Showing posts with label മെയ്‌ദിന മാനിഫെസ്‌റ്റോ. Show all posts
Showing posts with label മെയ്‌ദിന മാനിഫെസ്‌റ്റോ. Show all posts

Thursday, May 1, 2014

പോരാടാം ഒറ്റക്കെട്ടായി

രണ്ടു പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെയും നിത്യദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും വലിച്ചെറിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ, 86 കോടി ജനതയുടെ പ്രതിദിന ശരാശരി വരുമാനം 20 രൂപയാണ്. കൊട്ടിഘോഷിച്ച, കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുണ്ടായിയെന്നത് നേരാണ്, പക്ഷേ, അത് സാധാരണ ജനങ്ങള്‍ക്കല്ല, കോര്‍പറേറ്റ് ഭീമന്മാര്‍ക്കാണ്. അവരുടെ എണ്ണം പെരുകി. ലോകസമ്പന്നന്മാരുമായി മത്സരിക്കാനും, അവരുടെ മുന്‍നിരയില്‍ അണിനിരക്കാനുമുള്ള വളര്‍ച്ച അവര്‍ക്കുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാക്കുന്ന വികാസത്തെ ഉല്‍പ്പാദനരംഗത്ത് ഉപയോഗിച്ചുകൊണ്ടാണ് ആധുനിക മുതലാളിത്തം വികസിക്കുന്നത്. എന്നാല്‍, ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളുടെ വ്യാപക ഉപയോഗവും ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കുമെങ്കിലും തൊഴിലുള്ളവനെ തൊഴില്‍രഹിതനാക്കും. ഇത് ജനങ്ങളുടെ വാങ്ങല്‍ കഴിവു കുറയ്ക്കുകയും പുതിയ തൊഴില്‍ അന്വേഷകരുടെ മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്യും. അങ്ങനെ തൊഴില്‍രഹിതരുടെ ഒരു വലിയ പടയെ സൃഷ്ടിക്കുന്നു. ചെലവു ചുരുക്കലിന്റെ പേരില്‍, ആളെ കുറയ്ക്കലും, കൂലിയും പെന്‍ഷനും സാമൂഹ്യക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കലും തുടരുന്നു. ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. സ്ഥിരം തൊഴിലുകളില്‍ താല്‍ക്കാലികക്കാരെയും കരാറുകാരെയും കുത്തിനിറയ്ക്കുന്നു, ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളായ റെയില്‍വേ, കമ്പിതപാല്‍, എല്‍ഐസി, ബാങ്കിങ് മേഖലകളില്‍ ലക്ഷക്കണക്കിനു ഒഴിവുകളുണ്ട്. പുതിയ നിയമനം നടത്താതെ നിലവിലുള്ള ജീവനക്കാരെക്കൊണ്ട് അമിതാധ്വാനംചെയ്യിക്കുകയാണ്. അതേസമയം, അഭ്യസ്തവിദ്യരായ 300 ലക്ഷംപേര്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ട് കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കേരളത്തിലാണ്, 40 ലക്ഷം പേര്‍.

കണ്ടുപിടിത്തങ്ങളുടെ നേട്ടവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും സമൂഹത്തിന്റെയാകെ വളര്‍ച്ചയ്ക്കല്ല വിനിയോഗിക്കുന്നത്. രാഷ്ട്രസമ്പത്ത് ഉപയോഗിച്ചു നടത്തുന്ന ഗവേഷണഫലങ്ങള്‍ മൂലധനശക്തികളുടെ വളര്‍ച്ചയ്ക്കായി പരിമിതപ്പെടുത്തുന്നു. ശാസ്ത്രത്തിന്റെ സിദ്ധികളില്‍നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുക മാത്രമല്ല അവരുടെ ഉപജീവനം മുട്ടിക്കാനും ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. 2009-10ലെ സാമ്പിള്‍ സര്‍വേ കണക്കുകള്‍പ്രകാരം തൊഴിലാളികളില്‍ 51 ശതമാനം പേര്‍ സ്വയം തൊഴിലെടുക്കുന്നവരാണ്. താല്‍ക്കാലികത്തൊഴിലാളികള്‍ 34.5 ശതമാനം പേരും, സ്ഥിരം ശമ്പളക്കാരായ തൊഴിലാളികള്‍ 15.6 ശതമാനവുമാണ്. ആകെ തൊഴിലാളികളില്‍ 84.5 ശതമാനവും സ്ഥിര വരുമാനമുള്ളവരല്ല. 15.8 ശതമാനം പേര്‍ മാത്രമാണ് സ്ഥിരവരുമാനമുള്ളവര്‍. ഇതില്‍ 85 ശതമാനം വരുന്ന അസംഘടിത- കാര്‍ഷിക- പരമ്പരാഗത മേഖലയുടെ ഇപ്പോഴത്തെ വളര്‍ച്ചനിരക്ക് പരിശോധിച്ചാല്‍, അവരുടെ പരിതാപകരമായ അവസ്ഥ കാണാന്‍ കഴിയും.

സംഘടിതമേഖലയിലെ തൊഴില്‍ അവസരങ്ങളും 1998ല്‍ 2.92 കോടിയായിരുന്നത് 2008ല്‍ 2.75 കോടിയായി കുറഞ്ഞു. തൊഴിലവസരങ്ങളുടെ ഈ താഴോട്ടുപോക്ക് ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) 8 ശതമാനം വളര്‍ച്ച നേടിയ ഘട്ടത്തിലാണ്. സേവനമേഖലയുടെയും കാര്‍ഷികമേഖലയുടെയും വ്യവസായമേഖലയുടെയും വളര്‍ച്ചയുടെ ആകത്തുകയായ ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) ഉയര്‍ന്നാല്‍- തൊഴില്‍ വളര്‍ച്ചനിരക്ക് ഉയരുമെന്നാണ് ഭരണാധികാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ വളര്‍ച്ച തൊഴില്‍രഹിത വളര്‍ച്ച (jobless growth)യേക്കാള്‍ തൊഴില്‍ നഷ്ട വളര്‍ച്ചയായി മാറുകയാണുണ്ടായത്. ജിഡിപിയുടെ വളര്‍ച്ചകൊണ്ടു നേട്ടമുണ്ടായത് സാധാരണ ജനങ്ങള്‍ക്കല്ല, ധനിക വര്‍ഗത്തിനാണ്. മുകള്‍ത്തട്ടിലുള്ള 20 ശതമാനം പേര്‍ 1993-94ല്‍ ദേശീയ വരുമാനത്തിന്റെ 36.7 ശതമാനമാണ് കൈയടക്കിയിരുന്നതെങ്കില്‍ 2009-10ല്‍ 53.2 ശതമാനം ആയി അവരുടെ വിഹിതം വര്‍ധിച്ചു. അതേസമയം താഴെത്തട്ടിലുള്ള 60 ശതമാനം പേര്‍ക്ക് 1998-94ല്‍ ജിഡിപിയുടെ 38.6 ശതമാനം ലഭിച്ചിരുന്നത് 2009-10ല്‍ 27.9 ശതമാനം ആയിക്കുറഞ്ഞു. ദേശീയ വരുമാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ഗുണഭോക്താക്കള്‍ സമ്പന്നവര്‍ഗമാണെന്ന് ഇതില്‍നിന്ന് വ്യക്തം. 2011ല്‍ 7.9 ശതമാനം ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2012-13ല്‍ 4.5 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാക്കും. സാങ്കേതിക വിദ്യയുടെ കൂടിവരുന്ന ഉപയോഗവും യന്ത്രവല്‍ക്കരണവും ഉള്ള തൊഴില്‍കൂടി ഇല്ലാതാക്കും. 2020 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ 64 ശതമാനവും തൊഴിലെടുക്കുന്നവരുടെ പ്രായത്തിലുള്ളവരാകുമെന്നാണ് കണക്ക്. എന്നാല്‍, സര്‍ക്കാര്‍ തുടരുന്ന നവലിബറല്‍ നയങ്ങളുടെ ഫലമായി തൊഴിലില്ലായ്മ അനുദിനം പെരുകുന്നു. ഇത് തൊഴില്‍ തേടിനടക്കുന്ന യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കും.

രാജ്യത്തെ ഏറ്റവും വിലപ്പെട്ട സമ്പത്താണ് മാനവശേഷിയും ഊര്‍ജവും. അത് ഒരു ശേഷിയായി മാറണമെങ്കില്‍ അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ വേണം. അത് സുലഭമായുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, അത് ഏതാനും പേരുടെ നിയന്ത്രണത്തിലാണിന്ന്. മാനവരാശിക്കാകെ അവകാശപ്പെട്ട വിലപ്പെട്ട വിഭവശേഷി സ്വായത്തമാക്കാനുള്ള തീവ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക തന്നെ വേണം. കേരളം നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മയാണ്. 40 ലക്ഷം യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഒരു പദ്ധതി തയ്യാറാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പര്യമില്ല.

ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ വേതന വ്യവസ്ഥകളും ജീവിത സാഹചര്യങ്ങളും കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നവലിബറല്‍ നയങ്ങള്‍ വെള്ളം ചേര്‍ക്കാതെ അപ്പടി നടപ്പാക്കാന്‍ തിടുക്കം കൂട്ടുന്ന ഉമ്മന്‍ചാണ്ടിയുടെ നേതത്വത്തിലുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലവര്‍ധന തടയുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പൊതുവിതരണം ശക്തിപ്പെടുത്തിക്കൊണ്ടാണ് ആ നേട്ടം കൈവരിച്ചത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഈ വിഷുവിനുപോലും വിഷു ചന്ത സംഘടിപ്പിക്കാന്‍ തയ്യാറായില്ല. റമദാന്‍, ക്രിസ്മസ്, ഓണം നാളുകളില്‍ എല്‍ഡിഎഫ് ഭരണകാലത്ത് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു സുലഭമായി ലഭിച്ചിരുന്ന കാലം, ഇന്ന് കേരളീയര്‍ക്ക് അന്യമാണ്. സാമൂഹ്യക്ഷേമ പദ്ധതികളില്‍പ്പെടുത്തി തൊഴിലാളികള്‍ക്കു ലഭിക്കേണ്ട പെന്‍ഷന്‍ 9 മാസമായി നല്‍കുന്നില്ല. പരമ്പരാഗത വ്യവസായ മേഖല തകര്‍ന്നു. രണ്ട് തൊഴിലാളികള്‍ ആത്മഹത്യചെയ്തു. നാലു ലക്ഷം തൊഴിലാളികള്‍ പണിയെടുത്തിരുന്ന സ്ഥാനത്ത് 10 ശതമാനത്തിനുപോലും പണിയില്ല. മത്സ്യം, കൈത്തറി, കശുവണ്ടി, ഈറ്റ പനമ്പ്, കള്ളുചെത്ത്, ബീഡി, ആര്‍ടിസാന്‍ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ബാറുകളില്‍ പണിയെടുത്തിരുന്ന നാല്‍പ്പതിനായിത്തോളം തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ചത് ഏതാനും ദിവസംമുമ്പാണ്. നിര്‍മാണമേഖലയുടെ സ്ഥിതി അതീവ ഗുരുതരമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഇല്ലാതാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും എല്ലാ മാസവും ആദ്യത്തെ ആഴ്ച ലഭിച്ചിരുന്നത് മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കാതായി. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന 12 ലക്ഷത്തിലധികം വരുന്ന തൊഴിലാളിക്ക് കൂലി കൊടുക്കാനില്ല. റോഡും പള്ളിക്കൂടവും പാലവും പണിതീര്‍ത്ത കോണ്‍ട്രാക്ടര്‍ക്കും 2300 കോടിയോളം രൂപ നല്‍കാത്ത സര്‍ക്കാര്‍, വര്‍ഷാരംഭത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 2000 കോടി കടം വാങ്ങിയ സര്‍ക്കാര്‍- സ്ത്രീകളുടെ മാനത്തിനും ജീവനും വിലയില്ലാതാക്കിയ സര്‍ക്കാര്‍- മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപാ കടം വാങ്ങിയിട്ടും പോരാഞ്ഞിട്ട് തൊഴിലാളികളുടെ ക്ഷേമനിധികളില്‍ കിടക്കുന്ന തുകപോലും എടുക്കുന്ന സര്‍ക്കാര്‍- ഇത്തരം ഒരു സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ്? ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ഈ സര്‍ക്കാര്‍. മറിച്ച് മാഫിയ സംഘങ്ങള്‍ക്കും തട്ടിപ്പുകാര്‍ക്കും ക്രിമിനലുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കുമുള്ളതാണ്. സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ചോരയും നീരും നല്‍കി നേടിയ നേട്ടങ്ങളെ തിരിച്ചുപിടിക്കാനും, ഉപജീവനത്തിനുള്ള തൊഴിലവസരങ്ങള്‍ നിഷേധിക്കാനും സര്‍ക്കാരും സ്വകാര്യതാല്‍പ്പര്യങ്ങളും നടത്തുന്ന എല്ലാ കുത്സിത നീക്കങ്ങളെയും സര്‍വ ശക്തിയുമുപയോഗിച്ച് എതിര്‍ത്തു പരാജയപ്പെടുത്തുമെന്ന് മെയ്ദിനത്തില്‍ നമുക്കു പ്രതിജ്ഞയെടുക്കാം. എല്ലാപേര്‍ക്കും മാന്യവും അന്തസ്സുള്ളതുമായ തൊഴില്‍ ലഭിക്കുന്നതിനുള്ള വീറുറ്റ ഈ പോരാട്ടത്തില്‍ നമുക്ക് ഒറ്റക്കെട്ടായി അണിചേരാം.

*
ആനത്തലവട്ടം ആനന്ദന്‍ (സിഐടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

മെയ് ദിനത്തിന് 125

സാര്‍വദേശീയ തൊഴിലാളിദിനമായി മെയ് ഒന്ന് ആചരിക്കപ്പെട്ടു തുടങ്ങിയത് 1890 മുതലാണ്. 1889ല്‍ അതായത് ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിവേളയില്‍ ജൂലൈ 14ന് പാരീസില്‍ത്തന്നെ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്.

1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ വമ്പിച്ച തൊഴിലാളിപ്രക്ഷോഭങ്ങളും മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ ഉണ്ടായ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് പിന്നീട് കാരണമായിത്തീര്‍ന്നത്.

ലോക സാമ്പത്തികരംഗത്ത്, ആറ്റംബോംബിന്റെ കണ്ടുപിടിത്തത്തെ വെല്ലുന്നതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ ഉത്ഭവം. കമ്പനികള്‍ കുത്തകകളായി വളര്‍ന്നതോടെ മനുഷ്യത്വത്തിന്റെ അവസാനത്തെ കണികകളും മൂലധനത്തില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 18, 19 നൂറ്റാണ്ടുകള്‍ വ്യാവസായിക വിപ്ലവത്തിന്റെ എല്ലാ രൂക്ഷതകളും പ്രദര്‍ശിപ്പിച്ചു. മനുഷ്യനും മൂലധനവും തമ്മിലുള്ള പോരാട്ടങ്ങളില്‍ ഇന്നെന്നപോലെതന്നെ അന്നും ഭരണകൂടങ്ങള്‍ ചൂഷണത്തിന്റെ ഭീകരതയ്ക്ക് താങ്ങും തണലുമായിരുന്നു. ഫോര്‍ഡ്, റോക്ക് ഫെല്ലര്‍, ഷോര്‍ഗന്‍സ് മുതലായ കുത്തകകള്‍ ജന്മമെടുത്തത് ഇക്കാലത്താണ്.

സേവനവേതന വ്യവസ്ഥകളെല്ലാം മുതലാളി നിശ്ചയിക്കുന്ന കാലം. സ്ത്രീകളും കുട്ടികളും പോലും അങ്ങേയറ്റം ക്രൂരമായ സാഹചര്യങ്ങളില്‍ 12-16 മണിക്കൂര്‍ വരെ പണിയെടുക്കണം. കുടുംബജീവിതംപോലും "വെറുമൊരു സ്വപ്നം"! ബാലവേല തടയപ്പെട്ടിരുന്നില്ല. അപകടകരമായ പല ജോലികളിലും ഒരു സുരക്ഷിതത്വവും ഏര്‍പ്പെടുത്തിയിരുന്നില്ല. അംഗഭംഗങ്ങളും അപകടമരണങ്ങളും ഒത്തിരി തൊഴിലാളി കുടുംബങ്ങളെ അനാഥരാക്കി. അപ്പോഴും കുത്തകകള്‍ തടിച്ചുകൊഴുക്കുകയായിരുന്നു. ഒരാഴ്ചയില്‍ ആറുദിവസം, 78 മണിക്കൂര്‍ സാധാരണ പ്രവൃത്തിസമയം. പ്രതിദിനം ഒരു ഡോളര്‍പോലും കൂലിയില്ല. പണിമുടക്കുകള്‍ പൊളിക്കാനും സമരംചെയ്യുന്ന തൊഴിലാളികളെ വകവരുത്താനും കരിങ്കാലികളെ റിക്രൂട്ട് ചെയ്യാനും മറ്റുമായി ഗുണ്ടാ സംഘങ്ങളുടെ കമ്പനികള്‍തന്നെയുണ്ടായി. "ഹങ്കര്‍ട്ടന്‍ ഡിറ്റക്ടീവ് ഏജന്‍സി"യായിരുന്നു അത്തരത്തിലൊന്ന്. ഈ "മുതലാളിത്ത സ്വര്‍ഗ"ത്തിലാണ് "എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും" എന്ന മുദ്രാവാക്യം കാട്ടുതീപോലെ പടര്‍ന്നത്. തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം, തൊഴില്‍ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവന്നു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുവേണ്ടിയും ശബ്ദമുയര്‍ന്നു.

