Showing posts with label സി ഐ ടി യു. Show all posts
Showing posts with label സി ഐ ടി യു. Show all posts

Saturday, May 31, 2014

തൊഴിലും വ്യവസായങ്ങളും സംരക്ഷിക്കാന്‍ പ്രക്ഷോഭം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുത്തരവാദി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങള്‍ മിക്കവയും തകര്‍ച്ചയിലാണ്. ഫാക്ട് പുനരുദ്ധാരണത്തിനായി അംഗീകരിച്ച പാക്കേജനുസരിച്ചുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമായില്ലെങ്കില്‍, ഫാക്ട് അടച്ചു പൂട്ടപ്പെടും. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തെ യുപിഎ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്യാര്‍ഡ്, എച്ച്എംടി, എച്ച്ഒസി, ഐആര്‍ഇ, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.

കേരളത്തിന് വാഗ്ദാനംചെയ്യപ്പെട്ട കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി തുടങ്ങിയ പുതിയ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല. റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ച എല്ലാ പൊതുമേഖലാ വ്യവസായങ്ങളും പിറകോട്ടു പോയി. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒരു പുതിയ നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായി. മാസങ്ങളായി പെന്‍ഷന്‍ വതരണവും നടക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഒരു പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തില്ല. ചീമേനി പദ്ധതി നിശ്ചലമായി. ഒഡിഷയിലെ ബൈതരണിയില്‍, കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടു. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാനുള്ള ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.

പുതവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായെങ്കിലും, പൈപ്പ്ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍, ഒരു പദ്ധതിക്കും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഭൂഉടമകള്‍ക്ക് ന്യായമായ വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാ വികസന പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, ആര്‍ട്ടിസാന്‍, കള്ളുചെത്ത്, മത്സ്യം, ഖാദി, ബീഡി, ഈറ്റ-പനമ്പ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടും, ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിര്‍മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാന്‍ നരവധി തടസ്സങ്ങളുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പ്രശ്നം. കളിമണ്ണ് ലഭിക്കാനുള്ള തടസ്സംമൂലം ഓട് - ഇഷ്ടിക നിര്‍മാണ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.

മോട്ടോര്‍ വ്യവസായം വലിയ കുഴപ്പത്തിലാണ്. ടാക്സ് വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കടിയുള്ള വിലവര്‍ധന തുടങ്ങിയവ ഈ മേഖലയെ കലുഷമാക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗത, ഈ മേഖലയിലെ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, ഉല്‍പ്പന്ന വിലയിടിവും തോട്ടം വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു.യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍ കരാര്‍, സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സഹകരണ മേഖല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം തകര്‍ച്ച നേരിടുകയാണ്. സ്വകാര്യവല്‍ക്കരണ ഭീഷണിയില്‍, ബാങ്കിങ് മേഖലയും കുഴപ്പത്തിലാണ്. എസ്ബിഐ-റിലയന്‍സ് കരാര്‍, സ്റ്റേറ്റ് ബാങ്കിനെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതാണ്.

തുച്ഛമായ വേതനം പറ്റുന്ന വിവിധ സ്കീം തൊഴിലാളികളുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. അങ്കണവാടി, ആഷ, സ്കൂള്‍ പാചക തൊഴിലാളികള്‍, ദേശീയ സമ്പാദ്യ പദ്ധതി പിരിവുകാര്‍ തുടങ്ങിയവരെല്ലാം കടുത്ത ദുരിതത്തിലാണ്. തൊഴിലാളി ക്ഷേമപദ്ധതികള്‍ എല്ലാം താറുമാറായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കെടുകാര്യസ്ഥത, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ താറുമാറാക്കി. ക്ഷേമനിധിഫണ്ട് തിരിമറി നടത്തിയും, ഉദ്യോഗസ്ഥ മേധാവികളുടെ താന്തോന്നിത്തത്തിന് വിധേയമാക്കിയും, എല്ലാ ക്ഷേമപദ്ധതികളും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാപാര മേഖലയിലും ഐടി മേഖലയിലും മറ്റും കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. തുച്ഛമായ വേതനംമാത്രം നല്‍കി തൊഴിലാളികളെ ചൂഷണംചെയ്യുകയാണ്. ജോലിസ്ഥിരത എന്നത് ഒരിടത്തുമില്ല. പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. സ്വകാര്യ ആശുപത്രികള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയവയിലും കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം മൂകസാക്ഷിയാവുന്നു. കരാര്‍, പുറംജോലി സമ്പ്രദായം വ്യാപിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, ഐടി മേഖല, വ്യാപാര മേഖല എന്നിവിടങ്ങളിലെല്ലാം ഈ സ്ഥിതി വ്യാപിക്കുന്നു. റെയില്‍വേ, ടെലികോം തുടങ്ങിയ മേഖലകളിലും വിവിധ ജോലികള്‍ കരാര്‍ നല്‍കുന്നു. ജോലിസ്ഥിരതയില്ലാത്തതിനാല്‍, നിയമാനുസൃത അവകാശങ്ങള്‍പോലും ചോദിക്കാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. വികസനം സംബന്ധിച്ച് വികലമായ കാഴ്ചപ്പാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. "പുകക്കുഴല്‍ വ്യവസായം" വേണ്ട എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം, ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും പുറംതള്ളലാണ്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയുമില്ല. എമര്‍ജിങ് കേരളപോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു രൂപയുടെ കേന്ദ്ര നിക്ഷേപം പോലും നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല.

അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കടുത്ത ആശങ്കയിലാണ്. സ്വകാര്യ-അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് മുടക്കി, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന, യുവതീ യുവാക്കളുടെ മുമ്പില്‍ ഒരു തൊഴിലവസരവും ഇല്ല. സംരംഭകത്വ വികസനമെന്ന വായ്ത്താരിയല്ലാതെ, പുതിയ തൊഴില്‍ സൃഷ്ടിക്കാനോ, നിലവിലുള്ള തൊഴില്‍ സംരക്ഷിക്കാനോ, യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. എല്ലാറ്റിനും പരിഹാരം സ്വകാര്യപങ്കാളിത്തം മാത്രമാണെന്ന വിനാശകരമായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്.

വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി ചേര്‍ന്ന്, പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റ് പോംവഴികളില്ല.

*
(സിഐടിയു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍നിന്ന്)

Sunday, March 2, 2014

മിനിമം പെന്‍ഷന്‍ ആയിരം രൂപ

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെടുത്തി 1995 മുതല്‍ നടപ്പിലാക്കിയ തൊഴിലാളി പെന്‍ഷന്‍ പദ്ധതി മിനിമം പെന്‍ഷന്‍ 1000 രൂപ ഉറപ്പാക്കുംവിധം ഭേദഗതി ചെയ്യപ്പെടും. അതോടൊപ്പം അതിന് അര്‍ഹമായ ശമ്പളത്തിന്റെ നിലവിലുള്ള ഉയര്‍ന്ന പരിധി മാസം 6500 രൂപ എന്നത് 15,000 രൂപയായി ഉയര്‍ത്തുകയും വേണം. ഫെബ്രുവരി 5ന് അടിയന്തിരമായി വിളിച്ചുചേര്‍ത്ത സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) മീറ്റിങ്ങിലായിരുന്നു ഇതേക്കുറിച്ചുള്ള തീരുമാനമെടുത്തത്. ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ വരുത്തിയ ഭേദഗതികളെ സിബിടിയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളെല്ലാം സ്വാഗതം ചെയ്യകയുണ്ടായി. എന്നാല്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കപ്പെടുകയും അതോടൊപ്പം മറ്റുചില നിര്‍ദ്ദേശങ്ങള്‍ മീറ്റിങ്ങില്‍ മുന്നോട്ടുവയ്ക്കപ്പെടുകയും ചെയ്തു. സിബിടിയിലെ സിഐടിയു പ്രതിനിധി എ കെ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തു. മിനിമം പെന്‍ഷന്‍ ഉയര്‍ത്തുകയും അതോടൊപ്പം സ്കീമില്‍ മറ്റുചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യണമെന്ന ആവശ്യം ട്രേഡ് യൂണിയനുകള്‍ ദീര്‍ഘകാലമായി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തുക എന്ന ആവശ്യം സംയുക്ത ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച 10 കാര്യങ്ങളില്‍ ഒന്നായിരുന്നു; അതിനായുള്ള പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരികയായിരുന്നു. ഇപിഎഫ് പെന്‍ഷന്‍കാരുടെ സംഘടനകളും വിവിധങ്ങളായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയായിരുന്നു. ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഈ പ്രശ്നം സംബന്ധിച്ച് 2010ല്‍ ഒരു വിദഗ്ധകമ്മിറ്റി പഠനം നടത്തുകയുണ്ടായി. അത് സിബിടിയില്‍ ചര്‍ച്ചചെയ്തു. 2012ല്‍ വിഷയം ക്യാബിനറ്റിന് വിട്ടു. കഴിഞ്ഞ 2 വര്‍ഷമായി അതവിടെ തീരുമാനമാകാതെ ഇരിക്കുകയായിരുന്നു.

തുടക്കം

തൊഴിലാളി പെന്‍ഷന്‍ പദ്ധതി (ഇപിഎസ്) 1995 നെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രം തുടങ്ങുന്നത് അത് ആരംഭിക്കുന്നതുമുതലാണ്. രാജ്യത്തെ തൊഴിലെടുക്കുന്ന ജനത, പ്രത്യേകിച്ചും ഒരുതരത്തിലുള്ള പെന്‍ഷന്‍ പദ്ധതിയിലുമില്ലാത്തവര്‍, ഗ്രാറ്റുവിറ്റിയും പ്രോവിഡന്റ് ഫണ്ടും കൂടാതെ, ഒരു മൂന്നാം ആനുകൂല്യം എന്ന നിലയില്‍ പെന്‍ഷന്‍ വേണം എന്ന ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതിനുപകരം ഗവണ്‍മെന്റ്, എംപ്ലോയീസ് സ്കീം എന്ന ആശയം അടിച്ചേല്‍പ്പിച്ച്, നിര്‍ബന്ധമായും അത് നടപ്പിലാക്കുകയായിരുന്നു. പദ്ധതിയെപ്പറ്റി ആഴത്തില്‍ പഠിച്ച സിഐടിയു അനേകം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാകത്തക്കവിധം ആയിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി തൊഴിലാളികള്‍ക്ക് പ്രയോജനകരമാണെന്ന് "തെളിയിക്കുന്നതി"നായി ഗവണ്‍മെന്റ് അവ്യക്തമായ അനേകം വാദമുഖങ്ങള്‍ ഉന്നയിച്ചു. സുപ്രീംകോടതി പോലും ആ വാദമുഖങ്ങള്‍ അംഗീകരിക്കുകയാണുണ്ടായത്. ഈ പ്രശ്നത്തില്‍ സിഐടിയു രാജ്യവ്യാപകമായി ഒരു ദിവസത്തെ പണിമുടക്ക് നടത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, പദ്ധതിയ്ക്കെതിരെ അന്ന് യൂണിയന്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞുകഴിഞ്ഞു.

തുച്ഛമായ പെന്‍ഷന്‍ തുക, തൊഴിലാളികളെ രോഷാകുലരാക്കി. ഇപ്പോള്‍പോലും 2.92 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് മാസം 250 രൂപയില്‍ താഴെയാണ് കിട്ടുന്നത്. 27 ലക്ഷത്തിലേറെ പെന്‍ഷന്‍കാര്‍ക്കും മാസം 1000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇതിനിടയ്ക്ക് 2008ല്‍ ചില പ്രധാനപ്പെട്ട ആനുകൂല്യങ്ങളായ 100 മാസത്തെ മൊത്തം തുകയുടെ മൂന്നിലൊന്ന് കമ്യൂട്ടേഷന്‍ ആയി ഒന്നിച്ചു നല്‍കുന്നതും "നിക്ഷേപ ആദായ"വും ഏകപക്ഷീയമായി പിന്‍വലിക്കുകയുണ്ടായി. ഈ രണ്ട് ആനുകൂല്യങ്ങളും നിര്‍ബന്ധിത പെന്‍ഷന്‍ പദ്ധതിയ്ക്കെതിരെയുള്ള കേസില്‍ സുപ്രീംകോടതി വലിയ നേട്ടമായി ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങളാണ്.

ധനകാര്യമന്ത്രാലയത്തിന്റെ ആവശ്യങ്ങള്‍

മിനിമം പെന്‍ഷന്റെ കാര്യത്തില്‍ നിലവില്‍ വരുത്തിയിട്ടുള്ള ഭേദഗതികളും വേതനപരിധി ഉയര്‍ത്തലും ജനുവരി 21ന് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു. സിബിടിയില്‍ ജനുവരി 21ന് ധനകാര്യമന്ത്രാലയം സര്‍ക്കുലേറ്റ്ചെയ്ത കുറിപ്പിനനുസരിച്ച്, ഭേദഗതിയ്ക്കായുള്ള മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതും സമഗ്രമായ നിര്‍ദ്ദേശങ്ങളുടെ ഒരു ഭാഗവുമാണ്. സിബിടിയില്‍ ചര്‍ച്ചചെയ്യപ്പെട്ട പ്രധാന നിര്‍ദേശങ്ങള്‍ മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്നത് ഒരു വര്‍ഷത്തേക്കു (2014-15) മാത്രമാണെന്നും അത് 2014 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കും എന്നുമുള്ള നിര്‍ദേശം. "ഒരു വര്‍ഷം മാത്രം" എന്ന നിര്‍ദേശത്തെ സിബിടിയിലെ ട്രേഡ്യൂണിയന്‍ പ്രതിനിധികള്‍ എതിര്‍ത്തു. ഒരു വര്‍ഷത്തേക്കു മാത്രമായി പദ്ധതി ഭേദഗതി വരുത്താന്‍ കഴിയില്ല എന്ന് തൊഴില്‍ വകുപ്പിനുപോലും ബോധ്യപ്പെട്ടു. അവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരുകാര്യം, "ഒരിക്കല്‍ മാറ്റം നടപ്പാക്കിക്കഴിഞ്ഞാല്‍ അത് തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ല" എന്നതാണ്. അവസാനം തൊഴില്‍വകുപ്പ ്മന്ത്രി, ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഒരു വര്‍ഷത്തിനുശേഷം വര്‍ധിപ്പിച്ച പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ഉറപ്പുതന്നു. ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ മിക്കതും തൊഴിലാളികളുടെ താല്‍പര്യങ്ങളെ ഹനിക്കുന്നതായിരുന്നു. സിഐടിയുവിന്റെയും മറ്റ് ട്രേഡ്യൂണിയനുകളുടെയും പ്രതിനിധികള്‍, നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന് ശക്തമായി ആവശ്യപ്പെട്ടു. ം ഇപ്പോള്‍ പെന്‍ഷന് അര്‍ഹമായ ശമ്പളമായി കണക്കാക്കുന്നത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ്. ഇത് അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി ആക്കണമെന്നതായിരുന്നു നിര്‍ദേശം. ഇത് തീര്‍ച്ചയായും പെന്‍ഷന് അര്‍ഹമായ ശമ്പളത്തെയും പെന്‍ഷന്‍ തുകയെയും കുറയ്ക്കുന്നതായിരിക്കും.

ശമ്പളത്തിന്റെ 1.6% വിഹിതം ഇന്ത്യാ ഗവണ്‍മെന്റ് ഇപിഎസിലേക്ക് മാറ്റുന്നു. ശമ്പള പരിധി ഉയര്‍ത്തിയപ്പോള്‍ ഈ വിഹിതം ചുരുക്കാന്‍ ഗവണ്‍മെന്റ് താല്‍പര്യപ്പെടുന്നു. ഉയര്‍ന്ന വേതന പരിധി കവിഞ്ഞവര്‍ സ്വമേധയാ ഇപിഎസില്‍ വിഹിതമടയ്ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഈ 1.16 ശതമാനം അടയ്ക്കേണ്ടതില്ലെന്നും ആ വിഹിതംകൂടി തൊഴിലാളികള്‍തന്നെ അടയ്ക്കണമെന്നുമാണ് നിര്‍ദേശം. കുറഞ്ഞ ശമ്പളം വാങ്ങിയിരുന്നപ്പോള്‍ മുതല്‍ ഇപിഎസ് അംഗങ്ങളായിരുന്നവര്‍ക്കുപോലും 15,000 രൂപവരെ 1.16% എന്ന പരിധിയില്‍പെടുത്തണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഉയര്‍ന്ന പരിധി 15,000 രൂപ ആയി ഉയര്‍ത്തുമ്പോഴും 6500 രപ എന്ന പരിധിയില്‍ ഉണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടരണമെന്ന് ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെട്ടു.

സര്‍വീസില്‍നിന്നും പിരിയുന്നസമയത്ത് പെന്‍ഷന് അര്‍ഹതയുള്ള സര്‍വീസ് ഇല്ലാത്തവര്‍ക്ക് മൊത്തം തുകയും പിന്‍വലിക്കാന്‍ നിലവില്‍ കഴിയുന്നതാണ്. എന്നാല്‍ ഇങ്ങനെ പിന്‍വലിക്കുവാനുള്ള അവസരം എടുത്തുകളയണമെന്നാണ് ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്. ഇതിനെ തൊഴിലാളി പ്രതിനിധികള്‍ ശക്തിയായി എതിര്‍ത്തു. തൊഴില്‍ മന്ത്രാലയംപോലും പറഞ്ഞത്, ""ഇത് നീതീകരിക്കാനാകാത്തതാണ്. നിലവില്‍ തൊഴിലാളികള്‍ക്ക് സര്‍വീസിന്റെ തുടര്‍ച്ചയോ അല്ലെങ്കില്‍ ഏതെങ്കിലും മെമ്പര്‍മാര്‍ക്ക് പകരം ജോലിയോ/തൊഴിലോ ഉറപ്പുനല്‍കാന്‍പോലും കഴിയില്ലെന്നതാണ് വസ്തുത"".

മറ്റൊരു നിര്‍ദേശം പെന്‍ഷന് അര്‍ഹതയ്ക്കുള്ള പ്രായപരിധി 58ല്‍നിന്നും 60 ആയി വര്‍ധിപ്പിക്കണമെന്നതായിരുന്നു. ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങളിലും പെന്‍ഷന്‍പ്രായം സാര്‍വത്രികമായി 58 ആയിരിക്കുമ്പോള്‍, പെന്‍ഷന്‍ പ്രായം 60 ആക്കുന്നതുവരെ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ം മറ്റൊരു നിര്‍ദേശം, റിഡക്ഷന്‍ റേറ്റ് പ്രതിവര്‍ഷം 4% എന്നത് 6% ആക്കി വര്‍ധിപ്പിക്കുക എന്നതായിരുന്നു. മുമ്പ് ഇത് 6% ആയിരുന്നതാണ്; പിന്നീട് 3% ആക്കി; ഒടുവില്‍ 2008ല്‍ 4% ആയി വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. പെന്‍ഷന്‍കാര്‍ക്ക് "നേരത്തേ പെന്‍ഷന്‍" കിട്ടുമ്പോഴാണ് ഇത് ബാധകമാകുന്നത്. നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഇത് ഇടയാക്കും.

