Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, December 24, 2013

ക്രിസ്തു ചിരിക്കട്ടെ

ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല. ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ സമത്വത്തിന്റെ ഏകലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ

പന്തലിച്ച മരച്ചില്ലകള്‍ക്കിടയിലൂടെ ഇളംമഞ്ഞ് അരിച്ചിറങ്ങുന്ന ഡിസംബര്‍ രാത്രിയില്‍ മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തിന്റെ ഉള്‍വഴികളിലൂടെ നീങ്ങുകയാണ് ഒരു കരോള്‍സംഘം. യുവത്വത്തിന്റെ സ്വാതന്ത്ര്യമാണത്. രാത്രിയുടെ വൈകിയ യാമങ്ങളിലും വീടുവിട്ടിറങ്ങാനുള്ള സ്വാതന്ത്ര്യം. കൂട്ടായ്മയുടെ സന്തോഷം. പുല്‍ക്കൂടും നക്ഷത്രവിളക്കുകളുമെല്ലാമുണ്ടങ്കിലും എന്റെ ക്രിസ്മസ് ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് കരോളാണ്. കരോളിന് ആരുവിളിച്ചാലും ഞാന്‍ പോകും; ക്ലബ്ബുകാരായാലും പള്ളിയായാലും. സൈഡ്ഡ്രം കൊട്ടുകയാണ് എന്റെ ജോലി. കൂട്ടത്തില്‍ പാടാന്‍ ആര്‍ക്കും സാധിക്കുമല്ലോ. പള്ളിയേക്കാളുപരി പള്ളിപ്പോരില്‍ അഭിരമിച്ച ഒരു കുടുംബപാരമ്പര്യത്തിന്റെ അവകാശിയാണ് ഞാന്‍. "അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍" ഈ പോരിന്റെ ഫലിതരൂപത്തിലുള്ള ആവിഷ്കാരമാണ്. ഇങ്ങനെ പരസ്പരം തമ്മില്‍ തല്ലുന്ന പള്ളിമുറ്റത്ത് ക്രിസ്മസ് കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള മാതാപിതാക്കള്‍ പ്രതീക്ഷകളുടെ ഭാരം എന്റെ ചുമലില്‍ കയറ്റിവച്ചിരുന്നില്ല.

അങ്ങനെ സമാധാനമായി ജീവിച്ചുവരവെയാണ് മറ്റൊരാള്‍ക്കായി പറഞ്ഞുവച്ച വിസയില്‍ യാദൃച്ഛികമായി ഞാന്‍ ഗള്‍ഫിലെത്തുന്നത്. വയസ്സ് 21. ഭാഗ്യവശാല്‍ ഞാനെത്തിയത് ബഹ്റൈനിലാണ്. മതസ്വാതന്ത്ര്യമൊക്കെയുള്ള രാജ്യം. അവിടെയും ക്രിസ്മസ് ആഘോഷങ്ങളുണ്ട്. സമാജങ്ങളും സാംസ്കാരിക പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നവ. ഫ്ളാറ്റുകളില്‍ കയറിയിറങ്ങി കരോള്‍ നടത്തും. നാട്ടിന്‍പുറത്തെ കരോളില്‍ പെണ്‍കുട്ടികളുണ്ടാകാറില്ല. അവര്‍ക്ക് ക്രിസ്മസ് കരോള്‍ ജനലഴിക്കപ്പുറത്തുനിന്നുള്ള കാഴ്ചമാത്രമാണ്. എന്നാല്‍, ഗള്‍ഫിലെത്തുമ്പോള്‍ അവരും കരോളിന്റെ ഭാഗമായിത്തീരുന്നു. യുവാക്കള്‍ക്കൊപ്പം "തിരുപ്പിറവിയുടെ വിശേഷങ്ങള്‍" പാടി നടക്കുന്നു.

സ്നേഹത്തിന്റെ ക്രിസ്തു

ചുങ്കക്കാരും പാപികളും യേശുവിന്റെ അടുക്കല്‍ വന്നു. അവന്‍ അവര്‍ക്ക് നന്മ ഉപദേശിച്ചു. സ്നേഹപൂര്‍വം സംസാരിച്ചു. അവരോടൊപ്പം ഭക്ഷിച്ചു. ഇതില്‍ അസ്വസ്ഥരായി പിറുപിറുത്ത ശാസ്ത്രിമാരോടും പരീശന്മാരോടും യേശു ഒരു ഉപമ പറഞ്ഞു. ""നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടെന്നിരിക്കട്ടെ. അതില്‍ ഒന്നിനെ കാണാതായാല്‍ അവന്‍ തൊണ്ണൂറ്റിയൊമ്പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, ആ കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ച് നടക്കുകയില്ലയോ? കണ്ടുകിട്ടുമ്പോള്‍ സന്തോഷത്തോടെ അവന്‍ അതിനെ ചുമലിലേറ്റുന്നു. അവന്‍ വീട്ടില്‍ വന്ന് സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി "കാണാതായ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടി സന്തോഷിക്കുവിന്‍" എന്ന് പറയും. ഇപ്രകാരംതന്നെ, അനുതാപത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാള്‍ അധികം സന്തോഷം അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു."" ഇതാണ് എന്റെ ക്രിസ്തു. തൊണ്ണൂറ്റിയൊമ്പതിനെയും വിട്ടിട്ട് നഷ്ടപ്പെട്ടുപോയ ഒന്നിനെ തേടുന്ന ക്രിസ്തു. നീതിമാന്മാരെയും സമ്പന്നരെയും വിട്ട് പാപിയെയും പീഡിതനെയും അന്വേഷിച്ചിറങ്ങുന്ന ക്രിസ്തു. എന്റെ പിന്നാലെ വരുന്നവരേക്കാള്‍ ഞാന്‍ കണ്ടെത്തേണ്ടുന്ന ഒറ്റപ്പെട്ടുപോയവര്‍ക്കായി അലയുന്ന ക്രിസ്തു.

നമുക്കെല്ലാം ആള്‍ക്കൂട്ടത്തെയാണ് താല്‍പ്പര്യം. എനിക്ക് അനുയായികള്‍ വേണം, ഭക്തര്‍ വേണം, ആരാധകര്‍ വേണം, വായനക്കാര്‍ വേണം, സ്തുതിപാഠകര്‍ വേണം, ആനന്ദോത്സവങ്ങളും സത്സംഗങ്ങളും വചനപ്രഘോഷണങ്ങളും രോഗശാന്തിശുശ്രൂഷകളും വേണം എന്നൊക്കെയുള്ള സാധാരണ ചിന്തയ്ക്കതീതമായി ഒറ്റയ്ക്ക് വ്യക്തിയെ തേടുന്ന ക്രിസ്തുവുണ്ട്. ആ ക്രിസ്തുവിനെയാണ് എനിക്കിഷ്ടം. അത് അത്ഭുതങ്ങളുടെ ക്രിസ്തുവല്ല. സ്നേഹത്തിന്റെ ക്രിസ്തുവാണ്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയെന്നും അപസ്മാര രോഗിയെ സുഖപ്പെടുത്തിയെന്നും അന്ധന് കാഴ്ച നല്‍കിയെന്നും സുവിശേഷം നമ്മോട് പറയുന്നു. എന്നാല്‍, ക്രിസ്തുവിന്റെ മറ്റൊരു ചിത്രവും നമ്മുടെ മുന്നിലുണ്ട്. "ഗൊല്ഗോഥാ" മലമുകളില്‍ രണ്ടു കള്ളന്മാര്‍ക്കിടയിലെ ക്രൂശ്രിത രൂപം. ഇടതുഭാഗത്തെ കള്ളന്‍ അവനോട് ഒരത്ഭുതം പ്രവര്‍ത്തിക്കാനാവശ്യപ്പെട്ടു. എന്നാല്‍, അതിന് യേശു മുതിരുന്നില്ല. വലതുവശത്തെ കള്ളനാകട്ടെ "യേശുവേ നീ രാജത്വം പ്രാപിച്ചുവരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളണമേ" എന്നാണഭ്യര്‍ഥിക്കുന്നത്. "നീ എന്നോടുകൂടി പറുദീസയില്‍ ഇരിക്കുമെന്ന്" അവന് മറുപടി ലഭിച്ചു. ക്രിസ്തു പീഡനങ്ങള്‍ അനുഭവിച്ചു. പക്ഷേ, അദ്ദേഹത്തിനേക്കാളധികം മുറിവുകള്‍ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുന്ന മനുഷ്യര്‍ ലോകത്തുണ്ട്. പക്ഷേ, ക്രിസ്തുവിനെ പീഡകള്‍ മഹത്വപ്പെടുത്തുന്നതെന്തുകൊണ്ടെന്ന് നാം അന്വേഷിക്കണം.

ഈ ദുരനുഭവങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സകല അവസരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരമുണ്ടായിരുന്നു. "ഞാന്‍ അപേക്ഷിച്ചാല്‍ രണ്ടു ഡസന്‍ മാലാഖമാരെ എന്റെ പിതാവ് അയച്ചുതരും" എന്ന് ക്രിസ്തു പറയുന്നുണ്ട്. വിശ്വാസപ്രകാരം പിതാവിനോട് അപേക്ഷിക്കണ്ട. ക്രിസ്തുപറഞ്ഞാലും മാലാഖമാര്‍ വരും. എന്നാല്‍, ആ അധികാരം കൈയിലുണ്ടായിട്ടും അതുപയോഗിക്കാന്‍ തയ്യാറാകതെ മനുഷ്യസമൂഹത്തിനുവേണ്ടി സ്വരക്തം ചൊരിയുകയും ജീവന്‍ അര്‍പ്പിക്കുകയുംചെയ്തു എന്നതാണ് കാര്യം.

ബൈബിള്‍ എന്നെ വായിക്കുമ്പോള്‍

എല്ലാ ഇതിഹാസങ്ങളിലും പറയപ്പെടാത്ത അനേകം കഥകളുടെ സാധ്യതകള്‍ ഒളിഞ്ഞുകിടക്കുന്നു. ബൈബിളും അങ്ങനെതന്നെ. സത്യവേദപുസ്തകത്തെ വിശുദ്ധഗ്രന്ഥമായി വായിക്കാനാണ് ഏറെപേര്‍ക്കും താല്‍പ്പര്യം. ബൈബിള്‍വാചകങ്ങള്‍ക്കുള്ളില്‍ത്തന്നെ ഉറച്ചുനില്‍ക്കാനുള്ള ശാഠ്യമാണ് അവരുടെ ആനന്ദം. എനിക്ക് ബൈബിള്‍ ചരിത്രഗ്രന്ഥമാണ്. വ്യത്യസ്തമായ തലങ്ങളില്‍ വായിക്കപ്പെടാവുന്ന അനന്തസാധ്യതകളുടെ ഇതിഹാസം. പറഞ്ഞുവച്ച കഥകളുടെ പര്‍വതസാനുക്കള്‍ക്കിടയില്‍ കണ്ടെടുക്കാനുള്ള കഥകളുടെ മഹാനിധിശേഖരം. അക്ഷയഖനി. നമ്മുടെ ഉള്ളില്‍ സ്വപ്നങ്ങളായും ചിത്രങ്ങളായും അവ വന്നുനിറയും. അങ്ങനെയാണ് ഞാനെന്നന്റെ ആദ്യനോവല്‍ എഴുതുന്നത്- അബീശഗിന്‍.

പഴയ നിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ രണ്ട് സന്ദര്‍ഭങ്ങളില്‍മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേര്- അബീശഗിന്‍. ആദ്യം ഇങ്ങനെ: ദാവീദ് രാജാവ് വയോവൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ അവനോട് -""യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ. അവള്‍ രാജസന്നിധിയില്‍ ശുശ്രൂക്ഷിക്കുകയും രാജാവിന്റെ കുളിര്‍ മാറേണ്ടതിന് തിരുമാറില്‍ കിടക്കുകയും ചെയ്യട്ടെ"" എന്നു പറഞ്ഞു. അങ്ങനെ അവര്‍ സൗന്ദര്യമുള്ള ഒരു യുവതിയെ ഇസ്രയേല്‍ ദേശത്തെല്ലാം അന്വേഷിച്ച് ശൂനേംകാരിയായ അബീശഗിനെ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു. ദാവീദിനൊപ്പം ശയിക്കാന്‍ കൊണ്ടുവന്ന അബീശഗിനെ രാജാവിന്റെ മരണശേഷം പുത്രനായ ശലോമോന് മറ്റ് വസ്തുവകകളോടൊപ്പം കൈമാറുന്നു. അന്ന് സ്ത്രീകളെ വസ്തുവകകള്‍ക്കൊപ്പമാണ് പരിഗണിച്ചിരുന്നതെന്ന ചരിത്രംകൂടി നാമിവിടെ മനസ്സിലാക്കുന്നു. ശലോമോന്റെ അര്‍ധസഹോദരനായ അദോനീയാവ് അബീശഗിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ശലോമോന്റെ അമ്മ ബത്ത്-ശേബയെ സമീപിക്കുന്നിടത്താണ് അവള്‍ വീണ്ടും പരാമര്‍ശിക്കപ്പെടുന്നത്. അദോനീയാവിനെ ശലോമോന്‍ ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് ക്രൂരമായി കൊന്നുകളയുകയാണ്.

ഇങ്ങനെ 1189 അധ്യായങ്ങളിലായി 31,173 വാക്യങ്ങളുള്ള ബൈബിള്‍ രണ്ടിടത്തുമാത്രം സ്പര്‍ശിച്ചുപോകുന്ന അബീശഗിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. എങ്ങനെയായിരുന്നു അവളുടെ ജീവിതം? അധികാരത്തിന്റെ രഥചക്രങ്ങള്‍ അവളെ ചവിട്ടിയരച്ചിട്ടുണ്ടാകുമോ? രാജാക്കന്മാരുടെ വെപ്പാട്ടിപ്പുരകളില്‍ ഇങ്ങനെ എത്രയെത്ര ജീവിതങ്ങള്‍ ഹോമിക്കപ്പെട്ടിട്ടുണ്ടാകും? ശലോമോന്‍ സഹോദരനെ കൊന്നതെന്തിന്? ഇതൊന്നും ബൈബിള്‍ പറയുന്നില്ല. ഈ കഥകള്‍ക്കായി നാം ബൈബിളിന് പുറത്തേക്ക് പോകണം. ഭാവനയുടെ ലോകത്തേക്കും സഞ്ചരിക്കേണ്ടിവരും. ബൈബിളില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം മനോഹരമായ ഭാഷയാണ്. കാവ്യാത്മകമാണത്. ഉത്തമഗീതംപോലെ നമ്മെ ചിറകേറ്റിപറക്കുന്ന ഭാഷ. എത്രയോ എഴുത്തുകാരെയാണ് അത് പ്രചോദിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ബിംബങ്ങളുടെ സമൃദ്ധിയുണ്ട് ബൈബിളില്‍. വായനയ്ക്കിടയില്‍ ചിലതൊക്കെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കയറിപ്പോകും. എഴുത്തിന്റെ സ്വകാര്യതകളില്‍ അതില്‍ ചിലതൊക്കെ വന്നുചേരുകയുംചെയ്യും.

"യരുശലേം പുത്രിമാരേ, അവള്‍ അരുന്ധതി! അവള്‍ കറുത്തവള്‍ എങ്കിലും കേദാര്യ കൂടാരങ്ങള്‍പോലെയും ശലോമോന്റെ തിരശീലകള്‍പോലെയും അഴകുള്ളവള്‍ ആകുന്നു. അവളുടെ കണ്ണ് പ്രാവിന്‍ കണ്ണുപോലെ. അധരം കടുംചുവപ്പുനൂലുപോലെയും വായ്മനോഹരവും ആകുന്നു... അവളുടെ തലമുടി ഗിലയാദ് മലഞ്ചെരുവില്‍ കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയും..." എന്നിങ്ങനെ "ഒലിവുകള്‍ മരിക്കുന്നില്ല" എന്ന കഥയില്‍ എഴുതിപ്പോയത് ഞാന്‍ ഓര്‍ക്കുന്നു. ബൈബിളിന് അനുബന്ധമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ക്രിസ്തുവിനെ വിമര്‍ശിച്ചുകൊണ്ടുള്ളവ. ക്രിസ്തു ജീവിച്ചിരുന്നില്ല എന്നുവരെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പുസ്തകങ്ങള്‍. യേശുവിന് മക്കളുണ്ടായിരുന്നു എന്ന് വാദിക്കുന്നവ. ഹോളി ബുക്ക് ആന്‍ഡ് ഹോളിഗ്രെയ്ന്‍, ലാസ്റ്റ് ടെംപ്ടേഷന്‍ തുടങ്ങിയ രചനകള്‍. ബൈബിളിനെ തലതിരിച്ചിടുന്ന അണ്‍ ഓതറൈസ്ഡ് വേര്‍ഷന്‍... അങ്ങനെ എത്ര... പക്ഷേ, ഇതൊന്നും ക്രിസ്തുവിനെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമാകുന്നില്ല.

ചിരിക്കാത്ത ക്രിസ്തു

ക്രിസ്തു ആരെന്ന അന്വേഷണവുമായി അലയുന്നതിനിടെ ഒരു സന്യാസി മഠത്തിലെത്തിയതിനെപ്പറ്റി കസന്‍ദ്സാക്കിസ് പറയുന്നുണ്ട്. മഠത്തില്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപം കണ്ട് സന്ദേഹിയായ സാക്കിസ് "നിങ്ങളെന്തിനാണ് കുരിശില്‍ കിടക്കുന്ന ക്രിസ്തുരൂപം വച്ചിരിക്കുന്നത്. യേശു കുരിശില്‍നിന്ന് ഇറങ്ങുകയും പുനുരജ്ജീവിക്കുകയും ചെയ്തില്ലേ" എന്ന് തര്‍ക്കിച്ചപ്പോള്‍, ലോകത്തിലെ സകലമാനപേരും പീഡനങ്ങളില്‍നിന്ന് മോചിപ്പിക്കപ്പെടുകയും മനുഷ്യന്റെ എല്ലാ മുറിവുകളും സുഖപ്പെടുകയും ചെയ്യുന്നതുവരെ ക്രിസ്തു കുരിശില്‍ത്തന്നെയായിരിക്കുമെന്ന് മറുപടി ലഭിച്ചു. അവിടെനിന്നിറങ്ങിവരുമ്പോള്‍ കസന്‍ദ്സാക്കിസ് തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായപ്പെടുന്നത് ബൈബിളില്‍ നിറയെ താന്‍കാണുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ് എന്നത്രേ! ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല. ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ സമത്വത്തിന്റെ ഏകലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ.

ഇസ്രയേല്‍

ഞാന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത് ചരിത്രപഠനത്തിന്റെ തുടര്‍ച്ചയായാണ്. ഒമ്പതിനായിരം വര്‍ഷം പഴക്കമുള്ള യെരിഹോ പട്ടണം ഞാന്‍ കണ്ടു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നാണിത്. ക്രിസ്തുവിന്റെ പീഡനവഴികളില്‍ നടന്ന് ഭക്തിയുടെ ആനന്ദം ഏറ്റുവാങ്ങുകയായിരുന്നില്ല, ഇവിടെ സമന്വയിച്ച മതങ്ങളുടെ സത്ത അറിയാന്‍ ചരിത്രസാക്ഷ്യങ്ങളുടെ പിന്തുണ തേടുകയായിരുന്നു ഞാന്‍. ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിഞ്ഞ ചരിത്രവസ്തുതകള്‍ മനസ്സിലേക്ക് തിരയടിച്ചുകയറി. നാം അതിന്റെ ഭാഗമായി മാറുന്നതായി അനുഭപ്പെട്ടു.

*
ബെന്യാമിന്‍

Sunday, September 1, 2013

These Days and Dates

EDUARDO Galeano may be fascinated by the days and dates and could have written a book on them, telling or recounting the history behind each of them. But for many, days and dates, specially, the 'days', bring a kind of fear as they have to splurge a lot of money. What is the history behind each of these many might not know, even those who are religiously observing them included. 'They are observing, so we too should observe' has become the fad. This, in fact, is creating lots of problems.

Take the example of Raksha bandhan. While all the schools and offices have declared August 20 as a holiday, the Parliament of India declared 21st as a holiday. According to some, both the days can be observed for the festival. That apart, rakhi means a 'bond of protection' and a sister seeks it from her brother, who is considered to be 'shaurya'. This custom, according to many studies, seems to have started during the medieval period, with the Rajputs. A newspaper, which prides itself in calling it as more interested in advertisements than news, carried an advertisement about itself on Rakhi. It states that brothers should take a 'hard look' at their sisters on this day and respect her for all her strong attributes and achievements. Perhaps, the newspaper in question is trying to wash away its sins of sexist and patriarchal depiction of women it carries throughout the year, with one such advertisement. In the hoopla, many of us intend to forget that this entire custom is patriarchal and depicts women as the 'weaker' lot, who needs to be 'protected'. No wonder, many of our political leaders too pride in exhibiting their rakhis.

Let us come to another day that is observed in this month. Many children may not remember or even taught when and what is a Republic Day or an Independence Day. But most of them know or are being taught, when is Friendship Day, Mother's Day, Father's Day, etc, etc. These days even Independence Day is being reminded through our 'Reliance' on offers and discounts. Of course there is also More, Big Bazaar, Croma and many other such giants to remind us of our 'independence'.

Now, one need not be a fanatic like the ones who are against these days, particularly the one in February – Valentine's Day, to be vexed with these days. One can go on celebrating every day, as everyday has a history and a speciality as Galeano has pointed out in his book, Children of Days. Of course, one needs to have the inclination and more than that the means. Before discussing about other days, let us see how the Friendship Day had originated or learn its history. According to Wikipedia, “Friendship Day was originally promoted by Joyce Hall, the founder of Hallmark Cards in 1930, intended to be 2 August and a day when people celebrated their friendships by sending cards”. Why is 2nd August chosen and not 1st of August or 3rd of August? Here is the answer from Wikipedia: “The second of August was chosen as the centre of the largest lull between holiday celebrations”. Wikipedia has other interesting facts too. “Friendship Day was promoted by the Greeting Card National Association during the 1920s but met with consumer resistance – given that it was her too obviously a commercial gimmick to promote greetings cards. By the 1940s the number of Friendship Day cards available in the US had dwindled and the holiday largely died out there. There is no evidence to date for its uptake in Europe; however, it has been kept alive and revitalised in Asia, where several countries have adopted it”. And three countries are specifically named in the article – India, Bangladesh and Malaysia, where this has become a big rage, with some people even demanding a holiday to celebrate it. It may be to escape from sparing another holiday to the workers, that the first Sunday of August was designated as the 'Friendship Day' every year.

The UN, which declares many days, 'Girl Child Day', World Hunger Day', Earth Day, Poverty Day, etc, etc, too joined in declaring a day for friendship and designated July 30. Here, there is an interesting fact. Going back to the article in Wikipedia, “In honour of Friendship Day in 1998, Nane Annan, wife of then UN Secretary-General Kofi Annan, named Winnie the Pooh as the world's Ambassador of Friendship at the United Nations”. Winnie the Pooh is not some face in the crowd. It is the marvellous creation of the creators of one of the most recognised brands worldwide – Disney. So, Disney creates the ambassador for friendship, just like Coco Cola dressed up Santa Claus in its colours. All of us, ignorant, intelligent or otherwise go on celebrating.

Interestingly 'Friendship Day' is not opposed (or at least as vehemently) as Valentine's Day, though both promote the same 'consumerist', 'western culture'. The religious in India wish reminding us about the friendship of Sri Krishna and Kuchela, while the revolutionaries wish recalling the great friendship of Marx and Engels or the indigenous Bhagat Singh, Sukhdev and Rajguru. Whatever the examples, on the Friendship Day, wishes are exchanged (music to the mobile operators) and bands are tied (jingling the coffers of their manufacturers). Media splurges advertisements and stories of stars and their 'starry' friendship, break-ups and 'hug and make-ups'. We gobble all this with intoxicated fascination.

Before proceeding any further, let it be made doubly clear that it is nobody's case against observance/celebration of 'Friendship Day' or its equivalent or any day for that matter. May all the days enjoy their time under the Sun! But let us think about a simple question, can we equate all the days? Is a Friendship Day equivalent to an Independence Day or a Mother's Day equivalent to Women's Day? While the former doesn't have a history of struggles behind them, the later are rich because of their history of struggles. What is being done today, is to promote the days without any history of struggles and rob those days which have precisely this history of their character and paint them with a commerical brush.

