിക്കുന്നില്ല.

സംസ്ഥാന തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുടമകളുടെ സാന്നിധ്യത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ്  (ഐഡന്റിറ്റി കാര്‍ഡ്) നല്‍കണമെന്നും വിവിധ സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലീസ് രജിസ്‌ട്രേഷനെക്കാളും തൊഴില്‍കാര്‍ഡ് തൊഴില്‍വകുപ്പില്‍നിന്നും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാണ് അവര്‍ക്ക് കൃത്യമായൊരു ഐഡന്റിറ്റിയും തൊഴിലുറപ്പും നല്‍കാനാവുന്നതെന്ന് വര്‍ഷങ്ങളായി ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാ. മാര്‍ട്ടിന്‍ പുതുശ്ശേരി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെത്തുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും തൊഴിലുടമകള്‍ മുഴുവന്‍ കൂലികളും നല്‍കാറില്ല. ഉടമകളെക്കുറിച്ച് കൃത്യമായ വിവരവും തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. പലസ്ഥലങ്ങളില്‍ മാറിമാറി ജോലിചെയ്യേണ്ടിവരുമ്പോള്‍ തൊഴിലാളികള്‍ക്ക് ഉടമയുമായി ബന്ധപ്പെടാനുള്ള മാര്‍ഗവും നഷ്ടമാകും. ഇത്തരം സാഹചര്യങ്ങളില്‍ തൊഴില്‍കാര്‍ഡ് ഉള്ളത് ഇവര്‍ക്ക് ഗുണകരമാണെന്നും മാര്‍ട്ടിന്‍ പുതുശ്ശേരി പറഞ്ഞു.

ഇതിനിടെ അന്യസംസ്ഥാനത്തൊഴിലാളികളുടെ നിര്‍ണായകമായ ചില സംഭവങ്ങളില്‍നിന്ന് പലപ്പോഴും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കാറുമുണ്ട്. മരണം, തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടം, ഗുരുതരമായ രോഗം എന്നിങ്ങനെയുള്ള തൊഴിലാളികള്‍ ഏറെ ദുരിതമനുഭവിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇവരെ സഹായിക്കാനെത്താറില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍വേണ്ട നടപടികളില്‍ പങ്കാളികളാവുകയോ, മരിച്ചവരുടെ ബന്ധുക്കളെ സാന്ത്വനിപ്പിക്കാനോ പലപ്പോഴും മനുഷ്യാവകാശപ്രവര്‍ത്തകര്‍ മടികാണിക്കുകയാണ്.
കോടികള്‍ വിദേശഫണ്ട് പറ്റുന്ന ചില എന്‍ജിഒകള്‍ സംഘടിപ്പിക്കുന്ന 'സാമൂഹ്യനീതി' പരിപാടികളില്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ അന്യസംസ്ഥാനത്തൊഴിലാളികളെക്കുറിക്കുന്ന സഭാ അധികാരികള്‍ തങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് മാന്യമായ കൂലിയോ തൊഴില്‍സുരക്ഷയോ നല്‍കാന്‍ വിമുഖതകാട്ടുന്നതായും ആക്ഷേപമുണ്ട്.

ഇങ്ങനെ അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി ആളുകള്‍ ഓടിക്കൂടുന്നുണ്ടെങ്കിലും 'തൊഴിലാളികളുടെ വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ'.

*
ജനയുഗം

ദൈവത്തിന്റെ നാട്ടിലെ 'നരക' ജീവിതങ്ങള്‍

രാജ്യം പുരോഗതിയുടെ നെറുകയിലെന്ന് ഭരണകൂടം അഭിമാനിക്കുമ്പോഴാണ് ഒരു ജനത മൃഗതുല്യരായി നമുക്കിടയില്‍ പുഴക്കളെപ്പോലെ  ജീവിതം തള്ളിനീക്കുന്നത്. അന്യസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് മൂക്ക് പൊത്താതെ ആര്‍ക്കും ഇപ്പോള്‍ കടന്നുചെല്ലാനാവില്ല. മലിനജലവും മാലിന്യവും നിറഞ്ഞ് കുമിഞ്ഞുകിടക്കുന്നിടത്താണ് തൊഴിലാളികള്‍ക്ക് വാസസ്ഥലം കരാറുകാര്‍ ഒരുക്കിക്കൊടുക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ പണിയെടുക്കുന്ന പെരുമ്പാവൂരിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. ഇവിടെ ഫാക്ടറിവളപ്പുകളില്‍തന്നെയാണ് താമസസ്ഥലം. ടിന്‍ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ചുകെട്ടിയാണ് തൊഴിലാളികള്‍ക്ക് കരാറുകാര്‍ താമസിക്കാനായി  ഷെഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. ടിന്‍ഷീറ്റുകള്‍ നിരനിരയായി കുത്തിമറച്ച് വലിയ ഷെഡുകള്‍ ഇവിടെ നിരവധിയുണ്ട്. സംസ്ഥാനത്ത് എവിടെ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടോ അവിടെയെല്ലാം ഇതേരീതിയാണുള്ളത്. കേരളത്തിലൊരിടത്തും മെച്ചപ്പെട്ട രീതിയില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നില്ല. ഇടിഞ്ഞുപൊളിയാറായ ജീര്‍ണിച്ച കെട്ടിടങ്ങളും തൊഴിലാളികള്‍ക്ക് താമസിക്കാനായി കരാറുകാര്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ അപകടവീടുകളിലെ താമസത്തിനും തൊഴിലാളികളില്‍നിന്നും വന്‍തുകകളാണ് വാടകയിനത്തില്‍ തൊഴിലുടമകള്‍ ഈടാക്കുന്നത്.

2007-ല്‍ എറണാകുളം നഗരമധ്യത്തില്‍ ജീര്‍ണിച്ച കെട്ടിടം തകര്‍ന്നുവീണ് നാല് അന്യസംസ്ഥാനത്തൊഴിലാളികളാണ് മരിച്ചത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്ന ഉടമകളുടെ വീടുകളിലേക്ക് മൃതദേഹവും വഹിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് ചെറിയൊരു നഷ്ടപരിഹാരതുക നല്‍കി കരാറുകാരെ സര്‍ക്കാര്‍ രക്ഷിച്ചത്. പെരുമ്പാവൂരില്‍ തൊഴിലാളികളുടെ  ചില  താവളങ്ങളില്‍ രണ്ടായിരത്തിലധികംപേര്‍ ഒരുമിച്ച് താമസിക്കുന്നുണ്ട്് താല്‍ക്കാലികമായി നിര്‍മിച്ചിട്ടുള്ള ഈ ഷെഡുകളില്‍ ഒരാള്‍ക്കുമാത്രം കഷ്ടിച്ച് കടന്നുവരാനുള്ള വഴികള്‍മാത്രമാണുള്ളത്. നിരനിരയായുള്ള മുറികളില്‍ നിന്നുതിരിയാന്‍പോലും ഇടമില്ല. പലകയും ചാക്കും പ്ലാസ്റ്റിക് ഷീറ്റും നിലത്ത് വിരിച്ചാണ് തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ഇവര്‍ വിനോദത്തിനും വിശ്രമത്തിനും സമയംകിട്ടാത്തതും ഇവരെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് പലപ്പോഴും കൊണ്ടെത്തിക്കുന്നത്. പാചകവും ആഹാരംകഴിക്കലും ഉറക്കവുമൊക്കെ ഈ ഒറ്റമുറികളില്‍തന്നെയാണ്. ഇത്തരം ഷെഡുകളില്‍ ശുദ്ധമായ കുടിവെള്ളംപോലും ഇവര്‍ക്ക് കിട്ടാക്കനിയാണ്. താമസക്കാരുടെ എണ്ണംനോക്കിയുള്ള കക്കൂസുകളോ കുളിമുറികളോ ഒന്നുംതന്നെയില്ല.

എറണാകുളം എടയാറിലുള്ള എല്ല്-തുകല്‍ സംസ്‌കരണ യൂണിറ്റുകളിലെ തൊഴിലാളികളുടെ ജീവിതം മനസ്സ് മരവിപ്പിക്കുന്നതാണ്. ചെറിയ ചെറിയ യൂണിറ്റുകളായതിനാല്‍ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രത്യേകം ഷെഡുകളൊന്നും ഇവിടെയില്ല. യൂണിറ്റിന്റെ ഗോഡൗണ്‍പോലുള്ള എല്ലുകളും തുകലുകളും കൂട്ടിയിട്ടിരിക്കുന്ന മുറികളിലാണ് ഇവരുടെ താമസവും. ദിവസങ്ങളോളം പഴക്കമുള്ള എല്ലുകളും തുകലുകളും ദുഷിച്ചുനാറുന്ന രൂക്ഷഗന്ധത്തിന് നടുവിലാണ് തൊഴിലാളികളുടെ ഉറക്കം.

രൂക്ഷഗന്ധം ഒഴിവാക്കാനായി രാസവസ്തുക്കള്‍ എല്ലുകളിലും തുകലുകളിലും തളിക്കുന്നതിലൂടെയുള്ള അതിരൂക്ഷമായ ഗന്ധവും ഇവിടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ കിടക്കുന്ന തൊഴിലാളികളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ പുഴുക്കളുടേതിന് തുല്യമാണ്. പുഴുക്കളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ആഹാരംകഴിക്കുന്ന തൊഴിലാളികളുടെ കാഴ്ച മനഃസാക്ഷിയുള്ളവരുടെ മനസ് മരവിപ്പിക്കുന്ന കാഴ്ചയാണ്. ചില കരാറുകാര്‍ അപൂര്‍വമായി നല്ല താമസസ്ഥലങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരുക്കിനല്‍കുന്നതും ചിലയിടങ്ങളിലെങ്കിലും നമുക്ക് കാണാനാവും.

II

രോഗങ്ങളും മരണവും തുടര്‍ക്കഥയാവുന്നു   

അന്യസംസ്ഥാനത്തൊഴിലാളികള്‍ പുഴുക്കളെപോലെ നരകിക്കുമ്പോഴാണ് അവര്‍ മാരകരോഗങ്ങള്‍ വഹിക്കുന്നവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുദ്രകുത്തുന്നത്. സംസ്ഥാനത്ത് ഗുരുതര പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നത് ഈ തൊഴിലാളികളെന്നാണ് പലപ്പോഴും ആരോഗ്യവകുപ്പ് വാദിക്കുന്നത്. എന്നാല്‍ ഈ ജനതയുടെ ജീവിതത്തിലേക്ക് ഒന്നെത്തിനോക്കാന്‍പോലും അധികൃതരൊന്നും തയ്യാറല്ല. ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും തൊഴിലാളികള്‍ക്കിടയില്‍ നടത്തുന്ന പരിശോധനകളും മെഡിക്കല്‍ ക്യാമ്പുകളും വെറും പ്രഹസനങ്ങള്‍ മാത്രമാണ്. തൊഴിലാളികളുടെ താമസസ്ഥലത്ത് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരച്ചുകയറി അവരുടെ പാത്രങ്ങളും വസ്ത്രങ്ങളും നാലുവഴിക്കായി വലിച്ചെറിഞ്ഞ് പരിശോധന നടത്തുമെന്നല്ലാതെ ഒരു പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. ആരോഗ്യവകുപ്പ് ലക്ഷങ്ങള്‍ ചിലവിട്ട് തൊഴിലാളികള്‍ക്കായി നടത്തുന്ന  മെഡിക്കല്‍ ക്യാമ്പും വെറുതെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യകള്‍ മാത്രമാണ്. ക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ മാത്രമാണ് നടത്തുന്നത്. രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകളോ മറ്റ് സംവിധാനങ്ങളോ ഒന്നുമുണ്ടാകാറില്ല. വിറ്റാമിന്‍ ഗുളികകളും ചില വിലകുറഞ്ഞ മരുന്നുകളുമാണ് ആരോഗ്യവകുപ്പധികൃതര്‍ ക്യാമ്പുകളില്‍ വിതരണംചെയ്യുന്നത്. വിദഗ്ധചികിത്‌സ വേണ്ട മാരകരോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനുള്ള യാതൊരു നടപടികളും ക്യാമ്പുകളില്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇവര്‍ക്കായി തുടര്‍ചികിത്‌സകളും ഉണ്ടാകുന്നില്ല. ഗുരുതരരോഗങ്ങളുമായെത്തുന്നവരെ 'വെറുതെ പുലിവാല്‍ പിടിക്കേണ്ട' എന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കുന്നതായും ആരോപണം ശക്തമാണ്.