ഇപിഎസിലെ, നിലവിലുള്ള നിക്ഷേപ രീതിയില്‍ കാതലായ മാറ്റം വരുത്തണമെന്ന് ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫണ്ടുകള്‍, ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം നേരത്തേതന്നെ ട്രേഡ്യൂണിയനുകള്‍ തള്ളിക്കളഞ്ഞിരുന്നു. യൂണിയന്‍ പ്രതിനിധികള്‍ അത് വീണ്ടും നിരസിക്കുകയും നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ സിബിടിയിലൂടെ മാത്രം തീരുമാനിക്കണമെന്ന് ശഠിക്കുകയും ചെയ്തു. ം 2014 ഏപ്രില്‍ 1 മുതല്‍ റിട്ടയര്‍മെന്‍റ് സമയത്തെ വേതനത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം പെന്‍ഷന്‍ കണക്കാക്കുന്നതിനുപകരം ഒരു നിശ്ചിത പെന്‍ഷന്‍ ആയിരിക്കും കണക്കാക്കുക എന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഒരു നിബന്ധനകൂടി കൂട്ടിച്ചേര്‍ക്കാനുള്ള ഒരു നിര്‍ദേശംകൂടി മുന്നോട്ടുവെയ്ക്കപ്പെട്ടു - ""ഗവണ്‍മെന്റിന് ഈ നിയമമനുസരിച്ച് ആവശ്യമെങ്കില്‍ കുടുംബ പെന്‍ഷന്‍കാരുടെ ഏതെങ്കിലും കാറ്റഗറിയുടെയോ എല്ലാ വിഭാഗത്തിന്റെയോ ഇത്തരം സബ്സിഡി മൊത്തമായോ ഭാഗികമായോ തുടരുകയോ നിര്‍ത്തലാക്കുകയോ വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം"". ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രമുതകുന്ന ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തെ സിഐടിയു ശക്തമായി എതിര്‍ത്തു. തൊഴില്‍മന്ത്രി ഗവണ്‍മെന്റിന്റെ ഈ നിര്‍ദേശത്തെ ന്യായീകരിക്കുകയായിരുന്നു. കമ്യൂട്ടേഷന്‍ പെന്‍ഷന്‍ കമ്യൂട്ടുചെയ്ത് നൂറുമാസത്തിനുശേഷംപോലും കമ്യൂട്ട്ചെയ്ത നിലയിലുള്ള കുറഞ്ഞ പെന്‍ഷന്‍ കിട്ടുന്നത് പെന്‍ഷന്‍കാരെ തുടര്‍ന്നും ചൂഷണംചെയ്യുകയാണെന്ന വിഷയം സിഐടിയു പ്രതിനിധികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. കമ്യൂട്ടുചെയ്ത തുക തിരിച്ചു ഈടാക്കി കഴിയുന്നതോടെ ഒറിജിനല്‍ പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊഴിലുടമകളുടെ ആവശ്യങ്ങള്‍

വേതനപരിധി ഒറ്റയടിക്ക് 15,000 ആയി വര്‍ദ്ധിപ്പിക്കുന്നതിനെ തൊഴിലുടമകളുടെ പ്രതിനിധികള്‍ എതിര്‍ത്തു. ആദ്യം 10,000 മാത്രമായി ഉയര്‍ത്തുകയും പിന്നത്തെ ഘട്ടത്തില്‍ 15,000 ആക്കുകയും ചെയ്താല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിലൂടെയുണ്ടാകുന്ന വര്‍ദ്ധിച്ച ചെലവ് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ബാധിക്കുന്ന പ്രശ്നവും അവര്‍ ഉന്നയിച്ചു.

മിനിമം പെന്‍ഷന്റെ വിഷയം ഗവണ്‍മെന്റ് അംഗീകരിച്ചെങ്കില്‍കൂടിയും മറ്റ് നിര്‍ദേശങ്ങളുടെ കാര്യത്തില്‍ അവര്‍ അവസാനം ചെയ്യുന്നതെന്താണെന്ന് ഗവണ്‍മെന്റിന്റെ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ മാത്രമായിരിക്കും അറിയുന്നത്. നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതിരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ജാഗ്രത്താവേണ്ടതുണ്ട്. കാലങ്ങളായി നമ്മുടെ സമരങ്ങളില്‍ നാം ഉന്നയിക്കുന്ന ആവശ്യങ്ങളായ, എല്ലാ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ ജീവിത നിലവാര സൂചികയ്ക്കനുസരിച്ചായിരിക്കുക, പെന്‍ഷന്‍ കമ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, നിക്ഷേപ ആനുകൂല്യത്തില്‍നിന്ന് ലഭിക്കേണ്ട ആദായം എന്നിവ ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

*
എ കെ പത്മനാഭന്‍ ചിന്ത വാരിക

Wednesday, December 11, 2013

പ്രക്ഷോഭപാതയില്‍ തൊഴിലാളികള്‍

രാജ്യത്തെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. ആഗസ്ത് ആറിന് ഡല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനാണ് പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനംനല്‍കിയത്. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 10,000 രൂപയാക്കുക, ബോണസ്- പിഎഫ് പരിധി ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിവരുന്നത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തി. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമരമായിരുന്നു അത്. പണിമുടക്ക് പ്രഖ്യാപിച്ച് മാസങ്ങളോളം രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിച്ച വേളയിലൊന്നും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഒരു കൂടിയാലോചനയും കേന്ദ്രസര്‍ക്കാര്‍ നടത്തിയില്ല. പണിമുടക്കിന്റെ തലേദിവസമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി പേരിനൊരു ചര്‍ച്ചനടത്തിയത്. ആ ചര്‍ച്ചയിലാവട്ടെ, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുന്നതിനുപകരം പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രമാണ് ചെയ്തത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗവും ട്രേഡ് യൂണിയനുകളുടെ മുമ്പിലുണ്ടായിരുന്നില്ല. പണിമുടക്കിനുശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം ട്രേഡ് യൂണിയന്‍ നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒരാവശ്യത്തിന്മേലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. 45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിക്കളയാനാവാത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനനുസരിച്ച് നടപടികള്‍ ഉണ്ടായില്ല.

രാജ്യത്തെ അധ്വാനിക്കുന്ന വര്‍ഗത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തികച്ചും നിഷേധാത്മകമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന തൊഴിലാളികളുടെ മിനിമംവേതനം പ്രതിമാസം പതിനായിരം രൂപയാക്കണമെന്ന ആവശ്യം അന്യായമാണെന്ന് സര്‍ക്കാര്‍പോലും പറയുന്നില്ല. തൊഴിലെടുത്ത് ജീവിക്കുന്ന 45 കോടിയോളം ജനങ്ങള്‍ പട്ടിണിക്കൂലിമാത്രം ലഭിക്കുന്നവരാണ്. കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുവേലക്കാര്‍, കൈവേലക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരൊക്കെ തുച്ഛമായ കൂലിമാത്രം ലഭിക്കുന്നവരാണ്. തൊഴിലാളിക്ഷേമത്തിനായി പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങളുടെ ഒന്നും പരിരക്ഷ ലഭിക്കാത്തവരാണിവര്‍. ഇവരാണ് രാജ്യത്ത് ഉല്‍പ്പാദന-വികസന-സേവന മേഖലകളില്‍ എല്ലാ സമ്പത്തും ഉല്‍പ്പാദിപ്പിക്കുന്നത്. ""ഇന്ത്യ തിളങ്ങുന്നു"" എന്ന്് വിളിച്ചുകൂവുന്ന ഭരണാധികാരികള്‍ ദരിദ്ര ജനകോടികളുടെ രോദനം കേള്‍ക്കാന്‍ സന്നദ്ധരാവുന്നില്ല. സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്ഥിരംതൊഴിലാളികളെ കുറച്ച് കരാര്‍ തൊഴില്‍ വ്യാപിക്കുകയാണ്. കരാറുകാരുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് തുച്ഛമായ വേതനം നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലുടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് പരിമിതമായ ആശ്വാസംനല്‍കുന്ന കരാര്‍തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും നടപ്പാക്കുന്നില്ല. നിയമലംഘനത്തിനും കടുത്ത ചൂഷണത്തിനുമെതിരെ തൊഴിലാളികള്‍ക്ക് സംഘടിക്കാനും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുമുള്ള അവകാശവും നിഷേധിക്കുന്നു. പുതിയ ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചാല്‍ രജിസ്ട്രേഷന്‍ നല്‍കുന്നില്ല. മാരുതി-സുസുക്കി കമ്പനിയില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരംനടത്തി. സമരത്തെ ഹരിയാന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പ്രത്യേക സാമ്പത്തിക മേഖലകളിലെ വ്യവസായങ്ങളിലും ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ടിന്റെ ലംഘനമാണിതെല്ലാം. രാജ്യത്ത് വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. നാഷണല്‍ സാമ്പിള്‍ സര്‍വേ റപ്പോര്‍ട്ടില്‍ പറയുന്നത്, 2000-05 ല്‍ തൊഴിലവസര വളര്‍ച്ച 2.8 ശതമാനമായിരുന്നത് 2005- 10 ല്‍ 0.79 ശതമാനമായി കുറഞ്ഞു എന്നാണ്. രാജ്യത്താകെ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്. തൊഴിലാളികളുടെ വേതനനിരക്ക് ഇടിയാനും കുത്തകകളുടെ ലാഭം വര്‍ധിക്കാനും ഈ സാഹചര്യം വഴിയൊരുക്കുന്നു. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലയെ തകര്‍ക്കുകയാണ്. ബാങ്കിങ് നിയമ ഭേദഗതി ബാങ്ക് ദേശവല്‍ക്കരണത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. പുതിയ നിയമം, ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ വിദേശ മൂലധന ശക്തികളുടെ കൈകളിലെത്തിക്കും. ഫെഡറല്‍ ബാങ്ക് താമസിയാതെ വിദേശ മൂലധന ശക്തികളുടെ നിയന്ത്രണത്തിലാവും.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. കൊച്ചി തുറമുഖത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എഫ്എസിടി, എച്ച്എംടി, എച്ച്ഐഎല്‍, ഐആര്‍ഇ, ഇന്‍സ്ട്രുമെന്റേഷന്‍, ഐടിഐ തുടങ്ങിയ കമ്പനികളെല്ലാം പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാന പൊതുമേഖല വന്‍നാശത്തെയാണ് നേരിടുന്നത്. വിദേശ-ദേശീയ കുത്തകകള്‍ രാജ്യത്തെ പ്രകൃതിസമ്പത്ത് കൈയടക്കുന്നു. കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീറെഴുതി. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ടെലികോം മേഖല തുടങ്ങിയവയെല്ലാം സ്വകാര്യവല്‍ക്കരണ പാതയിലാണ്. നവ- ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ പാതയിലാണ്.

ജനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് ഒറ്റപ്പെട്ടു എന്ന് ബോധ്യപ്പെട്ട കോര്‍പറേറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് രക്ഷാമാര്‍ഗമായി കാണുന്നത്. നരേന്ദ്രമോഡിയെ "വികസന നായകനാ"യി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത്, വന്‍കിട കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളുമാണ്. ഈ സാഹചര്യത്തിലാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പോരാട്ടത്തിനിറങ്ങിയത്. തൊഴിലെടുക്കുന്നവരുടെ ഐക്യപോരാട്ടത്തെ അധികകാലം അവഗണിക്കാന്‍ ഒരു ഭരണകൂടത്തിനും സാധ്യമല്ല. ജാതി-മത-പ്രാദേശിക ഭിന്നതകള്‍ക്കപ്പുറമുള്ള ദേശീയ ഐക്യപ്രസ്ഥാനമാണ് തൊഴിലാളികള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഈ ഐക്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ പതിനാല് ജില്ലയിലും അതേദിവസം നടക്കുന്ന തൊഴിലാളി റാലികള്‍ വന്‍ വിജയമാക്കണമെന്ന് എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം ദേശാഭിമാനി

Monday, October 28, 2013

അവഗണനയുടെ ഭാരവുംചുമന്ന്

കേരളത്തിലെ 32 ലക്ഷത്തോളംവരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും അവരുടെ സാമൂഹ്യസുരക്ഷിതത്വവും ക്ഷേമപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടും രൂപീകരിച്ചതാണ് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്. ആ ബോര്‍ഡിനെയും അതിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബോര്‍ഡുകളെയും തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാന- ജില്ലാ ബോര്‍ഡുകള്‍ യുഡിഎഫ് ഘടകകക്ഷികളുടെ ആശ്രിതരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചു. മുന്‍കാലങ്ങളില്‍ 50 ശതമാനമോ അതില്‍ കൂടുതലോ തൊഴിലാളിപ്രാതിനിധ്യമുളള സംഘടനയ്ക്ക് രണ്ട് പ്രതിനിധികളും മറ്റുസംഘടനകളില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ ഓരോന്നും എന്ന നിലയ്ക്കായിരുന്നു തൊഴിലാളി സംഘടനാപ്രതിനിധികളെ നിശ്ചയിച്ചിരുന്നത്. അതുപോലെ വ്യാപാരിസംഘടനാ പ്രതിനിധികളെ തീരുമാനിക്കുമ്പോള്‍ വ്യാപാരിവ്യവസായി ഏകോപന സമിതിക്ക് മൂന്നും വ്യാപാരി വ്യവസായി സമിതിക്ക് രണ്ടും അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

ഐഎന്‍ടിയുസി നേതാവ് ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം വഹിച്ചപ്പോഴും ഈ നില തുടര്‍ന്നു. എന്നാല്‍, ഇപ്പോള്‍ തൊഴില്‍മന്ത്രി ഇടപെട്ട് യുടിയുസി (ബി) പ്രതിനിധിയെ ചെയര്‍മാനാക്കുകയും ബോര്‍ഡിലെ സിഐടിയു പ്രാതിനിധ്യം ഒന്നാക്കി ചുരുക്കുകയും ചെയ്തു. ജില്ലാ ബോര്‍ഡുകളിലേക്ക് യുഡിഎഫുകാരെയും ചുമട്ടുതൊഴിലാളികളെ പ്രതിനിധാനംചെയ്യാത്തവരെയും ഉള്‍പ്പെടുത്തി. എല്ലാ ജില്ലാ കമ്മിറ്റികളിലും സിഐടിയു പ്രാതിനിധ്യം ഒന്നാക്കി കുറച്ചു. ബോര്‍ഡില്‍ അംഗത്വമെടുത്ത് ആനുകൂല്യം നേടുന്ന എണ്‍പതിനായിരത്തോളം തൊഴിലാളികളില്‍ 80 ശതമാനത്തില്‍കൂടുതല്‍ തൊഴിലാളികളും സിഐടിയു അംഗങ്ങളാണ്. വ്യാപാരി വ്യവസായി സമിതിക്ക് ഒരു ജില്ലയിലും പ്രാതിനിധ്യം നല്‍കിയില്ല. യുടിയുസി (ബി) എന്ന സംഘടന ചുമട്ടുരംഗത്ത് എവിടെയും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, എല്ലാ ജില്ലാകമ്മിറ്റികളിലും മന്ത്രിവിലാസം സംഘടനയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി.

സ്കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 51.5 കോടി രൂപ സംസ്ഥാന ബോര്‍ഡിന് നല്‍കുകയുണ്ടായി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് പൈസപോലും നല്‍കിയില്ല. ബോര്‍ഡിന്റെയും കമ്മിറ്റികളുടെയും നിക്ഷേപങ്ങള്‍ ട്രഷറികളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. ജില്ലാ ബോര്‍ഡ് ഓഫീസുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവന്നവരെ പിരിച്ചുവിട്ട്, തല്‍സ്ഥാനത്ത് മന്ത്രിവിലാസം സംഘടനകളുടെ ശുപാര്‍ശ പ്രകാരം പുതിയ നിയമനം നടത്തുന്നു. കോഴവാങ്ങി നിയമനം നേടിക്കൊടുക്കാന്‍ ഓരോ ജില്ലയിലും പ്രത്യേകം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാബോര്‍ഡ് ചെയര്‍മാന്മാരെയും സെക്രട്ടറിമാരെയും ഡിഎല്‍ഒമാരും ഡിവൈഎല്‍ഒമാരുമായി തീരുമാനിച്ചതോടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടക്കാതായി. ഭാരിച്ച ഉത്തരവാദിത്തമുള്ള ഇവര്‍ക്ക് ചുമട്ടുമേഖലയിലും തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടാനും അവരുടെ തൊഴിലുംകൂലിയും സംരക്ഷിക്കാനും കഴിയുന്നില്ല. ചുരുക്കത്തില്‍ ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതികളെയും ബോര്‍ഡിന്റെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനത്തെയും തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

20 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലെ നിര്‍മാണ മേഖലയിലും കയറ്റിറക്ക് മേഖലയിലും നേരിട്ട് പണിയെടുക്കുന്നത്. അനുബന്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ഇതിനുപുറമെയാണ്. നിര്‍മാണജോലികള്‍ക്ക് അനിവാര്യമായ മണല്‍, കരിങ്കല്ല്, മെറ്റല്‍ എന്നിവയുടെ ലഭ്യതക്കുറവും അവ സംഭരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇത്തരം വസ്തുക്കള്‍ക്ക് വന്‍വില നല്‍കേണ്ടിവരുന്ന സ്ഥിതി ഉണ്ടാക്കി. നിര്‍മാണസാമഗ്രികള്‍ക്ക് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം കയറ്റിറക്ക് തൊഴിലാളികളുടെയും നിര്‍മാണത്തൊഴിലാളികളുടെയും തൊഴിലിനെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. മണല്‍വാരല്‍ രംഗം ചില ലോബികളുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ്. അതൊഴിവാക്കാന്‍, തൊഴിലാളികളുടെ പ്രാതിനിധ്യത്തോടെ കടവ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുക, മണല്‍ലഭ്യതയ്ക്കനുസരിച്ച് മണല്‍വാരാന്‍ അനുമതി നല്‍കുക, കടവുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കടവുകളുടെ ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിക്കുക, ത്രിതല പഞ്ചായത്തുകളില്‍ മണല്‍ യാര്‍ഡുകള്‍ ആരംഭിച്ച് വിതരണം ചെയ്യുക, പാറപൊടിക്കുന്നതിന് എക്സ്പ്ലോസീവ് ലൈസന്‍സ് ലഭിക്കുന്നതിന് കേരളത്തില്‍ ഓഫീസ് സൗകര്യം ഉണ്ടാക്കുക, ചെറുകിട പാറ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളാണ് ഫെഡറേഷന്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്ത് പരമ്പരാഗതമായി കയറ്റിറക്ക് പണിയെടുക്കുന്ന ചുമട്ട് തൊഴിലാളികള്‍ക്ക് ടിപ്പര്‍ ലോറികളുടെ കടന്നുവരവോടെ വലിയതോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ സംഘടനാവ്യത്യാസമില്ലാതെ സമരരംഗത്താണ്. തൃശൂര്‍ ജില്ലയില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ആരംഭിച്ച സമരം ഒരു നിയമസമാധാന പ്രശ്നമായപ്പോള്‍ അന്നത്തെ കലക്ടര്‍ ഒരു യോഗം വിളിച്ച് താല്‍ക്കാലികമായ ഒരു തീരുമാനമുണ്ടാക്കി. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വലിയ വാഹനം ഒന്നിന് 60 രൂപയും ചെറിയ വാഹനത്തിന് 30 രൂപയും എന്ന തോതില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീരുമാനം. ഈ പ്രശ്നം സംസ്ഥാനത്ത് പൊതുവെ ഉളളതാകയാല്‍ മറ്റു ജില്ലകളിലും ഇതേ രീതിയില്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. ഫലത്തില്‍ തൊഴില്‍നഷ്ടത്തിന് നിശ്ചിത തുക നല്‍കുക എന്നതാണ് ഉണ്ടാകുന്നത്. അതാകട്ടെ ജോലി ചെയ്യാതെ കൂലി വാങ്ങലായി മാറി. നോക്കുകൂലി വാങ്ങുന്നു എന്ന ആക്ഷേപം പല സ്ഥലത്തും ഉയര്‍ന്നുവരാനിടയായി. അതുകൊണ്ട് നഷ്ടപരിഹാരമല്ല, ചുമട്ടുതൊഴിലാളികള്‍ ചെയ്തുവന്ന ജോലി തുടര്‍ന്നും ചെയ്യുന്നതിന് ഉറപ്പുണ്ടാക്കലാണ് വേണ്ടത്.