Unfortunately in the marketing blitzkrieg, the difference is getting blurred by each passing day. Already, Women's Day is robbed of its history of struggles for the rights of women. Leave alone thousands of ordinary people, many of those celebrity tweeters (or tweeple) do not know Clara Zetkin or other heroic fighters of that era who had fought for the rights of women and wanted a day to re-resolve to carry forward the struggle for women's emancipation. Today, it is Ponds, Lakme, Oreal or some other cosmetic brand, which promises women fair skin that projects itself as the champion of Women's Day by splurging advertisements. Just as the sexist newspaper prophesying us to respect women!

Similarly, Independence Day and Republic Day are slowly being converted into days to be remembered for the benefits they bring to the consumers, offered by the corporates on these days. Forget about the ideals of our freedom fighters, even the names of freedom fighters are being lost on the new generation of Indians. So much so that the discussion is on who is a martyr rather than on being what are the ideals that our great freedom fighters have fought for and how far have we travelled to realise them.

Here it is not impertinent to question that statement of our opposition leader in the Parliament who stated: “We couldn't be part of the freedom struggle, we were born after 1947, but now we will be a part of the 'freedom from Congress' battle”. Nobody has any issues on her taking part in the 'battle' for 'freedom from Congress'. But, here we should question her; she may have been born after 1947 and thus got 'deprived' of the 'opportunity' to fight for our freedom, but what about her mentor, and the BJP 'patriarch' – LK Advani or for that matter, AB Vajpayee? They were old enough to take part in the freedom struggle, but did they? No. Not only they, but the entire 'Sangh Parivar' shied away from the freedom struggle. Moreover, there are umpteen instances with unchallengeable evidences to show how they at times even compromised with the British. This is the history that they want to hide from the present generation. And this is the history that gets hidden under the wraps of commercialisation, if it is not consciously brought out and propagated. No wonder a former President of the BJP, as reported in a news report in the Hindustan Times, June 23, 2013, “has hinted that it will change textbook syllabi...if it returns to power”. If left unchecked, the already lopsided presentation of our history – with the emphasis on only a certain stream and a handful of leaders' role in the freedom struggle, completely blacking out or presenting a wrong notion of the other streams and leaders – will get further biased.

The media and market too have their own agenda - selfish, profit generating interests behind the commercialisation of 'days' and equating every day. Those who are afraid of history stand to benefit from such attempts.

It is upon us to blow the ash off, rekindle the fire of struggles of common people behind every day in history and place it before the people for their objective assessment of their present and decide their future. This is all the more necessary in these days of crisis – economic, social and political. Let us all stand up to this glorious task or historical responsibility, if you like to call it as such.

*
G Mamatha People's Democracy 25 August 2013

Monday, June 17, 2013

മാലിന്യം വേണം, ത്രിതല സംസ്കരണ പദ്ധതി

സമകാലിക കേരളം നേരിടുന്ന അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മാലിന്യപ്രശ്നം. നമ്മുടെ നഗരങ്ങളെല്ലാം മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടുന്നു. ഗ്രാമങ്ങളും ചെറു പട്ടണങ്ങളും മാലിന്യപ്രശ്നം പരിഹരിക്കാനാകാതെ വലയുന്നു. തെരുവോരങ്ങളും വയലേലകളും വെളിമ്പ്രദേശങ്ങളുമെല്ലാം മാലിന്യ കൂമ്പാരങ്ങളായി മാറി. നമ്മുടെ പുഴകളും നീര്‍ച്ചാലുകളും തുറന്ന ജല സ്രോതസ്സുകളായ കുളങ്ങളുമെല്ലാം മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടികളായാണ് പലരും കണക്കാക്കുന്നത്. അങ്ങനെ നമ്മുടെ ജലപരിസരവും കരപരിസരവും പലതരം രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി മാറുന്നത് നാം വേദനയോടെ കാണുന്നു. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ഒരു മുന്നൊരുക്കവും സുരക്ഷാ നടപടിയും ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന ഒരു നാടായി ഈ "സുന്ദരകേരളം" മാറുന്നു എന്നത് നമ്മെ ഏറെ ലജ്ജിപ്പിക്കുന്നു. നാം നാടുകടത്തിയ രോഗങ്ങളെല്ലാം തിരിച്ചുവരികയാണ്. പുതിയവ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ദിനംപ്രതി മാലിന്യജന്യ രോഗങ്ങളാല്‍ മരിച്ചുവീഴുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു.

മഴ തുടങ്ങി രണ്ടാം ദിവസമായപ്പോള്‍ 20 പേരാണ് ഡെങ്കി പനിപിടിച്ച് മരിച്ചത്. പരിഷ്കൃത ലോകത്തെവിടെയും ഇങ്ങനെ ഉണ്ടാവില്ല. ആധുനിക ഉപഭോഗ സംസ്കാരമാണ്. ഈ മാലിന്യ പ്രസരണത്തിന്റെ മൂലകാരണമെന്ന് നമുക്കറിയാം. ഉല്‍പാദന പ്രവര്‍ത്തനങ്ങളേക്കാളേറെ ഉപഭോഗം സൃഷ്ടിക്കുന്ന മാലിന്യമാണ് ഇന്ന് നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. പരമാവധി ഉപഭോഗമെന്ന മുതലാളിത്തത്തിന്റെ വികസന കാഴ്ചപ്പാട് പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ കൊള്ളയിലേക്കും പരിസരത്തില്‍ അനിയന്ത്രിതമായ മാലിന്യ വിക്ഷേപത്തിലേക്കും നയിക്കുന്നു. ഉപഭോഗത്തിന്റെ പരമകാഷ്ഠ മാലിന്യത്തിന്റെ പരമകാഷ്ഠ കൂടിയായി മാറുന്നു. ഉപഭോഗമാവട്ടെ, ഓരോരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും ചെറുചെറു സാമൂഹ്യ സംവിധാനത്തിലേക്കും വികേന്ദ്രീകരിക്കപ്പെട്ടു നടക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. മാലിന്യസംസ്കരണത്തിലെ ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാര്‍ഗ്ഗം വികേന്ദ്രീകൃത സംസ്കരണം അഥവാ ഉറവിട മാലിന്യ സംസ്കരണമാണ്. എവിടെയാണ് മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നത്, അവിടങ്ങളില്‍വെച്ചുതന്നെ സംസ്കരിക്കപ്പെടണം എന്ന പൊതു ബോധത്തിലേക്ക് നാമിനിയും മൊത്തത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കുറെയേറെ മുന്നേറാന്‍ കഴിഞ്ഞ ഒരു നഗരമാണ് കോഴിക്കോട്. ഒരുകാലത്ത് നിത്യേന 250 മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ കോഴിക്കോട്ടെ സംസ്കരണ കേന്ദ്രമായ ഞെളിയന്‍പറമ്പില്‍ എത്തിയിരുന്നു. ഇത്രയും ഭീമമായ അളവ് സംസ്കരിക്കാനോ കൈകാര്യംചെയ്യാന്‍പോലുമോ ഞെളിയന്‍പറമ്പിന് കഴിഞ്ഞിരുന്നില്ല. തത്ഫലമായി, നഗരവാസികള്‍ക്കും ഞെളിയന്‍പറമ്പ് സ്ഥിതിചെയ്യുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ദേശവാസികള്‍ക്കും അതൊരു തീരാദുരിതമായിരുന്നു. ഒരു പ്രദേശമാകെ ദുര്‍ഗന്ധപൂരിതമായി. സംസ്കരണ പ്രക്രിയയില്‍നിന്നും സംസ്കരിക്കാന്‍ കഴിയാതെ കിടക്കുന്ന വന്‍ കൂനകളില്‍നിന്നും ഒലിച്ചിറങ്ങുന്ന (ലീച്ചേറ്റ് എന്ന് വിളിക്കപ്പെടുന്ന) ദ്രവമാലിന്യം പ്രദേശത്താകെ പരന്നൊഴുകി കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തി. സംസ്കരണം പൂര്‍ണമാകാത്തതിനാല്‍ ജൈവവളവും ആര്‍ക്കും വേണ്ടാതായി. പരിഹരിക്കാനാകാതെ വര്‍ഷങ്ങളോളം ഈ പ്രശ്നം നഗരസഭയ്ക്കും ജന സമൂഹത്തിനും സൃഷ്ടിച്ചിരുന്ന തലവേദന ചെറുതൊന്നുമായിരുന്നില്ല.

മാലിന്യം പരിഹരിക്കാനാകാത്തവിധം ഭീമാകാരംപൂണ്ടതും അശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങളുമായിരുന്നു പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. പ്രശ്നം സഹിക്കവയ്യാതായപ്പോള്‍ ദേശവാസികള്‍ സംഘടിച്ചു മാലിന്യം അവിടേക്ക് വരുന്നത് തടഞ്ഞു. അത് സ്വാഭാവികം മാത്രം. ഒരു സമൂഹത്തിനും അത് താങ്ങാന്‍ കഴിയുമായിരുന്നില്ല. സംസ്കരണ കേന്ദ്രത്തിലെത്തിച്ചാലും സംസ്കരിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ മാലിന്യങ്ങള്‍ തെരുവോരങ്ങളെ കീഴടക്കിത്തുടങ്ങി. ഇത്തരമൊരു സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനും നഗരത്തിലെ പൗരസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്കരിക്കാന്‍ വലിയൊരളവുവരെ നേതൃത്വം നല്‍കാന്‍ കോഴിക്കോട് കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ട്. പൊതുബോധവത്കരണം, വികേന്ദ്രീകൃതമായ ശേഖരണം, സ്രോതസ്സില്‍വെച്ചുതന്നെ സംസ്കരിക്കല്‍, പൊതുജന പങ്കാളിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഞെളിയിന്‍പറമ്പില്‍ മാലിന്യമെത്തുന്നത് ദിനംപ്രതി 60-70 ടണ്ണായി കുറയ്ക്കാന്‍ കഴിഞ്ഞു. വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ പൊതുബോധം, പരിമിതമായിട്ടാണെങ്കിലും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെയൊക്കെ നേട്ടം ഇന്ന് നഗരത്തില്‍ ദൃശ്യമാണ്. എന്നാല്‍ ഞെളിയന്‍പറമ്പിലെ സംസ്കരണം ഇനിയും ശാസ്ത്രീയവും കുറ്റമറ്റതുമാക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി അവിടെ കുമിഞ്ഞുകൂടിയിട്ടുള്ളതും ഇപ്പോള്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ ചില പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും വേണ്ടവിധമുള്ള ഏകോപനം ഇല്ലാത്തത് മൂലവും സര്‍ക്കാര്‍ തലത്തിലെ ഇച്ഛാശക്തിയുടെ അഭാവത്തിലും പ്രശ്നം വീണ്ടും ഗുരുതരമാവുകയാണ്. അതോടൊപ്പം മാലിന്യ സംസ്കരണ പ്രക്രിയയും ദ്രവമാലിന്യ (ലീച്ചേറ്റ്) സംസ്കരണവും ഇനിയും കുറ്റമറ്റതാക്കേണ്ടതുമുണ്ട്. ഞെളിയന്‍പറമ്പില്‍ അനുവര്‍ത്തിച്ചുപോരുന്ന വിന്‍ഡ്രോസ് കമ്പോസ്റ്റിങ് രീതിയുടെ വലിയ നേട്ടം അവിടെ 20-25 ടണ്‍ ജൈവവളം നിത്യേന ഉല്‍പാദിപ്പിക്കുന്നു എന്നതാണ്. ഈ ജൈവവളം നമ്മുടെ കാര്‍ഷികമേഖലയ്ക്ക് നല്ല ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതോടൊപ്പം നഗരസഭയ്ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗവും ആയിരിക്കുമത്. എന്നാല്‍ ഈ സംവിധാനം കുറ്റമറ്റതാകണമെങ്കില്‍ ഉറവിട മാലിന്യ സംസ്കരണവും മാലിന്യവുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ നിലപാടുകളും കൂടുതല്‍ ക്രിയാത്മകമാകേണ്ടതുണ്ട്. മാലിന്യത്തിന്റെ പ്രശ്നം വരുമ്പോള്‍ പൗര സമൂഹം എടുക്കുന്ന ഒരു നിലപാടുണ്ട്. നഗരസഭകളേയും പഞ്ചായത്തുകളേയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അത് ശരിതന്നെ. എന്നാല്‍ അത് ഭാഗികമായേ ശരിയാകുന്നുള്ളു. ത്രിതല പഞ്ചായത്ത് സംവിധാനത്തിന് അവരുടെ ചുമതല ഭംഗിയായി നിര്‍വഹിക്കണമെങ്കില്‍ അതിന് അനുപൂരകമായ ഒരു പൗരസമൂഹവും ഉണ്ടായിരിക്കണം. ഉറവിടത്തില്‍വെച്ചുതന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടണം. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിക്കണം. ഇവയ്ക്കോരോന്നിനും സംസ്കരണ രീതി വ്യത്യസ്തമാണല്ലോ. അജൈവമാലിന്യങ്ങളുടെ സംസ്കരണത്തിന് പലതിനും പല മാര്‍ഗങ്ങളാണ്. ഒരു ഭരണ സംവിധാനത്തിനും ഇത് വീടുകളിലോ മറ്റ് മാലിന്യ ഉല്‍പാദന കേന്ദ്രങ്ങളിലോ പോയി നിര്‍വഹിക്കാനാവില്ല. പൗരസമൂഹം അത് കുടുംബാടിസ്ഥാനത്തിലോ അയല്‍പക്കാടിസ്ഥാനത്തിലോ ചെയ്തേ പറ്റൂ. ഭീമാകാരമായ അളവാണല്ലോ സംസ്കരണ പ്രക്രിയയിലെ മറ്റൊരു കീറാമുട്ടി.

കേന്ദ്രീകൃത സംസ്കരണം ഫലപ്രദമായും ദക്ഷതയോടെയും ചെയ്യണമെങ്കില്‍ പരമാവധി കുറച്ച് മാത്രം അവിടങ്ങളില്‍ എത്തണം. ഇവിടെയാണ് ഉറവിട മാലിന്യ സംസ്കരണം അഥവാ വികേന്ദ്രീകൃത സംസ്കരണ സംവിധാനത്തിന്റെ അനിവാര്യത നിര്‍ണായകമാകുന്നത്. ഓരോ വീട്ടിലും കടകമ്പോളത്തിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ അവിടെവെച്ചുതന്നെ സംസ്കരിക്കാമല്ലോ. ഇതും പരമാവധി പൗരസമൂഹംതന്നെ ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കണം. ഇതിന് ആവശ്യമായ സാങ്കേതികവിദ്യയും സംവിധാനങ്ങളും ഒരുക്കികൊടുക്കേണ്ട ചുമതല ത്രിതല പഞ്ചായത്തുകള്‍ക്കാണ്. ഇതൊരുക്കിയെടുക്കാന്‍ കഴിയാത്ത ദരിദ്രവിഭാഗത്തിന് അതൊരുക്കിക്കൊടുക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ചുമതലയുണ്ട്. അവരത് ചെയ്യണം. മാലിന്യങ്ങള്‍ മിക്കപ്പോഴും പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടി പൊതുസ്ഥലത്തേക്കും വഴിയോരങ്ങളിലേക്കും വലിച്ചെറിയുന്ന സാമൂഹ്യ വിരുദ്ധര്‍ നമ്മുടെ ഇടയിലുണ്ട്. അവരിലെ പൗരബോധമുണര്‍ത്തണം. തന്റെ മാലിന്യങ്ങള്‍ അന്യരുടെ ഇടയിലേക്ക്, പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത് സംസ്കാരശൂന്യമായ നടപടിയാണെന്ന് അവര്‍ മനസ്സിലാക്കണം. എന്നിട്ടും അവര്‍ പ്രവര്‍ത്തന ശൈലി മാറ്റുന്നില്ലെങ്കില്‍ അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ഭരണ സംവിധാനത്തിന് കഴിയണം. അത്തരം ആള്‍ക്കാരെ സാമൂഹ്യവിരുദ്ധരായി പ്രഖ്യാപിച്ച് സമൂഹത്തിന്റെമുമ്പില്‍ കൊണ്ടുവരാന്‍ പ്രാദേശിക കൂട്ടായ്മയകളും യുവജന - പൗരപ്രസ്ഥാനങ്ങളും ശ്രമിക്കുകയും വേണം. ത്രിതല പഞ്ചായത്തുകളും പൗരസമൂഹവും തമ്മിലുണ്ടാകേണ്ട അഭൂതപൂര്‍വ്വമായ ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇവയെല്ലാം നടക്കൂ. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രത്യേകിച്ച് വികേന്ദ്രീകൃത-ഗാര്‍ഹിക നിലവാരത്തിന് ഇന്ന് ധാരാളം മാതൃകകളുണ്ട്. ഒറ്റയൊറ്റ ഫ്ളാറ്റുകള്‍ക്ക് പറ്റിയതാണ് വെര്‍മി കമ്പോസ്റ്റിങ്. ഫ്ളാറ്റു സമുച്ചയങ്ങള്‍ക്കും ധാരാളം അംഗങ്ങളും ഇത്തിരി സ്ഥലവും ഒക്കെയുള്ള വീടുകള്‍ക്കും പറ്റിയതാണ് ഗാര്‍ഹിക ബയോ ഗ്യാസ് പ്ലാന്റുകള്‍. കല്യാണ മണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, വ്യാപാരസമുച്ചയങ്ങള്‍, അറവുശാലകള്‍ എന്നിവയ്ക്ക് പറ്റിയ ബയോ കമ്പോസ്റ്റിങ് യൂണിറ്റുകളും ഇന്ന് വ്യാപകമായി പ്രയോഗിച്ചുവരുന്നുണ്ട്. ഏതാനും സെന്റ് സ്ഥലം മാത്രമുള്ള ചെറിയ വീടുകള്‍ക്ക് പറ്റിയതാണ് പൈപ്പ് കമ്പോസ്റ്റിങ്, പോട്ട് കമ്പോസ്റ്റിങ്, റിങ് കമ്പോസ്റ്റിങ് എന്നിവ. എല്ലാ വീടുകളിലും അവര്‍ക്കനുയോജ്യമായ ഒരു മാലിന്യ സംസ്കരണ സംവിധാനം ഉണ്ടായിരിക്കണം എന്നത് എല്ലാവരും കൈവരിക്കേണ്ട ഒരു സാമൂഹ്യ ലക്ഷ്യമായി കാണണം. ഇപ്പോള്‍ ഏതാണ്ട് എല്ലാ വീടുകളിലും ഒന്നോ രണ്ടോ അതിലധികമോ ടോയ്ലറ്റുകളും മല സംസ്കരണത്തിന് സെപ്റ്റിക് ടാങ്കും ഉണ്ടല്ലോ. ഇത് വളരെ വലിയ ഒരു പുരോഗതിയാണ്. ഇവയ്ക്കുവേണ്ട ചെലവിന്റെ പത്തില്‍ ഒന്നുപോലും വേണ്ട ഒരു മാലിന്യ സംസ്കരണ സംവിധാനം വീട്ടില്‍ ഒരുക്കാന്‍. അത്രയും ചെലവഴിക്കാന്‍ പറ്റാത്തവരുണ്ടാകും. അവര്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ അവ ഒരുക്കിക്കൊടുക്കണം. സംസ്കരണം ഒരു സാമൂഹ്യ ആവശ്യം കൂടിയാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. കമ്പോസ്റ്റിങ് രീതി പ്രയോഗിക്കുമ്പോള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം മാത്രമല്ല നടക്കുന്നത്. അതോടൊപ്പം ഒന്നാംതരം ജൈവവള ഉല്‍പാദനംകൂടി നടക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റുകളിലാകട്ടെ മാലിന്യസംസ്കരണത്തോടൊപ്പം ഒന്നോ രണ്ടോ മണിക്കൂര്‍ കത്തിക്കാനുള്ള പാചകവാതകംകൂടി കിട്ടും. പാചകവാതകത്തിന് വന്‍ വിലയും റേഷനിങ്ങും ഒക്കെ ഏര്‍പ്പെടുത്തുന്ന ഈ കാലത്ത് വലിയ ഒരനുഗ്രഹം ആണ് ബയോഗ്യാസ് പ്ലാന്റുകള്‍. ദിവസേന നാലഞ്ച് കിലോ എങ്കിലും ജൈവ മാലിന്യങ്ങള്‍ ഉണ്ടായിരിക്കണം എന്നുമാത്രം. ഉറവിട മാലിന്യ സംസ്കരണം ഇപ്രകാരം വ്യാപകമായാല്‍, പിന്നീട് കേന്ദ്രീകൃതമായി ഓരോ നഗരസഭയ്ക്കും കൈകാര്യം ചെയ്യേണ്ട മാലിന്യം വളരെ പരിമിതവും അതിനാല്‍ ആ കടമ ലളിതവും ആയിത്തീരും. അതോടൊപ്പം കേന്ദ്രീകൃത സംസ്കരണം ആവശ്യമായ മാലിന്യത്തിന്റെ കടത്ത് ശാസ്ത്രീയമാക്കണം. അത്തരം ലോറികളും മറ്റും ദുര്‍ഗന്ധംവമിക്കുന്ന ഇന്നത്തെ അവസ്ഥ മാറണം. ഈ സാഹചര്യത്തില്‍ 50-60 ടണ്‍വരെ നിത്യേന ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും എളുപ്പം കേന്ദ്രീകൃതമായി സംസ്കരിക്കാം. ശാസ്ത്രീയമായ വിന്‍ഡ്രോ കംപോസ്റ്റിങ്ങാണ് ഏറ്റവും അഭികാമ്യവും സാങ്കേതിക ജഡിലത ഇല്ലാത്തതും. ഈ സംവിധാനം ഒരു ജൈവവള ഫാക്ടറി കൂടിയായി മാറും. മണ്ണിലേക്ക് തിരിച്ചു നല്‍കേണ്ട ജൈവ സമ്പത്തിനെ അങ്ങനെ തിരിച്ചുനല്‍കിക്കൊണ്ട് മണ്ണിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതുവഴി അതൊരു പാരിസ്ഥിതിക സംതുലന ഏര്‍പ്പാടായിത്തീരുകയും ചെയ്യുന്നു. മണ്ണില്‍ നിന്നെടുത്തത് മണ്ണിലേക്കുതന്നെ നല്‍കിക്കൊണ്ട് പോഷക ചക്രം പൂര്‍ത്തിയാക്കുക എന്ന പാരിസ്ഥിതിക ധര്‍മ്മമാണത്. വീടുകളില്‍ സംസ്കരിക്കാന്‍ പറ്റാത്ത ഖരമാലിന്യങ്ങളാണ് പ്ലാസ്റ്റിക്കും അനുബന്ധ സാമഗ്രികളും. ഇവയുടെ ഉത്തരവാദിത്വം ഭരണ സംവിധാനവും പ്രാദേശിക അയല്‍ക്കൂട്ടങ്ങളും ഏറ്റെടുക്കണം. പുനഃചംക്രമണമാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. ഓരോ നഗരത്തിലും ആവശ്യമായത്ര പുനഃചംക്രമണ യൂണിറ്റുകളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അതത് ഭരണസമിതികള്‍ ഏറ്റെടുക്കുകതന്നെ വേണം. അതുപോലെതന്നെ മറ്റ് ഖരവസ്തുക്കളുടെ പ്രശ്നവുമുണ്ട്. ലോഹങ്ങള്‍, ഗ്ലാസ്, കമ്പ്യൂട്ടറുകളും ആശുപത്രികളുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍, കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട പാഴ്വസ്തുക്കള്‍ തുടങ്ങിയ ഒട്ടനവധി ഖരമാലിന്യങ്ങള്‍. ഇവയ്ക്ക് ഓരോന്നിനും സമുചിതമായ സംസ്കരണ രീതികളുണ്ട്. ഈ ഉത്തരവാദിത്വവും നഗരസഭകളുടേയും മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടെയുമാണ്. എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ ഉത്തരവാദിത്വം അവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ അതിനാവശ്യമായ ഏകോപനവും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതെല്ലാം ത്രിതല പഞ്ചായത്തുകളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞുകൊണ്ട് കയ്യുംകെട്ടി നില്‍ക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും അവലംബിക്കുന്നുണ്ട്. ഈ ഏകോപനമില്ലായ്മയും നിസ്സംഗതയും നിരുത്തരവാദിത്വവുമാണ് തിരുവനന്തപുരം വിളപ്പില്‍ശാലാ പ്രശ്നത്തെ ഇത്ര രൂക്ഷമാക്കിയത്.

