Showing posts with label സാമ്പത്തികമാന്ദ്യം. Show all posts
Showing posts with label സാമ്പത്തികമാന്ദ്യം. Show all posts

Monday, October 21, 2013

The Crisis of the US State

A BIZARRE drama is being played out in the United States. The American financial year ends on September 30. Federal expenditure after that date can come only out of the budget for the new financial year. But the House of Representatives where the Republican Party enjoys a majority has not only refused to accept President Obama’s budget for the new financial year, but has even opposed legislation allowing the federal government to continue spending until a new budget is approved.

It has insisted, as a condition for its allowing legislation to continue federal government spending, that President Obama’s healthcare plan should be postponed by a year. Since this is unacceptable to President Obama, the Democratic Party and the bulk of the American population, there is an impasse: the federal government’s ability to undertake expenditure has got curtailed and there is what is called a “partial shutdown” of the US government.

LOSS OF LIVELIHOOD, FALL IN US GDP

This does not of course mean that all federal spending has come to an end. Military spending and a range of so-called “essential” expenditures are being allowed; but “inessential” expenditures cannot be undertaken, and those employed in such sectors cannot get paid. Hence thousands of US government employees, engaged in the provision of such “inessential” services, have been forced to go on unpaid leave for an indefinite period. For instance, the staff employed at Mount Rushmore, where the faces of four past American presidents are carved on stone, has been sent on unpaid leave, closing down that particular tourist attraction.

Such unpaid leave for large numbers of Federal government employees entails not only a direct loss of livelihood for them, but also a reduction in the US GDP, both directly (since their output is foregone) and indirectly (since the cut in their incomes affects the demand for other sectors’ output as well). The GDP loss is estimated at 300 million dollars per day; a fortnight’s shut-down is likely to reduce the annual GDP by 0.3 percent and a month’s shutdown by 1.4 percent.

Serious though this crisis is, even worse is likely to follow. The US, from the very beginning of its history, has a constitutional provision which fixes the ceiling on its government’s debt in absolute terms. Now, obviously, with the passage of time, the absolute magnitude of debt must keep increasing; but even until now, oddly enough, instead of amending the constitution to remove altogether this anomalous provision of an absolute limit on government debt, the US has only kept revising this debt ceiling every year through appropriate legislation. The current debt-ceiling stands at 16.7 trillion dollars which is going to be hit in mid-October. Once that happens, the US government cannot borrow any more unless legislation is passed to allow it to raise the debt-ceiling. And this, again, the Republicans in the House of Representatives are refusing to do unless President Obama postpones his healthcare bill by a year.

If the US government cannot borrow, then not only will its expenditure suffer, but so will its ability to pay back its debt. If a US government bond of 100 dollars, for instance, matures on October 20, then to pay this money on October 20 the government may need to borrow 100 dollars. Even though this borrowing merely results in one debt replacing another, i.e. a freshly borrowed 100 dollars being used to settle an old debt of 100 dollars, there is normally a brief period, following the date of the fresh borrowing, for which the debt amount will be temporarily higher. Even this, however, will violate the debt-ceiling, and is not allowed under the law.  In short, the inability to pass legislation to raise the debt-ceiling will result in the US government defaulting on its debt, quite apart from being hamstrung in undertaking even the “essential” expenditure that it is allowed to incur despite the “shutdown.”

SERIOUS CRISIS IN THE OFFING

This will have a serious impact on the entire capitalist financial system. Large numbers of wealth-holders all over the world hold US government debt. In fact, in the wake of the 2008 financial crisis when private balance sheets were affected, directly or indirectly (i.e. at one or more removes), by the presence of “toxic assets,” US government debt came to be regarded as the safest form of wealth-holding for global capitalism. What the current standoff in the US threatens therefore is an undermining of what has hitherto been considered the safest form of wealth-holding in the capitalist world. Even countries like China, which have run persistent current account surpluses vis-a-vis the United States for years, hold their claims upon that country largely in the form of US government treasury securities. The consequences of the current standoff in the House of Representatives for the entire world economy, especially the global capitalist economy, therefore, can be well imagined; it will precipitate a serious crisis indeed.

This will be in addition to the impact of the reduction in US GDP which will reduce aggregate demand in the world economy. Hence this standoff threatens the world economy with an accentuation of the current recession. The fact that nothing severe has happened till now, and not even any alarm bells sounded yet, is because most people expect the standoff to disappear soon. But if it persists, then serious consequences will follow.

How, it may be asked, is this standoff being allowed to continue, when, because of its potentially serious consequences, international finance capital cannot but be opposed to it? The answer lies in the fact that the US corporate financial elite has created a Frankinstein’s monster which has, for the present at least, got out of its control.

For years now, starting from the days of Ronald Reagan, it has used the Republican Party as its instrument for extracting huge concessions from the US state. Not only has that party itself moved massively to the right, but even the Democratic Party, indeed the entire American politics, has also moved to the right.

This no doubt is a universal phenomenon associated with globalisation itself, which destroys trade unions, attacks petty production and small business, weakens Left politics generally, and creates all kinds of divisions among the people along racist, communal and fascistic lines to prevent any united struggle for an alternative development trajectory that can reduce the unemployment and immiserisation that come in its wake everywhere. But in America this process has gone further than in many other countries.

There is corporate financing of racist and fascist groups which spread hatred and use violence, and which are also used to ensure Republican victory. There is the Fox news which again is exclusively devoted to a right-wing agenda, spreading falsehoods, jingoism, disinformation and hatred. And there are stories, even in “respectable” newspapers like the New York Times which, committed to the neo-liberal ideology, are slanted to discredit the welfare state measures: a typical ploy for instance is to give absolute figures of expenditure on this or that welfare scheme which sound astronomical to the uninitiated, even though they are quite trivial as a percentage of the GDP (which is never mentioned). And finally there is the Tea Party caucus within the Republican Party whose role is to push the larger party further to the right.

ELITE MINORITY HOLDS NATION TO RANSOM

This entire apparatus has been systematically used in the past to oppose Obama’s healthcare programme, even though it is a paltry programme criticised even by mainstream economists like Paul Krugman for being excessively modest and conservative. In contrast to most other advance capitalist countries, the US does not have a tax-financed universal public healthcare system on the lines of the British National Health Service. And Obama’s programme never even aimed to introduce such a system. It simply sought to universalise health insurance, and that too not at the expense of the state: indeed the number of persons who were supposed to get state-funded insurance under Obama’s scheme, approximately 12 million, was even smaller in absolute terms for a population in excess of 200 million than the number for whom the last LDF government in Kerala had provided insurance premia out of the state budget, which was 15 million for a total state population of a little over 30 million.

It is significant that even when this meagre healthcare programme was being introduced, the corporate-funded groups of fascist thugs in numerous American small towns used to abuse and physically threaten Democratic Party spokesmen who tried to explain it to the people in public meetings. This orchestrated opposition has now crystallised into a powerful force, before which even the so-called “moderate” Republican Party leaders like John McCain are powerless. So, the corporate-financial elite has become hoist with its own petard.

The opponents of Obama’s healthcare scheme constitute no more than a small minority of America’s population. Indeed the Republican Party itself, which controls the House of Representatives, does so on the support from a small minority of the country’s population, since the voting percentage in national elections is abysmally low. But even a small but ill-informed minority, fed systematically on stories of how the state takes “their hard-earned” money to support a whole bunch of “lazy” and “good-for-nothing” poor people, can prevent measures for the benefit of overwhelmingly superior numbers, to the chagrin even of those who fed them these stories in the first place.

This is not the first time that the genie of fascism, unbottled by the corporate-financial elite, has got out of control of that elite. Even Hitler, promoted by German big business to destroy the communists and the trade unions, had acted in a manner which, though profitable for them (the Krupps and the I G Farbens made masses of money from the war and the concentration camps), had gone far beyond their own plans.

How the American standoff resolves itself remains to be seen. There is, however, a lesson in it for the Indian corporate-financial elite which, not satisfied by the enormous propaganda barrage let loose by the media it controls against the Left, the trade unions, the public sector, and public welfare expenditure, and not content with the massive shift to the right that has occurred under neo-liberalism, is currently promoting an avowed communal-fascist as the next prime minister of the country. Such fascist entities invariably get out of control of those who promote them. But it follows too from the same law of “spontaneity” that those who promote them never learn from history and never desist from doing so.

*
Prabhat Patnaik People's Democray 20-10-2013

Sunday, October 13, 2013

അമേരിക്കന്‍ അടച്ചുപൂട്ടല്‍

വൈറ്റ്ഹൗസും പാര്‍ലമെന്റും തമ്മില്‍ ബജറ്റിനെച്ചൊല്ലി ഒത്തുതീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ 'അമേരിക്കന്‍ ഷട്ട്ഡൗണ്‍' (അടച്ചുപൂട്ടല്‍) രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അവശ്യ സര്‍വീസുകളായി പരിഗണിച്ചിട്ടില്ലാത്ത മുഴുവന്‍ ഗവണ്‍മെന്റ് ഓഫീസുകളും വകുപ്പുകളും അവിടെ പൂട്ടിക്കിടക്കുകയാണ്. എട്ട് ലക്ഷത്തില്‍പ്പരം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിക്ക് വിധേയരായിരിക്കുന്നു. ഒടുവില്‍ ബജറ്റ് അംഗീകരിക്കപ്പെട്ടാല്‍ തന്നെ അവര്‍ക്ക് നഷ്ടപ്പെട്ട വേതനം ഇനി ഒരിക്കലും കിട്ടാന്‍ പോകുന്നില്ല.

അടച്ചുപൂട്ടല്‍ അമേരിക്കയ്ക്ക് പുത്തരിയല്ല. 1977 ന് ശേഷം ഇത് 17-ാമത്തെ അടച്ചുപൂട്ടലാണ്. ഒടുവിലേത്തത് 21 ദിവസം നീണ്ടുനിന്ന, 1996 ലേതായിരുന്നു. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 30 ന് മുമ്പ് വൈറ്റ് ഹൗസ് നിര്‍ദേശിക്കുന്ന ബജറ്റ് പാര്‍ലമെന്റ് (പ്രതിനിധിസഭയും സെനറ്റും) അംഗീകരിക്കണമെന്നതാണ് അമേരിക്കന്‍ വ്യവസ്ഥ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ധനവിനിയോഗം നടത്താന്‍ ഗവണ്‍മെന്റിനുള്ള അവകാശം നഷ്ടപ്പെടും. തങ്ങളുടെ ജീവനക്കാരെ വേതനമില്ലാത്ത അവധിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇപ്പോഴത്തെ അടച്ചുപൂട്ടലിന്റെ പ്രത്യേകത നിയോ-ലിബറല്‍ നയങ്ങളുടെ വിനാശകരമായ സ്വഭാവം അതു പൂര്‍ണമായും അനാവൃതമാക്കി എന്നതാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോകത്തിന് മുമ്പിലുള്ള ഒരേ ഒരു വികസന മാതൃകയായി അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് ഈ നിയോ-ലിബറല്‍ നയങ്ങളായിരുന്നു. വൈറ്റ്ഹൗസും പാര്‍ലമെന്റും തമ്മില്‍ യുദ്ധമുണ്ടായത് ചെലവ് ചുരുക്കല്‍ നടപടികളെച്ചൊല്ലിയായിരുന്നു.

2008 മെയ് മാസത്തില്‍ ഫിനാന്‍സ് മൂലധനത്തിന്റെ മൂര്‍ത്തമായ പ്രതിസന്ധി ലോകത്തെ പിടിച്ചുലച്ചപ്പോള്‍ നിയോ-ലിബറല്‍ നയങ്ങളുടെ വക്താക്കള്‍ പറഞ്ഞത് അത് സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു സാധാരണ ഘട്ടം മാത്രമാണെന്നായിരുന്നു. അതിലൂടെ തങ്ങളുടെ വികസന പാതയുടെ ശരികള്‍ സമര്‍ഥിക്കുവാനായിരുന്നു അവര്‍ തിടുക്കം പൂണ്ടത്. പ്രതിസന്ധി കൂടുതല്‍ മൂര്‍ഛിച്ചപ്പോള്‍ അവര്‍ അതിനെ ആദ്യം ഇരട്ടമാന്ദ്യമെന്നും പിന്നീട് മൂന്നു മാന്ദ്യമെന്നും വിളിച്ചു. അതില്‍ നിന്നും പുറത്ത് ചാടാന്‍ അവര്‍ പല പോംവഴികളും നിര്‍ദേശിച്ചു. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡത്തിലെയും ഗവണ്‍മെന്റുകള്‍ക്ക് മുമ്പില്‍ സോപാധിക വായ്പാ പാക്കേജുകള്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ സര്‍വപ്രധാനം ചെലവുവെട്ടിക്കുറയ്ക്കല്‍ നടപടികളായിരുന്നു. അതിന്റെ ഭാഗമായി വിദ്യാഭ്യാസ -  ആരോഗ്യരംഗങ്ങളിലെ നിക്ഷേപങ്ങള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു. ജീവനക്കാരുടെ വേതനവും പെന്‍ഷനും കുറവു ചെയ്തു. അവ നിഷ്ഫലമായപ്പോള്‍ ഈ രംഗങ്ങളിലെ സര്‍ക്കാര്‍ ധനവിനിയോഗം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. 30 കൊല്ലം ഗവണ്‍മെന്റിനെ സേവിച്ചവര്‍ക്കു പോലുമുള്ള പെന്‍ഷന്‍ അമേരിക്കയില്‍ നിരാകരിക്കപ്പെട്ടു. ഈ ജനവിരുദ്ധ നയങ്ങളൊന്നും അവരുടെ പ്രതിസന്ധി പരിഹരിച്ചില്ല.

അമേരിക്കയിലെ പ്രതിപക്ഷം ജനപ്രതിനിധി സഭയുടെ നിയന്ത്രണം കൈയാളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. പ്രസിഡന്റ് ഒബാമയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി സബ്‌സിഡി വെട്ടിച്ചുരുക്കല്‍ എന്ന കുറിപ്പടിയുടെ ലംഘനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ പ്രസ്തുത പദ്ധതിക്കുള്ള നീക്കിയിരുപ്പ് അടങ്ങുന്ന ബജറ്റ് പാസാക്കിക്കൊടുക്കാന്‍ അവര്‍ സന്നദ്ധരല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ 'ടീ പാര്‍ട്ടി ഗ്രൂപ്പ്'  എന്ന ഒരു കൂട്ടരുണ്ട്. അമേരിക്കയുടെ യഥാര്‍ഥ ഭരണാധികാരികളായ സൈനിക വ്യാവസായിക സാകല്ല്യങ്ങ (Military Industrial Complex) ളുടെ പ്രതിനിധികളാണവര്‍. സബ്‌സിഡി എന്ന സങ്കല്‍പം തന്നെ അവര്‍ക്ക് ചതുര്‍ഥിയാണ്. സമ്പന്നവിഭാഗത്തിന്റെ മേലുള്ള ഏതൊരു നികുതി വര്‍ധനയ്ക്കും അവര്‍ എതിരാണ്. പൊതു ആവശ്യത്തിനായുള്ള ഏതൊരു നിക്ഷേപത്തില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറണമെന്നാണ് 'ടീ പാര്‍ട്ടിഗ്രൂപ്പി' ന്റെ നിലപാട്. ഈ നിലപാടിനോട് ഒബാമയ്ക്കും വിയോജിപ്പില്ലെങ്കിലും ദുര്‍ബല ജനവിഭാഗങ്ങളുടെ കണ്ണുകെട്ടാനുള്ള ചില 'ക്ഷേമനടപടികള്‍' വേണമെന്നപക്ഷക്കാരനാണദ്ദേഹം. സബ്‌സിഡിയുടെ വലിപ്പത്തെച്ചൊല്ലിയുള്ള വടംവലിയാണ് ഇന്നത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അത് ആത്യന്തികമായി ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടുകയും നിരവധി വളരുന്ന സമ്പദ്ഘടനകള്‍ക്കു മേല്‍ നാശം വിതയ്ക്കുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവും കടബാധ്യത പേറുന്ന രാജ്യമാണ് അമേരിക്ക. വായ്പ ബോണ്ടുകള്‍ വിതരണം ചെയ്തു കുന്നുകൂട്ടുന്ന കടത്തിലൂടെയാണ് അത് നിലനില്‍ക്കുന്നത്. ഇന്ന് പ്രതിവര്‍ഷം 17 ട്രില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്ന തങ്ങളുടെ കടംവാങ്ങല്‍പരിധി ഇനിയും വര്‍ധിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.  ഇത് അവരുടെ കടം വാങ്ങല്‍ശേഷിയെക്കുറിച്ച് തന്നെ സംശയങ്ങളുയര്‍ത്തുകയും അന്താരാഷ്ട്ര ഏജന്‍സികള്‍ അവരുടെ റേറ്റിംഗ് താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. 2011 ല്‍ അമേരിക്കയുടെ റേറ്റിംഗ് AAA യില്‍ നിന്ന് AA+ ലേക്ക് താഴത്തപ്പെട്ടപ്പോള്‍ ആഗോള സമ്പദ്ഘടനയില്‍ അനിശ്ചിതത്വത്തിന്റെ തിരയടിക്കുകയും ഓഹരി കമ്പോളങ്ങള്‍ തകര്‍ച്ചയിലേക്ക് മൂക്കുകുത്തുകയും ചെയ്തു. ഇക്കുറിയും അത് സംഭവിച്ചാല്‍, വായ്പാ ബോണ്ടുകള്‍ക്ക് ഈടുവയ്ക്കാന്‍ കഴിയാത്ത ദയനീയപതനത്തിലേക്ക് അമേരിക്ക നിപതിച്ചാല്‍ ഇന്ത്യയും ചൈനയും അടങ്ങുന്ന വളരുന്ന രാജ്യങ്ങള്‍ ആയിരിക്കും ഏറ്റവും കനത്ത വിലനല്‍കേണ്ടി വരുക. ജപ്പാന്‍ കഴിഞ്ഞാല്‍ അമേരിക്കയ്ക്ക് ഏറ്റവും കൂടുതല്‍ പണം കടം കൊടുത്ത രാജ്യമാണ് ചൈന. അവരുടെയെല്ലാം വായ്പാ ബോണ്ടുകള്‍ അങ്ങനെ വന്നാല്‍ വിലയറ്റ കടലാസുകഷണങ്ങളായി മാറും.

സബ്‌സിഡി വെട്ടിച്ചുരുക്കല്‍ വിഷയം അമേരിക്കയേയോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയോ മാത്രം ബാധിക്കുന്നതല്ല. എല്ലാ വികസ്വര സമ്പദ്ഘടനകള്‍ക്കുമേലും അതു കെട്ടിയേല്‍പ്പിക്കാന്‍ കടുത്ത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഡബ്ല്യൂ ടി ഒ മന്ത്രിതല സമ്മേളനത്തിന്റെ മുഖ്യ പരിഗണനാവിഷയം ഇതായിരുന്നു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നടപടികളെ അവര്‍ കാണുന്നത് സബ്‌സിഡി വ്യവസ്ഥകളുടെ ലംഘനമായാണ്. ജനങ്ങള്‍ക്ക് വിലകുറച്ച് ആഹാരവും കൃഷിക്കാര്‍ക്ക് കൂടിയ വിലയും നല്‍കുന്നതിനെ അവര്‍ വ്യാഖ്യാനിക്കുന്നത്. ലോക കമ്പോളത്തില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തടസപ്പെടുത്തുന്ന നടപടിയായാണ്. വികസ്വര രാജ്യങ്ങളെല്ലാം സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാനും വിദ്യാഭ്യാസ - ആരോഗ്യരംഗങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും.

അതിനു പുറമേ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഉത്സവകാലത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന ഈ അടച്ചുപൂട്ടല്‍ വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിനുമിടയാക്കും. 2008 മെയിലെ സാമ്പത്തിക ദുരന്തത്തിന്റെ ദിനങ്ങള്‍ മുതല്‍ കയറ്റുമതി ലാക്കാക്കിയുള്ള ഇന്ത്യന്‍ വ്യവസായങ്ങളും കരകൗശല മേഖലയും ഈ കെടുതി നേരിടുകയാണ്. പ്രതിസന്ധിയുടെ ഈ പുത്തന്‍ഘട്ടം ഈ മേഖലകളെ ചിലപ്പോള്‍ തവിടുപൊടിയാക്കിയേക്കാം.

കടത്തിന്റെ മേല്‍ കെട്ടിപ്പടുക്കുന്ന സമ്പദ്‌വ്യവസ്ഥ എന്ന ആശയവും സബ്‌സിഡികളുടെ മേലുള്ള കത്തിവയ്ക്കലും ചേര്‍ന്ന് രൂപം നല്‍കിയ ഈ പ്രതിസന്ധി ലോകസമ്പദ് ഘടനയെ തകര്‍ച്ചയുടെ വക്കിലേക്ക് തള്ളിവിടുകയാണ്. അതില്‍നിന്നു നേട്ടമുണ്ടാക്കുന്ന ഒരേ ഒരുകൂട്ടര്‍ ഫിനാന്‍സ് മൂലധനം മാത്രമായിരിക്കും. ബാക്കിയുള്ളവരെല്ലാം നഷ്ടത്തിന്റെ ഭാരം പേറാന്‍ വിധിക്കപ്പെട്ടവരാണ്.

*
Courtesy: Janayugom

തളരുന്ന അമേരിക്കന്‍ സാമ്രാജ്യം

ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ശക്തമായ സാമ്രാജ്യമായി ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്ക വിശേഷിപ്പിക്കപ്പെട്ടു. അമേരിക്കയിലെ പ്രമുഖ രാഷ്ട്രമീമാംസകരായ ജോസഫ് നൈ ("ഇറാഖ് യുദ്ധത്തോടെ സാമ്രാജ്യം മറനീക്കി പുറത്തുവന്നിരിക്കുന്നു")യും മൈക്കല്‍ ഇഗ്നേറ്റിയഫും ("സാമ്രാജ്യമെന്നല്ലാതെ എങ്ങനെയാണ് അമേരിക്കയുടെ ഭീതിജനകമായ പുതിയ രൂപത്തെ വിവരിക്കുക?") റിച്ചാര്‍ഡ് ഫാല്‍ക്കും ("സാഹചര്യം കൊണ്ടും പദ്ധതികൊണ്ടും ചരിത്രത്തിലെ ആദ്യത്തെ ആഗോള സാമ്രാജ്യമായി തീര്‍ന്നിരിക്കുകയാണ് അമേരിക്ക") ഈ വിശേഷണത്തിന് അടിവരയിട്ടു. ഇന്ന് അവര്‍ ഉള്‍പ്പെടെ അമേരിക്കയിലും പുറത്തുമുള്ള രാഷ്ട്രീയനിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയാണോ, അത് തളരുകയാണോ എന്നതാണ്. അമേരിക്ക ആധിപത്യം പുലര്‍ത്തുന്ന ഏകധ്രുവലോകത്തില്‍നിന്ന് ബഹുധ്രുവലോകത്തിലേക്കുള്ള പരിണാമം ഈ ശക്തിക്ഷയത്തിന്റെ തെളിവായി അവര്‍ കണക്കാക്കുന്നു.

അമേരിക്കയുടെ ശക്തിക്ഷയത്തിന്റെ ലക്ഷണങ്ങളായി മൂന്നു കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് സിറിയന്‍ പ്രതിസന്ധി. രണ്ട്, സാമ്രാജ്യത്തിന്റെ നീതീകരണമായ "അനിതരസാധാരണത്വം"എന്ന അവകാശവാദത്തിനുള്ള വെല്ലുവിളി. മൂന്ന്, സാമ്രാജ്യത്തിന്റെ സൈനിക സംവിധാനമായ "സമ്മതമുള്ളവരുടെ കൂട്ടുകെട്ടി"ന്റെ (coalition of the willing) തകര്‍ച്ച.

