Showing posts with label വിക്കി ലീക്ക്സ്. Show all posts
Showing posts with label വിക്കി ലീക്ക്സ്. Show all posts

Sunday, April 10, 2011

The Intimate Zone

The “Mainstream.”

Ask any ordinary Indian citizen whether the bulk of their elected representatives or members of the administrative tribe ever really can be trusted to square with them on any issue at hand—from the burst water pipeline, to the price of food articles, to any policy issues bearing on domestic or foreign concern.

And you will discover that, among democracies, the Indian political/bureaucratic class scores the lowest worldwide on truth-telling, and absolutely the highest on the fine art of dodge and double-speak.

This is so, Wikileaks now tell us, for the canny reason that India’s “mainstream” power wielders/brokers reserve truth-sharing not for the people of India but for the American Embassy. There is the intimate zone where they bare their hearts out.

Here is a sampling—from the lowly and bumptuous, although not less punishable for that reason, to the venerated sublime:

--in his cable dated August 11, 2009, Timothy Roemer, the US Ambassador, recounting his first ever meeting with the then Indian National Security Advisor, (no less) underlined how the latter had candidly revealed his differences with the Prime Minister, Singh, on issues related to peace with Pakistan; and how Narayanan told him of his retort to Singh’s sentiment about the “shared destinies” of India and Pakistan: “you have a shared destiny, we don’t” Narayanan confided as having said. Presumably, the “you” had to do with Singh being a north Indian and a Punjabi, and Narayanan being a southerner to whom the partition of the country in 1947 carried small resonance. Roemer, with good judgement and reason, concluded that Narayanan’s readiness to “distance himself from his boss” suggested that “Singh is more isolated than we thought within his own inner circle in his effort to ‘trust but verify’ and pursue talks with Pakistan.” With the National Security Advisor of a host country so willing and ready to tell, why would the US embassy need them spooks one wonders.

And not just that; Narayanan left the Ambassador in no doubt as to who he thought was boss: “Narayanan noted that all matters related to nuclear and space issues, defense and foreign policy, should be directed to him.” God knows why the Indian electorate gave itself a cabinet and a prime minister.

--Not to think that any lowly joint secretary in the Indian bureaucracy has less grandiose notions of self-importance or is less willing to enunciate policy to the members of the intimate zone. As Hardeep Puri was appointed the Indian Permanent Representative to the United Nations, a mere Gaitri Kumar, joint secretary in the ministry of external affairs, told Ted Osinus that “we should let MEA know if we have any complaints” (against Puri). Making it known thereby that the said joint secretary believed not Bang Ki Moon to be the real thing at the UN but the Americans: Puri, in his turn, went one better, telling the US official how “his specific brief” was to seek a “higher degree of convergence” with the US (meeting dated May,1, 2009). The prime minister of India or his external affairs minister have not spoken. Do the people of India have a right to be told? Forget it. They are too used to being fibbed to be hit with the truth.

--Now to the sublime. Wiki tells us how the redoubtable , Harvard- savvy, home minister of India confided to the heart throbs of the real home, the Embassy of the US, that had there been no north or east to the republic of India, but only the west and the south, her GDP growth rate would have been vaulting sky high. What pity that these laggard and slovenly regions cannot be bombed out of existence, India’s military prowess notwithstanding. Indeed, India, sutably reduced, might then have competed with the most “developed” nations on their own terms. Lost opportunity, you would say.

Now we wonder whether the honourable home minister would ever have publicly shared this his heartfelt view with the people of India. Much to be doubted. So thank heavens there remains an intimate zone where such inward truths may be told, namely the US embassy.

--But, all this is nothing to the BJP- Jaitley’s confession made to the intimate zone and retold by Wiki. That surely takes the cake, and invites millions to rethink India’s major opposition party. Not that the millions did not already know, but coming from the horses’s mouth, ah, that is something else.

Meeting with Robert Blake, the Charge at the US Embassy, on May 6, 2005, Jaitley, leader of the opposition in the Rajya Sabha, educated the intimate Charge on the true position of the so “nationalist” Bhartiya Janata Party on the true and profound meaning of “Hindutva.” This is how the Charge reported on the intimate exchange:

“Pressed on the question of Hindutva, Jaitley argued
(whenever any member of this right-wing Hindu party argues,
which they do all the time, understand Goebbelesian spin
without shame, let, or hindrance--added) that Hindu
nationalism ‘will always be a talking point’ for the BJP.
. However, he characterized this as an
opportunistic issue” {cable dated May 10, 2005).

That being so, Jaitley confided to the intimate zone how opportunism dictates an assessment of when Hindutva may or may not have “currency” among the electorate. For example, in India’s north-east, Jaitley propounded, such currency remains intact so long as the issue of Muslim migrants of Bangladeshi extraction also remains intact. Just to share a fact: the BJP has never objected to the entry of Hindu immigrants from Bangladesh, only the Muslim ones. The very soul of the BJP’s sectarian/communalist politics there for show, if one needed a show.

And note this: now that terrorist attacks seem to have halted, especially on the Capital of India, “Hindutva” has rather lost its “resonance” in New Delhi (Jaitley again). But, wait a minute and wonder, “that could change with another cross-border terrorist attack, for instance, on the Indian Parliament,” Blake reported Jaitley as having said. So does that sound like a consummation devoutly to be wished? We leave you to work that one out, even as we also invite you to ponder the logic and objective of the terror strikes now known to have been conducted by groups and individuals affiliated to the RSS.

Do also recall another Wiki gem, wherein the redoubtable L.K.Advani of the BJP is heard to reassure the intimates that the party’s opposition to the nuclear deal must not be taken to heart, since it was meant for public consumption. The intimate fact was that the BJP had no intent to do anything but go alongwith it once they came to wield power in Delhi, or to dilute the strategic partnership with the US.

All very patriotic stuff this, told not to Indians but to the Americans.

But Jaitley, Advani and Wiki are all to be thanked; we now know we were always right. As will, no doubt, many heretofore gullible Indians also get to know that they may have been suckers at the altar of false gods whose commitment to a foreign power and its claims and interests exceeds its commitment to both Indians and to Hindutva.

Indeed, the central tenet of this so “ideological” party turns out to be a mere piece of cold and callous machination, to be deployed where, how, and when gains are to be made, and to which thousands of innocent Indians have lost their unsuspecting lives.

The Left

--Strikingly, but not surprisingly, Wikileaks underscore the reality that it is India’s Left parties, and the Communist Party of India (Marxist) directly, who, although everyday maligned for its non-nationalist (sic) sins, shine for patriotism, spunk, and ideological integrity in contrast to the private minds of its ideologically fake, right-wing accusers.

Indeed, to make an important point, where the “nationalists” are shown to have been low both on integrity and patriotism, the Left comes off as truly patriotic in being devoted to what it sees as constituting the good of the people of India, even as it remains an ideological critic of the idea of “nationalism.” Just to recall, this contrast between the vicious nature of “nationalism” and the honourable sentiment of patriotism was nowhere more eloquently addressed in India’s modern history than in Tagore’s justly celebrated lecture on “Nationalism” (see Rabindranath Tagore, Nationalism (1917; rptd New Delhi: Penguin Books India, 2009).

Thus, in his first meeting with US Embassy officials after his election as General Secretary of the CPI(M), Prakash Karat, Wikileaks tells us—see The Hindu, March, 23, 2011) shared the same truths and perceptions with Blake (meeting dated May 4, 2005) as he, the party, and the Left overall, have routinely shared with the people of India, and until the break with the UPA, with the government it was then supporting.

In that meeting with Blake, Karat as reported by Wiki, held his own on all matters that came up, namely, the nuclear issue, missile defence, retail trade, FDI policy, Insurance, land reforms, stability of the government, and foreign policy generally. Not one word there that could be seen to be out of line with what the party and the Left have been saying for two decades or thereabouts. One is able to understand why even a Sonia Gandhi is revealed by Wiki to have so much preferred and been so much more comfortable with the Left than with the “regional” parties supporting or willing to support the UPA. For the reason that the Left always told you where they stood so you could know where you stand; and all that without fanfare, deceit, or reckless irresponsibility towards the nation or its governance.

There may have been a time when India’s Left had the same sort of intimacy with the USSR and their Embassy as our major parties of today have with the US Embassy. Always had, infact, after the Nehru-Indira era came to a close. What is of importance and of value to common concerns is that the Left in India today is in all likelihood the one political force most credibly devoted to Indian people’s interests and to the sovereignty of the nation-state overall.