പല നഗരസഭകളും മുനിസിപ്പാലിറ്റികളും ഈ നയംമൂലം ഇരുട്ടില്‍ തപ്പുന്ന സ്ഥിതിവിശേഷമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കുതന്നെ വേണം. ഇന്നത്തെ നിസ്സംഗതയും നിരുത്തരവാദിത്വവും അപകടകരമാണെന്ന് പറയാതെ വയ്യ. നഗരത്തില്‍ പ്രയോഗിക്കേണ്ട പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനും അതിനാവശ്യമായ മുതല്‍മുടക്ക് നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജെഎന്‍എന്‍യുആര്‍എം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ തുടങ്ങിയത് എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.

മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ പൊതുവെ ഇന്നൊരു പരസ്പര കുറ്റാരോപണത്തിന്റെ സ്വരമാണ് കേള്‍ക്കുന്നത്. ഇത് മാറ്റണം. ഒരു ത്രിതല പാരസ്പര്യവും സംയോജനവും അത്യാവശ്യമാണ്. പൗരസമൂഹം, ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ ഇവ ഓരോന്നും അവരവരുടെ ഉത്തരവാദിത്വം ചുമതലാബോധത്തോടെ പൂര്‍ണ്ണമനസ്സാലേ ചെയ്താലേ ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി മുറിച്ചുകടക്കാനാകു. പൗരസമൂഹം ഉയര്‍ന്ന സാംസ്കരിക അവബോധത്തോടെ തങ്ങളുടെ ചുമതല നിര്‍വഹിക്കണം. ഗ്രാമ-നഗര ഭരണസമിതികള്‍ അവരുടെ കടമ നിര്‍വഹിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനുമുണ്ട് ചുമതല എന്ന് നാം കണ്ടു. ഈ ത്രിതല സംസ്കരണ സംവിധാനമാണിന്ന് കുറ്റമറ്റതാക്കേണ്ടത്. പകരം പസ്പരം കുറ്റാരോപണം ചൊരിഞ്ഞ് താന്താങ്ങളുടെ ഉത്തരവാദിത്വം മറക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്യുന്നു. നാടും നഗരവും നാശത്തിന്റെ വക്കിലേക്കു വഴുതിവീഴുന്ന ഇന്നത്തെ അവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്.

*
പ്രൊഫ. കെ ശ്രീധരന്‍ ചിന്ത വാരിക

Friday, June 14, 2013

സൗരോര്‍ജ്ജം എല്ലാം തരും

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇവാന്‍പാ സോളാര്‍ ഇലക്ട്രിക് ജനറേറ്റിങ് സിസ്റ്റം എന്ന പേരില്‍ 2010ല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം ഇപ്പോള്‍ പരിസമാപ്തിയിലാണ്. 2013ല്‍ത്തന്നെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും. First Flux- എന്നു പേരു വിളിച്ച അതിന്റെ ക്ഷമതാ പരീക്ഷണം ഇവാന്‍പാ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയില്‍ കലിഫോര്‍ണിയയിലുള്ള മൊജാവ് മരുഭൂമിയില്‍ ലാസ് വേഗസില്‍നിന്ന് 64 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഈ ഭീമന്‍ സോളാര്‍ പവര്‍ പ്ലാന്റ് 392 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പവര്‍ പ്ലാന്റില്‍ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദര്‍പ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.

4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമന്‍ പവര്‍സ്റ്റേഷന്‍. 2.18 ബില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവുള്ള ഈ പദ്ധതിയുടെ ഏറ്റവും വലിയ പങ്കാളി എന്‍ആര്‍ജി എനര്‍ജി ഗ്രൂപ്പാണ്. 2012 ഫെബ്രുവരിയില്‍ ഇവാന്‍പായ്ക്ക് സിഎസ്പി (Concentrating Solar Power)- പ്രോജക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മൂന്നു വലിയ സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ കൂടിച്ചേര്‍ന്നതാണ് ഇവാന്‍പാ. പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദര്‍പ്പണങ്ങള്‍ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളില്‍ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോര്‍ജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സാധാരണ താപവൈദ്യുത നിലയത്തില്‍ നടക്കുന്നതുപോലെത്തന്നെയാണ്.

സീമെന്‍സ് കമ്പനിയാണ് സ്റ്റീം ടര്‍ബൈനുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതുകൂടാതെ പവര്‍സ്റ്റേഷന്റെ നിയന്ത്രണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിച്ചിട്ടുള്ളതും സീമെന്‍സ്തന്നെയാണ്. 1,65,000 എച്ച്പിയാണ് ടര്‍ബൈന്‍ (Siemens SST  900 Dual Casing Steam Turbine) കപ്പാസിറ്റി. ദര്‍പ്പണങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് റിലെ പവര്‍ ഇന്‍കോര്‍പറേറ്റഡ്എന്ന സ്ഥാപനമാണ്. കലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറുടെ ദീര്‍ഘവീക്ഷണമാണ് ഈ പദ്ധതിയുടെ വിജയത്തിനു പിന്നിലുള്ളത്. നിരവധി സ്ഥിരം-താല്‍ക്കാലിക തൊഴിലവസരങ്ങളും ഇവാന്‍പാ സൃഷ്ടിക്കുന്നുണ്ട്. മരുഭൂമികളില്‍ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന തടസ്സവാദം ഈ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ 2011ല്‍ത്തന്നെ ഈ തടസ്സം മറികടന്ന് നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു.

ഐറിസ് സൂര്യനിലേക്ക്

ജൂണ്‍ 26ന് ഐറിസ് യാത്ര ആരംഭിക്കുകയാണ്. യാത്ര സൂര്യനിലേക്കാണ്! സൂര്യനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അനാവരണം ചെയ്യുകയാണ് യാത്രയുടെ ഉദ്ദേശ്യം. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും സൗര ആളലുകളും സൗരവാതങ്ങളുടെ ദിശയും മുന്‍കൂട്ടി കണ്ടെത്തുന്നതിനും സൗരാന്തരീക്ഷത്തിലെ പ്ലാസ്മാ പ്രവാഹത്തിന്റെ തീവ്രതയും സാന്ദ്രതയും കണ്ടെത്തുന്നതിനും വേണ്ടി നാസ വിക്ഷേപിക്കുന്ന ഏറ്റവും നവീനമായ ബഹിരാകാശ പേടകമാണ് ഐറിസ് (Interface Region Imaging Spectrograph IRIS). ലോക്ഹീഡ് മാര്‍ട്ടിന്‍ സോളാന്‍ ആന്‍ഡ് ആസ്ട്രോഫിസിക്സ് ലബോറട്ടറി (LMSAL) ആണ് സ്പേസ്ക്രാഫ്റ്റും സോളാര്‍ പാനലും സ്പെക്ട്രോമീറ്ററും നിര്‍മിച്ചിരിക്കുന്നത്.

സ്പേസ്ക്രാഫ്റ്റിലുള്ള ദൂരദര്‍ശിനി നിര്‍മിച്ചത് സ്മിത്സോണിയന്‍ ആസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററിയാണ്. ലോകമെമ്പാടുമുള്ള 20 ഗവേഷണസ്ഥാപനങ്ങളും സര്‍വകലാശാലകളും എറിസിന്റെ എന്‍ജിനിയറിങ് വിഭാഗത്തിന് കരുത്തുപകരുന്നുണ്ട്. 12 കോടി ഡോളറാണ് ഐറിസിന്റെ നിര്‍മാണച്ചെലവ്. നാസയുടെ ചെറിയ സ്പേസ്ക്രാഫ്റ്റ് പദ്ധതിയില്‍ പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നതും ഐറിസിനുതന്നെയാണ്. 440 പൗണ്ട് ഭഭാരമുള്ള ഈ ബഹിരാകാശപേടകത്തിന് ഏഴടി നീളവും സോളാര്‍പാനലുകള്‍ നിവര്‍ത്തിവയ്ക്കുമ്പോള്‍ 12 അടി വീതിയും ഉണ്ടാകും. ഹൈ റസല്യൂഷന്‍ ചിത്രങ്ങളും കംപ്യൂട്ടര്‍ മോഡലിങ്ങും വഴി സൗരോപരിതലത്തില്‍നിന്ന് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലേക്ക് എങ്ങനെയാണ് സൗരദ്രവ്യവും ഊര്‍ജവും പ്രകാശവും പ്രവഹിക്കുന്നതെന്ന് ഐറിസ് കൃത്യമായി പറഞ്ഞുതരും.

ഇതിനുവേണ്ടി സവിശേഷമായി രൂപകല്‍പ്പന നിര്‍വഹിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയായ ക്രോമോസ്ഫിയര്‍, ഐറിസ് നിരീക്ഷണവിധേയമാക്കും. അയോണീകരിക്കപ്പെട്ട വാതകങ്ങളും പ്ലാസ്മയും നിറഞ്ഞ മേഖലയാണിത്. ഇവിടെനിന്നാണ് കൊറോണയിലേക്കുള്ള താപസംക്രമണം നടക്കുന്നത്. സൗര ആളലുകളും ചാര്‍ജിത കണങ്ങളുടെ പ്രവാഹവും (Coronal Mass Ejection) നടക്കുന്നതും ഇവിടെനിന്നാണ്. സൗരവാതകങ്ങളുടെ ഉത്ഭവവും ഈ മേഖലയില്‍നിന്നുമാണ്. എന്നാല്‍, ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ തൃപ്തികരമായി വിശദീകരണം നല്‍കാന്‍ കഴിയാത്ത, പ്രശ്നം പരിഹരിക്കുകയാണ് ഐറിസ് വിക്ഷേപണത്തിന്റെ പ്രധാന ശാസ്ത്രീയലക്ഷ്യം.

സൗരോപരിതലത്തിലെ താപനില 5000 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍, സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലെ താപനില 10 ലക്ഷം ഡിഗ്രി സെല്‍ഷ്യസുമാണ്. സൗരോപരിതലത്തില്‍നിന്ന് കൊറോണയിലെത്തുമ്പോഴേക്കും സൗരദ്രവ്യത്തിന്റെ താപനിലയില്‍ ഇത്രയധികം വര്‍ധനവുണ്ടാകുന്നത് എങ്ങനെയാണെന്നത് ഒരു ദുരൂഹ പ്രതിഭാസമാണ്. അതിവേഗത്തില്‍ കണികാപ്രവാഹം നടന്നുകൊണ്ടിരിക്കുന്ന ക്രോമോസ്ഫിയറില്‍ പ്ലാസ്മാ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന കാന്തികമണ്ഡലത്തിന്റെ സാന്നിധ്യമാണ് കൊറോണയിലെ താപനില ഇത്രയധികം വര്‍ധിക്കുന്നതിനു കാരണമെന്നാണ് ശാസ്ത്രീയ പരികല്‍പ്പന.

*
സാബു ജോസ്

Thursday, May 30, 2013

പ്രതിസന്ധിയില്‍ കള്ളുവ്യവസായം

കള്ളുചെത്ത് ഒരു പരമ്പരാഗത വ്യവസായമാണ്. ഒരുകാലത്ത് തിരു- കൊച്ചി സര്‍ക്കാരിന്റെയും, കേരളപ്പിറവിക്കുശേഷം കേരള സര്‍ക്കാരിന്റെയും ഖജനാവിലേക്കുള്ള പ്രധാന വരുമാനമാര്‍ഗമായിരുന്നു ഈ വ്യവസായം. ഒരുലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ ലഭിച്ചിരുന്നു. തെങ്ങുരോഗവും വിദേശമദ്യത്തിന്റെ കുത്തൊഴുക്കും മാറിവന്ന യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങളും കള്ളുവ്യവസായത്തിനു പ്രതിസന്ധി സൃഷ്ടിച്ചു. നടപ്പുവര്‍ഷത്തില്‍ അംഗീകൃത ഷാപ്പുകളുടെ എണ്ണം 4218 ആണ്. ഏതാനും വര്‍ഷം മുമ്പുവരെ 5972 ഷാപ്പുകളാണ് ഉണ്ടായിരുന്നത്. എ കെ ആന്റണിസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ഘട്ടംഘട്ടമായി മദ്യഷാപ്പുകള്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. 1972 ഷാപ്പുകള്‍ നിര്‍ത്തലാക്കി.

അതിശക്തമായ സമരവും തൃശൂര്‍ സംഭവത്തെയും തുടര്‍ന്ന്, നയം രൂപീകരിച്ചതില്‍ തെറ്റുപറ്റിയെന്നു അന്നത്തെ വകുപ്പുമന്ത്രിക്കു പറയേണ്ടിവന്നു. തെറ്റുതിരുത്താമെന്ന് എക്സൈസ് മന്ത്രി ശങ്കരനാരായണന്‍ പരസ്യമായി സമ്മതിച്ചു. തുടര്‍ന്ന് നിര്‍ത്തലാക്കിയ ഷാപ്പുകളില്‍ 362 എണ്ണം പുനഃസ്ഥാപിച്ചു. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 1610 ഷാപ്പുകള്‍ കൂടി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. കൂടാതെ വ്യവസായ സംരക്ഷണത്തിന് ലൈസന്‍സ് ഫീസ് കുറച്ചുകൊടുത്തു. ലൈസന്‍സില്‍ പോകാത്ത ഷാപ്പുകള്‍ തൊഴിലാളികളുടെ സംയുക്ത കമ്മിറ്റികള്‍ക്ക് നല്‍കി. ലൈസന്‍സ് ഫീസ് ഷാപ്പു ഒന്നിന് 500 രൂപയായി നിശ്ചയിച്ചു. വൃക്ഷക്കരം പൂര്‍ണമായി ഒഴിവാക്കി. പിന്നീട് തൊഴിലാളി സംഘടനകളുടെ അഭ്യര്‍ഥന മാനിച്ച് ലൈസന്‍സ് ഫീസ് പൂര്‍ണമായും ഉപേക്ഷിച്ചു. തൊഴിലാളി കമ്മിറ്റികളെ എല്ലാ സാമ്പത്തിക ബാധ്യതയില്‍നിന്നും ഒഴിവാക്കി എന്നുമാത്രമല്ല, തൊഴിലാളി സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് ഷാപ്പ് ഏറ്റെടുക്കാന്‍ തയ്യാറായ സ്ഥലങ്ങളിലെല്ലാം സംഘങ്ങളെ ഷാപ്പു ഏല്‍പ്പിച്ചു. തൊഴിലാളികളെ വ്യവസായത്തിന്റെ ഉടമകളാക്കി. പ്രൊവിഡന്റ് ഫണ്ട് എട്ടു ശതമാനമായിരുന്നത് 10 ആയി ഉയര്‍ത്തി. ക്ഷേമനിധി ബോര്‍ഡുവഴി ജോലിസമയത്ത് അപകടം പറ്റുന്ന തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ തെങ്ങൊന്നിന് 20 രൂപയും പനയൊന്നിന് 20 രൂപയും ഷാപ്പു നടത്തുന്നവരില്‍നിന്ന് ക്ഷേമനിധി ബോര്‍ഡിന് പിരിച്ചെടുക്കാന്‍ നിയമം കൊണ്ടുവന്നു. ആ ഫണ്ട് ഉപയോഗിച്ച് ഇന്ന് ക്ഷേമനിധി ബോര്‍ഡ്, ജോലിസമയത്ത് അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് 50000 രൂപവരെ ചികിത്സാ സഹായവും അപകടത്തില്‍ മരിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് സഹായവും നല്‍കുന്നു. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. അത് നിയമവ്യവസ്ഥയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 5.4 കോടി രൂപ തന്‍വര്‍ഷത്തെ വിഹിതം ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 44 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. സര്‍ക്കാര്‍വിഹിതം ഇരുപത് കോടിയോളം രൂപ കുടിശ്ശികയാണ്.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ച ഈ കണക്ക് ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. ഇതു കാണിക്കുന്നത് ഇന്ന് ലഭിക്കുന്ന പെന്‍ഷന്‍ നാളെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല എന്നതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഉടനെ ബോര്‍ഡിന് ലഭിക്കേണ്ടതുണ്ട്. കള്ളുചെത്ത് വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇന്നുള്ള ജോലിയും കൂലിയും നാളെ ഉണ്ടാകുമോ എന്നതാണ്. അതിനുപരിയായാണ് നീര ഉല്‍പ്പാദനത്തിന്റെ ഭീഷണി. ഈ പ്രശ്നം പഠിക്കാന്‍ 2013 ജനുവരി 15ലെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി മെയ് 15നു വകുപ്പുമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, നീര ഉല്‍പ്പാദനത്തിനുള്ള കമ്മിറ്റി ശുപാര്‍ശ ഏകകണ്ഠമല്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ 10 അംഗങ്ങളാണുള്ളത്. ഇതില്‍ നാലുപേര്‍ തൊഴിലാളി പ്രതിനിധികളാണ്. അവരുടെ ഭിന്നാഭിപ്രായത്തോടെയുള്ളതാണ് റിപ്പോര്‍ട്ട്. മാത്രമല്ല, നീര ഉല്‍പ്പാദിപ്പിച്ച് ലാഭകരമായി വില്‍ക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നീര ഉല്‍പ്പാദിപ്പിക്കുക എന്നതില്‍ സര്‍ക്കാരിനു മുന്‍വിധിയുണ്ടായിരുന്നു. അതിന് ഉദാഹരണമാണ് 2013 മാര്‍ച്ച് 15 ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശം. ""ഈ രംഗത്ത് ഏറ്റവും വലിയൊരു മൂല്യവര്‍ധിത പരിപാടിയാണ് നീര ഉല്‍പ്പാദനം. അതിലേക്ക് 15 കോടി രൂപ വകയിരുത്തുന്നു"" എന്നതാണത്. നീര ഉല്‍പ്പാദനത്തിന്റെ പ്രായോഗികത പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ചത് കബളിപ്പിക്കലാണെന്ന്് ഇതില്‍നിന്നുതന്നെ മനസിലാക്കാം.

പ്രായോഗികമാണ് എന്ന് തെളിയിക്കപ്പെടാത്ത നീര ഉല്‍പ്പാദനത്തിന് 15 കോടി നല്‍കാന്‍ നിശ്ചയിച്ച സര്‍ക്കാര്‍, കള്ളു വ്യവസായ സംരക്ഷണത്തിനുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ? ജാതിവ്യവസ്ഥ നിലനിന്ന കേരളത്തില്‍ അതിന്റെ പീഡനംകൂടി അനുഭവിച്ചിരുന്നവരാണ് ചെത്തുതൊഴിലാളികള്‍. 1944- 46 കാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. 1952 ആയപ്പോഴേക്കും തിരുകൊച്ചിയില്‍ സ്റ്റേറ്റ് ഫെഡറേഷന്‍ രൂപംകൊണ്ടു. മലബാറില്‍ മദ്യനിരോധനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഫെഡറേഷന്‍ പ്രവര്‍ത്തനം കേരളവ്യാപകമായി. അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ തൊഴിലാളികള്‍ക്ക് അന്നത്തെ കരാറുകാരും അവരുടെ ഗുണ്ടകളും സര്‍ക്കാരുമായും ഏറ്റുമുട്ടേണ്ടിവന്നു. ചോരയും ജീവനും നല്‍കിയാണ് ഈ സമരങ്ങള്‍ വിജയിപ്പിച്ചത്. ചിലതു പരാജയപ്പെട്ടെങ്കിലും അതിലൊന്നും പതറാതെ തൊഴിലാളികള്‍ മുന്നോട്ടുപോയി.

എറണാകുളം ജില്ലയില്‍ കൂലി വര്‍ധനയ്ക്കു വേണ്ടി 1973-ല്‍ 110 ദിവസം നീണ്ടുനിന്ന സമരം ഉദാഹരണമാണ്. മുതലാളിമാര്‍ ഒത്തുതീര്‍പ്പിനു തയ്യാറായെങ്കിലും അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാരായിരുന്നു തടസ്സം. തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സമരമായി ഇത് മാറിയെങ്കിലും അന്തിമവിജയം തൊഴിലാളികള്‍ക്കായിരുന്നു. ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടുമുള്‍പ്പെടെ എല്ലാം നേടി. എറണാകുളം ജില്ലയിലും അമ്പലപ്പുഴ താലൂക്കിലും ചെത്ത് തൊഴിലാളികള്‍ ക്ഷേമനിധി ആനുകൂല്യം നേടിയെടുത്തു. 67ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ അതു സംരക്ഷിക്കാന്‍ "കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി" എന്ന പേരില്‍ ബില്‍ പാസാക്കി തൊഴിലാളികള്‍ നേടിയെടുത്ത ക്ഷേമനിധിക്ക് നിയമസംരക്ഷണം നല്‍കി. 1957-58 ല്‍ കള്ളുഷാപ്പുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും ഈ വ്യവസായത്തിലെ മറ്റു വിഭാഗം ജീവനക്കാരും സംഘടിക്കാന്‍ തുടങ്ങി. ഈ യൂണിയനുകള്‍ക്ക് ഒരു ഫെഡറേഷന്‍ രൂപം കൊണ്ടത് 1980ല്‍ എറണാകുളത്തായിരുന്നു. വ്യവസായത്തില്‍ പ്രവര്‍ത്തിച്ചുവന്ന രണ്ടു സംഘടനകളുടെ കണ്‍വന്‍ഷന്‍ 2006 ഡിസംബര്‍ 29ന് എറണാകുളത്ത് യോഗം ചേര്‍ന്നാണ് ഇന്നത്തെ ഫെഡറേഷന്‍ രൂപീകരിച്ചത്. നേടിയെടുത്ത പല അവകാശങ്ങളും വ്യവസായ പ്രതിസന്ധിയുടെ ഫലമായി സംസ്ഥാനത്ത് പല ഭാഗത്തും ഇന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. എന്നിരിക്കെയാണ് തൊഴിലിനുപോലും ഭീഷണി ഉയരുന്നത്.

*
കെ എം സുധാകരന്‍ ദേശാഭിമാനി

Tuesday, April 16, 2013

വേനല്‍ച്ചൂടില്‍ വിരിയുന്ന അഗ്നിപുഷ്പങ്ങള്‍

ബാലസംഘം വേനല്‍ത്തുമ്പികള്‍ ചിറകുവിരിച്ച് പറയുന്നുയരുകയായി. വേനലറുതിയിലെ കൊടുംചൂടിലാണ് തുമ്പികള്‍ ഒരുങ്ങുന്നത്. എല്ലാം ചന്തയ്ക്കുകീഴ്പ്പെടുന്ന കെട്ടകാലത്ത് മനുഷ്യന്റെ ക്രൂരതകള്‍ക്കതിരില്ലാതാകുമ്പോള്‍, ജീവിതം ഒടുക്കമില്ലാത്ത സഹനമാകുമ്പോള്‍ ആ കൊടുചൂടില്‍നിന്ന് അഗ്നിപുഷ്പങ്ങള്‍ വിരിയുകതന്നെ ചെയ്യുമെന്നും പാകിസ്ഥാനിലെ മലാല യൂസഫ് സായിയും യമനിലെ നുജൂദലിയും നമുക്ക് കാണിച്ചുതരുന്നു. വേനല്‍ തുമ്പികള്‍-2013 സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് മൂന്ന് പെണ്‍കുട്ടികള്‍ക്കാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതുന്ന മലാലയും ദുരിതപൂര്‍ണമായ വിവാഹജീവിതത്തിന്റെ നരകത്തീയില്‍നിന്ന് വിവാഹമോചനം നേടിയ 10 വയസ്സുകാരി നുജൂദും തിരൂരില്‍ തെരുവോരത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ മൃഗീയതയ്ക്കിരയായ കൊച്ചുപാപ്പാത്തിക്കുട്ടിയുമാണ് ആ മൂന്ന് കുരുന്നുകള്‍.

