Showing posts with label സ്വകാര്യവൽക്കരണം. Show all posts
Showing posts with label സ്വകാര്യവൽക്കരണം. Show all posts

Sunday, December 29, 2013

ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന സര്‍ക്കാരിനെ പിടിച്ചു പുറത്താക്കണം

സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മുഖങ്ങള്‍ പലരൂപങ്ങളില്‍ ഇന്ത്യന്‍ ജനതയെ വിഴുങ്ങാന്‍ തയ്യാറായി വാപൊളിച്ചു നില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് എന്ത് വേണമെന്നത് അടിച്ചേല്‍പ്പിക്കാന്‍ കച്ചകെട്ടി കോര്‍പ്പറേറ്റുകളും സ്വകാര്യമേഖലകളും ഭരണക്കാരുടെ ഒത്താശയോടെ 'ആകര്‍ഷകപദ്ധതി' കളുമായി രംഗപ്രവേശം ചെയ്യുന്നതാണ് ഇപ്പോള്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇവരുടെ പരസ്യജിഹ്വകളും അവയ്ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും പദ്ധതികളുടെപേരില്‍ പ്രചരിപ്പിക്കുന്നത് 'മോഹനസുരഭിലമായ' വാഗ്ദാനങ്ങളാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ മേല്‍ ഈ കളി ഇക്കൂട്ടര്‍ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപകടം.

നിലവിലുള്ള തിരിച്ചറിയല്‍ സംവിധാനം വഴി ആനുകൂല്യങ്ങളും പാചകവാതകങ്ങളും ലഭിച്ചുകൊണ്ടിരുന്ന പാവപ്പെട്ട ജനങ്ങളെ ഒറ്റയടിക്ക് കബളിപ്പിച്ചുകൊണ്ട് ആധാര്‍ കാര്‍ഡ് വന്നവഴി നാം കണ്ടുകഴിഞ്ഞു. ക്ഷേമപദ്ധതികളിലെ ആനുകൂല്യം അഴിമതിരഹിതമായി വിതരണം ചെയ്യാനാണ് ആധാര്‍ കൊണ്ടുവരുന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇതിനകം വ്യക്തമായല്ലോ. പാചകവാതകം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലെ അനിശ്ചിതത്വം ജനങ്ങളെ ഇപ്പോഴും വലയ്ക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗീകാരം ലഭിച്ചില്ലെന്ന് മാത്രമല്ല ആധാര്‍ പഠിക്കാനേല്‍പ്പിച്ച പാര്‍ലമെന്ററി സമിതി നിഷ്‌ക്കരുണം തള്ളിക്കളയുകയും ചെയ്ത ആധാര്‍ എണ്ണക്കമ്പനികളുടെ ഉഗ്രശാസനകളോടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കേന്ദ്ര ഭരണത്തിന് ഒന്നും പറയാനില്ല. അവരുടെ വാമൂടിക്കെട്ടിവച്ചിരിക്കുന്നു എണ്ണക്കമ്പനി മുതലാളിമാര്‍.

പാചകം ചെയ്യാനുള്ള ജലത്തിനുനേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. സംസ്ഥാന വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖലാ സംവിധാനത്തെ ഇതിനായി ആദ്യമേ അട്ടിമറിച്ചു. ഘട്ടം ഘട്ടമായി സ്വകാര്യവല്‍ക്കരണം കുടിവെള്ളരംഗത്ത് നടപ്പിലാക്കുകയാണ്. ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനങ്ങളെ തീര്‍ത്തും അവഗണിച്ചാണ് ഈ നീക്കം ആരംഭിച്ചത്. ജലസംഭരണവും വിനിയോഗവും നടത്തുന്ന ജല അതോറിറ്റികള്‍ സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ കുടിവെള്ളം നല്‍കിവരുന്നതിനിടയിലാണ് ഈ ജനവിരുദ്ധ നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. പൊതുമേഖല നഷ്ടമെന്നവാദം ഉയര്‍ത്തി എല്ലാം കയ്യടക്കി സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജലനയവും അവര്‍ക്കനുകൂലമായി മാറ്റിമറിക്കുകയാണ്.
കേരളത്തില്‍ ഇനി മുതല്‍ വെള്ളക്കരം ബാങ്ക് അക്കൗണ്ടുകള്‍ വഴി ആക്കാനുള്ള നിര്‍ബന്ധിത ശ്രമങ്ങള്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി 15 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് ഏര്‍പ്പെടുത്താന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ രേഖകള്‍ എങ്ങനെ ശേഖരിക്കണം സമ്മതപത്രം എങ്ങനെ പൂരിപ്പിച്ചുവാങ്ങണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ശില്‍പ്പശാലകളും നടത്തിക്കഴിഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മീറ്റര്‍ റീഡിംഗ് എടുത്ത് നല്‍കുന്ന തുകകളില്‍ ഉപഭോക്താക്കള്‍ക്ക് വരുന്ന പരാതികള്‍ക്കുള്ള പഴുതുകള്‍ ഇതോടെ കൊട്ടിയടയ്ക്കപ്പെടും. ഇപ്പോള്‍തന്നെ പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതിന്റെ ധര്‍മ്മസങ്കടങ്ങള്‍ പരാതിപ്പെടാനുള്ള അതോറിറ്റിയോ സംവിധാനമോ ഏതെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഉപഭോക്താക്കള്‍. എല്ലാം ഭദ്രമെന്നും ഏറ്റവും മഹത്തരമായ സംവിധാനമെന്നും വീമ്പിളക്കി കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ പൊള്ളത്തരമാണ് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ തൃപ്തികരമായ ഒരു തയ്യാറെടുപ്പും നടത്താതെ വെള്ളക്കരം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള നീക്കം ജനങ്ങള്‍ക്ക് മറ്റൊരു ഇരുട്ടടി കൂടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പേപ്പര്‍ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ മറപറ്റിയാണ് വെള്ളക്കരത്തിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊതുമേഖലാ ബാങ്കിനെ ഒഴിവാക്കി ഇതിനുള്ള അധികാരം സ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കുന്നു എന്നതാണ് ഏറെ വിചിത്രം. രസകരമായ കാര്യം വെള്ളക്കരം ബാങ്ക് വഴിയാക്കുമ്പോള്‍ ബാങ്കിന് ഉപഭോക്താവ് അഞ്ചുരൂപ നല്‍കണമെന്ന നിബന്ധനയാണ്. ഇതോടെ ഈ ഇനത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കോടികള്‍ കിട്ടും. ഈടാക്കുന്ന അഞ്ചുരൂപ ക്രമേണ വര്‍ധിപ്പിക്കാനുള്ള അവകാശംകൂടി ബാങ്കിന് നല്‍കിയാണ് ധാരണയായിട്ടുള്ളത്. വെള്ളക്കരം ഇനിമേല്‍ ജനങ്ങളില്‍ നിന്നും വാട്ടര്‍ അതോറിറ്റി സ്വീകരിക്കില്ല. ഇടനിലക്കാരായി നില്‍ക്കുന്ന സ്വകാര്യ ബാങ്കുകളുടെ കനിവിന് കാത്ത് ഓരോ ഉപഭോക്താവും നിന്നുകൊടുക്കണം. ജലത്തിന്റെ ഉപഭോഗവും കരവും സംബന്ധിച്ച് ഉപഭോക്താവിനുണ്ടാകുന്ന ഒന്നിനോടും വാട്ടര്‍ അതോറിറ്റിയുമായി നേരിട്ട് സംവദിക്കാന്‍ ജനങ്ങള്‍ക്കിനി കഴിയില്ല.

ആഗോളവല്‍ക്കരണ തത്ത്വശാസ്ത്രം പിടിമുറുക്കുന്നതിന്റെ ഫലമായി ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് മുതിരുന്നതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും വെള്ളക്കരത്തിന്റെ കാര്യത്തിലും ഉണ്ടാകും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ അതിന്റെയൊക്കെ മുന്നോടിയായിട്ടാണ് ഓരോ പൊതുമേഖലാ സ്ഥാപനങ്ങളുടേയും ചിറകരിയുന്നത്. കുടിവെള്ളത്തില്‍പ്പോലും കേന്ദ്രം അവരുടെ താല്‍പ്പര്യ രാഷ്ട്രീയം കലര്‍ത്തുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍. ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സാധാരണക്കാരുടെ വെള്ളംകുടി മുട്ടിക്കാനുള്ള അവകാശം ചാര്‍ത്തിക്കൊടുക്കുന്ന ഭരണനയം എതിര്‍ത്തു തോല്‍പ്പിക്കാതെ തരമില്ല. അതിനാവശ്യമായ ജനരോഷം ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉരുണ്ടു കൂടുന്നുണ്ട്. കുടിവെള്ളം ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ്. അത് സ്വകാര്യ മൂലധന ശക്തികള്‍ക്കുവേണ്ടി അട്ടിമറിക്കാനുള്ളതല്ല. പാഠം പഠിക്കാന്‍ ഇനി അധികനാളില്ല.

*
ജനയുഗം മുഖപ്രസംഗം

Thursday, October 31, 2013

പാര്‍ലമെന്റിനെ നാണംകെടുത്തുന്ന റിപ്പോര്‍ട്ട്

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. ടെലികോം അഴിമതി, കല്‍ക്കരി അഴിമതി, റെയില്‍വേ അഴിമതി തുടങ്ങി ലക്ഷംകോടികളുടെ അഴിമതിയാണ് നടന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന അഴിമതിപരമ്പരകള്‍. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചൊവ്വാഴ്ച ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നാല്‍, കുറ്റപ്പെടുത്തുന്നത് മന്‍മോഹന്‍ സര്‍ക്കാരിനെയല്ല, അഴിമതി വെളിച്ചത്തുകൊണ്ടുവന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയാണ് (സിഎജി). നഷ്ടം പെരുപ്പിച്ചുകാട്ടി ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണംകെടുത്തി എന്നാണ് സമിതി അധ്യക്ഷന്‍ പി സി ചാക്കോ എഴുതിവച്ചിരിക്കുന്നത്. തന്റെ നേതാക്കളായ മന്‍മോഹന്‍സിങ്ങിനെയും പി ചിദംബരത്തെയും കുറ്റവിമുക്തനാക്കാന്‍ ചാക്കോ രാജ്യത്തിന്റെ ഓഡിറ്റ് സംവിധാനത്തെ പൂര്‍ണമായി തള്ളിപ്പറയുകയാണ്. കോണ്‍ഗ്രസിന്റെ തലപ്പാവില്‍ ഒരു കറുത്ത തൂവല്‍ തിരുകിയിരിക്കയാണ് ഇതിലൂടെ ചാക്കോ യഥാര്‍ഥത്തില്‍ ചെയ്തത്.

ജെപിസിയിലെ പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായത്തെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസിനുവേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് സുവ്യക്തം. സിപിഐ എം, സിപിഐ, ബിജെപി, ഡിഎംകെ, എഐഎഡിഎംകെ, ബിജെഡി, തൃണമൂല്‍കോണ്‍ഗ്രസ് എന്നീ പാര്‍ടികളിലെ അംഗങ്ങള്‍ ഒന്നടങ്കം വിയോജനക്കുറിപ്പെഴുതിയിട്ടും അതെല്ലാം അവഗണിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ധനമന്ത്രി ചിദംബരത്തിനും അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന നൂറുകണക്കിന് തെളിവുകള്‍ ജെപിസിക്ക് ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ഇരുവര്‍ക്കും പങ്കില്ലെന്ന വിചിത്രമായ വിലയിരുത്തലാണ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. രാജ്യസഭയില്‍നിന്ന് സര്‍ക്കാര്‍ അനുകൂല എംപിമാരെ സമിതിയില്‍ തിരുകിക്കയറ്റിയും സിബിഐ അന്വേഷണഭീഷണികാട്ടി എസ്പിയെയും ബിഎസ്പിയെയും കൂടെനിര്‍ത്തിയും കേവലഭൂരിപക്ഷത്തിലാണ് അന്തിമറിപ്പോര്‍ട്ട് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഏഴ് വിയോജനക്കുറിപ്പുകള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അധ്യക്ഷന്റെ അധികാരമുപയോഗിച്ച് ചാക്കോ ഇതില്‍ വെട്ടലും തിരുത്തലും വരുത്തിയിട്ടുണ്ട്. എന്നിട്ടും ഇതിലെല്ലാം മന്‍മോഹന്‍സിങ്ങിന്റെയും ചിദംബരത്തിന്റെയും അഴിമതിയിലെ പങ്ക് വ്യക്തമാകുന്നുണ്ട്. എന്നാല്‍, എല്ലാത്തിനും ഉത്തരവാദി അന്നത്തെ ടെലികോംമന്ത്രി എ രാജ മാത്രമാണെന്ന വിചിത്രവാദമാണ് ചാക്കോയും കൂട്ടരും നടത്തുന്നത്.

2008ല്‍ 2ജി സ്പെക്ട്രം ഉപയോഗിക്കാന്‍ 122 ലൈസന്‍സുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത് 2001ലെ വില കണക്കാക്കിയും ലേലമൊഴിവാക്കിയും ആദ്യംവരുന്നവര്‍ക്ക് ആദ്യം എന്ന വിചിത്ര മാനദണ്ഡം പാലിച്ചുമാണെന്നാണ് സിഎജി കണ്ടെത്തിയത്. ഇതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടി നഷ്ടം സംഭവിച്ചെന്നും സിഎജി കണക്കാക്കി. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അറിവോടെയാണ് താന്‍ എല്ലാം ചെയ്തതെന്ന് രാജ വെളിപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ജെപിസി രൂപീകരിച്ചത്. ലക്ഷം കോടിയുടെ അഴിമതി എന്നത് സിഎജി വെറുതെ എഴുതിയുണ്ടാക്കിയതാണെന്നാണ് ചാക്കോയും കൂട്ടരും ഇപ്പോള്‍ "കണ്ടെത്തിയിരിക്കുന്നത്". ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാനദണ്ഡങ്ങള്‍മാത്രമാണ് സിഎജി പരിഗണിച്ചതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓഡിറ്റ് പ്രാമുഖ്യം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെലികോം മേഖലയ്ക്ക് അന്തിമവാക്കായ "ട്രായി"യെയും സിഎജിയോടൊപ്പം റിപ്പോര്‍ട്ട് തള്ളിപ്പറയുകയാണ്. ഭരണകൂടസംവിധാനങ്ങള്‍ പ്രധാനമന്ത്രികാര്യാലയത്തിന് ബാധകല്ലെന്ന സ്വേച്ഛാനിലപാടും ഇതിലുണ്ട്. എ രാജയെ സിബിഐ പ്രതിചേര്‍ത്തത് പ്രധാനമായും ട്രായ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെച്ചൊല്ലിയുമാണ്. ജെപിസി മുമ്പാകെ ഹാജരാകണമെന്ന് രാജ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. രാജയെ വിളിച്ചുവരുത്തണമെന്ന പ്രതിപക്ഷ ആവശ്യം അധ്യക്ഷന്‍ വോട്ടിനിട്ട് തള്ളി. മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും വിസ്തരിക്കണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചില്ല.

ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ടെലികോംമന്ത്രാലയം സ്വീകരിക്കുന്ന നടപടിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ രാജ വഴിതെറ്റിച്ചെന്നാണ് ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ടിലുള്ളത്. എല്ലാം സുതാര്യമായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് എല്ലാ കത്തുകളിലും രാജ ആവര്‍ത്തിച്ച് നല്‍കിയ ഉറപ്പുകളും പാലിച്ചില്ലത്രേ. പിന്നെന്തിന് ഇങ്ങനെയൊരു പ്രധാനമന്ത്രികാര്യാലയം! അവിടെയിരിക്കുന്ന സെക്രട്ടറിമാരെല്ലാം മന്ദബുദ്ധികളാണോ. ജെപിസിയിലെ സിപിഐ അംഗം ഗുരുദാസ്ദാസ് ഗുപ്ത വിയോജനക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ""2008 ജനുവരി ആറിനും ഏഴിനും രാജ കൂട്ടമായി ലൈസന്‍സുകള്‍ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍മാത്രം പ്രധാനമന്ത്രിയുടെ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഫയലില്‍ വിയോജനക്കുറിപ്പെഴുതി. ഈ താമസം ബോധപൂര്‍വമല്ലേ?"" ലൈസന്‍സ് അനുവദിച്ചുകഴിയും എന്നുറപ്പിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയാണ് പ്രധാനമന്ത്രി കാര്യാലയം ചെയ്തത്. കള്ളന് കഞ്ഞിവയ്ക്കുക എന്നുപറയുന്നത് ഇതാണ്. നേരത്തെ ഒപ്പുവച്ച ധാരണാപത്രം കാറ്റില്‍പറത്തിയാണ് ടെലികോംമന്ത്രാലയം വിദേശകമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ""രാജ്യത്തെ ഏറ്റവും പ്രശസ്ത അഭിഭാഷകനായ ചിദംബരത്തിന്, ലൈസന്‍സ് അനുവദിച്ചാല്‍ ധാരണാപത്രം റദ്ദാകുമെന്ന് അറിയാമായിരുന്നില്ലേ. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം നടപടി കൈക്കൊണ്ടില്ല""- ജെപിസിയിലെ സിപിഐ എം അംഗം സീതാറാം യെച്ചൂരി വിയോജനക്കുറിപ്പില്‍ എഴുതി. പാര്‍ലമെന്റിനെയും പാര്‍ലമെന്ററി സംവിധാനത്തെയും നോക്കുകുത്തിയാക്കുന്നതാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്കെടുത്ത് മന്‍മോഹന്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയ കോണ്‍ഗ്രസില്‍നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍, അവര്‍ രാജ്യത്തിനേല്‍പ്പിക്കുന്നത് വലിയ ക്ഷതമാണ്. അടിയന്തരാവസ്ഥയുടെ പരോക്ഷരൂപമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, October 8, 2013