It speaks to the unsentimental toughness of American assessments of men and matters that Blake should have reported of Karat not just that he found Karat “talented and skillful” but, more fully as follows:

“Relatively young (at 57) he will be a powerful figure
on the Indian political scene for years to come, and could
play an increasingly important role in the formation of
future Indian governments.”

Clearly, the assessment of Karat here can hardly be delinked from the politics of the Left in general.

It was to be expected of the Goebbelesian BJP that all derogatory references to others in the Wikileaks exposes would be treated and propagated as gospel truth, and, as to its own, as so much misreporting.

Thus the BJP is busy hoodwinking the nation with the spin that whereas the other things said by Jaitley to Blake may be true enough, the “opportunistic” bit is wholly Blake’s own. It is to be doubted that even the BJP’s dear ones are now willing to credit Jaitley before Blake. Having already been rendered obsolete by so much that has been happening in a young India, the exposure of “Hindutva” as mere gimmick, although a deadly one since lately discovered to be aligned with terrorism as well, may contribute to transformations that the country can do with.

For one, these shaming exposes may oblige India’s “mainstreamers” to square first with Indians before they do with the intimate zone, an eventuality that could put Indian democracy on a rather more respectable footing.

*
Badri Raina

Saturday, March 26, 2011

വിധേയരുടെ ഭരണം

ഇന്ത്യയില്‍നിന്ന് അയച്ച രഹസ്യ അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങള്‍ പുറത്തുവന്നത് സുപ്രധാനമായ ചോര്‍ച്ചയാണ്. എന്‍ഡിഎ ഭരിച്ചപ്പോഴും ഇപ്പോള്‍ യുപിഎ ഭരണത്തിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഒറ്റയടിക്ക് ഇത് വെളിപ്പെടുത്തി. വിക്കിലീക്സ് വഴി ലഭിച്ച അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങളുടെ പ്രസിദ്ധീകരണവും വിശകലനവും "ദി ഹിന്ദു"" പത്രം തുടരുകയാണ്, പക്ഷേ ഇതുവരെ ലഭിച്ചത് അസ്വസ്ഥജനകമായ ചിത്രമാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലും വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്ക സ്വാധീനം ചെലുത്തുന്നു. ഉന്നതഉദ്യോഗസ്ഥരിലും സൈന്യത്തിലും സുരക്ഷാമേഖലയിലും രഹസ്യാന്വേഷണ ഏജന്‍സികളിലും അമേരിക്ക വിജയകരമായി കടന്നുകയറിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കുന്നതില്‍ മുന്നോട്ടുപോയ 2005-2009 കാലത്തെ സന്ദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

സ്വതന്ത്രവിദേശനയം പിന്തുടരുമെന്ന് പൊതുമിനിമം പരിപാടിയില്‍ നല്‍കിയ വാഗ്ദാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പിന്തിരിഞ്ഞുവെന്ന് പൊതുവെ ബോധ്യമുള്ള സംഗതിയാണ്. വിദേശനയത്തിന്റെ കാര്യത്തില്‍ നടത്തിയ മലക്കംമറിച്ചിലിനെ സിപിഐ എമ്മും മറ്റ് ഇടതുപക്ഷപാര്‍ടികളും തുടക്കത്തിലേ എതിര്‍ത്തിരുന്നു. അമേരിക്കന്‍ എംബസിയുടെയും ബുഷ് ഭരണകൂടത്തിലെ പ്രമുഖരുടെയും ശ്രമഫലമായി ഉണ്ടായ ഈ മലക്കംമറിച്ചില്‍ ഏതു വിധത്തിലാണ് നടപ്പായതെന്ന് നയതന്ത്രസന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 2005 സെപ്തംബറില്‍ ഐഎഇഎയില്‍ ഇറാനെതിരെ നടന്ന വോട്ടെടുപ്പില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ എത്രത്തോളം സമ്മര്‍ദം ചെലുത്തിയെന്ന് സന്ദേശങ്ങള്‍ വിവരിക്കുന്നു. ഇറാനെതിരെ ഇന്ത്യന്‍സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തില്ലെങ്കില്‍ ആണവകരാര്‍ അംഗീകരിക്കാനുള്ള നിയമനിര്‍മാണം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. ന്യൂയോര്‍ക്കില്‍ സെപ്തംബര്‍ 13ന് നടന്ന യുഎന്‍ പൊതുസഭ സമ്മേളനത്തിനിടെ മന്‍മോഹന്‍സിങ്ങും ബുഷും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് യുപിഎ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഐഎഇഎയില്‍ അമേരിക്കയോടൊപ്പം നീങ്ങാന്‍ വിയന്നയിലെ ഇന്ത്യന്‍ പ്രതിനിധിക്ക് നിര്‍ദേശം നല്‍കിയത്. ഐഎഇഎ വോട്ടെടുപ്പിനുശേഷം അമേരിക്കന്‍ സ്ഥാനപതി അയച്ച സന്ദേശത്തില്‍ ഇതിനെ "ശക്തമായ ഇന്ത്യ-അമേരിക്ക ബന്ധം കെട്ടിപ്പടുക്കുന്നതില്‍ യുപിഎ സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രധാന സൂചനയായി" വിശേഷിപ്പിച്ചു.

ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയോടുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അമേരിക്ക ഇന്ത്യയെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് മറ്റ് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഇസ്രയേലുമായുള്ള അടുത്ത സഹകരണവും പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ നയവുമായി "പൊരുത്തമുള്ളതാക്കുന്നതില്‍" അവര്‍ നേടിയ വിജയം "ഇരുരാജ്യത്തിന്റെയും വിദേശനയങ്ങള്‍ ഏകോപിപ്പിച്ചുനീങ്ങാമെന്ന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പുനല്‍കിയെന്ന" സന്ദേശങ്ങളിലെ പ്രസ്താവന വഴി വ്യക്തമായി.

അമേരിക്കന്‍ സ്വാധീനം വളര്‍ന്നുവരുന്ന മറ്റൊരു രംഗം സൈനിക-സുരക്ഷ മേഖലകളാണ്. അമേരിക്കയുമായി പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂട് കരാര്‍ യുപിഎ സര്‍ക്കാര്‍ 2005 ജൂണില്‍ ഒപ്പിട്ടു. അന്നത്തെ പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി യാത്രയ്ക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത് പ്രാഥമികചര്‍ച്ചകള്‍ക്കുള്ള സന്ദര്‍ശനം മാത്രമാണെന്നാണ്. എന്നാല്‍, അമേരിക്കന്‍ സ്ഥാനപതി അവരുടെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡിന് അയച്ച സന്ദേശങ്ങള്‍ പ്രണബിന്റെ സന്ദര്‍ശനമധ്യേ നേടിയെടുക്കാന്‍ കഴിയുമെന്ന് അമേരിക്ക പ്രതീക്ഷിച്ച കാര്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി. പ്രതിരോധ ചട്ടക്കൂട് കരാര്‍ ഇന്ത്യ ഇത്തരത്തില്‍ ഏതെങ്കിലും രാജ്യവുമായി ഒപ്പുവച്ച കരാറുകളില്‍ ആദ്യത്തേതാണ്. ഇരുരാജ്യത്തിന്റെയും പ്രതിരോധസേനകള്‍ തമ്മില്‍ സര്‍വതലസ്പര്‍ശിയായ സഹകരണം ഇത് വിഭാവന ചെയ്യുന്നു. ഇത്തരത്തിലുള്ള കരാറിനായി എന്‍ഡിഎ സര്‍ക്കാരിന്റെ കാലംമുതല്‍ക്കേ അമേരിക്കയും പെന്റഗണും ചര്‍ച്ചയും ആസൂത്രണവും നടത്തിയിരുന്നതായി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യത്തിന്റെയും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം മുംബൈ ഭീകരാക്രമണത്തിനുശേഷം ഉയര്‍ന്ന തലത്തില്‍ എത്തിയതായി സന്ദേശങ്ങള്‍ കാട്ടിത്തരുന്നു. അന്നത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എഫ്ബിഐ, സിഐഎ തുടങ്ങിയ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ തീവ്രസഹകരണത്തില്‍ മുഴുകാന്‍ വ്യഗ്രത പ്രകടിപ്പിച്ചിരുന്നതായി അമേരിക്കക്കാര്‍ കരുതി. രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങളില്‍ കടന്നുകയറാന്‍ അമേരിക്കക്കാര്‍ക്ക് കഴിഞ്ഞതിന്റെ ചിത്രം സന്ദേശങ്ങള്‍ നല്‍കുന്നു. ബ്രിട്ടീഷ് ദിനപത്രം "ദി ഗാര്‍ഡിയന്‍"" തുടക്കത്തില്‍ പ്രസിദ്ധീകരിച്ച 40 സന്ദേശങ്ങളില്‍ വഴിവിട്ട ബന്ധത്തിന്റെ രണ്ട് ഉദാഹരണങ്ങള്‍ വിവരിച്ചിരുന്നു. ദേശീയ സുരക്ഷാബോര്‍ഡിലെ ഒരംഗം അമേരിക്കന്‍ എംബസി സന്ദര്‍ശിച്ച്, ഇന്ത്യയിലെ ഇറാന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുകയും പകരം തനിക്ക് അമേരിക്കയിലേക്ക് ഉടന്‍ സന്ദര്‍ശനം തരപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുംചെയ്തതാണ് ആദ്യത്തേത്. ഔദ്യോഗിക സംവിധാനം വഴിയല്ലാതെ, ഡല്‍ഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥനില്‍നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായി അമേരിക്കന്‍ എംബസി നല്‍കിയ റിപ്പോര്‍ട്ടാണ് മറ്റൊരു സംഭവം.

