Showing posts with label പ്രത്യയശാസ്ത്രം. Show all posts
Showing posts with label പ്രത്യയശാസ്ത്രം. Show all posts

Monday, May 19, 2014

TIREDNESS WITH MARXISM

MUCH is written these days about how “the youth” is “tired” of the “rigid ideological positions” of the Left, how Marxism itself, notwithstanding its immense appeal in the past, has ceased to be attractive to today’s “youth”, indeed how “grand narratives” of all kinds, of which Marxism of course is the leading example, have become passé.

Such views are expressed not just by anti-Marxists, for whom Marxism has always been passé (Eugen von Bohm-Bawerk the renowned Austrian bourgeois economist had written as early as in 1896 that the “Marxian system has no abiding future”); they are expressed even by many who are sympathetic to the Left, or even count themselves as Left. The rise of the Aam Aadmi Party for instance became an occasion for even well-wishers of the Left to argue that the AAP was taking up the space that really belonged to the Left, because of the latter’s “rigidity”. In other words the non-ideology of the AAP was seen by many well-wishers of the Left as a virtue to be emulated if the Left was to “re-invent” itself.

By “youth” here is obviously meant the urban educated youth. Now, whether among the urban educated youth there has actually been a decline in interest in Marxism, and consequently in the Communist movement; whether, if there has indeed been such a decline, it is of a more durable nature or only a passing phase that would disappear when the contradictions in the position of the non-ideological votaries of “clean politics” become apparent; whether the difficulties facing the Left, if indeed there are any unusual difficulties facing it, are because of this factor or something else, are all issues open to debate. I shall not however enter into all these issues here, but confine myself to a few simple points.

Suppose it is true that the urban educated youth in India has indeed lost interest in Marxism and hence in the Communist movement; how should the Communist movement react to this fact? Should it try to “reinvent” itself by suitably altering its ideological position, so that it becomes more attractive to the urban educated youth than it is now?

The answer to this question cannot possibly be in the affirmative. The Communist movement is founded upon the presumption that Marxism represents a scientific approach to the study of society in its historical setting; or as Althusser put it, that Marx opened up a new continent for scientific exploration, the continent of history. Amending the Marxist position at any time therefore requires a scientific demonstration of what is wrong with the existing position; it cannot be done on the basis of whether the urban educated youth at that time likes it or not.

Just as the validity of a scientific proposition is not determined by whether it is popular or not, the validity of the Marxist understanding cannot be determined by whether it appeals to some particular social group or not. The Marxist understanding, as it exists at a particular point of time, may of course need modification, but whether it does so or not, and in what direction it needs to be modified, have to be determined by scientific analysis, not by the tastes, preferences and prevailing fashions among the urban educated youth, or any other group for that matter.

In fact what Marxism has to do is the very opposite of what is suggested. Instead of changing itself to suit the preferences of the urban educated youth, it has to analyze scientifically why the preferences of the urban educated youth are what they are, and on the basis of that analysis work out possible praxis. Not doing so, and altering itself to become acceptable and popular to the urban educated youth, or to the urban middle class, or to any particular class for that matter, including even the working class, is to commoditize itself, to convert itself from being an approach to a scientific understanding of society that shows mankind the path to emancipation, to being a commodity that is acceptable to a set of “consumers”. It would be not only a self-immolation of Marxism, but also an abandonment of the quest for human freedom.

To say all this is not to suggest that those who want the Left to reinvent itself by becoming more acceptable to the urban educated youth are ill-motivated. On the contrary many of them have the noblest of intentions and the interests of the Left genuinely in their hearts. The problem actually lies elsewhere.

DIVERGENT EFFECTS

Globalisation has until now benefited, apart of course from the corporate-financial elite, a section of the urban middle class as well for whom inter alia the outsourcing of service sector activities from the metropolitan countries, has opened up new opportunities. Not that the urban middle class as a whole or even the educated segment of it in its totality has been a beneficiary. But the noticeable improvement in the condition of the upper echelon of the urban educated middle class creates the illusion among others of this class that they too have a good chance of improving their lot. This class therefore throws its weight behind globalisation.

But globalisation at the same time entails a process of pauperisation of peasants and petty producers to a point where even simple reproduction becomes difficult for them (which is the cause of peasant suicides), leading to a swelling of the army of urban job-seekers in the unskilled or at best semi-skilled category. Ironically, even skilled artisans, finding simple reproduction difficult in their original occupations, become job-seekers for unskilled work. Since the number of jobs in this category is not expanding much, this leads to an increase in the ranks of the unemployed, underemployed, casually employed, intermittently-employed workers who themselves earn a pittance for wages, and also keep down the bargaining power of the organised workers to tie them down to a subsistence wage. The upshot is a process of impoverishment of peasants, petty producers, and workers, both organised and unorganised. The process of globalisation therefore produces divergent effects upon the different classes, even leaving aside the bonanza it confers upon the corporate-financial elite.

In addition, since there are no internationally co-ordinated struggles of workers, let alone of peasants, their resistance to globalisation, which is essential for the defence of their living standards, must take the form of delinking from it. Such delinking however is precisely what the urban educated elite, a beneficiary from globalisation until now, is not in favour of. Not surprisingly therefore there is, as things stand till now, a difference between the perspective of the workers and peasants, which the Left articulates, and that of the urban educated elite.

It is this which explains the lack of appeal of the Left to the urban educated elite, which feels almost instinctively that the Left, by turning its back upon globalisation, would “take the country backwards”. What it attributes to the ideological “rigidity’ of the Left is in fact the Left’s fidelity to the interests of the basic classes, the workers and peasants, for whom it stands. When well-wishers of the Left, worried about the fact that the urban educated youth may be drifting away from the Left advise it to reinvent itself in a manner that appeals to such youth, they are unwittingly asking the Left to re-orient its basic class position. Political formations like the AAP can be “all things to all persons”, but the Left which is the only political force attempting to “play fair” with the people, taking them into confidence by speaking the truth to them, cannot abandon its fundamental commitment to the “basic classes”, even if that should mean a period of estrangement from urban middle classes (until the latter themselves begin to get disillusioned with globalisation under the impact of the crisis it engenders).

EVIDENT CONTRADICTION

The extent of this contradiction between the urban educated classes and the basic classes is open to debate. But the fact that there is such a contradiction between the basic classes and certain segments at least of the urban educated classes, is evident at this very moment from the developments in Venezuela, Ukraine and Thailand. In Venezuela, a section of the affluent urban youth has been engaged in open hostility to the Maduro government that has continued the pro-people measures ushered in by Hugo Chavez. In Thailand, the immediate provocation for youth demonstrations in the streets of Bangkok against the elected government was its pro-peasant measures. And in Ukraine, it was the Yanukovich government’s signing an economic agreement with Russia as opposed to the European Union that brought forth the demonstrations: it may seem ironical that Right-wing Ukrainian nationalists are keen on closer ties with the EU, but the simple reason is that in non-metropolitan (and non-Islamicist) societies, for reasons already discussed, the opposition to globalisation comes from the Left while the Right supports it. (In many European countries on the other hand the opposite is true).

Hence what appears as “tiredness with Marxism”, to the extent that there is such “tiredness”, has its roots in class interests and class positions. For the Left to be swayed by such supposed “tiredness”, and to “reinvent” itself by attempting to be attractive to the urban educated youth through a compromise on its commitments to the “basic classes” would be tantamount to self-nullification as Left.

This does not mean that it should not bridge whatever gulf exists between itself and sections of the urban educated youth. But it has to do so without compromising on its basic class positions, no matter how much “tiredness” these basic positions induce among others. There are a number of issues of concern to the urban educated youth which in any case must come high on the Left’s own agenda, such as the struggle against patriarchy and for gender equality, the struggle for civil liberties and democratic rights, the struggle against environmental degradation, the struggle for transparency in government, and the struggle against “corruption”.

Since “corruption”, and lack of transparency become particularly serious in the epoch of the hegemony of international finance capital, struggles against them can be taken forward to a struggle against this hegemony itself. But for that to happen, the Left, even while taking up these same issues, must differentiate itself from urban middle class positions, instead of trying to “reinvent” itself in deference to those positions.

*
Prabhat Patnaik People's Democracy

Monday, May 5, 2014

ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു

യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന്റെ ജന്മദിനമാണ് മെയ് അഞ്ച്. ജര്‍മനിയിലെ ട്രിയര്‍ നഗരം. അംബര ചുംബികളായ മാടമ്പി കൊട്ടാരങ്ങളും സന്യാസി മഠങ്ങളും ആശ്രമങ്ങളും തൊട്ടൊരുമ്മി നിന്ന മനോഹരമായ ആ നഗരം മെത്രാപൊലീത്തയുടെ ആസ്ഥാനം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ ആ നഗരത്തിലാണ് 1818 മെയ് അഞ്ചിന് മാര്‍ക്സ് ജനിച്ചത്. ലോകത്ത് ജനവാസമുള്ള ആറ് വന്‍കരകളിലെയും ജനങ്ങള്‍ ഇന്നും സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് ആ മഹാമനീഷിയുടെ ചിന്താധാരകളെക്കുറിച്ചാണ്. മാര്‍ക്സിന്റെ മാതാപിതാക്കള്‍ ദാരിദ്ര്യം പൊതുവേ അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലൂടെയാണ് മാര്‍ക്സ് വളര്‍ന്നുവന്നത്.

23ാമത്തെ വയസ്സില്‍ ചരിത്രത്തിലും തത്വശാസ്ത്രത്തിലും മാര്‍ക്സ് ബിരുദം നേടി. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. പത്രപ്രവര്‍ത്തന മേഖലയില്‍ വ്യാപൃതനായി. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ആദ്യ ലേഖന പരമ്പര. ""ജീവിക്കുകയും എഴുതുകയും ചെയ്യണമെങ്കില്‍ എഴുത്തുകാരന് അഷ്ടിക്കുള്ള വക കിട്ടണമെന്നത് ശരിതന്നെ. എന്നാല്‍ അഷ്ടിക്കുള്ള വകയുണ്ടാക്കാന്‍ മാത്രം ജീവിക്കുകയും എഴുതുകയും ചെയ്യുകയെന്ന നിലവരരുത്. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യം വ്യാപാരത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. തന്റെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരുപാധിയായി പത്രപ്രവര്‍ത്തനത്തെ തരംതാഴ്ത്തുന്നവരുടെ അസ്തിത്വംതന്നെ അയാള്‍ക്കൊരു ശിക്ഷയാണ്."" മാര്‍ക്സിന്റെ കാഴ്ചപ്പാടായിരുന്നു അത്.

സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ഗലീലിയോ സമര്‍ഥിച്ചു. ജീവപ്രപഞ്ചത്തിന്റെ വികാസ നിയമങ്ങള്‍ ഡാര്‍വിനും കണ്ടുപിടിച്ചെങ്കില്‍ മാനവചരിത്രത്തിന്റെ വികാസ നിയമങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കിയത് മാര്‍ക്സായിരുന്നു. മാനവരാശിക്ക് വെള്ളവും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാണ് ആദ്യം ലഭ്യമാവേണ്ടതെന്നും മതം, ശാസ്ത്രം, കല, തുടങ്ങിയവ പിന്നീട് മതിയെന്നും മാര്‍ക്സ് തിരിച്ചറിഞ്ഞു. 1847ല്‍ കൊളോണ്‍ കേന്ദ്രീകൃതമായി രൂപീകൃതമായ കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍വചിക്കുന്ന ഒരു രേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതനുസരിച്ചാണ് 1848ല്‍ മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിച്ചത്. ലോകചരിത്രം തിരുത്തിയ ആ ഗ്രന്ഥത്തിന് 166 വയസ് തികയുന്നു. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 150ല്‍പരം ഭാഷകളില്‍ ഇന്ന് മാനിഫെസ്റ്റോ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ വന്‍കരകളിലുമിന്ന് കമ്യൂണിസ്റ്റുകാരുണ്ട്. ലോകമെമ്പാടുമുള്ള ജനകോടികളുടെ വിശ്വാസ പ്രമാണം ഇന്ന് മാര്‍ക്സിസമാണ്. മുതലാളിത്തത്തില്‍നിന്നും സോഷ്യലിസത്തിലേക്കും അതില്‍നിന്ന് ശാസ്ത്രീയ സോഷ്യലിസം അഥവാ കമ്യൂണിസത്തിലേക്കും പോയ്ക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ വികാസപരിണാമ ചരിത്രത്തെ വരച്ച് കാണിച്ച ദീര്‍ഘദര്‍ശിയാണ് മാര്‍ക്സ്. അദ്ദേഹത്തിന്റെ കൃതികള്‍ തൊഴിലാളി വര്‍ഗത്തിനും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും എക്കാലവും സുഗമമായ ജീവിത പന്ഥാവ് വെട്ടിത്തെളിക്കാനുള്ള പ്രത്യയശാസ്ത്രമാണ്; സമരായുധമാണ്.

അതിനാലാണ് മാര്‍ക്സിന്റെ നാമധേയം അനശ്വരമാവുന്നത്. മാര്‍ക്സിന്റെ ജീവിതം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ""നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എന്റെ ജോലിക്ക് സാമൂഹ്യമായ ചില പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഭംഗം വരുത്തുന്നു. അങ്ങനെ ഒട്ടേറെ സമയം നഷ്ടപ്പെടുന്നു. ഇന്ന് ഉദാഹരണത്തിന് അറവുകാരന്‍ ഞങ്ങള്‍ക്ക് ഇറച്ചി തരുന്നത് നിര്‍ത്തി. ശനിയാഴ്ചയാകുമ്പേഴേക്കും കടലാസിന്റെ സ്റ്റോക്ക് തീരും. നിങ്ങള്‍ക്കറിയാമല്ലോ എന്റെ എല്ലാ സ്വത്തുക്കളും ഞാന്‍ വിപ്ലവസമരത്തിനായി ത്യജിച്ചു. എനിക്കതില്‍ സങ്കടമേതുമില്ല. എന്റെ ജീവിതം ഒരിക്കല്‍കൂടി ആദ്യം മുതല്‍ തുടങ്ങണമെങ്കില്‍ ഞാന്‍ ഇതുതന്നെ ചെയ്യും"". ഈ കുറിപ്പെഴുതിയ ഘട്ടത്തിലാണ് മൂലധനത്തിന്റെ ഒന്നാംവാള്യം പുറത്തിറങ്ങിയത്. മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്ത് 19വര്‍ഷം കഴിഞ്ഞപ്പോഴാണ് ലോകചരിത്രത്തിന്റെ വഴിതിരുത്തിയ മനുഷ്യ സമൂഹത്തിന്റെ വികാസ നിയമങ്ങളായി അവയുടെ ആധാരശിലയായി "മൂലധനത്തെ" വിലയിരുത്തുന്നത്.

ആഡംസ്മിത്തും ആല്‍ഫ്രഡ് മാര്‍ഷലും കെയിന്‍സും ആവിഷ്കരിച്ച സാമ്പത്തിക ശാസ്ത്രത്തിന് പ്രതിസന്ധികളെ അതിജീവിക്കാനായില്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ "മൂലധനം" വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുകയാണ് സാമ്പത്തിക സൈദ്ധാന്തികര്‍. എന്തുകൊണ്ടെന്നാല്‍ മുതലാളിത്തം ഒരു പ്രതിസന്ധി മറികടക്കുമ്പോള്‍ വേറൊന്ന് മുന്നില്‍ വന്നുനില്‍ക്കും. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുടെ ഘോഷയാത്രകളുടെ വരവാണെന്ന് ലോകജനത കണ്ടുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ പാദമുദ്രകളെ ഭൗതികവാദത്തിന്റെ നിയമമനുസരിച്ചാണ് മാര്‍ക്സ് വിശകലനംചെയ്തത്. പ്രകൃതി, ആശയം, സാമൂഹ്യവ്യവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളിലെ വിരുദ്ധ ശക്തികള്‍ ഏറ്റുമുട്ടുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഐക്യമാണ് അവയുടെ നിലനില്‍പ്പിനടിസ്ഥാനം. ഏറ്റുമുട്ടലുകളിലൂടെ നിലവിലുള്ളതില്‍നിന്നും പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. മാര്‍ക്സ് ആവിഷ്കരിച്ച ഈ നിയമമാണ് മനുഷ്യന്റെ ജീവിത പുരോഗതിക്ക് നിദാനമായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗദര്‍ശനം നല്‍കുന്നത്.

1917ലെ ഐതിഹാസികമായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തൊഴിലാളി വര്‍ഗത്തിന്റെ ഭരണകൂടവും നവലോക ക്രമത്തിന് നാന്ദികുറിച്ചു. സോഷ്യലിസത്തിന്റെ വിജയപതാക ലോകത്തിലെ പല വന്‍കരകളിലും ഉയര്‍ന്നുപൊങ്ങി. സോഷ്യലിസം സാമൂഹ്യശാസ്ത്രമാണ്. അതിന്റെ പ്രയോഗത്തിന് വീഴ്ച പറ്റിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. ആ വഴികളിലൂടെ സഞ്ചരിച്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ തകര്‍ന്നു. മാര്‍ക്സിസം മരിച്ചെന്ന പ്രചാരണം അന്നുമുതല്‍ തുടങ്ങിയതാണ്. ഫ്രാന്‍സിസ് ഫുക്കുയാമയും ജോര്‍ജ് വാഷിങ്ടണും മാര്‍ക്സിസത്തിന് ചരമക്കുറിപ്പെഴുതി. എന്നാല്‍ ഇന്നും സോഷ്യലിസത്തിന്റെ പാതയില്‍ ചലിക്കുന്ന ജനകീയ ചൈന, വിയറ്റ്നാം, വടക്കന്‍ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ ലോക തൊഴിലാളി വര്‍ഗത്തിനും ജനങ്ങള്‍ക്കാകെയും പ്രതീക്ഷയുടെ പുതുനാമ്പുകളാണ് മുളപ്പിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാം സഹസ്രാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്തകനാരെന്ന് ബിബിസി അഭിപ്രായവോട്ടെടുപ്പ് നടത്തിയപ്പോള്‍ ലോകത്തിന്റെ ചരിത്രത്തിലിടംനേടിയ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് ഒന്നാംസ്ഥാനത്തെത്തിയത് കാറല്‍ മാര്‍ക്സാണ്.

""ശവകുടീരത്തി നീയുറങ്ങുമ്പോഴും ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു"" എന്ന ഓ എന്‍ വിയുടെ വരികള്‍ നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണം. 1883 മാര്‍ച്ച് 14ന് മാര്‍ക്സ് ലോകത്തോട് വിടപറഞ്ഞു. ലണ്ടനിലെ ഹൈഗേറ്റ് സി മെട്രിയില്‍ മാര്‍ച്ച് 17ന് അടക്കംചെയ്തു. ആ മനുഷ്യസ്നേഹിയുടെ ഓര്‍മകള്‍ക്ക് മരണമില്ല. ""നമ്മുടെ ആനന്ദം ജനകോടികളുടെ സ്വത്താണ്. നമ്മുടെ കര്‍മങ്ങള്‍ അനശ്വരമായി പ്രവര്‍ത്തിച്ചുകൊണ്ട് നെടുനാള്‍ ജീവിക്കുന്നു. നമ്മുടെ ചിതാഭസ്മത്തിന് ശ്രേഷ്ഠരായ മനുഷ്യരുടെ ചുടുകണ്ണീര്‍ സദാ നവേകുന്നു"" മാര്‍ക്സിന്റെ ഈ വാക്കുകള്‍ മനുഷ്യവിമോചന പോരാളികളെ എന്നും ആവേശഭരിതമാക്കുന്നു. "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം." എന്ന മുദ്രാവാക്യം ലോകത്തെല്ലായിടത്തും ആഞ്ഞടിക്കുന്ന പുതിയകാലം മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെ പ്രസക്തിയാണ് വിളംബരം ചെയ്യുന്നത്.

*
എം സുരേന്ദ്രന്‍ deshabhimani 05-05-2014

Monday, March 24, 2014

ശിങ്കിടി മുതലാളിത്തത്തിന്റെ അത്യാര്‍ത്തി

""തിളങ്ങുന്ന ഇന്ത്യ"", സൂര്യപ്രകാശത്തില്‍, അക്ഷരാര്‍ഥത്തില്‍ത്തന്നെ "വെയില്‍കായുക"യാണ്. സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിയ്ക്കുന്നു. 22000 എന്ന അതിര്‍ത്തിയും അത് ഏറെക്കുറെ ഭേദിച്ചു കഴിഞ്ഞിരിക്കുന്നു. നിഫ്റ്റിയും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരു പ്രമുഖ ഫൈനാന്‍സ് കമ്പനിയുടെ വക്താവിെന്‍റ വാക്കുകളിലൂടെ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അതിനോട് ചടുലമായി പ്രതികരിച്ചത് ഇങ്ങനെയാണ്: ""ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത, ഈ കുതിപ്പിന് ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കുന്നു"". (ഹിന്ദുസ്ഥാന്‍ ടൈംസ്, 2014 മാര്‍ച്ച് 8). കടിഞ്ഞാണില്ലാത്തവിധം ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള വ്യഗ്രതയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ വിശദീകരിയ്ക്കുന്നതിനായി ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ ""ഫാസ്റ്റ് ഫുഡ്"" സമീപനമാണ് നിരന്തരം അവലംബിച്ചുവരുന്നത്. ഇത് മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

ഓഹരിക്കമ്പോളത്തിലെ 1998ലെ പതനത്തിനുകാരണം, പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന വാജ്പേയിക്ക്, തെന്‍റ പിന്‍തുണയറിയിച്ചുകൊണ്ടുള്ള കത്ത് ജയലളിത അയച്ചുകൊടുക്കുന്നതില്‍ വന്ന കാലതാമസമാണ് എന്നാണ് പറയപ്പെട്ടത്. കിഴക്കന്‍ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞ കാലമായിരുന്നു അത്. അതിെന്‍റ ഫലമായി ഉണ്ടായ അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ""ഒരിടയ്ക്ക് ഏഷ്യന്‍ കടുവകള്‍ എന്ന് കരുതപ്പെട്ടിരുന്നവയുടെ എല്ലുകള്‍ തോട്ടിപ്പണിക്കാര്‍ വാരിക്കൂട്ടുന്ന അവസ്ഥയാണുണ്ടായത്"". പിന്നീട് അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, അതിനെ അവഗണിച്ചത്, ഒന്നാം യുപിഎ ഗവണ്‍മെന്‍റിന് 2004ല്‍ ഇടതുപക്ഷ പാര്‍ടികള്‍ പുറത്തുനിന്നു നല്‍കിയ പിന്‍തുണയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്.

അതുപോലെത്തന്നെ, അന്താരാഷ്ട്രവിപണികള്‍ ഒരു വലിയ വേലിയേറ്റത്തിന്റെ അവസ്ഥയിലാണ് എന്ന വസ്തുതയാണ് ഇന്ന് അവഗണിയ്ക്കപ്പെടുന്നത്. അമേരിക്കയിലെ ശമ്പളവിതരണം കൂടുതല്‍ ശക്തിപ്പെട്ടപ്പോള്‍, വാള്‍സ്ട്രീറ്റ് റെക്കോര്‍ഡ് തലത്തിലെത്തി. തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണെങ്കില്‍ത്തന്നെയും, കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി പുതിയ തൊഴിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് വലിയ തോതില്‍ വിദേശ സ്ഥാപന നിക്ഷേപം ഒഴുകിവരുന്നതിന് ഇതിടയാക്കി. എന്നാല്‍ ഈ സുഖം ഏറെക്കാലം നിലനിന്നില്ല. ഉക്രെയ്നിലെ പ്രതിസന്ധിയും ചൈനയില്‍നിന്നുള്ള നിരുത്സാഹകരമായ വിവരങ്ങളും കാരണം യൂറോപ്യന്‍ വിപണിയില്‍നിന്നും ഏഷ്യന്‍ വിപണിയില്‍ നിന്നും നിഷേധാത്മകമായ വാര്‍ത്തകള്‍ വന്നതുമൂലമാണത്. അതിെന്‍റ ആഘാതം അധികം താമസിയാതെ ഇന്ത്യന്‍ വിപണിയിലും കാണാതിരിയ്ക്കില്ല. എന്നുതന്നെയല്ല, ഡോളറുമായുള്ള രൂപയുടെ മൂല്യം ശക്തിപ്പെടുകയും കറന്‍റ് അക്കൗണ്ട് ശിഷ്ടം മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ (ഏറെ വൈകിയിട്ടാണെങ്കിലും ആഡംബരച്ചരക്കുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു നന്ദി). പതിനെട്ടു മാസത്തിനുശേഷം ആഭ്യന്തര സാമ്പത്തിക അവസ്ഥകളോട് ഓഹരിവിപണിയും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിത പരിതഃസ്ഥിതിയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വളരെ നിസ്സാരമായ സ്വാധീനമേ ചെലുത്തുന്നുള്ളൂ എന്നത് ശരി തന്നെ. എങ്കില്‍ത്തന്നെയും ഫിനാന്‍ഷ്യല്‍ വിപണികളെ സമീപിക്കുന്നതിനുള്ള കോര്‍പറേറ്റുകളുടെ കഴിവുകളെ നിര്‍ണയിക്കുന്നത് വിപണി മൂലധനവല്‍കരണത്തിന്റെ അളവാണ് എന്നതിനാല്‍ അത് സുപ്രധാനം തന്നെയാണ്. അതിനാല്‍ വിപണിയിലെ അനുകൂലചലനങ്ങളെ കൗശലത്തോടുകൂടി ഉയര്‍ത്തിപ്പിടിച്ചു നിര്‍ത്തുക എന്നത്, ഇന്ത്യയിലെ കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ലാഭം പരമാവധി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായകം തന്നെയാണ്. ഇതാകട്ടെ, ശിങ്കിടി മുതലാളിത്തത്തിന്റെ വൈപുല്യം അളവുപരമായി വര്‍ധിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തെ വരുതിയില്‍ നിര്‍ത്താനുള്ള അവരുടെ കഴിവിനെ ആശ്രയിച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതിനുമുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ. എന്നു തന്നെയല്ല, ""ഇന്ത്യയ്ക്ക് ശിങ്കിടി മുതലാളിത്തത്തെ സഹിയ്ക്കാന്‍ കഴിയില്ല"" എന്ന് ഒരിയ്ക്കല്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി അംഗീകരിക്കുകയും ചെയ്തിട്ടുള്ളത് ഓര്‍ക്കുക. എന്നിട്ടും രണ്ടാം യുപിഎ സര്‍ക്കാര്‍ അതിന് ഇത്ര കാലവും പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്നു.

""ഈയടുത്ത കാലത്തെ മാന്ദ്യത്തിന്റെ കാലത്തിലൊരിയ്ക്കലും കോര്‍പറേറ്റുകളുടെ ആകെ മൊത്തം സമ്പാദ്യത്തില്‍ ഇടിവുണ്ടായ ഒരൊറ്റ വര്‍ഷവും ഉണ്ടായിട്ടില്ല"" എന്ന തെന്‍റ പ്രസ്താവനയിലൂടെ ഒരു പ്രമുഖ നിക്ഷേപക ബാങ്കിെന്‍റ എംഡി ഇതിന് സ്ഥിരീകരണം നല്‍കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5.72 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ഏറ്റവും വലിയ ടെലകോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 5.5 ശതമാനം കണ്ടാണ് വളര്‍ന്നത്; ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് 6 ശതമാനം കണ്ട് നേട്ടമുണ്ടായി. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഗവണ്‍മെന്‍റ് വമ്പിച്ച അളവില്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തില്ലായിരുന്നുവെങ്കില്‍, ഇതൊന്നും സാധിയ്ക്കുമായിരുന്നില്ല. ഇത്തരം സൗജന്യങ്ങളും ഇഷ്ടദാനങ്ങളും തുടര്‍ന്നുകൊണ്ടുപോകാന്‍, ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഒരു ""മിശിഹ""യെ, ശക്തനായ ഒരു നേതാവിനെ, ആവശ്യമുണ്ട്. അതിനാല്‍ ബിജെപിയുടെ പ്രധാനമന്ത്രിപദ മോഹിക്ക് ആര്‍പ്പുവിളിയ്ക്കാനുള്ള വൈതാളികരായി അവരില്‍ ചിലര്‍, തങ്ങളെ സ്വയം നിയമിയ്ക്കുകയാണ്. ഗുജറാത്തില്‍ മറ്റൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വമ്പിച്ച അളവിലുള്ള സൗജന്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളില്‍, അത്തരം സൗജന്യങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. സൂറത്തിലെ ഹസീറയിലെ വ്യവസായ മേഖലയില്‍ കണ്ണായ സ്ഥലത്ത് എല്‍ ആന്‍റ് ടിയ്ക്ക് ലേലമൊന്നും കൂടാതെ 8 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മോഡി സര്‍ക്കാര്‍ വിട്ടുകൊടുത്തത്. ചതുരശ്ര മീറ്ററിന് അവിടെ 950 രൂപ വില വരും എന്ന് ഭൂകമ്മിറ്റി വിലയിരുത്തിയിട്ടുണ്ടെങ്കിലും ചതുരശ്ര മീറ്ററിന് ഒരു രൂപ വെച്ചാണ് എല്‍ ആന്‍റ് ടിയ്ക്ക് ഭൂമി നല്‍കിയത്! ടാറ്റയുടെ നാനോ കാര്‍ പദ്ധതിയ്ക്ക് ചതുരശ്ര മീറ്ററിന് 900 രൂപ വില വെച്ചാണ് 1,100 ഏക്കര്‍ സ്ഥലം വിറ്റത്. അതേ അവസരത്തില്‍ അവിടെ ചതുരശ്ര മീറ്ററിെന്‍റ വിപണി വില ഏതാണ്ട് 10,000 രൂപയായിരുന്നു. ടാറ്റയ്ക്ക് ആകെ നല്‍കിയ സൗജന്യങ്ങള്‍ കണക്കിലെടുത്താല്‍, ടാറ്റയുണ്ടാക്കുന്ന ഓരോ കാറിനും 60,000ല്‍ പരം രൂപ വെച്ച് സംസ്ഥാന ഖജനാവിന് ചെലവു വരും. എസ്സാര്‍, അദാനി തുടങ്ങിയ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്കും ഇതേ അളവിലുള്ള വമ്പിച്ച സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആസൂത്രണ കമ്മീഷെന്‍റ തെണ്ടൂല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യ നിരക്കുള്ള ഗുജറാത്തിലെ ""ഊര്‍ജസ്വലമായ വളര്‍ച്ച"" അങ്ങിനെയാണ്. നാല് ലക്ഷത്തോളം കൃഷിക്കാര്‍ക്ക് വൈദ്യുതി കണക്ഷനില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ 9829 തൊഴിലാളികളും 5447 കൃഷിക്കാരും 919 കൂലിവേലക്കാരും ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2008 തൊട്ട് ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ കടഭാരം അനുക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2011ല്‍ അത് 1,12,462 കോടി രൂപയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ ഇഷ്ടദാനങ്ങള്‍ ലഭിയ്ക്കണം എന്ന കോര്‍പറേറ്റുകളുടെ പ്രത്യാശ ന്യായം തന്നെയാണോ? - പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങളുടെ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ചെലവിലാണ് അത് സംഭവിക്കുന്നത് എന്ന് വരുമ്പോള്‍? സംസ്ഥാനത്തിന്റെ മനുഷ്യ വികസന സൂചികകള്‍ വളരെ താഴ്ന്നു നില്‍ക്കുന്നതും വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നതും അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതത്തിെന്‍റ ദൃഷ്ടാന്തമാണല്ലോ. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിെന്‍റ ""ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്"" എന്ന വിഖ്യാതമായ സിനിമ ഓര്‍ക്കുക. ഹിറ്റ്ലറുടെ പൈശാചികമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരണം ഉറപ്പാക്കിക്കഴിയുന്ന ജൂതന്മാരുടെ ഒരു പട്ടിക ഉണ്ടാക്കുന്നതിനും അവരെ രക്ഷിക്കുന്നതിനുംവേണ്ടി ബിസിനസ്സുകാരനായ മുഖ്യകഥാപാത്രം ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ചയ്ക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുമ്പോള്‍, തെന്‍റ ഈ പിന്‍തുണയെ അയാള്‍ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: ""ബിസിനസ്സിനുപറ്റിയ ഏറ്റവും നല്ല സമയമാണല്ലോ യുദ്ധം"".

