Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Wednesday, April 4, 2012

വിഎച്ച്എസ്ഇ നിലനിര്‍ത്തണം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. 27 വര്‍ഷം മുമ്പ് കേരളത്തില്‍ തുടക്കം കുറിച്ചതാണ് വിഎച്ച്എസ്ഇ. കുറവുകള്‍ പലതുമുണ്ടെങ്കിലും ആ വിഭാഗംതന്നെ അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. കുറവുകള്‍ പരിഹരിച്ചും വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ വിപുലീകരിക്കേണ്ട സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ജനതയുടെ സമസ്തജീവിതമേഖലകളെയും വികാസത്തിലേക്ക് നയിച്ച് കൂടുതല്‍ ഉയര്‍ന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് സാര്‍ഥകമാകണമെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വൈദഗ്ധ്യമുള്ള തലമുറകള്‍ ഉണ്ടായിരിക്കണം. അവരെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസമേഖലയില്‍ അവശ്യംവേണ്ടത് സമ്പൂര്‍ണ വൈവിധ്യമാണ്. എത്രകണ്ട് വിദ്യാഭ്യാസപരമായ വൈവിധ്യമുണ്ടോ അത്രകണ്ട് ജനതയുടെ വികസനസാധ്യതകളും ഉണ്ടാകും.

ഓരോ രാജ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യം വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും. വൈവിധ്യമാര്‍ന്ന സാമൂഹികചലനങ്ങള്‍ക്ക് ഉതകുംവിധം സാമൂഹിക ഘടകങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിനേ കഴിയൂ. പക്ഷെ വര്‍ത്തമാനകാല ധനമൂലധന സംസ്കാരം പറയുന്നത് നേരെ മറിച്ചാണ്. വൈവിധ്യം വേണ്ട, കമ്പോളത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം മതി എന്നാണത്. ഈ ആശയം വിദ്യാഭ്യാസരംഗത്തും വരുന്നതിന്റെ പ്രതിഫലനങ്ങളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചില ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന നവലിബറല്‍നയം എല്ലാറ്റിനേയും നയിക്കുകയാണ്. ഈ ദുരവസ്ഥയുടെ മറ്റൊരു ഉല്‍പ്പന്നമാണ് വിഎച്ച്എസ്ഇ യുടെ ഹയര്‍ സെക്കന്‍ഡറിയുമായുള്ള ഉദ്ഗ്രഥനം. യഥാര്‍ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വൈവിധ്യത്തിന് തുടക്കമാവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഐടിഐ, കലാപരമായ പഠനങ്ങള്‍ തുടങ്ങി ശാഖകള്‍ ആരംഭിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരേ സാധ്യതയല്ല നിലനില്‍ക്കുന്നത് എന്നതാണ് സാമൂഹിക മേന്മ. കാര്‍ഷികസംസ്കാരത്തെ നയിക്കുന്നവര്‍, പ്രാദേശിക സാങ്കേതിക വിദ്യകളെ പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നവര്‍, പ്രാദേശിക കലകളെ വികസിപ്പിച്ച് നിലനിര്‍ത്തുന്നവര്‍, അധ്യാപകര്‍, നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നവര്‍ എന്നിവയെ ഉല്‍പാദിപ്പിക്കലാണ് യഥാര്‍ഥ ലക്ഷ്യം. ഈ ദിശയില്‍ വിഎച്ച്എസ്ഇ കുറെ സംഭാവന നല്‍കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയണം. എല്ലാവരും എന്‍ജിനിയറും ഗവേഷകരുമാകണമെന്ന തെറ്റായ ധാരണക്ക് കൂടുതല്‍ ശക്തി പകരുന്നതാകരുത് പരിഷ്കാരം. ഉദാഹരണം, വിഎച്ച്എസ്ഇയിലെ കൃഷി എന്ന വിഷയം. അഗ്രിക്കള്‍ച്ചര്‍ വിഎച്ച്എസ്ഇ കേവലമൊരു തൊഴിലുല്‍പ്പാദക കേന്ദ്രം എന്ന് മാത്രമല്ല, സാംസ്കാരിക ഉല്‍പ്പാദന കേന്ദ്രവുമാണ്. നമുക്ക് നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്‍ഷിക സംസ്കാരം. അത് തിരിച്ചുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക സംസ്കാരം ലക്ഷ്യംവച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പകരം പ്ലസ്ടുവിന്റെ ഒരു ഓപ്ഷനായി കൃഷി നല്‍കിയാല്‍ മേല്‍പറഞ്ഞ ലക്ഷ്യം നേടുകയില്ല. അവിടെ എന്‍ജിനിയറിങ്ങും മെഡിസിനും ബിരുദാനന്തരപഠനവും ഗവേഷണവും ലക്ഷ്യമിട്ടു വരുന്നവരാണ് അധികവും. ആ ദിശയില്‍ ഉയര്‍ന്നുവരുന്നവരെ തീര്‍ച്ചയായും അത്തരത്തില്‍ തന്നെ നിലനിര്‍ത്തണം.

എന്റെ മണ്ഡലത്തിലെ പുതുക്കാട് വിഎച്ച്എസ്ഇയില്‍ കൃഷിയാണ് വൊക്കേഷണല്‍. അത് ആരംഭിച്ച കാലത്ത് അധ്യാപകരില്ലാത്തതുകൊണ്ട് സെന്റ് തോമസ് കോളേജില്‍നിന്ന് പുതുക്കാട് പോയി രസതന്ത്രം പഠിപ്പിച്ച ആളാണ് ഞാന്‍. ഇന്ന് പുതുക്കാട് വിഎച്ച്എസ്ഇ ഒരു മാതൃകാ സ്ഥാപനമാണ്. അവിടെയാണ് ഏഷ്യയിലാദ്യമായി ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് (ജിസിസി) ആരംഭിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ജയകുമാറിന്റെ ശിക്ഷണത്തില്‍ വളരുന്ന ഈ ഹരിതസേന കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്യതാ കൃഷി അടക്കമുള്ള ആധുനിക കാര്‍ഷിക രീതികള്‍ ജിസിസി പ്രചരിപ്പിക്കുന്നു. ഐടിയിലൂടെ മാത്രമാണ് വികസനം എന്ന മുഖ്യധാരാ വിദ്യാഭ്യാസരീതിയുടെ സംസ്കാരത്തില്‍ ഇത്തരമൊരു ഇടപെടല്‍ അസാധ്യമാണ്. മൃഗസംരക്ഷണ മേഖലയും കൃഷിപോലെ തകരുകയാണ്. അതൊരു ജീവനോപാധിയായ തൊഴിലായി കാണുന്ന തലമുറയല്ല വളര്‍ന്നുവരുന്നത്. അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കുകയും മൃഗസംരക്ഷണം തൊഴിലായി സ്വീകരിക്കുകയും ചെയ്യാമെന്ന സംസ്കാരിക അവബോധം സൃഷ്ടിക്കണം. പ്ലസ്ടുവിന്റെ ഒരു ഓപ്ഷന്‍ മാത്രമായി മൃഗസംരക്ഷണവും കൃഷിയും മാറ്റിയാല്‍ ഇതിന് കഴിയുമോ? ഈ രണ്ട് മേഖലയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി മാത്രമേ പാരിസ്ഥിതിക സന്തുലനത്തിന്റെ അര്‍ഥതലങ്ങളെ വികസിപ്പിക്കുവാനാകൂ. വര്‍ത്തമാന മുഖ്യധാരാ ചിന്തകളില്‍ മൃഗസംരക്ഷണത്തിന് ഒരു മുഖമേയുള്ളൂ. അത് പണമുണ്ടാക്കുവാന്‍ മാത്രം മൃഗങ്ങളെ കൂട്ടായി വളര്‍ത്തുക എന്നതാണ്.

ഒരു വ്യവസായമായി മാത്രം മൃഗസംരക്ഷണം കാണുന്ന സംസ്കാരം പാരിസ്ഥിതിക സന്തുലനത്തെയും നീര്‍ത്തട വികസനസങ്കല്‍പ്പത്തേയും തകര്‍ക്കും. അതിന്റെ ദുരിതങ്ങളാണ് കുടിവെള്ളക്ഷാമത്തിലൂടെ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നിലവിലുള്ള വൊക്കേഷണല്‍ കരിക്കുലത്തില്‍ മാറ്റം വരണം. പ്ലസ്ടുവിന്റെ അതേ മാതൃകയില്‍ രസതന്ത്രവും ഊര്‍ജതന്ത്രവും കണക്കും പഠിക്കേണ്ടകാര്യമില്ല. വൊക്കേഷണല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ പഞ്ചായത്തിന്റേയും കാര്‍ഷിക മേഖല പരീക്ഷണ ശാലയായി മാറ്റുകയും ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരം വൊക്കേഷണല്‍ കോഴ്സുകള്‍ നിലവില്‍ വരികയും അവയുടെ കരിക്കുലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്താല്‍ വികസനരംഗത്ത് ഉത്തമമാതൃക സൃഷ്ടിക്കാം. പഠനം വൈവിധ്യത്തിലൂടെയാണെന്ന് പ്രകൃതിയെ നോക്കിയാല്‍ മാത്രം മനസ്സിലാക്കാം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. വൈവിധ്യമാണ് ആ പാഠപുസ്തകത്തിലെ ഓരോ താളുകളും. വിദ്യാഭ്യാസരംഗത്തും ആ വൈവിധ്യം നിലനില്‍ക്കണം. ഭൂമിയില്‍ എന്തിന്റേയും നിലനില്‍പ്പിനാധാരം വൈവിധ്യമാണ്. ഉറുമ്പും എലിയും പാമ്പും ചിതലും എല്ലാം മനുഷ്യന് ഉപദ്രവമാണ് എന്നും അവയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഉള്ള ചിന്ത നാം കേള്‍ക്കാറുണ്ട്. വൈവിധ്യമെന്തെന്നും അതിന്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയാത്തതാണ് ഇത്തരം ചിന്തകളുടെ അടിത്തറ. ഇവയെല്ലാം നിലനിന്നാല്‍ മാത്രമേ വൈവിധ്യത്തിന്റെ തുടര്‍ച്ചയുണ്ടാകൂ എന്നും പൂര്‍ണത കൈവരൂ എന്നും തിരിച്ചറിയണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നിലവിലുള്ളതും ടൈപ്പ് റൈറ്റിങ് പോലെ അപ്രസക്തമായതുമായ മേഖലകളെ മാറ്റിയെടുക്കണം. ശാസ്ത്രസങ്കേതിക വികസനത്തിന്റെ ഭാഗമായി പലമേഖലകളും പ്രസക്തമല്ലാതാകും. അവയെ പരിഷ്കരിച്ച് പുതിയ മേഖലകളെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ഗ്രഥനം എന്ന ആശയം പലമേഖലകളിലും നല്ലതാണ്. പക്ഷെ തൊഴിലധിഷ്ഠിതമേഖലയില്‍ അത് അശാസ്ത്രീയമാണ്. ഉദ്ഗ്രഥനത്തിനുപകരം വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് വേണ്ടത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ജീവനക്കാരുടെ പ്രശ്നമായി ഈ വിഷയത്തെ കാണരുത്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലസ്ടുവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ക്ക് മാറ്റം വരുമെന്ന പ്രശ്നം മാത്രം ഉന്നയിക്കപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഷ്ടമാകും. കാരണം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പലവഴികളുമുണ്ട്. അവരെ തൃപ്തിപ്പെടുത്തുവാന്‍ നിരവധി പാക്കേജുണ്ടാക്കാവുന്നതാണ്. അതുകൊണ്ട് സാമൂഹികപ്രശ്നമായി ഈ വിഷയം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും പ്രതികരിക്കണം. കാലത്തിന്റെ എല്ലാ പ്രത്യേകതകളും ശരിയായി തിരിച്ചറിഞ്ഞ് നാടിനുവേണ്ടി വൊക്കേഷണല്‍ മേഖലയില്‍ സമഗ്രമായ മാറ്റം വേണം. അത് ആ മേഖലയെ നശിപ്പിച്ചല്ല വികസിപ്പിച്ചായിരിക്കണം എന്നതാണ് ഏറ്റവും പ്രസക്തമായ ആശയം.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി 03 ഏപ്രില്‍ 2012

Saturday, March 17, 2012

പൊതുബജറ്റ്: ദുരിതം ദുരിതം

സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ച് ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന പൊതുബജറ്റ് കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതെ വന്‍കിടക്കാരെ സംരക്ഷിക്കുന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന വിധത്തില്‍ പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചു. നികുതിവര്‍ധനയിലൂടെ 45,940 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

സമ്പന്നര്‍ക്ക് നല്‍കിയ 5,29,432 കോടിയുടെ നികുതിയിളവ് തുടരും. ആദായനികുതി പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററിസമിതിയുടെ നിര്‍ദേശം അംഗീകരിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 30,000 കോടി രൂപകൂടി സമാഹരിക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ഭൂരിഭാഗം സേവനങ്ങള്‍ക്കും നികുതി പത്ത് ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. അഞ്ചു കാര്യങ്ങള്‍ ലക്ഷ്യമിടുന്നതാണ് ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വളര്‍ച്ച തിരിച്ചുപിടിക്കല്‍ , സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കല്‍ , വിതരണസംവിധാനത്തിലെ തടസ്സം നീക്കല്‍ , പോഷകാഹാരക്കുറവ് പരിഹരിക്കല്‍ , കള്ളപ്പണവും അഴിമതിയും തടയുന്നതടക്കമുള്ള മെച്ചപ്പെട്ട ഭരണം എന്നിവയാണ് ലക്ഷ്യങ്ങള്‍ .

12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 50 ലക്ഷം കോടി രൂപ പശ്ചാത്തലസൗകര്യ വികസനമേഖലയില്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. ഇതില്‍ പകുതി സ്വകാര്യമേഖലയുടെ പങ്കായിരിക്കുമെന്നും വ്യക്തമാക്കുന്നു. ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം വേണമെന്നും ബജറ്റ് അഭിപ്രായപ്പെടുന്നു. സബ്സിഡികള്‍ വളരെ കുറച്ച് പേര്‍ക്കുമാത്രം ലഭ്യമാക്കുകയും അവ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. ഉപയോക്താക്കള്‍ സബ്സിഡിയില്ലാതെ പൊതുവിപണിയിലെ വിലയ്ക്ക് പാചകവാതകം വാങ്ങണം. സബ്സിഡി തുക പിന്നീട് തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കും. മൈസൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കും. മണ്ണെണ്ണ സബ്സിഡി ഈ മാതൃകയില്‍ നല്‍കുന്ന പദ്ധതി രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പരീക്ഷിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നു പറയുന്ന ബജറ്റില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് സഹായകമായ പദ്ധതികളൊന്നുമില്ല. കാര്‍ഷികവായ്പ 5.75 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിക്കുന്നു. ഓഹരിവിപണിയിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പ്രോത്സാഹനം നല്‍കുകയാണ്. ചെറുകിടനിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന 50,000 രൂപയുടെ നിക്ഷേപത്തിന് ആദായനികുതിയിളവ് നല്‍കും. ബജറ്റ് എസ്റ്റിമേറ്റ് 14,90,925 കോടി രൂപയുടേതാണ്. 5,21,025 കോടി രൂപയാണ് പദ്ധതിച്ചെലവ്. 9,69,900 കോടി രൂപ പദ്ധതിയിതരചെലവാണ്. ആകെ 10,77,612 കോടി നികുതിവരുമാനവും 1,64,614 കോടി നികുതിയിതര വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി 5,13,590 കോടിയാകുമെന്നാണ് കണക്ക്.
(വി ജയിന്‍)

വെട്ടിക്കുറച്ചത് 31126 കോടി

ധനകമ്മിയും ചെലവുകളും കുറയ്ക്കാനെന്ന പേരില്‍ പെട്രോളിയം-രാസവളം സബ്സിഡിയില്‍ വെട്ടിക്കുറച്ചത് 31126 കോടി രൂപ. സബ്സിഡികള്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ(ജിഡിപി) രണ്ടു ശതമാനമായി പരിമിതപ്പെടുത്താനും മൂന്നു വര്‍ഷത്തിനുള്ളില്‍ 1.75 ശതമാനമാക്കി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡിയില്‍ 24,901 കോടി രൂപ വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ 68,481 കോടി രൂപയായിരുന്നെങ്കില്‍ ഇക്കൊല്ലം വെറും 43,580 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാസവളം സബ്സിഡിയില്‍ 6225 കോടി രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 67,199 കോടി രൂപ നീക്കിവച്ചെങ്കില്‍ ഇക്കുറി 60,974 കോടി രൂപമാത്രം. സബ്സിഡി കുറച്ചത് രാസവളവിലയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തും.