സിറിയക്കെതിരെ അമേരിക്ക മാസങ്ങളായി ആസൂത്രണം ചെയ്ത സൈനികനടപടി സ്വീകരിക്കാന്‍ കഴിയാതെപോയത് ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതി. ദശകങ്ങളായി പശ്ചിമേഷ്യയാണ് അമേരിക്കയുടെ ശ്രദ്ധാകേന്ദ്രം- െസൈനികമായും രാഷ്ട്രീയമായും നയതന്ത്രപരമായും. പ്രധാനമായും രണ്ടു പരിഗണനയാണ് ഇതിന്റെ പിന്നിലുള്ളത്: പശ്ചിമേഷ്യയിലെ എണ്ണസമ്പത്തും ഇസ്രയേലും. രണ്ടിനെയും അമേരിക്കയുടെ വിദേശനയലക്ഷ്യങ്ങളാക്കുന്നതിന്റെ പിന്നിലുള്ളത് സൈനിക അമേരിക്കയിലെ കോര്‍പറേറ്റ് ലോബിയും ഇസ്രയേല്‍ ലോബിയുമാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രങ്ങളെ അമേരിക്കയുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുക, അതിന് തയ്യാറല്ലാത്തവര്‍ക്കെതിരെ യുദ്ധഭീഷണി മുഴക്കുക, ആക്രമിക്കുക ഇതായിരുന്നു നയം. അമേരിക്കയുടെ പശ്ചിമേഷ്യന്‍ ശത്രുപ്പട്ടികയില്‍ സ്ഥാനം നല്‍കപ്പെട്ടത് ഇറാഖിനും സിറിയക്കും ഇറാനുമായിരുന്നു.

നീതീകരിക്കാവുന്ന ഒരു കാരണവും കൂടാതെ, വന്‍ വിനാശായുധങ്ങള്‍ ഉണ്ടെന്ന വ്യാജപ്രചാരണം നടത്തിയാണ് അമേരിക്ക ഇറാഖിനെ അക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്ക, മറ്റു പാശ്ചാത്യ സൈനികശക്തികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി. അത്തരമൊരു സഖ്യത്തിന്റെ അഞ്ചു ശതമാനം പോലും സൈനികബലമില്ലാത്ത ഒരു രാഷ്ട്രത്തെ ആക്രമിച്ചത് സാമ്രാജ്യത്വ അഹന്തയുടെ വൃത്തികെട്ട പ്രകടനമായിരുന്നു. അതിന്റെ ബാക്കിപത്രം ഇറാഖിന്റെ ഇന്നത്തെ ശിഥിലീകരണവും അവിടെയുള്ള അക്രമവും ആഭ്യന്തരകലഹങ്ങളുമാണ്. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ ഒരു ഭരണകൂടത്തെ അവിടെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞില്ല. അവിടെ സ്ഥിരം, വന്‍കിട സൈനികതാവളങ്ങള്‍ സ്ഥാപിക്കാനുള്ള അമേരിക്കന്‍ പദ്ധതിയും പൊളിഞ്ഞു.

പശ്ചിമേഷ്യയിലെ രാജ്യങ്ങളെ രാഷ്ട്രീയമായോ സൈനികമായോ നിയന്ത്രണത്തിലാക്കാമെന്ന സാമ്രാജ്യത്വമോഹത്തിനാണ് സിറിയയില്‍ ഭംഗമുണ്ടായത്. അമേരിക്കയുടെ ഇംഗിതാനുസരണമോ, ആജ്ഞാനുസരണമോ അല്ല പശ്ചിമേഷ്യയിലെ രാഷ്ട്രീയചലനങ്ങളെന്ന് വ്യക്തമായി. ശത്രുരാജ്യത്തിന്റെ ഭരണമാറ്റമുണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നും വ്യക്തമായി. അന്താരാഷ്ട്രരംഗത്ത് റഷ്യ തുല്യപങ്കാളിയാണെന്ന് അമേരിക്കയ്ക്ക് അംഗീകരിക്കേണ്ടിവന്നു. സാമ്രാജ്യത്വത്തിന്റെ നീതീകരണമായ "അനിതരസാധാരണത്വം" എന്ന അവകാശവാദം വെല്ലുവിളിക്കപ്പെട്ടു. വെല്ലുവിളിയുണ്ടായത് അപ്രതീക്ഷിതമായ ഒരിടത്തുനിന്ന്, അപ്രതീക്ഷിതമായരീതിയില്‍. അനിതരസാധാരണത്വം എന്നതിന്റെ അര്‍ഥം അമേരിക്ക മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്; അവയ്ക്ക് ഉപരിയാണ് എന്നതാണ്. സിറിയയിലേക്കുള്ള സാമ്രാജ്യത്വ മുന്നേറ്റത്തെ തടഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്നെയാണ് അമേരിക്കയുടെ അനിതരസാധാരണത്വവാദത്തെ പൊളിച്ചടുക്കിയത്. സാമ്രാജ്യത്വപ്രമാണത്തിന്റെ നിര്‍ണായകഘടകം ലോകത്തെ നയിക്കാന്‍ അമേരിക്കയ്ക്ക് ഒരു ദിവ്യനിയോഗമുണ്ടെന്നുള്ളതാണ്. "അമേരിക്കയെ ഇവിടെ ആക്കിയിരിക്കുന്നതിന്റെ പിന്നില്‍ ഒരു ദിവ്യപദ്ധതിയുണ്ട്" പ്രസിഡന്റ് റീഗന്‍ പ്രസ്താവിച്ചു.

2003ലെ "സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍" പ്രസംഗത്തില്‍ പ്രസിഡന്റ് ബുഷ് അവകാശപ്പെട്ടത് "ദൈവം അമേരിക്കയുടെ ഭാഗത്താണെ"ന്നായിരുന്നു. ഇറാഖിനെതിരെയുള്ള യുദ്ധത്തിന്റെ തയ്യാറെടുപ്പ് ഏതാണ്ട് പൂര്‍ണമായ അവസരത്തിലായിരുന്നു ഈ അവകാശവാദം. ദൈവത്തിന്റെ അനുമതിയും ഉപദേശവും തേടിയാണ് താന്‍ ഇറാഖിനെതിരെ യുദ്ധത്തിന് പുറപ്പെട്ടതെന്ന് ബുഷ് പ്രസിദ്ധ ഗ്രന്ഥകാരനായ ബോബ് വുഡ് വാഡിനോട് പറഞ്ഞു. "ദിവ്യനിയോഗ"മുള്ള ഒരു സാമ്രാജ്യത്തിന്റെ അധിപന്‍, യുദ്ധത്തിന് അനുമതി തേടേണ്ടത് യുഎന്നില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ്. അതുകൊണ്ടാണല്ലോ സിറിയക്കെതിരെയുള്ള യുദ്ധത്തിന് യുഎന്നിന്റെ അനുമതി ആവശ്യമില്ലെന്ന് ഒബാമ തീരുമാനിച്ചത്. സിറിയയില്‍നിന്ന് "വിജയകരമായി" പിന്മാറ്റം നടത്തിയപ്പോള്‍ ഒബാമ ചെയ്ത പ്രസംഗത്തില്‍ (സെപ്തംബര്‍ 10) അമേരിക്ക അനിതരസാധാരണമാണെന്ന അവകാശവാദം ഉന്നയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ അമേരിക്കയ്ക്ക് സൈനികമായി ഇടപെടാന്‍ അവകാശമുണ്ടെന്ന് അര്‍ഥം. ഈ അവകാശവാദത്തെയാണ് പുടിന്‍ പൊളിച്ചുകാട്ടിയത്. സെപ്തംബര്‍ 11ലെ "ന്യൂയോര്‍ക്ക് ടൈംസി"ല്‍ എഴുതിയ ലേഖനത്തിലായിരുന്നു ഇത്. ഒരു ക്രിസ്തീയവിശ്വാസിയെന്ന നിലയില്‍, ദൈവശാസ്ത്രപരമായിരുന്നു പുടിന്റെ വിമര്‍ശനം. ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്- "നാം കര്‍ത്താവിന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍ ദൈവം എല്ലാവരെയും തുല്യരായാണ് സൃഷ്ടിച്ചുവെന്നത് നാം വിസ്മരിക്കരുത്". അമേരിക്കയ്ക്ക് പ്രത്യേക പദവിയൊന്നുമില്ല; പ്രത്യേക നിയോഗവുമില്ല. അത് ഒബാമയും കൂട്ടരും അവകാശപ്പെടുന്നതുപോലെ അനുപേക്ഷണീയ രാഷ്ട്രവുമല്ല. സാമാജ്ര്യത്വയുദ്ധങ്ങള്‍ക്കുള്ള സൈനികസംവിധാനമായാണ് ഭീകരവാദവിരുദ്ധയുദ്ധത്തില്‍ "സമ്മതമുള്ളവരുടെ കൂട്ടുകെട്ടും" ഉണ്ടാക്കിയത്. അഫ്ഗാനിസ്ഥാനെതിരെയും പിന്നീട് കൂടുതല്‍ വിശാലമായി ഇറാഖിനെതിരെയും യുദ്ധം ചെയ്തത് ഈ കൂട്ടുകെട്ടാണ്. "സമ്മതമുള്ളവരുടെ കൂട്ടുകെട്ട്" എന്താണെന്ന് അന്ന് അമേരിക്കന്‍ വിദേശസെക്രട്ടറിയായിരുന്ന റംസ്ഫീല്‍ഡ് വിശദീകരിച്ചു. അമേരിക്കയുടെ സൈനിക പരിപാടിയില്‍ ചേരുന്ന രാഷ്ട്രങ്ങളുടേതാണ് കൂട്ടുകെട്ട്. അജന്‍ഡ തീരുമാനിക്കുന്നത് കൂട്ടുകെട്ടല്ല, അമേരിക്കയാണ്. അതായത് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധസഖ്യമാണ് അത്. സിറിയക്കെതിരെയുള്ള യുദ്ധത്തിന് ആവശ്യമായുള്ളത് യുഎന്‍ അനുമതിയല്ല, "ശക്തമായ ഒരുകൂട്ടുകെട്ട്" ആണെന്ന് ഒബാമ പ്രസ്താവിച്ചു. അതുണ്ടാക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി അത്തരമൊരു സഖ്യത്തിന് തയ്യാറായെങ്കിലും പാര്‍ലമെന്റ് അതിനെ എതിര്‍ത്തു. ജര്‍മനി സഹകരിക്കുകയില്ലെന്ന് വ്യക്തമാക്കി.

പ്രമുഖ പാശ്ചാത്യരാഷ്ട്രങ്ങളില്‍ അമേരിക്കയുടെ കൂടെനില്‍ക്കാന്‍ ഫ്രാന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒബാമയുടെ ശ്രമം പൊളിഞ്ഞു. ഇനിയെന്നെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കത്തിന് "സമ്മതമുള്ളവരുടെ കൂട്ടുകെട്ടു"ണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ സൈനികപരിപാടികള്‍ക്ക് "സമ്മതം" നേടാന്‍ കഴിയാത്തവിധം അമേരിക്കയുടെ സ്വാധീനം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യയില്‍ നടന്ന സുപ്രധാനമായ രണ്ട് സമ്മേളനത്തില്‍ സംബന്ധിക്കാനുള്ള പരിപാടി ഒബാമ അവസാനനിമിഷം റദ്ദാക്കി. അമേരിക്കയിലെ "അടച്ചുപൂട്ടല്‍" ആയിരുന്നു കാരണം. പക്ഷേ, ഇത് അമേരിക്കയ്ക്ക് ഏഷ്യയിലുള്ള വിശ്വാസ്യതയില്‍ കുറവുണ്ടാക്കി. "ഏഷ്യ-പസഫിക്ക് ഇക്കണോമിക് കോ-ഓപ്പറേഷന്‍" നേതൃസമ്മേളനവും പൂര്‍വേഷ്യ ഉച്ചകോടിയുമായിരുന്നു സമ്മേളനങ്ങള്‍. ഈ സമ്മേളനങ്ങളില്‍ ചൈനയായിരുന്നു താരം. തന്ത്രപരമായും സാമ്പത്തികമായും തളരുന്ന അമേരിക്കയുടെയും തന്ത്രപരമായും സാമ്പത്തികമായും വളരുന്ന ചൈനയുടെയും ചിത്രമാണ് ഈ സമ്മേളനങ്ങള്‍ നല്‍കിയത്.

*
നൈനാന്‍ കോശി ദേശാഭിമാനി 12-10-2013

Monday, September 2, 2013

എന്താണ് ബദല്‍ മാര്‍ഗം?

ഇരുപത്തിരണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടും പഴയ അവസ്ഥയില്‍ത്തന്നെ എത്തിയതായി തോന്നുന്നു. ഉദാരവല്‍കരണപ്രക്രിയ ആരംഭിക്കുന്നതിന് ഡോക്ടര്‍ മന്‍മോഹന്‍സിങ് ഉപയോഗപ്പെടുത്തിയ 1991ലെ സ്ഥിതിയുമായുള്ള ഞെട്ടിപ്പിയ്ക്കുന്ന സമാനത തള്ളിക്കളയുന്നതിനുള്ള ശ്രമത്തിനിടയില്‍, അദ്ദേഹം ഈയിടെ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ""1991ലെ അവസ്ഥയിലേക്ക് തിരിച്ചുപോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അക്കാലത്ത് ഇന്ത്യയിലെ വിദേശ വിനിമയം ഒരു നിശ്ചിത നിരക്കിലുള്ളതായിരുന്നു. എന്നാല്‍ ഇന്നത് വിപണിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്. രൂപയുടെ ദൗര്‍ബല്യം പരിഹരിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ"". 1991 ജൂലൈ മാസത്തില്‍ രണ്ട് ഘട്ടങ്ങളിലായി, രൂപയുടെ മൂല്യം 20 ശതമാനത്തിലധികം കുറയ്ക്കുകയുണ്ടായി എന്ന വസ്തുതയാണ് അദ്ദേഹം പറയാതെ വിട്ടുകളഞ്ഞത്. രൂപയുടെ മൂല്യം 1988ല്‍ 13 ശതമാനവും 1989ല്‍ 10 ശതമാനവും 1990ല്‍ 8 ശതമാനവും ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇതുണ്ടായത്. ഇന്ന് നാം സാക്ഷ്യം വഹിക്കുന്ന രൂപയുടെ അനിയന്ത്രിതമായ പതനത്തില്‍നിന്ന്, ഇത് ഏതു വിധത്തിലെങ്കിലും വ്യത്യസ്തമാണോ? ""നമുക്ക് നഷ്ടപ്പെടുത്താന്‍ സമയമില്ല"" എന്ന് പ്രസ്താവിച്ചുകൊണ്ട്, 1991-92ലെ ബജറ്റ് പ്രസംഗത്തില്‍ പരിഷ്കരണ പ്രക്രിയയെ ന്യായീകരിച്ച മന്‍മോഹന്‍ സിങ്, അന്നത്തെ ഗവണ്‍മെന്‍റിന്റെ പരിതാപകരമായ സാമ്പത്തിക നിലയെ വിശകലനം ചെയ്യുകയുണ്ടായി.

1990-91ല്‍ ജിഡിപിയുടെ 2.5 ശതമാനം വരുന്ന കറന്‍റ് അക്കൗണ്ട് കമ്മി, അന്ന് അസ്വീകാര്യമായിരുന്നു. എന്നാല്‍ ഇന്ന് കറന്‍റ് അക്കൗണ്ട് കമ്മി, ഇന്നത്തെ ജിഡിപിയുടെ 4.8 ശതമാനം വരുന്ന തുകയാണ്. അന്നദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ""കറന്‍റ് അക്കൗണ്ട് വരുമാനത്തിന്റെ 21 ശതമാനത്തോളമാണ് വായ്പാ തിരിച്ചടവ് ബാധ്യത എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു"". എന്നാല്‍ 2013-14 ബജറ്റ് രേഖകള്‍ അനുസരിച്ച് വായ്പാ തിരിച്ചടവ് ബാധ്യത 35.09 ശതമാനമാണ്. അന്നത്തെ വിദേശ വിനിമയ കരുതല്‍ ശേഖരം, ആറ് ആഴ്ചക്കാലത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായത്ര ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ സ്ഥിതി അല്‍പം മെച്ചമാണ്. ഏതാണ്ട് 6 മാസക്കാലത്തേയ്ക്കുള്ള ഇറക്കുമതിയ്ക്കു വേണ്ടത്ര കരുതല്‍ശേഖരം നമ്മുടെ പക്കലുണ്ട്. എന്നാലത് ബ്രിക്സ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. മറ്റ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ഇറക്കുമതിയ്ക്ക് ആവശ്യമായ കരുതല്‍ശേഖരം കൈവശമുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പമായിരുന്നു, 1991ല്‍ ആശങ്കയ്ക്കിടം നല്‍കിയ മറ്റൊരു കാര്യം. അന്നദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ""പണപ്പെരുപ്പം അവശ്യവസ്തുക്കളില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ് 1990-91ലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും ആശങ്കാജനകമായ കാര്യം"". അതില്‍നിന്ന് എന്തെങ്കിലും വ്യത്യാസം ഇന്നുണ്ടോ? കടുത്ത നിബന്ധനകളോടുകൂടിയ ഐഎംഎഫ് വായ്പയെടുക്കുക, വിദേശ നിക്ഷേപത്തിനായി വിവിധ മേഖലകള്‍ തുറന്നിട്ടുകൊടുക്കുക തുടങ്ങിയ നടപടികളായിരുന്നു അന്ന് ഡോക്ടര്‍ മന്‍മോഹന്‍സിങ് ""തിരുത്തല്‍ നടപടികളാ""യി കൈക്കൊണ്ടത്. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ നയവാഴ്ച കൂടുതല്‍ ഉദാരമാക്കുന്നതിന് തീരുമാനിച്ചുകൊണ്ടുള്ള ഈ നീക്കം ഒരു മുന്നറിയിപ്പോടുകൂടിയാണ് നടപ്പാക്കപ്പെട്ടത്. ""ഒരു വില കൊടുക്കാതെ വിട്ടുവീഴ്ച സാധ്യമല്ല. നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ ത്യാഗങ്ങള്‍ സഹിയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണം"". ശരിക്കും ഇതിന് സമാനമായ ആഹ്വാനം തന്നെയല്ലേ നാം ഇന്ന് കേള്‍ക്കുന്നത്? കര്‍ശനമായ നിബന്ധനകളോടുകൂടിയ, ഐഎംഎഫില്‍നിന്നുള്ള ""രക്ഷപ്പെടുത്തല്‍ പാക്കേജ്"" തേടുന്നതിനുള്ള പശ്ചാത്തലം ഒരുക്കുകയാണോ ഗവണ്‍മെന്‍റ്?

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അത്തരം രക്ഷപ്പെടുത്തല്‍ (ബെയില്‍ ഔട്ട്) പാക്കേജുകള്‍ നടപ്പാക്കിയതിന്റെ ആഘാതം നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അവിടങ്ങളില്‍ അല്ലെങ്കില്‍ത്തന്നെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ തലയില്‍ ""ചെലവു ചുരുക്കല്‍ നടപടികള്‍"" സഹിക്കാനാവാത്ത ഭാരം കയറ്റിവെച്ചു കൊണ്ടിരിക്കുകയാണ്; വ്യാപകമായ പ്രതിഷേധങ്ങളിലേയ്ക്കാണ് അത് നയിക്കുന്നത്. അപ്പോള്‍പ്പിന്നെ, ഏതെങ്കിലും തരത്തിലുള്ള ബദല്‍ നയമാര്‍ഗം നമുക്ക് മുന്നിലുണ്ടോ? ഉണ്ട്. ബദല്‍ നയമാര്‍ഗമുണ്ട്. 2009നും 2012നും ഇടയ്ക്ക് സമ്പദ്വ്യവസ്ഥയിലെ ഉപഭോഗത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8 ശതമാനത്തില്‍നിന്ന് ഏതാണ്ട് 4.4 ശതമാനമായി കുറഞ്ഞുവെന്ന് 2012-13 വര്‍ഷത്തെ സാമ്പത്തിക സര്‍വെ വെളിപ്പെടുത്തുന്നു. ഇന്നത്തെ സാമ്പത്തിക പിറകോട്ടടിയ്ക്ക് വലിയ അളവില്‍ കാരണമായത് ഇതാണ്. സമ്പദ്വ്യവസ്ഥയില്‍ ആഭ്യന്തര ഡിമാന്‍റ് ചുരുങ്ങിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിരന്തരമുണ്ടാകുന്ന വിലക്കയറ്റ നിരക്കും ധനപരമായ ദൃഢീകരണത്തിന്റെ പേരുപറഞ്ഞ് പാവങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സബ്സിഡികള്‍ വലിയ അളവില്‍ വെട്ടിക്കുറച്ചതും പരിഗണിയ്ക്കുമ്പോള്‍, ഇതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. അതായത്, നിക്ഷേപം വര്‍ധിപ്പിയ്ക്കുന്നതില്‍ (പ്രാഥമികമായും വിദേശ മൂലധനനിക്ഷേപം) ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇന്നത്തെ തന്ത്രംകൊണ്ട്, സമ്പദ്വ്യവസ്ഥയെ ചലിപ്പിയ്ക്കാന്‍ കഴിയുകയില്ല. പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ഈയിടെ താല്‍പര്യപൂര്‍വം ആവശ്യപ്പെട്ടിട്ടും, പൊതുമേഖലാ സ്ഥാപനങ്ങളില്‍ മിച്ചമുള്ള ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന തുക, വീണ്ടും നിക്ഷേപിക്കുന്നതിന് ഈ സ്ഥാപനങ്ങളിലെ സിഇഒമാരെ പ്രേരിപ്പിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞില്ല എന്ന കാര്യം നാം അനുസ്മരിക്കണം. അത്തരം നിക്ഷേപങ്ങളില്‍നിന്ന് അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപഭോഗം ചെയ്യാന്‍ കഴിയുന്ന വിപണി എവിടെയാണുള്ളത്! ആഗോള വ്യാപാരം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്; അതിന്റെ ഫലമായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ആഭ്യന്തര ചോദനം വര്‍ധിപ്പിയ്ക്കാതെ, ഇങ്ങനെ ഫണ്ടുകള്‍ ലഭ്യമാക്കിയതുകൊണ്ടോ പുതിയ പുതിയ മേഖലകള്‍ വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തതുകൊണ്ടോ മാത്രം, ഉല്‍പാദനപരമായ നിക്ഷേപം നടക്കുകയില്ല; ഈ ഫണ്ടുകളെല്ലാം ഊഹക്കച്ചവടത്തിലേക്കും ഊഹപ്രവര്‍ത്തനങ്ങളിലേക്കും ഒലിച്ചുപോകും എന്നു മാത്രം. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന, ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലകളുടെയും സ്വര്‍ണ വിലയുടെയും അനുഭവങ്ങളില്‍നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ""വില പിടിച്ചതെന്ന്"" പറയപ്പെടുന്ന തുറകളില്‍ കൊണ്ടുപോയി, തങ്ങളുടെ പണം കുന്നുകൂട്ടിവെയ്ക്കുകയാണ് സമ്പന്നര്‍. സര്‍വെ അനുസരിച്ച്, കരകൗശല വസ്തുക്കള്‍, വിലപിടിച്ച ലോഹങ്ങള്‍, അത്തരം ലോഹങ്ങളില്‍നിന്നും കല്ലുകളില്‍നിന്നും ഉണ്ടാക്കപ്പെടുന്ന ആഭരണങ്ങള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ വില നിലവാരം അനുസരിച്ച്, ""മേല്‍പറഞ്ഞ വിധത്തിലുള്ള വില പിടിച്ച വസ്തുക്കളുടെ രൂപത്തിലുള്ള നിക്ഷേപം 2007നും 2012നും ഇടയ്ക്ക് ഏതാണ്ട് 4.5 മടങ്ങ് വര്‍ധിച്ചിരിക്കുന്നു"". ""സ്ഥിര വിലകളുടെ അടിസ്ഥാനത്തിലാണെങ്കില്‍പോലും, രാജ്യത്തെ മൊത്തം നിക്ഷേപത്തില്‍ വിലപിടിപ്പുള്ള വസ്തുക്കളുടെ വിഹിതം 2007നും 2012നും ഇടയ്ക്ക് 2.9 ശതമാനത്തില്‍നിന്ന് 6.2 ശതമാനമായി വര്‍ധിച്ചു"". പ്രധാനമന്ത്രി ഈയിടെ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി : ""ഉല്‍പാദനപരമല്ലാത്ത ആസ്തികളില്‍ നാം വളരെയേറെ നിക്ഷേപിക്കുന്നുണ്ട് എന്ന് തോന്നുന്നു"" എന്നിട്ടും ഇതിന് സഹായകമായ ഘടകങ്ങള്‍ തിരുത്തുന്നതിനുപകരം, കൂടുതല്‍ കൂടുതല്‍ വിദേശ പ്രത്യക്ഷ നിക്ഷേപം ഒഴികിയെത്തുന്നതിനു സഹായകമായ തന്ത്രം തന്നെയാണ് അദ്ദേഹം അനുവര്‍ത്തിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പരിതഃസ്ഥിതിയില്‍ വിദേശമൂലധനത്തിനും ആഭ്യന്തര മൂലധനത്തിനും തങ്ങളുടെ ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള അവസരം നമ്മുടെ രാജ്യത്ത് ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ഇത് ചെയ്യുക. അത് സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നു; പാവങ്ങളെ വീണ്ടും പാപ്പരാക്കുന്നു - നമ്മുടെ സമ്പദ്വ്യവസ്ഥയിലെ ആഭ്യന്തരചോദനത്തെ വീണ്ടും ചുരുക്കുന്നതും രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള വിടവ് വീണ്ടും വര്‍ധിപ്പിയ്ക്കുന്നതും ആയ ഒരു തന്ത്രമാണിത്. തെന്‍റ ഏറ്റവും ഒടുവിലത്തെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ""തുറന്ന് പറയുകയാണെങ്കില്‍, വിദേശ നിക്ഷേപം അനിവാര്യമാണ്"". കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന നികുതി സൗജന്യങ്ങള്‍, കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍ പ്രതിവര്‍ഷം 5 ലക്ഷം കോടി രൂപയില്‍ അധികം വരും എന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. അത്തരം പ്രോല്‍സാഹനങ്ങള്‍ ഒക്കെ നല്‍കിയിട്ടും, വ്യാവസായിക ഉല്‍പാദനത്തില്‍ മൊത്തത്തില്‍ ഉണ്ടായ വളര്‍ച്ച മെയ് മാസത്തില്‍ - 1.6 ശതമാനമായിരുന്നു. അതിനുപകരം ഗവണ്‍മെന്‍റിന് ന്യായമായി ലഭിക്കേണ്ട ഈ നികുതി വരുമാനം പിരിച്ചെടുക്കുകയും രാജ്യത്തിന് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പൊതുനിക്ഷേപത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ വലിയ അളവിലുള്ള തൊഴില്‍ അതുമൂലം സൃഷ്ടിയ്ക്കാന്‍ കഴിയുമായിരുന്നു.