എബ്രഹാം ലിങ്കന്‍ 1860കളില്‍ തന്നെ ഇതിന്റെ വക്താവായിരുന്നു. ബാള്‍ട്ടിമൂര്‍, ഫിലാഡെല്‍ഫിയ, ന്യൂയോര്‍ക്ക്, ന്യൂ ഹാംഷെയര്‍, റോസ് ഐലന്റ്, കാലിഫോര്‍ണിയ, ഇല്ലിനോയിഡ്, മസാച്ചുസെറ്റ്സ് തുടങ്ങിയ നഗരങ്ങളില്‍ തൊഴിലാളിപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. ഇക്കാലത്തുതന്നെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ബല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തൊഴിലാളി സംഘടനകള്‍ വളര്‍ന്നുവന്നു. 1827ല്‍ ഫിലാഡെല്‍ഫിയയിലെ കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ 10 മണിക്കൂറായി ജോലിസമയം കുറച്ചുകിട്ടുന്നതിനായി പണിമുടക്ക് നടത്തി. ആദ്യത്തെ ട്രേഡ് യൂണിയനെന്നു കരുതപ്പെടുന്ന ഫിലാഡെല്‍ഫിയാ മെക്കാനിക്സ് യൂണിയന്‍ ജന്മമെടുക്കുന്നത് ഈ പ്രക്ഷോഭത്തില്‍നിന്നാണ്.

1854ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്തുതന്നെ ബംഗാളില്‍ റെയില്‍പ്പാളങ്ങള്‍ ഇട്ടുതുടങ്ങിയിരുന്നു. എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 1862 മെയില്‍ എട്ടുമണിക്കൂര്‍ ജോലി സമയത്തിനായി ബംഗാളിലെ 1200 റെയില്‍വേ പണിക്കാര്‍ ഹൗറാ സ്റ്റേഷനില്‍ സമരം നടത്തി. ക്രൂരമായ ചൂഷണങ്ങള്‍ക്കും അസഹ്യമാംവിധം നീണ്ട പ്രവൃത്തിസമയങ്ങള്‍ക്കുമെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് പലയിടത്തും അരങ്ങേറിയത്. 1827 മേയില്‍ മഞ്ചം ചുമട്ടുകാരുടെ പണിമുടക്ക് കല്‍ക്കട്ടയില്‍. 1853ല്‍ നദീ ഗതാഗത പോര്‍ട്ടര്‍മാരുടെ പണിമുടക്ക് ഒരുമാസം നീണ്ടുനിന്നു. 1862ല്‍ കല്‍ക്കട്ടയിലെ കാളവണ്ടിക്കാര്‍ പ്രക്ഷോഭത്തിനിറങ്ങി. ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഇറച്ചിക്കച്ചവടക്കാര്‍ 1862ലും ഹൈദരാബാദിലെ തയ്യല്‍ക്കാരും ഇഷ്ടികക്കളങ്ങളിലെ തൊഴിലാളികളും 1873ലും പണിമുടക്കിലേര്‍പ്പെട്ടു. 1877ല്‍ നാഗ്പുരിലെ നെയ്ത്തുകാര്‍ പണിമുടക്കി.

ഇന്ത്യയിലാദ്യമായി കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് സംഘടിത രൂപം നല്‍കിയത് അയ്യന്‍കാളി 1907ല്‍ സ്ഥാപിച്ച "സാധുജന പരിപാലന സംഘം" ആയിരുന്നു. തിരുവനന്തപുരം ജില്ലയിലെ കണ്ടള, പള്ളിച്ചല്‍, മുടവൂര്‍പ്പാറ, വിഴിഞ്ഞം, കണിയാപുരം മുതലായ പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളില്‍ 1913 ജൂണ്‍ മുതല്‍ ഒരു കൊല്ലം ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളാണ് ഭീഷണികളെയും മര്‍ദനങ്ങളെയും അതിജീവിച്ച് പണിമുടക്കിയത്. മെയ്ദിനാചരണങ്ങള്‍ തൊഴിലാളിവര്‍ഗ ഐക്യം പടുത്തുയര്‍ത്താനും വിപ്ലവകരമായ ആശയങ്ങള്‍ പണിയെടുക്കുന്നവര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും സഹായകമായി.

റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ അത് തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങള്‍ക്കുള്ള ശക്തമായ ആയുധമായിരുന്നു. മാര്‍ക്സിന്റെ നിര്യാണത്തിനുശേഷം 1889 ജൂലൈ 14ന് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റുകള്‍ പാരീസില്‍ ഒത്തുകൂടിയത് 25 വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ക്സും എംഗല്‍സും രൂപവല്‍ക്കരിച്ച അതേ മാതൃകയില്‍ തൊഴിലാളികളുടെ ഒരു സാര്‍വദേശീയ സംഘടന രൂപവല്‍ക്കരിക്കാന്‍ (രണ്ടാം ഇന്റര്‍നാഷണല്‍) വേണ്ടിയായിരുന്നു. ബാസ്റ്റില്‍ പതനത്തിന്റെ (ഫ്രഞ്ച് വിപ്ലവം) ശതാബ്ദി ദിനമായിരുന്നു അന്ന്. 1888 ഡിസംബറില്‍ സെന്റ് ലൂയിസില്‍ ചേര്‍ന്ന അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ കണ്‍വന്‍ഷന്‍ 1890 മെയ് ഒന്നിന് പ്രകടനങ്ങളും മറ്റും നടത്താന്‍ തീരുമാനിച്ചിട്ടുള്ളതുകൊണ്ട് അന്നേ ദിവസം വിവിധ രാഷ്ട്രങ്ങളിലെ തൊഴിലാളികള്‍ അതതിടത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാന്‍ പാരീസ് കോണ്‍ഗ്രസ് ആഹ്വാനംചെയ്തുകൊണ്ടാണ് ജൂലൈ 20ന് പിരിഞ്ഞത്. ജോലിസമയം പത്തുമണിക്കൂറായി നിജപ്പെടുത്തുന്ന ഒരു ബില്‍ 1847ല്‍ത്തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കുകയുണ്ടായി. പ്രസിഡന്റ് വാന്‍ബൂറന്റെ ഫെഡറല്‍ സര്‍ക്കാര്‍ അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിസമയം പത്തുമണിക്കൂറാക്കി ഉത്തരവിട്ടു.

1890ലെ പ്രഥമ മെയ്ദിനാചരണങ്ങളെ പല ഭരണകൂടങ്ങളും നിര്‍ദാക്ഷിണ്യം വേട്ടയാടി. ഫ്രാന്‍സില്‍ പാരീസിലുള്‍പ്പെടെ പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നവരെ പിരിച്ചുവിടുമെന്ന് ജര്‍മന്‍ തൊഴിലുടമകളുടെ സംഘടന. ചില സ്ഥലങ്ങളില്‍ വെടിവയ്പ്. റഷ്യയില്‍ കൂട്ട അറസ്റ്റ്. ബല്‍ജിയം, ആസ്ട്രിയ, ഹംഗറി, ഇറ്റലി, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, കൂബ, സ്കാന്‍ഡിനേവിയ, റുമേനിയ, യുഎസ്എ എന്നിവിടങ്ങളില്‍ വമ്പിച്ച റാലികള്‍. 1930കളുടെ ആരംഭത്തില്‍ യൂറോപ്പിലെ മെയ്ദിന റാലികളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം "ഫാസിസത്തിന്റെ അര്‍ഥം യുദ്ധമെന്നാണ്."

ഇന്ത്യയിലാദ്യമായി മെയ്ദിനം ആഘോഷിക്കുന്നത് 1923ല്‍ മദ്രാസിലാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന് ആ യോഗം ഒരു പ്രമേയവും പാസാക്കി. 1957ലെ കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ് ഈ പ്രമേയം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത്. മെയ്ദിനത്തിന്റെ ആവേശം ചരിത്രപ്രാധാന്യമുള്ളതാണ്. ഇന്ത്യയില്‍ മെയ്ദിനാഘോഷങ്ങള്‍ക്ക് ആഹ്വാനംചെയ്ത 1927ല്‍ ഓള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ തീരുമാനം ബോംബെയില്‍ വമ്പിച്ച പ്രകടനം. പെഷ്വാര്‍ ഗൂഢാലോചനക്കേസിലും മീററ്റ് ഗൂഢാലോചനാക്കേസിലും പ്രതികളായ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വന്‍ സ്വീകരണയോഗങ്ങള്‍. 1929ല്‍ സുഭാഷ് ചന്ദ്രബോസ് എഐടിയുസി പ്രസിഡന്റായിരുന്നു.

1935ലെ മെയ്ദിനത്തിലാണ് ആന്തമാന്‍ തടവറയില്‍ അടയ്ക്കപ്പെട്ട 31 സ്വാതന്ത്ര്യസമര സേനാനികളും അനശ്വര രക്തസാക്ഷി ഭഗത്സിങ്ങിന്റെ സഖാക്കളും ചേര്‍ന്ന് ഒരു കമ്യൂണിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തിന്‍ കീഴില്‍ ദേശീയ വിമോചന സമരങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും അസൂയാവഹമായ വിജയങ്ങള്‍ കൊയ്തു. 1945 മെയ്ദിനത്തോടനുബന്ധിച്ച് ബര്‍ലിനിലേക്ക് ഇരച്ചുകയറാന്‍ സോവിയറ്റ് ചെമ്പടയ്ക്കുണ്ടായ ആവേശം മാര്‍ഷല്‍ ഷുഖോവിന്റെ വാക്കുകളില്‍: "മുന്നോട്ട്, മുന്നോട്ടുതന്നെ!

ഈ മഹല്‍കൃത്യത്തിന്റെ നിര്‍വഹണത്തിനായി സകലരുടെയും ആവേശം തിളച്ചുമറിയുകയായിരുന്നു..." 1975ല്‍ വിയറ്റ്നാം വിമോചനസേന സെയ്ഗോണിലേക്കു ആഞ്ഞടിച്ചു കയറി. മെയ്ദിനത്തിന്റെ തലേന്നുതന്നെ, ഏപ്രില്‍ 30ന് തെക്കന്‍ വിയറ്റ്നാം വിമോചിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും നീണ്ടുനിന്ന യുദ്ധത്തില്‍ പരാജയപ്പെട്ട് അമേരിക്കന്‍ സാമ്രാജ്യത്വം കെട്ടുകെട്ടി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരമായ ഡല്‍ഹിയിലും മറ്റു പ്രധാന നഗരങ്ങളിലും മെയ്ദിനാഘോഷ യാത്രകള്‍ നടന്നില്ല. അത് 1976ലെ മെയ് ഒന്ന് ആയിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥയിന്‍ കീഴില്‍ എല്ലാ മൗലികാവകാശങ്ങളും സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന കാലം!

ഇന്ന് സ്ഥിരം തൊഴിലുകള്‍ ഇല്ലാതാകുന്നു. കൂലിസമ്പ്രദായം പുതിയ വേഷങ്ങളില്‍ അവതരിക്കുന്നു. പഴയ ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ "ലേസി ഫെയര്‍" സിദ്ധാന്തം പുതിയ മാനങ്ങള്‍ തേടുന്നു. പണിയെടുക്കുന്നവരുടെ പരിമിതമായ സമ്പാദ്യങ്ങള്‍പോലും മൂലധനശക്തികള്‍ തട്ടിയെടുക്കുന്നു. എല്ലാ പ്രകൃതിവിഭവങ്ങളും ആര്‍ത്തിയോടെ കൊള്ളയടിക്കുന്നു പുത്തന്‍ കൊളോണിയല്‍ സംസ്കാരം. നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളും നിയമപരിരക്ഷകളുംപോലും തട്ടിത്തെറിപ്പിക്കുന്ന ആഗോളീകരണ സമ്പദ്വ്യവസ്ഥയുടെ ഭീകര താണ്ഡവം. മെയ് ദിനാചരണങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും പ്രസക്തി വര്‍ധിക്കുകയാണ്; തൊഴിലും കൂലിയും അവകാശങ്ങളും സംരക്ഷിക്കാന്‍വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിച്ചുകൊണ്ട്.

*
ഡോ. എ സമ്പത്ത് എംപി

മെയ്ദിനം നീണാള്‍ വാഴട്ടെ

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ഇത്തവണ മെയ്ദിനാഘോഷം. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നില്‍നില്‍ക്കുന്ന നവലിബറല്‍ വാഴ്ചയില്‍ തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും സ്ഥിതി അഭിവൃദ്ധിപ്പെടില്ല. വേണ്ടത് ബദല്‍നയ പരിപ്രേക്ഷ്യമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ച കൂടാതെ ഉറച്ചുനില്‍ക്കുന്നതും പാര്‍ലമെന്റിനകത്തും പുറത്തും തൊഴിലാളികളുടെ സമരങ്ങളെ പിന്തുണയ്ക്കുന്നതും കോര്‍പറേറ്റ് അനുകൂല നവലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളുമാണ്.

നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ ജീവിതസാഹചര്യങ്ങള്‍ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കും മേല്‍ ആക്രമണമഴിച്ചുവിടുമ്പോള്‍ അതിനെതിരെ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ 16-ാം ലോക്സഭയില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയാകെയും ശക്തി വര്‍ധിക്കേണ്ടതുണ്ട്. പ്രതിസന്ധിയുടെ ഭാരമാകെ തൊഴിലാളികളുടെ ചുമലില്‍ കയറ്റിവയ്ക്കാന്‍ വന്‍കിട ബിസിനസുകാരും കോര്‍പറേറ്റുകളും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ സംയുക്ത ശബ്ദം പാര്‍ലമെന്റിനുള്ളില്‍ പ്രതിധ്വനിക്കാന്‍ അത് അനിവാര്യമാണ്. തെരഞ്ഞെടുപ്പുരംഗത്ത്, തൊഴിലാളികളുമായി ബന്ധപ്പെട്ട മൂര്‍ത്തമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതും പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചതും സിപിഐ എം ആണ്. ഉപഭോക്തൃ വിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമം വേതനം 10,000 രൂപയാക്കുക, വേതനിര്‍ണയം ശാസ്ത്രീയ അടിസ്ഥാനത്തിലാക്കുക, അന്യസംസ്ഥാന തൊഴിലാളി നിയമം ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളി നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക- ഇങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ സിപിഐ എം അവതരിപ്പിക്കുന്നു.

തൊഴിലിലെ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും നിരുത്സാഹപ്പെടുത്തുക. കരാര്‍ തൊഴില്‍ നിയമം (നിര്‍മാര്‍ജനവും നിയന്ത്രണവും) നിര്‍ബന്ധമായും നടപ്പാക്കുക. ഒരേ തൊഴിലിന് സ്ഥിരംതൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ തുല്യവേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും നടപ്പാക്കുക. തൊഴില്‍വകുപ്പിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം അത് നടപ്പാക്കുന്ന ഏജന്‍സികളായ ലേബര്‍/ഫാക്ടറി ഇന്‍സ്പെക്ടറേറ്റുകളെ മതിയായ മാനുഷികശേഷിയാലും സൗകര്യങ്ങളാലും ശക്തിപ്പെടുത്തുക, വ്യവസായ ട്രിബ്യൂണലുകളിലെയും തൊഴില്‍ കോടതികളിലെയും ജഡ്ജിമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും ഒഴിവുകള്‍ നികത്തുക- ഇങ്ങനെ പ്രശ്നങ്ങളെ അതിന്റെ സൂക്ഷ്മതലത്തില്‍ കണ്ട് പരിഹാരം നിര്‍ദേശിക്കുകയാണ് സിപിഐ എം.