ഇപ്പോള്‍ പുറത്തുവന്ന സന്ദേശങ്ങളില്‍ ഒരെണ്ണം 2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭ വികസനത്തെക്കുറിച്ചുള്ളതാണ്. ഇതില്‍ വിവരിക്കുന്നത് ഇതേപ്പറ്റി വിവരം നല്‍കിയ വ്യക്തികളില്‍ ഒരാള്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ്. മാധ്യമങ്ങളില്‍നിന്ന് മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും അവര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. ഇരുരാജ്യത്തിന്റെയും രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള പങ്കാളിത്തം അമേരിക്കയുടെ കടന്നുകയറ്റത്തില്‍ എത്തിയിരിക്കുന്നു.

ചാരവൃത്തിയുടെ രണ്ട് ഉദാഹരണങ്ങള്‍ പറയാം. എന്‍ഡിഎ ഭരണകാലത്ത് റോ ഉദ്യോഗസ്ഥനായ രബീന്ദര്‍സിങ്ങിനെ സിഐഎ പാട്ടിലാക്കി. ഈ രഹസ്യബന്ധം പുറത്തായപ്പോള്‍ രബീന്ദര്‍സിങ്ങിനെ അമേരിക്കയിലേക്ക് കടക്കാന്‍ സിഐഎ സഹായിച്ചു. യുപിഎ ഭരണത്തില്‍, ദേശീയ സുരക്ഷാ സെക്രട്ടറിയറ്റിലെ കംപ്യൂട്ടര്‍ വിദഗ്ധനെ സിഐഎ റിക്രൂട്ട് ചെയ്തു; ഇന്ത്യ-അമേരിക്ക സൈബര്‍ സുരക്ഷാഫോറം വഴിയാണ് ഈ ബന്ധം സ്ഥാപിച്ചത്. 2005-2008 കാലത്ത് വിദേശനയത്തിലും സാമ്പത്തികനയങ്ങളിലും അമേരിക്കന്‍ അനുകൂല തീരുമാനങ്ങളുടെ കുത്തൊഴുക്കുതന്നെ ഉണ്ടായെന്ന് സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. ആണവകരാറിന് പകരമായി ഏതു കാര്യത്തിലും തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള തീരുമാനം അമേരിക്ക ഇന്ത്യയെക്കൊണ്ട് എടുപ്പിച്ചു. 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ തുടര്‍ച്ചയായി രണ്ട് വോട്ടെടുപ്പ് നടന്നതിനു പിന്നാലെ 2006ല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അമേരിക്കയുടെ അഭിലാഷപ്രകാരമുള്ള തുര്‍ക്ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചു. അമേരിക്ക ആവശ്യപ്പെട്ടപ്രകാരം ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈന്‍ പദ്ധതി അട്ടിമറിച്ചതിനുള്ള വ്യക്തമായ സൂചനയാണിത്. സംയുക്ത സൈനികാഭ്യാസത്തിലും പ്രതിരോധ സഹകരണത്തിന്റെ മറ്റ് മേഖലകളിലും ഗണ്യമായ വര്‍ധന ഇക്കാലത്തുണ്ടായി. ലോജിസ്റ്റിക്സ് സപ്ലൈ കരാര്‍ എന്ന് അറിയപ്പെടുന്ന അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സര്‍വീസിങ് കരാര്‍ അമേരിക്കയുമായി ഒപ്പിടാന്‍ യുപിഎ സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവഴി അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനായും അറ്റകുറ്റപ്പണികള്‍ക്കായും ചരക്കുകള്‍ കൊണ്ടുവരാനായും ഇന്ത്യന്‍ താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുള്ള ഈ കരാര്‍ ഒപ്പിടുന്നതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തുവരികയാണ്.

2006ലെ കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് അയച്ച സന്ദേശം അമേരിക്ക പുലര്‍ത്തുന്ന രാഷ്ട്രീയ സ്വാധീനത്തിനുള്ള തെളിവാണ്. പുനഃസംഘടനയെക്കുറിച്ച് അമേരിക്കന്‍ സ്ഥാനപതിയുടെ വിലയിരുത്തല്‍ ഇങ്ങനെ: "മന്ത്രിസഭ പുനഃസംഘടനയുടെ മൊത്തത്തിലുള്ള ഫലം ഇന്ത്യയിലും(ഇറാനിലും) അമേരിക്കന്‍ ലക്ഷ്യങ്ങള്‍ നേടാന്‍ അങ്ങേയറ്റം ഉപകരിക്കുമെന്നതാണ്". ശക്തമായ അമേരിക്കന്‍ പക്ഷപാതമുള്ള അഞ്ച് മന്ത്രിമാരെ-മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, അശ്വിനി കുമാര്‍, സെയ്ഫുദീന്‍ സോസ്-നിയമിച്ചതായി സന്ദേശത്തില്‍ പറയുന്നു. ഈ പുനഃസംഘടന ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചതായി സന്ദേശത്തില്‍ തുടരുന്നു; മാത്രമല്ല ഇത്തരത്തില്‍ പ്രവചിക്കുകയും ചെയ്യുന്നു: ""ഈ പുനഃസംഘടനയെ അമേരിക്കന്‍പക്ഷത്തേക്കുള്ള വ്യതിയാനമായി കണ്ട് ഇടതുപക്ഷം കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ അകലുകയും വരുംനാളുകളില്‍ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശനയങ്ങളെ എതിര്‍ക്കാന്‍ കൂടുതല്‍ വീറോടെ പ്രവര്‍ത്തിക്കുകയും ചെയ്യും." പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തില്‍നിന്ന് മണിശങ്കര്‍ അയ്യരെ മാറ്റി പകരം മുരളി ദേവ്റയെ നിയോഗിച്ചതിലുള്ള ആഹ്ലാദം അമേരിക്കന്‍ സ്ഥാനപതി മറച്ചുവയ്ക്കുന്നില്ല. ഇന്ത്യ-ഇറാന്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടും ചൈനാ സന്ദര്‍ശനവുമാണ് അയ്യരെ നോട്ടപ്പുള്ളിയാക്കിയത്. മറിച്ച് അമേരിക്കന്‍ അനുകൂല നിലപാടും വന്‍കിട ബിസിനസുകാരുമായുള്ള ചങ്ങാത്തവും ദേവ്റയെ സ്വീകാര്യനാക്കി.