കുട്ടികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയുടെയും ചെറുത്തുനില്‍പ്പിന്റെയും സന്ദേശമാണ് ഇത്തവണ വേനല്‍ത്തുമ്പികള്‍ പകരുന്നത്. 10 വയസ്സ് തികയുന്നതിനുമുമ്പ് വിവാഹിതയാവേണ്ടിവന്ന നുജൂദ്, കൊടും ദാരിദ്ര്യത്തിന്റെയും പുരുഷാധിപത്യ പ്രവണതകളുടെയും നിസ്സഹായയായ ഇരയാണ്. എന്നാല്‍, അസാമാന്യധൈര്യംകൊണ്ട് തന്റെ ദുര്‍വിധിക്കെതിരെ പൊരുതിക്കയറി മോചനം നേടിയ നുജൂദ് ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് മലാലയെപ്പോലെതന്നെ മാതൃകയാണ്. "നൂജൂദ്- ധൈര്യമുള്ള രണ്ട് കണ്ണുകള്‍" ഗോപി കുറ്റിക്കോട് നുജൂദിന്റെ തീക്ഷ്ണാനുഭവങ്ങള്‍ക്ക് രംഗഭാഷ പകര്‍ന്നിരിക്കുന്നു. നാടകം കണ്ടുകഴിയുമ്പോള്‍ നുജൂദ് നമ്മുടെ സ്വന്തം നാട്ടിലുണ്ടെന്ന് നാം തിരിച്ചറിയണം.

ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി എന്ന പൊള്ളുന്ന ചോദ്യമാണ് വേനല്‍ത്തുമ്പികള്‍ സമൂഹത്തോട് ചോദിക്കുന്നത്. ഏറ്റവും കൂടുതല്‍ കരുതലും പരിചരണവും ആവശ്യമുള്ള പ്രായത്തില്‍ കശക്കി എറിയപ്പെടുന്ന ബാല്യം നമ്മുടെ ജനാധിപത്യത്തിന് ഒട്ടും അഭിമാനകരമല്ല. അവതരണശില്‍പ്പത്തിലൂടെ കുട്ടികളുയര്‍ത്തുന്ന ഈ ചോദ്യത്തിന്റെ ഈരടികള്‍ രചിച്ചത് ഹരിശങ്കര്‍ മുന്നൂര്‍ക്കോടാണ്. മലയാളികളുടെ മധ്യവര്‍ഗമനസ്സിന് കുട്ടികളുടെ വിദ്യാഭ്യാസം തങ്ങളുടെ സ്റ്റാറ്റസ് സിംബലാണ്. മാതൃഭാഷയില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന പൊതുവിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ ഇംഗ്ലീഷ് മീഡിയം തേടി നെട്ടോട്ടമോടുന്നു. തങ്ങളുടെ അഭീഷ്ടസാധ്യത്തിനുള്ള ഉരുപ്പടികളായാണ് പലരും കുഞ്ഞുങ്ങളെ കണക്കാക്കുന്നത്. രക്ഷിതാക്കള്‍ ഉടമസ്ഥരായി മാറുമ്പോള്‍, കുട്ടികള്‍ക്ക് പഠനം പീഡനമാകുന്നു; ജീവിതവും. "ഉറക്കമത്രേ നിന്‍ ശത്രു" എന്ന ചൊല്‍ക്കാഴ്ചയിലൂടെ തുമ്പികള്‍ മലയാളികളുടെ അപകടകരമായ ഈ പൊങ്ങച്ചത്തെ തുറന്നുകാട്ടുന്നു.

ഹാസ്യപ്രധാനമായ ഈ ചൊല്‍ക്കാഴ്ചയുടെ രചയിതാവ് എ ആര്‍ ചിദംബരം. ഡി പാണി രചിച്ച കുഞ്ഞുങ്ങളുടെ പ്രിയനാടകം അപ്പമരം വീണ്ടും അരങ്ങിലെത്തുന്നു. ബാലസംഘം രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആദ്യത്തെ വേനല്‍ത്തുമ്പികള്‍ അവതരിപ്പിച്ച ഈ നാടകം പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. വിശക്കുന്ന കുഞ്ഞുങ്ങളെ അപ്പംകാട്ടി മയക്കി ചോരയൂറ്റുന്ന പൊട്ടിപ്പിശാചിനെതിരെ പ്രതിരോധത്തിന്റെ അപ്പമരം തീര്‍ക്കുന്ന കുട്ടികളുടെ കൂട്ടായ്മയുടെ വിജയഗാഥയാണ് അപ്പമരം. കളിയും നാടകവും തമ്മിലുള്ള ജൈവബന്ധത്തെ ദൃഷ്ടാന്തവല്‍ക്കരിക്കുന്ന അപ്പമരം ലക്ഷണയുക്തമായ ബാലനാടകമാണ്. ബാലസംഘം രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം നമ്മളെങ്ങനെ നമ്മളായി എന്നോര്‍ക്കാന്‍ പുതുതലമുറയ്ക്ക് അവസരം നല്‍കുന്നതായിരിക്കണമെന്നാണ് ബാലസംഘം കരുതുന്നത്.

കേരളം കടന്നുപോന്ന ചോരയും കണ്ണീരും നിറഞ്ഞ ചരിത്രവഴികളില്‍ വഴിവിളക്കുകളായി പ്രശോഭിക്കുന്ന കുട്ടികളെയും അവരുടെ പ്രസ്ഥാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന രംഗശില്‍പ്പമാണ് ചരിത്രവഴികള്‍. ഡോക്യു- ഡ്രാമയുടെ രൂപഘടനയിലുള്ള ചരിത്രവഴികള്‍ സുനില്‍ കുന്നരുവിന്റെ രചനയാണ്. ഭഗത്സിങ്ങും ചന്ദ്രശേഖര്‍ ആസാദും ഉത്തംസിങ്ങും ജയലക്ഷ്മിയും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തങ്ങളുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോട് പ്രതികരിച്ചതെങ്ങനെയെന്ന് ഈ രംഗശില്‍പ്പം പുതുതലമുറയ്ക്ക് കാണിച്ചുതരുന്നു. ബ്രിട്ടീഷ് പൊലീസുകാരോടും ജന്മിഗുണ്ടകളോടും നിര്‍ഭയരായി പൊരുതി മുന്നേറിയ ബാലസംഘത്തിന്റെ ആദ്യകാലത്തെ സമരോത്സുക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് നാടകം പ്രേരണ നല്‍കുന്നു. ആംഷി, കൂംഷി രസകരമായ ഒരു മാസ്ക് പ്ലേയാണ്. കൊച്ചുകൂട്ടുകാര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നതോടൊപ്പം പരിസ്ഥിതിയെക്കുറിച്ചും പരിസരമലിനീകരണത്തെക്കുറിച്ചും ചിന്തിക്കാന്‍ മുതിര്‍ന്നവര്‍ക്ക് പ്രേരണയാകുന്നു, പ്രിയദര്‍ശന്‍ ഒരുക്കിയ ഈ രംഗരചന. ബാലസംഘം പ്രവര്‍ത്തകരായ പ്രവീണും അഖിലയും രചിച്ച രണ്ട് സ്കിറ്റുകള്‍ വര്‍ത്തമാനകാല സമൂഹത്തിന്റെ പൊങ്ങച്ചങ്ങളെ തുറന്നുകാട്ടുന്നു.

ഇന്നത്തെ ലോകത്തിന്റെ സ്നേഹശൂന്യതയും ദയാരാഹിത്യവും ഹാസ്യാത്മകമായി ചിത്രീകരിക്കുന്നവയാണ് രണ്ട് സ്കിറ്റും. വേനല്‍ത്തുമ്പികള്‍ പാടിനടന്ന അനേകം കുട്ടിപ്പാട്ടുകളും കൂട്ടപ്പാട്ടുകളും അവയില്‍ ചിലത് കൊരുത്ത് ഒരു ഗാനമാലയും വേനല്‍ത്തുമ്പികള്‍ ഒരുക്കിയിരിക്കുന്നു. ഒ എന്‍ വി, ഏഴാച്ചേരി, ശ്രീരേഖ, ടി ആര്യന്‍ കണ്ണന്നൂര്‍, എം എസ് കുമാര്‍, എം വി മോഹനന്‍, സി ആര്‍ ദാസ്, സ്നേഹ ചന്ദ്രന്‍, കെ കെ കൊച്ച്, ഇ രാമചന്ദ്രന്‍, നാരായണദാസ് തുടങ്ങിയവര്‍ രചിച്ച പാട്ടുകളാണ് ഗാനമാലയിലുള്ളത്. കലാമണ്ഡലം വാസുദേവപ്പണിക്കര്‍, മഞ്ഞളൂര്‍ സുരേന്ദ്രന്‍, എം ശിവശങ്കരന്‍, ഗോപി കണയം, എന്‍ കെ മധുസൂദനന്‍ തുടങ്ങിയവരാണ് ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. ഹരിശങ്കര്‍ മൂന്നൂര്‍ക്കോട്, കെ കെ കൊച്ച്, സ്നേഹചന്ദ്രന്‍, യൂസഫ് കേച്ചേരി, ദിനേശ് കുമാര്‍ എരമം, രവി ഏഴോം, ആതിര, ആനന്ദമോഹന്‍ എന്നിവരുടെ ഈരടികള്‍ക്ക് സംഗീതം പകര്‍ന്നത് കെ എം ഉദയന്‍, എം ശിവശങ്കരന്‍ എന്നിവരാണ്. ഏറ്റവും ഒടുവില്‍ തിത്തേരക്കുട പാടി ചടുലമായ ചുവടുകളില്‍ വേദിയും സദസ്സും ഒരുമിച്ച് ആടിത്തിമിര്‍ക്കുമ്പോള്‍ വേനല്‍ത്തുമ്പികള്‍ വിടവാങ്ങുന്നു.

എറണാകുളം ജില്ലയിലെ തുമ്പികള്‍ ചൊവ്വാഴ്ച ചിറക് നിവര്‍ത്തും. തുടര്‍ന്ന് മെയ് 15 നകം സംസ്ഥാനത്തെ 14 ജില്ലയിലായി നൂറോളം കലാജാഥ പര്യടനം പൂര്‍ത്തിയാക്കും. നൂറ് കലാജാഥയിലായി ആയിരത്തഞ്ഞൂറിലധികം കലാപ്രതിഭകള്‍ അണിനിരക്കും. രണ്ടായിരത്തോളം വേദികളില്‍ ലക്ഷക്കണക്കായ കുട്ടികളോടും രക്ഷിതാക്കളോടും വേനല്‍ത്തുമ്പികള്‍ സംവദിക്കും. വില്ലേജ് കമ്മിറ്റികള്‍ ഒരുക്കുന്ന ബാലോത്സവവേദികളിലാണ് വേനല്‍ത്തുമ്പികള്‍ പറന്നിറങ്ങുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ കഴിവുകളുടെ പ്രകാശനവേദികളാണ് ബാലോത്സവങ്ങള്‍. ഒന്നോ രണ്ടോ ദിവസം നടക്കുന്ന ബാലോത്സവവേദികളില്‍ പറന്നിറങ്ങുന്ന തുമ്പികള്‍ ഒന്നര- രണ്ടുമണിക്കൂര്‍ നേരത്തെ പരിപാടി അവതരിപ്പിച്ച് അടുത്ത വേദിയിലേക്ക് പറന്നകലും. ഈ രീതിയിലാണ് വേനല്‍ത്തുമ്പികളുടെ പര്യടനം ക്രമീകരിച്ചിട്ടുള്ളത്. വേനല്‍ അവധിക്കാലത്ത് കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംഭവമാകും വേനല്‍ത്തുമ്പികള്‍.

*
ടി കെ നാരായണദാസ് ദേശാഭിമാനി 16 ഏപ്രില്‍ 2013

Monday, April 15, 2013

യയാതിയും ജ്ഞാനപ്പാനയും

മുറുക്കമില്ലാത്ത കണ്ണട ഇളകിപ്പോകാതെ ഒരു കൈകൊണ്ട് മുഖത്തോട് ചേര്‍ത്തുപിടിച്ച് മറുകൈയിലിരിക്കുന്ന സി വി രാമന്‍പിള്ളയുടെ നോവലുകള്‍ ഉച്ചത്തില്‍ വായിക്കുന്ന അച്ഛന്‍ ഏഴുവയസ്സിനുശേഷം എന്റെ മനസ്സില്‍ ഓര്‍മമാത്രമാണ്. ഞാന്‍ ബാല്യത്തിന്റെ പടികടക്കുംമുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടുപോയി. അച്ഛനെക്കുറിച്ച് ഇപ്പോഴോര്‍ക്കുമ്പോള്‍ വിളക്കുവെട്ടത്തിരുന്നുള്ള ആ വായനയുടെ ദൃശ്യമാണ് എന്നില്‍ തെളിഞ്ഞുവരുന്നത്. മാര്‍ത്താണ്ഡവര്‍മയിലും രാമരാജ ബഹദൂറിലും ധര്‍മരാജയിലും നിറയുന്ന തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയുടെ സൗന്ദര്യം കേട്ടുവളര്‍ന്നെങ്കിലും ചരിത്രാഖ്യായികകളിലായിരുന്നില്ല എനിക്ക് കമ്പം.

ഏത് സ്കൂള്‍വിദ്യാര്‍ഥിയെയുംപോലെ ഡിറ്റക്ടീവ് നോവലുകളുടെ ത്രസിപ്പിക്കുന്ന ലോകം എന്നെയും വായനയിലേക്ക് പിടിച്ചുകൊണ്ടുവന്നു. നെയ്യാറിനപ്പുറമാണ് എന്റെ വിദ്യാലയം- ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹൈസ്കൂള്‍. ആറ് മുറിച്ചുകടക്കുമ്പോള്‍ എങ്ങനെയായാലും അരനിക്കര്‍ നനയും. ഒറ്റയടിപ്പാതയിലൂടെ പുസ്തകക്കെട്ടും ചേര്‍ത്തുപിടിച്ച് നിക്കറിന്റെ നനവ് അസ്വസ്ഥതപ്പെടുത്തുന്ന മനസ്സുമായി നടന്നുപോകുമ്പോള്‍ തലേരാത്രി വായിച്ച ഡിറ്റക്ടീവ് കഥ ചെറുതായി പേടിപ്പിച്ചുതുടങ്ങും. അപ്പോഴാണ് രാമരാജ ബഹദൂറിന്റെ ഗുണം. അച്ഛന്‍ വായിച്ച നോവല്‍ഭാഗം അപ്പോള്‍ ഓര്‍ത്തെടുക്കും. അങ്ങനെ സി വി നമ്മളറിയാതെ ഉള്ളിലേക്ക് കടന്നു.

ഗൗരവമാര്‍ന്ന വായനയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു അത്. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങനെയോ കൈയിലെത്തിയതാണ് "യയാതി". വി എസ് ഖാണ്ഡേക്കറുടെ ഇതിഹാസമാനങ്ങളുള്ള നോവല്‍. അതിന്റെ മലയാള പരിഭാഷയായിരുന്നു. ഗാഢമായ ബന്ധങ്ങളുടെ സങ്കീര്‍ണതകളെ അതിമനോഹരമായി ആവിഷ്കരിക്കുന്ന യയാതി ഇന്നും എന്റെ ഏറ്റവും ദീപ്തമായ വായനാനുഭവമാണ്. ഗഹനമായ ഒരു തത്വശാസ്ത്രമാണ് ആ പുസ്തകം മുന്നോട്ടുവയ്ക്കുന്നതെന്ന് പില്‍ക്കാലത്തെ പുനര്‍വായനകളിലാണ് വ്യക്തമായത്. അതുതന്നെ യയാതിയുടെ ഇതിഹാസമാനങ്ങളും ക്ലാസിക് സ്വഭാവവും വെളിപ്പെടുത്തുന്നു.

ഒരുവന്റെ അനുഭവങ്ങള്‍ വിപുലവും വ്യത്യസ്തവുമാകുന്ന വ്യത്യസ്ത ജീവിതഘട്ടങ്ങളില്‍ അതിനനുസൃതമായി സംവദിക്കാന്‍ കഴിയുക എന്നതാണ് മഹത്തായ രചനയുടെ ഒന്നാമത്തെ പ്രത്യേകത. യയാതി ഇത്തരത്തിലൊരു കൃതിയാണ്. ലളിതമായ ആഖ്യാനശൈലികൊണ്ട് യയാതി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. ലാളിത്യം വലിയ മുതല്‍ക്കൂട്ടാണ്. സാധാരണക്കാരിലേക്ക് നമ്മുടെ ആശയങ്ങള്‍ എത്തിക്കാന്‍ അനിവാര്യമാണത്. ദാര്‍ശനികതയുടെ ഔന്നത്യമാണല്ലോ ബുദ്ധന്‍. പക്ഷേ, ബുദ്ധനേക്കാള്‍ ക്രിസ്തുവിനെ കൂടുതല്‍ ആളുകള്‍ ഉള്‍ക്കൊള്ളുന്നതെന്തുകൊണ്ടാണ്? ചരിത്രപരമായ ഘടകങ്ങള്‍ക്കൊപ്പം ആശയങ്ങള്‍ ലളിതമായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുകൂടിയാണ് ക്രിസ്തുമതം ഇത്രയേറെ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു. ബൈബിള്‍ ഒരു ബാലികേറാമലയല്ല. അഷ്ടമാര്‍ഗങ്ങളേക്കാള്‍ പത്തു കല്‍പ്പനകള്‍ ക്രിസ്ത്യാനികളല്ലാത്തവര്‍പോലും അറിയാനിടയായത് ലളിതമായ ആവിഷ്കാരംകൊണ്ടാണ്.

യയാതി കഴിഞ്ഞാല്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് "ജ്ഞാനപ്പാന"യാണ്. വരേണ്യവല്‍ക്കൃതമായ ഒരു കാവ്യപരിസരത്ത് ഏതു മനുഷ്യനും എക്കാലവും ഉള്‍ക്കൊള്ളേണ്ട ആശയങ്ങളുടെ മഹാലോകം സൃഷ്ടിക്കാന്‍ പച്ചമലയാളത്തിന് സാധിക്കുമെന്ന് പൂന്താനം തെളിയിച്ചു. നാം ജ്ഞാനപ്പാനയെ ഭക്തിയുടെ ആധിക്യത്തില്‍ എഴുതിയ കൃഷ്ണസ്തുതിയാക്കി വ്യാഖ്യാനിച്ച് പൂന്താനത്തെ ഭക്തകവിയായി മാറ്റിനിര്‍ത്തുന്നു. എന്നാല്‍, മതേതരമായ ആശയലോകമല്ലേ അദ്ദേഹം സൃഷ്ടിച്ചത്! ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്ന ദര്‍ശനഗാംഭീര്യമല്ലേ പൂന്താനത്തിന്റെ വരികള്‍ നമുക്ക് പകരുന്നത്. പി ലീല തന്റെ ഭക്തിയുടെ പാരമ്യത്തില്‍ ആലപിച്ചതുകൊണ്ടുമാത്രം ജ്ഞാനപ്പാന ഭക്തിഗാനമാകില്ല. ജ്ഞാനപ്പാനയെ നാം ഇനിയും പൂര്‍ണമായും തിരിച്ചറിയേണ്ടതായിട്ടുണ്ട്.

കൂടിയല്ല പിറക്കുന്ന നേരത്ത് കൂടിയല്ല ജനിക്കുന്ന നേരത്ത് മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ? ഇങ്ങനെയെല്ലാം എഴുതിയ പൂന്താനത്തെ വെറും ഭക്തകവിയായി കാണാന്‍ സാധിക്കുമോ?

അദ്ദേഹത്തിനെതിരെ അക്കാലത്തെ ആഢ്യകവികള്‍ വാളോങ്ങി. ആ ചരിത്രം വിവരിക്കേണ്ടതില്ല. വരേണ്യവല്‍ക്കരണത്തിന്റെ ഈ മേല്‍പ്പത്തൂര്‍ ഇഫക്ട് ഇപ്പോഴും നിലനില്‍ക്കുന്നു. ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്കും മത്സ്യച്ചന്തയിലെ വില്‍പ്പനക്കാരികളായ അമ്മമാര്‍ക്കും പൊരിവെയിലത്ത് റോഡുപണിചെയ്യുന്ന ചെറുപ്പക്കാര്‍ക്കും കവിത പ്രാപ്യമാകണമെന്നു പറഞ്ഞാല്‍ ഇന്നും കല്ലേറുകിട്ടുന്നു. ആ കല്ലേറുകള്‍ക്കപ്പുറം കവിത ഒഴുകിയൊഴുകി പോകുമെന്നത് സത്യം. യയാതിക്കും ജ്ഞാനപ്പാനയ്ക്കും പൊതുവായി എന്തുണ്ട് എന്ന അന്വേഷണത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല. എങ്കിലും ലാളിത്യത്തോടും വിവരണാത്മകതയുടെ സൗന്ദര്യത്തോടുമുള്ള മനസ്സിന്റെ ഇഷ്ടമാകാം യയാതിയെയും ജ്ഞാനപ്പാനയെയും എന്റെ പ്രിയപുസ്തകങ്ങളാക്കിയതെന്നു തോന്നുന്നു.

*
മുരുകന്‍ കാട്ടാക്കട ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

Saturday, April 13, 2013

ആനയോട്ടവും വാലില്‍തൂങ്ങലും

നമ്മുടെ നാട്ടാനകള്‍ ബെന്‍ജോണ്‍സന്റെയോ പി ടി ഉഷയുടെയോ ആരാധകരല്ലെങ്കിലും ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ആനയോട്ടം ഗുരുവായൂര്‍ അടക്കം പല ക്ഷേത്രപരിസരത്തും ഉണ്ടാകാറുണ്ട്. ഇതൊക്കെ ആന മത്സരബുദ്ധിയോടെ ചെയ്യുന്നതാണോ?

ആനകളെക്കുറിച്ച് സമീപകാലത്തിറങ്ങിയ നല്ലൊരു പുസ്തകമാണ് വനംവകുപ്പ് ജീവനക്കാരനായ ചിറ്റാര്‍ ആനന്ദന്റെ ആനക്കാഴ്ചയുടെ കാണാപ്പുറങ്ങള്‍. അതില്‍ അദ്ദേഹം ആനയോട്ടത്തിന്റെ ഐതിഹ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍, ഗുരുവായൂരമ്പലത്തില്‍ ശീവേലി എഴുന്നള്ളിപ്പിന് ആനയില്ലാതെ വന്നപ്പോള്‍ തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ഒരു ആന ഓടിവന്ന് ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയത്രെ. ഓടുന്ന ആനകള്‍, തിടമ്പും നെറ്റിപ്പട്ടവും കുലുക്കി എറിയുകയും തിടമ്പുപിടിച്ചിരിക്കുന്നവരെ താഴെയിട്ടു ചവിട്ടുകയും തിടമ്പേറ്റാന്‍ സഹായിച്ച പാവം പാപ്പാനെ കുത്തിമലര്‍ത്തുകയും ഒക്കെയാണല്ലോ ചെയ്യുന്നത്. കഥ കഥയും, സത്യം സത്യവുമാണല്ലൊ.

എന്നാല്‍ അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം ശ്രദ്ധിക്കേണ്ടതാണ്. നന്നായി അഭ്യസിപ്പിച്ചാല്‍ ആനകള്‍ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പല അഭ്യാസ മുറകളും കാണിക്കാനുളള കഴിവുണ്ട്. സര്‍ക്കസിലെ ആനകള്‍ അതിന് തെളിവാണല്ലൊ.

ആനയോട്ടമാണെങ്കിലോ അഭ്യസിപ്പിച്ചെടുക്കുന്ന ഒരു കലയൊന്നുമല്ല, നടക്കാനുളള ആജ്ഞകൊടുത്തിട്ട് ചെറുതോട്ടി പ്രയോഗങ്ങള്‍ നടത്തി വേഗത വരുത്തിക്കുകയാണ്. ഗുരുവായൂരിലെ ആനയോട്ടത്തില്‍ നാല്‍പ്പതിലധികം ആനകളെ ഇങ്ങനെ പങ്കെടുപ്പിക്കാറുണ്ട്. ദൈവപ്രീതിയെന്ന അന്ധവിശ്വാസമാണ് പാവം ആനകളെ പീഡിപ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. കാട്ടില്‍ നിന്ന് ഭക്തിയോടെ വന്ന് ഒരു കുട്ടിയാനപോലും ഇന്നേവരെ തിടമ്പെഴുന്നള്ളിക്കാന്‍ നിന്നിട്ടില്ല. ഭഗവല്‍പ്രീതിക്കുവേണ്ടി ട്രാക്ക് തെറ്റാതെ ഓടിയിട്ടുമില്ല.