ബജറ്റില്‍ ഭക്ഷ്യസബ്സിഡിയില്‍ നാമമാത്ര വര്‍ധനമാത്രമേ വരുത്തിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം 72,823 കോടി രൂപ നല്‍കിയപ്പോള്‍ ഇക്കുറി 75,000 കോടി രൂപ അനുവദിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ യാഥാര്‍ഥ്യമായാല്‍ ഈ സബ്സിഡികൊണ്ട് പദ്ധതി നടപ്പാക്കാനാകില്ല. റവന്യൂ ചെലവ് കുത്തനെ കൂടാനും അതിലൂടെ ധനകമ്മി വര്‍ധിക്കാനും കാരണം സബ്സിഡിയാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഭാവിയില്‍ വളരെക്കുറച്ച് ജനങ്ങള്‍ക്കുമാത്രം സബ്സിഡി നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ധന സെക്രട്ടറി ആര്‍ എസ് ഗുജ്റാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൃഷിക്ക് പേരിനുമാത്രം

രാജ്യത്ത് പകുതിയിലധികം പേരുടെ ജീവിതമാര്‍ഗമായ കാര്‍ഷികമേഖലയ്ക്ക് ഇത്തവണയും ബജറ്റില്‍ വകയിരുത്തിയത് നാമമാത്ര തുക. കൃഷി-സഹകരണ മന്ത്രാലയത്തിനായി അനുവദിച്ചത് 20,208 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷവും കുറഞ്ഞ തുക മാത്രമായിരുന്നു-17123 കോടി. അതില്‍നിന്ന് 18 ശതമാനം വര്‍ധിച്ചുവെന്നാണ് അവകാശവാദം. കാര്‍ഷികമേഖലയിലെ മൊത്തം പശ്ചാത്തലസൗകര്യ വികസനം, കുറഞ്ഞ വിലയ്ക്ക് രാസവളവും വിത്തും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് സംഭരിക്കുന്നതിന് സാമ്പത്തികസഹായം, നാല് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാലാണ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുക. ഇതൊന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നേയില്ല.

കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം കുറവാണെന്ന് സാമ്പത്തിക സര്‍വേയില്‍ത്തന്നെ പറയുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ല. കൃഷിച്ചെലവ് കുറയ്ക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പദ്ധതികളൊന്നുമില്ല. ഒറ്റപ്പെട്ട ചില മേഖലകള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിച്ച് കൈയടി നേടാനാണ് ശ്രമിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍ , പയറുവര്‍ഗങ്ങളുടെ വികസനത്തിനായുള്ള ഗ്രാമങ്ങള്‍ , കാലിത്തീറ്റ വികസന പദ്ധതി തുടങ്ങിയവക്കൊന്നും ആവശ്യത്തിന് ഫണ്ടില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയാത്തത് വലിയ കുറവാണെന്ന് സാമ്പത്തിക സര്‍വേയില്‍ പറയുന്നു. എന്നാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് നല്‍കേണ്ട സഹായങ്ങളെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.

കാര്‍ഷികാവശ്യത്തിന് പുതിയ സാമ്പത്തികവര്‍ഷം 5.75 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം കോടി കൂടുതലാണിത്. എന്നാല്‍ , ഈ സംവിധാനത്തിലൂടെ വായ്പ ലഭിക്കുന്നത് വന്‍കിട കര്‍ഷകര്‍ക്കാണ്. ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് കാര്‍ഷികവായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കാനുള്ള വകയിരുത്തലില്ല. ഗ്രാമീണ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകുന്ന സഹകരണ ബാങ്ക് വായ്പകള്‍ക്കായി നബാര്‍ഡ് വഴി അനുവദിക്കുന്നത് 10,000 കോടി രൂപ മാത്രം.

കാര്‍ഷികമേഖലയെ സ്വകാര്യമേഖലയുടെ ചൂഷണത്തിന് വിട്ടുകൊടുക്കാനുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്. കാര്‍ഷിക ഗവേഷണ മേഖലയ്ക്കുള്ള അവഗണന തുടരുകയാണ്. 200 കോടി മാത്രമാണ് വകയിരുത്തല്‍ . ജലസേചനസൗകര്യം മെച്ചപ്പെടുത്താന്‍ 14,242 കോടി രൂപ. ജലസേചനസൗകര്യം മെച്ചപ്പെടുത്താനുള്ള ഡാമുകള്‍ നിര്‍മിക്കാന്‍ ഫണ്ട് ലഭ്യമാക്കാനായി ജലസേചന-ജലവിഭവ ധനകാര്യ കമ്പനി രൂപീകരിക്കും. സര്‍ക്കാര്‍ ഈ മേഖലയില്‍നിന്ന് പിന്‍മാറുന്നുവെന്നാണ് ഇതിനര്‍ഥം. കാര്‍ഷികോല്‍പ്പന്ന സംഭരണശാലകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യമേഖലയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജനയ്ക്ക് 9217 കോടി വകയിരുത്തി. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിതവിപ്ലവ പദ്ധതിക്ക് 1000 കോടി രൂപയും നീക്കിവച്ചു.

കോര്‍പറേറ്റുകളെയും ധനികരെയും തൊട്ടില്ല

കോര്‍പറേറ്റ് മേഖലയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കിയ കേന്ദ്രബജറ്റ്, യുപിഎ സര്‍ക്കാരിന്റെ സമ്പന്നാനുകൂലനയം തുറന്നുകാട്ടി. കോര്‍പറേറ്റ് നികുതി വര്‍ധിപ്പിച്ചാല്‍ ധനകമ്മി കുറയ്ക്കാനും സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കാനും കഴിയുമായിരുന്നു. എന്നാല്‍ , ഭാരമെല്ലാം സാധാരണജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് കോര്‍പറേറ്റ് മേഖലയെയും ധനികരെയും രക്ഷിക്കുകയാണ് ചെയ്തത്. നിരവധി മേഖലകളില്‍ സ്വകാര്യനിക്ഷേപം പരിപോഷിപ്പിക്കുന്നതിന് കുറഞ്ഞ ചെലവുള്ള ഫണ്ട് കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാക്കാനുള്ള സഹായവും നല്‍കുന്നു. തെരഞ്ഞെടുത്ത മേഖലകളില്‍ നിക്ഷേപം നടത്താനായി വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പകള്‍ക്ക് നല്‍കേണ്ട പലിശ 20 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചുകൊടുത്തു. ഊര്‍ജം, വ്യോമയാനം, റോഡും പാലവും, തുറമുഖവും കപ്പല്‍ശാലയും, കുറഞ്ഞ നിരക്കിലുള്ള ഭവനനിര്‍മാണം, രാസവളം, അണക്കെട്ടുകള്‍ എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപത്തിനാണ് കോര്‍പറേറ്റുകള്‍ക്ക് സൗജന്യം. നടപ്പ് സാമ്പത്തികവര്‍ഷം കോര്‍പറേറ്റ് മേഖലയ്ക്ക് ലഭിച്ച നികുതിയിളവ് അഞ്ചുലക്ഷം കോടിയിലധികമാണ്. ആകെയുള്ള 5,29,432 കോടി നികുതിയിളവില്‍ കോര്‍പറേറ്റ് നികുതിമാത്രമായി 51,292 കോടി. മറ്റു നികുതിയിളവുകളില്‍ നാലരലക്ഷം കോടിയുടെ പ്രയോജനം ലഭിച്ചതും കോര്‍പറേറ്റുകള്‍ക്കാണ്. സിനിമയ്ക്ക് സേവനനികുതി ഒഴിവാക്കിയത് കോടികള്‍ മുടക്കി സിനിമ നിര്‍മിക്കുന്ന വന്‍കിടക്കാരെ സഹായിക്കാനാണ്. സേവനനികുതി ഒഴിവാക്കിയ മേഖലകളില്‍ പലതും വന്‍കിടക്കാര്‍ വിഹരിക്കുന്നവയാണ്.

2 ലക്ഷം വരെ വരുമാനമുള്ളവര്‍ ആദായനികുതി നല്‍കേണ്ട

ഇടത്തരക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ആദായനികുതി പരിധി ഉയര്‍ത്താന്‍ ധനമന്ത്രി തയ്യാറായില്ല. സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ രണ്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശം. പുരുഷന്മാര്‍ക്ക് 1.80 ലക്ഷവും സ്ത്രീകള്‍ക്ക് 1.90 ലക്ഷവുമാണ് നിലവിലുള്ള പരിധി. 60 വയസ്സിനു മുകളിലുള്ളവരുടെ നികുതിരഹിത വരുമാനപരിധി രണ്ടര ലക്ഷം രൂപയെന്നതില്‍ മാറ്റം വരുത്തിയിട്ടില്ല. 80 വയസ്സ് പിന്നിട്ടവര്‍ അഞ്ചുലക്ഷത്തിനുവരെ നികുതി നല്‍കേണ്ടതില്ലെന്ന വ്യവസ്ഥയിലും മാറ്റമില്ല. മൂന്നുലക്ഷംവരെ വാര്‍ഷികവരുമാനമുള്ളവരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ധനമന്ത്രി പരിഗണിച്ചില്ല.

നികുതിരഹിത വരുമാനപരിധി രണ്ടുലക്ഷമാക്കിയതിനു പുറമെ നികുതി സ്ലാബില്‍ സമ്പന്നര്‍ക്ക് അനുകൂലമായ മാറ്റവും പ്രണബ് മുഖര്‍ജി കൊണ്ടുവന്നു. എട്ടു ലക്ഷത്തിനു മുകളില്‍ വരുമാനക്കാര്‍ക്ക് നേരത്തെ 30 ശതമാനമായിരുന്നു ആദായനികുതി. എന്നാല്‍ ,എട്ടുമുതല്‍ പത്തുലക്ഷംവരെ വരുമാനക്കാര്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.10 ലക്ഷത്തിനു മുകളില്‍ വരുമാനക്കാര്‍ 30 ശതമാനം നല്‍കിയാല്‍ മതിയാകും. സമ്പാദ്യനിക്ഷേപത്തില്‍നിന്നുള്ള പലിശവരുമാനത്തില്‍ 10,000 രൂപയുടെ ഇളവ് വ്യക്തിഗത നികുതിദായകര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലാത്തതിനാല്‍ അഞ്ചുലക്ഷംവരെ ശമ്പളവരുമാനക്കാര്‍ക്കും 10,000 രൂപവരെ സമ്പാദ്യനിക്ഷേപ പലിശ ലഭിക്കുന്നവര്‍ക്കും ഇത് സഹായകമാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിന് നിലവിലുള്ള ഇളവിനു പുറമെ രോഗപ്രതിരോധ പരിശോധനകള്‍ക്ക് 5000 രൂപവരെ ഇളവ് അനുവദിക്കും. കച്ചവടങ്ങളില്‍നിന്ന് വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാരെ മുന്‍കൂര്‍ നികുതിയില്‍നിന്ന് ഒഴിവാക്കി.

വിലക്കയറ്റം രൂക്ഷമാകും

സേവന-എക്സൈസ് തീരുവകളടക്കം പരോക്ഷ നികുതി വര്‍ധിപ്പിച്ച് സര്‍വ മേഖലയിലും കുത്തനെയുള്ള വിലവര്‍ധനയ്ക്ക് സര്‍ക്കാര്‍ വഴിയൊരുക്കി. നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാ സേവനങ്ങളുടെയും നികുതി 10 ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ ചരക്കുകളുടെയും എക്സൈസ് തീരുവയും 10 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ചരക്കുകളുടെ എക്സൈസ് തീരുവയും വര്‍ധിപ്പിച്ചു. നേരത്തെ അഞ്ച് ശതമാനം എക്സൈസ് തീരുവ ചുമത്തിയിരുന്ന ഉല്‍പ്പന്നങ്ങളുടേത് ആറുശതമാനമായും ഒരു ശതമാനം ചുമത്തിയിരുന്ന ഉല്‍പ്പന്നങ്ങളുടേത് രണ്ടുശതമാനമായും കൂട്ടി. കല്‍ക്കരി, വളം എന്നിവയുടെ എക്സൈസ് തീരുവ ഒരു ശതമാനമായി തുടരാന്‍ തീരുമാനിച്ചതിനൊപ്പം മൊബൈല്‍ ഫോണുകള്‍ , വിലകൂടിയ ലോഹാഭരണങ്ങള്‍ എന്നിവയുടെ തീരുവയും ഒരു ശതമാനമായി നിലനിര്‍ത്തും.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയ്ക്കുമേല്‍ ചുമത്തുന്ന പ്രത്യേക സെസ് ടണ്ണിന് 2500 രൂപയെന്നത് 4500 രൂപയാക്കി. പാചകവാതകവും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയ്ക്ക് ഇത് വഴിയൊരുക്കും. സിമന്റിന്റെയും സൈക്കിളിന്റെയും വിലകൂട്ടുന്ന നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. ചെറുകിട സിമന്റ് പ്ലാന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സിമന്റിന് ആറ് ശതമാനവും വലിയ സിമന്റ്പ്ലാന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സിമന്റിന് 12 ശതമാനവുമാണ് എക്സൈസ് തീരുവ. ഇതൊടൊപ്പം ടണ്ണിന് 120 രൂപയും നല്‍കണം. നേരത്തെ റെയില്‍വേ ചരക്കുകൂലി കൂട്ടിയതും സിമന്റ് വില വര്‍ധിപ്പിക്കുന്നതാണ്. സൈക്കിളുകളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി. സൈക്കിള്‍ പാര്‍ട്ടുകളുടെ തീരുവ പത്തില്‍നിന്ന് 20 ശതമാനമായും ഉയര്‍ത്തി. സേവനനികുതിയിലെ വര്‍ധനയും എക്സൈസ് തീരുവയിലെ വര്‍ധനയുംകൂടി ചേരുമ്പോള്‍ ഇറക്കുമതി ചെയ്യുന്നതും അല്ലാത്തതുമായ എല്ലാ സൈക്കിളുകളുടെയും വില ഗണ്യമായി വര്‍ധിക്കും.

തകര്‍ച്ച നേരിടുന്ന കിങ്ഫിഷര്‍പോലുള്ള സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കുന്നതിന് വിമാനഭാഗങ്ങളെ ഇറക്കുമതി തീരുവയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി. വിമാന ടയറുകളെ കസ്റ്റംസ് തീരുവയില്‍നിന്നും എക്സൈസ് തീരുവയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കി. സ്പെയര്‍പാര്‍ട്ടുകള്‍ വാങ്ങാന്‍ ശേഷിയില്ലാതെ ഒട്ടേറെ വിമാനങ്ങള്‍ കട്ടപ്പുറത്തായ കിങ്ഫിഷറിനാകും തീരുമാനം ഏറ്റവും സഹായകമാവുക. ആഡംബര കാറുകളുടെ നികുതി 22 ശതമാനത്തില്‍നിന്ന് 24 ശതമാനമാക്കി. പ്രത്യക്ഷനികുതി ഇനത്തില്‍ 4500 കോടി രൂപ കുറച്ച സര്‍ക്കാര്‍ പരോക്ഷനികുതി 45,940 കോടിയുടെ വര്‍ധനയാണ് വരുത്തിയത്.
(എം പ്രശാന്ത്)

സുസ്ഥിര വളര്‍ച്ച നേടുക വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

നാണയപ്പെരുപ്പം കുറയ്ക്കുക, വളര്‍ച്ചാനിരക്ക് വേഗത്തിലാക്കുക എന്നീ ഇരട്ടദൗത്യമാണ് ധനമന്ത്രിയുടേതെന്ന് ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ താഴെയായി സബ്സിഡി പരിമിതപ്പെടുത്താനുള്ള നിര്‍ദേശത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. എട്ടുശതമാനം വളര്‍ച്ച കൈവരിക്കാന്‍ സര്‍ക്കാരിന് ചില കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരും. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്ഥിരമായ വളര്‍ച്ച നിലനിര്‍ത്തുക പ്രധാനവെല്ലുവിളിയാണ്. മൂന്ന് വര്‍ഷം വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനനേട്ടം. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

ജനപ്രിയമല്ലാത്ത നടപടികളും വേണ്ടിവരും: ധനസെക്രട്ടറി

ധനകമ്മി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന കടമയെന്നും അതിനായി ജനപ്രിയമല്ലാത്ത നടപടികളും സ്വീകരിക്കേണ്ടിവരുമെന്നും ധനസെക്രട്ടറി ആര്‍ എസ് ഗുജ്റാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു। കഴിഞ്ഞ സാമ്പത്തികവര്‍ഷം ധനകമ്മി 4.6 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ , അത് 5.9 ശതമാനമായി. രാജ്യത്തിനകത്തും പുറത്തുമുള്ള ഘടകങ്ങള്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. പെട്രോളിയം വില ബാരലിന് 90 ഡോളറില്‍നിന്ന് 125 ഡോളറായി ഉയര്‍ന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം രാജ്യത്തെ ബാധിക്കാതിരിക്കാന്‍ നല്‍കിയ ഉത്തേജക പാക്കേജിന്റെ ഭാഗമായ ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കണം. റവന്യൂ വരുമാനം കൂട്ടുകയും റവന്യൂ ചെലവ് കുറയ്ക്കുകയും വേണം. അതിനായി സ്വീകരിക്കുന്ന നടപടികള്‍ വിഷമം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഗുണകരമാകും. സബ്സിഡികള്‍ അധികവും രാഷ്ട്രീയ കടമകള്‍ തീര്‍ക്കാന്‍വേണ്ടിയുള്ളതാണ്. കേന്ദ്രനികുതിവരുമാനത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ പങ്ക് നല്‍കി. പ്രത്യക്ഷനികുതിയില്‍ വരുത്തിയ വര്‍ധനയും സബ്സിഡി വെട്ടിക്കുറയ്ക്കലുംമൂലം പണപ്പെരുപ്പത്തില്‍ ഒരു ശതമാനത്തോളം വര്‍ധനയേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ഗുജ്റാള്‍ മറുപടി നല്‍കി.