മിക്ക മാരകരോഗങ്ങളും അന്യസംസ്ഥാനത്തൊഴിലാളികള്‍വഴി വരുന്നതാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ)പോലുള്ള സംഘടനകള്‍ കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ഇത്തരം പഠനങ്ങളൊക്കെ വലിയ മാധ്യമവാര്‍ത്തകളാകുമെങ്കിലും തൊഴിലാളികളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ശ്രമംപോലും ഇത്തരം പഠിതാക്കള്‍ നടത്താറില്ല. പെരുമ്പാവൂരില്‍ കഴിഞ്ഞവര്‍ഷം 3500ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. മലേറിയയും ഇവിടെ വ്യാപകമായി പടര്‍ന്നിരുന്നു. ഇതിനിടെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അനൗദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് അന്യസംസ്ഥാനത്തൊഴിലാളികളില്‍ 9110 പേരെ ഇതുവരെ എയ്ഡ്‌സ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതില്‍ 22 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി. തൊഴിലാളികള്‍ കൂടുതലുള്ള എറണാകുളത്ത് 2373 പേരില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരില്‍ മാത്രമാണ് എച്ച്‌ഐവി കണ്ടിട്ടുള്ളത്. കോഴിക്കോട് 2100 പേരില്‍ നടത്തിയ പരിശോധനയില്‍ 11 പേര്‍ക്ക് എയ്ഡ്‌സ് ബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനകം എറണാകുളത്ത് 25 പേരില്‍ മലേറിയ കണ്ടെത്തിയതില്‍ 13 പേരും അന്യസംസ്ഥാനത്തൊഴിലാളികളാണ്. ഇതിനുപുറമെ മന്ത്, ക്ഷയം, കുഷ്ഠം, ഡെങ്കിപനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് തുടങ്ങിയ പകര്‍ച്ചവ്യാധികളും ഈ തൊഴിലാളികള്‍ക്കിടയില്‍ പടരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ രോഗം പകരുന്ന സാഹചര്യത്തെക്കുറിച്ച് വകുപ്പ് മൗനം തുടരുകയാണ്. അന്യസംസ്ഥാനത്തൊഴിലാളികളുടെ ദുരിതമകറ്റാന്‍ ഒരൊറ്റ വഴിയേയുള്ളൂ. അതിന് സര്‍ക്കാര്‍ കനിയനം. ഉദ്യോഗസ്ഥര്‍ മാടമ്പിത്തം വെടിയണം.

ഇതിനിടെ കോടികള്‍ വിദേശ ഫണ്ട് പറ്റി 'നല്ലപിള്ള' ചമയുന്ന ചില സ്വകാര്യ ഏജന്‍സികളുടെ പഠനങ്ങള്‍ വിലയിരുത്തി അന്യസംസ്ഥാനത്തൊഴിലാളികളുടെ കുത്തഴിഞ്ഞ ലൈംഗികജീവിതവും ലഹരിപദാര്‍ഥങ്ങളുടെ അമിത ഉപയോഗവുമാണ് തൊഴിലാളികളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്ന് മുഖ്യധാരാമാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത് നല്ല മാധ്യമധര്‍മമായി കാണാനാവില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷനെ അപേക്ഷിച്ച് കുറഞ്ഞതോതില്‍ മാത്രമാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് സ്ത്രീകള്‍ ഇവിടെയെത്തുന്നത്.

ഒരേ പങ്കാളിയുമായി ഒന്നിലേറെപേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും സ്വവര്‍ഗലൈംഗികത വര്‍ധിപ്പിച്ചതും തൊഴിലാളികളില്‍ എയ്ഡ്‌സ്‌പോലുള്ള മാരകരോഗങ്ങള്‍ക്കിടയാക്കിയെന്ന മുന്‍ധാരണയോടുകൂടിയുള്ള മാധ്യമറിപ്പോര്‍ട്ടുകളും ശരിയല്ല. യുക്തിക്കും വസ്തുതയ്ക്കും നിരക്കാത്തവിധത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുന്ന  മാധ്യമങ്ങള്‍ അന്യസംസ്ഥാനത്തൊഴിലാളികളും മനുഷ്യരാണെന്നെങ്കിലും അറിയാന്‍ മനസുവെയ്ക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

III

നിയമങ്ങള്‍ ഏറെ; ഫലം വട്ടപൂജ്യം   

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ സംരക്ഷണത്തിനായി നിലവിലുണ്ട്. പക്ഷേ എന്തുകൊണ്ടോ അവയൊന്നും തൊഴിലാളികളിലേക്ക് എത്തുന്നില്ല.  പദ്ധതികള്‍ പലതും പ്രഖ്യാപനത്തിലൊതുങ്ങുമ്പോള്‍ ഉദ്യോഗസ്ഥരുടെ 'അത്യുത്‌സാഹംമൂലം' എല്ലാം കുടം കമഴ്ത്തി വെള്ളമൊഴിക്കുംപോലെയാവുന്നു. സംസ്ഥാനസര്‍ക്കാര്‍ 2010 മെയ് ഒന്നിന് പ്രാബല്യത്തില്‍ കൊണ്ടുവന്ന ക്ഷേമനിധി അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ്. എന്നാല്‍ പതിമൂന്ന് ലക്ഷത്തിലധികം തൊഴിലാളികളുണ്ടെന്ന് കണക്കാക്കുന്ന കേരളത്തില്‍ ഇതുവരെ രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതിയിലെ അംഗങ്ങളായത് വെറും 25388 പേര്‍ മാത്രമാണ്.
 ഒരു തൊഴിലാളി പ്രതിവര്‍ഷം 30 രൂപ അടച്ചാല്‍ അവര്‍ക്ക് ഗുണഫലം ലഭിക്കുംവിധമാണ് പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്. ചികിത്‌സാ സഹായം, മൂന്ന്‌വര്‍ഷത്തിനുശേഷമുള്ള വിരമിക്കല്‍ ആനുകൂല്യം, മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായം, കുട്ടികളുടെ പഠനത്തിനുള്ള സഹായം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്. നിര്‍മാണരംഗത്തെ സെസും സര്‍ക്കാരിന്റെ വിഹിതവും ചേര്‍ന്നതാണ് ക്ഷേമനിധി രൂപപ്പെടുത്തിയിട്ടുള്ളത്. അപകടമരണത്തിന് അരലക്ഷം രൂപയും സ്വാഭാവിക മരണത്തിന് 15000 രൂപയും നഷ്ടപരിഹാരം ലഭിക്കുംവിധമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

ക്ഷേമനിധിയില്‍ അംഗമായവരുടെ ലഭ്യമായ കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം (1810), കൊല്ലം (599), പത്തനംതിട്ട (2037), ആലപ്പുഴ (1686), കോട്ടയം (1632), ഇടുക്കി(639), എറണാകുളം (5136), തൃശുര്‍ (1971), പാലക്കാട് (1780), മലപ്പുറം (973), കോഴിക്കോട് (1449), വയനാട് (863), കണ്ണൂര്‍(3169), കാസര്‍കോഡ് (1637) . ഇതിനിടെ തദ്ദേശീയരായ തൊഴിലാളികള്‍ക്കും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കും ഒരുപോലെ ബാധകമാവുന്ന ഏഴ് തൊഴില്‍നിയമങ്ങളും നിലവിലുണ്ട്. മിനിമം വേജസ് ആക്ട്, കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, ഈക്വല്‍ റമ്യൂണറേഷന്‍ ആക്ട്, ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട്, പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, ഫാക്ടറീസ് ആക്ട് എന്നീ തൊഴില്‍നിയമങ്ങളും തൊഴിലാളികളുടെ ക്ഷേമത്തിനായി നിലവിലുണ്ട്. പക്ഷേ ഇവയൊന്നും കാര്യക്ഷമമായി നടക്കുന്നില്ല. ഇതുകൂടാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കു മാത്രമായി ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രേന്‍സ് വര്‍ക്‌സ് മെന്‍ (റഗുലേഷന്‍ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്ടും നിലവിലുണ്ട്.

ഈ നിയമം അനുശാസിക്കുംവിധം അഞ്ചിലേറെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളും ലൈസന്‍സുള്ള കരാറുകാരും ഈ നിയമപരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് വേതനവിവരങ്ങളും മറ്റും അടങ്ങിയ പാസ്ബുക്കും നല്‍കുമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പക്ഷേ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. നിയമങ്ങളില്‍ ഏതെങ്കിലുമൊന്ന് തൊഴിലുടമകള്‍ പാലിച്ചിരുന്നെങ്കില്‍  തൊഴിലാളികള്‍ക്ക് ഇവിടം സ്വര്‍ഗമായേനേ. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും അറിയാതെയാണ് തൊഴിലാളികള്‍ നമ്മുടെ തൊഴില്‍മേഖലകളില്‍ രാവും പകലും പണിയെടുക്കുന്നത്.

ഒരു രോഗംവന്നാല്‍പോലും ചികിത്‌സതേടാതെ സ്വയം ചികിത്‌സയില്‍ അഭയംതേടുകയാണ് അവര്‍. കേരളത്തില്‍നിന്ന് വിദേശത്തേക്ക്  തൊഴില്‍ തേടി പോകുമ്പോള്‍ നമുക്ക് പാസ്‌പോര്‍ട്ടും വിസയും കൈവശമുണ്ടാവും. പക്ഷേ ഈ തൊഴിലാളികള്‍ ജീവിച്ചിരിക്കുന്നതിന്റെ  രേഖയായി ഒരു 'കടാലസ്'പോലും കൈകളിലില്ലാതെയാണ് നമുക്കുചുറ്റും അലഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു തൊഴിലാളിസംഘടനകളും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍  താല്‍പര്യം കാട്ടുന്നില്ല.

അഞ്ച് തൊഴിലാളികളുണ്ടെങ്കില്‍ നാല് സംഘടനകള്‍ രൂപീകരിക്കുന്ന യൂണിയനുകള്‍ ശക്തമായ കേരളത്തിലാണ് ലക്ഷക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികളുള്ളത്. ഏതെങ്കിലുമൊരു തൊഴില്‍സംഘടന ഇവരുടെ കാര്യങ്ങള്‍ ഏറ്റെടുത്തുപ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഒരു പരിധിവരെയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഈ തൊഴിലാളികള്‍  വോട്ട്ബാങ്ക് അല്ലെങ്കിലും അവര്‍ മനുഷ്യരാണെന്ന പരിഗണനയെങ്കിലും ട്രേഡ്‌യൂണിയനുകള്‍ കാണിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
(അവസാനിക്കുന്നില്ല)

*
പി ആര്‍ സുമേരന്‍ ജനയുഗം

Saturday, January 15, 2011

Public Works and Wages in Rural India

The "small round" surveys of the NSSO are usually not considered to be so good at capturing trends, because their smaller size makes them non-comparable with the quinquennial large surveys. However, the 64th Round was a much larger survey than normal (with a sample of 1,25,578 households: 79,091 in rural areas and 46,487 in urban areas, covering a total of 5,72,254 persons) and was concerned primarily with employment and migration. It therefore allows us to examine the effects of one of the biggest public intervention in rural labour markets in several decades: the Mahatma Gandhi National Rural Employment Guarantee Scheme (MNREGS) which was implemented from 2006-07 and by 2007-08 had formally spread to cover all the districts of the country.

The MNREGS has been critiqued from different angles and at many levels: for the corruption and leakages; the patchy and often inadequate implementation; the non-payment of minimum wages, and so on. But more recently, another more unexpected kind of critique has emerged, and that too in the highest policy-making circles: that the MNREGS is pushing up the wages of rural workers in a manner that is raising costs of cultivation for farmers and making it hard for them to compete in a very uncertain world economy.

To some it may come as a surprise that this is even seen as a criticism. After all, surely the purpose of any such scheme would be at least partly to improve the conditions and the bargaining power of rural labour? And if that is then reflected in higher wages, should that not be proof of its success?

At the very least, surely government representatives should be happy when the wages come closer to the legal minimum wage -- that is, of course, if they are at all serious about implementing their own laws. Such a tendency to increasing wages should definitely be celebrated in a country in which poverty and undernutrition are so rampant especially among the rural labouring class. In addition, they should be happy because higher wages in the countryside also mean increased effective demand for rural goods and services, and contribute to reviving a very distressed rural economy through the multiplier effects of workers' spending out of wages.