കൊല്ലം ജില്ലയിലെ ഒരു ഹിന്ദു ആരാധനാലയത്തില്‍ ഇതിനെക്കാള്‍ ക്രൂരമായ ഒരു അന്ധവിശ്വാസമുണ്ട്. ആനയെ ഓടിക്കുക എന്നിട്ടതിന്റെ വാലില്‍ തൂങ്ങുക! സുബ്രഹ്മണ്യന്റെ ബാല്യകാല വിനോദമായിരുന്നത്രെ ഇത്. വാലില്‍ ആളുകള്‍ തൂങ്ങുമ്പോള്‍ വേദനിക്കുന്ന ആന വീണ്ടും ഓടും പിന്നെയും ആളുകള്‍ തൂങ്ങും.

ആരാധനയുടെ ഭാഗമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ അപരിഷ്‌കൃത ജനസമൂഹം മൃഗപീഡനം നടത്തിയിരുന്നതിന്റെ തെളിവാണ്. പരിഷ്‌കൃതസമൂഹം സമ്പൂര്‍ണമായി ഒഴിവാക്കേണ്ടതുമാണ്. ഹിന്ദുമതത്തിലല്ലാതെ മറ്റൊരു മതത്തിലും ഇത്തരം ഗജപീഡനങ്ങള്‍ കേരളത്തില്‍ കാണ്മാനില്ല.

ഉത്സവത്തിന് ആനകളെ ഉപയോഗിക്കുമ്പോള്‍ പരമാവധി പീഡനം ഒഴിവാക്കാനായി വനംവകുപ്പിന്റെ നിര്‍ദേശങ്ങളുണ്ട്. മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി ആനയെ നടത്തരുത്. മുപ്പതുകിലോമീറ്ററിലധികം സഞ്ചരിപ്പിക്കണമെങ്കില്‍ കാല്‍നട ഒഴിവാക്കി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രാവിലെ ആറുമുതല്‍ പതിനൊന്നുവരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയും മാത്രമേ പറയെഴുന്നെള്ളിപ്പിന് ആനയെ ഉപയോഗിക്കാവൂ. തീവെട്ടിയും പടക്കങ്ങളും ആനക്കരികില്‍ വയ്ക്കരുത്. ഇങ്ങനെ പാലിക്കപ്പെടാത്ത നിര്‍ദേശങ്ങള്‍ ധാരാളമുണ്ട്. ആനയ്ക്ക് നിയമസാക്ഷരത തീരെ ഇല്ലല്ലൊ.

ആനകളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുന്നുണ്ട് ചിറ്റാര്‍ ആനന്ദന്‍ ഈ ഗ്രന്ഥത്തില്‍. ദൈവം സഞ്ചരിക്കുന്നത് സാത്വികരുടെ മനസിലൂടെയാണെന്നും ആനപ്പുറത്തല്ലെന്നും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആനയ്ക്ക് ആരാധനാലയങ്ങളെയും ദൈവങ്ങളെയും അറിയാമായിരുന്നെങ്കില്‍, ഭക്തിയും ബഹുമാനവുമുണ്ടായിരുന്നെങ്കില്‍ തിരുനടയില്‍ മൂത്രമൊഴിക്കുകയും പിണ്ടമിടുകയും ചെയ്യുമായിരുന്നില്ലല്ലൊ എന്ന തിരിച്ചറിവിലേയ്ക്കും ഈ പുസ്തകം ടോര്‍ച്ചടിക്കുന്നു.

ആനയോട്ടം, ആനവാല്‍പ്പിടിയെന്ന വാലില്‍ തൂങ്ങിവലിക്കല്‍, തലപ്പൊക്കു മത്സരം ഇവയൊന്നും ആന മനസ്സോടെ ചെയ്യുന്നില്ല. പുണ്യം സംബന്ധിച്ച ദുരാഗ്രഹങ്ങളുള്ള മനുഷ്യന്റെ വികൃതികളാണ്. ഒഴിവാക്കപ്പെടേണ്ട ദുരാചാരങ്ങള്‍.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

Thursday, April 11, 2013

ആര്‍ട്ടിസാന്‍സ് വകുപ്പിന്റെ ആവശ്യകത

നിര്‍മാണ- തയ്യല്‍- കരകൗശല മേഖലകളില്‍ പണിചെയ്യുന്ന അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുകയാണ്. ഈ നയത്തിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാനുള്ള അനുവാദം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും പാചക വാതകത്തിന്റെ സബ്സിഡി പിന്‍വലിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ രൂക്ഷമായ വിലക്കയറ്റം തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.

കേരളത്തില്‍ 42 ലക്ഷത്തോളം ആര്‍ട്ടിസാന്‍സുകള്‍ ഉണ്ടെന്നാണ് കണക്ക്. പരമ്പരാഗത പണിയായുധങ്ങള്‍കൊണ്ട് തൊഴില്‍ ചെയ്തുവന്ന ഇവരുടെ തൊഴില്‍ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങളാണുണ്ടായത്. ഈ മാറ്റങ്ങള്‍ ഇവരുടെ തൊഴിലിനെയും പ്രതിസന്ധിയിലാക്കി. ആധുനിക യന്ത്രങ്ങള്‍ കടന്നുവന്നതോടെയും മുതലാളിത്തവികാസവും പുത്തന്‍ വിപണന സമ്പ്രദായങ്ങളും ആവിര്‍ഭവിച്ചതോടെയും പരമ്പരാഗത തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്ന സ്ഥിതി സംജാതമായി. യന്ത്രനിര്‍മിത ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയാതെ വരികയും പരമ്പരാഗത തൊഴില്‍ മേഖലയാകെ പ്രതിസന്ധിയിലാകുകയും ചെയ്തു. പരമ്പരാഗത ആര്‍ട്ടിസാന്‍സ് വിഭാഗങ്ങളായ മരപ്പണി, ഇരുമ്പുപണി, സ്വര്‍ണപ്പണി, ഓട്ടുനിര്‍മാണം, കല്‍പ്പണി, തയ്യല്‍, തുകല്‍പ്പണി, കരകൗശലം, മണ്‍പാത്രനിര്‍മാണം തുടങ്ങിയ തൊഴിലുകളിലും ഇവയുമായി ബന്ധപ്പെട്ട് പണിയെടുത്തുവരുന്ന ഏകദേശം 174 വിഭാഗം തൊഴിലാളികള്‍ ആര്‍ട്ടിസാന്‍സുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരമായി തൊഴിലോ വരുമാനമാര്‍ഗമോ ഇല്ലാത്തവരായി ഇവര്‍ മാറുകയാണ്. തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് ആര്‍ട്ടിസാന്‍സുകള്‍ക്ക് മാത്രമായി പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കേണ്ടതുണ്ട്്. പ്രസ്തുത മന്ത്രാലയം വഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തൊഴിലും കൂലിയും ഉറപ്പാക്കാനും സാധിക്കും. ആര്‍ട്ടിസാന്‍സുകളുടെ നിലനില്‍പ്പിനുവേണ്ടി ഒട്ടേറെ സമരങ്ങള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി, കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി എന്നിവ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചു നടപ്പാക്കാന്‍ കഴിഞ്ഞു. നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റവും കരിങ്കല്‍-മണല്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിര്‍മാണ മേഖലയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. നിര്‍മാണ മേഖലയിലെ കോണ്‍ട്രാക്ട് സമ്പ്രദായം അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും തൊഴിലാളികളെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത് സ്ഥിരമായി തൊഴിലും കൂലിയും ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കുറഞ്ഞ കൂലി നല്‍കിയും കൂടുതല്‍ സമയം പണിയെടുപ്പിച്ചും തൊഴിലുടമകള്‍ ഇവരെ ചൂഷണം ചെയ്യുന്നു. കുടിയേറ്റ തൊഴിലാളി നിയമം കര്‍ശനമായി നടപ്പാക്കുന്ന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കേരളത്തിലെ നിര്‍മാണരംഗത്ത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്ഷേമനിധികളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്ട്രേഷനും ആനുകൂല്യവിതരണവും കൃത്യമായി നടക്കുന്നില്ല. തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. എല്ലാ ജില്ലകളിലും ഓഫീസ് പ്രവര്‍ത്തനം ഇല്ലാത്തതും അംശാദായം ബാങ്കുകളില്‍ അടയ്ക്കാന്‍ കഴിയാത്തതും ആനുകൂല്യങ്ങളുടെ അപര്യാപ്തതയും ഈ ക്ഷേമനിധിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.

അസംഘടിത മേഖലയിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ മിനിമം പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. 2012ലെയും 2013ലെയും ബജറ്റില്‍ ആര്‍ട്ടിസാന്‍സുകളെ സഹായിക്കുന്നതിന് ഒരു പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ല. ആര്‍ട്ടിസാന്‍സുകള്‍ക്കുവേണ്ടി രൂപം കൊടുത്ത ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കരകൗശല വികസന കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ആര്‍ട്ടിസാന്‍സ് വകുപ്പിന്റെയും മന്ത്രാലയത്തിന്റെയും കീഴില്‍ കൊണ്ടുവരണം. മന്ത്രാലയത്തിന്റെ രൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചയും തുടര്‍ന്നുള്ള പ്രക്ഷോഭ സമരങ്ങള്‍ക്കും കേരള ആര്‍ട്ടിസാന്‍സ് യൂണിയന്റെ 41-ാം സംസ്ഥാന സമ്മേളനം രൂപംകൊടുക്കും.

*
എ പി വാസു ( കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

Friday, April 5, 2013

ദൈവത്തിന്റെ 'ചിന്ന' നാടുകള്‍

ദൈവത്തിന്റെ സ്വന്തം നാട് എന്ന പദവി കേരളം എന്നേ സ്വയം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും മറ്റു നാടുകളും ദൈവത്തിന്റെതാണെന്നുള്ളത് മറക്കാനാവില്ലല്ലോ. അത്തരമൊരു നാട് ഈയിടെ സന്ദര്‍ശിക്കാനായതിന്റെ  അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.

ആന്‍ഡമാന്‍ ദ്വീപുകള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം കുറ്റവാളികളെ നാടുകടത്താനായി ബ്രിട്ടീഷുകാര്‍ മാറ്റിവച്ച നാടായിരുന്നു അടുത്തകാലം വരെ. അക്കൂട്ടത്തില്‍ അനേകം  സ്വാതന്ത്ര്യസമരപ്പോരാളികളെ സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്നതായും നമുക്ക് വായിച്ചറിവുണ്ട്. മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ് ഇരുപതിനായിരത്തോളം പേരെ ആന്‍ഡമാനിലേക്ക് നാടുകടത്തിയതായും കേട്ടറിവുണ്ട്.  പ്രിയദര്‍ശന്റെ 'കാലാപാനി' എന്ന സിനിമ കണ്ടതോടെയാണ് അവിടെ നടന്നിരുന്ന ക്രൂരമായ പീഡനങ്ങളുടെ കഥ നാം നേരിട്ടനുഭവിക്കുന്നതുപോലെ മനസ്സിലാക്കുന്നത്. പിന്നെ എന്തൊക്കെയറിയാം? ഇടക്കാലത്ത്  ആന്‍ഡമാനില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന  പഡോക്ക് തടിയെപ്പറ്റിയും അറിയാം. (നമ്മുടെ കാട് സംരക്ഷിക്കാനായി നാം നമ്മുടെ വനങ്ങളിലെ ക്ലിയര്‍ ഫെല്ലിംഗ് നിരോധിച്ചതോടെ അതിനു പകരം കണ്ടെത്തിയ വിദ്യ ആയിരുന്നല്ലോ തടി ഇറക്കുമതി. അടുത്ത കാലത്തായി ആന്‍ഡമാന്‍ ഭരണകൂടവും വനത്തിലെ തടി വെട്ടല്‍ നിരോധിച്ചിട്ടുണ്ടത്രേ.) പിന്നെ എന്തുണ്ട് നമ്മുടെ പൊതുവിജ്ഞാനം?  ഓ! ആന്‍ഡമാനിലെ ആദിമനിവാസികള്‍ ഉണ്ടല്ലോ. ഉണ്ടായിരുന്നല്ലോ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇല്ല, അവര്‍ തീരെ വംശമറ്റു പോയിട്ടില്ല. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടില്‍ ഏഴായിരത്തോളം ഉണ്ടായിരുന്ന ആദിവാസികള്‍ ഇപ്പോള്‍ ആയിരത്തില്‍ താഴെ ആയി ചുരുങ്ങിയിട്ടുണ്ട്. ചില ഗോത്രങ്ങള്‍ കുറ്റിയറ്റുപോയി. ജാര്‍വകള്‍ ആണ് ഇപ്പോള്‍ അവശേഷിക്കുന്നവരില്‍ പ്രമുഖര്‍. ഓംഗെ പോലെ മറ്റു ചിലര്‍ നൂറില്‍ താഴെ മാത്രം.

എന്നാല്‍ ആന്‍ഡമാന്‍ സാമാന്യം ജനവാസമുള്ള പ്രദേശമാണ്. പല കാലങ്ങളിലായി നാടുകടത്തപ്പെട്ടവരും കോണ്‍ട്രാക്റ്റ് പണിക്കു വന്നവരും അവിടെ സ്ഥിരതാമസമാക്കി, ആന്‍ഡമാന്‍ സ്വന്തം നാടാക്കി മാറ്റി. അങ്ങനെ കോഴിക്കോട്, മഞ്ചേരി, വണ്ടൂര്‍ എന്നൊക്കെ ബോര്‍ഡ് വച്ചുകൊണ്ട് ഓടുന്ന, കാഴ്ചയില്‍ കെ എസ് ആര്‍ ടി സി ബസിനോട് സാദൃശ്യമുള്ള, ബസുകള്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. അതൊക്കെ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തങ്ങളുടെ പുതിയ നാടിനു നല്‍കിയ പഴയ പേരുകളാണ്. പക്ഷേ ജനസംഖ്യയില്‍ ബഹുഭൂരിഭാഗവും ബംഗാളികളാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും അവരായിരുന്നു എന്നത് മാത്രമല്ല, സര്‍ക്കാര്‍  ഉദ്യോഗസ്ഥരായി അവിടെ എത്തിയവരില്‍ ഭൂരിഭാഗവും ബംഗാളികള്‍ ആയിരുന്നു എന്നതും അതിനു കാരണമായിരിക്കാം. അത് കഴിഞ്ഞാല്‍ പിന്നെ തമിഴരാണ് പ്രധാന ഭാഷാവിഭാഗം. മുന്നൂറിലധികം ദ്വീപുകള്‍ ഉണ്ടെങ്കിലും ജനവാസമുള്ളത് മുപ്പതോളം മാത്രം. ചില ദ്വീപുകളില്‍ നെല്ലും പച്ചക്കറിയും കൃഷി ഉണ്ടെങ്കിലും, സര്‍ക്കാര്‍ ഉദ്യോഗം ഒഴിച്ചാല്‍ മീന്‍പിടുത്തവും ടൂറിസവും ആണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. 

നമ്മള്‍ ദൈവത്തിന്റെ പേര് വലിച്ചിഴച്ചത് ടൂറിസത്തിന് വേണ്ടിയായിരുന്നതുകൊണ്ട് ആന്‍ഡമാനിലെ ടൂറിസത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കുന്നത്  പ്രസക്തമായിരിക്കും. ആന്‍ഡമാനില്‍ കാടും മലയും പ്രവര്‍ത്തനനിരതമായ ഒരു അഗ്‌നിപര്‍വതവും ഉണ്ടെങ്കിലും ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ഷിക്കുന്നത് ചിതറിക്കിടക്കുന്ന ദ്വീപുകളിലെ ചേതോഹരമായ ബീച്ചുകളും വിവിധ ജലകേളികളും ആണ്. സന്ദര്‍ശകരില്‍ വെള്ളക്കാര്‍ ധാരാളം ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതലും കുടുംബസമേതം എത്തുന്നവര്‍. പ്രായമേറിയവര്‍ ധാരാളം. വിശേഷിച്ചു സ്ത്രീകളുടെ കൂട്ടങ്ങള്‍ കൗതുകം പകര്‍ന്നു. മിക്കവരുടെയും മക്കള്‍ വിദേശത്തോ നാട്ടിലോ നല്ല നിലയില്‍ ജോലിചെയ്യുന്നു, അമ്മമാരുടെ കുടുംബ പ്രാരാബ്ധങ്ങള്‍ ഏറെക്കുറെ തീര്‍ന്നു. ഇനി അല്‍പ്പം ജീവതം ആസ്വദിക്കാം എന്നു കരുതി വല്ല്യമ്മമാര്‍ ഇറങ്ങിയിരിക്കയാണ്! എഴുപതു കഴിഞ്ഞ മുതിര്‍ന്നവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഒരു ദിവസത്തേക്ക് ആയിരവും രണ്ടായിരവും അതിലധികവും വാടക കൊടുക്കാന്‍ അവര്‍ തയാറാണ്. യാത്രയുടെ നൂലാമാലകളൊക്കെ ട്രാവല്‍ ഏജന്റുമാര്‍ നോക്കിക്കൊള്ളും. പരമസുഖം! കടപ്പുറത്തുപോയി കാറ്റു കൊള്ളുക, തിരയെണ്ണുക.  മിക്കവരും വെള്ളത്തില്‍ ഇറങ്ങി നനയാനും തയാര്‍. കുളിക്കാനും നീന്താനും പാകത്തില്‍ വിശാലമായതും ആഴമില്ലാത്തതും തിര കുറഞ്ഞതുമായ ബീച്ചുകള്‍ പലതുണ്ട് അവിടെ. (നമ്മുടെ ബീച്ചുകളുമായുള്ള  പ്രധാന വ്യത്യാസം അതാണ്. നമുക്ക് കടപ്പുറത്ത് പോയാല്‍ കരയ്ക്കിരുന്നു കുളി കാണുന്നതാണല്ലോ വിനോദം!)

ഹാവ് ലോക്ക്  ദ്വീപിലെ രാധാനഗര്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മനോഹരം എന്ന് കീര്‍ത്തിപ്പെട്ടതത്രേ. (സംഗതി ദ്വീപുകാര്‍ സ്വയം പുകഴ്ത്തുന്നതല്ല കേട്ടോ, നാഷണല്‍ ജ്യോഗ്രാഫിക് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ വിലയിരുത്തിയതാണ്.)  ചെറുപ്പക്കാര്‍ കടലില്‍ കുളിക്കാനും നീന്താനും വേണ്ടിത്തന്നെ വന്നവരാണ്. പലരും മധുവിധു ആഘോഷിക്കുന്നവര്‍. സ്വല്പം അഡ്വഞ്ചറസ് ആയവര്‍ക്ക് സ്പീഡ് ബോട്ട് ഓടിക്കലും  സ്‌നോര്‍കെലിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളും ആവാം. അല്ലാത്തവര്‍ക്കും അടിയില്‍ ഗ്ലാസ് പതിച്ച ബോട്ടില്‍ കയറി പവിഴപ്പുറ്റുകളും അവയ്ക്കിടയില്‍ വിഹരിക്കുന്ന മീനുകളും അടുത്തു കാണാനുള്ള സൗകര്യമുണ്ട്. പക്ഷേ സ്‌കൂബ ഡൈവിംഗ് നല്‍കുന്ന കാഴ്ചകള്‍ അന്യാദൃശം തന്നെയാണെന്ന് പറയാതിരിക്കാനാവില്ല.  രാധാനഗര്‍ ബീച്ചില്‍ ആള്‍ത്തിരക്ക് ഏറുമെങ്കിലും സ്‌കൂബ ഡൈവിംഗ് സൗകര്യമൊരുക്കുന്ന എലിഫന്റ് ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ തികച്ചും ഏകാന്തമാണ്. കാട്ടിലൂടെ ആറേഴു കിലോമീറ്റര്‍ നടന്നുവേണം അവിടെയെത്താന്‍. അല്ലെങ്കില്‍ ബോട്ടില്‍ പോകണം. തുടക്കക്കാരെ സഹായിക്കാന്‍ പരിശീലകര്‍ കൂടെയുണ്ടാകും. ഒരിക്കലും മറക്കാനാവാത്ത ഫോട്ടോകളും എടുത്തുതരും. ചുരുക്കത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിട്ടാത്ത ഒരുപാട് അനുഭവങ്ങളാണ് ആന്‍ഡമാനിലെ ദ്വീപുകളില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത് .

പക്ഷേ, ആന്‍ഡമാനില്‍ കാണാന്‍ കഴിയാത്തത് ആന്‍ഡമാനികളെ മാത്രം! ഒരുകാലത്ത് അവരെയും ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പ്രദര്‍ശന വസ്തുക്കള്‍ ആക്കുന്ന രീതി ഉണ്ടായിരുന്നു. മുഖ്യ ദ്വീപിന്റെ കുറുകെ പോകുന്ന ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡിന്റെ പ്രധാന ആകര്‍ഷണം ആ വഴിക്ക്  വണ്ടിയോടിച്ചു പോകുമ്പോള്‍  ജാര്‍വകളെ അവരുടെ ആവാസവ്യവസ്ഥയില്‍ വച്ചുതന്നെ കാണാം എന്നായിരുന്നു. പക്ഷെ, ഭാഗ്യവശാല്‍, സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അത് നിര്‍ത്തിയിരിക്കയാണ്. പകരം ആന്‍ഡമാന്‍ ആദിവാസികളുടെ ചരിത്രവും ജീവിതരീതിയും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയങ്ങള്‍ ഉണ്ട്, ടൂറിസ്റ്റുകള്‍ക്ക് വേണ്ടി. ബാക്കി നാം കാണുന്നവരെല്ലാം വന്തവാസികള്‍!

ഒരുപക്ഷേ, നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതായിരിക്കാം: ഈ നാട്ടിലെ ജനങ്ങളുടെ സംസ്‌കാരവും കലകളും ആതിഥ്യമര്യാദയും ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഒരവസരം. ദൈവത്തിന്റെ സ്വന്തം ജനങ്ങള്‍! പക്ഷെ ആ ബഹുമതി ആര്‍ജിക്കാന്‍ നാം ഇനിയും ഏറെ പണിയെടുക്കേണ്ടിയിരിക്കുന്നു! ആദ്യമായി നാം തിരിച്ചറിയേണ്ടത് ടൂറിസ്റ്റ് എന്നാല്‍ സായിപ്പ് മാത്രമല്ല എന്നാണ്. കേരളത്തിന്റെ ചരിത്രവും സാംസ്‌കാരിക വൈവിധ്യവും മതസൗഹാര്‍ദവും ഇന്ത്യയിലെ മറ്റു മിക്ക സംസ്ഥാനക്കാര്‍ക്കും ഇന്നും അത്ഭുതമാണ്. പട്ടണം ഖനനവും ഇടയ്ക്കല്‍ ഗുഹയും ബുദ്ധപ്രതിമകളും സെന്റ് തോമസ് സ്ഥാപിച്ചത് എന്ന് കൊണ്ടാടപ്പെടുന്ന ഏഴരപ്പള്ളികളും കൊച്ചിയിലെ ജൂതപ്പള്ളിയും കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയും അമൂല്യ നിധിശേഖരത്താല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും തീര്‍ച്ചയായും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ആകര്‍ഷകമാണ്. വാസ്തവത്തില്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ശബരിമലയും ഗുരുവായൂരും ആണ്. പക്ഷേ, നാമവരെ ടൂറിസ്റ്റുകളായി കാണുന്നതെയില്ല! ടൂറിസത്തെ വിനോദ യാത്ര എന്ന് പരിഭാഷപ്പെടുത്തിയതിന്റെ കുഴപ്പമാകാം അത്.  തീര്‍ഥാടനവും ടൂറിസം തന്നെ. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും, ദൈവദര്‍ശനത്തിനു വരുന്നവര്‍ക്ക് നാടിനെയും നാട്ടാരെയും കൂടുതല്‍ അടുത്തറിയാനുള്ള കൗതുകം ഉണര്‍ത്താനും നാം കൂടുതല്‍ മനസ്സുവയ്ക്കണം എന്നുമാത്രം. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ വച്ച് പറഞ്ഞാല്‍ അവരെ എത്ര കഷ്ടപ്പെടുത്താം എന്നാണു നാം നോക്കുന്നത്. വൃത്തിയുള്ള ഹോട്ടലുകള്‍, ന്യായമായ കൂലി ഈടാക്കുന്ന യാത്രാ സൗകര്യങ്ങള്‍, സ്വയം വണ്ടി ഓടിച്ചുപോകുന്നവര്‍ക്ക് സഹായകമായ മാപ്പുകളും സയിന്‍ ബോര്‍ഡുകളും (ഇംഗ്ലീഷിലും ഹിന്ദിയിലും) ബ്രോഷറുകളും ....... ഇതൊക്കെ ഒരുക്കാന്‍ നമുക്കാവില്ലേ? സര്‍വോപരി, സ്‌നേഹപൂര്‍വമായ പെരുമാറ്റമാണ്  ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം. അപ്പോഴേ നാം ദൈവത്തിന്റെ സ്വന്തം ആളുകള്‍ ആവൂ.