അതാകട്ടെ, ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ധിപ്പിയ്ക്കുകയും ആഭ്യന്തരചോദനം വലിയ അളവില്‍ വര്‍ധിപ്പിയ്ക്കുകയും ചെയ്യുമായിരുന്നു. വ്യവസായ ഉല്‍പാദനത്തിലും മാനുഫാക്ചറിങ് ഉല്‍പാദനത്തിലും ഗതിയാകെ മാറ്റിമറിയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സ്ഥായിയും താരതമ്യേന ജനാനുകൂലവുമായ വളര്‍ച്ചാപഥത്തിലൂടെ നയിക്കുന്നതിനും ആവശ്യമായ അടിത്തറ പാകാന്‍ അതിലൂടെ കഴിയുമായിരുന്നു. ഇതാണ് ബദല്‍ മാര്‍ഗം.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

Tuesday, June 11, 2013

ദാരിദ്ര്യം വിളയുന്ന ന്യൂയോര്‍ക്ക്

വാള്‍സ്ട്രീറ്റിലെ കോര്‍പറേറ്റ് വമ്പന്മാര്‍ കോടികള്‍ ലാഭംകൊയ്യുമ്പോഴും ലോക സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതിയുള്ളപ്പോഴും ലോകത്തില്‍ ഏറ്റവുമധികം സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന വന്‍ നഗരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ന്യൂയോര്‍ക്ക് എന്ന് കമീഷന്‍ ഓണ്‍ എക്കണോമിക് ഓപ്പര്‍ച്യൂണിറ്റി (Commission on Economic Opportunity- CEO) നടത്തിയ പുതിയ പഠനം വെളിപ്പെടുത്തു. സിഇഒ നടത്തിയ ദാരിദ്ര്യ കണക്കെടുപ്പ് 2005-11 അനുസരിച്ച് 20 ശതമാനം ന്യൂയോര്‍ക്ക് നഗരവാസികളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. നഗരവാസികളില്‍ ഭൂരിപക്ഷത്തിന്റെയും സാമ്പത്തികസ്ഥിതി തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് സിഇഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

1960ലെ സെന്‍സസ് ബ്യൂറോ ഉണ്ടാക്കിയ ദാരിദ്ര്യരേഖ കണക്കാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ ഉപയോഗ്യശൂന്യമണെന്നും ദാരിദ്ര്യരേഖ തീരുമാനിക്കുന്ന ഫെഡറല്‍ ഫോര്‍മുല തെറ്റാണെന്നും സിഇഒ റിപ്പോര്‍ട്ട് പറയുന്നു. ജീവിതച്ചെലവും വീടിന്റെ വിലയുമൊക്കെ 1960ലെ നിലവാരം അനുസരിച്ച് താഴ്ത്തിയാണ് കാണിക്കുന്നത്. ദേശീയ സയന്‍സ് അക്കാദമിയുടെ നിര്‍ദേശപ്രകാരം സിഇഒ കമീഷന്‍ 1995ല്‍ ഉണ്ടാക്കിയ സൂചകങ്ങളാണ് ദാരിദ്ര്യരേഖ കണ്ടെത്താന്‍ ഉപയോഗിച്ചത്. ദേശീയ സയന്‍സ് അക്കാദമിയുടെ ദാരിദ്ര്യരേഖാ നിര്‍ണയ സൂചിക അമേരിക്കന്‍ ഭരണം വര്‍ഷങ്ങളായി അവഗണിക്കുകയാണ്.
സിഇഒയുടെ പുതിയ പഠനം തെളിയിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ ദാരിദ്ര്യനിരക്ക് അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ രണ്ടുമുതല്‍ മൂന്നുവരെ പോയിന്റ് കൂടുതലാണ്. സിഇഒയുടെ നിര്‍ണയപ്രകാരം 2011ലെ ദാരിദ്ര്യരേഖ നാലംഗ (രണ്ട് മുതിന്നവരും, രണ്ടുകുട്ടികളും) കുടുംബത്തിന്റേത് 30,945 ഡോളര്‍വരെ വാര്‍ഷികവരുമാനം കണക്കാക്കുമ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്കില്‍ 22,811 ഡോളര്‍ വാര്‍ഷിക വരുമാനംമാത്രമാണ്. സിഇഒ റിപ്പോര്‍ട്ട് അനുസരിച്ച് 20 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയും മൊത്തം 46 ശതമാനം നഗരവാസികള്‍ ദാരിദ്ര്യരേഖയിലുമാണ് ജീവിക്കുന്നത്. ദാരിദ്ര്യരേഖയോട് 150 ശതമാനം കൂട്ടിയാല്‍ കിട്ടുന്ന 46, 416 ഡോളര്‍ എന്ന തുക വാര്‍ഷിക വരുമാനമായി ഉള്ള കുടുംബത്തെയാണ് ദാരിദ്ര്യരേഖയില്‍ ജീവിക്കുന്നവര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഏതാണ്ട് പകുതിവരുന്ന ന്യൂയോര്‍ക്ക് നഗര നിവാസികളും ദാരിദ്ര്യരേഖയിലോ അതില്‍ താഴെയോ ആണ്.

സാമ്പത്തിക മാന്ദ്യകാലം കഴിഞ്ഞു- അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് മുക്തമായി- പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നൊക്കെയുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരത്തെയാണ് സിഇഒ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത്. നിലവിലുള്ള പല തൊഴിലുകള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന ശമ്പളം കുറച്ച്, പുതുതായി അല്‍പ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എങ്കിലും പുതിയ ജോലി കിട്ടിയവര്‍ക്ക് ഒന്നും തന്നെ പഴയതുപോലെയുള്ള ശമ്പളമോ ന്യൂയോര്‍ക്ക് നഗരത്തിലെ ജീവിതച്ചെലവിന് അനുസരിച്ചുള്ള വരുമാനമോ ലഭിക്കുന്നില്ല. അമേരിക്കന്‍ സര്‍ക്കാര്‍ ശമ്പളപട്ടികയിന്മേലുള്ള നികുതി നിര്‍ത്തുകയും ഭക്ഷ്യറേഷന്‍ ആനുകൂല്യം (ഫുഡ്സ്റ്റാമ്പ്) കൂട്ടുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വസിക്കുന്നവരുടെ എണ്ണം 20നു പകരം 23.6 ശതമാനമാകുമായിരുന്നു. സാമൂഹികക്ഷേമ പദ്ധതികള്‍ പലതും നിര്‍ത്തിയതും കൂടുതല്‍ ആളുകള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്നതും, താഴ്ന്ന ശമ്പള വേതന വ്യവസ്ഥകളുള്ളവരുടെ വാര്‍ഷിക ശമ്പളത്തില്‍ കുറവു വരുത്തുന്നതും ദരിദ്രരുടെ ജീവിതം തീരാദുരന്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഒബാമയുടെ 2009ലെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ക്ക് ശേഷം ഫുഡ്സ്റ്റാമ്പ് ആനുകൂല്യങ്ങള്‍ കൂട്ടിയിട്ടില്ല എന്നുമാത്രമല്ല നവംബര്‍ 2013 ആവുമ്പോഴേക്കും ഫുഡ്സ്റ്റാമ്പ് ആനുകൂല്യങ്ങള്‍ 2009 മുമ്പുള്ള പഴയ നിലയിലേക്ക് മടങ്ങും. സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളായ ആദായ നികുതി ഇളവ് 2010ല്‍ അവസാനിച്ചു. തൊഴിലില്ലായ്മ വേതനം 99 ആഴ്ചയിലേക്ക് ദീര്‍ഘിപ്പിച്ചുനല്‍കിയത് 2012ല്‍ അതിന്റെ പഴയ രീതിയായ 6 മാസത്തിലേക്ക് തിരികെപോയി. ശമ്പള ബില്ലിന്മേലുള്ള നികുതി കുറച്ചതിന്റെ കാലാവധി 2012ല്‍ അവസാനിച്ചു. അമേരിക്കയിലെയും ന്യൂയോര്‍ക്കിലെയും അടിസ്ഥാന ശമ്പളം കൈപ്പറ്റുന്നവരെയാണ് ഇതൊക്കെ കൂടുതല്‍ ബാധിക്കുക.
ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫണ്ടുകള്‍ വെട്ടിക്കുറച്ചു. 2013 മാര്‍ച്ച് 1ന് ആരംഭിച്ച ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പല പദ്ധതികളിലുമാണ് ഇവിടെയും വെട്ടിച്ചുരുക്കുന്നതും നിര്‍ത്തലാക്കുന്നതും. ബജറ്റും നയങ്ങളുടെയും മുന്‍ഗണന കണക്കാക്കുന്ന കേന്ദ്രം പറയുന്നത് 5,75,000 മുതല്‍ 7,50,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡബ്ല്യുഐസി (The Special Supplemental Nutrition Program for Women, Infants, and Children)  ആനുകൂല്യങ്ങള്‍ ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ നഷ്ടമാകും എന്നാണ്. ഭവനരഹിതര്‍ക്ക് നല്‍കുന്ന ഫണ്ടുകളും അവര്‍ക്കായുള്ള പദ്ധതികളും ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയം സെനറ്റ് പാസാക്കിയതോടൂകൂടി വലിയതോതില്‍ ഇല്ലാതാകും. ന്യൂയോര്‍ക്ക് നഗരത്തിലെ ഭവനരഹിതര്‍ക്കുള്ള പദ്ധതികളുടെ നട്ടെല്ലാണ് ഇതോടെ തകരുന്നത്. ഇങ്ങനെ ദരിദ്രര്‍ക്കുള്ള നിരവധി പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഇല്ലാതാകുന്നതോടെ ന്യൂയോര്‍ക്ക് നഗരത്തിലും അമേരിക്കയില്‍ മൊത്തത്തിലും ദരിദ്രരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കും.

ദാരിദ്ര്യം കുറയ്ക്കാനും ദരിദ്രരുടെ സാമ്പത്തിക ഉന്നമനത്തിനുമായി സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗ് മുന്‍കൈ എടുത്ത് സ്ഥാപിച്ച കമീഷന്‍ ഓണ്‍ എകണോമിക് ഓപ്പര്‍ച്യൂണിറ്റി (സിഇഒ) അദ്ദേഹം നഗരസഭാ അധ്യക്ഷ്യസ്ഥാനത്തുനിന്ന് വിരമിക്കുന്ന വര്‍ഷം ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. നഗര തൊഴില്‍ സംരക്ഷണ പദ്ധതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇതിനെതിരെ നഗരത്തിലെ സ്കൂള്‍ ബസ് തൊഴിലാളികള്‍ നടത്തിയ സമരം പരാജയപ്പെട്ടു. ബില്യണെയര്‍ മേയറുടെ സിഇഒ കമീഷന്‍ പറയുന്നത് അനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് കഷ്ടിച്ച് മുകളില്‍ എത്തുന്ന 35,000 ഡോളര്‍ ആണ് സ്കൂള്‍ ബസ് തൊഴിലാളിയുടെ ശരാശരി വാര്‍ഷിക വരുമാനം. നഗരസഭ തൊഴില്‍ സംരക്ഷണം അവസാനിപ്പിക്കുന്നതോടൂകൂടി ബസ് ഉടമകള്‍ 7.5 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ കുറവും വരുത്തിയിട്ടുണ്ട്. ഇങ്ങനെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കഷ്ടിച്ച് കടന്നുകൂടിയിരിക്കുന്ന ഒരുകൂട്ടം തൊഴിലാളികളെക്കൂടിയാണ് നഗരസഭ തൊഴില്‍ സംരക്ഷണം നിര്‍ത്തുകവഴി നിത്യദാരിദ്രത്തിലേക്ക് തള്ളുക.

*
റജി പി ജോര്‍ജ്

Tuesday, June 19, 2012

ആഗോള മുതലാളിത്ത സമ്പദ്ഘടന മുങ്ങുന്ന കപ്പല്‍

ആഴക്കടലിലേക്ക് മുങ്ങുന്ന കപ്പലായാണ് ലോകസമ്പദ്ഘടനയെ ""ഇക്കണോമിസ്റ്റ്"" വാരികയുടെ പുതിയ ലക്കത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. നവലിബറല്‍ മുതലാളിത്തത്തിന്റെ കുതിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന ഈ ആഗോള മുതലാളിത്ത മാധ്യമത്തിന്, ഇപ്പോള്‍ ഏറെ നാളായി മുതലാളിത്തത്തിന്റെ തകര്‍ച്ചയെക്കുറിച്ച്, അത് കരകാണാക്കയത്തിലേക്ക് മുങ്ങിത്താഴുന്നതിനെക്കുറിച്ച് പരിതപിക്കാനേ കഴിയുന്നുള്ളൂ. അത്രയേറെ ആഴമേറിയ പ്രതിസന്ധിയില്‍പ്പെട്ട് വട്ടം ചുറ്റുകയാണ് മുതലാളിത്തം. ജൂണ്‍ 9െന്‍റ ""ഇക്കണോമിസ്റ്റ്"" വാരികയുടെ മുഖ്യ മുഖപ്രസംഗം തുടങ്ങുന്നതിങ്ങനെ - ""ലൈഫ് ബോട്ടുകളിലേക്ക് ചാടി രക്ഷപ്പെടുക"". ആഗോള സമ്പദ്ഘടനയെ സംബന്ധിച്ച് കടപ്പത്ര  വിപണികള്‍ അയക്കുന്ന ശക്തമായ സന്ദേശമാണിത്. അമേരിക്കയിലെയും ജര്‍മ്മനിയിലെയും അതിവേഗം എണ്ണം കുറഞ്ഞുവരുന്ന മറ്റ് ""സുരക്ഷിത"" സമ്പദ്ഘടനകളിലെയും സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് നിക്ഷേപകര്‍ പരക്കം പായുകയാണ്...

എന്തായാലും ലോക സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം എന്തോ ചീഞ്ഞു നാറുകയാണ്. ""വളര്‍ച്ച ഇടറുന്നതും ധനപരമായ തകര്‍ച്ച സംഭവിക്കുമെന്ന വിപത്ത് വര്‍ദ്ധിക്കുന്നതും തന്നെയാണ് ആ എന്തോ ചിലത്. ഈ ഭൂഗോളത്തിലുടനീളം സമ്പദ്ഘടനകള്‍ ദുര്‍ബലമാവുകയാണ്. യൂറോ മേഖലയിലെ പിന്നോക്ക രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം ആഴമേറി വരുകയാണ്. തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം നിലനില്‍ക്കുന്ന ദുര്‍ബലമായ തൊഴിലവസരം സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കയുടെ മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റവും കുഴപ്പത്തിലാകുമെന്നാണ്. ഏറ്റവും വലിയ ഉയര്‍ന്നുവരുന്ന വിപണികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.... മുന്‍പത്തെ മാന്ദ്യത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മുടന്തി നീങ്ങിയ ആഗോള വീണ്ടെടുപ്പ് ജപ്പാന്‍ മാതൃകയിലുള്ള വ്യാപകമായ മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായ യൂറോപ്യന്‍ യൂണിയനാകട്ടെ, ബാങ്ക് തകര്‍ച്ചകളുടെയും അധമര്‍ണതകളുടെയും (default) സാമ്പത്തിക മാന്ദ്യത്തിന്റെയും നീര്‍ച്ചുഴിയിലേക്ക് മുങ്ങിത്താഴുകയുമാണ് - 2008ല്‍ ലെമേന്‍ ബ്രദേഴ്സിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കൂട്ടക്കുഴപ്പത്തെക്കാള്‍ രൂക്ഷമായ സാമ്പത്തിക ദുരന്തമാണിത്.... ഈ പ്രാവശ്യം അതിനെ നേരിടാന്‍പോലും പറ്റാത്ത സ്ഥിതിയാണ്.

2008ല്‍ സാമ്പത്തിക മാന്ദ്യത്തെ തടയുന്നതിനായി രാഷ്ട്രീയ നേതൃത്വവും ബാങ്കര്‍മാരും ഒത്തൊരുമയോടെ നീങ്ങിയിരുന്നു. ഇന്ന് രാഷ്ട്രീയ നേതൃത്വം തമ്മില്‍ തല്ലുകയാണ്. കേന്ദ്ര ബാങ്കുകളിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെങ്കിലും അവരുടെ കൈവശം വേണ്ടത്ര പടക്കോപ്പുകളില്ല"". സ്പെയിനിലെ ബാങ്കുകള്‍ കൂട്ടത്തോടെ തകര്‍ച്ചയിലേക്ക് നീങ്ങുന്നതാണ് പുതിയ പ്രശ്നം. അടിയന്തിരമായും യൂറോപ്യന്‍ സ്റ്റെബിലിറ്റി ഏജന്‍സിയില്‍നിന്ന് സ്പെയിനിനെ രക്ഷിക്കാന്‍ ധനസഹായം നല്‍കണം - കടുത്ത വ്യവസ്ഥകളില്ലാതെ. 2012ല്‍ 200 കോടി യൂറോയുടെ വെട്ടിക്കുറവ് വരുത്താന്‍ സ്പെയിന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് അത്രയും തന്നെ 2013ലും വെട്ടിക്കുറയ്ക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ തയ്യാറായിട്ടുമുണ്ട്. എന്നാല്‍ യൂറോപ്യന്‍ മടിശ്ശീലയായ ജര്‍മ്മനി പണം നല്‍കാന്‍ അതുകൊണ്ടും തയ്യാറായിരുന്നില്ല. ഒടുവില്‍ ഇപ്പോള്‍ അമേരിക്കയുടെയും ബ്രിട്ടെന്‍റയും ഫ്രാന്‍സിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഏജന്‍സിയില്‍നിന്ന് 10000 കോടി യൂറോ സ്പെയിനിന് നല്‍കാന്‍ ജര്‍മ്മനി പാതി മനസ്സോടെ സമ്മതം മൂളിയിരിക്കുന്നു. എന്നാല്‍ ഇതുകൊണ്ടും സ്പെയിനിന്റെ പ്രശ്നം തീരുന്നില്ല. ഈ തുക കൊണ്ട് ആ രാജ്യത്തിന്റെ ബാധ്യതകള്‍ നിറവേറ്റാനോ ബാങ്കുകളെ രക്ഷിക്കാനോ കഴിയില്ല. എന്നു മാത്രമല്ല, ഭാവിയില്‍ എത്ര തുക കൂടി വേണ്ടിവരും എന്ന കാര്യത്തില്‍ പോലും ഒരു നിശ്ചയവുമില്ല.