കൊള്ളയ്ക്കെതിരായ അനിവാര്യ കരുതല്‍

നവഉദാരവല്‍ക്കരണത്തിന്റെ അജന്‍ഡ പൊതുമേഖലയുടെ പങ്കിന് തുരങ്കംവയ്ക്കലാണ്; വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണമാണ്; ആഭ്യന്തര- വിദേശ കോര്‍പറേറ്റുകള്‍ക്ക് അതിവേഗം അമിതലാഭം നേടിക്കൊടുക്കലാണ്. സ്വകാര്യവല്‍ക്കരണത്തിന്റെയും വിദേശനിക്ഷേപത്തിന്റെ കൂലംകുത്തിയൊഴുക്കിന്റെയും കഥകളല്ലാതെ, ജനങ്ങളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ വാര്‍ത്തകളൊന്നും കേള്‍ക്കാനില്ല. എണ്ണ- പ്രകൃതി വിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ്- ബാങ്കിങ് മേഖലകളുടെ തുറന്നിടല്‍, ചില്ലറ വ്യാപാരമേഖലയില്‍ വിദേശകുത്തകകളെ കുടിയിരുത്തല്‍, മരുന്നുല്‍പ്പാദനത്തിലടക്കം വിദേശകമ്പനികള്‍ക്ക് നൂറുശതമാനം മുതല്‍മുടക്കി കൊള്ളലാഭംകൊയ്യാനുള്ള സൗകര്യം- ഇങ്ങനെ രണ്ടാം യുപിഎ സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തെ അപ്പാടെ വിദേശ- സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുകയാണ്. അതിനിടയില്‍ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നോ കുടിവെള്ളവും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും വേണമെന്നോ ഉള്ള അജന്‍ഡകള്‍ സര്‍ക്കാരിനെ അലട്ടുന്നില്ല. കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ് കഴിഞ്ഞദിവസം പറഞ്ഞത്, സര്‍ക്കാര്‍ മുമ്പ് ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നുവെന്നും അതുപോലൊന്നാണ്, രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കാര്യവും എന്നാണ്. ഇന്ത്യന്‍ റെയില്‍വേയാണെങ്കില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1851 ഡിസംബര്‍ 12ന് ആദ്യമായി ഓടിയ തീവണ്ടി സ്വകാര്യകമ്പനിയുടേതായിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം താറുമാറായ റെയില്‍ഗതാഗതം 1920ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ലോകത്ത് ഏറ്റവും തിരക്കേറിയതും വലുതുമാണ് ഇന്ത്യയുടെ റെയില്‍ശൃംഖല. 5000 കോടി യാത്രക്കാരും 6500 ലക്ഷം ടണ്‍ ചരക്കും ഒരുവര്‍ഷം ഇവിടത്തെ റെയിലുകളിലൂടെ നീങ്ങുന്നു എന്നാണ് ഏകദേശകണക്ക്. 16 ലക്ഷത്തിലധികംപേര്‍ക്ക് റെയില്‍വേ തൊഴില്‍ നല്‍കുന്നുമുണ്ട്. പതിവാകുന്ന അപകടങ്ങള്‍, സമയനിഷ്ഠയില്ലായ്മ, വൃത്തിക്കുറവ്, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാമുണ്ടെങ്കിലും ജനങ്ങള്‍ വന്‍തോതില്‍ റെയില്‍വേയെ ആശ്രയിക്കുന്നു. ചെലവുകുറഞ്ഞ യാത്രാമാര്‍ഗമായി അത് സ്വീകരിക്കപ്പെടുന്നു. പൊതുയാത്രാ സംവിധാനമെന്ന നിലയില്‍ റെയില്‍വേ നേടിയ ആ അംഗീകാരം ഇല്ലാതാക്കുന്ന നടപടികളില്‍ മുഴുകിയിരിക്കയാണിപ്പോള്‍ യുപിഎ സര്‍ക്കാര്‍. ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായും വിപണിനിയന്ത്രണത്തിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിരിക്കുന്നു. ഒരുഭാഗത്ത് ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിക്കാന്‍ സാഹചര്യമൊരുക്കുന്നവര്‍തന്നെ, ഇന്ധനവിലയില്‍ വരുന്ന മാറ്റത്തിനൊപ്പം റെയില്‍ യാത്രാനിരക്കും മാറ്റാനാണ് ഒരുങ്ങുന്നത്. എണ്ണവിപണിയിലെ മാറ്റങ്ങള്‍ യാത്രക്കൂലിയിലും പ്രതിഫലിക്കും എന്നര്‍ഥം. വൈദ്യുതിനിരക്ക് വര്‍ധിക്കുമ്പോഴും തീവണ്ടിക്കൂലി കൂടും. ആറുമാസം കൂടുമ്പോള്‍ ഇങ്ങനെ നിരക്കില്‍ മാറ്റം വരുത്തും. ആദ്യപടിയായി രണ്ടുശതമാനം കൂട്ടി. വൈദ്യുതി ഉപയോഗിച്ചുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് 16 ശതമാനവും ഡീസലിന് ഏഴു ശതമാനവും ഇന്ധനച്ചെലവ് വര്‍ധിച്ചെന്നാണ് റെയില്‍വേയുടെ കണക്ക്. റെയില്‍വേയുടെ മൊത്തം ചെലവില്‍ 25 ശതമാനം ഇന്ധനത്തിനാണ്. ഇന്ധന വിലവര്‍ധന കണക്കിലെടുത്ത് ആറുമാസം കൂടുമ്പോള്‍ നിരക്കു കൂട്ടാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം. ഇക്കൊല്ലം ആദ്യം വരുത്തിയ ഇരുപതുശതമാനത്തോളം വര്‍ധന താങ്ങാനാവുന്നില്ല എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് പുതിയ വര്‍ധന. തീരുമാനം അതേപടി നടപ്പായാല്‍ ഇന്നുള്ള വിമാനനിരക്കിന് മുകളിലേക്കാണ് ഉയര്‍ന്ന ക്ലാസുകളിലെ തീവണ്ടിക്കൂലി എത്തുക. സാധാരണക്കാരന്റെ യാത്രാമാര്‍ഗം സമ്പന്നനുമാത്രം എത്തിപ്പിടിക്കാവുന്ന ഒന്നാകും. കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ വാക്കുകള്‍ ഈ നയത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുന്നതാണ്. സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവനദാതാവായ എയര്‍ ഇന്ത്യയെ "ഹോട്ടല്‍ കച്ചവടത്തോ"ടാണ് അദ്ദേഹം ഉപമിച്ചത്. എയര്‍ ഇന്ത്യയ്ക്ക് ഇനി സര്‍ക്കാര്‍ സഹായം നല്‍കുന്നത് അസാധ്യമാണ്; രാഷ്ട്രീയ പാര്‍ടികള്‍ സമ്മതിച്ചാല്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കും എന്നാണ് പ്രഖ്യാപനം. മുമ്പ് സര്‍ക്കാര്‍ നടത്തിയെന്നു പറയുന്ന ഹോട്ടല്‍ ബിസിനസ്, ഐടിഡിസി ഹോട്ടലുകളാണ്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ച അവയെ പാഴ്വിലയ്ക്ക് വിറ്റ് ഖജനാവിന് കോടികള്‍ നഷ്ടംവരുത്തിയതാണ് അനുഭവം. ഹോട്ടലുകള്‍ വിറ്റതുപോലെ എയര്‍ ഇന്ത്യയെയും വില്‍ക്കണമെന്നു തോന്നുന്നത് സര്‍ക്കാര്‍തന്നെ വലിയൊരു കച്ചവടസ്ഥാപനമാണ് എന്ന മാനികാവസ്ഥയുടെ ഉല്‍പ്പന്നമാണ്.

നിലവിലുള്ള സംവിധാനത്തിനകത്തുതന്നെ ജനങ്ങളെ ദ്രോഹിക്കാതെ ലാഭകരമായി പ്രവര്‍ത്തിക്കാനുള്ള വഴിയിലേക്ക് തിരിഞ്ഞുനോക്കാതെയാണ് സ്വകാര്യവല്‍ക്കരണമെന്ന ഒറ്റമൂലി അവതരിപ്പിക്കുന്നത്. റെയില്‍വേയിലെ ഒട്ടുമിക്ക സേവനങ്ങളും സ്വകാര്യവല്‍ക്കരണത്തിന്റെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. യാത്ര-ചരക്കു കൂലി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുംചെയ്തു. എയര്‍ ഇന്ത്യ വില്‍ക്കാന്‍ അവസരം നോക്കിയിരിക്കുന്നു. ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന്റെ ജോലിയെന്താണ്? ജനങ്ങള്‍ എന്തിനുവേണ്ടിയാണ് പ്രതിനിധികളെ തെരഞ്ഞെടുത്ത് ഭരണമേല്‍പ്പിക്കുന്നത്? ജനങ്ങളെ കൊള്ളയടിച്ച് ആ കൊള്ളമുതല്‍ ലാഭമോഹികള്‍ക്ക് ചുമന്നുകൊണ്ടുകൊടുക്കുന്നതാണ് നവ ഉദാരവല്‍ക്കരണ അജന്‍ഡ എന്നാണിതില്‍നിന്ന് വ്യക്തമാകുന്നത്. യുപിഎ സര്‍ക്കാര്‍ അതാണ് ഭംഗിയായി നിര്‍വഹിക്കുന്നത്. ആ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരായ പോരാട്ടം, കൊള്ളയടിക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ അനിവാര്യമായ കരുതല്‍കൂടിയാണെന്നര്‍ഥം.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, June 24, 2013

നിയമവിരുദ്ധം; അധാര്‍മികം

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി ചുരുക്കിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധതകൊണ്ടും അധാര്‍മികതകൊണ്ടും മനുഷ്യത്വമില്ലായ്മകൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനെതിരായി ഇറക്കുന്ന ഏത് എക്സിക്യൂട്ടീവ് ഉത്തരവിനും നിയമസാധുതയില്ല. നിയമം ലംഘിക്കുന്നതിനുള്ളതാണത് എന്ന നിലയില്‍ നിയമവിരുദ്ധമാകുകകൂടി ചെയ്യുന്നുണ്ട് ഈ ഉത്തരവ്. അതോടൊപ്പം, ദാമ്പത്യജീവിതത്തെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും പക്വമായ ധാരണയുണ്ടാകാത്ത പ്രായത്തില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ, അവരുടെ മനോഭാവങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ വിവാഹജീവിതത്തിലേക്ക് തള്ളുന്നു എന്ന നിലയ്ക്ക് അധാര്‍മികംകൂടിയാകുന്നുണ്ട് ഇത്.

ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങളിലാകെത്തന്നെ ഒരുകാലത്ത് ശൈശവവിവാഹം നിലവിലുണ്ടായിരുന്നു. എന്നാല്‍, അതെല്ലാംതന്നെ ശൈശവവിവാഹ നിരോധനനിയമം നിലവില്‍വന്നതോടെ നിയമവിരുദ്ധമായി. പെണ്‍കുട്ടിയെ 18 വയസ്സ് തികഞ്ഞാലല്ലാതെ വിവാഹം ചെയ്തയച്ചുകൂടാ എന്ന വ്യവസ്ഥയായി. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ ഇത് ബാധകമാകുന്ന നിലയാണിന്നുള്ളത്. ഈ നിയമം നിലനില്‍ക്കെ ഇതിന്റെ സ്പിരിറ്റിനെതിരായ ഒരു ഉത്തരവിറക്കിയാല്‍ കോടതിക്കുമുമ്പില്‍ അത് നിലനില്‍ക്കില്ല. ഇക്കാര്യം യുഡിഎഫിന് അറിയാത്തതല്ല. എന്നിട്ടും മന്ത്രി മുനീറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊക്കെ ചേര്‍ന്ന് ഇത്തരമൊരു ഉത്തരവിറക്കിയെങ്കിലത് ചില ദുരുദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാകാനേ തരമുള്ളൂ. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തില്‍ ജാതിമത വേര്‍തിരിവ് വര്‍ധിപ്പിച്ച് രാഷ്ട്രീയമായി മുതലെടുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഇങ്ങനെ ഒരു ഉത്തരവിറങ്ങുമ്പോള്‍ ഇതര സമുദായക്കാര്‍ പ്രതിഷേധവുമായി രംഗത്തുവരും. അങ്ങനെ സമുദായ മൈത്രിയുടെ അന്തരീക്ഷം കലങ്ങും. ആ കലക്കവെള്ളത്തില്‍നിന്ന് രാഷ്ട്രീയ മീന്‍പിടിത്തം നടത്താന്‍ തങ്ങള്‍ക്ക് കഴിയും. ഈ വഴിക്കുള്ള ചിന്തകളാകണം ഈ സര്‍ക്കുലറിറക്കിയവരെ നയിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം 18ന് താഴെ വയസ്സില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്താല്‍ ബന്ധുക്കള്‍ മാത്രമല്ല, അത് നടത്തിക്കൊടുക്കുന്ന (രജിസ്റ്റര്‍ചെയ്ത് നിയമസാധുവാക്കിക്കൊടുക്കുന്ന) സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍കൂടി ജയിലിലാകും. ആ നിലയ്ക്ക് അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഇങ്ങനെ ഒരു ഉത്തരവിറക്കിയത് തങ്ങള്‍ മുസ്ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തികൂടിയാണ്.

മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ പിന്നോക്കാവസ്ഥ നീക്കാനോ, അവര്‍ക്ക് അവസരസമത്വമുറപ്പിക്കാനോ ഒന്നും ഉള്ള ഒരു നീക്കവുമില്ല. നീക്കം, ഇത്തരം മുതലെടുപ്പു താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിമാത്രമാണ്! നിലവിലുള്ള നിയമത്തെ മറികടക്കണമെങ്കില്‍ത്തന്നെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പോരാ. നിയമഭേദഗതിതന്നെ വേണം. കേന്ദ്ര നിയമമാണിത് എന്നതിനാല്‍, സംസ്ഥാന നിയമനിര്‍മാണസഭയല്ല, ഇന്ത്യന്‍ പാര്‍ലമെന്റുതന്നെ നിയമം നിര്‍മിക്കണം. അതിനായി മന്ത്രി മുനീറിന്റെ പാര്‍ടിയില്‍പ്പെട്ട ആരും ഒരു സ്വകാര്യ ബില്‍പോലും പാര്‍ലമെന്റില്‍ ഇന്നേവരെ അവതരിപ്പിച്ചതായി അറിവില്ല. അത് ചെയ്യാതെ ഇവിടെ നിലനില്‍ക്കാത്ത ഉത്തരവിറക്കുന്നത് കാപട്യമാണ്. മുഹമ്മദന്‍ നിയമപ്രകാരം പതിനാറാം വയസ്സില്‍ നടക്കുന്ന വിവാഹം രണ്ടുവര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിക്ക് നിരാകരിക്കാനുള്ള വ്യവസ്ഥ അനുവദിക്കുന്നുണ്ട്. ബാല്യദാമ്പത്യം ദുരന്തമായി തോന്നിയാല്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള പഴുത് എന്ന നിലയ്ക്കുള്ളതാണ് ഈ വ്യവസ്ഥ. ആ പഴുതുകൂടി അടയ്ക്കുകയാണ് മുനീറും കൂട്ടരും. മുസ്ലിംസമുദായത്തില്‍ ഹിന്ദു സമുദായത്തിലേതില്‍നിന്ന് വ്യത്യസ്തമായി വിവാഹം എന്നത് ഒരു കരാറാണ്. അസാധുവും  അസാധുവാകാനിടയുള്ളതും ആയി രണ്ട് കരാറുണ്ട്. പതിനാറാം വയസ്സിലുള്ള വിവാഹം ്ീശറമയഹല എന്ന നിര്‍വചനത്തില്‍പ്പെടും. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ചെയ്യാന്‍ അധികാരപ്പെട്ടവര്‍ക്ക് ഒരു ഭയം സ്വാഭാവികമായും ഉണ്ടാകും. അതിനാല്‍, നടക്കാതെപോകുന്ന വിവാഹ രജിസ്ട്രേഷന്‍ നടത്തിക്കൊടുക്കാനുദ്ദേശിച്ചുള്ളതാകാം ഈ ഉത്തരവ്. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനല്ല, മുനീറിന്റെ ഉത്തരവിനാണ് സാധുതയെന്ന് എങ്ങനെ രജിസ്റ്റര്‍ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ അംഗീകരിക്കും. മുഹമ്മദന്‍ നിയമം ഇങ്ങനെയായിരിക്കെയാണ് ശൈശവവിവാഹ നിരോധനനിയമം പ്രാബല്യത്തില്‍ വന്നത്. ആ നിയമം അനുശാസിക്കുന്നത് പെണ്‍കുട്ടി ഏത് സമുദായത്തില്‍പെട്ടവളായാലും 18നു മുമ്പ് വിവാഹം പാടില്ല എന്നുതന്നെയാണ്. ഇത് അറിയുന്നവരാണ് രജിസ്റ്റര്‍ചെയ്യാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ എന്നും ഓര്‍മിക്കണം. ജീവിതപങ്കാളി എങ്ങനെയുള്ളയാളായിരിക്കണമെന്നത് സംബന്ധിച്ച പക്വമായ ധാരണയിലെത്താന്‍ പെണ്‍കുട്ടിക്ക് പതിനെട്ടെങ്കിലുമാകാതെ സാധ്യമാകില്ല. ദാമ്പത്യത്തിലേക്ക് കടക്കാന്‍ പതിനെട്ടിനുമുമ്പ് പെണ്‍കുട്ടി ശാരീരികപക്വതയാര്‍ജിച്ചിട്ടുമുണ്ടാകില്ല. ഈ കാര്യങ്ങളൊക്കെ മറന്ന് പ്രായപൂര്‍ത്തിയാകുംമുമ്പേ ദാമ്പത്യത്തിലേക്ക് കടത്തിവിട്ടാല്‍ പെണ്‍കുട്ടിക്ക് മാനസികമായുണ്ടാകുന്ന ആഘാതം പില്‍ക്കാലത്തെ അതിന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും വരെ ഹാനികരമായി ബാധിക്കാം. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യത്വരഹിതംകൂടിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്ന് പറയേണ്ടിവരും.

ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പതിനെട്ടിനുമുമ്പുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് പറയുന്നത്. പുരുഷന് 21ഉം സ്ത്രീക്ക് 18ഉം വയസ്സായാലേ വിവാഹം പാടുള്ളൂ എന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരിക്കെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇങ്ങനെ ഉത്തരവിറക്കാന്‍ കഴിഞ്ഞത് വിചിത്രമാണ്. മന്ത്രിയുടെ ഹ്രസ്വദൃഷ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ബാധിച്ചതാകണം. സുപ്രീംകോടതി സംസ്ഥാനതല നിയമനിര്‍മാണംകൂടി നിര്‍ദേശിച്ചിരിക്കെ അതിന്റെ സ്പിരിറ്റിനും ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ഉള്ളടക്കത്തിനും നിയമസഭ അംഗീകരിച്ച ചട്ടത്തിനും വിരുദ്ധമായി ഉത്തരവിറക്കിയാല്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് അദ്ദേഹം വൈകിയെങ്കിലും തിരിച്ചറിയണം. ഉത്തരവിലെ നിയമവിരുദ്ധതയുടെ കാര്യം അവിടെ നില്‍ക്കട്ടെ, മനുഷ്യത്വവിരുദ്ധതയെങ്കിലും മനസ്സിലാക്കണം. മന്ത്രിയുടെ താല്‍പ്പര്യങ്ങള്‍ അന്ധമായി നടപ്പാക്കിക്കൊടുക്കുന്നത് തനിക്ക് വിനാശകരമാകുമെന്നതെങ്കിലും മനസ്സിലാക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, April 10, 2013

കുടിവെള്ളത്തിനായി പോരാട്ടം

ഒടുവില്‍ നമ്മുടെ കുടിവെള്ളവും വന്‍കിട കമ്പനികളുടെ വില്‍പ്പനച്ചരക്കാക്കാന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നു. കൊച്ചിന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കേരള ഡ്രിങ്കിങ് വാട്ടര്‍ കോര്‍പറേഷന്‍ രൂപീകരിക്കാനാണ് തീരുമാനം. മൂന്നു കോടി രൂപയിലേറെ മുടക്കാന്‍ താല്‍പ്പര്യമുള്ള മുതലാളിമാര്‍ക്ക് കമ്പനിയില്‍ ഓഹരിയെടുക്കാം. 59 ശതമാനത്തിലേറെ ഓഹരികള്‍ സ്വകാര്യ മേഖലയിലാകുമ്പോള്‍ ഇത് പൂര്‍ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുന്നു.

കേരളത്തിലെ മുഴുവന്‍ കുടിവെള്ളവും ഊറ്റിയെടുത്ത് തങ്ങള്‍ക്ക് തോന്നുന്ന വിലയ്ക്ക് വിറ്റഴിച്ച് കോടികള്‍ കൊയ്യാന്‍ ലാഭകൊതിയന്മാരായ വന്‍കിട കമ്പനികള്‍ തക്കംപാര്‍ത്തിരിക്കുകയാണ്. ഒരു നേരത്തെ ആഹാരത്തിനു ഗതിയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് പുഴയില്‍നിന്നോ കുളത്തില്‍നിന്നോ ഒരു കവിള്‍വെള്ളം കോരി കുടിക്കാനുള്ള സ്വാതന്ത്ര്യംകൂടിയാണ് നഷ്ടപ്പെടുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളുടെ കുടിവെള്ളം സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന ഈ കാഴ്ച അത്യധികം ഭയാനകമാണ്.

ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരളാ വാട്ടര്‍ അതോറിറ്റിക്കാണ് കേരളത്തില്‍ കുടിവെള്ള വിതരണത്തിന്റെ ചുമതലയുണ്ടായിരുന്നത്. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും പൈപ്പ്ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുകയാണ് വാട്ടര്‍ അതോറിറ്റിയുടെ ചുമതല. അതിനുവേണ്ടി വെള്ളമെടുക്കുന്ന സ്രോതസ്സുകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കുടിവെള്ളവിതരണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ നീക്കംനടത്തുന്നു. തലവേദന സുഖപ്പെടുത്താന്‍ തല അറുത്തുകളയുന്ന നയമാണിത്.

വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും കെടുകാര്യസ്ഥതയിലേക്ക് നീങ്ങുന്നത് യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഈ സ്ഥാപനങ്ങളെ ജനകീയമാക്കാന്‍ ഏറെ പരിശ്രമിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടിവെള്ളം, ഭക്ഷണം, വിദ്യാഭ്യാസം, ജോലി, കൂലി, സൈ്വരജീവിതം എന്നിവയെല്ലാം ജനങ്ങളുടെ മൗലികാവകാശമാണ്. ഇവ ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയും. എന്നാല്‍, ഈ ചുമതല നിറവേറ്റാതെ ജനങ്ങളെ സ്വകാര്യമുതലാളിമാരുടെ കാല്‍ക്കീഴിലേക്കെത്തിക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ ചെറുകിട ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും ഭൂഗര്‍ഭജലം സംരക്ഷിച്ചും തദ്ദേശസ്ഥാപനങ്ങളിലൂടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്ല പരിശ്രമം നടത്തിയിരുന്നു. എന്നാല്‍, അത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സമീപനമല്ല കേന്ദ്രസര്‍ക്കാരിന്റേത്.

ലോകബാങ്ക് സഹായത്തോടെയും മറ്റ് വിദേശ ഇടപെടലുകളുടെ ഭാഗമായും ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍പോലുള്ള കൂറ്റന്‍ പദ്ധതികള്‍ ആരംഭിച്ച് ജീവജലം മുഴുവന്‍ ഊറ്റി നശിപ്പിക്കുന്ന പദ്ധതികള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ മുന്‍ഗണനയും സഹായവും നല്‍കുന്നത്. ഇത്തരം പദ്ധതികളില്‍നിന്ന് നാട്ടിന്‍പുറത്തെ ലക്ഷക്കണക്കിന് വരുന്ന ദരിദ്രര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാന്‍ കഴിയില്ല. കുടിവെള്ള കമ്പനികൂടി നിലവില്‍ വരുമ്പോള്‍, വാട്ടര്‍ അതോറിറ്റി വഴി കുടിവെള്ളം വിതരണംചെയ്തിരുന്ന പൊതുടാപ്പുകള്‍ എടുത്തുമാറ്റാനും പകരം കമ്പനിയുടെ ഉടമസ്ഥതയില്‍ ഓരോ വീടിനും കണക്ഷന്‍ നല്‍കുന്നതിനുമാണ് ആലോചിക്കുന്നത്. കുടിവെള്ളത്തിന് സബ്സിഡി നല്‍കി ഗുണഭോക്താവിനുവേണ്ടി പഞ്ചായത്ത് പണം അടയ്ക്കുന്ന ഏര്‍പ്പാട് ഇനി ഉണ്ടാകില്ല. പകരം ഓരോ ഗുണഭോക്താവും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനനുസരിച്ച് പണം അടയ്ക്കണം; വില നിശ്ചയിക്കുന്നത് സ്വകാര്യ കമ്പനിയും.