*
ദേശാഭിമാനി १७ മാര്‍ച്ച് २०१२

Saturday, February 18, 2012

Buddhadeb: Go back to your own class representatives; Organize people;

Build the party as people want it to be: Buddhadeb Bhattacharjee

Go back to your own class; organize people; build the party as people want it to be; this would be the slogan of the hour, affirmed party Polit Bureau member Buddhadeb Bhattacharjee while addressing the conference on the immediate task ahead to the party workers at Comrade Harkishen Singh Surjeet Mancha.

Analyzing the demographic scenario of the state Bhattacharjee averred that 67% of the state population is poor working class. So the poor rural habitation, agricultural labourers, urban poor, slum (Bustee) dwellers, homeless are the real class people Communist Party truly represents. These are our own class. The prime job of all party workers in the coming days is to organize these people under the Red Flag of CPI(M).

While discussing on some well debated issues like Singur, Nandigram etc. Buddhadeb Bhattacharjee said that the negative impact of Singur, Nandigram issues went against the party. But that does not mean the Industrial Policy of 1994 was wrong or the effort was fruitless. The prime focus of the Industrial Policy was that the Left Front government would oppose the fundamentals of neo-liberal development in India; while at the same time we would also take the opportunity, resultant to the neo-liberal initiative, of the abolition of ‘industrial licensing system’ that would enable us to initiate own policy to industrialize the state. On the issue of industrial investment in the state, Bhattacharjee averred that we decided that although we would invite industrial investment, our focal area was to develop only small and medium sector industrial sectors. One should remember that West Bengal prior to 1994 got investment from Japan, America, and the Left Front government could establish factories like Haldia Petrochemicals etc. It would therefore be wrong enough to tell that the Industrial Policy 1994 was not proper.

Talking however on the issue of land acquisition for industrialization Bhattacharjee went on saying that thousands of acres of land were acquisitioned before Singur and Nandigram events and 6 thousand acres of land were acquisitioned even after that; nothing happened there. Larger sections of people in Singur were in support of our decision; 80-85% job was accomplished; but the TATA group had withdrawn the project because of the opposition movement.

In Nandigram on the other hand after the first incident the government decided not to acquire land from the region. But centering the issue Maoists had taken the entry that resulted in massive violence and bloodshed. Police were not sent to acquire land there though the propagation went beyond that. And the firing incident led the situation against us. We should have however been more cautious while acquiring; we could not convince people the fact that the whole effort was for the development of the society. What is so the reason of doing something for the mass if they are not at all convinced?

Reiterating however the party central committee’s stand on neo-liberalism, Bhattacharjee affirmed that with the neo-liberal advancement natural resources, like, land, jungle, mines, are being hijacked by the big corporate forces; requisite was to make a clear understanding of that also. Unlike Maharashtra and Karnataka, the Left Front government never walked in the path of neo-liberalism; we had always initiated an alternative to the neo-liberal measures. Does distributing land to the poor people under land reform programmes even during the seventh Left Front government indicate neo-liberal measure? Decentralization in Panchayat system means neo-liberalism? We had initiated alternative measures to improve education, health, social security for the poor people of the state. We tried our best to improve conditions of scheduled castes, tribes, minorities and other downtrodden people.

Inviting only big industrial groups does not mean neo-liberal programming. We have been discussing the question of industrialization agenda in conferences since 1991; we passed resolutions too on industrialization in the last conference, averred Buddhadeb Bhattacharjee.

On Development and Struggle questions Bhattacharjee said that ‘development can never be an alternative to the class struggle; and we have never uttered that. But we must continue development programme to flower the class struggle. Our ‘Party Programme’ clearly states that there is nothing to lie down idle while running a government; we must work for the development of education, health, industry etc. The political objective behind such developmental works would be to enhance the space for class struggle and strengthen class movement.

On the contemporary adverse political situation in the state Bhattacharjee said that in many areas brutal violence are being unleashed in these days; so we have to move forward very carefully. Our prime objective is to regain the confidence of a large chunk of mass depressed with us earlier in the last election.

On the contemporary national and international questions Bhattacharjee affirmed that even in this neo-liberal programming we have materialist factors to ensure our progress. Global Capitalism is nowadays under severe crisis; people around the world are gradually launching agitation against capitalism. Here in India Manmohan Singh government too is under crisis; the growth of production is decelerating; agricultural and industrial growth rates are decreasing; price is essential commodities is soaring up recklessly. It would not sustain in India as being questioned in European states, America, Japan etc. We must therefore put enough importance in mass struggle and class movements; must organize our own class representatives under the Red Flag. This is our foremost task ahead. We are confident to accomplish the mission.

Courtesy: CPI(M) West Bengal Web Site

Wednesday, January 25, 2012

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

ദേശീയവാദിയായ പ്രഭാഷകന്‍

സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍ സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ പ്രസംഗങ്ങള്‍ . പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വിഷമവുമില്ല.

എന്നാല്‍ , യഥാര്‍ഥ പ്രശ്നം പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ എന്നല്ല രണ്ടിന്റെയും ഉള്ളടക്കമാണ്. അതിന്റെ കാര്യത്തില്‍ വലിയൊരു ജനസേവനമാണ് അഴീക്കോട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം ഇന്നത്തെ സമൂഹമാണ്. അതില്‍ പ്രകടമാവുന്ന തിന്മകള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ സര്‍വത്ര കാണുന്നത്. തകഴിയേയും എന്നെയും പോലെ ദേശീയ വാദിയായാണ് അഴീക്കോട് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. തകഴിയും ഞാനും ആദ്യകാലത്തെ ദേശീയതയില്‍ നിന്ന് പിന്നീട് ഇടതുപക്ഷ ദേശീയതയിലേക്ക് മാറി. അഴീക്കോടാകട്ടെ, തുടക്കത്തിലെന്നപോലെ ഇന്നും ദേശീയവാദിയാണ്. പക്ഷെ, ദേശീയവാദികള്‍ക്കിടയില്‍ രൂപംകൊണ്ട അപചയപ്രവണതളോട് വിട്ടുവീഴ്ച ചെയ്യാന്‍ അഴീക്കോട് തയ്യാറായില്ല. സ്വന്തം ജീവിതത്തിലെയും വീക്ഷണത്തിലെയും തിന്മകള്‍ക്ക് ദേശീയതയുടെ ആവരണമിടുന്നവരും "ഗാന്ധിജിയെ മനസ്സിലാക്കാത്ത ഗാന്ധിയന്മാര്‍" എന്നു അഴീക്കോടുതന്നെ വിശേഷിപ്പിക്കുന്നവരുമായ സമകാലീന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തന്റെ മൂര്‍ച്ചയേറിയ നാവ് ചലിപ്പിക്കാന്‍ അഴീക്കോട് ഒരിക്കലും മടികാണിക്കാറില്ല. ഗാന്ധിസത്തില്‍ നിന്ന് തുടങ്ങി ഗാന്ധിസത്തിലൂടെ വളര്‍ന്നുവന്നു, ഗാന്ധിസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് തന്റെ ജീവിത ദൗത്യമായി കണക്കാക്കിയിരിക്കയാണ് അഴീക്കോട്. ഇന്നത്തെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതെഴുത്തുകാരനും നടത്തുന്നതിനേക്കാള്‍ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട് നടത്തിക്കൊണ്ടിരിക്കുന്നത്.

*
ഇ എം എസ് (1996 ഏപ്രിലില്‍ ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ചത് )

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.

ചെറുപ്പംതൊട്ടേ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് കാരണവരും ഗാന്ധിയനുമായ പാമ്പന്‍ മാധവനുമായുള്ള ദീര്‍ഘകാല സൗഹൃദം അഴീക്കോടിന്റെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി. പാമ്പന്റെ വിശാലമായ ഗ്രന്ഥസമുച്ചയം അഴീക്കോടിന്റെ വൈജ്ഞാനിക ജീവിതത്തിലും നാഴികക്കല്ലായി. അക്കാലത്ത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കോണ്‍ഗ്രസ് യോഗങ്ങളിലെയും സ്റ്റഡിക്ലാസുകളിലെയും സ്ഥിരം പ്രാസംഗികരായിരുന്നു പാമ്പനും അഴീക്കോടും. സ്വാതന്ത്യലബ്ധിയെ തുടര്‍ന്ന് സ്വാതന്ത്യത്തിന്റെ മഹത്വത്തെയും ഗാന്ധിസത്തെയും കുറിച്ച് അഴീക്കോട് വ്യാപകമായി സ്റ്റഡി ക്ലാസുകളെടുത്തു. 1961ല്‍ കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അംഗമായി. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരിക്കെ, 1962 ജനുവരിയിലെ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ഉറ്റ സുഹൃത്ത് പാമ്പന്‍ ഇന്ദിരാഗാന്ധിപക്ഷത്തും അഴീക്കോട് സംഘടനാപക്ഷത്തുമായി. പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംനൊന്താണ് അഴീക്കോട് ആ സംഘടനയില്‍നിന്ന് വിട ചൊല്ലിയത്.

സജീവകക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്ന അഴീക്കോട് 1983 ല്‍ അക്രമരഹിത സാംസ്കാരികവേദിയുടെ അധ്യക്ഷനായി. അടുത്തവര്‍ഷം ഈ സംഘടന അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരതവേദിയായി. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം ഈ സംഘടനയും നിര്‍ജീവമായി. വഴിപിഴച്ച കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായി തുടര്‍ന്ന അഴീക്കോട് ഇടതുപക്ഷവേദികളില്‍ സജീവസാന്നിധ്യമായി. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴീക്കോടിനെ ഭയപ്പാടോടെയാണ് കണ്ടത്. മുഖംനോക്കാതെ ആഞ്ഞടിക്കുന്ന ആ വിമര്‍ശശരങ്ങള്‍ക്കു മുന്നില്‍ എല്ലാവിധ കോണ്‍ഗ്രസ് ജാഡകളും തകര്‍ന്നടിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള എ കെ ആന്റണിയെ പോലും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവമുണ്ട് അഴീക്കോടിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ഇന്ത്യയുടെ എല്ലാ പ്രതാപവും അസ്തമിക്കുമെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുമെന്നും പ്രവചിച്ച അഴീക്കോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും സദാ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നിസ്സംഗത തുറന്നുകാട്ടി. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യമതിലില്‍ കണ്ണിയാകാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിലായത്.

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

ഒരു രാജിക്കത്ത് എപ്പോഴും പോക്കറ്റിലിട്ട് നടന്ന സ്വാതന്ത്ര്യപ്രേമി. തിരിഞ്ഞുനോട്ടത്തിനുപോലും ഇടകൊടുക്കാതെ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളുമൊക്കെ പുല്ലുപോലെ വലിച്ചെറിയാനുള്ള ഋഷിതുല്യമായ മനസ്സിന്റെ ഉടമ. അതായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. വിലപിടിച്ചതൊക്കെ ത്യജിക്കാനുള്ള മനസ്സ്. എഴുത്തും പ്രഭാഷണവും അധ്യാപനവും വിവാദങ്ങളുമൊക്കെ തിരകളായി അലയടിച്ച ജീവിതക്കടലില്‍ എതിര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും വേലിയേറ്റങ്ങളില്‍ കൈവിട്ടുകളഞ്ഞവ പലതാണ്. പത്മ ബഹുമതിയും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ഗവര്‍ണര്‍ പദവിയുമെല്ലാം അതില്‍വരും. യൗവനാരംഭത്തില്‍ തുടങ്ങിയതാണ് ഈ പരിത്യാഗപ്രിയം. ബികോം ബിരുദധാരിയായ അഴീക്കോട് ആദ്യം വേണ്ടെന്നു വച്ചത് കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജോലിയാണ്. പിന്നീട് ഡല്‍ഹിയില്‍ സെക്രട്ടറിയറ്റില്‍ ജോലി തരപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ദില്ലിയില്‍നിന്ന് വാര്‍ധയിലേക്ക് യാത്രയായി. ബാങ്ക് ജോലിയുപേക്ഷിച്ചത് സാഹിത്യത്തോടുള്ള അനുരാഗം മൂലമാണെങ്കില്‍ രണ്ടാമത്തേത് ഉദ്യോഗത്തേക്കാള്‍ , പണത്തേക്കാള്‍ , സ്ഥാനത്തേക്കാള്‍ വലിയ മനശ്ശാന്തി നല്‍കുന്ന ഗുരുവിനെ കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നു. ഗാന്ധിജി എന്ന ഗുരുനാഥനെ കാണാന്‍ .

എ കെ നായരുടെ ഉടമസ്ഥതയില്‍ കണ്ണൂരില്‍നിന്നു പുറത്തിറങ്ങിയ "ദേശമിത്രം" വാരികയുടെ പത്രാധിപസ്ഥാനം രാജിവച്ചതാണ് മറ്റൊരു സംഭവം. താനറിയാതെ ദേശമിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിക്കുന്ന ലേഖനം അച്ചടിച്ചുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പത്രാധിപസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പ്രകോപനമായത്. പിന്നീട് "ദിനപ്രഭ" എന്ന പത്രത്തിന്റെ പത്രാധിപരായി. തന്നോടു ചോദിക്കാതെ ഡല്‍ഹി ബ്യൂറോയില്‍ പുതിയൊരു ലേഖകനെ പത്രമുടമയും ബന്ധുവുമായ വ്യവസായി നേരിട്ടു നിയമിച്ചതില്‍ കോപിച്ച് ഇറങ്ങിപ്പോന്നു. വി എം നായര്‍ മാതൃഭൂമി പത്രാധിപരായിരുന്നപ്പോള്‍ അഴീക്കോട് "സാഹിത്യ സപര്യ" എന്ന കോളമെഴുതിയിരുന്നു. തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെ കേളപ്പന്റെ നിലപാടുകളെ അനുകൂലിച്ച് അഴീക്കോട് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കണമോ എന്ന് വി എം നായര്‍ സംശയിച്ചതോടെ ആ കോളമെഴുത്തും നിന്നു.

കോഴിക്കോട് സര്‍വകലാശാലയില്‍ പ്രോ വൈസ്ചാന്‍സലര്‍ പദവിയില്‍നിന്ന് വിട്ടുപോന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മറ്റൊരുദാഹരണം. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രാജിവയ്ക്കാനൊരുങ്ങിയെങ്കിലും കെ പി കേശവമേനോന്റെ അനുനയത്തിനു വഴങ്ങിയ അഴീക്കോട് പ്രോ വിസി കലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്താക്കപ്പെട്ടു. ലോകമലയാള സമ്മേളനത്തില്‍ വച്ച് അന്നത്തെ ഭരണാധികാരികളുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു പ്രസംഗിച്ച് ഡല്‍ഹിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കേട്ടത് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത.

സാഹിത്യരംഗത്ത് ഏറെ വിവാദമായ പുരസ്കാര നിരാസത്തിലെ പ്രതിയായി കുറെക്കാലം. 1992ലായിരുന്നു ഇത്. കേരള സാഹിത്യ അക്കാദമി മികച്ച നോവലിനുള്ള പുരസ്കാരം എം പി നാരായണപിള്ളയുടെ "പരിണാമ"ത്തിനു പ്രഖ്യാപിച്ചു. അവാര്‍ഡ് വേണ്ടെന്ന് നാരായണപിള്ളയും. അക്കാദമിയാകട്ടെ നാരായണപിള്ളയ്ക്കുള്ള അവാര്‍ഡ് പിന്‍വലിച്ചു. അക്കാദമിയുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശിഷ്ടാംഗത്വവും തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡുകളും തിരികെക്കൊടുത്തു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ആറുവര്‍ഷത്തോളം വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് എം ടി അക്കാദമി പ്രസിഡന്റായിരിക്കുമ്പോഴാണ് അഴീക്കോടിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതും വിശിഷ്ടാംഗത്വം അദ്ദേഹം തിരികെ വാങ്ങിയതും. എന്നാല്‍ , അവാര്‍ഡു തുക തിരികെ വാങ്ങാന്‍ തയ്യാറായില്ല. ആ തുക അവശസാഹിത്യകാരന്മാര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്. മുമ്പും അക്കാദമി നിര്‍വാഹകസമിതി അംഗത്വം അദ്ദേഹം രാജിവച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അക്കാദമിയുടെ ചെലവില്‍ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്നതും മറ്റും ഇഷ്ടപ്പെടാതെയായിരുന്നു ഒരു തവണത്തെ രാജി. തകഴി പ്രസിഡന്റായിരിക്കേ സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍വാഹക സമിതിയോഗം നീട്ടിവയ്ക്കുന്നതില്‍ പ്രതിഷേധിച്ചും രാജിവച്ചു. പിന്നീടൊരിക്കല്‍ യു ആര്‍ അനന്തമൂര്‍ത്തിക്കുവേണ്ടി നിരുപാധികം അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറി.