സ്പെയിനിന്റെ കേന്ദ്ര ബാങ്ക് പറയുന്നത്, ""റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് സ്പെയിനിലെ ബാങ്കുകള്‍ക്ക് 30,000 കോടി യൂറോ വായ്പ തിരിച്ചുകിട്ടാനുണ്ട്"" എന്നാണ്. ഇതില്‍ ഏറെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ വാങ്ങിയ വായ്പകളാണ്. സാധാരണ ജനങ്ങള്‍ വസ്തുവും വീടും വാങ്ങാന്‍ എടുത്ത വായ്പകളും ഉണ്ട്. ""ഏകദേശം 18,000 കോടി യൂറോയുടെ വായ്പത്തുകയും തിരിച്ചു കിട്ടാനിടയില്ലാത്തതാണ്"" എന്നും സ്പാനിഷ് കേന്ദ്ര ബാങ്ക് സൂചിപ്പിക്കുന്നു. അപ്പോള്‍ ഈ 10,000 കോടി കൊണ്ട് എന്താകാനാണ്? തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍, സ്പാനിഷ് ബാങ്കുകള്‍ പാടെ തകര്‍ന്നടിയാതിരിക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയെന്ന നിലയിലേ ഈ ബെയ്ല്‍ ഔട്ടിനെ കാണാനാവൂ. സ്പെയിനിലെ മുതലാളിത്തത്തെ ബാധിച്ച പ്രശ്നങ്ങള്‍ പ്രധാനമായും രണ്ടാണ്. ഏറെക്കുറെ മറ്റെല്ലാ രാജ്യങ്ങളിലെയുംപോലെ തന്നെ. 2008നുമുമ്പ് സ്പെയിനില്‍ സാമ്പത്തിക വളര്‍ച്ചയുടെ കുതിച്ചുകയറ്റമായിരുന്നു. ഇത് പ്രധാനമായും ഭവനിര്‍മ്മാണരംഗത്തെ കുതിപ്പായിരുന്നു - നീര്‍കുമിളയ്ക്ക് സമാനമായ കുതിപ്പ്. ഇത് സാധ്യമാക്കിയതാകട്ടെ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ സമാഹരിച്ചുകൊണ്ടാണ്. റിയല്‍ എസ്റ്റേറ്റ് ഉടമകളും വസ്തു വാങ്ങുന്നവരും ഒരേ പോലെ ബാങ്ക് വായ്പയെയാണ് ആശ്രയിച്ചത്. ഈ വായ്പ കുടിശ്ശികയായതോടെ ബാങ്കുകള്‍ കടക്കെണിയില്‍പ്പെട്ട് പാപ്പരാകുന്ന സ്ഥിതി വന്നു. മറ്റൊന്ന് ബജറ്റ് കമ്മിയാണ്. സാമ്പത്തിക പ്രതിസന്ധിയും 2008 മുതല്‍ ബാങ്കുകളെ രക്ഷിക്കുന്നതിന് നല്‍കിയ ബെയ്ല്‍ ഔട്ട് പദ്ധതികളും കാരണമാണ് ബജറ്റ് കമ്മി ക്രമാതീതമായി ഉയര്‍ന്നത്. സ്പെയിനിലെ വസ്തുവില (വീടിന്റെയും സ്ഥലത്തിന്റെയും) 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. 50 ശതമാനം വരെ ഇടിവുണ്ടായ അമേരിക്കയിലെ ഭവനിര്‍മ്മാണ തകര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതത്ര വലുതല്ല. എന്നാല്‍ ഇനിയും 20 ശതമാനമെങ്കിലും സ്പെയിനില്‍ വസ്തുവില ഇടിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീടു വാങ്ങാനായി, വാങ്ങുന്ന വീടിന്റെ ഈടിന്മേല്‍ ബാങ്കുകള്‍ വലിയ തോതില്‍ വായ്പ നല്‍കിയിരുന്നു. ഗണ്യമായ വിഭാഗം ആളുകള്‍ക്കും വായ്പത്തുക തിരിച്ചടയ്ക്കാന്‍ ആവാത്ത അവസ്ഥയാണുള്ളത്. 2008 മുതല്‍ പല ഘട്ടങ്ങളായി നടപ്പാക്കിവന്ന ചെലവ് ചുരുക്കല്‍ നടപടികള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടതും കൂലി കുറഞ്ഞതും മൂലം പൊതുവില്‍ സാധാരണക്കാരില്‍ ഉണ്ടായ വരുമാനക്കുറവാണ് വന്‍തോതില്‍ വായ്പാ കുടിശ്ശികയ്ക്ക് കാരണമായത്. (2007ല്‍ സ്പെയിനില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ഔദ്യോഗിക കണക്കുപ്രകാരം 18 ലക്ഷമായിരുന്നത് 2012 ആയപ്പോള്‍ 56 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 25 ശതമാനമാണ് ഇപ്പോള്‍ സ്പെയിനിലെ തൊഴിലില്ലായ്മാ നിരക്ക്). അതേപോലെ തന്നെ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളും കിട്ടാക്കടമായി മാറുന്ന സ്ഥിതിയാണുള്ളത്. സ്പെയിനില്‍ പുതുതായി നിര്‍മ്മിച്ച 7 ലക്ഷത്തിലധികം വീടുകള്‍ വാങ്ങാനാളില്ലാതെ കിടക്കുന്നതായാണ് ""കൗണ്ടര്‍ പഞ്ച്"" (ജൂണ്‍ 11) റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാനായി വാങ്ങിക്കൂട്ടിയ സ്ഥലങ്ങളും കെട്ടിടം നിര്‍മ്മിക്കാനോ മറിച്ചു വില്‍ക്കാനോ കഴിയാതെ കിടക്കുകയാണ്. വാങ്ങാനാളില്ല, ആവശ്യക്കാരായ ആളുകള്‍ക്ക് വരുമാനമില്ല എന്നതുകൊണ്ടു തന്നെ. ഭവനവായ്പാ ഇനത്തില്‍ ബാങ്കുകള്‍ മൊത്തം നല്‍കിയ തുക 30,000 കോടി യൂറോയാണെന്ന് സ്പാനിഷ് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷം കോടി യൂറോയില്‍ അധികം ഈ ഇനത്തില്‍ സ്പാനിഷ് ബാങ്കുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ഉദ്ധരിച്ച് ""കൗണ്ടര്‍ പഞ്ച്"" പ്രസ്താവിക്കുന്നത്. ""ദ ഇക്കണോമിസ്റ്റും"" ഏറെക്കുറെ ഇത് ശരിവെയ്ക്കുന്നു. അതേപോലെ ""അപകടസാധ്യതയുള്ളത്"" (തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാത്തത്) 18,000 കോടി യൂറോയോളമാണെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുമ്പോള്‍ വാസ്തവം 25,000 കോടി യൂറോയിലും അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതോടെ ഈ തുക ഇനിയും ഉയരാനാണ് സാധ്യത. വസ്തുവില ഇടിയുന്നതോടെ ബാങ്കുകള്‍ ഈട് വാങ്ങിയ വസ്തു പിടിച്ചെടുത്താലും നല്‍കിയ വായ്പത്തുകയ്ക്ക് സമാനമാകാത്ത അവസ്ഥയാണുള്ളത്. അഭിവൃദ്ധിയുടെ കാലത്ത് സ്പെയിന്‍ 14 വര്‍ഷത്തിലേറെക്കാലം ഇടതടവില്ലാതെ സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആ കാലത്ത് സ്പാനിഷ് ബാങ്കുകള്‍ക്ക് വന്‍തുകകള്‍ വായ്പയായി നല്‍കാന്‍ മറ്റ് യൂറോപ്യന്‍ ബാങ്കുകള്‍ക്ക് അത്യാഹ്ലാദമായിരുന്നു. അങ്ങനെ സ്പാനിഷ് ബാങ്കിങ് വ്യവസ്ഥയുമായി യൂറോപ്പിലെയും അമേരിക്കയിലെയും വന്‍കിട ബാങ്കുകളാകെ കെട്ടുപാടിലാണ്.

ജര്‍മ്മന്‍ ബാങ്കുകള്‍ക്ക് മാത്രം 18,000 കോടി യൂറോ സ്പാനിഷ് ബാങ്കുകള്‍ നല്‍കാനുണ്ട്. അപ്പോള്‍ സ്പാനിഷ് ബാങ്ക് തകര്‍ച്ച ജര്‍മ്മനി ഉള്‍പ്പെടെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും പ്രതികൂലമായി ബാധിക്കുന്നു. സ്പെയിനിലെ, വലിപ്പത്തില്‍ നാലാം സ്ഥാനത്തുള്ള ബാങ്കിയ എന്ന ബാങ്കിെന്‍റ തകര്‍ച്ചയോടെയാണ് ബാങ്കിങ് പ്രതിസന്ധി പുറംലോകത്തെത്തിയത്. കുഴപ്പത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ചില പ്രാദേശിക സേവിങ്സ് ബാങ്കുകള്‍ ലയിപ്പിച്ചും 400 കോടി യൂറോയുടെ സര്‍ക്കാര്‍ നിക്ഷേപം സ്വീകരിച്ചുമായിരുന്നു 2010ല്‍ ബാങ്കിയ രൂപീകരിക്കപ്പെട്ടത്. ഇപ്പോള്‍ ബാങ്കിയ ദേശസാല്‍ക്കരിക്കാനും 1900 കോടി യൂറോ കൂടി അതിനായി ചെലവഴിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ പിന്തുണയുള്ള ബാങ്ക് എന്ന നിലയില്‍ സുരക്ഷിതത്വം പ്രതീക്ഷിച്ച് തങ്ങളുടെ സ്വകാര്യ സമ്പാദ്യങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിച്ച മൂന്നര ലക്ഷത്തോളം ചെറുകിട നിക്ഷേപകരുടെ സമ്പാദ്യമാകെ വെള്ളത്തിലായിരിക്കുകയാണ്. ബാങ്കിയ മാത്രമല്ല, സ്പെയിനിലെ ബാങ്കിങ് മേഖലയാകെ തകരുകയാണ്. മറ്റ് 8 ബാങ്കുകള്‍ കൂടി ദേശസാല്‍ക്കരിക്കാന്‍ ഇതിനിടെ സ്പാനിഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ 10,000 കോടി യൂറോയെങ്കിലും ബെയ്ല്‍ ഔട്ടായി അനുവദിക്കുന്നതിന് സ്പെയിന്‍ യൂറോപ്യന്‍ യൂണിയനു മുന്നില്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്. ഇപ്പോള്‍ അത് അനുവദിച്ചെങ്കിലും പ്രതിസന്ധി അതുകൊണ്ടും തീരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ 26ന് ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടെ യോഗത്തിനുശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടിലാണ് ജര്‍മ്മനി. ഇറ്റലിയുടെയും സ്പെയിനിന്റെയും പ്രശ്നം അയര്‍ലണ്ടിന്റെയോ പോര്‍ച്ചുഗലിേന്‍റയോ ഗ്രീസിന്റെയോപോലെ ലഘുവോ ലളിതമോ അല്ല. കാരണം ആ രണ്ട് രാജ്യങ്ങളുടെയും സമ്പദ്ഘടനയുടെ വലുപ്പം തന്നെ. അവ തകര്‍ന്നാല്‍ അത് യൂറോപ്യന്‍ മുതലാളിത്തത്തിനെന്നല്ല, മുതലാളിത്ത ലോകത്തിനാകെയും താങ്ങാനാവുന്നതല്ല. ജൂണ്‍ 17െന്‍റ ഗ്രീസിലെ ജനവിധിയിലേക്കാണ് മുതലാളിത്ത ലോകമാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഗ്രീസില്‍ ചെലവു ചുരുക്കലിനെ എതിര്‍ക്കുന്ന ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍, പുതിയ സര്‍ക്കാര്‍ ബെയ്ല്‍ ഔട്ട് വ്യവസ്ഥ പ്രകാരമുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പാക്കുന്നില്ലെങ്കില്‍ ആ പ്രവണത മറ്റു രാജ്യങ്ങളിലേക്കും പടരുമെന്നതാണ് മൂലധനശക്തികളെ ആശങ്കയില്‍ അകപ്പെടുത്തിയിരിക്കുന്നത്. വായ്പാ കുടിശ്ശിക ഇനത്തില്‍ ഗ്രീസ് നല്‍കേണ്ട തുക നല്‍കുന്നത് നീട്ടിവെയ്ക്കുകയോ എഴുതിത്തള്ളുകയോ ചെയ്തേക്കാമെന്ന ഭീതിക്കും അപ്പുറം മറ്റു രാജ്യങ്ങളും ഇതനുകരിക്കുമെന്ന ഭയമാണ് ധനമൂലധനത്തിനുള്ളത്. ചെലവ് ചുരുക്കലിനെതിരെ ആവര്‍ത്തിച്ചുള്ള ജനവിധികള്‍ മാത്രമല്ല, പ്രക്ഷോഭങ്ങളിലെ ജനപങ്കാളിത്തവും ജനവികാരം പ്രതിഫലിപ്പിക്കുന്നതാണ്. സ്പെയിനില്‍ തന്നെ ഈ നടപടികള്‍ക്കെതിരെ 2011ല്‍ നിരവധി പൊതുപണിമുടക്കുകളും ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടക്കുകയുണ്ടായി. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിനുതന്നെ പ്രചോദനമായ സ്പെയിനിലെ "ഇന്‍ഡിഗ് നഡോസ്" എന്ന, മാസങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധ പ്രക്ഷോഭം ഈ നയങ്ങള്‍ക്കെതിരെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29ന് പൊതുപണിമുടക്കും മെയ് 22ന് വിദ്യാഭ്യാസമേഖലയിലെ പണിമുടക്കും ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു. ജൂണ്‍ ഒന്നിന് ഖനിത്തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കും ചെലവ് ചുരുക്കല്‍ പരിപാടികള്‍ക്കെതിരെയായിരുന്നു. ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്ന വ്യവസ്ഥ ഇല്ലാതെയാണ് സ്പെയിനിന് ബെയ്ല്‍ ഔട്ട് നല്‍കിയത് എന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ജൂണ്‍ 11ന് ജര്‍മ്മന്‍ ധനമന്ത്രി വൊള്‍ഫ്ഗാങ് ഷ്വാബ്ള്‍ നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ ഗ്രീസിനും അയര്‍ലണ്ടിനും പോര്‍ച്ചുഗലിനും ബെയ്ല്‍ ഔട്ട് നല്‍കിയപ്പോഴത്തെ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്പെയിനിനും സഹായം നല്‍കിയത് എന്നാണ് പറഞ്ഞത്. തുടര്‍ന്ന് സ്പാനിഷ് പ്രധാനമന്ത്രി മറിയാനൊ റജോയിയും അത് സമ്മതിക്കാന്‍ നിര്‍ബന്ധിതനായി. 10000 കോടി യൂറോ വായ്പ തരാന്‍ സമ്മതിച്ചവര്‍ പറയുന്നത് കേള്‍ക്കാന്‍ ബാധ്യതയുണ്ടെന്നാണ് റജോയിയുടെ വാദം. ചെലവ് ചുരുക്കല്‍ പരിപാടി നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും വര്‍ദ്ധിപ്പിക്കാനല്ലാതെ കുറയ്ക്കാന്‍ പര്യാപ്തമായിട്ടില്ല എന്നാണ് ഇതേവരെയുള്ള അനുഭവം തെളിയിക്കുന്നത്.

ഈ പരിപാടികള്‍ നടപ്പിലാക്കുന്നതിലൂടെ സാധാരണ ജനങ്ങളുടെ വരുമാനം ഇടിയുകയും അതിസമ്പന്നരുടെ വരുമാനം വര്‍ദ്ധിക്കുകയും അങ്ങനെ അസമത്വം വര്‍ദ്ധിക്കുകയും ചെയ്യുന്നതായാണ് അനുഭവം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 2012 ജൂണ്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 2007നും 2010നും ഇടയില്‍ അമേരിക്കയിലെ ഇടത്തരം കുടുംബങ്ങളുടെ ശരാശരി ആസ്തിയില്‍ 38.9 ശതമാനം കുറഞ്ഞതായാണ്. ഇതുതന്നെയാണ് യൂറോപ്പിലെയും മുതലാളിത്ത ലോകത്തിലെയാകെയും സ്ഥിതി. ഈ അവസ്ഥ മാന്ദ്യത്തെ ത്വരിതപ്പെടുത്തുകയും മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ബൂര്‍ഷ്വാ അര്‍ത്ഥശാസ്ത്രകാരന്മാര്‍ക്കുപോലും ഭിന്നാഭിപ്രായമുണ്ടാകില്ല. ഈ ചെലവ് ചുരുക്കല്‍ പരിപാടി നടപ്പാക്കാത്ത, ബദല്‍നയങ്ങള്‍ നടപ്പാക്കിയ ചൈനയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഈ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ എന്തുകൊണ്ട് ഈ നയങ്ങള്‍ നടപ്പാക്കുന്നു? ഈ നയങ്ങളുടെ ഉള്ളടക്കം എന്താണ്? തൊഴിലാളികളുടെ കൂലി കുറയ്ക്കുകയും ജോലിസമയം വര്‍ദ്ധിപ്പിക്കുകയും പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുകയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കുകയും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുകയും അവരുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുകയും സാമൂഹ്യക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സമ്പന്നരില്‍നിന്ന് നികുതി കുറച്ചു മാത്രം പിരിക്കുകയും സാധാരണക്കാരുടെമേല്‍ അധികനികുതിഭാരം അടിച്ചേല്‍പിക്കുകയും പൊതുമേഖലയും പൊതുആസ്തികളും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള ഒരു പാക്കേജാണ് ചെലവ് ചുരുക്കല്‍ എന്ന പേരില്‍ നടപ്പാക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ ഇത് ആരുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്ന് വ്യക്തമാണ്. ക്ഷേമരാഷ്ട്രം എന്ന ആശയം മുതലാളിത്തം അംഗീകരിച്ചതുതന്നെ രണ്ടാംലോക യുദ്ധാനന്തരമായിരുന്നു. ഇത് പ്രചരിപ്പിക്കപ്പെടുന്നതുപോലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരയകറുന്നതിനുള്ള നടപടിയായി മാത്രം അംഗീകരിക്കപ്പെട്ടതല്ല. രണ്ടാംലോക യുദ്ധാനന്തരം ലോകത്തെ പ്രബലശക്തിയായി, ഫാസിസത്തെ ആത്യന്തികമായി മുട്ടുകുത്തിക്കാന്‍ കരുത്തുകാട്ടിയ ശക്തിയായി സോവിയറ്റ് യൂണിയന്‍ ഉയര്‍ന്നുവരുകയും ഒരു സോഷ്യലിസ്റ്റ് ചേരി തന്നെ നിലവില്‍ വരുകയും ചെയ്തു. ചൈനീസ് വിപ്ലവത്തിന്റെ വിജയംകൂടി ആയപ്പോള്‍ ലോകത്തിലെ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും വലിയൊരു ഭാഗം സോഷ്യലിസം അംഗീകരിക്കുന്ന സ്ഥിതി വന്നു. മാത്രമല്ല, ഫാസിസത്തിനെതിരായ ചെറുത്തുനില്‍പില്‍ മാതൃകാപരമായ നേതൃത്വം വഹിച്ച കമ്യൂണിസ്റ്റു പാര്‍ടികള്‍ യൂറോപ്പിലാകെ പ്രബലശക്തിയായി വളര്‍ന്നുവരികയും ചെയ്തു.

ഫ്രാന്‍സിലും ഇറ്റലിയിലും തിരഞ്ഞെടുപ്പുകളിലൂടെ തന്നെ, കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ എത്തിയേക്കുമെന്ന സ്ഥിതി വന്നു. (യുദ്ധാനന്തര ഇടക്കാല സര്‍ക്കാരുകളില്‍ ഈ രണ്ട് രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് നിര്‍ണായകമായ പങ്കാളിത്തം ഉണ്ടായിരുന്നു). മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്‍റുകളില്‍ നിരവധി കമ്യൂണിസ്റ്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ഈ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയുന്നതിന് രണ്ട് നടപടികളാണ് മുതലാളിത്ത ശക്തികള്‍ സ്വീകരിച്ചത്. ഒന്ന് സ്പെയിനിലും പോര്‍ച്ചുഗലിലും ഗ്രീസിലും നടപ്പാക്കിയ നഗ്നമായ ഫാസിസ്റ്റ് - സൈനിക സ്വേച്ഛാധിപത്യം. മറ്റൊന്ന് അമേരിക്ക ഉള്‍പ്പെടെ മറ്റു മുതലാളിത്ത രാജ്യങ്ങളില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍. കൂലിവര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ക്ഷേമപദ്ധതികളും നടപ്പാക്കിയതിലൂടെ സാധാരണക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ മുതലാളിത്ത വ്യവസ്ഥയില്‍ തന്നെ കഴിയും എന്ന മിഥ്യാധാരണ ജനങ്ങളില്‍ പരത്താന്‍ കഴിഞ്ഞു.

യുദ്ധാനന്തര സാമ്പത്തിക വളര്‍ച്ചയും മൂന്നാംലോക രാജ്യങ്ങളില്‍ നടത്തിയ നവകൊളോണിയല്‍ ചൂഷണവും അതിനവര്‍ക്ക് വേണ്ട സാമ്പത്തിക ഭദ്രത പ്രദാനം ചെയ്യുകയും ചെയ്തു. ശീതയുദ്ധകാലത്തെ ഈ പ്രത്യയശാസ്ത്ര പ്രചരണത്തിന് വലതുപക്ഷ ട്രേഡ് യൂണിയനുകളും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികളും ചില മുന്‍കമ്യൂണിസ്റ്റുകാരും മുതലാളിത്തത്തെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. യൂറോപ്പിലെ കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ അമേരിക്കന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സജീവമായി ഇടപെട്ടതിനൊപ്പം മാര്‍ഷല്‍ പ്ലാന്‍ പ്രകാരം അമേരിക്കയില്‍നിന്ന് വികസന സഹായമെന്ന നിലയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍തുക സഹായമായി എത്തുകയും ചെയ്തിരുന്നു.

1970കളില്‍ മുതലാളിത്ത വളര്‍ച്ചയുടെ സുവര്‍ണയുഗം അസ്തമിക്കുകയും മുതലാളിത്തം ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രതിസന്ധിയില്‍പ്പെടുകയും ചെയ്തതോടെ ഈ ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍നിന്നും നടപടികളില്‍നിന്നും പിന്തിരിയാന്‍ മുതലാളിത്തം നീക്കം തുടങ്ങി. അതിനകം തന്നെ പശ്ചിമ യൂറോപ്പിലെ കമ്യൂണിസ്റ്റ് സ്വാധീനം കുറയ്ക്കാന്‍, വ്യാജപ്രചരണ തന്ത്രം ഉപയോഗിച്ചുള്ള പ്രത്യയശാസ്ത്ര യുദ്ധത്തിലൂടെ മുതലാളിത്തത്തിനു കഴിഞ്ഞിരുന്നു. ഏഷ്യയില്‍ ഇന്‍ഡോനേഷ്യയിലെ കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ സൈനിക സ്വേച്ഛാധിപത്യത്തെ ഉപയോഗിച്ച് ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ കശാപ്പ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 1970കളില്‍ നവലിബറല്‍ നയങ്ങളുടെ അരങ്ങേറ്റം ആരംഭിച്ചത്. ചിലിയില്‍ അലണ്ടെ സര്‍ക്കാരിനെ അട്ടിമറിച്ച് പിനോഷെയുടെ സൈനിക സ്വേച്ഛാധിപത്യം നടപ്പാക്കിക്കൊണ്ടാണ് ഇതിന്റെ പരീക്ഷണം ആരംഭിച്ചത്.

അമേരിക്കയില്‍ റീഗന്‍ ഭരണകാലത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ സമരം അടിച്ചമര്‍ത്തിക്കൊണ്ടും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ കല്‍ക്കരി ഖനിത്തൊഴിലാളികളുടെ സമരത്തെ ചോരയില്‍ മുക്കിക്കൊന്നുമാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാനുള്ള അരങ്ങൊരുക്കിയത്. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും തകര്‍ക്കപ്പെട്ടതോടെ നവലിബറല്‍ തേര്‍വാഴ്ചയ്ക്ക് സമ്പൂര്‍ണമായി കളമൊരുങ്ങി. പക്ഷേ, ആ നവലിബറല്‍ നയങ്ങള്‍ മുതലാളിത്തത്തെ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞുകൊണ്ടിരിക്കുന്നതായാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ അനുഭവം തെളിയിക്കുന്നത്. എന്നാല്‍, ലാഭക്കൊതി പൂണ്ട മുതലാളിത്തം ഈ പ്രതിസന്ധികളെയും തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളായാണ് ഉപയോഗപ്പെടുത്തുന്നത്.

ഓരോ പ്രതിസന്ധിഘട്ടത്തിലും വീണ്ടും വീണ്ടും ചെലവ് ചുരുക്കലിന്റെ പേരില്‍ ജനങ്ങളെ കടന്നാക്രമിക്കുകയാണ്. ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കാന്‍ മാത്രം കഴിയുന്ന സംവിധാനമായി മുതലാളിത്ത ഭരണകൂടങ്ങള്‍ അതിന്റെ തനിസ്വരൂപം വെളിപ്പെടുത്തുകയാണ്, ഈ പ്രതിസന്ധിഘട്ടത്തില്‍. മാനവരാശി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിനും മുതലാളിത്തത്തില്‍ പരിഹാരമില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റോസാ ലക്സംബര്‍ഗ് ഉയര്‍ത്തിയ ചോദ്യം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായി വരുന്നു - സോഷ്യലിസമോ കാടത്തമോ? മുതലാളിത്തം ലോകത്തെ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും കാടത്തത്തിലേക്കും നയിക്കുമ്പോള്‍ അതിനു ബദല്‍ സോഷ്യലിസം മാത്രമെന്ന് ഇന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

*
ജി വിജയകുമാര്‍ ചിന്ത 22 ജൂണ്‍ 2012

Monday, June 18, 2012

സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതണം

2008ലെ സാമ്പത്തിക പ്രതിസന്ധി 1929-33 കാലത്തെ മുതലാളിത്ത സാമ്പത്തികക്കുഴപ്പത്തെപ്പോലെയോ അതിലേറെയോ ഗുരുതരമാണെന്നായിരുന്നു അത് വീശിയടിച്ചകാലത്ത് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നത്. മുമ്പൊക്കെ ആനുകാലികമായി സാമ്പത്തികമാന്ദ്യം ഉണ്ടാകുമ്പോള്‍ അത് ഗുരുതരമായി ബാധിക്കാത്ത ഏതെങ്കിലും ഒരു സാമ്രാജ്യത്വ ശക്തി ഉണ്ടാകാറുണ്ട്. രണ്ടാം ലോക യുദ്ധത്തിനുമുമ്പ് അത് ബ്രിട്ടനായിരുന്നു. യുദ്ധത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ആ ദ്വീപുകളിലേക്ക് ഒതുങ്ങിയപ്പോള്‍ അമേരിക്ക ആ സ്ഥാനമേറ്റു. ഇപ്പോള്‍ എല്ലാ സാമ്രാജ്യശക്തികളെയും പ്രതിസന്ധി ഒരുപോലെ പിടികൂടിയിരിക്കുന്നു.