വല്ലപ്പോഴുമൊരിയ്ക്കല്‍ മനുഷ്യത്വപരമായ ഇത്തരം ചില പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും, ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള ആള്‍ത്താരയില്‍ മനുഷ്യജീവനും സ്വാതന്ത്ര്യവും അന്തസ്സും അടക്കം എല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെ സമര്‍പ്പിയ്ക്കപ്പെടുമല്ലോ. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ അത്യാഗ്രഹം നടക്കുകയാണെങ്കില്‍ത്തന്നെ, വര്‍ഗീയ കൂട്ടക്കൊലകളുടെയും ശിങ്കിടി മുതലാളിത്തത്താല്‍ ഉത്തേജിപ്പിയ്ക്കപ്പെട്ട ഹിമാലയന്‍ അഴിമതിയുടെയും ചെലവേറിയ സന്നാഹങ്ങളോടെയായിരിക്കും അത് നടപ്പാക്കപ്പെടുക. അതിെന്‍റ അനന്തരഫലമായ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളും സിവില്‍ സ്വാതന്ത്ര്യ ലംഘനങ്ങളും സമുദായ സാഹോദര്യത്തിന്റെ തകര്‍ച്ചയും, ഇന്ത്യയുടെ സമ്പന്നവും വര്‍ണശബളവുമായ നാനാത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ വിനാശകരമായിരിക്കും. എന്നു തന്നെയല്ല, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതഗുണനിലവാരം നിശിതമായി ഇടിയുന്നതിനും അതിടയാക്കും എന്നത് അതിനേക്കാള്‍ ദോഷകരമായിരിക്കും. ""തിളങ്ങുന്ന ഇന്ത്യ"" എന്ന ഒരു വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും വര്‍ധിച്ച സാമ്പത്തിക അഭിവൃദ്ധിയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരുത്തുന്ന ബദല്‍ നയമാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം. അത്തരമൊരു ബദല്‍നയം സാധ്യമാണ് എന്നു തന്നെയല്ല, നല്ല നിലയില്‍ കൈവരിയ്ക്കാനും കഴിയും.

*
സീതാറാം യെച്ചൂരി ചിന്ത വാരിക 21 മാര്‍ച്ച് 2014

Sunday, February 23, 2014

The Indispensability of Marxism

WE have been hearing of late remarks like “We do not believe in ‘Isms’” and “Divisions between the Left and the Right are things of the past”. Since these remarks emanate from quarters that supposedly strike a chord with the contemporary youth, they deserve to be taken seriously. Besides, they constitute part of an intellectual tradition that has been recently in vogue, which holds that all “grand narratives”, of which Marxism is a classic example, are passé.

Is it true that with the collapse of the Soviet Union which had launched the socialist project in practice, and hence marked the realisation of the “grand narrative” of Marxism, humanity has moved beyond the era of “grand narratives” altogether?

Answering this question by pointing to the pervasive presence of poverty, malnutrition and misery in our midst will not do. Several NGOs too are concerned with poverty and hunger and have devoted themselves to their eradication. So, why should the socialist project acquire relevance because of the sheer existence of these phenomena?

One could go further. Within capitalism itself in our own country, indeed within neo-liberal capitalism, we have seen the enactment of legislations guaranteeing rural employment and providing food security; and nobody can possibly argue that the MGNREGS has made no difference to rural labourers, or that the food security legislation would make no perceptible difference to the hungry. Then why can’t such measures be extended to other spheres, and implemented with greater honesty, even within the existing capitalist system, which can happen if “corruption” is eliminated through the efforts of “civil society” organisations and their off-shoot political outfits, making any project for transcending this system unnecessary?

NO ALTERNATIVE TO SOCIALISM

The case for socialism, it should also be noted, rests not just on the claim that it is a better or a more desirable system than capitalism. It derives from the argument that there is no alternative to socialism if mankind is to have a future, if it is to survive in peace, dignity and freedom. Lenin had underscored this argument when he had said that the First World War, which formed the background to the Bolshevik Revolution, had given the proletarians in Europe the choice between killing fellow workers across the trenches and turning their guns against the system that forced them to do so. Rosa Luxemburg had underscored this argument when she had said pithily that the choice before mankind was between socialism and barbarism.

Marxism provides the theoretical basis for the argument that there is no alternative to socialism if mankind is to escape the fate of barbarism. This theory has to be judged on its scientific validity, and not by whether it happens to be fashionable at a particular time. In short, there is no escape from Marxism if it is valid. Since Marxism is above all an analysis of capitalism, if it is valid then its validity remains unimpaired as long as capitalism exists.

Putting it differently, there are certain theories which have the characteristic that they can become passe only when the projects that flow out of them have got realised. They can get transcended only by getting realised. They exhaust their life-span only when the conjuncture that gave rise to them ceases to exist, through the very  realisation of the agenda they generate for altering that conjuncture. Hence the real question relates to the validity of Marxism’s comprehension of capitalism. If it is valid, then as long as capitalism exists Marxism cannot get transcended.

The basic proposition advanced by Marxism is that the misery, the degradation, the poverty we observe around us is not despite capitalism, not the result of insensitivity or callousness on the part of the capitalists and the rich; it is produced by capitalism itself. This is not to say that poverty and misery did not exist earlier, in pre-capitalist societies; but capitalism imposes upon all these societies its own sui generis form of poverty and misery, characterised by insecurity, helplessness and individual alienation. And it does so even as it develops productive forces phenomenally.

A surplus is extracted by the capitalists not through physical coercion as under feudalism but through the indirect coercion of the market, where the existence of a “reserve army of labour” holds the fear of the “sack” hanging over the heads of the workers. Capitalism cannot do without a reserve army of labour, i.e., a mass of unemployed, semi-employed and under-employed workers, into whose ranks any employed worker who happens to become recalcitrant can be thrown at any time.

This reserve army itself is a repository of poverty, degradation and misery; in addition it helps to keep down the wages of the employed workers to a bare subsistence level. This means that the significant developments in labour productivity that come about under this system only raise the share of the surplus value in output, and generate large and growing income inequalities.

The reserve army, far from getting exhausted or shrinking relative to the population, is continuously replenished, apart from via the natural growth of the work-force, by dispossessed petty producers whose economy is destroyed by the encroachment of capitalism; by dispossessed small capitalists whom large capital is continuously in the process of eliminating (a part of “centralisation” of capital); and by workers thrown out of employment because of technological progress.

To be sure, if perchance the size of the reserve army comes down, then the pace of accumulation itself slackens, causing an “automatic” replenishment of the reserve army. But such occurrences are rare, especially in societies like ours (where the possibility of large scale emigration to the outside world hardly exists). On the contrary, the size of the reserve army, i.e., the mass of unemployed, semi-employed and under-employed workers, keeps rising relative to the population in societies like ours, reproducing on an expanding scale the relative magnitude of absolute poverty in total population.

All this is well-known and repeating it should be superfluous; but it becomes necessary because of the current fashion of closing one’s eyes to it. Economic historians have been at pains to point out that the roots of mass poverty in our country can be traced to the impact of colonialism in causing “deindustrialisation” among pre-capitalist producers and inflicting upon them a “drain” of resources. Poverty, caused by the extraction of surplus by feudal lords at low levels of productivity, existed before. But the substantial increase in its size, and the change in its nature, from one associated with low levels of development of productive forces within the old system, to one marked by insecurity arising from being chained to an impersonal market, were the peculiar results of capitalist colonialism.

While the days of colonialism are over, capitalism today reproduces within the country the same logic of destruction of petty production, the same expansion of the army of unemployed, semi-employed and under-employed mass, the same enchaining of the employed workers to a bare subsistence level even in the midst of significant increases in labour productivity, and hence the same increase in income inequalities, as had happened in the colonial period taking the metropolis and the colonies together. And it does so while super-imposing itself, and modifying for its own purposes, all the oppressive features of the pre-existing society, such as the caste-system, the exploitation of tribal people, and patriarchy.

NO PERMANENTLY ACHIEVED “REFORMS” UNDER CAPITALISM

But, it may be argued, no matter what the spontaneous tendencies of capitalism, surely the State can intervene to ensure that the enormous development of the productive forces that capitalism brings about can be utilised at least in part for raising the standard of living of the people at large. This can happen of course, but only in the face of a strong movement of the people. The spontaneous tendencies of capitalism in unleashing growing inequality and distress can be restricted, and even partly reversed, as had happened in the post-war period, if there is strong popular resistance.

But, when this happens, capitalism also spontaneously attempts to circumvent this resistance through centralisation of capital, by getting organised into larger and larger blocs and hence going “global”, i.e., by enlarging the terrain over which it operates, so that it escapes the encirclement enforced by popular resistance. Hence, even retaining the level of “reforms” extracted from capitalism requires that popular resistance itself must keep expanding its scope.

There are thus no permanently achieved “reforms” under capitalism, if perchance some “reforms” are achieved. (Even such “reforms” are often achieved at the expense of other segments of the people, either at home or abroad). There is only a permanent class struggle, of “body against body” as Marx had put it, in which each combatant must keep raising the scope of its operation. The capitalists do so spontaneously; the proletariat must do so consciously.

This dialectic can only come to an end, and the achievements of the “reforms” put on a permanent basis (though they would get hugely surpassed) only when the system itself is transcended. “Reforms” in short can only be an episode in the dialectics of class struggle. They do not constitute permanent achievements, whose scope can be expanded gradually over time to build a humane society within the capitalist system.

This dream of building a humane society within capitalism is what had informed the weltanschaung of John Maynard Keynes and  the post-war European social democratic movement. The achievements it had made within the capitalist system are today being reversed before our very eyes. The inequality in income and wealth over the world as a whole, and even within the advanced countries (and India as well), is growing rapidly and has reached an unprecedented level. In India itself poverty and malnutrition today are comparable to those of the years just preceding the Second World War. The world economy remains submerged in a crisis unprecedented in its scale since the Great Depression of the 1930s. All these prima facie constitute a vindication of Marxism.

One can of course debate this proposition, but only by providing some alternative explanation for these phenomena. But merely to say in the midst of these phenomena that “All Isms are passé” displays a contempt for facts.

Such cavalier dismissals however are nothing new for Marxism. It has seen, and survived, numerous attempts to relegate it to the dustbin of history. As early as 1896, Eugen von Bohm-Bawerk, a renowned bourgeois economist from Austria, had written in his book Karl Marx and the Close of his System: “The Marxist system has no abiding future.” Ironically, the Bolshevik Revolution happened a mere twenty-one years after that!

*
Prabhat Patnaik People's Democracy

Saturday, February 15, 2014

"ആം ആദ്മി"യും നമ്മുടെ ബുദ്ധിജീവി നിലപാടുകളും

ഇന്ത്യയില്‍ ആം ആദ്മി പാര്‍ടിയുടെ ഉദയവും അതിന്റെ സമീപനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുകൂടിയ ഭീമമായ സാമ്പത്തിക അഴിമതികള്‍ക്കെതിരായ ജനരോഷവും അഴിമതിയെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള ജന ലോക്പാല്‍ ബില്ലിനുവേണ്ടി ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും സംഘവും നടത്തിയ പ്രതിരോധ സമരങ്ങളുമാണ് ആം ആദ്മി പാര്‍ടിയെ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളുടെ നവലിബറല്‍ സമീപനങ്ങള്‍ക്കും പ്രത്യേകിച്ച് അത് സൃഷ്ടിച്ച ഭരണരംഗത്തെ ജീര്‍ണതയ്ക്കുമെതിരായ ജനവികാരത്തെ സൂചിപ്പിച്ചു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലഭ്യമായ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്.

ആം ആദ്മിയുടെ വരവ് നമ്മുടെ മദ്ധ്യവര്‍ഗ ബുദ്ധിജീവികളില്‍ അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇടതുപക്ഷക്കാരും ഇടതുപക്ഷ സഹയാത്രികരുമാണ്. മറ്റു ചിലര്‍ ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരുമാണ്. ഈ പ്രതികരണങ്ങളുടെ ഭാഗമായി ചിലര്‍ ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റു ചിലര്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസ്താവനകളിറക്കുന്നു. വേറെ ചിലര്‍ ആം ആദ്മിയുടെ വരവിന് സൈദ്ധാന്തിക പരിവേഷം നല്‍കുകയും അതിനെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുത്തന്‍ നാമ്പായി ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ലേഖനമാണ് ബി രാജീവന്റെ ""ആം ആദ്മിയും ഇടതുപക്ഷവും"" (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2,2014) എന്ന ലേഖനം. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം നിന്നയാളും ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും സഹവര്‍ത്തിത്വം നിലനിര്‍ത്തിയ ചിന്തകനുമെന്ന നിലയില്‍ രാജീവന്റെ ലേഖനം സഗൗരവ പരിഗണനയര്‍ഹിക്കുന്നു.
പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ടും ഫ്രണ്ട്ലൈനില്‍ പ്രഭാത് പട്നായിക്കും ആംആദ്മി പാര്‍ടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളെന്ന നിലയിലാണ് രാജീവന്റെ ലേഖനം. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ആം ആദ്മി പാര്‍ടിയെ കാരാട്ട് വിലയിരുത്തിയത്. അഴിമതിയോടുള്ള പ്രതിരോധമെന്ന നിലയില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഭരണകൂട നയങ്ങളോടുള്ള പൊതുസമീപനം എന്താണെന്ന് ആം ആദ്മി പാര്‍ടി ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കാരാട്ട് ചൂണ്ടിക്കാണിച്ചത്. വ്യക്തമായ രാഷ്ട്രീയ നയത്തിന്റെ പരിശോധന കൂടാതെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാനാവില്ല. പ്രഭാത് പട്നായിക് ആം ആദ്മിയുടെ സമീപനങ്ങളില്‍ പതിയിരിക്കുന്ന ഇടതുപക്ഷ വിരുദ്ധ സ്വഭാവത്തെയാണ് ചൂണ്ടിക്കാണിച്ചത്. അഴിമതിക്കെതിരായ നിലപാട് അവര്‍ സ്വീകരിച്ചെങ്കിലും അതേ കാലഘട്ടത്തില്‍ അതേ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള വിഷയങ്ങളില്‍ സ്വന്തം സമീപനം വിശദീകരിക്കുകയും ചെയ്ത ഇടതുപക്ഷവുമായി ഒരു സംവാദത്തിന് അവര്‍ തയ്യാറായിരുന്നില്ല. അതേ നയംതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിലും പിന്തുടര്‍ന്നത്.

ആംആദ്മിയോടും അത് ഉണര്‍ത്തിവിട്ട ജനകീയ പ്രതിരോധത്തോടും ക്രിയാത്മകമായി പ്രതികരിക്കാത്തത് ഇടതുപക്ഷമാണെന്ന നിലപാടാണ് രാജീവന്‍ സ്വീകരിക്കുന്നത്. സൈദ്ധാന്തിക ചട്ടക്കൂടുകളുടെ മറ ഉപയോഗിച്ച് ജനകീയ സമരങ്ങളില്‍നിന്ന് പിന്മാറുന്ന അതേ തന്ത്രമാണ് ഇടതുപക്ഷം വീണ്ടും ആവര്‍ത്തിക്കുന്നതത്രെ! ആം ആദ്മിയുടെ വരവ് ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇടതുപക്ഷ പാര്‍ടികളടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ബദല്‍ രൂപത്തെയാണത്രെ സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവരുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയമാകണന്നാണ് രാജീവന്‍ പറയുന്നത്. സൈദ്ധാന്തികതലത്തില്‍നിന്നല്ല ഈ രാഷ്ട്രീയം വളര്‍ന്നുവരുന്നത്. സാമ്രാജ്യത്വവും സാമ്രാജ്യം അതിന്റെ നിലനില്‍പിനായി സൃഷ്ടിക്കുന്ന ഭരണകൂടനയങ്ങളും ചവിട്ടി അരയ്ക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജനതതി സ്വയം സംഘടിക്കുന്ന വിധമാണത്രെ ഇത്. അത് സാമ്രാജ്യത്വത്തിനെതിരായി ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ജൈവ രാഷ്ട്രീയത്തിന്റെ രൂപമാണെന്നും രാജീവന്‍ പറയുന്നു. ഇറ്റാലിയന്‍ റാഡിക്കല്‍ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ വാദങ്ങള്‍ ഇവിടെ രാജീവന്‍ അതേപടി പകര്‍ത്തുന്നത് കാണാം. യഥാര്‍ഥത്തില്‍ ലേഖനത്തിലുടനീളം അന്റോണിയോ നെഗ്രി മലയാളത്തില്‍ എഴുതുകയാണെന്നു തോന്നും. അധികാരബന്ധങ്ങളെയും ജൈവരാഷ്ട്രീയത്തെയും പ്രതിരോധത്തെയും സംബന്ധിച്ച മിഷെല്‍ ഫുക്കോയുടെയും ജോര്‍ജിയോ അഗംബെന്റെയും വാദങ്ങളെ മാര്‍ക്സിസ്റ്റ് സാമ്പത്തിക വീക്ഷണവുമായി സമന്വയിപ്പിക്കുകയാണ് നെഗ്രി ചെയ്യുന്നത്.

നെഗ്രിയും മൈക്കിള്‍ഹാര്‍ട്ടുംകൂടി എഴുതിയ മൂന്നു പുസ്തകങ്ങളിലൂടെ ധസാമ്രാജ്യം (1999), ജനസഞ്ചയം (2003), പൊതു സമ്പത്ത് (2009) ജൈവ രാഷ്ട്രീയപരമായ പ്രതിരോധങ്ങള്‍ക്ക് ഒരു പുതിയ തത്വശാസ്ത്രം വളര്‍ത്തിയെടുക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ ഈ തത്വശാസ്ത്രം ആവര്‍ത്തിക്കുകയാണ് രാജീവന്‍ ചെയ്യുന്നത്. രാജീവന്‍ അവതരിപ്പിക്കുന്ന തത്വശാസ്ത്രം ഏതാണ്ടിങ്ങനെയാണ്: ഫ്രഞ്ച് വിപ്ലവകാലത്തെ മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജേക്കബിനിസ്റ്റ് യുക്തിയാണ് മാര്‍ക്സിസമടക്കമുള്ള വിപ്ലവ സിദ്ധാന്തങ്ങള്‍ക്ക് പ്രേരകമായത്. അന്നു വളര്‍ന്നുവന്ന മുതലാളിത്തം ഒരു പുതിയ ചൂഷണ വ്യവസ്ഥയായി മാറുകയാണെന്നും മുതലാളിത്തത്തിന്റെ ചൂഷണത്തിന് വിധേയരായ തൊഴിലാളിവര്‍ഗം വളര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ അന്ത്യത്തിലേക്കും ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിര്‍മാണത്തിലേക്കും നയിക്കുമെന്നും അവര്‍ വാദിച്ചു. അതായത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റുകളും വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗസിദ്ധാന്തം ജേക്കബിനിസ്റ്റുകള്‍ കണ്ട എസ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നെന്നര്‍ഥം. എന്നാല്‍ സംഭവിച്ചത് വേറൊന്നാണ്. മാര്‍ക്സിസം ഉയര്‍ത്തിവിട്ട വര്‍ഗസമരങ്ങള്‍ പരാജയപ്പെട്ടു. അവര്‍ നിര്‍മിച്ച ഭരണകൂടങ്ങള്‍ തകരുകയോ പിന്നീട് വളര്‍ന്നുവന്ന ആഗോള ചൂഷണ വ്യവസ്ഥയുടെ ഭാഗമാകുകയോ ചെയ്തു. ഇന്ന് മുതലാളിത്തം ഒരു ആഗോള ചൂഷണ വ്യവസ്ഥയായി ഒരു സാമ്രാജ്യമായി മാറിയിരിക്കുകയാണ്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നത് തൊഴിലാളികളെപ്പോലെ ഒരു വര്‍ഗമല്ല, തൊഴിലാളികളുള്‍പ്പെട്ട ജനസഞ്ചയമാണ്. സാമ്രാജ്യത്വം അതിന്റെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് ജനങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ആക്രമിക്കുന്ന അധികാര ഭീകരതയാണ്. ഈ അധികാര ഭീകരതയ്ക്കെതിരായി വേണ്ടത് ജനസഞ്ചയത്തിന്റെ ജൈവ രാഷ്ട്രീയമാണ്. ജനസഞ്ചയം ആരാണ്? സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളായ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. സാമ്രാജ്യത്വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വിഭവങ്ങളും ഉല്‍പാദനോപാധികളും മാത്രമല്ല, അവരുടെ ജൈവ ശരീരങ്ങളാണ്. ജൈവശരീരങ്ങളുടെ വീണ്ടെടുപ്പിന് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം ആവശ്യമാണ്. ആദിവാസികളും ദളിതരും സ്ത്രീകളും ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ജനസഞ്ചയത്തില്‍ ഉള്‍ചേരുന്നത് കേവലമായ വര്‍ഗങ്ങളായല്ല, ജൈവ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അവരോരോ വിഭാഗവും അവരുടെ സ്വത്വങ്ങളെ നഷ്ടപ്പെടുത്തിയല്ല ജനസഞ്ചയത്തിന്റെ ഭാഗമാകുന്നത്. അവരുടെ സ്വത്വങ്ങളെ ഉള്‍പ്പെടുത്തിയാണ്. അതുകൊണ്ടാണ് നാം പ്രതിരോധ രൂപങ്ങളെ വര്‍ഗ ബഹുജനൈക്യം മുതലായ വാക്കുകള്‍ക്കുപകരം ജനസഞ്ചയം എന്ന് വിശേഷിപ്പിക്കുന്നത്. ജനസഞ്ചയം ചിതറിക്കിടക്കുന്ന, പടര്‍ന്നുകിടക്കുന്ന വിഭാഗങ്ങളായതുകൊണ്ട് അവരുടെ പ്രതിരോധങ്ങള്‍ക്ക് ഏകതാനത ഉണ്ടാകില്ല. അതുകൊണ്ട് പുതിയ രൂപങ്ങള്‍ വേണ്ടിവരും. അഭൗതിക ഉല്‍പാദനം എന്ന് ഹാര്‍ട്ടും നെഗ്രിയും വിശേഷിപ്പിക്കുന്ന ആശയ വിനിമയ സാങ്കേതികവിദ്യകള്‍ വലിയ സാധ്യതയാണ്. അത് രാജീവന്‍ ആവര്‍ത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണല്ലോ. ചുരുക്കത്തില്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീത്തിന്റെ ദിശ നിര്‍ണയിക്കാവുന്ന കാതലായ മാറ്റമാണ് ആംആദ്മിയുടെ വരവോടുകൂടി ഉണ്ടായിരിക്കുന്നത് എന്നാണ് രാജീവന്റെ പക്ഷം.

രാഷ്ട്രീയ സമീപനം വ്യക്തമാക്കുന്നില്ല എന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയെന്നോണം ബിജെപിക്കെതിരായി വ്യക്തമായ നിലപാട് അരവിന്ദ് കേജരിവാള്‍ എടുത്തത് രാജീവന്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രവണതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിനുപകരം ആം ആദ്മി പാര്‍ടിയോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് രാജീവന്റെ അഭിപ്രായം. രാജീവന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ഇടതുപക്ഷ സഹയാത്രികരും വിമര്‍ശകരും ഉണ്ടാകുമെന്നതിലും സംശയമില്ല.

രാജീവന്റെ വാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജീവന്‍ ആവര്‍ത്തിക്കുന്ന നെഗ്രിയുടെ ചിന്തയുടെ സമകാലിക പ്രസക്തി എന്താണ്? ഇതില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതിനുള്ള മറ്റു ഘടകങ്ങളുണ്ടോ? നെഗ്രിയുടെ ചിന്തയെ പൂര്‍ണരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. 1991ല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിരിച്ചുവിട്ടതിനുശേഷം ഇറ്റലിയിലെ റാഡിക്കല്‍ ബുദ്ധിജീവികളുടെ ഇടയിലുണ്ടായ ആശയ സംവാദങ്ങളുടെ ഫലങ്ങളില്‍ ഒന്നാണത്. പിന്നീട് ഇറ്റലിയിലുണ്ടായ കമ്യൂണിസ്റ്റ് പുനഃസംഘാടനസമിതി (പി ആര്‍ സി) യുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സംവാദങ്ങള്‍ക്ക് ഏറെ സ്വാധീനവുമുണ്ടായിട്ടുണ്ട്. മാര്‍ക്സിസവും നവ മാര്‍ക്സിസ്റ്റ്-ആധുനികോത്തര വീക്ഷണങ്ങളുമായി ഒരുവശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി മറുവശത്തും നടത്തിയ ആശയപരമായ സമന്വയത്തിന്റെ ഫലമാണ് നെഗ്രിയുടെ വീക്ഷണമെന്ന് ചുരുക്കത്തില്‍ പറയാം.

മുതലാളിത്തത്തിന്റെ അന്ത്യഘട്ടമെന്ന് ലെനിന്‍ വിശേഷിപ്പിച്ച സാമ്രാജ്യത്വം ഇപ്പോള്‍ സാമ്രാജ്യമെന്ന ജൈവാധികാര രൂപമായി മാറിയിരിക്കുകയാണ്. അതിന്റെ കാതല്‍ ഇപ്പോഴും മുതലാളിത്ത ലാഭവ്യവസ്ഥതന്നെയാണ്. എന്നാല്‍ അത് പ്രകൃതിയെ നശിപ്പിക്കുകയും വംശീയവും സാമുദായികവും ലൈംഗികവുമായ രൂപങ്ങളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കയും പുറന്തള്ളുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ആഗോളാധികാരക്രമമായി മാറിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി നില്‍ക്കുക, അല്ലെങ്കില്‍ തകര്‍ക്കപ്പെടുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യം. അതിനായി ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യക്രമങ്ങളെയും രാഷ്ട്രീയപാര്‍ടികളെയുമെല്ലാം ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ജനങ്ങളുടെ ഇടയില്‍ ചാരപ്പണിനടത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാന്‍ കനത്ത ഫണ്ടിംഗ് നല്‍കി പൗരസമൂഹ സംഘടനകളെ (എന്‍ജിഒ-ഇപ്പോള്‍ സിഎസ്ഒ) ഉപയോഗിക്കുകയും ചെയ്യുന്നു. ഫിനാന്‍സ് മൂലധനവും ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യാധികാരത്തിന്റെ ആയുധങ്ങളാണ്. ഇവ കൂടാതെയാണ് സൈനികമായ അടിച്ചമര്‍ത്തലുകളും ഭീകരതയുടെ സൃഷ്ടിയും. ഇതിനെതിരായി വളര്‍ന്നുവരുന്ന പ്രതിരോധം എപ്പോഴും പ്രാദേശികമായിരിക്കും. അത്തരത്തിലുള്ള സാധ്യതകള്‍ മാത്രമാണ് സാമ്രാജ്യാധികാരത്തിന്റെ വിനിമയത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് ജനസഞ്ചയം ഒന്നിക്കുന്നതും സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിക്കുന്ന ജൈവ രാഷ്ട്രീയശക്തിയായി മാറുന്നതും. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവന്ന നിരവധി ചെറുതും വലുതുമായ പ്രതിരോധ പ്രസ്ഥാനങ്ങളെ നെഗ്രിയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം ഈ വാദങ്ങളുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നെഗ്രിയുടെ അഭിപ്രായത്തില്‍ ജനസഞ്ചയത്തിന്റെ പ്രതിരോധത്തിന്റെ രൂപവും ലക്ഷ്യവും പൊതുസമ്പത്തിന്റെ രൂപീകരണമാണ്. സാമ്രാജ്യത്വംതന്നെ തുറന്നുതരുന്ന വിവര സാങ്കേതികവിദ്യകള്‍ വഴിയായി അഭൗതിക ഉല്‍പാദനത്തിന്റെ സാധ്യതകളാണ് പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമ്പത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതും. അതായത് ഭൗതികമായ സമ്പത്ത് എല്ലാം അഭൗതികമായി അതായത് പ്രതീതി മാത്ര മൂലധനമായി നിര്‍വചിക്കപ്പെടുന്നതോടെ ജനസഞ്ചയത്തിന് ഭൗതിക സമ്പത്തിന്റെ പൊതുവായ പ്രവേശം ഉണ്ടാവുകയാണ്. അഭൗതിക ഉല്‍പാദനത്തെ നിര്‍ണയിക്കാനുള്ള ശേഷി അവര്‍ ആര്‍ജിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ ഭാഷയില്‍ മൂലധനം എന്ന മായിക യാഥാര്‍ഥ്യത്തെ തകര്‍ക്കാന്‍ അഭൗതിക ഉല്‍പാദനത്തിന് സാധിക്കുകയും ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന്റെ പൊതു സമ്പത്താക്കി മാറ്റാന്‍ കഴിയുകയും ചെയ്യും. പക്ഷേ ഇതു നടക്കുന്ന പ്രക്രിയ എന്താണെന്നും അതിനുവേണ്ടി വരുന്ന സമരരൂപങ്ങള്‍ എന്താകുമെന്നും കൃത്യമായി ആവിഷ്കരിക്കാന്‍ ഹാര്‍ട്ടിനും നെഗ്രിക്കും കഴിയുന്നില്ല. ജനസഞ്ചയത്തിനെ പ്രതിരോധത്തിലൂടെ അത്തരം രൂപങ്ങള്‍ വളര്‍ന്നുവരുമെന്നാണ് അവര്‍ പ്രത്യാശിക്കുന്നത്. ലോക വാണിജ്യ ശക്തികളുടെ സിയാറ്റില്‍ സമ്മേളനത്തിനെതിരായ പ്രതിരോധം മുതല്‍ നടക്കുന്ന പ്രതിരോധങ്ങള്‍ ജനസഞ്ചയത്തിന്റെ വളര്‍ച്ചയുടെ രൂപങ്ങളായിട്ടാണ് ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുന്നത്.

ഇവിടെത്തന്നെയാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പുറത്തുവരുന്നത്. നവലിബറല്‍ ക്രമത്തിന്റെ വളര്‍ച്ച മുതലാളിത്തത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ പ്രതിസന്ധികളാണ്. 1989 മുതല്‍ 2001 വരെ എഴുപത്തിരണ്ട് സാമ്പത്തികക്കുഴപ്പങ്ങളാണുണ്ടായത്. തുടര്‍ന്നാണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേരെയുണ്ടായ ചാവേര്‍ ആക്രമണവും 2003ല്‍ നാറ്റോ ശക്തികളുടെ ഇറാഖ് ആക്രമണവും നടന്നത്. ഇതിനെ തുടര്‍ന്നുണ്ടായ 2007ലെ ബാങ്ക് തകര്‍ച്ചാ മാന്ദ്യത്തില്‍നിന്ന് സാമ്രാജ്യത്വം ഇതുവരെ കരകയറിയിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നവലിബറല്‍ ക്രമത്തെ ശക്തമായി ന്യായീകരിക്കുകയും അതിന്റെ വലയത്തിലേക്ക് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ സാമ്രാജ്യത്വത്തിനുണ്ട്. ജി7 രാജ്യങ്ങള്‍ ജി20 (ഇടക്കാലത്ത് ജി 22) രാഷ്ട്രങ്ങളായി വികസിച്ച് തീരുമാനങ്ങളെടുക്കുന്നതും സ്വന്തം പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള ഫിനാന്‍സ് മൂലധനത്തെ മുഴുവന്‍ ചലിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള കഴിവും ഉദാഹരണമാണ്. ഇതെല്ലാം കാണിക്കുന്നത് സജീവവും സക്രിയവുമായ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വത്തിനുള്ളതെന്നാണ്. അതുതന്നെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളുന്നതും അടിച്ചമര്‍ത്തുന്നതും.

