Wednesday, April 2, 2014

സലിംരാജ് കേസും ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തവും

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജിനെതിരായി ഉയര്‍ന്ന ഭൂമിതട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധിയില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംബന്ധിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് നടത്തിയത്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

യഥാര്‍ഥത്തില്‍ നിയമത്തിന്റെ ഒരു അടിസ്ഥാനതത്വം ഓര്‍മിപ്പിക്കുകമാത്രമാണ് കോടതി ചെയ്തത്. യജമാനന്റെ പേരില്‍ ജീവനക്കാരന്‍ നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും യജമാനന്‍ ഉത്തരവാദിയാകുകയെന്നുള്ളത് ലോകം മുഴുവന്‍ പിന്തുടര്‍ന്നു പോരുന്ന ടോര്‍ട്ട് നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ്. വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏത് അപകടത്തിനും ആ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമസ്ഥന്‍ ഉത്തരവാദിയാണെന്ന മോട്ടോര്‍വെഹിക്കിള്‍സ് ആക്ടിലെ വകുപ്പ് നിയമതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. "ഝൗശ എമരശേ ുലൃമഹശൗാ എമരശേ ുലൃലെ" (ഒല ംവീ മരേെ വേൃീൗഴവ മിീവേലൃ, മരേെ യ്യ ീൃ ളീൃ വശാലെഹള - ഒരാളുടെ ഏജന്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയാണ്) എന്ന നിയമതത്വമാണ് ഇതിന്റെ അടിത്തറ.

ഈ പ്രാഥമികമായ നിയമതത്വം ഓര്‍മിപ്പിച്ചതിനാണ് മുഖ്യമന്ത്രിയെ കേള്‍ക്കാതെയാണ് ഈ പരാമര്‍ശം നടത്തിയതെന്നും, ജഡ്ജി പക്ഷപാതപരമായാണ് പെരുമാറിയതെന്നും, ജഡ്ജിയുടെ പൂര്‍വ ചരിത്രമറിയാമെന്നുമൊക്കെയുള്ള ആക്രോശങ്ങള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയെ കേള്‍ക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു നടത്തിയ തട്ടിപ്പുകള്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ, അദ്ദേഹം അതില്‍ ഉള്‍പ്പെട്ടിരുന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്.

മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായി ഉണ്ടായിരുന്ന ഒരാളാണ് മുഖ്യമന്ത്രിയുമായുണ്ടായിരുന്ന അടുപ്പം ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥരെ വരുതിയിലാക്കിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി യഥാര്‍ഥ ഉടമസ്ഥന്റെ പേരില്‍നിന്ന് മാറ്റാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഈ അതിക്രമത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ണമായും ഏറ്റെടുത്തേ തീരു. അതിന് തന്നെ കേട്ടില്ല എന്ന വാദമുയര്‍ത്തി രക്ഷപ്പെടാമെന്ന് കരുതുന്നത് നിയമവാഴ്ചക്കെതിരാണ്. ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ക്യാബിനറ്റ് ഗവണ്‍മെന്റിനെയും കുറിച്ച് വ്യക്തമായ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ രചിച്ചയാളാണ് ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനായ സര്‍ ഐവര്‍ ജന്നിങ്സ്. അദ്ദേഹത്തിന്റെ "ക്യാബിനറ്റ് ഗവണ്‍മെന്റ്" എന്ന പുസ്തകം ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. സര്‍ ഐവര്‍ ജന്നിങ്്സ് ഒരു മന്ത്രിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പറയുന്നത് നോക്കൂ.

Within a department there must be substantial delegation of power, but the most essential characteristic of the civil service is the responsibility of the minister for every act close in his department". In practice, the minister can hardly avoid saying that the mistake was that of a subordinate, but parliament censures the minister not the subordinate (page 463 - Cabinet Government - Sir Iver Jennings)

ജനാധിപത്യത്തിന്റെയും ക്യാബിനറ്റ് ഗവണ്‍മെന്റിന്റെയും ഈ അടിസ്ഥാന തത്വം ഓര്‍മിപ്പിക്കുകമാത്രമാണ് ഇപ്പോള്‍ കോടതിയും കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിപക്ഷവും ചെയ്യുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവച്ചത് അദ്ദേഹത്തിന്റെ അനന്തരവന്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ്. കെ കരുണാകരന്‍ രാജിവച്ചതും രാമചന്ദ്രന്‍മാസ്റ്റര്‍ രാജിവച്ചതും കെ പി വിശ്വനാഥന്‍ രാജിവച്ചതും എല്ലാം കോടതി പരാമര്‍ശങ്ങളുടെ പേരിലാണ്്. ചാരക്കേസില്‍ കെ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നുണ്ടോ? ചാരക്കേസ് സംബന്ധിച്ചും കേരള ഹൈക്കോടതിയിലെ ഒരു ഹര്‍ജിയില്‍ കോടതി സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. കെ കരുണാകരനെക്കുറിച്ച് ഒരു പരാമര്‍ശവും കോടതി നടത്തിയില്ല. എന്നിട്ടും ആ വിധി പൊക്കിപ്പിടിച്ചാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കെ കരുണാകരനെ ഇറക്കിവിട്ടത്. ധാര്‍മികമായും നിയമപരമായും ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ അനുസരിച്ചും ഉമ്മന്‍ചാണ്ടി രാജിവച്ചേ മതിയാകൂ.
*
അഡ്വ. കെ സുരേഷ്കുറുപ്പ്

No comments: