Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Thursday, May 15, 2014

ബ്ലേഡിന്റെ സാമ്പത്തികശാസ്ത്രം

ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ദുര്‍ബലങ്ങളായ സര്‍ക്കാര്‍ നടപടികളും പുരോഗമിക്കുന്നു. തലസ്ഥാനത്ത് അഞ്ചംഗ കുടുംബത്തിന്റെ അതിദാരുണമായ അന്ത്യത്തിലേക്കു നയിച്ച ബ്ലേഡ് മാഫിയയുടെ അതിക്രമങ്ങളെ കടുത്ത ഭാഷയില്‍ അപലപിക്കണം. അവര്‍ക്ക് ഒത്താശ ചെയ്യുന്ന പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും നിശിതമായി വിമര്‍ശിക്കണം. അപ്പോഴും ചില അടിസ്ഥാന പ്രശ്നങ്ങള്‍ അവശേഷിക്കുന്നു.

അഞ്ചരക്കോടി രൂപയുടെ കടബാധ്യത മരിച്ച കുടുംബം വരുത്തിവച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദൈനംദിന വീട്ടാവശ്യങ്ങള്‍ക്കായല്ല അഞ്ചരക്കോടിയുടെ കടബാധ്യത ഉണ്ടായത്. ഓഹരി വിപണിയിലെ ചൂതാട്ടം നല്‍കിയേക്കാവുന്ന അധികവരുമാനമാണ് അത്ര ഉയര്‍ന്ന ബാധ്യത ഏറ്റെടുക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത്, അതിലും ഉയര്‍ന്ന ലാഭം ഓഹരി വിപണിയില്‍നിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടല്‍ പിഴച്ചതാണ് കാര്യങ്ങളാകെ തകിടംമറിച്ചത്. ഊഹക്കച്ചവടത്തിന്റെ ഭ്രമാത്മകത കേരളീയ സമൂഹത്തിന് അന്യമായിരുന്നു 1991 വരെ. 1991 മുതല്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നമാണിത്.

പണമില്ലായ്മയല്ല കേരളത്തിന്റെ പ്രശ്നം. ബാങ്കുകളിലെ നിക്ഷേപം നല്‍കുന്ന സൂചന അതാണ്. 2000ത്തില്‍ മൊത്തം ബാങ്ക് നിക്ഷേപം 38,619 കോടി രൂപയായിരുന്നു. 2013 ജൂണിലെ കണക്കനുസരിച്ച് അത് 2,39,213 കോടിയായി വളര്‍ന്നു. 520 ശതമാനം വളര്‍ച്ച. പ്രവാസി നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനമാണ്. സഹകരണ മേഖലയിലെ നിക്ഷേപം ഇതിനു പുറമെ. പക്ഷേ, ഈ നിക്ഷേപം ഉല്‍പ്പാദനമേഖലയിലേക്ക് വഴിതിരിച്ചുവിടുന്നില്ല. കാര്‍ഷിക-വ്യവസായ നിക്ഷേപം ഇടിയുകയാണ്. സര്‍ക്കാരിന്റെ മൂലധന നിക്ഷേപവും ഇടിയുന്നു. ഉദാഹരണമായി, 2010-11ല്‍ കൃഷിക്കും അനുബന്ധ സേവനങ്ങള്‍ക്കും നടത്തിയ മൂലധന നിക്ഷേപം 339 കോടി രൂപയായിരുന്നു. 2012-13ല്‍ അത് 192 കോടിയായി ഇടിഞ്ഞു. വ്യവസായം, തൊഴില്‍ മേഖലയിലെ നിക്ഷേപം 364 കോടിയില്‍നിന്ന് 274 കോടി രൂപയിലേക്ക് കുറഞ്ഞു. വര്‍ധിച്ച മൂലധന നിക്ഷേപത്തിന്റെ അഭാവത്തില്‍ സ്തംഭനാവസ്ഥയില്‍ തുടരുന്ന കാര്‍ഷിക-വ്യവസായരംഗം, ലാഭക്കൊതിയന്മാരെ ആകര്‍ഷിക്കാതായി. വരുമാനവര്‍ധന നല്‍കുന്ന മറ്റു മാര്‍ഗങ്ങളായി അവര്‍ക്ക് പഥ്യം. മെയ്യനങ്ങാതെ, അധിക വരുമാനം നല്‍കുന്ന ഊഹക്കച്ചവടവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും അവര്‍ക്ക് അഭികാമ്യമായി. നവഉദാരവല്‍ക്കരണം അടിസ്ഥാനവും പ്രേരണയുമായി. ധന (ഓഹരി) മൂലധനത്തിന്റെ സ്വതന്ത്രവിന്യാസത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണല്ലോ നവഉദാരവല്‍ക്കരണത്തിന്റെ കാതല്‍.

വന്‍കിട ഓഹരി ഇടപാടുകാര്‍ ബാങ്കുവായ്പ ഉപയോഗിച്ച് ഓഹരിചൂതാട്ടം നടത്തുന്ന ദുരൂഹമേഖലയിലേക്ക്, ചൂതാട്ടത്തിന്റെ ബാലപാഠങ്ങളറിയാത്ത ഒരു കുടുംബം നടന്നുകയറുകയായിരുന്നു. അതിനവര്‍ സ്വീകരിച്ച മാര്‍ഗമോ? ബ്ലേഡു മാഫിയക്കുമുമ്പില്‍ സ്വയം ബലിയാടാവുകയും. പലിശയ്ക്ക് പണം കടംകൊടുക്കല്‍, ഭൂമിയുടെ ആവര്‍ത്തിച്ചുള്ള കൈമാറ്റം, മണലൂറ്റ്, പാറഖനം, കായലുകളുടെയും നദികളുടെയും വനങ്ങളുടെയും കൈയേറ്റം തുടങ്ങിയവ ലാഭസാധ്യതകളാക്കി വികസിപ്പിച്ച വലിയൊരു വിഭാഗം, മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ ഭീഷണിയുയര്‍ത്തി വളരുകയാണ്. സര്‍ക്കാരിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ ഇടനിലക്കാരുടെ ഒരു പുതുസമൂഹത്തെ എല്ലാ പ്രദേശങ്ങളിലും സൃഷ്ടിച്ചു. സാധാരണക്കാരായ ജനങ്ങള്‍ പലിശനിരക്കും നിബന്ധനകളും അവഗണിച്ചുപോലും വായ്പ വാങ്ങുന്നത് മുഖ്യമായും മൂന്നു കാര്യങ്ങള്‍ക്കാണ്. പെണ്‍മക്കളുടെ വിവാഹം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, ഗുരുതരമായ രോഗങ്ങളുടെ ചികിത്സ. ഒഴിവാക്കാനാവാത്തവയാണ് ആ ചെലവുകള്‍. ആവശ്യത്തിന്റെ സമ്മര്‍ദം, മറ്റു സ്രോതസ്സുകളുടെ അഭാവത്തില്‍, ആവശ്യക്കാരനെ ബ്ലേഡ് വായ്പക്കാരുടെ അരികില്‍ എത്തിക്കുന്നു.

ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലല്ല വായ്പ നിക്ഷേപിക്കപ്പെടുന്നത്. സ്വാഭാവികമായും തിരിച്ചടയ്ക്കാനുള്ള ശേഷി ആര്‍ജിക്കുന്നില്ല. മുതലും പലിശയും പലിശയ്ക്കുമേല്‍ പലിശയും ചേര്‍ത്ത് വലിയൊരു ബാധ്യത ഏറ്റെടുക്കേണ്ട സ്ഥിതി സംജാതമാകുന്നു. ആത്മഹത്യയോ വീടും പറമ്പും വിറ്റ് ഒളിച്ചോട്ടമോ ആണ് ഫലം. പൊലീസിനെ ഉപയോഗിച്ച് കൊള്ളപ്പലിശക്കാരെ ജയിലിലടയ്ക്കുന്നതു കൊണ്ടുമാത്രം പ്രശ്നപരിഹാരമാകുന്നില്ല. ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ഉദാരമായ തിരിച്ചടവു വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാകണം. ഒപ്പം വിവാഹച്ചെലവുകളും കുറയ്ക്കാനാകണം. സര്‍ക്കാരിന്റെ ഇടപെടല്‍ ഇവിടെ അനിവാര്യമാകുന്നു.

രാജ്യത്ത് വായ്പയുടെ പ്രധാന സ്രോതസ്സാണ് വാണിജ്യ ബാങ്കുകള്‍. സുവികസിതമായ ഒരു ബാങ്കിങ് ശൃംഖല കേരളത്തിലുണ്ട്. ഏതെങ്കിലും വാണിജ്യ ബാങ്കുകളുടെ ശാഖകളില്ലാത്ത പ്രദേശങ്ങള്‍ ചുരുങ്ങും. ദൗര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് ബാലികേറാമലയാണ്. ഇടപാടുകളിലെ നടപടിക്രമങ്ങളും ബാങ്കുകളുടെ പൊതുസമീപനവും സാധാരണക്കാരെ പിന്തിരിപ്പിക്കുന്നു. ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന ബാങ്കുകള്‍ക്ക് ജനങ്ങളോടു പ്രതിബദ്ധതയില്ല. വല്ലപ്പോഴും തുന്നല്‍ യന്ത്രങ്ങളോ വികലാംഗര്‍ക്ക് മുച്ചക്രവാഹനങ്ങളോ ദാനം ചെയ്യുന്നതില്‍ ഒതുങ്ങുന്നു വാണിജ്യബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത. വന്‍ ലാഭമാണ് അവ വാരിക്കൂട്ടുന്നത്. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കനറ ബാങ്ക് മൊത്തം 5890 കോടി രൂപ ലാഭമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക് 7467 കോടിയും. ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. ലാഭത്തിന്റെ ചെറിയൊരു ശതമാനം ഉപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ പലിശനിരക്കില്‍ സാധാരണക്കാര്‍ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കാനാവും. അതിനവര്‍ക്ക് താല്‍പ്പര്യമില്ല. മറിച്ച്, വന്‍കിടകാര്‍ക്ക് നിര്‍ലോപം വായ്പ നല്‍കുന്നു. കോര്‍പറേറ്റ് മേഖല വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുന്നു. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു. അവസാനം വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നു. ഈ പ്രക്രിയ രാജ്യത്ത് നിരന്തരം നടക്കുന്നു.

കിട്ടാക്കടം എഴുതിത്തള്ളുമ്പോഴുള്ള നഷ്ടം നികത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ 2013-14ല്‍ 90,000 കോടി രൂപയാണ് നീക്കിവച്ചത്. 2013 സെപ്തംബര്‍വരെയുള്ള കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2,36,000 കോടി രൂപയാണ്. എത്ര ഭീമമായ സംഖ്യയാണ് കിട്ടാക്കടമായി അവശേഷിക്കുന്നത് എന്നു മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ആകെ ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ മതി. 2013-14 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം ചെലവ് കേവലം 68,264 കോടി രൂപയാണ്. അനുദിനം വര്‍ധിക്കുന്ന സ്വര്‍ണവിലയും സ്ത്രീധനത്തിന്റെ നീരാളിപ്പിടിത്തവും വിവാഹം രക്ഷാകര്‍ത്താക്കള്‍ക്കുമേല്‍ ദുര്‍വഹമായ ഭാരമേല്‍പ്പിക്കുന്നു.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതു വളരെ ദുര്‍ബലമാണ്; നടപ്പാക്കപ്പെടുന്നുമില്ല. സംസ്ഥാനത്തെ മൂന്നുകേന്ദ്രങ്ങളില്‍ ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍മാരുണ്ട്. വിവാഹസമ്മാനം എന്ന നിലയ്ക്ക് പെണ്‍മക്കളെ സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുമ്പോള്‍, സ്ത്രീധന നിരോധന നിയമം ബാധകമാകുന്നില്ല. വിവാഹത്തോടനുബന്ധിച്ച് നല്‍കുന്ന സ്വര്‍ണാഭരണങ്ങളും വസ്തുവകകളും സ്ത്രീധനമായി കണക്കാക്കുകയും ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍ക്ക് സ്വയമേവ കേസെടുക്കാന്‍ അധികാരം നല്‍കുകയും ചെയ്താല്‍ വലിയൊരു പരിധിവരെ വിവാഹച്ചെലവുകള്‍ ലഘൂകരിക്കാന്‍ കഴിയും. പക്ഷേ, അതിന് സ്വര്‍ണാഭരണ വ്യാപാരികളുടെ സമ്മര്‍ദം അതിജീവിക്കാന്‍ സര്‍ക്കാരിനു കഴിയണം. സമൂഹത്തിന്റെ പൊതുബോധത്തില്‍ മാറ്റമുണ്ടാവുകയാണ് ശാശ്വത പരിഹാരം.

രോഗചികിത്സയും വിദ്യാഭ്യാസവും താങ്ങാനാവാത്ത ഭാരമാണ് ജനങ്ങളില്‍ ഏല്‍പ്പിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സ്വകാര്യമേഖല ആ രംഗങ്ങളില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും സാധാരണക്കാര്‍ക്ക് അപ്രാപ്യമായത്. അതായത്, ബ്ലേഡ് മാഫിയയുടെ മുന്നിലേക്ക് സാധാരണക്കാരെ എറിഞ്ഞുകൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പിന്തുടരുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണെന്നര്‍ഥം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Thursday, April 24, 2014

ട്രഷറി സ്തംഭനം തുടരും

കേരളം നേരിടുന്നത് ധനപ്രതിസന്ധിയല്ല, ധന വൈഷമ്യം മാത്രമാണെന്നാണ് മന്ത്രി കെ എം മാണിയുടെ നിലപാട്. "ചെലവ് കൂടി, പക്ഷേ അപ്രതീക്ഷിതമായി വരുമാനം കുറഞ്ഞു. ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. പുതിയ ധനകാര്യ വര്‍ഷത്തില്‍ ആവശ്യമായ വായ്പയെടുക്കുന്നതിന് തടസ്സമില്ല. ഇതോടെ ധന വൈഷമ്യം നീങ്ങും". ഇതാണ് അദ്ദേഹത്തിന്റെ ലളിത യുക്തി. മാര്‍ച്ച് മാസത്തെ ട്രഷറി സ്തംഭനം ആകസ്മികമായി ഉണ്ടായ ഒന്നല്ല. 2012-13ല്‍ ഈ അധോഗതി ആരംഭിച്ചതാണ്.

2013-14 ആരംഭിച്ചപ്പോള്‍ തന്നെ ഇത് അനിവാര്യമായ ട്രഷറി സ്തംഭനത്തില്‍ എത്തിക്കുമെന്ന് ഞാനടക്കമുള്ളവര്‍ പ്രവചിച്ചതാണ്. ഏഴു വര്‍ഷത്തിനു ശേഷം കേരള ട്രഷറി വീണ്ടും പൂട്ടി. ഒരു സംശയവും വേണ്ട, വരും മാസങ്ങളിലും ധന പ്രതിസന്ധി തുടരും. ആദ്യം 2012-13ല്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം. 2013-14 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ റവന്യൂ കമ്മി മുന്‍ വര്‍ഷത്തെ 8034 കോടി രൂപയില്‍ നിന്ന് 2012-13ല്‍ 3403 കോടി രൂപയായി കുറയുമെന്നാണ് ധനമന്ത്രി മാണി അവകാശപ്പെട്ടത്. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ മന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു. പ്രതീക്ഷിച്ച റവന്യൂ വരുമാനത്തില്‍ 4132 കോടി രൂപയുടെ കുറവുണ്ടായി.

അതേ സമയം, റവന്യൂ ചെലവ് 1813 കോടി രൂപ അധികരിച്ചു. ഇതിന്റെ ഫലമായി യഥാര്‍ഥ കമ്മി 9351 കോടി രൂപയായി ഉയര്‍ന്നു. റവന്യൂ കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.9 ശതമാനമായി കുറയേണ്ടതിനു പകരം 2.5 ശതമാനമായി ഉയര്‍ന്നു. കേരളം പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയായിരുന്നെന്ന് വ്യക്തമായിരുന്നു. യഥാര്‍ഥം പറഞ്ഞാല്‍ 2013-14 ബജറ്റ് അവതരണ വേളയില്‍തന്നെ കമ്മി കൂടാന്‍ പോകുകയാണെന്ന് ധനമന്ത്രിക്ക് അറിയാമായിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വരാന്‍ പോകുന്ന വരവ് - ചെലവ് കണക്കുകളെക്കുറിച്ച് തീര്‍ച്ച പറയാനാകില്ലെങ്കിലും ഡിസംബര്‍ വരെയെുള്ള കണക്ക് അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. 2012-13ലെ വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ലെന്നും ചിലവ് അധികരിച്ചുവെന്നും ഡിസംബര്‍ വരെയുള്ള കണക്കുകളില്‍നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ സത്യം തുറന്നു പറയുന്നതിന് പകരം വസ്തുതകള്‍ മറച്ചുവെച്ച് പ്രതിസന്ധിയൊന്നുമില്ലെന്ന് സ്ഥാപിക്കാനായിരുന്നു മന്ത്രി കെ എം മാണി ശ്രമിച്ചത്. ഇതേ അടവ് തന്നെയാണ് 2014-15ന്റെ ബജറ്റ് അവതരിപ്പിച്ചപ്പോഴും അദ്ദേഹം പയറ്റിയത്. 2013-14ലെ ഡിസംബര്‍മാസം വരെയുള്ള കണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അവ പ്രകാരം റവന്യൂ വരുമാനം 22 ശതമാനം വളരുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാണെങ്കില്‍ 20 ശതമാനം ഉയര്‍ന്നു. 12,000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം തന്നതില്‍ സിംഹഭാഗവും വായ്പയെടുത്തിരുന്നു. എന്നാല്‍ പദ്ധതിയുടെ മൂന്നില്‍ ഒന്നുപോലും ചെലവായി കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് ആകുമ്പോഴേക്കും ധനസ്ഥിതി രൂക്ഷമായ പ്രതിസന്ധിയിലാകുമെന്ന് വ്യക്തമായിരുന്നു.

പക്ഷേ, മുന്‍ വര്‍ഷത്തെപ്പോലെ തന്നെ സത്യം മറച്ച് കൈയടി നേടാനാണ് മാണി ശ്രമിച്ചത്. 2014-15ലെ ബജറ്റ് അവതരണ വേളയില്‍ തലേ വര്‍ഷത്തെ പുതുക്കിയ കണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവുകള്‍ 14 ശതമാനം മാത്രമേ ഉയരൂവെന്നുമാണ് മാണി വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14ലെ റവന്യൂ കമ്മി 6,208 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 1.5 ശതമാനം മാത്രമേ വരൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന വിവാദം ഈ കണക്കുകളുടെ നിജസ്ഥിതി സംബന്ധിച്ചായിരുന്നു. 2012-13ല്‍ എന്നപോലെ ധനമന്ത്രി പൊള്ളക്കണക്ക് അവതരിപ്പിക്കുകയാണെന്നായിരുന്നു എന്റെ വിമര്‍ശനം. 2012-13ല്‍ റവന്യൂ കമ്മി 3,406 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.9 ശതമാനമായി കുറയുമെന്നായിരുന്നു ധനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഓഡിറ്റര്‍ ജനറലിന്റെ കണക്കുവന്നപ്പോള്‍ കമ്മി 9,351 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.5 ശതമാനമാണെന്ന് തെളിഞ്ഞു. കണക്കുകളുടെ കസര്‍ത്തിലൂടെ യാഥാര്‍ഥ്യം അധിക നാള്‍ മറച്ചുവെക്കാനാകില്ല. മാര്‍ച്ച് 31 കഴിഞ്ഞപ്പോള്‍ 2013-14 ധനകാര്യ വര്‍ഷത്തിലെ വരവും ചെലവും ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തെ പ്രവണതകള്‍ പിന്നീടുള്ള മാസങ്ങളിലും തുടര്‍ന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മൊത്തം റവന്യൂ ചെലവ് 19 ശതമാനം ഉയര്‍ന്നു. അതേസമയം റവന്യൂ വരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. വാറ്റ്/വില്പന നികുതിയില്‍ 3,718 കോടി രൂപ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവു വന്നു. എക്സൈസ് നികുതിയില്‍ 800 കോടി രൂപയാണ് കുറവ്. മോട്ടോര്‍ വാഹന നികുതിയില്‍ ഏതാണ്ട് 500 കോടി രൂപയും കുറഞ്ഞു. അതിന്റെ ഫലമെന്താണ്?

1. റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള വിടവ് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. റവന്യൂ കമ്മി ഏതാണ്ട് 11,000 കോടിരൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. 2014-15ല്‍ റവന്യൂ കമ്മിയില്ലാതാക്കണമെന്ന് ധന ഉത്തരവാദിത്വ നിയമം പാസാക്കിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ലക്ഷ്യം പാടേ തെറ്റി.

2. ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകളെയാണല്ലൊ റവന്യൂചെലവ് എന്നു വിളിക്കുന്നത്. ഈ ചെലവിനുള്ള പണം നികുതി- നികുതിയിതര റവന്യൂ വരുമാനത്തില്‍നിന്ന് കണ്ടെത്തണമെന്നാണ് ബജറ്റ് തത്ത്വം. ഇതാണ് നിയമവും. അഥവാ വായ്പാവരുമാനം റോഡ്, പാലം, കെട്ടിടം, ഫാക്ടറി, ഡാം തുടങ്ങിയ ആസ്്തികള്‍ സൃഷ്ടിക്കാന്‍ വേണ്ടി വേണം ഉപയോഗിക്കാന്‍. റവന്യൂ കമ്മി ഉയരുകയെന്ന് പറഞ്ഞാല്‍ വായ്പാവരുമാനം നിത്യനിദാന ചെലവുകള്‍ക്കായി ഉപയോഗിക്കേണ്ടിവന്നു എന്നാണര്‍ഥം. 2013-14ല്‍ ആകെ എടുത്ത 12,500 കോടി രൂപയുടെ വായ്പയില്‍ ഏതാണ്ട് 9,000 കോടി രൂപയും ഇത്തരം ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. ഇതുമൂലം കരാരുകാരുടെ ബില്ലുകള്‍ 2,500 കോടി രൂപയോളം കുടിശ്ശികയായി. മരാമത്ത് പണികള്‍ നിലച്ചു.