എന്നാല്‍ അതിനോടുള്ള പ്രതിരോധം ഇന്നും ശക്തമല്ല. ഇത് ഏറ്റവും പ്രകടമായി പുറത്തുവന്നത് 2007ലെ മാന്ദ്യത്തിനുശേഷമുണ്ടായ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍, ഓക്ക്ലാണ്ട് കയ്യടക്കല്‍ മുതലായ പ്രസ്ഥാനങ്ങളിലും സ്പെയിനിലെ ഇന്‍ഡിഗ്നാറ്റോ, ഗ്രീസിലെ സ്റ്റൈറിസാ മുതലായ റാഡിക്കല്‍ പ്രസ്ഥാനങ്ങളിലുമാണ്. ഇവയില്‍ സ്റ്റൈറിസായ്ക്കു മാത്രമാണ് നവലിബറല്‍ ക്രമത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞത്. ഗ്രീസിനെ പൂര്‍ണമായി ഒരു അധമര്‍ണനിലയിലെത്തിച്ച വിദേശവായ്പയ്ക്കെതിരായി സ്റ്റൈറിസയുടെ നിലപാടാണ് അവര്‍ക്ക് പിന്‍തുണ നേടിക്കൊടുത്തത്. സ്റ്റൈറിസയുടെ അനുഭവം കാണിച്ചത് സംഘടിത രൂപങ്ങളുടെ ആവശ്യമാണ്. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആഗോളതലത്തില്‍തന്നെ പിന്‍തുണയുണ്ടായിട്ടുപോലും ക്രിയാത്മകമായ പ്രതിരോധ പ്രസ്ഥാനമായി മാറാന്‍ കഴിയാത്തതും സംഘടിത രൂപങ്ങളുടെ അഭാവംകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ പൊതു സമീപനവും വ്യത്യസ്ത പ്രതിരോധ രൂപങ്ങളെയും പ്രവര്‍ത്തന രീതികളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പ്രതിരോധ രാഷ്ട്രീയ പാര്‍ടിയും ആവശ്യമാണെന്ന നിലപാടാണ് വളര്‍ന്നുവരുന്നത്. അതിനോടൊപ്പം പ്രതിരോധത്തിന് വ്യക്തമായ ബദല്‍ സമീപനവും ലക്ഷ്യവുമുണ്ടാകണം. അത് ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസംതന്നെയാണെന്നും കമ്യൂണിസം ലക്ഷ്യമെന്ന നിലയില്‍ പ്രസക്തമാണെന്നുമുള്ള ആശയങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടെന്നത് നേരാണ്. ഇതുവരെ നിലനിന്ന സോഷ്യലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന പരീക്ഷണങ്ങളായി കണ്ട് അവയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന സമീപനം മുതല്‍ ജൈവസ്വഭാവമുള്ള പുതിയ കമ്യൂണിസ്റ്റ് സങ്കല്‍പം വളര്‍ത്തിയെടുക്കുക എന്ന ആശയംവരെ നിലവിലുണ്ട്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ വിപുലമായ ജനകീയ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഏതാനുംപേര്‍ ചേര്‍ന്ന് സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാമെന്ന വാന്‍ഗാര്‍ഡിസ്റ്റ് സമീപനത്തെയും മുതലാളിത്തത്തിലെ മാറ്റങ്ങള്‍വഴി സോഷ്യലിസത്തിലേക്കു നീങ്ങാമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനത്തെയും ഇവര്‍ നിരാകരിക്കുന്നു. നെഗ്രിയുടെ ജനസഞ്ചയത്തിന്റെ പ്രതിരോധം വര്‍ഗസമരങ്ങള്‍ക്ക് ബദലാണെന്ന് കരുതുന്നവര്‍ ഇന്നു കുറവാണ്. നെഗ്രിപോലും വര്‍ഗങ്ങളെ നിഷേധിക്കുന്നില്ല. വര്‍ഗങ്ങളുടെ ഘടനയിലും വര്‍ഗ സമരങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നവരാണ് ഏറെയും.

മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ദശകളില്‍ വളര്‍ന്നുവന്ന മുതലാളി - തൊഴിലാളി വൈരുദ്ധ്യങ്ങള്‍ ഇന്ന് മൂലധനവും അധ്വാനവും തമ്മിലുള്ള സാര്‍വത്രിക വൈരുദ്ധ്യങ്ങളായി മാറുകയാണ്. ജനസഞ്ചയം യഥാര്‍ഥത്തില്‍ ഉഴപ്പാളികളാണ്. തൊഴിലാളിവര്‍ഗത്തെ കൂടാതെ, മുതലാളിത്തം നല്‍കിയ സ്ഥലങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന കാഷ്വല്‍ തൊഴിലാളികളും കൂലിപ്പട്ടാളവുമെല്ലാം അതിന്റെ ഭാഗമാണ്. അവരെ പ്രിക്കേറിയേറ്റ് എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. ഐടി മേഖലയില്‍ പണിയെടുക്കുന്ന ""ജ്ഞാനത്തൊഴിലാളി""കളും ഇതില്‍പെടും. ഇവര്‍ കൂടാതെ ഗ്രാമതലങ്ങളിലെ തൊഴില്‍സേന മുഴുവനും മുതലാളിത്തത്തിനുവേണ്ടി വിടുപണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇവരെ തൊഴില്‍ സേനയാക്കി നിര്‍ത്താനും കൂലിവെട്ടിക്കുറയ്ക്കാനും ജാതി, വംശം, മതം, ലിംഗപദവി തുടങ്ങിയവയെയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. പണിയെടുക്കുന്നയാളുടെ ദേശീയതയും കൂലി കുറയ്ക്കാനുള്ള ഉപാധിയാണ്. ഫിലിപ്പിനോയും പാക്കിസ്താനിയും ആഫ്രിക്കക്കാരുമെല്ലാം പിച്ചക്കാശിന് പണിയെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രാകൃതം മുതല്‍ ഉല്‍ക്കൃഷ്ടംവരെയുള്ള ചൂഷണ രൂപങ്ങളാണ് മൂലധനത്തെ നിലനിര്‍ത്തുന്നത്. ചൂഷിതര്‍ തൊഴിലെടുക്കുന്ന വര്‍ഗമാണ്. അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാകാമെന്നുമാത്രം. നെഗ്രിയുടെ ജനസഞ്ചയത്തിന് വ്യക്തമായ വര്‍ഗതലം ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗസമരം കാലഹരണപ്പെടുന്നില്ല. അതിനുപകരം മൂലധനത്തിനെതിരായ സാര്‍വത്രിക ചെറുത്തുനില്‍പായി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധത്തെ സംബന്ധിച്ച ആധുനികോത്തര സമീപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇതാണ്. സമൂഹവൈരുദ്ധ്യങ്ങളെ അധികാരഘടനയും ചെറുത്തുനില്‍പുമായി മാത്രം കാണുന്ന ഔപചാരിക യുക്തിയുടെ ദൗര്‍ബല്യമാണത്.

ഇത്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ആംആദ്മി പാര്‍ടി എവിടെയാണ് നില്‍ക്കുന്നത്? മേല്‍ വിവരിച്ചവിധത്തിലുള്ള ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ടി പ്രതിനിധീകരിക്കുന്നുണ്ടോ? ടീം അണ്ണായുടെ (മാധ്യമങ്ങള്‍ അടിച്ചേല്‍പിച്ച മാനേജ്മെന്റ് പല്ലവിയാണിത്) ചെറുത്തുനില്‍പ് ""ജനസഞ്ചയ""ത്തിന്റേതായിരുന്നില്ല. അണ്ണാ ഹസാരെ എന്ന വ്യക്തിയുടെ അഴിമതിക്കെതിരായ ഉപവാസത്തിന് മറ്റുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. 3ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും പോലുള്ള അഴിമതികളുടെ തോത് കണ്ട് അന്തംവിട്ട മദ്ധ്യവര്‍ഗം അവരെ പിന്തുണയ്ക്കുകയും മറ്റു പല നഗരങ്ങളിലും രംഗത്തുവരികയും ചെത്തു. ഇവിടെ മാധ്യമങ്ങളുടെയും സാമൂഹ്യ നെറ്റ്വര്‍ക്കുകളുടെയും സ്വാധീനവും പ്രകടമായിരുന്നു. അഴിമതിക്കെതിരായി രംഗത്തുവന്ന മദ്ധ്യവര്‍ഗം നവലിബറല്‍ ക്രമത്തിന്റെ ചവിട്ടേറ്റു പിടയുന്ന ജനസഞ്ചയമായിരുന്നില്ല. ഇന്ത്യയിലെ നവലിബറല്‍ ക്രമത്തിന്റെ ആഘാതത്തില്‍ നല്ലൊരു ഭാഗവുമേല്‍ക്കേണ്ടി വന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അണ്ണാ ഹസാരെയുടെ ആദര്‍ശ ഗ്രാമമായ റലെഗന്‍ സിദ്ദിയില്‍ നിന്നൊഴികെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അധികംപേര്‍ സത്യാഗ്രഹത്തിലുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യവര്‍ഗത്തിന്റെ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. പുതിയ സാമ്പത്തികനയങ്ങളുടെ ആഘാതം മദ്ധ്യവര്‍ഗങ്ങളിലേക്കു വ്യാപിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു അത്. ആ പിന്തുണ ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റിലെടുക്കാന്‍ ഭരണകക്ഷിയെ നിര്‍ബന്ധിച്ചു. അവിടെ ഇടതുപക്ഷ കക്ഷികളടക്കമുള്ളവര്‍ സ്വീകരിച്ച ശക്തമായ നിലപാട് അഴിമതിക്കെതിരായ നിയമനിര്‍മാണം യാഥാര്‍ത്ഥ്യമാക്കി. അതിനുശേഷമാണ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭൂഷെന്‍റയും മറ്റു ടീം അണ്ണാ പ്രവര്‍ത്തകരുടെയും സഹായത്തോടെ പാര്‍ടിയുണ്ടാക്കാന്‍ തുനിഞ്ഞത്. അതോടെ അണ്ണായുടെ സഹപ്രവര്‍ത്തകര്‍ രണ്ടായി പിളര്‍ന്നു. അവരില്‍ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയെ പിന്തുണച്ചു പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്.

ആം ആദ്മിയുടെ വിജയം അഴിമതിക്കും ഭരണകൂടത്തിന്റെ ജീര്‍ണതയ്ക്കുമെതിരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ മദ്ധ്യവര്‍ഗത്തിന്റെ പ്രതികരണമായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന് ""ജൈവ"" സ്വഭാവമുണ്ടെന്നും വേണമെങ്കില്‍ വാദിക്കാം, ഇതിനെക്കാള്‍ ശക്തമായ ജനസഞ്ചയത്തിന്റെ ജൈവ പ്രതിരോധം നെഗ്രി പുസ്തകങ്ങളെഴുതുന്നതിനു വളരെ മുമ്പു തന്നെ ഉത്തരേന്ത്യയില്‍ ഉണ്ടായി എന്നോര്‍ക്കുന്നതു നല്ലതാണ്. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയ്ക്കുണ്ടായ വിജയമാണത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനും തിരഞ്ഞെടുപ്പിനും ഇടയിലുള്ള കുറച്ചു നാളുകള്‍കൊണ്ട് തട്ടിക്കൂട്ടിയ പാര്‍ടിയാണ് അന്ന് ദല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചത്. കേജരിവാള്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചത് പുകഴ്ത്തുന്നവര്‍, തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട് റായ്ബറേലിയില്‍ മല്‍സരിച്ച രാജ്നാരായണ്‍ ഇന്ദിരാഗാന്ധിയെ അടിയറവു പറയിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധി തോല്‍ക്കണം എന്ന ജനങ്ങളുടെ വിധിയെഴുത്തിനുള്ള നിമിത്തം മാത്രമായിരുന്നു രാജ്നാരായണ്‍. ഇന്ദിരാഗാന്ധി തോറ്റതായി പ്രഖ്യാപനം വന്നപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ ആനന്ദനൃത്തം ചെയ്തതും സാധാരണ ജനമായിരുന്നു, ""ജനസഞ്ചയ""മായിരുന്നു. ഇതിന്റെ മറ്റൊരു വിധത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടത്.

ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയ്ക്ക് സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിരാവസ്ഥ പോലുള്ള അധികാരരൂപങ്ങള്‍ ആവശ്യമില്ല. അടിയന്തിരാവസ്ഥയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സിഎംഎസ് പോലുള്ള കേന്ദ്രീകൃത ചാരരൂപങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് വഴിയുമൊക്കെ ചെയ്യാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ധാരാളം ആശയങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ലോകസമ്പദ്വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും ഇന്ത്യന്‍ സമ്പദ്ഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളും ഇന്നു ലഭ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ടി രൂപപ്പെടുത്തുന്ന ആളുകള്‍ക്ക് അത്തരത്തിലുള്ള ഒരു നിലപാടുതറ സൃഷ്ടിക്കാന്‍ പ്രയാസമില്ല. അതിനു അത്താണിയായി മാറാന്‍ കഴിയുന്ന നിരവധി ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും നിയമജ്ഞരും ആം ആദ്മിയുടെ പക്കല്‍ തന്നെയുണ്ട്. എന്നിട്ടും അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു.

ആം ആദ്മിയില്‍ ചേര്‍ന്ന അക്കാദമിക് പണ്ഡിതന്മാരില്‍ ഒരാളായ യോഗേന്ദ്ര യാദവ് പറഞ്ഞത് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തെ ആം ആദ്മി പാര്‍ടിയില്‍ കൊണ്ടുവരുമെന്നാണ്. മേധാപട്കറിനെപോലെ എന്‍എപിഎമ്മിന്റെ പ്രധാന പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുമെന്ന വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി - ദളിത് - ആദിവാസി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഖ്യമാണ് എന്‍എപിഎം. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവമൊന്നും ഇതുവരെ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടികളെ ശക്തമായെതിര്‍ക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിട്ടുമുണ്ട്. അവരില്‍ പലരും അനുവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിലും സ്വത്വരാഷ്ട്രീയത്തിലും ഇടതുപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ""ഭരണകൂട ഭീകരത""യോടും ബ്രാഹ്മണ - സവര്‍ണാധിപത്യത്തോടും പരിസ്ഥിതി സന്തുലിതമല്ലാത്ത കേവല വികസന തന്ത്രങ്ങളോടുമുള്ള എതിര്‍പ്പല്ലാതെ, ഇത്തരം ജനവിരുദ്ധ പ്രവണതകളുടെ വര്‍ഗപരമായ അടിത്തറ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ചുരുങ്ങിയത്, നവലിബറല്‍ ക്രമത്തിനെതിരായി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന എതിര്‍പ്പിനോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമില്ല. സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോളവേദിയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ചിലര്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രം. ഇവയോടുള്ള നിലപാട് എന്താണെന്ന് അരവിന്ദ് കേജരിവാളും കൂട്ടരും വ്യക്തമാക്കിയിട്ടുമില്ല. നവലിബറലിസത്തിനെതിരായി പരസ്യമായ നിലപാടെടുക്കുകയോ ചുരുങ്ങിയത് വേള്‍ഡ് സോഷ്യല്‍ ഫോറം അംഗീകരിക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്നും അത് സോഷ്യലിസമാണെന്നുമുള്ള നിലപാടിലേക്കെങ്കിലും വരുകയോ ചെയ്യാന്‍ ഇതുവരെ ആം ആദ്മി പാര്‍ടി തയ്യാറായിട്ടില്ല. ""വ്യവസ്ഥാപിത - മുഖ്യധാരാ"" ഇടതുപക്ഷ പാര്‍ടികളോട് വിയോജിച്ചു കൊണ്ടുതന്നെ ലോകമാസകലമുള്ള നിരവധി പ്രതിരോധ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന വീക്ഷണമാണിത്. അതുപോലും ആം ആദ്മിയുടെ നിലപാടിന്റെ ഭാഗമല്ല.

ആം ആദ്മി പാര്‍ടിയുടെ വേരുകള്‍ രാജീവന്‍ അഭിമാനപൂര്‍വം വിശദീകരിക്കുന്ന ""ജനസഞ്ചയ""ത്തിന്റെ രാഷ്ട്രീയത്തിലല്ല, മറ്റു ചില ഇടങ്ങളിലാണ്. നവഗാന്ധിയന്‍ സ്വാധീനമുള്ളതും കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിന്റെ വിപ്ലവ സങ്കല്‍പങ്ങളോടും പ്രവര്‍ത്തന പരിപാടികളോടും സൈദ്ധാന്തികമായി വിയോജിപ്പുള്ളതുമായ ഗ്രൂപ്പുകളും ബുദ്ധിജീവികളും കഴിഞ്ഞ ദശകങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. വര്‍ഗ സമീപനത്തിനുപകരം നവഗാന്ധിയന്‍ സ്വഭാവമുള്ള ധാര്‍മികതയിലും പരിസ്ഥിതി സന്തുലനം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനരീതിയാണ് അവരെ സ്വാധീനിച്ചത്. അവരില്‍ ചിലര്‍ ജയപ്രകാശ് നാരായണെന്‍റ സമ്പൂര്‍ണ വിപ്ലവത്തില്‍ ആവേശം കൊണ്ടവരാണെങ്കില്‍ മറ്റുചിലര്‍ ആധുനികോത്തര സ്വഭാവമുള്ള ""പൗരസമൂഹ രാഷ്ട്രീയത്തില്‍"" നിന്ന് ഊര്‍ജം സംഭരിച്ചവരാണ്. ജെപിയുടെയും ലോഹ്യയുടെയും ആരാധകര്‍ പിന്നോക്ക വിഭാഗങ്ങളുടെ വക്താക്കളാവുകയും രാഷ്ട്രീയ പാര്‍ടികള്‍ (വിവിധ ജനതാദളുകള്‍, ലോകശക്തി) രൂപീകരിക്കുകയും ചെയ്തു. മറ്റു ചിലര്‍ പൗരസമൂഹ സംഘടനകളായി തന്നെ നില്‍ക്കുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും നവഗാന്ധിയന്‍ സ്വഭാവമുള്ള പ്രാദേശിക രൂപങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. ഇവരിലാരും തന്നെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് അനുഭാവമുള്ളവരോ ചുരുങ്ങിയത് സമാനമായ ഒരു സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്തവരായിരുന്നില്ല. താല്‍കാലിക പ്രശ്നങ്ങളുടെ പരിഹാരം മാത്രമായിരുന്നു എല്ലാവരുടെയും മുന്നില്‍. ഇവരില്‍ വിദേശഫണ്ടടക്കമുള്ള ഫണ്ട് വാങ്ങുന്ന സംഘടനകളും അല്ലാത്തവയുമുണ്ടായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ അടങ്ങുന്ന സംഘടനകളുടെ വേരുകള്‍ ഇത്തരം പൗരസമൂഹ രൂപങ്ങളില്‍ കാണാം. ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്‍എപിഎമ്മില്‍ എത്തിച്ചത്. ആശിശ് നന്ദി മുതല്‍ യോഗേന്ദ്ര യാദവ് വരെയുള്ള ബുദ്ധിജീവികള്‍ ഇത്തരം സംഘടനകളില്‍ പലതിന്റെയും ധൈഷണിക സ്രോതസ്സായി മാറുകയും ചെയ്തു. സാമ്രാജ്യത്വത്തെയോ നവലിബറലിസത്തെയോ പരസ്യമായി വിമര്‍ശിക്കുന്നവരില്‍ ഇവരാരും പെടുന്നില്ല.

അടിയന്തിരാവസ്ഥയ്ക്കെതിരായ ബഹുജനവികാരം എങ്ങനെ ജനതാപാര്‍ടിയുടെ വിജയത്തിലെത്തിയെന്ന് നാം കണ്ടതാണ്. വന്ധ്യംകരണ ശസ്ത്രക്രിയകളും ""നഗരശുദ്ധി""യുടെ പേരില്‍ ചേരിനിവാസികളെ മുഴുവന്‍ കൂട്ടത്തോടെ ഒഴിപ്പിച്ച് യമുനാനദിക്കക്കരെ കടത്തിയതുമാണ് (അടിയന്തിരാവസ്ഥയിലെ ഭീകരതയ്ക്ക് ജനങ്ങള്‍ നല്‍കിയ പേര് സഞ്ജയ്ഗാന്ധി എന്നായിരുന്നു) അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് പരസ്യമായ അഴിമതി, ഉള്ളിയുടെയും സമസ്ത വസ്തുക്കളുടെയും വിലക്കയറ്റം, വെള്ളത്തിനുവരെ കരം ചുമത്തുന്ന അവസ്ഥ, പാചകവാതകത്തിനും പെട്രോളിനും കൊടുക്കേണ്ട കനത്ത വില, ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ തകര്‍ച്ച, നിര്‍ഭയ (ജ്യോതിസിംഗ് പര്‍മാര്‍)യുടെ ക്രൂരമായ ലൈംഗിക പീഡനവും മരണവും, പിന്നീടും നടന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇത് പ്രധാനമായും ബാധിച്ചത് സര്‍ക്കാര്‍ ജീവനക്കാരും മറ്റു ജീവനക്കാരുമടക്കമുള്ള ഇടത്തരക്കാര്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളില്‍നിന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും. നവലിബറല്‍ നയങ്ങള്‍ ബാധിച്ച ഇടത്തരക്കാര്‍ തീര്‍ച്ചയായും ""ജനസഞ്ചയ""ത്തിന്റെ ഭാഗമാണ്. ഇത്തരം, ""ജനസഞ്ചയ""ത്തിന്റെ നവലിബറല്‍ വിരുദ്ധ വികാരത്തെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ വളര്‍ത്തേണ്ട ബാധ്യത അവിടെ സ്വാധീനശക്തിയുള്ളവര്‍ക്കു തന്നെയാണ്. അതായത്, ജനതാപാര്‍ടിയെക്കാളധികം പുതിയ സാഹചര്യങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനവികാരത്തെ സംഘടിപ്പിക്കാനുള്ള ബാധ്യത ആം ആദ്മി പാര്‍ടിയ്ക്കുണ്ട്.

സംശുദ്ധമായ ഭരണം കൊണ്ടും ഭരണത്തിലുറപ്പു വരുത്തുന്ന സാമൂഹ്യനീതികൊണ്ടും മാത്രം പരിഹരിക്കാവുന്നവയല്ല ജനരോഷത്തിനു കാരണമായ പ്രശ്നങ്ങള്‍. അതു സൃഷ്ടിച്ച മൂലധനത്തിന്റെ യുക്തിയുണ്ട്. അതിനെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ഭരണകൂട നയങ്ങളുണ്ട്. ജന്‍ലോക്പാല്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിന്റെ ചെറുഭാഗം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കണമെങ്കില്‍ അതു സൃഷ്ടിക്കുന്ന ധനമൂലധനത്തിന്റെ പ്രയോഗരൂപങ്ങള്‍ ഇല്ലാതാകണം. പ്രതിരോധ രൂപങ്ങള്‍ മൂലധനത്തെ തന്നെ ഉച്ചാടനം ചെയ്യുന്ന പ്രായോഗിക രൂപങ്ങളിലേക്കു തിരിയണം. ചുരുങ്ങിയത് അത്തരം ഒരു ദിശാബോധമെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ആം ആദ്മി പാര്‍ടിയുടെ ഇന്നത്തെ ഘടനയും പ്രവര്‍ത്തനശൈലിയും പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ദിശാബോധം അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കരുതുക പ്രയാസമാണ്. തീര്‍ച്ചയായും അവര്‍ ജനാധിപത്യവാദികളും കൂടുതല്‍ ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരുമാണ്. ഇന്നത്തെ ഭരണകൂടനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അതുമാത്രം പോര, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ ഭരണകൂടനയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വേണം.

കമ്യൂണിസ്റ്റ് ഇടതുപക്ഷം അധികാരം സ്ഥാപിച്ച സ്ഥലങ്ങളില്‍ അത്തരം ബദലുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് ഇതേ ബുദ്ധിജീവികളില്‍നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. സ്വാഭാവികമായും പുതിയ രാഷ്ട്രീയത്തിന്റെ വക്താക്കളില്‍നിന്ന് പ്രതീക്ഷിക്കേണ്ടത് സംശുദ്ധഭരണം മാത്രമല്ല, ക്രിയാത്മകമായ ജനകീയ ബദലുകള്‍ കൂടിയാണ്. "സംശുദ്ധമായി" നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് ""ജൈവ"" രാഷ്ട്രീയമല്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും അവയ്ക്കു കഴിയണം. അത്തരം ദിശാബോധം ഇതുവരെ ആം ആദ്മി പാര്‍ടിയുടെ വക്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രകാശ് കാരാട്ട് തെന്‍റ ലേഖനത്തിലൂടെ സൂചിപ്പിച്ചതും ഇതേ അവ്യക്തതയെയാണ്. ജനസഞ്ചയത്തിന്റെ അനുഭവങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉയര്‍ന്ന് പുതിയ സമൂഹത്തിന്റെ നിര്‍മിതിക്കുള്ള വിഭവങ്ങളും പ്രായോഗിക രൂപങ്ങളും വളര്‍ത്തിയെടുത്താല്‍ മാത്രമാണ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച യാഥാര്‍ഥ്യമാകുക.

വര്‍ഗസമരം എന്നു പറയുന്നതും ഈ പോരാട്ടത്തെയാണ്. അത് തീര്‍ച്ചയായും ജൈവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. രൂപംകൊണ്ട് മാസങ്ങള്‍ മാത്രമായ ഒരു പാര്‍ടിയില്‍നിന്ന് ഇത്രയും പ്രതീക്ഷിക്കുക സാധ്യമല്ല. അത്തരം ഒരു ഭാവി വിഭാവനം ചെയ്യാന്‍ കെല്‍പുള്ള ധാരാളം ബുദ്ധിജീവികള്‍ കേരളത്തിലടക്കം ഇത്തരം സംവിധാനത്തിന് പിന്തുണ നല്‍കുകയോ ചേരുകയോ ചെയ്യുന്നുണ്ട്. അവരില്‍നിന്ന് വ്യക്തമായ ഒരു സമീപനരേഖയെങ്കിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്ലെങ്കില്‍ അത് മറ്റൊരു ബൂര്‍ഷ്വാ ലിബറല്‍ സംവിധാനമാവുകയും ചെയ്യും. അതുകൊണ്ട് വ്യക്തമായ നയപരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ നാം ആം ആദ്മി പാര്‍ടിയുടെ വിധി നിര്‍ണയിക്കേണ്ടത്? അതിനുമുമ്പു തന്നെ നെഗ്രിയുടെ ഭാഷയില്‍ എഴുതുകയും ആം ആദ്മി പാര്‍ടിക്കും ഇടതുപക്ഷത്തിനും ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നത് ഒരുതരം അമിതാവേശ പ്രകടനമല്ലേ? നമ്മുടെ ബുദ്ധിജീവികളുടെ മദ്ധ്യവര്‍ഗ സ്വഭാവമല്ലേ അതു കാണിക്കുന്നത്?

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Thursday, February 6, 2014

‘ചിറ്റിലപ്പിള്ളിമാര്‍ ‘ നിങ്ങളോട് പറയാതെ പോകുന്നത്...

"നിലവിലുള്ള ബൂർഷ്വാ ഉല്പാദന സാഹചര്യങ്ങളിൽ സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം സ്വതന്ത്രവ്യാപാരമെന്നാണ്, സ്വതന്ത്രമായ ക്രയവിക്രയമെന്നാണ്."

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

വാക്കുകൾ ചരിത്രത്തിൽ ഏതുവിധേനയാണ് ജീവിക്കുക എന്നത് യാതൊരു നിശ്ചയവുമില്ലാത്ത കാര്യമാണെന്ന് സുനിൽ പി. ഇളയിടം ഒരു പ്രസംഗത്തിനിടയ്ക്ക് പറഞ്ഞതോർമ്മ വരുന്നു. ആ പ്രസംഗത്തിനിടയ്ക്ക് എന്നെ ഒരുപാടാകർഷിച്ച ഒരു ആശയമായിരുന്നത്.

"സ്വാശ്രയം എന്നൊരാശയം ഇന്നെവിടെ ബാക്കിയുണ്ടെന്നു ചോദിച്ചാൽ 50 ലക്ഷവും 60 ലക്ഷവും കൈക്കൂലി കൊടുത്താൽ അഡ്മിഷൻ കിട്ടുന്ന കോളേജിന്റെ പേരിലല്ലാതെ വേറെയെവിടെയുമില്ല. ഇതു വാക്കിനു സംഭവിക്കുന്ന ഒരു വഴിത്തിരിവാണു. ഇങ്ങനെ തിരിഞ്ഞു തിരിഞ്ഞു പോകും ഇതു ചരിത്രത്തിൽ. ആഗോളീകരണം എന്നു മലയാളത്തിൽ ആദ്യം എഴുതിയതു കേസരി ബാലകൃഷ്ണപിള്ളയാണു. മുണ്ടുടുത്ത മലയാളികൾ പാരീസിന്റെ തെരുവിലൂടെ ആത്മാഭിമാനപൂർവ്വം തലയുയർത്തി നടക്കുന്ന കാലമായിരിക്കും ആഗോളീകരണത്തിന്റെ കാലം എന്നദ്ദേഹം പറഞ്ഞത്. ഇപ്പോ, എന്തായീ സ്ഥിതി എന്നും നമുക്കറിയാലോ. ഇതുപോലെ തിരിഞ്ഞു പോയൊരു വാക്കാണു നവോത്ഥാനം. എല്ലാവരും നവോത്ഥാനം എന്നു പറയും. അതോടെ നവോത്ഥാനം എന്താണെന്ന് ആകെ കണ്‍ഫ്യൂഷനാകും. കാരണം വി.ടി. നമ്പൂതിരിപ്പാടാണോ നവോത്ഥാനം, കാന്തപുരം അബൂബക്കറാണോ നവോത്ഥാനം എന്ന് ചോദിച്ചാൽ നമ്മൾ കുടുങ്ങിയത് തന്നെ. അതിങ്ങനെ മാറി വരും." ആ ആശയത്തെ അദ്ദേഹം തുടർന്നിങ്ങനെ വിശദീകരിക്കുകയുണ്ടായി.

എന്നാലും അതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്നു ആദ്യം ഉദ്ധരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നുള്ള വാചകം. ഒരു വാക്കിന്റെ, നാം പോലുമറിയാതെ നമ്മുടെ ബോധത്തിലുറയ്ക്കുന്ന അർത്ഥം വ്യവസ്ഥിതിയുടെ അധീശത്വം കൈമുതലായുള്ളവൻ അതിനെ സ്വന്തം ആവശ്യപ്രകാരം എങ്ങനെ പരുവപ്പെടുത്തിയെടുക്കും എന്നതനുസരിച്ചായിരിക്കും. സ്വാതന്ത്ര്യം എന്ന് അവർ പറയുമ്പോൾ, അത് മനുഷ്യന്റെ സ്വാതന്ത്ര്യമല്ല, മറിച്ച് വിപണിയുടെ സ്വാതന്ത്ര്യമാണെന്നത് നമ്മൾക്ക് തിരിച്ചറിയാനാകാതെ പോകുന്നുണ്ടെങ്കിൽ, നമ്മളെയങ്ങനെ പരുവപ്പെടുത്തിയെടിത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അടിമത്വത്തിന്റെ അതിലേറെ അന്ധമായ വിധേയത്വത്തിന്റെ ചങ്ങലകളാൽ ബന്ധിതരാണ് നാമെന്ന സത്യമാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മുതലാളിത്ത വിപണിയുടെ അന്തമില്ലാത്ത ലാഭക്കൊതിയുടെ സ്വതന്ത്ര്യവിഹാരത്തിനെതിരെ ഒരു ചെറിയ തടയിണ ഉയരുമ്പോൾ തന്നെ നാം സ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതി കൊള്ളും. തൊഴിലാളി സമരങ്ങൾ സ്വാതന്ത്ര്യമെന്ന വാക്കിനെ മനുഷ്യനു വേണ്ടി വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണെന്ന് നാം മനസ്സിലാക്കാതെ പൊകും. അവയെ നിർലജ്ജം അവഗണിക്കും. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു സമരമാണ് ആലുവയ്ക്കടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ ചുമട്ടുതൊഴിലാളികൾ വി-സ്റ്റാർ ക്രിയേഷൻസ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ നടത്തുന്നത്. സമരം ആരംഭിച്ചിട്ട് 650 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പക്ഷേ, നമ്മളിലെത്ര പേർ അതറിഞ്ഞു?