വി പി സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ മന്ത്രി കെ പി ഉണ്ണിക്കൃഷ്ണന്‍ അഴീക്കോടിനെ സമീപിച്ചു, ഗവര്‍ണറാകാന്‍ സമ്മതിക്കണമെന്ന ആവശ്യവുമായി. സ്നേഹപൂര്‍വം അതും നിരസിച്ചു. പത്മശ്രീ പുരസ്കാരം നിരസിച്ചതാണ് ഈ നിരയിലെ മറ്റൊരു വിവാദസംഭവം. 2007ല്‍ അഴീക്കോടിന് പത്മശ്രീ ബഹുമതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഈ വലിയ ബഹുമതി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞു. ഈ ബഹുമതി ഭരണഘടനാവിരുദ്ധമെന്നായിരുന്നു ന്യായം. "ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടണമെന്നാണ്. എന്നാല്‍ , ഇത്തരം ബഹുമതികളിലൂടെ ഭരണകൂടം പൗരനെ വേറിട്ടുകാണുകയാണ്. ഇത്തരം വിവേചനങ്ങളെ തുറന്നുകാട്ടാനുള്ള അവസരമാണ് പത്മ ബഹുമതിയുടെ നിരാസം" എന്നായിരുന്നു അഴീക്കോടിന്റെ വാദം. ആശയ സ്ഥിരതയുടെയും ആശയസംരക്ഷണത്തിന്റെയും ലക്ഷണമാണ് തന്റെയീ രാജിയും ത്യജിക്കലുമെന്നും അദ്ദേഹം വാദിച്ചു.

*
ദേശാഭിമാനി

Monday, December 5, 2011

കളിയെ കവിതയാക്കിയ നിഷേധി

സോക്രട്ടീസ് കളമൊഴിഞ്ഞു

സാവോപോളോ: ഫുട്ബോളിന്റെ സുവര്‍ണനിരയില്‍നിന്ന് ഒരു മഹാപ്രതിഭകൂടി കളമൊഴിയുന്നു. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ് നിര്യാതനായി. 57 വയസ്സായിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചെറുകുടലില്‍ അണുബാധയുണ്ടായ സോക്രട്ടീസിനെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ ശനിയാഴ്ച തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡയാലിസിസിനും വിധേയനാക്കി. എന്നാല്‍ , ഡോക്ടര്‍മാരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. നാലുമാസത്തിനിടെ ഇത് മൂന്നാംതവണയാണ് സോക്രട്ടീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത മദ്യപാനത്തെത്തുടര്‍ന്നുണ്ടായ കരള്‍രോഗമായിരുന്നു കാരണം. കഴിഞ്ഞ രണ്ടുതവണയും ഗോള്‍മുഖത്തെത്തി മടങ്ങിപ്പോയ മരണം ഇത്തവണ പക്ഷേ, ഇതിഹാസതാരത്തെ കീഴടക്കി.

1954 ഫെബ്രുവരി 19ന് ബെലേം ഡൂപാരയിലായിരുന്നു ലോക ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഒരാളായ സോക്രട്ടീസിന്റെ ജനനം. സോക്രട്ടീസ് ബ്രാസിലേരിയോ സാംപായിയോ ഡിസൂസ വിയ്റ ഡി ഒലിവേറ എന്നാണ് മുഴുവന്‍ പേര്. 1979നും "86നുമിടയില്‍ 60 മത്സരങ്ങളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞു. 22 ഗോള്‍ നേടി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടീമെന്നു വാഴ്ത്തപ്പെടുന്ന 1982ലെ ലോകകപ്പ് ടീമിനെ നയിച്ചത് സോക്രട്ടീസായിരുന്നു. പക്ഷേ, രണ്ടാംറൗണ്ടില്‍ ഇറ്റലിയോട് 2-3ന് തോറ്റു. ഈ കളിയില്‍ സോക്രട്ടീസ് നേടിയ ഗോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ചവയില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1986 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ് പുറത്തായ ബ്രസീല്‍ ടീമിലും അംഗമായിരുന്നു. ഈ കളിയുടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കിയതാണ് സോക്രട്ടീസിന്റെ ഫുട്ബോള്‍ജീവിതത്തിലെ ദുരന്തനിമിഷം.

മെഡിക്കല്‍ ബിരുദധാരിയായിരുന്ന സോക്രട്ടീസിനെ ഡോക്ടര്‍ എന്നാണ് കളിക്കളത്തിലും സഹതാരങ്ങള്‍ സംബോധനചെയ്തിരുന്നത്. മെലിഞ്ഞ ശരീരമുള്ള ഈ ആറടി നാലിഞ്ച് ഉയരക്കാരന്‍ ലോകത്തിലെ എക്കാലത്തെയും മികച്ച 125 ഫുട്ബോളര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. താടിയും മുടിയും നീട്ടിവളര്‍ത്തി, ഹെയര്‍ബാന്‍ഡണിഞ്ഞ് കളത്തിലിറങ്ങിയിരുന്ന സോക്രട്ടീസിന് ഇരുകാലുകളും ഒരേപോലെ പ്രയോഗിക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യമുണ്ടായിരുന്നു. 1983ല്‍ മികച്ച ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍താരത്തിനുള്ള അവാര്‍ഡ് ഈ പ്ലേമേക്കര്‍ക്കായിരുന്നു. ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്തിയന്‍സിലാണ് കരിയറിന്റെ സിംഹഭാഗവും സോക്രട്ടീസ് ചെലവഴിച്ചത്. 1978 മുതല്‍ "84 വരെ കൊറിന്തിയന്‍സിനുവേണ്ടി 297 മത്സരങ്ങളില്‍ 172 ഗോള്‍ നേടി. ബ്രസീലിന്റെതന്നെ സാന്റോസ്, ഇറ്റലിയുടെ ഫിയന്റിന എന്നിവയ്ക്കുവേണ്ടിയും ചുരുങ്ങിയ കാലയളവില്‍ കളിച്ചു. ഫുട്ബോളില്‍നിന്നു വിരമിച്ചശേഷം മാധ്യമങ്ങള്‍ക്കുവേണ്ടി നിരവധി ലേഖനങ്ങള്‍ എഴുതി. ഫുട്ബോളിനുപുറമെ രാഷ്ട്രീയത്തിലും തല്‍പരനായിരുന്നു. ഭാര്യയും ആറു മക്കളുമുണ്ട്. 1986ലെ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ റായ് സഹോദരനാണ്.

കളിയെ കവിതയാക്കിയ നിഷേധി

കാല്‍പനിക സ്വപ്നം പോലെയായിരുന്നു സോക്രട്ടീസ്. വല്ലാതെ മോഹിപ്പിച്ച, ഹൃദയത്തില്‍ കുടിയേറിയ, അപൂര്‍ണമായ സ്വപ്നം. വിശ്വസോക്കറിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരിലൊരാള്‍ . ഫുട്ബോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പോരാളി. ബ്രസീലിയന്‍ പട്ടണമായ റിബെയ്റോ പ്രറ്റൊയിലെ ഡോക്ടര്‍ . തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടിയ, ചുണ്ടില്‍ സദാ പുകയുന്ന സിഗരറ്റും, മദ്യവും മദിരാക്ഷിയുമായി ജീവിതം ആഘാഷിച്ചു തീര്‍ത്ത ധൂര്‍ത്തന്‍ . സോക്രട്ടീസ് ഇതെല്ലാമാണ്. അല്ലെങ്കില്‍ ഇതൊന്നുമല്ലായിരുന്നു.

ഫുട്ബോള്‍ പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ബ്രസീലില്‍ സോക്രട്ടീസും ആരാധിക്കപ്പെടുന്നുണ്ട്. പെലെയെയും ഗാരിഞ്ചയെയും വാവയെയും സീക്കോയെയുമൊക്കെപ്പോലെ. പക്ഷെ കളത്തിലെ മികവിനൊപ്പം വ്യക്തിത്വത്തിലെ വൈരുധ്യവും വൈഭവവുമാണ് സോക്രട്ടീസ് എന്ന ഫുട്ബോള്‍ താരത്തിന് ലോകമെങ്ങും ആരാധകരെയും അനുയായികളെയും നേടിക്കൊടുത്തത്. 1982ലെ സ്പാനിഷ് ലോകകപ്പ് കളിച്ച ബ്രസീല്‍ ടീമിനെ എക്കാലത്തെയും മികച്ചത് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സോക്രട്ടീസിന്റെ നായകത്വത്തില്‍ ഇറങ്ങിയ ടീം ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റു പുറത്തായി. നാലുവര്‍ഷത്തിനുശേഷം മെക്സിക്കാ ലോകകപ്പ്. സോക്രട്ടീസ് തന്നെ നായകന്‍ . കേരളത്തില്‍ ടെലിവിഷന്‍ വ്യാപകമായി തുടങ്ങിയ കാലം. പ്രതിഭാധനരായ ഒരുപറ്റം താരങ്ങളെ നയിച്ച സോക്രട്ടീസ് വീണ്ടും ക്വാര്‍ട്ടറില്‍ വീണു. ഇക്കുറി ഫ്രാന്‍സിനോട്. നായകനായി വന്ന് ദുരന്തം ഏറ്റുവാങ്ങി പോകാനായിരുന്നു ലോകകപ്പില്‍ സോക്രട്ടീസിന്റെ നിയോഗം.

പക്ഷെ രണ്ടു ലോകകപ്പുകളോടെ ഈ മധ്യനിരക്കാരന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. സാങ്കേതികത്തികവുള്ള മധ്യനിരക്കാരനായിരുന്നു അദ്ദേഹം. നീക്കങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലുള്ള അപാരമായ ഉള്‍ക്കാഴ്ച കളിക്കളത്തില്‍ സോക്രട്ടീസിനെ വ്യത്യസ്തനാക്കി. എതിര്‍ പ്രതിരോധത്തെ കീറിമുറിക്കുന്ന ത്രൂ പാസുകളും അപ്രതീക്ഷിതമായി മടമ്പുകൊണ്ട് പിന്നോട്ടുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകളായിരുന്നു. മിഡ്ഫീല്‍ഡ് ജനറല്‍ എന്ന വിശേഷണത്തെ എല്ലാ അര്‍ഥത്തിലും സാര്‍ഥകമാക്കിയ ജീനിയസ്. കളി വിലയിരുത്തുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച നിരീക്ഷണബുദ്ധിയും അന്യൂനമായിരുന്നു.

1982 ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഒരിക്കല്‍ അഭിമുഖത്തില്‍ സോക്രട്ടീസ് പറഞ്ഞതിങ്ങനെ-"സുന്ദരിയായ പെണ്‍കുട്ടിയെ കടുത്ത മല്‍സരത്തിനൊടുവില്‍ നിങ്ങള്‍ സ്വന്തമാക്കുക. പക്ഷെ പെണ്‍കുട്ടിയെ കയ്യില്‍ ലഭിച്ചപ്പോള്‍ നിങ്ങള്‍ നിര്‍വികാരനായി നിന്ന പോലെയായിരുന്നു ലോകകപ്പ്". സോക്രട്ടീസിനല്ലാതെ മറ്റൊരു താരത്തിനും ഈ സോക്കര്‍ ദുരന്തത്തെ ഇങ്ങനെ നോക്കിക്കാണാനാകില്ല.

സോക്രട്ടീസ് എന്ന പ്രതിഭയെ ഫുട്ബോളിന്റെ ചതുരക്കളത്തില്‍ ഒരുക്കിനിര്‍ത്താനാകില്ല. ഒരിക്കലും അദ്ദേഹം ഒതുങ്ങിനിന്നിട്ടുമില്ല. പഠനവും ഫുട്ബോളും ഒരുമിച്ചുപോയ ചരിത്രമില്ല. പക്ഷെ സോക്രട്ടീസ് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. പ്രൊഫഷണല്‍ കരിയര്‍ തുടങ്ങാന്‍ താമസിച്ചതും ഇതുകൊണ്ടുതന്നെ. സാഹര്യങ്ങളുടെ സൃഷ്ടിയല്ല ഈ മഹാനായ താരം. പകരം വ്യക്തമായ നിലപാടുകളും ആലോചിച്ചുറപ്പിച്ച തീരുമാനങ്ങളുമാണ് ഈ പ്രതിഭയെ രൂപപ്പെടുത്തിയത്. വൈദ്യശാസ്ത്ര പഠനത്തിനിടെ മത്സരങ്ങള്‍ക്കിറങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. പഠനത്തിനിടയില്‍ ദേശീയ ടീമിനുവേണ്ടിപ്പോലും, അത് അര്‍ജന്റീനക്കെതിരെ ആയാലും കളിക്കാന്‍ സോക്രട്ടീസ് വിമുഖത കാട്ടി. "പഠിക്കുമ്പോള്‍ പഠിക്കുക" -എന്നതായിരുന്നു നയം. പഠനത്തിനുശേഷമാണ് അദ്ദേഹം ഫുട്ബോള്‍ ഗൗരവത്തോടെ എടുത്തതും.

സ്പാനിഷ് ലോകകപ്പോടെ യൂറോപ്യന്‍ സോക്കറിലെ വമ്പന്‍ ക്ലബ്ബുകള്‍ സോക്രട്ടീസിനെ റാഞ്ചാനെത്തി. പക്ഷെ അദ്ദേഹം ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്ത്യന്‍സില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചു. ജനാധിപത്യ രീതിയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താതെ രാജ്യം വിടാന്‍ തയ്യാറല്ലെന്ന് സോക്രട്ടീസ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിലൊതുങ്ങിയില്ല രാഷ്ട്രീയ പ്രവര്‍ത്തനം. ബ്രസീലില ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ തെരുവില്‍ ഇറക്കിയ സോക്രട്ടീസ് "ജനാധിപത്യം" എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് അക്കാലത്ത് കൊറിന്ത്യന്‍സിനുവേണ്ടി കളിച്ചത്. സഹതാരങ്ങളും നായകന്റെ പാത പിന്തുടര്‍ന്നു. പക്ഷെ ഈ വികാരവും പ്രകടനങ്ങളുമൊക്കെ കളത്തിന് പുറത്തു മാത്രമായിരുന്നു. കളത്തില്‍ തികച്ചും ശാന്തനായിരുന്നു അദ്ദേഹം. സന്തോഷവും സന്താപവും നിര്‍വികാരതയോടെ ഏറ്റുവാങ്ങി ആ കരുത്തന്‍ . ലോകകപ്പില്‍ തോറ്റപ്പോഴും ഈ മഞ്ഞുമല ഉരുകിയില്ല. ഇതിന്റെ പേരില്‍ കടുത്ത ആരാധകര്‍പോലും അദ്ദേഹത്തെ വിമര്‍ശിച്ചു. അതേസമയം, ജയിക്കുമ്പോഴും സോക്രട്ടീസ് ഭൂമിയില്‍ത്തന്നെയായിരുന്നു. ആഹ്ലാദ പ്രകടനം ഒട്ടുമില്ലാതെ പതിവു സാത്വിക ഭാവം. കളിക്കിടെ ഗോളടിക്കുമ്പോള്‍ വലതു കൈ പതുക്കെ ഒന്നുയര്‍ത്തും, തീര്‍ന്നു.

ബ്രസീലില്‍ ജനാധിപത്യം പുനസ്ഥാപിച്ചതിനു പിന്നാലെ സോക്രട്ടീസ് ഇറ്റലിയില്‍ ഫിയോന്റിനയുമായി കരാര്‍ ഒപ്പിട്ടു. പക്ഷെ ഒരുവര്‍ഷമേ അദ്ദേഹം ഇറ്റലിയില്‍ തുടര്‍ന്നുള്ളൂ. മത്സരത്തിന്റെ തലേന്ന് നന്നായി മദ്യപിക്കുന്ന, പരിശീലനത്തിനിടെ പുകവലിക്കുന്ന, സൗന്ദര്യമുളളതെന്തും ആസ്വദിക്കുന്ന സോക്രട്ടീസിനെ ഇറ്റാലിയന്‍ ഫുട്ബോളിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ഒതുക്കാനാകുമായിരുന്നില്ല. മറ്റു താരങ്ങളെപ്പോലെ പണം ഒരിക്കലും സോക്രട്ടീസിനെ മോഹിപ്പിച്ചില്ല. വമ്പന്‍ ക്ലബ്ബുകള്‍ കരാര്‍ വാഗ്ദാനം ചെയ്തിട്ടും കൊറിന്ത്യന്‍സിന്റെ ഇടതു വിങ്ങില്‍ അദ്ദേഹം തുടര്‍ന്നതും ഇതുകൊണ്ടുതന്നെ.