അസംഘടിത തൊഴിലാളികള്‍ക്കായി ദേശീയ ഫണ്ട് രൂപീകരിക്കുന്നതിനായി മതിയായ തുക ബജറ്റില്‍ വകയിരുത്തണം. ദാരിദ്ര്യരേഖാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെതന്നെ, വാര്‍ധക്യകാലത്തും പ്രസവകാലത്ത് കുട്ടികളെ സംരക്ഷിക്കുന്നതിനും ഉള്ള ആനുകൂല്യങ്ങളും അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മിനിമം സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രികമായി നടപ്പാക്കണം. പുതിയ പെന്‍ഷന്‍ പദ്ധതിയും പിഎഫ്ആര്‍ഡിഎ ആക്ടും എടുത്തുകളയേണ്ടത് അനിവാര്യതയാണ്. അതിന്റെ സ്ഥാനത്ത്, തൊഴിലുടമകളുടെയും സര്‍ക്കാരിന്റെയും മതിയായ ഫണ്ട് ഉള്‍പ്പെടുത്തിയുള്ള ഒരു പെന്‍ഷന്‍പദ്ധതി ആനുകൂല്യമാണ് കൊണ്ടുവരേണ്ടത്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി, വിലസൂചികകൂടി കണക്കിലെടുത്ത് പെന്‍ഷനായി ഉറപ്പാക്കപ്പെടണം. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്റുകളിലെയും എല്ലാ കരാര്‍ തൊഴിലാളികളെയും ഗ്രാമീണ തപാല്‍ സര്‍വീസിലെ ജീവനക്കാരെയും സ്ഥിരപ്പെടുത്തേണ്ടതുണ്ട്.

ട്രേഡ് യൂണിയന്‍ അംഗീകാരം രഹസ്യബാലറ്റിലൂടെയാകണം. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരമുള്ള യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുകയും വേണം. ഐഎല്‍ഒ കണ്‍വന്‍ഷന്‍ നമ്പര്‍ 87ഉം 98ഉം ആയി ബന്ധപ്പെട്ട, സംഘം ചേരാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം അംഗീകരിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള അവകാശമാണ്. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, സഹ അധ്യാപകര്‍, എന്‍സിഎല്‍പി ജീവനക്കാര്‍ തുടങ്ങി വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ എല്ലാ തൊഴിലാളികളെയും 45-ാമത് ഐഎല്‍സി നിര്‍ദേശമനുസരിച്ച് തൊഴിലാളികളായി അംഗീകരിക്കണം. അവര്‍ക്ക് നിയമപ്രകാരമുള്ള മിനിമംവേതനം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ പ്രദാനംചെയ്യുകയും അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണം.

എല്ലാ പ്രദേശങ്ങളിലെയും ജോലികള്‍ക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍, ക്രെഷ് സൗകര്യങ്ങള്‍ എന്നിവ എല്ലാ സ്ത്രീത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പാക്കണം. സ്ത്രീത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍സാഹചര്യം, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയല്‍, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡന (തടയല്‍, നിരോധനം, പരാതി പരിഹാരം) നിയമമനുസരിച്ചുള്ള പ്രാദേശികമായതും തൊഴിലിടങ്ങളിലുള്ളതുമായ കമ്മിറ്റികളുടെ രൂപീകരണം എന്നിവ കര്‍ക്കശബുദ്ധിയോടെ ഉറപ്പുവരുത്തണം. മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കുക, തിരിച്ചറിയല്‍ കാര്‍ഡുകളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുക, വിദേശ ട്രോളറുകള്‍ നിരോധിക്കുക എന്നിവയും പ്രാധാന്യത്തോടെ നടപ്പാക്കേണ്ട വിഷയങ്ങളാണ്. ഈ വിഷയങ്ങളാകെ തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കാനും ക്രിയാത്മക ഇടപെടല്‍ വാഗ്ദാനംചെയ്യാനും തയ്യാറായത് ഇടതുപക്ഷം മാത്രമാണെന്നത് തൊഴിലാളിവര്‍ഗത്തിന്റെ ചായ്വ് എങ്ങോട്ടാകണമെന്നതിന്റെ ചൂണ്ടുപലകയാണ്.

നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും വരുംദിനങ്ങളില്‍ ശക്തമാക്കാനുള്ള പിന്തുണയാണ് ജനങ്ങളില്‍നിന്ന് ഇടതുപക്ഷം തേടുന്നത്. തീര്‍ച്ചയായും അത്തരം വിഷയങ്ങളിലെ തൊഴിലാളികളുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ, 125-ാം മെയ്ദിനം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് അത്യധികം പ്രത്യാശനല്‍കുന്നു.
*
deshabhimani editorial 01-05-2014

Wednesday, May 1, 2013

യുദ്ധകാഹളമാകട്ടെ മെയ്ദിനം

സിഐടിയു മെയ്ദിന മാനിഫെസ്റ്റോ

തൊഴിലാളി വര്‍ഗത്തിന്റെ ഐക്യദാര്‍ഢ്യദിനമായ മെയ് ദിനത്തില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) ഇന്ത്യയിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഹാര്‍ദവമായ വിപ്ലവാശംസകള്‍ നേരുന്നു. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

സൗഹൃദാശംസകള്‍

കര്‍ഷകത്തൊഴിലാളികളുടെയും നിര്‍ധനരും ഇടത്തരക്കാരുമായ കൃഷിക്കാരുടെയും ഭേദപ്പെട്ട വേതനം, തൊഴില്‍, സാമൂഹ്യ സുരക്ഷാ അവകാശങ്ങള്‍, ഭൂമിക്കുള്ള അവകാശം, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില, പൊതുമേഖലയിലൂടെ അവയുടെ ശേഖരണവും വിതരണവും, വായ്പാ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വളര്‍ന്നുവരുന്ന രൂക്ഷമായ പ്രതിസന്ധിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സൗഹൃദാശംസകള്‍ നേരുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങള്‍ തിരുത്തുന്നതിന് വിവിധ തലത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും രാജ്യവ്യാപകമായ സംയുക്ത പ്രക്ഷോഭം സിഐടിയു വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരായി വിദ്യാഭ്യാസം അവകാശമായി അംഗീകരിപ്പിക്കാന്‍, ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിഐടിയു സൗഹൃദാംശസകള്‍ നേരുന്നു. വിവേചനത്തിനും ആക്രമണത്തിനുമെതിരെ പൊരുതിനില്‍ക്കുന്ന, എല്ലാ തലത്തിലും മതിയായ പ്രാതിനിധ്യത്തിനും ശാക്തീകരണത്തിനുംവേണ്ടി പോരടിക്കുന്ന വനിതാ പ്രസ്ഥാനങ്ങളെയും സിഐടിയു അഭിവാദ്യം ചെയ്യുന്നു.

വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്ത ത്രിപുരയിലെ തൊഴിലാളികളെയും ജനാധിപത്യ വിശ്വാസികളെയും സിഐടിയു അഭിവാദ്യം ചെയ്യുന്നു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിത്. സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിര്‍ത്താന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകര്‍ത്ത് മുതലാളിത്തം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രതിവിപ്ലവ ശക്തികളെ തൊഴിലാളി വര്‍ഗവും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളും ചേര്‍ന്ന് ഉറപ്പായും പരാജയപ്പെടുത്തുമെന്ന് സിഐടിയു വിശ്വസിക്കുന്നു. കുഴപ്പത്തിലാണ്ട മുതലാളിത്ത, നവലിബറല്‍ നയങ്ങളുടെ ഫലമായി അതിതീക്ഷ്ണമായ ആക്രമണങ്ങള്‍ക്ക് ചെലവു ചുരുക്കലിന്റെയും മറ്റും പേരില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഇന്ന് വിധിക്കപ്പെട്ടിരിക്കുന്നു. ഇവിടെയെല്ലാം നടക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ ലോകമാകെ ഉച്ചൈസ്തരം ഉയരുന്ന ""ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റിയൊമ്പത് ശതമാനം"" എന്ന മുദ്രാവാക്യം സിഐടിയുവും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ രാജ്യങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ക്കെതിരെയും സാമ്രാജ്യത്വ, നവലിബറല്‍ വ്യവസ്ഥക്കെതിരെയും സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്രാജ്യത്വ കടന്നാക്രമണത്തിനും മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതിനും പ്രത്യേകിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു പിന്തുണ പ്രഖ്യാപിക്കുന്നു. സിറിയക്കും ഇറാനുമെതിരെ തുടര്‍ച്ചയായി നടത്തുന്ന അന്യായമായ ഇടപെടലും വിവിധ രാജ്യങ്ങളുടെ അഖണ്ഡതയ്ക്കെതിരെയുള്ള മ്ലേഛമായ കടന്നുകയറ്റവും സിഐടിയു അപലപിക്കുന്നു. അവിടെയൊക്കെയുള്ള സമാധാനവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജനങ്ങളോട് അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. യൂറോപ്യന്‍ സഖ്യകക്ഷികളുടെ സഹായത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം ബഹ്റൈന്‍, യെമന്‍, ജോര്‍ദാന്‍, മൊറോക്കോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്വേഛാധിപത്യ ഭരണാധികാരികള്‍ക്ക് അവിടെ പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ പരസ്യമായി ആയുധവും പണവും നല്‍കിവരികയാണ്. കൊറിയന്‍ ഉപദ്വീപിലും ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ക്യൂബയ്ക്കും ഇറാനുമെതിരെ ലോക പൊതുജനാഭിപ്രായം അവഗണിച്ച് തികച്ചും നിയമവിരുദ്ധമായി ഉപരോധം തുടരുകയാണ്. പലസ്തീന്‍ ജനതയ്ക്കെതിരെ വെസ്റ്റ് ബാങ്കിലും ഗാസയിലും അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ സിഐടിയു ശക്തമായി അപലപിക്കുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക കുഴപ്പം രൂക്ഷമായതോടെ ഈ കടന്നാക്രമണം അതിതീവ്രമായിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്ന പലസ്തീനിയന്‍ ജനതയ്ക്ക് പിന്തുണ നല്‍കി, 1967-ലെ അതിര്‍ത്തി നിശ്ചയിച്ച് കിഴക്കേ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന, തൊഴിലെടുക്കുന്ന ലോകമാകെയുള്ള ജനതയ്ക്കൊപ്പം സിഐടിയുവും അണിചേരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം വര്‍ഗസമരത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് നവലിബറല്‍ മുതലാളിത്ത ചൂഷണത്തിനെതിരാണെന്നും സിഐടിയു വിശ്വസിക്കുന്നു. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തില്‍ സാമ്രാജ്യത്വ വിരുദ്ധബോധവും അന്താരാഷ്ട്ര തലത്തില്‍ ഐക്യദാര്‍ഢ്യവും വികസിപ്പിക്കേണ്ടത് പ്രധാന കര്‍ത്തവ്യമാണെന്നാണ് സിഐടിയു കരുതുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണത്തില്‍നിന്ന് അറബ് ജനതയെ സ്വതന്ത്രരാക്കി ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ സുപ്രധാന ഘടകമാണ്. ലാറ്റിനമേരിക്കന്‍ ജനത അവിടെ നടത്തിയ പ്രക്ഷോഭം, തൊഴിലാളിവര്‍ഗവുമായി ഒത്തുചേര്‍ന്ന് ആ ജനത ആവിഷ്കരിച്ച സമീപനം, അതിന്റെ അനുഭവം, അറബ് രാജ്യങ്ങളില്‍ നിന്ന് ആംഗ്ലോ- അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളെ ആട്ടിപ്പുറത്താക്കുന്നതിന് മാര്‍ഗദര്‍ശിയാണ്.

ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് അഭിവാദ്യം

സമ്പത്ത് കൊള്ളയടിക്കുന്ന സാമ്രാജ്യത്വത്തെ പിന്നോട്ടടിപ്പിച്ച് അര്‍പ്പണപൂര്‍വം തുടര്‍ച്ചയായി ചെറുത്തുനില്‍ക്കുന്ന ലാറ്റിനമേരിക്കയിലെ തൊഴിലാളിവര്‍ഗത്തെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. വെനസ്വേല, ബൊളീവിയ, യൂക്കഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളിലും ഇതര ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ ശക്തികളുടെ വിജയവും നവലിബറലിസത്തിനെതിരെ ബദല്‍ കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വന്‍ തിരിച്ചടിയേല്‍പ്പിച്ചിട്ടുണ്ട്. അവിടെ വികസിച്ചുവന്ന പുതിയ ബന്ധങ്ങളും ലാറ്റിനമേരിക്കന്‍, കരീബിയന്‍ മേഖലയിലെ 33 രാജ്യങ്ങള്‍ വെനസ്വേലയില്‍ ഒത്തുചേര്‍ന്ന് കമ്മ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സിന് (ഇഋഘഅഇ) രൂപം നല്‍കിയതും സ്വാഗതാര്‍ഹമായ സംഭവമാണ്. നവലിബറലിസത്തിന് വെനസ്വേലന്‍ ബദല്‍ ആവിഷ്കരിച്ച ഹ്യൂഗോ ഷാവേസിന്റെ അതുല്യമായ സംഭാവന സിഐടിയു ആദരപൂര്‍വം അനുസ്മരിക്കുന്നു. സാമ്രാജ്യത്തത്തിനെതിരെയുള്ള സമരത്തില്‍ വെള്ളിവെളിച്ചമായി ക്യൂബ തുടരുന്നു. ലാറ്റിനമേരിക്കന്‍ ജനതയെ സാമ്രാജ്യത്വത്തിനെതിരെ തട്ടിയുണര്‍ത്താനും ഐക്യപ്പെടുത്താനും ആവേശം കൊള്ളിക്കാനുമെല്ലാം രാസത്വരകമായി സോഷ്യലിസ്റ്റ് ക്യൂബ പ്രവര്‍ത്തിച്ചു. 50 വര്‍ഷത്തിലേറെ നീണ്ട സാമ്പത്തിക ഉപരോധവും അമേരിക്കയുടെ തുടര്‍ച്ചയായ ഉപജാപങ്ങളും പ്രതിവിപ്ലവശക്തികളുടെ ഇടപെടലും അതിജീവിച്ച് ക്യൂബ കൈവരിച്ച പുരോഗതി തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആവേശകരമാണ്.

കുഴപ്പങ്ങളും ഉയരുന്ന പ്രക്ഷോഭങ്ങളും

മെയ് ദിനവും മുതലാളിത്തം ലോകവ്യാപകമായി മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. കുഴപ്പം സൃഷ്ടിച്ച വിനകള്‍ക്കെതിരെ തൊഴിലാളികള്‍ തെരുവില്‍ ശബ്ദമുയര്‍ത്തുന്നു. കുഴപ്പം രൂക്ഷമാകുകയും അതിനനുസൃതമായി ജനങ്ങളുടെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് 2013-ലെ മെയ് ദിനം കടന്നുവരുന്നത്. ചെലവു ചുരുക്കലിന്റെ പേരില്‍ തൊഴില്‍ നിഷേധിച്ചും വേതനം വെട്ടിക്കുറച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളും സബ്സിഡികളും മറ്റു ക്ഷേമ നടപടികളും ഉപേക്ഷിച്ചും വിവിധ മേഖലകളിലെ അധ്വാനിക്കുന്ന ജനതകള്‍ക്കുമേല്‍ മുതലാളിത്തം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി അലയടിച്ചുയരുന്ന പ്രക്ഷോഭങ്ങളും പണിമുടക്കുകളും ആവേശകരമാണ്. യൂറോപ്പിലാകെയും അമേരിക്കയിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലും തെരുവുകള്‍ അലയടിച്ചുയരുന്ന പണിമുടക്കുകളില്‍, പ്രതിഷേധ പ്രകടനങ്ങളില്‍ പ്രകമ്പനം കൊള്ളുകയാണ്. നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ലാഭത്തിനുവേണ്ടിയുള്ള അമിതമായ ആര്‍ത്തി അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഊഹാധിഷ്ഠിത ഇടപാടുകളിലേക്ക് നയിച്ചു. ആഗോളമാന്ദ്യം അതിന്റെ അനിവാര്യമായ സൃഷ്ടിയാണ്. നയം തിരുത്തുന്നതിനുപകരം അതിന്റെ ഭാരം മുഴുവന്‍ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുംമേല്‍ കെട്ടിവയ്ക്കുന്നു. ഇത് നേരത്തെതന്നെ പാപ്പരീകരിക്കപ്പെട്ട ഈ വിഭാഗങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയും കഷ്ടതയും കൂടുതല്‍ രൂക്ഷമാക്കുന്നു.