പെട്രോള്‍, ഡീസല്‍, പഞ്ചസാര വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ സ്വകാര്യകമ്പനികള്‍ ഇവയ്ക്ക് ദിവസേന വില വര്‍ധിപ്പിക്കുന്നതുപോലെ കുടിവെള്ളത്തിനും തോന്നുംപടി ഇവര്‍ വില വര്‍ധിപ്പിക്കും. ഫലത്തില്‍ ദാഹമകറ്റാന്‍ പാവപ്പെട്ടവര്‍ താങ്ങാനാവാത്ത വില നല്‍കേണ്ടതായി വരും. കേരളത്തിന്റെ സമ്പന്നമായ കുടിവെള്ള സ്രോതസ്സുകള്‍ നോക്കി കോര്‍പറേറ്റുകള്‍ വെള്ളമിറക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. 2003ല്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ സംഘടിപ്പിച്ച ജിം എന്ന വ്യവസായ മാമാങ്കത്തിന്റെ ഭാഗമായി പെരിയാറും മലമ്പുഴയും വില്‍പ്പനയ്ക്കു വച്ചു. അതിശക്തമായ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്നാണ് അത് മാറ്റിവച്ചത്. പിന്നീട് കിണറുകള്‍ക്കും കുളങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരാന്‍ ശ്രമിച്ചു. ഇപ്പോള്‍ രൂപീകരിച്ച സ്വകാര്യകമ്പനിക്ക് ഭൂഗര്‍ഭജലം സംരക്ഷിക്കാനുള്ള അധികാരംകൂടി നല്‍കിയതിനാല്‍ കിണറുകളും കുളങ്ങളും പുഴകളും കമ്പനിയുടെ നിയന്ത്രണത്തിലാകുമെന്നതില്‍ സംശയമില്ല. സ്വന്തം കിണറില്‍നിന്ന് വെള്ളമെടുത്താല്‍ പോലും കമ്പനിക്ക് നികുതി കൊടുക്കേണ്ടുന്ന അവസ്ഥയിലേക്കാണ് നാട് നീങ്ങുന്നത്.

സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അജിത് ജോഗി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്തെ നദികളുടെ വില്‍പ്പന ആരംഭിച്ചത്. അന്ന് ശിവനാഥ് നദി 35 കിലോമീറ്റര്‍ ദൂരം വന്‍കിട വ്യവസായിക്ക് വിറ്റു. അത്രയും സ്ഥലത്ത് താമസിക്കുന്ന ഗ്രാമീണര്‍ നദിയില്‍നിന്ന് കുടിവെള്ളം ശേഖരിക്കുന്നതിനോ, കുളിക്കുന്നതിനോ, മീന്‍ പിടിക്കുന്നതിനോ അനുവാദമില്ലാത്തവരായി. നദിയിലിറങ്ങിയാല്‍ വ്യവസായിയുടെ ഗുണ്ടാപ്പട അവരെ വെടിവച്ചു വീഴ്ത്തുന്ന സ്ഥിതിപോലുമുണ്ടായി. വമ്പിച്ച ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് ജനങ്ങള്‍ നദിയിലിറങ്ങാനുള്ള അവകാശം പുനഃസ്ഥാപിച്ചത്. ലോകത്തിലെ കുത്തക ഭീമന്മാര്‍ എണ്ണയൂറ്റിത്തീരാറായപ്പോള്‍ ശുദ്ധജലത്തിലാണ് കണ്ണുവച്ചിരിക്കുന്നത്. അര്‍ജന്റീന, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ ശുദ്ധജലക്കൊള്ളക്കെതിരെ വമ്പിച്ച സമരം നടന്നു. ബൊളീവിയയിലെ കൊച്ചാബാംബ പ്രദേശത്ത് കുടിവെള്ളമൂറ്റിവില്‍ക്കാന്‍ വന്ന കമ്പനിക്കെതിരെ സമരം നടത്തുന്നതിനിടയില്‍ ഗ്രാമീണന്‍ രക്തസാക്ഷിയായി. ഇപ്പോള്‍ ഇത്തരം കമ്പനികള്‍ യുപിഎ സര്‍ക്കാരിന്റെ ഒത്താശയോടെ ഇന്ത്യയിലേക്കു കടന്നുകയറുന്നു. എല്ലാം സ്വകാര്യവല്‍ക്കരിക്കാന്‍ മുന്‍കൈയെടുക്കുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഈ മഹാപാതകവും ചെയ്യാന്‍ മടികാണിക്കുന്നില്ല.

1971ല്‍ ഇറാനില്‍ നടന്ന അന്താരാഷ്ട്ര ശുദ്ധജല തണ്ണീര്‍ത്തട കണ്‍വന്‍ഷന്റെ തീരുമാനങ്ങളെയും ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി പാസാക്കിയ ശുദ്ധജല സംരക്ഷണ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് യുഡിഎഫിന്റെ പുതിയ തീരുമാനം വരുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നീര്‍ത്തട സംരക്ഷണ നിയമങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഒന്നാം പരിഗണന കുടിവെള്ളത്തിനെന്ന മുന്‍ഗണനയും നഷ്ടമാകും. കോര്‍പറേറ്റുകള്‍ ഊറ്റിയെടുക്കുന്ന വെള്ളം ധനാഢ്യരുടെ സുഖലോലുപതയ്ക്കും ജലകേളികള്‍ക്കുമായി കടത്തിക്കൊണ്ടുപോകുമ്പോള്‍ വെള്ളം കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങളടക്കം മരിക്കേണ്ട സ്ഥിതിയുണ്ടാകും. ജലസ്രോതസ്സുകള്‍ അനിയന്ത്രിതമായി ചൂഷണംചെയ്യുന്നത് കാര്‍ഷിക മേഖലയെയും ദോഷകരമായി ബാധിക്കും. അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്.

കടുത്ത വൈദ്യുതിച്ചാര്‍ജ് വര്‍ധന, വൈദ്യുതിക്ഷാമം, വിദ്യാഭ്യാസച്ചെലവ് വര്‍ധന, യാത്രക്കൂലി വര്‍ധന, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയോടൊപ്പം കുടിവെള്ളത്തിനുള്ള വിലയും വര്‍ധിച്ചാല്‍ ജനജീവിതം പൂര്‍ണമായും തകരും. ഘടകകക്ഷികള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കുന്നതിനും മന്ത്രിസഭയിലെ ക്രിമിനലുകളെയും സ്ത്രീപീഡനക്കാരെയും സംരക്ഷിച്ചുനിര്‍ത്തുന്ന തിരക്കിനിടയിലും ജനങ്ങളുടെ സമ്പത്ത് കൊള്ളചെയ്യുന്ന പ്രവര്‍ത്തനംകൂടി തകൃതിയായി യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. ഈ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള ഒരു നീക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയുക, ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേരളത്തിലെ വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ ബുധനാഴ്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുകയാണ്. സമരം വമ്പിച്ച വിജയമാക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.

*
കെ കെ ശൈലജ ദേശാഭിമാനി 10 ഏപ്രില്‍ 2013

Monday, April 1, 2013

സിയാല്‍ അല്ല; മാതൃക സിയാറ്റില്‍ മൂപ്പന്‍

1854ല്‍ അമേരിക്കയിലെ സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ പിയേഴ്സിനെഴുതിയ വിഖ്യാതമായ കത്തില്‍ ജലത്തെക്കുറിച്ചും നദികളെക്കുറിച്ചും ഇങ്ങനെ പറയുന്നു: ""അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന വെള്ളം വെറും വെള്ളമല്ല, അത് ഞങ്ങളുടെ പൂര്‍വികരുടെ ചോരയാണ്. ഞങ്ങളുടെ ഭൂമി വില്‍ക്കുമ്പോള്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. തടാകങ്ങളിലെ തെളിമയാര്‍ന്ന ജലത്തിലെ തിളക്കമുള്ള ഓരോ പ്രതിഫലനവും എന്റെ ജനതയുടെ ജീവിതത്തിലെ ഓര്‍മകളാണ് വിളിച്ചു പറയുന്നത്. ആ ജലമര്‍മരങ്ങള്‍ എന്റെ പിതാമഹന്മാരുടെ ശബ്ദമാണ്. ഞങ്ങളുടെ ദാഹം തീര്‍ക്കുന്ന നദികള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. ഞങ്ങളുടെ കുഞ്ഞുവഞ്ചികളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ ഊട്ടുന്നവര്‍. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സഹോദരര്‍ക്ക് നല്‍കുന്ന കനിവ് നദികള്‍ക്കും നല്‍കണം"".

തങ്ങളുടെ നദിയിലും മരത്തിലും കണ്ണുവയ്ക്കുന്ന ഭരണകൂടത്തിന്റെ ദുരാര്‍ത്തിക്കെതിരെ നിര്‍ഭയം നിലകൊണ്ട സുസ്ക്വാമിഷ് ഗോത്രത്തലവന്‍ എഴുതിയ കത്തിന് വര്‍ഷം 159 കഴിഞ്ഞിട്ടും പ്രസക്തിയും തിളക്കവും പതിന്മടങ്ങ് വര്‍ധിക്കുകയാണ്. പ്രകൃതിയുടെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അനിവാര്യമായ വെള്ളം വിറ്റ് പണമുണ്ടാക്കാന്‍ മൂലധനശക്തികള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ശ്രമിച്ചിട്ടുണ്ടെന്നും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്നവര്‍ അതിനെ എക്കാലവും ചെറുത്തുനിന്നിട്ടുണ്ടെന്നുമാണ് സിയാറ്റില്‍ മൂപ്പനും അദ്ദേഹത്തിനുപിന്നില്‍ അണിനിരന്ന റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗവും നമുക്കു നല്‍കുന്ന ചരിത്രപാഠം. ചെറുതും വലുതുമായ നാല്‍പ്പതിലധികം നദികളുള്ള കേരളത്തെ പിടിച്ചുലയ്ക്കുന്ന വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി അലയുന്ന നിരാശ്രയരായ മനുഷ്യരുടെ മുഖത്തുനോക്കി കുടിവെള്ളം വിറ്റ് പണമുണ്ടാക്കാനുള്ളതാണെന്നും തങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് അത് വാങ്ങിക്കൊള്ളണമെന്നും ധാര്‍ഷ്ട്യത്തോടെ ഭരണക്കാര്‍ പറയുമ്പോള്‍ സിയാറ്റില്‍ മൂപ്പന്‍ കേരളീയരുടെ ഇനിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമാകേണ്ടതുണ്ട്.

2014 മാര്‍ച്ചിനു മുമ്പ് പഞ്ചായത്തുകളിലേയും 2015ല്‍ മുനിസിപ്പാലിറ്റികളിലെയും 2016 മാര്‍ച്ചില്‍ കോര്‍പറേഷനുകളിലെയും കുടിവെള്ള വിതരണച്ചുമതല പുതിയ കമ്പനിക്ക് കൈമാറാനുള്ള നീക്കങ്ങള്‍ക്ക് ഇപ്പോള്‍ മൂര്‍ത്തത കൈവന്നിരിക്കുന്നു. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള പൊതുസേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന പുത്തന്‍സാമ്പത്തിക നയത്തിന്റെ കുറിപ്പടികള്‍ക്ക് തുല്യംചാര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ ഇതും പ്രതീക്ഷിച്ചതുതന്നെ. വെള്ളത്തിന്റെ പൂര്‍ണാവകാശം സ്വകാര്യകുത്തകകളുടെ കൈവശം എത്തുന്നതോടെ അതിനു നല്‍കേണ്ട വില കുതിച്ചുയരുമെന്നുറപ്പ്. വാട്ടര്‍ അതോറിറ്റിയെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാക്കി ഒതുക്കാനും പെരിയാറും മലമ്പുഴയും വില്‍ക്കാനുമുള്ള മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിച്ച ജനതയുടെ മുഖത്തുനോക്കിയാണ് നിങ്ങള്‍ക്ക് അവകാശപ്പെട്ട വെള്ളത്തിനുമേലുള്ള അധികാരം സ്വകാര്യവ്യക്തികള്‍ക്കു കൈമാറുമെന്ന് ധിക്കാരപൂര്‍വം പറയുന്നത്.

മൂന്നാംലോക രാഷ്ട്രങ്ങളിലെ ജലമടക്കമുള്ള പ്രകൃതിസമ്പത്ത് എന്നും ആഗോള മൂലധനശക്തികളുടെ ചൂഷണത്തിനിരയായിട്ടുണ്ട്. 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്കയുടെ ലക്ഷ്യം അവിടത്തെ പെട്രോള്‍ മാത്രമല്ല, വെള്ളവും കൂടിയായിരുന്നു. ഇറാഖിലെ സൈനിക കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും തകര്‍ത്തുതരിപ്പണമാക്കിയ അമേരിക്കന്‍സേന അവിടത്തെ ജലസംഭരണികളും ഇടിച്ചു നിരപ്പാക്കി. ഈ മേഖലയില്‍ ശുദ്ധജലം നല്‍കിയ, മെസപ്പൊട്ടോമിയന്‍ നാഗരികതയെ തൊട്ടിലാട്ടിയ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ വെള്ളത്തിന്റെ അവകാശമത്രയും ഇറാഖിലെ പുനര്‍നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത ബെക്ടല്‍ എന്ന ആഗോള കുത്തകയ്ക്ക് കൈമാറി. യൂഫ്രട്ടീസിലെയും ടൈഗ്രീസിലെയും വെള്ളത്തിന്റെ അവകാശം നേടാന്‍ ആഗോള കുത്തകകള്‍ക്ക് രക്തരൂഷിതമായ യുദ്ധം വേണ്ടിവന്നെങ്കില്‍ ഇന്ത്യയില്‍ ഒരുതുള്ളി വിയര്‍പ്പുപോലും ഒഴുക്കാതെ ജലത്തിന്റെ കുത്തകാവകാശം നേടിയെടുക്കുകയാണവര്‍. കുനിയാന്‍ പറയുമ്പോള്‍ ഇഴയാന്‍ മടികാണിക്കാത്ത, തന്റേടമില്ലാത്ത കേന്ദ്രസര്‍ക്കാരും അതിനെ പിന്‍പറ്റുന്ന സംസ്ഥാന സര്‍ക്കാരും കുത്തകകളെ താലമേന്തി വരവേല്‍ക്കുകയാണ്.

കോടികളുടെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഭരണാധികാരികള്‍ക്ക് അവസരമൊരുക്കിയ നവ ഉദാരനയത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ വെള്ളത്തിന്റെ കുത്തകവല്‍ക്കരണം. ഇതിനെതിരെ സമരം പ്രഖ്യാപിച്ച സിപിഐ എം സംസ്ഥാനത്തെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രാദേശിക സര്‍വേ നടത്താന്‍പോകുകയാണ്. ഓരോ പ്രദേശത്തെയും കുടിവെള്ളപ്രശ്നം മുന്‍നിര്‍ത്തി സിപിഐ എം നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടതും അതുവഴി സര്‍ക്കാരിനെ പിന്തിരിപ്പിക്കേണ്ടതും ഓരോ കേരളീയന്റെയും ചുമതലയാണ്. സര്‍ക്കാരിന് നാമമാത്രമായ പങ്കാളിത്തമുള്ള സിയാല്‍ അല്ല, ചൂഷണത്തിനെതിരെ നെഞ്ചുവിരിച്ചു നിന്ന സിയാറ്റില്‍ മൂപ്പനാണ് നമുക്ക് മാതൃകയാവേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 01 ഏപ്രില്‍ 2013

Sunday, February 10, 2013

കുടിവെള്ള വിതരണത്തിന് ഒരു കമ്പനി!!

കേരളത്തില്‍ കുടിവെള്ള വിതരണത്തിന് ഒരു കമ്പനി രൂപീകരിക്കാന്‍ അധികാരത്തിലിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രൂപീകരിക്കപ്പെടാന്‍ പോകുന്ന കമ്പനി സ്വകാര്യ-പൊതുമേഖലാ സംയുക്തസംരംഭമായിരിക്കുമെന്നും അതിന്റെ 59 ശതമാനം ഓഹരി സ്വകാര്യമേഖലയ്ക്കായിരിക്കുമെന്നതാണ് പുറത്തുവന്ന വാര്‍ത്ത. സംയുക്തസംരംഭമാണെന്നു പറഞ്ഞാലും അതൊരു സ്വകാര്യകമ്പനിയുടെ ഫലമാണു പ്രായോഗികമായി ചെയ്യാന്‍ പോകുന്നത്. കമ്പനി സ്വകാര്യമോ സംയുക്തമോ എന്നതിനപ്പുറം അപകടകരവും ദീര്‍ഘസ്ഥായിയുമായുള്ള പ്രത്യാഘാതങ്ങളുളവാക്കാന്‍ പോരുന്ന ഒന്നാണ് യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം.

നമ്മുടെ സംസ്ഥാനത്ത് ജലവിഭവവകുപ്പിന്റെ കീഴിലുള്ള കേരളവാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള വിതരണം പ്രധാനമായും സര്‍ക്കാര്‍തലത്തില്‍ നിര്‍വഹിച്ചുപോരുന്നത്. സര്‍ക്കാര്‍ വകുപ്പിന്റെ എല്ലാ ദൗര്‍ബല്യങ്ങളും വാട്ടര്‍ അതോറിറ്റിക്കുണ്ട്. ജനങ്ങളുടെ മനസ്സില്‍ അതിനെതിരായ വികാരവും വിമര്‍ശനങ്ങളും ഉണ്ടാകാം. ഇതുമുതലെടുത്തുകൊണ്ട് സ്വകാര്യവല്‍ക്കരണ കച്ചവടരാഷ്ട്രീയം നടപ്പിലാക്കാനാണു യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെച്ചപ്പെട്ട രീതിയില്‍ കുടിവെള്ള വിതരണം നിര്‍വഹിക്കാനൊരു കമ്പനി എന്ന പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുമെന്നും അതിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കാണാതിരിക്കുമെന്നും സര്‍ക്കാര്‍ വിചാരിക്കുന്നു.

കുടിവെള്ളവിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്ന പരീക്ഷണം ഇതാദ്യമല്ല. ലോകത്ത് പല രാജ്യങ്ങളിലും പ്രദേശങ്ങളിലും പരീക്ഷിച്ചു പരാജയപ്പെട്ട ഇനമാണത്. അതിന്റെ തിക്തഫലങ്ങള്‍ നേരിട്ടനുഭവിച്ചറിഞ്ഞ ജനങ്ങള്‍ പരസ്യമായ പോരാട്ടത്തിനിറങ്ങിയതും ലോകം കണ്ടതാണ്. കുടിവെള്ള വിതരണത്തിന് നിയോഗിക്കപ്പെട്ട കമ്പനി നിശ്ചയിച്ച വിലയ്ക്ക് വെള്ളം വാങ്ങാന്‍ നിവൃത്തിയില്ലാതെ വന്ന ജനങ്ങള്‍ സമരരംഗത്തിറങ്ങുകയും അവരുടെ കലാപത്തില്‍ ഒരു രക്തസാക്ഷിയുണ്ടാവുകയും ചെയ്തത് കൊച്ചാബാംബയിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളിവിയയിലെ  ഒരു പ്രവിശ്യയാണ് കൊച്ചാബാംബ. അവിടുത്തെ കുടിവെള്ളവിതരണം 1999 ല്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. ബെക്‌ടെല്‍ എന്ന അമേരിക്കന്‍ കമ്പനി മറ്റു ചില കമ്പനികളുമായി ചേര്‍ന്ന് രൂപം കൊടുത്ത പ്രാദേശികനാമമുള്ള, അഗുവാസ്‌ദെല്‍തുനാരി എന്ന കമ്പനിയാണ് (വാള്‍മാര്‍ട്ട് ഭാരതിയെ ഓര്‍ക്കുക) 12500 കോടി രൂപയ്ക്ക് 40 വര്‍ഷകാലാവധിയില്‍ ആ കരാര്‍ ഏറ്റെടുത്തത്. കുടിവെള്ളം വമ്പിച്ച വില നല്‍കേണ്ട വസ്തുവാകാന്‍ ഒത്തിരിനാള്‍ വേണ്ടി വന്നില്ല. തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനം നല്‍കിയാലും ഒരു ബക്കറ്റ് വെള്ളം കിട്ടാത്ത അവസ്ഥയെത്തി. അനുഭവത്തിന്റെയടിസ്ഥാനത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. സ്വകാര്യകമ്പനിയെ പുറത്താക്കുന്നതില്‍ വിജയിച്ച ആ കുടിവെള്ള കലാപത്തില്‍ പൊലീസ് വെടിയേറ്റ് ഒരു യുവാവ് രക്തസാക്ഷിയായി.

ലോകബാങ്കിന്റെയും അമേരിക്കയുടെയും വിനീത ഏജന്റന്മാരായ സോണിയാ-മന്‍മോഹന്‍ പ്രഭൃതികളുടെ വിശ്വസ്ത അനുയായി അജിത്‌ജോഗി ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇന്‍ഡ്യയില്‍ നദി വില്‍പ്പന ആരംഭിച്ചത്. ആ സംസ്ഥാനത്തു കൂടി ഒഴുകുന്ന ശിവനാഥ് നദിയുടെ 35 കിലോമീറ്റര്‍ നീളം വരുന്ന ഭാഗം ഒരു വ്യവസായിക്കു വിറ്റു. ആ പരിധിക്കുള്ളില്‍ പതിവുപോലെ വലവീശാനും മറ്റുജീവനാവശ്യങ്ങള്‍ക്കുമായി ഇറങ്ങിയവരെ വ്യവസായിയുടെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് ആക്രമിക്കുക പതിവായി. കച്ചവടം അവസാനിപ്പിക്കാന്‍ വമ്പിച്ച ചെറുത്തു നില്‍പ്പ് ആവശ്യമായി വന്നു. ഇത് മറ്റൊരു ചരിത്രപാഠം.