2008ലെ പ്രതിസന്ധിയില്‍നിന്ന് മുതലാളിത്തലോകം കരകയറുന്നതിനുമുമ്പാണത്. യഥാര്‍ത്ഥത്തില്‍ അന്ന് പ്രതിസന്ധി ഉണ്ടായതിന് ഒരു പ്രധാനകാരണം ലാഭക്കൊതിമൂത്ത ബഹുരാഷ്ട്ര കുത്തകകളും മറ്റും ബിസിനസും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനായി വേണ്ടത്ര സുരക്ഷിതമായ ഈടില്ലാതെ വന്‍തോതില്‍ കടംകൊടുത്തതാണ്. തന്മൂലം പൊട്ടിപ്പാളീസായ കൊലകൊമ്പന്‍ ധനകാര്യസ്ഥാപനങ്ങളെ-ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ മുതലായവ-രക്ഷിക്കാന്‍ സാമ്രാജ്യത്വ ഗവണ്‍മെന്റുകള്‍ വന്‍തുകകള്‍ കടംവാങ്ങി അവയ്ക്കു നല്‍കി. അങ്ങനെ സ്വകാര്യ കുത്തകകളുടെ കടബാദ്ധ്യത ഓരോരോ സര്‍ക്കാരുകള്‍ക്കായി. ഗ്രീസ്, സ്പെയിന്‍, ഇറ്റലി, അയര്‍ലണ്ട് മുതലായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയിലാകാന്‍ ഇതാണ് കാരണം. ഇതിനെ തുടര്‍ന്നാണ് യൂറോപ്പിലെ ഏക നാണയമായ യൂറോ കുഴപ്പത്തിലായത്. മേല്‍പറഞ്ഞ രാജ്യങ്ങളുടെ, അവിടങ്ങളിലെ സ്വകാര്യ ബാങ്കുകളുടെ ബാദ്ധ്യത യൂറോപ്യന്‍ യൂണിയന്‍ ഏറ്റെടുത്തില്ലെങ്കില്‍ യൂറോ തകരും. അതിന്റെ ആഘാതം കൂടിയും കുറഞ്ഞുമുള്ള തോതുകളില്‍ യൂറോപ്യന്‍ യുണിയന്‍ (ഇയു) രാജ്യങ്ങളില്‍ മാത്രമല്ല, ലോകരാജ്യങ്ങളിലാകെ ഉണ്ടാകും. ഇപ്പോള്‍തന്നെ ഇ യു രാജ്യങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അമേരിക്കയെയും ഏഷ്യന്‍, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ മേഖലകളിലെ നിരവധി രാജ്യങ്ങളെയും അത് ബാധിച്ചിട്ടുണ്ട്.

ഗ്രീസിലെ പ്രതിസന്ധി മൂര്‍ഛിച്ചാല്‍ അതിന്റെ ആഘാതം യൂറോപ്പില്‍ കലശലായി ഉണ്ടാകും. മറ്റ് വന്‍കരകളെയും അത് ബാധിക്കും. സ്വാഭാവികമായി അത് ഇന്ത്യയെയും ബാധിക്കും. ആഗോളവല്‍ക്കരണനയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ കമ്പോളമാകെ വിദേശക്കുത്തകകള്‍ക്ക് തുറന്നുകൊടുത്തതിന്റെ ദുരന്തമാണത്. ഇങ്ങനെ തുറന്നുകൊടുത്താന്‍ വിദേശമൂലധനം ഇങ്ങോട്ടൊഴുകും. അത് വികസനമേഖലകളില്‍ നിക്ഷേപിക്കപ്പെടും. തല്‍ഫലമായി സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചത്തോത് ഗണ്യമായി ഉയരും എന്നൊക്കെയായിരുന്നു പ്രവചനങ്ങള്‍. ഇന്ത്യയുടെ വളര്‍ച്ച 2000നുശേഷം 2008 വരെ ഗണ്യമായി വര്‍ദ്ധിച്ചു എന്നത് നേരാണ്. എന്നാല്‍, അതുമൂലം ഉണ്ടാക്കപ്പെട്ട പുതിയ സമ്പത്തില്‍ ഏറിയഭാഗവും വിദേശികളടക്കമുള്ള സ്വകാര്യ കുത്തകകളാണ് കയ്യടക്കിയത്. രാജ്യത്തെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഗുരുതരമായി വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ വിദേശ മൂലധനം വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നതാണ് രൂപയുടെ കൈമാറ്റവിലയും വളര്‍ച്ചത്തോതും കുത്തനെ ഇടിയാന്‍ ഇടയാക്കിയത്. ഈ പ്രതിസന്ധിയെക്കുറിച്ച് വിദേശികള്‍ ഉള്‍പ്പെടെയുള്ള വന്‍ കുത്തകകള്‍ക്ക് ആശങ്കയുണ്ട്. രാജ്യത്തെ ജനസാമാന്യത്തിനും തൊഴില്‍ സുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ മുതലായവ സംബന്ധിച്ചും ആശങ്കയുണ്ട്.

വന്‍കിടക്കാര്‍ ആവശ്യപ്പെടുന്നത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകംപോലുള്ള സാര്‍വത്രിക ഉപഭോഗവസ്തുക്കളുടെ വില വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം ചില്ലറ വ്യാപാരരംഗം പലവിധ ചരക്കുകള്‍ വില്‍ക്കുന്ന വിദേശികള്‍ക്കും തുറന്നുകൊടുക്കണം, പ്രതിരോധമേഖലയിലും സ്വകാര്യമൂലധനത്തെ അനുവദിക്കണം. പലതരം നികുതിഇളവുകള്‍ വന്‍കിടക്കാര്‍ക്ക് അനുവദിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തവണത്തെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷംകോടി രൂപയുടെ നികുതി ഇളവുകള്‍ ഇവര്‍ക്കായി അനുവദിച്ചതിനുപുറമെയാണ് ഈ ആവശ്യങ്ങള്‍. ഇതെല്ലാം ചെയ്താല്‍ ഇന്ത്യയുടെ വളര്‍ച്ചത്തോതും ജിഡിപിയും വിദേശനാണയ മിച്ചവും വര്‍ദ്ധിപ്പിക്കാം എന്നാണ് കുത്തകകളുടെ വാഗ്ദാനം. തല്‍ഫലമായി ദാരിദ്ര്യം ലഘൂകരിക്കപ്പെടുമെന്നോ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നോ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള സുരക്ഷകള്‍ ഉറപ്പാക്കപ്പെടുമെന്നോ അവരാരും പറയുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുപിഎ ഗവണ്‍മെന്റ് അങ്ങനെ ഉറപ്പുനല്‍കുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കാലത്തും അങ്ങനെ പണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാം എന്നതാണ് ഇന്ത്യയിലെയും വിദേശങ്ങളിലെയും സമ്പന്നരുടെ ബിസിനസ് സംഘടനകള്‍ ആലോചിക്കുന്നത്. അതിനുപറ്റിയ പരിപാടിയാണ് അവര്‍ അവതരിപ്പിക്കുന്നത്. അത് അംഗീകരിക്കാനുള്ള സമ്മര്‍ദ്ദമാണ് യുപിഎ ഗവണ്‍മെന്റിന്റെയും അതിലെ ഘടകകക്ഷികളുടെയുംമേല്‍ മുതലാളിവര്‍ഗ്ഗം ചെലുത്തുന്നത്. അവര്‍ വാദിക്കുന്നത് ഗവണ്‍മെന്റിന്റെമുമ്പില്‍ ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്നാണ്. എന്നാല്‍, സാമ്പത്തികമാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെയ്യേണ്ടുത് തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റും തൊഴിലുകളും വരുമാനവും നഷ്ടപ്പെടുന്നത് തടയുകയാണ്. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തണം. അതിന് ആവശ്യമായ വിഭവസമാഹരണം സമ്പന്ന വിഭാഗങ്ങളില്‍ ഊന്നിക്കൊണ്ട് സര്‍ക്കാര്‍ നടത്തണം. വിദേശമൂലധനം ഇറക്കി നടത്തുന്ന സ്ഥാപനങ്ങളുടെ ലാഭം ഇവിടെതന്നെ നിക്ഷേപിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം.

സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ നേട്ടം മുഴുവന്‍ വന്‍ പണക്കാര്‍-വിശേഷിച്ച് വിദേശകുത്തകകള്‍-നേടുന്നത് തടയണം. അതിന് ഉപകരിക്കുന്ന സാമ്പത്തികനയമാണ് ഈ പ്രതിസന്ധിയുടെ വേളയില്‍ നടപ്പാക്കപ്പെടേണ്ടത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള കുത്തകകളുടെ വിമര്‍ശനം, മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് ഘടകകക്ഷികളുടെ സമ്മര്‍ദ്ദവും സിങ്ങിന്റെയും സോണിയയുടെയും പിടിപ്പുകേടുംകൊണ്ട് അവര്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാത്തതാണ്. ജനങ്ങളെ മുച്ചൂടും കൊള്ളചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ അവര്‍ക്ക് നല്‍കാത്തതാണ് അവരുടെ വിമര്‍ശനത്തിന് ആധാരം. കോണ്‍ഗ്രസിലോ ബിജെപിയിലോ തങ്ങള്‍ക്ക് അനുകൂലമായി ജനവിധി നല്‍കാന്‍ ശേഷിയുള്ള നേതാക്കള്‍ ഇല്ലാത്തതില്‍ അവര്‍ ഖിന്നരാണ്. അതുകൊണ്ട് അവര്‍ ഇന്ത്യയെ ശപിക്കുന്നു; എങ്ങും മുതലാളിത്തത്തിന് ഇരുണ്ട ഭാവിമാത്രം കാണുന്നതില്‍ ലോകത്തെ പഴിക്കുന്നു. ഇതിനര്‍ത്ഥം ലോകമാകെ തകരാന്‍പോകുന്നു എന്നല്ല. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും തകര്‍ച്ചയുടെ സൂചനയാണ് ഇപ്പോഴത്തെ പടര്‍ന്നുപിടിക്കുന്ന സാമ്പത്തിക പ്രതിസന്ധി നല്‍കുന്നത്. ഇതിന് മുതലാളിത്തം നിര്‍ദ്ദേശിക്കുന്ന കുറിപ്പടി പ്രയോഗിച്ചാല്‍ സാര്‍വത്രിക നാശമായിരിക്കും ഫലം.

മുതലാളിമാരെ കൊള്ളലാഭം കൊയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ ജനങ്ങളുടെ ഉല്‍പാദനശേഷി പരമാവധി പ്രയോജനപ്പെടുത്തുകയും അതിന് ന്യായമായ പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്താല്‍ രാജ്യത്ത് ഉല്‍പാദനവും ഉപഭോഗവും അതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനമാകെയും ഊര്‍ജ്ജിതമാകും. മുതലാളിവര്‍ഗ്ഗത്തിന്, പൊതുവില്‍ ചൂഷകര്‍ക്കാകെ, ഗുണകരമായ രീതിയില്‍ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കൈകാര്യംചെയ്യുന്ന രീതി മാറ്റണം. ജനങ്ങളുടെ നിലനില്‍പ് ഉറപ്പാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ രാജ്യത്തിന്റെ സാമ്പത്തികനയങ്ങളും നടപടികളുമാകെ പൊളിച്ചെഴുതണം.

*
സി പി നാരായണന്‍ ചിന്ത 22 ജൂണ്‍ 2012

Saturday, June 9, 2012

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയില്‍

ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാനിരക്ക് 2011-12 ധനകാര്യ വര്‍ഷത്തിലെ നാലാം പാദത്തില്‍ 5.3 ശതമാനമാണെന്ന് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടതോടെ, സമ്പദ്‌വ്യവസ്ഥ ഗുരുതരമായൊരു പ്രതിസന്ധിയിലാണെന്ന് വ്യക്തമായിരിക്കയാണ്. ഈ വര്‍ഷം ഇതുവരെയായി രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ വളര്‍ച്ചാനിരക്കാണ് നാലാംപാദത്തിലേതെന്ന് മാത്രമല്ല, 2003-04 നുശേഷം ഇത്രയും താണ ഒരു വളര്‍ച്ചാനിരക്ക് പിന്നിട്ട ഒമ്പതുവര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യത്തെ അനുഭവംകൂടിയാണ്. ഇതോടെ, 2011-12 ധനകാര്യ വര്‍ഷത്തില്‍ ജി ഡി പി നിരക്ക് 6.5 ശതമാനത്തിലേറെയാവില്ലെന്ന് ഉറപ്പിക്കാനും നാം നിര്‍ബന്ധിതമായിരിക്കുന്നു. യു പി എ ഭരണത്തിന് തുടക്കം കുറിച്ചതുമുതലുള്ള കാലയളവില്‍ ജി ഡി പി നിരക്ക് ഈ തോതില്‍ ഇടിവുരേഖപ്പെടുത്തിയിരിക്കുന്നതും ഇപ്പോള്‍ മാത്രമാണ്.

വ്യത്യസ്ത വികസനമേഖലകളെ വളര്‍ച്ചാപ്രതിസന്ധി ഒരുപോലെ ബാധിച്ചിട്ടുമുണ്ട്. വികസനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടിട്ടുള്ള സേവനമേഖല സമ്പദ്‌വ്യവസ്ഥയുടെ സംസ്ഥാന വികസനമേഖലയായ കൃഷിയും ആധുനിക ഉല്‍പാദന മേഖലയായ വ്യവസായവും തളര്‍ച്ച നേരിട്ടപ്പോഴും സേവനമേഖല രണ്ടക്ക വളര്‍ച്ച കൈവരിച്ചിരുന്ന അനുഭവമാണ് നമുക്കുള്ളത്. എന്നാല്‍, ഇപ്പോള്‍ ഈ മേഖലയുടെ വളര്‍ച്ചാനിരക്ക് 7.9 ശതമാനം മാത്രമാണ്. കാര്‍ഷിക മേഖല രേഖപ്പെടുത്തിയ 1.7 ശതമാനം വളര്‍ച്ചാനിരക്കാണെങ്കില്‍, ഗ്രാമീണ ഡിമാന്‍ഡിനുമേല്‍ കടുത്ത പ്രതികൂല ആഘാതമേല്‍പ്പിക്കുമെന്നതിനുപുറമെ, കര്‍ഷക സമൂഹത്തെ രൂക്ഷമായ പ്രതിസന്ധിയിലകപ്പെടുത്തുകയും ചെയ്യും. വ്യാവസായികമേഖലയുടെ വളര്‍ച്ച ധനകാര്യ വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 1.9 ശതമാനം മാത്രമാണെന്നതും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്നു.

ഇന്ത്യയുടെ ഉല്‍പാദന മേഖലയാകെ തന്നെ താളംതെറ്റിയിരിക്കുന്നു. അതേസമയം 2012-13 ധനകാര്യവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക്  സംബന്ധമായ സാധ്യതകളും ആശാവഹമല്ല. ജി ഡി പി യുടെ 30.9 ശതമാനമെന്ന നിലയില്‍ മൊത്തം സ്ഥിരമൂലധന രൂപീകരണം മെച്ചപ്പെട്ടു എന്ന സ്ഥിതിവിശേഷം പ്രതീക്ഷകള്‍ക്കിടം നല്‍കുന്ന ഒരു വസ്തുതയാണെങ്കിലും ഇതിലപ്പുറം മറ്റൊരു ശുഭസൂചനയും സമ്പദ്‌വ്യവസ്ഥയില്‍ എവിടേയും കാണുന്നില്ല.

സമ്പദ്‌വ്യവസ്ഥ കാതലായ ഉല്‍പാദന-ആന്തരഘടനാ മേഖലകളിലെ വികസന സൂചികകള്‍ മെച്ചപ്പെട്ടതായ ലക്ഷണങ്ങളൊന്നും ദൃശ്യമാകുന്നില്ല. ഇക്കൂട്ടത്തില്‍ എട്ടുമേഖലകളുടെ പ്രകടനം മോശമായിട്ടുമുണ്ട്. ഇവ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ചാനിരക്ക് ഏപ്രില്‍ 2011 ല്‍ 4.2 ശതമാനമായിരുന്നത് 2012 ഏപ്രില്‍ ആയതോടെ 2.2 ശതമാനമായി ഇടിയുകയായിരുന്നു. കാതല്‍മേഖല മൊത്തം വ്യവസായികോല്‍പാദന സൂചികയുടെ 37.9 ശതമാനത്തോളം വരുമെന്നതും ശ്രദ്ധേയമായിക്കാണണം.

ജൂണ്‍ 2012 ആകുമ്പോഴേയ്ക്ക് ഈ സൂചിക ഇനിയും ഇടിയാനാണ് സാധ്യത തെളിയുന്നതും. ഇതിലേറെ തലവേദന സൃഷ്ടിക്കുന്നത് ആന്തരഘടനാവ്യവസായ മേഖലയുടെ മോശപ്പെട്ട പ്രകടനമാണ്. ഉല്‍പാദന മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഉപാധികള്‍ക്ക് കടുത്ത ദൗര്‍ലഭ്യം നേരിട്ടുവരുന്നതോടൊപ്പം അവയുടെ ഡിമാന്‍ഡില്‍ വര്‍ധനവ് അനുഭവപ്പെടുന്നുമുണ്ട്. പ്രാഥമിക, കാര്‍ഷിക മേഖലയുടേതിലും ഒട്ടും വ്യത്യസ്തമല്ലാത്തവിധം തകര്‍ച്ചയാണ് രണ്ടാം വികസന മേഖലയായ വ്യവസായ മേഖലയിലും ദൃശ്യമായിരിക്കുന്നത്. സെക്കണ്ടറി മേഖലയിലെ ഇന്നത്തെ ദയനീയാവസ്ഥ ആഗോളധനപ്രതിസന്ധി ഉച്ചസ്ഥായിയിലായിരുന്ന 2008-09 ലെ നിലവാരത്തില്‍തന്നെ തുടരുന്നതായി കാണുന്നു.

അക്കാലത്തും തുടര്‍ന്നുള്ള ഏതാനും മാസക്കാലവും കാര്‍ഷിക മേഖലാ വളര്‍ച്ച 3 ശതമാനത്തില്‍ നിലനിന്നിരുന്നതിനാല്‍, ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് വ്യവസായ മേഖലയ്ക്ക് തെല്ലൊരു ആശ്വാസമായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതിമാറി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് 1.7 ശതമാനം മാത്രമാണ്. കാലവര്‍ഷം കനിയാതെ വരുകകൂടി ചെയ്താല്‍, സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരിക്കും ഫലം.

ഇതിനിടെ രൂപയും ഡോളറും തമ്മിലുള്ള വിനിമയമൂല്യത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിദേശവിനിമയ മേഖലയെ അവതാളത്തിലാക്കിയിരിക്കുകയുമാണല്ലോ. 2011 മെയ് 31 നും 2012 മെയ് 31 നും ഇടയ്ക്ക് രൂപയുടെ വിനിമയ മൂല്യം 45.06 രൂപയില്‍ നിന്ന് 56.11 രൂപയിലേയ്ക്ക് കുത്തനെ ഇടിയുകയായിരുന്നു. ഇതോടൊപ്പം സെന്‍സക്‌സിലും ഇതേ കാലയളവില്‍ വന്‍ ഇടിവാണുണ്ടായത്. വിദേശ വ്യാപാര മേഖലയിലെ കറന്റ് അക്കൗണ്ട് കമ്മി തൊണ്ണൂറുകളിലേതിനെക്കാള്‍ ഏറെയായി ഉയര്‍ന്നു. ധനകമ്മിയുടെ കാര്യം പിന്നെ പറയാനുമില്ല.
ആഗോള സാമ്പത്തിക റിക്കവറി വരുന്ന രണ്ടുവര്‍ഷക്കാലത്തേക്കുകൂടി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ഭാവി വികസന സാധ്യതകളെപ്പറ്റി വലിയ പ്രതീക്ഷകളൊന്നും വെച്ചുപുലര്‍ത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അതേസമയം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊതുവായ കാഴ്ചപ്പാട് യാഥാര്‍ഥ്യബോധം പ്രതിഫലിപ്പിക്കുന്നവിധമാണെന്നും കരുതുന്നതും ശരിയായിരിക്കില്ല. എന്നാല്‍, കേന്ദ്ര ധനമന്ത്രി യഥാര്‍ഥത്തില്‍ ഖിന്നനും നിരാശനുമാണ്. സമ്പദ്‌വ്യവസ്ഥയില്‍ നിലവിലിരിക്കുന്ന രണ്ടു മുഖ്യ പ്രവണതകളാണ് അദ്ദേഹത്തിന്റെ അശുഭാപ്തിപരമായ നിലപാടിന് നിദാനമെന്ന് വ്യക്തമാണ്.

ഇതിലൊന്ന് 2010-11 ധനകാര്യ വര്‍ഷത്തിലെ നാലാം പാദത്തില്‍ ജി ഡി പി വളര്‍ച്ച 9.2 ശതമാനമായിരുന്നത് 2011-12 ലെ നാലാം പാദത്തില്‍ 5.3 ശതമാനത്തിലേയ്ക്കു കൂപ്പുകുത്തിയ അനുഭവമാണ്. രണ്ടാമത്തേത്, ഇതേകാലയളവില്‍ ഉല്‍പാദന മേഖലക്കുണ്ടായ തകര്‍ച്ചയാണ്. 7.3 ശതമാനത്തില്‍ നിന്ന് 0.3 ശതമാനത്തിലേയ്ക്കായിരുന്നു ഈ തകര്‍ച്ച. രൂപയുടെ വിനിമയ മൂല്യം ഉയരാതിരിക്കുന്ന പ്രവണതയും ധനമന്ത്രിയുടെ നിരാശയ്ക്ക് ആക്കം വര്‍ധിപ്പിച്ചിരിക്കുന്നു.

അതേസമയം, അടിക്കടി ഗുരുതരമായി വരുന്ന സമ്പദ്‌വ്യവസ്ഥയിലെ പ്രതിന്ധി തരണം ചെയ്യാന്‍ കയ്യുംകെട്ടി ഇരിക്കുകയും നിഷ്‌ക്രിയത്വം തുടരുകയും ചെയ്യുന്നതിനുപകരം സക്രിയമായ നടപടികളെടുക്കുകയാണ് ഉത്തരവാദിത്വമുള്ളൊരു ഭരണകൂടം ചെയ്യേണ്ടത്. മൊത്തത്തിലുള്ള വളര്‍ച്ചാനിരക്ക് കുത്തനെ താഴോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യം നിലവിലിരിക്കെ, പണപ്പെരുപ്പവും അടിക്കടി ഉയര്‍ന്നുവരുകയാണെന്നോര്‍ക്കണം.

ഈ പ്രവണത നല്‍കുന്ന സൂചന ലക്ഷക്കണക്കിന് സാധാരണ ജനതയുടെ യഥാര്‍ഥ ആളോഹരി വരുമാനവും താണുകൊണ്ടിരിക്കുകയാണെന്നുതന്നെയാണ്. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം നിസ്സാരമായിരിക്കില്ല. സമ്പദ്‌വ്യവസ്ഥയുടെ തെറ്റായ മാനേജ്‌മെന്റാണ് ഈ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്നായറിയുകയും ചെയ്യാം. ശേഷിക്കുന്ന ഭരണ കാലാവധിക്കുള്ളില്‍ പ്രതിസന്ധിക്കു തൃപ്തികരവും ഫലപ്രദവുമായ പരിഹാരം കണ്ടെത്താന്‍ യു പി എ ഭരണകൂടത്തിനാകില്ലെന്ന ധാരണയും പരക്കെ നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളോട് ഇന്ത്യയിലെ ദരിദ്രജനവിഭാഗവും സാധാരണ ജനതയും ഏതുവിധത്തിലാണ് പ്രതികരിക്കുക എന്നത് പ്രവചനാതീതവുമാണ്.