നമ്മളറിഞ്ഞത് കൊച്ചൗസേപ്പ് പറഞ്ഞ കഥകളാണ്. കലൂർ പുതുക്കലവട്ടത്തെ ഗോഡൗണിൽ, സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ അനുവദിക്കാതിരിക്കുകയും, തുടർന്ന് അയാൾ സ്വയം ചുമടിറക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. നോക്കുകൂലിക്കെതിരെ ചിറ്റിലപ്പിള്ളിയുടെ ഒറ്റയാൾ പോരാട്ടം എന്ന് 'സ്വതന്ത്ര'മാധ്യമങ്ങൾ തലക്കെട്ടുകൾ പടച്ചു. നോക്കുകൂലി എന്ന് വാർത്തകൾക്കിടെ തിരുകിക്കയറ്റിയാൽ ജനവികാരം തൊഴിലാളികൾക്കെതിരെയാക്കാൻ ബുദ്ധിമുട്ടുണ്ടാകിലെന്ന് ചിറ്റിലപ്പിള്ളിക്കും അയാൾക്ക് വേണ്ടി വാർത്തയൊരുക്കുന്ന മാധ്യമങ്ങൾക്കും നന്നായറിയാമായിരുന്നു. വാസ്തവത്തിൽ, കൊച്ചൗസേപ്പിന്റെ ഗോഡൗണിൽ, അത് മുൻപുയോഗിച്ചിരുന്ന വ്യക്തിക്ക് വേണ്ടി ന്യായമായ കൂലി വാങ്ങി ചുമട്ടിറക്കു ചെയ്തിരുന്നത് അതേ തൊഴിലാളികളായിരുന്നു. കൊച്ചൗസേപ്പ് അത് വാടയ്കക്കെടുക്കുകയും അവർക്ക് തൊഴിൽ നിഷേധിക്കുകയും അങ്ങനെ ആ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്തത്. ഒരു ദിവസം രാവിലെ തൊഴിലിടത്തിലെത്തുമ്പോൾപുറത്താക്കപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ മറ്റെന്ത് ചെയ്യണം? തൊഴിൽ ചെയ്യാനും അതിൽ നിന്ന് നേടുന്ന വരുമാനമുപയോഗിച്ച് കുടുംബം പുലർത്താനുമുള്ള തൊഴിലാളിയുടെ മാനുഷികമായ അവകാശവും, അവരുടെ അധ്വാനം സൃഷ്ടിക്കുന്ന മൂലധനത്തിൽ മുതലാളിക്കുള്ള നിയമപരമായ അധീശത്വത്തിന്റെ അഹന്തയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. അവർ ചോദിച്ചത് നോക്കുകൂലിയായിരുന്നില്ല. തൊഴിലായിരുന്നു. ആ സംഘർഷത്തിൽ, ഭൂരിഭാഗവും തൊഴിലാളികളായ ഒരു സമൂഹം ആരോടൊപ്പം നിന്നു എന്നത് സ്വാതന്ത്ര്യത്തിന്റെ അർഥം നമ്മളെങ്ങനെ മനസ്സിലാക്കി വച്ചിരിക്കുന്നു എന്നതിന് അടിവരയിടുകയാണ്. അന്ന് തൊഴിൽ നിഷേധിക്കാനുള്ള കാരണമായി കൊച്ചൗസേപ്പ് പറഞ്ഞതും കോടതിയെ ധരിപ്പിച്ചതും, അവിടെ ഇറക്കുന്ന വസ്തുക്കളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ആ തൊഴിലാളികൾക്കില്ല എന്നായിരുന്നു. അതിന് തൊട്ടു മുൻപ് ദിവസം വരെ, അതേ ഗോഡൗണിൽ ഗ്ലാസ്, ബാറ്ററി പോലുള്ള ഉല്പന്നങ്ങൾ ഇറക്കിയിരുന്ന തൊഴിലാളികൾക്കാണ്, വിസ്റ്റാർ ക്രിയേഷൻസിന്റെ അടിവസ്ത്രങ്ങളും, മറ്റു ഗാർമെന്റ് ഉല്പന്നങ്ങളും ഇറക്കാനുള്ള വൈദഗ്ധ്യമില്ല എന്ന് കൊച്ചൗസേപ്പ് പറയുന്നത്!! പക്ഷേ, നോക്കുകൂലി ചോദിക്കുന്നു എന്ന് നുണപറഞ്ഞ് കള്ളനെന്ന് ചാപ്പകുത്തിയാൽ പിന്നെ അവർ പറയുന്നതാരു വിശ്വസിക്കാൻ!

ഇതേ സമയം, ആലുവ പെരുമ്പാവൂർ റൂട്ടിൽ വാഴക്കുളം എം.ഇ.എസ് ജങ്ക്ഷനരികിൽ വി-സ്റ്റാർ ക്രിയേഷൻസിന്റെ സ്വന്തം ഗോഡൗണിന്റെ പണി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്ന, (നോക്കുകൂലി വാങ്ങിയിട്ടല്ല, ചുമടിറക്കിയിട്ട്) ചുമട്ടു തൊഴിലാളികൾക്കും പണിതീർന്നപ്പോൾ കൊച്ചൗസേപ്പ് അതിനിടയ്ക്ക് കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല വിധിയുടെ ബലത്തിൽ തൊഴിൽ നിഷേധിക്കുകയാണ് ചെയ്തത്.ഏഷ്യൻ പെയിന്റ്സ്, മിസ്റ്റർ. ബട്ട്ലർ, റിലയൻസ്, തുടങ്ങി ഒരുപാട് വലിയ കമ്പനികളുടെ ഗോഡൗണുകൾ ഉള്ള ഒരു മേഖലയാണത്. അവിടങ്ങളിലെല്ലാം നിയമാനുസൃതമായ കൂലിയിൽ തൊഴിൽ ചെയ്തിരുന്ന, ഇത്രയും കാലവും ഒരു പരാതിയും കേൾപ്പിക്കാത്ത തൊഴിലാളികൾക്കാണ് തൊഴിൽ നൽകാതിരിക്കുന്നത്. ഒരു ദിവസം മറ്റു ഗോഡൗണുകളിലും ഇതേരീതിയിൽ തൊഴിൽ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ അചിന്തനീയമാണ്. അതിനെതിരെ പ്രതികരിക്കാതിരിക്കാനാകാത്തതിനാൽ സഖാവ് ബീരാൻ കുഞ്ഞിന്റെയും, എം എ അബ്ദുൾ കരീമിന്റേയും നേതൃത്വത്തിൽ, സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി തൊഴിലാളികൾ സംയുക്തമായി സമരമാരംഭിച്ചു. നോക്കുകൂലിക്ക് വേണ്ടിയല്ല, തൊഴിലിന് വേണ്ടിയുള്ള സമാധാനപൂർണ്ണമായ ആ സമരം 650 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ചുമട്ട് തൊഴിലാളി ക്ഷേമബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുള്ള പ്രദേശത്ത് അവർക്ക് തൊഴിൽ നൽകണമെന്ന ചുമട്ട് തൊഴിലാളി നിയമത്തിനെതിരായാണ് ചിറ്റിലപ്പിള്ളി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. മുതലാളിയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് മുതലാളിത്ത നിയമവ്യവസ്ഥയുടെ ആവശ്യമാണല്ലോ. അതിൽ നമുക്കും പ്രശ്നം തോന്നില്ല. തൊഴിലാളി തൊഴിലെടുക്കാനും ജീവിക്കാനുമുള്ള അവന്റെ അവകാശത്തിന് വേണ്ടി ഉയർത്തുന്ന ശബ്ദമാണ് അസഹനീയമായി നമുക്കനുഭവപ്പെടുന്നത്.

സംഘടിതരായ തൊഴിലാളികളെ അസംഘടിതരും നിർവീര്യരുമാക്കുക, അങ്ങനെ അധ്വാനത്തിന്റെ ചൂഷണത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്ന മുതലാളിത്തത്തിന്റെ യുക്തിയാണ് കൊച്ചൗസേപ്പ് സമർഥമായി പ്രാവർത്തികമാക്കുന്നത്. സംഘടിതരായ ചുമട്ട് തൊഴിലാളികൾക്കു പകരം അയാൾ തമിഴ് നാട്ടിൽ നിന്നും മറ്റും കൊണ്ടു വന്ന പാവപ്പെട്ട തൊഴിലാളികളെ ലേബർ നിയമങ്ങളും ചുമട്ട് തൊഴിലാളി നിയമങ്ങളും പാലിക്കാതെയാണ് തൊഴിലെടുപ്പിക്കുന്നതെന്ന്, സമര സഖാക്കൾക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകൾ വെളിപ്പെടുത്തുന്നു. നോക്കുകൂലി വാങ്ങുന്ന് എന്ന് നാം കുറ്റം പറയുന്ന ചുമട്ട് തൊഴിലാളികളെപ്പോലെയല്ല അദ്ദേഹം. വിദ്യാസമ്പന്നനാണ്, സംസ്കാരസമ്പന്നനാണ്, സമ്പന്നനുമാണ്. സർവോപരി കേരളമംഗീകരിച്ച പുണ്യാളന്മാരിലൊരാളാണ്. അതുകൊണ്ട് നമുക്കതിൽ തരക്കേടൊന്നും തോന്നണമെന്നില്ല.

നാട് കട്ടുമുടിക്കുന്ന ഒരു പാടു മുതലാളിമാരും, അഴിമതിയിൽ മുങ്ങിയ സിവിൽ സെർവീസും, കൂട്ടിവായ്ക്കാൻ പോലുമറിയില്ലെങ്കിലും കുട്ടികളെ പഠിപ്പിച്ച് വഷളാക്കുന്ന ഒരു പാട് അധ്യാപകരും, മരുന്നു കമ്പനികൾക്ക് വേണ്ടി മരുന്ന് കുറിക്കുന്ന വലിയ ശതമാനം ഡോക്ടർമാരും, സകലതു വിറ്റു തുലച്ചുകൊണ്ട് നാടു തന്നെ പണയം വയ്ക്കുന്ന് ഭരണാധികാരികളും ഒക്കെയുണ്ടായിട്ടും ആ വര്‍ഗങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു വില്ലൻ വാർപ്പുമാതൃക സംഘടിത തൊഴിലാളികളായ ചുമട്ട് തൊഴിലാളികൾക്ക് വേണ്ടീ ആരു പണിതെടുത്തു എന്ന് നാം ആലോചിക്കേണ്ടതുണ്ട്. എക്സപ്ഷൻസ് എടുത്ത് ചുമട്ട് തൊഴിലാളികളുടെ കാര്യത്തിൽ സാമാന്യവൽക്കരിക്കുമ്പോൾ, മേല്പറഞ്ഞ കൂട്ടങ്ങളിൽ ഭൂരിഭാഗവും എങ്ങനെയെന്നും അവർ സമൂഹത്തോടെന്ത് ചെയ്യുകയാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

തൊഴിലാളി സമരങ്ങൾ മനുഷ്യന്റെ അടിമത്തിൽ നിന്നുള്ള വിമോചനമാണ് ലക്ഷ്യമാക്കുന്നത്. അത് സ്വാതന്ത്ര്യത്തിന്റെ ബൂർഷ്വാസങ്കല്പത്തെ പുതുക്കിപ്പണിയുകയാണ്. ബീരാൻക്കായുടേയും സഖാക്കളുടേയും പോരാട്ടത്തിന് വിപ്ലവാഭിവാദ്യങ്ങൾ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവ്ർക്ക് നേടാനോ ഒരു ലോകമുണ്ട് താനും. സര്‍വരാജ്യതൊഴിലാളികളേ, സംഘടിക്കുവിൻ!

*
അമതന്‍ ഫേസ്‌ബുക്കില്‍ എഴുതിയത്

Monday, September 30, 2013

തുടരേണ്ട യാത്രകള്‍ : മാര്‍ക്സിസവും കീഴാളവിമര്‍ശനവും

"Caste and class, so to say, are next door neighbours, and it is only a span that seperates the two. A Caste is an enclosed class"   - B R Ambedkar

ആമുഖം

ഇന്ത്യയിലെ ദളിത് സ്വത്വരൂപീകരണം ആഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയുംകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രമുഖ കീഴാളചിന്തകനും ഇന്ത്യയിലെ ഏറ്റവും സൂക്ഷ്മദൃക്കായ സാമൂഹ്യവിമര്‍ശകനുമായിരുന്ന ഡി ആര്‍ നാഗരാജ് സുപ്രധാനമായ ഒരു നിഗമനം അവതരിപ്പിക്കുന്നുണ്ട്. ആധുനികതയുടെയും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വിമോചകശേഷിയിലുള്ള അമിതമായ ഊന്നല്‍ കീഴാള- പാരിസ്ഥിതിക - ഗോത്ര പ്രസ്ഥാനങ്ങളുടെ വിപുലമായ ഒരു ഐക്യനിര ഉയര്‍ന്നുവരുന്നതിനെ തടസ്സപ്പെടുത്തുന്നതായി അദ്ദേഹം പറയുന്നു. ശാസ്ത്ര- സാങ്കേതികതയിലുള്ള ഈ അമിത വിശ്വാസം ഇന്ത്യന്‍ സാമൂഹിക ശ്രേണിയിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളെ - ഒരുഭാഗത്ത് സാങ്കേതികവിദ്യയുടെ മേഖലയില്‍ ഗണനീയമായ യാതൊരു സാന്നിധ്യവും കൈവന്നിട്ടില്ലാത്ത കീഴാളജനതയെയും മറുഭാഗത്ത് ഇന്ത്യന്‍ ദേശ രാഷ്ട്രത്തിന്റെ ശാസ്ത്ര - സാങ്കേതിക പദ്ധതിയുടെ നടത്തിപ്പുകാരായ ബ്രാഹ്മണരെയും- അസാധാരണമായ ഒരു ഐക്യത്തിലെത്തിച്ചതായും അദ്ദേഹം പറയുന്നു. ഇതാകട്ടെ കോളനീകരണത്തിന് മുന്‍പ് ദളിത് സമൂഹത്തിനും ഇതര കീഴാളവിഭാഗങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന ജൈവികമായ ഐക്യത്തിന്റെ ശൈഥില്യത്തിലേക്കാണ് എത്തിച്ചേരുന്നത്. ഇതുവഴി ശാസ്ത്രീയവും വികസനോന്മുഖവുമായ ദളിത് സൈദ്ധാന്തിക സമീക്ഷകള്‍ക്കും വികസനത്തിന്റെയും മൂലധനാധിനിവേശത്തിന്റെയും ഇരകളായിത്തീരേണ്ടി വരുന്ന കീഴാളജീവിതത്തിന്റെ ദൈനം ദിനാനുഭവങ്ങള്‍ക്കുമിടയില്‍ വലിയ ഒരു പിളര്‍പ്പ് രൂപപ്പെടുന്നതായും നാഗരാജ് നിരീക്ഷിക്കുന്നു. (The dalit movement... has shown an excessive enthusiasm for the  emancipatory energies of science and technology in India. On this side of ideological unity, two ends of the social spectrum- ie. the Dalit, who hardly have any presence in institutions of high -tech world, and  the Dwiyas who man the science and technology project of  the nation - state of India- have arrived a visionary unity... There has emerged a deep tension between their theoretical core - making, which is scientific and development oriented and its immediate experience.'' )

ആധുനികതാവിമര്‍ശനത്തിന്റെ സമഗ്രമായ ഒരു പരിപ്രേക്ഷ്യത്തിന്റെ അനുഭവത്തില്‍ കീഴാള വിമര്‍ശങ്ങള്‍ക്ക് കൈവരാവുന്ന ഗതിഭേദങ്ങളെക്കുറിച്ചുള്ള ഈ നിരീക്ഷണം സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിനും ബാധകമായ ഒന്നാണ്. മുതലാളിത്തത്തിന്റെ നിശിത വിമര്‍ശനമായിരിക്കുന്നതോടൊപ്പം മുതലാളിത്ത ആധുനികതയുടെയും നിശിത വിമര്‍ശനമായി സ്ഥാനനിര്‍ണയം ചെയ്താല്‍ മാത്രമേ മാര്‍ക്സിസത്തിന് വര്‍ത്തമാനസമൂഹത്തിലെ കേന്ദ്ര പ്രമേയങ്ങളില്‍ പലതിനെയും അര്‍ഥപൂര്‍ണമായി അഭിസംബോധന ചെയ്യാനാവൂ. മുതലാളിത്തത്തെയും മൂലധനാധിപത്യത്തെയും സാമ്പത്തിക ക്രമം എന്നതിനപ്പുറം കോളനീകരണവും മുതലാളിത്ത ഉല്‍പാദനവും ദേശരാഷ്ട്രങ്ങളും ആധുനികശാസ്ത്രവും വ്യാവസായികതയും മുതല്‍ കേവലയുക്തിബോധവും ദ്വന്ദ്വാത്മകവിചിന്തനവുംവരെ പങ്കുചേരുന്ന വിപുലമായ ഒരു ബന്ധവ്യവസ്ഥയായി തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് മാര്‍ക്സിസം അടിസ്ഥാനതലത്തില്‍ ആധുനികതാവിമര്‍ശനം കൂടിയാണെന്ന് വ്യക്തമാവുക. കീഴാള- പാരിസ്ഥിതിക - സ്ത്രീവാദ നിലപാടുകളില്‍ നിന്നു ഉയര്‍ന്നുവരുന്ന വീക്ഷണഗതികളും സമരമുഖങ്ങളും മാര്‍ക്സിസത്തിന്റെ പരിധിക്ക് പുറത്തുള്ളവയല്ലെന്നും അത് വ്യക്തമാക്കിത്തരും.

ഇത്തരമൊരു വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്സിസവും കീഴാളവിമര്‍ശനവും തമ്മിലുള്ള വിനിമയങ്ങളെയും സംവാദസാധ്യതകളെയും കുറിച്ചാണ് ഈ ലേഖനത്തില്‍ തുടര്‍ന്ന് ശ്രമിക്കുന്നത്. പരസ്പരം കയ്യൊഴിയുന്ന വിരുദ്ധനിലപാടുകള്‍ എന്നതിനു പകരം അന്യോന്യം പൂരിപ്പിക്കുന്ന വിമര്‍ശനാത്മക സമീക്ഷകള്‍ എന്ന നിലയില്‍ മാര്‍ക്സിസത്തിനും കീഴാളവിമര്‍ശനത്തിനുമിടയില്‍ ചില സംഗമസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിശദീകരിക്കാനും ഇവിടെ ശ്രമിച്ചിരിക്കുന്നു.

ഒന്ന്: മാര്‍ക്സിസ്റ്റ് വിമര്‍ശന സമീക്ഷ - പുനര്‍വിഭാവനങ്ങള്‍

മാര്‍ക്സിസവും കീഴാളവിമര്‍ശനവും പരസ്പരം ഒഴിച്ചുനിര്‍ത്തുന്ന സൈദ്ധാന്തിക സമീക്ഷകളായാണ് പൊതുവേ മനസ്സിലാക്കപ്പെട്ടുവരുന്നത്. മാര്‍ക്സിസ്റ്റ് വിമര്‍ശനം വര്‍ഗം എന്ന കേന്ദ്രസങ്കല്‍പ്പത്തിലേക്ക് മറ്റെല്ലാ സാമൂഹികയാഥാര്‍ഥ്യങ്ങളെയും സംഗ്രഹിക്കുകയും വര്‍ഗസംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന മനുഷ്യചരിത്രത്തിന്റെ പ്രതിനിധാനമേഖലയായി സാഹിത്യവും കലയും ഉള്‍പ്പെടെയുള്ളവയെ പരിഗണിക്കുകയും ചെയ്യുന്നതായാണ, മറ്റ് പല നിലപാടുകള്‍ കൈക്കൊള്ളുന്നവരെയുംപോലെ, കീഴാളവിമര്‍ശനത്തിന്റെ വക്താക്കളും കരുതുന്നത്. വര്‍ഗം ഉല്‍പ്പാദനബന്ധങ്ങളില്‍നിന്നും ഉടലെടുക്കുന്ന ഒരു സാമ്പത്തികയാഥാര്‍ഥ്യം മാത്രമായതിനാല്‍, ഉല്‍പ്പാദനബന്ധങ്ങളെയെന്നപോലെ പ്രത്യുല്‍പ്പാദനബന്ധങ്ങളെയും തൊഴില്‍ വിഭജനമെന്നപോലെ തൊഴിലാളികളുടെ വിഭജനത്തെയും ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രമണ്ഡലംകൂടിയായ ജാതിയെ പരിഗണിക്കാന്‍ മാര്‍ക്സിസ്റ്റ് സമീക്ഷ അപര്യാപ്തമാണെന്നും കീഴാളവിമര്‍ശനം കരുതുന്നു. മറുഭാഗത്ത് വര്‍ഗവിഭജനത്തിന്റെ യാഥാര്‍ഥ്യത്തെ പരിഗണിക്കാത്ത ചരിത്രേതരമായ പ്രതിഭാസമായി ജാതിയെ വിലയിരുത്തുകയും അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുളള വിശകലനങ്ങള്‍ക്ക് മുതിരുകയുമാണ് കീഴാളവിമര്‍ശനം ചെയ്യുന്നത് എന്ന അഭിപ്രായം മാര്‍ക്സിസ്റ്റുകള്‍ക്കിടയിലും പ്രബലമായുണ്ട്. ഇങ്ങനെ അന്യോന്യം ഒഴിച്ചുനിര്‍ത്തുന്ന, അഥവാ അന്യോന്യം ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതമായ, രണ്ട് സൈദ്ധാന്തികപദ്ധതികളായി മാര്‍ക്സിസവും കീഴാളവിമര്‍ശനവും പരിഗണിക്കപ്പെട്ടുവരുന്നു.

മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ അന്തിമ താല്‍പ്പര്യമായി പരിഗണിക്കാവുന്ന ഒരു ആശയം ഫ്രെഡറിക് ജയിംസണ്‍ രാഷ്ട്രീയ അവബോധം (Political Unconscious)  എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ സംഗ്രഹരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്: "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക" ചരിത്രബന്ധങ്ങള്‍ക്ക് പുറത്ത് കേവലമായി നിലകൊള്ളുന്ന അനുഭൂതികളോ ആശയപ്രപഞ്ചമോ ഇല്ലെന്നും ഏതു തരത്തിലുള്ള മനുഷ്യാനുഭവവും ചരിത്രത്താല്‍ പൂരിതമാണ് എന്നുമാണ് ഇതിനര്‍ഥം. ഈ ചരിത്രബന്ധങ്ങളുടെ തോതും തരവും കണ്ടെത്തി വിശദീകരിക്കുകയാണ് മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ ദൗത്യം എന്നു പറയാം. അസ്തിത്വത്താല്‍ നിര്‍ണയിക്കപ്പെടുന്ന ബോധത്തിന്റെ ആവിഷ്കാരപ്രകാരങ്ങളില്‍ ഒന്നായി കലയെയും സാഹിത്യത്തെയും പരിഗണിച്ചുകൊണ്ട്, ആ നിര്‍ണയനത്തിന്റെ സ്വരൂപത്തെയും സ്വഭാവത്തെയും വിശദീകരിക്കാനുള്ള ശ്രമം എന്ന് ഇതിനെ മറ്റൊരു നിലയിലും വിശദീകരിക്കാം.

ഇവിടെ ക്ലാസിക്കല്‍/ഔദ്യോഗിക മാര്‍ക്സിസ്റ്റ് വിമര്‍ശനം പരിഗണിക്കാന്‍ പരാജയപ്പെട്ടതും ഫ്രെഡറിക് ജയിംസണ്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാലവിമര്‍ശകര്‍ പല നിലകളില്‍ വീണ്ടെടുക്കാന്‍ പണിപ്പെട്ടതുമായ ഒരു തലത്തെക്കുറിച്ച് ഓര്‍മിക്കേണ്ടതുണ്ട്. കലയുടെയും അനുഭൂതികളുടെയും നിര്‍മാണാത്മകശേഷിയുടെ ലോകമാണത്. അടിത്തറ-മേല്‍പ്പുര എന്ന രൂപകത്തെ അങ്ങേയറ്റം യാന്ത്രികമായി മനസ്സിലാക്കിക്കൊണ്ട്, സാമ്പത്തിക ഉല്‍പ്പാദനത്തെയും അതു ജന്മം നല്‍കുന്ന വര്‍ഗസംഘര്‍ഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഉപരിഘടനാപ്രതിഭാസമായി കലയെ പരിഗണിക്കുകയാണല്ലോ ഔദ്യോഗിക മാര്‍ക്സിസം ചെയ്തത്. പ്രതിഫലനാത്മകമോ പ്രതിനിധാനപരമോ ആയ തലങ്ങള്‍ക്കപ്പുറം ആശയാനുഭൂതികളുടെ നിര്‍മാണാത്മകശേഷിയെ പരിഗണിക്കുന്ന ഒരു വിമര്‍ശനസമീക്ഷയായി വികസിക്കാന്‍ അതിന് കഴിഞ്ഞില്ല. ഒരര്‍ഥത്തില്‍ ഔദ്യോഗിക മാര്‍ക്സിസത്തില്‍ പല നിലകളിലും പിടിമുറുക്കിയ ആധുനികതയുടെ വീക്ഷണഗതികള്‍ തന്നെയാണ് ഈ പരാധീനതയ്ക്കും വഴിവച്ചത് എന്നുപറയാം.

സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളും പ്രതിനിധാനങ്ങളും മാത്രമായി ആശയങ്ങളെ പരിഗണിക്കുന്നത് ആധുനികമായ ദ്വന്ദ്വാത്മകചിന്തയുടെ സ്വഭാവമാണ്. ഭൗതികതയുടെ മറുപുറമായി, അതില്‍ നിന്ന് ഉടലെടുക്കുന്ന ആശയങ്ങളുടെ ലോകം എന്ന കാഴ്ചപ്പാട് അങ്ങനെയാണ് രൂപപ്പെടുന്നത്. സാഹിത്യവും സമൂഹവും എന്നോ സാഹിത്യവും ചരിത്രവും എന്നോ പറയുമ്പോള്‍ ഇത്തരമൊരു വിഭജനത്തെ അത് ഉള്‍ക്കൊള്ളുന്നുണ്ട്. സാഹിത്യത്തെയും സമൂഹത്തെയും (ചരിത്രത്തെയും) രണ്ട് ഭിന്ന യാഥാര്‍ഥ്യങ്ങളായി പരിഗണിക്കുകയും സാഹിത്യത്താല്‍ പകര്‍ത്തി കാണിക്കപ്പെടുന്ന അല്ലെങ്കില്‍ സാഹിത്യത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഒന്നായി സാമൂഹികയാഥാര്‍ഥ്യത്തെ (ചരിത്രത്തെ) വിലയിരുത്തുകയുമാണ് ഇത് ചെയ്യുന്നത്.

സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ അടിസ്ഥാനനിലപാട് ഇത്തരമൊന്നാണ്. സാഹിത്യത്തിന്റെയും കലയുടെയും ആശയാനുഭൂതികളുടെയുമെല്ലാം പശ്ചാത്തലമായി സാമൂഹികയാഥാര്‍ഥ്യങ്ങളെ (ചരിത്രത്തെ) പരിഗണിക്കുകയും സാഹിത്യത്തിലും കലയിലുമെല്ലാം പതിഞ്ഞുകിടക്കുന്ന അതിന്റെ അടയാളങ്ങള്‍ കണ്ടെടുക്കുകയുമാണ് സാമൂഹികശാസ്ത്രവിമര്‍ശനം ചെയ്തുപോന്നത്. സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ ഈ വീക്ഷണഗതിയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഔദ്യോഗിക മാര്‍ക്സിസ്റ്റ് വിമര്‍ശനസമീക്ഷ, ഏറിയ കൂറും, നിലകൊണ്ടത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്നതിനെ വര്‍ഗസംഘര്‍ഷങ്ങളുടെ സവിശേഷലോകമായി പരിഗണിക്കുകയും ഇതിന്റെ അടയാളങ്ങള്‍ കലയിലും സാഹിത്യത്തിലും എത്രത്തോളം തെളിഞ്ഞുകാണുന്നുണ്ട് എന്ന് പരിശോധിക്കുകയുമാണ് അവിടെ സ്വീകരിക്കപ്പെട്ട രീതി. സാമൂഹികയാഥാര്‍ഥ്യങ്ങളുടെ കേന്ദ്രത്തിലേക്ക് ഉല്‍പ്പാദനബന്ധങ്ങളെയും അതു ജന്മംനല്‍കുന്ന വര്‍ഗസംഘര്‍ഷങ്ങളെയും കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണെങ്കിലും കലയുടെ പ്രതിഫലനപരത എന്ന ബൂര്‍ഷ്വാ ആധുനികവീക്ഷണത്ത മറികടക്കാന്‍ അതിന് കഴിഞ്ഞില്ല. ആശയാനുഭൂതികള്‍ ഭൗതികശക്തികളാണെന്ന് തിരിച്ചറിയുന്ന ഒരു സമീക്ഷയിലേക്ക് വളരാനും പ്രത്യക്ഷ ഭൗതികത്തിന്റെ പ്രതിനിധാനങ്ങള്‍ കലയില്‍ ഉള്ളപ്പോള്‍ത്തന്നെ, പ്രത്യക്ഷ ഭൗതികത്തെ നിര്‍ണയിക്കാന്‍ പോന്ന ഭൗതികത കലയും സാഹിത്യവും ഉള്‍ക്കൊള്ളുന്ന ആശയാനുഭൂതികള്‍ക്കുണ്ടെന്ന് അംഗീകരിക്കാനും അതിന് കഴിഞ്ഞില്ല. ഈ പരാധീനതമൂലം പ്രത്യക്ഷഭൗതികത്തിന്റെ അനുബന്ധലോകംമാത്രമായി കലാ-സാഹിത്യമണ്ഡലം അവിടെ ചുരുക്കിയെഴുതപ്പെട്ടു. ഭൗതികവും ചരിത്രപരവുമായ നിര്‍മാണാത്മകലോകമാണ് ആശയാനുഭൂതികളുടേത് എന്ന വസ്തുത അവഗണിക്കപ്പെടുകയും ചെയ്തു.

ഒരു ജനസമൂഹത്തിനുമേല്‍ പിടിമുറുക്കാനായാല്‍ ആശയങ്ങള്‍ സ്വയം ഭൗതികശക്തികളായിത്തീരുമെന്നുള്ള മാര്‍ക്സിന്റെ പ്രസിദ്ധമായ നിരീക്ഷണം ആശയാനുഭൂതികളെ പ്രത്യക്ഷഭൗതികത്തിന്റെ അനുബന്ധലോകമായി പരിഗണിക്കുന്ന യാന്ത്രികവാദ സമീപനത്തിനെതിരായ വിമര്‍ശനമായിരുന്നു. പരസ്പരവര്‍ജകമായ എതിര്‍ലോകങ്ങളായല്ല ആശയവും ഭൗതികവും നിലനില്‍ക്കുന്നതെന്നും മറിച്ച് പരസ്പരം നിര്‍ണയിക്കുന്ന വൈരുധ്യാത്മക വിനിമയങ്ങളാണ് അവയെ സാധ്യമാക്കുന്നതെന്നും മാര്‍ക്സ് മനസ്സിലാക്കിയിരുന്നു. വൈരുധ്യാത്മക വിചിന്തനത്തിന്റെ ഈ വീക്ഷണത്തിനുമേല്‍ യാന്ത്രികഭൗതികത്തിന് കൈവന്ന മേല്‍ക്കൈയാണ് മുഖ്യധാരാ മാര്‍ക്സിസത്തിന്റെ വിമര്‍ശനസങ്കല്‍പ്പത്തെ പരിമിതപ്പെടുത്തിയത്. ഈ പരാധീനതയെ മറികടക്കാന്‍ സാംസ്കാരിക ഭൗതികവാദം ഉള്‍പ്പെടെയുള്ള പില്‍ക്കാല സമീപനങ്ങള്‍ കൈക്കൊണ്ട ഒരു നിലപാട് "സാഹിത്യവും ചരിത്രവും" എന്നതിനുപകരം "സാഹിത്യം ചരിത്രത്തില്‍" എന്ന വീക്ഷണങ്ങളിലേക്ക് നീങ്ങുകയാണ്. കലയും സാഹിത്യവുമുള്‍പ്പെടെയുള്ള ആശയാനുഭൂതികളുടെ ലോകങ്ങള്‍ ഇതര ഭൗതികഘടകങ്ങളുമായുള്ള വിനിമയങ്ങളിലൂടെ ചരിത്രത്തിന്റെ അഥവാ സാമൂഹികയാഥാര്‍ഥ്യത്തിന്റെ നിര്‍മാണസാമഗ്രിയായി നിലകൊള്ളുന്നു എന്ന കാഴ്ചപ്പാടാണ് ഇവിടെയുള്ളത്. അതോടെ ഭൗതികപ്രവര്‍ത്തനങ്ങളുടെ പ്രതിനിധാനങ്ങള്‍ എന്നതില്‍നിന്ന് ഭൗതികവും ചരിത്രപരവുമായ നിര്‍മാണാത്മകഘടകങ്ങള്‍ എന്ന നിലയിലേക്ക് കലയും സാഹിത്യവും പരിണമിക്കുന്നു. സാഹിത്യത്തിന്റെ സാമൂഹികമാനത്തെ അതില്‍ അടയാളപ്പെട്ടു കിടക്കുന്ന പ്രമേയ പ്രത്യക്ഷങ്ങളില്‍നിന്നു മാത്രം കണ്ടെടുക്കുന്ന പഴയ സമീപനത്തെ മറികടക്കാനും ഇത് വഴി തുറന്നുതരുന്നു.