*
ആര്‍ വി ജി മേനോന്‍ Janayugom 02 April 2013

Monday, April 1, 2013

അകം സാത്വികം, അരങ്ങില്‍ രാജസം

കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ആശാന്‍ നിത്യനിദ്രയില്‍ ലയിച്ചുകിടക്കുകയാണ്. പ്രദക്ഷിണം വച്ച് മനസാ നമസ്കരിച്ച് പിന്‍വാങ്ങി. അദ്ദേഹത്തിന്റെ നിറഞ്ഞ കത്തിവേഷത്തിന്റെ മുമ്പിലേയ്ക്കെന്ന പോലെ വീട്ടിലേക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ഒരു കഥകളി സ്ഥലപശ്ചാത്തലം. പരിചയക്കാര്‍ തമ്മില്‍ ഒരു നോട്ടത്തില്‍, ഒരു ചെറുപുഞ്ചിരിയില്‍ മാത്രം ആശയവിനിമയം നടത്തുന്നു. ആശാന്റെ അഭാവം സൃഷ്ടിച്ച പകരക്കാരനില്ലാത്ത ശൂന്യത അനുഭവിക്കുകയാണ് അവര്‍. ഒരു മഹാകാലത്തിന്റെ പര്യവസാനത്തിന് സാക്ഷികളാകുകയാണ് അവര്‍. രാമന്‍കുട്ടിനായര്‍ ആശാന്റെ പ്രതാപത്തെക്കുറിച്ച് പലരും സ്വകാര്യമായി സംസാരിക്കുന്നു. അനിവാര്യമായ മരണത്തെക്കുറിച്ച് തത്വജ്ഞാനം പറയുന്നു.

ഒരു കഥകളിനടന്റെ മരണവീട്ടില്‍ കഥകളിക്കാരെ മാത്രം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുകയാണ്. നാനാമേഖലയിലുള്ള വരുന്നു. രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും പത്രപ്രവര്‍ത്തകരും വാദ്യകലാകാരന്മാരും നാട്ടുകാരും ആസ്വാദകരും ഒരുമിക്കുകയാണ്. അവരെല്ലാം രാമന്‍കുട്ടിനായര്‍ എന്ന വേഷവ്യക്തിത്വത്തെയും സ്വതന്ത്ര വ്യക്തിത്വത്തെയും ആദരിക്കുന്നവരാണ്. ജീവിച്ചിരിക്കെ ആശാനോട് പുലര്‍ത്തിയ സ്നേഹബഹുമാനങ്ങള്‍ അന്ത്യയാത്രയിലും സമര്‍പ്പിക്കാന്‍ എത്തിയവരാണവര്‍. ഈ വന്നവരില്‍ എത്രപേരോട് അദ്ദേഹം നിരന്തര വിനിമയം നടത്തിയിരിക്കും? വ്യക്തിപരമായി എത്രപേരോട് സംസാരിച്ചിരിക്കും? ആരൊക്കെയാണ് ആരാധകര്‍? പക്ഷേ എല്ലാവരും ആശാനെ അവസാനമായി കാണാന്‍ എത്തുകയാണ്. ആരൊക്കെയായിരുന്നു കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ആത്മമിത്രങ്ങള്‍? അദ്ദേഹം ഹൃദയം തുറന്നു സംസാരിച്ചത് ആരോടൊക്കെയായിരിക്കും? ഓരോരുത്തര്‍ക്കും പലതും പറയാനുണ്ടാകും. ചിലര്‍ അയഥാര്‍ഥം പറയും. മറ്റു ചിലര്‍ അലങ്കാരങ്ങള്‍ ചേര്‍ക്കും. കലാമണ്ഡലം രാമന്‍കുട്ടിനായരുടെ വ്യക്തിസവിശേഷതകളില്‍ ഒന്നായി തോന്നിയിട്ടുള്ള ഒന്നാണ് സ്നേഹസമത്വം.

ഓരോരുത്തര്‍ക്കും തന്നോട് ആശാന് പഥ്യമാണ് എന്നു തോന്നിപ്പിക്കുന്ന ഒരു വിനിമയതലം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. ആരാധകരുടെ, അല്ലെങ്കില്‍ സഹൃദയ നാട്യക്കാരുടെ അന്ധമായ സ്തുതികളില്‍ അഭിരമിച്ച് നില മറക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ഏത് അഭിനന്ദനത്തെയും നിര്‍മമമായി കാണാന്‍ ആശാനു സാധിച്ചു. തന്റെ വേഷമാഹാത്മ്യത്തെക്കുറിച്ച് വാചാലരാവുന്നവര്‍ക്കുള്ള മറുപടി സ്വാഭാവികവും നിര്‍മമവുമായ മന്ദഹാസത്തിലൊതുക്കാന്‍ ആശാന് കഴിഞ്ഞു. ആത്മകലയെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിശ്വാസം ഉണ്ടായിരുന്നു. അതിനെ പോഷിപിക്കുന്ന സേവ പറച്ചിലുകള്‍ക്കൊന്നും അദ്ദേഹം കാതുകൊടുത്തില്ല.

രാമന്‍കുട്ടി നായര്‍ കലാമണ്ഡലം സ്റ്റോപ്പില്‍ ബസ്സിറങ്ങിയാല്‍ കലാമണ്ഡലം നിശബ്ദമാവുന്ന ഒരു കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ആശാനുള്ള അണിയറയില്‍ ഒരു ഈച്ച പാറില്ല എന്നതാണ് മറ്റൊരു കേള്‍വി.

വാര്‍ഡനായ രാമന്‍കുട്ടിനായര്‍ അകലെയുള്ള സാന്നിധ്യം കൊണ്ടുമാത്രം ഹോസ്റ്റല്‍ നിയന്ത്രിച്ചിരുന്നതിനെക്കുറിച്ചും കഥകളുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമായി വലിയൊരു കാലഘട്ടം കലാമണ്ഡലത്തിന്റെ കേന്ദ്ര പുരുഷനാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാവരും രാമന്‍കുട്ടിനായരില്‍നിന്ന് ഒരു അകലം പാലിച്ചു. രാമന്‍കുട്ടിനായര്‍ തിരിച്ചും. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ മാത്രമാവും വെള്ളിനേഴിക്കാരന്‍ കൂടിയായ "തെങ്ങിന്‍തോട്ടത്തില്‍ രാമന്‍കുട്ടിയ്ക്ക്" സമം നിന്നത്. അവര്‍ തമ്മില്‍ സൗന്ദര്യദര്‍ശനങ്ങളുടെ പേരില്‍ ഏറെക്കാലം കലഹിച്ചു. പരസ്പരം മൗനികളായി. ഈ കാലത്തും പൊതുവാള്‍ രാമന്‍കുട്ടിനായരുടെ വേഷത്തിന് കൊട്ടി. ആ കൊട്ട് രാമന്‍കുട്ടി നായരും ആഗ്രഹിച്ചു. എനിക്കു തോന്നുന്നത് രാമന്‍കുട്ടിനായരെ ഏറ്റവും അധികം മനസ്സിലാക്കിയ വ്യക്തി കൃഷ്ണന്‍കുട്ടിപ്പൊതുവാളാണെന്നാണ്. രണ്ടര പതിറ്റാണ്ടിനുമുമ്പ് എഴുതിയ "മേളപ്പദം" എന്ന പുസ്തകത്തില്‍ രാമന്‍കുട്ടി നായര്‍ക്ക് പുരസ്കാരസമൃദ്ധി ആശിര്‍വദിയ്ക്കുന്നുണ്ട് കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍. കഥകളിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ഉന്നത പുരസ്കാരങ്ങള്‍ നേടിയ വേഷക്കാരനും രാമന്‍കുട്ടി നായരാവുന്നു. പത്മഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്ന മുദ്ര ജുബ്ബയില്‍ ധരിച്ചാണ് അടുത്തകാലത്ത് അദ്ദേഹം വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഭാരതത്തിന്റെ സമുന്ന കീര്‍ത്തിമുദ്ര കേശഭാരം പോലെ അദ്ദേഹത്തില്‍ തിളങ്ങി.

രാമന്‍കുട്ടിനായര്‍ അരങ്ങില്‍ അമരത്വമേകിയ വേഷങ്ങള്‍ നോക്കുക: കീചകന്‍, ശിശുപാലന്‍, രാവണന്‍, ദുര്യോധനന്‍, നരകാസുരന്‍, പരശുരാമന്‍, കാട്ടാളന്‍. ഇവയില്‍ ഒന്നുപോലും പരാജയപ്പെടാതെ അദ്ദേഹം അനശ്വരമാക്കി. ആയിരം അരങ്ങുകളില്‍ ഈ പ്രതിനായകവേഷങ്ങളുടെ മാനസികാവസ്ഥ ആടിഫലിപ്പിച്ച രാമന്‍കുട്ടിനായര്‍ ജീവിതത്തെ നോക്കിക്കാണുന്നത് എപ്രകാരമായിരിക്കും? "സൂക്കട്" എന്നുമാത്രം വിശേഷിപ്പിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന വലിയ രോഗത്തെ ഇച്ഛാശക്തികൊണ്ടും മനസ്ഥൈര്യം കൊണ്ടും നേരിടാനും ഒരളവുവരെ തോല്‍പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞത് ഈ രാജസകഥാപാത്രങ്ങളുടെ അവതരണങ്ങള്‍ നല്‍കിയ മാനസികാവസ്ഥയാണ്. ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും കൂസലില്ലായ്മയുടെയും പര്യായങ്ങള്‍ കൂടിയാണ് അദ്ദേഹം അവതരിപ്പിച്ച കത്തിവേഷങ്ങള്‍. ആ മനോനില ആവാഹിച്ച രാമന്‍കുട്ടി നായര്‍ക്കുമുന്നില്‍ ഭിഷഗ്വരന്മാര്‍ പോലും അമ്പരന്നുപോവുന്നു. ധീരപുരുഷനായി അവര്‍ രാമന്‍കുട്ടിനായരെ വിലയിരുത്തുന്നു.
വെള്ളിനേഴി ഗ്രാമത്തിന്റെ നിഷ്കളങ്കതയും നൈര്‍മല്യവും വഹിക്കുന്ന ഒരു മനസ്സും രാമന്‍കുട്ടിനായര്‍ക്കുണ്ട്. ചിലപ്പോള്‍ ശിശുസഹജമായ സ്വഭാവം. ഉത്ഭവത്തില്‍ രാവണനൊക്കെയായി ആടിയ ഈ നടനാണോ ഇപ്രകാരം എന്ന് വിസ്മയിക്കാം. ഇരുപതിലധികം കൊല്ലമായി ആശാനുമായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ അടുപ്പം ഏറ്റുവാങ്ങാന്‍ പലപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്. ഭാഗ്യം എന്നുതന്നെയാണ് പറയേണ്ടത്. സ്വതന്ത്ര പത്രപ്രവര്‍ത്തക വേഷത്തില്‍ മുന്നിലെത്തുമ്പോഴും അദ്ദേഹം എന്നെ "ഉണ്ണി" (എന്റെ വിളിപ്പേര്) എന്നാണ് വിളിയ്ക്കുക. വിജയകൃഷ്ണന്‍ എന്ന് അദ്ദേഹം എന്നെ ഇതുവരെ വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മൂത്ത മകന്റെ വിളിപ്പേരും ഉണ്ണി തന്നെ. രണ്ടാമത്തെ മകന്‍ അപ്പുക്കുട്ടനും ഞാനും സമപ്രായക്കാരുമാണ്.

ഒരിക്കല്‍ പാലക്കാടിനടുത്ത് കോങ്ങാട് പാറശ്ശേരിയില്‍ ഒരു വിവാഹം. രാമന്‍കുട്ടി നായര്‍ ആശാനും എത്തിയിട്ടുണ്ട്. എങ്ങനെയാണ് തിരിച്ചുപോകുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ഞാന്‍ മോട്ടോര്‍ സൈക്കിളിലാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ കൂടെ ആരെങ്കിലും ഉണ്ടോ എന്നായി. ഇല്ല എന്നുപറഞ്ഞപ്പോള്‍ മടക്കം ഞാനുമുണ്ട് എന്ന് അദ്ദേഹം ഉത്സാഹിച്ചു. ഞാന്‍ അമ്പരന്നു. ആശാന്‍ മോട്ടോര്‍ സൈക്കിളിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയോ? എന്റെ സങ്കോചം മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. ""ഉണ്ണിയ്ക്ക് പേടിണ്ടങ്കില്‍ ഞാന്‍ ബസ്സില് പൊക്കോളാം"". നമുക്ക് ഒരുമിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞു. നല്ല ഉച്ച. ദൂരവും ഉണ്ട്. ഞാന്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് വണ്ടി ഓടിച്ചു. ആശാന്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. വെള്ളിനേഴിയില്‍നിന്ന് ആശാന്റെ വീട്ടിലേക്കുള്ള വഴി അന്ന് സഞ്ചാരസുഗമമായിരുന്നില്ല. വലിയ കയറ്റിറക്കങ്ങള്‍. മുന്നില്‍ വലിയ കല്ലുകള്‍. മൂന്നു തവണ ആശാനെ ഇറക്കി അല്‍പം നടത്തിക്കേണ്ടിവന്നു. "ഓ. ഇത്പ്പോ" എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. ""അപ്പുക്കുട്ടനാണെങ്കില്‍ ഇറക്കാതെ കൊണ്ടുപോവും"" അദ്ദേഹം പറഞ്ഞു. ""ഞാന്‍ കാരണം ആശാന്റെ ഒരു നഖത്തിന് പോറല്‍ പറ്റിയാല്‍ ആ ഉണ്ണി കാരണം കളി മുടങ്ങി എന്നുപറയില്ലേ""? ഞാന്‍ ആശാനോട് ചോദിച്ചു. ""അല്ല, ധൈര്യല്യങ്ക്ല്‍ വേണ്ട. എറങ്ങീത് നന്നായി."" വീട്ടിലെത്തിയ ആശാന്‍ പത്നിയോട് പറഞ്ഞു: ""ദാ, ഉണ്ണിടെ ഒപ്പാണ് വന്നത്. സ്കൂളിന്റെ അവ്ട്ന്ന് നടന്ന ഫലാ"". ചായ കുടിച്ചിട്ടേ പോകാവൂ എന്ന് ആശാന്‍ നിര്‍ബന്ധിച്ചു.

മറ്റൊരിക്കല്‍ കലാമണ്ഡലത്തിലെ ഒരു മീറ്റിങ്ങ് കഴിഞ്ഞ് ഞങ്ങള്‍ ഒരു വാഹനത്തിലാണ് മടങ്ങിയത്. ചെര്‍പ്പുളശ്ശേരി എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ""നമുക്ക് എമ്പ്രാന്തിരിയുടെ ഹോട്ടലില്‍ പോയി ചായ കുടിയ്ക്കാം."" ഞങ്ങള്‍ ചായയും അടയും കഴിച്ചു. ഞാന്‍ പണം കൊടുക്കാന്‍ ഭാവിച്ചപ്പോള്‍ ആശാന്‍ വിലക്കി. ""ഏയ്, ഉണ്ണികൊട്ക്കണ്ട"". അദ്ദേഹം പതുക്കെ താളാത്മകമായി ജുബ്ബയുടെ പോക്കറ്റില്‍നിന്ന് അഞ്ഞൂറു രൂപയുടെ നോട്ടെടുത്ത് ചുരുള്‍ നിവര്‍ത്തി. അതിന് തിരനോട്ടത്തിന്റെ അതേ സൗന്ദര്യം തോന്നി. ബാക്കി പണം "പതിഞ്ഞ പദ"ത്തിന്റെ പശ്ചാത്തലം പോലെ പതുക്കെ പോക്കറ്റിലിട്ടു.

ആശാന്റെ ജീവിതത്തിനുതന്നെയുണ്ട് ഒരു കല്ലുവഴിച്ചിട്ടയുടെ സ്വാഭാവികത. ഒരിക്കല്‍ കാലടിയില്‍ ഒരു യോഗം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചു മടങ്ങുകയാണ്. രാജാനന്ദനും ഉണ്ട്. രാത്രി കഴിഞ്ഞു തൃശൂരെത്തിയപ്പോള്‍ രാമന്‍കുട്ടി ആശാന് അപ്പോള്‍ ഗോപി ആശാനെ കാണണം. അദ്ദേഹം ഒരു ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയാണ്. രാത്രി വൈകി. ഞങ്ങള്‍ മുണ്ടൂരില്‍ നിന്നുള്ള പാതയില്‍ വഴിതെറ്റി. ചിലരോട് അന്വേഷിച്ചു. ആര്‍ക്കും നല്ല നിശ്ചയമില്ല. ""അവനെ ലോകം മുഴുവന്‍ അറിയും. പക്ഷേ നാട്ടില് ആര്‍ക്കും അറിയില്ല"" രാമന്‍കുട്ടി നായര്‍ ആശാന്‍ പറഞ്ഞു. ഞങ്ങള്‍ വീട് കണ്ടുപിടിച്ചു. ശിഷ്യസ്നേഹത്തിന്റെ വൈകാരികമുഹൂര്‍ത്തം അനുഭവിച്ചറിഞ്ഞു. ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...

ഏറെ വേദികളില്‍ അദ്ദേഹത്തിന്റെ വരിയിലോ തൊട്ടുപിറകിലോ ഇരിക്കാനുള്ള അസുലഭ ഭാഗ്യം ലഭിച്ചിട്ടുണ്ട്. സത്യത്തില്‍ ഇരിപ്പുറയ്ക്കാറില്ല. ആ മഹാനടന്റെ മുന്നില്‍ ഞാനാര്? "ഗുരു താന്‍ ദൈവമെന്നുള്ളില്‍ തോന്നീടേണമെപ്പൊഴും" എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലിയേ അദ്ദേഹം പ്രസംഗിക്കാറുണ്ടായിരുന്നുള്ളൂ. തികച്ചും പാരമ്പര്യാധിഷ്ഠിത പശ്ചാത്തലത്തില്‍ പിറന്നുവളര്‍ന്ന രാമന്‍കുട്ടിനായര്‍ പുതിയ കാലവുമായി കലാപരമായി സന്ധി ചെയ്തു. അകം പച്ചയായ ആശാന്‍ അരങ്ങില്‍ രാജസ വേഷങ്ങളാടി നിറഞ്ഞു എന്നതും കലാകൗതുകമാവുന്നു. കലയില്‍ ഒരു കാലഘട്ടത്തിന്റെ മുടിചൂടാമന്നനായി വിരാജിക്കാന്‍ രാമന്‍കുട്ടി നായര്‍ക്കു കഴിഞ്ഞു. കഥകളി എന്ന വിചാരത്തില്‍ സ്വയം സമര്‍പ്പിച്ച് അദ്ദേഹം ജീവിച്ചു. രാമന്‍കുട്ടി നായരുടെ കാലത്ത് കളി കാണാന്‍ കഴിഞ്ഞു എന്നത് പല തലമുറകളുടെ സുകൃതം.

*
എന്‍ പി വിജയകൃഷ്ണന്‍ ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013

Sunday, March 31, 2013

പ്രത്യാശയുടെ സന്ദേശം

പുനരുത്ഥാനം പല വീക്ഷണകോണിലൂടെയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ക്രിസ്തീയ ദര്‍ശന സമസ്യയാണ്. ശാരീരികവും സാമ്പത്തികവും സാമൂഹ്യവും മറ്റുമായി വ്യക്തിജീവിതത്തിലോ കുടുംബത്തിലോ സംഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും തിരിച്ചടികള്‍ക്കും ലഭിക്കുന്ന ആത്മീയ പരിഹാരമായി പലരും പുനരുത്ഥാനത്തെ വ്യാഖ്യാനിക്കാറുണ്ട്. യേശുവിന്റെ ജീവിതം നമുക്ക് പക്ഷേ മറ്റൊരു സന്ദേശമാണ് നല്‍കുന്നത്? പീഡാനുഭവത്തെയും ഉയിര്‍പ്പിനെയും കുറിച്ച് യേശു ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു. "ഇതാ നാം ജെറുശലേമിലേക്കാണ് പോകുന്നത്. അവിടെവച്ച് മനുഷ്യപുത്രന്‍ മുഖ്യപുരോഹിതന്മാരുടേയും വേദജ്ഞരുടേയും കൈകളില്‍ ഏല്‍പ്പിക്കപ്പെടും. അവര്‍ അവന്് മരണശിക്ഷ വിധിക്കും. അവനെ വിജാതീയര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കും. അവര്‍ അവനെ പരിഹസിക്കും. അവന്റെ മേല്‍ തുപ്പും. അവനെ ചാട്ടകൊണ്ട് അടിക്കും, കൊല്ലും. മൂന്നു ദിവസം കഴിഞ്ഞ് അവന്‍ ഉയിര്‍ത്തെഴുനേല്‍ക്കും" (മര്‍ക്കോസ് 10:33-34) പിന്നീട് എന്താണ് സംഭവിച്ചതെന്ന് പുതിയ നിയമത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"പട്ടാളക്കാര്‍ അവനെ ഒരു ചെങ്കുപ്പായം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞുണ്ടാക്കി അവര്‍ അത് അവന്റെ തലയില്‍ വച്ചു. യഹൂദരുടെ രാജാവേ ജയിച്ചാലും എന്നു പറഞ്ഞ് അവര്‍ അവനെ വന്ദിക്കാന്‍ തുടങ്ങി. അവര്‍ ഞാങ്ങണ കൊണ്ട് അവന്റെ ശിരസ്സില്‍ അടിക്കയും അവന്റെ മുഖത്ത് തുപ്പുകയും മുട്ടുകുത്തി അവനെ നമസ്കരിക്കയും ചെയ്തു. ഇങ്ങനെ പരിഹസിച്ചശേഷം അവര്‍ ചെങ്കുപ്പായം അഴിച്ചുമാറ്റി അവനെ സ്വന്തം വസ്ത്രം തന്നെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി". (മര്‍ക്കോസ് 15:16-20)."ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം മഗ്ദലമറിയത്തിന്നു പ്രത്യക്ഷനായി" (മാര്‍ക്കോസ് 16:9) ബൈബിളില്‍ വചനങ്ങളുടെ ശ്രദ്ധാപൂര്‍വമായ വായന പുനരുത്ഥാനം ഒറ്റപ്പെട്ട ഒരു അത്ഭുതസംഭവമല്ലെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിനു മുന്‍പ് നടന്ന സംഭവപരമ്പരകളുടെ തുടര്‍ച്ചയും അവയോടുള്ള ധാര്‍മിക പ്രതികരണവും കൂടിയാണത്.