മന്‍മോഹന്‍ഭരണത്തില്‍ സര്‍ക്കാരിന്റെ എല്ലാ മേഖലയിലും കടന്നുകയറാനും സ്വാധീനം ചെലുത്താനും അമേരിക്കക്കാര്‍ക്ക് അവസരം നല്‍കി. ഈ അവസരം പ്രയോജനപ്പെടുത്തിയതിന് അമേരിക്കക്കാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും സേവനകാലയളവിനിടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പരിശീലനം നല്‍കാന്‍ 2007ല്‍ തീരുമാനിച്ചത് ഇതേ യുപിഎ സര്‍ക്കാരാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായാലും സൈനിക ഉദ്യോഗസ്ഥരായാലും മുന്നോട്ടുപോകാനുള്ള വഴി അമേരിക്കയില്‍ പരിശീലനം നേടുകയെന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ ഉന്നതതലത്തില്‍ നടമാടുന്ന അഴിമതിയുടെ നിരീക്ഷകരാണ് അമേരിക്കയെന്ന് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. 2008ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ എംപിമാരെ കോഴ നല്‍കി വിലയ്ക്കെടുത്തതിന്റെ സ്ഥിരീകരണമായി പുറത്തുവന്ന സന്ദേശങ്ങള്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വോട്ടെടുപ്പില്‍ വിജയിപ്പിക്കാന്‍ എന്തുംചെയ്യാന്‍ അമേരിക്ക തയ്യാറായിരുന്നു. ഏതു തരത്തിലും ആണവകരാര്‍ നടപ്പാകണം. അതിന് ന്യായമോ അന്യായമോ ആയ ഏതു മാര്‍ഗവും അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നു. തിരുമംഗലം നിയമസഭ ഉപതെരഞ്ഞെടുപ്പിലും മധുര ലോക്സഭ തെരഞ്ഞെടുപ്പിലും ഡിഎംകെ സ്ഥാനാര്‍ഥികള്‍ പണം വിതരണം ചെയ്തതിന്റെ കൃത്യവും വിശദവുമായ വിവരണം അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്നുള്ള സന്ദേശം നല്‍കുന്നു. ഇത്തരം അറിവുകള്‍ വഴി അമേരിക്കയ്ക്ക് അഴിമതിക്കാരായ രാഷ്ട്രീയക്കാരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു, അവരെ എങ്ങനെ വിലയ്ക്കെടുക്കാന്‍ കഴിയുമെന്നും മനസിലാകുന്നു.

ആണവകരാറിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നടന്ന രാഷ്ട്രീയപോരാട്ടം സന്ദേശങ്ങളില്‍ വിവരിക്കുന്നു, ആണവകരാര്‍ നടപ്പാക്കുന്നതില്‍ അമേരിക്ക എത്രത്തോളം തല്‍പ്പരരായിരുന്നുവെന്നും തെളിയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും സുപ്രധാനസംഭവമായി ആണവകരാറിനെ അവതരിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഇഷ്ടക്കാരായി ചുറ്റുമുള്ള ഉദ്യോഗസ്ഥവൃന്ദവും രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങളാണ് മുന്നോട്ടുകൊണ്ടുപോയത്. സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, ആണവറിയാക്ടറുകളുടെ വില്‍പ്പന വഴി ഏതാനും ശതകോടി ഡോളറുകളുടെ സാമ്പത്തികലാഭം മാത്രമല്ല അമേരിക്കയ്ക്ക് ലഭിച്ചത്, ഇന്ത്യയെ ഉറച്ച തന്ത്രപ്രധാന പങ്കാളിയായി കിട്ടിയതാണ് മുഖ്യം.

ഈ വെളിപ്പെടുത്തലുകളെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഒട്ടും ലജ്ജയില്ലാതെയാണ് നേരിടുന്നത്. സന്ദേശങ്ങളുടെ വസ്തുത പരിശോധിച്ചിട്ടില്ലെന്നും അതുകൊണ്ട് ആധികാരികമല്ലെന്നും അവര്‍ അവകാശപ്പെടുന്നു. സന്ദേശങ്ങളുടെ ചോര്‍ച്ചയെക്കുറിച്ചും ഇത് സൃഷ്ടിച്ചേക്കാവുന്ന അങ്കലാപ്പ് സംബന്ധിച്ചും അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റണ്‍തന്നെ വിദേശമന്ത്രിയെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതില്‍നിന്നുതന്നെ യുപിഎ നേതൃത്വത്തിന്റെ വിശദീകരണം പൊളിയുന്നു. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് രാജ്യത്തെ എവിടെയാണ് എത്തിച്ചിരിക്കുന്നതെന്നതിന്റെ വ്യസനജനകമായ വിവരണമാണ് വിക്കിലീക്സ് പുറത്തുവിട്ട സന്ദേശങ്ങള്‍.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി 26 March 2011

Friday, March 25, 2011

ലജ്ജിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെ സ്ഫോടനശേഷി ടുണീഷ്യയിലും ഈജിപ്തിലും തെളിഞ്ഞതാണ്. ഈ രണ്ട് രാജ്യത്തും ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് തീര്‍ച്ചയായും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍, ജനരോഷം ഉയരാന്‍ രാസത്വരകമായി പ്രവര്‍ത്തിച്ചത് ഭരണാധികാരികളുടെ അഴിമതിയും സമ്പത്തിന്റെ കുന്നുകൂട്ടലും സംബന്ധിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകളാണ്. ടുണീഷ്യയിലെ സമ്പത്തിന്റെ ഭൂരിഭാഗവും ബിന്‍ അലി കുടുംബത്തിന്റെ അധീനതയിലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങള്‍ വിക്കിലീക്സ് വെളിപ്പെടുത്തി. ഈജിപ്തില്‍ ഹൊസ്നി മുബാറക് കൊള്ളയടിച്ച ഭീമമായ സ്വത്തിന്റെ വിവരങ്ങളും വിക്കിലീക്സ് ജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന രാജ്യങ്ങളില്‍ ഭരണാധികാരികള്‍ നടത്തുന്ന കൊള്ളയും ഇവരുടെ സാമ്രാജ്യത്വദാസ്യവും സ്വാഭാവികമായും ജനങ്ങളെ ചൊടിപ്പിച്ചു. വന്‍പ്രക്ഷോഭത്തിന്റെ ഫലമായി ഇരുഭരണാധികാരികളും സ്ഥാനഭ്രഷ്ടരാകുകയും ചെയ്തു.

ന്യൂഡല്‍ഹിയില്‍നിന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളിലും നമ്മുടെ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരണങ്ങളാണ്. ഒപ്പം ഭരണവര്‍ഗം നടത്തുന്ന അമേരിക്കന്‍പ്രീണനത്തിന്റെ ലജ്ജിപ്പിക്കുന്ന കഥകളും. ഇടതുപക്ഷ പാര്‍ടികള്‍ ചൂണ്ടിക്കാട്ടിവന്ന കാര്യങ്ങള്‍ നൂറുശതമാനവും ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. ആണവകരാര്‍ നടപ്പാക്കാന്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രാഹുലും കാട്ടുന്ന വ്യഗ്രത, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2008ല്‍ പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ട് അതിജീവിക്കാന്‍ എംപിമാരെ വിലയ്ക്കെടുത്തത്, ഇറാന്‍വാതകപൈപ്പ്ലൈന്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മണിശങ്കര്‍ അയ്യരെ പെട്രോളിയംമന്ത്രാലയത്തില്‍നിന്ന് പുറത്താക്കിയത്- ഇങ്ങനെ മുമ്പ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രചാരണമെന്ന പേരില്‍ കോണ്‍ഗ്രസ് നിഷേധിച്ച സര്‍വസംഗതികളും വസ്തുതയാണെന്ന് തെളിഞ്ഞു.

കേരളരാഷ്ട്രീയത്തില്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പുലര്‍ത്തുന്ന താല്‍പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ പല മാധ്യമങ്ങളും ഇക്കാര്യത്തില്‍ സിപിഐ എം നേതാക്കളെ പരിഹസിക്കാനാണ് മുതിര്‍ന്നിട്ടുള്ളത്. കേരളത്തില്‍ എന്തു നടന്നാലും അമേരിക്കയ്ക്ക് എന്താണ് പ്രശ്നമെന്നാണ് ഇവര്‍ ചോദിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. പത്രറിപ്പോര്‍ട്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതുപോലെയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഓരോ സംഭവത്തിലും വാഷിങ്ടണിലേക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍, രാഷ്ട്രീയപാര്‍ടികള്‍, അവരുടെ നയങ്ങള്‍, നേതാക്കളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍-ഇവയെല്ലാം അമേരിക്ക വിലയിരുത്തുന്നു.