But what is the actual evidence of such a tendency to rising wages in rural areas? The 64th Round of NSS allows us to compute the changes in wages of male and female casual workers. Chart 1 shows the pattern of rural wages (deflated by the CPIAL).

It is clear that, for both male and female workers in rural areas, the MNREGS has made a difference in terms of increasing the wage rates for casual work. Real wages increased for both male and female workers, and indeed more rapidly for female workers. This was in marked contrast to the pattern in urban areas, where wages for casual work were more or less stagnant for female workers.

Incidentally, it is also worth noting that casual wages in agriculture did not increase in real terms according to this survey; rather they remained stagnant. It should be noted that the tendency of higher rural wages to push up costs of cultivation can be greatly overplayed, because wage payment typically accounts for less than half and usually around one-third of total agricultural costs. In any case, a public procurement system that takes into account all paid labour costs (as the CACP measures do) would adequately compensate for such costs, which would at most lead to only a marginal increase in prices.

But to what extent can the increase in rural women's wages be ascribed to the effects of the MNREGS? Quite a bit, it turns out. It is well known that women's involvement in this scheme has been much greater than was mandated by the 30 per cent reservation of employment and also much greater than expected in many parts of the country. Chart 2 shows that, while involvement in public works accounted for a much greater proportion of economic activity in rural India, the increase was particularly sharp for rural women. Between 2004-05 and 2007-08, the days of employment of rural women in public works increased around 4.4 times, a remarkable shift in terms of involvement in paid work.

An important reason for that emerges from Chart 3: the MNREGS has been so successful in attracting women workers because there is hardly any gender gap in the wages paid, unlike almost all other forms of work in rural areas. In fact, the average wage received by women workers in MNREGS was slightly higher than the average wage received by men. This compares very favourably even with other form of public works, but particularly with non-public work, where the gender gap remains huge. Further, on average, wages received in MNREGS were significantly higher than those received by casual labour in other kinds of work.

A look at the trends in gender gaps in wages confirms this point. Chart 4 shows female wages as a percentage of male wages in both urban and rural parts of the country. India already had one of the highest gender gaps in wages in the developing world, and in urban India this gap worsened in the first half of the past decade and remained at around the same level thereafter. However, in rural India there has been a significant reduction in the gender gaps in the latest period, and this can be related very substantially to the impact of the MNREGS. This impact is both direct, in terms of the higher wages paid to women in this scheme; and indirect, in terms of the effects on women workers' reservation wages and bargaining power.


Surely, even the most diehard opponent of the scheme would find it hard to argue that this is a bad thing. Indeed, even if the MNREGS has been only marginally successful in raising male wage rates in the countryside, the effect of the scheme in raising female wages is already a major positive feature that should be applauded.

The gender-differentiated impact of the scheme on rural labour markets continues to be evident in terms of unemployment rates, shown in Chart 5. For male workers, there has been no impact on this feature: in fact, unemployment rates (by both Current Daily Status and Current Weekly Status indicators) have continued to rise. However, female open unemployment rates have shown decline, albeit relatively marginal falls from their previous highs.
What this does indicate is that, for all its flaws, limitations and difficulties, this scheme has already had positive effects on women workers in rural labour markets. It has caused real wages to rise, gender gaps to come down and open unemployment rates of women to decrease. Before the scheme was implemented, these were not really anticipated as likely outcomes. But this positive impact may well have longer-term beneficial effects on social and economic dynamics in rural India.


*****


C.P. Chandrasekhar and Jayati Ghosh


C.P. Chandrasekhar is Professor at the Centre for Economic Studies and Planning at Jawaharlal Nehru University. He also sits on the executive committee of International Development Economics Associates. Jayati Ghosh is Professor of Economics at the Centre for Economic Studies and Planning at Jawaharlal Nehru University. Chandrasekhar and Ghosh co-authored Crisis as Conquest: Learning from East Asia. This article was published by MacroScan on 11 January 2011; it is reproduced here for non-profit educational purposes.

Thursday, January 13, 2011

Home Based Women Workers of Delhi: Time to Wake Up!

The plight of home based women workers in Delhi is unimaginably horrible. Working for meager wages set by a relentlessly exploitative market, hurt by the rising inflation and forced to be exploited even further, the woman worker who works from home in New Delhi is the epitome of exploitation and a symbol of the irresponsible and callous attitude of the Indian government. In this post, we feature a news report (in Hindi) by NDTV India which depicts the difficulties faced by women working from home quite poignantly. The All India Democratic Women Association (AIDWA) has taken up cudgels for the women and the post carries a statement from them.

NDTV India Report by NDTV correspondent Ravish Kumar.


Statement by AIDWA :

Home Based Women Workers of Delhi: Time to Wake Up!

The Janwadi Mahila Samiti has been organizing home based piece rate women workers of Delhi for the last three years for their recognition as workers and for their right to social security. The numbers of these invisible women are growing by the day and there is hardly a working class family in Delhi in which women members, often along with their children, are not engaged in piece rate work. The Prof. Arjun Sengupta Report estimates that over 8 crore women, i.e., more than half of all unorganized sector women workers of our country do home based work like making bidis, doing zari, embroidery, or other handloom work, bindi sticking, stitching labels, and even hazardous work involving acids and chemicals etc. 79% of them work on a piece-rate basis, which is based on payment according to the number of units completed. The units are often calculated in 12 dozens, i.e., 144 pieces. This work is characterized by irregular or seasonal availability of work, extremely exploitative conditions and outrageously unfair wages.

It is significant that the much talked about Mission Convergence programme of the Delhi government has been conducting a door-to-door survey of the poor of Delhi in order to identify its vulnerable and most-vulnerable population. Despite marches, signature campaigns and memorandums followed by discussions with the Delhi government, home based women workers do not figure in this survey which includes various sectors of unorganized sector work. Their work is unrecognized. It is the position of these workers as women based in their respective homes that makes their work among the most exploitative in today’s times. But these silent contributors to Indian economy deserve their due and the government needs to be compelled to wake up to their plight.

Since home based women workers work from their homes, they view themselves not as workers but as wives or mothers trying to make their little contribution to the family income. Contractors deliver various types of outsourced, sub-contracted work in their neighbourhood or on their doorsteps and get away with paying a pittance. Since such workers are drawn from women who have been housewives and whose labour has never been valued in terms of money, they are easy prey for exploitation since even very little payment gives them a sense of some worth. Most women motivate themselves for backbreaking work so that they can give better food to their children or bear little household expenditure. Rising prices of essential commodities, lack of opportunities for gainful employment and growing household indebtedness have contributed to this trend. Women suffer from a double burden of work that involves both running their households and earning a livelihood.

The overall condition of work for Home Based Women Workers is extremely exploitative with no job security, no social security like old age pension, health insurance or provident fund, long hours of work and no implementation of the minimum wage norm. Women who do home based work regularly suffer from health hazards like backaches and failing eyesight. Their employers end up making more profits by paying lower wages as well as saving the cost of operating a work place like - rent, electricity, water, equipment and other maintenance costs. Today, home based workers, especially in export-oriented work, are bearing the brunt of the global economic crisis. On the one hand they are facing shrinking work availability, and on the other a progressive reduction in piece rates. They are unable to bargain for better wages or to even protest against falling price rates, because thousands others are waiting to take their place.

Most of these Home Based workers cannot be categorized in any particular sector of work like garment sector etc. since they keep on changing their work according to availability and season.

An interview-based survey of 363 home-based women workers of Delhi conducted in 2008 revealed that after working on an average of nearly seven hours a day along with other family members, the home based workers in Delhi manage to earn only Rs.32.54, whereas the daily minimum wage for unskilled workers in Delhi is over Rs.204. They get work only for an average of 16 days a month.

Out of the 47 types of work identified by us, some examples of the piece rates are as follows:

1. 30 paise per 24 inch mala

2. Rs 4 for sticking bindis on 144 packets

3. Rs 7 for gluing inside seal on 800 Plastic Bottle Caps

4. Rs 2 for decorating 200 cards and envelops in plastic display sheets

5. 75 paise for making crochet coasters

6. Rs 2 for picking 1 kg of round glass for handicraft work from broken piles of glass

7. Re 1 for making 144 hair bands

8. 80 paise for making 144 key rings

9. Rs 20-25 for stitching a ladies suit

10. Rs 2.50 for making a stuffed and embroidered toy

11. 60 paise for making 144 whistles for toys

12. Rs 7 for making 100 beads bangles

13. Rs 6 for making 100 press elements

14. Re 1 for neatly cutting 24 bands of slippers from rubber.

15. Re 1 for filling 1kg edible choona in small bottles (approx. 1000 bottles)

SURVEY FINDINGS:

10.15% of the interviewed home based workers belonged to the general category, while 48.62% were minorities, 20.92% were OBCs, 15.08% were dalits and 5.23% were tribals.

Of all the women interviewed by us, 80.28% were married, 10.83% were unmarried, 6.39% were widowed, 1.39% had been abandoned by their husbands and 1.11% were divorced.

Only 25% women were born and brought up in Delhi, while most others were migrants from different states including UP (52.61%), Bihar (14.18%), Rajasthan, Harayana, Uttarakhand, Punjab, Orissa, AP, Assam, Jharkhand, Maharashtra, and West Bengal.

57.43% of the women lived in their own houses in JJ clusters, resettlement colonies, etc., while 42.57% lived in rented accommodation.

The husbands or fathers of only 6.23% home based workers had permanent jobs, while 31.23% were daily wagers, 37.92% were in temporary or casual employment, 13.01% were self-employed and as high as 11.52% were unemployed.

Their average family size was 5.92, with the largest families having 18, 17, 16, 15 and 13 members, respectively.

Their average combined monthly family income came to Rs. 2899 only, i.e., about Rs. 489.70 per capita per month.

53.91% families were living in debt.

93.16% families could not manage any monthly savings and were living a hand to mouth existence.

33.63% of the families did not have any ration cards.

Only 6.43% had BPL (Yellow) cards.

1.79% had Antyodaya (Red) cards.

58.19% had APL (White) cards.

94.17% received work through contractors.

2.22% received piece rate work from factories near their homes.

3.61% were self-employed who made small items and sold them to local shops.

The women worked at different times in a day. While some choose to work at a stretch, others worked in slots in the morning, afternoon, evening and night. On an average, the women did piece rate work for 6.98 hours in a day.

In almost all the households, children or elders in the family helped the home based women workers in completing their daily quota of piece rate work. Thus, the labour of more than one person went into completing the task at hand. This form of child labour, wherein, children engage in unpaid work in order to help their mothers, largely remains outside the ambit of general discussions on preventing child labour. Not only did the women have to bear a double burden of work, but in many households, other female family members like young daughters were also forced to shoulder the burden of domestic chores.

With the involvement of several family members in completing the piece rate work, the average monthly earning of these women came to only Rs. 519.41. The maximum earning in a month was Rs. 3000 and the minimum earning was as low as Rs. 20.

Even with this meager earning, 46.76% women were forced to spend their own money on tools and material like needles, thread, scissors, syringe, plass, embroidery frame, etc.

17.59% women spent their own money on transport for obtaining and delivering work.

The most alarming aspect of their work is their decreasing piece rates. While the piece rates of 43.01% women have remained the same over time, only 16.06% had experienced an increase in piece rates. As high as 40.93% women claimed that their piece rates had decreased, i.e., they were compelled to do the same amount of work at a lower rate. For example, the rate for making embroidered stuffed toys had decreased from Re 1 per piece to 75 paise per piece, the rate for zardozi embroidery on suits had decreased from Rs 80 per suit to Rs 50 per suit, the rate for making frocks for dolls had decreased from 30 paise per frock to 25 paise per frock, the rate of making beads coasters for export purposes had decreased from Rs 9 per coaster to Re 1 per piece, etc. Yet, most of these women also claimed that they could not object to this reduction because they feared antagonizing their contractors and loosing their work. However, we did come across occasional women, who chose to stop work due to falling piece rates.

88.98% of these women suffered from work related health problems like – backache, weak eyesight, headache, pain in legs, watery eyes, injury in hands due to cuts by glass, injury in hands due to wet limestone, knee pain, stomach pain, shoulder pain, swelling, neck pain, stiff fingers, etc, while some also suffered from more serious diseases like TB, kidney stone, stone in gall bladder, diabetes, thyroid disorder etc. However, most of the women left these problems untreated.