3. മരാമത്ത് പണികള്‍ മാത്രമല്ല, പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. കാരണം, ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ക്കുവേണ്ടിയല്ല അധിക ചെലവ് നടത്തിയത്. ആഴ്ചതോറും കൂടുന്ന കാബിനറ്റ് യോഗങ്ങളില്‍ അന്നന്നത്തെ ആവശ്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളനുസരിച്ച് ചെലവുകള്‍ നടത്തുക പതിവായി. ഇതിനാല്‍ അംഗീകൃത പദ്ധതികള്‍ ചെലവാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാതായി. ഇപ്പോള്‍ മാര്‍ച്ച് 31വരെയുള്ള പദ്ധതി ചെലവുകളുടെ കണക്കുകളുണ്ട്. പദ്ധതിയുടെ 66 ശതമാനമേ നടപ്പായുള്ളൂ. ഇതില്‍ ഗണ്യമായൊരു പങ്ക് യഥാര്‍ഥത്തില്‍ ചെലവാക്കാതെ ട്രഷറിയില്‍ത്തന്നെ ഡിപ്പാര്‍ട്ടുമെന്റുകളുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റി ഇട്ടതേയുള്ളൂ. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കില്‍ പദ്ധതിചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 46 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. നിര്‍ദിഷ്ട പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍തന്നെ പണത്തില്‍ ഗണ്യമായ ഭാഗവും വകമാറ്റി ചെലവിട്ടു എന്നുവേണം കരുതാന്‍. 4. മാര്‍ച്ച് മാസത്തില്‍ ട്രഷറി സ്തംഭനത്തിലായി. പദ്ധതി ചെലവുകള്‍ക്കായി മാര്‍ച്ചില്‍ ആകെ ചെലവഴിച്ചത് കേവലം 65 കോടി രൂപമാത്രമാണെന്നാണ് ലഭ്യമായ കണക്ക്.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ 500 കോടി രൂപ അധിക വായ്പയെടുത്തു. എന്നിട്ടും മാര്‍ച്ച് 31 ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം പുതിയ ബില്ലുകള്‍, ചെലാനുകള്‍, ചെക്കുകള്‍ എന്നിവ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. 5. ഒന്നാം തിയ്യതി ശമ്പളവും പെന്‍ഷനും മുടങ്ങി. ശമ്പളം വാങ്ങുന്നതിന് പുതിയ ബില്‍ബുക്ക് വേണം. ഇവ കിട്ടണമെങ്കില്‍ കഴിഞ്ഞ നാലു വര്‍ഷത്തെ ഓരോ ഉദ്യോഗസ്ഥന്റെയും ആദായ നികുതി കണക്ക് പരിശോധിച്ച് സ്റ്റേറ്റ്മെന്റ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ നല്‍കണമെന്ന പുതിയ നിബന്ധനവെച്ചു. ഇത്തരം ഒരു പരിശോധന നടത്തി തീര്‍ക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് വ്യക്തമായിരുന്നു. ബില്‍ബുക്ക് ലഭിക്കാത്തതിനാല്‍ ബില്ല് എഴുതാനായില്ല. ശമ്പളവും കൊടുക്കേണ്ട. ഇങ്ങനെ ഒരാഴ്ച കഴിച്ചുകൂട്ടി. ഏപ്രില്‍ എട്ടിന് ബില്ലുകളൊക്കെ ശരിയായപ്പോള്‍ കമ്പ്യൂട്ടറിനെകൊണ്ട് പണിമുടക്കിപ്പിച്ചു. സര്‍വറുകള്‍ തകരാറായതിനാല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായില്ല. ബാങ്ക് അടച്ചപ്പോഴേ സര്‍വര്‍ ശരിയായുള്ളൂ. ഏപ്രില്‍ 9,10 തെരഞ്ഞെടുപ്പു ഡ്യൂട്ടിയായി. 11ന് ഡ്യൂട്ടി ഓഫും നല്‍കി. അംബേദ്കര്‍ ദിനവും വിഷുവും കഴിഞ്ഞ് ഈസ്റ്റര്‍ അവധിക്കുമുമ്പ് ഒരു പ്രവൃത്തി ദിനമേയുള്ളു. ഇവയൊക്കെ ശമ്പളം, പെന്‍ഷന്‍ ആര്‍ക്കൊക്കെ കിട്ടി എന്ന് ഇപ്പോഴും പറയാനായിട്ടില്ല. ഇതുപോലൊരു സാമ്പത്തിക അരാജകത്വം മുമ്പ് കേരളത്തിലുണ്ടായിട്ടില്ല.

മൂന്നു വര്‍ഷം മുമ്പുള്ള മാര്‍ച്ച് 31 ഞാന്‍ ഓര്‍ത്തുപോകുകയാണ്. മാര്‍ച്ച് 31ന് എല്ലാ ട്രഷറികള്‍ക്കുമുമ്പിലും ഇടപാടുകാര്‍ക്ക് പന്തലിട്ടുകൊടുത്തു. സര്‍ക്കാര്‍ വക ചായയും കാപ്പിയും നല്‍കി. അവസാനത്തെ ഇടപാടുകാരന്റെ പണവും നല്‍കി തീരുംവരെ ട്രഷറികള്‍ തുറന്നുവെച്ചു. ചില ട്രഷറികള്‍ പിറ്റേ ദിവസം നേരം വെളുപ്പിനാണ് അടച്ചത്. ആ മാര്‍ച്ച് മാസത്തിന്റെ അവസാനത്തെ മൂന്നു ദിവസം മാത്രം ഏതാണ്ട് 7,500 കോടി രൂപയാണ് പുറത്തേക്ക് പോയത്. എന്നിട്ടും ഏപ്രില്‍ ഒന്നിന് ട്രഷറിയില്‍ 3,880 കോടിരൂപ കാഷ് ബാലന്‍സുണ്ടായിരുന്നു. ശമ്പളത്തിനോ പെന്‍ഷനോ യാതൊരു തടസ്സവുമുണ്ടായില്ല. എന്നാല്‍ 2014 ഏപ്രില്‍ ഒന്നിന് ഖജനാവ് ഏതാണ്ട് കാലിയായിരുന്നു. ശമ്പളവും പെന്‍ഷനും മുടങ്ങി. 1980-കള്‍ മുതല്‍ കേരളത്തിന്റെ ധനകാര്യസ്ഥിതി അടിക്കടി മോശമായി വരികയായിരുന്നു.

1990കളുടെ അവസാനം അതു രൂക്ഷമായ പ്രതിസന്ധിയിലെത്തി. ട്രഷറി അടച്ചുപൂട്ടല്‍ പതിവായി. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശക്തമായ ധനകാര്യ സുസ്ഥിരതയിലേക്ക് നാം നീങ്ങി. 2001-06 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ റവന്യൂ കമ്മി കുറയ്ക്കാന്‍ ചെലവുകള്‍ കര്‍ശനമായി ഞെരുക്കുക എന്ന നയമാണ് സ്വീകരിച്ചത്. 2006-11 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാറാകട്ടെ റവന്യൂ കമ്മി ഗണ്യമായി കുറയ്ക്കാന്‍ വരുമാനം ഗണ്യമായി ഉയര്‍ത്തുക എന്ന നയമാണ് സ്വീകരിച്ചത്. റവന്യൂ വരുമാന വളര്‍ച്ച 11 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ഇതു രണ്ടും ഉപേക്ഷിച്ചിരിക്കുകയാണ്. റവന്യൂ ചെലവ് കടിഞ്ഞാണില്ലാതെ ഉയര്‍ന്നു. നികുതി നിരക്കുകള്‍ ഉയര്‍ന്നിട്ടും റവന്യൂ വരുമാനം മുരടിക്കുന്നു. ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും പൊതുവില്‍ 10 വര്‍ഷമായി കുറഞ്ഞുവന്ന റവന്യൂ കമ്മിയുടെ ഗതി ഈ സക്കാരിന്റെ കാലത്ത് വിപരീത ദിശയിലായി. റവന്യൂ കമ്മി 2011-12ല്‍ 2.55 ശതമാനവും 2012-13ല്‍ 2.57 ശതമാനവുമായിരുന്നു. 2013-14ല്‍ ഇത് വീണ്ടും ഉയരുമെന്ന് തീര്‍ച്ചയായി. സാമ്പത്തിക സുസ്ഥിരതയുടെ പാതയില്‍നിന്ന് കേരളം അകലുകയാണ്. സാധാരണ ഗതിയില്‍ ഓണക്കാലത്തേ ആദ്യ ഗഡു വായ്പയെടുക്കാറുള്ളൂ. എന്നാല്‍ പുതു ധനകാര്യവര്‍ഷം ആരംഭിച്ച വര്‍ഷംതന്നെ 2000 കോടി രൂപ വായ്പയ്ക്ക് കേരളം അപേക്ഷിച്ചു. 1000 കോടി രൂപയ്ക്ക് റിസര്‍വ് ബാങ്ക് അനുവാദം നല്‍കി. ഈ തുകയാകട്ടെ ശമ്പളത്തിനും പെന്‍ഷനും തികയില്ല. മരാമത്ത് പണിയുടെ കുടിശ്ശിക തുടരും.

ഈ വര്‍ഷം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അനുവദിച്ച പണത്തില്‍ ഗണ്യമായ പങ്ക് വകമാറ്റി ട്രഷറിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണെന്ന് സൂചിപ്പിച്ചുവല്ലൊ. ഇവ, ഇനിയുള്ള ദിവസങ്ങളില്‍ പിന്‍വലിക്കപ്പെടും. ട്രഷറിയിന്‍മേലുള്ള ശക്തമായ സമ്മര്‍ദം തുടരുമെന്നര്‍ഥം. നമ്മുടെ കടപ്പത്രങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന പലിശ ഉയര്‍ന്നത് കേരളത്തിന്റെ ധനസ്ഥിതി ഉയര്‍ന്നതിന്റെ തെളിവാണ്. നിശ്ചിതശതമാനം പലിശയ്ക്ക് കേന്ദ്രം വായ്പയെടുത്തുതരുന്ന പതിവ് ഇന്നില്ല. നമ്മള്‍ ഇറക്കുന്ന കടപ്പത്രം ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ലേലത്തില്‍ വാങ്ങുകയാണ് ഇപ്പോഴത്തെ പതിവ്. നമുക്ക് 7-7.5 ശതമാനം പലിശയ്ക്ക് കടപ്പത്രങ്ങളിലൂടെ വായ്പ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും അവസാനം ഇറക്കിയ കടപ്പത്രത്തിന് 9 ശതമാനം പലിശ നല്‍കേണ്ടി വന്നു. കേരളത്തിന് വായ്പ നല്‍കുന്നത് അത്ര സുരക്ഷിതമായ ഇടപാടായി കമ്പോളം കരുതുന്നില്ല. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ കാഷ് മാനേജ്മെന്റിന് നമുക്ക് ആശ്രയിക്കാവുന്ന ഒരു സംവിധാനമാണ് ട്രഷറി സേവിംഗ്സ് ബാങ്ക്. അതുകൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ശക്തിപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , എന്തുകൊണ്ടോ യുഡിഎഫ് സര്‍ക്കാരിന് ഇവ ചതുര്‍ഥിയാണ്.

സര്‍ക്കാര്‍വകുപ്പുകള്‍ പോലും പണം വാണിജ്യബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുകള്‍ വഴി നല്‍കുന്നതിന് പകരം വാണിജ്യ ബാങ്കുകളിലേക്ക് മാറ്റി. ഇത് കൊടുംപാതകമാണ്. ഇപ്പോള്‍ 1000 കോടി രൂപകൂടി വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അല്ലാതെ അത്യാവശ്യ ചെലവ്പോലും നടത്തിക്കൊണ്ടുപോകാനാവില്ല. വിഷു, ഈസ്റ്റര്‍ ചന്തകള്‍പോലും വേണ്ടെന്നുവെച്ചു. ഈസ്റ്റര്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടാല്‍ അടുത്ത ശമ്പളദിനമാകും. അതിനാല്‍ ഇനിയെങ്കിലും സത്യം തുറന്നുപറയാന്‍ ധനമന്ത്രി കെ എം മാണി തയ്യാറാകണം. പണമില്ലാത്തതുകൊണ്ട് പദ്ധതികള്‍ പകുതിയും വേണ്ടെന്നു വെയ്ക്കേണ്ടി വന്നിട്ടും പ്രതിസന്ധിയില്ലെന്ന് പറയുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? നികുതി വരുമാനം നടപ്പുവര്‍ഷം 20 ശതമാനത്തിനുമേല്‍ ഉയര്‍ന്നില്ലെങ്കില്‍ ഈ വര്‍ഷം അവസാനിക്കുംമുമ്പ് ട്രഷറി വീണ്ടും അടച്ചുപൂട്ടേണ്ടിവരും.

*
ഡോ. ടി എം തോമസ് ഐസക്

Wednesday, April 23, 2014

സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്ക്

സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നു. പ്രതിസന്ധിയില്ലെന്ന് ഭരണനേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും പ്രതിസന്ധി ഉമ്മറപ്പടിയും കടന്ന് അകത്തളങ്ങളിലെത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2001-06 കാലയളവില്‍ ട്രഷറി നിയന്ത്രണം നിത്യസംഭവമായിരുന്നു. 2001 ല്‍ അധികാരമേറ്റയുടന്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുകയും തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനും നിഷേധിക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നവലിബറല്‍ നയങ്ങള്‍ക്കനുസൃതമായി സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്നതിനും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനും ക്ഷേമപദ്ധതികള്‍ മരവിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറയാക്കി മാറ്റി.

റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും അതിന്റെ മറവില്‍ ആനുകൂല്യങ്ങള്‍ കവരാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പുതുതായി സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ക്ഷാമബത്തയും ഇന്‍ക്രിമെന്റും നിഷേധിച്ചതിനൊപ്പം പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. 32 ദിവസക്കാലത്തെ തീക്ഷ്ണമായ പോരാട്ടത്തിലൂടെയാണ് ഈ തീരുമാനങ്ങള്‍ തിരുത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷക്കാലവും ഒരിക്കല്‍ പോലും ട്രഷറി നിയന്ത്രണം ഉണ്ടായിരുന്നില്ല. 2008 ല്‍ ലോകസാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുത്തും പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇല്ലാതാക്കിയും സബ്സിഡികള്‍ വെട്ടിക്കുറച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയും പ്രതിസന്ധി മറികടക്കാനാകുമെന്നാണ് മുതലാളിത്ത അര്‍ത്ഥശാസ്ത്രകാരന്മാര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ക്കു പകരമായി വികസനപ്രവര്‍ത്തനങ്ങള്‍ കെട്ടഴിച്ചുവിട്ടും ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുതകുന്ന മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പിലാക്കി. 5000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. വിഭവസമാഹരണത്തിലും നികുതിപിരിവിലും കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി റവന്യുവരുമാനം ഇക്കാലയളവില്‍ ഗണ്യമായി വര്‍ദ്ധിച്ചു. ജീവനക്കാരെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ അഴിമതിവിരുദ്ധ വാളയാര്‍ പോലുള്ള പദ്ധതികളിലൂടെ നികുതിവെട്ടിപ്പുകള്‍ക്ക് തടയിടുന്നതിനും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കഴിഞ്ഞു. ചെക്ക്പോസ്റ്റുകളെ അഴിമതി വിമുക്തമാക്കിയെന്ന് മാത്രമല്ല, അഴിമതി കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമടക്കം പ്രഖ്യാപിച്ചു. ഭാവനാപൂര്‍ണ്ണമായ ഇത്തരം ഇടപെടലിലൂടെ നികുതി വരുമാനത്തില്‍ 24 ശതമാനം വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷക്കാലവും പുതുതായി യാതൊരുവിധ നികുതിയും ഏര്‍പ്പെടുത്താതെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വേതനപരിഷ്കരണത്തിന്റെ ബാധ്യതയടക്കം ഏറ്റെടുത്ത സര്‍ക്കാര്‍, ക്ഷാമബത്തയടക്കമുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുന്നതിനും യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചിരുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യഥേഷ്ടം പണം അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയില്ലാതെ മുന്‍കൂര്‍ നല്‍കി. സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും ലോകമാകെ പടര്‍ന്ന പശ്ചാത്തലത്തിലാണ് ധനകാര്യമേഖലയില്‍ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞത്. പിശുക്കില്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചിട്ടും ബോധപൂര്‍വമായ ധനമാനേജ്മെന്റിന്റെ ഫലമായി അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്ത് ട്രഷറി മിച്ചം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 2011 ഏപ്രില്‍ 1 ന് 3881 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നുവെന്ന് 2011 ജൂലൈ 19 ന് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മികച്ച സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. വിഭവസമാഹരണ പ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ധനകാര്യമേഖല സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സംസ്ഥാനത്തെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫ് ഭരണകാലത്ത് നികുതി സമാഹരണത്തില്‍ 22 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് യുഡിഎഫ് ഭരണത്തില്‍ 11 ശതമാനമായി കുറഞ്ഞു. സംസ്ഥാന താല്‍പര്യങ്ങള്‍ അവഗണിച്ച് നികുതി കുടിശ്ശികയ്ക്ക് നിര്‍ബാധം സ്റ്റേ അനുവദിച്ചു. നികുതി വെട്ടിപ്പ് തടയുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളാകെ തകര്‍ത്തു. ചെക്ക്പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുത്തി നിറച്ചു. കാര്യക്ഷമമായും സത്യസന്ധമായും ജോലിചെയ്തിരുന്ന ജീവനക്കാരെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി. നികുതിവെട്ടിപ്പ് കണ്ടെത്തി നടപടിയെടുക്കാന്‍ തയ്യാറായ ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വകുപ്പിന്റെ കടിഞ്ഞാണ്‍ ലഭിച്ചു.

2500 കോടിയിലധികം രൂപയുടെ പുതിയ നികുതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടും നികുതി വരുമാനം ഗണ്യമായി കുറഞ്ഞതിനു പിന്നില്‍ ഭരണനേതൃത്വത്തിന്റെ വമ്പന്‍ അഴിമതിയുടെ ചിത്രമാണ് തെളിയുന്നത്. ഭരണരംഗത്തെ പിടിപ്പുകേടും കാര്യക്ഷമതാരാഹിത്യവും അഴിമതിയും ധൂര്‍ത്തുമാണ് സാമ്പത്തികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനുപകരം യഥാര്‍ത്ഥ ചിത്രം മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന ഖജനാവ് കാലിയായിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികള്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ 2500 കോടി രൂപ കടമെടുക്കാന്‍ ശ്രമിച്ചതിലൂടെ പ്രതിസന്ധിയുടെ ആഴം വ്യക്തമായി.

വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശയുടെ പേരില്‍ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിനുവേണ്ടി കെഞ്ചുന്ന കാഴ്ചയും കേരളം കണ്ടു. ട്രഷറി സേവിംഗ്സ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന കോടിക്കണക്കിന് തുക പുതുതലമുറ ബാങ്കുകള്‍ക്കടക്കം കൈക്കലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസരമൊരുക്കി. നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളും തകര്‍ത്ത് ട്രഷറി നിക്ഷേപം അനാകര്‍ഷകമാക്കി മാറ്റി. പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും നിര്‍ബ്ബന്ധപൂര്‍വം പെന്‍ഷന്‍ഫണ്ടിലേക്ക് പിടിച്ചെടുത്ത തുക ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ ആക്സിസ് ബാങ്കില്‍ ഈ തുക നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്രഷറി സംവിധാനത്തെ ദുര്‍ബലപ്പെടുത്തി പുതുതലമുറ ബാങ്കുകളെ പ്രീണിപ്പിക്കുന്ന ഇത്തരം നടപടികളാണ് ട്രഷറി പ്രതിസന്ധിക്കടിസ്ഥാനം. ഭരണരംഗത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെയും ജീവനക്കാരുടേയും മേല്‍ അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാമെന്ന വ്യാമോഹത്തിലാണ് സര്‍ക്കാര്‍. ഏപ്രില്‍ ആദ്യവാരം ലഭിക്കേണ്ട ശമ്പളം വൈകിപ്പിക്കുന്നതിന് അപ്രായോഗിക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പിഎഫ് വായ്പ, ലീവ് സറണ്ടര്‍, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് തുടങ്ങിയവ മരവിപ്പിച്ചു. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍, പി.എഫ്, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ തടഞ്ഞു. ഏപ്രില്‍ 11 മുതല്‍ ട്രഷറി ഇടപാടുകള്‍ സുഗമമായി നടക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അന്നേ ദിവസം തെരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി അനുവദിച്ച ഡ്യൂട്ടി ഓഫിന്റെ മറവില്‍ ട്രഷറികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണ്.

സാമ്പത്തിക സഹായം നിഷേധിച്ചതുമൂലം വിഷു, ഈസ്റ്റര്‍ കാലയളവില്‍ നടത്തിവന്നിരുന്ന ഉത്സവച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളില്‍ പോലും ജനങ്ങള്‍ക്ക് സഹായകരമായ നിലപാട് കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കരാറുകാരുടെ കുടിശ്ശിക 2000 കോടി കവിഞ്ഞതിനെ തുടര്‍ന്ന് അവര്‍ പണികള്‍ നിര്‍ത്തിയിരിക്കുകയാണ്. സാമ്പത്തികമേഖലയിലെ പ്രതിസന്ധി വികസനപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലെത്തി നില്‍ക്കുകയാണ്. ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്നതിന് സാമ്പത്തികപ്രതിസന്ധിയെ ആയുധമാക്കിയ 2002 ലെ നടപടി വീണ്ടും ആവര്‍ത്തിക്കാനുള്ള കുത്സിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കൂടുതല്‍ പ്രതിസന്ധി ക്ഷണിച്ചുവരുത്താന്‍ ഇടയാക്കും. വികസന പ്രതിസന്ധിയും ഭരണത്തകര്‍ച്ചയും ദൈവത്തിന്റെ സ്വന്തം നാടിനെ ഇരുളടഞ്ഞ ലോകത്തേക്ക് നയിക്കുകയാണ്. ജനങ്ങളോടും നാടിനോടുമുള്ള ഉത്തരവാദിത്വം മറന്ന് കുത്തക മാധ്യമങ്ങളുടെ പിന്തുണയില്‍ മാത്രം അഭിരമിക്കുന്ന ഭരണാധികാരികള്‍ക്ക് ഒരു നാള്‍ ജനങ്ങളോട് കണക്ക് പറയേണ്ടിവരുമെന്നത് അവിതര്‍ക്കിതമാണ്.

*
എ. ശ്രീകുമാര്‍

Tuesday, April 22, 2014

കടഭാരത്തില്‍ തകരുന്ന കേരളം

സംസ്ഥാനം ആയിരം കോടി രൂപകൂടി കടമെടുക്കുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതുതന്നെയാണ്. ഓണകാലത്തല്ലാതെ ഇത്തരം കടമെടുക്കല്‍ പതിവില്ല. നിത്യച്ചെലവിനടക്കം പലിശയ്ക്ക് പണം വാങ്ങേണ്ടിവരുന്നത്, കടംകൊണ്ട് മുടിയുന്ന നാടിനെ സൃഷ്ടിക്കലാണ്. ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എത്തിച്ചത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. വരുത്തിവച്ച പ്രതിസന്ധിയാണിത്. നികുതിപിരിവ് പാവങ്ങളില്‍നിന്നേയുള്ളൂ. കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുകാര്‍, വന്‍കിടവ്യാപാരികള്‍, ബാര്‍ ഹോട്ടലുകാര്‍, വിലകുറച്ച് പ്രമാണം രജിസ്റ്റര്‍ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍- ഇങ്ങനെ നികുതിവെട്ടിച്ച് കൊഴുക്കുന്നവര്‍ അനേകം. ഖജനാവിലേക്ക് എത്തിച്ചേരേണ്ട നികുതിപ്പണം വഴിമാറ്റുന്നതിന്റെ വിഹിതം ഭരണ രാഷ്ട്രീയ നേതൃത്വത്തിനും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നു. ഈ തട്ടിപ്പും കൊള്ളയും കൊടുക്കല്‍വാങ്ങലുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അരാജകത്വത്തിലേക്കും തള്ളിയിടുന്നതിന്റെ ഒരു കാരണം.