ചുമട്ടുതൊഴിലാളി നിയമപ്രകാരം തന്നെ ഓരോ ജോലിക്കും ജില്ലാടിസ്ഥാനത്തില്‍ കൂലി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനംവഴി പ്രാബല്യത്തില്‍ വരുത്താന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ കൂടി ഇത് നടപ്പാക്കണം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലാണ്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലകൂട്ടി അളവുകുറച്ചു. മാവേലി സ്റ്റോറുകളും കണ്‍സ്യൂമര്‍ സ്റ്റോറുകളും നോക്കുകുത്തിയായി. പൊതു മാര്‍ക്കറ്റിലെ കുത്തക കച്ചവടക്കാര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെയാണ്. നിരവധി തവണ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും മുമ്പാകെ ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരുവിധ ചര്‍ച്ചയും തീരുമാനവും ഉണ്ടാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കുസമരത്തിന് നിര്‍ബന്ധിതരാകുന്നത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍നയം തിരുത്തുക, അനര്‍ഹരായവരെ ഉള്‍പ്പെടുത്തിയും കീഴ്വഴക്കങ്ങള്‍ മാറ്റിയും സംസ്ഥാന ക്ഷേമനിധി ബോര്‍ഡും ജില്ലാ ബോര്‍ഡുകളും പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ചുമട്ടുതൊഴിലാളി നിയമത്തിലും ചട്ടങ്ങളിലും കാലോചിത മാറ്റങ്ങള്‍ വരുത്തുക, ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതിക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുക, ടിപ്പര്‍ ലോറി പ്രശ്നത്തില്‍ അടിയന്തര തീരുമാനം കൈക്കൊള്ളുക, പാറ പൊട്ടിക്കല്‍- മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

*
കെ എം സുധാകരന്‍(ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍ )
ദേശാഭിമാനി

Saturday, October 12, 2013

Employees Provident Fund and related Schemes

Employees Provident Fund is in existence, as a Social Security benefit, from 15th November 1951. At first, it was implemented through an ordinance and later on through an enactment now known as Employees Provident Funds and Miscellaneous Provisions Act 1951.

The Act and the Schemes are administered by a Tri-partite Board, known as Central Board of Trustees. CBT has representatives from Central and State Governments, Employers and Employees.

The schemes under the EPF are – Employees Provident Fund Scheme (EPF), Employees Pension Scheme 1995 (EPS) and Employees Deposit linked Insurance Scheme 1976 (EDLI). These Schemes are administered by the offices of EPF. At present there are 120 EPF offices all over the country.

The Act now extends to 187 categories of establishments. Any of these establishments employing more than 19 persons automatically comes under the purview of the Act.

For any worker, enrolled as a subscriber to EPF, the employer has to contribute 12% of wage – basic pay and Dearness Allowance – and the worker also will contribute an equal amount. More than this, employers will have to pay 1.61% as administrative expenses. Jute, Beedi, Brick, Coir and Guar Gum factory establishments the rate of contribution is 10%. On what constitutes Wage and Allowance for calculating contribution, there are some differences of opinion and is under discussion. The contributions are statutorily payable upto a prescribed wage ceiling which is Rs.6500 per month. This ceiling is continuing from the year 2001.

From the contributions, the employees portion (12%) and 3.67% from employer is accounted to EPF. The balance amount of 8.67% is credited to the Pension Scheme. Govt. of India pays 1.16% to the pension fund.

From EPF, the total accumulation plus interest is paid upon retirement, resignation or death.

Partial withdrawals are allowed for specific expenses such as house construction, higher education, marriage, serious illness etc.

A worker, who is already a number of the scheme, on the event of joining another establishment can transfer his account and ensure continuity of service in the Scheme and obtain consequential benefits.

All members in EPF and for EPS have to submit nomination forms. A number can nominate one or more family members. For Pension Schemes, all details about spouse and children have to given.

Employees Pension Scheme gives monthly pension on superannuation, retirement, disability, survivor, widow(es) and children. These pensions are calculated on the basis of average salary during the preceding 12 months from date of exist from scheme and also on total years of employment. The amount is very meager and struggles are going on to ensure at least Rs.1000 per month as pension. It is estimated that if the Central Govt.’s contribution to pension fund, is raised from 1.16% to 1.79 % minimum pension of Rs.1000 can be ensured.

Employees Deposit linked Insurance Scheme is a benefit provided in case of death of an employee who was a member of the Scheme at the time of death. Family will get 20 times the average wage of the last 12 months of member. With the ceiling of R.6500 for eligibility, the maximum amount payable is 1.3 lakhs.

With computerization of accounts, a member can now view on line, status of his application, the transaction and account details.

Though considered to be one of the largest Social Security Schemes in the world, there are many a hurdles in proper implementation of schemes and ensuring benefits to workers. Many changes are required in the Schemes and also in benefits.

The demands for raising wage ceiling of Rs.6500 to at least 10,000, increase in the interest rate, and pension benefits are long pending. In the Pension Scheme, many unilateral changes taking away some benefits have been made by the Govt. Without even discussions in CBT, which is suppsed to be the administering authority. Actually, policy decisions are made by the Govt. of India though Finance Department.

It is a fact that many apprehensions raised by CITU at the time of introduction of Pension Scheme in 1995 has come true and it required more united struggles to make it a beneficial scheme.

*
AKP

Some EPF Statistics

¨ 855 lakhs of workers from 6.91 lakhs of establishments are members;
¨ There are 41 lakh pensioners under the Scheme;
¨ In the year 2011-12, EPFO received Rs.70,889 crores as contributions and Rs.26,914 crores were paid as benefits;
¨ As on 31.3.2012, a total of Rs.3583 crores was pending for recovery from employers!
¨ As on 31.3.2012, only 19828 werein employment, with 5263 existing vacancies in EPFO.

Unclaimed Dividends!

We heard about unclaimed money in Provident Fund accounts and also in the bank accounts.

Now, there are reports about huge amounts of unclaimed and unpaid dividends. 1406 companies have an amount of Rs.1101.35 crores in this heading.

The largest ten companies are Reliance Industries (112.88 crores), ITC (74.34 crores), Hindustan Unilever (49.05 crores), Hero Motor Corp. (40.22 crores), Tata Steel (38.53 crores), Lakshmi Vilas Bank (34.14 crores), ICICI Bank (19.17 crores), L&T (18.69 crores), Mangalore Refinery (14.23 Crores), IDBI Bank (13.59 crores).

Money lying in these unclaimed accounts gets transferred to Investor Education and Protection fund after 7 years and can not be claimed if transferred, says a report in an economic daily.
*
courtesy: Working Class, September 2013

Defeat all Threats to our Unity

The Rashtriya Swayam Sevak Sangh and the members of its parivar are once again busy at what they do best - evoke communal passions, provoke violence and divide people to benefit their political wing, the BJP.

The recent communal riot in Muzaffarnagar, the worst in recent days, has led to the death of thirty two people. Hundreds of people including children have been injured. Hundreds of houses have been burned and looted. Tens of thousands people have been forced to leave their homes and live in camps. This was preceded by communal violence in other places in the state – in Kosikalan, Bareilly, Moradabad, Pratapgarh, Faizabad, etc. There has been a spurt in communal violence in various parts of the country in the last ten months – in Kishtwar in Jammu and Kashmir, in Nawada and Bettiah in Bihar, in Rajasthan etc. These provide an indication of things to come in the next months, if the RSS is allowed to have its way, as the country heads for Parliamentary elections due early next year.

During the last one year, the RSS and its outfits have been systematically working to raise communal tensions and create communal polarisation, which would benefit the BJP in the 2014 elections. It has once again raised the Ayodhya temple issue. The VHP and other frontal organisations have been deployed to project the Hindutva agenda. Having no alternative pro people economic policies, the BJP has decided to rely on the polarisation of society for its electoral gains. It has anointed Modi, who presided over the horrendous Gujarat communal carnage and is widely perceived as the most polarising personality, as its prime ministerial candidate.

The communal polarisation sought to be achieved by the RSS poses a serious challenge to the unity of the working class. The last four years have seen sustained united campaigns and struggles of the working class with all the eleven central trade unions coming together to fight against the devastating impact of the anti worker anti people neoliberal regime. This unprecedented unity resulted in the historic two day country wide strike in February this year and the call for continuation of the struggle against the apathetic attitude of the government. The enthusiasm created by the joint movement was once again witnessed in the participation of lakhs of workers belonging to all the central trade unions in the state level rallies on 25th September.

It is such unity that the ruling classes want to disrupt to carry out the pro rich, pro corporate neoliberal agenda. It is to be noted that Modi has the support of the entire spectrum of big corporate houses who believe that he is more competent in crushing resistance and fast tracking the neoliberal policies at the national level, as he has done in his home state Gujarat.

The working class of this country cannot allow such disruption of its unity, which has been built so assiduously over the years. This unity of the working class must be protected with utmost care. The working class must be made aware about the machinations of the communal forces and be mobilised en masse against any attempt to disrupt their unity. The campaign for the joint March to Parliament and district level demonstrations on 12th December has to be intensified.

It is the responsibility of all the CITU cadres, sympathisers and well wishers to be vigilant against any acts that threaten the unity of the toiling people.

*
Editorial, the voice of working women, October 2013

Tuesday, October 8, 2013

ദുരിതക്കടലില്‍ മത്സ്യത്തൊഴിലാളികള്‍

കേരളത്തില്‍ മൂന്നുലക്ഷത്തോളം മത്സ്യത്തൊഴിലാളികളും അവരെ ആശ്രയിച്ചുകഴിയുന്ന 10 ലക്ഷത്തിലധികം കുടുംബാംഗങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മൂന്നുശതമാനം മത്സ്യസമ്പത്തില്‍ നിന്നാണ്. രാജ്യത്തെ മത്സ്യോല്‍പ്പന്ന കയറ്റുമതിയില്‍ 20 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കോടിക്കണക്കിനു രൂപ രാജ്യത്തിന് നേടിക്കൊടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ്. കേരളത്തില്‍ ആദിവാസികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ കഴിയുന്നതും ചൂഷണം ചെയ്യപ്പെടുന്നവരുമാണ് മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളിഗ്രാമങ്ങള്‍ ദാരിദ്ര്യത്തിന്റെ തുരുത്തുകളും വികസനരഹിത മേഖലകളുമായി ഇന്നും തുടരുന്നു.

മത്സ്യത്തൊഴിലാളികളെ ഇന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്നത് കടബാധ്യതയാണ്. സാമൂഹ്യാവസ്ഥയും ജീവിതസാഹചര്യങ്ങളുമാണ് അവരെ കടക്കാരാക്കിയത്. മത്സ്യത്തൊഴിലാളികള്‍ അധികവും സ്വന്തമായി തൊഴില്‍ ഉപകരണങ്ങള്‍ ഇല്ലാത്തവരും ബോട്ടുകളിലും വള്ളങ്ങളിലും കൂലിവേല ചെയ്യുന്നവരുമാണ്. ഈ പശ്ചാത്തലത്തിലാണ് 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിമയം പാസാക്കി നടപ്പിലാക്കിയത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍, വീടുവയ്ക്കാന്‍, ചികിത്സയ്ക്ക്, കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടങ്ങിയ ആവശ്യങ്ങള്‍ക്കു വാങ്ങിയ കടങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് നിയമത്തില്‍ വ്യവസ്ഥചെയ്തത്. അഞ്ച് അംഗങ്ങളുള്ള കമീഷനെയാണ് നിയമിച്ചത്. കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി. 48,335 മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ കടമെടുത്ത് കുടിശ്ശികയായ 115.03 കോടി രൂപ മത്സ്യഫെഡിനു വേണ്ടി ദേശീയ സഹകരണ വികസന കോര്‍പറേഷന് (എന്‍സിഡിസി) കേരള സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുണ്ടായി. 9891 മത്സ്യത്തൊഴിലാളികള്‍ വീട് വയ്ക്കുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പു വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ മത്സ്യഫെഡില്‍ സൂക്ഷിച്ചിരുന്ന പ്രമാണങ്ങള്‍ അവര്‍ക്ക് തിരികെ ലഭിച്ചു.

സ്ത്രീ ശാക്തീകരണത്തിന് മത്സ്യഫെഡ് സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. മൈക്രോ ഫിനാന്‍സ്, പലിശരഹിത വായ്പ തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു. 10332 സ്വയംസഹായ ഗ്രൂപ്പുകളായിരുന്നു അന്നുണ്ടായിരുന്നത്. സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയ വകയില്‍ 14 കോടി രൂപയുടെ കടം ഉണ്ടായിരുന്നു. ആ തുക കമീഷന്‍ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നല്‍കി. ഭൂപണയ ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, ഹൗസിങ് സഹകരണ സംഘങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ സ്ഥാപനങ്ങളില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ വായ്പ എടുത്ത് കടംവരുത്തിയ 241 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ബാങ്ക് പലിശയ്ക്ക് 20 കോടി രൂപയും നല്‍കി. ഇതില്‍ സഹകരണ ബാങ്കിന്റേതല്ലാത്ത മുഴുവന്‍ കടങ്ങളും ഒഴിവാക്കപ്പെട്ടു. സഹകരണ ബാങ്കുകള്‍ക്ക് ആദ്യ ഗഡുവായി 100 കോടി രൂപ നല്‍കി. ബാക്കി 141 കോടി രൂപ 2012 സാമ്പത്തിക വര്‍ഷാരംഭത്തില്‍ നല്‍കാമെന്ന് സമ്മതിച്ചു. ഇങ്ങനെ 402 കോടി രൂപയാണ് മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍, 2012 ല്‍ 141 കോടി രൂപ നല്‍കാന്‍ ബാധ്യതപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ ഒരു പൈസപോലും ഇതുവരെ അനുവദിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ബജറ്റിലും മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് പണമില്ല. ദേശസാല്‍കൃത ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കേണ്ട കടാശ്വാസത്തിന്റെ കാര്യം അവരുമായി ചര്‍ച്ചചെയ്തു തീരുമാനിച്ചിട്ടില്ല. അപ്പക്സ് സഹകരണ സ്ഥാപനങ്ങളാണ് പലിശയും പിഴപ്പലിശയും ഒഴിവാക്കേണ്ടതെന്ന നിര്‍ദേശവും നല്‍കുന്നില്ല. അതുകാരണം പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ ലഭിച്ച തുകപോലും മത്സ്യത്തൊഴിലാളികള്‍ക്ക് കടത്തില്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. കടാശ്വാസ കമീഷന്‍ ശുപാര്‍ശചെയ്ത അപേക്ഷകര്‍ക്ക് കടാശ്വാസ ആനുകൂല്യം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കാത്തതിനാല്‍ അവര്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ജപ്തിനോട്ടീസ് ലഭിച്ച മൂന്ന് മത്സ്യത്തൊഴിലാളികള്‍ വൈപ്പിന്‍കരയിലും ആലപ്പുഴയിലും കാസര്‍കോട്ടും ആത്മഹത്യചെയ്തു. അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നില്ല. തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്ന മണ്ണെണ്ണ രണ്ടു ദിവസത്തേക്കുമാത്രമേ തികയൂ. ബാക്കി കരിച്ചന്തയില്‍നിന്ന് ഭാരിച്ച വിലയ്ക്ക്് വാങ്ങേണ്ടി വരുന്നു. മണ്ണെണ്ണയ്ക്ക് അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് അസാധ്യവുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 20 രൂപ സബ്സിഡിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ ആവിഷ്കരിച്ച പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണെണ്ണ എത്രയെന്ന് അറിയിച്ചാല്‍ നല്‍കാമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് സമ്മതിച്ചതാണ്. പക്ഷേ, ഇതുവരെ ഫലം കണ്ടില്ല. ഡീസലിന് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി വില വര്‍ധിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂടിയ വിലകൊടുത്ത് ഡീസല്‍ വാങ്ങി മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് നമ്മുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ ഡീസലിന് 75 ശതമാനംവരെ സബ്സിഡി അനുവദിച്ച ഇന്ത്യാ സര്‍ക്കാര്‍ തദ്ദേശീയരായ മത്സ്യബന്ധനയാനങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു. ഉള്‍നാടന്‍ ജലാശയങ്ങള്‍ കൈയേറുന്നതിനും നികത്തുന്നതിനും മീന്‍വളര്‍ത്താനും റിസോര്‍ട്ട് നിര്‍മിക്കാനും ഉദ്യോഗസ്ഥരുടെ അനുമതിയുണ്ട്. ദേശീയ ജലപാതയ്ക്കുവേണ്ടി കായലില്‍ ആഴം കൂടുമ്പോള്‍ അതിനായി നീക്കംചെയ്യുന്ന മണ്ണ് കായലില്‍ത്തന്നെ നിക്ഷേപിക്കാന്‍ പാടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത് പണിയിടങ്ങള്‍ കുറയാതിരിക്കാനാണ്. ഉള്‍നാടന്‍ ജലാശയങ്ങളുടെ വിസ്തൃതി കുറയുകയെന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പണിയിടങ്ങള്‍ കുറയുക എന്നാണര്‍ഥം. പണിയിടങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന മത്സ്യത്തിന്റെ അളവ് കുറയും. അങ്ങനെ വരുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറയും. അതുകൊണ്ടാണ് കായല്‍ കൈയേറ്റം ശക്തമായി തടയണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ജലമലിനീകരണവും മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

നിയമം ലംഘിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനത്ത് സ്വീകരിക്കുന്നത്. കടലാക്രമണം കാരണം തീരദേശത്ത് ഭൂമിയും വീടും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നാല്‍, ആ നഷ്ടത്തിന് ഒരു ആശ്വാസവും സഹായവും അധികാരികളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. കടലാക്രമണം പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനം കേന്ദ്രസര്‍ക്കാരിന്റെ കൃഷിവകുപ്പിനു കീഴിലാണ്. കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന നഷ്ടം പ്രകൃതിദുരന്തത്തിന്റെ പരിധിയില്‍ വരുമ്പോള്‍ മത്സ്യമേഖലയിലെ നഷ്ടം ഉള്‍പ്പെടുത്തുന്നില്ല. കടല്‍സുരക്ഷ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. 2012 ഫെബ്രുവരി 15ന് കടലില്‍വച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ബോട്ടില്‍ കപ്പലിടിച്ച് അഞ്ച് തൊഴിലാളികള്‍ കൊലചെയ്യപ്പെട്ടു. ഈ രണ്ട് സംഭവങ്ങളും മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കാനാണ്് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചത്. കേരളത്തിന്റെ തീരത്ത് ദിവസം മൂവായിരത്തോളം കപ്പലുകള്‍ കടന്നുപോകുന്നതായാണ് കണക്ക്. തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന സ്ഥലത്തു കൂടിയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കും. കേന്ദ്രസര്‍ക്കാരിന്റെ നേവി, സംസ്ഥാന സര്‍ക്കാരിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവ സംയുക്തമായി കടലില്‍ പ്രവര്‍ത്തിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകാവുന്ന അപകടം ഒഴിവാക്കാന്‍ കഴിയും. അവര്‍ അതിന് പരിശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണക്കാരാണ്. തുച്ഛവരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റം വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മാത്രമല്ല, മണ്ണെണ്ണ, ഡീസല്‍, ഔട്ട്ബോര്‍ഡ് മോട്ടോര്‍, ഇന്‍ബോര്‍ഡ് മോട്ടോര്‍, റോപ്പ്, വല തുടങ്ങിയവയുടെ വിലയും ഗണ്യമായി വര്‍ധിപ്പിക്കുകയാണ്. ഇത്തരം ദുരിതങ്ങളുടെ പശ്ചാത്തലത്തിലാണ് മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സമരരംഗത്തിറങ്ങുന്നത്.