"സാഹിത്യം ചരിത്രത്തില്‍" എന്ന വീക്ഷണത്തിലേക്ക് നീങ്ങിയാല്‍ സാഹിത്യത്തിന്റെ സാമൂഹികത പ്രമേയതലങ്ങളില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല എന്ന് വ്യക്തമാവും. നിശ്ചയമായും സാഹിത്യത്തിന്റെ പ്രമേയതലത്തില്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും ഇടംപിടിക്കും. തകഴിയുടെ നോവലുകളിലെ കര്‍ഷകജീവിതവും വിഷകന്യകയിലെ കുടിയേറ്റവും ദുരവസ്ഥയിലെ ജാതിവിമര്‍ശനവുമെല്ലാം ഇത്തരത്തില്‍ പ്രമേയതലത്തില്‍ ഇടംപിടിച്ച സാമൂഹിക യാഥാര്‍ഥ്യങ്ങളാണ്. പക്ഷേ ഇതുമാത്രമാണ് കലയിലെ/എഴുത്തിലെ സാമൂഹികത എന്ന് കരുതിക്കൂടാ. അങ്ങനെ കരുതിയാല്‍ സംഗീതമുള്‍പ്പെടെയുള്ള കലകളുടെ സാമൂഹികമൂല്യം കണക്കിലെടുക്കാനാകാതെ വരും. എല്ലാ കലകളും സംഗീതത്തിന്റെ പ്രകൃതം കൈവരിക്കാന്‍ പണിപ്പെടുന്നുവെന്ന വാള്‍ട്ടര്‍ പേയ്റ്ററുടെ പ്രഖ്യാതായ നിരീക്ഷണം ഇത്തരമൊരു വീക്ഷണഗതിയുടെ ഉല്‍പ്പന്നമാണ്. സാമൂഹികമോ ചരിത്രപരമോ ആയ സ്വാധീനങ്ങളാല്‍ കളങ്കപ്പെടാത്ത കേവലസൗന്ദര്യത്തിന്റെ ലോകമായാണ് അവിടെ സംഗീതം പരിഗണിക്കപ്പെടുന്നത്. സാമൂഹികതയെ പ്രമേയപരമായിമാത്രം തിരിച്ചറിയുന്ന വീക്ഷണഗതിയുടെ ഉല്‍പ്പന്നമാണിത്. പ്രമേയപ്രധാനമല്ലാത്ത സംഗീതവും അമൂര്‍ത്തചിത്രകലയും പോലുള്ള ആവിഷ്കാരങ്ങളിലെ സാമൂഹികമാനം തമസ്കരിക്കപ്പെടുന്നു എന്നതുമാത്രമല്ല ഇതിന്റെ ഫലം. പ്രമേയപരമായി സാമൂഹികതയെ പ്രത്യക്ഷത്തില്‍ ഏറ്റെടുക്കാത്ത തരം എഴുത്തിനെ അത് "ശുദ്ധകല"യാക്കി ഉയര്‍ത്തുന്നു. അതുവഴി സാമൂഹികതയുടെയും ചരിത്രപരതയുടെയും ലോകത്തിന് പുറത്തുനില്‍ക്കുന്നു. കേവലസൗന്ദര്യത്തിന്റെ മണ്ഡലത്തിന് ജന്മം നല്‍കുകയും ചെയ്യുന്നു.

ചരിത്രവും സാമൂഹികബന്ധങ്ങളും കലയില്‍ ഇടം പിടിക്കുന്ന രണ്ട് സൂക്ഷ്മലോകങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടേ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലൊന്ന് രൂപവും മറ്റൊന്ന് അനുഭൂതിയുമാണ്. രൂപത്തെ ചരിത്ര നിരപേക്ഷവും സുനിശ്ചിതവുമായ ചട്ടക്കൂടായല്ല മറിച്ച് ചരിത്രപരമായ പ്രക്രിയയായി വേണം പരിഗണിക്കാന്‍. രൂപത്തെ ഊറിക്കൂടി നില്‍ക്കുന്ന ഉള്ളടക്കം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ജെയിംസണ്‍ നിര്‍ദേശിക്കുന്നതും ഇതുതന്നെയാണ്. വിപുലമായ സമൂഹചരിത്രത്തോടും അതേസമയം അതത് ജനുസ്സുകളുടെ ചരിത്രത്തോടും ഒരുപോലെ ബന്ധപ്പെട്ടുകൊണ്ടാണ് ഏതു കലാവിഷ്കാരത്തിന്റെയും രൂപം നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയാനും പ്രമേയതലത്തില്‍ സന്നിഹിതമല്ലാത്തപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന സാമൂഹികതയുടെ ലോകത്തെ കണ്ടെടുക്കാനും പര്യാപ്തമായ വിമര്‍ശനസമീക്ഷയ്ക്കുമാത്രമേ ചരിത്രവല്‍ക്കരണം എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റാനാകൂ.

ഇത്തരമൊരു പരിശോധനയ്ക്ക് മുതിരുമ്പോള്‍ നോവലും ഭാവഗാനങ്ങളും ആത്മകഥയും ജീവചരിത്രവുംമുതല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആലാപനക്രമവും കര്‍ണാടകസംഗീതത്തിന്റെ കച്ചേരിവഴിയും വരെയുള്ളവ പല നിലകളില്‍ സാമൂഹികതയുടെ ഉള്ളടക്കം പേറിനില്‍ക്കുന്ന ആവിഷ്കാരക്രമങ്ങളും അവതരണമാതൃകകളുമാണെന്ന് വ്യക്തമാകും. ബൂര്‍ഷ്വാ മധ്യവര്‍ഗത്തിന്റെ ഉദയത്തോടൊപ്പം അവരുടെ ജീവിതവ്യാപാരങ്ങളുടെ അവതരണസ്ഥാനം എന്ന നിലയില്‍ക്കൂടിയാണ് നോവലുകള്‍ ഉയര്‍ന്നുവന്നത്. ചില പൂര്‍വകാലജനുസ്സുകളെ സമകാലികമായ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ പരിഷ്കരിച്ചുകൊണ്ടാണ് നോവലുകള്‍ എന്ന ജനുസ്സ് രൂപപ്പെട്ടത് എന്നും കാണാം. ഇങ്ങനെ ഒരേസമയം സവിശേഷമായ ജനുസ്സിന്റെ ചരിത്രത്തിനകത്തും പുതിയ സാമൂഹികചരിത്രത്തിനകത്തും നോവലുകള്‍ രൂപപരമായി നിലയുറപ്പിച്ചിരിക്കുന്നു. ഈ രൂപമാണ് പ്രമേയതലത്തില്‍ സാമൂഹികയാഥാര്‍ഥ്യങ്ങളോട് ബന്ധപ്പെടുന്നത്. ആ നിലയില്‍ രൂപത്തിന്റെ ചരിത്രാത്മകത ഭാഗികമായെങ്കിലും ഓരോ രചനയിലും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. രൂപംതന്നെ ത്രിമുഖമായ ചരിത്ര സമ്മര്‍ദങ്ങള്‍ക്കകത്താണ് നിലകൊള്ളുന്നത് എന്നര്‍ഥം.

രൂപതലത്തെക്കൂടാതെ കലാനിര്‍മിതികളുടെ ചരിത്രാത്മകത സൂക്ഷ്മതലത്തില്‍ സന്നിഹിതമാകുന്ന മറ്റൊരു മണ്ഡലം അനുഭൂതിയുടേതാണ്. സ്നേഹവാത്സല്യങ്ങള്‍ മുതല്‍ പ്രണയപാരവശ്യംവരെയുള്ള ഏതുതരം അനുഭൂതിമേഖലയും വിശാലാര്‍ഥത്തില്‍ ചരിത്രപരമാണ്. സൂക്ഷ്മമായി പറഞ്ഞാല്‍ ജൈവവാസനകള്‍ ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അനുഭൂതികള്‍ ഉളവാകുന്നതെന്ന് പറയാം. മൃഗങ്ങള്‍ക്ക് ജൈവവാസനകള്‍ മാത്രം ഉള്ളപ്പോള്‍ മനുഷ്യര്‍ അവയെ അനുഭൂതികളായാണ് ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടാണ് പ്രണയം (ഏതുവികാരവും) പരിണമിച്ചുകൊണ്ടേയിരിക്കുന്ന അനുഭൂതിസ്ഥാനമായിരിക്കുന്നത്. കേവലമെന്ന് വിവരിക്കപ്പെടുന്ന ലാവണ്യാനുഭവങ്ങള്‍ ചരിത്രപരമായിത്തീരുന്നത് അനുഭൂതികളുടെ ചരിത്രാത്മകതയാലാണ് എന്നര്‍ഥം.

ഈ നിലയില്‍ സവിശേഷമായൊരു ചരിത്രസന്ദര്‍ഭത്തെ നിര്‍ണയിക്കുന്ന സംസ്ഥാപന സാമഗ്രികളിലൊന്നായി കലയെ/സാഹിത്യത്തെ പരിഗണിക്കുകയും ആ സവിശേഷ സന്ദര്‍ഭത്തിന്റെ പ്രഭാവത്തെ പ്രമേയതലത്തിലും രൂപതലത്തിലും അനുഭൂതിതലത്തിലും ഉള്‍ക്കൊണ്ടുനില്‍ക്കുന്ന പ്രക്രിയയായി കലാനുഭവത്തെ വിശദീകരിക്കുകയും ചെയ്യുന്ന സമീപനത്തിനുമാത്രമേ വൈരുധ്യാത്മക വിചിന്തനത്തെ അര്‍ഥപൂര്‍ണമായ കലാവിമര്‍ശന/സാഹിത്യവിമര്‍ശന സമീക്ഷയായി വികസിപ്പിച്ചെടുക്കാനാകൂ. ഇതിനുപകരം പ്രമേയതലത്തിലെ സാമൂഹികതയുടെ അടയാളങ്ങള്‍മാത്രം മുന്‍നിര്‍ത്തി കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികതയെ/ചരിത്രപരതയെ വിലയിരുത്തുന്നത് ഒരു ഭാഗത്ത് പഴയ സാമൂഹികശാസ്ത്രവിമര്‍ശനത്തിലേക്കും മറുഭാഗത്ത് കേവല ലാവണ്യവാദത്തിലേക്കുമാണ് എത്തിച്ചേരുക. പരസ്പരവിരുദ്ധമെന്ന് പുറമേക്ക് തോന്നിക്കുന്ന ഈ സമീപനങ്ങള്‍ അടിസ്ഥാനപരമായി ബൂര്‍ഷ്വാ ആധുനികതയുടെ ദ്വന്ദ്വാത്മകചിന്തയുടെ ഉല്‍പ്പന്നങ്ങളാണ്. മാര്‍ക്സിസത്തിന്റേതായി അതിലൊന്നുമില്ല.

രണ്ട് : കീഴാളവിമര്‍ശനവും മാര്‍ക്സിസവും

സൗന്ദര്യാനുഭവത്തിന്റെ അപനിര്‍മാണംതന്നെയാണ് ദളിത്-കീഴാള വിമര്‍ശനത്തിന്റെയും അടിസ്ഥാനതാല്‍പ്പര്യം. കലാനിര്‍മിതികളിലും സാഹിത്യാവിഷ്കാരങ്ങളിലും സന്നിഹിതമായിരിക്കുന്നതായി കരുതപ്പെടുന്ന അനുഭൂതിലോകങ്ങള്‍ ഏതെല്ലാം നിലകളിലാണ് ബ്രാഹ്മണ്യത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും ലോകവീക്ഷണത്തെ അതില്‍ ഉള്‍ച്ചേര്‍ക്കുന്നത് എന്നു കണ്ടെത്തി, സൗന്ദര്യാനുഭൂതിയുടെ സവര്‍ണസ്വരൂപത്തെ തുറന്നു കാണിക്കുക എന്നതാണ് കീഴാളവിമര്‍ശനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. വിശാലമായൊരര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനം ലക്ഷ്യമാക്കുന്ന പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ തുടര്‍ച്ച ഇവിടെയുണ്ട്. സൗന്ദര്യാനുഭവത്തെ അതീതവും കേവലവുമായ മൂല്യമായി പരിഗണിച്ചുകൊണ്ട് അതിന് ചരിത്രനിരപേക്ഷമായ പദവി കല്‍പ്പിച്ചുകൊടുക്കുകയാണ് ആധുനികമായ സൗന്ദര്യവിചാരങ്ങള്‍ ചെയ്തുപോന്നത്. ലാവണ്യവാദം എന്ന് പൊതുവേ നാം പരാമര്‍ശിച്ചു പോരുന്നത് ഇത്തരത്തില്‍ അതീതപദവി കല്‍പ്പിക്കപ്പെട്ട സൗന്ദര്യമൂല്യത്തെ ചരിത്രനിരപേക്ഷമായി വിശദീകരിക്കാനുള്ള നിരൂപണസംരംഭങ്ങളെയാണ്.

ഒരു വിമര്‍ശനസമീക്ഷയെന്ന നിലയില്‍ മാര്‍ക്സിസം അടിസ്ഥാനപരമായി പണിപ്പെട്ടത് ആശയാനുഭൂതികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെട്ട ഈ അതീതപദവിയുടെ നിരാകരണത്തിനുവേണ്ടിയാണ്. വിവിധയിനങ്ങളിലുള്ള സാമൂഹികാധികാരങ്ങളും പ്രത്യയശാസ്ത്രതാല്‍പ്പര്യങ്ങളും സന്നിഹിതമായിരിക്കുന്ന അനുഭവലോകമാണ് ഏതുതരം സൗന്ദര്യവും എന്ന കാഴ്ചപ്പാട് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രവിമര്‍ശത്തിന്റെ കാതലാണ്. മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശനം ഈ സന്നിഹിതലോകത്തെ വര്‍ഗബന്ധങ്ങളുടെയും വര്‍ഗസംഘര്‍ഷങ്ങളുടെയും ഒട്ടൊക്കെ പ്രത്യക്ഷമായ പ്രതിപാദനമായി പരിഗണിക്കാനാണ് ശ്രമിച്ചത്. യാന്ത്രികമായ ന്യൂനീകരണത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് നിര്‍ണായകപ്രാധാന്യമുള്ള ഇടപെടല്‍ തന്നെയാണ്. സൗന്ദര്യാനുഭൂതിയെ സാമൂഹികബന്ധങ്ങളുടെയും ചരിത്രാനുഭവങ്ങളുടെയും ഭൗതികാസ്പദങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള നിര്‍ണായകമായ ശ്രമമായിരുന്നു മാര്‍ക്സിസ്റ്റ് വിമര്‍ശനം എന്ന് പറയാം.

കീഴാളവിമര്‍ശനത്തിന്റെ മേല്‍പ്പറഞ്ഞ മുഖ്യധാര, മാര്‍ക്സിസ്റ്റ് വിമര്‍ശനം കാര്യമായ പരിഗണന നല്‍കാതിരുന്ന ജാതിബന്ധങ്ങളുടെയും ബ്രാഹ്മണാധികാരത്തിന്റെയും പ്രവൃത്തിമണ്ഡലങ്ങള്‍ നമ്മുടെ സൗന്ദര്യാനുഭവങ്ങളെ എങ്ങനെയെല്ലാം നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു എന്ന് വിശദീകരിക്കാനാണ് ശ്രമിച്ചത്. ആ നിലയില്‍ സൗന്ദര്യാനുഭൂതിയുടെ ഭൗതികാസ്പദങ്ങളിലേക്ക് ജാതിവ്യവസ്ഥയെ ഉള്‍ച്ചേര്‍ക്കുകയാണ് കീഴാളവിമര്‍ശനം ചെയ്യുന്നത് എന്നുപറയാം. ഇത് ഇന്ത്യന്‍ സാഹചര്യത്തെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അസമത്വത്തിന്റെ ഏറ്റവും രൂക്ഷവും സര്‍വതലസ്പര്‍ശിയുമായ ആവിഷ്കാരരൂപമാണ് ജാതി. അതുകൊണ്ടുതന്നെ ജാതിബന്ധങ്ങളെയും അത് പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ അനുഭവലോകങ്ങളില്‍ ചേര്‍ത്തുവയ്ക്കുന്ന അസമത്വത്തെയും പരിഗണിക്കാത്ത ഏത് വിശകലനവും ജനാധിപത്യപരമോ നീതിനിഷ്ഠമോ ആകില്ല. സൗന്ദര്യാനുഭവങ്ങളുടെ ലോകം പല നിലകളില്‍ മറച്ചുവയ്ക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്ന സവര്‍ണാധികാരത്തിന്റെ മൂല്യവ്യവസ്ഥയെ അപനിര്‍മിക്കുകയെന്നത്, അതുകൊണ്ട്, പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ പരമപ്രധാനമായ ദൗത്യമാണ്. മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശം കാര്യമായി ഏറ്റെടുക്കാതിരുന്ന ഈ ചുമതലയുടെ നിര്‍വഹണമാണ് കീഴാളവിമര്‍ശനം നടത്തുന്നത്.

ഇതോടൊപ്പം, കീഴാളവിമര്‍ശനത്തിന്റെ ഇടപെടലുകള്‍ ആധുനിക മാനവവാദത്തിനെതിരായ വിമര്‍ശനമായും മാറിത്തീരുന്നുണ്ട്. മാനവവാദത്തിന്റ യൂറോപ്യന്‍ സന്ദര്‍ഭത്തിന്റെ തുടര്‍ച്ചയില്‍ കൊളോണിയല്‍ ആധുനികതയുടെ മനുഷ്യസങ്കല്‍പ്പം മധ്യവര്‍ഗപരവും ബ്രാഹ്മണികവുമായ ഒരു ആദര്‍ശമാതൃകയെയാണ്, പത്തൊമ്പതാം ശതകത്തിന്റെ അവസാനദശകങ്ങള്‍ മുതല്‍, ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മനുഷ്യന്‍ എന്ന പൊതുതത്ത്വത്തിന്റെ ഉള്ളില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുന്ന ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥയെയാണ് കീഴാള വിമര്‍ശനം അപനിര്‍മിക്കുന്നത്. അതുകൊണ്ട് പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ സവിശേഷദൗത്യങ്ങള്‍ നിറവേറ്റുമ്പോള്‍ത്തന്നെ ആധുനികതാവിമര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമകാലികപ്രയോഗമായും കീഴാളവിമര്‍ശനം മാറിത്തീരുന്നു.

ഈ മുഖ്യദൗത്യത്തോടൊപ്പം മറ്റു രണ്ടുദൗത്യങ്ങള്‍കൂടി കീഴാളവിമര്‍ശം നിര്‍വഹിക്കുന്നുണ്ട്. അതിലൊന്ന് മുഖ്യധാരയാല്‍ തമസ്കരിക്കപ്പെട്ട കീഴാള രചനാപാരമ്പര്യത്തെ വീണ്ടെടുക്കാനാണ്. സവര്‍ണ വ്യവഹാരത്തിന്റെ സൗന്ദര്യശാസ്ത്രയുക്തികള്‍ അസുന്ദരമെന്നും കലാശൂന്യമെന്നും മുദ്രകുത്തി പുറന്തള്ളിയ ആവിഷ്കാരങ്ങളുടെയും നാടോടിക്കല എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവതരണക്രമങ്ങളുടെയും ചരിത്രവും അനുഭവലോകങ്ങളും വീണ്ടെടുത്ത് ബലിഷ്ഠമായ ഒരു ബദല്‍ പാരമ്പര്യമായി അവയെ ഉറപ്പിച്ചെടുക്കുന്ന ദൗത്യമാണ് ഇവിടെയും ഉള്ളത്. ഒരര്‍ഥത്തില്‍ ഇത് മുകളില്‍ വിശദീകരിച്ച പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെ തുടര്‍ച്ച തന്നെയാണ്. സൗന്ദര്യാനുഭൂതിയുടെ അപനിര്‍മാണത്തിലൂടെ അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്ന പ്രവൃത്തി സ്വാഭാവികമായി ത്തന്നെ ഒരു ബദല്‍ പാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് തിരിയും. ഇത്തരമൊരു ബദല്‍ പാരമ്പര്യത്തിന്റെ നിര്‍മിതി കീഴാളവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് താനും. നിശ്ശബ്ദമാക്കപ്പെട്ട ഒരു സമൂഹം സ്വന്തം സംസ്കാരത്തിലും ചരിത്രത്തിലും അടിയുറച്ചുനിന്ന് ബലിഷ്ഠമായ സ്വത്വധാരണകളിലേക്ക് എത്തിപ്പെടുന്നത് ഇതിലൂടെയാണ്.

ഈ ബദല്‍ പാരമ്പര്യനിര്‍മാണത്തിന് അനിവാര്യമായ ഒരു വിമര്‍ശനസമീക്ഷ വികസിപ്പിച്ചെടുക്കുക എന്നതാണ് കീഴാളവിമര്‍ശനം ചെയ്യുന്ന മറ്റൊരു പ്രധാന ഇടപെടല്‍. ആദ്യത്തെ രണ്ട് സന്ദര്‍ഭങ്ങളിലും അധീശവ്യവഹാരത്തിന്റെ യുക്തികളോടും സൗന്ദര്യസങ്കല്‍പ്പങ്ങളോടും പല നിലകളില്‍ ഏറ്റുമുട്ടുകയാണ് കീഴാളവിമര്‍ശം ചെയ്യുന്നതെങ്കില്‍ ഇവിടെയത് സ്വന്തം ചരിത്രാനുഭവങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും അതില്‍നിന്ന് സ്വകീയമായ സൈദ്ധാന്തിക സമീക്ഷകള്‍ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സാഹിത്യം, കല, സൗന്ദര്യാനുഭൂതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സ്വകീയ സങ്കല്‍പ്പങ്ങളുടെയും വ്യവഹാരക്രമത്തിന്റെയും നിര്‍മിതിയാണ് ഇവിടെയുള്ളത്. അധീശവ്യവഹാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൗന്ദര്യവിശകലനത്തിന്റെ പുതിയൊരു വ്യവഹാരമണ്ഡലം ഉദ്ഘാടനം ചെയ്യുന്ന ഈ സന്ദര്‍ഭം കീഴാളവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. കാരണം അവിടെവച്ചാണ് അത് സ്വന്തം ചരിത്രത്തെയും ആശയാവലികളെയും അഭിസംബോധന ചെയ്യുന്നത്. ഉപരിവര്‍ഗത്തിന്റെയും സവര്‍ണതയുടെയും ആശയാവലികള്‍ക്കും അനുഭവലോകങ്ങള്‍ക്കുമെതിരായ വിമര്‍ശനം എത്രതന്നെ ബലിഷ്ഠമാണെങ്കില്‍പോലും വിപരീതനിലയില്‍ ഈ വിമര്‍ശനങ്ങളും ആ സൗന്ദര്യസങ്കല്‍പ്പത്തില്‍ ഊന്നേണ്ടിവരുന്നുണ്ട്. അതിനുപകരം, കലയുടെയും അനുഭവലോകങ്ങളുടെയും പുതിയൊരു ഭൂഖണ്ഡം ഉദ്ഘാടനം ചെയ്യുന്നതിലെത്തുമ്പോഴാണ് കീഴാളവിമര്‍ശനം അതിന്റെ സ്വന്തം ഇടം നിര്‍മിച്ചെടുക്കുന്നതില്‍ അന്തിമവിജയം നേടൂന്നത്.

പ്രമേയം, രൂപം, അനുഭൂതി എന്നീ വിതാനങ്ങളില്‍ ഒരുപോലെ സന്നിഹിതമാവുന്ന ചരിത്രബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണ (ആശയാനുഭൂതികളുടെ ലോകം പ്രതിഫലനപരമോ പ്രതിനിധാനപരമോ ആയിരിക്കുന്നതിനപ്പുറം നിര്‍മാണാത്മകമാണെന്ന മാര്‍ക്സിസ്റ്റ് ധാരണ) മേല്‍പ്പറഞ്ഞ ദൗത്യനിര്‍വഹണത്തിന്റെ സന്ദര്‍ഭത്തില്‍ വളരെയേറെ സംഗതമായിരിക്കും. ആധുനികമായ പ്രതിനിധാനയുക്തിക്കു പുറത്തുനില്‍ക്കുന്ന ഒരു ബദല്‍ സൗന്ദര്യാത്മകതയുടെ നിര്‍മിതിക്കുതകുന്ന ഒരു സൈദ്ധാന്തികതലം ഇതില്‍നിന്ന് ഉരുത്തിരിച്ചെടുക്കാനാവും. അത് ഒരു ഭാഗത്ത് ഒരു ബദല്‍ ജീവിതത്തിന്റെ ഭൗതികതയില്‍ പങ്കുചേരുന്നതും മറുഭാഗത്ത് ആ ബദല്‍ ജീവിതത്താല്‍ നിര്‍മിക്കപ്പെടുന്ന രൂപത്തെയും അനുഭൂതികളെയും ഉള്‍ക്കൊണ്ടു നില്‍ക്കുന്നതുമായിരിക്കും. ഇത്തരമൊരു സൈദ്ധാന്തികസമീക്ഷ കീഴാള ദളിത് വിമര്‍ശനത്തെ ആധുനികതയുടെ സൗന്ദര്യവ്യവഹാരത്തെ മറികടന്നുപോകുന്നതിന് ഏറ്റവുമധികം പിന്തുണ നല്‍കുന്നതുമായിരിക്കും. ഇവിടെ സമകാലിക ദളിത് വിമര്‍ശനത്തിന്റെ മുഖ്യധാരയെ മുന്‍നിര്‍ത്തി ചില വസ്തുതകള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. അധീശവ്യവഹാരങ്ങളിലെ സവര്‍ണാധികാരത്തെയും സൗന്ദര്യാനുഭൂതിയുടെ അബോധത്തെയും പുറത്തുകൊണ്ടുവരുന്നതില്‍ ശ്രദ്ധയൂന്നുന്ന പ്രത്യയശാസ്ത്രവിമര്‍ശനങ്ങളാണ് അവയിലേറിയ പങ്കും. ഈ പ്രത്യയശാസ്ത്രവിമര്‍ശനമാകട്ടെ രൂപം, അനുഭൂതി എന്നീ തലങ്ങളില്‍ ചരിത്രം നടത്തുന്ന ഇടപെടലുകളെ കാര്യമായി പരിഗണിക്കാതെ പ്രമേയതലത്ത മുന്‍നിര്‍ത്തുന്ന വിശകലനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. ഇത് കീഴാളവിമര്‍ശനത്തെ രണ്ടുതരം പരിമിതികള്‍ക്ക് വിധേയമാക്കും. പഴയ സാമൂഹികശാസ്ത്രവിമര്‍ശനത്തിന്റെ പുതിയ രൂപമായി കീഴാളവിമര്‍ശനം മാറിത്തീരാം എന്നതാണ് ഇതിലാദ്യത്തേത്.

ഒരര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ മുഖ്യധാരയ്ക്ക് സംഭവിച്ച തരക്കേടിന്റെ മറ്റൊരു നിലയിലുള്ള ആവര്‍ത്തനമാണിത്. വര്‍ഗസംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ പ്രമേയത്തില്‍നിന്ന് കണ്ടെടുക്കാന്‍ ശ്രമിച്ച് കലാനിര്‍മിതികളെ പ്രതിഫലനപരമോ പ്രതിനിധാനാത്മകമോ ആയി ചുരുക്കിവായിക്കുകയാണ് മുഖ്യധാരാ മാര്‍ക്സിസ്റ്റ് വിമര്‍ശനം മിക്കവാറും ചെയ്തുകൊണ്ടിരുന്നത്. ഇതേ വഴിയില്‍ സവര്‍ണാധികാരത്തിന്റെ പാഠരൂപങ്ങള്‍മാത്രമായി കലാനിര്‍മിതികളെ കാണുകയും അതിന്റെ അടയാളങ്ങള്‍ പ്രമേയനിഷ്ഠമായി തേടിപ്പിടിക്കുകയും ചെയ്യുന്ന സമീപനം കീഴാളവിമര്‍ശനം ഏറ്റെടുത്തുകൂട. അതുപോലെ ചരിത്രത്തിന്റെ സൂക്ഷ്മജീവിതവും പ്രവൃത്തിയും പാഠത്തിന്റെ പ്രമേയതല താല്‍പ്പര്യങ്ങള്‍ക്ക് കുറുകെ നീങ്ങുന്ന പ്രഭാവങ്ങള്‍ക്ക് കാരണമാകാം എന്ന വസ്തുതയും പരിഗണിക്കപ്പെടണം. കലാനിര്‍മിതികള്‍ ശാശ്വതസത്തകളല്ലെന്നും മറിച്ച് സങ്കീര്‍ണപ്രകൃതിയുള്ള പ്രക്രിയകളാണെന്നുമുള്ള ധാരണയാണ് ഇതിനടിസ്ഥാനമാകേണ്ടത്. പ്രമേയതലത്തിലെ താല്‍പ്പര്യങ്ങളെ അസ്ഥിരപ്പെടുത്താനോ മറികടന്നുപോകാനോ രൂപ-അനൂഭൂതി തലത്തിലെ ചരിത്രപ്രഭാവങ്ങള്‍ വഴിവച്ചേക്കാം. ഇത് പരിഗണിക്കാതിരുന്നാല്‍ ആധുനികതാപ്രസ്ഥാനത്തെയപ്പാടെ ബൂര്‍ഷ്വാജീര്‍ണതയുടെ ആവിഷ്കാരങ്ങള്‍ എന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നിലപാടിന് സമാനമായ വീക്ഷണങ്ങളിലാകും നാം എത്തിപ്പെടുക. ഫലത്തില്‍ ഈ രണ്ടു പരാധീനതകളും കീഴാള വിമര്‍ശനത്തെ ആധുനികമായ ദ്വന്ദ്വാത്മകവിചാരത്തിലേക്ക് കൊണ്ടുപോകാന്‍ കാരണമാകും.

പ്രതിനിധാനാത്മക വായനയുടെ വിഷയമായി കലാവസ്തുവിനെ ഉറപ്പിച്ചെടുക്കുന്ന ആധുനികവീക്ഷണത്തെ മറികടക്കുകയെന്നത് കീഴാള-ദളിത് വിമര്‍ശനസമീക്ഷയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ പുനര്‍വിഭാവനം വഴി കൈവരുന്ന തെളിച്ചങ്ങള്‍ ഇതിന് ഉപയുക്തമാക്കാനാകും. അത്തരത്തിലുള്ള പരസ്പരപൂരണം ഇന്ത്യന്‍ സാഹചര്യത്തില്‍ കലയുടെ ഭൗതികതയെയും അനുഭൂതിയുടെ ചരിത്രപരതയെയും മുന്‍നിര്‍ത്തുന്ന കാഴ്ചപ്പാടുകളെയും വിമര്‍ശനപ്രയോഗങ്ങളെയും കൂടുതല്‍ കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്യും. .

*
സുനില്‍ പി ഇളയിടം ദേശാഭിമാനി ഓണപ്പതിപ്പ്

Wednesday, May 8, 2013

ലോകത്തിന്റെ മാറ്റവും മാറ്റത്തിന്റെ ലോകവും

""പുരോഗമനപരമായ ഒരു നയത്തിന് കഴിഞ്ഞ മുപ്പതുവര്‍ഷത്തെ സാമ്പത്തിക-സദാചാര ധാരണകളുമായി കൂടുതല്‍ വലിയൊരു വിച്ഛേദം നടത്തിയാല്‍ പോരാ; സാമ്പത്തിക വികാസം ഒരു ലക്ഷ്യമല്ല, മാര്‍ഗമാണെന്ന ബോധ്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അതിനാവശ്യം. ജനങ്ങളുടെ ജീവിതത്തെയും ജീവനസാധ്യതകളെയും പ്രത്യാശകളെയും അതെന്തു ചെയ്യുന്നു എന്നതാണ് ആ ലക്ഷ്യം"". 2009ല്‍ ലണ്ടനില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ എറിക് ഹോബ്സ്ബോം പറഞ്ഞു. വളരെ ലളിതമായ പ്രസ്താവം, എന്നാല്‍ തീര്‍ത്തും അടിസ്ഥാനപരം. ഒരേസമയം യാന്ത്രികമായ സാമ്പത്തിക നിര്‍ണയവാദത്തെയും സാമ്പത്തിക വികാസത്തെ സംബന്ധിച്ച നിയോ-ലിബറല്‍ അന്ധവിശ്വാസത്തെയും അതു ചോദ്യംചെയ്യുന്നു; ദേശീയ വരുമാനത്തിന്റെ വളര്‍ച്ചനിരക്കും അതിന്റെ ആളോഹരി ശരാശരിയുംകൊണ്ട് പുരോഗതിയെ അളക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ മൂലധനയുക്തിയെ വെല്ലുവിളിക്കുന്നു; ഭൂരിപക്ഷത്തിന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കാത്ത എല്ലാ വികസനവും മുതലാളിത്തത്തെ മാത്രമേ ശക്തിപ്പെടുത്തുന്നുള്ളൂ എന്ന് തിരിച്ചറിയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള പല നാടുകളുടെയും വര്‍ത്തമാന വികാസത്തിന്റെ വിമൃഷ്ടി മുഴുവന്‍ ഈ സരള പ്രസ്താവത്തില്‍ നിന്നു വികസിപ്പിക്കാവുന്നതേയുള്ളൂ.