എല്ലാ മേഖലയിലും സ്തംഭനമാണ്. റവന്യൂവരുമാനം റവന്യൂ ചെലവിന് തികയുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കടംവാങ്ങിയാണ്. കടത്തിന്റെ ഗണ്യഭാഗം റവന്യൂ കമ്മി നികത്താന്‍ ഉപയോഗിക്കുന്നു. ആ തുക കൂടുന്നതിനുസരിച്ച് വികസനച്ചെലവുകള്‍ കുറയ്ക്കുന്നു. വികസനപ്രവര്‍ത്തനംപോയിട്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും കഴിയാതെ ട്രഷറിതന്നെ അടച്ചുപൂട്ടുന്നത് ഭരണമില്ലായ്മയുടെ ലക്ഷണമാണ്. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് അടങ്കലിന്റെ പകുതിക്കു താഴെമാത്രം.

നിയമസഭ അംഗീകാരം നല്‍കുന്ന ചെലവുപരിധിക്കകത്ത് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനാകെ ബാധ്യതയുണ്ട്. 2010-11 നെ അപേക്ഷിച്ച് 2013-14 ല്‍ റവന്യൂച്ചെലവ് 76.47 ശതമാനം വര്‍ധിച്ചു. അതാകട്ടെ എന്തെങ്കിലും ജനോപകാരം ചെയ്തിട്ടല്ല. ചെലവുവര്‍ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും കഴിയണം. ട്രഷറി കാലിയാക്കിയ സര്‍ക്കാര്‍ പ്രാദേശിക വികസനത്തിന് ഫലത്തില്‍ നിരോധനം അടിച്ചേല്‍പ്പിച്ചു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നു പറയാം. ഗുരുതരമായ ഈ സ്ഥിതി എങ്ങനെ ഉണ്ടായി എന്ന് പറയാതെ "ബുദ്ധിമുട്ടേയുള്ളൂ" എന്ന് നടിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.

നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായവിഹിതം വാങ്ങാന്‍ കഴിയാതിരുന്നതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടാക്കിയ പ്രതിസന്ധിക്ക് ഒന്നാമത്തെ ഉത്തരവാദിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരുതന്നെയാണ് വരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് സമ്പന്നമായ ട്രഷറിയോടെയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളമായി റവന്യൂ കമ്മി വര്‍ധിച്ചു എന്നതാണ് ഈ സര്‍ക്കാരിന്റെ "നേട്ടം".

ഏപ്രില്‍ മാസമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇതാണവസ്ഥയെങ്കില്‍ വരും മാസങ്ങളിലേത് അചിന്തിതമാകും. സംസ്ഥാനം കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ട്രഷറി നിയന്ത്രണംമൂലം തടസ്സപ്പെടുന്ന അവസ്ഥയുണ്ട്. വേനല്‍ക്കെടുതിക്ക് പരിഹാരമുണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മുന്‍കൈക്കുപോലും കൂച്ചുവിലങ്ങിട്ടു.

9.62 ശതമാനം പലിശയിലാണ് കടപ്പത്രം ഇറക്കുന്നത്. കഴിഞ്ഞ ഒമ്പതിന് 1000 കോടി രൂപ കടമെടുത്തതാണ്. ഇങ്ങനെ കടംവാങ്ങിയിട്ടും ചെലവിന് തികയുന്നില്ല എന്നത് മറ്റൊരു വശം. ജീവനക്കാരുടെയും അധ്യാപകരുടെയും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാസഹായവും ഭവനവായ്പയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഭീഷണിയിലാണ്. മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും പൂര്‍ണമായി വിതരണംചെയ്തിട്ടില്ല. ഏപ്രിലിലെ ശമ്പളവും പെന്‍ഷനും വിതരണംചെയ്യാന്‍ വഴി തെളിഞ്ഞിട്ടില്ല. ഈ കുരുക്കില്‍നിന്ന് തലയൂരാനാണ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസംതന്നെ രണ്ടാമതും കടമെടുക്കുന്നത്. ശമ്പളത്തിനും പെന്‍ഷനും മാത്രമായി 2800 മുതല്‍ 3000 കോടിവരെ രൂപ വേണം. ക്ഷാമബത്ത വേറെ നല്‍കണം. പലിശബാധ്യത വേറെ. എല്ലാം ചേര്‍ത്ത് അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിയെപ്പോലും കടക്കാരനാക്കിയിരിക്കുന്നു. കടമെടുത്ത് മുടിക്കാന്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിന് എന്ന വലിയ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് മറുപടി പറയിപ്പിക്കേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, April 21, 2014

കെ എം മാണി മറുപടി പറയണം

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ചർച്ചയായെങ്കിലും അത്‌ കത്തിപടർന്നില്ല. ശമ്പളം, പെൻഷൻ, സറണ്ടർ, കരാർകാരുടെ കുടിശിക, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള വിഹിതം ഇവ മുടങ്ങുകയാണെന്ന വാർത്ത വന്നപ്പോഴൊക്കെ സർക്കാർ അത്‌ നിഷേധിച്ചു. ട്രഷറി നിയന്ത്രണ നിർദ്ദേശങ്ങൾ പുറത്തു പറയുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നു കാട്ടി ട്രഷറി ഡയറക്‌ടർ സർക്കുലർ വരെ പുറപ്പെടുവിച്ചു. എങ്കിലും വാർത്ത പുറത്തു വന്നു. അതിൽ പലതും ശരിയാണെന്ന്‌ തെളിയുകയും ചെയ്‌തു. സർക്കാരിനെതിരെ ഒരു വാർത്തയും വരാതിരിക്കാൻ മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വലിയ ജാഗ്രത കാട്ടിയതിനാലാണ്‌ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുഖ്യ ചർച്ചാവിഷയമാകാതിരുന്നത്‌. സർക്കാരിനെതിരെ ഉയരുന്ന പൊതു വിമർശനങ്ങളിൽ പലപ്പോഴും കക്ഷിയാകാതെ മാറി നിൽക്കുന്ന മന്ത്രി കെ എം മാണി, സാമ്പത്തിക കാര്യങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ്‌ പതിവ്‌. എന്നാൽ ഇക്കുറി അത്‌ ഉണ്ടായില്ല. ഈ വിഷയത്തിൽ ഒരു പരസ്യ ചർച്ചയ്‌ക്ക്‌ തയാറുണ്ടോ എന്ന്‌ മുൻമന്ത്രി ഡോ. തോമസ്‌ ഐസക്‌ വെല്ലുവിളി ഉയർത്തിയപ്പോൾ, വെല്ലുവിളി സ്വീകരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞെങ്കിലും വലിയ ന്യായീകരണത്തിനൊന്നും മുതിർന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ദീർഘനാൾ മൂടി വയ്‌ക്കാനാകില്ലെന്ന്‌ ധനമന്ത്രിക്ക്‌ നന്നായി അറിയാമെന്ന്‌ വ്യക്തം.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്‌. അതിന്റെ അലകൾ വരും നാളുകളിൽ എല്ലാവർക്കും ബോധ്യമാകും. 2014-2015 ൽ കേരളത്തിന്റെ ആകെ വരവ്‌ 68,482 കോടിയും ചെലവ്‌ 71,974 കോടിയുമാണ്‌. വരവിൽ 75.15 % സെയിൽസ്‌ ടാക്‌സിൽ നിന്നും 8.79 % സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ നിന്നും7.55 % എക്‌സൈസ്‌ നികുതിയിൽ നിന്നും 6.59 % മോട്ടോർ വാഹന നികുതിയിൽ നിന്നും(ആകെ 98.08 %) ലഭിക്കുന്നു. മറ്റുള്ളവയിൽ നിന്നും ലഭിക്കുന്നത്‌ 1.92 % മാത്രമാണ്‌. ശമ്പളം,പെൻഷൻ,പലിശ എന്നിവയ്‌ക്കുവേണ്ടിയാണ്‌ ഏറ്റവും കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത്‌. ആകെ വരുമാനത്തിന്റെ 70.81 % ഇങ്ങനെ ചെലവഴിക്കുന്നു. ഓരോ വർഷവും ചെലവിൽ 19% വരെ വർധനവുണ്ടാകും. അപ്പോൾ 20% എങ്കിലും വരവിൽ വർധനവ്‌ ഇല്ലെങ്കിൽ കാര്യങ്ങൾ പാളം തെറ്റും. അതാണിവിടെ സംഭവിച്ചിരിക്കുന്നത്‌. വരവ്‌ കുറയുകയും ചെലവ്‌ കൂടുകയും ചെയ്‌തു.

അസാധാരണമായ രീതിയിലാണ്‌ കേരളത്തിന്റെ കടം ഉയർന്നുകൊണ്ടിരിക്കുന്നത്‌. ആഭ്യന്തരകടം തന്നെ 90,023 കോടിയാണ്‌. കേന്ദ്രലോൺ 7793 കോടി, ദേശീയ സമ്പാദ്യം-12,374 കോടി, പിഎഫ്‌ വിഹിതമായുള്ളത്‌ -17,461 കോടി, മറ്റുള്ളവ-3927 കോടി എന്നിങ്ങനെ 1,31,578 കോടിയാണ്‌ പലിശ നൽകേണ്ട ആകെ കടം. 2015 മാർച്ച്‌ ആകുമ്പോൾ ഈ കടം 1,40,000 കോടി രൂപയാകാനാണ്‌ സാധ്യത. ജനസംഖ്യയിലും വിസ്‌തൃതിയിലും കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളായ കർണാടകം, ബീഹാർ, മദ്ധ്യപ്രദേശ്‌, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കടം കേരളത്തിനുണ്ട്‌. ഇന്ത്യൻ സംസ്ഥാനങ്ങൾ പലിശ അടയ്‌ക്കുന്നതിന്‌ വേണ്ടി മൊത്തം ഒരു വർഷം വരുമാനത്തിന്റെ 10.21% ശരാശരി ചെലവഴിക്കുമ്പോൾ കേരളം ചെലവഴിക്കുന്നത്‌ 14.80% ആണെന്ന്‌ പറയുമ്പോൾ പ്രതിസന്ധിയുടെ ആഴം ആർക്കും മനസ്സിലാകും. അർഹതപ്പെട്ട വിധം കേന്ദ്രവിഹിതം കിട്ടാത്തതും പ്രതിസന്ധിക്ക്‌ കാരണമാണ്‌. 7104 കോടി രൂപ കേരളത്തിന്‌ കേന്ദ്രവിഹിതം കിട്ടുമ്പോൾ കർണാടകത്തിന്‌ 13,090 കോടിയും തമിഴ്‌നാടിന്‌ 15030 കോടിയും ആന്ധ്രപ്രദേശിന്‌ 21,970 കോടിയുമാണ്‌ ലഭിക്കുന്നത്‌. ഗ്രാന്റ്‌-ഇൻ-എയ്‌ഡിന്റെ കാര്യത്തിലും കേരളം അവഗണിക്കപ്പെട്ടു. ധനകാര്യ കമ്മിഷനിൽ നിന്നും സംസ്ഥാനങ്ങൾക്ക്‌ കിട്ടുന്ന വിഹിതം വളരെ പ്രധാനപ്പെട്ടതാണ്‌. കേന്ദ്രത്തിലെ മൂന്നാം ധനകാര്യകമ്മിഷൻ 5.23 % തുക കേരളത്തിന്‌ വിഹിതം നിശ്ചയിച്ചപ്പോൾ, 4-​‍ാം കമ്മിഷൻ 6.51 % വിഹിതം നിശ്ചയിച്ചു തുടർന്ന്‌ വിഹിതത്തിൽ കുറവുണ്ടായി. ഏറ്റവും ഒടുവിൽ 13-​‍ാം ധനകാര്യ കമ്മിഷൻ അനുവദിച്ചത്‌ 2.34 % മാത്രമാണ്‌. നാലാം കമ്മിഷൻ അനുവദിച്ചതിന്റെ മൂന്നിലൊന്ന്‌. തമിഴ്‌നാട്‌, കർണാടകം, ആന്ധ്രപ്രദേശ്‌ ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു വെട്ടിക്കുറയ്‌ക്കൽ നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തിന്‌ കേന്ദ്രം അനുവദിക്കുന്ന വായ്‌പയിലും വലിയ കുറവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. 2000-01 ൽ വായ്‌പ അനുവദിക്കുന്നതിൽ 4 % ന്റെ വർധനവ്‌ ഉണ്ടായപ്പോൾ 2010-11 ൽ അത്‌ വെറും 0.9% ആയി കുറഞ്ഞു. 2014-2015 ലെ ബജറ്റ്‌ രേഖയിൽ ധനമന്ത്രി തന്നെ പറയുന്നത്‌, 2000-01 ൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 21.27 % കേന്ദ്രവിഹിതമായി കിട്ടിയിരുന്നത്‌, 2014-2015 ൽ 18.07 % ആയി കുറഞ്ഞു എന്നാണ്‌. 3.20 % എന്നത്‌ വലിയ കുറവാണ്‌. കേന്ദ്രത്തിൽ എ കെ ആന്റണിയും വയലാർ രവിയും ഉൾപ്പെടെ എട്ട്‌ മന്ത്രിമാരുണ്ടായിട്ടും കേരളത്തിനുള്ള കേന്ദ്രവിഹിതവും ഗ്രാന്റ്‌-ഇൻ-എയിഡും ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

സാമ്പത്തികതകർച്ചക്ക്‌ കാരണമെന്ത്‌ ?

കേരളത്തിൽ പെട്ടന്ന്‌ സാമ്പത്തിക തകർച്ച ഉണ്ടാകേണ്ട ഒരു കാരണവുമില്ല. എൽഡിഎഫ്‌ സർക്കാരിന്റെ സമയത്ത്‌, 2011 മാർച്ച്‌ 31 ന്‌ 3880 കോടി രൂപ ട്രഷറിയിൽ മിച്ചമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന്‌ വർഷത്തിനുള്ളിൽ ഗുരുതരമായ വരൾച്ചയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാവുന്ന മറ്റ്‌ ദുരന്തങ്ങളോ ഉണ്ടായില്ല. ശമ്പള പരിഷ്‌ക്കരണത്തിനോ കേന്ദ്രപാരിറ്റിക്കോ വേണ്ടി ഒരു രൂപ ചെലവഴിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർക്കാർ അടക്കേണ്ടിയിരുന്ന 32 കോടി രൂപയിൽ ഒരു രൂപ പോലും അടച്ചിട്ടില്ല. (ശമ്പള കമ്മിഷനെ നിയമിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇനി ഒന്നര വർഷം കഴിഞ്ഞ്‌ റിപ്പോർട്ട്‌ നൽകും. പിന്നെ ചർച്ച ചെയ്‌ത്‌ ഉത്തരവിറങ്ങുമ്പോഴേക്കും തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം എത്തും. ഫലത്തിൽ കഴിഞ്ഞ യുഡിഎഫ്‌ സർക്കരിന്റേതുപോലെ ഈ സർക്കാരിനും ഈ ആവശ്യത്തിന്‌ തുകയൊന്നും ചെലവഴിക്കേണ്ടി വരില്ല). വിദേശ മലയാളികൾ അയക്കുന്ന തുകയിൽ കുറവുണ്ടായിട്ടില്ല. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലും കുറവില്ല. മിക്ക കാർഷിക വിഭവങ്ങൾക്കും ഭേദപ്പെട്ട വിലയുണ്ട്‌. മെച്ചപ്പെട്ട വേതനം മിക്ക മേഖലയിലും ലഭിക്കുന്നുണ്ട്‌. വാഹന നികുതിയിലും മദ്യനികുതിയിലും കുറവുവരേണ്ട കാര്യമില്ല. ഭൂമി കൈമാറ്റത്തിൽ കുറവുണ്ടായെങ്കിലും അതിനാനുപാതികമായി സ്വർണ്ണവിൽപ്പന വർധിച്ചിട്ടുണ്ട്‌. കരുതലോടെ പ്രവർത്തിച്ചാൽ നോൺ-ടാക്‌സ്‌ ഇനത്തിലും നല്ലതോതിൽ വരുമാനം കണ്ടെത്താനാകും. പകുതിയോളം കുടുംബങ്ങളുടെ കൈവശം ആവശ്യത്തിന്‌ പണമുണ്ട്‌. 10 % ൽ അധികം പേരിൽ ആവശ്യത്തിലധികം പണമുണ്ട്‌. അവർ ആ പണം ചെലവഴിക്കുന്നുമുണ്ട്‌. റെഡിമേഡ്‌ തുണികൾ, ഇലക്‌ട്രോണിക്‌ ഉൽപ്പന്നങ്ങൾ, നിർമാണസാമഗ്രികൾ ഇവയുടെ എല്ലാം ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപമാണ്‌ മലയാളിക്കുള്ളത്‌. റബറിന്റെ വിലയിടിവും കേന്ദ്രവിഹിതം കുറയുന്നതും മാത്രമാണ്‌ ഒരു നെഗറ്റീവ്‌ ആകുന്നത്‌. അതിനെ മറികടക്കാനാവുന്ന പോസിറ്റീവുകൾ ധാരാളമാണ്‌. ഒരു സമൂഹത്തിൽ ആവശ്യത്തിന്‌ പണമുണ്ടെന്ന അവസ്ഥ നിലനിൽക്കുമ്പോൾ അവിടത്തെ സർക്കാർഖജനാവിൽ അതിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതാണ്‌. ലോകത്തെവിടെയും അങ്ങനെയാണ്‌ സംഭവിക്കുന്നത്‌. പക്ഷെ ഇവിടെ മാത്രം മറിച്ച്‌ സംഭവിച്ചിരിക്കുന്നു.

II

ചെലവ്‌ എങ്ങനെ കൂടി?

റവന്യൂ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 22% വർധനവുണ്ടാകുമെന്നാണ്‌ കെ എം മാണി അവകാശപ്പെട്ടിരുന്നത്‌. എന്നാൽ 12 % വർധനവ്‌ മാത്രമേ ഉണ്ടായുള്ളു. അതേ സമയം ചെലവിൽ 19 % വർധനവ്‌ ഉണ്ടാകുകയും ചെയ്‌തു. ഇതിന്റെ ഫലമായി 2013-14 ൽ മാത്രം 12500 കോടി രൂപയാണ്‌ വീണ്ടും വൻ പലിശയ്‌ക്ക്‌ (9%) വായ്‌പ എടുത്തത്‌. എന്നിട്ടും പദ്ധതിയുടെ 62 % മാത്രമേ നടപ്പിലായുള്ളൂ. കരാറുകാർക്കുള്ള കുടിശ്ശികയായ 2400 കോടി കൊടുത്തതുമില്ല. വരവിലും ചെലവിലും ഇത്രയും വലിയ അന്തരം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടി കമ്മിയിലാണ്‌ കാര്യങ്ങൾ എത്തിയത്‌. ഫലത്തിൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്‌ യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു.

എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു ? നികുതിപിരിവിൽ ഒരു ആസൂത്രണവും ഇല്ലാതെ പോയി. പ്രധാന തസ്‌തികകളിലൊക്കെയും അഴിമതിക്കാരെത്തി. വൻകിടക്കാർക്ക്‌ നികുതിയിളവ്‌ കിട്ടുന്ന വിധത്തിലുള്ള ഇടപെടലുകൾ തുടർച്ചയായുണ്ടായി. ചെക്ക്‌ പോസ്റ്റുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ശക്തമായി തുടരുന്നു. റവന്യൂ റിക്കവറി ഒട്ടും കാര്യക്ഷമമല്ലാതായി. സർക്കാരിന്റെ അഴിമതിയും കഴിവുകേടും കാണണമെങ്കിൽ സ്വർണമേഖല മാത്രം ശ്രദ്ധിച്ചാൽ മതി. ഭൂമിയെപ്പോലെ സ്വർണ്ണവും ഒരു നിക്ഷേപവസ്‌തുവായാണ്‌ മലയാളികൾ കാണുന്നത്‌. കേരളത്തിൽ ഒരു വർഷം 34,000 കോടി രൂപയുടെ സ്വർണക്കച്ചവടം നടക്കുന്നുണ്ട്‌. ഇതിന്‌ 4 % നികുതി ഈടാക്കിയാൽ ഒരു വർഷം 1360 കോടി രൂപ ഖജനാവിൽ എത്തണം. എന്നാൽ ഇതിന്റെ നാലിലൊന്നുപോലും എത്തിയിട്ടില്ലെന്നതാണ്‌ വസ്‌തുത. ഈ രംഗത്ത്‌ നടക്കുന്ന അഴിമതിയുടെ തീവ്രത മാധ്യമങ്ങൾ പോലും പുറത്ത്‌ കൊണ്ടുവരില്ല. കാരണം മാധ്യമങ്ങൾക്ക്‌ നൂറുകണക്കിന്‌ കോടി രൂപയാണ്‌ ഈ മേഖലയിൽ നിന്നും പരസ്യ ഇനത്തിൽ ലഭിക്കുന്നത്‌. സ്വർണമേഖലയ്‌ക്ക്‌ സമാനമായ അഴിമതി രജിസ്‌ട്രേഷൻ, എക്‌സൈസ്‌, റവന്യൂ തുടങ്ങി നിരവധി വകുപ്പുകളിലുമുണ്ട്‌.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ട്രഷറി നിക്ഷേപത്തിന്‌ വലിയ പ്രാധാന്യം നൽകിയിരുന്നു. ഈ സർക്കാർ നയം മാറ്റി. സർക്കാർ വകുപ്പുകളോടു തന്നെ പണം വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. ശമ്പളം, പെൻഷൻ ഇവയുടെയെല്ലാം വിതരണം ബാങ്കുവഴിയാക്കി. സ്വാർത്ഥതാൽപ്പര്യങ്ങൾ ഭരണത്തെ ചുരുട്ടിപ്പിടിച്ചപ്പോൾ വരുമാനത്തിൽ വൻ കുറവുണ്ടായി എന്നു മാത്രമല്ല, ചെലവിന്റെ കടിഞ്ഞാൺ തകരുകയും ചെയ്‌തു. സ്വകാര്യ വ്യക്തികൾക്ക്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങാൻ വേണ്ടി യാതൊരു പഠനവും ചർച്ചയും നടത്താതെ ധാരാളം എയിഡഡ്‌ സ്‌കൂളുകൾ ആരംഭിക്കുകയും എയ്‌ഡഡ്‌ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ വൻതോതിൽ പ്ളസ്‌ടു സീറ്റ്‌ അനുവദിക്കുകയും ചെയ്‌തു. തുടർന്ന്‌ പലസ്ഥലങ്ങളിലായി നൂറ്‌ കണക്കിന്‌ തസ്‌തികകൾ സൃഷ്‌ടിക്കപ്പെട്ടു. അതേ സമയം ആയിരക്കണക്കിന്‌ പ്ളസ്‌ടു സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുകയും ചെയ്യുന്നു. പുതിയ തസ്‌തികകൾ ധാരാളം സൃഷ്‌ടിച്ചുവെന്ന്‌ സർക്കാർ ഊറ്റം കൊള്ളുമ്പോൾ സംഭവിച്ചത്‌, സർക്കാരിന്റെ ചെലവ്‌ വർധിക്കുകയും സ്വകാര്യ മാനേജ്‌മെന്റ്‌ കോടികൾ കൊയ്‌തെടുക്കുകയും ചെയ്‌തു എന്നതാണ്‌. കെ എം മാണി ഒരിക്കലും ആവേശം കാട്ടിയില്ലെങ്കിലും മുഖ്യമന്ത്രി നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ കോടികണക്കിന്‌ രൂപയാണ്‌ അർഹതയില്ലാത്തവരുടെ കൈകളിൽ എത്തിയത്‌. `സുരക്ഷായനം`, `ആഗോളനിക്ഷേപസംഗമം` പോലെയുള്ള കെട്ടുകാഴ്‌ച്ചകൾക്കും കോടികൾ ചെലവഴിച്ചു. പരസ്യം നൽകുന്നതിൽ സർക്കാർ സർവ്വകാല റിക്കോർഡാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. കെടുകാര്യസ്ഥതയും അഴിമതിയും മൂലം പൊതുമേഖലാസ്ഥാപനങ്ങൾ ഭൂരിപക്ഷവും സർക്കാരിന്‌ വലിയ ബാധ്യതയാണ്‌ വരുത്തിക്കൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ്‌ ഉണ്ടായിരുന്നത്‌. അതോടൊപ്പം തുടക്കത്തിൽ തന്നെ ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ കൊടുത്തു തുടങ്ങേണ്ടിയും വന്നു. എന്നിട്ടും രണ്ട്‌ വർഷം കൊണ്ട്‌ കാര്യങ്ങൾ നിയന്ത്രണത്തിലായി. കരാറുകാരുടെ കുടിശ്ശിക കൊടുത്തു തീർത്തു. പൊതു വിതരണത്തിന്‌ കൂടുതൽ തുക അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും അല്ലാതെയും ധാരാളം വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തു. പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിന്‌ ധാരാളം തുക ചെലവഴിച്ചു. ആവശ്യമായ മേഖലകളിൽ പഠനം നടത്തി പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കോടികളാണ്‌ ചെലവഴിച്ചത്‌. സർക്കാർ ഭൂമിയുടെയും വനഭൂമിയുടെയും സംരക്ഷണത്തിനും വൻ തുക ചെലവഴിച്ചു. ഭരണമൊഴിയുന്നതിന്‌ മുൻപു തന്നെ അടുത്ത ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി. ഇതൊക്കെയായിട്ടും ട്രഷറി പൂട്ടുന്ന സ്ഥിതിയുണ്ടായില്ല എന്നു മാത്രമല്ല, ട്രഷറിയിൽ വലിയ തുക മിച്ചം വയ്‌ക്കുകയും ചെയ്‌തു. ഓരോ വർഷവും 19 % വരെ വരവ്‌ വർധിപ്പിച്ചും ചെലവ്‌ അതിന്‌ താഴെ നിയന്ത്രിച്ചുനിർത്തിയുമാണ്‌ ഇത്‌ സാധ്യമാക്കിയത്‌ എന്ന്‌ രേഖകൾ വൃക്തമാക്കുന്നു.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ധനകാര്യ മന്ത്രി കെ എം മാണി ഇനി കേരള സമൂഹത്തോട്‌ കാര്യങ്ങൾ തുറന്ന്‌ പറഞ്ഞേ മതിയാകൂ. എവിടെയാണ്‌ പാളിച്ച പറ്റിയതെന്ന്‌ പറയണം. കരാറുകാർക്ക്‌ അടക്കം ഇനി എത്രകോടി രൂപ കൊടുത്തു തീർക്കാനുണ്ടെന്നും അതെന്ന്‌ കൊടുത്തു തീർക്കുമെന്നും പറയണം. ഏതു സാഹചര്യത്തിലാണ്‌ വരുമാനം കുറഞ്ഞതെന്നും ചെലവ്‌ കൂടിയതെന്നും ജനങ്ങൾക്ക്‌ അറിയേണ്ടതുണ്ട്‌. 2013-14 ലെ ബജറ്റിൽ 22 % വരുമാനം പ്രതീക്ഷിച്ചത്‌ 12 % ആയി കുറഞ്ഞതെങ്ങനെയെന്ന്‌ കേരളമാകെ ചർച്ചചെയ്യേണ്ട കാര്യമാണ്‌. കേന്ദ്രവിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കാരണവും ചർച്ച ചെയ്യപ്പെടണം. കേന്ദ്രത്തിലുള്ള എട്ട്‌ മന്ത്രിമാരുടെ ഇക്കാര്യത്തിലുള്ള പങ്ക്‌ എന്തെന്നറിയണം. സാമ്പത്തിക തകർച്ച ബാധിക്കുന്നത്‌ ഒരു മന്ത്രിയേയോ സർക്കാരിനെയോ മാത്രമല്ല, കേരളത്തെയാകെയാണ്‌. 3.40 കോടി ജനങ്ങളെയാണ്‌. ജനങ്ങൾ ഭരണം നടത്തുന്നവരോട്‌ ചോദ്യങ്ങൾ ചോദിക്കും. അതിന്‌ വസ്‌തുതാപരമായ മറുപടി പറയാൻ ഭരണക്കാർ ബാധ്യതപ്പെട്ടിരിക്കുന്നു. ജനാധിപത്യം വികസിക്കുന്നത്‌ അങ്ങനെയാണ്‌. ധനമന്ത്രി കെ എം മാണി കേരളത്തിന്‌ മുന്നിൽ എഴുന്നേറ്റ്‌ നിന്ന്‌ മറുപടി പറയാൻ സമയമായിരിക്കുന്നു.

*
സി ആർ ജോസ്പ്രകാശ്‌ Janayugom

Tuesday, April 1, 2014

കാലി ഖജനാവും സര്‍ക്കാരും

ട്രഷറി സ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചോദ്യം ഉയരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ? ഇപ്പോഴെന്താണ് ഇങ്ങനെ? ട്രഷറിയില്‍ 3882 കോടി രൂപ അവശേഷിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ട്രഷറിമിച്ചം മഹാപരാധമെന്നും ചിത്രീകരിച്ചു. 2011 ജൂലൈയിലെ ധവള പത്രത്തിലെ മുഖ്യവിമര്‍ശവും അതായിരുന്നു. ട്രഷറി സമ്പാദ്യത്തിന്മേല്‍ പലിശ നല്‍കുന്നത് സര്‍ക്കാരിന് ബാധ്യതയാണെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ട്രഷറി സമ്പാദ്യത്തിന്മേലുള്ള അധികപലിശ എടുത്തുമാറ്റി തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചാണ് നിക്ഷേപകര്‍ പ്രതികരിച്ചത്. ഇപ്പോള്‍ നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്ത് സഹകരണസ്ഥാപനങ്ങള്‍ക്കും ക്ഷേമനിധി ബോര്‍ഡുകള്‍ക്കുംമുന്നില്‍ സര്‍ക്കാര്‍ കാവല്‍ കിടക്കുന്നു!

വലിയ മാന്ത്രികവിദ്യയൊന്നും എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും കാണിച്ചില്ല. കിട്ടാനുള്ള നികുതി പിരിച്ചു, അത്രതന്നെ. ചെക് പോസ്റ്റുകളിലൂടെ കടന്നുവരുന്ന സാധനങ്ങള്‍ ഏതെന്നും എത്രയെന്നും കൃത്യമായി പരിശോധിക്കപ്പെട്ടു. അതനുസരിച്ച് വില്‍പ്പനികുതി ഉദ്യോഗസ്ഥര്‍ നികുതി ചുമത്തി. ചുമത്തിയ നികുതി പിരിച്ചു. ധനപ്രതിസന്ധി ഉണ്ടായില്ല. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയതുമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ നികുതിപിരിവില്‍ വീഴ്ചവരുത്തി. ധനപ്രതിസന്ധിയുമുണ്ടായി.

ഒരു ഉദാഹരണം: എല്‍ഡിഎഫ് അവസാനവര്‍ഷം (2010-11) വില്‍പ്പനികുതി ലക്ഷ്യം 15126 കോടി രൂപയായിരുന്നു. പക്ഷേ അതില്‍ കൂടുതല്‍ പിരിച്ചു. 15838 കോടി രൂപ പിരിച്ചെടുത്തു. 4.67 ശതമാനം അധികം. യുഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷം (2013-14) ലക്ഷ്യമിട്ടത് 28457 കോടി. പിരിച്ചത് അതിലും കുറവ്. 6.30 ശതമാനം കുറച്ച് 26664 കോടി രൂപ. സാധനങ്ങളുടെ വില്‍പ്പന ഇടിഞ്ഞതല്ല കാരണം. വില്‍പ്പനവില കുറഞ്ഞതുമല്ല. രണ്ടും ഉയരത്തില്‍ത്തന്നെ. പക്ഷേ, വില്‍പ്പന നികുതി വരുമാനം ഇടിഞ്ഞു. മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ 2010-11ല്‍ 1302 കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ടു. 1331 കോടി പിരിച്ചു. 2012-13ല്‍ ലക്ഷ്യം 2571 കോടിയായിരുന്നു. സമാഹരിച്ചത്് 2271 കോടിയും. അഥവാ, 11.66 ശതമാനം കുറച്ച.് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം കൂടി, വിലയും കൂടി. പക്ഷേ, നികുതിവരുമാനം ഇടിഞ്ഞു. സ്റ്റാമ്പുകളും രജിസ്ട്രേഷനും ഇനത്തില്‍ 2010-11ല്‍ ലക്ഷ്യത്തേക്കാള്‍ 16.63 ശതമാനം അധികം പിരിച്ചു. 2013-14 ലാകട്ടെ, 24.57 ശതമാനം കുറച്ചും.

ഭൂമിയുടെ ക്രയവിക്രയവും വിലയും കൂടിയശേഷവും. മദ്യനികുതിയില്‍നിന്ന് യഥാക്രമം 7.40 ശതമാനവും 2.92 ശതമാനവും കുറച്ചാണ് പിരിച്ചത്. മേല്‍പ്പറഞ്ഞ നാലുനികുതികളും ചേര്‍ത്താല്‍ മൊത്തം തനതുനികുതിവരുമാനത്തിന്റെ 97.95 ശതമാനമായി. വില്‍പന നികുതിമാത്രം 75 ശതമാനമാണ്്. നികുതിസമാഹരണത്തില്‍, വിശേഷിച്ചും വില്‍പ്പനികുതി സമാഹരണത്തിലെ, ഏതുവീഴ്ചയും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനമിടിക്കും. റവന്യൂ ചെലവ് നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ റവന്യൂ കമ്മികൂടും. എത്രത്തോളം നികുതിപിരിവ് കുറയുന്നുവോ അത്രത്തോളം കമ്മി ഉയരും. കമ്മി നികത്താനും വികസനചെലവിനും കടം വാങ്ങേണ്ടിവരും. തനതു നികുതി-നികുതിയിതരവരുമാനത്തിനുപുറമെ കമ്മിയും കടവും ഉയര്‍ത്തുന്ന മറ്റൊരു ഘടകവുമുണ്ട്. ആകെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം കേന്ദ്രനികുതിവിഹിതവും ഗ്രാന്റുകളുമാണ്. അവരണ്ടും കുറയുകയാണ്.

2013-14ല്‍ പ്രതീക്ഷിച്ചത് 14365 കോടി രൂപ. കേന്ദ്രം തന്നത് 13810 കോടി. 3.86 ശതമാനം കുറച്ച്.് വിവേചനപരമാണ് കേന്ദ്രസമീപനം. കണക്കുപറഞ്ഞ് വാങ്ങിയെടുക്കാന്‍ കഴിയുന്നുമില്ല. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിക്കുമ്പോഴും ഫലം തഥൈവ. ഇപ്പോഴത്തെ ധനപ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവച്ചതാണ്. നികുതിപിരിവില്‍ വീഴ്ച വരുത്തിയതുതന്നെ കാരണം. കേന്ദ്രത്തിന്റെ വിവേചനയം എരിതീയില്‍ എണ്ണയൊഴിച്ചു. നികുതിപിരിവിലെ വീഴ്ചകൊണ്ട് ഗുണം ലഭിക്കുന്ന ഒരുവിഭാഗമുണ്ട്. കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുകാര്‍, വന്‍കിടവ്യാപാരികള്‍, ബാര്‍ ഹോട്ടലുകാര്‍, വിലകുറച്ചും പ്രമാണം രജിസ്റ്റര്‍ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. അവര്‍ക്കുവേണ്ടി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയക്കാരും ഗുണഭോക്താക്കളാണ്. നികുതിവെട്ടിപ്പിനുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. നികുതിപിരിവിന് യഥേഷ്ടം സ്റ്റേ നല്‍കുന്നു. പകരം രാഷ്ട്രീയകക്ഷികളെ സാമ്പത്തികമായും ഗവണ്‍മെന്റിനെ രാഷ്ട്രീയമായും അവര്‍ സഹായിക്കുന്നു. ഇതൊരു കൊടുക്കല്‍-വാങ്ങലാണ്. മോശപ്പെട്ട കച്ചവടമാണ്. ഇത്തരം സങ്കുചിത രാഷ്ട്രീയനേട്ടങ്ങള്‍ക്ക് കേരളസംസ്ഥാനവും ജനങ്ങളും വമ്പിച്ച വിലനല്‍കേണ്ടിവരുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കടംവാങ്ങിയാണ്. റവന്യൂവരുമാനം റവന്യൂ ചെലവിന് തികയാത്തതാണുകാരണം. കടത്തിന്റെ ഗണ്യമായ ഭാഗം റവന്യൂ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. കമ്മി നികത്താനുപയോഗിക്കുന്ന തുക കൂടുന്നതനുസരിച്ച്, വികസനചെലവുകള്‍ക്ക് അവശേഷിക്കുന്ന തുക കുറയും. വികസനപ്രവര്‍ത്തനങ്ങളാകെ സ്തംഭിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അതിലും ഭയാനകമാണ്. വികസനപ്രവര്‍ത്തനംപോയിട്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും കഴിയാതെവരുന്നു. ട്രഷറിതന്നെ അടച്ചുപൂട്ടുന്നു. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് അടങ്കലിന്റെ 34 ശതമാനം മാത്രം. ഇനിയും കടം വാങ്ങി ചെലവിടാമെന്ന പ്രതീക്ഷ വേണ്ടാ. കടത്തിന്റെ പരിധി എത്തിയിരിക്കുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ധനമന്ത്രി മാത്രമല്ല ഉത്തരവാദി. മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. നിയമസഭ അംഗീകാരം നല്‍കുന്ന ചെലവുപരിധിക്കകത്ത് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ആ ബാധ്യത അദ്ദേഹം നിറവേറ്റുന്നില്ല. വകുപ്പുമന്ത്രിമാര്‍ മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയ്ക്കുവെളിയിലുള്ള ഇനങ്ങളായി അധികചെലവു നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുപാസാക്കുന്നരീതി കീഴ്വഴക്കമായിരിക്കുന്നു. സ്വന്തം കക്ഷിയുടെയും ഘടക കക്ഷികളുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അധികാരത്തില്‍ തുടരുന്നതുകൊണ്ട് എതിരുനില്‍ക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. 2010-11 നെ അപേക്ഷിച്ച് 2013-14 ല്‍ റവന്യൂചെലവ് 76.47 ശതമാനം വര്‍ധിച്ചു എന്നുപറഞ്ഞാല്‍ പ്രശ്നത്തിന്റെ ഏകദേശരൂപം കിട്ടും. ചെലവുവര്‍ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും കഴിയണം. ഇത്രയെല്ലാമായിട്ടും പ്രതിസന്ധിയില്ല; ഉള്ളത് ബുദ്ധിമുട്ടുമാത്രം എന്ന് ആവര്‍ത്തിക്കാന്‍ പന്ത്രണ്ട് ബജറ്റുകളുടെ ഖ്യാതിപറയുന്ന ധനമന്ത്രിക്ക് എങ്ങനെകഴിയുന്നു!

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Friday, March 28, 2014

ധനകാര്യം: എന്തൊരു തിരിച്ചുപോക്ക്

ട്രഷറി നിയന്ത്രണം, ക്ഷേമപെന്‍ഷന്‍ കുടിശ്ശിക, പണം കിട്ടാതെ കരാര്‍പണികളുടെ ബില്ലുകള്‍, സ്ഥിരം ഓവര്‍ഡ്രാഫ്റ്റ്, ട്രഷറി സ്തംഭനം.... മുന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണ സവിശേഷതകള്‍ ജനങ്ങള്‍ മറന്നുകാണില്ല. എന്നാല്‍, തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുകാരുടെ ബില്ലെല്ലാം പാസാക്കി. 2300 കോടി രൂപ ഇതിനുമാത്രം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ക്ക് രണ്ടു വര്‍ഷംവരെ കുടിശ്ശികയുണ്ടായിരുന്നു. അതും നല്‍കി. അവസാന നാലുവര്‍ഷം ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റായില്ല. അവസാന രണ്ട് വര്‍ഷം റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ പോലും എടുത്തില്ല.

2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ 3853 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നു. എന്നാല്‍, ഈ ധനകാര്യവര്‍ഷം അവസാനിക്കാന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട്. ട്രഷറിയില്‍ മിച്ചത്തിന് പകരം കമ്മിയായി. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാണ്. ട്രഷറിയാകട്ടെ കടുത്ത നിയന്ത്രണത്തിലും. മാര്‍ച്ച് 22ന് ശേഷം തദ്ദേശസ്ഥാപനങ്ങളുടെ ഒരു പുതിയ അലോട്ട്മെന്റും സ്വീകരിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ പണമിടപാടുകള്‍ നിര്‍ത്തിവച്ചുള്ള ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍, മാണി പറയുന്നത് ഒരു ധനപ്രതിസന്ധിയും ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം സാമ്പത്തികവര്‍ഷത്തിന്റെ അവസാനം മൂന്നു ദിവസം ട്രഷറിയില്‍നിന്ന് ചെലവായത് 5000 കോടി രൂപയിലേറെയാണ്. 2011ല്‍ 7000 കോടി രൂപയും. ഇതിന് പണമില്ലാത്തതിനാലാണ്് കടുത്ത നിയന്ത്രണം. ധനസ്ഥിതി സംബന്ധിച്ച് അദ്ദേഹം കള്ളം ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

2012-13ല്‍ റവന്യുകമ്മി 3406 കോടി രൂപയായി (0.9 ശതമാനം) കുറയുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പക്ഷേ, കംപട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് വന്നപ്പോള്‍ കമ്മി 9351 കോടി രൂപയാണെന്നു തെളിഞ്ഞു. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 ശതമാനം. ഇതേ അടവ് തന്നെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ച്് കെ എം മാണി പയറ്റിയത്. ഡിസംബര്‍വരെയുള്ള യഥാര്‍ഥ കണക്ക് അദ്ദേഹത്തിന്റെ കൈയിലുണ്ടായിട്ടും 2013-14ല്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവ് 14 ശതമാനമായി കുറയുമെന്നുമുള്ള അനുമാനത്തിലാണ് കണക്കുകള്‍ അദ്ദേഹം തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14 റവന്യൂകമ്മി 6208 കോടി രൂപ അഥവാ സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനമേ വരൂ എന്നാണ് അദ്ദേഹം വാദിച്ചത്. പക്ഷേ, റവന്യൂവരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാകട്ടെ 20 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ എല്ലാ ചെലവുകള്‍ക്കും മാര്‍ച്ചില്‍ പണം അനുവദിച്ചാല്‍ റവന്യൂ കമ്മി 15,263 കോടി രൂപയാകും.

പക്ഷേ, കേരള സര്‍ക്കാരിന് 12,000 കോടിയേ വായ്പയെടുക്കാന്‍ അനുവാദമുള്ളൂ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 600 കോടി കൂടി അനുവദിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ ട്രഷറി പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണം അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നത്. അവരുടെ പദ്ധതിച്ചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. സംസ്ഥാന പദ്ധതി മൂന്നിലൊന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. അത് പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രം. പദ്ധതിച്ചെലവ് വര്‍ധിപ്പിച്ച് കാണിക്കാന്‍ ഡിപ്പാര്‍ട്മെന്റുകളോട് പദ്ധതിപ്പണം പിന്‍വലിച്ച് അവരുടെ ട്രഷറി അക്കൗണ്ടില്‍തന്നെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. കരാറുകാരുടെ കുടിശ്ശിക ഏതാണ്ട് 2500 കോടിയായി. ഏഴുമാസമായി ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം അവയ്ക്കായി ചെലവഴിക്കാതെ വകമാറ്റുകയാണ്. എന്നിട്ടും കെ എം മാണി പറയുന്നത് ധനപ്രതിസന്ധിയില്ലെന്നാണ്. ഈ അപാരമായ തൊലിക്കട്ടിയെ നമിക്കാതെ നിര്‍വാഹമില്ല.
*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി

Thursday, March 6, 2014

ക്രൂരതയ്ക്കും വേണം അതിര്

സാമ്പത്തികസുസ്ഥിരത കൈവരുമെന്നും പട്ടിണിയും ദാരിദ്ര്യവും തുടച്ചുമാറ്റുമെന്നും വീമ്പിളക്കിയ ചിദംബരാദികള്‍ ഭരണകസേര ഒഴിയാറായപ്പോള്‍ രാജ്യത്തിന്റെ സ്ഥിതി എന്താണ്? അവസാനത്തെ ബജറ്റവതരണവും പാസാക്കലും നടന്നുകഴിഞ്ഞു. ഇന്ത്യയിലെ സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം ദൈനംദിനജീവിതം താളംതെറ്റിയിട്ട് നാളുകളേറെയായി. തങ്ങളുടെ ജീവിതപ്രയാസങ്ങള്‍ അനുദിനം വളര്‍ത്തുന്ന നയങ്ങളാണ് ഭരണകൂടം പിന്തുടരുന്നതെന്ന് ഇന്ത്യന്‍ജനത തിരിച്ചറിയുകയാണ്.

ബജറ്റ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അതിന്റെ ജനവിരുദ്ധസ്വഭാവം ബോധ്യപ്പെടും. ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം കൃത്യമായി ബജറ്റ്രേഖകളില്‍ ദൃശ്യമാകും. എങ്ങനെയാണ് വിഭവസമാഹരണം നടത്തുന്നതെന്നും വിഭവങ്ങള്‍ ചെലവഴിക്കുന്നത് ഏതു രീതിയിലാണെന്നും നോക്കിയാല്‍ ബജറ്റ് ആര്‍ക്കാണ് ഗുണംചെയ്യുകയെന്ന് ബോധ്യപ്പെടും. ഇന്ത്യന്‍ജനതയെ മൊത്തത്തിലും ആദിവാസി- ദളിത് വിഭാഗങ്ങളെ പ്രത്യേകിച്ചും പാടെ അവഗണിക്കുന്നതായിരുന്നു യുപിഎയുടെ ബജറ്റുകള്‍. ഒരുപിടി കോര്‍പറേറ്റുകളുടെ ആസ്തി വര്‍ധിപ്പിക്കുകമാത്രമാണ് തങ്ങളുടെ ദൗത്യമെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചു. ലോകത്തിലെ പട്ടിണിക്കാരില്‍ മൂന്നിലൊരുഭാഗം ഇന്ത്യയിലാണ്. അതേസമയം, കഴിഞ്ഞവര്‍ഷം അരി കയറ്റുമതിയില്‍ ഒന്നാംസ്ഥാനവും ഗോതമ്പ് കയറ്റുമതിയില്‍ രണ്ടാംസ്ഥാനവും ലഭിച്ചതും ഇന്ത്യക്കാണ്. കേടുവന്ന് നശിച്ച ഭക്ഷ്യധാന്യങ്ങളുടെ കണക്കുകള്‍ വേറെ. ലോകത്തൊരിടത്തും ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകില്ല. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനതയെ ഇത്രയും ക്രൂരമായി ആക്രമിക്കാന്‍ ഇവര്‍ക്കുമാത്രമേ കഴിയൂ.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് ദളിത്വിഭാഗങ്ങള്‍ക്കുവേണ്ടി ബജറ്റിന്റെ 16.6 ശതമാനവും ആദിവാസിവിഭാഗത്തിന് 8.6 ശതമാനവും നീക്കിവയ്ക്കണം. ജനസംഖ്യയുടെ ആനുപാതികമായി നിശ്ചയിക്കപ്പെട്ടതാണ് ഈ വിഹിതം. ഇക്കാര്യത്തില്‍ തികഞ്ഞ വഞ്ചനയാണ് ധനമന്ത്രി കാട്ടിയത്. 17,63,214 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഇതിന്റെ 16.6 ശതമാനം ദളിത്വിഭാഗത്തിന് നീക്കിവയ്ക്കണം. അതായത് 92,183.45 കോടി രൂപ. എന്നാല്‍, ധനമന്ത്രി അനുവദിച്ചത് 48,638.31 കോടിമാത്രം. അതായത് 8.76 ശതമാനം. നിയമം അനുശാസിക്കുന്നതിന്റെ നേര്‍പകുതി. ആദിവാസിവിഭാഗത്തിന് നല്‍കേണ്ടത് 47,757.79 കോടി. ധനമന്ത്രി നല്‍കിയത് 30,726.07 കോടി രൂപ. ശതമാനം കണക്കിലെടുത്താല്‍ 5.53 ശതമാനം. ഈ മേഖലകളില്‍ കഴിഞ്ഞവര്‍ഷം അനുവദിച്ച തുകയും എത്ര തുക വിനിയോഗിച്ചെന്നും പരിശോധിക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. ദളിതര്‍ക്കുവേണ്ടി അനുവദിച്ച 41,561.13 കോടിയില്‍ വിനിയോഗിച്ചത് 35,800.60 കോടിയും ആദിവാസിവിഭാഗത്തിന് അനുവദിച്ച 24,598.39 കോടിയില്‍ വിനിയോഗിച്ചത് 22,030.47 കോടി രൂപയും മാത്രം. നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ ബജറ്റുകള്‍ക്ക് പ്രസക്തി കുറഞ്ഞുവരികയാണ്. പൊതുപണം ഏതൊക്കെ രീതിയില്‍ ദേശ- വിദേശ കോര്‍പറേറ്റുകള്‍ക്ക് കൈമാറാമെന്ന് ഭരണാധികാരികള്‍തന്നെ ഗവേഷണം നടത്തുമ്പോള്‍, ബജറ്റുകള്‍ തീര്‍ത്തും അപ്രസക്തമാകുന്നു. അവിടെയാണ് ജനവിരുദ്ധനയങ്ങളുടെ ക്രൂരമായ മുഖങ്ങള്‍. അവിടെ ദളിതനോ ആദിവാസിയോ എന്തിനധികം മനുഷ്യനുപോലും ഒരു പരിഗണനയും ഇല്ല.

വിശക്കുന്ന മനുഷ്യന് ഭക്ഷണം വേണം. ഭക്ഷണം വാങ്ങാനുള്ള വാങ്ങല്‍ശേഷി ഉണ്ടാകണം. ഇതൊക്കെ കവര്‍ന്നെടുക്കുക എന്നതാണല്ലോ നവലിബറല്‍ നയങ്ങളുടെ കാതലായ ഉള്ളടക്കം. ഇന്ത്യന്‍ജനത ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം നിത്യോപയോഗസാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു നടപടിയും ഇല്ല. മാര്‍ക്കറ്റ് പൂര്‍ണമായും വിട്ടുകൊടുത്ത് തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടം പിന്മാറുകയും കോര്‍പറേറ്റുകളും റീട്ടെയില്‍ ഭീമന്മാരും അവശ്യസാധനങ്ങളുടെ വില നിശ്ചയിക്കുകയും ചെയ്യുമ്പോള്‍, വിലകള്‍ ആകാശം മുട്ടും. പട്ടിണി ഇനിയും വര്‍ധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വളരെ പഴയ മുദ്രാവാക്യം- റോട്ടി, കപടാ, മകാന്‍ (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം) കൂടുതല്‍ പ്രസക്തമാകുന്നു. ഇന്ത്യന്‍ജനതയെ പാപ്പരാക്കിയതിന് യുപിഎ സര്‍ക്കാരിനോട് കണക്കുതീര്‍ക്കാന്‍ വരുംനാളുകള്‍ ഉതകണം. ഇനിയും ജനങ്ങള്‍ വിഡ്ഢികളാകരുത്.

*
കെ ജി സുധാകരന്‍

Thursday, February 27, 2014

പ്രസംഗത്തിന് മറയ്ക്കാനാകുമോ കണക്കുകളെ?

ഒരു ബജറ്റ് പ്രസംഗമായിരുന്നില്ല ധനമന്ത്രി ചിദംബരം ഫെബ്രുവരി 17നു പാര്‍ലമെന്റില്‍ നടത്തിയത്. അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസ്സിന്റെ ഒരു മൈതാന പ്രസംഗമായിരുന്നു. പ്രസംഗം മികച്ചത് തന്നെ; എന്നാല്‍, പ്രസംഗങ്ങള്‍ക്ക് മറച്ചു പിടിക്കാനാവാത്ത കണക്കുകള്‍ ധനമന്ത്രിയുടെ ആത്മവിശ്വാസത്തെ അലോസരപ്പെടുത്തിയോ എന്ന സംശയം ബാക്കി. ഒപ്പം, ബജറ്റ് വായനക്കിടയില്‍ സ്വന്തം പാര്‍ടിക്കാര്‍ തന്നെ വന്നു പ്രസംഗം കീറിക്കളയുമോ എന്ന ഭീതി വേറെ; കീറാനായി മന്ത്രിസഭയിലെ തന്നെ സുഹൃത്ത് പള്ളം രാജു തയാറായി നില്‍പ്പുണ്ടായിരുന്നു. അവരെ തടയാനായി മൂന്നു തടിയന്മാരായ കോണ്‍ഗ്രസ്സ് എംപിമാര്‍ കാവല്‍ക്കാരായി തൊട്ടരികില്‍. ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങിനെ സ്വന്തം എം പി മാരില്‍ നിന്നും രക്ഷ നേടാന്‍ വേറെ ചില എംപിമാരെ കാവല്‍ നിര്‍ത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സര്‍ക്കാരിന്റെ ദയനീയ അവസ്ഥയ്ക്ക് അടിവരയിടുന്നതായി ആ ദൃശ്യം.

കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളെ വിലയിരുത്തുക എന്ന കൃത്യമാണ് ചിദംബരം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിനിടയില്‍ അദ്ദേഹം വിട്ടു പോയത് ഒരു തകര്‍ച്ചയുടെ വക്കിലേക്ക് സമ്പദ്ഘടനയെ എത്തിച്ചിട്ടാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത് എന്ന വസ്തുതയാണ്. ആ തകര്‍ച്ചയെ പ്രസംഗം കൊണ്ട് മൂടാനാണ് ചിദംബരം ശ്രമിച്ചത്.

ഒന്ന്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. 2010-11ല്‍ജിഡിപി വളര്‍ച്ചാ നിരക്ക് 8.9 ശതമാനം ആയിരുന്നെങ്കില്‍, അത് 2011-12ല്‍ 6.7 ശതമാനമായും 2012-13ല്‍ വെറും 4.5 ശതമാനമായും ചുരുങ്ങി.

രണ്ട്: ഇന്ത്യയിലെ മൊത്തം മൂലധന നിക്ഷേപ നിരക്ക് 2010-11ല്‍ 37 ശതമാനമായിരുന്നത് 2012-13ല്‍ 35 ശതമാനമായി ചുരുങ്ങി. സ്വകാര്യ കോര്‍പ്പറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതല്‍ ഇടിവ്.

മൂന്ന്: ഇന്ത്യയിലെ മൊത്തം മിച്ചം (സേവിങ്സ് നിരക്ക്) 2010-11 ല്‍ 34 ശതമാനമായിരുന്നത് 2012-13ല്‍ 30 ശതമാനമായി ചുരുങ്ങി. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യില്‍ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

നാല്: മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ വളര്‍ച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പകളിലും വളര്‍ച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകള്‍ 2011നും 2012നും ഇടയ്ക്കു 19% കണ്ടു വളര്‍ന്നെങ്കില്‍ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളര്‍ന്നത്. 2012 മാര്‍ച്ചില്‍ വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നു നിന്നിരുന്നുവെങ്കില്‍, ഇന്ന് വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയായി. ബാങ്ക് വായ്പ്പകള്‍ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും.

അഞ്ചു, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ (ചജഅ) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കില്‍ 2013 മാര്‍ച്ചില്‍ അത് 4 % ആയി ഉയര്‍ന്നു. 2014ല്‍ ഇത് 5% വരെ എത്തും എന്നാണു ചില കണക്കുകള്‍ കാണിക്കുന്നത്. ഒപ്പം, ബജറ്റില്‍തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്, ഇന്ത്യയിലെ വ്യവസായ രംഗം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് എന്നത്. മാനുഫാക്ചറിങ് രംഗത്ത് വളര്‍ച്ചയേയില്ല. ഇതു മൂലമാണ് തൊഴിലില്ലായ്മ ഇത്ര മൂര്‍ച്ഛിച്ചിട്ടുള്ളത് എന്നത് ഏവരും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യവുമാണ്. ഇതിനൊക്കെ യുപിഎ അല്ലെ ഉത്തരം പറയേണ്ടത്? ഇതിനു പരിഹാരം കാണാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? സമ്പദ്ഘടനയിലെ ചോദനം വളര്‍ത്തി വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അങ്ങിനെ ചോദനം വളര്‍ത്താന്‍ പൊതുചിലവും പൊതുനിക്ഷേപവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അതിനു പകരം ചിലവു കുറയ്ക്കാനും അത് വഴി അന്താരാഷ്ട്ര നിക്ഷേപകരെ സന്തോഷിപ്പിക്കാനും അല്ലേ ശ്രമിച്ചിട്ടുള്ളത്?

കണക്കുകള്‍ നോക്കാം. 2012-13 ല്‍ ഇന്ത്യയുടെ റവന്യൂ കമ്മി 3.9 ശതമാനവും ധനക്കമ്മി 5.2 ശതമാനവും ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇത് കുറച്ചു റവന്യൂ കമ്മി 3.3 ശതമാനവും ധന കമ്മി 4.6 ശതമാനവും ആക്കി നിര്‍ത്തിയിരുന്നു; അതിനു വേണ്ടി വലിയ തോതില്‍ പൊതുചിലവുകള്‍ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് 2014-15 വര്‍ഷത്തേക്ക് റവന്യൂ കമ്മി 3 ശതമാനവും ധനക്കമ്മി 4.1 ശതമാനവും എന്ന ലക്ഷ്യം ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞോ? പ്രശ്നമില്ല. എന്നാല്‍, അതുണ്ടായിട്ടില്ല. 2012-13ല്‍ ജിഡിപിയുടെ 10.4% ആയിരുന്നു മൊത്തം നികുതി വരുമാനം. ഇത് കൂട്ടി 10.9% ആക്കണം എന്ന് ലക്ഷ്യം വെച്ച 2013-14ല്‍ കിട്ടിയത് 10.2 % മാത്രം. അതുകൊണ്ടുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തെ കടുത്ത ചിലവ് ചുരുക്കല്‍ നമ്മള്‍ കണ്ടത്. എന്നിട്ടാണ് അടുത്ത വര്‍ഷത്തേക്ക് 10.7 ശതമാനം നികുതി വരുമാനം ലക്ഷ്യംവെച്ചു ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതും പിരിക്കാന്‍ കെല്‍പ്പില്ല എന്നറിയാം. വീണ്ടും ചെലവ് ചുരുക്കും എന്നര്‍ഥം. നികുതി പിരിച്ചോ ഇല്ലയോ എന്ന് ജനങ്ങള്‍ക്കറിയാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുള്ള രേഖയാണ് ടമേലോലിേ ീള ഞല്ലിൗലെ എീൃലഴീില എന്ന ബജറ്റ് കൈപുസ്തകം. ഇത് വഴിയാണ് നമുക്ക് മനസ്സിലായത് 2012-13 ല്‍ അഞ്ചേകാല്‍ ലക്ഷം കോടി രൂപ നികുതി സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു എന്ന്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഈ കണക്കറിയാന്‍ മാര്‍ഗമില്ല. കാരണം ഈ വര്‍ഷത്തെ ബജറ്റിന്റെ കൂടെ ആ പ്രസിദ്ധീകരണം ഇല്ല!

എന്താണ് ചിദംബരത്തിനു ഇവിടെ മറയ്ക്കാനുള്ളത്? എഴുതി തള്ളിയ നികുതിപ്പണം കൂടിയത് കൊണ്ടാണോ? അത് ജനങ്ങളോട് പറയാന്‍ നാണക്കേടായിട്ടാണോ? കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പദ്ഘടനയെ ഉലച്ചിരുന്ന ഒരു വിഷയമായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. ആ തകര്‍ച്ചയുടെ മൂലകാരണം ഇന്ത്യയിലെ വളര്‍ന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി ആയിരുന്നു. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്‍ക്കുന്ന കയറ്റുമതികളും കൂടി വരുത്തിവെച്ച വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സര്‍വീസുകള്‍ക്ക് അപ്പുറത്ത് കയറ്റുമതികള്‍ വളരാത്തതു മൂലം, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാല്‍, ഇറക്കുമതികള്‍ തുടരുന്നതു മൂലം അതിലേക്കായി കൊടുക്കാന്‍ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു.

2011ന്റെ മദ്ധ്യം മുതല്‍ വളരെ വലിയ തോതില്‍ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു. ഇത് പിടിച്ചു നിര്‍ത്താനായി എന്നാണു ചിദംബരത്തിന്റെ വാദം. എന്നാല്‍, എങ്ങനെ എന്നതാണ് ചോദ്യം. ബജറ്റില്‍ തന്നെ പറയുന്നു 1500 കോടി ഡോളര്‍ പുതിയ വിദേശ നിക്ഷേപം വാങ്ങിക്കൊണ്ടാണ് ഇത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് എന്ന്. അതായത്, പുറമേ നിന്ന് കടം വാങ്ങിയ പണം കൊണ്ട് തന്നെയാണ് ഈ തകര്‍ച്ചയില്‍ നിന്നും കര കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന്. ഇനിയുമുണ്ട്. വളരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടികള്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താനായുള്ള നടപടികള്‍ - ഇതൊന്നും തന്നെ ബജറ്റിലില്ല. വിലക്കയറ്റം നോക്കൂ. മൊത്തം പണപ്പെരുപ്പം കുറഞ്ഞു എന്നാണു വാദം. എന്നാല്‍, സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പമോ? 2012 ഡിസംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 9.03 ശതമാനം. ഇത് 2013 ഡിസംബറില്‍10.54 ശതമാനം. ബജറ്റ് രേഖകള്‍ തന്നെ പറയുന്ന കണക്കുകളാണ് ഇവ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു റലരീൗുഹശിഴ ന്റേത്. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന കൊളുത്തുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയില്‍ നിന്നും ഒഴിഞ്ഞു തന്നെ നില്‍ക്കും. ഈ വാദം ഇന്ന് നവലിബറലുകള്‍ തന്നെ തള്ളിയിരിക്കുന്നു.

എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി സര്‍ക്കാരിന്റെ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന കേയ്നീഷ്യന്‍ രീതിയാണ്. എന്നാല്‍, വിദേശനിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളര്‍ച്ച കുറഞ്ഞപ്പോള്‍ നികുതി വരുമാനവും കുറഞ്ഞു. അപ്പോള്‍, സര്‍ക്കാര്‍ ചിലവ് വര്‍ധിക്കണമെങ്കില്‍ കടമെടുക്കണം. കടമെടുത്താല്‍ ബജറ്റ് - ധനക്കമ്മികള്‍ കൂടും. അപ്പോള്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയെ കൂടുതല്‍ ഭയക്കാന്‍ തുടങ്ങും. കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാന്‍ അത് വഴി വെയ്ക്കും. ഡോളര്‍ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സര്‍ക്കാര്‍ അത് ഭയക്കുന്നു.

അതിനാല്‍, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ചിലവുകള്‍ കുറയ്ക്കുക തന്നെ വേണം. ചിലവുകള്‍ വര്‍ധിക്കാത്തത് ചോദനം വീണ്ടും കുറയ്ക്കുകയും വളര്‍ച്ച കൂടുതല്‍ മുരടിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പില്‍ നിന്നും കൂടുതല്‍ മുരടിപ്പിലേക്കു സമ്പദ്ഘടന കൂപ്പുകുത്തുന്നു. ഇത്തരത്തിലുള്ള കൂപ്പുകുത്തലില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗവും ചിദംബരത്തിന്റെ ബജറ്റില്‍ ഇല്ല എന്നതാണ് വസ്തുത. മറിച്ചു, പ്രതിസന്ധിയുടെ എല്ലാ ഭാരവും സാധാരണക്കാരുടെ മേലില്‍ കെട്ടി വെച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് ബജറ്റില്‍ ഉള്ളത്.

*
ആര്‍ രാംകുമാര്‍ ചിന്ത വാരിക

ചിദംബരം എങ്ങനെ ധനപ്രതിസന്ധി മറികടന്നു?

തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റാണിത്. സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ശോഭനമായ ചിത്രം വരച്ചുകാണിക്കണം. ജനങ്ങളെ മയക്കാനുള്ള മോഹന വാഗ്ദാനങ്ങള്‍ വേണം. പക്ഷേ ഇതൊന്നും ചെയ്യാനുള്ള പരുവത്തിലല്ല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. 2013-14ല്‍ സമ്പദ്ഘടന 4.9 ശതമാനം മാത്രമേ വളര്‍ന്നുള്ളു. രണ്ടക്ക സാമ്പത്തികവളര്‍ച്ചയുടെ പെരുമ്പറ മുഴക്കത്തോടെയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുന്നത് മുന്‍കാല റെക്കോര്‍ഡിന്റെ പകുതി ലക്ഷ്യംപോലും കൈവരിക്കാനാകാതെയാണ്. ഇതോടൊപ്പം വിലക്കയറ്റവും രൂക്ഷമാണ്. ഉപഭോക്തൃ വിലസൂചിക 9 ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോള്‍ കുറച്ചൊക്കെ വിലക്കയറ്റവും അനിവാര്യമാണെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം വിശദീകരിച്ചത്. രണ്ട് തെറ്റുണ്ട് ഈ വാദത്തില്‍. ഒന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഇന്നത്തെ വിലക്കയറ്റം. രണ്ട് ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന ചൈനയില്‍ വിലക്കയറ്റം നമ്മുടെ പകുതിയേ വരൂ. രൂപയുടെ മൂല്യം ഇടിയുകയാണ്. 2008ല്‍ ഒരു ഡോളറിന് 44 രൂപയായിരുന്നു. ഇന്ന് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 62 രൂപ നല്‍കണം. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് ഡോളര്‍ സുലഭമായി അച്ചടിച്ച് ഇറക്കുന്ന നയം തിരുത്തുകയാണ്. സാമ്പത്തിക മാന്ദ്യത്തിനു പ്രതിവിധിയായി പ്രതിമാസം ധനകാര്യ സ്ഥാപനങ്ങളുടെ ഏതാണ്ട് 8500 കോടി ഡോളര്‍ വിലയുള്ള കടപ്പത്രങ്ങള്‍ വാങ്ങുന്ന നയം അവര്‍ പടിപ്പടിയായി ചുരുക്കാന്‍ തീരുമാനിച്ചതുമൂലം ഇന്ത്യയിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറഞ്ഞു. ഡോളറിന് പ്രിയം ഏറി. രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ പ്രവണത ഇനിയും തുടരും.

വിദേശ വ്യാപാരക്കമ്മിയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗൗരവമേറിയ പ്രശ്നം. ഇറക്കുമതി ഉദാരവല്‍ക്കരണംമൂലം വിദേശനാണയ ചെലവ് ഏറി. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യംമൂലം കയറ്റുമതി വര്‍ധിച്ചില്ല. ഇതിന്റെ ഫലമായി വിദേശവ്യാപാര കമ്മി അടിക്കടി വര്‍ധിച്ച് 8,000 കോടി ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതിയുടേയും മറ്റും മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിദേശ വ്യാപാരകമ്മി ഇപ്പോള്‍ 5500 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ അപകടമേഖല ഇനിയും തരണംചെയ്തിട്ടില്ല. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി സാമ്പത്തിക മേഖലയില്‍ ഇടപെടണം. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തി വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ത്തണം. സബ്സിഡി നല്‍കി വിലക്കയറ്റത്തിന് കടിഞ്ഞാണിടണം. ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിദേശനാണയം റിസര്‍വ്ബാങ്ക്വഴി ലഭ്യമാക്കണം. പക്ഷേ ഈ നടപടികള്‍ സ്വീകരിക്കാന്‍ ചിദംബരത്തിനാവില്ല. കരണം സര്‍ക്കാരിന്റെ കമ്മി വളരെ വലുതാണ്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം രൂക്ഷമാകാം. ധനക്കമ്മി കുറച്ചില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് വിദേശ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെവന്നാല്‍ വിദേശ മൂലധനം ഇന്ത്യയില്‍നിന്നു പിന്‍വാങ്ങും. വിദേശനാണയ പ്രതിസന്ധി രൂക്ഷമാകും. എങ്ങനെയാണ് ചിദംബരം ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപെട്ടത്. എല്ലാവരും കരുതിയത് 2013-14ലെ ധനകമ്മി 5 ശതമാനത്തിലേറെ വരുമെന്നാണ്. ഇത് 4.6 ശതമാനമാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഈ ചെപ്പടിവിദ്യ എന്ത്?