ഒപ്പം ഫുട്ബോളിലെ വാണിജ്യവല്‍ക്കരണത്തിനെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. പെലെയെപ്പോലെ ഫുട്ബോളിന്റെ അംബാസിഡറാകാന്‍ സോക്രട്ടീസിനും ക്ഷണമുണ്ടായിരുന്നു. പക്ഷെ വാണിജ്യവല്‍ക്കരണവും അതിന്റെ അഴുക്കുകളും അടിഞ്ഞുകൂടിയ ഫുട്ബോളിന് വേണ്ടി ഒന്നും പറയാന്‍ ഞാനില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം വാഗ്ദാനം നിരസിച്ചു. ചെഗുവരെയെയും ഫിദല്‍ കാസ്ട്രോയെയും ആരാധിച്ച സോക്രട്ടീസ് വിരമിച്ചശേഷം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളമെഴുത്തുകാരനായി. ടിവി അവതാരകനായും പ്രവര്‍ത്തിച്ചു. പക്ഷെ എഴുത്തും പ്രഭാഷണവും മുഖ്യമായും തത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളിലായിരുന്നു. 2014 ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വിഷയമാക്കി നോവല്‍ രചിക്കുന്നതിനിടെയാണ് അദ്ദേഹം ഗുരുതരാവസഥയില്‍ ആശുപത്രിയിലാകുന്നത്.

*
എം കെ പത്മകുമാര്‍ ദേശാഭിമാനി 05 ഡിസംബര്‍ 2011

Monday, October 31, 2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മുന്നേറുന്നു

പൊലീസ് അതിക്രമവും പ്രതികൂല കാലാവസ്ഥയും വകവെയ്ക്കാതെ മുന്നേറുന്നു

അഞ്ചു ആഴ്ചകള്‍ പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം അമേരിക്കയിലും ബ്രിട്ടനിലും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തുടരുന്നു. ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞും പൊലീസ് ഇടപെടലും നേരിട്ടാണ് സമരം മുന്നേറുന്നത്. ഡസന്‍ കണക്കിനു അമേരിക്കന്‍ നഗരങ്ങളില്‍ പൊലീസ് അതിക്രമത്തേയും പ്രതികൂല കാലാവസ്ഥയേയും വകവെയ്ക്കാതെയാണ് സമരം തുടരുന്നത്. ലണ്ടനില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന പ്രശസ്തമായ സെന്റ് പോള്‍സ് കത്തിഡ്രല്‍ വളപ്പില്‍ നിന്നും അവരെ ഒഴിപ്പിക്കാനുള്ള നീക്കം ദേവാലയ അധികൃതര്‍ക്കിടയില്‍ ഭിന്നത ക്ഷണിച്ചുവരുത്തി.

ഒക്‌ടോബര്‍ മാസത്തില്‍ അസാധാരണമായ മഞ്ഞ് വീഴ്ചയെ വകവയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലെ ലിബര്‍ട്ടി ചത്വരത്തില്‍ അഞ്ച് ആഴ്ച പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം തുടരുന്നു. 135 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഒക്‌ടോബറില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നത്. ശക്തമായ കാറ്റും മഞ്ഞും ഈര്‍പ്പവും വകവെയ്ക്കാതെ ''മഞ്ഞിനു നാശം, ഞങ്ങള്‍ പോവില്ല'' എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുയര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പ്രക്ഷോഭം തുടരുകയാണ്. 'ഈ നാശം പിടിച്ച മഞ്ഞിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന്' സമരക്കാരിലൊരാള്‍ പറഞ്ഞു.

ലിബേര്‍ട്ടി ചത്വരം എന്ന് സമരക്കാര്‍ നാമകരണം ചെയ്ത സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ ഉപയോഗിച്ചുവന്നിരുന്ന ജനറേറ്ററുകള്‍ ന്യൂയോര്‍ക്ക് പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പിടിച്ചെടുത്തു. അഗ്‌നി നിയന്ത്രണ നിയമങ്ങളുടെ പേരിലാണ് സമരക്കാര്‍ ഉപയോഗിച്ചുവന്നിരുന്ന ആറു ജനറേറ്ററുകള്‍ പിടിച്ചെടുത്തത്. സമരം പൊളിക്കാന്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ നീക്കമാണിതെന്ന് പ്രക്ഷേഭകര്‍ കരുതുന്നു. മഞ്ഞു വീഴ്ചയെ തുടര്‍ന്നു സമീപപ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകിനിറഞ്ഞ് ടെന്റുകളും ഉറക്കസഞ്ചികളും നനഞ്ഞു കുതിര്‍ന്ന സമരക്കാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ന്യൂയോര്‍ക്ക് നഗരത്തില്‍ സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം നിരവധി അമേരിക്കന്‍ നഗരത്തിനുള്ളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും അറസ്റ്റുകളും പൊലീസ് അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡ് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട് ഒല്‍സന്റെ തല പൊലീസ് തല്ലിതകര്‍ത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അയാള്‍ അപകടസ്ഥിതി തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഓക്‌ലാന്‍ഡ് മേയര്‍ ജിന്‍ ഖ്വന്‍ ദുഃഖം പ്രകടിപ്പിക്കുകയും പൊലീസ് ബലപ്രയോഗത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ടെന്നിസി സംസ്ഥാനത്തെ നാഷ്‌വില്ലെ നഗരത്തില്‍ പൊലീസ് നിശാനിയമം നടപ്പിലാക്കി. 30 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കോളറാഡോ സംസ്ഥാനത്ത് ഡെൻവറില്‍ പ്രകടനക്കാര്‍ക്കുനേരെ പൊലീസ് പെപ്പര്‍ സ്‌പ്രേയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ശനിയാഴ്ച രണ്ടായിരത്തിലധികം പ്രകടനക്കാര്‍ കാപ്പിറ്റോളിലേക്ക് നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു പൊലീസ് അതിക്രമം. ഓറിഗോണില്‍ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ അശ്വാരൂഢസേനയെ നിയോഗിച്ചു. മാസാച്യുസെറ്റില്‍ ബോസ്റ്റണ്‍ നഗരപിതാവ് ആഴ്ചകളായി സമരരംഗത്ത് തമ്പടിച്ചിരിക്കുന്നവരോട് കടുത്ത മഞ്ഞും കാറ്റും കണക്കിലെടുത്ത് ഒഴിഞ്ഞുപോവാന്‍ അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന നിരസിച്ച സമരക്കാര്‍ കടുത്ത തണുപ്പിനെയും അവഗണിച്ച് സമരടെന്റുകളില്‍ തുടരുകയാണ്.

ലണ്ടനിലെ സെന്റ് പോള്‍സ് കത്തിഡ്രലിന്റെ ചാന്‍സിലര്‍ ഗിലെസ് ഫ്രേസര്‍ കാനോന്‍ ചാന്‍സിലര്‍ പദവി രാജിവച്ച് പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സെന്റ് പോള്‍സ് കത്തീഡ്രല്‍ വളപ്പില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാരെ ഒഴിപ്പിക്കാനുള്ള ദേവാലയ അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഗിലെസ് ഫ്രേസര്‍ തന്റെ സ്ഥാനം രാജിവച്ചത്.

മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കെറിയും പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള കത്തീഡ്രല്‍ അധികൃതരുടെ നീക്കത്തെ വിമര്‍ശിച്ചു. അത് ക്രൈസ്തവ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഈ നീക്കം ക്രൈസ്തവരുടെ സല്‍പ്പേരിന് കളങ്കമാകും. അത് സമാധാനപരവും ഫലപ്രദവുമായി നടത്തിവരുന്ന സമരത്തിന് അപകീര്‍ത്തികരമാകും' അദ്ദേഹം ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തില്‍ എഴുതി.


*****

കടപ്പാട്: ജനയുഗം

Tuesday, October 11, 2011

നിര്‍മല്‍ മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്

നിര്‍മല്‍ മാധവ് എന്ന വിദ്യാ‍ര്‍ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല്‍ പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില്‍ പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്‍ച്ചാവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള്‍ മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

ഈ സാഹചര്യത്തില്‍ നിര്‍മല്‍ മാധവ് വിഷയത്തില്‍ സമരം തുടങ്ങിയ 2011 ജൂലൈ മുതല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതും വെബ് സൈറ്റില്‍ ലഭ്യമായതും ആയ എല്ലാ വാര്‍ത്തകളും തീയതി ക്രമത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇടത്- വലത്(നിഷ്പക്ഷം ഉള്‍പ്പെടെ) പക്ഷപാതിത്വം കൃത്യമായി ദൃശ്യമാകുന്നുണ്ട് ഈ വിഷയത്തില്‍ എങ്കില്‍, അതിലെ ഒരു പക്ഷം എന്തൊക്കെ പറഞ്ഞു എന്നതിന്റെ ലഭ്യമായ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വസ്തുതയില്‍ ഊന്നിയ ചര്‍ച്ചകള്‍ക്ക് സഹായകമാകും എന്ന് കരുതുന്നു. അത്തരമൊരു നിലപാട് മറുപക്ഷവും എടുക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ ആരോഗ്യപരമാകും എന്നതില്‍ തര്‍ക്കമില്ല. അതിന് ഇത്തരമൊരു സംരംഭം തുടക്കമാകുമെങ്കില്‍ ഉദ്ദേശ്യം സഫലമായി.

ഈയടുത്ത ദിവസങ്ങളിലെ ബ്ലോഗുകളും അവസാ‍നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും, സര്‍വകലാശാലാ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നേടിയ വമ്പന്‍ വിജയങ്ങളുടെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും വിസ്തരഭയത്താല്‍ അവ ഉള്‍പ്പെടുത്തിയിട്ടില്ല. :))

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നാളെ എസ്എഫ്ഐ മാര്‍ച്ച്
Posted on: 09-Jul-2011 11:51 PM
തിരു: സര്‍വകലാശാല സ്വയംഭരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് മൂന്നാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കാതെ പഠനം അവസാനിപ്പിച്ച ടി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്കാണ് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മൂന്ന്, നാല് സെമസ്റ്ററുകളിലെ പരീക്ഷ എഴുതാത്ത നിര്‍മലിന് അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടാന്‍ യോഗ്യതയില്ലാത്തപ്പോഴാണ് സര്‍വകലാശാലാ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായി സര്‍ക്കാര്‍തീരുമാനം എടുത്തത്. അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാനുളള അധികാരം മാനേജ്മെന്റുകള്‍ക്ക് നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 15ന് ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണയും 20ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും നടത്തും. സ്കൂള്‍ഫീസ് നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടാക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് ഇനിയും വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ് കെ സജീഷ്, എ എ റഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് അനധികൃത പ്രവേശനം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചു
Posted on: 19-Jul-2011 11:08 PM
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചും ബലംപ്രയോഗിച്ചും അറസ്റ്റുചെയ്ത് നീക്കി. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ മെറിറ്റ് സീറ്റില്‍ നിര്‍മല്‍ മാധവിന് നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെക്കുറിച്ച് നടപടിയെടുക്കുമെന്ന ഉറപ്പ് രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഭരണകാര്യാലയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നില്‍ രണ്ടര മണിക്കൂര്‍ കുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസ് സമരം ഉദ്ഘാടനംചെയ്തു.

നേതാക്കളെ ചര്‍ച്ചക്കുവിളിച്ച രജിസ്ട്രാര്‍ പ്രവേശനം നല്‍കിയ നടപടി റദ്ദുചെയ്യാനാകില്ലെന്നും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്നും അറിയിച്ചു. എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും രജിസ്ട്രാറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി സിഐ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റുചെയ്തുനീക്കിയത്.

സര്‍വകലാശാല എന്‍ജിനിയറിങ് കോളേജില്‍ ബിടെക് മെക്കാനിക്കല്‍ കോഴ്സിനിടെ മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയ നിര്‍മല്‍ മാധവിന് കോഴിക്കോട് ഗവ. എന്‍ജിനിറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്. അനധികൃത വിദ്യാര്‍ഥി പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞത്. വൈസ് ചാന്‍സലര്‍ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് എന്നിവര്‍ സംഭവം വിവാദമായിട്ടും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. ഒരാഴ്ച മുമ്പ് എസ്എഫ്ഐ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ചാര്‍ളി കബീര്‍ദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഫാസില്‍ ബാപ്പു, അപര്‍ണ വേണു എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി കെ മുബഷീര്‍ സ്വാഗതവും തിരൂരങ്ങാടി ഏരിയാ സെക്രട്ടറി അഖില്‍ നന്ദിയും പറഞ്ഞു

മനോരമയുടെത് അപവാദ പ്രചാരണം: എസ്എഫ്ഐ

സ്വാശ്രയ കോളേജില്‍ പാതിവഴിക്ക് പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിക്ക് വഴിവിട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തതിന് എസ്എഫ്ഐയെ ആക്ഷേപിച്ച് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം. മനോരമയുടെ അപവാദപ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍നിന്ന് 2010 നവംബര്‍ 1ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ ക്രമവിരുദ്ധമായിപ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥിക്ക് മൂന്നും നാലും സെമസ്റ്ററുകളിലെ ഇന്റേണല്‍ , എക്സ്റ്റേണല്‍ പരീക്ഷകള്‍ പ്രത്യേകമായി നടത്തണമെന്ന വിചിത്രമായ ഉത്തരവും സര്‍ക്കാര്‍ ഇറക്കി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍മല്‍ മാധവ് മൂന്നും നാലും സെമസ്റ്റര്‍ പഠിക്കേണ്ടതില്ല. സര്‍ക്കാര്‍ പൊതുപ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുന്നത്. അയ്യായിരത്തില്‍ ചുവടെ റാങ്കുള്ളവര്‍ക്ക് മാത്രമേ കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുകയുള്ളൂ. അവിടേക്കാണ് മെറിറ്റില്‍പോലും പ്രവേശനം കിട്ടാത്ത ഒരു വിദ്യാര്‍ഥിക്ക് അവിഹിത മാര്‍ഗത്തിലൂടെ പ്രവേശനം നല്‍കിയത്.

ഇതിനെതിരെ എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരുനടപടിയും ചാന്‍സലറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ് കേസ് കൊടുത്ത് ജയിലിലാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥിയുടെ രക്ഷിതാവും ഭീഷണിപ്പെടുത്തിയത്. നിര്‍മല്‍ മാധവ് കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആരും എതിരല്ല. മനോരമയുടെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കാളികളാവണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Deshabhimani 01 ആഗസ്റ്റ് 2011

അനധികൃത പ്രവേശനം നിര്‍മല്‍ മാധവിനെ പുറത്താക്കുംവരെ സമരം: എസ്എഫ്ഐ
Posted on: 11-Aug-2011 01:05 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മല്‍ മാധവിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മല്‍ മാധവിന്റെ പഠനത്തിന് എസ്എഫ്ഐ എതിരല്ല. അനധികൃതമായി പ്രവേശനം നല്‍കിയ വിഷയത്തില്‍ കോടതിയെ സമീപിക്കും.

എസ്എഫ്ഐ നേതൃത്വത്തില്‍ നിര്‍മല്‍ മാധവിനെ ആക്രമിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പ്രശ്നം പരിഹരിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെയുള്ളവര്‍ ന്യായമായ സമീപനങ്ങള്‍ സ്വീകരിക്കുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പിടിഎ യോഗംചേര്‍ന്ന് ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ ഇടപെടുവിക്കാന്‍ തീരുമാനിച്ചു. എസ്എഫ്ഐ കഴിഞ്ഞ ദിവസം ഗവ. എന്‍ജിനിയറിങ് കോളേജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ല. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കാവ് പൊലീസിന്റേതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാനകമ്മിറ്റിയംഗം കിരണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഉത്തരവാദികളായ പൊലീസുകാരെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: സിപിഐ എം
Posted on: 12-Aug-2011 12:50 AM

കോഴിക്കോട്: വിദ്യാര്‍ഥിവേട്ടക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിയമവിരുദ്ധമായി സ്പെഷല്‍ ഉത്തരവിലൂടെ അനര്‍ഹനായ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ പ്രവേശനം നല്‍കിയതിനെതിരായിട്ടാണ് എസ്്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്നത്തിലെ ന്യായവശങ്ങള്‍ പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്.