ജലവിഭവസമൃദ്ധമായ നാടാണു കേരളം. ഇവിടുത്തെ ഭൂമിയും ജലവും വനവും ആധുനിക മുതലാളിത്തത്തിന്റെ കച്ചവടരാഷ്ട്രീയക്കാരുടെ മനമിളക്കാന്‍ തുടങ്ങിയിട്ട് കുറെകാലമായി: 2003 ജനുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട 'ജിം' മാമാങ്കം ഓര്‍ക്കുക. അന്ന് ''വികസനത്തിന്റെ അവസാനവണ്ടി''യുമായി വന്ന മുഖ്യമന്ത്രി ആന്റണിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും നിരത്തിവച്ച ചരക്കുകളില്‍ പെരിയാറ്റിലെയും മലമ്പുഴ അണക്കെട്ടിലെയും വെള്ളവും ഉണ്ടായിരുന്നു. അതിനെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭവും മറക്കാറായിട്ടില്ല.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ ജലവിഭവമന്ത്രിയായിരുന്ന റ്റി എം ജേക്കബ് നടത്തിയ ചില നീക്കങ്ങളും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ സ്വകാര്യകിണറുകള്‍ക്കും കുളങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനും ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരാനും നടത്തിയ നീക്കമാണ് ഒന്ന്. സംസ്ഥാനത്തെ ജലവിതരണരംഗത്തെ സൗജന്യപൊതുടാപ്പുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ത്തലാക്കാനുമുള്ള നീക്കമാണു മറ്റൊന്ന്. അന്നവ നടക്കാതെ പോയി. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ കൈവിട്ടുപോയ നഷ്ടമെല്ലാം നികത്താന്‍ കഴിയുന്ന കുടിവെള്ള കമ്പനിയുമായാണ് യു ഡി എഫ് ഇപ്പോള്‍ വരുന്നത്.

ഈ കമ്പനി നിലവില്‍ വന്നാല്‍ ഇപ്പോള്‍ ജന്മാവകാശമായി ജനങ്ങള്‍ അനുഭവിച്ചു പോരുന്ന എല്ലാ ജലസ്രോതസുകളും അവര്‍ക്ക് അന്യമാകും. കുടിവെള്ളം കിട്ടാക്കനിയാകും. വേണമെങ്കില്‍ തീ വില നല്‍കേണ്ടി വരും. പ്രകൃതി കനിഞ്ഞു നല്‍കുന്ന മഴ വെള്ളം പോലും നമുക്കന്യമാകും. മനുഷ്യന്റെ ജീവനും ജീവനവും നിലനിര്‍ത്തുന്ന പണമുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടും.
കുടിവെള്ളം വിതരണം ചെയ്യേണ്ട കമ്പനിയുമായി (കേരളാ ഡ്രിങ്കിങ്ങ് വാട്ടര്‍ കോര്‍പ്പറേഷന്‍ ) സര്‍ക്കാരിന് അല്ലെങ്കില്‍ ബന്ധപ്പെട്ട പ്രദേശത്തെ സ്വയംഭരണസ്ഥാപനത്തിന് കുടിവെള്ളവിതരണത്തിന് ഒരു ഔദ്യോഗികകരാറിലേര്‍പ്പടേണ്ടിവരും. സംസ്ഥാനം മൊത്തത്തില്‍ വ്യവസ്ഥാപിതമാക്കപ്പെടുകയാണോ പ്രാദേശികമായിരിക്കുമോ കരാര്‍ എന്നതു വ്യക്തമായിട്ടില്ല. പ്രാദേശികമാകാനാണു സാദ്ധ്യത. ബന്ധപ്പെട്ട പ്രദേശത്തെ കുടിവെള്ളവിതരണത്തെ സംബന്ധിക്കുന്ന ഒരു എസ്റ്റിമേറ്റു തയാറാക്കേണ്ടിവരും. അതു തയാറാക്കുന്നതിനുവേണ്ടി വരുന്ന ചെലവ് അതതു വിതരണപ്രദേശത്തെ അധികാരികള്‍ നല്‍കേണ്ടിവരും. ഇതില്‍ സര്‍ക്കാര്‍ സഹായവുമായി മുന്നോട്ടുവരുന്നില്ലെങ്കില്‍ പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും വല്ലാതെ വിഷമിക്കും. സര്‍ക്കാര്‍ സഹായിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. കരാറില്‍ ഏറ്റവും പ്രധാനമായി വരുന്നത് വിതരണം ചെയ്യാനാവശ്യമായ ജലത്തിന്റെ സ്രോതസാണ്. വെള്ളമില്ലാതെ വിതരണം നടക്കില്ലല്ലോ. അപ്പോള്‍ വിതരണ മേഖലയിലെ, പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ ജലസ്രോതസുകള്‍ - പുഴ, തടാകം, കുളം, കിണര്‍, ഭൂഗര്‍ഭജലം - വിതരണക്കമ്പനിക്ക് സ്വാഭാവികമായും അധീനപ്പെടുത്തേണ്ടിവരും. വിതരണം വ്യവസ്ഥാപിതമായി ആരംഭിച്ചു കഴിഞ്ഞാല്‍ വെള്ളത്തിന്റെ വില നിശ്ചയിക്കേണ്ടിവരും. വില നിശ്ചയിക്കാനുള്ള അവകാശം കമ്പനിക്കായിരിക്കും. സര്‍ക്കാര്‍ ഈ സേവനമേഖലയില്‍ നിന്നു ഫലത്തില്‍ പിന്‍വാങ്ങുകയാണെന്നോര്‍ക്കണം. മാത്രവുമല്ല, എല്ലാത്തരം സബ്‌സിഡികളും വന്‍കിടക്കാര്‍ക്കൊഴികെ നിര്‍ത്തലാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ കീഴിലാണു നാം ജീവിക്കുന്നതു തന്നെ. 'ഞങ്ങള്‍ വെള്ളം തരാം, പണം തരൂ.' എന്ന കമ്പനി നയം നടപ്പിലാക്കുമ്പോള്‍ സാധാരണജനങ്ങളാണു വലയാന്‍ പോകുന്നത്. അവരുടെ കൈവശമുണ്ടായിരുന്ന ജലസ്രോതസും പോയി വെള്ളത്തിന്റെ നിശ്ചിതവില നല്‍കാനുള്ള ശേഷിയുമില്ല എന്ന സ്ഥിതിയില്‍ അവര്‍ എത്തിച്ചേരാന്‍ കാലം ഏറെ വേണ്ടിവരില്ല. തുടക്കത്തില്‍ എല്ലാം സാവധാനമായേക്കാം എന്നുമാത്രം.

ഒരു ഘട്ടമെത്തുമ്പോഴായിരിക്കും വിതരണക്കമ്പനി മഴക്കൊയ്ത്ത് (റയിന്‍ഹാര്‍വെസ്റ്റ്) എന്ന ആവശ്യം മുന്നോട്ടു വയ്ക്കുക. നിശ്ചിത വിതരണമേഖലയുടെ പരിധിയ്ക്കകത്തു പെയ്യുന്ന മഴവെള്ളം  നേരിട്ട് സംഭരിക്കുന്നതിനാണു റയിന്‍ഹാര്‍വെസ്റ്റ് അഥവാ മഴക്കൊയ്ത്ത് എന്നു പറയുന്നത്. അതിനുവേണ്ടി പല ന്യായവാദങ്ങളും നിരത്താന്‍ കമ്പനി തയാറാകും - സ്രോതസുകളിലെ ജല ലഭ്യതക്കുറവ്, ഉപഭോഗവര്‍ദ്ധന, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് അങ്ങനെ പലതും.

സ്വകാര്യവല്‍ക്കരണ നിലപാടുകളുള്ള യു ഡി എഫ് ഗവണ്‍മെന്റില്‍ നിന്നും കമ്പനിയ്ക്കനുകൂലമായ കരാറുമാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. ഏതുതലത്തിലായാലും അത്തരം കരാറുകള്‍ സൃഷ്ടിക്കപ്പെടാനായിരിക്കും അവര്‍ വഴിയൊരുക്കുക. അല്ലാതെ ജനപക്ഷവ്യവസ്ഥകള്‍ പ്രതീക്ഷിക്കാനേ സാദ്ധ്യമല്ല. ഒരിക്കല്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ ഏതു തലത്തിലുമുള്ള അധികാരികള്‍ക്കും അതില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ വരും. കോടതിയെ സമീപിച്ചാല്‍ പോലും കരാര്‍ വ്യവസ്ഥകളുയര്‍ത്തിപ്പിടിച്ച് കമ്പനിയെ സാധൂകരിയ്ക്കാനാണിട. ഫലത്തില്‍ കേരളം ഒരു വലിയ വിഷമവൃത്തത്തിലാകും.

കുടിവെള്ളകമ്പനി രൂപീകരണം വരുമ്പോള്‍ ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ പണിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നവും ചിന്തിക്കേണ്ടതുണ്ട്. ആഗോളീകരണനയങ്ങളുടെ ഉല്‍പ്പന്നമായ ഈ കമ്പനി വരുന്നതോടെ അവരും പ്രതിസന്ധിയിലാകും.

വാട്ടര്‍ അതോറിറ്റിയെ കാലാനുസൃതമായി പുഷ്ടിപ്പെടുത്താനും ഗ്രാമീണജലവിതരണപദ്ധതികളടക്കം ദീര്‍ഘവീക്ഷണത്തോടെ കേരളത്തിന്റെ കുടിവെള്ളവിതരണം പ്ലാന്‍ ചെയ്തു ശക്തിപ്പെടുത്താനും തുനിയുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനാവശ്യമായ ഫണ്ട് ന്യായമായും കണ്ടെത്താനും സര്‍ക്കാര്‍ ശ്രമിക്കണം. അതിനുപകരം വില്‍പ്പനക്കണ്ണോടെ ഒരു കമ്പനി രൂപീകരിക്കുകയല്ല ചെയ്യേണ്ടത്.

യു ഡി എഫ് സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍ വച്ച് ഏറ്റവും മാരകമാണു ഈ കുടിവെള്ളം മുട്ടിക്കല്‍ പരിപാടി. യു പി എ, യു ഡി എഫ് ഗവണ്‍മെന്റുകള്‍ തുടര്‍ന്നുപോരുന്ന വികലമായ വില്‍പനനയങ്ങളുടെ തുടര്‍ച്ചതന്നെയാണിത്. ഈ കമ്പനി (കേരളാ ഡ്രിങ്കിങ്ങ് വാട്ടര്‍ കോര്‍പ്പറേഷന്‍) രൂപീകരണ സംരംഭത്തില്‍ നിന്നും പിന്തിരിയേണ്ടതുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ അതിശക്തമായ പോരാട്ടം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

 *
കെ എം ചന്ദ്രശര്‍മ്മ ജനയുഗം 08 ഫെബ്രുവരി 2013

Tuesday, February 5, 2013

പാതയൊരുക്കുന്നു സ്വകാര്യകുത്തകകള്‍ക്ക്

കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ പൊതുമേഖലയില്‍ നല്ല നിലയില്‍ ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത പല സേവനത്തുറകളെയും സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. എ കെ ആന്റണി- ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ വിദ്യാഭ്യാസവും ആരോഗ്യരക്ഷയും സ്വകാര്യവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളെയാകെ തകര്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. യുപിഎ- എന്‍ഡിഎ സര്‍ക്കാരുകള്‍ നടപ്പാക്കിയ നയത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍. അവ കേരളത്തിലെ ജനസാമാന്യത്തിന്റെ- ദരിദ്രരുടെയും ഇടത്തരക്കാരുടെയും ജീവിതനിലവാരത്തെ തകര്‍ക്കുകയും തൊഴില്‍ സാധ്യത തടയുകയും അവരില്‍ പലരെയും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയുംചെയ്യുന്നു.

ആ മൂശയില്‍ വാര്‍ത്തെടുത്തതാണ് യുഡിഎഫ് സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ ലിമിറ്റഡ് എന്ന കമ്പനി. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയില്‍നിന്ന് വെള്ളം മൊത്തമായി വാങ്ങി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണംചെയ്ത് അവരില്‍നിന്ന് വെള്ളക്കൂലി ഈടാക്കുകയാണ് ലക്ഷ്യമായി പറയുന്നത്. ഇപ്പോള്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം കാര്യക്ഷമമായ ജലവിതരണത്തിന് സര്‍ക്കാരിന് കഴിയുന്നില്ല, ജനങ്ങളില്‍നിന്ന് പ്രതിഫലം ഈടാക്കാന്‍ കഴിയാത്തതുകൊണ്ട് സര്‍ക്കാരും വാട്ടര്‍ അതോറിറ്റിയും വലിയ പ്രയാസത്തിലാണ് എന്നാണ് പറയുന്ന ന്യായം.

തിരുവനന്തപുരത്തും എറണാകുളത്തും മറ്റു നഗരങ്ങളിലും തദ്ദേശസ്ഥാപനങ്ങളാണ് ജലവിതരണം നടത്തിവന്നത്. അവിടങ്ങളില്‍ ജലവിതരണത്തിലും പ്രതിഫലം ഈടാക്കുന്നതിലും വലിയ വീഴ്ചയുണ്ടെന്നു പറഞ്ഞാണ് ആ ജോലി വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി കാര്യക്ഷമമല്ല എന്നുപറഞ്ഞാണ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വകാര്യമേഖലയിലെ കമ്പനികള്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവരാണ് എന്നുപറഞ്ഞ് പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വിദേശ കുത്തകകളെ ഈ പണി ഏല്‍പ്പിക്കാന്‍ ശ്രമിച്ചേക്കാം. രാജ്യത്തെ പല പ്രവൃത്തികളും വിദേശകമ്പനികളെ ഏല്‍പ്പിച്ച് ഭരണംതന്നെ അവരുടെ കൈയിലാക്കുന്ന പ്രവര്‍ത്തനമാണ് യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ചുവടുപിടിക്കുകയാണ് യുഡിഎഫ് സര്‍ക്കാരും. രാജ്യത്തെ കുടിവെള്ളത്തിന്റെ സ്രോതസ്സ് മുഴുവന്‍ സ്വകാര്യ മുതലാളിമാരുടെ കൈയിലേക്ക് മാറ്റുന്നതിന്റെ തുടക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ കുറിക്കുന്നത്. വാട്ടര്‍ അതോറിറ്റിക്കോ തദ്ദേശസ്ഥാപനങ്ങള്‍ക്കോ കഴിവുകേടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മെനക്കെടാതെ സ്വകാര്യമേഖലയെ ജലവിതരണച്ചുമതല ഏല്‍പ്പിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനാണ്.

സ്കൂള്‍ കോളേജ് തലത്തിലും ചികിത്സാരംഗത്തുമുള്ള സ്വകാര്യ ഏജന്‍സികള്‍ ജനങ്ങളെ എങ്ങനെ കൊള്ളയടിക്കുന്നു എന്ന് കണ്ടറിഞ്ഞവരെ, ജലവിതരണവും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചാല്‍ എന്താകും ഫലമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് വീണ്ടുവിചാരം ആവശ്യമാണ്. കുടിവെള്ളം, കൃഷി, വീട്ടാവശ്യങ്ങള്‍, വ്യവസായ-വ്യാപാര സംരംഭങ്ങള്‍ എന്നിവയ്ക്കൊക്കെ വര്‍ധിച്ചതോതില്‍ വെള്ളം ആവശ്യമായി വരുന്നു. കേരളത്തില്‍ (മറ്റെവിടെയായാലും) ലഭ്യമാകുന്ന വെള്ളത്തിനു പരിമിതിയുണ്ട്. അതിനാല്‍ ഓരോ കുടുംബവും ഓരോ സംരംഭവും അവയ്ക്കു ലഭിക്കുന്ന ജലം കാര്യക്ഷമമായി ശേഖരിക്കണം (കിണര്‍ മുതലായ സംവിധാനങ്ങളിലൂടെ) എന്ന് നിഷ്കര്‍ഷിക്കണം. ഇങ്ങനെ വെള്ളം കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ക്കാകണം പൊതുവിതരണത്തില്‍ മുന്‍ഗണന. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആയിരിക്കണം പ്രഥമ പരിഗണന. ഉപയോഗിച്ച വെള്ളം ശുദ്ധിചെയ്ത് പുനരുപയോഗിക്കുക, ഉപ്പുവെള്ളത്തില്‍നിന്ന് ഉപ്പുമാറ്റി ശുദ്ധജലമാക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇത്തരത്തിലുള്ള നവജല സംസ്കരണമേഖലകളിലേക്ക് സ്വകാര്യമേഖലയെ പ്രവേശിപ്പിക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. അതേസമയം ഇതേവരെ തദ്ദേശസ്ഥാപനങ്ങളും വാട്ടര്‍ അതോറിറ്റിയും നടത്തിവന്ന ജലവിതരണ സംവിധാനങ്ങള്‍ അവയുടെ ആഭിമുഖ്യത്തില്‍ കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ ഭരണ- സാങ്കേതിക പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സര്‍ക്കാരിന്റെ പശ്ചാത്തല സ്വകാര്യവല്‍ക്കരണ യത്നം ജലവിതരണത്തില്‍മാത്രം ഒതുങ്ങുന്നതല്ല. നിയമസഭയില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിവരുന്ന കേരള പശ്ചാത്തല വികസനബില്‍ ഉണ്ടെന്ന് അറിയുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട പശ്ചാത്തല വികസന പദ്ധതികള്‍ പൊതു-സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കുറെ സെക്രട്ടറിമാരും വിദഗ്ധരും മറ്റ് നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും അടങ്ങുന്ന പശ്ചാത്തല വികസനബോര്‍ഡും അതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും ഒരു നിരയും രൂപീകരിക്കാനാണ് ബില്ലിലെ പ്രധാന നിര്‍ദേശം. ആര്‍ക്ക് എങ്ങനെയൊക്കെ പദ്ധതികള്‍ നല്‍കാം, അതിനുള്ള ഏജന്‍സികളെ ഏത് രീതിയില്‍ തെരഞ്ഞെടുക്കാം എന്നൊക്കെ സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ടാകും. ഇതിലെ പല വ്യവസ്ഥകളും സ്വകാര്യമേഖലയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ബില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പലതും ഏറെ ചര്‍ച്ചചെയ്യപ്പെടും എന്നതില്‍ സംശയമില്ല. പക്ഷേ, അതിലേറെ ശ്രദ്ധേയമായ കാര്യം ഈ പശ്ചാത്തല വികസന ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന മേഖലകളാണ്. കമ്പോളം, വിളവെടുക്കല്‍ എന്നിവയടക്കമുള്ള കാര്‍ഷിക പശ്ചാത്തല സൗകര്യങ്ങള്‍, അപ്രധാന ധാതുക്കളുടെ വികസനം, ജലവിതരണവും ഉപ്പുനീക്കവുമടക്കമുള്ള കുടിവെള്ളം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പശ്ചാത്തലം, ഫിഷറീസ്, വാതകവും വാതക വിതരണവും, ആരോഗ്യ പശ്ചാത്തലം, ചേരി വികസനം ഉള്‍പ്പെടെ ഭവനിര്‍മാണം, വ്യവസായ പാര്‍ക്കുകളും പ്രത്യേക സാമ്പത്തികമേഖലയും ഉള്‍പ്പെടെ വ്യവസായ എസ്റ്റേറ്റുകള്‍, വിവര-വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടവ, ദേശീയ ജലപാതകളല്ലാത്ത ജലപാതകള്‍, അണകളും കനാലുകളും ഉള്‍പ്പെടെ ജലസേചനം, മണ്ണ് വീണ്ടെടുക്കല്‍ പദ്ധതികള്‍, ചെറുകിട തുറമുഖങ്ങളും ഹാര്‍ബറുകളും, വൈദ്യുതി ഉല്‍പ്പാദന-പ്രേഷണ-വിതരണങ്ങള്‍, റെയില്‍ മേല്‍-കീഴ്പാതകളും ബൈപ്പാസുകളും ഉള്‍പ്പെടെ പാലങ്ങളും റോഡുകളും, ഖരമാലിന്യം കൈകാര്യംചെയ്യല്‍, കളികള്‍ക്കും വിനോദത്തിനുമുള്ള പശ്ചാത്തല സൗകര്യം, ടൂറിസം, നഗരഗതാഗതം, ബസ്സ്റ്റാന്‍ഡുകള്‍, പല നിലകളായുള്ള പാര്‍ക്കിങ്, മലിനജലവും മലവും സംസ്കരിക്കല്‍ എന്നിങ്ങനെ 21 ഇനമാണ് ഈ പട്ടികയിലുള്ളത്. അതായത്, സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സകല പശ്ചാത്തല വികസന മേഖലകളും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.