നീതിക്കുവേണ്ടി യേശുനടത്തിയ പ്രബോധനങ്ങള്‍ ഫരിസേയരെയും സദ്ദൂക്കിയരെയും വേദജ്ഞരെയും പ്രകോപിപ്പിക്കുന്നതുകൊണ്ടാണ് യേശുവിന് കുരിശിലേക്കുള്ള യാത്ര ആരംഭിക്കേണ്ടിവരുന്നത്. അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി രണ്ട് കൊള്ളക്കാരോടൊപ്പം കുരിശുമരണം വരിച്ചതിനെ തുടര്‍ന്നാണ് പുനരുത്ഥാനവും തുടര്‍ന്ന് സ്വര്‍ഗാരോഹണവും സംഭവിക്കുന്നതെന്നാണ് ബൈബിളിന്റെ ശ്രദ്ധാപൂര്‍വമായ വായന വെളിപ്പെടുത്തുന്നത്. നീതിക്കുവേണ്ടിയുള്ള നിര്‍ഭയമായ പോരാട്ടം, ഭരണകൂടം, പൗരോഹിത്യം തുടങ്ങിയ വ്യവസ്ഥാപിത അധികാര സ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടല്‍, ഭരണകൂടത്തിന്റെ നീതിരഹിതമായ ഇടപെടല്‍, വിചാരണ, അനീതിയാണെന്നറിഞ്ഞുകൊണ്ട് തന്നെയുള്ള ശിക്ഷവിധിക്കല്‍, അതിഭീകരമായ പീഡനം, ക്രൂശിക്കല്‍ ഇവയെല്ലാം അടങ്ങിയ പരസ്പര ബന്ധിതങ്ങളായ സംഭവങ്ങളുടെ ആകെത്തുകയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതെന്ന് കാണാന്‍ കഴിയും. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റി നിര്‍ത്തി പുനരുത്ഥാനത്തിന്റെ ആന്തരികാര്‍ഥം മനസ്സിലാക്കാനാകില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് പുനരുത്ഥാനത്തിന്റെ തുടക്കം. യേശു പറയുന്നുണ്ട്: "നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ സൗഭാഗ്യവാന്മാര്‍; അവര്‍ സംതൃപ്തിയടയും" (മത്തായി 5:6). "നീതിക്കുവേണ്ടി പീഡനമനുഭവിക്കുന്നവര്‍ സൗഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്" (മത്തായി 5:10) അമൂര്‍ത്തമായി നടത്താവുന്ന ഒന്നല്ല നീതിക്കുവേണ്ടിയുള്ള പോരാട്ടം. ആരുടെ പക്ഷത്തുനിന്നാണ്, ആര്‍ക്കുവേണ്ടിയാണ്, ആരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് യേശു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. യേശു പറയുന്നു: "അധ്വാനിക്കുന്നവരെ, കനത്ത ഭാരം ചുമക്കുന്നവരെ, നിങ്ങള്‍ ഏവരും എന്റെയടുക്കല്‍ വരിക" (മത്തായി 11:28). അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗരാജ്യം മാത്രമല്ല നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഇഹലോകജീവിതവും നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടമാണ് യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ചത്. താന്‍ മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്ന് യേശു പറയുന്നുണ്ട് (മത്തായി 22:32). അദ്ദേഹം മാമോനെ (ധനദേവത) തിരസ്കരിച്ച് ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പക്ഷം ചേര്‍ന്നാണ് നിലയുറപ്പിച്ചത്. യേശുവിന്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശമാണ് ദരിദ്രര്‍ക്കുവേണ്ടി പോരാടുന്നവര്‍ക്കെല്ലാം നല്‍കുന്നത്.

ഭരണകൂട മര്‍ദനോപകരണങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടാലും കൊലചെയ്യപ്പെട്ടാലും ദരിദ്രപക്ഷ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കപ്പെടുമെന്ന് സമീപകാല ലോകാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിനമേരിക്കന്‍ ജനങ്ങളുടെ പക്ഷം ചേര്‍ന്ന് പോരാടി വീരചരമമടഞ്ഞ ഫാദര്‍ കാമിലോ ടോറസ്സും ഏണസ്റ്റോ ചെഗുവേരയും പ്രതിനിധാനം ചെയ്ത ആശയങ്ങള്‍ക്ക് ഉയിര്‍ത്തെഴുനേല്‍പ്പ് സംഭവിച്ചുകൊണ്ടിക്കുന്നത് ഒരു ലോകയാഥാര്‍ഥ്യമാണ്. അതുകൊണ്ടു കൂടിയാണ് ലാറ്റിനമേരിക്കയിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ സ്ഥാനത്ത് ജനങ്ങളോട് പ്രതിബന്ധതയും ഉത്തരവാദിത്വവുമുള്ള ജനകീയ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തിയിട്ടുള്ളത്. വ്യക്തിജീവിതത്തിലും പൊതുരംഗത്തുമെല്ലാം നീതിക്കുവേണ്ടി പോരാടുകയും അധികാരസ്ഥാപനങ്ങളോട് ഏറ്റുമുട്ടി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ സന്ദേശം നല്‍കുന്ന സന്ദര്‍ഭമാണ് ക്രിസ്തുവിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനെ ഓര്‍മിച്ചുകൊണ്ടെത്തുന്ന ഈസ്റ്റര്‍ ദിനം.

ലാറ്റിനമേരിക്കയില്‍ നിന്നുള്ള പുതിയ മാര്‍പ്പാപ്പ പുനരുത്ഥാനത്തിന്റെ ഈ ലാറ്റിനമേരിക്കന്‍ മാതൃകള്‍ തന്റെ ഈസ്റ്റര്‍ പ്രഭാഷണങ്ങളില്‍ സൂചിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. * ഫാദര്‍ കമെലൊ ടോറസ്സ് റെസ്ട്രിപോ (1929-66): കൊളംബിയയിലെ വിപ്ലവകാരിയായ കത്തോലിക്കാ പുരോഹിതന്‍. ദേശീയ വിമോചനസേനയില്‍ അംഗമായി കൊളംബിയയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടി വീരമൃത്യ വരിച്ചു.

*
ഡോ. ബി. ഇക്ബാല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 മാര്‍ച്ച് 2013

Friday, March 29, 2013

ടാങ്കറുകളും ദാഹത്തിന്റെ സമ്പദ്‌ഘടനയും



മറാത്തവാഡയിലെ ഏറ്റവും വലിയ വ്യവസായമെന്ന പദവി കരിമ്പിൽ നിന്നും ദാഹം തീർക്കലിലേയ്ക്ക് മാറിയിരിക്കുകയാണു്.  മറ്റെല്ലാത്തിനെയും നിഷ്പ്രഭമാക്കുക്കയാണു് മനുഷ്യരുടെയും വ്യവസായശാലകളുടെയും ജലത്തിന്റെ ആവശ്യകത.  ദേശത്തങ്ങോളമിങ്ങോളം മുതലിറക്കുന്നവർ ജലവിപണനത്തിലൂടെ കോടിക്കണക്കിനു രൂപ കൊയ്തെടുക്കുന്നു.  കാലിത്തീറ്റയാവാൻ മാത്രമുപയോഗപ്പെടുന്ന ഉണങ്ങിയ കരിമ്പുകെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വഴികളിലൂടെ എണ്ണമറ്റ "ടാങ്കറുകൾ" ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും മറ്റ് വ്യവസായശാലകളിലേയ്ക്കും ലാഭത്തിന്റെ കണക്കുകൽ പെരുക്കിക്കൊണ്ട് ചീറിപ്പായുന്നു. ജലവിപണികൾ മറ്റെല്ലാത്തിനെയും പിന്നിലാക്കി വളർന്നിരിക്കുന്നു. അവയുടെ പ്രതീകമായി ടാങ്കറുകളും.

ആയിരക്കണക്കിനു ടാങ്കറുകളാണു് ദിവസേന മറാത്തവാഡയിലൂടേ തലങ്ങും വിലങ്ങും വെള്ളം ശേഖരിച്ചു ആവശ്യസ്ഥാനത്തെത്തിച്ച് വില്പന നടത്തുന്നത്. സർക്കാർ കരാറിൽ പ്രവർത്തിക്കുന്നവ നാമമാത്രവും പലതും കടലാസിൽ മാത്രം ഒതുങ്ങുന്നവയുമാണു. അതുകൊണ്ട് തന്നെ ദൈനംദിനം വളരുന്ന ജലവിപണിയിൽ സ്വകാര്യ ടാങ്കറുകൾഅത്യന്താപേക്ഷിതമാവുന്നു. നേതാക്കന്മാരായ കോണ്‍ട്രാക്ടർമാരും, കോൺട്രാക്ടർമാരായ നേതാക്കളും എം.എൽ.ഏമാരുമെല്ലാം ഈ വിപണിയുടെ സജീവസാന്നിദ്ധ്യങ്ങളാണു്. പലപ്പോഴും ആ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും  ഉൾപ്പെടുന്നു.  മിക്കവരും നേരിട്ടും ബിനാമിയായും സ്വകാര്യടാങ്കറുകളുടെ ഉടമകളാണു്.

ജലവിപണിയുടെ സാമ്പത്തികശാസ്ത്രം

കനം കുറഞ്ഞ ഉരുക്കുതകിടു വളച്ചുണ്ടാക്കിയ വീപ്പകൾ മാത്രമാണു് ശരിക്കു പറഞ്ഞാൽ ടാങ്കറുകൾ. 198 കിലോ വീതം വരുന്ന മൂന്നു 5x18 അടി ഉരുക്കുഷീറ്റ് ഉണ്ടെങ്കിൽ പതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്കർ നിർമ്മിക്കാം. ഷീറ്റുകൾ വളച്ചെടുത്ത് തമ്മിൽ വെൽഡ് ചെയ്താൽ ടാങ്കറായി. ലോറികളോ ട്രക്കുകളോ മറ്റ് വലിയ വാഹനങ്ങളുടെയോ മുകളിൽ ഉറപ്പിച്ചാൽ വെള്ളം കൊണ്ടുപോകാൻ റെഡിയായി. താരതമ്യേന ചെറിയ വാഹനങ്ങൾ ഇതിലും ചെറിയ ടാങ്കറുകളായിരിക്കും ഉപയോഗിക്കുക. ഉദാഹരണത്തിനു് ഒരു വലിയ വാനിന്റെ ട്രെയിലറായി 5000 ലിറ്ററിന്റെ ടാങ്കർ ഘടിപ്പിക്കാം. ആയിരം മുതൽ അഞ്ഞൂറു വരെയുള്ള ടാങ്കറുകൾ മിനിട്രാക്ടറുകളിലും, തുറന്ന ഓട്ടോറിക്ഷകളിലും, കാളവണ്ടികളിൽ പോലും കടത്തപ്പെടുന്നു

ജലക്ഷാമം രൂക്ഷമാകുന്തോറും നൂറുകണക്കിനു ടാങ്കറുകൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നിർമ്മിക്കപ്പെടുന്നു. ജൽനാ ജില്ലയിലെ ജൽനാ പട്ടണത്തിൽ മാത്രം ഓട്ടോറിക്ഷകളും ട്രക്കുകളും മറ്റ് വാഹനങ്ങളുമുൾപ്പെടെ ആയിരത്തിരുന്നൂറോളം വാഹനങ്ങൾ ജലസ്രോതസ്സുകൾക്കും വെള്ളത്തിനു ഗതിയില്ലാത്ത പൊതുജനങ്ങൾക്കുമിടയിൽ ഷട്ടിലടിക്കുന്നു.  വാഹനങ്ങളുടെ ഡ്രൈവർമാർ കക്ഷികളുമായി സെൽ ഫോണുകളിൽ വിലപേശുന്നു.  വെള്ളം വൻ തോതിൽ ആവശ്യമായി വരുന്ന വ്യവസായങ്ങൾക്കാണു് വെള്ളത്തിന്റെ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത്. മറാത്തി ദിനപ്പത്രമായ 'ലോക് സത്ത'യിലെ ലക്ഷ്മൺ റാവുത്തും സഹപ്രവർത്തകരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി  ഈ വിപണിയെപ്പറ്റി പഠിക്കുന്നു. അവരുടെ കണക്കനുസരിച്ച് ടാങ്കറുടമകളുടെ ദൈനംദിന വ്യവഹാരം അറുപത് ലക്ഷത്തിനും എഴുപതുലക്ഷത്തിനുമിടയ്ക്കാണു്. ഈ ഒരു ഒറ്റ പട്ടണത്തിൽ മാത്രം ജലവിപണിയുടെ മൂല്യം അത്രയുമുണ്ട്!!

സാങ്കേതികവിദ്യ

പല വലിപ്പങ്ങളിലുള്ളവയുണ്ടെങ്കിലും ഈ പട്ടണത്തിലെ ടാങ്കറിന്റെ ശരാശരി അളവ് ഏതാണ്ട് അയ്യായിരം ലിറ്ററാണു്. ഇവിടെയുള്ള ആയിരത്തീരുന്നൂറു വാഹനങ്ങളും കുറഞ്ഞത് മൂന്നു ട്രിപ്പുകളെങ്കിലും ദിവസം പൂർത്തിയാക്കുന്നു. അതായത് ഇരുപത്തിനാലു മണിക്കൂറിൽ ഏതാണ്ട് 1.8 കോടി ലിറ്റർ വെള്ളം. ലിറ്ററിനു മുന്നൂറ്റൻപത് രൂപാ കണക്കാക്കുമ്പോൾ അത് അറുപത് ലക്ഷം രൂപയുടെ ബിസിനസ്സാണു്. വെള്ളത്തിന്റെ ഉപയോഗം കണക്കിലെടുത്ത് ( വീട്ടാവശ്യം/കന്നുകാലികൾ/വ്യവസായങ്ങൾ) ഈ നിരക്ക് ഇനിയും ഉയരാം.

ജലദൗർലഭ്യമാണു് ടാങ്കർ വിപണിയെ - നിർമ്മാണം, അറ്റകുറ്റപ്പണി, വാടകയ്ക്കെടുക്കൽ, വില്പന/വാങ്ങൽ -  ഉത്തേജിപ്പിച്ച് നിറുത്തുന്നതു്. ജൽനയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് അഹമ്മദ്നഗർ ജില്ലയിലുള്ള തിരക്കേറിയ ഒരു സ്ഥലമാണു് രാഹുരി. മുപ്പതിനായിരം രൂപയ്ക്ക് നിർമ്മാണം പൂർത്തിയാകുന്ന 10,000 ലിറ്റർ ടാങ്കർ അതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഒരു ചെറിയ വ്യവസായപ്രദേശമായ രാഹുരിയിൽ ടാങ്കർ ടെക്നോളജിയിൽ ക്രാഷ് കോഴ്സ് ചെയ്യാൻ സാധിക്കും. 5 x 18 അടി വലിപ്പത്തിലുള്ള ഓരോ ഷീറ്റും മൂന്നരമില്ലിമീറ്റർ (ഗേജ് പത്ത്) കനമുള്ളവയാണെന്ന് ഒരു നിർമ്മാണയൂണിറ്റിന്റെ ഉടമയായ ശ്രീകാന്ത് മെലവാനെ വിശദീകരിച്ചു. അവിടെ ഓരോ ഷീറ്റും കൈകൊണ്ട് ചുറ്റിയെടുക്കേണ്ട "നിർമ്മാണ യന്ത്ര"വും കാണിച്ചുതന്നു.  പതിനായിരം ലിറ്റർ ടാങ്കറിനു ഏതാണ്ട് എണ്ണൂറു് കിലോഗ്രാം ഭാരം വരും. സ്റ്റീൽ കിലോയ്ക്ക് മുപ്പത്തഞ്ച് രൂപാ നിരക്കിൽ എണ്ണൂറു കിലോ സ്റ്റീലിനു് ഇരുപത്തേഴായിരം രൂപയാകും. വേലക്കൂലിയും വൈദ്യുതചാർജ്ജ് തുടങ്ങിയ ചെലവുകൾ മൂവായിരം രൂപയിലൊതുങ്ങും.  ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണയൂണിറ്റ് ഒരു ടാങ്കറുണ്ടാക്കാൻ ഒരുദിവസമെടുക്കും.  തിരക്ക് കൂടുതലായിരുന്ന കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയ്ക്ക് പല വലിപ്പത്തിലുള്ള നൂറ്റമ്പത് ടാങ്കറുകൾ അവർ വിറ്റഴിച്ചു. അതിനടുത്ത ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നാലു യൂണിറ്റുകൾ കൂടിയുണ്ട്. അഹമ്മദ്നഗര് ടൗണിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചോണം നിർമ്മാണ യൂണിറ്റുകൾ ഇതേ പരിപാടിയിൽ ഏർപ്പെട്ടിരിക്കുന്നു.

ഇരുപതിനായിരം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെവലിയ ടാങ്കറുകൾ വ്യവസായശാലകൾക്കും കന്നുകാലിഫാമുകൾക്കും വേണ്ടി ഉപയോഗിക്കാനാണെന്നു ശ്രീകാന്ത് പറഞ്ഞു. പതിനായിരം ലിറ്റർ കൊള്ളുന്നവ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഉപയോഗിക്കപ്പെടുന്നു. അവർ ഉണ്ടാക്കിയതിൽവച്ച് ഏറ്റവും ചെറിയ ആയിരം ലിറ്ററിനടുത്തുള്ള ടാങ്കറുകളുടെ ഉപയോക്താക്കൾ പ്രധാനമായും ചെറുകിട തോട്ടമുടമകളാണു്. സൂക്ഷ്മജലസേചനത്തിന്റെ ചെലവു താങ്ങാൻ കഴിയാത്ത മാതളക്കർഷകർ കാളവണ്ടിയിൽ വെള്ളം നിറച്ച് കൊണ്ട്പോയി നനയ്ക്കാൻ വേണ്ടി നന്നേ ചെറിയ ഈ ടാങ്കറുകൾ ഉപയോഗിക്കുന്നു.

ജലസ്രോതസ്സുകൾ

ഈ വെള്ളമെല്ലാം എവിടുന്നു വരുന്നു? അനിയന്ത്രിതമായ ഭൂഗർഭജലചൂഷണത്തിൻ നിന്നാണെന്ന് വ്യക്തം.  ജലവിപണിയെ ലാക്കാക്കി പുതുതായി നിർമ്മിക്കപ്പെട്ടവയടക്കമുള്ള സ്വകാര്യകുഴല്‍ക്കിണറുകൾ വഴി. ഭൂഗർഭജലക്ഷാമം രൂക്ഷമാകുമ്പോൾ ഇവയും വറ്റാം. ഇവിടെ ഊഹക്കച്ചവടക്കാർ വെള്ളമുള്ള കിണറുകൾ ഭാവിയിൽ വിറ്റ് കാശാക്കാൻ വേണ്ടി വാങ്ങിച്ചിട്ടിട്ടുണ്ട്. ജല്‍നയിലെ ചില മിനറൽ വാട്ടർ കമ്പനികൾ വെള്ളം എത്തിക്കാൻ വേണ്ടി വിദർഭയിലുള്ള ബുലധന വരെ പോകുന്നു. അവിടെ ഇപ്പോൾത്തന്നെയുള്ള ജലക്ഷാമത്തെ ഇത് രൂക്ഷമാക്കുന്നുണ്ട്.  അങ്ങനെ നോക്കുമ്പോൾ ജലദൗർലഭ്യം ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയ്ക്ക് വളരെപ്പെട്ടെന്ന് പടർന്നുപിടിയ്ക്കുമെന്ന് കാണാം. ഇതിനിടയിൽ പൊതുജലസ്രോതസ്സുകളുടെ കൊള്ളയും നടക്കുന്നു.

ഒരു ടാങ്കറുടമ പതിനായിരം ലിറ്റർ വെള്ളത്തിനു വേണ്ടി ചെലവാക്കുന്ന തുക ആയിരത്തിനും ആയിരത്തിയഞ്ഞൂറിനുമിടയ്ക്കാണു്. അത്രയും വെള്ളം 3,500 രൂപയ്ക്കാണു് വിറ്റഴിക്കപ്പെടുന്നത്. ഒറ്റയടിക്ക് 2,500 രൂപ ലാഭം.  കിണറോ, കുഴൽക്കിണറോ സ്വന്തമായുള്ളവര്ക്ക് അത്ര പോലും ചെലവാക്കേണ്ടി വരുന്നില്ല. പൊതുജലം കൊള്ളയടിക്കുന്നവരാവട്ടെ ഏതാണ്ട് സൗജന്യമായിത്തന്നെ ജലം കൈക്കലാക്കുന്നു.

മുൻ എം.പിയും മുൻ-എം.എൽ.എയുമായ  പ്രസാദ് താൺപുരെയുടെ അഭിപ്രായത്തിൽ ഇടത്തരം മുതൽ വലിയ അൻപതിനായിരത്തിൽപ്പരം ടാങ്കറുകൾ ഈ വർഷം മഹാരാഷ്ടയിൽ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മുൻ_വർഷങ്ങളിൽ നിർമ്മിപ്പെട്ട് ഇപ്പോ ഉപയോഗത്തിലിർക്കുന്നവയും കൂടെ ചേർത്താൽ അവയുടേ എണ്ണം ഭീമമാണു്. ചില കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ മൊത്തത്തിലുള്ള ടാങ്കറുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തും. കഴിഞ്ഞ മാസങ്ങളിലെ അൻപതിനായിരം പുതിയ ടാങ്കറുകളുടെ നിർമ്മാണ ബിസിനസ് തന്നെ 2 ബില്യൺ കവിയും.  ഇത് കെട്ടിടനിര്‍മ്മാണപ്രവർത്തനങ്ങൾ, ബീമുകൾ, ഗ്രില്ലുകൾ തുടങ്ങിയ മറ്റ് ബിസിനസ്സുകളിലെ മാന്ദ്യത്തിനു വഴി തെളിച്ചിട്ടുണ്ട്.  പക്ഷേ ആകർഷകമായ ഈ വിപണിയിലിറങ്ങാൻ തയ്യാറായി വരുന്നവർ അതിന്റെയൊക്കെ പതിന്മടങ്ങാണു്. ജൽനയിലെ ടാങ്കർ നിർമ്മാതാവായ സുരേഷ് പവാറിന്റെ അഭിപ്രായത്തിൽ പട്ടണത്തിലെ നൂറു നിർമ്മാതാക്കളിൽ തൊണ്ണൂറും ഈ രംഗത്ത് മുൻപൊരിക്കലും പ്രവര്‍ത്തിക്കാത്തവരാണു്.

ജൽനാ ജില്ലയിലെ തന്നെ ഷെലഗൗൺ ജില്ലയിലെ കർഷകനും ലോക്കൽ രാഷ്ട്രീയപ്രവർത്തകനുമായ ദീപക്ക് അമ്പോർ വെള്ളത്തിനായി രണ്ടായിരം രൂപ പ്രതിദിനം ചെലവഴിക്കുന്നു. "ദിവസവും  അഞ്ച് ടാങ്കർ വെള്ളം എന്റെ അഞ്ചേക്കർ മുസംബി തോട്ടമുൾപ്പെടെയുള്ള പതിനെട്ടേക്കർ കൃഷിയിടം നനയ്ക്കാനായി ഉപയോഗിക്കുന്നു". അതിനായി  പണം പലിശയ്ക്കെടുക്കേണ്ടി വരുന്നു. വിള മെച്ചമാവാകുമെന്ന പ്രതീക്ഷയില്ലാതെ എന്തിനിത്ര പണം ചെലവഴിയ്ക്കുന്നുവെന്ന ചോദ്യത്തിനു തന്റെ തോട്ടം നശിച്ച്പോകാതെ നോക്കണമെന്നു മാത്രമാണുത്തരം. ഇരുപത്തിനാലുശതമാനം വരെയാണു് ഇവിടെ പലിശനിരക്കുകൾ

ജലദൗർലഭ്യം പരിതാപകരമാണെങ്കിലും ഇതുവരെ ഗുരുതരമായിട്ടില്ല. ജൽനയിലെ പലരും കഴിഞ്ഞ ചില വർഷങ്ങളായി ടാങ്കറുകളെ ആശ്രയിച്ച് കഴിയുന്നു. പക്ഷേ ജലപ്രതിസന്ധിയുടെ വ്യാപ്തിയും അതിനനുസരിച്ച് ടാങ്കറുകളുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു. ഏവരേയും ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത ഈ വർഷത്തെ മഴക്കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടുന്ന ദീർഘമായ കാലയളവാണു്. എന്നാൽ കച്ചവടമനസ്ഥിതിയുള്ള ചിലർക്ക് ഇതും പണമുണ്ടാക്കുനുള്ള ഒരവസരം മാത്രം.