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പ്രത്യേക ഉത്തരവിലൂടെയാണ് നിര്‍മല്‍ മാധവന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായി പ്രവേശനം ഒപ്പിച്ചെടുത്തത്. ഇയാള്‍ക്ക് മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതാതെ അഞ്ചാം സെമസ്റ്ററില്‍ നേരിട്ട് പ്രവേശനം ലഭിച്ചതെങ്ങനെയെന്ന് അധികാരികള്‍ വ്യക്തമാക്കണം. താരതമ്യേന മിടുക്കരായ കുട്ടികള്‍ക്ക് മാത്രം എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ 22787-ാം റാങ്കുകാരനായ ഒരാള്‍ക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് ദുരൂഹമാണ്. ഇതിനുവേണ്ടി സര്‍ക്കാറും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവും ഇടപെട്ടുവെന്നത് അങ്ങാടിപ്പാട്ടാണ്. തികച്ചും സമാധാനപരമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തും മറ്റും ക്രൂരമായി പീഡിപ്പിക്കാനാണ് പൊലീസ് നിരന്തരമായി ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെയാണ് കോഴിക്കോട് നടക്കാവില്‍ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്. പൊലീസ് സേനക്കുതന്നെ അപമാനം വരുത്തിയ നിരവധി കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളെന്ന് ജനസംസാരമുള്ള നോര്‍ത്ത് അസി. കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെയും നടക്കാവ് എസ്ഐ ശ്യാം, എഎസ്ഐ ജയചന്ദ്രന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് അതിക്രമങ്ങളെല്ലാം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നതിന് മുഴുവന്‍ ജനങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

പൊലീസിന്റെ ക്രൂരതയില്‍ പ്രതിഷേധമിരമ്പി
സ്വന്തം ലേഖകന്‍
Posted on: 12-Aug-2011 12:51 AM

കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കിഡ്സണ്‍ കോര്‍ണറില്‍ അവസാനിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, ജോ. സെക്രട്ടറി എം സമീഷ്, വൈസ് പ്രസിഡന്റ് അനൂപ്, സെക്രട്ടറിയറ്റ് അംഗങ്ങളായ യു ജിബിന്‍ , ലിജു, ഭവേഷ്, നികേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പകല്‍ 11.30 ഓടെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. ടിയര്‍ഗ്യാസ്, ഗ്രനേഡ് എന്നിവയ്ക്ക് പുറമേ ജലപീരങ്കിയുമായാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടത്. ലാത്തികൊണ്ടടിച്ച് വിദ്യാര്‍ഥിയുടെ തല പൊട്ടിച്ചു. എട്ടോളം വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കസ്റ്റഡിയില്‍ എടുത്ത എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെ ആറുപേരെ ജീപ്പിലും ലോക്കപ്പ് മുറിയിലുമിട്ട് പൊലീസ് മര്‍ദിച്ചു. എസ് ഐ ശ്യാം, എഎസ്ഐ ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഡിവൈഎഫ്ഐ നേതാക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്. കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് ശരിയല്ലെന്ന് കാട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി എസ്എഫ്ഐ പ്രതിഷേധം പൊളിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു നടക്കാവ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്.

പൊലീസ് ഭീകരത:വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി
Posted on: 13-Aug-2011 12:19 AM
കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ്സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതിലും വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്ക്കുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പഠിപ്പുമുടക്കി പ്രതിഷേധപ്രകടനം നടത്തി. കോഴിക്കോട് നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനം പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, എം സമീഷ്, വി ടി ഷംസീന, കെ കെ ഷനീഷ് എന്നിവര്‍ സംസാരിച്ചു. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച നടക്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ വെള്ളിയാഴ്ച നടക്കാവ് പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. എ പി ജാഫര്‍ ഷെറീഫ്, ടി നിസാമുദ്ദീന്‍ , ലിന്റോ, രവിശങ്കര്‍ , ജിബിന്‍ , എം അരുണ്‍ എന്നിവര്‍ സംസാരിച്ചു.പഠിപ്പുമുടക്കിന്റെ ഭാഗമായി തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറമ്പത്ത്ബസാര്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. എസ്എഫ്ഐ തലക്കുളത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ടി കെ മനേഷ്, യൂണിറ്റ് സെക്രട്ടറി എം എസ് അഖില്‍ , പി ടി അമര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണം: പിടിഎ
Posted on: 18-Aug-2011 12:53 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജിലെ നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി പത്തംഗ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കേരളയൂണിവേഴ്സിറ്റിയ്ക്കു കീഴിലെ പുന്നപ്രയില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശനം നല്‍കിയത് സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പിടിഎ യോഗം കോളജ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടു. അതിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. പക്ഷേ സബ്കമ്മിറ്റിയോഗം വിളിച്ചുചേര്‍ക്കുന്നതില്‍ അധികൃതര്‍ വിയോജിപ്പ് രേഖപ്പെടുത്തി. രണ്ടാഴ്ചയായി അടഞ്ഞു കിടക്കുന്ന കോളജ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനും പ്രശ്ന പരിഹാരത്തിന് കലക്ടറെ സമീപിക്കാനും യോഗം തീരുമാനി്ച്ചു. നിര്‍മല്‍ മാധവിന്റെ പരാതിയില്‍ ജയിലിലടക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എം ജിതീഷിനെ മോചിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സബ് കമ്മിറ്റി നേതൃത്വം നല്‍കും. ഭാരവാഹികളായി എംവി രാമകൃഷ്ണന്‍( ചെയര്‍മാന്‍) പി ജയശീലന്‍(കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് റിയാസിനെതിരെ കള്ളക്കേസ്
Posted on: 20-Aug-2011 12:34 AM
കോഴിക്കോട്: പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ എസ്എഫ്ഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റിനെ പൊലീസ് കള്ളക്കേസില്‍പെടുത്തി. അഡ്വ. പി എ മുഹമ്മദ് റിയാസിനെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടില്‍ റിയാസിന്റെ നേതൃത്വത്തില്‍ എത്തിയ എഴുപത്തഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ട്രാഫിക് എസ്ഐയെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.

വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ പാലിക്കാതെ പ്രവേശനം നല്‍കിയതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ജിതേഷിനെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ആഗസ്ത് 11 ന് ആയിരുന്നു മാര്‍ച്ച്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പൊലീസ് സംഘം മാര്‍ച്ച് തടയുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനം തുടങ്ങുന്നതിനു മുമ്പുതന്നെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം കഴിഞ്ഞ് റിയാസ് മടങ്ങിയ ശേഷം പൊലീസ് ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. സ്ഥലത്ത് ഇല്ലാതിരുന്ന നേതാവിനെതിരെയാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാജയിലില്‍ റിമാന്‍ഡിലാണ്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ വ്യാപകമായി പൊലീസ് കള്ളക്കേസ് എടുക്കുകയാണ്.

നിര്‍മല്‍ മാധവിന് സംരക്ഷണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പഠന സംരക്ഷണസമിതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിര്‍മല്‍ മാധവിന് കോളേജില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പഠനം തുടരാന്‍ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പി ടി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെ സഹായിക്കാന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയര്‍മാനായും പി എം നിയാസ് ജനറല്‍ കണ്‍വീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി അബു, പി എം നിയാസ് എന്നിവരും പങ്കെടുത്തു.

എന്നാല്‍ കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കണമെന്നും അടഞ്ഞുകിടക്കുന്ന കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എ അച്യുതന്‍ ചെയര്‍മാനും അഡ്വ. പി എ മുഹമ്മദ് റിയാസ് ജനറല്‍ കണ്‍വീനറുമായുള്ള പ്രത്യേക പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി ടി തോമസ് രംഗത്തെത്തിയത്. മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തുന്ന കോളേജില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന റാങ്ക് 1819 ആയിരിക്കെയാണ് 22,787-ാം റാങ്കുകാരനായ നിര്‍മലിനെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മൂന്നാം സെമസ്റ്റര്‍ പഠനം ഉപേക്ഷിച്ച നിര്‍മല്‍ 2010ല്‍ പുന്നപ്ര കോളേജ് ഓഫ് എന്‍ജി. ആന്‍ഡ് മാനേജ്മെന്റില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ ഒന്നാംവര്‍ഷ അഡ്മിഷന്‍ നേടിയിരുന്നു. രണ്ട് സെമസ്റ്ററിനു ശേഷം ഇവിടുത്തെ പഠനവും ഉപേക്ഷിക്കുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ സാമൂഹിക നീതി അട്ടിമറിക്കുന്നതിനായി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍ജി. കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത്. പിന്‍വാതിലിലൂടെ നിയമിച്ച വിദ്യാര്‍ഥിയെ കോളേജില്‍നിന്നും പുറത്താക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരുന്നു. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ടി -വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍നിന്നും ഡിസിസി പ്രസിഡന്റ് കെ സി അബു ഇറങ്ങിപ്പോവുകയായിരുന്നു. സ്ഥലം എംപിയായ എം കെ രാഘവനെ പങ്കെടുപ്പിക്കാതെ ജില്ലക്ക് പുറത്തുനിന്നുമുള്ള എം പിയെ കൊണ്ടുവന്ന് വാര്‍ത്താസമ്മേളനം നടത്തിയത് കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം നേതാക്കളെ അസംതൃപ്തരാക്കിയിട്ടുണ്ട്.

Deshabhimani 10 സെപ്തംബര്‍ 2011

നിര്‍മല്‍മാധവിനെ പുറത്താക്കി ഗവ. എന്‍ജിനിയറിങ് കോളേജ് തുറക്കണം
Posted on: 11-Sep-2011 11:59 PM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കി കോളേജ് ഉടന്‍ തുറക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യോഗ്യതയില്ലാത്ത വിദ്യാര്‍ഥിയെ സംരക്ഷിച്ച് പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം മുടക്കാനാണ് സര്‍ക്കാറും കോളേജ് അധികാരികളും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംകൊടുക്കുമെന്നും ജില്ലാസെക്രട്ടറിയറ്റ് മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി പി ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചട്ടം ലംഘിച്ച് എന്‍ജി. പ്രവേശനം: ഡി സി സി ഇരുട്ടില്‍ തപ്പുന്നു
സ്വന്തം ലേഖകന്‍
Posted on: 16-Sep-2011 12:11 AM
കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. നിര്‍മല്‍ മാധവ് പഠനസംരക്ഷണ സമിതിയുമായി രംഗത്തെത്തിയ ഡിസിസി പ്രസിഡന്റ് കെ സി അബുവിന് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകാതെ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിയേണ്ടിവന്നു.

നിര്‍മല്‍ മാധവ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയത്. പ്രവേശനം നല്‍കിയ നടപടിയില്‍ തെറ്റില്ലെന്നാണ് കെ സി അബു പറഞ്ഞത്. സ്വാശ്രയ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം നല്‍കുന്നത് സാമൂഹിക നീതി അട്ടിമറിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അക്കാര്യം ശനിയാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ നേരിട്ടു ചോദിക്കൂവെന്നായിരുന്നു മറുപടി. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അറിയിക്കാന്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ഡിസിസി പ്രസിഡന്റ് കുഴങ്ങിയത്. ഒടുക്കം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ കാര്യങ്ങള്‍ ചോദിക്കൂവെന്ന് പറഞ്ഞ് വിഷയത്തില്‍ തടിതപ്പുകയായിരുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ്പാര്‍ടി അനുഭാവികളായ അധ്യാപകരും വിദ്യാര്‍ഥികളും അനാവശ്യ സമരങ്ങള്‍ നടത്തി ക്ലാസുകള്‍ മുടക്കുകയാണെന്ന് അബു ആരോപിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചത്. നിര്‍മല്‍ മാധവിന്റെ പ്രവേശനം പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത തന്നെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഡിസിസി പ്രസിഡന്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അബു പ്രസിഡന്റ് പദവിയിലെത്തിയതോടെ പാര്‍ടിയെ സാധരണക്കാരില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജില്ലയിലെ ചില നേതാക്കള്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെതിരെയുള്ള സമരം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കിയിലെ എംപി പി ടി തോമസ് രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. തൊട്ടതിനെല്ലാം ഇടപെടുന്ന സ്ഥലം എംപി കൂടിയായ എം കെ രാഘവനെ തഴഞ്ഞ് നിര്‍മല്‍മാധവ് പഠനസഹായ സമിതി രൂപീകരിച്ചതും പാര്‍ട്ടിക്കകത്ത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പഠനസഹായസമിതിയുടെ ഭാരവാഹികളിലേറെയും സ്ഥലത്തുള്ള ജനപ്രതിനിധികളാണ്. എന്നിട്ടും എംപിയെ തഴയുകയായിരുന്നു. എന്നാല്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇടപെട്ടാല്‍ ദുഷ്പേരുണ്ടാകുമെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹം നിശബ്ദത പാലിക്കുന്നതെന്നും കേള്‍ക്കുന്നു. സംഭവത്തില്‍ കെഎസ്യു സംസ്ഥാന നേതൃത്വവും യൂത്ത്കോണ്‍ഗ്രസും മൗനം പാലിക്കുകയുമാണ്.

നിര്‍മല്‍ മാധവ് പ്രശ്നം: യോഗത്തില്‍ വാക്കേറ്റം
Posted on: 21-Sep-2011 11:30 PM
കോഴിക്കോട്: നിയമവിരുദ്ധമായി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നേടിയ നിര്‍മല്‍മാധവിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വാക്കേറ്റം. പ്രത്യേക കാരണത്താല്‍ കോളേജില്‍ പഠിക്കാന്‍ കഴിയാതെവരുന്ന വിദ്യാര്‍ഥിക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും സന്നദ്ധമാവണമെന്ന യൂണിവേഴ്സിറ്റി രജിസ്ട്രാറെ പ്രതിനിധീകരിച്ച് യോഗത്തിലെത്തിയ ജോര്‍ജ് ജോസഫിന്റെ അഭിപ്രായമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. ഈ വാദം തിരുത്തണമെന്ന് ജോര്‍ജ് ജോസഫിനോട് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ഇതിനിടെ യൂത്ത്കോണ്‍ഗ്രസ് മുന്‍സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖും ഡിസിസി പ്രസിഡന്റ് കെ സി അബുവും ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് എ പ്രദീപ്കുമാര്‍ എംഎല്‍എക്കും പി മോഹനനുമെതിരെ കയര്‍ത്തു. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങിയതോടെ കലക്ടര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

അനധികൃതമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നിയമം മറികടന്നാണ് നിയമനം എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മറുവാദം ഉന്നയിക്കുന്നത് ശരിയല്ല. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജ് ഇനിയും അടച്ചിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയാകുമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് എതിരല്ലെന്നും മാനദണ്ഡങ്ങള്‍ മറികടന്നുള്ള പ്രവേശനത്തിനാണ് എതിരെന്നും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കോളേജില്‍ നടക്കുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥി സംഘടനകളും യോഗത്തില്‍ അറിയിച്ചു.

നിര്‍മല്‍ മാധവിന് പ്രവേശനം വിദഗ്ധ സമിതി അന്വേഷിക്കും
Posted on: 22-Sep-2011 01:14 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി നിര്‍മല്‍ മാധവ് പ്രവേശനം നേടിയ വിഷയം പഠിക്കാന്‍ ഒമ്പതംഗ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണം. ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണീ തീരുമാനം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും. ഇതേത്തുടര്‍ന്ന് ഒന്നരമാസമായി അടച്ചിട്ട കോളേജ് വ്യാഴാഴ്ച തുറക്കും. വിദ്യാര്‍ഥിസമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായി. കോളേജിലെ പഠനാന്തരീക്ഷം സുഗമമാക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുമായി രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനാപ്രതിനിധികളടങ്ങിയ സബ്കമ്മിറ്റിയും രൂപീകരിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ , മുന്‍ രജിസ്ട്രാര്‍ , കോളേജ് പ്രിന്‍സിപ്പല്‍ , ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറി, ഫാക്കല്‍റ്റി ഓഫ് എന്‍ജിനിയറിങ് കലിക്കറ്റ് സര്‍വകലാശാല, ആര്‍ഡിഒ, എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധി, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ , കോളേജില്‍നിന്നുള്ള അധ്യാപക പ്രതിനിധി എന്നിവരടങ്ങുന്നതാണ് വിദഗ്ധസമിതി. സമിതിയുടെ കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സെഡ് എ സോയയെ തെരഞ്ഞെടുത്തു. വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മല്‍മാധവിന് കോളേജില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രവേശനം ലഭിച്ച ആര്‍ക്കും ക്ലാസില്‍ ഹാജരാവാമെന്നായിരുന്നു കലക്ടറുടെ മറുപടി. റിപ്പോര്‍ട്ട് നല്‍കുംവരെ നിയമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥി കോളേജില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് സബ്കമ്മിറ്റി തീരുമാനമെന്നറിയുന്നു.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേസെടുത്തതുമൂലം കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത ജിതേഷിന് പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ പഠിച്ച നിര്‍മല്‍ മാധവിന് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജില്‍ പ്രവേശനം നല്‍കിയത്. ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരത്തിലായിരുന്നു. നിര്‍മലിന്റെ പ്രവേശനം നിയമവിരുദ്ധമാണെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ എ കെ പ്രേമജം, പി മോഹനന്‍ , ടി വി ബാലന്‍ , കെ സി അബു, ടി സിദ്ദിഖ്, പി രഘുനാഥ്, എസ് കെ സജീഷ്, വി വസീഫ്, ടി പി ബിനീഷ് എന്നിവരും യൂണിവേഴ്സിറ്റി അധികൃതരും രക്ഷിതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു. കോളേജ് തുറന്നുപ്രവര്‍ത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം കലക്ടറെ ചുമതലപ്പെടുത്തിയത്.