പശ്ചാത്തല വികസന ബോര്‍ഡിനെ ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏല്‍പ്പിക്കുമ്പോള്‍ വലിയ അധികാര കേന്ദ്രീകരണമാണ് നടക്കുക. പല വകുപ്പുകള്‍ക്കും കാര്യമായ ചുമതലയൊന്നും ഉണ്ടാവില്ല. ദശാബ്ദങ്ങളായി നിലനിന്നുവരുന്ന ആ വകുപ്പുകളും അവയ്ക്കുകീഴില്‍ സ്ഥാപിക്കപ്പെട്ട സംവിധാനങ്ങളും അനാവശ്യമായിത്തീരും. വാസ്തവത്തില്‍ ഇങ്ങയൊരു നിയമനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നത് സമൂലമായ ഭരണപരിഷ്കാരത്തിനൊടുവിലാണ്. അത് ചെയ്യാതെ ഈ നിയമനിര്‍മാണം കൊണ്ടുവരുന്നത് കുതിരയ്ക്കുമുമ്പില്‍ വണ്ടികെട്ടുന്നതുപോലെയാകും. ഭരണനിര്‍വഹണവും വികസന പ്രവര്‍ത്തനവും കാര്യക്ഷമമാക്കാനല്ല, വികസന പ്രവര്‍ത്തനങ്ങള്‍ മൊത്തമായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണ് ഇത് ഇടയാക്കുക. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മൊത്തം അടങ്കലിന്റെ 50 ശതമാനം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നതുകൊണ്ട് വന്നുചേരുന്ന ഒരു പരിണതിയാണത്. സമ്പദ്വ്യവസ്ഥയുടെ ഉത്തുംഗസ്ഥാനത്ത് സ്വകാര്യ കുത്തകകളെ ഔദ്യോഗികമായി അവരോധിക്കുന്നതിന്റെ ഭാഗമാണിത്.

*
സി പി നാരായണന്‍ ദേശാഭിമാനി 05 ഫെബ്രുവരി 2013

Monday, January 14, 2013

കുടിവെള്ള കമ്പനിയുടെ പേരില്‍ വരുന്നത് തീവെട്ടിക്കൊള്ള


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുസ്യൂതം തുടര്‍ന്നു വരുന്ന ജനദ്രോഹ നടപടികളില്‍ ഏറ്റവും പുതിയതും പ്രതിലോമകരവും ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ് കുടിവെള്ളം കച്ചവടച്ചരക്കാക്കാനുള്ള നീക്കം. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാതൃകയില്‍ സ്വകാര്യപങ്കാളിത്തത്തോടെ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി രൂപീകരണത്തിലേക്കാണ് യു ഡി എഫ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത് സംസ്ഥാനം പ്രഖ്യാപിച്ച 2008 ലെ ജലനയത്തിനും കുടിവെള്ളവിതരണം സംബന്ധിച്ച പുതുക്കിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരാണ്. ഭൂമിയും ജലവുമടക്കം എല്ലാ പ്രകൃതിവിഭവങ്ങളും സ്വകാര്യ മൂലധനതാല്‍പര്യങ്ങള്‍ക്കും കൊള്ളലാഭത്തിനും അടിയറവെക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശുദ്ധമായ കുടിവെള്ളമെന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. അത് മിതവും ന്യായവുമായ നിരക്കില്‍ ജനങ്ങള്‍ക്കെത്തിച്ചു നല്‍കുക ഏതൊരുപരിഷ്‌കൃത ജനാധിപത്യ ഗവണ്‍മെന്റിന്റെയും പ്രാഥമിക ബാധ്യതയാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം കുടിവെള്ളത്തെ ഒരു കച്ചവടചരക്കാക്കി മാറ്റുകയാണ് സര്‍ക്കാര്‍ചെയ്യുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും അവസാനമായി റയില്‍ യാത്രാകൂലിയുടെയും നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടികളെക്കാള്‍ നിഷ്ഠൂരവും പ്രാകൃതവുമാണ് സര്‍ക്കാരിന്റെ കുടിവെള്ള കച്ചവടപദ്ധതി. ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രജല നയത്തില്‍ നിന്നും നീക്കം ചെയ്ത ആശയമാണ് യു ഡി എഫ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മുതിരുന്നത്.

ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും സാര്‍വത്രിക ശുദ്ധജലവിതരണമെന്ന ലക്ഷ്യം കൈവരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് ജലവിപണനത്തിനായി പുതിയ കമ്പനിക്ക് മുതിരുന്നതെന്നുമാണ് സര്‍ക്കാരിന്റെ  ന്യായവാദം. ഇത് അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരു പദ്ധതിക്ക് പോലും സര്‍ക്കാര്‍ പണം അനുവദിക്കുകയോ നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നവ ഉദാരീകരണനയങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശുദ്ധജലവിതരണ രംഗത്ത് ആവിഷ്‌കരിച്ചതും നടപ്പാക്കാന്‍ ശ്രമിച്ചതും ലോകബാങ്കിന്റെ സഹായത്തോടെയുള്ള ജലനിധിപദ്ധതികളാണ്. പ്രാദേശികസമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള കൊച്ചു കൊച്ചു പദ്ധതികളൊഴികെ വിപുലമായ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള, ഒരു പഞ്ചായത്ത് അടിസ്ഥാനത്തില്‍ പോലുമുള്ള പദ്ധതികളൊന്നും, വിജയിപ്പിക്കാനോ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനോ ജലനിധി വഴി കഴിഞ്ഞിട്ടില്ല. ജലനിധി പദ്ധതി തുടക്കത്തില്‍ വ്യാപകമായ എതിര്‍പ്പും പ്രതിഷേധ സമരങ്ങളും ക്ഷണിച്ചുവരുത്തിയിരുന്നു. ലോകബാങ്കിന്റെ ഈ പദ്ധതി ആത്യന്തികമായി കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലേക്കും അതിന്റെ കച്ചവടത്തിലേക്കുമാണ് നയിക്കുക എന്ന മുന്നറിയിപ്പും ഉയര്‍ന്നിരുന്നു. ആ താക്കീതുകള്‍ യാഥാര്‍ഥ്യമാവുന്നുവെന്നാണ് പുതിയ സിയാല്‍ മാതൃകയിലുള്ള കമ്പനി തെളിയിക്കുന്നത്. കുടിവെള്ളക്കച്ചവടം അതീവ ഗുരുതരമായ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ കുഴപ്പങ്ങളാണ് ലോകത്തിലെ പല രാജ്യങ്ങളിലും സൃഷ്ടിച്ചിട്ടുള്ളത്. ബൊളിവിയ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കേരളത്തിന് പാഠമാവണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭാവനംചെയ്യുന്ന കമ്പനിയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തത്തിനു സന്നദ്ധരാവുന്ന സ്വകാര്യസംരംഭകര്‍ അതിന് തയാറാവുന്നത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനല്ല. തങ്ങളുടെ മുടക്കുമുതല്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ച് പിടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. പ്രകൃതി സൗജന്യമായി നല്‍കുന്ന ജലസമ്പത്ത് കൊള്ളവില കൊടുത്ത് വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമാവും. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി സേവനം നടത്തുന്ന മേഖലകള്‍ക്ക് പുറത്തായിരിക്കും പുതിയസംവിധാനം നിലവില്‍ വരിക. അത് പട്ടിണിപാവങ്ങളായ മത്സ്യത്തൊഴിലാളികളും മറ്റ് പരമ്പരാഗത തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശങ്ങളും ആദിവാസികള്‍ ഉള്‍പ്പെടുന്ന മലയോരമേഖലകളിലും  ആയിരിക്കും.

വാട്ടര്‍ അതോറിറ്റി ഇന്ന് നല്‍കുന്ന നിരക്കിന്റെ 250 മുതല്‍ 300 ഇരട്ടിവരെ കുടിവെള്ളത്തിന് വില നല്‍കേണ്ടി വരുമെന്ന സൂചന ഇതിനകം മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു. വാട്ടര്‍ അതോറിറ്റി ഒരു കിലോ ലിറ്റര്‍ (1000 ലിറ്റര്‍) ജലത്തിന് നാലു രൂപ ഈടാക്കുന്ന സ്ഥാനത്ത് അത്രയും വെള്ളത്തിന് പാവപ്പെട്ട പുതിയ ഉപഭോക്താവ് 250-300 രൂപ നല്‍കേണ്ടി വരുമെന്ന് അര്‍ഥം. ഇത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുടിവെള്ളത്തിന്റെ പേരിലുള്ള തീവെട്ടിക്കൊള്ളയായിരിക്കും. അത് മേല്‍ സൂചിപ്പിച്ച പല രാജ്യങ്ങളിലുമെന്നപോലെ കുടിവെള്ളത്തിന്റെ പേരില്‍ രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്കായിരിക്കും നയിക്കുക.

*
ജനയുഗം മുഖപ്രസംഗം

Wednesday, December 26, 2012

സൂസന പോരാട്ടം തുടരുകയാണ്

തിരോധാനം ചെയ്യപ്പെട്ട പെണ്‍മക്കളുള്ള എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് സൂസന ട്രിമാര്‍കോയുടെ പോരാട്ടം. വ്യഭിചാരശാലകളുടെ ഇരുണ്ട അകത്തളങ്ങളില്‍ ലൈംഗിക അടിമകളായി തള്ളപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികളെ രക്ഷിച്ച ഈ അര്‍ജന്റീനക്കാരിക്ക് ഇനിയും പോരാടാതെ വയ്യ. 10 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഏക മകളുടെ മുഖമാണ് പെണ്‍വാണിഭക്കാരുടെ പിടിയിലകപ്പെട്ട എല്ലാ പെണ്‍കുട്ടികളിലും ഈ 58കാരി കാണുന്നത്. ഇപ്പോള്‍ നിയമയുദ്ധത്തില്‍, പകല്‍ പോലെ തെളിഞ്ഞ തെളിവുകള്‍ക്ക് മുന്നില്‍ നീതിപീഠം കണ്ണടയ്ക്കുമ്പോള്‍ സൂസനയുടെ പോരാട്ടത്തിന് വീര്യമേറുകയാണ്. അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്നര്‍ മുതല്‍ അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമ വരെയുണ്ട് സൂസനയ്ക്ക് ഐക്യദാര്‍ഢ്യവുമായി.

സൂസനയുടെ മകള്‍ മാരിറ്റ വെറോണ്‍ എന്ന മരിയ ഡി ലോസ് ആഞ്ചലസിന്റെ തിരോധാനത്തിന് വരുന്ന ഏപ്രില്‍ മൂന്നിന് 11 വര്‍ഷം തികയും. കവിതകള്‍ സ്വപ്നം കണ്ടും കലകളെ പ്രണയിച്ചും മകളോടൊപ്പം കളിച്ചുമെല്ലാം ജീവിതം വര്‍ണാഭമാക്കിയ മാരിറ്റയ്ക്ക് കാണാതാകുമ്പോള്‍ 23 വയസ്സായിരുന്നു. മകള്‍ മികേലയ്ക്ക് അന്ന് മൂന്നുവയസ്സ്. രാവിലെ ഡോക്ടറെ കാണാന്‍ പോയ മാരിറ്റ തിരിച്ചുവന്നില്ല. തുടര്‍ന്ന് സൂസന നടത്തിയ നിരന്തര അന്വേഷണമാണ് വ്യഭിചാരകേന്ദ്രങ്ങളിലെ ലൈംഗിക അടിമകളുടെ നടുക്കുന്ന അനുഭവങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ചില രാഷ്ട്രീയക്കാരുടെയും ജഡ്ജിമാരുടെയും പൊലീസിന്റെയും ഒക്കെ ഒത്താശയോടെ നടന്നുവന്ന പെണ്‍വാണിഭം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവന്നതിനും പ്രേരണയായത് സൂസനയുടെ ഇടപെടലാണ്.

തുകുമാന്‍ പ്രവിശ്യയിലെ വീടിനടുത്ത് നിന്നാണ് മാരിറ്റ തട്ടിക്കൊണ്ടുപോകപ്പെട്ടത്. ലാ റയോജയിലെ ഒരു വ്യഭിചാരശാലയില്‍ മാരിറ്റയെ കണ്ടതായി ഒരു ലൈംഗികത്തൊഴിലാളി പറഞ്ഞതനുസരിച്ച് സൂസനയും ഭര്‍ത്താവ് ഡാനിയല്‍ വെറോണും വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പലവട്ടം കണ്ട് അപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വ്യഭിചാരകേന്ദ്രത്തില്‍ റെയ്ഡ് നടത്താന്‍ അനുമതി വൈകിച്ച് ജഡ്ജിയും അധോലോകബന്ധം തെളിയിച്ചു. ഒടുവില്‍ അനുമതി നേടി പൊലീസ് സംഘവുമായി സൂസന അവിടെ എത്തിയപ്പോള്‍ കെണിയിലകപ്പെട്ട് അവിടെ എത്തിയ നിരവധി പെണ്‍കുട്ടികളെ കണ്ടു. സൂസന പൊലീസുമായി എത്തുന്നതിന് തൊട്ടുമുമ്പാണ് മാരിറ്റയെ അവിടെനിന്ന് മാറ്റിയതെന്ന് സൂസന രക്ഷിച്ച ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ ചിത്രം വ്യക്തമായി.

പൊലീസിനെയും ജഡ്ജിമാരെയും വിശ്വസിക്കാനാകില്ലെന്നുവന്നതോടെ പിന്നീട് മകളെ തെരഞ്ഞ് സൂസന നടത്തിയ പല യാത്രകളും ഒറ്റയ്ക്കായിരുന്നു. ലൈംഗികത്തൊഴിലാളിയായും വ്യഭിചാരകേന്ദ്ര നടത്തിപ്പുകാരിയായും കൂട്ടിക്കൊടുപ്പുകാരിയായുമൊക്കെ പല വേഷത്തില്‍ സൂസന വ്യഭിചാരശാലകളും ബാറുകളുടെ മറവിലുള്ള പെണ്‍വാണിഭകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഇത്തരം യാത്രകളാണ് ഇരുനൂറില്‍പരം യുവതികളെ രക്ഷിച്ചത്. സൂസനയുടെ ഇടപെടലിന്റെ ഫലമായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സേന 3000ല്‍പരം പെണ്‍കുട്ടികളെ മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷിച്ചിട്ടുണ്ട്. മാരിറ്റയുടെപേരില്‍ സൂസന രൂപീകരിച്ച ഫൗണ്ടേഷന്‍ 900ഓളം പെണ്‍കുട്ടികളെയും സ്ത്രീകളെയും പെണ്‍വാണിഭസംഘങ്ങളില്‍നിന്ന് രക്ഷിച്ചതിനുപുറമെയാണിത്. ഇവരെ പുനരധിവസിപ്പിക്കാനും സൂസന നേതൃത്വം നല്‍കുന്നു.

തന്റെയും മാരിറ്റയുടെയും വീടുകളും രണ്ട് കാറുകളും അടക്കം സമ്പത്തില്‍ നല്ല പങ്കും മകളെ തെരഞ്ഞുള്ള അന്വേഷണത്തിന്റെ ചെലവിനായി സൂസനയ്ക്ക് വില്‍ക്കേണ്ടിവന്നു. എന്നാല്‍, ശക്തരായ പെണ്‍വാണിഭസംഘങ്ങള്‍ക്കെതിരെ സൂസന ആരംഭിച്ച ഒറ്റയാള്‍പ്രസ്ഥാനം ഇന്ന് ഒരു മഹാപ്രസ്ഥാനമാണ്. ഏതെങ്കിലും പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകപ്പെട്ടാല്‍ അവളുടെ അമ്മ ഇപ്പോള്‍ ആദ്യം അറിയിക്കുന്നത് സൂസനയെയാണ്. പെണ്‍വാണിഭസംഘങ്ങളുടെ നോട്ടപ്പുള്ളിയായ സൂസനയെ മൂന്നാലുതവണ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമമുണ്ടായി. അര്‍ജന്റീനയ്ക്ക് പുറമെ അമേരിക്ക, കനഡ തുടങ്ങിയ രാജ്യങ്ങളും ഔദ്യോഗിക ബഹുമതികള്‍ നല്‍കി. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

*
എ ശ്യാം ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Tuesday, September 4, 2012

Water Privatisation in Delhi

It seems the Sheila Dixit government of Delhi, backed by powerful elements in the UPA-2 central government, will let nothing stand in the way of water privatisation in the capital. Several earlier attempts going back many years to fully or partially privatise distribution of water, especially the big loan application to the World Bank in 2005, were foiled by vigilant community organisations, public interest groups, trade unions and political parties, especially the Left. This time the Delhi government is all set to push through privatisation of the water utility.

A pilot project for privatised distribution of water in Malaviya Nagar, Vasant Vihar and Mehrauli areas of South Delhi has been approved by the Delhi Jal Board (DJB) and the Planning Commission, is soon to be launched. The Malaviya Nagar area is being handed over to a consortium of SPML Infra and French MNC Suez Degremont, one of the world’s largest water corporations which is already running the Sonia Vihar water treatment plant in Delhi and other water projects in India. A combine of SPML Infra, Tahal Consulting Engineers and, shockingly, Israel’s largest water company Hagihon Jerusalem Water and Wastewater Works (about which more later), have been awarded the Mehrauli and Vasant Vihar areas.

As before, the public is being seduced with the claim of 24x7 supply of water in these pilot areas and a promise to extend the scheme to other areas later.

The case against water privatisation has been repeatedly made and remains valid. Despite these arguments being vindicated by bad experience with privatisation in other countries as well as in the nascent attempts in India, the Delhi government is determined to subject citizens of Delhi to profiteering by corporate monopolies. Citizens of Delhi, and those of other parts of the country who will later be subject to water privatisation based on claims of success in the capital, should understand fully what is in store for them.

PRIVATISATION OR SUB-CONTRACT?    

The term “water privatisation” is, of course, short-hand for privatisation of water utilities. In coming days and months, we will no doubt hear loud protestations from DJB and Delhi and central government spokespersons, that “there is no privatisation of water” in Delhi. It will be asserted, as in 2005, that this is merely a limited contract for management of water distribution given to some reputed private parties after a tendering process, and that ownership of all water sources, treatment and distribution assets, will remain with the government, and that citizens in these pilot areas will surely benefit from 24x7 water supply brought about by more efficient management. All these are barely half-truths together amounting to fooling the public.

The pilot projects in Delhi are said to involve management contracts for water distribution, related repair and maintenance for 10-12 year periods. Fees and other costs are said to be around Rs 730 crores. This is one of several forms of privatisation resorted to worldwide. Fully privately owned water utilities are very rare, probably serving not more than 25 million people out of the total around 1 billion people worldwide estimated to be served by private water utilities which are mostly publicly owned but privately run. Most common are concessions of 20-30 years where the entire system covering storage, treatment and distribution of water is handed over to the company which makes necessary investments and earns revenues. Medium-term leases are another popular form, and management contracts are perhaps the least adopted.

But whatever the nuances, the common feature is that, although formal ownership continues to nominally vest with public entities, all these “public-private partnerships” are undoubtedly different forms of privatisation, with public bodies ceding varying degrees of control over quantity, quality, coverage and pricing to corporate bodies. Since the private party is in the business for profit, water in such privatised utilities is always viewed, valued and managed in terms of its price. Whatever the specific form of involvement of private players, water moves from being a common good to a commodity, with all that this implies.

Water (and other common resources) as an economic good is slowly but surely becoming an integral part of public policy under UPA-2 and indeed under the neo-liberal economic framework which have shaped the policies of both UPA and NDA governments at the centre, and those of governments in many states. The recently released Draft National Water Policy explicitly calls for water to be treated as an economic good, and the earlier NDA government too had issued a Water Policy advocating private sector participation in the water sector. Such “reforms” in the water sector and other public services are also central to the Jawaharlal Nehru National Urban Renewal Mission (JNNURM) which makes such privatisation of public utilities a condition for grants and soft loans from the centre, much like the World Bank, IMF, ADB and many other multilateral and bilateral agencies especially including USAID which helped formulate and push it. Privatisation of electricity distribution has now become institutionalised and it is clear that water is heading that way, education and health having already been significantly “reformed”.  

EXPERIENCE ELSEWHERE  

What makes water unique is not only that it is essential for life, part of the fundamental “right to life” according to the Supreme Court, but also that it is a finite resource. Water cannot be manufactured (not counting expensive and limited desalination) unlike electricity. It is hardly surprising therefore that privatisation of water, as with other commons, has always constricted rights especially of the poor, restricted access, resulted in sharp rise in prices and gross inequity in distribution.

The notorious privatisations of Cochabamba, Colombia, and Dar es Salaam, Tanzania, hardly need to be recalled. The disastrous privatisations resulting in massive prices, prolonged street protests and police repression ultimately led to cancellation of the contracts, with Dutch MNC Bechtel Corporation in Colombia and with UK’s Biwater in Tanzania, leaving these countries to bear heavy costs for many following years. The World Bank, which pushed for and structured these privatisations, neither suffered nor seems to have learned any lessons as evidenced in Delhi and elsewhere in India.

Privatised municipal water supply systems in Europe and the US are often cited as success stories by champions of privatisation. The most sweeping privatisation was done in England under Margaret Thatcher, but Scotland resisted this ideological drive with no ill-effects. In contrast, in England prices went up by 50 per cent and profits of the private concessionaires rose by a staggering 147 per cent in the first few years!

In fact, there is a strong trend of re-municipalisation of water utilities in Europe and even in the US precisely because of the negative experiences with privatised utilities. The water utility in Paris was privatised in 1984 but was re-municipalised in 2010 by the new Socialist mayor in fulfillment of a major election plank. In Germany, most water utilities remain municipal, although the Berlin utility was partially privatised in the late 1990s. Regulation in Europe also tends to be done mostly by municipal or other public bodies.  In Italy, in July 2012, the Constitutional Court has pronounced privatisation of water utilities and other public services to be unconstitutional, endorsing the results of a unique referendum held in 2011, and reversing decrees proclaimed and even legislation adopted under former conservative president Berlusconi and even the incumbent technocrat-president Carlo Monti.