*
പ്രഫ. കെ അരവിന്ദാക്ഷന്‍  ജനയുഗം

Thursday, June 7, 2012

സമ്പദ്ഘടന സര്‍വനാശത്തിലേക്ക്

ഇന്ത്യ നേരിടുന്ന സര്‍വതോമുഖമായ തകര്‍ച്ചയുടെ സൂചകമാകുന്നുണ്ട് സാമ്പത്തിക വികസനിരക്ക് ഒരു പതിറ്റാണ്ടുഘട്ടത്തിലെ റെക്കോഡ് താഴ്ചയിലേക്ക് വീണു എന്നത്. 5.3 ശതമാനത്തിലേക്കാണ് സാമ്പത്തികവളര്‍ച്ചാനിരക്ക് വീണിരിക്കുന്നത്. സാമ്പത്തികമാന്ദ്യം, രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച, രൂക്ഷമാകുന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന വിലനിരക്ക്, മന്ദീഭവിക്കുന്ന വ്യവസായ വികസന നിരക്ക്, കാര്‍ഷിക ഉല്‍പ്പാദനമാന്ദ്യം, വിദേശനാണ്യശേഖരത്തിലെ പ്രതീക്ഷിച്ച മാറ്റമില്ലായ്മ, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെ സമതുലിതാവസ്ഥയില്ലായ്മ, ദേശീയവരുമാനത്തിലെ തകര്‍ച്ച എന്നിവയെല്ലാം ചേര്‍ന്ന് തകരുന്ന സമ്പദ്ഘടനയുടെ ഭീതിദമായ ചിത്രമാണ് തെളിഞ്ഞുവരുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച അതിവേഗ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ഉദാരവല്‍ക്കരണനയങ്ങള്‍ ഇന്ത്യയെ എത്ര പതനത്തിലാണ് കൊണ്ടെത്തിച്ചത് എന്നത് സംബന്ധിച്ച് രാഷ്ട്രത്തിന് ആത്മപരിശോധന നടത്താനുള്ള സന്ദര്‍ഭമാണിത്. രണ്ടാം തലമുറ പരിഷ്കാരങ്ങളുടെ വേളയില്‍ ഇന്ത്യക്ക് വന്‍ലാഭം കൊയ്യാനുള്ള അവസരമുണ്ടാകുമെന്നാണ് സാമ്പത്തികപരിഷ്കാരങ്ങളുടെ പ്രാരംഭഘട്ടത്തില്‍ സമ്പദ്ഘടന പിന്നോട്ടടിക്കപ്പെട്ടതിന് ന്യായീകരണമായി ആ നയങ്ങളുടെ വക്താക്കളും സര്‍ക്കാരും പറഞ്ഞിരുന്നത്. കോണ്‍ഗ്രസ്- ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മാറിമാറി നടത്തിയ ഭരണങ്ങളില്‍ ഈ നയം ശക്തിപ്പെടുത്താനുള്ള പരസ്പരമത്സരമാണ് നടന്നത്. അത് ദുരന്തങ്ങളില്‍നിന്ന് ദുരന്തങ്ങളിലേക്ക് ഇന്ത്യയെ നയിച്ചു. കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍ വ്യാപിക്കുന്നതിലും പരുത്തിക്കൃഷിക്കാരുടെ കൂട്ട പലായനങ്ങളിലും വ്യവസായസ്ഥാപനങ്ങളുടെ തുടര്‍ച്ചയായ അടച്ചുപൂട്ടലുകളിലും ഒക്കെ ഇത് പ്രതിഫലിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട നേട്ടങ്ങളുടേതായ രണ്ടാം തലമുറ പരിഷ്കാരങ്ങളുടെ ഘട്ടം ഏതാണ്ട് കഴിഞ്ഞെന്നു പറയാം. ഇപ്പോള്‍ സ്ഥിതി എന്താണ്? രക്ഷപ്പെടുത്താനാകാത്തവിധം ഇന്ത്യന്‍ സമ്പദ്ഘടന സര്‍വനാശത്തിലേക്ക് മൂക്കുകുത്തുന്നു. ഈ ദുരന്തത്തിന് സമാധാനം പറയേണ്ടത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറിപ്പടിപ്രകാരം സാമ്പത്തികപരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോയ എന്‍ഡിഎ-യുപിഎ സര്‍ക്കാരുകളാണ്; അതിനെ നയിച്ചവരാണ്.

ദേശീയവരുമാനിരക്ക് ഒറ്റ വര്‍ഷംകൊണ്ട് 8.4 ശതമാനത്തില്‍നിന്ന് 6.5 ലേക്ക് വീണിരിക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. ഫെബ്രുവരിയില്‍ പ്രതീക്ഷിച്ച 6.9 ശതമാനത്തിനും താഴെയാണിത്. വാര്‍ഷിക പൊതു ബജറ്റിലെ കണക്കുകൂട്ടലുകളാകെ തകിടംമറിയുമെന്നതാണ് സ്ഥിതി. അതിനുമപ്പുറം പഞ്ചവത്സരപദ്ധതിയുടെ അടിത്തറ ഇളക്കും ഈ അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കുന്ന ധനമന്ത്രിയെയും പരിഷ്കാരങ്ങളുടെ പ്രയോക്താവായ പ്രധാനമന്ത്രിയെയുമാണ് ഇന്ന് രാഷ്ട്രം കാണുന്നത്. അവര്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ച ദയനീയമാണ്. കാര്‍ഷികരംഗത്തെ മാന്ദ്യം ഉല്‍ക്കണ്ഠയുണര്‍ത്തുന്നതാണ്. കഴിഞ്ഞവര്‍ഷം 7.5 ശതമാനമായിരുന്ന ഈ രംഗത്തെ വികസനിരക്ക് 1.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിനും കാര്‍ഷിക വിലക്കയറ്റത്തിനും ഉള്ള സാധ്യതകളാണ് ആ രംഗം വ്യക്തമാക്കുന്നത്. സബ്സിഡി വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള സാമ്രാജ്യത്വനിര്‍ദേശങ്ങള്‍ ഇന്ത്യയെ ഏതുവിധത്തിലാണ് തകര്‍ക്കുന്നത് എന്നറിയാന്‍ ഈ രംഗം മാത്രം പരിശോധിച്ചാല്‍ മതിയാകും. സബ്സിഡി വെട്ടിച്ചുരുക്കല്‍ മുതല്‍ ബഹുരാഷ്ട്ര അഗ്രി കോര്‍പറേറ്റുകളുടെ കരാര്‍കൃഷി സമ്പ്രദായം വരെ നമ്മുടെ കാര്‍ഷികമേഖലയുടെ നടുവൊടിക്കുകയാണെന്ന് കര്‍ഷക ആത്മഹത്യകള്‍ അതിരൂക്ഷമായി വര്‍ധിച്ച ഘട്ടത്തില്‍ത്തന്നെ വ്യക്തമായിരുന്നതാണ്. എന്നിട്ടും ഒരു പരിഹാരനടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. ഒരു തിരുത്തല്‍ നടപടിക്കും അവര്‍ തുനിഞ്ഞില്ല. അതിന്റെ ഫലമാണ് രാജ്യം നേരിടുന്ന ഈ ദുരന്തം.

അടിസ്ഥാനസൗകര്യ വികസനരംഗം ഒറ്റവര്‍ഷംകൊണ്ട് 6.6 ശതമാനത്തില്‍നിന്ന് 4.4 ശതമാനത്തിലേക്ക് താണു. ക്രൂഡ് ഓയില്‍, പെട്രോളിയം-റിഫൈനറി, പ്രകൃതിവാതകം, കല്‍ക്കരി, ഖനി, വൈദ്യുതി, സിമന്റ്, വളം, ഉരുക്ക് എന്നിങ്ങനെ പ്രധാന മേഖലകളിലെല്ലാം വ്യക്തമായ തളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. ധനകമീഷന് നേരിയ കുറവുവന്നതായി സര്‍ക്കാരിന് അവകാശപ്പെടാം; പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ വിഭാവനംചെയ്ത 5.9 ശതമാനത്തില്‍നിന്ന് 5.7 ശതമാനമായി എന്നതിന്റെ അടിസ്ഥാനത്തില്‍. എന്നാല്‍, ഒറിജിനല്‍ എസ്റ്റിമേറ്റില്‍ പ്രതീക്ഷിത ധനകമ്മിയായി കാണിച്ചിരുന്നത് 4.6 ശതമാനമാണെന്നിരിക്കെ ആ അവകാശവാദവും അടിസ്ഥാനരഹിതമാകുന്നു. റവന്യൂ കമ്മിയാകട്ടെ, ദേശീയവരുമാനത്തിന്റെ 4.3 ശതമാനമായിത്തന്നെ നില്‍ക്കുന്നു. ഒരുഭാഗത്ത് റവന്യുകമ്മി പൂജ്യമാക്കിക്കൊള്ളണമെന്ന് സംസ്ഥാനങ്ങളെ ശാസിക്കുമ്പോഴാണ് മറുഭാഗത്ത് സ്വന്തം റവന്യൂകമ്മി ചുരുക്കാനാകാതെ കേന്ദ്രം പരുങ്ങുന്നത്. സാമ്പത്തികനില വരുംമാസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുകയേ ഉള്ളൂ എന്നാണ് സൂചന. സബ്സിഡി കൂടിയതോതില്‍ വെട്ടിച്ചുരുക്കി മൊത്തം ദേശീയവരുമാനത്തിന്റെ രണ്ട് ശതമാനത്തിലേക്ക് ഒതുക്കാനുള്ള നിര്‍ദേശം പ്രായോഗികമാകാന്‍ പോകുകയാണ്. ഈ വെട്ടിക്കുറയ്ക്കല്‍ ജനങ്ങളുടെ ദൈനംദിനജീവിതത്തില്‍ വലിയ പ്രത്യാഘാതമാണുളവാക്കുക. ജീവിതം പരുങ്ങലിലാകുന്ന ജനത സാമ്പത്തികവികസനത്തെ എങ്ങനെ സഹായിക്കാനാണ്?

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എണ്ണ കമ്പനികളിലേക്ക് മാറ്റിയതും തുടര്‍ച്ചയായി അവര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിപ്പോരുന്നതും ഡീസലിന്റെ വില നിര്‍ണയാധികാരംകൂടി കേന്ദ്രം ഉപേക്ഷിക്കാന്‍ പോകുന്നതുമെല്ലാം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. വ്യാപകമായ വിലക്കയറ്റത്തിന്റെ ദുസ്സഹമായ നാളുകളിലേക്ക് യുപിഎ സര്‍ക്കാര്‍ രാജ്യത്തെ തള്ളിവിടുന്നു എന്നാണിതെല്ലാം കാണിക്കുന്നത്. അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും അവയെ ചൊല്‍പ്പടിക്ക് നിര്‍ത്തിയിട്ടുള്ള അമേരിക്കയുടെയും നയങ്ങളുടെ നടത്തിപ്പുകാരാകാതെ ബദല്‍ സാമ്പത്തികനയം നടപ്പാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് കഴിഞ്ഞാലേ രാജ്യം രക്ഷപ്പെടൂ. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പട്ടിണിയും നിയന്ത്രിക്കാനുതകുന്ന ബദല്‍ നയരേഖ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഭരണംതന്നെ അമേരിക്കയുടെ ദാസ്യവൃത്തിയാക്കിമാറ്റിയ യുപിഎ അത് ശ്രദ്ധിക്കുമെന്നുകരുതുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടുതന്നെ അനിവാര്യദുരന്തത്തെ സമ്പദ്ഘടന നേരിടുകയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 07 ജൂണ്‍ 2012

Sunday, March 18, 2012

ഗ്രീക്ക് പ്രതിസന്ധിയുടെ നാനാര്‍ത്ഥം

ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു "ചെലവുചുരുക്കല്‍ പാക്കേജ്" കൂടി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിന് സാമാജികര്‍ സമ്മേളിച്ചപ്പോള്‍ 2012 ഫെബ്രുവരി മധ്യത്തില്‍ ആയിരക്കണക്കിന് പൊലീസുകാര്‍ ഗ്രീക്ക് പാര്‍ലമെന്റ് വളഞ്ഞു. ജനാഭിലാഷത്തെ പ്രതിനിധീകരിക്കാത്ത സര്‍ക്കാര്‍ അന്താരാഷ്ട്ര വായ്പാദാതാക്കളെ സന്തോഷിപ്പിക്കാന്‍ ദുതിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ പ്രക്ഷോഭകര്‍ പാര്‍ലമെന്റിന് പുറത്ത് സംഘടിച്ചതിനാലാണ് ഈ സുരക്ഷാസന്നാഹം ആവശ്യമായിവന്നത്. കല്ലും പെട്രോള്‍ബോംബുകളും എറിഞ്ഞ പ്രക്ഷോഭകരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിച്ച് തടഞ്ഞു. ഒടുവില്‍ അഞ്ച് മന്ത്രിമാര്‍ രാജിവയ്ക്കുകയും പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധമുയരുകയും ചെയ്തിട്ടും 74നെതിരെ 199 വോട്ടോടെ ചെലവുചുരുക്കല്‍ പാക്കേജ് പാസായി.

സര്‍ക്കാരിന്റെ ചെലവ് വീണ്ടും 330 കോടി യൂറോ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്ന പാക്കേജനുസരിച്ച് ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കേണ്ടിവരും. ഗ്രീസിലെ പ്രതിസന്ധി ജനങ്ങള്‍ സൃഷ്ടിച്ചതല്ല. എന്നാല്‍ അവരോട് വീണ്ടും സഹിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചെലവുചുരുക്കല്‍ പാക്കേജനുസരിച്ച് നടപ്പാക്കേണ്ടിവരുന്ന ചെലവുകുറയ്ക്കലും നികുതി വര്‍ധനയും ഗ്രീക്ക് പൗരന്മാരുടെ ശരാശരി വരുമാനം നിലവിലെ 41400 യൂറോയില്‍ നിന്ന് 5600 യൂറോയോളം, അതായത് 14 ശതമാനത്തോളം, കുറയ്ക്കുമെന്നാണ് ലണ്ടനിലെ ഫൈനാന്‍ഷ്യല്‍ ടൈംസ് ലേഖകരുടെ വിശകലനത്തില്‍ കണക്കാക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പോലും അതിന്റെ യഥാര്‍ഥ ദുരിതം വെളിപ്പെടുത്തുന്നില്ല. പൗരന്മാരില്‍ വലിയൊരു പങ്കിനും ഈ ശരാശരി വരുമാനത്തിലും വളരെ കുറഞ്ഞ വരുമാനമാണുള്ളതെന്ന വസ്തുത അത് കണക്കിലെടുക്കുന്നില്ല.

ചെലവുചുരുക്കലിന്റെ ഫലമായി ചോദനയിലുണ്ടാവുന്ന ഇടിവ് മൂലം സംഭവിക്കുന്ന തൊഴില്‍നഷ്ടം അത് കണക്കിലെടുക്കുന്നില്ല. ഗ്രീസിലെ തൊഴിലില്ലായ്മ ഔദ്യോഗിക കണക്കനുസരിച്ച് 20 ശതമാനത്തിനടുത്താണ്. മാത്രമല്ല, ചെലവുചുരുക്കലിന്റെ ഫലമായി വരുമാനവും ഉപഭോഗവും ഇടിയുന്നത് അനിവാര്യമായും സര്‍ക്കാരിന്റെ നികുതി വരുമാനത്തെ ബാധിക്കും. അപ്പോള്‍ "ജാമ്യ" നിബന്ധനയുടെ ഭാഗമായുള്ള കടമെടുക്കല്‍ ലക്ഷ്യങ്ങള്‍ നിറവേറുന്നതിന് പ്രയാസമാവുമെന്നും വായ്പയിലും ചെലവുചുരുക്കലിലും രാജ്യത്തെ കുടുക്കുമെന്നുമുള്ളത് അത് കാര്യമാക്കുന്നില്ല. നടപ്പാക്കിവരുന്നതും തീവ്രമാക്കുന്നതുമായ ചെലവുചുരുക്കലിനോടുള്ള ജനകീയ പ്രതിഷേധം നേരിടാനാവില്ലെന്ന് നേരത്തെ മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ജോര്‍ജ് പാപന്ദ്രു മനസ്സിലാക്കിയിരുന്നു. അതിനാല്‍ നടപടിയുമായി മുന്നോട്ടുപോവുന്നതിന് സാമൂഹ്യമായ അംഗീകാരത്തിനായി പാപന്ദ്രു ഒരു ഹിതപരിശോധന പ്രഖ്യാപിച്ചിരുന്നു. അത് നടത്തിയിരുന്നെങ്കില്‍ ഗ്രീക്കുകാര്‍ "അരുത്" എന്ന് വോട്ട് ചെയ്യുമായിരുന്നു. അപ്പോള്‍ ഗ്രീസ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുമായിരുന്നെങ്കിലും നയപരമായി ഒരുപരിധിയോളം സ്വയംഭരണാധികാരം അതിനുണ്ടാവുമായിരുന്നു. പക്ഷേ ഗ്രീസ് ചിലപ്പോള്‍ യൂറോമേഖലയില്‍ നിന്ന് പുറത്തുവരേണ്ടിവരുമായിരുന്നു. അത് അവര്‍ക്ക് മാത്രമല്ല ധനമൂലധനത്തിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുതലാളിത്തത്തിനാകെയും പ്രവചനാതീതമായ പരിണതഫലങ്ങള്‍ക്കിടയാക്കുമായിരുന്നു. അതിനാല്‍ ഇത്തരം നടപടിയുടെ പരിണതഫലങ്ങളെക്കുറിച്ച് ഭീതിയുയര്‍ത്തുക വഴി ഹിതപരിശോധനാ പ്രഖ്യാപനം പിന്‍വലിക്കാനും രാജിവയ്ക്കാനും പാപന്ദ്രു നിര്‍ബന്ധിതനായി. ഇത് എല്ലാ പ്രധാന കക്ഷികളുമടങ്ങുന്ന നിയമസാധുതയില്ലാത്ത ദേശീയ "ഐക്യ" സര്‍ക്കാര്‍ രൂപീകരണത്തിലേക്കാണ് നയിച്ചത്. ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ടെക്നോക്രാറ്റായ ലൂക്കാസ് പാപ്പാദെമോസിന്റെ നേതൃത്വത്തിലുള്ള ഐക്യ സര്‍ക്കാര്‍ അധികാരമേറ്റത്.

ഹിതപരിശോധനയ്ക്ക് പകരം ഫെബ്രുവരി 19നകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഗ്രീക്ക് ജനതയോട് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പാസാക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കില്ല ചെലവുചുരുക്കല്‍ കരാറിനൊപ്പമായിരിക്കുമെന്ന് എല്ലാ കക്ഷികളും ഉറപ്പുനല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താനാവുമോ? യഥാര്‍ഥത്തില്‍ ജര്‍മനി പോലുള്ള രാജ്യങ്ങളും ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങളും ഗ്രീസില്‍ ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല എന്നതാണ് പൊതുവെയുള്ള ധാരണ. ഗ്രീസും യൂറോപ്യന്‍ യൂണിയനും ഐഎംഎഫും അതിനെല്ലാമുപരി സ്വകാര്യ വിദേശ ധനമൂലധനവും തമ്മിലുണ്ടാക്കിയ "കരാര്‍" തള്ളിക്കളയുന്ന ഒരു സര്‍ക്കാരാവാം തെരഞ്ഞെടുപ്പുണ്ടായാല്‍ അധികാരത്തിലെത്തുക. രാഷ്ട്രീയ സാധുതയില്ലാത്ത ഒരു സര്‍ക്കാര്‍ പാസാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ വരുംവര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ആ സര്‍ക്കാരിന് കഴിയില്ല. ജനങ്ങളെ മാറ്റിയെടുക്കാനാവാത്തതിനാല്‍ ആഗോള ധനമൂലധനവും മുതലാളിത്ത സര്‍ക്കാരുകളും വാഴിച്ച തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാരിനെ നിലനിര്‍ത്തുകയാവും നല്ലത്. ഇതാണ് ഗ്രീസ് നേരിടുന്ന രാഷ്ട്രീയ പ്രശ്നം. ഈ പ്രശ്നത്തിന്റെ വേരുകള്‍ ആഴത്തിലാണ്.

ഒറ്റ വിപണിയും ഒറ്റ നാണ്യവും സ്വീകരിക്കാന്‍ വിവിധ വികസന തലങ്ങളിലുള്ള രാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ വികസനത്തില്‍ പിന്നിലുള്ള രാജ്യങ്ങള്‍ അസമമായ മത്സരത്തിന് വിധേയമാവും. എന്നാല്‍ തങ്ങളുടെ മത്സരാര്‍ഥികളുമായി പൊതുനാണ്യം പങ്കിടുന്നതിനാല്‍ മത്സരിക്കാന്‍ സ്വന്തം നാണ്യത്തിന്റെ മൂല്യശോഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് അവര്‍ . അപ്പോഴും ജര്‍മനിയെപ്പോലുള്ള ശക്ത രാജ്യങ്ങള്‍ അടങ്ങുന്ന യൂണിയന്റെ ഭാഗമാണെന്ന വസ്തുത അവ ചൂഷണം ചെയ്യില്ലെന്നായിരുന്നു അവിതര്‍ക്കിതമായ ധാരണ. തൊഴിലുകള്‍ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാനും അമിതമായി വായ്പവാങ്ങി ചെലവഴിച്ചോളും എന്നായിരുന്നു വിവക്ഷ യൂറോമേഖലയില്‍ അംഗമായതോടെ ഗ്രീക്ക് വിപണി ജര്‍മനി പോലെ കൂടുതല്‍ വികസിതമായ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് തുറന്നിടപ്പെട്ടു. ഇത് ഗ്രീസില്‍ നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെയും പിന്നോട്ടടിയിലേക്കാണ് നയിച്ചത്. വളര്‍ച്ചയും ക്ഷേമവും നിലനിര്‍ത്താന്‍ കടംവാങ്ങി ചെലവഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കുറച്ചുകാലം നല്ല നിലയില്‍ പോയെങ്കിലും പ്രതിസന്ധിയുണ്ടായതോടെ ഗ്രീസ് കടക്കെണിയിലായി. ന്യായമായ മുന്‍കരുതലില്ലാതെ ആ വായ്പകള്‍ നല്‍കിവന്ന സ്വകാര്യ മേഖല പെട്ടെന്നുണരുകയും കൂടിയ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഐഎംഎഫും യൂണിയന്‍ കൊണ്ട് നേട്ടമുണ്ടാക്കിയ ജര്‍മനി പോലുള്ള രാജ്യങ്ങളും സഹായവാഗ്ദാനം നല്‍കിയെങ്കിലും ചെലവുചുരുക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ചെലവുചുരുക്കല്‍ നടപടികള്‍ ജനങ്ങള്‍ക്ക് മേല്‍ കടുത്ത ദുരിതങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. കൂടാതെ അത് വളര്‍ച്ച പരിമിതപ്പെടുത്തുകയും വരുമാനം ചുരുക്കുകയും ചെയ്ത് ഗ്രീക്ക് പ്രശ്നം സങ്കീര്‍ണമാക്കുകയാണുണ്ടായത്. ഗ്രീസിന്റെ വായ്പ കുറച്ചും പലിശ നിരക്ക് താഴ്ത്തിയും ഈ പരിവൃത്തി ഭേദിക്കുന്ന എന്തെങ്കിലും ഇടപെടല്‍ ആവശ്യമായ സാഹചര്യമാണിത്.