മാന്ദ്യം പിന്നെയും വര്‍ധിക്കുന്നു. ചെലവു ചുരുക്കല്‍, സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പരാമര്‍ശിച്ച് നോബല്‍ സമ്മാനിതനായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് ഇങ്ങനെ പറഞ്ഞു: ""ഈ മരുന്ന് കിഴക്കനേഷ്യയിലും ലാറ്റിനമേരിക്കയിലും ഇതര സ്ഥലങ്ങളിലും ഫലിച്ചില്ല. യൂറോപ്പിലും ഇത് പരാജയപ്പെടും"". കഴിഞ്ഞ ആഗസ്റ്റ് 14ന് സിഡ്നിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് ലോക ബാങ്കിന്റെ പ്രസിഡന്റ് സോളിക് പറഞ്ഞതിങ്ങനെയാണ്- യൂറോപ്പിലും അമേരിക്കയിലും ഉരുണ്ടുകൂടുന്ന സംഭവങ്ങള്‍ അപകടകരമായ സ്ഥിതിയിലേക്കാണെത്തുന്നത്... അത് നാടകീയതയില്‍നിന്ന് പരിപൂര്‍ണ സ്തംഭനത്തിലേക്കെത്തുകയാണ്. കുഴപ്പം പരിഹരിക്കാനാകാത്ത മുതലാളിത്തത്തിന്റെ കഴിവുകേട് ലോകമാകെയുള്ള ജനങ്ങളെ പുതിയ മുദ്രാവാക്യത്തിലെത്തിച്ചു. ""ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതു ശതമാനം"". വര്‍ഗാധിഷ്ഠിത തൊഴിലാളി പ്രസ്ഥാനം ഈ മുദ്രാവാക്യത്തെ വര്‍ഗബോധമായി മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. 2013ലെ മെയ്ദിനം അതിനുള്ള യുദ്ധകാഹളമാകട്ടെ.

II

ചൂഷണത്തിനെതിരെ ഒറ്റക്കെട്ടായി

ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപകമായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പണിമുടക്കിനു പിന്നാലെയാണ് ഈ വര്‍ഷം മെയ്ദിനം കടന്നുവരുന്നത്. ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള ശക്തമായ വികാരപ്രകടനമായിരുന്നു ഈ പണിമുടക്ക്. തിരിച്ചടിക്കാനുള്ള തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം ഇവിടെ പ്രതിഫലിച്ചു. ജനങ്ങളാകെ പണിമുടക്കിനോട് ഐക്യപ്പെടുകയും ഹൃദയംഗമമായ പിന്തുണ നല്‍കുകയുമുണ്ടായി. ഇത് ജനങ്ങള്‍ക്ക് സംഘടിത തൊഴിലാളിപ്രസ്ഥാനത്തിലുള്ള പ്രതീക്ഷയുടെ പ്രതിഫലനമാണ്. ഭരണവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന നയം സൃഷ്ടിക്കുന്ന ജനങ്ങളുടെ യാതനയും വേദനയും കൂടുതല്‍ ഉച്ചത്തിലും ഫലപ്രദമായും ട്രേഡ് യൂണിയന്‍ പ്രസ്ഥാനം തുടര്‍ന്നും ഉയര്‍ത്തുമെന്നവര്‍ പ്രതീക്ഷിക്കുന്നു.

മുതലാളിത്തലോകത്താകെ പടര്‍ന്ന കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യവും സാമ്പത്തിക മാന്ദ്യത്തിലാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച്, ഖജനാവിലേക്ക് വരുമാനം ഉറപ്പുവരുത്തി, മുതലാളിക്ക് ലാഭം വര്‍ധിപ്പിച്ചുകൊടുക്കുന്ന തൊഴിലാളികള്‍ ഈ മാന്ദ്യത്തിന്റെ ഏറ്റവും കടുത്ത ഇരകളാണ്. തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും സാധാരണ സംഭവമായിരിക്കുന്നു. തൊഴിലുള്ളവരുടെ വേതനം കുറയുന്നു. സാമൂഹ്യ സുരക്ഷാ സൗജന്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. സമ്പത്തും സേവനവും സൃഷ്ടിക്കുന്നവര്‍ക്ക് അതിന്റെ പങ്ക് നിഷേധിക്കുന്നു. കഴിഞ്ഞ ഒന്നര ദശകത്തില്‍ മുതലാളിമാരുടെ ലാഭത്തിന്റെ അളവ് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. ചെറിയ സംരക്ഷണമെങ്കിലും നല്‍കുന്ന എല്ലാ തൊഴില്‍ നിയമങ്ങളും അധികാരികളുടെ അംഗീകാരത്തോടെ ചവിട്ടിയരയ്ക്കപ്പെടുന്നു. തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്ന് തൊഴില്‍സ്ഥലങ്ങളില്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. വ്യവസായ മേഖലയില്‍ മാന്ദ്യം തുടരുമ്പോള്‍ ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ഇടവിട്ടുള്ള വിലക്കയറ്റം പിന്നെയും അത് രൂക്ഷമാക്കുന്നു. വിലക്കയറ്റം സ്വയം സംഭവിക്കുന്നതല്ല. ധനകമ്മി വര്‍ധിക്കുന്നുവെന്നു വിലപിക്കുന്ന സര്‍ക്കാര്‍തന്നെയാണ് കോര്‍പറേറ്റുകള്‍ക്ക് വന്‍ സൗജന്യം വച്ചുനീട്ടുന്നത് (2012- 13ല്‍ ഇത് 5.73 ലക്ഷം കോടി രൂപയാണ്). കോര്‍പറേറ്റുകള്‍ അടയ്ക്കേണ്ട നികുതിയിലെ കുടിശ്ശിക വര്‍ധിച്ച് 4.83 ലക്ഷം കോടിയായി.

നിക്ഷേപത്തിന് ഏറ്റവും പ്രതികൂല അവസ്ഥയുള്ള സന്ദര്‍ഭത്തില്‍പോലും സാമ്പത്തിക മേഖലയില്‍ അയവുവരുത്തി സ്വകാര്യ-വിദേശ ബാങ്കുകള്‍ക്ക് ഇടം സൃഷ്ടിച്ച് ജനങ്ങളുടെ സമ്പാദ്യം അവരിലേക്ക് വഴിതിരിച്ച് ഊഹക്കച്ചവടത്തിനും മറ്റും ഉപയോഗിക്കാന്‍ അവസരമൊരുക്കി. ഉന്നത നിലവാരമുള്ളതും തന്ത്രപരവും പ്രകൃതിവിഭവങ്ങള്‍ കൈകാര്യംചെയ്യുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍വരെ വന്‍ നഷ്ടം സഹിച്ച് കടലാസുവിലയ്ക്ക് വിറ്റ് രാജ്യത്തിന്റെ പൊതു ആസ്തിയുടെ നിയന്ത്രണം സ്വകാര്യ-വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായ ഇന്നത്തെ അവസ്ഥയില്‍പോലും കാര്‍ഷികവൃത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേരുടെ ജീവസന്ധാരണമാര്‍ഗമായ ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധനത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാരിന് ഒരു പ്രയാസവും അനുഭവപ്പെടുന്നില്ല.

ജിഡിപിയിലെ വര്‍ധനയ്ക്കനുസൃതമായി ഇവിടെ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. തൊഴില്‍, അന്തസ്സുള്ള ജോലി ഇവയൊക്കെ ഇന്ന് അന്യമാണ്. പിരിച്ചുവിടല്‍, നിയമനനിരോധനം, പുറംകരാര്‍ പണി, കാഷ്വലൈസേഷന്‍, കോണ്‍ട്രാക്ടര്‍വല്‍ക്കരണം, അസ്ഥിര തൊഴില്‍, വേതനത്തിന്റെ സ്ഥാനത്ത് ഓണറേറിയം- ഇതാണ് ഇന്നത്തെ പ്രതിഭാസം. ഈയിടെ നടന്ന സിഐടിയുവിന്റെ 14-ാം അഖിലേന്ത്യാ സമ്മേളനം ഈ നയങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കാനും "ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിയും 4 ഷിഫ്റ്റ് തൊഴില്‍ദിനങ്ങളും" എന്ന അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തപ്പെട്ട മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചു. ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ സംയുക്ത സമരങ്ങള്‍ ശക്തമാക്കാന്‍, അവ ജനവിരുദ്ധ നടപടികള്‍ക്കും സാമ്രാജ്യത്വ അനുകൂല നീക്കങ്ങള്‍ക്കും എതിരായ ഉയര്‍ന്ന പ്രക്ഷോഭമാക്കി മാറ്റിയെടുക്കാന്‍ സിഐടിയു പ്രതിജ്ഞചെയ്യുന്നു.

താഴെതട്ടില്‍ തൊഴിലാളികളുടെ ഐക്യം വിപുലപ്പെടുത്താനും ദൃഢീകരിക്കാനും രാജ്യത്തെ ജനങ്ങളെയാകെ നയങ്ങള്‍ക്കെതിരെ ഒന്നിച്ചണിനിരത്താനും ആഹ്വാനംചെയ്യുന്നു. പലതരത്തിലുള്ള വിഭാഗീയ, വിധ്വംസക, വര്‍ഗീയ ശക്തികള്‍ ജനങ്ങളുടെ തീവ്രമായ കഷ്ടപ്പാടുകള്‍ മുതലെടുത്ത് നമ്മുടെ സമൂഹത്തില്‍ ജാതി, മത, സ്വത്വ പ്രവണതകളുണര്‍ത്തി അവരെ പല തട്ടുകളിലാക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ശക്തികള്‍ക്കെല്ലാമെതിരായി ഒരേസമയം തുടര്‍ച്ചയായി നിലപാടെടുത്ത്, സാമൂഹ്യ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമരംചെയ്ത് പോകേണ്ടതുണ്ട്. വര്‍ഗാടിത്തറയില്‍നിന്ന് വിവിധ മാനങ്ങളില്‍ നടത്തേണ്ട പ്രക്ഷോഭം ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന പ്രക്രിയയുടെ അനിവാര്യഘടകമാണ്. പണിമുടക്കു ദിവസം പ്രകടനവും പിക്കറ്റിങ്ങും നടത്തുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും വധശ്രമത്തില്‍ (ക്രിമിനല്‍ നിയമം 307 വകുപ്പ്) കുടുക്കുകയാണ്. രാജ്യത്തെ തൊഴില്‍സ്ഥലങ്ങളില്‍ ഇതു സാധാരണ സംഭവമായി. ഇത്തരം ആക്രമണത്തിനെതിരെയുള്ള തൊഴിലാളികളുടെ യോജിപ്പാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അത്തരം ബോധം തൊഴിലാളികളില്‍ തട്ടിയുണര്‍ത്താനും സംഘടനകളുടെ ഐക്യം പൂര്‍വാധികം ശക്തമാക്കാനുമുള്ള പരിശ്രമം തുടരണം. പശ്ചിമ ബംഗാള്‍ ജനതക്കെതിരെയുള്ള ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളും മറ്റും ചേര്‍ന്ന് ട്രേഡ് യൂണിയനുകള്‍ക്കും ബഹുജന സംഘടനകള്‍ക്കും ഇടതുപക്ഷ പാര്‍ടികള്‍ക്കും മൊത്തത്തില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുംനേരെ അഴിച്ചുവിടുന്ന നിഷ്ഠുരമായ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളിവര്‍ഗത്തോടും ജനാധിപത്യ വിശ്വാസികളായ ബഹുജനങ്ങളോടുമുള്ള പ്രതിബദ്ധത ഈ സന്ദര്‍ഭത്തില്‍ സിഐടിയു ആവര്‍ത്തിച്ചുറപ്പിക്കുന്നു.

ഇതുവരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരടക്കം 90 പ്രധാന കേഡര്‍മാര്‍ കൊല്ലപ്പെട്ടു. പല സ്ഥലങ്ങളിലും സിഐടിയു ആഭിമുഖ്യമുള്ള കോണ്‍ട്രാക്ട് തൊഴിലാളികളെ പുറത്താക്കി, കോണ്‍ട്രാക്ടര്‍മാരുമായി ഒത്തുകളിച്ച് കുറഞ്ഞ കൂലിക്ക് മറ്റാളുകളെ നിയമിക്കുന്നു. ഇടതുപ്രതിപക്ഷത്തെയും ജനാധിപത്യ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അതിഭീകരമായ ഈ ആക്രമണങ്ങളെ നേരിട്ട് രണ്ടു ദിവസത്തെ പൊതുപണിമുടക്കിനുള്ള ആഹ്വാനം വിജയകരമായി നടപ്പാക്കിയ ബംഗാളിലെ തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യം അഭിമാനകരമാണ്. അവരെ സിഐടിയു അഭിവാദ്യംചെയ്യുന്നു.

ഇടതുപക്ഷത്തിന്റെ മറ്റൊരു ശക്തികേന്ദ്രമായ കേരളത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശാരീരിക ആക്രമണത്തിനും വിഷലിപ്തമായ പ്രചാരണം സംഘടിപ്പിക്കാനും ശ്രമം തുടര്‍ച്ചയായി നടന്നുവരുന്നു. ഈ മെയ് ദിനത്തില്‍ തൊഴിലാളി വര്‍ഗ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുമ്പോള്‍, രാജ്യമാകെ തൊഴിലാളികളെ സംഘടനാപരമായും, സൈദ്ധാന്തികമായും ഒന്നിപ്പിച്ച്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ത്രിപുരയിലും വര്‍ഗസമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തെ നേരിടാന്‍, മുതലാളിത്ത ചൂഷണ വ്യവസ്ഥക്കെതിരെ അടരാടാന്‍ തയ്യാറെടുപ്പിക്കുമെന്ന് പ്രതിജ്ഞചെയ്യാം. 2013 ലെ മെയ്ദിന അഭ്യര്‍ഥന വികസിതവും വികസ്വരവുമായ രാജ്യങ്ങളില്‍ സാമ്രാജ്യത്വത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ അധ്വാനിക്കുന്ന ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാര്‍ഢ്യം സിഐടിയു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഐക്യം വികസിപ്പിക്കാന്‍, ഇനിയും ശക്തിപ്പെടുത്താന്‍ ജനകീയ അവകാശങ്ങള്‍ക്കും ജീവസന്ധാരണത്തിനുംവേണ്ടി നടത്തുന്ന സമരങ്ങളെ ഇനിയും ദൃഢീകരിക്കാന്‍ സിഐടിയു അഭ്യര്‍ഥിക്കുന്നു. ജോലി സ്ഥലത്തെ തൊഴിലവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം മറ്റു പ്രക്ഷോഭങ്ങള്‍ക്കൊപ്പം സമന്വയിപ്പിക്കണം. ഐക്യദാര്‍ഢ്യ നടപടികള്‍ തൊഴിലെടുക്കുന്നവരുടെ ദൈനംദിന സംയുക്ത ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാകണം. ഇതാണ് മെയ് ദിനം നല്‍കുന്ന ആഹ്വാനം. വര്‍ഗീയത, ജാതീയത, പ്രാദേശികത തുടങ്ങി വിവിധ രീതിയിലുള്ള പ്രവണതകള്‍ക്കെതിരെ ജാഗരൂകമായി സമരം സംഘടിപ്പിക്കുന്നതിനൊപ്പം സ്വന്തം വര്‍ഗത്തിനും ജനങ്ങള്‍ക്കും എതിരായുള്ള അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ സംയുക്തമായി നിലകൊള്ളാന്‍ സിഐടിയു ആഹ്വാനംചെയ്യുന്നു.

മെയ് ദിനത്തില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) ഇന്ത്യയിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഹാര്‍ദവമായ വിപ്ലവാശംസകള്‍ നേരുന്നു. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

Monday, April 30, 2012

പണിയെടുക്കുന്നവരുടെ പുതുവത്സര ദിനം

ലോകത്തെ ചുവപ്പിച്ചുകൊണ്ട് "പണിയെടുക്കുന്നവരുടെ പുതുവത്സര ദിന" മായ മെയ്ദിനം. 80 രാജ്യങ്ങളില്‍ ഔദ്യോഗികമായും മറ്റു രാജ്യങ്ങളില്‍ അനൗദ്യോഗികമായും ദിനാചരണവും തൊഴിലാളിറാലികളും നടക്കുമ്പോള്‍ "സര്‍വരാജ്യത്തൊഴിലാളികളേ ഏകോപിക്കുവിന്‍" എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആഹ്വാനം ഒരു ദിവസമെങ്കിലും യാഥാര്‍ഥ്യമായിത്തീരുകയാണ്. ചെങ്കൊടികളുമായി നീങ്ങുന്ന മഹാറാലികളുടെ ആ ദിവസം ബഹിരാകാശത്തുനിന്ന് ഫോട്ടോയെടുക്കുകയാണെങ്കില്‍ ചുവന്നുനില്‍ക്കുന്ന ഒരു മെയ്ഫ്ളവറായി ഭൂമിയെ കാണാം. മെയ്ദിനം വരുമ്പോള്‍ ചരിത്രം പൊടുന്നനെ ഒരു വര്‍ത്തമാനമായിത്തീരുകയാണ്. കവി തിരുനെല്ലൂര്‍ കരുണാകരന്‍ പാടിയതുപോലെ "നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം" എന്ന അവസ്ഥ. തങ്ങളാണ് ഭൂരിപക്ഷമെന്നും തങ്ങളെ ചൂഷണംചെയ്താണ് ന്യൂനപക്ഷം വരുന്ന മുതലാളിവര്‍ഗ്ഗം തടിച്ചുകൊഴുക്കുന്നതെന്നുമുള്ള തിരിച്ചറിവ് ഇടിമിന്നല്‍പോലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മനസ്സില്‍ വന്നു വീഴുന്ന ദിവസം.