പൊതുവെ കോണ്‍ഗ്രസ് ഭരണത്തോട് അമേരിക്കയ്ക്ക് താല്‍പ്പര്യമുണ്ടെങ്കിലും അതില്‍തന്നെ വ്യക്തിപരമായ വിവേചനങ്ങളുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്രണബ് മുഖര്‍ജിക്ക് ധനവകുപ്പ് നല്‍കിയപ്പോള്‍ അമേരിക്കയുടെ നെറ്റി ചുളിഞ്ഞു. ഉദാരവല്‍ക്കരണത്തിന്റെ തീവ്രഅപ്പോസ്തലനായ ആസൂത്രണ കമീഷന്‍ ഉപാധ്യഷന്‍ മൊണ്ടേക്സിങ് അലുവാലിയക്കോ കോര്‍പറേറ്റുകളുടെ കളിത്തോഴനായ പി ചിദംബരത്തിനോ ധനമന്ത്രാലയത്തിന്റെ ചുമതല ലഭിക്കണമെന്നാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്‍, മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രണബ് മുഖര്‍ജിക്ക് ധനമന്ത്രാലയം നല്‍കാനാണ് യുപിഎ തീരുമാനിച്ചത്. ഇതില്‍ അസ്വസ്ഥരായ അമേരിക്കന്‍നേതൃത്വം പ്രണബിന്റെ സമീപനങ്ങളും താല്‍പ്പര്യങ്ങളും ആരാഞ്ഞ് ന്യൂഡല്‍ഹി എംബസിയിലേക്ക് അയച്ച സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉന്നയിച്ച ഓരോ ചോദ്യവും ഏത് ഇന്ത്യക്കാരനെയും ശരിക്കും പരിഹസിക്കുന്നതാണ്. ഏത് വ്യവസായ-ബിസിനസ് ഗ്രൂപ്പിനോടാണ് പ്രണബ് കൂറ് പുലര്‍ത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ ആര്‍ക്കാണ് ഗുണകരമാവുകയെന്നും ഹിലരി ആരാഞ്ഞു. അടുത്ത ബജറ്റില്‍ പ്രണബ് മുന്‍ഗണന നല്‍കാനിടയുള്ള മേഖലകളെക്കുറിച്ച് വിവരം നല്‍കണമെന്നും ഇന്ത്യയിലെ നയതന്ത്രജ്ഞരോട് ഹിലരി ആവശ്യപ്പെടുകയുണ്ടായി.

ഹിലരിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നു: തന്റെ പദവിയില്‍ തുടരുന്നതിനെക്കുറിച്ച് അലുവാലിയയുടെ മനോവികാരം എന്താണ്? പ്രത്യേകിച്ച് ഏതെങ്കിലും അജന്‍ഡ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടോ? പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലാണോ? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി വി സുബ്ബറാവുവുമായി പ്രണബ് മുഖര്‍ജിയുടെ ബന്ധം എങ്ങനെയാണ്? ചിദംബരത്തെ ധനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെ സുബ്ബറാവു എങ്ങനെ കാണുന്നു? ഈ മാറ്റം ധനമന്ത്രാലയവും റിസര്‍വ്ബാങ്കും തമ്മിലുള്ള ബന്ധത്തെ എതു രീതിയില്‍ ബാധിക്കും?

കമല്‍നാഥിനെ എന്തുകൊണ്ടാണ് വാണിജ്യവകുപ്പില്‍നിന്ന് ഒഴിവാക്കിയതെന്നും ആനന്ദ്ശര്‍മയെ ഈ വകുപ്പിലേക്ക് നിയോഗിച്ചത് എന്തിനാണെന്നും ഹിലരി സംശയം ഉന്നയിച്ചു. ശര്‍മയുടെ പൊതുവീക്ഷണങ്ങള്‍, ലോകവ്യാപാരസംഘടനയോടുള്ള സമീപനം, പ്രത്യക്ഷവിദേശനിക്ഷേപം സംബന്ധിച്ചുള്ള നിലപാട് എന്നിവയും ആരാഞ്ഞു. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമയത്തിനും വിഭവങ്ങള്‍ക്കും അനുസൃതമായ വിവരങ്ങള്‍ അറിയിക്കാമെന്നും ഹിലരിക്ക് എംബസിയില്‍നിന്ന് ഉടന്‍തന്നെ മറുപടി നല്‍കി.

ആണവകരാര്‍വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് സതീശ് ശര്‍മ ഇതുസംബന്ധിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. സതീശ്ശര്‍മയെ ഉദ്ധരിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റീഫന്‍ വൈറ്റ് വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വിക്കിലീക്സ് ചോര്‍ത്തിയതാണ് കുറെക്കാലമായി നിലനില്‍ക്കുന്ന ആരോപണത്തിന്റെ സ്ഥിരീകരണത്തിന് വഴിയൊരുക്കിയത്. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ശ്രമിച്ചു.

എംപിമാരെ വിലയ്ക്കെടുക്കാന്‍ സതീശ് ശര്‍മയുടെ വീട്ടില്‍ സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരുഭാഗം അടങ്ങിയ ബാഗുകള്‍ അദ്ദേഹത്തിന്റെ അനുയായി നചികേത കപൂര്‍ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുകയുമുണ്ടായി. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് അഞ്ചുദിവസം മുമ്പ്, 2008 ജൂലൈ 16ന് ആയിരുന്നു ഈ സംഭവം. വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിന്റെ നാല് എംപിമാര്‍ക്ക് പത്തുകോടിരൂപ വീതം ഇതിനകം നല്‍കിയതായും നചികേത കപൂര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനോടു പറഞ്ഞു. പണം എത്ര കൊടുക്കാനും തയ്യാറാണെന്നും എംപിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും കപൂര്‍ തുടര്‍ന്നു.

അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന്‍ വൈറ്റ് ജൂലൈ 17നുതന്നെ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് സന്ദേശം അയച്ചു. യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിനുള്ള വ്യഗ്രതയുടെ തെളിവാണിത്. സ്റീഫന്‍ വൈറ്റ് ജൂലൈ 16ന് സതീശ്ശര്‍മയെ സന്ദര്‍ശിച്ചപ്പോഴാണ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ യുപിഎ നേതൃത്വം നടത്തുന്ന ഇടപാടുകളുടെ വിവരം ലഭിച്ചത്. യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന കാര്യത്തില്‍ അമേരിക്കയും അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ യുപിഎ നേതൃത്വവും പ്രകടിപ്പിക്കുന്ന വ്യഗ്രതയാണ് ഇവിടെ ശ്രദ്ധേയം.
പ്രധാനമന്ത്രിയുടെ വിമാനവും അമേരിക്ക പരിശോധിക്കുന്നു

പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ബോയിങ് വിമാനത്തിന്റെ കരാറില്‍ ഏകപക്ഷീയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് അമേരിക്ക ഇന്ത്യയെ വഞ്ചിച്ചു. വിമാനത്തിലെ ആക്രമണ-പ്രതിരോധസംവിധാനം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഓരോവര്‍ഷവും ഇവിടെയെത്തി പരിശോധിക്കുമെന്ന വ്യവസ്ഥയാണ് അടിച്ചേല്‍പ്പിച്ചത്. വിമാനം വാങ്ങാന്‍ ധാരണാപത്രം ഒപ്പിട്ട് മൂന്നുവര്‍ഷത്തിനുശേഷമാണ് പുതിയ നിബന്ധന എഴുതിച്ചേര്‍ത്തത്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി നടത്തുന്ന പരിശോധന രാഷ്ട്രീയപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇത് ചെറുക്കാന്‍ ശ്രമിച്ചതായും ഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിക്കും സംഘത്തിനും മറ്റും സഞ്ചരിക്കാന്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ആക്രമണ-പ്രതിരോധ സംവിധാനമുള്ള മൂന്ന് ബോയിങ് 737-7എച്ച്1 (ബിബിജെ) വിമാനം വാങ്ങാന്‍ 2005 സെപ്തംബറിലാണ് മന്ത്രിസഭയുടെ സുരക്ഷാസമിതി അനുമതി നല്‍കിയത്. അന്ന് ഒപ്പിട്ട ധാരണപത്രത്തില്‍ വിമാനത്തില്‍ വര്‍ഷംതോറും എന്‍ഡ്യൂസ് മോണിറ്ററിങ് പരിശോധന നടത്താന്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷം, 2008 മേയില്‍ അമേരിക്ക ഈ ധാരണപത്രം ഏകപക്ഷീയമായി തിരുത്തി. യാത്രാമധ്യേ വിമാനം ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധനടപടി സ്വീകരിക്കാന്‍ പൈലറ്റിനെ അനുവദിക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം വര്‍ഷംതോറും പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കുന്നതാണ് പ്രധാന ഭേദഗതി.

ഇക്കാര്യം പുറത്തുവന്നാല്‍ കനത്ത രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് മന്‍മോഹന്‍സിങ് സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഉടന്‍തന്നെ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗെയ്ത്രി കുമാര്‍ അമേരിക്കന്‍ എംബസിയിലെത്തി. ഇദ്ദേഹം അമേരിക്കന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി ജെയിംസ് ഗ്ളാഡുമായി നടത്തിയ ചര്‍ച്ചയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ആശങ്ക പങ്കിട്ടു. ഇതേത്തുടര്‍ന്ന് മെയ് അഞ്ചിന് അമേരിക്കന്‍ എംബസിയില്‍നിന്ന് വാഷിങ്ടണിലേക്ക് പോയ സന്ദേശത്തില്‍ പറയുന്നു: "ബോയിങ് വിമാനത്തിലെ പ്രതിരോധസംവിധാനം പുനഃപരിശോധിക്കാനുള്ള കരാര്‍ഭേദഗതിയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കരാറില്‍ സാമ്പത്തികവും സാങ്കേതികവുമായ ചില മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ സന്നദ്ധമാണ്. പക്ഷേ, എന്‍ഡ്യൂസ് മോണിറ്ററിങ് പരിശോധനയ്ക്ക് അവസരം നല്‍കുന്ന ഭേദഗതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ കരുതുന്നു.'' പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടിയത്. രാജ്യതാല്‍പ്പര്യം അവര്‍ക്ക് പ്രശ്നമായിരുന്നില്ല.

മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ആശങ്ക പരിഹരിക്കാന്‍ അമേരിക്ക കണ്ടെത്തിയ വഴി 'പരിശോധന' എന്നതിനുപകരം 'അവലോകനം' എന്ന് കരാറില്‍ വാക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ സ്ഫോടനത്തിന് ഇടവരുത്തുന്ന പ്രശ്നം ഇത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ആശ്വാസം പ്രകടിപ്പിച്ചതായും അമേരിക്കന്‍ നയതന്ത്രരേഖകള്‍ വെളിപ്പെടുത്തുന്നു. മെയ് 29ന് എംബസിയില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാരായണന്റെ ആശ്വാസപ്രകടനം വിവരിക്കുന്നത്: "സ്ഥലത്തെത്തിയുള്ള പരിശോധന എന്നതിനുപകരം സ്ഥലത്തെത്തിയുള്ള അവലോകനം എന്ന തരത്തില്‍ കരാറിലെ വാക്കുകള്‍ മാറ്റി പ്രശ്നം തീര്‍ത്തതില്‍ എം കെ നാരായണന്‍ അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയമായ പ്രതികരണം ഭയന്നാണ് ഇന്ത്യ സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത്''.

അതേസമയം, കരാറിലെ വ്യവസ്ഥകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ സ്ഥാനപതി ഡേവിഡ് മുള്‍ഫോര്‍ഡും എം കെ നാരായണനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 25 മാര്‍ച്ച് 2011

Monday, March 21, 2011

എന്തതിശയമേ, യുഎസിന്‍ സ്നേഹം

പാര്‍ലമെന്റിന്റെ ചരിത്രത്തിന് നാണക്കേടിന്റെ തൊങ്ങല്‍ ചാര്‍ത്തിക്കൊണ്ടാണ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ നാവായ പ്രണബ് കുമാര്‍ മുഖര്‍ജി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനു വേണ്ടിവാദിക്കാന്‍ എഴുന്നേറ്റത്. ആണവപ്രശ്നത്തില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ കൊള്ള-കൊടുക്കലുകളുടെ മുഖംമൂടി അഴിഞ്ഞു വീണതിന്റെ വെപ്രാളം പ്രണബിന്റെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. അമേരിക്കന്‍ തമ്പ്രാക്കളുടെ മുന്നില്‍ കോണ്‍ഗ്രസിന്റെ കാര്യസ്ഥപ്രമാണിമാര്‍ യജമാനസേവയുടെ വെള്ളം ചേര്‍ക്കാത്ത കൂറ് പ്രകടിപ്പിച്ചതിന്റെ വസ്തുതകളാണ് ലോക്സഭയില്‍ ഗുരുദാസ് ദാസ് ഗുപ്തയും രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും വിളിച്ചുപറഞ്ഞത്. ആ സത്യപ്രസ്താവനകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസിലെ രണ്ടാംസ്ഥാനക്കാര്‍ നിരത്തിയ എതിര്‍വാദം എന്തായിരുന്നെന്ന് കേട്ടില്ലേ? ആ സംഭവങ്ങളെല്ലാം ഉണ്ടായത് 14-ാം ലോക്സഭയുടെ കാലത്തായിരുന്നുവത്രെ! ഇപ്പോഴത്തെ മന്‍മോഹന്‍സിങ് സര്‍ക്കാരിന് പതിനഞ്ചാം ലോക്സഭയോടു മാത്രമേ ഉത്തരം പറയേണ്ട ബാധ്യതയുള്ളൂവത്രേ! ജനാധികാരത്തിന്റെ പരമോന്നത സഭയില്‍, രാഷ്ട്രത്തിന്റെ മാനാഭിമാനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ഉന്നയിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് എത്ര ദുര്‍ബലമായ എതിര്‍വാദമാണ്! സ്വാതന്ത്ര്യത്തിനു വേണ്ടി പടനയിച്ച കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന അപമാനകരമായ അമേരിക്കന്‍ അടിമത്തത്തിന്റെ വിശ്വരൂപമാണ് പ്രണബ് മുഖര്‍ജി വെളിപ്പെടുത്തുന്നത്. മഹാത്മാഗാന്ധിയുടെ സ്മരണ ഈ പുത്തന്‍കൂറ്റു കോണ്‍ഗ്രസുകാരോട് പൊറുക്കട്ടെ!

ഇന്ത്യയിലെ അമേരിക്കന്‍ എംബസിയിലെ ചാര്‍ജ്-ഡി-അഫയേഴ്സ് ആയിരുന്ന സ്റീവന്‍ വൈറ്റ് 2008 ജൂലൈ 17ന് യു എസ് സ്റേറ്റ് ഡിപ്പാര്‍ട്മെന്റിന് അയച്ച രഹസ്യ കേബിള്‍ സന്ദേശത്തിലാണ് (നമ്പര്‍ 162458) കോണ്‍ഗ്രസിന്റെ തനിനിറം വിവരിക്കുന്നത്. ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന 'വിക്കിലീക്സി'ലൂടെ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ വിധേയത്വത്തിന്റെ അരമന രഹസ്യങ്ങളെല്ലാം അങ്ങാടിപ്പാട്ടാവുകയാണ്. സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത കുടുംബസുഹൃത്താണെന്ന് വൈറ്റ് വിശേഷിപ്പിക്കുന്ന സതീശ് ശര്‍മ എന്ന എംപിയുടെ വാക്കുകള്‍ ആ വിധേയത്വത്തെ സാക്ഷ്യപ്പെടുത്തുന്നു. ആണവപ്രശ്നത്തെച്ചൊല്ലിയുള്ള വിശ്വാസപ്രമേയം പാസാക്കിയെടുക്കാന്‍ താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പെടുന്ന പാടിനെപ്പറ്റി സതീശ് ശര്‍മ അമേരിക്കന്‍ എംബസിയിലെ ചുമതലക്കാരോട് വിവരിച്ചത്, പ്രസ്തുത രേഖ വിശദമാക്കുന്നു. ആണവകരാറിനും വിശ്വാസവോട്ടിനും പിന്തുണ തേടി കോണ്‍ഗ്രസ് ബിജെപിയോടും അകാലിദളിനോടും ബന്ധം സ്ഥാപിച്ചുവെന്ന കാര്യം അതില്‍ പറയുന്നുണ്ട്. ആരിലും നടുക്കം ഉളവാക്കുന്ന മറ്റൊരു വെളിപ്പെടുത്തലും 2008 ജൂലൈ 17ന്റെ കേബിള്‍ സന്ദേശത്തിലുണ്ടായിരുന്നു. അത് സതീശ് ശര്‍മയുടെ കൂട്ടാളി നചികേത കപൂറുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ ലോക്ദളിലെ (ആര്‍എല്‍ഡി) നാല് എംപിമാര്‍ക്കും 10 കോടി രൂപവീതം കോണ്‍ഗ്രസ് കൈക്കൂലി നല്‍കിയത്രേ! എം പിമാരെ വിലയ്ക്കുവാങ്ങാനായി കരുതിവച്ച നോട്ടുകെട്ടുകള്‍ അടങ്ങുന്ന രണ്ടു പെട്ടികള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ നചികേത കപൂര്‍ തുറന്നുകാട്ടുകയുണ്ടായി. ഇതിനെ വിശേഷിപ്പിക്കേണ്ടത് എങ്ങനെയാണ്. ഭയഭക്തിയെന്നോ? വിധേയത്വമെന്നോ? അടിമത്തമെന്നോ? അഥവാ ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു വാക്കുണ്ടെങ്കില്‍ ആ വാക്കുകൊണ്ടോ?