ധനക്കമ്മി എന്നാല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവും വായ്പയൊഴികെയുള്ള വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. വായ്പയെടുത്താണ് ഈ കമ്മി നികത്തുക. ഈ തുകയെ ദേശീയ വരുമാനംകൊണ്ട് ഹരിക്കുമ്പോള്‍ കമ്മിയുടെ നിരക്ക് ലഭിക്കുന്നു. അങ്ങനെ ധനക്കമ്മി കണക്കുകൂട്ടുന്നതിന് മൂന്നു ഘടകങ്ങളെ കണക്കിലെടുക്കണം: വരുമാനം, ചെലവ്, ദേശീയ വരുമാനം. ഇതുസംബന്ധിച്ച കണക്കുകളില്‍ തിരിമറി നടത്തിയാണ് 2013-14ലെ കമ്മി 4.6 ശതമാനമായി താഴ്ത്തിയത്. ആദ്യം ചെലവിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച നടപടികള്‍ പരിശോധിക്കാം. ഒന്ന്: ചെലവുകള്‍ രണ്ടുതരമുണ്ട്. പദ്ധതിച്ചെലവും പദ്ധതിയേതര ചെലവും. പദ്ധതിയേതര ചെലവെന്നാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്സിഡി തുടങ്ങിയവയാണ്. സാധാരണഗതിയില്‍ ഇവ കുറയ്ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ചെലവുകുറയ്ക്കാന്‍ ചിദംബരം കണ്ടെത്തിയ എളുപ്പമാര്‍ഗം പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയെന്നാണ്.

2013-14 ധനകാര്യവര്‍ഷത്തെ പദ്ധതിച്ചെലവുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 5.6ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കണക്കുപ്രകാരം പദ്ധതിക്കായി 4.8 ലക്ഷം കോടി രൂപയേ ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 80,000 കോടി രൂപയാണ് പദ്ധതിച്ചെലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അവസാന കണക്കുവരുമ്പോള്‍ പദ്ധതി ചെലവ് ഇതിലും കുറയാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയ സന്ദര്‍ഭം പദ്ധതിച്ചെലവ് 34 ശതമാനം ഉയര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. അതാണിപ്പോള്‍ പ്രസംഗത്തില്‍ ഒരു വിശദീകരണവും നല്‍കാതെ വെട്ടിക്കുറച്ചിരിക്കുന്നത്. കുടിവെള്ളത്തിനുള്ള വകയിരുത്തല്‍ 21 ശതമാനമാണ് കുറച്ചത്. ആരോഗ്യത്തിനുള്ള വകയിരുത്തല്‍ 20 ശതമാനം കുറച്ചു. റോഡ് വകുപ്പിന്റെ ബജറ്റ് 18 ശതമാനവും ഗ്രാമവികസന വകുപ്പിന്റെ ബജറ്റ് 23 ശതമാനവും വെട്ടിക്കുറച്ചു. മൂലധനച്ചെലവില്‍ 91,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ 1.4 ലക്ഷം കോടി രൂപയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറച്ചു. രണ്ട്: മൊത്തത്തില്‍ പദ്ധതിയേതര ചെലവിന് 11.1 ലക്ഷം കോടി രൂപയാണ് 2013-14ല്‍ വകയിരുത്തിയിരുന്നത്. ഇത് 11.2 ലക്ഷം കോടി രൂപയായി ചെറിയതോതിലേ അധികരിക്കൂ എന്നാണ് ചിദംബരം പറയുന്നത്. പദ്ധതി ചെലവ് വെട്ടിക്കുറച്ചതിനെ കള്ളക്കണക്ക് എന്നു പറയാനാവില്ല. എന്നാല്‍ പദ്ധതിച്ചെലവ് താഴ്ത്തിനിര്‍ത്താന്‍ അദ്ദേഹം ചെയ്യുന്നത് കള്ളക്കണക്കെഴുതുന്നതിന് തുല്യമാണ്. പദ്ധതിയേതര ചെലവില്‍ ഒരു മുഖ്യ ഇനം സബ്സിഡികളാണ്. എണ്ണക്കമ്പനികള്‍, വളം നിര്‍മാണ വ്യവസായശാലകള്‍, ഫുഡ്കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ഈ സബ്സിഡികളുടെ സിംഹപങ്കും നല്‍കേണ്ടത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രം ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. 2013-14ല്‍ ഇവയ്ക്ക് മൂന്നിനുംകൂടി 2.6 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കണം. എന്നാല്‍ ഇതില്‍ 1.23 ലക്ഷം കോടി രൂപ അടുത്തവര്‍ഷമേ നല്‍കൂ. ഈ വര്‍ഷം നല്‍കാനുള്ള പണം ബജറ്റില്‍ ഇല്ല. തല്‍ക്കാലം ഈ സ്ഥാപനങ്ങള്‍ ബാങ്കില്‍നിന്ന് കടമെടുത്തു കാര്യങ്ങള്‍ നടത്തുകയേ നിര്‍വാഹമുള്ളൂ. 1.2 ലക്ഷം കോടി രൂപയെന്നുപറഞ്ഞാല്‍ ദേശീയ വരുമാനത്തിന്റെ 1 ശതമാനം വരും. ഈ സബ്സിഡി മുഴുവന്‍ നടപ്പുവര്‍ഷംതന്നെ നല്‍കിയിരുന്നെങ്കില്‍ ധനകമ്മി 4.6 ശതമാനമല്ല 5.6 ശതമാനം ആയി ഉയര്‍ന്നേനെ. അടുത്തതായി നമുക്ക് വരുമാനത്തിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച സൂത്രവിദ്യകള്‍ ഏവയെന്ന് നോക്കാം. ഒന്ന്: പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ഭീമമായ തുക ഡിവിഡന്റായി വാങ്ങി. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റായി നല്‍കിയത്. ബാങ്കുകള്‍ എല്ലാം കിട്ടാക്കടംമൂലം പ്രതിസന്ധിയാലാണ്. ഈ നഷ്ടം നികത്താന്‍ അവരുടെ പുതിയ മൂലധനമായി 14,000 കോടി രൂപ കൊടുത്തു. 14,000 കൊടുത്തിട്ട് 27,000 തിരിച്ചുവാങ്ങുക. ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതുകൈകൊണ്ട് പിടിച്ചുപറിക്കുന്ന ഈ സമ്പ്രദായം ബാങ്കുകളെ നാളെ പ്രതിസന്ധിയിലാക്കും. ഇതുപോലെ കോള്‍ ഇന്ത്യ ലിമിറ്റഡ് 18,000 കോടി രൂപയാണ് ലാഭ വിഹിതമായി നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് ലാഭവിഹിതമായി കൈപ്പറ്റുന്ന സൂത്രപ്പണിയാണിത്. രണ്ട്: സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 2 ജി സ്പെക്ട്രം ലേലംചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 62,000 കോടി രൂപയാണ്. ഇത് ഒരു ദശാബ്ദംകൊണ്ട് ലഭിക്കേണ്ട തുകയാണ്. പക്ഷേ ചിദംബരം ഈ വര്‍ഷംതന്നെ അഡ്വാന്‍സായി ഏതാണ്ട് 18,000 കോടി രൂപ വാങ്ങിയിരിക്കുകയാണ്. ഇങ്ങനെയാണ് ചിദംബരം ധനകമ്മി പ്രതിസന്ധി മറികടന്നത്.

ഇത് 2013-14ലെ സ്ഥിതി. 2014-15ല്‍ ധനകമ്മി 4.1 ശതമാനം വീണ്ടും ചുരുക്കിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതെങ്ങനെ? ഒന്ന്: വരുമാനം പെരുപ്പിച്ചുകാട്ടി. 2014-15ല്‍ റവന്യു വരുമാനം 19 ശതമാനം ഉയരും എന്നാണ് കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകള്‍ അതിശയോക്തിപരമായിരിക്കും. നികുതിപിരിവ് ലക്ഷ്യത്തിലെത്തുകയില്ല. കാരണം 6 ശതമാനമേ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയുണ്ടാവൂവെന്ന് പ്രതീക്ഷിക്കുന്നുള്ളൂ. വിലക്കയറ്റം 7.5 ശതമാനവും. മൊത്തം വിലക്കയറ്റമടക്കം 13.5 ശതമാനം സാമ്പത്തിക വളര്‍ച്ച. എങ്ങനെയാണ് നികുതി 19 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കാനാവുക? രണ്ട്: 57,000 കോടി രൂപ പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പകുതി മാത്രമേ 2013-14ല്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നോര്‍ക്കണം. മൂന്ന്: സബ്സിഡിയായി നല്‍കാന്‍ 2.5 ലക്ഷം കോടിയേ വകയിരുത്തിയിട്ടുള്ളു. ഇതുതന്നെയാണ് 2013-14ഉം വകയിരുത്തിയിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഫലമായി സബ്സിഡി ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. എണ്ണവില ഉയരില്ലെന്നും രൂപയുടെ കൂടുതല്‍ മൂല്യശോഷണം ഉണ്ടാവില്ലെന്നുമുള്ള അനുമാനത്തിലാണ് സബ്സിഡി തുക വകയിരുത്തിയിട്ടുള്ളത്. സബ്സിഡി ഗണ്യമായി ഉയരാനാണ് സാധ്യത. പിന്നെ ഈ വര്‍ഷത്തെ 1.2 ലക്ഷം കോടി രൂപയുടെ സബ്സിഡി അടുത്ത വര്‍ഷത്തേക്ക് നീക്കിയിരിക്കുകയാണല്ലോ. 2013-14ല്‍ സ്വീകരിച്ച അതേ അടവുതന്നെയാണ് 2014-15ലേക്ക് സ്വീകരിച്ചിരിക്കുന്നത്. വരുമാനം ഊതി വീര്‍പ്പിക്കുക, ചെലവ് ചുരുക്കി കാണിക്കുക. അങ്ങനെ കമ്മി കൃത്രിമമായി താഴ്ത്തി കാണിക്കുക. എത്രനാള്‍ ഈ കളിപ്പീരുപണി തുടരാനാകും? എന്താണ് ഈ ബജറ്റ് ഉറപ്പാക്കുന്നത്?

സാമ്പത്തിക മാന്ദ്യം തുടരും. അടുത്തവര്‍ഷവും സാമ്പത്തികവളര്‍ച്ച ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല. കാരണം പദ്ധതിച്ചെലവും മൂലധനചെലവും വെട്ടിച്ചുരുക്കിക്കൊണ്ട് കമ്മി കുറയ്ക്കാനാണല്ലോ ചിദംബരം ശ്രമിക്കുന്നത്. 2013-14 ല്‍ പദ്ധതിച്ചെലവ് 5.6 ലക്ഷം കോടി ലക്ഷ്യമിട്ടെങ്കിലും 4.7 ലക്ഷം കോടിയേ ചെലവായുള്ളൂ. 2014-15ല്‍ പദ്ധതിയടങ്കലായി വകയിരുത്തിയിട്ടുള്ളത് കഴിഞ്ഞവര്‍ഷത്തെ 5.6 ലക്ഷം കോടി രൂപതന്നെയാണ്. 6-7 ശതമാനമെങ്കിലും വിലകള്‍ ഉയരുമല്ലോ. ആ വര്‍ധനപോലും പദ്ധതിയടങ്കലില്‍ വരുത്താന്‍ തയ്യാറല്ല. വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തേക്കാള്‍ താഴ്ന്നതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി പദ്ധതി അടങ്കല്‍ മരവിച്ചു നില്‍കയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം എന്തെന്ന് വളരെ വ്യക്തമാണ്.

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദാക്കുക. 4-5 ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളുടെ രൂപത്തില്‍ സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. അതുപോലെതന്നെ ചുളുവിലയ്ക്ക് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നു. ഇവ സുതാര്യമായ രീതിയില്‍ ലേലം വിളിച്ചു നല്‍കാന്‍ തയ്യാറായാല്‍ എത്ര വരുമാനം ലഭിക്കും എന്നതിന്റെ സൂചനയാണ് 2 ജി സ്പെക്ട്രത്തിന്റെ ലേലംവിളി. 9,000ത്തില്‍പരം കോടി രൂപയ്ക്ക് വിറ്റ സ്പെക്ട്രത്തിന് 3 ജി സ്പെക്ട്രത്തിന്റെ കാലത്ത് 62,000 കോടി രൂപ കിട്ടി. എന്നാല്‍ കോര്‍പ്പറേറ്റ് ദാസന്മാര്‍ക്ക് ഇത്തരം പോംവഴികള്‍ സ്വീകാര്യമല്ല. കാരണം ഈ ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇളവുകളായിട്ടാണ് കാണുന്നത്. അതേ സമയം ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ സബ്സിഡികളായും. സബ്സിഡി വെട്ടിക്കുറയ്ക്കണം. നിക്ഷേപകര്‍ക്കുള്ള പ്രചോദനങ്ങള്‍ ഉയര്‍ത്തണം. ഇതാണ് ജനവിരുദ്ധ നിയോലിബറല്‍ നയം.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

Monday, February 24, 2014

On Wealth and Income Inequalities

IN the late nineteen sixties and the early nineteen seventies, an argument used to be put forward by theorists of Social Democracy that went as follows. In any society, wealth inequality is always greater than income inequality; but if this income inequality is curtailed, then that ipso facto has the effect of curtailing wealth inequality as well, and that too quite substantially. Hence it is not necessary to actually nationalise private property and institute social ownership of the means of production; all that is required is the use of taxes and subsidies to reduce income inequality, and over time wealth inequality will automatically come down and even get completely eliminated, as would income inequality itself (assuming that labour is homogeneous and all workers are equally thrifty).

The proposition that wealth inequality is always greater than income inequality is indisputable for all societies characterised by class antagonism. This is because the workers, who own no assets, nonetheless have to be paid a subsistence wage (which is also true of corresponding social categories in all pre-capitalist societies based on class exploitation). If, for instance, there is a total capital stock of 100 (consisting, for simplicity, entirely of fixed capital), which yields an output of 40 (assuming, again for simplicity, that there is full capacity utilisation) by employing 20 labourers, each of whom has to be paid a subsistence wage of 1 unit, then the income ratio between the workers and the capitalists is 20:20, while the asset or wealth ratio is 0: 100. Hence greater inequality in wealth than in income is a feature of all societies based on class exploitation.

SOCIAL DEMOCRATIC ARGUMENT

But the social democratic argument stated that if income inequalities are large and the workers barely eke out a subsistence, then they would be consuming their entire wage bill and saving nothing, while if these inequalities are kept low then they get a bit more than bare subsistence and start “saving”. “Saving” by definition, however, constitutes addition to wealth, so that once they start saving they begin to own assets and hence get an income from wealth in addition to their income from work. If their saving ratio out of this composite income, consisting of both income from wealth and income from work, is high enough, and not too much lower than that of the capitalists, then their wealth ownership grows at a faster rate than that of the capitalists proper (who do no work), in which case the workers in effect become capitalists over time, and the social divide between the two classes disappears, together with all wealth and income inequality (assuming homogeneous labour and equal thriftiness among all workers).

Let us clarify the argument using the numerical example already given above. Let us assume that the share of wages in total output remains unchanged at 50 percent as in the above example. But the workers save 40 percent of their income while the capitalists proper save 60 percent. Then if 100 was the capital stock to start with, it becomes 120 in the next period, with capitalists’ saving being 12 (60 percent of their income of 20) and workers’ saving being 8 (40 percent of their income of 20). The output from this capital stock of 120 in the second period will be 48, of which the wages will be half, i.e., 24, and profits will be 24.

The workers’ income however will now include some profit income as well: since they own 8 capital stock out of 120 (i.e. 1/15), their profit income will be 24/15 or 1.6; and their total income will be 24 (their income from work) plus 1.6 (their income from property), which is 25.6. The capitalists’ income will be 24 (total profits) minus 1.6 (profits going to the workers), which is 22.4. If they save the same ratios of their respective incomes as before, then the workers’ savings in this second period will be 40 percent of 25.6, which is 10.24 while the capitalists’ savings will be 60 percent of 22.4, which is 13.44.

Let us see what this implies. The workers’ savings increase from 8 in the first period to 10.24 in the second, i.e., by 28 percent. The capitalists’ savings increase from 12 in the first period to 13.44 in the second, i.e., by 12 percent. Since savings constitute additions to wealth, it means that the workers are adding to their wealth at a faster rate than the capitalists; and if this keeps happening, then over time the workers will keep increasing their share of capital stock and the capitalists will progressively dwindle into insignificance, which will constitute a “bloodless” silent revolution in the capitalist system. (The recognition of this basic logic was first expressed in a joint paper by two American economists, Paul Samuelson and Franco Modigliani, each of whom went on to win the Nobel Prize in economics, though not for this paper).

All that is required for this “bloodless” silent revolution therefore is that income redistribution through fiscal means should occur to the extent required to enable the workers to have a high enough savings-ratio compared to the capitalists. Social democracy which in the immediate post-war period had successfully undertaken measures to reduce income inequality was sanguine that it was effecting this silent revolution. And to be fair, it was not just the Social Democrats who were taken in by this argument. Since its logic was impeccable within the context in which it was propounded, and since the context itself was not too far-fetched in the post-war setting, it had a surreptitious appeal even to socialists who otherwise argued publicly for social ownership of the means of production.

LACUNAE OVERLOOKED

In that post-war setting, the obvious lacunae in the argument got overlooked. The first such lacuna is the absence of any recognition of deficiency of aggregate demand. In the above example for instance we assumed full capacity utilisation all along, which presumes that the production of full capacity output never gets thwarted by any shortage of aggregate demand. If it did get thwarted, then there would be an increase in unemployment and unutilised capacity, which would mean that the workers’ income would shrink, forcing them to live at bare subsistence where their entire income got consumed, negating the very assumption underlying the social democratic argument. But this lacuna was ignored because in the post-war setting, the policy of “demand management” by the State in capitalist economies more or less ensured that the problem of deficiency of aggregate demand was kept at bay.

The second obvious objection to the argument is the belief in the persistence of a bourgeois State that pursues social democratic policies, not only of “demand management” but of reducing income inequalities through fiscal means. And again in the post-war setting where the correlation of class forces was such that even a formal change of government from labour or social democratic parties to conservative parties, appeared incapable of overturning such policies, the assumption of “social-democratic-policies-in-perpetuity” did not seem far-fetched.

The third objection was in fact linked to the first two. Capitalism being a “spontaneous system” which has its own immanent tendencies, no particular correlation of class forces remains frozen for ever. One basic immanent tendency under capitalism is centralisation of capital, or the coming together of capital in larger and larger blocs, which in turn produces a tendency for capital to become “globalised”. The pressure for “globalisation” gathered momentum in the sixties and European governments, including social democratic governments, willy-nilly had to lift controls over cross border flows of capital, especially in the form of finance. Though such lifting was cautious to start with, it further strengthened “globalisation of capital” and hence further demands that the State, which continued to remain a nation-State, should abandon the role imposed upon it in the heyday of social democracy, and should concern itself above all with promoting the interests of globalised finance capital.

NEO-LIBERAL PARADIGM

Even though the actual shift away from the social democratic paradigm to the “neo-liberal” paradigm (where the State is pre-eminently concerned with appeasing globalised finance capital) occurred during the rule of Margaret Thatcher in Britain and Ronald Reagan in the USA, social democracy had no answer to the basic conundrum of how a nation-State could remain committed to Keynesian “demand management” and redistributive fiscal policies, when the capital confronting it was globalised and could simply move to other locations if its “confidence” got dented by such intransigence on the part of the State.

As a result of the shift in policies, Keynesian “demand management” was abandoned, resulting in higher average levels of unemployment in the capitalist economies in the period after the mid-seventies than in the preceding post-war years; it also meant that booms in capitalist economies got associated with the formation of “bubbles” whose collapse inevitably brought in slumps of the sort we are witnessing now. In addition the shift entailed a weakening of trade unions and hence of the bargaining power of the workers; a rolling back, in varying degrees, of the Welfare State; and substantial tax concessions to the rich; all of which, far from reducing or even stabilising the level of income inequality, actually widened income inequality quite significantly.

In fact, Joseph Stiglitz argues that an average American worker earns less in real terms today than 45 years ago, and that American men without a university degree earn 40 percent less than four decades ago. On the other side, the top one percent of the American population take home 22 percent of the nation’s income; and the top 0.1 percent take home a staggering 11 percent of the nation’s income. (All figures are taken from Graham Peebles’ article in Truthout January 21, 2014). The recent crisis has only worsened this inequality. And it is not surprising that wealth inequalities too have widened quite dramatically. At present the richest two percent of the world’s population own 51 percent of the world’s assets!

Faced with these figures, many progressive economists and agencies like the UNICEF have been demanding a redistribution of resources from the world’s privileged to the world’s deprived. While the sentiments behind these demands are laudable, to believe that it can be done without overthrowing the system that reproduces this inequality in an accentuated manner, is naïve. The end of the social democratic dream, that the State can be used even within the capitalist system to bring in redistributive measures that would ultimately alter the system itself through a silent revolution, only underscores the fact that even the preservation of whatever limited “gains” are made by the people within the system requires an intensification and a widening of class struggle against the system. The maintenance of such “gains” cannot simply be taken for granted and mathematically extrapolated to a limit point entailing a withering away of capitalism.

Capitalism does not wither away as a result of social democratic redistributivism; on the contrary it has forced a withering away of social democracy itself. It needs to be consciously overthrown.          

*
Prabhat Patnaik People's Democracy

Friday, January 24, 2014

സാമ്പത്തികരംഗം സമ്പൂര്‍ണ തകര്‍ച്ചയില്‍

അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് മുതലക്കൂപ്പുകുത്തുകയാണ് കേരളം എന്നതിന്റെ ധവളപത്രമാണ് ധനമന്ത്രി കെ എം മാണി ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനരേഖ. ഒപ്പം ജനജീവിതം ദുസ്സഹമാകുന്നതിന്റെ സാക്ഷ്യപത്രംകൂടിയാകുന്നുണ്ട് ബജറ്റിനുമുന്നോടിയായി വന്ന പോയവര്‍ഷത്തെ ഈ സാമ്പത്തികരംഗാവലോകനരേഖ. 2011-12, 2012-13 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരുന്ന ധനവിനിയോഗ ഏകീകരണലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കില്ല എന്ന് ഏറ്റുപറയുന്ന രേഖ, റവന്യൂകമ്മി 2008-09ല്‍ 3711.67 കോടിയായിരുന്നത് 2012-13ല്‍ 9351 കോടിയായി ഉയര്‍ന്നു എന്ന് വ്യക്തമാക്കുമ്പോള്‍ കേരളം എത്തിയിരിക്കുന്ന സാമ്പത്തികതലം ഏത് എന്നത് നമുക്ക് ഊഹിക്കാം.

ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്കുയര്‍ന്നു. കേരള ധന ഉത്തരവാദിത്ത ഭേദഗതിചട്ടം (2011) പ്രകാരം കടബാധ്യതാ ലക്ഷ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ പരിമിതപ്പെടുത്താനോ കമ്മി ലക്ഷ്യം നേടാനോ കഴിഞ്ഞില്ല എന്നത് സര്‍വേയില്‍നിന്നു വ്യക്തമാകുന്നുണ്ട്. തനത് നികുതി- നികുതിയിതര വരുമാനം, കേന്ദ്രവിഹിതം, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നിവ ഉള്‍പ്പെട്ടതാണ് റവന്യൂവരുമാനം. 2011-12ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.06 ശതമാനമായിരുന്ന ഈ വരുമാനം 2013-14ല്‍ 12.15 ശതമാനംമാത്രം. അതിരൂക്ഷമായ ഈ വര്‍ധന പണപ്പെരുപ്പത്തിന്റെ ഭീതിദമായ പശ്ചാത്തലത്തില്‍ യഥാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് അധോഗതിയെത്തന്നെയാണ്. ഈ വീഴ്ചയ്ക്ക് വഴിവച്ച പ്രധാനഘടകം കേന്ദ്രവിഹിത കൈമാറ്റത്തിലുണ്ടായ കുത്തനെയുള്ള കുറവാണ്. കേന്ദ്രത്തെ വാഴ്ത്തിപ്പാടികൊണ്ടിരുന്ന് സംസ്ഥാനഭരണം അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുത്തി എന്നര്‍ഥം. എട്ടു മന്ത്രിമാര്‍ കേന്ദ്രത്തില്‍ കേരളത്തിന്റേതായുണ്ട് എന്നും കേരളവും കേന്ദ്രവും ഒരേ പാര്‍ടി ഭരിക്കുന്നതുകൊണ്ട് വലിയ ഗുണമുണ്ട് എന്നും ഒക്കെ വീമ്പടിച്ചിരുന്നത് വെറും ഭോഷ്കായിരുന്നു എന്നര്‍ഥം. നികുതിവരുമാന കാര്യത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന് ഏറ്റുപറഞ്ഞ് പിന്‍വാങ്ങിനില്‍ക്കാനേ ഈ ഘട്ടത്തില്‍ ധനമന്ത്രിക്ക് കഴിയുന്നുള്ളൂ. വല്ലാത്ത നിസ്സഹായതയാണ് അദ്ദേഹത്തിന്റേത്. കേരളത്തെ പാപ്പരീകരിക്കുന്നത് കേന്ദ്രമാണ് എന്ന് കേരളത്തോട് തുറന്നുപറയാന്‍ അദ്ദേഹം മടിക്കേണ്ടതില്ല. അദ്ദേഹം പറയുന്നില്ലെങ്കിലും സാമ്പത്തിക അവലോകനരേഖ ഇക്കാര്യം ഉറക്കെത്തന്നെ ജനങ്ങളോട് വിളിച്ചുപറയുന്നുണ്ട്. റവന്യൂ വരുമാനത്തിന്റെ ചടുലമായ വളര്‍ച്ച മൊത്തമുള്ള ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചയുടെ സൂചകമാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ തകര്‍ച്ചയെ എങ്ങനെ വേണം കാണാന്‍ എന്നത് മന്ത്രി വിശദീകരിക്കണം. റവന്യൂവരുമാനത്തിലെ കേന്ദ്രവിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നതാണ് 22.34 ശതമാനത്തിലേക്ക് ഇടിഞ്ഞത്്. കേന്ദ്ര നികുതി വിഹിതത്തിന്റെ വളര്‍ച്ചാനിരക്ക് 16.50 ശതമാനത്തില്‍നിന്ന് 14.19 ശതമാനമായി താണു. ഗ്രാന്റ് ഇന്‍ എയ്ഡും ഈ ഘട്ടത്തില്‍ ഇടിഞ്ഞു. 2011-12ല്‍ 68.86 ശതമാനമായിരുന്നത് 2012-13ല്‍ 18.54 ശതമാനമായി. സംസ്ഥാനത്തിന്റെ കടഭാരം ഉല്‍ക്കണ്ഠപ്പെടുത്തുന്ന തോതിലായിരിക്കുന്നു. 2008-09ല്‍ 63,270 കോടിയായിരുന്ന കടഭാരം ഇപ്പോള്‍ 1,03,560.84 കോടി ആയി. 2010-11ല്‍ 78,673 കോടിയായിരുന്നത് 2011-12ല്‍ 89,418 കോടിയായി. നിയന്ത്രണരഹിതമായി കടഭാരം കുത്തനെ വര്‍ധിക്കുകയാണെന്നര്‍ഥം. വായ്പകളുടെ 80 ശതമാനത്തിലേറെ കടങ്ങളുടെയും പലിശകളുടെയും തിരിച്ചടവിലേക്കാണ് പോകുന്നത് എന്നാണ് സര്‍വേയില്‍ കാണുന്നത്. കടമെടുത്ത് കടത്തിന്റെ പലിശയടയ്ക്കുന്ന പരിപാടി. ഇത് കേരളത്തെ എവിടെ കൊണ്ടെത്തിക്കും? റവന്യൂകമ്മിയിലെ വര്‍ധന മൂലധനച്ചെലവിനുള്ള സാധ്യത ഇല്ലാതാക്കുന്നതായി സര്‍വേയില്‍ കാണുന്നു. മൂലധനച്ചെലവ് വര്‍ധിക്കുന്നില്ലെങ്കില്‍ വികസനമുരടിപ്പ് ഉണ്ടാകുന്നു എന്നാണര്‍ഥം. വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന വാചകമടിയുടെ പൊള്ളത്തരമാണ് സത്യത്തില്‍ ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ധനകമീഷന്‍ അവാര്‍ഡില്‍ കേരളത്തിന് വന്‍ കുറവാണുണ്ടാകുന്നത് എന്നത് കേരളത്തിന്റെ സവിശേഷപ്രശ്നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തി അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കുന്നതില്‍ യുഡിഎഫ് ഭരണത്തിനുവന്ന വീഴ്ചയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ വീഴ്ചയ്ക്ക് ഉത്തരം പറയാനുള്ള ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. പതിനാലാം ധനകമീഷന്റെ അവാര്‍ഡിലും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല എന്ന നിലയാണുള്ളത്. അടുത്തിടെ കേരളം സന്ദര്‍ശിച്ച ധനകമീഷന്‍ ഇക്കാര്യം വരികള്‍ക്കിടയിലൂടെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ അന്ധകാരാവൃതമാണ് കേരളത്തിന്റെ സാമ്പത്തികഭാവി എന്ന് വേദനയോടെ സ്ഥിരീകരിക്കാം. കമീഷന്‍ കേരളത്തില്‍ വന്നപ്പോള്‍ കേരളഭരണക്കാരുടെ മുന്‍ഗണന സരിത- ബിജു- സലിംരാജ് കേസുകള്‍ ഒതുക്കിത്തീര്‍ക്കലിലായിരുന്നു. മര്യാദയ്ക്ക് ഒരുനിവേദനം തയ്യാറാക്കിക്കൊടുക്കാന്‍പോലും കേരളത്തിലെ മന്ത്രിസഭയ്ക്ക് സമയമുണ്ടായില്ല. അതിന്റെ തിക്തഫലം ഇനി അനുഭവിക്കാനിരിക്കുന്നു. മൊത്തം ദേശീയവരുമാനത്തിലെ കൃഷിവിഹിതം 1980-81ല്‍ 36.99 ശതമാനമായിരുന്നത് ഇപ്പോള്‍ 8.95 ശതമാനമായിരിക്കുന്നു എന്നതില്‍നിന്ന് കൃഷിരംഗത്തെ തകര്‍ച്ചയുടെ ചിത്രം വ്യക്തമാകുന്നുണ്ട്.

വ്യവസായരംഗത്തെ ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 2011-12 ഘട്ടത്തില്‍ 15.4 ശതമാനമായിരുന്നത് 2012-13ല്‍ 12.4 ശതമാനമായി ഇടിഞ്ഞു എന്നതില്‍നിന്ന് യുഡിഎഫ് കൊണ്ടുവന്ന "വ്യവസായവികസന"ത്തിന്റെ യഥാര്‍ഥ ചിത്രവും വ്യക്തമാകുന്നു. ജനജീവിതത്തിന്റെ നിലയോ? ഉപഭോക്തൃ വിലസൂചിക 2008ല്‍ 151 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 238 പോയിന്റില്‍ എത്തിനില്‍ക്കുന്നു. 2011ല്‍ 196 ആയിരുന്നത് 2012ല്‍ 211 ആയി ഉയര്‍ന്നു. കുത്തനെയുള്ള വിലക്കയറ്റം. ഇങ്ങനെ ഓരോന്നുമെടുത്തുനോക്കിയാല്‍ പ്രത്യാശയുടെ ഒരു കിരണംപോലും കാണാനില്ല എന്നുവരുന്നു. തകര്‍ച്ചയുടെ ഈ ചിത്രം രചിക്കലായിരുന്നു രണ്ടുവര്‍ഷമായി ഇവിടെ യുഡിഎഫ് ഭരണം ചെയ്തുകൊണ്ടിരുന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം!

*
Deshabhimani Editorial

Wednesday, January 22, 2014

കുബേരന്മാര്‍ 85; കുചേലന്മാര്‍ ശതകോടികള്‍

ലോകത്താകെയുള്ള സമ്പത്തിന്റെ 46 ശതമാനം, അതായത് പകുതിയോളം കൈയടക്കിവച്ചിട്ടുള്ളത് വെറും 85 വ്യക്തികളോ സ്ഥാപനങ്ങളോ ആണെന്ന് ഓക്സ് ഫാം എന്ന സംഘടന പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ചൊവ്വാഴ്ച ആരംഭിച്ച ലോകസാമ്പത്തിക സമ്മേളനത്തിനു തൊട്ടുമുമ്പാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

40 രാഷ്ട്രത്തലവന്മാരും മുതിര്‍ന്ന മന്ത്രിമാരും വ്യവസായപ്രമുഖരും ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികള്‍ അഞ്ചുദിവസം നടക്കുന്ന ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് 125 വ്യക്തികളടങ്ങിയ വലിയ സംഘംതന്നെ ഈ ഉച്ചകോടിക്കെത്തുന്നു. ഇതില്‍ നൂറും വന്‍ കോര്‍പറേറ്റ് തലവന്മാരാണ്. റിലയന്‍സ് ഉടമ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാര്‍ സൈറസ് മിസ്ട്രി, അസീം പ്രേംജി, ഗൗതം അദാനി, രാഹുല്‍ ബജാജ്, സുനില്‍ മിത്തല്‍, ക്രിസ് ഗോപാലകൃഷ്ണന്‍, പവന്‍ മുഞ്ചല്‍, നൈന ലാല്‍ കിദ്വായ്, നരേഷ് ഗോയല്‍, ഉദയ കോടക് തുടങ്ങി ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ ഒരുപടതന്നെ ഈ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നത് സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്.

ലോക സാമ്പത്തിക സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയമല്ല നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സാമ്പത്തിക അസമത്വം വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. അതില്‍ കുറവ് വരുത്താനുള്ള ഒരു ശ്രമവും നടക്കുന്നില്ല. ഇന്ത്യയില്‍ ഒന്നാംപഞ്ചവത്സരപദ്ധതി ആരംഭിക്കുമ്പോള്‍ ചൂണ്ടിക്കാണിച്ച ഒരു ലക്ഷ്യമുണ്ട്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം പടിപടിയായി കുറച്ചുകൊണ്ടുവരണമെന്നാണ് പദ്ധതിയുടെ ലക്ഷ്യപ്രഖ്യാപനത്തില്‍ പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തം വേണമെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമല്ലല്ലോ. മറ്റ് ഒട്ടേറെ വാഗ്ദാനങ്ങളില്‍ ഇതും അവഗണിച്ചെന്നു കരുതാം. സാമ്പത്തിക അകല്‍ച്ചയുടെ കാരണം കണ്ടെത്താന്‍ വിഷമിക്കേണ്ടതില്ല. ഭരണാധികാരിവര്‍ഗത്തിന്റെ നയവും പരിപാടിയുമാണ് മുതലാളിത്തവ്യവസ്ഥ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്. ഭരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ളതാണെന്ന് പലതവണ തെളിയിച്ചുകഴിഞ്ഞു. അവര്‍തന്നെയാണ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും.

ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പതിന്മടങ്ങ് വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പംതന്നെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയുമാണ്. അതിസമ്പന്നരില്‍നിന്ന് ആനുകൂല്യം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി നികുതിയിളവും മറ്റാനുകൂല്യങ്ങളും തിരിച്ചുനല്‍കുകയുംചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ലോകത്തിലെ ഒരു ശതമാനം കുബേരന്മാരുടെ കൈവശം മൊത്തം സമ്പത്തിന്റെ പകുതിയിലധികം കേന്ദ്രീകരിക്കുന്ന നില അവസാനിപ്പിക്കാനല്ല, വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു പൊട്ടിത്തെറിയില്‍ എത്തുമെന്നതില്‍ സംശയം വേണ്ട. ഈ പ്രവണത തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ബോധപൂര്‍വം ഇത്തരം പ്രവണതകള്‍ മൂടിവച്ച് ജനശ്രദ്ധ മറ്റ് വഴിക്ക് തിരിച്ചുവിടാനാണ് നിരന്തരം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ ബോധപൂര്‍വമായ പ്രചാരണത്തിലൂടെ ഭരണാധികാരിവര്‍ഗത്തിന്റെ യഥാര്‍ഥലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടണം. ഈ വഴിക്ക് ചിന്തിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കിയാല്‍ മാത്രമേ വര്‍ധിച്ചുവരുന്ന അസമത്വം ഇല്ലാതാക്കാന്‍ കഴിയൂ. അനുദിനം പാപ്പരായി വരുന്ന ജനത സംഘടിച്ച് പ്രതികരിക്കുക എന്നത് മാത്രമാണ് ഈ നില മാറ്റാനുള്ള പോംവഴി.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, January 16, 2014

വിലക്കയറ്റം എന്തുകൊണ്ട്?

2013 നവംബറില്‍, അതിനുമുമ്പത്തെ ഒരു വര്‍ഷത്തേതിനെ അപേക്ഷിച്ച് വിലക്കയറ്റം 7.52 ശതമാനമായിരുന്നു. അതില്‍ത്തന്നെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 19.93 ശതമാനമായിരുന്നു; വൈദ്യുതിയുടെയും എണ്ണയുടെയും വിലക്കയറ്റം 11.08 ശതമാനവും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ നാല് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതില്‍ അല്‍ഭുതത്തിന്നവകാശമില്ലല്ലോ. ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിയ്ക്കുന്നതിനെ തടഞ്ഞുകൊണ്ടും കോണ്‍ഗ്രസ്സിനെ തറപറ്റിച്ചുകൊണ്ടും ആം ആദ്മി പാര്‍ടി ഡെല്‍ഹിയില്‍ ഉയര്‍ന്നുവന്നത്, കൊള്ളലാഭക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസ്സിെന്‍റയും ബിജെപിയുടെയും നയങ്ങളോട് ജനങ്ങള്‍ക്കുള്ള അമര്‍ഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

2004നും 2013നും ഇടയില്‍ ഭക്ഷ്യസാധനങ്ങളുടെ വില 157 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പാവങ്ങളുടെ ഭക്ഷണമായ ഭക്ഷ്യധാന്യങ്ങളുടെ വില 137 ശതമാനം കണ്ട് വര്‍ധിച്ചു; ഗോതമ്പിന്റെ വില 117 ശതമാനം വര്‍ധിച്ചു. പയര്‍വര്‍ഗങ്ങളുടെ വില 123 ശതമാനം കണ്ട് വര്‍ധിച്ചു; ഉരുളക്കിഴങ്ങിെന്‍റ വില 185 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പച്ചക്കറികളുടെ വില 350 ശതമാനം കണ്ടും ഉള്ളിയുടെ വില 521 ശതമാനം കണ്ടും വര്‍ധിച്ചതോടെ, അവയൊക്കെ പാവപ്പെട്ടവരുടെ ഭക്ഷണസാധനങ്ങളല്ലാതായിത്തീര്‍ന്നു. ഇതൊക്കെ സംഭവിച്ചത്, തങ്ങള്‍ വില കുറയ്ക്കും എന്ന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതിന്നിടയിലാണുതാനും. വെറും വാചകമടിയല്ലാതെ അവര്‍ യാതൊന്നും ചെയ്യുകയുണ്ടായില്ല. പൂഴ്ത്തിവെപ്പുകാര്‍ക്ക്, എതിരായി ഗവണ്‍മെന്‍റ് നടപടിയെടുക്കുമെന്ന് കരുതി ജനങ്ങള്‍ കാത്തിരുന്നു. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ പൂഴ്ത്തിവെപ്പുകാരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയായതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്‍റ് ഒന്നും തന്നെ ചെയ്തില്ല. 2013 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച്, എഫ്സിഐയുടെ കയ്യില്‍ ആവശ്യത്തിലധികമായി 240 ലക്ഷം ടണ്‍ ഗോതമ്പ് സ്റ്റോക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആ സ്റ്റോക്ക് എപിഎല്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി വിട്ടുകൊടുത്തില്ല; അഥവാ വില കുറയ്ക്കുന്നതിനുവേണ്ടി വിപണിയില്‍ ഇറക്കിയതുമില്ല. എന്താണ് അവര്‍ കണ്ടിരിക്കുന്നത് എന്ന് ആരും അല്‍ഭുതപ്പെട്ടുപോകും. എഫ്സിഐ ഗോഡൗണുകളില്‍ക്കിടന്ന് നശിച്ചു പോകുന്ന ഭക്ഷ്യധാന്യങ്ങള്‍ എടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സുപ്രീംകോടതി ഒരിയ്ക്കല്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനാപരമായ വകുപ്പില്ല എന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചത്! ജനങ്ങള്‍ പട്ടിണികിടക്കുന്നതിനും അവര്‍ പട്ടിണികിടക്കുന്ന അവസരത്തില്‍ത്തന്നെ പൂഴ്ത്തിവെച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതിന് പൂഴ്ത്തിവെപ്പുകാരെ അനുവദിക്കുന്നതിനും ഭരണഘടനാപരമായ വകുപ്പു വല്ലതുമുണ്ടോ? രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഏറ്റവും വലിയ പൂഴ്ത്തിവെപ്പുകാരന്‍ എഫ്സിഐ ആയതുകൊണ്ട് ചെറുകിട പൂഴ്ത്തിവെപ്പുകാരെ ഗവണ്‍മെന്‍റ് ഫലപ്രദമായി നിയന്ത്രിക്കും എന്ന് കരുതുന്നത് ബുദ്ധിശൂന്യതയാണ്. കൃഷിക്കാരുടെ ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും ഈ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ കുത്തക നേടിക്കൊണ്ട് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം ഉണ്ടാക്കുന്നതും വന്‍കിട കച്ചവടക്കാരാണ്. അത്തരം മൊത്തക്കച്ചവടക്കാര്‍ക്ക് അനുകൂലമായിട്ടാണ്, കാര്‍ഷികോല്‍പന്ന വിപണനക്കമ്മിറ്റിനിയമം നിലക്കൊള്ളുന്നത്. ഗവണ്‍മെന്റിന്റെ മിനിമം താങ്ങുവില സംവിധാനം (വിലക്കയറ്റത്തിന് കാരണം അതാണ് എന്നാണ് പലരും ആക്ഷേപിക്കുന്നത്) അനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില ക്വിന്‍റലിന് 1350 രൂപയാക്കി നിശ്ചയിച്ചിരിക്കുന്നു. (പിന്നീടത് 1400 രൂപയാക്കി പുതുക്കി നിശ്ചയിക്കുകയുണ്ടായി).

മാര്‍ക്കറ്റില്‍ ഗോതമ്പിന് ക്വിന്‍റലിന് 1800 രൂപ വില ലഭിച്ചുകൊണ്ടിരുന്നപ്പോഴാണിത്. അതായത് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച താങ്ങുവില വിപണിയിലെ വിലയേക്കാള്‍ ഏറെ കുറവാണ്. 2011-12 വര്‍ഷത്തില്‍ അരിയ്ക്ക് ക്വിന്‍റലിന് ന്യായവിലയായി ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍ കണക്കാക്കിയത് 1331.73 രൂപയാണ്. 2012-13 വര്‍ഷത്തില്‍ ഗവണ്‍മെന്‍റ് നല്‍കിയ മിനിമം താങ്ങുവിലയേക്കാള്‍ (1260 രൂപ) കൂടുതലാണത്. കൃഷിക്കാരന് ന്യായമായി ലഭിയ്ക്കേണ്ടിയിരുന്ന വിഹിതം അവനില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാണ്; അതോടൊപ്പം കുത്തകകള്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും വമ്പിച്ച ലാഭമുണ്ടാക്കാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു. അതേ അവസരത്തില്‍ വിലക്കയറ്റത്തിന് കൃഷിക്കാരനെ കുറ്റം പറയുകയും ചെയ്യുന്നു! അതുകൊണ്ടാണ് ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തില്‍ നില്‍ക്കുമ്പോഴും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം 15 - 17 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നത്. ഈ നിലയില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റും മിക്ക സംസ്ഥാന ഗവണ്‍മെന്‍റുകളും കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ല. വില നിലവാരം പിടിച്ചു നിര്‍ത്തുന്നതില്‍ ഗവണ്‍മെന്റിന്റെ നയത്തിനുള്ള പ്രാധാന്യം എത്രത്തോളമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, പൊതുവിതരണ വ്യവസ്ഥയിലൂടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് അവര്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടുകയും ചെയ്തു; എന്‍ഡിഎ ഗവണ്‍മെന്‍റും യുപിഎ ഗവണ്‍മെന്‍റും ചെയ്തത് അതുതന്നെയാണ്. അതേ അവസരത്തില്‍ത്തന്നെ, പെട്രോളിന്റെയും ഡീസലിന്റെയും വില അടിയ്ക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്, ഒരു വശത്ത് ചരക്കു കടത്തിനുള്ള കൂലി വര്‍ധിപ്പിയ്ക്കുന്നു; മറുവശത്താകട്ടെ, പമ്പു സെറ്റുകളുടെയും മറ്റും പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചുകൊണ്ട് ഉല്‍പാദനച്ചെലവ് കൂട്ടുകയും ചെയ്യുന്നു.

ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില 1997-98ല്‍ ക്വിന്‍റലിന് 350 രൂപയായിരുന്നത് 2007-08 ആയപ്പോഴേക്ക് 415 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതേ കാലഘട്ടത്തില്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില ക്വിന്‍റലിന് 550 രൂപയില്‍നിന്ന് 755 രൂപയായും വര്‍ധിപ്പിച്ചു. ഗോതമ്പിന്റെ വില ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ക്വിന്‍റലിന് 250 രൂപയായിരുന്നത് 415 രൂപയാക്കി വര്‍ധിപ്പിച്ചു. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന്റെ വില 450 രൂപയില്‍നിന്ന് 610 രൂപയായും വര്‍ധിപ്പിച്ചു. ഇത്രയും വര്‍ധന വരുത്തിയത് പത്തുകൊല്ലത്തിനുള്ളിലാണ്. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡിത്തുക പണമായി നല്‍കുന്ന പരിപാടി നടപ്പിലാകുന്നതോടെ റേഷന്‍ സാധനങ്ങളുടെ വിലയും വിലക്കയറ്റത്തിന് കാരണമായിത്തീരും. കാരണം അത്രയും പണവും വിപണിയിലേക്ക് നേരിട്ട് കടന്നുവരികയാണല്ലോ ചെയ്യുക. എന്നുതന്നെയല്ല, വില വര്‍ധിയ്ക്കുമ്പോള്‍, ഒരു കുടുംബത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവും കുറയും. അതിനാല്‍ പൂഴ്ത്തിവെപ്പുകാരേയും കൊള്ളലാഭക്കാരേയും ആശ്രയിച്ചായിരിക്കും ഉപഭോഗം. (പൂഴ്ത്തിവെപ്പുകാരുടെ ആശാനാണല്ലോ നമ്മുടെ ഗവണ്‍മെന്‍റ്). ഭക്ഷ്യധാന്യങ്ങളുടെ അവധിവ്യാപാരം നിയമാനുസൃതമാക്കുന്നതുകൊണ്ട് പൂഴ്ത്തിവെപ്പുകാര്‍ കൊള്ളലാഭമുണ്ടാക്കും. ആഗോളതലത്തിലും ഇന്ത്യയിലും വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം അതാണല്ലോ. എന്നു തന്നെയല്ല, ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം ഉല്‍പാദനച്ചെലവും വലിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. യൂറിയ ഉല്‍പന്നങ്ങളല്ലാത്ത രാസവളങ്ങളുടെ വില ഇരട്ടിയില്‍ അധികമായിട്ടാണ് വര്‍ധിച്ചത്. നൈട്രേറ്റുകളുടെയും പൊട്ടാസിയം അധിഷ്ഠിത രാസവളങ്ങളുടെയും വിലനിയന്ത്രണം നീക്കം ചെയ്യപ്പെട്ടതോടെ പൂഴ്ത്തിവെപ്പുകാര്‍ക്ക് കൊള്ളലാഭത്തിനുള്ള കളമൊരുങ്ങി. ഡീസലിന്റെയും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലക്കയറ്റവും റെയില്‍വെ കടത്തുകൂലി വര്‍ധനയും ഇതിന്നുപുറമെയാണ്. ഗവണ്‍മെന്‍റില്‍നിന്ന് അതിനുള്ള അനുമതി ലഭിച്ചതോടെ, പൂഴ്ത്തിവെപ്പുകാരും കുത്തകക്കാരുമായ മൊത്തക്കച്ചവടക്കാര്‍ കൊള്ളലാഭം കൊയ്തു തുടങ്ങി. പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരുടെ പോലും ലാഭം ഞെക്കിപ്പിഴിയാന്‍ പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്‍റ് ആണ്, ഇത്തരം കരിഞ്ചന്തക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നത്.

ഈ സംഭവവികാസത്തിന് ഒരു നല്ല ഉദാഹരണമാണ് ഉള്ളിയുടെ വിലക്കയറ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്ന പച്ചക്കറികളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഉള്ളിയുടെ വ്യാപാരത്തില്‍ 70 - 80 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ഏറ്റവും അധികം ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്ര തന്നെ. ഈ രണ്ടു സംസ്ഥാനങ്ങളിലും വിളവെടുപ്പ് നടക്കുന്നത് ശൈത്യകാലത്താണ്. എന്നാല്‍ വിപണികളിലെ കുത്തകവല്‍ക്കരണം കാരണം; ചെറുകിട ഉല്‍പാദകരായ സംസ്ഥാനങ്ങള്‍, ഇവയുടെ മുന്നില്‍ ഒന്നുമല്ല. എന്നുതന്നെയല്ല, വ്യാപാരികള്‍ കൃഷിക്കാര്‍ക്ക് വായ്പ നല്‍കി അവരെ ചൂഷണം ചെയ്യുകയുമാണ്. ഈ വ്യാപാരികള്‍ ഒരേ സമയം കമ്മീഷന്‍ ഏജന്‍റുമാരും മൊത്തക്കച്ചവടക്കാരുമാണ്; സംഭരണശാലകളുടെ ഉടമസ്ഥരുമാണ്; ഓര്‍ഡര്‍ എടുക്കുന്നതും കൊടുക്കുന്നതും ചരക്കു കടത്തുന്നതും അവര്‍ തന്നെ. കൃഷിക്കാരേയും ഉപഭോക്താക്കളെയും ഒരേ സമയം വട്ടം കറക്കുന്നതിന് അവര്‍ക്ക് കഴിവുണ്ട്; അതിന്നവരെ വലിയ അളവില്‍ ഗവണ്‍മെന്‍റ് സഹായിക്കുകയും ചെയ്യുന്നു. നാസിക്കുകാരായ ഏതാനും വ്യാപാരികള്‍ക്കാണ് ഉള്ളി വിപണിയുടെ കുത്തക എന്നു തന്നെ പറയാം. മഹാരാഷ്ട്രയിലെ ഒരൊറ്റ വ്യാപാരിയാണത്രേ, ആകെ ഉള്ളി വ്യാപാരത്തിന്റെ 20.4 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത്. അതിന്റെ വില കൊടുക്കേണ്ടിവരുന്നത് രാജ്യത്തെ ജനങ്ങളാണ്. ഓണം, ദുര്‍ഗാപൂജ, ദീപാവലി, ഈദ്, ക്രിസ്തുമസ്സ് തുടങ്ങിയ വിശേഷ ദിവസങ്ങളെല്ലാം വരുന്ന ശൈത്യകാലത്ത് ഈ പൂഴ്ത്തിവെപ്പുകാര്‍ ഉള്ളി വില കൂട്ടിവില്‍ക്കുന്നു. പിന്നെ ശൈത്യകാല വിള മുഴുവനും വാങ്ങിക്കൂട്ടി പൂഴ്ത്തിവെയ്ക്കുന്നു. വില്‍ക്കാന്‍ വിസമ്മതിക്കുന്നു. 2010-11 വര്‍ഷത്തില്‍ ഉണ്ടായത് അതാണ്. പച്ചക്കറി വ്യാപാരം മുഴുവനും ഗവണ്‍മെന്‍റ്, സ്വകാര്യ വ്യാപാരികള്‍ക്ക് വിട്ടുകൊടുത്തതു കാരണം, പൂഴ്ത്തിവെപ്പുകാരുടെയും കൊള്ളലാഭക്കാരുടെയും കുത്തകകളുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക് മുന്നിലേക്ക് കൃഷിക്കാരും ഉപഭോക്താക്കളും വലിച്ചെറിയപ്പെടുന്നു. ഗവണ്‍മെന്റിന്റെ കാര്‍ഷികോല്‍പന്ന വിപണന നിയമം വന്‍കിട കുത്തകകളുടെ വളര്‍ച്ചയെയാണ് സഹായിക്കുന്നത്; മല്‍സരത്തെയല്ല.

ഇതിന്നൊക്കെ പുറമെ, ഇക്കാര്യങ്ങളെല്ലാം അവഗണിക്കുന്ന ഗവണ്‍മെന്‍റ്, മിച്ചമുള്ള ഉല്‍പന്നം ആഭ്യന്തര വിപണിയില്‍ ഇറക്കുന്നതിനുപകരം കയറ്റിയയയ്ക്കാന്‍ കച്ചവടക്കാര്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നു; അങ്ങിനെ വിലക്കയറ്റത്തിന് വീണ്ടും വഴിവെയ്ക്കുന്നു. 2010ല്‍ അകാലത്തിലുണ്ടായ മഴ കാരണം ഉള്ളിക്കൃഷി നശിച്ചപ്പോഴും 1,33,000 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ ഗവണ്‍മെന്‍റ് വ്യാപാരികള്‍ക്ക് അനുവാദം നല്‍കുകയാണുണ്ടായത്. അതോടെ വിലക്കയറ്റമുണ്ടായി. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ല. 2012ല്‍ ഏപ്രില്‍ മാസത്തിനും ഡിസംബറിനുമിടയില്‍ 3,00,000 ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. കാലാവസ്ഥ പിഴച്ചിട്ടും അതാണ് സര്‍ക്കാര്‍ ചെയ്തത്. എന്നു തന്നെയല്ല, 2013 ജനുവരി തൊട്ട് മെയ് വരെ വീണ്ടും കയറ്റുമതി നടത്താന്‍ അനുവദിച്ചു. അതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം 244.6 ശതമാനമാണ് വില വര്‍ധിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്‍റ് അനുവര്‍ത്തിക്കുന്നത് അതേനയം തന്നെയാണ്. ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരാന്‍ തുടങ്ങിയപ്പോള്‍, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യക്കയറ്റുമതിക്കാണ്, 2012-13ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് അനുമതി നല്‍കിയത്! 101 ലക്ഷം ടണ്‍ അരിയും 65 ലക്ഷം ടണ്‍ ഗോതമ്പും 48 ലക്ഷം ടണ്‍ ചോളവും ആണ് ആ വര്‍ഷം കയറ്റുമതി ചെയ്തത്. അതോടെ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. എഫ്സിഐ ഗോഡൗണുകളില്‍നിന്ന് ഇത്രയും വമ്പിച്ച അളവിലുള്ള ഭക്ഷ്യധാന്യശേഖരം ആഭ്യന്തര വിപണിയില്‍ ഇറക്കിയിരുന്നുവെങ്കില്‍ അത്രയും വലിയ വിലക്കയറ്റം ഉണ്ടാകുമായിരുന്നില്ല. വ്യാപാരികള്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നു, അത് മാനിയ്ക്കാതെ തരമില്ലല്ലോ എന്ന് പറഞ്ഞ ഗവണ്‍മെന്‍റ്, വ്യാപാരികളുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്! അതുമൂലം ജനങ്ങള്‍ പട്ടിണികിടന്നാല്‍, ഗവണ്‍മെന്‍റിനെന്തു നഷ്ടം! സാര്‍വത്രികമായ പൊതുവിതരണം ഉറപ്പുവരുത്തിക്കൊണ്ട് പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയിരുന്നുവെങ്കില്‍ സ്ഥിതി മെച്ചപ്പെടുമായിരുന്നു. അത്തരം ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍, എണ്ണയും പഞ്ചസാരയും ഉപ്പുമടക്കം പതിനാല് അവശ്യസാധനങ്ങള്‍കൂടി പൊതുവിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍, ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല, പൊതുവില്‍ ഭക്ഷ്യസാധനങ്ങളുടെയാകെ വില കുറയുമായിരുന്നു; ആഭ്യന്തരമായ പൂഴ്ത്തിവെപ്പ് അവസാനിക്കുമായിരുന്നു; ഗവണ്‍മെന്റിന്റെ ഗോഡൗണുകളില്‍കിടന്ന് ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയില്ലായിരുന്നു. എന്നാല്‍ ഇതിനൊക്കെ വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി കേന്ദ്ര ഗവണ്‍മെന്‍റും വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകളും അവലംബിച്ചുവരുന്ന നയങ്ങളാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുകൊല്ലക്കാലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തിന് മറ്റൊരു കാരണം കൂടിയുണ്ട്: ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ അത്യാര്‍ത്തിയാണത്. നമ്മുടെ ചില്ലറ വ്യാപാരം വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള അവരുടെ ഭ്രാന്തന്‍ നീക്കങ്ങള്‍ ഇത്ര നാളും പരാജയപ്പെടുകയാണുണ്ടായത്. അതിനാല്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ചില്ലറ വ്യാപാരം ലാഭക്ഷമമാണെന്ന് മനസ്സിലാക്കിയ്ക്കുന്നതിനായി വിലകള്‍ കണ്ടമാനം ഉയരുന്നതിന് - ഗവണ്‍മെന്‍റ് അനുവദിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ചില്ലറ വ്യാപാരികള്‍ക്ക് ഇത്രനാളും ലഭിച്ചുവന്നിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റില്‍നിന്ന് നേടിയെടുക്കുന്നതിനുവേണ്ടി വാള്‍മാര്‍ട്ടിനെപോലെയുള്ള വിപണന ഏജന്‍സികള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കുവേണ്ടി കങ്കാണിപ്പണി ചെയ്യാന്‍ തയ്യാറുള്ള വലിയ രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും കൈക്കൂലി നല്‍കുകയാണ് അത് നടന്നു കിട്ടുന്നതിനുള്ള ഒരു പോംവഴി. ഇന്ത്യന്‍ ജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും ജീവനും ജീവനോപാധികളും തകര്‍ത്തുകൊണ്ടുപോലും, ഈ നീക്കം പ്രാബല്യത്തില്‍ വരുത്തേണ്ടത് പരമപ്രധാനമാണെന്ന് അവര്‍ കരുതുന്നത് എന്തുകൊണ്ടാണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള ഉത്തരം വ്യക്തമാണ്. ക്ലാസിക്കല്‍ വികസനത്തെ സംബന്ധിച്ച മുതലാളിത്തത്തിന്റെ ചില നിയമങ്ങള്‍ പുരോഗതിയുടെ മാര്‍ഗത്തിലൂടെയുള്ള ചലനത്തിന് അനിവാര്യമാണെന്നുള്ള കാലഹരണപ്പെട്ട ധാരണകളോട് പ്രതിജ്ഞാബദ്ധതയുള്ള, അന്ധമായും സാമ്പത്തിക മൗലികവാദികളായ ഒരു ഗൂഢസംഘത്തിന്റെ (അവരുടെ നേതൃത്വം പ്രധാനമന്ത്രിയ്ക്കാണ്) നിയന്ത്രണത്തിലുള്ളതാണ് കേന്ദ്ര ഗവണ്‍മെന്‍റ്.

എന്തൊക്കെയാണ് ആ തത്വങ്ങള്‍? മുതലാളിത്ത ഉല്‍പാദനത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചക്രവാളത്തിന്, സ്വത്തില്ലാത്ത കൂലിവേലക്കാരായ ജനങ്ങളുടെ നിലനില്‍പ് അനിവാര്യമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാല്‍ ഈ കൂലിവേലക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടിയല്ല അവരെ നിലനിര്‍ത്തിയിരിക്കുന്നത്, മറിച്ച് തൊഴിലാളിവര്‍ഗത്തോട് കൂടുതല്‍ ശക്തമായി വില പേശുന്നതിന് മുതലാളിവര്‍ഗത്തിന് കഴിയുന്നതിനായി അവരെ കരുതല്‍ തൊഴില്‍സേനയായി ഉപയോഗപ്പെടുത്തുകയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ലാഭം കൊയ്തെടുക്കുന്നതിനുവേണ്ടി നിലവിലുള്ള തൊഴിലാളികളുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയും യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഇത്തരം കരുതല്‍ തൊഴില്‍സേന ആവശ്യത്തിലധികമായിത്തീരുന്ന അവസ്ഥയുണ്ടാവുകയാണെങ്കില്‍, അവര്‍ കുറ്റവാളികളുടെയും ഗുണ്ടകളുടെയും മാഫിയകളുടെയും കൂട്ടത്തില്‍ ചെന്ന് ചേരുകയാണെങ്കില്‍, ഈ മുതലാളിത്ത വികസനം, സമൂഹത്തെ സംബന്ധിച്ചിടത്തോളം വിനാശകരമായിത്തീരുന്നു. അപ്പോള്‍ ആ വ്യവസ്ഥയേയും അതിനെ നിയന്ത്രിക്കുന്ന സാമ്പത്തിക ആശയങ്ങളെയും തൂത്തെറിയേണ്ടത് ആവശ്യമായിത്തീരുന്നു; അഥവാ അതു പരാജയപ്പെടുകയാണെങ്കില്‍ ആ സമൂഹത്തിന്റെ തന്നെ ശിഥിലീകരണം നടക്കുന്നു. ഇങ്ങനെയുള്ള പരാജയത്തിന്റെ ഫലമായി, തൊഴിലാളിവര്‍ഗം സമരങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിയ്ക്കപ്പെടുകയും അരാജകത്വം പൊട്ടിപ്പുറപ്പെടുകയും യുദ്ധങ്ങള്‍ തന്നെ ഉണ്ടാവുകയും ചെയ്യാം. സാമ്പത്തിക മൗലികവാദികള്‍ ചിന്തിയ്ക്കുന്നതായി തോന്നുന്നപോലെ, ഇക്കാര്യത്തില്‍ നമുക്ക് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവുകയില്ല എന്ന് വ്യക്തമാണ്.

ഒരു പിടി ആളുകളുടെ കൈകളിലേക്ക് മൂലധനം കേന്ദ്രീകരിക്കുക എന്നതാണ് മറ്റൊരു തത്വം. ഇന്ത്യയില്‍ അതിന്നര്‍ഥം കര്‍ഷക ജനസാമാന്യത്തിന്റെ ഭൂമി അവരില്‍നിന്ന് തട്ടിപ്പറിച്ചെടുത്ത് മാഫിയകളും കാര്‍ഷിക വ്യവസായവും തോട്ടമുടമകളും റിയല്‍ എസ്റ്റേറ്റുകാരും കയ്യടക്കുക എന്നതാണ്. തൊഴില്‍വിപണിയിലെ ആളുകളുടെ സംഖ്യ അതുമൂലം വര്‍ധിക്കും എന്നു മാത്രമല്ല, ചെറുകിട കൃഷിയ്ക്കും സഹകരണ കൃഷിയ്ക്കും ലഭ്യമായ ഭൂമിയുടെ അളവ് കുറയ്ക്കുകയും ചെയ്യും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ വലിയ അളവില്‍ വര്‍ധിച്ചതും ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുന്നതും കാണിക്കുന്നത് ഇതും പ്രവര്‍ത്തനക്ഷമമല്ലെന്നാണ്. കൂട്ടക്കുഴപ്പവും മനുഷ്യവിഭവശേഷിയുടെ വമ്പിച്ച നഷ്ടവുമാണ് അതിന്റെ ഫലം. ഒരുപിടി ആളുകള്‍ക്കുണ്ടാകുന്ന ലാഭത്തെ വളര്‍ച്ചയായി ചിത്രീകരിക്കുകയും 84 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നതിനെ അവഗണിയ്ക്കുകയും ചെയ്യുന്ന സാമ്പത്തിക മൗലികവാദികള്‍ യഥാര്‍ത്ഥത്തില്‍ ഉല്‍പാദനപരമായ കഴിവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഈ സ്ഥിതിയ്ക്ക് ഒരൊറ്റ പരിഹാരമേയുള്ളൂ; സമ്പാദിയ്ക്കപ്പെടുന്ന സ്വത്ത് സ്വകാര്യ കുത്തകകളുടെ കൈകളില്‍ എത്തിച്ചേരാത്തവിധത്തില്‍ വിഭവങ്ങള്‍ വഴി തിരിച്ചുവിടുന്ന ഒരു വ്യവസ്ഥ കണ്ടെത്തുക. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും സ്വത്ത് കൂടുതല്‍ വിശാലമായി വിതരണം ചെയ്യുന്നതിനും ഉപകരിക്കുന്ന ആസൂത്രണത്തില്‍ അധിഷ്ഠിതമായിരിക്കണം ആ വ്യവസ്ഥ. വികസന മൂലധനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിഭവശേഷിയെ വികസിപ്പിയ്ക്കാന്‍ ആ വ്യവസ്ഥയില്‍ ആഭ്യന്തര വിപണിയ്ക്ക് കഴിയും. ഏറ്റവും താഴെ തട്ടുതൊട്ട് മുകളറ്റം വരെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തമായ ഉപകരണങ്ങള്‍ ഉണ്ടാവേണ്ടത് ഇതിന്നാവശ്യമാണ്. മേല്‍പ്പറഞ്ഞ വിനാശകരമായ പ്രവണതകളെ ചെറുക്കുന്നതിന് ഒരു തരത്തിലുള്ള സോഷ്യലിസ്റ്റ് പരിഹാരങ്ങള്‍ തന്നെയാണ് ആവശ്യം. കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെയും വിപണികുത്തകകളുടെയും ധനമൂലധനത്തിന്റെ ഊഹാധിഷ്ഠിതമായ പകല്‍കൊള്ളയുടെയും പ്രവണതയ്ക്കെതിരെ കടുത്ത ആക്രമണം നടത്തേണ്ടത് ഇതിന്നാവശ്യമാണ്. സാമൂഹ്യ ഉടമസ്ഥത ശക്തിപ്പെടുത്തുന്നതിനും സഹകരണവല്‍ക്കരണത്തിനും ലഭ്യമായ വിഭവങ്ങള്‍വെച്ചുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതിനും ഉള്ള ശ്രമങ്ങള്‍ ഇതിനാവശ്യമാണ്.

ഗ്രാമങ്ങളില്‍ താമസിക്കുന്ന വലിയ സംഖ്യ വരുന്ന തൊഴിലാളികളാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംഎന്‍ആര്‍ഇജിഎ) നിയമവും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളുംപോലുള്ള നിയമങ്ങള്‍ വഴി നാം അവരെ ശാക്തീകരിയ്ക്കേണ്ടതുണ്ട്. വിതരണം ചെയ്യുന്നതിന് യഥേഷ്ടം ഭൂമി ഇവിടെയുണ്ട്; അതില്‍ കൃഷി ചെയ്യുന്നതിന് തൊഴിലാളികളുമുണ്ട്. ഇതായിരിക്കണം ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ വരേണ്ടത്. ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പാക്കുന്നതിന് ശക്തമായ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ വിലക്കയറ്റത്തിനുനേരെ ശക്തമായ ആക്രമണം നടത്തണം; വന്‍കിട കച്ചവടക്കാരും സര്‍ക്കാരും നടത്തുന്ന പൂഴ്ത്തിവെപ്പ് തടയുന്നതിന് ശക്തമായ പൊതുവിതരണ സംവിധാനം വളര്‍ത്തിക്കൊണ്ടുവരണം; ഗവണ്‍മെന്‍റ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉള്ള അഴിമതികള്‍ തടയുന്നതിന് കര്‍ശനമായ നിയമങ്ങള്‍ നിര്‍മിയ്ക്കണം; ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് അവരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെമേല്‍ ഫലപ്രദമായ പൊതുനിയന്ത്രണം കൊണ്ടുവരണം. തൊഴിലാളികളുടെയും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടിതമായ സമരങ്ങള്‍ കെട്ടഴിച്ചുവിട്ടുകൊണ്ടേ ഇതെല്ലാം സാധിക്കൂ. ആ സമരങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം.

*
സുനീത് ചോപ്ര ചിന്ത വാരിക