*
അഡ്വ. വി വി ശശീന്ദ്രന്‍ (കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റാണ് ലേഖകന്‍)

Thursday, October 3, 2013

സമരദിനത്തിന്റെ പ്രസക്തി

2013 ഒക്ടോബര്‍ മൂന്ന് സാര്‍വദേശീയ സമരദിനമായി ആചരിക്കാന്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) ആഹ്വാനംചെയ്തിരിക്കുകയാണ്. അധ്വാനിക്കുന്ന വര്‍ഗം ലോകത്താകെ ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, ചികിത്സ, വീട് എന്നീ ആവശ്യങ്ങള്‍ക്കായി നടത്തിവരുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ ദിനാചരണം. ജനങ്ങളുടെ മാന്യമായ ജീവിതസാഹചര്യം എന്ന പ്രശ്നം നാം ഉയര്‍ത്തിവരുന്നതാണ്. മാന്യമായ ജീവിതസാഹചര്യം ഉറപ്പാകണമെങ്കില്‍ ഉറപ്പായ തൊഴില്‍, മാന്യമായ ശമ്പളവും പെന്‍ഷനും, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, സൗജന്യമായ പൊതുവിദ്യാഭ്യാസം എന്നിവ ഉറപ്പാക്കണം. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സ്ഥിരംജോലി ഉറപ്പാക്കുക എന്ന നയംവേണം. ചില പരിഷ്കരണവാദ ട്രേഡ് യൂണിയനുകള്‍, മാന്യമായ തൊഴിലെന്ന മുദ്രാവാക്യം ആത്മാര്‍ഥമായി ഉയര്‍ത്തുന്നില്ല.

2011 ഏപ്രിലില്‍ ഗ്രീസിലെ ഏതന്‍സില്‍ ചേര്‍ന്ന ഡബ്ല്യുഎഫ്ടിയുവിന്റെ 16-ാം കോണ്‍ഗ്രസാണ്, ഒക്ടോബര്‍ മൂന്ന് സാര്‍വദേശീയ സമരദിനമായി ആചരിക്കാന്‍ ആഹ്വാനംചെയ്തത്. ഒക്ടോബര്‍ മൂന്ന് ഡബ്ല്യുഎഫ്ടിയു സ്ഥാപകദിനമാണ്. 1945 ഒക്ടോബര്‍ മൂന്നുമുതല്‍ എട്ടുവരെ പാരീസില്‍ ചേര്‍ന്ന അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ സമ്മേളനമാണ് ഡബ്ല്യുഎഫ്ടിയുവിന് രൂപംനല്‍കിയത്. നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ഡബ്ല്യുഎഫ്ടിയു, തൊഴിലാളിവര്‍ഗ നിലപാട് സ്വീകരിക്കുന്ന ഏക അന്തര്‍ദേശീയ സംഘടനയാണ്. 126 രാജ്യങ്ങളിലെ 84 ദശലക്ഷം അംഗങ്ങളുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്നതാണ് ഈ അന്താരാഷ്ട്ര സംഘടന.

2011ലെ സാര്‍വദേശീയ സമരദിനത്തില്‍ ഡബ്ല്യുഎഫ്ടിയു ഉയര്‍ത്തിയത്, എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷിതത്വം, കൂട്ടായ വിലപേശലിനും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനും സംരക്ഷണം നല്‍കല്‍, ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി എന്ന് നിജപ്പെടുത്തല്‍, മെച്ചപ്പെട്ട വേതനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ്. 2012ല്‍ ഭക്ഷണം, കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, വീട് എന്നീ ആവശ്യങ്ങളാണ് ഉയര്‍ത്തിയത്. അതേ മുദ്രാവാക്യങ്ങളാണ് ഈ വര്‍ഷത്തെ ദിനാചരണത്തിലും ഉയര്‍ത്തുന്നത്. ലോകത്താകെ ജനങ്ങള്‍ക്ക് കാലാനുസൃതമായ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കുകയും തൊഴില്‍ വൈദഗ്ധ്യം വികസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്.

അന്തര്‍ദേശീയ മുതലാളിത്തം വന്‍ പ്രതിസന്ധി നേരിടുമ്പോഴും, കുത്തകകളുടെ ലാഭം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കമ്പനികള്‍ അടച്ചുപൂട്ടുക, കുറഞ്ഞ കൂലി നല്‍കേണ്ടിവരുന്ന മേഖലകളിലേക്ക് വ്യവസായങ്ങള്‍ പറിച്ചുനടുക തുടങ്ങിയ നടപടികള്‍ വര്‍ധിച്ച ചൂഷണത്തിനാണ് വഴിവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ ലോകത്താകെ വര്‍ധിക്കുന്നു. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ ഭൂരിപക്ഷവും താല്‍ക്കാലിക കരാര്‍ തൊഴിലുകളാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളൊന്നും നല്‍കാതെ, തുച്ഛമായ വേതനം നല്‍കി അധ്വാനിക്കുന്നവരെ കൊള്ളയടിക്കാന്‍ കുത്തകകള്‍ക്ക് ഈ സാഹചര്യം അവസരംനല്‍കുന്നു.

ഡബ്ല്യുഎഫ്ടിയു അന്തര്‍ദേശീയമായി പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത സന്ദര്‍ഭത്തില്‍, ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മുഴുവന്‍ ട്രേഡ് യൂണിയനുകളും യോജിച്ച പ്രക്ഷോഭം നടത്തിവരികയാണ്. തൊഴിലാളിവര്‍ഗം ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങള്‍ തട്ടിപ്പറിക്കുന്ന സാഹചര്യത്തിലാണ് പത്ത് ആവശ്യം ഉയര്‍ത്തി ദേശീയ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പരസ്യമായി പറഞ്ഞെങ്കിലും, അതിന്മേല്‍ ഒരു തീരുമാനവുമുണ്ടായില്ല. കോര്‍പറേറ്റുകളുടെ ആവശ്യങ്ങള്‍ക്ക് അടിക്കടി വഴങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നു.

ലോക മുതലാളിത്ത പ്രതിസന്ധിയെത്തുടര്‍ന്ന് വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ സ്വീകരിച്ചുവരുന്ന ചെലവുചുരുക്കല്‍ നയങ്ങളുടെ ഫലമായി, തൊഴിലാളികളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം, യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്നുവരുന്ന പണിമുടക്കുകള്‍ തുടങ്ങിയവയെല്ലാം മുതലാളിത്ത നയങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന പ്രതിഷേധങ്ങളാണ്. പ്രതിസന്ധിയില്‍നിന്ന് ലോക മുതലാളിത്തം ഉടനെയൊന്നും കരകയറുന്ന ലക്ഷണം കാണുന്നില്ല. ഈ പ്രതിസന്ധിയുടെയെല്ലാം ഭാരം പേറേണ്ടിവരുന്നത് അധ്വാനിക്കുന്ന ജനങ്ങളാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രക്ഷോഭത്തിനിറങ്ങാന്‍ തൊഴിലാളികള്‍ ആവേശപൂര്‍വം മുന്നോട്ടുവരുന്നത് ഈ സാഹചര്യത്തിലാണ്.

ലോകത്താകെ പട്ടിണിയും ദാരിദ്ര്യവും വര്‍ധിച്ചുവരുന്നു. ഭക്ഷ്യധാന്യ മേഖലയാകെ ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലായതിന്റെ ഫലമായി, 850 ദശലക്ഷത്തിലേറെ ജനങ്ങള്‍ മതിയായ പോഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുന്നു. ഇന്ത്യയിലും കാര്‍ഷികമേഖല വന്‍കിട കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് മാറുകയും, ഭക്ഷ്യസുരക്ഷ സ്വപ്നംമാത്രമായി അവശേഷിക്കുകയുംചെയ്യുന്നു. സാര്‍വത്രിക പൊതുവിതരണമാകെ താറുമാറായി. പോഷകാഹാരക്കുറവിലും ദാരിദ്ര്യത്തിലും ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ മുമ്പിലാണ്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതുകൊണ്ടാണ് ശിശുമരണം, ഭാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം. ഇന്ത്യയിലെ കുട്ടികളില്‍ 40 ശതമാനംപേരും മതിയായി പോഷകാഹാരം ലഭിക്കാത്തവരാണ്. ഭക്ഷ്യപ്രതിസന്ധി ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ പ്രയാസത്തിലാക്കുന്നു. രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുകയും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ വെറും വാചകമടിമാത്രമായി ഒതുങ്ങുകയുംചെയ്യുന്നു.

കുടിവെള്ളക്ഷാമം ദരിദ്ര ജനത നേരിടുന്ന വലിയ പ്രശ്നമാണ്. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍, അത് വെള്ളത്തിന്റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. ലോകത്താകെ വെള്ളത്തിനായുള്ള സംഘര്‍ഷം ഉയര്‍ന്നുവരികയാണ്. ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കുടിവെള്ളം വിദൂരസ്വപ്നമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജലനയം, ജലസ്രോതസ്സുകള്‍ വന്‍കിട കുത്തകകളുടെ നിയന്ത്രണത്തിലേക്ക് വിടുന്നതാണ്. അന്തര്‍ദേശീയതലത്തില്‍ വെള്ളം ബഹുരാഷ്ട്ര കുത്തകകളുടെ വാണിജ്യചരക്കായി മാറി. ശുദ്ധജലവും ശുചിത്വസൗകര്യങ്ങളും ലഭിക്കാത്തതുമൂലം ലോകത്താകെ അഞ്ചുവയസ്സിനു താഴെയുള്ള ഒന്നര ദശലക്ഷം കുട്ടികള്‍ വര്‍ഷംതോറും മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ പൗരന്മാര്‍ക്കും കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ആവശ്യം വളരെ പ്രധാനമാണ്. നവ- ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളില്‍ വിദ്യാഭ്യാസം കച്ചവടച്ചരക്കായി മാറി. പൊതു വിദ്യാഭ്യാസമേഖല ദുര്‍ബലമാവുകയാണ്. ഇതിന്റെ ഫലമായി, ദരിദ്രവിഭാഗങ്ങളിലെ പുതുതലമുറയ്ക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെടുന്നു. ഈ നയത്തില്‍ മാറ്റം വരണമെന്നത് വിദ്യാര്‍ഥികളുടെമാത്രം ആവശ്യമല്ല. ഇന്ത്യയില്‍ വിദ്യാഭ്യാസം മൗലികാവകാശമാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ആവശ്യമായ പശ്ചാത്തലസൗകര്യങ്ങളും പരിശീലനം സിദ്ധിച്ച അധ്യാപകരും ഇല്ലാത്തതിനാല്‍, വിദ്യാഭ്യാസം സമ്പന്നവര്‍ഗത്തിനു മാത്രമായി ചുരുങ്ങുന്നു. പണം ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നുള്ളൂ. എല്ലാവര്‍ക്കും ശാസ്ത്രീയവിദ്യാഭ്യാസം നേടാനുള്ള സൗകര്യമാണ് രാജ്യത്ത് വികസിക്കേണ്ടത്.

ആരോഗ്യ സംരക്ഷണരംഗം ദേശീയവും അന്തര്‍ദേശീയവുമായ വന്‍കിട കുത്തകകളുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുകയാണ്. ആരോഗ്യരംഗം സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിലായതിനെത്തുടര്‍ന്ന് ജനങ്ങളുടെ ചികിത്സാചെലവ് ഗണ്യമായി ഉയര്‍ന്നു. ചെറിയ വരുമാനക്കാര്‍ക്ക് ഒരു നിലയിലും താങ്ങാനാകാത്തതാണ് ചികിത്സാചെലവ്. ജീവന്‍രക്ഷാ ഔഷധങ്ങള്‍പോലും ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന പല മരുന്നുകളുടെയും ഉല്‍പ്പാദനാവകാശം ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലായി. ആഗോളവല്‍ക്കരണ നയങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 1995ല്‍ ലോക വ്യാപാര സംഘടനയുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പേറ്റന്റ് നിയമം ഭേദഗതി ചെയ്യേണ്ടിവന്നത്. ഇന്ത്യന്‍ ഔഷധമേഖല ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഔഷധങ്ങളുടെ വിലനിയന്ത്രണനയം ഉള്‍പ്പെടെ, കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന ഒരു നടപടിയും ദരിദ്രജനകോടികള്‍ക്ക് ആശ്വാസമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതു ആരോഗ്യസംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

നിര്‍മാണസാമഗ്രികളുടെ വന്‍ വിലവര്‍ധനയും അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും,പാവപ്പെട്ട തൊഴിലാളികള്‍ക്കും ദരിദ്ര ജനങ്ങള്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമല്ലാതാക്കി. ഇന്ത്യയില്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം ജീവിക്കുന്നത് ചേരികളിലാണ്. എല്ലാവര്‍ക്കും വീട് എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

സാമൂഹ്യ സുരക്ഷാപദ്ധതികളെല്ലാം തൊഴിലാളിവര്‍ഗം ത്യാഗ പൂര്‍ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇപ്പോള്‍ സ്ഥിരം ജോലിയും മാന്യമായ വേതനവും പെന്‍ഷനും എല്ലാം നഷ്ടപ്പെടുകയാണ്. ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു. മാരുതികമ്പനിയിലെ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശത്തിനായി സുദീര്‍ഘമായ സമരം നടത്തേണ്ടിവന്നു. തൊഴിലാളി സംഘടനകളും അവരുടെ പ്രക്ഷോഭങ്ങളും നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സൗജന്യങ്ങളും നികുതി ഇളവുകളും നല്‍കിയിട്ടും സ്വകാര്യമേഖലയുടെ നിക്ഷേപം കുറഞ്ഞുവരികയാണ്. മുതലാളിത്തനയങ്ങളുടെ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടയെയും ഗുരുതരമായി ബാധിച്ചു. വ്യവസായ ഉല്‍പ്പാദനനിരക്ക് ഇടിഞ്ഞു. കാര്‍ഷികമേഖലയുടെ വളര്‍ച്ച പിറകോട്ട് പോയി. രൂപയുടെ മൂല്യശോഷണവും പണപ്പെരുപ്പവും രൂക്ഷമായ വിലക്കയറ്റവും തൊഴിലാളികളുടെയും മറ്റ് ദരിദ്രജനങ്ങളുടെയും ജീവിതം ദുഷ്കരമാക്കി.

ഈ സാഹചര്യത്തില്‍ സാര്‍വദേശീയ സമരദിനാചരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം

Wednesday, May 1, 2013

യുദ്ധകാഹളമാകട്ടെ മെയ്ദിനം

സിഐടിയു മെയ്ദിന മാനിഫെസ്റ്റോ

തൊഴിലാളി വര്‍ഗത്തിന്റെ ഐക്യദാര്‍ഢ്യദിനമായ മെയ് ദിനത്തില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) ഇന്ത്യയിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഹാര്‍ദവമായ വിപ്ലവാശംസകള്‍ നേരുന്നു. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

സൗഹൃദാശംസകള്‍

കര്‍ഷകത്തൊഴിലാളികളുടെയും നിര്‍ധനരും ഇടത്തരക്കാരുമായ കൃഷിക്കാരുടെയും ഭേദപ്പെട്ട വേതനം, തൊഴില്‍, സാമൂഹ്യ സുരക്ഷാ അവകാശങ്ങള്‍, ഭൂമിക്കുള്ള അവകാശം, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില, പൊതുമേഖലയിലൂടെ അവയുടെ ശേഖരണവും വിതരണവും, വായ്പാ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വളര്‍ന്നുവരുന്ന രൂക്ഷമായ പ്രതിസന്ധിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സൗഹൃദാശംസകള്‍ നേരുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങള്‍ തിരുത്തുന്നതിന് വിവിധ തലത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും രാജ്യവ്യാപകമായ സംയുക്ത പ്രക്ഷോഭം സിഐടിയു വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരായി വിദ്യാഭ്യാസം അവകാശമായി അംഗീകരിപ്പിക്കാന്‍, ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിഐടിയു സൗഹൃദാംശസകള്‍ നേരുന്നു. വിവേചനത്തിനും ആക്രമണത്തിനുമെതിരെ പൊരുതിനില്‍ക്കുന്ന, എല്ലാ തലത്തിലും മതിയായ പ്രാതിനിധ്യത്തിനും ശാക്തീകരണത്തിനുംവേണ്ടി പോരടിക്കുന്ന വനിതാ പ്രസ്ഥാനങ്ങളെയും സിഐടിയു അഭിവാദ്യം ചെയ്യുന്നു.

വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്ത ത്രിപുരയിലെ തൊഴിലാളികളെയും ജനാധിപത്യ വിശ്വാസികളെയും സിഐടിയു അഭിവാദ്യം ചെയ്യുന്നു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിത്. സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിര്‍ത്താന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകര്‍ത്ത് മുതലാളിത്തം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രതിവിപ്ലവ ശക്തികളെ തൊഴിലാളി വര്‍ഗവും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളും ചേര്‍ന്ന് ഉറപ്പായും പരാജയപ്പെടുത്തുമെന്ന് സിഐടിയു വിശ്വസിക്കുന്നു. കുഴപ്പത്തിലാണ്ട മുതലാളിത്ത, നവലിബറല്‍ നയങ്ങളുടെ ഫലമായി അതിതീക്ഷ്ണമായ ആക്രമണങ്ങള്‍ക്ക് ചെലവു ചുരുക്കലിന്റെയും മറ്റും പേരില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഇന്ന് വിധിക്കപ്പെട്ടിരിക്കുന്നു. ഇവിടെയെല്ലാം നടക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ ലോകമാകെ ഉച്ചൈസ്തരം ഉയരുന്ന ""ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റിയൊമ്പത് ശതമാനം"" എന്ന മുദ്രാവാക്യം സിഐടിയുവും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ രാജ്യങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ക്കെതിരെയും സാമ്രാജ്യത്വ, നവലിബറല്‍ വ്യവസ്ഥക്കെതിരെയും സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്രാജ്യത്വ കടന്നാക്രമണത്തിനും മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതിനും പ്രത്യേകിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു പിന്തുണ പ്രഖ്യാപിക്കുന്നു. സിറിയക്കും ഇറാനുമെതിരെ തുടര്‍ച്ചയായി നടത്തുന്ന അന്യായമായ ഇടപെടലും വിവിധ രാജ്യങ്ങളുടെ അഖണ്ഡതയ്ക്കെതിരെയുള്ള മ്ലേഛമായ കടന്നുകയറ്റവും സിഐടിയു അപലപിക്കുന്നു. അവിടെയൊക്കെയുള്ള സമാധാനവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജനങ്ങളോട് അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. യൂറോപ്യന്‍ സഖ്യകക്ഷികളുടെ സഹായത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം ബഹ്റൈന്‍, യെമന്‍, ജോര്‍ദാന്‍, മൊറോക്കോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്വേഛാധിപത്യ ഭരണാധികാരികള്‍ക്ക് അവിടെ പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്താന്‍ പരസ്യമായി ആയുധവും പണവും നല്‍കിവരികയാണ്. കൊറിയന്‍ ഉപദ്വീപിലും ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ക്യൂബയ്ക്കും ഇറാനുമെതിരെ ലോക പൊതുജനാഭിപ്രായം അവഗണിച്ച് തികച്ചും നിയമവിരുദ്ധമായി ഉപരോധം തുടരുകയാണ്. പലസ്തീന്‍ ജനതയ്ക്കെതിരെ വെസ്റ്റ് ബാങ്കിലും ഗാസയിലും അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ സിഐടിയു ശക്തമായി അപലപിക്കുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക കുഴപ്പം രൂക്ഷമായതോടെ ഈ കടന്നാക്രമണം അതിതീവ്രമായിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്ന പലസ്തീനിയന്‍ ജനതയ്ക്ക് പിന്തുണ നല്‍കി, 1967-ലെ അതിര്‍ത്തി നിശ്ചയിച്ച് കിഴക്കേ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന, തൊഴിലെടുക്കുന്ന ലോകമാകെയുള്ള ജനതയ്ക്കൊപ്പം സിഐടിയുവും അണിചേരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം വര്‍ഗസമരത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് നവലിബറല്‍ മുതലാളിത്ത ചൂഷണത്തിനെതിരാണെന്നും സിഐടിയു വിശ്വസിക്കുന്നു. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തില്‍ സാമ്രാജ്യത്വ വിരുദ്ധബോധവും അന്താരാഷ്ട്ര തലത്തില്‍ ഐക്യദാര്‍ഢ്യവും വികസിപ്പിക്കേണ്ടത് പ്രധാന കര്‍ത്തവ്യമാണെന്നാണ് സിഐടിയു കരുതുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണത്തില്‍നിന്ന് അറബ് ജനതയെ സ്വതന്ത്രരാക്കി ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ സുപ്രധാന ഘടകമാണ്. ലാറ്റിനമേരിക്കന്‍ ജനത അവിടെ നടത്തിയ പ്രക്ഷോഭം, തൊഴിലാളിവര്‍ഗവുമായി ഒത്തുചേര്‍ന്ന് ആ ജനത ആവിഷ്കരിച്ച സമീപനം, അതിന്റെ അനുഭവം, അറബ് രാജ്യങ്ങളില്‍ നിന്ന് ആംഗ്ലോ- അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളെ ആട്ടിപ്പുറത്താക്കുന്നതിന് മാര്‍ഗദര്‍ശിയാണ്.

ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് അഭിവാദ്യം

സമ്പത്ത് കൊള്ളയടിക്കുന്ന സാമ്രാജ്യത്വത്തെ പിന്നോട്ടടിപ്പിച്ച് അര്‍പ്പണപൂര്‍വം തുടര്‍ച്ചയായി ചെറുത്തുനില്‍ക്കുന്ന ലാറ്റിനമേരിക്കയിലെ തൊഴിലാളിവര്‍ഗത്തെ സിഐടിയു അഭിവാദ്യം ചെയ്യുന്നു. വെനസ്വേല, ബൊളീവിയ, യൂക്കഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളിലും ഇതര ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ ശക്തികളുടെ വിജയവും നവലിബറലിസത്തിനെതിരെ ബദല്‍ കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വന്‍ തിരിച്ചടിയേല്‍പ്പിച്ചിട്ടുണ്ട്. അവിടെ വികസിച്ചുവന്ന പുതിയ ബന്ധങ്ങളും ലാറ്റിനമേരിക്കന്‍, കരീബിയന്‍ മേഖലയിലെ 33 രാജ്യങ്ങള്‍ വെനസ്വേലയില്‍ ഒത്തുചേര്‍ന്ന് കമ്മ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സിന് (ഇഋഘഅഇ) രൂപം നല്‍കിയതും സ്വാഗതാര്‍ഹമായ സംഭവമാണ്. നവലിബറലിസത്തിന് വെനസ്വേലന്‍ ബദല്‍ ആവിഷ്കരിച്ച ഹ്യൂഗോ ഷാവേസിന്റെ അതുല്യമായ സംഭാവന സിഐടിയു ആദരപൂര്‍വം അനുസ്മരിക്കുന്നു. സാമ്രാജ്യത്തത്തിനെതിരെയുള്ള സമരത്തില്‍ വെള്ളിവെളിച്ചമായി ക്യൂബ തുടരുന്നു. ലാറ്റിനമേരിക്കന്‍ ജനതയെ സാമ്രാജ്യത്വത്തിനെതിരെ തട്ടിയുണര്‍ത്താനും ഐക്യപ്പെടുത്താനും ആവേശം കൊള്ളിക്കാനുമെല്ലാം രാസത്വരകമായി സോഷ്യലിസ്റ്റ് ക്യൂബ പ്രവര്‍ത്തിച്ചു. 50 വര്‍ഷത്തിലേറെ നീണ്ട സാമ്പത്തിക ഉപരോധവും അമേരിക്കയുടെ തുടര്‍ച്ചയായ ഉപജാപങ്ങളും പ്രതിവിപ്ലവശക്തികളുടെ ഇടപെടലും അതിജീവിച്ച് ക്യൂബ കൈവരിച്ച പുരോഗതി തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആവേശകരമാണ്.

കുഴപ്പങ്ങളും ഉയരുന്ന പ്രക്ഷോഭങ്ങളും

മെയ് ദിനവും മുതലാളിത്തം ലോകവ്യാപകമായി മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. കുഴപ്പം സൃഷ്ടിച്ച വിനകള്‍ക്കെതിരെ തൊഴിലാളികള്‍ തെരുവില്‍ ശബ്ദമുയര്‍ത്തുന്നു. കുഴപ്പം രൂക്ഷമാകുകയും അതിനനുസൃതമായി ജനങ്ങളുടെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് 2013-ലെ മെയ് ദിനം കടന്നുവരുന്നത്. ചെലവു ചുരുക്കലിന്റെ പേരില്‍ തൊഴില്‍ നിഷേധിച്ചും വേതനം വെട്ടിക്കുറച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളും സബ്സിഡികളും മറ്റു ക്ഷേമ നടപടികളും ഉപേക്ഷിച്ചും വിവിധ മേഖലകളിലെ അധ്വാനിക്കുന്ന ജനതകള്‍ക്കുമേല്‍ മുതലാളിത്തം നടത്തുന്ന കടന്നുകയറ്റത്തിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി അലയടിച്ചുയരുന്ന പ്രക്ഷോഭങ്ങളും പണിമുടക്കുകളും ആവേശകരമാണ്. യൂറോപ്പിലാകെയും അമേരിക്കയിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലും തെരുവുകള്‍ അലയടിച്ചുയരുന്ന പണിമുടക്കുകളില്‍, പ്രതിഷേധ പ്രകടനങ്ങളില്‍ പ്രകമ്പനം കൊള്ളുകയാണ്. നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ലാഭത്തിനുവേണ്ടിയുള്ള അമിതമായ ആര്‍ത്തി അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഊഹാധിഷ്ഠിത ഇടപാടുകളിലേക്ക് നയിച്ചു. ആഗോളമാന്ദ്യം അതിന്റെ അനിവാര്യമായ സൃഷ്ടിയാണ്. നയം തിരുത്തുന്നതിനുപകരം അതിന്റെ ഭാരം മുഴുവന്‍ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുംമേല്‍ കെട്ടിവയ്ക്കുന്നു. ഇത് നേരത്തെതന്നെ പാപ്പരീകരിക്കപ്പെട്ട ഈ വിഭാഗങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയും കഷ്ടതയും കൂടുതല്‍ രൂക്ഷമാക്കുന്നു.

മാന്ദ്യം പിന്നെയും വര്‍ധിക്കുന്നു. ചെലവു ചുരുക്കല്‍, സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പരാമര്‍ശിച്ച് നോബല്‍ സമ്മാനിതനായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് ഇങ്ങനെ പറഞ്ഞു: ""ഈ മരുന്ന് കിഴക്കനേഷ്യയിലും ലാറ്റിനമേരിക്കയിലും ഇതര സ്ഥലങ്ങളിലും ഫലിച്ചില്ല. യൂറോപ്പിലും ഇത് പരാജയപ്പെടും"". കഴിഞ്ഞ ആഗസ്റ്റ് 14ന് സിഡ്നിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് ലോക ബാങ്കിന്റെ പ്രസിഡന്റ് സോളിക് പറഞ്ഞതിങ്ങനെയാണ്- യൂറോപ്പിലും അമേരിക്കയിലും ഉരുണ്ടുകൂടുന്ന സംഭവങ്ങള്‍ അപകടകരമായ സ്ഥിതിയിലേക്കാണെത്തുന്നത്... അത് നാടകീയതയില്‍നിന്ന് പരിപൂര്‍ണ സ്തംഭനത്തിലേക്കെത്തുകയാണ്. കുഴപ്പം പരിഹരിക്കാനാകാത്ത മുതലാളിത്തത്തിന്റെ കഴിവുകേട് ലോകമാകെയുള്ള ജനങ്ങളെ പുതിയ മുദ്രാവാക്യത്തിലെത്തിച്ചു. ""ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതു ശതമാനം"". വര്‍ഗാധിഷ്ഠിത തൊഴിലാളി പ്രസ്ഥാനം ഈ മുദ്രാവാക്യത്തെ വര്‍ഗബോധമായി മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. 2013ലെ മെയ്ദിനം അതിനുള്ള യുദ്ധകാഹളമാകട്ടെ.

II

ചൂഷണത്തിനെതിരെ ഒറ്റക്കെട്ടായി

ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപകമായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പണിമുടക്കിനു പിന്നാലെയാണ് ഈ വര്‍ഷം മെയ്ദിനം കടന്നുവരുന്നത്. ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള ശക്തമായ വികാരപ്രകടനമായിരുന്നു ഈ പണിമുടക്ക്. തിരിച്ചടിക്കാനുള്ള തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം ഇവിടെ പ്രതിഫലിച്ചു. ജനങ്ങളാകെ പണിമുടക്കിനോട് ഐക്യപ്പെടുകയും ഹൃദയംഗമമായ പിന്തുണ നല്‍കുകയുമുണ്ടായി. ഇത് ജനങ്ങള്‍ക്ക് സംഘടിത തൊഴിലാളിപ്രസ്ഥാനത്തിലുള്ള പ്രതീക്ഷയുടെ പ്രതിഫലനമാണ്. ഭരണവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന നയം സൃഷ്ടിക്കുന്ന ജനങ്ങളുടെ യാതനയും വേദനയും കൂടുതല്‍ ഉച്ചത്തിലും ഫലപ്രദമായും ട്രേഡ് യൂണിയന്‍ പ്രസ്ഥാനം തുടര്‍ന്നും ഉയര്‍ത്തുമെന്നവര്‍ പ്രതീക്ഷിക്കുന്നു.

മുതലാളിത്തലോകത്താകെ പടര്‍ന്ന കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യവും സാമ്പത്തിക മാന്ദ്യത്തിലാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച്, ഖജനാവിലേക്ക് വരുമാനം ഉറപ്പുവരുത്തി, മുതലാളിക്ക് ലാഭം വര്‍ധിപ്പിച്ചുകൊടുക്കുന്ന തൊഴിലാളികള്‍ ഈ മാന്ദ്യത്തിന്റെ ഏറ്റവും കടുത്ത ഇരകളാണ്. തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും സാധാരണ സംഭവമായിരിക്കുന്നു. തൊഴിലുള്ളവരുടെ വേതനം കുറയുന്നു. സാമൂഹ്യ സുരക്ഷാ സൗജന്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. സമ്പത്തും സേവനവും സൃഷ്ടിക്കുന്നവര്‍ക്ക് അതിന്റെ പങ്ക് നിഷേധിക്കുന്നു. കഴിഞ്ഞ ഒന്നര ദശകത്തില്‍ മുതലാളിമാരുടെ ലാഭത്തിന്റെ അളവ് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. ചെറിയ സംരക്ഷണമെങ്കിലും നല്‍കുന്ന എല്ലാ തൊഴില്‍ നിയമങ്ങളും അധികാരികളുടെ അംഗീകാരത്തോടെ ചവിട്ടിയരയ്ക്കപ്പെടുന്നു. തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്ന് തൊഴില്‍സ്ഥലങ്ങളില്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. വ്യവസായ മേഖലയില്‍ മാന്ദ്യം തുടരുമ്പോള്‍ ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ഇടവിട്ടുള്ള വിലക്കയറ്റം പിന്നെയും അത് രൂക്ഷമാക്കുന്നു. വിലക്കയറ്റം സ്വയം സംഭവിക്കുന്നതല്ല. ധനകമ്മി വര്‍ധിക്കുന്നുവെന്നു വിലപിക്കുന്ന സര്‍ക്കാര്‍തന്നെയാണ് കോര്‍പറേറ്റുകള്‍ക്ക് വന്‍ സൗജന്യം വച്ചുനീട്ടുന്നത് (2012- 13ല്‍ ഇത് 5.73 ലക്ഷം കോടി രൂപയാണ്). കോര്‍പറേറ്റുകള്‍ അടയ്ക്കേണ്ട നികുതിയിലെ കുടിശ്ശിക വര്‍ധിച്ച് 4.83 ലക്ഷം കോടിയായി.

നിക്ഷേപത്തിന് ഏറ്റവും പ്രതികൂല അവസ്ഥയുള്ള സന്ദര്‍ഭത്തില്‍പോലും സാമ്പത്തിക മേഖലയില്‍ അയവുവരുത്തി സ്വകാര്യ-വിദേശ ബാങ്കുകള്‍ക്ക് ഇടം സൃഷ്ടിച്ച് ജനങ്ങളുടെ സമ്പാദ്യം അവരിലേക്ക് വഴിതിരിച്ച് ഊഹക്കച്ചവടത്തിനും മറ്റും ഉപയോഗിക്കാന്‍ അവസരമൊരുക്കി. ഉന്നത നിലവാരമുള്ളതും തന്ത്രപരവും പ്രകൃതിവിഭവങ്ങള്‍ കൈകാര്യംചെയ്യുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍വരെ വന്‍ നഷ്ടം സഹിച്ച് കടലാസുവിലയ്ക്ക് വിറ്റ് രാജ്യത്തിന്റെ പൊതു ആസ്തിയുടെ നിയന്ത്രണം സ്വകാര്യ-വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായ ഇന്നത്തെ അവസ്ഥയില്‍പോലും കാര്‍ഷികവൃത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേരുടെ ജീവസന്ധാരണമാര്‍ഗമായ ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധനത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാരിന് ഒരു പ്രയാസവും അനുഭവപ്പെടുന്നില്ല.

ജിഡിപിയിലെ വര്‍ധനയ്ക്കനുസൃതമായി ഇവിടെ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. തൊഴില്‍, അന്തസ്സുള്ള ജോലി ഇവയൊക്കെ ഇന്ന് അന്യമാണ്. പിരിച്ചുവിടല്‍, നിയമനനിരോധനം, പുറംകരാര്‍ പണി, കാഷ്വലൈസേഷന്‍, കോണ്‍ട്രാക്ടര്‍വല്‍ക്കരണം, അസ്ഥിര തൊഴില്‍, വേതനത്തിന്റെ സ്ഥാനത്ത് ഓണറേറിയം- ഇതാണ് ഇന്നത്തെ പ്രതിഭാസം. ഈയിടെ നടന്ന സിഐടിയുവിന്റെ 14-ാം അഖിലേന്ത്യാ സമ്മേളനം ഈ നയങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കാനും "ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിയും 4 ഷിഫ്റ്റ് തൊഴില്‍ദിനങ്ങളും" എന്ന അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തപ്പെട്ട മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചു. ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ സംയുക്ത സമരങ്ങള്‍ ശക്തമാക്കാന്‍, അവ ജനവിരുദ്ധ നടപടികള്‍ക്കും സാമ്രാജ്യത്വ അനുകൂല നീക്കങ്ങള്‍ക്കും എതിരായ ഉയര്‍ന്ന പ്രക്ഷോഭമാക്കി മാറ്റിയെടുക്കാന്‍ സിഐടിയു പ്രതിജ്ഞചെയ്യുന്നു.

താഴെതട്ടില്‍ തൊഴിലാളികളുടെ ഐക്യം വിപുലപ്പെടുത്താനും ദൃഢീകരിക്കാനും രാജ്യത്തെ ജനങ്ങളെയാകെ നയങ്ങള്‍ക്കെതിരെ ഒന്നിച്ചണിനിരത്താനും ആഹ്വാനംചെയ്യുന്നു. പലതരത്തിലുള്ള വിഭാഗീയ, വിധ്വംസക, വര്‍ഗീയ ശക്തികള്‍ ജനങ്ങളുടെ തീവ്രമായ കഷ്ടപ്പാടുകള്‍ മുതലെടുത്ത് നമ്മുടെ സമൂഹത്തില്‍ ജാതി, മത, സ്വത്വ പ്രവണതകളുണര്‍ത്തി അവരെ പല തട്ടുകളിലാക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ശക്തികള്‍ക്കെല്ലാമെതിരായി ഒരേസമയം തുടര്‍ച്ചയായി നിലപാടെടുത്ത്, സാമൂഹ്യ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമരംചെയ്ത് പോകേണ്ടതുണ്ട്. വര്‍ഗാടിത്തറയില്‍നിന്ന് വിവിധ മാനങ്ങളില്‍ നടത്തേണ്ട പ്രക്ഷോഭം ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന പ്രക്രിയയുടെ അനിവാര്യഘടകമാണ്. പണിമുടക്കു ദിവസം പ്രകടനവും പിക്കറ്റിങ്ങും നടത്തുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും വധശ്രമത്തില്‍ (ക്രിമിനല്‍ നിയമം 307 വകുപ്പ്) കുടുക്കുകയാണ്. രാജ്യത്തെ തൊഴില്‍സ്ഥലങ്ങളില്‍ ഇതു സാധാരണ സംഭവമായി. ഇത്തരം ആക്രമണത്തിനെതിരെയുള്ള തൊഴിലാളികളുടെ യോജിപ്പാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അത്തരം ബോധം തൊഴിലാളികളില്‍ തട്ടിയുണര്‍ത്താനും സംഘടനകളുടെ ഐക്യം പൂര്‍വാധികം ശക്തമാക്കാനുമുള്ള പരിശ്രമം തുടരണം. പശ്ചിമ ബംഗാള്‍ ജനതക്കെതിരെയുള്ള ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളും മറ്റും ചേര്‍ന്ന് ട്രേഡ് യൂണിയനുകള്‍ക്കും ബഹുജന സംഘടനകള്‍ക്കും ഇടതുപക്ഷ പാര്‍ടികള്‍ക്കും മൊത്തത്തില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുംനേരെ അഴിച്ചുവിടുന്ന നിഷ്ഠുരമായ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളിവര്‍ഗത്തോടും ജനാധിപത്യ വിശ്വാസികളായ ബഹുജനങ്ങളോടുമുള്ള പ്രതിബദ്ധത ഈ സന്ദര്‍ഭത്തില്‍ സിഐടിയു ആവര്‍ത്തിച്ചുറപ്പിക്കുന്നു.

ഇതുവരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരടക്കം 90 പ്രധാന കേഡര്‍മാര്‍ കൊല്ലപ്പെട്ടു. പല സ്ഥലങ്ങളിലും സിഐടിയു ആഭിമുഖ്യമുള്ള കോണ്‍ട്രാക്ട് തൊഴിലാളികളെ പുറത്താക്കി, കോണ്‍ട്രാക്ടര്‍മാരുമായി ഒത്തുകളിച്ച് കുറഞ്ഞ കൂലിക്ക് മറ്റാളുകളെ നിയമിക്കുന്നു. ഇടതുപ്രതിപക്ഷത്തെയും ജനാധിപത്യ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അതിഭീകരമായ ഈ ആക്രമണങ്ങളെ നേരിട്ട് രണ്ടു ദിവസത്തെ പൊതുപണിമുടക്കിനുള്ള ആഹ്വാനം വിജയകരമായി നടപ്പാക്കിയ ബംഗാളിലെ തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യം അഭിമാനകരമാണ്. അവരെ സിഐടിയു അഭിവാദ്യംചെയ്യുന്നു.

ഇടതുപക്ഷത്തിന്റെ മറ്റൊരു ശക്തികേന്ദ്രമായ കേരളത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശാരീരിക ആക്രമണത്തിനും വിഷലിപ്തമായ പ്രചാരണം സംഘടിപ്പിക്കാനും ശ്രമം തുടര്‍ച്ചയായി നടന്നുവരുന്നു. ഈ മെയ് ദിനത്തില്‍ തൊഴിലാളി വര്‍ഗ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുമ്പോള്‍, രാജ്യമാകെ തൊഴിലാളികളെ സംഘടനാപരമായും, സൈദ്ധാന്തികമായും ഒന്നിപ്പിച്ച്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ത്രിപുരയിലും വര്‍ഗസമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തെ നേരിടാന്‍, മുതലാളിത്ത ചൂഷണ വ്യവസ്ഥക്കെതിരെ അടരാടാന്‍ തയ്യാറെടുപ്പിക്കുമെന്ന് പ്രതിജ്ഞചെയ്യാം. 2013 ലെ മെയ്ദിന അഭ്യര്‍ഥന വികസിതവും വികസ്വരവുമായ രാജ്യങ്ങളില്‍ സാമ്രാജ്യത്വത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ അധ്വാനിക്കുന്ന ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാര്‍ഢ്യം സിഐടിയു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഐക്യം വികസിപ്പിക്കാന്‍, ഇനിയും ശക്തിപ്പെടുത്താന്‍ ജനകീയ അവകാശങ്ങള്‍ക്കും ജീവസന്ധാരണത്തിനുംവേണ്ടി നടത്തുന്ന സമരങ്ങളെ ഇനിയും ദൃഢീകരിക്കാന്‍ സിഐടിയു അഭ്യര്‍ഥിക്കുന്നു. ജോലി സ്ഥലത്തെ തൊഴിലവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം മറ്റു പ്രക്ഷോഭങ്ങള്‍ക്കൊപ്പം സമന്വയിപ്പിക്കണം. ഐക്യദാര്‍ഢ്യ നടപടികള്‍ തൊഴിലെടുക്കുന്നവരുടെ ദൈനംദിന സംയുക്ത ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാകണം. ഇതാണ് മെയ് ദിനം നല്‍കുന്ന ആഹ്വാനം. വര്‍ഗീയത, ജാതീയത, പ്രാദേശികത തുടങ്ങി വിവിധ രീതിയിലുള്ള പ്രവണതകള്‍ക്കെതിരെ ജാഗരൂകമായി സമരം സംഘടിപ്പിക്കുന്നതിനൊപ്പം സ്വന്തം വര്‍ഗത്തിനും ജനങ്ങള്‍ക്കും എതിരായുള്ള അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ സംയുക്തമായി നിലകൊള്ളാന്‍ സിഐടിയു ആഹ്വാനംചെയ്യുന്നു.

മെയ് ദിനത്തില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സിഐടിയു) ഇന്ത്യയിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഹാര്‍ദവമായ വിപ്ലവാശംസകള്‍ നേരുന്നു. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്രീയ സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

Wednesday, April 10, 2013

ഇന്ത്യയുടെ ഭാവിക്ക് ബദല്‍ അനിവാര്യം

തൊഴിലെടുത്ത് ജീവിക്കുന്ന കോടാനുകോടി തൊഴിലാളികള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കും ആശ്രയിക്കാവുന്ന തികഞ്ഞ ലക്ഷ്യബോധമുള്ള സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്റെ (സിഐടിയു) പതിനാലാം ദേശീയ സമ്മേളനം സാമ്പത്തികവും സാമൂഹികവുമായ ബദലിനുവേണ്ടിയുള്ള ആഹ്വാനത്തോടെ വിജയകരമായി സമാപിച്ചിരിക്കുന്നു. സമാപനദിവസം സമ്മേളന നഗരിയില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങള്‍ സംഘടനയ്ക്ക് നവോന്മേഷവും കരുത്തും ആവേശവും നല്‍കുന്നതായി. ഏപ്രില്‍ 4 മുതല്‍ 8 വരെ കണ്ണൂരിന്റെ ഹൃദയഭാഗത്ത് നടന്ന സമ്മേളനം പലതുകൊണ്ടും ശ്രദ്ധേയമായി. വിപുലമായ തൊഴിലാളിവര്‍ഗ ഐക്യവും യോജിച്ച പ്രചാരണസമരപ്രവര്‍ത്തനവുമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സമ്മേളനം തിരിച്ചറിഞ്ഞു.

ഒമ്പതോളം തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് സമരത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം നടന്നത്. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഐക്യത്തിന്റെ കാഹളമൂതി സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. അഖിലലോകതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസിന്റെ സാന്നിധ്യം സമ്മേളനത്തിന് മുതല്‍ക്കൂട്ടായി. രാഷ്ട്രത്തിന്റെ ഭാവി ഭദ്രമാക്കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന് നേതൃപരമായ പങ്ക് വഹിക്കാനുണ്ടെന്ന വസ്തുത ആര്‍ക്കും ഒരുനിമിഷംപോലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെയാണ് പല തീരുമാനങ്ങളും സമ്മേളനം കൈക്കൊണ്ടത്. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് സോഷ്യലിസം അസ്തമിച്ചെന്നും മുതലാളിത്തവ്യവസ്ഥ ശാശ്വതമാണെന്നും പെരുമ്പറ മുഴക്കിയ കാലം നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകുന്നതല്ല. എന്നാല്‍, മുതലാളിത്തപാത പാപ്പരാണെന്ന് കൃത്യമായും വ്യക്തമായും ലോകം കണ്ടുകഴിഞ്ഞു. ബദല്‍ സോഷ്യലിസംമാത്രമാണെന്ന് ലോകജനതയെ ബോധ്യപ്പെടുത്താവുന്ന അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ഒരു സൂചനയായിരുന്നു. നിങ്ങള്‍ ഒരു ശതമാനം, ഞങ്ങള്‍ തൊണ്ണൂറ്റൊമ്പത് ശതമാനം എന്ന മുദ്രാവാക്യം വാഷിങ്ടണ്‍ തെരുവീഥികളില്‍ മുഴങ്ങിയതാണ്.

ഇന്ത്യയുടെ അനുഭവവും മറിച്ചല്ല. നവഉദാരവല്‍ക്കരണ നയം നടപ്പാക്കിയതോടെ ബഹുഭൂരിപക്ഷം വരുന്ന ജനത അതിന്റെ കെടുതി അനുഭവിക്കാന്‍ നിര്‍ബന്ധിതരായി. പുത്തന്‍ നയം പാപ്പരാണെന്ന് തെളിഞ്ഞിട്ടും അതുപേക്ഷിക്കാന്‍ ഭരണാധികാരി വര്‍ഗം തയ്യാറല്ലെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് ബദലിന്റെ ആവശ്യകത അനിവാര്യമായി മാറിയത്. ബദലിനുവേണ്ടിയുള്ള പോരാട്ടമാണ് പ്രധാനം എന്ന് സമ്മേളനം തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. അതോടൊപ്പം ജനങ്ങള്‍ അനുഭവിക്കുന്ന നാനാവിധ പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ചചെയ്തിട്ടുണ്ട്. അവകാശങ്ങള്‍ നേടുന്നതിന് ശക്തമായ വര്‍ഗസമരമല്ലാതെ മറ്റ് പോംവഴിയൊന്നുമില്ല. സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ആവശ്യമായ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കിയതായി സിഐടിയു പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വെളിപ്പെടുത്തുകയുണ്ടായി. തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യത്തിനും സമരത്തിനുമാണ് ദേശീയ സമ്മേളനം ഊന്നല്‍ നല്‍കിയിട്ടുള്ളത്. സിഐടിയുവിന്റെ സ്വാധീനവും ശക്തിയും പ്രാധാന്യവും വിളിച്ചറിയിക്കുന്ന സമ്മേളനമാണ് കണ്ണൂരില്‍ നടന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ തൊഴിലാളി കര്‍ഷക ഐക്യത്തിന് മഹത്തായ പങ്കു വഹിക്കാനുണ്ടെന്ന് തൊഴിലാളിവര്‍ഗം തിരിച്ചറിയേണ്ടതുണ്ട്. തുടര്‍ന്ന് നടക്കാനിരിക്കുന്ന പ്രചാരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 10 ഏപ്രില്‍ 2013

Saturday, April 6, 2013

പുതിയ പ്രതിസന്ധി കടമകള്‍

സിഐടിയു പതിനാലാം ദേശീയസമ്മേളനത്തില്‍ പ്രസിഡന്റ് എ കെ പത്മനാഭന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍നിന്ന്

രാജ്യത്തെ എല്ലാവിഭാഗം തൊഴിലാളികളും തങ്ങളുടെ അന്നം മുട്ടിപ്പോകുമോ എന്ന കടുത്ത ഭീതിയുടെ നിഴലിലാണ്. അവശ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങളുടെ വില എല്ലായിടത്തും കുതിച്ചുയരുന്നു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകള്‍ക്ക് ദൈനംദിന ജീവിതവുമായി ബന്ധമേയില്ല. ഔദ്യോഗിക സ്ഥിതിവിവരപ്പട്ടികയും ഉപഭോക്തൃ വില സൂചികയും ചില്ലറ വിലയുടെ അടുത്തൊന്നും എത്തുന്നില്ല. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലയും വൈദ്യുതി, ബസ്, ട്രെയിന്‍ നിരക്കുകള്‍ തുടങ്ങിയവ വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാക്കി. വില ഉയരുമ്പോള്‍ യഥാര്‍ത്ഥ കൂലി കുറയുന്നു. ഐഎല്‍ഒ ഈയിടെ പുറത്തിറക്കിയ 2012-13 ലെ ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട്. ഉല്‍പാദനനിലവാരം വര്‍ധിച്ച മേഖലകളില്‍പോലും കൂലി കുറഞ്ഞിരിക്കുന്നു. പത്തു വര്‍ഷത്തിനിടെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിച്ചെങ്കിലും അവര്‍ക്ക് ഇതുകൊണ്ട് വളരെ ചെറിയ പ്രയോജനമേ ഉണ്ടായുള്ളൂ. മൂല്യവര്‍ധന വരുത്തുമ്പോള്‍ ലാഭത്തിന്റെ വിഹിതം കൂലിയുടെ രണ്ടിരട്ടിയെക്കാള്‍ വര്‍ധിക്കുന്നതാണിതിന്റെ കാരണം".

1999-2007 കാലയളവില്‍ ചൈനീസ് തൊഴിലാളിയുടെ ഉല്‍പാദനക്ഷമത ഒമ്പതു ശതമാനം വര്‍ധിച്ചപ്പോള്‍ കൂലി 13.5 ശതമാനം കൂടി. 2008-11 കാലത്ത് ഇതു യഥാക്രമം ഒമ്പതു ശതമാനവും 11 ശതമാനവുമായിരുന്നു. ഇന്ത്യന്‍ ഉല്‍പാദനമേഖലയില്‍ കുറവ് ഉണ്ടാവുകയും പലിശനിരക്ക് വര്‍ധിക്കുകയും ചെയ്തെങ്കിലും വന്‍കിട കമ്പനികളുടെ വരുമാനം ഏറി. ഈ വസ്തുത തൊഴിലുടമകളും സമ്മതിക്കുന്നു. പ്രവര്‍ത്തന മാര്‍ജിനും അഭിവൃദ്ധിപ്പെട്ടു. (500 വന്‍കിട കമ്പനികളെക്കുറിച്ചുള്ള ഇക്കണോമിക് ടൈംസിന്റെ പഠനം). വില്‍പന കുറഞ്ഞപ്പോഴും ലാഭം വര്‍ധിക്കുന്നു എന്ന് കമ്പനികളെക്കുറിച്ചുള്ള മറ്റൊരു പഠനം കാണിക്കുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് ഇന്നത്തെ മറ്റൊരു പ്രധാനപ്രശ്നം. ഇന്നത്തെ വളര്‍ച്ചയുടെ "ജോലി നഷ്ടമാക്കുന്ന, ജോലി ഇല്ലാത്ത" സ്വഭാവം എല്ലാവരും അംഗീകരിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യ, ഓട്ടോമേഷന്‍, യന്ത്രവല്‍ക്കരണം തുടങ്ങിയവ ഉല്‍പാദനക്ഷമതയും ലാഭവും വര്‍ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. തൊഴിലാളികള്‍ വന്‍തോതില്‍ പിരിച്ചുവിടപ്പെട്ട് തൊഴിലില്ലാപ്പട നീളുകയാണ്. തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമരം നടത്തുന്നതില്‍നിന്നും സംഘടിക്കുന്നതില്‍ നിന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി തടുക്കുന്നതിന് മുതലാളിവര്‍ഗം ഈ തൊഴിലില്ലാപ്പടയെ ഉപയോഗപ്പെടുത്തുന്നു. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക് തുടങ്ങിയ വ്യവസായങ്ങളില്‍ കോഫി ബ്രേക്ക് പോലുമില്ലാതെ 365 ദിവസവും മൂന്നു ഷിഫ്റ്റും പണിയെടുക്കുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍പോലും മാരുതി, റോബോട്ടുകളുടെ വര്‍ധിത ഉപയോഗത്തിലൂടെ ഓട്ടോമേഷന്‍ ത്വരിതപ്പെടുത്തി തൊഴിലാളികളെ വന്‍തോതില്‍ കുറയ്ക്കുകയാണ്. വരുംനാളുകളില്‍ ഇതും തൊഴിലാളികള്‍ക്ക് വന്‍ഭീഷണിയാകും.

വാര്‍ഷികതൊഴില്‍ വളര്‍ച്ചനിരക്ക് 2000 മുതല്‍ 2005 വരെ 2.7 ശതമാനം ആയിരുന്നത് 2005-2010 ല്‍ 0.8 ശതമാനമായി കുറഞ്ഞു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വെ (66-ാം റൗണ്ട്) ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികമേഖലയില്‍ ഇക്കാലയളവില്‍ തൊഴില്‍ വളര്‍ച്ച 4.65 ശതമാനത്തില്‍നിന്ന് 2.53 ശതമാനമായി. യുവജനങ്ങളുടെ ഇടയില്‍ (15-29) തൊഴിലില്ലായ്മയുടെ തോത് ഉയര്‍ന്നു. തൊഴിലില്ലായ്മ വര്‍ധിക്കുകയും ഉള്ള ജോലി- ഐഎല്‍ഒ രേഖപ്പെടുത്തിയപോലെ - അനിശ്ചിതമായി മാറുകയും ചെയ്തു.

എല്ലാ ജോലിയും സംഘടിത മേഖലയില്‍പോലും കരാര്‍വല്‍ക്കരിക്കപ്പെടുകയോ കാഷ്വല്‍ ആക്കുകയോ ചെയ്തിരിക്കുന്നു. നിഷ്കരുണമായ ചൂഷണമാണ് നടക്കുന്നത്. സ്ഥിരം, താല്‍ക്കാലികം, കരാര്‍ എന്നിങ്ങനെയുള്ള തൊഴിലാളികളുടെ വിഭജനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഷവും പ്രതിഷേധവും അണപൊട്ടിയൊഴുകാന്‍ കാരണമെന്ന് ഒരു തൊഴിലുടമ പറയുന്നു. തൊഴിലാളികളെ തുല്യരായി കാണാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ആരാഞ്ഞ് പഠനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം മുതലാളിമാര്‍ "കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും അവ അയവേറിയതാക്കണം എന്നാവശ്യപ്പെടുകയും ചെയ്യുകയാണ് എന്നാണിതിന്റെ അര്‍ഥം. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും എന്നല്ല അവര്‍ ഉദ്ദേശിക്കുന്നത്, മറിച്ച് എല്ലാ തൊഴിലാളികളെയും താല്‍ക്കാലികക്കാരാക്കി "തുല്യത"വരുത്താനാണ്. "അയവേറിയ" തൊഴില്‍ നിയമം കൊണ്ടര്‍ഥമാക്കുന്നത് "ഹയര്‍ ആന്‍ഡ് ഫയര്‍" അല്ല എന്ന് പറയുമ്പോള്‍തന്നെ അവര്‍ ഇതു വ്യക്തമാക്കുന്നു. വളര്‍ച്ചയെ (ഇന്‍ക്ലൂസീവ് ഗ്രോത്ത്) ക്കുറിച്ചും ഉയര്‍ന്ന ജിഡിപിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നിരാലംബരായ തൊഴിലാളികള്‍ക്ക് ഗുണം ചെയ്തില്ല. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ചെറുവിഭാഗം ധനികര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമാണ് ലഭിക്കുക.

അമേരിക്കയിലെ 52 "ഡോളര്‍ ധനികര്‍" ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 25 ശതമാനത്തിന് തുല്യമായ സമ്പത്ത് കുന്നുകൂട്ടി. 2011 നും 2012 ഇടയ്ക്കുള്ള കാലത്ത് ഇത് ഇരട്ടിച്ചു. ഉന്നത ധനശ്രേണിയില്‍പെട്ടവര്‍ (ഹൈ നെറ്റ് ഗ്രോത്ത്) എന്നറിയപ്പെടുന്ന ജനസംഖ്യയുടെ .01 ശതമാനം (1,20,000) മാത്രം വരുന്ന നന്നേ ചെറിയ വിഭാഗമുണ്ട്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 1/3 ഇവരുടെ കൈയിലാണ്. മുകള്‍ത്തട്ടിലുള്ള 20 ശതമാനം പേരുടെ കൈവശം വരുമാനത്തിന്റെ 45.3 ശതമാനം ചെന്നുചേരുമ്പോള്‍ താഴെതട്ടിലുള്ള 20 ശതമാനത്തിന് 8.1 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. നിരവധിവര്‍ഷങ്ങളായി ജിഡിപി വളര്‍ന്നിട്ടും, 22 വര്‍ഷം നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അസമത്വം വര്‍ധിച്ചു. മാനുഷിക വളര്‍ച്ചയുടെ എല്ലാ സൂചികകളും കാണിക്കുന്നത് മഹാഭൂരിപക്ഷത്തിന്റെയും ജീവിത നിലവാരം മോശമാകുന്നതായിട്ടാണ്.