പണം കോണ്‍ഗ്രസിന് പ്രശ്നമല്ലെന്നും ആണവകരാറിനെ രക്ഷിച്ചെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അമേരിക്കന്‍ എംബസിയിലെ ഗുമസ്ത പ്രമാണിമാരോട് സൂചിപ്പിച്ചതായും വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. അധികാരദല്ലാളന്മാരായ സന്യാസി പ്രമുഖരുടെ സഹായത്തോടെ അകാലിദളിന്റെ എട്ട് എംപിമാരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനുവേണ്ടിയും അതിലൂടെ അമേരിക്കയ്ക്കു വേണ്ടിയും കീശയിലാക്കാന്‍ നടത്തിയ ശ്രമങ്ങളും വിക്കിലീക്സ് മുഖേന നാട്ടില്‍ പാട്ടാവുകയാണ്. അമേരിക്കയുമായുള്ള ആണവ സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ബോധ്യമാണു പോലും! നാണവും മാനവും ഉള്ള എല്ലാ ഇന്ത്യാക്കാരും തലതാഴ്ത്തേണ്ടി വരുന്ന എത്രയെത്ര രഹസ്യ രേഖകളാണ് അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്മെന്റിലേക്ക് പ്രവഹിച്ചത്! 'സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്ക്' ആയ ഇന്ത്യയിലെ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഇപ്പോള്‍ അമേരിക്കയാണ്. എണ്ണയ്ക്കു വേണ്ടിയുള്ള അമേരിക്കന്‍ പരക്കംപാച്ചിലില്‍ തടസ്സമാണെന്ന് കണ്ടാല്‍ മണിശങ്കര്‍ അയ്യരെ യാങ്കി ദൈവങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിയും. പറയുന്നിടത്ത് ഒപ്പിടുന്ന മുരളി ദേവ്റയെ അവര്‍ പെട്രോളിയം മന്ത്രിയാക്കും!

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രേമത്തിന്റെ നെഞ്ചില്‍നിന്ന് ഒരു പൌണ്ട് മാംസം അറുത്തെടുക്കാനാണ് അമേരിക്കയുടെ പുറപ്പാട്. യുഎസ് നയതന്ത്രഭാഷാ നിഘണ്ടുവില്‍ അതിനെ 'സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' എന്നാണ് വിളിക്കുന്നത്. അപകടകാരിയായ ആ പാര്‍ട്ണര്‍ഷിപ്പിന്റെ സന്തതിയാണ് ആണവകരാര്‍. ആ കരാറിനെ നോക്കി, 'എന്തതിശയമേ, യുഎസിന്‍ സ്നേഹം' എന്ന് എല്ലാവരും ഏറ്റുപാടണമെന്നാണ് കോണ്‍ഗ്രസ് ശഠിച്ചത്. ആ ശാഠ്യത്തിന് ഇടതുപക്ഷം വഴങ്ങാതിരുന്നതുകൊണ്ടാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസപ്രമേയവുമായി 2008 ജൂലൈ 22ന് ലോക്സഭയ്ക്ക് മുന്നിലെത്തിയത്. സത്യത്തില്‍ അത് ആണവകരാറിനുള്ള കോണ്‍ഗ്രസിന്റെ സ്തുതിഗീതപ്രമേയമായിരുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പിലുള്ള മന്‍മോഹന്‍ സര്‍ക്കാരിന്റെ കീഴടങ്ങല്‍ പ്രഖ്യാപനമായിരുന്നു. യു പിഎയുടെ അംഗബലംകൊണ്ട് വിശ്വാസപ്രമേയം പാസാക്കാനാകില്ലെന്നിരിക്കെ നെറികേടിന്റെ അങ്ങേയറ്റംവരെ പോകാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതിനെക്കുറിച്ച് അന്നുതന്നെ രാജ്യത്ത് വിമര്‍ശമുയര്‍ന്നതാണ്. ചന്തയില്‍ കാളകള്‍ക്ക് വിലപറയുംപോലെ അന്ന് കോണ്‍ഗ്രസ് വിവിധ പാര്‍ടികളിലെ എംപിമാര്‍ക്ക് വില പറഞ്ഞു. കോണ്‍ഗ്രസിലെ കച്ചവടപ്രമുഖര്‍ നല്‍കിയ നോട്ടുകെട്ടുകളുമായി ഒരു ബിജെപി അംഗം പാര്‍ലമെന്റിലെത്തി. ഈ ഇടപാടുകളെക്കുറിച്ചൊന്നും തനിക്കറിയാനേ പാടില്ലെന്നാണ് 'പച്ചവെള്ളം ചവച്ചുകുടിക്കുന്ന' പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ആണയിടുന്നത്. ആരുടെ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാചകമടി നടത്തുന്നത്? ഇന്ത്യയിലെ ജനങ്ങള്‍ അത്രയ്ക്ക് വിഡ്ഢികളാണെന്ന് ഏത് അമേരിക്കന്‍ പണ്ഡിതനാണ് അവര്‍ക്ക് പറഞ്ഞുകൊടുത്തത്? ആണവകരാറിലൂടെ അമേരിക്കയിലെ ന്യൂക്ളിയര്‍ റിയാക്ടര്‍ നിര്‍മാണലോബി കൈക്കലാക്കാന്‍ പോകുന്ന അതിരില്ലാത്ത സമ്പത്തിന്റെ ചെറിയ ഭാഗം വിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പ് വേളയില്‍ ഇന്ത്യയിലേക്കൊഴുകിയില്ല എന്ന് ആര്‍ക്ക് പറയാന്‍ കഴിയും? 'വിത്ത് ലവ് ഫ്രം അമേരിക്ക' എന്ന പരോക്ഷ പ്രഖ്യാപനവുമായി ഒഴുകിവന്ന പണത്തിന്റെ ഇടനിലക്കാരായി നിന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് നാളെ രാജ്യത്തിന് വായിക്കേണ്ടി വരുമോ? ആ അങ്കലാപ്പുകൊണ്ടാണോ പതിനാലാം ലോക്സഭയിലെ കാര്യം പതിനഞ്ചാം ലോക്സഭയില്‍ മിണ്ടിക്കൂടാ എന്ന് പ്രണബ് കുമാര്‍ മുഖര്‍ജി ഇത്ര വാശിയോടെ വാദിക്കുന്നത്?

സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ചേരിചേരായ്മയുടെയും സ്വാശ്രയത്വത്തിന്റെയും മഹത്വത്തെപ്പറ്റിയും അവയുടെ അടിസ്ഥാനത്തിലുള്ള ആണവനയത്തെപ്പറ്റിയും നെഹ്റുവും ഇന്ദിരാഗാന്ധിയും പാര്‍ലമെന്റില്‍ എത്രയോ തവണ പ്രസംഗിച്ചിരിക്കുന്നു! അതൊന്നും ഇനി ഓര്‍ക്കാനേ പാടില്ലെന്ന് പ്രണബ് മുഖര്‍ജി വിലക്കു കല്‍പ്പിക്കുമോ? അതതു സഭകളുടെ കാലാവധിയോടെ അത്തരം ആശയങ്ങളും മരിച്ചുപോയി എന്ന് അദ്ദേഹം കോണ്‍ഗ്രസുകാരെ പഠിപ്പിക്കുമോ? പുതിയ കോണ്‍ഗ്രസ് അതിന്റെ തലച്ചോര്‍ അമേരിക്കന്‍ സൈനിക-വ്യാവസായിക-ആണവലോബികള്‍ക്കു മുന്നില്‍ അത്രത്തോളം പണയപ്പെടുത്തിക്കഴിഞ്ഞുവോ? എങ്കില്‍ മഹാത്മാഗാന്ധിയില്‍നിന്ന് സോണിയ ഗാന്ധിയിലേക്കുള്ള ദൂരം അറ്റ്ലാന്റിക് സമുദ്രത്തേക്കാള്‍ വലുതാണെന്ന് ഇന്ത്യന്‍ ജനതയ്ക്ക് വിധിയെഴുതേണ്ടി വരും.

*
ബിനോയ് വിശ്വം കടപ്പാട്: ദേശാഭിമാനി ദിനപത്രം 21 മാര്‍ച്ച് 2011

Thursday, March 17, 2011

യുപിഎ സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയത് പണം നല്‍കിയെന്ന് യുഎസ് രഹസ്യരേഖ

ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച 2008ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് വന്‍തോതില്‍ പണം നല്‍കി എംപിമാരെ വിലക്കെടുത്താണെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. 2008 ജൂലൈ 17ന് ഇന്ത്യയിലെ യുഎസ് എംബസ്സി യുഎസ് ആഭ്യന്തര വകുപ്പിന് അയച്ച സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിക്കിലീക്സ് ചോര്‍ത്തിയരേഖ ഹിന്ദു പുറത്തുവിട്ടു.