Water utilities in the US are predominantly municipal. The largest privatisation was undertaken in 1998 in the city of Atlanta where an operations contract was awarded to United Water, then a subsidiary of French MNC Suez. A story familiar to Delhi residents with the private electricity companies, played out with the private water utility in Atlanta: inflated expenditures, poor maintenance, low investment in infrastructure, repair expenses being passed off as capital expenditure, all accompanied by repeated demands for enhanced payments and rise in tariffs. Atlanta cancelled the contract in 2003 and has struggled to restore it to good condition at considerable additional cost.
      
DISASTER AWAITS DELHI               

Given Delhi’s experience with private electricity discoms, Delhi airport and the private airport metro line, it is not difficult to foresee what will happen in water privatisation. The whole structure is designed to facilitate higher tariffs and ever higher payments by the Delhi government, i.e., the citizens, while encouraging poor maintenance and infrastructure development. Above all, the claim of 24x7 water supply will be shown to be a hoax. If it is even partially achieved for a short time, it will be by fraudulent means and at the cost of citizens in other parts of the capital.

Delhi suffers from a serious water deficit. Total demand is estimated at about 3375 MLD (million litres daily) against which DJB supplies only around 2700 MLD after accounting for all losses during treatment and distribution, leaving a shortfall of about 675 MLD. This can only worsen with Delhi’s population expected to reach 20 million by 2020. Augmenting water availability is highly problematic, given that new Himalayan dams, besides the already controversy-shrouded Kushau and Renuka dams, are highly unlikely to do this, and given claims on river waters by upstream states. Groundwater extraction is well beyond limits, currently twice the recharge rate from rainfall, and potential is further dropping due to rampant construction including by State authorities over recharge areas such as the ridge and riverbed in gross violation of the Master Plan and various Supreme Court orders.

Inequitable distribution of water in Delhi is acknowledged even by published figures of DJB and Delhi government. Two-thirds of the city’s population gets only 5 per cent of the water supplied. People in parts of Delhi, especially south, outer and north Delhi, get less than 40-50 LPD per person against the norm of 120 LPD while the rich and privileged in NDMC and Cantonment areas get a staggering 400-500 LPD per head. Around 1,600 unauthorised colonies and 1,100 JJ clusters and resettlement colonies do not get piped water.  The argument by some well-meaning citizens’ groups that Delhi’s water problems can be solved by tackling the unequal distribution, and that Delhi’s water deficit is unreal and only results from leakages, distribution issues and poor management, is simply wrong and unfortunately strengthens the administration’s position.

If water is actually supplied 24x7 to some pilot areas, the truth is that it can only be done by taking away water from some other areas. And there is simply insufficient water to enable supply of water 24x7 to all of Delhi. 24x7 water supply in Delhi is a total myth.

PRO-CONTRACTOR AGREEMENT            

In fact, the contracts for the pilot projects do not at all require the companies to supply water 24x7 to each household, but only at the entry point to the concerned District Metering Area (DMA). So if the company can show that some water is being supplied round the clock at the DMA entry point, it is completely free to divert as much water as it wants to high-consumption, high-paying users within that area by supplying low-paying consumers only a few hours each day. Even a tariff structure with lower charges for low-consumption households, while appearing to be a social equaliser, will actually mean that consumers at higher slabs will be supplied more water because that will mean more revenue and profits for the distribution company.

This model of privatisation was drawn up in 2002 by the consulting MNC Price waterhouse Coopers (PwC), a favourite of various multilateral agencies. Frontline magazine reported several years ago, with documentary evidence, that the World Bank kept raising objections to appointments of consultants until PwC was selected for the Bank-supported DJB restructuring project! The current management contract too has been drawn up along the lines suggested by PwC and ensures minimum responsibility and maximum profits for the contractor, while all accountability continues to remain with the DJB and Delhi government.

DJB has full responsibility for sourcing and treatment of raw water, and supply of water to each zone. So if DJB does not supply requisite quantity treated water, the private distribution companies would be absolved from their contractual obligation for 24x7 supply within the DMA. In the Sonia Vihar water treatment plant in Delhi operated by Suez-Degremont, the DJB has been unable to supply adequate quantity of raw water and is therefore paying through its nose for work that the plant is NOT doing, and the penalties it incurs for non-fulfillment of its obligations are mounting!

Reducing “Non Revenue Water” (NRW), that is un-metered water supplied or lost through leakages, is another major expectation from the private operator, and one fraught with dangerous consequences especially for Delhi’s poor. The contractors are apparently required to reduce NRW from its current 60 per cent levels to 23 per cent in five years. However, NRW is not confined to leakages and theft as suggested, but significantly also includes water supplied to most JJ clusters and unauthorised colonies and to other community taps, hydrants or through tankers. Private distributors will obviously first cut off these water supplies to the poor, thus showing good progress in reducing NRW!      

The end result is predictable and clear. Basic problems of inadequate water availability will remain unsolved. Neither the pilot privatisation projects, nor their future extension to the whole city, have any solutions for augmenting water availability through conservation, demand management, flood-water storage, rainwater harvesting, groundwater recharge or any other means. Water will become more expensive, with no assurance of more regular supply. Inequalities in water supply between localities, and between high-paying and low-paying consumers, will become sharper. The poor all over the city, and low-income areas in particular, will be badly hit. The DJB and the Delhi government will wash their hands of all responsibility and, while now claiming that it is only handing over distribution and management, will later unashamedly pass the whole buck to the private distributors even while defending their performance, and the high tariffs and fees. At best, the chief minister may write a letter to the distribution company, as she occasionally does to the electricity discoms! Déjà vu!

Finally, why an Israeli company operating in occupied territories with an apartheid-type system, where Palestinians are denied water rights by law, by procedure and by prices, should be selected for water distribution in Delhi is beyond comprehension. It is also ironic indeed that Hagihon Jerusalem Water, while being a fully autonomous corporation and Israel’s largest water company, is a public sector entity. If Delhi can contract out its water distribution to an Israeli municipal “expert,” can it not develop such capability in its own Delhi Jal Board?    

*
Raghu People's Democracy 02 September 2012

Sunday, March 4, 2012

ഇനി ടാറ്റ അറിയാതെ പാസ്‌പോര്‍ട്ടും കിട്ടില്ല

രാജ്യത്തെ പൗരന്മാരുടെ അതിപ്രധാന ഔദ്യോഗിക രേഖയായ പാസ്‌പോര്‍ട്ടിന്റെ സ്വകാര്യവത്കരണം ദ്രുതഗതിയില്‍ കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുകയാണ്. യു പി എ ഗവണ്‍മെന്റ് തുടര്‍ന്നുവരുന്ന നവ ഉദാരീകരണ സാമ്പത്തികനയത്തിന്റെ ഭാഗമാണ് ഇത്തരം സ്വകാര്യവത്കരണ നടപടികള്‍. രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന ഗൗരവതരമായ വിഷയങ്ങളെപോലും അതീവലാഘവബുദ്ധിയോടെയാണ് ഗവണ്‍മെന്റ് സമീപിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാസ്‌പോര്‍ട്ട് വിതരണത്തില്‍ ടാറ്റായുടെ ഇടപെടല്‍.

2008 ജൂലൈ മാസത്തില്‍ ഒന്നാം യു പി എ ഗവണ്‍മെന്റിനുള്ള പിന്‍തുണ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്‍വലിച്ചതിനു ശേഷമാണ് 2008 ഒക്‌ടോബര്‍ മാസത്തില്‍ കേന്ദ്രഗവണ്‍മെന്റ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി (ടി സി എസ്) ഇത്തരം ഒരു ധാരണാപത്രം ഒപ്പിടുന്നത്. ആണവകരാര്‍, ആസിയാന്‍ കരാര്‍ എന്നിവകളെപോലെ തന്നെ ഈ കരാറും പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് ഗവണ്‍മെന്റ് നടപ്പാക്കുന്നത്. കരാര്‍പ്രകാരം 77 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ (പി എസ് കെ) രാജ്യത്താകെ തുടങ്ങുന്നതിനാണ് ധാരണ. ധാരണപ്രകാരം സര്‍വീസ് നടത്തുമ്പോള്‍ കമ്പനിക്കു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. രാജ്യത്തിന് സ്വാതന്ത്യം ലഭിക്കുന്നതിനു മുന്‍പുമുതല്‍തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകുത്തക കമ്പനിയായി പ്രവര്‍ത്തിച്ചു വരുന്ന ടാറ്റയെ പോലെയുള്ള കമ്പനികള്‍ സൗജന്യ സേവനം നടത്തുന്ന ചാരിറ്റിബള്‍ സൊസൈറ്റികളെല്ലന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ആദ്യഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബംഗളൂര്‍ (ലാല്‍ബാഗ്, മരണഹള്ളി) മാംഗ്ലൂര്‍, ഹൂഗ്ലി, ഛണ്ഡീഗഡ്, ഗുവാഹത്തി, ലുധിയാന എന്നിവിടങ്ങളിലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 2010മെയ് 21ന് കര്‍ണ്ണാടകയിലെ പദ്ധതികളാണ് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ രാജ്യത്തൊട്ടാകെ 49 സേവാകേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കമ്പനിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം അവസാനത്തെ (77-ാമത്തെ) സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയ തിയതിമുതല്‍ ഏഴ് വര്‍ഷംവരെ പരിപാലന ചുമതല ടി സി എസിനാണ്. ഇപ്പോള്‍ ഏതാണ്ട് 2 വര്‍ഷം കൊണ്ട് 13ലക്ഷത്തോളം അപേക്ഷകളാണ് കമ്പനി കൈകാര്യം ചെയ്തത്. കേരളത്തില്‍ 4 പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് കീഴില്‍ 13 പിഎസ് കെ കളാണ് അനുവദിച്ചിട്ടുള്ളത്. (തിരുവനന്തപുരം-നെയ്യാറ്റിന്‍കര, കൊല്ലം, കൊച്ചി-കൊച്ചി, ആലുവ, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്-കോഴിക്കോട്, വടകര, കണ്ണൂര്‍, പയ്യന്നൂര്‍, മലപ്പുറം-മലപ്പുറം) എന്നിവയാണ് കേന്ദ്രങ്ങള്‍.

പാസ്‌പോര്‍ട്ടോഫീസുകളുടെ മൂക്കിനുകീഴെയായി പലയിടങ്ങളിലും ടാറ്റയുടെ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് ഓഫീസുകളുടെ വിപുലമായ സൗകര്യങ്ങളെ നോക്കുകുത്തിയാക്കി് സ്വകാര്യഭീമന്റെ കടന്നുകയറ്റം ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ സുഗമമാക്കി എന്നുതോന്നാമെങ്കിലും തീര്‍ച്ചയായും ഈ സേവനം വരും നാളില്‍ ജനത്തിന് ബാധ്യതയാകുമെന്നതില്‍ സംശയം വേണ്ട.

സേവാകേന്ദ്രങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ പൂര്‍ണമായും പി എസ് കെ കള്‍ വഴി മാത്രമേ സ്വീകരിക്കൂ. നാലു വയസ്സിന് മുകളിലുള്ള അപേക്ഷകരുടെ ഫോട്ടോ കമ്പനി സൗജന്യമായി എടുത്തുകൊടുക്കുന്നു എന്നതാണ് വലിയ ആകര്‍ഷണമായി പ്രചരിപ്പിക്കപ്പെടുന്നത്. ആദ്യമൊക്കെ ചെറിയ സൗജന്യങ്ങള്‍ നല്‍കി ജനങ്ങളുടെ പ്രീതിനേടുകയും പിന്നീട് എല്ലാറ്റിനും ഫീസീടാക്കുകയും ചെയ്യുന്ന പതിവ് കുത്തക ശൈലി തന്നെയാകും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നതെന്നതില്‍ സംശയം വേണ്ട.

ഇന്ത്യയില്‍ ഇതുവരെയായി പ്രവര്‍ത്തിച്ചു വന്നിരുന്ന 40 പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്നുമായി ഏതാണ്ട് 75 കോടിരൂപയോളമാണ് പ്രതിമാസം ഗവണ്‍മെന്റിന് ലഭിച്ചു വന്നിരുന്നത്. വിദേശകാര്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി വളരെയേറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഇത്തരം മേഖലകള്‍ പോലും കോടികള്‍ ലാഭമുണ്ടാക്കുമ്പോഴും കുത്തകകള്‍ക്ക് പണയപ്പെടുത്തുന്നതിന്റെ പുറകിലുള്ള താല്‍പര്യങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും മനസിലാക്കാവുന്നതാണ്. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലിനുവേണ്ടി അലയുന്ന നമ്മുടെ രാജ്യത്ത് ഇത്തരം മേഖലകള്‍ പുറം കരാര്‍ ജോലികള്‍ക്കായി സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്. കാലങ്ങളായി ഈമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുത്തിരുന്ന സാധാരണ ട്രാവല്‍ ഏജന്‍സികളും ഫോട്ടോഗ്രാഫര്‍മാരുമെല്ലാം ഈ നിയമത്തിനെതിരായി സമരരംഗത്തിറങ്ങിക്കഴിഞ്ഞു. ചണ്ഡീഗഡ്, പഞ്ചാബ് തുടങ്ങിയ ഹൈക്കോടതികളില്‍ ഇതിനെതിരായ നിയമയുദ്ധം തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ടാറ്റയെ പോലുള്ള വമ്പന്‍ കുത്തകകളുടെ മാസപ്പടിക്കാരായ ഭരണ പ്രതിപക്ഷമുന്നണികള്‍ക്ക് ഇതിനെതിരെ ശബ്ദിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരം കമ്പനികളുടെ ഔദാര്യം ഒരിക്കലും സ്വീകരിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ അനീതികള്‍ക്കെതിരായ പോരാട്ടം ഏറ്റെടുക്കണം.

*
പി പി സുനീര്‍ (ലേഖകന്‍ സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയാണ്)

ജനയുഗം 03 മാര്‍ച്ച് 2012

Monday, January 23, 2012

ജലം വാണിജ്യവസ്തുവല്ല

ജലം "അമൂല്യ"മാണെന്നു കേരളീയരെ പഠിപ്പിച്ചത് ലോകബാങ്കാണ്. അമൂല്യമെന്ന് അവര്‍ വിശേഷിപ്പിച്ചത് അതിന്റെ മഹത്വത്തെയല്ല, സാമ്പത്തികാടിസ്ഥാനത്തിലുള്ള മൂല്യത്തെയാണെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകി. ജലത്തെ നീല സ്വര്‍ണമെന്നും ദ്രവസ്വര്‍ണമെന്നും ലോകബാങ്ക് വിശേഷിപ്പിക്കുന്നുണ്ട്. ഒരുവര്‍ഷം ശരാശരി 3055 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികളുള്ള, ചതുരശ്ര കിലോമീറ്ററിന് ശരാശരി 250 കിണറുള്ള കേരളീയര്‍ക്ക് ഈ വിശേഷണങ്ങളൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. എന്നാല്‍ , കുടിവെള്ളത്തിന് "സിയാല്‍" മോഡല്‍ കമ്പനി രൂപീകരിക്കാന്‍ തീരുമാനിക്കുകയും വെള്ളത്തിന്റെ ഉപയോഗവും വിലയും നിര്‍ണയിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി വേണമെന്ന് തീരുമാനിക്കുകയും ജലത്തെ സമാവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിലെ ഗ്രാമീണ ജനതയുടെ 68 ശതമാനത്തിനും നഗരവാസികളുടെ 87 ശതമാനത്തിനും പൈപ്പുവെള്ളം ലഭ്യമാക്കുന്നുണ്ട്. ഇത് കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കേരളാ വാട്ടര്‍ അതോറിറ്റിയാണ് മുഖേനയാണ്.

1930കളില്‍ രാജഭരണകാലത്ത് തിരുവിതാംകൂറില്‍ നടപ്പാക്കിയ വെല്ലിങ്ടണ്‍ വാട്ടര്‍ വര്‍ക്സും പാലക്കാട് കൊല്ലങ്കോട് രാജാവ് നടപ്പാക്കിയ കുടിവെള്ളപദ്ധതിയിലും തുടങ്ങി, സംസ്ഥാന രൂപീകരണംമുതല്‍ പിഡബ്ല്യുഡി ആയും പിന്നീട് പിഎച്ച്ഇഡി ആയും 1984 ഏപ്രില്‍ ഒന്നുമുതല്‍ കേരളാ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ അതോറിറ്റിയായും 1986 മുതല്‍ കേരളാ വാട്ടര്‍ അതോറിറ്റിയായും അറിയപ്പെടുന്ന സ്ഥാപനത്തിന്റെ നേട്ടമാണത്. ഇന്ന് ഇന്ത്യയില്‍ 24 മണിക്കൂറും പൈപ്പുവഴി ശുദ്ധജലവിതരണമുള്ള ഏക നഗരം തിരുവനന്തപുരമായിരിക്കും. പൊതുമേഖലാ സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകാമെങ്കിലും മേല്‍ സൂചിപ്പിച്ച വളര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ച ഈ സ്ഥാപനത്തെ ആര്‍ക്കും തള്ളിപ്പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇന്ന് വാട്ടര്‍ അതോറിറ്റി വിവിധ സ്രോതസ്സുകള്‍വഴി ഏകദേശം 6000 കോടിരൂപയുടെ പദ്ധതികള്‍ നടത്തുന്ന സ്ഥാപനമാണ്. 11 രൂപ 11 പൈസ ശുദ്ധീകരണ- വിതരണ ചെലവുവരുന്ന ആയിരം ലിറ്റര്‍ വെള്ളം നാലുരൂപ 50 പൈസയ്ക്കാണ് അതോറിറ്റി വിതരണംചെയ്യുന്നത്. 10 കിലോലിറ്റര്‍വരെയുള്ള വെള്ളം ബിപിഎല്‍ വിഭാഗത്തിന് സൗജന്യമാണ്.
സംസ്ഥാനത്തെമ്പാടുമായി ഒന്നരലക്ഷത്തിലധികം പൊതുടാപ്പുകളുണ്ട്. 12 ലക്ഷം കണക്ഷനുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ 60 ശതമാനം ജനങ്ങള്‍ക്കും കൊച്ചി നഗരത്തില്‍ 10 ശതമാനം ജനങ്ങള്‍ക്കും സ്വിവറേജ് സംവിധാനവുമുണ്ട്. 12-ാം പഞ്ചവത്സരപദ്ധതിയില്‍ 100 ശതമാനം പൈപ്പുവഴിയുള്ള കുടിവെള്ളവിതരണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്ഥാപന ശാക്തീകരണത്തിന്റെ ഭാഗമായി വൈവിധ്യവല്‍ക്കരണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി. കുപ്പിവെള്ള ഫാക്ടറികളും പിവിസി പൈപ്പ് ഫാക്ടറിയും തുടങ്ങാനും തീരുമാനിക്കുകയും അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയുംചെയ്തു. ഈ പദ്ധതികളെ അട്ടിമറിക്കാനും സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സപ്തധാരാ പദ്ധതിയിലെ സിയാല്‍ മോഡല്‍ "കുടിവെള്ളക്കമ്പനി". 25 പൈസയ്ക്ക് ഒരുലിറ്റര്‍ വെള്ളം നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതായത് ഒരു ശരാശരി കുടുംബത്തിന് ഒരു കിലോ ലിറ്റര്‍ (10,000 ലിറ്റര്‍) വെള്ളത്തിന് 2500 രൂപ നല്‍കണം. ഇന്നത്തെ നിരക്കില്‍ ഒരു കുടുംബത്തിന് 45 രൂപ ചെലവുവരുന്ന സ്ഥാനത്താണ് ഈ വിലയെന്നോര്‍ക്കണം.

ജലം ആരും ഉല്‍പ്പാദിപ്പിക്കുന്നില്ല. പ്രകൃതി സമ്പത്താണത്. എല്ലാ ജീവജാലങ്ങള്‍ക്കും അവകാശമുള്ള പ്രകൃതിസമ്പത്തിനെ പണമുള്ളവര്‍ കൈയടക്കി, പണമില്ലാത്തവന് നിഷേധിക്കുന്ന പ്രാകൃതമായ കാട്ടുനീതിയാണിത്. വെള്ളത്തെ പൊതുഉടമസ്ഥതയില്‍ നിലനിര്‍ത്തി, അതിന്റെ സന്തുലിതമായ വിതരണം ഉറപ്പാക്കുന്ന ജലനയമുള്ള സംസ്ഥാനത്താണ് ഇത്തരം തീരുമാനങ്ങളുണ്ടാകുന്നത്. വെള്ളത്തെപ്പോലും സ്വകാര്യ വാണിജ്യവസ്തുവാക്കുന്ന രാജ്യത്ത് മറ്റെന്തെല്ലാം ഇനി ഇപ്രകാരം വില്‍ക്കാനുണ്ട് എന്ന്് നോക്കിയാല്‍ മാത്രം മതി. ഇത്തരം നടപടികള്‍ക്ക് ഗതിവേഗം കൂട്ടാനും അതിനാവശ്യമായ തീരുമാനങ്ങള്‍ എടുക്കാനുമാണ് 2011 നവംബര്‍ 30ന് കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സ്-2011 ഇറക്കിയത്. ഇതിന്റെ ഭാവി പ്രവര്‍ത്തനം എന്തായിരിക്കും എന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷനും ടെലികോം റെഗുലേറ്ററി അതോറിറ്റിയും നമ്മുടെ മുമ്പിലുണ്ട്.