അമര്‍ത്യാസെന്നും ഡ്രീസേയും പറയുന്നു: ""ദീര്‍ഘനാളായി വളര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ വിശാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ പുരോഗതിക്ക് ഇത്ര പരിമിതമായ ഫലം ഉളവാക്കിയതിന് മിക്കവാറും ലോക ചരിത്രത്തില്‍ മറ്റൊരുദാഹരണം ഉണ്ടാകില്ല - ഇന്ത്യ ശരാശരി ആറു ശതമാനം ജിഡിപി വളര്‍ച്ചനേടിയിരിക്കുന്നു. ഇക്കാലത്തേക്കുള്ള മനുഷ്യവികസന സൂചിക മാറ്റമില്ലാതെ തുടര്‍ന്നു."" 1980 ല്‍ 134-ാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യ 2011 ലും അതേനിലയില്‍ തന്നെ. നവലിബറല്‍ നയങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന അഭൂതപൂര്‍വമായ അഴിമതിയും രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കോര്‍പറേറ്റുകളുടെയും ബ്യൂറോക്രസിയുടെയും രാഷ്ട്രീയ കൂട്ടുകെട്ട് രാജ്യം കൊള്ളയടിക്കുകയാണ്. ഒടുവിലത്തേതാണ് ഹെലികോപ്റ്റര്‍ ഇടപാട്. മുന്‍ വ്യോമസേനാ മേധാവിയുടെ പങ്ക് അന്വേഷണത്തിലാണ്. ഈ കൊള്ളകളും ഇവയുടെ വേരുകള്‍ നവലിബറല്‍ നയങ്ങളില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നതും നാം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തൊഴിലെടുക്കുന്നവര്‍ക്കുനേരെയുള്ള ചൂഷണം വര്‍ധിക്കുകയും അസമത്വം കൊടികുത്തി വാഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന തൊഴിലാളികളുടെ ഇടയില്‍ സിഐടിയു കൂടുതല്‍ ചിട്ടയോടെ പ്രവര്‍ത്തിക്കുകയും അവരെ സമരസജ്ജരാക്കുകയും വേണം.

കരാര്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സ്ഥിരം തൊഴിലാളികള്‍ക്കുള്ള പങ്ക് നാം എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഈ മേഖലയില്‍ നീണ്ട തുടര്‍പ്രവര്‍ത്തനമാണ് വേണ്ടത്. അസംഘടിത മേഖലയിലെ, തൊഴിലെടുക്കുന്ന സ്ത്രീപുരുഷന്മാരുടെ മഹാഭൂരിപക്ഷത്തിന്റെ സ്ഥിതി നമുക്കറിയാവുന്നതാണ്. അവരെ യൂണിയന്‍ അംഗങ്ങളാക്കുന്നതിനുള്ള ശ്രമം നല്ല ഫലമുളവാക്കിയിട്ടുണ്ട്. ഒരു സംഘടനയുടെയും അംഗങ്ങളല്ലാത്ത എണ്ണത്തില്‍ വലിയ സംഖ്യ വരുന്ന ഈ നിസ്സഹായരുടെ ഇടയിലെ പ്രയത്നം തുടരേണ്ടതുണ്ട്. 2012 നവംബര്‍ 26, 27 തീയതികളില്‍ സിഐടിയു സംഘടിപ്പിച്ച സ്കീം വര്‍ക്കേഴ്സിന്റെ "മഹാ പഠവ്" ഒരുകോടിയിലധികം തൊഴിലാളികളുടെ പോരാട്ടത്തിലെ നിര്‍ണായക സംഭവമാണ്. മഹാപഠവിന്റെ പ്രചാരണത്തിലും അതിലെ കൂട്ട പങ്കാളിത്തത്തിലും സൃഷ്ടിക്കപ്പെട്ട ഉത്സുകത ശക്തമായൊരു സംഘടന കെട്ടിപ്പടുക്കാന്‍ മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കും സംഘടിത വിലപേശലിനും നിയമപരമായ അംഗീകാരം ഉറപ്പാക്കുന്നതിനും ശക്തമായ പോരാട്ടങ്ങള്‍ തുടരണം.

ഫ്യൂഡല്‍ സമൂഹത്തിലെ ക്രൂരതകള്‍ നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല പട്ടണങ്ങളിലും തുടരുന്നതില്‍ നാം ഉല്‍ക്കണ്ഠപ്പെടേണ്ടതുണ്ട്. ഞെട്ടിക്കുന്ന സാമൂഹ്യ അടിച്ചമര്‍ത്തലുകളും അസ്പൃശ്യതയും ദളിതര്‍ക്കും ഗിരിജനങ്ങള്‍ക്കും എതിരായ ഹീന പ്രവൃത്തികളും തുടരുകയാണ്. നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് ശേഷവും 21-ാം നൂറ്റാണ്ടില്‍പോലും ക്രൂരമായ കായികതോട്ടിപ്പണി രാജ്യത്തിന് നിര്‍ത്തലാക്കാന്‍ കഴിയുന്നില്ല. ഈ വിഷയങ്ങളിലും പീഡാവഹമായ ശീലങ്ങള്‍ക്കെതിരെയും ജനങ്ങളെ ബോധവാന്മാരാക്കാനും ഇതിനെതിരെ നേരിട്ടിടപെട്ട് പോരാടാനും കഴിയണം. സ്ത്രീകളോടും കുട്ടികളോടുമുള്ള ഒരിക്കലും അവസാനിക്കാത്ത ക്രൂരതയും ഇതുപോലെതന്നെ. രാജ്യത്തെല്ലായിടത്തും നടക്കുന്ന ഈ സംഭവങ്ങള്‍ ആധുനിക സമൂഹം എന്ന ഇന്ത്യയുടെ അവകാശവാദത്തിനുമേല്‍ അപമാനത്തിന്റെ കൂനകൂട്ടുന്നു.

"കുറ്റകൃത്യങ്ങളുടെ തലസ്ഥാനം" എന്ന ദുഷ്പേര് വീണ ഡല്‍ഹിയിലെ സംഭവം രാജ്യത്തെ ഉലച്ചുകളഞ്ഞു. വിവിധ ഭാഗങ്ങളില്‍ നടന്ന മുന്നേറ്റവും തുടര്‍ന്നുള്ള സംഭവങ്ങളും ആശാവഹമാണ്. ഇതു തുടര്‍ന്ന് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. നികൃഷ്ടമായ ആക്രമണത്തിനെതിരെ തൊഴിലാളികള്‍ക്ക് കൂട്ടമായി ഇടപെട്ട് സീറോ ടോളറന്‍സ് (ഇനിമേല്‍ സഹിക്കില്ല എന്ന് ഉറപ്പാക്കാന്‍) കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്ക് കഴിയും? അമ്മമാരുടെയും സഹോദരിമാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്ക് കഴിയും?

*
ദേശാഭിമാനി 06 ഏപ്രില്‍ 2013

Friday, April 5, 2013

നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക


സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മൂന്നാം തവണയാണ് കേരളം ആതിഥ്യമരുളുന്നത്. ഇതിനുമുമ്പ് 1973ലും 1997ലും കൊച്ചിയില്‍ അഖിലേന്ത്യാ സമ്മേളനങ്ങള്‍ നടന്നിരുന്നു. 14-ാം അഖിലേന്ത്യാ സമ്മേളനമാണ് കണ്ണൂരില്‍ നടക്കുന്നത്. നാടുവാഴിത്ത - ജന്മിത്ത വ്യവസ്ഥക്കെതിരെ ധീരോദാത്തമായ നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഉത്തര കേരളം, ആദ്യകാല ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന കേന്ദ്രമാണ്. ദേശീയ പ്രസ്ഥാനത്തോടൊപ്പം തന്നെ വടക്കന്‍ കേരളത്തില്‍ തൊഴിലാളി സംഘടനകള്‍ രൂപംകൊണ്ടിരുന്നു. ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരം, എക്കാലവും സ്മരിക്കുന്ന ഒരു സംഭവമാണ്. ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍ എന്നിവരുടെ സംഘടനകളും പില്‍ക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കരുത്താര്‍ജിക്കുകയുണ്ടായി. ദീര്‍ഘകാലം സിഐടിയു അഖിലേന്ത്യാ ഭാരവാഹിയും സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി കണ്ണന്‍, ഈ മേഖലയില്‍ എല്ലാവര്‍ക്കും സമാദരണീയനായ നേതാവായിരുന്നു.

തൊഴിലാളി - കര്‍ഷക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ വീരേതിഹാസം രചിച്ച കണ്ണൂര്‍ ജില്ല, സിഐടിയു അഖിലേന്ത്യാ സമ്മേളനം വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ""നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക"" എന്ന മുദ്രാവാക്യമാണ് 14-ാം സിഐടിയു സമ്മേളനം ഉയര്‍ത്തുന്നത്. 1991 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങള്‍, തൊഴിലെടുക്കുന്നവരെ കടുത്ത പ്രയാസത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജിഡിപിയുടെ വളര്‍ച്ചാനിരക്കിെന്‍റ "ഉയര്‍ന്ന" നിരക്ക് ചൂണ്ടിക്കാട്ടി, ഉദാരവല്‍ക്കരണ നയങ്ങളുടെ മേന്മ ഉല്‍ഘോഷിക്കുന്ന കാലത്ത്, രാജ്യത്ത് തൊഴില്‍വളര്‍ച്ച കുറഞ്ഞ് വരികയാണ്. 66-ാമത് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ തൊഴില്‍ വളര്‍ച്ച 2000-05 കാലത്ത് 2.7 ശതമാനമായിരുന്നത്, 2005-10 കാലത്ത് 0.8 ശതമാനമായി കുറഞ്ഞു. നാമമാത്രമായി വര്‍ദ്ധിച്ച തൊഴിലാവട്ടെ, ഭൂരിപക്ഷവും കരാര്‍ - പുറം ജോലികളാണ്. സ്ഥിരം ജോലികള്‍ വളരെ കുറവാണ്. ജിഡിപി വളര്‍ച്ചാനിരക്ക് 2011 വരെ 8 ശതമാനം രേഖപ്പെടുത്തിയിരുന്നെങ്കിലും, കൃഷി, വ്യവസായം എന്നീ ഉല്‍പാദനമേഖലകളിലെ വളര്‍ച്ച തികച്ചും അപര്യാപ്തമായിരുന്നു. ഇത് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ ഇടയാക്കി. സാമ്പത്തിക വളര്‍ച്ചക്ക് വിദേശ നിക്ഷേപവും സ്വകാര്യ നിക്ഷേപവും പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിെന്‍റ നയങ്ങള്‍, സംഘടിത മേഖലയില്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നില്ല. രാജ്യത്ത് വരുന്ന വിദേശനിക്ഷേപം, ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിലേക്കാണ് പ്രധാനമായും വിനിയോഗിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ ഷെയര്‍ വാങ്ങി, സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് വിദേശ മൂലധന ശക്തികള്‍ ചെയ്യുന്നത്. മെര്‍ജര്‍, അക്വിസിഷന്‍ പ്രക്രിയയാണ് നടന്നുവരുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനഃസംഘടിപ്പിക്കുക വഴി, ഉള്ള തൊഴില്‍ കുറയ്ക്കുകയാണ് ചെയ്യുന്നത്.

മേല്‍ വിവരിച്ച പ്രക്രിയമൂലം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ബഹുരാഷ്ട്ര കുത്തകകളുമായി ചേര്‍ന്ന് സ്വകാര്യമേഖലയില്‍ വരുന്ന സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാന്‍പോലും മാനേജ്മെന്‍റുകള്‍ അനുവദിക്കുന്നില്ല. ഹരിയാനയിലെ "മനേസര്‍" എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന "മാരുതി" കമ്പനിയില്‍, തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഇത്തരുണത്തില്‍ സ്മരണീയമാണ്. മാരുതി മാനേജ്മെന്‍റിെന്‍റ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുനിന്നു. തമിഴ്നാട്ടിലെ ശ്രീ പെരുംപത്തൂരിലെ ബഹുരാഷ്ട്ര കമ്പനികളുടെ സ്ഥാപനങ്ങളിലും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഈ നടപടിയില്‍ തൊഴിലാളികളോടൊപ്പം പ്രതിഷേധിക്കാനെത്തിയ, തമിഴ്നാട് എംഎല്‍എയും സിഐടിയു നേതാവുമായ എ സൗന്ദര്‍ രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും തൊഴിലാളികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ""ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്റ്റ്"" അനുസരിച്ച്, സംഘടന രൂപീകരിക്കാനുള്ള അവകാശംപോലും പരസ്യമായി ലംഘിക്കപ്പെടുകയാണ്. കരാര്‍ - കാഷ്വല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനവും മറ്റാനുകൂല്യങ്ങളും നല്‍കുന്നില്ല. ""കോണ്‍ട്രാക്റ്റ് ലേബര്‍ റഗുലേഷന്‍ അബോളിഷന്‍ ആക്ട്"" പ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങള്‍പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ചമൂലം, ദശലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് മഹാനഗരങ്ങളിലേക്കും കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നുണ്ട്. അവരെയാണ് തൊഴിലുടമകള്‍ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നത്. അവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളോ മനുഷ്യവാസയോഗ്യമായ താമസ സൗകര്യങ്ങളോ ലഭിക്കുന്നില്ല. പരിഷ്കൃത സമൂഹത്തിനാകെ അപമാനകരമാണ് ഈ സാഹചര്യങ്ങള്‍.

21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ തൊഴിലാളിയുടെ ശോച്യാവസ്ഥയ്ക്ക് ഒരു ന്യായീകരണവുമില്ല. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്മേലുള്ള ചൂഷണത്തോത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 2010 മുതല്‍ ഉല്‍പാദനമേഖലയില്‍ അറ്റമൂല്യത്തില്‍ തൊഴിലാളികളുടെ വേതനത്തിെന്‍റ പങ്ക് 10 ശതമാനത്തില്‍ താഴെ ആയി കുറഞ്ഞു. അതേസമയം ലാഭനിരക്ക് 60 ശതമാനത്തിെന്‍റ മുകളിലായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനമെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണ്. ഔദ്യോഗിക കണക്കനുസരിച്ച് ദാരിദ്ര്യം അളക്കുന്നത് ഗ്രാമങ്ങളില്‍ പ്രതിദിനം 22.4 രൂപയും നഗരങ്ങളില്‍ 28.6 രൂപയും വരുമാനം കണക്കാക്കിയാണ്. ഇത് വിലക്കയറ്റത്തിെന്‍റ പശ്ചാത്തലത്തില്‍ എത്ര മാത്രം പരിഹാസ്യമാണെന്ന് പറയേണ്ടതില്ലല്ലോ? സമ്പന്ന - ദരിദ്ര അസമത്വം ഈ കാലയളവില്‍ വര്‍ദ്ധിച്ചു. 2011 അവസാനിക്കുമ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. അവരുടെ എണ്ണം 55 ആയി. ഈ ശതകോടീശ്വരന്മാരുടെ 2011ലെ സമ്പത്ത് 12 ലക്ഷം കോടി രൂപയാണ്. ഈ തുക രാജ്യത്തിെന്‍റ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടിയതാണ്. 2009 ജൂലൈ മുതല്‍ 2010 ജൂണ്‍ വരെയുള്ള കാലയളവില്‍ 66-ാമത് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് ഗ്രാമീണ ജനതയില്‍ ഏറ്റവും ദരിദ്രരായ 10 ശതമാനം ജനങ്ങള്‍ പ്രതിദിനം 15 രൂപ കൊണ്ടും നഗര ദരിദ്രരില്‍ താഴെക്കിടയിലുള്ള 10 ശതമാനം പേര്‍ പ്രതിദിനം 20 രൂപ കൊണ്ടുമാണ് ജീവിച്ചത്. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ ജനങ്ങളെ എങ്ങിനെ പാപ്പരാക്കി എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കംകുറിച്ച 1991 മുതല്‍, തൊഴിലാളിവര്‍ഗം അതിനെതിരായി പ്രക്ഷോഭം നടത്തിവരികയാണ്. തുടക്കംമുതല്‍ സിഐടിയു ആണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നത്. ഏറ്റവുമൊടുവില്‍ 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശവ്യാപകമായി നടന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക്, ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി. മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ ചേര്‍ന്നു. പണിമുടക്കിനാധാരമായി ഉന്നയിക്കപ്പെട്ട പത്ത് ആവശ്യങ്ങളും ഇന്ത്യയിലെ തൊഴിലാളികളെയും ജനങ്ങളെയും ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളായിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് തൊഴിലാളികളുടെ സംഘടനകളുമായി കൂടിയാലോചിച്ച് ഒരു പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ല. പണിമുടക്കിന് തൊട്ടുമുമ്പ് പേരിനൊരു ചര്‍ച്ച നടത്തി എന്ന് മാത്രം! തുടര്‍ന്ന് ഫെബ്രുവരി 28ന് ധനകാര്യമന്ത്രി ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയും ഉള്‍ക്കൊള്ളിച്ചില്ല. തൊഴിലാളികളുടെ സമരത്തെ അവഗണിക്കുകയും തങ്ങളുടെ മുതലാളിവര്‍ഗ പക്ഷപാതിത്വം ഒരിക്കല്‍കൂടി വെളിപ്പെടുത്തുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ 2008 മുതല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തില്‍നിന്ന് ഒരു പാഠവും പഠിക്കാതെ, പ്രസ്തുത നയങ്ങള്‍ ശീഘ്രഗതിയില്‍ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സബ്സിഡികള്‍ ഒഴിവാക്കുന്നത്, എണ്ണ വിലനിയന്ത്രണം നീക്കിയത്, ബാങ്കിംഗ് റഗുലേഷന്‍ ആക്ട് ഭേദഗതി, പൊതുമേഖലാ ഓഹരിവില്‍പന തുടങ്ങിയ നടപടികളെല്ലാം ഇതിെന്‍റ ഭാഗമാണ്. ഇത്തരം നടപടികളുടെ വേഗത കുറഞ്ഞപ്പോള്‍ അമേരിക്കന്‍ ഭരണനേതൃത്വവും മാസികകളും ഇന്ത്യന്‍ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കാര്യം ശ്രദ്ധേയമാണ്. കൂടുതല്‍ പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ചിദംബരം അടുത്ത ദിവസം പ്രഖ്യാപിക്കുകയുണ്ടായി. യുപിഎ സര്‍ക്കാരിെന്‍റ ദിശ വ്യക്തമാക്കുന്നതാണ് ഇത്തരം നടപടികള്‍. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതുമൂലം ജനരോഷത്തിന് ഇരയായ കോണ്‍ഗ്രസ് പാര്‍ടി, 2009നുശേഷമുള്ള സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയാണ്. കള്ളപ്പണമൊഴുക്കിയും സിബിഐയെ ദുരുപയോഗിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. കോണ്‍ഗ്രസ്സിെന്‍റ പരാജയം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമ്രാജ്യത്വ മൂലധനശക്തികളും ദേശീയ കുത്തകകളും ശ്രമമാരംഭിച്ചുകഴിഞ്ഞു. നരേന്ദ്രമോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നത് ഈ തന്ത്രത്തിെന്‍റ ഭാഗമാണ്.

നവ-ഉദാരവല്‍ക്കരണ നയത്തോട്, കോണ്‍ഗ്രസ്സിനെന്നപോലെ ബിജെപിക്കുമുള്ള പ്രതിബദ്ധതയില്‍ കോര്‍പറേറ്റുകള്‍ക്ക് യാതൊരു സംശയവുമില്ല. ഈ പശ്ചാത്തലത്തിലാണ് ബിജെപിക്ക് പിന്നില്‍ അണിനിരക്കാന്‍ ഒരു വിഭാഗം വന്‍കിട കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ബദല്‍ നയത്തിനായി പോരാട്ടം ശക്തിപ്പെടുത്തുകയല്ലാതെ മറ്റ് പോംവഴികളില്ല. കേന്ദ്ര സര്‍ക്കാരിെന്‍റ നയങ്ങള്‍ക്കെതിരെ യോജിച്ചുനിന്ന് സമരം നടത്താന്‍ എല്ലാ ട്രേഡ് യൂണിയനുകളും സന്നദ്ധമായത്, ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നയങ്ങള്‍ക്കെതിരായ സമരത്തില്‍ ഐക്യപ്പെടുന്നു എന്ന് വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലും സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമായ സംഭവമാണിത്.