ഈ ഓട്ടപ്പന്തയത്തിൽ പിന്നിലായിപ്പോയ ഒരു രാഷ്ട്രീയനേതാവിന്റെ പരിദേവനം: "എനിക്ക് പത്ത് ടാങ്കറുണ്ടായിരുന്നെങ്കിൽ ഈ വർഷവും വരൾച്ച വരണേയെന്നു പ്രാർത്ഥിച്ചേനെ"

*
ശ്രീ. പി.സായ്‌നാഥ് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘Tankers and the economy of thirst‘ എന്ന ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ

മൊഴിമാറ്റം നിര്‍വഹിച്ചത് +Kunjans V

Sunday, March 24, 2013

പാത്തുമ്മയുടെ ആടും ബഷീറും

പുസ്തകങ്ങളെ ആര്‍ത്തിയോടെ തേടിപ്പിടിക്കുന്ന ഒരു വായനക്കാരനല്ല ഞാന്‍. അതുകൊണ്ടുതന്നെ വായനയുടെ ആഴങ്ങളിലേക്ക് അധികം ഇറങ്ങിച്ചെന്നിട്ടുമില്ല. എന്നാല്‍, എങ്ങനെയോ ഞാനും ചില പുസ്തകങ്ങള്‍ എഴുതിപ്പോയിട്ടുണ്ട്. എഴുതുക എന്നത് എന്നെ സംബന്ധിച്ച് പാടുന്നതുപോലെയാണ്. നന്നായി പാടുന്ന ഒരുപാട് പേരുണ്ടെന്ന് നമുക്കറിയാം. മുഹമ്മദ് റഫിയും യേശുദാസുമുണ്ട്. പക്ഷേ, ഞാന്‍ എന്റെ രീതിയില്‍ പാടും. അത് എങ്ങനെ എന്ന് ചിന്തിക്കാറില്ല. എന്തിന് എന്ന് ഉല്‍ക്കണ്ഠപ്പെടാറില്ല. എന്റെ വാസനയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണത്. എന്നെ ആരും എഴുതാന്‍ പ്രേരിപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു ഗ്രന്ഥം വായിച്ചിട്ട് എഴുത്തിനോട് ആവേശം തോന്നിയതുമല്ല. പറഞ്ഞാല്‍ "വളുവളാന്ന്" പോകുന്ന കാര്യങ്ങള്‍ ഒതുക്കി പറയേണ്ടുന്ന ആവശ്യം വന്നപ്പോള്‍ പേന കൈയിലെടുത്തതാണ്. അപ്പോഴാണ് ഓരോ കാര്യവും കൃത്യമായി എങ്ങനെ പറയണമെന്ന ഉറപ്പുവന്നത്.

ഉദാഹരണത്തിന് കമല എന്ന ഒരു സ്ത്രീയെപ്പറ്റി എഴുതണമെന്നു കരുതുക. അവരെ കുമാരി കമലയെന്നോ ശ്രീമതി കമലയെന്നോ ദേവി കമലയെന്നോ എന്താണ് വിളിക്കേണ്ടതെന്ന സംശയം മനസ്സിലുയരും. ഇവിടെ ഒരു കൃത്യത ആവശ്യമായി വരും. എന്റെ മനസ്സിനെ ഗൗരവബുദ്ധി പഠിപ്പിച്ചത് എന്റെ പേനയാണ്. അങ്ങനെ എഴുത്തിന്റെ വഴിയില്‍ യാത്ര തുടങ്ങി. പത്രപ്രവര്‍ത്തകനായി. പത്രങ്ങളില്‍ കോളങ്ങളെഴുതി. എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരുണ്ടെന്നു മനസ്സിലായത് സന്തോഷം പകര്‍ന്നു. സിനിമ ചെയ്തില്ലെങ്കിലും എഴുത്ത് മുടക്കരുതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഞാന്‍ മറ്റെഴുത്തുകാരെ തെരഞ്ഞു തുടങ്ങിയത്. അങ്ങനെയിരിക്കെ മറ്റു ചിലരുടെ സംഭാഷണങ്ങളില്‍നിന്ന് ഏതാനും പ്രയോഗങ്ങള്‍ മനസ്സില്‍ വന്നു തറച്ചു. "എട്ടുകാലി മമ്മൂഞ്ഞി"ന്റെ സ്വഭാവം കാണിക്കരുത്. "ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്" എന്ന മട്ടിലാണല്ലോ വര്‍ത്തമാനം തുടങ്ങിയ സംഭാഷണശകലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഏറെ വൈകാതെ ഈ പ്രയോഗങ്ങളുടെ പകര്‍പ്പവകാശം കൈയിലുള്ള എഴുത്തുകാരനെക്കുറിച്ചും ഞാന്‍ മനസ്സിലാക്കി. വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കാന്‍ ബോധപൂര്‍വം ഒരു തീരുമാനമെടുക്കുകയായിരുന്നു അപ്പോള്‍. വായന പരീക്ഷണത്തിനായി തെരഞ്ഞെടുത്തത് "പാത്തുമ്മയുടെ ആട്" തന്നെ. തിരുവനന്തപുരത്തിനടുത്ത് മലയിന്‍കീഴിലുള്ള എന്റെ തോട്ടത്തില്‍ പോയിരുന്നായിരുന്നു വായന.

സമയം രാവിലെ ഏകദേശം പത്തുമണിയായിട്ടുണ്ടാകും. പുസ്തകം വായിച്ചു തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ ചുറ്റുപാടുകളെല്ലാം അപ്രത്യക്ഷമായി. ഇരുന്ന ചാരുകസേരപോലും ഇല്ല. തോട്ടത്തില്‍ കുലച്ചുനിന്ന വാഴകളും വലിയ മരങ്ങളും ഞാന്‍ കാണുന്നില്ല. തൊഴുത്തിലെ പശുക്കളുടെ ശബ്ദം കേള്‍ക്കുന്നില്ല. പൂര്‍ണമായും "പാത്തുമ്മയുടെ ആടില്‍" ലയിച്ചുപോയി. അത്യപൂര്‍വമായ ഒരു വായനാനുഭവം. വയറു കുലുങ്ങി കുലുങ്ങി ഞാന്‍ ചിരിച്ചു. അപ്പോഴാണ് മാസ്മരിക ശൈലി എനിക്ക് ബോധ്യമായത്. ബഷീറിനെ നേരില്‍ കാണുക എന്നുള്ളതായിരുന്നു പിന്നത്തെ മോഹം. "ബേപ്പൂര്‍ സുല്‍ത്താന്‍" എന്നാണദ്ദേഹം അറിയപ്പെടുന്നതെന്നൊക്കെ അറിയാം. പ്രേംനസീറിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. "സിനിമയിലെ സുല്‍ത്താന്‍ ബേപ്പൂര്‍ സുല്‍ത്താനൊപ്പം" എന്ന അടിക്കുറിപ്പ് ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല. പോവുകതന്നെ, നിശ്ചയിച്ചു. നേരത്തെ വിളിച്ച് സന്ദര്‍ശനാനുമതി ചോദിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ വാതില്‍ എനിക്കായി തുറന്നിട്ടിരിക്കുന്നു എന്നു തോന്നി. അങ്ങനെ ബേപ്പൂരില്‍ പോയി ബഷീറിനെ കാണാന്‍ നിശ്ചയിച്ച ദിവസമാണ് ആ വാര്‍ത്ത വന്നത്- വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു. എന്റെ പുസ്തകഷെല്‍ഫില്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികളുണ്ട്. ഇടയ്ക്ക് വായിക്കാന്‍. ബഷീറുമായുള്ള ഏര്‍പ്പാട് പൂര്‍ണമാകാത്തതിനാല്‍ മറ്റുള്ള എഴുത്തുകാരുമായി മനസ്സുകൊണ്ട് ഒത്തിരിക്കാന്‍ പറ്റിയിട്ടില്ല. കന്യകയെപ്പോലെയാണ് എന്നിലെ വായനക്കാരന്‍. പക്ഷേ, മറ്റെഴുത്തുകാര്‍ മോശക്കാരാണെന്ന് ഇതിനര്‍ഥമില്ല. ബഷീറുമായി നടക്കാതെപോയ സംഗമത്തിന്റെ ഓര്‍മയ്ക്കായി ഞാനെന്റെ രണ്ടാമത്തെ പുസ്തകത്തിന് "കാണാത്ത സുല്‍ത്താന് സ്നേഹപൂര്‍വം" എന്ന് സാഭിമാനം പേരിടുകയുംചെയ്തു. അതില്‍ ഞാന്‍ ഇങ്ങനെ എഴുതി: ""ഒരു കാര്യത്തില്‍മാത്രം ബഷീര്‍ നിങ്ങളോടെനിക്കസൂയയുണ്ട്. എന്നെങ്കിലും എഴുതണമെന്നു കരുതി ഞാന്‍ ജീവിതത്തില്‍ പലപ്പോഴായി സമാഹരിച്ചു വച്ചിരുന്ന പലതും നിങ്ങള്‍ "എമ്പണ്ടേ" എഴുതിക്കളഞ്ഞല്ലോ"" എന്ന്.

ആ പുസ്തകം പ്രകാശനംചെയ്ത എം ടി വാസുദേവന്‍നായര്‍ പ്രൊഫ. ഒ എന്‍ വി കുറുപ്പിന് ആദ്യപ്രതി സമ്മാനിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. ""അക്ഷരമറിയാവുന്ന ആര്‍ക്കും എഴുത്തുകാരനാകാന്‍ പറ്റും. എന്നാല്‍, എഴുതാന്‍ മൗലികമായ ആശയങ്ങളും അവതരണത്തില്‍ മാസ്മരികമായ ഒരു ശൈലിയും ഉണ്ടായാല്‍മാത്രമേ ഞാനൊരാളെ നല്ല എഴുത്തുകാരനായി അംഗീകരിക്കൂ. ബാലചന്ദ്രമേനോനെ ഞാന്‍ അക്കൂട്ടത്തില്‍പ്പെടുത്തുന്നത് ഇക്കാരണംകൊണ്ടാണ്. ഞാനദ്ദേഹത്തെ ഇംഗ്ലീഷ് സാഹിത്യത്തിലെ ചാള്‍സ് ലാംബിയുമായാണ് താരതമ്യംചെയ്യുന്നത്."" ബഷീറിന്റെ പേരിലിറങ്ങിയ ഈ പുസ്തകം എനിക്ക് നല്‍കിയ വലിയ ബഹുമതിയായി എം ടിയുടെ വാക്കുകളെ ഞാന്‍ കാണുന്നു.

*
ബാലചന്ദ്രമേനോന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 മാര്‍ച്ച് 2013

Thursday, March 14, 2013

താല്‍ക്കാലിക വൃക്കപരാജയം ഒഴിവാക്കാം

ഒരുജോടി വൃക്കകളാണ് നമുക്കുള്ളത്. ഇവയിലെ 26 ലക്ഷം അരിപ്പകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച്, ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം മൂത്രത്തിലൂടെ പുറംതള്ളുന്നു. അതുകൂടാതെ ശരീരത്തിന്റെ രക്തചംക്രമണത്തില്‍ ആവശ്യത്തിനുള്ള സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റ്സിന്റെ നിയന്ത്രണം, ശരീരത്തിന്റെ രക്തസമ്മര്‍ദം നിലനിര്‍ത്താനുള്ള റെനിന്‍ എന്ന ഹോര്‍മോണ്‍, രക്തത്തിലെ ഹീമോഗ്ലോബിന്‍ ഉണ്ടാകാനായുള്ള എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം തുടങ്ങി പല പ്രക്രിയകള്‍ വൃക്കകള്‍ നിയന്ത്രിക്കുന്നു. അങ്ങനെയുള്ള വൃക്കകള്‍ക്ക് താല്‍കാലികമായ പരാജയം അല്ലെങ്കില്‍ ക്ഷീണം വരുമ്പോള്‍ അതിനെ താല്‍ക്കാലിക വൃക്കപരാജയം എന്നാണ് പറയുന്നത്. ലോകാരോഗ്യസംഘടനയുടെ ഈ വര്‍ഷത്തെ ലോക വൃക്കദിന സന്ദേശം എങ്ങനെ താല്‍ക്കാലിക തീവ്രവൃക്കപരാജയം ഒഴിവാക്കാം എന്നതാണ്.

സന്ധിവേദന, പല്ലുവേദന, വയറുവേദന എന്നിവയ്ക്ക് വേദനസംഹാരികള്‍ ധാരാളമായി ഉപയോഗിക്കുക, മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് ഡോക്ടറുടെ ശുപാര്‍ശയില്ലാതെ വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുക എന്നിവ വൃക്കകള്‍ക്ക് ഹാനികരമാണ്. താല്‍ക്കാലിക വൃക്കപരാജയം താല്‍ക്കാലികമാണ്. അതിനു കാരണമായ മരുന്ന് നമ്മള്‍ നിര്‍ത്തിയാല്‍ വൃക്കയുടെ ക്ഷീണം മാറി തിരിച്ച് പൂര്‍വസ്ഥിതിയിലാകും. ശരീരമാകെ നീരുവരിക, മൂത്രത്തിന്റെ അളവ് കുറയുക, അശുദ്ധ മാലിന്യങ്ങളായ ബ്ലഡ് യൂറിയ, ക്രിയാറ്റിന്‍ എന്നിവ കൂടുന്നതാണ് ലക്ഷണങ്ങള്‍. വേദനസംഹാരികളും വൃക്കരോഗം ഉള്ളവരില്‍ താല്‍ക്കാലികമായി മൂര്‍ച്ചിക്കാനും ഏഴുശതമാനത്തോളം വ്യക്തികളില്‍ ആദ്യമായി വരുന്നതിനും കാരണമാകുന്നു. വൃക്കയ്ക്ക് അസുഖമുള്ള വ്യക്തികള്‍ നോണ്‍ സ്റ്റീറോയ്ഡ് ആന്റി ഇന്‍ഫ്ളമേറ്ററി ഡ്രഗ് (NSAID) വര്‍ഗത്തില്‍പ്പെട്ട വേദനസംഹാരി ഗുളികകള്‍ ഒഴിവാക്കണം.

പല സ്കാനിങ്ങിനും ഹൃദയ രക്തധമനികളുടെ ആന്‍ജിയോഗ്രാമിനും ഉപയോഗിക്കുന്ന ഒരു മരുന്ന് വൃക്കകള്‍ക്ക് ഹാനികരമാണ്. അതുകൊണ്ട് വൃക്കരോഗികള്‍ക്ക് (പരിശോധയില്‍ S.Creatinine (S.Cr) 1.4 mgsല്‍ കൂടുതലുള്ളവര്‍ക്ക്) അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ആന്‍ജിയോഗ്രാം ചെയ്യുക. ഇതു ചെയ്യുമ്പോള്‍ എത്രയും കുറഞ്ഞ ഡൈ ഉപയോഗിക്കുക. പലതരം ആന്റിബയോട്ടിക്കുകള്‍ വൃക്കകള്‍ക്ക് ഹാനികരമാണ്. ഹൈപര്‍ സെന്‍സിറ്റീവ് ആയി വൃക്കകള്‍ പ്രതികരിക്കുന്നവര്‍ക്ക് ഒരു ഗുളികകൊണ്ടുതന്നെ വൃക്കയ്ക്ക് ക്ഷീണം വരാം. ചില ആന്റിബയോട്ടിക്കുകളുടെ പലദിവസത്തെ ഉപയോഗം വൃക്കകള്‍ക്ക് ഹാനികരമാണ്. അതുകൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനം എത്ര ഉണ്ടെന്നു നോക്കി അതിനനുസരിച്ച് മരുന്നിന്റെ ഡോസ് മാറ്റുന്നതാണ് ഉചിതം. സെറം ക്രിയാറ്റിനിന്‍ (S.Creatinine -S.Cr) ആണ് സാധാരണ ലാബില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ അളക്കാനായി ഉപയോഗിക്കുന്ന ടെസ്റ്റ്.

ശരീരത്തിന്റെ തൂക്കവും വയസ്സും ജെന്‍ഡറും (ആണ്‍-പെണ്‍) അനുസരിച്ച് S.Cr. രക്തത്തില്‍ വ്യതിചലനങ്ങള്‍ ഉണ്ടാകാം. നമ്മുടെ ഒരു വൃക്കദാനം ചെയ്താലും, രണ്ടു വൃക്കകള്‍ക്കും അസുഖംമൂലം പകുതിയോളം ക്ഷീണം വന്നാലും S.Cr കൂടുന്നില്ല. വൃക്കകള്‍ക്ക് 70 ശതമാനം പരാജയം വരുമ്പോള്‍ മാത്രമേ S.Cr ന്റെ അളവ് കൂടുന്നുള്ളു. മൂത്രത്തിന്റെ അളവ് വലിയൊരു പരിധിവരെ പ്രധാനമാണെങ്കിലും സാധാരണ വൃക്കകള്‍ക്ക് 300 cc മുതല്‍ 3000 cc വരെ അളവില്‍ കൊഴുപ്പിക്കാനും നേര്‍പ്പിക്കാനും പറ്റും. നീര് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. പക്ഷെ കാഠിന്യത്തെ കാണിക്കുന്നില്ല. മൂത്രത്തിലെ പഴുപ്പ് വളരെയധികം ആന്റിബയോട്ടിക്കുകളുള്ള ഈ കാലഘട്ടത്തിലും വളരെ സുപ്രധാനമാണ്. മൂത്രത്തിലെ പഴുപ്പുമൂലം വൃക്കകളെ ബാധിക്കുന്ന പൈലോണ്‍ഫ്രൈറ്റിസ് (pyelonephritis) പ്രമേഹരോഗികളില്‍ കൂടുതലായി കണ്ടുവരുന്നു. ഇത് താല്‍ക്കാലികമായ വൃക്കപരാജയത്തിന് ഇടയാക്കുന്നു.

രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് മധ്യതിരുവിതാംകൂര്‍ ഭാഗത്ത് കൂടുതലായി കണ്ടുവരുന്നു. സാധാരണ യൂറിക് ആസിഡ് (normal uriacid 7 mg) ആണ്. വൃക്കരോഗമുള്ളവര്‍ക്ക് 9mgവരെ ആകാമെങ്കിലും യൂറിക് ആസിഡ് കല്ലുകളും വൃക്കപരാജയം ഉള്ള (creatinine കൂടിയ) അവസ്ഥയിലും അത് 5mgsല്‍ താഴെ നിര്‍ത്തുകയാണ് ഉചിതം. മൂത്രത്തില്‍ മാത്രം യൂറിക് ആസിഡ് കൂടുതലായി കണ്ടുവരുന്നവര്‍ക്ക് യൂറിക് ആസിഡ് കല്ല് വൃക്കകളില്‍ ഉണ്ടാകാനും, മൂത്രതടസ്സവും, തന്മൂലമുള്ള വൃക്കയുടെ പ്രവര്‍ത്തനക്കുറവിനും ഇടയുണ്ട്. അള്‍ട്രാ സൗണ്ട് സ്കാന്‍ (Ultra sound scan) കാണുന്നവയും എക്സ്-റേയില്‍ കാണാത്തതുമായ കല്ലാണിവ. മൂത്രത്തിന്റെ പിഎച്ച് കൂട്ടിയും, സോഡിയം ബൈകാര്‍ബണേറ്റ് ഗുളികകള്‍ ഉപയോഗിച്ചും മാംസ്യം (Red meat) ഒഴിവാക്കിയും ചില പ്രത്യേക തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചും യൂറിക് സ്റ്റോണിനെ ഫലവത്തായി തടയാം.മണിക്കൂറില്‍ 100 cc എന്ന കണക്കിന് 2400 cc യോളം മൂത്രംപോകണമെങ്കില്‍ മൂന്നുലിറ്റര്‍ വെള്ളം കുടിക്കുകയാണ് ഉചിതം.

50 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ കണ്ടുവരുന്ന വൃക്ക പരാജയത്തിന്റെ മറ്റൊരു കാരണമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ വലുപ്പവും വീക്കവും. പ്രായമാകുന്നതോടെ അനുഭവപ്പെടുന്ന സ്വാഭാവിക അവസ്ഥയുമാണ്. മൂത്രം ഒഴിച്ചശഷം 50സിസി യില്‍ കൂടുതല്‍ സാധാരണയായി പുരുഷന്മാരില്‍ (PVR- Post voidal residial Voluine) മൂത്രസഞ്ചിയില്‍ ഉണ്ടാകാറില്ല. ഇതില്‍ കൂടുതലാകുമ്പോള്‍ വൃക്ക പരാജയം സംഭവിക്കാം. മരുന്നുകള്‍കൊണ്ടൊ, ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കംചെയ്തോ മൂത്രതടസ്സം മാറ്റിയാല്‍ വൃക്കപരാജയം വരാനുള്ള സാധ്യത കുറയും. മൂത്രം ഒഴിക്കുമ്പോഴുള്ള വിഷമം, മുക്കുക, മൂത്രം നൂല്‍കനത്തില്‍പോവുക തുടങ്ങിയവ ഈ ഗ്ലാന്റിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു. നല്ലൊരു ശതമാനംപേര്‍ക്കും ഒരു ലക്ഷണവും കാണാറില്ല. മൂത്രംപോകുന്നതുകൊണ്ട് അവര്‍ ഇതേക്കുറിച്ച് വലിയ ബോധവാന്മാരുമാകില്ല. ബ്ലഡ് യൂറിയ, സെറം ക്രിയാറ്റിനിന്‍ കൂടുന്ന അവസ്ഥമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകളോടെയാകും അവര്‍ ആശുപത്രിയില്‍ വരുന്നത്. അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്താല്‍ ഇത് നേരത്തെ കണ്ടുപിടിക്കാം.

പ്രമേഹരോഗികളില്‍ വൃക്കപരാജയം വളരെ സാധാരണമാണ്. വൃക്കപരാജയമുള്ളവര്‍ക്ക് കണ്ണിന് ഡയബറ്റിക് റെറ്റിനോപ്പതി കാണും. ഇതു രണ്ടും ചെറിയ രക്തധമനികളുടെ അസുഖത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലവും, കാലില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അണുബാധമൂലവും വൃക്കപരാജയം മൂര്‍ച്ചിക്കും. പലതരം പനിക്കും അതിസാരത്തിനും ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ സോഡിയം കുറഞ്ഞുപോകാം. സോഡിയം കുറഞ്ഞുപോകുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കുറയാം. വൃക്കപരാജയം ഉള്ളവരില്‍ താല്‍ക്കാലികമായി മൂര്‍ച്ഛിക്കുന്നത് പനി, അതിസാരം, ഛര്‍ദില്‍ മുഖേന ശരീരത്തിലെ ജലാംശയം കുറയുമ്പോഴാണ്. അതിനാല്‍ ഇങ്ങനെയുള്ള അവസ്ഥയില്‍ നേരത്തെത്തന്നെ ചികിത്സിക്കണം. ഡോക്ടറോട് തന്റെ അസുഖത്തെപ്പറ്റിയും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെപ്പറ്റിയും വെളിപ്പെടുത്തുന്നത് വൃക്കകള്‍ക്ക് ഹാനികരമായ മരുന്നുകള്‍ ഒഴിവാക്കാന്‍ അത്യന്താപേക്ഷിതമാണ്. വൃക്കപരാജയംമൂലം രോഗലക്ഷണങ്ങള്‍ കാര്യമായി ഉണ്ടാകാത്തതുകൊണ്ട് പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ ആല്‍ബമിന്‍, പഴുപ്പിന്റെ കോശങ്ങള്‍, രക്തകോശങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. കാല്‍പ്പാദങ്ങളിലും മുഖത്തും നീര് കാണുന്നവര്‍ വൃക്കരോഗം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. രാത്രിയില്‍ പലപ്രാവശ്യം മൂത്രമൊഴിക്കുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. ( എറണാകുളത്ത് ലേക്ഷോര്‍, പിവിഎസ് ആശുപത്രികളിലും കൊച്ചിന്‍ കിഡ്നി സെന്ററിലും സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍)

നമുക്ക് എന്തുചെയ്യാം

$പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ നിര്‍ത്തുക.

$വൃക്കരോഗം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഉപ്പിന്റെയും വെള്ളത്തിന്റെയും അളവ് കുറച്ചും ഉചിതമായ മരുന്നുകള്‍ കഴിച്ചും രക്തസമ്മര്‍ദം സാധാരണ അളവില്‍ നിര്‍ത്തുക.

$അമിതവണ്ണം ഉള്ളവര്‍ 30-60 മിനിറ്റ് വ്യായാമം ചെയ്തും ആഹാരനിയന്ത്രണം വഴിയും, അനുയോജ്യമായ ശരീരഭാരത്തിലേക്ക് എത്താന്‍ ശ്രമിക്കണം. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കും.

$വൃക്കകള്‍ക്ക് ക്ഷീണമുള്ള വ്യക്തികള്‍ക്ക് സസ്യാഹാരമാണ് ഉചിതം. മാംസ്യം, മത്സ്യം എന്നിവ ഒഴിവാക്കുന്നതാണ് അഭികാമ്യം.

$കൊഴുപ്പ്, യൂറിക് ആസിഡ് എന്നിവ വൃക്കരോഗികളില്‍ കൂടുതലായി കാണുന്നതുകൊണ്ട് പ്രത്യേകമായ പരിശോധനയും അതിനു വേണ്ട മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

$വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹരോഗികള്‍, പ്രായമുള്ളവര്‍, മൂത്രത്തില്‍ കല്ല്, പഴുപ്പ് എന്നിവ ഉള്ളവര്‍ മൂത്ര-രക്ത പരിശോധന നടത്തി വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്തണം.

*
ഡോ. ജോര്‍ജി കെ നൈനാന്‍ ദേശാഭിമാനി