സോഷ്യലിസ്റ്റു വീക്ഷണത്തിന്റെ കാതല്‍ ഒട്ടും നഷ്ടപ്പെടാതെ ചരിത്രത്തെയും രാഷ്ട്രീയ-സാമ്പത്തിക പ്രയോഗങ്ങളെയും ചിലപ്പോഴൊക്കെ "മാര്‍ക്സിസ്റ്റ്" എന്നു കരുതപ്പെട്ട പ്രയോഗവിധങ്ങളെത്തന്നെയും വിമര്‍ശിക്കുന്നിടത്താണ് എറിക് ഹോബ്സ്ബോമിന്റെ ശക്തി കാണേണ്ടത്. ഈ വീക്ഷണം അദ്ദേഹത്തിനു കിട്ടിയത് മാര്‍ക്സില്‍നിന്നു തന്നെയാണ്. മാര്‍ക്സിന്റെയും ലെനിന്റെയും ഉത്തരങ്ങളെ അദ്ദേഹം ചിലപ്പോള്‍ സംശയിച്ചെന്നു വരാം. അവര്‍ തന്നെയും തങ്ങളുടെ ഉത്തരങ്ങള്‍ ആത്യന്തികവും സനാതനവുമാണെന്ന് കരുതിയവരായിരുന്നില്ലല്ലോ; എന്നാല്‍ മാര്‍ക്സിന്റെ ചോദ്യങ്ങള്‍ മാറിയ കാലത്തോടു ചോദിക്കുകയാണ് ഹോബ്സ്ബോം ചെയ്യുന്നത്. ചരിത്രത്തെ മുഴുവനോടെ കാണാനും അപഗ്രഥിക്കാനും കഴിയുമെന്ന മാര്‍ക്സിന്റെ ആശയം, തന്നെ എങ്ങനെ പ്രചോദിപ്പിച്ചുവെന്നും ചരിത്രത്തിന്റെ ഘടനയെയും പരിണാമ മാതൃകയെയും കുറിച്ചുള്ള മാര്‍ക്സിന്റെ മൗലികമായ കാഴ്ചപ്പാടുകള്‍ തന്നെ എങ്ങനെ ചരിത്രകാരനാക്കിയെന്നും അദ്ദേഹം ഗ്രന്ഥദീര്‍ഘമായ തന്റെ സംഭാഷണത്തില്‍ - "പുതിയ നൂറ്റാണ്ട്" എന്ന പേരില്‍ അന്റോണിയോ പോളിറ്റോവുമായി നടത്തിയ അഭിമുഖം - ആരംഭത്തിലേ വ്യക്തമാക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ ഹില്‍, മോറിസ് ഡോബ്, ഇ പി തോംപ്സണ്‍ തുടങ്ങിയ കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഗ്രൂപ്പുമായുള്ള സംബന്ധം ഈ താല്‍പ്പര്യം വളര്‍ത്താന്‍ സഹായിച്ചു. "ആനല്‍സ് സ്കൂളു"മായി സഹഭാവമുണ്ടായിരുന്നുവെങ്കിലും മാറുന്ന ചരിത്രത്തിലുള്ള തന്റെ വിശ്വാസവും മാറാത്ത ചരിത്രത്തിലുള്ള അവരുടെ വിശ്വാസവും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചരിത്രം നിരന്തര പരിണാമിയാണെന്നും അതുകൊണ്ടുതന്നെ വര്‍ത്തമാനകാലം അതിന്റെ "എത്തിച്ചേര"ലിന്റെ, അഥവാ അവസാനത്തെ മുഹൂര്‍ത്തമല്ലെന്നുമുള്ള വിശ്വാസം, ഓരോ സവിശേഷ സാമൂഹ്യസംവിധാനവും പ്രവര്‍ത്തിക്കുന്ന രീതിയും അത് മാറ്റം കൊണ്ടുവരികയോ കൊണ്ടുവരാതിരിക്കയോ ചെയ്യുന്നതിന്റെ കാരണങ്ങളും അപഗ്രഥിക്കാനുള്ള പ്രാപ്തി-ഇവയാണ് മാര്‍ക്സിയന്‍ ചരിത്രസമീപനത്തിന്റെ കേന്ദ്രബിന്ദുക്കള്‍. ലോകം എന്തുകൊണ്ട് ഒരു പ്രത്യേകരീതിയില്‍ വികസിച്ചു എന്ന് അതിനു പറയാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഒരു സമുദായത്തില്‍ ഒന്നിച്ചുചേരുന്ന ഭിന്നഘടകങ്ങള്‍ എങ്ങനെ ചരിത്രത്തിന്റെ ചാലകശക്തിയാകുന്നുവെന്ന്, അഥവാ പരിവര്‍ത്തനം തടയുന്നുവെന്ന് വിശദീകരിക്കാന്‍ അതിനു കഴിയും.

പതിനാറാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അറുപതുകള്‍ വരെ തുടര്‍ന്നുപോന്ന ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണ പ്രക്രിയ തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ തിരിച്ചൊരു പരിണാമത്തിനു വിധേയമാകുന്നുവെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടു മുതലെങ്കിലും ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര സ്വഭാവത്തെ അപ്രധാനമാക്കിക്കൊണ്ടാണ് ദേശ-രാഷ്ട്രങ്ങള്‍ വളര്‍ന്നത്. ഭരണകൂടത്തിന്റെ ശക്തിയും അധികാരവും ഇക്കാലത്ത് സര്‍വവ്യാപിയായി. അത് അറിവും അധികാരവും വികസിപ്പിച്ചു. കൂടുതല്‍ കൂടുതല്‍ ലോഭിയായി, ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിച്ചു. ഇടപെടലിന്റെ മേഖലകളും വികസിപ്പിച്ചു. ഭരണകൂടം നിയന്ത്രിക്കാത്തത് ഒന്നുമില്ലെന്നായി. നിയമവും രാഷ്ട്രീയവും അതു കൈയിലെടുത്തു, മറ്റെല്ലാ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി. ബെനെഡിക്റ്റ് ആന്‍ഡേഴ്സണ്‍ "കല്‍പിത സമൂഹ"ങ്ങളില്‍ പറയുംപോലെ ഓരോ ദേശത്തിനും അതിന്റെ കൊടിയും സൈന്യവും ദേശീയഗാനവും ദേശചിഹ്നങ്ങളും അതിര്‍ത്തികളും അംബാസഡര്‍മാരും ഭരണഘടനയും സെന്‍സസ്സുമുണ്ടായി. ദേശങ്ങളുടെ ജ്ഞാനാധികാരവ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മിഷേല്‍ ഫൂക്കോ തന്റെ ഏറെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലുംകൂടി - വിശേഷിച്ചും "ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്", "ബെര്‍ത് ഓഫ് ദി ക്ലിനിക്", "മാഡ്നെസ് ; സിവിലൈസേഷന്‍", "ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി" - പരിശോധിച്ചിട്ടുണ്ടല്ലോ. ജനങ്ങളെ സംബന്ധിച്ച ഓരോ അറിവും രാഷ്ട്രത്തെ ശക്തമാക്കുന്നു, സ്ഥിതിവിവരക്കണക്കുകളുടെ കോട്ടകൊത്തളങ്ങളില്‍ അധികാരം കൂടുതല്‍ സുരക്ഷിതമാകുന്നു. അടിയന്തരാവസ്ഥ പോലുള്ള ""അപവാദ സന്ദര്‍ഭ""ങ്ങളില്‍ ("സ്റ്റേറ്റ് ഓഫ് എക്സെപ്ഷന്‍": ജോര്‍ജിയോ അഗംബെന്റെ പ്രയോഗം) മാത്രമല്ല, സാധാരണ സന്ദര്‍ഭങ്ങളിലും എങ്ങനെ പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്നും ഭരണകൂട വസിമര്‍ശകര്‍ "ഭീകരവാദി"കളാകുന്നുവെന്നും കശ്മീരിനെക്കുറിച്ചൊരു വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്നതുപോലും ബ്രിട്ടീഷുകാരുണ്ടാക്കിയ " സെഡീഷന്‍ ലോ"യുടെ കീഴില്‍ ശിക്ഷാര്‍ഹമാകുന്നുവെന്നും ചിലപ്പോള്‍ സ്വന്തം ജനതയ്ക്കുമേല്‍ ഭരണകൂടം എങ്ങനെ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും "ആധാര്‍ കാര്‍ഡു"പോലെ ജനോപകാരത്തിനെന്നു പറഞ്ഞു തുടങ്ങുന്ന പദ്ധതികള്‍പോലും ആത്യന്തികമായി എങ്ങനെ ഭരണകൂടാധികാരത്തെ ബലപ്പെടുത്തുന്നുവെന്നും ഇന്ത്യന്‍ അനുഭവം തന്നെ വെളിപ്പെടുത്തുന്നുണ്ടല്ലോ. സാധാരണ ജനങ്ങള്‍ കൂടുതലായി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാനാരംഭിച്ചുവെന്നത് ശരിതന്നെ. എന്നാല്‍ ഇതും ഭരണകൂടത്തിനുള്ള "സമ്മതി" (ഗ്രാംഷി പറയുന്ന "കണ്‍സെന്റ്") നേടിക്കൊടുക്കാനാണ് സഹായിച്ചത്. എന്തിന് യുദ്ധകാലങ്ങളില്‍ സ്വന്തം സ്വാതന്ത്ര്യം മാത്രമല്ല ജീവന്‍ പോലും ""രാഷ്ട്ര""ത്തിനായി ബലിയര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നിടത്തോളം ദേശീയതയുടെ പ്രത്യയശാസ്ത്രം ശക്തമായി. "ദേശീയവാദ"ത്തെക്കുറിച്ചുള്ള രബീന്ദ്രനാഥ് ടാഗൂറിന്റെ പ്രഭാഷണങ്ങള്‍ അതെങ്ങനെ ഒരാതുരാവസ്ഥയാകുന്നു ഏന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഭരണകൂടാധികാരം പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ പൗരന്റെയും സംഭാഷണം കേള്‍ക്കുവാനും ചലനങ്ങള്‍ നിരീക്ഷിക്കുവാനും കത്തുകളും ഇ-മെയിലുകളും വായിക്കാനുമെല്ലാം ഇന്ന് ഭരണകൂടത്തിനു കഴിയും. അതേസമയം ഭരണകൂടത്തെ വെല്ലുവിളിക്കാനും ജനവിഭാഗങ്ങള്‍ ചിലപ്പോഴെങ്കിലും തയ്യാറാകുന്നുണ്ട്. 1868-ല്‍ ഫ്രാന്‍സില്‍ നവ ഇടതുപക്ഷമാണ് അത് ചെയ്തതെങ്കില്‍ വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയില്‍ നടന്ന വന്‍ പ്രതിഷേധപ്രകടനങ്ങളും സമീപകാലത്ത് ഈജിപ്ത്, ടുണീഷ്യാ, ലിബിയ, മ്യാന്‍മാര്‍, ബഹ്റൈന്‍, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ സംഭവിച്ച ജനകലാപങ്ങളും ഈ പുതിയ ധൈര്യത്തിന്റെ സൂചനകളായി വായിക്കാം. ദേശീയ ഭരണകൂടത്താല്‍ സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന കര്‍ത്തൃത്വരൂപങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ടേ ജനാധിപത്യ കര്‍ത്തൃത്വങ്ങള്‍ സ്വരൂപിക്കാനാവൂ. നേരെമറിച്ച് ആഫ്രിക്കയിലും പശ്ചിമേഷ്യയിലും മധ്യേഷ്യയിലുമുള്ള പല നാടുകളിലും ഭരണകൂടമെന്നൊന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതേ ഇല്ലെന്നുമായിട്ടുണ്ട്. അല്‍ബേനിയ, ഉത്തര കോക്കസ്സസ്സ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലെ സ്ഥിതി ഇതാണ്. ഇത് ചെച്നിയയിലെന്നപോലെ വംശയുദ്ധങ്ങളിലേക്കും നയിച്ചിട്ടുണ്ട്. പലപ്പോഴും സാമ്രാജ്യത്വഭരണം തകര്‍ന്ന നാടുകളിലാണ് ഇത്തരമൊരവസ്ഥ വന്നിരിക്കുന്നതെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടമേ ഇല്ലാതിരുന്ന സമൂഹങ്ങളാണ് പലപ്പോഴും ചെറുത്തുനില്‍ക്കുന്നതെന്നു പറയാം. മൊറോക്കോവിലെ ബെര്‍സെര്‍മാര്‍, അല്ലെങ്കില്‍ കുര്‍ദുകള്‍ ഉദാഹരണം. കമ്യൂണിസ്റ്റ്-ഭരണകൂടങ്ങള്‍ ക്രിസ്ത്യന്‍സഭയെപ്പോലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇടപെടുകയോ ജനങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുകയോ ഉണ്ടായില്ലെന്നും ഹോബ്സ്ബോം നിരീക്ഷിക്കുന്നു. അതിനാല്‍ ജനഭൂരിപക്ഷം അരാഷ്ട്രീയരായിത്തുടര്‍ന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ സ്റ്റാലിനു കീഴിലുള്ള റഷ്യ മാത്രമാണ് ജനങ്ങള്‍ റഷ്യന്‍ ദേശീയത ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചത്. യുദ്ധത്തില്‍ ജനങ്ങള്‍ അഭിമാനപൂര്‍വം പങ്കെടുക്കുകയും ചെയ്തു. ജര്‍മന്‍ യഹൂദരില്‍നിന്നു വ്യത്യസ്തരായി തങ്ങള്‍ ഹിറ്റ്ലറെ നിലംപറ്റിച്ചവരാണെന്ന അഭിമാനവുമായാണ് റഷ്യന്‍ യഹൂദര്‍ ഇസ്രയേലില്‍ പ്രവേശിച്ചത്.

ലോകത്തു സംഭവിക്കുന്ന ശൈഥില്യങ്ങള്‍ ഏറ്റവും മുതലാക്കിയത് അമേരിക്ക തന്നെയാണ്. പലപ്പോഴും ആ ശൈഥില്യങ്ങള്‍ക്ക് അത് കാരണമാവുകയോ അവയെ ത്വരിതപ്പെടുത്തുകയോ ചെയ്തു. അമേരിക്കയുടെ വ്യാവസായിക-സാമ്പത്തിക ശക്തിയും മാധ്യമാധികാരവുമെല്ലാം അതിന്റെ അധീശത്വത്തെ തുണച്ച ഘടകങ്ങളാണ്. അതില്‍ അമേരിക്കന്‍ ഉല്പന്നമായ പോപ്പ്-സംസ്കാരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജീന്‍സ് മുതല്‍ പോപ്പ് മ്യൂസിക്കിന്റെ പല രൂപങ്ങള്‍ വരെ. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ, ഇന്റര്‍നെറ്റ്, ഇതിലൂടെ അമേരിക്കന്‍ ഇംഗ്ലീഷിന്റെ പ്രചാരം, ഇവ അമേരിക്കന്‍ അധീശത്വം സാധ്യമാക്കിയ മറ്റു ചില ഘടകങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കേവലം സാമ്പത്തികലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ അമേരിക്കന്‍ അധീശത്വത്തിന് രാഷ്ട്രീയ-സാംസ്കാരിക ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. അമേരിക്കന്‍ വ്യവസ്ഥയെ ആഗോളമാതൃകയാക്കാനും അങ്ങനെ സോഷ്യലിസത്തെ ഇല്ലായ്മ ചെയ്ത് മൂലധനാധീശത്വം സ്ഥാപിക്കാനും ഇതിനനുകൂലമായ ധൈഷണിക-സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ആഗോളീകരണത്തിലൂടെ അവര്‍ ശ്രമിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളില്‍ സാംസ്കാരിക വിസ്മൃതി പടര്‍ത്തുക, മാധ്യമങ്ങള്‍ വഴി വാര്‍ത്തകളുടെയും വിവരങ്ങളുടെയും സ്വഭാവവും പ്രവാഹവും നിയന്ത്രിക്കുക, നവ ജനജാഗരണങ്ങളെ അടിച്ചമര്‍ത്തുക, വിജ്ഞാനത്തെ അധികാരവുമായി കൂടുതല്‍ കൂടുതലായി കണ്ണി ചേര്‍ക്കുക, സ്വന്തം ഭാഷയെ ലോകഭാഷയാക്കി അധികാരത്തിന്റെ ഏകഭാഷണം നടപ്പിലാക്കുക, സാംസ്കാരിക നാനാത്വത്തെയും രാഷ്ട്രീയ പ്രതിപക്ഷത്തെയും ഇല്ലാതാക്കുക - ഇത്തരം ലക്ഷ്യങ്ങള്‍ കൂടി കേവല സാമ്പത്തികലക്ഷ്യങ്ങള്‍ക്കപ്പുറം അമേരിക്കക്കുണ്ട്. തീര്‍ച്ചയായും തങ്ങളുടെ യുദ്ധവ്യവസായത്തെ നിലനിര്‍ത്താനായി യുദ്ധഭീതി സൃഷ്ടിക്കുകയെന്നതും അതിന്റെ ലക്ഷ്യം തന്നെ

അതേസമയം ഇരുപത്തൊന്നാം നൂറ്റാണ്ട് അമേരിക്കയുടേതായിരിക്കുമെന്ന് ഹോബ്സ്ബോം കരുതുന്നില്ല. അതിപ്പോള്‍ സ്വയം പ്രതിസന്ധിയിലാണ്. പഴയപോലുള്ള അധീശത്വം പ്രയാസമായിക്കൊണ്ടിരിക്കുകയുമാണ്. ചൈനയെപ്പോലുള്ള ശക്തികള്‍ കിഴക്കും യൂറോപ്യന്‍ യൂണിയന്‍ പടിഞ്ഞാറും അതിനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഹോബ്സ്ബോമിന്റെ ഭാഷയില്‍ അപകടകരമായ ഒരു ചൂതുകളിയാണ് അമേരിക്ക നടത്തുന്നത്. അതു സൃഷ്ടിച്ച വിനാശശക്തികള്‍ അതിനുതന്നെ വിപത്കരമാകുന്നത് - താലിബാനെപ്പോലെ - നാം കണ്ടുവല്ലോ. ഇന്ത്യ ഒരു പ്രാദേശികശക്തി മാത്രമാണെങ്കിലും വിദൂരപൂര്‍വദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് കൂടുതല്‍ ശോഭനമായ സാമ്പത്തിക-സാംസ്കാരിക ഭാവിയുണ്ടെന്നാണ് ഹോബ്സ് ബോം അഭിപ്രായപ്പെടുന്നത്. ചൈന മുഖ്യമായും ഒരു കരശക്തിയായതിനാല്‍ സൈനികമായി അമേരിക്കയെ നേരിടാനതിനു പ്രയാസമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ("പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ അപചയം" എന്ന അധ്യായം, "പുതിയ നൂറ്റാണ്ട്").

ആഗോളീകരണത്തിന്റെ പ്രധാന വൈരുധ്യമായി ഹോബ്സ്ബോം കാണുന്നത് എല്ലാം എല്ലായിടത്തും ലഭ്യമായിരിക്കെത്തന്നെ എല്ലാം എല്ലാവര്‍ക്കും ലഭ്യമല്ലാത്ത അവസ്ഥയെയാണ്. ഗതാഗതത്തിലും സാങ്കേതിക വിദ്യയിലും വന്ന വിപ്ലവങ്ങള്‍മൂലം വിഭവങ്ങള്‍ എന്നും കേടാകാതെ വേഗമെത്തിക്കാനും പല നാടുകളില്‍ യന്ത്രഭാഗങ്ങള്‍ നിര്‍മിച്ച് കൂട്ടിച്ചേര്‍ക്കാനും ഒരിടത്തെ അസംസ്കൃത വിഭവത്തെ മറ്റൊരിടത്ത് എത്തിച്ച് സംസ്കരിക്കാനുമുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. "മാളു"കളും സൂപ്പര്‍മാര്‍ക്കറ്റുകളും ലോകമെമ്പാടും ഒരുപോലെ എന്നായിട്ടുണ്ട്. എന്നാല്‍ ഈ വസ്തുക്കളും സേവനങ്ങളും എല്ലാവര്‍ക്കും ലഭ്യമല്ല, സാമ്പത്തികമായ അസമത്വംമൂലം ഇത് നാടുകള്‍ക്കകത്തും സാര്‍വദേശീയ തലത്തിലും ശരിയാണ്. ഒപ്പം തന്നെ പ്രകൃതിവിഭവങ്ങളുടെ വിതരണവും ലോകത്തില്‍ ഒരേപോലെയല്ല. ആഗോളീകരണത്തെ പിന്നോട്ടുകൊണ്ടുപോകാനാവില്ല. അത് ഗവണ്‍മെന്റുകളെത്തന്നെ മറികടന്നുള്ള പ്രക്രിയയാണ്. എന്നാല്‍ അതിനെ അടിസ്ഥാനമാക്കിയുള്ള നിയോ-ലിബറല്‍, ഫ്രീമാര്‍ക്കറ്റ് പ്രത്യയശാസ്ത്രം മറ്റൊരു കാര്യമാണ്. വിപണിയെ നിയന്ത്രണമുക്തമാക്കിയാല്‍ വളര്‍ച്ചനിരക്ക് പരമാവധിയാകുമെന്നും മൂലധനത്തില്‍നിന്നുള്ള ലാഭം കൂടുമെന്നുമാണ് ഈ പ്രത്യയശാസ്ത്രം വിശ്വസിക്കുന്നത്. ഈ വീക്ഷണത്തിന് യാതൊരു ന്യായീകരണവുമില്ല. വിതരണവുമായി ബന്ധപ്പെടുത്താത്ത ഉല്‍പാദനത്തിന്റെ തത്വശാസ്ത്രം അസമത്വങ്ങള്‍ വര്‍ധിപ്പിക്കുകയും മുതലാളിത്തവര്‍ഗത്തെ മാത്രം തടിപ്പിക്കുകയുമേ ചെയ്യൂ. അനിയന്ത്രിത വ്യാപാരമല്ല വ്യവസായ പുരോഗതിക്കു നിദാനമെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയെയോ ജര്‍മനിയെയോ പഠിച്ചാലറിയാം. ആദംസ്മിത്തിനുപോലും ഇതറിയാമായിരുന്നു. ഈ "സ്വതന്ത്രവിപണി മൗലികവാദം" ലോകത്തെ അശാന്തമാക്കുമെന്ന് ഹോബ്സ്ബോം താക്കീതു നല്‍കുന്നു. വോണ്‍ഹയെക്ക്, മില്‍ടണ്‍ ഫ്രീഡ്മാന്‍ തുടങ്ങിയവരുടെ നിയോ ക്ലാസിക് സാമ്പത്തിക സിദ്ധാന്തം പ്രതിസന്ധിയിലാണ്. നിക്ഷേപ പ്രക്രിയകളിലും അന്തര്‍ദേശീയ മൂലധനപ്രവാഹത്തിലും നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് 1997-98ലെ ആഗോളമൂലധന പ്രതിസന്ധി ഉണ്ടായതെന്ന് ഇപ്പോള്‍ ക്രൂഗ്മാനെയും ഭഗവതിയെയുംപോലുള്ള സ്വതന്ത്രവിപണി വാദക്കാര്‍ പോലും സമ്മതിക്കുന്നു.

മത്സരാധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥ കുത്തകയിലേക്കു നയിക്കുമെന്ന മാര്‍ക്സിന്റെ കാഴ്ചപ്പാട് ഇന്ന് നിസ്സംശയമായി തെളിഞ്ഞിരിക്കുന്നു. മൂലധനമത്സരം മൂലധന കേന്ദ്രീകരണത്തിലെത്തിച്ചേരുന്നു. എന്നാല്‍ ഈ പ്രക്രിയ നിയന്ത്രിക്കാന്‍ ജനകീയപ്രതിരോധത്തിനു കഴിയും. ഉല്‍പാദന ഘടകങ്ങളില്‍ ഒരെണ്ണമെങ്കിലും - അധ്വാനം - മറ്റു ഘടകങ്ങളെപ്പോലെ യഥേഷ്ടം യാത്ര ചെയ്യാവുന്ന ഒന്നല്ലെന്നും കാണേണ്ടതുണ്ട്. അധ്വാന വിപണികള്‍ ഇല്ലെന്നല്ല. എന്നാല്‍ ഇറ്റലിയോ ബ്രിട്ടനോ തങ്ങള്‍ നല്‍കുന്ന വേതന നിലവാരം കംബോഡിയയുടെയോ ചൈനയുടെയോ അത്ര താഴ്ത്താമെന്ന് ആലോചിക്കുകപോലുമില്ല. അത് അത്രയേറെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും. 1914-ല്‍ ഉണ്ടായിരുന്നത്ര അധ്വാനതിന്റെ കുടിയേറ്റം ഇന്നു ലോകത്തില്ല. കുടിയേറ്റ നിയമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കണിശമാണ്. ഇത് ഞാന്‍ കുറിക്കുമ്പോള്‍ സൗദി അറേബ്യയിലെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കയാണ്. ഇത് ഇന്ത്യന്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നത് സങ്കടകരമായിരിക്കെത്തന്നെ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുമെന്നതും തീര്‍ച്ചയും സ്വാഭാവികവുമാണ്. ആഗോളീകരണത്തിന്റെ ഒരു ഘടകമാണ് ഇങ്ങനെ ദേശീയ താല്‍പ്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നത്. ദേശങ്ങള്‍, അതായത് ജനതകള്‍, വിചാരിച്ചാല്‍ ആഗോളീകരണത്തിന്റെ ഏകപക്ഷീയമായ പ്രത്യാഘാതങ്ങളെ നിയന്ത്രിക്കാനാവും. സ്വന്തം സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച സമത്വാധിഷ്ഠിതവും നീതിയുക്തവുമായ സങ്കല്‍പ്പം കരുപിടിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നിടത്താണ് ജനേഛ പ്രവര്‍ത്തിക്കേണ്ടത്. അമേരിക്കന്‍ അധികാരം ദുര്‍ബലവും അന്തഃഛിദ്രത്താല്‍ കലുഷിതവുമായിരിക്കുന്ന - അന്തര്‍ദേശീയ നാണ്യനിധി, ലോകബാങ്ക,് ഫെഡറല്‍ റിസര്‍വ് ഇവയെക്കുറിച്ചുതന്നെ വ്യത്യസ്തങ്ങളായ വിദഗ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന ഒരുകാലത്ത് - അതിനുള്ള സാധ്യത കൂടുതലുമാണ്. ഭരണകൂടം അഥവാ ഏതെങ്കിലും തരത്തിലുള്ള സാമാന്യാധികാരം, സാമ്പത്തിക പുനര്‍വിതരണത്തില്‍ ശ്രദ്ധ വയ്ക്കുമെങ്കില്‍ കുറേക്കൂടി നീതിപൂര്‍വകമായ വ്യവസ്ഥ സാധ്യമായേക്കും. എന്നാല്‍ ഇന്ത്യയിലേതുപോലുള്ള ഭരണകൂടങ്ങള്‍ ഇടംവലം നോക്കാതെ ആഗോളീകരണം നടപ്പാക്കുകയും ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പോലും ഉപേക്ഷിച്ച് അസമത്വത്തിന് ആക്കം കൂട്ടുകയുമാണ്. പുതുതായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വത്ത്-ലോകസമ്പദ്ശേഖരം വര്‍ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരവും- വികസ്വര രാജ്യങ്ങളിലെപ്പോലും ഉപരി-മധ്യവര്‍ഗങ്ങളുടെ ജീവിതനിലവാരം- ഉയര്‍ന്നിട്ടുണ്ട്. ഈ സമ്പത്തിന്റെ ശരിയായ വിതരണമാണ് സോഷ്യലിസത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനാകട്ടെ രാഷ്ട്രീയത്തിന്റെ ദിശ മാറിയേ തീരൂ. വിപ്ലവപാരമ്പര്യം അവകാശമാക്കുന്ന ഇടതുപക്ഷത്തിനു മാത്രമേ ഇന്നത്തെ വര്‍ഗഘടന പൊളിച്ചെഴുതാനാവൂ. ഇതിന് ഘടികാരം പിറകോട്ടു തിരിക്കുന്ന തരം യാഥാസ്ഥിതികത്വത്തെയെന്നപോലെ തന്നെ സ്ഥിതവ്യവസ്ഥയെ നിലനിര്‍ത്താനായി ശ്രമിക്കുന്നതരം യാഥാസ്ഥിതികതയെയും വെല്ലുവിളിക്കേണ്ടിവരും. നവസാമൂഹ്യപ്രസ്ഥാനങ്ങളില്‍ പലതും ഈ രണ്ടാമതു പറഞ്ഞതരം യാഥാസ്ഥിതികതയാണ് പ്രകടിപ്പിക്കുന്നത്. സ്ത്രീവിമോചന പ്രസ്ഥാനം, പരിസ്ഥിതി അഥവാ "ഗ്രീന്‍" പ്രസ്ഥാനം തുടങ്ങിയവയ്ക്ക് അവയുടെ സ്ഥാനമുള്ളപ്പോള്‍ തന്നെ സമൂല സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഒരു പരിപാടിയും അവയ്ക്കില്ല. യുവാക്കളുടെ അരാഷ്ട്രീയവത്കരണത്തിന് അവ വഴിവച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുക , മാവോ പറഞ്ഞ "രാഷ്ട്രീയം കേന്ദ്രസ്ഥാനത്ത് (politics in  command) ) ഇന്നു പരമ പ്രധാനമാണ്.

"ലോകത്തെ മാറ്റുന്നത്" എറിക് ഹോബ്സ്ബോമിന്റെ ആശയപ്രപഞ്ചത്തിലേക്ക് നല്ലൊരു പ്രവേശികയാണ്. ഹോബ്സ്ബോം തന്നെ പ്രസ്താവിക്കുംപോലെ മാര്‍ക്സ്, മാര്‍ക്സിസം, ചരിത്രപശ്ചാത്തലവും ആശയവികാസ-സ്വാധീനങ്ങളും തമ്മിലുള്ള കൈമാറ്റങ്ങളും സൂക്ഷ്മമായി ഗ്രഹിക്കാന്‍ താല്‍പര്യമുള്ളവരെയാണ് ഇതിലെ ഏറെ ലേഖനങ്ങളും സംബോധന ചെയ്യുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്സിസത്തിന്റെയും മനുഷ്യസമുദായത്തിന്റെയും ഭാവിയെക്കുറിച്ചു വിചാരിക്കാന്‍ നമ്മെ സഹായിക്കുന്ന ഈ ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ ഇന്ന് മാര്‍ക്സ് എവിടെനില്‍ക്കുന്നു എന്ന അന്വേഷണത്തോടെയാണ്. മാര്‍ക്സ് മരിക്കുമ്പോഴേക്കും തന്നെ റഷ്യന്‍-ജര്‍മന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വിശലകനങ്ങളും പരികല്‍പനകളും ശക്തമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു. മറിച്ച് കാല്‍നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും യൂറോപ്പിലെ തൊഴിലാളിവര്‍ഗ കക്ഷികള്‍ മാര്‍ക്സില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അതതു നാടുകളിലെ ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് ഗണ്യമായ സ്വാധീനം ചെലുത്തിത്തുടങ്ങി. 1918 നുശേഷം അവയില്‍ ചിലത് ഭരണാധികാരം പങ്കിടാനും തുടങ്ങി. മാര്‍ക്സിനും 75 വര്‍ഷത്തിനുശേഷം മനുഷ്യരാശിയുടെ മൂന്നിലൊന്നിനെ കമ്യൂണിസ്റ്റു പാര്‍ടികള്‍ ഭരിക്കാനാരംഭിച്ചു. യുഎസ്എസ്ആറിന്റെ ശിഥിലീകരണം, ജര്‍മനികളുടെ ലയനം, പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളുടെ അസ്ഥിരാവസ്ഥ, ചൈനയിലെ സ്വഭാവമാറ്റം ഇവയൊക്കെ തിരിച്ചടികളായിരുന്നുവെങ്കിലും അവ മാര്‍ക്സിസത്തിന്റെ കാതലിനെയല്ല, അതിന്റെ ലെനിനിസ്റ്റ് പ്രയോഗത്തെയാണ് ബാധിച്ചതെന്ന് മാര്‍ക്സിന് ഇന്നും ലോകചിന്തകര്‍ക്കിടയിലുള്ള സമ്മതിയും ഓരോ മുതലാളിത്ത പ്രതിസന്ധിയിലുമുള്ള അദ്ദേഹത്തിന്റെ പ്രയോഗക്ഷമതയും ഇപ്പോഴും "മൂന്നാംലോക" രാജ്യങ്ങളിലെ സമരങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പ്രചോദനവും ആഗോളീകൃത മുതലാളിത്തം കമ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ വിശകലന-പ്രവചനങ്ങള്‍ക്കു നല്‍കുന്ന പുതിയ പ്രസക്തിയും എല്ലാം തെളിയിക്കുന്നു.

ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നതുപോലെ സോഷ്യലിസ്റ്റുകളെക്കാള്‍ മൂലധനവാദികളാണ് സമീപകാലത്ത് മാര്‍ക്സിന്റെ പ്രസക്തി വീണ്ടും കണ്ടെത്തിയത്: സമീപകാലത്ത് ഴാക് അത്താലി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ മാര്‍ക്സ് പഠനങ്ങള്‍ക്ക് പുതിയ മുതലാളിത്ത പ്രതിസന്ധിയുടെ ചരിത്രപശ്ചാത്തലമുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ വിപ്ലവം കര്‍മപരിപാടിയിലില്ലാത്ത വികസിത മുതലാളിത്ത നാടുകളും വിപ്ലവം പരിപാടിയിലുള്ള വികസ്വര-അവികസിത നാടുകളും എന്ന വ്യവഛേദം, പരിഷ്കരണവാദപരമായ മാര്‍ക്സിസവും വിപ്ലവോന്മുഖമായ മാര്‍ക്സിസവും തമ്മിലുള്ള വ്യവഛേദം, റഷ്യന്‍ വിപ്ലവത്തോടെ സംഭവിച്ച പഴയ മുതലാളിത്തത്തിന്റെ അവസാനം അടുത്തു എന്ന പ്രതീതി: ഇവ മൂന്നുമാണ് മാര്‍ക്സിനെക്കുറിച്ചുള്ള ജനധാരണകള്‍ക്ക് രൂപം നല്‍കിയിരുന്നത്. ഇവ ഏറെയും മാര്‍ക്സിനുശേഷമുണ്ടായ കാര്യങ്ങളായിരുന്നു. മുതിലാളിത്തത്തേക്കാള്‍ സോഷ്യലിസത്തിനാണ് ഉല്‍പ്പാദന ശക്തികളുടെ അതിവേഗ വികാസം ഉറപ്പുവരുത്താനാവുക എന്ന ധാരണയും മാര്‍ക്സിന്റേതല്ല, പഞ്ചവത്സരപദ്ധതികള്‍ക്കു രൂപംനല്‍കിയ സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിന്റേതാണ്. മുതലാളിത്തത്തിന്റെ അമിതോല്പാദന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ മുന്നോട്ടുപോക്ക് അസാധ്യമാക്കുകയും സോഷ്യലിസ്റ്റു വ്യവസ്ഥയെന്ന പുതിയ ഘട്ടത്തിലേക്കു ലോകത്തെ നയിക്കുകയും ചെയ്യുമെന്നാണ് മാര്‍ക്സ് പ്രവചിച്ചത്. അല്ലാതെ മുതലാളിത്തം തന്റെ കാലത്ത് ഉച്ചാവസ്ഥയില്‍ എത്തിക്കഴിഞ്ഞു എന്നല്ല. നാം ഇന്നു കാണുന്നത് അദ്ദേഹം മുന്‍കൂട്ടിക്കണ്ട മുതലാളിത്തത്തിന്റെ ഇടര്‍ച്ചകളാണ്. അതേസമയം സോവിയറ്റ് യൂണിയനില്‍ നാം കണ്ട തരത്തിലുള്ള "കമാന്‍ഡ് ഇക്കണോമി" കേന്ദ്രീകൃതവും ആജ്ഞാനുസൃതവുമായ സര്‍ക്കാര്‍ ഉടമയിലുള്ള വിപണിരഹിതമായ സമ്പദ്വ്യവസ്ഥ ഇനി പുനരുദ്ധരിക്കാനാകാത്തവിധം മറഞ്ഞുപോയി എന്നും ഹോബ്സ്ബോം കരുതുന്നു.

വാസ്തവത്തില്‍ മാര്‍ക്സ് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ കൃത്യമായ സ്വരൂപമൊന്നും നിര്‍ണയിച്ചിട്ടില്ല. ഉല്‍പ്പാദനോപാധികള്‍ പൊതുഉടമസ്ഥതയിലാകും എന്ന ധാരണ മാത്രമാണ് വിപ്ലവത്തിനുമുമ്പ് നിലനിന്നിരുന്നത്. കേന്ദ്രീകൃത സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സിദ്ധാന്തം തന്നെയും ആദ്യം രൂപപ്പെടുത്തിയത് സോഷ്യലിസ്റ്റല്ലാതിരുന്ന എന്റികോ ബാരണ്‍ എന്ന ഇറ്റാലിയന്‍ സമ്പദ് ശാസ്ത്രജ്ഞനാണ്. വിപ്ലവാനന്തരം സോഷ്യലിസം നിര്‍മിക്കാന്‍ ലെനിനും കൂട്ടര്‍ക്കും മറ്റു മാതൃകകളൊന്നുമില്ലായിരുന്നു. ഫലമോ, സോവിയറ്റ് ആസൂത്രണത്തിന്റെ അടിസ്ഥാന മാതൃക യുദ്ധസമ്പദ്വ്യവസ്ഥയായിത്തീര്‍ന്നു. വിപണികളെ ഉദ്യോസ്ഥ നിയന്ത്രണത്തിനു വിധേയമാക്കുക, വേഗം വൈദ്യുതി ഉല്‍പാദിപ്പിച്ച് വ്യവസായവല്‍ക്കരണം നടപ്പാക്കുക, യുദ്ധത്തിന് എപ്പോഴും തയ്യാറായിരിക്കുക, അതിനായി ആയുധങ്ങള്‍ ഒരുക്കൂട്ടുക, ശാസ്ത്രത്തിന്റെ വിജയം സ്ഥാപിക്കാന്‍ ചാന്ദ്രയാത്ര നടത്തുക- ഇങ്ങനെയുള്ള ആസന്നലക്ഷ്യങ്ങള്‍ ആയിരുന്നു ആസൂത്രണത്തെ നയിച്ചത്. ഇതില്‍ "സോഷ്യലിസ്റ്റ്" എന്നുപറയാവുന്ന ഒന്നുമില്ലെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നുണ്ട്.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ മിക്ക സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികളും ഭരണകക്ഷികളായി, തൊഴിലാളികളെ സന്തോഷിപ്പിച്ച് മുതലാളിത്ത സമ്പദ്വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കുകയാണ് അവ ഏറെയും ചെയ്തത്. വിപണി ഇല്ലാത്ത ഒരു സോഷ്യലിസ്റ്റു സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പം തന്നെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴാകട്ടെ ഇന്ത്യയില്‍ സംഭവിക്കുംപോലെ പൊതുഉടമാ സംരംഭങ്ങളില്‍ നിന്നുതന്നെ ഭരണകൂടങ്ങള്‍ പിന്‍വാങ്ങുകയും മുതലാളിത്തത്തെ അതിനു തോന്നിയപോലെ പ്രവര്‍ത്തിച്ച് ലാഭം കൊയ്യാന്‍ വിടുകയും ചെയ്യുന്നു. പൊതുഉടമയിലുള്ള ഉല്‍പ്പാദനംപോലും സമത്വം ഉറപ്പാക്കുന്നില്ലെന്നത് മറ്റൊരു കാര്യം. മനുഷ്യസമൂഹത്തെയാകെ വിപണിക്കു കൈമാറുക എന്നു വാദിക്കുന്ന മുതലാളിത്ത തീവ്രവാദം ഒരു വശത്ത്, ഉല്‍പ്പാദനം മുഴുവന്‍ സര്‍ക്കാരിന്റെ ആജ്ഞക്കു കീഴിലാക്കുകയെന്ന സോവിയറ്റ് തീവ്രവാദം മറുവശത്ത്. ഈ രണ്ടു മൗലികവാദങ്ങളും ഇന്ന് പ്രതിസന്ധിയിലാണ്. ഇവ രണ്ടും മാര്‍ക്സില്‍നിന്ന് ഏറെ അകലെയാണെന്നും കാണേണ്ടതുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക ചിന്തകന്‍, ചരിത്രപഠിതാവ്, ആധുനിക സാമൂഹ്യവിചിന്തനത്തിന്റെ അഗ്രദൂതന്‍ എന്നീ നിലകളിലുള്ള മാര്‍ക്സിന്റെ സ്ഥാനം ഇന്നും കോട്ടം തട്ടാതെ തുടരുന്നത്. വാസ്തവത്തില്‍ ലെനിനിസത്തിന്റെയും മാവോയിസത്തിന്റെയും ശാസ്ത്രീയ വിമൃഷ്ടി വികസിപ്പിക്കുവാന്‍ തന്നെ മാര്‍ക്സിനെ ആശ്രയിക്കുകയേ വഴിയുള്ളു. അല്ലാതുള്ളത് മുതലാളിത്തത്തിനു വേണ്ടിയുള്ള ഒരു വലതുപക്ഷവാദം മാത്രമായിരിക്കും.

വിപണിമൗലികവാദം സാമ്പത്തിക അസമത്വങ്ങള്‍ തീവ്രമാക്കുകയും സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസം തകരുകയും ചെയ്തു. മുതലാളിത്ത സമ്പദ്വ്യവസ്ഥ വീണ്ടും വീണ്ടും ദുരന്തങ്ങള്‍ നേരിടുന്ന , മുതലാളിത്ത വികാസം പരിസ്ഥിതിയെത്തുരങ്കം വെക്കുന്ന, ഒരു കാലത്തെ മാര്‍ക്സിന്റെ പ്രസക്തി എന്താണ്? മാര്‍ക്സിന്റെ പിന്‍ഗാമികളും ശിഷ്യരും നല്‍കിയ ഉത്തരങ്ങളെ വകഞ്ഞുമാറ്റി മാര്‍ക്സിന്റെ ചോദ്യങ്ങള്‍ വീണ്ടും ചോദിക്കുകയാണ് ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനുള്ള നമ്മുടെ ഒരേയൊരു വഴി എന്നതുതന്നെ. ഡാര്‍വിനും ഫ്രോയ്ഡും ഐന്‍സ്റ്റീനുമെല്ലാം ലോകത്തെ പല തലങ്ങളില്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ മനുഷ്യചരിത്രത്തെയും സമൂഹത്തെയും സമ്പദ്വ്യവസ്ഥകളെയും അപഗ്രഥിക്കുവാന്‍ നമുക്ക് മാര്‍ക്സിലേക്കുതന്നെ പോയേ തീരൂ. അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ പുതിയ ലോകസന്ദര്‍ഭത്തില്‍-ലോകത്തിന്റെ ഒരുഭാഗത്ത് തൊഴിലാളിവര്‍ഗത്തിന്റെ പഴയ ഡിമാന്റുകള്‍ക്ക് പ്രസക്തി കുറയുകയും മറ്റൊരു ഭാഗത്ത് അവരുടെ സ്ഥിതി ഇന്നും ശോചനീയമായി തുടരുകയും എന്നാല്‍ വികസിത ലോകത്തെ സമ്പത്ത് അവികസിതലോകത്തിന് അപ്രാപ്യമായിരിക്കുകയും ചെയ്യുന്ന അസമത്വത്തിന്റെ സന്ദര്‍ഭത്തില്‍-ഉന്നയിച്ചേ തീരൂ.

മാര്‍ക്സിനും എംഗല്‍സിനും മുമ്പു നിലനിന്നിരുന്ന സോഷ്യലിസത്തിന്റെ രൂപങ്ങള്‍ സമര്‍ഥമായി അപഗ്രഥിച്ചുകൊണ്ട് അവ ഫ്രഞ്ചു വിപ്ലവത്തിന്റെ വംശാവലിയില്‍പെട്ടവയോ വിപ്ലവാത്മകജനാധിപത്യം ജാക്കൊബിന്‍ റിപ്പബ്ലിക്കനിസം, നവ ബാബോവിസ്റ്റ് വിപ്ലവതൊഴിലാളിവര്‍ഗ കമ്യൂണിസം തുടങ്ങിയ രൂപങ്ങളിലുള്ളവയോ ഇടതുപക്ഷ ഹെഗേലിയനിസത്തിലോ ഫോയര്‍ബാഹിയന്‍ സിദ്ധാന്തത്തിലോ നിന്ന് പ്രചോദനം സ്വീകരിച്ചവയോ ആയിരുന്നുവെന്നും സ്വന്തം കാലഘട്ടം കഴിഞ്ഞിട്ടും അവ അതിജീവിച്ചുവെന്നും ഹോബ്സ്ബോം ചൂണ്ടിക്കാട്ടുന്നുണ്ട് (മാര്‍ക്സ് പൂര്‍വ സോഷ്യലിസം). പൊതുവേ 1840 - കളോടെ ഉട്ടോപ്യന്‍ സോഷ്യലിസം അവസാനിച്ചു. ഫൗറിയറിസം മാത്രം 1848 ലെ വിപ്ലവം വരെ കുറേയൊക്കെ നിലനിന്നു. ഒവന്‍, സുഷെഡ്, ലൂയി ബ്ലാങ്ക്, ബകുനിന്‍, പ്രൂഥോണ്‍, ലസാലെ തുടങ്ങിയവര്‍ മാര്‍ക്സിന്റെ കാലത്തും തീര്‍ത്തും തിരോഭവിച്ചില്ല. ഒരര്‍ഥത്തില്‍ ഈ പൂര്‍വരൂപങ്ങളുടെ പ്രത്യയശാസ്ത്ര ധ്വനികളെയും സാമ്പത്തിക പരികല്‍പനകളെയും വിമര്‍ശിച്ചുകൊണ്ടാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ "ശാസ്ത്രീയ സോഷ്യലിസ"ത്തിന് രൂപം നല്‍കിയതെന്നു പറയാം. 1840 കള്‍ക്കുശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. "തത്വചിന്തയുടെ ദാരിദ്ര്യ"ത്തില്‍ പ്രൂഥോണിനോടും "ഗോഥാപരിപാടിയുടെ വിമര്‍ശ"ത്തില്‍ ലസാലെയോടും ജര്‍മന്‍ ഡിമോക്രാറ്റിക് പാര്‍ടിയുടെ തെറ്റായ ചില സന്ധികളോടും കണക്കു തീര്‍ത്തു. അങ്ങനെ ക്രമേണ അവര്‍ സ്വന്തമായ രാഷ്ട്രീയ വികശലനങ്ങളിലേക്കു നീങ്ങി. ഭരണകൂടത്തിന്റെ കാതല്‍ രാഷ്ട്രീയാധികാരമാണെന്നും അത് ബൂര്‍ഷ്വാസമൂഹത്തിലെ വര്‍ഗവൈരുധ്യത്തിന്റെ ഔദ്യോഗികമായ ആവിഷ്കാരമാണെന്നും സമൂഹത്തിന്റെ സാമാന്യ താല്‍പ്പര്യത്തെയല്ല ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങളെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും തൊഴിലാളിവര്‍ഗം ഭരണവര്‍ഗമായി സംഘടിച്ചുകഴിഞ്ഞ് അവ ഒരു സംക്രമണഘട്ടത്തില്‍ പ്രവേശിക്കുകയേ ചെയ്യൂ എന്നും അവര്‍ തുടര്‍ന്നു കണ്ടെത്തി. വര്‍ഗഭരണകൂടം നിലനില്‍ക്കുന്നത് അടിച്ചമര്‍ത്തലിനൊപ്പം പ്രത്യയശാസ്ത്രപരമായ ഉപാധികളിലൂടെ സ്വന്തം പദ്ധതികള്‍ നിഗൂഢവല്‍ക്കരിച്ചും അവയെ ജനങ്ങളുടെതെന്ന പ്രതീതി സൃഷ്ടിച്ച് അവയ്ക്കും ജനസമ്മതി നേടിയുമാണെന്നും തുടര്‍ന്നു വിശദീകരിച്ചു. ലൂയി അല്‍ത്ത്യൂസറിന്റെ "മാര്‍ക്സിനുവേണ്ടി" (For Marx) "ലെനിനും തത്വചിന്തയും മറ്റു പ്രബന്ധങ്ങളും" (Lenin and Philosophy and other Essays) ഗൊറാന്‍ തോര്‍ബോണിന്റെ ഭരണവര്‍ഗം ഭരിക്കുമ്പോള്‍ ചെയ്യുന്നത് (What does the ruling class do when it rules) നികോസ് പോളന്റ്സാസിന്റെ "രാഷ്ട്രീയാധികാരവും സാമൂഹ്യവര്‍ഗങ്ങളും" (Political power and social classes) "ഭരണകൂടം, അധികാരം, സോഷ്യലിസം" (State, power, socialism) എന്നീ കൃതികള്‍ ഞാനിവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. അന്തോണ്യോ ഗ്രാംഷിയുടെ "പ്രിസണ്‍ നോട്ട്ബുക്സി"ലെ നെടുനായകത്വം (hegemony)  സമ്മതി (consent)  തുടങ്ങിയ പരികല്‍പനകളും ഈ പഠനത്തില്‍ പ്രധാനമാണെന്നും സൂചിപ്പിക്കട്ടെ. "പ്രത്യയശാസ്ത്ര"ത്തിന്റെ നാനാര്‍ഥമറിയാന്‍ ടെറി ഈഗ്ള്‍ടന്റെ "ഐഡിയോളജി" എന്നീഗ്രന്ഥവും സഹായകമാണ്. ഭരണകൂടത്തിന്റെ സ്വഭാവത്തെയും വര്‍ഗാധികാരം ജനാധിപത്യത്തിനകത്ത് മൂടുപടമിട്ടും പരോക്ഷ രൂപങ്ങളിലും മാധ്യമ - വിദ്യാഭ്യാസാദി പ്രത്യയശാസ്ത്രോപകരണങ്ങളിലൂടെ സമവായം സൃഷ്ടിച്ചും സജീവമായി പ്രവര്‍ത്തിക്കുന്ന രീതികള്‍ ഈ ചിന്തകര്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഇവ ഹോബ്സ്ബോമിന്റെ ഭരണകൂട-വര്‍ഗാധികാര ചര്‍ച്ചകളെ കൂടുതല്‍ ആഴത്തിലും സൂക്ഷ്മമായും മനസ്സിലാക്കാന്‍ സഹായകമാണ്. ""പക്വതയാര്‍ന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തില്‍ ഭരണകൂടം = ബലപ്രയോഗാധികാരം = വര്‍ഗവാഴ്ച എന്നത് എത്രയോ ലളിതവും അപരിഷ്കൃതവുമായ വിശദീകരണമാണ്"" എന്ന ഹോബ്സ്ബോമിന്റെ നിരീക്ഷണം സമകാലീന മുതലാളിത്ത ഭരണകൂടങ്ങളെ സംബന്ധിച്ച് തികച്ചും ശരിയാണ്. തൊഴിലാളി വര്‍ഗത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കി വ്യവസ്ഥയിലേക്ക് സ്വാംശീകരിച്ചുകൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റും മറ്റും ചര്‍ച്ചകള്‍ നടത്തി സ്വന്തം പദ്ധതികള്‍ക്ക് "സമ്മതം" (consent) നേടാനുള്ള വേദികളായി അവ ഉപയോഗിക്കുന്ന പത്രം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളെ ചിലപ്പോള്‍ അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലുമറിയാതെ സ്വന്തം പ്രചാരണ മാധ്യമങ്ങളാക്കുന്നു. വിദ്യാഭ്യാസം സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങള്‍ നിലനിര്‍ത്താനുപയോഗിക്കുന്നു. ആഗോളീകരണത്തിന്റെയും മറ്റും കാലത്ത് ഈ നിഗൂഹനം കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാകുന്നു. ഭീമമായ അസമത്വങ്ങളെ മറച്ചുവച്ചുകൊണ്ട് എല്ലാവര്‍ക്കും എല്ലായിടത്തും എല്ലാം ലഭ്യമാകുന്ന അവസ്ഥയായിട്ടാണല്ലോ ആഗോളീകരണം സ്വയം അവതരിപ്പിക്കുന്നത്. ലഭ്യതയെക്കുറിച്ചുള്ള ഈ അവകാശവാദം ദാരിദ്ര്യമെന്ന യാഥാര്‍ഥ്യത്തെത്തന്നെ അസന്നിഹിതമാക്കുന്നു.

മാര്‍ക്സ് ഉയര്‍ത്തിയിരുന്ന ശാസ്ത്രീയാധികാരത്തിന്റെ പ്രശ്നങ്ങള്‍ സിദ്ധാന്തത്തിലോ പ്രയോഗത്തിലോ പിന്‍ഗാമികളും പരിഹരിച്ചിരുന്നില്ലെന്ന് ഹോബ്സ്ബോം ചൂണ്ടിക്കാട്ടുന്നുണ്ട്. ("മാര്‍ക്സ്, എംഗല്‍സ്, രാഷ്ട്രീയം"). ഭരണത്തിന്റെ ഏതെങ്കിലും സ്ഥാപനവല്‍കൃതമായ രൂപത്തെ കുറിക്കാന്‍ "സര്‍വാധിപത്യ"മെന്ന പദവും അദ്ദേഹം ഉപയോഗിച്ചു കാണുന്നില്ല. പാരീസ് കമ്യൂണ്‍ വാഴ്ചയെ മാത്രമാണ് അദ്ദേഹം "തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നു വിളിച്ചത്. അത് സാര്‍വലൗകികമായ ഭരണരൂപമാണെന്ന് മാര്‍ക്സോ എംഗല്‍സോ സൂചിപ്പിക്കുന്നില്ല. ബഹുജനങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ജനാധിപത്യപരമായ പരിവര്‍ത്തനം തോറ്റ ഭരണവര്‍ഗത്തിന്റെ പ്രതിവിപ്ലവം തടയാനുള്ള നടപടി ഇവയെ ഏകോപിപ്പിക്കുന്നതാകണം വിപ്ലവാനന്തര ഭരണകൂടം എന്നിടത്തോളമേ അവര്‍ പറഞ്ഞുവയ്ക്കുന്നുള്ളൂ. അവരൊരിക്കലും ഭാവി കമ്യൂണിസ്റ്റു സമൂഹത്തെ നിര്‍വചിച്ചില്ല; "ഓരോരുത്തരില്‍നിന്നും കഴിവിന്‍പടി, ഓരോരുത്തനും ആവശ്യത്തിന്‍പടി" എന്ന ഒരുന്നത ഘട്ടത്തെ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നതൊഴിച്ചാല്‍. "അധ്വാനത്തിന്റെ അടിമത്തത്തിനുപകരം സ്വതന്ത്രവും പരസ്പരബന്ധിതവുമായ അധ്വാനം സൃഷ്ടിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍", "മൂലധനവും ഭൂസ്വത്തും പ്രകൃതി നിയമങ്ങളും സ്വഛന്ദം പ്രവര്‍ത്തിക്കുന്ന വര്‍ത്തമാന വ്യവസ്ഥയുടെ സ്ഥാനത്ത് "സ്വതന്ത്രവും അന്യോന്യം കണ്ണിചേര്‍ക്കപ്പെട്ടതുമായ അധ്വാനത്തിന്റെ സാമൂഹ്യസാമ്പത്തിക നിയമങ്ങളുടെ സ്വഛന്ദ പ്രവര്‍ത്തനം" ഇത്രയൊക്കെ അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരുടെ ആസന്നലക്ഷ്യം തൊഴിലാളിവര്‍ഗത്തെ ഒരു പ്രസ്ഥാനമായി സാമാന്യവല്‍ക്കരിക്കുകയും അതിന്റെ അന്തര്‍ഭൂതമായ ലക്ഷ്യം - മുതലാളിത്തം തകര്‍ത്ത് കമ്യൂണിസം സ്ഥാപിക്കല്‍ - പുറത്തുകൊണ്ടുവരികയും രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന ഒരു തൊഴിലാളിവര്‍ഗ പാര്‍ടിയാക്കി തൊഴിലാളി പ്രസ്ഥാനത്തെ മാറ്റുകയുമായിരുന്നു. വിഭാഗീയതകളെ ചെറുത്ത് പൊതുലക്ഷ്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഒരു പാര്‍ടി, വര്‍ഗസമരോന്മുഖമായ ഒന്ന്, എന്ന സാമാന്യസങ്കല്‍പമേ അവര്‍ പാര്‍ടിയെക്കുറിച്ചും പുലര്‍ത്തിയിരുന്നുള്ളു. "പരിഷ്കരണവാദ"വും "വിപ്ലവവാദ"വും തമ്മില്‍ പിന്നീടുണ്ടായ വൈരുധ്യമോ തൊഴിലാളിവര്‍ഗ സര്‍ക്കാരുകള്‍ നേരിട്ട് സോഷ്യലിസത്തിലേക്കു പരിണമിക്കാനുള്ള സാധ്യതയോ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നതുകൊണ്ട് അത്തരം പ്രശ്നങ്ങളുടെ മറുപടിയും അവരില്‍ അന്വേഷിക്കേണ്ടതില്ല. ""പ്രസ്ഥാനത്തിന്റെ വര്‍ത്തമാനത്തിനായി ഭാവിയെ ബലികഴിക്കുന്ന"" അവസരവാദത്തെ പക്ഷേ മാര്‍ക്സ് ചെറുത്തിരുന്നു. ബൂര്‍ഷ്വാസിയുടെ താല്‍പര്യത്തെ നേരിട്ടുസേവിക്കുന്ന, എന്നാല്‍ അതിനെ ഒരു വര്‍ഗമെന്ന നിലയില്‍ പ്രതിനിധാനം ചെയ്യാത്ത ഭരണകൂടം മാര്‍ക്സിന്റെ മുഖ്യപ്രശ്നങ്ങളിലൊന്നായിരുന്നു. ദേശീയഐക്യത്തിനുവേണ്ടി ബൂര്‍ഷ്വാവിപ്ലവം ശക്തമാക്കുകയും അതേസമയം ബൂര്‍ഷ്വാസി ഉള്‍പ്പെടെയുള്ള വര്‍ഗങ്ങള്‍ക്കതീതമായ സ്വാശ്രയത്വം നേടാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രീകൃത ഭരണകൂടവും ഭരണവര്‍ഗവും തമ്മിലുള്ള ബന്ധം അദ്ദേഹത്തെ വേട്ടയാടി. തൊഴിലാളി വര്‍ഗത്തിന് വെറുതേ ഈ ഭരണകൂട സംവിധാനം ഏറ്റെടുത്താല്‍ മതിയാവില്ലെന്നും അതു തകര്‍ക്കണമെന്നുമുള്ള ആശയം അദ്ദേഹത്തിലുടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വര്‍ഗം, ഭരണകൂടം, സമ്പദ്വ്യവസ്ഥ എന്നിങ്ങനെയുള്ള വരേണ്യാധികാരി വര്‍ഗത്തിന്റെ മൗലികഘടകങ്ങളുടെ സമന്വയത്തെ സംബന്ധിച്ച് മാര്‍ക്സ് വികസിപ്പിച്ച കാഴ്ചപ്പാട് ഇരുപതാം നൂറ്റാണ്ടിലെ മിക്ക സംഭവവികാസങ്ങളെയും മുന്‍കൂട്ടിക്കാണുന്നുണ്ട്, ഫാസിസം ഉള്‍പ്പെടെ. മാര്‍ക്സിനും എംഗല്‍സിനും വിപ്ലവമെന്നത് ദേശീയ പരിവര്‍ത്തനങ്ങളുടെ ആകെത്തുക മാത്രമായിരുന്നില്ലെന്നും ഒരു അന്തര്‍ദേശീയ പ്രതിഭാസമായിരുന്നു അതെന്നും കാണേണ്ടതുണ്ട്. കൂടുതല്‍ കൂടുതലായി ഏകീകരിക്കപ്പെടുന്ന, മുതലാളിത്തം സൃഷ്ടിച്ച ലോകം "രാഷ്ട്രങ്ങളുടെ സാര്‍വലൗകികമായ പരസ്പരാശ്രിതത്വ"മാണെന്ന് ആഗോളീകരണത്തിനും പല പതിറ്റാണ്ടുകള്‍ മുമ്പേ അദ്ദേഹം കണ്ടിരുന്നു. വിപ്ലവത്തിന്റെ ഭാഗധേയങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങളുടെ വ്യവസ്ഥയെ ആശ്രയിച്ചു നിലകൊള്ളുന്നു എന്നദ്ദേഹം കണ്ടു. ദേശീയതയുടെ രാഷ്ട്രീയശക്തിയെ മാര്‍ക്സും എംഗല്‍സും കുറച്ചുകണ്ടു എന്നു വിമര്‍ശിക്കാമെങ്കിലും അവര്‍ ദേശരാഷ്ട്രങ്ങളെ അപ്പാടെ അനുകൂലിക്കുകയോ ദേശീയതകളുടെ സ്വയംനിര്‍ണയത്തെ പിന്തുണക്കുകയോ ചെയ്തിരുന്നില്ല. ദേശീയ വിമോചന പ്രസ്ഥാനങ്ങളെ ലോകവിപ്ലവത്തിന്റെ താല്‍പര്യങ്ങളും തന്ത്രങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തണമെന്നായിരുന്നു അവരുടെ മതം. ആദ്യകാലത്ത് യുദ്ധത്തെ വിപ്ലവതന്ത്രത്തിന്റെ അവിഭാജ്യഭാഗമായി കണ്ടിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഒഴിവാക്കാവുന്ന കൂട്ടക്കൊലയായാണ് അവര്‍ യുദ്ധങ്ങളെ കണ്ടത്. ചരിത്രേതരമായ സന്നദ്ധവാദങ്ങളെയും അവര്‍ തിരസ്കരിച്ചു. സ്വന്തം കാലത്തെ വിപ്ലവ ഇടതുപക്ഷത്തിന്റെ ലളിതമായ ദ്വന്ദ്വയുക്തികളെ ചോദ്യം ചെയ്തു. പൂര്‍വനിശ്ചിതമായ പരിപാടികള്‍ അവര്‍ അംഗീകരിച്ചില്ല. ചരിത്രത്തോടൊപ്പം പരിണമിക്കുന്ന പ്രവര്‍ത്തനമാതൃകയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിനെക്കുറിച്ചുള്ള ഹോബ്സ്ബോമിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അതിന്റെ പല ഭാഗങ്ങളും അപ്രസക്തമായിക്കഴിഞ്ഞിട്ടും പ്രവചനശക്തികൊണ്ട് അതിന്നും നമ്മെ ആകര്‍ഷിക്കുന്നു. അന്ന് വിടുവായത്തമായിത്തോന്നിയിരുന്ന കാര്യങ്ങള്‍ നവസഹസ്രാബ്ദത്തിന്റെ പ്രവചനമായി മാറുന്ന കാഴ്ചയാണ് നാമിവിടെ കാണുക; വിശേഷിച്ചും ആഗോളീകൃതമായ മുതലാളിത്തത്തെക്കുറിച്ച്. ശമ്പളത്തിനും കൂലിക്കും സ്വയം വാടകയ്ക്കു കൊടുക്കുന്നവരാക്കി ജനങ്ങളെ മാറ്റുന്ന മുതലാളിത്തത്തിന്റെ സ്വഭാവം ഇന്നും നിലനില്‍ക്കുന്നു. അതേസമയം ഈ വര്‍ഗത്തിന്റെ കോര്‍പറേറ്റ് എക്സിക്യൂട്ടീവുകളുടെയും മറ്റും വരുമാനം കണക്കിലെടുത്താല്‍ അവരെ "തൊഴിലാളി"കളായിക്കാണാന്‍ പറ്റുകയില്ല. മൂലധനം തീവ്രമാവുകയും അധ്വാനം കുറയുകയും ഉന്നത സാങ്കേതിക വിദ്യ പ്രധാനമാവുകയും ചെയ്ത ആധുനികോല്‍പാദനത്തെ "മാനിഫെസ്റ്റോ"യ്ക്ക് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ല. "വ്യവസായത്തൊഴിലാളി"കളുടെ സാന്നിധ്യവും പങ്കും ഈ പുതിയ വികാസം ഗണ്യമായി കുറച്ചിട്ടുണ്ട്. മുതലാളിത്ത സമ്പദ്വ്യവസ്ഥയില്‍ ഒരു രാഷ്ട്രീയ വര്‍ഗപ്രസ്ഥാനമായി സംഘടിച്ചാല്‍ തൊഴിലാളിവര്‍ഗ നേതൃത്വം അസംതൃപ്തരായ ഇതരവര്‍ഗങ്ങളെക്കൂടി അണിചേര്‍ത്ത് മഹാഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി മാറുമെന്നാണ് മാനിഫെസ്റ്റോ മുന്‍കൂട്ടിക്കണ്ടത്. മുതലാളിത്തം മാര്‍ക്സും എംഗല്‍സും പ്രതീക്ഷിച്ചപോലെ തൂത്തെറിയപ്പെട്ടില്ലെങ്കിലും തൊഴിലാളിവര്‍ഗം ബോള്‍ഷെവിക് രൂപത്തിലോ സോഷ്യല്‍ ഡിമോക്രാറ്റുകളുടെ രൂപത്തിലോ പില്‍ക്കാലത്ത് യൂറോപ്പിലും തുടര്‍ന്ന് ഏഷ്യന്‍ -ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും വലിയ സാമൂഹ്യ ചാലകശക്തിയായി മാറി എന്നത് നിഷേധിക്കാനാവില്ല. മാനിഫെസ്റ്റോ ചരിത്രപരമായ അനിവാര്യതയുടെ രേഖയായിട്ടാണ് വായിക്കപ്പെട്ടിട്ടുള്ളതെന്നോര്‍ക്കുക. ചരിത്രപരമായ പരിവര്‍ത്തനം നിരന്തരം സംഭവിക്കുന്നത് സ്വന്തം ചരിത്രം നിര്‍ണയിക്കുന്ന മനുഷ്യരിലൂടെയാണ്, ഏതെങ്കിലും പുസ്തകത്തില്‍ എഴുതിവച്ച കാര്യങ്ങളിലൂടെയല്ല എന്ന് മാര്‍ക്സിനുതന്നെ നന്നായറിയാമായിരുന്നു. പ്രകൃതിനിയമം പോലെയല്ല ചരിത്രത്തിന്റെ ഗതിവിഗതികള്‍. അതില്‍ മനുഷ്യര്‍ക്ക് പ്രധാന പങ്കുണ്ട്. മുതലാളിത്തം അതിന്റെ തന്നെ ശവക്കുഴി തോണ്ടുന്ന ദിവസവുംകാത്ത് നാം കൈയും കെട്ടി ഇരിക്കുകയല്ല വേണ്ടത്. ആ ജോലി നമുക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം. ഇന്ന് "മൂന്നാംലോക" തൊഴിലാളി വര്‍ഗത്തിനാണ് ആ ദൗത്യം കൂടുതലായി ഏറ്റെടുക്കാനാവുക. കാരണം, ഹോബ്സ്ബോം കാണുംപോലെ യൂറോപ്യന്‍ തൊഴിലാളി വര്‍ഗം അതിവേഗം സാമ്പ്രദായിക തൊഴിലാളി വര്‍ഗമല്ലാതായിക്കൊണ്ടിരിക്കയാണ്. ചരിത്രത്തിന്റെ കേവലസാക്ഷികളായ മനുഷ്യരെയല്ല "മാനിഫെസ്റ്റോ" സങ്കല്‍പിച്ചത്; അതില്‍ ഇടപെടുന്നവരെയാണ്. "എന്തു ചെയ്യണം" എന്ന ലെനിന്റെ ചോദ്യം ഓരോ കാലത്തും പുതുതായി ഉന്നയിക്കപ്പെടേണ്ടതുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന വിപ്ലവശക്തികളെ കാണേണ്ടതുണ്ട്. ഹാര്‍ട്ടും നെഗ്രിയും പറയുന്ന "ജനതതി" അഥവാ "മള്‍ട്ടിറ്റ്യൂഡ്" പോലും ചില ഘട്ടങ്ങളില്‍ പരിവര്‍ത്തനശക്തിയാകാം. എന്നാല്‍ കൃത്യമായി ഭാവിസമൂഹത്തെ കരുപ്പിടിപ്പിക്കുന്ന ഒരു ദര്‍ശനത്തിന്റെ അഭാവത്തില്‍ അത്തരം വിപ്ലവങ്ങള്‍ പിന്നോട്ടടിക്കുകയും ചെയ്യാമെന്ന് ഈജിപ്തിന്റെ അനുഭവം കാണിക്കുന്നു. മാനിഫെസ്റ്റോ തന്നെയും രണ്ടു സാധ്യതയും വിഭാവനം ചെയ്തിരുന്നു. "വിശാലസമൂഹത്തിന്റെ വിപ്ലവകരമായ പുനഃസംഘാടന"മാകും മുതലാളിത്ത വികാസത്തിന്റെ അനന്തരഫലമെന്ന് പ്രത്യാശിക്കെത്തന്നെ പൊതുവിനാശമെന്ന നിഷേധാത്മക സാധ്യതയും അത് നിരാകരിക്കുന്നില്ല. ഇസ്ത്വാള്‍ മെസാറോസിന്റെ ഭാഷയില്‍ "സോഷ്യലിസ"ത്തിനും "കാടത്ത"ത്തിനും തമ്മിലുള്ള തെരഞ്ഞെടുപ്പിനും മുന്നിലാണ് ഇന്നത്തെ വിപണിവത്കൃത ലോകം.