അധ്വാനമാണ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനടിസ്ഥാനമെന്നും തൊഴിലാളികള്‍ മൃഗങ്ങളല്ലെന്നും നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ള അവര്‍ക്ക് കിട്ടാനുള്ളത് വലിയൊരു ലോകമാണെന്നുമുള്ള തിരിച്ചറിവ് 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയതുമുതലാണ് തൊഴിലാളി വര്‍ഗ്ഗത്തിനുണ്ടായിത്തുടങ്ങിയത്. പഴയ റോമന്‍ അടിമകളേക്കാള്‍ നിന്ദ്യവും ദയനീയവുമായി ജീവിച്ചിരുന്ന തൊഴിലാളികള്‍ക്ക് ദിവസം ശരാശരി 20 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. ജോലിസ്ഥിരതയോ, അവധിയോ, വിശ്രമമോ, വിനോദമോ കുടുംബ ജീവിതമോ ഇല്ലാത്ത തുച്ഛവരുമാനക്കാര്‍. പ്രാണികളെപ്പോലെ തൊഴിലിടങ്ങളില്‍ ചത്തുവീഴുന്ന തൊഴിലാളികള്‍ അന്നൊരു പതിവു കാഴ്ചമാത്രം. ആപ്ടേണ്‍ സിംഗ്ലയറും , ജാക്ക് ലണ്ടനുമൊക്കെ നോവലുകളിലൂടെ വരച്ചുകാട്ടിയ അതേ ജീവിതം. ഫോര്‍ഡ്, റോക്ക്ഫെല്ലര്‍, മോര്‍ഗന്‍ തുടങ്ങിയ ഫൗണ്ടേഷനുകളിലൂടെ വളരുകയായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്നുതന്നെയാണ് പിടഞ്ഞൊടുങ്ങുന്നവരുടെ ആദ്യ നിലവിളിയുയര്‍ന്നത്. "എട്ടുമണിക്കൂര്‍ ജോലി" എന്ന മുദ്രാവാക്യം അങ്ങനെ പിറന്നു.

1827ല്‍ ഫിലാഡല്‍ഫിയയിലെ കെട്ടിട വ്യവസായ തൊഴിലാളികളാണ് സമരത്തിന് തുടക്കം കുറിച്ചത്. ജോലിസമയം പത്തുമണിക്കൂറാക്കിക്കിട്ടുന്നതില്‍ അവര്‍ വിജയിച്ചു. പിന്നീട് 1886 ആഗസ്ത് 20ന് ബാള്‍ട്ടിമൂറില്‍ "നാഷണല്‍ ലേബര്‍ യൂണിയ"ന്റെ സ്ഥാപകസമ്മേളനം എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം അംഗീകരിക്കുന്നതിനു പിന്നില്‍ മാര്‍ക്സും ഏംഗല്‍സും നേതൃത്വം നല്‍കിയ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും ഒന്നാം ഇന്റര്‍നാഷണലിന്റെയും സ്വാധീനമുണ്ടായിരുന്നു. 1866 ആകുമ്പോഴേക്കുതന്നെ നിരവധി "എട്ടുമണിക്കൂര്‍ ലീഗുകള്‍" അമേരിക്കയില്‍ രൂപംകൊണ്ടിരുന്നു. അവയെ തകര്‍ക്കാനാണ് ഫാക്ടറിയുടമകള്‍ "പിങ്കാര്‍ട്ടണ്‍ ഏജന്‍സി" തുടങ്ങിയ കരിങ്കാളിക്കമ്പനികള്‍ക്ക് രൂപം നല്‍കിയത്. മുതലാളിമാരുടെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് 1884ല്‍ "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് കാനഡ" എന്ന സംഘടന മെയ് ഒന്ന് മുതല്‍ സമരം നടത്താന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. അഞ്ചുലക്ഷം പേര്‍ സമരരംഗത്തേക്കിറങ്ങിയ ചിക്കാഗോയില്‍ കലാപത്തിനുള്ള ഗൂഢാലോചന എന്നാക്രോശിച്ച് സായുധസേന തെരുവിലിറങ്ങിയതോടെ സമരത്തിന്റെ സ്വഭാവം മാറി.

ആദ്യദിവസം തികച്ചും സമാധാനപരമായി പ്രകടനം നടന്നു. എന്നാല്‍, മെയ് മൂന്നിന് മാക്മോക് റീപ്പര്‍ വര്‍ക്സ് എന്ന ഫാക്ടറിയുടെ ഗേറ്റിനുപുറത്ത് ചേര്‍ന്ന വിശദീകരണയോഗം പൊളിക്കാന്‍ മുന്നൂറോളം കരിങ്കാലികള്‍ തക്കം പാര്‍ത്തിരിപ്പുണ്ടായിരുന്നു. ഓഗസ്റ്റ് സ്പൈസ് സംസാരിക്കുമ്പോള്‍ അവര്‍ കുഴപ്പമുണ്ടാക്കി. ആറ് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചു തുടര്‍ന്നുണ്ടായ സംഘര്‍ഷം. പിറ്റേന്ന് ഹെയ്മാര്‍ക്കറ്റില്‍ നടന്ന പ്രതിഷേധയോഗം പൊലീസ് കൈയേറുകയും എവിടെനിന്നോ ഒരു ബോംബ് വന്നുവീഴുകയും ചെയ്തതോടെ വീണ്ടും സംഘര്‍ഷമായി. പൊലീസ് വെടിവച്ചു. നാല് തൊഴിലാളികളും ഏഴ് പൊലീസുകാരും മരിച്ചുവീണു. 200 നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിലാളി വിരുദ്ധതക്ക് പേരുകേട്ട ജോസഫ് ഇ ഗാരിയുടെ നേതൃത്വത്തിലുള്ള ബോഡ് ഓഫ് ജൂറിയെവച്ച് വിചാരണ നടത്തി. 1886 ജൂണ്‍ 21ന് തുടങ്ങിയ വിചാരണയുടെ വിധി വന്നത് ഒക്ടോബര്‍ ആറിന്. എട്ട് തൊഴിലാളിനേതാക്കള്‍ക്ക് വധശിക്ഷ. അമേരിക്കകത്തും പുറത്തും പ്രതിഷേധമുയര്‍ന്നപ്പോള്‍, ശിക്ഷ നടപ്പാക്കേണ്ടതിന് തലേന്ന് സാമുവല്‍ ഫീല്‍ഡന്‍, ഷ്വാബ് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഓസ്കാര്‍ നീബിന് 15 വര്‍ഷത്തേക്ക് തടവുശിക്ഷ നല്‍കി. ഇരുപത്തിരണ്ടുകാരനായ ലൂയിലിങ്ങ് തൂക്കിക്കൊല്ലേണ്ടതിന്റെ തലേന്ന് പടക്കം കടിച്ചുപൊട്ടിച്ച് ജയിലില്‍ ജീവനൊടുക്കി.

1886 നവംബര്‍ 11ന് ഓഗസ്റ്റ് സ്പൈസ്, ഏണസ്റ്റ് ഫിഷര്‍, ജോര്‍ജ് എംഗല്‍സ്, ഹാര്‍സണ്‍സ് എന്നിവരെ തൂക്കിലേറ്റി. മരിക്കുംമുമ്പ് സ്പൈസ് പറഞ്ഞു: "ഇപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വാക്കുകളെ ഞെരിച്ചുകൊല്ലാം. എന്നാല്‍, ഞങ്ങളുടെ മൗനം വാക്കുകളേക്കാള്‍ ശക്തമായിത്തീരുന്ന കാലംവരും". ഹെയ്മാര്‍ക്കറ്റിലെ മെയ് ദിന സ്മാരകത്തില്‍ എഴുതിവെച്ചിട്ടുള്ള സ്പൈസിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായിത്തീരുന്നതാണ് പിന്നീട് ലോകം കണ്ടത്. എല്ലാവര്‍ഷവും മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ 1888 ഡിസംബറില്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറും 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലും തീരുമാനിച്ചു. 1890ല്‍ അമേരിക്കയില്‍ ആദ്യമായി മെയ്ദിനം ആചരിച്ചു. എന്നാല്‍, തൊഴിലാളി പ്രസ്ഥാനങ്ങളെയെന്നപോലെ മെയ്ദിനാചരണത്തെയും ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിച്ചത്. ആ ദിവസത്തെ ഭയക്കുകയായിരുന്നു ഭരണാധികാരികള്‍. പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലന്റ് സെപ്തംബറിലെ ഒരു ദിവസം തൊഴിലാളിദിനമായി പ്രഖ്യാപിച്ച് മെയ്ദിനത്തെ അവഗണിച്ചു. മറ്റൊരു പ്രസിഡന്റ് മെയ് ഒന്ന് ശിശുദിനമായി പ്രഖ്യാപിച്ച് തൊഴിലാളിവര്‍ഗ്ഗത്തെ അപഹസിച്ചു.

1921ല്‍ ഈ ദിവസം അമേരിക്കന്‍വല്‍ക്കരണദിന മാക്കി അവധി നല്‍കാന്‍ തുടങ്ങി. അധ്വാനമാണ് സകല സമ്പത്തിന്റെയും ഉറവിടം. കലയും ശാസ്ത്രവുമെല്ലാം അധ്വാനത്തിന്റെ ഫലംതന്നെ. സര്‍ഗ്ഗാത്മകത യെന്നാല്‍ അധ്വാനം എന്നുതന്നെയാണര്‍ഥമെന്ന് മാക്സിംഗോര്‍ക്കി പറഞ്ഞത് അതുകൊണ്ടാണ്. സങ്കല്‍പ്പത്തില്‍നിന്ന് യാഥാര്‍ഥ്യവും യാഥാര്‍ഥ്യത്തില്‍നിന്ന് സങ്കല്‍പ്പവും സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നത് അധ്വാനവും അതുകഴിഞ്ഞ് ഒഴിവു സമയവും ലഭിക്കുന്നതുകൊണ്ടാണ്.

1890 മെയ് നാലിന് ഹൈഡ് പാര്‍ക്കില്‍ നടന്ന ആദ്യ മെയ്ദിനാചരണ പ്രസംഗത്തില്‍ മാര്‍ക്സിന്റെ മകള്‍ എലീനര്‍ മാര്‍ക്സ് പറഞ്ഞു: ""സിംഹങ്ങളെപ്പോലെ ഉണര്‍ന്നെണീക്കുക രാത്രിയില്‍ അവരണിയിച്ച ചങ്ങലകള്‍ മഞ്ഞുതുള്ളികള്‍ പോലെ കുടഞ്ഞെറിയുക നിങ്ങള്‍ അനവധി പേരാണ് അവര്‍ കുറച്ചുപേരും"" 2011 സെപ്തംബറില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളുടെ മുദ്രാവാക്യം ഇങ്ങനെ: "നമ്മള്‍ 99 ശതമാനമാണ്. " അതെ, ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനത്തെ കുരുതികൊടുക്കുന്നതിനെതിരായ ആഹ്വാനമാണ് എന്നും മെയ് ദിനത്തിന്റേത്.

*
ജിനേഷ്കുമാര്‍ എരമം ദേശാഭിമാനി

Wednesday, November 17, 2010

ഭ്രാന്താലയമായി മാറിയ ജി 20 ഉച്ചകോടി

കൊറിയന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സിയൂളില്‍ നടന്ന ജി 20 യോഗം ഒരു വന്‍ ഭ്രാന്താലയമായി മാറുകയാണുണ്ടായത്. എന്താണ് ഈ ജി 20 എന്ന് പല വായനക്കാര്‍ക്കും സംശയമുണ്ടാകാം. ഏറ്റവും ശക്തമായ സാമ്രാജ്യവും അതിന്റെ സഖ്യശക്തികളും പടച്ചുണ്ടാക്കിയ പല 'സൃഷ്‌ടി'കളില്‍ ഒന്നാണിത്. ജി 7 സൃഷ്‌ടിച്ചതു അവരാണ്. അമേരിക്കയും ജപ്പാനും ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും ഇറ്റലിയും കാനഡയും ഉള്‍പ്പെടുന്നതായിരുന്നു ജി 7. പിന്നീട് റഷ്യയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതോടെ ജി 8 എന്ന് അതറിയപ്പെടാന്‍ തുടങ്ങി. ഉയര്‍ന്നുവരുന്ന അഞ്ച് പ്രധാന രാജ്യങ്ങളെ-ചൈന, ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവയെ കൂടി പിന്നീട് ഉള്‍പ്പെടുത്തി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റി (OECD) ലെ അംഗരാജ്യങ്ങളായ ഓസ്‌ട്രേലിയ, കൊറിയന്‍ റിപ്പബ്ലിക്ക്, തുര്‍ക്കി എന്നിവയെ ചേര്‍ത്ത് അംഗസംഖ്യ വര്‍ധിപ്പിച്ചു. സൗദി അറേബ്യ, അര്‍ജന്റീന, ഇന്തോനേഷ്യ എന്നിവയെയും ഉള്‍പ്പെടുത്തി. അതോടെ അംഗസംഖ്യ 19 ആയി. ജി 20 ലെ ഇരുപതാമത്തെ അംഗം യൂറോപ്യന്‍ യൂണിയനാണ്. ഈ വര്‍ഷം മുതല്‍ ഒരു രാജ്യത്തെ - സ്‌പെയിന്‍ - സ്ഥിരം അതിഥി എന്ന സവിശേഷഗണത്തില്‍പെടുത്തിയിട്ടുണ്ട്.

ജി 20 യോഗത്തിനു തൊട്ടു പിറകെ ജപ്പാനില്‍ മറ്റൊരു പ്രധാന സാര്‍വദേശീയ ഉന്നതതലയോഗവും നടക്കുന്നുണ്ട്. അപക് ഫോറം. നേരത്തെ പറഞ്ഞ ഗ്രൂപ്പിനൊപ്പം മലേഷ്യ, ബ്രൂണെ, ന്യൂസിലാന്റ്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, തായ്‌ലന്റ്, ഹോങ്കോംഗ്, ചൈനീസ് പ്രവിശ്യയായ തായ്‌വാന്‍, പപ്പുവ ന്യൂ ഗിനിയ, ചിലി, പെറു, വിയറ്റ്‌നാം എന്നിവയെ കൂടി ചേര്‍ത്താല്‍ അപക് ഫോറമാകും. (ഏഷ്യാ-പെസിഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഫോറം). പെസിഫിക് സമുദ്രജലസ്‌പര്‍ശമുള്ള രാജ്യങ്ങളാണിവ.

ഇത്തരം സാര്‍വദേശീയ വേദികളില്‍ നിര്‍ണായകമായ സാര്‍വദേശീയ സാമ്പത്തിക-ധനകാര്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ധനകാര്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരമുള്ള ഐ എം എഫിനും ലോക ബാങ്കിനും അവരുടെ സ്വന്തം യജമാനനുണ്ട്-അമേരിക്ക.

ഒരു വസ്‌തുത ഓര്‍മിക്കേണ്ടത് പ്രധാനമാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷം അമേരിക്കയുടെ വ്യവസായവും കൃഷിയും ഒരു പോറലും ഏല്‍ക്കാതെ നിലനിന്നു. പശ്ചിമ യൂറോപ്പിലുള്ള വ്യവസായവും കൃഷിയും ആകെ തകര്‍ന്നുപോയി. ഇതില്‍നിന്ന് ഒഴിവായത് സ്വിറ്റ്‌സര്‍ലാന്റും സ്വീഡനുമാണ്. സോവിയറ്റ് യൂണിയന്‍ ഭൗതികമായി തകര്‍ന്നു തരിപ്പണമായി. രണ്ടര കോടിയിലധികം പേര്‍ ജിവന്‍ ബലിയര്‍പ്പിച്ചു. ജപ്പാന്‍ പരാജയപ്പെടുകയും തകരുകയും ചെയ്‌തു. ലോകത്തെ സ്വര്‍ണ കരുതലില്‍ 80 ശതമാനത്തോളം അമേരിക്കയിലേയ്‌ക്ക് ഒഴുകി.

അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ന്യൂ ഹാംഷെയറിലുള്ള ബ്രട്ടണ്‍വുഡ്‌സിലെ വിശാലമായ ഹോട്ടലില്‍ 1944 ജൂലൈ ഒന്ന് മുതല്‍ 22 വരെ ആയിടെ രൂപം കൊണ്ട ഐക്യരാഷ്‌ട്രസഭ നാണയ-ധനകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുകൂട്ടി. സ്വര്‍ണനിരക്കുമായി ബന്ധപ്പെടുത്തിയുള്ള സാര്‍വദേശീയ കറന്‍സിയായി സ്വന്തം കടലാസ് പണം മാറ്റുന്നതിനുള്ള പ്രത്യേക അവകാശം അമേരിക്കക്ക് അനുവദിച്ചുകൊടുത്തു. 35 അമേരിക്കന്‍ ഡോളര്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിനു (31.1 ഗ്രാം സ്വര്‍ണം) തുല്യമാണെന്ന് നിശ്ചയിക്കുകയും ചെയ്‌തു.

ഭൂരിപക്ഷം രാജ്യങ്ങളും അവയുടെ വിദേശ വിനിമയ കരുതലുകള്‍ അമേരിക്കന്‍ ബാങ്കുകളിലാണ് സൂക്ഷിക്കുന്നത്. ഇത് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്തിനു ഗണ്യമായ വായ്‌പ നല്‍കുന്നതിനു തുല്യമാണ്. സ്വര്‍ണ കരുതലുമായി ബന്ധപ്പെടുത്തിയുള്ള ഒരു സംവിധാനമായതു കൊണ്ട് കടലാസു പണം അനിയന്ത്രിതമായി പുറത്തിറക്കുന്നതിനു ഒരു പരിധിയുണ്ടായിരുന്നു. അമേരിക്കന്‍ ബാങ്കുകളിലുള്ള മറ്റു രാജ്യങ്ങളുടെ കരുതലുകള്‍ക്കുള്ള ഒരുതരം ഉറപ്പായിരുന്നു അത്. സ്വര്‍ണനിരക്കുമായി ബന്ധപ്പെടുത്തി കടലാസു പണം പുറത്തിറക്കാനുള്ള അവകാശം ഭൂമുഖത്തെ സമ്പത്തിന്റെ മേലുള്ള നിയന്ത്രണം വര്‍ധിപ്പിക്കാന്‍ അമേരിക്കയെ സഹായിച്ചു.

മുന്‍ കൊളോണിയല്‍ ശക്തികളുമായും, പ്രത്യേകിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ബല്‍ജിയം, നെതര്‍ലന്റ് എന്നിവയുമായും അടുത്തകാലത്തു സൃഷ്‌ടിക്കപ്പെട്ട പശ്ചിമ ജര്‍മനിയുമായും ചേര്‍ന്ന് അമേരിക്ക നടത്തിയ സൈനിക അതിസാഹസിക ചെയ്‌തികള്‍ ആ രാജ്യത്തെ യുദ്ധങ്ങളിലേയ്‌ക്ക് നയിച്ചു. അത് ബ്രട്ടണ്‍ വുഡ്‌സില്‍ സ്ഥാപിതമായ നാണയ വ്യവസ്ഥയെ പ്രതിസന്ധിയിലാഴ്ത്തി.

വിയറ്റ്‌നാമില്‍ നടത്തിയ നരഹത്യാ യുദ്ധത്തിന്റെ കാലത്ത് ഡോളറിന്റെ സ്വര്‍ണ നിരക്ക് സംവിധാനം ഉപേക്ഷിക്കാനുള്ള നാണം കെട്ടതും ഏകപക്ഷീയവുമായ തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. അതു മുതല്‍ കടലാസുപണം പുറത്തിറക്കുന്നതിനു യാതൊരു പരിധിയുമില്ല. അമേരിക്കക്ക് ലഭിച്ച പ്രത്യേക അവകാശം ദുരുപയോഗം ചെയ്‌തതിന്റെ ഫലമായി ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ മൂല്യം 35 ഡോളറില്‍ നിന്നും 1400 ഡോളറിലധികമായി. റിച്ചാര്‍ഡ് നിക്‌സണ്‍ 1971 ല്‍ നിന്ദ്യമായ ആ തീരുമാനം എടുക്കുന്നതുവരെയുള്ള 27 വര്‍ഷക്കാലത്തെതിലും 40 മടങ്ങുകണ്ടാണ് മൂല്യം കുറഞ്ഞത്.

അമേരിക്കന്‍ സമൂഹത്തെ ബാധിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു പ്രത്യേകത അമേരിക്കന്‍ സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥയുടെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിച്ച പ്രതിസന്ധി വിരുദ്ധ നടപടികളൊന്നും സാധാരണനില പുനസ്ഥാപിക്കാന്‍ സഹായിക്കുന്നില്ല എന്നതാണ്. പതിനാലു ലക്ഷം കോടി ഡോളറിനടുത്തുള്ള ദേശീയ കടബാധ്യത അമേരിക്കയെ പിടിച്ചുലക്കുകയാണ്. അമേരിക്കയുടെ മൊത്തം ദേശീയ ഉല്‍പ്പാദനത്തിനു തുല്യമാണ് കട ബാധ്യത. ധനകമ്മി മാറ്റമില്ലാതെ തുടരുന്നു. മാനം മുട്ടെയുള്ള ബാങ്ക് രക്ഷാ വായ്‌പകളും പൂജ്യത്തോടടുത്ത പലിശനിരക്കുകളും തൊഴിലില്ലായ്‌മ കുറയ്‌ക്കാന്‍ സഹായിച്ചില്ല. തൊഴിലില്ലായ്‌മ പത്ത് ശതമാനത്തോളമാണ്. വീടുകള്‍ ലേലം ചെയ്യപ്പെടുന്ന കുടുംബങ്ങളുടെ എണ്ണവും കുറയുന്നില്ല. അമേരിക്കയുടെ പ്രതിരോധ ബജറ്റ് മറ്റ് എല്ലാ രാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് മൊത്തത്തിലെടുത്താലുള്ളതിലും കൂടുതലാണ്. യുദ്ധത്തിനുള്ള ചെലവും വര്‍ധിച്ചുവരുന്നു.

കഷ്‌ടിച്ച് രണ്ട് വര്‍ഷം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. നൈരാശ്യത്തിന്റെയും വംശീയ വാദത്തിന്റെയും സംയോജിതമായ ഒരു പ്രതികരണമായിരുന്നു അത്. അമേരിക്കയിലെ ഏറ്റവും പിന്തിരിപ്പനായ വിഭാഗങ്ങള്‍ അവരുടെ പല്ലിന് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. ''എല്ലാ അധികാരവും അമേരിക്കയിലെ തീവ്ര വലതുപക്ഷത്തിന് '' എന്നതാണ് അവരുടെ ലക്ഷ്യം.

പരമ്പരാഗതമായ പ്രതിസന്ധി വിരുദ്ധ നടപടികള്‍ക്കൊപ്പം അമേരിക്കന്‍ ഗവണ്‍മെന്റ് മറ്റൊരു നടപടികൂടി അവലംബിച്ചു. ജി 20 യോഗത്തിനു മുമ്പ് 60000 കോടി ഡോളര്‍ വാങ്ങുമെന്ന് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന് ജി 20 ഉച്ചകോടിക്കു മുമ്പുതന്നെ വ്യാപാര കമ്മിയെയും നാണയത്തെയും ചൊല്ലി സംഘര്‍ഷം വളര്‍ന്നുവെന്നാണ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ചൈനയുമായും ജര്‍മനിയുമായും ജപ്പാനുമായും കനത്ത വ്യാപാര കമ്മിയുള്ള അമേരിക്കയെ ആശ്രയിക്കുന്ന ആഗോള സമ്പദ്ഘടനയുടെ ഭാവിക്ക് എന്തു ചെയ്യണമെന്നതില്‍ ജി 20 രാജ്യങ്ങള്‍ക്ക് പൊതുവായ നിലപാട് എടുക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ 12 ന് 32 ഖണ്ഡികകളുള്ള ഒരു പ്രഖ്യാപനത്തോടെ ഉച്ചകോടി അവസാനിച്ചു. ജി 20 രാജ്യങ്ങളും അപക് രാജ്യങ്ങളും ഉള്‍പ്പെടെ 32 രാജ്യങ്ങളടങ്ങുന്നതല്ല ലോകം. മറ്റ് 160 രാജ്യങ്ങളുണ്ട്. അവയുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു വേദിയുമില്ല. സിയൂളില്‍ ഐക്യരാഷ്‌ട്രസഭ ഇല്ല. ബഹുമാന്യമായ ആ സംഘടന ഇതെക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞോ?

ഈ ദിവസങ്ങളില്‍ യൂറോപ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ ഹെയ്‌ത്തിയെക്കുറിച്ചുള്ള ദാരുണമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോളറ ബാധിച്ച് 800 ല്‍പരം പേര്‍ മരിച്ചു. മുപ്പത് ലക്ഷത്തോളം പേര്‍ കോളറ പടരുമോ എന്ന ഭീഷണി നേരിടുന്നു. ഭൂകമ്പത്തെ തുടര്‍ന്നു വീടുകള്‍ നഷ്‌ടപ്പെട്ട് തമ്പുകളില്‍ കഴിയുന്നവരാണവര്‍. അവര്‍ക്ക് കുടിവെള്ളം പോലുമില്ല. കഴിഞ്ഞ ജനുവരിയിലാണ് രണ്ടര ലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പമുണ്ടായത്. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനു അമേരിക്ക സഹായം വാഗ്ദാനം ചെയ്‌തിരുന്നു. അതിന്റെ ആദ്യ ഗഡു ഹെയ്‌ത്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തത്. വാഗ്ദാനം ചെയ്‌തതിന്റെ പത്തിലൊന്നിനു തുല്യമായി 12 കോടി ഡോളര്‍ അടുത്ത ഏതാനും ദിവസത്തിനകം കൈമാറുമെന്ന് അമേരിക്കന്‍ വക്താവ് അറിയിച്ചു.

എന്നാല്‍ ഹെയ്‌ത്തിയെ ബാധിച്ച കോളറയെക്കുറിച്ച് അമേരിക്കന്‍ വക്താവ് ഒരക്ഷരം പറഞ്ഞില്ല.


*****

ഫിഡല്‍ കാസ്‌ട്രോ, കടാപ്പാട് : ജനയുഗം

Saturday, May 1, 2010

തൊഴിലാളിവര്‍ഗ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത

മുതലാളിത്തം മനുഷ്യവംശത്തിന്റെ പുരോഗതിക്കോ നിലനില്‍പ്പിനോ ഉതകുന്ന ഒരു വ്യവസ്ഥ അല്ലെന്ന് പൂര്‍ണമായും തെളിഞ്ഞു കഴിഞ്ഞ ഒരു സന്ദര്‍ഭത്തിലാണ് ഇത്തവണ മെയ് ദിനം വന്നുചേര്‍ന്നിരിക്കുന്നത്. എന്നുമാത്രമല്ല, അതുനിലനില്‍ക്കുന്ന കാലത്തോളം എല്ലാ രംഗങ്ങളിലും അധഃപതനം മാത്രമേ ഇനി ഉണ്ടാകുകയുള്ളൂവെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

ലോകസാമ്പത്തിക വ്യവസ്ഥയെ ആകെ പിടിച്ചുലച്ച ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറി കഴിഞ്ഞിട്ടില്ല. കരയേറ്റം എളുപ്പമായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ആകെ തെറ്റിക്കുന്ന അനുഭവമാണ് മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടാകെ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ ഭാരംമുഴുവന്‍ പേറുന്നത് അധ്വാനിക്കുന്ന വര്‍ഗങ്ങള്‍മാത്രമാണ്. എന്നാല്‍, അവര്‍ ആരും സാമ്പത്തികമാന്ദ്യത്തിനോ അതിനോട് ബന്ധപ്പെട്ട വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തകര്‍ച്ചയ്ക്കോ തരിമ്പും ഉത്തരവാദികളല്ല.

വ്യാപകമായ തൊഴില്‍നഷ്ടം, ലേഓഫുകള്‍, അടച്ചുപൂട്ടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍ ആദിയായവ ഇപ്പോഴും തുടരുകയാണ്. 2008ല്‍ ഈ സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അഞ്ചുകോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ഐഎല്‍ഒ തിട്ടപ്പെടുത്തുകയു ണ്ടായി. 2008 അവസാനമായപ്പോള്‍ ഒട്ടാകെ തൊഴില്‍നഷ്ടപ്പെട്ടവരുടെ എണ്ണം 23 കോടിയായി വളര്‍ന്നു. ദിനംപ്രതി ഒരു ഡോളറില്‍ താഴെമാത്രം വരുമാനമുള്ളവരുടെ എണ്ണം 20 കോടി ആയിരുന്നു. 2009 അവസാനമായപ്പോള്‍ എട്ടുകോടി 80 ലക്ഷംപേര്‍കൂടി തൊഴിലില്ലാത്തവരുടെ പട്ടികയില്‍പ്പെട്ടു. ഈ അവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും. അടച്ചുപൂട്ടലും ലേഓഫും പിരിച്ചുവിടലും കൂലി വെട്ടിക്കുറയ്ക്കലും തുടരുന്നു. സ്ഥിരം ജോലി പടിപടിയായി കുറച്ചുകൊണ്ടുവരുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ജോലിചെയ്യിക്കല്‍ വര്‍ധിക്കുന്നു.
മുതലാളിത്ത രാജ്യങ്ങളിലെല്ലാം ക്ഷേമപദ്ധതികള്‍ പലതും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

താരതമ്യേന സാമ്പത്തികക്കുഴപ്പത്തിന്റെ തിരിച്ചടി കുറഞ്ഞ രാജ്യമായിട്ടാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. എന്നാല്‍, 50 ലക്ഷത്തില്‍പ്പരം പേര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലും ജോലി നഷ്ടപ്പെടുകയുണ്ടായിട്ടുണ്ട്. വേതനം വെട്ടിക്കുറയ്ക്കല്‍, കൂലിരഹിത നിര്‍ബന്ധിത അവധി അടിച്ചേല്‍പ്പിക്കല്‍, ലേഓഫ്, അടച്ചുപൂട്ടല്‍ തുടങ്ങിയവ ഇന്ത്യയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മുതലാളിത്ത വ്യവസ്ഥിതിയുടെ ക്രൂരമായ ഈ ആക്രമണത്തെ കൈയുംകെട്ടി അംഗീകരിക്കുകയല്ല തൊഴിലാളിവര്‍ഗം ചെയ്യുന്നത്. പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുത്തുനില്‍പ്പു പോരാട്ടം മുതലാളിത്ത രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി പണിമുടക്ക് സമരങ്ങളും സംഘടിതമായ പ്രതിഷേധ പ്രകടനങ്ങളും ഈ വര്‍ഷം നടക്കുകയുണ്ടായി. വിരലില്‍ എണ്ണാവുന്ന വന്‍കിട കുത്തക മുതലാളിമാരെ രക്ഷിക്കുന്നതിനുവേണ്ടി ഖജനാവിലെ പൊതുപണം ചെലവഴിക്കുന്നതിനെതിരെ അമേരിക്കയിലും പണിമുടക്കുകളും പ്രതിഷേധ പ്രക്ഷോഭങ്ങളും വളരുകയാണ്. ഏഷ്യന്‍ രാജ്യങ്ങളും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ദക്ഷിണകൊറിയ, ഇറാന്‍, ജപ്പാന്‍, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും പണിമുടക്കും സംഘടിത പ്രതിഷേധ പ്രകടനങ്ങളും നടന്നു. ചെറുത്തുനില്‍പ്പിന്റെ ശക്തമായ കേന്ദ്രമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തീര്‍ന്നിരിക്കുന്നു.

മുമ്പ് ഒരുകാലത്തും ഇല്ലാത്ത വിധത്തിലുള്ള തൊഴിലാളിവര്‍ഗ ഐക്യമാണ് ഈ പോരാട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത്. മുതലാളിവര്‍ഗത്തിന്റെയും ഭരണകൂടങ്ങളുടെയും അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്ക് എതിരായ ആക്രമണത്തെ പ്രതിരോധിക്കലാണ് ഇന്ന് തൊഴിലാളിവര്‍ഗം ഏറ്റെടുക്കേണ്ട അടിയന്തരകടമ. തൊഴിലാളികളുടെ ഐക്യം പടുത്തുയര്‍ത്തിക്കൊണ്ടുമാത്രമേ ഈ കടമ നിര്‍വഹിക്കാന്‍ ആവുകയുള്ളൂ. തൊഴിലാളികളുടെ ഐക്യം വളര്‍ത്തി എടുക്കുന്നതിന് നിരവധിരൂപത്തിലുള്ള തടസ്സം ഭരണവര്‍ഗവും ഗവണ്‍മെന്റും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ജാതിയും പ്രാദേശികവാദവും രാഷ്‌ട്രീയനിലപാടുകളുടെ വ്യത്യാസവും ഇതിന് ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ള പരിശ്രമങ്ങള്‍ക്ക് സാമ്രാജ്യത്വം പിന്തുണയും നല്‍കിപ്പോരുന്നു.