ധനമൂലധനത്തിന്റെ ശക്തിയും മറ്റ് യൂറോപ്യന്‍ സര്‍ക്കാരുകളുടെ പ്രത്യയശാസ്ത്രപരമായ വിഡ്ഢിത്തവും കാരണം നിര്‍ഭാഗ്യവശാല്‍ അത് സാധ്യമല്ല. തങ്ങള്‍ക്ക് ഗണ്യമായ പങ്കുള്ള ഒരു പ്രതിസന്ധിയുടെ "ക്രമീകരണ ചെലവ്" വേണ്ടത്ര പങ്കിടുന്നതില്‍ ധനമൂലധനം തയ്യാറല്ലാത്തതാണ് ഒന്നാമത്തെ പ്രശ്നം. ഗ്രീസിനെ രക്ഷിക്കാനുള്ള ബാധ്യത പങ്കിടുന്നത് സംബന്ധിച്ച സങ്കീര്‍ണമായ ചര്‍ച്ചകളില്‍ ഒരു പ്രശ്നം ഗ്രീസിന് നല്‍കിയ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ അംഗീകരിക്കേണ്ട പരിധിയുടെ തോത് സംബന്ധിച്ചാണ്. ഒരു പ്രധാന സൗജന്യം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കണക്കനുസരിച്ച് ബാങ്കുകള്‍ വഹിക്കേണ്ട ബാധ്യതയുടെ പരിധി വായ്പാ മൂല്യത്തിന്റെ പൂജ്യം ശതമാനത്തില്‍നിന്ന് 20 ശതമാനമായും ഏറ്റവും ഒടുവില്‍ 50 ശതമാനമോ അധികമോ ആയും ഉയര്‍ത്തുന്നതിന് വാഗ്ദാനമുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തെറ്റായ അക്കൗണ്ടിങ്ങ് തത്വങ്ങളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഇത് നേരിടാന്‍ ബാങ്കര്‍മാര്‍ ശ്രമിക്കുന്നതായാണ് തെളിയുന്നത്. പുതിയ ബോണ്ടുകള്‍ ബാങ്കര്‍മാര്‍ വിതരണം ചെയ്യുന്നതിനും അതിന് പകരമായി നിലവിലുള്ളത് അവര്‍ക്ക് നല്‍കണമെന്നുമുള്ള നിര്‍ദേശമടങ്ങുന്ന ബാങ്കര്‍മാരുടെ വാഗ്ദാനമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മാര്‍ച്ച് 12നകം ബാങ്കുകള്‍ സമ്മതിക്കണം. വലിയ നഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ ബാങ്കുകള്‍ വിസമ്മതിച്ചാല്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടി ആവശ്യമായേക്കും. ആശയറ്റ സര്‍ക്കാരുകളെ സഹായിക്കാന്‍ എല്ലാ സര്‍ക്കാരുകളുടെയും കൂട്ടായ ഉറപ്പില്‍ കൂടുതല്‍ വായ്പ നല്‍കുന്നതടക്കമുള്ള സഹായനടപടികള്‍ സ്വീകരിക്കുന്നതിന് യൂറോമേഖലാ സര്‍ക്കാരുകളും ധനമൂലധനവും തയ്യാറല്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. ചെലവുചുരുക്കലില്‍ അധിഷ്ഠിതമായ പുനഃസംഘാടന പാക്കേജിന് പുറത്ത് വാഗ്ദാനം ചെയ്യപ്പെടുന്ന പണലഭ്യതയുടെ തോത് പ്രധാനമായും സര്‍ക്കാരുകളെ രക്ഷിക്കാന്‍ എന്നതിനപ്പുറം ബാങ്കുകള്‍ക്ക് വീണ്ടും മൂലധനം ലഭ്യമാക്കുന്നതിനും ധനമൂലധനത്തെ രക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. മാത്രമല്ല, യൂറോപ്പിനെ പൂര്‍ണമായും ബാധിച്ചിരിക്കുന്ന വികാരവും മാധ്യമ പ്രചരണവും ചേര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും സങ്കുചിത വികാരം വളര്‍ത്തിയിരിക്കുകയാണ്. ഗ്രീസ് പോലുള്ള രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാന്‍ തങ്ങളുടെ നികുതിപ്പണം കൊണ്ട് സഹായിക്കേണ്ടത് എന്തുകൊണ്ടെന്ന് ജര്‍മനിക്കാരും ഫ്രഞ്ചുകാരും ഫിന്നുകളും മറ്റുള്ളവരും കാണുന്നില്ല. ഇതിന്റെ ഫലമായി യൂറോപ്യന്‍ വൃത്തത്തിന് പുറത്തുള്ള പല സര്‍ക്കാരുകളും നാട്ടിലെ ജനകീയ രോഷത്തിന് വഴങ്ങുകയും രക്ഷാപദ്ധതിക്ക് സഹായം നല്‍കുന്നതില്‍നിന്ന് ഭയന്ന് മാറുകയും ചെയ്യുന്നു. അവസാനമായി, തെറ്റായ വിശകലനത്തിന്റെ ഫലമായി, വായ്പയെ പ്രധാന പ്രശ്നമായി കാണുകയും സര്‍ക്കാരുകള്‍ കടം വാങ്ങി പുതിയതായി ചെലവാക്കുന്നതിന് അനുവദിക്കാതെ ചെലവ് കുറയ്ക്കണമെന്നത് മുദ്രാവാക്യമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും അല്‍പ്പം പണവും രാഷ്ട്രീയ മാറ്റങ്ങളും എല്ലാമുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാവുന്ന ഒരു പരിഹാരം ദൃശ്യമല്ല. പ്രതിസന്ധി മുതലാളിത്തത്തിന്റേത് തന്നെയാണെന്നും ആഴത്തില്‍ രാഷ്ട്രീയപരമാണെന്നും ഇപ്പോള്‍ വ്യക്തമാവുന്നുണ്ട്. മാത്രമല്ല, പ്രശ്നം ഗ്രീസില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൂടുതല്‍ വലിയ കളിക്കാരെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ ഇറ്റലിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 166 ശതമാനം കടമുള്ള ഗ്രീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലിയുടേത് 121 ശതമാനമാണ്. ചെലവുചുരുക്കാന്‍ ഇറ്റലി കൈക്കൊള്ളുന്ന ചെറുതല്ലാത്ത നടപടികള്‍ അപര്യാപ്തമാണെന്ന് പ്രഖ്യാപിക്കുന്ന വായ്പാദാതാക്കള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ചെലവുചുരുക്കല്‍ വേണമെന്നാണ്. അതിനാല്‍ പ്രശ്നം യൂറോപ്യനും അതുകൊണ്ടുതന്നെ ആഗോളവുമായ ധന-സാമ്പത്തിക പ്രതിസന്ധിയാണ്.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക

Thursday, March 15, 2012

മുതലാളിത്ത പ്രതിസന്ധി 1

ഇന്ന് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സമകാലീന ലോകമുതലാളിത്തത്തിന്റെ കൂടുതല്‍ അഗാധമായ കുഴപ്പത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ കുഴപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്, ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിലുള്ള മുതലാളിത്തത്തിന്റെ ചില അടിസ്ഥാന സവിശേഷതകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്‍കീഴില്‍ , ആസ്തികളുടെ സിംഹഭാഗവും, പ്രത്യക്ഷത്തില്‍ ഭൗതിക ആസ്തികളുടെ രൂപത്തിലല്ല കൈവശംവെയ്ക്കപ്പെടുന്നത്; മറിച്ച് ഭൗതിക ആസ്തികളുടെ മേലുള്ള അര്‍ഹതയുടെ (ക്ലെയിം) രൂപത്തില്‍ പരോക്ഷമായിട്ടാണ്; അതായത് പണത്തിന്റെയും ധനആസ്തികളുടെയും രൂപത്തില്‍ . പരോക്ഷമായ ഈ അര്‍ഹതകള്‍ക്ക് (ക്ലെയിം) പല രൂപങ്ങളുണ്ട്; അഥവാ പല "അടുക്കു"കളുണ്ട്. അതായത് ഒരു ഫാക്ടറിയോ കെട്ടിടമോ പോലെയുള്ള ഭൗതിക ആസ്തികളുടെ മേല്‍ ആസ്തിയുടമക്കുള്ള അര്‍ഹതപോലെയുള്ള അവകാശം അഥവാ അര്‍ഹത. ഇത്തരം എല്ലാ അര്‍ഹതകള്‍ക്കും പണത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുമുണ്ട്. ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ (ചരക്കാണ് ആത്യന്തികമായി പ്രധാനപ്പെട്ട കാര്യം) ഈ അര്‍ഹതകളുടെ മൂല്യങ്ങളും മാറിയേയ്ക്കാവുന്നതാണ്. ഒന്നുകില്‍ അങ്ങനെ സംഭവിക്കുന്നത്, ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം മാറ്റമില്ലാതെ നിലനില്‍ക്കുമ്പോഴും, പണത്തെ മുന്‍നിര്‍ത്തിയുള്ള അവയുടെ (അര്‍ഹതകളുടെ) മൂല്യങ്ങള്‍ മാറുന്നതുകൊണ്ടാവാം ("കുമിളകള്‍" ഉണ്ടാകുന്നതിലും തകരുന്നതിലും അതാണ് സംഭവിക്കുന്നത്); അഥവാ ചരക്കുകളുടെ ലോകത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം തന്നെ മാറുന്നതുകൊണ്ടുമാവാം അങ്ങനെ സംഭവിക്കുന്നത്.

കുമിളകളും അവയുടെ തകര്‍ച്ചയും ചില പ്രത്യേക തരം അര്‍ഹതകളെ ബാധിക്കുന്നതുകൊണ്ട് (ഉദാഹരണത്തിന് ഡോട് കോം കുമിളയും പാര്‍പ്പിടകുമിളയും) ചരക്കുകളെ മുന്‍നിര്‍ത്തിയുള്ള പണത്തിന്റെ മൂല്യത്തിന്റെ തകര്‍ച്ചയാണ്, എല്ലാ അര്‍ഹതകളുടെയും ചരക്കുമൂല്യത്തെ ബാധിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഗൗരവമായിട്ടുള്ളത് അതാണ്. അത്തരം തകര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുന്നതെങ്ങ നെയാണ്? അതായത് ചരക്കുകളെ മുന്‍നിര്‍ത്തിയുള്ള പണത്തിന്റെ മൂല്യം നിലനിര്‍ത്തുന്നതെങ്ങനെയാണ്? ഒരു രാജ്യത്തിനുള്ളില്‍ ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പണത്തിന്റെ മൂല്യം ഗവണ്‍മെന്‍റിന്റെ തീട്ടൂരങ്ങള്‍ക്കനുസരിച്ചാണ് നിലനിര്‍ത്തപ്പെടുന്നത് എന്ന് കരുതുന്നത് അബദ്ധമാണ്. സ്വയമേവ ഏറെക്കുറെ വിലയില്ലാത്ത കടലാസ് തുണ്ടുകള്‍ക്ക് ഗവണ്‍മെന്റിന്റെ അംഗീകാരമുണ്ട് എന്നതിനാല്‍ ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ട് ആ കടലാസ് തുണ്ടുകള്‍ക്ക് വിലയുണ്ട് എന്ന് കരുതുന്നത് അബദ്ധമാണ്. (ഗവണ്‍മെന്‍റ് നികുതി പിരിക്കുന്നത് ഈ കടലാസ് തുണ്ടുകളിലൂടെയാണല്ലോ). ഇക്കാര്യം മനസ്സിലാക്കുന്നതിന്, പണത്തിന്റെ ചരക്ക് മൂല്യത്തിന്റെ തകര്‍ച്ചയോടൊപ്പം ഉണ്ടാകുന്ന അത്യധികം ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെ സ്ഥിതിയൊന്നു വിഭാവനം ചെയ്താല്‍ മതി. അത്തരമൊരു അവസ്ഥയുണ്ടാകുമ്പോള്‍ പണമോ പണത്തിന്റെ പേരിലുള്ള (ഫിനാന്‍ഷ്യല്‍) ആസ്തികളോ കയ്യില്‍വെയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കാന്‍ ഗവണ്‍മെന്റിന്റെ ഒരു തീട്ടൂരംകൊണ്ടും കഴിയുകയില്ല. അതിനാല്‍ അത്തരം സ്ഥിതിഗതികള്‍ ഉയര്‍ന്നുവരുന്നതിനെ തടയുന്ന "മറ്റെന്തോ ഒന്ന്" ഉണ്ടായിരിക്കണം - അത്, ആ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ അന്തര്‍ലീനമായിത്തന്നെ ഉള്ളതുമായിരിക്കണം.

ഒരു നിശ്ചിത കാലയളവില്‍ പണ വേതനം, മാതൃകാപരമാംവിധത്തില്‍ സ്ഥിരമായി നിലനിര്‍ത്തപ്പെടുന്നു, ഇനി അഥവാ അത് മാറുന്നുവെങ്കില്‍ത്തന്നെ, ആ മാറ്റം കാലംകൊണ്ട്, പതുക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന വസ്തുതയിലാണ്, അത് നിലനില്‍ക്കുന്നത്. ഏതൊരു സമ്പദ്വ്യവസ്ഥയിലും പണത്തിന്റെ മൂല്യം യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തപ്പെടുന്നത് ഈ വസ്തുതയാലാണ് - അതായത് ഒരു നിര്‍ണായകമായ ചരക്കിന്റെ മൂല്യംകൊണ്ട്. അതായത് അതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ശക്തി നിശ്ചയിക്കപ്പെടുന്നത്. മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തൊഴില്‍ അസാധ്യമാണ് തൊഴില്‍സേനയുടെ ഒരു കരുതല്‍ശേഖരത്തെ നിലനിര്‍ത്തിക്കൊണ്ടാണ് ഇത് സാധിക്കുന്നത്. ട്രേഡ് യൂണിയനുകളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് കരുതല്‍ തൊഴില്‍സേനയുടെ ദൗത്യം. വിലക്കയറ്റം ഉണ്ടാകുന്ന അവസരത്തില്‍പ്പോലും പണവേതന വര്‍ധന നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതി അതുമൂലം സംജാതമാകുന്നു.
പല കാരണങ്ങളാല്‍ മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തോതിലുള്ള തൊഴില്‍ അസാധ്യമാണ് - അവയില്‍ ഒരു പ്രധാനപ്പെട്ട കാരണം ഇതാണ്: അതായത് മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണമായ തൊഴില്‍ എന്നത്, പണത്തിന്റെ സംഭരണമൂല്യത്തിന്റെ പങ്കുമായി യോജിച്ചു പോകുന്നതല്ല. എന്നാല്‍ , പണവേതനം (അതായത് തൊഴില്‍ശക്തിയുടെ മൂല്യം) ഓരോ രാജ്യത്തിനുള്ളിലും പിടിച്ചുനില്‍ക്കുന്നതുകൊണ്ടു മാത്രമായില്ല.ഒരു പ്രത്യേക രാജ്യത്തിലെ തൊഴില്‍ശക്തി ഉപയോഗിച്ചുകൊണ്ട് ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നുവെന്നിരിയ്ക്കട്ടെ. ആ ചരക്കുകള്‍ , ആ രാജ്യത്ത് നിലനില്‍ക്കുന്ന പണവേതനംകൊണ്ട് (നിലവിലുള്ള വിനിമയ നിരക്കില്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍) വാങ്ങാമെങ്കിലും അവ വാങ്ങാന്‍ ആരുമില്ലെന്നും ഇരിയ്ക്കട്ടെ. അങ്ങനെ വരുമ്പോള്‍ ആ രാജ്യത്തിലെ ആസ്തിയുടെ മേല്‍ ഫിനാന്‍ഷ്യല്‍ അര്‍ഹത കൈവശംവെച്ചുകൊണ്ടിരിക്കുന്നവര്‍ അസ്വസ്ഥരായിത്തീരും. ആ രാജ്യത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ചരക്കുകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള അവരുടെ അര്‍ഹതകളുടെ മൂല്യം സ്ഥിരമായി നില്‍ക്കുമെങ്കിലും, ആ ചരക്കുകള്‍ വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ , അവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലയൊന്നും കാണുകയില്ല. വില്‍ക്കാന്‍ കഴിയാത്ത, പണമാക്കി മാറ്റാന്‍ കഴിയാത്ത ചരക്കുകള്‍ക്ക് പണത്തിന്റെ പ്രാതിനിധ്യം വഹിയ്ക്കാനും കഴിയുകയില്ല. അതിനാല്‍ ഓരോ രാജ്യത്തെയും പണവേതനത്തിന് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയണമെന്ന് മാത്രമല്ല അന്നന്നു നിലവിലുള്ള വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ മല്‍സരക്ഷമമായിത്തീരുമ്പോള്‍ അതിനു പിടിച്ചുനില്‍ക്കാനും കഴിയണം. ആ പ്രത്യേക രാജ്യത്തില്‍ ഫിനാന്‍ഷ്യല്‍ അര്‍ഹതകള്‍ കൈവശംവെയ്ക്കുന്നവര്‍ , തങ്ങളുടെ അര്‍ഹതകള്‍ കൈവശം തന്നെ വെയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോള്‍ കാര്യം ഇങ്ങനെ ആയി കൊള്ളണമെന്നില്ല. (അവര്‍ക്ക് മുന്നിലുള്ള ഒരേയൊരു ബദല്‍ മാര്‍ഗം ചരക്കുകള്‍ കൈവശംവെയ്ക്കുക എന്നതാണ്). എന്നാല്‍ ആ രാജ്യത്തില്‍ കൈവശംവെയ്ക്കുന്ന അര്‍ഹതകള്‍ , അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തെ അര്‍ഹതകളാക്കി മാറ്റാന്‍ കഴിയുകയാണെങ്കില്‍ , അതായത് ഫിനാന്‍സിന് വിവിധ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി ചലിക്കുവാന്‍ കഴിയത്തക്കവിധത്തില്‍ ഫിനാന്‍സിന്റെ ആഗോളവല്‍ക്കരണം നടന്നിട്ടുണ്ടെങ്കില്‍ , ഏതെങ്കിലും രാജ്യത്തെ പണവേതനം പിടിച്ചു നില്‍ക്കുന്നതായിരുന്നാല്‍ മാത്രം പോര, നിലവിലുള്ള വിനിമയനിരക്കിന് ആനുപാതികമായി അതിനൊരു പ്രത്യേക നിലവാരം ഉണ്ടായിരിക്കുകയും വേണം.

അതെന്തായാലും, "അന്താരാഷ്ട്ര തലത്തിലെ മല്‍സരക്ഷമത" എന്നതിന് വലിയ അര്‍ഥമൊന്നുമില്ല എന്ന് ഒട്ടൊന്ന് ആലോചിച്ചാല്‍ മനസ്സിലാവും. ഏതെങ്കിലും വസ്തുനിഷ്ഠ മാനദണ്ഡം അനുസരിച്ച് ഒരു രാജ്യത്തിന് "അന്താരാഷ്ട്ര തലത്തില്‍ മല്‍സരക്ഷമത" കൈവരിയ്ക്കാന്‍ കഴിഞ്ഞേയ്ക്കാം; എന്നിരിയ്ക്കിലും പല കാരണങ്ങളാലും അതിന്റെ ചരക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നില്ല എന്നും വരാം - ആ ചരക്കുകളോടുള്ള മുന്‍വിധി തൊട്ട് അവയെക്കുറിച്ച് വേണ്ടത്ര അറിവില്ലായ്മവരെയുള്ള നിരവധി കാരണങ്ങള്‍ അതിനുണ്ടാവാം. അതിനാല്‍ ഒരു പ്രത്യേക രാജ്യത്ത് ഫിനാന്‍ഷ്യല്‍ അര്‍ഹതകള്‍ കൈവശം വെയ്ക്കുന്നതിന് ആസ്തി കൈവശം വെയ്ക്കുന്നവര്‍ തേടുന്ന ഒരേയൊരു സൂചകം, ആ രാജ്യം സ്ഥിരമായി അടവുശിഷ്ട പ്രതിസന്ധി നേരിടുന്നുണ്ടോ എന്നതാണ്. അവ അങ്ങനെ നേരിടുന്നുണ്ടെങ്കില്‍ , ആ രാജ്യത്തെ പണവേതനം മെച്ചപ്പെട്ടതാണെങ്കില്‍ത്തന്നെയും, അവര്‍ മറ്റെങ്ങോട്ടെങ്കിലും നീങ്ങുന്നതായിരിക്കും; മറിച്ച് ആ രാജ്യം അടവുശിഷ്ട പ്രതിസന്ധി നേരിടുന്നില്ലെങ്കില്‍ , അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ചെയ്യും.

എന്നാല്‍ ഒരു രാജ്യം അടവുശിഷ്ട പ്രതിസന്ധിയെ നേരിടുന്നുണ്ടോ എന്നത്, അതിന്റെ പ്രവര്‍ത്തനത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല. അത് വളരെ നിര്‍ണായകമായ രീതിയില്‍ , ആഗോളചോദന അവസ്ഥയേയും ആശ്രയിച്ചുനില്‍ക്കുന്നു. മൊത്തത്തിലുള്ള ആഗോളചോദനത്തില്‍ ഇടിവ് സംഭവിക്കുന്നതിന്നര്‍ഥം, ചില രാജ്യങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യത്തിലുള്ള ആഗോളചോദനം കുറയുന്നുവെന്നാണ്. ആ രാജ്യങ്ങളുടെ അന്താരാഷ്ട്ര മല്‍സരക്ഷമതയുമായി ഇതിന് ബന്ധമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല എന്നിട്ടും അവ അടവുശിഷ്ട പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വരാം. ഉദാഹരണത്തിന് ആഗോളചോദനം കുറയ്ക്കത്തക്കവിധത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്‍റ് അതിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്നുവെന്നിരിയ്ക്കട്ടെ. അതിന്റെ ഫലമായി ചില അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെട്ടുവെന്നുമിരിയ്ക്കട്ടെ. ഗ്രീസിലെ അക്രോ പോലീസ് സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും അവരുടെ വരുമാനം ഉപയോഗിയ്ക്കപ്പെടുന്നതെങ്കില്‍ , അവരുടെ വരുമാന നഷ്ടം കൊണ്ട് ഗ്രീസിലെ അടവുശിഷ്ട പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ് ചെയ്യുക. എന്നാല്‍ ഗ്രീസിന്റെ ഭാഗത്തുള്ള അന്താരാഷ്ട്ര മല്‍സരക്ഷമതാ നഷ്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല താനും. അതിനാല്‍ ഒരു രാഷ്ട്രത്തിന്റെ അടവുശിഷ്ട പ്രതിസന്ധിയെ നിശ്ചയിക്കുന്നത് മല്‍സരക്ഷമത മാത്രമാണെന്ന നിഗമനം മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തത്തില്‍ അടങ്ങിയിട്ടുള്ളതാണ്, മൊത്തം ചോദനത്തെ സംബന്ധിച്ച പ്രശ്നമൊന്നും ഒരിയ്ക്കലും ഉണ്ടായിട്ടില്ല എന്നു തീര്‍ത്തും അബദ്ധജടിലമായ നിഗമനത്തിലാണ് അത് എത്തിച്ചേരുന്നത്. അതിനാല്‍ ഗ്രീസില്‍ , ആസ്തിയുടമകള്‍ക്ക് തുടര്‍ന്നും അര്‍ഹതകള്‍ കൈവശം വെയ്ക്കുന്നതിന്, അതായത് ധന ആസ്തികള്‍ പുറത്തേയ്ക്ക് ഒഴകിപ്പോകുന്നത് തടയുന്നതിന്, ഗ്രീക്ക് സമ്പദ്വ്യവസ്ഥയിലെ മൊത്തം ചോദനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം എന്നാണ് വാദിയ്ക്കപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ ഗ്രീസിന്റെ ഇറക്കുമതി ചെലവ് കുറയും; ഗ്രീസിന്റെ അടവുശിഷ്ട നില മെച്ചപ്പെടുകയു ചെയ്യും. എന്നാല്‍ ഗ്രീസിന്റെ ഉല്‍പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ ചോദനം കുറഞ്ഞതുകൊണ്ട് അല്ലെങ്കില്‍ത്തന്നെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രീക്കുജനതയുടെമേല്‍ , ഇത് മുമ്പെന്നത്തേക്കാളും കൂടുതല്‍ ഭാരം (കൂടുതല്‍ വലിയ അളവിലുള്ള തൊഴിലില്ലായ്മയുടെയും വെട്ടിക്കുറയ്ക്കപ്പെട്ട ഉപഭോഗത്തിന്റെയും രൂപത്തിലുള്ള ഭാരം) കയറ്റിവെയ്ക്കുക മാത്രമല്ല ചെയ്യുക; ആഗോളചോദനത്തിലുണ്ടായ തകര്‍ച്ചയെ അത് കൂടുതല്‍ രൂക്ഷമാക്കുകയും ആഗോള സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യും.

അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു ഈ ഉദാഹരണത്തില്‍ , ഗ്രീസിന്റെ മുന്നില്‍ മറ്റ് രണ്ട് ബദല്‍ മാര്‍ഗങ്ങള്‍ കൂടി ലഭ്യമാണ്. വിനിമയ നിരക്കുകളില്‍ മാറ്റം വരുത്താതെത്തന്നെ ഗ്രീസിനുള്ളിലെ പണവേതനം കുറയ്ക്കുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. അത് മറ്റ് രാജ്യങ്ങളിലെ വിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രീസിലെ വിലകള്‍ കുറയ്ക്കുന്നതിന് ഇടയാക്കും; അതുവഴി ഗ്രീസിന്റെ അടവുശിഷ്ട നില മെച്ചപ്പെട്ടുവെന്നും വരും. എന്നാല്‍ അത്തരമൊരവസ്ഥയില്‍ ഗ്രീസിലെ വിലയിടിച്ചില്‍ , പണവേതനത്തിലെ കുറവിനേക്കാള്‍ കുറവായിരിക്കും. അതിനാല്‍ അതിന്റെ ഫലമായി ഗ്രീസിലെ അധ്വാനിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം, നാം നേരത്തെ ചര്‍ച്ച ചെയ്ത അതേ വിധത്തിലുള്ളതു തന്നെയായിരിക്കും. ഗ്രീസിന്റെ മുന്നിലുള്ള മറ്റൊരു ബദല്‍ , വിനിമയനിരക്കിന്റെ മൂല്യശോഷണമാണ്. (എന്നാല്‍ ഗ്രീസിന്റെ മൂര്‍ത്തമായ സാഹചര്യത്തില്‍ അത് സാധ്യമല്ല. ആ രാഷ്ട്രം യൂറോ സോണില്‍ അംഗമായതുകൊണ്ട് സ്വന്തമായി നാണയമില്ലല്ലോ). ഏതൊരു വിനിമയനിരക്ക് മൂല്യശോഷണവും ഫലപ്രദമാകണമെങ്കില്‍ , അതിനോടൊപ്പം കൂലിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുകയും വേണം. (കാരണം പല സാധനങ്ങളും ഇറക്കുമതി ചെയ്യേണ്ടിവരും. വിദേശ വിനിമയ വില ഉയരുന്നതിനനുസരിച്ച് അവയുടെ ആഭ്യന്തര നാണയത്തിലുള്ള വിലയും വര്‍ധിക്കും. മുതലാളിമാരാകട്ടെ, നിശ്ചിതമായ ലാഭവിഹിതം ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യും. അതിനാല്‍ വിദേശവിനിമയ നിരക്ക് വര്‍ധിക്കുന്ന അതേ തോതില്‍ കൂലി വര്‍ധിക്കാതിരിക്കുന്നുവെങ്കിലേ, അസ്സല്‍ കയറ്റുമതി വര്‍ധിക്കുകയുള്ളൂ) ഇതിനൊക്കെ പുറമെ, ലോകത്തിലെ മൊത്തം ഡിമാന്‍റ് പ്രകടമായി കുറയുന്ന അവസരത്തില്‍ , ഗ്രീസ് മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളും ഗ്രീസിന്റെ ഇതേ ദയനീയമായ അവസ്ഥയില്‍ എത്തിച്ചേരും. അതിനാല്‍ വിദേശ വിനിമയ മൂല്യശോഷണം, അനിവാര്യമായും ഇതേപോലെയുള്ള അവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തും. അവയും തിരിച്ചടിയ്ക്കും. എന്നു മാത്രമല്ല, ആഗോളചോദനത്തില്‍ കുറവുണ്ടായിട്ടും അടവുശിഷ്ട കണക്കില്‍ മിച്ചമുള്ള രാജ്യങ്ങള്‍ക്കും ഒട്ടൊക്കെ തൊഴിലില്ലായ്മയേയും മാന്ദ്യത്തേയും നേരിടേണ്ടിവരും. അവയും സ്വന്തം വിപണി നഷ്ടപ്പെടുത്തുന്നതിനുപകരം തിരിച്ചടിക്കുന്ന കളിയില്‍ ചേരും. ചുരുക്കത്തില്‍ "അയല്‍ക്കാരനെ ഇരപ്പാളിയാക്കുന്ന" തരത്തിലുള്ള വിനിമയനിരക്ക് മൂല്യശോഷണം ആഗോളമാന്ദ്യത്തിന്റെ നടുവിലാണ് ഏറ്റെടുക്കുന്നതെങ്കില്‍ , അനിവാര്യമായും എടുത്തുപറയത്തക്ക രീതിയിലുള്ള തിരിച്ചടിയെ ക്ഷണിച്ചുവരുത്തും.

അതിനാല്‍ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് ഇതാണ്: മൂലധന (പ്രത്യേകിച്ചും ധനമൂലധനം)ത്തിന് ആഗോളതലത്തില്‍ ചലിയ്ക്കാന്‍ സ്വാതന്ത്ര്യമുള്ള ലോകത്തില്‍ , ആഗോളചോദനത്തില്‍ തുടക്കത്തില്‍ എന്തെങ്കിലും ഇടിവുസംഭവിക്കുന്നുവെങ്കില്‍ അത് "ചെലവുചുരുക്കല്‍" നടപടികള്‍ എന്നു പറയപ്പെടുന്ന (ആഭ്യന്തര ഉപഭോഗം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികള്‍) നടപടികള്‍ കെട്ടിയേല്‍പിക്കപ്പെടുന്നതിലൂടെ വളരെയേറെ വിപുലീകരിയ്ക്കപ്പെടുന്നു. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിക്കപ്പെടുന്ന ഗ്രീസില്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതെന്തായാലും, ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിയ്ക്കേണ്ടതുണ്ട്.

ഒന്നാമത് "സാമ്പത്തിക സ്ഥിതി മോശ"മാകുമ്പോള്‍ മാത്രം കെട്ടിയേല്‍പിക്കപ്പെടുന്ന "ബുദ്ധിശൂന്യമായ" നയമായിട്ടാണ് അത് പലപ്പോഴും വീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ അത് ശരിയല്ല. ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യപ്രകാരമുള്ള തീട്ടൂരങ്ങള്‍ അനുസരിച്ചാണ് അത് നടപ്പാക്കപ്പെടുന്നത്. ഏതൊരു "ചെലവുചുരുക്കല്‍" നടപടിയും അധ്വാനിക്കുന്ന ജനങ്ങളുടെ സ്ഥിതി വഷളാക്കുന്ന നടപടിയും, നിലവിലുള്ള വ്യവസ്ഥയുടെ നിലനില്‍പ്പ് സാധ്യതയെത്തന്നെ അട്ടിമറിക്കുന്നതാണ്; അതിനാല്‍ ഏതൊരു മൂലധനത്തിന്റെയും "ദീര്‍ഘകാല താല്‍പര്യങ്ങളെ" സംബന്ധിച്ചിടത്തോളം അത് യോജിച്ചതല്ല. എന്നാല്‍ മുതലാളിത്തം ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥയല്ല, മറിച്ച് സ്വയമേവ വളര്‍ന്നുവരുന്ന വ്യവസ്ഥയാണ് എന്നതിനാല്‍ , മൂലധനത്തിന്റെ പരിഗണനയില്‍ സാധാരണ നിലയില്‍ "ദീര്‍ഘകാല താല്‍പര്യങ്ങള്‍" കടന്നുവരാറില്ല. (മറിച്ചാണെങ്കില്‍ ലോകത്തില്‍ മഹായുദ്ധങ്ങള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ). രണ്ടാമത്തെ കാര്യം കുറച്ചു കൂടി സാങ്കേതികമായതാണ്. ഗ്രീസിന് സ്വന്തമായി ഒരു കേന്ദ്ര ബാങ്ക് ഉണ്ടായിരുന്നുവെങ്കില്‍ , ഗവണ്‍മെന്‍റിന് അതില്‍നിന്ന് വായ്പയെടുക്കാമായിരുന്നു (പണം അച്ചടിയ്ക്കുന്നതിലൂടെ). അങ്ങിനെ വന്നാല്‍ വിദേശ ബാങ്കുകള്‍ക്ക് ഗ്രീക്ക് ഗവണ്‍മെന്‍റ് കടപ്പെടുന്ന പ്രശ്നം മുഴുവനും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, ചെലവുചുരുക്കല്‍ നടപടികള്‍ കെട്ടിയേല്‍പിയ്ക്കേണ്ട ആവശ്യമേ ഉണ്ടാകുമായിരുന്നില്ല എന്നാണ് വാദിയ്ക്കപ്പെടുന്നത്. എന്നാല്‍ ഇതും ശരിയല്ല.

ലോകമാന്ദ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന വിനിമയശിഷ്ട പ്രശ്നത്തില്‍നിന്നാണ് ഗ്രീസിന്റെ (അതുപോലെ മറ്റ് പല രാജ്യങ്ങളുടെയും) വായ്പയുടെ പ്രശ്നം ഉണ്ടാകുന്നത്. ഗ്രീക്ക് ഗവണ്‍മെന്‍റ് കടം വാങ്ങിയത് വിദേശ ബാങ്കുകളില്‍ നിന്നായിരുന്നില്ല, തങ്ങളുടെ കേന്ദ്ര ബാങ്കില്‍ നിന്നായിരുന്നുവെങ്കില്‍ത്തന്നെ, ഗവണ്‍മെന്റിന്റെ വിനിമയ ശിഷ്ടത്തിലെ കമ്മി നികത്തുന്നതിനായി ഗവണ്‍മെന്‍റിന് വിദേശത്തുനിന്ന് വായ്പയെടുക്കേണ്ടി വരുമായിരുന്നു. ഇറക്കുമതി കുറയുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്തി നിര്‍ത്തേണ്ടിവരുന്നതുകൊണ്ടാണ് ഇങ്ങനെ വിനിമയശിഷ്ടത്തില്‍ കമ്മി ഉണ്ടാകുന്നത്. അതിനാല്‍ ഗവണ്‍മെന്‍റ് അതിന്റെ കമ്മി നോട്ട് അച്ചടിച്ചിറക്കിക്കൊണ്ട് നേരിട്ടിരുന്നുവെങ്കില്‍ത്തന്നെയും ഇതേ വായ്പാ പ്രശ്നം തന്നെ ഗവണ്‍മെന്‍റിന് നേരിടേണ്ടി വരുമായിരുന്നു. (അവസാനിക്കുന്നില്ല)

*
പ്രഭാത് പട്നായിക് ചിന്ത വാരിക 16 മാര്‍ച്ച് 2012

Sunday, February 26, 2012

സാമ്രാജ്യാധിപത്യവും സാമ്പത്തിക കുഴപ്പവും

മുതലാളിത്ത വ്യവസ്ഥ ശാശ്വതമല്ല. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഫ്യൂഡലിസത്തില്‍ നിന്നാവിര്‍ഭവിച്ച ഒരു സാമൂഹ്യവ്യവസ്ഥയാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെയും മുതലാളിത്തം വളര്‍ന്നുകൊണ്ടിരുന്നു. പിന്നണിരാജ്യങ്ങളെ കയ്യടക്കിക്കൊണ്ട് ലോകത്തിലൊട്ടുക്കും പരന്നുപിടിച്ചുകൊണ്ടിരുന്നു. അേതാടൊപ്പം തന്നെ മൂലധനകേന്ദ്രീകരണവും വളര്‍ന്നുകൊണ്ടുവന്നു. കുത്തക മുതലാളിത്തം ആവിര്‍ഭവിച്ചതിനുശേഷവും അതോടൊപ്പം തന്നെ മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായ സ്വതന്ത്രമല്‍സരവും നിലനില്‍ക്കുന്നു. അതിന്റെ ഫലമായി കുത്തകകളുടെ ആവിര്‍ഭാവം മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളെ ഒരു പുതിയ ഘട്ടത്തിലേക്കുയര്‍ത്തുന്നു.

വ്യവസായങ്ങളില്‍ മാത്രമല്ല കുത്തകകള്‍ പ്രത്യക്ഷപ്പെടുന്നത്. ബാങ്ക് മൂലധനത്തിനും അവയാവിര്‍ഭവിക്കുന്നു.

ആദ്യം മുതല്‍ക്കുതന്നെ ബാങ്കും വ്യവസായവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടാണ് വളര്‍ന്നുവരുന്നത്. ബാങ്കുമൂലധനവും വ്യവസായ മൂലധനവും കൂടിച്ചേര്‍ന്നാലുണ്ടാവുന്ന ഈ പുതിയ മൂലധനം ഫൈനാന്‍സ് മൂലധനം എന്ന പേരിലാണറിയപ്പെടുന്നത്. ഫൈനാന്‍സ് മൂലധനത്തിന്റെ ഉടമസ്ഥരായ ഒരു പിടി കുടുംബക്കാര്‍ രാജ്യത്തിലെ വ്യവസായം ബാങ്ക് തുടങ്ങിയ എല്ലാ സ്വത്തുക്കളെയും നിയന്ത്രിക്കാന്‍ തുടങ്ങിയ കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നതുകൊണ്ട് തൃപ്തിപ്പെടാതെ ഈ കുത്തകസ്ഥാപനങ്ങള്‍ സാര്‍വദേശീയമായ കൂട്ടുെകട്ടുകളുണ്ടാക്കിക്കൊണ്ട് ഭൂലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുത്ത് ചൂഷണം ചെയ്യുന്നു. കുത്തക മുതലാളികള്‍ക്ക് പിന്നണിരാജ്യങ്ങളോടാണ് കൂടുതല്‍ സ്‌നേഹം! എന്തെന്നാല്‍ ലെനിന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ പിന്നണി രാജ്യങ്ങളില്‍ സാധാരണയായി ലാഭം കൂടുതലാണ്, മൂലധനം വേണ്ടത്രയില്ല, നിലത്തിന്റെ വില താരതമ്യേന കുറവാണ്. കൂലി കുറവാണ്. അസംസ്‌കൃത സാമഗ്രികള്‍ ആദായകരമാണ്.

ഇങ്ങനെ ഒരു പിടി കുത്തകമുതലാളികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വലവീശുന്നു. ലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുക്കുന്നു. ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ലോകം മുഴുവനും ഒരു പിടി മുതലാളിത്തരാജ്യങ്ങളുടെ കയ്യിലായത്.

ഇത്തരം സംഭവ വികാസങ്ങളുടെ ഫലമായിട്ടാണ് മുതലാളിത്തം സാമ്രാജ്യാധിപത്യമായി മാറിയത്.

സാമ്രാജ്യാധിപത്യത്തിന്റെ സവിശേഷസ്വഭാവങ്ങെളന്തൊക്കെയാണ്? ലെനിന്‍ വിവരിക്കുന്നു.

''മുതലാളിത്തത്തിന്റെ ചരിത്രപരമായ ഒരു സവിശേഷഘട്ടമാണ് സാമ്രാജ്യാധിപത്യം. അതിന്റെ പ്രത്യേക സ്വഭാവങ്ങള്‍ മൂന്നെണ്ണമാണ്. സാമ്രാജ്യാധിപത്യം 1. കുത്തകമുതലാളിത്തമാണ് 2. ക്ഷയോന്മുഖവും ഇത്തിക്കണ്ണി സ്വഭാവത്തോടുകൂടിയതുമായ മുതലാളിത്തമാണ് 3. മൃതപ്രായമായ ഉര്‍ദശ്വാസം വലിക്കുന്ന മുതലാളിത്തമാണ്.''

കുത്തകമുതലാളികളുടെ ഉദ്ദേശം വെറും ലാഭമുണ്ടാക്കലല്ല. കൂടുതല്‍ ലാഭമുണ്ടാക്കലുമല്ല. ഏറ്റവും കവിഞ്ഞ ലാഭം പരമാവധി ലാഭം അതാണവരുടെ ഉന്നം.

ഒരുകാലത്ത് മുതലാളികള്‍ ശരാശരി ലാഭം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. ശരാശരിലാഭത്തോതിന്റെ നിയമം മുതലാളിത്തോല്‍പാദനത്തിന്റെ പ്രചോദനശക്തിയായിരുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തില്‍ അത് അപാര്യാപ്തമായിത്തീര്‍ന്നു. വന്‍കിട കുത്തക മുതലാൡത്ത സ്ഥാപനങ്ങള്‍ക്ക് ശരാശരി ലാഭം കൊണ്ട് തൃപ്ത്തിപ്പെടാന്‍ വയ്യെന്നായി.

പരമാവധി ലാഭം തട്ടിയെടുക്കാന്‍ വെമ്പല്‍കൊളളുന്ന കുത്തക മുതലാളികള്‍ തൊഴിലാളികളെ ഏറ്റവും മൃഗീയമായി ചൂഷണം ചെയ്യുന്നു. ഭൂരിപക്ഷക്കാരായ തൊഴിലാളികള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരുന്നു.

മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് സാമ്പത്തികക്കുഴപ്പം. മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ അനിവാര്യഫലമാണിത്.

കൂടെക്കൂടെയുണ്ടാകുന്ന ഈ കുഴപ്പങ്ങള്‍ക്ക് കാരണമെന്താണ്? മുതലാളിത്ത വ്യവസ്ഥയില്‍ ഉല്‍പാദനം തുടര്‍ന്നുനടത്താന്‍ കഴിയാതെ ഇടക്കിടയ്ക്കു സ്തംഭിക്കുന്നതെന്തുകൊണ്ടാണ്?

ലാഭത്തിനുവേണ്ടിയാണ് മുതലാളി ഉല്‍പാദനം നടത്തുന്നത്. പക്ഷേ, ലാഭം കിട്ടണമെങ്കില്‍ ചരക്കുകളുണ്ടാക്കിയാല്‍ മാത്രം പോരാ, ഉണ്ടാക്കിയ ചരക്കുകള്‍ വിറ്റഴിക്കുക കൂടി വേണം. ചരക്കുകള്‍ വിറ്റഴിച്ച് പണമാക്കി മാറ്റിയാലേ ആ പണം വീണ്ടുമിറക്കി പുനരുല്‍പാദനം നടത്താന്‍ കഴിയൂ. പക്ഷേ ഇടക്കിടയ്ക്ക് വില്‍പ്പന പെട്ടെന്ന് തടയപ്പെടുന്നു. അവിടെയാണ് കുഴപ്പം.
ലാഭത്തിനുവേണ്ടിയുളള മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ വൈരുധ്യങ്ങളിലാണ് കുഴപ്പങ്ങളുടെ കാരണമാരായേണ്ടത് എന്ന് മാര്‍ക്‌സും ഏംഗല്‍സും വ്യക്തമാക്കുന്നു.
ലാഭത്തിനുവേണ്ടി ഉല്‍പാദനം നടത്തുന്ന മുതലാളികള്‍ എല്ലായ്‌പോഴും തൊഴിലാളികളില്‍ നിന്ന് അങ്ങേയറ്റം മിച്ചമൂല്യം പിഴിഞ്ഞെടുക്കാനാണ് ശ്രമിക്കുക. ഇതിന്റെ അര്‍ഥം ഒട്ടാകെയുല്‍പാദിപ്പിക്കപ്പെടുന്ന മൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികള്‍ക്കു കിട്ടുന്ന മൂല്യം കുറഞ്ഞുകുറഞ്ഞു വരികയെന്നാണ്.

ഒട്ടാകെയുളള ഉല്‍പന്നങ്ങളും തൊഴിലാളികള്‍ക്കു ലഭിക്കുന്ന ഭാഗവും തമ്മിലുളള വിടവ് വര്‍ധിച്ചുകൊണ്ടുതന്നെയിരിക്കും. ഇതു മൂര്‍ച്ഛിച്ചു മൂര്‍ച്ഛിച്ച് ഒരു ഘട്ടമെത്തുമ്പോള്‍ അനിവാര്യമായ ഒരു പൊട്ടിത്തെറിയിലവസാനിക്കുകയും ചെയ്യും.

ധാരാളം കൃഷിക്കാരുളള ഒരു സമുദായത്തിലും സ്ഥിതി വളരെയൊന്നും വ്യത്യസ്തമായിരിക്കില്ല. എന്തെന്നാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കൃഷിക്കാര്‍ കൂടുതല്‍ കൂടുതല്‍ അധ:പതിക്കുകയും പാപ്പരാവുകയുമാണ് ചെയ്യുന്നത്.

ഇടവിട്ടിടവിട്ടുളള സാമ്പത്തികക്കുഴപ്പങ്ങളെ അതിജീവിച്ച്‌കൊണ്ട് 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും മുതലാളിത്തോല്‍പാദന വ്യവസ്ഥ വളരുകയാണ് ചെയ്തത്. പക്ഷെ ഇരുപതാം നൂറ്റാണ്ടോടുകൂടി മുതലാളിത്തം അതിന്റെ നാശോന്മുഖമായ അവസാനഘട്ടത്തിലെത്തി. അതു സാമ്രാജ്യാധിപത്യമായി മാറി. തൊഴിലാളി വിപ്ലവങ്ങളുടെ കാലഘട്ടം ആവിര്‍ഭവിച്ചു.
മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിന്റെ ഈ പരിതസ്ഥിതികളിലാണ് 1929- 33 ല്‍ പുതിയൊരു സാമ്പത്തികക്കുഴപ്പം പൊട്ടിപുറപ്പെട്ടത്. കുഴപ്പത്തിനുളളിലുളള ഒരു കുഴപ്പമായിരുന്നു അത്. മുതലാളിത്തത്തിന്റെ എല്ലാ വൈരുധ്യങ്ങളേയും അതു പതിന്‍മടങ്ങു മൂര്‍ച്ഛിപ്പിച്ചു. ഉല്‍പാദന വ്യവസ്ഥയാകെ തകര്‍ച്ചയുടെ വക്കത്തെത്തി. കമ്പനികള്‍ പൂട്ടി. തൊഴിലില്ലായ്മ പരന്നുപിടിച്ചു. ചരക്കുകളുടെ വിലയിടിഞ്ഞു. കുഴപ്പം വ്യവസായങ്ങളെ മാത്രമല്ല, കൃഷിയേയും ബാധിച്ചു. കോടിക്കണക്കിനുകൃഷിക്കാര്‍ പാപ്പരായി. സാര്‍വ്വത്രികമായ പട്ടിണിയും ദാരിദ്ര്യവും വ്യഭിചാരവും സാംസ്‌കാരികാധ:പതനവും നടമാടാന്‍ തുടങ്ങി. ഉല്‍പാദനശക്തികളും ഉല്‍പാദന ബന്ധങ്ങളും തമ്മിലുളള പൊരുത്തക്കേടുകള്‍ അവയുടെ മൂര്‍ധ്യ ദിശയിലെത്തി.

മാര്‍ക്‌സിസം പഴഞ്ചനാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ അവര്‍ പറയുന്നതുപോലെയല്ല. മാര്‍ക്‌സും ഏംഗല്‍സും ലെനിനും ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് ലോകസംഭവഗതികള്‍ നീങ്ങിയതും നീങ്ങിക്കൊണ്ടിരിക്കുന്നതും എന്ന് കണ്ണുളളവര്‍ക്കൊക്കെ കാണാന്‍ കഴിയും.

*
ജനയുഗം 26 ഫെബ്രുവരി 2012