OUR DEMANDS

In December 2008, The Unorganized Sector Worker’s Social Security Act was passed by both houses of Parliament amidst controversy. The Act goes no further than accepting in principle that social security should be provided to unorganized sector workers. No new schemes were announced and no specific financial allocation made (The Rashtriya Swasthaya Bima Yojna predates the passage of this Act and is restricted only to BPL families). Even the Rules of this Act have not been notified. The Act is no more than a statement of intent, which leaves the task of formulating social security schemes to State Governments and subsequent Union Governments. The Act mandates respective State Governments to constitute State Level Boards for formulating social security and welfare schemes, but these boards only have advisory powers.

Despite several shortcomings, the Act states that social security is a right of all unorganized sector workers. With growing casualization and informalization of work in the country it is about time that the Union and state governments take concrete steps in this regard. The governments of West Bengal and Tripura started a contributory provident fund scheme in the years 2000 and 2002, respectively, for all unorganized sector workers of their state. If a worker saves Re 1 a day then the government also adds the same amount to their account with EPF interest rates. In our three years old campaign among home based women workers of Delhi we find that women spontaneously favour the formulation of such a scheme in Delhi from among the various examples of social security schemes from across the country. Their choice is based on an assessment of what they can manage to save in a day.

The Janwadi Mahila Samiti demands the following from the Delhi government:

  1. Recognize Home Based Women Workers. Provide immediate registration and I-cards/‘Smart Cards’ to all Home Based Workers.
  2. Constitute a State Level Board for formulating Social Security and Welfare Schemes for all Home Based Workers.
  3. Provide social security cover, i.e, pension, health insurance, maternity benefits, provident fund, housing and education cover to all home based workers.
  4. Provide BPL Ration Cards to all home based workers.
  5. Provide skill upgradation and other assistance to all home-based workers.
It is about time that the government wakes up to the stark reality of lakhs of home based women workers in Delhi and takes concrete steps in recognition of their work, condition and contribution.


*****

കടപ്പാട് : പ്രഗതി

Saturday, November 20, 2010

തൊഴില്‍ തേടുന്നവരുടെ എണ്ണം 24 കോടിയാകും

തൊഴില്‍ രംഗത്തു ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളിയെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിട്ടുണ്ട്. 2035 ഓടുകൂടി ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണിയായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2035 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനവും തൊഴിലെടുക്കാന്‍ കഴിയുന്ന പ്രായത്തിലുള്ളവരായിരിക്കും. ഇവര്‍ക്കെല്ലാം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും ഇന്ത്യ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി. 120 കോടിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ. പ്രതിവര്‍ഷം 1.4 ശതമാനം കണ്ടാണ് ജനസംഖ്യ വര്‍ധിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 4600 ലക്ഷമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് 10.7 ശതമാനമാണ്. അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ 24 കോടി യുവാക്കള്‍ കൂടി തൊഴില്‍ കമ്പോളത്തില്‍ വരും.

ജനസംഖ്യാവര്‍ധനയുടെ ഈ പ്രവണത രണ്ടു സാധ്യതകള്‍ തുറന്നിടുന്നുണ്ട്. കൂടുതല്‍ പേര്‍ തൊഴില്‍ രംഗത്തുവരുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്നതാണ് ഒന്ന്. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളേക്കാള്‍ പലമടങ്ങ് കൂടുതല്‍ പേര്‍ തൊഴില്‍ കമ്പോളത്തിലേയ്ക്കു വരുന്നതാണ് രണ്ടാമത്തേത്. അവരെ ഉള്‍ക്കൊളളാനും തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷത്തിനു വഴിവെയ്ക്കും. ജനങ്ങളുടെ ജീവിതനിലവാരം ഇടിയും.

ഐ ടി വ്യവസായത്തിന്റെയും പുറം കരാര്‍ ജോലിയുടെയും വളര്‍ച്ചയാണ് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു മാര്‍ഗമായി പഠനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഐ ടി പുറം കരാര്‍ മേഖലകള്‍ 23 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി പഠനം വെളിപ്പെടുത്തുന്നു. ഇത്രയും പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കിയതിനു പുറമെ 80 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായി തൊഴില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഈ മേഖലകളില്‍ അയ്യായിരത്തിലധികം കമ്പനികളുണ്ട്. ഈ മേഖലകളിലെ മൊത്തം വരുമാനം 2009-10 ല്‍ 7170 കോടി ഡോളറാണ്. ഇന്ത്യയുടെ മൊത്തം ദേശീയ ഉല്‍പ്പാദനത്തിന്റെ 5.8 ശതമാനമാണിത്. അതേസമയം തൊഴിലെടുക്കുന്ന മൊത്തം പേരില്‍ 0.4 ശതമാനം മാത്രമാണ് ഈ മേഖലയിലുള്ളത്.

ജനസംഖ്യാ വര്‍ധനവിനനുസൃതമായി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. വരുംവര്‍ഷങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യത. കാര്‍ഷികമേഖലയില്‍ പ്രതിസന്ധി തുടരുകയാണ്. ആ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാകുന്നില്ല. ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ തൊഴില്‍ തേടി നഗരപ്രദേശങ്ങളിലേയ്ക്ക് വരികയാണ്. ഇങ്ങിനെ നഗരങ്ങളിലെത്തുന്നവരുടെ ജീവിതം നരകതുല്യമാണ്. തുച്ഛമായ കൂലിക്ക് ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികളെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി നിയോഗിച്ച വിഗദ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത്തരം തൊഴിലാളികളുടെ ദയനീയ സ്ഥിതി വിവരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി അവര്‍ക്ക് ലഭിച്ചില്ല.
ഡല്‍ഹിയില്‍. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി അവിദഗ്ധ തൊഴിലാളിക്ക് 203 രൂപയും അര്‍ധ വിദഗ്ദ തൊഴിലാളിക്ക് 225 രൂപയും വിദഗ്ദ തൊഴിലാളിക്ക് 248 രൂപയുമാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ശരാശരി 110-130 രൂപയാണ്. ഈ ഇനത്തില്‍ മാത്രം കോണ്‍ട്രാക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 200 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.

അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാണ് ജനസംഖ്യാ വര്‍ധനവു വഴിവെയ്ക്കുന്നതെന്നാണ് അനുഭവം കാണിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു സവിശേഷത ''തൊഴില്‍രഹിത വളര്‍ച്ച''യാണ്. മൊത്ത ദേശീയ ഉല്‍പാദനത്തില്‍ എട്ട് ശതമാനം വളര്‍ച്ച നേടുമ്പോഴും തൊഴിലവസരങ്ങള്‍ അതിനൊത്തു ഉയരുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇരുപതു വര്‍ഷത്തിനകം ഇന്ത്യയില്‍ സ്‌ഫോടനാത്മകമായ സ്ഥിതിയാണ് ഉണ്ടാവുക.

*
രവിശങ്കര്‍ കടപ്പാട്: ജനയുഗം 20-11-2010

Saturday, August 7, 2010

സെപ്തംബര്‍ 7 പണിമുടക്കിന്റെ രാഷ്ട്രീയം

ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ സമരപോരാട്ടത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ് 2010 സെപ്തംബര്‍ 7. അന്ന് സ്വതന്ത്ര ഭാരതം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റ ദിനമായിരിക്കും. ഐഎന്‍ടിയുസി അടക്കമുള്ള 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ അന്നു രാജ്യമാകെ സ്തംഭിക്കുന്ന പണിമുടക്ക് നടക്കും. പണിയെടുക്കുന്നവന്റെ വിപുലമായ ഐക്യം രൂപപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് സിഐടിയു. ഐക്യമെന്നത് കേവലമായ ഐക്യം മാത്രമല്ല, മറിച്ച് ഭരണവര്‍ഗ്ഗനയങ്ങള്‍ തിരുത്തിക്കുന്നതിനുവേണ്ടിയുള്ള ഐക്യമാകണം - അതിനുവേണ്ടിയുള്ള പോരാട്ടത്തിലെ ഐക്യം. 2009 സെപ്തംബര്‍ 14ന് ദല്‍ഹിയില്‍ ചേര്‍ന്ന 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം 5 പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദേശവ്യാപക പ്രക്ഷോഭ സമരപരിപാടികള്‍ നടത്തിവരികയാണ്. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര ഭരണാധികാരികള്‍ക്കുമുമ്പില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നിരവധി തവണ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതാണ്. 2009 ഒക്ടോബര്‍ 28നു പ്രതിഷേധദിനവും, ഡിസംബര്‍ 16ന് ധര്‍ണയും നടത്തി. 2010 മാര്‍ച്ച് 5ന് സത്യാഗ്രഹവും ജയില്‍ നിറയ്ക്കല്‍ സമരവും രാജ്യവ്യാപകമായി നടത്തിയിട്ടും കണ്ണു തുറക്കാതെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങള്‍ അനുസ്യൂതം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് ഐഎന്‍ടിയുസി അടക്കമുള്ള 9 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും, പ്രധാന ഫെഡറേഷനുകളും ജൂലൈ 15ന് ഡല്‍ഹിയില്‍ സമ്മേളിച്ച് സെപ്തംബര്‍ 7ന് പണിമുടക്കത്തിനു ആഹ്വാനം നല്‍കിയത്.

ഈ പണിമുടക്കില്‍ കൂടി ഉന്നയിക്കുന്ന മുഖ്യപ്രശ്നം രാഷ്ട്രത്തിന്റെ സമ്പത്ത് എങ്ങനെ ഉപയോഗിക്കണം, ആര്‍ക്കുവേണ്ടി ഉപയോഗിക്കണം എന്നത് തന്നെയാണ്. വിലക്കയറ്റം തടയുക എന്നതാണ് പ്രധാനപ്പെട്ട ഒരു മുദ്രാവാക്യം. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം 17 ശതമാനം കടന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പറയുന്നു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന, എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടിയാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ചെയ്തത്. പട്ടിണിപ്പാവങ്ങളെ സഹായിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ക്കും, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും സബ്സിഡി നല്‍കാന്‍ കഴിയില്ല എന്നു പറയുന്ന സര്‍ക്കാര്‍, കുത്തകകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയത് 5 ലക്ഷം കോടി രൂപയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസിന് ചെലവാക്കാന്‍ പോകുന്നത് 40000 കോടിയും. പാവങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ പണമില്ലത്രേ. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ്. അവരുടെ നഷ്ടം നികത്തുന്നതിനാണ് ജനങ്ങളുടെ മേല്‍ ഈ ഭാരം അടിച്ചേല്‍പിച്ചത് എന്നാണല്ലോ സര്‍ക്കാര്‍ വാദം. അത് പച്ചക്കള്ളമാണെന്നതാണ് വസ്തുത. ലോകത്തിലെ പ്രധാന കോര്‍പ്പറേറ്റ് മാസികയായ ഫോര്‍ച്ച്യൂണ്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലെ 500 ഏറ്റവും വലിയ കമ്പനികളില്‍ 7 എണ്ണം ഇന്ത്യയിലെന്നാണ്. അതില്‍ 5 എണ്ണവും എണ്ണക്കമ്പനികളാണ്. വരുമാനത്തിലും, ലാഭത്തിലും ഈ എണ്ണക്കമ്പനികള്‍ക്ക് വന്‍ വര്‍ദ്ധനവാണുണ്ടായത്. എന്നിട്ടും എന്തിനുവേണ്ടി ഈ നടപടിയെടുത്തു എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. പൊതുമേഖലാ കമ്പനികള്‍ കഴിഞ്ഞാല്‍ അഞ്ചാമത്തെ കമ്പനി അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രിയാണ്. അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എണ്ണ വില ലോക കമ്പോള വിലയിലേക്ക് എത്തിക്കുക എന്നത് ആവശ്യമാണ്. ഈ പച്ചയായ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതിനാണ് കള്ള പ്രചരണങ്ങള്‍.

ബഹുരാഷ്ട്രകുത്തകകള്‍ക്കും, ദേശീയ കുത്തകകള്‍ക്കുംവേണ്ടി നിലവിലുള്ള തൊഴില്‍നിയമങ്ങള്‍പോലും നടപ്പിലാക്കാതെയും, നഗ്നമായി ലംഘിച്ചും തൊഴിലാളിദ്രോഹ നടപടികള്‍ തുടരുകയാണ്. പല സ്ഥലങ്ങളിലും തൊഴിലാളികളുടെ സംഘടനപോലും രൂപീകരിക്കാന്‍ അനുവദിക്കുന്നില്ല.