1960 കള്‍ക്കുശേഷം മാര്‍ക്സിസ്റ്റു പണ്ഡിതന്മാരും മാര്‍ക്സിസത്തില്‍ താല്‍പര്യമുള്ള ചിന്തകരും മാര്‍ക്സിലും എംഗല്‍സിലും തേടിയത്, ഇന്നും തേടുന്നത് മാര്‍ക്സിസ്റ്റു സിദ്ധാന്തത്തിലെ ചില നിര്‍വചനങ്ങളോ ആത്യന്തിക പാഠങ്ങളോ അല്ല, ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന, ഇന്നും പ്രസക്തമായ ഒരു ചിന്താപ്രക്രിയയും രീതിശാസ്ത്രവുമാണ്. കൃത്യമായി "മാര്‍ക്സിസ്റ്റ്" എന്നു പറയാനാകാത്ത ദെലൂസ് ഗുതാരി, മിഷേല്‍ ഫൂക്കോ, ഴാക് ദെറിദാ, ഴാക് റാന്‍സിയേ തുടങ്ങിയ ചിന്തകരായാലും ശരി, മാര്‍ക്സിസത്തോടു കൂടുതലടുത്തു നില്‍ക്കുന്ന അഥവാ മാര്‍ക്സിസ്റ്റുകളായ വാള്‍ടര്‍ ബെന്‍യാമിന്‍, ലൂയി അല്‍ത്യൂസ്സെര്‍, നികോസ് പോളന്റസാസ്, ടെറി ഈഗ്ള്‍ടണ്‍, റായ്മൊണ്ട് വില്യംസ്, ഫ്രെഡ്രിക് ജെയ്മിസണ്‍, ഇസ്ത്വാന്‍ മെസാറോസ്, സ്ലാവോയ് സിസെക്, ജോര്‍ജിയോ അഗംബെന്‍, മൈക്കേല്‍ഹാര്‍ട്, അന്റോണ്യോ, നെഗ്രി, എറിക് ഹോബ്സ്ബോം, പെരി ആന്റേഴ്സണ്‍, ബെനെഡിക്റ്റ് ആന്‍ഡേഴ്സണ്‍ തുടങ്ങിയ സാമ്പത്തിക - ചരിത്ര - സാംസ്കാരിക വിമര്‍ശകരായാലും ശരി, മാര്‍ക്സ്-എംഗല്‍സ് -ലെനിന്‍-ഗ്രാംഷി -മാവോ എന്നിവരുടെ പാരമ്പര്യത്തില്‍ അന്വേഷിക്കുന്നത് വര്‍ത്തമാന ലോകപരിസ്ഥിതിയെയും സംസ്കാരത്തെയും സമ്പദ്ക്രമ പരിവര്‍ത്തനങ്ങളെയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില സമീപനങ്ങളും സമ്പ്രദായങ്ങളുമാണ്. ഇവരിലാരുംതന്നെ മാര്‍ക്സിനെയോ എംഗല്‍സിനെയോ വിഗ്രഹങ്ങളാക്കി നിശ്ചലരാക്കുകയല്ല മറിച്ച് അവരെ ജീവിക്കുന്ന സമൂഹത്തിന്നഭിമുഖം നിര്‍ത്തുകയാണ്. അങ്ങനെ അവരിലെ താല്‍ക്കാലിക നിഗമനങ്ങളുടെ ശരിതെറ്റുകളില്‍നിന്നു വ്യത്യസ്തമായി അവരില്‍ ഇക്കാലത്തും പ്രസക്തവും പ്രയോജനകരവുമായ വിശകലനരീതികളും ഉള്‍ക്കാഴ്ചകളും അന്വേഷിക്കുകയാണ്. ഔപചാരികമായ വരട്ടുവാദത്തില്‍നിന്നും മുക്തരായി പാഠങ്ങളെ അടുത്തുകാണുകയും മുമ്പ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന കൃതികളിലെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളെ മുന്നോട്ടുകൊണ്ടുവരികയും വ്യാഖ്യാനബഹുത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന തുറന്ന സമീപനമാണ് ഇന്ന് പൊതുവേ പഠിതാക്കള്‍ പിന്തുടരുന്നത്.

പ്രമാണവാദപരമായ മാര്‍ക്സിസം, മാവോയിസത്തോടെ തന്നെ രണ്ടായെങ്കിലും പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഹോബ്സ്ബോം നിരീക്ഷിക്കുംപോലെ ("മാര്‍ക്സ്, എംഗല്‍സ്: രചനകളുടെ ഭാഗധേയം") "മാര്‍ക്സിസം എന്തു പഠിപ്പിക്കുന്നു എന്നതിനെപ്പറ്റി ഏകഭാഷ്യം അംഗീകരിക്കുന്ന രാജ്യങ്ങളും സ്ഥിതി അങ്ങനെയല്ലാത്ത രാജ്യങ്ങളും"" തമ്മില്‍ പ്രകടമായ അകല്‍ച്ചയുണ്ടായി. മെഹ്റിങ്ങിന്റെയും മറ്റും ജീവചരിത്രങ്ങളില്‍ ചില സംഭവങ്ങളും കത്തുകളും മറ്റും ബോധപൂര്‍വം മറച്ചുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ കാലത്ത് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ജീവിതവും അവര്‍ തമ്മില്‍തന്നെ ചിലപ്പോഴുണ്ടായിരുന്ന അഭിപ്രായദേഭങ്ങളുമെല്ലാം സുതാര്യമായി മാറിയിട്ടുണ്ട്. ഏറെക്കാലം സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ടി മാര്‍ക്സിസ്റ്റു ക്ലാസിക്കുകളെ കുത്തകയാക്കുകയും സ്വന്തം രീതിയില്‍ റഷ്യന്‍ഭാഷയില്‍ പരിഭാഷ ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 1960 കള്‍ക്കുശേഷമാണ് ആ കുത്തക തകരുന്നത്. ഇതിന് ഒരുഭാഗത്ത് മാര്‍ക്സിസ്റ്റു പണ്ഡിതന്‍ തന്നെ മുന്‍കൈയെടുത്തെങ്കില്‍ ചിലപ്പോള്‍ വ്യാപാരതാല്‍പര്യങ്ങളും കാരണമായി. ഏതായാലും മാര്‍ക്സ് സാമാന്യ വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന ധാരണ പില്‍ക്കാലത്ത് ശക്തമാവുകയും എല്ലാ രാജ്യങ്ങളിലും പാഠ്യപദ്ധതിയുടെ ഭാഗമായോ അല്ലാതെയോ മാര്‍ക്സ്-എംഗല്‍സ് കൃതികള്‍ പ്രചാരം നേടുകയും ചരിത്ര -സാമ്പത്തിക ഗവേഷണങ്ങളില്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഒരര്‍ഥത്തില്‍ ഒരു ഭരണകൂട പ്രത്യയശാസ്ത്രമെന്ന നിലയില്‍നിന്നുള്ള മോചനം മാര്‍ക്സിസത്തിന്റെ പ്രതിപക്ഷപരവും ജനാധിപത്യപരവുമായ പ്രാധാന്യം വര്‍ധിപ്പിച്ചു എന്നുപറയാം. വിമര്‍ശനത്തിന്റേതായ ഒരു ശാസ്ത്രീയ രീതിയെന്ന നിലയില്‍ സ്ഥിതവ്യവസ്ഥയെ ഇന്നത്തെ സാഹചര്യത്തില്‍ ആഗോളീകൃത മുതലാളിത്തത്തെയും വിപണി സമ്പദ്വ്യവസ്ഥയെയും വിശേഷിച്ചും തുറന്നുകാട്ടാനും എതിര്‍ക്കാനും ഒരു ബദല്‍വ്യവസ്ഥയുടെ സാധ്യത മുന്നോട്ടുവയ്ക്കാനും കഴിയുന്നിടത്താണ് മാര്‍ക്സിസത്തിന്റെ ശക്തിയും പ്രസക്തിയും നാം അന്വേഷിക്കേണ്ടത്. കലാ-സാഹിത്യങ്ങളിലെ അവാങ്ഗാദ് മാര്‍ക്സിസവുമായി ബന്ധപ്പെടുന്നതും ഈ വിശാലപരിസരത്തില്‍ തന്നെയാണെന്ന് ആ ബന്ധത്തിന്റെ പ്രമുഖ ഘട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹോബ്സ്ബോമിനെ പിന്തുടര്‍ന്ന് പറഞ്ഞുകൊള്ളട്ടെ. വളരെ കണിശമായ ഒരു ലാവണ്യശാസ്ത്രത്തിന് മാര്‍ക്സും എംഗല്‍സും രൂപം നല്‍കാതിരുന്നതു നന്നായി എന്നൊരഭിപ്രായവും ഹോബ്സ്ബോമിനുണ്ട്. അതുകൊണ്ടാണ് സോഷ്യലിസ്റ്റു റിയലിസ്റ്റുകള്‍, നാച്ചുറലിസ്റ്റുകള്‍, സിംബലിസ്റ്റുകള്‍, ബ്രിട്ടനിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് പ്രസ്ഥാനക്കാര്‍, അരാജകവാദികള്‍, ആധുനികതാവാദികള്‍, പൊതുവേ ഫാസിസ്റ്റ് വിരുദ്ധരായിരുന്ന കലാകാരന്മാര്‍ തുടങ്ങിയ വിവിധ അവാങ്ഗാദ് വിഭാഗങ്ങളുമായി സൗഹൃദം പുലര്‍ത്താന്‍ മാര്‍ക്സിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞത്. ല്യുനച്ചാര്‍ജി മുതല്‍ വാള്‍ടര്‍ റസന്‍ക്ഷാമിനും അഡോണോയും ല്യുക്കാച്ചും ബ്ലോഹും ഏണസ്റ്റ്ഫിഷറും ടെറി ഈഗിള്‍ടണും ഫ്രെഡ്രിക് ജെയ്മിസണും റായ്മൊണ്ട് വില്യംസും സാര്‍ഥും സ്ലാന്‍ഷോയും വരെയുള്ള പലതരം നിലപാടുകള്‍ ഇടതുപക്ഷ ലാവണ്യശാസ്ത്ത്രിന്നകത്തു നിലനിന്നുവെന്നതും ഇതിലേതെങ്കിലും പക്ഷത്തോട് സഹാനുഭൂതി പുലര്‍ത്താന്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവസരം നല്‍കി. ഈ നാനാത്വം നിശ്ശബ്ദമാക്കപ്പെട്ട ഷഡാനോവിസ്റ്റ് ഘട്ടത്തില്‍ മാത്രമാണ് - കുറേയൊക്കെ മാവോയുടെ കാലത്ത് ചൈനയിലും അതു സംഭവിച്ചു- കലാപകാരികളായ കലാകാരന്മാര്‍ക്ക് മാര്‍ക്സിസത്തില്‍നിന്ന് അകലേണ്ടിവന്നത.് ഫാസിസത്തിന്റെ കാലഘട്ടം പലതരം കലാ-സാഹിത്യകാരന്മാരെയും പ്രസ്ഥാനങ്ങളെയും അവരുടെ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും പക്ഷത്തേക്കു കൊണ്ടുവന്നു. കലയുടെ മൗലികസ്വഭാവം എതിര്‍പ്പാണെന്നതുകൊണ്ട് പുരോഗമനപക്ഷം പ്രതിപക്ഷമായ കാലഘട്ടത്തില്‍ കലാകാരന്മാര്‍ അതിനോടടുക്കുന്നതും അത് ഭരണപക്ഷമാകുമ്പോള്‍ അതിനോടകലുന്നതും കാണാം. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കവികള്‍ ഒരു "സൗവര്‍ണ പ്രതിപക്ഷ"മാണെന്ന് മഹാനായ ഒരു മലയാളകവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

മാര്‍ക്സിസത്തിന് ഒരു രാഷ്ട്രീയസിദ്ധാന്തം പ്രദാനം ചെയ്യുന്നതിലും കീഴാളവര്‍ഗപഠനത്തിന് തുടക്കം കുറിക്കുന്നതിലും ജനകീയസംസ്കാര വിമര്‍ശനത്തിന് വഴി കാട്ടുന്നതിലും അന്റോണ്യോ ഗ്രാംഷി നല്‍കിയ സംഭാവനയെ ഹോബ്സ്ബോം സംക്ഷിപ്തവും കണിശവുമായി വിലയിരുത്തുന്നുണ്ട്. കേവലം അക്കാദമിക് അല്ലാത്ത പ്രയോഗാധിഷ്ഠിതമായ സിദ്ധാന്തം വികസിപ്പിക്കുന്നതിലാണ് തന്റെ കൃതികളിലൂടെ വിശേഷിച്ചും "ജയില്‍ നോട്ടുപുസ്തകങ്ങള്‍" - ഗ്രാംഷി ശ്രദ്ധ പതിപ്പിച്ചത്. മനുഷ്യന്‍ സ്വന്തം ചരിത്രം സ്വയം നിര്‍മിക്കുന്നുവെങ്കിലും അതിന്റെ സാഹചര്യങ്ങള്‍ ഭൂതകാലത്താല്‍ നിര്‍ണീതമാണെന്ന മാര്‍ക്സിന്റെ സങ്കല്‍പ്പനത്തെ അദ്ദേഹം വികസിപ്പിച്ചു. ചരിത്രപരമായി രൂപപ്പെട്ട മനുഷ്യേച്ഛയ്ക്ക് പ്രാധാന്യം കല്‍പിച്ചു. അമൂര്‍ത്തവല്‍ക്കരണങ്ങളെയും ലളിതവല്‍കൃത മാതൃകകളെയും ചെറുത്തു. പാര്‍ടിയാണ് ആധുനികകാലത്തെ രാജകുമാരന്‍ - മക്കിയാവെല്ലിയുടെ "പ്രിന്‍സ്" ഓര്‍ക്കുക - എന്നദ്ദേഹം പറഞ്ഞു. പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയതന്ത്രം പാര്‍ടിക്കേ രൂപപ്പെടുത്താനാകൂ. സോഷ്യലിസ്റ്റു ഭാവിയെക്കുറിച്ചദ്ദേഹം ഊഹാപോഹമൊന്നും നടത്തുന്നില്ല. എന്നാല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാന സ്വഭാവത്തില്‍ ആ ഭാവിയുടെ സൂചനകള്‍ അദ്ദേഹം അന്വേഷിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഘടനയ്ക്കും വികാസത്തിനും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അധീശത്വത്തിനായുള്ള പോരാട്ടം അധികാര സംക്രമണത്തിനു മുമ്പും സംക്രമണ ഘട്ടത്തിലും തുടര്‍ന്നും നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ബഹുജനങ്ങളുടെ കീഴാളത്തത്തില്‍ ഭരണവര്‍ഗാധികാരത്തിന്റെ മര്‍മം സ്ഥിതി ചെയ്യുന്ന - നമ്മെപ്പോലുള്ള നാടുകളില്‍ അധികാരക്കൈമാറ്റത്തിനുമുമ്പേ തന്നെ അധീശത്വം - ഹെജിമൊണി - നേടിയെടുക്കണമെന്നും അല്ലാത്തപക്ഷം വിപ്ലവം തന്നെയും അട്ടിമറിക്കപ്പെട്ടേക്കാം, വര്‍ഗവും പാര്‍ടിയും തമ്മിലുള്ള അന്തരം, ഉദ്യോഗസ്ഥപ്പടയുടെ സ്വഭാവം സോഷ്യലിസ്റ്റു സംക്രമണഘട്ടത്തിലും ഒരു പ്രതിബന്ധമായിത്തുടര്‍ന്നേക്കാം എന്ന വസ്തുത: ഇതെല്ലാം സ്റ്റാലിനിസ്റ്റനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാംഷി സമര്‍ഥമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സോഷ്യലിസത്തിലെ ഉല്‍പാദനം വെറുമൊരു സാങ്കേതിക പ്രശ്നമല്ലെന്നും അത് പ്രാഥമികമായും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ ഘടനയുടെയും പ്രശ്നമാണെന്നുമുള്ള ഗ്രാംഷിയുടെ പ്രസ്താവം സമകാലിക ലോകത്തെ പോയ തലമുറകളുടെ വരുംതലമുറകളിലേക്കു സ്വയം വിക്ഷേപിക്കുന്ന ഒരു സംശ്ലേഷണമായിക്കാണുന്നു. "ഭാവി" ഗ്രാംഷിയുടെ ഒരു നിരന്തര പ്രമേയമാകുന്നതും അതിന്റെ അടിത്തറ വര്‍ത്തമാനത്തിലാണെന്നദ്ദേഹം വിശ്വസിക്കുന്നതുകൊണ്ടാണ്.

മറ്റെല്ലാ സിദ്ധാന്തങ്ങളുംപോലെ മാക്സിസവും മാര്‍ക്സിനു പിന്നീടുള്ള കാലത്ത് ഉപജ്ഞാതാവിനെ അതിജീവിച്ച് മൗലികമായ ഉദ്ദേശ്യങ്ങളെയും ഉള്ളടക്കത്തെയും അതിലംഘിച്ച് മനുഷ്യന്റെ വ്യാഖ്യാനശേഷിയുടെ വിശാലമായ അതിരുകളിലെത്തി പ്രവചനാതീതമായ പരിഷ്കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മാര്‍ക്സ് ഈ വ്യാഖ്യാനങ്ങളെയൊക്കെ അംഗീകരിക്കുകയോ മനസ്സിലാക്കുക തന്നെയോ ചെയ്യുമായിരുന്നോ എന്ന ചോദ്യം ക്രിസ്തു തിരിച്ചുവന്നാല്‍ ഇന്നത്തെ സഭയെക്കുറിച്ച് എന്തു കരുതും എന്ന ചോദ്യം പോലെതന്നെ രസകരവും ഒപ്പം നിരുപയോഗവുമാണ്. ചരിത്രസാഹചര്യങ്ങള്‍ സിദ്ധാന്തങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നറിയാത്തയാളല്ല മാര്‍ക്സ്. മാര്‍ക്സിസത്തെ ലെനിനിസവുമായോ മാവോയിസവുമായോ മറ്റെന്തെങ്കിലും വകഭേദവുമായോ മാത്രം തിരിച്ചറിയുന്ന രീതി ഏതായാലും യുക്തിസഹമല്ല. ഹോബ്സ്ബോം തന്നെ നിരീക്ഷിക്കുന്നതുപോലെ മാര്‍ക്സിന്റെ പിന്‍ഗാമികളാണ് തങ്ങള്‍ എന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ സയണിസ്റ്റ് കിബ്ബുറ്റ്സും കമ്പൂച്ചിയയിലെ പോള്‍പോട്ടും തമ്മില്‍, സ്റ്റാലിനും ഗ്രാംഷിയും തമ്മില്‍, റോസാലക്സംബര്‍ഗും കിം ഇല്‍-സുങ്ങും തമ്മില്‍ അഥവാ ഹില്‍ഫെര്‍ഡിങ്ങും മാവോയും തമ്മില്‍ ഉള്ള സമാനരീതികളെക്കാള്‍ വ്യത്യാസങ്ങളാവും നാം തിരിച്ചറിയുക. മാര്‍ക്സിസ്റ്റ് ഭരണക്രമങ്ങള്‍ക്ക് ഐകരൂപ്യം വേണമെന്ന് ഒരു നിയമവുമില്ല, അതേസമയം 1917-നുശേഷം പലരീതിയില്‍ നിലവില്‍വന്ന "സോഷ്യലിസ"ങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടെന്നും വരാം.

1945 മുതല്‍ ഇന്നോളമുള്ള മാര്‍ക്സിസത്തിലേക്ക് ഹോബ്സ്ബോം അസാധാരണമായ ഉള്‍ക്കാഴ്ചയോടെ യാത്ര ചെയ്യുന്നുണ്ട്. യുവാക്കളുടെ റാഡിക്കലിസം, മൂന്നാംലോക രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങള്‍, മാര്‍ക്സിസം നേടിയ അക്കാദമിക് അംഗീകാരവും പാഠ്യപദ്ധതികളില്‍ അതു നേടിയ സ്ഥാനവും പല വിഭാഗങ്ങളില്‍പെട്ട മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടെ എണ്ണത്തിലും സൈദ്ധാന്തിക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ പെരുക്കം ഇതൊക്കെ- ചിലപ്പോള്‍ നിഷേധാത്മകമോ ലളിതവത്കൃതമോ തൊഴിലാളി വിരുദ്ധമോ ആയ രൂപങ്ങളിലായിരുന്നെങ്കില്‍പോലും-മാര്‍ക്സിസത്തിന്റെ പൊതുസ്വാധീനം വര്‍ധിപ്പിച്ചതായിപ്പറയാം. എണ്‍പതുകളുടെ ആദ്യവര്‍ഷങ്ങളായപ്പോഴേക്കും മാര്‍ക്സിസത്തിന്റെ വ്യാഖ്യാനബഹുത്വം ഒരു യാഥാര്‍ഥ്യമായി. സോവിയറ്റ് മേല്‍ക്കോയ്മയും ആ വിപ്ലവ മാതൃകയുടെ അനുകരണീയതയും ചോദ്യം ചെയ്യപ്പെട്ടു. മാര്‍ക്സിസം രാഷ്ട്രീയമല്ലാത്ത മേഖലകളിലേക്ക് - പഠനം, ഗവേഷണം, സംസ്കാരം- വ്യാപിച്ചു. പാര്‍ടിയില്‍ ചിലപ്പോഴൊക്കെ അംഗത്വമുണ്ടായിരുന്നെങ്കിലും മുഖ്യമായും സൈദ്ധാന്തികരായ ഗ്രന്ഥകര്‍ത്താക്കളായിരുന്ന ബുദ്ധിജീവികള്‍ വളര്‍ന്നുവന്നു. ലൂയി അല്‍ത്യൂസ്സെര്‍, ഹെര്‍ബെര്‍ട് മാര്‍ക്യൂസ്, ഴാങ്-പോള്‍ സാര്‍ത്ര്, പോള്‍ സ്വീസി, ലൂഷ്യോ കോളെറ്റി, ഹേബര്‍മാസ്, ഗുണര്‍ഫ്രാങ്ക്, നികോസ് പൗലന്റ്സാസ്, ഗൊറാല്‍ തൊര്‍സോണ്‍, അലെക്സ് കല്ലിനിക്കോസ് ഇങ്ങനെ ഏറെപ്പേര്‍. ഇവര്‍ ചെയ്ത കാര്യങ്ങളിലൊന്ന് "പരാജിത"രായി കരുതപ്പെട്ടിരുന്ന, അഥവാ അവഗണിക്കപ്പെട്ടിരുന്ന, മാര്‍ക്സിസ്റ്റുകളെ - ഗ്രാംഷി, റോസാലക്സംബര്‍ഗ്, ഓട്ടോ ബേഡര്‍, സുഖാറിന്‍, ചിലപ്പോള്‍ ട്രോട്സ്കി പോലും മാര്‍ക്സിസ്റ്റ് പാരമ്പര്യത്തിലേക്ക് വീണ്ടെടുത്തതാണ്. മാര്‍ക്സിസം എന്താണ്, എന്തല്ല എന്നതിന്നിടയിലെ വിഭജനരേഖ ഇക്കാലത്ത് മങ്ങിത്തുടങ്ങി. "മാര്‍ക്സിസ്റ്റ് പ്രവണതയുള്ള" (ങമൃഃശമെിേ) തുടങ്ങിയ വിശേഷങ്ങള്‍ പതിവായിത്തീര്‍ന്നു. ഒപ്പം മാര്‍ക്സിസം മറ്റനേകംതരം ചിന്തകള്‍ക്കിടയിലൊന്നായി മാറി വ്യാപകമായ അംഗീകാരം നേടി. ആ ലോകത്ത് സൊസ്സ്യൂര്‍, ലെവിസ്ട്രോസ്, ഴാക്ലക്കാന്‍, മെര്‍ലു-പ്വാങ്തീ ഇങ്ങനെ പലരും സഹവര്‍ത്തിച്ചു. (ഫ്രാന്‍സിന്റെ ഉദാഹരണമെടുത്താല്‍) സൗന്ദര്യശാസ്ത്രത്തിലും പിയെറീ മാഷെറി, റൊളാങ് ബാര്‍ഥ്, പലതരം ഘടനാവാദികളും ഉത്തരഘടനാവാദികളും ഒക്കെയായി മാര്‍ക്സിസം സംഭാഷണത്തിലേര്‍പ്പെട്ടു. മനോവിശ്ലേഷണവും കര്‍ത്തൃത്വ പ്രശ്നങ്ങളും ലിംഗസംബന്ധിയായ ഫെമിനിസ്റ്റു കാഴ്ചപ്പാടുകളും മറ്റും മാര്‍ക്സിസ്റ്റു വ്യവഹാരത്തിന്റെ ഭാഗമായി. മൂന്നാം ലോകരാജ്യങ്ങളിലാകട്ടെ ജാതി, ഗോത്രം അധിനിവേശാനന്തര സിദ്ധാന്തങ്ങള്‍ ഇവയും ചര്‍ച്ചകളില്‍ കടന്നുവന്നു. "ശുദ്ധ"മായ മാര്‍ക്സിസമെന്നൊന്ന് ഇതോടെ മിക്കവാറും ഇല്ലാതായി മാര്‍ക്സിസ്റ്റുകളല്ലാത്ത പണ്ഡിതര്‍ ഉല്‍പാദിപ്പിച്ച ജ്ഞാനം മാര്‍ക്സിസ്റ്റുകള്‍ക്കും അവഗണിക്കാന്‍ വയ്യാതായി. മാര്‍ക്സിസ്റ്റ് സിദ്ധാന്തം തന്നെയും പലതരം പുനഃപരിശോധനകള്‍ക്കു വിധേയമായി. ക്ലാസിക്കുകളുടെ അപ്രമാദിത്വം നിലനില്‍ക്കാതായി. മാര്‍ക്സിസ്റ്റു പാര്‍ടികള്‍ സ്വന്തം നാടുകളില്‍ മുതലാളിത്തത്തിന് ബദല്‍ തേടുകയും തന്ത്രങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൃത്യമായ സിദ്ധാന്തങ്ങള്‍ പ്രായോഗികമായ നവസമീപനങ്ങള്‍ക്കു വഴിമാറി. ഒപ്പംതന്നെ പ്രകൃതി, ശാസ്ത്രം, സാങ്കേതികവിദ്യ ഇവയുമായും ഒരിടവേളയ്ക്കുശേഷം മാര്‍ക്സിസം ബന്ധങ്ങള്‍ വികസിപ്പിച്ചു. സ്റ്റീഫന്‍ ഗൗള്‍ഡിനെപ്പോലുള്ള (ജനിതക) ശാസ്ത്രജ്ഞരുണ്ടായി. എങ്കിലും ഇവയോടു തങ്ങള്‍ക്കു ബന്ധമില്ലെന്നു കരുതുന്നവരാണ് ഒട്ടേറെ മാര്‍ക്സിസ്റ്റുകള്‍. ഇത് യുവാക്കളെ മാര്‍ക്സിസത്തില്‍നിന്ന് അകറ്റാനും കാരണമായിട്ടുണ്ട്.

പിന്‍വാങ്ങലിന്റെ ഒരിടവേളയ്ക്കുശേഷം മുതലാളിത്തത്തിന്റെ തുടര്‍ച്ചയായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസം ശക്തമായ ഒരു തിരിച്ചുവരവു നടത്തിയിരിക്കുന്നു. ഒപ്പം അനീതിക്കും അസമത്വത്തിനുമെതിരെ മൂന്നാം ലോകങ്ങളിലെ ബൂര്‍ഷ്വാ അധീശത്വമുള്ള സമൂഹങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് മാര്‍ക്സിസത്തെ ഒഴിവാക്കാനാവില്ലെന്നും വന്നിരിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ ഉദാരവാദത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് വ്യക്തമാണ്. ആഗോളസമ്പത്തിന്റെ ഉല്‍പാദനം പ്രകൃതിവിഭവങ്ങളുടെ പരിമിതിയോടും അധ്വാനത്തിന്റെ ഇനിയും തുടരാനാകാത്ത ചൂഷണത്തോടും കേവലം ലാഭബദ്ധമായ അമിതോല്‍പ്പാദനത്തിന്റെ വിചിത്ര വൈരുധ്യത്തോടും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നിടത്തോളം മാര്‍ക്സിസം സാമൂഹ്യ വിമര്‍ശനത്തിന്റെയെന്നപോലെ വ്യവസ്ഥാ പരിവര്‍ത്തനത്തിന്റെയും ഏറ്റവും ശക്തവും പ്രസക്തവുമായ ഉപാധിയായിരിക്കുമെന്നു തീര്‍ച്ച.

*
സച്ചിദാനന്ദന്‍


("ചിന്ത" പ്രസിദ്ധീകരിക്കുന്ന എറിക് ഹോബ്സ്ബോമിന്റെ "ലോകത്തെ മാറ്റുന്നത്" എന്ന കൃതിയുടെ പരിഭാഷ (പി കെ ശിവദാസ്) യ്ക്കെഴുതിയ അവതാരിക)

ദേശാഭിമാനി വാരിക