നവലിബറല്‍ സാമ്രാജ്യത്വ അനുകൂലനയങ്ങളെ ഉറച്ചുനിന്ന് എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഉറച്ച ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തികളെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റിന്റെ പ്രധാനലക്ഷ്യമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമായ പല നപടിയും തടഞ്ഞത് ഇടതുപക്ഷത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഉറച്ചനിലപാടുമൂലമാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റിന് നടപ്പില്‍ വരുത്താന്‍ കഴിയാതെപോയ ജനവിരുദ്ധ നടപടികള്‍ രണ്ടാം യുപിഎ ഗവണ്‍മെന്റ് അതിവേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യം സ്ഥാപിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടുത്തുംവിധത്തിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂല നടപടികളാണ് ഇപ്പോള്‍ കൈക്കൊണ്ടുപോരുന്നത്. എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നു. നൂറുശതമാനം വിദേശ നിക്ഷേപംപോലും അനുവദിക്കുകയാണ്. വിദ്യാഭ്യാസരംഗത്തും വാര്‍ത്താവിനിമയരംഗത്തും മാധ്യമരംഗങ്ങളിലും വിദേശസ്ഥാപനങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു. ആയുധനിര്‍മാണംപോലെ തന്ത്രപ്രധാന്യമുള്ള രംഗങ്ങളില്‍പ്പോലും സാമ്രാജ്യത്വ വിദേശ കുത്തകകളുടെ ആധിപത്യം ഒഴിവാക്കപ്പെടുന്നില്ല. ആയുധകച്ചവടകാര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമാണ് മുന്‍ഗണന. സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് വലിയ കുഴപ്പത്തില്‍ അകപ്പെട്ടുകഴിഞ്ഞിട്ടുള്ള അമേരിക്കന്‍ സാമ്രാജ്യത്വം അതില്‍നിന്ന് കരകയറാന്‍ അത്യധ്വാനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നും ഓര്‍ക്കണം.

ഇറാഖ് ആക്രമണവും അഫ്‌ഗാനിസ്ഥാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവും സ്ഥിതിഗതികള്‍ മൂര്‍ഛിപ്പിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു വന്‍കിട രാജ്യത്തെ തങ്ങളുടെകൂടെ നിര്‍ത്താനും അവിടത്തെ സമ്പത്ത് വന്‍തോതില്‍ കൈയടക്കാനും കഴിയുന്നതും അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെകൂടി പ്രശ്നമാണ്. അതുപോലെ സാമ്രാജ്യത്വം നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ കുത്തകകളുടെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെയുംകൂടി താല്‍പ്പര്യമായി തീര്‍ന്നിരിക്കുന്നു.

ഈ നയത്തിന്റെ ഫലമായി സാമ്പത്തികഭാരം ഉള്‍പ്പെടെയുള്ള ദോഷങ്ങള്‍ ഏറെയും നേരിടേണ്ടി വരുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിനാണ്. അതുകൊണ്ട് ഈ പോക്കിനെ തടയാനുള്ള ചുമതല മറ്റാരേക്കാളും കൂടുതല്‍ തൊഴിലാളിവര്‍ഗത്തിനുണ്ട്. തൊഴിലാളികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ടേ ഈ കടമ നിര്‍വഹിക്കാന്‍ കഴിയൂ. മറ്റാരേക്കാളും ഇതിന് ചുമതലയുള്ളത് സിഐടിയുവിനാണ്. സിഐടിയു ജന്മംകൊണ്ട കാലംമുതല്‍ ഈ കടമ നിര്‍വഹിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമം തുടര്‍ന്നുപോരുന്നു. മാര്‍ച്ച് 17 മുതല്‍ 21വരെ ചണ്ഡീഗഢില്‍ നടന്ന സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും അടിവരയിട്ട് ഇതു വ്യക്തമാക്കുന്നുണ്ട്.

ദേശീയതലത്തില്‍ ഒരുകാലത്തും ഇല്ലാത്തവിധം ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യമാണ് രൂപംകൊണ്ടുവരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14ന് ചരിത്രപ്രസിദ്ധമായ ഒരു ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി, എഐയുടിയുസി, എഐസിസിടിയു, എച്ച്എംഎസ്, യുടിയുസി, ടിയുസിസി എന്നീ ഇന്ത്യയിലെ ഒമ്പത് അഖിലേന്ത്യ സംഘടനകള്‍ ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ആസ്ഥാനത്ത് ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. എന്‍ സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. താഴെപറയുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

1. ഭക്ഷ്യധാന്യം, പച്ചക്കറികള്‍ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിലവര്‍ധന.

2. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും ഫലമായി ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നന്നത്.

3. മിനിമംകൂലി, തൊഴില്‍സമയം, സാമൂഹ്യസുരക്ഷ, തൊഴില്‍സ്ഥലങ്ങളിലെ സുരക്ഷിതത്വം, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മൌലികനിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നതുകൊണ്ട് രാജ്യവ്യാപകമായി തൊഴിലെടുക്കുന്ന എല്ലാ ജനങ്ങളുടെയും ദുരിതം വര്‍ധിക്കുന്നത്.

4. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ നല്‍കുന്ന 2008ലെ ആക്ട് മഹാഭൂരിപക്ഷം അസംഘടിത തൊഴിലാളികള്‍ക്കും കോട്രാക്ട് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കാന്‍ പറ്റാത്തവിധത്തില്‍ നിയന്ത്രിതമായ വകുപ്പുകള്‍ അടങ്ങിയതാണ്. അതുകൊണ്ട് അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി പാര്‍ലമെന്റ് സ്റാന്‍ഡിങ് കമ്മിറ്റി ഓഫ് ലേബര്‍, എന്‍എഎഫ്‌യൂഎസ്, എന്‍സിഇയുഎസ് എന്നിവയുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ഫണ്ട് വകയിരുത്തുക.

5. ലാഭത്തില്‍ നടക്കുന്ന കേന്ദ്രപൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടങ്ങിയ കേന്ദ്രഗവമെന്റിന്റെ നയങ്ങള്‍ തിരുത്തുക.

തൊഴിലാളികളെ മാത്രമല്ല മുഴുവന്‍ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നു കാണാം. ഇതിനെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താന്‍ കണ്‍വന്‍ഷന്‍ എടുത്ത തീരുമാനം അനുസരിച്ച് 2009 ഒക്ടോബര്‍ 28ന് ദേശീയ പ്രതിഷേധദിനം ആചരിക്കുകയും ഡിസംബര്‍ 16ന് പാര്‍ലമെന്റിനു മുന്നില്‍ സംയുക്താഭിമുഖ്യത്തില്‍ വമ്പിച്ച ധര്‍ണ നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള പരിപാടിയുടെ ഭാഗമായി 2010 മാര്‍ച്ച് അഞ്ചിന് ദേശവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരമാണ് നടന്നത്. ഈ പ്രക്ഷോഭവും സമരവും കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ ആവശ്യമായ ഈ യോജിപ്പ് നേതൃനിരയില്‍മാത്രം ഒതുങ്ങിനിന്നാല്‍പോര. വ്യവസായം, തൊഴില്‍ മേഖല തുടങ്ങിയവയെ അടിസ്ഥാനമാക്കി താഴെ തട്ടിലുള്ള തൊഴിലെടുക്കുന്നവരുടെ മുഴുവന്‍ ഐക്യമാക്കി ഇതിനെ വളര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ മെയ്‌ദിനത്തിന്റെ സന്ദേശം.


*****

എം എം ലോറന്‍സ്

CITU’S MAY DAY MANIFESTO, 2010

ON the occasion of May Day 2010, the day of the international solidarity and unity of the working class, the Centre of Indian Trade Unions (CITU) extends warmest revolutionary greetings to the working class and the toiling people of the country and the world. On this great day the CITU reaffirms its commitment to class struggle and reiterates its goal for establishment of a socialist state and complete emancipation of the human society from all forms of exploitation.


RISING STRUGGLES WORLDWIDE

This year’s May Day is being observed the world over amid the ongoing process of mounting protest mobilisations and united actions by the toiling masses against the onslaught brought down on them by the worst ever global crisis of the capitalist order in the form of mass-scale job losses, layoffs, closures, wage-cuts etc. The ILO estimated a job loss of more than 50 millions within a few months of the outbreak of the crisis by the end of 2008 making the total unemployed swell to 230 million over above the figure of working poor of 200 millions (living below US 1 dollar a day). By the end of 2009, another 38 millions was added to the figure of job losses. The figure swelled further thereafter since on the plea of crisis, closures, layoffs, retrenchments, wage freezes, curtailment of social security measures etc continued unabated by the employers’ class in collusion with the respective governments. India, despite remaining comparatively less affected by the crisis, owing to the dominance of public sector in her financial sector, witnessed direct loss of jobs of around 50 lakh workers besides several lakhs more affected by wage-cuts, forced leave without pay, layoffs, closures and shutdown etc.

The toiling people refused to accept the attack on their life and livelihood lying down and the intervening period since the May Day 2009 witnessed waves of strike struggles and protest mobilisations throughout the globe. France, Italy, Sweden, Greece, Spain, Portugal and UK in Europe and USA itself had been the theatre of strikes and protest mobilisations, denouncing the onslaught on workers’ rights and liberal bailouts to the handful of capitalists and the private financial giants out of the public exchequer. There have also been strikes and powerful mobilisations in South Korea, Kazakhstan, Iran, Japan, Pakistan and other Asian countries. And Latin American countries continued to be the centre of strong denouncement of neo-liberalism and imperialism.

DEVELOPMENTS IN LATIN AMERICA

On the occasion of May Day 2010, the CITU notes with pride the positive developments in the entire Latin American continent where the victory of progressive forces has mounted a serious challenge both to the neo-liberal economic policies and to imperialism. The bitter and protracted struggles fought by the working people of these countries over the decades against the plunder under the neo-liberal pro-US regimes, led to these positive developments.

And these developments also reassert that the struggle against the most inhuman and the worst ever manifestation of the world capitalist order --- the neo-liberal economic policy regime is organically linked with the struggle against imperialism. Without strong anti-imperialist focus and content, struggle against neo-liberalism cannot advance in the right direction.

GREETINGS TO SOCIALIST COUNTRIES

On this May Day, the CITU conveys its warm fraternal greetings to the working class of China, Vietnam, Cuba and North Korea for consolidating the gains of socialism and sustained improvement in the standard of living and rights of the people. They could make remarkable achievements in the midst of worldwide crisis of the capitalist order, hold high the banner of socialism and defend the superiority of the working class.

The CITU salutes with pride the victorious completion of 50 years of the great Cuban Revolution which is a saga of a constant battle against the US imperialism. The Cuban experience conclusively demonstrates that consistent adherence to ideology of socialism necessarily entails confronting imperialism.

FIGHT IMPERIALIST MACHINATIONS

On this May Day the CITU expresses condemnation against the hegemonic machinations of the imperialist forces led by US. Besides Iraq and Afghanistan still remaining the hotbed of aggression by US imperialism, the possibility of yet another front of so called ‘war on terror’ is being sought to be opened by US imperialist power in Yemen in the Arabian Peninsula with the US Missiles raiding Yemen stated to be for fighting Al-Qaeda.

The CITU reiterates its solidarity with the valiant Palestinian people in the face of inhuman military onslaught by Israel with active support of the US and its European allies. Besides fully backing Israel to continue its occupation of Palestinian and Arab territories, US imperialism is continuing with its conspiracy to attack Iran, Syria and DPRK (Democratic People’s Republic of Korea).

But there are indications of changes too, arising out of murmuring and not so loud contradictions within the imperialist powers and their allies. The contradiction between US and Russia over deployment of missile defence system in Europe and subsequent backtracking of the USA indicates the prospect of emergence of multipolarity in the international arena which must be taken note of.

In the face of the rising opposition to its economic, political, and military hegemony and its increasing isolation, the US has become desperate to consolidate its influence. The US has been desperately attempting to tighten its grip over the ruling polity in the developing countries in the eastern hemisphere including the Indian sub continent. The strategic military cooperation and the Indo US nuclear deal are expressions of this intent. US imperialism has redoubled its conspiratorial attempts to weaken the opposition to its manoeuvres by the Left and other progressive forces in the developing countries, including India.

CAPITALISM STANDS EXPOSED

The current spate of crisis fuelled by so called global financial meltdown has been the inevitable culmination of the finance capital driven neo-liberal imperialist order where all aspects of economic governance are subordinated to finance capital’s lust for quickest possible gain. This crisis thoroughly exposed the extreme fragility of the world capitalist order and also totally exploded the much-touted idea of considering certain aspects of the neo-liberal package as ‘opportunity for development.’ It has also exposed the dubious mode of operation of modern capitalism under neo-liberal order. They create artificial boom in the market by fraudulent methods using public funds for their personal or cartels’ gains. When the boom bursts, the government rescues the collapsing institutions by public funds, but the people continue to lose through unemployment, loss of savings, wage cut etc. This is the real face of present day capitalism under neo-liberal globalisation, which is nothing but a loot and fraud on the people and the economy. On this May Day, the CITU renews its commitment to work for exposing this dubious system before the people while continuing to fight against its depredations.

The IMF, in its latest update of the economic outlook in January 2010, has expressed optimism about the recovery of the world economy. But what is being witnessed is nothing but a partial slowing down of the pace of decline owing to huge bailout packages and fiscal measures funded by the public exchequer and not the recovery as such. Actually, all noise of recovery is being made by the imperialist agencies as a plea for not reversing their speculation-driven neo-liberal path in the face of severe criticisms to such policies. It is clear attempt to rope in the developing economies more firmly with their pursuit of aggressive finance capital driven neo-liberalism and get their economies totally deregulated to the advantage of the rich industrialised economies.

AT HOME

The CITU takes pride along with the entire toiling class that owing to consistent opposition and united countrywide struggle by the working class and stout resistance by the Left forces in parliament, the financial sector of the country could not be privatised or deregulated fully, privatisation of public sector units could be halted and the country’s economy could be saved, at least partially, from inevitable collapse and disaster in the midst of global economic meltdown.

Instead of taking lessons from the crisis, the UPA government, after assuming its second term following the 15th Lok Sabha elections, has become more desperate in practically putting the national economy almost on the auction to the advantage of imperialism. At the same time, it has set in motion a regime of loot and fraud on mass of the people. Price rise is being promoted unbound and so also unhindered speculation in the commodity market to ensure windfall gains for their mentors in the capitalist, traders and big landlord lobby. Public exchequer is being frittered away for the so called stimulus for the big capitalists, both domestic and foreign. At the same time the mass of the people are being cruelly fleeced through higher burden of taxes and duties and drastic cut in basic subsidies like food, fertilisers and fuels. The whole economy is being aggressively pushed to such dangerous direction that most of the crucial inputs and commodities like fuel, fertilisers, medicines etc are being sought to be priced at par with global rates while keeping the mass of the people deprived of even the statutory minimum wages at home and/or minimum level of earnings to ensure a barely human living. The crucial public utilities like health, education, roadways, transport etc are being sought to be privatised and commercialised through so called PPP model to subserve the interests of big business. Simultaneously, blue chip public sector units in strategic, infrastructure and natural resources sector are being sought to be privatised in phases at throwaway prices. The stage is being sought to be set for loot by the big corporates and traders lobby, both domestic and foreign, by the corporate captive government. And all these signals proactive capitulation by the Indian rulers to imperialist game plan.

And as a supplementary measure to such process of loot and plunder on the people, all basic labour laws are being allowed to be desperately violated by the employers in collusion the custodians of law and order. Trade unions are not being allowed to be formed in many places and rampant victimisation of workers for forming trade unions has become the order of the day. Move is afoot and the blueprint has already been drawn to convert the entire country into an ultra-special economic zone in the name of National Manufacturing and Investment Zones (NMIZ) to make all the workplaces free from unions and any labour rights and complete freedom for the employers to rule on enslaved workforce. The motive is to weaken the people’s opposition and resistance to the anti-people policies and anti-national designs. The attack on the labour rights, as the history shows, has always been a precursor to the onslaught on the democratic rights and institutions.

On this May Day, the CITU vows to redouble its initiative to unite the toiling class in the resistance to the regime of loot and plunder on people, who produces wealth and push up GDP numbers by their sweat and blood. The working class has to resist the onslaught on its right to organise and struggle by aggressively asserting those rights in the struggle against exploitation and onslaughts. The brutality of the employers class, howsoever atrocious it might be with the active patronage of those in governance, has to be combated by the working class through demonstration of greater vigour and conviction to combat and defeat the exploitation and the exploiting class as well.