ആഗോള സാമ്പത്തിക മാന്ദ്യം നമ്മുടെ രാജ്യത്തെയും ബാധിച്ചതിന്റെ ഫലമായി വ്യവസായങ്ങളുടെ അടച്ചിടല്‍, ഉല്‍പാദനം വെട്ടിക്കുറയ്ക്കല്‍ എന്നിവയുടെ ഫലമായി തൊഴില്‍ നഷ്ടം, വേതനക്കുറവ്, തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കല്‍, കരാര്‍വല്‍കരണം, പുറംപണി എന്നിവ ശക്തിപ്പെട്ടു വരികയാണ്. ലോകം ഒരു മൂന്നാം മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധര്‍ പോലും പറയുന്നത്. ഈ സാഹചര്യത്തില്‍ അധ്വാനിക്കുന്നവന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും മനുഷ്യത്വരഹിതമായ ചൂഷണം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല ദുരിതം വര്‍ദ്ധിപ്പിക്കുന്ന നയമാണ് നടപ്പിലാക്കുന്നത്.

സിഐടിയു നിരന്തരമായും, സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ ഒരു വര്‍ഷമായും ഉന്നയിക്കുന്ന മുദ്രാവാക്യമാണ് പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കരുതെന്ന്. എന്നിട്ടും, നാശത്തിലേക്ക് നയിക്കുന്ന നയം സര്‍ക്കാര്‍ തുടരുകയാണ്. കോള്‍ ഇന്ത്യാ ലിമിറ്റഡ്, ബിഎസ്എന്‍എല്‍, സെയില്‍, എന്‍എല്‍സി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, എന്‍എംസിസി, പവ്വര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിച്ചു കഴിഞ്ഞു. വിത്തെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ വില്‍പന നടത്തുന്നത്. ഈ രാജ്യദ്രോഹം നിര്‍ത്തിച്ചേ മതിയാകൂ.

സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം തന്നെ 83.6 കോടി ആളുകള്‍ ദരിദ്ര നാരായണന്മാരായ അസംഘടിതമേഖലയിലെ തൊഴിലാളികളാണ്. അവരെ സംരക്ഷിക്കുന്നതിനുവേണ്ടി സമഗ്രവും സാര്‍വ്വത്രികവുമായ നിയമം കൊണ്ടുവരികയും അതിനെത്ര ഫണ്ട് വേണം അത്രയും അനുവദിക്കുകയും വേണമെന്നാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നാമമാത്ര ഫണ്ട് അനുവദിച്ച് മഹാഭൂരിപക്ഷത്തിനും ഒരു ആനുകൂല്യവുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.

ഈ സാഹചര്യത്തിലാണ് ഐഎന്‍ടിയുസി അടക്കമുള്ള കേന്ദ്ര സംഘടനകള്‍ ദല്‍ഹിയില്‍ സമ്മേളിച്ച് ചുവടെ ചേര്‍ക്കുന്ന 5 ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 7ന് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

1. പൊതുവിതരണം സാര്‍വ്വത്രികമാക്കുക, ചരക്ക് വിപണിയിലെ ഊഹക്കച്ചവടം തടയുക എന്നിവ പോലെയുള്ള അനുയോജ്യമായ വിതരണ - തിരുത്തല്‍ നടപടികളിലൂടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക.

2. മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അതാത് സംരംഭങ്ങള്‍ക്ക് ഉത്തേജക പാക്കേജുകള്‍ നല്‍കുന്നതിനുവേണ്ടിയും പശ്ചാത്തല വികസനത്തില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും മൂര്‍ത്തവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കുക.

3. ഒരു വിധത്തിലുള്ള ഒഴിവാക്കലോ ഉപേക്ഷിക്കലോ കൂടാതെ എല്ലാ അടിസ്ഥാന തൊഴില്‍നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കുക, തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായി കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.

4. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം 2008 പ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അര്‍ഹത ദാരിദ്ര്യരേഖയെ അടിസ്ഥാനപ്പെടുത്തി പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ റദ്ദ് ചെയ്യുക; തൊഴില്‍വകുപ്പിലെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയും അസംഘടിതമേഖലയിലെ സംരംഭങ്ങള്‍ സംബന്ധിച്ച ദേശീയ കമ്മീഷന്റെയും ശുപാര്‍ശകള്‍ക്ക് അനുസരിച്ച് കരാര്‍/താല്‍കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ദേശീയമായി അടിസ്ഥാനതല സാമൂഹ്യ സുരക്ഷ പ്രദാനം ചെയ്യുന്നതിന് അസംഘടിത മേഖലയ്ക്കുവേണ്ടിയുള്ള ദേശീയ നിധി രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക.

5. ബജറ്റ് കമ്മി പരിഹരിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി ഉപേക്ഷിക്കുക. പകരം അവയുടെ വര്‍ദ്ധിച്ചുവരുന്ന മിച്ചവും കരുതല്‍ധനവും അവയുടെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടിയും, രോഗഗ്രസ്തമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുവേണ്ടിയും ഉപയോഗിക്കുക.

തൊഴിലാളിവര്‍ഗ്ഗത്തിനെതിരായി ഭരണവര്‍ഗ്ഗം അഴിച്ചുവിടുന്ന കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ കഴിയണമെങ്കില്‍ തൊഴിലാളികളുടെ വിപുലമായ ഐക്യവും യോജിച്ച പോരാട്ടവും വേണമെന്ന് സിഐടിയു നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ പല രൂപത്തിലുള്ള പ്രക്ഷോഭ സമരങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഭരണവര്‍ഗ്ഗനയങ്ങളെ അനുകൂലിച്ചിരുന്ന സംഘടനകള്‍ കൂടി പ്രക്ഷോഭത്തില്‍ അണിചേരുന്നു എന്നതാണ് പ്രധാനം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും യോജിച്ച പോരാട്ടം കൊണ്ടു മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് ഈ സംഘടനകള്‍ക്കും ഉണ്ടായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ വര്‍ഗ്ഗ ഐക്യം കൂടുതല്‍ വിപുലപ്പെടുത്തുകയും പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഐക്യം അടിത്തട്ട് വരെ എത്തിക്കാനും എന്തിനുവേണ്ടി ഈ സമരം എന്ന കാര്യം മുഴുവന്‍ തൊഴിലാളികളെയും ബോധ്യപ്പെടുത്താനും കഴിയണം.

ഇന്ന് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിനും എതിരായി നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്ന അവസരമാണല്ലോ. ജീര്‍ണ്ണിച്ച മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ കഴിയണമെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം ആശയപരമായും സംഘടനാപരമായും കരുത്ത് നേടണം. തൊഴിലാളികളെ ആശയപരമായി ശക്തരാക്കുന്നതില്‍ ഒരു പ്രധാന പങ്കാണ് ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കൂടിയും, പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ കൂടിയും ചെയ്യുന്നത്. തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി, വര്‍ഗ്ഗ ഐക്യ പ്രസ്ഥാനം തകര്‍ക്കുന്നതിനുവേണ്ടി പല രൂപത്തിലും, ഭാവത്തിലും പ്രവര്‍ത്തിക്കുന്ന പല സംഘടനകളും ഉണ്ടെന്ന് കാണണം. അതിവിപ്ളവം പ്രസംഗിച്ച് നടക്കുന്നവരും സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളും, വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളും എല്ലാം വര്‍ഗ്ഗ ഐക്യം തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കുന്നവരാണ്. അവര്‍ക്കെല്ലാം താക്കീതായി മാറാന്‍ കഴിയണം, വളര്‍ന്നുകൊണ്ടിരിക്കുന്ന ഐക്യപ്രസ്ഥാനവും അതിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെപ്തംബര്‍ 7ന്റെ പണിമുടക്കവും.

ഈ പണിമുടക്കില്‍ കൂടി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തൊഴിലാളികളുടെ മാത്രം പ്രശ്നങ്ങളല്ല. നമ്മുടെ രാജ്യത്തിലെ സാമാന്യജനങ്ങളുടെ ആകെ പ്രശ്നങ്ങളാണ്. സമ്പദ്ഘടനയുടെ സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പണിമുടക്ക് വിജയിപ്പിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളിവര്‍ഗ്ഗം രംഗത്തിറങ്ങുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാനും സഹായിക്കാനും മറ്റു വര്‍ഗ്ഗസംഘടനകളും, ബഹുജന സംഘടനകളും രാജ്യത്തെ സ്നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും തയ്യാറാകേണ്ടതുണ്ട്.

*
പി നന്ദകുമാര്‍ കടപ്പാട്: ചിന്ത വാരിക

Sunday, November 8, 2009

വര്‍ഗബോധത്തിന്റെ കരുത്തോടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍

തൊഴിലെടുക്കുന്ന സ്ത്രീകളുടെ അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1979 ഏപ്രില്‍ ഒമ്പതിനും 10നും ചെന്നൈയില്‍ ചേര്‍ന്ന അഖിലേന്ത്യാ കണ്‍വന്‍ഷനിലാണ് എഐസിസിഡബ്ള്യുഡബ്ള്യു രൂപീകരിച്ചത്. ദേശീയതലത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനുമുമ്പുതന്നെ സ. സുശീല ഗോപാലന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2010 ജനുവരിയില്‍ എട്ടാമത് ദേശീയ കവന്‍ഷന്‍ ആദ്യമായി കേരളത്തില്‍ നടക്കുകയാണ്. അതിനുമുന്നോടിയായാണ് വര്‍ക്കിങ് വിമെന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഞായറാഴ്ച കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ചേരുന്നത്.