*
ജെ മോഹന്‍കുമാര്‍ (കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ - സിഐടിയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Wednesday, December 14, 2011

ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

നഷ്ടത്തിന്റെ പേരില്‍ ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനും ഓഹരികള്‍ വിറ്റ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ . പ്രതിവര്‍ഷം 40,000 കോടി രൂപ വരുമാനവും 10,000 കോടി ലാഭവുമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ 2009-10 സാമ്പത്തികവര്‍ഷം 1823 കോടിയും 2010-11ല്‍ 6384 കോടിയും നഷ്ടം രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പൊതുമേഖലാ വിരുദ്ധനിലപാടും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. എന്നാല്‍ , നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ വേതനച്ചെലവാണെന്ന് പ്രചരിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള വിആര്‍എസ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുകയുമാണ് മാനേജ്മെന്റ് ചെയ്തത്. ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ സ്വകാര്യകമ്പനികളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി. 2007ല്‍ മന്ത്രി എ രാജ 4.5 കോടി കണക്ഷന്‍ നല്‍കാവുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡറും 2010ല്‍ 9.3 കോടി കണക്ഷന്‍ നല്‍കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ സാം പിത്രോഡ നിര്‍ദേശ പ്രകാരവും റദ്ദാക്കി. പിന്നീട് 55 ലക്ഷത്തിന്റെ കരാര്‍ നല്‍കിയെങ്കിലും അതും റദ്ദാക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ 2006ന് ശേഷം ബിഎസ്എന്‍എല്‍ മൊബൈല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു.

ഗ്രാമീണമേഖലയില്‍ സേവനം നല്‍കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 10,000 കോടിയോളം രൂപ നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിയാണ് ബിഎസ്എന്‍എല്‍ . ഗ്രാമീണ മേഖലയിലെ സേവനത്തിന്റെ ഭാഗമായുണ്ടാകുന്ന നഷ്ടം നികത്താനാവശ്യമായ നടപടികള്‍ 2008 ഏപ്രിലോടെ പൂര്‍ണമായും നിര്‍ത്തിവച്ചു. ലൈസന്‍സ് ഫീസിനത്തിലും സ്വകാര്യ കമ്പനികള്‍ ബിഎസ്എന്‍എല്ലിന് നല്‍കേണ്ട തുകയുമുള്‍പ്പെടെ 7200 കോടി രൂപയാണ് സര്‍ക്കാര്‍ നിഷേധിച്ചത്. കരുതല്‍ധനത്തില്‍നിന്ന് 18,500 കോടി രൂപ 3ജി സ്പെക്ട്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൈക്കലാക്കി. ബിഎസ്എന്‍എല്ലിന് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിച്ചും മൊബൈല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ റദ്ദാക്കിയതും സ്ഥാപനത്തെ സാമ്പത്തികമായി നഷ്ടത്തിലാക്കുകയാണ്. അതിന്റെ ഉത്തരവാദിത്തമാകട്ടെ തൊഴിലാളികളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 99,614 ജീവനക്കാര്‍ . ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ജീവനക്കാരെ വിആര്‍എസ് നല്‍കി പുറത്താക്കണമെന്നാണ് നിര്‍ദേശം. ഇത് നിര്‍ബന്ധ പിരിച്ചുവിടലാണ്. ജീവനക്കാരെ പുറത്താക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് മാനേജ്മെന്റ് ഡിഒടി (ഡിപ്പാര്‍ട്മെന്റ് ഓഫ് ടെലികോം)യോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിആര്‍എസ് നല്‍കി സ്ഥാപനത്തെ രക്ഷപ്പെടുത്താമെന്നത് കേവലം വ്യാമോഹമാണെന്ന് എംടിഎന്‍എല്ലിലെ അനുഭവം തെളിയിക്കുന്നു. മൂന്ന് തവണ വിആര്‍എസ് നല്‍കിയിട്ടും സ്ഥാപനം ഇപ്പോഴും നഷ്ടത്തിലാണ്. വിആര്‍എസ് പാക്കേജിലൂടെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍പോലും അവതാളത്തിലാകാനാണ് സാധ്യത. കാരണം ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കിയാല്‍ ബിഎസ്എന്‍എല്ലിന്റെ പെന്‍ഷന്‍ബാധ്യത വര്‍ധിക്കുകയും തല്‍ഫലമായി കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയും കമ്പനി സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുകയുംചെയ്യും. സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ പെന്‍ഷന്‍ നല്‍കില്ല. ജീവനക്കാരെ പിരിച്ചുവിടാതെ കാര്യക്ഷമമായ സേവനത്തിലൂടെ മെച്ചപ്പെട്ട മാര്‍ക്കറ്റിങ് സംവിധാനത്തിലൂടെ ആവശ്യത്തിന് ഉപകരണം ലഭ്യമാക്കിക്കൊണ്ട് കമ്പനിയെ സാമ്പത്തികമായി മുന്നോട്ടുനയിക്കാമെന്നിരിക്കെ തൊഴിലാളികളെ പിരിച്ചുവിടുന്നത് പിത്രോഡ നിര്‍ദേശിച്ച സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയാണ്. തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് നഷ്ടം നികത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായങ്ങള്‍ നിഷേധിക്കുകയാണ്. കമ്പനി രക്ഷപ്പെടുത്താനല്ല മറിച്ച് തൊഴിലാളികളുടെ സംഘടിതശേഷി ദുര്‍ബലപ്പെടുത്തി സ്ഥാപനത്തിന്റെ ഓഹരി വില്‍ക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ആയിരത്തറുനൂറിലധികം വരുന്ന ഐടിഎസ് ഉദ്യോഗസ്ഥര്‍ 11 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി തുടരുകയാണ്. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി ജീവനക്കാരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബിഎസ്എന്‍എല്‍ ജീവനക്കാരായി മാറിക്കഴിഞ്ഞിട്ടും ഐടിഎസ് ഓഫീസര്‍മാരെ അതിലേക്ക് മാറ്റാന്‍ തയ്യാറായിട്ടില്ല. സംഘടനകളുടെ ശക്തമായ ആവശ്യത്തെതുടര്‍ന്ന് ബിഎസ്എന്‍എല്‍ തെരഞ്ഞെടുക്കാത്ത ഐടിഎസ് ഓഫീസര്‍മാരെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും അത് നടപ്പാക്കുന്നതില്‍ മാനേജ്മെന്റ് വിമുഖത കാട്ടുകയാണ്. ടെലികോംരംഗം അഴിമതിയുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞു. 2ജി സ്പെക്ട്രം വില്‍പ്പനയിലൂടെ 1.76 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെട്ടതിന് പുറമെ ഇപ്പോള്‍ 3ജി ലേലത്തിലൂടെയും 20,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. ലൈസന്‍സെടുക്കാത്ത സര്‍ക്കിളുകളില്‍ സ്വകാര്യ കമ്പനികള്‍ പരസ്പര സഹകരണത്തിലൂടെ 3ജി സേവനം നടത്തുകയാണ്. നിയമവിരുദ്ധമായ ഈ നടപടിക്ക് സാധുത നല്‍കാനാണ് പുതിയ ടെലികോം നയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലൈസന്‍സില്ലാതെ 3ജി സേവനം നടത്തുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. മറിച്ച് സ്വകാര്യ കമ്പനികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി ഈയിടെ നടന്ന സ്വകാര്യ കമ്പനി ഉടമകളുടെയും വ്യാപാരപ്രമുഖരുടെയും യോഗത്തില്‍ ഉറപ്പുനല്‍കിയത്. സ്വകാര്യകമ്പനികളുടെ പ്രതിസന്ധിയെ അനുകമ്പയോടെ കാണുകയും ഉദാരമായ സബ്സിഡികളും രക്ഷാപാക്കേജുകളും നല്‍കി പുനരുദ്ധരിക്കാന്‍ മുന്നിട്ടിറങ്ങുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിനെ ആസൂത്രിതമായ നടപടികളിലൂടെ പ്രതിസന്ധിയിലാക്കി അവയുടെ ആസ്തികള്‍ കൈയൊഴിയാനും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനുമാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനും ഉപയോക്താക്കളുടെ താല്‍പ്പര്യത്തിനും ബിഎസ്എന്‍എല്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. തൊഴിലാളികളെ നിലനിര്‍ത്തി കാര്യക്ഷമമായ സേവനത്തിലൂടെ ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച് ഡിസംബര്‍ 15ന് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുകയാണ്. ഒരു പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമരം. പണിമുടക്കിന് മുഴുവന്‍ ബഹുജനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

*
കെ മോഹനന്‍ (ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Friday, June 17, 2011

സ്വകാര്യവല്‍ക്കരണത്തിനെതിരെ ഐക്യപ്രസ്ഥാനം

ആഗോളവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ആസുരകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഇങ്ങനെ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 45-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളാണ് പിന്തുടരുന്നത്. സാമ്പത്തികത്തകര്‍ച്ച അതിജീവിക്കുന്നതിന് പൊതുമേഖലയാണ് രാജ്യത്തിന് നിര്‍ണായക സംഭാവന നല്‍കിയത്. എന്നാല്‍ , ഇത് കണക്കിലെടുക്കാതെ ഓഹരി വില്‍പ്പനയിലൂടെയും വന്‍ അഴിമതികളിലൂടെയും പൊതുമേഖലയെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ജീവനക്കാരുടെ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പിഎഫ്ആര്‍ഡിഎ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുന്നു. 12-ാം പദ്ധതിയുടെ സമീപനരേഖ പരിശോധിച്ചാല്‍ ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള സേവനമേഖല പൊതുസ്വകാര്യ പങ്കാളിത്തമെന്ന ഓമനപ്പേരിട്ട് സ്വകാര്യമുതലാളിമാര്‍ക്ക് കൈമാറാനാണ് നിര്‍ദേശിക്കുന്നത്. ഇത് രാജ്യത്തെ തൊഴില്‍ സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുപോന്ന ഉദാരവല്‍ക്കരണനയങ്ങളുടെ പിന്‍വാതിലിലൂടെയുള്ള പ്രവേശനമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ ബദല്‍നയങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചെലവ് ചുരുക്കി കമ്മി ഒഴിവാക്കുക എന്ന നിര്‍ദേശത്തിനു പകരം വരുമാനം വര്‍ധിപ്പിച്ച് ചെലവുകള്‍ ഉയര്‍ത്തി കമ്മി നിയന്ത്രിച്ച് നടത്തിയ സാമ്പത്തിക മാനേജ്മെന്റ് രാജ്യത്തിനുതന്നെ മാതൃകയായിത്തീര്‍ന്നു.

16,100 കോടി ആയിരുന്ന സംസ്ഥാന വരുമാനത്തെ 2010-11ല്‍ 32,217 കോടിയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ചെലവ് യുഡിഎഫ് നാളുകളിലെ 56 ശതമാനം വളര്‍ച്ചയുടെ സ്ഥാനത്ത് 102 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കടത്തിന്റെ വര്‍ധന 2005-06ല്‍ മൊത്തം വരുമാനത്തിന്റെ 33.56 ശതമാനമെന്ന സ്ഥിതിയില്‍നിന്ന് 2010-11ല്‍ 29.62 ശതമാനമായി കുറഞ്ഞു. കേരളത്തിലെ ജീവനക്കാരെയടക്കം വിശ്വാസത്തിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മാതൃകാപരമായ പരിശ്രമമാണ് വരുമാനവര്‍ധനയിലേക്ക് നയിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി രണ്ടു ശമ്പള പരിഷ്കരണ ആനുകൂല്യമാണ് കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കിയത്. ക്ഷാമബത്ത, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ , വീട് നിര്‍മാണവായ്പ, ഇന്‍ഷുറന്‍സ് പദ്ധതി, പുതിയ തസ്തികകളും പ്രൊമോഷനുകളും, പെന്‍ഷന്‍ ഏകീകകരണം തുടങ്ങി ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. നിയമനനിരോധനവും തസ്തികകളുടെ വെട്ടിക്കുറയ്ക്കലും വഴി സര്‍വീസിലെ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം നാല്‍പ്പതിനായിരത്തോളം കുറഞ്ഞ നാളുകളില്‍നിന്ന് വ്യത്യസ്തമായി 33,685 പുതിയ തസ്തികയും 1,64,390 പുതിയ നിയമനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നു. പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന "ധവളപത്രം" 2002ലെ കറുത്ത ഉത്തരവിനെയും ജീവനക്കാരുടെ ദുരവസ്ഥയെയും ഓര്‍മപ്പെടുത്തുന്നു.

കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ അംഗീകാരം നേടുകയുണ്ടായി. അതിന്റെ ഏകോപിതമായ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന വിഭജനം പ്രാദേശിക സര്‍ക്കാര്‍ എന്ന സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തി കേന്ദ്രീകരണത്തിലേക്കും അഴിമതിയിലേക്കും നീങ്ങുന്നതിന്റെ സൂചന നല്‍കുന്നു. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സ്ഥലംമാറ്റങ്ങള്‍ ഇല്ലാതാകുന്നു. മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ്തന്നെ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തിലുള്ള ഭരണകേന്ദ്രീകരണവും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതും മുന്‍ യുഡിഎഫ് ഭരണകാലത്തെ അഴിമതിയുടെ തിരിച്ചുവരവിന് കളമൊരുക്കും. മെഡിക്കല്‍ പിജി സീറ്റുകളില്‍ മെറിറ്റ് അഡ്മിഷന്‍ ഉപേക്ഷിച്ചതും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനവും നിക്ഷിപ്തതാല്‍പ്പര്യക്കാരെ സഹായിക്കാനുള്ളതാണെന്ന് വ്യക്തമാണ്.

സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിലുള്ള വികസനത്തെ അട്ടിമറിക്കാനുള്ള ഈ നീക്കം സര്‍ക്കാര്‍ സേവനമേഖലകളെ സ്വകാര്യവല്‍ക്കരിക്കാന്‍കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ജീവനക്കാരുടെ കടമയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തെ തകര്‍ക്കുന്നതും അഴിമതിക്ക് കളമൊരുക്കുന്നതുമായ ഏത് നീക്കവും ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതുണ്ട്. അതിനായി ശക്തമായ ഐക്യപ്രസ്ഥാനത്തിന് കെജിഒഎ സംസ്ഥാന സമ്മേളനം രൂപം നല്‍കും.

*
കെ ശിവകുമാര്‍ (കെജിഒഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Wednesday, March 23, 2011

ബാങ്കുകള്‍ വിദേശികള്‍ക്ക്

ബാങ്കിങ് മേഖലയെ സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന ബാങ്കിങ് ഭേദഗതിനിയമം ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ പൂര്‍ണമായും വിഴുങ്ങാന്‍ അവസരം നല്‍കുന്നതും പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതുമായ വ്യവസ്ഥകളുള്ളതാണ് ചൊവ്വാഴ്ച അവതരിപ്പിച്ച ഭേദഗതി ബില്‍. ഇടതുപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബില്‍ അവതരിപ്പിച്ചത്.

പ്രധാനമായും രണ്ട് ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ദേശസാല്‍ക്കൃത ബാങ്കുകളില്‍ സ്വകാര്യനിക്ഷേപകര്‍ക്ക് ഒരു ശതമാനം ഓഹരിവീതമേ നല്‍കാവൂ എന്ന നിബന്ധന മാറ്റി അത് 10 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ഭേദഗതി ബില്‍ പറയുന്നത്. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യനിക്ഷേപം പരമാവധി 49 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. ഒരു കമ്പനിക്ക് ഒരു ശതമാനം നിക്ഷേപം മാത്രമായതിനാല്‍ കുറഞ്ഞത് 49 പേര്‍ക്ക് ഓഹരികളുണ്ടാകും. എന്നാല്‍, ഒരു നിക്ഷേപകന് പരമാവധി ഒരു ശതമാനം എന്ന പരിധി 10 ശതമാനമായി ഉയര്‍ത്തുന്നതോടെ അഞ്ച് സ്വകാര്യ കമ്പനികള്‍ വിചാരിച്ചാല്‍ 49 ശതമാനം ഓഹരി നേടാനാകും. സ്വാഭാവികമായും ഇവരുടെ തീരുമാനങ്ങളായിരിക്കും പൊതുമേഖലാ ബാങ്കുകളില്‍ നടക്കുക. പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിപങ്കാളിത്തം 49ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്താന്‍ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലും യുപിഎ സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കും.

ബാങ്കിങ് നിയമഭേദഗതി ബില്ലിലെ മറ്റൊരു പ്രധാന നിര്‍ദേശം ബാങ്കിങ് കമ്പനികളില്‍ നിക്ഷേപമുള്ള വിദേശനിക്ഷേപകര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള വോട്ടവകാശം ഓഹരിക്ക് ആനുപാതികമായിരിക്കുമെന്നതാണ്. നിലവില്‍ എത്ര ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടിങ് അവകാശംമാത്രമേ ഉണ്ടാകൂ. ഈ പരിധി എടുത്തുകളഞ്ഞ് ഓഹരി ശതമാനത്തിന് അനുസരിച്ച് വോട്ടിങ് അവകാശവും നിക്ഷേപകര്‍ക്ക് നല്‍കുന്നതോടെ സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം പൂര്‍ണമായും വിദേശബാങ്കുകളുടെ നിയന്ത്രണത്തിലാകും. ഇത് സ്വാഭാവികമായും ഇന്ത്യന്‍ ബാങ്കിങ് മേഖലയെത്തന്നെ വിദേശനിക്ഷേപകര്‍ക്ക് അടിയറവയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം തപന്‍സെന്‍ പറഞ്ഞു. ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണമാണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. 1949ലെയും 1970ലെയും ബാങ്കിങ് കമ്പനീസ് അക്വസിഷിന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിങ് ആക്ടുകളിലാണ് പ്രധാനമായും ഭേദഗതി ബില്‍ മാറ്റം വരുത്തുന്നത്.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി 23 മാര്‍ച്ച് 2011

Sunday, June 13, 2010

യുപിഎ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍

മെയ് 22ന് ഒരു വര്‍ഷം പിന്നിട്ട യുപിഎ ഗവണ്‍മെന്റിന്റെ ഭരണത്തില്‍ തൊഴിലാളിവര്‍ഗത്തിന് സന്തോഷിക്കാനൊന്നുമില്ല. യുപിഎ ഗവണ്‍മെന്റ് അനുവര്‍ത്തിച്ചുവരുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ കാരണം, എല്ലാ യൂണിയനുകളില്‍പെട്ട തൊഴിലാളികള്‍ക്കിടയിലും ശക്തമായ അസംതൃപ്തി പ്രകടമായ ഒരു വര്‍ഷമാണിത്. അതേ അവസരത്തില്‍ത്തന്നെ ഗവണ്‍മെന്റില്‍നിന്ന് വമ്പിച്ച ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്ന സമ്പന്ന വിഭാഗങ്ങളും കോര്‍പ്പറേറ്റ് വിഭാഗവും ഏറെ സന്തുഷ്ടരായ കാലഘട്ടവുമാണിത്.

രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തങ്ങള്‍ക്കുവേണ്ടി വളരെ ഉദാരമായ സുരക്ഷാ പാക്കേജുകള്‍ അനുവദിക്കണമെന്ന്വ്യവസായമേഖലയിലെ വമ്പന്മാരെല്ലാം ശക്തമായി ആവശ്യപ്പെട്ടു. അവരോട് വിധേയത്വം കാണിക്കുന്ന സര്‍ക്കാര്‍ ഉടന്‍തന്നെ നിരവധി ഉത്തേജക പാക്കേജുകള്‍ അവര്‍ക്കുവേണ്ടി പ്രഖ്യാപിച്ചു. നാലുലക്ഷം കോടി രൂപവരുന്ന പാക്കേജുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെയെല്ലാം ആത്യന്തികമായ ഭാരം വന്നു പതിച്ചത് രാജ്യത്തെ സാധാരണ ജനങ്ങളുടെ തലയിലാണ്. അസോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ കണക്കനുസരിച്ച്, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികാരണം ഒരു കോടിയില്‍പ്പരം തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ടാണ് അവര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടത്. എന്നിട്ടും സാധാരണക്കാരെക്കുറിച്ച് (ആം ആദ്മി) ആണയിടുന്ന യുപിഎ സര്‍ക്കാരിന് അവരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് സമയമില്ല. ഭാവി ഇരുളടഞ്ഞതാണെന്നുകണ്ട് കൃഷിക്കാരും തൊഴിലാളികളും ആത്മഹത്യചെയ്യുന്നു. ഇങ്ങനെ ആത്മഹത്യചെയ്യുന്നവരുടെ സംഖ്യ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് സമയമില്ല. ഓഹരി വിപണി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം എന്നതില്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം. അങ്ങനെ ഉയര്‍ന്നാല്‍ ഊഹക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാമല്ലോ. അതിലെ ഒരു ഭാഗം, ഭരണക്കാരുടെ പണപ്പെട്ടിയിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.

ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു

2004ലെ ദേശീയ പൊതുമിനിമം പരിപാടിയില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടിരുന്നു. 2009 മെയ് ആകുമ്പോഴേക്ക് അവ നടപ്പാക്കപ്പെടും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ വളരെ ഉദാത്തമായ ചില വാഗ്ദാനങ്ങള്‍പോലും 6 വര്‍ഷമായിട്ടിപ്പോഴും നടപ്പാക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ദരിദ്രരായ ഇടത്തരക്കാരുടെ കുടുംബങ്ങളെ അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗ്രാമീണമേഖലയിലും നഗരമേഖലയിലും തൊഴിലുറപ്പു പദ്ധതി നടപ്പാക്കും എന്ന് പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത്രകാലമായിട്ടും ഗ്രാമീണ ദരിദ്രര്‍ക്ക് മാത്രമേ അത് ബാധകമാക്കപ്പെട്ടിട്ടുള്ളു. ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ഭാഗത്തിനേ അതുകൊണ്ടുള്ള മെച്ചം ലഭിച്ചിട്ടുള്ളു. ഈ പദ്ധതിയിലെ അഴിമതികാരണം ബ്യൂറോക്രാറ്റുകള്‍ കൂടുതല്‍ സമ്പന്നരായിത്തീര്‍ന്നു. അതേ അവസരത്തില്‍ ഈ പദ്ധതികൊണ്ട് ലഭിക്കേണ്ടിയിരുന്ന തുച്ഛമായ മെച്ചംപോലും ദരിദ്ര കുടുംബങ്ങള്‍ക്ക് ലഭിച്ചതുമില്ല. ഒന്നാം യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തപോലെ, പട്ടണപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലേക്കുകൂടി ഈ പദ്ധതി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ബധിരകര്‍ണങ്ങളിലാണ് വന്നുപതിച്ചത്.

അങ്കണവാടി പദ്ധതി സാര്‍വത്രികമാക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനംചെയ്തിരുന്നതാണ്. എന്നാല്‍ അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല, അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടെയും സ്ഥിതി ഇപ്പോഴും ദയനീയമായി തുടരുകയും ചെയ്യുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മിനിമം സൌകര്യങ്ങളേ അവര്‍ ആവശ്യപ്പെടുന്നുള്ളു. അതുപോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനോടുള്ള അവരുടെ അസംതൃപ്തിയാണ് മെയ് 4ന് സംഘടിപ്പിക്കപ്പെട്ട അവരുടെ റാലിയില്‍ പ്രതിഫലിച്ചത്.

ഉച്ചഭക്ഷണം വെച്ചുവിളമ്പുന്ന തൊഴിലാളികളുടെയും സാമൂഹ്യ ആരോഗ്യപ്രവര്‍ത്തകരായ "ആശ'' (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിറ്റ്സ്) പ്രവര്‍ത്തകരുടെയും സ്ഥിതി അതിനേക്കാള്‍ ദയനീയമാണ്. "ഓണററി'' തൊഴിലാളികളാണെന്ന പേരുംപറഞ്ഞ് അവര്‍ക്ക് വേതനം നിഷേധിക്കുന്നു; അതേ അവസരത്തില്‍ പറയത്തക്ക അലവന്‍സുകളൊന്നും നല്‍കുന്നുമില്ല. അവരുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ഗവണ്‍മെന്റ് വീണ്ടും വീണ്ടും വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അവരുടെ സ്ഥിതി ഇപ്പോഴും പരിതാപകരമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അവര്‍ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നത് എന്ന് നാം ഓര്‍ക്കണം.

"ഇഷ്ടംപോലെ ജോലിക്കുവെയ്ക്കാം, ഇഷ്ടംപോലെ പിരിച്ചുവിടാം'' എന്ന നയം തങ്ങള്‍ നടപ്പാക്കുകയില്ല എന്നാണ് ഒന്നാം യുപിഎ ഗവണ്‍മെന്റ് നല്‍കിയിരുന്ന മറ്റൊരു വാഗ്ദാനം. എന്നാല്‍ നമ്മുടെ വ്യവസായ സംരംഭങ്ങളില്‍ ഈ നയം പ്രാവര്‍ത്തികമാക്കാം എന്ന് കേന്ദ്രഗവണ്‍മെന്റ്, കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക സര്‍വ്വെയില്‍ നാണമില്ലാതെ വാദിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കും എന്നതാണ് ഗവണ്‍മെന്റ് നല്‍കിയിരുന്ന മറ്റൊരു വാഗ്ദാനം. എന്നാല്‍ അത് കടലാസ്സില്‍ത്തന്നെ കിടക്കുകയാണ്.

ഗവണ്‍മെന്റുതന്നെ നിയമിച്ച കമ്മിറ്റികളും പാര്‍ലമെന്ററി കമ്മിറ്റികളും സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് ഗവണ്‍മെന്റ് പുല്ലുവിലപോലും കല്‍പിക്കുന്നില്ല. ഡോ. അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്റിങ്കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും ഇത് വളരെ വ്യക്തമാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച ബില്ലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം എന്ന് ഈ രണ്ടു കമ്മിറ്റികളും ശുപാര്‍ശചെയ്യുകയുണ്ടായി. എന്നാല്‍ ആ ശുപാര്‍ശകളെല്ലാം നിഷ്കരുണം അവഗണിക്കപ്പെടുകയാണുണ്ടായത്. യുപിഎ സര്‍ക്കാരിന് പിന്‍തുണ നല്‍കുന്ന യൂണിയനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഈ ബില്ലിലെ വകുപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ട്രേഡ്യൂണിയനുകളുടെ കാഴ്ചപ്പാടുകളെയെല്ലാം ഗവണ്‍മെന്റ് അവഗണിച്ചുതള്ളി. കാരണം തൊഴിലുടമകളെ പിണക്കാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ല.

ബോണസ് നല്‍കുന്നതിനുള്ള പരിധി എടുത്തുകളയണം എന്ന് ട്രേഡ് യൂണിയനുകളെല്ലാം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ബോണസ് നിയമത്തിലെ ആ വകുപ്പ് മാറ്റാന്‍ തൊഴിലുടമകള്‍ക്ക് സമ്മതമില്ലാത്തതിനാല്‍ ഗവണ്‍മെന്റ് അതിന് തയ്യാറില്ല. കരാര്‍ തൊഴില്‍ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിനുള്ള നിയമം കര്‍ശനമായി നടപ്പാക്കുകയല്ല, മറിച്ച് അത് കൂടുതല്‍ അയവേറിയതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തൊഴിലുടമകള്‍ക്ക് കൂടുതല്‍ കരാര്‍ ജോലിക്കാരെ നിയമിക്കാന്‍ കഴിയുന്നതിനുവേണ്ടിയാണത്. കേന്ദ്രഗവണ്‍മെന്റുതന്നെ, അതിന്റെ നിരവധി ജോലികള്‍ പുറംജോലിക്കാരെ ഏല്‍പിക്കുകയാണ്. ഇങ്ങനെ പുറംജോലി ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍, കരാര്‍ ജോലിക്കാരെ നിഷ്കരുണം ചൂഷണംചെയ്യുന്നു; തൊഴില്‍ നിയമങ്ങളെല്ലാം ലംഘിക്കുന്നു.

ത്രികക്ഷി ചര്‍ച്ചയുടെ തകര്‍ച്ച

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭൂരിപക്ഷം ത്രികക്ഷി കമ്മിറ്റികളും 2009-10 കാലഘട്ടത്തില്‍ യോഗം ചേര്‍ന്നതേയില്ല. യോഗംചേര്‍ന്നവരാകട്ടെ, തങ്ങളെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതുമില്ല. 2009ല്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് കൈക്കൊണ്ട തീരുമാനങ്ങള്‍പോലും, അവയുടെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടിട്ടില്ല.

ഇപ്പോള്‍ നിലവിലുള്ളതുപോലുള്ള ആഴ്ചയിലെ 48 മണിക്കൂര്‍ ജോലിസമയം കൂടുതല്‍ കൂലിയൊന്നും നല്‍കാതെ 60 മണിക്കൂര്‍ ആക്കി ഉയര്‍ത്തണമെന്ന് കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ വാചാലമായി ആവശ്യപ്പെടുന്നു. ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കരുതെന്ന് ട്രേഡ്യൂണിയന്‍ പ്രസ്ഥാനം ഒന്നടങ്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും ഓഹരിവിറ്റ് 25,000 കോടിയില്‍പരം രൂപ സംഭരിച്ച് ബജറ്റ് കമ്മി കുറയ്ക്കാനാണ് ഗവണ്‍മെന്റ് കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല ബഹുരാഷ്ട്ര കമ്പനികളും (അവയുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്) ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ മാനിക്കുന്നില്ല. കൂടുതല്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിന്റെ പേരില്‍ അവയുടെ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുവാദം നല്‍കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ മിക്ക ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരുടെ കീഴിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്; അവര്‍ക്ക് വളരെ തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളൂ. കൂടുതല്‍ സമയം ജോലിചെയ്യുന്നതിന് തൊഴിലാളികള്‍ നിര്‍ബന്ധിതരായിത്തീരുന്നു. യൂണിയന്‍ രൂപീകരിച്ചതിന്റെപേരിലും അല്ലെങ്കില്‍ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചതിന്റെപേരിലും തൊഴിലാളികളെ തൊഴിലുടമകള്‍ സ്വേച്ഛാധിപത്യപരമായി പിരിച്ചുവിടുന്നു. ബഹുരാഷ്ട്രക്കമ്പനികളിലെ തൊഴിലാളികളുടെ പ്രക്ഷോഭങ്ങളെ, പൊലീസിനെ ഉപയോഗിച്ച് പൈശാചികമായി അടിച്ചമര്‍ത്തുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെമുന്നില്‍ ഒരു തര്‍ക്കം അവതരിപ്പിക്കുന്നതുപോലും, ട്രേഡ്യൂണിയനുകളെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നമായിത്തീരുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിനുമേല്‍ ബഹുരാഷ്ട്രക്കമ്പനികള്‍ കെട്ടിയേല്‍പിച്ച അടിമസമാനമായ പുതിയ പരിത:സ്ഥിതികളെ നിശ്ശബ്ദം വീക്ഷിക്കുന്ന അവസ്ഥയിലേക്ക് രണ്ടാം യുപിഎ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു.

സാമൂഹ്യക്ഷേമ പദ്ധതികളെ പരിഹാസ്യമാക്കിത്തീര്‍ക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ രണ്ടാം യുപിഎ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ എന്ന സങ്കല്‍പത്തെത്തന്നെ പരിഹാസ്യമാക്കിത്തീര്‍ത്തിരിക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി സാമൂഹ്യ സുരക്ഷാപദ്ധതിയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ പെന്‍ഷന്റെ അളവ് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ അതുണ്ടായില്ല. പ്രോവിഡന്റ്ഫണ്ട് ഡെപ്പോസിറ്റിന്റെ പലിശനിരക്ക് 12 ശതമാനത്തില്‍നിന്ന് 8.5 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചു. അതുവഴി ജീവനക്കാരുടെ പെന്‍ഷന്‍ തുക സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്. ചില തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക വളരെ തുച്ഛമാണ്-പലപ്പോഴും അത് മാസത്തില്‍ 100 രൂപയില്‍ താഴെയാണ്. പെന്‍ഷന്‍ ഫണ്ടിന്റെ ഒരു ഭാഗം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് ഗവണ്‍മെന്റ് ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം കാരണം, ഓഹരി വിപണിയിലെ ചൂതാട്ടക്കാര്‍ക്ക് ഊഹക്കച്ചവടപരമായ ലാഭം നേടുന്നതിനുള്ള ഉപാധിയായി പെന്‍ഷന്‍ഫണ്ട് മാറിയിരിക്കുകയാണ്.

ജീവനക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കുകയാണെങ്കിലേ, അഥവാ പെന്‍ഷന്‍ തുക കുറയ്ക്കുകയാണെങ്കിലേ, ഈ പെന്‍ഷന്‍ പദ്ധതി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയൂ എന്നാണ്, ഈയിടെ കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ പറയുന്നത്. അത്തരം അപഹാസ്യമായ ഒരു നിര്‍ദ്ദേശം അംഗീകരിക്കാന്‍ ട്രേഡ്യൂണിയനുകള്‍ക്ക് കഴിയില്ല. എന്നാല്‍ ബോര്‍ഡില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ച് അത്തരം തൊഴിലാളിവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്.

സ്വകാര്യ പെന്‍ഷന്‍ഫണ്ട് മാനേജര്‍മാരെ നിയമിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഗവണ്‍മെന്റ്, വാര്‍ധക്യകാലത്ത് ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷയായി പെന്‍ഷന്‍ നല്‍കുന്നതിന് ഗവണ്‍മെന്റിനുള്ള ഉത്തരവാദിത്വം ഉപേക്ഷിക്കുന്നതിനാണ് തുനിയുന്നത്.

കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരുടെയും സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെയും കാര്യത്തില്‍ 2004നുശേഷം നിയമനം ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് ബാധകമാക്കിയിട്ടുള്ളത്. പെന്‍ഷന്‍ പദ്ധതിയെ ഒരു നിശ്ചിത ആനുകൂല്യ പദ്ധതിയില്‍നിന്ന് നിശ്ചിത കോണ്‍ട്രിബ്യൂഷന്‍ പദ്ധതിയാക്കി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറ്റിത്തീര്‍ത്തിരിക്കുന്നു. ഇടതുപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പുകാരണം പെന്‍ഷന്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെങ്കിലും, ഇതിനകംതന്നെ സര്‍ക്കാര്‍, പരിഷ്കരിച്ച പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പിനായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്റര്‍മാരേയും പെന്‍ഷന്‍ ഫണ്ട് ഓപ്പറേറ്റര്‍മാരേയും നിയമിച്ചുകഴിഞ്ഞു. പെന്‍ഷനായി ലഭിക്കുന്ന തുക തങ്ങളുടെ വിശ്രമ ജീവിതത്തിനു പര്യാപ്തമല്ലാത്തതിനാല്‍, പെന്‍ഷന്‍ പറ്റിയവരുടെ സ്ഥിതി ദിവസംതോറും വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ രാജ്യത്തെങ്ങും പെന്‍ഷണര്‍മാരുടെ സംഘടനകള്‍ രൂപീകരിക്കപ്പെട്ടുവരുന്നു; പ്രാദേശിക സമരങ്ങള്‍ ഉയര്‍ന്നുവരുന്നു.

സ്വാതന്ത്ര്യാനന്തരമുള്ള ഗവണ്‍മെന്റുകള്‍ നടപ്പാക്കിയ സാമൂഹ്യസുരക്ഷാ നടപടികളില്‍ വെള്ളംചേര്‍ത്തുകൊണ്ടോ അഥവാ അവ തുടച്ചുനീക്കിക്കൊണ്ടോ ആണ്, സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പനംതന്നെ സര്‍ക്കാര്‍ ഫലത്തില്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യനീതിയോടുകൂടിയ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച സര്‍ക്കാരിന്റെ ഗീര്‍വാണം, ഇന്ത്യയിലെ സാധാരണക്കാരെപ്പറ്റിക്കുന്നതിനുള്ള ഒരു മാര്‍ഗം മാത്രമാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെയും രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെയും കാലത്ത്, സാമ്പത്തികമായ അസമത്വം അസാധാരണമായ വിധത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു. 2009ലെ മനുഷ്യ വികസന റിപ്പോര്‍ട്ടില്‍നിന്ന് അക്കാര്യം വ്യക്തമാകുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് ഇക്കാര്യത്തില്‍ 182 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 134-ാം സ്ഥാനമാണുള്ളത്. അഞ്ചുകൊല്ലം മുമ്പ് ഇന്ത്യയുടെ സ്ഥാനം 123-ാമത്തേതായിരുന്നു. ജിഡിപിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ രണ്ടം സ്ഥാനമാണ്് ഇന്ത്യയ്ക്കുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മനുഷ്യ വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം എത്രയോ പിറകിലാണ് എന്നാണിത് കാണിക്കുന്നത്.

കൂട്ടായ സമരങ്ങളില്‍ അണിചേരുക

യുപിഎ സര്‍ക്കാര്‍ പിന്‍തുടരുന്ന പിന്‍തിരിപ്പന്‍ നയങ്ങള്‍കാരണം, രാജ്യത്തെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനമാകെ താഴെ കൊടുത്തിരിക്കുന്ന അഞ്ച് പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു പൊതുവേദിയില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു-അവശ്യവസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റം, സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ, തൊഴില്‍ നിയമങ്ങളുടെ ലംഘനം, ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, അസംഘടിത മേഖലയുടെ സാമൂഹ്യ സുരക്ഷയ്ക്കുവേണ്ടി പ്രത്യേക ഫണ്ട് രൂപീകരിക്കല്‍ എന്നിവയാണ് ആ അഞ്ച് പ്രശ്നങ്ങള്‍. 2009 സെപ്തംബര്‍ 14ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനില്‍വെച്ച് ഐഎന്‍ടിയുസിയും ബിഎംഎസും അടക്കമുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. യുപിഎ ഗവണ്‍മെന്റിന്റെ തൊഴിലാളിവര്‍ഗ നയത്തെ എതിര്‍ക്കുന്നതിനുവേണ്ടി 2009 ഒക്ടോബര്‍ 28ന് ഈ ട്രേഡ് യൂണിയനുകള്‍ ദേശീയ പ്രതിഷേധദിനം ആചരിക്കുകയുണ്ടായി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2009 ഡിസംബര്‍ 14ന് പാര്‍ലമെന്റിനുമുന്നില്‍ വമ്പിച്ച ഒരു ധര്‍ണനടത്തി. തുടര്‍ന്ന് 2010 മാര്‍ച്ച് 5ന് രാജ്യത്തെങ്ങും പിക്കറ്റിങ്ങും ജയില്‍ നിറയ്ക്കല്‍ സമരവും സംഘടിപ്പിക്കപ്പെട്ടു. ഈ സമരത്തില്‍ 10 ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ ആവേശപൂര്‍വം പങ്കെടുക്കുകയുണ്ടായി.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ശ്രദ്ധേയമായ ഐക്യം, 2010 ജൂലൈ 15ന് വിളിച്ചുചേര്‍ക്കപ്പെടുന്ന ദേശീയ കണ്‍വെന്‍ഷനില്‍വെച്ച് കൂടുതല്‍ ദൃഢമായി വിളക്കിച്ചേര്‍ക്കപ്പെടും; വരുന്ന സെപ്തംബര്‍ മാസത്തില്‍ ഒരു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കാനുള്ള തീരുമാനം ആ കണ്‍വെന്‍ഷന്‍ കൈക്കൊള്ളും. ഐക്യത്തിനും ഗവണ്‍മെന്റിന്റെ തൊഴിലാളിവര്‍ഗവിരുദ്ധ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പിനും തൊഴിലാളികള്‍ വ്യഗ്രതയോടെ തയ്യാറായി മുന്നോട്ടു വരുന്നു എന്നാണ് ഈ സംഭവവികാസങ്ങളെല്ലാം കാണിക്കുന്നത്. സ്വാതന്ത്ര്യത്തെ തുടര്‍ന്ന് തൊഴിലാളികള്‍ നേടിയെടുത്ത നേട്ടങ്ങളെ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി അണിനിരക്കാന്‍, തൊഴിലാളികളുടെ ദയനീയമായ ജീവിത പരിത:സ്ഥിതിയും തൊഴില്‍ പരിതഃസ്ഥിതിയും അവരെ നിര്‍ബന്ധിതരാക്കിത്തീര്‍ക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

യുപിഎ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ മര്‍ക്കടമുഷ്ടി സ്വഭാവം ഇന്ന് തൊഴിലാളിവര്‍ഗത്തിന് തികച്ചും വ്യക്തമായിരിക്കുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വിപണി സമ്പദ്വ്യവസ്ഥ കോര്‍പ്പറേറ്റ് മേഖലയെ കൂടുതല്‍ തടിപ്പിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെയും സാധാരണക്കാരുടെയുംമേല്‍ കൂടുതല്‍ ദുരിതങ്ങള്‍ കയറ്റിവെയ്ക്കുകയും മാത്രമേ ചെയ്തിട്ടുള്ളു എന്ന് അവര്‍ തങ്ങളുടെ പ്രായോഗികാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കിയിരിക്കുന്നു.

കേന്ദ്രഗവണ്‍മെന്റിലെ മന്ത്രിമാര്‍ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്കുവേണ്ടി പരസ്യമായി നടത്തിയ സ്വജനപക്ഷപാതങ്ങള്‍ വമ്പിച്ച അഴിമതി ആരോപണങ്ങളായി ഉയര്‍ന്നുവന്നിരിക്കുന്നു. അവ പാര്‍ലമെന്റിലും പുറത്തും തുറന്നു കാട്ടപ്പെട്ടുവെങ്കിലും ഖജനാവില്‍നിന്ന് വമ്പിച്ച തുകയാണ് ഒലിച്ചുപോകുന്നത്. എന്നിട്ടും അഴിമതികാണിച്ചവരുടെമേല്‍ കര്‍ശനമായ നടപടി കൈക്കൊള്ളുന്നതിന് യുപിഎ ഗവണ്‍മെന്റിന് കഴിയുന്നില്ല. കാരണം അങ്ങനെ ചെയ്താല്‍ അത് ഗവണ്‍മെന്റിന്റെ സ്ഥിരതയേയും നിലനില്‍പിനേയുംതന്നെ ബാധിക്കും.

തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ശക്തമായ ബഹുജനസമരങ്ങളിലൂടെ മാത്രമേ ഗവണ്‍മെന്റിന്റെ ഈ നയങ്ങള്‍ തിരുത്താന്‍ കഴിയൂ. സര്‍ക്കാരിന്റെ പാപ്പരായ നയങ്ങള്‍ തിരുത്തിച്ചാലേ, തൊഴിലാളിവര്‍ഗത്തിന്റേയും സാധാരണജനങ്ങളുടെയും ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്താന്‍ കഴിയു. ഗവണ്‍മെന്റിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായി, രാജ്യമൊന്നാകെ കടുത്ത വര്‍ഗ സമരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

*
എം കെ പന്ഥെ കടപ്പാട്: ചിന്ത വാരിക