ഫാക്ടറി അടിസ്ഥാനത്തിലും വ്യവസായ അടിസ്ഥാനത്തിലും ഒറ്റയ്ക്കും കൂട്ടായും പ്രക്ഷോഭങ്ങള്‍ നടത്തി വരാറുള്ള തൊഴിലാളികള്‍, ദേശവ്യാപകമായി ഒന്നിച്ച് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധമായത് സുപ്രധാന വഴിത്തിരിവാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിെന്‍റ കരുത്ത് പ്രകടമാക്കിയ സംഭവവുമായിരുന്നു കഴിഞ്ഞ ദേശീയ പണിമുടക്ക്. ഈ സാഹചര്യത്തില്‍ ചേരുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനം, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിെന്‍റ ഐക്യം ശക്തിപ്പെടുത്താനും നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം ഊര്‍ജിതമാക്കാനുമുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരും. കണ്ണൂര്‍ സമ്മേളനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടും. നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം അര്‍ത്ഥമാക്കുന്നത് ഇതാണ്.

*
എളമരം കരീം ചിന്ത വാരിക

Thursday, April 4, 2013

പോരാട്ടം ഐക്യം

ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാനതയില്ലാത്ത തൊഴിലാളി ഐക്യം രൂപപ്പെട്ട കാലത്താണ് സിഐടിയു അഖിലേന്ത്യാ സമ്മേളനം ചേരുന്നത്. സംഘടന രൂപീകരണശേഷം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു വര്‍ഷമായിരുന്നു കഴിഞ്ഞ സമ്മേളന കാലയളവ്. 2010ല്‍ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സമ്മേളനത്തിനുശേഷം ഐതിഹാസിക പണിമുടക്കുകളും സമരപരിപാടികളും പിന്നിട്ടാണ് പ്രതിനിധികള്‍ കണ്ണൂരിലെത്തുന്നത്.

എ കെ പത്മനാഭന്‍ (സിഐടിയു ദേശീയ പ്രസിഡന്റ്)
 
ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാനതയില്ലാത്ത തൊഴിലാളി ഐക്യം രൂപപ്പെട്ട കാലത്താണ് സിഐടിയു അഖിലേന്ത്യാ സമ്മേളനം ചേരുന്നത്. സംഘടന രൂപീകരണശേഷം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു വര്‍ഷമായിരുന്നു കഴിഞ്ഞ സമ്മേളന കാലയളവ്. 2010ല്‍ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സമ്മേളനത്തിനുശേഷം ഐതിഹാസിക പണിമുടക്കുകളും സമരപരിപാടികളും പിന്നിട്ടാണ് പ്രതിനിധികള്‍ കണ്ണൂരിലെത്തുന്നത്. തൊഴിലാളിവര്‍ഗം ഏറെ പ്രതീക്ഷയോടെയാണ് സമ്മേളനത്തെ ഉറ്റുനോക്കുന്നതും. 43 കൊല്ലം മുമ്പ് കൊല്‍ക്കത്തയിലെ "ലെനിന്‍ നഗറി"ല്‍ എട്ടു ലക്ഷം തൊഴിലാളികളുടെ പ്രതിനിധികളാണ് സിഐടിയു രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇന്ന് കണ്ണൂരിലേക്കെത്തുമ്പോള്‍ ഏകദേശം 60 ലക്ഷമാണ് സിഐടിയു അംഗങ്ങള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സിഐടിയു യൂണിയനുകള്‍ ശക്തമായ സമരങ്ങളാണ് ഏറ്റെടുത്തത്്. പ്രധാന തൊഴില്‍ കേന്ദ്രങ്ങളിലെല്ലാം പണിമുടക്കുകളും പ്രക്ഷോഭങ്ങളും നടന്നു. ബഹുരാഷ്ട്ര കമ്പനികളുടെ സംഘടനാസ്വാതന്ത്ര്യ നിഷേധത്തിനെതിരെ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നടന്ന സമരങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളും നേതാക്കളും ശിക്ഷാ നടപടിക്കിരയായി. ഇതില്‍ പല സമരങ്ങളും വിജയംകണ്ടു. അസംഘടിത-പരമ്പരാഗത വ്യവസായ മേഖലകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നു. കേന്ദ്ര പദ്ധതികളില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികള്‍ നടത്തിയ പ്രാദേശിക, സംസ്ഥാന, അഖിലേന്ത്യാ സമരങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പശ്ചിമബംഗാളില്‍ രാഷ്ട്രീയപ്രേരിത ആക്രമണങ്ങളില്‍ ആറ് ട്രേഡ് യൂണിയന്‍ നേതാക്കളുള്‍പ്പെടെ എഴുപതിലധികം ജനാധിപത്യപ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. യൂണിയനുകളുടെ നാനൂറോളം ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ കൈയേറി. ഇതെല്ലാം അതിജീവിച്ചാണ് സമരം തുടരുന്നത്.

പതിമൂന്നാം സമ്മേളന കാലത്താണ് സംയുക്ത തൊഴിലാളി പ്രക്ഷോഭത്തിന് തുടക്കമിട്ടത്. മൂന്നു വര്‍ഷത്തിനിടെ ദേശീയ തലത്തില്‍ പൊതുപണിമുടക്കുകളും തുടര്‍ച്ചയായ സമര പ്രചാരണപരിപാടികളും നടത്തി. തൊഴിലാളികളുടെ വലിയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദേശീയതലത്തില്‍ ഐക്യ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ സിഐടിയു നിര്‍ണായക പങ്ക് വഹിച്ചു. രാജ്യത്തിന്റെ മുക്കിലും മൂലയിലും പണിമുടക്കിന്റെ സന്ദേശം എത്തിച്ചു. സിഐടിയു യൂണിയനുകളും ഫെഡറേഷനുകളും സ്വതന്ത്രമായി വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിനിറങ്ങി. പതിമൂന്നാം സമ്മേളനത്തിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യം തൊഴിലാളി സമൂഹത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. 2009 പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ലോക്്സഭയില്‍ അംഗബലം കുറഞ്ഞതോടൊപ്പം പശ്ചിമബംഗാളിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ടു. ഇതോടെ, രണ്ടാം യുപിഎ സര്‍ക്കാര്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപി പിന്തുണ നല്‍കി.

പ്രാദേശിക പാര്‍ടികള്‍ ഭരിക്കുന്നവയുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും വിനാശകരമായ സാമ്പത്തിക നയം പിന്തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ നയം മുന്നോട്ടുവച്ച് ഐക്യ തൊഴിലാളി മുന്നേറ്റം ട്രേഡ് യൂണിയനുകള്‍ കെട്ടിപ്പടുത്തത്. അഴിമതി, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ജനകീയ പ്രശ്നങ്ങളിലും പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ക്കായി. ഇതിന്റെ പ്രതിഫലനമാണ് 48 മണിക്കൂര്‍ പൊതുപണിമുടക്കിന് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലഭിച്ച പിന്തുണ. തൊഴിലാളികളുടെ ഏകീകൃത ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഐക്യവേദികള്‍ 1971-72ല്‍ രൂപംകൊള്ളാന്‍ തുടങ്ങി. ഇന്ന് അത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പൂര്‍ണമായ ഐക്യവേദിയിലെത്തി നില്‍ക്കുന്നു. പത്ത് ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടറാണ് ഇന്നത്തെ ഐക്യത്തിന് അടിസ്ഥാനം. നയപരമായ പ്രശ്നങ്ങളും ഉടനടി നടപ്പാക്കേണ്ട ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അത്.

ഐക്യസന്ദേശവും ആവശ്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. എങ്കിലും ഇന്നുണ്ടായ ഐക്യം, അതിലൂടെയുള്ള സമരങ്ങള്‍ എന്നിവ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ചരിത്രത്തിലെ ആവേശകരമായ അധ്യായങ്ങളായി. ഫെബ്രുവരിയിലെ 48 മണിക്കൂര്‍ പണിമുടക്കും അനുബന്ധ പരിപാടികളും നേടിയ അഭൂതപൂര്‍വ വിജയം അത് ഉറപ്പിക്കുന്നു. സിഐടിയു സമര-ഐക്യ സന്ദേശമുയര്‍ത്തിയപ്പോഴും എണ്‍പതുകളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കോണ്‍ഫെഡറേഷന്‍ എന്ന ആശയം മുന്നോട്ടുവച്ചപ്പോഴും പലരും വിവിധ കാരണങ്ങളാല്‍ അനുകൂലിക്കാന്‍ തയ്യാറായില്ല. പക്ഷേ ഇന്നത്തെ സാര്‍വദേശീയ-ദേശീയ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്കുമെതിരായ ചൂഷണവും അടിച്ചമര്‍ത്തലും സംഘടനാ അവകാശമുള്‍പ്പെടെ നേടിയെടുത്തതെല്ലാം പിടിച്ചുപറിക്കുന്നതുമായ സാഹചര്യങ്ങളും നിലപാട് മാറ്റത്തിനും ഐക്യസമര പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു. തികച്ചും വ്യത്യസ്ത രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നവയാണ് ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍. വ്യത്യസ്ത വീക്ഷണങ്ങളുള്ള സാര്‍വദേശീയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയുമാണ് ഇതില്‍ ഭൂരിപക്ഷവും.

സാര്‍വദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുമായി ചേര്‍ന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) എന്ന ഇടതുപക്ഷ സംഘടനയും ഇന്റര്‍നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്(ഐടിയുസി) എന്ന വലതുപക്ഷ സംഘടനയുമാണ് രംഗത്തുള്ളത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫ്രീ ട്രേഡ് യൂണിയന്‍സ്(ഐടിഎഫ്ടിയു), വേള്‍ഡ് കൗണ്‍സില്‍ ഓഫ് ലേബര്‍(ഡബ്ല്യുസിഎല്‍) എന്നിവ ലയിച്ചാണ് ഈയടുത്ത് ഐടിയുസി രൂപംകൊണ്ടത്. ഈ രണ്ട് സാര്‍വദേശീയ സംഘടനകളോടും അഫിലിയേറ്റ് ചെയ്യാതെ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളും ഇന്ത്യയിലുണ്ട്. ആശയപരമായും നയപരമായും ധാരാളം വ്യത്യസ്തതകള്‍ വച്ചുപുലര്‍ത്തുമ്പോഴും തുടര്‍ച്ചയായ ദേശീയ പണിമുടക്കുകളും പ്രക്ഷോഭങ്ങളും നടത്താന്‍ കഴിയുന്നു എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അഭിപ്രായഭിന്നതകള്‍ക്കപ്പുറം ഐക്യബോധമുയര്‍ത്താന്‍ എല്ലാ സംഘടനകളും തയ്യാറായതോടെയാണ് ഇത് സാധ്യമായത്. ആ സംഘടനകളുടെയെല്ലാം സമുന്നത നേതാക്കള്‍ കണ്ണൂര്‍ സമ്മേളന ഉദ്ഘാടനവേദിയില്‍ സന്നിഹിതരാകും.
 
ഇന്നത്തെ ഐക്യം ശക്തിപ്പെടുത്തുകയെന്നതും സമരങ്ങളെ കൂടുതല്‍ കെട്ടുറപ്പോടെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതുമാണ് കണ്ണൂര്‍ സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ച. അതോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും വിശദമായ ആലോചനകള്‍ ഉണ്ടാകും. കുറെ സമ്മേളനങ്ങളിലായി പ്രധാന പ്രശ്നങ്ങളില്‍ നയപരമായ വ്യക്തതയുണ്ടാക്കാന്‍ രേഖകളുണ്ടാക്കുകയും പ്രതിനിധികള്‍ കമീഷനുകളായി തിരിഞ്ഞ് കൂടിയാലോചിച്ച് അന്തിമരൂപം നല്‍കുകയും ചെയ്യാറുണ്ട്. കണ്ണൂര്‍ സമ്മേളനത്തിന് മുന്നില്‍ നാലു പ്രധാന പ്രശ്നങ്ങളാണുള്ളത്. ജനാധിപത്യപരമായ സംഘടനാ പ്രവര്‍ത്തനം, നവ ലിബറല്‍ പരിഷ്കാരകാലത്ത് തൊഴില്‍ ഘടനയിലുണ്ടായ മാറ്റങ്ങള്‍, സാമൂഹ്യപ്രശ്നങ്ങളും തൊഴിലാളി സംഘടനകളും, ബദലിനായുള്ള പോരാട്ടങ്ങള്‍ എന്നിവയാണ് ചര്‍ച്ചക്കുള്ള രേഖകള്‍. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കും സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായ സമരങ്ങള്‍ നടത്തുന്ന ഈ ഘട്ടത്തില്‍ അവയുടെ സന്ദേശവുമായി ലോക തൊഴിലാളി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ടിയു) ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്രിക്കോസ് കണ്ണൂരിലെത്തുന്നുണ്ട്.ഇന്ത്യയില്‍ ചൂഷണരഹിത സാമൂഹ്യവ്യവസ്ഥക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രതിനിധികളുടെ ചര്‍ച്ചകള്‍ ആ പ്രതീക്ഷകള്‍ സഫലമാക്കും.

വെല്ലുവിളികള്‍

തപന്‍ സെന്‍ (സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി)

നിര്‍ണായക സന്ദര്‍ഭത്തിലാണ് സിഐടിയു 14-ാം അഖിലേന്ത്യാ സമ്മേളനം ചേരുന്നത്. ഫെബ്രുവരിയില്‍ നടന്ന ദേശവ്യാപക പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നതുംശ്രദ്ധേയം. അന്നത്തെ ദ്വിദിന പണിമുടക്കില്‍ തൊഴിലാളികള്‍മാത്രമായിരുന്നില്ല പങ്കെടുത്തത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് സമരത്തിനൊപ്പംനിന്നു. സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തില്‍നിന്ന് ഇതര ജനവിഭാഗങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇത്. അതിനാല്‍തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാനും സിഐടിയുവിനെ സജ്ജമാക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. സ്ഥിതിഗതികള്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ദേശീയ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കുംമേല്‍ കോര്‍പറേറ്റ് ഭരണനയങ്ങള്‍ കടുത്ത നിരാശ തീര്‍ത്തിരിക്കുന്നു. ഇതിന്റെ ആഘാതം ഏറെ അനുഭവിക്കുന്നത് തൊഴിലെടുക്കുന്നവരാണ്.

മുതലാളിത്ത ലോകത്തിലെ മാന്ദ്യത്തിന്റെയും കടുത്ത പ്രതിസന്ധിയുടെയും പശ്ചാത്തലം ഇന്ത്യയെയും ആഴത്തില്‍ പിടികൂടിയിരിക്കുന്നു. ആഭ്യന്തരോല്‍പാദനത്തിലേക്കും ഖജനാവിലേക്കും സംരംഭകരുടെ ലാഭത്തിലേക്കും ഏറെ സംഭാവന ചെയ്യുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ലാഭവും നിയമവിരുദ്ധ സാമ്പത്തിക നേട്ടവും ഉയരുമ്പോള്‍തന്നെ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും ഏറുന്നു. കൂലിയും സാമൂഹ്യസുരക്ഷ പദ്ധതികളും വെട്ടിക്കുറക്കുകയുമാണ്. കമ്പനികളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധസഖ്യം ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കുമേല്‍ നിരന്തരം കടന്നാക്രമണങ്ങള്‍ അഴിച്ചുവിടുന്നു. വ്യാവസായികമേഖലയിലെ പിന്നോട്ടടിക്കൊപ്പം അവശ്യവസ്തുക്കളുടെ വിലക്കയറ്റവും രൂക്ഷമാണ്. ഒരു നിയന്ത്രണവുമില്ലാത്ത ഇന്ധന, ഗ്യാസ് വില വര്‍ധന എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതി ഉണ്ടാക്കി. വിലക്കയറ്റം സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണ്. ഇതാകട്ടെ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാനുമാണ്.

ജനങ്ങള്‍ പട്ടിണി കിടന്നാലും കുട്ടികള്‍ പോഷകാഹാരമില്ലാതെ വരണ്ടുണങ്ങിയാലും പ്രശ്നമില്ല, കുത്തകകളുടെ ലാഭം കുറയാതിരുന്നാല്‍ മതി എന്നതാണ് നിലപാട്. വിലക്കയറ്റത്തിന്റെ പ്രധാന കാരണമായ ഊഹക്കച്ചവടം സമ്പദ്വ്യവസ്ഥയുടെ ദിശാസൂചികയായി. ദേശവ്യാപക പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഇതിനൊക്കെ ഉത്തരം പറയിപ്പിക്കാനാകൂ. പൊതുമേഖല ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും ദുര്‍ബലമാക്കി ആഗോള കോര്‍പറേറ്റുകളെ കുടിയിരുത്തുകയാണ്. എന്തിനാണ് ഈ മേഖലയിലെ വിദേശ അധിനിവേശം? സ്വന്തം രാജ്യത്ത് കുത്തുപാളയെടുത്ത കമ്പനികള്‍ ഇന്ത്യയിലേക്ക് മൂലധനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ. നമ്മുടെ ജനങ്ങളുടെ സമ്പാദ്യം വിദേശ ധനകാര്യ കളിക്കാരുടെയും സ്വകാര്യ ഊഹവ്യവസായികളുടെയും കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന ചില്ലറ വ്യാപാര മേഖലയിലേക്ക് വിദേശ ഷൈലോക്കുമാര്‍ക്ക് പരവതാനി വിരിക്കുന്നു.

ഭരണവര്‍ഗ പാര്‍ടി ഒഴികെ എല്ലാ മേഖലയില്‍നിന്നുള്ളവരും ഈ നീക്കത്തെ എതിര്‍ത്തു. യുപിഎ ഘടകകക്ഷികളും പ്രതിഷേധിച്ചു. ജനവികാരം മാനിക്കാതെ മന്‍മോഹന്‍ സര്‍ക്കാര്‍ മുന്നോട്ടുപോയി. ജനകീയ സമരങ്ങളോടുള്ള അവജ്ഞ വലതുപക്ഷ ഭരണത്തിന്റെ മുഖമുദ്രയായിരിക്കുന്നു. ഇരുപത് കോടി ജനങ്ങള്‍ക്ക് ജീവിതം നല്‍കുന്ന നാല് കോടി ചെറുകിട കച്ചവടക്കാരുണ്ട് രാജ്യത്താകെ. ഇന്ത്യന്‍ ഭരണവര്‍ഗത്തിനുമേല്‍ ആഗോള മൂലധനവും സാമ്രാജ്യത്വ താല്‍പര്യങ്ങളും അപകടരമാംവിധം ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഫാസിസ്റ്റ് രീതികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുമേല്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

കൂടുതല്‍ ശക്തമായ ജനാധിപത്യ ഉണര്‍വിലൂടെ മാത്രമേ നമുക്ക് ഇതെല്ലാം ചെറുക്കാനാകൂ. ഇതില്‍ തൊഴിലാളിവര്‍ഗം നേതൃപരമായ പങ്ക് വഹിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ മുരത്ത വലതുപക്ഷ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ട്രേഡ് യൂണിയന്‍ ഐക്യം രൂപപ്പെട്ടുവരുന്നത് ആവേശകരമാണ്. സംയുക്ത തൊഴിലാളി പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും പൊതുപണിമുടക്കിലേക്കും വികസിച്ചു. അതിന് വ്യക്തമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വരുംനാളുകളില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇതോട് ചേരുമെന്നുറപ്പാണ്. ഇത്തരം ഐക്യം രാഷ്ട്രീയ ചലനങ്ങളെയും സ്വാധീനിക്കും.

*
ദേശാഭിമാനി