That is the challenge destined to be taken up by the working class in the coming days and let this May Day reinvigorate that revolutionary spirit within the working class movement. The CITU notes with confidence that while the correlation of forces in the political arena inside parliament has somewhat tilted towards the right, developments outside signal differently. All the trade unions, irrespective of affiliations, came together on the same platform to raise voice against price rise, against state sponsored violation of labour laws, against reckless contractisation and casualisation of workforce, against disinvestment and privatisation and demanding universal social security coverage for unorganised sector workers. The demands together demonstrate a strong disapproval to the policy of loot and plunder by the ruling polity. Already the six lakh coal workers and all their unions embarked on the path of resistance struggle, announcing a three-day countrywide strike action from May 5, 2010 against disinvestment and also the entire workforce of the public sector telecom giant BSNL announced their resolve to resort to indefinite strike if the government treads the path of disinvestment in BSNL. About a million workers courted arrest in militant demonstrations throughout the country on March 5 this year and several millions more are going to join the next course of actions. On this May Day, the CITU calls upon the working class to carry the united struggle of the working people to a militant height reflecting stronger determination of the working class to fight for reversal of the anti-people, pro-imperialist policy regime.

COMBAT THE DIVISIVE FORCES

On this May Day, the CITU reiterates its commitment to fight for defending and preserving the unity of the working class and the people which is under constant attack by disruptive forces of various hues. Communal forces are still active in the social and political arena, seeking polarisation based on religious divide. The casteist and parochial forces are also at work in creating divisive tension and riotous situation in various parts of the country, which got reflected in a number of incidents of conflicts. Terrorist and extremist outfits of both rightwing and ultra-left variety are also active in the society in their bid to channelise the popular discontent to the ultimate advantage of the exploiting class. The working class movement has to continue relentless fight against all such reactionary and divisive outfits organisationally and ideologically, to defend and broaden the unity of the working class and the people. Simultaneously, the fight against all kinds of social oppression and untouchability on the dalits and downtrodden must continue with all seriousness.

COMBAT THE ONSLAUGHT ON LEFT AND DEMOCRATIC MOVEMENT

On this May Day, the CITU calls upon the working class movement to fight and combat the grievous onslaught being perpetrated on the Left and democratic movement which always stand by the working class in all its struggle and always voice their concern. In the face of Left’s uncompromising stance against neo-liberal and pro-imperialist policies of the ruling class and its successful blockade to many of their anti people projects, all the forces of right reaction aided and abetted by the imperialist agencies have become desperate in launching an all round attack against the Left movement. The entire machinery of governance, the media controlled by big bourgeoisie and various imperialist agencies together have ganged up in unleashing a malicious campaign against the Left for quite some time now.

Along with this, concerted physical attacks are also being launched against the Left and democratic movement in the strongest bastion of Left --- West Bengal --- by the gang-up of extreme right reaction and the extreme left, the so called Maoist outfit. The Trinamul Congress and the so called Maoist goons are together carrying on murderous assaults on the activists of the Left and democratic organisations of workers, peasants, students, youth and women in various parts of West Bengal. They have been setting houses on fire, blowing up railway lines, exploding mines and bombs, killing innocent people, forcing women and children at gunpoint to frontline of the armed contingents of the goons as a shield to confront the security forces. Since the last Lok Sabha elections, more than 200 activists of the democratic movement of peasants, workers, students, youth and women and also common people were killed brutally and the number is increasing everyday. The entire game plan is to create a fear psychosis and spread an atmosphere of terror in which this hoodlum extortionist contingent can reign on and mute the voice of the democratic movement.

The comrades in West Bengal, the working class and the democratic movements of peasants, agricultural workers, students, youth and women have decided not to yield the ground to these worst enemies of people. They are combating the organised plan of terror and killings bravely, with the people by their side, and have been authoring an epic of sacrifices and commitment every day.

And it is West Bengal which has always remained the advanced outpost of the struggle of working class as well as the Left movement, contributing to the decisive intervening capability of the Left forces. The intervening and deterring capability of the Left is crucial for defending the national economy from the imperialist’s grip, saving the country’s national assets and resources from the greedy targeting by the international finance capital, for building resistance to capitulation by the ruling polity to US imperialist’s politico-economic hegemonic strategy and for defending the rights of the working class thereby defending democracy as such.

The people of West Bengal have been physically in the frontline of this resistance struggle, bleeding and laying down lives. The enemy they are fighting is the enemy of the entire toiling class, the enemy of democracy, the enemy of the people’s empowerment and finally the enemy of the people. On this May Day, the CITU pledges to rouse the working class throughout the country ideologically and organisationally, to unite and fight against the brutal physical onslaught on their fellow travellers in West Bengal who always remained in the frontline of battle championing the cause of the working class and led the struggle against exploitative regime of the capitalist order.

FRATERNAL GREETINGS

The CITU extends warm fraternal greetings and expresses solidarity to the millions of agricultural workers, poor and middle peasantry in their struggle for right to better wages, employment, right to land, remunerative prices, cheaper credit and infrastructural and input support through massive public investment. The CITU looks forward to strengthen workers-peasants alliance for intensification of class struggle against neo-liberal policies aggravating the agrarian crisis.

The CITU also conveys its fraternal greetings and message of solidarity to the struggles of the youth and student organisations for the right to education and employment and against commercialisation and privatisation of education. The CITU conveys its warm greetings to the united struggle of women against discrimination, violence and for equality and right to appropriate representation and empowerment. In the centenary year of the International Women’s Day, the CITU asserts its firm commitment to advance and popularise the struggles of the working women.

THE APPEAL OF MAY DAY 2010

On this May Day, the CITU reiterates the commitment to international solidarity to the struggles of the toiling people all over the globe against imperialism and neo-liberal economic order.

The CITU appeals to the working people in the country to work for strengthening all-in unity of the class to combat and confront the onslaught being brought down by the corporate captive ruling polity on the rights and livelihood of the workers at every workplace; the struggle against attack on labour rights in workplace must be supplemented by solidarity actions in all others. Solidarity actions must form an inseparable part of the day to day collective life of the working people. This is the call of Hey Market martyrs.

On this May Day, the CITU calls upon the working class to remain vigilant and fight against the divisive forces of all hues --- communalism, casteism and parochialism --- while defending and expanding the unity of the class and the people in the struggle against oppression and exploitation.

Long Live International Solidarity of the Working Class!

Down with Imperialism!

Down with Neo-liberal Imperialist Globalisation!

Long Live Socialism!

Workers of the World Unite!


****


കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി

Friday, May 1, 2009

CITU’S MAY DAY MANIFESTO – 2009

ON the occasion of May Day – 2009, the day of the international solidarity and unity of the working class, the Centre of Indian Trade Unions (CITU) extends warmest revolutionary greetings to the entire working class and the toiling people of the country and the world as a whole. The CITU re-affirms its commitment to class struggle and complete emancipation of the human society from all forms of exploitation.

Fraternal Greetings

The CITU conveys its fraternal greetings to the working class of the socialist countries for holding high the banner of socialism.

The CITU also greets the working class of the developed capitalist countries for their grim battle for right to employment, right to higher living standard and in defence of trade union rights

The CITU conveys greetings to the working class of the developing countries for their struggles against of imperialist machinations against their nations and the people abated by the ruling polity of the respective countries.

The CITU extends solidarity with the agricultural workers in their struggles for achieving for better wages, right to land and livelihood throughout the year and comprehensive social security and welfare measures. It also conveys fraternal support to the poor and middle peasants in their struggles for right to remunerative prices, institutional credit at low interest and infrastructural and input support through massive public investment in agriculture. It appeals to the working class to stand by the masses of peasantry and strengthen worker-peasant unity for conducting united struggles against the anti-people policies of the neo-liberal regimes.

The Cuban Revolution continues to be a beacon of hope for the toiling people all over the world .The saga of 50 years of the Cuban Revolution is saga of a constant battle against the US imperialism. The Cuban experience conclusively demonstrates that the fight against imperialism and the fight for socialism cannot be separated.

Socialist Cuba continues to be the source of political awakening of the people in the entire Latin-American continent. The electoral defeats inflicted on the pro-US ruling polities one after another in the countries of Latin America by the people under the leadership of the Leftist forces have delivered a severe blow to the neo-liberal economic policies.

On this May Day, the CITU condemns the aggressive hegemonic machinations of the imperialist forces led by US imperialism. Iraq and Afghanistan continues under US military occupation. While in Iraq resistance is growing from within, the US occupation of Afghanistan is contributing in deteriorating political situation in Pakistan.

Israel continues to occupy Palestinian and Arab territories. The recent Gaza massacre by Israeli military forces is the latest example of imperialist brutality against humanity. Moreover, the US is continuing with its conspiracy to attack Iran, Syria, DPRK (Democratic People’s Republic of Korea).

On the issue of deployment of Missile Defence System in Europe, contradiction between USA and Russia is getting aggravated despite change of guard in US administration.

This year’s May Day shall be observed by the working class all over the world at a time when neo-liberal economic ideology under finance capital driven imperialist globalisation has collapsed and the world is in the grip of a worst ever capitalist economic crisis since the Great Depression of 1930s. According to former Cuban president Fidel Castro, “But it is not the usual crisis that happen every certain number of years, or even traumatic crisis of 1930; rather, the worst of all since the world started to pursue this model of growth and development.”

True, neo-liberalism has been totally exposed and “the crisis has certainly destroyed the credibility of the neo-liberal ideology.” The neo-liberal policies must be reversed and the struggle must march forward towards the ultimate goal of a new people oriented progressive social order. We must understand that the birth of a new social order over the graveyard of neo-liberalism is not automatic but depends on how far the working class movement would successfully organise the fight against the system in strict adherence to ideology of class struggle.

Impact of the Crisis On Working People

According to an ILO estimate in January this year, by the end of 2009 world unemployment could increase by 5 crore (50 millions) over 2007, alone reaching to 23 crore (230 millions) and besides that the number of working poor increasing by 20 crore (200 millions). Closure, lay offs, retrenchment, wage freeze, withdrawal or reduction in social security measures etc has been pushed to a dangerous dimension by the employers’ class. Already 3.8 crore (38 millions) people have lost their jobs over last couple of months whereas job creation is going to be far below compared to what it was two years ago.

Private business houses are given huge financial support at the expense of government exchequers in the name of bail-out packages. Huge concessions are doled out to the capitalist class through repeated reduction in capital cost, interest-rate, tax cuts etc., instead of ensuring job protection and employment generation. Around 32 governments, which had spent about 1.19 trillion US dollars on stimulus packages, had spent a meager 9.2 per cent on relief to suffering people. The so called stimulus packages are mainly aimed at warming up the financial markets for the benefit of the speculation and finance capital and the amount flowing for real economy are a meager less than one fifth of the total financial bailout packages. The director general of ILO has commented, “People, Families and Communities did not create the crisis and yet they carry the highest human costs. And they are legitimately protesting.”

The world is reverberating with strikes and militant street demonstrations as well as different other forms of struggles participated by millions and millions of workers to protest against brazen neglect of toiling people by the governments in handling the economic crisis. It is a situation of ‘billions for banks, pennies for people.’

The countries under the European Union have witnessed the maximum protest action. Eight national Federations of Trade Unions of France have jointly organised two giant strikes in quick succession. On January 29 and on March 19 this year hundreds of thousands of French workers marched through the streets of the cities of France including Paris. The next action is on the May Day in which ten lakh (one million) workers will take out 200 rallies all over France.

On February 13, the Metal Workers’ Union held strike in Italy. In solidarity with the strikers, “In Rome 700,000 blue and white collar workers marched side by side, in a unity that has not been seen in Italy for some time.” Russia also witnessed militant street rallies in almost every major city in January. In Britain, sectoral strikes took place in different industries. More than one hundred thousand workers from different European countries jointly staged millitant demonstration in London on April 2, 2009 at the venue of meeting of G-20 leaders including Obama, Gordon Brown, Sarkozy, Manmohan Singh.

Shocking Acts of UPA Government

In our country the neo-liberal policies were introduced by the Congress Party-led government headed by late Narsimha Rao with Manmohan Singh as Finance minister. And the BJP-led NDA government pursued the same policies more vigorously and caused maximum damage to the economy. During the NDA regime, many blue chip capital rich CPSUs were sold out almost free of cost and involving deep corruption. After the defeat of BJP-led NDA at the hustings, the Congress party-led UPA government that followed thereafter also tried to follow the same path leading to the present crisis.

In India, the export-oriented sectors like textile and apparels, information technology and ITES segments, gems and jewellery, leather, tea, automobile parts, construction, aviation etc. have already been seriously affected. Moreover small and medium size enterprises (SMEs) have been hit hard. There has been full or partial closure of industrial units, particularly the export oriented ones, followed by cut in production in the industries due to down turn in the market and resultant retrenchment, lay offs etc. The official figure of job losses so far is only five hundred thousand but the actual figure of job-losses is many times more and this is increasing by leaps and bounds every day.

The bail-out packages of the UPA government are still prioritising on pumping funds to financial market to allure foreign and Indian speculators and not at all on protecting employment, promoting public investment in agriculture, infrastructure, public services and material production and expanding social security and public distribution system – which alone can improve purchasing power of the people, expand domestic market and save the national economy and the mass of the people from the onslaught of the crisis. By their perverse actions, the Congress led UPA has clearly demonstrated that their commitment is not to the people and the country’s interest but to the big corporates and their strategic partners in the imperialist block.

This year May Day is being observed by the Indian working class in the midst of the on going parliamentary elections. The political parties in the electoral fray are mainly divided into three combinations. A major set back suffered by the UPA and the NDA led by the Congress party and the BJP respectively is that some of their major constituents have deserted them. On the other hand the Left parties have succeeded in launching the non-Congress non-BJP Third Alternative. The reckoning fact is that right from the inception the Third Alternative is continuously strengthening with support from different political parties. With every passing day the possibility of formation of an Alternative Government without BJP or Congress party at the centre after the elections is becoming more and more brighter.

The country needs a Government at the centre that would completely reverse the economic policies which have created the crisis and adopt new policies concretely directed to address the sufferings of the people inflicted by the economic crisis. Need of the hour is protection of jobs, generation of new employment, stimulating domestic market by empowering the people economically. Speculative economic activities must be rejected. In other words, not only dismantling of public sector must be stopped but further strengthened by fresh investment by government.

This year’s May Day calls for intensified campaign by working class to fight communalism and religious fundamentalism. The BJP-led NDA is dangerous for their rabid communal and divisive agenda. The election manifesto of BJP has revived its ‘hindutva’ agenda and made the ‘Ram Mandir’ an election issue. The Gujarat and Kandhmal (Orissa) carnage apart, communal riots has become the hall mark of the BJP ruled states. The BJP’s game plan is to divide the working class and divide the people.

Moreover, the fight against terrorism and the casteist forces are also very much important. On this May Day the working class of India has to take the pledge to relentlessly fight the forces causing serious threat to national integrity, communal amity and unity of the working class till these forces are decisively defeated.

On this May Day let us remember that crores of Indian worker participated in 12 nation-wide general strikes, scores of industry-wise strikes and innumerable agitations, demonstrations and other forms of action against neo-liberalism in the country. But for these struggles of the Left Parties against UPA government’s move to privatise banking sector and opening up insurance sector to foreign insurance companies, privatise the pension and social security funds etc, the impact of the meltdown of stock market and consequent financial crisis would have been much more severe than what the country is experiencing today. Enactment of PFRDA Bill aimed at facilitating speculation with pension funds could be stalled by the Left political parties and Left trade union movement and has saved the social security savings amounting to thousands of crores of rupees belonging to lakhs of workers from the great risk of being wiped out anytime due to down turn in stock market, as has happened in USA and European countries. Unfortunately access to Provident Fund money has been granted to private mutual funds including Reliance Capital by the UPA government. The working class will have to fight to reverse the decision.

This May Day enjoins upon the toiling people of the country a vital responsibility to ensure the defeat of the Congress-led UPA and the BJP-led NDA in the on going parliamentary elections. At the same time the victory of the Left, Democratic and Secular Alternative must be ensured so that an alternative government is formed after this elections at the centre.

Pledge

This year’s May Day pledge must be to intensify class struggle at the level of nation states and to consolidate the international unity of the working class to fight the menacing burdens of the economic crisis – principally, job losses, wage freeze, casualisation of employment, deterioration in quality of employment, social security, protection of the rights of migrant workers.

Long Live International Solidarity of the Working Class

Down with Imperialist Globalisation

Down with Neo-liberal Capitalist Path

Down with Capitalism

Forward to Socialism

Workers of the world, Unite!