ലോകത്താകെ തൊഴില്‍രംഗത്ത് വന്‍മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തികമാന്ദ്യം വന്‍തോതിലുള്ള പിരിച്ചുവിടലിനും തൊഴില്‍നഷ്ടത്തിനും ഇടയാക്കിയിരിക്കുന്നു. ലോകത്താകെയുള്ള 29 ബില്യന്‍ തൊഴിലാളികളില്‍ 40 ശതമാനം സ്ത്രീകളാണ്. ആഗോളവല്‍ക്കരണം തൊഴില്‍ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും തൊഴിലിന്റെ സ്ത്രൈണവല്‍ക്കരണംതന്നെയുണ്ടാകുമെന്നുമായിരുന്നു അതിന്റെ വക്താക്കള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, സ്ത്രീകളുടെ ഇടയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതായാണ് ആഗോളതലത്തില്‍ ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. 81.8 മില്യ സ്ത്രീകള്‍ തൊഴിലില്ലാത്തവരായുണ്ടാകുമെന്ന് കണക്കാക്കുന്നു. ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. പണിയെടുക്കുന്ന ദരിദ്രരിലും 60 ശതമാനം സ്ത്രീകളാണ്. സ്ത്രീകള്‍ കൂടുതലായി തൊഴില്‍രംഗത്ത് വരുന്നുണ്ടെങ്കിലും അവരില്‍ മഹാഭൂരിപക്ഷവും തൊഴില്‍ കണ്ടെത്തുന്നത് അസംഘടിത- അനൌപചാരിക മേഖലകളിലാണ്. താല്‍ക്കാലിക, കോണ്‍ട്രാക്ട്, പാര്‍ട്ടൈം, ഹോംബേസിസ് തൊഴിലാളികളാണ് ഏറെയും. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ പരിതാപകരമാംവിധം കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. തങ്ങളുടെ തൊഴില്‍ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും- റിക്രൂട്ട്മെന്റ്, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് ഘട്ടങ്ങളിലെല്ലാം സ്ത്രീകള്‍ വിവേചനത്തിന് ഇരയാകുന്നു. കൂലിയിലടക്കമുള്ള ഈ വിവേചനം വികസിതരാജ്യങ്ങളിള്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും 20 മുതല്‍ 60 ശതമാനംവരെ പുരുഷന്മാരിലും കുറവാണ് സ്ത്രീകളുടെ വേതനം. ഇന്ത്യയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 96 ശതമാനവും അസംഘടിതമേഖലയിലാണ്. ഇവരില്‍ 97 ശതമാനംപേര്‍ക്കും ദേശീയ മിനിമംകൂലി ലഭിക്കുന്നില്ല. ഗ്രാമങ്ങളില്‍ സ്ത്രീത്തൊഴിലാളികള്‍ക്ക് ശരാശരി 34.72 രൂപയും നഗരങ്ങളില്‍ 43.58 രൂപയുമാണ് കൂലി ലഭിക്കുന്നത് (എന്‍എസ്എസ് 61-ാംറൌണ്ട് റിപ്പോര്‍ട്ട്). പല തൊഴില്‍മേഖലയിലും 12-16 മണിക്കൂര്‍വരെ പണിയെടുക്കേണ്ടിവരുന്നു. ഓവര്‍ടൈം അലവന്‍സ് അവര്‍ക്ക് ലഭിക്കുന്നില്ല. ശമ്പളത്തോടുകൂടിയ ആഴ്ചയിലെ അവധിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. സുരക്ഷാസംവിധാനം, സാനിറ്റേഷന്‍, കുടിവെള്ളസൌകര്യങ്ങളോ ഇല്ല. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകളിലെ മഹാഭൂരിപക്ഷത്തിന്റെയും സ്ഥിതിയാണിത്. സ്ത്രീകളുടെ സാമൂഹ്യപദവിയില്‍, ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടുപ്രകാരം 157 രാജ്യങ്ങളില്‍ 113-ാംസ്ഥാനമാണ് ഇന്ത്യക്ക്. ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിലെ സ്ത്രീമുന്നേറ്റം തൊഴില്‍ പങ്കാളിത്തനിരക്കില്‍ പ്രതിഫലിക്കുന്നില്ലെന്നത് കേരളത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നു. ദേശീയതലത്തില്‍ 51.6 ശതമാനം (പുരുഷന്‍), 22.7 ശതമാനം (സ്ത്രീകള്‍) ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 50.6 ശതമാനം (പുരുഷന്‍), 15.3 ശതമാനം (സ്ത്രീകള്‍) മാത്രമാണ്. തൊഴില്‍സേനയില്‍ 42 ശതമാനം പുരുഷന്മാരും 54 ശതമാനം സ്ത്രീകളും തൊഴില്‍രഹിതരാണ്. വിദ്യാസമ്പന്നരായ സ്ത്രീകളിലെ തൊഴിലില്ലായ്മയും പുരുഷന്മാരേക്കാള്‍ രണ്ടര ഇരട്ടിയാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ 20 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 40 ശതമാനവും സ്ത്രീകളാണ്. തൊഴിലന്വേഷകരായ ആളുകളില്‍ 58 ശതമാനം സ്ത്രീകളാണ്.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഒട്ടേറെ നിയമങ്ങളുടെയും നയങ്ങളുടെയും പശ്ചാത്തലത്തില്‍ വലിയ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് ഈ സമ്മേളനത്തില്‍ വിവിധ മേഖലയിലെ സ്ത്രീകള്‍ ഒത്തുചേരുന്നത്. സ്ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം പ്രഖ്യാപിച്ചതില്‍ കേരളത്തിലെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അതീവ സന്തുഷ്ടരാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പീടികത്തൊഴിലാളി ക്ഷേമനിധിനിയമം പത്തുലക്ഷത്തിലേറെ തൊഴിലാളികളെ ക്ഷേമപരിപാടികള്‍ക്കകത്ത് കൊണ്ടുവന്നു. അസംഘടിതമേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമടക്കം ഈ നിയമം ഉറപ്പാക്കുന്നുണ്ട്. ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയും രണ്ടുലക്ഷം തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യം ലഭ്യമാക്കും. രാജ്യത്ത് ആദ്യമായി അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചത് ഈ സര്‍ക്കാരാണ്. അസംഘടിതമേഖലയിലെ 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ 2008ലെ പെന്‍ഷന്‍പദ്ധതിയും സഹായിക്കും.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള കേന്ദ്രനിയമത്തിന്റെ അപര്യാപ്തതയ്ക്കെതിരായും തൊഴിലാളികളെ മനുഷ്യരായി കണക്കാക്കാന്‍ തയ്യാറാകാത്ത മറ്റ് കേന്ദ്ര നയങ്ങള്‍ക്കെതിരായും രാജ്യവ്യാപകമായി എല്ലാ ട്രേഡ് യൂണിയനും യോജിച്ച പോരാട്ടത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് സംഘടിത- അസംഘടിത മേഖലയിലും കേന്ദ്ര- സംസ്ഥാന- പൊതുമേഖലകളിലും പരമ്പരാഗത വ്യവസായങ്ങളിലുമെല്ലാമുള്ള അമ്പതിലേറെ തൊഴില്‍മേഖലകളെ പ്രതിനിധാനംചെയ്ത് മുന്നൂറ്റമ്പതിലേറെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുന്ന സംസ്ഥാന കവന്‍ഷന്‍ നടക്കുന്നത്. പിരിച്ചുവിടലുകളുടെയും തൊഴില്‍നഷ്ടത്തിന്റെയും വിവേചനങ്ങളുടെയും നിയമനിഷേധങ്ങളുടെയും ആഗോള ദേശീയ സാഹചര്യങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പോരാളികളായി സ്വയം നിലകൊള്ളുന്നതിനും പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് സഹായകരമായ ചര്‍ച്ചകളും തീരുമാനങ്ങളും ഈ കണ്‍വന്‍ഷനില്‍ ഉണ്ടാകും.

*
വി വി പ്രസന്നകുമാരി (അഖിലേന്ത്യാ വര്‍ക്കിങ് വിമെന്‍സ് കോ-ഓര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖിക)

Friday, August 14, 2009

98-ാമത് അന്തര്‍ദേശീയ തൊഴില്‍ സമ്മേളനം

98-ാമത് അന്തര്‍ദേശീയ തൊഴില്‍ സമ്മേളനം 2009 ജൂണ്‍ 3 മുതല്‍ 19 വരെ ജനീവയില്‍ ചേര്‍ന്നു. വലിയ ഭൂകമ്പമൊന്നും ഉണ്ടാക്കുന്നതായിരുന്നില്ല ഈ സമ്മേളനം; പക്ഷേ, ലോക മുതലാളിത്തത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കംതട്ടി തുടങ്ങിയ വര്‍ഷത്തിലായിരുന്നു അത് നടത്തപ്പെട്ടത്. സ്വതന്ത്രവിപണി സമ്പദ്ഘടനയുടെയും നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെയും കടുത്ത വക്താക്കള്‍ക്കെതിരെ, അവര്‍ ലോകസമ്പദ്ഘടനയെ കൊണ്ടുചെന്നിത്തിച്ച വിനാശകരമായ സ്ഥിതിവിശേഷത്തിന്റെ പേരില്‍, ലോകപൊതുജനാഭിപ്രായം രോഷംകൊണ്ട് ജ്വലിച്ചുനില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ഈ സമ്മേളനം. ഇത്തരം ഒരു സാഹചര്യത്തില്‍ ലോകമുതലാളിത്തത്തിന്റെ നേതാക്കള്‍ എന്തുചെയ്യുമെന്ന് ഊഹിക്കാന്‍പോലും ആര്‍ക്കും കഴിയില്ല. ആഗോളസമ്പദ്ഘടനയുടെ ഇത്തരത്തിലുള്ള വിനാശകരമായ തകര്‍ച്ചയുടെ ഈ ഘട്ടത്തില്‍ റൊണാള്‍ഡ് റീനന്റെയും മാര്‍ഗരറ്റ് താച്ചറുടെയും കാലംമുതല്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന മുദ്രാവാക്യങ്ങളെയെല്ലാം എത്രവേഗമാണ് അവര്‍ വിസ്മരിച്ചത്. "ബിസിനസ് നടത്തുന്നത് സര്‍ക്കാരിന്റെ ബിസിനസല്ല''. മുതലാളിത്തത്തവും സ്വതന്ത്രവിപണി സമ്പദ്‌വ്യവസ്ഥയ്ക്കും "ബദലൊന്നുമില്ല'', "സര്‍ക്കാര്‍തന്നെ ഒരു പ്രശ്നമാണ്, പ്രശ്നപരിഹാരമല്ല'', "പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സ വിപണിയാണ്'' - ഈ കഴിഞ്ഞ കാലമത്രയും നാം നിരന്തരം കേണ്ടുകൊണ്ടിരുന്ന സുപരിചിത മുദ്രാവാക്യങ്ങളാണിവ. സമൂഹത്തിന്റെ പുരോഗതിക്കുള്ള ആത്യന്തികമാര്‍ഗ്ഗം "ആഗോളവല്‍ക്കരണം'' എന്ന് വിശേഷിപ്പിക്കുന്നതിനായി അതിന്റെ പണംപറ്റുന്ന ദല്ലാളന്മാര്‍ "ആഗോളവല്‍ക്കരണം'' എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെ വാനോളം വാഴ്ത്തി ഒട്ടേറെ പേജുകള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്.

2009 ജൂണ്‍ 15-ന്റെ പ്രീനറിസെഷനില്‍ "അമേരിക്കന്‍ ബാങ്കുകളും ജര്‍മ്മന്‍ ബാങ്കുകളുമെല്ലാം പരാജയപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് അവ വിപണയിലേക്ക് പോകാതിരുന്നത് ? എന്തുകൊണ്ട് അവ സര്‍ക്കാരിനെ സമീപിച്ചു ?'' എന്ന സരളമായ ഒരു ചോദ്യം പ്ളീനറി സെഷനില്‍ ലുല ഡ സില്‍വ ഉന്നയിച്ചപ്പോള്‍, അതിനവര്‍ക്ക് ഉത്തരമില്ലായിരുന്നു. 1980 കളിലും 1990 കളിലും ഐ.എം. എഫിനും ലോകബാങ്കിനു ദരിദ്രരാജ്യങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിരവധി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടേയും ജപ്പാന്റേയും യൂറോപ്പിന്റെ സമ്പദ്ഘടനകളെ ബാധിച്ചിട്ടുള്ള കുഴപ്പങ്ങള്‍ക്ക് എന്തു പരിഹാരമാണ് അവര്‍ നിര്‍ദ്ദേശിക്കാനുള്ളത് എന്ന് ചോദിച്ച് ലുല ഐഎംഎഫിനെയും ലോകബാങ്കിനെയും കണക്കിന് കളിയാക്കി. പ്ളീനറി സമ്മേളനം ചേര്‍ന്നിരുന്ന ആ ഭീമന്‍ ഹാള്‍ കരഘോഷത്താല്‍ മുഖരിതമായതില്‍ അത്ഭുതത്തിനവകാശമില്ല. ഐഎല്‍ഒ കോണ്‍ഫറന്‍സിന്റെ 98-ാമത് സമ്മേളനത്തിന്റെ പൊതുവികാരമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകസമ്പദ്ഘടനയെയും രാഷ്ട്രീയത്തെയും കൈപ്പിടിയിലൊതുക്കി വച്ചിരുന്ന സ്വതന്ത്രവിപണി വാദക്കാരുടെയും കമ്പോള മൌലികവാദികളുടെയും കൈകളില്‍ കിടന്ന് പിടയുകയായിരുന്ന സാധാരണക്കാരുടെ ആഹ്ളാദപ്രകടനമായിരുന്നു ഇത്.