അക്കാദമിക് സമിതി: ആരോപണ വിധേയരെ അംഗീകരിക്കില്ല - എസ ്എഫ് ഐ
സ്വന്തം ലേഖകന്‍
Posted on: 24-Sep-2011 12:26 AM
കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണ വിധേയരെ സമിതിയില്‍ എടുക്കരുതെന്ന് കലക്ടര്‍ പി ബി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ പൊതു തീരുമാനമാണ്. അത് ലംഘിച്ച്, വിജിലന്‍സ് അന്വേഷണം വേണമെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എയും എസ്എഫ്ഐയും ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സമിതിയില്‍ അംഗങ്ങളാക്കി. ഇതുസംബന്ധിച്ച് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫും സെക്രട്ടറി ടി പി ബിനീഷും കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം വിയോജനകത്ത് നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ പ്രതികരിച്ചില്ല. ഒന്നര മാസമായി അടച്ചിട്ടിരുന്ന വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നിര്‍മല്‍ മാധവിന് അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായ ടോം ജോസഫാണ്. ഈ കത്ത് എന്‍ജി. കോളേജ് പ്രിന്‍സിപ്പലിന് അയച്ചതും തുടര്‍ന്ന് പ്രവേശനം വരെയുള്ള കാര്യങ്ങള്‍ ചെയ്തതും കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫും പിന്നീട് രജിസ്ട്രാറായ പി മുഹമ്മദുമാണ്. ഇവര്‍ മൂന്നുപേരും അക്കാദമിക് സമിതിയില്‍ അംഗങ്ങളാണ്. എന്‍ജി. കോളേജില്‍നിന്ന് ഒരാളെ മാത്രം കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ മതിയെന്നായിരുന്നു സര്‍വകക്ഷി തീരുമാനം. എന്നാല്‍ രണ്ടുപേരെ അംഗങ്ങളാക്കി. പുതുതായി ചാര്‍ജെടുത്ത കോളേജ് പ്രിന്‍സിപ്പലും സ്ഥലംമാറി വന്ന അധ്യാപകനായ അബ്ദുള്‍ഹമീദുമാണ് മറ്റംഗങ്ങള്‍ . സ്വാശ്രയ കോളേജില്‍ ഒരുവര്‍ഷം പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്ററില്‍ ഗവ. കോളേജില്‍ പ്രവേശനം നല്‍കാമോ, ഇന്റേണല്‍ പരീക്ഷ എഴുതാതെ തുടര്‍പഠനം സാധ്യമോ, സ്വാശ്രയ കോളേജില്‍ പഠിച്ച വിദ്യാര്‍ഥിക്ക്, മറ്റൊരു സര്‍വകലാശാലയുടെ സ്വാശ്രയ കോളേജില്‍ വേറൊരു വിഷയത്തിന്് പഠിച്ച ശേഷം ആദ്യകോഴ്സിന്റെ തുടര്‍പഠനത്തിനായി മൂന്നാം തവണ ഗവ. എന്‍ജി. കോളേജില്‍ പ്രവേശനം നല്‍കാമോ എന്നീ വിഷയങ്ങളാണ് അക്കാദമിക് സമിതിയുടെ അന്വേഷണപരിധിയിലുള്ളത്. നിഷ്പക്ഷമായ ഏത് വ്യക്തി അന്വേഷിച്ചാലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഉറപ്പുണ്ട്. കലക്ടര്‍ ഇടപെട്ട് സമിതിയുടെ വിശ്വാസ്യത തകര്‍ത്തു. പ്രശ്നം പുറത്ത് കൊണ്ടുവരാന്‍ ഏതു സമരത്തിനും തയ്യാറാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് വി വസീഫ്, സെക്രട്ടറി ടി പി ബിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ കിരണ്‍രാജ്,വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് യൂണിറ്റ് പ്രസിഡന്റും സര്‍വകലാശാല കൗണ്‍സിലറുമായ സാഗിന്‍ എന്നിവരും പങ്കെടുത്തു.


എന്‍ജി. കോളേജ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് നിര്‍മല്‍ മാധവ് ക്ലാസിലെത്തി
Posted on: 26-Sep-2011 11:42 PM
കോഴിക്കോട്: കലക്ടറുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജില്‍ ക്ലാസില്‍ ഹാജരായ നിര്‍മ്മല്‍ മാധവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മല്‍മാധവ് കോളേജില്‍ വരേണ്ടതില്ല എന്നതായിരുന്നു സബ്കമ്മിറ്റിയുടെ തീരുമാനം. ആ തീരുമാനത്തെ ധിക്കരിച്ചാണ് നിര്‍മല്‍ മാധവ് കോളേജിലെത്തിയത്. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോളേജില്‍നിന്നും നിര്‍മല്‍ മാധവ് പോയതിനുശേഷം ക്ലാസ് തുടര്‍ന്നു.

വിദ്യാഭ്യാസരംഗം: മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു- പിണറായി
സ്വന്തം ലേഖകന്‍
Posted on: 04-Oct-2011 10:24 PM
തിരു: വിദ്യാഭ്യാസരംഗത്ത് അര്‍ഹതയും മാനദണ്ഡവുമെല്ലാം സര്‍ക്കാര്‍തന്നെ കാറ്റില്‍പ്പറത്തുകയാണെന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റൈന്‍ പ്രതിഭയും സംയുക്തമായി നല്‍കുന്ന ബഹ്റൈന്‍ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരു മാനദണ്ഡവും പാലിക്കാത്തതിന്റെ ഉദാഹരണമാണ് റാങ്ക്ലിസ്റ്റില്‍ വളരെ പിന്നിലുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവിന് മൂന്നും നാലും സെമസ്റ്റര്‍ ഒഴിവാക്കി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയ സംഭവം. ഇങ്ങനെ പ്രവേശനം നല്‍കാന്‍ ആര്‍ക്കാണ് അധികാരം. വിദ്യാര്‍ഥിക്ക് രണ്ടു സെമസ്റ്റര്‍ ഒഴിവാക്കിക്കൊടുത്തതില്‍ എന്തു ന്യായമാണുള്ളത്. കേരളത്തില്‍ ഒരിക്കലും നടക്കാത്തതും നടക്കാന്‍ പാടില്ലാത്തതുമായ സംഗതിയാണിത്. ഈ നടപടിയെ എസ്എഫ്ഐ ചോദ്യംചെയ്താല്‍ എന്താണ് പിശക്. ഇങ്ങനെയാണോ വിദ്യാഭ്യാസരംഗം കൊണ്ടുപോകേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ഇഷ്ടക്കാരുടെ കാര്യത്തില്‍ ഒരു മാനദണ്ഡവും പാലിക്കേണ്ടെന്ന വിചാരം ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും. അര്‍ഹത വളരെ പ്രധാനമാണ്. പൊതുമാനദണ്ഡം ലംഘിക്കപ്പെടരുത്. സര്‍ക്കാരാണ് അര്‍ഹതയും മാനദണ്ഡവും പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത്. അവര്‍ അന്യായം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ ഗതിയെന്താകും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തെ ശത്രുകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. തെറ്റ് ചെയ്യാത്ത വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. ബോധപൂര്‍വം പൊലീസിലെ ഒരുവിഭാഗം ആസൂത്രണംചെയ്ത അക്രമമാണ് യൂണിവേഴ്സിറ്റി കോളേജിനു നേരെയുണ്ടായത്. മര്‍ദനങ്ങള്‍ക്ക് വിധേയരായി നാട് ഒതുങ്ങിപ്പോയ ചരിത്രമില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ
Posted on: 04-Oct-2011 06:39 AM
സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എന്‍ജിനിയറിങ് കോഴ്സിന്റെ മെറിറ്റ് ലിസ്റ്റും പ്രവേശന മാനദണ്ഡങ്ങളും അട്ടിമറിക്കാമോ എന്ന ചോദ്യമാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നുയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് എന്ന് ഉറക്കെ ചോദിച്ച് വിദ്യാര്‍ഥികള്‍ അവിടെ സമരത്തിലാണ്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ആ കോളേജില്‍ പഠനം മുടങ്ങി. പ്രശ്നപരിഹാരത്തിന് കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയ നടപടി വിദ്യാഭ്യാസമേഖലയിലെ മെറിറ്റിനെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശമാണ് ഏറ്റവും&ാറമവെ;ശക്തമായി ഉയര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നല്‍കിയതിലെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല അക്കാദമിക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ക്ലാസുകളും ലാബുകളും നഷ്ടമായതിനാല്‍ ഇനിമുതല്‍ കോളേജിലെ പഠനാന്തരീക്ഷം തകരരുതെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ആരോപണവിധേയനായ വിദ്യാര്‍ഥി, സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ കോളേജില്‍ പ്രവേശിക്കരുതെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. നിര്‍മല്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതാണ്. എന്നാല്‍ , കലക്ടറുടെ തീരുമാനം ലംഘിച്ച് നിര്‍മല്‍ വീണ്ടും കോളേജിലെത്തി; മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സമരം തുടങ്ങേണ്ടിവന്നു. സര്‍വകക്ഷിയോഗത്തിലെ തീരുമാനം മറികടന്ന് ആരോപണവിധേയരായവരെ വിദഗ്ധസമിതിയില്‍ ഉള്‍പ്പെടുത്താന്‍ കലക്ടര്‍ തയ്യാറായി. ഇതിനെതിരെ വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും ജനപ്രതിനിധികളും വിയോജനക്കത്ത് നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. കോളേജില്‍ 2010ല്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം നേടിയ അവസാന റാങ്ക് 1819 ആയിരുന്നു. റാങ്ക്ലിസ്റ്റില്‍ 22,787 എന്ന സ്ഥാനമാണ് നിര്‍മല്‍ മാധവിന്. അത്തരക്കാര്‍ക്കുള്ളത് സ്വാശ്രയകോളേജാണ്. അങ്ങനെയൊരാള്‍ക്ക് റാങ്ക്ലിസ്റ്റില്‍ രണ്ടായിരത്തിനും താഴെയുള്ളവര്‍ പഠിക്കുന്ന സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റം നല്‍കാമോ?

സ്വാശ്രയകോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒരുവര്‍ഷം പഠിച്ചശേഷം മറ്റൊരു സ്വാശ്രയകോളേജില്‍ വേറൊരു കോഴ്സിന് ചേര്‍ന്നയാളാണ് നിര്‍മല്‍ . മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിക്കാമോ എന്ന ചോദ്യം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമെല്ലാം ഉയരുന്നുണ്ട്. ഈ തെറ്റിനെ ന്യായീകരിക്കാന്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിക്കവെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തുവെന്നും അതിനാല്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. തെറ്റായ തീരുമാനത്തിന് സാധുതയുണ്ടാക്കാനായി അന്വേഷണം അട്ടിമറിക്കാനാണ് ആസൂത്രിത നീക്കം നടക്കുന്നത്. സര്‍വകലാശാലയ്ക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫ്, കത്ത് ഉത്തരവാക്കി കോളേജിലേക്ക് അയച്ച രജിസ്ട്രാര്‍ പി മുഹമ്മദ്, രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫ്, ക്രമവിരുദ്ധ പ്രവേശനം അംഗീകരിച്ച അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അതിനുവേണ്ടിയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം മറ്റൊരു യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയകോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്ന നിര്‍മലിന് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് വിദഗ്ധസമിതി യോഗത്തിലും അഭിപ്രായമുയര്‍ന്നതാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്വാശ്രയകോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ശരിയെന്നും അഭിപ്രായമുണ്ടായി. ഇതെല്ലാം മറികടന്ന് നിര്‍മലിന് പ്രവേശനം നല്‍കണമെന്നാണ് കലക്ടര്‍ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടത്.

ഒരു മലയാളപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പി ടി തോമസ് എംപിയാണ് സംഭവം മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. എന്നാല്‍ , കോഴിക്കോട്ടുനിന്നുള്ള എംപിയോ, കെഎസ്യുവോ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രി പോലും അറിയാതെയാണ് പ്രവേശനത്തിനുള്ള നീക്കം നടന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്ന് പ്രവേശനത്തിന് അനുമതി കൊടുത്തു എന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ചട്ടവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച കാര്യം എ പ്രദീപ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. അനധികൃത പ്രവേശനത്തെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണ് സര്‍ക്കാര്‍ . 75 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി. 24 വിദ്യാര്‍ഥികളെ കോഴിക്കോട്ടും 42 വിദ്യാര്‍ഥികളെ മലപ്പുറത്തും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ലാത്തിച്ചാര്‍ജ് നടന്നു. സര്‍വകലാശാലയ്ക്കു കീഴിലുള്ള&ാറമവെ;തേഞ്ഞിപ്പലത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ നിര്‍മല്‍ രണ്ടുവര്‍ഷം മുമ്പാണ് ബിടെക് മെക്കാനിക്കല്‍ പഠനം ഉപേക്ഷിച്ചത്. സെമസ്റ്ററായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം ഹാജര്‍നിലയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ , മൂന്നും നാലും സെമസ്റ്റര്‍ ക്ലാസുകളില്‍ ഹാജാരാവാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത നിര്‍മലിനാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ സര്‍വകലാശാല തുടര്‍പഠനത്തിന് അവസരംനല്‍കിയത്.

മാനേജ്മെന്റ്ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ല. സര്‍വകലാശാല ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യഥാര്‍ഥ റാങ്കുകാരായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ജനങ്ങളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്
സ്വന്തം ലേഖകന്‍
Posted on: 11-Oct-2011 12:36 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് ബോധ്യമായിട്ടും മെറിറ്റ് സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. ന്യായമായ സമരത്തെ ചോരയില്‍ മുക്കി ജനശ്രദ്ധ തിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കുനേരെ ആസൂത്രിതമായി പൊലീസ് വെടിവച്ചതെന്ന് വ്യക്തം. തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മലിനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ച നടപടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്.

2010 നവംബര്‍ ഒന്നിന് തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും മൂന്നാം സെമസ്റ്ററില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനം നിര്‍ത്തി നിര്‍മല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയായി എന്‍ആര്‍ഐ ക്വോട്ടയില്‍ സ്പോട്ട് പ്രവേശനം നേടി. നിര്‍മല്‍ ഒരുതടസ്സവുമില്ലാതെ പുന്നപ്രയില്‍ പഠിക്കുമ്പോള്‍ എന്തിനാണ് മെറിറ്റടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന ഗവ. എന്‍ജി. കോളേജില്‍ ചേര്‍ത്തതെന്നാണ് ആര്‍ക്കും പിടികിട്ടാത്തത്. 2009 ലെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് പ്രകാരം ഗവ. എന്‍ജി. കോളേജില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ റാങ്ക് 1316 ആണ്. അനധികൃതമായി പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ പ്രകാരം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മറ്റുകോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാനേജ്മെന്റ് സീറ്റില്‍ 65,000 രൂപ വാര്‍ഷികഫീസ് നിരക്കില്‍ പഠിച്ച വിദ്യാര്‍ഥിയെ രണ്ടുസെമസ്റ്റര്‍ മറികടന്ന് 6200 രൂപ നിരക്കില്‍ പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്തിന്? മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ നാലാം സെമസ്റ്ററില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയെ അഞ്ചാംസെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്തത് യൂണിവേഴ്സിറ്റിയുടെ ഏത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമുണ്ട്. മറ്റാരാണെങ്കിലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം "ഇയര്‍ഔട്ട്" ആവുമായിരുന്നു. എന്നാല്‍ നിര്‍മലിന്റെ വിഷയത്തില്‍ അതുണ്ടായില്ല. 2011 ജൂലൈ നാലിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററിയാക്കി നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം നിലനില്‍ക്കേ മൂന്നും നാലും സെമസ്റ്റര്‍ പഠിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നറിയുന്ന കോളേജ് പ്രിന്‍സിപ്പലും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം തലവനും കൂടിയാണ് പ്രവേശനം നല്‍കിയത്. ഇതിനേക്കാള്‍ വിചിത്രമായത് ഗവ. കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് നിര്‍മല്‍ പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജ് ഒന്നാം വര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയുമാണെന്നതാണ്. ഇതേത്തുടര്‍ന്നാണ് ജൂലൈയില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ മൂല്യങ്ങളെപോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനധികൃതപ്രവേശം റദ്ദാക്കുന്നതിനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ ബാധിക്കുന്ന നടപടിക്കെതിരായ എസ്എഫ്ഐ സമരത്തിന് കാമ്പസിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്നത് ശ്രദ്ധേയമാണ്.

കലിതുള്ളി കാക്കിപ്പട

പോരാട്ടവഴിയില്‍ പിന്‍മടക്കമില്ലാതെ

വെടിവയ്ക്കാന്‍ ആരും ഉത്തരവ് നല്‍കിയില്ല

വെടിവെപ്പ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പിണറായി

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്, ചെന്നിത്തലയുടെ പ്രത്യുപകാരം

പൊലീസ് ലക്ഷ്യമിട്ടത് കൂട്ടക്കൊല

പൊലീസ് വേട്ടനായ്ക്കളെ നിലയ്ക്കുനിര്‍ത്തുക

ന്യായീകരണമില്ലാത്ത നരനായാട്ട്

കോഴിക്കോട്ട് വെടിവയ്പ്പ്; വെടിവെച്ചവര്‍ സര്‍വീസിലുണ്ടാവരുത്: പിണറായി

മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ

വിവാദ ഉത്തരവ് പിന്‍വലിക്കുംവരെ പ്രക്ഷോഭം: എസ്എഫ്ഐ

Sunday, October 9, 2011

ജനസംഖ്യാ നിയന്ത്രണത്തിന് കേരളത്തില്‍ നിയമം എന്തിന്?

കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ശക്തമായ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എത്രയോ നല്ല നിര്‍ദേശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. അവയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച ശുപാര്‍ശകളില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നുതന്നെയല്ല, അതിന് മതാടിസ്ഥാനത്തിലുള്ള വ്യാഖ്യാനം നല്‍കുന്നതിനും ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. കുടുംബാസൂത്രണ നടപടികളെ മുമ്പുതന്നെ മതാടിസ്ഥാനത്തില്‍ എതിര്‍ത്തുവന്നിരുന്ന ചില സംഘടനകളും മതപ്രമാണിമാരും ഈ ശുപാര്‍ശകളെ അതിനിശിതമായി എതിര്‍ക്കുന്നു. അതിനെ മുമ്പുതന്നെ ജീവനിഷേധമായും മൂല്യനിരാസമായും വ്യാഖ്യാനിച്ചിരുന്നവര്‍ , ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ഇതുസംബന്ധിച്ച ശുപാര്‍ശയെ "ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതാണ് " എന്ന് അധിക്ഷേപിച്ചുകൊണ്ട്, വിവാദത്തിനൊരു കമ്യൂണിസ്റ്റ് വിരുദ്ധ മുഖം നല്‍കുന്നതിനുപോലും ശ്രമിക്കുന്നുണ്ട്.

"നാടിന്റെ സംസ്കാരത്തോടും ധാര്‍മിക മൂല്യങ്ങളോടുമുള്ള അവജ്ഞയായി"ട്ടാണ് ചില മതസംഘടനകള്‍ ഈ ശുപാര്‍ശകളെ കാണുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ പെറ്റുപെരുകുന്നതാണ് ഇന്ത്യന്‍ സംസ്കാരമെന്നും ധാര്‍മിക മൂല്യമെന്നും തോന്നും, അവരുടെ ന്യായവാദം കേട്ടാല്‍ . നിരവധി ക്ഷേമാനുകൂല്യങ്ങള്‍ക്കുള്ള ശുപാര്‍ശയോടൊപ്പം വരുന്ന ഒരു ശുപാര്‍ശ മാത്രമാണിതെന്നും ഇത്തരം ശുപാര്‍ശകളടങ്ങിയ ബില്ലുകള്‍ കേന്ദ്ര ഗവണ്‍മമെന്റും ചില സംസ്ഥാന ഗവണ്‍മമെന്റുകളും മുമ്പും പരിഗണിച്ചിട്ടുണ്ടെന്നും ഉള്ള വസ്തുത എതിര്‍വാദഗതിക്കാര്‍ മറന്നുപോകുന്നു. ഉദാഹരണത്തിന് 2010ല്‍ യുപിഎ ഗവണ്‍മെന്റ് അവതരിപ്പിച്ച, ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലുള്ള കുടുംബാസൂത്രണം സംബന്ധിച്ച ബില്ലില്‍ , ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശുപാര്‍ശകളിലുള്ളതിനേക്കാള്‍ കൂടുതല്‍ കര്‍ശനമായ വകുപ്പുകളുണ്ട്. ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ എന്ന വ്യവസ്ഥ ലംഘിക്കുന്ന ദമ്പതികള്‍ക്ക് അഞ്ചുകൊല്ലം വരെ തടവുശിക്ഷയും 25000 രൂപയില്‍ കുറയാത്ത പിഴയും വിധിക്കാന്‍ ആ ബില്ലില്‍ വ്യവസ്ഥയുണ്ട്. മഹാരാഷ്ട്രയില്‍ 1976 തൊട്ടുതന്നെ സമാനമായ നിയമങ്ങളുണ്ടായിട്ടുണ്ട്. 1976ലെ നിയമം പിന്നീട് കൂടുതല്‍ കര്‍ക്കശമാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കണമെന്നും സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. 1970കളുടെ ആദ്യവര്‍ഷങ്ങളില്‍ , അടിയന്തിരാവസ്ഥ കാലത്ത് പ്രത്യേകിച്ചും, ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും നേതൃത്വത്തില്‍ നടപ്പാക്കിയ ക്രൂരവും കര്‍ക്കശവുമായ കുടുംബാസൂത്രണ നടപടികള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലല്ലോ. വന്ധ്യംകരണത്തെ സംബന്ധിച്ച സ്റ്റെറിലൈസേഷന്‍ റൂള്‍ തുടങ്ങിയവ അന്നുതൊട്ടേ നിലവിലുണ്ട്. അതെന്തായാലും, സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ബലംപ്രയോഗിച്ച് നടപ്പാക്കപ്പെടുന്ന കുടുംബാസൂത്രണ നടപടികള്‍ ആശാസ്യമല്ലെന്നും ജനസംഖ്യാ വര്‍ധനവിന്റെ സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട്, അവരുടെ സഹകരണത്തോടും സജീവമായ പങ്കാളിത്തത്തോടും കൂടിയ കുടുംബാസൂത്രണമാണ് അഭികാമ്യമെന്നും സിപിഐ എം അടക്കമുള്ള ഇടതുപക്ഷ - പുരോഗമന ശക്തികള്‍ ആദ്യംതൊട്ടേ വാദിച്ചുവന്നിട്ടുണ്ട്.

കുടുംബാസൂത്രണ സംവിധാനത്തിന്റെ ആവശ്യകതയും അനിവാര്യതയും അംഗീകരിക്കുമ്പോള്‍ത്തന്നെ, സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം അത് നടപ്പാക്കുന്നതിനെ ഇടതുപക്ഷ ശക്തികള്‍ എതിര്‍ത്തുവന്നിട്ടുമുണ്ട്. 1901ലെ സെന്‍സസ്സ് കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യ 23.84 കോടിയായിരുന്നത് 1951 ആയപ്പോഴേക്ക് 36.11 കോടിയായും 1981 ആയപ്പോഴേക്ക് 68.33 കോടിയായും വര്‍ധിച്ചു. 1991ലെ സെന്‍സസ്സ് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യ 84.64 കോടിയും 2001ലേത് 102.87 കോടിയും ആണ്. 2011ലെ കണക്കനുസരിച്ച് അത് 121.02 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇവരില്‍ 77 ശതമാനവും 20 രൂപയില്‍ കുറഞ്ഞ പ്രതിദിന പ്രതിശീര്‍ഷ വരുമാനംകൊണ്ടാണ് ജീവിക്കുന്നതെന്ന അര്‍ജുന്‍സെന്‍ ഗുപ്ത കമ്മീഷന്റെ നിഗമനം കണക്കിലെടുക്കുമ്പോള്‍ , കുടുംബാസൂത്രണത്തിന്റെ അനിവാര്യത ആര്‍ക്കും ബോധ്യമാവും. രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സമ്പന്നപക്ഷപാതിത്വ സാമ്പത്തിക നയങ്ങളാണെങ്കിലും കുത്തനെയുള്ള ജനസംഖ്യാ വര്‍ധന കുറച്ച്, ദാരിദ്ര്യത്തിന് ഒട്ടൊരു ശമനം വരുത്താന്‍ കഴിയും. സ്വാതന്ത്ര്യത്തിനുശേഷം 1951നും 2011നും ഉള്ളില്‍ ജനസംഖ്യ മൂന്നര ഇരട്ടിയായി വര്‍ധിച്ച നാട്ടില്‍ , അടുത്ത 40 വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിച്ചാല്‍ എന്താവും ദാരിദ്ര്യത്തിന്റെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭക്ഷ്യധാന്യ ഉല്‍പാദനം ഈ തോതിലൊന്നും വര്‍ദ്ധിക്കുന്നില്ല എന്ന കാര്യവും നാം ഓര്‍ക്കണം. ലോക ജനസംഖ്യ 700 കോടിയില്‍ എത്തി നില്‍ക്കുന്ന ആഗോളതലത്തിലും അതുതന്നെയാണ് സ്ഥിതി. അതിനാല്‍ ജനസംഖ്യാനിയന്ത്രണം അനിവാര്യമായ ആവശ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുക തന്നെ ചെയ്യും. കുടുംബത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ അതിനായി നിര്‍ബന്ധിത വന്ധ്യംകരണമടക്കമുള്ള കര്‍ശന നടപടികളും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷയും പിഴയും അവരുടെ റേഷന്‍ കാര്‍ഡ് അടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കലും മറ്റും കെട്ടിയേല്‍പ്പിക്കുന്ന നിയമങ്ങളും നടപ്പാക്കുന്നത് രോഗത്തേക്കാള്‍ ക്രൂരമായ ചികില്‍സയായിരിക്കും. സുകുമാര്‍ അഴീക്കോടിനെപോലെയുള്ള പരിണതപ്രജ്ഞരായ വ്യക്തികള്‍ ഈ വീക്ഷണകോണില്‍നിന്നുകൊണ്ട് ജസ്റ്റീസ് കൃഷ്ണയ്യരുടെ കമ്മിറ്റിയുടെ ശുപാര്‍ശകളെ വിമര്‍ശിക്കുന്നത് യുക്തിസഹം തന്നെ.

മറിച്ച്, മതത്തിന്റെ മറവില്‍ നിന്നുകൊണ്ട് നിര്‍ബന്ധിതമായ ജനസംഖ്യാ നിയന്ത്രണത്തെ മാത്രമല്ല, ആത്മസംയമനത്തോടെയുള്ള കുടുംബാസൂത്രണത്തെപ്പോലും എതിര്‍ക്കുന്ന മതമേലധ്യക്ഷന്മാരും അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില ബൂര്‍ഷ്വാപത്രങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ തയ്യാറില്ലാത്തവരാണ് - അഥവാ അതിനുനേരെ കണ്ണടയ്ക്കുന്നവരാണ്. മതാടിസ്ഥാനത്തിലുള്ള തങ്ങളുടെ അനുയായികളുടെ സംഖ്യ എണ്ണി കണക്കാക്കി, അതിന്റെ പേരില്‍ അനര്‍ഹമായ അവകാശങ്ങള്‍ തങ്ങളുടെ മതങ്ങളിലെ പ്രമാണിമാര്‍ക്ക് വാങ്ങിക്കൊടുക്കണമെന്ന ദുരുദ്ദേശ്യം മാത്രമേ അവര്‍ക്കുള്ളൂ. മതാനുയായികളുടെ സംഖ്യ കാണിച്ച് ഭയപ്പെടുത്തി വിലപേശല്‍ രാഷ്ട്രീയം കളിക്കാനുള്ള തന്ത്രമായിട്ടാണ് അവര്‍ ഈ വാദത്തെ ഉപയോഗപ്പെടുത്തുന്നത്. തങ്ങളുടെ മതങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരേയും സാധാരണക്കാരേയും കുറിച്ച് അവര്‍ക്കൊരു ചിന്തയുമില്ല. തങ്ങളുടെ വാദം ന്യായീകരിക്കുന്നതിനുവേണ്ടി അവര്‍ ദൈവത്തെപ്പോലും കൂട്ടുപിടിക്കുന്നു. അനിയന്ത്രിതമായി പെറ്റുപെരുകാന്‍ ഏതു ദൈവമാണാവോ ആഹ്വാനം ചെയ്തിട്ടുള്ളത്? നിര്‍ബന്ധിതമായ ജനസംഖ്യാ നിയന്ത്രണം മാത്രമല്ല, സ്വമനസ്സാലെയുള്ള കുടുംബാസൂത്രണംപോലും തെറ്റാണെന്ന് ദൈവത്തെ പിടിച്ച് ആണയിടുന്ന അവര്‍ , പല യൂറോപ്യന്‍ രാജ്യങ്ങളിലും കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ എതിരാണെന്നുപോലും വാദിക്കുന്നുണ്ട്. ജര്‍മനിയെപ്പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടുംബത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ആ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് എന്ന് സമര്‍ഥിക്കുന്നു. ജനസംഖ്യാ വര്‍ധനവിനുള്ള പ്രോല്‍സാഹനമാണത്രെ അത്. പത്തുകോടി ജനങ്ങളുള്ള ജര്‍മനിയേയും 120 കോടി ജനങ്ങളുള്ള ഇന്ത്യയേയും താരതമ്യപ്പെടുത്തുന്നതില്‍ എന്താണര്‍ഥം?

അതെന്തായാലും, അവരുടെയെല്ലാം സ്വമതസംഖ്യാ വര്‍ധനാ വ്യഗ്രതയേയും അതിനുള്ള ആഹ്വാനങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലുള്ള ജനങ്ങള്‍ , യാതൊരു നിയമനിര്‍ബന്ധവും കൂടാതെത്തന്നെ, ബോധപൂര്‍വം ആത്മനിയന്ത്രണത്തോടെ സ്വയം കുടുംബാസൂത്രണ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ 40 കൊല്ലക്കാലത്തെ കേരളത്തിലെ ജനസംഖ്യാ വര്‍ധനയുടെ കണക്കെടുത്താല്‍ അത് വ്യക്തമാകും. 1981ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യാ വര്‍ധന, അതിനുമുമ്പുള്ള ഒരു ദശാബ്ദകാലത്ത് 27 ശതമാനമായിരുന്നുവെങ്കില്‍ 2011ലെ സെന്‍സസ് കണക്കനുസരിച്ച് 2001-2011 കാലഘട്ടത്തില്‍ വര്‍ധന 4.86 ശതമാനം മാത്രമായിരുന്നു. അതായത് 40 കൊല്ലത്തിനുള്ളില്‍ വര്‍ധന ആറിലൊന്നായി ചുരുങ്ങി എന്നര്‍ഥം. 1991നും 2001നും ഇടയ്ക്കുള്ള ഒരു ദശാബ്ദക്കാലത്ത് ജനസംഖ്യാവര്‍ധന 9.4 ശതമാനമായിരുന്നുവെന്നും പത്തുകൊല്ലംകൊണ്ട് വര്‍ധന പകുതിയായി കുറഞ്ഞുവെന്നും നാം ഓര്‍ക്കണം. 1991-2001 കാലഘട്ടത്തില്‍ കേരളത്തിലെ ജനസംഖ്യാവര്‍ധന 9.4 ശതമാനമായിരുന്നപ്പോള്‍ ജമ്മു - കാശ്മീരില്‍ അത് 29.4 ശതമാനവും മണിപ്പൂരില്‍ 30.3 ശതമാനവും മധ്യപ്രദേശില്‍ 24.3 ശതമാനവും ഡെല്‍ഹിയില്‍ 47 ശതമാനവും രാജസ്ഥാനില്‍ 28.4 ശതമാനവും മഹാരാഷ്ട്രത്തില്‍ 22.7 ശതമാനവും ആയിരുന്നു. കേരളത്തിലെ ജനസംഖ്യാ വര്‍ധന ഈ നിരക്കില്‍ കുറയുകയാണെങ്കില്‍ , അത് പൂജ്യത്തിലെത്താന്‍ ഏറെയൊന്നും കാലം വേണ്ടിവരില്ല. ജനസംഖ്യാവര്‍ധനയില്ലാതായി, ജനസംഖ്യ കുറയാനും സാധ്യതയുണ്ട് - മരണനിരക്കിനേക്കാള്‍ കുറഞ്ഞ ജനനനിരക്ക്.

രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍പോലും വിരളമായിരിക്കുന്നുവെന്നാണ് നാം കാണുന്നത്. വിദ്യാഭ്യാസ നിലവാരം - പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം - ഉയരുംതോറും ഈ പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് വിവിധ ജില്ലകളില്‍ നടത്തപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. പെറ്റുപെരുകി മതാനുയായികളുടെ സംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പള്ളികളില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നടത്തുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാരുടെ മൂക്കിനുചുവട്ടില്‍പോലും അതാണ് നടക്കുന്നത്. നിര്‍ബന്ധവും നിയമവും ഒന്നുമില്ലാതെത്തന്നെ, കേരളത്തില്‍ കാര്യക്ഷമവും ആരോഗ്യകരവുമായ കുടുംബാസൂത്രണവും ബോധവല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം - പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടുകൂടി. ഒരുപക്ഷേ മതപിന്‍തിരിപ്പന്മാരെ വെറളി പിടിപ്പിക്കുന്നതും അതുതന്നെയാവാം. തങ്ങളുടെ വിലപേശല്‍ക്കഴിവ് കുറയുമോ എന്ന ആശങ്ക. ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ഈ രചനാത്മകമായ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് കര്‍ശനമായ നിയമം വഴിയുള്ള നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യുന്നത് എന്നതാണ് ഖേദകരം.


*****


നാരായണന്‍ ചെമ്മലശ്ശേരി, കടപ്പാട് : ചിന്ത വാരിക