എംബസ്സിയിലെ നയതന്ത്രപ്രതിനിധി സ്റ്റീവന്‍ വൈറ്റ് സോണിയ കുടുംബവുമായി അടുത്തിടപഴകുന്ന കോണ്‍ഗ്രസ്സ് എംപി സതീഷ് ശര്‍മയെ സന്ദര്‍ശിച്ചിരുന്നു. ശര്‍മയുടെ സഹായിയായ നചികേത കപൂറാണ് പണംനല്‍കിയ വിവരം പറഞ്ഞത്. അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയിലെ നാല് എംപിമാര്‍ക്ക് 10 കോടി രൂപ വീതം നല്‍കി. അന്ന് രണ്ടു പെട്ടിയിലായി സൂക്ഷിച്ച 50-60 കോടി രൂപ നയതന്ത്രപ്രതിനിധിയെ ഇയാള്‍ കാണിക്കുകയും ചെയ്തു.

അകാലിദളിന്റെ എട്ട് വോട്ടു നേടാന്‍ പ്രധാനമന്ത്രിയും മറ്റും പണമിടപാടുകാരനായ സന്ത് ചത്വാള്‍ വഴി ശ്രമിച്ചുവെന്നും ഫലിച്ചില്ലെന്നും ശര്‍മ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. വിശ്വാസവോട്ടു വേളയില്‍ പ്രതിപക്ഷമായ ബിജെപി പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ ഹാജരാക്കിയിരുന്നു. വന്‍ തുക നല്‍കിയാണ് വിശ്വാസം നേടിയതെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞു. എന്നാല്‍ അതേക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല.

പണം നല്‍കിയിട്ടുണ്ടെങ്കിലും 273 വോട്ടിനടുത്തേ സര്‍ക്കാരിനു ലഭിക്കൂ എന്നാണ് യുഎസ് എംബസ്സി വാഷിങ്ടണിന് നല്‍കിയ വിലയിരുത്തല്‍. പറഞ്ഞതുപോലെ 275 വോട്ടിനാണ് മന്‍മോഹന്‍ സിങ് വിശ്വാസവോട്ട് നേടിയത്. യുഎസ് പ്രതിനിധി സ്റ്റീവന്‍ വൈറ്റിനെ പണപ്പെട്ടി കാണിച്ച നചികേത കപൂറിനെ 2008ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരീക്ഷകനായി അമേരിക്ക കൊണ്ടുപോയിരുന്നു എന്നതാണ് വിചിത്രം.

ചിദംബരവും അഴഗിരിയും വോട്ടിന് പണം നല്‍കി

കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും രാഷ്ട്രീയ പാര്‍ടികള്‍ വോട്ടിനുവേണ്ടി വ്യാപകമായി പണമൊഴുക്കിയെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. ചെന്നൈയിലെ അമേരിക്കന്‍ കോൺസുലേറ്റ് ആക്ടിങ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഫെഡറിക് ജെ കാപ്ളാന്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിനെ ഇക്കാര്യം അറിയിച്ചതായുള്ള വിക്കിലീക്സ് രേഖകള്‍ ദി ഹിന്ദു ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്.

ചിദംബരവും അഴഗിരിയും വോട്ടിന് പണം നൽകി

തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരി, കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം എന്നിവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പണം നല്‍കി വോട്ടുപിടിച്ചെന്ന് 2009 മെയ് 13ന് കാപ്ളര്‍ അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികള്‍ നേരിട്ട് പണം നല്‍കുന്നതിനുപുറമെ വോട്ടര്‍മാര്‍ക്ക് പണമെത്തിക്കുന്നതിന് മറ്റ് വഴികളും തേടുന്നുണ്ട്. പൊതു കിണര്‍ നിര്‍മാണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ദിനപത്രത്തിനകത്ത് കവറിലാക്കിയും പണം വീടുകളിലെത്തിച്ചു. ഗ്രാമപ്രദേശങ്ങളും ചേരി പ്രദേശങ്ങളുമാണ് ഇവര്‍ ലക്ഷ്യമിട്ടത്.

തെരഞ്ഞെടുപ്പിന് ഏതാനും ദിവസംമുന്‍പ് ഏജന്റുമാര്‍ പണം ചാക്കിലാക്കി ഗ്രാമങ്ങളിലെത്തി വോട്ടര്‍പട്ടിക നോക്കി ഓരോരുത്തര്‍ക്കും വിതരണം ചെയ്യുകയാണ് പതിവ്. പുലര്‍ച്ചെ രണ്ട് മുതല്‍ നാലുവരെയാണ് പണം വിതരണം. തമിഴ്‌നാട് ഇതേവരെ ദര്‍ശിക്കാത്ത തരത്തിലുള്ള ക്രമക്കേടാണ് മധുരയില്‍ അഴഗിരി നടത്തിയതെന്നാണ് കാപ്ളര്‍ പറയുന്നത്. 2009ല്‍ തിരുമംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും 5000 രൂപ വീതം നല്‍കിയെന്ന് അഴഗിരിയുടെ വിശ്വസ്‌തനും പണം വിതരണത്തിന് ചുക്കാന്‍ പിടിച്ചയാളുമായ പട്ടുരാജന്‍ വെളിപ്പെടുത്തുന്നു. ദിനപത്രത്തിനകത്ത് വച്ചാണ് തുക വോട്ടര്‍മാര്‍ക്ക് എത്തിച്ചത്. പണത്തോടൊപ്പം ഡിഎംകെയുടെ വോട്ടിങ് സ്ളിപ്പും നല്‍കി.

5000 രൂപ വീതം വിതരണം ചെയ്‌തത് തിരുമംഗലത്തിന്റെ സ്ഥിതിഗതി മാറ്റിമറിച്ചതായി മധുരയിലെ കോൺഗ്രസ് പ്രവര്‍ത്തകന്‍ കണ്ണന്‍ കോൺസുലേറ്റിനെ അറിയിച്ചതായും പറയുന്നു. നേരത്തെ 500 രൂപയായിരുന്നു പരമാവധി വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന തുകയെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ അഴഗിരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പണവിതരണത്തിന് പരമ്പരാഗതശൈലിയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതനായെങ്കിലും ദിനപത്രത്തിലൂടെയുള്ള വിതരണം തുടരാനും ആലോചന നടത്തി.

മധുരയില്‍ സിപിഐ എം സ്ഥാനാര്‍ഥി പി മോഹനനെയാണ് അഴഗിരി പരാജയപ്പെടുത്തിയത്. പണം വിതരണം ചെയ്‌ത് ജനാധിപത്യം പൂര്‍ണമായും അട്ടിമറിച്ചാണ് അഴഗിരി വിജയിച്ചതെന്ന് സിപിഐ എം അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

പി ചിദംബരം മത്സരിച്ച ശിവഗംഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മകന്‍ കാര്‍ത്തി ചിദംബരമാണ്. ഗ്രാമങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ നേരിട്ടുള്ള പണം വിതരണം പ്രായോഗികമായിരുന്നില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തി പണം നല്‍കിയതായി പേര് വെളിപ്പെടുത്താത്ത തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് വെളിപ്പെടുത്തുന്നതായി കോൺസുലേറ്റ് പറയുന്നു. ക്ഷേത്രത്തിനും കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിനും എന്ന പേരിലാണ് കാര്‍ത്തി വലിയതോതില്‍ പണം നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് കോൺസുലേറ്റ് സംഘം ആന്ധ്രയിലെ മജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ എംപി അസ്സാദുദ്ദീന്‍ ഒവയ്‌സിയെ കണ്ടത്. താന്‍ പണം നല്‍കിയത് മറ്റുള്ളവരെ പോലെയല്ലെന്ന് ഒവയ്‌സി പറഞ്ഞു. കിണര്‍ നിര്‍മിക്കാന്‍ ഒരാള്‍ക്ക് 25,000 രൂപ നല്‍കി. അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് 35,000 രൂപ വീതവും ചെലവഴിച്ചു. ഇത് അനധികൃതമല്ലേ എന്ന ചോദ്യത്തിന് ഇതാണ് ജനാധിപത്യത്തിന്റെ മഹത്വമെന്നായിരുന്നു മറുപടിയെന്നാണ് കപ്ളാന്റെ സന്ദേശത്തില്‍ അവകാശപ്പെടുന്നത്.


*****


അധിക വായനയ്‌ക്ക് :

Satish Sharma aide showed U.S. Embassy employee cash to be used as ‘pay-offs' in confidence vote

2.Cash for votes a way of political life in South India’