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അമേരിക്കന്‍ ബാങ്കര്‍മാരെ "കൊള്ളസംഘാംഗങ്ങള്‍'' എന് വിളിച്ചാക്ഷേപിക്കുകയും സദസ്യര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്യുന്നിടംവരെ ഈ ജനരോഷം വളര്‍ന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അമേരിക്കന്‍ ആധിപത്യത്തെയും ഐഎംഎഫിനേയും ലോകബാങ്കിനെയും പരോക്ഷമായി ആക്രമിച്ചതും ഈ ജനരോക്ഷത്തിന്റെ പ്രകടനമായിരുന്നു; അദ്ദേഹം പറഞ്ഞു -
"അന്താരാഷ്ട്രസംഘടനകള്‍ പാഠങ്ങള്‍ നല്‍കാനാണ് പോകുന്നതെങ്കില്‍, ആ പാഠങ്ങള്‍ സ്വയം പ്രയോഗിക്കാന്‍ അവര്‍തന്നെ തയ്യാറാവുകയും വേണം''
ലോകത്തിനുമുന്നില്‍ അമേരിക്ക കുറ്റവാളിയപ്പോലെ നില്‍ക്കുകയാണുണ്ടാത്; അതേസമയം ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഭൂരിപക്ഷവും ഇപ്പോളത്തെ കുഴപ്പത്തിന് അമേരിക്കയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഐഎല്‍ ഒ സമ്മേളനങ്ങളിലെ പതിവ് രീതികളില്‍ നിന്നുള്ള വലിയൊരു വ്യതിയാനമാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോളവല്‍ക്കരണത്തിനെതിരെയും നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെയും സംസാരിക്കുന്നത് കടുത്ത അപരാധമായി കണക്കാക്കിയിരുന്നതാണ്. വിപണിയാണ് ദൈവം എന്നാണ് അപ്പോഴെല്ലാം പരിഗണിച്ചിരുന്നത്. തൊഴിലാളി വര്‍ഗ്ഗം കടുത്തചൂഷണത്തിനും ദുരിതങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിരുന്നു; ആഗോളവല്‍ക്കരണത്തിന് ഒത്താശ നല്‍കുന്നതിലും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്‍തുണ നല്‍കുന്നതിലും ഏര്‍പ്പംട്ടിരിക്കുകയായിരുന്നു ഐഎല്‍ഒ. പുതിയ പശ്ചാത്തലത്തില്‍ ഐഎല്‍ഒ അപ്രസക്തമായിരിക്കുന്നെന്നും വേതന വ്യവസ്ഥയും സേവനവ്യവസ്ഥയും മറ്റെല്ലാ തൊഴില്‍പ്രശ്നങ്ങളും വിപണിയാണ് നിശ്ചയിക്കേണ്ടത് എന്നിരിക്കെ ത്രികക്ഷി കൂടിയാലോചനകള്‍ അര്‍ത്ഥശൂന്യമാമെന്നും ലോകത്തെ ഭരണാധികാരികള്‍ തീരുമാനിച്ചതിനെതുടര്‍ന്ന് ഐഎല്‍ഒ തന്നെ ലോകബാങ്ക് നിയന്ത്രണത്തിലുള്ള അനാഥ ശിശുവായിമാറിയിരുന്നു. ഐഎല്‍ഒ മാത്രമല്ല, എല്ലാ രാജ്യങ്ങളിലെയും തൊഴില്‍വകുപ്പുകളും പ്രായോഗികമായി പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞു.

ഈ പ്രാവശ്യം എത്ര വലിയ മാറ്റം! തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐഎല്‍ഒ ഇടപെടണമെന്നും തൊഴിലില്ലായ്മയുടെ സാഹചര്യം ഇല്ലാതാക്കണമെന്നും തൊഴിലാളികളുടെ ദുരിതങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്നും ജി-20 സമ്മേളനം ഐഎല്‍ഒയോട് ആവശ്യപ്പെട്ടിരിക്കുന്നു. വളരെ പെട്ടെന്ന് ഐഎല്‍ഒയ്ക്ക് ഉന്നതമായ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

അടുത്തമാസം അമേരിക്കയില്‍ ചേരുന്ന ജി-20 യോഗത്തിലേക്ക് ഐഎല്‍ഒയെ ക്ഷണിക്കണമെന്ന് പല ലോകനേതാക്കളും ക്ഷണിച്ചിരിക്കുകയാണ്. താന്‍ പുതുതായി കണ്ടെത്തിയ സുഹൃത്തായ ഐഎല്‍ഒയോട് സര്‍ക്കോസിക്ക് ശക്തവും തീക്ഷണവുമായ അടുപ്പമാണുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഈ വരികള്‍ നോക്കൂ.

"അന്താരാഷ്ട്ര കരാറുകളില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തത്തക്കവിധം ആഗോളഭരണനിര്‍വഹണത്തില്‍ മറ്റൊരു വിപ്ളംകൂടി ആവശ്യമാണെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഐഎല്‍ഒ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി നടപ്പാക്കപ്പെടേണ്ടവയല്ലെങ്കില്‍ അതുകൊണ്ട് എന്തുകാര്യം? നിര്‍ബന്ധിതമല്ലാത്ത മാനദണ്ഡങ്ങള്‍, മാനദണ്ഡങ്ങളേയല്ല; വെറും ശുപാര്‍ശകള്‍ മാത്രമായിരിക്കും! വെറും ഉപദേശങ്ങള്‍ മാത്രം; കാറ്റില്‍ കീറിപറത്താവുന്ന ഒരു തുണ്ട് കടലാസ് മാത്രമായിരിക്കും അവ.''

"അന്താരാഷ്ട്ര തര്‍ക്കപ്രശ്നങ്ങളില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഏജന്‍സികള്‍ക്ക് പങ്കെടുക്കാന്‍ കഴിയണം എന്ന ആശയത്തെ ആധാരമാക്കിയുള്ള ഒരു വിപ്ളവത്തിലേക്ക് നാമെല്ലാം കടക്കണമെന്നാണ് ഞാന്‍ വാദിക്കുന്നത്. അടിസ്ഥാനപരമായ നിലപാടുകള്‍ വെല്ലുവിളി നേരിടുന്നതിനു മുന്‍പുതന്നെ ലോകവ്യാപാര സംഘടനയിലും ഐഎംഎഫിലും ലോകബാങ്കിലും ഐഎല്‍ഒയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയത്തക്കവിധം നമുക്ക് ഈ പുതിയ ആഗോളഭരണ നിര്‍വഹണം സൃഷ്ടിക്കാം.''

"അന്താരാഷ്ട്ര സമൂഹത്തിന് ഭ്രാന്ത് പിടിക്കാന്‍ പറ്റില്ല; എന്നാല്‍, ഐഎല്‍ഒ പറയുന്ന കാര്യങ്ങലെ ലോകവ്യാപാര സംഘടനയും ബ്രെട്ടന്‍ വുഡ്സ സ്ഥാപനങ്ങളും (ഐഎംഎഫും ലോകബാങ്കും) അവഗണിക്കുമ്പോള്‍ അത് ശുദ്ധഭ്രാന്ത് തന്നെയാണ്.''

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളില്‍ ലോകമുതലാളിത്ത നായകന്മാര്‍ ചെയ്ത കാര്യങ്ങളില്‍ നിന്ന് സ്വയം അകന്നു നില്‍ക്കാനുള്ള വൃഥാ ശ്രമമാണ് "വിപ്ളവ''ത്തെക്കുറിച്ച് ഭയക്കുന്ന സര്‍ക്കോസി നടത്തുന്നത് അദ്ദേഹം തുടരുന്നു.

"ആഗോളവല്‍ക്കരണത്തെ നിയന്ത്രണ വിധേയമാക്കലാണ് മുഖ്യവിഷയം. ചോദനത്തിന്റേതും വിതരണത്തിന്റേതുമായ വിപണി നിയമങ്ങള്‍ കൊണ്ടുമാത്രം ലോകത്തെ ഭരിക്കാനാവില്ല. നമ്മുടെ രാഷ്ട്രീയവും ധൈഷണികവും ധാര്‍മ്മികവുമായ ഉത്തരവാദിത്വങ്ങള്‍ കൈവെടിയുന്നതിന് ആഗോളവല്‍ക്കരണം ഒഴികഴിവാകാന്‍ പാടില്ല. എന്നാല്‍ നാം ആഗോള നിയന്ത്രണം നടപ്പാക്കാന്‍ നാം വഴ്ചവരുത്തുകയാണെഹ്കില്‍ കൃത്യമായും അതുതന്നെയാകും സംഭവിക്കുന്നത്. ചട്ടങ്ങള്‍ കൂടാതെ സ്വതന്ത്ര്യവും ഉണ്ടാകില്ല എന്നതിനാല്‍ ആഗോളവല്‍ക്കരണത്തിന് കാട്ടുനീതിയെ അതിജീവിക്കാനാവില്ല.

അങ്ങനെ 2009-ലെ ഐഎല്‍ഒ സമ്മേളനം നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍തന്നെ ആഗോളവല്‍ക്കരണത്തെയും വിപണി സമ്പദ്ഘടനയെയും ആക്രമിക്കുന്ന സ്ഥിതി സംജാതമായി. പല കാര്യങ്ങളിലും അവര്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ കടത്തിവെട്ടുന്നു; തൊഴിലാളിവര്‍ഗത്തിന്റെ രോഷം കെടുത്തുന്നതിനുള്ള വഴികള്‍ ആരായുന്ന കടമ ഐഎല്‍ഒ ഏറ്റെടുത്തിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ വിധത്തില്‍ ഐല്‍ഒ ഗവേണിംഗ് ബോഡി ഏറെക്കുറെ അവസാനി നിമിഷം അജണ്ടയില്‍ മാറ്റംവരുത്തി; സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്നംകൂടി അതില്‍ ഉള്‍പ്പെടുത്തി. "പ്രതിസന്ധിയുടെ പ്രതികരണങ്ങള്‍ സംബന്ധിച്ച് മൊത്തത്തിലുള്ള കമ്മറ്റി'' എന്ന വിപുലമായ സമിതിയെ ആധാരമാക്കിയാണത്. ഇത്തരം ഒരു കമ്മറ്റി ഉണ്ടാകുന്നതുതന്നെ മുന്‍പുണ്ടായിട്ടില്ലാത്തതാണ്. അതില്‍ പങ്കെടുത്തവരുടെ എണ്ണമാകട്ടെ വളരെ വിപുലവും. തൊഴിലാളികളുടെ ഗ്രൂപ്പില്‍ നിന്നും ഇരുനൂറില്‍ അധികം അംഗങ്ങള്‍ ഉണ്ടായിരുന്നു; അതേപോലെ എണ്ണം തൊഴില്‍ ഉടമകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടായിരുന്നു.

അര്‍ദ്ധേന്ദുദക്ഷി (സിഐടിയു), തമ്പാന്‍ തോമസ് (എച്ച്എംഎസ്), ഉദയ് പട്‌വര്‍ദ്ധന്‍ (ബിഎംഎസ്) എന്നിവരായിരുന്നു ഈ കമ്മറ്റിയിലെ അംഗങ്ങള്‍. മിക്കവാറും എല്ലാ ദിവസവും ഈ കമ്മറ്റി ചേര്‍ന്നിരുന്നു. സാമ്പത്തികശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, അംബാസിഡര്‍മാര്‍. വിദഗ്ദ്ധന്മാര്‍, രാഷ്ട്രീയനേതാക്കള്‍, ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഉദ്യോഗസ്ഥര്‍, എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രൊഫസര്‍മാര്‍ എന്നിവരുമായ പതിനൊന്ന് പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ഈ കാലഘട്ടമാകെ ലോകബാങ്ക്, ഐഎംഎഫ് കടന്നാക്രമണങ്ങളുടേതും കളങ്കപ്പെടുത്തലുകളുടേതുമാണെന്ന് അടയാളപ്പെടുത്തപ്പെടുന്നു. ഏതൊരുവിധ നിയന്ത്രണവും നിയമവും ക്രമവുമൊന്നുമില്ലാത്ത നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ ഘട്ടമായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരായ കുറ്റവാളികള്‍ ഇവിടെ സന്നിഹിതരായിരുന്നില്ല; അവരെ സംരക്ഷിക്കാന്‍ ആര്‍ക്കും താല്‍പര്യവും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് കഴിഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്കുശേഷം തൊഴിലാളികള്‍ അരങ്ങിന്റെ മദ്ധ്യത്തില്‍ എത്തിയിരിക്കുന്നതായി ഐഎല്‍ഒ കണ്ടെത്തി. വരുമാനത്തിന്റെ വിതരണത്തെക്കുറിച്ചും രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ വിതരണത്തെക്കുറിച്ചും രക്ഷാമാര്‍ഗങ്ങളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ സംവിധാനത്തെക്കുറിച്ചും ഐഎല്‍ഒയുമായുള്ള ഏകീകൃതമായ പ്രവര്‍ത്തനത്തെക്കുറിച്ചും എല്ലാം അവര്‍ സംസാരിച്ചു. ഈ സംഭവവികാസങ്ങളെല്ലാം തികച്ചും പുതുതാണ്; മുന്‍ വര്‍ഷങ്ങളിലെ പൊതുരീതില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. നിരവധി രാജ്യങ്ങളില്‍, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ സ്ഫോടനാത്മകമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന വന്‍തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍, വരുമാനശോഷണം, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയാണ് ഇതിനിടയാക്കിയത്.

ആയതിനാല്‍, ലോകനേതാക്കളെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ നിരാശാജനകമാണ്. ജനരോഷം തണുപ്പിക്കുന്നതിനായി അവര്‍ നാനാ വഴികളില്‍ പണിപ്പെടുകയാണ്. ഒരുവശത്ത് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുന്നതിനായി വീണ്ടെടുപ്പിന്റെ "പച്ചത്തുരുത്തുകള്‍'' പ്രത്യക്ഷപ്പെടുന്നതായി അവര്‍ പ്രഖ്യാപിക്കുന്നു; ആ പച്ചപ്പ് വളര്‍ന്നുവരുന്നതുവരെയും തൊഴില്‍ അവസരങ്ങള്‍ എന്ന ഫലം ലഭിക്കുന്നതിനായും ക്ഷമയോടെ കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നു. മറുവശത്ത്, കൃത്യവും ഊര്‍ജ്ജിതവുമായ നടപടികളിലൂടെ തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളര്‍ത്തിയെടുക്കാന്‍ ഐഎല്‍ഒയെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ഐഎല്‍ഒയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത് തന്നെയാണ് അതിന്റെ 98-ാമത് സമ്മേളനം ചെയ്തത്. "പ്രതിസന്ധിയില്‍ നിന്ന് കരകയറ്റം ആഗോളതൊഴില്‍ അവസര പദ്ധതി'' എന്ന പേരില്‍ അത് ഒരു രേഖ തയ്യാറാക്കി. "ഈ പ്രതിസന്ധിക്കുശേഷം ലോകം തികച്ചും വ്യത്യസ്തമായി കാണപ്പെടും'' എന്നിങ്ങനെയുള്ള നിരവധി കൊള്ളാവുന്ന പദാവലികളും ശുഭപ്രതീക്ഷകളും അതിലുണ്ട്. ഒപ്പം "സാധാരണയായി, സാമ്പത്തിക കരകയറ്റത്തിനുശേഷം നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടാലേ തൊഴില്‍ അവസരങ്ങളുടെ വീണ്ടെടുപ്പുണ്ടാകൂ'' എന്ന അപകടസൂചനയും നല്‍കുന്നു. സമ്പദ്ഘടനയില്‍ വീണ്ടെടുപ്പ് ഉണ്ടായതിനുശേഷമേ, അതായത് മൂലധനം അതിന്റെ മുന്‍നില പുനഃസ്ഥാപിച്ചു കഴിഞ്ഞശേഷമേ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കൂ എന്ന "വലിയ'' ഒരു ഉറപ്പാണ് ഇത് നല്‍കുന്നത്.

മിനിമംകൂലി, സംഘം ചേരാനുള്ള അവകാശം, കൂട്ടായി വിലപേശാനുള്ള അവകാശം, ലിംഗസമത്വം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളിലെ ഐഎല്‍ഒ കണ്‍വെന്‍ഷനുകളുടെ നടത്തിപ്പിന്റെയും അംഗീകാരം നല്‍കലിന്റെയും നിലവാരം സംബന്ധിച്ച ഐഎല്‍ഒയുടെ മുന്‍കാല റിക്കാര്‍ഡ് അനുസരിച്ചാണെങ്കില്‍, ഈ തൊഴില്‍ അവസരപദ്ധതിയും ഓഫീസിലെ അലമാരകളിലോ ലൈബ്രറിയിലോ ഭദ്രമായി ഒരിടത്ത് വിശ്രമിച്ചേക്കാം; ചിലപ്പോള്‍ ചവറ്റുകുട്ടയില്‍ ഇടം കാണാനും സാധ്യതയുണ്ട്.

ഞങ്ങള്‍ തൊഴില്‍ രഹിതരായ തൊഴിലാളികളെ തുണയ്ക്കാന്‍ പണം എവിടെ എന്ന ചോദ്യം തൊഴിലാളി സംഘടനകളുടെ ഭാഗമെന്ന നിലയില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തി. ബാങ്കുകള്‍ തകരുമ്പോള്‍ അവയ്ക്ക് ധനപിന്തുണ, രക്ഷാപദ്ധതി ലഭിക്കുന്നു; കയറ്റുമതിക്കാര്‍ക്ക് നഷ്ടമുണ്ടായാല്‍ അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പരിഹാരമോ ഇന്‍സെന്റീവോ ലഭിക്കുന്നു; എന്നാല്‍ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുമ്പോഴോ? ഇതിന് ആരില്‍ നിന്നും ഒരു മറുപടിയും ലഭിക്കുന്നില്ല. സര്‍ക്കാരോ തൊഴിലുടമയോ ഒരു ബാധ്യതയും ഏറ്റെടുക്കുന്നില്ല.

അഭിവൃദ്ധിയുടെ ഘട്ടത്തില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭിക്കുന്നില്ല എന്നും സമ്പദ്ഘടന കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ അവര്‍ക്ക് ആരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളത് എന്ന ചോദ്യമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. ഐഎല്‍ഒ അവതരിപ്പിച്ച പദ്ധതിയിലെ തൊഴിലാളികള്‍ക്കനുകൂലമായ വ്യവസ്ഥകള്‍ നടപ്പാക്കപ്പെടുമെന്ന ഉറപ്പിനുവേണ്ടി ഞങ്ങള്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തി. സാമ്പത്തിക പ്രതിസന്ധി സാമഹിക സംഘര്‍ഷത്തിന് ഇടയാക്കുന്ന അസാധാരണായ സാഹചര്യത്തില്‍ തൊഴില്‍ അവസരപദ്ധതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ചില സംവിധാനങ്ങള്‍ക്കു വേണ്ടിയും ഞങ്ങള്‍ ശക്തിയായി വാദിച്ചു. അപ്പോഴും അതിനും ആരില്‍ നിന്നും ഒരു മറുപടിയും ഉണ്ടായില്ല. അര്‍ജന്റീനയിലും മറ്റും ചെയ്തതുപോലെ റിട്രെഞ്ച്മെന്റ് നിരോധിക്കുന്നതുപോലുള്ള തൊഴിലാളികളെ സഹായിക്കാനുള്ള നിയമനടപടികള്‍ വേണമെന്ന ആവശ്യം ഞങ്ങള്‍ ഉന്നയിച്ചു. അതും അനുവദിക്കപ്പെട്ടില്ല.

അങ്ങനെ തൊഴില്‍ അവസര പദ്ധതി തൊഴിലാളികള്‍ക്ക് ധനപരമായ സഹായമോ നിയമപരിരക്ഷയോ ഇല്ലാത്തതായി; പ്രത്യേക അവസത്തില്‍ പ്രത്യേക നടപടികള്‍ നടപ്പാക്കുമെന്നതിന് ഒരു ഉറപ്പും ഇല്ല. തൊഴില്‍ അവസര പദ്ധതിയെ സംബന്ധിച്ച് ആര്‍ക്കും ഒരു വ്യാമോഹവും വേണ്ട. സര്‍ക്കാര്‍ പറയുന്നതുപോവെയാണെങ്കില്‍ അലംഘനീയമായ ഇന്ത്യ-അമേരിക്ക ആണവകരാറിനെപോലെയുള്ള ഒരു അന്താരാഷ്ട്ര കരാര്‍ അല്ലാത്തതിനാല്‍ ഗവണ്‍മെന്റുകള്‍ അതിനെ പാടെ അവഗണിക്കും. ബോര്‍ഡ് യോഗങ്ങളിലെ തൊഴില്‍ ഉടമകള്‍ അവര്‍ക്ക് സാമ്പത്തി ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ എടുക്കും. അവര്‍ക്ക് സാമ്പത്തിക ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ എടുക്കും. അവര്‍ക്കാവശ്യം ലാഭമാണ്. തൊഴിലാളി ക്ഷേമമല്ല അവരുടെ ലക്ഷ്യം.

തൊഴിലാളികളുടെ സ്ഥിതി ഇപ്പോഴത്തെപ്പോലെ തുടരും

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അറിയാന്‍ താല്പര്യമുള്ള ചില സംഗതികളുണ്ട്. ഐഎല്‍ഒയില്‍ ഇന്ത്യക്ക് പ്രമുഖപദവിയൊന്നുമില്ല; എന്നാല്‍ ഈ പ്രാവശ്യം ദേശീയ തൊഴില്‍ ഉറപ്പുപദ്ധതിയുടെ പേരില്‍ ഇന്ത്യ ഒട്ടേറെ തവണ പരാമര്‍ശിക്കപ്പെട്ടു. വളരെക്കാലം ഇങ്ങനെയൊരു നിയമം പാസാക്കാന്‍ വിസമ്മതിക്കുകയും ഒടുവില്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദംമൂലം മാത്രം അത് ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത്തരം ഒരു പരാമര്‍ശം അര്‍ഹിക്കുന്നില്ല എന്നതാണ് വാസ്തവമെങ്കിലും ഇന്ത്യക്ക് അതിന്റെ പേരില്‍ വലിയ പരിഗണന ലഭിച്ചു. അത്തരമൊരു തൊഴിലുറപ്പു പദ്ധതിയായി തൊഴില്‍ അവസരം പദ്ധതി വിലയിരുത്തപ്പെട്ടു.

ചൈന യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കു നല്‍കുന്ന സഹായങ്ങളും ആഭ്യന്തര ചോദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും കാരണം പരമാവധി കൈയടി അവര്‍ക്ക് ലഭിച്ചു.

രണ്ടുവിഷയങ്ങള്‍കൂടി ഐഎല്‍ഒ സമ്മേളനം ചര്‍ച്ചയ്ക്കാതി എടുത്തു. ഒന്ന്, അന്തസ്സുള്ള ജോലിക്ക് ലിംഗസമത്വം. മറ്റൊന്ന് എച്ച്ഐവി / എയ്‌ഡ്‌സും തൊഴില്‍ ലോകവും. പതിവുപോലെ, ലിംഗസമത്വത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് വലിയ പ്രതീക്ഷയിലാണ് അവസാനിക്കുന്നത്. അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കപ്പെടുമെന്നും പുരോഗതി സ്ഥിരമായി നിരീക്ഷിക്കുമെന്നുമുള്ള പ്രതീക്ഷയാണ് അത് നല്‍കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സാഹചര്യത്തില്‍ ഒരു മാറ്റവുമില്ലാതെ ചില പ്രതീക്ഷകള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുകയാണെന്ന് ഓര്‍ക്കണം. ഇപ്പോള്‍, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. കാരണം, അവര്‍ക്കായിരിക്കും ആദ്യം തൊഴില്‍ നഷ്ടപ്പെടുന്നത്. ഒരു നിര്‍ദ്ദേശം അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത സാധാരണ സമ്മേളനത്തിന്റെ അജണ്ടയില്‍ എച്ച്ഐവി / എയ്ഡ്‌സ് ഉള്‍പ്പെടുത്തുമെന്ന് ഒടുവില്‍ സമ്മേളനം വാഗ്ദാനം നല്‍കി.

സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ, കൂടുതല്‍ തൊഴില്‍ നഷ്ടങ്ങളും കൂടുതല്‍ പണിമുടക്കുകളും ചില കലാപങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഉത്തേജക പാക്കേജുകളുടെ ഉറപ്പുകളും പലതുണ്ടെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സാഹചര്യം കലാപകലുഷിതമാണ്.

ഇവിടെ ഐഐല്‍ഒയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ആളുകളുടെ കഴിവ് സമ്മതിച്ചേ തീരൂ. കഴിഞ്ഞ ദിവസം വരെ ആഗോളവല്‍ക്കരണത്തിനും സ്വതന്ത്രവിപണനി സമ്പദ്ഘടനയ്ക്കും നിയന്ത്രണരാഹിത്വത്തിനുംവേണ്ടി വീറോടെ വാദിച്ചിരുന്ന അതേ ആളുകള്‍തന്നെ ഇപ്പോള്‍ അവരുടെ ശൈലിയും മട്ടുമൊക്കെ പാടെ മാറ്റിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളോടെ ഭരണകൂട ഇടപെടലിനെക്കുറിച്ചും അവര്‍ ഇപ്പോള്‍ വാചാലരായിരിക്കുന്നു. അവര്‍ക്ക് ഇത് ചെയ്തേ പറ്റൂ. കാരണം, ഈ സാഹചര്യത്തില്‍ നിന്ന് മോചനം നേടുന്നതിന്, മുതലാളിത്തത്തെ രക്ഷിക്കുന്നതിന് അവര്‍ വൃഥാ ശ്രമിക്കുകയാണ്.

*
അര്‍ദ്ധേന്ദു ദക്ഷി കടപ്പാട്: സി.ഐ.ടി.യു സന്ദേശം